മത്സരത്തിന്റെ 31ാമത്തെ മിനിറ്റിൽ മെസ്സി ഒരു അൾജീരിയൻ താരത്തെ ഗുരുതര ഫൗളിന് ഇരയാക്കിയിരുന്നു. പുറകിൽ നിന്നും ചവിട്ടി വീഴ്ത്തുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ അതിന് യെല്ലോ കാർഡോ റെഡ് കാർഡോ മെസ്സിക്ക് ലഭിച്ചിരുന്നില്ല. ഈ വിഷയത്തിൽ വിവാദം പുകയുന്നുണ്ട്.ഇതേ കുറിച്ച് ESPN ന്റെ ഫുട്ബോൾ നിരീക്ഷകനായ റെനാറ്റ പറഞ്ഞത് ഇങ്ങനെയാണ്👇🏻
" മെസ്സിക്ക് എന്തായാലും അത് റെഡ് കാർഡ് ലഭിക്കേണ്ട ഒരു സംഭവമായിരുന്നു അത്. തന്റെ എതിർ താരത്തിന്റെ കാഫിൽ മെസ്സി ചവിട്ടുകയാണ് ചെയ്തിട്ടുള്ളത്.അതും ക്ലിയറായി സ്റ്റഡ് ഉപയോഗിച്ചുകൊണ്ട്.അൾജീരിയൻ താരത്തിന്റെ കാൽ ചെറുതായി ട്വിസ്റ്റായതായും നമുക്ക് കാണാൻ കഴിയും. ഒരു താരത്തിന്റെ ശരീരത്തെ റിസ്കിലേക്ക് തള്ളിയിടുകയാണ് മെസ്സി അവിടെ ചെയ്തിട്ടുള്ളത്. ഇത് വളരെ അപകടകരമായ ഫൗളായിരുന്നു. ആ ഗണത്തിൽ പെടുന്നതാണ്. ഇത്തരം ഫൗളുകൾക്ക് റെഡ് കാർഡ് ലഭിച്ച് പുറത്തുപോയ ഒരുപാട് താരങ്ങളെ നമുക്ക് കാണാൻ കഴിയും. അതുകൊണ്ടുതന്നെ ഇവിടെ റഫറിക്കും VAR നും തെറ്റ് പറ്റി. മെസ്സിക്ക് റെഡ് കാർഡ് നൽകേണ്ടതായിരുന്നു " #⚽ ഫുട്ബോള്‍ 🏆


