ShareChat
click to see wallet page
search
വിടവാങ്ങും മുൻപേ        ✍️മുഹമ്മദ്‌ ബിനാസ് ആലപ്പുഴ ബീച്ചിൽ ഒരു ഉച്ച സമയം. കടലിലേക്ക് നോക്കി ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. പെട്ടെന്നാണ് അവന്റെ പുറത്ത് ഒരു കൈ വന്നു തട്ടിയത്. അവൻ തിരിഞ്ഞു നോക്കി. അത് ഒരു പെൺകുട്ടിയായിരുന്നു. "എന്താടാ? എന്തിനാ നീ എന്നെ കാണണം എന്ന് പറഞ്ഞത്?" "എന്തേ? ഇന്ന് വേറെ ഏതെങ്കിലും അവന്റെ ഒപ്പം കോഫി കുടിക്കാൻ പോകാൻ ഉണ്ടായിരുന്നോ?" അവൻ അവളെ നോക്കിയിട്ട് ചോദിച്ചു: "എന്ത്? നിനക്ക് എന്ത് പറ്റി മനു?" "എനിക്ക് ഒരു കോപ്പും പറ്റിയില്ല. നിന്നെ ഇന്നലെ ഒരുത്തന്റെ ഒപ്പം ബെസ്റ്റ് ബേക്കറിയിൽ വെച്ച് എന്റെ ഫ്രണ്ട് കണ്ടിരുന്നു." "ഓ, ഡാ. അത് എന്റെ ഫ്രണ്ട് അഖിലയുടെ ചേട്ടനാണ്. ആ ചേട്ടന് എന്റെ ഒരു ഹെൽപ്പ് വേണം ആയിരുന്നു. അതുകൊണ്ട് എന്നെ കാണാൻ വന്നതാണ്." "കോപ്പാണ്. കണ്ടവന്മാരുടെ ഒപ്പം കറങ്ങി നടക്കുന്ന ഒരാളെ എനിക്ക് വേണ്ട, റീനു." അതും പറഞ്ഞ് അവൻ അവിടെനിന്ന് നടന്നു നീങ്ങി. റീനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവിടെ നിന്നുതന്നെ അവൾ പൊട്ടിക്കരഞ്ഞു. കാരണം, റീനു ആത്മാർത്ഥമായി സ്നേഹിച്ചവൻ വഴിയിൽ വെച്ചുതന്നെ "മോശക്കാരി" എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കി പോയത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മനു താമസിക്കുന്ന റൂമിൽ മനുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "ഡാ മനു," അവന്റെ കൂട്ടുകാരൻ ജിതിൻ അങ്ങോട്ട് വന്ന് വിളിച്ചു. "എന്താടാ?" "ഡാ, നമുക്ക് ആലുവയിലുള്ള രാജഗിരി ഹോസ്പിറ്റലിൽ പോയി കണ്ടാലോ?" "എന്തിന്? പൈസ കളയാനോ? അതിന്റെ ആവശ്യമില്ല. ഞാൻ ഇനി ആർക്കും ഒരു ഭാരം ആകാൻ ഉദ്ദേശിക്കുന്നില്ല. ഡോക്ടർ പറഞ്ഞതിലും മുൻപേ ഞാൻ ഈ ലോകത്തുനിന്ന് യാത്രയാവും." "ഡാ മനു, നീ എന്തൊക്കെയാടാ പറയുന്നത്?" "ഞാൻ പറഞ്ഞത് കാര്യമാണ്. എനിക്ക് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മരിച്ചാലും എന്റെ റീനു എന്നെ ഓർത്ത് കരയാൻ പാടില്ല എന്നുമാത്രം. ഇനി എന്തായാലും അത് ഉണ്ടാവില്ല." "അതെന്താ?" "നീ ഇന്നലെ പറഞ്ഞില്ലേ അവളെ ഇന്നലെ വേറെ ഒരുത്തന്റെ ഒപ്പം ബെസ്റ്റ് ബേക്കറിയിൽ വെച്ച് കണ്ടെന്ന്? ആ കാരണം പറഞ്ഞ് ഞാൻ അവളെ ഒഴിവാക്കി." "ഡാ, അത് അവളുടെ ഫ്രണ്ട് ആരെങ്കിലും ആയിരിക്കും. അവൾ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ?" "എനിക്കറിയാം. അത് അവളുടെ ഫ്രണ്ടിന്റെ ചേട്ടനാണ് എന്ന്.  അവള് നല്ലൊരു പെണ്ണാണ്. ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി അവളുടെ ജീവൻ കളയാൻ പാടില്ല. ഇത് ആവുമ്പോൾ കുറച്ച് ദിവസം വിഷമം ഉണ്ടാവും. അത് പതിയെ മാറി എന്നോട് അവൾക്ക് ഒരു വെറുപ്പായി കൊള്ളും." "ഡാ, ഏതോ ഒരു ഡോക്ടർ ഇനി ഒരു മാസം മാത്രമേ ആയുസ്സുള്ളൂ എന്ന് പറഞ്ഞതിന് മരിക്കാൻ നടക്കുവാണോ നീ?വേറെ ഡോക്ടർമാരുണ്ട്. അവരെ പോയി കാണാം. ഏതെങ്കിലും ഡോക്ടർ വിചാരിച്ചാൽ നിന്നെ രക്ഷിക്കാൻ പറ്റിയലോ?" "ഏയ്, അതൊന്നും നടക്കില്ല ഡാ. ഞാൻ എന്തായാലും എന്റെ മരണത്തിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു." "ഡാ, നിന്റെ അമ്മയുടെ കാര്യം ഒന്ന് ആലോചിച്ചുനോക്ക്. നിന്റെ അച്ഛൻ മരിച്ചിട്ടും നിനക്ക് വേണ്ടിയാണ് ആ സ്ത്രീ ഇത്രകാലം ജീവിച്ചത്." "ശരിയാണ്. ഞാൻ ലോക ഉടായിപ്പാണ് എന്ന്  അമ്മയെ അറിയിക്കാനുള്ള എല്ലാ പരിപാടിയും ഞാൻ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു മോനെ അവരും വെറുത്തോളും." മനു അത് പറഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി. അവൻ അപ്പോൾത്തന്നെ അവിടെനിന്ന് അവന്റെ റൂമിലേക്ക് കയറിപ്പോയി. ജിതിന് എങ്ങനെ മനുവിനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ അവൻ പുറത്തേക്ക് ഇറങ്ങി. വണ്ടി എടുത്ത് അവിടെനിന്ന് പോയി. ജിതിൻ റീനുവിന്റെ റൂമിന്റെ മുന്നിൽ എത്തി. റീനു അപ്പോൾ ആ വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു. "റീനു," ജിതിൻ അവളെ വിളിച്ചു. "എന്താ? നിങ്ങൾക്കെല്ലാവർക്കും ഇപ്പോൾ സമാധാനമായി കാണും അല്ലേ, മനുവും ഞാനും തമ്മിൽ പിരിഞ്ഞപ്പോൾ?" അവൾ നിറകണ്ണുകളോടെ ചോദിച്ചു. "ഡീ, നീയും മനുവും തമ്മിലുള്ള ബന്ധം കണ്ടിട്ട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. പക്ഷേ നിങ്ങൾ തമ്മിൽ ഒരിക്കലും പിരിയണം എന്ന് ആഗ്രഹിച്ചിട്ടില്ല. ഡീ, മനു നിന്നെ മനപ്പൂർവം ഒഴിവാക്കിയതാണ്." "എന്തിന് വേണ്ടി?" "ഒരാഴ്ച മുൻപ് അവന് മൂത്രത്തിൽ പഴുപ്പ് വിശപ്പില്ലായ്മയും ക്ഷീണവും എല്ലാം കാരണം ഒരു ഡോക്ടറെ പോയി കണ്ടു. ഡോക്ടർ ടെസ്റ്റ് എല്ലാം ചെയ്ത് നോക്കിയിട്ട് പറഞ്ഞത് പാൻക്രിയാറ്റിക് ക്യാൻസർ ആണ് എന്ന്. ലാസ്റ്റ് സ്റ്റേജ് ആണ്. ഇനി കൂടിപ്പോയാൽ ഒരുമാസം ഉള്ളൂ എന്നാണ്. അത് അറിഞ്ഞതുകൊണ്ട് അവന് പ്രിയപ്പെട്ടവർ ആരും അവനെ ഓർത്ത് സങ്കടപ്പെടാതിരിക്കാനാണ് അവൻ അങ്ങനെ പറഞ്ഞത്. അവന് നിന്നോടുള്ള ദേഷ്യംകൊണ്ട് ഒന്നുമല്ല ഡീ. നീ ഒരിക്കലും അവനെ വെറുക്കരുത്. അവൻ വെറും ഒരു പാവമാണ്." "മനു ഇപ്പോൾ എവിടെയുണ്ട്? നാട്ടിലേക്ക് പോയോ?" "ഇല്ല, ഇവിടെ റൂമിൽ ഉണ്ട്." "എനിക്ക് അവനെ ഇപ്പോൾ തന്നെ കാണണം." "നീ വാ." അങ്ങനെ ജിതിൻ അവളെ വിളിച്ചുകൊണ്ട് മനുവിന്റെ റൂമിൽ ചെന്നപ്പോൾ മനു ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തിരുന്നു. റീനു ആ കാഴ്ച കണ്ട് "മനു" എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞു. ജിതിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. തന്റെ കൂട്ടുകാരൻ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടിട്ട്. ഡോക്ടർ പറഞ്ഞ സമയത്തിന് കാത്തുനിൽക്കാതെ മനു തന്റെ പ്രിയപ്പെട്ട എല്ലാവരെയും തനിച്ചാക്കി ഈ ലോകത്തുനിന്ന് യാത്രയായി.                                      അവസാനിച്ചു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക                              ✍️മുഹമ്മദ്‌ ബിനാസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #❤ സ്നേഹം മാത്രം 🤗 #✍🏻ചെറുകഥ