കൃഷ്ണബാലാമണി
ShareChat
click to see wallet page
@3738876035
3738876035
കൃഷ്ണബാലാമണി
@3738876035
എഴുത്തുകാരി നിരൂപക പാട്ടുകാരി ടീച്ചർ etc,,,,,
#🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - ஷழவ்மஸ்வஸ ஷவ்ஸ்ிவி? வேூகo மஹவிிவூண் 6g0చcGmoud 6338008800308601 mu&Scoogom monsnilg ஸeவOo வவ்ஸவுவூஸி ஷழவ்மஸ்வஸ ஷவ்ஸ்ிவி? வேூகo மஹவிிவூண் 6g0చcGmoud 6338008800308601 mu&Scoogom monsnilg ஸeவOo வவ்ஸவுவூஸி - ShareChat
കാരണവർ ➖⚜️➖⚜️➖ രചന✍️ കൃഷ്ണബാലാമണി ******************* മാധവൻമാഷ് പുറത്തെ വാതിലിലൂടെ ദൂരെക്ക് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് സമയം ഏറെയായി മുഷിഞ്ഞ തോർത്തുകൊണ്ട് മുഖത്തെവിയർപ്പ് തുടച്ചു ഒരുകപ്പ് ചായചോദിച്ചിട്ട് സമയം കുറെയായി ആരും കേട്ടതായി പോലും തോന്നിയില്ല,, ഒരുവിളിക്ക് കാത്തുനിന്ന് തന്റെ ആവശ്യങ്ങൾ നടത്തിതന്ന ഭാര്യയില്ലാതെയായ നിമിഷംമുതൽ അന്യതാബോധത്തോടെയാണ് ജീവിതം,,, 33 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച മാധവൻമാഷിന്റെ ജീവിതം ഇന്നേറെ ദുഷ്കരമാണ്,,, ആശ്രയം ഊന്നുവടിയിൽ മാത്രം കണ്ടെത്തി പരാതിയും പരിഭവങ്ങളും യൗവനവും ആരോഗ്യവും ആവോളം ഉണ്ടായിരുന്നു ഒരുകാലം ഭാര്യദേവകിയും മൂന്നു മക്കളുമായി സന്തോഷമായി ജീവിച്ചനാളുകൾ കാലങ്ങൾ കടക്കവെ ഭാര്യ ഇഹലോകവാസംവെടിഞ്ഞു അവിടെ തുടങ്ങിയതാണ് മാഷിന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗവും ഭാവവും മക്കളെയെല്ലാം തന്നാലാവും പോലെ പഠിപ്പിച്ച് ഗവൺമെന്റ് സർവീസിൽ തന്നെ ജോലിയും തരപ്പെടുത്തികൊടുത്തു ഇഷ്ടപ്പെട്ട പെൺകുട്ടികളെ വധുവായി വിവാഹം കഴിപ്പിച്ചു സർവീസിൽ ഉണ്ടായിരുന്ന കാലത്തെയെല്ലാ സമ്പാദ്യങ്ങളും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമായി മാഷ് വീതം വച്ചുകൊടുത്തു അവസാനം ഉണ്ടായിരുന്ന കിടപ്പാടവും മക്കൾ ചില വാഗ്ദാനങ്ങൾ നൽകി സ്വന്തമാക്കി,, എല്ലാം നഷ്ടപ്പെട്ട് ആർക്കും വേണ്ടാത്ത ജന്മമായി വരാന്തയിൽ നിശ്ചലനായി രിക്കുമ്പോൾ ഒന്ന് സങ്കടം പറയാൻ കുറെഓർമ്മകൾ മാത്രം ബാക്കി,,, തന്നെപ്പോലെ എത്രയോ വൃദ്ധന്മാർ ഓരോ വീടിന്റെയും ഏതെങ്കിലുമൊരു കോണിൽ ആർക്കും വേണ്ടാത്ത ജന്മങ്ങളായി ചിതലരിച്ച മനസ്സുമായി മരണത്തെയും കാത്തിരിപ്പുണ്ടാവും