❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aapPNqb?d=n&ui=v64j8rk&e1=c MISSION ((6)) ബോധം തെളിഞ്ഞപ്പോള്‍ താന്‍ ആശുപത്രിയിലാണെന്ന് കരണിന് ബോധ്യമായി. തലയിലെ മുറിവ് തുന്നി കെട്ടിയിട്ടുണ്ടായിരുന്നു. മറ്റു ക്ഷതമൊന്നും അവനില്ല. പതിയെ കരണ്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് ചുറ്റും നോക്കി. ആ മുറിയില്‍ അവനല്ലാതെ മറ്റാരുമില്ല. "ങ്ഹാ എഴുന്നേറ്റോ....??!!" ചോദ്യത്തോടെ കതക് തുറന്ന് ഒരു നേഴ്സ് അകത്തേക്ക് കയറി. "എന്നെ ആരാണ് ഇവിടെ കൊണ്ടുവന്നത്...??" അവശതയോടെ കരണ്‍ ചോദിച്ചു. തന്‍റെ കൈയ്യിലെ സിറിഞ്ച് കരണിന്‍റെ കൈയ്യില്‍ കുത്തി ആ നേഴ്സ് മറുപടി കൊടുത്തു : "ഒരു പെണ്‍കുട്ടിയാണ് തന്നെ ഇവിടെ അഡ്മിറ്റ് ചെയ്തത്. കുറച്ചു നേരം മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്നതാ. ഇപ്പോൾ ആളെ ഇവിടെ എവിടെയും കാണുന്നില്ല.." അത്രയും പറഞ്ഞ് നേഴ്സ് കരണിനു നേരെ ഗുളിക നീട്ടി. അവനത് വാങ്ങി വിഴുങ്ങുമ്പോഴും എന്തൊക്കെയോ ചിന്തിക്കുകയായിരുന്നു. നേഴ്സ് ഇറങ്ങി പോയി. അപ്പോഴാണ് തലയിണയുടെ താഴെ ഒരു കുറിപ്പ് കരണിന്‍റെ ശ്രദ്ധയില്‍ പെട്ടത്. അവനത് നിവര്‍ത്തി വായിച്ചു. ""പ്രിയപ്പെട്ട സര്‍.. സര്‍ ആരെന്നോ എന്തെന്നോ എനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്കറിയാം.., സര്‍ എന്‍റെ പുറകേയാണെന്ന്. അന്ന് ഷോപ്പില്‍ വച്ച് സര്‍ എന്‍റെ ജീവന്‍ രക്ഷിച്ചതിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് എനിക്ക്. അതുകൊണ്ടാണ് പകരം സറിന്‍റെ ജീവന്‍ ഞാന്‍ രക്ഷിച്ചത്. അന്ന് സര്‍ എന്നെ രക്ഷിക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സിലാക്കുകയായിരുന്നു. അത്രയും നാള്‍ ഒളിച്ചു നടന്ന ഞാന്‍ ഇപ്പോള്‍ വെളിയിലായി എന്ന കാര്യം. അതുകൊണ്ടാണ് അന്ന് രാത്രിക്ക് രാത്രി ഞാന്‍ സ്ഥലം കാലിയാക്കിയത്.. കുറേ ദുരൂഹത നിറഞ്ഞതാണ് സർ എന്‍റെ ജീവിതം. അതില്‍ നിന്നും കരകയറാന്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എന്‍റെ പുറകേ അലഞ്ഞാല്‍ സറിന്‍റെ ജീവനും അപകടത്തിലാവും. അതുകൊണ്ട് വേണ്ട സര്‍ , ഇത് ഇവിടെ വച്ച് നിര്‍ത്തിയേക്ക്. എന്നെ തേടി സര്‍ ഒരിക്കലും അലയരുത്. ഇതെന്‍റെ അപേക്ഷയാണ്... അശ്വിനി..""" കുറിപ്പ് വായിച്ചു തീര്‍ത്ത കരണ്‍ ഉടനെ അത് ചുരുട്ടി കൂട്ടി. ശ്ശേ...!! സ്വയം പുച്ഛിച്ച് അവൻ കട്ടിലില്‍ കുമ്പിട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ ഷര്‍ട്ടെടുത്തിട്ട് കരണ്‍ കോപത്തോടെ പുറത്തേക്കിറങ്ങി. ********************************************************************************** റിയൽ ടേസ്റ്റ് എന്ന പേരിലുള്ള ഇന്ത്യൻ/ചൈനീസ് ഹോട്ടലിന് മുന്നിലാണ് കരൺ ചെന്നത്. അവിടെയുള്ള ഷെഫ്'നെ അവൻ ഉറ്റു നോക്കി. "സര്‍വര്‍....??" അയാളെ നോക്കി കരണ്‍ വിളിച്ചു. സംശയത്തോടെ അയാള്‍ കരണിനെ ശിരസ്സുയർത്തി നോക്കി. "ങേ !! ക.. കരണ്‍ സാബ്...!!" അമ്പരപ്പോടെ സര്‍വര്‍ മെല്ലെ പറഞ്ഞു. അയാൾ പതിയെ കരണിനടുത്തെത്തി : "സാബ് എന്താ ഇവിടെ...??" "I need your help Sarvar..." "എന്തുപറ്റി സാബ്...??!" "പറയാം... പക്ഷെ ഇവിടെ വെച്ച് അത് പറ്റില്ല.." "എങ്കിൽ സാബ് വരൂ...." സര്‍വര്‍ കരണിനേയും കൂട്ടി തൊട്ടടുത്ത ചേരിയിലേക്ക് നടന്നു. പലതരത്തിലുള്ള ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ചേരിയിലൂടെ നടക്കുമ്പോള്‍ കരണ്‍ ഇരുഭാഗത്തും നോക്കുന്നുണ്ടായിരുന്നു . ഹിന്ദിക്കാരും തമിഴന്മാരും പിന്നെ അവർക്കൊപ്പം ഏതാനും മലയാളികളുമുണ്ട്!! കൂട്ടത്തിലെ സ്ത്രീകൾ എന്തൊക്കെയോ വാചകമടിച്ച് തുണിയലക്കുന്നു. ചില ആണുങ്ങള്‍ ബീഡിയും വലിച്ച് കൂട്ടം കൂടി നിന്ന് സൊറ പറയുന്നു. അതിനിടയില്‍ കൂടിയാണ് സര്‍വര്‍ കരണിനെ കൂട്ടി കൊണ്ട് പോയത്. അൽപ്പം ജീർണിച്ച ആ കെട്ടിടത്തിലേക്ക് അവര്‍ ചെന്നു കയറി. മുകളിലത്തെ മുറിയില്‍ സര്‍വര്‍ പ്രവേശിച്ചു . പിന്നാലെ കരണും. "ഇരിക്കൂ സാബ്..." അടുത്തു കണ്ട ചെയര്‍ സര്‍വര്‍ കരണിന് നീട്ടിയശേഷം മറ്റൊരു സ്റ്റൂളില്‍ അയാളിരുന്നു. "പട്ടേല്‍ സാബിന്‍റെ ഓര്‍ഡര്‍ പ്രകാരം കഴിഞ്ഞ നാല് മാസമായി ഞാന്‍ ആ ഹോട്ടലില്‍ ജോലി നോക്കുന്നു. കൊച്ചിയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് എന്നേയും വേറെ നാല് പേരേയും സ്പൈ വര്‍ക്കില്‍ ലിസ്റ്റ് ചെയ്ത് ഇവിടെ നിയമിച്ചിരിക്കുന്ന കാര്യം സാബിന് അറിയാമല്ലോ. ഇതുവരെ അങ്ങനെയൊരു ഗൂഢാലോചനയുടെ ലക്ഷണമോ സംശയം തോന്നുന്ന വ്യക്തികളെയോ കിട്ടിയിട്ടില്ല. ഇതു തന്നെ കുറച്ചു നാള്‍ കൂടി നീട്ടി കൊണ്ട് പോവുക എന്നാണ് പട്ടേല്‍ സറിന്‍റെ നിര്‍ദേശം. അതവിടെ നില്‍ക്കട്ടെ. എന്താ സാബ് , എന്താ കാര്യം?? എന്നെ അന്വേഷിച്ച് സാബ് എന്തിനാ വന്നത്?? തലയില്‍ ഇതെന്തു പറ്റി ?? ആകെ മൊത്തത്തിൽ ഒരു ക്ഷീണമാണല്ലോ സാബിന്..!!" സര്‍വറിന്‍റെ വണ്‍ ബൈ വണ്‍ ചോദ്യങ്ങള്‍ എല്ലാം കേട്ട് കരണ്‍ ഒന്നു നെടുവീര്‍പ്പിട്ടു. "സര്‍വര്‍., ഒരു ചതുരംഗ കളിയെന്ന പോലെയുള്ള അവസ്ഥയില്‍ അകപ്പെട്ടിരിക്കുകയാ ഞാന്‍. ഉറങ്ങാന്‍ പോലും പറ്റാത്ത രീതിയിലാണ് ഞാനിപ്പോള്‍..." നെറ്റി തിരുമ്മി അവൻ പറഞ്ഞു. സംശയത്തോടെ സര്‍വര്‍ കരണിനെ നോക്കി. കരണ്‍ തുടര്‍ന്നു : "അതെ സര്‍വര്‍ , ഒരുപാട് ചോദ്യങ്ങള്‍ അലയടിക്കുകയാണ് എന്‍റെ മനസ്സില്‍ . ഇതുവരെ ഞാന്‍ നേതൃത്വം കൊടുത്ത മിഷനുകളേക്കാള്‍ വല്ലാത്ത ഒരുതരം അപകടകരമായ മിഷനിലാണ് ഞാനിപ്പോള്‍ . തൊട്ടടുത്ത് കിട്ടിയിട്ടും എന്‍റെ കൈയ്യില്‍ നിന്നും അവള്‍ വഴുതി പോയി. അതും ഒന്നല്ല രണ്ടു തവണ...!!" "അവളോ..??! ഏതവൾ...??!! സാബ് ആരുടെ കാര്യമാണ് ഈ പറയുന്നത് ?? ആരാണ് ഈ അവള്‍ ?? എനിക്കൊന്നും മനസ്സിലാവുന്നില്ല..." "പറയാം സര്‍വര്‍...." ഒന്നു ദീർഘമായി ശ്വസിച്ച ശേഷം കുറച്ചു സമയം കൊണ്ട് കരണ്‍ തന്‍റെ അനുഭവങ്ങളെല്ലാം സര്‍വറിനോട് തുറന്നു പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ സര്‍വര്‍ പതിയെ എഴുന്നേറ്റു . "ഒരു സിനിമാ കഥ പോലെയുണ്ടല്ലോ സാബ് സാബിന്‍റെ ഈ അവസ്ഥ. കംപ്ലീറ്റ് ട്വിസ്റ്റാണല്ലോ..." അത്രയും പറഞ്ഞ് സര്‍വര്‍ അകത്തേക്ക് കയറി ഒരു ഫുൾ ബോട്ടിൽ വോഡ്കയും രണ്ട് ഗ്ലാസ്സും കൊണ്ടുവന്നു . വോഡ്ക ഇരു ഗ്ലാസ്സിലും പകര്‍ത്തി ഒന്ന് കരണിന് നേരെ നീട്ടി. വെപ്രാളത്തോടെ അതിലുപരി പരവേഷത്തോടെ ആ ഗ്ലാസ്സ് വോഡ്ക വാങ്ങി ഒറ്റ വലിക്ക് തന്‍റെ വായിലേക്ക് അപ്പാടെ കരണ്‍ കമഴ്ത്തി കുടിച്ചിറക്കി!! "ഹൗ!! ഇതെന്ത് കുടിയാണ് സാബ്...??!!" സര്‍വര്‍ ചോദിച്ചിരിക്കെ അടുത്ത റൗണ്ട് വോഡ്കയും ഗ്ലാസിലൊഴിച്ച് കരണ്‍ വീണ്ടും വായില്‍ കമഴ്ത്തി. ശേഷം ചുണ്ട് തുടച്ച് സര്‍വറിനെ നോക്കി. "സോ ഈ മുറിവ് സാബിന് അങ്ങനെ സംഭവിച്ചതാണ്. അല്ലേ...??" " ഉം.... " കരൺ ഒന്നു മൂളി മറുപടി കൊടുത്തു. "ഇതിലിപ്പോൾ ഞാനെന്തു ചെയ്യണമെന്നാ സാബ് പറയുന്നത് ??" സംശയത്തോടെ സര്‍വര്‍ കരണിനെ നോക്കി. "സര്‍വര്‍ , പട്ടേല്‍ സാബ് തന്നെയാണ് എന്നെയും കൊച്ചിയിലേക്ക് വിട്ടത്. ഇതുവരെ എന്‍റെ ദൗത്യം എന്താണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ എന്‍റെ കൈയ്യിലിപ്പോള്‍ ഒരു ഗണ്‍ പോലുമില്ല. ഏത് നിമിഷവും ഞാന്‍ വീണ്ടും ആക്രമിക്കപ്പെടാം എന്നൊരു അവസ്ഥയിലാണ് ഞാനിപ്പോൾ. താന്‍ എനിക്ക് ചെയ്തു തരേണ്ടത് ഇത്രമാത്രം. ഇവിടെയുള്ള ബ്ലാക്ക് മാര്‍ക്കറ്റുകള്‍ തനിക്ക് അറിയാമായിരിക്കുമല്ലോ . എനിക്ക് ഒരു ഗൺ വേണം. വളരെ അത്യാവശ്യമാണ്..." സർവറിനെ നോക്കി കരൺ നേരിൽ അവതരിപ്പിച്ചു. "സാബ്.... സാബ് ഇതെന്തൊക്കെയാ ഈ പറയുന്നത്...??!!" സര്‍വര്‍ ചാടിയെണീറ്റു . "Sir Its Illegal.. പിടിച്ചു കഴിഞ്ഞാലുള്ള ഭവിഷത്ത് എന്താണെന്ന് ഞാന്‍ സാബിന് പറഞ്ഞു തരേണ്ടല്ലോ. നമ്മള്‍ രണ്ടു പേരും കുടുങ്ങും..." "സര്‍വര്‍ കാം ഡൗണ്‍... I Know Its Illegal.. ബട്ട്‌ എനിക്കിത് ചെയ്തേ പറ്റൂ. പിടിക്കുന്ന കാര്യത്തെ പറ്റി താന്‍ ടെന്‍ഷനടിക്കേണ്ട. അതെല്ലാം ഞാന്‍ നോക്കിക്കോളാം . ഒരിക്കലും തന്‍റെ പേര് പുറത്ത് വരില്ല." ഉറപ്പോടെ കരൺ പറഞ്ഞു. "സാബ് എന്നാലും ഇത് വേണോ ? ആ പെണ്‍കുട്ടിയുടെ കേസ് സാബിന് വിട്ടൂടെ. പട്ടേല്‍ സറിനോട് പറഞ്ഞ് വേറെ എവിടേലും നിയമനം വാങ്ങി സാബിന് പൊക്കൂടെ സാബ്..." "കാര്യമില്ലെടോ സര്‍വര്‍.. ഞാന്‍ തന്നോട് പറഞ്ഞില്ലേ ആ അദൃശ്യ ശക്തിയുടെ കാര്യം. അതെന്നെ വിടാതെ പിന്തുടരുകയാ. ഞാന്‍ എവിടെ പോയാലും എന്‍റെ സ്വപ്നങ്ങളില്‍ അശ്വിനിയെത്തും . മാത്രമല്ല ഈ അദൃശ്യ ശക്തിയും ഞാനും തമ്മില്‍ എന്തോ ബന്ധമുണ്ട് . അത് എന്താണെന്ന് എനിക്കറിയണം . അതറിയാവുന്ന ഒരേയൊരാൾ അശ്വിനി മാത്രമാണ് . അവളെ എന്തായാലും എനിക്ക് കണ്ടെത്തിയേ പറ്റൂ സര്‍വര്‍..." "സാബ് ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്ക് . ഞാനും സാബുമൊക്കെ ഡബിള്‍ ഏജന്‍റിന്‍റെ നിരീക്ഷണത്തിലായിരിക്കുമെന്ന് ഞാന്‍ പറയാതെ തന്നെ സാബിന് അറിയാമായിരിക്കുമല്ലോ . ഇന്നലെ രാത്രി നടന്നു എന്ന് പറയപ്പെടുന്ന ചേയ്സിംഗ് ഇപ്പോൾ എന്തായാലും പട്ടേല്‍ സാബ് ഡബിള്‍ ഏജന്‍റു വഴി അറിഞ്ഞിട്ടുണ്ടാകും . ഉടനേ സറിന് കോള് വരും . വെറുതേ എനിക്കും കൂടി പൊല്ലാപ്പാണത്..." കരണ്‍ അല്പ നേരം മൗനത്തിലിരുന്നു. ശേഷം സർവറിന്റെ മുഖത്തു നോക്കി പറഞ്ഞു : "താന്‍ ആ ജനലിന്‍റെ കര്‍ട്ടണ്‍ ഒന്നു അല്പം നീക്കിയേ സർവർ.." "എന്തിനാണ് സാബ് ?!" സർവർ നെറ്റി ചുളിച്ചു. "ഹ താന്‍ അത് ചെയ്യടോ.. ആ കർട്ടൺ മാറ്റി ഒന്നു പുറത്തേക്ക് നോക്കൂ.." കരണ്‍ നിര്‍ദേശിച്ചതു പ്രകാരം സംശയത്തോടെ സര്‍വര്‍ ജനലിന്‍റെ കര്‍ട്ടണ്‍ മാറ്റി പുറത്തേക്ക് നോക്കി . കോട്ടും സ്യൂട്ടുമിട്ട ഒരാള്‍ തൊട്ടപ്പുറത്തെ കെട്ടിടത്തില്‍ നിന്നും ഈ ജനലിലേക്ക് നോക്കുന്നത് സര്‍വര്‍ കാണാനിടയായി . "Sir Who Is That...??!" വെപ്രാളത്തോടെ സര്‍വര്‍ കരണിനെ നോക്കി ചോദിച്ചു . "Thats My Double Agent . കൊച്ചിയില്‍ വന്നപ്പോള്‍ മുതല്‍ ഇവന്‍ എന്‍റെ പുറകേയാ . പട്ടേല്‍ സാബിന്റെ നിര്‍ദേശ പ്രകാരം... Yes I Know , I Know പട്ടേല്‍ സാബിന്റെ ഒരു ഫോൺ കോള്‍ ഏത് നിമിഷവും എന്നെ തേടിയെത്തുമെന്ന്. അല്ലെങ്കിൽ സര്‍ നേരിട്ട് വന്ന് എന്നെ കാണുമെന്ന്. അധികം സമയമൊന്നുമില്ല. പക്ഷേ അതിനു മുമ്പ് താന്‍ എന്നെയൊന്നു സഹായിച്ചേ പറ്റൂ സര്‍വര്‍ . ഈയൊരു കാര്യം താന്‍ എനിക്ക് ചെയ്ത് തരണം..." "സാബ് സാബിനെ പോലെ ഞാനും ഡബിള്‍ ഏജന്‍റിന്‍റെ നിരീക്ഷണത്തിലായിരിക്കുമല്ലോ. Then How Can I...??!!" "ഇല്ല സര്‍വര്‍ , തന്നെ നീരീക്ഷിക്കുന്ന ഏജന്‍റ് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ തിരിച്ചു . I Know That . പകരം മറ്റൊരു ഏജന്‍റ് തല്‍ക്കാലത്തേക്ക് നിയമനം ഉണ്ടാവില്ല . ബട്ട് ഞാന്‍ തന്നെ വന്നു കണ്ടത് പ്രകാരം വിത്തിന്‍ ത്രീ ഡെയ്സ് അടുത്ത ഏജന്‍റ് താങ്കളെ നിരീക്ഷിക്കും . ഇതൊരു നിയമ ലംഘനമാണ് I Know . ഒരിക്കലും ഓര്‍ഡര്‍ കിട്ടാതെ ഞാന്‍ തന്നെ വന്ന് കാണാന്‍ പാടില്ല . ബട്ട് ഇതല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല . ഈ കാരണം കൊണ്ടായിരിക്കും തന്നെ നിരീക്ഷിക്കാന്‍ അടുത്ത ഏജന്‍റിനെ ഡിപ്പാര്‍ട്ട്മെന്‍റ് വിടുക . അതിനെടുക്കുന്ന ആ മൂന്നു ദിവസത്തെ കാലാവധിയില്‍ താന്‍ എന്നെ സഹായിച്ചേ പറ്റൂ സര്‍വര്‍ . . ഇയൊരു കാര്യം . ഒരൊറ്റ കാര്യം താന്‍ എനിക്ക് ചെയ്തു തരണം . Its not My order , Its a request..." സര്‍വര്‍ അല്പ നേരത്തേക്ക് ടെന്‍ഷനോടെ മിണ്ടാതെയിരുന്നു : "സാബ്..., വേണമെങ്കില്‍ എന്‍റെ ഗൺ സാബിന് തന്നാല്‍ പോരേ...??" "എന്ത് വിഡ്ഡിത്തമാണ് താന്‍ പറയുന്നത് ?? തന്‍റെ ഗണ്ണിലുള്ള ബുള്ളറ്റില്‍ തന്‍റെ ഒഫിഷൽ കോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ വെടിയുതിര്‍തത്തിനു ശേഷം ആ ബുള്ളറ്റ് ആര്‍ക്കെങ്കിലും കിട്ടിയാല്‍ തുടരന്വേഷണത്തില്‍ താന്‍ പെടും. സോ അത് വലിയ റിസ്ക്കാണ്. താന്‍ എനിക്ക് ചെയ്യേണ്ടത് ഇത്രമാത്രം . ഇവിടെ ബീഹാറുകാര്‍ തമ്പടിച്ചിരിക്കുന്ന ഏരിയകളുണ്ട്. അവിടെ ബ്ലാക്ക് മാര്‍ക്കറ്റ് വഴി ഗൺ കച്ചവടം ചെയ്യുന്ന ഒരു പാര്‍ട്ടിയുണ്ട് . അവരെ താന്‍ മുട്ടണം . എനിക്ക് ഒരു ഗൺ സംഘടിപ്പിച്ച് തരണം.." "സാബ്. ഇത് വലിയ കളിയാണ്. ഇങ്ങനെയൊരു ഡീല്‍ നമ്മള്‍ നടത്തിയെന്നറിഞ്ഞാല്‍ തല പോകും. അറിയാല്ലോ ?!" "അതൊക്കെ എനിക്കറിയാടോ. എല്ലാം എനിക്ക് വിട്ടേക്ക്.. തനിക്ക് ഒന്നും വരാതെ ഞാന്‍ നോക്കിക്കോളാം എന്നു പറഞ്ഞില്ലേ.. പിന്നെ ഇത് പോലീസിന്‍റെ പരിധിയിലുള്ള കേസാ . അതുകൊണ്ട് താന്‍ അല്പം ഒന്നു സൂക്ഷിക്കണം.." "ഉം . . ഞാന്‍ സറിനെ കൊണ്‍ടാക്ട് ചെയ്യാം..." സർവർ * തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - 5 Part MZ227 @N 5 Part MZ227 @N - ShareChat
ദേവാസുരം 23ഹോസ്പിറ്റലിൽ നിന്നെത്തി കുളിയൊക്കെ കഴിഞ്ഞു തന്റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു ഹരി. അപ്പോഴാണ് ആതി അവന്റെ അടുത്ത് വന്നിരുന്നത് " ഹരിയേട്ടാ" " എന്താടി ?" " അതേയ്.. നാളെ നമുക്കൊരു ഡോക്ടറെ കാണാൻ പോയാലോ?" " അതിനു നിനക്കെന്താ അസുഖം..? അല്ലെങ്കിലും ഞാൻ ഇവിടുള്ളപ്പോൾ നിനക്കെന്തിനാ വേറെ ഡോക്ടർ?" അവന്റെ ചോദ്യത്തിന് അവൾ ഒന്ന് നാണത്തോടെ ചിരിച്ചു. " എനിക്ക് ഈ ഡോക്ടറിനെ അല്ല.. ഗൈനക്കോളജിസ്റ് നെ ആണ് കാണണ്ടത്" അവൻ അവളുടെ മുഖത്തേക്ക് സന്തോഷത്തോടെ നോക്കി. " ശരിക്കും.. നിനക്ക് ഉറപ്പാണോ? എത്ര ദിവസമായി മിസ് ആയിട്ടു?" " 10 ദിവസമായി" " നീ ടെസ്റ്റ് ചെയ്തോ?" " ഇല്ല" " എന്നാൽ ഞാൻ പോയി ഒരു ടെസ്റ്റ് കിറ്റ് വാങ്ങി വരാം.. ഒന്ന് നോക്കി കൺഫേം ആയിട്ടു പോകാം ഹോസ്പിറ്റലിൽ" അതും പറഞ്ഞു അപ്പോൾ തന്നെ ചാടി ഇറങ്ങി പോകുന്ന ഹരിയെ കണ്ടപ്പോൾ തങ്ങളുടെ സംശയം സത്യമാവണേ എന്ന് ആതി പ്രാർത്ഥിച്ചു. അവൻ തിരികെ വന്നപ്പോൾ അവൾ ടെസ്റ്റ് ചെയ്യാൻ കയറി. മിടിക്കുന്ന ഹൃദയവുമായി ഇരിക്കുന്ന ഹരിയുടെ മുന്നിലേക്ക് രണ്ടു ചുവന്ന വരകൾ തെളിഞ്ഞ കാർഡുമായി അവൾ വന്നപ്പോൾ അവൻ അവളെ ഇറുകെ കെട്ടിപിടിച്ചു ഉമ്മ വച്ചു . പിന്നെ തങ്ങളുടെ സന്തോഷ വാർത്ത വീട്ടിൽ എല്ലാവരെയും അറിയിച്ചു. ദേവൻ അഭിനന്ദിച്ചു കൊണ്ട് ഹരിയെ കെട്ടിപിടിച്ചു. ആമിയും ശ്രീകുട്ടിയും ജാനകിയും ആതിയെയും കെട്ടിപിടിച്ചു. അവളോട് ഇനി മുതൽ ഒരു പണിയും ചെയ്യതെ റസ്റ്റ് എടുത്തോളാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു. വിവരമറിഞ്ഞു രാത്രി തന്നെ സോമനും ഗീതയും എത്തി. അന്നത്തെ ഫോൺ സംഭവത്തിന് ശേഷം ആദ്യമായി നന്ദനത്തിലെ എല്ലാവരെയും കാണുന്നതിന്റെ ചമ്മൽ ഗീതക്ക് ഉണ്ടായിരുന്നു. പക്ഷെ അവിടെ ആരും ഗീതയോടു ഒന്നും ചോദിക്കാത്തതു ആശ്വാസമായി. ആമിയും ആതിയും ജാനകിയുമൊക്കെ തമ്മിലുള്ള സ്നേഹം കണ്ടു ഗീത ആകെ അമ്പരന്നു. പോകാൻ നേരം ഗീത ആതിയെയും കൂടി തങ്ങളോടൊപ്പം വീട്ടിലേക്കു കൊണ്ട് പോകുന്ന കാര്യം പറഞ്ഞു. വേറെ ആരും എതിര് പറഞ്ഞില്ലെങ്കിലും ഗീതയടക്കം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആതി ഹരിയുടെ അടുത്തുന്നു വരുന്നില്ലെന്ന് പറഞ്ഞു. ഗീത പിന്നെയും കുറെ നിർബന്ധിച്ചു നോക്കിയെങ്കിലും ആതി വരുന്നില്ലെന്ന് തന്നെ പറഞ്ഞു. ആതി പൂർണമായും ഒരു നല്ല ഭാര്യയും മരുമകളും ആയി മാറിയെന്നു അതോടെ എല്ലാവരും തിരിച്ചറിയുക ആയിരുന്നു. ബെഡിൽ ഒരു ബുക്കും വായിച്ചു കൊണ്ടിരിക്കുന്ന ദേവന്റെ അടുത്ത് ആമി പരുങ്ങലോടെ നിന്നു . തനിക്കു പറയാനുള്ള കാര്യം എങ്ങനെ അവനോടു പറയണം എന്ന് അവൾക്കു അറിയില്ലായിരുന്നു. എന്തായാലും പറയാം.. അവൾ അവന്റെ അടുത്ത് ഇരുന്നു.. അവന്റെ കയ്യിലുള്ള ബുക്ക് വാങ്ങി ടേബിളിൽ വച്ച് അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി ടി ഷർട്ടിന്റെ മുകളിലൂടെ തന്റെ വിരലുകൾ ഓടിച്ചു " ദേവേട്ടാ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..." കുറച്ചു നേരമായിട്ടും അവൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ മുഖമുയർത്തി അവനെ നോക്കി " എന്താ ഏട്ടാ. ഒന്നും പറയാതെ" " ആമി .. നിനക്ക് പറയാനുള്ളത് എന്താണെന്നു എനിക്കറിയാം.. ആതിയെയും ഹരിയേയും പോലെ നമുക്കും.. അതല്ലേ??" അവൾ അതിശയത്തോടെ അവനെ നോക്കി. തന്റെ മനസ്സ് എപ്പോഴത്തെയും പോലെ അവൻ വായിച്ചിരിക്കുന്നു. അവന്റെ മറുപടി എന്താവുമെന്ന് അവൾ ആകാംഷയോടെ കാത്തിരുന്നു " പക്ഷെ ആമി.. ഇപ്പോൾ ഞാൻ ഒരു കുഞ്ഞിന് വേണ്ടി തയ്യാറല്ല മോളെ...." തന്റെ മറുപടി കേട്ട് അവളുടെ മുഖം മങ്ങുന്നതും കണ്ണുകൾ നിറയുന്നതും ദേവൻ ശ്രദ്ധിച്ചു. " സാരമില്ല ദേവേട്ടാ.. ഞാൻ ചോദിച്ചന്നെ ഉള്ളു" അതും പറഞ്ഞയ തിരിഞ്ഞു കിടക്കാൻ പോയ അവളെ അവൻ തന്റെ നെഞ്ചോടു ചേർത്തു " നിനക്ക് വിഷമം ആയിന്നു എനിക്കറിയാം. ഒരേ ദിവസം കല്യാണം കഴിഞ്ഞു ഒരേ വീട്ടിൽ താമസിക്കുമ്പോൾ നിനക്കും അങ്ങനൊരു ആഗ്രഹം തോന്നുന്നത് സ്വാഭാവികം.. ആതിയുടെ വിശേഷം അറിയുമ്പോൾ നിനക്ക് ആൾക്കാരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയേണ്ടിയും വരും...