❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
മിഴിയോരങ്ങളിൽ. 3 #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ 🎫🎫🎫🎫🎫🎫🎫 ട്രെയിൻ എഴുകോൺ റെയിൽവെ സ്റ്റേഷൻ പിന്നിട്ടതോടെ ആശാലതയുടെ ഹൃദയമിടിപ്പും ഏറി വന്നു. മൂക്കടയിൽ ട്രെയിൻ നിർത്തുന്നത്തോടെ വിന്നിച്ചൻ അവിടെ നിന്നും ട്രെയിനിലേക്ക് കയറും. ആവണി പറഞ്ഞത് പോലെ നല്ല തിരക്കുള്ള ഈ ട്രെയിനിൽ വച്ച് വിന്നിച്ചനോട് ഒരു വാക്കും സംസാരിയ്ക്കാൻ കഴിയില്ല. വിന്നിച്ചനോട് ചിന്നക്കടയോ, കിളികൊല്ലൂരോ നിന്നാൽ മതിയെന്ന് പറയേണ്ടതായിരുന്നു. കിളികൊല്ലൂർ സ്റ്റേഷനിൽ ഇറങ്ങി വിന്നിച്ചന്റെ ബൈക്കിൽ കൊല്ലത്തേക്ക് പോകുന്ന സമയം വരെ തങ്ങൾക്കിടയിൽ സംസാരിച്ചൊരു തീരുമാനമെടുക്കാനുള്ള സമയം കിട്ടുമായിരുന്നു. ട്രെയിന്റെ ഹോൺ ശബ്ദം ഉയർന്നതോടെ വിൻസെന്റിന്റെ കോൾ ആശാലതയുടെ കയ്യിലിരുന്ന മൊബൈലിലേക്ക് വന്നു. ആശ തലചെരിച്ചു തൊട്ടടുത്തിരുന്ന ആവണിയെ നോക്കി. ആവണിയും ആ ഫോണിലേക്ക് നോക്കിയിരിയ്ക്കുകയായിരുന്നു. "വിന്നിച്ചനാ വിളിയ്ക്കുന്നത്." ആശാലത ശബ്ദം താഴ്ത്തി പറഞ്ഞു. "കോൾ എടുക്ക്." ആവണി നിർദേശിച്ചു. ട്രെയിൻ വേഗം കുറഞ്ഞു കുണ്ടറ സ്റ്റേഷനോട് അടുത്തുകൊണ്ടിരുന്നു. ആശാലത പെട്ടന്ന് ഫോണെടുത്തു വിവരം തിരക്കി. ആശാലത ഏത് ബോഗിയിലാണ് ഉള്ളതെന്ന് അറിയാനായിരുന്നു വിൻസന്റ് വിളിച്ചത്. ആശാലത എസ് ത്രീ എന്ന് പറഞ്ഞു കൊടുത്ത ശേഷം കോൾ കട്ട് ചെയ്തു. ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് വന്നു നിൽക്കും മുമ്പേ തന്നെ ആശാലത, വിൻസന്റ് പുറത്ത് നിൽക്കുന്നത് കണ്ട് കഴിഞ്ഞു. അവൾ അവിടെയിരുന്നുകൊണ്ട് അവനെ കയ്യെടുത്ത്‌ കാട്ടി. അത് അവൻ കണ്ടോ എന്ന് അവൾക്ക് സംശയമായിരുന്നു. ട്രെയിൻ നിന്നതിന് പിന്നാലേ ആൾക്കാർ തിക്കി തിരക്കി ഉള്ളിലേക്ക് കയറി വന്നുകൊണ്ടിരുന്നു. അതിനിടയിൽ എപ്പോഴോ വിൻസന്റ് തന്റെ തൊട്ടു മുൻപിൽ നിൽക്കുന്നത് കണ്ടതോടെ ആശാലതയ്ക്ക് സന്തോഷവും സങ്കടവും ഒരേ പോലെ വന്നു. ആശാലത പെട്ടന്ന് അവന്റെ ബലിഷ്ടമായ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. അതാണ്‌ ഇനി തന്റെ ഏക ആശ്രയമെന്ന് അവൾക്കറിയാമായിരുന്നു. ആ തിരക്കിൽ അല്ലായിരുന്നെങ്കിൽ അവൾ അവന്റെ കൈത്തണ്ട തന്റെ കവിളോട് ചേർത്തു വയ്ക്കുമായിരുന്നു. ആവണി പെട്ടന്ന് അവിടെ നിന്നും എണീറ്റ ശേഷം വിൻസെന്റിനോട് അവിടെ ഇരിയ്ക്കാൻ ആവശ്യപ്പെട്ടു. വിൻസന്റ് പക്‌ഷേ അവളുടെ തോളിൽ കയ്യമർത്തി ആവണിയെ അവിടെ തന്നെ ഇരുത്തി ആശാലതയ്ക്കും അവൻ അവിടെ നിൽക്കുന്നതായിരുന്നു ഇഷ്ടം. ഇടയ്ക്കിടെ മുഖമുയർത്തി അവനെ നോക്കി തൊട്ടരികിലായ് തനിയ്ക്ക് വിന്നിച്ചനെ കാണാം. അവൾക്കിപ്പോൾ ഏത് നേരവും അവന്റെ മുഖത്തേയ്ക്ക് നോക്കിയിരിയ്ക്കാൻ കൊതിയായി തുടങ്ങി. പതിനഞ്ച് മിനിറ്റ് സമയം ഓടിപ്പോയത് അഞ്ച് സെക്കന്റ് കൊണ്ടാണെന്ന് ആശാലതയ്ക്ക് തോന്നി. ചിന്നക്കട സ്റ്റേഷനിൽ വന്ന് മെമു നിന്നതോടെ കയറിയതിനേക്കാൾ ആവേശത്തോടെയും, ധൃതിയോടെയും ആൾക്കാർ ഇറങ്ങാൻ തിരക്കിട്ടു. കമ്പാർട്ട് മെന്റ് ഏകദേശം ഒഴിഞ്ഞതോടെയാണ് ആശാലത സീറ്റിൽ നിന്ന് എണീറ്റത്. "ഞാൻ പൊയ്ക്കോട്ടെ ചേച്ചീ എന്നാൽ... വൈകിട്ട് കാണാം." ആവണി അവരോട് യാത്രപറഞ്ഞു പുറത്തേക്കിറങ്ങി തിരക്കിലേക്ക് മറഞ്ഞു. ആശാലത ചലിക്കാതെ നിൽക്കുന്നത് കണ്ട് വിൻസന്റ് അവളുടെ കയ്യിൽ മുറുകെ പിടിച്ചു. "വാ.. ഇറങ്ങണ്ടേ.." അവൻ ചോദിച്ചപ്പോൾ ആർദ്രമായി അവൾ അവനെയൊന്ന് നോക്കി. "നീയെന്തിനാ ആശേ ഇങ്ങനെ സങ്കടപ്പെടുന്നത്.. ഏതോ ഒരുത്തൻ നിന്നെ പെണ്ണ് കാണാൻ വരുന്നതിനാണോ നീ വിഷമിയ്ക്കുന്നത്. അവൻ വന്ന് കണ്ടിട്ട് പോകട്ടെന്നേ.. അവൻ നിന്നെ പിടിച്ചു കെട്ടിക്കൊണ്ട് പോകാനൊന്നും അല്ലല്ലോ വരുന്നത്.. ആണോ..." അവൻ ഒരു കുസൃതിയോടെ അവളെ നോക്കി. കുറച്ച് ചുരുണ്ട മുടിയിഴകൾ അവന്റെ നെറ്റിയിലേക്ക് വീണുകിടപ്പുണ്ടായിരുന്നു. അവന്റെ കണ്ണുകളിൽ തന്നോടുള്ള സ്നേഹം ആർത്തിരമ്പുന്നത് അവൾക്ക് കാണാമായിരുന്നു. "എല്ലാം വെറും നിസ്സാരമായിട്ടെടുത്തോ വിന്നിച്ചൻ.. അവസാനം..." അവൾ അവനെ പരിഭവത്തോടെ നോക്കി. "ഒരവസാനവുമില്ല.. നിന്നെ പെണ്ണ് കാണാൻ വരുന്നവൻ ഏത് ഇന്ദ്രനായാലുംഅവന് നിന്നെ ഞാൻ വിട്ടുകൊടുക്കില്ല. പോരെ.. ഇനി ഇറങ്ങാവോ ഈ ട്രെയിൻ നിന്ന്..." അവൻ അവളുടെ കൈ പിടിച്ചു മുൻപോട്ട് വലിച്ചെങ്കിലും അവൾ അവിടെത്തന്നെ ബലം പിടിച്ചു നിന്നു. "പോരാ വിന്നിച്ചാ. എനിയ്ക്ക് ഈ വാക്കല്ല വേണ്ടത്.. വിന്നിച്ചന്റെ മനസ്സിൽ എന്താണ് ഉള്ളതെന്ന് എന്നോട് തുറന്ന് പറയണം... എന്റെ മനസ്സിൽ ആളി തുടങ്ങിയ തീ കെട്ടടങ്ങണമെങ്കിൽ വിന്നിച്ചൻ അതെന്നോട് തുറന്ന് പറയണം." ആശാലത പരിഭവിച്ചിട്ടെന്ന മട്ടിൽ നിന്നു. "ഇവിടെ ഈ ട്രെയിനിനുള്ളിൽ വച്ച് അത് ഞാൻ നിന്നോട് പറയണോ... അതിനല്ലേ നിന്നോട് ഇറങ്ങി വരാൻ ഞാൻ പറഞ്ഞത്." അവൻ അവളുടെ കയ്യിൽ നിന്നുള്ള പിടി വിട്ടു. "ഇവിടെ നിന്നിറങ്ങി വന്നാൽ വിന്നിച്ചൻ എന്നെ വീട്ടിലേക്ക് കൊണ്ട് പോവോ... വിന്നിച്ചന്റെ വീട്ടിലേക്ക്.." "എന്റെ ആശേ.. എന്ത് ഭ്രാന്താ നീയീ പറയുന്നത്.. എന്റെ അവസ്ഥ അറിയാത്തതാണോ നിനക്ക്... അതോ അതൊന്നും നിന്റെ ജീവിതത്തെ ബാധിയ്ക്കുന്ന കാര്യങ്ങളേ അല്ലെന്നോ." "വിന്നിച്ചന്റെ ഏതവസ്ഥയാ എനിയ്ക്ക് അറിയാത്തത്. അതൊന്നും അറിയാതാണോ വിന്നിച്ചാ നമ്മൾ തമ്മിൽ ഇഷ്ടപ്പെട്ടത്... അതോ ഇനി അവസ്ഥയുടെ പേരും പറഞ്ഞു വിന്നിച്ചൻ എന്നെ..." എന്തോ പറയാൻ വന്നത് ആശാലത അവിടെ വച്ച് നിർത്തി.. "വിന്നിച്ചൻ നിന്നെ... ബാക്കി കൂടി പറയെടീ... എന്താ അവിടെ നിർത്തിക്കളഞ്ഞത്... എനിയ്ക്കും പറയാം വേണെങ്കിൽ നീ പറഞ്ഞത് പോലെ.. ഗൾഫിൽ ബിസിനസ് സാമ്രാജ്യമുള്ള യുവ വ്യവസായിയെ കണ്ടപ്പോൾ നീയും എന്നെ.... എന്ന്..." "വിന്നിച്ചാ.." ഒരു താക്കീതിന്റെ സ്വരത്തിൽ ആശാലത വിളിച്ചു. "എന്താ നിനക്ക് നൊന്തോ.. നീ എന്നോട് പറയുമ്പോഴും എനിയ്ക്കും അങ്ങിനൊക്കെ തന്നെയാ ആശേ.. വാ ഇറങ്ങി.. എനിയ്ക്ക് നിന്നോട് സംസാരിയ്ക്കണം. അതിന് ശേഷം നിനക്ക് ഓഫീസിലേക്ക് പോകാം." വിൻസന്റ് ട്രെയിനിൽ നിന്ന് പുറത്തിറങ്ങിയതോടെ ആശാലതയും അവന്റെ പിന്നാലേ ഇറങ്ങി . വിൻസന്റ് അവളെ റെയിൽവേയുടെ പേ ആൻഡ് പാർക്ക് യുണിറ്റിലേക്ക് കൂട്ടിക്കൊണ്ട് ചെന്ന ശേഷം തന്റെ ബൈക്ക് എടുത്തു കൊണ്ട് വന്ന് അവളുടെ മുൻപിൽ നിർത്തി. അവൻ ഹാന്റിലിൽ തൂക്കിയിട്ടിരുന്ന ഹെൽമെറ്റ് എടുത്ത്‌ അവളുടെ കയ്യിൽ കൊടുത്ത ശേഷം അത് തലയിൽ വച്ച് കൊണ്ട് പിന്നിൽ കയറി ഇരിയ്ക്കാൻ നിർദേശിച്ചു. ആശാലത ബൈക്കിന്റെ പിന്നിൽ കയറിയിരുന്നതോടെ അവൻ ബീച്ചിലേക്ക് ബൈക്കോടിച്ചുകൊണ്ട് കൊണ്ട് പോയി. അഞ്ച് മിനിറ്റിൽ താഴെയെ യാത്ര ചെയ്യേണ്ടി വന്നുള്ളൂ ബീച്ചിൽ എത്താൻ. കടൽ തീരം ഏറെക്കുറെ വിജനമായിരുന്നു. കാക്കകളും പരുന്തുകളും മണൽ പരപ്പിന് മീതേതാഴ്ന്നു പറന്ന് തറയിൽ വീണുകിടക്കുന്ന കടലകളും കപ്പലണ്ടി തരികളും തിരയുന്ന കാഴ്ച അവർ കണ്മുമ്പിൽ കണ്ടു. വെയിലിന് ചൂടേറി തുടങ്ങിയതിനാലാവും കടലും ശാന്തമായിരുന്നു. ഉൾക്കടലിലേക്ക് പോകുന്ന മോട്ടോർ പിടിപ്പിച്ച വള്ളങ്ങളുടെ യന്ത്രത്തിന്റെ ഒച്ചയ്ക്ക് മീതെ ചെറുതിരകളുടെ ഇരമ്പം കേൾക്കാം. കടലിന്റെ പുറമെയുള്ള ശാന്തത പോലെയാണ് താനുമെന്ന് ആശാലതയ്ക്ക് തോന്നി. കടലാഴങ്ങളിൽ നിരവധി ചുഴികളും, മലരികളും തീർത്തിട്ടുള്ള ഈ ആഴി പോലെ മറ്റൊരു അലയാഴി തന്റെ മനസിലും നുരഞ്ഞു യരുന്നുണ്ട്. ദൂരെ അങ്ങും ഇങ്ങുമായി സ്കൂൾ ക്‌ളാസോ കോളേജ് ക്‌ളാസോ കട്ട് ചെയ്തുവന്ന് തൊട്ടുരുമ്മി ചേർന്നിരിയ്ക്കുന്ന ഒന്നോ രണ്ടോ ജോഡി യുവ മിഥുനങ്ങളും അവിടെയുണ്ട്. അവരാകട്ടെ പെൺകുട്ടിയുടെ ചുരീദാറിന്റെ ഷാൾ വെയിലു കൊള്ളാതിരിയ്ക്കാൻ എന്നവണ്ണം ഇരുവരുടെയും ശിരസ്സിലൂടെ ഇട്ട് മൂടി പുതച്ചിരുപ്പാണ്. കടലാക്രമണം തടയുന്നതിനു വേണ്ടി വലിയ പാറകൾ കൊണ്ടിട്ടിട്ടുള്ള ഭാഗത്തെ കാറ്റാടി മര തണലിൽ എത്തി അവർ നിന്നു. "തീർന്നോ പറയാനുള്ളതെല്ലാം.." തന്റെ മുഖത്തേയ്ക്ക് നോക്കാതെ ദൂരെ കടൽ നീലിമയിലേക്ക് കണ്ണോടിച്ചു നിൽക്കുന്ന ആശാലതയെ നോക്കി അവൻ തിരക്കി. അവൻ ചോദിച്ചെങ്കിലും അവൾ ഒന്ന് ചലിച്ചത് കൂടിയില്ല. "ഇങ്ങോട്ട് നോക്ക് എന്റെ മുഖത്തേയ്ക്ക്.. അവിടെന്തിരിയ്ക്കുന്നു കാണാൻ..കുറെ വള്ളങ്ങളും ബോട്ടുകളും അല്ലാതെ.." വിൻസന്റ് പെട്ടന്ന് അവളുടെ മുൻപിലേക്ക് കയറി നിന്നു. "ഇനി പറയ്‌.. എന്താ പ്രശ്നം.." അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. തനിയ്ക്ക് പിന്നിൽ തിരയിളക്കുന്ന കടൽ അവളുടെ കണ്ണിൽ പ്രതി ഭലിയ്ക്കുന്നത് അവന് കാണാമായിരുന്നു. "ഞാനിനി വീട്ടിലേക്കില്ല.. വിന്നിച്ചൻ എന്തൊക്കെ പറഞ്ഞാലും ഞാൻ തിരികെ ആവണീശ്വരത്തേയ്ക്ക് പോകില്ല." "എന്താകാരണം.. അമ്മ നിന്നെ വഴക്ക് പറഞ്ഞോ.. അതോ അശോകേട്ടൻ നിന്നെ ചോദ്യം ചെയ്തോ.. അതുമല്ല, വൃന്ദേട്ടത്തി നിന്നെ എല്ലാം നിർത്തി വീട്ടുകാരെ അനുസരിച്ചോളാൻ ഉപദേശിച്ചോ... ഇതിൽ ഏതാണ് നടന്നതെന്ന് ഒന്ന് പറയ്‌ ആശേ.." "വിന്നി ച്ചന് ഇത് മാത്രേയുള്ളോ പ്രശ്നമായിട്ട് തോന്നിയത്.. എവിടെയോ കിടക്കുന്ന ഒരുത്തൻ എന്നെ പെണ്ണ് കാണാൻ വന്നിട്ട് അവനുമായി എന്റെ കല്യാണം വാക്കുറപ്പിയ്ക്കുന്നത് വിന്നിച്ചന് ഒരുപ്രശ്നവുമായി തോന്നിയിട്ടില്ലേ.." അവൾ അവന്റെ ഇരു കണ്ണുകളിലേക്കും മാറി മാറി നോക്കി. "ഇല്ല.." അവൻ അതേ മട്ടിൽ മറുപടി പറഞ്ഞു. "വിന്നിച്ചാ.." അവൾ അമ്പരന്ന് വിളിച്ചു. "നീയെന്തിനാ ആശേ പേടിയ്ക്കുന്നത്.. നമ്മുടെ ബന്ധം വീട്ടിൽ അറിഞ്ഞു എന്നതിനപ്പുറം അവിടെ എന്തുണ്ടായി.. ഒന്നുമില്ല.." "ഒന്നുമില്ലേ.. അങ്ങിനെയാണോ വിന്നിച്ചൻ കരുതിയിരിക്കുന്നത്..തെറ്റിപ്പോയി.. അതിന്റെ തുടർച്ചയാ വിന്നിച്ചാ ആ പെണ്ണുകാണൽ ചടങ്ങ്.. അവരെല്ലാം അവരുടേതായ വഴിയ്ക്ക് നീങ്ങിക്കഴിഞ്ഞു.." "അവര് നീങ്ങട്ടെ ആശേ.. ഒരു ദിവസം അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് നിനക്ക് എന്റെയൊപ്പം ഇറങ്ങിപോരണമെങ്കിൽ യാതൊരു എതിർപ്പും കൂടാതെ അവർ പറയുന്നതിനെല്ലാം നീ സമ്മതം മൂളിക്കൊണ്ടിരിയ്ക്കണം. എവിടെയെങ്കിലും നീ എതിർപ്പിന്റെ ഒരു ചെറുകണികയെങ്കിലും കാട്ടിയാൽ അവിടെ നിന്ന് ഒരിയ്ക്കലും നിനക്ക് രക്ഷ പ്പെട്ടു പോരാൻ കഴിയില്ല... നമുക്കൊന്നിച്ചു ജീവിയ്ക്കാനും സാധിച്ചില്ലെന്ന് വരും.." "എന്നും അവരെ പൊട്ടൻ കളിപ്പിച്ചു നിർത്താൻ പറ്റുമെന്ന് വിന്നിച്ചന് തോന്നുന്നുണ്ടോ. അമ്മയും വൃന്ദേട്ടത്തിയും മാത്രമല്ല മറു ചേരിയിൽ ഉള്ളത്.. അശോകേട്ടൻ.. ഒരു പോലീസുകാരന്റെ ബുദ്ധിയെ കൂടിയാ നമ്മൾ വെല്ലുവിളിയ്ക്കാൻ പോകുന്നത്... അത് വിന്നിച്ചൻ മറന്നു പോകരുത്." "അതൊക്കെ ശരിയാടീ. പക്‌ഷേ നമ്മൾ അത്രയ്ക്കങ്ങോട്ട് പോകുന്നില്ല.. അതായത് ഒരാഴ്ച സമയം... അത്രയും മതി എനിയ്ക്ക്. കൊട്ടിയത്ത്‌ എന്റൊരു സുഹൃത്ത് ഒരു ചെറിയ വാടക വീട് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഓണർ മലപ്പുറത്താണ് താമസം. അയാൾ നാല് ദിവസം കൂടിക്കഴിഞ്ഞേ നാട്ടിൽ വരൂ.. എഗ്രിമെന്റും മറ്റുകാര്യങ്ങളുമൊക്കെ കഴിഞ്ഞു കിട്ടാൻ വേണ്ടിയുള്ള സമയമാ ഒരാഴ്ച... അതുവരെ ആരോടും ഒരെതിർപ്പും കാണിയ്ക്കാതെ പെണ്ണുകാണൽ അല്ല ഇനി കല്യാണ നിശ്ചയമോ കല്യാണത്തീയതി കുറിക്കലോ ആയാലും നീ കണ്ണടച്ചു കൊടുത്തേക്കണംകേട്ടല്ലോ.." "നമുക്ക് വിന്നിച്ചന്റെ വീട്ടിലേക്ക് പൊയ്ക്കൂടേ വിന്നിച്ചാ. എന്തിനാവെറുതെ ഒരു വാടക വീട്..." പപ്പാ, മമ്മി, ജാതി, മതം, ഒളിച്ചോട്ടം.. ഇതൊക്കെ പെട്ടന്ന് അംഗീകരിയ്ക്കാൻ എന്റെ വീട്ടുകാർ കുറെ ബുദ്ധിമുട്ടും. അവർക്കും നമ്മളൊരു ബാധ്യതയായി മാറരുതല്ലോ.. കുറച്ച് നാൾ കഴിയുമ്പോ രണ്ട് വീട്ടുകാരും നമ്മളെ അംഗീകരിക്കുന്ന സ്ഥിതി വരും. അതുവരെ നമ്മളൊന്ന് മാറി നിൽക്കുന്നതല്ലേ നല്ലത്... അതിനാണ് ഞാൻ, വാടകയ്ക്കാണെങ്കിലും ഒരു വീടെടുക്കുന്നത്.മനസ്സിലായോ ഇപ്പോൾ.." ആശാലതയ്ക്ക് ഇപ്പോഴാണ് മനസിന്‌ ഒരു സമാധാനം കിട്ടിയത്. അവളുടെ മനസ്സിൽ തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്ക ഏറെക്കുറെ ഒഴിഞ്ഞു പോയി. "ആ മുഖത്തെ അഴുക്കൊക്കെ പോയപ്പോൾ ഇപ്പോൾ നിന്നെ കാണാൻ ഒരു ചേലൊക്കെയുണ്ട്.. കേട്ടോ.." കടൽക്കാറ്റ് വീശുമ്പോലെ അവൻ അവളുടെ കാതിൽ പറഞ്ഞു. അവളുടെ മുഖത്ത്‌ ഒരു ചിരി പൊട്ടി വന്നെങ്കിലും അതവൾ പണിപ്പെട്ട് അടക്കി. "ചിരിയ്ക്കാൻ വന്നാലും ചിരിയ്ക്കല്ലേടീ.. ഞാൻകണ്ടു പോകും.." "പോ വിന്നിച്ചാ.." അവൾ നാണം വന്നിട്ട് അവന്റെ മുഖം തന്റെ മുമ്പിൽ നിന്ന് കൈകൊണ്ട് മാറ്റി. കടലിന്റെ മണമുള്ളൊരു കാറ്റ് വന്ന് അവളുടെ അളകങ്ങളെ അടിച്ച് പറത്തി കവിളിലേക്ക് ഇട്ടപ്പോൾ അവൾ കയ്യുയർത്തി അത് മാടിയൊതുക്കി വച്ചു. അവളുടെ ആ അഭൗമ സൗന്ദര്യം എത്രകണ്ടിട്ടും മതിയാകാത്തത് പോലെ അവളുടെ മുഖത്തേയ്ക്ക് തന്നെ അവൻ നോക്കി നിന്നു. (തുടരും ) ഷെയർ ചെയ്തോ.. പക്‌ഷേ കോപ്പി പേസ്റ്റ് ചെയ്യരുത്. 🙏 കണ്ണൂർകാരൻ ❤️❤️❤️❤️
