#💪🏻 സിപിഐഎം
കേരളത്തിന്റെ ഗതാഗത ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായ ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ജനതയ്ക്ക് നൽകിയ ഉറപ്പ് ഇതോടെ പാലിക്കപ്പെടുകയാണ്. വികസന വിരുദ്ധർക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു ഇന്ന് നടന്ന ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മം.
കിഫ്ബി വഴി 2,143 കോടി രൂപ മുതൽമുടക്ക് വേണ്ടിവരുന്ന, ഏകദേശം 8.7 കിലോമീറ്റർ നീളമുള്ള ഈ പാത കേരളത്തിലെ ഏറ്റവും നീളമേറിയതും ഇന്ത്യയിലെ മൂന്നാമത്തെയും വലിയ തുരങ്കപാതയാണ്. ഇതുവഴി താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മാറും, കോഴിക്കോട് വയനാട് യാത്ര സുഗമമാകും. നിലവിലെ ദൂരത്തിൽ 31 കിലോമീറ്ററോളമാണ് കുറവുണ്ടാകുക. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്.
ഈ പദ്ധതി യാഥാർത്ഥ്യമാകരുതെന്ന് ആഗ്രഹിച്ച പ്രതിപക്ഷ, വർഗീയ കക്ഷികൾ ഒരുവശത്ത് തടസ്സവാദങ്ങളുമായി ഉണ്ടായിരുന്നു. മുണ്ടക്കൈ ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളെപ്പോലും രാഷ്ട്രീയ ലാഭത്തിനായി അട്ടിമറിക്കാൻ ശ്രമിച്ചവർ ഈ തുരങ്കപാതയ്ക്കും തുരങ്കം വെക്കാൻ ആവും വിധം ശ്രമിച്ചു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ജനപക്ഷ വികസനത്തിന് പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷസർക്കാർ, എല്ലാ പ്രതിബന്ധങ്ങളെയും നിശ്ചയദാർഢ്യത്തോടെ മറികടക്കുകയായിരുന്നു.
മലബാറിന്റെ വ്യാപാര, കാർഷിക, വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഈ പാത വഴിയൊരുക്കും. പരിസ്ഥിതിസൗഹൃദപരമായി, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിർമ്മാണം പൂർത്തിയാക്കുന്നത്.
ഇടത് സർക്കാർ മുന്നോട്ട് വെക്കുന്ന ബദൽ വികസന മാതൃകയ്‌ക്കൊപ്പം, നാടിന്റെ വികസനത്തിനായി, വരും തലമുറയ്ക്കായി, നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.