#🍿 സിനിമാ വിശേഷം // #😎 തിങ്കളാഴ്ച കിടു സ്റ്റാറ്റസുകൾ #🗞️പോസിറ്റീവ് സ്റ്റോറീസ് സത്യൻ മാസ്റ്റർ...
ഇതൊരു അനുഭവക്കുറിപ്പല്ല. വായിച്ചും കേട്ടും അനുഭവസ്ഥർ പറഞ്ഞുമുള്ള അറിവാണ്. KMK മേനോൻ എന്നൊരു നിർമാതാവുണ്ടായിരുന്നു. ഒരുപാട് മലയാളം തമിഴ് സിനിമകളിലും തമഴ് സീരിയലുകളിലും അഭിനയിച്ചുകൊണ്ടിരുന്ന നടൻ രവികുമാറിന്റെ അച്ഛൻ. രവികുമാർ സാർ ഒന്നരവർഷം മുൻപ് അന്തരിച്ചു.
KMK മേനോൻ പുതിയൊരു സിനിമയെടുക്കാൻ തീരുമാനിച്ചു. കെ ബാലകൃഷ്ണന്റെ കഥ. സിനിമയുടെ പേര് "ത്യാഗസീമ".തിരുവനന്തപുരം ജില്ലയിലെ ആറാമട സ്വദേശി മാനുവൽ സത്യനേശൻ നാടാരും തിരുവനന്തപുരം ജില്ലയിലെത്തന്നെ ചിറയിൻകീഴ് സ്വദേശി ഷാഹുൽഹമീദ് അബ്ദുൾഖാദറും അഭിനയിക്കാനെത്തി. പൂർത്തീകരിക്കാനാവാതെപോയ ഈ സിനിമയിലൂടെ ഇവർ രണ്ടുപേരും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിനോക്കി.
മാനുവൽ സത്യനേശൻ നാടാർ എന്ന നീളൻ പേര് സത്യൻ എന്ന് ചുരുക്കി മെരിലാന്റ് സ്റ്റുഡിയോ ഉടമ P സുബ്രമണ്യം. അബ്ദുൾഖാദറിനെ പ്രേംനസിറെന്ന് പുനർനാമകരണം ചെയ്തതു തിക്കുറിശി സുകുമാരൻ നായർ.
ഇവർ രണ്ടുപേരും പിന്നീട് മലയാള സിനിമയുടെ നേടുംതൂണുകളായി മാറുകയും ചെയ്തു.
ഈ വരുന്ന ജൂൺ 15 ന് അവകാശികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അഭിനയസിംഹാസനത്തിന്റെ അധിപൻ വിടപറഞ്ഞിട്ട് 55 വർഷമാകുന്നു...
അഭ്രപാളികളിലെ സുന്ദരരൂപമെന്ന സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായ രൂപത്തോടെയും ഭാവത്തോടെയും കടന്ന് വരികയും നടനമേന്മകൊണ്ട് സിനിമാരംഗം കൈപിടിയിലൊതുക്കുകയും ചെയ്ത സത്യൻ മാസ്റ്റർ അരങ്ങൊഴിഞ്ഞിട്ട് അരനൂറ്റാണ്ടായിരിക്കുന്നു..
മൂന്ന് മാസത്തെ അദ്ധ്യാപകജീവിതം, ഹജൂർകച്ചേരിയിലെ ഗുമസ്തപ്പണി, സൈനീകസേവനം, വിമുക്തഭടന് സബ്ഇൻസ്പെക്ടർ ആയി പോലീസിൽ നിയമനം.അങ്ങിനെ ജോലികൾ പലതു മാറുമ്പോഴും അട്ടകുളങ്ങര സ്കൂളിലെ അനിവേഴ്സറിക്കവതരിപ്പിച്ച നാടകത്തിലെ കയ്യടിനേടിയ നായകനിൽ തുടങ്ങി VJT ഹാളിൽ, ബംഗാളി നോവലിന്റെ നാടക രൂപമായ ദുർഗേശനന്ദിനിയിലെ ജഗൽസിംഹനായും തിളങ്ങിയ നടനക്കരുത്തിന് പകരമാവാൻ, സംതൃപ്തി നൽകാൻ ഈ ഉദ്യോഗങ്ങൾക്കൊന്നും സാധ്യമാവില്ല എന്ന് തോന്നിതുടങ്ങി.
