CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ. സാമൂഹികനീതി, സാമൂഹിക സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ദേശീയസ്വാതന്ത്ര്യത്തോട് കണ്ണിചേർക്കുകയും ഇന്ത്യയിലെ അധഃസ്ഥിത ജനതയുടെ വിമോചനത്തിന്റെ നേതൃബിംബമായി മാറുകയും ചെയ്തു അംബേദ്കർ. അധഃസ്ഥിത വിമോചനത്തിന്റെ നേതാവ്, ഭരണഘടനാശിൽപ്പി, സാമൂഹ്യശാസ്ത്രജ്ഞൻ, എന്നിങ്ങനെ എത്രയോ വിപുലവും ബഹുമുഖവുമായ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെത്. ഫ്യൂഡൽ സംവിധാനത്തിൽ ദുരിതമനുഭവിക്കേണ്ടി വന്ന തൊഴിലാളികൾക്ക് അവകാശങ്ങൾ ഉറപ്പാക്കാൻ തൊഴിൽനിയമങ്ങൾ നടപ്പിൽ വരുത്തുന്നതിൽ നിർണായകനീക്കങ്ങൾ അംബേദ്കർ നടത്തി. രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വശക്തികൾ ഭരിക്കുന്ന ഇന്ത്യയിൽ അംബേദ്കറുടെ ചിന്തകൾക്ക് പ്രസക്തിയേറിയ കാലമാണിപ്പോൾ. അംബേദ്കറും അയ്യൻകാളിയുമടക്കമുള്ള നവോത്ഥാന നായകർ പകർന്നുനൽകിയ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും യഥാർഥ വികസനമാതൃക സൃഷ്‌ടിക്കുന്നതിലും കേരളം രാജ്യത്ത് ഇന്നൊരു ബദലാണ്. സാമൂഹ്യ അസമത്വങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് അംബേദ്കർ ചിന്തകൾ എന്നും ഊർജ്ജം പകരും. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ৪ ৪ - ShareChat
എൽഡിഎഫ് മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ചവെച്ചു. ഈ കനത്ത ചൂടിലും സ്വന്തം തൊഴിൽ പോലും ഉപേക്ഷിച്ച് പ്രചാരണത്തിന് ഇറങ്ങിയ എൽഡിഎഫ് പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള ഫലം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 9খ 00000) 9gsথl0 ஜே0ூிவ0ப30 இவேரித் வவஔனுறிர்ஜாிய qgobadlgad வயம்முமகமைல் மdgம் மல3லவவம்முமறம்822 aDplo @3 o@@oou0salb 26189630| வி GuoQicad aoqpd | @. mlnll6ng) n0jo momunom 6mtsol ACPIM KERALA 9খ 00000) 9gsথl0 ஜே0ூிவ0ப30 இவேரித் வவஔனுறிர்ஜாிய qgobadlgad வயம்முமகமைல் மdgம் மல3லவவம்முமறம்822 aDplo @3 o@@oou0salb 26189630| வி GuoQicad aoqpd | @. mlnll6ng) n0jo momunom 6mtsol ACPIM KERALA - ShareChat
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇത്തവണയും 90ൽ അധികം സീറ്റുകൾ നേടും. എൽഡിഎഫ് വിജയിച്ചാലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടതില്ല. അദ്ദേഹത്തോട് ജനങ്ങൾ ക്ഷമിക്കും. ആരാണ് കേരളം ഭരിക്കുക എന്ന് ഏപ്രിൽ ഒമ്പതാം തീയതി തീരുമാനിച്ചു കഴിഞ്ഞു. എൽഡിഎഫ് സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമല്ല. എസ്ഐആർ വന്നതിന് ശേഷം ന്യൂനപക്ഷം നിർബന്ധ ബുദ്ധിയോടെ വോട്ട് ചെയ്തത് യുഡിഎഫിന് അനുകൂലമാണ് എന്ന് പറയാൻ കഴിയില്ല. ഇത്തവണയും കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ogobablagad 9000000|00 0إ3600 60820 ஸூவி ஜஜம் மoவிளஸ் mI೧ ]6on ೧೧೦ momnom 6mlos೧] JCPIMKERALA ogobablagad 9000000|00 0إ3600 60820 ஸூவி ஜஜம் மoவிளஸ் mI೧ ]6on ೧೧೦ momnom 6mlos೧] JCPIMKERALA - ShareChat
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും വാക്കുകൾക്കപ്പുറം വേദനിപ്പിക്കുന്നതുമാണ്. കേരളത്തിൻ്റെ മാനവിക ബോധത്തിന് നേരെ ജാതിവെറിയുടെ വിഷലിപ്തമായ ചിന്തകൾ പ്രത്യക്ഷപ്പെടുന്നത് അനുവദിക്കാനാവില്ല. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ ഉറപ്പാക്കും. ദുരാചാരക്കാടുകൾ വെട്ടിത്തെളിച്ച് ബുദ്ധിയിൽ വെളിച്ചംവീണ പുരോഗമന കേരളത്തിന് അംഗീകരിക്കാനാവാത്ത ജാതിബോധത്തിന്റെ ജീർണതകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സാമൂഹ്യ ഇടപെടൽ അനിവാര്യമാണ്. മകനെ പഠിപ്പിച്ച് മികച്ച നിലയിലെത്തിക്കാനുള്ള കുടുംബത്തിൻ്റെ ശ്രമത്തിനൊപ്പം മുന്നേറിയ മിടുക്കനാണ് നിതിൻ. നിതിന്റെ കുടുംബാംഗങ്ങളെ കണ്ടു. ആ കുടുംബത്തിൻ്റെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല. നിതിന്റെ കുടുംബത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - [E[ [E[ - ShareChat
വിരഹവും പ്രണയവും താളവും സമന്വയിപ്പിച്ച്‌ തലമുറകളെ പാടിയുണർത്തിയ ‘ഏഷ്യയുടെ വാനമ്പാടി’ ആശാ ഭോസ്‌ലെയുടെ ശബ്ദം നിലച്ചിരിക്കുന്നു. പാട്ടോർമകൾ കാലത്തെ അതിജീവിച്ച്‌ കാലമെത്ര കഴിഞ്ഞും സംഗീത പ്രേമികൾക്കുള്ളിൽ തെളിഞ്ഞുനിൽക്കും. സംഗീതലോകത്തെ ഒരു യുഗത്തിനാണ്‌ ഇവിടെ അന്ത്യമായിരിക്കുന്നത്‌. വേറിട്ട ശബ്ദവും ആലാപന ശൈലിയുംകൊണ്ട്‌ വിസ്മയം തീർത്ത ഗായികയായിരുന്നു ആശാ ഭോസ്‌ലെ. പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യൻ ക്ലാസിക്കലുകളുടെ ആഴവും അവർക്ക്‌ ഒരുപോലെ വഴങ്ങി. ഗസലുകളും ഭജനുളുമെല്ലാം ആശാ ഭോസ്‌ലെയുടെ സ്വരമാധുര്യത്തിൽ ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങി. കാലത്തെ അതിജീവിക്കുന്ന ആ മധുരശബ്ദം എക്കാലവും മായാതെ നിറഞ്ഞുനിൽക്കും. ആശാ ഭോസ്‌ലെയുടെ വേർപാട്‌ സംഗീതലോകത്ത്‌ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ആശാ ഭോസ്‌ലെയെയും അവരെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വേദനയിൽ പങ്കുചേരുന്നു. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (എപ്രിൽ 12 ഞായർ) വൈകുന്നേരം 4:00 മണിയ്ക്ക് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஸிவிவஷெ @0 ஸomnom ஸகுதவி m. ೧o ೧1 G೧ಖ೧imnd ೧೦೧೧36s ٨٥٥٧٥ MbeazMo AKG omunಗ@0 வவி் 12 ஜ் 660lమ్emoo 4.00 m LVE CPIM KERALA ஸிவிவஷெ @0 ஸomnom ஸகுதவி m. ೧o ೧1 G೧ಖ೧imnd ೧೦೧೧36s ٨٥٥٧٥ MbeazMo AKG omunಗ@0 வவி் 12 ஜ் 660lమ్emoo 4.00 m LVE CPIM KERALA - ShareChat
ഏപ്രിൽ 10 സ. എം സി ജോസഫൈൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻപിളള പതാക ഉയർത്തി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 0 ಗolU ud; _1 0 ಗolU ud; _1 - ShareChat