മിഴിയോരങ്ങളിൽ. 3 🎫🎫🎫🎫🎫🎫🎫 ട്രെയിൻ എഴുകോൺ റെയിൽവെ സ്റ്റേഷൻ പിന്നിട്ടതോടെ ആശാലതയുടെ ഹൃദയമിടിപ്പും ഏറി വന്നു. മൂക്കടയിൽ ട്രെയിൻ നിർത്തുന്നത്തോടെ വിന്നിച്ചൻ അവിടെ നിന്നും ട്രെയിനിലേക്ക് കയറും. ആവണി പറഞ്ഞത് പോലെ നല്ല തിരക്കുള്ള ഈ ട്രെയിനിൽ വച്ച് വിന്നിച്ചനോട് ഒരു വാക്കും സംസാരിയ്ക്കാൻ കഴിയില്ല. വിന്നിച്ചനോട് ചിന്നക്കടയോ, കിളികൊല്ലൂരോ നിന്നാൽ മതിയെന്ന് പറയേണ്ടതായിരുന്നു. കിളികൊല്ലൂർ സ്റ്റേഷനിൽ ഇറങ്ങി വിന്നിച്ചന്റെ ബൈക്കിൽ കൊല്ലത്തേക്ക് പോകുന്ന സമയം വരെ തങ്ങൾക്കിടയിൽ സംസാരിച്ചൊരു തീരുമാനമെടുക്കാനുള്ള സമയം കിട്ടുമായിരുന്നു. ട്രെയിന്റെ ഹോൺ ശബ്ദം ഉയർന്നതോടെ വിൻസെന്റിന്റെ കോൾ ആശാലതയുടെ കയ്യിലിരുന്ന മൊബൈലിലേക്ക് വന്നു. ആശ തലചെരിച്ചു തൊട്ടടുത്തിരുന്ന ആവണിയെ നോക്കി. ആവണിയും ആ ഫോണിലേക്ക് നോക്കിയിരിയ്ക്കുകയായിരുന്നു. "വിന്നിച്ചനാ വിളിയ്ക്കുന്നത്." ആശാലത ശബ്ദം താഴ്ത്തി പറഞ്ഞു. "കോൾ എടുക്ക്." ആവണി നിർദേശിച്ചു. ട്രെയിൻ വേഗം കുറഞ്ഞു കുണ്ടറ സ്റ്റേഷനോട് അടുത്തുകൊണ്ടിരുന്നു. ആശാലത പെട്ടന്ന് ഫോണെടുത്തു വിവരം തിരക്കി. ആശാലത ഏത് ബോഗിയിലാണ് ഉള്ളതെന്ന് അറിയാനായിരുന്നു വിൻസന്റ് വിളിച്ചത്. ആശാലത എസ് ത്രീ എന്ന് പറഞ്ഞു കൊടുത്ത ശേഷം കോൾ കട്ട് ചെയ്തു. ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് വന്നു നിൽക്കും മുമ്പേ തന്നെ ആശാലത, വിൻസന്റ് പുറത്ത് നിൽക്കുന്നത് കണ്ട് കഴിഞ്ഞു. അവൾ അവിടെയിരുന്നുകൊണ്ട് അവനെ കയ്യെടുത്ത്‌ കാട്ടി. അത് അവൻ കണ്ടോ എന്ന് അവൾക്ക് സംശയമായിരുന്നു. ട്രെയിൻ നിന്നതിന് പിന്നാലേ ആൾക്കാർ തിക്കി തിരക്കി ഉള്ളിലേക്ക് കയറി വന്നുകൊണ്ടിരുന്നു. അതിനിടയിൽ എപ്പോഴോ വിൻസന്റ് തന്റെ തൊട്ടു മുൻപിൽ നിൽക്കുന്നത് കണ്ടതോടെ ആശാലതയ്ക്ക് സന്തോഷവും സങ്കടവും ഒരേ പോലെ വന്നു. ആശാലത പെട്ടന്ന് അവന്റെ ബലിഷ്ടമായ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. അതാണ്‌ ഇനി തന്റെ ഏക ആശ്രയമെന്ന് അവൾക്കറിയാമായിരുന്നു. ആ തിരക്കിൽ അല്ലായിരുന്നെങ്കിൽ അവൾ അവന്റെ കൈത്തണ്ട തന്റെ കവിളോട് ചേർത്തു വയ്ക്കുമായിരുന്നു. ആവണി പെട്ടന്ന് അവിടെ നിന്നും എണീറ്റ ശേഷം വിൻസെന്റിനോട് അവിടെ ഇരിയ്ക്കാൻ ആവശ്യപ്പെട്ടു. വിൻസന്റ് പക്‌ഷേ അവളുടെ തോളിൽ കയ്യമർത്തി ആവണിയെ അവിടെ തന്നെ ഇരുത്തി ആശാലതയ്ക്കും അവൻ അവിടെ നിൽക്കുന്നതായിരുന്നു ഇഷ്ടം. ഇടയ്ക്കിടെ മുഖമുയർത്തി അവനെ നോക്കി തൊട്ടരികിലായ് തനിയ്ക്ക് വിന്നിച്ചനെ കാണാം. അവൾക്കിപ്പോൾ ഏത് നേരവും അവന്റെ മുഖത്തേയ്ക്ക് നോക്കിയിരിയ്ക്കാൻ കൊതിയായി തുടങ്ങി. പതിനഞ്ച് മിനിറ്റ് സമയം ഓടിപ്പോയത് അഞ്ച് സെക്കന്റ് കൊണ്ടാണെന്ന് ആശാലതയ്ക്ക് തോന്നി. ചിന്നക്കട സ്റ്റേഷനിൽ വന്ന് മെമു നിന്നതോടെ കയറിയതിനേക്കാൾ ആവേശത്തോടെയും, ധൃതിയോടെയും ആൾക്കാർ ഇറങ്ങാൻ തിരക്കിട്ടു. കമ്പാർട്ട് മെന്റ് ഏകദേശം ഒഴിഞ്ഞതോടെയാണ് ആശാലത സീറ്റിൽ നിന്ന് എണീറ്റത്. "ഞാൻ പൊയ്ക്കോട്ടെ ചേച്ചീ എന്നാൽ... വൈകിട്ട് കാണാം." ആവണി അവരോട് യാത്രപറഞ്ഞു പുറത്തേക്കിറങ്ങി തിരക്കിലേക്ക് മറഞ്ഞു. ആശാലത ചലിക്കാതെ നിൽക്കുന്നത് കണ്ട് വിൻസന്റ് അവളുടെ കയ്യിൽ മുറുകെ പിടിച്ചു. "വാ.. ഇറങ്ങണ്ടേ.." അവൻ ചോദിച്ചപ്പോൾ ആർദ്രമായി അവൾ അവനെയൊന്ന് നോക്കി. "നീയെന്തിനാ ആശേ ഇങ്ങനെ സങ്കടപ്പെടുന്നത്.. ഏതോ ഒരുത്തൻ നിന്നെ പെണ്ണ് കാണാൻ വരുന്നതിനാണോ നീ വിഷമിയ്ക്കുന്നത്. അവൻ വന്ന് കണ്ടിട്ട് പോകട്ടെന്നേ.. അവൻ നിന്നെ പിടിച്ചു കെട്ടിക്കൊണ്ട് പോകാനൊന്നും അല്ലല്ലോ വരുന്നത്.. ആണോ..." അവൻ ഒരു കുസൃതിയോടെ അവളെ നോക്കി. കുറച്ച് ചുരുണ്ട മുടിയിഴകൾ അവന്റെ നെറ്റിയിലേക്ക് വീണുകിടപ്പുണ്ടായിരുന്നു. അവന്റെ കണ്ണുകളിൽ തന്നോടുള്ള സ്നേഹം ആർത്തിരമ്പുന്നത് അവൾക്ക് കാണാമായിരുന്നു. "എല്ലാം വെറും നിസ്സാരമായിട്ടെടുത്തോ വിന്നിച്ചൻ.. അവസാനം..." അവൾ അവനെ പരിഭവത്തോടെ നോക്കി. "ഒരവസാനവുമില്ല.. നിന്നെ പെണ്ണ് കാണാൻ വരുന്നവൻ ഏത് ഇന്ദ്രനായാലുംഅവന് നിന്നെ ഞാൻ വിട്ടുകൊടുക്കില്ല. പോരെ.. ഇനി ഇറങ്ങാവോ ഈ ട്രെയിൻ നിന്ന്..." അവൻ അവളുടെ കൈ പിടിച്ചു മുൻപോട്ട് വലിച്ചെങ്കിലും അവൾ അവിടെത്തന്നെ ബലം പിടിച്ചു നിന്നു. "പോരാ വിന്നിച്ചാ. എനിയ്ക്ക് ഈ വാക്കല്ല വേണ്ടത്.. വിന്നിച്ചന്റെ മനസ്സിൽ എന്താണ് ഉള്ളതെന്ന് എന്നോട് തുറന്ന് പറയണം... എന്റെ മനസ്സിൽ ആളി തുടങ്ങിയ തീ കെട്ടടങ്ങണമെങ്കിൽ വിന്നിച്ചൻ അതെന്നോട് തുറന്ന് പറയണം." ആശാലത പരിഭവിച്ചിട്ടെന്ന മട്ടിൽ നിന്നു. "ഇവിടെ ഈ ട്രെയിനിനുള്ളിൽ വച്ച് അത് ഞാൻ നിന്നോട് പറയണോ... അതിനല്ലേ നിന്നോട് ഇറങ്ങി വരാൻ ഞാൻ പറഞ്ഞത്." അവൻ അവളുടെ കയ്യിൽ നിന്നുള്ള പിടി വിട്ടു. "ഇവിടെ നിന്നിറങ്ങി വന്നാൽ വിന്നിച്ചൻ എന്നെ വീട്ടിലേക്ക് കൊണ്ട് പോവോ... വിന്നിച്ചന്റെ വീട്ടിലേക്ക്.." "എന്റെ ആശേ.. എന്ത് ഭ്രാന്താ നീയീ പറയുന്നത്.. എന്റെ അവസ്ഥ അറിയാത്തതാണോ നിനക്ക്... അതോ അതൊന്നും നിന്റെ ജീവിതത്തെ ബാധിയ്ക്കുന്ന കാര്യങ്ങളേ അല്ലെന്നോ." "വിന്നിച്ചന്റെ ഏതവസ്ഥയാ എനിയ്ക്ക് അറിയാത്തത്. അതൊന്നും അറിയാതാണോ വിന്നിച്ചാ നമ്മൾ തമ്മിൽ ഇഷ്ടപ്പെട്ടത്... അതോ ഇനി അവസ്ഥയുടെ പേരും പറഞ്ഞു വിന്നിച്ചൻ എന്നെ..." എന്തോ പറയാൻ വന്നത് ആശാലത അവിടെ വച്ച് നിർത്തി.. "വിന്നിച്ചൻ നിന്നെ... ബാക്കി കൂടി പറയെടീ... എന്താ അവിടെ നിർത്തിക്കളഞ്ഞത്... എനിയ്ക്കും പറയാം വേണെങ്കിൽ നീ പറഞ്ഞത് പോലെ.. ഗൾഫിൽ ബിസിനസ് സാമ്രാജ്യമുള്ള യുവ വ്യവസായിയെ കണ്ടപ്പോൾ നീയും എന്നെ.... എന്ന്..." "വിന്നിച്ചാ.." ഒരു താക്കീതിന്റെ സ്വരത്തിൽ ആശാലത വിളിച്ചു. "എന്താ നിനക്ക് നൊന്തോ.. നീ എന്നോട് പറയുമ്പോഴും എനിയ്ക്കും അങ്ങിനൊക്കെ തന്നെയാ ആശേ.. വാ ഇറങ്ങി.. എനിയ്ക്ക് നിന്നോട് സംസാരിയ്ക്കണം. അതിന് ശേഷം നിനക്ക് ഓഫീസിലേക്ക് പോകാം." വിൻസന്റ് ട്രെയിനിൽ നിന്ന് പുറത്തിറങ്ങിയതോടെ ആശാലതയും അവന്റെ പിന്നാലേ ഇറങ്ങി . വിൻസന്റ് അവളെ റെയിൽവേയുടെ പേ ആൻഡ് പാർക്ക് യുണിറ്റിലേക്ക് കൂട്ടിക്കൊണ്ട് ചെന്ന ശേഷം തന്റെ ബൈക്ക് എടുത്തു കൊണ്ട് വന്ന് അവളുടെ മുൻപിൽ നിർത്തി. അവൻ ഹാന്റിലിൽ തൂക്കിയിട്ടിരുന്ന ഹെൽമെറ്റ് എടുത്ത്‌ അവളുടെ കയ്യിൽ കൊടുത്ത ശേഷം അത് തലയിൽ വച്ച് കൊണ്ട് പിന്നിൽ കയറി ഇരിയ്ക്കാൻ നിർദേശിച്ചു. ആശാലത ബൈക്കിന്റെ പിന്നിൽ കയറിയിരുന്നതോടെ അവൻ ബീച്ചിലേക്ക് ബൈക്കോടിച്ചുകൊണ്ട് കൊണ്ട് പോയി. അഞ്ച് മിനിറ്റിൽ താഴെയെ യാത്ര ചെയ്യേണ്ടി വന്നുള്ളൂ ബീച്ചിൽ എത്താൻ. കടൽ തീരം ഏറെക്കുറെ വിജനമായിരുന്നു. കാക്കകളും പരുന്തുകളും മണൽ പരപ്പിന് മീതേതാഴ്ന്നു പറന്ന് തറയിൽ വീണുകിടക്കുന്ന കടലകളും കപ്പലണ്ടി തരികളും തിരയുന്ന കാഴ്ച അവർ കണ്മുമ്പിൽ കണ്ടു. വെയിലിന് ചൂടേറി തുടങ്ങിയതിനാലാവും കടലും ശാന്തമായിരുന്നു. ഉൾക്കടലിലേക്ക് പോകുന്ന മോട്ടോർ പിടിപ്പിച്ച വള്ളങ്ങളുടെ യന്ത്രത്തിന്റെ ഒച്ചയ്ക്ക് മീതെ ചെറുതിരകളുടെ ഇരമ്പം കേൾക്കാം. കടലിന്റെ പുറമെയുള്ള ശാന്തത പോലെയാണ് താനുമെന്ന് ആശാലതയ്ക്ക് തോന്നി. കടലാഴങ്ങളിൽ നിരവധി ചുഴികളും, മലരികളും തീർത്തിട്ടുള്ള ഈ ആഴി പോലെ മറ്റൊരു അലയാഴി തന്റെ മനസിലും നുരഞ്ഞു യരുന്നുണ്ട്. ദൂരെ അങ്ങും ഇങ്ങുമായി സ്കൂൾ ക്‌ളാസോ കോളേജ് ക്‌ളാസോ കട്ട് ചെയ്തുവന്ന് തൊട്ടുരുമ്മി ചേർന്നിരിയ്ക്കുന്ന ഒന്നോ രണ്ടോ ജോഡി യുവ മിഥുനങ്ങളും അവിടെയുണ്ട്. അവരാകട്ടെ പെൺകുട്ടിയുടെ ചുരീദാറിന്റെ ഷാൾ വെയിലു കൊള്ളാതിരിയ്ക്കാൻ എന്നവണ്ണം ഇരുവരുടെയും ശിരസ്സിലൂടെ ഇട്ട് മൂടി പുതച്ചിരുപ്പാണ്. കടലാക്രമണം തടയുന്നതിനു വേണ്ടി വലിയ പാറകൾ കൊണ്ടിട്ടിട്ടുള്ള ഭാഗത്തെ കാറ്റാടി മര തണലിൽ എത്തി അവർ നിന്നു. "തീർന്നോ പറയാനുള്ളതെല്ലാം.." തന്റെ മുഖത്തേയ്ക്ക് നോക്കാതെ ദൂരെ കടൽ നീലിമയിലേക്ക് കണ്ണോടിച്ചു നിൽക്കുന്ന ആശാലതയെ നോക്കി അവൻ തിരക്കി. അവൻ ചോദിച്ചെങ്കിലും അവൾ ഒന്ന് ചലിച്ചത് കൂടിയില്ല. "ഇങ്ങോട്ട് നോക്ക് എന്റെ മുഖത്തേയ്ക്ക്.. അവിടെന്തിരിയ്ക്കുന്നു കാണാൻ..കുറെ വള്ളങ്ങളും ബോട്ടുകളും അല്ലാതെ.." വിൻസന്റ് പെട്ടന്ന് അവളുടെ മുൻപിലേക്ക് കയറി നിന്നു. "ഇനി പറയ്‌.. എന്താ പ്രശ്നം.." അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. തനിയ്ക്ക് പിന്നിൽ തിരയിളക്കുന്ന കടൽ അവളുടെ കണ്ണിൽ പ്രതി ഭലിയ്ക്കുന്നത് അവന് കാണാമായിരുന്നു. "ഞാനിനി വീട്ടിലേക്കില്ല.. വിന്നിച്ചൻ എന്തൊക്കെ പറഞ്ഞാലും ഞാൻ തിരികെ ആവണീശ്വരത്തേയ്ക്ക് പോകില്ല." "എന്താകാരണം.. അമ്മ നിന്നെ വഴക്ക് പറഞ്ഞോ.. അതോ അശോകേട്ടൻ നിന്നെ ചോദ്യം ചെയ്തോ.. അതുമല്ല, വൃന്ദേട്ടത്തി നിന്നെ എല്ലാം നിർത്തി വീട്ടുകാരെ അനുസരിച്ചോളാൻ ഉപദേശിച്ചോ... ഇതിൽ ഏതാണ് നടന്നതെന്ന് ഒന്ന് പറയ്‌ ആശേ.." "വിന്നി ച്ചന് ഇത് മാത്രേയുള്ളോ പ്രശ്നമായിട്ട് തോന്നിയത്.. എവിടെയോ കിടക്കുന്ന ഒരുത്തൻ എന്നെ പെണ്ണ് കാണാൻ വന്നിട്ട് അവനുമായി എന്റെ കല്യാണം വാക്കുറപ്പിയ്ക്കുന്നത് വിന്നിച്ചന് ഒരുപ്രശ്നവുമായി തോന്നിയിട്ടില്ലേ.." അവൾ അവന്റെ ഇരു കണ്ണുകളിലേക്കും മാറി മാറി നോക്കി. "ഇല്ല.." അവൻ അതേ മട്ടിൽ മറുപടി പറഞ്ഞു. "വിന്നിച്ചാ.." അവൾ അമ്പരന്ന് വിളിച്ചു. "നീയെന്തിനാ ആശേ പേടിയ്ക്കുന്നത്.. നമ്മുടെ ബന്ധം വീട്ടിൽ അറിഞ്ഞു എന്നതിനപ്പുറം അവിടെ എന്തുണ്ടായി.. ഒന്നുമില്ല.." "ഒന്നുമില്ലേ.. അങ്ങിനെയാണോ വിന്നിച്ചൻ കരുതിയിരിക്കുന്നത്..തെറ്റിപ്പോയി.. അതിന്റെ തുടർച്ചയാ വിന്നിച്ചാ ആ പെണ്ണുകാണൽ ചടങ്ങ്.. അവരെല്ലാം അവരുടേതായ വഴിയ്ക്ക് നീങ്ങിക്കഴിഞ്ഞു.." "അവര് നീങ്ങട്ടെ ആശേ.. ഒരു ദിവസം അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് നിനക്ക് എന്റെയൊപ്പം ഇറങ്ങിപോരണമെങ്കിൽ യാതൊരു എതിർപ്പും കൂടാതെ അവർ പറയുന്നതിനെല്ലാം നീ സമ്മതം മൂളിക്കൊണ്ടിരിയ്ക്കണം. എവിടെയെങ്കിലും നീ എതിർപ്പിന്റെ ഒരു ചെറുകണികയെങ്കിലും കാട്ടിയാൽ അവിടെ നിന്ന് ഒരിയ്ക്കലും നിനക്ക് രക്ഷ പ്പെട്ടു പോരാൻ കഴിയില്ല... നമുക്കൊന്നിച്ചു ജീവിയ്ക്കാനും സാധിച്ചില്ലെന്ന് വരും.." "എന്നും അവരെ പൊട്ടൻ കളിപ്പിച്ചു നിർത്താൻ പറ്റുമെന്ന് വിന്നിച്ചന് തോന്നുന്നുണ്ടോ. അമ്മയും വൃന്ദേട്ടത്തിയും മാത്രമല്ല മറു ചേരിയിൽ ഉള്ളത്.. അശോകേട്ടൻ.. ഒരു പോലീസുകാരന്റെ ബുദ്ധിയെ കൂടിയാ നമ്മൾ വെല്ലുവിളിയ്ക്കാൻ പോകുന്നത്... അത് വിന്നിച്ചൻ മറന്നു പോകരുത്." "അതൊക്കെ ശരിയാടീ. പക്‌ഷേ നമ്മൾ അത്രയ്ക്കങ്ങോട്ട് പോകുന്നില്ല.. അതായത് ഒരാഴ്ച സമയം... അത്രയും മതി എനിയ്ക്ക്. കൊട്ടിയത്ത്‌ എന്റൊരു സുഹൃത്ത് ഒരു ചെറിയ വാടക വീട് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഓണർ മലപ്പുറത്താണ് താമസം. അയാൾ നാല് ദിവസം കൂടിക്കഴിഞ്ഞേ നാട്ടിൽ വരൂ.. എഗ്രിമെന്റും മറ്റുകാര്യങ്ങളുമൊക്കെ കഴിഞ്ഞു കിട്ടാൻ വേണ്ടിയുള്ള സമയമാ ഒരാഴ്ച... അതുവരെ ആരോടും ഒരെതിർപ്പും കാണിയ്ക്കാതെ പെണ്ണുകാണൽ അല്ല ഇനി കല്യാണ നിശ്ചയമോ കല്യാണത്തീയതി കുറിക്കലോ ആയാലും നീ കണ്ണടച്ചു കൊടുത്തേക്കണംകേട്ടല്ലോ.." "നമുക്ക് വിന്നിച്ചന്റെ വീട്ടിലേക്ക് പൊയ്ക്കൂടേ വിന്നിച്ചാ. എന്തിനാവെറുതെ ഒരു വാടക വീട്..." പപ്പാ, മമ്മി, ജാതി, മതം, ഒളിച്ചോട്ടം.. ഇതൊക്കെ പെട്ടന്ന് അംഗീകരിയ്ക്കാൻ എന്റെ വീട്ടുകാർ കുറെ ബുദ്ധിമുട്ടും. അവർക്കും നമ്മളൊരു ബാധ്യതയായി മാറരുതല്ലോ.. കുറച്ച് നാൾ കഴിയുമ്പോ രണ്ട് വീട്ടുകാരും നമ്മളെ അംഗീകരിക്കുന്ന സ്ഥിതി വരും. അതുവരെ നമ്മളൊന്ന് മാറി നിൽക്കുന്നതല്ലേ നല്ലത്... അതിനാണ് ഞാൻ, വാടകയ്ക്കാണെങ്കിലും ഒരു വീടെടുക്കുന്നത്.മനസ്സിലായോ ഇപ്പോൾ.." ആശാലതയ്ക്ക് ഇപ്പോഴാണ് മനസിന്‌ ഒരു സമാധാനം കിട്ടിയത്. അവളുടെ മനസ്സിൽ തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്ക ഏറെക്കുറെ ഒഴിഞ്ഞു പോയി. "ആ മുഖത്തെ അഴുക്കൊക്കെ പോയപ്പോൾ ഇപ്പോൾ നിന്നെ കാണാൻ ഒരു ചേലൊക്കെയുണ്ട്.. കേട്ടോ.." കടൽക്കാറ്റ് വീശുമ്പോലെ അവൻ അവളുടെ കാതിൽ പറഞ്ഞു. അവളുടെ മുഖത്ത്‌ ഒരു ചിരി പൊട്ടി വന്നെങ്കിലും അതവൾ പണിപ്പെട്ട് അടക്കി. "ചിരിയ്ക്കാൻ വന്നാലും ചിരിയ്ക്കല്ലേടീ.. ഞാൻകണ്ടു പോകും.." "പോ വിന്നിച്ചാ.." അവൾ നാണം വന്നിട്ട് അവന്റെ മുഖം തന്റെ മുമ്പിൽ നിന്ന് കൈകൊണ്ട് മാറ്റി. കടലിന്റെ മണമുള്ളൊരു കാറ്റ് വന്ന് അവളുടെ അളകങ്ങളെ അടിച്ച് പറത്തി കവിളിലേക്ക് ഇട്ടപ്പോൾ അവൾ കയ്യുയർത്തി അത് മാടിയൊതുക്കി വച്ചു. അവളുടെ ആ അഭൗമ സൗന്ദര്യം എത്രകണ്ടിട്ടും മതിയാകാത്തത് പോലെ അവളുടെ മുഖത്തേയ്ക്ക് തന്നെ അവൻ നോക്കി നിന്നു. (തുടരും ) ഷെയർ ചെയ്തോ.. പക്‌ഷേ കോപ്പി പേസ്റ്റ് ചെയ്യരുത്. 🙏 കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
📔 കഥ - 3 Part Shaan kannoor 9 aeleonogoelo ೬ Au 3 Part Shaan kannoor 9 aeleonogoelo ೬ Au - ShareChat
❇️ #ഹദീസ്✨ --- 🌙 നോമ്പിന്റെ മര്യാദകൾ – ഒരു മഹത്തായ ഹദീസ് 📖 അറബി ടെക്സ്റ്റ് > قَالَ رَسُولُ اللَّهِ ﷺ: "إِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ وَلَا يَصْخَبْ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ: إِنِّي امْرُؤٌ صَائِمٌ." 📚 (സ്വഹീഹ് അൽ-ബുഖാരി) --- 📜 മലയാളം അർത്ഥം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: > “നിങ്ങളിലൊരാൾ നോമ്പുകാരനായിരിക്കുന്ന ദിവസം, അയാൾ അശ്ലീലം സംസാരിക്കരുത്, ബഹളം വെക്കരുത്. ആരെങ്കിലും അയാളെ ചീത്ത വിളിക്കുകയോ വഴക്കിന് വരികയോ ചെയ്താൽ, ‘ഞാൻ നോമ്പുകാരനാണ്’ എന്ന് അദ്ദേഹം പറയട്ടെ.” --- 🌿 വിശദീകരണം ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത് നോമ്പ് വെറും ഭക്ഷണം ഒഴിവാക്കൽ മാത്രമല്ല എന്നതാണ്. അത് ഒരു സ്വഭാവ ശുദ്ധീകരണ പരിശീലനവും ആണ്. ✨ പ്രധാന പാഠങ്ങൾ 🔹 നാവിനെ നിയന്ത്രിക്കുക അശ്ലീലം, കള്ളം, അപവാദം, മോശം വാക്കുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണം. 🔹 ക്ഷമയും സഹനവും പുലർത്തുക ആരെങ്കിലും പ്രകോപിപ്പിച്ചാൽ പ്രതികാരത്തോടെ മറുപടി പറയാതെ, സ്വന്തം നോമ്പിന്റെ ബോധ്യം സൂക്ഷിക്കണം. 🔹 സമാധാനപ്രിയനാവുക ബഹളം വെക്കൽ, വഴക്കിടൽ എന്നിവ നോമ്പിന്റെ ആത്മീയ മൂല്യം കുറയ്ക്കുന്നു. “ഞാൻ നോമ്പുകാരനാണ്” എന്ന് പറയുന്നത് മറ്റുള്ളവരെക്കാൾ കൂടുതൽ സ്വന്തം മനസ്സിനെ ഓർമ്മപ്പെടുത്തലാണ്. --- 💛 ചുരുക്കത്തിൽ ശരീരത്തിന്റെ നോമ്പിനൊപ്പം തന്നെ ➡️ നാവിന്റെ നോമ്പ് ➡️ മനസ്സിന്റെ നോമ്പ് ➡️ സ്വഭാവത്തിന്റെ നോമ്പ് ഇവ പൂർത്തിയായാലാണ് നോമ്പ് പൂർണ്ണമാകുന്നത്. --- *#ഹദീസ് Share all..* الْكَلِمَةُ الْحِكْمَةُ ضَالَّةُ الْمُؤْمِنِ، فَحَيْثُمَا وَجَدَهَا فَهُوَ أَحَقُّ بِهَا. *#വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്,* *അതെവിടെ കണ്ടാലും അവകാശമുണ്ട്.."* «مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ» *“ആരെങ്കിലും വിജ്ഞാനം അന്വേഷിച്ചുകൊണ്ട് ഒരു വഴിയിൽ പ്രവേശിച്ചാൽ,* *അതിന്റെ ഫലമായി അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള പാത എളുപ്പമാക്കിക്കൊടുക്കും.”* (സഹീഹ് മുസ്ലിം: 2699) ​"مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ" ​(رواه مسلم) ​ *​"ആരെങ്കിലും ഒരു നന്മയിലേക്ക് (മറ്റൊരാൾക്ക്) വഴി കാണിച്ചു കൊടുത്താൽ,* *അത് ചെയ്യുന്നവന് ലഭിക്കുന്നത് പോലെത്തന്നെയുള്ള പ്രതിഫലം അവനും ലഭിക്കുന്നതാണ്."* ​ *#ഹദീസുകൾ കഴിവതും എല്ലാവരും സ്റ്റാറ്റസ് വെക്കുക... ഷെയർ ചെയ്യുക!* #നമ്മുടെ നിയ്യത്ത് പോലെയാണ് കാര്യങ്ങൾ സ്വീകരിക്കപ്പെടുന്നത്.. ഹദീസുകളെ കുറിച്ചുള്ള ജ്ഞാനം നമുക്ക് ഒരുപാട് നന്മകൾ കൊയ്യാനും, തിന്മകളിൽ നിന്നു വിട്ടുനിൽക്കാനും സാധിക്കുന്നു, നാം കാരണം ഒരാൾ അറിവ് നേടുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അതിന്റെ വിഹിതം നമുക്കും ലഭിക്കും.. *#ഹദീസുകൾ ഉൾക്കൊണ്ട് ജീവിതം പരിശുദ്ധമാക്കുക!* ✨ #പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുക..🤲* 💫 നിങ്ങളുടെ ഇസ്ലാമിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. #صلوا على النبي المصطفى صلى الله عليه وسلم കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
💞 പ്രണയകഥകൾ - ShareChat
00:13
🌙 #റമദാൻ നാലാം ദിവസത്തെ പ്രാർത്ഥന (Ramadan – 4th Day Du‘ā) 📖 അറബി ടെക്സ്റ്റ്‌ اللَّهُمَّ قَوِّنَا فِيهِ عَلَى إِقَامَةِ أَمْرِكَ، وَأَذِقْنَا فِيهِ حَلَاوَةَ ذِكْرِكَ، وَأَوْزِعْنَا فِيهِ لِأَدَاءِ شُكْرِكَ بِكَرَمِكَ، وَاحْفَظْنَا فِيهِ بِحِفْظِكَ وَسِتْرِكَ، يَا أَبْصَرَ النَّاظِرِينَ 🔊 ഉച്ചാരണം Allahumma qawwinā fīhi ‘alā iqāmati amrik, wa adhqinā fīhi ḥalāwata dhikrik, wa awzi‘nā fīhi li-adā’i shukrika bikaramik, waḥfaẓnā fīhi biḥifẓika wa sitrik, yā abṣaran-nāẓirīn. 🌸 മലയാളം അർത്ഥം അല്ലാഹുവേ, നിന്റെ കല്പനകൾ പാലിക്കാൻ ഞങ്ങൾക്ക് കരുത്ത് നൽകണമേ. നിന്റെ സ്മരണയുടെ മധുരം ഞങ്ങളെ അനുഭവിപ്പിക്കണമേ. നിനക്ക് നന്ദി ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. നിന്റെ സംരക്ഷണത്താലും മറകൊണ്ടും ഞങ്ങളെ കാത്തുസൂക്ഷിക്കണമേ. 🔳🔳🔳🔳🔳🔳🔳🔳 കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ
📔 കഥ - ShareChat
00:32
@highlight വിവാഹിതരായ ഒരാളോട് പ്രണയം തോന്നുമ്പോൾ ഒരു നിമിഷം നിർത്തി ചിന്തിക്കണം… അവർ ഈ ജീവിതം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ടാകില്ല. ഇന്നത്തെ പല ബന്ധങ്ങളും ഒരു താത്കാലിക സന്തോഷത്തിനും ഒരുചില നിമിഷങ്ങളിലെ സുഖത്തിനും വേണ്ടി മാത്രം പിറക്കുന്നതാണ്. ഒരു കുടുംബം ഉണ്ടെന്ന സത്യം ഒരു ബന്ധം ഉണ്ടെന്ന ഉത്തരവാദിത്വം അതെല്ലാം മറന്ന് തുടങ്ങുന്ന പ്രണയം ഒരാളുടെ ഹൃദയത്തിൽ മാത്രം അല്ല, പല ഹൃദയങ്ങളിലും മുറിവ് വിടും. ഭർത്താവും ഭാര്യയും തമ്മിൽ സംഘർഷങ്ങൾ സ്വാഭാവികമാണ്… അവിടെ പൊട്ടലുകൾ വരാം… അതുപോലെ തന്നെ ഒരേ ചിന്തകളും ഒരേ വൈബും ഉള്ളവരിൽ പെട്ടെന്ന് അടുപ്പവും ആകർഷണവും തോന്നാം… അത് മനുഷ്യസ്വഭാവം തന്നെയാണ്. പക്ഷേ… ജനിക്കുന്നത് ഒറ്റയ്ക്ക്… മരിക്കുന്നത് ഒറ്റയ്ക്ക്… ഇടയ്ക്കുള്ള യാത്രയിൽ ചിലർ വരും… ചിലർ പോകും… വന്നവർ എല്ലാരും നമ്മളോടൊപ്പം അവസാനവരെ നിൽക്കാൻ അല്ല. അവർക്കും അവരുടെ കർമ്മവും കടമയും ഉണ്ട്. ഈ ലോകത്ത് ഒന്നും അനശ്വരമല്ല… ജീവിതവും, ജീവനും പോലും. അതുകൊണ്ട് ഒരു ബന്ധം തുടങ്ങും മുൻപ് ആ വ്യക്തിയെയും, അവരുടെ സാഹചര്യങ്ങളെയും മനസ്സിലാക്കൂ… മനസിന് മാത്രം അല്ല, മനസ്സാക്ഷിക്കും കേൾക്കൂ… ഒരു നിമിഷത്തെ സന്തോഷം കൊണ്ട് ഒരു ജീവിതം തകർക്കാതിരിക്കുക. #renjuusssasi #facebookviral #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ കണ്ണൂർകാരൻ ❤️❤️❤️
💞 പ്രണയകഥകൾ - Qimmaவel பமிஙல Sr»n   GOo m் roonbmui@? (PR೦' St Thomax School) am? வகி  தஙவி a0 om)m நண வ4lL 6mmು 20005 mb பவிதை Oumarbom mlrp  moslslumj Gnum  2 8lcnoon}  an-fluShzsb mo பிmர் Gom Qimmaவel பமிஙல Sr»n   GOo m் roonbmui@? (PR೦' St Thomax School) am? வகி  தஙவி a0 om)m நண வ4lL 6mmು 20005 mb பவிதை Oumarbom mlrp  moslslumj Gnum  2 8lcnoon}  an-fluShzsb mo பிmர் Gom - ShareChat
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു നല്ലവനായ ഉണ്ണി (യദു ഗിരീഷ് )അറസ്റ്റിൽ ഒന്നും രണ്ട് പെണ്ണുങ്ങളെ അല്ല 15 പേരെ. ഈ. പെൺകുട്ടികൾ ക്കു ഒരു ബോധം ഇല്ലല്ലോ എന്നു ഓർക്കുമ്പോഴാണ് ഏതേലും വ്ലോഗർ കാണുമ്പോൾ ആരാധനയാണ് എന്നു പറഞ്ഞു ചെന്നോളും പിന്നെ പ്രണയം ആവും ഒരു പാട്ണർ നെ തെരെഞ്ഞെടുക്കുമ്പോൾ അയാളുടെ ജാതിയോ മതമോ cash ഒ അല്ല ആദ്യം നോക്കേണ്ടത് charcter തന്നെയാണ് അത് ഒരു നല്ല ഫ്രണ്ട് ആണേൽ കൂടെ എന്നാലും 15 പേരെ ok വാഗ്ദാനം എങ്ങനെ സാധിക്കുന്നു കണ്ണൂർകാരൻ 😂😂😂😂 #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ
📙 നോവൽ - ShareChat
ഋതുനന്ദനം... Part 149 "ദേവേട്ടാ... എഴുന്നേൽക്ക്"... രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ ഒന്ന് മയങ്ങിയ ദേവദത്തനെ ശ്രീലക്ഷ്മിയുടെ വിളി ഉണർത്തി. പതിയെ മിഴികൾ തുറന്ന ദേവദത്തൻ അത്ഭുതപരതന്ത്രനായിപ്പോയി... സ്വർണ്ണക്കസവ് നിറഞ്ഞ വെള്ളപ്പുടവയണിഞ്ഞ് അഴിച്ചിട്ട നീണ്ടിട തൂർന്ന മുടിയുമായി പ്രണയാംശുവൊഴുകുന്ന ഇന്ദീവരനയനവദനയായൊരു മന്ദസ്മിതത്തോടെ തന്നെ വിളിച്ചുണർത്തുന്ന ശ്രീലക്ഷ്മിയേയായിരുന്നു ദേവദത്തൻ കണ്ടത്.... ലച്ചുവിവിടെ വന്ന ദിനം തൊട്ട് പലപ്പോഴും ആഗ്രഹിച്ചിരുന്നു ഇത് പോലെ വിളിച്ചുണർത്തുന്ന ഒരു ദിനത്തെ കുറിച്ച്. ഇന്നത് യാഥാർഥ്യമായിരിക്കുന്നു. ലച്ചുവിന് ഇന്ന് പതിവിലധികം സൗന്ദര്യമേറിയത് പോലെ തോന്നിപ്പോകുന്നു.... ശ്രീലക്ഷ്മിയുടെ അഴകാസ്വദിച്ചു കൊണ്ട് ദേവദത്തനൊരു മന്ദഹാസത്തോടെ ചിന്തിച്ചു... ദേവദത്തൻ തന്റെ നേരെ ഇമകളനക്കാതെ നോക്കുന്നത് കണ്ടപ്പോൾ ശ്രീലക്ഷ്മിയുടെ മുഖത്ത് അവളറിയാതെ വ്രീളയുടെ ചാരുകാന്ത ശോണിമ പടർന്നിറങ്ങി.... "ദേവേട്ടാ... എഴുന്നേറ്റ് കുളിച്ചു വാ...നമുക്കൊന്ന് ക്ഷേത്രത്തിൽ പോയിട്ട് വരാം"... ദേവദത്തന്റെ നേരെ തന്റെ കൈയിലിരുന്ന തോർത്ത് നീട്ടിക്കൊണ്ട് ശ്രീലക്ഷ്മി മൊഴിഞ്ഞു... ദേവദത്തൻ മറുപടിയൊന്നും പറയാതെയൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നുമാ തോർത്തു വാങ്ങിക്കൊണ്ട് എഴുന്നേറ്റു.... തോർത്തും കൊണ്ട് കുളിമുറിയിലേക്ക് നടക്കുമ്പോൾ ആ തോർത്തിൽ നനവ് പറ്റിയിരിക്കുന്നത് ദേവദത്തൻ ശ്രദ്ധിച്ചു... ആ തോർത്ത് മുണ്ടയാൾ തന്റെ നാസികയിലേക്ക് അടുപ്പിച്ചു. അതിൽ നിന്നും കാച്ചെണ്ണയുടെയും വാസന സോപ്പിന്റെയും അത് കൂടാതെ മറ്റൊരു ഗന്ധവും അയാളുടെ നാസികയിലേക്ക് ഒഴുകിയിറങ്ങി.... തന്റെ ലച്ചുവിന്റെ ഗന്ധം.... ഒരു പാട് കാലത്തിനു ശേഷമിന്നാണ് ഇത് പോലെ തോർത്ത് മുണ്ടിൽ നിന്നുമതൊക്കെ അനുഭവിക്കുന്നത്... ആനന്ദഭരിതനായ ദേവദത്തൻ കുളിമുറിയിൽ കയറുന്നതിന് മുമ്പൊന്ന് ശ്രീലക്ഷ്‌മിയുടെ നേരെ നോട്ടമയച്ചു... വിതുന്നക വർണ്ണ നയനങ്ങളിൽ പ്രണയഗഭസ്ഥികളൊഴുക്കിക്കൊണ്ട് തന്റെ നേർക്കൊരു പുഞ്ചിരിയോടെ സ്മരശരങ്ങളെയ്യുന്ന ശ്രീലക്ഷ്മിയെ നോക്കി ദേവദത്തനൊരു പുഞ്ചിരിച്ചു... തുടർന്നയാൾ കുളിയ്ക്കുവാനായി കയറി.... കുളിച്ചു കഴിഞ്ഞിറങ്ങിയ ദേവദത്തന്റെ കൈയിലേക്ക് കട്ടിലിൽ തേച്ചു മടക്കി വച്ചിരുന്ന കസവു മുണ്ടും കുർത്തയും ശ്രീലക്ഷ്മി എടുത്തു കൊടുത്തു... ഇവളിതൊക്കെ എവിടെ നിന്നും എടുത്തു കൊണ്ട് വന്നാവോ... ശ്രീലക്ഷ്മി തന്റെ നേരെ നീട്ടിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ ദേവദത്തനൊരു അമ്പരപ്പോടെ ചിന്തിച്ചു... "ദേവേട്ടാ... ഇങ്ങനെ അമ്പരക്കേണ്ട.. നമ്മുടെ മുറിയിലെ അലമാര തപ്പി നോക്കിയപ്പോഴാ രാമേട്ടൻ തേച്ചു മടക്കി വച്ചിരിക്കുന്ന ഈ മുണ്ടും കുർത്തയും കണ്ടത്. അതിങ്ങോട്ട് എടുത്തു കൊണ്ട് വന്നു"... ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു... തുടർന്ന് വസ്ത്രങ്ങൾ അണിയുവാനാരംഭിച്ച ദേവദത്തൻ നിമിഷങ്ങൾ കൊണ്ട് എല്ലാം ധരിച്ചു.... വസ്ത്രങ്ങൾ അണിഞ്ഞു ഒരുങ്ങിക്കഴിഞ്ഞു ശ്രീലക്ഷ്മിയെയൊന്ന് നോക്കിയ ദേവദത്തൻ കണ്ടത് തന്നെയാദ്യമായിട്ടെന്നവണ്ണം ശ്രീലക്ഷ്മി നോക്കി നിൽക്കുന്നതായിരുന്നു.. ദേവദത്തനെ തന്നെ നോക്കി നിന്ന ശ്രീലക്ഷ്മി ഉടനെ കൈകളിലെന്തോ പിടിച്ചിരുന്നത് ദേവദത്തന് നേരെ നീട്ടി... ശ്രീലക്ഷ്മിയുടെ കൈകളിലേക്ക് നോക്കിയ ദേവദത്തന് സന്തോഷമടക്കുവാൻ കഴിഞ്ഞില്ല.... ശ്രീലക്ഷ്മിയുടെ നീട്ടിപ്പിടിച്ച കൈകളിൽ ദേവദത്തൻ കണ്ടത് ഒരു ജോഡി പൊന്നിൻക്കൊലുസുകളായിരുന്നു... വിവാഹശേഷം താൻ ലച്ചുവിനായി പണിത പൊന്നിൻക്കൊലുസ്സുകൾ... ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നുമാ കൊലുസ്സുകൾ വാങ്ങുമ്പോൾ ദേവദത്തൻ അതിയായ ആഹ്ലാദത്തോടെ ചിന്തിച്ചു... ശ്രീലക്ഷ്മി ദേവദത്തനോട് അണിഞ്ഞു തരുവാൻ കണ്കളാൽ ആംഗ്യം കാണിച്ചു കൊണ്ട് തന്റെ പുടവ അല്പമൊന്നുയർത്തി തന്റെ പാദങ്ങളെ അനാവൃതമാക്കി... ദേവദത്തൻ ഒറ്റക്കാലിൽ മുട്ടു കുത്തിയിരുന്നു ശ്രീലക്ഷ്മി നീട്ടിയ വലത് പാദം തന്റെ കാൽമുട്ടിലേക്ക് വച്ചു. അഗ്നിശിഖാ വർണ്ണം തൂകിയ ആ പാദാരവിന്ദത്തിൽ ദേവദത്തൻ കൊലുസ്സണിയുവാനാരംഭിച്ചു. കൊളുത്തുകൾ മുറുകിയില്ലെന്ന് തോന്നിയപ്പോൾ അയാൾ തന്റെ മുഖം താഴ്ത്തി പല്ലുകൾ കൊണ്ട് മുറുക്കി. ദേവദത്തന്റെ നിശ്വാസങ്ങൾ തന്റെ പാദത്തെ തഴുകിയപ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സാകെ തരളിതമായി... കൊലുസിട്ട് കഴിഞ്ഞപ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയെ ഒന്ന് തലയുയർത്തി നോക്കി. തന്റെ പ്രവൃത്തികളെയൊരു പ്രണയാർദ്രമായ മന്ദഹാസത്തോടെ സാകൂതം വീക്ഷിച്ചു നിൽക്കുന്ന ശ്രീലക്ഷ്മിയെ കണ്ട ദേവദത്തന്റെ മനസ്സ് പ്രണയാർദ്രമായി... തുടർന്ന് ദേവദത്തൻ ശിരസ്സ് താഴ്ത്തി കൈരവദലങ്ങളെ പോലെ മൃദുലമായ ശ്രീലക്ഷ്മിയുടെ പാദത്തിൽ ചുണ്ടുകൾ അമർത്തി. ശേഷമൊന്ന് തലയുയർത്തിയപ്പോൾ ദേവദത്തൻ കണ്ടു കപോലങ്ങളിൽ പീതകാവേരമണിഞ്ഞു ത്രപാമുഖിയായി നിൽക്കുന്ന ശ്രീലക്ഷ്മിയെ... തുടർന്ന് ശ്രീലക്ഷ്മിയുടെ ഇടത്തെ കാലപ്പാദത്തിലും ദേവദത്തൻ കൊലുസ്സണിഞ്ഞു കൊടുത്തു.... പ്രണയഗഭസ്ഥികൾ ഒഴുകുന്ന നീലാംബുജങ്ങളോടെ ശ്രീലക്ഷ്‌മിയാ പ്രവൃത്തികൾ നോക്കി നിന്നു... കൊലുസ്സുകൾ അണിയിച്ചു കഴിഞ്ഞപ്പോൾ ദേവദത്തൻ എഴുന്നേറ്റു. അയാളുടെ മിഴികൾ ശ്രീലക്ഷ്മിയിൽ പതിഞ്ഞു.... "ദേവേട്ടാ... ഒരു മിനിറ്റ്"... തന്നെയും നോക്കി നിൽക്കുന്ന ദേവദത്തനോട് അപ്രകാരം മൊഴിഞ്ഞിട്ട് ശ്രീലക്ഷ്മി ടേബിളിന് അടുത്തേക്ക് നീങ്ങി. അവൾ തന്റെ ബേഗിൽ കൈയിട്ടു എന്തോ എടുക്കുന്നത് ദേവദത്തൻ ശ്രദ്ധിച്ചു... നിമിഷങ്ങൾക്കകം കൈയിലെന്തോ എടുത്ത് പിടിച്ചു കൊണ്ട് ശ്രീലക്ഷ്മി അയാൾക്കടുത്തേക്ക് വന്നു... ദേവദത്തന്റെ മുന്നിലെത്തിയ ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ തന്റെ കൈയിലുള്ള വസ്തു അയാൾക്ക് നേരെ നീട്ടി.... ശ്രീലക്ഷ്മിയുടെ കൈയിലൊരു കുങ്കുമച്ചെപ്പ് കണ്ടപ്പോൾ ദേവദത്തൻ അമ്പരപ്പോടെ അവളെ നോക്കി.... "ലച്ചൂ... ഇത്"....? ദേവദത്തനൊരു സംശയത്തോടെ കുങ്കുമച്ചെപ്പിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ശ്രീലക്ഷ്മിയോട് തിരക്കി.... "രാമേട്ടൻ പോകുന്നതിനു മുമ്പൊരു ദിവസം തന്നതാ. അദ്ദേഹം ഹരിദ്വാർ പോയപ്പോൾ കൊണ്ട് വന്നത്"... ഒരു പുഞ്ചിരിയോടെ കുങ്കുമച്ചെപ്പ് തുറന്നു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തന് മറുപടി കൊടുത്തു... തുടർന്ന് ശ്രീലക്ഷ്മിയാ കുങ്കുമം അണിയിച്ചു കൊടുക്കാൻ ദേവദത്തനോട് മിഴികളാൽ ആംഗ്യം കാണിച്ചു... ഉള്ളിൽ നുരഞ്ഞു പൊന്തിയ ആഹ്ലാദത്തോടെ ദേവദത്തനുടനെയാ ചെപ്പിൽ നിന്നുമൊരു നുള്ള് കുങ്കുമമെടുത്ത് ശ്രീലക്ഷ്മിയുടെ സീമന്തരേഖയിൽ അണിയിച്ചു. നിറഞ്ഞ മനസ്സോടെ മിഴികളടച്ചു കൊണ്ട് ആ കുങ്കുമം സ്വീകരിച്ചു.... കുങ്കുമമണിയിച്ച ശേഷം ശ്രീലക്ഷ്മിയുടെ മുഖത്തേക്കൊരു മന്ദഹാസത്തോടെ നോട്ടമെറിഞ്ഞ ദേവദത്തൻ നമ്രശിരസ്കയായി തന്റെ മുമ്പിൽ നിൽക്കുന്ന ശ്രീലക്ഷ്മിയുടെ താടിത്തുമ്പിൽ പിടിച്ചു കൊണ്ടുയർത്തി അവളുടെ നീലമിഴികളിലേക്ക് നോട്ടമൊന്ന് കൂടി പതിപ്പിച്ചു.... പ്രണയസാഗര വീചികൾ അലയടിക്കുന്ന ആ നീലമിഴികളിൽ ദേവദത്തൻ തന്റെ ചുണ്ടുകൾ പതിപ്പിച്ചു. അയാളുടെ ചുണ്ടുകൾ പതിയവേ ശ്രീലക്ഷ്മിയുടെ ഇരു മിഴികളും കൂമ്പിയടഞ്ഞു.... ================================== മുറ്റത്ത് നിന്ന് ഓരോന്ന് സംസാരിച്ചു കൊണ്ട് ചെടികൾക്ക് വെള്ളം പകരുകയായിരുന്നു ആ സമയം അഭിരാമിയും മിത്രയും. മൂന്നാല് ദിവസമായിട്ടു ദേവദത്തന് ചായ കൊണ്ട് കൊടുക്കുന്നത് ശ്രീലക്ഷ്മി തന്നെയായത് കൊണ്ട് രാവിലെ മിത്രയും കിച്ചനിൽ കയറാറില്ല. ഇരുവർക്കും സംസാരിക്കാനുണ്ടായിരുന്നത് തലേന്ന് നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നു. ഇന്നലെ അറിഞ്ഞ സത്യങ്ങൾ തങ്ങളുടെ അച്ഛനമ്മമാരെ എത്രത്തോളം തകർത്തിരിക്കുമെന്ന യാഥാർഥ്യത്തെ കുറിച്ച് ഇരുവരും സംസാരിച്ചു കൊണ്ടിരിക്കവേ പൂമുഖത്തെത്തിയ ശ്രീലക്ഷ്മിയുടെ രൂപം ഇരുവരുടെയും മിഴികളിൽ പതിഞ്ഞു... തുടർന്ന് പൂമുഖത്ത് നിന്നും മുറ്റത്തേക്കിറങ്ങിയ ശ്രീലക്ഷ്മിയെ കണ്ടപ്പോൾ അഭിരാമിയും മിത്രയും അമ്പരന്നു പോയി. അമ്പരപ്പ് നിറഞ്ഞ ഭാവത്തോടെ ഇരുവരും പരസ്പരം നോക്കി... കസവു സെറ്റ് സാരിയുടുത്ത് നീണ്ട മുടിയഴിച്ചിട്ട് ഒരു പുഞ്ചിരിയോടെ അങ്കണത്തിലേക്കിറങ്ങിയ അമ്മയെ ഇരുവരുമൊന്ന് സൂക്ഷിച്ചു നോക്കി... വർഷങ്ങൾക്ക് ശേഷമാദ്യമായിന്ന് അമ്മ സീമന്ദരേഖയിൽ കുങ്കുമമണിഞ്ഞിരിക്കുന്നു. തങ്ങളാദ്യമായി കാണുന്ന കാഴ്ച. ആ കുങ്കുമച്ചെമപ്പ് അമ്മയിലൊരു പ്രത്യേക ചൈതന്യം നിറച്ചിരിക്കുന്നത് പോലെയുളവായി അഭിരാമിയ്ക്കും മിത്രയ്ക്കും..... അമ്മയിന്ന് എന്നത്തെക്കാളും സുന്ദരിയായിരിക്കുന്നു. സുന്ദരിയെന്ന് പറഞ്ഞാൽ പോരാ. അതി സുന്ദരിയെന്ന് പറയണം... ഒന്ന് കൂടി പ്രായം കുറഞ്ഞത് പോലെയുണ്ട് അമ്മയ്ക്ക്.... അഭിരാമി അമ്പരപ്പും അത്ഭുതവും നിറഞ്ഞ മിഴികളുമായി മനസ്സിൽ ചിന്തിച്ചു.... പിന്നാലെ ശുഭവസ്ത്രധാരിയായി ദേവദത്തനും ഇറങ്ങി വരുന്നത് കണ്ടപ്പോൾ അഭിരാമിയുടെയും മിത്രയുടെയും മിഴികളൊന്ന് തിളങ്ങി...അച്ഛനെയും അമ്മയെയും ഒരുമിച്ചു കണ്ടപ്പോൾ അഭിരാമിയുടെയും മിത്രയുടെയും മനസ്സിൽ നിറഞ്ഞ ആമോദത്തിൻ ശംഖൊലികൾ ഇരുവരുടെയും വദനങ്ങളിൽ പ്രകടമായിക്കൊണ്ടിരുന്നു.... "ആരായിത്...ശ്രീകോവിലിൽ നിന്നും ദേവി നേരിട്ടിറങ്ങി വന്നതാണോ"...? ശ്രീലക്ഷ്മിയുടെ നേരെ നോക്കിയൊരു കുസൃതിച്ചിരിയോടെ അഭിരാമി ചോദിച്ചു... "അതേലോ... അവിടിരുന്നു ബോറടിച്ചപ്പോൾ ഒന്ന് പുറത്തിറങ്ങാമെന്ന് കരുതി"... അഭിരാമി ചോദിച്ച അതേ ടോണിലൊരു ചിരിയോടെ ശ്രീലക്ഷ്മി മറുപടി കൊടുത്തു... ഈ നിമിഷങ്ങളിൽ മിത്രയുടെ നോട്ടം അമ്മയുടെ മുഖത്തായിരുന്നു.... അമ്മയുടെ സൗന്ദര്യം ഏഴിരട്ടിയായി വർദ്ധിച്ചത് പോലെ തോന്നിയപ്പോൾ മിത്രയ്ക്ക്... ഇത്രയും കാലം കാണാത്തൊരു പ്രസന്നതയും എടുപ്പും അമ്മയിൽ നിറഞ്ഞിരിക്കുന്നു...മിത്ര അഭിമാനത്തോടെ ചിന്തിച്ചു... "തമ്പുരാട്ടി എങ്ങോട്ടാ രാവിലെ തന്നെ"..? കുസൃതിയോടെയുള്ള അഭിരാമിയുടെ വീണ്ടുമുള്ള ചോദ്യം മിത്രയുടെ കാതുകളിൽ പതിഞ്ഞു... "അതോ... നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്. ചെറുക്കന്റെ വീട് വരെയൊന്ന് പോകുവാ. മാതാപിതാക്കൾക്ക് കുറച്ചു ഉത്തരവാദിത്തം ഉള്ളത് കൊണ്ട് അച്ഛനും ഞാനും കൂടിയൊന്ന് പോയി കാണാമെന്ന് വച്ചു"... ശ്രീലക്ഷ്മി അഭിരാമിയെ നോക്കി കളിയാക്കുന്നത് പോലെ മറുപടി നൽകി... അമ്മയുടെയും മകളുടെയും സംഭാഷണങ്ങൾ കേട്ട് നിന്ന ദേവദത്തന്റെ മുഖത്തൊരു ചിരി വിടർന്നു.... "അയ്യോടാ... അമ്മയിത്രയ്ക്ക് അഡ്വാൻസ് ആയോ... ആട്ടെ ഇതെന്താ അമ്മയുടെ ചുണ്ടിനു പറ്റിയത്"...? ശ്രീലക്ഷ്മിയുടെ അതേ ടോണിൽ അഭിരാമിയുടെ ചോദ്യമുയർന്നു... അഭിരാമിയുടെ ചോദ്യം ശ്രീലക്ഷ്മിയുടെ ഉള്ളിലൊരു ചമ്മൽ നിറച്ചു.... "അതൊരു ഉറുമ്പ് കടിച്ചതാ"...ചമ്മൽ മറച്ചു കൊണ്ട് ശ്രീലക്ഷ്മി ഒഴുക്കൻ മട്ടിൽ മറുപടി നൽകി... "ഏതായാലും ആ ഉറുമ്പ് നല്ല ബോധവും വിവരവുമുള്ള കൂട്ടത്തിലാ... അച്ഛന്റെ ചുണ്ടിലും അത് പോലെ കടിച്ചിരിക്കുന്നു"...ദേവദത്തന്റെ നേരെ നോക്കിക്കൊണ്ട് അഭിരാമിയൊരു പൊട്ടിച്ചിരിയോടെ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... അഭിരാമിയുടെ മറുപടിയിൽ ദേവദത്തന്റെയും ശ്രീലക്ഷ്മിയുടെയും ഉള്ളിലൊരു പോലെ ചമ്മൽ നിറഞ്ഞു... "നന്നായിപ്പോയി... എന്തൊക്കെയാ പെണ്ണിന് അറിയേണ്ടത്... ദേവേട്ടാ നമുക്ക് ഇറങ്ങാം"...മുഖത്തെ ചമ്മൽ മറയ്ക്കാൻ ശ്രമിച്ചു കൊണ്ടൊരു കപടഗൗരവം എടുത്തണിഞ്ഞ് അഭിരാമിയ്ക്ക് മറുപടി നൽകിയ ശ്രീലക്ഷ്മി ദേവദത്തനോടായി മൊഴിഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.... തുടർന്ന് ശ്രീലക്ഷ്മിയും ദേവദത്തനും കാറിനടുത്തേക്ക് നീങ്ങി... ശ്രീലക്ഷ്മി നടക്കുമ്പോൾ കൊലുസ്സിന്റെ കിലുക്കം കാതുകളിൽ പതിഞ്ഞപ്പോൾ അഭിരാമിയത് ശ്രദ്ധിച്ചു... അമ്മ കൊലുസ്സുകൾ അണിഞ്ഞിരിക്കുന്നു. തങ്ങൾ വളർന്നതിനു ശേഷം ആദ്യമായിട്ടാണ് അമ്മ കൊലുസ്സുകൾ അണിയുന്നത്. അമ്മ നടക്കുമ്പോൾ ഒരു പ്രത്യേക താളത്തിലാ കൊലുസ്സുകളുടെ മണിക്കിലുക്കം കാതുകൾക്ക് ഇമ്പമായ രീതിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. വെറുതെയല്ല അച്ഛൻ കഥയിൽ അമ്മയുടെ പദവിന്യാസങ്ങളെ പറ്റി വർണ്ണിക്കുമ്പോൾ ഈ കൊലുസ്സുകളുടെ കിലുക്കങ്ങളെ കുറിച്ചു വർണ്ണിച്ചിരിക്കുന്നത്.... കാറിനടുത്തേക്ക് നടന്നു നീങ്ങുന്ന തന്റെ അച്ഛനമ്മമാരെ നോക്കികൊണ്ട് അഭിരാമിയൊരു പുഞ്ചിരിയോടെ ചിന്തിച്ചു.. "ചേച്ചി"...മിത്ര അഭിരാമിയുടെ ചുമലിൽ കൈ വച്ചു കൊണ്ട് വിളിച്ചു... അഭിരാമിയൊരു നിറപുഞ്ചിരിയോടെ മിത്രയെ നോക്കി.... ചേച്ചിയുടെ മുഖം ആനന്ദത്താൽ പ്രകാശമാനമായിരിക്കുന്നതായും മിഴികളിൽ അഭിമാനം നിറഞ്ഞു തുളുമ്പുന്നതായും മിത്രയ്ക്കനുഭവപ്പെട്ടു... "ശരിയ്ക്കും ശിവപാർവതിമാർ തന്നെ. ദൈവം ഇരുവരെയും സൃഷ്ടിച്ചിരിക്കുന്നത് തന്നെ തമ്മിലൊരുമിക്കാനാണെന്ന് തോന്നിപ്പോകുന്നു അല്ലേ ചേച്ചി"...? അഭിരാമിയുടെ മുഖത്തേക്ക് നോക്കിയൊരു അഭിമാനത്തോടെ മിത്ര ചേച്ചിയോട് തിരക്കി... അഭിരാമിയൊരു പുഞ്ചിരിയോടെ അതേയെന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ മിഴികളിൽ അതിയായ ആഹ്ലാദം തുളുമ്പി നിൽക്കുന്നത് മിത്ര ശ്രദ്ധിച്ചു... "ചേച്ചി... രണ്ട് പേർക്കും ഒന്ന് കൂടി പ്രായം കുറഞ്ഞ പോലെയുണ്ട്. പണ്ടത്തെ ഫോട്ടോയിൽ കാണുന്നത് പോലെയല്ലേ ഇപ്പോഴും. രണ്ട് പേരും അമൃത് വല്ലതും കഴിച്ചിട്ടുണ്ടോ"...? മിത്രയൊരു സംതൃപ്തി നിറഞ്ഞ ചിരിയോടെ അഭിരാമിയോട് ചോദിച്ചു.... "ഇരുവരും മനസ്സിലിട്ട് പരസ്പരം പൂജിച്ചു നടക്കുവല്ലേ പിന്നെങ്ങനെ പ്രായം കൂടും"....അഭിരാമിയൊന്ന് ചിരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി.... "ചേച്ചി... എന്നാലും എനിക്ക് ചെറിയൊരു ഭയമുണ്ടായിരുന്നു എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ അമ്മയെന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന്".... മിത്രയൊരു ഭയപ്പാടോടെ അഭിരാമിയോട് മൊഴിഞ്ഞു... "അങ്ങനെ ചിലപ്പോൾ നടക്കുമായിരുന്നു"....അഭിരാമി മിത്രയ്ക്ക് മറുപടി നൽകി.... "ചേച്ചി".... മിത്രയൊരു അന്താളിപ്പോടെ അഭിരാമിയെ വിളിച്ചു... "അതേ മിത്തൂ... ഇന്നലെ അമ്മ നമ്മുടെ മുറിയിൽ വന്നിരുന്നു. നമ്മൾ ഉറങ്ങിയെന്നു കരുതി മുറിയിലേക്ക് വന്ന അമ്മയുടെ വരവിലും പോക്കിലുമൊക്കെ എന്തോ ഒരു പന്തികേട് എനിക്ക് തോന്നിയപ്പോൾ ഞാനെഴുന്നേറ്റ് അമ്മയറിയാതെ അമ്മയെ പിന്തുടർന്നു..." "അമ്മ നേരെ പോയത് കിച്ചനിലേക്ക് ആയിരുന്നു. അവിടെ നിന്നും അമ്മ കീടനാശിനി എടുത്തു കുടിക്കുവാനൊക്കെ ഒരുങ്ങിയതാ... പെട്ടെന്നെന്തോ ചിന്തിച്ച പോലെ അമ്മ അതവിടെ വച്ചു നേരെ തന്റെ മുറിയിലേക്ക് പോകുന്നതും അവിടെ കിടന്ന അച്ഛന്റെ കാലിൽ വീണു കരയുന്നതുമാണ് പിന്നെ ഞാൻ കണ്ടത്... തുടർന്ന് ദേവേട്ടനും ലച്ചൂട്ടിയും ജോയിന്റ് ആവുന്നത് കാണുവാനും കഴിഞ്ഞു"... അഭിരാമി തലേ ദിവസം താൻ സാക്ഷ്യം വഹിച്ച രംഗങ്ങൾ മിത്രയോട് വിവരിച്ചു.... അഭിരാമി പറഞ്ഞതെല്ലാം കേട്ട മിത്ര വായ് പൊളിച്ചു കൊണ്ട് നിന്ന് പോയി... "ചേച്ചി... അപ്പോൾ അച്ഛനും അമ്മയും ഇന്നലെ ഒരു മുറിയിലാണോ കിടന്നത്"...? മിത്ര അത്ഭുതം നിറഞ്ഞ മുഖഭാവങ്ങളോടെ തിരക്കി.... മറുപടിയായി അഭിരാമി അതേയെന്ന് തല കുലുക്കി... "മിത്തൂ... നമുക്ക് ഒന്ന് പുറത്തൊക്കെ പോയി കറങ്ങിയിട്ട് വരാം...ഇന്നത്തെ ദിവസമീ വീട്ടിൽ ദേവേട്ടനും ലച്ചൂട്ടിയും പ്രണയിച്ചു നടന്നോട്ടെ".... അഭിരാമി ചിരിച്ചു കൊണ്ട് മിത്രയോട് മൊഴിഞ്ഞു... മിത്രയും അത് ശരി വച്ചു.... തുടന്നിരുവരും പൂമുഖത്തേക്ക് കയറുവാനൊരുങ്ങി... "ദേവേട്ടാ...ദേവേട്ടൻ എന്റെ ചുണ്ടൊരു പരുവമാക്കിക്കളഞ്ഞല്ലോ.. നമ്മുടെ മൂത്ത സന്താനത്തിന്റെ ചോദ്യത്തിന്റെ മുമ്പിൽ ഞാനാകെ ചമ്മിപ്പോയി... പല കാര്യങ്ങളിലും അവൾ ദേവേട്ടന്റെ കാർബൺ കോപ്പിയാ...എല്ലാം കണ്ടു പിടിച്ചു കളയും"...കാറിൽ കയറിയിരുന്നു വണ്ടി എടുക്കാനൊരുങ്ങുമ്പോൾ വാക്കുകളിൽ അല്പം പരിഭവമണിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് പറഞ്ഞു... "അതു കൊള്ളാം....അവളെന്റെ ചെവിയ്ക്ക് പിന്നിലേക്ക് നോക്കാതെ നിന്നത് ഭാഗ്യം...ആ നഖം കൊണ്ടത് പോലെയുള്ള പിടിത്തമല്ലായിരുന്നോ.. കുളിക്കുമ്പോൾ നല്ല നീറ്റൽ ആയിരുന്നു"... തന്റെ ചെവിയ്ക്ക് പിന്നിലെ നഖക്ഷതങ്ങൾ കാണിച്ചു കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയോട് പറഞ്ഞു... "പോട്ടെ നരസിംഹം... തല്ക്കാലം ഇത് വാങ്ങി ആശ്വസിക്ക്"... ആ നഖക്ഷതങ്ങളിൽ ചുംബിച്ചു കൊണ്ട് ശ്രീലക്ഷ്മി മൊഴിഞ്ഞു... ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു... തുടർന്ന് ദേവദത്തൻ വണ്ടിയെടുത്തു... ================================== വർഷങ്ങൾക്ക് ശേഷം ക്ഷേത്രത്തിൽ ദേവദത്തനോടൊപ്പം എത്തിച്ചേർന്ന ശ്രീലക്ഷ്മിയുടെ മനസ്സ് ഒരായിരം തവണ ദേവിയോട് മാപ്പിരക്കുകയായിരുന്നു. ഉള്ളിൽ നിന്നെല്ലാം തികട്ടി വന്നപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. തൊഴുതതിന് ശേഷം ദേവദത്തന്റെ നേരെ നോക്കിയ ശ്രീലക്ഷ്‌മി കണ്ടത് ഒരു പുഞ്ചിരിയോടെ തന്റെ മേൽ നോട്ടമയച്ചു നിൽക്കുന്ന ദേവദത്തനെയാണ്... "ദേവേട്ടാ... ശ്രീകോവിൽ അവിടെയാണ്"...ഒരു കുസൃതിച്ചിരിയോടെ ശ്രീകോവിലിനു നേരെ മിഴികളാൽ ആംഗ്യം കാണിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് മൊഴിഞ്ഞു... പണ്ടും ശ്രീലക്ഷ്മി തന്നോട് പറയാറുണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ ദേവദത്തന്റെ മനസ്സിലും ചിരി പൊട്ടി... "എന്റെ ദേവി ശ്രീകോവിലിനു പുറത്താണ്"...ദേവദത്തൻ ചിരിച്ചു കൊണ്ട് ശബ്ദം താഴ്ത്തി ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... വർഷങ്ങൾക്ക് ശേഷവും ദേവദത്തനിൽ നിന്നാ മറുപടി കേട്ടപ്പോൾ ശ്രീലക്ഷ്മിയുടെ മുഖം വ്രീളയാൽ അരുണാഭമായി.... കഴിപ്പിച്ച വഴിപാടുകളുടെ പ്രസാദം ലഭിച്ചപ്പോൾ ശ്രീലക്ഷ്മി തന്റെ കൈരവദല കരാംഗുലികളാൽ ദേവദത്തന്റെ നെറ്റിയിൽ ചന്ദനം അണിയിക്കവേ ചന്ദനം ചാലിച്ചതിന്റെ ഇളം തണുപ്പ് തന്റെ മനോസികതലങ്ങളെ നനവണിയിക്കുന്നത് പോലൊരു പ്രതീതിയുളവായ് ദേവദത്തനിൽ... തന്റെ കഴുത്തിൽ കിടക്കുന്ന താലിയിൽ ശ്രീലക്ഷ്‌മി ചന്ദനം തൊടുമ്പോൾ ദേവദത്തൻ അതിയായ ആഹ്ലാദത്തോടെ അത് നോക്കി നിന്നു.... പഴയ ഓർമ്മകൾ അയവിറക്കി ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തി യതിന് ശേഷം മടങ്ങിയ ഇരുവരുടെയും യാത്ര അവസാനിച്ചത് ശ്രീലക്ഷ്മിയുടെ അച്ഛനമ്മമാരുടെ അസ്ഥിത്തറകളിൽ ആയിരുന്നു... ശ്രീലക്ഷ്മി അച്ഛനമ്മമാരോടും താൻ ചെയ്തതിനു മാപ്പപേക്ഷിച്ചു കൊണ്ട് പ്രാർത്ഥനയിൽ മുഴുകി.... പൊടുന്നനെയൊരു ഇളം തെന്നൽ തന്നെ സ്നേഹപൂർവ്വം വന്ന് പൊതിയുന്നത് ശ്രീലക്ഷ്മിയറിഞ്ഞു.... അല്പനിമിഷങ്ങൾ പ്രാർത്ഥനയിൽ മുഴുകിയതിനു ശേഷം ശ്രീലക്ഷ്മി ദേവദത്തന്റെ അടുത്തേക്ക് വന്നു. അവളുടെ നിറഞ്ഞു തുളുമ്പിയ മിഴികളിലെ നീർക്കണങ്ങൾ ദേവദത്തൻ തന്റെ കൈ വിരലുകളാൽ തൂത്തെറിഞ്ഞു.... ഒരേങ്ങളോടെ തന്റെ നെഞ്ചിലേക്ക് ചാഞ്ഞ തന്റെ പ്രിയപ്പെട്ടവളെ ദേവദത്തൻ തഴുകി കൊണ്ട് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... തുടർന്ന് അൽപനേരം ഇരുവരും ശ്രീലക്ഷ്മിയുടെ വീടിന്റെ പൊളിഞ്ഞ ഉമ്മറത്തിരുന്നു തങ്ങളുടെ പഴയ കാലത്തിൻ ഓർമ്മകളിലേക്ക് ഊളിയിട്ടു കൊണ്ടിരുന്നു.... കുറേ സമയം ശ്രീലക്ഷ്മിയുടെ വീട്ടിൽ ചെലവിട്ട് തങ്ങളുടെ വീട്ടിൽ എത്തുമ്പോൾ ഇരുവരുടെയും മനസ്സ് പഴയ ദേവേട്ടനിലും ലച്ചുവിലും എത്തിയിരുന്നു... അതിനിടെ പുറത്ത് പോകുന്ന വിവരം അഭിരാമി ഇരുവരെയും വിളിച്ചു അറിയിച്ചിരുന്നു.. വീട്ടിലവർ തങ്ങളുടെ പ്രണയനിമിഷങ്ങൾ ലോഭമില്ലാതെ പരസ്പരം പകർന്നു കൊണ്ടിരുന്നു.... ഇരുവരുടെയും മനസ്സിൽ നിന്നും വേർപാടിന്റെ ഓർമ്മകൾ മാഞ്ഞു പോയത് പോലെയായിരുന്നു.... മുതിർന്ന രണ്ട് കുട്ടികളുടെ അച്ഛനമ്മമാരാണെന്ന് മറന്നു ശ്രീലക്ഷ്മി പണ്ടത്തെപ്പോലെ ദേവദത്തനോട് കുസൃതികൾ കാട്ടിക്കൊണ്ടിരുന്നു. ദേവദത്തനാവട്ടെ അതെല്ലാം ആസ്വദിച്ചു കൊണ്ട് അന്നത്തെ പോലെയവളെ ചൊടിപ്പിച്ചു കൊണ്ടുമിരുന്നു... തങ്ങളുടെ പ്രണയനിമിഷങ്ങളിൽ മുഴുകി ഇരുവരും തൊടിയിലെ പുളി മരത്തിനു കീഴിൽ എത്തിച്ചേർന്നു.... പുളി പറിക്കുവാനായി പുളി മരത്തിൽ കയറാനൊരുങ്ങിയ ദേവദത്തനെ ശ്രീലക്ഷ്മി തടഞ്ഞെങ്കിലും അയാളത് വക വച്ചില്ല. അയാൾ മരത്തിൽ കയറി കുറച്ച് പുളികൾ പറിച്ചു താഴേക്ക് ഇട്ടപ്പോൾ ശ്രീലക്ഷ്മി പണ്ടത്തെപ്പോലെ മരത്തിന് ചുവട്ടിൽ ഓടി നടന്നു കൊണ്ടതെല്ലാം പെറുക്കിയെടുത്തു... തുടർന്ന് അങ്കണത്തിലേക്ക് നീങ്ങുമ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയെ ഇരു കൈകളാലും കോരിയെടുത്തു. ദേവദത്തന്റെ കഴുത്തിലൂടെ ഇരു കൈകളും ചുറ്റി അയാളുടെ മിഴികളിലേക്ക് ശ്രീലക്ഷ്മി തന്റെ നീലനയനങ്ങളാൽ നോട്ടമെറിയുമ്പോൾ ദേവദത്തനറിഞ്ഞു തന്റെ പ്രാണനായവളുടെ നീലക്കടമ്പ് പൂത്ത സരസിജ നയനങ്ങളിൽ തുളുമ്പുന്ന അടങ്ങാത്ത പ്രണയത്തിൻ സരില്പതി വീചികളെ..... ഉച്ചയ്ക്ക് തനിയ്ക്കും ദേവദത്തനും മാത്രമായി ഭക്ഷണമൊരുക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ അനിർവചനീയമായൊരു ആനന്ദാനുഭൂതി നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു... പരസ്പരം ഉച്ചഭക്ഷണം ഊട്ടിയതിന് ശേഷം ഹാളിലെ ദിവാനിൽ ഇരിക്കുമ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയോട് തനിയ്ക്കായ് ഒന്ന് രണ്ട് ചുവടുകൾ വയ്ക്കുവാനാവശ്യപ്പെട്ടപ്പോൾ അവളയാൾക്കായ് ആമോദത്തോടെ ചുവടുകൾ വയ്ക്കുവാനാരംഭിച്ചു.... കുറച്ച് നേരം ചുവടുകൾ വച്ചതിന് ശേഷം ശ്രീലക്ഷ്മി ദിവാനിൽ ചാഞ്ഞു കിടക്കുന്ന ദേവദത്തന്റെ അടുത്തു വന്നയാളുടെ നെഞ്ചിലേക്ക് തന്റെ ശിരസ്സ് ചായ്ച്ചു.... ശ്രീലക്ഷ്മിയെ പൊതിഞ്ഞു പിടിച്ച ദേവദത്തനവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി.... "ലച്ചൂ... എന്താ നിർത്തിയത്"...? തന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന ശ്രീലക്ഷ്മിയോട് ദേവദത്തൻ തിരക്കി... "ദേവേട്ടാ... എന്തോ ഒരു തളർച്ച... ദേവേട്ടൻ വിഷമിക്കേണ്ട.. എന്റെ ചുവടുകളും നൂപുരധ്വനികളുമൊക്കെ എന്നും ദേവേട്ടന് മാത്രമുള്ളതല്ലേ".... ശ്രീലക്ഷ്മിയൊരു മന്ദഹാസത്തോടെ ദേവദത്തന്റെ കവിളിൽ ചുംബനമർപ്പിച്ചു കൊണ്ട് മൊഴിഞ്ഞു... മറുപടിയായി ദേവദത്തൻ ശ്രീലക്ഷ്മിയുടെ ഇരുമിഴികളിലും തന്റെ ചുണ്ടുകൾ അമർത്തി... തന്റെ പ്രാണനെയും പൊതിഞ്ഞു പിടിച്ചു കൊണ്ട് ദിവാനിൽ ചാഞ്ഞു കിടക്കുമ്പോൾ ദേവദത്തന്റെ മിഴികളിൽ അറിയാതെ മയക്കം വന്നു മൂടി. അയാളുടെ നെഞ്ചിലേക്കമർന്നു കിടന്ന ശ്രീലക്ഷ്മിയുടെ മിഴികളെയും നിദ്രാദേവത തഴുകിയണച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും... തുടരും NB : ഒന്നര വർഷമായി ഋതുനന്ദനത്തോട് ഒപ്പമുള്ള യാത്ര അവസാനത്തിലേക്ക് അടുക്കുകയാണ്. ഉദ്ദേശിച്ച അവസാനം ഒരു പാർട്ടിൽ ഒതുങ്ങാത്തതിനാൽ അടുത്തൊരു പാർട്ട്‌ കൂടിയുണ്ടാകും… ഈ കഥ 2022 ഇൽ ഒരു മത്സരത്തിനു വേണ്ടി എഴുതി തുടങ്ങിയതായിരുന്നു. അതിനാൽ എന്റെ മുഴുവൻ പദസമ്പത്തുകളും സാഹിത്യവും ഒക്കെയീ കഥയിൽ പകർത്തുവാൻ ഞാൻ തീരുമാനമെടുത്തു. എന്നാൽ സമയബന്ധിതമായി തീർക്കാൻ കഴിയാത്തതിനാൽ ഞാനീ കഥ sc #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ യിലും കൂടി പോസ്റ്റുകയായിരുന്നു…
ഋതുനന്ദനം.... Part 148 തന്റെ പാദങ്ങളിൽ നനവ് പടരുന്ന പ്രതീതിയനുഭവപ്പെട്ടപ്പോൾ ദേവദത്തൻ പതിയെ മിഴികൾ തുറന്നു എഴുന്നേറ്റു. എഴുന്നേൽക്കുമ്പോൾ തന്റെ പാദങ്ങൾക്കൊരു ഭാരമനുഭവപ്പെട്ടത് പോലെ തോന്നിയ ദേവദത്തന്റെ മിഴികൾ അങ്ങോട്ട് നീങ്ങി. തന്റെ പാദങ്ങളിൽ പിടിച്ചു കൊണ്ട് മുഖമമർത്തി കിടക്കുന്ന ശ്രീലക്ഷ്മിയെ കണ്ട ദേവദത്തന്റെ മനസ്സ് ആർദ്രമായി. അവളുടെ അഴിഞ്ഞു വീണ വാർമുടിച്ചുരുളുകൾ തന്റെ പാദങ്ങളെ മറച്ചിരിക്കുന്നതായി കണ്ടു ദേവദത്തൻ... "ലച്ചൂ".... ശ്രീലക്ഷ്മിയുടെ ചുമലിൽ തട്ടിയൊരു വാത്സല്യത്തോടെ ദേവദത്തൻ വിളിച്ചു.. ശ്രീലക്ഷ്മിയിൽ നിന്നും പ്രതികരണമൊന്നുമുണ്ടായില്ല.... വീണ്ടും ഒന്ന് രണ്ട് തവണ കൂടി വിളിച്ചെങ്കിലും ശ്രീലക്ഷ്മിയിൽ നിന്നും പ്രതികരണമൊന്നും കാണാതെ നിന്ന ദേവദത്തനിൽ പരിഭ്രമമേറി... അയാളൊരു പരിഭ്രാന്തിയോടെ തന്റെ പാദങ്ങളിൽ കിടക്കുന്ന ശ്രീലക്ഷ്മിയെ പിടിച്ചു മാറ്റിക്കൊണ്ട് തന്റെ പാദങ്ങൾ പിൻവലിച്ചു അവളെ പിടി വിടാതെ ബെഡിൽ നിന്നുമിറങ്ങി... അതിനിടെ തന്റെ പാദങ്ങളിൽ രക്തപ്പാടുകൾ കണ്ടപ്പോൾ ദേവദത്തൻ പരിഭ്രാന്തനായി. അപ്പോഴേക്കും ശ്രീലക്ഷ്മി ദേവദത്തന്റെ കൈകളിലേക്ക് വീണു കഴിഞ്ഞിരുന്നു... അവളുടെ വായിൽ നിന്ന് രക്‌തമൊലിക്കുന്നത് കണ്ട് ഞെട്ടിത്തരിച്ച ദേവദത്തൻ പരിഭ്രാന്തിയോടെയവളെ കുലുക്കി വിളിച്ചു... "ലച്ചൂ.. ലച്ചൂ"... ഭ്രാന്ത് പിടിച്ചവനെ പോലെ അലറിക്കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയെ കുലുക്കി വിളിച്ചു... ശ്രീലക്ഷ്മിയിൽ നിന്നുമൊരു ഞരക്കമുയർന്നു... "ലച്ചൂ... എന്തായീ കാണിച്ചത്"...പരിഭ്രാന്തനായ ദേവദത്തൻ ശ്രീലക്ഷ്മിയോട് ചോദിച്ചു... "ദേവേട്ടാ"... ഒരു ഞരക്കത്തോടെ ശ്രീലക്ഷ്മി കണ്ണു തുറന്ന് ദേവദത്തനെ നോക്കി.. "ലച്ചൂ"... ദേവദത്തനവളെ പിടിച്ചു കുലുക്കികൊണ്ടലറി... "ദേവേട്ടാ... എനിക്കിനി ജീവിക്കേണ്ട. അതിനുള്ള അർഹത എനിയ്ക്കില്ല. നമ്മുടെ മക്കളെ നന്നായി നോക്കണം... എല്ലാറ്റിനും മാപ്പ്... മാപ്പ് ദേവേട്ടാ".... ഒരു ഞരക്കത്തോടെ മൊഴിഞ്ഞ ശ്രീലക്ഷ്‌മി ദേവദത്തനെ നോക്കിക്കൊണ്ട് തന്റെ കൈകൾ കൂപ്പി... "ലച്ചൂ... എന്തിനാ മോളെ ഇങ്ങനെ ചെയ്തത്"...അലറിക്കരഞ്ഞു കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയോട് ചോദിച്ചു... അതിനിടയിൽ ദേവദത്തൻ കണ്ടു ഒരു പിടച്ചിലോടെ തന്റെ കൈകളിൽ കിടന്ന ശ്രീലക്ഷ്മിയുടെ ശിരസ്സൊരു വശത്തേക്ക് ചരിയുന്നത്... "ലച്ചൂ...." തന്റെ പ്രിയപ്പെട്ടവളുടെ പ്രാണൻ അകലുന്നതൊരു ഞെട്ടലോടെ മനസ്സിലാക്കിയ ദേവദത്തൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഭ്രാന്തമായി അലറി വിളിച്ചു.... "ലച്ചൂ".... ഒരലർച്ചയോടെ പിടഞ്ഞെഴുന്നേറ്റ ദേവദത്തൻ ചുറ്റുമൊന്ന് നോക്കി. താനിത്രയും നേരമൊരു സ്വപ്നത്തിലായിരുന്നു എന്ന് മനസ്സിലാക്കുവാൻ അയാൾക്ക് നിമിഷങ്ങളോളമെടുത്തു.... തന്റെ പാദങ്ങൾക്ക് നേരെ കണ്ണുകളയച്ച ദേവദത്തന്റെ മിഴികളിൽ തന്റെ പാദങ്ങൾക്ക് അടുത്തായി കട്ടിലിനോട് ചാരിക്കൊണ്ട് പുറം തിരിഞ്ഞ് വിദൂരതയിലേക്കെന്നവണ്ണം നിലത്തിരിക്കുന്ന ശ്രീലക്ഷ്മിയുടെ രൂപമപ്പോഴേക്കും പതിഞ്ഞു കഴിഞ്ഞിരുന്നു... ഒരു വെപ്രാളത്തോടെ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ് ശ്രീലക്ഷ്മിയുടെ അടുത്തെത്തിയ ദേവദത്തനവളുടെ ഇരു ചുമലുകളിലും ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു.... ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുഖമാകെ പരതുവാൻ ആരംഭിച്ചു. അയാളുടെ കൈ വിരലുകൾ അവളുടെ ചുണ്ടിലും കവിളിണകളിലും നെറ്റിയിലുമൊക്കെ ലക്ഷ്യമില്ലാതെ പരതിക്കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയ്ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന അറിവ് ദേവദത്തന്റെ ആഹ്ലാദത്തെ വാനോളമുയർത്തി.... "ലച്ചൂ"....ആമോദഭരിതനായ ദേവദത്തൻ ശ്രീലക്ഷ്മിയുടെ നെറ്റിയിലൊന്ന് ചുംബിച്ചു. തുടർന്നയാളുടെ അധരങ്ങൾ അവളുടെ വദനങ്ങളിലാകെ ഭ്രാന്തമായി ഒഴുകിക്കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയപ്പോഴൊക്കെ ഒരു നിർവികാരതയോടെ നിന്നതേ ഉള്ളൂ... ശ്രീലക്ഷ്മിയുടെ ഇരു കവിളുകളിലും പിടിച്ചവളുടെ മുഖത്തേക്ക് നോട്ടമയച്ച ദേവദത്തനവളെ പിടിച്ചു തന്റെ നെഞ്ചിലേക്കിട്ട് പൊതിഞ്ഞു പിടിച്ചു... ശ്രീലക്ഷ്മിയപ്പോൾ കുതറിക്കൊണ്ടിരുന്നു....അല്പനിമിഷങ്ങൾക്കകം ശ്രീലക്ഷ്‌മി ദേവദത്തന്റെ നെഞ്ചിൽ നിന്നും കുതറി മാറി... ദേവദത്തനൊരു പകപ്പോടെ ശ്രീലക്ഷ്മിയെ നോക്കി... "എന്നെയൊന്നു വെറുത്തു കൂടെ...കുറ്റബോധം കൊണ്ടീ ലോകത്ത് നിന്നുമെല്ലാം വിട്ടങ്ങ് പോയാലോ എന്ന് ചിന്തിച്ചതാ. പക്ഷേ അവിടെയും നിങ്ങളെന്റെ പിന്നാലെ വരുമല്ലോ. എന്തിനാണെന്നെ ഇങ്ങനെ സ്നേഹിക്കുന്നത്"...? ദേവദത്തന്റെ ഷേർട്ടിൽ പിടിച്ചു കൊണ്ടയാളെ നോക്കിയൊരു ഭ്രാന്തിയെ പോലെ ശ്രീലക്ഷ്മി ചോദിച്ചു കൊണ്ടിരുന്നു... ദേവദത്തൻ മറുപടിയൊന്നും പറയാതെ അവളെ തന്നെ നോക്കി നിന്നു... ദേവദത്തന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്ന ശ്രീലക്ഷ്മിയുടെ മുഖഭാവങ്ങൾ ഞൊടിയിടയിൽ മാറുവാനാരംഭിച്ചു... നിമിഷങ്ങൾക്കുള്ളിൽ ശോകാർദ്രത നിറഞ്ഞ അവളുടെ വദനത്തിൽ നിറഞ്ഞ കരച്ചിലിന്റെ ലാഞ്ഛനയൊരു പൊട്ടിക്കരച്ചിലായി മാറി.... പൊട്ടിക്കരഞ്ഞു കൊണ്ട് ദേവദത്തന്റെ ഷേർട്ടിൽ നിന്നും പിടി വിട്ട ശ്രീലക്ഷ്മി താഴെക്കൂർന്നു അയാളുടെ കാൽക്കൽ വീണു... "ഒന്നും അന്വേഷിക്കുക പോലും ചെയ്യാതെ ഒരു ഭാര്യയും നൽകാത്ത ശിക്ഷ ദേവേട്ടന് നൽകി സങ്കടപ്പെടുത്തിയ എനിയ്ക്ക് ദേവേട്ടന്റെ ഭാര്യയായിരിക്കുവാനുള്ള അർഹതയില്ല അത് പോലെ നമ്മുടെ മക്കൾക്ക്‌ അമ്മയായും. ഞാൻ തിരികെ പൊയ്ക്കോളാം എന്നെയതിനു അനുവദിക്കണം. നമ്മുടെ മക്കൾക്കിനിയീ പാപിയായ അമ്മ വേണ്ട അച്ഛൻ മാത്രം മതി"...ദേവദത്തന്റെ കാലിൽ പിടിച്ചു കൊണ്ടൊരു പൊട്ടിക്കരച്ചിലോടെ ശ്രീലക്ഷ്മി മൊഴിഞ്ഞു.... ദേവദത്തൻ ഉടനെ ശ്രീലക്ഷ്മിയെ പിടിച്ചെഴുന്നേൽപ്പിച്ചു. അവളുടെ ഇരു കവിളുകളിലും പിടിച്ചവളുടെ മിഴികളിലേക്കയാൾ നോട്ടമയച്ചു.... "ലച്ചൂ... നിന്നെ വെറുക്കാൻ നിന്റെ ദേവേട്ടന് കഴിയുമോ മോളെ. മറ്റെന്തും എന്നെക്കൊണ്ട് സാധിച്ചേക്കും പക്ഷെ എന്നുമെന്റെ പ്രാണനും നിശ്വാസവും ആത്മാവുമായ നിന്നെ മറക്കുവാനോ വെറുക്കുവാനോ നിന്റെ ദേവേട്ടന് കഴിയില്ല"... അഴലിന്റെ ആഴിത്തിരമാലകൾ നിറഞ്ഞ ശ്രീലക്ഷ്മിയുടെ നീലാംബുജ നയനങ്ങളിലേക്ക് നോട്ടമയച്ചു കൊണ്ടൊരു ഗദ്ഗദത്തോടെ ദേവദത്തൻ മൊഴിഞ്ഞു... "ലച്ചൂ.... മക്കളുടെ കാര്യം നീയോർത്തു പക്ഷെ നീയില്ലാത്ത എന്റെയൊരു നിമിഷത്തെ കുറിച്ച് നീയോർത്തോ... പിന്നെ തെറ്റ് എന്റെ ഭാഗത്തുമുണ്ട്. നിന്നോടെല്ലാം പറയുന്നതിന് മുമ്പ് സത്യാവസ്ഥ അറിയുവാൻ ഞാനും ശ്രമിയ്ക്കണമായിരുന്നു... ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയാണ്. എല്ലാ തെറ്റുകളും പഴികളും സ്വന്തം പേരിൽ ചാർത്തി നീ സ്വയം ക്രൂശിക്കേണ്ടതില്ല..നടന്ന സംഭവങ്ങളിൽ നമ്മളിരുവരുടെ ഭാഗത്തും തെറ്റുണ്ട്. തെറ്റ് ചെയ്തത് നമ്മളാണ്...ഒരു ഭർത്താവിന്റെ അധികാരത്തിൽ പറയുവാ നിന്നെയിനിയെങ്ങോട്ടും ഞാൻ പറഞ്ഞ് വിടില്ല"... ഇടറുന്ന സ്വരത്തോടെ ശ്രീലക്ഷ്മിയുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു.... "ലച്ചൂ... എത്ര ജന്മമെടുത്താലും നിന്നെ സ്നേഹിക്കുവാൻ മാത്രമേ എനിയ്ക്ക് കഴിയൂ... കഴിഞ്ഞതൊക്കെ നമുക്ക് മറക്കാമെടോ".... ശ്രീലക്ഷ്മിയുടെ മിഴികൾ തുടച്ചു കൊണ്ടൊരു ഗദ്ഗദത്തോടെ ദേവദത്തൻ മൊഴിഞ്ഞു.... ശ്രീലക്ഷ്മിയ്ക്ക് പിന്നെ പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല.... "ദേവേട്ടാ"... ഒരു പൊട്ടിക്കരച്ചിലോടെ അവൾ ദേവദത്തന്റെ നെഞ്ചിലേക്ക് വീണു.... ദേവദത്തന്റെ നെഞ്ചിലേക്ക് മുഖമമർത്തിക്കൊണ്ട് അശ്രുസമുദ്രമൊഴുക്കി പൊട്ടിക്കരഞ്ഞു കൊണ്ട് നിന്നു ശ്രീലക്ഷ്മി... തന്റെ പ്രിയപ്പെട്ടവളുടെ നേത്രാംബു സാഗരങ്ങളെ തന്റെ നെഞ്ചിലേക്ക് ഏറ്റു വാങ്ങിയ ദേവദത്തൻ അവളുടെ ശിരസ്സിലും ചുമലിലും മുടിയിഴകൾക്കുള്ളിലുമൊക്കെ തന്റെ വിരലുകളോടിച്ചു കൊണ്ടിരുന്നു. ഇനിയൊരിക്കലും എങ്ങോട്ടും വിടില്ല എന്ന പോലെ ദേവദത്തൻ ശ്രീലക്ഷ്മിയെ തന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേർത്ത് പിടിച്ചപ്പോൾ തന്നെയൊരിക്കലും വിടരുതെന്ന അർത്ഥത്തിൽ അവളയാളുടെ നെഞ്ചിലേക്ക് ഒന്ന് കൂടി മുഖമമർത്തി കരഞ്ഞു കൊണ്ടിരുന്നു... നിമിഷങ്ങളോളമാ മുറിയിൽ ശ്രീലക്ഷ്മിയുടെ ഏങ്ങൽ മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.... "ലച്ചൂ"... അല്പസമയം കഴിഞ്ഞപ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയെ പതിയെ വിളിച്ചു... ദേവദത്തന്റെ വിളി കേട്ട് ശ്രീലക്ഷ്മി തന്റെ ശിരസ്സുയർത്തി അയാളെയൊന്ന് നോക്കി.. "ലച്ചൂ... ഇനിയെപ്പോഴെങ്കിലും നിനക്കെന്നെ വിട്ട് പോകണമെന്ന് തോന്നിയാൽ മക്കൾ പറഞ്ഞത് പോലെ എനിക്കെന്തെങ്കിലും വിഷം തന്നെന്നെ തീർത്തേക്കണം. നീ തരുന്നത് അതാണെന്നറിഞ്ഞു കൊണ്ട് തന്നെ ഞാൻ".... ദേവദത്തൻ പൂർത്തിയാക്കുന്നതിനു മുമ്പ് ശ്രീലക്ഷ്മി പറയേണ്ട എന്ന അർത്ഥത്തിൽ മിഴിനീരോടെ തലയാട്ടിക്കൊണ്ടയാളുടെ വായ് പൊത്തിക്കഴിഞ്ഞിരുന്നു... പൊടുന്നനെ ശ്രീലക്ഷ്മി ദേവദത്തന്റെ മുടിയിഴകളിൽ പിടിച്ചയാളുടെ മുഖം പിടിച്ചു താഴ്ത്തിക്കൊണ്ട് ആർത്തിയോടെ ചുംബിക്കുവാനാരംഭിച്ചു. അയാളുടെ മുഖത്തങ്ങോളമിങ്ങോളം അവളുടെ പവിഴാധരങ്ങൾ അലഞ്ഞു നടന്നു. നീണ്ട ചുംബനവർഷങ്ങൾക്കൊടുവിൽ അവളുടെയധരങ്ങൾ അയാളുടെ അധരങ്ങളെ വിഴുങ്ങി അധരപാനമാരംഭിച്ചു. അത്രയും വർഷങ്ങൾ പകരുവാൻ കഴിയാത്തത് മുഴുവനാ നീണ്ട അധരപാനത്തിൽ നിറഞ്ഞു നിന്നപ്പോൾ അവളുടെ വിരലുകൾ ദേവദത്തന്റെ ചെവിയ്ക്ക് പിന്നിലും മുടിയിഴകളിലും ഭ്രാന്തമായി പിടിച്ചു കൊണ്ടിരുന്നു. തുടർന്നയാളുടെ അധരങ്ങളും ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ കവിതകൾ രചിക്കുവാനാരംഭിച്ചു. മത്സരിച്ചെന്ന വണ്ണമിരുവരും അധരങ്ങളിൽ കവിതകൾ രചിക്കവേ ദേവദത്തൻ ശ്രീലക്ഷ്മിയെ മുറുക്കിപ്പിടിച്ചു. അറിയാതെ ശ്രീലക്ഷ്മിയുടെ ശരീരം വായുവിൽ ഉയർന്നു. ദീർഘനേരത്തെ അധരപാനത്തിനിടെ ചുണ്ടുകളിൽ നിണത്തിന്റെ ഇരുമ്പ് ചുവയിരുവർക്കും അനുഭവപ്പെട്ടെങ്കിലും അവരവരുടെ പ്രവൃത്തി നിർബാധം തുടർന്നു കൊണ്ടിരുന്നു... ഇരുവരുടെയും പുനർസമാഗമത്തെ ആനന്ദാശ്രുക്കളൊഴുക്കിക്കൊണ്ട് രണ്ട് മിഴികൾ മുറിയ്ക്ക് പുറത്ത് സാക്ഷ്യം വഹിയ്ക്കുന്നത് ഇരുവരുമറിഞ്ഞില്ല... ================================== വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ടവളെ നെഞ്ചിൽ ചായ്ച്ചു കിടത്തുമ്പോൾ ദേവദത്തന്റെ കൈകൾ അവളുടെ തലയിലും ചുമലിലും തഴുകി നീങ്ങിക്കൊണ്ടിരുന്നു... തന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മാത്രമാണ് ഈ മനുഷ്യനിത്രയും കാലം പിടിച്ചു നിന്നത്. ഇത്രയൊക്കെ ചെയ്തിട്ട് പോലുമീ മനുഷ്യന് തന്നോടൊരു തരിമ്പും വെറുപ്പില്ല. ഇത്രയും കാലത്തിനിടയിലീ മനുഷ്യന് വല്ലതും സംഭവിച്ചിരുന്നുവെങ്കിൽ ആ പാപം ഏത് ഗംഗയിൽ കുളിച്ചാലും തീരുമായിരുന്നോ. അകന്നു നിൽക്കുമ്പോൾ പോലുമെന്നും ഈ മനുഷ്യന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മാത്രമാണ് താനെന്നും പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നത്. ഇപ്പോഴീ മനുഷ്യൻ നിരപരാധി ആയിരുന്നെന്ന് അറിയുമ്പോൾ ഉള്ളിലെ നീറ്റൽ അടക്കുവാൻ സാധിക്കുന്നില്ല.... വർഷങ്ങൾക്ക് ശേഷം ദേവദത്തന്റെ നെഞ്ചിൽ മുഖമമർത്തി കണ്ണീർ പൊഴിച്ചു കൊണ്ട് കിടക്കുമ്പോൾ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു.... ദേവദത്തന്റെ ആശ്വാസ വാക്കുകൾ അവളുടെ കുറ്റബോധത്തെയും അതേ തുടർന്നുള്ള കണ്ണുനീർ പ്രവാഹത്തെയും തടയുവാൻ പ്രാപ്തമായിരുന്നില്ല.... "ലച്ചൂ... ഇത്രയും വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും നിനക്കെന്നെ കാണണമെന്ന് തോന്നിയിരുന്നില്ലേ"...? തന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു കൊണ്ട് കിടക്കുന്ന ശ്രീലക്ഷ്മിയെ തഴുകിക്കൊണ്ട് ദേവദത്തനവളോട് തിരക്കി.... "ദേവേട്ടാ... ആദ്യമൊക്കെ ദേവേട്ടനോടുള്ള ദേഷ്യത്തിൽ ആരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ നിൽക്കുവാൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു. അപ്പോഴൊക്കെ പലപ്പോഴും ദേവേട്ടന്റെ അടുത്തെത്താനും ഈ നെഞ്ചിൽ ചായാനും മനസ് കൊതിച്ചിരുന്നു. പക്ഷേ അപ്പോഴൊക്കെ ദേവേട്ടനെന്നെ ചതിച്ചു എന്ന ചിന്തയെന്നെ പിന്നോട്ടടുപ്പിച്ചു. പിന്നെയൊന്ന് നിവർന്നു നിൽക്കുവാൻ സമയമേറെ എടുത്തു. അപ്പോഴേക്കും മക്കൾ വളർന്നപ്പോൾ അവരെന്നെ എന്നുന്നേക്കുമായി വെറുക്കുമെന്ന് ഞാൻ കരുതിപ്പോയി"...ദേവദത്തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയൊരു ഏങ്ങലടിയോടെ ശ്രീലക്ഷ്മി മറുപടി നൽകി.... "പിന്നെ ഒന്ന് നിവർന്നു നിന്നപ്പോഴേക്കും മക്കളിരുവരും വളർന്നു. അപ്പോൾ ദേവേട്ടന്റെ അടുത്തേക്ക് വരാൻ പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോൾ ദേവേട്ടനെ എന്നുന്നേക്കുമായി വെറുക്കാനുള്ള ശ്രമമായിരുന്നു പക്ഷേ എനിക്കതിന് കഴിയുമായിരുന്നില്ല. ദേവേട്ടൻ ചിത്ര രചന നിർത്തിയെന്ന് അനുമോള് പറഞ്ഞപ്പോൾ എന്റെ നെഞ്ച് പൊടിയുകയായിരുന്നു. ഞാനിതൊക്കെ ചെയ്യുമ്പോഴും ദേവേട്ടൻ യഥാർത്ഥത്തിൽ നിരപരാധിയായിരുന്നു എന്നറിഞ്ഞപ്പോൾ നീറുവാണ് എന്റെ മനസ്സ്"....ഒരു പൊട്ടിക്കരച്ചിലോടെ ശ്രീലക്ഷ്മി ദേവദത്തനോട് പറഞ്ഞ് നിർത്തി... ദേവദത്തനവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... തുടർന്ന് ദേവദത്തൻ ശ്രീലക്ഷ്മി പിരിഞ്ഞു പോയതിനു ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചു വിവരിക്കുമ്പോൾ സങ്കടം താങ്ങുവാൻ കഴിയാതെ ശ്രീലക്ഷ്മി അയാളുടെ നെഞ്ചിൽ നിന്നും തലയുയർത്തി കരഞ്ഞു കൊണ്ടയാളുടെ മുഖത്താകമാനം ചുംബനങ്ങളർപ്പിച്ചു കൊണ്ടിരുന്നു.... "ലച്ചൂ... കരയാനുള്ളതൊക്കെ ഈ രാത്രി കരഞ്ഞു തീർത്തോണം. നാളെ തൊട്ടീ കണ്ണുകളിൽ സങ്കടം കാണുവാൻ പാടില്ല...കേട്ടോടീ വാനരറാണി"...ദേവദത്തനൊരു ശാസന കലർന്ന സ്വരത്തിൽ ശ്രീലക്ഷ്‌മിയോട് മൊഴിഞ്ഞു... പണ്ടൊക്കെ ആ വിളി കേട്ടാൽ ദേവദത്തന്റെ മേൽ കുസൃതികൾ കാട്ടിയിരുന്ന ശ്രീലക്ഷ്മി വളരെ കാലങ്ങൾക്ക് ശേഷമാ വിളി കേട്ടപ്പോൾ മിഴി നീരോഴുക്കിക്കൊണ്ട് ദേവദത്തനെ ചുംബിച്ചു കൊണ്ടിരുന്നു.... കുറ്റബോധം ഹിമശൃംഗമേറുമ്പോൾ ശ്രീലക്ഷ്മിയുടെ അധരങ്ങൾ ദേവദത്തന്റെ മുഖത്ത് ചുംബന വർഷങ്ങളായും അധരപാനമായും മാറിക്കൊണ്ടിരുന്നു... പരസ്പരം സങ്കടം പങ്കു വച്ചും ആശ്വസിപ്പിച്ചും ചുംബനപ്പൂക്കൾ വർഷിച്ചും നിദ്രാവിഹീനമായി മാറി അവരുടേയാ രാവ്..... തുടരും #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 147 തന്റെ ചുമലിൽ കൈ വച്ചു കൊണ്ട് വിളിച്ച ദേവദത്തന് നേരെ ശ്രീലക്ഷ്മിയൊരു തളർന്ന നോട്ടമയച്ചു.... ഈ മനുഷ്യന്റെ മുഖത്തേക്ക് നോക്കുവാൻ പോലും തനിയ്ക്ക് ശക്തിയില്ല... ശ്രീലക്ഷ്മി വേദനയോടെ ചിന്തിച്ചു... "ലച്ചൂ എഴുന്നേൽക്ക്...ഭക്ഷണം കഴിക്കാം..സമയമൊരുപാടായി"...ദേവദത്തൻ പ്രത്യേകിച്ചൊരു ഭാവഭേദവുമില്ലാതെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു.. എപ്പോഴുമീ മനുഷ്യനിൽ കാണുന്ന സൗമ്യ ഭാവമിപ്പോൾ കാണാൻ പറ്റുന്നില്ല. ഇദ്ദേഹവും തന്നെ വെറുത്തു തുടങ്ങിയോ...ഒന്നോർത്താൽ എല്ലാം താനർഹിയ്ക്കുന്നു...ശ്രീലക്ഷ്മിയോർത്തു.. "ലച്ചൂ... എഴുന്നേൽക്ക്"...എഴുന്നേൽക്കുവാൻ ശ്രീലക്ഷ്മിയ്‌ക്ക് നിർദേശം നൽകുമ്പോൾ ദേവദത്തന്റെ സ്വരമൽപ്പം കടുത്തതായി ശ്രീലക്ഷ്മിയ്ക്കനുഭവപ്പെട്ടു.... ശ്രീലക്ഷ്‌മി പതിയെ എഴുന്നേറ്റു. എഴുന്നേൽക്കുമ്പോൾ തന്റെ ശരീരമൊന്ന് വേച്ചു പോകുന്നത് പോലെ അവൾക്ക് തോന്നിയെങ്കിലും ദേവദത്തന്റെ കൈകൾ അവളെയപ്പോഴേക്കും താങ്ങിയിരുന്നു.... ശ്രീലക്ഷ്മിയേ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് ദേവദത്തൻ നടക്കുവാനാരംഭിച്ചു... എന്നും തനിയ്ക്ക് താങ്ങായിട്ട് ഉണ്ടായിരുന്നു ഈ കൈകൾ പക്ഷേ അതിന്റെ വിലയറിയാതെ താനതിനെ തട്ടിയകറ്റി...മുറിയ്ക്ക് പുറത്തേക്ക് നടക്കുമ്പോൾ ശ്രീലക്ഷ്മി ദേവദത്തന്റെ നേരെയൊന്ന് നോക്കിക്കൊണ്ട് ചിന്തിച്ചു... എന്നാൽ ദേവദത്തനിതൊന്നും ശ്രദ്ധിക്കാതെ ശ്രീലക്ഷ്മിയേയും കൊണ്ട് ഡൈനിങ് ടേബിൾ ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നു.. ടേബിളിന് അടുത്തെത്തിയ ദേവദത്തൻ ശ്രീലക്ഷ്മിയേ ഒരു കസേരയിൽ ഇരുത്തി. തൊട്ടടുത്ത കസേരയിൽ ദേവദത്തനും ഇരുന്നു... ചുറ്റുവട്ടത്ത് കൂടി തന്റെ കണ്ണുകളോടിച്ച ശ്രീലക്ഷ്മിയ്ക്ക് താനും ദേവദത്തനും മാത്രമേ അവിടുള്ളൂ എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു... "ലച്ചൂ...അനുമോളും മീനുമോളും കഴിച്ചു എഴുന്നേറ്റ് പോയി. താൻ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ. സമയമിത്രയുമായപ്പോൾ തന്നേക്കാണാഞ്ഞതിനാൽ ഞാൻ തന്നെയും തേടി വരുകയായിരുന്നു"...ശ്രീലക്ഷ്മിയുടെ മുന്നിലേക്ക് ഒരു പ്ളേറ്റ് എടുത്തു വച്ചിട്ട് അതിലേക്ക് ചോറ് വിളമ്പിക്കൊണ്ട് ദേവദത്തൻ അവളോട് മൊഴിഞ്ഞു... ഇതെല്ലാം സംസാരിക്കുമ്പോഴും ദേവദത്തന്റെ സ്വരത്തിൽ എപ്പോഴും കാണപ്പെടുന്ന സൗമ്യതയും ശാന്തതയും കൈ മോശം വന്നത് പോലെയുളവായിക്കൊണ്ടിരുന്നു ശ്രീലക്ഷ്മിയ്ക്കപ്പോൾ... ശ്രീലക്ഷ്മിയുടെ പ്ളേറ്റിൽ ചോറും കറികളും വിളമ്പിയെങ്കിലും അതൊന്നും കഴിക്കുവാൻ അവൾക്ക് മനസ്സ് വന്നില്ല. ഭക്ഷണം കഴിക്കുവാൻ പോലും കഴിയാത്ത വിധത്തിൽ തന്റെ മനസും ശരീരവും തളർന്നു പോയത് പോലെയായിരുന്നു അവൾക്കപ്പോൾ.... പ്ളേറ്റിലേക്ക് നോക്കി മുഖം കുനിച്ചു നോക്കിക്കൊണ്ട് ശ്രീലക്ഷ്മി ചോറിൽ തൊടാതെ ഇരുന്നു... "ലച്ചൂ... എന്താ കഴിക്കാത്തത്"...? ദേവദത്തന്റെ മുഴക്കമുള്ള സ്വരം കാതിൽ പതിഞ്ഞപ്പോൾ ശ്രീലക്ഷ്മി മുഖമുയർത്തി അയാളെയൊന്ന് നോക്കി. ശ്രീലക്ഷ്മി നിറഞ്ഞ മിഴികളോടെ ദേവദത്തനെ നോക്കി ഇരുന്നു.... "ദേവേട്ടാ... വിശപ്പില്ല"...അതീവ ദയനീയതയോടെ ദേവദത്തന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞ ശ്രീലക്ഷ്മി തളർന്ന സ്വരത്തിൽ മറുപടി നൽകി... ശ്രീലക്ഷ്മിയെ ഒന്ന് സൂക്ഷിച്ചു നോക്കിയ ദേവദത്തൻ ഒന്നുമുരിയാടാതെ ശ്രീലക്ഷ്‌മിയുടെ പ്ളേറ്റിലെ ചോറും കറികളും കുഴയ്ക്കുവാൻ തുടങ്ങി... ശ്രീലക്ഷ്മിയുടെ ചുമലിലൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു. ശ്രീലക്ഷ്‌മി നീരണിഞ്ഞ മിഴികളോടെ അയാളെ തന്നെ നോക്കി ഇരുന്നു. ദേവദത്തൻ പ്ളേറ്റിൽ നിന്നും കുഴച്ച ഒരുരുള ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി. ശ്രീലക്ഷ്മിയുടെ നീലാംബുജ നയനങ്ങൾ അയാളെ തന്നെ ദയനീയ ഭാവത്തോടെ നോട്ടമെറിഞ്ഞു കൊണ്ടിരുന്നു... ശ്രീലക്ഷ്മിയുടെ നേരെ നീട്ടിയ ഉരുള കഴിക്കുവാൻ ദേവദത്തൻ തന്റെ കണ്ണുകളാൽ ആംഗ്യം കാണിച്ചു.... ശ്രീലക്ഷ്മി തന്റെ വായ തുറന്നു ആ ഉരുളയേറ്റ് വാങ്ങി. വായിലേറ്റ് വാങ്ങിയ ഉരുള കഴിച്ചു കൊണ്ടിരിക്കുമ്പോൾ അത് വരെ ദേവദത്തനിൽ നോട്ടമർപ്പിച്ചു ഇരുന്ന ശ്രീലക്ഷ്മി അയാളുടെ മുഖത്തേക്ക് നോക്കുവാൻ ശക്തിയില്ലാതെ തന്റെ മുഖം കുനിച്ചു... തുടർന്നും ദേവദത്തൻ അവളെ വാരിയൂട്ടിക്കൊണ്ടിരുന്നു. യാന്ത്രികമായെന്നോണം ശ്രീലക്ഷ്മിയാ ഉരുളകൾ വാങ്ങി കഴിച്ചു. ഇടയ്ക്ക് ദേവദത്തനും അതേ പ്ളേറ്റിൽ നിന്നും വാരി കഴിച്ചു.... ശ്രീലക്ഷ്മിയുടെ മനസിലപ്പോൾ വർഷങ്ങൾക്ക് മുമ്പ് തന്നെയാക്രമിക്കാൻ വന്നവരുടെ ഇടയിൽ നിന്നും രക്ഷിച്ചു കൊണ്ട് വന്നതിന് ശേഷമിത് പോലെ ദേവദത്തനൂട്ടിയ രംഗമായിരുന്നു... അതെല്ലാമോർത്തപ്പോൾ അവളുടെ മിഴികളിൽ നിന്നും ഇടതടവില്ലാതെ അശ്രുകണങ്ങൾ പെയ്ത് കൊണ്ടിരുന്നു..ഇടയ്ക്ക് ദേവദത്തൻ പുറം കൈ കൊണ്ട് തന്റെ മിഴിനീർക്കണങ്ങൾ തുടച്ചു മാറ്റുന്നതും ശ്രീലക്ഷ്‌മി അറിഞ്ഞു... ശ്രീലക്ഷ്മി കഴിച്ചു കഴിഞ്ഞപ്പോൾ ദേവദത്തൻ തന്നെ അവളെ എഴുന്നേൽപ്പിച്ചു വാഷ് ബേസിനു അടുത്ത് കൊണ്ട് പോയി കൈയും വായും കഴുകിച്ചു.... തുടർന്ന് ശ്രീലക്ഷ്മിയേയും കൊണ്ട് ദേവദത്തൻ അവളുടെ മുറിയിലേക്ക് നടന്നു. അപ്പോഴും ദേവദത്തനവളെ വിടാതെ തന്നോട് ചേർത്ത് പിടിച്ചിരുന്നു... മുറിയിലെത്തിയ ദേവദത്തൻ ശ്രീലക്ഷ്മിയെ കട്ടിലിൽ ഇരുത്തി... "ലച്ചൂ... താനിന്ന് ഇവിടെ ഒറ്റയ്ക്ക് കിടക്കേണ്ട. ആ സോഫയിൽ ഞാനുണ്ട്"...പ്രത്യേകിച്ചൊരു ഭാവവും ഇല്ലാതെ മുറിയിലെ സോഫയിലേക്ക് തന്റെ കൈ ചൂണ്ടിക്കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... ശ്രീലക്ഷ്മി ഒരക്ഷരം ഉരിയാടാതെ ദേവദത്തനെയൊന്ന് നോക്കുക പോലും ചെയ്യാതെ ശിരസ്സും കുനിച്ചു ഇരുന്നു.... കട്ടിലിൽ കിടന്ന ഒരു തലയണയും പുതപ്പും എടുത്ത് ദേവദത്തൻ സോഫയിൽ മലർന്നു കിടന്നു...നിമിഷങ്ങൾക്കകം അയാൾ ഉറക്കമാരംഭിച്ചു... സോഫയിൽ മലർന്നു കിടക്കുന്ന ദേവദത്തനെ ശ്രീലക്ഷ്മി നിറഞ്ഞ മിഴികളോടെ നോക്കിക്കൊണ്ട് ഇരുന്നു.... ================================== നിമിഷങ്ങൾക്കകം സോഫയിൽ കിടന്ന ദേവദത്തൻ നിദ്രയെ പുൽകി. നിദ്രയിലാണ്ടു കിടക്കുന്ന ദേവദത്തനെയൊന്ന് നോക്കിയ ശേഷം ശ്രീലക്ഷ്മി പതിയെ ശബ്ദമുണ്ടാക്കാതെ കട്ടിലിൽ നിന്നുമിറങ്ങി.... കട്ടിലിൽ നിന്നുമിറങ്ങിയ ശ്രീലക്ഷ്മി പതിയെ മുറിയ്ക്ക് വെളിയിലറങ്ങിയ അവളുടെ നടത്തം അവസാനിച്ചത് അഭിരാമിയുടെയും മിത്രയുടെയും മുറിയുടെ മുമ്പിലായിരുന്നു... മുറിയുടെ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയിട്ടുണ്ടാവില്ല എന്ന ഊഹത്തിൽ ശ്രീലക്ഷ്മിയാ വാതിൽ പതിയെ തള്ളിയപ്പോൾ അത് തുറന്നു. ഞൊടിയിടയിൽ ശ്രീലക്ഷ്മി മുറിയുടെ അകത്തേക്ക് കയറി... കട്ടിലിൽ കിടന്നുറങ്ങുന്ന അഭിരാമിയേയും മിത്രയേയും ശ്രീലക്ഷ്മി നീരണിഞ്ഞ മിഴികളോടെ നോക്കി നിന്നു.... തന്റെ ചെയ്തിയിലൂടെ മക്കൾക്ക് നഷ്ടമായത് അവർക്കർഹമായും കിട്ടേണ്ടിയിരുന്ന പിതൃ വാത്സല്യത്തെയാണ്. എത്രയൊക്കെ ന്യായീകരണങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചാലും അവർക്ക് അർഹമായ അച്ഛന്റെ സ്നേഹം താനായിട്ട് തട്ടി മാറ്റിയത് പൊറുക്കാൻ കഴിയാത്ത തെറ്റ് തന്നെയാണ്. അന്നെന്ത് ചിന്തിച്ചായിരുന്നുവോ താൻ മക്കളെ അവരുടെ അച്ഛനിൽ നിന്നുമകറ്റിയത് ഇന്നാ മനുഷ്യൻ നിരപരാധി ആണെന്ന് തെളിഞ്ഞിരിക്കുന്നു. അച്ഛനില്ലാത്ത വിഷമത്തിൽ തന്റെ മക്കൾക്കുണ്ടായിരുന്ന സങ്കടങ്ങളെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു താൻ. എന്ത് മാത്രം പാപിയാണ് താൻ....തന്റെ മക്കളെ നോക്കിക്കൊണ്ട് ചിന്തിച്ച ശ്രീലക്ഷ്മിയുടെ മിഴികളിൽ നിന്നും നേത്രാംബുക്കൾ നിറഞ്ഞൊഴുകുമ്പോൾ ഉള്ളിൽ നിന്നുമുയർന്ന തേങ്ങലിനെ അവളൊരു വിധത്തിൽ പിടിച്ചു നിർത്തി... വിങ്ങുന്ന മനസ്സോടെ കട്ടിലിന് അടുത്തെത്തിയ ശ്രീലക്ഷ്മി ബെഡിൽ ഇരുന്നു കൊണ്ട് അഭിരാമിയുടെയും മിത്രയുടെയും തലയിലും ചുമലിലുമൊക്കെ പതിയെ തഴുകിക്കൊണ്ടിരുന്നു... ഉള്ളിൽ നിന്നും തികട്ടി വന്ന കരച്ചിൽ അടക്കിക്കൊണ്ട് ബെഡിൽ ഇരുന്നു മക്കളെ തഴുകിക്കൊണ്ടിരുന്ന ശ്രീലക്ഷ്മി മുഖം കുനിച്ചു ഇരുവരുടെയും നെറ്റികളിൽ തന്റെ ചുണ്ടുകൾ അമർത്തി.... ഈ പാപിയായ അമ്മയോട് പൊറുക്ക് മക്കളേ... ഇങ്ങനെയൊരമ്മ നിങ്ങൾക്കിനി വേണ്ട. അച്ഛനെ വിഷമിപ്പിക്കാതെ നന്നായി നോക്കണം നിങ്ങൾ... മനസ്സിലങ്ങനെ മന്ത്രിച്ചു കൊണ്ട് ശ്രീലക്ഷ്മി മക്കളെ വീണ്ടും ചുംബിച്ചു.... പിന്നീടൊരു നിമിഷം പോലുമവിടെ നിൽക്കുവാൻ മനസ്സ് വരാതെ നിന്ന ശ്രീലക്ഷ്മി അതി വേഗത്തിൽ മുറിയ്ക്ക് വെളിയിലറങ്ങി... എന്തോ ആലോചിച്ചുറപ്പിച്ചെന്ന പോലെ ശ്രീലക്ഷ്മി അടുക്കളയിലേക്ക് നടന്നു.... അടുക്കളയിൽ എത്തിയ അവൾ അവിടെ മൂലയ്ക്ക് വച്ചിരുന്ന ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്തു അതിന്റെ അടപ്പ് തുറന്ന് അത് തന്റെ മൂക്കിനോടടുപ്പിച്ചു. അതി രൂക്ഷമായ ഗന്ധം തന്റെ മൂക്കിലേക്ക് അടിച്ചപ്പോൾ അവളാ ബോട്ടിലിലേക്ക് ഒന്ന് കൂടി നോട്ടമെയ്തു. ആ ബോട്ടിൽ ഉയർത്തി വായിലോട്ടു ഒഴിക്കുവാനൊരുങ്ങവേ എന്തോ ഓർത്തെന്ന പോലെ ശ്രീലക്ഷ്മിയാ ബോട്ടിൽ പ്ളേസിലേക്ക് വച്ചു... വലിഞ്ഞു മുറുകിയ മുഖവുമായവൾ ഝടിതിയിൽ അടുക്കളയിൽ നിന്നുമിറങ്ങി നടന്നു. തന്റെ മുറിയ്ക്ക് മുന്നിലെത്തിയ അവൾ വാതിൽ തുറന്നു അകത്ത് കയറി. ശബ്ദമില്ലാത്ത പദചലനവുമായവൾ സോഫയിൽ കിടക്കുന്ന ദേവദത്തന്റെ മുന്നിലെത്തി. ശാന്തമായ മുഖഭാവത്തോടെ ഉറങ്ങുന്ന ദേവദത്തന് നേരെ നോട്ടമയക്കുമ്പോൾ അവളുടെ മനസ്സ് കുറ്റബോധത്തിന്റെ തീച്ചൂളയിൽ ഇരുന്നു വിങ്ങിക്കൊണ്ടിരുന്നു... തന്നെ ആത്മാവിൽ കൊണ്ട് നടന്ന് സ്നേഹിച്ചതിനു താനീ മനുഷ്യന് സമ്മാനിച്ചത് ഒരു ഭാര്യയും നൽകാത്ത ശിക്ഷ... ഒരു ആത്മനിന്ദയോടെ ചിന്തിച്ച ശ്രീലക്ഷ്മിയുടെ ഉള്ളിൽ തന്നോട് തന്നെ പുച്ഛം നിറഞ്ഞു... നിജസ്ഥിതി അറിയുവാൻ ശ്രമിയ്ക്കാതെ ഈ മനുഷ്യനോട് ചെയ്ത തെറ്റിന് ഒരു ഗംഗയിൽ സ്നാനം ചെയ്താലും പരിഹാരമില്ല. തന്റെ മക്കളെ താലോലിക്കുവാനുള്ള ഈ മനുഷ്യന്റെ അവകാശത്തെയാണ് താൻ നിഷ്കരുണം തട്ടിയെറിഞ്ഞത്. എന്നിട്ടും ഈ മനുഷ്യൻ തന്നെ കാത്തിരുന്നു തന്നെയും മനസ്സിലിട്ട് പൂജിച്ചു കൊണ്ട്. മക്കൾ തന്നെ വെറുക്കുമ്പോഴും അവരെ പറഞ്ഞു തിരുത്തുവാനെ ഈ മനുഷ്യൻ ശ്രമിച്ചിട്ടുള്ളു. അന്നാ പിറന്നാൾ ദിനത്തിൽ തന്നെ ചേർത്ത് പിടിച്ചു കൊണ്ടെല്ലാ തെറ്റും സ്വയമേൽക്കുന്ന പോലെ പറയുകയായിരുന്നു ഈ മനുഷ്യൻ. ഈ മനുഷ്യന്റെ കറ കളഞ്ഞ സ്നേഹത്തിനു ഒരു ഭാര്യയും നൽകാത്ത പ്രതിഫലം നൽകിയ തനിയ്ക്കീ മനുഷ്യന്റെ ഭാര്യയായിരിക്കുവാൻ യോഗ്യതയില്ല.... നിറമിഴികളോടെ ശ്രീലക്ഷ്മി ചിന്തിച്ചു... അവളുടെ മനസ്സിലൂടെ അപ്പോൾ ദേവദത്തൻ തന്നെ ഇഷ്ടപ്പെട്ടതും സമനില നഷ്ടപ്പെട്ടപ്പോൾ താങ്ങായി നിന്നതും വീട് ആക്രമിച്ചവരിൽ നിന്നും നെഞ്ചോട് പൊതിഞ്ഞു പിടിച്ചു കൊണ്ട് രക്ഷപ്പെടുത്തിയതും എല്ലാമൊരു ചലച്ചിത്രം പോലെ തെളിഞ്ഞു വന്നു... ഒരിക്കൽ പോലും ദേവേട്ടന്റെ വായിൽ നിന്നും തന്നെ കുറ്റപ്പെടുത്തികൊണ്ടൊരു വാക്ക് പോലുമുതിർന്നിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഹോസ്പിറ്റലിൽ വച്ചു തന്നെ കണ്ടു മുട്ടിയപ്പോഴുമീ മനുഷ്യന്റെ മിഴികളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയം മാത്രമായിരുന്നു. ഊണും ഉറക്കവുമൊഴിച്ച് തന്റെ കൈകളിൽ നിന്നും പിടി വിടാതെ പരിചരിക്കുകയായിരുന്നു ഈ മനുഷ്യനാപ്പോഴൊക്കെ... ഇന്നൊരുപാട് ദിവസത്തിന് ശേഷം വാരിത്തരുമ്പോൾ മനസ്സ് കൊണ്ട് ഒരായിരം വട്ടമീ മനുഷ്യനോട് മാപ്പപേക്ഷിക്കുകയായിരുന്നു താൻ... ഉള്ളിൽ നിറഞ്ഞ വിങ്ങലോടെ ശ്രീലക്ഷ്മി ചിന്തകളുടെ ലോകത്ത് വിരാജിച്ചു കൊണ്ടിരുന്നു... എന്നുമുള്ള സൗമ്യത ഇന്നീ മനുഷ്യന്റെ മുഖത്ത് കണ്ടില്ല. ഒരു നിർവികാര ഭാവമായിരുന്നു അപ്പോഴൊക്കെ. ഒരർത്ഥത്തിൽ താനത് അർഹിക്കുന്നുമില്ലല്ലോ...എല്ലാമോർത്തപ്പോ ൾ ശ്രീലക്ഷ്മിയുടെ മിഴികളിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകുവാൻ തുടങ്ങി... ദേവദത്തന്റെ മുഖത്തേക്ക് നോക്കുമ്പോൾ കുറ്റബോധത്താൽ മനസ്സ് വിങ്ങവേ ശ്രീലക്ഷ്മി ദേവദത്തന്റെ അടുത്തേക്ക് നീങ്ങി. അയാൾ ശിരസ്സ് വച്ചിരിക്കുന്നതിന്റെ അടുത്തായി നിലത്ത് മുട്ടു കുത്തിയിരുന്നു കൊണ്ട് ശ്രീലക്ഷ്‌മി ദേവദത്തന്റെ ശിരസ്സിലും നെറ്റിയിലും തലോടിക്കൊണ്ടിരുന്നു.... അശ്രുക്കൾ പൊഴിച്ചു കൊണ്ടെഴുന്നേറ്റ ശ്രീലക്ഷ്മി ദേവദത്തനെ വീണ്ടും വീണ്ടും നോക്കിക്കൊണ്ട് നിന്നു... പൊടുന്നനെ ദേവദത്തന്റെ കാൽക്കലേക്ക് ഇരുന്ന ശ്രീലക്ഷ്മി അയാളുടെ പാദങ്ങളിൽ തന്റെ മുഖമമർത്തി.... "ദേവേട്ടാ... മാപ്പ്"....ദേവദത്തന്റെ പാദങ്ങളിൽ മുഖം അമർത്തി കണ്ണീർ പൊഴിക്കവേ ശ്രീലക്ഷ്‌മിയുടെ അധരങ്ങൾ മന്ത്രിച്ചു... തുടരും #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
ഋതുനന്ദനം... Part 146 "അച്ഛാ... എന്നാൽ അച്ഛനൊരു കാര്യമറിഞ്ഞോളൂ അയാൾ മരിച്ചത് അച്ഛനയാളുടെ ബൈക്കിന്റെ ബ്രേക്ക് അഴിച്ചു വച്ചത് കൊണ്ടല്ല"... അഭിരാമിയൊരു നിർവികാരതയോടെ മൊഴിഞ്ഞു.... അഭിരാമിയുടെ വാക്കുകളിൽ ദേവദത്തനും ശ്രീലക്ഷ്മിയും മിത്രയും ഒരുപോലെ ഞെട്ടി... അഭിരാമിയുടെ വാക്കുകൾ പകർന്ന സ്തംഭനാവസ്ഥയിൽ നിന്നും മോചിതരാകുവാൻ ദേവദത്തനും ശ്രീലക്ഷ്മിയും മിത്രയും നിമിഷങ്ങളോളമെടുത്തു.... അച്ഛന്റെയാ പ്രവൃത്തി കാരണമല്ലെങ്കിൽ പിന്നെ അയാളെങ്ങനെയാവും മരിച്ചത്...? താൻ ചെയ്യാത്ത തെറ്റ് ചെയ്‌തെന്ന് തെറ്റിദ്ധരിക്കുകയായിരുന്നോ അച്ഛനിത്രയും കാലം..? മിത്രയുടെ മനസ്സിൽ ചോദ്യങ്ങൾ നിറഞ്ഞു.... "മോളെന്താണീ പറയുന്നത്"...? "അന്നവന്റെ ബൈക്കിന്റെ ബ്രേക്ക് അഴിച്ചു എന്നുള്ളത് സത്യമാണ്"...ദേവദത്തനൊരു അന്താളിപ്പോടെ അഭിരാമിയോട് തിരക്കി... "അച്ഛാ... അച്ഛൻ ബ്രേക്ക് അഴിച്ചു എന്നുള്ളത് സത്യമാണ്. പക്ഷേ അയാളുടെ ബൈക്ക് അപകടത്തിൽ പെട്ടത് അച്ഛൻ ബ്രേക്ക് അഴിച്ചു വച്ചത് കൊണ്ടല്ല"... അഭിരാമി ദേവദത്തന് മറുപടി നൽകി... "ചേച്ചി... പിന്നെങ്ങനെയാ ആ അപകടം നടന്നത്"...? മിത്രയ്ക്ക് അതറിയാൻ തിടുക്കമായി... ഇടി വെട്ടേറ്റത് പോലെയായിരുന്നു അപ്പോൾ ശ്രീലക്ഷ്മിയുടെ ഭാവം.... "പറയാം".... അഭിരാമി മിത്രയെ നോക്കി മറുപടി നൽകി. തുടർന്നവൾ ദേവദത്തന് നേരെ തന്റെ നോട്ടമയച്ചു.... "അച്ഛാ.... അച്ഛനാ പ്രവൃത്തി ചെയ്തതും അയാളുടെ അപകടവും ഒക്കെ ഓർത്ത് പശ്ചാത്തപ്പിച്ചപ്പോൾ ഇതിലെല്ലാമുള്ളൊരു പ്രധാന കണ്ണിയെ വിട്ടു പോയി.. അന്നവിടെ നിങ്ങളുടെ കൂടെയും പിന്നീട് അപകടത്തിൽ പെടുകയും ചെയ്ത ഷഹബാസ് ഷരീഫ് എന്ന അച്ഛന്റെയും അമ്മയുടെ പ്രതിശ്രുത വരന്റെയും സഹപാഠിയെ".... അഭിരാമി ദേവദത്തന്റെയും തുടർന്ന് ശ്രീലക്ഷ്മിയുടെയും മുഖത്തേക്ക് നോക്കി മൊഴിഞ്ഞു.... അഭിരാമി പറഞ്ഞത് കേട്ടപ്പോൾ ദേവദത്തനൊന്ന് ഞെട്ടി. ശ്രീലക്ഷ്മിയുടെ മുഖത്തും അതേ ഭാവമായിരുന്നു... ഷഹബാസ്... അന്ന് അവിടെ നടന്ന രവിയുടെ സംഭാഷണങ്ങൾക്കെല്ലാം സാക്ഷി ആയിരുന്നവൻ. അന്നാ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവൻ പിന്നീട് കോമയിൽ ഒക്കെ ആയെന്ന് കേട്ടിരുന്നു. താൻ കാരണമാണല്ലോ അവനീ ദുര്യോഗം വന്നതെന്ന ചിന്തകൾ മൂലമവനെ പിന്നീടൊരിക്കലും കാണുവാനോ എന്തിനധികം പറയുന്നു അവനെ പറ്റി ചിന്തിക്കുവാൻ പോലും താൻ തുനിഞ്ഞിട്ടുണ്ടായിരുന്നില്ല. ഷഹബാസിനെ തന്റെ മകളെങ്ങനെ കണ്ടു പിടിച്ചു...ദേവദത്തന്റെ മനസ്സ് ചിന്താക്കുഴപ്പങ്ങളാൽ നിറഞ്ഞു.... "അച്ഛാ... ആ അപകടത്തിൽ അച്ഛന് പോലുമറിയാത്ത അച്ഛന്റെ നിരപരാധിത്വം ഈ ലോകത്ത് ഷഹബാസ് അങ്കിളിന് മാത്രമേ അറിയൂ... പഞ്ഞിക്കാരൻ സാറിന്റെയും മനു സാറിന്റെയുമൊക്കെ പിടിപാടിന്റെ ബലത്തിൽ ഞാനീ അപകടത്തെ കുറിച്ചും മറ്റുമുള്ള പോലീസ് റിപ്പോർട്ട്‌ അടക്കമുള്ള കാര്യങ്ങൾ തിരക്കിയിരുന്നു. അതിലൊന്നും ബൈക്കിന്റെ കേട് പാടിനെ കുറിച്ചു പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ സംശയം തോന്നിയ ഞാൻ ഷഹബാസിനെ നേരിൽ കാണുവാൻ തന്നെ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അഡ്രെസ്സും മറ്റുമൊക്കെ പലയിടത്തു നിന്നും ഒപ്പിച്ചതിന് ശേഷമിന്ന് ഞാനദ്ദേഹത്തെ കണ്ടിരുന്നു"....അഭിരാമി വിവരിച്ചു... മകൾ പറയുന്നത് അന്താളിപ്പോടെ അതിലേറെ ഞെട്ടലോടെ കേട്ടു നിൽക്കുവാനേ ദേവദത്തനും ശ്രീലക്ഷ്മിയ്ക്കും കഴിഞ്ഞുള്ളൂ... താനൊരിക്കലും ചിന്തിക്കാത്ത തലത്തിലേക്ക് പോയിരിക്കുന്നു തന്റെ മകൾ... ഞെട്ടലിനിടയിലും ദേവദത്തൻ അഭിരാമിയുടെ പ്രവൃത്തികളോർത്ത് അഭിമാനം കൊണ്ടു... എന്നാൽ ശ്രീലക്ഷ്മിയുടെ ഉള്ളിൽ തികഞ്ഞ കുറ്റബോധമായിരുന്നു.... തന്റെ അച്ഛന്റെ അദ്ദേഹം പോലുമറിയാത്ത നിരപരാധിത്വം തെളിയിക്കുവാൻ താനോ ദേവേട്ടനോ ചിന്തിക്കാത്ത തലങ്ങളിലേക്ക് പോയിരിക്കുന്നു തന്റെ മകൾ. എന്നാലൊരിക്കൽ പോലും തനിയ്ക്കാ വഴിയ്ക്ക് ചിന്തിക്കുവാൻ അന്നോ അതിനു ശേഷമോ കഴിഞ്ഞില്ലല്ലോ... നിറഞ്ഞ കുറ്റബോധത്തോടെ ശ്രീലക്ഷ്മിയോർത്തു... എന്നാൽ മിത്രയുടെ മുഖത്ത് ആനന്ദം അകൂപാരവീചികളായി നിറഞ്ഞൊഴുകി... "ചേച്ചി... എങ്ങനെയാണ് പിന്നെ അയാളുടെ ബൈക്ക് അപകടത്തിൽ പെട്ടത്"...? മിത്ര അതിയായ ഉത്സാഹത്തോടെ അഭിരാമിയോട് തിരക്കി. തന്റെ അച്ഛൻ നിരപരാധി ആണെന്ന അറിവ് പകർന്ന ആമോദം അവളുടെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു... "രാവിലെ എന്തോ ആവശ്യത്തിനായി ബൈക്ക് എടുത്തപ്പോൾ ഷഹബാസിന്റെ കണ്ണിൽ പെട്ടിരുന്നു ബൈക്കിന്റെ പ്രശ്നം. അദ്ദേഹമത് അപ്പോൾ തന്നെ ആളെ വരുത്തി നന്നാക്കുകയും ചെയ്തു. രാവിലെയും രവീന്ദ്രനാഥ് മദ്യപിച്ചിരുന്നു അതും പതിവിൽ അധികം. ഷഹബാസ് തടയാൻ ശ്രമിടിക്കുമ്പോഴൊക്കെ അച്ഛന്റെ തോൽവി പകർന്ന സന്തോഷത്താൽ കുടിച്ചു കൊണ്ടിരുന്നത്രെ അയാൾ. പിന്നീട് ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ വണ്ടിയെടുക്കാൻ ഷഹബാസ് താല്പര്യം പ്രകടിച്ചപ്പോഴും രവീന്ദ്രനാഥ് ഷഹബാസിന്റെ വിലക്കുകളെയെല്ലാം മറി കടന്നു വണ്ടി ഓടിക്കുകയായിരുന്നു. അമിതമായ മദ്യലഹരിയിൽ നിയന്ത്രണം കിട്ടാതെ ട്രക്കിൽ ചെന്നിടിക്കുകയായിരുന്നു. ഇന്നുമാ രംഗത്തെ കുറിച്ചു വിവരിക്കുമ്പോൾ ഷഹബാസൊരു ഭീതിയോടെയാണ് വിവരിച്ചത്"... അഭിരാമി പറഞ്ഞു നിർത്തി... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ദേവദത്തനൊരു തളർച്ചയോടെ സെറ്റിയിലേക്ക് ഇരുന്നു. അയാളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയിക്കൊണ്ടിരുന്നു... ശ്രീലക്ഷ്മിയുടെ മനസ്സ് കുറ്റബോധത്താൽ നീറിയാപ്പോൾ മിഴികളിലത് ഇടതടവില്ലാത്ത നീർ പ്രവാഹമായി നിറഞ്ഞു. ആരുടേയും മുഖത്ത് പോലും നോക്കുവാൻ കഴിയാത്ത സ്ഥിതിയിലകപ്പെട്ട ശ്രീലക്ഷ്മിയൊരു തളർച്ചയോടെ യാന്ത്രികമായി സെറ്റിയിലേക്ക് ഇരുന്നു... മിത്രയുടെ മനസ്സ് ആഹ്ലാദത്താൽ മതി മറക്കുകയായിരുന്നു അപ്പോൾ... "ദത്താ"... പൊടുന്നനെയൊരു ശബ്ദമുയർന്നപ്പോൾ ദേവദത്തനും ശ്രീലക്ഷ്മിയുമൊരു ഞെട്ടലോടെ തലകളുയർത്തി.... അഭിരാമി ആരെയോ ഫോൺ ചെയ്ത ശേഷം ലൗഡ് സ്പീക്കറിൽ ഇട്ടിരിക്കുകയാണെന്ന് ദേവദത്തനും ശ്രീലക്ഷ്മിയും തിരിച്ചറിഞ്ഞു... "ദത്താ... ഷഹബാസ് ആണെടോ"...ഷഹബാസിന്റെ ശബ്ദം ഫോണിൽ കൂടെ ഹാളിൽ മുഴങ്ങി... "ദത്താ... ഇന്ന് തന്റെ മകൾ പറഞ്ഞപ്പോഴാണ് ഞാൻ പല കാര്യങ്ങളും അറിഞ്ഞത്. അന്നത്തെ അപകടത്തിൽ ആറു മാസത്തോളം കോമയിലും മറ്റുമായി ഞാൻ കിടപ്പിലോക്കെയായിരുന്നു. അതിൽ നിന്നെല്ലാം റിക്കവർ ചെയ്ത് വന്നപ്പോൾ ആരൊക്കെയോ പറഞ്ഞു നീയും അഞ്ജനയും തമ്മിൽ വിവാഹിതരായ വിവരമൊക്കെ ഞാനറിഞ്ഞിരുന്നു. എനിക്കൊരുപാട് സന്തോഷമാണ് തോന്നിയത് കാരണം അഞ്ജന രക്ഷപെട്ടല്ലോ എന്ന് കരുതി. പിന്നീട് ഗൾഫിലൊക്കെയായിരുന്നു കുറേ കാലം. താൻ ചിത്ര രചന നിർത്തിയതും എഴുതാൻ തുടങ്ങിയതും നിങ്ങളുടെ വേർപാടുമൊക്കെ ഞാനറിഞ്ഞിരുന്നു. എന്നാൽ നിങ്ങൾ പിരിയാൻ കാരണം മറ്റെന്തെങ്കിലും ആവുമെന്ന് ഞാൻ കരുതി"...ഷഹബാസിന്റെ സംഭാഷണ ശകലങ്ങൾ ദേവദത്തനും ശ്രീലക്ഷ്മിയും ഉദ്വേഗത്തോടെ കേട്ടു നിന്നു... "ദത്താ.... അഞ്ജന പിരിഞ്ഞു പോയപ്പോൾ ഒരിക്കലെങ്കിലും തനിയ്ക്കെന്നെയൊന്ന് വന്നു കാണാമായിരുന്നു. താൻ വിശ്വസിച്ചത് തന്നെയാണോ യാഥാർഥ്യമെന്നൊന്ന് തിരക്കാനെങ്കിലും. ഇന്ന് മോള് പറഞ്ഞപ്പോൾ തന്റേതല്ലാത്തൊരു കാര്യത്തിന് സ്വയം കുറ്റവാളി ആവുകയായിരുന്നു എന്നറിഞ്ഞപ്പോൾ തീർത്തും ഞെട്ടിപ്പോയെടോ"... ഷഹബാസ് പറഞ്ഞു നിർത്തി... "ഷാബു...എന്റെ പ്രവൃത്തി കാരണമാണത് സംഭവിച്ചതെന്ന് ഞാനുറച്ചു വിശ്വസിച്ചു പോയെടോ. അത്യാസന്ന നിലയിൽ താൻ കിടക്കുമ്പോൾ പോലും തന്നെ കാണുവാൻ വരാഞ്ഞതും പിന്നീടതിനു ശേഷം കാണുവാൻ ശ്രമിക്കാഞ്ഞതും എന്റെ പ്രവൃത്തിയിൽ തനിയ്ക്കും കൂടി ദുരന്തം ഞാൻ കാരണം സംഭവിച്ചല്ലോ എന്ന കുറ്റബോധം കൊണ്ടായിരുന്നു. മറിച്ചു ചിന്തിക്കുവാൻ എനിയ്ക്ക് കഴിയുമായിരുന്നില്ല".... ഒരു തളർന്ന സ്വരത്തോടെ ദേവദത്തൻ ഷഹബാസിനു മറുപടി നൽകി... "അഞ്ജന... ദത്തനെ അന്ന് രവി അപമാനിച്ചതിന് ഒരേയൊരു സാക്ഷി ഞാനാണ്. അന്നവൻ നിന്നെക്കുറിച്ചു പറഞ്ഞതൊന്നും പുറത്ത് പറയുവാൻ കൊള്ളാത്തതാണ്. ഇനിയഥവാ ദത്തൻ കാരണമാണ് രവി അപകടത്തിൽ മരിച്ചതെങ്കിൽ അവൻ നിന്നെ രവിയെപ്പോലെയൊരു കീടത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. യാഥാർഥ്യമറിയാതെ കുറ്റസമ്മതം നടത്തിയ ദത്തനെ നീയിങ്ങനെ ശിക്ഷിക്കേണ്ടതില്ലായിരുന്നു. നിജസ്ഥിതി അറിയാൻ നിനക്കുമൊന്ന് ശ്രമിയ്ക്കാമായിരുന്നു. നിങ്ങളായിട്ട് നിങ്ങളുടെ ജീവിതം ഇങ്ങനെയാക്കി. ഇനിയും സമയം വൈകിയിട്ടില്ല. രാവിയെന്നൊരദ്ധ്യായത്തെ കുറിച്ച് ചിന്തിക്കാതെ വീണ്ടും നിങ്ങളൊരു ജീവിതം തുടങ്ങണം".... ഷഹബാസ് ശ്രീലക്ഷ്മിയോടായി പറഞ്ഞു... തുടർന്ന് ഷഹബാസ് മിത്രയോടും അഭിരാമിയോടും വാത്സല്യപൂർവ്വം പലതും ചോദിച്ചു കൊണ്ടിരുന്നു.... ഷഹബാസും മക്കളും തമ്മിലുള്ള സംഭാഷണമൊരു തളർച്ചയോടെ കേട്ടു നിൽക്കുവാനേ ദേവദത്തനും ശ്രീലക്ഷ്മിയ്ക്കും കഴിഞ്ഞുള്ളൂ.... നിമിഷങ്ങൾക്കകം ഷഹബാസ് തന്റെ ഫോൺ സംഭാഷണം നിർത്തിയപ്പോൾ അഭിരാമി കോൾ കട്ട്‌ ചെയ്തു... തുടർന്ന് അന്തരീക്ഷം നീണ്ട മൗനത്തിനു വേദിയായി മാറി... "അച്ഛാ... അമ്മാ"...നിമിഷങ്ങളോളം നീണ്ട മൗനത്തിന് ഇടവേള നൽകിക്കൊണ്ട് അഭിരാമി തന്റെ അച്ഛനമ്മമാരെ വിളിച്ചു... "അമ്മയോട് എല്ലാം പറയുന്നതിന് മുമ്പ് അമ്മയോടൊത്തുള്ള ജീവിതകാലത്ത് ഒരിക്കലെങ്കിലും അച്ഛന് ഇതിനെ കുറിച്ചൊക്കെ ഒന്ന് തിരക്കാമായിരുന്നു. എന്നും ആത്മാർത്ഥയോടെ അമ്മയെ ആത്മാവിൽ കൊണ്ട് നടന്ന അച്ഛനങ്ങനെ പറയുമ്പോൾ മനഃപൂർവം അദ്ദേഹത്തിന് അങ്ങനെ ചെയ്യുവാൻ കഴിയില്ലെന്നും മറ്റും അമ്മയ്ക്കും ഒന്നോർക്കാമായിരുന്നു. അത് കാരണം ജീവിതത്തിൽ പലതും നഷ്ടപ്പെട്ടത് ഞങ്ങൾക്കാണ്. എന്നാലും ഞങ്ങൾക്കതിൽ പരാതിയില്ല. ഇനിയെങ്കിലും നിങ്ങളൊരുമിച്ചു ജീവിക്കുന്നത് കണ്ടാൽ മാത്രം മതി ഞങ്ങൾക്ക്".... ദേവദത്തനോടും ശ്രീലക്ഷ്മിയോടുമായി പറയുമ്പോൾ അഭിരാമിയുടെ മുഖത്ത് സഹതാപം നിറഞ്ഞു നിന്നു... മകൾക്ക് മറുപടിയില്ലാതെ നിന്നു പോയി ദേവദത്തനും ശ്രീലക്ഷ്മിയും.... അമ്മാ.... അന്നയാൾ അമ്മയെ വിവാഹം കഴിച്ചിരുന്നെങ്കിൽ നരകതുല്യമാവുമായിരുന്നു അമ്മയുടെ ജീവിതം. അച്ഛന്റെ കൂടെ കഴിഞ്ഞ നാളുകളിൽ അച്ഛനമ്മയെ ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ വേദനിപ്പിച്ചിട്ടില്ല എന്നെനിക്കറിയാം. അമ്മയത്രയും കാലം സന്തോഷത്തോടെയായിരുന്നു കഴിഞ്ഞതെന്ന് എനിക്കുറപ്പുണ്ട്. അച്ഛനങ്ങനെ ചെയ്തത് കാരണമാണയാൾ മരണപ്പെട്ടിരുന്നതെങ്കിൽ പോലും നരകസമാനമാകേണ്ടിയിരുന്ന ജീവിതത്തിൽ നിന്നും അച്ഛൻ രക്ഷിക്കുകയായിരുന്നു. അമ്മയ്ക്കിനിയും അച്ഛനെ ശിക്ഷിച്ചു മതിയായില്ലേ.... സഹതാപം നിറഞ്ഞ സ്വരത്തോടെ അഭിരാമി ശ്രീലക്ഷ്മിയോട് തിരക്കി.... ശ്രീലക്ഷ്മി മറുപടിയൊന്നും നൽകുവാൻ കഴിയാതെ മൗനം പൂണ്ട് ശിരസ്സ് കുനിച്ചു നിന്നു.... "അമ്മാ... അമ്മയ്ക്കിനിയും അച്ഛനെ ശിക്ഷിച്ചു മതിയായില്ലെങ്കിൽ അമ്മയീ മനുഷ്യന് ഇത്തിരി വിഷം കൊടുക്ക്. ഒളിച്ചു പോലും കൊടുക്കേണ്ടതില്ല അമ്മ നൽകുന്നത് വിഷമാണെന്ന് അറിഞ്ഞാൽ അതും അമൃതാണെന്ന് പറഞ്ഞു ഭക്ഷിച്ചോളുമീ മനുഷ്യ"ൻ... അതു വരെ ഒന്നും മിണ്ടാതെ നിന്ന മിത്ര ശ്രീലക്ഷ്മിയോടായി മൊഴിഞ്ഞു... മിത്ര പറഞ്ഞതിനോട് പ്രതികരിക്കുവാൻ കഴിയാതെ ശ്രീലക്ഷ്മി വാ പൊത്തിക്കൊണ്ട് ഉള്ളിൽ നിന്നും തികട്ടി വന്ന കരച്ചിലിനെ അടക്കിപിടിച്ചു മക്കളെയൊന്ന് നോക്കി... അവളുടെ മിഴികൾ ദേവദത്തനിലേക്ക് നീണ്ടു... ഒരു തളർച്ചയോടെ അവിടെ നടക്കുന്ന സംഭാഷണങ്ങൾ താനറിയുന്നേയില്ല എന്ന രീതിയിൽ സെറ്റിയിലേക്ക് തലയും ചാരി ഇരിക്കുന്ന ദേവദത്തനെ കണ്ട ശ്രീലക്ഷ്മിയ്ക്ക് പിന്നെ പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല. ഒരു പൊട്ടിക്കരച്ചിലോടെ അവൾ തന്റെ മുറിയിലേക്ക് നടന്നു നീങ്ങി.... ================================== മുറിയിലേക്ക് പാഞ്ഞെത്തിയ ശ്രീലക്ഷ്‌മി ബെഡിലേക്ക് കൈയും കുത്തി നിന്നു. പിന്നെയൊരു തളർച്ചയോടെയവൾ നിലത്തേക്കിരുന്നു കൊണ്ട് കട്ടിലിലേക്ക് തന്റെ തല ചായ്ച്ചു കൊണ്ട് കണ്ണീർ വാർത്തു കൊണ്ടിരുന്നു... തന്റെ അച്ഛനും അമ്മയും തന്നോടൊരിക്കലും ക്ഷമിക്കില്ല. ഒരു മനുഷ്യനെ താനിത്രയും കാലം ശിക്ഷിച്ചത്.... "അമ്മയ്ക്കിനിയും അച്ഛനെ ശിക്ഷിച്ചു മതിയായില്ലെങ്കിൽ അമ്മയാ മനുഷ്യന് ഇത്തിരി വിഷം കൊടുക്ക്"... മിത്രയുടെ വാക്കുകൾ ശ്രീലക്ഷ്മിയുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നപ്പോൾ അവളൊന്ന് ഞെട്ടി തലയുയർത്തി.... "എന്റെ വയറ്റിൽ തന്നെ നീ പിറന്നല്ലോ..ഞങ്ങളുടെ മകൾക്ക് ഇത്രയും ക്രൂരയാകുവാൻ കഴിയില്ല. ഒന്നുമറിയാതെ ഞങ്ങൾ നിനക്ക് വേണ്ടിയൊരാളെ കണ്ടെത്തില്ല എന്ന് നീ ചിന്തിക്കണമായിരുന്നു. നിന്നെ മനസറിഞ്ഞു ശപിയ്ക്കുവാൻ തോന്നുന്നുണ്ട് പക്ഷേ നിന്നെയെന്നും മനസ്സിൽ കൊണ്ട് നടന്നു സ്നേഹിക്കുന്ന എന്റെ മോനെയോർത്ത് അതിന് പോലും സാധിക്കുന്നില്ല. നീയെന്റെ മകളാണെന്ന് ചിന്തിക്കുവാൻ പോലും ലജ്ജ തോന്നുന്നു"...തന്റെ സമീപത്ത് നിന്നും അമ്മ സാവിത്രിയുടെ ശബ്ദം കേട്ട പോലെ തോന്നിയ ശ്രീലക്ഷ്മി ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞെട്ടലോടെ തല തിരിച്ചു നോക്കി.... എന്നാൽ അവിടെയാരെയും കാണുവാൻ കഴിഞ്ഞില്ല ശ്രീലക്ഷ്മിയ്ക്ക്. അതെല്ലാം കുറ്റബോധത്താൽ തന്റെ മനസ്സിന് തോന്നിയൊരു വിഭ്രാന്തി ആയിരുന്നുവെന്നറിയുവാൻ ശ്രീലക്ഷ്മി ഒട്ടേറെ നിമിഷമെടുത്തു.... അമ്മാ.... ആർത്തു കരയുവാനൊരുങ്ങിയ ശ്രീലക്ഷ്മിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല... കുടു കുടെ മിഴിനീർ ഒഴുക്കിക്കൊണ്ട് കട്ടിലിൽ തല ചായ്ച്ച ശ്രീലക്ഷ്മിയ്ക്ക് അവളെത്ര നേരമങ്ങനെ ഇരുന്നെന്ന് പോലും അറിയാത്ത സ്ഥിതിയായിരുന്നു.... കുറ്റബോധം തീച്ചൂളയായി മനസ്സിൽ നിറയവേ തന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നിപ്പോയി അവൾക്ക്... സമയം പോകുന്നതറിയാതെ ചുറ്റുമുള്ളതൊന്നും നടക്കുന്നതറിയാതെ കണ്ണീർ വാർത്തു കൊണ്ടിരുന്ന ശ്രീലക്ഷ്മിയുടെ ചുമലിലൊരു കൈ പതിഞ്ഞു... ദേവദത്തന്റെ കൈ സ്പർശം അറിഞ്ഞ ശ്രീലക്ഷ്മിയൊരു തളർച്ചയോടെ മിഴിനീരൊഴുകുന്ന തന്റെ ശിരസ്സുയർത്തി... "ലച്ചൂ"... തന്റെ നേർക്ക് നീരണിഞ്ഞ നീലാംബുജനയനങ്ങളുമായി നോട്ടമെറിഞ്ഞ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് ദേവദത്തൻ വിളിച്ചു.. തുടരും #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