സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം പൂർത്തിയായപ്പോൾ നാടെങ്ങും ഇടത് തരംഗം. ഡിസംബർ 11ന് തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകളിലെ വോട്ടർമാർ വിധിയെഴുതുമ്പോള്‍, വികസനമുന്നേറ്റത്തിന്റെ കൂടുതൽ മികവാർന്ന കാഴ്ചക്കായി ജനം ഇടതുപക്ഷത്തെ കെെപിടിച്ച് വിജയപഥത്തിലേക്ക് നടത്തുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. നവംബർ 10ന് തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചതുമുതൽ പ്രചാരണരംഗത്ത് മുൻതൂക്കം എൽഡിഎഫിനായിരുന്നു. നാമനിർദേശപ്രക്രിയ പൂർത്തിയായപ്പോൾത്തന്നെ 15 പഞ്ചായത്ത് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത് തദ്ദേശ തെരഞ്ഞെടുപ്പുഫലം എന്താകുമെന്നതിന്റെ വ്യക്തമായ സൂചനയായി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


