CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
സിപിഐ എം പോളിറ്റ് ബ്യൂറോ യോഗം എകെജി ഭവനിൽ പുരോഗമിക്കുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
മുന്നേറുന്ന കേരളത്തിന് സ്വന്തം സവാരി. സർക്കാർ പിന്തുണ - സുരക്ഷയും വിശ്വാസവും ഒരുമിച്ച്. 11 ലക്ഷംത്തിലധികം വിജയകരമായ യാത്രകൾ. 27,000+ ഡ്രൈവർ പങ്കാളികൾ. 4 ലക്ഷംത്തിലധികം ഉപഭോക്താക്കളുടെ ഉറച്ച വിശ്വാസം. കേരളം യാത്ര ചെയ്യുന്നത് — കേരള സവാരിയോടൊപ്പം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:37
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ സുപ്രധാന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പശ്ചിമതീര ജലപാതാ വികസനത്തിൻ്റെ ഭാഗമായി പൂർത്തിയാക്കിയ ആക്കുളം-ചേറ്റുവ ജലപാത ഒന്നാംഘട്ടം, ചിലക്കൂർ വിനോദ സഞ്ചാര പദ്ധതി, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് പൂർത്തിയാക്കിയ വിവിധ പദ്ധതികൾ എന്നിവയാണവ. തിരുവനന്തപുരം മുതൽ കാസർഗോഡ് ബേക്കൽ വരെ 616 കിലോമീറ്റർ നീളുന്ന ഈ ജലപാത യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ ഗതാഗത, വിനോദസഞ്ചാര, ചരക്കുനീക്ക മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാകും. ✅ ആക്കുളം-ചേറ്റുവ ജലപാത (ഒന്നാം ഘട്ടം): തിരുവനന്തപുരം മുതൽ തൃശൂർ വരെ 280 കിലോമീറ്റർ നീളുന്ന ജലപാതയുടെ നവീകരണം പൂർത്തിയായി. ഇതിന്റെ ഭാഗമായി തൃശൂർ കാട്ടൂർ സെക്ഷനിൽ ഉൾപ്പെടെ ആഴവും വീതിയും കൂട്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ✅ ചിലക്കൂർ ടണൽ നവീകരണം: 1876-ൽ നിർമ്മിക്കപ്പെട്ട ഈ എഞ്ചിനീയറിംഗ് അത്ഭുതത്തെ അതിന്റെ പൈതൃകം ചോരാതെ വീണ്ടെടുത്തു. അത്യാധുനികമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോയോടു കൂടി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഹെറിറ്റേജ് സെന്ററായി ചിലക്കൂർ ടണൽ മാറും. ✅ തൃക്കുന്നപുഴ ലോക്കിന്റെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ ദേശീയപാതയിലെ തിരക്ക് കുറയ്ക്കാനും ചരക്കുഗതാഗതം ജലപാത വഴി സുഗമമാക്കാനും സാധിക്കും. 40 ടാങ്കറുകൾ കൊണ്ടുപോകുന്ന അസംസ്‌കൃത വസ്തുക്കൾ കേവലം രണ്ട് ബാർജുകളിലേക്ക് മാറ്റാൻ ഇതിലൂടെ കഴിയും. ✅ കോഴിക്കോട് മൂഴിക്കൽ ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് ആൻഡ്ര്യൂ പാലം, 14 കി.മീ നീളമുള്ള വടകര-മാഹി കനാൽ എന്നിവയും നാഷണൽ വാട്ടർവേ നിലവാരത്തിൽ പൂർത്തിയാക്കി. വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ജനങ്ങളെ ചേർത്തുപിടിക്കുക എന്നതാണ് ഈ സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ ഭാഗമായി പുനരധിവാസം ആവശ്യമായി വന്ന 580-ഓളം കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഇതിനോടകം ഉറപ്പാക്കി കഴിഞ്ഞു. ആധുനികവും സുസ്ഥിരവുമായ വികസനത്തിലൂടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം മുന്നേറുകയാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:51
രണ്ടേമുക്കാൽ വർഷം 60 ലക്ഷത്തിലധികം സഞ്ചാരികൾ, കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ #keralagovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
3500 കോടിയുടെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ നടപ്പാക്കി സംസ്ഥാനത്തെ കായികമേഖല വലിയ മുന്നേറ്റം ആണ് ഉണ്ടാക്കിയത്. വയനാട് ജില്ലാ സ്റ്റേഡിയം പൂർത്തിയായി. 10 ജില്ലകളിൽ ജില്ലാ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു. പൂർത്തീകരിച്ചതും പ്രവൃത്തി പുരോഗമിക്കുന്നതുമായ 354 സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും ഉണ്ട്. 24 കായികസമുച്ചയങ്ങൾ പൂർത്തിയായി. ജി. വി. രാജ സ്പോർട്സ് സ്കൂളിൽ 30 കോടി രൂപയുടെയും കണ്ണൂർ, കുന്നംകുളം സ്പോർട്സ് ഡിവിഷനുകളിൽ 10 - കോടിയുടെ വീതവും നിർമ്മാണപ്രവർത്തനങ്ങൾ നടപ്പാക്കി. 10 കോടിചെലവ് വരുന്ന പുതിയ മൂന്ന് ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ജി വി - രാജയിലും തൃശൂരും സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചു. തിരുവനന്തപുരം വാൻറോസ് ജംങ്ഷനിൽ കായികഭവൻ ആസ്ഥാന മന്ദിരം നിർമ്മാണം പുരോഗമിക്കുന്നു. #keralagovernment #keralasports #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:12
സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിൽ വയനാട് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:08
ആനവണ്ടി ഓർമകളുമായി മോഹൻലാൽ #ksrtc #mohanlal #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:22
നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ നഷ്ടമായത് ഒരുപാടു പേരുടെ ജീവനാണ്. തകർന്നത് നൂറു കണക്കിനു ജീവിതങ്ങളാണ്. എന്നാൽ പകച്ചു നിൽക്കാതെ, വെല്ലുവിളികളും അവഗണനകളും മറികടന്ന്, അവരെ ചേർത്തുപിടിച്ച് നമ്മുടെ നാടു മുന്നോട്ടു പോയി. കല്പറ്റയിൽ ഉയരുന്നത് അതിജീവനത്തിൻ്റേയും ഐക്യത്തിൻ്റേയും മനോഹര മാതൃകയാണ്. ഈ ലക്ഷ്യത്തിലേയ്ക്ക് നാം നടന്ന വഴികൾ അടയാളപ്പെടുത്തുന്നത് കേരളത്തിൻ്റെ യഥാർഥ ചിത്രമാണ് - ദ ട്രൂ കേരള സ്റ്റോറി! #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:11
ഒരു ആയുസ്സിന്റെ മുഴുവൻ അധ്വാനവും സ്വപ്നങ്ങളും ചേർത്തുവെച്ചാണ് സാധാരണക്കാരനായ ഒരാൾ ഒരു വീട് നിർമ്മിക്കുന്നത്. വീടെന്നത് നമുക്ക് അചേതനമായ വെറുമൊരു കെട്ടിടമല്ല, മറിച്ച് അതു നമ്മുടെ ജീവിതം തുടിക്കുന്ന ഇടമാണ്. അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതിദുരന്തങ്ങളിൽ ആ വലിയ സ്വപ്നം കണ്മുന്നിൽ തകർന്നു വീഴുമ്പോഴുണ്ടാകുന്നത് വിവരണാതീതമായ വേദനയാണ്. പ്രളയങ്ങളായും ഉരുൾപൊട്ടലായും പ്രകൃതി നമ്മെ പരീക്ഷിച്ച കാലങ്ങളിലെല്ലാം ആ വേദന നാം ഒരുമിച്ച് അനുഭവിച്ചതാണ്. അത്തരം ഘട്ടങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി മാറാൻ എൽ.ഡി.എഫ് സർക്കാർ ചരിത്രപരമായ പുതിയ ചുവടുവെപ്പ് നടത്തുകയാണ്. പ്രകൃതിക്ഷോഭങ്ങളിൽ വാസസ്ഥലങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും നാശനഷ്ടമുണ്ടാകുന്നവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് 'സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് തന്നെ വലിയൊരു ബദൽ മാതൃകയാകുന്ന ഈ 'റിസ്ക് ട്രാൻസ്ഫർ മെക്കാനിസത്തിൽ' ഏറ്റവും ശ്രദ്ധേയം പാവപ്പെട്ടവരോടുള്ള സർക്കാരിന്റെ കരുതലാണ്. സംസ്ഥാനത്തെ 32 ലക്ഷത്തിലധികം വരുന്ന ബിപിഎൽ കുടുംബങ്ങൾക്ക് 'ഇൻഡെമ്നിറ്റി ഇൻഷുറൻസ്' വഴി പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയാണ്. ദുരന്തങ്ങളിൽ വീടിനോ ഗൃഹോപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നേരിട്ട് വീടുടമയ്ക്ക് ലഭിക്കും. കേടുപാടുകൾ തീർത്ത് സ്വന്തം വീട്ടിലേക്ക് തിരികെ കയറുന്നതുവരെ അവർക്ക് വാടകയ്ക്ക് താമസിക്കാനുള്ള സഹായവും ഇതിൽ ഉൾപ്പെടുന്നു. ഇതിനായുള്ള വാർഷിക പ്രീമിയം പൂർണ്ണമായും സർക്കാർ വഹിക്കും. ഒരൊറ്റ മനുഷ്യനും പെരുവഴിയിലാകില്ല എന്ന സർക്കാരിന്റെ ഉറപ്പാണിത്. ഇതിനോടൊപ്പം തന്നെ 'പാരാമെട്രിക് ഇൻഷുറൻസ്' എന്ന മറ്റൊരു സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമായി നാം നടപ്പിലാക്കുന്നു. മഴയോ കാറ്റോ നിശ്ചിത പരിധി കടന്നാൽ, അത് ദുരന്തമായി കണക്കാക്കി സർക്കാരിന് ഉടൻ ഇൻഷുറൻസ് തുക ലഭിക്കും. ഓരോ വീടും പ്രത്യേകം പരിശോധിക്കാൻ കാത്തുനിൽക്കാതെ തന്നെ അടിയന്തര ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും. പ്രതിവർഷം ഏകദേശം 120.75 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായുള്ള തുക സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് കണ്ടെത്തുന്നത്. പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചുനിൽക്കാതെ, അർഹമായ സഹായങ്ങൾ പലയിടത്തുനിന്നും നിഷേധിക്കപ്പെടുമ്പോഴും, ഈ സർക്കാർ ജനങ്ങളെ കൈവിടില്ല എന്ന പ്രഖ്യാപനം കൂടിയാണിത്. കൂടുതൽ കരുത്തോടെ, നാടിനായി നമുക്ക് ഒരുമിച്ചു നിൽക്കാം. സ. പിണറായി വിജയൻ മുഖ്യമന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஓ0விஜைலவ; nislmao manuggq] . 030809 000003015! வவனிஜமைவி ஸுmணிகஸா02வூலலm் ಣnunganmum nnu@] @3೫](033]030] mnl[( . [(ನ' 32.3பக%பிவிஷ்க3sமைமள்வழலளவமிவ o30anllslni 10లdgo@nl n6@ funnలdo oooilonى saolmotoرmuooilm aدoooosl6gnuagannumت ஸூSo வொொய்வொ: 120.75 Gூsி Oaவm3வ வவயவபனி Gmaq] ' 08$030 ஓ0விஜைலவ; nislmao manuggq] . 030809 000003015! வவனிஜமைவி ஸுmணிகஸா02வூலலm் ಣnunganmum nnu@] @3೫](033]030] mnl[( . [(ನ' 32.3பக%பிவிஷ்க3sமைமள்வழலளவமிவ o30anllslni 10లdgo@nl n6@ funnలdo oooilonى saolmotoرmuooilm aدoooosl6gnuagannumت ஸூSo வொொய்வொ: 120.75 Gூsி Oaவm3வ வவயவபனி Gmaq] ' 08$030 - ShareChat
"വീണ ജോർജിനെ ആക്രമിച്ചവരുടെ ലക്ഷ്യം നാടിനെ കലാപഭൂമിയാക്കുക എന്നതാണ്. അവർ ആഗ്രഹിക്കുന്നത് നാട്ടിൽ സംഭവിച്ചുകൂടാ. ഈ ഗുണ്ടകളുടെ കെണിയിൽപെടരുത്. എന്നാൽ ഇക്കാര്യത്തിൽ ജനാധിപത്യ രീതിയിലുള്ള കടുത്ത പ്രതിഷേധം ഉയർന്നുവരണം" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:58