CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്. 2002 ഫെബ്രുവരി 28 ന് സംഘപരിവാർ ക്രിമിനൽ സംഘം ഗുൽബർഗ് സൊസൈറ്റി കയ്യേറിയപ്പോൾ എഹ്സാൻ ജാഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തുകയായിരുന്നു. കലാപകാരികളിൽ നിന്നും രക്ഷനേടാൻ പൊലീസ് സഹായത്തിനായി അധികാരകേന്ദ്രങ്ങളെ ജാഫ്രി ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവർ അനങ്ങാപ്പാറ നയം സ്വീകരിച്ചു. വംശഹത്യാക്കാലത്തെ ഗുജറാത്തിലെ ന്യൂനപക്ഷ വേട്ടയുടെ നേർച്ചിത്രമായിരുന്നു ഗുൽബർഗ് സൊസൈറ്റിയിലെ കൂട്ടക്കൊല. ഗുജറാത്ത് വംശഹത്യക്ക് രണ്ട് വ്യാഴവട്ടം പൂർത്തിയാവുകയാണ്. വംശഹത്യയുടെ ആസൂത്രകർക്കെതിരെ എഹ്‌സാൻ ജാഫ്രിയുടെ ജീവിതപങ്കാളി സാകിയ ജാഫ്രി നടത്തിയ നിയമപോരാട്ടം ദൈർഘ്യമേറിയതും സമാനതകളില്ലാത്തതുമായിരുന്നു. വംശഹത്യയുടെ മുഴുവൻ ഇരകൾക്കും നീതി ഉറപ്പാക്കാനുള്ള ഉജ്ജ്വലമായൊരു പോരാട്ടമായി അതു മാറുകയുണ്ടായി. രാജ്യത്തെ മതനിരപേക്ഷ വിശ്വാസികളെല്ലാം ആ പോരാട്ടത്തോട് ഐക്യപ്പെട്ടു. കഴിഞ്ഞ വർഷമാണ് അവർ നീതി ലഭ്യമാവാതെ തന്റെ എൺപത്തിയാറാം വയസ്സിൽ മരണത്തിനു കീഴടങ്ങിയത്. ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനായി സംഘപരിവാർ രാഷ്ട്രീയത്തോട് സന്ധിയില്ലാതെ പോരാടിയവരാണ് എഹ്‌സാൻ ജാഫ്രിയും സാകിയ ജാഫ്രിയും. വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾക്ക് ഇരുവരുടെയും ജീവിതം എന്നും പ്രചോദനമാണ്. സ. പിണറായി വിജയൻ മുഖ്യമന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ೩ 1 ೩ 1 - ShareChat
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (ഫെബ്രുവരി 28 ശനി) വൈകുന്നേരം 4:00 മണിയ്ക്ക് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஸிவிஷெ @0 ஸomnom ஸகுதவி வி Guodia8ad aoqgozos  ஸ. ٥٥٥٥٥ 0033300 AKG ஸொம் ஹெழு?வமி28C 2m 66)Q_|6): 4:00 06)]86) LVE CPIM KERALA ஸிவிஷெ @0 ஸomnom ஸகுதவி வி Guodia8ad aoqgozos  ஸ. ٥٥٥٥٥ 0033300 AKG ஸொம் ஹெழு?வமி28C 2m 66)Q_|6): 4:00 06)]86) LVE CPIM KERALA - ShareChat
കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരോഗ്യം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവരുടെ നയം. വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ കഴിയാത്തതിന്റെ പ്രധാന കാരണം ശക്തമായ ഒരു പൊതുമേഖലയുടെ സാന്നിധ്യമാണ്. സ്വകാര്യ മേഖലയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു നേരെ ആക്രമണങ്ങൾ നടത്തുന്നത്. സ. എം എ ബേബി സിപിഐ എം ജനറൽ സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ٨٨٨٨٨٨٨ Wlllil} ஸலார் விளmி பிஜறஸ் muld5go SCPIM KERALA ٨٨٨٨٨٨٨ Wlllil} ஸலார் விளmி பிஜறஸ் muld5go SCPIM KERALA - ShareChat
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു നേരെ നടക്കുന്ന ദുഷ്ടലാക്കോടെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നു. ആരോഗ്യമന്ത്രി വീണ ജോർജിനു നേരെ കെ‌എസ്‌യു ഗുണ്ടകൾ നടത്തിയ ശാരീരിക ആക്രമണത്തെയും അപലപിക്കുന്നു. തുടർച്ചയായി പത്ത് വർഷം വിജയകരമായി ഭരണം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ നേരിടാൻ കഴിയാത്ത കോൺഗ്രസിന്റെയും മറ്റ് ഇടതുപക്ഷ വിരുദ്ധ ശക്തികളുടെയും നിരാശയെയാണ് ഈ ആക്രമണങ്ങൾ പ്രതിഫലിപ്പിക്കുന്നത്. പൊതുജനാരോഗ്യരംഗത്തെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ലോകമെമ്പാടും അംഗീകാരം നേടിയതാണ്. എൽഡിഎഫിനെതിരെ പ്രവർത്തിക്കാൻ ഒരിക്കലും അവസരം