
CPIM Kerala
@cpimkerala
Official Account of the CPIM Kerala
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് ഇന്ന് (ജൂൺ 05 വെള്ളി) ഉച്ചയ്ക്ക് 02:30 ന് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യമായ ബന്ധം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഓരോ പരിസ്ഥിതിദിനവും കടന്നുവരുന്നത്. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം എന്നിവയുൾപ്പെടെ മനുഷ്യരാശി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നമുക്ക് കൂട്ടായി അതിജീവിക്കാനാകണം. കടുത്ത വേനല്‍, മിന്നല്‍ പ്രളയങ്ങള്‍, ജലദൗര്‍ലഭ്യം എന്നിവയെല്ലാം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുഭവിക്കുകയാണ്.
വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകൂടല്‍, വനനശീകരണം തുടങ്ങിയ വലിയ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനാചരണത്തിന് വലിയ പ്രാധാന്യമാണുള്ളത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടല്ലാതെ നമുക്കൊരു ഭാവിയില്ല. പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട്, മനോഹരമായൊരു ലോകത്തെ വരുംകാലത്തിന് സമ്മാനിക്കുവാൻ നമുക്കേവർക്കും കൈകോർക്കാം. എല്ലാവർക്കും ലോക പരിസ്ഥിതി ദിന ആശംസകൾ.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ഇന്ന് ലോക പരിസ്ഥിതിദിനം.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സുദൃഢമാക്കേണ്ടതിൻ്റെ പ്രാധാന്യമാണ് പരിസ്ഥിതി ദിനം നമ്മെ ഓർമിപ്പിക്കുന്നത്.
പാരിസ്ഥിതിക പ്രതിസന്ധികളെ മുൻകാലങ്ങളിലേക്കാൾ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആഗോളതാപനവും, ജീവജാലങ്ങളുടെ വംശനാശവും വായു-ജല മലിനീകരണവുമെല്ലാം മനുഷ്യരാശിയുടെ അതിജീവനത്തിനു മുന്നിൽ വലിയ വെല്ലുവിളികൾ ആണുയർത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ, കേവലമൊരു ചടങ്ങെന്നതിനപ്പുറം നമ്മുടെ നിലനിൽപ്പിനായുള്ള അടിയന്തര ഇടപെടലായി ഈ ദിനാചരണം മാറേണ്ടതുണ്ട്. നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും വരുംതലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ്. പ്രകൃതിയെ ചൂഷണം ചെയ്യാതെ, അതിനെ സംരക്ഷിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ. ഈ ഭൂമിയെ അതിന്റെ എല്ലാ മനോഹാരിതയോടും പച്ചപ്പോടും കൂടി നാളത്തെ തലമുറയ്ക്കായി കാത്തുവെക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
അതിനായി ഈ പരിസ്ഥിതി ദിനത്തിൽ നമുക്കൊരുമിച്ച് കൈകോർക്കാം.
എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ
സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
എംജി സർവകലാശാലയിൽ സംഘപരിവാർ–ബിജെപി അംഗങ്ങളെ കുത്തിനിറച്ച് ഗവർണറുടെ സെനറ്റ് പുനഃസംഘടന. ബിജെപി ദേശീയ സമിതിയംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 പേരെയാണ് 30 അംഗ സെനറ്റിലേക്ക് ചാൻസലർകൂടിയായ ഗവർണർ നാമനിർദേശം ചെയ്‌തത്. സെനറ്റ് പുനഃസംഘടിപ്പിച്ച് വ്യാഴാഴ്‌ച വിജ്ഞാപനമിറങ്ങി. 30 അംഗ സെനറ്റിൽ 11 പേർ വിവിധ വകുപ്പ് മേധാവികളും ഡീൻമാരുമാണ്. യുഡിഎഫ് സർക്കാരിന്റെ കൂടി അറിവോടെ കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനാ നേതാവ് ഡി മാവൂതിനെ വിസിയാക്കിയതിന് പിന്നാലെയാണ് സെനറ്റ് പുനഃസംഘടിപ്പിച്ച് വിജ്ഞാപനമിറക്കിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ ബുധനാഴ്‌ച പുതിയ വിസിയെ സന്ദർശിച്ചിരുന്നു.
