CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്. അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലാണ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കുകയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം നാലാം തവണയാണ് നീറ്റ് ചോദ്യപേപ്പർ ചോരുന്നത്. പരീക്ഷാ നടത്തിപ്പ് പഴയതുപോലെ വികേന്ദ്രീകരിച്ച് അതത് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണം. അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - [fಗnltlmgg பங் வேரபவ ٥٢٥٢٥٥ Ugbillultagbii Idlluiululildugbs ٨٥٨ ٨٥٠٥٥٩ ٥٥٥٢٥ Cdl Illudbuit [uuslillllulu [Isnsmlll Illjdlldblbllం ೧1 gooOllono @oqpo @ mIlbn0) n0jo momunm 6mgsnl CPIM KERALAM [fಗnltlmgg பங் வேரபவ ٥٢٥٢٥٥ Ugbillultagbii Idlluiululildugbs ٨٥٨ ٨٥٠٥٥٩ ٥٥٥٢٥ Cdl Illudbuit [uuslillllulu [Isnsmlll Illjdlldblbllం ೧1 gooOllono @oqpo @ mIlbn0) n0jo momunm 6mgsnl CPIM KERALAM - ShareChat
പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത്‌ മാത്രമാണ്‌ കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ പുനഃപരിശോധനയ്‌ക്കായി അപ്പീൽ നൽകണം. എസ്‌സി–എസ്‌ടി നിയമത്തിന്റെ 3(1)(ആർ), 3(1)(എസ്‌) വകുപ്പുകൾ പ്രകാരം കേസെടുക്കണമെങ്കിൽ ജാതിഅധിക്ഷേപം പൊതുഇടങ്ങളിൽ ആകണമെന്നാണ്‌ കോടതി വിധിച്ചിരിക്കുന്നത്‌. അതല്ലെങ്കിൽ പൊതുജനത്തിന്റെ കണ്ണെത്തുന്ന സ്ഥലമാകണം. സ്വകാര്യഇടങ്ങളിൽ അധിക്ഷേപം നടന്നാലും പുറത്തുനിന്നുള്ള സാക്ഷിയുണ്ടാകണം. വിഷയത്തിൽ വളരെ ഇടുങ്ങിയ നിലപാട്‌ സ്വീകരിച്ച കോടതി കേസ്‌ റദ്ദാക്കാൻ ഉത്തരവുമിട്ടു. രാജ്യത്തെമ്പാടും പട്ടികവിഭാഗങ്ങൾക്കെതിരായി അതിക്രമം വർധിച്ചുവരുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു ഉത്തരവ്‌. എസ്‌സി–എസ്‌ടി വിഭാഗക്കാരുടെ അവകാശങ്ങളെ ബാധിക്കുന്ന ഒട്ടനവധി ഉത്തരവുകൾ സുപ്രീംകോടതിയിൽ നിന്നുണ്ടായതിന്റെ തുടർച്ചയാണിത്‌. വീട്‌, ഓഫീസ്‌, സ്‌കൂൾ, കോളേജ്‌ തുടങ്ങിയ സ്വകാര്യഇടങ്ങളിൽ എസ്‌സി–എസ്‌ടി വിഭാഗക്കാർക്കെതിരായ അവഹേളനവും അധിക്ഷേപവും വർധിക്കാൻ ഇപ്പോഴത്തെ ഉത്തരവ്‌ വഴിയൊരുക്കാം. എത്രയുംവേഗം കേന്ദ്രസർക്കാർ ഇടപെടുകയും വിധി പുനഃപരിശോധിക്കുന്നതിനായുള്ള അപ്പീൽ നൽകുകയും വേണം. സിപിഐ എം പോളിറ്റ്‌ ബ്യൂറോ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - MAY 1 2026 ஓலஜவிவ் 0S00300 0د[Oمد6N ھ39ھ0000 ஸுவிஃகூனி வணிஷg விமி 001300 மேஜமகo 00( வியிமிஸ கேழு ஐSவsஸ. ஸிவவிஹ @ழ@ வேவிg்ஸ300 MAY 1 2026 ஓலஜவிவ் 0S00300 0د[Oمد6N ھ39ھ0000 ஸுவிஃகூனி வணிஷg விமி 001300 மேஜமகo 00( வியிமிஸ கேழு ஐSவsஸ. ஸிவவிஹ @ழ@ வேவிg்ஸ300 - ShareChat
സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി വിലക്കയറ്റത്തോത്‌ വീണ്ടും ഉയർന്നു. ഏപ്രിലിൽ ചില്ലറ വിൽപ്പനവിലയെ അടിസ്ഥാനമാക്കിയുള്ള നിരക്ക്‌ 3.48 ശതമാനം ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരുന്നതോടെയാണ്‌ വർധന. ഗ്രാമീണ മേഖലയിലെ ചില്ലറവിൽപ്പന വിലക്കയറ്റത്തോത്‌ 3.74 ശതമാനമായും നഗരപ്രദേശങ്ങളിൽ 3.16 ശതമാനവുമായാണ്‌ ഉയർന്നത്. രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയ്ക്കിടയിലാണ് ഈ വർഷം തുടർച്ചയായി നാലാംമാസവും വിലക്കയറ്റത്തോത്‌ വർധിച്ചത്. ഇത്‌ മാർച്ചിൽ 3.40 ശതമാനവും ഫെബ്രുവരിയിൽ 3.21 ശതമാനവും ജനുവരിയിൽ 2.74 ശതമാനവുമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധനയാണ്‌ വിലക്കയറ്റത്തോത്‌ രൂക്ഷമാക്കുന്നത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാർച്ചിലെ 3.87 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 4.20 ശതമാനമായി വർധിച്ചിരുന്നു.സംസ്ഥാനങ്ങളിൽ 5.81 ശതമാനവുമായി തെലങ്കാനയാണ് വിലക്കയറ്റത്തിൽ മുന്നിൽ. ആന്ധ്രപ്രദേശ് (4.20), തമിഴ്നാട് (4.18), കർണാടകം (നാല്) എന്നിവയാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ. കേരളത്തിലെ വിലക്കയറ്റത്തോത്‌ മാർച്ചിലെ 3.62 ൽനിന്ന്‌ 3.77 ശതമാനമായി. രാജ്യത്തെ വ്യവസായ, കാർഷിക, സേവന മേഖലകൾ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് വിലക്കയറ്റ കണക്കുകളിൽ പ്രതിഫലിക്കുന്നത്. മന്ത്രാലയം ഏപ്രിലിൽ പുറത്തുവിട്ട കണക്കുപ്രകാരം മാർച്ചിലെ വ്യവസായ വളർച്ചാസൂചിക ഫെബ്രുവരിയിലെ 5.2ൽനിന്ന്‌ 4.1 ശതമാനമായി ഇടിഞ്ഞു. പാചകവാതകവില വർധിപ്പിച്ചതും മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി, ഇന്ധന, രാസവളം ക്ഷാമവും കാർഷിക, വ്യവസായ ഉൽപ്പാദനം വീണ്ടും കുറയ്ക്കാനിടയുണ്ട്‌. വരുംമാസങ്ങളിലും വിലക്കയറ്റത്തോത്‌ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പെട്രോൾ, ഡീസൽ വിലവർധനയുടെ ആഘാതം കൂടിയാകുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @3ಖ @00 Qleloo@pe00२0 Qf6Iకgog0dmg Qu1030@) &51010 @@mum] @3ಖ @00 Qleloo@pe00२0 Qf6Iకgog0dmg Qu1030@) &51010 @@mum] - ShareChat
തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിച്ച്‌ കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുമെന്ന്‌ കേന്ദ്ര സർക്കാർ. അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ കേന്ദ്ര സർക്കാർ പ്രഖ്യാപനം. ഇടതുപക്ഷത്തിന്റെ ശ്രമഫലമായി യുപിഎ സർക്കാർ കൊണ്ടുവന്ന രണ്ടുപതിറ്റാണ്ട്‌ പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഇതേദിവസം ഇല്ലാതാകും. നിലവിലെ പദ്ധതിയുമില്ല പുതിയ പദ്ധതിയുമില്ല എന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ചെയ്‍ത ജോലിയുടെ കൂലി കൊടുക്കാനും സർക്കാർ തയ്യാറായില്ല. പദ്ധതി വൈകിപ്പിക്കൽ തൊഴിൽ നഷ്ടപ്പെടാനും കാരണമായി. ജൂലൈ ഒന്നിന്‌ പ്രാബല്യത്തിൽ എത്തിയാൽത്തന്നെ ഇ‍ൗ സാമ്പത്തിക വർഷം ഒമ്പത്‌ മാസമേ തൊഴിൽ ലഭിക്കൂ. തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്‌, ഏപ്രിൽ ഒന്നിന്‌ പ്രാബല്യത്തിലാവേണ്ട പദ്ധതിയുടെ ചട്ടങ്ങൾക്ക്‌ രൂപം നൽകാനുള്ള നടപടികൾ സർക്കാർ വൈകിപ്പിച്ചിരുന്നു. ചട്ടങ്ങൾക്ക്‌ ര‍ൂപം നൽകുന്നത്‌ പുരോഗമിക്കുകയാണെന്ന്‌ രണ്ട്‌ മാസംമുമ്പേ പാർലമെന്റിൽ അറിയിച്ച കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായുംചേർന്ന്‌ കരടുചട്ടങ്ങൾ തയ്യാറാക്കുകയാണെന്നാണ്‌ തിങ്കളാഴ്‌ചത്തെ പ്രസ്‌താവനയിലും ആവർത്തിച്ചത്‌. നിലവിലെ പദ്ധതിയിൽ തൊഴിൽ ആവശ്യപ്പെട്ടാൽ അത്‌ നൽകാൻ സർക്കാർ ഉത്തരവാദികളായിരുന്നു. പുതിയ നിയമം ഇ‍ൗ അവകാശത്തെ ഇല്ലാതാക്കുന്നു. കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും ഇനി തൊഴിൽ ലഭിക്കുക. 60 ദിവസംവരെ തൊഴിലുറപ്പ് ജോലി നിർത്തിവയ്‍ക്കാം. ഇത്‌ കാർഷിക സീസണുകളിൽ തൊഴിലില്ലാതാക്കും. പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ മേൽ കെട്ടിവെയ്‌ക്കുന്നതാണ്‌ പുതിയ ബിൽ. പുതിയ പദ്ധതി പ്രകാരം വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം. വിബിജിആർഎഎംജി പദ്ധതിക്കെതിരെ വലിയ ജനരോഷമാണുയരുന്നത്‌. മെയ്‌ 15ന്‌ കർഷകത്തൊഴിലാളി യൂണിയനുകളുടെ സംയുക്തവേദിയും എൻആർഇജിഎ സംഘർഷ്‌ മോർച്ചയും ചേർന്ന്‌ അഖിലേന്ത്യാ പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതി നടക്കാത്ത സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. വിബിജിആർഎഎംജി പദ്ധതി പിൻവലിക്കുക, എംഎൻആർഇജിഎ പദ്ധതിയിലെ പ്രതിവർഷ തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയി വർധിപ്പിക്കുക, മിനിമം വേതനം 700 ആക്കുക എന്നിവയാണ്‌ ആവശ്യങ്ങൾ. പ്രതിഷേധങ്ങൾക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയനും പിന്തുണ അറിയിച്ചിട്ടുണ്ട്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - விஷிிஜவிஃ0 2216621 1 01008 '6@చglaolgs' விஷிிஜவிஃ0 2216621 1 01008 '6@చglaolgs' - ShareChat
കഴിഞ്ഞ എൽഡിഫ്‌ സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിച്ചതിനാൽ ഇത്തവണയും സ്‌കൂൾ തുറക്കുമ്പോൾത്തന്നെ കുട്ടികൾക്ക്‌ പാഠപുസ്‌തകമെത്തും. നിലവിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ ഒന്നാം വാള്യം പുസ്‌തകങ്ങളുടെ അച്ചടി 78 ശതമാനം പൂർത്തിയായി. ബൈൻഡിങ്‌ പൂർത്തിയായ 65 ശതമാനം പാഠപുസ്‌തകങ്ങൾ വിതരണം ചെയ്തു. കാക്കനാടുള്ള കെബിപിഎസിലാണ്‌ അച്ചടി. ഡിസംബർ മൂന്നാംവാരംതന്നെ അച്ചടി ആരംഭിച്ചിരുന്നു. ഫെബ്രുവരി 13ന്‌ പാഠപുസ്‌തകം വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം മുഖ്യമന്ത്രിയായിരുന്ന സ. പിണറായി വിജയൻ നിർവഹിക്കുകയും ചെയ്‌തു. മുൻകൂട്ടി പുസ്‌തകവും യൂണിഫോമും വിതരണംചെയ്ത സർക്കാർ നടപടിയെ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല അന്ന്‌ ആക്ഷേപിച്ചിരുന്നു. ആക്‌ടിവിറ്റി ബുക്കുകൾ അടക്കം 3.57 കോടി പുസ്‌തകങ്ങളാണ്‌ അച്ചടിക്കാനുള്ളത്‌. ആക്‌ടിവിറ്റി ബുക്കുകൾ ആഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിൽ മതിയാകും. തമിഴ്‌നാട്‌ ആസ്ഥാനമായ രണ്ട്‌ കമ്പനികൾ ആണ്‌ പുസ്‌തക അച്ചടിക്ക്‌ പേപ്പർ വിതരണം ചെയ്യുന്നത്‌. പുറംചട്ടക്കുള്ള പേപ്പറുകൾ തമിഴ്‌നാട്‌ പേപ്പർ മില്ലിൽനിന്ന്‌ നൽകുന്നത്‌ മുടങ്ങിയത്‌ പരിഹരിച്ചു. നിലവിൽ ഈ മാസം 22നകം പാഠപുസ്‌തക അച്ചടി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ദിവസം ആറുലക്ഷം പുസ്‌തകങ്ങളാണ്‌ അച്ചടിക്കുന്നത്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @u@od@cmనu வஜஜிமை loonoloa oom ஐஃவ்வஜ Qlodomo  0 ஸnமவmOo வபுக% ஸூகவி ೧/01ದ6೦ @u@od@cmనu வஜஜிமை loonoloa oom ஐஃவ்வஜ Qlodomo  0 ஸnமவmOo வபுக% ஸூகவி ೧/01ದ6೦ - ShareChat
