Adithyan Shyam
ShareChat
click to see wallet page
@adhi199696
adhi199696
Adithyan Shyam
@adhi199696
I love ShareChat
ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിനു കുടുംബത്തിന് പൂർണ സമ്മതമായിരുന്നെന്ന് മുത്തച്ഛനും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ റെജി ശാമുവേൽ. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 9 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ്. ‘‘ആലിൻ തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ മകൻ എന്നെ വിളിച്ചു. അവയവദാനത്തിന് ഞങ്ങൾ സമ്മതം അറിയിച്ചു, അച്ഛന്റെ അഭിപ്രായം എന്താണെന്നു ചോദിച്ചു. പൂർണ സമ്മതമാണെന്നു ഞാൻ പറ‍ഞ്ഞു. ഞങ്ങളുടെ ഒരു കുഞ്ഞ് പോയപ്പോൾ നാല് കുഞ്ഞുങ്ങൾക്ക് ജീവൻ കിട്ടി. 4 കൊച്ചു മക്കളുണ്ടായി’’– റെജി ശാമുവേൽ പറഞ്ഞു. ഞായർ രാവിലെ മൃതദേഹം വീട്ടിൽ കൊണ്ടുവരും. 5 മണിയോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ സംസ്കാരം നടക്കും. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജൻ ജോണിനും പരുക്കേറ്റിരുന്നു. ആലിനെ ആറിനു കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. രാത്രിയിൽ ഹെലികോപ്റ്റർ യാത്ര പ്രായോഗികമല്ലാത്തതിനാൽ റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. കൊച്ചിയിൽനിന്ന് രാത്രി 7.10ന് പുറപ്പെട്ട് 10.32ന് കിംസ് ആശുപത്രിയിലെത്തി. ആലിന്റെ പിതാവ് അരുൺ ഏബ്രഹാം മല്ലപ്പള്ളിയിൽ അക്ഷയകേന്ദ്രം നടത്തുകയാണ്. മാതാവ് ഷെറിൻ അധ്യാപികയാണ്. ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും എസ്‌എടി ആശുപത്രിയിലുള്ള 10 വയസ്സുള്ള കുട്ടിക്ക് നൽകും. കു‍ഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നൽകുന്നത്. നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ഹൃദയ വാൽവ് സ്വീകരിക്കുന്നയാളിനെ പിന്നീടു മാത്രമേ തീരുമാനിക്കൂ. #😇 ആലിൻ ഇനിയും ജീവിക്കും 4 കുരുന്നുകളിലൂടെ; അവർക്ക് പുതുജീവൻ നൽകി അവൾ മടങ്ങി!
സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിന്റെ(41) മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയ്ക്ക് (35) ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.കേസിൽ ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉള്ളത്.അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോ എന്നതും ഇതിൽ വ്യക്തമാകും എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. 21 ദിവസമായി ജയിലിൽ ആണെന്നും ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു. അതേസമയം, തനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്.ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാവ് നൽകിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിതയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നും ആരോപണവിധേയമായ സംഭവം ഉണ്ടായ ബസിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് പൊലീസ് കോടതിയിൽ അറിയിച്ചത്.ദീപക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന ശേഷം ജനുവരി 19ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് 21ന് ആണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. #🚨 ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
കഴിഞ്ഞ ദിവസമാണ് ഭാവന നായികയായ അനോമി തിയേറ്ററുകളിലെത്തിയത്. ഒരിടവേളയ്ക്ക് ശേഷം ഭാവന നായികയായി എത്തുന്ന മലയാള ചിത്രമാണ് അനോമി. ത്രില്ലര്‍ ചിത്രത്തില്‍ റഹ്മാനടക്കമുള്ളവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനോമി കാണാന്‍ നടി മഞ്ജു വാര്യരുമെത്തിയിരുന്നു. ഭാവനയുടെ സിനിമയാകുമ്പോള്‍ തനിക്ക് വരാതിരിക്കാനാകില്ലെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. മഞ്ജുവും ഭാവനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. തന്റെ സിനിമ കാണാന്‍ വന്ന മഞ്ജുവിനെ ഭാവന കെട്ടിപ്പിടിച്ച് നന്ദി അറിയിക്കുന്നുണ്ട്. മഞ്ജുവിന്റെ സ്റ്റൈലിഷ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വെള്ള ടീ ഷര്‍ട്ടും പാന്റ്‌സുമായിരുന്നു മഞ്ജു ധരിച്ചിരുന്നത്. മഞ്ജുവിന്റെ വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലുടക്കി. മഞ്ജുവിന്റെ കഴുത്തിലെ പാച്ച് ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. കഴുത്തിലായി മഞ്ഞ നിറത്തിലുള്ളൊരു പാച്ച് ഒട്ടിച്ചിരുന്നു മഞ്ജു വാര്യര്‍. ഇത് എടുത്തു കാണിക്കുന്ന വിഡിയോകള്‍ പ്രചരിച്ചതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. എന്തിനാണ് മഞ്ജു