ചാരംമൂടിക്കിടന്ന അഭിനയത്തിന്റെ കനൽ തെളിഞ്ഞുകത്താൻ തുടങ്ങിയപ്പോൾ അതിന്റെ പ്രകാശം ത്യാഗസീമ വരെയെത്തി.
നിർഭാഗ്യവശാൽ ആ സിനിമ പൂർത്തിയായില്ല. K ബാലകൃഷ്ണൻ ആയിരുന്നു അതിന്റെ റൈറ്റർ. മെരിലാന്റ് സുബ്രമണ്യം മുതലാളി KP കൊട്ടാരക്കരയുടെ തിരക്കഥയിൽ ഒരു സിനിമ എടുക്കാൻ ഒരുങ്ങുന്നു. ബാലകൃഷ്ണൻ ത്യാഗസീമയുടെ എടുത്ത ചില ഭാഗങ്ങൾ സുബ്രമുണ്യത്തെ കാണിച്ചു. കരിവീട്ടിയുടെ നിറവും കാരിരുമ്പിന്റെ കരുത്തുമുള്ള നടനെ ഇഷ്ടപ്പെട്ടു സുബ്രമുണ്യത്തിന്. "ആത്മസഖി" യിലേക്ക് സത്യനേശൻ തിരഞ്ഞെടുക്കപ്പെട്ട് പേര് ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു..
1952 ൽ ആത്മസഖി റിലീസ് ആവുകയും വലിയസാമ്പത്തീക വിജയം നേടുകയും ചെയ്തിരുന്നു
1971 ജൂണിൽ ഇങ്കിലാബ് സിന്താബാദ് എന്ന സിനിമയുടെ സെറ്റിൽ നിന്ന് സ്വയം കാറോടിച്ചു് kJ ഹോസ്പിറ്റലിൽ എത്തും വരെ അഭിനയത്തിന്റെ ആ അശ്വമേധം തുടർന്നു.
മലയാളത്തിന് അംഗീകാരത്തിൻ്റേയും, പുരസ്ക്കാരത്തിൻ്റെയും നാൾവഴികളായിരുന്നു..അദ്ദേഹത്തിന്റെ അഭിനയ കാലഘട്ടം.
കേന്ദ്രഗവണ്മെന്റ്റ്റിന്റെ പല പുരസ്കാരങ്ങളും ആദ്യമായി മലയാളത്തിന് ലഭിച്ചതും സത്യൻ മാസ്റ്റർ അഭിനയിച്ച സിനിമകളിലൂടെയാണ്.
നീലക്കുയിൽ ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളിമെഡൽ മലയാളത്തിന് സമ്മാനിച്ചു.
സൗത്ത്ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റിന്റെ സ്വർണമെഡൽ ചെമ്മീനിലൂടെ കേരളക്കരയിലെത്തി.
സംസ്ഥനസർക്കാർ ആദ്യമായി സിനിമയ്ക്കു അവാർഡ് കൊടുക്കാൻ തീരുമാനിച്ചപ്പോൾ നല്ല നടൻ ആരെന്നതിനു ഒരു തർക്കവും ഉണ്ടായില്ല.
നീലക്കുയിലിലെ ശ്രീധരൻ മാസ്റ്റർ, ചെമ്മീനിലെ പളനി, മുടിയനായപുത്രനിലെ രാജൻ, ഡോക്ടർ റിലെ രാജേന്ദ്രൻ, ഓടയിൽനിന്നിലെ പപ്പു, കായകുളംകൊച്ചുണ്ണിയിലെ കൊച്ചുണ്ണി, അശ്വമേധത്തിലെ ഡോക്ടർ തോമസ്, യക്ഷിയിലെ പ്രൊഫസർ ശ്രീനി, അടിമകളിലെ അപ്പുകുട്ടൻപിള്ള, അന്വേഷിച്ചു കണ്ടെത്തിയില്ല യിലെ ക്യാപ്റ്റൻ തോമസ്, കടൽപ്പാലത്തിലെ ഡബിൾ റോൾ നാരായണകൈമളും മകൻ രഘുവും, വാഴ്വേമായത്തിലെ സുധി, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, മൂലധനത്തിലെ രവി, ഒരു പെണ്ണിന്റെകഥയിലെ മാധവൻതമ്പി ഇനിയും എത്രയോ വേഷങ്ങൾ.
ഈ താരം ഒഴിഞ്ഞ സിംഹാസനത്തിൽ ഈ കഥാപാത്രങ്ങൾ
നിറഞ്ഞിരിക്കുന്നത്കൊണ്ടാവാം ആ സിംഹാസനത്തിൽ ഒരു പുന:പ്രതിഷ്ട നടക്കാതെ പോയത്.
കല്പന എന്ന സിനിമയുടെ സെറ്റിൽ ഷീലയുമായി ഒരു കോമ്പിനേഷൻ സീൻ കഴിഞ്ഞ ഉടനെ തളർന്നു വീഴുകയായിരുന്നു ഈ അതുല്യ നായകൻ. അല്പസമയത്തിനുള്ളിൽ ഉഷാർ ആവുകയും അഭിനയം തുടരുകയും ചെയ്തു.
ശാരദ സ്റ്റുഡിയോയിൽ സ്ത്രീ സിനിമയുടെ ഷൂട്ടിങ്ങിനിടയിലും ഇതു സംഭവിച്ചു. വീണ്ടും ഒരു സെറ്റിൽ ഇതാവർത്തിച്ചപ്പോൾ സുഹൃത്തും KJ ഹോസ്പിറ്റൽ ഉടമയുമായ ജഗദീശനെ സമീപിച്ചു. രക്തത്തിൽ ചെറിയ കുഴപ്പങ്ങൾ ഉണ്ട്. ഇടക്ക് തളർച്ചതോന്നുമ്പോൾ ജഗദീശന്റെ അടുത്ത്പോയി രക്തംമാറ്റി തിരിച്ചെത്തി അഭിനയം തുടരും.
താൻ ഒരു രോഗിയാണെന്ന് സമ്മതിക്കാനൊന്നും ആ തന്റേടി തയ്യാറായിരുന്നില്ല. ഡോക്ടർമാർക്ക് സംഗതിയുടെ ഗൗരവം മനസിലായിക്കഴിഞ്ഞിരുന്നു. 1971 ജൂണിൽ ഇങ്കിലാബ് സിന്ദാബാദിന്റെ സെറ്റിൽ നിന്ന് ഹോസ്പിറ്റലിൽ എത്തിയ സത്യൻമാസ്റ്ററെ അരമണിക്കൂർ നേരത്തെ പരിശോധനകൾക്ക്ശേഷം ജഗദീശൻ സത്യനെ അവിടെ അഡ്മിറ്റ് ചെയ്തു. ജൂൺ 12, 13, 14 തീയതികളിൽ രോഗം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. വെല്ലൂരിൽ നിന്നടക്കമുള്ള ഡോക്ടർമാരുടെ വിദക്ദ്ധസംഘം കിണഞ്ഞു പരിശ്രമിച്ചിട്ടും, അന്നേവരെയുള്ള വൈദ്യശാസ്ത്രത്തിന്റെ മുഴുവൻ മികവും പ്രയോഗിച്ചിട്ടും ആ ജീവൻ നിലനിർത്താനായില്ല.
15 ന് രാവിലെ 4.10 ന് ജീവന്റെ ആ വെളിച്ചം സ്വർണ്ണചിറകടിച്ചു സ്വർഗത്തിലേക്ക് പറന്നകന്നു.
മലയാള സിനിമയുടെ എന്നെന്നേക്കുമായുള്ള തീരാ നഷ്ടം..
പക്ഷെ ജനഹൃദയങ്ങളിൽ അദ്ദേഹം ഇന്നും സൂര്യതേജസ്സോടെ ജീവിക്കുന്നു..
#🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ് #🌞Good Morning Status #😎 തിങ്കളാഴ്ച കിടു സ്റ്റാറ്റസുകൾ
#🔴 കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; അതിവേഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് CPM!









![🔴 കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; അതിവേഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് CPM! - mிoomeo ிoஸsைவு வே0ஷஹஸி ேறு 90); வவிலி 40) (uldgorurusba] வவூவி8 Bmatuluu வவி்மஸ் 80|36$$88 mிoomeo ிoஸsைவு வே0ஷஹஸி ேறு 90); வவிலி 40) (uldgorurusba] வவூவி8 Bmatuluu வவி்மஸ் 80|36$$88 - ShareChat 🔴 കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; അതിവേഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് CPM! - mிoomeo ிoஸsைவு வே0ஷஹஸி ேறு 90); வவிலி 40) (uldgorurusba] வவூவி8 Bmatuluu வவி்மஸ் 80|36$$88 mிoomeo ிoஸsைவு வே0ஷஹஸி ேறு 90); வவிலி 40) (uldgorurusba] வவூவி8 Bmatuluu வவி்மஸ் 80|36$$88 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_387105_100ae4a_1773588385830_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=830_sc.jpg)

