Part 19
അത് വരെ അടങ്ങി നിന്ന കണ്ണുനീർ അവളിൽ വീണ്ടും സ്ഥാനം പിടിച്ചു. അവൾ ഒരിക്കൽ കൂടി ഒന്ന് തിരഞ്ഞ് നോക്കി വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ അവൾ ഓട്ടോയിൽ കയറി.
അവൾക്ക് പിന്നാലെ അവനും കയറിയതും അവരെ വഹിച്ച് കൊണ്ട് അത് അവന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു.
___________________________________________
"എന്താ സതീഷേട്ടാ അവൻ പറഞ്ഞിട്ട് പോയെ." : കണ്ണനും ഗൗരിയും പോയതും സരസ്വതി സതീശന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.
അപ്പോഴേക്കും ലെച്ചുവും ലതയും അവരുടെ അടുത്തേക്ക് എത്തി.
"ഏഹ്ഹ് ഹാ അവൻ അവന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ ഇപ്പൊ ആളുകൾ ഒത്തിരി ഇല്ലേ അതായിരിക്കാം." : സതീശൻ ചുറ്റും കണ്ണോടിച്ച് കൊണ്ട് പറഞ്ഞു.
"ആണോ എങ്കിൽ ഇനി സമയം കളയണ്ട നിങ്ങൾ ഞങ്ങളെ വീട്ടിലോട്ട് ആക്കിയിട്ട് പോയി വാങ്ങിച്ചിട്ട് വാ" : സരസ്വതി ഒരു തിടുക്കത്തോടെ പറഞ്ഞു
"ഞാൻ മാത്രം ചെന്നാൽ പോര നിങ്ങൾ എല്ലാരും ആയിട്ട് ചെല്ലാൻ ആണ് അവൻ പറഞ്ഞെ " : സതീശൻ അവരെ മൂന്ന് പേരെയും നോക്കി കൊണ്ട് പറഞ്ഞു.
" ഏഹ്ഹ് പൈസ വേടിക്കാൻ എന്തിനാ ഇപ്പൊ ഞങ്ങൾ എല്ലാവരും. " : ലതയാണ് ചോദിച്ചത് സരസ്വതിക്കും ലെച്ചുവിനും അതെ സംശയം തന്നെയാണ്.
"അതൊന്നും എനിക്ക് അറിയില്ല അമ്മേ, നിങ്ങളെ എല്ലാരേയും കൂട്ടി കൊണ്ട് ചെല്ലാൻ അവൻ പറഞ്ഞു. എന്തായാലും നമ്മൾക്ക് പോയി നോക്കാം. വാ വന്ന് വണ്ടിയിൽ കേറ് നിങ്ങൾ." : സതീശൻ ഒരു നിശ്വാസത്തോടെ പറഞ്ഞ് കൊണ്ട് അയാളുടെ ഓട്ടോയുടെ അടുത്തേക്ക് നടന്നു.
പുറകെ ഒരു സംശയഭാവത്തിൽ അവരും പിന്നാലെ നടന്നു.
ലെച്ചുവിന് ആണ് ആവേശം കൂടുതൽ അത് പക്ഷെ പൈസ ഓർത്ത് ആയിരുന്നില്ല, കണ്ണൻ ഒരു കാട്ടുമുക്കിൽ വാടകക്ക് ആണ് താമസം എന്ന് കൂട്ടുകാർ പറഞ്ഞ് അവൾക്ക് അറിയാമായിരുന്നു.
അത് എന്തായാലും അത്ര നല്ല വീട് ഒന്നും ആയിരിക്കില്ല എന്ന് അവൾക്ക് അറിയാം, മാത്രവുമല്ല ഗുണ്ടയ്ക്ക് ഒക്കെ ആരാ നല്ല വീട് കൊടുക്കുക.
ഓരോന്ന് ചിന്തിച്ച് നടക്കുമ്പോഴാണ് ചുറ്റും ഉള്ളവർ പറയുന്നത് അവളുടെ കാതിൽ പതിയുന്നത്.
"എന്നാലും എന്റെ സുമേ ആ പെണ്ണ് ഇങ്ങനെ ഒക്കെ കാണിക്കും എന്ന് ആര് കണ്ടു. അതിയാൻ വന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല, പക്ഷെ ഇപ്പൊ കണ്ടില്ലേ" : ചുറ്റുവട്ടത്തുള്ള ആരോ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു.
"അതല്ലേ രാവിലെ ഞാൻ ഇവിടെ തൊഴാൻ വന്നപ്പോഴാ ആ സതീഷനും കുടുംബവും വന്നത്, എല്ലാരും കൂടി കെട്ടി ഒരുങ്ങി വരുന്നത് കണ്ടപ്പോഴേ എനിക്ക് എന്തോ വശപെഷക് തോന്നിയത.
ആ പെണ്ണ് ആണെങ്കിലോ ആരെയും നോക്കുന്നത് പോലും ഇല്ല. ഏട്ടൻ പോയി കാര്യം തിരക്കിയപ്പോഴല്ലേ അറിഞ്ഞത്. ആദ്യം ഞങ്ങൾക്കും വിശ്വസിക്കാൻ പറ്റിയില്ല.
ആ കണ്ണൻ വല്ല പണിയും ഒപ്പിച്ചതായിരിക്കും എന്ന കരുതിയെ. പക്ഷെ ഇപ്പൊ കണ്ടില്ലേ രണ്ടും കൈ പിടിച്ച് വരുന്നത്. അപ്പൊ കേട്ടത് ഒക്കെ ഉള്ളത് തന്നെയാ.
ചുമ്മാതല്ല സതീശൻ ഇതിന്റെ പഠിപ്പ് അവസാനിപ്പിച്ചെ, മിണ്ടാപൂച്ചയെ പോലെ ഇരുന്നിട്ട് അല്ലയോ കലം ഉടച്ചത്.
എന്തായാലും കറക്കാരെ എല്ലാം വിളിപ്പിച്ച് ഒരു മീറ്റിംഗ് വെപ്പിക്കണം, ഇതൊന്നും ഇവിടെ വാഴിക്കാൻ പറ്റില്ല നമ്മളുടെ പിള്ളേരും വളരുന്നതല്ലേ. രണ്ടിനേം എങ്ങനെ എങ്കിലും നാട് കിടത്തണം." : സുമ ഇതിനൊരു തീർപ്പ് എന്നാവണം പറഞ്ഞു.
ഇതൊക്കെ കേട്ട് നിന്ന പലരും പല അഭിപ്രായങ്ങൾ കൊണ്ട് അവർക്ക് ചുറ്റും കൂടി.
എന്നാൽ ഇതൊക്കെ കേട്ട് സംതൃപ്തിയോടെ ലെച്ചു ഓട്ടോയിൽ കയറി. എല്ലാരും കയറിയതും സതീശൻ വണ്ടി എടുത്തു.
അപ്പോഴും ഗൗരി എന്ന പെണ്ണിനെ വാക്കുകൾ കൊണ്ട് കളങ്കപെടുത്തുന്ന തിരക്കിലാണ് മറ്റുള്ളവർ.
_____________________________________________
എത്ര തടഞ്ഞിട്ടും വീണ്ടും വീണ്ടും അവളിൽ നിന്ന് നിർത്താതെ കണ്ണുനീർ ഒഴുകി കൊണ്ട് ഇരുന്നു.
താൻ പോകാൻ നേരം പോലും അച്ഛൻ ഒരു നോക്ക് കൊണ്ട് പോലും തന്നെ കടക്ഷിച്ചില്ലല്ലോ. അവളുടെ ഉള്ളിലെ മകൾ ആകെ പുകഞ്ഞ് തുടങ്ങി.
ഇറങ്ങാൻ നേരം തന്നെ വിട്ട് കിട്ടുന്ന കാശിനെ കുറിച്ച് അച്ഛൻ ചോദിച്ചത് ഓർമ വന്നതും അവൾക്ക് സ്വയം പുച്ഛം തോന്നി.
ഇടക്ക് അടുത്ത് ഇരിക്കുന്നവനെ നോക്കിയതും പുറത്തോട്ട് നോക്കി ഇരിക്കുന്നത് കണ്ട് കണ്ണ് അമർത്തി തുടച്ച് ഒരു ആശ്വാസതത്തോടെ സീറ്റിലേക്ക് ചാഞ്ഞ് കണ്ണും അടച്ച് ഇരുന്നു.
