#💪🏻 സിപിഐഎം
മഹാരാഷ്ട്ര ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ച് തൊഴിലാളികളെ അണിനിരത്തി CPI(M) നടത്തിയ പോരാട്ടം. കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് പാൽഘർ കലക്ടറേറ്റിന് മുന്നിലെ മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ ബിജെപി സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചു. പ്രക്ഷോഭകർ ഉന്നയിച്ച 12 ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ലാ അധികൃതർ ഉറപ്പുനൽകി. വനാവകാശ നിയമം നടപ്പിലാക്കുന്നതിലെ തടസ്സം നീക്കുക, കൃഷിഭൂമി കൈമാറ്റം, ഡാമുകളിലെ വെള്ളത്തിൽ പ്രദേശവാസികൾക്ക് അവകാശം തുടങ്ങി 12 ആവശ്യങ്ങളാണ് അംഗീകരിച്ചത്. ഇതോടെയാണ് കലക്ട്രേറ്റ് ഉപരോധം അവസാനിപ്പിച്ചത്. നാസിക്കിലെ വിവിധ താലൂക്കുകളിൽ അഞ്ച് ദിവസമായി അനിശ്ചിതകാല റോഡ് ഉപരോധം നടക്കുകയാണ്. അടുത്തഘട്ട സമരപരിപാടികൾ പാർടി സംസ്ഥാന കമ്മിറ്റിയും കിസാൻ സഭയും തീരുമാനിക്കും. ദഹാനു താലൂക്കിലെ ചരോട്ടിയിൽനിന്ന് 60 കിലോമീറ്റർ താണ്ടിയാണ് പാൽഘറിലേക്ക് പതിനായിരങ്ങൾ അണിനിരന്ന ബഹുജനമാർച്ച് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച പാൽഘറിലെത്തിയ മാർച്ച് കലക്ടറേറ്റ് പരിസരത്ത് പ്രവേശിക്കാതിരിക്കാൻ അധികൃതർ എല്ലാ ഗേറ്റുകളും അടച്ചിട്ടു. ഇതോടെ ആയിരങ്ങൾ കലക്ടറേറ്റും പാൽഘർ– ബോയ്സർ ഹൈവേയും ഉപരോധിച്ചു. ഒരാളെയും കലക്ടറേറ്റിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. പ്രക്ഷോഭം മുംബൈയിലേക്ക് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. നേതാക്കളുടെ ആഹ്വാനത്തെ തുടർന്ന് ഗ്രാമങ്ങളിൽനിന്ന് കൂടുതൽ കർഷകരും തൊഴിലാളികളും പാൽഘറിലേക്ക് പ്രവഹിച്ചു. തുടർന്ന് ഗത്യന്തരമില്ലാതെയാണ് ആദ്യഘട്ടത്തിൽ നിവേദനം വാങ്ങാൻ പോലും തയ്യാറാകാതിരുന്ന അധികൃതർ ചർച്ചയ്ക്ക് വഴങ്ങി ആവശ്യങ്ങൾ അംഗീകരിച്ചത്