ഖൽബിലെ ജിന്ന് ❤️❤️🥰(ഉമ്മയുടെ സ്വന്തം ബാപ്പുമോൻ )
ShareChat
click to see wallet page
@bappumon
bappumon
ഖൽബിലെ ജിന്ന് ❤️❤️🥰(ഉമ്മയുടെ സ്വന്തം ബാപ്പുമോൻ )
@bappumon
ഒത്തിരി സ്നേഹത്തോടെ ഉമ്മയുടെ ബാപ്പുമോൻ ❤️❤️🥰💋
*വഴിവെളിച്ചം (ജിഫ്രി സാദാത്തീങ്ങൾ (ചരിത്രം)* ➖➖➖➖➖➖➖➖➖ ഭാഗം- 11 ➖➖➖➖➖➖➖➖➖ *ഒരു കാലഘട്ടത്തിന്റെ അന്ത്യം* ➖➖➖➖➖➖➖➖➖ മമ്പുറം സയ്യിദലവിത്തങ്ങൾ അവർകൾ താമസിക്കുന്ന മാളിയക്കൽ തറാമവാടും എന്നും സന്ദർശകരെക്കൊണ്ട് തിരക്കുപിടിച്ചതാണ് ബ്രിട്ടീഷ്കാർക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ പ്രതിധ്വനികൾ മമ്പുറത്തും കൊടിഞ്ഞിയിലുമെത്തി മമ്പുറം തങ്ങളുടെ മുരീദന്മാരായ ഉമർഖാളി (റ) വിനെ പോലുള്ളവർ ബ്രിട്ടീഷ്കാർക്കെതിരെയുള്ള സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നു നികുതി നിഷേധ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അദ്ദേഹം ബ്രിട്ടീഷുകാർ ഉമർ ഖാളി (റ) വിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു ജയിലിൽ നിന്ന് അദ്ദേഹം തന്റെ ശൈഖ് ആയ മമ്പുറം തങ്ങൾക്ക് കത്തയച്ചു ഒരു അറബിക്കവിത ഹൃദയ സ്പർശിയായ കവിത അത് വായിച്ചു തങ്ങൾ ക്ഷുഭിതനായി തന്റെ മുരീദിനെ ജയിലിലടക്കുകയോ? വിവരമറിഞ്ഞ ബ്രിട്ടീഷ് മേധാവികൾ ഭയന്നു പോയി ഉമർ ഖാളി (റ) വിനെ അവർ വിട്ടയച്ചു ബ്രിട്ടീഷ്കാർക്കെതിരെ മുസ്ലിംകളും ഹിന്ദുക്കളും ഒരുമിച്ച് നിന്ന് സമരം ചെയ്യണമെന്നായിരുന്നു മമ്പുറം മമ്പുറം തങ്ങളുടെ ആഹ്വാനം ബ്രിട്ടീഷുകാർ പൊതു ശത്രുവാണ് ഹിന്ദുക്കളും മുസ്ലിംകളും ഈ മണ്ണിന്റെ മക്കളാണ് ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ മൂന്നുപേർ രംഗത്ത് വന്നു വെളിയങ്കോട് ഉമർഖാളി പരപ്പനങ്ങാടി അബൂബക്കർ കോയ (ഔക്കോയ മുസ്ലിയാർ) തങ്ങളുടെ കാര്യസ്ഥനായ കോന്തുനായർ ഇവർ നാടുനീളെ ഓടി നടന്നു ഹിന്ദു - മുസ്ലിം ഐക്യം ശക്തിപ്പെടുത്താൻ കഠിനാദ്ധ്വാനം ചെയ്തു വെള്ളക്കാർ ഈ ഐക്യം തകർക്കാനും ശ്രമിച്ചു ഈ സന്ദർഭത്തിൽ സയ്യിദ് ഹുസൈൻ ജിഫ്രി യും കൊടിഞ്ഞിയിലെ ജനങ്ങളും മമ്പുറം തങ്ങൾക്കൊപ്പം നിന്നു മമ്പുറത്തിന്റെ വളരെയടുത്ത പ്രദേശമാണ് മുട്ടിയറ വെള്ളക്കാരും മുസ്ലിംകളും ഇവിടെ വെച്ച് ഏറ്റുമുട്ടി പതിനൊന്നു മുസ്ലിംകളാണിവിടെ വീരരക്തസാക്ഷികളായത് മമ്പുറം തങ്ങളും കൊടിഞ്ഞിയിലെ തങ്ങളും അവിടെ ഓടിയെത്തി മുസ്ലിംകളെ സമാധാനിപ്പിച്ചു ഈ സംഭവം സയ്യിദന്മാരെ രോഷാകുലരാക്കി 'ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നത് വരെ ഓരോ ഇന്ത്യക്കാരനും പടപൊരുതണം ' എന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖ എഴുതിയുണ്ടാക്കി ധാരാളം കോപ്പികളെടുത്ത് മഹല്ലുകളിൽ വിതരണം ചെയ്തു ബ്രിട്ടീഷുകാർ ഇത് പിടിച്ചെടുത്ത് നശിപ്പിക്കാനും തുടങ്ങി മമ്പുറം തങ്ങളുടെ മകൻ സയ്യിദ് ഫള്ൽ അന്നത്തെ യുവാക്കളുടെ നേതാവായിരുന്നു ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു മമ്പുറത്തെത്തുന്ന പ്രമുഖന്മാർക്കെല്ലാം സാധാരണക്കാർക്കുമെല്ലാം കോന്തുനായരെ നന്നായിട്ടറിയാം പൊതു കാര്യങ്ങൾ പലതും നായരോട് കൂടിയാലോചിച്ചാണ് ചെയ്യുക പലകാര്യങ്ങൾക്കു വേണ്ടിയും നായരെ പലസ്ഥലത്തേക്കും അയക്കും തികഞ്ഞ വിശ്വസ്ഥതയോടെയും ചുമതലബോധത്തോടെയും നായർ കാര്യങ്ങൾ നിർവ്വഹിച്ചു പോന്നു മമ്പുറം തങ്ങൾ മരണപ്പെടുന്നതിന്റെ ഏതാനും വർഷങ്ങൾക്കു മുമ്പാണ് നായർ മരണപ്പെട്ടത് അദ്ദേഹം മരണപ്പെട്ടിട്ട് വർഷങ്ങൾ എത്രയോ കടന്നുപോയെങ്കിലും തങ്ങളും അദ്ദേഹവും തമ്മിലുണ്ടായിരുന്ന സ്നേഹ ബന്ധം ഇന്നും കേരളീയർ ആവേശത്തോടെ അനുസ്മരിക്കുന്നു മുസ്ലിംകുട്ടികളുടെ മതപഠനത്തെയും സ്കൂൾ വിദ്യാഭ്യാസത്തെയും മമ്പുറം തങ്ങൾ പ്രോത്സാഹിപ്പിച്ചു യുവാക്കൾ ധാർമിക ബോധമുള്ളവരായിത്തീരാൻ സമൂഹം ജാഗ്രത പാലിക്കണമെന്നുപദേശിച്ചു പണ്ഡിതന്മാരെ കാണുമ്പോൾ അവരുടെ കടമകളെക്കുറിച്ച് ഓർമ്മപ്പെടുത്തുമായിരുന്നു സമുദായത്തിന് ആജ്ഞാശക്തിയുള്ള നേതൃത്വം വേണം അല്ലെങ്കിൽ സമൂഹം നശിക്കും നാട്ടുമൂപ്പന്മാർ വേണ്ടാത്തത് ചെയ്താൽ മമ്പുറം തങ്ങൾ അവരെ വെറുതെ വിടില്ല ചിലപ്പോൾ ചൂരൽ കൊണ്ട് അടിക്കും ഓടെടാ എന്നു പറഞ്ഞാൽ ഓടും അതാണ് അജ്ഞാശക്തി പിന്നീട് ലോകത്ത് വരാൻ പോവുന്ന പല സംഭവങ്ങളും മമ്പുറം തങ്ങൾ നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട് റഷ്യയിൽ നിന്ന് നിരീശ്വരവാദം വരുമെന്നും അത് മുസ്ലിംകൾക്ക് ദോഷം ചെയ്യുമെന്നും പറഞ്ഞു അന്ത്യനാളിൽ അവർ ദജ്ജാലിന്റെ അനുചരന്മാരായിരിക്കും ആ വിപത്തിനെ സമുദായം ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് സയ്യിദലവിത്തങ്ങൾ ഓർമ്മപ്പെടുത്തി മമ്പുറം തങ്ങളുടെ അവസാനത്തെ ഭാര്യയാണ് സ്വാലിഹ ഇന്തോനേഷ്യൻ ദ്വീപായ ടിമോറിയിലെ ഡിലി സ്വദേശിനിയാണവർ തങ്ങളുടെ വഫാത്ത് സമയത്ത് അവർ അടുത്തുണ്ട് തങ്ങളുടെ വഫാത്തിനു ശേഷം വളരെക്കാലം മമ്പുറത്ത് ജീവിച്ചു മമ്പുറത്ത് തന്നെയാണവർ മരണപ്പെട്ടത് ജീവിതം അന്ത്യഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് സയ്യിദലവിത്തങ്ങൾക്കറിയാമായിരുന്നു വെള്ളപ്പട്ടാളവും ജന്മിമാരും മുസ്ലിംകുടിയാന്മാരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കയാണ് സയ്യിദലവിത്തങ്ങളുടെ സാന്നിദ്ധ്യം ഏറ്റവും അനിവാര്യമായ ഒരു ഘട്ടത്തിൽ ആ മഹാൻ ഇഹലോകവാസം വെടിഞ്ഞു എ.ഡി 1844 ഫെബ്രുവരി 25 1260 മുഹർറം:6 മമ്പുറം സയ്യിദലവിത്തങ്ങൾ വഫാത്തായി ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന സയ്യിദ് ഹുസൈൻ ജിഫ്രിയുടെ മുഖത്തേക്ക് ആളുകൾ കടുത്ത ദുഃഖത്തോടെ നോക്കി രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് സയ്യിദ് ഹുസൈൻ ജിഫ്രിയെ ചൂണ്ടിക്കൊണ്ട് മമ്പുറം തങ്ങൾ പറഞ്ഞ വാക്കുകൾ പ്രായംചെന്നവർ ഓർത്തുപോയി 'നോക്കൂ! ഇതാണ് ഹുസൈൻ ജിഫ്രി എന്റെ ബന്ധുവാണ് കുടുംബക്കാരനാണ് എന്നെക്കാണുമ്പോലെ ഇദ്ദേഹത്തെയും കാണണം ' മമ്പുറം തങ്ങൾ പോയി പകരക്കാരനായി സയ്യിദ് ഹുസൈൻ ജിഫ്രിയുണ്ട് മമ്പുറം തങ്ങൾ മണ്ണിലേക്ക് മടങ്ങി കൊടിഞ്ഞിക്കാർ സയ്യിദിനോടൊപ്പം മടങ്ങിപ്പോന്നു ശൈഖ് ഹസൻ (ഖ:സി) അവർകളെ ഖബറടക്കുമ്പോൾ അവിടെ വേറെ ഖബറുകളില്ല ദിവസംതോറും ഖബർ സിയാറത്തിനായി നിരവധി പേരാണവിടെ എത്തിക്കൊണ്ടിരുന്നത് മമ്പുറം സയ്യിദലവിത്തങ്ങൾക്ക് പ്രഥമഭാര്യ ഫാത്വിമയിൽ ജനിച്ച കുട്ടിയാണ് ശരീഫ അലവിയ്യ ആദ്യ സന്താനവും ഇത് തന്നെ ഇവർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു ഹസൻ ജിഫ്രിത്തങ്ങളുടെ ഖബറിന്റെ മുൻഭാഗത്തായി ഇവർ ഖബറടക്കപ്പെട്ടു ശൈഖ് ഹസൻ ജിഫ്രിയുടെ മകളും ഖുത്വുബുസ്സമാന്റെ ഭാര്യയുമായ ഫാത്വിമ മരണപ്പെട്ടു ബാപ്പ ഹസൻ ജിഫ്രുയുടെയും തന്റെ പ്രിയപുത്രി ശരീഫഅലവിയ്യയുടെയും മധ്യത്തിൽ ഫാത്വിമ ഖബറടക്കപ്പെട്ടു ഖുത്വുബുസ്സമാന്റെ ഭാര്യമാരായ ഫാത്വിമ മദനി, സ്വാലിഹ ടിമോറി, ആഇശ എന്നിവരുടെ ഖബറുകളും മഖാമിലുണ്ട് മമ്പുറത്തിന്റെ നേതൃത്വം സയ്യിദ് ഫള്ൽ ഏറ്റെടുത്തു അതി ബുദ്ധിമാനും ശക്തനായ നേതാവും മഹാപണ്ഡിതനുമായിരുന്ന സയ്യിദ് ഫള്ൽ ബ്രിട്ടീഷ്കാരുടെ നോട്ടപ്പുള്ളിയായിരുന്നു പിതാവിന്റെ വിയോഗാനന്തരം തന്റെ വഴികാട്ടിയായി അദ്ദേഹം കണ്ടത് സയ്യിദ് ഹുസൈൻ ജിഫ്രി അവർകളെയായിരുന്നു ഇടക്കിടെ അവർ കണ്ടുമുട്ടും കാര്യങ്ങൾ ചർച്ച ചെയ്യും മുസ്ലിംകളുടെ അവസ്ഥ വളരെ മോശമായി വരികയാണ് വെള്ളപ്പട്ടാളം മുസ്ലിംകളുടെ ശക്തി തകർക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു #🕌 ഇസ്ലാമിക് ഭക്തി
*വഴിവെളിച്ചം (ജിഫ്രി സാദാത്തീങ്ങൾ ചരിത്രം)* ➖➖➖➖➖➖➖➖➖ ഭാഗം- 12 ➖➖➖➖➖➖➖➖➖ *പോരാട്ടത്തിന്റെ നാളുകൾ* ➖➖➖➖➖➖➖➖➖ പിതാവിന്റെ മരണശേഷമുള്ള എട്ട് സംവത്സരങ്ങൾ പിതാവ് മരണപ്പെട്ട എ.ഡി. 1844 മുതൽ 1852 വരെയുള്ള എട്ട് വർഷങ്ങൾ സംഭവബഹുലമായിരുന്നു അതിനിടയിൽ മുസ്ലിംകളും ബ്രിട്ടീഷുകാരും തമ്മിൽ എത്രയോ ലഹളകൾ നടന്നു നിരവധി മുസ്ലിംകളെ വെടിവെച്ചു കൊന്നു 1848- ൽ ലണ്ടൻ പാർലമെന്റെ ഡൽഹൗസ് പ്രഭുവിനെ ഇന്ത്യൻ ഗവർണ്ണർ ജനറലായി നിയോഗിച്ചു കണ്ണിൽ ചോരയില്ലാത്ത ക്രൂരനായിരുന്നു ആ പട്ടാളമേധാവി അയാളുടെ ക്രൂരമായ ഭരണം ഇന്ത്യൻ ജനതയെ രോഷാകുലരാക്കി മലബാർ ഇളകിമറിഞ്ഞു മമ്പുറത്ത് സായുധരായ നാട്ടുകാർ കൂട്ടത്തോടെ വന്നുചേർന്നു സയ്യിദ് ഫള്ൽ പൂക്കോയത്തങ്ങൾക്കെതിരെ ബ്രിട്ടീഷ് ഗവൺമെന്റ് കുറ്റപത്രം പുറപ്പെടുവിച്ചു നിയമലംഘനത്തിന് നേതൃത്വം നൽകി എന്നതായിരുന്നു കുറ്റം സയ്യിദ് ഫള്ലിനെ അറസ്റ്റ് ചെയ്യുമെന്നും നാട് കടത്തുമെന്നുമുള്ള കിംവദന്തി നാടാകെ പരന്നു അതോടെ നാടിന്റെ നാനാ ഭാഗത്തു നിന്നും ജനങ്ങൾ ഇളകിപ്പുറപ്പെട്ടു ഹിന്ദുക്കളും മുസ്ലിംകളും കൂട്ടം കൂട്ടമായി വന്നു ചെർന്നതോടെ മമ്പുറം ജനനിബിഡമായി സയ്യിദ് ഫള്ലിനെ തൊട്ടാൽ പിന്നെ ഞങ്ങൾ ജീവിച്ചിരിക്കില്ല ഞങ്ങൾ വെള്ളക്കാർക്കെതിരെ പൊരുതിമരിക്കും ജനങ്ങളുടെ പ്രഖ്യാപനം കേട്ട് സയ്യിദ് ഫള്ൽ ഞെട്ടി ഇന്നലെവരെ ഈ ജനതയെ ഞാൻ നിയന്ത്രിച്ചു ഇനി ഇവരെ നിയന്ത്രിക്കാൻ തന്നെക്കൊണ്ടാവുമെന്ന് തോന്നുന്നില്ല വെള്ളക്കാർ തന്നെ അറസ്റ്റ് ചെയ്യണം ഈ ജനത അവർക്കെതിരെ പടപൊരുതും വെള്ളക്കാർ വെടിവെക്കും ആയിരങ്ങളെ വെടിവെച്ചുകൊല്ലും തന്നെ അറസ്റ്റ് ചെയ്യട്ടെ ജയിലിൽ അടക്കട്ടെ തൂക്കിലേറ്റട്ടെ അതൊന്നും തനിക്കു പ്രശ്നമല്ല പക്ഷേ, ഈ ജനത അത് സഹിക്കില്ല അവർക്ക് സമനില തെറ്റും സാഹസങ്ങൾ കാണിക്കും നിരപരാധികളായ ആയിരങ്ങൾ വധിക്കപ്പെടും ഞാനെന്ത് വേണം? ജീവിച്ചിരിക്കുന്ന സയ്യിദ് ഹുസൈൻ ജിഫ്രിയോടും മരണപ്പെട്ട പിതാവ് സയ്യിദലവിത്തങ്ങളോടും സയ്യിദ് ഫള്ൽ ചോദിച്ചു വ്യക്തമായ മറുപടിയില്ലാത്ത കിട്ടി വ്യക്തമായ മറുപടി കിട്ടി വെള്ളക്കാർക്ക് പിടികൊടുക്കരുത് അതിനു മുമ്പ് നാട് വിടുക സയ്യിദ് ഫള്ൽ തങ്ങൾ തടിച്ചു കൂടിയ ജനാവലിയോട് പ്രസംഗിച്ചു: എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ! സർവ്വശക്തനായ അല്ലാഹു നിങ്ങൾക്ക് രക്ഷയും സമാധാനവും നൽകട്ടെ വെള്ളക്കാർ ശക്തരാണ് അവർ എന്നെ അറസ്സ് ചെയ്യും കാരാഹൃഹത്തിലടക്കും എന്നെ വധിക്കാൻ വരെ വിധിച്ചേക്കാം നിങ്ങൾക്ക് സഹിക്കാൻ കഴിയില്ല നിങ്ങൾ ലഹളക്കിറങ്ങും ആയിരങ്ങളെ വെള്ളക്കാർ വെടിവെച്ചു കൊല്ലും എന്നെ രക്ഷിക്കാൻ നിങ്ങൾക്കാവുകയുമില്ല ഈ സാഹചര്യം ഒഴിവാക്കണം അറിഞ്ഞുകൊണ്ട് നാം നാശത്തിലേക്ക് എടുത്ത് ചാടരുത് ബുദ്ധിപരമായി നീങ്ങണം എനിക്ക് വ്യക്തമായ മാർഗനിർദേശം ലഭിച്ചിരിക്കുന്നു അറേബ്യയിലേക്ക് പോവുക അതാണെനിക്ക് കിട്ടിയ നിർദേശം എന്റെ രണ്ട് പുത്രന്മാരും വേറെ ചിലരും എന്നോടൊപ്പം വരും എന്റെ യാത്ര പരമരഹസ്യമായി സൂക്ഷിക്കുക നിങ്ങൾ ആശ്വാസത്തോടെ തിരിച്ചു പോവുക വെള്ളക്കാർക്കെതിരെ ബുദ്ധിപരമായ സമരം തുടരണം സ്വാതന്ത്ര്യം കിട്ടും വരെ സമരം തുടരണം സയ്യിദ് ഫള്ൽ പറഞ്ഞു നിർത്തി ജനം തേങ്ങിക്കരഞ്ഞു അവർ മടിച്ചു മടിച്ചാണ് പിരിഞ്ഞുപോയത് ശത്രുക്കളുടെ കണ്ണിൽ പെടാതെ സയ്യിദ് ഫള്ലും കൂട്ടരും ഒരു കപ്പലിൽ കയറണം അതിനുവേണ്ട സജ്ജീകരണങ്ങൾ രഹസ്യമായി ചെയ്തു ഉൾക്കടലിൽ ഒരു അറബിക്കപ്പൽ നങ്കൂരമിട്ടു കിടപ്പുണ്ട് അത് വരെ വള്ളത്തിൽ പോവണം കോയകുഞ്ഞിനഹയുടെ ഒരു വള്ളം അതിനുവേണ്ടി ഏർപ്പാട് ചെയ്തു സയ്യിദ് ഫള്ലും കൂട്ടരും മഖാമിൽ ചെന്ന് മനസ്സ് തുറന്നു ദുആ ചെയ്തു വന്ദ്യപിതാവ് ഖുതുബുസ്സമാൻ സയ്യിദലവിത്തങ്ങൾക്ക് സലാം ചൊല്ലി യാത്ര പറഞ്ഞു ശൈഖ് സയ്യിദ് ഹസൻ ജിഫ്രി അവർകൾക്കും സലാംചൊല്ലി പ്രിയപുത്രി സയ്യിദത്ത് ഉമ്മുഹാനിക്കും സലാം ചൊല്ലി പുണ്യാത്മാക്കളേ! നിങ്ങളിരുവരും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണിൽ ജീവിതാവസാനം വരെ ജീവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം നാടിന്റെ ശത്രുക്കൾ എന്നെ അതിനനുവദിക്കില്ല നമ്മുടെ പൂർവ്വികരുടെ നാട്ടിലേക്ക് ഞാൻ പോവട്ടെ ഈ മമ്പുറം മണ്ണിലേക്ക് ഇനിയൊരു മടക്കമുണ്ടാവുമെന്ന് തോന്നുന്നില്ല പോവട്ടെ അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തുഹു കവിളുകളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകുകയാണ് നെടുവീർപ്പോടെ മഖാമിൽ നിന്ന് പിൻവാങ്ങി എ.ഡി. 1852- മാർച്ച് 19 ആം തിയ്യതി മമ്പുറം പുഴയിലൂടെ വെള്ളം നീങ്ങിപ്പോയി അറബിക്കപ്പലിൽ കയറി ആ സംഘം യാത്രയായി കപ്പലിൽ ഇരിക്കുമ്പോഴും മനസ്സ് മമ്പുറത്തായിരുന്നു പ്രിയപത്നി സയ്യിദത്ത് മൈമൂന ഉമ്മുഹാനി മമ്പുറം മാഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു മക്കൾ രണ്ട് പേരും കൂടെയുണ്ട് കണ്ണീരൊഴുക്കിക്കൊണ്ടാണ് മക്കൾ ഉമ്മയോട് യാത്ര പറഞ്ഞത് മമ്പുറത്ത് ജീവിച്ചു മരിക്കണമെന്നായിരുന്നു ആഗ്രഹം ശത്രുക്കൾ അതിനനുവദിച്ചില്ല പൂർവ്വികർ ജീവിച്ചു മരിച്ച മണ്ണിലേക്ക് പോവാം നീണ്ട യാത്രക്കു ശേഷം സയ്യിദ് ഫള്ൽ ഹളർമൗത്തിലെത്തി ബന്ധുക്കളുമായുള്ള സമാഗമം വികാരനിർഭരമായിരുന്നു തന്റെ കൂടെ വന്നവരിൽ ചിലരെ ഹളർമൗത്തിൽ താമസിപ്പിച്ചു അദ്ദേഹവും ഏതാനും പേരും കൂടി ഈജിപ്തിലേക്ക് പോയി ഈജിപ്ത് ഭരിച്ചിരുന്ന അബ്ബാസ് പാഷാ രാജാവ് സയ്യിദ് ഫള്ലിനെ ഹൃദ്യമായി സ്വീകരിച്ചു ഈജിപ്തിൽ തന്നെ താമസിക്കാൻ രാജാവും മറ്റു പ്രമുഖന്മാരും നിർബന്ധിച്ചു അദ്ദേഹം അത് സ്നേഹപൂർവം നിരസിച്ചു കോൺസ്റ്റാന്റിനേപ്പിളിലേക്ക് യാത്രയായി അവിടെയും ഹൃദ്യമായ സ്വീകരണം ലഭിച്ചു കുറെ നാൾ അവിടെ താമസിച്ചു പിന്നീട് മക്കയിൽ വന്നു പതിനെട്ട് വർഷം വിശുദ്ധ ഹറമിൽ താമസിച്ചു പ്രസിദ്ധ പണ്ഡിതൻ സയ്യിദ് ശാഫിഈ ഹബ്ശിയുടെ മകളെ വിവാഹം ചെയ്തു ഇതിൽ അഹ്മദ് എന്ന പുത്രനും ശരീഫാനൂർ എന്ന പുത്രിയും ജനിച്ചു ഹി: 1287 - ൽ കോൺസ്റ്റാന്റിനേപ്പിളിൽ തിരിച്ചെത്തി തുർക്കി ഖലീഫയുമായി സുദീർഘചർച്ച നടത്തി തുർക്കി ഗവൺമെന്റ് സയ്യിദ് ഫള്ലിനെ യമൻ ഗവർണ്ണറായി നിയമിച്ചു സഫാറിലെ ഗവർണ്ണർ എന്ന നിലയിൽ ശ്രദ്ധേയമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കി ഹി: 1293 - ൽ വീണ്ടും കോൺസ്റ്റാന്റിനേപ്പിളിലെത്തി അന്നത്തെ തുർക്കി രാജാവ് സുൽത്താൻ അബ്ദുൽ ഹമീദ് ഖാൻ തന്റെ ഉപദേഷ്ടാവായി ഫള്ലിനെ നിയോഗിച്ചു സയ്യിദ് ഫള്ൽ നല്ല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ചിലത് ലോക പ്രസിദ്ധമായിത്തീർന്നു ഹിജ്: 1318- ൽ അദ്ദേഹം വഫാത്തായി ഖലീഫ മഹ്മൂദ് ഖാന്റെ ഖബറിന്നടുത്താണ് അവർ ഖബറടക്കപ്പെട്ടത് മുസ്ലിം ലോകം മുഴുവൻ മഹാപണ്ഡിതനായ സയ്യിദ് ഫള്ൽ അവർകളെ ആദരവോടെ അനുസ്മരിച്ചു അറബിയിലും തുർക്കിഭാഷയിലും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ ലോകപ്രസിദ്ധമായിത്തീർന്നു ഭാവി മുസ്ലിം സമൂഹത്തിന്റെ വഴികാട്ടികളാണ് ആ മഹദ്ഗ്രന്ഥങ്ങൾ മിക്ക ഗ്രന്ഥങ്ങളും തുർക്കിയിൽ നിന്നാണ് പ്രസിദ്ധീകരണം സ്വന്തം പിതാവിന്റെ ചരിത്രം അറബിയിലും തുർക്കിയിലും അദ്ദേഹം എഴുതിയിട്ടുണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആ ഗ്രന്ഥങ്ങളെത്തി ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങളെ ആ ഗ്രന്ഥങ്ങളിലൂടെ ലോകം മനസ്സിലാക്കി ലോകത്തിന്റെ വിദൂരദിക്കുകളിൽ നിന്നൊക്കെ മഹാന്മാർ മമ്പുറത്ത് സിയാറത്തിന് എത്തുന്നുണ്ട് ചില ഗ്രന്ഥങ്ങൾ ഇവയാണ് 1. അസാസുൽ ഇസ്ലാം 2. ത്വരീഖതുൽ ഹനീഫ 3. കൗകബുദ്ദുറർ 4. ഫുയൂളാത്തുൽ ഇലാഹിയ്യ സയ്യിദ് ഫള്ൽ പൂക്കോയത്തങ്ങളുടെ വിയോഗവാർത്ത അതീവ ദുഃഖത്തോടെയാണ് ഇന്ത്യൻ മുസ്ലിംകൾ കേട്ടത് ദിവസങ്ങളോളം ആ ദുഃഖം മലബാറിൽ നിറഞ്ഞു നിന്നു ഇന്നും മുസ്ലിം മനസ്സുകളിൽ ആ മഹാപുരുഷൻ ഒരു സ്നേഹ ബിന്ദുവായി നിലനില്‍ക്കുന്നു #🕌 ഇസ്ലാമിക് ഭക്തി