Adithyan Shyam
ShareChat
click to see wallet page
@adhi199696
adhi199696
Adithyan Shyam
@adhi199696
I love ShareChat
. #😢 പ്രിയ കലാകാരൻ ശേഖര്‍ തൂങ്ങിമരിച്ച നിലയില്‍
😢 പ്രിയ കലാകാരൻ ശേഖര്‍ തൂങ്ങിമരിച്ച നിലയില്‍ - வUomD விக3om பேவம் ஸனுளுைஇிஹ nSவஇிவ mn೨೧am@0I@0 @3603] ೧ol me@I@0 களி AA February 7, 2026 in UPDATES Dy ckmnews வUomD விக3om பேவம் ஸனுளுைஇிஹ nSவஇிவ mn೨೧am@0I@0 @3603] ೧ol me@I@0 களி AA February 7, 2026 in UPDATES Dy ckmnews - ShareChat
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍ അയ്യന്തോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍. കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളില്‍ 1954ല്‍ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ ഇവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനെല്ലൂര്‍, പാലക്കാട്). മക്കള്‍: ജിനന്‍ ശേഖര്‍, ധനന്‍ ശേഖര്‍. സംസ്‌കാരം ഇന്ന്. #😢 പ്രിയ കലാകാരൻ ശേഖര്‍ തൂങ്ങിമരിച്ച നിലയില്‍
. #😍 മലയാള നടി വീണ്ടും പ്രണയത്തിൽ! അഞ്ചാമത്തെ പങ്കാളി ഈ സീരിയൽ നടൻ?
😍 മലയാള നടി വീണ്ടും പ്രണയത്തിൽ! അഞ്ചാമത്തെ പങ്കാളി ഈ സീരിയൽ നടൻ? - ShareChat
01:19
. #😍 മലയാള നടി വീണ്ടും പ്രണയത്തിൽ! അഞ്ചാമത്തെ പങ്കാളി ഈ സീരിയൽ നടൻ?
😍 മലയാള നടി വീണ്ടും പ്രണയത്തിൽ! അഞ്ചാമത്തെ പങ്കാളി ഈ സീരിയൽ നടൻ? - ShareChat
00:58
. #😍 മലയാള നടി വീണ്ടും പ്രണയത്തിൽ! അഞ്ചാമത്തെ പങ്കാളി ഈ സീരിയൽ നടൻ?
😍 മലയാള നടി വീണ്ടും പ്രണയത്തിൽ! അഞ്ചാമത്തെ പങ്കാളി ഈ സീരിയൽ നടൻ? - ShareChat
00:07
നേപ്പാളിൽ നിന്നുള്ള മുതിർന്ന നടൻ സുനിൽ ഥാപ്പ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ കാഠ്മണ്ഡുവിൽ വെച്ചായിരുന്നു അന്ത്യമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിക്കുന്നതിന്റെ തലേരാത്രി വൈകിയും ഷൂട്ടിങ്ങിൽ സജീവമായിരുന്നു സുനിൽ ഥാപ്പയെന്ന് സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (സിഐഎൻടിഎഎ) അനുശോചനക്കുറിപ്പിൽ പറഞ്ഞു. ‘റാം നാം സത്യോ ഹോ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. നേപ്പാളി സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലുതും പകരം വെക്കാനില്ലാത്തതുമാണെന്ന് സിഐഎൻടിഎഎ അനുശോചനക്കുറിപ്പിൽ പറഞ്ഞു. എവറസ്റ്റ് ഫിലിം അക്കാദമിയുടെ ചെയർപേഴ്‌സൺ എന്ന നിലയിൽ നേപ്പാളി ചലച്ചിത്രമേഖലയ്ക്കായി ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കൂടുതലും വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഥാപ്പ 2014-ൽ പുറത്തിറങ്ങിയ മേരികോം എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധേയനാകുന്നത്. ഇന്ത്യയുടെ അഭിമാനമായ ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മേരി കോമായി അഭിനയിച്ച പ്രിയങ്കാ ചോപ്രയുടെ പരിശീലകൻ എം. നർജിത് സിങ്ങായാണ് സുനിൽ ഥാപ്പ എത്തിയത്. നേപ്പാളിലെ ദാങ്ങിൽ 1957 മേയ് 17-നാണ് സുനിൽ ഥാപ്പ ജനിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300-ലേറെ നേപ്പാളി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാനമായും വില്ലൻ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് 1970-കളിൽ മുംബൈയിൽ മോഡലായാണ് അദ്ദേഹം കരിയർ തുടങ്ങിയത്. 1981-ൽ പുറത്തിറങ്ങിയ ഏക് ദുജേ കേ ലിയേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. പിന്നീടും അദ്ദേഹം ചില ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. സൂപ്പർഹിറ്റ് വെബ് സീരീസായ ഫാമിലി മാന്റെ മൂന്നാം സീസണിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എവറസ്റ്റ് ഫിലിം അക്കാദമിയുടെ ചെയർപേഴ്‌സൺ എന്ന നിലയിൽ നേപ്പാളി ചലച്ചിത്രമേഖലയ്ക്കായി വലിയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. #💔 പ്രിയ നടൻ സുനിൽ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
