﷽
പ്രിയപ്പെട്ട റസൂലേ, ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു.
സ്വന്തം ജീവനേക്കാള്‍, മാതാപിതാക്കളെക്കാള്‍, ഭാര്യാ സന്താനങ്ങളെക്കാള്‍, അല്ല ഈ ലോകത്തെ മറ്റു മുഴുവന്‍ മനുഷ്യരേക്കാള്‍ അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു.
കാരണം അങ്ങ് ഞങ്ങളെക്കാള്‍ മറ്റാരെയും സ്നേഹിച്ചിട്ടില്ല !
അങ്ങ് ഞങ്ങളെ വിളിച്ചത് ഏകദൈവത്തിലേക്ക്... മനുഷ്യരുടെ അടിമത്തത്തില്‍ നിന്നും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റെ അടിമത്തത്തിലേക്ക്.....
സൂര്യനും ചന്ദ്രനും അധികാരവും കയ്യില്‍ വച്ച് തന്നാല്‍ പോലും സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ഒരിഞ്ചു പിറകോട്ടു പോകരുതെന്ന് സ്വന്തം ജീവിതം കൊണ്ട് അങ്ങ് ഞങ്ങളെ പഠിപ്പിച്ചു.
പരുപരുത്ത ഈന്തപ്പനയോലകളില്‍ കിടന്നുറങ്ങിയ അങ്ങ് പുലരുവോളം ഞങ്ങള്‍ക്ക് വേണ്ടി സര്‍വ്വ ശക്തനോട് പ്രാര്‍ഥിച്ചു....
വിജനമായ മരുഭൂമിയില്‍ അങ്ങ് തീര്‍ത്തത് ലോകം മുഴുവന്‍ കാരുണ്യം നല്‍കിയ മരുപ്പച്ചയായിരുന്നു. ആ ദര്‍ശനം ലോകത്തിനു മുഴുവന്‍ തണല്‍ തീര്‍ത്തു....
സാമ്രാജ്യങ്ങള്‍ മുഴുവന്‍ കീഴടങ്ങി... ഇരുണ്ട ജനതയെ നാഗരികതകള്‍ പഠിപ്പിച്ചു.... സ്ത്രീകള്‍ക്ക് അഭിമാനവും ജീവിക്കാനുള്ള അവകാശവും നല്‍കി...
ഞങ്ങള്‍ ദുർബ്ബലരായിരുന്നു..
ശത്രുക്കളുടെ മര്‍ദ്ദനങ്ങളില്‍ മനസ്സ് ചിലപ്പോള്‍ പതറി പോയത്...ഭൌതിക കാര്യങ്ങളില്‍ മുഴുകിപോയി സര്‍വ്വ ശക്തന്റെ വാഗ്ദാനങ്ങളില്‍ സംശയം കാണിച്ചത്.. ഒന്നും മനപൂര്‍വ്വമായിരുന്നില്ല....
പക്ഷെ ഒരിക്കലും അങ്ങ് നിരാശയുടെ വാക്കുകള്‍ പറഞ്ഞില്ല.. ഞങ്ങളെ ഉപേക്ഷിച്ചില്ല..
പകരം സാന്ത്വനിപ്പിച്ചു കൂടെ നിര്‍ത്തി... ഞങ്ങളെ ചേര്‍ത്ത് പിടിച്ചു...
ഒരിക്കല്‍ ഒരു ഗ്രാമീണന്‍ വന്നത്... നിര്‍ബ്ബന്ധമായ കര്‍മ്മങ്ങള്‍ മാത്രം അനുഷ്ടിക്കും മറ്റൊന്നും ചെയ്യില്ല എന്ന് അങ്ങയുടെ മുന്നില്‍ വന്നു പ്രതിജ്ഞയെടുത്തു പോയത്... അങ്ങ് പുഞ്ചിരിച്ചു കൊണ്ടല്ലേ അയാളെ നോക്കി ഞങ്ങളോട് പറഞ്ഞത് - സ്വര്‍ഗ്ഗത്തിലേക്ക് നടന്നു പോകുന്ന ഒരു മനുഷ്യനെ കണ്ടോ?' എന്ന്.
