കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രകടന പത്രികയിൽ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ച സർക്കാരാണ് ചുമതല ഒഴിഞ്ഞത്. ഈ പ്രവർത്തനങ്ങൾക്കാകെ വേണ്ടിവന്ന പണം യാതൊരു തടസ്സവും ഇല്ലാതെ ഖജനാവിൽ നിന്ന് ധനവകുപ്പ് അനുവദിച്ചു നൽകുകയുണ്ടായി. സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയാണ്. 2025- 26 സാമ്പത്തിക വർഷം മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2 ലക്ഷം കോടി രൂപയിലധികമാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി 70000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയുമായിരുന്നു സംസ്ഥാനത്തിന്റെ വാർഷിക ചെലവ്. കേന്ദ്രം നാനാവിധത്തിൽ സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സർക്കാർ ചുമതല ഒഴിയുമ്പോൾ ക്ഷേമ പെൻഷൻ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും മുഴുവൻ ഡിഎയും ഡി ആറും അനുവദിച്ചു നൽകി. ഡി എ/ഡി ആർ മുൻകാല കുടിശ്ശിക 8 തുല്യ ഗഡുക്കളായി നൽകാൻ നടപ്പു വർഷത്തെ ബജറ്റിൽ പണം വകയിരുത്തുകയും ചെയ്തു.
സംസ്ഥാന ഖജനാവിൽ നിന്നും പ്രതിമാസം 125 കോടിയോളം രൂപ കൊടുത്താണ് കെ.എസ്.ആർ.ടി.സിക്കാരുടെ ശമ്പളവും പെൻഷനും നൽകിവന്നിരുന്നത്. എല്ലാ മാസവും ഒന്നാം തീയതി തുടർച്ചയായി കെഎസ്ആർടിസി കാർക്ക് ശമ്പളം മുടക്കമില്ലാതെ നൽകാൻ ഈ സർക്കാരിന് കഴിഞ്ഞു.
സംസ്ഥാനത്തെ 20 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായമായും തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് 1000 രൂപ കണക്ട് വർക് സ്കോളർഷിപ്പായും കൃത്യമായി നൽകി. പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലെ സ്കോളർഷിപ്പുകളും മറ്റ് അടിസ്ഥാന മേഖലകളിലെ വിഹിതങ്ങളും മുടക്കമില്ലാതെ നൽകി.
സംസ്ഥാനത്തിന്റെ പൊതു കടമാകട്ടെ അഞ്ചുവർഷംകൊണ്ട് അഞ്ചു ശതമാനത്തിലധികം കുറയുകയും ചെയ്തു. 2021ൽ 39% ആയിരുന്ന സംസ്ഥാന കടം ഇന്ന് 34 ശതമാനത്തിൽ താഴെയാണ്. കടത്തിന്റെ കണക്കിൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളിൽ പോലും കേരളമില്ല. രാജ്യത്ത് ഏറ്റവും മികച്ച ധന ദൃഢീകരണം നടന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം പരിഗണിക്കപ്പെടുന്നുണ്ട്.
തനത് വരുമാനം വർദ്ധിപ്പിച്ചും വരവ് ചെലവുകൾ മികച്ച രീതിയിൽ മാനേജ് ചെയ്തുമാണ് ഈ നേട്ടത്തിലേക്ക് എത്താൻ സർക്കാരിന് കഴിഞ്ഞത്. അഞ്ചുവർഷംകൊണ്ട് 47,000 കോടിയിൽ നിന്നും ഒരു ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് ന്യായമായും നൽകേണ്ട വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി ഏറ്റവും മികച്ചതാകുമായിരുന്നു.
സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കേരളം ഉയർത്തിയ പ്രതിരോധം രാജ്യം ഏറ്റെടുത്ത കാലം കൂടിയാണ് കടന്നുപോയത്. അർഹമായ കേന്ദ്രവിഹിതം നിവർത്തിച്ചു കിട്ടാൻ സുപ്രീംകോടതിയിൽ കേരളം കേസു നൽകി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പാർലമെന്റിനു മുൻപിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേരളത്തിന്റെ ചുവട് പിടിച്ച് തമിഴ്നാടും കർണാടകയും പശ്ചിമബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ധനവിതരണത്തിലെ അസന്തുലിതത്വത്തിനെതിരെ രംഗത്തുവന്നു.
