*460✨വിശുദ്ധ ഖുർആനിലെ*
*🌹പ്രവാചകർ🌹*
*●≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈●*
*📌 യൂനുസ് നബി (അ) :*
*💧Part : 05💧*
*🔖 ഉന്നതന്മാർ*
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളെ നബിയായി നിയോഗിച്ചപ്പോൾ ഖുറൈശികൾ കടുത്ത എതിർപ്പുമായി രംഗത്ത് വന്നു. മമ്പെങ്ങുമില്ലാത്ത പുത്തൻ ആശയങ്ങളുമായി വന്നുവെന്നാണവർ ആരോപിച്ചത്. ദിവ്യസന്ദേശം ഓതിക്കേൾപ്പിച്ചപ്പോൾ അവർ എതിർപ്പിന് ശക്തി കൂട്ടി...
പുതിയതൊന്നും വേണ്ടെന്നും പഴയ ആചാരങ്ങും വിശ്വാസങ്ങളും നിലനിന്നാൽ മതിയെന്നും അവർ മുറവിളി കൂട്ടി. ഇതിന് വിശുദ്ധ ഖുർആൻ നല്ല മറുപടി നൽകി. നബിയെ നിയോഗിക്കുകയെന്നത് പുതിയ കാര്യമല്ല. പൂർവ്വിക സമൂഹങ്ങളിലെല്ലാം നബിമാർ നിയോഗപ്പെട്ടിട്ടുണ്ട്. പല നബിമാരുടെയും പേരുകൾ ഖുർആൻ എടുത്തു പറയുന്നുണ്ട്. അക്കൂട്ടത്തിൽ യൂനുസ് നബി (അ)ന്റെ പേരും കാണാം.
വേദഗ്രന്ഥങ്ങൾ നൽകുക എന്നതും പുതിയ കാര്യമല്ല. പൂർവ്വകാല പ്രവാചകന്മാർക്ക് വേദം നൽകിയിട്ടുണ്ട്. അക്കാര്യവും ഖുർആൻ എടുത്തു പറയുന്നു. സൂറത്തുനിസാഇലെ ഈ വചനം ശ്രദ്ധിക്കൂ...!
"(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്. യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂറും നല്‍കിയിരിക്കുന്നു." (4:163)
ശത്രുക്കളിൽ നിന്ന് പലതരത്തിലുള്ള എതിർപ്പുകൾ വന്നപ്പോൾ ഒരാശ്വാസം എന്ന നിലക്ക് പൂർവ്വപ്രവാചകന്മാരുടെ ത്യാഗത്തിന്റെ കഥകൾ അല്ലാഹു ﷻ അറിയിച്ചു കൊടുക്കാറുണ്ട്. യൂനുസ് (അ)ന്റെ ത്യഗത്തിന്റെ ചരിത്രവും കൂട്ടത്തിൽ ഓർമ്മപ്പെടുത്തുകയുണ്ടായി. എല്ലാ ത്യാഗങ്ങളും ഖുർആൻ അവതരിപ്പിച്ചിട്ടില്ല. മാതൃകക്കു വേണ്ടി ചിലതു മാത്രം. തൊട്ടടുത്ത വചനം കൂടി കാണുക.
"നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു ﷻ നേരിട്ട് സംസാരിക്കുകയും ചെയ്തു." (4:164)
അന്ത്യകാലത്ത് ജീവിക്കുന്നവർക്ക് അറിവില്ലാത്ത എത്രയോ പ്രവാചകന്മാർ പൗരാണിക കാലത്ത് കടന്നു പോയിട്ടുണ്ട്. ഖുർആനിൽ പേരെടുത്തു പറഞ്ഞ പ്രവാചകന്മാരും പേരെടുത്തു പറയാത്ത പ്രവാചകന്മാരും ചെയ്തത് ഒരേ കാര്യമാണ്. അവരെല്ലാം സന്തോഷ വാർത്ത അറിയിക്കുന്നവരായിരുന്നു. അവരെല്ലം താക്കീത് നൽകുന്നവരും ആയിരുന്നു.
അല്ലാഹുﷻവിന്റെ കൽപനകൾ സ്വീകരിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന സജ്ജനങ്ങൾക്ക് നാളെ പരലോകത്ത് മഹത്തായ പ്രതിഫലമുണ്ടെന്ന് പ്രവാചകന്മാർ സന്തോഷവാർത്ത അറിയിച്ചു. അല്ലാഹുﷻവിന്റെ കൽപനകൾ അവഗണിച്ച് ഭൂമിയിൽ ധിക്കാരികളും അക്രമികളുമായി ജീവിക്കുന്നവർക്ക് നാളെ പരലോകത്ത് വേദനാജനകമായ ശിക്ഷയുണ്ടെന്ന് താക്കീത് നൽകുന്നവരുമായിരുന്നു പ്രവാചകന്മാർ.