പാച്ച് ഒട്ടിച്ചതെന്നും താരത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടോ എന്നുമൊക്കെ ചോദിച്ച് നിരവധി പേരാണ് വിഡിയോയുടെ താഴെയെത്തുന്നത്. സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങളോട് മഞ്ജു ഇതുവരേയും പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഞ്ജുവിന്റെ കഴുത്തില്‍ കണ്ട പാച്ച് ബ്ലഡ് ടെസ്റ്റ്, ഇഞ്ചക്ഷന്‍, ബയോപ്‌സി, സ്‌കിന്‍ പ്രൊസീജ്യര്‍ തുടങ്ങിയവയ്ക്ക് ശേഷം ഒട്ടിയ്ക്കുന്നവയാണ്. മസില്‍ പിടുത്തമുണ്ടെങ്കിലും വേദനയുണ്ടെങ്കിലും ഇത്തരം പാച്ചുകള്‍ ഒട്ടിക്കാറുണ്ടെന്നും പറയപ്പെടുന്നു. സ്‌കിനിന് പുറത്തുളള അരിമ്പാറ, മറുക് തുടങ്ങിയ നീക്ക ചെയ്ത ശേഷം ഇങ്ങനെ ഒട്ടിക്കാറുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം എമ്പുരാന്‍ ആണ് മഞ്ജു വാര്യര്‍ ഒടുവിലായി അഭിനയിച്ച സിനിമ. പിന്നാലെ താരത്തെ ആരോ എന്ന ഷോര്‍ട്ട് ഫിലിമിലും കണ്ടിരുന്നു. തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സ്, ഹിന്ദി ചിത്രം അമേരികി പണ്ഡിറ്റ് എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ള സിനിമകള്‍. #😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ
. #😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ
😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ - ShareChat
00:18
. #😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ
😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ - ShareChat
00:22
. #😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ
😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ - ShareChat
00:27
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കർഷകത്തൊഴിലാളി സംഘടനകളും സർക്കാർ–അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു. അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയതായും ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും അറിയിച്ചു. ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുകയെന്നു സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കുന്നില്ല. ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കുമെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം - വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, നിര്‍മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും. ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല - പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്‌നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത. ദേശീയ പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കി. #🔴 നാളെ പണിമുടക്ക്; കേരളം സ്തംഭിക്കും! സ്കൂളുകളും പ്രവർത്തിക്കില്ല? അറിയേണ്ടതെല്ലാം 👆🏻
. #😳 നടൻ മണിയൻപിള്ളയ്ക്കു പിന്നാലെ മകനും വാഹനാപകടത്തിൽ
😳 നടൻ മണിയൻപിള്ളയ്ക്കു പിന്നാലെ മകനും വാഹനാപകടത്തിൽ - ShareChat
നടൻ മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ടതിനു പിന്നാലെ രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനവും അപകടത്തിൽ പെട്ടു. തലനാരിഴയ്ക്കാണ് നിരഞ്ജ് ഉൾപ്പടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. അച്ഛന് പിന്നാലെ മകനും വാഹനാപകടത്തിൽ പെട്ടത് ആരാധകരെ ആശങ്കയിലാഴ്ത്തി. പുതിയ ചിത്രമായ 'മസ്തിഷ്കമരണം' എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഭാഗ്യം കൊണ്ടാണ് വലിയ പരുക്കുകളില്ലാതെ താരം രക്ഷപ്പെട്ടത്. സിനിമയുടെ പ്രമോഷനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് നിരഞ്ജ് തന്നെ മാധ്യമങ്ങളോട് വിശദീകരിച്ചു. "വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത് ഒരു കെ.എസ്.ആർ.ടി.സി ബസ് ആണ്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല," നിരഞ്ജ് മണിയൻപിള്ള രാജു പറഞ്ഞു. ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഫെബ്രുവരി ആറിന് രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. താരം ഓടിച്ചിരുന്ന കാർ രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതും വലിയ ചർച്ചയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജു, ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് വെളിപ്പെടുത്തിയിരുന്നു. ബൈക്ക് വളരെ വേഗത്തിൽ വന്ന് തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. #😳 നടൻ മണിയൻപിള്ളയ്ക്കു പിന്നാലെ മകനും വാഹനാപകടത്തിൽ