*"പൊന്നാനി കൊലപാതകക്കേസിൽ ഭർത്താവ് കസ്റ്റഡിയിൽ; ലഹരിക്കടിമയായ ഇയാളുടെ സംശയം കൊലപാതകത്തിൽ കലാശിച്ചു; പിടിയിലായത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്കുള്ള ശ്രമത്തിനിടെ..!"*
പൊന്നാനി ഹാർബർ പരിസരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പരപ്പനങ്ങാടി റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ച് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. സംശയമാണ് കൊലപാതകത്തിന് കാരണമെന്നും മുഹമ്മദ് കടുത്ത ലഹരിക്ക് അടിമയാണെന്നും പോലീസ്.
ഇന്ന് രാവിലെയാണ് 22 വയസ്സുകാരിയായ ഫാത്തിമയെ ഹാർബർ പരിസരത്തെ മണൽത്തിട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മണലിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു. മൃതദേഹത്തിന് മുകളിൽ മണൽ വാരിയിട്ട് മറയ്ക്കാനും ശ്രമം നടന്നിരുന്നു.
പ്രദേശത്തെ തെരുവ് നായ്ക്കൾ മൃതദേഹത്തിന്റെ കാല് വലിച്ചിഴയ്ക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മുഹമ്മദിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.
ഒന്നര വർഷം മുൻപായിരുന്നു മുഹമ്മദിന്റെയും ഫാത്തിമയുടെയും വിവാഹം. ഇവർക്ക് നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ്.
ലഹരി ഉപയോഗത്തെത്തുടർന്നുള്ള പ്രശ്നങ്ങളും സംശയവുമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. നിലവിൽ കസ്റ്റഡിയിലുള്ള മുഹമ്മദിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ. #സ്പെഷ്യൽ സ്റ്റോറീസ് ✍ #💚 എന്റെ കേരളം #📈 ജില്ല അപ്ഡേറ്റ്സ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢


