Adithyan Shyam
ShareChat
click to see wallet page
@adhi199696
adhi199696
Adithyan Shyam
@adhi199696
I love ShareChat
ബിഹാറിലെ നളന്ദയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയവരാണിവർ. തിക്കിലും തിരക്കിലും നിരവധിപ്പേർ താഴെ വീണു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ചൈത്ര മാസ്തതിലെ അവസാന ചൊവ്വാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ടായിരുന്നു. ‘‘എല്ലാ ചൊവ്വാഴ്ചയും ക്ഷേത്രത്തിൽ തിരക്ക് ഉണ്ടാകാറുണ്ട്. പട്നയിൽനിന്നാണ് ഞങ്ങളെത്തിയത്. പക്ഷേ, പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാകുകയായിരുന്നു. തിരക്കു കൂടിയപ്പോൾ നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല. അത്രയ്ക്ക് ആളുകളുണ്ടായിരുന്നു’’ – വാർത്താ ഏജൻസിയായ എഎൻഐയോട് തീർഥാടകയായ മമതാ ദേവി പറഞ്ഞു #😢 ക്ഷേത്രത്തിൽ തിക്കും തിരക്കും; 8 സ്ത്രീകൾക്ക് ദാരുണാന്ത്യം
. #😍 പ്രിയ മലയാള നടി വിവാഹിതയായി; VIRAL VIDEOS
😍 പ്രിയ മലയാള നടി വിവാഹിതയായി; VIRAL VIDEOS - ShareChat
. #😱 കാമുകിയെ കൊന്ന് വിവാഹിതൻ! വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി; ഞെട്ടലിൽ നാട്
😱 കാമുകിയെ കൊന്ന് വിവാഹിതൻ! വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി; ഞെട്ടലിൽ നാട് - ShareChat
01:00
നഗരത്തെ നടുക്കി 'ശ്രദ്ധ വാൽക്കർ മോഡൽ' കൊലപാതകം. നാവികസേനയിലെ ജീവനക്കാരനായ ചിന്തട രവീന്ദ്ര(30)യാണ് കാമുകിയായ പൊലിപള്ളി മൗനിക(31)യെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്. 2022-ൽ രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിലെ ശ്രദ്ധ വാൽക്കർ കൊലപാതകത്തിന് സമാനമായിരുന്നു രവീന്ദ്രയുടെ ക്രൂരതയും. 27-കാരിയായ ശ്രദ്ധയെ ആൺസുഹൃത്തായ അഫ്താബ് പൂനാവാലെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പലകഷണങ്ങളാക്കി വെട്ടിനുറുക്കിയ പ്രതി ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയുംചെയ്തിരുന്നു. വിശാഖപട്ടണത്തെ ഗജുവാക എൽ.വി. നഗറിലെ താമസക്കാരനാണ് രവീന്ദ്ര. നാവികസേനയിൽ ടെക്നീഷ്യനായ രവീന്ദ്ര കഴിഞ്ഞ ഒരുവർഷമായി ഐഎൻഎസ് ഡേഗയിലാണ് രവീന്ദ്ര ജോലിചെയ്യുന്നത്. 2021-ലാണ് ഇയാൾ ഡേറ്റിങ് ആപ്പിലൂടെ മൗനികയുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിശാഖപട്ടണത്തെ വിവിധയിടങ്ങളിൽവെച്ച് പലതവണ നേരിട്ടുകണ്ടു. സൗഹൃദം പ്രണയമായി വളർന്നു. എന്നാൽ, 2024-ൽ രവീന്ദ്ര മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. വിവാഹശേഷവും ഇയാൾ മൗനികയുമായി ബന്ധം തുടർന്നു. ഇതിനിടെ, പ്രണയബന്ധം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് മൗനിക രവീന്ദ്രയെ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ പണം ആവശ്യപ്പെടാനും തുടങ്ങി. ഏകദേശം മൂന്നരലക്ഷത്തോളം രൂപ മൗനിക ഇത്തരത്തിൽ കൈക്കലാക്കിയെന്നാണ് രവീന്ദ്ര പറയുന്നത്. ഭീഷണിയും പണം ആവശ്യപ്പെടലും തുടർന്നതോടെയാണ് മൗനികയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി വെളിപ്പെടുത്തി. ഒരാഴ്ച മുൻപ് രവീന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതോടെ രവീന്ദ്ര ഒറ്റയ്ക്കായിരുന്നു എൽ.വി. നഗറിലെ ഫ്‌ളാറ്റിൽ താമസം. തുടർന്നാണ് മൗനികയെ ഇല്ലാതാക്കാനുള്ള സമയം ഇതാണെന്ന് പ്രതി തീരുമാനിച്ചത്. ഭാര്യ സ്വന്തം വീട്ടിൽപോയെന്നും ആരുമില്ലെന്നും പറഞ്ഞാണ് രവീന്ദ്ര ഞായറാഴ്ച മൗനികയെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്‌ളാറ്റിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ പ്രതി യുവതിയുടെ മൂക്കും വായയും പൊത്തിപ്പിടിച്ചു. ശ്വാസംമുട്ടി യുവതി മരിച്ചു. യുവതിയുടെ മരണം ഉറപ്പാക്കിയതോടെ മൃതദേഹം ഉപേക്ഷിക്കാനും തെളിവ് നശിപ്പിക്കാനുമായിരുന്നു പ്രതിയുടെ ശ്രമം. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പലഭാഗങ്ങളായി ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചത്. മൃതദേഹം വെട്ടിനുറുക്കാനായി ഓൺലൈനിലാണ് കത്തി വാങ്ങിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കത്തി കിട്ടിയതോടെ മൃതദേഹത്തിൽനിന്ന് തലയും കൈകാലുകളും അറത്തുമാറ്റി. തുടർന്ന് അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗവും കാലുകളും ഒരു ട്രോളി ബാഗിലാക്കി. തലയും കൈകളുമില്ലാത്ത ബാക്കി ഭാഗം ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിന്നീട് നേരത്തേ അറത്തുമാറ്റിയ തലയും കൈകളും സിംഹാചലം മേഖലയിലെ വിജനമായ സ്ഥലത്തേക്ക് രഹസ്യമായി കൊണ്ടുപോയി അവിടെവെച്ച് കത്തിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. അതേസമയം, മൃതദേഹം ഉപേക്ഷിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ച പ്രതി തന്നെയാണ് പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. തുടർന്ന് പോലീസ് ഫ്‌ളാറ്റിലെത്തി പരിശോധിച്ചതോടെയാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. #😱 കാമുകിയെ കൊന്ന് വിവാഹിതൻ! വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി; ഞെട്ടലിൽ നാട്
നടന്‍ പ്രകാശ് രാജിന്റെ അമ്മ സ്വര്‍ണലത അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സിലായിരുന്നു. ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സ്വര്‍ണലതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നും നിരവധി പേരെത്തിയിട്ടുണ്ട്. അമ്മയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് പലപ്പോഴും പ്രകാശ് രാജ് സംസാരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഹൂബ്ലിയിലുള്ള അനാഥാലയത്തിലായിരുന്നു സ്വര്‍ണലത വളര്‍ന്നത്. നഴ്‌സിങ് പഠിച്ച ശേഷം ജോലി തേടിയാണ് ബംഗളൂരുവിലെത്തുന്നത്. പിന്നീടാണ് മഞ്ജുനാഥ് റായിയെ വിവാഹം കഴിക്കുന്നത്. മതത്തിന്റെ അതിര്‍ വരമ്പുകള്‍ മറികടന്നുള്ള വിവാഹമായിരുന്നു ഇത്. മഞ്ജുനാഥ് ഹിന്ദു മതവിഭാഗവും സ്വര്‍ണലത ക്രിസ്ത്യന്‍ മതവിശ്വാസിയുമായിരുന്നു. വീട്ടിലെ മാതാതീമായ അന്തരീക്ഷമാണ് തന്റെ കാഴ്ചപ്പാടുകളെ ചെറുപ്പം മുതലേ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്നാണ് അമ്മയെക്കുറിച്ച് പ്രകാശ് രാജ് പറഞ്ഞിട്ടുള്ളത്.''അവര്‍ എന്റെ റാണിയാണ്. ഞാന്‍ എവിടെപ്പോയാലും എനിക്കൊപ്പമുണ്ടാകും. 12 വയസുള്ളപ്പോഴാണ് അവരുടെ അമ്മ മരിക്കുന്നത്. അച്ഛന് നോക്കാന്‍ പറ്റാത്തതിനാല്‍ അനാഥാലയത്തിലാണ് വളര്‍ന്നത്. പഠിച്ച് നഴ്‌സായി. പിന്നീടാണ് എന്റെ അച്ഛനുമായി പ്രണയത്തിലാകുന്നത്. അദ്ദേഹത്തെ അമ്മ കാണുന്നത് രോഗിയായി അഡ്മിറ്റ് ചെയ്തപ്പോഴാണ്'' പ്രകാശ് രാജ് പണ്ടൊരു അഭിമുഖത്തില്‍ പറയുന്നു.അതേസമയം തന്റെ അച്ഛന്‍ മദ്യപാനിയായിരുന്നുവെന്നും ജോലിയ്ക്ക് പോകാതെ അദ്ദേഹം മാസങ്ങളോളം വീട്ടില്‍ വരാതെ കറങ്ങി നടക്കുമായിരുന്നുവെന്നും പ്രകാശ് രാജ് ഓര്‍ക്കുന്നുണ്ട്. അന്നെല്ലാം അമ്മ കഷ്ടപ്പെട്ടാണ് വീട് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം കുടുംബത്തെ നോക്കുന്നതിനൊപ്പം സഹോദരിയുടെ വിവാഹം നടത്തിയതും അമ്മയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. #💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം
. #💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം
💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം - ShareChat
. #💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം
💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം - ShareChat
. #💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം
💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം - ShareChat
. #💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം
💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം - ShareChat
. #💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം
💔 പ്രിയ മലയാള നടന്റെ അമ്മ അന്തരിച്ചു; വേദനയിൽ നീറി താരം - ShareChat