ഒന്നോർത്താൽ ഓരോ മനുഷ്യജന്മത്തിന്റയും അവസാനകാലം ഇങ്ങനെയൊക്കെ തന്നെയായിരിക്കും കൈകാലുകളും നാവും കാഴ്ചയുമു ണ്ടെങ്കിലും ഒന്നിനുമാവാതെ നിലയുറച്ചുപോയ കൽപ്രതിമകളായ് ചിലർ !!! അഭിമാനത്തോടുകൂടി തലയുയർത്തി നടന്ന കാലത്തിന്റെ ഓർമ്മകളുംപേറി ബാക്കിയുള്ള ജീവിതം ജീവിക്കുകതന്നെ,, എങ്കിലും ചിലപ്പോളെല്ലാം ഓർമ്മകൾ വല്ലാതെ ബുദ്ധിമുട്ടിക്കും മനസ്സിന്റെ തട്ടിലിട്ട് തൂക്കിയും കിഴിച്ചും നോക്കും എന്നിട്ടോ തന്നത്താനൊരു "ചോദ്യമുണ്ട് " എന്തുനേടിയെന്ന് !! മാറുന്ന കാലഘട്ടത്തിന്റെ ജീവിതസുഖങ്ങൾ അനുഭവിക്കുമ്പോൾ നാം ഓരോരുത്തരും തിരിച്ചറിയേണ്ട സത്യമുണ്ട് വാർദ്ധക്യമെന്നത് ഒരു പുരുഷായുസ്സിന്റെ അവസാനമല്ല നന്മകളോതുന്ന നാവും ചിന്താശക്തിയും കർമ്മശേഷിയും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാൻ പാകതയുമുള്ള നന്മമരങ്ങളാണ് അവരെന്ന് തിരിച്ചറിയണം,, അതിന്റെ വേരറ്റം മുതൽ ശിഖരം വരെ മണമുള്ള പൂക്കളും ഗുണമുള്ള വിത്തുകളുമാണ് ഒന്ന് ചേർന്നിരുന്നാൽ ഇലകളുടെ മർമ്മരം കേൾക്കാം !!! കാരണങ്ങൾ പറഞ്ഞ് "കാരണവരാക്കി " കാണാതിരിക്കരുത് വരാന്തയിലെ ചാരുകസേരയിലെ മുഷിഞ്ഞ വസ്ത്രധാരിയായ പച്ചയായ ജീവിതംകണ്ട പച്ചമനുഷ്യനെ !! ഗുണങ്ങളും ഗുണപാഠങ്ങളും ഗുണമേറെയുള്ള ജീവിതകാഴ്ചയും കാണാക്കയങ്ങളിലെ ചതിയും ചുഴിയും കണ്ടറിഞ്ഞ് പഠിക്കാനുണ്ട് നമുക്ക്,,, വീര്യമുള്ള വാക്കുകളും പൊള്ളുന്നജീവിതാനുഭവങ്ങളും ചൊല്ലിതരുമ്പോൾ ഏറ്റുവാങ്ങി ഏറ്റുചൊല്ലാൻ നല്ലതലമുറയെ വാർത്തെടുക്കാൻ ഒരുനന്മമരമത് കൂടെവേണം,,,, ✍️ ********************* സസ്നേഹം കൃഷ്ണാ ബാലാമണി #🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - 900থ]@> @ஜிக ೯ 9 mmnlhl ` WDomvezole dJ0nnl( ~ விவயிஷபிற வm கவி ) a [ { 27|05|26 வாயா்  ஸூவிை ஸூஸகூOக வே3ி 9aথil8  ಖ೨9lಹಂ ಹ93 REG NO;TSR/CA/49/2024 ೦೦ @ 900থ]@> @ஜிக ೯ 9 mmnlhl ` WDomvezole dJ0nnl( ~ விவயிஷபிற வm கவி ) a [ { 27|05|26 வாயா்  ஸூவிை ஸூஸகூOக வே3ி 9aথil8  ಖ೨9lಹಂ ಹ93 REG NO;TSR/CA/49/2024 ೦೦ @ - ShareChat