അഞ്ചുവർഷമായി സംസ്ഥാന സർക്കാർ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വർദ്ധനവ് വരുത്തുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്ന ഡിവിസിബിൾ പൂളിൽ 1.925% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 2.382 % ആയി വർദ്ധിച്ചിരിക്കുകയാണ്. ധനകാര്യ മന്ത്രി എന്ന നിലയിൽ കേന്ദ്രസർക്കാരിൽ അഞ്ചുവർഷക്കാലം നടത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് ഈ വർദ്ധനവ് നമുക്ക് ലഭിച്ചത്. ഓരോ വർഷവും ചുരുങ്ങിയത് 10000 ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി വരാൻ പോകുന്നത്. 2026 മുതൽ 2031 വരെയുള്ള ഈ നിരക്ക് വർദ്ധനയുടെ ഗുണഭോക്താക്കൾ പുതിയ യുഡിഎഫ് സർക്കാരാണ്. അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപ ഇതിലൂടെ അധികമായി ഖജനാവിലെത്തും.
ഏതു നിലയിലും സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഒരു ഖജനാവാണ് പുതിയ സർക്കാരിന് ഞങ്ങൾ കൈമാറിയിട്ടുള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടായിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചുമതല ഏറ്റെടുത്തപ്പോൾ അവർക്ക് നിർവഹിക്കാനുണ്ടായിരുന്ന സാമ്പത്തിക ഉത്തരവാദിത്വവുമായി തട്ടിച്ചു നോക്കുമ്പോൾ പുതിയ യുഡിഎഫ് സർക്കാരിന് മുന്നിലുള്ളവ ചെറുതാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ബൃഹത്തായ വികസന പദ്ധതികൾ പൂർത്തീകരിക്കുകയും, രാജ്യത്തെ തന്നെ ഏറ്റവും സമഗ്രമായ ക്ഷേമ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. രണ്ടാം പിണറായി സർക്കാർ മാത്രം ക്ഷേമപെൻഷൻ ഇനത്തിൽ വിതരണം ചെയ്തത് 50,000 കോടി രൂപയിലധികമാണ്.
അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ ക്ഷേമ പെൻഷനുകൾ കുടിശ്ശികയാക്കിയും സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ തച്ചു തകർത്തും വികസന പ്രവർത്തനങ്ങൾ നിശ്ചലമാക്കിയും സംസ്ഥാനത്തെ പിന്നോട്ടടിച്ച പാരമ്പര്യമാണ് യുഡിഎഫ് സർക്കാരുകൾക്കുള്ളത്. അധികാരം ഏറ്റെടുത്ത ദിവസം തന്നെ, വാഗ്ദാനങ്ങൾ ഇപ്പോൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയിൽ നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യമായി കാണാവുന്നതാണ്. ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച എല്ലാ വാഗ്ദാനങ്ങളും ഏതാണ്ട് പൂർണമായി നടപ്പിലാക്കുകയും അത് സംബന്ധിച്ച് ജനസമക്ഷം പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. ആ സർക്കാരിന്റെ തുടർച്ചയായി വന്ന യുഡിഎഫ് സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളിൽ നിന്ന് പിൻവാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു എന്ന നിലയിൽ വേണം ശ്രീ എ കെ ആന്റണിയുടെ പ്രസ്താവനയെ കാണാൻ.
സ. കെ എൻ ബാലഗോപാൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്.
തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല.
ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും.
ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.
സ. പിണറായി വിജയൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തിലും വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിന്റെ പേര് പറഞ്ഞ് എണ്ണക്കമ്പനികൾ സാധാരണക്കാരന്റെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇന്ധനവില വർധിപ്പിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ മുൻകാല വാദങ്ങളെല്ലാം ഇതോടെ പൊള്ളയാണെന്ന് തെളിഞ്ഞു. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കാണുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി മാധ്യമങ്ങളെ കാണുന്നു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.
അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലാണ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കുകയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം നാലാം തവണയാണ് നീറ്റ് ചോദ്യപേപ്പർ ചോരുന്നത്.
പരീക്ഷാ നടത്തിപ്പ് പഴയതുപോലെ വികേന്ദ്രീകരിച്ച് അതത് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണം. അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത് മാത്രമാണ് കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ പുനഃപരിശോധനയ്ക്കായി അപ്പീൽ നൽകണം. എസ്സി–എസ്ടി നിയമത്തിന്റെ 3(1)(ആർ), 3(1)(എസ്) വകുപ്പുകൾ പ്രകാരം കേസെടുക്കണമെങ്കിൽ ജാതിഅധിക്ഷേപം പൊതുഇടങ്ങളിൽ ആകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. അതല്ലെങ്കിൽ പൊതുജനത്തിന്റെ കണ്ണെത്തുന്ന സ്ഥലമാകണം.
സ്വകാര്യഇടങ്ങളിൽ അധിക്ഷേപം നടന്നാലും പുറത്തുനിന്നുള്ള സാക്ഷിയുണ്ടാകണം. വിഷയത്തിൽ വളരെ ഇടുങ്ങിയ നിലപാട് സ്വീകരിച്ച കോടതി കേസ് റദ്ദാക്കാൻ ഉത്തരവുമിട്ടു. രാജ്യത്തെമ്പാടും പട്ടികവിഭാഗങ്ങൾക്കെതിരായി അതിക്രമം വർധിച്ചുവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ഉത്തരവ്. എസ്സി–എസ്ടി വിഭാഗക്കാരുടെ അവകാശങ്ങളെ ബാധിക്കുന്ന ഒട്ടനവധി ഉത്തരവുകൾ സുപ്രീംകോടതിയിൽ നിന്നുണ്ടായതിന്റെ തുടർച്ചയാണിത്.
വീട്, ഓഫീസ്, സ്കൂൾ, കോളേജ് തുടങ്ങിയ സ്വകാര്യഇടങ്ങളിൽ എസ്സി–എസ്ടി വിഭാഗക്കാർക്കെതിരായ അവഹേളനവും അധിക്ഷേപവും വർധിക്കാൻ ഇപ്പോഴത്തെ ഉത്തരവ് വഴിയൊരുക്കാം. എത്രയുംവേഗം കേന്ദ്രസർക്കാർ ഇടപെടുകയും വിധി പുനഃപരിശോധിക്കുന്നതിനായുള്ള അപ്പീൽ നൽകുകയും വേണം.
സിപിഐ എം പോളിറ്റ് ബ്യൂറോ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി വിലക്കയറ്റത്തോത് വീണ്ടും ഉയർന്നു. ഏപ്രിലിൽ ചില്ലറ വിൽപ്പനവിലയെ അടിസ്ഥാനമാക്കിയുള്ള നിരക്ക് 3.48 ശതമാനം ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരുന്നതോടെയാണ് വർധന.
ഗ്രാമീണ മേഖലയിലെ ചില്ലറവിൽപ്പന വിലക്കയറ്റത്തോത് 3.74 ശതമാനമായും നഗരപ്രദേശങ്ങളിൽ 3.16 ശതമാനവുമായാണ് ഉയർന്നത്. രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയ്ക്കിടയിലാണ് ഈ വർഷം തുടർച്ചയായി നാലാംമാസവും വിലക്കയറ്റത്തോത് വർധിച്ചത്. ഇത് മാർച്ചിൽ 3.40 ശതമാനവും ഫെബ്രുവരിയിൽ 3.21 ശതമാനവും ജനുവരിയിൽ 2.74 ശതമാനവുമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധനയാണ് വിലക്കയറ്റത്തോത് രൂക്ഷമാക്കുന്നത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാർച്ചിലെ 3.87 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 4.20 ശതമാനമായി വർധിച്ചിരുന്നു.സംസ്ഥാനങ്ങളിൽ 5.81 ശതമാനവുമായി തെലങ്കാനയാണ് വിലക്കയറ്റത്തിൽ മുന്നിൽ. ആന്ധ്രപ്രദേശ് (4.20), തമിഴ്നാട് (4.18), കർണാടകം (നാല്) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
കേരളത്തിലെ വിലക്കയറ്റത്തോത് മാർച്ചിലെ 3.62 ൽനിന്ന് 3.77 ശതമാനമായി. രാജ്യത്തെ വ്യവസായ, കാർഷിക, സേവന മേഖലകൾ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് വിലക്കയറ്റ കണക്കുകളിൽ പ്രതിഫലിക്കുന്നത്. മന്ത്രാലയം ഏപ്രിലിൽ പുറത്തുവിട്ട കണക്കുപ്രകാരം മാർച്ചിലെ വ്യവസായ വളർച്ചാസൂചിക ഫെബ്രുവരിയിലെ 5.2ൽനിന്ന് 4.1 ശതമാനമായി ഇടിഞ്ഞു. പാചകവാതകവില വർധിപ്പിച്ചതും മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി, ഇന്ധന, രാസവളം ക്ഷാമവും കാർഷിക, വ്യവസായ ഉൽപ്പാദനം വീണ്ടും കുറയ്ക്കാനിടയുണ്ട്. വരുംമാസങ്ങളിലും വിലക്കയറ്റത്തോത് ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പെട്രോൾ, ഡീസൽ വിലവർധനയുടെ ആഘാതം കൂടിയാകുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുമെന്ന് കേന്ദ്ര സർക്കാർ. അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ഇടതുപക്ഷത്തിന്റെ ശ്രമഫലമായി യുപിഎ സർക്കാർ കൊണ്ടുവന്ന രണ്ടുപതിറ്റാണ്ട് പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇതേദിവസം ഇല്ലാതാകും.
നിലവിലെ പദ്ധതിയുമില്ല പുതിയ പദ്ധതിയുമില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ചെയ്ത ജോലിയുടെ കൂലി കൊടുക്കാനും സർക്കാർ തയ്യാറായില്ല. പദ്ധതി വൈകിപ്പിക്കൽ തൊഴിൽ നഷ്ടപ്പെടാനും കാരണമായി. ജൂലൈ ഒന്നിന് പ്രാബല്യത്തിൽ എത്തിയാൽത്തന്നെ ഇൗ സാമ്പത്തിക വർഷം ഒമ്പത് മാസമേ തൊഴിൽ ലഭിക്കൂ.
തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്, ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാവേണ്ട പദ്ധതിയുടെ ചട്ടങ്ങൾക്ക് രൂപം നൽകാനുള്ള നടപടികൾ സർക്കാർ വൈകിപ്പിച്ചിരുന്നു. ചട്ടങ്ങൾക്ക് രൂപം നൽകുന്നത് പുരോഗമിക്കുകയാണെന്ന് രണ്ട് മാസംമുമ്പേ പാർലമെന്റിൽ അറിയിച്ച കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായുംചേർന്ന് കരടുചട്ടങ്ങൾ തയ്യാറാക്കുകയാണെന്നാണ് തിങ്കളാഴ്ചത്തെ പ്രസ്താവനയിലും ആവർത്തിച്ചത്.
നിലവിലെ പദ്ധതിയിൽ തൊഴിൽ ആവശ്യപ്പെട്ടാൽ അത് നൽകാൻ സർക്കാർ ഉത്തരവാദികളായിരുന്നു. പുതിയ നിയമം ഇൗ അവകാശത്തെ ഇല്ലാതാക്കുന്നു. കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും ഇനി തൊഴിൽ ലഭിക്കുക. 60 ദിവസംവരെ തൊഴിലുറപ്പ് ജോലി നിർത്തിവയ്ക്കാം. ഇത് കാർഷിക സീസണുകളിൽ തൊഴിലില്ലാതാക്കും. പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ മേൽ കെട്ടിവെയ്ക്കുന്നതാണ് പുതിയ ബിൽ. പുതിയ പദ്ധതി പ്രകാരം വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം.
വിബിജിആർഎഎംജി പദ്ധതിക്കെതിരെ വലിയ ജനരോഷമാണുയരുന്നത്. മെയ് 15ന് കർഷകത്തൊഴിലാളി യൂണിയനുകളുടെ സംയുക്തവേദിയും എൻആർഇജിഎ സംഘർഷ് മോർച്ചയും ചേർന്ന് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി നടക്കാത്ത സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
വിബിജിആർഎഎംജി പദ്ധതി പിൻവലിക്കുക, എംഎൻആർഇജിഎ പദ്ധതിയിലെ പ്രതിവർഷ തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയി വർധിപ്പിക്കുക, മിനിമം വേതനം 700 ആക്കുക എന്നിവയാണ് ആവശ്യങ്ങൾ. പ്രതിഷേധങ്ങൾക്ക് കേന്ദ്ര ട്രേഡ് യൂണിയനുകളും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയനും പിന്തുണ അറിയിച്ചിട്ടുണ്ട്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്










![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @3ಖ @00 Qleloo@pe00२0 Qf6Iకgog0dmg Qu1030@) &51010 @@mum] @3ಖ @00 Qleloo@pe00२0 Qf6Iకgog0dmg Qu1030@) &51010 @@mum] - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @3ಖ @00 Qleloo@pe00२0 Qf6Iకgog0dmg Qu1030@) &51010 @@mum] @3ಖ @00 Qleloo@pe00२0 Qf6Iకgog0dmg Qu1030@) &51010 @@mum] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_198696_d1a8b3e_1778739016982_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=982_sc.jpg)
