ജീവന്റെ തുടിപ്പുകൾ പങ്കുവെച്ച് അർജുൻ വിടവാങ്ങി. ബൈക്കപകടത്തിൽ പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച വളക്കൈയിലെ എം.കെ. ഗണേശൻ തങ്കമണി ദമ്പതിമാരുടെ മകൻ അർജുനിന്റെ (23) അവയവങ്ങൾ ഇനി അഞ്ചുപേർക്ക് പുതുജീവനേകും. സങ്കടക്കടലിലും മകന്റെ അവയവങ്ങൾ ദാനംചെയ്യാനുള്ള വലിയ മാതൃകയാണ് രക്ഷിതാക്കൾ കാട്ടിയത്. രണ്ട് ദിവസം മുൻപ് ബൈക്കിൽ ടിപ്പറിടിച്ച് പരിക്കേറ്റ് കണ്ണൂർ മിംസിൽ ചികിത്സയിലായിരുന്ന അർജുന്റെ മരണം ഞായറാഴ്ച പുലർച്ചെയാണ് സ്ഥിരീകരിച്ചത്. മസ്തിഷ്കമരണം സംഭവിച്ചയുടൻ മാതാപിതാക്കളുമായി ചർച്ചചെയ്ത് അവയവങ്ങൾ ദാനംചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുമായി സംസാരിച്ച് സമ്മതപത്രവും നൽകി. ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ എന്നിവയാണ് ദാനംചെയ്തത്. ഹൃദയം കണ്ണൂരിലെ ഡി.എസ്.സി. സെൻററിൽ എത്തിച്ച് എയർ ആംബുലൻസ് വഴി കൊച്ചി ആസ്റ്റർ മിംസിലെ 48-കാരനായ മലപ്പുറം സ്വദേശിക്ക് കൈമാറും. #💝 ജീവന്റെ വെളിച്ചമായി അര്‍ജുന്‍; 4 പേര്‍ക്ക് പുതുജീവൻ സമ്മാനിച്ച് മടക്കം


