writing of isha
ShareChat
click to see wallet page
@2144363622
2144363622
writing of isha
@2144363622
ഷെയര്‍ചാറ്റ് പൊളിച്ചു
പുകഞ്ഞുതീരുന്ന മെഴുകുതിരിയുടെ ഗന്ധത്തിന് ഇത്രയും കയ്പ്പുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. നിന്റെ സ്നേഹത്തിന് ഉണ്ടായിരുന്ന അതേ കയ്പ്പ്! മുകളിൽ മണ്ണ് മൂടിത്തുടങ്ങിയപ്പോൾ നീ ഒഴുക്കിയ ആ കണ്ണുനീർ തുള്ളികൾക്ക് എന്റെ നെഞ്ചിൽ തീപ്പൊരിയുടെ ചൂടായിരുന്നു. അഭിനയത്തിന്റെ അരങ്ങേറ്റം ഗംഭീരമായി, അല്ലേ..?" ചിന്തകൾക്ക് ചങ്ങലയിടാൻ കഴിയാത്തവിധം ശവപ്പെട്ടിയിലെ ഇരുട്ട് എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ഉള്ളിൽ നിന്നും ആരോ എന്നെ പരിഹസിക്കുന്നുണ്ട്. എന്റെ തന്നെ ബോധമനസ്സ്! "കണ്ടില്ലേ.. നീ ആർക്ക് വേണ്ടിയാണോ ലോകത്തെ മുഴുവൻ തള്ളിപ്പറഞ്ഞത്, അവൾ നിന്റെ ചിതയ്ക്ക് അരികിൽ നിന്ന് മറ്റൊരാൾക്ക് വേണ്ടി പുഞ്ചിരിക്കുകയാണ്. നിന്റെ ശ്വാസം നിലയ്ക്കാൻ അവൾ എത്ര വട്ടം പ്രാർത്ഥിച്ചു കാണും?" ഹൃദയമിടിപ്പ് നിലച്ചെങ്കിലും, ആത്മാവിന്റെ വിങ്ങൽ ആ കുഴിമാടത്തിനുള്ളിൽ പ്രതിധ്വനിച്ചു. പുറത്ത്, മണ്ണിൽ വീണ പനിനീർ പൂവുകൾ വാടിത്തുടങ്ങിയിരിക്കുന്നു. ആ പൂക്കൾക്ക് സ്നേഹത്തിന്റെ സുഗന്ധമായിരുന്നില്ല, മറിച്ച് കരിന്തിരി കത്തുന്ന ശവപ്പറമ്പിന്റെ ഗന്ധമായിരുന്നു. ചതിയുടെ ആഴം അളക്കാൻ കഴിയാത്തവിധം ആഴ്ന്നിറങ്ങിയ ഒരു കഠാര പോലെ അവളുടെ ഓരോ ഓർമ്മകളും എന്നെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരുന്നു. ജീവിച്ചിരുന്നപ്പോൾ കേൾക്കാതെ പോയ ആ 'മുന്നറിയിപ്പുകൾ' ഇപ്പോൾ കാതുകളിൽ ഇടിമുഴക്കം പോലെ മുഴങ്ങുന്നു. പക്ഷേ, മണ്ണ് മൂടിയ നാവുകൾക്ക് ഇനി ആരോട് പറയാൻ? ആര് കേൾക്കാൻ? #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ
മുകളിൽ മണ്ണടിയുന്ന ശബ്ദം നിലച്ചു. ചുറ്റും കനത്ത നിശബ്ദത. പക്ഷേ, എന്റെ ബോധത്തിന്റെ അറ്റത്ത് അവളുടെ സ്വരം ഇപ്പഴും മുഴങ്ങുന്നുണ്ട്. അവൾ മറ്റൊരാളോട് മന്ത്രിക്കുകയാണ്, എന്റെ ശവകുടീരത്തിന് തൊട്ടടുത്ത് നിന്നുതന്നെ! "ഇനി പേടിക്കാനൊന്നുമില്ല... എല്ലാം കഴിഞ്ഞു. ഇനി ആരും നമുക്ക് തടസ്സമാകില്ല." ആ വാക്കുകൾ ഒരു മിന്നൽ പോലെ എന്റെ ആത്മാവിനെ പിളർത്തി. ആ 'മറ്റൊരാൾ' ആരാണെന്ന സത്യം വെളിപ്പെട്ട നിമിഷം, മരിച്ച എനിക്ക് വീണ്ടും മരിക്കാൻ തോന്നി. അത് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു. ഞാൻ ലോകത്തെക്കാളേറെ വിശ്വസിച്ച രണ്ടുപേർ! പാതി വിരിഞ്ഞ പനിനീർ പൂവിനുള്ളിൽ അവൾ ഒളിപ്പിച്ചു വെച്ച വിഷത്തിന്റെ ഗന്ധം ഇപ്പോൾ എന്റെ ആത്മാവിനെ പൊള്ളിക്കുന്നു. പണ്ട് അവൾ എനിക്ക് നൽകിയ മധുരപലഹാരങ്ങളിൽ തുള്ളിത്തുമ്പായി ചേർത്തിരുന്ന ആ മന്ദഗതിയിലുള്ള വിഷം... അത് സ്നേഹമായിരുന്നില്ല, മറിച്ച് എന്നെ ഈ ആറടി മണ്ണിലേക്ക് എത്തിക്കാനുള്ള കൃത്യമായ ദൂരമായിരുന്നു. ഹൃദയം പിടഞ്ഞപ്പോൾ മനസ്സാക്ഷി വീണ്ടും പരിഹസിച്ചു: "അന്ന് അവൻ പറഞ്ഞതാ... അവളുടെ കണ്ണുകളിലെ തിളക്കം സ്നേഹമല്ല, അത് ഇരയെ നോക്കുന്ന വേട്ടക്കാരന്റെ കണ്ണുകളാണെന്ന്. നീയത് കേട്ടില്ല. ആ തണലിൽ നീ ഉറങ്ങാൻ ശ്രമിച്ചു, ഒടുവിൽ ആ തണൽ നിന്റെ ശവക്കച്ചയായി മാറി." പുറത്ത് അവൾ ആ പൂവ് സമർപ്പിച്ചത് എനിക്കായല്ല, മറിച്ച് തന്റെ വിജയത്തിനുള്ള ഉപഹാരമായിട്ടായിരുന്നു. ചതിയുടെ ആ അദൃശ്യഗന്ധം കുഴിമാടത്തിന്റെ വിടവുകളിലൂടെ ഉള്ളിലേക്ക് അരിച്ചിറങ്ങുമ്പോൾ, ഞാൻ തിരിച്ചറിഞ്ഞു—ഇവിടെ അവസാനിക്കുന്നത് ഞാനല്ല, എന്റെ കണ്ണടഞ്ഞ വിശ്വാസങ്ങളാണ്. #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📝 ഞാൻ എഴുതിയ വരികൾ - LIIL |!1]]3 LIட LIIL |!1]]3 LIட - ShareChat
#📝 ഞാൻ എഴുതിയ വരികൾ
📝 ഞാൻ എഴുതിയ വരികൾ - ShareChat
00:10
സൈറയെ കാണാത്തതിൽ ടെൻഷനടിച്ച് ഇഷ മുകളിലേക്ക് പോയി. ഹോസ്പിറ്റലിൻ്റെ ഇടനാഴിയിൽ അവൾ അവിടെ കുന്തം പോയ ലുട്ടാപ്പിയെ പോലെ നിൽക്കുന്നുണ്ടായിരുന്നു. ഇഷ അവളുടെ അടുത്തേക്ക് പോയി. ഇഷ വന്നതൊന്നും സൈറ അറിഞ്ഞതേ ഇല്ല. ഏതോ സ്വപ്നലോകത്താണ് കക്ഷി. "ഡീ...." "എൻ്റെ അള്ളാഹോ... പേടിച്ചുപോയല്ലോ!" സൈറ ഞെട്ടി. "നീ ഇവിടെ എന്തെടുക്കുവാ? ഞാൻ എവിടെയൊക്കെ നോക്കി!" "അത് പിന്നെ... ഞാൻ എൻ്റെ ഒരു സാധനം വെച്ചു മറന്നുപോയി. അത് എടുക്കാൻ വന്നതാ." സൈറ കള്ളം പറഞ്ഞു. "എന്നിട്ട് അത് കിട്ടിയോ?" ഇഷ കളിയാക്കി. "അ... കിട്ടി. വാ പോകാം." "കിട്ടിയോ... കിട്ടാൻ ചാൻസ് ഇല്ലാലോ." "എന്താ...?" "അല്ല. നിൻ്റെ ഹൃദയം തൊട്ടടുത്തുള്ള ഫൈസിയുടെ കാബിനിലേക്ക് പോകുന്നത് കണ്ടു. അത് കിട്ടാൻ ചാൻസ് കുറവാണ്," ഇഷ കളിയാക്കി. "ഒന്ന് പോടീ... കളിയാക്കാതെ..." "അമ്പടി കള്ളി! ഒറ്റക്ക് വന്നു വായിനോക്കുവായിരുന്നല്ലേ?" "ചെറുതായി..." സൈറ നാണത്തോടെ ചിരിച്ചു. "എത്ര കാലായി ഡീ ഈ വൺ സൈഡ് പ്രേമം തുടങ്ങിയിട്ട്? ഇനിയെങ്കിലും ഒന്ന് പറയടീ." "ഇഷ, എനിക്ക് പേടിയാ. പറഞ്ഞാൽ 'നോ' എന്നാണെങ്കിലോ പറയുന്നത്? അത് എനിക്ക് സഹിക്കാൻ പറ്റില്ല." "സൈറ, അത് രണ്ടാമത്തെ കാര്യമല്ലേ? ആദ്യം നീ ഒന്ന് തുറന്നു പറ." "പറയാം." "ഇപ്പൊ ഫൈസി കാബിനിൽനിന്ന് വരും. അപ്പൊ തന്നെ പറയാം." "ഇന്നോ?!" സൈറക്ക് വെപ്രാളമായി. "ഇന്ന് തന്നെ. ഇന്ന് ഇതിൽ ഒരു തീരുമാനമായിട്ട് തന്നെ കാര്യം." "ഡീ ഇഷു... വേണോ?" "നീ ഒന്നും പറയേണ്ട. ഞാൻ പറയുന്നത് കേട്ടാൽ മതി. ദാ ഫൈസി വരുന്നു. വേഗം പോയി പറ." "ഇഷു, വേണോ? പിന്നെ പറഞ്ഞാൽ പോരെ?" "പോരാ! ഇപ്പൊ തന്നെ വേണം. അല്ലെങ്കിൽ ഞാൻ നിൻ്റെ ഒരു കാര്യത്തിലും കൂടെ ഉണ്ടാവില്ല." "ഡീ, ഫൈസിയുടെ കൂടെ സുഹൈൽ സാറും ഉണ്ട്! ഞാൻ ഒറ്റക്ക് ഉള്ളപ്പോൾ പറയാം." "സുഹൈൽ സാർ ആണോ പ്രശ്നം? ഞാൻ സാറിനെ ഒഴുവാക്കി തരാം. നീ വേഗം പറയാൻ നോക്ക്." "ഡീ, അവർ പോയി! രക്ഷപ്പെട്ടു..." സൈറ ആശ്വാസത്തോടെ പറഞ്ഞു. "നല്ല ചാൻസ് കളഞ്ഞിട്ട് നിന്നു ഇളക്കുന്നോ? നീ ഇവിടെ ഇന്ന് പറയും നാളെ പറയും എന്ന് പറഞ്ഞു നടന്നോ. അവസാനം അവനെ വല്ലവളും കെട്ടിക്കൊണ്ടുപോയാൽ നിന്നു മോങ്ങിക്കോ!" ഇഷക്ക് ദേഷ്യം വന്നു. "ഇഷു..." "അലറേണ്ട. ഞാൻ കാര്യം പറഞ്ഞതാ. ഇത് ചുമ്മാ പറയുന്നതല്ല. അനുഭവം ഉള്ളതുകൊണ്ട് പറയുന്നതാ. നിനക്ക് അറിയാലോ..." "ഇല്ല ഡീ, അധികം