*സാന്ത്വനം*
✍️മുഹമ്മദ് ബിനാസ്
അത്യാവശ്യം കുഴപ്പം ഇല്ലാത്ത ഒരു വീട്. രാത്രി എട്ടു മണിയോടെ ഒരു ബൈക്ക് ആ വീടിന്റെ മുറ്റത്ത് വന്നു നിന്നു. ബൈക്ക് പാർക്ക് ചെയ്ത ശേഷം, ആ ചെറുപ്പക്കാരൻ ഹാന്റിലിൽ തൂക്കിയിട്ടിരുന്ന കവർ ബാഗുമായി വന്ന് കോളിംഗ് ബെൽ അടിച്ചു. അധികം വൈകാതെ തന്നെ ഏതാണ്ട് ഇരുപത്തിയെട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് വന്ന് വാതിൽ തുറന്നു. ആ ചെറുപ്പക്കാരൻ കയ്യിലുണ്ടായിരുന്ന കവർ അവളുടെ കൈ കൊടുത്തു.
"മീനു, ചോറ് എടുത്തു വെക്ക്."
അതും പറഞ്ഞ് അരുൺ ഫ്രഷ് ആകാനായി തന്റെ മുറിയിലേക്ക് പോയി. അതിന് ശേഷം വന്ന് ഫുഡ് കയിച്ചു എല്ലാം കഴിഞ്ഞു അവൻ റൂമിൽ എത്തി അമ്മക്ക് കോൾ ചെയ്തു.
"ഹലോ, അമ്മേ അരുണാണ്."
"മനസ്സിലായിടാ. നീ എവിടെയാണ്?"
"ഞാൻ ദാ വീട്ടിൽ എത്തിയതേയുള്ളൂ. ഓഫീസിൽ കുറച്ച് പെൻഡിങ് വർക്കുകൾ ഉണ്ടായിരുന്നു."
"ഉം. മീനു എവിടെ?"
"അവൾ അടുക്കളയിലുണ്ട്. പാത്രം കഴുകുകയാണെന്ന് തോന്നുന്നു.അവൾക്ക് കൊടുക്കണോ അമ്മേ?"
"വേണ്ടടാ, അവൾ രാവിലെ എന്നെ വിളിച്ചിരുന്നു."
"ശരി അമ്മേ. നാളെ രാവിലെ സന്തോഷേട്ടൻ അങ്ങോട്ട് വരും."
"എന്തിന്?"
"അതൊക്കെയുണ്ട്. സന്തോഷേട്ടൻ കൊണ്ടുവരുന്ന സാധനങ്ങൾ എല്ലാം വാങ്ങി വെച്ചേക്കണം. നാളെ ഞങ്ങളും അങ്ങോട്ട് വരുന്നുണ്ട്."
അരുൺ ഫോൺ വെച്ചപ്പോഴേക്കും മീനു മുറിയിലേക്ക് വന്നു.
"മീനു, നാളെ രാവിലെ റെഡിയാവണം കേട്ടോ."
"എവിടെ പോകാനാണ്?"
അവൾ സംശയത്തോടെ ചോദിച്ചു.
"നാളെ ഞായറാഴ്ചയല്ലേ, നമുക്ക് നാളെ വീട്ടിൽ പോകാം.അമ്മേനെ കണ്ടിട്ട് ഒരു മാസം അവറായി.
അവൾ ഒന്ന് മൂളിയ ശേഷം കട്ടിലിൽ വന്ന് കിടന്നു.
"എന്താ മീനു, ഇന്ന് ഒരു മൈൻഡ് ഇല്ലാത്തത്?"
"ഏയ്, ഒന്നുമില്ല ഏട്ടാ. ചെറിയൊരു തലവേദന, അത്രയേയുള്ളൂ."
അതും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു.
"വിക്സ് ഇട്ട് തിരുമ്മി തരട്ടെ?"
"വേണ്ട, ഞാൻ പുരട്ടിയിരുന്നു. ഒന്ന് ഉറങ്ങിയാൽ മാറിക്കോളും."
അരുൺ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത്, പുതപ്പ് എടുത്ത് അവളെ പുതപ്പിച്ചു. അവളുടെ അരികിലായി അവനും ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് രാവിലെ തന്നെ അരുണും മീനുവും വീട്ടിൽ നിന്നിറങ്ങി.
വീട്ടിലേക്കെണ് പോകുന്നത് എന്ന് പറഞ്ഞിട്ട് ഇത് ഇപ്പൊ എങ്ങോട്ട് ആണ് പോകുന്നത്?"
ബൈക്കിന് പിന്നിലിരുന്ന് മീനു ചോദിച്ചു, "
"എല്ലാം പറയാം മീനുട്ടീ," അരുൺ ബൈക്കിന്റെ വേഗത കൂട്ടി. വഴിയിൽ ഒരു കടയുടെ മുന്നിൽ അവൻ വണ്ടി നിർത്തി.
"ഞാൻ ഇപ്പോ വരാം"
എന്ന് പറഞ്ഞ് ഞാൻ(അരുൺ)കടയ്ക്കുള്ളിലേക്ക് കയറി ഒരു പാക്കറ്റ് മിഠായി വാങ്ങി. അത് പേപ്പറിൽ പൊതിഞ്ഞ് ഒരു കവറിലാക്കി അവൻ മീനുവിനെ ഏൽപ്പിച്ചു.
യാത്ര ചെന്നു നിന്നത് 'സെന്റ് മേരീസ് ഓർഫനേജിന്' മുന്നിലായിരുന്നു. അവിടെ കുറച്ച് കുട്ടികളും സിസ്റ്റർമാരും അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ മീനു ഓടിച്ചെന്ന് അവിടുത്തെ ഒരു മദറെ കെട്ടിപ്പിടിച്ചു കരഞ്ഞു.
"എന്തിനാ മീനുട്ടീ നീ കരയുന്നത്?"
മദർ ആശ്വസിപ്പിച്ചു.
"ഏയ് ഒന്നുമില്ല മദറേ, സന്തോഷം കൊണ്ട് കരഞ്ഞതാണ്."
"മീനു, കരഞ്ഞത് മതി. ഈ കവറിലെ മിഠായി എല്ലാവർക്കും എടുത്തു കൊടുക്ക്."
"മിഠായിയോ?"
അവൾ ചോദിച്ചു .
"അതെ. നിന്റെ ബർത്ത് ഡേ അല്ലേ എനിക്കറിയാം. ഇന്ന് ഉച്ചയ്ക്ക് ഇവിടുത്തെ എല്ലാവർക്കും സദ്യ നൽകാൻ ഞാൻ ഇന്നലെത്തന്നെ പൈസ എല്ലാം ഏൽപ്പിച്ചിരുന്നു. കേക്ക് എല്ലാം വീട്ടിൽ സെറ്റ് ആണ്. നീ വളർന്നത് ഇവിടെ ഇവരുടെ കൂടെയല്ലേ, അതുകൊണ്ട് ഇവിടെ വന്ന് എല്ലാവരെയും കണ്ടിട്ട് പോകാമെന്ന് കരുതി."
മിഠായിയെല്ലാം വിതരണം ചെയ്ത ശേഷം അവർ അരുണിന്റെ വീട്ടിലെത്തി. അവിടെ വെച്ച് അമ്മയ്ക്കും ഏട്ടനും കുടുംബത്തിനുമൊപ്പം മീനു കേക്ക് മുറിച്ച് ബർത്ത് ഡേ ആഘോഷിച്ചു.
രാത്രി മുറിയിൽ അരുൺ ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ട് കൊണ്ട് ഇരുന്നപ്പോൾ ആണ് മീനു അവിടേക്ക് വന്നത്.
"അരുൺ ഏട്ടാ, എന്തിനാ ഇന്ന് ഇത്രയും പണം വെറുതെ കളഞ്ഞത്?"