കവിത വറുതികത്തുന്നു ******************** രചന കൃഷ്ണബാലാമണി ********************* വറുതികത്തുന്ന നീർചാലുകണ്ടുഞാൻ സൂര്യനെനോക്കി പറഞ്ഞുപോയി ഇതെന്തു നീതി ഇതെന്തുന്യായം ഇന്നെന്റെ മണ്ണിന്റെ ചുടുചോരയൂറ്റുനീ ഊറിചിരിച്ചു കടന്നിടല്ലേയെന്ന് ആർത്തു കരഞ്ഞമ്മ കേണിടുന്നു ദാഹമകറ്റുവാൻ നീർചാലുകാണാതെ അലറികരഞ്ഞമ്മ നിന്നിടവേ പുഴയെന്ന് പേരുള്ള നീളുന്ന ചാലുകൾ മിഴിപൂട്ടിമൗനമായ് നിന്നിടുന്നു കൊറ്റിയും കാക്കയും പ്രാവും പറവയും ചാലിന്നരിക്കിൽ തപസ്സിരിപ്പൂ,, പൊത്തിലോളിച്ചൊരു കുഞ്ഞുപൊന്മാനിന്ന് കൂടും വെടിഞ്ഞിട്ട് പോയി മറഞ്ഞു വേനൽമഴയ്ക്കായ് കാത്തു കിടന്നൊരു മാനത്തുകണ്ണികൾ മണ്ണിന്റെമാറിലെ ങ്ങോ പോയ്മറഞ്ഞു,,, തോട്ടിൻ കരയിലും ആറ്റികരയിലും അസ്ഥികൾ കൂട്ടമായി കൂനകൂടി കുപ്പിവെള്ളത്തിന്റെ സ്വാദറിങ്ങനെ ഇനിവരുംതലമുറ നടന്നുനീങ്ങും ചുവടൊന്ന് വെക്കുമ്പോൾ തോണ്ട വരണ്ടവർ ദാഹനീരിനായൊരു യുദ്ധകളമൊരുക്കും രണഭൂവിൽ വീഴുന്ന ചുടുനീണം നുണഞ്ഞന്നവർ വരളുന്ന തൊണ്ടയ്ക്ക് ശാന്തിയേകും തോടുംകുളങ്ങളും കാട്ടാറുമില്ലാത്ത ഭൂമിക്കൊരു ചരമഗീതം കുറിക്കും ചിലർ പിന്നെ പഠിക്കും പാഠപുസ്തകത്തിന്റെ ഒരുതാളിൽ മയങ്ങുന്ന ഒരു കവിതയായെന്റെ പുഴചൊല്ലിടും,,, ഞാനൊരു പുഴയായിരുന്നു മലിനമേറീടാത്ത ഹൃദയത്തിനാൽ ഞാനന്ന് മൃദുവായ താരാട്ട് മൂളിയിരുന്നു എൻ മുലചുരന്നൊഴുകിയ ഇളംചുടു നീരിനാൽ ദാഹം ശമിപ്പിച്ചുനാടിന്റെ മക്കൾ കാലം കടന്നങ്ങുപോയ്‌ മറയും ഞാനും മറന്നേങ്ങോ പോയ്‌മറയും പുഴകണ്ടകണ്ണും ഇടം തന്നമണ്ണും ഒരു നേർത്ത രേഖയായ് മാഞ്ഞു പോകും ഒടുവിലാരോ പാടുന്നവരിയിലെ പുഴയായും കഥ പറയുന്ന നദിയിലെ ചിത്രമാകും പിന്നെയോ ചൊല്ലി പതിഞ്ഞൊരു നാടൻപാട്ടിന്റെ ഈരടിയിൽ ഞാൻ വീണുറങ്ങും,,,, എന്നെപുണർന്നകൈയ്യില്ല മെയ്യില്ല എന്നെകണ്ടകണ്ണില്ല കാഴ്ചയുമില്ല പിന്നെ പുഴയെന്നപേര് മാത്രം ഞാനെ ന്തിന്നുപേറണം യാത്രയാവുകു ഞാൻ അന്ത്യ യാത്രയാകുന്നു ഞാൻ വിടചൊല്ലും വാക്കുഞാൻ ആരോട് പറയേണ്ടു എനിക്കായ് ഒരിറ്റുദാഹനീർ കരുതിവയ്ക്കാതെ ഞാൻ മൃതിയെ പുണർന്നങ്ങ് യാത്രയാകുന്നു,,✍️ ********************* സസ്നേഹം കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - கவி வழிகு @೩m ஆலஸவூஔஸி கவி வழிகு @೩m ஆலஸவூஔஸி - ShareChat
