Part 39
എത്രയൊക്കെ ഉയർന്ന് നിൽക്കുന്ന ബന്ധം ആണെങ്കിലും ചുറ്റും ഉള്ളവർ എന്ത് പറയും എന്ന് ഓർത്ത് അയാൾക്ക് ഈ ബന്ധത്തെ അനുകൂലിക്കാൻ കഴിഞ്ഞില്ല. അപ്പോഴും സ്വന്തം രക്തത്തിൽ പിറന്നവളെ നാട്ടുകാർക്ക് കൊത്തി പെറുക്കാൻ ഇട്ട് കൊടുക്കുമ്പോൾ അയാൾക്ക് ഈ അനുകമ്പ ഒന്നും തോന്നിയിരുന്നില്ല എന്നതാണ് സത്യം.
എന്നാൽ സതീശന്റെ മറുപടി കേട്ട് പിന്നീട് ലത പറയുന്നത് കേട്ടതും സതീശൻ ഞെട്ടി.
____________________________________________
° " എന്താ ലെച്ചു നിന്റെ സ്വന്തം മകൾ അല്ലാത്തത് കൊണ്ട് ആണോ അവൾക്ക് ഇത്രെയും നല്ല ഒരു ആലോചന വന്നിട്ടും നീ എതിർക്കുന്നത്. " °
ലത പറഞ്ഞത് വീണ്ടും ചെവിയിൽ കേൾക്കുന്നത് പോലെ തോന്നി സതീശൻ.
സരസ്വതിയെ വിവാഹം കഴിച്ചിടം മുതൽ സ്വന്തം മകൾ ആയിട്ടേ ലെച്ചുവിനെ കണ്ടിട്ടുള്ളു സ്നേഹിച്ചുള്ളൂ അല്ല സ്വന്തം മകളെക്കാൾ സ്നേഹിച്ചതും ലാളിച്ചതും ലെച്ചുവിനെ തന്നെയാണ് ആ അവൾക്ക് നല്ലത് വരുമ്പോൾ താൻ എതിർക്കുമോ...? സതീശൻ സ്വയം ചോദിച്ചു.
" എന്താ സതീശാ അത് തന്നെയാണോ കാരണം....? അതാണോ നീ ഒന്നും മിണ്ടാതെ " ലത വിടാൻ ഭാവം ഇല്ലാതെ ചോദിച്ചു.
എന്നാൽ ലതയുടെ ചോദ്യം സതീശനെ പോലെ തന്നെ സരസ്വതിയിലും ലെച്ചുവിലും വല്ലായിമ നിറച്ചു.
കല്യാണ കാര്യം വന്നപ്പോഴേക്കും സ്വന്തം മകൾ അല്ലല്ലോ ലെച്ചു എന്ന് സതീഷേട്ടനിൽ തോന്നി തുടങ്ങിയോ എന്ന പേടിയും വല്ലയിമയും ആണ് സരസ്വതിയിൽ നിറഞ്ഞതെങ്കിൽ, ലെച്ചുവിൽ സമിശ്രമായ ഭാവം ആയിരുന്നു.
ഗൗരിയിൽ നിന്ന് മറ്റ് എന്തൊക്കെ തട്ടി എടുത്തതിനെക്കാളും ഹരം ആയിരുന്നു അവളുടെ അച്ഛനെ അവളിൽ നിന്ന് അകറ്റിയപ്പോൾ ലെച്ചുവിന് കിട്ടിയത്. അതൊരിക്കലും നഷ്ടപ്പെടാൻ ലെച്ചു ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.
അത് പക്ഷെ സതീശനോട് ഉള്ള സ്നേഹം കൊണ്ട് ആയിരുന്നില്ല മറിച്ച് ഗൗരിയോടെ ഉള്ള വെറുപ്പ് കൊണ്ട് ആയിരുന്നു എന്ന് മാത്രം.