ഒന്നും പോരാത്തതിന് ഒരു ഭാര്യ എന്ന നിലയിലും ഒരു പെണ്ണെന്ന നിലയിലും അതു നിന്റെ അവകാശവുമാണ്.. ഇതൊന്നും അറിയാഞ്ഞിട്ടോ മനസിലാവാഞ്ഞിട്ടോ അല്ല.. പക്ഷെ നിനക്കിപ്പോൾ ഒരു കുഞ്ഞിനെ ക്കാളും അവശ്യം ഒരു ജോലിയാണ്.. എന്റെ കാര്യങ്ങളൊക്കെ ഞാൻ നിന്നോട് പറഞ്ഞില്ലേ ആമി? എനിക്കെന്തെങ്കിലും സംഭവിച്ചാൽ.." അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ആമി അവന്റെ വായ മൂടി.. " അങ്ങനെ ഒന്നും പറയല്ലേ ദേവേട്ടാ" തന്റെ വായുടെ മുകളിൽ വച്ചിരിക്കുന്ന കയ്യെടുത്തു അവൻ അതിൽ ചുംബിച്ചു. " സത്യമാണ് ആമി.. നാളെ എനിക്കെന്തു സംഭവിക്കുമെന്ന് പറയാൻ പറ്റില്ല.. അങ്ങനെ എന്തെങ്കിലും വന്നാൽ നിനക്ക് ഒരു ജോലി വേണം സ്വന്തം കാലിൽ നില്ക്കാൻ. അത് കൊണ്ട് ഇപ്പോൾ മറ്റൊന്നും ആലോചിക്കാതെ അതിനു വേണ്ടി പരിശ്രമിക്കൂ.. ആ സമയം കൊണ്ട് ഞാനും ഈ കുടുക്കൊക്കെ ഒന്ന് അഴിച്ചു ശരിയാക്കാം.. അതിനു ശേഷം ഒരു കുഞ്ഞിനെ പറ്റിയൊക്കെ നമുക്ക് ചിന്തിക്കാം" അവൾ തലയാട്ടി. അവളെ നെഞ്ചോട് ചേർത്ത് തന്നെ അവൻ കട്ടിലിലേക്ക് കിടന്നു. അവനെ പറ്റി അവളും അവളെ പറ്റി അവനും ഓരോന്നോർത്തു എപ്പോഴോ രണ്ടാളും ഉറങ്ങി. ശ്രീക്കുട്ടിയുടെ കല്യാണ ഉറപ്പിക്കലും ഹരിയുടെയും ആതിയുടെയും വിശേഷവുമൊക്കെയായി പിന്നീട് നന്ദനത്തിൽ സന്തോഷത്തിന്റെ നാളുകളായിരുന്നു. ഒരു ദിവസം ആതിയോടൊപ്പം അവളുടെ സ്കാനിങ്ങിനു പോകാനായി തന്റെ ഡ്യൂട്ടി ഒന്ന് മാറിയെടുക്കമൊന്നു വിനോദ് ഡോക്ടറിന്റെ അടുത്ത് ചോദിക്കാനായി ഡോക്ടറിന്റെ റൂമിൽ എത്തിയതായിരുന്നു ഹരി. വിനോദ് അവിടെ ഇല്ലാത്തതു കൊണ്ട് ഹരി അവിടെയുള്ള ചെയറിൽ അയാളെയും വെയിറ്റ് ചെയ്തു ഇരുന്നു. ഇരുന്നു ബോർ അടിച്ചപ്പോൾ ചുമ്മാ ഡോക്ടറിന്റെ ടേബിളിൽ ഇരുന്ന രണ്ടു ഫയലുകളിൽ ഒരു പേഷ്യന്റ് ഫയൽ തുറന്നു നോക്കി.. അതിൽ കണ്ട പേഷ്യന്റിന്റെ പേര് പരിചയം തോന്നിയത് കൊണ്ട് ഒന്നുടെ ഉറപ്പിക്കാൻ ഹരി കൺസൾട്ടിങ് ഡോക്ടർസിന്റെ പേര് നോക്കി. "കൺസൾട്ടിങ് ഡോക്ടർ: dr . ജയകുമാർ, കാർഡിയോളോജിസ്റ്.. കൺസൾട്ടിങ് സർജൻ: dr . ഹരിനന്ദൻ , അസിസ്റ്റന്റ് സർജൻ" അപ്പോൾ താൻ സംശയിച്ചത് പോലെ തന്നെ. ഇത് എയ്ഞ്ചൽ മോളുടെ കേസ് ഫയൽ ആണ്. ഇതെന്താ വിനോദിന്റെ ടേബിളിൽ? താൻ നോക്കുന്ന രോഗികളെ വിനോദും വിനോദ് നോക്കുന്നവരെ താനും നോക്കാറില്ല. ഇടയ്ക്കു എന്തെങ്കിലും സംശയത്തിന് കൺസൾട് ചെയ്താലും പിന്നീട് അതിൽ അന്യോന്യം കൈ കടത്താറില്ല. പക്ഷെ എയ്ഞ്ചൽ മോളുടെ കാര്യത്തിൽ താൻ വിനോദിന്റെ ഒരു ഹെല്പും ചോദിച്ചിട്ടില്ല. പിന്നെ എന്തിനീ ഫയൽ വിനോദിന്റെ ടേബിളിൽ വന്നു? ഇനി മാറിപ്പോയത് ആവുമോ? അതിനുള്ള സാധ്യത കുറവാണു..അതോ എയ്ഞ്ചലിന്റെ കേസ് വിനോദിന് ട്രാൻസ്ഫർ ആയോ? അങ്ങനെ ഇടയ്ക്കിടയ്ക്ക് ചെയ്യാറുണ്ട്.. പക്ഷെ അങ്ങനാണെങ്കിൽ ആദ്യം തന്നോട് പറഞ്ഞിട്ടേ ചെയ്യാറുള്ളു.. വിനോദിനെ ഇന്നലെയും കണ്ടതാണ്.. ഒന്നും പറഞ്ഞില്ലാലോ.. എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയത് കൊണ്ട് ഹരി ആ കേസ് ഫയൽ മൊത്തം മറിച്ചു നോക്കി. തന്റെ കയ്യക്ഷരത്തിലുള്ള കേസ് ഡീറ്റൈൽസും ജയകുമാർ ഡോക്ടറിന്റെ കുറിപ്പുകളും.... താനും ജയൻ ഡോക്ടറും പലപ്പോഴായി പറഞ്ഞു ചെയ്യിപ്പിച്ച ടെസ്റ്റ് റിസൾട്ടുകളുമായിരുന്നു അതിൽ എന്ന് അവൻ തിരിച്ചറിഞ്ഞു.. അവസാനത്തെ കുറച്ചു പേജുകളിൽ ഒഴിച്ച്.. എയ്ഞ്ചൽ ഹരിയെ കാണാൻ വന്നിട്ട് ഇപ്പോൾ ഏകദേശം ഒരു മാസം ആയിട്ടുണ്ടാവാമെന്നു അവൻ ഓർത്തു. പക്ഷെ അവസാനം ചെയ്തിരിക്കുന്ന ടെസ്റ്റുകളുടെ തീയതി ഇന്നലെയാണ് .. ഇനി ഇന്നലെ ജയകുമാർ ഡോക്ടർ പറഞ്ഞിട്ടാവുമോ? പക്ഷെ ജയൻ ഡോക്ടറിനെ കാണാൻ വന്നാൽ ഒരിക്കലും അവർ തന്നെ കൂടി കാണാതെ പോകാറില്ല. ആ കുട്ടിക്ക് തന്നോട് ഒരു പ്രത്യേക ഇഷ്ടമാണ്.. തനിക്കു ആ കുട്ടിയോടും.. എന്ത് ടെസ്റ്റാണ് അവൾക്കു ഇന്നലെ ചെയ്തിട്ടുള്ളത് എന്ന് ഹരി നോക്കി. ബ്ലഡ് ടെസ്റ്റാണ്. ഒരു സർജനായ ഹരിക്കു അത് എന്തിനു വേണ്ടിയുള്ളതാണെന്ന് മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.. കണ്ടത് വിശ്വസിക്കാനാവാതെ അവൻ അവിടെ തറഞ്ഞു ഇരുന്നു. പെട്ടെന്ന് തോന്നിയ ഒരു ചിന്തയിൽ അവൻ എയ്ഞ്ചലിന്റെ ഫയലിനു താഴെ ഇരുന്ന ഫയൽ കൂടി എടുത്തു നോക്കി. അതും ഒരു കുട്ടിയുടേതാണ്.. 2 വയസുള്ള ചെറിയ കുട്ടി. കുട്ടിയുടെ അഡ്രസ് ബാംഗ്ലൂർ ആണെന്ന പറഞ്ഞിരിക്കുന്നത്. പക്ഷെ മാതാപിതാക്കളുടെ പേരിൽ നിന്ന് മലയാളികൾ ആണെന്ന് ഹരിക്കു തോന്നി. വിനോദ് ഇപ്പോൾ വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ ആ കുഞ്ഞിന്റെ കേസ് ഹിസ്റ്ററി പരിശോധിച്ചു.. അവൻ സംശയിച്ചത് പോലെ തന്നെ കിഡ്നികൾക്ക് പ്രശ്നമുള്ള കുട്ടിയാണ്.. കിഡ്നി ട്രാൻസ്പ്ളാന്റ് നിർദ്ദേശിച്ചിരിക്കുന്നു.. അത് മാത്രമേ ഉള്ളു ഇനി ഈ കുഞ്ഞിനെ രക്ഷിക്കാനുള്ള ഏക വഴി.. കണ്ടത് വച്ച് അത് അധികം വൈകാതെ അത് നടത്തുകയും വേണം. ഇവളുടെ സാംപിളുമായാണ് എയ്ഞ്ചലിന്റെ ബ്ലഡ് മാച്ച് ചെയ്തു നോക്കിയിരിക്കുന്നത്. എയ്ഞ്ചലിന്റെ കിഡ്നി ഈ കുട്ടിക്ക് ഒരു പെർഫെക്റ്റ് മാച്ച് ആണ്.. അത് ഉറപ്പിക്കാനുള്ള ടെസ്റ്റുകളാണ് എയ്ഞ്ചലിന് ചെയ്തിരിക്കുന്നത്. പക്ഷെ ഹരിക്കു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. എയ്ഞ്ചൽ ഇവിടെ ഹാർട്ട് സർജറിക്ക്‌ വന്നിരിക്കുന കുട്ടിയാണ്.. അവളുടെ അച്ഛന്റെ കയ്യിൽ അതിനുള്ള കാശ് തികയാത്ത കൊണ്ടാണ് ഇത്രയും സർജറി വൈകിയത് തന്നെ. ഇനി പൈസയുടെ ദൗർലഭ്യം കാരണം അവർ എങ്ങാനും..ഏയ്.. എയ്ഞ്ചലിന്റെ അച്ഛനും അമ്മയും ഒരിക്കലും തന്റെ മകളുടെ ജീവിതം വച്ച് അങ്ങനെ ഒരു റിസ്ക് എടുക്കില്ല.. തന്നെയുമല്ല 18 വയസ്സിൽ താഴെ ഉള്ളവർക്ക് ഡോണർ ആകാനും സാധിക്കില്ല..അതാണ് നിയമം. കുട്ടികളുടെ അവയവം ദാനം ചെയ്യുക അവരുടെ മരണശേഷം മാതാപിതാക്കളുടെ സമ്മതത്തോടു കൂടി മാത്രമാണ്.. പക്ഷെ എയ്ഞ്ചൽ.. അവൾ മരിക്കുമെന്ന് ഇവർ എങ്ങനെ മുൻകൂട്ടി അറിഞ്ഞു? തന്റെ മുന്നിൽ കാണുന്നതിന്റെയൊക്കെ അർഥം വിശ്വസിക്കാനാവാതെ ഹരി ഇരുന്നു. ഒരു കുട്ടിയുടെ സർജറി ചെയ്യുന്നതിന് മുന്നേ തന്നെ അവളുടെ ബ്ലഡ് സാമ്പിൾ മാച്ച് ചെയ്തു നോക്കുക എന്നതിന്റെ അർഥം എന്താണ്?? വിനോദ് ഡോക്ടർക്ക് എന്താണ് ഇതിൽ പങ്കു??ഇന്നലെ ഹോസ്പിറ്റലിൽ വന്ന എയ്ഞ്ചലും വീട്ടുകാരും എന്ത് കൊണ്ട് തന്നെ വന്നു കണ്ടില്ല? തന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടാതെ വന്നാൽ ഒരിക്കലും മനസമാധാനം ഉണ്ടാവില്ലെന്ന് മനസിലാക്കിയ ഹരി പെട്ടെന്ന് തന്നെ രണ്ടു ഫയലിലും ഉള്ള കോൺടാക്ട് നമ്പറുകൾ കുറിച്ചെടുത്തു. അതിനു ശേഷം ഫയൽ എല്ലാം പഴയ പോലെ അവിടെ തന്നെ വച്ച് റൂമിനു പുറത്തേക്കിറങ്ങി. കുറച്ചു മാറി വിനോദ് വരുമ്പോൾ കാണാവുന്ന പോലെ നിന്നു . വിനോദ് വന്നതും പെട്ടെന്ന് തന്നെ ഹരി വിനോദിന്റെ മുറിയിലേക്ക് കയറി ചെന്നു . ഹരിയെ കണ്ടപ്പോൾ വിനോദിന് പെട്ടെന്നുണ്ടായ ഞെട്ടലും വിനോദ് ആ ഫയലുകളിലേക്കു പേടിയോടെ നോക്കുന്നതും ഹരിയുടെ സംശയങ്ങൾ ബലപ്പെടുത്തി. ഹരി തന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും വരാതെ ശ്രദ്ധിച്ചു. " എന്ത ഹരി.. എന്താ ഇവിടെ?" "അത് വിനോദ്.. എനിക്ക് നാളെ വൈഫിന്റെ കൂടെ ചെക്കപ്പിന് പോകണമായിരുന്നു.. വിനോദിന് നാളെ ഓഫ് അല്ലെ? എന്റെ ഡ്യൂട്ടി ഒന്ന് എടുക്കുവാണെങ്കിൽ എന്റെ അടുത്ത ഓഫ് വിനോദിന് തരാം" ഇത് പറയുമ്പോൾ ഹരി മനഃപൂർവം ആ ഫയലുകളുടെ അടുത്തേക്ക് വരികയും അതിൽ തൊടുകയും ഒക്കെ ചെയ്തു. വിനോദിന്റെ മുഖത്ത് തെളിയുന്ന ഭയം ഹരി ശ്രദ്ധിക്കുന്നുണ്ടായിരുനെങ്കിലും അവൻ അത് പുറമെ കാട്ടിയില്ല. " ഓ.. അതിനെന്താ ഹരി .. ഷുവർ" പതുകെ ആ ടേബിളിൽ നിന്ന് ഫയലുകൾ എടുത്തു മാറ്റി കൊണ്ട് വിനോദ് പറഞ്ഞു. " താങ്ക്സ് വിനോദ്" അതും പറഞ്ഞു ഹരി പുറത്തേക്കിറങ്ങി. തന്റെ സംശയം വെറുതെ അല്ല എന്ന അറിവ് ഹരിയെ ചുട്ടു പൊള്ളിച്ചു. ആദ്യമായി ഇതിനെല്ലം കൂട്ട് നിൽക്കുന്നതിനു വിനോദിനോട് ഹരിക്കു വെറുപ്പ് തോന്നി. ഇനി തന്റെ സംശയം സത്യമാണൊന്നു ഉറപ്പിക്കണം. അതിനും ഹരി ഒരു മാർഗം കണ്ടിരുന്നു. കുറച്ചു റിസ്ക് ആണ്.. എന്നാലും ഇതിൽ നിന്ന് പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു തന്നെ തത്കാലം അവൻ തന്റെ മുറിയിലേക്ക് പോയി. അക്കൗണ്ട്സിലെ പണിയുമായി ഇരിക്കുമ്പോഴാണ് ദേവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നത്. എടുത്തു നോക്കിയപ്പോൾ ബൊസ്സിന്റെയാനു .." അര്ജന്റ് അപ്ഡേറ്റ് .. കാൾ" എന്ന് മാത്രമായിരുന്നു മെസ്സേജ്. തിരക്ക് അധികം ഇല്ലാത്തതിനാൽ ഒന്ന് ഫോൺ ചെയ്തു വരാമെന്നു പറഞ്ഞു അവൻ പതിയെ ഫോണുമായി പുറത്തിറങ്ങി. ആരും അധികം ശ്രദ്ധിക്കാത്ത പോലെ മാറി നിന്ന് അവൻ ബോസിനെ വിളിച്ചു . " മൂർഖ..മേമൻ ഹോസ്പിറ്റലിൽ പുതിയൊരു ഡീൽ നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്.. ഈ വരുന്ന 25 നാണു പ്ലാൻ ചെയ്തിരിക്കുന്നത്.." " 25 എന്ന് പറയുമ്പോൾ ഒരാഴ്ച കൂടി അല്ലെ ഉള്ളു?" "യെസ്‌ .. നമുക്ക് സമയം കുറവാണു.. ക്യാഷ് ട്രാൻസ്ഫർ ചെയ്യുന്നതും അന്ന് തന്നെ ആയിരിക്കും.. ആ സമയം കൊണ്ട് ബാക്കി ഉള്ള ക്യാഷ് എവിടെയെന്നു കൂടി കണ്ടെത്തണം.. പിന്നെ കഴിഞ്ഞ പ്രാവശ്യം എബിന്റെ കാര്യത്തിൽ പറ്റിയ പോലെയൊന്നും ഈ പ്രാവശ്യത്തെ ടാർഗെറ്റിന്റെ കാര്യത്തിൽ പറ്റരുത്‌ . ഓർമയുണ്ടല്ലോ അൻവർ പിറകെ തന്നെ ഉണ്ട്.. നമുക്ക് കിട്ടേണ്ടതൊക്കെ കിട്ടിയാൽ പിന്നെ അയാളുടെ ആവശ്യം ഇല്ല.." " യെസ്‌ ബോസ്.. " "ബാക്കി ഉള്ളവരെയും അപ്ഡേറ്റ് ചെയ്തെക്കു" "ഓക്കേ " ദേവൻ പരുന്തിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ അറിയിച്ചു അതോടൊപ്പം തങ്ങൾ വച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ മുഴുവൻ സമയവും ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറഞ്ഞേല്പിച്ചു. ഫോൺ വച്ചതിനു ശേഷം ദേവൻ കുറച്ചു നേരം ഭിത്തിയിൽ ചാരി നിന്നു . കാര്യങ്ങൾ കലാശക്കൊട്ടിലേക്കു അടുത്ത് കൊണ്ടിരിക്കുകയാണ്.. അപകടം ഇനി ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും. അൻവറിന്റെ രൂപത്തിലാണോ അതോ മറ്റേതെങ്കിലും രൂപത്തിലാണോ പണി വരിക എന്നത് മാത്രമാണ് ആകെ അറിയാനുള്ളത്. ഇതും കൂടി കഴിഞ്ഞു കിട്ടിയാൽ ബോസ്സിന്റടുത്തു താൻ ഏറ്റെടുത്ത ദൗത്യം തീരും. ഒരാഴ്ച.. അൻവറിനു ഇത് വരെ കൃത്യമായ തെളിവുകൾ ഇല്ല.. ദൃക്‌സാക്ഷികളും ഇല്ല.. ഇനിയും വേറെ തെളിവുകൾ ഒന്നും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ താനാഗ്രഹിക്കുന്ന പോലെ ആമിയോടൊത്തു ഒരു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ സാധിക്കും. പക്ഷെ അവരുടെ ഈ കളിയിലേക്ക് ഒന്നുമറിയാത്ത ഹരി കൂടി വന്നു ചേർന്നതറിയാതെ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഇവരുടെ ആരുടേയും നിയന്ത്രണത്തിൽ അല്ല എന്നറിയാതെ ദേവൻ തിരിച്ചു തന്റെ ജോലിയിലേക്ക് പോയി. തുടരും... രചന :- കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aj7O1vd?d=n&ui=v64j8rk&e1=cദേവാസുരം 23ഹോസ്പിറ്റലിൽ നിന്നെത്തി കുളിയൊക്കെ കഴിഞ്ഞു തന്റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു ഹരി. അപ്പോഴാണ് ആതി അവന്റെ അടുത്ത് വന്നിരുന്നത് " ഹരിയേട്ടാ" " എന്താടി ?" " അതേയ്.. നാളെ നമുക്കൊരു ഡോക്ടറെ കാണാൻ പോയാലോ?" " അതിനു നിനക്കെന്താ അസുഖം..? അല്ലെങ്കിലും ഞാൻ ഇവിടുള്ളപ്പോൾ നിനക്കെന്തിനാ വേറെ ഡോക്ടർ?" അവന്റെ ചോദ്യത്തിന് അവൾ ഒന്ന് നാണത്തോടെ ചിരിച്ചു. " എനിക്ക് ഈ ഡോക്ടറിനെ അല്ല.. ഗൈനക്കോളജിസ്റ് നെ ആണ് കാണണ്ടത്" അവൻ അവളുടെ മുഖത്തേക്ക് സന്തോഷത്തോടെ നോക്കി. " ശരിക്കും.. നിനക്ക് ഉറപ്പാണോ? എത്ര ദിവസമായി മിസ് ആയിട്ടു?" " 10 ദിവസമായി" " നീ ടെസ്റ്റ് ചെയ്തോ?" " ഇല്ല" " എന്നാൽ ഞാൻ പോയി ഒരു ടെസ്റ്റ് കിറ്റ് വാങ്ങി വരാം.. ഒന്ന് നോക്കി കൺഫേം ആയിട്ടു പോകാം ഹോസ്പിറ്റലിൽ" അതും പറഞ്ഞു അപ്പോൾ തന്നെ ചാടി ഇറങ്ങി പോകുന്ന ഹരിയെ കണ്ടപ്പോൾ തങ്ങളുടെ സംശയം സത്യമാവണേ എന്ന് ആതി പ്രാർത്ഥിച്ചു. അവൻ തിരികെ വന്നപ്പോൾ അവൾ ടെസ്റ്റ് ചെയ്യാൻ കയറി. മിടിക്കുന്ന ഹൃദയവുമായി ഇരിക്കുന്ന ഹരിയുടെ മുന്നിലേക്ക് രണ്ടു ചുവന്ന വരകൾ തെളിഞ്ഞ കാർഡുമായി അവൾ വന്നപ്പോൾ അവൻ അവളെ ഇറുകെ കെട്ടിപിടിച്ചു ഉമ്മ വച്ചു . പിന്നെ തങ്ങളുടെ സന്തോഷ വാർത്ത വീട്ടിൽ എല്ലാവരെയും അറിയിച്ചു. ദേവൻ അഭിനന്ദിച്ചു കൊണ്ട് ഹരിയെ കെട്ടിപിടിച്ചു. ആമിയും ശ്രീകുട്ടിയും ജാനകിയും ആതിയെയും കെട്ടിപിടിച്ചു. അവളോട് ഇനി മുതൽ ഒരു പണിയും ചെയ്യതെ റസ്റ്റ് എടുത്തോളാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു. വിവരമറിഞ്ഞു രാത്രി തന്നെ സോമനും ഗീതയും എത്തി. അന്നത്തെ ഫോൺ സംഭവത്തിന് ശേഷം ആദ്യമായി നന്ദനത്തിലെ എല്ലാവരെയും കാണുന്നതിന്റെ ചമ്മൽ ഗീതക്ക് ഉണ്ടായിരുന്നു. പക്ഷെ അവിടെ ആരും ഗീതയോടു ഒന്നും ചോദിക്കാത്തതു ആശ്വാസമായി. ആമിയും ആതിയും ജാനകിയുമൊക്കെ തമ്മിലുള്ള സ്നേഹം കണ്ടു ഗീത ആകെ അമ്പരന്നു. പോകാൻ നേരം ഗീത ആതിയെയും കൂടി തങ്ങളോടൊപ്പം വീട്ടിലേക്കു കൊണ്ട് പോകുന്ന കാര്യം പറഞ്ഞു. വേറെ ആരും എതിര് പറഞ്ഞില്ലെങ്കിലും ഗീതയടക്കം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആതി ഹരിയുടെ അടുത്തുന്നു വരുന്നില്ലെന്ന് പറഞ്ഞു. ഗീത പിന്നെയും കുറെ നിർബന്ധിച്ചു നോക്കിയെങ്കിലും ആതി വരുന്നില്ലെന്ന് തന്നെ പറഞ്ഞു. ആതി പൂർണമായും ഒരു നല്ല ഭാര്യയും മരുമകളും ആയി മാറിയെന്നു അതോടെ എല്ലാവരും തിരിച്ചറിയുക ആയിരുന്നു. ബെഡിൽ ഒരു ബുക്കും വായിച്ചു കൊണ്ടിരിക്കുന്ന ദേവന്റെ അടുത്ത് ആമി പരുങ്ങലോടെ നിന്നു . തനിക്കു പറയാനുള്ള കാര്യം എങ്ങനെ അവനോടു പറയണം എന്ന് അവൾക്കു അറിയില്ലായിരുന്നു. എന്തായാലും പറയാം.. അവൾ അവന്റെ അടുത്ത് ഇരുന്നു.. അവന്റെ കയ്യിലുള്ള ബുക്ക് വാങ്ങി ടേബിളിൽ വച്ച് അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി ടി ഷർട്ടിന്റെ മുകളിലൂടെ തന്റെ വിരലുകൾ ഓടിച്ചു " ദേവേട്ടാ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..." കുറച്ചു നേരമായിട്ടും അവൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ മുഖമുയർത്തി അവനെ നോക്കി " എന്താ ഏട്ടാ. ഒന്നും പറയാതെ" " ആമി .. നിനക്ക് പറയാനുള്ളത് എന്താണെന്നു എനിക്കറിയാം.. ആതിയെയും ഹരിയേയും പോലെ നമുക്കും.. അതല്ലേ??" അവൾ അതിശയത്തോടെ അവനെ നോക്കി. തന്റെ മനസ്സ് എപ്പോഴത്തെയും പോലെ അവൻ വായിച്ചിരിക്കുന്നു. അവന്റെ മറുപടി എന്താവുമെന്ന് അവൾ ആകാംഷയോടെ കാത്തിരുന്നു " പക്ഷെ ആമി.. ഇപ്പോൾ ഞാൻ ഒരു കുഞ്ഞിന് വേണ്ടി തയ്യാറല്ല മോളെ...." തന്റെ മറുപടി കേട്ട് അവളുടെ മുഖം മങ്ങുന്നതും കണ്ണുകൾ നിറയുന്നതും ദേവൻ ശ്രദ്ധിച്ചു. " സാരമില്ല ദേവേട്ടാ.. ഞാൻ ചോദിച്ചന്നെ ഉള്ളു" അതും പറഞ്ഞയ തിരിഞ്ഞു കിടക്കാൻ പോയ അവളെ അവൻ തന്റെ നെഞ്ചോടു ചേർത്തു " നിനക്ക് വിഷമം ആയിന്നു എനിക്കറിയാം. ഒരേ ദിവസം കല്യാണം കഴിഞ്ഞു ഒരേ വീട്ടിൽ താമസിക്കുമ്പോൾ നിനക്കും അങ്ങനൊരു ആഗ്രഹം തോന്നുന്നത് സ്വാഭാവികം.. ആതിയുടെ വിശേഷം അറിയുമ്പോൾ നിനക്ക് ആൾക്കാരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയേണ്ടിയും വരും...