ShareChat
click to see wallet page
search
"കൈകോർത്ത് പരസ്പരം കരുതലായ നിമിഷങ്ങൾ" തലവൂർ സ്വദേശിയായ ഐസക് ജോർജ്ജിനെ കൊട്ടാരക്കരയിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐസക് ജോർജ്ജിന് ബുധനാഴ്ച വൈകുന്നേരം മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസിന്റെ ദൗത്യം ആരംഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലിൽ നിന്നും എറണാകുളത്തെ ലിസി ഹോസ്പിറ്റലിലേക്ക് ഐസക് ജോർജിന്റെ ഹൃദയം എത്തിക്കുക. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖർ, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ്, എറണാകുളം സിറ്റി പോലീസ് കമ്മിഷണർ പുട്ടാ വിമലാദിത്യ എന്നിവരെയാണ് ദൗത്യത്തിനായി ചുമതലപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററിൽ എറണാകുളത്തേക്കും, എറണാകുളത്തെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നിന്നും ലിസി ആശുപത്രിയിലേക്കുമുള്ള ഗതാഗതം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിൽ ആക്കി. ഉച്ചയ്ക്ക് 1 .29ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ലാൻഡ് ചെയ്ത പോലീസിന്റെ ഹെലികോപ്റ്ററിൽ നിന്നും ഐസക് ജോർജിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രി ഡോക്ടർമാരുടെ സംഘം ഏറ്റുവാങ്ങി, നാലു മിനിറ്റിനുള്ളിൽത്തന്നെ ഹോസ്പിറ്റലിൽ എത്തി. 28 വയസ്സുള്ള അങ്കമാലി സ്വദേശിയായ യുവാവിനാണ് ഐസക് ജോർജിന്റെ ഹൃദയം മാറ്റിവെച്ചത്. #കേരളാപോലീസ്
കേരളാപോലീസ് - ShareChat
01:00