71 shares
More like this
- Sports lover♥️The journey had it all ❤️🩹 #⚽2026 FIFA World Cup #leo messi #Messi1012
- Sports lover♥️#⚽2026 FIFA World Cup #leo messi #Messi #🇦🇷 അർജൻ്റീന: ഫുട്ബോളിലെ യഥാർത്ഥ രാജാക്കന്മാർ1217
- Sports lover♥️#⚽ ടീം സ്പെയിൻ #⚽2026 FIFA World Cup1813
- Sports lover♥️#⚽2026 FIFA World Cup #Messi #leo messi1216
- Sports lover♥️#⚽2026 FIFA World Cup #Messi #leo messi Surely not the result he wanted but the way he proudly wears the silver medal respecting the work he had put in speaks a lot about the personality he is 🤌❤️🩹1415
- 🦚🇰 🇱 5️⃣2️⃣ 🇸 🇹 🇦 🇹 🇺 🇸 🎥#HDഫുൾസ്ക്രീൻസ്റ്റാറ്റസ്🎥 #Telegram Videos❤️ #⚽2026 FIFA World Cup #Champion Spain2723
- 𝓡𝓪𝓳𝓪𝓶𝓸𝓷𝔂കളികഴിഞ്ഞു നിരാശനായി മെസ്സി ഗ്രൗണ്ടിലൂടെ നടക്കുന്നു 💔💔 #സ്പെയിൻ വിജയഘോഷ നിമിഷങ്ങൾ ⚽ #⚽2026 FIFA World Cup #fifa world cup 2026 #Messi #messi fans2516
- 𝓡𝓪𝓳𝓪𝓶𝓸𝓷𝔂സ്പെയിനിൻ്റെ വിജയാഘോഷ നിമിഷങ്ങൾ 🎉🎉⚽ #⚽2026 FIFA World Cup #fifa world cup 2026 #സ്പെയിൻ വിജയഘോഷ നിമിഷങ്ങൾ ⚽1223
- 𝓡𝓪𝓳𝓪𝓶𝓸𝓷𝔂എക്സ്ട്രാ ടൈമിൽ സ്പെയിൻ നേടിയ നിർണായക ഗോളിൻ്റെ ദൃശ്യങ്ങൾ. ലോകകപ്പ് ഫൈനലിൽ സ്പെയിനിൻ്റെ ആധിപത്യം. ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരുടെ മടക്കം. (1-0) ⚽⚽ നിറം മങ്ങിയ പ്രകടനമായിരുന്നു അർജൻ്റീന കാഴ്ച വച്ചത്. മത്സരത്തിലുടനീളം പന്ത് കൈവശം വെക്കുന്നതിലും ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും സ്പെയിൻ വളരെ മുന്നിലായിരുന്നു. അർജന്റീനയുടെ പ്രതിരോധ കോട്ട തകർക്കാൻ സ്പെയിൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. 65-കാരനായ സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കൃത്യമായ തന്ത്രങ്ങളാണ് സ്പെയിനെ വിജയത്തിലേക്ക് നയിച്ചത്. പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസാണ് സ്പെയിന്റെ വിജയശില്പിയായത്. അർജന്റീന തുടക്കം മുതൽ കളി പരുക്കനാക്കാനും സ്പെയിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനുമാണ് ശ്രമിച്ചത്. എന്നാൽ രണ്ടാം പകുതിയുടെ അധികസമയത്ത് മധ്യനിര താരം എൻഝോ ഫെർണാണ്ടസ് രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ട് പുറത്തായത് അർജന്റീനയ്ക്ക് വൻ തിരിച്ചടിയായി. 10 പേരുമായി എക്സ്ട്രാ ടൈം കളിക്കേണ്ടി വന്നത് അവരുടെ പ്രതിരോധത്തിന്റെ താളം തെറ്റിച്ചു. അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിൻസിൻ്റെ 12 മികച്ച സേവുകളി ല്ലായിരുന്നെങ്കിൽ അർജൻ്റീന പരിതാപകരമായ അവസ്ഥയിലായേനെ. ഒരു ലോകകപ്പ് ഫൈനലിലെ റെക്കോർഡ് പ്രകടനമാണ് മാർട്ടിnaസ് നടത്തിയത്. മാർട്ടിനസിന്റെ ഈ അസാധാരണ പ്രകടനമാണ് കളി എക്സ്ട്രാ ടൈം വരെ എത്തിച്ചത്. മറുഭാഗത്ത് സ്പെയിൻ ഗോൾകീപ്പർ ഉണൈ സൈമണും പ്രതിരോധ നിരയും ടൂർണമെന്റിലുടനീളം കാണിച്ച മികവ് ഫൈനലിലും തുടർന്നു. മുഴുവൻ ടൂർണമെന്റിലുമായി സ്പെയിൻ വെറും ഒരു ഗോൾ മാത്രമാണ് വഴങ്ങിയതെന്നോർക്കണം. എക്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ എൻഝോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായാത് അർജൻ്റീനയ്ക്ക് തിരിച്ചടിയായി. എക്സ്ട്രാ ടൈമിലെ പതിനാറാം മിനിറ്റിൽ ലാമിൻ യമാൽ, പെഡ്രോ പോറോ, നികോ വില്യംസ് എന്നിവർ നടത്തിയ മനോഹരമായ മുന്നേറ്റത്തിനൊടുവിൽ പകരക്കാരനായി വന്ന ഫെറാൻ ടോറസ് സ്പെയിന്റെ വിജയഗോൾ നേടി. തുടർന്ന് അർജന്റീനയുടെ പകരക്കാരൻ താരം ജിയുലിയാനൊ സിമിയോണിക്ക് ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോകുന്നു. അതോടെ നിലവിലെ ലോകചാമ്പ്യൻമാരുടെ പതനം യാഥാർഥ്യമായി. മെസ്സിക്ക് കാര്യമായൊന്നും ഈ കളിയിൽ സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ അർജൻ്റീനയെ ഈ ലോകകപ്പിൻ്റെ ഫൈനൽ വരെ എത്തിച്ചതിൽ മെസ്സിയുടെ സംഭാവന വളരെ വലുതാണ്. ഈ വിജയത്തോടെ ഒരേസമയം പുരുഷ-വനിതാ ലോകകപ്പ് കിരീടങ്ങൾ കൈവശം വെക്കുന്ന ആദ്യ രാജ്യമായി സ്പെയിൻ മാറി (സ്പെയിൻ വനിതകൾ 2023-ൽ ലോകകപ്പ് നേടിയിരുന്നു). ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയായിരുന്നു ഇത്, തുടർച്ചയായ രണ്ടാം കിരീടമെന്ന അദ്ദേഹത്തിന്റെ സ്വപ്നം സ്പെയിൻ തകർത്തു. ⚽⚽⚽ #⚽2026 FIFA World Cup711