ഒന്നും പോരാത്തതിന് ഒരു ഭാര്യ എന്ന നിലയിലും ഒരു പെണ്ണെന്ന നിലയിലും അതു നിന്റെ അവകാശവുമാണ്.. ഇതൊന്നും അറിയാഞ്ഞിട്ടോ മനസിലാവാഞ്ഞിട്ടോ അല്ല.. പക്ഷെ നിനക്കിപ്പോൾ ഒരു കുഞ്ഞിനെ ക്കാളും അവശ്യം ഒരു ജോലിയാണ്.. എന്റെ കാര്യങ്ങളൊക്കെ ഞാൻ നിന്നോട് പറഞ്ഞില്ലേ ആമി? എനിക്കെന്തെങ്കിലും സംഭവിച്ചാൽ.." അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ആമി അവന്റെ വായ മൂടി.. " അങ്ങനെ ഒന്നും പറയല്ലേ ദേവേട്ടാ" തന്റെ വായുടെ മുകളിൽ വച്ചിരിക്കുന്ന കയ്യെടുത്തു അവൻ അതിൽ ചുംബിച്ചു. " സത്യമാണ് ആമി.. നാളെ എനിക്കെന്തു സംഭവിക്കുമെന്ന് പറയാൻ പറ്റില്ല.. അങ്ങനെ എന്തെങ്കിലും വന്നാൽ നിനക്ക് ഒരു ജോലി വേണം സ്വന്തം കാലിൽ നില്ക്കാൻ. അത് കൊണ്ട് ഇപ്പോൾ മറ്റൊന്നും ആലോചിക്കാതെ അതിനു വേണ്ടി പരിശ്രമിക്കൂ.. ആ സമയം കൊണ്ട് ഞാനും ഈ കുടുക്കൊക്കെ ഒന്ന് അഴിച്ചു ശരിയാക്കാം.. അതിനു ശേഷം ഒരു കുഞ്ഞിനെ പറ്റിയൊക്കെ നമുക്ക് ചിന്തിക്കാം" അവൾ തലയാട്ടി. അവളെ നെഞ്ചോട് ചേർത്ത് തന്നെ അവൻ കട്ടിലിലേക്ക് കിടന്നു. അവനെ പറ്റി അവളും അവളെ പറ്റി അവനും ഓരോന്നോർത്തു എപ്പോഴോ രണ്ടാളും ഉറങ്ങി. ശ്രീക്കുട്ടിയുടെ കല്യാണ ഉറപ്പിക്കലും ഹരിയുടെയും ആതിയുടെയും വിശേഷവുമൊക്കെയായി പിന്നീട് നന്ദനത്തിൽ സന്തോഷത്തിന്റെ നാളുകളായിരുന്നു. ഒരു ദിവസം ആതിയോടൊപ്പം അവളുടെ സ്കാനിങ്ങിനു പോകാനായി തന്റെ ഡ്യൂട്ടി ഒന്ന് മാറിയെടുക്കമൊന്നു വിനോദ് ഡോക്ടറിന്റെ അടുത്ത് ചോദിക്കാനായി ഡോക്ടറിന്റെ റൂമിൽ എത്തിയതായിരുന്നു ഹരി. വിനോദ് അവിടെ ഇല്ലാത്തതു കൊണ്ട് ഹരി അവിടെയുള്ള ചെയറിൽ അയാളെയും വെയിറ്റ് ചെയ്തു ഇരുന്നു. ഇരുന്നു ബോർ അടിച്ചപ്പോൾ ചുമ്മാ ഡോക്ടറിന്റെ ടേബിളിൽ ഇരുന്ന രണ്ടു ഫയലുകളിൽ ഒരു പേഷ്യന്റ് ഫയൽ തുറന്നു നോക്കി.. അതിൽ കണ്ട പേഷ്യന്റിന്റെ പേര് പരിചയം തോന്നിയത് കൊണ്ട് ഒന്നുടെ ഉറപ്പിക്കാൻ ഹരി കൺസൾട്ടിങ് ഡോക്ടർസിന്റെ പേര് നോക്കി. "കൺസൾട്ടിങ് ഡോക്ടർ: dr . ജയകുമാർ, കാർഡിയോളോജിസ്റ്.. കൺസൾട്ടിങ് സർജൻ: dr . ഹരിനന്ദൻ , അസിസ്റ്റന്റ് സർജൻ" അപ്പോൾ താൻ സംശയിച്ചത് പോലെ തന്നെ. ഇത് എയ്ഞ്ചൽ മോളുടെ കേസ് ഫയൽ ആണ്. ഇതെന്താ വിനോദിന്റെ ടേബിളിൽ? താൻ നോക്കുന്ന രോഗികളെ വിനോദും വിനോദ് നോക്കുന്നവരെ താനും നോക്കാറില്ല. ഇടയ്ക്കു എന്തെങ്കിലും സംശയത്തിന് കൺസൾട് ചെയ്താലും പിന്നീട് അതിൽ അന്യോന്യം കൈ കടത്താറില്ല. പക്ഷെ എയ്ഞ്ചൽ മോളുടെ കാര്യത്തിൽ താൻ വിനോദിന്റെ ഒരു ഹെല്പും ചോദിച്ചിട്ടില്ല. പിന്നെ എന്തിനീ ഫയൽ വിനോദിന്റെ ടേബിളിൽ വന്നു? ഇനി മാറിപ്പോയത് ആവുമോ? അതിനുള്ള സാധ്യത കുറവാണു..അതോ എയ്ഞ്ചലിന്റെ കേസ് വിനോദിന് ട്രാൻസ്ഫർ ആയോ? അങ്ങനെ ഇടയ്ക്കിടയ്ക്ക് ചെയ്യാറുണ്ട്.. പക്ഷെ അങ്ങനാണെങ്കിൽ ആദ്യം തന്നോട് പറഞ്ഞിട്ടേ ചെയ്യാറുള്ളു.. വിനോദിനെ ഇന്നലെയും കണ്ടതാണ്.. ഒന്നും പറഞ്ഞില്ലാലോ.. എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയത് കൊണ്ട് ഹരി ആ കേസ് ഫയൽ മൊത്തം മറിച്ചു നോക്കി. തന്റെ കയ്യക്ഷരത്തിലുള്ള കേസ് ഡീറ്റൈൽസും ജയകുമാർ ഡോക്ടറിന്റെ കുറിപ്പുകളും.... താനും ജയൻ ഡോക്ടറും പലപ്പോഴായി പറഞ്ഞു ചെയ്യിപ്പിച്ച ടെസ്റ്റ് റിസൾട്ടുകളുമായിരുന്നു അതിൽ എന്ന് അവൻ തിരിച്ചറിഞ്ഞു.. അവസാനത്തെ കുറച്ചു പേജുകളിൽ ഒഴിച്ച്.. എയ്ഞ്ചൽ ഹരിയെ കാണാൻ വന്നിട്ട് ഇപ്പോൾ ഏകദേശം ഒരു മാസം ആയിട്ടുണ്ടാവാമെന്നു അവൻ ഓർത്തു. പക്ഷെ അവസാനം ചെയ്തിരിക്കുന്ന ടെസ്റ്റുകളുടെ തീയതി ഇന്നലെയാണ് .. ഇനി ഇന്നലെ ജയകുമാർ ഡോക്ടർ പറഞ്ഞിട്ടാവുമോ? പക്ഷെ ജയൻ ഡോക്ടറിനെ കാണാൻ വന്നാൽ ഒരിക്കലും അവർ തന്നെ കൂടി കാണാതെ പോകാറില്ല. ആ കുട്ടിക്ക് തന്നോട് ഒരു പ്രത്യേക ഇഷ്ടമാണ്.. തനിക്കു ആ കുട്ടിയോടും.. എന്ത് ടെസ്റ്റാണ് അവൾക്കു ഇന്നലെ ചെയ്തിട്ടുള്ളത് എന്ന് ഹരി നോക്കി. ബ്ലഡ് ടെസ്റ്റാണ്. ഒരു സർജനായ ഹരിക്കു അത് എന്തിനു വേണ്ടിയുള്ളതാണെന്ന് മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.. കണ്ടത് വിശ്വസിക്കാനാവാതെ അവൻ അവിടെ തറഞ്ഞു ഇരുന്നു. പെട്ടെന്ന് തോന്നിയ ഒരു ചിന്തയിൽ അവൻ എയ്ഞ്ചലിന്റെ ഫയലിനു താഴെ ഇരുന്ന ഫയൽ കൂടി എടുത്തു നോക്കി. അതും ഒരു കുട്ടിയുടേതാണ്.. 2 വയസുള്ള ചെറിയ കുട്ടി. കുട്ടിയുടെ അഡ്രസ് ബാംഗ്ലൂർ ആണെന്ന പറഞ്ഞിരിക്കുന്നത്. പക്ഷെ മാതാപിതാക്കളുടെ പേരിൽ നിന്ന് മലയാളികൾ ആണെന്ന് ഹരിക്കു തോന്നി. വിനോദ് ഇപ്പോൾ വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ ആ കുഞ്ഞിന്റെ കേസ് ഹിസ്റ്ററി പരിശോധിച്ചു.. അവൻ സംശയിച്ചത് പോലെ തന്നെ കിഡ്നികൾക്ക് പ്രശ്നമുള്ള കുട്ടിയാണ്.. കിഡ്നി ട്രാൻസ്പ്ളാന്റ് നിർദ്ദേശിച്ചിരിക്കുന്നു.. അത് മാത്രമേ ഉള്ളു ഇനി ഈ കുഞ്ഞിനെ രക്ഷിക്കാനുള്ള ഏക വഴി.. കണ്ടത് വച്ച് അത് അധികം വൈകാതെ അത് നടത്തുകയും വേണം. ഇവളുടെ സാംപിളുമായാണ് എയ്ഞ്ചലിന്റെ ബ്ലഡ് മാച്ച് ചെയ്തു നോക്കിയിരിക്കുന്നത്. എയ്ഞ്ചലിന്റെ കിഡ്നി ഈ കുട്ടിക്ക് ഒരു പെർഫെക്റ്റ് മാച്ച് ആണ്.. അത് ഉറപ്പിക്കാനുള്ള ടെസ്റ്റുകളാണ് എയ്ഞ്ചലിന് ചെയ്തിരിക്കുന്നത്. പക്ഷെ ഹരിക്കു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. എയ്ഞ്ചൽ ഇവിടെ ഹാർട്ട് സർജറിക്ക്‌ വന്നിരിക്കുന കുട്ടിയാണ്.. അവളുടെ അച്ഛന്റെ കയ്യിൽ അതിനുള്ള കാശ് തികയാത്ത കൊണ്ടാണ് ഇത്രയും സർജറി വൈകിയത് തന്നെ. ഇനി പൈസയുടെ ദൗർലഭ്യം കാരണം അവർ എങ്ങാനും..ഏയ്.. എയ്ഞ്ചലിന്റെ അച്ഛനും അമ്മയും ഒരിക്കലും തന്റെ മകളുടെ ജീവിതം വച്ച് അങ്ങനെ ഒരു റിസ്ക് എടുക്കില്ല.. തന്നെയുമല്ല 18 വയസ്സിൽ താഴെ ഉള്ളവർക്ക് ഡോണർ ആകാനും സാധിക്കില്ല..അതാണ് നിയമം. കുട്ടികളുടെ അവയവം ദാനം ചെയ്യുക അവരുടെ മരണശേഷം മാതാപിതാക്കളുടെ സമ്മതത്തോടു കൂടി മാത്രമാണ്.. പക്ഷെ എയ്ഞ്ചൽ.. അവൾ മരിക്കുമെന്ന് ഇവർ എങ്ങനെ മുൻകൂട്ടി അറിഞ്ഞു? തന്റെ മുന്നിൽ കാണുന്നതിന്റെയൊക്കെ അർഥം വിശ്വസിക്കാനാവാതെ ഹരി ഇരുന്നു. ഒരു കുട്ടിയുടെ സർജറി ചെയ്യുന്നതിന് മുന്നേ തന്നെ അവളുടെ ബ്ലഡ് സാമ്പിൾ മാച്ച് ചെയ്തു നോക്കുക എന്നതിന്റെ അർഥം എന്താണ്?? വിനോദ് ഡോക്ടർക്ക് എന്താണ് ഇതിൽ പങ്കു??ഇന്നലെ ഹോസ്പിറ്റലിൽ വന്ന എയ്ഞ്ചലും വീട്ടുകാരും എന്ത് കൊണ്ട് തന്നെ വന്നു കണ്ടില്ല? തന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടാതെ വന്നാൽ ഒരിക്കലും മനസമാധാനം ഉണ്ടാവില്ലെന്ന് മനസിലാക്കിയ ഹരി പെട്ടെന്ന് തന്നെ രണ്ടു ഫയലിലും ഉള്ള കോൺടാക്ട് നമ്പറുകൾ കുറിച്ചെടുത്തു. അതിനു ശേഷം ഫയൽ എല്ലാം പഴയ പോലെ അവിടെ തന്നെ വച്ച് റൂമിനു പുറത്തേക്കിറങ്ങി. കുറച്ചു മാറി വിനോദ് വരുമ്പോൾ കാണാവുന്ന പോലെ നിന്നു . വിനോദ് വന്നതും പെട്ടെന്ന് തന്നെ ഹരി വിനോദിന്റെ മുറിയിലേക്ക് കയറി ചെന്നു . ഹരിയെ കണ്ടപ്പോൾ വിനോദിന് പെട്ടെന്നുണ്ടായ ഞെട്ടലും വിനോദ് ആ ഫയലുകളിലേക്കു പേടിയോടെ നോക്കുന്നതും ഹരിയുടെ സംശയങ്ങൾ ബലപ്പെടുത്തി. ഹരി തന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും വരാതെ ശ്രദ്ധിച്ചു. " എന്ത ഹരി.. എന്താ ഇവിടെ?" "അത് വിനോദ്.. എനിക്ക് നാളെ വൈഫിന്റെ കൂടെ ചെക്കപ്പിന് പോകണമായിരുന്നു.. വിനോദിന് നാളെ ഓഫ് അല്ലെ? എന്റെ ഡ്യൂട്ടി ഒന്ന് എടുക്കുവാണെങ്കിൽ എന്റെ അടുത്ത ഓഫ് വിനോദിന് തരാം" ഇത് പറയുമ്പോൾ ഹരി മനഃപൂർവം ആ ഫയലുകളുടെ അടുത്തേക്ക് വരികയും അതിൽ തൊടുകയും ഒക്കെ ചെയ്തു. വിനോദിന്റെ മുഖത്ത് തെളിയുന്ന ഭയം ഹരി ശ്രദ്ധിക്കുന്നുണ്ടായിരുനെങ്കിലും അവൻ അത് പുറമെ കാട്ടിയില്ല. " ഓ.. അതിനെന്താ ഹരി .. ഷുവർ" പതുകെ ആ ടേബിളിൽ നിന്ന് ഫയലുകൾ എടുത്തു മാറ്റി കൊണ്ട് വിനോദ് പറഞ്ഞു. " താങ്ക്സ് വിനോദ്" അതും പറഞ്ഞു ഹരി പുറത്തേക്കിറങ്ങി. തന്റെ സംശയം വെറുതെ അല്ല എന്ന അറിവ് ഹരിയെ ചുട്ടു പൊള്ളിച്ചു. ആദ്യമായി ഇതിനെല്ലം കൂട്ട് നിൽക്കുന്നതിനു വിനോദിനോട് ഹരിക്കു വെറുപ്പ് തോന്നി. ഇനി തന്റെ സംശയം സത്യമാണൊന്നു ഉറപ്പിക്കണം. അതിനും ഹരി ഒരു മാർഗം കണ്ടിരുന്നു. കുറച്ചു റിസ്ക് ആണ്.. എന്നാലും ഇതിൽ നിന്ന് പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു തന്നെ തത്കാലം അവൻ തന്റെ മുറിയിലേക്ക് പോയി. അക്കൗണ്ട്സിലെ പണിയുമായി ഇരിക്കുമ്പോഴാണ് ദേവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നത്. എടുത്തു നോക്കിയപ്പോൾ ബൊസ്സിന്റെയാനു .." അര്ജന്റ് അപ്ഡേറ്റ് .. കാൾ" എന്ന് മാത്രമായിരുന്നു മെസ്സേജ്. തിരക്ക് അധികം ഇല്ലാത്തതിനാൽ ഒന്ന് ഫോൺ ചെയ്തു വരാമെന്നു പറഞ്ഞു അവൻ പതിയെ ഫോണുമായി പുറത്തിറങ്ങി. ആരും അധികം ശ്രദ്ധിക്കാത്ത പോലെ മാറി നിന്ന് അവൻ ബോസിനെ വിളിച്ചു . " മൂർഖ..മേമൻ ഹോസ്പിറ്റലിൽ പുതിയൊരു ഡീൽ നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്.. ഈ വരുന്ന 25 നാണു പ്ലാൻ ചെയ്തിരിക്കുന്നത്.." " 25 എന്ന് പറയുമ്പോൾ ഒരാഴ്ച കൂടി അല്ലെ ഉള്ളു?" "യെസ്‌ .. നമുക്ക് സമയം കുറവാണു.. ക്യാഷ് ട്രാൻസ്ഫർ ചെയ്യുന്നതും അന്ന് തന്നെ ആയിരിക്കും.. ആ സമയം കൊണ്ട് ബാക്കി ഉള്ള ക്യാഷ് എവിടെയെന്നു കൂടി കണ്ടെത്തണം.. പിന്നെ കഴിഞ്ഞ പ്രാവശ്യം എബിന്റെ കാര്യത്തിൽ പറ്റിയ പോലെയൊന്നും ഈ പ്രാവശ്യത്തെ ടാർഗെറ്റിന്റെ കാര്യത്തിൽ പറ്റരുത്‌ . ഓർമയുണ്ടല്ലോ അൻവർ പിറകെ തന്നെ ഉണ്ട്.. നമുക്ക് കിട്ടേണ്ടതൊക്കെ കിട്ടിയാൽ പിന്നെ അയാളുടെ ആവശ്യം ഇല്ല.." " യെസ്‌ ബോസ്.. " "ബാക്കി ഉള്ളവരെയും അപ്ഡേറ്റ് ചെയ്തെക്കു" "ഓക്കേ " ദേവൻ പരുന്തിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ അറിയിച്ചു അതോടൊപ്പം തങ്ങൾ വച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ മുഴുവൻ സമയവും ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറഞ്ഞേല്പിച്ചു. ഫോൺ വച്ചതിനു ശേഷം ദേവൻ കുറച്ചു നേരം ഭിത്തിയിൽ ചാരി നിന്നു . കാര്യങ്ങൾ കലാശക്കൊട്ടിലേക്കു അടുത്ത് കൊണ്ടിരിക്കുകയാണ്.. അപകടം ഇനി ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും. അൻവറിന്റെ രൂപത്തിലാണോ അതോ മറ്റേതെങ്കിലും രൂപത്തിലാണോ പണി വരിക എന്നത് മാത്രമാണ് ആകെ അറിയാനുള്ളത്. ഇതും കൂടി കഴിഞ്ഞു കിട്ടിയാൽ ബോസ്സിന്റടുത്തു താൻ ഏറ്റെടുത്ത ദൗത്യം തീരും. ഒരാഴ്ച.. അൻവറിനു ഇത് വരെ കൃത്യമായ തെളിവുകൾ ഇല്ല.. ദൃക്‌സാക്ഷികളും ഇല്ല.. ഇനിയും വേറെ തെളിവുകൾ ഒന്നും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ താനാഗ്രഹിക്കുന്ന പോലെ ആമിയോടൊത്തു ഒരു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ സാധിക്കും. പക്ഷെ അവരുടെ ഈ കളിയിലേക്ക് ഒന്നുമറിയാത്ത ഹരി കൂടി വന്നു ചേർന്നതറിയാതെ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഇവരുടെ ആരുടേയും നിയന്ത്രണത്തിൽ അല്ല എന്നറിയാതെ ദേവൻ തിരിച്ചു തന്റെ ജോലിയിലേക്ക് പോയി. തുടരും... കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ
📚 ട്വിസ്റ്റ് കഥകൾ - 23 Part 63@0@30o 23 Part 63@0@30o - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6QbEkgw?d=n&ui=v64j8rk&e1= part...15... രാഹുൽ ആദ്യം ഒന്ന് ഞെട്ടി മാറി നിന്നു.. കൊച്ചച്ഛൻ എങ്ങനെ ഇവിടെ എത്തി..അവനു അത് വിശ്വസിക്കാൻ ആയില്ല.??? രുദ്രനാരായണൻ മെല്ലെ മുന്നോട്ട് വന്നു..പിന്നെ രാഹുലിനെ തന്റെ പുറകിലേക്ക് മാറ്റി നിർത്തി കൊണ്ടു കാറിന്റെ നേരെ നോക്കി.. രുദ്രന്റെ പുരികം വില്ല് പോലെ വളഞ്ഞു..വലതു കൈ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ടു വീരഭദ്രമന്ത്രത്തിന്റെ ശ്ലോകങ്ങൾ ചുണ്ടിൽ വിരിഞ്ഞു...ശ്രീ മഹാദേവന്റെ ഭൂതഗണങ്ങളിൽ ഏറ്റവും ശക്തിയുള്ള മൂർത്തി ആണ് വീരഭദ്രൻ..ശത്രുനാശത്തിന് വേണ്ടി ആണ് ഈ മന്ത്രത്തെ ഉപയോഗിക്കുന്നത്... ഓം നമോ ഭഗവതേ വീരഭദ്രരുദ്രായ അതിക്രൂരമായ രുദ്ര.കോപസംഭവായ സർവ്വ ദുഷ്ട്ട നിബർഹണായാ ഹും ഫട്ട് സ്വാഹാ,,, രുദ്രനാരായണന്റെ നാവിൽനിന്ന്.മന്ത്രജപം പുറത്തേക്ക് ഒഴുകി... അടുത്തനിമിഷം കാർ ഒന്ന് ഇളകി.. രാഹുൽമുന്നോട്ട്നോക്കി. .കാറിന്റെപിറകിൽ.നിന്നിരുന്നരൂപങ്ങൾ വായുവിൽകിടന്നുപുളയുന്നു.വികൃതമായഎന്തൊക്കെയോശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി..പിന്നെമെല്ലെഅത് ഒരുനേർത്ത .മൂളൽപോലെ ആയിവായുവിൽലയിച്ചു.. ആഞ്ഞുവീശികൊണ്ടിരുന്ന കാറ്റ് പെട്ടന്ന് നിലച്ചു.. രുദ്രനാരായണൻമെല്ലെ കണ്ണുകൾ തുറന്നു കൊണ്ടു കാറിലേക്ക് നോക്കി.. രാഹുൽമുന്നോട്ട്. വന്നു കൊണ്ടു തന്റെ കൊച്ചച്ചന്റെ കൈയിൽ പിടിച്ചു.. രുദ്രനാരായണൻ രാഹുലിന്റെ നേരെ തിരിഞ്ഞു കൊണ്ടു അവന്റെ മുടിയിൽ തലോടി കൊണ്ടു ചോദിച്ചു.. നീ പേടിച്ചോ.. രാഹുലിന്റെ കണ്ണ് നിറഞ്ഞു അവൻ രുദ്രന്റെ അടുത്തേക്ക് കൂടുതൽ ചേർന്ന് നിന്നു.. ഇതേ സമയം അവിടേക്ക് അടുക്കാൻ തുടങ്ങിയ ആൽബർട്ട്. പ്രകൃതിക്ക് സംഭവിച്ച മാറ്റം കണ്ടപ്പോൾ അന്തോണിയോട്പറഞ്ഞു. എന്തോ നല്ല കാര്യം സംഭവിച്ചു കഴിഞ്ഞു അന്തോണി.. എനിക്കു അങ്ങനെ തോന്നുന്നു.. അവിടെ മൂടി നിന്നിരുന്ന കോട മഞ്ഞു മെല്ലെ മാറി തുടങ്ങി.. ആകാശത്തു വീണ്ടും ചന്ദ്രൻ തെളിഞ്ഞു നിന്നു.. കരിമ്പനകുന്നിന്റെ മുകളിൽ ഉരുണ്ട് കൂടിയകാർമേഖങ്ങൾ ആകാശത്തുനിന്ന് മറഞ്ഞു. അച്ചോ ദേ നോക്കിക്കേ ആരോ അവിടെ നിൽക്കുന്നു.. അന്തോണി ആൽബർട്ടിനോട് പറഞ്ഞു.. ആൽബർട്ട് കയ്യിൽ ഇരുന്ന ടോർച് മുന്നോട്ട് അടിച്ചു.. രുദ്രനാരായണന്റെ മുഖം അവർ കണ്ടു.. അന്തോണി രുദ്രന്റെ മുഖം കണ്ടപ്പോൾ അറിയാതെ പറഞ്ഞു.. കാവി ഉടുത്തു ഭസ്മം. നെറ്റിയിൽ തൊട്ടു നിൽക്കുന്ന കർത്താവ് ആണോ അച്ചോ അത്.. ആൽബർട്ട് മുന്നോട്ട് നടന്നു ചെന്നു.. കാറിന്റെ മുന്നിൽ നിൽക്കുന്ന രാഹുലിനെ കണ്ടപ്പോൾ. അന്തോണി പറഞ്ഞു.. ദേ ഇത് ആ പയ്യൻ അല്ലേ. ഇവിടെ നിന്നു ഉച്ചക്ക് പോയത് ആണല്ലോ.. മറ്റുള്ളവർഎവിടെ പോയി.. ആൽബർട്ട് മുന്നോട്ട് വന്നു.രുദ്ര നാരായണന്റെ നേരെ നോക്കി കൊണ്ടു അത്ഭുതത്തോടെ പറഞ്ഞു.. രുദ്രനാരായണൻ അല്ലേ.ഇത് താൻ എങ്ങനെ ഇവിടെ എത്തി അത്ഭുതം ആയിരിക്കുന്നു. അത് കേട്ടപ്പോൾ രുദ്രൻ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു. ആൽബി ഇവിടെ ആണെന്ന് അറിഞ്ഞു തന്നെ ആണ് വന്നത്.. പിന്നെ രാഹുൽ എന്റെ വല്യേട്ടന്റെ മകൻ ആണ്. ഇവന് വേണ്ടി കൂടി ആണ് ഞാൻ എത്തിയത്.. ആൽബർട്ട് മുന്നോട്ട് വന്നു രുദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.. രുദ്രാ.. കാര്യങ്ങൾ കുറച്ചു അപകടം ആണ്.. രാഹുലിന്റെ കൂട്ടുകാർ എവിടെ പോയി.. രാഹുൽ പുറകോട്ടു വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു.. അവർ അങ്ങോട്ട് പോയി. അവരെ സ്വപ്നകൊണ്ടു പോയി.. രുദ്രനാരായണൻ അന്തോണിയെ നോക്കി കൊണ്ടു പറഞ്ഞു. രാഹുലിനെ കൂട്ടി പള്ളിയിലേക്ക് പോയി കൊള്ളു ഞങ്ങൾ അവിടേക്ക് എത്തിക്കൊള്ളാം. അന്തോണി രാഹുലിന്റെ കയ്യിൽ പിടിച്ചു.. ആൽബർട്ട് അവരെ നോക്കി കൊണ്ടു പറഞ്ഞു.. പള്ളിയിൽ ആൾതാരക്ക്. മുന്നിൽ ഇരുന്നാൽ മതി. പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കരുത്...വേഗം പോകു നിങ്ങൾ പള്ളിയിൽ എത്തിയിട്ടേ ഞങ്ങൾ കുന്നു കയറു.. അന്തോണി രാഹുലിന്റെ കയ്യിൽ പിടിച്ചു കൊണ്ടു തിരിഞ്ഞു നടന്നു പള്ളി ലക്ഷ്യം വെച്ചു കൊണ്ട്.. ഇതേ സമയം കരിമ്പന കുന്നിന്റെ മുകളിൽ. നിലത്തു വീണു കിടക്കുക ആയിരുന്നു അനന്തുവും ബിജിത്തും.. നേരിയ നിലാവ് പരന്നു തുടങ്ങിയിരുന്നു.. ബിജിത്ത് ആണ് ആദ്യം തല ഉയർത്തി നോക്കിയത്... കുറച്ചു നേരത്തേക്ക് അവനു ഒന്നും തന്നെ മനസ്സിലായില്ല. ഇത് എവിടെ ആണ് രാഹുൽ ചേട്ടനും സ്വപ്നയും എവിടെ പോയി.. ബിജിത്ത് മനസ്സിൽ പറഞ്ഞു കൊണ്ടു മെല്ലെ എഴുനേറ്റു.. കുറച്ചു മാറി ആരോ കിടക്കുന്നുണ്ട്. അവൻ മെല്ലെ അവിടേക്ക് ചെന്നു.. ഇത് അനന്തു ആണല്ലോ എന്ന് ഓർത്തു കൊണ്ടു അവനെ മെല്ലെ വിളിച്ചു.. എടാ അനന്തു എഴുനേൽക്കട.. അവർ എവിടെ പോയെന്ന് നോക്കണ്ടേ.. അനന്തു മെല്ലെ കണ്ണ് തുറന്നു കൊണ്ട് ചുറ്റും നോക്കി. പിന്നെ എണീറ്റു ഇരുന്നു കൊണ്ടു ബിജിത്തിനെ നോക്കി.. നീ ആരാണ്.. അവർ എവിടെ പോയി.. രാഹുൽ ചേട്ടാ.. അനന്തു ഉറക്കെ. വിളിച്ചു.. ബിജിത്ത് അനന്തുവിന്റെ തോളിൽ അടിച്ചു കൊണ്ടു പറഞ്ഞു.. എടാ.. വെറുതെ കളിക്കല്ലേ നമ്മൾ ഇവിടെ എങ്ങനെ വന്നു അത് ആദ്യം പറയു.. അനന്തു എണീറ്റു നിന്നു കൊണ്ടു പറഞ്ഞു.. അപ്പോൾ അവർ എവിടെ പോയി.. ഇവിടെ എങ്ങനെ വന്നു എന്ന് ഓർമ കിട്ടുന്നില്ല.. ബിജിത്ത്. അനന്തുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.. ഈ സ്ഥലം എവിടെ ആണ്.. നമുക്ക് ചുറ്റും ഒന്ന് നോക്കാം. ചിലപ്പോൾ രാഹുൽ ചേട്ടൻ ഇവിടെ തന്നെ കാണും. കാർ ഒതുക്കി ഇട്ടു ഉറങ്ങുക ആയിരിക്കും..നീ വന്നേ നമുക്ക് നോക്കാം.. അവർ അവിടെ നിന്ന് മുന്നോട്ട് നടക്കാൻ തുടങ്ങി.. ഇതേ സമയം കരിമ്പനകുന്നിന്റെ കുറച്ചു താഴെ കാറിന്റെ അടുത്ത് നിന്നിരുന്ന. രുദ്രനാരായണനും ആൽബർട്ടും അന്തോണിയുംരാഹുലും പോകുന്നത് നോക്കി നിൽക്കുക ആയിരുന്നു. രുദ്രാ.. ഈ കുന്ന് കയറി കുട്ടികൾ പോയിട്ടുണ്ട് എങ്കിൽ കുഴപ്പമാണ്.. അവർ വലിയ ഒരു അപകടത്തിന്റെ വക്കിൽ ആണ്.. രുദ്രൻ ആൽബർട്ടിന്റെ നേരെ നോക്കി കൊണ്ടു പറഞ്ഞു.. അറിയാം. ഞാൻ കഴിഞ്ഞമാസം ഇവിടെ വന്നിരുന്നു ഏലിയാസ് അച്ചന്റെ അടുത്ത്. വരാൻ പോകുന്നവലിയ ഒരു അപകടം എന്നോട് പറയാൻ കൂടി ആണ് എന്നെ ഇവിടേക്ക് വിളിച്ചത്.. അച്ചൻ പറഞ്ഞകാര്യങ്ങൾ കേട്ടപ്പോൾ മുതൽ ഞാൻ എല്ലാം അന്വേഷിച്ചു കൊണ്ടു തന്നെ ആയിരുന്നു ഇരുന്നത്.. രുദ്രൻ ഒന്ന് നിർത്തി കൊണ്ടു പറഞ്ഞു.. ആൽബി.. ഒരു കാര്യം നമുക്ക് തടയാൻ ആവില്ല.. ഈ കരിമ്പനകുന്നിൽ മഹാനിദ്രയിൽ. കഴിയുന്ന ആ. ദുഷ്ട്ട ശക്തി പുറത്തു വരും.. അത് ആണ് ഇനി സംഭവിക്കാൻ പോകുന്നത്.. അതിനെ തടയാൻ നമുക്ക് ആവില്ല. അതിനു മുൻപ് കുട്ടികളെ കുന്നിൽ നിന്ന് ഇറക്കണം. അല്ലെങ്കിൽ ചിലപ്പോൾ നമ്മൾ നേരിടേണ്ടത് ആ കുട്ടികളെ തന്നെ ആയിരിക്കും.. പെട്ടന്ന് ആകാശത്തു വീണ്ടും കാർമേഖങ്ങൾ ഉരുണ്ട് കൂടി തുടങ്ങി.. രുദ്രനാരായണൻ മെല്ലെ പറഞ്ഞു.. ആൽബി ഞാൻ ചൊല്ലിയ മന്ത്രത്തിന്റെ ശക്തി ഇവിടെ കുറച്ചു സമയം മാത്രം ആണ് നിലനിൽക്കുന്ന ഒള്ളു.. ഇത് നീച ശക്തികൾക്ക് ഇരട്ടി ബലം കിട്ടുന്ന സമയം കൂടി ആണ്.. നമുക്ക് വേഗം തന്നെ കുന്നു കയറാം.. ഇതേ സമയം അനന്തുവിന്റെ കയ്യിൽ പിടിച്ചു മുന്നോട്ടു പോയികൊണ്ടിരുന്ന.