CPIM Kerala
ShareChat
click to see wallet page
@cpimkerala
cpimkerala
CPIM Kerala
@cpimkerala
Official Account of the CPIM Kerala
തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിച്ച്‌ കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുമെന്ന്‌ കേന്ദ്ര സർക്കാർ. അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ കേന്ദ്ര സർക്കാർ പ്രഖ്യാപനം. ഇടതുപക്ഷത്തിന്റെ ശ്രമഫലമായി യുപിഎ സർക്കാർ കൊണ്ടുവന്ന രണ്ടുപതിറ്റാണ്ട്‌ പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഇതേദിവസം ഇല്ലാതാകും. നിലവിലെ പദ്ധതിയുമില്ല പുതിയ പദ്ധതിയുമില്ല എന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ചെയ്‍ത ജോലിയുടെ കൂലി കൊടുക്കാനും സർക്കാർ തയ്യാറായില്ല. പദ്ധതി വൈകിപ്പിക്കൽ തൊഴിൽ നഷ്ടപ്പെടാനും കാരണമായി. ജൂലൈ ഒന്നിന്‌ പ്രാബല്യത്തിൽ എത്തിയാൽത്തന്നെ ഇ‍ൗ സാമ്പത്തിക വർഷം ഒമ്പത്‌ മാസമേ തൊഴിൽ ലഭിക്കൂ. തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്‌, ഏപ്രിൽ ഒന്നിന്‌ പ്രാബല്യത്തിലാവേണ്ട പദ്ധതിയുടെ ചട്ടങ്ങൾക്ക്‌ രൂപം നൽകാനുള്ള നടപടികൾ സർക്കാർ വൈകിപ്പിച്ചിരുന്നു. ചട്ടങ്ങൾക്ക്‌ ര‍ൂപം നൽകുന്നത്‌ പുരോഗമിക്കുകയാണെന്ന്‌ രണ്ട്‌ മാസംമുമ്പേ പാർലമെന്റിൽ അറിയിച്ച കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായുംചേർന്ന്‌ കരടുചട്ടങ്ങൾ തയ്യാറാക്കുകയാണെന്നാണ്‌ തിങ്കളാഴ്‌ചത്തെ പ്രസ്‌താവനയിലും ആവർത്തിച്ചത്‌. നിലവിലെ പദ്ധതിയിൽ തൊഴിൽ ആവശ്യപ്പെട്ടാൽ അത്‌ നൽകാൻ സർക്കാർ ഉത്തരവാദികളായിരുന്നു. പുതിയ നിയമം ഇ‍ൗ അവകാശത്തെ ഇല്ലാതാക്കുന്നു. കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും ഇനി തൊഴിൽ ലഭിക്കുക. 60 ദിവസംവരെ തൊഴിലുറപ്പ് ജോലി നിർത്തിവയ്‍ക്കാം. ഇത്‌ കാർഷിക സീസണുകളിൽ തൊഴിലില്ലാതാക്കും. പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ മേൽ കെട്ടിവെയ്‌ക്കുന്നതാണ്‌ പുതിയ ബിൽ. പുതിയ പദ്ധതി പ്രകാരം വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം. വിബിജിആർഎഎംജി പദ്ധതിക്കെതിരെ വലിയ ജനരോഷമാണുയരുന്നത്‌. മെയ്‌ 15ന്‌ കർഷകത്തൊഴിലാളി യൂണിയനുകളുടെ സംയുക്തവേദിയും എൻആർഇജിഎ സംഘർഷ്‌ മോർച്ചയും ചേർന്ന്‌ അഖിലേന്ത്യാ പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതി നടക്കാത്ത സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. വിബിജിആർഎഎംജി പദ്ധതി പിൻവലിക്കുക, എംഎൻആർഇജിഎ പദ്ധതിയിലെ പ്രതിവർഷ തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയി വർധിപ്പിക്കുക, മിനിമം വേതനം 700 ആക്കുക എന്നിവയാണ്‌ ആവശ്യങ്ങൾ. പ്രതിഷേധങ്ങൾക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയനും പിന്തുണ അറിയിച്ചിട്ടുണ്ട്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - விஷிிஜவிஃ0 2216621 1 01008 '6@చglaolgs' விஷிிஜவிஃ0 2216621 1 01008 '6@చglaolgs' - ShareChat
കഴിഞ്ഞ എൽഡിഫ്‌ സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിച്ചതിനാൽ ഇത്തവണയും സ്‌കൂൾ തുറക്കുമ്പോൾത്തന്നെ കുട്ടികൾക്ക്‌ പാഠപുസ്‌തകമെത്തും. നിലവിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ ഒന്നാം വാള്യം പുസ്‌തകങ്ങളുടെ അച്ചടി 78 ശതമാനം പൂർത്തിയായി. ബൈൻഡിങ്‌ പൂർത്തിയായ 65 ശതമാനം പാഠപുസ്‌തകങ്ങൾ വിതരണം ചെയ്തു. കാക്കനാടുള്ള കെബിപിഎസിലാണ്‌ അച്ചടി. ഡിസംബർ മൂന്നാംവാരംതന്നെ അച്ചടി ആരംഭിച്ചിരുന്നു. ഫെബ്രുവരി 13ന്‌ പാഠപുസ്‌തകം വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം മുഖ്യമന്ത്രിയായിരുന്ന സ. പിണറായി വിജയൻ നിർവഹിക്കുകയും ചെയ്‌തു. മുൻകൂട്ടി പുസ്‌തകവും യൂണിഫോമും വിതരണംചെയ്ത സർക്കാർ നടപടിയെ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല അന്ന്‌ ആക്ഷേപിച്ചിരുന്നു. ആക്‌ടിവിറ്റി ബുക്കുകൾ അടക്കം 3.57 കോടി പുസ്‌തകങ്ങളാണ്‌ അച്ചടിക്കാനുള്ളത്‌. ആക്‌ടിവിറ്റി ബുക്കുകൾ ആഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിൽ മതിയാകും. തമിഴ്‌നാട്‌ ആസ്ഥാനമായ രണ്ട്‌ കമ്പനികൾ ആണ്‌ പുസ്‌തക അച്ചടിക്ക്‌ പേപ്പർ വിതരണം ചെയ്യുന്നത്‌. പുറംചട്ടക്കുള്ള പേപ്പറുകൾ തമിഴ്‌നാട്‌ പേപ്പർ മില്ലിൽനിന്ന്‌ നൽകുന്നത്‌ മുടങ്ങിയത്‌ പരിഹരിച്ചു. നിലവിൽ ഈ മാസം 22നകം പാഠപുസ്‌തക അച്ചടി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ദിവസം ആറുലക്ഷം പുസ്‌തകങ്ങളാണ്‌ അച്ചടിക്കുന്നത്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @u@od@cmనu வஜஜிமை loonoloa oom ஐஃவ்வஜ Qlodomo  0 ஸnமவmOo வபுக% ஸூகவி ೧/01ದ6೦ @u@od@cmనu வஜஜிமை loonoloa oom ஐஃவ்வஜ Qlodomo  0 ஸnமவmOo வபுக% ஸூகவி ೧/01ದ6೦ - ShareChat
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന NEET പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിത്. പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ.) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പറുകൾ ചോരുന്നത് ഇതാദ്യമായല്ല. എൻ.ടി.എ. പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ട്. ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്. ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്. വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല. പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുത്. സ. പിണറായി വിജയൻ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - NEETவd விள3ூo 69|03|89|009|0)80$02० |1860$26820$02० Gol@00 0]0!9300)|থ982000) 000]006 020800020 @@lodచdniకgnuum ஸ விளாயி nllamn0 ஸிவிலெ nழo வேோஜிர் 6nlla@n (oouo CPIM KERALAM NEETவd விள3ூo 69|03|89|009|0)80$02० |1860$26820$02० Gol@00 0]0!9300)|থ982000) 000]006 020800020 @@lodచdniకgnuum ஸ விளாயி nllamn0 ஸிவிலெ nழo வேோஜிர் 6nlla@n (oouo CPIM KERALAM - ShareChat
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും (എൻടിഎ) ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലാണ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ. ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടി 22 ലക്ഷത്തോളം വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ എൻടിഎ ഉടൻ പിരിച്ചുവിടണം. പരീക്ഷാ നടത്തിപ്പ് പഴയതുപോലെ വികേന്ദ്രീകരിച്ച് അതത് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണം. അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. സിപിഐ എം പോളിറ്റ് ബ്യുറോ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - [ ிழ்வdக0 வேவீ0் வே0வ லவஸஸ் வஸ்ின் Qஜஸ்ஸி (ுஸ்Sிஹ) dldlolnlsuno (llng) n0o Bnbglగ 6nJge0చ CPIM KERALAM [ ிழ்வdக0 வேவீ0் வே0வ லவஸஸ் வஸ்ின் Qஜஸ்ஸி (ுஸ்Sிஹ) dldlolnlsuno (llng) n0o Bnbglగ 6nJge0చ CPIM KERALAM - ShareChat
മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സർക്കാർ കൽപ്പറ്റ നഗരത്തിൽ നിർമിച്ച ട‍ൗൺഷിപ്പിൽ മെയ് 11 വരെ 123 വീട്‌ കൈമാറി. പട്ടയവും ഉടമസ്ഥാവകാശവും കൈമാറിയ 178 വീടുകളാണ്‌ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി താമസത്തിന്‌ കൈമാറുന്നത്‌. നിലം ഒരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മാ പരിശോധനയ്‌ക്കുശേഷമുള്ള അവസാന മൂന്നുഘട്ട പരിശോധന ഗുണഭോക്താക്കളുമായി ചേർന്നാണ്‌ പൂർത്തിയാക്കുന്നത്‌. മെയ് 11 ന് ഒന്നാംസോണിൽ ജി ക്ലസ്റ്ററിലെ 14 വീട്‌, എച്ച്‌ ക്ലസ്റ്ററിലെ 11, ബി ക്ലസ്റ്ററിലെ 10 വീട്‌, മൂന്നാം സോണിൽ ജി ക്ലസ്റ്ററിൽ അഞ്ച്‌ വീട്‌ എന്നിങ്ങനെ 40 ഭവനങ്ങളാണ്‌ കൈമാറിയത്‌. കഴിഞ്ഞ വ്യാഴംവരെ 83 വീട്‌ കൈമാറിയിരുന്നു. അഞ്ച്‌ സോണായുള്ള 64.47 ഹെക്‌ടറിൽ 410 വീടാണ്‌ നിർമിക്കുന്നത്‌. കൈമാറിയ വീടുകളടക്കം 308 വീടിന്റെ വാർപ്പ്‌ ഇതിനകം പൂർത്തിയാക്കി. 15 വീടിന്റെ പ്രവൃത്തി വാർപ്പിനോട്‌ അടുക്കുന്നു. 34 എണ്ണത്തിന് സ്ഥലമൊരുക്കി പ്രവൃത്തി ആരംഭിച്ചു. പോണ്ടിങ് പരിശോധന കഴിഞ്ഞ്‌ 186 വീടുകളിൽ ഇതുവരെ സ്‌ക്രീഡ്‌ കോൺക്രീറ്റ്‌ ചെയ്‌തു. കൈമാറിയ വീടുകളിൽ ഗുണഭോക്താക്കൾ തീരുമാനിക്കുന്ന ദിവസംമുതൽ താമസം ആരംഭിക്കാം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ஔவவ 123 015 ைஸவிறை் 0@030| ஔவவ 123 015 ைஸவிறை் 0@030| - ShareChat
മീൻപിടിത്ത മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ സമഗ്ര പദ്ധതി മത്സ്യസമ്പദ് യോജന (പിഎംഎംഎസ്‌വൈ)യിലെ ജീവനക്കാർക്ക്‌ ശമ്പളം മുടങ്ങിയിട്ട്‌ ഏഴുമാസം. മത്സ്യോൽപ്പാദനം ഉയർത്തുക, തൊഴിലാളികളുടെയും കർഷകരുടെയും വരുമാനം ഇരട്ടിയാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2020 സെപ്‌തംബറിലാണ്‌ പദ്ധതി ആരംഭിച്ചത്‌. 100 ശതമാനം കേന്ദ്ര ധനസഹായത്തോടെയുള്ള പദ്ധതിയുടെനടത്തിപ്പിനായി സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ പ്രോഗ്രാം യൂണിറ്റ്‌ രൂപീകരിച്ചു. സംസ്ഥാന, ജില്ലാ പ്രോഗ്രാം മാനേജർമാർ, ഡേറ്റ മാനേജർ, മൾട്ടി ടാസ്‌കിങ്‌ സ്റ്റാഫ്‌ തസ്‌തികകളിലായി 13പേരാണ്‌ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നത്‌.15000 മുതൽ 70,000 രൂപ വരെയായിരുന്നു ശമ്പളം. അഞ്ചുവർഷമാണ്‌ പദ്ധതി കാലാവധി. മത്സ്യബന്ധന തുറമുഖങ്ങൾ, കോൾഡ് ചെയിൻ, മാർക്കറ്റിങ്‌ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതടക്കമുള്ള അടിസ്ഥാനസ‍ൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്‌ ഒരു വർഷം കൂടി നീട്ടി നൽകി. ഏപ്രിലിൽ ആറുമാസം കൂടി ദീർഘിപ്പിച്ചു. എന്നാൽ, കഴിഞ്ഞ നവംബർ മുതൽ ജീവനക്കാർക്ക്‌ ശമ്പളം നൽകിയിരുന്നില്ല. കരാർ പുതുക്കിയെങ്കിലും പദ്ധതികൾക്ക്‌ ആവശ്യമായ തുക മാത്രമാണ്‌ നിലവിൽ അനുവദിക്കുന്നത്‌. രാജ്യത്തെതന്നെ മികച്ച പദ്ധതി നിർവഹണത്തിന്‌ 2024ൽ അവാർഡ്‌ നേടിയ പദ്ധതിയിലെ ജീവനക്കാർക്കാണ്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ അവഗണന നേരിടേണ്ടി വരുന്നത്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 6ھGmuoooدolong nஸm3 @ಯ೨8m ೧/3U0]] ஜிவகஷல்வ் @నmngml மmுஇவிவ సమIIE JALANKARA 6ھGmuoooدolong nஸm3 @ಯ೨8m ೧/3U0]] ஜிவகஷல்வ் @నmngml மmுஇவிவ సమIIE JALANKARA - ShareChat
എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഇന്ന് (മെയ് 12 ചൊവ്വ) ഉച്ചയ്ക്ക് 02:00 മണിക്ക് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - nylluurulnylnj molurulmi m Sிவிமபஜவஸஸ் 0(060330இ 0051101110 வகெஜி ஸஸ் Om 02@12 22؟ 02:00 @6186 LB CPIM KERALAM nylluurulnylnj molurulmi m Sிவிமபஜவஸஸ் 0(060330இ 0051101110 வகெஜி ஸஸ் Om 02@12 22؟ 02:00 @6186 LB CPIM KERALAM - ShareChat
സിപിഐ എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹി എകെജി ഭവനിൽ പുരോഗമിക്കുന്നു. രണ്ട് ദിവസത്തെ യോഗം നാളെ (മെയ് 11) അവസാനിക്കും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് സിപിഐ എം നൽകിയ പിന്തുണക്ക് നന്ദി അറിയിക്കാൻ ടിവികെ നേതാവ് വിജയ് പാർടി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി. ടിവികെ നേതാക്കൾക്ക് ഒപ്പമാണ് വിജയ് സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയത്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കൾ കെ ബാലകൃഷ്ണൻ, യു വാസുകി, തമിഴ്നാട് സംസ്ഥാന സെക്രട്ടറി സ. പി ഷൺമുഖം എന്നിവരുൾപ്പെടെയുള്ള നേതാക്കളെയും അദ്ദേഹം സന്ദർശിച്ചു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 0 6 - 78 ( H2 {3  న  9  {[ 6 488 { 0 6 - 78 ( H2 {3  న  9  {[ 6 488 { - ShareChat
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ________________________________ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്‌തുതാ വിരുദ്ധമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ പരാജയമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത്‌. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോയ സംസ്ഥാന സര്‍ക്കാരിന്‌ തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്നതാണ്‌. ഇത്‌ എന്തുകൊണ്ട്‌ സാധ്യമായില്ല എന്ന പ്രശ്‌നം വിശദമായി പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ ചര്‍ച്ച ചെയ്യുകയുണ്ടായി. വന്ന പോരായ്‌മകളെ സംബന്ധിച്ച്‌ വിമര്‍ശനപരവും, സ്വയം വിമര്‍ശനപരവുമായ ചര്‍ച്ചകള്‍ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി. ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളായിരുന്നില്ല ഉയര്‍ന്നുവന്നത്‌. വന്ന പോരായ്‌മകള്‍ പാര്‍ടിയിലുടനീളം പരിശോധിച്ച്‌ ആവശ്യമായ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഐക്യകണ്‌ഠേന തീരുമാനിച്ചു. ശരിയായ പരിശോധന നടത്തി മുന്നോട്ടുപോയാല്‍ ഈ പരാജയത്തെ അതിജീവിക്കാന്‍ കഴിയുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ വിലയിരുത്തി. പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഐക്യകണ്‌ഠേനയെടുത്ത ഇത്തരം തീരുമാനങ്ങളെ ഇകഴ്‌ത്തിക്കാണിക്കാനും, പാര്‍ടിക്കകത്ത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ്‌ ഇത്തരം മാധ്യമങ്ങള്‍ നടത്തുന്നത്‌. പാര്‍ടിക്കെതിരായി വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ മറ്റൊരു മുഖമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌. ഇത്തരം പ്രചരണങ്ങളെ തള്ളിക്കളയണം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - MAY 08 2026 ٨٥٨٥٥٨ ஸகுஜரியரிஸ் olllgjgguuull mom ஸாயலழ் olpy edujbgbruu WofನmamMuill IInligmuచlllugnllu ஸிவிஷெ ஷ 600[68g0l@g ஸouom JCPIM KERALA 01 MAY 08 2026 ٨٥٨٥٥٨ ஸகுஜரியரிஸ் olllgjgguuull mom ஸாயலழ் olpy edujbgbruu WofನmamMuill IInligmuచlllugnllu ஸிவிஷெ ஷ 600[68g0l@g ஸouom JCPIM KERALA 01 - ShareChat