Adithyan Shyam
ShareChat
click to see wallet page
@adhi199696
adhi199696
Adithyan Shyam
@adhi199696
I love ShareChat
ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. തിങ്കളാഴ്ച കട്ടക്കിലെ വസതിയില്‍ സംസ്‌കാരം നടക്കും. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. #😭 പ്രിയ ഗായിക ഗീത അന്തരിച്ചു; ആദരാഞ്ജലികൾ!
ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. തിങ്കളാഴ്ച കട്ടക്കിലെ വസതിയില്‍ സംസ്‌കാരം നടക്കും. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. #😭 പ്രിയ ഗായിക ഗീത അന്തരിച്ചു; ആദരാഞ്ജലികൾ!
😭 പ്രിയ ഗായിക ഗീത അന്തരിച്ചു; ആദരാഞ്ജലികൾ! - RP - Sanjiv Goenka gama Group 5712 Oriya soulolndia Modern Songs Geeta Patnaik RP - Sanjiv Goenka gama Group 5712 Oriya soulolndia Modern Songs Geeta Patnaik - ShareChat
കാസർകോട് ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തോഷ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ചിന്നു പാപ്പു എന്ന രേഷ്മയും സന്തോഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രേഷ്മ തൂങ്ങി മരിച്ചത്. യുവതിയുടെ മരണത്തെ തുടർന്ന് സന്തോഷ് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ചിന്നു പാപ്പുവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന സന്തോഷിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയക്കുകയും ചെയ്തു. എന്നാൽ, യുവതി മരിച്ചതിന്റെ മാനസിക സമ്മർദത്തിലായിരുന്നു സന്തോഷ് എന്നാണ് വിവരങ്ങൾ. ആദൂർ ആലംതടുക്ക സ്വദേശിയാണ് ചിന്നു പാപ്പു. അഞ്ചുവർഷം മുൻപ് വിവാഹിതയായ ഈ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് നൽകിയ മൊഴി. #😭 ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും മരിച്ച നിലയിൽ
ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിൽ വലിയ ദൂരൂഹതയുണ്ടെന്നു പിതാവ് മഹേഷ്. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ട്. മകൾക്ക് കൊറിയൻ സുഹൃത്തുണ്ടെന്ന കാര്യം വിശ്വസിക്കുന്നില്ല. കൊറിയൻ ഭാഷ പഠിക്കാൻ മകൾക്ക് ആഗ്രഹമുണ്ടായിരുന്നു. കൊറിയൻ സംഗീത പരിപാടി കാണാനും താൽപര്യം കാണിച്ചിരുന്നു. പഠിച്ച് കൊറിയയിൽ പോയി ജോലി ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. ഇത് മനസ്സിലാക്കിയ ആരോ മകളെ കബളിപ്പിച്ചിരിക്കാം. പറ്റിക്കപ്പെട്ടു എന്നു മനസ്സിലാക്കിയാകണം ആത്മഹത്യ ചെയ്തത്. വിശ്വാസ വഞ്ചന മകൾ സഹിക്കില്ല. ബ്ലാക് വെനം എന്ന ഇൻസ്റ്റ അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് സുഹൃത്തുക്കളായിരിക്കാം. അതാണ്, മകൾ മരിച്ചതിനു പിന്നാലെ അക്കൗണ്ട് അൺഫോളോ ചെയ്തതെന്നു പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആദിത്യ ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നിരവധിപേര്‍ പിന്തുടര്‍ന്നിരുന്ന പേജാണിത്. പെണ്‍കുട്ടി മരിച്ചതോടെ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചിരുന്നു. അക്കൗണ്ട് സംബന്ധിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. സ്കൂളിലേക്കു പോയ ആദിത്യയെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. #😲 ‘കൊറിയൻ ബന്ധമില്ല; ആദിത്യയുടെ മരണത്തിൽ ദുരൂഹത’: മകളെ കബളിപ്പിച്ചെന്ന് പിതാവ്
ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിനു കുടുംബത്തിന് പൂർണ സമ്മതമായിരുന്നെന്ന് മുത്തച്ഛനും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ റെജി ശാമുവേൽ. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 9 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ്. ‘‘ആലിൻ തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ മകൻ എന്നെ വിളിച്ചു. അവയവദാനത്തിന് ഞങ്ങൾ സമ്മതം അറിയിച്ചു, അച്ഛന്റെ അഭിപ്രായം എന്താണെന്നു ചോദിച്ചു. പൂർണ സമ്മതമാണെന്നു ഞാൻ പറ‍ഞ്ഞു. ഞങ്ങളുടെ ഒരു കുഞ്ഞ് പോയപ്പോൾ നാല് കുഞ്ഞുങ്ങൾക്ക് ജീവൻ കിട്ടി. 4 കൊച്ചു മക്കളുണ്ടായി’’– റെജി ശാമുവേൽ പറഞ്ഞു. ഞായർ രാവിലെ മൃതദേഹം വീട്ടിൽ കൊണ്ടുവരും. 5 മണിയോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ സംസ്കാരം നടക്കും. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജൻ ജോണിനും പരുക്കേറ്റിരുന്നു. ആലിനെ ആറിനു കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. രാത്രിയിൽ ഹെലികോപ്റ്റർ യാത്ര പ്രായോഗികമല്ലാത്തതിനാൽ റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. കൊച്ചിയിൽനിന്ന് രാത്രി 7.10ന് പുറപ്പെട്ട് 10.32ന് കിംസ് ആശുപത്രിയിലെത്തി. ആലിന്റെ പിതാവ് അരുൺ ഏബ്രഹാം മല്ലപ്പള്ളിയിൽ അക്ഷയകേന്ദ്രം നടത്തുകയാണ്. മാതാവ് ഷെറിൻ അധ്യാപികയാണ്. ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും എസ്‌എടി ആശുപത്രിയിലുള്ള 10 വയസ്സുള്ള കുട്ടിക്ക് നൽകും. കു‍ഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നൽകുന്നത്. നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ഹൃദയ വാൽവ് സ്വീകരിക്കുന്നയാളിനെ പിന്നീടു മാത്രമേ തീരുമാനിക്കൂ. #😇 ആലിൻ ഇനിയും ജീവിക്കും 4 കുരുന്നുകളിലൂടെ; അവർക്ക് പുതുജീവൻ നൽകി അവൾ മടങ്ങി!
സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിന്റെ(41) മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയ്ക്ക് (35) ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.കേസിൽ ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉള്ളത്.അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോ എന്നതും ഇതിൽ വ്യക്തമാകും എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. 21 ദിവസമായി ജയിലിൽ ആണെന്നും ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു. അതേസമയം, തനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്.ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാവ് നൽകിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിതയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നും ആരോപണവിധേയമായ സംഭവം ഉണ്ടായ ബസിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് പൊലീസ് കോടതിയിൽ അറിയിച്ചത്.ദീപക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന ശേഷം ജനുവരി 19ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് 21ന് ആണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. #🚨 ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
കഴിഞ്ഞ ദിവസമാണ് ഭാവന നായികയായ അനോമി തിയേറ്ററുകളിലെത്തിയത്. ഒരിടവേളയ്ക്ക് ശേഷം ഭാവന നായികയായി എത്തുന്ന മലയാള ചിത്രമാണ് അനോമി. ത്രില്ലര്‍ ചിത്രത്തില്‍ റഹ്മാനടക്കമുള്ളവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനോമി കാണാന്‍ നടി മഞ്ജു വാര്യരുമെത്തിയിരുന്നു. ഭാവനയുടെ സിനിമയാകുമ്പോള്‍ തനിക്ക് വരാതിരിക്കാനാകില്ലെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. മഞ്ജുവും ഭാവനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. തന്റെ സിനിമ കാണാന്‍ വന്ന മഞ്ജുവിനെ ഭാവന കെട്ടിപ്പിടിച്ച് നന്ദി അറിയിക്കുന്നുണ്ട്. മഞ്ജുവിന്റെ സ്റ്റൈലിഷ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വെള്ള ടീ ഷര്‍ട്ടും പാന്റ്‌സുമായിരുന്നു മഞ്ജു ധരിച്ചിരുന്നത്. മഞ്ജുവിന്റെ വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലുടക്കി. മഞ്ജുവിന്റെ കഴുത്തിലെ പാച്ച് ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. കഴുത്തിലായി മഞ്ഞ നിറത്തിലുള്ളൊരു പാച്ച് ഒട്ടിച്ചിരുന്നു മഞ്ജു വാര്യര്‍. ഇത് എടുത്തു കാണിക്കുന്ന വിഡിയോകള്‍ പ്രചരിച്ചതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. എന്തിനാണ് മഞ്ജു പാച്ച് ഒട്ടിച്ചതെന്നും താരത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടോ എന്നുമൊക്കെ ചോദിച്ച് നിരവധി പേരാണ് വിഡിയോയുടെ താഴെയെത്തുന്നത്. സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങളോട് മഞ്ജു ഇതുവരേയും പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഞ്ജുവിന്റെ കഴുത്തില്‍ കണ്ട പാച്ച് ബ്ലഡ് ടെസ്റ്റ്, ഇഞ്ചക്ഷന്‍, ബയോപ്‌സി, സ്‌കിന്‍ പ്രൊസീജ്യര്‍ തുടങ്ങിയവയ്ക്ക് ശേഷം ഒട്ടിയ്ക്കുന്നവയാണ്. മസില്‍ പിടുത്തമുണ്ടെങ്കിലും വേദനയുണ്ടെങ്കിലും ഇത്തരം പാച്ചുകള്‍ ഒട്ടിക്കാറുണ്ടെന്നും പറയപ്പെടുന്നു. സ്‌കിനിന് പുറത്തുളള അരിമ്പാറ, മറുക് തുടങ്ങിയ നീക്ക ചെയ്ത ശേഷം ഇങ്ങനെ ഒട്ടിക്കാറുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം എമ്പുരാന്‍ ആണ് മഞ്ജു വാര്യര്‍ ഒടുവിലായി അഭിനയിച്ച സിനിമ. പിന്നാലെ താരത്തെ ആരോ എന്ന ഷോര്‍ട്ട് ഫിലിമിലും കണ്ടിരുന്നു. തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സ്, ഹിന്ദി ചിത്രം അമേരികി പണ്ഡിറ്റ് എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ള സിനിമകള്‍. #😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ
. #😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ
😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ - ShareChat
00:18
. #😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ
😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ - ShareChat
00:22
. #😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ
😥 മഞ്ജു വാര്യർക്ക് എന്തുപറ്റി? കഴുത്തിലെ സ്റ്റിക്കര്‍ എന്തിന്? ആശങ്കയിൽ ആരാധകർ - ShareChat
00:27