ᧁꪖ𝘴ꪖꪶ💗
ShareChat
click to see wallet page
@2561265566
2561265566
ᧁꪖ𝘴ꪖꪶ💗
@2561265566
മടുക്കുവോളം അല്ല മരിക്കുവോളം ❤️
എന്നിൽ പൂക്കാത്തത് "ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..... തെക്കേ പറമ്പിൽ താമസിക്കും കബീറിന്റ ഭാര്യ റൂഹി മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു " സുബ്ഹി നിസ്കാരം കഴിഞ്ഞു അടുക്കളയിലേക്ക് കയറുമ്പോ ആദ്യം കേട്ടത് പള്ളിയിൽ നിന്നുള്ള മരണ വിവരമാണ്... "ഇന്നാ ലില്ലാഹി " ന്റെ "റൂഹി" തലയ്ക്കുള്ളിൽ എന്തോ ഒന്ന് മിന്നൽ പാച്ചിൽ നടത്തി.... കണ്ണു തുറക്കുമ്പോ മോള് അടുത്തു നിൽക്കുന്നു.... ' ഉമ്മാ.... ങ്ങക്കെന്തു പറ്റി..... മോളെ .. ന്റെ.. റൂഹി..... 🥺🥺🥺🥺 കരയല്ലിയുമ്മ... ജനിച്ചാൽ മരണമില്ലേ.... നമ്മളും.. മരിക്കില്ലേ.... അതല്ല മോളെ.. ഒന്നു പൊരുത്തപ്പെടീക്കാൻ പോലും എനിക്ക്.... 🥺🥺 സാരമില്ല ഉമ്മാ... ന്റെ അഹങ്കാരം.... ഞാൻ അവളുടെ മുന്നിൽ തോറ്റുപോവുമെന്ന ചിന്ത... ഇപ്പോ ഞാൻ ശെരിക്കും തോറ്റില്ലേ... അവളെന്നെ തോൽപ്പിച്ചില്ലേ... ഹൃദയം പൊട്ടി മരിച്ചു... അവളെന്നെ തോൽപ്പിച്ചില്ലേ....? കണ്ണുകൾ വീണ്ടും മയക്കത്തിലേക്ക് വീണു.... ഓടിട്ട വീടിന്റെ മുറ്റത്തെ സാരിയും വാഴയിലയും കൂട്ടി കെട്ടിയ കളിവീടിന്റെ ഉമ്മറത്തും ഞാനായിരുന്നു രാഞ്ജി... റാഹി.... എന്നെ കൂട്ടുമോ...? ഇല്ലടി റൂഹി... എനിക്ക് നിന്നെ ഇഷ്ടമല്ല... ഞാൻ കൂട്ടില്ല.. നിനക്കെന്താ എന്നെ ഇഷ്ട്ടമല്ലാത്തത്...? അവൾ തേങ്ങിക്കൊണ്ട് ചോദിക്കും. അതിന് ഒറ്റ ഉത്തരമേ ഉള്ളു... അവൾ സുന്ദരിയായിരുന്നു.. അവളെ എല്ലാരും ഇഷ്ട്ടപെട്ടിരുന്നു, ന്റെ പ്രിയപ്പെട്ട "കബീർ " പോലും.🥺 തുടരും.... ✍️ശബ്നബഷീർ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
ചേച്ചീടെ വീട്ടിൽ കുറച്ചു ദിവസം താമസിക്കാനായിട്ടു വലിയ പ്രതീക്ഷയിലാണു ഞാൻ അവിടേക്കു ചെന്നത് എന്നെ കണ്ടതേ ചേച്ചീടെ മുഖം കടന്നലു കുത്തിയതു പോലെയായി ചേച്ചി എന്തെങ്കിലും പറയുന്നതിനു മുമ്പായി അളിയൻ വാതിക്കൽ പ്രത്യക്ഷപ്പെട്ടു """ അല്ല ആരിതു കുഞ്ഞളിയനോ..ഈ വഴിയൊക്കേ അറിയാമോ""" """ ഞാൻ വരണമെന്നു വിചാരിക്കുമളിയാ..ചേച്ചീടെ മുഖം ഓർമ്മവരുമ്പോഴെ എല്ലാ ഉത്സാഹവും പോകും.പിന്നെ അളിയനുണ്ടല്ലോന്നൊരു ആശ്വാസം മാത്രമാണ് ആകെയുളളത്""" """ ഇതുകൂടി കേൾക്കുമ്പോളെന്റെ ചേച്ചീടെ മുഖമൊന്നു കൂടി കറുക്കും അളിയനിതെല്ലാമൊരു തമാശയായി മാത്രമേ എടുക്കൂ അളിയന്റെ ചിരികൂടിയായപ്പോൾ ചേച്ചി ഉറഞ്ഞു തുളളി അകത്തേക്കു പാഞ്ഞു പത്തിരുപത്തഞ്ചു വയസ്സായിട്ടും എനിക്കു വായിനോട്ടമല്ലാതേ പ്രത്യേകിച്ചൊരു പണിയുമറിയില്ല അതുകാരണം വീട്ടുകാർക്കും ചേച്ചിക്കുമെല്ലാം എന്നെ കലിപ്പാണു അളിയനോടു വന്നതിന്റെ ഉദ്ദേശം ചുരുക്കി പറഞ്ഞു """ അളിയാ എനിക്കിനെയെങ്കിലും ഒന്നു നന്നാവണം.അതിനു ചെറിയൊരു ജോലിയും വേണം.ഞാൻ മോശമാണെന്നു പറഞ്ഞവരെക്കൊണ്ടു എനിക്കും നല്ലതു പറയിക്കണം""" പാവം പിടിച്ചവൻ ഞാൻ പറഞ്ഞെതെല്ലാം അപ്പാടെ വിശ്വസിച്ചു പിറ്റേന്നു പത്തുമണി ആയപ്പോഴാണു ഉണർന്നത് കുറച്ചു നേരംകൂടി കിടന്നു എഴുന്നേറ്റു പല്ലുതേച്ചു കാപ്പികുടിയും കഴിഞ്ഞു മുറ്റത്തേക്കിറങ്ങി അയലത്തെ വീട്ടിലൊരു സുന്ദരിക്കൊച്ചു നിൽക്കുന്നു എങ്ങനെയെങ്കിലും അതിന്റെ ശ്രദ്ധയാകർഷിക്കാനുളള എന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു ഞാനാകെ നിരാശനായി അകത്തേക്കു തന്നെ വലിഞ്ഞു അടുത്ത ദിവസം അളിയനൊരു ജോലി ശരിയാക്കിത്തന്നു ടുവീലറുമെടുത്തു ജോലിക്കായി പുറപ്പെട്ടപ്പോൾ പാതിവഴി പണിമുടക്കിയ ആക്ടീവയുമായി അയലത്തെ സുന്ദരി നിൽക്കുന്നു എന്റെ ബൈക്കു കണ്ടതേ സുന്ദരിക്കുട്ടി ബൈക്കിനി കൈ കാണിച്ചു """വണ്ടിക്കു എന്തോ പണിയാണു.ഇന്നൊരു ഇന്റർവ്യൂ ഉണ്ട്.സമയത്ത് അവിടെ ചെല്ലണം""" ലോട്ടറിയടിച്ച സന്തോഷത്തോടെ ഞാനവളെ ഇന്റർവ്യൂ സ്ഥലത്ത് കൊണ്ടു ചെന്നു വിട്ടു എനിക്കു അളിയൻ പറഞ്ഞ സമയത്തു ജോലിക്കു ചെല്ലാൻ കഴിയാത്തതുകൊണ്ട് അളിയന്റെ കയ്യിൽ നിന്നും ശരിക്കും വഴക്കു കേട്ടു മനസു വല്ലാതെ കലങ്ങി മറിഞ്ഞു ഇന്നുവരെ എന്നെ ഒന്നും പറയാത്ത അളിയനും ശകാരിച്ചു എനിക്കാകെ വിഷമമായി പിറ്റേദിവസം രാവിലെ തന്നെ ഞാൻ ജോലി തിരക്കിയിറങ്ങി ബസ്സ്റ്റോപ്പിൽ വെച്ചു സുന്ദരിക്കുട്ടിയെ കണ്ടുമുട്ടി അവൾക്കു ഞാൻ കാരണമാണത്രേ ആ ജോലി കിട്ടിയതെന്നും പറഞ്ഞു എനിക്കും ചെലവു ചെയ്യാനായി ഐസ്ക്രീം കഴിക്കാനായി ക്ഷണിച്ചു അവിടെവെച്ചു ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു """ഞാൻ നീര ..വീട്ടിൽ ആണായും പെണ്ണായും ഒരേ ഒരു മോൾ ..ഇരുപത്തിയെട്ട് വയസ്സുണ്ട്.സ്വന്തമായി ഒരു ജോലി കിട്ടീട്ടുമതി വിവാഹം എന്നു നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു..അതാ വിവാഹം ഇത്ര താമസിച്ചത്""" ഇതുകൂടി കേട്ടപ്പോളെന്റെ ആകെയുള്ള പ്രതീക്ഷയും തകർന്നു ഒരുവിധം ഐസ്ക്രീമും കഴിച്ചിട്ടു ഞാൻ പതിയെ അവിടെ നിന്നും വലിഞ്ഞു നീരയുടെ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിറങ്ങി കഷ്ടിച്ചാണെങ്കിലും ഡിഗ്രി പാസായിട്ടുണ്ട് സ്വന്തമായി ഒരു ജോലി നേടിയെടുക്കണം ജോലിയുണ്ടെങ്കിലെ എനിക്കു സമൂഹത്തിൽ വിലയുണ്ടാവൂ എത്രയൊക്കെ പണമുണ്ടായും പെണ്ണുകെട്ടാനായി ചെന്നാലും ആദ്യമവർ തിരക്കുന്നത് ചെറുക്കനു എന്താ ജോലിയെന്നായിരിക്കും ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ ഒരു തീരുമാനമെടുത്തു സ്വയം നന്നാവാൻ അതിനു കാരണക്കാരിയായ നീരയോടു മനസ്സിൽ നന്ദി പറഞ്ഞു ഒരുപാടു അലച്ചിലുകൾക്കു ശേഷം ചെറിയൊരു ജോലി ലഭിച്ചു കിട്ടിയ ജോലിയുമായി ഞാൻ പതിയ പൊരുത്തപ്പെട്ടു ജോലി ആത്മാർത്ഥമായി ചെയ്തതു കൊണ്ടും കഴിവുകൊണ്ടും എനിക്കു പ്രമോഷൻ കിട്ടി മാനേജരുടെ പോസ്റ്റിംഗ് എന്നും ഞാനും നീരയും കൂടിയാണ് ബസിൽ യാത്ര ചെയ്തു കൊണ്ടിരുന്നത് നീരയുടെ ജോലിസ്ഥലത്തിനു അടുത്തായിരുന്നു എന്റെ കമ്പിനിയും ഞങ്ങൾ അന്നു ഐസ്ക്രീം കഴിച്ച കടയിൽ വീണ്ടും കയറി അന്നെന്റെ വക ചെലവായിരുന്നു """ എന്താ നീരേ ഇതുവരെ കല്യാണാലോചനയൊന്നും ശരിയായില്ലേ""" മറുപടിയൊരു പൊട്ടിക്കരച്ചിലായിരുന്നു എന്തായാലും അവളുടെ സങ്കടം കരഞ്ഞു തീർക്കട്ടെ മനസ്സിനൊരു ആശ്വാസം കിട്ടുമ്പോൾ അവളെല്ലാം പറയും എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല മുഖമൊക്കെ കഴുകി ഫ്രഷായി വന്നിട്ടവൾ മനസ്സു തുറന്നു """നിജൻ ഞാനിതുവരെ ആരുടെയടുത്തും എന്റെ മനസ്സു തുറന്നട്ടില്ല..നിന്റെയടുക്കൽ ആണെല്ലാം തുറന്നു പറയുന്നത്..നിന്നെ വിശ്വാസം ഉളളതുകൊണ്ടു മാത്രമാണ് തുറന്നു പറയുന്നത്""" ഒന്നു നിർത്തിയട്ട് നീര തുടർന്നു """ എനിക്കു പത്തു വയസ്സുളളപ്പോൾ ഒരു ബന്ധുവഴി പീഡനത്തിനു ഇരയാകേണ്ടി വന്നു.അന്നൊന്നും എനിക്കിതിനെ കുറിച്ചു ഒരറിവുമില്ല...പക്ഷേ തിരിച്ചറിയു ആയി തുടങ്ങിയപ്പോൾ മുതൽ പാപചിന്തയെന്നെ അലട്ടി തുടങ്ങി. അറിയാതെയാണെങ്കിലും ഞാനും തെറ്റു ചെയ്തവളല്ലേ...എനിക്കു ഒരു പുരുഷനെ ചതിക്കാൻ വയ്യ.നമ്മൾ തുറന്നു പറഞ്ഞാലും ജീവിതത്തിൽ കല്ലുകടിയാവും.വീട്ടുകാർ ഇതെല്ലാം മൂടിവെക്കാൻ പറഞ്ഞിട്ടും നിക്ക് കഴിയണില്ല നിജിൽ. ഞാൻ ആ സംഭവത്തോടെ കൂട്ടുകാരിൽ നിന്നുമകന്നു.എങ്ങനെയെങ്കിലും പഠിച്ചു ഒരു തൊഴിൽ നേടിയെടുക്കണമെന്നായിരുന്നു ആഗ്രഹം. അതു സാധിച്ചു. ഇനി ആരെയും ശല്യം ചെയ്യാതെ ഒതുങ്ങിക്കൂടി താമസിക്കണം.വല്യ മോഹങ്ങളൊന്നുമില്ലെനിക്ക്...എന്റെ സ്വപ്നങ്ങളെല്ലാം പാതിവഴിയിലേ നിന്നു പോയി""" ഇതുകേട്ടിട്ടു ഞാനൊന്നും മിണ്ടിയില്ല ശരിക്കും അവൾ പറഞ്ഞതെന്റെ ഉളളിൽത്തട്ടി അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾക്കൂടി കണ്ടപ്പോഴെനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല മനസ്സിൽ ആലോലിച്ചു കുറച്ചു തീരുമാനങ്ങളെടുത്തു എന്റെ ജീവിതത്തിനു ഒരുമാറ്റം ഉണ്ടാക്കി തന്നത് നീരയാണു അവളെ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയുന്നില്ല അവളുടെ കണ്ണുനീരെന്റെ നെഞ്ചിലാണു വീഴുന്നത് അവയെന്നെ ചുട്ടു പൊളളിക്കുന്നു പല പെൺകുട്ടികളോടും ഇഷ്ടം തോന്നിയട്ടുണ്ടെങ്കിലും നീരയോടാണു ആത്മാർത്ഥമായി ഒരടുപ്പം തോന്നിയത് ഞാനൊരു കാര്യം പറഞ്ഞാൽ നീര സമ്മതിക്കണം """ നീരയെ എനിക്കിഷ്ടമാണു അന്നും ഇന്നും.അതിനു ഒരുമാറ്റവും വന്നട്ടില്ല.മൂന്നു വയസ്സു പ്രശനമല്ലെങ്കിൽ എനിക്കു സമ്മതമാണു നീരയെ കെട്ടാൻ.തന്നെപ്പോലെ മനസ്സിൽ നന്മയുളളവർ വളരെ കുറച്ചേ കാണൂ.ഇന്നത്തെ കാലത്തു ഒരു പെണ്ണിനു ഇതുമറച്ചു പിടിച്ചുകൊണ്ടു വിവാഹിതയാകാൻ കഴിയും.താനറിഞ്ഞുകൊണ്ടു ചെയ്തതല്ല.അപ്പോൾ കുറ്റബോധവും വേണ്ട.വിവാഹം ശേഷം എൻറെ മാത്രം ആയിരുന്നാൽ മതിയെന്നും.വീട്ടുകാരെ പറഞ്ഞു ഞാൻ സമ്മതിപ്പിച്ചോളാം..നീയെതിരു പറയാതിരുന്നാൽ മതി..എന്നോടു പറഞ്ഞത് ഇനിയാരോടും പറയാൻ നിൽക്കണ്ട""" നിജിൽ നീ പറയുന്നത്... അവൾ പറഞ്ഞതു ഞാൻ മുഴുവനുമാക്കിച്ചില്ല """എന്നെ ഇഷ്ടമായില്ലെങ്കിൽ അതു പറഞ്ഞാൽ മതി""" വിങ്ങിക്കരഞ്ഞുകൊണ്ടവൾ എന്നിലേക്ക് ചായുമ്പോൾ അതുവരെ ഇല്ലാതിരുന്നൊരു സുരക്ഷിതത്വബോധം അറിയുക യായിരുന്നു അളിയൻ ആദ്യമൊന്ന് എതിർത്തെങ്കിലും പിന്നീടു എനിക്കു വേണ്ടി ചേച്ചിയുടെ അടുത്തു പറഞ്ഞു നീരയെ നന്നായി അറിയാവുന്നതുകൊണ്ടും എന്നിലെ മാറ്റങ്ങൾക്ക് അവളായിരുന്നു കാരണമെന്നും അറിഞ്ഞതുകൊണ്ടും ചേച്ചിക്കു സന്തോഷമായിരുന്നു ചേച്ചിയും അളിയനും കൂടി വീട്ടിൽ കാര്യം അവതരപ്പിച്ചു ചേച്ചീടെ കല്യാണം കഴിഞ്ഞു ആകെ കഷ്ടത്തിലായ അമ്മക്കു ഇതിൽപ്പരം ഒരു സന്തോഷം വേറെ ഇല്ലായിരുന്നു ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെ ഞാൻ നിരയുടെ കഴുത്തിൽ ആലിലത്താലി ചാർത്തി സീമന്തരേഖയിൽ സിന്ദൂരം ചാർത്തി എന്റെ അമ്മയുടെ മകളായവൾ വലുതുകാൽ വെച്ചവൾ കയറി ആദ്യരാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു തീർന്നു പുലരിവരെയും സംസാരിച്ചു തീർന്നു കൊതി തീർന്നില്ലയെന്റെ നീരക്ക് എന്നെയൊന്നു കൂടി വരിഞ്ഞു മുറുക്കിയട്ടവളെന്റെ മുഖത്ത് കവിളുകൾ ചേർത്തൊരു ചുംബമമേകീട്ടെന്റെ കാതിൽ മൊഴിഞ്ഞു """ ഇനിവരും ജന്മങ്ങളിലും എനിക്കെന്റെ നിജിലിന്റെ നീരയായിരുന്നാൽ മതീട്ടൊ""" (അവസാനിച്ചു) A story by സുധീ മുട്ടം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
