മിഴിയിൽ നിന്നും മിഴിയിലേക്ക് ✨♥️ (ഭാഗം - 1)
'നിധി റെഡി ആയില്ലേ??? അവർ ഇപ്പോൾ വരും'
പുറത്ത് കതകിൽ മുട്ടി കൊണ്ട് അമ്മ അവളോട് ചോദിച്ചു.
'കഴിയാറായി '
അവൾ വാതിൽ നോക്കി മറുപടി പറഞ്ഞു. വേഗം ഇറങ്ങാൻ പറഞ്ഞ് അമ്മ അവിടെ നിന്ന് പോയി.അമ്മയുടെ ശബ്ദം അകന്നു പോകുന്നത് അവൾ കേട്ടു. കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ നോക്കി അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവളുടെ കാതുകളിൽ അപ്പോഴും രണ്ട് വർഷം മുൻപുള്ള അതേ നിശ്ചയത്തിന്റെ ആരവങ്ങളായിരുന്നു.
2 വർഷം മുൻപ്⌛
'അച്ഛൻ ശിവദാസും അമ്മ ഗംഗ ശിവദാസും ചേച്ചി കൃതി ശിവദാസും പിന്നെ നിധി ശിവദാസ് എന്ന ഞാനും സന്തോഷത്തോടെ ജീവിച്ച സമയം.അതിനിടയിലാണ് അമ്മയുടെ സുഹൃത്തിന്റെ മകൻ വിഷ്ണുമായി എന്റെ ചേച്ചിക്ക് ഒരു വിവാഹ ആലോചന വന്നത്.വീട്ടുക്കാർ അത് ഉറപ്പിക്കാൻ തീരുമാനിച്ചു . '
നിശ്ചയ ദിവസം 💍
'നിധി, കൃതി ഒരുങ്ങിയോ എന്ന് നോക്ക് '
അമ്മ പറഞ്ഞതും കൃതിയെ നോക്കാൻ നിധി മുറിയിലോട്ട് പോയി.
' ചേച്ചി റെഡി ആയില്ലേ??? അവർ ഇപ്പോൾ വരും'
മറുപടി ഒന്നും വന്നില്ല. നിധി വീണ്ടും ചോദിച്ചു. നിശബ്‍ദത മാത്രം.പതിയെ നിധി വാതിൽ തുറന്നു അകത്തേക്ക് കേറി മുറിയിൽ ആരും ഉണ്ടായിരുന്നില്ല.കണ്ണാടിക്ക് അടുത്തായി ഒരു പേപ്പർ ഇരിക്കുന്നത് കണ്ട് നിധി അത് തുറന്ന് നോക്കി വായിച്ചു.
' എല്ലാരും എന്നോട് ക്ഷമിക്കണം....എനിക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ല. എനിക്ക് ഇഷ്ട്ടം ഉള്ള ആളോട് ഒപ്പം ഞാൻ പോകുന്നു ....എന്നേ തിരക്കരുത് ...എന്ന് കൃതി.'
അങ്ങനെ ആ നിശ്ചയം മുടങ്ങുന്നു.
വീണ്ടും ഒരു വിവാഹ നിശ്ചയം... അതേ വീട്, അതേ ആളുകൾ. പക്ഷേ വധുവിന്റെ സ്ഥാനത്ത് മാത്രം മാറ്റം. ചേച്ചിയുടെ സ്ഥാനത്ത് ഞാൻ .
മനസ്സിലെ ഓർമ്മകളുടെ ഭാരം മാറ്റിവെച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. ഹാളിൽ എല്ലാവരും എത്തിയിട്ടുണ്ട്. അച്ഛന്റെ മുഖത്ത് പഴയ ആ സന്തോഷമില്ല, പകരം ഒരുതരം പേടിയാണെന്ന് എനിക്ക് തോന്നി.മനസ്സില്ല മനസ്സോടെ ഞാൻ അതിന് നിന്ന് കൊടുക്കാൻ തീരുമാനിച്ചു .
അവർ വന്നിരിക്കുന്നു. എന്റെ ഭാവി വരനായ വിഷ്ണുവും കുടുംബവും.രണ്ട് വർഷം മുൻപ് ചേച്ചി ഉപേക്ഷിച്ചു പോയ അതേ ആൾ. അയാളുടെ കണ്ണുകളിൽ എന്നോടുള്ള പ്രണയമാണോ അതോ ചേച്ചിയോടുള്ള പ്രതികാരമാണോ എന്ന് എനിക്ക് മനസ്സിലായില്ല. മോതിരം മാറ്റുന്ന ചടങ്ങിലുടനീളം അയാളുടെ ആ നോട്ടം എന്നെ വല്ലാതെ അസ്വസ്ഥയാക്കി കൊണ്ടിരുന്നു.അങ്ങനെ 6 മാസത്തിനുള്ളിൽ എന്റെയും വിഷ്ണുവിന്റെയും വിവാഹം നടത്താൻ രണ്ട് വീട്ടുകാരും തീരുമാനിച്ചു.
ഇതേ സമയം തൊട്ട് അടുത്ത വീട്ടിൽ ⌛
പുതിയ വാടക വീടിന്റെ ഉമ്മറത്ത് ബൈക്ക് പാർക്ക് ചെയ്ത് ധീരജ് അകത്തേക്ക് കയറി. ജോലി ആവശ്യത്തിനാണെങ്കിലും സിറ്റിയിലെ തിരക്കുകളിൽ നിന്ന് മാറി ഈ ശാന്തമായ സ്ഥലത്തേക്ക് വന്നപ്പോൾ ധീരജിന് ഒരു സമാധാനം തോന്നി. കൂടെ അവന്റെ കൂട്ടുകാർ ആയ അമീനും അജയുമുണ്ട്. കൃഷ്ണകുമാറിന്റെയും മഞ്ജിമ കൃഷ്ണകുമാറിന്റെയും രണ്ട് മക്കളിൽ രണ്ടാമൻ ആണ് ധീരജ് . ധീരജിന്റെ ചേട്ടനും ചേട്ടന്റെ ഭാര്യയും അമ്മയുടെയും അച്ഛന്റെയും ഒപ്പം ആണ് താമസം.
'അവിടെ എന്തോ പരുപാടി ആണ് എന്ന് തോന്നുന്നു അമീനെ...'
'എന്റെ പൊന്ന് അജയ് അതും നോക്കി നിൽക്കാതെ സാധനങ്ങൾ അടുക്കി വെക്കാൻ ഒന്ന് സഹായിക്ക് '
'അവൻ എന്തെ ധീരജ്???'