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന NEET പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിത്. പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ.) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പറുകൾ ചോരുന്നത് ഇതാദ്യമായല്ല. എൻ.ടി.എ. പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ട്. ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്. ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്. വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല. പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുത്. സ. പിണറായി വിജയൻ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - NEETவd விள3ூo 69|03|89|009|0)80$02० |1860$26820$02० Gol@00 0]0!9300)|থ982000) 000]006 020800020 @@lodచdniకgnuum ஸ விளாயி nllamn0 ஸிவிலெ nழo வேோஜிர் 6nlla@n (oouo CPIM KERALAM NEETவd விள3ூo 69|03|89|009|0)80$02० |1860$26820$02० Gol@00 0]0!9300)|থ982000) 000]006 020800020 @@lodచdniకgnuum ஸ விளாயி nllamn0 ஸிவிலெ nழo வேோஜிர் 6nlla@n (oouo CPIM KERALAM - ShareChat
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും (എൻടിഎ) ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലാണ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ. ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടി 22 ലക്ഷത്തോളം വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ എൻടിഎ ഉടൻ പിരിച്ചുവിടണം. പരീക്ഷാ നടത്തിപ്പ് പഴയതുപോലെ വികേന്ദ്രീകരിച്ച് അതത് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണം. അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. സിപിഐ എം പോളിറ്റ് ബ്യുറോ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - [ ிழ்வdக0 வேவீ0் வே0வ லவஸஸ் வஸ்ின் Qஜஸ்ஸி (ுஸ்Sிஹ) dldlolnlsuno (llng) n0o Bnbglగ 6nJge0చ CPIM KERALAM [ ிழ்வdக0 வேவீ0் வே0வ லவஸஸ் வஸ்ின் Qஜஸ்ஸி (ுஸ்Sிஹ) dldlolnlsuno (llng) n0o Bnbglగ 6nJge0చ CPIM KERALAM - ShareChat
മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സർക്കാർ കൽപ്പറ്റ നഗരത്തിൽ നിർമിച്ച ട‍ൗൺഷിപ്പിൽ മെയ് 11 വരെ 123 വീട്‌ കൈമാറി. പട്ടയവും ഉടമസ്ഥാവകാശവും കൈമാറിയ 178 വീടുകളാണ്‌ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി താമസത്തിന്‌ കൈമാറുന്നത്‌. നിലം ഒരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മാ പരിശോധനയ്‌ക്കുശേഷമുള്ള അവസാന മൂന്നുഘട്ട പരിശോധന ഗുണഭോക്താക്കളുമായി ചേർന്നാണ്‌ പൂർത്തിയാക്കുന്നത്‌. മെയ് 11 ന് ഒന്നാംസോണിൽ ജി ക്ലസ്റ്ററിലെ 14 വീട്‌, എച്ച്‌ ക്ലസ്റ്ററിലെ 11, ബി ക്ലസ്റ്ററിലെ 10 വീട്‌, മൂന്നാം സോണിൽ ജി ക്ലസ്റ്ററിൽ അഞ്ച്‌ വീട്‌ എന്നിങ്ങനെ 40 ഭവനങ്ങളാണ്‌ കൈമാറിയത്‌. കഴിഞ്ഞ വ്യാഴംവരെ 83 വീട്‌ കൈമാറിയിരുന്നു. അഞ്ച്‌ സോണായുള്ള 64.47 ഹെക്‌ടറിൽ 410 വീടാണ്‌ നിർമിക്കുന്നത്‌. കൈമാറിയ വീടുകളടക്കം 308 വീടിന്റെ വാർപ്പ്‌ ഇതിനകം പൂർത്തിയാക്കി. 15 വീടിന്റെ പ്രവൃത്തി വാർപ്പിനോട്‌ അടുക്കുന്നു. 34 എണ്ണത്തിന് സ്ഥലമൊരുക്കി പ്രവൃത്തി ആരംഭിച്ചു. പോണ്ടിങ് പരിശോധന കഴിഞ്ഞ്‌ 186 വീടുകളിൽ ഇതുവരെ സ്‌ക്രീഡ്‌ കോൺക്രീറ്റ്‌ ചെയ്‌തു. കൈമാറിയ വീടുകളിൽ ഗുണഭോക്താക്കൾ തീരുമാനിക്കുന്ന ദിവസംമുതൽ താമസം ആരംഭിക്കാം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஔவவ 123 015 ைஸவிறை் 0@030| ஔவவ 123 015 ைஸவிறை் 0@030| - ShareChat
മീൻപിടിത്ത മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ സമഗ്ര പദ്ധതി മത്സ്യസമ്പദ് യോജന (പിഎംഎംഎസ്‌വൈ)യിലെ ജീവനക്കാർക്ക്‌ ശമ്പളം മുടങ്ങിയിട്ട്‌ ഏഴുമാസം. മത്സ്യോൽപ്പാദനം ഉയർത്തുക, തൊഴിലാളികളുടെയും കർഷകരുടെയും വരുമാനം ഇരട്ടിയാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2020 സെപ്‌തംബറിലാണ്‌ പദ്ധതി ആരംഭിച്ചത്‌. 100 ശതമാനം കേന്ദ്ര ധനസഹായത്തോടെയുള്ള പദ്ധതിയുടെനടത്തിപ്പിനായി സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ പ്രോഗ്രാം യൂണിറ്റ്‌ രൂപീകരിച്ചു. സംസ്ഥാന, ജില്ലാ പ്രോഗ്രാം മാനേജർമാർ, ഡേറ്റ മാനേജർ, മൾട്ടി ടാസ്‌കിങ്‌ സ്റ്റാഫ്‌ തസ്‌തികകളിലായി 13പേരാണ്‌ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നത്‌.15000 മുതൽ 70,000 രൂപ വരെയായിരുന്നു ശമ്പളം. അഞ്ചുവർഷമാണ്‌ പദ്ധതി കാലാവധി. മത്സ്യബന്ധന തുറമുഖങ്ങൾ, കോൾഡ് ചെയിൻ, മാർക്കറ്റിങ്‌ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതടക്കമുള്ള അടിസ്ഥാനസ‍ൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്‌ ഒരു വർഷം കൂടി നീട്ടി നൽകി. ഏപ്രിലിൽ ആറുമാസം കൂടി ദീർഘിപ്പിച്ചു. എന്നാൽ, കഴിഞ്ഞ നവംബർ മുതൽ ജീവനക്കാർക്ക്‌ ശമ്പളം നൽകിയിരുന്നില്ല. കരാർ പുതുക്കിയെങ്കിലും പദ്ധതികൾക്ക്‌ ആവശ്യമായ തുക മാത്രമാണ്‌ നിലവിൽ അനുവദിക്കുന്നത്‌. രാജ്യത്തെതന്നെ മികച്ച പദ്ധതി നിർവഹണത്തിന്‌ 2024ൽ അവാർഡ്‌ നേടിയ പദ്ധതിയിലെ ജീവനക്കാർക്കാണ്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ അവഗണന നേരിടേണ്ടി വരുന്നത്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 6ھGmuoooدolong nஸm3 @ಯ೨8m ೧/3U0]] ஜிவகஷல்வ் @నmngml மmுஇவிவ సమIIE JALANKARA 6ھGmuoooدolong nஸm3 @ಯ೨8m ೧/3U0]] ஜிவகஷல்வ் @నmngml மmுஇவிவ సమIIE JALANKARA - ShareChat
എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഇന്ന് (മെയ് 12 ചൊവ്വ) ഉച്ചയ്ക്ക് 02:00 മണിക്ക് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - nylluurulnylnj molurulmi m Sிவிமபஜவஸஸ் 0(060330இ 0051101110 வகெஜி ஸஸ் Om 02@12 22؟ 02:00 @6186 LB CPIM KERALAM nylluurulnylnj molurulmi m Sிவிமபஜவஸஸ் 0(060330இ 0051101110 வகெஜி ஸஸ் Om 02@12 22؟ 02:00 @6186 LB CPIM KERALAM - ShareChat