ബിജിത്ത് പെട്ടന്ന് നിന്നു.. അനന്തു അവനെ നോക്കി.. ബിജിത്ത് മുന്നോട്ട് കൈ ചൂണ്ടി.. അനന്തു അവിടേക്ക് നോക്കി.. അടുത്തനിമിഷം അനന്തു ഉറക്കെ അലറി വിളിച്ചു പോയി.. കരിമ്പന കുന്നു കയറി കൊണ്ടിരുന്ന രുദ്രന്റെയും ആൽബർട്ടിന്റെയുംപിറകെ അവർ അറിയാതെ. സ്വപ്‍നയും വരുന്നുണ്ടായിരുന്നു..??? കണ്ണൂർകാരൻ ❤️❤️❤️ തുടരും. #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - 15 Part AHORROR THRILLER c@lmm.m 15 Part AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം - പാർട്ട് 16 പോത്തൻ ഫെലിക്സിനെ പ്രോൽസാഹിപ്പിച്ചു. “പറയഡാ മോനേ! ആരു പറഞ്ഞിട്ടാ നീ സാക്ഷി പറയാൻ വന്നു നിന്നത്?” “ആരും പറഞ്ഞിട്ടല്ല സാറേ! ” ഫെലിക്സിന്റെ മുഖം ദയനീയമായി. “ഞാൻ കണ്ട കാര്യം പോലീസുകാരോട് പറഞ്ഞ് അവരുടെ പണി എളുപ്പാക്കിക്കൊടുക്കാന്ന് വിചാരിച്ചപ്പോ...” “അതേല്ലേ...” പൊടുന്നനെ പോത്തന്റെ മുഖം ഗൗരവം പൂണ്ടു. “ശരിയപ്പൊ. നീ പറയണ്ട കേട്ടോ. പറയിപ്പിച്ചോളാം ഞങ്ങള്. നിനക്ക് എന്നെപ്പോലെ ഡീസന്റ് പോലീസുകാരെ പിടിക്കില്ല. മാണി സാറിനെപ്പോലുള്ളവരു വേണം. ശരിയാക്കിത്തരാട്ടോ.” ഫെലിക്സുമായി പോലീസ് ജീപ്പ് പോയതും ആൽബി പോത്തനരികിലെത്തി. “നിങ്ങളല്ലേ പറഞ്ഞത് ഏതാണ്ട് വയനാട്ടിലേക്കോ മറ്റോ പോകുവാന്ന് ? ” “ഞാൻ പകുതി വഴിയെത്തിയതാ. അപ്പൊഴല്ലേ ഇതറിഞ്ഞത്. തിരിച്ചു പോന്നു. കേസു വഴിമുട്ടിപ്പോയല്ലോ ആൽബി. നമ്മളു കൊറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു.” “ഉം... ആ ചെറുക്കനെ ഒന്നൂടെയൊന്നെ പിഴിഞ്ഞു നോക്കാം.” “ഏയ്... എനിക്കു വല്യ പ്രതീക്ഷയില്ല.എന്റെ ഊഹം ശരിയാണെങ്കി അവനെ ആരോ, ചില്ലറപ്പൈസ വല്ലോം കൊടുത്ത് നിർത്തീതാരിക്കും. ആരാണ് ആളെന്ന് അവനറിയാൻ വഴിയില്ല. കഞ്ചനല്ലേ. ഒരു 500 രൂപ കാണിച്ചു കൊടുത്താ അവനൊക്കെ വേണെങ്കി അവന്റെ അപ്പനെതിരേ സാക്ഷി പറയും. പ്രായോം അതാണല്ലോ.” പോത്തന്റെ മുഖത്ത് നിരാശയായിരുന്നു. “നിങ്ങൾക്ക് വല്ലാത്ത ഊഹങ്ങളാണല്ലോ മിസ്റ്റർ പോത്തൻ. ബുദ്ധിരാക്ഷസനാണെന്ന് എങ്ങനെയെങ്കിലും നാട്ടുകാരെ അറിയിക്കണം. അല്ലേ ? “ ആൽബി ഒരു പുച്ഛച്ചിരിയോടെ തന്റെ ബൈക്കിനരികിലേക്ക് നടന്നു. ”ബെറ്റ് വെക്കുന്നോ ആൽബി ? ഞാനീ പറഞ്ഞതല്ല അവൻ പറയുന്നതെങ്കിൽ, തനിക്ക് ഞാൻ ആ സെക്കൻഡിൽ 1000 രൂപ എടുത്തു തരും. നോക്കാം നമുക്ക് ? “ പോത്തൻ ചിരിയോടെ അയാളെ പിൻതുടർന്നു ചെന്നു. ”ഞാനും കൂടെ വരാം. എനിക്ക് വണ്ടിയില്ല. ഇങ്ങോട്ട് ഓട്ടോ പിടിച്ചാ വന്നത്.“ “ഹൊ! കഷ്ടം തന്നെ.എന്റെ കേസില് എന്തൊരു ഉത്തരവാദിത്തമാണ് പോത്തൻ സാറിന്.“ ആൽബി വക്രിച്ചു പിടിച്ച മുഖത്തോടെ ബൈക്കിൽ കയറി ഇരുന്ന് സ്റ്റാർട്ടാക്കി. പോത്തൻ പുറകിൽ കയറിയതും എന്തോ ഓർത്തു പതിയെ ചിരിക്കാനാരംഭിച്ചു. ”എന്നതാ ? “ ആൽബി തിരിഞ്ഞു നോക്കി. കടന്നൽ കുത്തിയതു പോലിരുന്നു അയാളുടെ മുഖം. ” തന്റെ പുറകിൽ കയറി ഇങ്ങനെയങ്ങിരുന്നപ്പൊ ഞാൻ ഓർക്കുവാരുന്നു. താൻ വിക്രമാദിത്യൻ. ഞാൻ വേതാളം.“ പോത്തൻ ആൽബിയുടെ ഇതു തോളുകളിലും കൈ വെച്ചു. ”തന്നേം കൊണ്ടേ ഞാൻ പോകൂ എന്റെ ആൽബി സാറേ! “ യാത്ര തുടങ്ങി കുറേ സമയത്തേക്ക് രണ്ടു പേരും നിശബ്ദരായിരുന്നു. പക്ഷേ കുറച്ചങ്ങു ചെന്നതും പോത്തൻ എന്തോ ഓർമ്മ വന്നെന്ന പോലെ ആൽബിയെ തട്ടി വിളിച്ചു. ”ഡോ, വല്ല സ്യൂയിസൈഡ് നോട്ടുമുണ്ടായിരുന്നോ ? മഹസ്സർ മുഴുവൻ ഞാൻ വായിച്ചില്ല.“ ആൽബി മറുപടിയൊന്നും പറയാതിരുന്നതു കണ്ടപ്പോൾ പോത്തനു കാര്യം മനസ്സിലായി. ”തന്റെ പേരു കാണുമല്ലേ അതിൽ ? “ ”ഉം.“ ആൽബി ഒരു സുഖമില്ലാത്ത രീതിയിൽ ഒന്നു മൂളി. ”ഹോ! എന്റെ ആൽബി! താൻ അത്യാവശ്യമായി കവിടി നിരത്തി തന്റെ സമയമൊന്ന് നോക്കിക്കണം. നല്ല ബെസ്റ്റ് ടൈമാണ് തനിക്ക്.“ ആൽബി മറുപടിയൊന്നും പറയാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. “എന്നിട്ട് ആ നോട്ടെന്തു ചെയ്തു ? മുക്കാൻ പോവാണോ ? ” അതിനും ആൽബിക്ക് മറുപടിയുണ്ടായിരുന്നില്ല. ”വക്കീലിനെ കാണാൻ പോയിട്ടെന്തായി ? വല്ലതും കിട്ടിയോ ? “ പോത്തന്റെ ചോദ്യങ്ങൾ തീർന്നിരുന്നില്ല. ആൽബി നിക്ഷേധാർത്ഥത്തിൽ തല വെട്ടിച്ചു. ”ഇനിയെന്തെടുത്തിട്ടന്വേഷിക്കും! കോപ്പ്! “പോത്തൻ വല്ലാതെ നിരാശനാണെന്ന് സംസാരത്തിൽ നിന്നറിയാം. കുറച്ചങ്ങു ചെന്നപ്പോഴേക്കും പോത്തന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു തുടങ്ങി. “ഡോ, ഒരു മിനിറ്റ്! വണ്ടിയൊന്നൊതുക്കിക്കേ!” അയാൾ ആൽബിയുടെ തോളിൽ തട്ടിക്കൊണ്ട് പോക്കറ്റിൽ നിന്നും ഫോണെടുത്തു. “ഹലോ!” “മിസ്റ്റർ ധിലീഷ്! എന്റെ പേര്‌ സായ് നാരായണൻ. സായ് മാഷെന്നു വിളിക്കും. താങ്കൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും.” ഒരു പുഞ്ചിരിയോടെ ഫോൺ കാതിൽ നിന്നുമെടുത്ത് സ്പീക്കർ ഫോണിലിട്ട പോത്തൻ കോൾ റെക്കോർഡ് ചെയ്യാനുള്ള ബട്ടനമർത്തി. “ഒന്നുകൂടി പറയാമോ ? ശരിക്കു കേട്ടില്ല. ബൈക്കിലായിരുന്നു.” “ഞാൻ സായ് നാരായണൻ. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റാണ്‌.” “ഓ... അറിയാം സർ! ധാരാളം കേട്ടിട്ടുണ്ട്.” “ഞാനിപ്പൊ വളരെ വിചിത്രമായൊരു കാഴ്ച്ച കണ്ടു. അതുകൊണ്ട് വിളിച്ചതാണ്‌.” “ആഹാ!” “താങ്കൾ നമ്മുടെ സാബു വധക്കേസിലെ പ്രതി സർക്കിൾ ഇൻസ്പെക്ടർ ആൽബർട്ടിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് ഞാൻ കണ്ടു എന്നു പറഞ്ഞാൽ താങ്കൾക്ക് നിഷേധിക്കാനാകുമോ ?” “അതെന്തിനാ ഞാൻ നിഷേധിക്കുന്നത് ? ഞാനിപ്പൊഴും അയാളുടെ കൂടെ ബൈക്കിൽ തന്നെയുണ്ട്.” പോത്തൻ ചിരി കടിച്ചമർത്തിക്കൊണ്ടാണ്‌ സംസാരിക്കുന്നത്. ആൽബിയുടെ മുഖത്ത് ആശങ്കയായിരുന്നു. “മിസ്റ്റർ ധിലീഷ്! താങ്കളെ, ഈ കേസിൽ അന്വേഷണത്തിനായിട്ടെത്തിക്കാൻ ഞാൻ എത്രമാത്രം മെനക്കെട്ടിട്ടുണ്ടെന്നറിയാമോ?” “തന്നേ ?” പോത്തൻ അത്ഭുതം കൂറി. “താനും ആ സർക്കിളും തമ്മിൽ എന്താ എടപാടെന്നെനിക്കറിയില്ല.പക്ഷേ എന്നെ പൊട്ടനാക്കി ഞെളിയാമെന്നാണ്‌ രണ്ടും കൂടി കരുതുന്നതെങ്കിൽ, ഓർത്തോ നിനക്കൊന്നും കുഞ്ഞുകളി കളിക്കാൻ പറ്റിയ ഒരുത്തനല്ല ഞാൻ.” “ഒരു മിനിറ്റ് സർ!” പോത്തൻ കോൾ റെക്കോർഡ് ഓഫാക്കി. “ഈ കൊല്ലപ്പെട്ട സാബു അയാളുടെ അഞ്ചുവയസ്സുകാരി കുഞ്ഞിനെ ക്രൂരമായി റേപ്പ് ചെയ്യുന്ന വീഡിയോസ് ഉണ്ട് പോലീസിന്റെ കയ്യിൽ. കണ്ടാരുന്നോ മ്‌...മാഷേ ?” പോത്തന്റെ സ്വരത്തിന്റെ ടോൺ പതുക്കെ മാറി വരുന്നത് ആൽബി ശ്രദ്ധിച്ചു. “അതൊന്നും അങ്ങനെയല്ലന്ന് ഞാൻ പറഞ്ഞോ സുഹൃത്തേ ? മിസ്റ്റർ ആൽബർട്ട് അന്വേഷിച്ച് തെളിയിക്കേണ്ടിയിരുന്ന കേസാണത്. ധിലീഷിനെ അങ്ങോട്ട് വിട്ടിരിക്കുന്നത് അതന്വേഷിക്കാനാണോ?” ആ ഒരൊറ്റ ചോദ്യം! അതായിരുന്നു ലിമിറ്റ്. ധിലീഷ് പോത്തൻ കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചുകൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി റോഡ് സൈഡിലേക്കൊതുങ്ങി നിന്നു എന്നിട്ട്... “എടാ പന്ന [BLEEP] മോനേ! നിന്റെ അപ്പന്റെ വകയാണോടാ ക്രൈം ബ്രാഞ്ച് ? നീയാരെയാടാ [BLEEP] ഈ ഭീഷണിപ്പെടുത്തുന്നത് ? നിനക്ക് ഞാനാരാന്നറിയാവോ ?ഈയൊരൊറ്റ കേസോടെ നിന്റെ [BLEEP] ഹ്യൂമൻ റൈറ്റ്സ് എടപാട് ഞാൻ നിർത്തിച്ചു തരുന്ന കാണണോ നിനക്ക്? എവിടുന്നൊക്കെയാ നിനക്കിനി പണി വരാൻ പോണതെന്ന് നോക്കിക്കോ നീ! നിവർന്നു നിന്നൊന്നു മുള്ളാൻ നീ കൊതിക്കും. പന്ന [BLEEP] മോനേ!” ശ്വാസം വിടാൻ പോലും ഒരവസരം കൊടുക്കാതെ അനർഗ്ഗള നിർഗ്ഗളം ഒഴുകിയ ആ വാക്ക്ധോരണികൾക്കൊടുവിൽ ഫോൺ കട്ടു ചെയ്യുകയേ സായിമാഷിനു മാർഗ്ഗമുണ്ടായുള്ളൂ. അതിമനോഹരമായ ആ ഭാഷാ പ്രയോഗങ്ങൾ താങ്ങാനാകാതെ ആൽബിയും സ്തംഭിച്ചിരിക്കുന്നുണ്ടായിരുന്നു. “ഹോ! എന്തൊരാശ്വാസം. വണ്ടിയെടുക്ക്!” പോത്തൻ ആൽബിയുടെ തോളിൽ തട്ടിക്കൊണ്ട് ബൈക്കിൽ കയറി ഇരുന്നു. യാത്രാമദ്ധ്യേ ഫോണിലൂടെ പോത്തൻ, സായി മാഷിനുള്ള വിവിധ തരം ‘പണികൾ’ ഏർപ്പാടാക്കുന്നത് ആൽബിക്ക് കേൾക്കാമായിരുന്നു. അവർ സ്റ്റേഷനിലെത്തിയപ്പോഴേക്കും, ഫെലിക്സ്, അന്നു വരെ ആ നാട്ടിലുണ്ടായിട്ടുള്ള എല്ലാ കുറ്റങ്ങളും സമ്മതിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ആരും അവനെ ഉപദ്രവിച്ചില്ല. പക്ഷേ തന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കോൺസ്റ്റബിൾ മാണിയുടെ ഓരോ നോട്ടം മാത്രം മതിയായിരുന്നു അവന് വരാനിരിക്കുന്ന അതി ഭീകര ‘മുറ’കളെക്കുറിച്ചൊരു ധാരണ കിട്ടാൻ. പോത്തൻ വീണ്ടും ഫെലിക്സിനു മുൻപിലെത്തി. “അപ്പൊ എങ്ങനെയാ ? രണ്ടെണ്ണം തന്നിട്ടു വേണോ, അതോ...” “സർ... തല്ലരുത് സർ. എനിക്കൊത്തിരി അസുഖങ്ങളുള്ളതാ.” അവൻ കൈ കൂപ്പി. ഇടക്കിടെ മാണിയെ പാളി നോക്കുന്നുണ്ട് പയ്യൻ. “അതെയോ.” പയ്യന്റെ നോട്ടം കണ്ടപ്പോൾ പോത്തനു സഹതാപം തോന്നി. “എന്നാ പിന്നെ തല്ലുന്നില്ല. പക്ഷേ നീ സംഭവം കൃത്യമായി പറഞ്ഞു തരണം. ആര് എങ്ങനെ എപ്പൊ എവിടെ വെച്ച് നിന്നോട് പറഞ്ഞിട്ടാണ് ഈ കള്ള സാക്ഷി ഇടപാട്.” ഫെലിക്സ് മറുപടിയൊന്നും പറയാതെ തല കുമ്പിട്ടിരുന്നതേയുള്ളൂ. ആൽബിയും ശിവകുമാറും തൊട്ടപ്പുറത്തു തന്നെ ഇതെല്ലാം നോക്കിയിരിക്കുന്നുണ്ട്. അവരുടെ മുഖഭാവത്തിൽ നിന്ന്, ക്ഷമയുടെ സകല പരിധിയും കഴിഞ്ഞിരിക്കുന്നു എന്നു വ്യക്തമാണ്. പക്ഷേ അത്രമേൽ നിവൃത്തിയില്ലാതെ വന്നാലല്ലാതെ ഒരാളെ തല്ലി സത്യം പറയിപ്പിക്കുന്നതിനോട് പോത്തന് തീരെ യോജിപ്പില്ലായിരുന്നു. “ഡാ ചെറുക്കാ, നീ തന്നെയൊന്നാലോചിച്ച് നോക്ക്. നിന്റെ മൊഴി പ്രകാരം, സന്തോഷ് പാളത്തിൽ കൂടി നടന്ന് നേരേ ട്രെയിനിന്റെ ഫ്രണ്ടിലേക്കു ചെന്നെന്നാണ്. ശരിയല്ലേ ? ” ഫെലിക്സ് തലയാട്ടി. “ഒരു ട്രെയിൻ നേരെ വന്നിടിച്ചാൽ പിന്നെ ബാക്കി വല്ലതും കിട്ടുവൊഡേ ? നീയെന്നതാ എന്റെ കൊച്ചേ ഇങ്ങനെ വിടുവായിത്തരം പറയുന്നത് ? ആ ഡെഡ് ബോഡി നീ കണ്ടതല്ലേ ? ബോഡിക്ക് പരുക്കു വല്ലതുമുണ്ടോ ? തല വഴിയാണ് വണ്ടി കേറിപ്പോയത്. പാളത്തേക്കൂടെ നടന്നങ്ങു ചെന്ന് ട്രെയിൻ തട്ടിയാൽ അങ്ങനാണോ സംഭവിക്കുക ? ” “ഞാൻ പറയാം സർ.” അവന്റെ സ്വരം പരമാവധി താഴ്ന്നിരുന്നു. “ഇന്നലെ വൈകിട്ടാണ് എല്ലാം നടന്നത്.” “വെരി ഗുഡ്! അപ്പൊ ഇന്നലെ വൈകിട്ടു മുതലുള്ള കാര്യങ്ങൾ മണിമണിയായിട്ടിങ്ങു പറഞ്ഞേ എന്റെ മോൻ.ഒരു കാര്യം നിനക്കു ഞാൻ ഉറപ്പു തരാം.” പോത്തൻ അവന്റെ തോളിൽ കൈ വെച്ചു. “ഒരിക്കലും നിന്നെ ഞങ്ങൾ കള്ളക്കേസിൽ കുടുക്കില്ല. നിനക്കൊരബദ്ധം പറ്റിയതാണ്. എനിക്കത് നന്നായിട്ടറിയാം. സത്യം സത്യമായിട്ടങ്ങ് പറഞ്ഞേ. നോക്കട്ടെ.” “സാറേ, ഇളന്തുരുത്തി പാലത്തിന്റെ അടിയിൽ, അപ്പ്രോച്ച് റോഡു വഴി അങ്ങനെ അങ്ങു ചെല്ലുമ്പൊ ഒരു ബൈക്ക് വർക്ക്‌ഷോപ്പുണ്ട്. ഒരു പുതിയ ബിൽഡിങ്ങ് പണിയൊക്കെ നടക്കുന്ന-” “സ്ഥലമൊന്നും എനിക്ക് പരിചയമില്ല. നീ കാര്യം പറ.” പോത്തൻ അക്ഷമനായിരുന്നു. “ആ വർക്ക്‌ഷോപ്പിന്റെ പുറകിൽ, ഒരു ഷെഡ്ഡുണ്ട്. ഞാനവിടുന്നാ മേടിക്കാറ്.” “കഞ്ചാവോ ? ” “എല്ലാം കിട്ടും അവിടെ. പക്ഷേ പരിചയക്കാരായിരിക്കണം. നമ്മടെ വണ്ടിയിൽ ഒരു ചെറിയ സ്റ്റിക്കറൊട്ടിച്ചു തരും. അതും കൊണ്ടു ചെന്നു ചോദിച്ചാൽ സാധനം കിട്ടും. വാ തുറക്കാൻ പാടില്ല. പൈസ കൊടുക്കുക, സാധനം വാങ്ങുക വീട്ടിപ്പോരുക. അതാണ് പരിപാടി.“ ”ആഹ! വെരി പ്രൊഫഷണൽ! എന്നിട്ട് ? “ ”ഇന്നലെ വൈകിട്ട് ഞാൻ ചെന്ന് സാധനം വാങ്ങി. രണ്ട് പായ്ക്കറ്റ്.“ ”മിണ്ടാൻ പറ്റില്ലെങ്കി നീ എങ്ങനെയാ ഇന്ന സാധനമാണെന്ന് അവരോട് പറയുക ? “ ”ഹെയ് ഹെയ് ... വിഷയം മാറ്റിക്കൊണ്ടു പോകല്ലെ.“ ആൽബി ഇടപെട്ടു. ”നീ ഈ കേസു പറ. കഞ്ചാവു കേസു നമുക്ക് അതു കഴിഞ്ഞ് സംസാരിക്കാം.“ ” കുഞ്ഞ് കംഫർട്ടബിളായി, മനസ്സു തുറന്നു വരുമ്പൊ നമ്മൾ തടസ്സപ്പെടുത്തരുത്.“ പോത്തൻ ചിരിച്ചുകൊണ്ട്, ഫെലിക്സിനോട് തുടരാൻ ആംഗ്യം കാണിച്ചു. “മൊളകിട്ടതുണ്ട്. അതാ ഞാൻ വാങ്ങാറ്.” ഫെലിക്സ് തുടർന്നു. “ഞാൻ ചെല്ലുമ്പൊ തന്നെ എനിക്കെടുത്തു തരും. ഞാൻ കാശും കൊടുക്കും. ” “മുളകിട്ട കഞ്ചാവ്... അതെന്താഡാ അതിന്റെ പ്രത്യേകത ? ” “അത് വലിക്കുമ്പൊ നമ്മളു ചൊമയ്ക്കും. അപ്പൊ പൊക കൂടുതൽ ഉള്ളിലേക്ക് കേറും. ന്നൊക്കെയാ പറയുന്നത്. പിന്നെ, ആ ഉണക്ക മുളകു ചുട്ട ടേസ്റ്റും കിട്ടും വായിൽ. മൊളകല്ല, ശരിക്കും അതിന്റെ ഉള്ളിലെ അരിയാണ്‌.” പോലീസുകാർ താടിക്കു കയ്യും കൊടുത്ത് ആ കൗമാരക്കാരന്റെ വിക്രിയകൾ കേട്ട് അമ്പരന്നിരിക്കുകയാണ്. “കണ്ടോ, ഡെയ്‌ലി എന്തോരം പുതിയ പുതിയ അറിവുകളാണ് കിട്ടുന്നതെന്നു നോക്ക്യേ.” പോത്തൻ തിരിഞ്ഞ് എല്ലാവരേയും നോക്കി ചിരിച്ചു. “ഓക്കെ മോനെ, ആൽബി സാറു പറഞ്ഞതു ശരിയാ. നീ കാടു കേറി പോകല്ലെ. ചുരുക്കി പറ.” ആൽബിയുടെ മുഖ ഭാവം കണ്ടതും പോത്തൻ വീണ്ടും ഗൗരവം വീണ്ടെടുത്തു. “ഞാനങ്ങനെ അവിടെ നിന്നിറങ്ങി ആ ബൈക്ക് സ്റ്റാർട്ടാക്കിയതും ഒരുത്തൻ വന്ന് പുറകിൽ കയറി ഇരുന്നു. ‘വണ്ടി വിട്, ഒരു പണിയുണ്ട്’ എന്നു പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. ആരഡാ ഏതഡാന്നൊന്നും ചോദിക്കാൻ തോന്നിയില്ല. ഒരു കാട്ടു മാക്കാനെപ്പോലൊരു മനുഷ്യൻ. കണ്ടാൽ തന്നെ പേടിയാകും. ആദ്യം ഞാനോർത്തു വല്ല പോലീസോ എക്സൈസോ വല്ലതുമായിരിക്കുമെന്ന്. പക്ഷേ എന്നോട് കക്ഷി വണ്ടി നേരേ ടൗണില്‌ ശക്തൻതമ്പുരാൻ മാർക്കറ്റിലേക്ക് വിടാൻ പറഞ്ഞു. പറയുന്ന കാശു കിട്ടുന്ന ഒരു പരിപാടിയാണത്രെ ഞാൻ അങ്ങനെ അവിടെ കൊണ്ടെയെത്തിച്ചപ്പൊ, കക്ഷി എന്നേം കൊണ്ട് അതിന്റെ ഉള്ളിൽ ഒരു പലക ഇട്ടു മറച്ച പഴയ പീടികമുറിക്കകത്തേക്കു കൊണ്ടു പോയി. ഏതാണ്ട് ഒണക്കമീന്റെ കടയാരുന്നു. ഞാൻ ആകെ പേടിച്ചു വിറച്ചു പോയി സാറേ. കൊട്ടേഷൻ കാരുടെ ഏരിയായാണ് അത്. അതിന്റുള്ളിൽ വേറേ രണ്ടു പേരു തുടരും ബാക്കി night #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6vrjX7b?d=n&ui=v64j8rk&e1=cശിക്ഷാർഹം - പാർട്ട് 16 പോത്തൻ ഫെലിക്സിനെ പ്രോൽസാഹിപ്പിച്ചു. “പറയഡാ മോനേ! ആരു പറഞ്ഞിട്ടാ നീ സാക്ഷി പറയാൻ വന്നു നിന്നത്?” “ആരും പറഞ്ഞിട്ടല്ല സാറേ! ” ഫെലിക്സിന്റെ മുഖം ദയനീയമായി. “ഞാൻ കണ്ട കാര്യം പോലീസുകാരോട് പറഞ്ഞ് അവരുടെ പണി എളുപ്പാക്കിക്കൊടുക്കാന്ന് വിചാരിച്ചപ്പോ...” “അതേല്ലേ...” പൊടുന്നനെ പോത്തന്റെ മുഖം ഗൗരവം പൂണ്ടു. “ശരിയപ്പൊ. നീ പറയണ്ട കേട്ടോ. പറയിപ്പിച്ചോളാം ഞങ്ങള്. നിനക്ക് എന്നെപ്പോലെ ഡീസന്റ് പോലീസുകാരെ പിടിക്കില്ല. മാണി സാറിനെപ്പോലുള്ളവരു വേണം. ശരിയാക്കിത്തരാട്ടോ.” ഫെലിക്സുമായി പോലീസ് ജീപ്പ് പോയതും ആൽബി പോത്തനരികിലെത്തി. “നിങ്ങളല്ലേ പറഞ്ഞത് ഏതാണ്ട് വയനാട്ടിലേക്കോ മറ്റോ പോകുവാന്ന് ? ” “ഞാൻ പകുതി വഴിയെത്തിയതാ. അപ്പൊഴല്ലേ ഇതറിഞ്ഞത്. തിരിച്ചു പോന്നു. കേസു വഴിമുട്ടിപ്പോയല്ലോ ആൽബി. നമ്മളു കൊറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു.” “ഉം... ആ ചെറുക്കനെ ഒന്നൂടെയൊന്നെ പിഴിഞ്ഞു നോക്കാം.” “ഏയ്... എനിക്കു വല്യ പ്രതീക്ഷയില്ല.എന്റെ ഊഹം ശരിയാണെങ്കി അവനെ ആരോ, ചില്ലറപ്പൈസ വല്ലോം കൊടുത്ത് നിർത്തീതാരിക്കും. ആരാണ് ആളെന്ന് അവനറിയാൻ വഴിയില്ല. കഞ്ചനല്ലേ. ഒരു 500 രൂപ കാണിച്ചു കൊടുത്താ അവനൊക്കെ വേണെങ്കി അവന്റെ അപ്പനെതിരേ സാക്ഷി പറയും. പ്രായോം അതാണല്ലോ.” പോത്തന്റെ മുഖത്ത് നിരാശയായിരുന്നു. “നിങ്ങൾക്ക് വല്ലാത്ത ഊഹങ്ങളാണല്ലോ മിസ്റ്റർ പോത്തൻ. ബുദ്ധിരാക്ഷസനാണെന്ന് എങ്ങനെയെങ്കിലും നാട്ടുകാരെ അറിയിക്കണം. അല്ലേ ? “ ആൽബി ഒരു പുച്ഛച്ചിരിയോടെ തന്റെ ബൈക്കിനരികിലേക്ക് നടന്നു. ”ബെറ്റ് വെക്കുന്നോ ആൽബി ? ഞാനീ പറഞ്ഞതല്ല അവൻ പറയുന്നതെങ്കിൽ, തനിക്ക് ഞാൻ ആ സെക്കൻഡിൽ 1000 രൂപ എടുത്തു തരും. നോക്കാം നമുക്ക് ? “ പോത്തൻ ചിരിയോടെ അയാളെ പിൻതുടർന്നു ചെന്നു. ”ഞാനും കൂടെ വരാം. എനിക്ക് വണ്ടിയില്ല. ഇങ്ങോട്ട് ഓട്ടോ പിടിച്ചാ വന്നത്.“ “ഹൊ! കഷ്ടം തന്നെ.എന്റെ കേസില് എന്തൊരു ഉത്തരവാദിത്തമാണ് പോത്തൻ സാറിന്.“ ആൽബി വക്രിച്ചു പിടിച്ച മുഖത്തോടെ ബൈക്കിൽ കയറി ഇരുന്ന് സ്റ്റാർട്ടാക്കി. പോത്തൻ പുറകിൽ കയറിയതും എന്തോ ഓർത്തു പതിയെ ചിരിക്കാനാരംഭിച്ചു. ”എന്നതാ ? “ ആൽബി തിരിഞ്ഞു നോക്കി. കടന്നൽ കുത്തിയതു പോലിരുന്നു അയാളുടെ മുഖം. ” തന്റെ പുറകിൽ കയറി ഇങ്ങനെയങ്ങിരുന്നപ്പൊ ഞാൻ ഓർക്കുവാരുന്നു. താൻ വിക്രമാദിത്യൻ. ഞാൻ വേതാളം.“ പോത്തൻ ആൽബിയുടെ ഇതു തോളുകളിലും കൈ വെച്ചു. ”തന്നേം കൊണ്ടേ ഞാൻ പോകൂ എന്റെ ആൽബി സാറേ! “ യാത്ര തുടങ്ങി കുറേ സമയത്തേക്ക് രണ്ടു പേരും നിശബ്ദരായിരുന്നു. പക്ഷേ കുറച്ചങ്ങു ചെന്നതും പോത്തൻ എന്തോ ഓർമ്മ വന്നെന്ന പോലെ ആൽബിയെ തട്ടി വിളിച്ചു. ”ഡോ, വല്ല സ്യൂയിസൈഡ് നോട്ടുമുണ്ടായിരുന്നോ ? മഹസ്സർ മുഴുവൻ ഞാൻ വായിച്ചില്ല.“ ആൽബി മറുപടിയൊന്നും പറയാതിരുന്നതു കണ്ടപ്പോൾ പോത്തനു കാര്യം മനസ്സിലായി. ”തന്റെ പേരു കാണുമല്ലേ അതിൽ ? “ ”ഉം.“ ആൽബി ഒരു സുഖമില്ലാത്ത രീതിയിൽ ഒന്നു മൂളി. ”ഹോ! എന്റെ ആൽബി! താൻ അത്യാവശ്യമായി കവിടി നിരത്തി തന്റെ സമയമൊന്ന് നോക്കിക്കണം. നല്ല ബെസ്റ്റ് ടൈമാണ് തനിക്ക്.“ ആൽബി മറുപടിയൊന്നും പറയാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. “എന്നിട്ട് ആ നോട്ടെന്തു ചെയ്തു ? മുക്കാൻ പോവാണോ ? ” അതിനും ആൽബിക്ക് മറുപടിയുണ്ടായിരുന്നില്ല. ”വക്കീലിനെ കാണാൻ പോയിട്ടെന്തായി ? വല്ലതും കിട്ടിയോ ? “ പോത്തന്റെ ചോദ്യങ്ങൾ തീർന്നിരുന്നില്ല. ആൽബി നിക്ഷേധാർത്ഥത്തിൽ തല വെട്ടിച്ചു. ”ഇനിയെന്തെടുത്തിട്ടന്വേഷിക്കും! കോപ്പ്! “പോത്തൻ വല്ലാതെ നിരാശനാണെന്ന് സംസാരത്തിൽ നിന്നറിയാം. കുറച്ചങ്ങു ചെന്നപ്പോഴേക്കും പോത്തന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു തുടങ്ങി. “ഡോ, ഒരു മിനിറ്റ്! വണ്ടിയൊന്നൊതുക്കിക്കേ!” അയാൾ ആൽബിയുടെ തോളിൽ തട്ടിക്കൊണ്ട് പോക്കറ്റിൽ നിന്നും ഫോണെടുത്തു. “ഹലോ!” “മിസ്റ്റർ ധിലീഷ്! എന്റെ പേര്‌ സായ് നാരായണൻ. സായ് മാഷെന്നു വിളിക്കും. താങ്കൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും.” ഒരു പുഞ്ചിരിയോടെ ഫോൺ കാതിൽ നിന്നുമെടുത്ത് സ്പീക്കർ ഫോണിലിട്ട പോത്തൻ കോൾ റെക്കോർഡ് ചെയ്യാനുള്ള ബട്ടനമർത്തി. “ഒന്നുകൂടി പറയാമോ ? ശരിക്കു കേട്ടില്ല. ബൈക്കിലായിരുന്നു.” “ഞാൻ സായ് നാരായണൻ. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റാണ്‌.” “ഓ... അറിയാം സർ! ധാരാളം കേട്ടിട്ടുണ്ട്.” “ഞാനിപ്പൊ വളരെ വിചിത്രമായൊരു കാഴ്ച്ച കണ്ടു. അതുകൊണ്ട് വിളിച്ചതാണ്‌.” “ആഹാ!” “താങ്കൾ നമ്മുടെ സാബു വധക്കേസിലെ പ്രതി സർക്കിൾ ഇൻസ്പെക്ടർ ആൽബർട്ടിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് ഞാൻ കണ്ടു എന്നു പറഞ്ഞാൽ താങ്കൾക്ക് നിഷേധിക്കാനാകുമോ ?” “അതെന്തിനാ ഞാൻ നിഷേധിക്കുന്നത് ? ഞാനിപ്പൊഴും അയാളുടെ കൂടെ ബൈക്കിൽ തന്നെയുണ്ട്.” പോത്തൻ ചിരി കടിച്ചമർത്തിക്കൊണ്ടാണ്‌ സംസാരിക്കുന്നത്. ആൽബിയുടെ മുഖത്ത് ആശങ്കയായിരുന്നു. “മിസ്റ്റർ ധിലീഷ്! താങ്കളെ, ഈ കേസിൽ അന്വേഷണത്തിനായിട്ടെത്തിക്കാൻ ഞാൻ എത്രമാത്രം മെനക്കെട്ടിട്ടുണ്ടെന്നറിയാമോ?” “തന്നേ ?” പോത്തൻ അത്ഭുതം കൂറി. “താനും ആ സർക്കിളും തമ്മിൽ എന്താ എടപാടെന്നെനിക്കറിയില്ല.പക്ഷേ എന്നെ പൊട്ടനാക്കി ഞെളിയാമെന്നാണ്‌ രണ്ടും കൂടി കരുതുന്നതെങ്കിൽ, ഓർത്തോ നിനക്കൊന്നും കുഞ്ഞുകളി കളിക്കാൻ പറ്റിയ ഒരുത്തനല്ല ഞാൻ.” “ഒരു മിനിറ്റ് സർ!” പോത്തൻ കോൾ റെക്കോർഡ് ഓഫാക്കി. “ഈ കൊല്ലപ്പെട്ട സാബു അയാളുടെ അഞ്ചുവയസ്സുകാരി കുഞ്ഞിനെ ക്രൂരമായി റേപ്പ് ചെയ്യുന്ന വീഡിയോസ് ഉണ്ട് പോലീസിന്റെ കയ്യിൽ. കണ്ടാരുന്നോ മ്‌...മാഷേ ?” പോത്തന്റെ സ്വരത്തിന്റെ ടോൺ പതുക്കെ മാറി വരുന്നത് ആൽബി ശ്രദ്ധിച്ചു. “അതൊന്നും അങ്ങനെയല്ലന്ന് ഞാൻ പറഞ്ഞോ സുഹൃത്തേ ? മിസ്റ്റർ ആൽബർട്ട് അന്വേഷിച്ച് തെളിയിക്കേണ്ടിയിരുന്ന കേസാണത്. ധിലീഷിനെ അങ്ങോട്ട് വിട്ടിരിക്കുന്നത് അതന്വേഷിക്കാനാണോ?” ആ ഒരൊറ്റ ചോദ്യം! അതായിരുന്നു ലിമിറ്റ്. ധിലീഷ് പോത്തൻ കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചുകൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി റോഡ് സൈഡിലേക്കൊതുങ്ങി നിന്നു എന്നിട്ട്... “എടാ പന്ന [BLEEP] മോനേ! നിന്റെ അപ്പന്റെ വകയാണോടാ ക്രൈം ബ്രാഞ്ച് ? നീയാരെയാടാ [BLEEP] ഈ ഭീഷണിപ്പെടുത്തുന്നത് ? നിനക്ക് ഞാനാരാന്നറിയാവോ ?ഈയൊരൊറ്റ കേസോടെ നിന്റെ [BLEEP] ഹ്യൂമൻ റൈറ്റ്സ് എടപാട് ഞാൻ നിർത്തിച്ചു തരുന്ന കാണണോ നിനക്ക്? എവിടുന്നൊക്കെയാ നിനക്കിനി പണി വരാൻ പോണതെന്ന് നോക്കിക്കോ നീ! നിവർന്നു നിന്നൊന്നു മുള്ളാൻ നീ കൊതിക്കും. പന്ന [BLEEP] മോനേ!” ശ്വാസം വിടാൻ പോലും ഒരവസരം കൊടുക്കാതെ അനർഗ്ഗള നിർഗ്ഗളം ഒഴുകിയ ആ വാക്ക്ധോരണികൾക്കൊടുവിൽ ഫോൺ കട്ടു ചെയ്യുകയേ സായിമാഷിനു മാർഗ്ഗമുണ്ടായുള്ളൂ. അതിമനോഹരമായ ആ ഭാഷാ പ്രയോഗങ്ങൾ താങ്ങാനാകാതെ ആൽബിയും സ്തംഭിച്ചിരിക്കുന്നുണ്ടായിരുന്നു. “ഹോ! എന്തൊരാശ്വാസം. വണ്ടിയെടുക്ക്!” പോത്തൻ ആൽബിയുടെ തോളിൽ തട്ടിക്കൊണ്ട് ബൈക്കിൽ കയറി ഇരുന്നു. യാത്രാമദ്ധ്യേ ഫോണിലൂടെ പോത്തൻ, സായി മാഷിനുള്ള വിവിധ തരം ‘പണികൾ’ ഏർപ്പാടാക്കുന്നത് ആൽബിക്ക് കേൾക്കാമായിരുന്നു. അവർ സ്റ്റേഷനിലെത്തിയപ്പോഴേക്കും, ഫെലിക്സ്, അന്നു വരെ ആ നാട്ടിലുണ്ടായിട്ടുള്ള എല്ലാ കുറ്റങ്ങളും സമ്മതിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ആരും അവനെ ഉപദ്രവിച്ചില്ല. പക്ഷേ തന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കോൺസ്റ്റബിൾ മാണിയുടെ ഓരോ നോട്ടം മാത്രം മതിയായിരുന്നു അവന് വരാനിരിക്കുന്ന അതി ഭീകര ‘മുറ’കളെക്കുറിച്ചൊരു ധാരണ കിട്ടാൻ. പോത്തൻ വീണ്ടും ഫെലിക്സിനു മുൻപിലെത്തി. “അപ്പൊ എങ്ങനെയാ ? രണ്ടെണ്ണം തന്നിട്ടു വേണോ, അതോ...” “സർ... തല്ലരുത് സർ. എനിക്കൊത്തിരി അസുഖങ്ങളുള്ളതാ.” അവൻ കൈ കൂപ്പി. ഇടക്കിടെ മാണിയെ പാളി നോക്കുന്നുണ്ട് പയ്യൻ. “അതെയോ.” പയ്യന്റെ നോട്ടം കണ്ടപ്പോൾ പോത്തനു സഹതാപം തോന്നി. “എന്നാ പിന്നെ തല്ലുന്നില്ല. പക്ഷേ നീ സംഭവം കൃത്യമായി പറഞ്ഞു തരണം. ആര് എങ്ങനെ എപ്പൊ എവിടെ വെച്ച് നിന്നോട് പറഞ്ഞിട്ടാണ് ഈ കള്ള സാക്ഷി ഇടപാട്.” ഫെലിക്സ് മറുപടിയൊന്നും പറയാതെ തല കുമ്പിട്ടിരുന്നതേയുള്ളൂ. ആൽബിയും ശിവകുമാറും തൊട്ടപ്പുറത്തു തന്നെ ഇതെല്ലാം നോക്കിയിരിക്കുന്നുണ്ട്. അവരുടെ മുഖഭാവത്തിൽ നിന്ന്, ക്ഷമയുടെ സകല പരിധിയും കഴിഞ്ഞിരിക്കുന്നു എന്നു വ്യക്തമാണ്. പക്ഷേ അത്രമേൽ നിവൃത്തിയില്ലാതെ വന്നാലല്ലാതെ ഒരാളെ തല്ലി സത്യം പറയിപ്പിക്കുന്നതിനോട് പോത്തന് തീരെ യോജിപ്പില്ലായിരുന്നു. “ഡാ ചെറുക്കാ, നീ തന്നെയൊന്നാലോചിച്ച് നോക്ക്. നിന്റെ മൊഴി പ്രകാരം, സന്തോഷ് പാളത്തിൽ കൂടി നടന്ന് നേരേ ട്രെയിനിന്റെ ഫ്രണ്ടിലേക്കു ചെന്നെന്നാണ്. ശരിയല്ലേ ? ” ഫെലിക്സ് തലയാട്ടി. “ഒരു ട്രെയിൻ നേരെ വന്നിടിച്ചാൽ പിന്നെ ബാക്കി വല്ലതും കിട്ടുവൊഡേ ? നീയെന്നതാ എന്റെ കൊച്ചേ ഇങ്ങനെ വിടുവായിത്തരം പറയുന്നത് ? ആ ഡെഡ് ബോഡി നീ കണ്ടതല്ലേ ? ബോഡിക്ക് പരുക്കു വല്ലതുമുണ്ടോ ? തല വഴിയാണ് വണ്ടി കേറിപ്പോയത്. പാളത്തേക്കൂടെ നടന്നങ്ങു ചെന്ന് ട്രെയിൻ തട്ടിയാൽ അങ്ങനാണോ സംഭവിക്കുക ? ” “ഞാൻ പറയാം സർ.” അവന്റെ സ്വരം പരമാവധി താഴ്ന്നിരുന്നു. “ഇന്നലെ വൈകിട്ടാണ് എല്ലാം നടന്നത്.” “വെരി ഗുഡ്! അപ്പൊ ഇന്നലെ വൈകിട്ടു മുതലുള്ള കാര്യങ്ങൾ മണിമണിയായിട്ടിങ്ങു പറഞ്ഞേ എന്റെ മോൻ.ഒരു കാര്യം നിനക്കു ഞാൻ ഉറപ്പു തരാം.” പോത്തൻ അവന്റെ തോളിൽ കൈ വെച്ചു. “ഒരിക്കലും നിന്നെ ഞങ്ങൾ കള്ളക്കേസിൽ കുടുക്കില്ല. നിനക്കൊരബദ്ധം പറ്റിയതാണ്. എനിക്കത് നന്നായിട്ടറിയാം. സത്യം സത്യമായിട്ടങ്ങ് പറഞ്ഞേ. നോക്കട്ടെ.” “സാറേ, ഇളന്തുരുത്തി പാലത്തിന്റെ അടിയിൽ, അപ്പ്രോച്ച് റോഡു വഴി അങ്ങനെ അങ്ങു ചെല്ലുമ്പൊ ഒരു ബൈക്ക് വർക്ക്‌ഷോപ്പുണ്ട്. ഒരു പുതിയ ബിൽഡിങ്ങ് പണിയൊക്കെ നടക്കുന്ന-” “സ്ഥലമൊന്നും എനിക്ക് പരിചയമില്ല. നീ കാര്യം പറ.” പോത്തൻ അക്ഷമനായിരുന്നു. “ആ വർക്ക്‌ഷോപ്പിന്റെ പുറകിൽ, ഒരു ഷെഡ്ഡുണ്ട്. ഞാനവിടുന്നാ മേടിക്കാറ്.” “കഞ്ചാവോ ? ” “എല്ലാം കിട്ടും അവിടെ. പക്ഷേ പരിചയക്കാരായിരിക്കണം. നമ്മടെ വണ്ടിയിൽ ഒരു ചെറിയ സ്റ്റിക്കറൊട്ടിച്ചു തരും. അതും കൊണ്ടു ചെന്നു ചോദിച്ചാൽ സാധനം കിട്ടും. വാ തുറക്കാൻ പാടില്ല. പൈസ കൊടുക്കുക, സാധനം വാങ്ങുക വീട്ടിപ്പോരുക. അതാണ് പരിപാടി.“ ”ആഹ! വെരി പ്രൊഫഷണൽ! എന്നിട്ട് ? “ ”ഇന്നലെ വൈകിട്ട് ഞാൻ ചെന്ന് സാധനം വാങ്ങി. രണ്ട് പായ്ക്കറ്റ്.“ ”മിണ്ടാൻ പറ്റില്ലെങ്കി നീ എങ്ങനെയാ ഇന്ന സാധനമാണെന്ന് അവരോട് പറയുക ? “ ”ഹെയ് ഹെയ് ... വിഷയം മാറ്റിക്കൊണ്ടു പോകല്ലെ.“ ആൽബി ഇടപെട്ടു. ”നീ ഈ കേസു പറ. കഞ്ചാവു കേസു നമുക്ക് അതു കഴിഞ്ഞ് സംസാരിക്കാം.“ ” കുഞ്ഞ് കംഫർട്ടബിളായി, മനസ്സു തുറന്നു വരുമ്പൊ നമ്മൾ തടസ്സപ്പെടുത്തരുത്.“ പോത്തൻ ചിരിച്ചുകൊണ്ട്, ഫെലിക്സിനോട് തുടരാൻ ആംഗ്യം കാണിച്ചു. “മൊളകിട്ടതുണ്ട്. അതാ ഞാൻ വാങ്ങാറ്.” ഫെലിക്സ് തുടർന്നു. “ഞാൻ ചെല്ലുമ്പൊ തന്നെ എനിക്കെടുത്തു തരും. ഞാൻ കാശും കൊടുക്കും. ” “മുളകിട്ട കഞ്ചാവ്... അതെന്താഡാ അതിന്റെ പ്രത്യേകത ? ” “അത് വലിക്കുമ്പൊ നമ്മളു ചൊമയ്ക്കും. അപ്പൊ പൊക കൂടുതൽ ഉള്ളിലേക്ക് കേറും. ന്നൊക്കെയാ പറയുന്നത്. പിന്നെ, ആ ഉണക്ക മുളകു ചുട്ട ടേസ്റ്റും കിട്ടും വായിൽ. മൊളകല്ല, ശരിക്കും അതിന്റെ ഉള്ളിലെ അരിയാണ്‌.” പോലീസുകാർ താടിക്കു കയ്യും കൊടുത്ത് ആ കൗമാരക്കാരന്റെ വിക്രിയകൾ കേട്ട് അമ്പരന്നിരിക്കുകയാണ്. “കണ്ടോ, ഡെയ്‌ലി എന്തോരം പുതിയ പുതിയ അറിവുകളാണ് കിട്ടുന്നതെന്നു നോക്ക്യേ.” പോത്തൻ തിരിഞ്ഞ് എല്ലാവരേയും നോക്കി ചിരിച്ചു. “ഓക്കെ മോനെ, ആൽബി സാറു പറഞ്ഞതു ശരിയാ. നീ കാടു കേറി പോകല്ലെ. ചുരുക്കി പറ.” ആൽബിയുടെ മുഖ ഭാവം കണ്ടതും പോത്തൻ വീണ്ടും ഗൗരവം വീണ്ടെടുത്തു. “ഞാനങ്ങനെ അവിടെ നിന്നിറങ്ങി ആ ബൈക്ക് സ്റ്റാർട്ടാക്കിയതും ഒരുത്തൻ വന്ന് പുറകിൽ കയറി ഇരുന്നു. ‘വണ്ടി വിട്, ഒരു പണിയുണ്ട്’ എന്നു പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. ആരഡാ ഏതഡാന്നൊന്നും ചോദിക്കാൻ തോന്നിയില്ല. ഒരു കാട്ടു മാക്കാനെപ്പോലൊരു മനുഷ്യൻ. കണ്ടാൽ തന്നെ പേടിയാകും. ആദ്യം ഞാനോർത്തു വല്ല പോലീസോ എക്സൈസോ വല്ലതുമായിരിക്കുമെന്ന്. പക്ഷേ എന്നോട് കക്ഷി വണ്ടി നേരേ ടൗണില്‌ ശക്തൻതമ്പുരാൻ മാർക്കറ്റിലേക്ക് വിടാൻ പറഞ്ഞു. പറയുന്ന കാശു കിട്ടുന്ന ഒരു പരിപാടിയാണത്രെ ഞാൻ അങ്ങനെ അവിടെ കൊണ്ടെയെത്തിച്ചപ്പൊ, കക്ഷി എന്നേം കൊണ്ട് അതിന്റെ ഉള്ളിൽ ഒരു പലക ഇട്ടു മറച്ച പഴയ പീടികമുറിക്കകത്തേക്കു കൊണ്ടു പോയി. ഏതാണ്ട് ഒണക്കമീന്റെ കടയാരുന്നു. ഞാൻ ആകെ പേടിച്ചു വിറച്ചു പോയി സാറേ. കൊട്ടേഷൻ കാരുടെ ഏരിയായാണ് അത്. അതിന്റുള്ളിൽ വേറേ രണ്ടു പേരു തുടരും #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ ഇതിന്റെ ബാക്കി night ഇടാം കണ്ണൂർകാരൻ ❤️❤️❤️❤️
💞 പ്രണയകഥകൾ - 16 Part 8 IELEIం 16 Part 8 IELEIం - ShareChat
മരുമകൾ 53 അമ്മായിയോട് ഇക്കാര്യം പറയാൻ പോകുമ്പോ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു എന്നതാണ് സത്യം. അവരുടെ മകന്റെ കുഞ്ഞിനെ പേറുന്നവളല്ലേ ഞാൻ? ഇനിയും എന്നെ ദുഷിച്ചു പറയാൻ അവർക്ക് കഴിയുമോ എന്നൊരു ചിന്ത വന്നിരുന്നു. ഇതറിയുമ്പോ അവരുടെ മുഖത്ത് സന്തോഷം നിറയുമെന്ന് കരുതിയിരുന്നു. എന്നിരുന്നാലും പ്രെഗ്നൻസി കിറ്റും കയ്യിൽ പിടിച്ചു കൊണ്ടാണ് അടുക്കളയിലേക്ക് ചെന്നത്. പറയുന്നത് കള്ളമാണെന്ന് കരുതിയാലോ? എന്നാലിത് കാണിച്ചു കൊടുക്കാമല്ലോ? അവരുടെ കാര്യം ആയത് കൊണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ? ഞാൻ ചെന്ന് ഇത് പറയുമ്പോ അമ്മായി അടുക്കളയിൽ അവർക്കുള്ള ദോശ ഉണ്ടാക്കിക്കൊണ്ട് നിൽക്കാരുന്നു. ഇത്രേം സന്തോഷം ഉള്ളൊരു വാർത്ത കേട്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കണോല്ലോ? ങ്ങേഹേ.....!!! " ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതാ.... " എന്നൊരു പറച്ചിൽ മാത്രം. ഒരു ചിരി പോലും അവരുടെ മുഖത്ത് ഞാൻ കണ്ടില്ല. കാറ്റ് നിറച്ച വലിയ എയർ ബലൂണില് ആകാശത്തു പറന്ന് നടക്കുമ്പോ, ഒരു വലിയ പരുത് വന്നത് കുത്തി പൊട്ടിച്ചാൽ എങ്ങനെ ഇരിക്കും? അത് ചളുങ്ങി പിളുങ്ങി ചപ്പിളി ആയി പൊത്തോ ന്ന് നിലത്തേക്ക് വീഴില്ലേ? അത് പോലെ ആയിരുന്നു ഞാൻ ആകാശം മുട്ടെ പറത്തി വിട്ട എന്റെ പ്രതീക്ഷകളും... " ഇവരോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?" എന്ന് സ്വയം തലയക്കടിച്ചു പരിതപിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. എന്തൊക്കെ ആയിരുന്നു? മലപ്പുറം കത്തി... മെഷീൻ ഗണ്ണ് ... തോക്ക്.... ഒലക്കേടെ മൂട്.... ഇപ്പൊ 'പവനായി' മൈൻഡ് ചെയ്തു കൂടി ഇല്ല....! ഹരിയേട്ടനോട് അമ്മയുടെ പ്രതികരണം പറഞ്ഞപ്പഴായിരുന്നു അതിലും രസം. നവ രസങ്ങൾക്കും, ജഗതി കണ്ട് പിടിച്ച ആ പുതിയ മൂന്ന് ഭാവങ്ങളും കൂടാതെ പുള്ളിക്കാരൻ വേറെ നാലോ അഞ്ചോ ഭാവങ്ങൾ കൂടി കണ്ട് പിടിച്ചു കളഞ്ഞു...! പാവത്തിന്റെ ഇരിപ്പ് കണ്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്നറിയാതായിപ്പോയി. " അങ്ങനെ അതും ഗുദാ ഹവാ...! " താടിക്ക് കൈ കൊടുത്തിരുന്നു പറയുന്നുണ്ടാള്. ഞാൻ ഫോൺ എടുത്തു എന്റെ അമ്മേ വിളിച്ചു. രാത്രി ആയിപോയി ഇല്ലേൽ ഇപ്പൊ തന്നെ അച്ഛനേം കൂട്ടി ഇങ്ങ് വന്നേനെ എന്നുള്ള രീതിയിൽ ആയിരുന്നു അമ്മേടെ സംസാരം. അമ്മേടെ സന്തോഷം ഫോണിൽ കൂടി അറിഞ്ഞപ്പൊ തന്നെ മനസ്സ് നിറഞ്ഞു. ക്ഷീണമുണ്ടോ അതുണ്ടോ ഇതുണ്ടോ എന്നുള്ള കുറേ ചോദ്യങ്ങളും കുറച്ചു ഉപദേശവും ഒക്കെയായി ഫോൺ വയ്ക്കുമ്പോഴേക്കും നാളെ രാവിലെ തന്നെ ആളിങ്ങ് എത്തും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അത് കഴിഞ്ഞു മീനൂനെ വിളിച്ചു. അമ്മായീടെ കാര്യം അവളോട് പറഞ്ഞപ്പോ പെണ്ണിന് ചിരി. " പിന്നെ നീ എന്തോ കരുതി? ഇത് കേട്ട പാടേ വീടിന്റെ താക്കോല് എടുത്തു നിന്റെ കയ്യിൽ പിടിപ്പിച്ചിട്ട് " ഇനി നീയാണ് മോളേ ഈ വീടിന്റെ 'കരി ' വിളക്ക് എന്ന് പറയൂന്നോ? " ആ താക്കോൽ കൂട്ടം നീ സ്വപ്നം കാണണ്ട എന്റെ മോളേ.... ചാവുമ്പഴും അവരത് പാവാടേടെ വള്ളിയിൽ കെട്ടി ഇട്ടേക്കേ ഉള്ളൂ... നിനക്ക് കിട്ടോന്ന് പേടിച്ചു വിഴുങ്ങാനും മതി. " " എനിക്ക് എങ്ങും വേണ്ട അവരുടെ താക്കോലും കൂട്ടവും... ഇത്തിരി മനസമാധാനം മാത്രം മതി എനിക്ക്. " " ആ പറഞ്ഞ സാധനം അവര് അവരുടെ ഭർത്താവിന് കൂടി കൊടുക്കുന്നില്ല. പിന്നാ നിനക്ക്? പിന്നെ.... നിന്റെ മനസമാധാനം നിന്റെ കയ്യീ തന്നാ ഒള്ളത്. അവര് പറയുന്നത് ഒന്നും നിന്നെ അല്ലാന്ന് അങ്ങോട്ട് കരുതിയാ തീരുന്ന പ്രശ്നെ ഉള്ളൂ... " " പറയാൻ എളുപ്പാ മോളേ.... നേരിട്ട് കേക്കുമ്പോ അതിനൊന്നും പറ്റൂല്ല. " ഞാൻ നെടുവീർപ്പിട്ടു. സെന്റി ആവുന്നുന്ന് തോന്നിയത് കൊണ്ടാകും അവള് വേറെ എന്തൊക്കെയോ പറഞ്ഞു ട്രാക്ക് മാറ്റി. എന്റെ ജനിക്കാനിരിക്കുന്ന കൊച്ചിന്റെ കല്യാണം, ഇനിയും കെട്ടിയിട്ടില്ലാത്ത അവളുടെ മോളുമായിട്ട് ഉറപ്പിച്ചിട്ടാ പെണ്ണ് ഫോൺ വച്ചത്. ഇതൊക്കെ അവളെക്കൊണ്ട് മാത്രേ സാധിക്കൂ എന്നോർത്തു ഞാൻ. ഹരിയേട്ടനാണ് അച്ഛനോട് പറഞ്ഞത്. അവിടെ പിന്നെ കേട്ടതായി പോലും ഭാവിക്കില്ല എന്ന് ഉറപ്പിച്ചിരുന്നതാണ് ഞാൻ. പക്ഷെ, കേട്ടതേ അമ്മാവന്റെ മുഖത്ത് ചിരി തെളിഞ്ഞു. ഹരിയേട്ടനോട് എന്തൊക്കെയോ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അമ്മൂമ്മ ആകാൻ പോകുന്നതിന്റെ സന്തോഷം അമ്മായീടെ മുഖത്ത് കണ്ടില്ലെങ്കിലും അപ്പൂപ്പൻ ആകുന്നതിന്റെ സന്തോഷം അമ്മാവന്റെ മുഖത്ത് തെളിഞ്ഞു കണ്ടു. അത് കാണെ എന്റെ മനസ്സും ചെറുതായി ഒന്ന് തണുത്തു. 🦋 🦋 🦋 രാവിലെ തന്നെ അമ്മയും അച്ഛനും കൂടി വന്നു. ആ നേരം കൊണ്ട് ആള് എന്തൊക്കെയോ ഉണ്ടാക്കിക്കൊണ്ട് വന്നിരുന്നു. ആദ്യം ഞാനാ ഇവൾക്ക് മധുരം ഒണ്ടാക്കി കൊടുക്കേണ്ടത്. അത് കഴിഞ്ഞേ നിങ്ങളൊക്കെ കൊണ്ട് വരാവൂ.... അതാ ശാസ്ത്രം. അമ്മ കൊണ്ട് വന്ന പലഹാരങ്ങൾ ടേബിളിൽ നിരത്തിയതേ അമ്മായി പറഞ്ഞു. ഇതിനെയൊക്കെയാണോ ഇപ്പൊ ശാസ്ത്രം എന്ന് പറയുന്നത്? എന്ന് മനസ്സിൽ കരുതി ഒന്ന് പുച്ഛിച്ചു കൊണ്ട് അമ്മേടെ മുഖത്ത് നോക്കിയപ്പോ അമ്മായതാ വായും പൊളിച്ചു 'ഇവരിത് എന്ത് തേങ്ങയാ പറയുന്നത്? 'എന്ന ഭാവത്തിൽ ഇരിക്കുന്നു. അമ്മേടെ മുന്നില് വച്ച് തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഏത്തൻ പഴമെടുത്ത് വാഴക്കാപ്പം ഉണ്ടാക്കി അമ്മായി. അത് എന്നെക്കൊണ്ട് "കഴിക്ക് മക്കളേ കഴിക്ക് മക്കളേ" എന്നും പറഞ്ഞു കഴിപ്പിച്ചിട്ടേ അമ്മ കൊണ്ട് വന്നത് തൊടാൻ പോലും അവര് സമ്മതിച്ചുള്ളൂ.... അവരുടെ പ്രകടനം കണ്ട് ചിരിയോടെ, സന്തോഷത്തിൽ നോക്കിയിരിക്കുന്ന അമ്മേ കണ്ടപ്പോ ഒന്നും പറയാനും പറ്റിയില്ല. വിഷം കഴിക്കുന്ന ഭാവത്തിലാണ് ഞാൻ അത് കഴിച്ചെന്നു വരുത്തിയത്. അതുമല്ല, ജയൻ ചേട്ടന്റെ ബന്ധത്തിലുള്ള ഒരു മാമിയും മാമനും കൂടി വന്നിരുന്നു. അവരുടെ മോളുടെ കല്യാണം വിളിക്കാനോ മറ്റോ വന്നതാണ്. അവരേം കൂടി പിടിച്ചിരുത്തി കഴിപ്പിച്ചിട്ടേ വിട്ടുള്ളൂ അമ്മായി. അവരൂടെ ഉള്ളത് കൊണ്ട് എനിക്ക് അമ്മായീടെ പ്രകടനങ്ങൾ ഒക്കെ സഹിക്കേണ്ടി വന്നു. ഇത് പോലെ ഒന്നും കേട്ടിട്ടേ ഇല്ലാന്ന് അവര് പറഞ്ഞപ്പോ ഇവിടെ ഒക്കെ ഇങ്ങനെ ആണെന്ന് അമ്മായിയും വാദിക്കുന്നുണ്ടായിരുന്നു. എന്തായാലും പല്ല് കടിച്ച് പിടിച്ചിരുന്നാണ് ആയമ്മേടെ തേനൊലിപ്പിച്ചുള്ള സ്നേഹം ഞാൻ സഹിച്ചിരുന്നത്. വീട്ടിലേ പ്രശ്നങ്ങൾ വിരുന്നുകാരെ അറിയിക്കേണ്ടല്ലോ? അത് കൊണ്ട് മാത്രം..... വിശപ്പൊന്നും തോന്നിയില്ലെങ്കിലും അമ്മ എനിക്കായി ഉണ്ടാക്കിയതല്ലേ എന്ന് കരുതി അമ്മ കൊണ്ട് വന്നതെല്ലാം രുചിച്ചു നോക്കി ഞാൻ. മോദകവും ഉള്ളിവടയും എന്റെ ഫേവറേറ്റ് ആണ്. എന്നിട്ടും ഇന്ന് അതിനൊന്നും ഒട്ടും ടേസ്റ്റ് തോന്നിയില്ല. എങ്കിലും അമ്മയേം അച്ഛനേം കണ്ടതിലെ സന്തോഷം ആവോളം മനസ്സിൽ ഉണ്ടായിരുന്നു. 🦋 പക്ഷെ സന്തോഷം ഒക്കെ അടുത്ത ദിവസം കൂടിയെ ഉണ്ടായിരുന്നുള്ളൂ കേട്ടോ? പിറ്റേന്ന് രാതി മുതൽ ശർദ്ദിൽ തുടങ്ങി. ശർദ്ദിൽ എന്ന് പറഞ്ഞാൽ ഏതാണ്ട് മാരത്തോൺ പോലെ നോൺ സ്റ്റോപ്പ്‌ ശർദ്ദിൽ.... വെള്ളം പോലും കുടിക്കാൻ വയ്യ. ഒരു ദിവസം കൊണ്ട് ഞാൻ ആകെ ശർദ്ദിച്ചു കുഴഞ്ഞു. വയ്യാതെ കിടന്ന ഹരിയേട്ടനാണ് ശർദ്ദിൽ കഴിഞ്ഞിട്ട് ബാത്ത് റൂം ക്ലീൻ ചെയ്തിരുന്നത്. എഴുന്നേറ്റ് നിന്ന് അത് പോലും ചെയ്യാൻ വയ്യാത്ത വിധം കുഴഞ്ഞു പോയി ഞാൻ. ശർദ്ദിക്കുമ്പോ സ്വന്തം വയ്യായ്ക വകവയ്ക്കാതെ അടുത്ത് വന്നിരുന്ന് മുതുക് ഉഴിഞ്ഞു തരുന്ന ആളിനെ അമ്മായി ശകാരിക്കും. ഗർഭിണി ആയിരിക്കുമ്പോൾ ശർദ്ദിച്ചാൽ മുതുക് ഉഴിഞ്ഞു കൊടുക്കാൻ പാടില്ലാത്രേ....! അതാണത്രേ ഞാൻ ശർദ്ദിക്കുമ്പോ അമ്മായി അടുത്തേക്കേ വരാത്തത്. അല്ലാതെ എന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല! ശർദ്ദിച്ചു തളന്നിരിക്കുമ്പോ അടുത്ത് ഒരാളിരുന്നു മുതുകുളം ഉഴിഞ്ഞു തരുന്നത് എത്ര ആശ്വാസം ആണെന്ന് അറിയാമോ? അവർക്ക് അറിയില്ലായിരിക്കും. പക്ഷെ എനിക്ക് അത് തരുന്ന ആശ്വാസം ചെറുതായിരുന്നില്ല. ഹരിയേട്ടൻ പിന്നെ അമായി പറയുന്ന ഇത്തരം കാര്യങ്ങൾ ഒക്കെ ഇപ്പൊ മൈൻഡ് ആക്കാറില്ല. മറുത്ത് ഒന്നും പറഞ്ഞു വഴക്കിനും പോകില്ല. പറഞ്ഞിട്ട് പ്രയോജനം ഇല്ലാന്ന് തോന്നുന്നിടത്തു മൗനമാണ് നല്ല ആയുധം എന്ന് പറയും ആള്. 🦋 🦋 🦋 രാത്രി ആയപ്പോ എണീക്കാൻ കൂടി വയ്യാത്ത വിധം തളർന്നു ഞാൻ. " എന്റെ വയ്യായ്കയൊക്കെ അവിടെ ഇരിക്കും. ഈ അവസ്ഥയിൽ നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാതിരിക്കാൻ പറ്റില്ല " എന്നും പറഞ്ഞു ഹരിയേട്ടൻ ശശി മാമന്റെ ഓട്ടോ വിളിച്ചു. " ഗർഭിണി ആയിരിക്കുമ്പോ ഇങ്ങനെ ഒക്കെ തന്നെയാ.... എനിക്ക് ഇതിനേക്കാട്ടിലും ശർദ്ദിൽ ആയിരുന്നു നിന്നെ ഗർഭിണി ആയിരുന്നപ്പോ. ഈ പാതിരാത്രി വയ്യാത്ത നീയ് ഓട്ടോയും വിളിച്ച് ആശുപത്രിയിൽ കൊണ്ട് ചെന്നാലും അവരൊന്നും ചെയ്യാൻ പോണില്ല. എനിക്ക് അനുഭവം ഒള്ളതാ.... ഇതൊക്കെ സാധാരണയാ.... നാളെ നേരം വെളുത്തിട്ട് എങ്ങാനും പോ.... " എന്ന് ഹരിയേട്ടനോടും.... " ഇപ്പോഴേ ഇങ്ങനെ വയ്യാന്ന് പറഞ്ഞാ എന്തോ ചെയ്യും മക്കളേ? പത്ത് മാസം നമ്മള് ഇതൊക്കെ അനുഭവിക്കാനൊള്ളതാ.... ഇതൊക്കെ അറിഞ്ഞോണ്ട് തന്നല്ലേ നമ്മള് ഗർഭിണി ആവണത്? അപ്പൊ കുറച്ചൊക്കെ സഹിക്കണം. നമ്മള് പെണ്ണുങ്ങളല്ലേ? ഇപ്പഴേ ഇങ്ങനായാ പ്രസവവേദന എങ്ങനെ സഹിക്കും നീ? " എന്ന് എന്നോടും പറഞ്ഞു അമ്മായി. സ്നേഹത്തിൽ ആണ് സംസാരം എങ്കിലും ഉള്ളിൽ അതൊന്നും അല്ലാന്ന് പറച്ചിലിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ? സുഖമില്ലാത്ത മകൻ എന്നേം കൊണ്ട് ആശുപത്രിയിൽ പോകാൻ പോകുവല്ലേ? അതിന്റെ അനിഷ്ടം ഉണ്ട് മുഖത്ത്. എന്റെ വയ്യായ്ക അവര് കാണുന്നേയില്ല. ഇത്തരം അവസങ്ങളിൽ അമ്മായി വാ തുറന്നാൽ ഹരിയേട്ടൻ അന്ധനും ബധിരനും മൂകനും ആയത് കൊണ്ട് അമ്മായി പറഞ്ഞത് കേട്ടതായി പോലും ഭാവിച്ചില്ല. കൊച്ച് ജനിക്കുമ്പോ അതിനോടെങ്കിലും ഇത്തിരി സ്നേഹം ഉണ്ടായിരുന്നാൽ മതിയായിരുന്നു. ഓട്ടോയിൽ ഹരിയേട്ടന്റെ നെഞ്ചിലേക്ക് തളർന്ന് ചാരി കിടക്കുമ്പോ ചിന്തിച്ചത് മുഴുവൻ അതായിരുന്നു.... 🦋 🦋 🦋 🦋 🦋 ബാക്കി നാളെ കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6a8OO9V6?d=n&ui=v64j8rk&e1=cമരുമകൾ 53 അമ്മായിയോട് ഇക്കാര്യം പറയാൻ പോകുമ്പോ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു എന്നതാണ് സത്യം. അവരുടെ മകന്റെ കുഞ്ഞിനെ പേറുന്നവളല്ലേ ഞാൻ? ഇനിയും എന്നെ ദുഷിച്ചു പറയാൻ അവർക്ക് കഴിയുമോ എന്നൊരു ചിന്ത വന്നിരുന്നു. ഇതറിയുമ്പോ അവരുടെ മുഖത്ത് സന്തോഷം നിറയുമെന്ന് കരുതിയിരുന്നു. എന്നിരുന്നാലും പ്രെഗ്നൻസി കിറ്റും കയ്യിൽ പിടിച്ചു കൊണ്ടാണ് അടുക്കളയിലേക്ക് ചെന്നത്. പറയുന്നത് കള്ളമാണെന്ന് കരുതിയാലോ? എന്നാലിത് കാണിച്ചു കൊടുക്കാമല്ലോ? അവരുടെ കാര്യം ആയത് കൊണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ? ഞാൻ ചെന്ന് ഇത് പറയുമ്പോ അമ്മായി അടുക്കളയിൽ അവർക്കുള്ള ദോശ ഉണ്ടാക്കിക്കൊണ്ട് നിൽക്കാരുന്നു. ഇത്രേം സന്തോഷം ഉള്ളൊരു വാർത്ത കേട്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കണോല്ലോ? ങ്ങേഹേ.....!!! " ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതാ.... " എന്നൊരു പറച്ചിൽ മാത്രം. ഒരു ചിരി പോലും അവരുടെ മുഖത്ത് ഞാൻ കണ്ടില്ല. കാറ്റ് നിറച്ച വലിയ എയർ ബലൂണില് ആകാശത്തു പറന്ന് നടക്കുമ്പോ, ഒരു വലിയ പരുത് വന്നത് കുത്തി പൊട്ടിച്ചാൽ എങ്ങനെ ഇരിക്കും? അത് ചളുങ്ങി പിളുങ്ങി ചപ്പിളി ആയി പൊത്തോ ന്ന് നിലത്തേക്ക് വീഴില്ലേ? അത് പോലെ ആയിരുന്നു ഞാൻ ആകാശം മുട്ടെ പറത്തി വിട്ട എന്റെ പ്രതീക്ഷകളും... " ഇവരോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?" എന്ന് സ്വയം തലയക്കടിച്ചു പരിതപിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. എന്തൊക്കെ ആയിരുന്നു? മലപ്പുറം കത്തി... മെഷീൻ ഗണ്ണ് ... തോക്ക്.... ഒലക്കേടെ മൂട്.... ഇപ്പൊ 'പവനായി' മൈൻഡ് ചെയ്തു കൂടി ഇല്ല....! ഹരിയേട്ടനോട് അമ്മയുടെ പ്രതികരണം പറഞ്ഞപ്പഴായിരുന്നു അതിലും രസം. നവ രസങ്ങൾക്കും, ജഗതി കണ്ട് പിടിച്ച ആ പുതിയ മൂന്ന് ഭാവങ്ങളും കൂടാതെ പുള്ളിക്കാരൻ വേറെ നാലോ അഞ്ചോ ഭാവങ്ങൾ കൂടി കണ്ട് പിടിച്ചു കളഞ്ഞു...! പാവത്തിന്റെ ഇരിപ്പ് കണ്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്നറിയാതായിപ്പോയി. " അങ്ങനെ അതും ഗുദാ ഹവാ...! " താടിക്ക് കൈ കൊടുത്തിരുന്നു പറയുന്നുണ്ടാള്. ഞാൻ ഫോൺ എടുത്തു എന്റെ അമ്മേ വിളിച്ചു. രാത്രി ആയിപോയി ഇല്ലേൽ ഇപ്പൊ തന്നെ അച്ഛനേം കൂട്ടി ഇങ്ങ് വന്നേനെ എന്നുള്ള രീതിയിൽ ആയിരുന്നു അമ്മേടെ സംസാരം. അമ്മേടെ സന്തോഷം ഫോണിൽ കൂടി അറിഞ്ഞപ്പൊ തന്നെ മനസ്സ് നിറഞ്ഞു. ക്ഷീണമുണ്ടോ അതുണ്ടോ ഇതുണ്ടോ എന്നുള്ള കുറേ ചോദ്യങ്ങളും കുറച്ചു ഉപദേശവും ഒക്കെയായി ഫോൺ വയ്ക്കുമ്പോഴേക്കും നാളെ രാവിലെ തന്നെ ആളിങ്ങ് എത്തും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അത് കഴിഞ്ഞു മീനൂനെ വിളിച്ചു. അമ്മായീടെ കാര്യം അവളോട് പറഞ്ഞപ്പോ പെണ്ണിന് ചിരി. " പിന്നെ നീ എന്തോ കരുതി? ഇത് കേട്ട പാടേ വീടിന്റെ താക്കോല് എടുത്തു നിന്റെ കയ്യിൽ പിടിപ്പിച്ചിട്ട് " ഇനി നീയാണ് മോളേ ഈ വീടിന്റെ 'കരി ' വിളക്ക് എന്ന് പറയൂന്നോ? " ആ താക്കോൽ കൂട്ടം നീ സ്വപ്നം കാണണ്ട എന്റെ മോളേ.... ചാവുമ്പഴും അവരത് പാവാടേടെ വള്ളിയിൽ കെട്ടി ഇട്ടേക്കേ ഉള്ളൂ... നിനക്ക് കിട്ടോന്ന് പേടിച്ചു വിഴുങ്ങാനും മതി. " " എനിക്ക് എങ്ങും വേണ്ട അവരുടെ താക്കോലും കൂട്ടവും... ഇത്തിരി മനസമാധാനം മാത്രം മതി എനിക്ക്. " " ആ പറഞ്ഞ സാധനം അവര് അവരുടെ ഭർത്താവിന് കൂടി കൊടുക്കുന്നില്ല. പിന്നാ നിനക്ക്? പിന്നെ.... നിന്റെ മനസമാധാനം നിന്റെ കയ്യീ തന്നാ ഒള്ളത്. അവര് പറയുന്നത് ഒന്നും നിന്നെ അല്ലാന്ന് അങ്ങോട്ട് കരുതിയാ തീരുന്ന പ്രശ്നെ ഉള്ളൂ... " " പറയാൻ എളുപ്പാ മോളേ.... നേരിട്ട് കേക്കുമ്പോ അതിനൊന്നും പറ്റൂല്ല. " ഞാൻ നെടുവീർപ്പിട്ടു. സെന്റി ആവുന്നുന്ന് തോന്നിയത് കൊണ്ടാകും അവള് വേറെ എന്തൊക്കെയോ പറഞ്ഞു ട്രാക്ക് മാറ്റി. എന്റെ ജനിക്കാനിരിക്കുന്ന കൊച്ചിന്റെ കല്യാണം, ഇനിയും കെട്ടിയിട്ടില്ലാത്ത അവളുടെ മോളുമായിട്ട് ഉറപ്പിച്ചിട്ടാ പെണ്ണ് ഫോൺ വച്ചത്. ഇതൊക്കെ അവളെക്കൊണ്ട് മാത്രേ സാധിക്കൂ എന്നോർത്തു ഞാൻ. ഹരിയേട്ടനാണ് അച്ഛനോട് പറഞ്ഞത്. അവിടെ പിന്നെ കേട്ടതായി പോലും ഭാവിക്കില്ല എന്ന് ഉറപ്പിച്ചിരുന്നതാണ് ഞാൻ. പക്ഷെ, കേട്ടതേ അമ്മാവന്റെ മുഖത്ത് ചിരി തെളിഞ്ഞു. ഹരിയേട്ടനോട് എന്തൊക്കെയോ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അമ്മൂമ്മ ആകാൻ പോകുന്നതിന്റെ സന്തോഷം അമ്മായീടെ മുഖത്ത് കണ്ടില്ലെങ്കിലും അപ്പൂപ്പൻ ആകുന്നതിന്റെ സന്തോഷം അമ്മാവന്റെ മുഖത്ത് തെളിഞ്ഞു കണ്ടു. അത് കാണെ എന്റെ മനസ്സും ചെറുതായി ഒന്ന് തണുത്തു. 🦋 🦋 🦋 രാവിലെ തന്നെ അമ്മയും അച്ഛനും കൂടി വന്നു. ആ നേരം കൊണ്ട് ആള് എന്തൊക്കെയോ ഉണ്ടാക്കിക്കൊണ്ട് വന്നിരുന്നു. ആദ്യം ഞാനാ ഇവൾക്ക് മധുരം ഒണ്ടാക്കി കൊടുക്കേണ്ടത്. അത് കഴിഞ്ഞേ നിങ്ങളൊക്കെ കൊണ്ട് വരാവൂ.... അതാ ശാസ്ത്രം. അമ്മ കൊണ്ട് വന്ന പലഹാരങ്ങൾ ടേബിളിൽ നിരത്തിയതേ അമ്മായി പറഞ്ഞു. ഇതിനെയൊക്കെയാണോ ഇപ്പൊ ശാസ്ത്രം എന്ന് പറയുന്നത്? എന്ന് മനസ്സിൽ കരുതി ഒന്ന് പുച്ഛിച്ചു കൊണ്ട് അമ്മേടെ മുഖത്ത് നോക്കിയപ്പോ അമ്മായതാ വായും പൊളിച്ചു 'ഇവരിത് എന്ത് തേങ്ങയാ പറയുന്നത്? 'എന്ന ഭാവത്തിൽ ഇരിക്കുന്നു. അമ്മേടെ മുന്നില് വച്ച് തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഏത്തൻ പഴമെടുത്ത് വാഴക്കാപ്പം ഉണ്ടാക്കി അമ്മായി. അത് എന്നെക്കൊണ്ട് "കഴിക്ക് മക്കളേ കഴിക്ക് മക്കളേ" എന്നും പറഞ്ഞു കഴിപ്പിച്ചിട്ടേ അമ്മ കൊണ്ട് വന്നത് തൊടാൻ പോലും അവര് സമ്മതിച്ചുള്ളൂ.... അവരുടെ പ്രകടനം കണ്ട് ചിരിയോടെ, സന്തോഷത്തിൽ നോക്കിയിരിക്കുന്ന അമ്മേ കണ്ടപ്പോ ഒന്നും പറയാനും പറ്റിയില്ല. വിഷം കഴിക്കുന്ന ഭാവത്തിലാണ് ഞാൻ അത് കഴിച്ചെന്നു വരുത്തിയത്. അതുമല്ല, ജയൻ ചേട്ടന്റെ ബന്ധത്തിലുള്ള ഒരു മാമിയും മാമനും കൂടി വന്നിരുന്നു. അവരുടെ മോളുടെ കല്യാണം വിളിക്കാനോ മറ്റോ വന്നതാണ്. അവരേം കൂടി പിടിച്ചിരുത്തി കഴിപ്പിച്ചിട്ടേ വിട്ടുള്ളൂ അമ്മായി. അവരൂടെ ഉള്ളത് കൊണ്ട് എനിക്ക് അമ്മായീടെ പ്രകടനങ്ങൾ ഒക്കെ സഹിക്കേണ്ടി വന്നു. ഇത് പോലെ ഒന്നും കേട്ടിട്ടേ ഇല്ലാന്ന് അവര് പറഞ്ഞപ്പോ ഇവിടെ ഒക്കെ ഇങ്ങനെ ആണെന്ന് അമ്മായിയും വാദിക്കുന്നുണ്ടായിരുന്നു. എന്തായാലും പല്ല് കടിച്ച് പിടിച്ചിരുന്നാണ് ആയമ്മേടെ തേനൊലിപ്പിച്ചുള്ള സ്നേഹം ഞാൻ സഹിച്ചിരുന്നത്. വീട്ടിലേ പ്രശ്നങ്ങൾ വിരുന്നുകാരെ അറിയിക്കേണ്ടല്ലോ? അത് കൊണ്ട് മാത്രം..... വിശപ്പൊന്നും തോന്നിയില്ലെങ്കിലും അമ്മ എനിക്കായി ഉണ്ടാക്കിയതല്ലേ എന്ന് കരുതി അമ്മ കൊണ്ട് വന്നതെല്ലാം രുചിച്ചു നോക്കി ഞാൻ. മോദകവും ഉള്ളിവടയും എന്റെ ഫേവറേറ്റ് ആണ്. എന്നിട്ടും ഇന്ന് അതിനൊന്നും ഒട്ടും ടേസ്റ്റ് തോന്നിയില്ല. എങ്കിലും അമ്മയേം അച്ഛനേം കണ്ടതിലെ സന്തോഷം ആവോളം മനസ്സിൽ ഉണ്ടായിരുന്നു. 🦋 പക്ഷെ സന്തോഷം ഒക്കെ അടുത്ത ദിവസം കൂടിയെ ഉണ്ടായിരുന്നുള്ളൂ കേട്ടോ? പിറ്റേന്ന് രാതി മുതൽ ശർദ്ദിൽ തുടങ്ങി. ശർദ്ദിൽ എന്ന് പറഞ്ഞാൽ ഏതാണ്ട് മാരത്തോൺ പോലെ നോൺ സ്റ്റോപ്പ്‌ ശർദ്ദിൽ.... വെള്ളം പോലും കുടിക്കാൻ വയ്യ. ഒരു ദിവസം കൊണ്ട് ഞാൻ ആകെ ശർദ്ദിച്ചു കുഴഞ്ഞു. വയ്യാതെ കിടന്ന ഹരിയേട്ടനാണ് ശർദ്ദിൽ കഴിഞ്ഞിട്ട് ബാത്ത് റൂം ക്ലീൻ ചെയ്തിരുന്നത്. എഴുന്നേറ്റ് നിന്ന് അത് പോലും ചെയ്യാൻ വയ്യാത്ത വിധം കുഴഞ്ഞു പോയി ഞാൻ. ശർദ്ദിക്കുമ്പോ സ്വന്തം വയ്യായ്ക വകവയ്ക്കാതെ അടുത്ത് വന്നിരുന്ന് മുതുക് ഉഴിഞ്ഞു തരുന്ന ആളിനെ അമ്മായി ശകാരിക്കും. ഗർഭിണി ആയിരിക്കുമ്പോൾ ശർദ്ദിച്ചാൽ മുതുക് ഉഴിഞ്ഞു കൊടുക്കാൻ പാടില്ലാത്രേ....! അതാണത്രേ ഞാൻ ശർദ്ദിക്കുമ്പോ അമ്മായി അടുത്തേക്കേ വരാത്തത്. അല്ലാതെ എന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല! ശർദ്ദിച്ചു തളന്നിരിക്കുമ്പോ അടുത്ത് ഒരാളിരുന്നു മുതുകുളം ഉഴിഞ്ഞു തരുന്നത് എത്ര ആശ്വാസം ആണെന്ന് അറിയാമോ? അവർക്ക് അറിയില്ലായിരിക്കും. പക്ഷെ എനിക്ക് അത് തരുന്ന ആശ്വാസം ചെറുതായിരുന്നില്ല. ഹരിയേട്ടൻ പിന്നെ അമായി പറയുന്ന ഇത്തരം കാര്യങ്ങൾ ഒക്കെ ഇപ്പൊ മൈൻഡ് ആക്കാറില്ല. മറുത്ത് ഒന്നും പറഞ്ഞു വഴക്കിനും പോകില്ല. പറഞ്ഞിട്ട് പ്രയോജനം ഇല്ലാന്ന് തോന്നുന്നിടത്തു മൗനമാണ് നല്ല ആയുധം എന്ന് പറയും ആള്. 🦋 🦋 🦋 രാത്രി ആയപ്പോ എണീക്കാൻ കൂടി വയ്യാത്ത വിധം തളർന്നു ഞാൻ. " എന്റെ വയ്യായ്കയൊക്കെ അവിടെ ഇരിക്കും. ഈ അവസ്ഥയിൽ നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാതിരിക്കാൻ പറ്റില്ല " എന്നും പറഞ്ഞു ഹരിയേട്ടൻ ശശി മാമന്റെ ഓട്ടോ വിളിച്ചു. " ഗർഭിണി ആയിരിക്കുമ്പോ ഇങ്ങനെ ഒക്കെ തന്നെയാ.... എനിക്ക് ഇതിനേക്കാട്ടിലും ശർദ്ദിൽ ആയിരുന്നു നിന്നെ ഗർഭിണി ആയിരുന്നപ്പോ. ഈ പാതിരാത്രി വയ്യാത്ത നീയ് ഓട്ടോയും വിളിച്ച് ആശുപത്രിയിൽ കൊണ്ട് ചെന്നാലും അവരൊന്നും ചെയ്യാൻ പോണില്ല. എനിക്ക് അനുഭവം ഒള്ളതാ.... ഇതൊക്കെ സാധാരണയാ.... നാളെ നേരം വെളുത്തിട്ട് എങ്ങാനും പോ.... " എന്ന് ഹരിയേട്ടനോടും.... " ഇപ്പോഴേ ഇങ്ങനെ വയ്യാന്ന് പറഞ്ഞാ എന്തോ ചെയ്യും മക്കളേ? പത്ത് മാസം നമ്മള് ഇതൊക്കെ അനുഭവിക്കാനൊള്ളതാ.... ഇതൊക്കെ അറിഞ്ഞോണ്ട് തന്നല്ലേ നമ്മള് ഗർഭിണി ആവണത്? അപ്പൊ കുറച്ചൊക്കെ സഹിക്കണം. നമ്മള് പെണ്ണുങ്ങളല്ലേ? ഇപ്പഴേ ഇങ്ങനായാ പ്രസവവേദന എങ്ങനെ സഹിക്കും നീ? " എന്ന് എന്നോടും പറഞ്ഞു അമ്മായി. സ്നേഹത്തിൽ ആണ് സംസാരം എങ്കിലും ഉള്ളിൽ അതൊന്നും അല്ലാന്ന് പറച്ചിലിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ? സുഖമില്ലാത്ത മകൻ എന്നേം കൊണ്ട് ആശുപത്രിയിൽ പോകാൻ പോകുവല്ലേ? അതിന്റെ അനിഷ്ടം ഉണ്ട് മുഖത്ത്. എന്റെ വയ്യായ്ക അവര് കാണുന്നേയില്ല. ഇത്തരം അവസങ്ങളിൽ അമ്മായി വാ തുറന്നാൽ ഹരിയേട്ടൻ അന്ധനും ബധിരനും മൂകനും ആയത് കൊണ്ട് അമ്മായി പറഞ്ഞത് കേട്ടതായി പോലും ഭാവിച്ചില്ല. കൊച്ച് ജനിക്കുമ്പോ അതിനോടെങ്കിലും ഇത്തിരി സ്നേഹം ഉണ്ടായിരുന്നാൽ മതിയായിരുന്നു. ഓട്ടോയിൽ ഹരിയേട്ടന്റെ നെഞ്ചിലേക്ക് തളർന്ന് ചാരി കിടക്കുമ്പോ ചിന്തിച്ചത് മുഴുവൻ അതായിരുന്നു.... 🦋 🦋 🦋 🦋 🦋 ബാക്കി നാളെ കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ
💞 പ്രണയകഥകൾ - 0080ಡ @ 53 Part 0080ಡ @ 53 Part - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6ajJrGz8?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 54💞 തന്റെ നന്ദു എന്നും തന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. ബേബേ പറഞ്ഞത് പോലെ മുജ്ജന്മപുണ്യമാണ് ഇവൾ. ഇവളുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഒരു പക്ഷെ അന്നത്തെ വിവാഹബന്ധത്തിലൂടെ കിട്ടാൻ പോകുന്ന ജീവിതം വേണ്ടെന്നു വക്കില്ലായിരുന്നു അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആ ജീവിതവുമായി പൊരുത്തപ്പെട്ടേനെ. പക്ഷെ ഇവളോ…തന്നെ സ്വന്തമാക്കാൻ പറ്റിയില്ലായിരുന്നെങ്കിൽ സ്വയം ജീവനൊടുക്കാനാണ് ഇവൾ തീരുമാനിച്ചത്…രുദ്രൻ ഗൗരിയെ കുറിച്ച് അഭിമാനത്തോടെ ഓർത്തു…. "നന്ദു"… രുദ്രൻ തന്റെ നെഞ്ചിലേക്ക് തല ചാരിയിരിക്കുന്ന ഗൗരിയെ നോക്കി പ്രണയാതുരനായി വിളിച്ചു… ഗൗരി തലയുയർത്തി രുദ്രനോട് എന്താണെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.. "എന്ത് ധൈര്യത്തിലാണെടാ നീ എന്നെ ഇത്രയും കാലം കാത്തിരുന്നത്. നിന്റെ കാത്തിരിപ്പിന് അവസാനം നീയെന്നെ കണ്ടുമുട്ടുമ്പോൾ ഞാൻ വിവാഹമൊക്കെ കഴിച്ചു ഒരു ജീവിതം നയിക്കുകയായിരുന്നെങ്കിൽ നീയെന്ത് ചെയ്യുമായിരുന്നു "…. രുദ്രൻ ഗൗരിയുടെ മുഖത്തേക്കുറ്റ് നോക്കിക്കൊണ്ട് ചോദിച്ചു… "ഉമയെ അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ചു ചിന്തിക്കുവാൻ മഹേശ്വരനു കഴിയുമോ…അത് പോലെ എന്നെയല്ലാതെ വേറെയൊരു പെണ്ണിനെ കുറിച്ചു ചിന്തിക്കുവാൻ എന്റേയീ മഹേശ്വരന് കഴിയില്ലെന്ന് എനിക്കുറച്ച വിശ്വാസമുണ്ടായിരുന്നു. എന്റെ പ്രണയം സത്യമായിരുന്നെന്നു മനസ്സിലാക്കുന്ന ദൈവം എന്നെ ഒരു ദിവസം ദേവേട്ടന്റെ അടുത്തെത്തിക്കുമെന്നും ദേവേട്ടനെ എനിക്ക് തിരിച്ചു തരുമെന്നുമായിരുന്നു എന്റെ വിശ്വാസം. ആ ഒരൊറ്റ വിശ്വാസത്തിന്റെ പുറത്താണ് ഞാനിത്രയും കാലം പിടിച്ചു നിന്നത് "…..രുദ്രന്റെ കവിളിൽ തഴുകിക്കൊണ്ട് ഗൗരി പ്രണയാർദ്രയായി അവന്റെ മിഴികളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…. ഗൗരിയുടെ നെറ്റിയിൽ ഒരു ചുംബനമായിരുന്നു രുദ്രന്റെ മറുപടി… "ദേവേട്ടൻ വിവാഹം കഴിച്ചെന്നു അറിഞ്ഞിരുന്നെങ്കിൽ പിന്നെ ഈ ഗൗരി ജീവനോടെ ഉണ്ടാവില്ലായിരുന്നു "….ഗൗരിയത് പറയുമ്പോഴേക്കും അവളുടെ ശബ്ദമിടറിപ്പോയിരുന്നു… രുദ്രൻ പെട്ടെന്ന് അവളുടെ വായ പൊത്തി അരുതെന്നു തലയാട്ടി. നിമിഷങ്ങൾ കഴിഞ്ഞു കൈ മാറ്റിയപ്പോൾ ഗൗരിയുടെ മിഴികളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയത്തിൻ ആഴിത്തിരമാലകൾ ദർശിച്ച രുദ്രന്റെ മനസ്സും ആനന്ദനിർവൃതിയാൽ നിറഞ്ഞു തുളുമ്പി…. "സ്റ്റേഷനിൽ ഇറങ്ങിയപ്പോഴും റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ ദേവേട്ടൻ എന്നോട് ദേഷ്യപ്പെട്ടപ്പോൾ ഞാനതൊക്കെ നന്നായി ആസ്വദിച്ചു. വർഷങ്ങൾക്ക് ശേഷം ദേവേട്ടനെ കണ്ടത്തിന്റെയും ദേവേട്ടന്റെ സംസാരം കേൾക്കുന്നതിന്റെയും ഒക്കെ സന്തോഷത്തിൽ ആയിരുന്നു ഞാനപ്പോൾ. ഇനി ദേവേട്ടൻ അന്നത്തെ പോലെ ഭരണി പറഞ്ഞാലും ഞാൻ വളരെ സന്തോഷിച്ചേനെ"….അവസാനവാക്കുകൾപൂർത്തിയാക്കുമ്പോൾ ഗൗരി പൊട്ടിച്ചിരിച്ചു പോയിരുന്നു…. രുദ്രനും അവളോടൊപ്പം ചിരിച്ചു… "പക്ഷെ ഈ വെറുപ്പൊക്കെ കാണിച്ച ദേവേട്ടന്റെ മനസ്സിൽ ഇപ്പോഴും ഞാനുണ്ടെന്ന് എനിക്ക് മനസ്സിലായത് ദേവേട്ടന്റെ കൂടെ ദേവേട്ടന്റെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ്….." "അതെങ്ങനെ "…. രുദ്രൻ അത്ഭുതം നിറഞ്ഞ സംശയഭാവത്തോടെ ചോദിച്ചു… രുദ്രന്റെ ചോദ്യം ശ്രവിച്ച ഗൗരി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു. എന്നിട്ട് രുദ്രന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… "ദേവേട്ടാ…അത് ഇവിടെ നിന്നും പറയുമ്പോൾ ഒരു രസമില്ല. നമുക്ക് മുറിയിൽ പോകാം…വാ.." രുദ്രൻ സമ്മതപൂർവം തലയാട്ടിക്കൊണ്ട് എഴുന്നേറ്റു. അടുത്ത നിമിഷം ഗൗരിയുടെ ചുമലിൽ കൈ വച്ചു തന്നോട് ചേർത്തു പിടിച്ചു കൊണ്ട് അവളെയും കൊണ്ട് തങ്ങളുടെ മുറിയിലേക്ക് നടക്കാൻ തുടങ്ങി…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തങ്ങളുടെ മുറി തുറന്നു അകത്തു കയറിയ ഗൗരി തന്റെ വാനിറ്റി ബാഗ് എടുത്തു രുദ്രനെ നോക്കിയൊന്നു പുഞ്ചിരിച്ചു. എന്താണ് അവൾ ചെയ്യുന്നതെന്ന ആകാംഷയിൽ രുദ്രൻ അവളെയും നോക്കി നിന്നു…. വാനിറ്റി ബാഗിൽ നിന്നും ഗൗരി ഒരു ഫോട്ടോ എടുത്തു രുദ്രന് നേരെ ചിരിച്ചു കൊണ്ട് നീട്ടി. രുദ്രൻ ആ ഫോട്ടോ വാങ്ങി. പണ്ട് കോളേജിൽ നിന്നും ഇറങ്ങുന്ന വേളയിൽ ഗൗരി സമ്മാനിച്ച അബ്ദുൽ കലാമിന്റെ പുസ്തകത്തിൽ വച്ചു തന്ന ഗൗരിയുടെ ചിത്രം. രുദ്രൻ അത് മറിച്ചു നോക്കി. അതിൽ രുദ്രൻ താൻ മുൻപ് കുറിച്ചിട്ട കുറച്ചു വരികൾ കണ്ടു… ഗൗരിയുമായി പിരിഞ്ഞു നാട് വിട്ടു ഘോട്ടിയിൽ എത്തിയ കാലത്ത് ഒരിക്കൽ താൻ ഗൗരിയ്ക്കായ് കുറിച്ച വരികൾ രുദ്രൻ വായിച്ചു.... 'അവൾക്കായ്....' ""നിൻ കമലദലനയനങ്ങളിൽ നിന്നുതിർന്ന അംശുക്കൾ സുമശരങ്ങളായി എൻ ചിത്തത്തിൽ പതിഞ്ഞ വേളയിൽ ആ പാദരക്തകോകനദങ്ങളാൽ നീ പദന്യാസം ചെയ്തത് എന്റെ മാനസസരസിലെ വീചികളെ തഴുകിനീന്തിയ മരാളമായി മാറിയായിരുന്നു… നീയെന്നിൽ നിന്നുമകന്നപ്പോൾ അകതാരിൻ ഭിത്തിയിൽ നിന്നുമുതിർന്ന മർമ്മരങ്ങളിൽ നിന്റെ നാമം പ്രതിധ്വനി മുഴക്കിയപ്പോൾ ഞാനറിഞ്ഞു നിന്നോടുള്ള എന്റെ പ്രണയം അനിർവചനീയമായിരുന്നെന്നു… നിന്നെ ഉപഗൂഹനം ചെയ്ത് ആ മലയജ സൗരഭ്യവുമായി വരുന്ന പ്രഭഞ്ജനന്റെ വരവിനായി ഞാൻ കാത്തിരുന്നു…. വർഷകാലങ്ങളിൽ ഞാൻ മഴയിലേക്കിറങ്ങി നിന്നു ആ മഴ എപ്പോഴെന്ങ്കിലും നിന്നിലേക്ക് പെയ്തിറങ്ങിയിട്ടുണ്ടാവാം എന്ന ചിന്തയോടെ… നിന്റെ ചേവടികളെ ചുംബിച്ച പുളിനങ്ങളിലെ സികതിലത്തിൻ തരികൾ എന്റെ കൈകളിലേന്തി ഈ ജന്മം ഞാൻ കാത്തിരുന്നു വരും ജന്മങ്ങളിലെ നിൻ നൂപുരധ്വനികൾക്കായി…."" വായിച്ചു കൊണ്ടിരിക്കുമ്പോൾ രുദ്രനോർത്തു അതെഴുതിയ സാഹചര്യം. ഗൗരിയെ നഷ്ടപ്പെട്ട ഓർമകളിൽ മനസ്സ് പുകഞ്ഞു കൊണ്ടിരുന്ന നാളുകളിലൊരിക്കൽ അവളുടെ ഫോട്ടോയ്ക്ക് പിന്നിൽ മിഴിനീരണിഞ്ഞു കൊണ്ട് താൻ കുറിച്ച വരികൾ. വായിച്ചു തീർന്ന രുദ്രന്റെ മിഴികൾ നിറഞ്ഞു. എന്നാൽ ഇത്തവണ രുദ്രന്റെ മിഴികൾ നിറഞ്ഞത് ആനന്ദത്താൽ ആയിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ നിധി തിരിച്ചു കിട്ടിയവന്റെ ആനന്ദബാഷ്പങ്ങൾ…. "ദേവേട്ടൻ എന്റെ അടുത്ത് വലിയ വെയ്റ്റ് ഒക്കെയിട്ട് എന്നോട് ഫ്രഷ് ആയിക്കോളാൻ പറഞ്ഞു ആയിയുടെ അടുത്തേക്ക് പോയപ്പോൾ ഞാൻ ഫ്രഷ് ആവാൻ ദേവേട്ടന്റെ മുറിയിൽ കയറിയത്. അപ്പോൾ അവിടെ ടേബിളിൽ ആ പുസ്തകം വച്ചിരുന്നു. പരുഷമായി എന്നോട് പെരുമാറിയപ്പോഴും ദേവേട്ടൻ ഞാൻ തന്ന സമ്മാനം സൂക്ഷിച്ചു വച്ചത് കണ്ട കൗതുകത്തിലും അതിലേറെ ആനന്ദത്താലും ആ പുസ്തകം തുറന്ന് നോക്കിയപ്പോൾ ആദ്യത്തെ പേജിൽ തന്നെ വച്ചിരുന്നു ഈ ഫോട്ടോ. വെറുതെയൊന്നു ആ ഫോട്ടോ എടുത്തു മറച്ചു നോക്കിയപ്പോൾ ദേവേട്ടൻ എനിക്കായി കുറിച്ച ഈ വരികൾ വായിച്ച ഞാൻ സന്തോഷത്താൽ മതി മറന്നു പോയി…" "എന്റെ കലിപ്പൻ എന്നോട് കാണിക്കുന്ന വെറുപ്പ് വെറും മുഖംമൂടിയാണെന്നും, എന്നെയിപ്പോഴും ഇഷ്ടമാണെന്നും ഞാനെന്റെ കലിപ്പന്റെ മനസ്സിലിപ്പോഴുമുണ്ടെന്നും മനസ്സിലായപ്പോൾ അതീ ലോകത്തോട് വിളിച്ചു പറയാൻ ഞാൻ കൊതിച്ചു പോയി "….വരികൾ വായിച്ചതിനു ശേഷം ഗൗരിയുടെ നേരെ മുഖമുയർത്തിയ രുദ്രനോട് ഗൗരി പുഞ്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. അവളുടെ മിഴികളിൽ രുദ്രൻ കണ്ടു അവൾ ആ സമയം അനുഭവിച്ച ആനന്ദനിർവൃതി…. പൊടുന്നനെ രുദ്രൻ ഗൗരിയോട് പേനയുണ്ടോയെന്നു ചോദിച്ചപ്പോൾ തന്റെ വാനിറ്റി ബാഗിൽ നിന്നും ഒരു പേനയെടുത്ത് അവൾ രുദ്രന്റെ നേർക്ക് നീട്ടി… രുദ്രൻ അത് വാങ്ങി ആ ഫോട്ടോയും കൊണ്ട് ടേബിളിന്റെ അടുത്തേക്ക് നീങ്ങി എന്തോ കുറിക്കാൻ തുടങ്ങി. ഗൗരിയൊരു ജിജ്ഞാസയോടെ രുദ്രന്റെ പ്രവൃത്തി നോക്കി നിന്നു…. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ രുദ്രൻ എഴുത്ത് നിർത്തി ആ ഫോട്ടോ ഗൗരിയുടെ നേരെ പുഞ്ചിരിച്ചു കൊണ്ട് നീട്ടി. അവളത് വാങ്ങി വായിക്കാൻ തുടങ്ങി. അതിൽ ആ വരികളുടെ തുടർച്ചയായി ഇങ്ങനെ എഴുതിയിരുന്നു…. ""ഋതുഭേദങ്ങൾക്കിപ്പുറമൊരു നാളിലെന്നരികിൽ വന്നവളെന്റെ മനസ്സിന്റെ നന്ദനത്തിൽ പൊഴിച്ച ദേവദാരുപ്പൂക്കൾ പ്രണയത്തിൻ നിറമണിഞ്ഞു തുടങ്ങിയ വേളകളിൽ ഞാനറിഞ്ഞു എന്റെ മനോരഥ വീഥിയിൽ നടനമാടുന്ന അവളുടെ ചുവടുകൾ എനിക്കായ് മാത്രമായിരുന്നെന്നും ആ നൂപുരധ്വനികൾ ജന്മാന്തരങ്ങളായി എന്റെ എന്റെ സ്വന്തമാണെന്നും….."" അത് വായിച്ച ഗൗരിയുടെ പനിമതിവദനത്തിൽ ആമോദത്തിൻ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങുന്നത് രുദ്രൻ കണ്ടു. അവനിലും അത് സന്തോഷം നിറച്ചു. ഗൗരി രുദ്രന്റെ അരികിലോട്ട് വന്നു അവന്റെ കവിളിൽ കൈത്തലങ്ങൾ വച്ചു ഇരു പാദങ്ങളിലുമൂന്നിക്കൊണ്ട് അവന്റെ മുഖത്താസകലം ചുംബനങ്ങളർപ്പിക്കുവാൻ തുടങ്ങി. രുദ്രൻ തന്റെ പ്രിയപ്പെട്ടവളുടെ ചുംബനങ്ങൾ സംതൃപ്തിയോടെ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു… ആമോദത്തിമിർപ്പിൽ ഗൗരി ആ ഫോട്ടോയും കൊണ്ട് കട്ടിലിലേക്ക് ചാടിക്കയറി കാലും നീട്ടിയിരുന്നു. അവൾ രുദ്രന്റെ നേരെ പ്രണയാർദ്രമായൊരു കടാക്ഷമയച്ചു കൊണ്ട് തന്റെയടുത്തേക്ക് ക്ഷണിച്ചു… രുദ്രനൊന്നു ചിരിച്ചു കൊണ്ട് അവളുടെ കാലിനരികിലായി കട്ടിലിൽ ഇരുന്നു. കട്ടിലിൽ ഇരുന്ന രുദ്രന്റെ മടിയിലോട്ട് ഗൗരി തന്റെ കാൽപ്പാദങ്ങൾ എടുത്തു വച്ചു. അവളുടെ മുഖത്തേക്ക് ഒന്നു നോക്കിയതിന് ശേഷം രുദ്രനൊരു വാത്സല്യത്തോടെ നേർത്ത പൊന്നിൻക്കൊലുസ്സുകൾ വശ്യമാനോഹാരിതയോടെ മയങ്ങുന്ന ആ പാദരക്തകോകനദങ്ങളെ തഴുകിക്കൊണ്ടിരുന്നു. കറുപ്പ് ചായം പൂശിയ കുവലയസൂനമുകുളങ്ങളെ കണക്കുള്ള മനോഹരമായ ആ വിരലുകൾ പിടിച്ചു രുദ്രൻ ഞൊട്ടു വിടുവിക്കുവാൻ തുടങ്ങി… "ദേവേട്ടാ…കലിപ്പാ…എന്റെ വിരല് പൊട്ടിച്ചിരിക്കാതെ അതിലോട്ടു നോക്കിയിട്ട് എന്തെങ്കിലും ഓർമ വരുന്നുണ്ടോന്നു നോക്ക്"…. ഗൗരിയൊരു കള്ളച്ചിരിയോടെ രുദ്രന്റെ മുഖത്തേക്ക് നോക്കി മൊഴിഞ്ഞു… രുദ്രൻ അൽപനേരം ആ വെണ്ണകാൽപ്പാദങ്ങളിലേക്ക് നോക്കിയിരുന്നു. പിന്നെ ഗൗരിയുടെ മുഖത്തേക്കും നോക്കി. അവനൊന്നും ഓർമ്മ വന്നില്ലെന്ന് അവന്റെ നോട്ടത്തിൽ നിന്നും ഗൗരി തിരിച്ചറിഞ്ഞു… "എന്റെ കലിപ്പാ….ഒന്നും ഓർമയില്ലേ…" ഗൗരിയൊരു അമ്പരപ്പോടെ തന്റെ നെറ്റിയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു… രുദ്രൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് തനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ലെന്നു തല കൊണ്ട് ആംഗ്യം കാണിച്ചു… "എന്റെ കൊരങ്ങാ… ആ സ്വർണ്ണപ്പാദസരം ദേവേട്ടൻ എനിക്ക് അന്നത്തെ ആ പിറന്നാളിന് സമ്മാനിച്ചതാ…ഇപ്പോൾ ഓർമ്മ വന്നോ "….ഗൗരി ചിരിച്ചു കൊണ്ട് രുദ്രന് മറുപടി നൽകി… രുദ്രന് നാട്ടിൽ വച്ചു ആ പിറന്നാളിന് താൻ അത് സമ്മാനിച്ചത് ഓർമയിൽ നിറഞ്ഞു. തന്റെ ആക്കാലത്തെ ശമ്പളത്തിൽ നിന്നും സ്വരു കൂട്ടി വച്ച കാശ് കൊണ്ട് താൻ വാങ്ങിച്ചു കൊടുത്ത പിറന്നാൾ സമ്മാനം. ഇത്രയും ദിവസം ഇത് കണ്ട നിമിഷങ്ങളിൽ പോലും താനിതിനെ കുറിച്ചോർത്തില്ല… രുദ്രൻ അത്ഭുതം കൂറിയ മിഴികളോടെ ഗൗരിയുടെ മുഖത്തേക്ക് തന്റെ നോട്ടമയച്ചു… "ഇതൊക്കെ കണ്ടാലെങ്കിലും ഈ കൊരങ്ങന് എന്നെ മനസ്സിലാവുമെന്ന് ഞാൻ കരുതി…എവിടുന്നു…ഞാൻ നിരാശപ്പെട്ടു "… ഗൗരി രുദ്രനെ നോക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു…. "നന്ദു…. ഞാനിത് വാങ്ങിയെന്നെ ഉള്ളൂ. അന്ന് ജ്വല്ലറിയിൽ നിന്നും വാങ്ങുമ്പോൾ ഒരു നോട്ടം കണ്ടതല്ലാതെ ഞാനിത് കണ്ടിട്ടില്ല. പിന്നെ നീ വന്ന ദിവസങ്ങളിൽ എന്റെ മാനസികാവസ്ഥയും വേറെയായിരുന്നല്ലോ. അതാണ് "….രുദ്രൻ ഒരു പതർച്ച കലർന്ന സ്വരത്തോടെ മറുപടി നൽകിയിട്ട് മുഖം താഴ്ത്തി ഗൗരിയുടെ ഇരു പാദങ്ങളിലും ആ വിരലുകളിലും ചുംബനങ്ങളർപ്പിച്ചു… "അയ്യേ…എന്റെ കലിപ്പൻ അപ്പോഴേക്കും സെന്റി ആയോ…ഞാൻ വെറുതെ പറഞ്ഞതാ….എന്റെ വീട് വിട്ടിറങ്ങുമ്പോൾ അവിടെ നിന്നും എടുക്കാൻ എനിക്കാകെ ഉണ്ടായിരുന്നത് ദേവേട്ടന്റെ ഈ സമ്മാനവും പിന്നെ ദേവേട്ടനെനിക്കായി കുറിച്ച വരികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ "…. ഗൗരി ചിരിയോടെ എഴുന്നേറ്റു രുദ്രന്റെ ചുമലുകളിലൂടെ കയ്യിട്ട് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…. രുദ്രനത് കേട്ടൊന്നു മന്ദഹസിച്ചു… "ആദ്യത്തെ ദിവസം ഇത് പോലെയൊന്നെന്റെ കലിപ്പന് തരാൻ കൊതിച്ചിട്ട് ഉറങ്ങുന്നത് വരെയെനിക്ക് കാത്തിരിക്കേണ്ടി വന്നു. എത്ര വിഷമിച്ചു അപ്പോൾ ഞാനെന്നു അറിയാമോ"….ഗൗരി രുദ്രന്റെ കവിളിൽ ഒന്നു ചുംബിച്ചുകൊണ്ട് പറഞ്ഞു.. രുദ്രൻ എന്താണെന്ന അർത്ഥത്തിൽ കണ്ണുകളാൽ ചോദിച്ചു… "ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ടപ്പോൾ ദേവേട്ടനിത് പോലെ തരാൻ കൊതിച്ചിരുന്ന ഞാൻ ദേവേട്ടൻ അന്നുറങ്ങുന്നത് വരെ കാത്തിരുന്നു. ദേവേട്ടൻ ഉറങ്ങിയെന്നുറപ്പിച്ചപ്പോൾ ദേവേട്ടന്റെ അടുത്ത് വന്നു ഈ നെഞ്ചിൽ ഒന്നു തല ചായ്ക്കാൻ കൊതിച്ചു പോയി. പക്ഷെ ഉണർന്നാലോ എന്ന് കരുതി ദേവേട്ടന്റെ കവിളിൽ പതിയെ ഒന്നു ചുംബിച്ചു. കണ്ണ് നിറഞ്ഞു തുളുമ്പിപ്പോകാതിരിക്കുവാൻ ഞാനൊരുപാട് കഷ്ടപ്പെട്ട് പോയി"…. രുദ്രന്റെ മിഴികളിലേക്ക് പ്രണയപുരസരമുറ്റു നോക്കിക്കൊണ്ട് ഗൗരി മൊഴിഞ്ഞു.. "സാരമില്ല നന്ദു…അന്നത്തെ സങ്കടം ഇനി ജീവിതകാലം മൊത്തം തന്നു അങ്ങ് തീർത്തോ "… രുദ്രൻ ചിരിച്ചു കൊണ്ട് ഗൗരിയ്ക്ക് മറുപടി നൽകി… "അതിനി ഞാൻ തന്നോണ്ടിരിക്കും. എന്റെ മോൻ താങ്ങുമോ അതെല്ലാം കൂടി ഇപ്പോൾ"….ഗൗരിയുടെ ചുണ്ടിലൊരു കള്ളച്ചിരി വിടർന്നു… "ആയി പലപ്പോഴും പറഞ്ഞതാ ദേവേട്ടനോട് എല്ലാ കാര്യങ്ങളും അവിടെ നിന്ന് തന്നെ പറഞ്ഞു കൊള്ളാൻ "… (ഗൗരി) "എന്നാൽ എന്റെ നന്ദൂട്ടിയ്ക്ക് ഈ പറയാനുള്ളതെല്ലാം അപ്പോഴേ പറഞ്ഞു കൂടായിരുന്നോ. ആട്ടെ ആയിയോട് എല്ലാം പറഞ്ഞിരുന്നോ നീ "… രുദ്രൻ ഒരു ചോദ്യരൂപത്തിൽ ഗൗരിയോട് മൊഴിഞ്ഞു… "പറഞ്ഞു…ആയി എന്നെ അവരുടെ ഫ്ലാറ്റിലേക്ക് വിളിച്ചു കൊണ്ട് പോയപ്പോൾ എന്നോട് ചോദിച്ചു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നു. ഞാൻ ദേവേട്ടനെ ചതിച്ചെന്നു ആയിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന്. വാത്സല്യത്തോടെയുള്ള ആയിയുടെ പെരുമാറ്റത്തിൽ എനിക്ക് അമ്മയെ ഓർമ വന്നപ്പോൾ ആയിയോട് ഒന്നും മറച്ചു വയ്ക്കാൻ തോന്നിയില്ല. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു. ആയിയുടെ കൂടെ ഹരിയണ്ണയും, സുനിത തായിയും ഉണ്ടായിരുന്നു അപ്പോൾ. ഹരിയണ്ണ വഴി പിന്നെ മാമുവും അറിഞ്ഞു "….. (ഗൗരി) രുദ്രനത് കേട്ടപ്പോൾ മനസ്സിലൊരു വിങ്ങലനുഭവപ്പെട്ടു. അതവന്റെ മുഖത്ത് പ്രകടമായി… "ദേവേട്ടനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ദേവേട്ടൻ വിഷമിക്കുകയും വേണ്ട അതോർത്തു. ദേവേട്ടന്റെ സ്ഥാനത്ത് ഞാന്നായിരുന്നെങ്കിലും അങ്ങനെയൊക്കെയേ പെരുമാറുകയുള്ളൂ"…. രുദ്രന്റെ മുഖത്ത് നിറഞ്ഞ വിഷാദഛവി കണ്ട ഗൗരിയവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു… "പിന്നെന്താ നന്ദു അന്ന് തന്നെ പറയാതിരുന്നത് "… രുദ്രന്റെ ശബ്ദമൽപ്പം പതറിപ്പോയി… "ദേവേട്ടാ…എനിക്കറിയാമായിരുന്നു ഞാനന്നെ എല്ലാം പറഞ്ഞിരുന്നെങ്കിൽ ദേവേട്ടനിത് പോലെ എന്നെ നെഞ്ചോട് ചേർത്തു പൊതിഞ്ഞു പിടിക്കുമെന്ന്. പക്ഷെ എനിക്ക് ദേവേട്ടൻ എന്നോട് ദേഷ്യപ്പെടുന്നതൊക്കെ കാണാൻ ഒരു കൊതി. അത് കൂടാതെ ഞാൻ പറയാതെ തന്നെ ദേവേട്ടന് എന്നോടുള്ള ഇഷ്ടം ഒന്നു പുറത്തു കൊണ്ട് വരണമെന്നും എനിക്ക് തോന്നി. എല്ലാം പറഞ്ഞു കഴിഞ്ഞ് ദേവേട്ടൻ എന്നെ സ്‌നേഹിക്കുമ്പോൾ ഒരു ത്രില്ലില്ല"....ഗൗരിയൊരു പൊട്ടിച്ചിരിയോടെ രുദ്രന് മറുപടി നൽകി…. മറുപടിയായി രുദ്രൻ ചിരിച്ചു കൊണ്ട് മൃദുവായി ഗൗരിയുടെ തലയിലൊന്നു കിഴുക്കി… അല്പം പരിഭവം പറച്ചിലുകളും മറ്റുമായി അവർ മുറിയിൽ വളരെയേറെ സമയം ചെലവിട്ടു കൊണ്ടിരുന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാത്രി രുദ്രന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ ഗൗരി രുദ്രനോട് എട്ട് വർഷത്തെ ജീവിതത്തെ പറ്റി പറഞ്ഞുകൊണ്ടിരുന്നു… "ദേവേട്ടാ…ഇത് പോലെ ദേവേട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്നതായി പലപ്പോഴും ഞാൻ സ്വപ്നം കാണുമായിരുന്നു. ഉണർന്നു കഴിയുമ്പോഴാണ് മനസ്സിലാവുക ഞാൻ തലയിണയും കെട്ടിപ്പിടിച്ചാണ് കിടക്കുന്നതെന്നു. അപ്പോൾ നിരാശയും സങ്കടവും മൂത്ത് തലയണ ഞാൻ വലിച്ചു കീറും. അങ്ങനെ ഞാൻ നശിപ്പിച്ച തലയിണകൾ ഒരുപാടാണ് "…. ഗൗരി പറഞ്ഞവസാനിപ്പിച്ചപ്പോൾ ചിരിച്ചു പോയി… "ഇനി എന്തായാലും അത് വേണ്ടല്ലോ. അവസാനം എന്റെ നന്ദുമോൾക്ക് തല ചായ്ക്കാൻ ഈ നെഞ്ചു തന്നെ കിട്ടിയില്ലേ"....രുദ്രനൊന്നു മന്ദഹസിച്ചു കൊണ്ട് പറഞ്ഞു… ഗൗരി തലയുയർത്തി രുദ്രന്റെ കവിളിൽ ഒരു മന്ദാഹസത്തോടെ ചുംബിച്ചു…. "അതൊക്കെ പോട്ടെ…ദേവേട്ടൻ നാളെ എങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നത്. സസ്പെൻസ് ആക്കി നിർത്തല്ലേ…പ്ലീസ്"...ഗൗരിയുടെ അവസാന വാക്കുകളിൽ ഒരു അപേക്ഷ നിറഞ്ഞു… "നാളെ നമുക്ക് ഹണിമൂൺ പോയിന്റ് വരെ പോകാം… വിവാഹത്തിന് മുൻപ് തന്നെ ഹണിമൂൺ പോയിന്റിൽ പോയി നമുക്ക് ഹണിമൂൺ ആഘോഷിച്ചു കളയാം"…. രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു… "ആര് പറഞ്ഞു നമ്മുടെ വിവാഹം കഴിഞ്ഞില്ലെന്നു. ഗാന്ധർവ വിവാഹമല്ലേ നമ്മുടെയിടയിൽ കഴിഞ്ഞിരിക്കുന്നത്"….ഗൗരിയൊന്നു കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു…. രുദ്രനത് കേട്ട് കണ്ണ് മിഴിച്ചു ഗൗരിയുടെ നേരെ നോട്ടമയച്ചു… "എന്റെ കലിപ്പന് പഞ്ചാര കലർന്ന വരികൾ എഴുതാനെ അറിയുള്ളോ. ഇതിനെ പറ്റിയൊന്നും ഒരു ധാരണയുമില്ലേ"….ഗൗരിയവനെ കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു… "എന്റെ നന്ദു… നീയൊന്നു തെളിച്ചു പറ"...രുദ്രനൊരു പരിഭവത്തോടെ പറഞ്ഞു.. "അതായത് ഗാന്ധർവ വിധി പ്രകാരമുള്ള വിവാഹമെന്നു പറയുന്നത് ഹിന്ദു മതത്തിലെ എട്ട് വിധത്തിലുള്ള വിവാഹങ്ങളിൽ ഒന്നാണ്. അതിൽ സ്ത്രീ തന്റെ പുരുഷനെ സ്വയം തെരെഞ്ഞെടുത്ത് ആചാരങ്ങളോ സാക്ഷികളോ കുടുംബ പങ്കാളിത്തമോ ഇല്ലാതെ തന്റെ പുരുഷനുമായുള്ള ഉഭയസമ്മതത്തെ അടിസ്ഥാനമാക്കി പതിയായി അംഗീകരിച്ചു ജീവിക്കുന്ന രീതിയാണ്. ശകുന്തളയുടെയും ദുഷ്യന്തന്റെയും വിവാഹം പോലെ. നമ്മൾ എല്ലാ അർത്ഥത്തിലും ഒന്നായ സ്ഥിതിക്ക് ഗാന്ധർവവിധി പ്രകാരം നമ്മൾ ഭാര്യാഭർത്താക്കന്മാർ ആയില്ലേ "…. ഗൗരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു… രുദ്രൻ ഗൗരി പറയുന്നത് കേട്ട് അമ്പരന്നു പോയി… "ഓഹോ…എന്റെ നന്ദുമോളിത്രയ്ക്ക് കടന്നു ചിന്തിച്ചോ…തത്കാലം നമുക്ക് ആ വിധിക്ക് പുറമെ എല്ലാവരെയും അറിയിച്ചു കൊണ്ടുള്ള വൈദിക രീതിയിൽ കഴുത്തിലൊരു താലി ചാർത്തി പാണിഗ്രഹണം ചെയ്ത് കൊണ്ട് കൂടി ആക്കിക്കളയാം നമ്മുടെ വിവാഹം"....അല്പനേരത്തെ അമ്പരപ്പിൽ നിന്നുമുണർന്ന രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി…. "അങ്ങനെയെങ്കിൽ അങ്ങനെ.. എന്റെ മനസ്സിൽ ദേവേട്ടനെന്നോ എന്റെ ഭർത്താവായിക്കഴിഞ്ഞു"….പൊട്ടിച്ചിരിയോടെ ഗൗരി മറുപടി നൽകി.. "എന്നാൽ എന്റെ ഭാര്യ ഇപ്പോൾ ഉറങ്ങാൻ നോക്ക്. നാളെ നമുക്ക് മൗണ്ട് അബുവിൽ കാണാനുള്ളതെല്ലാം മാക്സിമം കാണാൻ നോക്കാം…." വൈകാതെയിരുവരും പിറ്റേന്ന് കാണാൻ പോകുന്നതിനെ കുറിച്ചോർത്തു നിദ്രയെ പുൽകി…. തുടരും കുറച്ചു ദിവസമായി നാട്ടിൽ എന്റെ ഗൗരിയുടെ കൂടെ ബൈക്ക് യാത്രകൾ നടത്തിക്കൊണ്ടിരുന്നതിനാൽ എഴുതാൻ സമയം കിട്ടിയില്ല. അത് കൊണ്ട് ഈ പാർട്ട്‌ ഇത്രയ്ക്കും വൈകിയത്. ഞായറാഴ്ചയാണ് രുദ്രന്റെ ഘോട്ടിയിൽ തിരിച്ചെത്തിയത്. ഇനിയിത് പോലെ വൈകില്ല. എല്ലാവരും ക്ഷമിക്കുക...😜 കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