'അവൻ അവന്റെ പെണ്ണിനോട് പഞ്ചാരയടിക്കുവാ '
റിയ മാത്യു ധീരജിന്റെ 2 കൊല്ലത്തെ പ്രണയം.സംസാരം ഒക്കെ കഴിഞ്ഞ് വീട്ടിൽ എല്ലാം അടുക്കി വെച്ച് എല്ലാരും ഫ്രഷ് ആയി രാത്രിയിലെ ഭക്ഷണവും കഴിച്ച് മുറിയിൽ പോയി.റൂമിലെത്തിയ ധീരജ് ജനൽപ്പാളികൾ വലിച്ചടച്ചു. പുതിയ വീട്ടിലെ ആദ്യ രാത്രിയായതുകൊണ്ട് തന്നെ മനസ്സ് അല്പം അസ്വസ്ഥമായിരുന്നു. അവൻ പതുക്കെ ബെഡിലേക്ക് കിടന്നു. അവന്റെ ചിന്തകളിൽ നിറയെ റിയയുടെ മുഖമായിരുന്നു. അവളോടുള്ള പ്രണയവും, വരാനിരിക്കുന്ന വിവാഹവും, പുതിയ ഓഫീസിലെ ജോലി തിരക്കുകളും... എല്ലാം കൂടി ഒരു നൂലാമാല പോലെ അവന്റെ മനസ്സിൽ കെട്ടുപിണഞ്ഞു കിടന്നു.
'റിയ... നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇത്രയും ദൂരം വന്നത്. ഈ ദൂരം അധികം വൈകാതെ നമ്മൾ ഇല്ലാതാക്കും.'
അവൻ മനസ്സിൽ ഉറപ്പിച്ചു. നാളെ രാവിലെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതിനെക്കുറിച്ച് ചിന്തിച്ച് അവൻ പതുക്കെ കണ്ണുകളടച്ചു.
അതേസമയം അപ്പുറത്തെ വീട്ടിൽ നിധി തന്റെ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. കുറച്ചു മുൻപ് നടന്ന നിശ്ചയത്തിന്റെ അടയാളമായി വിരലിൽ തിളങ്ങുന്ന ആ മോതിരം അവൾക്ക് ഒരു വലിയ ഭാരമായി തോന്നി. 6 മാസത്തിന് ശേഷം തന്റെ ജീവിതം വിഷ്ണുവിനോടൊപ്പം എങ്ങനെയുള്ളതായിരിക്കും എന്ന് അവൾക്ക് ഊഹിക്കാൻ പോലും കഴിഞ്ഞില്ല.
'വീട്ടുകാരുടെ സന്തോഷത്തിന് വേണ്ടി ഞാൻ ഇത് ചെയ്തു... പക്ഷേ എന്റെ മനസ്സ്?'
അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ തലയണയിലേക്ക് അടർന്നു വീണു.
അവർക്കിടയിലെ ആ വലിയ മതിൽക്കെട്ടിന് അപ്പുറം മറ്റൊരു ജീവിതം തുടിക്കുന്നത് ഇരുവരും അറിഞ്ഞില്ല. തന്റെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് ഓർത്ത് ധീരജും, തന്റെ നഷ്ടപ്പെട്ട സ്വപ്നങ്ങളെ ഓർത്ത് നിധിയും രണ്ട് മുറികളിലായി നിശബ്ദരായി ഇരുന്നു.
പുറത്ത് രാത്രിയുടെ കാഠിന്യം കൂടിക്കൊണ്ടിരുന്നു. ജനാലകൾക്കും വാതിലുകൾക്കും അപ്പുറം വിധി അവർക്കായി ചില കരുക്കൾ നീക്കി തുടങ്ങിയിരുന്നു. അപരിചിതരായി തുടങ്ങിയ ഈ രാത്രി, വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത മാത്രമായിരുന്നു.
നാളത്തെ പുലരിയിലേക്ക് അവർ രണ്ടുപേരും കണ്ണുകളടച്ചു. തങ്ങൾക്കിടയിലെ ദൂരം കുറയാൻ പോകുകയാണെന്നോ, ജീവിതം അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിലേക്ക് നീങ്ങുകയാണെന്നോ ഉള്ള യാതൊരു സൂചനയുമില്ലാതെ... ആ രാത്രി കടന്നുപോയി.
(തുടരും)
✏️എഴുത്തുകാരിയുടെ കുറുപ്പ്🌸:
പ്രിയ വായനക്കാരെ,
ഇത് എന്റെ പുതിയ നോവൽ ആണ്.'5 Days of Love' എന്ന novel ന് തന്ന അതെ support നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ comment ആയി രേഖപെടുത്തുക. Like ചെയ്ത് support ചെയ്യുക. ♥️
സ്നേഹത്തോടെ♥️,
നിങ്ങളുടെ സ്വന്തം എഴുത്തുകാരി.🦋
#📙 നോവൽ #💑 സ്നേഹം #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #💝 ആശംസകള്‍
5 days of love 💖 [ Day - 5]
സമയം അഞ്ചര ആകാറായി.പ്രകൃതി പോലും ആ ദിവസത്തിൻ്റെ പ്രാധാന്യം അറിഞ്ഞതുപോലെയായിരുന്നു. കറുത്ത ഇരുണ്ട മേഘങ്ങളോ, കനത്ത കാറ്റോ ഇല്ലായിരുന്നു. പകരം, ആകാശം മുഴുവൻ മനോഹരമായ ഒരു നനുത്ത മൂടൽമഞ്ഞും ശാന്തമായി പെയ്യുന്ന നൂൽമഴയും മാത്രമായിരുന്നു.
ഓഫീസിൽ നിന്നിറങ്ങിയ സാറയുടെ ഹൃദയം ഒരു ചെറുപക്ഷിയെപ്പോലെ തുടിച്ചുകൊണ്ടിരുന്നു.
അവൾ ആ പഴയ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു ചെന്നു. അവിടെ, തനിക്കായി കാത്തുനിൽക്കുന്ന ക്രിസ്റ്റിയെ അവൾ കണ്ടു. പക്ഷേ ഇന്ന് അവൻ്റെ കയ്യിൽ ആ കറുത്ത കുടയുണ്ടായിരുന്നില്ല. പകരം, അവൻ്റെ മുഖത്ത് വളരെ പ്രകാശമുള്ള, ആത്മവിശ്വാസം നിറഞ്ഞ ഒരു പുഞ്ചിരിയുണ്ടായിരുന്നു.
സാറ അകത്തേക്ക് കയറി വന്നതും ക്രിസ്റ്റി അവളെ നോക്കി. രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു. ഇന്നലെ വരെ അവളിൽ ഉണ്ടായിരുന്ന ആ പരിഭ്രമമെല്ലാം മാറി, പകരം ഒരു വലിയ ശാന്തത അവളെ പൊതിഞ്ഞിരുന്നു.
'ഇന്ന് കുട കൊണ്ടുവന്നില്ലേ?'
സാറ ബെഞ്ചിൻ്റെ ഒരറ്റത്തിരുന്നുകൊണ്ട് ലളിതമായി ചോദിച്ചു.
ക്രിസ്റ്റി മെല്ലെ അവളുടെ അരികിലേക്ക് വന്നിരുന്നു.
'ഇല്ല... ഇന്ന് ഈ മഴ നനയണം എന്ന് തോന്നി. സാറയോടൊപ്പം...'
അവൻ്റെ ശബ്ദത്തിലെ ആ ഗാംഭീര്യം അവളിൽ ചെറിയൊരു ഉലച്ചിലുണ്ടാക്കി.
അവർക്കിടയിൽ കുറച്ചുനേരം ആ ശാന്തമായ മഴയുടെ ശബ്ദം മാത്രം നിറഞ്ഞുനിന്നു. ഇനി അധികം വൈകിക്കാൻ ക്രിസ്റ്റി ആഗ്രഹിച്ചില്ല.
നാല് ദിവസത്തെ മൗനവും ഒളിച്ചുകളികളും അവന് നൽകിയ തിരിച്ചറിവ് വളരെ വലുതായിരുന്നു. അവൻ മെല്ലെ തൻ്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ഡയറി പുറത്തെടുത്തു. അത് സാറയ്ക്ക് നേരെ നീട്ടി.
'ഇതെന്താ?'
അവൾ കൗതുകത്തോടെ ചോദിച്ചു.
'തുറന്നു നോക്കൂ...'
ക്രിസ്റ്റി പറഞ്ഞു.
സാറ ആ ഡയറി വാങ്ങി മെല്ലെ തുറന്നു. അതിൻ്റെ ആദ്യത്തെ പേജിൽ വളരെ മനോഹരമായി ആ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഒരു ചിത്രം വരച്ചിട്ടുണ്ടായിരുന്നു. അതിൽ ഒരു വശത്ത് മഴ നനഞ്ഞു നിൽക്കുന്ന അവളും, മറുഭാഗത്ത് കറുത്ത കുടയുമായി നിൽക്കുന്ന അവനും ഉണ്ടായിരുന്നു. അതിനു താഴെ അവൻ തൻ്റെ കൈപ്പടയിൽ ഇങ്ങനെ എഴുതിയിരുന്നു:
'വെറും അഞ്ച് ദിവസത്തെ മഴ കൊണ്ടാണ് നീ എൻ്റെ വരണ്ട ജീവിതത്തിലേക്ക് പെയ്തിറങ്ങിയത്. ആദ്യ ദിവസം നീ വെറുമൊരു അപരിചിതയായിരുന്നു. രണ്ടാം ദിവസം എൻ്റെ കൗതുകമായി. മൂന്നാം ദിവസം നീ എൻ്റെ പ്രിയപ്പെട്ട സുഹൃത്തായി മാറി. നാലാം ദിവസം നിന്നെ കാണാതിരുന്ന ആ നിമിഷങ്ങളിലാണ്, നീയില്ലാത്ത എൻ്റെ ജീവിതം എത്ര ശൂന്യമാണെന്ന് ഞാൻ അറിഞ്ഞത്. ഇന്ന് അഞ്ചാം ദിവസം... എനിക്ക് നിന്നോട് പറയാനുള്ളത് ഒന്നേയുള്ളൂ...'
വായിച്ചു തീർന്നപ്പോഴേക്കും സാറയുടെ കണ്ണുകളിൽ നിന്നും സന്തോഷക്കണ്ണീർ ഇറ്റുവീണു. അവൾ ഡയറിയിൽ നിന്നും തലയുയർത്തി ക്രിസ്റ്റിയെ നോക്കി.
ക്രിസ്റ്റി അവളുടെ കൈകൾ തൻ്റെ കൈകൾക്കുള്ളിലാക്കി. അവൻ്റെ കണ്ണുകളിൽ പ്രണയം അണപൊട്ടിയൊഴുകുന്നുണ്ടായിരുന്നു.
'സാറ... പറയുന്നത് കുറച്ച് ക്രിഞ്ച് ആണെന്ന് അറിയാം.. പക്ഷെ പറയാതെ വയ്യ...എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. വെറുമൊരു അഞ്ച് ദിവസത്തെ പരിചയം മാത്രമാണെന്ന് പറഞ്ഞ് നീ തള്ളിക്കളയില്ലെങ്കിൽ, ഈ കൈകൾ ഇനി ഒരിക്കലും വിടാതെ പിടിക്കാൻ എനിക്ക് അനുവാദം തരുമോ?.'
സാറ ഒരു നിമിഷം പോലും ആലോചിച്ചില്ല. അവളുടെ ഉള്ളിൽ കെട്ടിപ്പിണഞ്ഞു കിടന്ന പ്രണയം മുഴുവൻ ആ പുഞ്ചിരിയിലൂടെ പുറത്തു വന്നു. അവൾ അവൻ്റെ കൈകളിൽ കുറച്ചുകൂടി മുറുക്കി പിടിച്ചു.
'മ്മ്... '
അവളുടെ ശബ്ദം സന്തോഷം കൊണ്ട് ഇടറിയിരുന്നു.
അപ്പോഴേക്കും ദൂരെ നിന്നും സാറയ്ക്ക് പോകേണ്ട ബസ് ഹോൺ മുഴക്കി വരുന്നത് അവർ കണ്ടു. ബസ് വന്ന് ഷെഡിന് മുന്നിൽ നിന്നു. ബസ്സിലെ ആളുകളെല്ലാം മഴയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ സാറ ആ ബസ്സിലേക്ക് കയറിയില്ല.ബസ് അവരെ കടന്ന് മുന്നോട്ട് പോയി.
ആദ്യമായി സാറ തൻ്റെ ബസ്സ് വേണ്ടെന്ന് വെച്ചു, ക്രിസ്റ്റിയോടൊപ്പം ആ മഴയത്ത് ആ വെയിറ്റിംഗ് ഷെഡിൽ തുടരാൻ... കാരണം, ഇനി അവൾക്ക് പോകേണ്ടത് മറ്റൊരു ലോകത്തേക്കല്ല, അവൻ്റെ പ്രണയത്തിൻ്റെ ആഴങ്ങളിലേക്കാണ്.
ആ പഴയ കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലൂടെ മഴ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു... അവരുടെ പ്രണയത്തിന് സാക്ഷിയായി!
(അവസാനിച്ചു)
✏️എഴുത്തുകാരിയുടെ കുറുപ്പ്🌸:
പ്രിയ വായനക്കാരെ,
'5 Days of Love' എന്ന ഈ കൊച്ചു നോവൽ ഇവിടെ ശുഭപര്യവസാനമായിരിക്കുകയാണ്. വെറും അഞ്ച് ദിവസങ്ങൾ കൊണ്ട്, ഒരേയൊരു സ്ഥലത്ത് വെച്ച് പെയ്തിറങ്ങിയ ക്രിസ്റ്റിയുടെയും സാറയുടെയും ഈ സുന്ദരമായ പ്രണയകഥ നിങ്ങളുടെ മനസ്സുകളെ സ്പർശിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോഴൊക്കെ വലിയ കാലതാമസങ്ങളോ ആർഭാടങ്ങളോ വേണ്ട, രണ്ടു മനസ്സുകൾ പരസ്പരം തിരിച്ചറിയാൻ ഒരു നിമിഷത്തെ മഴ മാത്രം മതിയാകും.