. #🥺 യുവ മലയാള നടി ആശുപത്രിയിൽ; ആശങ്കയിൽ ആരാധകർ
🥺 യുവ മലയാള നടി ആശുപത്രിയിൽ; ആശങ്കയിൽ ആരാധകർ - ShareChat
00:22
ആശുപത്രിയിൽ നിന്നും തന്റെ ആരോഗ്യനില പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. വയറിൽ ഇൻഫെക്‌ഷനായതാണെന്നും മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാൽ മാത്രമെ ആശുപത്രി വിടാൻ കഴിയൂവെന്നും പേളി പറയുന്നു. അസഹനീയമായ വേദന കാരണമാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുവെന്നും നടി വ്യക്തമാക്കി. ‘‘എനിക്ക് ഒരുപാട് മെസേജുകൾ ഇൻബോക്സിൽ വന്നു. ഇത്രയധികം മെസേജുകൾ ലാസ്റ്റ് എനിക്ക് ലഭിച്ചത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേർ ഞാൻ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകൾ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി. എന്നെ കുറിച്ച് ആശങ്കകൾ അറിയിച്ചുള്ള മെസേജുകൾ വന്നത്. അത് കണ്ട‌പ്പോൾ എനിക്ക് ഒരുപാട് സ്നേഹം തോന്നി. എനിക്ക് തീരെ സുഖമില്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. ഞാൻ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും. എന്റെ ആരോ​ഗ്യം മെച്ചപ്പെടുമ്പോൾ അവർ എന്നെ ഡ‍ിസ്ചാർജ് ചെയ്യുമായിരിക്കും. മൂന്ന്, നാല് ദിവസത്തിനുള്ളിൽ ആശുപത്രി വാസം അവസാനിക്കും. ശേഷം കുറച്ച് ദിവസം റെസ്റ്റ് എടുത്താൽ ഞാൻ ഓക്കെയാകും. പൂർവാധികം ശക്തിയോടെ കൂടുതൽ അലമ്പ് ജോക്ക്സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരോടും സ്നേഹവും നന്ദിയും. ഇതൊക്കെ എന്ത് നമ്മൾ സ്ട്രോങ്ങല്ലേ.’’–പേളിയുടെ വാക്കുകൾ. #🥺 യുവ മലയാള നടി ആശുപത്രിയിൽ; ആശങ്കയിൽ ആരാധകർ
തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ്. ക്വട്ടേഷൻ നൽകിയത് മറ്റൊരു സ്പാ ഉടമയാണ്. തന്റെ ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ് – ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പൊലീസിൽ പ്രത്യേക പരാതി നൽകുമെന്നും സഞ്ജയ് പറഞ്ഞു.അതേസമയം, ബലാത്സംഗ കേസിൽ പൊലീസിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണ് വിവരം. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്.കേസിലെ പ്രതിയായ ‘മരണ സുബിൻ’ എന്ന സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ് നീക്കം. കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാൽസംഗം അന്വേഷിക്കാൻ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.കാപ്പാ കേസ് പ്രതിയായ സുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇന്നലെ പൊലീസ് പറഞ്ഞത്. 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്നായിരുന്നു ഭീഷണി. #😱 സ്പായിലെ കൂട്ട ബലാത്സംഗം; ഞെട്ടിക്കുന്ന വിവരങ്ങൾ, പീഡന ദൃശ്യവും പകർത്തി!
. #😢 പ്രിയ നടി ജയ അന്തരിച്ചു; 47 വയസിൽ ജീവൻ കവർന്നെടുത്ത് ക്യാൻസർ രോഗം
😢 പ്രിയ നടി ജയ അന്തരിച്ചു; 47 വയസിൽ ജീവൻ കവർന്നെടുത്ത് ക്യാൻസർ രോഗം - Senior Serial Actor Jayavahini is no more after struggling with Cancer from last few years TFI BAGUNDS Senior Serial Actor Jayavahini is no more after struggling with Cancer from last few years TFI BAGUNDS - ShareChat