ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlk1M0Dk?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 40.
🎫🎫🎫🎫🎫🎫🎫🎫
ഭാനുമതിയമ്മ സിറ്റൗട്ടിൽ അശോകൻ തിരികെ എത്തുന്നതും കാത്ത് ഇരിയ്ക്കുമ്പോഴാണ് വൃന്ദ ദേവൂട്ടിയെയും കൂട്ടി അവരുടെ അടുത്തേയ്ക്ക് വരുന്നത്.
"അമ്മയോട് ഞാൻ പറഞ്ഞതല്ലേ അശോകേട്ടൻ നേരെ സ്റ്റേഷനിലേക്ക് പോവുകയേ ഉള്ളൂ. ഇങ്ങോട്ട് വരില്ലെന്ന്... കൊടുമണിൽ നിന്ന് അശോകേട്ടൻ തിരികെ എപ്പോഴേ സ്റ്റേഷനിൽ എത്തിയിട്ടുണ്ടാകും "
വൃന്ദ പറഞ്ഞു നിർത്താഞ്ഞിട്ടിരുന്നോണം പെട്ടന്ന് ഒരു കാർ വന്ന് ഗേറ്റിന് പുറത്ത് നിന്നു.
അതിനും പിന്നിലായി അശോകന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുന്നെന്ന് തോന്നിയപ്പോൾ ഭാനുമതിയമ്മ ഇരുന്നിടത്ത് നിന്നെണീറ്റു.
"അശോകനാണെന്ന് തോന്നുന്നല്ലോ മോളേ.
അവന്റെ വണ്ടിയുടെ ഹോൺ ശബ്ദമല്ലേ കേട്ടത്..
കൂടെ വേറെയും ആരോ ഉണ്ടെന്ന് തോന്നുന്നല്ലോ."
ഭാനുമതിയമ്മ സിറ്റൗട്ടിൽ നിന്നുള്ള പടവുകൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ വൃന്ദ തടഞ്ഞു.
"അമ്മ ഇവിടിരുന്നോ. ഞാൻ ചെന്ന് ഗേറ്റ് തുറന്ന് കൊടുത്തോളാം."
ഒരു പടി താഴേയ്ക്ക് വച്ച കാൽ പിൻവലിച്ചുകൊണ്ട് ഭാനുമതിയമ്മ തിരികെ കയറി.
വൃന്ദ ചെന്ന് ഗേറ്റ് തുറന്നു കൊടുത്തപ്പോൾ രതീഷ് കാറോടിച്ചു കൊണ്ട് വന്ന് സിറ്റൗട്ടിന് താഴെ നിർത്തിയിട്ടു.
ഭാനുമതിയമ്മ മകളെയും മരുമകനേയും കണ്ട സന്തോഷത്തിൽ ഇറങ്ങി കാറിന് അരികിലേക്ക് വന്നു.
അശോകൻ ബൈക്ക് പെട്ടന്ന് എടുത്തുകൊണ്ട് പോകാൻ പാകത്തിൽ വച്ച ശേഷം സിറ്റൗട്ടിലേക്ക് കയറി പോയി.
"ഇറങ്ങി വാ മോനേ.. നീയെന്താ അവിടെ തന്നെ ഇരിയ്ക്കുന്നത്.."
ആശാലത പുറത്തിറങ്ങിയിട്ടും കാറിൽ തന്നേ ഇരിയ്ക്കുന്ന രതീഷിനെനോക്കി അവർ പറഞ്ഞു.
രതീഷ് ഡോർ തുറന്ന് പുറത്തിറങ്ങി.
ആശാലത വീടിന്റെ പുതിയ മാറ്റങ്ങൾ നോക്കിക്കാണുകയായിരുന്നു.
താൻ പോകുമ്പോൾ വാർപ്പ് പണി തീർന്ന് കിടന്ന വീട് ഇന്ന് മനോഹരമായി പണി തീർത്തിട്ടിരിയ്ക്കുന്നു.
മുറ്റവും മനോഹരമായി അണിയിച്ചൊരുക്കിയ പൂന്തോട്ടവും വീടിന് പ്രത്യേക ഒരു മിഴിവേകുന്നുണ്ടെന്ന് അവൾക്ക് തോന്നി.
ആശാലത തിരിഞ്ഞ് കാറിന്റെ ബാക്ക് സീറ്റിൽ വച്ചിരുന്ന രണ്ട് ബാഗുകൾ പുറത്തേക്ക് എടുക്കവേ രതീഷ് വന്ന് അത് അവളുടെ കയ്യിൽ നിന്ന് വാങ്ങി പിടിച്ചു.
ഭാനുമതിയമ്മയ്ക്ക് അത് കാണവേ സന്തോഷമായി.
അവർ വന്നപ്പോൾ മുതൽ ഭാനുമതിയമ്മ അവരെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.
പരസ്പരമുള്ള അവരുടെ സംസാരത്തിലോ പെരുമാറ്റത്തിലോ അവർക്ക് യാതൊരു പൊരുത്തക്കേടും കണ്ടെത്താൻ കഴിഞ്ഞില്ല.
'അപ്പേ 'എന്ന വിളിയോടെ ദേവൂട്ടി ഓടി വന്ന് ആശാലതയുടെ ഇരുകാലിലും ചുറ്റിപ്പിടിച്ചു.
ആശാലത കുനിഞ്ഞു കുഞ്ഞിനെ എടുത്ത് അവൾക്കൊരു ഉമ്മ നൽകി.
"അപ്പേടെ പൊന്നങ്ങു ക്ഷീണിച്ച് പോയല്ലോടീ."
ആശാലത അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
"നിങ്ങളിവിടെ നിൽക്കാതെ വരിൻ മക്കളേ അകത്തോട്ട്.."
ഭാനുമതിയമ്മ അവരെ അകത്തേയ്ക്ക് ക്ഷണിച്ചിട്ട് വൃന്ദയെ നോക്കി.
"മോളേ, ഇവർക്ക് കുടിയ്ക്കാൻ എന്തെങ്കിലും എടുക്കെടീ.."
ഭാനുമതിയമ്മ പറയുന്നത് കേട്ട് വൃന്ദ അടുക്കളയിലേക്ക് നടന്നു.
ആശാലത, രതീഷിനെയും കൂട്ടി താൻ മുമ്പ് ഉപയോഗിച്ച് കൊണ്ടിരുന്ന റൂമിലേക്ക് ചെന്നു.
"ഇതായിരുന്നു എന്റെ ലോകം..
ഞാൻ ജോലികഴിഞ്ഞു വന്നാലുടൻ ഇവിടെ വന്നിരുന്നു ജനൽ തുറന്നിട്ട് കുറെ നേരം ഇരിയ്ക്കും.
അവിടെ, ആ ഭാഗത്ത് നിന്നും എപ്പോഴും ഇങ്ങോട്ട് കാറ്റടിച്ചു കൊണ്ടിരിയ്ക്കും.."
ആശാലത ജനൽ തുറന്നതും ജനൽ വിരി വകഞ്ഞു മാറ്റിക്കൊണ്ട് അകത്തേയ്ക്ക് കാറ്റടിച്ചു കയറി.
കാറ്റിൽ മുഖത്തേയ്ക്ക് പാറി വീണ മുടിയിഴകൾഅവൾ കൈകൊണ്ട് ഒതുക്കി വച്ചു.
അവളുടെ തൊട്ടരികെ നിന്ന രതീഷിന്റെ മുഖത്തേയ്ക്കും അവളുടെ മുടിയിഴകൾ വന്നു വീണു.
ചന്ദനത്തിന്റെ മണമുണ്ട് അവളുടെ മുടിയ്ക്ക് മുഴുവൻ എന്ന് അവന് തോന്നി.
"സോറി രതീഷേട്ടാ.."
അവൾ അവന്റെ മുഖത്ത് പതിച്ച തന്റെ മുടിയിഴകൾ ഒതുക്കി വച്ചുകൊണ്ട് പറഞ്ഞു.
ആശാലത തന്റെ ബാഗ് തുറന്ന് മാറി ധരിയ്ക്കാനുള്ള വസ്ത്രങ്ങൾ എടുത്ത് ബെഡിലേക്ക് വച്ചു.