ഈ കഥ ആദ്യഭാഗം മുതൽ അവസാനഭാഗം വരെ വായിച്ച് എന്നെ പിന്തുണച്ച എല്ലാ പ്രിയ വായനക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായം താഴെ കമൻ്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു. മറ്റൊരു നല്ല കഥയുമായി വീണ്ടും കാണാം.♥️
സ്നേഹത്തോടെ,😊
നിങ്ങളുടെ സ്വന്തം എഴുത്തുകാരി.🦋
#💝 ആശംസകള്‍ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #💑 സ്നേഹം #📙 നോവൽ
5 days of love 💖 [ Day - 4]
വൈകുന്നേരമായപ്പോൾ ആകാശം ഇരുണ്ടുതുടങ്ങിയിരുന്നു. പക്ഷേ, ഇത്തവണ പ്രകൃതി എന്തോ ഒരു പരീക്ഷണത്തിന് മുതിർന്നതുപോലെ തോന്നി.
ആകാശം കറുത്ത ഇരുണ്ടെങ്കിലും മഴ പെയ്യാൻ മടിച്ചുനിന്നു. വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷം. ഓഫീസിൽ നിന്നിറങ്ങിയ സാറയുടെ മനസ്സിലും അതേ അസ്വസ്ഥതയായിരുന്നു.
വെറും മൂന്ന് ദിവസത്തെ പരിചയം മാത്രമുള്ള ഒരാൾ, തൻ്റെ ജീവിതത്തിൽ ഇത്രയും പ്രധാനപ്പെട്ടവനായി മാറുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.
വേഗത്തിൽ നടന്ന് അവൾ ആ പഴയ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്തി. പക്ഷേ, അവിടെ ക്രിസ്റ്റി ഉണ്ടായിരുന്നില്ല.
ഷെഡ് വിജനമായിരുന്നു. സാറ ബെഞ്ചിലിരുന്നു. ചുറ്റും നോക്കി. സമയം അഞ്ചര കഴിഞ്ഞിട്ടും അവൻ എത്തിയിട്ടില്ല. അവളുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.
'അവന് എന്തെങ്കിലും പറ്റിയിരിക്കുമോ? അതോ ഇനി വരില്ലേ?'
ആദ്യമായി അവൾ തൻ്റെ കയ്യിലെ ഫോണിലേക്ക് നോക്കി. അവൾക്ക് അവൻ്റെ നമ്പർ അറിയില്ലായിരുന്നു! മൂന്ന് ദിവസമായി സംസാരിച്ചിട്ടും പരസ്പരം നമ്പറുകൾ വാങ്ങിയിട്ടില്ല എന്ന തിരിച്ചറിവ് അവളുടെ ഉള്ളിൽ വല്ലാത്തൊരു ശൂന്യത നിറച്ചു.
അപ്പോഴാണ് ആകാശം പൊട്ടിപ്പൊളിഞ്ഞ് പെരുമഴ പെയ്യാൻ തുടങ്ങിയത്. കനത്ത കാറ്റിൽ മഴത്തുള്ളികൾ ഷെഡിനുള്ളിലേക്ക് അടിച്ചുകയറി. തണുപ്പും ഭയവും കാരണം സാറ ബെഞ്ചിൻ്റെ നടുവിലേക്ക് ഒതുങ്ങിയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങി.
ഈ ഒരു ദിവസം അവനെ കാണാതിരുന്നാൽ തൻ്റെ ലോകം ഇത്രമേൽ ശൂന്യമാകുമെന്ന് അവൾ അറിഞ്ഞിരുന്നില്ല. താൻ ക്രിസ്റ്റിയെ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ആ നിമിഷങ്ങളിൽ അവൾ തിരിച്ചറിയുകയായിരുന്നു. അത് വെറുമൊരു സൗഹൃദമല്ല, പ്രണയമാണെന്ന് അവളുടെ ഹൃദയം മന്ത്രിച്ചു.
പെട്ടെന്നാണ് ഒരു ബൈക്ക് വന്ന് ആ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിന്നത്. റെയിൻകോട്ട് മാറ്റി, തലയിലെ വെള്ളം കുടഞ്ഞുകൊണ്ട് ഒരാൾ ഉള്ളിലേക്ക് ഓടിക്കയറി.
ക്രിസ്റ്റി!
അവനെ കണ്ടതും സാറയുടെ ഉള്ളിൽ കെട്ടിക്കിടന്ന സങ്കടം ഒരു നിമിഷം പുറത്തുചാടി. അവൾ എഴുന്നേറ്റ് അവൻ്റെ അടുത്തേക്ക് നടന്നു.
'എന്താ ഇത്ര വൈകിയത്? ഞാൻ എത്ര പേടിച്ചെന്ന് അറിയാമോ?'
അവളുടെ ശബ്ദം ഇടറിയിരുന്നു.
ക്രിസ്റ്റി ഒരു നിമിഷം അത്ഭുതത്തോടെ അവളെ നോക്കി. അവളുടെ കണ്ണുകളിലെ കണ്ണീരും പരിഭ്രമവും അവൻ കണ്ടു. വഴിയിൽ വച്ച് ബൈക്ക് പങ്ക്‌ചറായതും, കനത്ത മഴ കാരണം വണ്ടി തള്ളിക്കൊണ്ട് വരേണ്ടി വന്നതുമെല്ലാം അവൻ പറയാൻ വന്നതാണ്. പക്ഷേ, അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ്റെ വാക്കുകൾ തടഞ്ഞുനിന്നു.
തനിക്ക് വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്ന സാറയെ കണ്ടപ്പോൾ ക്രിസ്റ്റിയുടെ ഉള്ളിലും എന്തോ ഒന്ന് ഉണരുകയായിരുന്നു. അവൻ മെല്ലെ അവളുടെ അരികിലേക്ക് നടന്നു. അവളുടെ മുഖത്തേക്ക് നോക്കി.
'സാരമില്ലടോ... ഞാൻ വന്നില്ലേ. വഴിയിൽ ചെറിയൊരു പ്രശ്നമുണ്ടായി, അതാ വൈകിയത്. സാറ ഇത്രയും വിഷമിക്കുമെന്ന് ഞാൻ കരുതിയില്ല,'
ക്രിസ്റ്റിയുടെ ശബ്ദം വല്ലാതെ താഴ്ന്നിരുന്നു. അതിൽ മുൻപില്ലാത്തൊരു ആർദ്രതയുണ്ടായിരുന്നു.
അവർ രണ്ടുപേരും പിന്നീട് ബെഞ്ചിൽ വന്നിരുന്നു. പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു, എന്നാൽ അവർക്കിടയിൽ വല്ലാത്തൊരു നിശബ്ദത പടർന്നു. പക്ഷേ, അതൊരു നല്ല നിശബ്ദതയായിരുന്നു. വാക്കുകളേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്ന നിശബ്ദത. രണ്ടുപേരും തങ്ങളുടെ ഉള്ളിൽ മൊട്ടിട്ട ആ വലിയ വികാരം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അവർ പരസ്പരം നോക്കിയില്ലെങ്കിലും, തോളോട് തോൾ ചേർന്നിരിക്കുമ്പോൾ ആ പ്രണയത്തിൻ്റെ ചൂട് അവർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.
