ShareChat
click to see wallet page
search
📖 *ചരിത്രത്തിലെ മഹിളാരത്നങ്ങൾ* 📖 ⛔ *_ആത്മജ്ഞാനികളായ പണ്ഡിതകൾ_* 1️⃣2️⃣3️⃣ *ശഅവാന (റഹ്)* മഹതി ധാരാളം കരയുമായിരുന്നു. ഒരിക്കൽ പറയുകയുണ്ടായി: കരഞ്ഞു കരഞ്ഞ് എൻ്റെ കണ്ണുനീര് വറ്റുകയും പിന്നീട് എൻ്റെ കണ്ണിൽ നിന്നും രക്തം ഒഴുകുകയും എൻ്റെ ശരീരത്തിലെ ഒരു അവയവവും ആ രക്തം പുരളാത്തതായി ഉണ്ടാകാതിരിക്കുകയും ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു.(സ്വിഫതുസ്വഫ്‌വ: 723) മഹതി ഇടയ്ക്കിടെ ഈ കവിത ആലപിച്ചുകൊണ്ട് കരയുമായിരുന്നു: _നിത്യം ഈ ലോകം തനിക്കായുണ്ടാകുമെന്നാശിച്ച മർത്യനെ മരണം പിടിച്ചു.._ _തൈകൾ നനച്ചു തഴച്ചു വളർന്നപ്പോൾ കാണാനാകാതോൻ മണ്ണിലാമർന്നു.._(സ്വിഫതു സ്വഫ്‌വ: 724) ഒരു വ്യക്തി പറയുന്നു: "ശഅ് വാനയെക്കാൾ കൂടുതലായി കരയുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. മഹതിയുടെ ശബ്ദത്തേക്കാൾ ഭക്തന്മാരുടെ മനസ്സുകളെ സ്വാധീനിക്കുന്ന ഒരു കരച്ചിൽ ശബ്ദവും ഞാൻ കേട്ടിട്ടില്ല" (തൻവീറുൽ ഗബ്ശ് ലിബ്നിൽ ജൗസി: 225) മഹതിയുടെ ഭൃത്യ പറയുന്നു: മഹതിയെ കാണുമ്പോൾ ഒരിക്കലും എനിക്ക് ദുനിയാവിനോട് ആശ ഉണ്ടാവുകയോ ഒരു മുസ്‌ലിമിനോടും നീരസം തോന്നുകയോ ചെയ്തിട്ടില്ല. (ബഹിശ്തി സേവർ) വലിയ മഹാനായ ഫുദൈൽ ബിൻ ഇയാദ് മഹതിയുടെ സന്നിധിയിൽ പോയി ദുആ വസിയ്യത്ത് ചെയ്യുമായിരുന്നു. (സ്വിഫതു സ്വഫ്‌വ: 724) അല്ലാഹുവിനോടുള്ള ഭയത്താലോ സ്നേഹത്താലോ കരയുക എന്നത് വലിയ കാര്യമാണ്. കരയാൻ കഴിയുന്നില്ലെങ്കിൽ കരച്ചിലിന്റെ രൂപമെങ്കിലും ഉണ്ടാകേണ്ടതാണ്. അതിലൂടെ അല്ലാഹുവിനു കരുണയുണ്ടാകുന്നതാണ്. മഹാന്മാരുടെ സന്നിധിയിൽ പോകുന്നതിലൂടെ വലിയ നേട്ടം ലഭിക്കുന്നതാണ്. ശഅ് വായനയുടെയും ഭൃത്യക്ക് ഉണ്ടായ അനുഭവം അതാണ്. ആകയാൽ, നിങ്ങൾ സമ്പന്നന്മാരുടെ അടുക്കൽ പോകുന്നതിനു പകരം മഹാന്മാരെ അന്വേഷിച്ചു പോവുക. (ബഹിശ്തി സേവർ) #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക📝