" എന്താ അമ്മേ ഇങ്ങനെ ഒക്കെ പറയുന്നേ ഞാൻ എപ്പോഴെങ്കിലും ലെച്ചുവിനെ വേർതിരിച്ച് കണ്ടിട്ടുണ്ടോ, അവൾ എന്റെ മകൾ തന്നെയാ. ആ അവൾക്ക് ഒരു നല്ല കാര്യം വരുമ്പോൾ ഞാൻ എതിർത്ത് നില്കും എന്ന് തോന്നുന്നുണ്ടോ...? പിന്നെ ഇപ്പോഴത്തെ വിഷയം അത് ഞാൻ അവൾക്ക് വേണ്ടി തന്നെ പറയുന്നതാ. പഠിക്കാൻ വിട്ടിടത്ത് പോയി പ്രേമിച്ച് നടന്നതാ എന്ന് നാളെ ലെച്ചു മോളെ ആരും കുറ്റം പറയരുത് അതാ ഞാൻ..... " : സതീശൻ കാര്യ ഗൗരവത്തോടെ സത്യാവസ്ഥ വിവരിച്ചു.
അത് കേട്ടതും മറ്റ് മൂന്ന് പേരുടെയും മുഖം ഒന്ന് വിടർന്നു.
" എന്റെ സതീശാ നാട്ടുകാരെ ഒക്കെ ബോധിപ്പിച്ച് ഇവളുടെ കെട്ട് നടത്താം എന്ന് കരുതി നിന്ന ഇവിടെ ഉള്ള ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെക്കേണ്ടി വരും. ഇപ്പൊ നാട്ടുകാരെയും നോക്കി നോക്കി ഇരുന്ന വന്ന് കേറിയ മഹാലക്ഷ്മിയേ അടിച്ച് ഇറക്കുന്ന പോലെ ആകും. പിന്നെ ഈ പറയുന്ന നാട്ടുകാരെ നോക്കിയിട്ട് ഒന്നും അല്ലല്ലോ നമ്മൾ ഗൗരിയെ ആ കണ്ണൻ കൊടുത്തത്. അത്കൊണ്ട് എന്റെ ഒരു അഭിപ്രായത്തിൽ അവർ വന്ന് കണ്ടിട്ട് പോകട്ടെ എന്നിട്ട് നമ്മൾക്ക് തീരുമാനിക്കാം എന്ത് വേണം എന്നൊക്കെ എന്ത് പറയുന്നു...? " : ലത അത്രയും പറഞ്ഞ് സതീശനെ നോക്കി.
" ഹ്മ്മ് എങ്കിൽ അങ്ങനെ ചെയ്യാം " : സതീശൻ അൽപ നേരത്തെ ആലോചനക്ക് ഒടുവിൽ പറഞ്ഞു.
അത് കേട്ടതും ലതയുടെയും ലെച്ചുവിന്റെയും മുഖം ഒന്ന് വിടർന്നു. അപ്പോഴും സരസ്വതിയിൽ വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.
ഈ ബന്ധത്തോട് അവർക്ക് താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. അത് സതീശൻ പറഞ്ഞത് പോലെ നാളെ മറ്റുള്ളവർ തന്റെ മകളെ കുറ്റപ്പെടുത്തി പറയുമോ എന്നുള്ള ഭയം കൊണ്ട് ആയിരുന്നു എന്ന് മാത്രം.
" എങ്കിൽ നാളെ ആ പയ്യൻ നിന്റെ അഭിപ്രായം ചോദിക്കാൻ വരുമ്പോൾ വീട്ടുകാരും ആയിട്ട് വരാൻ പറ ലെച്ചു. " : ലത വിഷയം അവസാനിപ്പിക്കുന്ന പോലെ ലെച്ചുവിനോട് പറഞ്ഞു.
ഉള്ളിൽ അടക്കാൻ ആകാത്ത സന്തോഷം അവളിൽ നിറഞ്ഞെങ്കിലും അത് ഒന്നും പുറത്ത് കാണിക്കാതെ ലെച്ചു ലതയെ നോക്കി തഴലാട്ടി.
" എന്താ ആ പയ്യന്റെ പേര്...? " : സതീശൻ ഗൗരവത്തോടെ ചോദിച്ചു.
അതിന് ലത ലെച്ചുവിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൾ പറഞ്ഞു.
" ശ്രീ.... ശ്രീ റാം എന്ന അച്ഛാ " : ഉള്ളിൽ കുമിഞ്ഞ് കൂടുന്ന ഉത്സാഹം പുറത്ത് കാട്ടാതെ ലെച്ചു പറഞ്ഞു. അതിന് സതീശൻ ഒന്ന് മൂളി.
" ഹ്മ്മ് മതി വർത്തമാനം പറഞ്ഞത് എല്ലാരും പോയി കിടക്കാൻ നോക്ക് " : ലത എല്ലാവരോടും ആയി പറഞ്ഞു. ലെച്ചുവിനും എത്രയും പെട്ടന്ന് മുറിയിൽ എത്തി ഈ വിവരം ശ്രീയെ അറിയിക്കാൻ വീർപ്പു മുട്ടി നിൽക്കുവാണ്.
" സതീഷേട്ടൻ കിടന്നോ ഞാൻ വരാം " : സരസ്വതി അത് പറഞ്ഞതും അവരെ ഒന്ന് നോക്കി കൊണ്ട് സതീശൻ മുറിയിലേക്ക് കയറി.
" നിക്കടി അവിടെ " : സതീശൻ പോയതിന് ശേഷം മുറിയിലേക്ക് പോകാൻ നിന്ന ലെച്ചുവിനെ സരസ്വതി തടഞ്ഞു.
സരസ്വതിയുടെ വിളി കേട്ടതും കണ്ണൊന്നു ഇറുക്കി അടച്ച് അവർക്ക് നേരെ തിരിഞ്ഞു ' എന്തെന്ന ' ഭാവത്തിൽ നോക്കി.
" ആരാടി ആ പയ്യൻ...? നിനക്കും അവനും ഇടയിൽ എന്താ ബന്ധം....? " : അത് ചോദിക്കുമ്പോൾ അവർ ഒരു അമ്മ മാത്രം ആയിരുന്നു. മകൾക്ക് നന്മ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന അമ്മ.
ആ ചോദ്യം ലെച്ചു പ്രതീക്ഷിച്ചത് ആയിരുന്നു എങ്കിലും പെട്ടന്ന് കേട്ടപ്പോൾ ഒന്ന് പരുങ്ങി കൊണ്ട് ലതയെ നോക്കി.
" എന്താ സരസ്വതി നിനക്ക് ഞാൻ പറഞ്ഞതല്ലേ എല്ലാം പിന്നെയും എന്താ....? " : ലെച്ചുവിന്റെ നോട്ടം കണ്ടതും ലത ഇടപെട്ടു.
" അമ്മയും കൂടി അറിഞ്ഞ് കൊണ്ട് ആണോ ഇതൊക്കെ...? " : സരസ്വതി ലതക്ക് നേരെ തിരിഞ്ഞു.
അത് കേട്ടതും ഒന്ന് നിശ്വസിച്ച് കൊണ്ട് ലത സരസ്വതിയോട് അവരുടെ അടുത്ത് ഇരിക്കാൻ പറഞ്ഞു. ലെച്ചുവിനെ ഒന്ന് കടുപ്പിച്ച് നോക്കി കൊണ്ട് അവർ ലതയുടെ അടുത്ത് ഇരുന്നു.
വൈകിട്ട് ലെച്ചു വന്ന് പറഞ്ഞതൊക്കെ ലത മെല്ലെ സരസ്വതിയോട് പറഞ്ഞു.
" ഡീ ഇതിനാണോ നീ പഠിക്കാൻ എന്നും പറഞ്ഞ് ഇവിടുന്ന് കെട്ടി ഒരുങ്ങി പോകുന്നത്. ശെരി ആക്കി തരുന്നുണ്ട് ഞാൻ. അമ്മയും ഇതിന് കൂട്ട് നില്കുന്നല്ലോ എന്ന് ഓർക്കുമ്പോഴാ എനിക്ക്. " : ലെച്ചുവിനെ നോക്കി ദേഷ്യത്തോടെ ആണ് സരസ്വതി അത്രയും പറഞ്ഞത് എങ്കിലും സതീശൻ കേൾക്കാതെ ഇരിക്കാൻ ശബ്ദം കുറച്ചാണ് പറഞ്ഞത്.
