പാവങ്ങൾ പെണ്ണുങ്ങൾ
പൂവു പോലതി ലോലർ
കാവ്യങ്ങളിലലങ്കാരം
ചമയുമ്പോൾ
ഭൂമിയേപ്പോൽ
സർവ്വംസഹയായിരിപ്പവർ.
കാർമേഘമായ്
കനിവ മൃതം പൊഴിച്ചവർ
പാരാവാരം പോലെ
പരിഭവമോതിലും
പർവ്വതം പോൽ
പ്രണയ സ്ഥിരത കൈ കൊണ്ടവർ
മുത്തിനെ യുൾകൊള്ളും
ചിപ്പിയെപ്പോലെ.
ചിത്തത്തിൽ മാതൃത്വം
കാത്ത് സൂക്ഷിപ്പവർ.
വിത്തിനെ വിളവാക്കി
മാറ്റും വയലുകൾ
വിശ്വൈക സ്നേഹത്തെളിനീരുറവകൾ
പെണ്ണായ് പിറന്നാൽ
മണ്ണോളം കണ്ണീരോ?
മണ്ണിൻ്റയാനന്ദ മാരറിയും
മണ്ണു പിളർന്നുൽഭവിച്ച പ്രേമാർദ്രയെ
കണ്ണാലും കര ളാലും കാത്തൊരു പൗരുഷം.
കാനന മേറിയ നാളിലും
തന്നോടു കൂടി ഗമിപ്പിച്ചു രാമായണത്തിൽ
പഞ്ചഭൂതത്താലു യിർ കൊണ്ട ദേഹം പോൽ
പാഞ്ചാലിയെ വേട്ടു
പാണ്ഡവരഞ്ചു പേർ
കന്യയിൽ ഭൂജാതനായ് ദൈവവും
കന്നിവസന്തം മരുഭൂവിതിൽതീർത്തു
കല്മഷമേ ശാ ത്ത സ്വർഗ്ഗമ, തമ്മതൻ
കാൽക്കീഴിലല്ലോ തിരുനബിയുരചെയ്തു
പെണ്ണിൻ മഹത്വം പ്രപഞ്ചോൽ ത്ഭവം മുതൽ
വിണ്ഡലമതിൻ പൊരുളേ റ്റു പാടുന്നു......
.......
.......
.... #🖋 എൻ്റെ കവിതകൾ🧾 #📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ #💑 സ്നേഹം #🌞 ഗുഡ് മോണിംഗ്

