#📙 നോവൽ
*ദക്ഷിണകാശി *
*കല്യാണ പെണ്ണ് ഒളിച്ചോടി പോയി *
ആ വാർത്ത ആ കല്യാണ മണ്ഡപമാകെ പ്രതിധ്വനിച്ചു ആളുകളുടെ മുറുമുറുപ്പുകൾ ഉയർന്നു വന്നു
സുലു എന്താ നീ ഈ പറയുന്നേ അവൾ എവിടെ പോവാനാ ഇവിടെ എവിടേലും ഉണ്ടാകും നമ്മളെ കളിപ്പിക്കാൻ വേണ്ടി എവിടേലും ഒളിച്ചു നിൽക്കാവും....... മഹാദേവൻ വേദനയോടെ തന്റെ ഭാര്യ സുലോചനയോടു പറഞ്ഞു
ഇല്ലേട്ടാ അവളിവിടെ എങ്ങുമില്ല ഞാനും മക്കളുമെല്ലാം ഇവിടെ മൊത്തം നോക്കിയതാ..... സുലോചന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു
അയാൾ അപ്പോൾ തന്നെ ഓഡിറ്റോറിയത്തിന്റെ ഡ്രസ്സിങ് റൂമിലേക്ക് പോയി അവിടെ ടെൻഷനടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ദച്ചു.കിച്ചുവും ദേവും തലക്ക് കൈ താങ്ങി അവിടെ ഒരു കസേരയിൽ ഇരിപ്പുണ്ട്
എടാ.... മക്കളെ തേജു എവിടെടാ....
അയാളുടെ ശബ്ദം കേട്ട് അവർ മൂന്നു പേരും അദ്ദേഹത്തെ നോക്കി... ദച്ചു അയാളെ കണ്ടയുടനെ ഓടി പോയി കെട്ടിപ്പിടിച്ചു കൊണ്ട് കയ്യിലുള്ള കത്ത് ആയാൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു
അവൾ നമ്മളെ ചതിച്ചു മഹിയച്ചേ നമ്മളെ എല്ലാവരേം വിഡ്ഢികളാക്കി ഹാർഷേട്ടനൊപ്പം അവൾ പോയി പൊട്ടി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു.......
അയാളുടെ കണ്ണുകളും ഈറനണിഞ്ഞു ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചുകൊണ്ടു മറുകൈ കൊണ്ട് അയാളാ കത്തു വായിച്ചു
“എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കായി
ഞാൻ പോകുവാണ് ഒരിക്കലും കാശിയേട്ടനെ ഞാൻ ആ ഒരു സ്ഥാനത് കണ്ടിട്ടില്ല ഹാർഷേട്ടനെ അല്ലാതെ വേറെ ആരെയും ആ ഒരു സ്ഥാനത് കാണാനും എനിക്കാവില്ല. എനിക്ക് നിങ്ങളോടൊക്കെ ഒന്നേ പറയാനൊള്ളൂ എന്നെ ആരും വെറുക്കരുത്, ശപിക്കരുത് കാശിയേട്ടൻ വിധിച്ച പെണ്ണിനെ അവനു കിട്ടും. ആരും ഞങ്ങളെ അന്വേഷിക്കണ്ട അങ്ങനെ അന്വേഷിച്ചു വന്നാൽ തന്നെ ഒരിക്കലും കാശിയേട്ടന്റെ താലിക്കുമുൻപിൽ കഴുത്തു നീട്ടാൻ ഞാനുണ്ടാവില്ല
എന്നു സ്വന്തം തേജു ”
അത് വായിക്കുമ്പോൾ മംഗലത് തറവാട്ടുകാർ മുഴുവനും അവിടേം ഉണ്ടായിരുന്നു.....അത് വാഴിച്ചു കഴിഞ്ഞതും മഹാദേവൻ നെഞ്ചിൽ കൈ വെച്ചു കൊണ്ടാവിടെയുള്ള ഒരു കസേരയിലേക്ക് ഇരുന്നു
അച്ഛാ......., മഹിയച്ചാ.......
അതും വിളിച്ചുകൊണ്ടു അയാൾക്ക് ചുറ്റും എല്ലാവരും കൂടി വെള്ളമെല്ലാം കൊടുത്തു കുറച്ചു സമയം കഴിഞ്ഞതും അയാൾ ഒന്ന് ഒക്കെ ആയി
ചെറുക്കന്റെ വീട്ടുകാർ എത്തിയിട്ടുണ്ട്
പെട്ടന്നാണ് ആരോ വന്നു അത് പറഞ്ഞത് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു കൊണ്ട് മഹാദേവൻ ശേഖരവർമയെ ഒന്ന് നോക്കി
ശേഖരാ...... ഞാനിപ്പോൾ ചെയ്യുന്നത് ശെരിയാണോ തെറ്റാണോന്ന് എനിക്കറിയില്ല പക്ഷെ ഇപ്പോൾ ഇതല്ലാതെ എനിക്ക് മുന്നിൽ വേറെ ഒരു വഴിയുമില്ല. ശേഖറിന്റെ കൈ കവർന്നു കൊണ്ട് ദച്ചുവിനെ നോക്കിയാണ് അയാളത് പറഞ്ഞു നിർത്തിയത്
To be continued...........