" എന്റെ സരസ്വതി നീ ഇങ്ങനെ പേടിക്കുന്നെ എന്തിനാ. ലെച്ചു വല്ല അങ്ങനെ അബദ്ധത്തിൽ ചെന്ന് ചാടും എന്ന് നിനക്ക് തോന്നുന്നുണ്ടോ. സതീശൻ തന്നെ പറഞ്ഞത് കേട്ടില്ലേ നല്ല ശമ്പളം ഒക്കെ ഉള്ള സ്ഥലത്താണ് അവൻ ജോലി ചെയ്യുന്നത് എന്നൊക്കെ " : ലത മകളെ അണുനായിപ്പിക്കാൻ സൗമ്യമായി പറഞ്ഞു. പക്ഷെ അതൊന്നും കേട്ടിട്ട് സരസ്വതിയുടെ മുഖം തെളിഞ്ഞില്ല.
" അമ്മ, അമ്മമ്മ പറഞ്ഞ പോലെ അമ്മ എന്തിനാ പേടിക്കുന്നെ. ഞാൻ അങ്ങനെ ഒന്നും നോക്കാതെ അങ്ങ് പ്രേമിക്കുവോ ഏഹ്ഹ്...? ശ്രീയേട്ടന്റെ ശമ്പളം എന്താണെന്ന് അറിയോ അമ്മക്ക്...? " : ലെച്ചു സരസ്വതിയോട് ചോദിച്ചു.
" അതിലിപ്പോ എന്താ ഇത്ര അറിയാൻ ആ ശാന്തേടെ മോൻ ഏതോ കമ്പനിയിൽ അല്ലെ പണിക്ക് പോകുന്നെ എന്നിട്ട് കിട്ടുന്നതോ ഇരുപതിനായിരം. അത് അവന്റെ പൊക്കിനും വരവിനും പിന്നെ ബാക്കി വീട്ടിലും കൂടി കൊടുക്കുമ്പോൾ തീരും. പിന്നെ നീ പറഞ്ഞ പയ്യന് ചിലപ്പോൾ കുറച്ച് കൂടി കാണുമായിരിക്കും വല്ല മുപ്പതോ മുപ്പത്തഞ്ചോ മറ്റും. അത് പിന്നെ ടൗണിൽ അല്ലെ ജീവിക്കുന്നെ അപ്പൊ അത് പോലെ ചിലവും കാണും. " : ലെച്ചുവിന്റെ ചോദ്യം ഇഷ്ടപ്പെടാത്ത പോലെ സരസ്വതി പറഞ്ഞു.
" എന്നാലേ അമ്മ ചെവി തുറന്ന് കേട്ടോ പത്തും മുപ്പത്തിനായിരവും ഒന്നും അല്ല അറുപത്... അറുപതിനായിരം ആണ് ശ്രീയേട്ടന്റെ ഒരു മാസത്തെ ശമ്പളം. അതും ജോലിക്ക് കയറിയിട്ട് മൂന്ന് വർഷം കൊണ്ട്. ഇനിയും വർഷങ്ങൾ അവിടെ ജോലി ചെയ്യുന്നതനുസരിച്ച് ഇനിയും ശമ്പളം കൂടത്തതെ ഉള്ളു.
പിന്നെ ടൗണിൽ തന്നെ താമസം ആയത് കൊണ്ട് പോക്കും വരവും ഉള്ള ചിലവ് കുറവാ. പിന്നെ വീട്ട് ചിലവ് ഒക്കെ ശ്രീയേട്ടന്റെ അച്ഛൻ തന്നെയാ ഇപ്പോഴും നോക്കുന്നെ. ഇടക്ക് എന്തെങ്കിലും ഒക്കെ ശ്രീയേട്ടൻ കൊടുക്കും എന്ന് അല്ലാതെ വലിയ ചിലവ് ഒന്നും ഇല്ല.
ഇതിനൊക്കെ പുറമെ ശ്രീയേട്ടന് തന്നെ സ്വന്തം ആയിട്ട് കാറും ബൈക്കും ഒക്കെ ഉണ്ട്. അനിയത്തി ആണെങ്കിലോ ബി ഡി എസ്ന് പഠിക്കുവാ അതും അങ്ങ് ചെന്നെയിൽ. ഇത്രയും ഒക്കെ പോരെ അമ്മക്ക്.....? " : ലെച്ചു ഒരു അഹങ്കാര ഭാവത്തിൽ ചോദിച്ചു.
