#സ്പെഷ്യൽ സ്റ്റോറീസ് ✍ //ഇറാനിലെ നെക എന്ന നഗരത്തിൽ ജനിച്ച അതിഫ റജബി എന്ന 16 വയസ്സുകാരിയുടെ ജീവിതം ഒരു വലിയ ദുരന്തമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അതിഫ ദാരിദ്ര്യവും കഷ്‌ടപ്പാടുകളും നിറഞ്ഞ ചുറ്റുപാടിലാണ് വളർന്നത്. ഈ സാഹചര്യം മുതലെടുത്ത ചിലർ അവളെ നിരന്തരം ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കി. എന്നാൽ ഇവിടുത്തെ നിയമവ്യവസ്ഥ ഇരയെ സംരക്ഷിക്കുന്നതിന് പകരം വേട്ടക്കാരെ സഹായിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചത്. ഇറാനിലെ കടുപ്പമേറിയ മൊറാലിറ്റി നിയമങ്ങൾ പ്രകാരം അവൾ 'ചാരിത്ര്യ ലംഘനം' (Crimes against chastity) നടത്തി എന്ന കുറ്റം ചുമത്തി ഇറാനിയൻ റെവല്യൂഷണറി കോടതി അവളെ വിചാരണ ചെയ്. കോടതിയിൽ താൻ ക്രൂരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് അവൾ ഉറക്കെ വിളിച്ച് പറഞ്ഞെങ്കിലും വിധികർത്താവായ ഹാജി റെസായി അത് ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല വിചാരണ വേളയിൽ അവൾ തൻ്റെ വസ്ത്രം അഴിച്ച് പ്രതിഷേധിച്ചു എന്നാരോപിച്ച് ശിക്ഷാ കാലാവധി ഉയർത്തുകയും ചെയ്‌തു. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന പരിഗണന പോലും നൽകാതെ 2004 ഓഗസ്റ്റ് 15-ന് ഒരു തെരുവിൽ വലിയൊരു ജനക്കൂട്ടത്തിന് മുൻപിൽ വച്ച് അവളെ പരസ്യമായി തൂക്കിലേറ്റി. ശിക്ഷ നടപ്പാക്കുമ്പോൾ ഹാജി റെസായി എന്ന ജഡ്‌ജി തന്നെ നേരിട്ട് അവളുടെ കഴുത്തിൽ കുരുക്ക് ഇട്ടു കൊടുത്തു എന്നത് ഈ സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഒരു പെൺകുട്ടിക്ക് ലഭിക്കേണ്ട നീതിക്ക് പകരം അവൾക്ക് ലഭിച്ച ഈ ക്രൂരമായ മരണം ഇന്നും ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ സംഭവം പുറംലോകം അറിഞ്ഞതോടെ ഇറാനിലെ നിയമങ്ങൾക്കെതിരെ വലിയ രാജ്യാന്തര പ്രതിഷേധങ്ങൾ ഉയർന്നിരുന്നു