ഗവർണർ നാമനിർദേശം ചെയ്‌തവരെല്ലാം വിവിധ മേഖലകളിലെ സംഘപരിവാർ സംഘടനാ നേതാക്കളാണ്. എഴുത്തുകാരുടെ മേഖലയിലാണ് പ്രമീളാദേവിയെ നിയമിച്ചത്. കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ ജെ പ്രമീളാദേവി 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ആർഎസ്‌എസ് സജീവ പ്രവർത്തകനും അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമായ എൻ ശങ്കർരാമൻ, ബിജെപിയുടെ കോളേജ് അധ്യാപക സംഘടനയായ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘിന്റെ സജീവ പ്രവർത്തകനായ ഗണേഷ്‌ചന്ദ്ര പ്രഭു, ബിജെപി സ്‌കൂൾ അധ്യാപകരുടെ സംഘടനയായ നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ നേതാക്കളായ ആർ ജിഗി, കെ രാജേഷ് മോഹൻ, എൻ മനു, കാലടി സംസ്‌കൃത സർവകലാശാലയിലെ എബിവിപി പ്രവർത്തകയായിരുന്ന എസ് മേഘ തുടങ്ങിയവരെയാണ് ഗവർണർ നാമനിർദേശം ചെയ്‌തത്. (മാധ്യമപ്രവർത്തകരുടെ മേഖലയിൽനിന്ന് പട്ടികയിൽ ഉൾപ്പെട്ട മാതൃഭൂമി കുട്ടനാട് പ്രാദേശിക ലേഖകൻ കെ രംഗനാഥ് കൃഷ്‌ണയും സംഘപരിവാർ അനുഭാവിയാണ്.)
വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞ 26ന് സെനറ്റ് യോഗം നിശ്‌ചയിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും ഗവർണറും നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ 25ന് സെനറ്റ് യോഗം മാറ്റിവയ്‌ക്കുകയായിരുന്നു. തൊട്ടുപിന്നാലെ കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനാ നേതാവിനെ വിസിയായി ഗവർണർ നിയമിച്ചു. സർക്കാർ പാനൽ പോലും നൽകാതുള്ള സർക്കാർ–ഗവർണർ ഡീലിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്‌ട്രീയത്തിന് വിലക്കേർപ്പെടുത്താൻ നിർദേശിച്ച ഗവർണറാണ് സെനറ്റിൽ ബിജെപിക്കാരെ കുത്തിനിറച്ചത്.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
കേന്ദ്ര ബിജെപി സർക്കാരിന്റെ പാത പിന്തുടർന്ന് പൊതുമേഖലയെ സ്വകാര്യവൽക്കരിക്കാനും സബ്‌സിഡികൾ നിർത്തലാക്കാനും ലക്ഷ്യമിട്ടുള്ളതാണ് യുഡിഎഫ് സർക്കാരിന്റെ ധവളപത്രം. വികസനവും ക്ഷേമവും പടിക്കുപുറത്താകുമെന്ന സൂചനകൂടി നൽകുന്നതാണ് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം.