നഷ്ടപ്പെടുത്താത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പോലും ഈ വസ്തുത അംഗീകരിക്കാനും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിന് നൽകുന്ന അവാർഡ് തുടർച്ചയായി മൂന്ന് വർഷം കേരളത്തിന് നൽകാനും നിർബന്ധിതരായി. സാംക്രമികേതര രോഗങ്ങൾക്കെതിരായ പ്രത്യേക സംരംഭങ്ങൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ചു. കേരളത്തിലെ ശിശുമരണ നിരക്ക് (IMR) 5 ആയി കുറച്ചു. യുഎസിനേക്കാൾ (5.6) കുറവാണ് കേരളത്തിലെ ശിശുമരണ നിരക്ക്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ എൽഡിഎഫ് സർക്കാർ എത്രത്തോളം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിച്ചിട്ടുണ്ടെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലാണ് ഈ നേട്ടങ്ങൾ സാധ്യമായത്. 2011-16 കാലയളവിൽ ആരോഗ്യമേഖലയ്ക്കായി യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് 18,825.44 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ ഇത് ഇരട്ടിയായി. 36,651.79 കോടി രൂപയാണ് 2016-21 കാലയളവിൽ ചെലവഴിച്ചത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ (2021-25) 41,510.43 കോടി രൂപ കൂടി ചെലവഴിച്ചു. പൊതുജനാരോഗ്യത്തോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ ഉയർന്ന കണക്കുകൾ തെളിയിക്കുന്നത്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരോഗ്യം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവരുടെ നയം. വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ കഴിയാത്തതിന്റെ പ്രധാന കാരണം ശക്തമായ ഒരു പൊതുമേഖലയുടെ സാന്നിധ്യമാണ്. സ്വകാര്യ മേഖലയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു നേരെ ആക്രമണങ്ങൾ നടത്തുന്നത്. ആക്രമണങ്ങളെ അപലപിക്കുകയും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനും എൽഡിഎഫ് സർക്കാരിനുമെതിരെ നടത്തുന്ന ദുഷ്ട പദ്ധതികളെ ജനങ്ങൾ തിരിച്ചറിയുകയും വേണം. സിപിഐ എം പോളിറ്റ് ബ്യൂറോ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஸJவ2வேவவஹ கேழவிவ @Jomleoooeooy @@మ్రిబిమ్కుదయంm @మ్గంగoU్m్మకుం . விஜெவிிo నcPIM KERALA mlnll6n0) n0jo @೧೨ಇ1ಗ 6n@೧3 27 252 ஸJவ2வேவவஹ கேழவிவ @Jomleoooeooy @@మ్రిబిమ్కుదయంm @మ్గంగoU్m్మకుం . விஜெவிிo నcPIM KERALA mlnll6n0) n0jo @೧೨ಇ1ಗ 6n@೧3 27 252 - ShareChat
പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026. ഒരാൾ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാർഡ് നൽകുന്നതിനും, അത് കേരള സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസ്സാക്കിയത്. സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിലവിൽ നിയമ പ്രാബല്യമുള്ളതായിരുന്നില്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന നിലയാണ്. നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ വ്യക്തികൾക്കു ലഭിക്കും. ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. അത് കേരളം നൽകുന്ന ഉറപ്പാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ. സ. പിണറായി വിജയൻ മുഖ്യമന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 10 @@is @om@ng 0s வmoிவிoிm3லய் கே0இ Quloamma 10 @@is @om@ng 0s வmoிவிoிm3லய் கே0இ Quloamma - ShareChat
സ്വന്തമായി ഭൂമിയും അടച്ചുറപ്പുള്ള ഒരു വീടും എന്ന ജനങ്ങളുടെ അടിസ്ഥാന അവകാശം എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. നാലര ലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായെന്ന പ്രഖ്യാപനവും സംസ്ഥാന പട്ടയമേളയും ഇന്ന് തൃശ്ശൂരിൽ നടന്നു. ലൈഫ് മിഷനിലൂടെ 5 ലക്ഷം വീടുകൾ കൂടി ലഭ്യമാക്കാൻ സാധിച്ചതോടെ ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത പുതിയ കേരളം എന്ന ലക്ഷ്യത്തിലേക്ക് നാം കൂടുതൽ അടുക്കുകയാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ய ~ ৩ 670 C 0= ,ەو  UI egmo Cee   ய ~ ৩ 670 C 0= ,ەو  UI egmo Cee - ShareChat
വരൂ കേരളം.... നമുക്കൊന്നിച്ച് മുന്നേറാം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
02:00
സിപിഐ എം പോളിറ്റ് ബ്യൂറോ യോഗം എകെജി ഭവനിൽ പുരോഗമിക്കുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
മുന്നേറുന്ന കേരളത്തിന് സ്വന്തം സവാരി. സർക്കാർ പിന്തുണ - സുരക്ഷയും വിശ്വാസവും ഒരുമിച്ച്. 11 ലക്ഷംത്തിലധികം വിജയകരമായ യാത്രകൾ. 27,000+ ഡ്രൈവർ പങ്കാളികൾ. 4 ലക്ഷംത്തിലധികം ഉപഭോക്താക്കളുടെ ഉറച്ച വിശ്വാസം. കേരളം യാത്ര ചെയ്യുന്നത് — കേരള സവാരിയോടൊപ്പം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:37
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ സുപ്രധാന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പശ്ചിമതീര ജലപാതാ വികസനത്തിൻ്റെ ഭാഗമായി പൂർത്തിയാക്കിയ ആക്കുളം-ചേറ്റുവ ജലപാത ഒന്നാംഘട്ടം, ചിലക്കൂർ വിനോദ സഞ്ചാര പദ്ധതി, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് പൂർത്തിയാക്കിയ വിവിധ പദ്ധതികൾ എന്നിവയാണവ. തിരുവനന്തപുരം മുതൽ കാസർഗോഡ് ബേക്കൽ വരെ 616 കിലോമീറ്റർ നീളുന്ന ഈ ജലപാത യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ ഗതാഗത, വിനോദസഞ്ചാര, ചരക്കുനീക്ക മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാകും. ✅ ആക്കുളം-ചേറ്റുവ ജലപാത (ഒന്നാം ഘട്ടം): തിരുവനന്തപുരം മുതൽ തൃശൂർ വരെ 280 കിലോമീറ്റർ നീളുന്ന ജലപാതയുടെ നവീകരണം പൂർത്തിയായി. ഇതിന്റെ ഭാഗമായി തൃശൂർ കാട്ടൂർ സെക്ഷനിൽ ഉൾപ്പെടെ ആഴവും വീതിയും കൂട്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ✅ ചിലക്കൂർ ടണൽ നവീകരണം: 1876-ൽ നിർമ്മിക്കപ്പെട്ട ഈ എഞ്ചിനീയറിംഗ് അത്ഭുതത്തെ അതിന്റെ പൈതൃകം ചോരാതെ വീണ്ടെടുത്തു. അത്യാധുനികമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോയോടു കൂടി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഹെറിറ്റേജ് സെന്ററായി ചിലക്കൂർ ടണൽ മാറും. ✅ തൃക്കുന്നപുഴ ലോക്കിന്റെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ ദേശീയപാതയിലെ തിരക്ക് കുറയ്ക്കാനും ചരക്കുഗതാഗതം ജലപാത വഴി സുഗമമാക്കാനും സാധിക്കും. 40 ടാങ്കറുകൾ കൊണ്ടുപോകുന്ന അസംസ്‌കൃത വസ്തുക്കൾ കേവലം രണ്ട് ബാർജുകളിലേക്ക് മാറ്റാൻ ഇതിലൂടെ കഴിയും. ✅ കോഴിക്കോട് മൂഴിക്കൽ ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് ആൻഡ്ര്യൂ പാലം, 14 കി.മീ നീളമുള്ള വടകര-മാഹി കനാൽ എന്നിവയും നാഷണൽ വാട്ടർവേ നിലവാരത്തിൽ പൂർത്തിയാക്കി. വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ജനങ്ങളെ ചേർത്തുപിടിക്കുക എന്നതാണ് ഈ സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ ഭാഗമായി പുനരധിവാസം ആവശ്യമായി വന്ന 580-ഓളം കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഇതിനോടകം ഉറപ്പാക്കി കഴിഞ്ഞു. ആധുനികവും സുസ്ഥിരവുമായ വികസനത്തിലൂടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം മുന്നേറുകയാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:51