𝗖𝗔𝗦𝗘 𝗗𝗔𝗜𝗥𝗬 (𝗖𝗛𝗔𝗣𝗧𝗘𝗥-𝟮)
കേസ് ഡയറിയുടെ ആദ്യത്തെ ചാപ്റ്റർ 'നൈറ്റ് കില്ലർ'ന് ശേഷമുള്ള രണ്ടാമത്തെ ചാപ്റ്റർ ആണ് ഇത്.
ഈ കഥയും കഥാപാത്രങ്ങളും സങ്കൽപ്പികം മാത്രമാണ്.
𝗧𝗛𝗘 𝗗𝗔𝗥𝗞 𝗔𝗡𝗚𝗘𝗟
𝗣𝗔𝗥𝗧-𝟭
നൈറ്റ് കില്ലർ കേസിന് ശേഷം ആരിഫ് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തേക്ക് പോയി. അവിടത്തെ SI ആയി.വിനായക്ന് സ്ഥലംമാറ്റം കിട്ടി കൊല്ലം ജില്ലയിലെ പുനലൂരിലേക്ക്. അലീസ് ഇപ്പോൾ 'ഫിഷ് TV'യിൽ നിന്ന് മാറി 'ബ്രാൻഡ് ന്യൂസ്' എന്ന ന്യൂസ് ചാനലിലെ റിപ്പോർട്ടർ ആണ്. പിന്നെ ഞാൻ(റോയി) ഇപ്പോഴും കല്ലേറ്റുംകരയിലെ CI ആണ്.
2026 ജനുവരി 5-ാം തീയതി ഒരു വൈകുന്നേര സമയം, കല്ലേറ്റുംകര പോലീസ് സ്റ്റേഷനിൽ.
ഞാൻ(റോയി)എന്റെ ക്യാബിനിൽ ഇരുന്ന് എന്തോ ഫയൽ നോക്കുകയാണ്. പെട്ടെന്ന് തന്നെ എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
"ഹലോ, പറ ആലീസേ."
കോൾ അറ്റൻഡ് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു.
"ഇച്ചായൻ എവിടെയാ?"
"ഞാൻ സ്റ്റേഷനിൽ."
"ഞാൻ വിളിച്ചത്... തലസ്ഥാനത്തേക്ക് പോവുകയാണ്."
"അത് എന്തിനാണ്?"
"സിഎമ്മിന്റെ ഇന്റർവ്യൂ എടുക്കാൻ."
"ഓ, എന്നാൽ പോയിട്ട് വാ. എന്തായാലും തിരുവനന്തപുരത്ത് എത്തിയിട്ട് വിളിക്ക്."
"വിളിക്കാം ഇച്ചായാ. എന്തായാലും ഇച്ചായന്റെ ജോലി നടക്കട്ടെ, ഞാൻ വെക്കുവാണ്."
അതും പറഞ്ഞ് ആ കോൾ കട്ട് ചെയ്തു.
സമയം കടന്നുപോയിക്കൊണ്ടിരുന്നു.
പിറ്റേ ദിവസം രാവിലെ എന്റെ(റോയി)വീട്ടിൽ.
എഴുന്നേറ്റ് അടുക്കളയിൽ പോയി ഒരു ചായ ഇട്ട്, നേരെ ഹാളിൽ വന്ന് TV ഓൺ ചെയ്ത് 'ബ്രാൻഡ് ന്യൂസ്' എന്ന ചാനൽ വെച്ചു.
ഇന്ന് രാവിലെ തന്നെ പുറത്തുവരുന്ന വാർത്തകൾ അത്ര സുഖകരമായ വാർത്തകൾ ഒന്നുമല്ല. ബാലരാമപുരത്ത് ഡോക്ടർ അബ്ദുൽ റാസിഖ്, അദ്ദേഹത്തിന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്. നമ്മുടെ റിപ്പോർട്ടർ ആലീസ് റോയി ഇപ്പോൾ തിരുവനന്തപുരത്ത് കൊലപാതകം നടന്ന വീട്ടിലുണ്ട്. ആലീസിനോട് നമുക്ക് ചോദിക്കാം കൂടുതൽ വിവരങ്ങൾ.
"ഗുഡ് മോർണിംഗ് ആലീസ്. സിഎമ്മിന്റെ ഇന്റർവ്യൂ എടുക്കാൻ പോയിട്ട് ഇപ്പോൾ ഒരു കൊലപാതകം റിപ്പോർട്ട് ചെയ്യേണ്ടതായി വന്നു, അല്ലേ? എന്താണ് അവിടത്തെ കാര്യങ്ങൾ? നമുക്ക് അവിടെ നിന്ന് എന്താണ് അറിയാൻ കഴിയുന്നത്? ആരാണ് ഡോക്ടറെയും കുടുംബത്തെയും കൊലപ്പെടുത്തിയത്?"
"ആ, ഗുഡ് മോർണിംഗ് അഭിജിത്ത്. അഭിജിത്ത് പറഞ്ഞപോലെ സിഎമ്മിന്റെ ഇന്റർവ്യൂ എടുക്കാൻ വന്ന എനിക്ക് ഇപ്പോൾ ഒരു കൊലപാതകം റിപ്പോർട്ട് ചെയ്യേണ്ടതായി വന്നിരിക്കുകയാണ്. അഭിജിത്ത്, ആരാണ് കൊലപാതകി എന്ന് വ്യക്തമായിട്ടില്ല. പോലീസും ഫോറൻസിക് വിദഗ്ധരും എല്ലാം ഇവിടെ സംഭവസ്ഥലത്തുണ്ട്. കൊല്ലപ്പെട്ടിരിക്കുന്നത് ഡോക്ടർ അബ്ദുൽ റാസിഖ്, അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്ത്, മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഇവരുടെ മകൾ ഫാത്തിമ എന്നിവരാണ്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് പോലീസിൽ നിന്ന് നമുക്കിപ്പോൾ കിട്ടുന്ന വിവരങ്ങൾ. കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പോലീസിൽ നിന്ന് കിട്ടും എന്നാണ് വിശ്വസിക്കുന്നത്, അഭിജിത്ത്."
"ഓക്കേ ആലീസ്. ആലീസ് ആണ് വിവരങ്ങൾ നൽകിയത്. പ്രതിയെ ഉടൻ തന്നെ പോലീസ് പിടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നമുക്ക് ഇനി അടുത്ത വാർത്തയിലേക്ക് പോകാം."
ന്യൂസ് റീഡർ അത് പറഞ്ഞപ്പോൾ തന്നെ ഞാൻ ചാനലുകൾ മാറ്റി നോക്കി. എല്ലാ ചാനലുകളിലും ബ്രേക്കിംഗ് ന്യൂസ് എന്ന് പറയുന്നത് ഡോക്ടർ അബ്ദുൽ റാസിഖിന്റെ കുടുംബത്തിന്റെ കൊലപാതകം തന്നെയാണ്. അതിന് ശേഷം ഞാൻ TV ഓഫ് ആക്കി സ്റ്റേഷനിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
സമയം കടന്നുപോയിക്കൊണ്ടിരുന്നു.
*************************************************
രാവിലെ 10 മണി സമയം, ബാലരാമപുരം പോലീസ് സ്റ്റേഷനിൽ.
ആരിഫ് CI സന്തോഷിന്റെ ക്യാബിനിലേക്ക് ചെന്നു. CI-നെ കണ്ടപ്പോൾ തന്നെ ആരിഫ് സല്യൂട്ട് അടിച്ചു.
"സാർ, ഡോക്ടർ അബ്ദുൽ റാസിഖിന്റെ അന്വേഷണം എവിടെ നിന്നാണ് തുടങ്ങേണ്ടത്?"
ആരിഫ് CI-നോട് ചോദിച്ചു.
"എവിടുന്നെങ്കിലും തുടങ്ങാം."
"സാർ, ഇത് നിസ്സാരമായി എടുക്കേണ്ട കേസ് അല്ല. നമുക്ക് അവിടെ നിന്ന് കിട്ടിയ പേപ്പറിൽ ഉള്ളത് 'ഇനിയും മർഡർ നടക്കും' എന്നാണ്."
"നടക്കട്ടെ ഡോ. എന്നിട്ട് നോക്കാം. എനിക്ക് ഇന്ന് 'അഞ്ജലിയുടെ പ്രണയം' എന്ന സീരിയലിന്റെ ഷൂട്ട് ഉണ്ട്. അത് കളഞ്ഞിട്ട് എനിക്ക് ഒരു കേസ് അന്വേഷിക്കാൻ പറ്റില്ല."
"ഞാൻ അന്വേഷിക്കട്ടെ സാർ."
"തല ഇരിക്കുമ്പോൾ വാല് ആടണ്ട."
അതും പറഞ്ഞ് CI അവിടെ നിന്ന് എഴുന്നേറ്റ് പോയി.
സമയം കുറച്ചുകൂടി കടന്നുപോയി. 11 മണി സമയം ആ സ്റ്റേഷനിലേക്ക് DYSP കൃഷാന്ത് വന്നു.
"CI ഇല്ലേ ഡോ?"
അവിടെ ഉണ്ടായിരുന്ന ഒരു കോൺസ്റ്റബിളിനോട് DYSP ചോദിച്ചു.
"ഇല്ല സാർ."
ആ കോൺസ്റ്റബിൾ ഒരു സല്യൂട്ട് അടിച്ച ശേഷം മറുപടി പറഞ്ഞു.
"പിന്നെ ആരാണ് ഉള്ളത് ഇവിടെ?"
"SI ആരിഫ് സാർ ഉണ്ട്."
"ആരിഫിനോട് CI-ന്റെ ക്യാബിനിലേക്ക് വരാൻ പറ. ഞാൻ അവിടെ ഉണ്ടാവും."
അത് കോൺസ്റ്റബിളിനോട് പറഞ്ഞുകൊണ്ട് DYSP ആ ക്യാബിനിലേക്ക് പോയി. ആ കോൺസ്റ്റബിൾ ആരിഫിന്റെ ക്യാബിനിലേക്കും.
"സാർ."
ക്യാബിനിൽ എത്തിയ കോൺസ്റ്റബിൾ ആരിഫിനെ വിളിച്ചു.
"എന്താ?"
"സാർ, DYSP സാർ വന്നിട്ടുണ്ട്. CI സാറിന്റെ ക്യാബിനിലുണ്ട്. സാറിനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു."
ആരിഫ് അപ്പോൾ തന്നെ ആ ക്യാബിനിൽ എത്തി DYSP-ക്ക് സല്യൂട്ട് അടിച്ചു.
"ഡോ, ഡോക്ടർ അബ്ദുൽ റാസിഖിന്റെ കൊലപാതകം എവിടെ വരെ ആയി?"
"ഒന്നും ആയില്ല സാർ."
"അതെന്താ? താൻ എല്ലാം എന്തിനാണ് പിന്നെ ഇവിടെ ഇരിക്കുന്നത്?"
"സാർ, CI സാർ പറഞ്ഞത് തല ഇരിക്കുമ്പോൾ വാല് ആടണ്ട എന്നാണ്."
"CI എവിടെ?"
"സാർ, ഏതോ സീരിയലിൽ അഭിനയിക്കാൻ പോയി."
"മുകളിൽ നിന്ന് ചോദിക്കുമ്പോൾ ഞാൻ എന്ത് പറയണം? CI-ക്ക് സീരിയലിൽ അഭിനയിക്കേണ്ടത് കാരണം കേസ് അന്വേഷിക്കാൻ സമയം ഇല്ലന്നോ?"
DYSP കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.
"സാർ, ഞാൻ എന്ത് ചെയ്യാനാണ്?"
"സ്പോട്ടിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ?"
"പ്രത്യേകിച്ച് തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. ഒരു പേപ്പർ മാത്രമാണ് കിട്ടിയിട്ടുള്ളത്. അത് കില്ലർ തരുന്ന ഒരു സൂചനയാണ്."
"എന്താണ് ആ പേപ്പറിൽ ഉള്ളത്?"
"ഞാൻ വായിക്കാം സാർ."
അതും പറഞ്ഞ് ആരിഫ് ആ കൊലപാതക സ്ഥലത്ത് നിന്ന് കിട്ടിയ പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി.
"സത്യനിഷേധികളുടെ കർമ്മങ്ങൾ മരുഭൂമിയിലെ കാനൽജലം പോലെയാകുന്നു. ദാഹിച്ചവൻ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. എന്നാൽ അവൻ അവിടെ എത്തിയാൽ അവിടെ ഒന്നും കാണുകയില്ല..." (സൂറത്ത് അൻ-നൂർ: 39)
അടുത്ത അവിശ്വാസിയെ തേടി ദൈവത്തിന്റെ മാലാഖയായ ഞാൻ യാത്ര തുടരുന്നു.
"ഇങ്ങനെയാണ് സാർ പേപ്പറിൽ ഉള്ളത്."
വായിച്ച ശേഷം ആരിഫ് DYSP-യോട് പറഞ്ഞു.
"താൻ എന്തായാലും ഈ കേസ് അന്വേഷിക്ക്. ഈ മരിച്ചവരുടെ ഡീറ്റെയിൽസ്, അവർക്ക് ശത്രുക്കൾ ഉണ്ടോ, അങ്ങനെ എല്ലാ കാര്യങ്ങളും നോക്ക്. ഞാൻ എന്റെ മേലുദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അന്വേഷണ ചുമതല ആർക്കാണ് എന്ന് അറിയിക്കാം."
അതും പറഞ്ഞ് DYSP അവിടെ നിന്ന് പോയി. അപ്പോൾ തന്നെ ഒരു കോൺസ്റ്റബിൾ അങ്ങോട്ട് വന്നു.
"സാർ."
"എന്താ?"
"ഒരാൾ വന്നിട്ടുണ്ട്. സാറിനെ കാണണം എന്ന്."
"ആരാണ്?"
"അറിയില്ല സാർ. സാറിനെ കാണണം എന്നാണ് പറഞ്ഞത്."
"ഓക്കേ. എന്റെ ക്യാബിനിലേക്ക് കൊണ്ടുവാ, ഞാൻ ഇപ്പോൾ തന്നെ വരാം."
ആരിഫ് ആരിഫിന്റെ ക്യാബിനിലേക്ക് നടന്നു.
തുടരും
എല്ലാ ദിവസവും പോസ്റ്റിംഗ് ഉണ്ടാവില്ല. ആഴ്ചയിൽ 1 പാർട്ട് ആണ് ഉണ്ടാവുക.
വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുക.
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#storry -തുടർകഥ #തുടർകഥ #കൊച്ചു തുടർകഥ #തുടർകഥ #തുടർകഥ

