തൃശൂർ കൈപ്പമംഗലം ചളിങ്ങാട് കൊറ്റായി പറമ്പിൽ ഷെമീറിന്റെയും ഷംലയുടെയും മകൻ മുഹമ്മദ് നാഫിഹിന് ചികിത്സാ സഹായം അഭ്യർത്ഥിച്ച് കുടുംബം. ജനിച്ച നാൾ മുതൽ സെറിബ്രൽ പാൾസി ബാധിതനായ നാഫിഹിന് ഇപ്പോൾ 14 വയസ്സാണ്. തുടർച്ചയായ ചികിത്സയ്ക്കിടെ മുംബൈയിലെ ജൂപിറ്റർ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്കായി മാത്രം 3,50,870 രൂപ ചെലവ് വരും. തുടർന്ന് ഫിസിയോതെറാപ്പി, ജലചികിത്സ ഉൾപ്പെടെയുള്ള പുനരധിവാസ ചികിത്സകൾക്കായി ഏകദേശം 8.30 ലക്ഷം രൂപ കൂടി ആവശ്യമാണ്. നിർദ്ധന കുടുംബമായ ഇവർ വാടകവീട്ടിലാണ് താമസം. ഭീമമായ ചികിത്സാചെലവ് കണ്ടെത്താനാകാതെ പ്രയാസത്തിലായിരിക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്.
നാഫിഹിന്റെ ചികിത്സയ്ക്കായി സഹായഹസ്തം നീട്ടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.
#HelpNafih
#MedicalAid
#CerebralPalsy
#SupportNafih
#Thrissur
#Kaipamangalam
#Kerala
#Charity
#CrowdFunding
#SaveChild
#HopeForNafih
#Humanity
#MedicalSupport
#KeralaNews
#malanadutvindia #malanadutvlive #സ്പെഷ്യൽ സ്റ്റോറീസ് ✍
01:19