സംസ്ഥാനം കടക്കെണിയിലാണെന്ന യുഡിഎഫ് പ്രചാരണങ്ങളെ സാധൂകരിക്കാനുള്ള ശ്രമമാണ് ധവളപത്രത്തിലൂടെ നടത്തിയതെങ്കിലും അതെല്ലാം പൊളിഞ്ഞുവീണു. സംസ്ഥാനത്തിന്റെ കടം അപകടസ്ഥിതിയിലല്ലെന്നും ഖജനാവ് ശൂന്യമല്ലെന്നും ധവളപത്രത്തിലുണ്ട്. സർക്കാർ മുടക്കുന്ന പണം മൂന്നുവർഷംകൊണ്ട് തിരിച്ചുപിടിക്കണമെന്നും സർക്കാർ ഫെസിലിറ്റേറ്ററുടെ (സഹായകൻ) ചുമതല മാത്രം നിർവഹിച്ചാൽ മതിയെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചതും സർക്കാരിന്റെ നയമെന്തായിരിക്കുമെന്ന സൂചനയാണ്.
കെഎസ്‌ആർടിസി, വാട്ടർ അതോറിറ്റി, കെഎസ്‌ഇബി തുടങ്ങിയവ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്‌ടത്തിലാണെന്ന് സ്ഥാപിച്ച് സബ്‌സിഡി നിർത്താനുള്ള ശുപാർശ ജനക്ഷേമകരമല്ല. സബ്‌സിഡികൾ നേരിട്ട് ഗുണഭോക്താക്കൾക്ക് എത്തിക്കണമെന്നാണ് നിർദേശം. പാചകവാതകം, ക്ഷേമപെൻഷനുകൾ, നെല്ല് സംഭരണം തുടങ്ങിയവയ്‌ക്കുള്ള കേന്ദ്രസഹായം നേരിട്ട് ഗുണഭോക്താക്കളിലേക്ക് നൽകാനുള്ള മോദിയുടെ തീരുമാനത്തിന്റെ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ഇൗ നിർദേശം ആശങ്കയുണ്ടാക്കുന്നതാണ്. സർക്കാരിന്റെ റവന്യൂ വരവിൽ 77 ശതമാനവും ശമ്പളവും പെൻഷനും നൽകാനാണ് വിനിയോഗിക്കുന്നത് എന്നാണ് പറയുന്നത്. ജീവനക്കാരോടുള്ള പഴയ യുഡിഎഫ് സർക്കാരിന്റെ നയം ഓർമിപ്പിക്കുന്നതാണിത്. കിഫ്‌ബി വായ്‌പകൾ സർക്കാരിന് ബാധ്യതയാകുന്നു എന്നുപറയുന്ന ധവളപത്രം സംസ്ഥാനത്തിന്റെ വികസനത്തുടർച്ചയ്‌ക്കുള്ള മാർഗം നിർദേശിക്കുന്നില്ല.
കടത്തിന്റെ കേവലക്കണക്ക് പറഞ്ഞ് ഭയാന്തരീക്ഷം സൃഷ്‌ടിക്കുന്ന സർക്കാർ ക്ഷേമ നടപടികളിൽനിന്ന് പിന്നോട്ടുപോകുമെന്ന സൂചനയാണ് നൽകുന്നത്. ഒന്നിനും പണമില്ല, അതിനാൽ മുണ്ടുമുറുക്കിയുടുക്കണമെന്നും അൽപം കയ്‌പുനീർ കുടിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി നൽകിയ ഉപദേശം അതേപടി അടിച്ചേൽപ്പിക്കുകയാണ് വി ഡി സതീശൻ.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സംസ്ഥാനത്തൊട്ടാകെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠന സൗകര്യമൊരുക്കാൻ നിയമിച്ച മെന്റർ ടീച്ചർമാരുടെ സേവനം യുഡിഎഫ് സർക്കാർ നിർത്തിയതോടെ ഉന്നതി കുട്ടികളുടെ ക്ലാസ് നിലച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച പിന്നിടുന്നതിനിടെയാണ് മെന്റർ ടീച്ചർമാരുടെ സേവനം ജൂൺ ഒന്നുമുതൽ തുടരേണ്ടതില്ലെന്ന് പട്ടികവർഗ വകുപ്പ് ഐടിഡിപി മുഖേനെ അറിയിച്ചത്.
ഇതോടെ അട്ടപ്പാടിയിലെ 23 മെന്റർ ടീച്ചർമാരും തൊഴിൽ രഹിതരായി. 2017ൽ മന്ത്രിയായിരുന്ന എ കെ ബാലനാണ് മെന്റർ ടീച്ചർമാരെ നിയമിച്ചത്. ഗോത്ര ഭാഷകൾ മാത്രം കേട്ടും പറഞ്ഞും ശീലിച്ചവരാണ് ഉന്നതിയിലെ കുട്ടികൾ. ഇവർ സ്കൂളിൽ എത്തുന്നതോടെ മലയാളം അടക്കമുള്ള ഭാഷകളിൽ പഠനം നടത്തേണ്ടി വരുന്നത് പഠന മുപേക്ഷിക്കാൻ പ്രേരണയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ടിടിസി കഴിഞ്ഞ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് മികച്ച ഒരു തൊഴിൽ അവസരം കൂടിയായിരുന്നു. ഭാഷ മനസ്സിലാകാത്ത കുട്ടികളെ സംസ്ഥാന പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചിരുന്നത് മെന്റർ ടീച്ചർമാരാണ്. ഇവരുടെ പ്രവർത്തനം നിലച്ചതോടെ സ്‌കൂളുകളിൽനിന്നും കൊഴിഞ്ഞുപോക്ക് വർധിക്കാനും പഠന നിലവാരം ഇടിയാനും വഴിവയ്‌ക്കും.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ജൂൺ 05 ലോക പരിസ്ഥിതി ദിനത്തിൽ എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഇഎംഎസ് അക്കാദമയിൽ വൃക്ഷത്തൈ നട്ടു.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അതിശക്തിയോടെ നടപ്പിലാക്കുന്ന സ്വകാര്യവല്‍കരണ നയങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ ധവളപത്രത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ച ക്ഷേമ സൗകര്യങ്ങളില്‍ നിന്നും ജനകീയ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുമെന്ന വ്യക്തമായ സൂചനയും ധവളപത്രം നല്‍കുന്നുണ്ട്. കോരിച്ചൊരിയുന്ന വാഗ്‌ദാനങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ തനിനിറം കാണിച്ചുവെന്നാണ് തെളിയുന്നത്. സ്വാഭാവികമായും ഇതിനെതിരെ ജനരോഷമുണ്ടാകുമെന്നതില്‍ സംശയമില്ല.
ധനസ്ഥിതി വെളിപ്പെടുത്തലാണ് ധവളപത്രത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞെങ്കിലും അതില്‍ പ്രഖ്യാപിച്ചിട്ടുള്ളത് അവശ്യമായവയടക്കം ജനങ്ങളെ സേവിക്കുന്ന വകുപ്പുകളുടെ സ്വകാര്യവല്‍കരണമോ, വില്‍പനയോ ആണ്. ജനാധിപത്യ സര്‍ക്കാരുകള്‍ ആരോഗ്യം, വിദ്യഭ്യാസം, പൊതുവിതരണം, വൈദ്യുതി, കുടിവെള്ളം, ഗതാഗതം തുടങ്ങി മേഖലകളെയൊന്നും ലാഭകരമായ വ്യവസായമായി കണക്കാക്കാറില്ല. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട സേവനങ്ങളാണിവ. അവയെ ലാഭത്തിന്റെ അടിസ്‌ഥാനത്തില്‍ മാത്രം കാണുന്നത് നവ ഉദാരവല്‍കരണ - സ്വകാര്യവല്‍കരണ നയങ്ങളുടെ ഭാഗമാണ്. ജനങ്ങള്‍ക്ക് സേവനം നല്‍കേണ്ട മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറുകയും അവരെ സ്വകാര്യ മേഖലയുടെ കഴുത്തറപ്പന്‍ ചന്തയിലേക്ക് എറിഞ്ഞുകൊടുക്കുകയുമാണ് ഈ നയം. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ അതേപാതയിലാണ് വി ഡി സതീശനുമെന്നാണ് ധവളപത്രം തെളിയിക്കുന്നത്.
വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാണെന്ന സൂചന, അവര്‍ക്ക് നല്‍കാനുള്ളതൊന്നും ഇനിയുണ്ടാകില്ലെന്നാണ്. ബിവറേജസ് കോര്‍പറേഷനെ സിവില്‍ സപ്ലൈസ് വകുപ്പില്‍ ലയിപ്പിക്കുക വഴി നഷ്ടത്തിലാക്കി അതും പുറത്തേക്ക് വില്‍ക്കാനാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വൈദ്യുതിയും വെള്ളവുമടക്കം അവശ്യ സേവനങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സബ്‌സിഡികള്‍ ഉപേക്ഷിച്ചാല്‍ വലിയൊരു വിഭാഗം ജനങ്ങളെ ദോഷകരമായി ബാധിക്കും. സഞ്ചിത നഷ്ടത്തിന്റെ പേര് പറഞ്ഞ് പല പൊതുമേഖലാ സ്ഥാപനങ്ങളേയും കശാപ്പുചെയ്യാനോ വില്‍ക്കാനോ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായുള്ള ബാധ്യതകളാണ് സഞ്ചിത നഷ്ടമായി കണക്കാക്കുന്നത്. അതിന്റെ പേരില്‍ അവയെ വില്‍പനയ്‌ക്ക് വയ്‌ക്കുന്നതിലൂടെ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരും.
റിട്ടയര്‍മെന്റ് പ്രായം കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിന് തുല്യമാക്കുമെന്ന പ്രഖ്യാപനം ഫലത്തില്‍ അടുത്ത 5 വര്‍ഷത്തേക്ക് സമ്പൂര്‍ണമായ നിയമന നിരോധനം നടപ്പിലാക്കുന്നതിന് തുല്യമാണ്. 60 ശതമാനം നിയമനങ്ങളും രാജ്യത്തെ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നിയമനങ്ങളില്‍ 60 ശതമാനവും നടത്തിയത് കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തില്‍ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. കേരളത്തിലെ യുവാക്കളോട് ഉള്ള വെല്ലുവിളിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ ഈ പ്രഖ്യാപനം.
ശമ്പള പരിഷ്‌കരണം ഓരോ 5 വര്‍ഷം കൂടുമ്പോഴും നടന്നുകൊണ്ടിരിക്കുന്നത് കേരളത്തില്‍ ഇനി മുതല്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മതിയെന്ന ധവള പത്രത്തിലെ പ്രഖ്യാപനം സര്‍ക്കാര്‍ ജീവനക്കാരോടുള്ള കടുത്ത അനീതിയാണ്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റ് വിഹിതം പരിമിതിപ്പെട്ടതിനെ മിറകടക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച കിഫ്‌ബിയുടെ ഭാവി ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും ധവള പത്രത്തിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു ലക്ഷത്തി പതിനായിരം കോടിയുടെ നിക്ഷേപമാണ് കിഫ്‌ബിയിലൂടെ നമ്മുടെ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കി ചരിത്രത്തില്‍ ഇടം നേടിയത്. കിഫ്‌ബിയുടെ തകര്‍ച്ച ഭാവി കേരള വികസനത്തെ പുറകോട്ട് അടിപ്പിക്കുകയും ഇരുണ്ട യുഗത്തിലേക്ക് തിരിച്ചെത്തിക്കുകയുമാണ് ചെയ്യുക.
തീരദേശ മേഖലയും ധാതുവിഭവങ്ങളും കരിമണലും സ്വകാര്യ മേഖലയ്‌ക്ക് കൈമാറുമെന്ന ധവള പത്രത്തിലെ പ്രഖ്യാപനവും കേരളത്തിന്റെ സമ്പത്ത് അദാനി - അംബാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കമാണ്. മുഖ്യമന്ത്രി അവുന്നതിന് മുമ്പുള്ള മംഗലാപുരം രഹസ്യ യാത്രയുടെയും കൂടികാഴ്‌ച്ചയുടെയും ഉദ്ദേശം ഇതിലൂടെ മറനീക്ക് പുറത്തുവന്നിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രചരിപ്പിച്ച കാര്യങ്ങളെല്ലാം പൂര്‍ണമായും വസ്‌തുതാവിരുദ്ധമായിരുന്നുവെന്ന് യുഡിഎഫ് തന്നെ സമ്മതിക്കുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ധവളപത്രം. സംസ്ഥാന കടം ആറുലക്ഷം കോടിയായി എന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ തന്നെയാണ്. എന്നാല്‍, ധവളപത്രത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ ഉണ്ടായിരുന്ന കടം 4.8 ലക്ഷം കോടിയാണെന്നും ഇപ്പോഴത് 5.07 ലക്ഷം കോടിയാണെന്നും കൃത്യമായി പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടെന്നതും ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സര്‍ക്കാരിനുണ്ടെന്നതും പറഞ്ഞത് നുണയായിരുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ വച്ച രേഖ വ്യക്തമാക്കുന്നു.
പത്തുവര്‍ഷം കേരളത്തിലുണ്ടായ വികസനമോ ക്ഷേമ നടപടികളൊന്നും ഉണ്ടാകില്ലെന്ന പ്രഖ്യാപനമാണ് വാസ്‌തവത്തില്‍ ധവളപത്രത്തിന്റെ ഉള്ളടക്കം. ബജറ്റ് അടക്കമുള്ള കാര്യങ്ങള്‍ വരുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. എന്തിന്റെ പേര് പറഞ്ഞായാലും ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ ഉണ്ടാകുമെന്നത് സര്‍ക്കാര്‍ മറക്കരുത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
നുണകളുടെ പെരുമഴക്കാലം തീർത്ത യുഡിഎഫിന് ഒടുവിൽ ചില സത്യങ്ങൾ സമ്മതിക്കേണ്ടിവന്നു എന്നതാണ് അവർതന്നെ നിയമസഭയിൽവെച്ച ധവളപത്രത്തിലൂടെ സംഭവിച്ചത്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ് സർക്കാർ കാലാവധി ഒഴിയുമ്പോൾ 2025-26 സാമ്പത്തിക വർഷം മാർച്ചിൽ 6,322 കോടി രൂപ ഖജനാവിലെ നീക്കിയിരിപ്പായി ഉണ്ടായിരുന്നുവെന്ന് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. "പൂച്ചപെറ്റുകിടന്ന" ഖജനാവ് ആയിരുന്നില്ല കേരളത്തിലേത് എന്ന് തെളിയിക്കുന്നതാണ് ധവളപത്രം. കേരളത്തിനുള്ള കേന്ദ്രത്തിന്റെ സഹായം വൻതോതിൽ കുറഞ്ഞെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. പൊതുമേഖലയിൽ പരിഷ്കരണമെന്ന പേരിൽ സ്വകാര്യവത്കരണത്തിനുള്ള നീക്കവും ധവളപത്രത്തിലൂടെ ലക്ഷ്യമിടുകയാണ് അവർ. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം മുതൽ കുടിവെള്ളം, വൈദ്യുതി, തുടങ്ങിയവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത് അവസാനിപ്പിക്കൽ ഉൾപ്പടെ നിർദേശിക്കുന്നതാണ് ഇൗ ധവളപത്രം. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുവർഷക്കാലം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് വളർത്തിയെടുത്ത സ്ഥാനത്താണ് യുഡിഎഫ് സർക്കാർ സ്വകാര്യവൽക്കരണ നയവുമായി രംഗത്തുവരുന്നത്. കേരളത്തിന്റെ അടിസ്ഥാനവികസനരംഗത്ത് വിപ്ലവകരമായ കുതിപ്പ് സാധ്യമാക്കിയ കിഫ്ബിയെ പൊളിച്ചെഴുതണമെന്ന നിർദേശവുമുണ്ട്. അതേസമയം, സി ആൻഡ് എജിക്ക് പോലും നൽകാതെ, സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തുനിന്നുള്ള കക്ഷികൾക്ക് കൈമാറിയതിലൂടെ
ഔദ്യോഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ഗുരുതരമായ ലംഘനം കൂടിയാണ് യുഡിഎഫ് സർക്കാർ നടത്തിയിരിക്കുന്നത്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (ജൂൺ 04 വ്യാഴം) വൈകുന്നേരം 5:30 ന് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്



![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஸிவிலெ nழo Gom3 dunlఖl @GIdouo @ Slngo @@om onnmuc; @9uogubog] @96130 | வ் @a610 05 బg0.6i 0230 m ஷஜெஜி CPIM KERALAM CPIM KERALAM LIVEA ஸிவிலெ nழo Gom3 dunlఖl @GIdouo @ Slngo @@om onnmuc; @9uogubog] @96130 | வ் @a610 05 బg0.6i 0230 m ஷஜெஜி CPIM KERALAM CPIM KERALAM LIVEA - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஸிவிலெ nழo Gom3 dunlఖl @GIdouo @ Slngo @@om onnmuc; @9uogubog] @96130 | வ் @a610 05 బg0.6i 0230 m ஷஜெஜி CPIM KERALAM CPIM KERALAM LIVEA ஸிவிலெ nழo Gom3 dunlఖl @GIdouo @ Slngo @@om onnmuc; @9uogubog] @96130 | வ் @a610 05 బg0.6i 0230 m ஷஜெஜி CPIM KERALAM CPIM KERALAM LIVEA - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_361642_1cdf3954_1780647339341_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=341_sc.jpg)
![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஜளம் 05 வனஸிவி 3o @l&0ी@० om్cm్కo @21e83 6nimuo ஓலவெsஸஸை் 660 ~dloudlol smm్నo ஸவடoவி மேவிஸஸ் 2ஜ8ம் mlo lonn ೧೨೦ momunam 6m[os೧] CPIMKERALAM ஜளம் 05 வனஸிவி 3o @l&0ी@० om్cm్కo @21e83 6nimuo ஓலவெsஸஸை் 660 ~dloudlol smm్నo ஸவடoவி மேவிஸஸ் 2ஜ8ம் mlo lonn ೧೨೦ momunam 6m[os೧] CPIMKERALAM - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஜளம் 05 வனஸிவி 3o @l&0ी@० om్cm్కo @21e83 6nimuo ஓலவெsஸஸை் 660 ~dloudlol smm్నo ஸவடoவி மேவிஸஸ் 2ஜ8ம் mlo lonn ೧೨೦ momunam 6m[os೧] CPIMKERALAM ஜளம் 05 வனஸிவி 3o @l&0ी@० om్cm్కo @21e83 6nimuo ஓலவெsஸஸை் 660 ~dloudlol smm్నo ஸவடoவி மேவிஸஸ் 2ஜ8ம் mlo lonn ೧೨೦ momunam 6m[os೧] CPIMKERALAM - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_315639_2e862ed1_1780646314233_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=233_sc.jpg)





![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - JUN 04 2026 கேழுவி் விஷஜெவி ஸoல0 (@clcddlecjjos (SaiJdoz mUlooojoIobooom mOoongoom @Ozqulaglodi aucdond unignl[omrl0) வவபவிவிdஷன் mlo ]oon ೧೧೦ momunam om(oo(s೧og CPIM KERALAM JUN 04 2026 கேழுவி் விஷஜெவி ஸoல0 (@clcddlecjjos (SaiJdoz mUlooojoIobooom mOoongoom @Ozqulaglodi aucdond unignl[omrl0) வவபவிவிdஷன் mlo ]oon ೧೧೦ momunam om(oo(s೧og CPIM KERALAM - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - JUN 04 2026 கேழுவி் விஷஜெவி ஸoல0 (@clcddlecjjos (SaiJdoz mUlooojoIobooom mOoongoom @Ozqulaglodi aucdond unignl[omrl0) வவபவிவிdஷன் mlo ]oon ೧೧೦ momunam om(oo(s೧og CPIM KERALAM JUN 04 2026 கேழுவி் விஷஜெவி ஸoல0 (@clcddlecjjos (SaiJdoz mUlooojoIobooom mOoongoom @Ozqulaglodi aucdond unignl[omrl0) வவபவிவிdஷன் mlo ]oon ೧೧೦ momunam om(oo(s೧og CPIM KERALAM - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_824929_17000925_1780590823268_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=268_sc.jpg)
![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 01 02606220$ 0ldnguuuu @idc) @zadlogjadldi| ஷ?விஸ் ஏிப ஸனம் (mmiemmnllm; onmmudii 0uuldmnm மிஹபேிஸவவு WQgolldoleizos (Uocqilgyd) வி @uoQicdd aoqpd ஸ. m೧ 16n0 ೧೧o momnom 6mlcs೧] CPIM KERALAM 01 02606220$ 0ldnguuuu @idc) @zadlogjadldi| ஷ?விஸ் ஏிப ஸனம் (mmiemmnllm; onmmudii 0uuldmnm மிஹபேிஸவவு WQgolldoleizos (Uocqilgyd) வி @uoQicdd aoqpd ஸ. m೧ 16n0 ೧೧o momnom 6mlcs೧] CPIM KERALAM - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 01 02606220$ 0ldnguuuu @idc) @zadlogjadldi| ஷ?விஸ் ஏிப ஸனம் (mmiemmnllm; onmmudii 0uuldmnm மிஹபேிஸவவு WQgolldoleizos (Uocqilgyd) வி @uoQicdd aoqpd ஸ. m೧ 16n0 ೧೧o momnom 6mlcs೧] CPIM KERALAM 01 02606220$ 0ldnguuuu @idc) @zadlogjadldi| ஷ?விஸ் ஏிப ஸனம் (mmiemmnllm; onmmudii 0uuldmnm மிஹபேிஸவவு WQgolldoleizos (Uocqilgyd) வி @uoQicdd aoqpd ஸ. m೧ 16n0 ೧೧o momnom 6mlcs೧] CPIM KERALAM - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_90946_24e30fb6_1780576089346_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=346_sc.jpg)
![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - m1೧ 16on ೧೧೦ ஸகதவி momunsm வி @ujomin noqxogos ஸ. ٨٥٥٧٥ MBe@Mo ೧೧ಹಣ] @m೧ರ 216n8 ஜ் வக: 05.30 ஸ் LVE CPIM KERALAM m1೧ 16on ೧೧೦ ஸகதவி momunsm வி @ujomin noqxogos ஸ. ٨٥٥٧٥ MBe@Mo ೧೧ಹಣ] @m೧ರ 216n8 ஜ் வக: 05.30 ஸ் LVE CPIM KERALAM - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - m1೧ 16on ೧೧೦ ஸகதவி momunsm வி @ujomin noqxogos ஸ. ٨٥٥٧٥ MBe@Mo ೧೧ಹಣ] @m೧ರ 216n8 ஜ் வக: 05.30 ஸ் LVE CPIM KERALAM m1೧ 16on ೧೧೦ ஸகதவி momunsm வி @ujomin noqxogos ஸ. ٨٥٥٧٥ MBe@Mo ೧೧ಹಣ] @m೧ರ 216n8 ஜ் வக: 05.30 ஸ் LVE CPIM KERALAM - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_952292_23374d98_1780570871065_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=065_sc.jpg)