ShareChat
click to see wallet page
search
ജിഷ്ണുവിനെ കിട്ടാത്ത സങ്കടത്തിൽ ത്രിജി (3G) ആയി വണ്ടി ഓടിച്ചു പോയിക്കൊണ്ടിരിക്കുമ്പോഴാണ് അർജുൻ പെട്ടെന്ന് പറഞ്ഞത്: "ടാ ശിവ, വണ്ടി നിർത്ത്!" "എന്താ? എന്ത് പറ്റി?" വണ്ടി നിർത്തിക്കൊണ്ട് ശിവ ചോദിച്ചു. "അതൊക്കെ ഉണ്ട്, പറയാം, ഇറങ്ങ്," എന്നും പറഞ്ഞ് അർജുൻ വണ്ടിയിൽ നിന്ന് ഇറങ്ങി. പിറകെ ശിവയും. അർജുൻ നേരെ പോയത് ഫുട്പാത്തിലൂടെ നാടൻ മരുന്ന് വിൽക്കുന്ന ഒരു സ്ത്രീയുടെ അടുത്തേക്കാണ്. അവൾക്ക് ചുറ്റും ആൾക്കാർ കൂടിനിൽക്കുന്നുണ്ട്. ഒരു നാടോടി സ്ത്രീയുടെ വേഷത്തിലായിരുന്നു അവൾ. അവൾ ചുറ്റും കൂടിനിന്നവരോട് മരുന്നിനെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ആൾക്കാരുടെ ഇടയിൽ അർജുനെ കണ്ടതും ആ പെൺകുട്ടി ചെറുതായി ഒന്ന് ഞെട്ടി. പിന്നെ അവനെ കാണാത്തതുപോലെയുള്ള ഭാവത്തിൽ പതുക്കെ അവിടെനിന്ന് മുങ്ങി. എന്നാൽ അർജുൻ അതൊക്കെ കണ്ടു അവളുടെ പിറകെത്തന്നെ വിട്ടു. കൂടെ ശിവയുമുണ്ട്. ഫുട്പാത്തിൽ നല്ല തിരക്കുണ്ടായിരുന്നു. അവൾ പരമാവധി വേഗത്തിലാണ് നടക്കുന്നത്. അവളുടെ പിറകെ അർജുൻ നടന്നുവെങ്കിലും ആൾത്തിരക്കിനിടയിൽ പെട്ടെന്ന് അവളെ മിസ്സായി. 'ഈ കുരിപ്പ് എവിടെ പോയി!' എന്ന് ചിന്തിച്ച് അവൻ ഇവിടെയും അവിടെയുമൊക്കെ നോക്കിക്കൊണ്ട് നടന്നു. നടന്ന് നടന്ന് അവസാനം അവർ ഫുട്പാത്തിൻ്റെ അധികം ആൾക്കാരില്ലാത്ത അറ്റത്തെത്തി. എന്നിട്ടും അവളെ കാണാൻ പറ്റിയില്ല. നിരാശയോടെ അവൻ തിരിഞ്ഞതും, കൈയും കെട്ടി 'എന്താ' എന്ന ഭാവത്തിൽ മുന്നിൽ നിൽക്കുന്നു ആ പെൺകുട്ടി! "നീ എന്താഡീ ഈ വേഷത്തിൽ?" അവളെ കണ്ടതും അവൻ ചോദിച്ചു. "അത് ചോദിക്കാനാണോ എൻ്റെ പിറകെ വന്നത്? മനുഷ്യനെ ജീവിക്കാൻ സമ്മതിക്കില്ലേ, ദുഷ്ടാ!" "ഓഹ്, പിന്നെ! ഞാൻ നിന്നെ ശല്യം ചെയ്യാൻ ഒന്നും വന്നതല്ല. എനിക്കൊരു കാര്യം അറിയാൻ വേണ്ടി വന്നതാണ്." "ഓഹ്, എന്താണെങ്കിലും പെട്ടെന്ന് ചോദിക്ക്. ഇതിൽ കുറച്ചു മരുന്നെങ്കിലും വിറ്റുതീരണം, ഇല്ലെങ്കിൽ ആ തെണ്ടി കമ്മീഷൻ തരില്ല." "നീയെന്തിനാ ഇമ്മാതിരി പണിയൊക്കെ ചെയ്യുന്നത്? ഒന്നുമില്ലെങ്കിലും നീ ഡിഗ്രി വരെ പഠിച്ചതല്ലേ?" "പഠിച്ചു എന്ന് പറഞ്ഞു പോയാൽ മതി, കോട്ടയിൽ ജോലി എടുത്തു വെച്ചിരിക്കുകയല്ലേ. നിനക്കിപ്പോൾ എന്താ അറിയേണ്ടത്?" "നിങ്ങളുടെ കോളനിയിലെ ജിഷ്ണു ഇല്ലേ, അവനെക്കുറിച്ച് അറിയാനാണ്." "ഓഹ്, അതാണോ... അവൻ എപ്പോൾ പോകുന്നു വരുന്നു എന്നൊന്നും പറയാൻ പറ്റില്ല. എന്നാലും ഞാൻ ഒന്ന് ശ്രമിക്കാം. കിട്ടിയാൽ വെച്ചേക്കണ്ട, തീർത്തേക്ക്. അങ്ങനെ എങ്കിലും അവൻ്റെ ശല്യം തീരട്ടെ." "ഒന്ന് പോടീ! എന്നിട്ട് വേണം ജീവിതകാലം മുഴുവൻ ജയിലിൽ പോയി കിടക്കാൻ." "ഓഹ്, ഞാൻ അറിഞ്ഞില്ല! നീയിപ്പോൾ വരുന്നത് ഊട്ടിയിൽ ട്രിപ്പ് പോയിട്ടല്ലേ?" "നീ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങിക്കാതെ പോയെ! അവനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ വിളിക്ക്." "വിളിക്കാൻ നിനക്ക് സ്ഥിരമായ നമ്പർ ഉണ്ടോ?" പുച്ഛിച്ചുകൊണ്ട് അവൾ പറഞ്ഞു. "നീ അവനെക്കുറിച്ച് അറിഞ്ഞാൽ വീട്ടിൽ വന്നു പറ. ഞാൻ അവിടെ ഉണ്ടാകും." "മ്മ്, ഓക്കേ." അവൾ അതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ്, ഇവർ സംസാരിക്കുന്നത് കേട്ട് നിൽക്കുന്ന ശിവയെ കണ്ടത്. 'ഇവൻ എന്താ' എന്ന മട്ടിൽ അവൾ അവനെ നോക്കി. "നീ കൂടുതൽ വായിനോക്കണ്ട, എൻ്റെ ഫ്രണ്ടാണ്," അവളുടെ നോട്ടം കണ്ട് അർജുൻ പറഞ്ഞു. അതിന് മറുപടിയായി തുറിച്ചുനോക്കിക്കൊണ്ട് അവൾ അവിടെനിന്ന് പോയി.. ഇത് ആരാ?" അവൾ പോകുന്നതും നോക്കിക്കൊണ്ട് ശിവ ചോദിച്ചു. "നമ്മുടെ കോളനിയിൽ നിന്ന് കുറച്ചകലെ ഉള്ള കോളനിയിലുള്ളതാണ്. പേര് അഞ്ജന." "കടംകൊണ്ട് അച്ഛൻ കെട്ടിത്തൂങ്ങി മരിക്കുമ്പോൾ എനിക്ക് 15 വയസ്സായിരുന്നു. കടക്കാർ വന്ന് വീട്ടിൽ എന്നും ബഹളമായിരുന്നു. അങ്ങനെ ഒരു ദിവസം അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റാതെ വിഷമത്തിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് ഒരു ചെറിയ പെൺകുട്ടി കരഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് വന്നത്. കുറെ സമയം കഴിഞ്ഞിട്ടും അവളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായില്ല. അവസാനം ശല്യം സഹിക്കാൻ പറ്റാതെ ഞാൻ അവിടെനിന്ന് എഴുന്നേൽക്കാൻ പോകുമ്പോഴാണ് ആ പെൺകുട്ടി എന്നോട് ഒരു കാര്യം ചോദിച്ചത്: 'ഒരാളെ തല്ലാൻ പറ്റുമോ' എന്ന്. 'ഇയാൾ തല്ലുന്നത് ഞാൻ കുറച്ചു ദിവസം മുന്നേ കണ്ടിട്ടുണ്ടെന്ന്'." "അവളെ തുറിച്ചുനോക്കി ഞാൻ അവിടെനിന്ന് നടന്നു. പിറകെ അവളും. 'രണ്ടാനച്ഛൻ എപ്പോഴും കള്ളും കുടിച്ചു വന്ന് തല്ലും. സഹിക്കാൻ പറ്റുന്നില്ല. എനിക്ക് പറയാൻ ആരുമില്ല, അതുകൊണ്ടല്ലേ...' അവളുടെ സംസാരം കേട്ട് എനിക്ക് എന്തോ പോലെ ഫീൽ ചെയ്തു." "അങ്ങനെ അവൾക്കുവേണ്ടി അവളുടെ രണ്ടാനച്ഛനെ ഞാൻ തല്ലി. എൻ്റെ ആദ്യ കൊട്ടേഷൻ അതായിരുന്നു. അന്ന് തുടങ്ങിയ പരിചയമാണ്. ഇടയ്ക്ക് ആരെങ്കിലും ശല്യം ചെയ്യുമ്പോൾ വരാറുണ്ട് അവർക്കെതിരെയുള്ള കൊട്ടേഷനുമായി. അങ്ങനെ ഒരു ദിവസം അവരുടെ കോളനിയിലെ ഈ ജിഷ്ണു അവളുടെ പിറകെ നടന്ന് ഭയങ്കര ശല്യം. അതിൻ്റെ പേരിൽ ഞാനും ജിഷ്ണുവുമായി ഒന്ന് കോർത്തിട്ടുണ്ട്." "പുറമെയുള്ള ചാട്ടം ഉണ്ടെന്നേ ഉള്ളൂ. ആളൊരു പാവമാണ്. പഠിക്കുന്നതിനിടയിലും പാർട്ട്‌ടൈം ജോലിയൊക്കെ ചെയ്യും. വീട്ടിൽ അമ്മയും ചേച്ചിയുമാണ് ഉള്ളത്. ചേച്ചിയെ കല്യാണം കഴിച്ചവൻ അവളെയും പറ്റിച്ചു കിട്ടിയ സ്വർണം കൊണ്ട് പോയി. ചേച്ചിക്ക് ഇപ്പോൾ ഒരു കൊച്ചുണ്ട്. അതിൻ്റെ കാര്യവും നോക്കുന്നത് ഇവളാണ്." കഥകളൊക്കെ കേട്ട് വണ്ടി ഓടിച്ചതുകൊണ്ട് തന്നെ അവർ പെട്ടെന്ന് വീട്ടിലേക്ക് എത്തി.. ... പിറ്റേദിവസം രാവിലെ നിർത്താതെ കാളിങ് ബെൽ അമർത്തിയ സൗണ്ട് കേട്ട് പാറു വാതിൽ തുറന്നതും കണ്ടത് മുന്നിൽ നിൽക്കുന്ന അഞ്ജനയെയാണ്. "ഓഹ്, ബെസ്റ്റ് കണി!" അവളെ കണ്ടതും പാറു പിറുപിറുത്തു. "വല്ലതും പറഞ്ഞായിരുന്നോ?" പാറു പിറുപിറുക്കുന്നത് കണ്ട് അഞ്ജന ചോദിച്ചു. "കുറേ നാളായല്ലോ ഇങ്ങോട്ടേക്ക് കണ്ടിട്ട്. പുതിയ കൊട്ടേഷനുമായി വന്നതാണോ?" "അയ്യോ, അല്ല. ഇപ്രാവശ്യം ഒരു പ്രൊപ്പോസലുമായി വന്നതാണ്." അത് കേട്ടതും ദേഷ്യത്തോടെ പാറു ചോദിച്ചു: "ആർക്ക്?" "ഏതായാലും നിനക്കല്ല!" എന്നും പറഞ്ഞുകൊണ്ട് അഞ്ജന പാറുവിനെ തള്ളി അകത്തേക്ക് കയറി. അത് കണ്ടു പാറുവിനും ദേഷ്യം വന്നു: "ഡീ, എവിടെയാ തള്ളിക്കയറി പോകുന്നത്? ഇവിടെ ഇരിക്ക്. അർജുൻ ടെറസിലാണ്. ഞാൻ പോയി വിളിക്കാം." "വേണ്ട, ഞാൻ പോയി കണ്ടോളാം," എന്നും പറഞ്ഞ് മുഖം കോട്ടി അഞ്ജന ടെറസിന്റെ മുകളിലേക്ക് ചെന്നു. അഞ്ജന ടെറസിന്റെ മുകളിൽ എത്തിയപ്പോൾ കണ്ടത് ഒരു ക്യാപ് വെച്ച് തിരിഞ്ഞിരുന്ന് എന്തോ ചിന്തിക്കുന്ന അവനെയാണ്. "അതെ, ജിഷ്ണുവിനെക്കുറിച്ച് ചെറിയ വിവരം കിട്ടിയിട്ടുണ്ട്. അവൻ്റെ അമ്മ ഭക്ഷണം കൊണ്ട് സ്ഥിരമായി പോകാറുള്ള സ്ഥലമുണ്ട്. മിക്കവാറും അവിടെ അവൻ ഒളിച്ചിരിക്കാനാണ് സാധ്യത." അവൾ ഇത്രയും പറഞ്ഞിട്ടും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഇരിക്കുന്ന അവനെ കണ്ടു അവൾക്ക് ദേഷ്യം വന്നു. "ടാ പൊട്ടാ, നിന്നോടാ പറഞ്ഞത്! ഇത് കേട്ടിട്ടും ഒരു അനക്കവും ഇല്ലാത്തതെന്ത്? ഞാൻ വിചാരിച്ചു നീ കേട്ട ഉടനെ ഓടിച്ചാടി പോകുമെന്ന്. അതൊക്കെ അവിടെ നിൽക്കട്ടെ. ഇന്നലെ നിൻ്റെ കൂടെ ഒരു ഫ്രണ്ടിനെ കണ്ടല്ലോ, ഒരു മസിൽ മെൻ. അവൻ ആര്? കണ്ടാൽ അറിയാം ആരോ തേച്ചോടിച്ചതാണെന്ന്. എന്നാലും കുഴപ്പമില്ല, എനിക്ക് ഇഷ്ടമായി. ഞാൻ ശരിയാക്കി എടുത്തോളാം!" എന്നും പറഞ്ഞ് അവൻ്റെ അരികിൽ ഇരുന്നതും അവൾക്ക് കിളി മൊത്തം പോയി! അവൾ അപ്പോൾത്തന്നെ അവിടെനിന്ന് എഴുന്നേറ്റ് ഒറ്റ ഓട്ടമായിരുന്നു. ഓടി വരുന്ന അവളെ കണ്ടു പാറു 'ഇതെന്തൊരു ജീവി' എന്ന ഭാവത്തിൽ നോക്കി. "ഡീ, നീയല്ലേ പറഞ്ഞത് അർജുൻ ടെറസിന്റെ മുകളിൽ ഉണ്ടെന്ന്? എന്നിട്ട് അവിടെ ഉള്ളത് മറ്റേവൻ അല്ലേ?" "ഓഹ്, അതിനാണോ നീ ഇത്രയും ചൂടാവുന്നത്? അർജുൻ റൂമിലാണ് ഉള്ളത്. അവിടെ ഉള്ളത് ശിവയാ." "നിനക്ക് ഇത് നേരത്തെ വാ തുറന്നു പറഞ്ഞാൽ പോരെ?" "ഞാനത് വിട്ടുപോയി. അല്ല, അതിനിപ്പോ എന്താ? ശിവ പിടിച്ച് നിന്നെ തിന്നോ? ഇങ്ങനെ ചാടിത്തുള്ളാൻ?" "ഇതിലും നല്ലത് അതായിരുന്നു! എൻ്റെ വില മൊത്തം പോയി!" "നീ എന്ത് തേങ്ങയാ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല." "ഓഹ്, അത് വിട്. ഞാൻ അർജുൻ ബേബിയെ കണ്ടിട്ട് വരാം," എന്നും പറഞ്ഞ് അവൾ നേരെ അർജുൻ്റെ റൂമിലേക്ക് പോയി. അത് കേട്ടതും "ഇവൾ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങിക്കും," എന്നും പറഞ്ഞ് കലി തുള്ളി പാറു ജാൻവിയുടെ അടുത്തേക്ക് പോയി. റൂമിൽ അർജുൻ തലവേദനകൊണ്ട് ടൈഗർ ബാം തേച്ച് കണ്ണുകളടച്ച് കിടക്കുകയായിരുന്നു. അഞ്ജന അങ്ങോട്ടേക്ക് വന്നു അവൻ്റെ തലയ്ക്ക് നോക്കി ഒരു കൊട്ട് കൊടുത്തു. കൊട്ട് കിട്ടിയ അവൻ ദേഷ്യത്തോടെ കണ്ണ് തുറന്നുനോക്കുമ്പോഴാണ് ഇളിച്ചുകൊണ്ട് നിൽക്കുന്ന അഞ്ജനയെ കണ്ടത്. "എന്തോന്നാഡീ ഇത്? നീ മനുഷ്യൻ്റെ തല പൊട്ടിക്കുമോ?" "അതിനൊക്കെ ഇനിയും സമയമുണ്ട്. ഞാൻ ഇപ്പോൾ വന്നത് അതിനൊന്നുമല്ല. ആ ജിഷ്ണു എവിടെയുള്ളത് എന്നൊരു ക്ലൂ കിട്ടിയിട്ടുണ്ട്. പിന്നെ അവൻ്റെ സ്വഭാവം വെച്ച് ഒരിടത്ത് രണ്ടുദിവസം തികയ്ക്കില്ല. അതാണ് ഞാൻ ഓടിപ്പിടിച്ച് അത് പറയാൻ വന്നത്." അത് കേട്ടതും അർജുന് സന്തോഷമായി. "ഏതായാലും നീ രാവിലെത്തന്നെ ഓടി കിതച്ചു വന്നതല്ലേ, ഫുഡ് ഒക്കെ കഴിച്ചു പോയാൽ മതി." "ഓഹ്, നീ പറഞ്ഞിട്ട് വേണം ഞാൻ ഇവിടുന്ന് ഫുഡ് കഴിക്കാൻ," എന്നും പറഞ്ഞ് മുഖം കോട്ടി അഞ്ജന പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്ന് തന്നെ ഓടി അർജുൻ്റെ അടുത്തേക്ക് വന്നു. "എന്താഡീ?" അവളുടെ ഓട്ടം കണ്ട് അവൻ ചോദിച്ചു. "അതെ, അവിടെ നിൻ്റെ ഫ്രണ്ട് ഉണ്ട്." "ആ, അതിനിപ്പോ എന്താ?" "അല്ല, അവനെ നോക്കാൻ എന്തോ ചമ്മൽ പോലെ..." "ചമ്മലോ? അവനോടോ? നിനക്കോ? എന്തിന്?" അവൻ ചോദിച്ചതും അവൾ കുറച്ചുനേരം മുൻപ് നടന്ന സംഭവം പറഞ്ഞു. അത് കേട്ടതും അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: "നിനക്ക് അവനെ ഇഷ്ടമായോ?" "ഇഷ്ടം മണ്ണാങ്കട്ട!" അതും പിറുപിറുത്ത് അവൾ അവനെ തുറിച്ചുനോക്കിക്കൊണ്ട് പുറത്തേക്ക് ചെന്നു. 'ഇവൾക്കിത് എന്തുപറ്റി' എന്നും ചിന്തിച്ച് അർജുൻ അവൾ പോയ വഴിയേ നോക്കി. ഹാളിൽ ശിവ നിൽക്കുന്നുണ്ടെങ്കിലും അവനെ മൈൻഡ് ചെയ്യാതെ ജാൻവിയോട് ബൈ പറഞ്ഞു അവൾ പെട്ടെന്ന് ഇറങ്ങി... അഞ്ജന പറഞ്ഞ സ്ഥലത്തേക്ക് അർജുനും ശിവയും പുറപ്പെട്ടു. അഞ്ജന താമസിക്കുന്ന കോളനിയിൽ നിന്ന് കുറച്ചു മാറി ആരും ശ്രദ്ധിക്കാത്ത ഒരിടത്തായിരുന്നു അവൻ താമസിച്ചിരുന്നത്. വാതിൽ ചവിട്ടിപ്പൊളിക്കുന്ന സൗണ്ട് കേട്ട് ജിഷ്ണു അവിടെനിന്ന് പിറകിലൂടെ ഇറങ്ങി ഓടി. ശിവ അവൻ്റെ പിറകെ ഓടിയെങ്കിലും ജിഷ്ണു അവനെയും പറ്റിച്ചു മിന്നൽവേഗത്തിൽ ഓടി. അർജുന് ആ കോളനിയിലെ എല്ലാ വഴികളും അറിയാവുന്നത് കൊണ്ട് തന്നെ, അവൻ ഓടിയെവിടെയെത്തും എന്നൊരു ധാരണയുണ്ടായിരുന്നു. അതുകൊണ്ട് അവൻ ഊടുവഴിയിലൂടെ പോയി. അവസാനം ജിഷ്ണു ഓടി അർജുൻ്റെ മുന്നിൽ തന്നെ എത്തി. അവനെ കണ്ടതും ജിഷ്ണു ഞെട്ടി തിരിഞ്ഞോടാൻ നോക്കിയതും അർജുൻ അവിടെയുള്ള ഡ്രം എല്ലാം അവൻ്റെ മേലെ തട്ടിയിട്ടു. നിലത്തേക്ക് വീണ അവൻ ചാടി എഴുന്നേറ്റതും അർജുൻ അവൻ്റെ മൂക്കിന് ഒന്ന് കൊടുത്തു. അടി കിട്ടി വീണ ജിഷ്ണു എഴുന്നേറ്റ് അർജുന് നേരെ കത്തി വീശി. പെട്ടെന്ന് അവൻ്റെ പിറകിൽനിന്ന് ശിവയുടെ ചവിട്ട് കിട്ടി, അവൻ മൂക്കുകുത്തി നിലത്തേക്ക് വീണു. നിലത്തേക്ക് വീണ അവൻ എഴുന്നേറ്റ് വീണ്ടും തല്ലാൻ വന്നപ്പോൾ ശിവ അവന് ഒറ്റ പഞ്ച് കൊടുത്തു. അവൻ്റെ ബ്രെയിൻ കലങ്ങി, അവൻ ബോധംകെട്ട് അവിടെ വീണു. #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📙 നോവൽ - ShareChat