"രതീഷേട്ടൻ ഡ്രസ്സ് മാറി ഒന്ന് ഫ്രഷ് ആവ്. ഞാൻ പോയി വൃന്ദേട്ടത്തി എന്താ എടുക്കുന്നതെന്ന് നോക്കിയിട്ട് വരാം."
രതീഷിന്റെ മറുപടിയ്ക്ക് കാത്ത് നിൽക്കാതെ വാതിൽ തുറന്ന് ആശാലത പുറത്തേക്കിറങ്ങി പോയി.
അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ആശാലത ഓറഞ്ച് ജ്യൂസ് നാല് ഗ്ലാസുകളിൽ പകർന്നു വച്ചിട്ടുണ്ടായിരുന്നു.
"ദാ.. ഇത് കൊണ്ട് പോയി രതീഷിന് കൊടുക്ക്.
നീയും ഇത് കുടിയ്ക്ക്.."
വൃന്ദ രണ്ട് ഗ്ളാസുകൾ ചൂണ്ടിക്കാട്ടി പറഞ്ഞു.
"ദേവൂട്ടി എവിടെ ഏട്ടത്തീ.
ഞാനിതു അവൾക്ക് കൊടുക്കട്ടെ..രതീഷേട്ടനുള്ളത് ഏട്ടത്തി അങ്ങോട്ട് കൊടുത്തേക്കേ.."
ആശാലത തന്റെ കയ്യിലിരിരുന്നജ്യൂസുമായി നടക്കാൻ തുടങ്ങുമ്പോൾ അവളോട് അവിടെ നിൽക്കാൻ വൃന്ദ പറഞ്ഞു.
"ദേവൂട്ടിയ്ക്കും, അശോകേട്ടനും ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്.
നീ രതീഷിന് കൊടുക്കാനുള്ളത് കൊണ്ട് പോയി കൊടുക്ക്."
രതീഷിന് വേണ്ടി ഒഴിച്ചു വച്ച ജ്യൂസ് എടുത്ത് അവൾ ആശാലതയുടെ കയ്യിൽ കൊടുത്തു.
ആശാലതയ്ക്ക് അത് വാങ്ങാതെ തരമില്ലായിരുന്നു.
ആശാലത അതുമായി രതീഷിന്റെ അരികിലേക്ക് പോകുന്നത് കണ്ടിട്ട് വൃന്ദ അശോകന്റെ അടുത്തേയ്ക്ക് ചെന്നു.
അവിടെ അവന്റെ അരികിൽ ഭാനുമതിയമ്മ നിൽപ്പുണ്ടായിരുന്നു.
അവർ മകനോട് അവൻ കൊടുമണിൽ പോയ കാര്യങ്ങളും, അവന്റെ കൂടെ ആശയും, രതീഷും വരാനും ഉണ്ടായ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു കൊണ്ട് നിൽക്കുകയാണ്.
"എനിയ്ക്ക് തോന്നുന്നില്ല രണ്ടിന്റെയും പെരുമാറ്റം കണ്ടിട്ട് അവർ തമ്മിൽ എന്തെങ്കിലും സ്വരച്ചേർച്ച ഉള്ളതായിട്ട്..
നിനക്ക് അങ്ങിനെ തോന്നിയോ മോളേ..."
ഭാനുമതിയമ്മ വൃന്ദയെ നോക്കി.
"എന്തോ, എവിടെയോ, ഒരിത്തിരി അക്ഷരപ്പിശക് വന്നിട്ടുള്ളത് പോലെ തോന്നുന്നുണ്ട് അമ്മേ. അത് ചുമ്മാ തിരുത്തിയാൽ മാറാവുന്നതേയുള്ളൂ എന്നാണ് എനിയ്ക്ക് തോന്നുന്നത്.'
താൻ പറഞ്ഞത് ശരിയല്ലേ എന്ന അർത്ഥത്തിൽ വൃന്ദ രണ്ടുപേരെയും മാറി മാറി നോക്കി.