സാറയുടെ ബസ് വന്നപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു. ഇത്തവണ അവൾ യാത്ര പറഞ്ഞില്ല. പകരം ക്രിസ്റ്റിയുടെ കണ്ണുകളിലേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു മാത്രം. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.
- തുടരും
✏️എഴുത്തുകാരിയുടെ കുറുപ്പ്🌸:
പ്രിയ വായനക്കാരെ,
'5 Days of Love'-ൻ്റെ ഏറ്റവും വികാരനിർഭരമായ നാലാം ഭാഗം ഇവിടെ അവസാനിക്കുകയാണ്. ഒരു ദിവസം കാണാതിരിക്കുമ്പോൾ ഉണ്ടാകുന്ന ആ ചെറിയ വിരഹമാണ് ക്രിസ്റ്റിക്കും സാറയ്ക്കും തങ്ങളുടെ ഉള്ളിലെ യഥാർത്ഥ പ്രണയത്തെ തിരിച്ചറിയാൻ സഹായിച്ചത്. ആ കാത്തിരിപ്പും ഭയവും വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായം മറക്കാതെ രേഖപ്പെടുത്തുമല്ലോ.♥️
സ്നേഹത്തോടെ,😊
നിങ്ങളുടെ സ്വന്തം എഴുത്തുകാരി.🦋
#📙 നോവൽ #💑 സ്നേഹം #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #💝 ആശംസകള്‍
ഒരു ശീലം പോലെ മൂന്നാം ദിവസവും ആ വൈകുന്നേരം മഴയെ കൂട്ടുപിടിച്ചാണ് വന്നത്.
പകൽ മുഴുവൻ ഓഫീസ് ജോലി തിരക്കുകളിൽ മുങ്ങിയിരിക്കുമ്പോഴും, സാറയുടെ മനസ്സ് ഇടയ്ക്കിടെ ക്ലോക്കിലെ സൂചികളിലേക്ക് നീളുന്നുണ്ടായിരുന്നു. അഞ്ചര മണിയായപ്പോഴേക്കും അവൾ ബാഗുമെടുത്ത് ഇറങ്ങി. പുറത്ത് മഴ ചാറാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന് ആ പഴയ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടക്കുമ്പോൾ അവളുടെ ഉള്ളിൽ പരിഭ്രമമല്ല, മറിച്ച് പരിചിതമായ ഒരു സുരക്ഷിതത്വമായിരുന്നു.
ഷെഡിലേക്ക് കയറിയ സാറ കണ്ടത് ബഞ്ചിൻ്റെ ഒരറ്റത്തിരുന്ന് തൻ്റെ ബാഗിൽ നിന്നും എന്തോ തിരയുന്ന ക്രിസ്റ്റിയെയാണ്. അവൾ വന്ന ശബ്ദം കേട്ട് അവൻ തലയുയർത്തി.
'വന്നോ? ഞാൻ വിചാരിച്ചു ഇന്ന് മഴ കുറവായതുകൊണ്ട് സാറ നേരെ വീട്ടിൽ പോയിട്ടുണ്ടാകുമെന്ന്,'
ഒരു ചായ ഫ്ലാസ്ക് പുറത്തേക്ക് എടുത്തുകൊണ്ട് ക്രിസ്റ്റി പറഞ്ഞു.
സാറ അത്ഭുതത്തോടെ അവനെ നോക്കി.
'ഇതെന്താ ചായയോ?'
'അതെ, ഈ തണുപ്പത്ത് നല്ല ചൂട് കട്ടൻചായ കുടിച്ചാൽ കൊള്ളാമെന്ന് തോന്നി. വഴിയിൽ കണ്ട കടയിൽ നിന്ന് മേടിച്ചതാ. സാറയ്ക്ക് വേണോ?'
അവൻ തൻ്റെ കയ്യിലുണ്ടായിരുന്ന ചെറിയ രണ്ട് പേപ്പർ ഗ്ലാസുകളിലേക്ക് ചായ പകർന്നു.
'പിന്നെന്താ! ഈ മഴയത്ത് കട്ടൻചായ ചോദിച്ചാൽ വേണ്ടെന്ന് പറയുന്ന മലയാളി ഉണ്ടോ?'
സാറ പുഞ്ചിരിയോടെ അവൻ്റെ അരികിലേക്ക് വന്നിരുന്നു.
അവർ ആ ബെഞ്ചിൽ അടുത്തടുത്തിരുന്ന് ചായ കുടിക്കാൻ തുടങ്ങി.
പുറത്ത് മഴയുടെ ശക്തി കൂടിക്കൂടി വന്നു. ആ ചൂട് ചായയുടെ പുകയ്ക്കൊപ്പം അവർക്കിടയിലെ സംഭാഷണങ്ങൾക്കും ഇന്ന് കൂടുതൽ ആഴമുണ്ടായിരുന്നു. വെറും ഔപചാരികമായ ചോദ്യങ്ങൾക്കപ്പുറം അവർ തങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി.
ക്രിസ്റ്റി തൻ്റെ ബിസിനസ്സ് കെട്ടിപ്പടുക്കാൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും, തൻ്റെ ചെറിയ പരാജയങ്ങളെക്കുറിച്ചും അവളോട് പറഞ്ഞു. മറ്റാരോടും പറയാത്ത കാര്യങ്ങൾ പോലും അവളോട് പറയുമ്പോൾ അവൻ്റെ ഉള്ളിൽ വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു.
സാറ തൻ്റെ കുടുംബത്തെക്കുറിച്ചും, തനിക്ക് ഏറെയിഷ്ടമുള്ള എന്നാൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന തൻ്റെ ചില സ്വപ്നങ്ങളെക്കുറിച്ചും അവനോട് പങ്കുവെച്ചു.
'ചിലപ്പോഴൊക്കെ നമ്മൾ ആഗ്രഹിക്കുന്നത് പോലെയല്ലല്ലോ ക്രിസ്റ്റി ജീവിതം മുന്നോട്ട് പോകുന്നത്,'
പെയ്യുന്ന മഴയിലേക്ക് നോക്കി സാറ മെല്ലെ പറഞ്ഞു. അവൾ അറിയാതെ അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.
ക്രിസ്റ്റി അവളെത്തന്നെ നോക്കി നിന്നു. അവളുടെ ആ നിഷ്കളങ്കതയും സങ്കടങ്ങളും അവൻ്റെ ഉള്ളിൽ എവിടെയോ ചെന്ന് തറയ്ക്കുന്നുണ്ടായിരുന്നു. അവൻ മെല്ലെ തൻ്റെ കൈ അവളുടെ തോളിൽ വെച്ചു, അതൊരു വലിയ ആശ്വാസമായിരുന്നു.
'സാരമില്ലടോ... എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്,'
ക്രിസ്റ്റിയുടെ ആ വാക്കുകളിൽ ഒരു സുഹൃത്തിൻ്റെ സ്നേഹവും കരുതലും ഉണ്ടായിരുന്നു.