വൈകാതെ ഞാൻ പറയും. നീ നോക്കിക്കോ." സൈറ ഉറപ്പിച്ചു. "പറഞ്ഞാൽ നിനക്ക് കൊള്ളാം. അല്ലെങ്കിൽ അവൻ കൈ വിട്ടു പോകും. നമ്മുടെ ഫാമിലിയിൽ തന്നെ ഒരുവിധം ഗേൾസിനും അവനെ ഭയങ്കര ഇഷ്ടാ. പിന്നെ അവൻ്റെ കലിപ്പൻ സ്വഭാവം കൊണ്ട് ഇതുവരെ ആരും തുറന്നു പറഞ്ഞില്ല. അതുമല്ല, അവൻ ഗേൾസിനോട് അധികം സംസാരിക്കാറില്ല. ആകെ സംസാരിക്കുന്നത് എന്നോട് മാത്രമാണ്..." "അത് എന്താ ഡീ, നിന്നോട് മാത്രം അങ്ങേര് ഇങ്ങനെ സംസാരിക്കുന്നത്?" "അതൊന്നും അറിയില്ല ഡീ... ചിലപ്പോൾ നിന്നെ പോലെ അങ്ങേര് ഞാൻ അറിയാതെ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലോ..." ഇഷ തമാശയായി പറഞ്ഞു. അത് കേട്ടതും സൈറയുടെ മുഖം മാറി... "ഡീ പോത്തേ, ഞാൻ ചുമ്മാ പറഞ്ഞതാ! അവനെപ്പോലെ ഒരു മൊഞ്ചന് നിൻ്റെ പോലത്തെ മൊഞ്ചത്തി കുട്ടി തന്നെയാ നല്ലത്." ഇഷ അവളെ സമാധാനിപ്പിച്ചു. "ഒന്ന് പോടീ അവിടെന്ന്," സൈറ തമാശയായി കലിപ്പിച്ചു. അവിടെ കൂടുതൽ ചുറ്റിപ്പറ്റി നിൽക്കാതെ അവർ വീട്ടിലേക്ക് വിട്ടു. .......... "ഇതുവരെ കഴിഞ്ഞില്ലേ ഉപ്പാ? വിശന്നു വയറു കത്തുന്നു!" "ദാ മോളെ, വരുന്നു..."അവളുടെ ഉപ്പ വിളിച്ചു പറഞ്ഞു. "വന്നല്ലോ വനമാല! ആരോടായിരുന്നു ഉപ്പ കത്തിവെച്ചുകൊണ്ടിരുന്നത്?" ഇഷ ചോദിച്ചു. "അതോ, മോൾക്ക് ഓർമ്മയില്ലേ... ഉപ്പയുടെ ഫ്രണ്ട് അഹമ്മദ്?" "ഏത്? തലശ്ശേരിയിൽ ഉള്ളതോ?" "അ... അത് തന്നെ. അവർ നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോൾ അവരൊക്കെ തിരിച്ചു വന്നു." "അങ്ങേർക്ക് ഒരു തലതെറിച്ച മകളുണ്ടായിരുന്നല്ലോ? ഹിബ. പഠിക്കുന്ന സമയത്തുള്ള എൻ്റെ മെയിൻ എനിമിയായിരുന്നു!" "നീ ഇതുവരെ അതൊന്നും മറന്നില്ലേ ഇഷു? ചെറിയ കുഞ്ഞുങ്ങളെപ്പോലെ ഇപ്പോഴും മനസ്സിൽ വെച്ചുകൊണ്ടിരിക്കാ," സുഹ്‌റ പറഞ്ഞു. 'എങ്ങനെ മറക്കാനാണ് ഉമ്മാ? ആദ്യമായി മനസ്സിൽ മൊഹബത്തിൻ്റെ പട്ടുറുമാൽ പണിതത് അവളുടെ ഇക്കാക്കയല്ലേ... അതിൽ കട്ടുറുമ്പായി വന്ന കുരിപ്പാണ് അത്.'അവൾ നാടിക് കൈയ്യും വെച്ച് ചിന്തിച്ചു.. "ഡീ ഇഷു, നീ എന്ത് ആലോചിച്ചുകൊണ്ടിരിക്കാ? ഈ ലോകത്തൊന്നും അല്ലേ നീ?" ഉമ്മ വിളിച്ചു. "അ... അത് ഉമ്മ, ഞാൻ പഴയ ഓർമ്മകളിലേക്ക് ജസ്റ്റ്‌ ഒന്ന് പോയതാ." "നീ അതും ഇതും ആലോചിച്ച് ഇവിടെത്തന്നെ ഇരുന്നോ... നാളെ എഴുന്നേൽക്കാൻ ലേറ്റ് ആയാൽ ഉമ്മ എന്ന് വിളിച്ചു കൂവരുത്!" ഉമ്മ ചിരിയോടെ പറഞ്ഞു. "അത് ശരിയാണല്ലോ!" പെട്ടെന്ന് തന്നെ ഫുഡ്‌ കഴിച്ചു. ഉമ്മാനെ ക്ലീൻ ചെയ്യാൻ സഹായിച്ചു. ................................ . ഇഷ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി. ഓർമ്മകൾ കടന്നുവന്നു, ഉറക്കം മാത്രം വരുന്നില്ല. എൻ്റെ ഹൃദയത്തിൻ്റെ തെക്കേ-വടക്കേ അറ്റത്ത് ആരും കാണാതെ ഒളിപ്പിച്ചുവെച്ച പ്രണയപുസ്തകത്തിൻ്റെ താളുകളിൽ എഴുതിവെച്ചത് അവൻ്റെ പേരായിരുന്നു... പലതും ചിന്തിച്ച് എപ്പഴോ ഇഷ ഉറക്കത്തിലേക്ക് വീണു. ..................... അടുത്ത ദിവസം രാവിലെയും ഇഷയ്ക്ക് പതിവ് പോലെ ലൈറ്റ് ആയിരുന്നു.. റബ്ബേ, ഇന്നും ലേറ്റ് ആയിട്ടാണല്ലോ എത്തിയത്... 'സൈറ എത്തിയോ എന്തോ, വിളിച്ചു നോക്കാം.'ഇഷ ഫോൺ എടുത്തു സൈറയെ കാൾ ചെയ്തു.. "ഡീ എത്തിയോ....." "ഞാൻ ഡ്യൂട്ടിയിലാ..." "ഡീ, നീയൊക്കെ ഒരു മലയാളിയാണോ? മലയാളികൾക്ക് ഇത്രയും കൃത്യനിഷ്ഠ പാടില്ല," ഇഷ കളിയാക്കി. "മോളെ, സുഹൈൽ സാറിൻ്റെ അടുത്ത് നിന്ന് കിട്ടിയോ?" "ഇല്ല... പോയി വാങ്ങിയിട്ട് വരാം." "വേഗമായിക്കോട്ടെ." ............. ഇഷ പെട്ടെന്ന് തന്നെ സുഹൈൽ സാറിൻ്റെ കാബിനിലേക്ക് പോയി. "മേ ഐ കമിങ് സർ?" "യസ്, താൻ വന്നോ." "ഗുഡ് മോർണിംഗ് സർ." "ഗുഡ് മോർണിംഗ്. താൻ എന്താ ലേറ്റ് ആയത്?" "അത്.. പിന്നെ ട്രാഫിക് ഉണ്ടായിരുന്നു..." "അതെ, കൃത്യനിഷ്ഠ എന്നൊരു സാധനമുണ്ട്. ഇമ്മാതിരി സ്റ്റുപ്പിഡ് റീസണുമായി ഇനി എൻ്റെ മുന്നിൽ വരരുത്. ഇത് ലാസ്റ്റ് വാണിംഗ് ആണ്, കേട്ടല്ലോ?" "സോറി സർ... ഇനി റിപ്പീറ്റ് ചെയ്യില്ല." "ഓക്കേ." ) 'ഒരു 10 മിനിറ്റ് ലേറ്റ് ആയതിനാണോ അങ്ങേര് ഇങ്ങനെയൊക്കെ പറഞ്ഞത്....'അവൾ പിരിപിരുത് കൊണ്ട് ഇഷ ഡ്യൂട്ടിയിൽ കയറി. ..... 'റബ്ബേ, അടുത്തത് കലിപ്പൻ്റെ റൂമല്ലേ... ഇന്ന് എന്ത് മൂഡിലാണാവോ? എന്തായാലും പോയല്ലേ പറ്റൂ. പോയേക്കാം.. അതും പറഞ്ഞു ഇഷ അവന്റെ റൂമിൽ പോയപ്പോൾ അവിടെ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവൻ ഫോണിൽ കുത്തിയിരിക്കുകയായിരുന്നു. "ഗുഡ് മോർണിംഗ്!" ഇഷ പറഞ്ഞു. 'പ്ലിങ്!' കലിപ്പൻ അത് കേട്ട ഭാവം പോലും ഇല്ല. ഇഷ മരുന്ന് എടുത്ത് അവന് നീട്ടി. "ദാ ഈ മരുന്ന് കഴിക്ക്. എന്നിട്ട് വേണം ഫുഡ്‌ കഴിക്കാൻ." ഇഷയുടെ ആത്മ 'ഞാൻ ഇത് ആരോട് പറയുന്നു! അവൻ ഒരു കുലുക്കവും ഇല്ല. ഇവന് ഇവിടെ ചെവി അടിച്ചു പോയോ?' ഇഷ പിന്നെ ഒന്നും നോക്കിയില്ല. പെട്ടെന്ന് അവൻ്റെ കൈയിലുള്ള ഫോൺ തട്ടി എടുത്തു. പെട്ടെന്നുള്ള പ്രവർത്തി ആയതുകൊണ്ട് അവന് തടയാൻ കഴിഞ്ഞില്ല. "ഡീ! മര്യാദക്ക് ഫോൺ താ!" "മരുന്ന് കഴിച്ചാൽ ഫോൺ തരാം." "ഇല്ലെങ്കിലും വാങ്ങാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ." അതും പറഞ്ഞ് അവൻ ഇഷയുടെ നേരെ നടന്നു വന്നു. അതിനനുസരിച്ച് ഇഷ പിറകോട്ടു പോയി. അവളുടെ ഉള്ളിൽ നല്ല ബാൻ്റ് മേളം നടക്കുന്നുണ്ടെങ്കിലും അതൊന്നും അവൾ പുറത്ത് കാണിച്ചില്ല. പെട്ടെന്ന് ഇഷ സ്റ്റക്കായി അവിടെ നിന്നു. "ഡോ.. തൻ്റെ ഉദ്ദേശമെന്താ?" "ഹേയ്, ഒന്നുമില്ല. സിമ്പിൾ." അതും പറഞ്ഞ് അവൻ ഇഷയുടെ കൈ പിടിച്ചു തിരിച്ചു. മറ്റേ കൈയിൽ നിന്ന് ഫോൺ വാങ്ങാൻ നോക്കി. ഇഷ മറ്റേ കൈ പൊക്കി പിടിച്ചു. "ഡീ, സത്യമായും ഫോൺ തന്നില്ലെങ്കിൽ ഞാൻ ഈ കൈ ഓടിക്കും." "അതെ, കൈ വേദനിക്കുന്നു! ഞാൻ തരാം, കൈ വിട്." "എനിക്ക് നിന്നെ തീരെ വിശ്വാസമില്ല. ഫസ്റ്റ് ഫോൺ താ." ) റിസ്ക് എടുക്കാൻ വയ്യാത്തതുകൊണ്ട് ഇഷ ഫോൺ അവന് കൊടുത്തു. ഫോൺ കൊടുക്കുമ്പോൾ ഒരു നിമിഷത്തേക്ക് അവളുടെ കണ്ണുകൾ അവൻ്റെ കണ്ണുമായി ഉടക്കി. "ഡാ ദുഷ്ടാ, എൻ്റെ കൈ!" "നീ ഇത് ചോദിച്ചു വാങ്ങിയതല്ലേ?" "ഡോ.. തൻ്റെ ശരിക്കുമുള്ള പ്രശ്നം എന്താണെന്ന് അറിയോ?" "അയ്യോ ഇല്ല മേഡം... എന്താണ്?" അവൻ പുച്ഛത്തോടെ ചോദിച്ചു. "താൻ പുച്ഛിക്കുകയൊന്നും വേണ്ട. ഇയാളുടെ ശരിക്കുമുള്ള പ്രശ്നം ഈ ഓവർ ദേഷ്യമാണ്. മരുന്ന് തന്ന് മാറുമെങ്കിൽ ഞാൻ ചികിത്സ നൽകിയേനെ. ഇത് ഇപ്പൊ ഇയാൾ തന്നെ വിചാരിക്കണം. ചുരുങ്ങിയത് ഓപ്പോസിറ്റ് നിൽക്കുന്ന ആളെ കേൾക്കാനുള്ള മനസെങ്കിലും വേണം." "ഡോക്ടർ പറഞ്ഞത് ശരിയാ... എല്ലാത്തിനും കാരണം എൻ്റെ ഈ ദേഷ്യമാണ്." "ഇയാൾക്ക് ഇത് മനസ്സിലായല്ലോ, അത് മതി. ഇയാൾ മനസ്സ് വെച്ചാൽ ഈ ദേഷ്യം പെട്ടെന്ന് മാറ്റിയെടുക്കാം. നമ്മളോട് ഒരാൾ ദേഷ്യപ്പെട്ട് സംസാരിച്ചാലും നമ്മൾ സമാധാനപരമായി നേരിടണം." "എനിക്ക് എല്ലാം മനസ്സിലായി ഡോക്ടർ... ഇനി ഞാൻ ഡോക്ടർ പറഞ്ഞത് പോലെ തന്നെ ചെയ്യാം. ഈ ദേഷ്യം കാരണം എന്നെ എല്ലാവരും വെറുത്തു. പലതും നഷ്ടമായി. ഇനി വയ്യ. ഇപ്പൊത്തന്നെ കണ്ടില്ലേ... ഈ കടല വറുക്കുന്ന പോലത്തെ സംസാരവും, പുൽച്ചാടിയുടെ നടത്തവും, കുപ്പിവള കിലുങ്ങുന്നത് പോലത്തെ ചിരിയും, അതിലുപരി സുശീലയും സുന്ദരിയുമായ ഒരു ഡോക്ടർ കൊച്ച് അടുത്ത് വന്നാൽ ആരേലും ഇങ്ങനെ പെരുമാറുമോ? എൻ്റെ സ്ഥാനത്തു വേറൊരുത്തൻ ആയിരുന്നെങ്കിൽ പ്രൊപ്പോസൽ ആയി ഡോക്ടറുടെ വീട്ടിൽ വന്നേനെ. ഈ ദേഷ്യം കാരണം അതും മിസ്സായി." "ഡോ, നിർത്തഡോ! താൻ എങ്ങോട്ടാ പറഞ്ഞുപോകുന്നത്?" ഇഷ അവനെ തടഞ്ഞു. "അയ്യോ ഡോക്ടർ, ഞാൻ ഒന്ന് പറയട്ടെ... പറഞ്ഞു കഴിഞ്ഞില്ല." "താൻ ഇനി ഒന്നും പറയേണ്ട!" "ഡോക്ടർ അങ്ങനെ പറയരുത്! ഓപ്പോസിറ്റ് നിൽക്കുന്ന ആൾ പറയുന്നത് കേൾക്കാനുള്ള മനസ്സെങ്കിലും നമ്മൾ കാണിക്കണം," അവൻ ഇഷയുടെ ഉപദേശം തന്നെ തിരിച്ചു പ്രയോഗിച്ചു. "അതെ! ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു. താൻ ദേഷ്യപ്പെടുകയോ അല്ലാതിരിക്കുകയോ എന്ത് കുന്തം വേണമെങ്കിലും ചെയ്തോ! ഞാൻ പോവാ!" . "അയ്യോ ഡോക്ടർ പോവല്ലേ. പ്രൊപ്പോസലുമായി വീട്ടിൽ വരുന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ല..." "അയ്യോ വേണ്ട. ഞാൻ ഓൾറെഡി കമ്മിറ്റഡാണ്!" "സി എച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എംഡിയാണ് പ്രൊപ്പോസൽ ചെയ്യുന്നത്... അവനെ തേക്കണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിക്ക്." "അതെ! ഇത് അങ്ങനെ ഒന്നും തേയൂല. അസ്ഥിക്ക് പിടിച്ചതാണ്!" ( അതും പറഞ്ഞു ഇഷ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങിയതും, പുറത്തു നിൽക്കുന്ന ആളെ കണ്ടു ഞെട്ടി! ? #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
📖 കുട്ടി കഥകൾ - @@జ 428 @@జ 428 - ShareChat
ഇഷ കൈയ്യിലിരുന്ന ഡീറ്റെയിൽസിലെ റൂം നമ്പർ 126  ലക്ഷ്യമാക്കി നടന്നു. ഇയാൾ എന്നെ എങ്ങോട്ടാണ് പറഞ്ഞുവിട്ടതെന്ന ആകാംഷ ഇഷയുടെ മനസ്സിൽ ഒരു തീയായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറിയതും! 💥💥 ചില്ലുകൾ തകരുന്ന ശബ്ദം! ഇഷ ഞെട്ടി പിന്നോട്ട് മാറി. റബ്ബേ, ജസ്റ്റ്‌ മിസ്സ്‌! അല്ലെങ്കിൽ ഇപ്പോൾ തറയിൽ പൊട്ടിത്തെറിച്ചു കിടക്കുന്ന ഗ്ലാസ് എൻ്റെ തലയിൽ കിടന്നേനെ! 'സുഹൈൽ ഡോക്ടർ ശരിക്കും എന്നെ ഭ്രാന്തൻമാരുടെ വാർഡിലേക്കാണോ പറഞ്ഞുവിട്ടത്...?'അവൾ സ്വയം ചിന്തിച്ചു പതിയെ, ഗ്ലാസ് എറിഞ്ഞ ആളെ നോക്കി. കാണാൻ നല്ല ലുക്ക് ഉണ്ട്. ഒറ്റ നോട്ടത്തിൽ ഉണ്ണി മുകുന്ദൻ ലുക്ക് . പക്ഷേ... എന്തുണ്ടായിട്ടും എന്തു കാര്യം, സമനില തെറ്റിയാൽ പോയില്ലേ? അകത്തേക്ക് പോകാനോ? അതോ ജീവനും കൊണ്ട് ഓടിയാലോ? 'അല്ലെങ്കിൽ വേണ്ട, ഇവിടെ വരെ എത്തിയതല്ലേ.' ഇഷ ഉറപ്പിച്ചു.അയാളുടെ അരികിലായി നടന്നു.. "ഡോ, താൻ എന്ത്‌ പണിയാണ് കാണിച്ചത്? എറിഞ്ഞു കളിക്കാൻ ഇത് എന്താ ക്രിക്കറ്റ് ഗ്രൗണ്ട് ആണോ?" ഇഷയുടെ ശബ്ദം ഉയർന്നു. "അത് ചോദിക്കാൻ നീയാരാ?" അവൻ്റെ മറുപടി ഗൗരവത്തിലായിരുന്നു. "നിനക്ക് എന്താ കണ്ണ് കണ്ടുകൂടെ? എന്നെ കണ്ടിട്ട് മനസ്സിലായില്ലേ ആരാന്ന്? മര്യാദയ്ക്ക് അഭ്യാസം ഇറക്കാതെ അടങ്ങിയിരുന്നോ!" "എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. എന്നോട് തർക്കിക്കാതെ ഇവിടുന്ന് ഇറങ്ങി പോടീ!" "ഹലോ! ഇറങ്ങി പോകാൻ ഞാൻ നിൻ്റെ വേലക്കാരിയല്ല. നിന്നെ പരിശോധിക്കാൻ വന്ന ഡോക്ടറാണ്! നിന്നെ പരിശോധിച്ചിട്ടേ ഞാൻ പോകൂ!" "ഡീ, മര്യാദയ്ക്ക് ഇവിടന്ന് ഇറങ്ങി പോകുന്നതാണ് നല്ലത്. ഇനി മേലിൽ ഇങ്ങോട്ടേക്ക് കാണരുത്. ആ സുഹൈൽ ഡോക്ടാരോട് ഇങ്ങോട്ടേക്ക് വരാൻ പറ." ആ പേര് കേട്ടപ്പോൾ ഇഷയുടെ കലി കയറി. "താൻ കുറെ നേരമായല്ലോ 'ഡീ, നീ' എന്നൊക്കെ വിളിക്കുന്നത്. അതൊക്കെ വീട്ടിൽ പോയി കെട്ടിയോളെ വിളിച്ചാൽ മതി! പിന്നെ, ആ സുഹൈൽ ഡോക്ടർ തന്നെയാ എന്നെ ഇങ്ങോട്ടേക്ക് പറഞ്ഞു വിട്ടത്!" അപ്പോഴാണ് ഏകദേശം നാൽപ്പത്-നാൽപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരാൾ റൂമിലേക്ക് വന്നത്. "ഇയാളുടെ കൂടെയുള്ളതാണോ?" ഇഷ അദ്ദേഹത്തോട് ചോദിച്ചു. "അതെ..." "ബെസ്റ്റ്! ഈ വയലൻ്റ് ആയ ആളെയും ഒറ്റയ്ക്കാക്കി നിങ്ങൾ എവിടെ പോയതാ?" "ഞാൻ മരുന്ന് വാങ്ങാൻ പോയതായിരുന്നു. ഡോക്ടർ പുതിയതാണോ? ഇതിനു മുന്നേ കണ്ടില്ല." "അതെ, ഞാൻ ഇവിടെ പുതിയതായി ട്രെയിനിങ്ങിന് വന്നതാണ്." "ഹാ! ബെസ്റ്റ്! തലയ്ക്കു വിവരവും ബുദ്ധിയുമുള്ള ഡോക്ടർമാർ ഒന്നും ഇല്ലേ ഇവിടെ?" "ഡോ!" ഇഷ ദേഷ്യത്തോടെ വിളിച്ചു. "അതെ ഡോക്ടർ, ഒന്ന് പുറത്തേക്ക് വരുമോ?" കൂടെ വന്നയാൾ വിനയത്തോടെ ചോദിച്ചു. അവന്റെ വർത്തമാനം കേട്ട് അവൻ്റെ തലയ്ക്ക് ഒന്ന് കൊടുക്കാനാണ് ഇഷയ്ക്ക് തോന്നിയത്. 'രണ്ട് തെറിയെങ്കിലും പറയാം' എന്ന് വിചാരിച്ചപ്പോളായിരുന്നു മറ്റേയാൾ വിളിച്ചത്.. ഇഷ അവനെ തുറിച്ചു നോക്കി മറ്റേയാളുടെ കൂടെ പുറത്തേക്ക് പോയി. "ഡോക്ടർ, സാർ പറഞ്ഞതിനെല്ലാം ക്ഷമിക്കണം. സാറിന് പെട്ടെന്ന് ദേഷ്യം വരും..." "അതിന്... ഞാൻ എന്താ വേണ്ടത്?" ഇഷയുടെ ചോദ്യത്തിൽ ഗൗരവം നിറഞ്ഞു. "അല്ല.. സാർ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത ഒരു പ്രോജക്റ്റ് കൂടെയുള്ള ഒരുത്തൻ ചതിച്ചു കളഞ്ഞു, അത് നഷ്ടമായി. അതിന് സാർ അവനെ തല്ലി കൈയും കാലും ഓടിച്ചു. ഇപ്പോൾ അവൻ ഐസിയുവിലാണ്. തല്ലിൻ്റെ ഇടയിൽ സാറിൻ്റെ കൈക്ക് ചെറുതായി ഒരു പണി കിട്ടി. പിന്നെ പ്രോജക്റ്റ് നഷ്ടമായ സങ്കടവും ദേഷ്യവുമാണ് എല്ലാവരോടും കാണിക്കുന്നത്."  "ഹാഹാ! നിങ്ങളുടെ സാർ അസ്സൽ ഗുണ്ടയാണല്ലോ! ഇയാളെ തളയ്ക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ," അതും പറഞ്ഞ് ഇഷ ആത്മവിശ്വാസത്തോടെ വാതിലിനടുത്തേക്ക് നടന്നു. "അത് ശരി... ഇപ്പൊ ശരിയാക്കിത്തരാം." ഇഷയുടെ കണ്ണുകൾ തിളങ്ങി. ഇഷ പെട്ടെന്ന് തന്നെ വാതിൽ തുറന്നു അകത്തേക്ക് കയറി, അവന്റെ അടുത്തേക്ക് ചെന്നു. അവൻ്റെ കണ്ണുകളിൽ ഇനിയും ദേഷ്യം കെട്ടടങ്ങിയിരുന്നില്ല. "അതെ," ഇഷ കൈകൾ കെട്ടി നിന്നു. "എൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച് നല്ല കുട്ടിയായി ഇവിടെ ഇരുന്നോ!" "ഇല്ലെങ്കിലോ?" അവൻ തലയുയർത്തി വെല്ലുവിളിച്ചു. "ഇല്ലെങ്കിൽ നിൻ്റെ ഗുണ്ടായിസം ഞാൻ സോഷ്യൽ മീഡിയയിൽ ലൈവ് ആക്കും! ഓഫീസിലെ സ്റ്റാഫിനോട് കാണിച്ച ക്രൂരത' എന്ന് പറഞ്ഞ് ഒരു വീഡിയോ അങ്ങോട്ട് വിടും. പിന്നെ കമൻ്റ് ആയി, ഷെയർ ആയി, നിമിഷനേരം കൊണ്ട് വൈറൽ ആകും! നിൻ്റെ ബാക്കിയുള്ള പ്രോജക്റ്റും ബിസിനസ് പേരും അതോടെ ഗോവിന്ദയാകും! ശോ, ആലോചിച്ചിട്ട് എനിക്ക് വയ്യ... അത് വേണോ, അതോ എന്നോട് സഹകരിക്കുന്നോ?"  അവൻ്റെ മുഖം ദേഷ്യം കടിച്ചമർത്തി ചുവന്നു. അവൻ, കൂടെയുണ്ടായിരുന്ന ആളെ രൂക്ഷമായി നോക്കി. "ഡോ, താൻ അയാളെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട. ഇവിടെ എൻ്റെ വാക്ക് മാത്രമേ കേൾക്കൂ! ഈ മരുന്നൊക്കെ കഴിച്ചു നല്ല കുട്ടിയായി ഇരുന്നോളണം, കേട്ടോ?" ഇഷ കടുപ്പിച്ചു പറഞ്ഞു. ഇഷയുടെ സംസാരം കേട്ട് അവൻ അവളെ കഴുത്തുഞെരിച്ച് കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്ന് അവൻ്റെ മുഖം കണ്ടാലറിയാം. എങ്കിലും, വേറെ വഴിയില്ലാതെ, ഒടുവിൽ അവൻ മരുന്ന് വാങ്ങി കുടിച്ചു. 'ആ... അങ്ങനെ വഴിക്ക് വാ. ഇതല്ല ഇതിനേക്കാൾ വലിയ കൊമ്പൻ വന്നാലും ഒതുക്കാൻ എനിക്കറിയാം,' ഇഷ മനസ്സിൽ ചിരിച്ചു. "മര്യാദയ്ക്ക് നിന്നാൽ ഇയാൾക്ക് കൊള്ളാം," എന്നും പറഞ്ഞ് ഇഷ ഒരു പുച്ഛച്ചിരിയും പാസ്സാക്കി തൻ്റെ സ്റ്റെതസ്കോപ്പും എടുത്ത് അവിടെന്ന് ഇറങ്ങി.... അവിടെന്ന് ഇഷ നേരെ പോയത് ഫൈസിയുടെ കാബിനിലേക്കാണ്. "ഹാഹാ, താൻ വന്നോ... ഞാൻ നിന്നെ കാണാനിരിക്കുകയായിരുന്നു," ഫൈസി ചിരിച്ചു. "എന്തിനാ? ഞാൻ ചത്തൊന്ന് അറിയാഞ്ഞാണോ?" "എന്താ ഡീ?" "ഇയാൾ എന്തൊക്കെയാ എന്നോട് പറഞ്ഞത്? നിൻ്റെ സാർ ആയി വരുന്നത് എൻ്റെ ഫ്രണ്ടാണ്, ഒന്നും പേടിക്കാനില്ല, അവൻ ചക്കയാണ്, മാങ്ങയാണ് എന്നൊക്കെയല്ലേ?" "അതിന് ഇപ്പൊ എന്താ ഇവിടെ ഉണ്ടായത്?" "എന്തോ ഉണ്ടായതെന്നോ? ആ കാലമാടാൻ തന്ന പണിക്ക് അയാൾക്ക് ഇട്ട് രണ്ടെണ്ണം കൊടുക്കേണ്ടതാ!" "അതിനിപ്പോ എന്താ? തന്നോളൂ, വാങ്ങാൻ ഞാൻ റെഡിയാണ്..." ഇഷ ഞെട്ടി. എൻ്റെ റബ്ബേ! സുഹൈൽ ഡോക്ടർ പിന്നിലുണ്ടായിരുന്നോ? അവൾ തിരിഞ്ഞുനോക്കി. "എങ്ങനെ ഉണ്ടായിരുന്നു നിൻ്റെ പേഷ്യൻ്റ്?" അതും ചോദിച്ച് അയാൾ ഇളിക്കുന്നു. "ഡോക്ടർ, ശത്രുക്കളോട് പോലും ഇങ്ങനെ ഒന്നും ചെയ്യരുത്," ഇഷ മുഖം കടുപ്പിച്ചു. "ഹലോ, എന്താ ഇവിടെ പ്രശ്നം?" ഫൈസി ചോദിച്ചു. അപ്പോൾ ഇഷ, സുഹൈൽ തനിക്ക് തന്ന പണിയും, വാർഡിലെ സംഭവങ്ങളും, പേഷ്യൻ്റിൻ്റെ ഗുണ്ടായിസവും ഒക്കെ പറഞ്ഞു കൊടുത്തു. ഇഷ സീരിയസായി ഉണ്ടായത് ഒക്കെ പറഞ്ഞപ്പോൾ, രണ്ടാളും ഇരുന്ന് ചിരിക്കുന്നു! "ഇതൊക്കെ കേട്ടിട്ട് നിങ്ങൾക് ചിരിക്കാനോ തോന്നുന്നത്? ദുഷ്ടന്മാർ!" "നീ ഇവൻ്റെ കസിൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. രാവിലെ ഇവൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. രാവിലെ നീ എന്നെ ഒന്ന് ചൊറിയാൻ വന്നു. ഞാൻ തിരിച്ചു പണി തന്നു. ഇപ്പൊ ഇക്വൽ ഇക്വൽ..." സുഹൈൽ ചിരിച്ചു. "ഞാൻ എട്ടിൻ്റെ പണി തന്നു സാർ, 88-ൻ്റെ പണി തിരിച്ചു തന്നു, അങ്ങനെ പറ," ഇഷ വിട്ടുകൊടുത്തില്ല. "ഡീ, നീ ഇപ്രാവശ്യം ഇവനോട് ഒന്ന് ക്ഷമിക്ക്. ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല. അല്ലടാ സുഹൈലേ?" ഫൈസി ഇടപെട്ടു. "പിന്നല്ലാതെ, ഇന്ന് മുതൽ നമ്മൾ ഫ്രണ്ട്‌സ് അല്ലേ?" സുഹൈൽ ചിരിച്ചു. "അതെ, ഫ്രണ്ട്‌സ് ആക്കണോ വേണ്ടയോ എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ. പിന്നെ ഫൈസി പറഞ്ഞതുകൊണ്ട് ഇപ്രാവശ്യം ഞാൻ ഒന്ന് ക്ഷമിച്ചു," ഇഷ സമ്മതിച്ചു. "ഓഹ് ആയിക്കോട്ടെ. പിന്നെ, നീ ഡ്യൂട്ടിക്ക് കയറുവാണല്ലേ?" "പിന്നല്ലാതെ!" "ഫൈസി, പിന്നെ കാണാം..." സുഹൈൽ ഡോക്ടർ ഞാൻ പോയി. "ഓക്കെ ഡീ..." അങ്ങനെ കുറച്ചു കച്ചറ ഉണ്ടായെങ്കിലും ഇഷയുടെ ഫസ്റ്റ് ഡേ പൊളിയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് അവൾ സൈറയെ നോക്കി. അതിനെ എവിടെ നോക്കിയിട്ടും കാണുന്നില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല. റബ്ബേ, അവൾ എവിടെ വായിനോക്കി നിൽക്കുന്നോ എന്തോ...അതും പറഞ്ഞു അവൾ മുകളിലത്തെ നിലയിലേക്ക് നടന്നു.. #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ
💞 പ്രണയകഥകൾ - @@జ 428 @@జ 428 - ShareChat
എൻ്റെ റബ്ബേ! ഇത്രയും പെട്ടെന്ന് നേരം വെളുത്തോ...?" കണ്ണുകൾ തിരുമ്മി, മടിയോടെ ഇഷ ബെഡിൽ ചാരിയിരുന്നു. ജനലിലൂടെ നേർത്ത പ്രകാശം മാത്രം മുറിയിൽ പരക്കുന്നു. 'ഇന്നും പതിവ് പോലെ വൈകിപ്പോയല്ലോ,' അവൾ മനസ്സിൽ പറഞ്ഞു. "അയ്യോ, എൻ്റെ ഫോൺ എവിടെ? ഇവിടെ എവിടെയോ വെച്ചതാണല്ലോ..." തലയിണക്കടിയിലും പുതപ്പിനടിയിലും തപ്പിനോക്കിയപ്പോൾ, അത് കാലിനടുത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു. ഫോണെടുത്ത് ടൈം നോക്കിയ ഇഷ ഞെട്ടി: റബ്ബേ, എട്ടുമണി! ഇന്ന് സിറ്റി ഹോസ്പിറ്റലിൽ തൻ്റെ ആദ്യത്തെ ദിവസമാണ്. "ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആകുമോ റബ്ബേ..." സ്വയം പറഞ്ഞുകൊണ്ട് അവൾ ഒറ്റ ചാട്ടത്തിന് ബെഡിൽ നിന്ന് താഴെയിറങ്ങി. "ഉമ്മാാാ!" അവൾ നീട്ടി വിളിച്ചു. താഴെ അടുക്കളയിൽ സുഹ്റ ടീച്ചർ തിരക്കിട്ട് പണിയിൽ ആയിരുന്നു. "ഓഹ്, രാവിലെ തന്നെ അവൾ തുടങ്ങിയല്ലോ. ഇന്ന് എന്താണാവോ എന്തോ..." അവളുടെ അലർച്ച കേട്ടതും സുഹ്‌റ പിറുപിറുത്തു. "വിളിച്ചു കൂവാതെ, ദാ വരുന്നു," അവർ സൗണ്ടിൽ പറഞ്ഞുകൊണ്ട് ഇഷയുടെ അടുത്തേക്ക് നടന്നു. "ഉമ്മാ, ഉമ്മാക്ക് അറിയില്ലേ എൻ്റെ ഫസ്റ്റ് ഡേ ആണെന്ന്? നേരത്തെ ഒന്ന് വിളിച്ചൂടെ!" സുഹ്റ ടീച്ചർ ഒരു ചിരിയോടെ മറുപടി പറഞ്ഞു: "പാതിരാത്രി മുഴുവൻ ഫോണിൽ കുത്തിയിരുന്ന് ഉറങ്ങാൻ വൈകിയതിൻ്റെ കുറ്റം മൊത്തം എനിക്കാണല്ലേ? ഞാൻ വിളിച്ചു, മോളേ. ഒരു രക്ഷയുമില്ലായിരുന്നു!" "ഉമ്മാാാ..." ഇഷയ്ക്ക് ദേഷ്യവും സങ്കടവും വന്നു. "നിന്ന് തുള്ളാതെ വേഗം പോയി ഫ്രഷ് ആവാൻ നോക്ക്. അല്ലെങ്കിൽ ഇനിയും വൈകും..." "അയ്യോ, അത് ശരിയാണല്ലോ!" അബദ്ധം മനസ്സിലായ ഇഷ, വേഗത്തിൽ ബാത്ത് റൂമിലേക്ക് ഓടി. കുറച്ച് സമയത്തിനകം തന്നെ ഇഷ തിരക്കിട്ട് പുറത്തിറങ്ങി. "ഉമ്മ, ഞാൻ ഇറങ്ങുവാണേ!" "മോളെ, നീ ഒന്നും കഴിച്ചില്ലല്ലോ! ഒരു ചായയെങ്കിലും കുടിച്ചിട്ട് പോ..." ഉമ്മ വാത്സല്യത്തോടെ പറഞ്ഞു. "അയ്യോ വേണ്ട ഉമ്മാ, ഇപ്പൊ തന്നെ ലൈറ്റ് ആയി! ഇനിയെന്തായാലും ഹോസ്പിറ്റലിൽ ചെന്നിട്ട്... ഇൻഷാ അല്ലാഹ്, ഞാൻ പോയിട്ട് വരാം!" സ്നേഹത്തോടെ ഉമ്മയെ നോക്കി അവൾ വേഗം പടിയിറങ്ങി. അപ്പോഴാണ് ഇഷയുടെ ഉപ്പ, ഡോ. അബ്ദുൽ റഹ്മാൻ, താഴേക്ക് വന്നത്. "സുഹ്റാ, മോൾ പോയോ?" അദ്ദേഹം ചോദിച്ചു. "ലേറ്റ് ആയി എന്നും പറഞ്ഞ് ഒരു വക കഴിക്കാതെ ഇപ്പൊ പോയതേ ഉള്ളൂ," സുഹ്റ ടീച്ചർ ചിരിയോടെ പറഞ്ഞു. ഇഷ അബ്ദുൽ റഹ്മാൻ, ഡോ. അബ്ദുൽ റഹ്മാന്റെയും ടീച്ചർ സുഹ്റയുടെയും ഒരേയൊരു മകൾ. എംബിബിഎസ് 4-ാം വർഷം വിജയകരമായി പൂർത്തിയാക്കിയ അവൾ, ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ  ട്രെയിനിങ് പോകുകയാണ്.... ഒടുവിൽ ഇഷ സിറ്റി ഹോസ്പിറ്റലിൻ്റെ വലിയ ഗേറ്റിന് മുന്നിലെത്തി. "അങ്ങനെ ഞാൻ ഐശ്വര്യമായി ട്രെയിനിങ്ങിന് കയറുവാണ്... റബ്ബേ, എന്ത് ആവോ എന്തോ?" അതും പറഞ്ഞ് അവൾ ആ വലിയ ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു. കസിൻ ബ്രോ ഫൈസി ഇവിടെ ഉണ്ടെന്നുള്ളത് അവൾക്ക് ഒരു വലിയ ആശ്വാസം ആയിരുന്നു. "ഈ സൈറ എവിടെ? ഇവിടെ നിൽക്കാമെന്നാണല്ലോ പറഞ്ഞത്..." അവൾ ചുറ്റും നോക്കി. സ്കൂട്ടി പാർക്ക് ചെയ്ത ശേഷം അവൾ സൈറയെ വിളിച്ചു. "ഡീ, നീ എവിടെ?" "ഞാൻ അകത്തുണ്ട്. നീ വേഗം കേറി വാ." അപ്പുറത്ത് നിന്ന് സൈറയുടെ ശബ്ദം. "നീ ഗേറ്റിൻ്റെ അവിടെ നിൽക്കാമെന്നല്ലേടി പറഞ്ഞത്!?" "എത്ര നേരമെന്ന് വെച്ചാ ഡീ അവിടെ പോസ്റ്റായി കുന്തം പോലെ നിൽക്കാ? ഇതൊരു ഹോസ്പിറ്റലാണ്, ബസ് സ്റ്റോപ്പല്ല!" സൈറ ചിരിച്ചു. "ഹീ... നമ്മൾ ചെറുതായൊന്ന് ഉറങ്ങിപ്പോയി, അതുകൊണ്ട് ലേറ്റ് ആയി..." ഇഷ കുസൃതിയോടെ പറഞ്ഞു. "ഇനി കൂടുതൽ അവിടെ നിന്ന് എനിയും ലേറ്റ് ആക്കാതെ വേഗം കയറി വാ!" "നീ ഫോൺ വെച്ചോ, ഞാൻ ഇതാ വരുന്നു!" ഫോൺ വെച്ച് തിരിഞ്ഞ് നടന്ന ഇഷ, ഒരടി വെച്ചതും! ഠേ!! ആരോടോ ശക്തിയായി കൂട്ടിയിടിച്ചു! അവളുടെ തല വേദനിച്ചുപോയി. "എവിടെ നോക്കിയാടാ നടക്കുന്നത്?!" വേദന കൊണ്ട് കണ്ണ് നിറഞ്ഞ ഇഷ ദേഷ്യത്തിൽ അലറി. അവളെ ഇടിച്ച ആൾ, ദേഷ്യത്തിൽ കടുപ്പിച്ച കണ്ണുകളോടെ മുന്നിൽ നിന്നു. "നിനക്ക് എന്താ ഡീ കണ്ണ് കണ്ടുകൂടെ?! ഇങ്ങോട്ട് വന്ന് ഇടിച്ച് വീഴ്ത്തിയിട്ട് എന്നെ കുറ്റം പറയുന്നോ?!" "ഡോ, സൂക്ഷിച്ചു സംസാരിക്കണം! നിനക്ക് ഒട്ടും മര്യാദയില്ലേ?!" ഇഷയുടെ സ്വരം ഉയർന്നു. "നിന്നെ പോലെയുള്ളവരോട് ഈ മര്യാദ തന്നെ കൂടുതലാ!" അവൻ പുച്ഛത്തോടെ പറഞ്ഞു. "നീ പോടാ!" "നീ പോടീ!" രണ്ടുപേരും പരസ്പരം കണ്ണുരുട്ടി. കൂടുതൽ പ്രശ്‌നമുണ്ടാക്കാതെ ഇഷ ദേഷ്യം കടിച്ചമർത്തി അകത്തേക്ക് നടന്നു.. "ഡീ ഇഷു, ഇവിടെ!" അകത്തേക്ക് കയറിയ ഇഷയെ കണ്ട് സൈറ കൈ വീശി വിളിച്ചു. "ഡീ, ഇതിലേ പോവാം. അതാണ് സാറിൻ്റെ കാബിൻ." സൈറ പറഞ്ഞു. അവിടെ എത്തിയതും സൈറ പറഞ്ഞു: "അവരൊക്കെ നമ്മുടെ കൂടെ ട്രെയിനിങ് ഉള്ളവരാ. പരിചയപ്പെടാം." ഇഷയും സൈറയും അവരുടെ അടുത്തേക്ക് നടന്നു. അവർ അവിടെയുണ്ടായിരുന്ന എല്ലാവരുമായും പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. അങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ്: "സർ വരുന്നുണ്ട്!" എന്നൊരു നേർത്ത ശബ്ദം ഉയർന്നത്. എല്ലാവരും വേഗം ഡീസൻ്റ് ആയി നിന്നു. ആദ്യത്തെ ഇംപ്രഷൻ പ്രധാനമാണല്ലോ! അങ്ങനെ അവർ കാത്തിരുന്ന സീനിയർ ഡോക്ടർ കാബിനിലേക്ക് പ്രവേശിച്ചു. അയാളെ കണ്ട ഇഷയുടെ മുഖം പെട്ടെന്ന് വിളറി വെളുത്തു. നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. "എൻ്റെ റബ്ബേ... പെട്ടു!" "എന്താടീ? എന്താ പ്രശ്നം?" സൈറ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ഇഷ ഞെട്ടലോടെ പറഞ്ഞു: "ഡീ... ഇങ്ങേരുമായാണ് ഞാൻ നേരെത്തെ വഴക്കുണ്ടാക്കിയത്!" "ബെസ്റ്റ്! നിൻ്റെ നല്ല ടൈമാണ്!" സൈറ ചിരി കടിച്ചമർത്തി. "ഒന്ന് പോടീ!" എല്ലാവരും സാറിനെ വിഷ് ചെയ്തു. ഇഷയും, ഒരു തരം ചമ്മലും ഭയവും കലർന്ന ഭാവത്തോടെ അയാളെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ച് വിഷ് ചെയ്തു. അയാളുടെ മുഖത്ത് ഒടുക്കത്തെ പുച്ഛം. ഒരു പ്രതികരണവുമില്ലാതെ അയാൾ പേഷ്യൻ്റ് ഡീറ്റെയിൽസ് നൽകാൻ തുടങ്ങി. ഓരോരുത്തർക്കും വാർഡുകളും രോഗികളെക്കുറിച്ചുള്ള വിവരങ്ങളും നൽകി. ഒടുവിൽ ഇഷയുടെ ഊഴം വന്നു. അവൾക്ക് നോക്കേണ്ട രോഗിയുടെ പേരും ഡീറ്റെയിൽസും കൈമാറുന്നതിനിടയിൽ, അയാൾ ഇഷയെ അടിമുടി നോക്കി ഒരു ഡയലോഗ് കാച്ചി: "നിനക്കുള്ള പണി വരുന്നുണ്ട് മോളെ." അതോടൊപ്പം ഒരു ആക്കിയ ചിരിയും! ഇത് കേട്ടതോടെ ഇഷയുടെ കൺട്രോൾ പോയി. എങ്കിലും വയലൻ്റ് ആയാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്, അവൾ ആ ദേഷ്യം മുഴുവൻ അടക്കി നിർത്തി. അയാൾക്ക് നേരെ ഒരു പുഞ്ചിരി പാസ്സാക്കി! എന്നിട്ട് ഐശ്വര്യമായി ആ ഡീറ്റെയിൽസ് വാങ്ങി. 'എൻ്റെ റബ്ബേ! വല്ല ഭ്രാന്തന്മാരുടെ വാർഡിലേക്കാണോ ഈ 'കാലൻ' എന്നെ പറഞ്ഞുവിടുന്നത്? പടച്ചോനെ കാത്തോളീ!' അവൾ അത് മനസ്സിൽ പറഞ്ഞ് മുന്നോട്ടേക്ക് നടന്നു. #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ
📖 കുട്ടി കഥകൾ - @@జ 428 @@జ 428 - ShareChat
മഷിയടയാളങ്ങൾ അവൻ ഒടുവിൽ ആ പുസ്തകം തുറന്നു. വർഷങ്ങൾക്കിപ്പുറം അതിന്റെ താളുകൾക്ക് മഞ്ഞനിറം പടർന്നിരുന്നു. ഉണങ്ങിയ വാകപ്പൂക്കൾക്കിടയിൽ അവൾ കരുതിവെച്ച ആ മഴവില്ല് അവൻ തിരിച്ചറിഞ്ഞു. ഓരോ വരികൾക്കിടയിലും അവൾ ഒളിപ്പിച്ചുവെച്ച മൗനത്തിന് അപ്പോഴും അവളുടെ പ്രിയപ്പെട്ട അത്തറിന്റെ മണമായിരുന്നു. താൻ കാണാതെ പോയ മഴവില്ലിനെക്കാൾ മനോഹരമാണ് തനിക്കായി അവൾ കാത്തുവെച്ച ഈ മേഘങ്ങളെന്ന് അവൻ വൈകി തിരിച്ചറിഞ്ഞു. പുസ്തകം അടച്ചു വെക്കുമ്പോൾ പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു. പക്ഷേ ഇത്തവണ അത് വെറുമൊരു മഴയായിരുന്നില്ല; കാലങ്ങളായി അവൾ ഉള്ളിൽ പേറിയ ആ മൗനം പെയ്തു തീരുകയായിരുന്നു. അവളും അവനും ഒന്നായിരുന്ന ആ പഴയ താളുകളിലെ മഷി ഇപ്പോൾ മെല്ലെ പടരാൻ തുടങ്ങിയിരിക്കുന്നു... ഒരു പുതിയ കഥയുടെ തുടക്കമെന്നോണം! #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ
#📝 ഞാൻ എഴുതിയ വരികൾ
📝 ഞാൻ എഴുതിയ വരികൾ - ShareChat
00:13
ജിഷ്ണുവിനെ കിട്ടാത്ത സങ്കടത്തിൽ ത്രിജി (3G) ആയി വണ്ടി ഓടിച്ചു പോയിക്കൊണ്ടിരിക്കുമ്പോഴാണ് അർജുൻ പെട്ടെന്ന് പറഞ്ഞത്: "ടാ ശിവ, വണ്ടി നിർത്ത്!" "എന്താ? എന്ത് പറ്റി?" വണ്ടി നിർത്തിക്കൊണ്ട് ശിവ ചോദിച്ചു. "അതൊക്കെ ഉണ്ട്, പറയാം, ഇറങ്ങ്," എന്നും പറഞ്ഞ് അർജുൻ വണ്ടിയിൽ നിന്ന് ഇറങ്ങി. പിറകെ ശിവയും. അർജുൻ നേരെ പോയത് ഫുട്പാത്തിലൂടെ നാടൻ മരുന്ന് വിൽക്കുന്ന ഒരു സ്ത്രീയുടെ അടുത്തേക്കാണ്. അവൾക്ക് ചുറ്റും ആൾക്കാർ കൂടിനിൽക്കുന്നുണ്ട്. ഒരു നാടോടി സ്ത്രീയുടെ വേഷത്തിലായിരുന്നു അവൾ. അവൾ ചുറ്റും കൂടിനിന്നവരോട് മരുന്നിനെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ആൾക്കാരുടെ ഇടയിൽ അർജുനെ കണ്ടതും ആ പെൺകുട്ടി ചെറുതായി ഒന്ന് ഞെട്ടി. പിന്നെ അവനെ കാണാത്തതുപോലെയുള്ള ഭാവത്തിൽ പതുക്കെ അവിടെനിന്ന് മുങ്ങി. എന്നാൽ അർജുൻ അതൊക്കെ കണ്ടു അവളുടെ പിറകെത്തന്നെ വിട്ടു. കൂടെ ശിവയുമുണ്ട്. ഫുട്പാത്തിൽ നല്ല തിരക്കുണ്ടായിരുന്നു. അവൾ പരമാവധി വേഗത്തിലാണ് നടക്കുന്നത്. അവളുടെ പിറകെ അർജുൻ നടന്നുവെങ്കിലും ആൾത്തിരക്കിനിടയിൽ പെട്ടെന്ന് അവളെ മിസ്സായി. 'ഈ കുരിപ്പ് എവിടെ പോയി!' എന്ന് ചിന്തിച്ച് അവൻ ഇവിടെയും അവിടെയുമൊക്കെ നോക്കിക്കൊണ്ട് നടന്നു. നടന്ന് നടന്ന് അവസാനം അവർ ഫുട്പാത്തിൻ്റെ അധികം ആൾക്കാരില്ലാത്ത അറ്റത്തെത്തി. എന്നിട്ടും അവളെ കാണാൻ പറ്റിയില്ല. നിരാശയോടെ അവൻ തിരിഞ്ഞതും, കൈയും കെട്ടി 'എന്താ' എന്ന ഭാവത്തിൽ മുന്നിൽ നിൽക്കുന്നു ആ പെൺകുട്ടി! "നീ എന്താഡീ ഈ വേഷത്തിൽ?" അവളെ കണ്ടതും അവൻ ചോദിച്ചു. "അത് ചോദിക്കാനാണോ എൻ്റെ പിറകെ വന്നത്? മനുഷ്യനെ ജീവിക്കാൻ സമ്മതിക്കില്ലേ, ദുഷ്ടാ!" "ഓഹ്, പിന്നെ! ഞാൻ നിന്നെ ശല്യം ചെയ്യാൻ ഒന്നും വന്നതല്ല. എനിക്കൊരു കാര്യം അറിയാൻ വേണ്ടി വന്നതാണ്." "ഓഹ്, എന്താണെങ്കിലും പെട്ടെന്ന് ചോദിക്ക്. ഇതിൽ കുറച്ചു മരുന്നെങ്കിലും വിറ്റുതീരണം, ഇല്ലെങ്കിൽ ആ തെണ്ടി കമ്മീഷൻ തരില്ല." "നീയെന്തിനാ ഇമ്മാതിരി പണിയൊക്കെ ചെയ്യുന്നത്? ഒന്നുമില്ലെങ്കിലും നീ ഡിഗ്രി വരെ പഠിച്ചതല്ലേ?" "പഠിച്ചു എന്ന് പറഞ്ഞു പോയാൽ മതി, കോട്ടയിൽ ജോലി എടുത്തു വെച്ചിരിക്കുകയല്ലേ. നിനക്കിപ്പോൾ എന്താ അറിയേണ്ടത്?" "നിങ്ങളുടെ കോളനിയിലെ ജിഷ്ണു ഇല്ലേ, അവനെക്കുറിച്ച് അറിയാനാണ്." "ഓഹ്, അതാണോ... അവൻ എപ്പോൾ പോകുന്നു വരുന്നു എന്നൊന്നും പറയാൻ പറ്റില്ല. എന്നാലും ഞാൻ ഒന്ന് ശ്രമിക്കാം. കിട്ടിയാൽ വെച്ചേക്കണ്ട, തീർത്തേക്ക്. അങ്ങനെ എങ്കിലും അവൻ്റെ ശല്യം തീരട്ടെ." "ഒന്ന് പോടീ! എന്നിട്ട് വേണം ജീവിതകാലം മുഴുവൻ ജയിലിൽ പോയി കിടക്കാൻ." "ഓഹ്, ഞാൻ അറിഞ്ഞില്ല! നീയിപ്പോൾ വരുന്നത് ഊട്ടിയിൽ ട്രിപ്പ് പോയിട്ടല്ലേ?" "നീ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങിക്കാതെ പോയെ! അവനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ വിളിക്ക്." "വിളിക്കാൻ നിനക്ക് സ്ഥിരമായ നമ്പർ ഉണ്ടോ?" പുച്ഛിച്ചുകൊണ്ട് അവൾ പറഞ്ഞു. "നീ അവനെക്കുറിച്ച് അറിഞ്ഞാൽ വീട്ടിൽ വന്നു പറ. ഞാൻ അവിടെ ഉണ്ടാകും." "മ്മ്, ഓക്കേ." അവൾ അതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ്, ഇവർ സംസാരിക്കുന്നത് കേട്ട് നിൽക്കുന്ന ശിവയെ കണ്ടത്. 'ഇവൻ എന്താ' എന്ന മട്ടിൽ അവൾ അവനെ നോക്കി. "നീ കൂടുതൽ വായിനോക്കണ്ട, എൻ്റെ ഫ്രണ്ടാണ്," അവളുടെ നോട്ടം കണ്ട് അർജുൻ പറഞ്ഞു. അതിന് മറുപടിയായി തുറിച്ചുനോക്കിക്കൊണ്ട് അവൾ അവിടെനിന്ന് പോയി.. ഇത് ആരാ?" അവൾ പോകുന്നതും നോക്കിക്കൊണ്ട് ശിവ ചോദിച്ചു. "നമ്മുടെ കോളനിയിൽ നിന്ന് കുറച്ചകലെ ഉള്ള കോളനിയിലുള്ളതാണ്. പേര് അഞ്ജന." "കടംകൊണ്ട് അച്ഛൻ കെട്ടിത്തൂങ്ങി മരിക്കുമ്പോൾ എനിക്ക് 15 വയസ്സായിരുന്നു. കടക്കാർ വന്ന് വീട്ടിൽ എന്നും ബഹളമായിരുന്നു. അങ്ങനെ ഒരു ദിവസം അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റാതെ വിഷമത്തിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് ഒരു ചെറിയ പെൺകുട്ടി കരഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് വന്നത്. കുറെ സമയം കഴിഞ്ഞിട്ടും അവളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായില്ല. അവസാനം ശല്യം സഹിക്കാൻ പറ്റാതെ ഞാൻ അവിടെനിന്ന് എഴുന്നേൽക്കാൻ പോകുമ്പോഴാണ് ആ പെൺകുട്ടി എന്നോട് ഒരു കാര്യം ചോദിച്ചത്: 'ഒരാളെ തല്ലാൻ പറ്റുമോ' എന്ന്. 'ഇയാൾ തല്ലുന്നത് ഞാൻ കുറച്ചു ദിവസം മുന്നേ കണ്ടിട്ടുണ്ടെന്ന്'." "അവളെ തുറിച്ചുനോക്കി ഞാൻ അവിടെനിന്ന് നടന്നു. പിറകെ അവളും. 'രണ്ടാനച്ഛൻ എപ്പോഴും കള്ളും കുടിച്ചു വന്ന് തല്ലും. സഹിക്കാൻ പറ്റുന്നില്ല. എനിക്ക് പറയാൻ ആരുമില്ല, അതുകൊണ്ടല്ലേ...' അവളുടെ സംസാരം കേട്ട് എനിക്ക് എന്തോ പോലെ ഫീൽ ചെയ്തു." "അങ്ങനെ അവൾക്കുവേണ്ടി അവളുടെ രണ്ടാനച്ഛനെ ഞാൻ തല്ലി. എൻ്റെ ആദ്യ കൊട്ടേഷൻ അതായിരുന്നു. അന്ന് തുടങ്ങിയ പരിചയമാണ്. ഇടയ്ക്ക് ആരെങ്കിലും ശല്യം ചെയ്യുമ്പോൾ വരാറുണ്ട് അവർക്കെതിരെയുള്ള കൊട്ടേഷനുമായി. അങ്ങനെ ഒരു ദിവസം അവരുടെ കോളനിയിലെ ഈ ജിഷ്ണു അവളുടെ പിറകെ നടന്ന് ഭയങ്കര ശല്യം. അതിൻ്റെ പേരിൽ ഞാനും ജിഷ്ണുവുമായി ഒന്ന് കോർത്തിട്ടുണ്ട്." "പുറമെയുള്ള ചാട്ടം ഉണ്ടെന്നേ ഉള്ളൂ. ആളൊരു പാവമാണ്. പഠിക്കുന്നതിനിടയിലും പാർട്ട്‌ടൈം ജോലിയൊക്കെ ചെയ്യും. വീട്ടിൽ അമ്മയും ചേച്ചിയുമാണ് ഉള്ളത്. ചേച്ചിയെ കല്യാണം കഴിച്ചവൻ അവളെയും പറ്റിച്ചു കിട്ടിയ സ്വർണം കൊണ്ട് പോയി. ചേച്ചിക്ക് ഇപ്പോൾ ഒരു കൊച്ചുണ്ട്. അതിൻ്റെ കാര്യവും നോക്കുന്നത് ഇവളാണ്." കഥകളൊക്കെ കേട്ട് വണ്ടി ഓടിച്ചതുകൊണ്ട് തന്നെ അവർ പെട്ടെന്ന് വീട്ടിലേക്ക് എത്തി.. ... പിറ്റേദിവസം രാവിലെ നിർത്താതെ കാളിങ് ബെൽ അമർത്തിയ സൗണ്ട് കേട്ട് പാറു വാതിൽ തുറന്നതും കണ്ടത് മുന്നിൽ നിൽക്കുന്ന അഞ്ജനയെയാണ്. "ഓഹ്, ബെസ്റ്റ് കണി!" അവളെ കണ്ടതും പാറു പിറുപിറുത്തു. "വല്ലതും പറഞ്ഞായിരുന്നോ?" പാറു പിറുപിറുക്കുന്നത് കണ്ട് അഞ്ജന ചോദിച്ചു. "കുറേ നാളായല്ലോ ഇങ്ങോട്ടേക്ക് കണ്ടിട്ട്. പുതിയ കൊട്ടേഷനുമായി വന്നതാണോ?" "അയ്യോ, അല്ല. ഇപ്രാവശ്യം ഒരു പ്രൊപ്പോസലുമായി വന്നതാണ്." അത് കേട്ടതും ദേഷ്യത്തോടെ പാറു ചോദിച്ചു: "ആർക്ക്?" "ഏതായാലും നിനക്കല്ല!" എന്നും പറഞ്ഞുകൊണ്ട് അഞ്ജന പാറുവിനെ തള്ളി അകത്തേക്ക് കയറി. അത് കണ്ടു പാറുവിനും ദേഷ്യം വന്നു: "ഡീ, എവിടെയാ തള്ളിക്കയറി പോകുന്നത്? ഇവിടെ ഇരിക്ക്. അർജുൻ ടെറസിലാണ്. ഞാൻ പോയി വിളിക്കാം." "വേണ്ട, ഞാൻ പോയി കണ്ടോളാം," എന്നും പറഞ്ഞ് മുഖം കോട്ടി അഞ്ജന ടെറസിന്റെ മുകളിലേക്ക് ചെന്നു. അഞ്ജന ടെറസിന്റെ മുകളിൽ എത്തിയപ്പോൾ കണ്ടത് ഒരു ക്യാപ് വെച്ച് തിരിഞ്ഞിരുന്ന് എന്തോ ചിന്തിക്കുന്ന അവനെയാണ്. "അതെ, ജിഷ്ണുവിനെക്കുറിച്ച് ചെറിയ വിവരം കിട്ടിയിട്ടുണ്ട്. അവൻ്റെ അമ്മ ഭക്ഷണം കൊണ്ട് സ്ഥിരമായി പോകാറുള്ള സ്ഥലമുണ്ട്. മിക്കവാറും അവിടെ അവൻ ഒളിച്ചിരിക്കാനാണ് സാധ്യത." അവൾ ഇത്രയും പറഞ്ഞിട്ടും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഇരിക്കുന്ന അവനെ കണ്ടു അവൾക്ക് ദേഷ്യം വന്നു. "ടാ പൊട്ടാ, നിന്നോടാ പറഞ്ഞത്! ഇത് കേട്ടിട്ടും ഒരു അനക്കവും ഇല്ലാത്തതെന്ത്? ഞാൻ വിചാരിച്ചു നീ കേട്ട ഉടനെ ഓടിച്ചാടി പോകുമെന്ന്. അതൊക്കെ അവിടെ നിൽക്കട്ടെ. ഇന്നലെ നിൻ്റെ കൂടെ ഒരു ഫ്രണ്ടിനെ കണ്ടല്ലോ, ഒരു മസിൽ മെൻ. അവൻ ആര്? കണ്ടാൽ അറിയാം ആരോ തേച്ചോടിച്ചതാണെന്ന്. എന്നാലും കുഴപ്പമില്ല, എനിക്ക് ഇഷ്ടമായി. ഞാൻ ശരിയാക്കി എടുത്തോളാം!" എന്നും പറഞ്ഞ് അവൻ്റെ അരികിൽ ഇരുന്നതും അവൾക്ക് കിളി മൊത്തം പോയി! അവൾ അപ്പോൾത്തന്നെ അവിടെനിന്ന് എഴുന്നേറ്റ് ഒറ്റ ഓട്ടമായിരുന്നു. ഓടി വരുന്ന അവളെ കണ്ടു പാറു 'ഇതെന്തൊരു ജീവി' എന്ന ഭാവത്തിൽ നോക്കി. "ഡീ, നീയല്ലേ പറഞ്ഞത് അർജുൻ ടെറസിന്റെ മുകളിൽ ഉണ്ടെന്ന്? എന്നിട്ട് അവിടെ ഉള്ളത് മറ്റേവൻ അല്ലേ?" "ഓഹ്, അതിനാണോ നീ ഇത്രയും ചൂടാവുന്നത്? അർജുൻ റൂമിലാണ് ഉള്ളത്. അവിടെ ഉള്ളത് ശിവയാ." "നിനക്ക് ഇത് നേരത്തെ വാ തുറന്നു പറഞ്ഞാൽ പോരെ?" "ഞാനത് വിട്ടുപോയി. അല്ല, അതിനിപ്പോ എന്താ? ശിവ പിടിച്ച് നിന്നെ തിന്നോ? ഇങ്ങനെ ചാടിത്തുള്ളാൻ?" "ഇതിലും നല്ലത് അതായിരുന്നു! എൻ്റെ വില മൊത്തം പോയി!" "നീ എന്ത് തേങ്ങയാ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല." "ഓഹ്, അത് വിട്. ഞാൻ അർജുൻ ബേബിയെ കണ്ടിട്ട് വരാം," എന്നും പറഞ്ഞ് അവൾ നേരെ അർജുൻ്റെ റൂമിലേക്ക് പോയി. അത് കേട്ടതും "ഇവൾ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങിക്കും," എന്നും പറഞ്ഞ് കലി തുള്ളി പാറു ജാൻവിയുടെ അടുത്തേക്ക് പോയി. റൂമിൽ അർജുൻ തലവേദനകൊണ്ട് ടൈഗർ ബാം തേച്ച് കണ്ണുകളടച്ച് കിടക്കുകയായിരുന്നു. അഞ്ജന അങ്ങോട്ടേക്ക് വന്നു അവൻ്റെ തലയ്ക്ക് നോക്കി ഒരു കൊട്ട് കൊടുത്തു. കൊട്ട് കിട്ടിയ അവൻ ദേഷ്യത്തോടെ കണ്ണ് തുറന്നുനോക്കുമ്പോഴാണ് ഇളിച്ചുകൊണ്ട് നിൽക്കുന്ന അഞ്ജനയെ കണ്ടത്. "എന്തോന്നാഡീ ഇത്? നീ മനുഷ്യൻ്റെ തല പൊട്ടിക്കുമോ?" "അതിനൊക്കെ ഇനിയും സമയമുണ്ട്. ഞാൻ ഇപ്പോൾ വന്നത് അതിനൊന്നുമല്ല. ആ ജിഷ്ണു എവിടെയുള്ളത് എന്നൊരു ക്ലൂ കിട്ടിയിട്ടുണ്ട്. പിന്നെ അവൻ്റെ സ്വഭാവം വെച്ച് ഒരിടത്ത് രണ്ടുദിവസം തികയ്ക്കില്ല. അതാണ് ഞാൻ ഓടിപ്പിടിച്ച് അത് പറയാൻ വന്നത്." അത് കേട്ടതും അർജുന് സന്തോഷമായി. "ഏതായാലും നീ രാവിലെത്തന്നെ ഓടി കിതച്ചു വന്നതല്ലേ, ഫുഡ് ഒക്കെ കഴിച്ചു പോയാൽ മതി." "ഓഹ്, നീ പറഞ്ഞിട്ട് വേണം ഞാൻ ഇവിടുന്ന് ഫുഡ് കഴിക്കാൻ," എന്നും പറഞ്ഞ് മുഖം കോട്ടി അഞ്ജന പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്ന് തന്നെ ഓടി അർജുൻ്റെ അടുത്തേക്ക് വന്നു. "എന്താഡീ?" അവളുടെ ഓട്ടം കണ്ട് അവൻ ചോദിച്ചു. "അതെ, അവിടെ നിൻ്റെ ഫ്രണ്ട് ഉണ്ട്." "ആ, അതിനിപ്പോ എന്താ?" "അല്ല, അവനെ നോക്കാൻ എന്തോ ചമ്മൽ പോലെ..." "ചമ്മലോ? അവനോടോ? നിനക്കോ? എന്തിന്?" അവൻ ചോദിച്ചതും അവൾ കുറച്ചുനേരം മുൻപ് നടന്ന സംഭവം പറഞ്ഞു. അത് കേട്ടതും അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: "നിനക്ക് അവനെ ഇഷ്ടമായോ?" "ഇഷ്ടം മണ്ണാങ്കട്ട!" അതും പിറുപിറുത്ത് അവൾ അവനെ തുറിച്ചുനോക്കിക്കൊണ്ട് പുറത്തേക്ക് ചെന്നു. 'ഇവൾക്കിത് എന്തുപറ്റി' എന്നും ചിന്തിച്ച് അർജുൻ അവൾ പോയ വഴിയേ നോക്കി. ഹാളിൽ ശിവ നിൽക്കുന്നുണ്ടെങ്കിലും അവനെ മൈൻഡ് ചെയ്യാതെ ജാൻവിയോട് ബൈ പറഞ്ഞു അവൾ പെട്ടെന്ന് ഇറങ്ങി... അഞ്ജന പറഞ്ഞ സ്ഥലത്തേക്ക് അർജുനും ശിവയും പുറപ്പെട്ടു. അഞ്ജന താമസിക്കുന്ന കോളനിയിൽ നിന്ന് കുറച്ചു മാറി ആരും ശ്രദ്ധിക്കാത്ത ഒരിടത്തായിരുന്നു അവൻ താമസിച്ചിരുന്നത്. വാതിൽ ചവിട്ടിപ്പൊളിക്കുന്ന സൗണ്ട് കേട്ട് ജിഷ്ണു അവിടെനിന്ന് പിറകിലൂടെ ഇറങ്ങി ഓടി. ശിവ അവൻ്റെ പിറകെ ഓടിയെങ്കിലും ജിഷ്ണു അവനെയും പറ്റിച്ചു മിന്നൽവേഗത്തിൽ ഓടി. അർജുന് ആ കോളനിയിലെ എല്ലാ വഴികളും അറിയാവുന്നത് കൊണ്ട് തന്നെ, അവൻ ഓടിയെവിടെയെത്തും എന്നൊരു ധാരണയുണ്ടായിരുന്നു. അതുകൊണ്ട് അവൻ ഊടുവഴിയിലൂടെ പോയി. അവസാനം ജിഷ്ണു ഓടി അർജുൻ്റെ മുന്നിൽ തന്നെ എത്തി. അവനെ കണ്ടതും ജിഷ്ണു ഞെട്ടി തിരിഞ്ഞോടാൻ നോക്കിയതും അർജുൻ അവിടെയുള്ള ഡ്രം എല്ലാം അവൻ്റെ മേലെ തട്ടിയിട്ടു. നിലത്തേക്ക് വീണ അവൻ ചാടി എഴുന്നേറ്റതും അർജുൻ അവൻ്റെ മൂക്കിന് ഒന്ന് കൊടുത്തു. അടി കിട്ടി വീണ ജിഷ്ണു എഴുന്നേറ്റ് അർജുന് നേരെ കത്തി വീശി. പെട്ടെന്ന് അവൻ്റെ പിറകിൽനിന്ന് ശിവയുടെ ചവിട്ട് കിട്ടി, അവൻ മൂക്കുകുത്തി നിലത്തേക്ക് വീണു. നിലത്തേക്ക് വീണ അവൻ എഴുന്നേറ്റ് വീണ്ടും തല്ലാൻ വന്നപ്പോൾ ശിവ അവന് ഒറ്റ പഞ്ച് കൊടുത്തു. അവൻ്റെ ബ്രെയിൻ കലങ്ങി, അവൻ ബോധംകെട്ട് അവിടെ വീണു. #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📙 നോവൽ - ShareChat
