CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
"ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും, എല്ലാ ഘടകങ്ങളിലെയും ചർച്ചകൾ പരി​ഗണിച്ചാകും പാർടി തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുക" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:47
സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ കടന്നാക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലമാറ്റങ്ങൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ടായിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുൻപേ, ഭരണപക്ഷ സംഘടന നേതാവിന്റെ കത്ത് എന്ന് പറഞ്ഞ് ട്രാൻസ്ഫർ ഓർഡർ ഇറക്കിയിരിക്കുകയാണ്. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - mn 16n0 ೧0o nbeloುs ஜிலுகவிழிலவிஸிவீ Gmo@d్onsm ھsmدt ھھ6moolo3 (0000@] விவேயிகஷm? @ua0lunno @amud Qil] ٨٠ mlnlong) ngo momunam mmlmsnl  OCPIM KERALA mn 16n0 ೧0o nbeloುs ஜிலுகவிழிலவிஸிவீ Gmo@d్onsm ھsmدt ھھ6moolo3 (0000@] விவேயிகஷm? @ua0lunno @amud Qil] ٨٠ mlnlong) ngo momunam mmlmsnl  OCPIM KERALA - ShareChat
"തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിന് കേരളത്തിലുള്ളത്" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:34
"നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി. പാർടി പ്രവർത്തകരുടെയും എൽഡിഎഫ് ഘടകകക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഇക്കാര്യത്തിൽ പരിശോധന നടത്തും" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:43
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി. പാർടി പ്രവർത്തകരുടെയും എൽഡിഎഫ് ഘടകകക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഇതിൽ പരിശോധന നടത്തും. മെയ്, ജൂൺ മാസങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് സഖാക്കൾക്ക് പറയാനുള്ളത് കേൾക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ജില്ലാ സെക്രട്ടേറിയറ്റും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ കമ്മിറ്റികളും ചേരും. ഏല്ലാ ഏരിയാ കമ്മിറ്റികളും സംസ്ഥാന കമ്മറ്റി അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ചേരും. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റി അംഗങ്ങൾ ചേർന്ന് കൊണ്ട് ബ്രാഞ്ച് യോഗവും ചേരും. ഇത്തരം എല്ലാ ഘടകങ്ങളിലെയും ചർച്ചകൾ പരിഗണിച്ചാകും തെരഞ്ഞെടുപ്പ് റിവ്യൂ പാർടി തയ്യാറാക്കുക. തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @ltలi@లsl@ nualmsuuu] 0Jqjedq o nIdsuauui.3bao m. nno ೧] @uanlmnu nam@ mlnloing] ngo momunam oml.snl  JcPIM KERALA @ltలi@లsl@ nualmsuuu] 0Jqjedq o nIdsuauui.3bao m. nno ೧] @uanlmnu nam@ mlnloing] ngo momunam oml.snl  JcPIM KERALA - ShareChat
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (മെയ് 06 ബുധൻ) വൈകുന്നേരം 4:00 മണിയ്ക്ക് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஸிவிஷெ @0 ஸomnom ஸகுதவி ஸ. வி Guodiagad poqgozos  ٨٥٥٧٧٥ MBEZMo AKG Omunफ़d 06 660 Qm 66Qa్డmoo LVE CPIM KERALA 4:00 06m166 ஸிவிஷெ @0 ஸomnom ஸகுதவி ஸ. வி Guodiagad poqgozos  ٨٥٥٧٧٥ MBEZMo AKG Omunफ़d 06 660 Qm 66Qa్డmoo LVE CPIM KERALA 4:00 06m166 - ShareChat
മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ട‍ൗൺഷിപ്പിൽ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി 61 വീട്‌ താമസത്തിന്‌ കൈമാറി. ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 15 വീടുകൾകൂടി കൈമാറി. ഒന്നാംഘട്ടത്തിൽ കൈമാറാനുള്ള 178 വീട്ടിലും കുടിവെള്ളവും മലിനജല സംസ്‌കരണ സംവിധാനവും വൈദ്യുതിയും ഉറപ്പാക്കി അവസാനഘട്ട ഗുണമേന്മാ പരിശോധന പുരോഗമിക്കുകയാണ്‌. നിലമൊരുക്കുന്നതുമുതൽ 58 ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ്‌ കരാറുകാരായ ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണും ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അവസാന മൂന്ന്‌ പരിശോധന നടത്തുന്നത്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 026366 ద ஸ்விவ் 510ர்Sூ் 026366 ద ஸ்விவ் 510ர்Sூ் - ShareChat
ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു. "സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ' എന്ന മാർക്സിന്റെ മഹത്തായ ആഹ്വാനം കേട്ട അന്നത്തെ ഭരണകൂടങ്ങൾ ഞെട്ടിവിറച്ചു. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്യൂണിസവും ഭാവിയിലെ സാമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു. ചൂഷക വർഗ ഭരണത്തിൽ മണ്ണോടിഴയുന്ന മനുഷ്യരുടെ നിലപാടിന്റെ മുഴക്കമായി മാറിയ, പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും പ്രത്യയശാസ്ത്രമായി തീർന്ന മഹാദാർശനികനാണ് മാർക്സ്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സാർവദേശീയ സഹോദര്യത്തിന്‍റെയും മാനവികതയുടെയും മഹത്തായ സന്ദേശാമുഖമായിരുന്നു സഖാവ്. കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു. സംഘടിത തൊഴിലാളി വർഗം നയിക്കുന്ന വർഗസമരം മാനവ വിമോചന പോരാട്ടങ്ങളുടെ പടപ്പാട്ടാകുമെന്നും, അവ എല്ലാ ചൂഷണ സമ്പ്രദായങ്ങളെയും എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും മാർക്സ് അടയാളപ്പെടുത്തുന്നു. തൊഴിലിൽനിന്ന് മിച്ചമൂല്യം സൃഷ്ടിച്ചെടുക്കുന്നതിനെ കുറിച്ചും സമ്പത്തിന്റെ കേന്ദ്രീകരണത്തെ കുറിച്ചും അസമത്വങ്ങളുടെ വർധനയും വിശദമാക്കിക്കൊണ്ട് മുതലാളിത്തത്തിന്റെ സ്വാഭാവികമായ പതനത്തെ മാർക്സ് അസന്നിഗ്ധമായി പ്രവചിച്ചു. മനുഷ്യന് അന്യമല്ലാത്തതൊന്നും തനിക്കും അന്യമല്ലെന്ന് പ്രഖ്യാപിച്ച സർവതലസ്പർശിയായ സമഗ്രത മാർക്സിൽ ദർശിക്കാം. മുതലാളിത്തത്തിന്റെ കഷ്ടനഷ്ടങ്ങൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ള ബദലന്വേഷിച്ച് മാർക്സിലേക്ക് തിരിയുകയാണ് ലോകം. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന _____________________________ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ എല്‍ഡിഎഫിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമാണ്‌. പരാജയത്തെ അംഗീകരിച്ചുകൊണ്ട്‌, വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കി തകര്‍ന്നുകിടന്ന കേരളത്തെ, അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു. കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സര്‍ക്കാരിന്‌ കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആര്‍ജ്ജിക്കാനായി. കാര്‍ഷിക-വ്യാവസായിക മേഖലകള്‍ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകമാനം മാതൃകയായി. രാജ്യത്താകമാനം ന്യൂനപക്ഷങ്ങളും, ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്നും വ്യത്യസ്‌തമായി മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ മാറ്റാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം വളര്‍ന്നു. മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും അത്തരം സമരങ്ങള്‍ തുടര്‍ന്നു. ഇത്‌ രാജ്യത്താകമാനമുള്ള ജനകീയ രാഷ്‌ട്രീയത്തിന്‌ കരുത്ത്‌ പകരുകയും ചെയ്‌തു. കേരളത്തെ ഇത്തരത്തില്‍ മുന്നോട്ട്‌ നയിക്കുകയും, രാജ്യത്തെ ജനകീയ പോരാട്ടങ്ങള്‍ക്ക്‌ കരുത്ത്‌ പകരുകയും ചെയ്‌ത എല്‍ഡിഎഫ്‌ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ്‌ കണക്കാക്കിയിരുന്നത്‌. എന്നാല്‍, അപ്രതീക്ഷിതമായ തിരിച്ചടിയാണ്‌ ഉണ്ടായത്‌. ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളേയും, പോരായ്‌മകളേയും പരിശോധിച്ച്‌ അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌ക്കരിക്കും. കേരള നിയമസഭയില്‍ ബിജെപിക്ക്‌ 3 സീറ്റ്‌ നേടാനായി എന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണ്‌. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ടത്‌ എല്‍ഡിഎഫ്‌ ആണ്‌. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ്‌ മൂന്നാം സ്ഥാനത്തായിരുന്നുവെന്ന്‌ ഓര്‍ക്കണം. മതസൗഹാര്‍ദത്തിന്‌ പേര്‌ കേട്ട കേരളത്തിന്റെ മണ്ണില്‍, വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത്‌ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. മാറി മാറി ഭരണത്തില്‍ വരികയെന്ന കേരളത്തിലെ പതിവ്‌ രീതിയെ മാറ്റിമറിച്ചുകൊണ്ടാണ്‌ കഴിഞ്ഞ 10 വര്‍ഷക്കാലം എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ ഭരണത്തിലിരുന്നത്‌. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞിരുന്നു. എല്‍ഡിഎഫിന്‌ വോട്ട്‌ ചെയ്‌ത മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - MAY 04 2026 Mldemyr) omಚbbuusaouo ogonloglndlm' 2613J0 வஜ0o Itdhnlodiu @lilon0 n0o om_oGsol@గ @oqunm SCPIM KERALA 01 MAY 04 2026 Mldemyr) omಚbbuusaouo ogonloglndlm' 2613J0 வஜ0o Itdhnlodiu @lilon0 n0o om_oGsol@గ @oqunm SCPIM KERALA 01 - ShareChat
കോന്നിയിൽ അഡ്വ. കെ യു ജനീഷ് കുമാർ വിജയിച്ചു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat