ShareChat
click to see wallet page
search
𝗖𝗔𝗦𝗘 𝗗𝗔𝗜𝗥𝗬 (𝗖𝗛𝗔𝗣𝗧𝗘𝗥-𝟮) ഈ കഥയും കഥാപാത്രങ്ങളും സങ്കൽപ്പികം മാത്രമാണ്. 𝗧𝗛𝗘 𝗗𝗔𝗥𝗞 𝗔𝗡𝗚𝗘𝗟 𝗣𝗔𝗥𝗧-𝟮 ആരിഫ് തന്റെ ക്യാബിനിൽ എത്തിയപ്പോൾ, കാണാൻ വന്ന ആൾ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. "ആരാ?" ആരിഫ് അയാളോട് ചോദിച്ചു. "സാർ, എന്റെ പേര് മൂസ. ബാലരാമപുരം ജംഗ്ഷനിലെ ഹോട്ടൽ ബർകത്ത് എന്റേതാണ്." "ഓക്കേ. ആയിക്കോട്ടെ, എന്തായിരുന്നു വന്നത്?" മൂസ പറഞ്ഞു നിർത്തിയപ്പോൾ ആരിഫ് ചോദിച്ചു. "ഇന്നലെ രാത്രി ഒരു പതിനൊന്ന് മണിയായപ്പോൾ കട പൂട്ടി ഞാൻ പോകുമ്പോൾ, മുഴുവനായി വെളുത്ത വസ്ത്രവും എന്തോ പോലെ തോന്നിക്കുന്ന വെളുത്ത നിറത്തിലുള്ള മാസ്ക് കൊണ്ട് മുഖം മുഴുവൻ മറച്ച ഒരാൾ റെയിൽവേയുടെ ഭാഗത്തുള്ള റോഡിലൂടെ ഓടിപ്പോകുന്നത് കണ്ടു. ഇന്ന് രാവിലെ ന്യൂസിൽ ഡോക്ടർ അബ്ദുൽ റാസിഖും കുടുംബവും കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ എന്തോ ഒരു സംശയം തോന്നി. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇവിടെ വന്ന് പറഞ്ഞത്." "ആളുടെ മുഖം കാണാൻ പറ്റിയിരുന്നോ?" മൂസ പറഞ്ഞു നിർത്തിയപ്പോൾ ആരിഫ് ചോദിച്ചു. "ഇല്ല സാർ. ഞാൻ പറഞ്ഞല്ലോ, എന്തോ പോലെ തോന്നിക്കുന്ന വെളുത്ത നിറത്തിലുള്ള മാസ്ക് മുഖത്ത് ധരിച്ചിരുന്നു." "ഓക്കേ മൂസ. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിപ്പിക്കും, അപ്പോൾ വരണം. പിന്നെ ഇതുപോലെ സംശയാസ്പദമായി ആരെയെങ്കിലും കണ്ടാൽ അപ്പോൾ തന്നെ സ്റ്റേഷനിൽ അറിയിക്കണം." "ശരി സാർ." അതും പറഞ്ഞ് മൂസ പോയി. ആരിഫ് തന്റെ മേശപ്പുറത്തിരുന്ന ബെൽ അടിച്ചു. ബെല്ലിന്റെ ശബ്ദം കേട്ട് ഒരു പോലീസുകാരൻ ക്യാബിനിലേക്ക് വന്നു. "എന്താ സാർ വിളിച്ചത്?" "രാജീവേ, നമ്മുടെ ഇവിടത്തെ റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഉണ്ടാവില്ലേ?" ആരിഫ് വന്ന കോൺസ്റ്റബിളിനോട് ചോദിച്ചു. "ഇല്ല സാർ. ചെറിയ സ്റ്റേഷൻ അല്ലേ. അധികം ട്രെയിനുകൾക്ക് സ്റ്റോപ്പ് ഒന്നും ഇല്ലല്ലോ. അതുകൊണ്ട് അവിടെ സിസിടിവി ഒന്നും ഇല്ല." "പുല്ല്. ആ റെയിൽവേ പരിസരത്തുള്ള ഏതെങ്കിലും കടയിൽ സിസിടിവി ഉണ്ടോ?" "റെയിൽവേയുടെ അവിടെനിന്ന് കുറച്ച് മാറിയാൽ അവിടെ ഒരു മൊബൈൽ കടയുണ്ട്. ആ കടയിൽ സിസിടിവി ഉണ്ട്." "ഓക്കേ. എനിക്ക് ആ കടയിലെ ഇന്നലെ വൈകുന്നേരം 6 മണി മുതലുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും ഇന്ന് വൈകുന്നേരത്തോടെ കിട്ടണം." "ഓക്കേ, വഴിയുണ്ടാക്കാം സാർ." "ഓക്കേ, താൻ നോക്ക്. ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോവുകയാണ്, പോസ്റ്റ്മോർട്ടത്തിന്റെ ഡീറ്റെയിൽസ് അറിയാൻ." "ഓക്കേ സാർ." അതും പറഞ്ഞ് ആ കോൺസ്റ്റബിൾ ആരിഫിന് ഒരു സല്യൂട്ട് അടിച്ച് പോയി. ആരിഫ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു. ************************************************* അതേ സമയം തിരുവനന്തപുരം ജില്ലയിലെ തന്നെ മറ്റൊരു സ്ഥലമായ നെയ്യാറ്റിൻകരയിലെ ഒരു ജംഗ്ഷനിൽ. അവിടെ ഒരു വെയ്റ്റിംഗ് ഷെഡിൽ രണ്ട് ചെറുപ്പക്കാർ ഇരിക്കുന്നുണ്ട്. "ഡാ, നമ്മുടെ പ്രമനായകൻ റോബിൻ വന്നില്ലേ?" വെയിറ്റിംഗ് ഷെഡിൽ ഇരുന്ന കട്ടതടിയുള്ള ഒരു ചെറുപ്പക്കാരൻ അടുത്തിരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു. "ഏയ്, ഇന്ന് കണ്ടില്ല ഡാ സഞ്ജയ്." മറ്റവൻ മറുപടി പറഞ്ഞു. "എന്നാലും ഞാൻ ആലോചിക്കുന്നത് വേറൊന്നുമല്ല ഡാ അഖിലേ. ആ റോബിന് ആ പെണ്ണിന്റെ പുറകെ നടക്കുന്ന സമയം കൊണ്ട് വേറെ ഏതെങ്കിലും പണിക്ക് പോയ്‌ക്കൂടെ എന്നാണ്. എന്തായാലും ആ പെണ്ണിനെ അവന് ആരും കെട്ടിച്ചു കൊടുക്കാൻ പോകുന്നില്ല. കാരണം അവൻ ക്രിസ്ത്യനും അവൾ ഹിന്ദുവും ആണ്. എന്നിട്ട് ചുമ്മാ രണ്ടുംകൂടി ഒലിപ്പിച്ച് നടക്കുവാണ്." അഖിൽ പറഞ്ഞു നിർത്തിയപ്പോൾ തന്നെ സഞ്ജയ് മറുപടി പറഞ്ഞു. "ദേ റോബിൻ വരുന്നുണ്ട്." സഞ്ജയ് പറഞ്ഞപ്പോൾ തന്നെ അഖിൽ പറഞ്ഞു. "ആ, നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ? ഇന്ന് വർക്ക് ഉണ്ടായില്ല ഡാ സഞ്ജയ്." റോബിൻ സഞ്ജയിനോട് ചോദിച്ചു. "ഇന്ന് ലീവ് ആക്കി." "ഡാ റോബിനേ, നീ ജോലി ഒന്നും നോക്കുന്നില്ലേ?" അഖിൽ അപ്പോൾ തന്നെ റോബിനോട് ചോദിച്ചു. "PSC റാങ്ക് ലിസ്റ്റിൽ ഉണ്ടല്ലോ ഡാ. ഉടനെ ജോലി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു." "കിട്ടിയത് തന്നെ ഡാ റോബിനേ. റാങ്ക് ലിസ്റ്റിൽ നീ മാത്രമല്ല ഉള്ളത്, വേറെയും ആളുകൾ ഉണ്ട്. ആർക്കും ജോലി കിട്ടുന്നില്ല, അപ്പോഴാണ് നിനക്ക് കിട്ടുന്നത്. ആ സമയം കൊണ്ട് വേറെ എന്തെങ്കിലും ജോലി നോക്ക് ഡാ മോനേ." സഞ്ജയ് അപ്പോൾ തന്നെ റോബിനോട് പറഞ്ഞു. അപ്പോഴാണ് റോബിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. "ഡാ, നിങ്ങൾ സംസാരിച്ചിരിക്ക്. ആതിര ആണ്. ഞാൻ ഈ കോൾ ഒന്ന് അറ്റൻഡ് ചെയ്യട്ടെ." അതും പറഞ്ഞ് റോബിൻ കോൾ അറ്റൻഡ് ചെയ്തുകൊണ്ട് എഴുന്നേറ്റ് പോയി. "ഇവനൊക്കെ എങ്ങനെ നന്നാവാനാണ്? ഒരു ഉപകാരവുമില്ലാതെ, അവന് ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പുള്ള ഒരു പെണ്ണിന്റെ പുറകേയാണ്. നീ വാ ഡാ, നമുക്ക് പോകാം." സഞ്ജയ് അതും പറഞ്ഞ് അഖിലിനെയും വിളിച്ച് അവിടെനിന്ന് എഴുന്നേറ്റ് പോയി. ************************************************* കുറച്ച് സമയത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. ആരിഫ് ഗവൺമെന്റ് പോസ്റ്റ്മോർട്ടം സർജൻ ഡോ. അനുരാജ് മനോഹറിന്റെ ക്യാബിനിലേക്ക് കയറിച്ചെന്നു. "ഗുഡ് മോർണിംഗ് ഡോക്ടർ. ഞാൻ ബാലരാമപുരം എസ്.ഐ. മുഹമ്മദ് ആരിഫ്." "മനസ്സിലായി. ഇപ്പോൾ ബാലരാമപുരത്താണല്ലോ?" "അതെ ഡോക്ടർ." "ആരിഫിനാണോ ഡോക്ടർ അബ്ദുൽ റാസിഖിന്റെ മർഡർ കേസിന്റെ അന്വേഷണം?" "സി.ഐ. സന്തോഷ് സാറിനാണ്. പക്ഷേ സാറിന് ഇപ്പോൾ നടക്കുന്ന കൊലപാതകത്തേക്കാളും വലുത് സീരിയൽ അഭിനയമാണ്. സന്തോഷ് സാർ സ്ഥിരം രാവിലെ വന്ന് സൈൻ ചെയ്ത് ഷൂട്ടിന് പോകും. ഇതാണ് സ്ഥിരം പരിപാടി." "ഓ, ആരിഫ്, കൊലപാതകം നടന്നിരിക്കുന്നത് തലയ്ക്ക് എന്തോ കൂടം പോലുള്ള ആയുധം വെച്ച് കിട്ടിയ ശക്തമായ അടിയാണ്. മരണകാരണം. അബ്ദുൽ റാസിഖിനും കുട്ടിക്കും ഒരുതവണ മാത്രമേ അടി കിട്ടിയിട്ടുള്ളൂ. അവർ രണ്ടുപേരും ആദ്യത്തെ അടിയിൽ തന്നെ മരിച്ചിട്ടുണ്ട്. പക്ഷേ അബ്ദുൽ റാസിഖിന്റെ ഭാര്യ സുൽഫത്തിനെ രണ്ട് തവണ അടിച്ചിട്ടുണ്ട്. മൂവരുടെയും കൈയിൽ കോമ്പസ് പോലുള്ള എന്തോ കൊണ്ട് 'അവിശ്വാസികൾക്കുള്ള ശിക്ഷ ദൈവത്തിന്റെ മാലാഖ നടപ്പാക്കുന്നു' എന്ന് എഴുതിയിട്ടുണ്ട്." ഡോക്ടർ അതും പറഞ്ഞ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരിഫിന് കൊടുത്തു. "താങ്ക്സ് ഡോക്ടർ." അതും