📖നേർവയാന
എപ്പിസോഡ് :1393
ഇന്നത്തെ വിഷയം:
അല്ലാഹുവിലേക്കുള്ള പ്രബോധനം
▪️ഭാഗം - 03
➖➖➖➖➖➖➖➖➖➖
🔲ജനങ്ങളിൽ ഭിന്നതയുണ്ടായ വിഷയങ്ങളിൽ അല്ലാഹുവിന്റെ വിധി വ്യക്തമാക്കുവാനും, അവർക്ക് അജ്ഞാതമായ നിയമങ്ങൾ പഠിപ്പിക്കുവാനും, അല്ലാഹുവിന്റെ നിയമങ്ങൾ പാലിക്കാനും അവന്റെ അതിർവരമ്പുകൾക്കുള്ളിൽ നിൽക്കാൻ കൽപ്പിക്കുവാനും, ഇഹത്തിലും പരത്തിലും അവർക്ക് ദോഷകരമായ കാര്യങ്ങളിൽ നിന്ന് അവരെ വിലക്കുവാനുമാണ് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചത്.
അല്ലാഹു ദൂതന്മാരുടെ പരമ്പര അവസാനിപ്പിച്ചത് അവരിൽ ഏറ്റവും ശ്രേഷ്ഠനും, നേതാവും, നമ്മുടെ നബിയും ഇമാമുമായ മുഹമ്മദ് ബ്നു അബ്ദില്ലാഹ് ﷺ യെക്കൊണ്ടാണ്. അവിടുത്തെയും മറ്റു ദൂതന്മാരുടെയും മേൽ അല്ലാഹുവിന്റെ ഏറ്റവും ഉത്തമമായ സ്വലാത്തും സലാമും ഉണ്ടാകട്ടെ.
അവിടുന്ന് ﷺ തന്റെ ദൗത്യം പൂർണ്ണമായി നിർവഹിച്ചു, വിശ്വസ്തത കാത്തു, സമുദായത്തിന് ഗുണകാംക്ഷ നൽകി, അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം സമരം ചെയ്തു. രഹസ്യമായും പരസ്യമായും അല്ലാഹുവിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ കഠിനമായി പീഡിപ്പിക്കപ്പെട്ടു. എന്നാൽ, മുൻകഴിഞ്ഞ ദൂതന്മാർ ക്ഷമിച്ചതുപോലെ അവിടുന്ന് ക്ഷമിച്ചു. അവർ ദൗത്യം നിർവഹിച്ചതുപോലെ അവിടുന്ന് നിർവഹിച്ചു. പക്ഷെ, അവിടുന്ന് കൂടുതൽ പീഡിപ്പിക്കപ്പെടുകയും കൂടുതൽ ക്ഷമിക്കുകയും ചെയ്തു. ദൗത്യത്തിന്റെ ഭാരങ്ങൾ ഏറ്റവും പൂർണ്ണമായ രൂപത്തിൽ അവിടുന്ന് നിർവഹിച്ചു.
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
ഇരുപത്തിമൂന്ന് വർഷക്കാലം അവിടുന്ന് ﷺ അല്ലാഹുവിന്റെ സന്ദേശങ്ങൾ എത്തിക്കുകയും, അവനിലേക്ക് ക്ഷണിക്കുകയും, അവന്റെ നിയമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അതിൽ പതിമൂന്ന് വർഷം ഉമ്മുൽ ഖുറാ (മക്ക)യിലായിരുന്നു. ആദ്യം രഹസ്യമായും, പിന്നീട് പരസ്യമായും പ്രബോധനം ചെയ്തു. സത്യം ഉറക്കെ പ്രഖ്യാപിച്ചപ്പോൾ അവിടുന്ന് പീഡിപ്പിക്കപ്പെട്ടു. എന്നാൽ പ്രബോധനത്തിലും ജനങ്ങളിൽ നിന്നുള്ള പീഡനങ്ങളിലും അവിടുന്ന് ക്ഷമിച്ചു. അവർക്ക് അവിടുത്തെ സത്യസന്ധതയും വിശ്വസ്തതയും സ്ഥാനവും അറിയാമായിരുന്നു.
