CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം. സ്വന്തം അവസ്ഥയെയും ആവശ്യങ്ങളെയും വിമോചനോപാധികളെയും കുറിച്ച് തൊഴിലാളിവർഗത്തിന് ആദ്യമായി ബോധ്യമാക്കിക്കൊടുത്തതും മറ്റാരുമല്ല. മുതലാളിത്തസമൂഹത്തെയും അതിന്റെ ഉപോൽപ്പന്നമായ ഭരണകൂടങ്ങളെയും തകിടംമറിക്കുന്നതിനും ആധുനിക തൊഴിലാളിവർഗത്തെ വിമോചിപ്പിക്കുന്നതിനും സഹായിക്കുക– ഇതായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ ജീവിതദൗത്യം. ജർമനിയിൽ റൈൻ പ്രവിശ്യയിലെ ട്രയർ എന്ന അതിപുരാതന നഗരത്തിൽ 1818 മെയ് അഞ്ചിനാണ് അഭിഭാഷകനായിരുന്ന ഹെന്റിഷ് മാർക്സിന്റെയും ഹെൻറിയത്തയുടെയും മകനായി മാർക്സിന്റെ ജനനം. മകനെ പഠിപ്പിച്ച് മികച്ച ജോലി നേടണമെന്ന ആഗ്രഹത്തിൽ വേദാന്തവും ധർമശാസ്ത്രവും അഭ്യസിപ്പിക്കാൻ അയച്ചെങ്കിലും കവിതയെഴുത്തിലും തന്റേതായ സിദ്ധാന്തങ്ങൾ ലോകത്തെ അറിയിക്കുന്നതിലുമാണ് വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ മാർക്സ് താൽപ്പര്യം കാണിച്ചത്. ജന്മനഗരമായ ട്രയറിൽത്തന്നെയായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. ബോൺ, ബർലിൻ സർവകലാശാലകളിലെ വിദ്യാഭ്യാസത്തിനുശേഷം ജേന സർവകലാശാലയിൽനിന്ന്‌ ഡോക്ടറേറ്റും നേടി. വിദ്യാഭ്യാസകാലം കൗതുകകരമായിരുന്നുവെങ്കിൽ അതിലേറെ സ്മരണീയമായിരുന്നു വിവാഹം. കുട്ടിക്കാലത്ത് ഒന്നിച്ച്‌ കളിച്ചുവളർന്ന ജെന്നി വോൺ വെസ്റ്റ്ഫാലനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പ്രഭുകുടുംബത്തിൽ പിറന്ന അതീവ ധനാഢ്യയായ ജെന്നി മാർക്സിനെ വിവാഹം കഴിക്കുന്നതിൽ വലിയ എതിർപ്പുണ്ടായി. പ്രഷ്യയിലെ ആഭ്യന്തരമന്ത്രിയായിരുന്നു ജെന്നിയുടെ ജ്യേഷ്ഠസഹോദരൻ. ജന്മനാ തനിക്ക്‌ ലഭിച്ച സമ്പത്ത്‌ ഉപേക്ഷിച്ച് എല്ലാ സുഖദുഃഖങ്ങളിലും ഭർത്താവിനെ അനുഗമിച്ച ജെന്നി, ദരിദ്രരായ കൂലിവേലക്കാരുടെ ഉന്നമനത്തിനായി മാർക്സിനൊപ്പം തോളോടുതോൾ ചേർന്ന്‌ പ്രവർത്തിച്ചു. വിപ്ലവകാരിയായ സോഷ്യലിസ്റ്റ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളെയും ജെന്നി സൗമ്യതയും ക്രാന്തദർശിത്വവുംകൊണ്ട്‌ ലഘൂകരിച്ചു. എംഗൽസിനെക്കുറിച്ച് ഓർക്കാതെ മാർക്സിനെപ്പറ്റിമാത്രം ചിന്തിക്കാനാകില്ല. ഒരൊറ്റ ജീവനാണ് അവരിൽ കുടികൊള്ളുന്നതെന്ന്‌ തോന്നുമാറ് അവരുടെ ജീവിതങ്ങൾ പരസ്പരം ഇഴ ചേർന്നതായിരുന്നു. എംഗൽസ് കണിശക്കാരനെങ്കിൽ മാർക്സ് അതിസൂക്ഷ്മമായി കാര്യങ്ങൾ വിശകലനം ചെയ്തിരുന്നയാൾ. തൊഴിലാളിവർഗവും അതിന്റെ ആവശ്യങ്ങളും ഇന്നത്തെ സാമ്പത്തികവ്യവസ്ഥയുടെ അവശ്യമായ ഒരു പരിണതഫലമാണെന്നും ആ വ്യവസ്ഥയും അതോടൊപ്പം ബൂർഷ്വാസിയും തൊഴിലാളിവർഗത്തെ അനിവാര്യമായി സൃഷ്ടിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നുവെന്നും ആദ്യമായി