അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം (SC/ST Prevention of Atrocities Act) പ്രകാരം കേസെടുക്കണം.
നിതിൻരാജിന്റെ നിറത്തെയും ജാതിയെയും ബോഡി ഷെയ്മിംഗിന് വിധേയമാക്കുകയും ക്ലാസ് മുറിയിൽ വെച്ച് പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതായി കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. പഠിക്കാൻ അവകാശമില്ലെന്ന് പറഞ്ഞ് അധ്യാപകർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ ആരോപണ വിധേയർക്കെതിരെ എസ്.സി/എസ്.ടി നിയമത്തിലെ കർശനമായ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ കേസെടുത്ത് അറസ്റ്റ് ചെയ്യണം.
കോളേജിലെ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായ വിവേചനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണം. ജാതീയമായ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. ഉത്തരേന്ത്യൻ മാതൃകയിലുള്ള ഇത്തരം ജാതിവിവേചനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം കേരളത്തിൽ ഉയരേണ്ടതുണ്ട്.
#😭 നിതിന് നെഞ്ചുപൊട്ടി വിട നൽകി നാട്; അധ്യാപകർ അധിക്ഷേപിച്ചത് അതിക്രൂരമായി