പറഞ്ഞ് റിപ്പോർട്ട് വാങ്ങി ആരിഫ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ************************************************* വൈകുന്നേരം 4 മണിക്ക് തൃശൂർ ജില്ലയിലെ കല്ലേറ്റുംകര പോലീസ് സ്റ്റേഷനിൽ. എന്റെ(റോയി)യുടെ ക്യാബിനിൽ. ഞാൻ സ്റ്റേഷനിൽ ഇരുന്ന് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ ഡീറ്റെയിൽസ് നോക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്. ഞാൻ ഫോൺ എടുത്ത് ആരാണ് വിളിക്കുന്നത് എന്ന് നോക്കി. അത് തൃശൂർ എസ്.പി. സനൽ സാർ ആയിരുന്നു. ഞാൻ കോൾ അറ്റൻഡ് ചെയ്തു. "ഹലോ." "റോയി, താൻ ഇപ്പോൾ എവിടെ?" "ഞാൻ ഇവിടെ സ്റ്റേഷനിൽ ഉണ്ട് സാർ." "ഇന്ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ഡോക്ടർ അബ്ദുൽ റാസിഖും കുടുംബവും കൊല്ലപ്പെട്ട വിവരം അറിഞ്ഞില്ലേ?" "അറിഞ്ഞു സാർ." "അതിന്റെ അന്വേഷണച്ചുമതല തനിക്കാണ്." "എനിക്കോ? അതെന്താ സാർ? അവിടത്തെ സി.ഐക്ക് അല്ലേ സാധാരണ ചാർജ് കൊടുക്കാറ്?" "അങ്ങനെയാണ് പതിവ്. പക്ഷേ അവിടത്തെ സി.ഐക്ക് സസ്പെൻഷനാണ്. മുൻ തൃശൂർ കമ്മീഷണർ കൃഷ്ണദാസ് സാർ ആണല്ലോ ഇപ്പോൾ തിരുവനന്തപുരം കമ്മീഷണർ. സാർ ആണ് താൻ, പിന്നെ എസ്.ഐ. വിനയ്ക്, എസ്.ഐ. ആരിഫ്, ഇവർക്ക് അന്വേഷണച്ചുമതല കൊടുക്കാൻ ഉത്തരവിട്ടത്. നാളെ തന്നെ താൻ ബാലരാമപുരത്ത് എത്തി അന്വേഷണം ഏറ്റെടുക്കണം." "ശരി സാർ." അതും പറഞ്ഞ് കോൾ കട്ട് ചെയ്തു. റോയി താൻ ചെയ്തുകൊണ്ടിരുന്ന പണി തുടർന്നു. ************************************************* അതേ സമയം കൊല്ലം ജില്ലയിലെ പുനലൂർ പോലീസ് സ്റ്റേഷനിൽ. എസ്.ഐ. വിനയ്ക്ന്റെ ക്യാബിനിലേക്ക് ഒരു കോൺസ്റ്റബിൾ വന്ന് സല്യൂട്ട് അടിച്ചു. "എന്താ?" വിനയ്ക് ആ കോൺസ്റ്റബിളിനോട് ചോദിച്ചു. "സാറിനെ സി.ഐ. സാർ വിളിക്കുന്നുണ്ട്." വിനയ്ക് അപ്പോൾ തന്നെ അവിടെനിന്ന് എഴുന്നേറ്റ് സി.ഐയുടെ ക്യാബിനിൽ ചെന്ന് സല്യൂട്ട് അടിച്ചു. "വിനയ്ക്, ഇരിക്ക്." സി.ഐ പറഞ്ഞപ്പോൾ തന്നെ നേരെ എതിർവശത്തുള്ള കസേരയിൽ ഇരുന്നു. "വിനയ്ക്, താൻ എന്തെങ്കിലും പണിയിൽ ആയിരുന്നോ?" "ഇന്ന് പിടിച്ച ആ അഖിൽ കേസിന്റെ ഫയൽ ചെക്ക് ചെയ്യുകയായിരുന്നു." "ഓക്കേ. വിനയ്ക്, എസ്.