ചൂണ്ടിക്കാട്ടിയത് മാർക്സും എംഗൽസുമാണ്. സംഘടിത തൊഴിലാളിവർഗത്തിന്റെ വർഗസമരമാണ് മാനവരാശിയെ മോചിപ്പിക്കാൻ പോകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളിൽ ഉലയാത്ത നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും ജ്വലിക്കുന്ന പ്രതീകമാണ് എക്കാലവും മാർക്സ്. ലോകമാകെ അശാന്തിപടർത്തുന്ന യുദ്ധാന്തരീക്ഷത്തിലാണ്‌ ഇ‍ൗ വർഷം മാർക്‌സിന്റെ ചരമദിനം ആചരിക്കുന്നത്‌. യുദ്ധങ്ങൾ കേവലം രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് സാമ്പത്തികചൂഷണത്തിന്റെ ഭാഗമായിട്ടാണ് മാർക്സ് കണ്ടത്. ഇ‍ൗ ചിന്താപദ്ധതി പൂർണമായും ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ അമേരിക്കയും സയണിസ്റ്റ്‌ ഭീകരരാഷ്‌ട്രമായ ഇസ്രയേലും സ്വതന്ത്ര പരമാധികാര രാജ്യമായ ഇറാനുമേൽ നടത്തുന്ന ആക്രമണം. ഇത്‌ പശ്ചിമേഷ്യയെമാത്രമല്ല, ലോകത്തെയാകെ അശാന്തിയിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിട്ടിരിക്കുന്നു. ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയെയും നിരവധി ഉന്നതനേതാക്കളും സൈനികോദ്യോഗസ്ഥരും സാധാരണക്കാരുമടക്കം ആയിരങ്ങളെയാണ്‌ രണ്ടാഴ്‌ചകൊണ്ട്‌ ഇവർ കൊന്നൊടുക്കിയത്‌. മേഖലയിലെ അമേരിക്കൻ സൈനികതാവളങ്ങളിലും ഇസ്രയേലിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ ഇറാൻ തിരിച്ചടിക്കുന്നുണ്ട്‌. ആണവപദ്ധതി സംബന്ധിച്ച്‌ ഒമാന്റെ മാധ്യസ്ഥ്യത്തിൽ ഇറാൻ–അമേരിക്കൻ പ്രതിനിധികൾ നടത്തിയ മൂന്നാംവട്ട ചർച്ച പുരോഗമിക്കുന്നതിനിടയിലാണ്‌ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്‌. ഒന്നു പറയുകയും മറ്റൊന്ന്‌ പ്രവർത്തിക്കുകയും ചെയ്യുകയെന്നതാണ്‌ ട്രംപിന്റെ മുഖമുദ്ര. ഇനി യുദ്ധങ്ങൾ ആവർത്തിക്കില്ലെന്നും താൻ സമാധാനത്തിന്റെ പ്രസിഡന്റായിരിക്കുമെന്നും സമാധാനത്തിനുള്ള നൊബേൽ സമ്മാനം തനിക്ക്‌ അവകാശപ്പെട്ടതാണെന്നും ആവർത്തിക്കുന്ന ട്രംപാണ്‌ ഇപ്പോൾ പശ്ചിമേഷ്യയിൽ യുദ്ധം അടിച്ചേൽപ്പിച്ചിരിക്കുന്നത്‌. ജനുവരി മൂന്നിന്‌ വെനസ്വേലൻ പ്രസിഡന്റ്‌ മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും അമേരിക്കൻ സേനയെ അയച്ച്‌ അറസ്റ്റ് ചെയ്ത് വാഷിങ്‌ടൺ ജയിലിൽ അടച്ചതുaം ആ രാജ്യത്തെ എണ്ണനിക്ഷേപത്തിൽ കണ്ണുവച്ചാണ്‌. 2025 ജൂണിൽ ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. അതിന്‌ തൊട്ടുമുന്പ്‌ ട്രംപ് ലോകത്തോട്‌ പറഞ്ഞത്, ആണവകരാറിൽ എത്തിച്ചേരാൻ ഇറാന് രണ്ടാഴ്ച നൽകുന്നുവെന്നാണ്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക ബോംബാക്രമണം നടത്തി. അലി ഖമനേയിയുടെ ഭരണമില്ലാതാക്കാനാണ്‌ ട്രംപ്‌ വീണ്ടും ഇറാനിൽ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്‌. പശ്ചിമേഷ്യൻ സംഘർഷം കനത്തതോടെ ഹോർമുസ്‌ കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം സ്‌തംഭിച്ചു. അത്‌ ഇന്ത്യയിൽ കടുത്ത ഉ‍ൗർജപ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. ഇറാഖ്‌‍‍, സ‍ൗദി, യുഎഇ‍‍, കുവൈത്ത്‌ എന്നീ രാജ്യങ്ങളിൽനിന്നായി എല്ലാ ദിവസവും 25 ലക്ഷം ബാരൽ ക്രൂഡോയിലാണ്‌ ഹോർമുസ്‌ കടലിടുക്കിലൂടെ ഇന്ത്യയിലേക്ക്‌ എത്തിയിരുന്നത്‌. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നതിനും സംഘർഷം കാരണമായി. ഉ‍ൗർജക്ഷാമത്തിലേക്കാണ്‌ രാജ്യം കൂപ്പുകുത്തുന്നത്‌. ഇത്‌ വിലക്കയറ്റം രൂക്ഷമാകുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്‌ക്കുമാണ്‌ ഇടയാക്കുക. ആവശ്യമുള്ളതിന്റെ മൂന്നിലൊന്നുപോലും എണ്ണ കരുതൽശേഖരം ഇന്ത്യക്കില്ല എന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുദ്ധം കാരണം എണ്ണവില കുതിച്ചുയർന്നാൽ ഇന്ത്യയിൽ രൂക്ഷമായ വിലക്കയറ്റമുണ്ടാകുകയും സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യും. ഇതിനുപുറമെ, ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ ജീവനും തൊഴിലും അപകടത്തിലാകും. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം നമ്മുടെ അടുക്കളയെയും ബാധിച്ചിരിക്കുന്നു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെയും പാവപ്പെട്ട കുടുംബങ്ങളെയും തീരാദുരിതത്തിലാക്കുന്ന പാചകവാതകക്ഷാമവും വിലവർധനയുമാണ്‌ ഇപ്പോൾ സംജാതമായിരിക്കുന്നത്‌. ഗൾഫ്‌ രാജ്യങ്ങളിൽ പണിയെടുക്കുന്ന ഒരുകോടിയോളം ഇന്ത്യക്കാരാണ്‌ നമ്മുടെ സന്പദ്‌വ്യവസ്ഥയുടെ ശക്തി. മേഖലയിലെ സംഘർഷത്തിൽ ആശങ്കയോടെയാണ്‌ അവർ കഴിയുന്നത്‌. സ‍ൗദി, യുഎഇ, ഒമാൻ, കുവൈത്ത്‌, ഖത്തർ, ബഹ്റൈൻ, ഇറാൻ, ഇറാഖ്‌, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലാണ്‌ ഇന്ത്യക്കാർ ഏറെയും. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇടപെടൽ നടത്താതെ അമേരിക്കയ്‌ക്കും ഇസ്രയേലിനുമൊപ്പം സഞ്ചരിക്കുകയാണ്‌ മോദിസർക്കാർ. എന്നാൽ, ഇ‍ൗ യുദ്ധത്തിൽ ട്രംപിനൊപ്പമല്ല അമേരിക്കൻ ജനതയെന്നാണ്‌ അവിടെ നടന്ന സർവേ ഫലം വ്യക്തമാക്കുന്നത്‌. അമേരിക്കൻ മുതലാളിത്ത ഭരണകൂടം പശ്ചിമേഷ്യയിൽ കാലാകാലങ്ങളായി നടത്തിവരുന്ന രക്തച്ചൊരിച്ചിലിന്റെയും നവ കോളനിവൽക്കരണത്തിന്റെയും ഏറ്റവും ക്രൂരവും ഭയാനകവുമായ അധ്യായത്തിന്‌ അന്ത്യംകുറിച്ചേ മതിയാകൂ. ഖമനേയിക്കുശേഷം വന്നിട്ടുള്ള പുതിയ നേതൃത്വം അമേരിക്കയെ സംബന്ധിച്ച് വലിയ ഭീഷണിയായി മാറും. അമേരിക്കയ്‌ക്കും ഇസ്രയേലിനും യുദ്ധത്തിൽനിന്ന്‌ പിന്മാറേണ്ടിവരും. മാർക്‌സ്‌ പ്രവചിച്ച മുതലാളിത്തപ്രതിസന്ധിതന്നെയാണ്‌ ഇ‍ൗ യുദ്ധത്തിനുശേഷവും അമേരിക്കയെ കാത്തിരിക്കുന്നത്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
വയനാട് മുണ്ടക്കൈ- ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിലെ വീടുകളില്‍ താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വീതം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ബില്ല് സമര്‍പ്പിക്കുന്നതിനനുസരിച്ചാണ് തുക കൈമാറുക. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - வS் sலிவ் ஸூூமுிகம் ஸய ೧೨6-3೨೧ರ szalostoJoros | ஸியிவி் ஸிmஜo 6303 @la90 @3oJ Qioo ScPIM KERALA வS் sலிவ் ஸூூமுிகம் ஸய ೧೨6-3೨೧ರ szalostoJoros | ஸியிவி் ஸிmஜo 6303 @la90 @3oJ Qioo ScPIM KERALA - ShareChat
വാഗ്ദാനങ്ങൾ, അത് പാലിക്കാൻ ഉള്ളതാണ് #keralagovernment #LDFGovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:16
തലമുറയുടെ ഭാവിനശിപ്പിക്കുന്ന മഹാവിപത്തിനെതിരെ ജാഗ്രതയോടെ കേരളം #KeralaPolice #DrugAbuse #KeralaModel #HarvestOfJoy #LDFGovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:15
സൈബർ വെല്ലുവിളികൾ നേരിടാൻ കരുത്തോടെ കേരള പൊലീസ് #KeralaPolice #keralaCyberPolice #KeralaModel #HarvestofJoy #LDFGovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:13
ക്രമസമാധാനം ഉറപ്പാക്കുന്നതിൽ രാജ്യത്തിന് മാതൃകയായ കേരളം #HarvestofJoy #keralaPolice #LawandOrder #keralamodel #LDFGovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:19
മുണ്ടക്കൈ - ചൂരൽമല ടൗൺഷിപ്പ്, ഒരു നാടിനെ പുനർനിർമ്മിച്ച് സർക്കാർ #keralamodel #keralagovernment #keralagov #wayanadtownship #LDFGovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:47
നാം വീണ്ടെടുത്ത പച്ചത്തുരുത്തുകൾ #HarvestofJoy #HarithaKeralam #keralamodel #keralagovernment #LDFGovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
01:10
വളരുന്ന നാട് നിറയുന്ന പുഞ്ചിരികൾ #fisheries #keralagovernment #LDFGovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:40
അനേക ലക്ഷം സാധാരണക്കാരുടെ ജീവിതത്തിന് കൈത്താങ്ങാണ് ക്ഷേമപെൻഷൻ. 2016 ൽ 600 രൂപയായിരുന്ന പെൻഷൻ ഇപ്പോൾ 2000 രൂപയിൽ എത്തിനിൽക്കുന്നു. 62 ലക്ഷത്തോളം വരുന്ന മനുഷ്യർക്കാണ് പ്രതിമാസം ഈ ആശ്വാസം ലഭിക്കുന്നത്. #keralagovernment #welfarepension #LDFGovernment #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 98559$95)'9) 5.2 ६२ elक%o B@ @l8e|क @$60390@) ஹmவெஸ்வஸ் 352,) mocoogoroleele6 98559$95)'9) 5.2 ६२ elक%o B@ @l8e|क @$60390@) ஹmவெஸ்வஸ் 352,) mocoogoroleele6 - ShareChat