എന്നാൽ ലെച്ചു പറഞ്ഞതൊക്കെ കേട്ട് ഞെട്ടി ഇരിക്കുവാണ് സരസ്വതിയും ലതയും. ഇത്രയും കാര്യമായിട്ട് ഒന്നും ലെച്ചു ലതയോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
" നീ പറഞ്ഞതൊക്കെ സത്യമാണോ മോളെ...? " : വിട്ട് മാറാത്ത അത്ഭുതത്തോടെ സരസ്വതി ചോദിച്ചു.
" പിന്നല്ലാതെ അതുകൊണ്ട് അല്ലെ ഞാൻ ശ്രീയേട്ടനെ സ്നേഹിച്ചത് തന്നെ. പിന്നെ അമ്മ പറഞ്ഞ ബ്രോക്കറിനെ ഏൽപ്പിച്ചാൽ ഇതുപോലെ ആരെയെങ്കിലും കിട്ടുവോ മാത്രവുമല്ല ഞാൻ ജീവിതകാലം മുഴുവൻ ഈ കാട്ടുമുക്കിൽ തന്നെ ജീവിക്കേണ്ടി വരും. " : ലെച്ചു ഒരു പുച്ഛത്തോടെ പറഞ്ഞു.
" ശോ എന്നാലും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല മോളെ. ഹാ ഒക്കെ എന്റെ മോൾടെ ഭാഗ്യം ആണ്. " : സരസ്വതി ലെച്ചുവിനെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
" അതെ ആ നാശം പിടിച്ചത് ഇവിടുന്ന് ഇറങ്ങി പോയതേ എന്റെ കൊച്ചിന് ഐശ്വര്യം വന്ന് തുടങ്ങി. " : ലതയും കൂടി പറഞ്ഞതും ലെച്ചുവിന്റെയും സരസ്വതിയുടെയും മുഖം വിടർന്ന് പോയി.
പിന്നെ ഓർത്ത പോലെ ലെച്ചു അവരെ രണ്ട് പേരെയും മാറി മാറി നോക്കി. പിന്നെ ഒന്ന് നിശ്വസിച്ച് കൊണ്ട് ശ്രീ ഇന്ന് കണ്ടതും പറഞ്ഞതും ഒക്കെ അവരോട് വിവരിച്ചു.
ഒരു മാസത്തിന് ഉള്ളിൽ കല്യാണം എന്ന് കേട്ടതും ലതയും സരസ്വതിയും ആദ്യം ഒന്ന് ആശ്ചര്യപെട്ടുവെങ്കിലും പിന്നീട് നല്ല ഒരു കാര്യത്തിന് ആണല്ലോ എന്ന് കരുതി സമാധാനിച്ചു.
എങ്കിലും ലെച്ചുവും ശ്രീയും തമ്മിൽ പ്രണയം ആണെന്ന് ഒരു കാരണവശാലും സതീശനോ ഈ നാട്ടുകാരോ കല്യാണത്തിന് മുന്നേ അറിയാൻ പാടില്ലെന്ന് സരസ്വതി മകളെ ഉപദേശിച്ചു.
അതിന്റെ കാരണം മനസ്സിലായത് കൊണ്ട് അതിന് സമ്മതം മൂളി അവൾ മുറിയിലേക്ക് പോയി. അവളെ പോക്ക് കണ്ട് ഹാളിലെ ലൈറ്റും അണച്ച് അവരും കിടക്കാൻ പോയി.
______________________________________________
കട്ടൻ ഇടുന്നതിന് ഇടക്ക് പുറത്ത് നിന്ന് ശബ്ദം കേട്ടതും ഒരു സംശയത്തോടെ ഗൗരി അടക്കള വാതിക്കൽ നിന്ന് പുറത്തേക്ക് നോക്കി.
എന്നാൽ അവിടെ കാണുന്ന കാഴ്ച കണ്ട് ഗൗരിയുടെ കണ്ണ് മിഴിഞ്ഞ് വന്നു.
തുടരും.......
#നോവൽ #തുടർകഥ #💌 പ്രണയം #viral #trending #പ്രണയം
00:25