നീതിയുടെ കാര്യത്തില്‍ അങ്ങ് ഒരു വിട്ടു വീഴ്ചയും കാണിച്ചില്ല - മകള്‍ ഫാത്തിമ മോഷ്ടിച്ചാല്‍ പോലും അവളുടെ കൈ ഞാന്‍ മുറിക്കും എന്ന് പറഞ്ഞ വാക്കുളുടെ മൂര്‍ച്ച - ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല....
വിഗ്രഹരാധകരില്‍ നിന്നും മക്ക കീഴടക്കി സര്‍വ്വ പ്രതാപിയായി നിന്ന ദിവസം - അങ്ങയെ ദ്രോഹിച്ചവര്‍ മുന്നില്‍ നിന്ന് തല കുനിച്ചു നിന്നത്. അന്ന് അങ്ങയുടെ കൈകളില്‍ ആയിരുന്നു അധികാരം. ഒരു വാക്ക് മതിയായിരുന്നു. അവര്‍ മുഴുവൻ ഇല്ലാതാവാന്‍. പക്ഷെ അങ്ങ് മറ്റൊന്നാണ് പറഞ്ഞത് -
"പോവുക, നിങ്ങള്‍ സ്വതന്ത്രരാണ്"
ലോകം മുഴുവന്‍ അത് പ്രതിധ്വനിച്ചു.
അവിടുന്ന് വിട വാങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പ്രവാചകന് മരണമോ എന്ന് ഞങ്ങളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ അവിടുത്തെ പ്രിയ സുഹൃത്ത് അബൂബക്കര്‍ (റ) പറഞ്ഞത് ഓര്‍ക്കുന്നു :
"ആരെങ്കിലും മുഹമ്മദ് നബിയെ ആരാധിച്ചെങ്കില്‍ അദ്ദേഹമിതാ ഭൌതിക ദേഹം വെടിഞ്ഞിരിക്കുന്നു... ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നു"
പതിനാലു നൂറ്റാണ്ടുകള്‍ അതെ സംശുദ്ധിയോടെ നില നിന്ന ഒരു സമഗ്ര ജീവിത ദര്‍ശനവും ഇസ്‌ലാം അല്ലാതെ ഈ ലോകത്തില്ല..
അങ്ങയുടെ ശരീരത്തില്‍ ഒരു മുള്ള് തറയ്ക്കുന്നത് പോലും ഇഷ്ടപ്പെട്ടിരുന്നില്ല... അങ്ങയോടുള്ള സ്നേഹത്തിനു എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്... ഞങ്ങളുടെ ജീവനേക്കാള്‍ അങ്ങയെ സ്നേഹിച്ചു.... അന്നും ഇന്നും എന്നും !
അങ്ങ് ഞങ്ങളെ സ്നേഹിച്ചതുപോലെ ലോകത്ത് മറ്റൊരു മനുഷ്യനും ഞങ്ങളെ സ്നേഹിച്ചിട്ടില്ല.... മരണ ശയ്യയിലും അങ്ങ് പറഞ്ഞത് - 'എന്‍റെ സമുദായത്തിന് നീ വേദന ലഘൂകരിക്കണേ... അവരുടെ വേദനകള്‍ മുഴുവന്‍ എനിക്ക് നല്‍കണേ...'
നിറഞ്ഞ കണ്ണുകള്‍ കൊണ്ടല്ലാതെ ഈ പടനായകനെ ഓര്‍ക്കാന്‍ കഴിയില്ല...
ചിത്രങ്ങള്‍ വേണ്ട... പ്രതിമകള്‍ വേണ്ട... എന്നും അങ്ങയെ ഞങ്ങള്‍ ഓര്‍ക്കുന്നു....
യാ നബിയെ സലാം...
യാ റസൂലെ സലാം.....
യാ മുഹമ്മദ് നബിയെ സലാം....
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّم #മുത്ത് നബി #🛐 മുത്ത്നബി #📝 ഞാൻ എഴുതിയ വരികൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢

