CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
"ഉത്തരം മുട്ടുമ്പോഴുണ്ടാകുന്ന അവസ്ഥയിൽ എന്തും പറയാം എന്നാണ് മുഖ്യമന്ത്രി കരുതിയിരിക്കുന്നത്. ജനങ്ങൾ കാര്യങ്ങളൊക്കെ ശരിയായി മനസ്സിലാക്കുന്നുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കണം" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:12
ആ വീട് അവരുടേത് മാത്രമാണ് #lifemission #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:57
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ____________________ അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണം. മദ്യത്തിന്റെ നികുതി കുറയ്‌ച്ചുകൊണ്ട്‌ ഖജനാവിന്‌ കോടിക്കണക്കിന്‌ രൂപ നഷ്‌ടം വരുത്തിയ വി ഡി സതീശന്റെ നടപടിയാണ്‌ ചര്‍ച്ചാ വിഷയമായത്‌. ഇത്‌ സംബന്ധിച്ച്‌ വ്യക്തമായ മറുപടി പറയാതെ കള്ള പ്രചാരവേലകള്‍ നടത്തി പുകമറ സൃഷ്‌ടിക്കാനാണ്‌ ചിലമാധ്യമങ്ങള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മദ്യത്തിന്റെ നികുതി കുറച്ച്‌ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം വരുത്തിയിട്ടില്ല. അതുവഴി മദ്യം ഒഴുക്കുന്നതിനുള്ള സാഹചര്യവും സൃഷ്‌ടിച്ചിട്ടില്ല. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച്‌ ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്ന്‌ ഹോര്‍ട്ടി വൈനിനും ഹോര്‍ട്ടി ലിക്വറിനും അനുമതി നല്‍കുകയാണ്‌ ചെയ്‌തത്‌. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വീര്യം കുറഞ്ഞ മദ്യത്തിന്‌ അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം കണക്കിലെടുത്ത്‌ വീര്യം കുറഞ്ഞ മദ്യത്തിന്‌ അനുമതി നല്‍കുകയും ചെയ്‌തു. 2022 - 23 ലെ മദ്യ നയത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്‌തു. നിയമസഭാ സബ്‌ജക്ട്‌ കമ്മിറ്റി ഉള്‍പ്പെടെ ചര്‍ച്ച ചെയ്‌താണ്‌ ഇത്തരം വിഭാഗങ്ങളെ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്‌. ഇക്കാര്യം ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തിട്ടുമുണ്ട്‌. സുതാര്യമായ നടപടിയാണ്‌ ഇക്കാര്യത്തില്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തുണ്ടായത്‌. മുഖ്യമന്ത്രി ചെയ്‌തതുപോലെ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി സര്‍ക്കാരിന്‌ നഷ്ടമുണ്ടാക്കുകയും വന്‍കിട ഡിസ്റ്റിലറികള്‍ക്ക്‌ നേട്ടമുണ്ടാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മദ്യ കമ്പനികള്‍ സതീശന്‌ മുന്നില്‍ ഉന്നയിച്ച ഇത്തരം ആവശ്യങ്ങള്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പരിഗണിക്കുകയേ ചെയ്‌തില്ല. കാര്‍ഷികോത്‌പന്നങ്ങളായിട്ടുപോലും ഹോര്‍ട്ടി വൈനിനും ഫെനിക്കും നികുതിയില്‍ ഇളവ്‌ നല്‍കി ഖജനാവിന്‌ നഷ്‌ടമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്‌. ഹോര്‍ട്ടി വൈനിലൂടെ മാത്രം 80 കോടി രൂപ സര്‍ക്കാരിന്‌അധിക വരുമാനം ഉണ്ടാക്കുകയാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. 80 കോടി സര്‍ക്കാര്‍ ഖജനാവില്‍ നല്‍കിയ എല്‍ഡിഎഫും 600 കോടി രൂപ മദ്യരാജാക്കന്മാര്‍ക്കി ഇളവു നല്‍കിയ മുഖ്യന്ത്രിയുടെ പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു താരതമ്യവും സാധ്യവുമല്ല. വന്‍കിട മദ്യകമ്പനികള്‍ക്ക്‌ ലാഭമുണ്ടാക്കാന്‍ 600 കോടി ഖജനാവിന്‌ നഷ്‌ടം വരുത്താന്‍ മിന്നല്‍ വേഗതയില്‍ ഫയല്‍ നീക്കം നടത്തുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മുന്നര വര്‍ഷം ഒരു നടപടിയും സ്വീകരിക്കാത്ത ഫയലിലാണ്‌ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപ്പെട്ട്‌ മുഖ്യമന്ത്രി നികുതിയളവ്‌ നല്‍കിയത്‌. ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ട്‌ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേലകൊണ്ടൊന്നും അഴിമതിക്കറയില്‍ നിന്ന്‌ വി ഡി സതീശനെ രക്ഷിച്ചെടുക്കാനാവില്ല. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 21 225 Bogla0l msololol e3queloJgo) uol@aealaoano | ['lln[inಸphuaillRallu 0JlgbuhEdoIlsllllglll Muaugilllaqllಟaul வவபனம் ٨٥٤١٥٤٥٥٨٥ ஸிவிஷெஷ ஸகழேoிழை ஸoஸunoo CPIM KERALAM 01 21 225 Bogla0l msololol e3queloJgo) uol@aealaoano | ['lln[inಸphuaillRallu 0JlgbuhEdoIlsllllglll Muaugilllaqllಟaul வவபனம் ٨٥٤١٥٤٥٥٨٥ ஸிவிஷெஷ ஸகழேoிழை ஸoஸunoo CPIM KERALAM 01 - ShareChat
ഓന്ത്‌ നിറം മാറുന്നതിനേക്കാൾ വേഗത്തിൽ നിറം മാറുന്ന മുഖ്യമന്ത്രി!' ഭരണത്തിലേറിയിട്ടു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും വാക്കിന് വ്യവസ്ഥയില്ലാത്ത ഒരാളാണ് താനെന്ന് മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെളിയിച്ചു കഴിഞ്ഞു. കുട്ടനാട്ടിൽ കാലങ്ങളായി നടന്നു വരുന്ന 'മൂലം വള്ളംകളിക്ക്' എംഎൽഎ റെജി ചെറിയാൻ പ്രാദേശിക അവധി ചോദിച്ചതിന് മുഖ്യമന്ത്രിയുടെ മൈക്കിൽ നിന്നു കേട്ട കമന്റിനെ ചൊല്ലി വലിയ പ്രതിഷേധമാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിച്ച മുഖ്യമന്ത്രിക്കെതിരെ കുട്ടനാട്ടിലെ ചമ്പക്കുളം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിഷേധസൂചകമായി കോലം കത്തിച്ചിരിക്കുകയാണ്. 'പരിശോധിക്കാം' എന്ന് ഔദ്യോഗികമായ മറുപടി കൊടുത്ത മുഖ്യമന്ത്രി സീറ്റിൽ ഇരിക്കാൻ ശ്രമിക്കുമ്പോഴാണ് “ഒരു കാരണവശാലും കൊടുക്കില്ല” എന്ന് സ്വകാര്യമായി പറഞ്ഞത്. ഇത് ഈ സർക്കാരിന്റെ ഇരട്ടതാപ്പു വ്യക്തമാകുന്നതാണ്. എന്തിനാണ് മുഖ്യമന്ത്രിക്ക് കേരളത്തിലെ ജനങ്ങളോട് ഇത്രയും വെറുപ്പ്‌. നിങ്ങളുടെ തന്നെ എംഎൽഎയോട് ഇതാണ് സമീപനമെങ്കിൽ, എങ്ങനെയാണു ഭരണത്തിൽ ഏകോപനമുണ്ടാകുന്നത്. നിൽകുമ്പോൾ ഒന്നും ഇരിക്കുമ്പോൾ മറ്റൊന്നും പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും എന്നുള്ളത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു. പിൻതാങ്ങിയ ജനങ്ങൾ തന്നെ ദിവസങ്ങൾക്കുള്ളിൽ കോലം കത്തിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡ് സതീശനു തന്നെ! സ. വി എൻ വാസവൻ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ೧ 1೧0006೦3ಊ ஜம்ை வmமகஷஇி @ಯ೨9 ದ00kOoam ஜவுிவ onouaNol @08 ೧]m ಊದ೦m @OO60 ಉ ೧1 ಯ೧೧೦ ೧೨mu೧lnd mulilon0i n0o momunm 6m్esolog @rouo CPIM KERALAM ೧ 1೧0006೦3ಊ ஜம்ை வmமகஷஇி @ಯ೨9 ದ00kOoam ஜவுிவ onouaNol @08 ೧]m ಊದ೦m @OO60 ಉ ೧1 ಯ೧೧೦ ೧೨mu೧lnd mulilon0i n0o momunm 6m్esolog @rouo CPIM KERALAM - ShareChat
