"ദി റിയൽ കേരള സ്റ്റോറി"
രാഷ്ട്രീയത്തിനും മതങ്ങൾക്കുമപ്പുറം മനുഷ്യത്വത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്കാണ് കഴിഞ്ഞദിവസം കാസർഗോഡ് മഞ്ചേശ്വരം സാക്ഷ്യം വഹിച്ചത്. മുൻ ആർ.എസ്.എസ് പ്രവർത്തകനും ക്യാൻസർ ബാധിതനുമായിരുന്ന നാരായണൻ എന്ന മനുഷ്യൻ, അവസാന നാളുകളിൽ ഉറ്റവരാലും ഉടയവരാലും കൈയൊഴിയപ്പെട്ടപ്പോൾ, അദ്ദേഹത്തിന് തുണയായത് ഒരു വനിതാ ലീഗ് നേതാവാണ് എന്നത് കേവലം ഒരു വാർത്തയല്ല; മറിച്ച് ഈ കാലഘട്ടം ആവശ്യപ്പെടുന്ന വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമാണ്.
മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറും കാസർഗോഡ് ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ പ്രിയപ്പെട്ട സഹോദരി ഇർഫാന ഇക്ബാൽ ആ മനുഷ്യന്റെ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് കാണിച്ച ആ വലിയ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
മതഭ്രാന്തും വെറുപ്പും വിദ്വേഷവും വിതറി മനുഷ്യരെ സോഷ്യൽ മീഡിയയിലും പുറത്തും തമ്മിലടിപ്പിക്കാൻ ചിലർ ശ്രമിക്കുമ്പോൾ, സ്നേഹവും കരുണയും കൊണ്ട് പ്രതിരോധം തീർക്കുകയാണ് ഇർഫാനയെപ്പോലെയുള്ള പൊതുപ്രവർത്തകർ. മരണക്കയത്തിലും ഒറ്റപ്പെട്ടുപോയൊരു മനുഷ്യന് ജാതിയോ രാഷ്ട്രീയമോ നോക്കാതെ മതാചാരപ്രകാരമുള്ള മാന്യമായ യാത്രയയപ്പ് ഉറപ്പാക്കിയ ഇർഫാനയുടെ ഈ പ്രവർത്തനം പൊതുപ്രവർത്തന രംഗത്തെ മാതൃകയും പ്രതീക്ഷയുമാണ്.
കേരളത്തിന്റെ മണ്ണിൽ ഇപ്പോഴും സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ പ്രിയ സഹോദരിക്കും കൂടെ ഉണ്ടായിരുന്ന മുസ്ലിം ലീഗ് മീഞ്ച പഞ്ചായത്ത് ജനറൽ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ ഷരീഫ് ചിന്നാലയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും നേരുന്നു! ❤️ #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #🗳️ രാഷ്ട്രീയം #✍️വിദ്യാഭ്യാസം #🏝️ പ്രവാസി