പഴയ എഴുത്ത് ആണ് ഇന്ന് മെമ്മറീസിൽ വന്നു ചിലരൊക്കെ അത് കാണാൻ ഇടയായി അപ്പോ എല്ലാവരും ബാക്കി ചോദിക്കുന്നു ആറു ഭാഗങ്ങൾ എഴുതി നിർത്തിയതാണ് ഓരോന്നായി പോസ്റ്റ് ചെയ്യാം … പലരും എന്നോട് ചോദിച്ചിട്ടുള്ളതാണ് എങ്ങനെ സൗദീലെത്തി?? എത്രവര്‍ഷമായി??സൗദിലൈഫ് എങ്ങനുണ്ട് ?? അങ്ങനെ പല ചോദ്യങ്ങള്‍ . ഇന്ന് വൈകിട്ടു നെറ്റ് കണക്ഷന്‍ പോയി വെറുതെയിരുന്നപോ എഴുതണമെന്ന് തോന്നി നെറ്റ് വരുമ്പോള്‍ പോസ്റ്റുചെയ്യാമെന്നു കരുതി. വല്യ കഥയാണ് ഓരോദിവസമായി എഴുതിയിടാം താല്‍പര്യം ഉള്ളവര്‍ക് വായിക്കാം. 😀 ഭാഗം 1 ജീവിതം കോഞ്ഞാട്ടയായി എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ ശൂന്യതയിലേക് കണ്ണുംനട്ടിരിക്കുന്ന സമയത്താണ് മനസിലൊരു തോന്നലുണ്ടായത് ഏതെങ്കിലൂം ഗൾഫ്‌ രാജ്യത്ത് പോയാലോ?? ചത്താൽ വലിച്ച് കുഴിച്ചിടാൻ ഒരു തുണ്ട്ഭൂമിയെങ്കിലും വാങ്ങാം ആരേയും ആശ്രയീക്കാതെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാം അങ്ങനെ ദുബായിലും മറ്റും അറിയുന്നവരോടൊക്കെ ഒരു ജോലിയെപറ്റി പറഞ്ഞു.. പല ഓഫറും വന്നു ആഹാരവും താമസവും കഴിഞ്ഞ് പതിനായീരം രൂപയാണ് മിക്കവരും ശമ്പളം പറഞ്ഞത് വിസയും മറ്റുമായി ഒരുലക്ഷത്തില്‍പരം രൂപയും മുടക്കണം അതുകൊണ്ട് ഒരു പ്രയോജനവുമില്ലന്ന് മനസിലാക്കി മറ്റൊരുജോലിക്കായി ശ്രമം തുടര്‍ന്നു.. അറിയാവുന്ന പണി തയ്യലാണ് അതായിരുന്നൂ തിരക്കിക്കൊണ്ടിരുന്നത് .... അങ്ങനെയിരിക്കെ കരുനാഗപ്പള്ളി സ്വദേശിയായ നിസാറിക്ക അപ്പച്ചിയുടെ മകളെ വിളിച്ചു പറയുന്നു ഒരു തയ്യല്‍കാരിയെ വേണം അറബിവീട്ടിലേക്കാണ് ആരെങ്കിലും ഉണ്ടെങ്കില്‍ പറയണം അവള്‍ എന്നോട് ചോദീച്ചു. സൗദീലേക്കോ?? ഞാനില്ല അതും ജിസാനിലേക്ക് അവിടെ യുദ്ധം നടക്കുന്നിടമാണ് മൊത്തം കാട്ടറബികളാണന്നാ പറഞ്ഞു കേട്ടിട്ടുള്ളത് എനിക്ക് പേടിയാണ് ഞാന്‍ പോകുന്നില്ല പെട്ടന്ന് തന്നെ മറുപടി പറഞ്ഞ് ഒഴിഞ്ഞു .. എന്‍റെ ഭയം മനസിലാക്കി നിസാറിക്ക എന്നോട് വിളിച്ചു സംസാരിച്ചുകൊണ്ടേയീരുന്നു ഒരു പൈസ മുടക്കണ്ട എല്ലാ ചിലവും അവര് നോക്കും താമസം ഫുഡ് എല്ലാം കഴിഞ്ഞ് ആയിരത്തിഎണ്ണൂറ് റിയാൽ ശമ്പളം തരും എന്നിട്ടും ഞാന്‍ മടിച്ചു നിന്നു അപ്പോള്‍പറഞ്ഞു മലയാളിയായ ഒരു ചേച്ചിയുണ്ട് കൂട്ടിന് പേടിക്കാനില്ല അറബിക്ക് എട്ട് പെണ്‍മക്കളുണ്ട് അവരും തയ്കുന്നവരുണ്ട് പാര്‍ലറും സ്റ്റിച്ചിംഗും ഒരുമിച്ചാണ് അറബീടെ മക്കളാണ് പാര്‍ലറിലും ജോലിചെയ്യുന്നത്. അങ്ങനെ മനസില്ലാമനസോടെ സമ്മതം മൂളി നാളെ എന്ത് എന്നചോദ്യവും പേറിയിരിക്കുകയല്ലേ എന്തെങ്കിലും വരട്ടെ നേരിടാം അങ്ങനെ കഠിനതീരുമാനത്തിലെത്തി... കേരളത്തില്‍പോലും ഒന്നോരണ്ടോ ജില്ലകളില്‍മാത്രം പോയിട്ടുള്ള ഞാന്‍ നേരെ സൗദിഅറേബ്യയിലേക്ക് യമന്‍ ബോര്‍ഡറായ ജിസാനിലെ അബുആരിഷ് എന്ന സ്ഥലത്തേക്ക് യാത്രയ്കൊരുങ്ങി.... തിരുവനന്തപുരത്തൂന്ന് ദുബായ് വഴി ജിസാന്‍. വെള്ളം പോലും കിട്ടാത്ത ഫ്ലൈദുബായ് ഫ്ലൈറ്റില്‍ ഏഴുവര്‍ഷംമുന്‍പ് മനസില്‍ ഒരേയൊരു സ്വപ്നവുംപേറി പ്രവാസത്തിന്‍റെ പ്രയാസത്തിലേക്കുള്ള പടികയറി... ആകാശത്തൂടെ ഒരു പക്ഷിപറക്കുംപോലെ പോകുന്ന വിമാനം ഒരുകൗതുകത്തോടെ നോക്കിനിന്ന് ടാറ്റ പറഞ്ഞിട്ടുണ്ട് ഒരിക്കലും അതില്‍ കയറാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിട്ടില്ല. ആദ്യത്തെ ഫ്ലൈറ്റ് യാത്ര ദുബായിലെത്തി നിന്നു. നാല് മണിക്കൂര്‍ വെയിറ്റിംഗ് തണുത്ത് വിറച്ച് ഇരിക്കുകയാണ്. കുറച്ച് അപ്പുറത്തൂന്ന് നല്ല കാപ്പിയുടെ മണം വരുന്നു ഒരു ചൂട് കാപ്പി വാങ്ങണമെന്നുണ്ട് പക്ഷെ കൈയില്‍ ഇന്ത്യന്‍രൂപയാണുള്ളത് മാറ്റിവാങ്ങാനറീല്ല തല്‍കാലം കാപ്പികുടിയെന്ന ആഗ്രഹം ഉള്ളിലൊതുക്കി ഇരുന്നു.. പേടിയും മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന ടെന്‍ഷനും കാരണം പത്തുദിവസം കഴിഞ്ഞ് വരാനുള്ള പിരീഡ്സ് അപ്രതീക്ഷിതമായി ആ നേരത്തു വന്നു എന്ത് ചെയ്യുമെന്നറിയാതെ ആകെ കുഴഞ്ഞൂ പാഡ് കൈയിലുണ്ട് ടൊയിലറ്റ് എവിടാണന്നറീല്ല ആരോട് ചോദിക്കും? ചുറ്റും കണ്ണോടിച്ചു എന്നെ നോക്കിയിരുന്നൊരു ആളിനെ കണ്ടു. ഞാന്‍ വന്ന അതേ ഫ്ലൈറ്റിലാണ് പുള്ളിയും വന്നത് അറച്ചറച്ച് അയാളോട് ചോദിച്ചു. ആള് പെട്ടന്നുതന്നെ ടോയിലറ്റ് കാട്ടിത്തന്നു. അടുത്ത ഫ്ലൈറ്റ് കയറാന്‍ ടൈമായി പെട്ടന്ന് വരണമെന്ന് പറഞ്ഞു. ഹാന്‍ഡ്ബാഗ് കൈയിലെടുത്ത് ലഗേജ് അയാളെ ഏല്‍പിച്ച് ടൊയിലറ്റില്‍പോയി അത് ഉപയോഗിക്കാന്‍ എങ്ങനെനോകീട്ടും പറ്റുന്നില്ല എവിടൊക്കെയോ ഞെക്കിം തിരിച്ചും നോക്കി ഒരു തുള്ളി വെള്ളം വരുന്നില്ല രണ്ടുംകല്‍പിച്ച് ടൊയ്ലറ്റ് യൂസ് ചെയ്തു കഴിഞ്ഞതും ഭയങ്കര ശബ്ദവും ബഹളവുമായി അത് താനേ വൃത്തിയായി. പകുതി ആശ്വാസമായി ആളൊഴിഞ്ഞ ഇടമായതിനാല്‍ മുഖം കഴുകുന്നിടത്തൂന്ന് രണ്ടുമൂന്ന് തവണയായി ടിഷ്യൂപേപ്പര്‍നനച്ചുകൊണ്ടുവന്നു സ്വയം വൃത്തിയാക്കി. (ആ പേപ്പറൊന്നു കൈക്കലാക്കാന്‍ ഒത്തിരി ബുദ്ധിമുട്ടി കൈനീട്ടിയാല്‍ താനെ വരുന്നതായിരുന്നു ഇതൊന്നും കണ്ടിട്ടുകൂടിയീല്ലാത്ത ഞാന്‍ എന്തുചെയ്യാന്‍ അതുംകൂടി കിട്ടാതായപോഴുള്ള ടെന്‍ഷന്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല അവസാനം ഞാന്‍ പ്രതീക്ഷിക്കാതെ കൈനീട്ടി അതെടുക്കാന്‍ ശ്രമിച്ചപോള്‍ താനേ വന്നു) പാഡും മാറീ പുറത്തു വന്നു നേരത്തേ ഇരുന്ന സ്ഥലത്തേക്ക് നോക്കി പെട്ടന്ന് ഉള്ളിലൊരു തീകത്തി ലഗേജ് ഏല്‍പിച്ചുപോയ ആളും ഇല്ല പെട്ടീമീല്ല കണ്ണിലിരുട്ടുകയറി കൂടെ അതിശക്തമായി ആര്‍ത്തവവേദനയും ശരീരം വെട്ടിവിയര്‍ത്തു കുഴഞ്ഞു അവിടെത്തന്നെ ഇരുന്നു..... 😇 തുടരും... #📔 കഥ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
പ്രായം നാപ്പത് കഴിഞ്ഞ എന്നേ ഒരു കൊച്ച് പെണ്ണ് പ്രേമിക്കുന്നുന്ന് പറഞ്ഞാൽ....നാറാൻ ഇതിലും വല്ലത് വേണോ..... കവലയിലും ആൽത്തറയിലും എല്ലാം മുറുക്കാൻ പോലെ മൂപ്പിലാൻമാർ വായിലിട്ട് ചവയ്ക്കുവാ എന്നേം അവളേം പറ്റിയുള്ള കെട്ടുകഥ.... ആ അസത്ത് കാരണം നല്ലൊരു കുടുംബത്തിന് ഒരു ആലോചന പോലും ഈ പടികടന്നു വരില്ല... ഞാൻ പെണ്ണുകിട്ടാതെ മരിച്ചാലും ആ പ്രേമപിശാചിനെ എനിക്ക് വേണ്ടാ.... അവൾക്കു വേണ്ടിയുള്ള വക്കാലത്തു പറച്ചിൽ ഇന്ന് നിർത്തിക്കോണം... അവൾ പ്രായം അറിയിചോന്ന് എങ്കിലും ഒന്ന് തിരക്കി നോക്ക്.... ഉണ്ടാവില്ല അതിന് മുന്നേ അവളുടെ ഒരു ഓഞ്ഞ പ്രേമം.... പോയി വല്ല മുള്ളു.... അമ്മ എന്നേ കൊണ്ടൊന്നും പറയിക്കരുത്... ആരുമില്ലാത്ത കുട്ടിയല്ലേടാ നിന്റെ പ്രായം ഒന്നും അവൾക്ക് വിഷയമല്ലല്ലോ.... അവളുടെ പഠിത്തമൊക്കെ കഴിഞ്ഞ് അവൾ നിന്റെ കൈയും പിടിച്ച് ഈ വീടിന്റെ പടികയറുന്നത് കാണാനാ എനിക്കു മോഹം..... തല്ലും പിടിയും കൊണ്ട് നടന്നിട്ടാ നല്ല കുടുംബത്തിന് ആലോചന ഒന്നും വരാത്തത്..... അതുടെ ആ പാവത്തിന്റെ മേലിൽ കെട്ടിവെയ്ക്കാതെ.... ഏട്ടന് വേണ്ടെങ്കിൽ എന്തിനാ അമ്മേ... അമ്മയുടെ ഇളയ പുത്രൻ വന്നല്ലോ അവന് വേണ്ടി അങ്ങ് ആലോചിക്ക്...... എങ്ങനെ ആയാലും മരുമോളെ കിട്ടിയാൽ പോരെ.... കുളികഴിഞ്ഞിറങ്ങയ വരുണിന്റെ മുഖത്ത് ഇതു കേട്ടതും ഒരു നാണത്തിന്റെ ലാഞ്ചന പോലെ..... ദേ,..അവന് കെട്ടാൻ മുട്ടിനിക്കുവാ തള്ളേ.... നിങ്ങൾ അവന് കെട്ടിച്ചു കൊടുത്തേര് ആ ശവത്തിനെ.... നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ അത് തന്നെയാ കരുതിയിരിക്കുന്നത്..... അവളുടെ അച്ഛന്റെ സ്ഥാനത്തുനിന്ന് ഇവന് അവളെ കൈ പിടിച്ചു കൊടുക്കാൻ പോലും ഞാൻ റെഡിയാ... എന്താ പോരെ?? അങ്ങനെയെങ്കിലും ആ കുരിശ് ഒഴിഞ്ഞു പോകുമല്ലോ.... പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ടാണ് ജീവൻ വണ്ടിയെടുത്തു പുറത്തേക്ക് പോയത്.... കുറച്ച് മുന്നോട്ട് പോയപ്പോൾ വഴിയിൽ ബസ് കാത്തു നിക്കുന്ന ഭാമിയെ കണ്ടതും ജീവൻ ബൈക്ക് നിർത്തി.... ആട്ടക്കാരി എങ്ങോട്ടാ?? ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ട് കോളേജിലോട്ട് ആണെന്നും പറഞ്ഞ് രാവിലെ ഇറങ്ങാല്ലോ.... ബാക്കിയുള്ള നേരത്തിന് എന്റെ നെഞ്ചത്തോട്ടും കേറുമല്ലേ.... നാണമില്ലേടി നിനക്ക്... ഊരു തെണ്ടുന്നതൊക്കെ നല്ലതാ വല്ലോന്റേം കൊച്ചിനെ ഒപ്പിച്ചു വെച്ച് എന്റെ പേരു പറയാനാണ് ഭാവമെങ്കിൽ കഴുത്തറക്കും ഞാൻ.... നിനക്കറിയില്ല ജീവന്റെ തനി കൊണം.... ഏട്ടനൊന്നു നിന്നേ.... എന്നേ തടഞ്ഞു നിർത്താറായോടി നീ.... ഇതൊന്ന് കേട്ടിട്ടേ ഞാൻ നിങ്ങളെ വിടു.... അങ്ങനെ ഒരു ജീവൻ എന്റെ വയറ്റിൽ വളർന്നാൽ കഴുത്തു മുറിച്ചു ചാവാൻ ഉറപ്പിച്ച് തന്നെയാ ഞാനും ജീവിക്കണേ.... ഒന്നും പറയണ്ടാന്നു കരുതും തോറും നാട്ടാര് പഴി പറയുവാ എന്നേ.... പ്രായത്തിന് മൂത്ത നിങ്ങളോടുള്ള ആഗ്രഹം കൊണ്ടല്ല ജീവിക്കാനുള്ള കൊതി കൊണ്ടാ ഞാൻ.... പ്രേമമാണ് മണ്ണാങ്കട്ടയാണെന്ന് പറഞ്ഞ് നടക്കുന്നത്.... തന്തയില്ല തള്ളയില്ല ദുഃഖം വരുമ്പോൾ ചേർത്തു പിടിച്ചു കരയാൻ ഒരു കൂടെ പിറപ്പില്ല.... ഇരുട്ടുവാക്ക് നോക്കി നടക്കുവാ നാട്ടിലെ മാന്യൻമാർ.... ഏതോ ബന്ധത്തിന്റെ പേരിൽ എന്നേ ചുമക്കുന്ന അമ്മാവന്റെ കാരുണ്യത്തിൽ ജീവിക്കുന്ന എനിക്ക് പാതിരാത്രിയിൽ ആണൊരുത്തന്റെ ചൂടില്ലാതെ പറ്റില്ല എന്നാണോ താൻ കരുതിയിരിക്കണെ.... ഏട്ടനറിയോ നിങ്ങടെ അനിയനെ പേടിച്ചാ ഞാൻ ജീവിക്കണേ.... തക്കം കിട്ടിയാൽ എന്നേ കൊന്നുതിന്നാൻ നടക്കുവാ അവൻ.... ആളൊഴിഞ്ഞിടത്ത്‌ വെച്ച് പലതവണ എന്നേ കടന്നു പിടിച്ചു.... ഒരിക്കൽ ഫ്രണ്ട്സുമായി തല്ലുണ്ടാക്കി കത്തികുത്തേറ്റവൻ ഹോസ്പിറ്റലിൽ കിടന്നത് ഓർമ്മയുണ്ടോ.... മാനം കാക്കാൻ ഞാൻ ചെയ്തതാണ് അത്..... അല്ലാതെ.... കൈലേസ് കൊണ്ടവൾ കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു.... ഭാമിയെ പറ്റിയുള്ള തന്റെ ധാരണകൾ ഏതാണ്ടൊക്കെ തെറ്റാണെന്ന് ആ നിമിഷം ജീവന് ബോധ്യപ്പെടുന്നുണ്ടായിരുന്നു.... ഈ നാട്ടിൽ അവന് അൽപ്പമെങ്കിലും ഭയമുള്ളത് അവന്റെ ഏട്ടനായ നിങ്ങളോട് മാത്രാ.... ഏട്ടനെ ഞാൻ പ്രേമിക്കുന്നുന്ന് പറഞ്ഞ് നടന്നതും അതൊക്കെ കൊണ്ടാ.... അല്ലാതെ ഒരിക്കൽ പോലും നിങ്ങളെ മോശക്കാരൻ ആക്കാനായിരുന്നില്ല.... ഇനിയെങ്കിലും ഇത്‌ ഞാൻ പറഞ്ഞില്ലെങ്കിൽ.... ഏതെങ്കിലും പൊട്ടകിണറ്റിൽ നിന്നോ കൈതകാട്ടിൽ നിന്നോ നിങ്ങളുടെ അനിയൻ ചവച്ചു തുപ്പിയ എന്റെ ജഡം നിങ്ങളെ നോക്കി പല്ലിളിക്കും.... സ്വന്തം അനിയനെ പറ്റി ഒരേട്ടനോട് ഇങ്ങനെ പറയുന്നത് മഹാപാപമാണെന്ന് കരുതുന്നവളാണ് ഞാൻ.... എന്റെ ഗതികേട് കൊണ്ടാണ് പൊറുക്കണേ ഏട്ടാ.... ഇരു കൈയും കൂപ്പി നിന്ന അവളോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ലാരുന്നു... തന്നെ ഞാൻ വല്ലാതെ തെറ്റിധരിച്ചിരുന്നെടോ.... അവനെ പറ്റി ഇത്‌ വരെ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.... അവന് വേണ്ടി ഞാൻ തന്നോട്.... ജീവൻ ഭാമിയുടെ കാൽക്കൽ വീഴാൻ ഒരുങ്ങിയിരുന്നു... എന്താ ഏട്ടാ ഇത്‌....എന്നോട് ഇങ്ങനെയൊന്നും..... തന്നെ എനിക്ക് വേണ്ടാന്ന് പറഞ്ഞപ്പോൾ അവന് വേണ്ടി ആലോചിക്കാൻ ഒരുങ്ങി ഇരിക്കുവാ അമ്മ.... താൻ പറഞ്ഞത് സത്യമാണെങ്കിൽ ആദ്യം എനിക്ക് അവനെ ഒന്ന് കാണണം.... എന്തായാലും ബസ് പോയല്ലോ താനീ ബൈക്കിലോട്ട് കേറിക്കെ.... എന്റെ ബൈക്കിന്റെ പുറകിൽ കേറിയാൽ ഉണ്ടാവുന്ന പേരുദോഷം മാറ്റാൻ ഞാൻ വേണോങ്കിൽ തന്നെ കെട്ടാനും റെഡി ആണുട്ടോ.... അവളുടെ കലങ്ങിയ കണ്ണിൽ ചിരിവിടരുന്നത് സൈഡ് ഗ്ലാസിലൂടെ ജീവൻ കാണുന്നുണ്ടായിരുന്നു.... ഭാമിയെ തെറി വിളിച്ചു പോയ ഞാൻ അവളെ ബൈക്കിൽ ഇരുത്തി വരുന്നത് കണ്ടതും... തള്ള നിലവിളക്കുമായി പറന്നു മുറ്റത്തെത്തി.... വിളക്കൊക്കെ പിന്നെ... ആദ്യം മോനേ ഇങ്ങോട്ടൊന്നു വിളിച്ചേ.... വരുണേ ഏട്ടൻ വിളിക്കുന്നു നിന്നേ.... കൂടെ ആരാ വന്നതെന്ന് ഒന്ന് നോക്കിക്കേ.... ഞാൻ ഉപ്പുമാവ് തിന്നുവാ ഏട്ടാ... അച്ചോടാ ഞങ്ങൾ അങ്ങോട്ട് വരാല്ലോ വാവേ.... ഞങ്ങളെ ഒരുമിച്ച് കണ്ടതും അവന്റെ മുഖത്ത് നവരസങ്ങൾ മിന്നി മായുന്നുണ്ടായിരുന്നു.... പ്ഫ എഴുനേക്കെടാ ചെറ്റേ....ഉപ്പുമാവ് കേറ്റാൻ പറ്റിയ പ്രായം.... നിനക്ക് പിഴപ്പിക്കാൻ പെണ്ണിനെ വേണമല്ലേ.... വരുണിന്റെ കരണത്ത്‌ ഹൈ വോൾടേജിൽ നല്ല രണ്ട് പൊട്ടിരു കൊടുത്തു.... ആദ്യത്തെ അടിയിൽ തന്നെ വായിൽ കിടന്ന ഉപ്പുമാവും പഴവും പുറത്തേക്ക് പറന്നിരുന്നു.... അവൻ എന്ത് ചെയ്‌തെടാ ഇങ്ങനെ തല്ലി കൊല്ലാൻ.... ഒന്നും ചെയ്തില്ല..... ഇനി എപ്പോഴെങ്കിലും ചെയ്യാൻ തോന്നിയാൽ ഇത്‌ ഓർമ വരും അതിനു വേണ്ടി കൊടുത്തതാ... ഇനി ഭാമിയെ ഞാൻ കൊണ്ട് വിട്ടിട്ട് വരാം.... അപ്പൊ അവളെ വിളിച്ചോണ്ട് വന്നതല്ലേ നീ.... ഇവളെയൊക്കെ എന്റെ പട്ടി വിളിച്ചോണ്ട് വരും.... ഭാമിയുടെ കണ്ണിൽ വീണ്ടും കണ്ണീർ നനവ് പടർന്നിരുന്നു... ഇങ്ങനെ മോങ്ങാതെ... വിളിച്ചോണ്ട് വരില്ല എന്നല്ലേ പറഞ്ഞുള്ളു... അമ്മാവനോട് നിന്നേ എനിക്ക് കെട്ടിച്ചു തരാൻ പറയാനാ ഞാൻ വരണേ... വേഗം കണ്ണിരു തുടച്ചേ.... തെറ്റ് ആര് ചെയ്താലും ഞാൻ ഇങ്ങനെയൊക്കെ ആരിക്കും അഡ്ജസ്റ്റ് ചെയ്യാൻ ഭാഗ്യമിത്രയ്ക്ക് സമ്മതമാണോ.... ആണോ ഭാമികുട്ടി.... എന്റെ നെഞ്ചിലേക്ക് ചായാൻ കാത്തു നിക്കുകയായിരുന്നു അവളുടെ മനസപ്പോൾ.... സോറി ഏട്ടത്തി....എനിക്കൊരു അബദ്ധം.... വരുൺ വന്ന് കാലിൽ വീണപ്പോഴും... ഒന്നുമറിയാതെ അമ്മ വായും പൊളിച്ചു നിപ്പുണ്ടായിരുന്നു.... ശുഭം രചന - ഇന്ദു രജിത്ത് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📔 കഥ
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ஷிகேஜைவஔ வினுவெsஸை ೭೧6ಹ ~೧o೨nd .ಣಯm ೧@@ 90}9[@6139@!8%? ஷிகேஜைவஔ வினுவெsஸை ೭೧6ಹ ~೧o೨nd .ಣಯm ೧@@ 90}9[@6139@!8%? - ShareChat
ഒരിക്കൽ ആരോ ചുമരിൽ വച്ച ചിത്രം പോലെ, മനസ്സിന്റെ അകത്തളത്തിൽ മായാതെ നിൽക്കുന്നുണ്ട്, നീയും നിന്റെ പ്രണയവും!! ഒരിക്കൽ പറഞ്ഞൊരു വാക്കല്ല അത്, ഹൃദയത്തിൽ പടരുന്ന ചുടുനിശ്വാസമാണത്!! താഴ്ചയിലേയ്ക്ക് ഒഴുകുന്ന പുഴയാണത്!! കണ്ടെത്താനാവാത്ത വഴികളിലേയ്ക്ക്, എന്നെ നയിച്ച പ്രണയമേ... പുസ്തകങ്ങളുടെ മണം പോലെ, പുതുമഴ മണ്ണ് തൊടുന്ന മണം പോലെ, നീയെന്നും എന്റെ പ്രിയപ്പെട്ടതാണ്!! പറയാത്ത വാക്കുകളുടെ ഇടവേളയിലാണ് പ്രണയത്തിന്റെ സ്വർഗീയ സംഗീതം!! തുലാവർഷത്തിന്റെ തണുപ്പിൽ, വഴിയരികിലെ കാപ്പിയുടെ ചൂടും, മൗനത്തിന്റെ ഭാഷയും, ഓർമ്മകളിൽ നീറ്റലാവാൻ ഇതൊക്കെ മതി!! അതിമനോഹരമായ തുടക്കവും, ആവേശകരമായ യാത്രയും, അനിവാര്യമായ വേർപിരിയലും, ഇതുതന്നെയല്ലേ പ്രണയം??!! -𝓙𝓮𝓼𝓱𝓶𝓪𝓓𝓲𝓷𝓮𝓼𝓱 #life #happiness #insta #fb #fypシ #photographychallenge #picoftheday #trendingpost #travel #travelphotography #family #📔 കഥ
പൂർണ്ണ ന ഗ്ന നായി തറയിൽ രക്തം വാർന്ന് കിടക്കുന്ന ഹിരൺ സാറിൻ്റെ ശരീരവും അറുത്ത് മാറ്റപ്പെട്ട ജനനേ ന്ദ്രിയവും കണ്ട് സെക്യൂരിറ്റി രാമയേട്ടൻ പകച്ചു നിന്നു വേഗത്തിൽ വാതിലടച്ച് ഓടി പോയി അപ്പുറത്തെ റൂമിലെ സാറിനെ വിളിച്ച് കാര്യം പറഞ്ഞു .. . അവിടത്തെ സാർ പോലീസിനെ വിവരം അറിയിക്കുന്നത് നോക്കി ഒരു ഞെട്ടലോടെ രാമയേട്ടൻ ചുമരിൽ ചാരി നിന്നു ...സമയം ഉച്ചയോടെ അടുത്തിരിന്നു നാലാം നിലയിലേക്ക് വെയിലും കാറ്റും ഒരു പോലെ വന്ന് കൊണ്ടിരുന്നു ... കുറച്ച് സമയത്തിന് ശേഷം സിറ്റി പോലീസ് ഓഫീസർ അടക്കം ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവം സ്ഥലത്തെത്തി അവിടെയുണ്ടായിരുന്ന കുറച്ച് പേർ സംഭവം അറിഞ്ഞു അവിടെ കൂടി നിന്ന് അവരുടേതായ സംശയങ്ങൾ ഉരുവിട്ടു.... പോലീസ് ഉദ്യോഗസ്ഥർ വാതിൽ തുറന്ന് അകത്തേക്ക് കടന്നു.... തറയിൽ വാർന്ന് വീണ രക്ത തുള്ളികൾ ഉണങ്ങിരിക്കുന്നു മരണം കഴിഞ്ഞിട്ട് ഒരു പാട് നേരം പിന്നിട്ടിരിക്കുന്നു. ... വരകൾ വീണ ശരീര ഭാഗങ്ങൾ മുറിച്ച് മാറ്റപ്പെട്ട ജനനേന്ദ്രിയം താഴെ കിടക്കുന്നു.. ക്രൂരമായ മരണം... മീനിൻ്റെ രൂക്ഷമായ ഗന്ധം അവിടെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.. തൊപ്പി ഊരി അസിസ്റ്റൻ്റ് കമ്മീഷണർ ആർ ശങ്കർ അവിടെ ആകെ ഒന്നു നോക്കി.. ആദ്യം കണ്ണ് ചെന്നത് ടീപ്പോയിൽ നിൽക്കുന്ന മദ്യ കുപ്പിയിലും ഒഴിഞ്ഞ ഗ്ലാസിലും ആയിരുന്നു ... ഫ്ളാറ്റിലെ ഓരോ മൂലയിലും നോക്കി കൊണ്ട് മദ്യ കുപ്പിയിലും ഒഴിഞ്ഞ ഗ്ലാസിൻ്റെയും അരികിലേക്ക് നടന്നു.. ഗ്ലൗസ് ഉപയോഗിച്ച് അത് എടുത്ത് നോക്കി ... ""ജാക് ഡനീസ്"" മദ്യ കുപ്പിയിൽ എഴുതിയ പേര് ഒന്ന് വായിച്ചു.. ""അലൻ മദ്യം ഉണ്ട് പരിശോധിക്കണം"" ഫോറൻസിക് ഓഫീസറെ നോക്കി ശങ്കർ പറഞ്ഞു... ഫോറൻസിക് ഓഫീസർ കുപ്പി തിരിച്ചും മറിച്ചും നോക്കി.. മാർക്ക് ചെയ്ത് അസ്സിസിറ്റൻ്റിൻ്റെ കയ്യിൽ കൊടുത്തു... ഹാളിൽ നിന്ന് പുറത്തേക്ക് കടക്കുന്ന അവിടെ തറയിൽ പതിഞ്ഞ കാൽ പാദത്തിലേക്ക് സൂക്ഷിച്ച് നോക്കി ഇരട്ട വിരൽ.. അഞ്ചടി നീളമുള്ള കാൽ പാദം.. മരിച്ചു കിടക്കുന്നിടത്ത് മീനിൻ്റെ തൊലി വെട്ടി തിളങ്ങി കിടക്കുന്നു.... അടുക്കളയിലേക്ക് നടന്നു അവിടെ ഉറുമ്പ് നിറഞ്ഞു നിൽക്കുന്ന ജ്യൂസ് ഉറുമ്പുകൾ നുണഞ്ഞ് പോകുന്നുണ്ട് ഒരു വശത്ത് നിൽക്കുന്ന ഫ്രിഡ്ജ് വെറുതെ ഒന്നു തുറന്നു നോക്കി... അടുക്കളയിലിന്ന് പുറത്തേക്ക് വന്നു മരിച്ച് കിടക്കുന്ന ശരീരത്തിലേക്ക് തന്നെ വീണ്ടും സൂക്ഷിച്ച് നോക്കി... കണ്ണുകൾ പുറത്തേക്ക് ഉന്തി. ഓരോ ഞെരമ്പും മുറിച്ച് മാറ്റിയുള്ള മരണം... ഫോറൻസിക് സംഘം പരിശോധിക്കുന്നത് നോക്കി കൊണ്ട് ബെഡ് റൂമിൻ്റെ വാതിലിൻ്റെ അടുത്തായി കാറ്റിൽ മിനി മറയുന്ന മഞ്ഞ നിറത്തിലുള്ള തുണി കഷ്‌ണത്തിൻ്റെ അടുത്തേക്ക് നടന്നു... ഗ്ലൗസ് കൊണ്ട് മൂടിയ കയ്യ് കൊണ്ട് അത് എടുത്ത് നോക്കി അതിൻ്റെ പിറകിൽ സാധാരണ സ്റ്റിക്ചിങ് കടങ്ങൾ കൊടുക്കുന്ന ലേബലുണ്ട്... DT shop എഴുതിയിരിക്കുന്ന ഒരു സിൽപ് അടങ്ങിയ തുണി കഷ്ണം തിരിച്ചും മറിച്ചും നോക്കി സാമ്പിൾ കവറിലേക്കെടുത്ത് വച്ചു.... "" ശങ്കർ എസ് ഐ നോട് മൊഴി എടുക്കാൻ പറയണം..." സിറ്റി കമീഷണറാണ് പറഞ്ഞത് ""സാർ എല്ലാവരും വർക്കിംഗ് ആണ് രണ്ട് ദിവസം വേണ്ടി വരും"" "" ശങ്കർ സമയം എടുത്ത് എടുത്താ മതി"" "" എന്താണ് ശങ്കറിന് തോന്നുന്നത്...."" ""ഒരു പെണ്ണായിരിക്കാം.., ഇത് പോലെ സമാന രീതിയിൽ പല രാജ്യങ്ങളിലും നടന്നിട്ടുണ്ട്... " "" ഒരു പെണ്ണ് ആണെന്ന് പറയാൻ ..." സാമ്പിൾ കവർ നേരെ പിടിച്ച് കാണിച്ചു" ഇത് പിന്നെ സാർ ആ പാദ അടയാളം കണ്ടില്ലേ... "" ""ഡ്രസിൻ്റെ കഷ്ണം അയാളുടെ ഭാര്യയുടേതായിക്കൂടെ അതിനെ ഒരു തെളിവ് ആയി കാണാൻ പറ്റുമോ "'ആവാം മറിച്ച് ചിന്തിക്കാലോ"" ""അല്ല ഭാര്യ "" ""ഭാര്യയും കുഞ്ഞും നാട്ടിൽ പോയതാണ്"" "" അവരുടെ മൊഴി എടുക്കണം ഇപ്പൊ വേണ്ട സാഹചര്യം അനുസരിച്ച് ....പിന്നെ ഈ ഡ്രസിൻ്റെ കഷ്ണം അവരെ കാണിക്കണം .. പരിശോധന കഴിഞ്ഞ് ബോഡി പോസ്റ്റ് മോർട്ടത്തിന് അയക്കണം കൂടെ ശങ്കർ ഉണ്ടാവണം..മരിച്ച ആളുടെ സ്വഭാവത്തെക്കുറിച്ച് അന്വേക്ഷിക്കണം. ""മോശമായ രീതിയിൽ ഇത് വരെ ഒന്നു കേട്ടില്ല"" "കേൾക്കാത്തത് കണ്ടെത്തണം..ആരാണ് പോലീസിനെ അറിയിച്ചത് "" "" അടുത്ത റൂമിലെ ആളാണ്.."" ""ഇങ്ങോട്ട് വിളിച്ച് അവരെ"" ഇരുണ്ട നിറത്തിൽ വീതിയിലുള്ള ശരീരം അതിനൊത്ത പൊക്കം ഉള്ള ഒരാള് നടന്ന് വന്നു.... "" നിങ്ങൾ എപ്പോഴാണ് കാണുന്നത്"" ""സാർ ഞാനല്ല കണ്ടത് ഇവിടത്തെ സെക്യൂരറ്റി രാമയേട്ടനാണ് ... രാമേട്ടൻ വന്നു വിവരം പറഞ്ഞത്."" ""താങ്കൾ എന്ത് ചെയ്യുന്നു"" ""ഞാൻ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് "" ""ഇന്ന് വർക്കിംഗ് ഡേ അല്ലേ "" ""തല വേദന കാരണം ഹാഫ് ഡേ ലീവ് എടുത്തു"" ""പോകാൻ സമയം ആയലോ. ."" ""അപ്പോഴാണ് വിവരം അറിഞ്ഞത്"'' "" ഇന്നലെ ആരെങ്കിലും വരുന്നതായി കണ്ടോ """ ""ഇല്ല സാർ"" '" നിങ്ങൾ പോയിക്കൊളൂ...ആ സെക്യൂരറ്റി എവിടെ?? അവരോട് ഇങ്ങോട്ട് വരാൻ പറയൂ "" പേടിച്ച് വിറച്ച് നര വീണ രോമത്തിലൂടെ കൈ കൂട്ടി പിടിച്ച് രാമയേട്ടൻ മുൻപിലേക്ക് വന്നു.. സിറ്റി പോലീസ് കമീഷണർ അവരെ സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു ""നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്"" "" മോഹിനി കുഞ്ഞ് അല്ല മരിച്ച സാറിൻ്റെ ഭാര്യ എന്നെ വിളിച്ച് പറഞ്ഞു സാർ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് ... മോൾ പറഞ്ഞു ഒന്നു പോയി നോക്കാൻ.. അതാ ഞാൻ വന്നു നോക്കിയത്..." ""മ്മ..."" രാമയേട്ടൻ പറയുന്നതിനിടയിൽ ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോൾ.. പോക്കറ്റിൽ നിന്ന് ശങ്കർ ഫോൺ എടുത്ത് ഒന്ന് നോക്കി കട്ട് ചെയ്തു വച്ചു.. " പുറത്ത് നിന്ന് ആരെങ്കിലും ഇന്നലെ വന്നിയിരുന്നോ... "" ""എനിക്ക് നല്ല ഓർമ്മയില്ല""" ""വരുന്നവരുടെ റെക്കോർഡ് ബുക്കില്ലെ...."" ""ഉണ്ട് സാർ"" ""സാർ...എൻ്റെ ഓർമ്മയില് ഓഫീസിൽ നിന്ന് ഒരാള്ള് വന്നിരുന്നു അത് ഉച്ചയ്ക്ക് മുൻപ്.. പിന്നെ മാളു കുട്ട്യേയമ്മ പറഞ്ഞതനുസരിച്ച് ഒരു പെൺകുട്ടി ജോലിക്ക് വന്നിരുന്നു ഉച്ചയ്ക്ക് ശേഷാണ് അത്..."" ""ആരാണ് ഈ മാളു കുട്ട്യേയമ്മ"" ""ഇവിടെ പല ഫ്ലാളറ്റുകളിലും ജോലിക്ക് വരുന്ന സ്ത്രീ ആണ്.. പക്ഷേ കുറച്ച് ദിവസമായി വരുന്നില്ല മോളുടെ പ്രസവത്തിന് പോയതാ"" " ഇവിടെ സിസിടിവി ഇല്ലെ"" "" ഉണ്ട്..പക്ഷേ അത് കേടാണ്.."" "" എന്താ അത് ശെരി ശരി ആക്കാത്തത് "" ""ആളെ വിളിച്ചു ഉടനെ വരും എന്ന് പറഞ്ഞതാണ്"" ""Mm അങ്ങോട്ട് മാറി നിൽക്കൂ.."" ഫ്ലാളറ്റിലെ എല്ലാവരുടെയും മൊഴികൾ എടുക്കാൻ എസ്ഐ യെ ഏൽപ്പിച്ചു... ഹിരണിൻ്റെ പൊതിഞ്ഞു കെട്ടിയ ശരീരം വീട്ടിലേക്ക് എത്തിയപ്പോൾ മോഹിനി കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു.. ഹിരണിൻ്റെ അമ്മയുടെ നിലവിളികൾ ഉയർന്നു.... മാധ്യമങ്ങളിൽ ഹിരൺ കൊലപാതകം നിറഞ്ഞ് നിന്നു.... @@@@ ""ഇതേ ശങ്കു ഏട്ടാ ഇന്നും മറന്നു ഞാൻ എത്ര തവണ വിളിച്ചു ..."" ""സോറി ടീ... ഒരു കൊലപാതകം അവിടെ ആയിരുന്നു...നാളെ വാങ്ങിക്കാം..നീ ആഹാരം എടുത്ത് വച്ചേ .. ഞാനൊന്നു കുളിച്ച് വരാം. മോള് ഉറങ്ങിയോ""".."" ."" മോൾ ഇപ്പൊ പാൽ കുടിച്ചുറങ്ങി. അല്ല..ഇന്ന് എന്തായിരുന്നു കേസ്"" ""ഒരു കൊലപാതകാടീ...നീ പിന്നെ വാർത്ത ചാനൽ തുറന്ന് നോക്കില്ലലോ "" "" ഓഹോ പിന്നെ മനുഷ്യൻ ഇവിടെ നൂറ് കൂട്ടം പണിയാ..... നാളെയെങ്കിലും ആ ചുരിദാർ ഒന്നു വാങ്ങി കൊണ്ട് വാ ... മോളെയും കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങളോട് ഇങ്ങനെ പറയുന്നത്...""" ""നാളെ മറക്കാതെ കൊണ്ട് വരാടീ @@@ മാളു കുട്ട്യേയമ്മയുടെ വീട്ടിലേക്ക് വഴി ഏതാ ..."" "" ഈ കാണുന്ന വളവ് കഴിഞ്ഞ് മൂന്നാത്തെ വീട്"" റോഡ് അരികിലെ ഒട്ടോക്കാരൻ എഴുന്നേറ്റ് നിന്ന് ബഹുമാനത്തൊടെ പറഞ്ഞു.. പോലീസ് ജീപ്പ് മാളു കുട്ട്യേയമ്മയുടെ വീടിന് മുൻപിൽ നിന്നു.. നേരെ നോക്കിയത് വേലിക്കപ്പുറത്ത് ദാർപ്പായ വിരിച്ചിട്ട വീട്ടിലേക്കാണ് ചന്ദന തിരിയുടെ ഗന്ധം ആയിരുന്നു അന്തരീക്ഷത്തിൽ ... "" ആരാണവോ മരിച്ചത് ""കോൺസ്റ്റബിൾ ആണ്.. ""വന്ന പണി നോക്കടോ.. പോയി ബെലിൽ അമർത്ത്...""തിടുക്കത്തിൽ നടന്നു പോയി ബെലിൽ അമർത്തിയ കോൺസ്റ്റബിളിനേ ഒന്നു നോക്കി... കുറച്ച് നേരം കൊണ്ട് തന്നെ എണ്ണമെഴുക്കുള്ള ഒരു പെണ്ണ് പുറത്തേക്ക് വന്നു... സങ്കടം നിറഞ്ഞ മിഴികൾ... ""മാളു കുട്ട്യേമ്മ"" കോൺസ്റ്റബിൾ ആണ്.. "" അമ്മ ഇവിടെ ഇല്ല്യ..അപ്പുറത്ത് ശേഖരച്ഛൻ മരിച്ചു അവിടെ പോയതാ"" അവരെ ഒന്ന് അടി മുടി നോക്കി.. ""അമ്മ ഇപ്പൊ വരുമോ"" ""അറിയില്ല ...ഞാൻ ആരെങ്കിലും വിട്ട് വിളിപ്പിക്കാം..."" ആ കുട്ടി അപ്പുറത്തെ വീട്ടിലെ കുട്ടിയെ വിളിച്ച് കാര്യം പറഞ്ഞു... ആ കുട്ടി നീല ടാർപ്പായ കെട്ടിയ വീട്ടിലേക്ക് ഓടി.. ""അല്ല കുഞ്ഞ് ഉറങ്ങുകയാണോ"" കോൺസ്റ്റബിൾ ആണ്. അവരുടെ കണ്ണിൽ കണ്ണു നീർ ഉരുണ്ട് കൂടി .., ഞാൻ കോൺസ്റ്റബിളിനേ കടുപ്പിച്ച് നോക്കി... ആ മുറ്റത്തെ അയലിൽ കുഞ്ഞ് ഉടുപ്പുകൾ ഒന്നു തന്നെ കാണാത്തത്തിൽ എനിക്കും അതിശയം തോന്നി... "സാറേ"" വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി വയസായ ഒരു സ്ത്രീ... നര വീണിട്ട് ഇല്ലാത്ത കറുത്ത മുടികൾ... "ഞാൻ അസിസ്റ്റ്ൻ്റ കമ്മീഷണർ ആർ ശങ്കർ... നിങ്ങൾ ജോലി ചെയ്തിരുന്ന സാറിൻ്റെ മരണം അന്വേക്ഷിക്കുന്ന പോലീസ് ഓഫീസറാണ്... ഒരു കാര്യം ചോദിക്കാൻ വന്നതാണ്.. നിങ്ങൾക്ക് പകരം ആരെങ്കിലും ഏർപ്പാടാക്കിയിരുന്നോ.. മൊഴിയിൽ സെക്യൂരറ്റി പറഞ്ഞു നിങ്ങൾ പറഞ്ഞിട്ടൊരു പെൺകുട്ടി വന്നു എന്ന്"" ""ഇല്ല ..ഞാൻ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല 20 ദിവസത്തേക്കാണ് ലീവ് എടുത്തത്..പക്ഷേ കുഞ്ഞ് മരിച്ചു പോയി.. ""പക്ഷേ നിങ്ങളുടെ അഡ്രസ്സാണ് റെക്കോർഡ് ബുക്കിൽ എഴുതിയിരിക്കുന്നത്"""" "" സത്യം ആയിട്ടും ഞാൻ അങ്ങനെ ആരെയും പറഞ്ഞ് അയച്ചിട്ടില്ല.... "" അവരുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി... ""ഉം... ... അപ്പുറത്തെ വീട്ടിലെ മരണം"" ""അച്ഛൻ മരിച്ചു മോള് ഹോസ്പിറ്റലിലാണ്.. വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്.. .."" "ഉം... പോലീസ് കേസെടുത്തോ"" ""ഇന്നലെ ആയിരുന്നു സംഭവം ഇവിടത്തെ സ്റ്റേഷനിലെ കുറച്ച് പോലീസുകാർ വന്നിയിരുന്നു ചോദിക്കാൻ..."" """ എന്നാ ശെരി "" വണ്ടിയിൽ കയറടോ...,""എവിടെയോ നോക്കി നിൽക്കുന്ന കോൺസ്റ്റബളിനെ നോക്കി പറഞ്ഞു.... വണ്ടിയിൽ കയറി ഇരുന്നു പത്രം എടുത്ത് വെറുതെ മറിച്ച് നോക്കി ... വിഷം കഴിച്ചു ആത്മഹത്യ ശ്രമം അച്ഛൻ മരിച്ചു മകൾ ആശുപത്രിയിൽ .."" ""സാറേ എങ്ങോട്ടാണ് "" കമ്മീഷണറ് ഓഫീസിലേക്ക് പത്രത്തിൽ നിന്ന് കണ്ണ് മാറ്റി കൊണ്ട് പറഞ്ഞു... @@@ കമ്മീഷണർ ഓഫീസിൽ ""സാർ "" " ശങ്കർ വടോ ആ കൊലപാതകം അന്വേക്ഷിക്കുന്നത് എവിടെ എത്തി "" ""ഇന്നലെ ഞാൻ പോസ്റ്റ് മോർട്ടം നടത്തിയ സർജനോട് സംസാരിച്ചു.... റിപ്പോർട്ട് കിട്ടിയിട്ടുണ്ട് ബ്ലയ്ഡ് വെച്ച് ഓരോ ഞെരമ്പ് മുറിഞ്ഞ് രക്തം വാർന്നാണ് മരണം... പിന്നെ ജനനേന്ദ്രിയവും മുറിച്ച് മാറ്റിയിട്ടുണ്ട്... അത് സൂചിപ്പിക്കുന്നത് അയാളുടെ സ്വഭാവത്തെ തന്നെയാണ് പക്ഷേ ആരുടെയും മൊഴിയിലും അങ്ങനെ പറഞ്ഞു കണ്ടില്ല...... പിന്നെ മീൻ വെള്ളം ഉപയോഗിച്ച് ശരീരം കഴുകിയിട്ടുണ്ട്... അഞ്ച് ഇഞ്ച് കാൽ നീളമുള്ള ഇരട്ട നട്ടു വിരലുള്ള ഒരാളാണ് കൊലപാതകി അന്ന് സാർ കണ്ടത് അല്ലേ പാദ അടയാളം. .. . റിപ്പോർട്ടിൽ പറയുന്നത് ബെൻസോ ഡയ്സിപി.... (Benzodiazപേര് പറയുന്നു ഇല്ല ആരെങ്കിലും ദൂരു ഉപയോഗം ചെയ്താലോ. )എന്ന ഡ്രഗ് ശരീരത്തിൽ കലർന്നിട്ടുണ്ട് എന്നാണ്.. ""Benzodiazep...."" ""അതെ സാധാരണ ഡിപ്രഷൻ രോഗികളിൽ ഉപയോഗിക്കുന്ന മരുന്നാണ്.. ""അതെ.. കേട്ടിട്ടുണ്ട് "" ""ഈ മരുന്നിൻ്റെ അംശം അവിടെ നിന്ന് കിട്ടിയ മദ്യത്തിലും ഗ്ലാസ്സിലുണ്ടെന്ന് ഫോറൻസിക് ഓഫീസർ അലൻ പറഞ്ഞത്... അതായത് ഈ മരുന്ന് മദ്യത്തിൽ കലർത്തി കുടിച്ചാൽ അതീ തീവ്രമായ ഉന്മാദത്തിലാവും ... കെട്ടിയിട്ട് ഞെരമ്പുകൾ വെട്ടി കളഞ്ഞാൽ പോലും എതിർക്കാൻ കഴിയാത്ത അവസ്ഥ "" ഓഹോ... ഇത്രയും ക്രിമിനൽ മൈൻഡ് ആയി ചിന്തിക്കാൻ ഒരു പെൺ കുട്ടിക്ക് കഴിയുമോ"" ""അങ്ങനെ വില കുറച്ച് കാണാൻ കഴിയില്ല.... സ്ത്രീകൾക്ക് ഭദ്ര കാളി ആവാനുള്ള സാഹചര്യം ആണലോ നമ്മുടെ സമൂഹത്തിൽ..