മാതാപിതാക്കളോടാണ്,
രക്തസാക്ഷികളെ ഉണ്ടാക്കാൻ അവർ പരമാവധി ശ്രമം നടത്തും.
പട്ടാളത്തിന്റെ തോക്കില്‍ മുതിരയെന്ന് പറഞ്ഞ് തൊഴിലാളികളെ ബലികൊടുത്തു ചരിത്രമുള്ള ആളുകൾ ആണ്.
ഒരൊറ്റ നേതാവിന്റെയും വീട്ടിൽ കമ്മ്യൂണിസം കയറ്റില്ല. നേതാക്കന്മാർ സ്വന്തം മക്കളെ സ്വകാര്യ സ്കൂളുകളിൽ പി എം ശ്രീ പ്രകാരമുള്ള
പാഠ്യപദ്ധതിയിൽ സിബിഎസ്ഇ സിലബസിൽ പഠിപ്പിക്കുന്നു.
സ്വന്തം മക്കളെ സമരത്തിനും, പൊലീസിനെ കല്ലെറിയാനും വിടില്ല. അതേസമയം സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന കോളേജുകളിലെ കുട്ടികളെ കൊണ്ട് തെരുവിൽ കലാപം ഉണ്ടാക്കും ഇവറ്റകൾ.
ഇന്ന് കോട്ടയത്ത് കലാപം നടത്താൻ ഇവറ്റകൾക്ക് കുട്ടികളെ കിട്ടിയില്ല എന്ന് കേൾക്കുന്നു. അത് വേറൊന്നും കൊണ്ടല്ല, ഇവറ്റകളെ പേടിച്ച് ബോധമുള്ള മാതാപിതാക്കൾ കുട്ടികളെ കേരളത്തിൽ നിന്ന് തന്നെ രക്ഷപ്പെടുത്തുക ആണ്.
കേരളത്തിലെ കോളേജുകളിൽ പഠിക്കാൻ കുട്ടികൾ ഇല്ല. സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഈ കോമാളികൾ.
സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവരുടെ മക്കൾ ആണ് ഇപ്പോൾ കേരളത്തിലെ കോളേജുകളിൽ കൂടുതലും പഠിക്കുന്നത്. അല്ലാത്തവർ ഒക്കെ പണ്ടേ കേരളം വിട്ടു.
ഒരു പൊലീസ് കേസിൽ പെട്ടാൽ പോലും ജീവിതം നശിക്കും. ഇതെല്ലാം ക്രിമിനൽ കേസുകൾ ആണ് എന്നോർക്കണം. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇപ്പോൾ ബാക്ക്ഗ്രൗണ്ട് ചെക്ക് നിർബന്ധമായും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ ഉൾപ്പെടെ അവർ നോക്കും. ക്രിമിനൽ കേസിൽ പെട്ട ഒരുത്തനും, കേസ് തീർന്നാലും നല്ല ഒരു ജോലി പോലും ലഭിക്കില്ല.
കേസിൽ പെടുന്നവർ നാട്ടിൽ കോടതിയും കേസുമായി വർഷങ്ങൾ നരകിക്കുമ്പോൾ, ഇവരുടെ നേതാക്കന്മാരുടെ മക്കൾ വിദേശ രാജ്യങ്ങളിൽ മുതലാളിത്തത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് സന്തോഷത്തോടെ ജീവിക്കുക ആയിരിക്കും.
രക്തസാക്ഷികളെ സൃഷ്ടിച്ച്, അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പും, പിരിവും. ഇതാണ് അവരുടെ ലക്ഷ്യം. അതിന് അവർക്ക് നാട്ടുകാരുടെ മക്കളെ വേണം.
'നാൻ പെറ്റ മകനെ' എന്ന നിലവിളി കേരളം മറന്ന് കാണില്ല.
ഈ പ്രായത്തിൽ കുട്ടികളെ പെടുത്താൻ വളരെ എളുപ്പമാണ്. ഇവറ്റകളെ തിരിച്ചറിയുക, മക്കളെ ഈ കൊടും ക്രിമിനൽ കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തുക.
രക്തസാക്ഷികളെ സൃഷ്ടിക്കാൻ ഇനിയും അവരെ അനുവദിക്കരുത്. #എന്റെ രാഷ്ട്രീയം 🇮🇳🔥 #🕵️♂️ സാമൂഹിക വിഷയങ്ങൾ #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #പിണറായി വിജയൻ #📹 ക്രൈം ഫയൽ