അൽപ്പസമയത്തിനകം അശോകൻ ഡ്യൂട്ടിയ്ക്കായി തിരികെ പോയി
പോകുംമുൻപ് അവൻ ചെന്ന് രതീഷിനോട് പറഞ്ഞു.
"പുനലൂർ മുനിസിപ്പൽ മൈതാനിയിൽ പുനലൂർ ഫെസ്റ്റ് നടക്കുന്നുണ്ട്.
ഞാൻ നേരത്തെ ഇറങ്ങാൻ പറ്റിയാൽ വിളിക്കും. നിങ്ങൾ നേരെ കുന്നിക്കോടിനു പോന്നേക്കണം. നമുക്കൊന്ന് പോയി കണ്ടിട്ട് വരാം. കുറെ നല്ല റൈഡുകളൊക്കെ ഉണ്ട്.. പോകുന്നോ.."
"ഞാൻ റെഡി.. അശോകേട്ടൻ വിളിച്ചാൽ മതി.."
രതീഷ് സപ്പോർട്ട് ചെയ്തു.
രതീഷിന് അവിടെ ഇരിയ്ക്കേ തനിയ്ക്ക് വീട്ടിൽ വച്ചുണ്ടാകാറുള്ള ശ്വാസം മുട്ടൽ ഇപ്പോൾ ഇല്ലെന്ന് അവന് തോന്നി.
ദേവൂട്ടി ഏത് സമയവും അവനെ ചുറ്റിപ്പറ്റി, അല്ലെങ്കിൽ അവൻ പുറത്താണെങ്കിൽ അവന്റെ വിരൽ തുമ്പിൽ തൂങ്ങി ഉണ്ടാകാറുണ്ട്.
അതിലുപരി ആശാലതയ്ക്ക് തന്നോടുള്ള പെരുമാറ്റത്തിലും എന്തോ ഒരു വ്യത്യാസം വന്നിട്ടുള്ളത് പോലെ അവന് തോന്നി.
അതൊരു പക്‌ഷേ ആശയുടെ നാട്യം ആകാനും മതി.
ഇവിടെ മറ്റുള്ളവർ, തങ്ങൾക്കിടയിൽ യാതൊരു പൊരുത്തക്കേടും ഇല്ലെന്ന് ധരിച്ചോട്ടെ എന്ന് കരുതിയുള്ള താൽക്കാലികമായ ഒരു മാറ്റം ആയിക്കൂടെന്നും ഇല്ല. .
നാലര മണി ആയതോടെ രതീഷിന്റെ ഫോണിലേക്ക് അശോകന്റെ കോൾ വന്നു.
താനിപ്പോൾ പുനലൂർ നിൽക്കുകയാണെന്നും നിങ്ങൾ അങ്ങോട്ടേക്ക് പോന്നേക്കാനും ആണ് അവൻ പറഞ്ഞത്.
"അമ്മ വരുന്നില്ലല്ലോ.
ഏട്ടത്തി ദേവൂട്ടിയെയും കൂട്ടി പോയിട്ട് വാ.
അമ്മയ്ക്ക് ഞാനിവിടെ കൂട്ടിരുന്നോളാം.നമ്മളെല്ലാവരുംകൂടിപ്പോയാൽ അമ്മ ഇവിടെ തനിച്ചാകില്ലേ"
ആശാലത പോകാൻ തയ്യാറാകാതെ നിൽക്കുന്നത് കണ്ട്'എന്താ, ആരും പോരുന്നില്ലേ'എന്ന് വൃന്ദ ചോദിച്ചപ്പോൾ അവൾ മറുപടി പറഞ്ഞു.
"അമ്മ ഇവിടെ തനിച്ചിരുന്നോളും.
ഞങ്ങൾ എത്രയോ തവണ പത്തനാപുരത്ത് സിനിമയ്ക്ക് പോകുമ്പോ അമ്മ ഇവിടെ തനിച്ചിരുന്നിട്ടുണ്ട്..
നീ പെട്ടന്ന് റെഡിയായി വാ പെണ്ണേ..."
