ഖൽബിലെ ജിന്ന് ❤️❤️🥰(ഉമ്മയുടെ സ്വന്തം ബാപ്പുമോൻ )
ShareChat
click to see wallet page
@bappumon
bappumon
ഖൽബിലെ ജിന്ന് ❤️❤️🥰(ഉമ്മയുടെ സ്വന്തം ബാപ്പുമോൻ )
@bappumon
ഒത്തിരി സ്നേഹത്തോടെ ഉമ്മയുടെ ബാപ്പുമോൻ ❤️❤️🥰💋
*407📌 അല്ലാഹുതആലായുടെ* *🏮ഔലിയാക്കൾ🏮* *●=========================●* *13📍ഏർവാടി ഇബ്രാഹിം ബാദ്ഷാ (റ)* *💧Part : 28💧* *🔖രക്തസാക്ഷികൾ...(2)* ഒരിക്കൽ ബാദ്ഷ (റ) തന്നോടൊപ്പം മദീനയിൽ നിന്നു ആളുകളെയെല്ലാം വിളിച്ചുകൂട്ടി. വളരെപ്പേർ മരിച്ചുപോയിട്ടുണ്ട്. മരണപ്പെട്ടവർക്കുവേണ്ടി ദുആ ചെയ്തു. ബാദ്ഷ (റ) സംസാരിച്ചു. സഹോദരങ്ങളേ! നിങ്ങളെല്ലാം വളരെ കഷ്ടപ്പെട്ട് എന്നോടൊപ്പംഇന്നാട്ടിൽ വന്നു. ഇവിടെ വന്ന ശേഷം എന്തെല്ലാം സംഭവങ്ങൾ നടന്നു. ഇപ്പോൾ ഇവിടെ ശാന്തിയും സമാധാനവും നിലനിൽക്കുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നവർക്കെല്ലാം മടങ്ങിപ്പോവാം. ഇവിടെ നിൽക്കണമെന്നാഗ്രഹിക്കുന്നവർ നിൽക്കുകയും ചെയ്യാം. നാടിന്റെ ഓർമ്മകൾ തെളിഞ്ഞുവന്നു. പലരും പോവാൻ സന്നദ്ധരായി. രണ്ട് കപ്പലുകൾ തയ്യാറാക്കി. ബാദ്ഷായുടെ രണ്ടാമത്തെ മകൻ സയ്യിദ് സൈനുൽ ആബിദീൻ (റ) അവരോടൊപ്പം മടങ്ങി. മദീനയിലെത്തി. മറ്റുള്ളവർ അവരവരുടെ നാടുകളിലെത്തി. അവരിൽ നിന്ന് നാട്ടുകാർ ഏർവാടിയിലെ വിശേഷങ്ങളെല്ലാം അറിഞ്ഞു. ബാദ്ഷായുടെ മനസ്സിലെപ്പോഴും ആത്മീയ ചിന്തകളാണ്. ഒഴിഞ്ഞിരുന്ന് ഇബാദത്തെടുക്കണം. ഭരണം മറ്റാരെങ്കിലും ഏല്പിക്കണം. ആരെ തന്റെ അനുജനായ ഇസ്മാഈലിന്റെ മകനാണ് ചെറുപ്പക്കാരനായ ഇസ്ഹാഖ്. മിടുക്കനാണ്. ധീരനാണ്. ആദ്യം അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം. എന്നിട്ട് രാജ്യ ഭരണവും ഏല്പിക്കണം. തനിക്ക് ആത്മീയ കാര്യങ്ങളിൽ മുഴുകാം. മധുരയിൽ വളരെ നേരത്തെ തന്നെ ബാദ്ഷായുടെ ഭരണം നിലവിൽ വന്നിരുന്നു. ചോള രാജാവിനോട് തോറ്റ് വീരപാണ്ഡ്യൻ തിരുപ്പതിയിലേക്ക് ഓടിപ്പോയി. ചോള സൈന്യവും മുസ്ലിം സൈന്യം വിജയിച്ചു. സൈന്യവും തമ്മിൽ യുദ്ധം നടന്നു. മുസ്ലിം മധുര ബാദ്ഷായുടെ ഭരണത്തിലായി. കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് വൈപ്പാറിൽ യുദ്ധം തുടങ്ങിയത്. യുദ്ധത്തിന്ന് നേതൃത്വം നൽകാൻ വേണ്ടി സയ്യിദ് ഇബ്റാഹീം ബാദ്ഷാ (റ) വൈപ്പാറിലേക്ക് പുറപ്പെടുമ്പോൾ മധുരയുടെ ഭരണ ചുമതല സിക്കന്തർ ബാദ്ഷായെ ഏല്പിച്ചു. സിക്കന്തർ ബാദ്ഷാ മധുരയുടെ ഭരണം ഭംഗിയായി നിർവ്വഹിച്ചു പോന്നു. സയ്യിദ് ഇബ്റാഹീം ബാദ്ഷ (റ) ഏർവാടി ആസ്ഥാനമായിപന്ത്രണ്ടര വർഷം ഭരണം നടത്തി. അക്കാലമത്രയും മധുര ഭരിച്ചത് സിക്കന്തർ ബാദ്ഷ (റ) തന്നെയായിരുന്നു. *തുടരും, ഇന്‍ ശാ അല്ലാഹ്...💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 #🕌 ഇസ്ലാമിക് ഭക്തി
*408📌 അല്ലാഹുതആലായുടെ* *🏮ഔലിയാക്കൾ🏮* *●=========================●* *13📍ഏർവാടി ഇബ്രാഹിം ബാദ്ഷാ (റ)* *💧Part : 29💧* *🔖രക്തസാക്ഷികൾ...(3)* മധുര സമ്പൽ സമൃദ്ധമായിരുന്നു. അത് കണ്ട് ചോഴ രാജാവിന്റെ മനസ്സിൽ അസൂയ മൂത്തു. എങ്ങനെയും മധുര കീഴടക്കണമെന്ന ചിന്തയായി. സൈനിക ശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. ചോഴ രാജാവിന്റെ വൻസൈന്യം മധുര ആക്രമിച്ചു. യുദ്ധം അനിവാര്യമായിത്തീർന്നു. ധാരാളം മനുഷ്യർ കൊല്ലപ്പെടും. ബാദ്ഷാ (റ) ദുഃഖിതനായി. സന്ധി സംഭാഷണത്തിന് സന്നദ്ധരായി. ചോഴ രാജാവിന്റെ പ്രതിനിധികൾ വന്നു. സയ്യിദ് ഇബ്റാഹീം ബാദ്ഷായുമായി മൂന്ന് ദിവസം ചർച്ച നടത്തി. അവർ പറഞ്ഞിതിങ്ങനെ: ഇസ്ലാം മത പ്രചരണമാണല്ലോ നിങ്ങളുടെ ലക്ഷ്യം. രാജ്യ ഭരണമല്ലല്ലോ? മധുരയിലും പരിസര പ്രദേശങ്ങളിലുമെല്ലാം നിങ്ങൾക്ക് ഇസ്ലാം മതപ്രചരണം നടത്താം. ഞങ്ങൾ സഹകരിക്കും. മധുരയുടെ ഭരണം ഞങ്ങളെ ഏല്പിക്കണം. അല്ലെങ്കിൽ യുദ്ധം തുടങ്ങാം. ബാദ്ഷാ (റ) ചിന്തയിൽ മുഴുകി. ഇസ്ലാം മത പ്രചരണം നടത്താം. രാജ്യം വിട്ടുകൊടുക്കണം. എന്ത് ചെയ്യും? ഒടുവിൽ അവർ പറഞ്ഞത് സമ്മതിച്ചു. മധുര ചോഴരാജാവിന്ന് വിട്ടു കൊടുത്തു. സിക്കന്തർ ബാദ്ഷാ (റ) ഏർവാടിയിലെത്തി. സയ്യിദ് ഇബ്റാഹീം ബാദ്ഷ അവർകളുടെ സഹോദരിയാണ് സയ്യിദത്ത് റാബിഅഃ (റ) അവരുടെ ഓമന മകളാണ് സൈനബ ബീവി എന്ന പതിമൂന്നുകാരി. ബാദ്ഷാ അവർകളുടെ അനുജൻ ഇസ്മാഈലിന്റെ മകനാണ് ഇസ്ഹാഖ്, ഇസ്ഹാഖിനെക്കൊണ്ട് സൈനബ ബീവിയെ കെട്ടിക്കാൻ തീരുമാനിച്ചു. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നിക്കാഹ് നടന്നു. അതിഥികൾക്ക് സൽക്കാരവും നൽകി. ലളിതമായിരുന്നു ചടങ്ങുകൾ. വിവാഹം കഴിഞ്ഞ് നാല്പത്തി ഒന്നാം ദിവസം രാജഭരണം ഇസ്ഹാഖിനെ ഏല്പിച്ചു. ഇസ്ലാം ഇനിയും എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് സയ്യിദ് ഇബ്റാഹീം ബാദ്ഷാ (റ) യാത്രയായി. തിരുപ്പതിയിൽ ഉണ് അഭയം തേടിയിരുന്ന തിരുപാണ്ഡ്യൻ എന്ന വീരപാണ്ഡ്യൻ ഈ വിവരങ്ങളൊക്കെ അറിഞ്ഞു. തനിക്കു നഷ്ടപ്പെട്ട മധുര തിരിച്ചു പിടിക്കണം. അതിനുശേഷം ഏർവാടിയും അധീനമാക്കണം. വീരപാണ്ഡ്യൻ വമ്പിച്ച സൈന്യത്തെ സജ്ജമാക്കി. പലരുടെയും സഹായം തേടി. വീരപാണ്ഡ്യൻ രഹസ്യ മാർഗ്ഗത്തിലൂടെ സഞ്ചരിച്ചു മധുരയിലെത്തി. അപ്പോൾ അവിടെ സൈന്യം കുറവായിരുന്നു. പൊടുന്നനെയുള്ള ആക്രമണം. ചോഴ സൈന്യം തോറ്റു പിന്മാറി. അനേക വർഷങ്ങൾക്കു ശേഷം മധുര തിരുപാണ്ഡ്യൻ എന്ന വീരപാണ്ഡ്യന്റെ കരങ്ങളിൽ തന്നെ വന്നുചേർന്നു. *തുടരും, ഇന്‍ ശാ അല്ലാഹ്...💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 #🕌 ഇസ്ലാമിക് ഭക്തി
‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *29🌸 നല്ല കഥകൾ 🌸* *❂•••••••••••••••••••••••••••••••❂* *💧Part : 29💧* *📌 റബ്ബിനോടുള്ള പ്രണയം* ✍🏼മഹത്തുക്കൾ മുഷിഞ്ഞ വേഷം, അഴുക്കു പിടിച്ച,മുറിവുകള് നിറഞ്ഞ ദേഹവുമായി ഉണ്ടായിരുന്നു എന്നതിനാൽ അവരെ വിമർശനത്തിന്റെ ചവറ്റുകൊട്ടയിൽ ചിലർ എറിയാൻ ശ്രമിക്കുന്നു. മഹാനായ ലുക്മാനുൽ ഹഖീം (റ) തന്നെ അതിനുള്ള മറുപടി നൽകുന്ന ചരിത്രമുണ്ട്, മഹാനായ ദാവൂദ് നബി (അ) ൻ്റെ കാലത്ത് ജീവിച്ച മഹാനായ സൂഫി വര്യനും വൈദ്യനുമായിരുന്നു മഹാൻ. അവർ ഒരിക്കൽ തന്റെ ശിഷ്യന്മാരുമായി പോകുമ്പോൾ മണ്ണിലൂടെ ഇഴഞ്ഞു നീങ്ങുന്ന പൊട്ടി ഒലിക്കുന്ന മുറിവുകളും അഴുക്കു പിടിച്ച വസ്ത്രവുമുള്ള ഒരാളെ കണ്ടപ്പോൾ മഹാനവർകൾ ആലിംഗനം ചെയ്തു. അവരുടെ കൂടെ ഇഴഞ്ഞു നടക്കയും ചെയ്തതായി ചരിത്രമുണ്ട്. അത് ആരാണെന്നും എന്തിനാണ് ഗുരു അവരെ ഇത്ര ആദരിച്ചത് എന്നും താൻ സുഖപ്പെടുത്തട്ടെ എന്നും ശിഷ്യരിൽ ചിലർ ചോദിച്ചപ്പോൾ എതിർക്കുകയും ചെയ്തു. തുടങ്ങിയ സംശയങ്ങൾ ഉന്നയിച്ച ശിഷ്യരോട് ലുഖ്‌മാനുൽ ഹഖീം (റ) പറഞ്ഞു: "അത് എന്റെ ഗുരുവാണ്. അദേഹത്തിന്റെ മുറിവുകളും അഴുക്ക് പിടിച്ച രൂപവും ഒരു മറ ആണ്. ബഹുജന ശല്യം ഇല്ലാതെ റബ്ബിൽ ലയിക്കാനുള്ള മറ" ഇതാണ് യഥാർത്ഥത്തിൽ സത്യം. അല്ലാഹു ﷻ എന്ന പ്രണയ ഭാജനം മാത്രമാണ് സൂഫികളുടെ ലക്ഷ്യം. അതിനു വേണ്ടി ഭൌതികതയുടെ പ്രണയ ലേഖനം അവർ ചീന്തിയെറിഞ്ഞു. *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 #🕌 ഇസ്ലാമിക് ഭക്തി
*455✨വിശുദ്ധ ഖുർആനിലെ* *🌹പ്രവാചകർ🌹* *●≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈●* *📌 യൂനുസ് നബി (അ) :* *💧Part : 00💧(മുഖവുര)* മഹാനായ പ്രവാചകൻ യൂനുസ് നബി (അ) ന്റെ പേരു കേൾക്കുമ്പോൾ തന്നെ മത്സ്യത്തിന്റെ കഥയാണ് ഓർമ വരിക. സത്യത്തിൽ ആ പുണ്യ പ്രവാചകന്റെ ചരിത്രത്തിൽ ഓരോ വിശ്വാസിക്കും എമ്പാടും പഠിക്കാനും പകർത്താനുമുണ്ട്. നിസാര പ്രശ്നങ്ങൾക്കു മുമ്പിൽ ഉദ്ദിഷ്ഠ ലക്ഷ്യം നേടാനാവാതെ നിരാശപ്പെടുന്ന മനുഷ്യൻ. ജീവിതം തന്നെ അവസാനിപ്പിക്കുന്ന കഥകളെത്ര... പക്ഷെ എന്തൊക്കെ പരീക്ഷണങ്ങളും പ്രയാസങ്ങളുമുണ്ടായിടും നാവിലും മനസ്സിലും ഇലാഹീ ചിന്തയുമായി മുന്നേറിയതിനാൽ യൂനുസ് നബി (അ)നെ അല്ലാഹു ﷻ രക്ഷപ്പെടുത്തിയ കഥ വായിക്കുമ്പോൾ ഓരോ വിശ്വാസിയെയും ദൈവ സ്മരണയിലൂടെ ഏതു പ്രയാസവും സഹിക്കാനും ക്ഷമിക്കാനും പ്രാപ്തമാക്കുമെന്നതിൽ സന്ദേഹമില്ല. ഒരു ലക്ഷത്തിൽപരം ജനസംഖ്യയുള്ള നീനവ പട്ടണം. അവിടേക്കു നിയുക്തനായ പ്രവാചകൻ യൂനുസ് (അ). അത്ഭുതങ്ങൾ നിറഞ്ഞ ജീവിതം. ആ ജനത ചരിത്രത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. പ്രവാചകൻ എത്രയൊക്കെ ശ്രമിച്ചിട്ടും നേർവഴിയിലെത്താത്ത ജനത. ഒടുവിൽ പിണങ്ങി പിരിഞ്ഞുപോയി. പ്രവാചകരുടെ അഭാവത്തിൽ സന്മാർഗ്ഗം തേടിപ്പോയ ജനത. വെളിച്ചം ലഭിച്ചപ്പോൾ പ്രവാചകരുടെ തിരിച്ചുവരവിന് ആകാംക്ഷയോടെ കാത്തിരുന്ന ആ ജനതയുടെ കഥയാണ് ഈ ചരിത്രം. നമുക്ക് ഏറെ പാഠങ്ങൾ പഠിക്കാനും പകർത്താനുമുണ്ടിവിടെ. പ്രവാചകന്മാരെ ധിക്കരിച്ച ജനതയെ നശിപ്പിച്ച ചരിത്രമാണ് നാം ഇത് വരെ വയിച്ചിട്ടുള്ളത്. നാശത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതാണ് നീനവാക്കാർ. അവരുടെ ചരിത്രം അത്ഭുതത്തോടു കൂടി മാത്രമേ വായിക്കാൻ കഴിയുകയുള്ളു... യൂനുസ് നബി (അ) ഒരതിശയമായി ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന മഹാ വ്യക്തിത്വം. ഒരേ സമൂഹത്തിലേക്ക് രണ്ട് തവണ പ്രബോധനത്തിനെത്തിയ മഹാപ്രവാചകൻ. മത്സ്യത്തിന്റെ വയറ്റിൽ വെച്ച് യൂനുസ് (അ) ചൊല്ലിയ തസ്ബീഹ്. അന്ത്യപ്രവാചകരുടെ അനുയായികളാകാനും ആ തസ്ബീഹ് ഏറ്റ് ചൊല്ലി നന്മ നേടേണ്ടതുണ്ട്. അത്ഭുതം നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോന്ന യൂനുസ് നബി(അ)നെ അടുത്തറിയാൻ ഈ ചരിത്രം വായിക്കുക. നാഥൻ തുണക്കട്ടെ..! ആമീൻ യാ റബ്ബൽ ആലമീൻ *റബ്ബ് സുബ്ഹാനഹുവതാല ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ, നമ്മുടെ പാപങ്ങളെല്ലാം പൊറുത്ത് റബ്ബിന്റെ ജന്നാത്തുന്നഈമിൽ ഒരുമിച്ചുകൂടാൻ നമുക്ക് തൗഫീഖ് നൽകട്ടെ *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜ #🕌 ഇസ്ലാമിക് ഭക്തി
*456✨വിശുദ്ധ ഖുർആനിലെ* *🌹പ്രവാചകർ🌹* *●≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈●* *📌 യൂനുസ് നബി (അ) :* *💧Part : 01💧* *🔖നീനവ ഒരു പ്രാചീന നഗരം (1)* പ്രാചീന ചരിത്ര സ്മരണകൾ അയവിറക്കി നിറഞ്ഞൊഴുകുന്ന ടൈഗ്രീസ് നദി. അതിന്റെ കരയിലെ ഫലപുഷ്ടി നിറഞ്ഞ മനോഹരമായ പ്രദേശം. പൗരാണിക കാലത്ത് പല നാടുകളിലായി സഞ്ചരിക്കുന്ന ജനത ആ പ്രദേശത്തെത്തി. അവർക്ക് അവിടം വിട്ടു പോവാൻ മനസ്സ് വന്നില്ല. വന്നു ചേർന്നവരിൽ ഏറെപ്പേരും അവിടെ താമസമാക്കി... ജലസേചനം കൃഷിഭൂമിയെ സമ്പന്നമാക്കി. ധാന്യക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന വിശാലമായ കൃഷിയിടങ്ങൾ. പല തരം പഴങ്ങൾ പഴുത്തു പാകമായി നിൽക്കുന്ന മനോഹരമായ തോട്ടങ്ങൾ. അന്തിയുറങ്ങാൻ അനേകം വീടുകൾ. ഐശ്വര്യം അവർക്കിടയിൽ ഒഴുകി നടന്നു... ജനവാസം കൂടിക്കൂടി വന്നു. അങ്ങനെ അതൊരു പട്ടണമായി മാറി. ആ പുരാതന പട്ടണം ചരിത്രത്തിൽ 'നീനവ' എന്നറിയപ്പെട്ടു. ഇറാഖിൽ മൗസിലിന്നടുത്താണ് ഈ പട്ടണം. നീനവ ജനനിബിഢമായ പട്ടണമായി മാറി. അവിടത്തെ ജനസംഖ്യ ഒരു ലക്ഷമായിരുന്നു. ഈസാ (അ) ജനിക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്ന ഒരു പട്ടണത്തിൽ ഒരു ലക്ഷം ജനസംഖ്യയുണ്ടായിരുന്നുവെങ്കിൽ, ആ കാലഘട്ടത്തിൽ ആ പട്ടണത്തിന്റെ പ്രാധാന്യമെന്തായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ... അശ്ശൂർ രാജാക്കന്മാർ നീനവ ഭരിച്ചുവെന്ന് ചരിത്രത്തിൽ കാണാം. അസീറിയന്മാർക്കാണ് അശ്ശൂർ എന്ന് പറയുന്നത്‌. അശ്ശൂർ എന്ന പേരിൽ ഒരു പട്ടണം നില നിന്നിരുന്നു. അശ്ശൂർ രാജാക്കന്മാരുടെ കൊട്ടാരങ്ങൾ നീനവയിൽ ഉയർന്നു വന്നു. രാജാക്കന്മാർ ആഢംബര പൂർണ്ണമായ ജീവിതം നയിച്ചു. നാട്ടിലെ പ്രമുഖന്മാർ ഉയർന്ന വീടുകളിൽ താമസിക്കുകയും സുഖ-സൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്തുപോന്നു. ധാരാളം തൊഴിലവസരങ്ങളുമുണ്ട്. ജനങ്ങൾക്കാവശ്യമായ സാധനങ്ങൾ നിർമ്മിക്കാൻ നിപുണരായ തൊഴിലാളികൾ വേണം. കൈത്തൊഴിലുകൾ വളർന്നു വന്നു. തൊഴിലറിയുന്നവർക്ക് നല്ല വരുമാനം കിട്ടി. കൊത്തുവേലക്കാർക്കും കലാകാരന്മാർക്കും നല്ല അവസരങ്ങളുണ്ട്. അതൊന്നുമറിയാത്തവർക്ക് കൃഷിയിടങ്ങളിൽ ഇഷ്ടം പോലെ ജോലിയുണ്ട്. എല്ലാവർക്കും ജോലി. എല്ലാവർക്കും വരുമാനം. എല്ലാ വീടുകളിലും ഐശ്വര്യം കളിയാടി നിന്നു. സമ്പത്തും സമൃദ്ധിയും വന്നപ്പോൾ നീനവക്കാരുടെ മനസ്സിൽ പല തരം ദുർമോഹങ്ങൾ വളർന്നു വരാൻ തുടങ്ങി. ഫലസ്തീനിനെ അക്രമിക്കുക. കൊള്ളയടിക്കുക. അവിടെയുള്ള ഇസ്രയേല്യരെ തടവുകാരാക്കുക. അവരെ നീനവായിൽ കൊണ്ടു വന്നു പണിയെടുപ്പിക്കുക. രാജാവും കൂട്ടരും അതിനുള്ള പദ്ധതി തയ്യാറാക്കി... ആയിരക്കണക്കായ തടവുകാരെ കിട്ടിയാൽ അവരെക്കൊണ്ട് എന്തെല്ലാം പണികൾ ചെയ്യിക്കാം. കാലികളെ മേയ്ക്കാൻ ധാരാളം പേരെ വേണം. വീടുകളിലെ ശുചീകരണത്തിനും അടുക്കളപ്പണിക്കും ആളുകളെ വേണം. കൃഷിപ്പണിക്കും ആളെ വേണം. കൊട്ടാര കാര്യങ്ങൾ നോക്കാൻ തന്നെ എത്ര പേർ വേണം. ഇസ്രയേല്യരെ അടിമകളാക്കുക. എങ്കിൽ ഇതൊക്കെ നടക്കും. മനസ്സിൽ മോഹം വളർന്നു. സൈനിക സജ്ജീകരണങ്ങൾ ഒരുങ്ങുകയായി. എല്ലാ കുടുംബക്കാരും അതിൽ പങ്കാളികളായി. വമ്പിച്ച സൈന്യം പുറപ്പെട്ടു. അവർ ഫലസ്തീനിലെത്തി. ക്രൂരമായ അക്രമണങ്ങൾ അഴിച്ചു വിട്ടു... *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜ #🕌 ഇസ്ലാമിക് ഭക്തി
*457✨വിശുദ്ധ ഖുർആനിലെ* *🌹പ്രവാചകർ🌹* *●≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈●* *📌 യൂനുസ് നബി (അ) :* *💧Part : 02💧* *🔖നീനവ ഒരു പ്രാചീന നഗരം (2)* ആയിരക്കണക്കായ തടവുകാരെ കിട്ടിയാൽ അവരെക്കൊണ്ട് എന്തെല്ലാം പണികൾ ചെയ്യിക്കാം. കാലികളെ മേയ്ക്കാൻ ധാരാളം പേരെ വേണം. വീടുകളിലെ ശുചീകരണത്തിനും അടുക്കളപ്പണിക്കും ആളുകളെ വേണം. കൃഷിപ്പണിക്കും ആളെ വേണം. കൊട്ടാര കാര്യങ്ങൾ നോക്കാൻ തന്നെ എത്ര പേർ വേണം. ഇസ്രയേല്യരെ അടിമകളാക്കുക. എങ്കിൽ ഇതൊക്കെ നടക്കും. മനസ്സിൽ മോഹം വളർന്നു. സൈനിക സജ്ജീകരണങ്ങൾ ഒരുങ്ങുകയായി. എല്ലാ കുടുംബക്കാരും അതിൽ പങ്കാളികളായി. വമ്പിച്ച സൈന്യം പുറപ്പെട്ടു. അവർ ഫലസ്തീനിലെത്തി. ക്രൂരമായ അക്രമണങ്ങൾ അഴിച്ചു വിട്ടു. എല്ലാ ഭാഗത്തും കൊള്ള നടന്നു. ഫലസ്തീനിലെ ജനങ്ങൾക്ക് അവരെ പ്രതിരോധിക്കാനായില്ല. ഇസ്രായേല്യരെ കൂട്ടത്തോടെ തടവിലാക്കി. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും തടവുകാരായി. അവരെ നീനവയിലേക്ക് കൊണ്ടു പോയി. ഫലസ്തീനിൽ കൃഷി ചെയ്തും സ്വത്തു വകകൾ നോക്കിയും സുഖമായി ജീവിച്ചവർ അടിമപ്പണി ചെയ്യാൻ നിർബന്ധിതരായി... അവരുടെ ആഗമനത്തോടെ നീനവയിൽ കൃഷിയും തൊഴിൽ രംഗവും അഭിവൃദ്ധിപ്പെട്ടു. മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ടു. അശരണരുടെ ഗദ്ഗദം അവഗണിക്കപ്പെട്ടു. നാട്ടിൽ ബിംബാരാധന ശക്തിപ്പെട്ടു. എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞു നൽകിയ കാരുണ്യവാനായ അല്ലാഹുﷻവിനെ അവർ മറന്നു. ബിംബങ്ങളെ പൂജിച്ചു. ഒരു പ്രവാചകന്റെ സാന്നിധ്യം അനിവാര്യമായി. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കണം. തിന്മകൾ നിരോധിക്കണം. അതിന്നൊരു പ്രവാചകൻ വരണം. സമയമായപ്പോൾ അല്ലാഹു ﷻ നീനവയിലേക്ക് ഒരു പ്രവാചകനെ നിയോഗിച്ചു. ആ പ്രവാചകൻ യൂനുസ്‌ നബി (അ) ആയിരുന്നു... യൂസുഫ് നബി (അ) ന്റെ സഹോദരൻ ബിൻയാമിന്റെ സന്താന പരമ്പരയിലാണ് യൂനുസ് നബി (അ) ജനിച്ചത്. ആ സമൂഹത്തിലെ ഉന്നത വ്യക്തിയായിരുന്നു മത്താ. മത്തായുടെ മകനാണ് യൂനുസ് നബി (അ). മത്തായും ഭാര്യയും പ്രായം ചെന്ന കാലത്താണ് അവർക്ക് യൂനുസ് എന്ന കുഞ്ഞ് ജനിക്കുന്നത്. ഇല്യാസ് നബി (അ) ജീവിച്ചിരിക്കുന്ന കാലമാണ്. രാജാവ് ഇല്യാസ് നബി (അ) ‌നെ വധിക്കാൻ വേണ്ടി കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നു. രാജാവും പ്രജകളും ആരാധിക്കുന്ന ഒരു വലിയ വിഗ്രഹമുണ്ട്. വിഗ്രഹാരാധന പാടില്ലെന്നും, അല്ലാഹുﷻവിനെ ആരാധിക്കണമെന്നും ഇല്യാസ് നബി (അ) രാജാവിനെയും ജനങ്ങളെയും ഉപദേശിച്ചു. അതോടെ രാജാവും കൂട്ടരും ഇല്യാസ് നബി (അ) ന്റെ ശത്രുക്കളായിത്തീർന്നു... ശപിക്കപ്പെട്ട ഇബ്ലീസ് ബിംബത്തിനകത്ത് കയറിയിരുന്ന് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. ആ ശബ്ദങ്ങൾ കേട്ട് വ്യാഖ്യാനം നൽകാൻ കുറേയാളുകളെ രാജാവ് നിയോഗിച്ചിട്ടുണ്ട്. രാജാവും പ്രജകളും ചെയ്യേണ്ട കാര്യങ്ങൾ കൽപിക്കുകയാണ് ബിംബം. വ്യാഖ്യാതാക്കൾ അങ്ങനെ വിശ്വസിപ്പിച്ചു. ബിംബം പുതിയൊരു കൽപന പുറപ്പെടുവിച്ചിരിക്കുന്നു. സംഗതി ഒരു ശബ്ദം മാത്രം. അതിന് നൽകപ്പെട്ട വ്യാഖ്യാനം ഇങ്ങനെയാകുന്നു. ഇല്യാസിനെ വധിക്കുക. ദൈവത്തെ സന്തോഷിപ്പിക്കുക. രാജാവ് ഉടനെ കൽപന പുറപ്പെടുവിച്ചു... ദൈവത്തെ സന്തോഷിപ്പിക്കണം. അതിന് ഇല്യാസിനെ വധിക്കുക. ഭടന്മാർ ഉടനെ പുറപ്പെട്ടു. ദൈവത്തെ പ്രസാദിപ്പിച്ചാൽ പല നേട്ടങ്ങളുണ്ട്. ദൈവ കോപം വന്നാൽ അപകടമാണ്... ദൈവത്തെ സന്തോഷിപ്പിക്കാൻ ഭടന്മാരും നാട്ടുകാരും രംഗത്തിറങ്ങി. എല്ലാവരും ഇല്യാസ് നബി (അ) നെ അന്വേഷിക്കുകയാണ്... *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜ #🕌 ഇസ്ലാമിക് ഭക്തി
*458✨വിശുദ്ധ ഖുർആനിലെ* *🌹പ്രവാചകർ🌹* *●≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈●* *📌 യൂനുസ് നബി (അ) :* *💧Part : 03💧* *🔖വിയോഗവും തിരിച്ചുവരവും (1)* മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മല. മല നിറയെ പാറക്കൂട്ടങ്ങളും കാടും. കാട്ടിൽ കാട്ടു ജന്തുക്കൾ. ഒളിച്ചിരിക്കാൻ പറ്റിയ പൊത്തുകളും ഗുഹകളും. ഇല്യാസ് നബി (അ) പെട്ടെന്ന് ജനദൃഷ്ടിയിൽ നിന്ന്‌ മറഞ്ഞു. എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല. മലമുകളിലെ ഗുഹയിലാണ് താമസം. രാജാവിന്റെ കൽപന പ്രകാരം പട്ടാളം എല്ലാ പ്രദേശങ്ങളും അരിച്ചു പെറുക്കി നോക്കി. ഒരിടത്തുമില്ല... വളരെ ചുരുങ്ങിയ അനുയായികൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അവർക്ക്‌ തന്നെ നബിയെ സൗകര്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. ഇല്യാസ് നബി (അ) ഗുഹയിൽ വർഷങ്ങളോളം താമസിച്ചു. താമസം മടുത്തു. ഒന്നു പുത്തിറങ്ങാൻ മോഹം... പട്ടാളം ചുറ്റി നടക്കുകയാണ്. കണ്ടാൽ വിടില്ല. പിടി കൂടും. വധിക്കും. ഇല്യാസ് നബി (അ) പുറത്തിറങ്ങി. രഹസ്യമായി നടന്നു. ഒരു പ്രത്യേക വീട് ലക്ഷ്യമാക്കി നടന്നു. പാറക്കെട്ടുകളും, കുറ്റിക്കാടുകളും കടന്ന് കാൽനട യാത്ര തുടർന്നു. ഒരു കൊച്ചു വീടിന്റെ മുമ്പിലെത്തി. വീട്ടിൽ ഒരു ഉമ്മയും കുഞ്ഞും മാത്രം. വാർദ്ധക്യം എത്തിയ ഉമ്മ. മുലകുടി പ്രായത്തിലുള്ള കുഞ്ഞ്. ഇല്യാസ് നബി (അ) ന്റെ സാന്നിധ്യമറിഞ്ഞു. ഉമ്മ വാതിൽ തുറന്നു. നബി അകത്ത് കടന്നു. വൃദ്ധ നബിയെ തിരിച്ചറിഞ്ഞു സ്വീകരിച്ചു. നബി ആഗമനോദ്ദേശ്യം അറിയിച്ചു: "കുറച്ച് കാലം ഇവിടെ ഒളിച്ചു താമസിക്കണം. കാട്ടിലെ ജിവിതം വയ്യാതായി." ആ കുടിലിൽ ദാരിദ്ര്യം കൊടികുത്തി വാഴുകയായിരുന്നു. ഇല്യാസ് (അ) വന്നതോടെ പ്രയാസങ്ങൾ നീങ്ങി. ശാന്തമായ ജീവിതം. മാസങ്ങൾ കടന്നു പോയി. ആറ് മാസക്കാലം അവിടെ ഒളിച്ചു താമസിച്ചു. മലയുടെ വിശാലതയിലേക്ക് മടങ്ങാം. ഇവിടെ ഇനിയും താമസിച്ചാൽ ആരെങ്കിലുമറിയും. രഹസ്യം പുറത്താവും. കുഴപ്പമാവും. "ഞാൻ കാട്ടിലേക്ക് തന്നെ മടങ്ങുകയാണ്. ഇനിയും ഇവിടെ തങ്ങിയാൽ ബുദ്ധിമുട്ടാവും." വൃദ്ധയുടെ മുഖം വാടി. മുഖത്ത് സങ്കടം പ്രകടമായിത്തുടങ്ങി. "എന്നോട് ക്ഷമിച്ചാലും. വല്ല അബദ്ധവും പറ്റിയിട്ടുണ്ടെങ്കിൽ മാപ്പാക്കണം." അവർ വേദനയോടെ പറഞ്ഞു. "നിങ്ങളുടെ സേവനങ്ങൾക്ക് അല്ലാഹു ﷻ പ്രതിഫലം നൽകട്ടെ..!" ഒരു പ്രവാചകൻ അല്ലാഹുﷻവിന്റെ കൽപന പ്രകാരമാണ് ഓരോ കാര്യങ്ങളും നിർവ്വഹിക്കുകയെന്ന് അവർക്കറിയാം. ഇത്രയും കാലം ഇവിടെ വന്ന് താമസിക്കണമെന്ന് കൽപന കിട്ടിയപ്പോൾ വന്നു താമസിച്ചു. കാട്ടിലേക്ക് പോവാൻ കൽപന വന്നപ്പോൾ തിരിച്ചു പോവുന്നു. പ്രവാചകനിൽ നിന്ന് കിട്ടിയ ഉപദേശങ്ങൾ. സന്മാർഗ്ഗത്തിലേക്കുള്ള വഴി നടത്തൽ. എല്ലാം തനിക്ക് കിട്ടിയ സൗഭാഗ്യങ്ങൾ... തന്റെ പൊന്നുമോൻ യൂനുസ് എന്ന കുഞ്ഞ്. നബിക്ക് വളരെ ഇഷ്ടമായിരുന്നു. ഇല്യാസ് (അ) യാത്ര പറഞ്ഞിറങ്ങി. വിജനമായ മലമ്പാതയിലൂടെ വേഗത്തിൽ നടന്നു പോയി. പ്രവാചകനെ ഇപ്പോൾ കാണാനില്ല. കണ്ണിൽ നിന്ന് അപ്രത്യക്ഷനായിരിക്കുന്നു... ഉമ്മയും കുഞ്ഞും. അവരുടെ കൊച്ചു ലോകം..! ഈ കുഞ്ഞിനെ ലാളിക്കുക, പരിചരിക്കുക, നന്നായി വളർത്തിയെടുക്കുക. അതിനു വേണ്ടിയാണ് ഈ ജീവിതം. ഉമ്മ വലിയൊരു പരീക്ഷണം നേരിടാൻ പോവുകയാണ്..! അല്ലാഹു ﷻ നൽകിയ സമ്മാനമാണ് ഈ പൊന്നുമോൻ. അതിനെ അല്ലാഹു ﷻ തിരിച്ചെടുക്കുകയാണ്. അങ്ങനെ സംഭവിക്കാൻ പോവുന്നുവെന്ന് ഉമ്മക്കറിയില്ല. ദിവസങ്ങൾ കടന്നു പോയി. കുഞ്ഞിന് നല്ല ക്ഷീണം. രോഗം വന്നു അവശനായി. ഉമ്മ മാനോവേദനയാൽ തളർന്നു. ഊണും ഉറക്കവും മറന്നു. കിട്ടാവുന്ന ചികിത്സയൊക്കെ നൽകി. പുലരുവോളം കുഞ്ഞിന്റെ രോഗശയ്യക്കരികിൽ ഉറങ്ങാതെ കാത്തിരുന്നു. കുഞ്ഞിന്റെ കൺപോളകൾ അടഞ്ഞുപോയി. ശ്വാസം നിലച്ചു. കൊച്ചു ശരീരം നിശ്ചലമായി... കുഞ്ഞ് മരണപ്പെട്ടിരിക്കുന്നു..! കുഞ്ഞിനെ കൈവെടിയാനായില്ല. കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടണം. അല്ലാഹുവേ..! എന്റെ മോനെ തിരിച്ചു തരൂ. എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും കുഞ്ഞ് കണ്ണ് തുറന്നില്ല... നബിയെ കാണണം. ഇല്യാസ് നബി (അ) നെ കണ്ടുപിടിക്കണം. പ്രാർത്ഥിക്കാൻ നിർബന്ധിക്കണം. നബി പ്രാർത്ഥിച്ചാൽ ഫലമുണ്ടാവും. പക്ഷെ.., നബി എവിടെ..? *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜ #🕌 ഇസ്ലാമിക് ഭക്തി
*459✨വിശുദ്ധ ഖുർആനിലെ* *🌹പ്രവാചകർ🌹* *●≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈●* *📌 യൂനുസ് നബി (അ) :* *💧Part : 04💧* *🔖വിയോഗവും തിരിച്ചുവരവും (2)* കുഞ്ഞ് മരണപ്പെട്ടിരിക്കുന്നു..! കുഞ്ഞിനെ കൈവെടിയാനായില്ല. കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടണം. അല്ലാഹുവേ..! എന്റെ മോനെ തിരിച്ചു തരൂ... എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും കുഞ്ഞ് കണ്ണ് തുറന്നില്ല... നബിയെ കാണണം. ഇല്യാസ് നബി (അ) നെ കണ്ടുപിടിക്കണം. പ്രാർത്ഥിക്കാൻ നിർബന്ധിക്കണം. നബി പ്രാർത്ഥിച്ചാൽ ഫലമുണ്ടാവും. പക്ഷെ.., നബി എവിടെ..? എവിടെപ്പോയി കണ്ടുപിടിക്കും..? വയ്യാ... പോവാതിരിക്കാൻ വയ്യ..! കുഞ്ഞിന്റെ മയ്യിത്തിന് കാവലിരിക്കാൻ ബന്ധുക്കളുണ്ട്. താൻ നബിയെ അന്വേഷിച്ചു പുറപ്പെടട്ടെ. ഉമ്മയുടെ വെപ്രാളം നിറഞ്ഞ പുറപ്പാട്. തുടികൊട്ടുന്ന പെൺമനസ്സ്. ഇടറുന്ന പാദങ്ങളിൽ ഓടുന്ന ഉമ്മ... "എന്റെ റബ്ബേ...! നിന്റെ നബിയെ എന്റെ കണ്ണിൽ കാണിച്ചു തരേണമേ...!" എന്തൊരു ബദ്ധപ്പാട്..! വനാന്തരത്തിലൂടെ ഓടി. പാറക്കെട്ടുകൾ കയറി. വിയർത്തു കുളിച്ചു. ക്ഷീണിച്ചു. അവശയായി. അല്ലാഹുﷻവിന്റെ കാരുണ്യം..! അതാ നിൽക്കുന്നു ഇല്യാസ് നബി (അ)... കണ്ണീരിൽ കുതിർന്ന അഭ്യർത്ഥന. "അല്ലാഹുﷻവിന്റെ നബിയേ...! എന്റെ കുഞ്ഞ് മരിച്ചു പോയി. അവനെ മടക്കിത്തരാൻ റബ്ബിനോട് പ്രാർത്ഥിക്കൂ..." ഇല്യാസ് നബി (അ) ധൃതിയിൽ നടന്നു. മലയിറങ്ങി വന്നു. കുഞ്ഞ് മരണപ്പെട്ടിട്ട് പതിനാലാം ദിവസം. അന്ന് ഇല്യാസ് നബി (അ) കുഞ്ഞിന് സമീപത്തെത്തി. വുളൂഅ്‌ എടുത്തു. നിസ്കരിച്ചു. അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. അപ്പോൾ അത്ഭുതം സംഭവിച്ചു..! ഉമ്മ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു. കുഞ്ഞിന്റെ അടഞ്ഞു പോയ കണ്ണുകൾ തുറന്നു..! കൊച്ചു മാറിടം ഉയരാനും താഴാനും തുടങ്ങി. നാഡികൾ സ്പന്ദിച്ചു. അല്ലാഹുﷻവിനു സ്തുതി. "അല്‍ഹംദുലില്ലാഹ് ...☝🏼" വല്ലാത്തൊരാവേശത്തോടെ ഉമ്മ കുഞ്ഞിനെ വാരിയെടുത്തു. കവിളുകളിൽ ചുംബിച്ചു. കാരുണ്യവാനായ റബ്ബ് തന്റെ കുഞ്ഞിനെ തിരിച്ചുതന്നു. അൽഹംദുലില്ലാഹ്... ഇല്യാസ് നബി (അ) വീണ്ടും കാട്ടിലേക്ക് യാത്രയായി. കാലങ്ങൾ കടന്നുപോയി. യൂനുസ് എന്ന കുഞ്ഞ് വളർന്നുവന്നു. യൗവ്വനം വിരുന്നുവന്നു. ആരോഗ്യവാനായ ചെറുപ്പക്കാരൻ. പാകതയും പക്വതയും കൈവന്നു. അപ്പോൾ അല്ലാഹു ﷻ യൂനുസിനെ നബിയായി നിയോഗിച്ചു. 'നീനവയിലെ പ്രവാചകൻ'. യൂനുസ് നബി (അ) നീനവയിലെ രാജാവിനെയും ജനങ്ങളെയും അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു... "ഓ... ജനങ്ങളെ..! സ്രഷ്ടാവായ അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കുക. അവൻ കണക്കില്ലാത്ത അനുഗ്രങ്ങളാണ് നൽകിയിരിക്കുന്നത്. അവനോട് നിങ്ങൾ നന്ദിയുള്ളവരാവുക." യൂനുസ് നബി (അ) ന്റെ ശബ്ദം എല്ലാ ഭാഗത്തും മുഴങ്ങി... ബിംബാരാധന അവസാനിപ്പിക്കാനും ഏകനായ അല്ലാഹുﷻവിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തു. ആര് ചെവി കൊള്ളാൻ. അവർ നന്ദികേട് കാണിച്ചു. ഉപദേശം ചെവികൊണ്ടില്ല. എത്ര നന്നായി ഉപദേശിച്ചിട്ടും ഫലം കണ്ടില്ല. എവിടെച്ചെന്നാലും നിരാശയാണ് ഫലം. താൻ പറയുന്ന കാര്യം ആരും പരിഗണിക്കുന്നില്ല. അതിനെപ്പറ്റി ചിന്തിക്കുന്നില്ലാ. കടുത്ത നിരാശ തന്നെ... യൂനുസ് നബി (അ) ന്റെ ഭാര്യയോടും രണ്ട് പുത്രന്മാരോടും കൂടിയാണ് അവിടെ താമസിക്കുന്നത്. ഭാര്യ ഭർത്താവിനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അല്ലാഹുﷻവിന്റെ സഹായം എപ്പോഴും തങ്ങളോടൊപ്പമുണ്ടാകുമെന്നവർക്കറിയാം. കാലം നീങ്ങി. ഉപദേശം തുടർന്നു. വിശ്വസിച്ചവർ വളരെ ചുരുക്കം മാത്രം. യൂനുസ് (അ) നീനവയെ വെറുത്തു. അന്നാട്ടുകാരെ നന്നാക്കാനാവില്ല എന്ന് മനസ്സിലായി. കുടുംബസമേതം ആ നാട് വിട്ടു പോകാൻ തീരുമാനിച്ചു. തന്റെ ഉപദേശം സ്വീകരിച്ചില്ലെങ്കിൽ അല്ലാഹുﷻവിന്റെ ശിക്ഷ വന്നു ഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതും അവർ പരിഹസിച്ചു തള്ളി. ഒരു ദിവസം യൂനുസ് നബി (അ) കുടുംബത്തോടൊപ്പം നാട് വിട്ട് പോയി... പിറ്റേന്ന് മുതൽ ഒരിടത്തും നബിയുടെ ശബ്ദം കേട്ടില്ല. ആളുകൾ അന്വേഷിച്ചുമില്ല... *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜ #🕌 ഇസ്ലാമിക് ഭക്തി
*460✨വിശുദ്ധ ഖുർആനിലെ* *🌹പ്രവാചകർ🌹* *●≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈●* *📌 യൂനുസ് നബി (അ) :* *💧Part : 05💧* *🔖 ഉന്നതന്മാർ* അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളെ നബിയായി നിയോഗിച്ചപ്പോൾ ഖുറൈശികൾ കടുത്ത എതിർപ്പുമായി രംഗത്ത് വന്നു. മമ്പെങ്ങുമില്ലാത്ത പുത്തൻ ആശയങ്ങളുമായി വന്നുവെന്നാണവർ ആരോപിച്ചത്. ദിവ്യസന്ദേശം ഓതിക്കേൾപ്പിച്ചപ്പോൾ അവർ എതിർപ്പിന് ശക്തി കൂട്ടി... പുതിയതൊന്നും വേണ്ടെന്നും പഴയ ആചാരങ്ങും വിശ്വാസങ്ങളും നിലനിന്നാൽ മതിയെന്നും അവർ മുറവിളി കൂട്ടി. ഇതിന് വിശുദ്ധ ഖുർആൻ നല്ല മറുപടി നൽകി. നബിയെ നിയോഗിക്കുകയെന്നത് പുതിയ കാര്യമല്ല. പൂർവ്വിക സമൂഹങ്ങളിലെല്ലാം നബിമാർ നിയോഗപ്പെട്ടിട്ടുണ്ട്. പല നബിമാരുടെയും പേരുകൾ ഖുർആൻ എടുത്തു പറയുന്നുണ്ട്. അക്കൂട്ടത്തിൽ യൂനുസ് നബി (അ)ന്റെ പേരും കാണാം. വേദഗ്രന്ഥങ്ങൾ നൽകുക എന്നതും പുതിയ കാര്യമല്ല. പൂർവ്വകാല പ്രവാചകന്മാർക്ക് വേദം നൽകിയിട്ടുണ്ട്. അക്കാര്യവും ഖുർആൻ എടുത്തു പറയുന്നു. സൂറത്തുനിസാഇലെ ഈ വചനം ശ്രദ്ധിക്കൂ...! "(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്‌. യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂറും നല്‍കിയിരിക്കുന്നു." (4:163) ശത്രുക്കളിൽ നിന്ന് പലതരത്തിലുള്ള എതിർപ്പുകൾ വന്നപ്പോൾ ഒരാശ്വാസം എന്ന നിലക്ക് പൂർവ്വപ്രവാചകന്മാരുടെ ത്യാഗത്തിന്റെ കഥകൾ അല്ലാഹു ﷻ അറിയിച്ചു കൊടുക്കാറുണ്ട്. യൂനുസ് (അ)ന്റെ ത്യഗത്തിന്റെ ചരിത്രവും കൂട്ടത്തിൽ ഓർമ്മപ്പെടുത്തുകയുണ്ടായി. എല്ലാ ത്യാഗങ്ങളും ഖുർആൻ അവതരിപ്പിച്ചിട്ടില്ല. മാതൃകക്കു വേണ്ടി ചിലതു മാത്രം. തൊട്ടടുത്ത വചനം കൂടി കാണുക. "നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു ﷻ നേരിട്ട് സംസാരിക്കുകയും ചെയ്തു." (4:164) അന്ത്യകാലത്ത് ജീവിക്കുന്നവർക്ക് അറിവില്ലാത്ത എത്രയോ പ്രവാചകന്മാർ പൗരാണിക കാലത്ത് കടന്നു പോയിട്ടുണ്ട്. ഖുർആനിൽ പേരെടുത്തു പറഞ്ഞ പ്രവാചകന്മാരും പേരെടുത്തു പറയാത്ത പ്രവാചകന്മാരും ചെയ്തത് ഒരേ കാര്യമാണ്. അവരെല്ലാം സന്തോഷ വാർത്ത അറിയിക്കുന്നവരായിരുന്നു. അവരെല്ലം താക്കീത് നൽകുന്നവരും ആയിരുന്നു. അല്ലാഹുﷻവിന്റെ കൽപനകൾ സ്വീകരിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന സജ്ജനങ്ങൾക്ക് നാളെ പരലോകത്ത് മഹത്തായ പ്രതിഫലമുണ്ടെന്ന് പ്രവാചകന്മാർ സന്തോഷവാർത്ത അറിയിച്ചു. അല്ലാഹുﷻവിന്റെ കൽപനകൾ അവഗണിച്ച് ഭൂമിയിൽ ധിക്കാരികളും അക്രമികളുമായി ജീവിക്കുന്നവർക്ക് നാളെ പരലോകത്ത് വേദനാജനകമായ ശിക്ഷയുണ്ടെന്ന് താക്കീത് നൽകുന്നവരുമായിരുന്നു പ്രവാചകന്മാർ. പരലോകത്ത് വെച്ച് ഞങ്ങളിതൊന്നും അറിഞ്ഞില്ലെന്ന് പറയാൻ പറ്റില്ല. അല്ലാഹുﷻവിന്നെതിരിൽ കുറ്റം ആരോപിക്കാനും കഴിയില്ല. എല്ലാ പ്രദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ അയച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു കൂട്ടർക്കും ഒഴിഞ്ഞുമാറാനാവില്ല. വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യം പറയുന്നത് നോക്കൂ... "സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുﷻവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്‌. അല്ലാഹു ﷻ പ്രതാപിയും യുക്തിമാനുമാകുന്നു." (4:165) ഇപ്പറഞ്ഞതെല്ലാം നീനവായിലെ രാജാവിനും ജനങ്ങൾക്കും ബാധകമാകുന്നു. യൂനുസ് നബി (അ) അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ. സന്തോഷവാർത്ത അറിയിക്കാനും താക്കീതുകാരനുമാകുന്നു. നീനവയുടെ മുക്കു മൂലകളിൽ സഞ്ചരിച്ചു അല്ലാഹുﷻവിന്റെ സന്ദേശത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചാലുണ്ടാവുന്ന മഹത്തായ നേട്ടങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിച്ചു. ജനം സ്വീകരിച്ചില്ല. ധിക്കാരപൂർവ്വം പെരുമാറി. അപ്പോൾ ധിക്കാരികൾക്ക് വേദനാജനകമ ശിക്ഷയുണ്ടെന്ന് താക്കീതു നൽകി. സന്തോഷവാർത്തയും താക്കീതും രണ്ടും ഫലം കണ്ടില്ല. ഫലം നിരാശമാത്രം. അങ്ങിനെയാണ് നബി നാട് വിട്ടത്... മനുഷ്യരുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതന്മാർ പ്രവാചകന്മാരാകുന്നു. അല്ലാഹു ﷻ അവരെ ശ്രേഷ്ഠപ്പെടുത്തിയിരിക്കുന്നു. ഈ ശ്രേഷ്ഠതയുടെ കാര്യം പറയുമ്പോൾ ചില പ്രവാചകന്മാരുടെ പേരും വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്. അക്കൂട്ടത്തിൽ യൂനുസ് (അ)ന്റെ പേരും അനുസ്മരിക്കുന്നു. സൂറത്ത് അൻആമിലെ വചനങ്ങൾ കാണുക: "സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരും സജ്ജനങ്ങളില്‍ പെട്ടവരാകുന്നു." (6:85) "ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു." (6:86) യൂനുസ്‌ നബി(അ)ന്റെ പദവി നീനവായിലെ സാധാരണക്കാരെക്കാൾ എത്രയോ ഉന്നതമാണ്. അല്ലാഹുﷻവിന്റെ പ്രത്യേകമായ അനുഗ്രഹം ലഭിച്ച പ്രവാചകൻ. സാധാരണക്കാർ നബിയുടെ പദവി അറിയുന്നില്ല. അവർ അജ്ഞതയുടെ അന്ധകാരത്തിൽ നീങ്ങുകയാണ്. ആ അന്ധകാരം നീങ്ങിയാലെ അവർക്ക് പ്രവാചകന്റെ മഹത്വം കണ്ടറിയാനാവുകയുള്ളൂ... അല്ലാഹു ﷻ ശ്രേഷ്ഠത നൽകിയ ചിലരെക്കുറിച്ചു കൂടി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. "അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു." (6:87) വിശുദ്ധ ഖുർആനിൽ പേരെടുത്തു പറഞ്ഞവരും അല്ലാത്തവരുമായ എല്ലാ പ്രവാചകന്മാരും വിശുദ്ധന്മാരാകുന്നു. അവരുടെ മനസ്സും ചിന്തകളും വിശുദ്ധമാണ്. വചനവും കർമ്മവും വിശുദ്ധമാണ്. ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ചവരുമായിരുന്നു. വിശുദ്ധ ഖുർആനിൽ പലയിടത്തും യൂനുസ് നബി (അ)നെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ സദസ്സിൽ യൂനുസ് (അ) അനുസ്മരിക്കപ്പെട്ടിട്ടുമുണ്ട്. യൂനുസ് (അ)ന്റെ ചരിത്രം ഓരോ തലമുറയും ആകാംഷയോടെ കൈമാറിവന്നിട്ടുമുണ്ട്. *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜ #🕌 ഇസ്ലാമിക് ഭക്തി
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - ShareChat
00:20