Simon
2022-23 സാമ്പത്തിക വർഷത്തിന് ശേഷം പിഎം കെയേഴ്സ് ഫണ്ട് ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല,
ആ വിടവ് ഇപ്പോഴും തുടരുകയാണ്.
2022-23 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഈ മൗനം സുതാര്യതയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നതെന്ന് നാഷണൽ ക്യാമ്പയിൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ പ്രതിനിധിയായ അഞ്ജലി ഭരദ്വാജ് പറയുന്നു.
നിലവിലെ സാഹചര്യത്തിൽ, പിഎം കെയേഴ്സ് വിവരാവകാശ നിയമത്തിനോ, പാർലമെന്ററി പരിശോധനകൾക്കോ, സിഎജി ഓഡിറ്റിനോ വിധേയമല്ല.
ചുരുക്കത്തിൽ ഇലക്ഷൻ ബോണ്ടു പോലെ സംഘഫാസിസവും ചങ്ങാത്ത മുതലാളിമാരും സകല കള്ളപ്പണവും വെട്ടിയ്ക്കുകയും സകല വഴി വിട്ട സഹായങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുന്ന ഒന്നാണിത്.
ഈ ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80ജി പ്രകാരം പൂർണ്ണ ഇളവ് ലഭിക്കുന്നതാണ്, കൂടാതെ 2013 ലെ കമ്പനീസ് ആക്ട് പ്രകാരം സിഎസ്ആർ ചെലവായും ഇത് കണക്കാക്കുന്നു. ഇതിന് എഫ്സിആർഎ ഇളവും ലഭിച്ചിട്ടുള്ളതിനാൽ വിദേശത്ത് നിന്നുള്ള സംഭാവനകൾ ഒരു പ്രത്യേക അക്കൗണ്ടിലൂടെ സ്വീകരിക്കാനും സാധിക്കും.
ഇതിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് സിഎജി അല്ല, മറിച്ച് സാർക്ക് ആൻഡ് അസോസിയേറ്റ്സ്, ചാർട്ടേഡ് അക്കൗണ്ടന്റ്സ് എന്നൊരു സ്വകാര്യ സ്ഥാപനമാണ്.
സംഘഫാസിസത്തിന് അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കൊണ്ടൊന്നും അണികളെ പിടിച്ചു നിർത്താൻ പറ്റില്ല... അതിന് അവർക്ക് കാശ് കൊടുക്കണം.... അഴിമതി നടക്കണം...
സംഘഫാസിസം സകല മര്യാദകളും ലംഘിച്ച് രാജ്യത്തെ അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കയാണ്....
.
.
.
.
#🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #🔶 BJP