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന്‌ ഏപ്രിൽ 10 ന് നാല് വർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ 10നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന്‌ സഖാവിന്റെ അന്ത്യം. വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിജ്ഞാബദ്ധവുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ്‌ സഖാവിനെ പാർടിയുടെ കേന്ദ്രകമ്മിറ്റിയിൽ എത്തിച്ചത്‌. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു ജോസഫൈൻ സ. സുശീല ഗോപാലനു ശേഷം കേരളത്തിൽനിന്ന്‌ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തിയ വനിതയാണ്. പൊതുപ്രവർത്തനരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവ പരിചയം കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും ഏറ്റെടുത്ത പ്രവർത്തനങ്ങളെല്ലാം മാതൃകാപരമായി നിർവ്വഹിക്കാനും സഖാവിന് കരുത്തുപകർന്നു. പാർടി കേന്ദ്രകമ്മിറ്റിയിൽ വരെയെത്തിയ ആ നേതൃമികവിന് ഉൾക്കരുത്തായി അടിയന്തിരാവസ്ഥകാലത്ത് അദ്ധ്യാപനം ഉപേക്ഷിച്ചു പൊതുപ്രവർത്തനം ആരംഭിച്ച ചരിത്രം കൂടിയുണ്ട്. മുന്നോട്ടുള്ള പോരാട്ടങ്ങളിൽ സഖാവ് എം സി ജോസഫൈന്റെ ഓർമ നമുക്ക്‌ കരുത്തുപകരും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - வவிஸமஸ0 ao ஸி ஜoஸவெஸ் G0o CPIM KERALA வவிஸமஸ0 ao ஸி ஜoஸவெஸ் G0o CPIM KERALA - ShareChat
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന്‌ നാലുവർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം 23-ാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ സഖാവിന്റെ അന്ത്യം. വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിബദ്ധതയുള്ളതുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ്‌ സഖാവിനെ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിൽവരെ എത്തിച്ചത്‌. സംഘടനയിലെന്നപോലെ പാർലമെന്ററി രംഗത്തും വിവിധ പദവികൾ വഹിച്ച ജോസഫൈൻ മികവുറ്റ പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളും അവർ വഹിച്ചിട്ടുണ്ട്‌. വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതൃപദവിയിലും ഉണ്ടായിരുന്നു. 1978ൽ സിപിഐ എം അംഗമായ ജോസഫൈൻ പിന്നീട്‌ എറണാകുളം ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. സുശീല ഗോപാലനുശേഷം കേരളത്തിൽനിന്ന്‌ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തുന്ന വനിത ജോസഫൈനാണ്‌. മലയാളം ബിരുദാനന്തര ബിരുദധാരിയായിരുന്ന സഖാവ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ച കാലത്തുതന്നെ മികച്ച വാഗ്‌മിയും സംഘാടകയുമായിരുന്നു. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ ആദ്യകാലംമുതൽതന്നെ താൽപ്പര്യമുണ്ടായിരുന്നു. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലത്ത്‌ അതിൽനിന്നാണ്‌ ജോസഫൈനും ഭർത്താവ് പി എ മത്തായിയും സിപിഐ എമ്മിൽ എത്തുന്നത്‌. രണ്ടുപേരെയും സിപിഐ എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ മുൻകൈയെടുത്തത് അന്തരിച്ച മുൻ സ്പീക്കർ എ പി കുര്യനായിരുന്നു. കടുത്ത യാഥാസ്ഥിതിക ചുറ്റുപാടുകളിൽനിന്ന്‌ ഉയർന്ന വെല്ലുവിളികളെയും എതിർപ്പുകളെയും നേരിട്ടും അവഗണിച്ചുമാണ്‌ ജോസഫൈൻ പുരോഗമനപ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും എത്തിയത്‌. എറണാകുളം മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന കാലത്താണ്‌ പരിവർത്തനവാദി കോൺഗ്രസിന്റെ പ്രവർത്തകയായത്‌. വൈപ്പിൻ എളങ്കുന്നപ്പുഴയിലെ മുരിക്കുംപാടത്ത്‌ സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫൈൻ, വിവാഹത്തോടെ മത്തായിയുടെ നാടായ അങ്കമാലിയിലെത്തി. അങ്കമാലിയിൽ വച്ചാണ്‌ ജോസഫൈൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ ആകൃഷ്‌ടയാകുന്നത്‌. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യപരവുമായ നിരവധി വിലക്കുകൾ നേരിടേണ്ടിവന്ന കാലത്ത്‌, അതിനെയെല്ലാം എതിർത്തുതോൽപ്പിച്ച സഖാവ്‌ മുഴുവൻസമയ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകയായി മാറുകയായിരുന്നു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചു. കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരിക്കെത്തന്നെ രാജ്യത്ത്‌ സ്‌ത്രീസമൂഹം അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളിൽ സവിശേഷമായി ഇടപെടാൻ ജോസഫൈന്‌ കഴിഞ്ഞിരുന്നു. സ്‌ത്രീകളുടെയും തൊഴിലാളികളുടെയും അവകാശപ്പോരാട്ടങ്ങളിൽ എന്നും മുൻനിരയിലായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ്‌ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷപദവിയിലേക്ക്‌ എത്തിയത്‌. ആ പദവിയിലിരുന്ന്‌ സുപ്രധാന ഇടപെടലുകൾ നടത്താനും കഴിഞ്ഞു. വനിതാ കമീഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതുമൂലം സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം സ്വമേധയാ ഇടപെടാൻ അവർക്ക്‌ കഴിഞ്ഞു. കേസ്‌ എടുക്കേണ്ടതാണെങ്കിൽ അങ്ങനെ, പൊലീസിനെയോ സർക്കാരിനെയോ ഇടപെടുവിക്കേണ്ടതാണെങ്കിൽ ആ വിധത്തിൽ. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യമാണെങ്കിൽ മാധ്യമങ്ങളെ സമീപിച്ച്‌ അതിനും ശ്രമിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ പരിഹാരം കാണാൻ നിരന്തരം ശ്രമിച്ച നേതാവിന്റെ അപ്രതീക്ഷിത വേർപാട്‌ ഉണ്ടാക്കിയ വിടവ്‌ എളുപ്പം പരിഹരിക്കാവുന്നതല്ല. എം സി ജോസഫൈന്റെ പാത പിന്തുടർന്ന്‌ കൂടുതൽ സജീവമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണ്‌ നമ്മുടെ കടമ. സഖാവിന്റെ സ്‌മരണയ്‌ക്കുമുന്നിൽ ശോണാഭിവാദനങ്ങൾ. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - nఅl@ 10 ٥٠ ٨٠ ٨ 86190 goionu (Mo SCPIM KERALA nఅl@ 10 ٥٠ ٨٠ ٨ 86190 goionu (Mo SCPIM KERALA - ShareChat
തളിപ്പറമ്പ് മയ്യിൽ മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽഡിഎഫ് ബൂത്ത് ഏജൻ്റും സിപിഐ എം പ്രവർത്തകനുമായ പി പി പ്രകാശനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും ക്രൂരവുമാണ്. പോളിങ് കഴിഞ്ഞ് മടങ്ങുമ്പോൾ യുഡിഎഫ് ബൂത്ത് ഏജന്റിൻ്റെ സഹോദരൻ കയ്യിൽ കരുതിയ കത്തി കൊണ്ട് പ്രകാശനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള യുഡിഎഫ് ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികളുടെയാകെ പ്രതിഷേധമുയരും. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat