എണ്ണമില്ലാത്ത സ്വർണ്ണവും പണവും കോടികളുടെ കാണിക്കവഞ്ചികളും പല ദേവാലയങ്ങളിലും ആർക്കും തൊടാനാവാതെ പൂട്ടിക്കിടപ്പുണ്ട്.
കൊടിമരങ്ങളും ചവിട്ടുപടികളും വരെ സ്വർണ്ണം കൊണ്ട് പൊതിഞ്ഞ് വെച്ചിരിക്കുന്നത് കൊണ്ട് ഏതെങ്കിലും ദൈവത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ?
ദൈവത്തിനെന്തിനാണ് ഈ സ്വർണ്ണവും പണവും ഒക്കെ?
ഇതൊക്കെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്കായി വീതിച്ചു നൽകിയിരുന്നെങ്കിൽ, ഇതുപോലുള്ള എത്രയോ പട്ടിണി മരണങ്ങളും ദാരുണ ദുരന്തങ്ങളും നമുക്ക് ഒഴിവാക്കാമായിരുന്നു!
അന്ധമായ ആചാരങ്ങൾക്കും ആർഭാടങ്ങൾക്കും നടുവിൽ കള്ളന്മാരെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയ പുണ്യം വിശക്കുന്നവന്റെ വയറു നിറയ്ക്കുന്നതല്ലേ?
കേരളത്തിന്റെ മനസ്സാക്ഷിയെ ഒന്നാകെ നൊമ്പരപ്പെടുത്തുകയാണ് എറണാകുളം ജില്ലയിലെ പിറവത്ത് മൂവാറ്റുപുഴയാറ്റിൽ
ഒരു കുടുംബത്തിലെ ഗൃഹനാഥനെയും ഭാര്യയെയും പിഞ്ചുകുട്ടിയെയും മരിച്ച നിലയിൽ കിട്ടിയ അവസ്ഥ. ഇവരുടെ രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
കണ്ണീരോടെയല്ലാതെ അവരുടെ ആ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ നമുക്ക് കണ്ടുതീർക്കാനാവില്ല.
അതിൽ എത്ര സന്തോഷത്തോടെയാണ് ആ കുരുന്നുകൾ ഓടി നടക്കുന്നത്!
എന്തെല്ലാം സ്വപ്നങ്ങൾ പേറി ഉയരേണ്ട ജീവിതങ്ങളായിരുന്നു ആ ജലാശയത്തിൽ പിടഞ്ഞമർന്നത്.
പാലക്കാട് സ്വദേശിയായ നാരായണൻ, പായിപ്ര സ്വദേശിനിയും കാഴ്ചപരിമിതിയുള്ളവരുമായ ഭാര്യ വിജി, ഇവരുടെ രണ്ടു വയസ്സുള്ള ആൺകുഞ്ഞ്, രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകൾ എന്നിവരടങ്ങുന്ന കുടുംബമാണ് കടുത്ത ദാരിദ്ര്യത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മൂവാറ്റുപുഴയാറിന്റെ തീരത്ത് വിജിയുടെയും ഇളയ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയിരുന്നു.
തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ ഇന്ന് ഉച്ചയോടെ നാരായണന്റെ മൃതദേഹവും ലഭിച്ചു.
എന്നാൽ ഇവരുടെ ആ മൂത്ത മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും ആ പുഴയിൽ തുടരുകയാണ്.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയപ്പോൾ ശരീരത്തിൽ മറ്റ് പരിക്കുകളോ സംശയാസ്പദമായ അടയാളങ്ങളോ കണ്ടെത്താത്തതിനാൽ ഇത് ദാരിദ്ര്യം മൂലമുള്ള ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ നിന്നും ഇവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
നാരായണൻ ഇളയ കുഞ്ഞിനെ തോളിലെടുത്ത് മൂത്ത മകളുടെ കൈപിടിച്ച് നടക്കുന്നതും, കാഴ്ചപരിമിതിയുള്ള വിജി മകളുടെ തോളിൽ പിടിച്ച് പിന്നാലെ പോകുന്നതും ആ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഒരുപക്ഷേ ആ കുരുന്നുകൾ അറിഞ്ഞിട്ടുണ്ടാകില്ല, തങ്ങൾ കഴിക്കുന്നത് ജീവിതത്തിലെ അവസാനത്തെ ഭക്ഷണമാണെന്ന്!
കൂലിപ്പണിക്കാരനായ നാരായണന് സ്ഥിരമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. കോതമംഗലം ഭാഗങ്ങളിൽ താമസിച്ച് വിവിധ ക്ഷേത്രങ്ങളിലും മറ്റും പോയി നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവർ ഏറെക്കാലമായി കഴിഞ്ഞിരുന്നത്.
വാടക കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് വീടൊഴിയേണ്ടി വന്ന ഇവർ കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചിരുന്നു.
ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ഇവർക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകുകയും, താൽക്കാലികമായി നഗരത്തിലെ ഒരു ലോഡ്ജിൽ താമസിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
അതിനുശേഷം പോലീസുകാർ തന്നെ മുൻകൈയെടുത്ത് നെല്ലിക്കുഴി ഭാഗത്ത് ഇവർക്കായി ഒരു വാടകവീട് കണ്ടെത്തി നൽകുകയും ചെയ്തു.
പോലീസുകാർ കണ്ടെത്തി നൽകിയ ആ പുതിയ വാടക വീട്ടിലേക്ക് മാറാനിരുന്ന ദിവസമാണ് എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ഈ കുടുംബം ഒരുമിച്ച് പുഴയിൽ അഭയം പ്രാപിച്ചത് എന്ന വസ്തുത ഈ ദുരന്തത്തിന്റെ വേദന ഇരട്ടിയാക്കുന്നു.
ഇനിയും എത്ര മനുഷ്യർ ഇങ്ങനെയുള്ള കടുംകൈ ചെയ്യേണ്ടി വരും?
ഇങ്ങനെയുള്ള സംഭവങ്ങൾ മുന്നിൽ കാണുമ്പോൾ പരിതപിച്ചിട്ടോ അനുശോചനം അറിയിച്ചു പോസ്റ്റുകൾ ഇട്ടിട്ടോ മാത്രം കാര്യമില്ല
. ദാരിദ്ര്യത്തെ തുടച്ചുനീക്കി എന്നും ഭവനങ്ങൾ ഇല്ലാത്ത ആരുമില്ലെന്നും അവകാശപ്പെടുമ്പോഴും നമ്മുടെ വ്യവസ്ഥിതിക്ക് മുന്നിൽ ഈ മരണങ്ങൾ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഇനിയെങ്കിലും അർഹതപ്പെട്ടവർക്ക് ഒരു തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം പൂവണിയുവാൻ ഇടവരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ കഴിയാത്ത ദൈവങ്ങൾ ഉള്ള ആ വലിയ ഗോപുരങ്ങളേക്കാൾ എത്രയോ വലുതാണ് മനുഷ്യത്വം! ഒരു ജന്മത്തിന്റെ കണ്ണീർ പ്രണാമം... 💔😭
#ദുരന്ത കഥ #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #സ്പെഷ്യൽ സ്റ്റോറീസ് ✍ #🕵️♂️ സാമൂഹിക വിഷയങ്ങൾ