"എനിയ്ക്ക് ആ റൈഡിൽ ഒക്കെ കയറുന്നത് പേടിയാ ഏട്ടത്തീ. അത് കാണുമ്പോഴേ എനിയ്ക്ക് തല കറങ്ങും.."
"ആര് പറഞ്ഞു നീ ആ റൈഡിൽ കയറണമെന്ന്.
നമ്മൾ അതൊന്നും ഇരിയ്ക്കുന്ന ഭാഗത്തേയ്ക്ക് പോകുന്നേയില്ല. പോരെ.
അഥവാ അത് നിന്റെ കണ്ണിൽ പെട്ടാലുടൻ നീ കണ്ണങ്ങു അടച്ചു കളഞ്ഞേക്കണം. അതോടെ നിന്റെ പ്രശ്നം തീരുവല്ലോ.
വാ പെട്ടന്ന്."
വൃന്ദ നിർബന്ധിച്ചു.
"ഏട്ടത്തീ, എനിയ്ക്ക് വല്ലാത്ത ക്ഷീണം പോലെ തോന്നുന്നുണ്ടേ.കാറിൽയാത്ര ചെയ്‌താൽ ചിലപ്പോൾ തല ചുറ്റൽ ഉണ്ടാകും..."
"അതിനും പരിഹാരമുണ്ട് ആശേ. അങ്ങോട്ട് പോകുന്ന വഴിയ്ക്ക് നമുക്ക് ഏതെങ്കിലും ലാബിൽ കയറിനിന്റെ പ്രഷറും ഷുഗറും ഒന്ന് ചെക്ക് ചെയ്തു കളയാം. അതോടെ പമ്പ കടന്നോളും നിന്റെ ക്ഷീണമൊക്കെ.
നിങ്ങള് വന്നതുകൊണ്ടല്ലേ ആശേ, അശോകേട്ടൻ ലീവ് എടുത്ത് കറങ്ങാൻ വരുന്നത്.
ഞങ്ങൾക്ക് പോയി കാണാനായിരുന്നെങ്കിൽ എപ്പോഴെങ്കിലും സമയം കിട്ടുമ്പോ പോയാൽ പോരായിരുന്നോ.
അതെന്താ മോളേ നീ മനസിലാക്കാത്തത്."
ആശാലത ചെന്ന് ഡ്രസ്സ് മാറാൻ തുടങ്ങും മുൻപേ രതീഷ് പോകാൻ തയ്യാറായി അവിടെ നിന്നും പുറത്തേയ്ക്ക് ഇറങ്ങിപ്പോയി.
അവൻ തന്നേ കടന്നു പോകുമ്പോൾ വല്ലാത്തൊരു മനം മയക്കുന്ന സൗരഭ്യം അവളെ വന്ന് പൊതിഞ്ഞു.
പത്ത് മിനിറ്റിനുള്ളിൽ അവർ പുനലൂരേക്ക് പുറപ്പെട്ടു.
പതിനഞ്ച് മിനിറ്റ് നേരത്തെ യാത്ര കൊണ്ട്അവൻ ചെമ്മന്തൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ എത്തി.
സന്ധ്യയായതോടെ അവിടമെല്ലാം വിവിധ വർണ്ണങ്ങളിലുള്ള വൈദ്യുത ദീപാലാങ്കാരങ്ങളാൽ പ്രകാശ പൂരിതമായിരുന്നു.
അവധി ദിവസം അല്ലാഞ്ഞിട്ട് കൂടി തിരക്കിനൊരു കുറവും ഉണ്ടായിരുന്നില്ല.
പവിലിയനിലേക്ക് കയറാനുള്ള പ്രധാന പ്രവേശന കവാടത്തിനരികിൽ അശോകൻ അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
"അശോകേട്ടന്റെ ബൈക്ക് എവിടെ.."
രതീഷ് അവനോട് തിരക്കി.
"ബൈക്ക് സ്റ്റേഷനിൽ ഇരിപ്പുണ്ട്. ഞാനിങ്ങോട്ട് വരുന്ന ഒരു ഫ്രണ്ടിന്റെ ഒപ്പം പോന്നതാ.ബൈക്ക് കൊണ്ട് വന്നാൽ
നിങ്ങൾക്കൊപ്പം കാറിൽ വരാൻ പറ്റില്ലല്ലോ."
അശോകൻ ചെന്ന് പാസ് എടുത്തുകൊണ്ടു വന്നു.
ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ ദേവൂട്ടിയുടെ കണ്ണുകൾ ആകാശം തൊട്ട് കറങ്ങുന്ന വലിയ ഊഞ്ഞാലുകളിൽ ആയിരുന്നു.
"മോൾക്ക് അതിൽ കയറണോ..."
രതീഷ് അവളെ എടുത്ത് കൊണ്ട് റൈഡ് ചൂണ്ടിക്കാട്ടി ചോദിച്ചു.
അവൾ നാണത്തോടെ അച്ഛനെ നോക്കി ചിരിച്ചു.
"അതിലൊന്ന് കയറിയാലോ."
രതീഷ് എല്ലാവരോടുമായി പറഞ്ഞു.
"ഞാനില്ലേ.."
ആശാലത പറഞ്ഞു.
"ഞാനും. ഞങ്ങളെ രണ്ടിനെയും ഒഴിവാക്കികൊണ്ട് നിങ്ങൾ കയറിയ്‌ക്കോ."
അത് വലിയ സ്പീഡിൽ കറങ്ങുമ്പോൾ അതിലിരിയ്ക്കുന്നവരിൽ നിന്നും വലിയ ശബ്ദങ്ങൾ ഉയർന്ന് കേൾക്കാമായിരുന്നു.
അവസാനം രതീഷും അശോകനും ദേവൂട്ടിയും കൂടി റൈഡിൽ കയറാനുള്ള തീരുമാനമായി.
അവർ വരും വരെ ആശാലതയും, വൃന്ദയും കൂടി അവർക്കാവശ്യമുള്ള ഫാൻസി ഐറ്റങ്ങൾ പോയി തിരഞ്ഞെടുക്കുക.
"അശോകേട്ടാ, ഇവളെ സൂക്ഷിച്ചൊണേ.. കുഞ്ഞിന്റെ കയ്യിൽ നിന്ന് വിടല്ലേ.."
"നിങ്ങള് പൊയ്ക്കോടീ.
ഒരു മണിയ്ക്കൂർ കഴിഞ്ഞു വന്നാൽ മതി. ഇതിൽമാത്രമല്ല, വേറേ രണ്ട് മൂന്ന് ഐറ്റം കൂടി ഞങ്ങൾക്ക് കയറി ഇറങ്ങാനുണ്ട്. അല്ലേ രതീഷേ.."
അശോകൻ പറഞ്ഞു.
വൃന്ദ, ആശാലതയെയും കൂട്ടി നിരനിരയായി കിടക്കുന്ന,ഫാൻസിഐറ്റങ്ങൾ വിൽക്കുന്ന കടയിലേക്ക് ചെന്നു.
അതിൽ തിരക്ക് കുറഞ്ഞ ഒരു കടയിൽ കയറിയിട്ട് അവിടെ അധികം സെലക്ഷൻ ഒന്നുമില്ലാത്തതിനാൽ അവർ മറ്റൊരു കടയിലേക്ക് കയറി.
അവിടെ നിന്നും അവർക്കാവശ്യമുള്ള ഒന്നോ രണ്ടോ സാധനങ്ങൾ എടുത്ത ശേഷം ബില്ല് പേ ചെയ്തു തിരിച്ചിറങ്ങുമ്പോൾ എവിടെയോ നിന്ന് ആശ ചേച്ചീ എന്നൊരു വിളി കേട്ടത് പോലെ ആശയ്ക്ക് തോന്നി.
പുറത്തെ തിരക്കിലേക്ക് അവൾ അവിടെ നിന്നുകൊണ്ട് നോക്കിയെങ്കിലും അവിടൊരു പരിചിത മുഖവും അവൾക്ക് കാണാൻ കഴിഞ്ഞില്ല.
ആശാലത വീണ്ടും വൃന്ദയ്ക്കൊപ്പം നടക്കാൻ തുടങ്ങുമ്പോൾ തിരക്കിനിടയിൽ നിന്നൊരു കൈ നീണ്ട് വന്ന് അവളെ പിടിച്ചു നിർത്തി.
