Aami
ShareChat
click to see wallet page
@318232089
318232089
Aami
@318232089
ഷെയര്‍ചാറ്റ് പൊളിച്ചു
#🤩 എന്റെ ആദ്യ പോസ്റ്റ് #💞 പ്രണയകഥകൾ #📙 നോവൽ #🧟 പ്രേതകഥകൾ! Part-1 (ഇത് വെറും ഒര് fantasy സ്റ്റോറി ആണ് ഇതിലെ കഥയും കഥാപാത്രങ്ങളും സ്ഥലവും തികച്ചും യാദൃച്ഛിക മാണ്‌) "ദേ ഇതാണ് ബ്രഹ്മപൂരം കൊട്ടാരം. ആ കൊട്ടാരത്തിന്റെ പേരിലാണ് അവിടെത്തെ ഗ്രാമം അറിയപ്പെടുന്നത്. ഇപ്പോഴും അവിടെ രാജ ഭരണം ആണ്. ചെങ്കോലും കീരിടവും ഇല്ലന്നെ ഉള്ളു ഇവിടെത്തെ ജനങ്ങക്ക്‌ കൊട്ടാരത്തിൽ ഉള്ളവർ എല്ലാം ദൈവത്തെ പോലെ യാണ്. ഇപ്പോൾ കൊട്ടാരത്തിൽ ആരും താമസിക്കാറില്ല പല വര്ഷങ്ങളായി പൂട്ടി കിടക്കുവാണ്. ആ കൊട്ടാരത്തിനടുത്തിന് ചുറ്റും കാടാണ്. കൊട്ടാരവും കാടും ഒക്കെ കഴിഞ്ഞ് അവിടെ ഒര് തറവാട് ഉണ്ട് ഇലഞ്ഞിമറ്റം കൊട്ടാരത്തിലെ പിൻ തലമുറകൾ ഇപ്പോൾ അവിടെ യാണ് താമസിക്കുന്നത്.പകൽ അവിടം ശാന്തമാണ്‌. എന്നാൽ പകലിനെ കീറി മുറിച്ച് വരുന്ന രാത്രി ഭയാനകമാണ്.അവിടത്തെ ഗ്രാമവാസികൾ രാത്രികളിൽ പുറത്ത് ഇറങ്ങാൻ പാടില്ല അത് അവിടെത്തെ നിയമം മാണ്.ഈ നിയമം തെറ്റിച്ച് ആരെങ്കിലും പുറത്ത് ഇറങ്ങിയാൽ ഇറങ്ങിയവർ പിറ്റേന്ന് പകൽ കാണേണ്ടി വരില്ല. 'മരണം' അവർക്ക് ദൂർ മരണം സംഭവിക്കും.അവിടെ നടക്കുന്ന നിഗൂഢതകളെ കുറിച്ച് ഇന്നേവരെ പുറം ലോകം അറിഞ്ഞിട്ടില്ല അറിഞ്ഞിട്ടില്ല എന്നല്ല അറിയിക്കില്ല എന്നതാണ് സത്യം". "ആര്"? "എന്തിന് വേണ്ടി"? "എന്താണ് ബ്രഹ്മപൂരത്തെ നിഗൂഢത"? "പണ്ട് മുത്തശ്ശി കഥകളിൽ മാത്രം കേൾക്കുന്ന ഈ സ്റ്റോറി എന്ത് കൊണ്ട് യാഥാർഥ്യം തേടി പൊക്കൂടാ". "ലൈറ്റ് ഓൺ" "നമ്മുടെ പുതിയ പ്രൊജക്റ്റ് വർക്ക്‌ ഇതാണ്. നമ്മുടെ ചാനലിലെ 24th anniversary വരുവാണ്. അന്ന് ഈ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്യണം." "ആരാണ് ഈ പ്രൊജക്റ്റ്‌ ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നത്." "സോറി സാർ ഈ സ്ഥലത്തെ കുറിച്ച് അറിയാൻ മുന്നിട്ടിറങ്ങിയവർ ആരും തന്നെ ഇന്ന് ജീവനോടെ ഇല്ല. Q tv report ശ്യാം ക്യാമറ മാൻ അതുൽ അവർക്ക് എന്ത് സംഭവിച്ചു എന്ന് ഇന്നും ചുരുളഴിയാത്ത രഹസ്യം ആണ് സാർ". "Ok നിങ്ങൾക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ ശിശിര ഏൽപ്പിക്കാം. നിന്നോടൊക്കെ വായിട്ടലച്ചത് വെറുതെ ആയി എന്റെ ചാനൽ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിൽ നല്ലൊരു പങ്ക് ശിശിരക്കുണ്ട്. Ok നിങ്ങൾ എല്ലാവരും അവരവരുടെ ടാർഗറ്റ് കംപ്ലീറ്റ് ആക്കിയാൽ മതി മീറ്റിംഗ് is over". --------------------------------------------- "Hello"..... "അജു അങ്കിൾ വിളിച്ചിരുന്നു ഒര് പുതിയ പ്രൊജക്റ്റ്‌ ഉണ്ട് നാളെ നേരത്തെ വരാൻ പറഞ്ഞ്". "ഓക്കേ". "ഡീ വൈകിട്ട് എന്താ പരുപാടി ഒന്ന് പുറത്ത് പോയാലോ ഒര് ചിന്ന ഷോപ്പിംഗ്". "ഷോപ്പിംഗ് ആണോ അതോ നിന്റെ കാമുകിയുമായി ചുറ്റാൻ ആണോ". "രണ്ടും". "എന്നാ മോനെ ഒറ്റയ്ക്ക് പൊക്കോ എനിക്ക് വയ്യ പോസ്റ്റ്‌ ആകാൻ". " ഡീ അന്നത്തെ സംഭവത്തിന്‌ ശേഷം അവൾ എന്നോട് മിണ്ടിട്ടില്ല . അത് ഒന്ന് പരിഹരിക്കന നിനക്ക് പോസ്റ്റ്‌ ആവേണ്ടി വരില്ല. " "അന്നത്തെ സംഭവത്തിന്‌ കാരണക്കാരി ആയത് ഞാൻ ആയത് കൊണ്ട് ഞാൻ വരാം ". (വൈകുന്നേരം ) "ഡാ... അജു നീ എവിടാ ഇപ്പൊ വരാന്ന് പറഞ്ഞിട്ട് മണിക്കൂർ മൂന്നായി ഇതല്ലെടാ തെണ്ടി ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്". "ഡീ പ്ലീസ് ഒര് 5മിനിറ്റ് ഞാൻ വരാം നീ ആ മാളിൽ അല്ലെ നിനക്ക് എന്തെങ്കിലും ഷോപ്പിംഗ് ഉണ്ടെങ്കിൽ പോയിട്ട് വാ അപ്പോഴേക്ക് ഞാൻ ഇവളെ കൊണ്ടാക്കിട്ട് വരാം പ്ലീസ്". "ഞാൻ പോകുവാ ഇപ്പൊ തന്നെ ഒരുപാട് വൈകി നീ അവളുടെ സ്കൂട്ടിയിൽ അങ്ങ് വന്നേക്ക്". അവൻ പറയാൻ വന്നത് കേൾക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ വെച്ച് നേരെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.തന്നെ പിന്തുടരുന്ന രണ്ട് കണ്ണുകളെ കാണാതെ. "കൊരങ്ങൻ ഇത്‌ അവന്റെ സ്ഥിരം പണിയാണ് ഇങ് മിണ്ടാൻ വരട്ടെ കാണിച്ച് കൊടുക്കാം തെണ്ടി". ഓരോന്ന് പറഞ്ഞ് അജുവിനെയും തെറി വിളിച്ച് അവൾ ലിഫ്റ്റിലേക്ക് കയറി. അപ്പോഴാണ് അവൾ ഒര് കാര്യം ശ്രദ്ധിക്കുന്നത് ലിഫ്റ്റിന് അടുത്തുള്ള ഫ്ലോറിൽ ആരും തന്നെ ഉണ്ടായിരുന്നില്ല അത് മാത്രമല്ല ആ ഫ്ലോറിലെ ലൈറ്റ് ഫുൾ മിന്നി മിന്നി കത്തുന്നു പിന്നെ ലിഫ്റ്റിൽ അവളല്ലാതെ മറ്റാരും ഇല്ലായിരുന്നു. അവൾക്ക് ചെറുതായിട്ട് ഭയം തോന്നി. എന്തെന്നില്ലാതെ അവളുടെ ഹൃദയം ക്രമാതീതമായി മിടിച്ചു.അപ്പോഴാണ് ഫോണിലേക്ക്‌ ഒര് മെസ്സേജ് വന്നത്. അങ്കിൾ ആണ് പുതിയ പ്രൊജക്റ്റിന്റെ ഫോട്ടോ ആണ്. പഴമ വിളിച്ചോതുന്ന ഒര് തറവാട്. പിന്നെ ഒര് കോട്ട. പിന്നെ സ്ഥലപ്പേര് ബ്രഹ്മപുരം. പെട്ടന്ന് ലിഫ്റ്റ് ഓപ്പൺ ആയത് ഒരാൾ ലിഫ്റ്റിൽ കയറി.ശിശിര ഫോണിൽ ഫോട്ടോ നോക്കി നിന്നത് കൊണ്ട് അവൾ അത് ശ്രദ്ധിച്ചില്ല. അവൾക്ക് ഹൃദയം ഇപ്പോൾ പൊട്ടുന്നത് പോലെ തോന്നി. തന്നെ ആരോ നോക്കുന്നതുപോലെ തോന്നി ശിശിര അങ്ങോട്ടൊക്കെ നോക്കി രണ്ടു പൂച്ച കണ്ണുകൾ തന്നെ നോക്കുന്നത് കണ്ടു. അവൾ അയാളെ മൊത്തത്തിൽ ഒന്ന് നോക്കി എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്ന സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ. മറ്റെവിടെയും തോന്നാത്ത ഒരു പ്രത്യേകത അയാളുടെ കണ്ണുകളിൽ അവൾ കണ്ടു. എവിടെയോ കണ്ടു മറന്ന കണ്ണുകൾ അവൾ അത് ആലോചിച്ചു കൊണ്ടിരിന്നു അപ്പോഴേക്കും ലിഫ്റ്റ് ഓപ്പൺ ആയി അവൻ അവളെ ഒന്ന് നോക്കി ലിറ്റിൽ നിന്ന് പുറത്തേക്കിറങ്ങി അവൻ ലിഫ്റ്റിൽ നിന്ന് പോയതിനുശേഷം അവളുടെ പിൻ കഴുത്തിൽ എന്തോ സംഭവിക്കുന്നത് പോലെ തോന്നി. അവളുടെ പിൻ കഴുത്തിൽ സൂര്യന്റെ ചിഹ്നത്തിൽ ഒര് മെറൂൺ കളർ ടാറ്റു തെളിഞ്ഞു വന്നു ഇതൊന്നും അറിയാതെ അവൾ ലിഫ്റ്റ് ഇറങ്ങി സമയം ഒരുപാട് അതിക്രമിച്ചിരുന്നു. ലിറ്റിൽ നിന്നിറങ്ങിയവൾ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു അപ്പോഴാണ് അവിടെ നിന്ന് ആരോ അലറി വിളിക്കുന്നതും വെടി ഒച്ചയും കേൾക്കുന്നുണ്ട്. അവൾ അവിടെ ചുറ്റും നോക്കി. രണ്ട് മൂന്ന് വണ്ടികൾ മാത്രമേ ഉള്ളു അത് അവളെ അത്ഭുതപ്പെടുത്തി. അവൾ ചുറ്റും നോക്കി അടച്ചിട്ടിരിക്കുന്ന ഒരു സ്റ്റോറൂമിലേക്ക് അവളുടെ കണ്ണുകൾ ഉടക്കി. അവൾ അതിന് അടുത്തേക്ക് പോയി നോക്കി ഡോർ ലോക്കാണ് കാത് ഡോറിലേക്ക് ചേർത്തുവച്ച് നോക്കി അതിനകത്ത് നിന്നാണ് ശബ്ദം കേൾക്കുന്നത് എന്ന് അവൾക്ക്‌ മനസിലായി സ്റ്റോറൂമിന്റെ പുറകുവശത്ത് പോയി നോക്കി അവിടത്തെ ഒരു തുറന്നുകിടക്കുന്ന ജനല് വഴി അവൾ ആ കാഴ്ച കണ്ടു. എന്തെന്നില്ലാത്ത അവളുടെ ഹൃദയം വല്ലാതെ ഇടിച്ച് പൊട്ടുന്നത് പോലെ അവൾക്ക് തോന്നി തൊണ്ടയിൽ സങ്കടം വന്ന് നിൽക്കുന്നത് പോലെ കണ്ണിൽ കണ്ണുനീർ ഉരുണ്ട് കയറി. രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരാൾ രണ്ട് മൂന്നുപേർ ചേർന്ന് അയാളെ പിടിച്ച് വെച്ചു ഒരാൾ രക്തത്തിൽ മുങ്ങി നിൽക്കുന്ന അയാളുടെ ശരീരത്തിൽ വീണ്ടും കത്തി കുത്തി ഇറക്കുന്നു. അവൾ പെട്ടന്ന് ഫോൺ എടുത്ത് വിഡിയോ ഓപ്പൺ ആക്കി അത് ഷൂട്ട്‌ ചെയ്തു. അയാളുടെ ക്രൂരതകൾ കഴിഞ്ഞു രക്തത്തിൽ കുളിച്ച ആ ശരീരം താഴേക്ക് ഇട്ട് അയാളുടെ കൂട്ടാളികളെയും കൊണ്ട് അവിടെന്ന് പോയി. അവർ പോയെന്ന് ഉറപ്പാക്കി അവൾ അകത്തേക്ക് പോയി നോക്കി. ഒര് ഭാഗത്തെന്ന് ചരിഞ്ഞ് കിടക്കുന്ന ആളെ അവൾ പിടിച്ച് തിരുച്ചു അയാൾ മരിച്ചിട്ടില്ല അയാളുടെ കണ്ണ് അനങ്ങുന്നുണ്ട് ആ കണ്ണുകൾ കണ്ട് അവൾ ഞെട്ടി. ഇത് അയ്യാളല്ലേ കുറച്ച് മുൻപ് ലിഫ്റ്റിൽ നിന്ന് കണ്ടയാൾ. അവൾ അയാളെ എങ്ങനയൊക്കെയോ പിടിച്ചു എഴുന്നേൽപ്പിച്ചു കാറ് ലക്ഷ്യമാക്കി നടന്നു അയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. വാക്കുകൾ മുറിഞ്ഞു പോകുന്നു. "നി ലാ"..... അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത് അവൾ അത് കട്ട്‌ ചെയ്തു ഫ്ലൈറ്റ് മൂഡ്‌ ഓണാക്കി. അവൾ ഹോസ്പിറ്റലിൽ ലക്ഷ്മക്കി വണ്ടി പറ ത്തിച്ചു.ഹോസ്പിറ്റലിൽ എത്തി അവനെ icu ലേക്ക് കൊണ്ട് പോയി. അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു. ആരാണ് അയ്യാൾ അയാൾക്ക്‌ വേണ്ടി എന്തിനാണ് എന്റെ കണ്ണ് നിറയുന്നത് അവൾ ഓർത്തു. അവൾ ചെറിലേക്ക് ചാരി ഇരുന്ന്. "അതെ.... "Icu കിടക്കുന്ന പേഷ്യന്റിന്റെ കൂടെ വന്ന ആളല്ലേ". "ഹാ". "ഇത്‌ പേഷ്യന്റിന്റെ ആണ്". "പിന്നെ പേഷ്യന്റിന്റെ കുറച്ചു സീരിയസ് ആണ് മൂന്ന് bullet ആണ് ആളുടെ ദേഹത്ത് ഉള്ളത് എത്രയും പെട്ടന്ന് സർജറി ചെയ്യണം. ബില്ല് അടക്കണം". "ഓക്കേ സിസ്റ്റർ കൗണ്ടർ എവിടെയാണ്" "നേരെ പോയി വലത്തോട്ട്". " ഈശ്വരാ ആളിനെ രക്ഷിക്കണേ. സർജറി സക്സസ് അക്കണേ". -------------------------------------------- രാത്രി (11:58) ബ്രഹ്മ പുരത്തെ ഇലഞ്ഞിമറ്റം തറവാട്ടിൽ പുതിയ വേലക്കാർ ആണ് ഗോപാലനും തോമസും "ഡാ ഗോപാല ഈ നാട്ടിലുള്ളവർ പറയുന്നത് സത്യമാണോ. ഇവിടെ രാത്രി പുറത്തിറങ്ങിയാൽ മരിക്കുമെന്ന് എവിടെ ഏതോ രാക്ഷസൻ ഉണ്ടെന്നൊക്കെ പറയുന്നത്". "അതൊക്കെ ഈ തറവാട്ടിൽ ഉള്ളവരുടെ ഒര് അടവല്ലേ. ഈ തറവാടിന് പുറകിൽ കാടിനുള്ളിൽ ഒര് കൊട്ടാരം ഉണ്ട്. പൂട്ടി കിടക്കുന്ന കൊട്ടാരത്തിനകത് നിധി ഉണ്ട്". അത് പുറത്തു നിന്നുള്ളവർ എടുക്കാതിരിക്കാനുള്ള അടവ്. അങ്ങനെ പറഞ്ഞാൽ അല്ലെ കൊട്ടാരത്തിലേക്കു ആരും പോകാതിരിക്കു. "ഞാൻ ഇന്ന് ആ നിധി എടുക്കാൻ പോകുവാ താൻ എന്റെ കൂടെ വരുന്നോ കിട്ടുന്നത് പകുതി പകുതി എടുക്കാം" എന്നാ ഞാനും ഉണ്ട്. തുടരും
🤩 എന്റെ ആദ്യ പോസ്റ്റ് - வஷவஸஸ் வஷவஸஸ் - ShareChat