പിന്നെ ജോലിക്കാരിയുടെ മൊഴിയും സെക്യൂരറ്റിയുടെ മൊഴിയും ചേരുന്നില്ല... ജോലിക്കാരി അങ്ങനെ ഒരു കുട്ടിയെ പറഞ്ഞ് വിട്ടിട്ട് ഇല്ലാ എന്നാണ് പറഞ്ഞത്. സെക്യൂരിറ്റി പറയുന്നത് മാളൂട്ടി അമ്മ പറഞ്ഞിട്ട് ഒരു ജോലിക്കാരി ഫ്ലാളറ്റിൽ പോയിരുന്നു... റെക്കോഡിൽ എഴുതിയ അഡ്രസ്സ് മാളു കുട്ട്യേയമ്മയുടെതാണ്..."" "" അവരുടെ മോളുടെ ഭാർത്താവ്"" ""അതിനെക്കുറിച്ച് ഒന്നു അന്വേക്ഷിച്ചില്ല """അത് കൂടി നോക്കണം.. അന്ന് അവിടെ വന്ന പെൺ കുട്ടി ആയിരിക്കും കൊലപാതകം ചെയ്തത്.. ""ഈ മരിച്ച ആൾ ഓഫീസിൽ എങ്ങനെ ആണ് "" ""കാര്യമായി അറിഞ്ഞില്ല... അവിടത്തെ സ്റ്റാഫിൻ്റെ മൊഴി എടുത്തോ ."" ""എടുത്ത് ഒരാളെ ഒഴിച്ച് ..... ആ കുട്ടി ലീവിലാണ്"" ""അവരുടേത് പിന്നെ എടുക്കാം""" ""Ok സാർ"... റിപ്പോർട്ട് എനിക്ക് തരണം സിസി ടിവി അത് വല്ലാത്ത ഒരു തല വേദന ആയി " "" അതെ"" "അവരുടെ ഭാര്യയുടെ മൊഴി ??"" "' എടുത്തിട്ടില്ല... "" ""സ്റ്റേഷനിൽ വിളിപ്പിക്കേണ്ട അവരുടെ നാട്ടിലെ പോയി എടുത്താ മതി.."" ""ഓകെ സാർ"" കമ്മിഷണർ ഓഫീസിലിന്ന് ഇറങ്ങിയപ്പോൾ നിർത്താതെ ബെൽ അടിക്കുന്ന ഫോണിലേക്ക് നോക്കി എടുത്ത് ""എന്താടീ"" ""ഇന്ന് വരുമ്പോൾ എങ്കിലും ഡ്രസ്സ് വാങ്ങി വരുമോ..."" "ആ ... ഞാൻ ഫോൺ വെക്കു വാ" ജീപ്പിലേക്ക് കയറിയിരുന്നു. ""ടോ ദീപ്തി ടെലറിങ് ഷോപ്പിൽ ഒന്നു നിർത്തണം..."" @@@ തറവാട് പോലെ തോന്നിക്കുന്ന വീട്... നിറയെ മരങ്ങൾ വിവിധ ചെടികൾ ഇരു വശത്തും നിൽക്കുന്നു... മുറ്റത്ത് വളർത്തി വലുതാക്കിയ പുല്ല് ചെടിയിലൂടെ ജീപ്പ് വീടിൻ്റെ മുൻ വശത്ത് നിന്നു.. അതിൽ നിന്ന് ശങ്കർ മുറ്റത്തേക്കിറങ്ങി... ഉമ്മറത്ത് ഇരിക്കുന്ന ആളെ ഒന്നു നോക്കി കയറി. അയാള് ബഹുമാന അർത്ഥം എഴുന്നേറ്റ് നിന്നു ""ഞാൻ ആർ ശങ്കർ അസ്സിൻ്റ് കമ്മീഷണറ് മരിച്ച ഹിരണിൻ്റെ കേസ് അന്വേക്ഷിക്കുന്നത് ഞാനാണ്..."" "എൻ്റെ മോനെ കൊന്നവരെ കുറിച്ച് എന്തെങ്കിലും... "" '"ഇല്ല ... ഹിരണിൻ്റെ ഭാര്യയോടു ചില കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു...."" "" ആ...മോഹിനി കുഞ്ഞേ ഒന്ന് ഇങ്ങ് വായോ.."" വീടിന് ചുറ്റും കണ്ണ് ഓടിച്ച് കൊണ്ടിരിക്കുമ്പോൾ ഉമ്മറ പടിയിലെ അനക്കം കേട്ട് അങ്ങോട്ട് നോക്കി... അവരെ നോക്കി കൊണ്ട് അവരുടെ കാലിൽ ഒന്ന് നോക്കി.... നേരെ വീണ്ടും മുഖത്തേക്ക് നോക്കി നനവാർന്ന മിഴികളിൽ പീലികൾ കൂട്ടി മുട്ടി കിടക്കുന്നു അലക്ഷമായി കിടക്കുന്ന മുടികൾ ...."" ""സാർ "" "" Yes... മോഹിനിയോട് ചിലത് ചോദിക്കാനുണ്ട് നിങ്ങളുടെ അവസ്ഥ അറിയാം കേസിൻ്റെ അന്വേഷണത്തിന് വേണ്ടിയാണ് '" "സാർ ചോദിച്ചോളൂ ഞാൻ ഓകെ ആണ്"" '" അന്ന് അവസാനമായി വിളിച്ചത് എപ്പോഴാണ്"" ""രാവിലെയാണ് രാത്രി വിളിക്കാം റിസോർട്ടിൽ പോകാനുണ്ടെന്ന് പറഞ്ഞു.." ""എന്നിട്ട് രാത്രി വിളിച്ചോ"" ""ഇല്ല ... തിരക്ക് കഴിഞ്ഞ് വിളിക്കുമെന്നു കരുതി രാവിലെ വിളിച്ചിട്ടും എടുക്കുന്നില്ല അങ്ങനെ സെക്യൂരിറ്റിയോട് പോയി നോക്കാൻ പറഞ്ഞു..""" ""അതെന്താ അടുത്ത ഫ്ളാറ്റിൽ ആരോടും പറയാതെ ഇരുന്നത് .."" "" അടുത്ത ഫ്ളാറ്റിൽ ആരുമായി ചേട്ടൻ നല്ല രസത്തിൽ അല്ല ആരോടും അടുക്കുന്ന ടൈപ്പ് അല്ല... അതാ സെക്യൂരിറ്റിയോട് പറഞ്ഞത്"" ഇത് നിങ്ങളുടെ ഡ്രസ്സിൻ്റെ കഷ്ണം ആണോ "" ""അതെ പക്ഷേ മോൾ ഉണ്ടായതിന് ശേഷം ഉപയോഗിക്കാറില്ല അത് കൊണ്ട് ഞാൻ ജോലിക്ക് വരുന്ന മാളു കുട്ട്യേയമ്മയ്ക്ക് കൊടുത്തു..എന്താ സാർ"" "" ഹിരൺ മരിച്ച് കിടക്കുന്ന അവിടെ നിന്ന് കിട്ടിയതാണ്... മാളു കുട്ട്യേയമ്മ ആർക്കാണ് ഡ്രസ്സ് കൊടുക്കാറ്"" ""ചില ബന്ധുക്കൾക്ക് ആണെന്ന് പറയാറുണ്ട് മാളു കുട്ട്യേയമ്മ എങ്ങനെ ആൾ"" ""ഒരു പാവം സ്ത്രീയാണ് ഒരു മൊട്ടു സൂചി പോലും അനുവാദം ഇല്ലാതെ എടുക്കില്ല"" ""മ് .. നിങൾ എന്ത് ചെയ്യുന്നു"" ""ഞാൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്"" ""Ok കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ സ്റ്റേഷനിൽ വിളിപ്പിക്കാം... "" ആ വീടിന് ചുറ്റും നോക്കി... പേടിയോടെ നോക്കുന്ന അമ്മയുടെ കണ്ണിലേക്ക് ഒന്ന് നോക്കി .... @@@@@ മാളു കുട്ട്യേയമ്മയുടെ വീടിന് മുൻപിൽ ജീപ്പ് നിർത്തി ഉമ്മറത്തു നിന്ന് കൊണ്ട് ബെൽ അമർത്തി... "" എന്താ സാർ""മാളു കുട്ട്യേയമ്മ വേവലാതി യോടെ ചോദിച്ചു... ഒന്നു കൂടി മുൻപിലേക്ക് കയറി നിന്നു.. ""നിങ്ങൾ ജോലിക്ക് പോകുന്നിടത്ത് നിന്ന് കിട്ടുന്ന തുണികൾ ആർക്കാ കൊടുക്കുക... മോൾക്കാണോ"" "മോൾ കല്യാണം കഴിക്കുന്നതിന് മുൻപ് ഉപയോഗിച്ചിരുന്നു.. കാളിന്ദി അവൾക്കാണ് ഇപ്പൊ കൊടുക്കാറ്"" ""കാളിന്ദി.. "" ""അപ്പുറത്തെ വീടിലെ കുട്ടിയാണ് സാർ വന്ന അന്ന് മരണം ഇല്ലായിരുന്നോ.. അച്ഛന് വിഷം കൊടുത്ത് സ്വയം വിഷം കുടിച്ച് മരിക്കാൻ നോക്കിയതാണ് അച്ഛനെ വല്യ ഇഷ്ടം ആയിരുന്നു... "" "" വാർത്ത കണ്ടിരുന്നു..." ""ആ കുഞ്ഞൊരു പാവം ആണ് സാറേ എന്ത് പറ്റിയെന്ന് അറിയില്ല എൻ്റെ കുഞ്ഞിന്... കുഞ്ഞിലെ അമ്മ മരിച്ചു എൻ്റെ മോളെ പോലെ ഞാൻ വളർത്തിയതാണ്.. പത്തിൽ പഠിക്കുമ്പോളാണ് അവളുടെ അച്ഛൻ കാവുങ്ങ് പിരിച്ച് അടുത്ത കാവുങ്ങിലേക്ക് കയറാൻ നോക്കിയതാണ് താഴെ വീണു കിടപ്പിലായി നാട്ടുകാരുടെ സഹായം കൊണ്ടാണ് പിന്നെ അവർ ജീവിച്ചത് ... +2 കഴിഞ്ഞ് പല പണിക്കും പോയി പൈസ ഉണ്ടാക്കിയാണ് കോളജിൽ എല്ലാം പോയി പഠിച്ചത് ആ കുഞ്ഞ്.. ഞാൻ ആണ് ഹിരൺ സാറിനോട് പറഞ്ഞു റിസോട്ടിൽ ജോലി ശെരിയാക്കി കൊടുത്തത്... അച്ഛൻ എന്ന് പറഞ്ഞ ജീവനായിരുന്നു എന്തിനാണ് കുഞ്ഞ് അങ്ങനെ ചെയ്തത് എന്ന് അറിയില്ല.. ജീവനെ പോലെ കരുതിയ അച്ഛനെ കൊന്ന കുറ്റത്തിന് ജയലിൽ എൻ്റെ കുഞ്ഞ്...."" കരഞ്ഞു പറയുന്ന അവരെ നോക്കി.... ""കാളിന്ദി ..""പത്രത്തിൽ കണ്ട വാർത്ത യിലേക്ക് മനസ്സ് പോയി.... @@@ ""കാളിന്ദി പറയൂ .,.. ജീവനെ പോലെ ഇത് വരെ നോക്കിയ അച്ഛന് വിഷം കൊടുക്കുക സ്വയം മരിക്കുക അതിന് മുൻപ് ഒരു കൊലപാതകം എന്തിനായിരുന്നു അത്. "" പോലീസ് സ്റ്റേഷനിലെ കസേരയിലിരിക്കുന്ന കാളിന്ദിയുടെ ആറ് വിരലുകൾ ഉള്ള കാൽ പാദത്തിലേക്ക് നോക്കി ആയിരുന്നു ചോദ്യം... അവളുടെ മുഖത്ത് ഒരു പുച്ഛം ചിരി വിരിഞ്ഞു കണ്ണുകൾക്ക് ചോര തിളക്കം.. ""ജന്മം തന്ന പിതാവിനേ കൊല്ലാൻ മാത്രം എന്ത് തെറ്റ് ചെയ്തു "" "" അയാളെ ഞാൻ കൊന്നു... എൻ്റെ മനസ്സിൻ്റെ സമാധാനത്തതിന് വേണ്ടി ഏറ്റവും ക്രൂരമായി.. എൻ്റെ അച്ഛൻ നോക്കാൻ ആരും കാണില്ല അത് കൊണ്ട് അച്ഛനെ കൊന്നു..ഈ കയ്യ് കൊണ്ട് തന്നെ വിഷം കൊടുത്ത് കൊന്നു.... അവിടെയും എന്നെ തോൽപ്പിച്ചത് ദൈവം ആണ്... "" ഈ തേടി വരവ് പ്രതീക്ഷിച്ചതാണ്... അതിന് മുൻപ് മരിക്കും എന്ന കരുതിയെ.. എന്നാലും അയാള് ചത്തു അത് മതി അവള് ചിരിച്ചു.. എന്നെ ഇല്ലാതാക്കിയവനെ കൊന്നു... അവൻ്റെ ഓരോ ഞെരമ്പും മുറിച്ച് കൊന്നു ..... അവനെ എന്നെ ആസ്വാദിച്ച് കൊതി തീർന്നില്ല പോലും പട്ടി മൈ..... പന്ന മോൻ.... അവൻ സുഖം ഞാൻ കൊടുത്തു.... അത്രയ്ക്കും മനോഹരമായ സുഖം ""അവള് പൊട്ടി ചിരിച്ചു വീണ്ടും ഓർമ്മകളിലേക്ക് പോയി .. റിസോർട്ടിലെ അതിഥിക്കളെ മാനേജ് ചെയ്യലായിരുന്നു എനിക്ക് ജോലി.. പക്ഷേ അന്ന് എന്നെ മുറിയിലെക്ക് വിളിച്ച് പുതിയ അതിഥിയേ പരിചയപെടുത്തിയശേഷം ജ്യൂസ്സ് നൽകിയപ്പോൾ ഞാൻ അറിഞ്ഞില്ല അതിൽ ബെൻസോ ഡസും... (Benzodiaze.... ) മദ്യവും കലർത്തിയ കാര്യം .. ഞാനൊരു ഉന്മാദത്തിൽ എത്തിയിരുന്നു... എൻ്റെ ഡ്രസ്സുകൾ അടർന്നു വീഴുമ്പോൾ ഞാൻ അയാൾക്ക് മുൻപിൽ ചിരിച്ച് നിന്നു ... എനിക്ക് നഷടമായത് എന്നെ ആയിരുന്നു.. വീണ്ടും അയാള് വിളിച്ചപ്പോൾ എനിക്ക് കൊല്ലണമെന്ന് തോന്നി പോയി ...എന്നെ പോലെ പല പെൺ കുട്ടികളും ആഗ്രഹിച്ചത് ഞാൻ ചെയ്തു... അല്ല എനിക്ക് വേണ്ടി .. ഭാര്യയും കുഞ്ഞും പോയപ്പോൾ കൂടെ കിടക്കാൻ വിളിച്ചവനെ ഞാൻ മനോഹരമായി കിടത്തി... എനിക്ക് വേണ്ടി .. അവൻ പറഞ്ഞിട്ടാണ് ഞാൻ ചെന്നത് .. എനിക്കായി അവൻ കാത്തിരിക്കുക ആയിരുന്നു....അവൻ ഒലിപ്പിച്ച് പറയാ കാളിന്ദി വരണം....