"ഞാൻ കുറച്ച് നേരം മുമ്പേ കണ്ടതാ ആശചേച്ചിയെ.
പെട്ടന്ന് നോക്കുമ്പോൾ മിന്നൽ പോലെ കാണാതായി.
ഞാനവിടെല്ലാം തിരഞ്ഞു തിരഞ്ഞു വരുമ്പോൾ പിന്നെ ഇവിടെ വച്ചാ കാണുന്നത്.
സുഖമാണോ ആശചേച്ചിയ്ക്ക്..
എത്ര നാളാവുന്നു ഒന്ന് കണ്ടിട്ട്... എവിടെ ആശ ചേച്ചിയുടെ ഹസ് ബന്റ്.."
ആശയുടെ നെറുകയിലെ സിന്ദൂരത്തിലേക്ക് നോക്കി കൊണ്ട് ആവണി തിരക്കി.
അവളുടെ മുഖത്ത് പെട്ടന്നൊരു നിമിഷം ആശയെ കണ്ടതിന്റെ സന്തോഷം ചെറുതല്ലായിരുന്നു.
ആശാലതയ്ക്ക് പക്‌ഷേ അവളുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് ഒന്ന് പുഞ്ചിരിയ്ക്കാൻ പോലും തോന്നിയില്ല.
"ഞാൻ രണ്ട് മൂന്ന് തവണ ചേച്ചിയുടെ ഓഫീസിൽ വന്നിട്ടുണ്ടായിരുന്നു. ചേച്ചി ലീവാണെന്നാ അവിടെ നിന്ന് അറിഞ്ഞത്.."
"നിങ്ങള് സംസാരിയ്ക്കെ ആശേ.
ഞാനവിടെ ദേവൂന് പറ്റിയ എന്തെങ്കിലും ഉണ്ടോന്നു നോക്കിയിട്ട് വരാം."
വൃന്ദ അവരെ അവിടെ നിർത്തിയിട്ട് കടയിലേക്ക് കയറിപ്പോയി.
"നീയെന്തിനാ എന്നെ തിരഞ്ഞു നടക്കുന്നത്..."
ആശാലത മെല്ലെ തന്റെ കയ്യിൽ പിടിച്ചിരുന്നആവണിയുടെ കൈ പിടിച്ചു മാറ്റി.
"നീയെന്റെ അടുത്തൊന്നു വന്നിരുന്നെങ്കിൽ എന്ന് ഞാൻ ദൈവത്തോട് ആയിരം തവണ പ്രാർത്ഥിച്ച സമയമുണ്ടായിരുന്നു..
എനിയ്ക്കൊന്നു രക്ഷപ്പെടാൻ, എന്നെയൊന്ന് രക്ഷപ്പെടുത്താൻ ശ്രമിയ്ക്കാതെ ഓടിയൊളിച്ച നീ ഇപ്പോൾ എന്നെ തിരഞ്ഞു നടക്കുന്നെന്നോ..
തമാശ പറയല്ലേ ആവണീ.
ഞാൻ ചിരിച്ചു പോകും... നിന്നെ പോലെ ചിരിച്ചും കൊണ്ട് കഴുത്തറുത്തെടുക്കാൻ കഴിവുള്ള മനുഷ്യൻ ഭൂമിയിൽ വേറേ ജനിയ്ക്കണം. ദൂരെപ്പൊയ്ക്കോ.
എനിയ്ക്ക് കാണേണ്ട നിന്നെ.. ഇനി നീയെന്റെ മുമ്പിലേക്ക് വന്നു പോകരുത്.
എനിയ്ക്ക് നിന്നെ കാണുന്നതേ ഇഷ്ടമല്ല."
ആശാലതയുടെ മുഖത്ത് ദേഷ്യം ഇരമ്പി കയറുന്നത് കണ്ട് ആവണി മുഖം കുനിച്ചു.
(തുടരും)
കണ്ണൂർകാരൻ 🌹🌹🌹🌹🌹 #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ


