ഖൽബിലെ ജിന്ന് ❤️❤️🥰(ഉമ്മയുടെ സ്വന്തം ബാപ്പുമോൻ )
ShareChat
click to see wallet page
@bappumon
bappumon
ഖൽബിലെ ജിന്ന് ❤️❤️🥰(ഉമ്മയുടെ സ്വന്തം ബാപ്പുമോൻ )
@bappumon
ഒത്തിരി സ്നേഹത്തോടെ ഉമ്മയുടെ ബാപ്പുമോൻ ❤️❤️🥰💋
*413📌 അല്ലാഹുതആലായുടെ* *🏮ഔലിയാക്കൾ🏮* *●=========================●* *13📍ഏർവാടി ഇബ്രാഹിം ബാദ്ഷാ (റ)* *💧Part : 34💧* *🔖ചരിത്രത്തിന്റെ ഗതിമാറ്റം...(2)* രാജദമ്പതികൾ തൊണ്ടയിടറി പ്രാർത്ഥിക്കുകയാണ്. കൂടെ വന്നവരെല്ലാം കരയുന്നു. കരളുരുകി പ്രാർത്ഥിക്കുന്നു. മുജാവർ ഇബ്രാഹീം വലിയുല്ലാഹി (റ) അവർകൾ രാജാവിനെയും കൂട്ടരെയും സമാധാനിപ്പിച്ചു ശാന്തരാക്കി. അദ്ദേഹം ഫാത്തിഹ ഓതി. ദുആ ഇരുന്നു. സർവ്വശക്തനായ അല്ലാഹുവേ! ഈ രാജ്യം ഭരിക്കുന്ന രാജാവിന്ന് അനന്തരാവകാശികളില്ല. അല്ലാഹുവേ! അവരുടെ സങ്കടം നിനക്കറിയാം. അവർക്കൊരു പുത്രനെ നൽകാൻ നിനക്കൊരു പ്രയാസവുമില്ലല്ലോ. സയ്യിദ് ഇബ്റാഹീം ബാദ്ഷാ (റ) വിന്റെ ഹഖ് കൊണ്ട് നീയവർക്ക് പുത്രനെ നൽകേണമേ! അല്ലാഹുവേ! സകലകാര്യങ്ങളും നിന്നിൽ അർപ്പിച്ചുകൊണ്ട് ഞാനിതാ അവർക്ക് വാക്ക് നൽകുകയാണ്. ഒരു പുത്രൻ ജനിക്കുമെന്ന് ഞാനവർക്ക് ഉറപ്പ് നൽകുകയാണ്. ഏർവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹത്തുക്കളെ മുൻ നിർത്തിക്കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. നീ ഖബൂൽ ചെയ്യേണമേ! ആമീൻ യാ റബ്ബൽ ആലമീൻ ദുആ കഴിഞ്ഞപ്പോൾ മുജാവർ ഇബ്റാഹീം വലിയുല്ലാഹിയും കരഞ്ഞുപോയി. ഖബറിന്റെ ഭാഗത്ത് നിന്ന് ഒരു പിടി മണ്ണെടുത്ത് രാജാവിന് കൊടുത്തു. വെള്ളത്തിൽ കലക്കിക്കുടിക്കാൻ പറഞ്ഞു. രാജ ദമ്പതികളുടെ മനസ്സിൽ വെളിച്ചം വീശിയത് പോലെ. വല്ലാത്തൊരു പ്രതീക്ഷ. നിരാശ പോയി. “ഇവിടെ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തണം. സന്ദർശകർക്ക് വിശ്രമിക്കാൻ സൗകര്യം വേണം. വഴി ശരിയാക്കണം. ദൂരെ നിന്ന് വരുന്നവർക്ക് ആഹാരം നൽകണം." രാജാവ് പറഞ്ഞു. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഏർവാടി ഉണരുകയാണ്. ശുഹദാക്കളുടെ ശക്തി ലോകമറിയാൻ പോവുകയാണ്. രാജാവും പരിവാരങ്ങളും മടങ്ങിപ്പോയി. ഏറെ നാൾ കഴിഞ്ഞില്ല. രാജ്ഞി ഗർഭിണിയായി. നാട്ടിലാകെ വാർത്തയായി. രാജാവും പരിവാരങ്ങളും ഇടക്കിടെ ഏർവാടിയിൽ വരും. അവിടെ സൗര്യങ്ങൾ വർദ്ധിച്ചു കൊണ്ടിരുന്നു. മുജാവർ ഇബ്റാഹീം വലിയുല്ലാഹി (റ) സ്വപ്ന ദർശനത്തിലൂടെ നിരവധി ഖബറുകൾ മനസ്സിലാക്കി. മണ്ണ് കൂട്ടി വെച്ച് അടയാളപ്പെടുത്തി. ബാദ്ഷായുടെ തൊട്ടടുത്ത് ഉമ്മയുടെ ഖബർ. പതിനെട്ടാം വയസ്സിൽ വീര രക്തസാക്ഷിയായ മകൻ അബൂത്വാഹിറിന്റെ ഖബറും അടുത്തുതന്നെ. അധികം അകലെയല്ലാതെ ഭാര്യയുടെ ഖബർ. അതിനപ്പുറം സഹോദരിയുടെ ഖബർ. ഖബറുകൾ കൂടുതലായി തെളിഞ്ഞുവരികയാണ്. കാടുകൾ വെട്ടുംതോറും ഖബറുകൾ തെളിയുന്നു. അതിനകത്ത് അന്ത്യവിശ്രമം കൊള്ളുന്നത് ആരാണെന്ന് മുജാവർ ഇബ്റാഹീം മനസ്സിലാക്കുന്നു. മാസം തികഞ്ഞു. രാജ്ഞി പ്രസവിച്ചു. തേജസ്സുള്ള പുത്രനെ. നാട്ടിനുത്സവമായി. രാജ്ഞിയെയും കുഞ്ഞിനെയും മഖ്ബറയിലേക്ക് കൊണ്ട് പോവാൻ രാജാവിന്ന് ധൃതിയായി. ശുദ്ധിയാവണം, അതിന്ന് നാല്പത് നാൾ കാത്തിരിക്കണം. ആഘോഷകരമായ നാൽപത് നാളുകൾ. നാൽപത്തൊന്നാം ദിവസം പിറന്നു. രാവിലെത്തന്നെ രാജ്ഞി കുളിച്ചൊരുങ്ങി വന്നു. പുതിയ ഉടുപ്പുകളും ആഭരണങ്ങളും ധരിച്ചു. തോഴിമാർ ഒരുങ്ങി വന്നു. ബന്ധത്തിൽപ്പെട്ട ധാരാളം പേർ എത്തി. രാജാവ് രാജചിഹ്നങ്ങളണിഞ്ഞു. കുതിരപ്പുറത്ത് കയറി. *തുടരും, ഇന്‍ ശാ അല്ലാഹ്...💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 #🕌 ഇസ്ലാമിക് ഭക്തി
*414📌 അല്ലാഹുതആലായുടെ* *🏮ഔലിയാക്കൾ🏮* *●=========================●* *13📍ഏർവാടി ഇബ്രാഹിം ബാദ്ഷാ (റ)* *💧Part : 35💧* *🔖ചരിത്രത്തിന്റെ ഗതിമാറ്റം...(3)* ആവേശം അലതല്ലിയ യാത്ര. അകലെ മലഞ്ചരിവിൽ താഴ്ന്ന ജാതിക്കാരുടെയും ആദിവാസികളുടെയും നിരവധി കുടിലുകളുണ്ട്. കാലികളെ മേയ്ക്കാൻ കൊണ്ട് പോവുന്ന ഇടയന്മാരുണ്ട്. എല്ലാവരും കൂട്ടം കൂടി നിന്ന് ആ കാഴ്ച കാണുകയാണ്.എല്ലാ കണ്ണുകളിലും വിസ്മയം നിറഞ്ഞു നിൽക്കുന്നു. ഏർവാടിയുടെ അതിർത്തിയിലെത്തിയപ്പോൾ വാഹനപ്പുറത്ത് നിന്നിറങ്ങി. പാദരക്ഷകൾ ഊരിമാറ്റി. വളരെ വിനയാന്വിതരായി ഖബറിന്നടുത്തെത്തി. കുഞ്ഞിനെ ഖബറിന്നരികിൽ കിടത്തി. വല്ലാത്തൊരു സമർപ്പണം, റാണിക്ക് കരച്ചിലടക്കാനാവുന്നില്ല. വലിയ പാത്രം അടുപ്പത്ത് വെച്ചു. ആഹാരമുണ്ടാക്കുകയാണ്. അവിടെ കൂടിയവർക്കെല്ലാം ആഹാരം നൽകണം. ആഹാരം വെന്ത് പാകമായി വരുന്നു. പെട്ടെന്നാണത് സംഭവിച്ചത്. പാത്രത്തിന്റെ അടിഭാഗം പിളർന്നു. രാജാവും രാജ്ഞിയും ഞെട്ടി. ആഹാരം താഴെ പോകുമല്ലോ. ഇതെന്തിന്റെ ലക്ഷണമാണ്. അത്ഭുതം! ആഹാരം പാത്രത്തിനകത്ത് തന്നെ കിടന്നു. താഴെപോയില്ല. വന്നവർക്കെല്ലാം ആഹാരം നൽകി. പാത്രത്തിലെ വിള്ളൽ അങ്ങനെ തന്നെ കിടക്കുന്നു. ഏർവാടിയിലെ മഖ്ബറകൾക്ക് സംരക്ഷണം വേണം. കാലമെത്ര കടന്നുപോയാലും ഇവിടെ തീർത്ഥാടകർ വരണം. മുജാവർ ഇബ്റാഹീമിന്റെ സന്താനപരമ്പരയിൽ വരുന്ന പുത്രന്മാർ ഇതിനെ സംരക്ഷിക്കണം. അതിന്നവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരരുത്. അങ്ങനെയൊക്കെ രാജാവ് ചിന്തിച്ചു. അതിന്ന് വേണ്ടതൊക്കെ താൻ ചെയ്യും. രാജാവിന്റെ പ്രഖ്യാപനം. രാജാവും മുജാവർ ഇബ്റാഹീമും ചേർന്ന് ചില കരാറുകൾ എഴുതിയുണ്ടാക്കി. 6666 ഏക്കർ സ്ഥലം മഖ്ബറക്കുവേണ്ടി വിട്ടുകൊടുത്തു. മുജാവർ ഇബ്റാഹീമിന്റെ പേരിൽ ചെമ്പു പട്ടയം നൽകി. കാലാകാലങ്ങളിൽ അത് സംരക്ഷിക്കേണ്ടത് മുജാവർ ഇബ്റാഹീമിന്റെ സന്താന പരമ്പരയിലെ പുരുഷന്മാരാകുന്നു. ജീവിതകാലത്തേക്കാൾ ശക്തമാണ് മരണശേഷമുള്ള അവസ്ഥ. ദൂരദിക്കുകളിൽ ഏർവാടി പ്രസിദ്ധമായി. രോഗികളുടെ നിലക്കാത്ത പ്രവാഹം. ആവശ്യക്കാരുടെ ആഗമനം. പ്രശ്നങ്ങളുടെ കുരുക്കിൽ പെട്ടവർ, സിഹ്റ് ബാധിച്ചവർ, പിശാചിന്റെ ശല്ല്യമുള്ളവർ ഇവരെല്ലാം ഏർവാടിയിലേക്കൊഴുകുന്നു. രോഗം മാറിയതിന്റെ ആയിരം അനുഭവങ്ങൾ നാട്ടിൽ സംസാര വിഷയമായി. പ്രയാസം നീങ്ങിക്കിട്ടിയ ആയിരങ്ങൾ അനുഭവങ്ങൾ പങ്ക് വെക്കുന്നു. ഔലിയാക്കന്മാർ മനുഷ്യവർഗ്ഗത്തെ സ്നേഹിച്ചു. മനുഷ്യവർഗ്ഗം അവർക്കു സ്നേഹം തിരിച്ചു നൽകുന്നു. ഈമാൻ കിട്ടി മരിക്കണം. അതിന്ന് ഔലിയാക്കന്മാരുടെ സഹവാസം വേണം. ഔലിയാക്കന്മാരുടെ സഹവാസം തേടി ഏർവാടിയിലെത്തിയവർ പരസഹസമാണ്. നബിﷺതങ്ങൾ പ്രതിനിധിയായി തെക്കെ ഇന്ത്യയിലേക്കയച്ച മഹാനാണ് സയ്യിദ് ഇബ്റാഹീം ബാദ്ഷ (റ) അവർകൾ. പ്രതിനിധിയെ സന്തോഷത്തോടെ സ്വീകരിക്കേണ്ടത് ദക്ഷിണേന്ത്യക്കാരുടെ കടമയല്ലേ? നബി ﷺ തങ്ങളുടെ നിർദ്ദേശമനുസരിച്ചു വന്ന ബാദ്ഷ(റ) വിനെ മറന്നുകളയാമോ? ചിന്തിക്കുക. ഗൗരവമായി ചിന്തിക്കുക. പ്രതിനിധിയെ മറന്നാൽ നബിﷺതങ്ങൾ നമ്മെക്കുറിച്ച് എന്ത് ധരിക്കുമെന്ന് കൂടി ചിന്തിക്കുക. *തുടരും, ഇന്‍ ശാ അല്ലാഹ്...💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 #🕌 ഇസ്ലാമിക് ഭക്തി
*415📌 അല്ലാഹുതആലായുടെ* *🏮ഔലിയാക്കൾ🏮* *●=========================●* *13📍ഏർവാടി ഇബ്രാഹിം ബാദ്ഷാ (റ)* *💧Part : 36💧* *🔖രക്തസാക്ഷികളുടെ നാട്...(1)* നിങ്ങൾ ഏർവാടി ദർഗാശരീഫിലേക്ക് കടന്നു ചെല്ലുകയാണ്. മഹാനായ സയ്യിദ് ഇബ്റാഹീം ബാദ് ഷാ (റ)വിന്റെ തിരുസന്നിധിയിലേക്കാണ് കടന്നു ചെല്ലുന്നത്. വളരെയേറെ ബഹുമാനത്തോടെ സലാം ചൊല്ലി പ്രവേശിക്കാം. പ്രധാന ദർഗയിൽ ഒരു മുറിക്കുള്ളിൽ സയ്യിദ് ഇബ്റാഹീം ബാദ്ഷാ (റ) വിന്റെ ഖബർ കാണാം. ബാദ്ഷാ (റ) വിന്റെ വന്ദ്യമാതാവ് സയ്യിദത്ത് ഫാത്വിമ(റ)യുടെ ഖബറും കാണാം. തൊട്ടടുത്ത മുറിയിൽ ബാദ്ഷാ (റ) വിന്റെ ഓമനപുത്രൻ സയ്യിദ് അബൂ ത്വാഹിർ (റ) വിന്റെ ഖബറിടവുമുണ്ട്. ബാദ്ഷാ (റ) വിന്റെ ഭാര്യയും അബൂത്വാഹിർ (റ) വിന്റെ ഉമ്മയുമായ ധീരവനിത സയ്യിദത്ത് അലി ഫാത്വിമ (റ) എന്ന സൈനബീവിയുടെ ഖബർ മറ്റൊരു കെട്ടിടത്തിലാണ്. ശുഹദാക്കളായ അനേകം വനിതകൾ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ബാദ്ഷാ (റ) വിന്റെ സഹോദരി ധീരവനിതയായ സയ്യിദത്ത് റാബിഅഃ (റ) യുടെ ഖബർ മറ്റൊരു കെട്ടിടത്തിൽ കാണാം. ഇബ്റാഹീം വലിയുല്ലാഹി (മുജവർ) (റ) വിന്റെ ഖബർ സമീപത്ത് തന്നെയുണ്ട്. ധീരരക്തസാക്ഷികളായ സയ്യിദ് ശംസുദ്ധീൻ (റ), സയ്യിദ് ഖമറുദ്ദീൻ (റ), സയ്യിദ് നൂറുദ്ദീൻ (റ), സയ്യിദ് സൈനുൽ ആബിദീൻ (റ) തുടങ്ങിയവർ സമീപത്ത് തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. ദർഗാ ശരീഫിൽ നിന്ന് ഒരു കിലോമീറ്റർ പോയാൽ കാട്ടുപള്ളിയിലെത്താം. നിരവധി മഹാന്മാർ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ബാദ്ഷാ (റ) വിന്റെ പ്രധാനമന്ത്രിയും സൈന്യാധിപനുമായിരുന്ന അമീർ അബ്ബാസ് (റ) വിന്റെ മഖ്ബറ വളരെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യുദ്ധം ചെയ്ത വീര രക്തസാക്ഷികളായിത്തീർന്ന നൂറുക്കണക്കിലാളുകൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. സൈന്യത്തിൽ ധാരാളം ഡോക്ടർമാരുണ്ടായിരുന്നു. അവരും ശഹീദായി. ഡോക്ടർ സയ്യിദ് അബ്ദുൽ ഹകീം (റ) വിന്റെ ദർഗ പ്രസിദ്ധമാണ്. അവിടെ ഇപ്പോഴും ചികിത്സയുണ്ട്. മാരകമായ രോഗങ്ങൾ സുഖപ്പെടുന്നു. അദ്ദേഹം ബാദ്ഷാ (റ) വിന്റെ പ്രധാന ഡോക്ടറായിരുന്നു. അബ്ദുല്ലാ ശഹീദ് (റ), അബ്ദുൽ ഖാദിർ (റ), അബ്ദുൽ ഖാദിർ സമദാനി (റ), സയ്യിദ് ഖാദിർ മുഹ്യിദ്ദീൻ (റ) എന്നീ ശുഹദാക്കൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഡോ: അഹമദ് (റ), ബീവി ബൽഖീസ് (റ), ബീവി ഉമ്മു ഖുൽസൂ (റ), ബീവി റുഖിയ്യ (റ), പത്താൻ സാഹിബ് (റ), ഡോ: സയ്യിദ് അബ്ദുല്ല (റ), ഡോ: ജഅ്ഫർ സ്വാദിഖ് (റ), സയ്യിദ് ഇസ്ഹാഖ് (റ), സയ്യിദ് ഇസ്മാഈൽ (റ), സയ്യിദ് ഹുസൈൻ (റ), സയ്യിദ് ബാഖിർ (റ), സയ്യിദ് ഖാസിം (റ) തുടങ്ങിയ ശുഹദാക്കൾ ഇവിടെയുണ്ട്. *തുടരും, ഇന്‍ ശാ അല്ലാഹ്...💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 #🕌 ഇസ്ലാമിക് ഭക്തി
❁═══════════🌟═══════════🌟═══════════🌟════❁​ *🍂🍃സൽമാനുൽ ഫാരിസി(رضي الله عنه) ചരിത്രം🍃🍂* -----------------------🌟-----------------------🌟----------------- *ചരിത്രഭാഗം-24* 💥പുതിയ വഴിത്താരയിലൂടെ.💥 ============🌟==============🌟========= താന്‍ കയറിപ്പറ്റിയ പിടിവള്ളികള്‍ ഒന്നൊന്നായി അറ്റുവീഴുകയാണ്. ഒരാശ്വാസം ഓരോന്നും കൈയോഴിയുമ്പോള്‍ മറ്റുള്ള ഒന്നിലേക്ക് സൂചന ലഭിക്കുന്നതു തന്നെ ആശ്വാസം. അങ്ങനെയാണ് ഗുരുവിന്‍റെ ആജ്ഞ അനുസരിച്ച് റോമാസാമ്രാജ്യത്തിന്‍റെ ഹൃദയമായ അമൂരിയ്യയിലേക്ക് പ്രയാണമാരംഭിച്ചത്. ഇത് പിന്നീട് മുസ്ലിംകള്‍ക്ക് അധീനമായി. സത്യമതത്തിന്‍റെ വടവൃക്ഷം ഇലകള്‍ കൊഴിഞ്ഞു ചില്ലകള്‍ ഉണങ്ങി. അമൂരില്‍ മാത്രം അതിന്‍റെ അടിവേര് പച്ചയായി നില്‍ക്കുന്നു. അതു കൂടി ഉണങ്ങിയാല്‍ ഭൂമുഖത്തു നിന്ന്‍ ഇസ്‌ലാം നിഷ്ക്കാസനം ചെയ്യപ്പെടും. നീ അത് തേടിപ്പോകണം. ആ മനുഷ്യര്‍ മാത്രം സത്യമതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നു. അവിടെ എത്തിപ്പെട്ടാല്‍ തണല്‍ ലഭിക്കും. അദ്ദേഹത്തിന്‍റെ അവസാനത്തോടെ ഇസ്ലാമിന്‍റെ പതാക നിശ്ചലമാകും. തളരാത്ത ചിത്തവും പതറാത്ത പാദങ്ങളുമായി സല്‍മാന്‍ നടന്നു. ഇത്രയും സാഹസികമായ ഒരു ഏകാന്തപഥികന്‍ മാത്രം. റോമിന്‍റെ അതിര്‍ത്തി കടന്നു അമൂരിയ്യയിലെത്തി. ലക്ഷ്യസ്ഥാനം പരതി. റോമിലാകെ ക്രിസ്തു മതം പ്രചരിച്ചിരിക്കുന്നു. അവിടെയാണല്ലോ പുരോഹിതന്മാരുടെ മക്ക. ത്രികേയത്വത്തിന്‍റെ ഉറവിടം. ക്രിസ്തു സങ്കല്‍പ്പങ്ങള്‍ ലോകത്തിന് വിഭാവനം ചെയ്തത് റോമാണ്. അവിടെ ക്രിസ്തീയമതം പരന്നിരിക്കുകയാണ്. പക്ഷേ, യഥാര്‍ത്ഥ രൂപത്തിലല്ല. ആകെ വികലമാക്കപ്പെട്ടിരിക്കുന്നു. ഈസാ(عليه السلام)യെ സംബന്ധിച്ച് നിറം പകര്‍ന്ന പല കെട്ടുകഥകള്‍! കുരിശിന്‍റെ മഹത്വങ്ങള്‍! അങ്ങനെ പലതും. അമൂരിയ്യയിലെ ജനം അധര്‍മ്മത്തിന്‍റെ ആഴിയില്‍ കൈകാലിട്ടടിക്കുന്നത് സല്‍മാന്‍ കണ്ടു, പ്രോജ്ജ്വലമായ വേഷവിധാനത്തിന്‍റെ മറവില്‍ അകം മാന്തുന്ന പുരോഹിതവൃദ്ധം. അവരുടെ താളത്തിനൊത്ത് തുള്ളുന്ന പാവം ജനത. മൗസിലും, നസീബെനിലും സല്‍മാന്‍ കണ്ടു മനസ്സിലാക്കിയ അതേ ആചാരം. അതേ വിശ്വാസം പക്ഷേ, സല്‍മാനിത് പകല്‍വെളിച്ചം പോലെ പരിചിതമാണ്. അതിലല്‍ഭുതമില്ല. 🌟 തന്‍റെ ലക്ഷ്യപ്രാപ്തിക്കായ് ചുറ്റും പരതി. ജീവിതാഡംബരങ്ങള്‍ അദ്ദേഹത്തിന് മാനസാന്തരമുണ്ടാക്കിയില്ല. ദീര്‍ഘകാലത്തെ അനുഭവത്തിലൂടെ അവയെല്ലാം പുല്‍ക്കൊടികളെപോല്‍ പിഴുതെറിയാന്‍ അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം നടന്നു. ഗുരു അവര്‍കള്‍ നല്‍കിയ സൂചന അനുസരിച്ച് ഇവിടെ മാത്രം അവശേഷിക്കുന്ന ആ ഏക മനുഷ്യനെ തേടി പലരോടും അന്വേഷിച്ചു. അവസാനം അങ്ങകലെ ഒരു താഴ്വരയില്‍ ഒരു പുരോഹിതന്‍(റഹീബ്) ഉണ്ട് എന്ന്‍ അറിവ് കിട്ടി. അതനുസരിച്ച് പ്രകൃതിരമണീയമായ പ്രതലത്തിലൂടെ സല്‍മാന്‍ നടന്നു. ദിവസങ്ങള്‍ നീങ്ങി. എങ്കിലും അശ്രാന്തപരിശ്രമത്തിലൂടെ സാഹസികതയുടെ പര്യായമായ ആ യുവാവ് ഒരു പള്ളിയുടെ അരികിലെത്തി. പള്ളിക്കു ചുറ്റും നയനാന്ദകരമായ പൂവിടര്‍ന്നു നില്‍ക്കുന്ന പൂന്തോട്ടം. പുഷ്പങ്ങളില്‍ നിന്നും പൂമ്പാറ്റകള്‍ തേന്‍ നുകരുന്നു. ചുറ്റും നോക്കി. അത്ഭുതം! അവിടം പുല്ല് കളഞ്ഞ് നിലമാകെ ഉഴുതുമറിച്ചിരിക്കുന്നു. കായ്കനികളും ഫലവൃക്ഷങ്ങളും നിറഞ്ഞുനില്‍ക്കുന്നു. ഇതായിരിക്കുമോ തന്‍റെ ലക്ഷ്യസ്ഥാനം? ആയിരിക്കില്ല സല്‍മാന്‍റെ സങ്കല്‍പം മറ്റൊന്നായിരുന്നു. എങ്കിലും ഒന്നു പരീക്ഷിക്കാം. ഇതെല്ലെങ്കില്‍ തനിക്കു പരിചിതമായ പ്രയാണം വീണ്ടും തുടരാം...... ══════════🌟═══════════🌟════════ انشاء الله *“ചരിത്രകഥതുടരും”.....✍🏻 #🕌 ഇസ്ലാമിക് ഭക്തി
*467✨വിശുദ്ധ ഖുർആനിലെ* *🌹പ്രവാചകർ🌹* *●≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈●* *📌 യൂനുസ് നബി (അ) :* *💧Part : 12💧* *🔖പ്രകാശത്തിലേക്ക് (1)* നബിയും കുടുംബവും യാത്ര തുടരുകയാണ്. ദീർഘ യാത്ര കാരണം അവർ നന്നായി ക്ഷീണിച്ചിരിക്കുന്നു. വിശപ്പും ദാഹവുമുണ്ട്. എന്തെങ്കിലും കഴിക്കണം. എവിടെ കിട്ടാൻ അൽപം ആഹാരം... നീനവായുടെ സമീപത്തെത്തിക്കഴിഞ്ഞു. അവിടെ ഒരു ആട്ടിടയനെ കണ്ടു. "ഞങ്ങൾ വഴിയാത്രക്കാരാണ് നല്ല വിശപ്പുണ്ട്. കുറച്ചു പാൽ തന്ന് സഹായിക്കണം." യൂനുസ് (അ) പറഞ്ഞു. ആടിടയൻ അതിശയത്തോടെ അവരെ നോക്കി. "നിങ്ങൾ എവിടത്തുകാരാണ്?നിങ്ങൾക്കിവിടത്തെ കഥയൊന്നുമറിയില്ലേ..?" ആട്ടിടയൻ ചോദിച്ചു. "ഞങ്ങൾ ദൂരെ നാട്ടിൽ നിന്ന് വരികയാണ്. ഇവിടത്തെ കഥയൊന്നുമറിയില്ല. എന്താണിവിടെ വിശേഷം..?" "എന്നാൽ കേട്ടോളൂ. ഇന്നാട്ടിലെ ആടുകൾക്കൊന്നും പാലില്ല. യൂനുസ് നബി (അ) പിണങ്ങിപ്പോയ ശേഷം പാലില്ല. വറ്റിപ്പോയി." യൂനുസ് (അ)എഴുന്നേറ്റു. ആടിന്റെ അടുത്തേക്കു ചെന്നു. അകിടിൽ തട്ടിക്കൊടുത്തു. അത്ഭുതം അകിട് നിറയെ പാൽ. ആട്ടിടയൻ ആഹ്ലാദത്തോടെ പാൽ കറന്നെടുത്തു. അതിഥികൾക്ക് നൽകി... "താങ്കളാരാണ്? പറയൂ താങ്കൾ തന്നെയാണോ യൂനുസ് നബി(അ)..?" "അതെ ഞാൻ തന്നെയാണ് യൂനുസ്." "പടച്ച തമ്പുരാനേ..! ഇതെന്തൊരാശ്ചര്യം ഈ നാട് മുഴുവൻ താങ്കളെ കാണാൻ കാത്തിരിക്കുകയാണ്. ഇന്ന് ആഹ്ലാദത്തിന്റെ ദിവസമാണ്. ഞാൻ വിളിച്ചു കൂവി ഈ സന്തോഷവാർത്ത എല്ലാവരേയും അറിയിക്കട്ടെയോ..?" സമ്മതം കിട്ടി. ആട്ടിടയന്റെ ശബ്ദം ഉയർന്നു. "ജനങ്ങളേ.....! സന്തോഷിക്കുക സന്തോഷത്തിന്റെ ദിവസമാണിന്ന്. അല്ലാഹുﷻവിന്റെ ദൂതൻ യൂനുസ് എത്തിച്ചേർന്നിരിക്കുന്നു. നാം ആകാംഷയോടെ കാത്തിരുന്ന ജനനായകൻ ഇതാ സന്നിഹിതനായിരിക്കുന്നു." തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് വാർത്ത ഒഴുകി. വളരെപ്പെട്ടെന്ന് നീനവ പട്ടണം ഞെട്ടിയുണർന്നു. യൂനുസ് നബി (അ) നെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. ചരിത്ര നിമിഷങ്ങൾ പിറന്നു. യൂനുസ് (അ) കുടുംബത്തോടൊപ്പം പട്ടണത്തിൽ പ്രവേശിച്ചു... നാട്ടിനെന്ത് മാറ്റം സംഭവിച്ചിരിക്കുന്നു. ധിക്കാരികളില്ല. പഴയ ധിക്കാരികൾ ഇന്ന് വിനയാന്വിതരാണ്. എല്ലാവരും ഭക്തന്മാർ. അനുസരണശീലർ. യൂനുസ് (അ)നെ സ്വീകരിക്കാൻ രാജാവ് തന്നെ വന്നു. രാജാവും ജനനേതാക്കളും നബിയെ കണ്ടു. സലാം ചൊല്ലി. സ്വാഗതമോതി. പട്ടണത്തിലേക്ക് സ്വാഗതം... അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിച്ചു. തന്റെ ആഗമനം വിളിച്ചറിയിച്ച ആട്ടിടയനെ ഉന്നത സ്ഥാനം നൽകി സ്വീകരിച്ചു. പിൽക്കാലത്ത് അദ്ദേഹം അവരുടെ നേതാവായിത്തീർന്നു... യൂനുസ് (അ) ആ ജനതയെ സന്മാർഗത്തിലേക്കു നയിച്ചു. നീനവ ജനസംഖ്യ കൂടിയ പട്ടണമാണ്. അവരുടെ ജനസംഖ്യ ഒരു ലക്ഷമോ അതിൽ കൂടുതലോ ആയിരുന്നുവെന്ന് ഖുർആൻ പറയുന്നു. സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം: "ഒരു ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ വരുന്ന ജനങ്ങളിലേക്ക് അദ്ദേഹത്തെ നാം അയക്കുകയും ചെയ്തു." (37:147) "അവർ വിശ്വസിച്ചു. അങ്ങനെ അവർക്ക് കുറെ കാലത്തോളം നാം സുഖജീവിതം നൽകുകയും ചെയ്തു." (37:148) അക്കാലത്തെ പട്ടണങ്ങളിൽ ഉന്നത സ്ഥാനമുള്ളതായിരുന്നു നീനവാ പട്ടണം. കാരണം അവിടത്തെ ജനസംഖ്യ ഒരു ലക്ഷത്തിലേറെയായിരുന്നു. അവർ മുസ്‌ലിംകളുമായിരുന്നു. ഒരു പ്രവാചകന്റെ കീഴിൽ അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുന്ന ജനത... അല്ലാഹു ﷻ അവർക്ക് ശാന്തിയും, സമാധാനവും സകലവിധ തരത്തിലുള്ള ഐശ്വര്യങ്ങളും നൽകി. സുഖകരമായ ജീവിതം. ഈ അവസ്ഥ വളരെക്കാലം നിലനിൽക്കുകയും ചെയ്തു. *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 #🕌 ഇസ്ലാമിക് ഭക്തി
❣️❣️ #❤️ഉമ്മ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ
❤️ഉമ്മ - ShareChat
00:30
*ചിന്തിച്ച് മാത്രം സംസാരിക്കുക.* #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - ShareChat
00:10
*اللـــہـم صل عــــلى الــــنور وأهلــــہ🤍🍃💎🤲🏻* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - ShareChat
01:09
പാമ്പ് വിഷത്തിനെതിരെ എന്ന് മാത്രമല്ല എല്ലാ മുസീബത്തുകൾക്കും എതിരെയുള്ള ചികിത്സ മുത്ത് നബിصلى الله عليه وسلم തങ്ങൾ പഠിപ്പിച്ചു اعوذ بكلمات الله التامات من شر ما خلق بسم الله الذي لا يضر مع اسمه شيء في الارض ولا في السماء وهو السميع العليم എന്നീ രണ്ട് ദിക്റുകൾ സുബഹിക്ക് ശേഷവും മഗ്രിബിന് ശേഷവും മൂന്നുപ്രാവശ്യം വീതം ചെല്ലുന്നവന് ഒരു മുസീബത്തും ഏൽക്കുകയില്ല. #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - ShareChat
00:30