ഞാൻ സുന്ദരി ആയിരിക്കുന്നു എന്ന്..... അയാളെ എന്നെ തലോടി പുഴു അരിക്കുന്നത് പോലെ ആയിരുന്നു പക്ഷേ നിന്ന് കൊടുത്ത്.... "ഞാൻ ജ്യൂസ് കൊണ്ട് വരാം ഇന്ന് പേടിക്കണ്ട ആ മരുന്നില്ല ആ മരുന്ന് ഇല്ലാതെ എനിക്ക് കാളിന്ദിയുടെ കൂടെ കിടക്കണം... "" അവനെ ഞാൻ കിടത്തി കൊടുത്ത്"""അവള് വീണ്ടും ചിരിച്ചു .... മുടികൾ കൂട്ടി പിടിച്ച് അലറി ചിരിച്ചു... അവൻ പോയ സമയം കൊണ്ട് ഞാൻ ബെൻസോ ഡയ്സിപിൻസ് (Benzodiazepines ) മദ്യത്തിൽ കലർത്തി ഒരു ഗ്ലാസ്സ് മദ്യവുമായി ഞാൻ അടുക്കളയിലേക്ക് ചെന്ന് അവൻ നേരെ സ്നേഹത്തോടെ അതിലുപരി കാമത്തോടെ അവന് വേണ്ടത് കൊടുത്ത് കൊണ്ട് അവനെ കൊണ്ട് കുടിപ്പിച്ചു .. അവൻ തലയ്ക്ക് പിടിച്ചു എന്നോട് അത് പെരുമാറാൻ തുടങ്ങി ഹാളിലേക്ക് കൊണ്ട് പോകുന്നതിൻ്റെ ഇടയ്ക്ക് എൻ്റെ ഡ്രസ്സ് ഒന്നു അവൻ്റെ കയ്യ് കൊണ്ട് കീറി .. അതായിരിക്കും നിങ്ങളെ എൻ്റെ അരികിൽ എത്തിച്ചത് വിട്ട് പോയി എടുക്കാൻ..... അവനെ താഴെ തള്ളിയിട്ട് പൂർണ്ണ നഗ്നനാക്കി .. .. അവൻ്റെ വികാരം ഒന്നു കാണേണ്ടതു തന്നെയാണ് പാവം അവൻ്റെ കയ്യും കാലും കെട്ടി വായയിൽ തുണി കുത്തി വച്ച് അവൻ്റെ സാധനം ഞാൻ അങ്ങ് മുറിച്ച് എടുക്കുമ്പോൾ അവൻ പുളഞ്ഞു.. ഞെരമ്പുകൾ മുറിച്ച് മാറ്റുമ്പോൾ ചോര തുള്ളികൾ വീഴുന്നത് കണ്ട് ഞാൻ ആസ്വാദിച്ചു അവനെ ഞാൻ കുളിപ്പിച്ച് കിടത്തി നല്ല അഴുകിയ മീൻ വെള്ളത്തിൽ .. എന്നെ തൊട്ടവൻ കൊടുക്കാൻ പറ്റിയ വലിയ ശിഷ അയാളെ എത്ര പെൺകുട്ടികളെ പീച്ചി ചീന്തിയെന്ന് അറിയോ.... അവർക്ക് വേണ്ടിയും... അല്ല ഇനി അവൻ്റെ മോളെ ചെയ്യില്ലെന്ന് ആര് കണ്ടു ... അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു പോലീസ് തേടി വരും അതിന് മുൻപ് അച്ഛനെ കൊല്ലണം സത്യം വാങ്ങിച്ച് പാവം.. ഞാനില്ലെങ്കിൽ അച്ഛനെ നോക്കാൻ ആരും കാണില്ല അത് എനിക്കറിയാം... മോൾ ജീവിക്കണം മോൾ ചെയ്താണ് ശെരിയെന്ന് അച്ഛൻ പറഞ്ഞിരുന്നു അത് മതി ഞാൻ ചെയ്താണ് ശെരിയെന്ന് എനിക്ക് വിശ്വസിക്കാൻ.. ഞാൻ വാക്ക് കൊടുത്തു ജീവിക്കും എന്ന് പക്ഷേ അത് കള്ളം ആയിരുന്നു ഞാനും അച്ഛൻ്റെ കൂടെ പോകാൻ തീരുമാനിച്ചു പക്ഷേ അച്ഛൻ അത് ആഗ്രഹിച്ചില്ല അത് കൊണ്ടാണ് ഞാൻ ഇന്ന് ജീവിക്കുന്നത്... ലോകം അറിഞ്ഞാലും എനിക്ക് അഭിമാനം ഒള്ളൂ... എന്നെ ഇല്ലാതെ ആക്കിയവനെ എൻ്റെ രീതിയിൽ കൊന്നു... അവള് വീണ്ടും ചിരിച്ചു.. അവസാനിച്ചു രചന - മഞ്ചാടി മുത്ത് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
കുഞ്ഞിനുവേണ്ടി സ്നേഹമയിയായ ഭാര്യയെ വിട്ടു കാമുകിയെ കല്യാണം കഴിച്ചപ്പോൾ ========== സൽ‍മ ബീവി രാവിലെ ആറുമണിക്ക് ഉണർന്നു. കിടന്ന കിടപ്പിൽ ഫാനിന്റെ കാറ്റിൽ ആടുന്ന കലണ്ടറിലേക്ക് നോക്കി. അതിലെ ഡേറ്റുകൾ നോക്കി വിരലിൽ കണക്കുകൂട്ടി. ഇന്നലെയാണ് തനിക്ക് മെൻഷട്രേഷൻ ആവേണ്ടത്.. അവളിൽ ചെറിയൊരു പുഞ്ചിരി പടർന്നു.. എങ്കിലും വലിയ പ്രതീക്ഷ ഒന്നുമില്ല.. അന്നത്തെ വീട്ടു ജോലിയൊക്കെ അവൾ ഉത്സാഹത്തോടെ ചെയ്തു. പിറ്റേന്നും രാവിലെ ഉണർന്നപ്പോൾ തനിക്ക് ഒന്നും സംഭവിക്കാത്തതുകൊണ്ട് അവൾക്ക് അത്ഭുതം ആയി.. ചെറിയൊരു പ്രതീക്ഷ അവളിൽ രൂപം കൊണ്ടു. പിറ്റേന്നും അങ്ങനെ തന്നെ... അഞ്ചു ദിവസമാണ് നീക്കം പോയിരിക്കുന്നത്..ഇത് ഇതെന്തായാലും ഗഫൂർക്കായോട് പറയണം.. അന്നത്തെ പ്രാതൽ കഴിക്കാൻ ഇരിക്കവേ ഭർത്താവ് ഗഫൂറിനോട് അവൾ നാണത്തോട് പറഞ്ഞു. ഗഫൂർക്കാ കുളി തെറ്റിയിട്ടുണ്ടെന്നാ തോന്നുന്നത് നാലഞ്ചു ദിവസമായി... ആണോ അൽഹംദുലില്ലാഹ്... പടച്ചോൻ കാത്തു. ഏതായാലും ഇന്ന് നീ കഠിനമായ ജോലി ഒന്നും ചെയ്യേണ്ട.. ഭക്ഷണത്തിന് ലളിതമായ എന്തെങ്കിലും ഉണ്ടാക്കിയാൽ മതി.. അല്ലെങ്കിൽ വേണ്ട നമുക്ക് പാർസൽ വരുത്തിക്കാം.. ഉം... അവൾ മൂളി.. അന്ന് അയാൾ അടുത്തുള്ള റസ്റ്റോറന്റിൽ വിളിച്ചു പറഞ്ഞു ഉച്ചയ്ക്കുള്ള ഫുഡ് ഒക്കെ വരുത്തിച്ചു. ഇരുവരും ഇരുന്ന് അത് സന്തോഷത്തോടെ കഴിച്ചു. വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും മക്കളാവാത്ത ആ ദമ്പതികൾക്ക് അതൊരു സന്തോഷ ദിനം ആയിരുന്നു.. രാത്രി ലഘു ഭക്ഷണം ഉണ്ടാക്കി കഴിച്ചവർ കിടന്നു.. ഗഫൂർക്കയുടെ നിരാശയൊക്കെ മാറി. ഇത്രയും കാലം കാണാത്ത ഒരു സ്നേഹവും കരുതലും ആണ് അയാളുടെ ഭാഗത്തുനിന്നും ഇന്ന് ഉണ്ടായത്. ഗഫൂർക്കയുടെ പ്രതീക്ഷക്കൊത്ത തനിക്ക് ഒരുപാട് കുട്ടികളുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷകരമാവുമായിരുന്നു തന്റെ ജീവിതം... ഏതായാലും തന്നെ പടച്ചവൻ അനുഗ്രഹിച്ചിരിക്കുന്നു എന്ന് തന്നെ അവൾക്ക് തോന്നി. ആ സന്തോഷത്തോടെ അവൾ ഉറങ്ങി. പിറ്റേന്ന് രാവിലെ കാലിനിടയിൽ അരിച്ചിറങ്ങുന്ന നനവോടെയാണ് അവൾ ഉണർന്നത്. അള്ളോ ചതിച്ചു.. ആ വില്ലൻ പതിവ് പോലെ നിരാശ പടർത്തി എത്തി... അവൾ ബെഡിൽ ചാടി എണീറ്റിരുന്നു. നിരാശ പൂണ്ട അവളുടെ കണ്ണിൽ നിന്നും കണ്ണീർ കണം വീണ് കവിളിലൂടെ താഴോട്ട് ഒഴുകി.. വിവരം ഗഫൂർക്ക അറിഞ്ഞപ്പോൾ അയാൾക്ക് അവളിലുണ്ടായ അവസാന പ്രതീക്ഷയും കത്തിയമർന്നു. ഒടുവിലത് കോപംമായി പുറത്തുവന്നു.. നിനക്ക് ആവില്ല സൽമാ... നീ എന്റെ ആഗ്രഹം പൂർത്തീകരിക്കാനായി വന്നവളല്ല.. ഈ കഴിഞ്ഞ അഞ്ചാറു വർഷം എന്തൊരു പ്രതീക്ഷയാണ് ഞാൻ നിന്നിൽ വച്ച് പുലർത്തിയത്.. നിനക്ക് എനിക്കൊരു സന്താനത്തെ തരാൻ ആയില്ല.. ഇനി ആവും എന്നും തോന്നുന്നില്ല. അതുകൊണ്ട് ഞാൻ ഇബ്നു സീനുവിനെ കെട്ടാൻ പോവുകയാണ്.. അവൾക്ക് അതിനു മറുത്തൊന്നു പറയാനായില്ല... അയാളുടെ അവകാശം ന്യായമാണ്.. ഒരു ജന്മത്തിൽ ഒരു സാന്താനം ഉണ്ടാവുക എന്നത് എവരുടെയും ആഗ്രഹമാണ്. അതുപോലെതന്നെ അവകാശവുമാണ്. തനിക്കത് സാധിച്ചു കൊടുക്കാൻ സാധിക്കുന്നില്ല. പിന്നെ എങ്ങനെ എതിർക്കും. എന്ത് ന്യായം പറഞ്ഞാണ് അയാളുടെ തടയുക.അവളുടെ മുന്നിൽ അതിനുള്ള ഉപാധികൾ ഒന്നും ഇല്ലല്ലോ.. ഇബുനു സീനു അയാളുടെ മുറപ്പെണ്ണാണ്.. അമ്മാവന്റെ മകൾ.. ചെറുപ്രായത്തിൽ ഇവർ തമ്മിൽ പ്രണയമായിരുന്നു. പക്ഷേ അന്ന് പ്രതാപിയായ അമ്മാവൻ നിർധനനായ മരുമകൻ ഗഫൂറിനു അവളെ കെട്ടിച്ചു നൽകിയില്ല. ദുബായിലെ അയാളുടെ സുഹൃത്തായ വലിയ കച്ചവടക്കാരൻ സാലിഹ് ഹാജിയുടെ കരീം എന്ന മകനെ കൊണ്ടായിരുന്നു ഇബ്നു സീനുവിനെ ഗംഭീരമായി കെട്ടിച്ച് അയച്ചത്. പക്ഷെ,വിവാഹശേഷവും ധൂർത്തനും തെമ്മാടിയുമായ കരീം ഭാര്യയായ ഇബ്നു സീനുവിനെ വകവയ്ക്കാതെ അയാളുടെ പൂർവ്വ പരിപാടികളിൽ മുഴുകി.. തന്റെ ഭർത്താവിന്റെ കഥകൾ ക്രമേണ അവളും മനസ്സിലാക്കി. മദ്യത്തിലും മധുരാസിയിലുമായി കഴിയുന്ന ഒരാളുടെ ഭാര്യയായി നിൽക്കാൻ ഇബ്നു സീനുവിനു എന്ന പെണ്ണിന് ആവില്ലായിരുന്നു.. തന്റെ വാപ്പ കാരണം തന്റെ പ്രണയം നശിച്ചു. ഗഫൂറിനെയും കെട്ടി സുഖമായി കഴിയേണ്ട പെണ്ണാണ്. അതുകൊണ്ടുതന്നെ അവൾ കരിമിന്റെ ദുർനടപടിയെ എതിർത്തു ബഹളം വെച്ച് അയാളോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നു.. വാപ്പയുടെ മുമ്പിൽ കരിമിന്റെ ദുഷ് ചെയ്തികളുടെ തെളിവുകൾ നിരത്തിയപ്പോൾ ആ വാപ്പ തകർന്നുപോയി. തന്റെ പിടിപ്പ് കേടു കാരണമാണ് അവളുടെ ഇഷ്ടത്തിന് കല്യാണം കഴിച്ചു കൊടുക്കാൻ പറ്റാതിരുന്നത്. അതുകൊണ്ടുതന്നെ അവളുടെ ഭാവി തകർന്നതിന്റെ ഉത്തരവാദിത്വം അയാൾക്ക് ഏറ്റെടുക്കേണ്ടി വന്നു.. തൽക്കാലം അയാൾ മകളെ വീട്ടിൽ താമസിപ്പിച്ച് സ്വാന്തനിപ്പിച്ചു.. പടച്ചവൻ ഒരു വഴി കാണിക്കാതിരിക്കില്ല അതുവരെ നീ ക്ഷമിക്കൂ.. നിനക്ക് ഇതിലും നല്ലൊരു ജീവിതം പടച്ചവൻ തരും. വാക്കുകൾ കൊണ്ട് അവൾക്ക് വേണ്ടുന്ന ആത്മവിശ്വാസവും നൽകി. അതനുസരിച്ച് അങ്ങനെ കഴിയുകയായിരുന്നു ഇബ്നു സീനുവിനെ വീണ്ടും കെട്ടിയാൽ കൊള്ളാമെന്ന് പൂർവ്വ കാമുകനായ ഗഫൂറിന്റെ മനസ്സിൽ ഒരാഗ്രഹം രൂപം കൊണ്ടാൽ അതിനെ എതിർത്തു പറയാൻ എങ്ങനെ സൽമാബീവിക്ക് ആകും... കാരണം താനൊരു മച്ചി.. ഒരു മച്ചിക്ക് ഒരു കുടുംബത്തിൽ എന്ത് വിലയാണ് ഉണ്ടാവുക.. ഇങ്ങനെ ഓരോന്നും ചിന്തിച്ച് സൽമാ ബീവി ആ വീട്ടിൽ ഓരോ ദിനവും ദുഃഖിച്ചിരിക്കുകയായിരുന്നു.. മാസങ്ങൾ കടന്നുപോയി. ഗഫൂറും ഇബുനു സീനുവും തമ്മിൽ ഇതിനിടെ വീണ്ടും പ്രണയ ബന്ധത്തിൽ ഏർപ്പെട്ടു. അവർ പലയിടത്തും കണ്ടുമുട്ടി. ഒരു ദിവസം ബെഡ്റൂമിൽ ഇരിക്കെ സൽമാബീവിയോട് ഗഫൂർ പറഞ്ഞു. സൽമാ ബീബി നമ്മൾ ഇങ്ങനെ ദുഃഖിച്ചിട്ട് കാര്യമില്ല. എനിക്കിനി ക്ഷമിക്കാൻ ആവില്ല..നാളെ ഞാൻ ഏതായാലും എന്റെ മുറപ്പെണ്ണായ ഇബ്നു സീനുവിനെ മിന്നു ചാർത്തി കൊണ്ടുവരികയാണ്. അതുവഴി നമ്മൾ വലിയ പണക്കാരാകും. കാരണം ഇബുനുസീനുവിന്റെ ഉപ്പ അതായത് എന്റെ അമ്മാവൻ കോടീശ്വരൻ ആണെന്ന് അറിയാമല്ലോ.. നമുക്ക് എന്തുവേണമെങ്കിലും ചെയ്തു തരാമെന്ന് പറഞ്ഞിരിക്കുകയാണ്.. നിനക്ക് ഇവിടെ രാജാത്തിയെ പോലെ കഴിയാം മുമ്പത്തെ ജീവിതത്തിൽ നിന്നും ഒരു കുറവും സംഭവിക്കില്ല.. മാത്രമല്ല എന്റെ കൈയിൽ വന്നു ചേരുന്ന പണമൊക്കെ നിനക്കും അവകാശപ്പെട്ടതാണ്. നിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമല്ലോ.. ഈ കാര്യത്തിന് നിന്റെ സമ്മതം കിട്ടിയാൽ എനിക്ക് സമാധാനം ഉണ്ടാകുമല്ലോ. എന്താ നിനക്ക് സമ്മതമല്ലേ.. കൺ കോണിൽ നിന്നും വന്ന കണ്ണുനീർ ഒരു കൈ കൊണ്ട് തുടച്ചു അവൾ സമ്മതം മൂളി. തുടർന്ന് ഗഫൂർ ഇബ്നു സീനുവിനെ നിക്കാഹ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു.. അപ്പോൾ ഇബുനു സീനുവിന്റെ കയ്യിലൊരു പൂച്ചക്കൂട്ടി ഉണ്ടായിരുന്നു. കയ്യിൽ പാലും പഴങ്ങളും നൽകി ഇബ്നുസീനുവിനെ സൽമാബീവി ഭർത്താവിന്റെ മണിയറയിലേക്ക് അയച്ചു. അവളുടെ കൂടെ ആ പൂച്ചക്കുട്ടിയും മണിയറയിൽ കയറി. ഭർത്താവ് ഗഫൂർ വന്നു വാതിലടച്ചു. ഒരു ദുഃഖത്തോടെ അവൾ നോക്കി നിന്നു. ഗഫൂറിന്റെ ചുണ്ടിൽ ഒരു പുച്ഛം തന്നോട് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അവൾ സ്വന്തം ബെഡ്റൂമിൽ കയറി കതകടച്ച് ബെഡിൽ കമിഴ്ന്നു കിടന്നു കരഞ്ഞു. ആദ്യരാത്രി ഗഫൂറിന് സന്തോഷമായി. തനിക്ക് ഇനി ഇബിനു സീനുവിൽ ഒരു സന്താനം എന്തായാലും പിറക്കും.. തന്റെ ആഗ്രഹങ്ങൾ ഒക്കെ പൂർത്തീകരിക്കാൻ പോവുകയാണ്. അയാൾ സ്നേഹത്തോടെ ഇബിനു സീനുവിനെ പൊതിഞ്ഞു കിടന്നു. പക്ഷേ അത്ഭുതം എന്ന് പറയട്ടെ.. ഒരാഴ്ച കഴിഞ്ഞപ്പോൾ സൽമാബീവിയാണ് ഓക്കാനിച്ചത്.. അവൾ ആ വീട്ടിലെ വേലക്കാരിയെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. ഡോക്ടർ പറഞ്ഞു നിങ്ങൾ ഗർഭിണി യാണ്. സൽമാബീവിക്ക് സന്തോഷമായി. അവൾ ഉടനെ വീട്ടിലേക്ക് വന്നു. ഇബ്നു സീനവുമായി മണിയറയിൽ സല്ലപിക്കുകയായിരുന്നു ഗഫൂർ അപ്പോൾ. വാതിലിന് മുട്ടുകേട്ട് അയാൾ തുറന്നു. താൻ ഗർഭിണിയാണ് എന്ന വാർത്ത സൽമാബീവി സന്തോഷത്തോടുകൂടി അയാളോട് പറഞ്ഞു. അത് കേട്ടതോടെ ഇബുനു സീനുവിനെ തഴുകിയിരുന്ന ഗഫൂർ പെട്ടെന്ന് ചാടി എണീറ്റ് സൽമാബീവിയെ അതിയായ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. അള്ളാ... സൽമാബീവിക്കും സന്തോഷമായി. ഇത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഗഫൂറിന് ഭാര്യമാരെക്കാൾ പ്രാധാന്യം മക്കൾ പിറക്കുന്നതിൽ ആണ്.. അതുകൊണ്ടുതന്നെയാണ് സൽമാബീവിയെ പോലെ ഒരു സുന്ദരിയെ തഴഞ്ഞു തന്നെ കെട്ടിയത്.. തന്നിൽ ഒരു സന്താനം പിറക്കുമെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. പക്ഷേ... ഇപ്പോൾ സൽമാബീവി വന്ന് പറഞ്ഞ വിവരം കേട്ടു അവൾ ഞെട്ടിത്തരിച്ചു.. അവൾ ഗർഭിണിയായിരിക്കുന്നു.. സൽമാബീവിയോട് ഈർഷ്യയും അസൂയയും തോന്നി. ഇനി ഗഫൂറിന്റെ സ്നേഹം മുഴുവൻ അവളോട് ആയിരിക്കും.. മക്കൾ പിറക്കുക എന്നതാണല്ലോ അയാളുടെ പ്രാന്തു... അന്ന് രാത്രി അയാൾ സൽമാ ബീവിയുടെ ബെഡ്റൂമിൽ അവളോടൊപ്പം ആയിരുന്നു കിടന്നത്. മറ്റെ മണിയറയിൽ നിന്നും ഇബ്നു സീനു ഉറങ്ങാതെ എത്ര ഫോൺ വിളിച്ചിട്ടും അയാൾ എടുത്തില്ല. പിറ്റേന്ന് രാത്രിയും അത് ആവർത്തിച്ചപ്പോൾ ഇബുനു സീനുവിന് കലി ഇളകി.. അവള് ആ ബെഡ്റൂമിലെ സകലതും വലിച്ചെറിഞ്ഞ് പൊട്ടിച്ചു തകർത്തു കളഞ്ഞു. ഇബ്നു സീനു തന്നോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്ന് ഗഫൂറിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവളെ മയപ്പെടുത്താൻ വേണ്ടി ചില രാത്രികളിലും പകൽ നേരങ്ങളിലും സമയം കിട്ടുമ്പോൾ ഗഫൂർ അവളെയും പരിഗണിച്ചു. ഇതിനിടെ ഇരട്ടി ഭാഗ്യമെന്നെ പറയേണ്ടൂ.. ഗഫൂറിന്റെ രണ്ടാം ഭാര്യ ഇബുനു സീനവും ഗർഭിണി ആയി.. അവൾ ആ വിവരം അയാളെ അറിയിച്ചു. ഇപ്പോൾ ഗഫൂർ അവളിലും തന്റെ സന്തോഷവും സ്നേഹവും ചൊരിയാൻ തുടങ്ങി. പക്ഷേ ഗഫൂറിന്റെ സ്നേഹം തനിക്കും തന്റെ കുട്ടിക്കും മാത്രം ലഭിക്കണം. പങ്കുവയ്ക്കാൻ താൻ തയ്യാറല്ല. ഗർഭിണി ആയി പകുതി സമാധാനം ആയെങ്കിലും അവളുടെ മനസ്സ് പൂർണമായും ശാന്തത യിലേക്ക് വന്നിട്ടില്ല. ഒടുവിൽ അവൾ ഒരു കാര്യം തീരുമാനിക്കുന്നു.. എങ്ങനെയെങ്കിലും സൽമ ബീവിയുടെ ഗർഭം ഇല്ലാണ്ടാക്കണം. അവളുടെ കുഞ്ഞ് ഈ ഭൂമിയിൽ പിറക്കരുത്. തന്റെ സന്താനത്തോട് മാത്രമായിരിക്കണം ഗഫൂർക്കയ്ക്ക് ഇഷ്ടം. അങ്ങനെ അവർ അതിനായി പല പദ്ധതികളും ആലോചിക്കുന്നു. ദിവസങ്ങൾ കഴിഞ്ഞുപോയി. ഗഫൂർ ഇരു ഭാര്യമാരെയും കൂട്ടി ഹോസ്പിറ്റലിൽ പോയി കാണിച്ചു കൊണ്ടുവരും. ഇരുവരുടെയും ഗർഭം വളരുകയാണ്. ഒരു ദിവസം ആ വീടിന്റെ മുകളിലുള്ള ടെറസിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുകയായിരുന്നു സൽമാ ബീവി. അവൾ ഇറങ്ങി വരാൻ സാധ്യതയുള്ള സ്റ്റെയർകെയ്സ് സ്റ്റപ്പുകളിൽ ഒക്കെ ഇബ്നു സീനു വെളിച്ചെണ്ണ ഒഴിച്ചു വെച്ചു. എന്നിട്ട് അതിന്റെ കാലി കവർ തന്റെ പൂച്ചകുട്ടിയെ ഏൽപ്പിച്ചു. ആ പൂച്ചക്കുട്ടി അതിന്റെ കവർ കടിച്ചെടുത്ത വീടിന്റെ പല ഭാഗങ്ങളിലും ഓടാൻ തുടങ്ങി. ഒടുവിൽ ടെറസിൽ വസ്ത്രം ഉണക്കാനിടുന്ന സൽമ ബീവിയുടെ അരികിലും എത്തി. ഇതെന്താ നിന്റെ കയ്യിൽ എണ്ണ പയ്ക്കറ്റ് ഇതിലെ എണ്ണയൊക്കെ എവിടെ പോയി.. അവൾ പൂച്ചക്കുട്ടിയോട് അങ്ങനെ ചോദിച്ചെങ്കിലും അത് വീണ്ടും കവറും കടിച്ചെടുത്ത് താഴോട്ട് പോയി. ബക്കറ്റുമായി സ്റ്റെയർകെയ്സ് ഇറങ്ങിവരുന്ന സൽമാബീവി എണ്ണയിൽ ചവിട്ടി വഴുതി. മലർന്നടിച്ചു പള്ളയും വയറും ഓരോ സ്റ്റെപ്പിലും തല്ലിത്തല്ലി താഴത്തോട്ടു വീണു. അവൾ ഉച്ചത്തിൽ നിലവിളിച്ചിരുന്നു. അത് കേട്ട് ഗഫൂർ ഓടി വന്നു.. സ്റ്റെയർകേസിന്‍റെ പടവുകൾക്ക് താഴെ പക്ഷേ രക്തത്തിൽ കുളിച്ച് നിൽക്കുന്ന സൽമാബീവിയെ കണ്ടപ്പോൾ ഗഫൂറിനെ കാര്യമൊന്നും പിടികിട്ടിയില്ല. സ്റ്റെയർകെയ്സ് നിന്നുള്ള വീഴ്ചയിൽ അപകടം പറ്റി. അവൾ പറഞ്ഞു. ഗഫൂർ ഉടനെ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു. ആ വീഴ്ചയിൽ അവൾക്ക് സന്താനം നഷ്ടപ്പെട്ടു. ഇതിന് തന്നെ ചതിച്ചതാണെന്ന് അവൾക്കറിയാം.. പക്ഷേ അടുക്കളയിൽ നിന്നും എണ്ണ പാക്കറ്റ് കടിച്ചെടുത്ത് പൂച്ച സ്റ്റെയർകേസിൽ ഒക്കെ എണ്ണ തൂവിയതുകൊണ്ട് അപകടം ഉണ്ടായി എന്നാണ് എല്ലാവരോടും പറഞ്ഞു പരത്തിയത്. സൽമാ ബീവി പിന്നെ തിരുത്താൻ ഒന്നും പോയില്ല. അപകടത്തിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയ സൽമാ ബീബി പിന്നെ ശാന്തതയോടെ ആ വീട്ടിൽ കഴിഞ്ഞുകൂടി.. ഇബുനു സീനുവിനു നാലാം മാസം ആയി.. ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ.. സൽമാ ബീവി വീണ്ടും ഗർഭിണിയായി. പക്ഷേ അവൾക്ക് വിവരം ഗഫൂറിനെ അറിയിക്കാൻ ധൈര്യമില്ല. ഗഫൂർ അറിഞ്ഞാൽ ഇബ്നു സീനുവും അറിയും. അതോടുകൂടി വീണ്ടും അതിനെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അവൾ ആരംഭിക്കും. അതുകൊണ്ടുതന്നെ കുറച്ചുനാൾ താൻ മാതൃ ഭവനത്തിൽ പോയി നിൽക്കുകയാണെന്ന് പറഞ്ഞ് അവൾ ഗഫൂറിന്റെ വീട്ടിൽ നിന്നും ഇറങ്ങി.. മകൾ വീട്ടിലെത്തിയപ്പോൾ സൽമാ ബീബിയുടെ മാതാപിതാക്കൾ അവളെ സന്തോഷപൂർവ്വം സ്വീകരിച്ചു. അവൾ തന്റെ വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ അറിയിച്ചപ്പോൾ അവർ മൂക്കത്ത് വിരൽ വച്ചു. ഇനി ഈ ഗർഭവും നശിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് കരുതിയത് കൊണ്ടാണ് അവിടെ നിൽക്കാത്തത് എന്ന് പറഞ്ഞു. സാരമില്ല ഇവിടെനിന്ന് നമുക്കിതിനെ പ്രസവിച്ചു വളർത്താം. അതിനുമുമ്പായി ഇന്ന് തന്നെ ഇതിന്റെ ഉത്തരവാദിയായ ഗഫൂറിനോട് ഈ കാര്യം പറയണം. അത് ആവശ്യമാണ്. സൽമ ബീവിയുടെ ബാപ്പ ഗഫൂറിനെ ഫോണിൽ വിളിച്ചു ഗഫൂറെ നീ ചെയ്തത് നന്ദി കേടാണ്.. എന്റെ മകൾ അല്പം വൈകി ഗർഭിണിയാകുന്നതുവരെ ക്ഷമിക്കാൻ നീ തയ്യാറാല്ലായിരുന്നു. അതിനുമുമ്പ് നീ ഒരുത്തിയെ കെട്ടിക്കൊണ്ടുവന്നു. എന്റെ മകളുടെ ഗർഭം അവളാണ് സ്റ്റെയർകേസിൽ എണ്ണ ഒഴിപ്പിച്ച് വീഴിച്ച് നശിപ്പിച്ചത്... ഇപ്പോൾ അവൾ ഗർഭിണിയാണ് ഇനിയും നിന്റെ വീട്ടിൽ നിന്ന് അവൾക്ക് അതിനെ പുലർത്താൻ സാധിക്കില്ല അതുകൊണ്ടാണ് അവൾ ഇവിടെ ഞങ്ങൾ മാതാപിതാക്കളുടെ സംരക്ഷണയിൽ തൽക്കാലം ജീവിക്കാൻ വേണ്ടി വന്നത്. നിനക്ക് നിന്റെ മുറപ്പെണ്ണ് ഉണ്ടല്ലോ.. അവളുടെ പ്രസവിക്കും അതിന്റെ കുട്ടിയെയും നോക്കി നീ കഴിഞ്ഞോ.. സൽ‍മബീവിയുടെ കുട്ടിയെ എന്തുചെയ്യണമെന്നും ഞങ്ങൾ തീരുമാനിക്കും. ഈ വിവരം നിന്നെ ഇന്ന് തന്നെ അറിയിക്കണം എന്നുണ്ടായിരുന്നു. ഫോണിലൂടെ ഇടിത്തിപ്പോലെ ഓരോ വാർത്തകൾ അറിഞ്ഞ ഗഫൂർ ഞെട്ടിപ്പോയി. തന്റെ കൂടെ നിൽക്കുന്ന മുറപ്പെണ്ണ് ഇബ്നു സീനു ഒരു വിഷജന്തുവാണ്. എന്ത് ക്രൂരതയാണ് അവൾ സൽമാ ബീവിയോടും തന്റെ കുഞ്ഞിനോടും ചെയ്തത്. അതിന് അവൾ ഒരു കരുണയും ഇല്ലാതെ നശിപ്പിച്ചു. അതിനുശേഷം വീണ്ടും വയറ്റിൽ ഉള്ളതിനേയും നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് സൽമാബീവിക്ക് ഇവിടെ നിന്നും പോയത്. തനിക്ക് അവളെ സംരക്ഷിക്കാൻ പറ്റില്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. സത്യത്തിൽ താൻ പൊട്ടനാണ് ഇബുനു സിനു ചെയ്തുകൂട്ടിയ കാര്യങ്ങൾ ഒന്നും അറിഞ്ഞതേ ഇല്ല.. ഇത്രയും ദുഷ്ടതയുള്ളവളുടെ കൂടെ എങ്ങനെ താൻ കഴിയും. ഏതായാലും അവൾ അവിടെ കഴിയട്ടെ എന്ന് മാത്രം പറഞ്ഞുകൊണ്ട് ഗഫൂർ ഫോണ് വെച്ചു. മാസങ്ങൾ കഴിയവേ ഇബുനു സീനു പ്രസവിച്ചു. അവളുടെ മനസ്സ് പോലെ തന്നെ ഒരു ചാപ്പിള്ളയായിരുന്നു അത്.. ആറ്റുനോറ്റു പ്രസവിച്ച തന്റെ സന്താനം അങ്ങനെ ആയതിൽ ഇബ്നു സീനു അതിയായി ദുഃഖിച്ചു. താൻ സൽമ ബീവിയോട് ചെയ്തുകൂട്ടിയ കൊടുംക്രൂരതയുടെയും നന്ദികേടിന്റെ ഫലം അള്ളാ തന്നതാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. കുറ്റബോധം കൊണ്ട് അവൾ നീറി. ഗഫൂറിന്റെ കൂടെയുള്ള ജീവിതം അവൾക്കു മടുത്തു. അല്പം സമാധാനത്തിനു വേണ്ടി അവൾ ഗഫൂറിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അറിഞ്ഞു. ദു സ്വഭാവത്തിന്റെ പേരിൽ താൻ ഉപേക്ഷിച്ച ആദ്യം ഭർത്താവ് കരീം തന്റെ എല്ലാ സ്വഭാവങ്ങളും വിട്ട് നല്ല ഒരു മനുഷ്യനായി വന്നിരുന്നു. ഉപ്പയോട് തന്റെ കാര്യം അന്വേഷിക്കുകയും ചെയ്തിരുന്നത്രെ.. സത്യാന്വേഷിയായ സൽമാൻ ബീവിയുടെ പ്രാർത്ഥനയും മറ്റും കൊണ്ട് ഇബുനു സീനുവിനു ഗഫൂറിനെ കൂടെ ഇനിയും തുടർന്നു ജീവിക്കാൻ സാധ്യമല്ലാത്ത വിധം മാനസികമായി ബുദ്ധിമുട്ട് നേരിട്ടു. ഇതിൽ നിന്നും മോചനം നേടാൻ അവൾ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അവൾ തന്റെ പഴയ ഭർത്താവു കരീമുമായി വീണ്ടും ഒരു ബന്ധം സ്ഥാപിച്ചു. ഇതൊന്നും അറിയാതെ ഗഫൂർ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ പോയി. ഇബുനു സീനവും അവളുടെ ബാപ്പയും അയാളെ ആട്ടിയിറക്കി. ഗഫൂർ ദുഃഖത്തോടെ വീട്ടിലേക്കും മടങ്ങി. രണ്ടു ഭാര്യയും മൂന്ന് കുട്ടികളും നഷ്ടപ്പെട്ട അയാൾ തന്റെ ദുർവിധി ഓർത്തു കരഞ്ഞു. അയാൾ ഒരു ഭ്രാന്തനെപ്പോലെ ആ വീട്ടിൽ കഴിഞ്ഞുകൂടി. സൽമാബീവിയും കുഞ്ഞുമില്ലാതെ തനിക്കൊരു നിമിഷം പോലും കഴിയാൻ പറ്റില്ലെന്ന് സത്യം അയാൾ തിരിച്ചറിഞ്ഞു. സ്നേഹമയിയായ തന്റെ ഭാര്യയോടു ത്താൻ അധർമ്മം ചെയ്തു. അവളോട് എങ്ങനെയും പൊരുത്തപ്പെടണം. ആ കാൽക്കൽ വീണു മാപ്പ് ചോദിക്കണം. അയാളുടെ മനസ്സ് ഇടയ്ക്കിടെ അങ്ങനെ പറഞ്ഞു. ഇതിനിടെ സൽമാ ബീബി അവളുടെ തറവാട്ടിൽ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.. സൽ‍മ ബീവിയും അവളുടെ മാതാപിതാക്കളും അതിനെ ലാളിച്ച് സ്നേഹിച്ച് വളർത്തി. വിവരം ഗഫൂർ അറിഞ്ഞു. തന്റെ ചെയ്തികളെ ചോദ്യം ചെയ്യും എന്ന പേടിയോടെ അയാൾ സൽമാ ബീവിയുടെ ഭവനത്തിലേക്ക് പോയി. അവിടെയെത്തിയ അയാൾ തനിക്ക് തെറ്റ് പറ്റിപ്പോയി എന്നും തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞു സൽമബീബിയോടും കുഞ്ഞിനോടും മാപ്പ് ചോദിച്ചു കരഞ്ഞു. അതുകണ്ട് സൽമാബീവിയുടെ മാതാപിതാക്കളും ഗഫൂറിനോട് ബഹളം വച്ചു. ഒടുവിൽ അയാൾ കരഞ്ഞുകൊണ്ട് അവരുടെയും കാല് പിടിക്കാൻ പോയപ്പോൾ സൽമാബീവി തടഞ്ഞു. ശരി ഞാൻ വരാം. മര്യാദയ്ക്ക് ജീവിക്കുമെന്ന് എന്റെ മാതാപിതാക്കൾക്ക് വാക്ക് കൊടുക്കു..