• 22 shares
More like this
- CPIM Keralaഎൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി നടന്ന പദ്ധതിയാണ് കെഎസ്ആർടിസിയിലെ അർബുദ ബാധിതർക്കുള്ള സൗജന്യയാത്ര. യുഡിഎഫ് വന്നതുമുതൽ പദ്ധതി തകിടം മറിഞ്ഞു. അർബുദ രോഗികളുടെ സൗജന്യയാത്ര ആനുകൂല്യം പോലും വെട്ടുന്നത് കൊടുംക്രൂരതയാണ്. ‘ഹാപ്പി ലോങ് ലൈഫ് ’ പദ്ധതി പ്രകാരം കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാർഡ് പുതുക്കാനായി ഓൺലൈനായി അപേക്ഷിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും കാർഡ് ലഭിക്കുന്നില്ല. അർബുദ ചികിത്സയ്ക്ക് പോകുന്നവർക്ക് സൗജന്യയാത്ര ലഭിക്കുന്നതാണ് പദ്ധതി . ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലാണിത്. രോഗിക്ക് സീറ്റും ഉറപ്പാക്കിയിരുന്നു. സംസ്ഥാനത്തെ ആയിരത്തോളം അർബുദ ബാധിതർക്ക് കാർഡ് മുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. സൗജന്യയാത്ര പദ്ധതി നിലച്ചിട്ടില്ലെന്നും കാർഡ് വിതരണം ആരംഭിച്ചുവെന്നും സോഫ്റ്റ്വെയർ നവീകരണം കാരണം കാലതാമസമുണ്ടായെന്നുമാണ് കെഎസ്ആർടിസിയുടെ വാദം. കാർഡ് യഥാസമയം വിതരണം ചെയ്യാനും പുതിയ അപേക്ഷ പരിശോധിക്കാനും പകരം സംവിധാനം ഏർപ്പെടുത്തിയില്ല. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്1612
- Mandodhari Ravanan#Latest News Updates and Trending1311
- CPIM Keralaടിക്കറ്റിതര വരുമാനത്തിൽ കെഎസ്ആർടിസിയുടെ നട്ടെല്ലായിരുന്ന കൊറിയർ സംവിധാനവും നിലച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ 48 ഡിപ്പോകളിൽനിന്ന് അഞ്ച് കോടിയിലേറെ ലാഭം ലഭിച്ചിരുന്ന പദ്ധതിയാണിത്. യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയാണ് പദ്ധതി അവതാളത്തിലാകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. ചുരുങ്ങിയ സമയത്തിനകത്ത് കേരളത്തിൽ എവിടെയും കൊറിയർ എത്തിക്കാനുള്ള നെറ്റ്വർക്കായിരുന്നു ഇത്. ഡോർ ഡു ഡോർ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പദ്ധതി. ഡിപ്പോകളിൽ കൊറിയർ സർവീസിനായി ഫ്രണ്ട് ഓഫീസുകളടക്കം തുറന്നിരുന്നു. 2023 ജൂണിൽ രണ്ടാം എൽഡിഎഫ് സർക്കാരാണ് ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി കുറഞ്ഞ നിരക്കിൽ കൊറിയർ അവതരിപ്പിച്ചത്. 16 മണിക്കൂറിൽ കേരളത്തിലെവിടെയും സുരക്ഷിതമായി സാധനങ്ങൾ എത്തിക്കാമെന്നതും മറ്റ് കൊറിയർ കമ്പനികളേക്കാൾ 30 ശതമാനം നിരക്ക് കുറവ് എന്നതും പ്രധാന ആകർഷണമായിരുന്നു. പ്രവർത്തനം ആരംഭിച്ച് പത്തുമാസംകൊണ്ട് കെഎസ്ആർടിസിക്ക് മൂന്ന് കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചിരുന്നു. ഈ പദ്ധതിക്കാണ് യുഡിഎഫ് സർക്കാർ പൂട്ടിട്ടത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്157
- CPIM Keralaദീർഘകാല പരിഹാരം കണ്ടെത്താൻ കഴിയാത്തതിനാൽ വീണ്ടും വൈദ്യുതി നിയന്ത്രണത്തിനാരുങ്ങി കെഎസ്ഇബി. ഉപഭോഗം വർധിച്ചില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാമെന്ന് മാത്രമാണ് അധികൃതർക്ക് നൽകിയ നിർദേശം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഉപഭോഗം കുതിക്കുകയും പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരിക്കുകയും ചെയ്താൽ പവർകട്ട് തുടരുമെന്നാണ് കെഎസ്ഇബി അറിയിപ്പ്. കൂടുതൽ വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ നടപടികൾ തുടരുകയാണ്. സെപ്തംബറിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ഒരു കരാറും ഇതുവരെ ധാരണയായിട്ടില്ല. ഇതിനാൽ സെപ്തംബറിൽ പ്രതിസന്ധി അതിരൂക്ഷമായേക്കും. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ(സെക്കി)നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിന് കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതുപ്രകാരമുള്ള വൈദ്യുതി വിതരണം 2028 ഏപ്രിൽ ഒന്നുമുതൽ മാത്രമാണ് ലഭ്യമാകുക. മഴ കുറഞ്ഞതും വൈദ്യുതി കിട്ടാനില്ലാത്തതുമാണ് പ്രശ്നമെന്നുമാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുൻപ് പറഞ്ഞ മറുപടി. മഴപെയ്യാൻ പ്രാർഥിക്കാൻ പറയുന്ന മന്ത്രിക്ക് ആസൂത്രണത്തിലെ പാളിച്ച പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടലിന് ഇതുവരെ സാധിച്ചില്ല. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്1117
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇59
- Mandodhari Ravanan#Latest News Updates and Trending611
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇1011
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇1413
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇2948
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇819