#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #💌 പ്രണയം #❤ സ്നേഹം മാത്രം 🤗 #💑 സ്നേഹം #coppikko
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ICU തുണികൊണ്ട് മറച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ടു മറച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.
ഡെപ്പ്യൂട്ടി ഡി എം ഇ റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് നിർദ്ദേശം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. രണ്ടാഴ്ചക്കകം സമഗ്ര റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മാർച്ച് 17നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം ഉണ്ടായത്. 36 ബെഡുകളുള്ള സർജിക്കൽ,ട്രോമാ ഐസിയു വാർഡുകളാണ് ഒഴിപ്പിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും വാർഡുകൾ പ്രവർത്തനസജ്ജമാക്കാനായില്ല. നിലവിൽ ഏഴ്,എട്ട് വാർഡുകളിൽ മുണ്ട് വലിച്ചുകെട്ടിയാണ് സർജിക്കൽ ട്രോമാകെയർ വാർഡുകൾ
കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് ഐസിയു ബെഡുകൾ നൽകാൻ കഴിയുന്നില്ലെന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കത്തയച്ചിരുന്നു. കാലതാമസത്തിന് പിന്നിൽ പിഡബ്ല്യുഡി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം ക്ലിയറൻസ് നൽകാത്തതാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Story Highlights : Human Rights Commission registers case in ICU at Thiruvananthapuram Medical College being covered with cloth
Hi I'm Coppikko ❤️ Follow me on Whatsapp
#Coppikko 🤗
https://whatsapp.com/channel/0029VbCXm7vKAwEll7FCre3b
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ് #coppikko
#😭 തീരാനോവായ വിനോദയാത്ര; 9 പേർക്കും കണ്ണീരിൽ കുതിർന്ന വിട നൽകി നാട് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #coppikko #🔵 കോൺഗ്രസ്സ്
ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്.
291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാന്റേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിച്ചു വരുന്നു. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണ്.
വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്‍ക്കുന്നവര്‍ ശുദ്ധജലത്തില്‍ നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുപ്പിവെള്ളം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.
· കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
· വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
· കടകളില്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക.
· കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
· ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
Story Highlights : summer inspections bottled water in kerala
"The images in this picture were created with the help of Gemini AI tools. "
#🥵 കത്തുന്ന ചൂടിൽ കേരളം; ഈ ജില്ലകളിൽ ഇന്ന് മഴയും എത്തും ☔ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #coppikko
കണ്ണൂരിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു
കണ്ണൂർ പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റ സുഹൃത്ത് പ്രശാന്തൻ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.
ഷെഫീക്കും പ്രശാന്തനും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്തായിരുന്ന ഷഫീഖ് അടുത്തിടെയാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ഇയാൾ ആരംഭിക്കാനിരിക്കുന്ന പുതിയ കടയുടെ വയറിംഗ് ജോലികൾ പ്രശാന്തനായിരുന്നു ചെയ്തിരുന്നത്. ഇന്ന് രാവിലെ ഷഫീഖ് വീട്ടിലെത്തിയപ്പോൾ പ്രാശാന്തൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല.വീട്ടിൽ കാത്തിരുന്ന ഷഫീഖ് പ്രശാന്തൻ എത്തിയതിനു പിന്നാലെ മേശപ്പുറത്ത് ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് റെയിൽപാളം കടന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : A 40-year-old man was hit by a train in Kannur and died while trying to escape after knocking his friend down
"The images in this picture were created with the help of Gemini AI tools. "
Hi I'm Coppikko ❤️ Follow me on Whatsapp
#Coppikko 🤗
https://whatsapp.com/channel/0029VbCXm7vKAwEll7FCre3b
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ് #📹 ക്രൈം ഫയൽ #coppikko
കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു
കർണ്ണാടക ഹാസനിൽ കൃഷിയിടത്തിൽ അടിമ വേല. രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് മോചിപ്പിച്ചു. കാസർഗോഡ് പുത്തിഗെ സ്വദേശി ഉദയകുമാറിനെ നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. തൊഴിലാളികളെയെല്ലാം ഒറ്റ ഷെഡിൽ പാർപ്പിച്ച് കൃത്യമായ ഭക്ഷണവും കുടിവെള്ളവും നൽകാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൂലി നൽകിയില്ല എന്നും ഉദയകുമാർ പറഞ്ഞു.
കാപ്പിത്തോട്ടത്തിൽ ജോലി. 700 രൂപ ദിവസക്കൂലി. സൗജന്യമായി താമസവും ഭക്ഷണവും. തൊഴിൽ അന്വേഷിച്ച് മംഗളൂരുവിലെത്തിയ ഉദയകുമാറിനെ ഇത്തരം വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ചാണ് മറ്റു നാലുപേർക്കൊപ്പം കർണാടകയിലെ ഹാസൻ ജില്ലയിൽ ചട്ടന ഹള്ളിയിൽ എത്തിച്ചത്. പക്ഷേ അവിടെ ഇഞ്ചിത്തോട്ടത്തിൽ ആയിരുന്നു പണി. ഒഡീഷ, ജാർഖണ്ഡ്, ബീഹാർ തുടങ്ങിയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉണ്ടായിരുന്നു. അതുവരെ പറഞ്ഞതൊക്കെയും വെറുതെയായിരുന്നുവെന്ന് പിന്നീട് ആണ് മനസ്സിലായത്. ഒറ്റ ഷെഡിൽ 18 തൊഴിലാളികളുടെ താമസം. ഭക്ഷണമോ വെള്ളമോ സമയത്തു ലഭിക്കില്ല. ആരെയും ബന്ധപ്പെടാൻ പോലും ആകാത്ത സാഹചര്യമായിരുന്നു എന്ന് ഉദയകുമാർ പറഞ്ഞു.
ചട്ടനഹള്ളിയിലെ തൊഴിലിടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളുടെ മാതാവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് ഈ തൊഴിൽ പീഡന വിവരം പുറംലോകം അറിയുന്നത്. പൊലീസും റവന്യൂ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി തൊഴിലാളികളെ നിയമവിരുദ്ധമായി തടവിലാക്കിയിട്ടുണ്ടെന്നും വേതനമില്ലാതെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. പിന്നീടാണ് 18 തൊഴിലാളികളെയും ഒരു മാസം മുൻപ് മോചിപ്പിച്ചത്. തുടർന്ന് അവിടെ ഒരു ഷെൽട്ടർ ഹോമിൽ പാർപ്പിച്ച ശേഷമാണ് തൊഴിലാളികളെ അവരവരുടെ നാടുകളിൽ എത്തിച്ചത്. ഹാസനിലെ പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർമാരാണ് ഉദയകുമാറിനെയും കൂട്ടി കാസർഗോട്ടെത്തിയത്. കളക്ടറേറ്റിൽ എത്തി നടപടിക്രമങ്ങൾക്ക് ശേഷം ഉദയകുമാറിനെ ബന്ധുക്കൾക്ക് കൈമാറി. കൊല്ലം സ്വദേശിയായ അനിൽകുമാറും രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ഉദയകുമാർ പറഞ്ഞു.
Story Highlights : Slave labor on a farm in Karnataka
Hi I'm Coppikko ❤️ Follow me on Whatsapp
#Coppikko 🤗
https://whatsapp.com/channel/0029VbCXm7vKAwEll7FCre3b
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #സ്പെഷ്യൽ സ്റ്റോറീസ് ✍
സന്ദർശക പാസ്സില്ലാതെ എത്തിയത് തടഞ്ഞു; കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന് നാലംഗ സംഘത്തിന്റെ ആക്രമണം
കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നാലംഗ സംഘത്തിൻ്റെ അഴിഞ്ഞാട്ടം. സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദിച്ചു. രോഗിയെ സന്ദർശിക്കാനായി എത്തിയ നാലംഗ സംഘത്തിൻ്റെ കൈവശം മതിയായ സന്ദർശന പാസ്സുകൾ ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം നടന്നത്.
മർദനത്തിന് പിന്നാലെ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം, മെഡിക്കൽ കോളേജ് വളപ്പിലെ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഗ്ലാസ് വാതിലുകൾ പൂർണ്ണമായും അടിച്ചുതകർത്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിൻ്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലയാത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാറിന് സാരമായ പരുക്കേറ്റിട്ടുണ്ട്.
Story Highlights : Security guard attacked by a gang of four at Kannur Pariyaram Medical College
"The images in this picture were created with the help of Gemini AI tools. " Hi I'm Coppikko ❤️ Follow me on Sharechat, Telegram
#Coppikko 🤗
#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📹 ക്രൈം ഫയൽ #🏥 ആരോഗ്യ അപ്ഡേറ്റ്സ് #🏥 ആരോഗ്യ അപ്ഡേറ്റ്സ് #📈 ജില്ല അപ്ഡേറ്റ്സ് #coppikko
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പ്രതികള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. 260000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ സിപിഐഎം പഞ്ചായത്തംഗവുമാണ്. (10 CPIM workers sentenced to 25 years in prison murder attempt)
2011 നവംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തളിപ്പറമ്പ് തിമിരിയിലെ ഔവര്‍ കോളജിന് സമീപത്തുവച്ചാണ് സംഭവം നടക്കുന്നത്. 10 സിപിഐഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പ്രദേശത്ത് ആര്‍എസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കവും സംഘര്‍ഷവുമായി ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന സംഭവത്തില്‍ കലാശിച്ചത്. രണ്ടാം പ്രതിയായ ഉടുമ്പ് ബിനു എന്നറിയപ്പെടുന്ന ടിവി ബിനു 25 വര്‍ഷം തടവ് അനുഭവിക്കണം. ബാക്കിയുള്ള ഒന്‍പത് പേര്‍ 10 വര്‍ഷം തടവ് അനുഭവിക്കണം.
കേസിലെ പ്രതിയായ ടിവി ബാബുരാജ് ആലക്കോട് പഞ്ചായത്ത് അംഗമാണ്. വിധി കൂടി പുറത്തുവന്നതോടെ ഇയാള്‍ അയോഗ്യനാക്കപ്പെടും. 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കപ്പെടുന്നത്.
Story Highlights :10 CPIM workers sentenced to 25 years in prison murder attempt
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #🗳️ രാഷ്ട്രീയം #💪🏻 സിപിഐഎം #🔶 BJP #coppikko
കേരളത്തെ നടുക്കിയ വാല്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേര്‍ക്ക് വിട ചൊല്ലാനൊരുങ്ങി നാട്. അപകടത്തിൽ പൊലിഞ്ഞ ഓരോ ജീവന് പിന്നിലും ഓരോ കഥ തന്നെയുണ്ട്. വാഹനാപകടത്തിൽ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും മരിച്ചതോടെ ആ വീടും കണ്ണീർക്കാഴ്ചയായി.
വിനോദയാത്രയ്ക്കായി റുഖിയ കൂടെപ്പോയത് കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാനായിരുന്നു. എന്നാൽ അത് അവരുടെ അവസാനത്തെ യാത്ര ആകുമെന്ന് ആരും കരുതിയിരുന്നില്ല. മരണത്തിലേക്കും ഇരുവരും ഒന്നിച്ചാണ് കൈ പിടിച്ച് നടന്നത്.
ഇരുകണ്ണുകൾക്കും കാഴ്ചശക്തിയില്ലാത്ത മജീദ് മാഷ്, കുട്ടികൾക്കും കൂട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ അകക്കണ്ണിന്റെ വെളിച്ചം ആണ് അദ്ദേഹം കുട്ടികളിലേക്കും പകർന്ന് നൽകിയിരുന്നത്. കാഴ്ചയില്ലാഞ്ഞിട്ടും സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയ്ക്കു പുറപ്പെട്ടതും ആ സൗഹൃദത്തിന്റെ പിൻബലത്തിലായിരുന്നു.
മീനാർകുഴി ജിഎൽപി സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടർന്നു വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ച്, അവസാനം പാങ്ങ് ജിഎൽപി സ്കൂളിൽ അധ്യാപകനായി എത്തുകയായിരുന്നു.പുതിയ വീട്ടിൽ താമസം ആരംഭിച്ച് റമസാനും പെരുന്നാളും ആഘോഷിച്ച ആ കുടുംബത്തിന്റെ സന്തോഷമാകെ ഒറ്റ നാൾ കൊണ്ടു പൊലിഞ്ഞുപോയതിന്റെ നടുക്കത്തിലാണ് നാട്.
അതേസമയം പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ രാവിലെ ഒന്‍പതുമണിയോടെ പൊതുദര്‍ശനത്തിനായി മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി എത്തിയത്.
Story Highlights : valparai accident visually impaired teacher and wife
"The images in this picture were created with the help of Gemini AI tools. "
#😭 തീരാനോവായ വിനോദയാത്ര; 9 പേർക്കും കണ്ണീരിൽ കുതിർന്ന വിട നൽകി നാട് #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #coppikko





![😭 തീരാനോവായ വിനോദയാത്ര; 9 പേർക്കും കണ്ണീരിൽ കുതിർന്ന വിട നൽകി നാട് - April 18 2026 '೧೨೦--J೨೧ @onloSo; கSவம்வ்ஸம்லம் mogsన@ln@o moodomo 6063383o ೧ I@೧೨೧U] ೧೧೧೨ಯo 6೨ೊQo ; Q @ी mvolcomo coppikko coppikko coppikko coppikko coppikko coppikko n6lanlmos @IUశl@ dఎఐ mdd6sd mogisనidlనnoo mobe6mo 633803 கsவவிஷgீவீo வனேக ஸூவவOo வமஸேoயிவ ஸவoவ mejoomo olojeoogodeojo ஸoooo ஸகளo April 18 2026 '೧೨೦--J೨೧ @onloSo; கSவம்வ்ஸம்லம் mogsన@ln@o moodomo 6063383o ೧ I@೧೨೧U] ೧೧೧೨ಯo 6೨ೊQo ; Q @ी mvolcomo coppikko coppikko coppikko coppikko coppikko coppikko n6lanlmos @IUశl@ dఎఐ mdd6sd mogisనidlనnoo mobe6mo 633803 கsவவிஷgீவீo வனேக ஸூவவOo வமஸேoயிவ ஸவoவ mejoomo olojeoogodeojo ஸoooo ஸகளo - ShareChat 😭 തീരാനോവായ വിനോദയാത്ര; 9 പേർക്കും കണ്ണീരിൽ കുതിർന്ന വിട നൽകി നാട് - April 18 2026 '೧೨೦--J೨೧ @onloSo; கSவம்வ்ஸம்லம் mogsన@ln@o moodomo 6063383o ೧ I@೧೨೧U] ೧೧೧೨ಯo 6೨ೊQo ; Q @ी mvolcomo coppikko coppikko coppikko coppikko coppikko coppikko n6lanlmos @IUశl@ dఎఐ mdd6sd mogisనidlనnoo mobe6mo 633803 கsவவிஷgீவீo வனேக ஸூவவOo வமஸேoயிவ ஸவoவ mejoomo olojeoogodeojo ஸoooo ஸகளo April 18 2026 '೧೨೦--J೨೧ @onloSo; கSவம்வ்ஸம்லம் mogsన@ln@o moodomo 6063383o ೧ I@೧೨೧U] ೧೧೧೨ಯo 6೨ೊQo ; Q @ी mvolcomo coppikko coppikko coppikko coppikko coppikko coppikko n6lanlmos @IUశl@ dఎఐ mdd6sd mogisనidlనnoo mobe6mo 633803 கsவவிஷgீவீo வனேக ஸூவவOo வமஸேoயிவ ஸவoவ mejoomo olojeoogodeojo ஸoooo ஸகளo - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_938335_81b2e78_1776532936898_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=898_sc.jpg)

![🥵 കത്തുന്ന ചൂടിൽ കേരളം; ഈ ജില്ലകളിൽ ഇന്ന് മഴയും എത്തും ☔ - April 18 2026 மிழவo கிவிவஊவழo మ్మకి @nೊಂ ಉಹ 9.o6mo. (Uonunom Qjpnlenpol nl@leoooum COPPIKKO COPPIKKO COPPIKKO COpPIKKO C0PPIO COPPIKKO COPPIKKO COPPIKRO COPPIKKO 00 ஸooom வூவகுவி வOooயm 510 m೧an Im6G3u.s @masm ಖ5 .೩e೧೨@@ m೨೦ರ G೩n೧o @@೨m] ಖ6೫ಣ1ello U೨೧೨ಆಂ 6೧1ಟಟo .,5lo6mo. ஜிgகவிஸி க mம0 ஸmிஸ்ஜீ கவிவல்கை mனனுவிஜ22 ஸ்கழுகல வOபேoயm msனm: April 18 2026 மிழவo கிவிவஊவழo మ్మకి @nೊಂ ಉಹ 9.o6mo. (Uonunom Qjpnlenpol nl@leoooum COPPIKKO COPPIKKO COPPIKKO COpPIKKO C0PPIO COPPIKKO COPPIKKO COPPIKRO COPPIKKO 00 ஸooom வூவகுவி வOooயm 510 m೧an Im6G3u.s @masm ಖ5 .೩e೧೨@@ m೨೦ರ G೩n೧o @@೨m] ಖ6೫ಣ1ello U೨೧೨ಆಂ 6೧1ಟಟo .,5lo6mo. ஜிgகவிஸி க mம0 ஸmிஸ்ஜீ கவிவல்கை mனனுவிஜ22 ஸ்கழுகல வOபேoயm msனm: - ShareChat 🥵 കത്തുന്ന ചൂടിൽ കേരളം; ഈ ജില്ലകളിൽ ഇന്ന് മഴയും എത്തും ☔ - April 18 2026 மிழவo கிவிவஊவழo మ్మకి @nೊಂ ಉಹ 9.o6mo. (Uonunom Qjpnlenpol nl@leoooum COPPIKKO COPPIKKO COPPIKKO COpPIKKO C0PPIO COPPIKKO COPPIKKO COPPIKRO COPPIKKO 00 ஸooom வூவகுவி வOooயm 510 m೧an Im6G3u.s @masm ಖ5 .೩e೧೨@@ m೨೦ರ G೩n೧o @@೨m] ಖ6೫ಣ1ello U೨೧೨ಆಂ 6೧1ಟಟo .,5lo6mo. ஜிgகவிஸி க mம0 ஸmிஸ்ஜீ கவிவல்கை mனனுவிஜ22 ஸ்கழுகல வOபேoயm msனm: April 18 2026 மிழவo கிவிவஊவழo మ్మకి @nೊಂ ಉಹ 9.o6mo. (Uonunom Qjpnlenpol nl@leoooum COPPIKKO COPPIKKO COPPIKKO COpPIKKO C0PPIO COPPIKKO COPPIKKO COPPIKRO COPPIKKO 00 ஸooom வூவகுவி வOooயm 510 m೧an Im6G3u.s @masm ಖ5 .೩e೧೨@@ m೨೦ರ G೩n೧o @@೨m] ಖ6೫ಣ1ello U೨೧೨ಆಂ 6೧1ಟಟo .,5lo6mo. ஜிgகவிஸி க mம0 ஸmிஸ்ஜீ கவிவல்கை mனனுவிஜ22 ஸ்கழுகல வOபேoயm msனm: - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_767624_758e753_1776531763289_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=289_sc.jpg)





