ShareChat
click to see wallet page
search
കള്ളിക്കുപ്പായം പേരെന്റ്സ് മീറ്റിങ്ങിൽ നരച്ച കള്ളിക്കുപ്പായം ധരിച്ചെത്തിയ അച്ഛനെ അവൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.മറ്റുകുട്ടികളുടെ പേരന്റ്സ് എല്ലാം വിലകൂടിയ ജീൻസുംഅയേൺ ചെയ്ത വെള്ള മുണ്ടും ഷർട്ടും എല്ലാം ധരിച്ചു വന്നപ്പോ അവന് വല്ലാത്ത ചമ്മൽ തോന്നി.വീട്ടിൽ തിരിച്ചെത്തി അച്ഛനോട് ഇതും പറഞ്ഞു കയർത്തപ്പോ അവനൊട്ടും സങ്കടം തോന്നിയില്ല. ഒന്നും മിണ്ടാതെ അകത്തു പോയി കതകടച്ച അച്ഛനെ കണ്ടപ്പോ അമ്മ ഒരുപാട് കരഞ്ഞു.അവനെ ഒരുപാട് ശകാരിച്ചു. രാത്രി അച്ഛൻ നെഞ്ചുവേദനയായി ഹോസ്പിറ്റൽ പോയപ്പോഴും ഉറക്കം നടിച്ചു അവൻ കിടന്നത് അന്നത്തെ ദേഷ്യം തീർക്കാനായിരുന്നു. രാവിലെ അച്ഛനെ ആംബുലൻസിൽ വെള്ള പുതപ്പിച്ചു കൊണ്ടുവന്നപ്പോൾ മനസൊന്നുലഞ്ഞു.കരഞ്ഞു കലങ്ങിയ അമ്മ വലിയ വായിൽ"ഡാ നിന്റപ്പൻ കള്ളിക്കുപ്പായം മാറ്റി നല്ല വെള്ളക്കുപ്പായം ഇട്ടിട്ടുണ്ട്.പത്രാസ് പോരെടാ മതിയായില്ലേ നിനക്ക്. പോരെടാ "എന്നും പറഞ്ഞു അവന്റെ കോളറിൽ പിടിച്ചു പുറകോട്ട് തള്ളിയപ്പോ അവനൊന്നാടിയുലഞ്ഞു.കലി തുള്ളിയ കാളി പോലെ തലങ്ങും വിലങ്ങും അമ്മ തല്ലിക്കൊണ്ട് നിന്നപ്പോഴും മരവിച്ചു ഒരേ നിൽപ് തുടർന്ന്. ഇന്നേക്ക് നാല്പത് ദിവസം പിന്നിടുമ്പോഴും അമ്മ സ്വബോധത്തിലേക്ക് തിരിച്ചെത്തിയില്ല.കോളേജിൽ ഫീസ് അടച്ചില്ല. പാൽകാരന്റെ പൈസ കൊടുത്തില്ല.പത്രക്കാരന്റെ പത്രം നിർത്തി. ഫോണിൽ റീചാർജ് ചെയ്തില്ല. ശരിയായിരുന്നു ഇതിനെല്ലാം എല്ലാം ഒരുത്തരമുണ്ടായിരുന്നു. നരച്ച ആ കളിക്കുപ്പായത്തിനുള്ളിൽ. കണ്ടില്ല. കാണാൻ ശ്രമിച്ചില്ലഎന്നതാണ് സത്യം പതിയെ അവന് ഇരിപ്പിടത്തിൽ നിന്നെണീറ്റു.പുറത്ത് അയയിൽ വിരിച്ചിട്ട ആ കള്ളിക്കുപ്പായം എടുത്തു.ശരീരത്തിലണിഞ്ഞു. ശരിയാ ഇതിട്ടപ്പോ വല്ലാത്തൊരു ആത്മധൈര്യം.വിയർപ്പു മണക്കുന്ന ആ കള്ളിക്കുപ്പായം തീർത്ത ഒരു ലോകം എത്ര മാത്രം വലുതായിരുന്നെന്ന് അവൻ തിരിച്ചറിഞ്ഞു.തൊട്ടടുത്ത ഇതേപോലെ മറ്റൊരു കള്ളിക്കുപ്പായം അവനെ നോക്കി സംതൃപ്തി അടയുകയായിരുന്ന #കഥ ഷാന നജീബ്
കഥ - ShareChat
00:05