ഗഫൂർക്കാ.. അവൾ നിർദ്ദേശിച്ചത് അനുസരിച്ച് അയാൾ അവരോട് മാപ്പ് പറഞ്ഞു അവർക്ക് ഇനി ഒരിക്കലും സൽമാബീവിയെയും കുഞ്ഞിനെയും ദുഃഖിപ്പിക്കില്ല എന്ന വാക്ക് കൊടുത്തു. തുടർന്ന് ആ മാതാപിതാക്കൾ സൽമാബീവിയും കുഞ്ഞിനെയും ഗഫൂറിന്റെ കൂടെ അയക്കുകയായിരുന്നു.ൽ #family #emotional #malayalam #trending #rklarder #📔 കഥ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
ചേട്ടാ... ഒരു സവാരി പോകണം ഓട്ടോറിക്ഷയുടെ ബാക്ക് സീറ്റിൽ ചാരികിടന്ന് മൊബൈൽ കണ്ട് കൊണ്ടിരുന്ന ദിനേശൻ, ആ പെൺകുട്ടി പറഞ്ഞത് കേട്ട് അവിടെ നിന്നിറങ്ങി മുൻസീറ്റിലേക്ക് വന്നിരുന്നു. എങ്ങോട്ടാ മോളേ പോകേണ്ടത്? കടൽപ്പാലത്തിലേക്ക് ങ്ഹേ, ഈ പാതിരാത്രിയിലോ ? അവിടെയിപ്പോൾ ആരുമുണ്ടാവില്ല മോളേ.. സാധാരണ വൈകുന്നേരം ആറേഴ് മണി വരെയെ, ആളുകൾ അവിടെ നില്ക്കാറുള്ളു ,ആ പാലത്തിൻ്റെ അങ്ങേ അറ്റത്ത് നിന്ന് ,സൺ സെറ്റ് കാണാൻ നല്ല രസമാണ് അതൊന്നും സാരമില്ല, ചേട്ടൻ എന്നെ അവിടെ കൊണ്ട് വിട്ടാൽ മതി അവൾ കടുപ്പിച്ച് പറഞ്ഞത് കേട്ട് ,ദിനേശൻ റിയർവ്യൂ മീറ്റിലൂടെ അവളുടെ മുഖത്തേയ്ക്ക് നോക്കി. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ, അവളുടെ മുഖം വലിഞ്ഞ് മുറുകിയിരിക്കുന്നയാൾ ശ്രദ്ധിച്ചു. അല്ല, മോള് തനിച്ചേയുള്ളോ ?അതോ ഫ്രണ്ട്സ് ആരെങ്കിലും അവിടെ വന്ന് നില്പുണ്ടോ? നിങ്ങളെന്തിനാ അതൊക്കെ അറിയുന്നത്? സവാരി പോകുന്ന യാത്രക്കാരൊക്കെ, നിങ്ങളോട് വിശേഷങ്ങൾ പറയണമെന്ന് നിർബന്ധം വല്ലതുമുണ്ടോ? അപ്രതീക്ഷിതമായ അവളുടെ മറുപടി, അയാളെ സ്തബ്ധനാക്കി. സോറി മോളേ.. എനിക്കും നിന്നെ പോലൊരു മോളുണ്ട് ,ഒറ്റയ്ക്കൊരു പെൺകുട്ടി, ഈ അസമയത്ത് ആളൊഴിഞ്ഞ കടൽപാലത്തിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ, ഒരച്ഛൻ്റെ ഉത്ക്കണ്ഠ കൊണ്ടാണ്, ഞാൻ മോളോട് അങ്ങനെ ചോദിച്ചത് ,ജീവിതം മടുത്ത പലരും എടുത്ത്ചാടി ആത്മഹത്യ ചെയ്യാറുള്ള സ്ഥലമായത് കൊണ്ട് , ഇരുട്ട് വീണ് കഴിഞ്ഞാൽ പിന്നെ , ആണുങ്ങൾ പോലും ആ വഴിക്ക് പോകാറില്ല ,മോള് പറഞ്ഞത് പോലെ ,ഒരു ഓട്ടോ ഡ്രൈവർ, സവാരി പോകുന്നവരുടെ ഡിറ്റൈൽസ് അറിയുന്നതെന്തിനാ? അവർ കൂലി തരുന്നുണ്ടോന്ന് മാത്രം നോക്കിയാൽ പോരെ? സോറി അങ്കിൾ... ഞാൻ സങ്കടം ഉള്ളിലുള്ളത് കൊണ്ട് ,പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞ് പോയതാണ് അത് കേട്ട്, ദിനേശൻ്റെ ഉള്ളിലൊരു വെള്ളിടി വെട്ടി . അപ്പോൾ ,ഈ കുട്ടിയും ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിൽ തന്നെയാണല്ലോ ഈശ്വരാ .. അതിന് കാരണം മറ്റൊന്നുമായിരിക്കില്ല, പ്രേമനൈരാശ്യം തന്നെ, അയാൾ ഊഹിച്ചു . അല്ല, മോളെന്തിനാ ആത്മഹത്യ ചെയ്യുന്നത്? ആരെങ്കിലും തേച്ചിട്ട് പോയി കാണും അല്ലേ? രണ്ടും കല്പിച്ചയാൾ അവളോടങ്ങനെ ചോദിച്ചപ്പോൾ, അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിപ്പോയി. തൻ്റെ ഉദ്ദേശ്യം അയാൾക്ക് മനസ്സിലായെന്ന് അവൾക്ക് ബോധ്യമായി . മോള് പേടിക്കണ്ട കെട്ടോ, ഒരാൾ മരിക്കാൻ തീരുമാനിച്ചാൽ, അയാളെ ആർക്കും പിന്തിരിപ്പിക്കാനാവില്ലന്ന് എനിക്കറിയാം ,ഞാനിപ്പോൾ മോളെ അങ്ങോട്ട് കൊണ്ട് പോയില്ലെങ്കിലും, മറ്റേതെങ്കിലും വിധേന മോൾ ലക്ഷ്യത്തിലെത്തിയിരിക്കുമെന്നും എനിക്കറിയാം, പിന്നെ ഒരു കൗതുകം കൊണ്ട് ചോദിച്ചെന്നേയുള്ളു ,രണ്ട്മൂന്ന് ദിവസം കഴിയുമ്പോൾ, ഏതെങ്കിലുമൊരു കരയിൽ, മോളുടെ ഡെഡ് ബോഡി അടിഞ്ഞിട്ടുണ്ടെന്ന വാർത്ത കേൾക്കുമ്പോൾ ,മോള് മരിച്ചതിന് തക്കതായ കാരണമുള്ളത് കൊണ്ടായിരുന്നെന്ന്, എനിക്ക് തന്നെ സ്വയം സമാധാനിക്കാമല്ലോ എന്ന് കരുതിയാ ഞാൻ ചോദിച്ചത് താൻ മരിക്കാൻ പോകുവാണെന്നിഞ്ഞിട്ടും , അയാൾ വളരെ ലാഘവത്തോടെ സംസാരിക്കുന്നത് കേട്ട് ,അവൾക്ക് അത്ഭുതം തോന്നി. അങ്കിള് പറഞ്ഞത് ശരിയാ , ഞാൻ മരിക്കാൻ തന്നെ പോകുവാ ,അങ്കിളുദ്ദേശിച്ചത് പോലെ , ജീവന് തുല്യം സ്നേഹിച്ചയാൾ, എന്നെ ചതിച്ച് മറ്റൊരുവളെ വിവാഹം കഴിച്ചു, അതറിഞ്ഞപ്പോൾ, എനിക്ക് സഹിക്കാൻ കഴിയുന്നില്ല, അത് കൊണ്ടാണ് ഞാനിങ്ങനെയൊരു തീരുമാനമെടുത്തത് ഓഹ് അത് ശരി ,മോൾക്ക് വീട്ടിലാരൊക്കെയുണ്ട് ? അച്ഛനും ,അമ്മയും, ഒരനുജത്തിയും ഓകെ, ഈ പറയുന്നയാളുമായി മോൾക്ക് എത്ര നാളത്തെ ബന്ധമുണ്ട് ? മൂന്ന് മാസം മുമ്പ് ഞങ്ങൾ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടതാണ് ,ഒടുവിലത് ഒരിക്കലും പിരിയാൻ പറ്റാത്ത വിധത്തിലുള്ള ബന്ധമായി, ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു, ഞാനത് വീട്ടിലവതരിച്ചപ്പോൾ, അച്ഛനും അമ്മയും എതിർത്തെങ്കിലും, പിന്നീടവർ എൻ്റെ നിർബന്ധത്തിന് വഴങ്ങിയതായിരുന്നു ,പക്ഷേ അവൻ്റെ അമ്മ, വലിയ സ്ത്രീധനം ചോദിച്ചപ്പോൾ, എൻ്റെ അച്ഛനത് കൊടുക്കാൻ വിസമ്മതിച്ചു ,ആ ഒറ്റ കാരണം കൊണ്ടാണ്, അവൻ വേറെ വിവാഹം കഴിച്ചത് ,എൻ്റെ അമ്മയും അച്ഛനും ശ്രമിച്ചിരുന്നെങ്കിൽ, അവൻ്റെ വീട്ടുകാർ ചോദിച്ച സ്ത്രീധനം നല്കി ,എൻ്റെ വിവാഹം നടത്താമായിരുന്നില്ലേ? അപ്പോൾ അവന് മാത്രമല്ല ,എൻ്റെ പേരൻ്റ്സിനും എന്നോട് തീരെ സ്നേഹമില്ല, അത് കൊണ്ടല്ലേ അങ്കിൾ?അവരാരും എൻ്റെ സ്നേഹത്തിന് വില കല്പിക്കാഞ്ഞത്? ശരിയാ മോളേ .. നിന്നോടവന് ആത്മാർത്ഥമായ സ്നേഹമുണ്ടായിരുന്നെങ്കിൽ സ്ത്രീധനം ചോദിച്ച അമ്മയുടെ വാക്ക് കേൾക്കാതെ നിന്നെയവൻ എത് വിധേനയും സ്വന്തമാക്കിയേനെ, അപ്പോൾ അവന് നിന്നോടായിരുന്നില്ല, നിൻ്റെ സ്വത്തിനോടായിരുന്നു ഇഷ്ടം എന്ന് നിനക്ക് മനസ്സിലായില്ലേ? അത് കൊണ്ട് അവനെ തോല്പിക്കാൻ നീ ജീവനൊടുക്കുന്നതിലർത്ഥമില്ല, കാരണം , നിൻ്റെ മരണം അവനെ ഒരിക്കലും വേദനിപ്പിക്കാൻ പോകുന്നില്ല, പക്ഷേ ഞാനതല്ല ചിന്തിക്കുന്നത്, നിങ്ങളുടെ വിവാഹത്തിന് ആദ്യം സമ്മതിച്ച അച്ഛൻ, സ്വത്ത് കൊടുക്കേണ്ടി വരുമെന്നായപ്പോൾ ,പതിയെ അതിൽ നിന്ന് പിന്മാറി, സ്നേഹമുള്ള അച്ഛനായിരുന്നെങ്കിൽ, തൻ്റെ കുടുംബം വിറ്റിട്ടാണെങ്കിലും, സ്വന്തം മകളെ അവൾക്കിഷ്ടപ്പെട്ട പയ്യനെ കൊണ്ട്തന്നെ വിവാഹം കഴിപ്പിച്ചേനെ? അങ്കിളെന്താ ഉദ്ദേശിക്കുന്നത്? അത് പിന്നെ മോളേ ... എനിക്ക് തോന്നുന്നത് നീയവരുടെ സ്വന്തം മോളല്ലെന്നാണ് ,നിനക്കൊരു അനുജത്തി ഉണ്ടെന്ന് പറഞ്ഞില്ലേ?അതായിരിക്കും അവരുടെ സ്വന്തം മകൾ ,നിന്നെയവർ ദത്തെടുത്തതായിരിക്കും, നീ ആരുടെയെങ്കിലും കൂടെ പോകുകയാണെങ്കിൽ, അവരുടെ സ്വന്തം മകൾക്ക് ,സ്വത്തുക്കളെല്ലാം കൊടുക്കാമെന്ന് കരുതി കാണും, അത് കൊണ്ട്, അവരും നീ മരിച്ചാൽ സന്തോഷിക്കുകയേ ഉള്ളു നോ... അവൾ അലറുകയായിരുന്നു. ഇല്ല ,ഞാനവരുടെ സ്വന്തം മകള് തന്നെയാണ് ,അനുജത്തിയെക്കാൾ അവരെന്നെയാണ് കൂടുതൽ സ്നേഹിച്ചത്, എനിക്കാണവർ ആവശ്യപ്പെടുന്നതെന്തും വാങ്ങിത്തന്നിരുന്നത്, ഞാനുപയോഗിച്ച് പഴകിയത് മാത്രമാണ്, എപ്പോഴും എൻ്റെ അനുജത്തിക്ക് കൊടുത്തിരുന്നത്, അച്ഛൻ്റെയും, അമ്മയുടെയും കല്യാണം കഴിഞ്ഞ്, ഏറെ നാളുകൾക്ക് ശേഷം, ഞാൻ ആറ്റുനോറ്റുണ്ടായതാണെന്ന് പറഞ്ഞ് ,ഇപ്പോഴും അവരെന്നെ താലോലിക്കാറുണ്ട്, എനിക്കെപ്പോഴും അമ്മ ,ആഹാരം വാരിത്തരുമ്പോൾ, അനുജത്തിക്ക് കുശുമ്പ് തോന്നാറുണ്ട്, ഞാൻ വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വരാൻ അല്പം വൈകിയാൽ, അച്ഛൻ എന്നെയും തിരക്കി ഇറങ്ങും , പാവം അച്ഛനും, അമ്മയും ,ഇപ്പോൾ എന്നെ കാണാതെ ,നാട് മുഴുക്കെ അന്വേഷിച്ച് നടക്കുവായിരിക്കും ങ്ഹാ, എങ്കിൽ അവര് കുറച്ച് വേദനിക്കട്ടെ ,ദാ പാലമെത്തി, മോള് പോയി വേഗം ആത്മഹത്യ ചെയ്തോളു, മകളുടെ ആഗ്രഹം സാധിച്ച് കൊടുക്കാത്ത അച്ഛനും ,അമ്മയും നിൻ്റെ മരണവാർത്തയറിഞ്ഞ് നീറി നീറി ചാവണം ഇല്ല, എനിക്കവരെ വേദനിപ്പിക്കാനാവില്ല, അങ്കിള് വണ്ടി തിരിച്ച് വിടു, എനിക്കെൻ്റെ വീട്ടിൽ പോകണം ,ഞാൻ ചെല്ലാൻ താമസിക്കുന്തോറും, അവർ തളർന്ന്പോകും അത് കേട്ട ദിനേശന്, അപ്പാഴാണ് ശ്വാസം നേരെ വീണത് ,ചില കാര്യങ്ങൾ ചിലരോട് നേരെ ചൊവ്വെ പറഞ്ഞാൽ, അവർക്കത് മനസ്സിലാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്, അയാൾ അങ്ങനൊരു കുറുക്ക് വഴി തേടിയത് . പിന്നെ ഒട്ടും വൈകാതെ, ആ പെൺകുട്ടി പറഞ്ഞ സ്ഥലത്തേക്ക് അയാൾ ഓട്ടേറിക്ഷ പറത്തി വിട്ടു. രചന സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ ) #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📔 കഥ