ShareChat
click to see wallet page
search
ഏപ്രിൽ 23: മീന(മീനാകുമാരി) ജന്മ വാർഷിക ദിനം 🌹➖🌹➖🌹➖🌹➖🌹 എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച് കടന്നുപോയ മലയാളത്തിന്റെ പ്രിയ നടി മീന, മീനാകുമാരി. ശരിയായ പേര് മേരി. 1943 ഏപ്രിൽ 23 ന് ആലപ്പുഴ, കരുവാറ്റയിൽ ജനിച്ചു. നാടകത്തിന്റെ തട്ടിൽനിന്നാണ് സിനിമയിലെത്തിയത്. ആദ്യസിനിമ ' കുടുംബിനി '. തുടർന്ന് അറുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതലും ദുഷ്ട കഥാപാത്രങ്ങളുടെ വേഷത്തിൽ. ഒരു പക്ഷേ മീന അങ്ങനെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിവരുമ്പോൾ വസ്ത്രധാരണത്തിലെ മാറ്റംകൊണ്ടും, ശരീരഭാഷ കൊണ്ടും, സംഭാഷണരീതികൊണ്ടും വ്യത്യസ്തത കൊണ്ടുവരാൻ മീനയ്ക്ക് കഴിഞ്ഞിരുന്നു. വെള്ളിത്തിരയ്ക്കുപുറത്ത് സൗമ്യയും, സ്നേഹശീലയുമായ മീനയ്ക്ക് തന്റെ സ്വഭാവത്തിനിണങ്ങുന്ന വേഷങ്ങൾ വേണ്ടവിധം കിട്ടിയില്ലല്ലോ എന്ന വിഷമം തുറന്നുപറഞ്ഞിട്ടുണ്ട്. പൊതുവേ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നപ്പോഴും, സാത്വികസ്വഭാവമുള്ള നരേവേഷങ്ങളിലും ചിലപ്പോൾ പ്രത്യക്ഷപ്പെട്ടിരുന്നു. സ്നേഹമുള്ള ഭാര്യയായി, ചേട്ടത്തിയായി, അമ്മയായി, നർമ്മ കഥാപാത്രങ്ങളായി മികവാർന്ന അഭിനയം കാഴ്ചവച്ചിട്ടുണ്ട്. നരേന്ദ്ര പ്രസാദിന്റെ വ്യത്യസ്തമായ ഒരു മുഖം കാട്ടിത്തന്ന ' മേലേപ്പറമ്പിൽ ആൺവീടി' ൽ ജഗതി, വിജയരാഘവൻ, ജനാർദ്ദനൻ എന്നിവരേക്കാൾ തിളങ്ങാൻ മീനയ്ക്കു കഴിഞ്ഞു. നരേന്ദ്ര പ്രസാദിനോട്' ഇനി അവൾ നിങ്ങടെ പേരെങ്ങാനും പറയുമോ എന്നാ എന്റെ പേടി' ( പ്രസാദിന്റെ മുഖമടച്ചുള്ള ആട്ടും ഓർക്കുക)y മോളേ പവിഴം നീ പോയി തൂങ്ക്' . ചിരി ഉണർത്തിയ രംഗങ്ങൾ ഇപ്പോഴും വൈറൽ. യോദ്ധായിൽ മത്സരത്തിൽ തോറ്റുവരുന്ന മകനോട് - ജഗതി, അപ്പുക്കുട്ടൻ - " അശോകന് ക്ഷീണമാകാം, നല്ലോണം കലക്കി ഒരു ഗ്ലാസ്സുകൂടി തരട്ടേ " , മിഥുനത്തിൽ ബോംബു പൊട്ടുമെന്ന് പേടിച്ച് തലയിൽ കൈവച്ച് നിലവിളിക്കുന്ന രംഗം ഇവയെല്ലാം ന്യൂജെൻ പിള്ളേരും സോഷ്യൽ മീഡിയായിൽ ട്രോളുകളാക്കി ആഘോഷിക്കുന്നു. മീന അവതരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങളും, പകർന്നുനൽകിയ അഭിനയമുഹൂർത്തങ്ങളും എന്നും മലയാളിമനസ്സുകളിൽ പച്ചപിടിച്ചുനിൽക്കുക തന്നെ ചെയ്യും. മൂന്നു ദശാബ്ദത്തിലധികം സ്വാഭാവിക അഭിനയത്തിന്റെ മാതൃകയായി മലയാളസിനിമയിൽ തിളങ്ങിനിന്ന പ്രിയനടി മീന 1997 സെപ്റ്റംബർ 17 ന് യാത്രയായി! 🌹🌹🌹🌹🌹🌹🌹🌹🌹 #മീന(മീനാകുമാരി) #ജന്മദിനം #നടി
മീന(മീനാകുമാരി) - ShareChat