മഴമേഘ മറകളെമാറ്റി അരുണന് പ്രഭയേകാൻ കാലവർഷം അനുവാദം കൊടുക്കുന്നില്ലെങ്കിലും പുലരിവന്ന് വിളിച്ചുവെന്ന് മനമറിഞ്ഞ ദിനചര്യങ്ങളെയോർത്ത് മാനവർ മിഴിതുറന്നു,,, മുറ്റത്തെ മുല്ലവള്ളികൾ മഴയേറ്റ് നനഞ്ഞു നിൽക്കുന്നു അരിമണികൾ പോലുള്ള മൊട്ടുകൾ വിടരാൻ വൈകും മുട്ടറ്റം വെള്ളത്തിൽ കാക്കച്ചിപ്പെണ്ണ് എന്തോ തിരയുന്നു,,,, അടുക്കളയിലെ വിറകടുപ്പിൽ നിന്നും കൊതിയൂറു ന്ന നാട്ടുപലഹാരത്തിന്റെ മണം,,,, പാതിതുറന്ന മിഴിയിലൂടെനോക്കിയപ്പോ ആവി പറക്കുന്ന കട്ടൻകാപ്പിയുമായ് നമ്മുടെ "പോരാളി " ( അമ്മ ) വരുന്നു,,, സുപ്രഭാതം നേരുന്നു എണീക്കു,,, ദാ,,, കാപ്പി,,,, കൈ നീട്ടികാപ്പി വാങ്ങി കുടിച്ചും കൊണ്ട് നിങ്ങൾക്കും നേരുന്നു,,,, ശുഭദിനം,,✍️ ☕😊 *************** സസ്നേഹം കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - momo [ ೧U8? (ೆ೨ra வவுஸவூபூஸி momo [ ೧U8? (ೆ೨ra வவுஸவூபூஸி - ShareChat
കൽമണ്ഡപത്തിലെ കന്യകമാർ ---------------- രചന ✍️ കൃഷ്ണബാലാമണി. ---------------------------- സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാറായി,,, പാടത്തെ നെല്ലോലകളിലും തെങ്ങിൻ തലപ്പുകളിലും സ്വർണ്ണവർണ്ണനിറം ചാർത്തി മടക്കയാത്രയ്ക്കൊരുങ്ങുന്നു,,,, വൃശ്ചികമാസമായതിനാൽ കാറ്റ് വല്ലാതെ വീശിയടിക്കുന്നു,,, മുറ്റത്തെ മരങ്ങളിൽ നിന്നും പഴുത്തതും ഉണങ്ങിയതുമായ ഇലകൾ വീഴാൻ തുടങ്ങി,,,, കുളികഴിഞ്ഞ് ഒരുകപ്പ് ചായയുമൊടുത്ത് ഞാൻ ഉമ്മറത്തെ പടിക്കെട്ടിൽ വന്നിരുന്നു പശുക്കൾക്ക് പുല്ല് കൊടുത്തശേഷം അമ്മ അടുക്കളയിലേക്ക്‌ പോയി,,,, ഞങ്ങളുടെ വീട് പാടത്തിന്റെ കരയിലായതിനാൽ ദൂരകാഴ്ച്ചകൾ വളരെ ഭംഗിയായ് കാണാൻ കഴിയും,,, ആകാശത്തിന്റെ നീലിമയും നിറം മാറ്റവും നീണ്ടുനിവർന്ന് കിടക്കുന്ന പാടവും അന്നത്തിനായി പറന്നെത്തുന്ന പലതരം പക്ഷികളും അങ്ങനെ കാതിനും കണ്ണിനും മനസ്സിനും സുഖമുള്ള കാഴ്ചകൾ ശബ്ദങ്ങൾഎല്ലാം അനുഭവയോഗ്യമാകുന്നു,,, ചായകുടി കഴിഞ്ഞോ ശ്രീക്കുട്ടി...? അമ്മയുടെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി ആ,,, കഴിഞ്ഞമ്മേ ഓ,,, എന്നാൽ തലയിൽ കെട്ടിയിരിക്കുന്ന തോർത്തഴിച്ച് മുടി ഉണങ്ങാനിടൂ കുട്ടി,,, നീർവീഴ്ച്ചയു ണ്ടാവണ്ട അതും പറഞ്ഞ് അമ്മതന്നെ എന്റെ തലയിലെ നനഞ്ഞ തോർത്തഴിച്ച് മുടിതോർത്തിതന്നു ആഹാ എന്താ സുഖം അമ്മയിങ്ങ നെമുടി തോർത്തി തരുമ്പോ ഉറക്കം വരുന്നു,,,, നിന്ന് ചിണുങ്ങാതെ പോ പെണ്ണെ,,,, അമ്മ ചെറുതായൊന്നു നുള്ളിയെന്നെ,,, ദേ,,,നേരം സന്ധ്യയായി നിലവിളക്ക് തെളിച്ച ശേഷംനാമം ജപിക്കു