, "ഞാൻ എപ്പോഴാണ് പൈസ വെറുതെ കളഞ്ഞത്?
"ബർത്ത്ഡേക്ക് വേണ്ടി"
അതിന് എന്താ ഞാൻ ഉണ്ടാക്കുന്ന നിനക്ക് കുടി വേണ്ടി അല്ലെ?എനിക്ക് നിന്നെ കൂടാതെ വേറെ ഭാര്യ ഒന്നും ഇല്ലല്ലോ കൊണ്ട് പോയി കൊടുക്കാനായിട്ട്.നിന്റെ ബെർത്ത ഡാ ആഘോഷിക്കണ്ടത് എന്റെ കടമയല്ലേ?
"എന്ത് ബർത്ത് ഡേ ഏട്ടാ? എന്റെ ജീവിതത്തിൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ദിവസമാണിത്.ജനിപ്പിച്ച അച്ഛനും അമ്മയ്ക്കും എന്നേ വേണ്ട.ആറുമാസം പ്രായമുള്ളപ്പോൾ ഒരു കടത്തിണ്ണയിൽ ഉപേക്ഷിക്കപ്പെട്ടവളല്ലേ ഞാൻ? സെന്റ് മേരിസ് ഓർഫനേജിലെ മദർ അന്ന് കാണിച്ച കാരുണ്യം കൊണ്ടല്ലേ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്?"
അതും പറഞ്ഞു അവള് പൊട്ടി കരഞ്ഞു.
"മീനു, നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ വേണ്ടെന്ന് കരുതി നിനക്ക് ആരുമില്ലെന്ന് പറയരുത്.സെന്റ് മേരിസ് ഓർഫനേജിലെ കുട്ടികൾക്ക് നീ അവരുടെ ചേച്ചി അല്ലെ? അവിടുത്തെ സിസ്റ്റർമാർക്ക് നീ സ്വന്തം മകളാണ്. എന്റെ അച്ഛൻ മരിക്കുന്നത് വരെ നിന്നെ മരുമകളായല്ല, മകളായാണ് കണ്ടത്.എന്റെ അമ്മ അവരുടെ രണ്ടാമത്തെ മകന്റെ ഭാര്യ ആയിട്ട് അല്ല കണ്ടിട്ട് ഉള്ളത്? സ്വന്തം മോള് ആയിട്ട് ആണ്. പിന്നെ ഏട്ടനും ഏടത്തി അവര് നിന്നെ സ്വന്തം അനുജത്തി ആയിട്ട് കാണുന്നത്.പിന്നെ എന്റെ പെങ്ങൾ അവള് അവളുടെ രണ്ടാമത്തെ ചേട്ടന്റ ഭാര്യ ആയിട്ട് അല്ല നിന്നെ കാണുന്നത് സ്വന്തം ചേച്ചി ആയിട്ട് ആണ്. ഇന്നലത്തെ നിന്റെ തലവേദനയുടെ അർത്ഥം എനിക്ക് ഇന്നലെ തന്നെ മനസ്സിലായിരുന്നു.ഞാൻ പിന്നെ ഒന്നും പറഞ്ഞു ഇല്ല എന്നുള്ളു.വെറുതെ ഇനി നിനക്ക് ആരും ഇല്ല എന്ന് പറയെരുത് നിനക്ക് എല്ലാവരും ഉണ്ട്."
അരുൺ അതും പറഞ്ഞു അവളെ ചേർത്തുപിടിച്ചു.അതിന് ശേഷം അവളുടെ കണ്ണ്ൽ നിന്ന് ഒഴുകിയ കണ്ണുനിര് അവൻ തുടച്ചു.
അവസാനിച്ചു
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക
✍️മുഹമ്മദ് ബിനാസ്
#✍🏻ചെറുകഥ #❤ സ്നേഹം മാത്രം 🤗 #സ്പെഷ്യൽ സ്റ്റോറീസ് ✍

