*വഴിവെളിച്ചം (ജിഫ്രി സാദാത്തീങ്ങൾ (ചരിത്രം)*
➖➖➖➖➖➖➖➖➖
ഭാഗം- 11
➖➖➖➖➖➖➖➖➖
*ഒരു കാലഘട്ടത്തിന്റെ അന്ത്യം*
➖➖➖➖➖➖➖➖➖
മമ്പുറം സയ്യിദലവിത്തങ്ങൾ അവർകൾ താമസിക്കുന്ന മാളിയക്കൽ തറാമവാടും എന്നും സന്ദർശകരെക്കൊണ്ട് തിരക്കുപിടിച്ചതാണ് ബ്രിട്ടീഷ്കാർക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ പ്രതിധ്വനികൾ മമ്പുറത്തും കൊടിഞ്ഞിയിലുമെത്തി
മമ്പുറം തങ്ങളുടെ മുരീദന്മാരായ ഉമർഖാളി (റ) വിനെ പോലുള്ളവർ ബ്രിട്ടീഷ്കാർക്കെതിരെയുള്ള സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നു നികുതി നിഷേധ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അദ്ദേഹം ബ്രിട്ടീഷുകാർ ഉമർ ഖാളി (റ) വിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു ജയിലിൽ നിന്ന് അദ്ദേഹം തന്റെ ശൈഖ് ആയ മമ്പുറം തങ്ങൾക്ക് കത്തയച്ചു ഒരു അറബിക്കവിത ഹൃദയ സ്പർശിയായ കവിത അത് വായിച്ചു തങ്ങൾ ക്ഷുഭിതനായി തന്റെ മുരീദിനെ ജയിലിലടക്കുകയോ? വിവരമറിഞ്ഞ ബ്രിട്ടീഷ് മേധാവികൾ ഭയന്നു പോയി ഉമർ ഖാളി (റ) വിനെ അവർ വിട്ടയച്ചു
ബ്രിട്ടീഷ്കാർക്കെതിരെ മുസ്ലിംകളും ഹിന്ദുക്കളും ഒരുമിച്ച് നിന്ന് സമരം ചെയ്യണമെന്നായിരുന്നു മമ്പുറം മമ്പുറം തങ്ങളുടെ ആഹ്വാനം ബ്രിട്ടീഷുകാർ പൊതു ശത്രുവാണ് ഹിന്ദുക്കളും മുസ്ലിംകളും ഈ മണ്ണിന്റെ മക്കളാണ് ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ മൂന്നുപേർ രംഗത്ത് വന്നു
വെളിയങ്കോട് ഉമർഖാളി പരപ്പനങ്ങാടി അബൂബക്കർ കോയ (ഔക്കോയ മുസ്ലിയാർ)
തങ്ങളുടെ കാര്യസ്ഥനായ കോന്തുനായർ ഇവർ നാടുനീളെ ഓടി നടന്നു ഹിന്ദു - മുസ്ലിം ഐക്യം ശക്തിപ്പെടുത്താൻ കഠിനാദ്ധ്വാനം ചെയ്തു വെള്ളക്കാർ ഈ ഐക്യം തകർക്കാനും ശ്രമിച്ചു
ഈ സന്ദർഭത്തിൽ സയ്യിദ് ഹുസൈൻ ജിഫ്രി യും കൊടിഞ്ഞിയിലെ ജനങ്ങളും മമ്പുറം തങ്ങൾക്കൊപ്പം നിന്നു
മമ്പുറത്തിന്റെ വളരെയടുത്ത പ്രദേശമാണ് മുട്ടിയറ വെള്ളക്കാരും മുസ്ലിംകളും ഇവിടെ വെച്ച് ഏറ്റുമുട്ടി പതിനൊന്നു മുസ്ലിംകളാണിവിടെ വീരരക്തസാക്ഷികളായത്
മമ്പുറം തങ്ങളും കൊടിഞ്ഞിയിലെ തങ്ങളും അവിടെ ഓടിയെത്തി മുസ്ലിംകളെ സമാധാനിപ്പിച്ചു
ഈ സംഭവം സയ്യിദന്മാരെ രോഷാകുലരാക്കി
'ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നത് വരെ ഓരോ ഇന്ത്യക്കാരനും പടപൊരുതണം ' എന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖ എഴുതിയുണ്ടാക്കി ധാരാളം കോപ്പികളെടുത്ത് മഹല്ലുകളിൽ വിതരണം ചെയ്തു ബ്രിട്ടീഷുകാർ ഇത് പിടിച്ചെടുത്ത് നശിപ്പിക്കാനും തുടങ്ങി
മമ്പുറം തങ്ങളുടെ മകൻ സയ്യിദ് ഫള്ൽ അന്നത്തെ യുവാക്കളുടെ നേതാവായിരുന്നു ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു
മമ്പുറത്തെത്തുന്ന പ്രമുഖന്മാർക്കെല്ലാം സാധാരണക്കാർക്കുമെല്ലാം കോന്തുനായരെ നന്നായിട്ടറിയാം പൊതു കാര്യങ്ങൾ പലതും നായരോട് കൂടിയാലോചിച്ചാണ് ചെയ്യുക പലകാര്യങ്ങൾക്കു വേണ്ടിയും നായരെ പലസ്ഥലത്തേക്കും അയക്കും തികഞ്ഞ വിശ്വസ്ഥതയോടെയും ചുമതലബോധത്തോടെയും നായർ കാര്യങ്ങൾ നിർവ്വഹിച്ചു പോന്നു മമ്പുറം തങ്ങൾ മരണപ്പെടുന്നതിന്റെ ഏതാനും വർഷങ്ങൾക്കു മുമ്പാണ് നായർ മരണപ്പെട്ടത് അദ്ദേഹം മരണപ്പെട്ടിട്ട് വർഷങ്ങൾ എത്രയോ കടന്നുപോയെങ്കിലും തങ്ങളും അദ്ദേഹവും തമ്മിലുണ്ടായിരുന്ന സ്നേഹ ബന്ധം ഇന്നും കേരളീയർ ആവേശത്തോടെ അനുസ്മരിക്കുന്നു
മുസ്ലിംകുട്ടികളുടെ മതപഠനത്തെയും സ്കൂൾ വിദ്യാഭ്യാസത്തെയും മമ്പുറം തങ്ങൾ പ്രോത്സാഹിപ്പിച്ചു യുവാക്കൾ ധാർമിക ബോധമുള്ളവരായിത്തീരാൻ സമൂഹം ജാഗ്രത പാലിക്കണമെന്നുപദേശിച്ചു പണ്ഡിതന്മാരെ കാണുമ്പോൾ അവരുടെ കടമകളെക്കുറിച്ച് ഓർമ്മപ്പെടുത്തുമായിരുന്നു
സമുദായത്തിന് ആജ്ഞാശക്തിയുള്ള നേതൃത്വം വേണം അല്ലെങ്കിൽ സമൂഹം നശിക്കും
നാട്ടുമൂപ്പന്മാർ വേണ്ടാത്തത് ചെയ്താൽ മമ്പുറം തങ്ങൾ അവരെ വെറുതെ വിടില്ല ചിലപ്പോൾ ചൂരൽ കൊണ്ട് അടിക്കും ഓടെടാ എന്നു പറഞ്ഞാൽ ഓടും അതാണ് അജ്ഞാശക്തി
പിന്നീട് ലോകത്ത് വരാൻ പോവുന്ന പല സംഭവങ്ങളും മമ്പുറം തങ്ങൾ നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട്
റഷ്യയിൽ നിന്ന് നിരീശ്വരവാദം വരുമെന്നും അത് മുസ്ലിംകൾക്ക് ദോഷം ചെയ്യുമെന്നും പറഞ്ഞു അന്ത്യനാളിൽ അവർ ദജ്ജാലിന്റെ അനുചരന്മാരായിരിക്കും ആ വിപത്തിനെ സമുദായം ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് സയ്യിദലവിത്തങ്ങൾ ഓർമ്മപ്പെടുത്തി
മമ്പുറം തങ്ങളുടെ അവസാനത്തെ ഭാര്യയാണ് സ്വാലിഹ ഇന്തോനേഷ്യൻ ദ്വീപായ ടിമോറിയിലെ ഡിലി സ്വദേശിനിയാണവർ തങ്ങളുടെ വഫാത്ത് സമയത്ത് അവർ അടുത്തുണ്ട്
തങ്ങളുടെ വഫാത്തിനു ശേഷം വളരെക്കാലം മമ്പുറത്ത് ജീവിച്ചു മമ്പുറത്ത് തന്നെയാണവർ മരണപ്പെട്ടത്
ജീവിതം അന്ത്യഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് സയ്യിദലവിത്തങ്ങൾക്കറിയാമായിരുന്നു വെള്ളപ്പട്ടാളവും ജന്മിമാരും മുസ്ലിംകുടിയാന്മാരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കയാണ് സയ്യിദലവിത്തങ്ങളുടെ സാന്നിദ്ധ്യം ഏറ്റവും അനിവാര്യമായ ഒരു ഘട്ടത്തിൽ ആ മഹാൻ ഇഹലോകവാസം വെടിഞ്ഞു
എ.ഡി 1844 ഫെബ്രുവരി 25
1260 മുഹർറം:6
മമ്പുറം സയ്യിദലവിത്തങ്ങൾ വഫാത്തായി ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ
നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന സയ്യിദ് ഹുസൈൻ ജിഫ്രിയുടെ മുഖത്തേക്ക് ആളുകൾ കടുത്ത ദുഃഖത്തോടെ നോക്കി
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് സയ്യിദ് ഹുസൈൻ ജിഫ്രിയെ ചൂണ്ടിക്കൊണ്ട് മമ്പുറം തങ്ങൾ പറഞ്ഞ വാക്കുകൾ പ്രായംചെന്നവർ ഓർത്തുപോയി
'നോക്കൂ! ഇതാണ് ഹുസൈൻ ജിഫ്രി എന്റെ ബന്ധുവാണ് കുടുംബക്കാരനാണ് എന്നെക്കാണുമ്പോലെ ഇദ്ദേഹത്തെയും കാണണം '
മമ്പുറം തങ്ങൾ പോയി പകരക്കാരനായി സയ്യിദ് ഹുസൈൻ ജിഫ്രിയുണ്ട്
മമ്പുറം തങ്ങൾ മണ്ണിലേക്ക് മടങ്ങി കൊടിഞ്ഞിക്കാർ സയ്യിദിനോടൊപ്പം മടങ്ങിപ്പോന്നു
ശൈഖ് ഹസൻ (ഖ:സി) അവർകളെ ഖബറടക്കുമ്പോൾ അവിടെ വേറെ ഖബറുകളില്ല ദിവസംതോറും ഖബർ സിയാറത്തിനായി നിരവധി പേരാണവിടെ എത്തിക്കൊണ്ടിരുന്നത്
മമ്പുറം സയ്യിദലവിത്തങ്ങൾക്ക് പ്രഥമഭാര്യ ഫാത്വിമയിൽ ജനിച്ച കുട്ടിയാണ് ശരീഫ അലവിയ്യ ആദ്യ സന്താനവും ഇത് തന്നെ ഇവർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു ഹസൻ ജിഫ്രിത്തങ്ങളുടെ ഖബറിന്റെ മുൻഭാഗത്തായി ഇവർ ഖബറടക്കപ്പെട്ടു
ശൈഖ് ഹസൻ ജിഫ്രിയുടെ മകളും ഖുത്വുബുസ്സമാന്റെ ഭാര്യയുമായ ഫാത്വിമ മരണപ്പെട്ടു ബാപ്പ ഹസൻ ജിഫ്രുയുടെയും തന്റെ പ്രിയപുത്രി ശരീഫഅലവിയ്യയുടെയും മധ്യത്തിൽ ഫാത്വിമ ഖബറടക്കപ്പെട്ടു
ഖുത്വുബുസ്സമാന്റെ ഭാര്യമാരായ ഫാത്വിമ മദനി, സ്വാലിഹ ടിമോറി, ആഇശ എന്നിവരുടെ ഖബറുകളും മഖാമിലുണ്ട്
മമ്പുറത്തിന്റെ നേതൃത്വം സയ്യിദ് ഫള്ൽ ഏറ്റെടുത്തു അതി ബുദ്ധിമാനും ശക്തനായ നേതാവും മഹാപണ്ഡിതനുമായിരുന്ന സയ്യിദ് ഫള്ൽ ബ്രിട്ടീഷ്കാരുടെ നോട്ടപ്പുള്ളിയായിരുന്നു പിതാവിന്റെ വിയോഗാനന്തരം തന്റെ വഴികാട്ടിയായി അദ്ദേഹം കണ്ടത് സയ്യിദ് ഹുസൈൻ ജിഫ്രി അവർകളെയായിരുന്നു
ഇടക്കിടെ അവർ കണ്ടുമുട്ടും കാര്യങ്ങൾ ചർച്ച ചെയ്യും മുസ്ലിംകളുടെ അവസ്ഥ വളരെ മോശമായി വരികയാണ് വെള്ളപ്പട്ടാളം മുസ്ലിംകളുടെ ശക്തി തകർക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു #🕌 ഇസ്ലാമിക് ഭക്തി