പി. ഓഫീസിൽ നിന്ന് വിളിച്ചിരുന്നു." "എന്തിനായിരുന്നു സാർ?" "ബാലരാമപുരത്ത് നടന്ന കൊലപാതക കേസിന്റെ അന്വേഷണച്ചുമതല സി.ഐ. റോയി തോമസിനാണ്. ആ കേസിൽ റോയി തോമസിനെ അസിസ്റ്റ് ചെയ്യുന്നത് താനും, ബാലരാമപുരം എസ്.ഐ. ആരിഫും ചേർന്നാണ്. അതുകൊണ്ട് താൻ നാളെ തന്നെ ബാലരാമപുരം സ്റ്റേഷനിൽ എത്തി ചാർജ് എടുക്കണം എന്ന് പറഞ്ഞു." "ശരി സാർ." അതും പറഞ്ഞ് വിനയ്ക് തന്റെ ക്യാബിനിലേക്ക് പോയി. സമയം സഞ്ചരിച്ചുകൊണ്ടിരുന്നു. ************************************************* രാത്രി 10 മണി സമയം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം എന്ന സ്ഥലത്തെ കവലയിൽ. ആ കവലയിലെ ഒരു ഹോട്ടലിൽ രണ്ടുമൂന്ന് ആളുകൾ ഇരിപ്പുണ്ട്. അവർ കവലയിലെ വെയ്റ്റിംഗ് ഷെഡിലേക്ക് നോക്കിയപ്പോൾ വെളുത്ത വസ്ത്രവും എന്തോ പോലെ തോന്നിക്കുന്ന വെളുത്ത നിറത്തിലുള്ള മാസ്ക് കൊണ്ട് മുഖം മുഴുവൻ മറച്ച ഒരാളെ കണ്ടു. "എന്തോ പന്തികേട് ഉണ്ടല്ലോ അനൂപ് ഏട്ടാ. ഒന്ന് വന്നേ, നമുക്ക് നോക്കാം." അതും പറഞ്ഞ് ആ ഹോട്ടലിൽ നിന്ന് രണ്ട് പേർ ഇറങ്ങി വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു. ************************************************* പിറ്റേ ദിവസം രാവിലെ. ഞാൻ (റോയി)ബാലരാമപുരത്തേക്കുള്ള ഡ്രൈവിംഗിൽ ആണ്. എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. ആലീസിന്റെ കോൾ ആയിരുന്നു. ഞാൻ കോൾ അറ്റൻഡ് ചെയ്തു. "ഹലോ." "ഇച്ചായൻ എവിടെ?" "ഞാൻ ദേ തിരുവനന്തപുരത്തേക്ക് പോകുന്നു. ഡ്രൈവിംഗിലാണ്." "ഇച്ചായ,കഴക്കൂട്ടം വില്ലേജ് ഓഫീസർ കൊല്ലപ്പെട്ടു." "എപ്പോ?" "അപ്പോൾ ഇച്ചായൻ അറിഞ്ഞില്ലേ? ന്യൂസിൽ എല്ലാം ഉണ്ടായിരുന്നല്ലോ." "ഞാൻ ഡ്രൈവിംഗിൽ ആയതുകൊണ്ട് ന്യൂസ് കണ്ടില്ല." "ഞാൻ ഇപ്പോൾ ന്യൂസ്‌ന്റെ ലിങ്ക് അയക്കാം." "ശരി, അയക്ക്." അതും പറഞ്ഞ് കോൾ കട്ട് ചെയ്തിട്ട് വണ്ടി സൈഡ് ആക്കി ഞാൻ ആലീസ് അയച്ച ലിങ്ക് ഓപ്പൺ ചെയ്ത് നോക്കി. തുടരും വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #തുടർകഥ #storry -തുടർകഥ #ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #നോവൽ #നോവൽ