ShareChat
click to see wallet page
search
ഏപ്രിൽ 24: കരമന ജനാർദ്ദനൻ നായർ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 സ്വാഭാവിക അഭിനയത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടൻ. സ്കൂൾകാലത്തുതന്നെ നാടകത്തിലെ കഥാപാത്രങ്ങളെ/ സംഭാഷണങ്ങൾ ഉറക്കെ വായിച്ചു മനസ്സിലാക്കി അഭിനയിച്ചു കാണിക്കുമായിരുന്നു. സ്കൂളിലെയും കോളേജിലെയും നാടകങ്ങളിൽ സജീവം. ഗായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്. പിന്നീട് അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. തിരുവനന്തപുരത്തുതന്നെയായിരുന്നു വിദ്യാഭ്യാസം. ബിരുദാനന്തരബിരുദവും നിയമബിരുദവും. ആകാശവാണിയിലെ ജോലിക്കാലത്ത് റേഡിയോനാടകങ്അളിലും അമച്ച്വർ നാടകങ്ങളിലും സജീവമായി പങ്കെടുത്തു. ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് കൂടുതൽ പരിശീലനം നേടി. പ്രോവിഡന്റ്ഫണ്ട്സ് അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിയായിരുന്നപ്പോഴും അമച്ച്വർ നാടകങ്ങളിൽ പങ്കെടുത്തു. വൈകുന്നേരങ്ങളിൽ പട്ടത്തുള്ള പി എഫ്. അക്കൗണ്ട്സ് ഓഫീസിൽനിന്ന് സ്കൂട്ടറിലുള്ള വരവ് പതിവ് കാഴ്ച. അറിയപ്പെട്ടു തുടങ്ങിയതുകൊണ്ട് ശ്രദ്ധിക്കപ്പെട്ട സവാരി. ചില വൈകുന്നേരങ്ങളിൽ സിറ്റിയിലെ ചെറിയ സ്വകാര്യ സദസ്സുകളിൽ പഴയ നാടകാനുഭവങ്ങൾ പങ്കുവയ്ക്കുക ഒരു ഹരമോ ത്റില്ലോ ഒക്കെ ആയിരുന്നു. കേട്ടിരുന്നപ്പോൾ വളരെ രസം തോന്നിയ അനുഭവങ്ങൾ. ഒരിക്കൽ പാശ്ചാത്യ-അമേരിക്കൻ - രീതിയിലുള്ള ' അരീന ' തിയേറ്ററിനെപ്പറ്റി പറഞ്ഞു. സ്റ്റേജിനു നാലുവശവും കാണികളായിരിക്കും. സ്റ്റേജ് കാണികളുടെ ഒത്ത നടുക്ക്. സ്റ്റേജിന്റെ കെട്ടിലും മട്ടിലും ഒരുപാടു മാറ്റങ്ങൾ വേണ്ടിവരും. 1963- ഒരു ഗ്രീക്ക്നാടകം ഇതേ മാതൃകയിൽ വി ജെ റ്റി ഹാളിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു, റിഹേഴ്സലും തുടങ്ങി. ഒരുപാട് തയ്യാറെടുപ്പുകൾക്ക്ശേഷം 1968 ലാണ് ഈ നാടകം വിജെ റ്റി ഹാളിൽ അവതരിപ്പിച്ചത്. ' അരീനാസ്റ്റേജ്' മാതൃകയിൽ വിജെറ്റിഹാൾ സ്റ്റേജ് സജ്ജമാക്കാൻ വളരെ പണിപ്പെട്ട കഥ വളരെ ചാരിതാർത്ഥ്യത്തോടെ പസ വേദികളിലും പറഞ്ഞിട്ടുണ്ട്. അടൂരിന്റെ ' മിത്ത് ' എന്ന ഷോർട്ട്ഫിലിമായിരുന്നു ആദ്യ സിനിമ. അടൂരിന്റെതന്റെ എലിപ്പത്തായത്തിലൂടെയാണ് കരമന പ്രശസ്തനാകുന്നത്. ആർട്ട്‌ ഫിലിമും, കൊമേഴ്സ്യൽ സിനിനിമയുമായി ഇരുനൂറിലധികം സിനിമകളിൽ വ്യത്യസ്ത സ്വഭാവമുള്ള വേഷങ്ങൾ! ഹാജിയാർ, മൂസ്സ, മുസലിയാർ, നമ്പൂതിരി, വാര്യർ, വർമ്മ, തമ്പി, ഗുരുക്കൾ, റവ. ഫാദർ. തികഞ്ഞ സ്വാഭാവികതോടെ കൈയ്യടക്കത്തോടെയുള്ള അഭിനയശൈലി. കൂടുതലും സ്വഭാവനടനായി, ചിലപ്പോൾ നെഗറ്റീവ് റോളിലും.ഏതു നെഗറ്റീവ് റോളിലും ഒരു സമ്പൂർണ്ണ നെഗറ്റീവ് ഭാവം ആ മുഖത്ത് വരില്ല എന്ന് തോന്നിപ്പോകും, നന്മയുടെ കുറെ അംശമെങ്കിലും അറിയാതെ ആ മുഖത്ത് വരുന്നുണ്ടാകും! ( സി പി - മോഹൻലാൽ- രാധാകൃഷ്ണൻനായർ, സിപിയുടെ ജ്യേഷ്ഠൻ അഴിമതിക്കാരനായ കോൺട്രാക്ടർ - കരമന-വെള്ളാനകളുടെ നാട്) ചുരുങ്ങിയ കാലയളവിനുള്ളിൽ സ്വാഭാവിക അഭിനയത്തിലൂടെ മലയാളിമനസ്സുകളിൽ ഇടംപിടിച്ച കരമന ജനാർദ്ദനൻ നായർ 2000 ഏപ്രിൽ 24 ന് അരങ്ങൊഴിഞ്ഞു! 🌹🌹🌹🌹🌹🌹 #കരമന ഓർമ്മദിനം 🙏🌹 #ചലച്ചിത്ര നടൻ
കരമന ഓർമ്മദിനം 🙏🌹 - ShareChat