സാറ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവളുടെ മനസ്സിന് വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ തോന്നി.
സമയം പോയതറിഞ്ഞതേയില്ല. സാധാരണ വരാറുള്ള സാറയുടെ ബസ് വന്ന് ഹോൺ മുഴക്കിയപ്പോഴാണ് അവർ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്.
ഇത്തവണ ബസ് വന്നപ്പോൾ സാറയ്ക്ക് പെട്ടെന്ന് എഴുന്നേൽക്കാൻ തോന്നിയില്ല. എങ്കിലും അവൾ മെല്ലെ എഴുന്നേറ്റു.
'നാളെ കാണാം...'
ബസ്സിലേക്ക് കയറുന്നതിന് മുൻപ് സാറ ക്രിസ്റ്റിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
'നാളെ കാണാം സാറ,'
ക്രിസ്റ്റി കൈവീശി.
ബസ് മുന്നോട്ട് നീങ്ങുമ്പോഴും സാറയുടെ കൈകളിൽ ആ പേപ്പർ ഗ്ലാസിലെ ചായയുടെ ചൂട് ബാക്കിയുണ്ടായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ട് മറ്റാരേക്കാളും നന്നായി തന്നെ മനസ്സിലാക്കാൻ ക്രിസ്റ്റിക്ക് കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് അവളുടെ മനസ്സിൽ ഒരു പുതിയ അനുഭൂതി നിറച്ചു.
അത് സൗഹൃദമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
- തുടരും
✏️എഴുത്തുകാരിയുടെ കുറുപ്പ്🌸:
പ്രിയ വായനക്കാരെ,
'5 Days of Love'-ൻ്റെ മൂന്നാം ദിവസം ഇവിടെ അവസാനിക്കുകയാണ്. മഴയും ചൂട് കട്ടൻചായയും ചേർന്നപ്പോൾ ക്രിസ്റ്റിയും സാറയും ഇന്ന് കൂടുതൽ അടുത്തു കഴിഞ്ഞു. തങ്ങളുടെ മനസ്സിലെ സങ്കടങ്ങളും സ്വപ്നങ്ങളും പരസ്പരം പങ്കുവെക്കുന്നതിലൂടെ അവർക്കിടയിലെ ബന്ധം വെറുമൊരു പരിചയപ്പെടലിനപ്പുറം ആഴമുള്ളതായി മാറുകയാണ്. ബാക്കി വരും ഭാഗങ്ങളിൽ നമുക്ക് വായിച്ചറിയാം. Like ഉം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും താഴെ രേഖപ്പെടുത്തുമല്ലോ.♥️
സ്നേഹത്തോടെ,😊
നിങ്ങളുടെ സ്വന്തം എഴുത്തുകാരി.🦋
#💝 ആശംസകള്‍ #💞 നിനക്കായ് #💑 സ്നേഹം #❤ സ്നേഹം മാത്രം 🤗 #📙 നോവൽ
5 days of love 💖 [ Day - 2]
അടുത്ത ദിവസവും ആകാശം ചതിച്ചില്ല. വൈകുന്നേരം കൃത്യം അഞ്ചരയായപ്പോൾ തന്നെ കറുത്തിരുണ്ട മേഘങ്ങൾ ആകാശത്ത് നിരന്നു കഴിഞ്ഞിരുന്നു.
ഓഫീസിൽ നിന്നിറങ്ങുമ്പോൾ സാറയുടെ ഉള്ളിൽ വല്ലാത്തൊരു ധൃതിയായിരുന്നു. സാധാരണ മഴ പെയ്യുമ്പോൾ ദേഷ്യം നിറഞ്ഞ മനോഭാവത്തോടെ ഇരിക്കാറുള്ള അവൾക്ക്, ഇന്ന് മഴയോട് ഒട്ടും ദേഷ്യം തോന്നിയില്ല. പകരം, ഉള്ളിൻ്റെ ഉള്ളിൽ ഒരു ചെറിയ കാത്തിരിപ്പായിരുന്നു.
'അവൻ ഇന്ന് അവിടെ കാണുമോ?'
എന്ന ചോദ്യം അവളുടെ മനസ്സിൽ ദ്രുതഗതിയിൽ മിന്നിമറഞ്ഞു.
വഴിയരികിലെ ആ പഴയ കാത്തിരിപ്പ് കേന്ദ്രം ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ സാറയുടെ കണ്ണുകൾ തിരഞ്ഞത് ആ കറുത്ത കുടക്കാരനെയായിരുന്നു.
അവൻ അവിടെയുണ്ട്! ഇന്നലെ നിന്ന അതേ സ്ഥലത്ത്, ഫോണിലേക്ക് നോക്കിക്കൊണ്ട് നിൽക്കുന്നു. സാറയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
കനത്തു തുടങ്ങിയ മഴത്തുള്ളികളിൽ നിന്നും രക്ഷപെടാൻ അവൾ വേഗത്തിൽ അങ്ങോട്ട് ഓടിക്കയറി. നനഞ്ഞ കുട മടക്കി വെക്കുമ്പോൾ അവൾ മെല്ലെ അവനെ ഒളികണ്ണാൽ നോക്കി.
ക്രിസ്റ്റിയും അപ്പോൾ തലയുയർത്തി നോക്കിയിരുന്നു.
സത്യത്തിൽ, അവൻ ഇന്നലെ അവൾ പോയതിനു ശേഷം കുറേനേരം അവിടെത്തന്നെ നിൽക്കുകയായിരുന്നു. അവളുടെ പേര് പോലും ചോദിക്കാൻ കഴിയാത്തതിൻ്റെ ചെറിയൊരു നിരാശ അവൻ്റെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് മഴ പെയ്തപ്പോൾ, ബൈക്ക് സൈഡിൽ ഒതുക്കി അവൻ നേരെ ഇങ്ങോട്ട് പോന്നു.
രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. ഇത്തവണ ഇന്നലത്തെ ആ കടുത്ത അപരിചിതത്വം അവിടെയുണ്ടായിരുന്നില്ല. ക്രിസ്റ്റി സാറയെ നോക്കി വളരെ ലളിതമായി ഒന്ന് തലയാട്ടി പുഞ്ചിരിച്ചു. മറുപടിയായി സാറയും സുന്ദരമായി ഒന്ന് പുഞ്ചിരിച്ചു.
അവൾ ഇന്നലത്തെ അതേ ബെഞ്ചിൽ പോയിരുന്നു. പക്ഷേ, ഇത്തവണ അവിടുത്തെ മൗനം രണ്ടുപേർക്കും ഒരുപോലെ ഭാരമുള്ളതായി തോന്നി. എന്തെങ്കിലും സംസാരിക്കണം എന്ന് രണ്ടുപേരും ആഗ്രഹിക്കുന്നുണ്ടായിരുന്നു, എന്നാൽ എവിടുന്ന് തുടങ്ങണം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം.
ഒടുവിൽ ക്രിസ്റ്റി തന്നെയാണ് ആ മൗനം മുറിക്കാൻ തീരുമാനിച്ചത്. അവൻ ഫോൺ പോക്കറ്റിലിട്ട്, ബെഞ്ചിന് അടുത്തേക്ക് ചെറുതായി നീങ്ങി നിന്നു.
'ഇന്നും നല്ല മഴയാണല്ലേ?'
തികച്ചും സാധാരണമായ, ഒരു ചോദ്യം അവൻ ചോദിച്ചു.
സാറ പെട്ടെന്ന് ഒന്ന് ഞെട്ടി അവനെ നോക്കി. അവളുടെ ഉള്ളിലെ പരിഭ്രമം മാറി ഒരു ആശ്വാസം വന്നതുപോലെ തോന്നി.
'അതെ, ഒട്ടും പ്രതീക്ഷിച്ചില്ല. പെട്ടെന്നാ പെയ്തത്. കുടയുണ്ടായിട്ടും നന്നായി നനഞ്ഞു,'
അവൾ തൻ്റെ ചുരിദാറിൻ്റെ കൈകൾ കുടഞ്ഞുകൊണ്ട് പറഞ്ഞു.
'ഞാൻ ക്രിസ്റ്റി,'
അവൻ തൻ്റെ വലംകൈ അവൾക്ക് നേരെ നീട്ടി..
അവൾ ഒരു നിമിഷം ആ കൈകളിലേക്ക് നോക്കി, പിന്നെ മെല്ലെ തൻ്റെ കൈ കൊടുത്ത് കൊണ്ട് പറഞ്ഞു,
'സാറ.'
അവളുടെ കൈകൾക്ക് നല്ല തണുപ്പുണ്ടായിരുന്നു. പരസ്പരം കൈകൾ കോർത്ത ആ നിമിഷം അവർക്കിടയിലെ ബാക്കി നിന്ന മൗനവും അലിഞ്ഞുപോയി.
പിന്നീട് അവർ അധികം ആർഭാടങ്ങളൊന്നുമില്ലാതെ കുറച്ചു കാര്യങ്ങൾ സംസാരിച്ചു. സാറ തൻ്റെ ഓഫീസിനെക്കുറിച്ചും, ക്രിസ്റ്റി തൻ്റെ ബിസിനസ്സിനെക്കുറിച്ചും ലളിതമായി പങ്കുവെച്ചു. വലിയ ഡയലോഗുകളോ വാഗ്ദാനങ്ങളോ അവിടെയുണ്ടായിരുന്നില്ല, പകരം രണ്ട് സാധാരണ മനുഷ്യർ തമ്മിൽ പരിചയപ്പെടുന്ന ഒരന്തരീക്ഷം മാത്രം.
ദൂരെ നിന്നും സാറയ്ക്ക് പോകേണ്ട ബസ് ഹോൺ മുഴക്കി വരുന്നത് അവർ കണ്ടു. സാറ എഴുന്നേറ്റു.
'എന്നാൽ ശരി, ക്രിസ്റ്റി,"
അവൾ യാത്ര പറഞ്ഞു.
'ശരി, സാറ. സൂക്ഷിച്ചു പോകൂ,'

ക്രിസ്റ്റി പുഞ്ചിരിയോടെ യാത്രയാക്കി.
ബസ്സിലേക്ക് ഓടിക്കയറുമ്പോൾ സാറയുടെ മുഖത്ത് ഇന്നലത്തെ ആ ആകാംക്ഷയോ പരിഭ്രമമോ ഇല്ലായിരുന്നു. പകരം, ഈ കനത്ത മഴയത്തും മനസ്സിന് കുളിർമ നൽകുന്ന ഒരു നല്ല സുഹൃത്തിനെ കിട്ടിയതിൻ്റെ സന്തോഷം മാത്രമായിരുന്നു.
കാത്തിരിപ്പ് കേന്ദ്രത്തിൽ നോക്കി നിൽക്കുന്ന ക്രിസ്റ്റിയുടെ മനസ്സിലും ആ സന്തോഷം തങ്ങിനിന്നു.
- തുടരും
✏️എഴുത്തുകാരിയുടെ കുറുപ്പ്🌸:
പ്രിയ വായനക്കാരെ,😊
'5 Days of Love'-ൻ്റെ രണ്ടാം ഭാഗം ഇതാ നിങ്ങളുടെ മുന്നിലേക്ക്. ഒന്നാം ദിവസത്തെ നിശബ്ദതയ്ക്ക് ശേഷം ക്രിസ്റ്റിയും സാറയും ഇന്ന് സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്. അടുത്ത ദിവസം ഏത് സംഭവിക്കും ? വരും ഭാഗങ്ങളിൽ നമുക്ക് വായിക്കാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും comment ആയും like ആയും പ്രതീക്ഷിക്കുന്നു.😊
സ്നേഹത്തോടെ,♥️
നിങ്ങളുടെ സ്വന്തം എഴുത്തുകാരി.🦋
#📙 നോവൽ #❤ സ്നേഹം മാത്രം 🤗 #💑 സ്നേഹം #💞 നിനക്കായ് #💝 ആശംസകള്‍
5 days of love 💖 [ Day - 1]
ജൂൺ മാസത്തിലെ ആ പെരുമഴ പെയ്യാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല. ആകാശം കറുത്തുരുണ്ടതും ടൗണിലെ തിരക്കിലേക്ക് മഴ പാഞ്ഞടുക്കാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.
ബാഗിൽ കുടയുണ്ടായിരുന്നില്ല എന്ന തിരിച്ചറിവ് സാറയെ വല്ലാതെ പരിഭ്രാന്തിയാക്കി. നനയാതിരിക്കാൻ ചുറ്റും നോക്കുമ്പോഴാണ് വഴിയരികിലെ ആ പഴയ, വിജനമായ ബസ് കാത്തിരിപ്പ് കേന്ദ്രം അവളുടെ കണ്ണിൽ പെട്ടത്.
നനഞ്ഞൊട്ടിയ മുടിയിഴകൾ ഒതുക്കി, ശ്വാസം നന്നായി വലിച്ചുവിട്ടുകൊണ്ട് അവൾ അങ്ങോട്ട് ഓടിക്കയറി.
ചുരിദാറിൻ്റെ അറ്റത്തുനിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു. തണുത്ത കാറ്റടിച്ചപ്പോൾ സാറ അറിയാതെ കൈകൾ കൂട്ടിപ്പിടിച്ചു.
അപ്പോഴാണ് ആ കാത്തിരിപ്പ് കേന്ദ്രത്തിൽ മറ്റൊരു ചെറുപ്പക്കാരൻ കൂടി ഉണ്ടെന്ന കാര്യം അവൾ ശ്രദ്ധിക്കുന്നത്.