ഇനി ഈ മനുഷ്യനിൽ നിന്ന് തനിക്ക് ഒരു മോചനം ഇല്ലെന്ന് അറിയാം. ഒരു തുള്ളി പോലും പരിഗണന തന്നില്ലെങ്കിലും ദ്രോഹിക്കാതെയും അവരൊക്കെ പറയുന്ന പോലെ മറ്റ് ഉദ്ദേശങ്ങൾ ഒന്നും അവന് ഉണ്ടാക്കല്ലേ എന്ന് അവൾ ആ നിമിഷം ഉള്ള കൊണ്ട് പ്രാർത്ഥിച്ചു.
ഒരു ഇരുപത് ഇരുപത്തഞ്ചു മിനിറ്റ് കഴിഞ്ഞതും വണ്ടി എവിടെയോ നിർത്തിയത് അറിഞ്ഞാണ് കണ്ണ് തുറന്നത്.
കൂടെ ഉണ്ടായിരുന്നവൻ ഇറങ്ങിയത് അറിഞ്ഞതും പതിയെ സാരി ഒതുക്കി പിടിച്ച് അവളും ഇറങ്ങി.
എന്നാൽ ഓട്ടോയിൽ നിന്ന് ഇറങ്ങിയതും മുന്നിൽ കാണുന്ന കാഴ്ചയിൽ കണ്ണ് മിഴിഞ്ഞ് പോയി.
ഒരു പ്രേതലയം പോലെ ഒരു വീട്. ഫ്രണ്ട് ഭാഗം തുറന്ന് കിടക്കുവാണ് ഗേറ്റ് ഇല്ല. ചെറിയ ഓട് ഇട്ട ഒറ്റ നില വീട് ആണെങ്കിലും ചുറ്റും അത്യാവശം സ്ഥലം ഉണ്ട്, പക്ഷെ എങ്കിൽ അത് മുഴുവൻ കാട് പിടിച്ച് കിടക്കുവാണെന്ന് സാരം.
പോച്ചയും വൃക്ഷങ്ങളും കൊണ്ട് നിറഞ്ഞതിനാൽ തന്നെ വീട് നിക്കുന്നിടം ആകെ ഇരുണ്ട് മൂടി കിടപ്പുണ്ട്. പോച്ച ഒക്കെ വളർന്ന് തന്റെ കാൽ മുട്ടിന് അത്രേം ഉണ്ട് ഇതിന് ഇടക്ക് ഇനി എന്തെങ്കിലും ജന്തുക്കൾ കണ്ടില്ലെങ്കിലേ അത്ഭുതം ഉള്ളു എന്ന് അവൾ ഓർക്കാതെ ഇരുന്നില്ല.
തൊട്ട് അടുത്ത് ഒന്നും അതികം വീടുകൾ ഇല്ല. രണ്ട് മിനിറ്റ് നടന്നാൽ കുറച്ച് ഒക്കെ വീടുകൾ ഉണ്ട് താനും.
ചുരുക്കി പറഞ്ഞാൽ പുറത്ത് നിന്ന് ആര് കണ്ടാലും അല്പം പേടി പെടുത്തുന്ന അന്തരീക്ഷം ആണ് ആ വീടിന് ഉള്ളത് ആര് കണ്ടാലും ഒന്ന് കയറാൻ മടിക്കും.
"പെങ്ങളെ"
വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിൽ ആണ് ഓട്ടോ ഓടിച്ച സാബു ഇക്ക വിളിക്കുന്നത്. അച്ഛന്റെ സ്റ്റാൻഡിൽ കിടക്കുന്നത് കൊണ്ടും അവിടെ പരിസരത്ത് താമസം ആയത് കൊണ്ടും ഇക്കയെ നേരത്തെ പരിചയം ഉണ്ട്.
കാണുമ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കുന്ന പരിചയം. ഇക്കയുടെ ഓട്ടോയിൽ ആയിരിക്കാം ഞങ്ങൾ വന്നത് അവൾ ഊഹിച്ചു, അല്ലാതെ അതൊന്നും അപ്പൊ നോക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ലല്ലോ.
"പെങ്ങളെ, എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ വായോ വീട്ടിലേക്ക് കയറാം ദേ അവൻ പോയി." : സാബുക്കയുടെ ശബ്ദം ആണ് എന്നെ തിരിച്ച് ബോധത്തിൽ കൊണ്ട് വന്നത്.
സാബുക്ക പറഞ്ഞത് കേട്ട് കൂടെ ഉള്ളവനെ നോക്കിയത് അയാൾ നിന്നിടം ശൂന്യം. ഒരു നിശ്വാസത്തോടെ സാബുക്കയെ നോക്കിയതും. വായോ എന്നും പറഞ്ഞ് കൂടെ നടന്ന്.
നടക്കുമ്പോൾ ഒക്കെ താൻ വളരെ സൂക്ഷിച്ച് ചുറ്റുപാടും നിരീക്ഷിച്ച് ആണ് നടന്നത്. വല്ല ഇഴജന്തുക്കൾ ഉണ്ടോ എന്ന് അറിയില്ലല്ലോ.
"മോളെ, നിന്റെ അവസ്ഥ എനിക്ക് മനസിലാകും. നിനക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യം ആണ് നടന്നത് എന്നും എനിക്ക് അറിയാം.
എങ്കിലും പറയുവാ അവൻ ഈ കാണുന്ന അത്ര കുഴപ്പക്കാരൻ ഒന്നും അല്ല ഉള്ളിന്റെ ഉള്ളിൽ എവിടെ ഒക്കെയോ അല്പം നന്മ ഉണ്ട്. ശെരിയും തെറ്റും പറഞ്ഞ് കൊടുക്കാനോ തെറ്റ് കണ്ടാൽ ശാസിക്കാനോ നമ്മളെ പോലെ ആരും ഇല്ലല്ലോ അവന്.
അതായിരിക്കാം അവൻ ഇങ്ങനെ ഒക്കെ ആയി തീർന്നത്, ആയിരിക്കാം എന്ന് അല്ല അത് തന്നെയല്ലേ കാരണം.
ഹ്മ്മ് ഇന്നലെ വരെ തോന്നിയത് പോലെയാ അവൻ നടന്നിരുന്നെ പക്ഷെ ഇന്ന് മുതൽ അങ്ങനെ അല്ലല്ലോ ഇപ്പൊ ഒരു കൂട്ട് ഒക്കെ വന്നില്ലേ ഇനി സ്വയം മാറിക്കോളും എനിക്ക് അതിൽ വിശ്വാസം ഉണ്ട്.
മോൾ പേടിക്കണ്ട എല്ലാം ശെരി ആകും. നീ പ്രാർത്ഥിക്കുന്ന ദൈവം വെറുതെ ആയിരിക്കില്ല നിന്നെ അവന്റെ കയ്യിൽ ഏൽപ്പിച്ചത്." അതും പറഞ്ഞ് സാബുക്ക മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും എന്റെ മറുപടി കേട്ട് പിടിച്ച് കെട്ടിയത് പോലെ അവിടെ നിന്നു.
"എന്താ നീ പറഞ്ഞെ." : ഒരു സംശയത്തോടെ എന്റെ നേരെ തിരിഞ്ഞ് കൊണ്ട് സാബുക്ക ചോദിച്ചു.
"ദൈവം ഒന്നിപ്പിച്ചത് അല്ല സാബുക്ക ഞങ്ങളെ, പൈസ കൊടുത്ത് വാങ്ങിയ ബന്ധം ആണ് ഞങ്ങളുടേത്. കല്യാണത്തിന് എനിക്ക് സമ്മതം അല്ല എന്ന് പറഞ്ഞപ്പോൾ പറഞ്ഞ തുകയേക്കാൾ കൂടുതൽ തരാം എന്ന് എന്റെ അച്ഛനോട് പറഞ്ഞ് വെറും വിലക്ക് വാങ്ങിയ ഭാര്യ മാത്രം ആണ് ഞാൻ." അതും പറഞ്ഞ് പോച്ച ഇല്ലാത്ത ഭാഗത്ത് കൂടി മുന്നിലേക്ക് നടന്നു.
അപ്പോഴും കേട്ട കാര്യത്തിന്റെ ഞെട്ടലിൽ നിൽക്കുകയാണ് സാബു. പിന്നെ ബോധം വന്നത് പോലെ അവനും ഗൗരിക്ക് പിന്നാലെ നടന്ന് വീടിന് മുന്നിൽ എത്തി.
