ShareChat
click to see wallet page
search
#കഥ #സാഹിത്യം #എഴുത്തു ലോകം 📝 #resotho Part-3 നേരം പുലർന്നു. ലൂക്കാ എണീറ്റു. ലൂക്കാ ആ മൃത ദേഹത്തിനരികെ ഒന്ന് മണം പിടിച്ചു നോക്കി. അവളുടെ വസ്ത്രങ്ങൾ എല്ലാം അലങ്കോലം ആയി കിടക്കുന്നു.എന്നാൽ അവളുടെ ശരീരത്തിനും വസ്ത്രത്തിനും താൻ കിടന്നിരുന്ന കൂടിന്റെയും റബ്ബർ ഷീറ്റുകളുടെയും ഗന്ധമുണ്ടെന്ന് അവനു മനസ്സിലാക്കാൻ സാധിച്ചു. കാടിന്റെ വിജനതയും ഒറ്റപ്പെടലിന്റെ ഏകാന്തതയും അവനെ അധിക സമയം അവിടെ നിൽക്കാൻ അനുവദിച്ചില്ല.അവൻ കഴിയാവുന്ന ദൂരത്തോളം നടക്കാൻ തീരുമാനിച്ചു. അവൻ ഒരുപാട് നടന്നു. ഒരുപാട് പിന്നിട്ടപ്പോൾ റോഡ് പോലെ ഒരു പാത കണ്ടു. അതെല്ലാം മനസ്സിലാക്കാനുള്ള ശേഷി അവനുണ്ട്.അവനുമായി അജിൻ നടക്കാൻ ഇറങ്ങാറുണ്ട്. ലൂക്കയ്ക്കതു ഇഷ്ടവുമാണ്.അരകിലോമീറ്ററോളം എത്തുമ്പോൾ അജിൻ തിരിച്ചു പോരും. അവിടെ തെരുവിലൂടെ നടക്കുന്ന പൂച്ചകളെ കാണുമ്പോൾ അവന്റെ കുറച്ചു ചാടും. കഴുത്തിൽ ബെൽറ്റ്‌ ഉള്ളത് കൊണ്ട് മാത്രം അജിന് കുറച്ചൊക്കെ പിടിച്ചു വെക്കാൻ പറ്റാറുണ്ട്. ഇത്തിരി കുഞ്ഞൻ ആണെങ്കിലും വികൃതിക്കൊരു കുറവുമില്ല. അവനു റോഡെല്ലാം നന്നായി അറിയാം.ലൂക്ക വന്ന വഴി ഒരു ഊഹം ആക്കി അവൻ വീണ്ടും നടക്കാൻ തുടങ്ങി. അവന്റെ കുഞ്ഞൻ കാലുകൾ ക്ഷീണിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സിലെ നന്ദിക്ക് ഒരു ക്ഷീണവും തോന്നിയില്ല. അല്ലെങ്കിലും നായ്ക്കളെ പോലെ നന്ദിയുള്ളവർ ഇല്ലല്ലോ. ഇതൊക്കെ നടക്കുന്ന സമയം കൊണ്ട് സങ്കടവും പ്രതീക്ഷയില്ലായ്മയും അജിനെ കാർന്നു തിന്നാൻ തുടങ്ങി. ഇനി അവൻ വരുമോ? അതോ പട്ടിണി കിടന്നു മരിച്ചു കാണുമോ? അതോ മറ്റൊരു ആളുടെ വീട്ടിൽ സുഖമായി കഴിയുന്നുണ്ടാവുമോ? ഇല്ല... അവനു അത് പറ്റില്ല.എനിക്ക്‌ അതിനെ നന്നായി അറിയാം. അതിനു എന്നെയും. ഇങ്ങനെ നൂറു നൂറു കണക്കിന് ചിന്തകൾ അജിന്റെ തലയിൽ ഓടിക്കൊണ്ട് ഇരുന്നു. എന്നാൽ ലൂക്കായാവട്ടെ വേഗത്തിൽ തന്നെ നടത്തം തുടർന്നു. അപ്പോഴാണ് മറ്റൊന്ന് സംഭവിക്കുന്നത്. ലൂക്കയുടെ ഭാഗ്യമോ അജിന്റെ നിർഭാഗ്യമോ എന്ന് അറിയില്ല. ഒരു കാർ അതുവഴി കടന്നു