➖➖➖➖➖➖➖➖
Subscribe Our YouTube Channel:
https://www.youtube.com/c/WisdomMediaChannel
➖➖➖➖➖➖➖➖
പക്ഷെ, നേതാക്കന്മാരുടെ തന്നിഷ്ടവും അസൂയയും ധിക്കാരവും, സാധാരണക്കാരുടെ അജ്ഞതയും അന്ധമായ അനുകരണവും കാരണമായി അവർ സത്യം നിഷേധിച്ചു. നേതാക്കന്മാർ അറിഞ്ഞുകൊണ്ട് നിഷേധിക്കുകയും അഹങ്കരിക്കുകയും അസൂയപ്പെടുകയും ചെയ്തു. സാധാരണക്കാർ അവരെ അന്ധമായി പിന്തുടരുകയും ദ്രോഹിക്കുകയും ചെയ്തു. തന്മൂലം അവിടുന്ന് ﷺ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
നേതാക്കന്മാർ സത്യം അറിഞ്ഞിട്ടും ധിക്കാരം കാണിക്കുകയായിരുന്നു എന്നതിന് അല്ലാഹുവിന്റെ ഈ വചനം തെളിവാണ്:
قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجْحَدُونَ
(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്. (ഖു൪ആന്‍:6/33)
➖➖➖➖➖➖➖➖
Like and Follow
Our Facebook page:
https://www.facebook.com/WisdomMediaChannel/
➖➖➖➖➖➖➖➖
അവർ റസൂലിനെ ﷺ കളവാക്കിയിരുന്നില്ലെന്നും, അവിടുത്തെ സത്യസന്ധതയും വിശ്വസ്തതയും അവർക്ക് ഉള്ളാലെ അറിയാമായിരുന്നു എന്നും അല്ലാഹു വ്യക്തമാക്കുന്നു. പ്രവാചകത്വത്തിന് മുമ്പ് അവർ അവിടുത്തെ ‘അൽ-അമീൻ’ (വിശ്വസ്തൻ) എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, അസൂയയും ധിക്കാരവും കാരണം അവർ സത്യത്തെ നിഷേധിക്കുകയായിരുന്നു. പക്ഷെ, നബി ﷺ അതൊന്നും വകവെച്ചില്ല. അവിടുന്ന് ക്ഷമിക്കുകയും പ്രതിഫലം ആഗ്രഹിക്കുകയും തന്റെ മാർഗത്തിൽ മുന്നോട്ട് പോവുകയും ചെയ്തു. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനായും, പീഡനങ്ങളിൽ ക്ഷമിക്കുന്നവനായും, പ്രബോധനത്തിലൂടെ സമരം ചെയ്യുന്നവനായും, ദ്രോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവനായും, സാധ്യമായത്ര വിട്ടുവീഴ്ച ചെയ്യുന്നവനായും അവിടുന്ന് തുടർന്നു.
അവസാനം, കാര്യങ്ങൾ വഷളാവുകയും, അവർ അവിടുത്തെ വധിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ, മദീനയിലേക്ക് പോകാൻ അല്ലാഹു അനുവാദം നൽകി. അങ്ങനെ അവിടുന്ന് അവിടേക്ക് ഹിജ്റ പോയി. മദീന ഇസ്‌ലാമിന്റെ ആദ്യ തലസ്ഥാനമായി മാറി. അവിടെ അല്ലാഹുവിന്റെ ദീൻ വിജയിക്കുകയും മുസ്‌ലിംകൾക്ക് ഒരു രാഷ്ട്രവും ശക്തിയും ഉണ്ടാവുകയും ചെയ്തു.
➖➖➖➖➖➖➖➖➖
Source: Kanzul uloom
#wisdommedia #harisbinsaleem #WisdomIslam