എന്ത് കൊണ്ടോ ഇപ്രാവശ്യം അവന് ഗൗരിയെ ആഭിമുകീകരിക്കാൻ ബുദ്ധിമുട്ട് തോന്നി. എന്തായാലും ഇതിനെ കുറിച്ച് കണ്ണനോട് സംസാരിക്കണം എന്ന് തന്നെ അവൻ തീരുമാനിച്ചു.
എപ്പോഴൊക്കെയോ കണ്ണന്റെ ഉള്ളിലെ നന്മ മനസ്സിലായത് കൊണ്ടാവാം അവന് ഒരു കുടുംബം ആയി കാണാൻ സാബു എന്ന സുഹൃത്ത് അത്രയും ആഗ്രഹിച്ചിരുന്നു.
സാബു ചുറ്റും കണ്ണൻ വേണ്ടി കണ്ണോടിച്ചപ്പോൾ ആണ് വീടിന് സൈഡിൽ നിന്ന് വരുന്നവനെ കണ്ടത്. അല്പം മുൻപ് ഗൗരി പറഞ്ഞത് ഓർമ വന്നതും അവന്റെ മുഖത്ത് നീരസം നിറഞ്ഞു.
അവന്റെ കണ്ണ് എന്നാൽ ഗൗരിയിൽ മാത്രം തറഞ്ഞ് നിന്നു.
വീട് മുഴുവൻ കണ്ണോടിച്ച് നോക്കുമ്പോൾ ആണ് സൈഡിൽ നിന്ന് തന്റെ നേരെ വരുന്ന അയാളെ കണ്ടത്. അപ്പോഴേക്കും തന്റെ തല താന്ന് പോയി. പേടി ഉണ്ടെങ്കിലും സാബു ഇക്ക ഉണ്ടല്ലോ എന്ന ചെറിയ ആശ്വാസം നിറഞ്ഞു.
തന്റെ അടുത്ത് വന്നിട്ട് കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കം കാണാതെ വന്നതും പതിയെ തല ഉയർത്തി നോക്കി.
അതിന് കാത്ത് നിന്നവണ്ണം ഒരു താക്കോൽ തനിക്ക് നേരെ നീട്ടി.
"ഇന്നാ വീടിന്റെ താക്കോൽ, അകത്ത് കേറി ഇരുന്നോ." : സൗമ്യമായി എന്നാൽ തെല്ലും ഗൗരവം വിടാതെ ഉള്ള പറച്ചിൽ.
അത് കേട്ടതും എന്റെ ഉള്ളം ഒന്ന് അതിശയിച്ചു. പതിയെ വിറയാർന്ന കൈകളോട് ആ താക്കോൽ വേടിച്ചതും അയാളുടെ കയ്യുടെ സ്പർശം അറിഞ്ഞതും ഒരു പിടച്ചിലോടെ അതും വാങ്ങി വാതിലിൻ അടുത്തേക്ക് എത്തി.
പൂട്ട് തുറക്കുമ്പോൾ തന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു. ഇനി എന്തൊക്കെ താൻ അനുഭവിക്കണം. ' ദേവി എന്നെ കാത്തോണേ, എനിക്ക് ഇത് പറയാൻ ഇന്ന് നീ അല്ലാതെ ആരും ഇല്ല. ' ഉള്ളിൽ ദേവിയോടെ കേണു.
പൂട്ട് തുറന്ന് അകത്ത് കയറുന്നതിനു മുന്നേ ഒന്ന് കൂടി തിരിഞ്ഞ് നോക്കിയതും തന്നിൽ തന്നെ നോക്കി നിൽക്കുന്നവരെ കണ്ടതും പെട്ടന്ന് തന്നെ നോട്ടം മാറ്റി ഉള്ളിലേക്ക് വലിഞ്ഞു.
___________________________________________
" കണ്ണാ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് " : ഇപ്പോഴും ഗൗരി പോയിടം നിൽക്കുന്നവനെ സാബു വിളിച്ചു.
അത് കേട്ടതും ഒരു സംശയഭാവത്തിൽ കണ്ണൻ സാബുവിന് നേരെ തിരിഞ്ഞു.
" എടാ ഗൗരി... "
സാബു എന്തോ പറയാൻ വന്നതും മുറ്റത് ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് രണ്ട് പേരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.
തുടരും......
#നോവൽ #തുടർകഥ #പ്രണയം #viral #trending