കുട്ടി,,, വിളക്ക് തെളിച്ച് നാമജപവും കഴിഞ്ഞ ശേഷം ഞങ്ങൾ വീണ്ടും പുറത്തെ കാഴ്ചകൾ കണ്ടിരുന്നു പെട്ടെന്ന് ഞാൻ അമ്മയുടെ മുഖത്ത് നോക്കി അമ്മേ പുഴവക്കത്തെ ഒറ്റയ്ക്കല്‍ മണ്ഡപത്തിന്റെ കഥയൊന്ന് പറഞ്ഞു തരൂ,,, അതെന്തിനാ അവിടെയങ്ങനെ ഉണ്ടാക്കി വെച്ചിരിക്കണെ !!!! എന്താണതിന്റെ പിന്നിലെ കഥ ? അതോ,,, അതിങ്ങനെയാണ് കുട്ടി,,, പുഴവക്കത്ത്ഇന്ന് കൈതചെടികൾ കാടുപിടിച്ചു നിൽക്കുന്നസ്ഥലത്ത് കുറെ വർഷങ്ങൾക്ക് മുൻമ്പ് ഒരു വാര്യരും വാര്യസ്യരും താമസിച്ചിരുന്നു അവർക്ക് രണ്ട് പെൺകുട്ടികളും !!!!! നന്ദിനികുട്ടിയും സാവിത്രികുട്ടിയും പാടത്തിന്റെ അക്കരെ കാണുന്ന ഭഗവതിയുടെ അമ്പലത്തിൽ തന്നെയായിരുന്നത്രേ വാര്യർക്കും ഭാര്യക്കും ജോലി പെൺകുട്ടികൾ പഠിക്കുന്ന കാലവും ആയിടയ്ക്ക് മൂത്ത കുട്ടിക്ക് ഏതോ പ്രേതബാധ ഏറ്റിരുന്നതായി പറയപ്പെട്ടിരുന്നു പലതരം ചികിത്സകൾ നടത്തി മന്ത്രവാദങ്ങൾ വേറെയും,,,, കുട്ടിക്ക് രോഗശമനമൊന്നും ഉണ്ടായില്ലത്രേ പ്രേതകഥ ചിലർ വിശ്വസിച്ചു മറ്റുചിലർ പലതരം കഥകളും പറഞ്ഞ് പരത്തി,,, അതോടെ ആ കുട്ടിയുടെ പഠനവും നിലച്ചു വല്ലപ്പോഴും ക്ഷേത്രത്തിൽ മാത്രം കണ്ടിരുന്ന അതിനെ പിന്നെ പുറത്ത് കാണാനെയില്ലായിരുന്നത്രേ,,,, ഒരിക്കൽ വാര്യസ്യരും ഭാര്യയും ക്ഷേത്രത്തിൽ നിന്നും വീട്ടിലെത്തിയപ്പോൾ നന്ദിനിക്കുട്ടിയുടെ മുറിയിൽ നിന്നും അലർച്ചകൾ കേട്ടതായി പറഞ്ഞ് കേട്ടു,,,, വാതിൽ തള്ളിതുറന്ന് അകത്തു കയറിയ അവർ കണ്ടത് മുടിയഴിച്ചിട്ട് കണ്ണ് തുറിച്ച് നിൽക്കുന്ന മകളെയാണ് മകളിലെ ഭാവമാറ്റം കണ്ട അവർ നിലവിളിച്ചു !!! അങ്ങനെ നന്ദിനിക്കുട്ടിയെ വീടിന്റെ ഒരു മുറിയിൽ അടച്ചിട്ടു പുറത്തുനിന്നും മുറിപൂട്ടി,,, എങ്കിലും അകത്തുനിന്നും അലറി കരച്ചിലും ഒച്ചയും കേട്ടുകൊണ്ടിരുന്നു വത്ര,,,, നാളും ദിനങ്ങളും കടന്നു പോയതല്ലാതെ നന്ദിനിക്കുട്ടിയിൽ മാറ്റങ്ങളൊന്നും കണ്ടില്ല മാത്രവുമല്ല അവരുടെ ഈ അവസ്ഥ നാട്ടിൽ വലിയ വാർത്തയായി,,,, നാണക്കേടും അപമാന ഭാരവും കാരണം വീടുവിട്ടാരും പുറത്തിറങ്ങാതെയായി,,, ദിവസങ്ങൾക്കു ശേഷം വാര്യർ മാത്രം അമ്പലത്തിലെത്തി തിരുമേനിയോട് സങ്കടമുണർത്തിച്ചു അറിഞ്ഞു ഞാനെല്ലാം,,, ഇതിനൊരു പരിഹാരം ഞാൻ പറയാം വാര്യരെ,,, തെക്ക് ഒരിടത്ത് മന്ത്ര തന്ത്രാദി വിദ്യകളിൽ പ്രാവീണ്യം നേടിയ ഒരാളുണ്ട് അദ്ദേഹത്തിന്റെ പേര് ബ്രഹ്മദത്തൻ എന്നാണ് ഒന്നുചെന്നുകണ്ട് സങ്കടമുണർത്തിച്ചാൽ അദ്ദേഹത്തിന് കുട്ടിയെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ സാധിക്കും,,,, തിരുമേനിയുടെ വാക്കുകൾ വാര്യർക്ക് ആശ്വാസമേകിയെന്നും പിറ്റേദിവസം വെളുപ്പിനെ തന്നെ അദ്ദേഹം തെക്കോട്ട് യാത്ര തിരിച്ചത്രേ,,,, പലരോടും ചോദിച്ച് വീട് കണ്ടുപിടിച്ചിരുന്നു,,, പാതിചാരിയിട്ട വാതിൽക്കൽ നിന്ന് വിളിച്ചു ചോദിച്ചുത്രേ അകത്താരുമില്ലെന്ന് കുറച്ച് സമയം കഴിഞ്ഞ് നന്നായി കറുത്ത ഒരു മനുഷ്യൻ പുറത്തേക്ക് വന്നെന്ന് ആരാ എന്തുവേണമെന്ന് ഗാംഭീര്യ ശബ്ദത്തിൽ ചോദിച്ചുത്രേ വാര്യർ കുറച്ചു മുന്നോട്ടു നീങ്ങിനിന്ന് താൻ വന്നകാര്യമുണർത്തിച്ചു മുറുക്കിചുവപ്പിച്ചചുണ്ട് ഒരു വശത്തേക്ക് തിരിച്ച് പിടിച്ച് ബ്രഹ്മദത്തൻ ഒന്നിരുത്തി മൂളിയത്രേ പ്രശ്നം കുറച്ച് കട്ടിയാണല്ലോ വാര്യരെ !!! കുട്ടിയുടെ ശരീരത്തിൽ കൂടിയിരിക്കുന്ന ആള് അത്ര ചില്ലറകാരിയല്ല എന്നാലും ഞാൻ നോക്കാം,,, ഞാൻ വരുന്നതു വരെ മകളെ നല്ലോണം നോക്കിക്കോള്ളൂ,,, ഒരു കുറിപ്പടി ഞാൻ തരാം അതിൽ പറയുന്ന സാധനങ്ങൾ വാങ്ങി വെച്ചോളൂ,,, ഇത്രയും പറഞ്ഞ് ബ്രഹ്മദത്തൻ അകത്തെക്ക് പോയി,,, തിരികെ വരുമ്പോൾ ഒരു വെള്ളകടലാസിലെ കുറിപ്പടി വാര്യക്ക് കൊടുത്തു അതും വാങ്ങി ആ മനുഷ്യൻ നെറ്റിയിലെ വിയർപ്പ് തോളിൽ കിടന്ന തോർത്ത്‌ കൊണ്ട് തുടച്ച് നടന്നുനീങ്ങി ദൂരെനിന്നും വാര്യരെ കണ്ടപ്പോ വാരസ്യാർ വേഗം അദ്ദേഹത്തിന്റെ അടുത്തെക്ക് ഓടി ചെന്നു എന്തായി പോയ കാര്യം ? എന്തു പറഞ്ഞു അദ്ദേഹം ? എല്ലാം പറയാം,,, കുടിക്കാൻ ഇച്ചിരി വെള്ളം താ,,, അത് കേട്ടപാടെ അവർ അകത്തേക്ക് പോയി ഒരു മൊന്തനിറയെ സംഭാരവുമായി വന്ന് വാര്യർക്ക് കൊടുത്തു,,, അത് മുഴുവൻ കുടിച്ചു തീർത്ത ശേഷം അദ്ദേഹം ഉണ്ടായ കാര്യം മുഴുവൻ അവരോട് പറഞ്ഞു പ്രതീക്ഷയോടെ അവർ ആ ഒരു രാത്രി കഴിച്ചുവിടാൻ കാത്തിരുന്നു സമയം രാത്രി രണ്ടുമണിയായി കാണുമത്രേ പുഴവക്കത്തേക്ക് ആരെല്ലാമോ ഓടുന്ന കാഴ്ചയും ഉച്ചത്തിലുള്ള സംസാരവും കേട്ടാണ് ആ രാത്രിയിൽ നാട്ടുകാർ ഉണർന്നത് കത്തിച്ച ചൂട്ടുകെട്ടും ടോർച്ചുമായി ആളുകൾ പുഴവക്കിലേക്ക് ഓടുന്നു,,, അവിടെ കണ്ടത് ആരെയും ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു !!!! പുഴയിലേക്ക് ഇറങ്ങുന്ന ആദ്യത്തെ കൽപ്പടവിൽ തലതല്ലി നന്ദിനിക്കുട്ടി മരിച്ചു കിടക്കുന്നു !!!! കണ്ണുകൾ തുറിച്ച് മുഖംചോരയാൽമൂടി,,, അഴിഞ്ഞുലഞ്ഞ മുടിയുമായി ആ പെൺകുട്ടി ചേതനയറ്റ് എങ്ങനെ കിടന്നുത്രേ,,, പറഞ്ഞുകേട്ട മറ്റൊരു കഥയുണ്ട് മോളെ,,, കുറേ വർഷക്കാലങ്ങൾക്ക് മുന്നേ വാര്യരുടെ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് ഒരു പാലമരവും പനയും ഒരുമിച്ച് ചുറ്റി പിണഞ്ഞ് നിന്നിരുന്നത്രേ ഒരിക്കൽ അമ്പലക്കുളത്തിൽ മുങ്ങിമരിച്ചുപോയ ക്ഷേത്ര മേൽശാന്തിയുടെ മകൾ യക്ഷിയായി ചുറ്റിതിരിയാറുണ്ടായിരുന്നെന്നും നാട്ടുകാർക്കത് ഉപദ്രവമായപ്പോൾ,,, ഒരു മന്ത്രവാദി മരക്കഷണത്തിൽ ആൾരൂപമുണ്ടാക്കി അവളെ ആ പാലമരത്തിൽ ആവാഹിച്ച് തളച്ചത്രേ,,, പിൽക്കാലത്ത് ആരോ,,, ആ ഭൂമിവാങ്ങി മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു,, കൂട്ടത്തിൽ ആ പാലമരവും !!! അതിൽ കുടികൊണ്ടിരുന്ന യക്ഷിയാണ് നന്ദിനിക്കുട്ടിയിൽ പ്രവേശിച്ചത് ഇപ്പോൾ നമ്മൾ കാണുന്ന ആ ഒറ്റക്കൽ മണ്ഡപത്തിലാണ് ആ യക്ഷിയെയും നന്ദിനിക്കുട്ടിയും ആവാഹിച്ചിരുത്തിയിരിക്കുന്നത്,,, അമ്മകഥ പറഞ്ഞവസാനിപ്പിച്ചു,,, എന്നിട്ട് എന്നോട് ഒരു ഉപദേശവും ദേ,,, പെണ്ണെ,,, ഇനി നീ അതും ചിന്തിച്ചിരിക്കല്ലെ അതെല്ലാം കഴിഞ്ഞ പഴങ്കഥ,,, അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി,,, കാറ്റ് വീണ്ടും വല്ലാതെ വീണ്ടുംവീശി മുറ്റത്തെ മരങ്ങളിൽ നിന്നും ഇലകൾ വീണുകൊണ്ടേയിരുന്നു ആരോ തെളിച്ച ഒറ്റക്കൽ മണ്ഡപത്തിലെ നെയ്ത്തിരി വല്ലാതെ ചുറ്റിയുഴിഞ്ഞുകാറ്റിലാടി ഏതോ പെൺകിടാങ്ങളുടെ തേങ്ങി കരച്ചിൽ കേട്ടപോലെ എനിക്ക് തോന്നി,,, കുറച്ചു നേരം കൂടി അവിടേക്ക് നോക്കിനിന്നു ഞാൻ,,,, ഉത്തരം കിട്ടാത്ത ചോദ്യങ്ങളിനിയും ബാക്കിയുണ്ട് ന്നാലും,,, അത് അങ്ങനെ തന്നെ കിടക്കട്ടെ,,,, എല്ലാ കഥകളിലും ഒരു രഹസ്യമുണ്ടാകും,,,, മുടി പിന്നിലേക്ക് വാരികെട്ടി പടിപ്പുര വാതിൽ ചാരി സാക്ഷവലിച്ചിട്ട് ഞാൻ മെല്ലെ വീട്ടിനുള്ളിലേക്ക് നടന്നു,,,, പിന്നിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്ന കാറ്റ് ആരെയോ തിരയുന്ന പോലെ,,, ഒപ്പം പാലപൂത്ത മണവും എന്തുകൊണ്ടോ എന്റെ മിഴികൾ ഈറനണിഞ്ഞു,,, കൽമണ്ഡപത്തിനരികിൽ കന്യകമാരുടെ കരിവളകരഞ്ഞോ ? ഒരു ദീർഘനിശ്വാസത്തോടെ,,, ഉമ്മറവാതിലടച്ച് ഞാൻ ഉറക്കറയിലേക്ക് പോയി,,, വെറുതെ മിഴിനീട്ടി കൽമണ്ഡപത്തിലേക്ക് നോക്കികിടന്നു,,, ✍️ *************** സസ്നേഹം കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - 808 @6mWa Jooloel emfe0d @೩m வவுஸூூஸி 808 @6mWa Jooloel emfe0d @೩m வவுஸூூஸி - ShareChat
#🖋 എൻ്റെ കവിതകൾ🧾 #❤ സ്നേഹം മാത്രം 🤗
🖋 എൻ്റെ കവിതകൾ🧾 - ShareChat
00:57
#🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - ala6rsgeooeolsoloo ஸிமமகவி ஓிவிவஃ Qoeoooam Gmనగ్నుఏఆ్ర@ ణlఎo6mo mongుos @romgeoco3u aloloomaoleiaoesl விவஸகsவெ ஓிவிவவவலo XXXXXXXXXXXXXXXXXXXX munemనno வலு்ஸவூவூஸி ala6rsgeooeolsoloo ஸிமமகவி ஓிவிவஃ Qoeoooam Gmనగ్నుఏఆ్ర@ ణlఎo6mo mongుos @romgeoco3u aloloomaoleiaoesl விவஸகsவெ ஓிவிவவவலo XXXXXXXXXXXXXXXXXXXX munemనno வலு்ஸவூவூஸி - ShareChat
#🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - கூம்ேளம் கஸகgSி கிsவிவெகிego ommloలdసవిళ్మం 60్096సgనిణి ஸுயவளா கவிஞ்ஸிஷஒழகிவி ೧6G,Gmau alথj eloono eglemos ~oQ6mouu XXXXXXXXXXXXXXXXXX mmಡm೧o ಖ nsiomolaelanom] கூம்ேளம் கஸகgSி கிsவிவெகிego ommloలdసవిళ్మం 60్096సgనిణి ஸுயவளா கவிஞ்ஸிஷஒழகிவி ೧6G,Gmau alথj eloono eglemos ~oQ6mouu XXXXXXXXXXXXXXXXXX mmಡm೧o ಖ nsiomolaelanom] - ShareChat
#🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - ఎము@@నdm ఎగా ఎిల్రం விஜo monogsleoamoi வகைsணை கௌல" @om, G೧I6G38ು6s mmoolo3 mmo6 வவவேூ9o 20 @l@omeonoasooచn ஸுயிகஸ, ********************* munemనno வல்வூூஸி ఎము@@నdm ఎగా ఎిల్రం விஜo monogsleoamoi வகைsணை கௌல" @om, G೧I6G38ು6s mmoolo3 mmo6 வவவேூ9o 20 @l@omeonoasooచn ஸுயிகஸ, ********************* munemనno வல்வூூஸி - ShareChat
#🖋 എൻ്റെ കവിതകൾ🧾
🖋 എൻ്റെ കവിതകൾ🧾 - 6@೨s@@d ೧1olooo வெறமனவிவாவ்வுவேூஜுஸ் மவிஷஜ ~JJQjQO , குமெலவூ வூல்விலஷsி வேை வமஸம்வூலிஹவிை nilsdmlgdo న్మGగు mlmosilmgo வேமஹை XXXXXXXXXXXXXXXXXXX mmuemనno வல்ஸவூூஸி 6@೨s@@d ೧1olooo வெறமனவிவாவ்வுவேூஜுஸ் மவிஷஜ ~JJQjQO , குமெலவூ வூல்விலஷsி வேை வமஸம்வூலிஹவிை nilsdmlgdo న్మGగు mlmosilmgo வேமஹை XXXXXXXXXXXXXXXXXXX mmuemనno வல்ஸவூூஸி - ShareChat