അർജുനും ശിവയും മീൻ മാർക്കറ്റിൽ എത്തി. "നീ ഇവിടെ നിൽക്ക്, ഞാൻ പോയി സംസാരിച്ച് വരാം," എന്ന് പറഞ്ഞ് അർജുൻ ശിവയെ മാർക്കറ്റിന്റെ വെളിയിൽ നിർത്തി അകത്തേക്ക് പോയി. മാർക്കറ്റിന്റെ അകത്തേക്ക് പോയ ഉടനെ അർജുൻ കണ്ടത്, ആ മൊട്ടത്തലയൻ ഒരു പ്രായമായ സ്ത്രീയെ വിരട്ടുന്നതാണ്. "തള്ളേ, മര്യാദയ്ക്ക് പൈസ എടുക്കാനാണ് പറഞ്ഞത്!" "എൻ്റെ കൈയ്യിൽ ഇല്ല..." "നിങ്ങളുടെ കൈയ്യിൽ ഉണ്ടോന്ന് നോക്കട്ടെ!" എന്നും പറഞ്ഞ് ആ മൊട്ടത്തലയൻ അവരുടെ പെട്ടി തുറന്ന് അതിലുള്ള ക്യാഷ് എടുക്കാൻ നോക്കി. അത് കണ്ടതും ആ സ്ത്രീ: "ടാ, ഞാൻ രാവിലെ മുതൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്, എടുക്കല്ലേ!" എന്നും പറഞ്ഞ് അവൻ്റെ കൈയ്യിൽ പിടിച്ചു. "മാറി നിൽക്ക്, തള്ളേ!" എന്നും പറഞ്ഞ് അയാൾ ആ സ്ത്രീയെ തള്ളി മാറ്റി. ആ സ്ത്രീ നിലത്തേക്ക് വീണു. അയാൾ മുഴുവൻ പൈസയും എടുത്തു. "ടാ കാലമാടാ, നീ എൻ്റെ വയറ്റിൽ തന്നെ പിറന്നല്ലോ! നീ ഒരിക്കലും ഗുണം പിടിക്കില്ല!" എന്നും പറഞ്ഞ് ആ സ്ത്രീ അവിടെയിരുന്ന് കരയാൻ തുടങ്ങി. മീൻ വാങ്ങാൻ വന്ന ആൾക്കാർ ഇതൊക്കെ കണ്ടു ചുറ്റുംകൂടി നിൽക്കുന്നുണ്ട്. മൊട്ടത്തലയൻ അതൊന്നും ശ്രദ്ധിക്കാതെ, "മാറി നിൽക്കടാ!" എന്നും പറഞ്ഞ് ചുറ്റും കൂടി നിൽക്കുന്നവരെ തള്ളിമാറ്റി നടന്നതും മുന്നിൽ കൈയുംകെട്ടി നിൽക്കുന്നു അർജുൻ. അവനെ കണ്ടതും അയാൾ ഒന്ന് പേടിച്ച് പിറകോട്ടേക്ക് നടന്നു. "കുറേ ആയല്ലോ നിന്നെ കണ്ടിട്ട്, സുഖമല്ലേ?" അർജുൻ്റെ ചോദ്യം കേട്ട് അയാൾ ഒന്ന് പരുങ്ങി. "നീ എപ്പൊ പുറത്തിറങ്ങി?" വിക്കിവിക്കി അയാൾ ചോദിച്ചു. "അതൊക്കെ ഇറങ്ങി. എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്," എന്നും പറഞ്ഞ് അർജുൻ അയാളുടെ അരികിലേക്ക് വന്നതും അയാൾ പേടിച്ച് ഓടി. "ടാ, നിൽക്കടാ അവിടെ!" എന്നും പറഞ്ഞ് അർജുൻ പിറകെ ഓടി. "പോടാ തെണ്ടി, നീ എന്നെ ജീവിക്കാൻ സമ്മതിക്കില്ലേ!" എന്നും വിളിച്ചുപറഞ്ഞുകൊണ്ട് അയാൾ ഓട്ടം തുടർന്നു. ഓടി ഓടി അവസാനം അയാൾ ഒരു റൂമിൽ കയറി ഒളിച്ചു. അയാൾ ശ്വാസം ഒന്ന് നേരെയാക്കിയതും, വാതിൽ ചവിട്ടിപ്പൊളിച്ച് അർജുൻ റൂമിൻ്റെ അകത്തേക്ക് വന്നു. അത് കണ്ടതും അയാൾ ഞെട്ടി വിറച്ചു. "ടാ, എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. അതിനുവേണ്ടിയാണ് ഞാൻ വന്നത്. വെറുതെ എൻ്റെ കൈക്ക് പണിയുണ്ടാകേണ്ട," എന്നും പറഞ്ഞ് അർജുൻ അവൻ്റെ അരികിലേക്ക് നടന്നതും ആ മൊട്ടത്തലയൻ അർജുനെ തല്ലാൻ വേണ്ടി കൈ ആഞ്ഞു. അർജുൻ അവൻ്റെ ആ കൈ പിടിച്ചുതിരിച്ച് മൂക്കിനിട്ട് കുത്തിയതും അവൻ്റെ ബോധം പോയി നിലത്തേക്ക് വീണു. അപ്പോഴാണ് അങ്ങോട്ടേക്ക് ശിവ കടന്നുവന്നത്. നിലത്തുവീണുകിടക്കുന്ന അവനെ കണ്ടത് "എന്തോന്ന് ഇത്!" എന്ന ഭാവത്തിൽ അവൻ അർജുനെ നോക്കി. അൽപ്പം മാറി, പച്ചക്കറി മാർക്കറ്റിൻ്റെ അധികം ആരും വരാത്ത സ്ഥലത്ത്, ഒരു ക്യാപ് വെച്ച് അത്യാവശ്യം മുഖം മറച്ച് ഇരിക്കുകയായിരുന്നു ജിഷ്ണു. അവൻ്റെ അരികിലേക്ക് ആ മൊട്ടത്തലയൻ പതുക്കെ നടന്നു വന്നു. അവനെ കണ്ടതും ജിഷ്ണു സന്തോഷംകൊണ്ട് ചാടി എഴുന്നേറ്റു. "ടാ വിമൽ, സാധനം കിട്ടിയോ?" അവൻ്റെ രണ്ട് ഷോൾഡറിലും പിടിച്ച് ജിഷ്ണു ചോദിച്ചു. അവൻ 'ആ' എന്ന് തലയാട്ടി പോക്കറ്റിൽ നിന്ന് ഒരു പാസ്‌പോർട്ട് എടുത്തു കൊടുത്തു. അത് കണ്ടതും ജിഷ്ണുവില്‍ സന്തോഷംകൊണ്ട് കണ്ണ് വിടർന്നു. "ഇത് കൈയ്യിൽ കിട്ടി! ഇനി വേണം മോനേ, ആരുമറിയാതെ നാടുവിടാൻ!" എന്നും പറഞ്ഞ് മൊട്ടത്തലയനെ കെട്ടിപ്പിടിച്ചതും അവൻ വേദനകൊണ്ട് നിലവിളിച്ചു. "ടാ, എന്ത് പറ്റി? ആരെങ്കിലും നിനക്കിട്ട് പണിതോ?" അവൻ്റെ നിലവിളി കേട്ട് ജിഷ്ണു ചോദിച്ചു. മൊട്ടത്തലയൻ ഒന്നും പറയാതെ അവൻ്റെ കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു. അത് കണ്ടതും ജിഷ്ണുവിന് എന്തോ ഒരു അപകടം മണത്തു. "ടാ, സത്യം പറ! എന്താ കാര്യം?" ജിഷ്ണു വീണ്ടും ചോദിച്ചു. പക്ഷെ മൊട്ടത്തലയൻ ഒന്നും പറഞ്ഞില്ല. അത് കണ്ട് ദേഷ്യം വന്ന ജിഷ്ണു ഒരു കത്തി എടുത്തു അവൻ്റെ കഴുത്തിനു വെച്ചു ചോദിച്ചു: "ടാ, നിന്നെ ഒരു കാര്യം ഏൽപ്പിക്കുമ്പോൾത്തന്നെ എനിക്ക് സംശയമാണ് ഏതേലും പണിയുംകൊണ്ടേ വരുമെന്ന്. സത്യം പറ, എന്താ കാര്യം?" "ജിഷ്ണു!" എന്നും വിളിച്ച് അർജുൻ അങ്ങോട്ടേക്ക് നടന്നു വന്നു. അവനെ കണ്ടതും ജിഷ്ണു മൊട്ടത്തലയൻ്റെ കാലിന് ചവിട്ടി അവനെ മുട്ടുകുത്തിയിരുത്തി. "എന്നെ ചതിച്ചല്ലേ തെണ്ടി!" എന്നും പറഞ്ഞ് അവൻ്റെ മുടിയിൽ പിടിച്ച് കത്തി കഴുത്തിനുവെച്ച് ജിഷ്ണു പറഞ്ഞു: "അടുത്ത് വരരുത്, കൊല്ലും!" എന്നാൽ ഇതൊന്നും കേട്ടിട്ടും കണ്ടിട്ടും അർജുന് ഒരു കൂസലും ഉണ്ടായില്ല. ഇവനെ കൊന്നാൽ എനിക്ക് പുല്ലാണ് എന്ന ഭാവത്തിൽ അവൻ ജിഷ്ണുവിൻ്റെ അടുത്തേക്ക് നടന്നു. എൻ്റെ ഭീഷണി ഒന്നും ഇവൻ്റെ അടുത്ത് വിലപ്പോകില്ല എന്ന് കണ്ട ജിഷ്ണു മൊട്ടത്തലയനെ തള്ളിയിട്ട് ഓടാൻ നോക്കിയതും അവൻ്റെ നേരെ ശിവ വന്നു. ഒരു ഭാഗത്ത് അർജുൻ, മറുഭാഗത്ത് ശിവ. നടുവിൽപ്പെട്ട അവസ്ഥയിൽ ജിഷ്ണു. 'ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ചു വരുന്നു!' എന്ന് ചിന്തിച്ച ജിഷ്ണു, രണ്ടാളെയും കബളിപ്പിച്ച് ഓടി. മാർക്കറ്റിലൂടെ മുന്നിൽ കാണുന്ന എല്ലാ സാധനങ്ങളും തട്ടിത്തെറിപ്പിച്ചാണ് ജിഷ്ണു ഓടുന്നത്. പിറകെ വിടാതെ അർജുനും ശിവയും... ഓടി ഓടി അവസാനം ജിഷ്ണു അവൻ്റെ ബൈക്കിൻ്റെ അരികിലെത്തി. അതിൽ കയറി പറപ്പിച്ചു. പിറകിൽ നിന്ന് ഓടി വന്ന അർജുനും ശിവയും അവരുടെ ജീപ്പിൽ കയറി അവൻ്റെ പിറകെത്തന്നെ കുതിച്ചു. ജിഷ്ണു വണ്ടി ഓടിക്കുമ്പോഴും പിറകെയുള്ള അവന്മാരെ ഇടയ്ക്ക് നോക്കുന്നുണ്ട്. തന്നെ വിടാതെ പിന്തുടരുന്ന അവരെ കണ്ട് "ഈ കുരിശുകൾ എന്നെയുംകൊണ്ടേ പോകൂ," എന്ന് അവന് തോന്നി. അങ്ങനെ സ്പീഡിൽ വണ്ടിയിൽ കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൻ ഒരു ഇടവഴി കണ്ടത്. ഒരാൾക്ക് മാത്രം കഷ്ടിച്ച് നടന്നുപോകാവുന്ന വഴി ആയതുകൊണ്ട് തന്നെ ജിഷ്ണു ബൈക്ക് അങ്ങോട്ടേക്ക് തിരിച്ചു. അതിലൂടെ പോയി. പിറകിൽ വന്ന അവരുടെ വണ്ടി ജീപ്പ് ആയതുകൊണ്ട് അവൻ്റെ പിറകെ പോകാൻ പറ്റാതെ ബ്ലോക്കായി നിന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയ രണ്ടാളും ജിഷ്ണു പോകുന്നതും നോക്കി ത്രിജി (3G) ആയി അവിടെത്തന്നെ നിന്നു. #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
📝 ഞാൻ എഴുതിയ വരികൾ - ShareChat