പോകുന്നുണ്ടായിരുന്നു. അവന്റെ പിറകിലൂടെ വേഗത്തിൽ വരുന്ന കാറിനെ അവൻ കണ്ടില്ല. വണ്ടി ഓടിക്കുന്ന പെൺകുട്ടി പെട്ടന്നാണ് എന്തോ റോഡിൽ വഴിയിലൂടെ പോകുന്നത് കണ്ടത്. പെട്ടെന്ന് തന്നെ അവൾ കാർ ഇടത്തോട്ട് തിരിച്ചു ബ്രേക്ക് ചവിട്ടി നിർത്തി. അവൾ കാർ ഓടിക്കുന്നതിൽ അത്ര വിദക്ത അല്ലായിരുന്നു.പുതിയ വണ്ടിയാണ്.ഇലക്ട്രിക് ആയത് കൊണ്ട് തന്നെ ശബ്ദവും കുറവാണു. അതാവും ലൂക്കാ തിരിച്ചറിയാൻ വൈകിയത്. പൂച്ചയാവും. അതിനെ ഇടിച്ചു എന്നു കരുതി അവൾ പുറത്ത് ഇറങ്ങി. ചെറിയ നാട്ടിൻ പ്രദേശമായതിനാൽ അധികം വാഹനങ്ങൾ അത് വഴി വരാത്തത് ഒരു ഉപകാരം ആയി. അതിനെ ഇടിച്ചോ എന്ന് നോക്കാൻ അവൾ മുന്നിലോട്ട് വന്നു താഴെ നോക്കി. അവിടെ ഇല്ല. ഇടതു വശത്തു മാറി അതാ ഒരു നയ്ക്കുട്ടി.ഹായ് ഭംഗി ഉള്ള ഒരു നയ്ക്കുട്ടി.അവൾ അതിന്റെ അടുത്തു ചെന്നു. അത് കടിക്കുമോ എന്ന് കരുതി. കൈ കൊണ്ട് തലയിൽ തൊട്ടു.ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ലാളണം. അവൻ ഒന്നും ചെയ്തില്ല. ആരോടും ഒരു ദേഷ്യമോ വിരോധമോ ഇല്ല അവന്. അവൾ തലയിൽ തഴുകി നോക്കി. അവൻ അത് ആസ്വദിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. അവൾക്കു പാവം തോന്നി. "അവ്.... ആരായിരിക്കും ഇതിനെ ഇവിടെ ഇട്ടിട്ട് പോയത്" അവൾ സ്വയം പറഞ്ഞു.ഇന്ന് ആർക്കും സഹജീവികളോട് സ്നേഹം ഇല്ല എന്ന് പിറു പിറുത് കൊണ്ട് അവൾ അവനെ കയ്യിലേക്ക് രണ്ട് കൈ കൊണ്ട് വാരി എടുത്തു. നമുക്ക് പോയാലോ. അതിനോട് ചോദിച്ചു. അവന്റെ തിളങ്ങുന്ന കണ്ണുകൾ കണ്ട് ഇഷ്ട്ടം തോന്നിയ അവൾ അതിനെ കൂടെ കൂട്ടി. അതിനെ കാറിൽ പിൻ സീറ്റിൽ ഇട്ടു.ആ സ്ത്രീ വീട്ടിലേക്ക് യാത്രയായി.എന്നാൽ അവനു ഒരു നൂറു കഥകൾ പറയാനുണ്ട്. നൂറു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്.ആ മിണ്ടപ്രാണി ആരോട് പറയാൻ. പറഞ്ഞാൽ അത് ആർക്ക് മനസ്സിലാകാൻ. അതിന്റെ യഥാർത്ഥ ഉടമയും അവന്റെ കൂടെയില്ല. അജിനാകട്ടെ ഇപ്പോൾ പ്രതീക്ഷകൾ വറ്റികൊണ്ട് ഇരിക്കുകയായിരുന്നു.അപ്പോൾ മറ്റൊരു കാൾ അവനു വന്നു. "ഹലോ പോലീസ് സ്റ്റേഷനിൽ നിന്നാണ് ഇത് അജിനല്ലേ" (തുടരും)
കഥ - (9(00 3 (9(00 3 - ShareChat