ട്രോളിങ്‌ നിരോധനത്തെ തുടർന്ന്‌ വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യം (സമ്പാദ്യ സമാശ്വാസ പദ്ധതി) നൽകാതെ സംസ്ഥാന സർക്കാർ. സംസ്ഥാനത്ത്‌ 1.47ലക്ഷം തൊഴിലാളികൾക്കായി 82കോടി രൂപയാണ്‌ വിതരണംചെയ്യേണ്ടത്‌. ട്രഷറി നിയന്ത്രണം ഉള്ളതുകൊണ്ടാണ്‌ സഹായം വിതരണം ചെയ്യാനാകാത്തതെന്നാണ്‌ ഫിഷറീസ്‌ വകുപ്പിന്റെ വിശദീകരണം. മത്സ്യത്തൊഴിലാളികൾ സർക്കാരിൽ അടച്ച തുകയും നൽകുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യ ശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പദ്ധതി 1991– -92ൽ ആണ്‌ തുടങ്ങിയത്‌. മീൻപിടിത്ത സീസൺ അല്ലാത്ത മെയ്‌ മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക്‌ മൂന്നു ഗഡുക്കളായി 6000 രൂപയാണ്‌ നൽകിവരുന്നത്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ മാർച്ചിൽ തുക 6000രൂപയായി വർധിപ്പിച്ച്‌ നൽകിയിരുന്നു. മുൻ യുഡിഎഫ്‌ സർക്കാർ 2700 രൂപയാണ്‌ നൽകിയിരുന്നത്‌. 2016–17ലെ ഒന്നാം എൽഡിഎഫ്‌ സർക്കാർ ആനുകൂല്യം 4500രൂപയാക്കി. ഇതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം 1500രൂപ വീതമാണ്‌. ഗുണഭോക്തൃവിഹിതം 1500രൂപയും. സെപ്‌തംബർ മുതൽ ഫെബ്രുവരി വരെ തൊഴിലാളികൾ 250രൂപ വച്ച്‌ അടയ്‌ക്കും. കടലിൽ പോകുന്ന തൊഴിലാളികൾക്ക്‌ മെയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക്‌ ജൂലൈ, ആഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിലുമാണ്‌ തുക വിതരണംചെയ്യുന്നത്‌. മോശം കാലാവസ്ഥയും കപ്പൽ അപകടങ്ങളും കാരണം മീൻപിടിത്തം നടന്ന ദിവസങ്ങൾ ഇക്കുറി കുറവായിരുന്നു. ഒപ്പം ട്രോളിങ് നിരോധനവും. ഇത്തരത്തിൽ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്പോഴാണ്‌ സമാശ്വാസത്തുക മുടക്കുന്നത്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - வவைஸ ஜீகவவgo  ٥٥ ٥٥٥9١٥٥٤٧٥ Rn@0IIUlIU CPIM KERALAM வவைஸ ஜீகவவgo  ٥٥ ٥٥٥9١٥٥٤٧٥ Rn@0IIUlIU CPIM KERALAM - ShareChat
അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോള്‍, കള്ളപ്രചാരണം നടത്തുകയാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. അതുവഴി സര്‍ക്കാര്‍ ഖജനാവില്‍ വര്‍ഷം 600-ലേറെ കോടി നഷ്ടപ്പെടുമെന്നാണ്‌ മതിപ്പ്‌ കണക്ക്‌. ഇത്‌ മദ്യമൊഴുക്കുമെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഇതിനുള്ള പരിഹാരം ഫിനാന്‍സ്‌ ബില്ലില്‍ നികുതി നിര്‍ദ്ദേശം ഒഴിവാക്കുകയെന്നതാണ്‌. ഈ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന്‌ ശ്രദ്ധ തിരിക്കുന്നതിനാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ കള്ളപ്രചരണവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവെച്ചിട്ടുള്ളതാണ്‌. ഇത്‌ സംബന്ധിച്ച്‌ കര്‍ഷകര്‍ ആവശ്യമുന്നയിച്ച്‌ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കെ കരുണാകരന്‍ നിയോഗിച്ച ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന്‌ വ്യക്തമായ നിര്‍വ്വചനം നല്‍കി അനുവദനീയമായ പരിധി നിര്‍ണ്ണയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്‌ ലഭ്യമാക്കണമെന്ന നികുതി വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ചത്‌ ഈ പശ്ചാത്തലത്തിലാണ്‌. വ്യക്തമായ ചട്ടം ഉണ്ടാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മദ്യക്കമ്പനികളെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നതോ സര്‍ക്കാരിന്‌ നഷ്ടമുണ്ടാക്കുന്നതോ ആയിരുന്നില്ല. വീര്യം കുറഞ്ഞ മദ്യങ്ങള്‍ക്ക്‌ 3 വര്‍ഷത്തിനുശേഷവും നികുതി ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായില്ല. ഇതില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇടപെടല്‍ കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമുള്ളതായിരുന്നു. യുഡിഎഫിന്റെ നയമാവട്ടെ മദ്യക്കമ്പനികള്‍ക്കുവേണ്ടിയുള്ളതാണ്‌. മദ്യക്കമ്പനികള്‍ക്കുവേണ്ടിയുള്ള ഈ നയം തിരുത്തണമെങ്കില്‍ ഫിനാന്‍സ്‌ ബില്ലില്‍ നിന്ന്‌ വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി കുറച്ച നടപടി ഒഴിവാക്കുകയാണ്‌ വേണ്ടത്‌. ഇത്‌ സംബന്ധിച്ച തങ്ങളുടെ നയം യുഡിഎഫ്‌ ഘടക കക്ഷികള്‍ വ്യക്തമാക്കുകയാണ്‌ വേണ്ടത്‌. അതിന്‌ പകരം എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തുന്ന മുഖ്യമന്ത്രിയുടെ നടപടി ഇരട്ടുകൊണ്ട്‌ ഓട്ടയടക്കാനുള്ളതാണെന്ന്‌ തിരിച്ചറിയണം. സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - (3910] 008000$ odsleooasea900, d 0l (dil dలEluu@dllo 0$00?&0000 muamicmu ಣmr 0l @ ஸிவிலெ no @uomunm 6mulsn CPIM KERALAM (3910] 008000$ odsleooasea900, d 0l (dil dలEluu@dllo 0$00?&0000 muamicmu ಣmr 0l @ ஸிவிலெ no @uomunm 6mulsn CPIM KERALAM - ShareChat
മാസങ്ങൾ നീണ്ടുനിന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ആഗോള എണ്ണവിപണി സാധാരണ നിലയിലേക്ക് മടങ്ങി. ലോകത്തിലെ ഏറ്റവും നിർണായകമായ കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതിനെത്തുടർന്ന് ഉണ്ടായ പ്രതിസന്ധികൾ ഏകദേശം നീങ്ങി. കപ്പൽ ഗതാഗതം പുനരാരംഭിച്ചതോടെ ആഗോള ക്രൂഡ് ഓയിൽ വിലയിൽ ലോകത്തിന് ആശ്വാസമായി വൻ ഇടിവ് ഉണ്ടായി. ബാരലിന് 115 മുതൽ 126 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില, ഇപ്പോൾ യുദ്ധത്തിന് മുൻപുള്ള നിരക്കായ 72–74 ഡോളർ പരിധിയിലേക്ക് താഴ്ന്നു. വിപണിയിലെ പെട്ടെന്നുള്ള ക്ഷാമം പരിഹരിക്കപ്പെട്ടതോടെ വരും മാസങ്ങളിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. അതായത് സാധാരണയിൽ കൂടുതൽ കുറവ് രേഖപ്പെടുതാം. ചൈന ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ ആവശ്യകതയിലുണ്ടായ കുറവും വിപണിയിലെ വിലക്കയറ്റത്തിന്റെ ആക്കം കുറയ്ക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഓയിൽ ടാങ്കറുകളുടെ എണ്ണം ഇരട്ടിയായി. സുരക്ഷാ ഭീതി ഒഴിഞ്ഞതോടെ കപ്പലുകൾ ട്രാൻസ്പോണ്ടറുകൾ ഓൺ ചെയ്ത് സുരക്ഷിതമായി യാത്ര ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഓയിലിന്റെ വിലയിൽ ഏകദേശം 37% മുതൽ 41% വരെ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വൻ ഇടിവിന്റെ ഗുണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലോ എണ്ണക്കമ്പനികളുടെ വില പുതുക്കലോ അനിവാര്യമാണ്. വിപണി വിദഗ്ദ്ധരും ഇപ്പോൾ വില കുറയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികൾക്ക് തുടക്കത്തിൽ ഉണ്ടായ നഷ്ടങ്ങൾ നികത്താൻ എന്ന പേരിൽ വില വര്‍ധന വരുത്തിയത് പിൻവലിക്കാതെ തുടരുകയാണ്. പൊതുമേഖലാ എണ്ണ കമ്പനികൾ ഇപ്പോൾ സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 638000@100 Qlel @sl00४ @80600)0)43% 0!@0 000 வெரேoம் மிஸஸ் n@ulథlgi dlg ஸிoவி்ை 638000@100 Qlel @sl00४ @80600)0)43% 0!@0 000 வெரேoம் மிஸஸ் n@ulథlgi dlg ஸிoவி்ை - ShareChat
പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും അത് ഇന്ത്യൻ പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള കേന്ദ്രസർക്കാരിന്റെ നിലപാട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണ ജനങ്ങൾ പാസ്പോർട്ടിനെ ഒരു ഔദ്യോഗിക തിരിച്ചറിയൽ രേഖയായും പൗരത്വത്തിന്റെ അംഗീകാരമായും കണക്കാക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം വരുന്നത്. പൗരത്വം എന്നത് ഒരു രേഖയുടെ സാങ്കേതിക നിർവചനമല്ല. അത് ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശമാണ്. രാജ്യത്തിന്റെ പൗരന്മാരെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും നിരന്തരം രേഖകൾ തെളിയിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന സമീപനം ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യയിൽ ദരിദ്രരും തൊഴിലാളികളും കർഷകരും ആദിവാസികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പൂർണമായി ലഭ്യമല്ലാത്ത അവസ്ഥ ഇന്നും നിലനിൽക്കുന്നു. അത്തരം സാഹചര്യത്തിൽ പൗരത്വത്തെ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം നിർവചിക്കുന്നത് സാമൂഹിക അനീതിക്ക് വഴിവെക്കും. പാസ്പോർട്ട് ലഭിക്കുന്നതിന് തന്നെ സർക്കാർ നിരവധി പരിശോധനകളും രേഖാ പരിശോധനകളും നടത്തുന്നുണ്ട്. അത്തരം ഒരു രേഖയ്ക്ക് പോലും പൗരത്വത്തിന്റെ തെളിവെന്ന അംഗീകാരം നിഷേധിക്കുന്നത് ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങൾ ഉയർത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലായ്പ്പോഴും ഉയർത്തിക്കാട്ടുന്നത്, പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജനങ്ങളെ വിഭജിക്കാനോ ഭീതിയിലാഴ്ത്താനോ ഉപയോഗിക്കരുത് എന്ന നിലപാടാണ്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും എല്ലാവരെയും തുല്യ പൗരന്മാരായി അംഗീകരിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യ ഭരണകൂടത്തിന്റെ കടമ. പൗരത്വം തെളിയിക്കേണ്ട ബാധ്യത ജനങ്ങളുടെ മേൽ ചുമത്തുന്നതിന് പകരം, ഓരോ പൗരന്റെയും അവകാശങ്ങൾ ഉറപ്പാക്കുന്ന ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വം. ഒരു സാധാരണ പൗരനെ തന്റെ രാജ്യത്ത് അന്യനാക്കുന്ന നയങ്ങളെ ജനാധിപത്യ സമൂഹം എതിർക്കണം. സ. കെ എസ് സലീഖ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - dulioudg 002 00[00800] 03(0000000?0000 @mmidunulmlnmi b@glogjmozozee Gaxlaouaond mರnns mnnl] வேழgம் Q0000pm0 ஸரிவ 66 ஸக n0m | ஸிவிகய ழீ (GIdoUo CPIM KERALAM dulioudg 002 00[00800] 03(0000000?0000 @mmidunulmlnmi b@glogjmozozee Gaxlaouaond mರnns mnnl] வேழgம் Q0000pm0 ஸரிவ 66 ஸக n0m | ஸிவிகய ழீ (GIdoUo CPIM KERALAM - ShareChat
'കരിമണലിൽ കള്ളക്കളി' എന്ന തലക്കെട്ടിൽ മോണോസൈറ്റ് സംസ്‌കരണം ഹൈദരാബാദിലെ സ്വകാര്യ കമ്പനിക്ക് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി നൽകിയെന്ന കെട്ടിച്ചമച്ച വാർത്ത വിഡിയെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇനിയും ഇത്തരം വ്യാജ വാർത്തകൾ സുലഭമായി മനോരമ സൃഷ്ടിക്കും. നിയമസഭയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വോട്ടെണ്ണുന്നതിനു മുൻപായി മെയ് രണ്ടിന് കെഎംഎംഎൽ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തു എന്നും നേരത്തെ ഏപ്രിൽ 17-ന് കെഎംഎംഎൽ പദ്ധതിക്ക് വ്യവസായ വകുപ്പ് അനുമതി നൽകിയിരുന്നു എന്നുമാണ് മനോരമയുടെ കണ്ടെത്തൽ. നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം സർക്കാരിന് നയപരമായ യാതൊരു തീരുമാനമെടുക്കാനും അധികാരമില്ലെന്നിരിക്കെ അരിയാഹാരം കഴിക്കുന്ന മലയാളികളെ പരിഹസിക്കുന്ന വാർത്തയാണിത്. തങ്ങളുടെ കള്ളക്കളി വാർത്തയിൽ ഒരിടത്ത് മനോരമക്ക് തന്നെ റിപ്പോർട്ട് ചെയ്യേണ്ടി വന്നു. ''തിടുക്കത്തിൽ ധാരണാപത്രം ഒപ്പിടുന്നതിന്റെ ഭാഗമായി കമ്പനി പ്രതിനിധികൾ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം വ്യവസായ വകുപ്പിലെ ഉന്നതരെ കണ്ടിരുന്നു''. കഴിഞ്ഞ ദിവസം എന്ന് പറഞ്ഞാൽ അതിനർത്ഥം ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് എന്നാണ്. മദ്യ കമ്പനിയായ ബക്കാഡിയുടെ ഫയൽ എൽഡിഎഫ് സർക്കാർ 2023-ൽ ക്ലോസ് ചെയ്തു. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം മെയ് 21-ന് രണ്ടര മണിക്കൂറിനുള്ളിൽ ഏഴ് ഉദ്യോഗസ്ഥന്മാർ കണ്ടതിനുശേഷം മുഖ്യമന്ത്രിയുടെ അടുത്ത് ഫയൽ എത്തി. ആ ഫയലിൽ താഴെയുള്ള ഒരു ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത് 'മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് ഫയൽ അയക്കുന്നു' എന്നാണ്. ജൂൺ 14ന് രാത്രി 10 മണിക്ക് ശേഷം ഉറങ്ങുന്നതിനു മുൻപ് മുഖ്യമന്ത്രി ഫയൽ കണ്ടു. തൊട്ടടുത്ത ദിവസം രാവിലെ കട്ടൻ ചായ കുടിക്കുന്ന സമയത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ബ്രാക്കറ്റിൽ ധനവകുപ്പ് ഉത്തരവാക്കി. ജൂൺ 19ന് ബജറ്റിൽ ബക്കാർഡി കമ്പനിക്ക് 600 കോടി രൂപയുടെ ഇളവ് നൽകുന്ന നിർദ്ദേശം വന്നു. ഈ കള്ളത്തരം കയ്യോടെ പിടികൂടിയതിന്റെ ജാള്യത മറച്ചുപിടിക്കാനാണ് മനോരമയുടെ വിഡി സ്തുതിക്കായുള്ള കള്ളക്കളി. കരിമണൽ ഖനനത്തെക്കുറിച്ച് എൽഡിഎഫ് ബജറ്റിൽ സ്വീകരിച്ച സമീപനമല്ല യുഡിഎഫ് ബജറ്റിൽ ഉള്ളത്. എൽഡിഎഫിന്റെ സമീപനം തന്ത്രപ്രധാന മേഖലയിൽ പൊതുമേഖലയുടെ നിയന്ത്രണത്തിൽ സ്വകാര്യ നിക്ഷേപമെന്ന കാഴ്ചപ്പാടാണ്. അതിന്റെ ഭാഗമാണ് കെഎംഎംഎൽ, ഐആർഇ തുടങ്ങിയ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യം ഉണ്ടാക്കിയത്. എന്നാൽ വിഡിയുടെ ആദ്യബജറ്റിൽ പൊതുമേഖലയെ തിരസ്‌കരിച്ചുകൊണ്ടുള്ള സ്വകാര്യ നിക്ഷേപമാണ് വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ പരിഹാസത്തോടെ ആരാണ് പൊതുമേഖലയെ തലയിൽ കയറ്റിവെക്കുന്നതെന്ന് പറഞ്ഞത്. മാത്രമല്ല എല്ലാ സംസ്ഥാനങ്ങളും മത്സരിക്കുകയാണ് എന്നും പറഞ്ഞു. ഇതെല്ലാം കൊണ്ടാണ് വി എം സുധീരൻ യുഡിഎഫിന്റെ നയത്തിൽ നിന്നും വ്യതിചലിച്ചുള്ള കരിമണൽ ഖനന നയത്തോടും മദ്യനികുതി വെട്ടിക്കുറച്ചതിനോടും വിയോജിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പൊതുമേഖലയുടെ നിയന്ത്രണമില്ലാത്ത സ്വകാര്യ നിക്ഷേപം സ്വകാര്യവൽക്കരണമാണ്. ഈ സത്യം പുറത്തുവന്നപ്പോൾ വീഡിയേക്കാൾ ബേജാറ് മനോരമക്ക്. സ. എം വി ജയരാജൻ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ٥٥٥٥٤ nడmunnulygsm (1( Mitii eqoilogee 09800g| ஸ no விஜய0ஜாு் mulollegoieg" ng)o mUomuojmn (Gdoಣo CPIM KERALAM ٥٥٥٥٤ nడmunnulygsm (1( Mitii eqoilogee 09800g| ஸ no விஜய0ஜாு் mulollegoieg" ng)o mUomuojmn (Gdoಣo CPIM KERALAM - ShareChat
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന ശ്രീ. വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിച്ചവേളയിലാണ് വസ്തുതകൾക്കു നിരക്കാത്ത ഇങ്ങനെയൊരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടായത്. സ്വകാര്യ മേഖലയ്‌ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചത്. ​ എന്നാൽ, 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണൽ കമ്പനികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായി. പിന്നീട് 2011 ൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ ഈ കേസ് മനഃപൂർവ്വം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ കാരണം വിചാരിച്ച രീതിയിൽ സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരിന് സാധിച്ചില്ല. ​2016 ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നൽകാതിരിക്കുകയും ചെയ്തു. 2023 ൽ കേന്ദ്ര സർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നു. കേരളത്തിന്റെ ഔദ്യോഗികമായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് പിന്നീട് ആ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്. കഴിഞ്ഞ 10 വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പൊതുമേഖലാ അധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെയാണ് അവസാനത്തെ എൽഡിഎഫ് സർക്കാർ മുന്നോട്ടു വെച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസർക്കാരിന്റെ പാതയിൽ സ്വകാര്യവൽക്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റിൽ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ എന്ന ബജറ്റ് നിർദ്ദേശം കരിമണൽ ലോബിയുടെ താല്പര്യമാണ് എന്നു വ്യക്തമാണ്. എക്കാലവും കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാരുകൾക്കെതിരെ മുൻപ് ശ്രീ സുധീരൻ തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സർക്കാരിനെ വിമർശിച്ചതിനെ ബാലൻസു ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ശ്രീ വിഎം സുധീരനിൽ നിന്നുണ്ടാകുന്നത്. സ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 00)6002|020 B@ldoidcb eeyoonlow (IInluulngu 0llusutl (ufloolgj) @zadlagad| ஐகவ்ண ہہم 01 0ulut0lJnuii ஸ விளாயி 68 ೧iಖmn0 [mlnವg @m@ani CPIM KERALAM 00)6002|020 B@ldoidcb eeyoonlow (IInluulngu 0llusutl (ufloolgj) @zadlagad| ஐகவ்ண ہہم 01 0ulut0lJnuii ஸ விளாயி 68 ೧iಖmn0 [mlnವg @m@ani CPIM KERALAM - ShareChat