പരലോകത്ത് വെച്ച് ഞങ്ങളിതൊന്നും അറിഞ്ഞില്ലെന്ന് പറയാൻ പറ്റില്ല. അല്ലാഹുﷻവിന്നെതിരിൽ കുറ്റം ആരോപിക്കാനും കഴിയില്ല. എല്ലാ പ്രദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ അയച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു കൂട്ടർക്കും ഒഴിഞ്ഞുമാറാനാവില്ല. വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യം പറയുന്നത് നോക്കൂ...
"സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുﷻവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു ﷻ പ്രതാപിയും യുക്തിമാനുമാകുന്നു." (4:165)
ഇപ്പറഞ്ഞതെല്ലാം നീനവായിലെ രാജാവിനും ജനങ്ങൾക്കും ബാധകമാകുന്നു. യൂനുസ് നബി (അ) അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ. സന്തോഷവാർത്ത അറിയിക്കാനും താക്കീതുകാരനുമാകുന്നു. നീനവയുടെ മുക്കു മൂലകളിൽ സഞ്ചരിച്ചു അല്ലാഹുﷻവിന്റെ സന്ദേശത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചാലുണ്ടാവുന്ന മഹത്തായ നേട്ടങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിച്ചു. ജനം സ്വീകരിച്ചില്ല. ധിക്കാരപൂർവ്വം പെരുമാറി. അപ്പോൾ ധിക്കാരികൾക്ക് വേദനാജനകമ ശിക്ഷയുണ്ടെന്ന് താക്കീതു നൽകി. സന്തോഷവാർത്തയും താക്കീതും രണ്ടും ഫലം കണ്ടില്ല. ഫലം നിരാശമാത്രം. അങ്ങിനെയാണ് നബി നാട് വിട്ടത്...
മനുഷ്യരുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതന്മാർ പ്രവാചകന്മാരാകുന്നു. അല്ലാഹു ﷻ അവരെ ശ്രേഷ്ഠപ്പെടുത്തിയിരിക്കുന്നു. ഈ ശ്രേഷ്ഠതയുടെ കാര്യം പറയുമ്പോൾ ചില പ്രവാചകന്മാരുടെ പേരും വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്. അക്കൂട്ടത്തിൽ യൂനുസ് (അ)ന്റെ പേരും അനുസ്മരിക്കുന്നു.
സൂറത്ത് അൻആമിലെ വചനങ്ങൾ കാണുക: "സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരും സജ്ജനങ്ങളില്‍ പെട്ടവരാകുന്നു." (6:85)
"ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു." (6:86)
യൂനുസ് നബി(അ)ന്റെ പദവി നീനവായിലെ സാധാരണക്കാരെക്കാൾ എത്രയോ ഉന്നതമാണ്. അല്ലാഹുﷻവിന്റെ പ്രത്യേകമായ അനുഗ്രഹം ലഭിച്ച പ്രവാചകൻ. സാധാരണക്കാർ നബിയുടെ പദവി അറിയുന്നില്ല. അവർ അജ്ഞതയുടെ അന്ധകാരത്തിൽ നീങ്ങുകയാണ്. ആ അന്ധകാരം നീങ്ങിയാലെ അവർക്ക് പ്രവാചകന്റെ മഹത്വം കണ്ടറിയാനാവുകയുള്ളൂ...
അല്ലാഹു ﷻ ശ്രേഷ്ഠത നൽകിയ ചിലരെക്കുറിച്ചു കൂടി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. "അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു." (6:87)
വിശുദ്ധ ഖുർആനിൽ പേരെടുത്തു പറഞ്ഞവരും അല്ലാത്തവരുമായ എല്ലാ പ്രവാചകന്മാരും വിശുദ്ധന്മാരാകുന്നു. അവരുടെ മനസ്സും ചിന്തകളും വിശുദ്ധമാണ്. വചനവും കർമ്മവും വിശുദ്ധമാണ്. ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ചവരുമായിരുന്നു.
വിശുദ്ധ ഖുർആനിൽ പലയിടത്തും യൂനുസ് നബി (അ)നെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ സദസ്സിൽ യൂനുസ് (അ) അനുസ്മരിക്കപ്പെട്ടിട്ടുമുണ്ട്. യൂനുസ് (അ)ന്റെ ചരിത്രം ഓരോ തലമുറയും ആകാംഷയോടെ കൈമാറിവന്നിട്ടുമുണ്ട്.
*തുടരും, ഇന്‍ ശാ അല്ലാഹ് 💫*
*☝🏼അല്ലാഹു അഅ്ലം☝🏼*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
⚜⚜⚜⚜⚜⚜⚜⚜⚜⚜ #🕌 ഇസ്ലാമിക് ഭക്തി