ഉയരമുള്ള, താടിയുള്ള ഒരാൾ. അവൻ്റെ കയ്യിൽ ഒരു കറുത്ത കുടയുണ്ടായിരുന്നു. എന്നിട്ടും അവൻ എന്തുകൊണ്ടാണ് അവിടെ നിൽക്കുന്നത് എന്ന് അവൾ അത്ഭുതപ്പെട്ടു. ഒരുപക്ഷേ, ഈ കനത്ത കാറ്റിൽ കുട ചൂടി നടക്കാൻ കഴിയാത്തതുകൊണ്ടാകാം.
അവൾ കയറി വന്നപ്പോൾ അവൻ അവളെയൊന്ന് നോക്കി. നേരിയൊരു കൗതുകം ആ കണ്ണുകളിൽ കണ്ടെങ്കിലും, അടുത്ത നിമിഷം തന്നെ അവൻ തൻ്റെ നോട്ടം പെയ്യുന്ന മഴയിലേക്ക് മാറ്റി.
സാറ മെല്ലെ അവിടെയുള്ള ബെഞ്ചിൻ്റെ ഒരറ്റത്തിരുന്നു. അവൾക്ക് വല്ലാത്തൊരു ചമ്മൽ തോന്നിത്തുടങ്ങിയിരുന്നു. അപരിചിതനായ ഒരാളോടൊപ്പം ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത് അത്ര സുഖമുള്ള കാര്യമായിരുന്നില്ല.
യഥാർത്ഥത്തിൽ ക്രിസ്റ്റിയുടെ അവസ്ഥയും ഏകദേശം സാമ്യമുള്ളത് ആയിരുന്നു. ഓഫീസിൽ നിന്നും ബൈക്കിൽ ഇറങ്ങിയതായിരുന്നു അവൻ. പെട്ടെന്ന് മഴ കനത്തപ്പോൾ വണ്ടി സൈഡിലേക്ക് ഒതുക്കി, കയ്യിലുണ്ടായിരുന്ന കുടയും നിവർത്തിയാണ് അവൻ ആ പഴയ വെയിറ്റിംഗ് ഷെഡിലേക്ക് കയറിയത്.
ഫോണിൽ നോക്കി നിൽക്കുമ്പോഴാണ് ഒരു പെൺകുട്ടി അങ്ങോട്ട് കിതച്ച് ഓടിക്കയറിയത്. അവൾ നന്നായി നനഞ്ഞിട്ടുണ്ടായിരുന്നു.
പെട്ടെന്ന് ഒരു പെൺകുട്ടി അവിടേക്ക് വന്നപ്പോൾ ക്രിസ്റ്റി കുറച്ചുകൂടി മാറി ഒതുങ്ങി നിന്നു, അവൾക്ക് ബുദ്ധിമുട്ടാകേണ്ട എന്ന് കരുതി.
അവളെയൊന്ന് നോക്കിയെങ്കിലും, വായി നോട്ടക്കാരനാകാൻ താല്പര്യമില്ലാത്തതുകൊണ്ട് അവൻ വീണ്ടും റോഡിലെ മഴയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. അവൾ അവിടെയുള്ള ബെഞ്ചിൽ വന്നിരിക്കുന്നത് അവൻ കൺകോണിലൂടെ കണ്ടു. തണുത്തിട്ടാകാം, അവൾ കൈകൾ കൂട്ടിപ്പിടിക്കുന്നുണ്ടായിരുന്നു.
'കുട വേണോ' എന്ന് ചോദിച്ചാലോ എന്ന് ഒരു നിമിഷം ക്രിസ്റ്റി ചിന്തിച്ചു. പക്ഷേ, ഈ കാലത്ത് അപരിചിതനായ ഒരുത്തൻ പെട്ടെന്ന് വന്ന് സംസാരിച്ചാൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന പേടി അവൻ്റെ മനസ്സിലുണ്ടായി. ചിലപ്പോൾ അവൾക്ക് അത് അസ്വസ്ഥത ഉണ്ടാക്കിയാലോ? അതുകൊണ്ട് അവൻ മിണ്ടാതെ നിന്നു.
അവർക്ക് നടുവിൽ മഴ മാത്രം സംസാരിച്ചുകൊണ്ടിരുന്നു. ഏകദേശം അരമണിക്കൂറോളം ആ നിശബ്ദത തുടർന്നു.
മെല്ലെ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയപ്പോൾ തനിക്ക് പോകേണ്ട ബസ് ദൂരെ വരുന്നത് സാറ കണ്ടു. അവൾ എഴുന്നേറ്റു. ബാഗ് തലയ്ക്ക് മുകളിൽ പിടിച്ച് മഴയിലേക്ക് ഇറങ്ങാൻ ആയുമ്പോഴാണ് ക്രിസ്റ്റി അവളെ നോക്കിയത്. സാറയും അറിയാതെ അവനെയൊന്ന് തിരിഞ്ഞു നോക്കി.
മഴ തോന്നതും ക്രിസ്റ്റി തന്റെ ബൈക്കിന്റെ അടുത്തേക്ക് പോയി അത് സ്റ്റാർട്ട് ആക്കി അവൻ അവന്റെ വീട്ടിലേക്ക് പോയി.
ഒരു വാക്ക് പോലും മിണ്ടാതെ അവർ ഇരുവഴികളിൽ പോയി .
ആ കാത്തിരിപ്പ് കേന്ദ്രത്തിലെ മൗനവും, തൊട്ടടുത്ത് നിന്നിരുന്ന ആ അപരിചിതൻ്റെ സാന്നിധ്യവും രണ്ടുപേരുടെയും മനസ്സിൽ ഒരു പ്രത്യേക ഓർമ്മയായി അവശേഷിച്ചിരുന്നു.
- തുടരും
✏️എഴുത്തുകാരിയുടെ കുറുപ്പ്🌸:
പ്രിയ വായനക്കാരെ,
'5 Days of Love' എന്ന പുതിയ നോവലിൻ്റെ ആദ്യ ദിവസത്തിലേക്ക് ഏവർക്കും സ്വാഗതം. തികച്ചും അപരിചിതരായ രണ്ട് വ്യക്തികൾ അപ്രതീക്ഷിതമായ ഒരു മഴയത്ത് കണ്ടുമുട്ടുമ്പോൾ എന്തൊക്കെ ആവും സംഭവിക്കാൻ പോകുന്നത് എന്നത് ക്രിസ്റ്റിയിലൂടെയും സാറയിലൂടെയും ഞാൻ പങ്കുവെച്ചിരിക്കുന്നത്. ആദ്യ ദിവസം അവർ സംസാരിച്ചില്ലെങ്കിലും, ആ മൗനം പോലും അവർക്കിടയിൽ ഒരു പുതിയ കഥയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ മഴ അവരെ എവിടെക്കൊണ്ടെത്തിക്കും എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ comment ചെയ്യുമല്ലോ ഒപ്പം like തരാൻ മറക്കല്ലേ.😊
സ്നേഹത്തോടെ♥️,
നിങ്ങളുടെ സ്വന്തം എഴുത്തുകാരി.🦋
#💝 ആശംസകള്‍ #💞 നിനക്കായ് #💑 സ്നേഹം #❤ സ്നേഹം മാത്രം 🤗 #📙 നോവൽ