📔 കഥ - 54 Part BBDImn3Im 54 Part BBDImn3Im - ShareChat
ഋതുനന്ദനം... Part 136 പണിപ്പുരയുടെ വാതിൽ തുറന്നു പുറത്തിറങ്ങിയ ദേവദത്തൻ ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടില്ല. കുറച്ച് മുമ്പ് ബഹളമയമായിരുന്ന അന്തരീക്ഷം തികച്ചും ശാന്തത കൈ വരിച്ചതായി ഉളവായി അയാൾക്കപ്പോൾ.. ഹാളിലേക്ക് നടക്കുമ്പോൾ അഭിരാമിയുടെ പൊട്ടിച്ചിരി ദേവദത്തന്റെ കാതുകളിൽ എത്തി. അയാളുടെ ചൊടിയിലൊരു പുഞ്ചിരിയപ്പോൾ വിടർന്നു... മുറിയ്ക്കുള്ളിൽ നിൽക്കുമ്പോൾ പുറത്തു അമ്മയും മക്കളും തമ്മിൽ നടന്ന സംഭാഷണങ്ങളും വാഗ്വാദങ്ങളും ദേവദത്തൻ കേട്ടിരുന്നു.മുറിയുടെ വാതിൽ തുറന്നു ഇറങ്ങാൻ നേരമായിരുന്നു ശ്രീലക്ഷ്മിയും മക്കളും തമ്മിലുള്ള സംഭാഷണങ്ങൾ അതിന്റെ മൂർച്ചയിലെത്തിയത്. എല്ലാമൊന്നൊതുങ്ങിയിട്ട് പുറത്തിറങ്ങാമെന്ന് നിനച്ച ദേവദത്തനെ ശ്രീലക്ഷ്മിയുടെ വാക്കുകൾ ആമോദത്തിന്റെ അത്യുന്നതിയിലെത്തിച്ചു.... "എത്ര കാലം പിരിഞ്ഞിരുന്നാലും എത്ര വെറുത്താലും എത്ര ജന്മമെടുത്താലും എന്റെ മനസ്സിനും ശരീരത്തിനും ആത്മാവിനും ഉടമ ഒരാൾ മാത്രമാണ്. ദേവദത്തൻ നരസിംഹനെന്ന മനുഷ്യൻ എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ അതായത് നിങ്ങളുടെ അച്ഛൻ...ആ മനുഷ്യനല്ലാതെ ഒരു പുരുഷനും എന്റെ മനസ്സിൽ സ്ഥാനമില്ല ഈ ജന്മത്തിലും വരും ജന്മങ്ങളിലും"...ശ്രീലക്ഷ്മിയുടെ വാക്കുകൾ അപ്പോഴും ദേവദത്തന്റെ കർണ്ണങ്ങളിൽ അലയടിച്ചു കൊണ്ടിരുന്നു... അതോർക്കവേ അയാളുടെ മുഖത്ത് ആനന്ദത്തിന്റെ അനന്തസാഗരവീചികൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു... ലച്ചൂ... തന്റെ മനസ്സിൽ എന്നും എനിയ്ക്ക് മാത്രമേ സ്ഥാനമുള്ളൂ എന്നയീ അറിവ് മാത്രം മതിയെടോ തന്റെ ദേവേട്ടന് ഈ ജീവിതകാലം മുഴുവൻ കഴിച്ചു കൂട്ടാൻ... ഒരു ചെറുചിരിയോടെ ദേവദത്തൻ മനസ്സിൽ ചിന്തിച്ചു... പൂമുഖത്തോട് അടുത്ത് എത്തിയപ്പോൾ ദേവദത്തന്റെ നോട്ടം അഭിരാമിയും മിത്രയും ഇരിക്കുന്നിടത്തെത്തി. അച്ഛൻ തങ്ങളെ കണ്ടു കഴിഞ്ഞുവെന്ന് മക്കളിരുവരും തിരിച്ചറിഞ്ഞിരുന്നു. ദേവദത്തനൊരു പുഞ്ചിരിയോടെ തങ്ങളെ നോക്കുന്നത് കണ്ടപ്പോൾ ഇരുവരും എഴുന്നേറ്റു. അവരെയൊന്ന് നോക്കിയ ശേഷം ദേവദത്തൻ ഹാളിലേക്ക് നടന്നു . ഹാളിൽ തന്നെയും കാത്തെന്ന പോലെ ഊണ് മേശയ്ക്കരികെ കസേരയിലിരിക്കുന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോൾ ദേവദത്തനവളെ നോക്കിയൊരു പുഞ്ചിരിയയച്ചു... "പോയി ഫ്രഷായി വന്നോളൂ.. അപ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം"...ദേവദത്തനോടത് പറയുമ്പോൾ ശ്രീലക്ഷ്മിയുടെ ശിരസ്സ് കുനിഞ്ഞു... മറുപടിയായി ശരിയെന്നു തല കുലുക്കിക്കൊണ്ട് ദേവദത്തൻ തന്റെ മുറിയിലേക്ക് നടന്നു. ശ്രീലക്ഷ്മി അടുക്കളയിലേക്കും... ശ്രീലക്ഷ്മി പോയിക്കഴിഞ്ഞപ്പോൾ അഭിരാമി പൂമുഖത്ത് നിന്നും ഹാളിലേക്കും തുടർന്ന് തങ്ങളുടെ മുറിയിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു... അഭിരാമിയ്ക്ക് അകമ്പടിയെന്നോണം മിത്രയും ചേച്ചിയുടെ പിന്നാലെ മുറിയിലെത്തി... ================================== ഫ്രഷായി വന്ന് ദേവദത്തൻ ഇരിക്കുമ്പോഴേക്കും ശ്രീലക്ഷ്മി അയാൾക്കുള്ള പ്ളേറ്റ് നിരത്തി അതിൽ ഭക്ഷണം വിളമ്പിക്കഴിഞ്ഞിരുന്നു.... തുടർന്ന് ശ്രീലക്ഷ്മി അടുത്തുള്ള കസേരയിൽ ഇരുന്നു തനിക്ക് കൂടി ഭക്ഷണം വിളമ്പിയപ്പോഴാണ് അവളിത് വരെ കഴിച്ചില്ലെന്ന് ദേവദത്തനും മനസിലായത്... ലച്ചു താൻ വരാനായി തനിയ്ക്ക് വിളമ്പിത്തരുവാനായി കാത്ത് നിന്നേക്കുന്നു...ഉള്ളിൽ നദീകാന്തവീചികളായി അലയടിച്ച ആമോദകണികകളുടെ പ്രതിഫലനം ദേവദത്തന്റെ മുഖത്തും പ്രതിഫലിച്ചു കൊണ്ടിരുന്നു... ഒരുപാട് ആനന്ദത്തോടെ കഴിക്കുമ്പോൾ ഭക്ഷണത്തിനു രുചിയേറിയതായി ദേവദത്തനുളവായി.... മറ്റേതോ ലോകത്തെന്ന പോലെ ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്ന തന്റെ നേരെ രണ്ട് നീലമിഴികൾ ഒളികണ്ണിട്ട് നോക്കുന്നത് അറിഞ്ഞെങ്കിലും ദേവദത്തനത് കണ്ടതായി ഭാവിച്ചില്ല... ചൊടിയിൽ നിറഞ്ഞൊരു പുഞ്ചിരിയോടെ മുഖം കുനിച്ചു കൊണ്ട് ശ്രീലക്ഷ്മിയും കഴിച്ചു കൊണ്ടിരുന്നു... ദേവദത്തന്റെ പ്ളേറ്റിൽ വിളമ്പിയത് തീർന്നപ്പോൾ ശ്രീലക്ഷ്മി വീണ്ടും വിളമ്പി. തടയാൻ കഴിയാതെ നിന്ന ദേവദത്തൻ തന്റെ പ്രിയപ്പെട്ടവളുടെ മുഖത്തേക്കൊന്ന് നോക്കിയതിന് ശേഷം വീണ്ടും കഴിക്കുവാനാരംഭിച്ചു... തന്റെ പ്ളേറ്റിലെ ഭക്ഷണം പകുതിയോളം കഴിച്ചു കഴിഞ്ഞപ്പോൾ മതിയായ ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കി എഴുന്നേൽക്കുകയാണെന്ന് പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് കൊള്ളാൻ ആംഗ്യം കാണിച്ചു... തുടർന്ന് ദേവദത്തൻ കൈ കഴുകുവാനായി വാഷ് ബേസിനടുത്തേക്ക് പോയപ്പോൾ ശ്രീലക്ഷ്മി ദേവദത്തൻ ഭക്ഷണം ബാക്കി വച്ച പ്ളേറ്റ് തന്റെ നേർക്ക് എടുത്തു വച്ചു അതിൽ നിന്നും കഴിക്കുവാൻ തുടങ്ങി... വാഷ് ബേസിനിൽ നിന്നും ഇടയ്ക്ക് ശ്രീലക്ഷ്മിയുടെ നേരെ നോട്ടമയച്ച ദേവദത്തന്റെ മിഴികളിലും പതിഞ്ഞുവാ ദൃശ്യം... അയാളുടെ മുഖം പറയുവാൻ കഴിയാത്ത വിധത്തിൽ ആനന്ദഭരിതമായി... ഈ ദൃശ്യം തങ്ങളുടെ മുറിയുടെ വാതിൽ തുറന്നതിലൂടെ കണ്ട മിത്രയുടെ മിഴികളിൽ അമ്പരപ്പ് നിറഞ്ഞു അതിനൊപ്പം ആനന്ദവും... വാതിൽ അടച്ചു മിത്ര ശരവേഗത്തിൽ ബെഡിൽ ഇരിക്കുന്ന അഭിരാമിയുടെ അടുത്തെത്തി. ബെഡിൽ കയറി അഭിരാമിയ്ക്ക് അരികിലായി അവളും ഇരുന്നു. എന്നിട്ട് താൻ കണ്ടത് അവൾ ചേച്ചിയോട് വിവരിച്ചു.. അഭിരാമിയുടെ ചുണ്ടിലൊരു പുഞ്ചിരി കളിയാടി നിന്നു... "ദേ ചേച്ചി... എനിയ്ക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. അമ്മയുടെ അടുത്ത് നിന്നും അടി കിട്ടിയപ്പോൾ തൊട്ട് തുടങ്ങിയതാ നിന്റെയീ ചിരി"... അഭിരാമിയുടെ പ്രതികരണത്തിൽ അരിശം പൂണ്ട മിത്ര ചേച്ചിയോട് ചൊടിച്ചു കൊണ്ട് മൊഴിഞ്ഞു... "ഹ ഹ... മിത്തൂ നീയിപ്പോഴല്ലേ ഈ സീൻ കണ്ടത്. ഞാനിന്നലെ തന്നെ കണ്ടു"...അഭിരാമി പൊട്ടിച്ചിരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി... "എന്ന് വച്ചാൽ"...? മിത്ര അമ്പരപ്പോടെ അഭിരാമിയോട് തിരക്കി.. "എന്ന് വച്ചാൽ ഇന്നലെ ഞാൻ കുടിക്കാനുള്ള വെള്ളമെടുക്കാൻ പോയപ്പോഴാണ് ആ സീൻ കണ്ടത്"...അഭിരാമിയൊരു ചെറു ചിരിയോടെ മിത്രയ്ക്ക് മറുപടി നൽകി.. "ഇരുന്ന് സസ്പെൻസ് അടിപ്പിക്കാതെ നീ കണ്ടതെന്താണെന്ന് പറ"... മിത്ര ചൊടിച്ചു കൊണ്ട് അഭിരാമിയെ നിർബന്ധിച്ചു... "ഇന്നലെ വെള്ളമെടുക്കാൻ കിച്ചനിലേക് കയറിയപ്പോൾ അമ്മ അച്ഛൻ ബാക്കി വച്ച ഭക്ഷണം ആർത്തിയോടെ കഴിക്കുന്നതാ ഞാൻ കണ്ടത്. കൂട്ടത്തിൽ നിറഞ്ഞ മിഴികൾ തുടയ്ക്കുന്നുമുണ്ടായിരുന്നു. അത് കണ്ട് ഞാനന്തം വിട്ട് പോയി. പിന്നെ അമ്മ കഴിച്ചു കഴിഞ്ഞപ്പോൾ അറിയാത്ത രീതിയിൽ പോയ്‌ വെള്ളമെടുത്ത് ഞാനിങ്ങു പോന്നു"...ആ രംഗം വിവരിയ്ക്കുമ്പോൾ അഭിരാമിയുടെ മിഴികളിൽ ആനന്ദം നിറഞ്ഞു തുളുമ്പിയപ്പോൾ അവളുടെ ചുണ്ടിൽ നിന്നും പുഞ്ചിരി മായാതെ നിന്നു... അഭിരാമി പറഞ്ഞതെല്ലാം മിത്ര വളരെയേറെ അമ്പരപ്പോടെയാണ് കേട്ടത്... "ചേച്ചി... അപ്പോൾ അമ്മ അച്ഛനോട് കാണിക്കുന്ന ദേഷ്യവും പുച്ഛവുമൊക്കെ വെറും മുഖം മൂടിയായിരുന്നു അല്ലേ"...? "അമ്മയിപ്പോഴും അച്ഛനെയൊരുപാട് സ്നേഹിക്കുന്നു എന്ന് അച്ഛനും രാമശ്ശനും പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ"...? മിത്ര അമ്പരപ്പും അതിശയവും കലർന്ന സ്വരത്തിൽ അഭിരാമിയോട് തിരക്കി... അഭിരാമിയൊരു ചെറു ചിരിയോടെ അതേയെന്ന് തലയാട്ടി.... "ഏതായാലും അച്ഛനോടുള്ള ബെറ്റ് നീ തോറ്റില്ലേ...അതറിയാൻ ഒരടി ഇന്ന് സൈക്കോ ലക്ഷ്മിയുടെ കൈയിൽ നിന്നും വാങ്ങേണ്ടി വന്നല്ലേ"...? മിത്ര ചിരിച്ചു കൊണ്ട് അഭിരാമിയോട് ചോദിച്ചു.... "അച്ഛനോടുള്ള പന്തയത്തിൽ ഞാൻ തോൽക്കുമെന്ന് ഞാൻ മുമ്പേ ഉറപ്പിച്ചതാ"...അഭിരാമി ഉറക്കെ ചിരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി.. എന്നാൽ അഭിരാമിയുടെ മറുപടി മിത്രയെ ഒന്ന് കൂടി ചിന്താക്കുഴപ്പത്തിലാക്കി. അവളുടെ നെറ്റിയിൽ ചുളിവുകൾ നിറഞ്ഞു. കണ്ണുകൾ മിഴിച്ചു കൊണ്ടവൾ ചേച്ചിയെ നോക്കി... "മിത്തൂ... ഇപ്പോൾ ഇത് കേട്ടപ്പോൾ നിന്റെ അവസ്ഥ ഇതാണെങ്കിൽ മുഴുവനായി കേട്ട് കഴിഞ്ഞാൽ നിന്റെ കണ്ണുകൾ നിലത്ത് നിന്നും പെറുക്കിയെടുക്കേണ്ടി വരുമല്ലൊ"...?മിത്രയുടെ മുഖഭാവങ്ങൾ കണ്ട് ചിരിയടക്കുവാൻ വിഷമിച്ച അഭിരാമി അനിയത്തിയെ കളിയാക്കിച്ചിരിച്ചു കൊണ്ടവളോട് ചോദിച്ചു... മിത്രയുടെ മിഴികൾ ഒന്ന് കൂടി തുറിച്ചു നിന്നു.... "നീയിങ്ങനെ കണ്ണ് തുറി ക്കേണ്ട.. ഞാൻ പറയാം എല്ലാം"... അഭിരാമി ഉറക്കെച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.... മിത്ര അഭിരാമിയോട് തുടരാൻ ആവശ്യപ്പെട്ടു... "അമ്മ ഹോസ്പിറ്റലിൽ ആയപ്പോൾ വർഷങ്ങൾക്ക് ശേഷം അച്ഛന്റെ അമ്മയോടുള്ള പെരുമാറ്റത്തിൽ അമ്മ എതിർപ്പ് പ്രകടിപ്പിക്കാതെ നിന്നപ്പോൾ തന്നെ എനിയ്ക്ക് സംശയം തോന്നിയതാ. പിന്നെ കരുതി അച്ഛനോട് എതിർപ്പ് കാണിച്ചാലും പ്രയോജനമില്ലെന്ന് ചിന്തിച്ചുള്ള അമ്മയുടെ കീഴടങ്ങൽ ആണതെന്ന്.. എന്നാൽ നാട്ടിലോട്ട് വരാൻ എതിർപ്പ് കാണിച്ചിട്ടും അമ്മയിങ്ങോട്ട് വരാൻ തയ്യാറായതും പിന്നെ ഇവിടെ വന്നതിന് ശേഷമുള്ള അമ്മയുടെ അച്ഛനൊടുള്ള പെരുമാറ്റത്തിൽ അതായത് അച്ഛൻ ഡൽഹിയിലേക്ക് പോകാനൊരുങ്ങുമ്പോൾ അമ്മ പൂമുഖത്തേക്ക് വന്നതുമൊക്കെ ആയപ്പോൾ എന്റെ സംശയം ഒന്ന് കൂടി ഉറച്ചു... പിന്നെ നിന്റെ ബർത്ത്ഡേയുടെ അന്ന് ഞാനുറപ്പിച്ചു അമ്മയിപ്പോഴും അച്ഛനെയൊരുപാട് സ്നേഹിക്കുന്നു എന്ന്".... അഭിരാമി ചെറുചിരിയോടെ പറഞ്ഞു നിർത്തി.... അഭിരാമി പറയുന്നതെല്ലാമൊരു പകപ്പോടെ ശ്രവിച്ച മിത്രയുടെ മിഴികളിപ്പോൾ പുറത്തേക്ക് ചാടുമെന്ന അവസ്ഥയിലായിരുന്നു.... മിത്രയുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ച അഭിരാമി അനിയത്തിയെ നോക്കിയൊന്നു ചിരിച്ചു... "ചേച്ചി.... ചേച്ചി പറഞ്ഞു വരുന്നതെന്താ"...? "അമ്മയുടെ മനസ്സിൽ പഴയ കാമുകൻ രവീന്ദ്രനാഥല്ലെന്നോ"..? മിത്ര പകപ്പോടെ തന്നെ അഭിരാമിയോട് തിരക്കി... "അതേ... അമ്മയുടെ മനസ്സിലെന്നും അച്ഛനു മാത്രമേ സ്ഥാനമുള്ളൂ. രവീന്ദ്രനാഥിന്റെ സ്നേഹത്തിൽ ആത്മാർഥത ഇല്ലായിരുന്നെന്നു അമ്മ മനസ്സിലാക്കിയിരുന്നു അച്ഛനുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ"...മിത്രയ്ക്ക് മറുപടി നൽകുമ്പോൾ അഭിരാമിയുടെ മിഴികളിൽ വല്ലാത്തൊരു തിളക്കം നിറഞ്ഞു.. "ചേച്ചി... അതൊക്കെ കഥ വായിച്ചപ്പോൾ എനിയ്ക്ക് മനസ്സിലായിരുന്നു. എന്നാൽ അയാളുടെ മരണത്തിൽ അച്ഛനുള്ള പങ്ക് തിരിച്ചറിഞ്ഞപ്പോൾ അമ്മയ്ക്ക് അയാളോട് ഈ ഭൂമിയിൽ അയാളില്ലെങ്കിൽ പോലും വീണ്ടും പഴയ ഇഷ്ടം തോന്നിത്തുടങ്ങിയെന്നാ ഞാൻ കരുതിയത്".... മിത്ര അമ്പരപ്പോടെ മൊഴിഞ്ഞെങ്കിലും അവളുടെ മിഴികളിൽ ആനന്ദമൊരു ചെറു തരംഗമായി നിറഞ്ഞു.... "ഇനി നീ ഞെട്ടാൻ ഒന്ന് കൂടി തയ്യാറായിക്കോളൂ"... അഭിരാമി ചിരിച്ചു കൊണ്ട് മിത്രയോട് മൊഴിഞ്ഞു... മിത്ര അതെന്താണെന്ന് അഭിരാമിയോട് മുഖഭാവങ്ങളാൽ തിരക്കി... "മിത്തൂ... നിനക്ക് അച്ഛനും അമ്മയും തമ്മിൽ ഫോണിൽ ബന്ധം ഉണ്ടായിരുന്നു എന്ന് ചിന്തിക്കുവാൻ കഴിയുമോ"....? അഭിരാമി മിത്രയോട് ചോദിച്ചു... "ചേച്ചീ"... മിത്രയുടെ മുഖത്തൊരു ഞെട്ടൽ പ്രകടമായി.... അഭിരാമി പറഞ്ഞത് വിശ്വസിക്കുവാൻ കഴിയാതെ മിത്ര ആശയക്കുഴപ്പത്തിൽ പെട്ടുഴറി... "ചേച്ചി... നീയെന്താണിപ്പോൾ പറഞ്ഞത്"..? "അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞ ശേഷവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു എന്നോ"...? "അപ്പോൾ അച്ഛൻ അമ്മയോട് ഹൈദരാബാദ് വരുന്നതിന് മുമ്പ് എവിടെയായിരുന്നു എന്നറിയമായിരുന്നോ"..? "ഇതിപ്പോൾ സിനിമക്കഥയെ വെല്ലുന്ന കാര്യങ്ങളാണല്ലോ നമ്മുടെ അച്ഛനമ്മമാരുടെ കാര്യത്തിൽ"...? അഭിരാമി പറഞ്ഞതെല്ലാമൊരു ഞെട്ടലോടെ ശ്രവിച്ച മിത്രയുടെ ജിഹ്വയിൽ നിന്നും ചോദ്യങ്ങൾ പേമാരിയായി പെയ്ത് കൊണ്ടിരുന്നു... "ഫോണിൽ ബന്ധപ്പെടുക എന്ന് പറഞ്ഞാൽ വെറും വാട്സ്ആപ്പ് മെസ്സേജ് മാത്രം. അത് ഞാനിവിടെ വന്ന് അച്ഛനെ തിരിച്ചറിഞ്ഞതിനു ശേഷമാണ് അവർ ഫോണിൽ ബന്ധം തുടങ്ങിയത്"... മിത്രയുടെ ചോദ്യങ്ങൾക്കൊരു പുഞ്ചിരിയോടെ അഭിരാമി മറുപടി നൽകി.... "ചേച്ചി... ഇതാകെ കൺഫ്യൂഷൻ ആയല്ലോ"...മിത്ര ഒന്നും വിശ്വസിക്കാനാവാതെ അഭിരാമിയോട് മൊഴിഞ്ഞു... "ഞാൻ പറഞ്ഞു കഴിയുമ്പോൾ നിന്റെ കൺഫ്യൂഷൻ ഒക്കെ മാറും ചിലപ്പോൾ"...അഭിരാമി മറുപടി നൽകി.... "എന്നാൽ നീ പറ... എങ്ങനെയാണ് ഇരുവരും വീണ്ടും ബന്ധം തുടങ്ങിയത്"...? മിത്രയ്ക്ക് തിടുക്കത്തോടെ ചോദിച്ചു... "മിത്തൂ... നിനക്ക് ഓർമ്മയുണ്ടാവും ഞാനും അച്ഛനും കൂടി പുറത്ത് പോയി അച്ഛനു ഫോൺ വാങ്ങിയതും അന്ന് രാത്രി നിന്നോട് സംസാരിച്ചതുമൊക്കെ"... അഭിരാമി മിത്രയോട് മൊഴിഞ്ഞു... മിത്ര ഓർമ്മയുണ്ടെന്ന് തല കുലുക്കി... "അന്ന് നമ്മൾ നടത്തിയ സംഭാഷണങ്ങളെല്ലാം അമ്മ കേട്ടിരുന്നു. അതിൽ അമ്മയെ നമ്മളത്രയ്ക്ക് വെറുക്കുന്നു എന്ന് കേട്ടപ്പോൾ തകർന്ന അമ്മ ആത്മഹത്യയ്ക്ക് മുതിർന്നിരുന്നു"... അതു പറയുമ്പോൾ അഭിരാമിയുടെ സ്വരമൽപ്പം താഴ്ന്നു... മിത്രയിൽ ഞെട്ടലൊന്ന് കൂടി ശക്തമായി... "ചേച്ചി.... അമ്മയെ നമുക്ക് നഷ്ടപ്പെടുമായിരുന്നുവെന്നോ"...? മിത്ര ഞെട്ടലോടെ അഭിരാമിയോട് തിരക്കി... "അതേ...അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അമ്മയെ മാത്രമല്ല നമുക്ക് അച്ഛനെയുമൊരു പക്ഷേ നഷ്ടപ്പെട്ടേനെ...കാരണം അമ്മയില്ലാത്ത ഈ ലോകത്ത് അച്ഛനും നിൽക്കില്ല"...അഭിരാമിയുടെ സ്വരത്തിൽ കുറ്റബോധം നിഴലിച്ചു... "എന്നിട്ട് അമ്മയെങ്ങനെ ആ തീരുമാനത്തിൽ നിന്നും പിന്മാറി"....? ഒരു വിറയലോടെ മിത്ര അഭിരാമിയോട് ചോദിച്ചു... "അത്.. അമ്മ അതിനെല്ലാം തയ്യാറായി നിൽക്കുമ്പോൾ അവസരോചിതമായിട്ടായിരുന്നു അച്ഛന്റെ ഇടപെടൽ... അച്ഛന്റെയൊരു ഫോൺ സന്ദേശം അമ്മയെ ആത്മഹത്യയെന്ന തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു"...മിത്രയ്ക്ക് മറുപടി നൽകുമ്പോൾ അഭിരാമിയുടെ മുഖത്തൊരാശ്വാസം പ്രകടമായി... മിത്രയും ആശ്വാസത്തോടെ ഒന്ന് ദീർഘനിശ്വാസമെടുത്തു... തങ്ങൾക്ക് അനാഥത്വമെന്ന അവസ്ഥ വന്നേക്കുമായിരുന്ന സാഹചര്യമാണ് അച്ഛൻ ഒഴിവാക്കിയത്.... മിത്ര ആശ്വാസത്തോടെ ചിന്തിക്കുമ്പോൾ അവളുടെ മനസ്സിൽ അച്ഛന്റെ അവസരോചിതമായ ഇടപെടലിനെ കുറിച്ച് അഭിമാനം നിറഞ്ഞു... "അച്ഛന് അമ്മയുടെ നമ്പർ എങ്ങനെ കിട്ടി"..? "ചേച്ചി കൊടുത്തിരുന്നോ"..? മിത്ര വീണ്ടും അഭിരാമിയ്ക്ക് നേരെ ചോദ്യങ്ങൾ ശരങ്ങളായി എയ്തു... "ഞാൻ കൊടുത്തില്ല... അന്ന് കുറച്ചു പിക്സ് അച്ഛന്റെ കൂടെ ഞാനെടുത്തിട്ടുണ്ടായിരുന്നു. നിനക്കോർമ്മ കാണും കിരീടവും കണ്ണടയുമൊക്കെ വച്ചിട്ട്"... അഭിരാമി മറുപടി നൽകുവാനാരംഭിച്ചു.... മിത്ര അതെല്ലാമോർക്കുന്നതായി അഭിരാമിയോട് തല കുലുക്കി... "അന്ന് അച്ഛന്റെ മുമ്പിൽ വച്ചാണ് അമ്മയ്ക്ക് ഞാനാ പിക്സ് ഒക്കെ അയച്ചു കൊടുത്തത്. അപ്പോൾ അമ്മയുടെ നമ്പർ അച്ഛൻ നോട്ട് ചെയ്തിട്ടുണ്ടാവണം"....അഭിരാമിയൊന്ന് പറഞ്ഞു നിർത്തി... "ചേച്ചി... അച്ഛന്റെ മെസ്സേജ് കണ്ടപ്പോൾ അമ്മ തീരുമാനത്തിൽ നിന്നും പിന്മാറിയെങ്കിൽ അതിനർത്ഥം അമ്മയ്ക്കിപ്പോൾ അച്ഛനോട് വെറുപ്പൊന്നുമില്ലെന്നല്ലേ"...? മിത്ര അതിയായ ഉത്സാഹത്തോടെ അഭിരാമിയോട് ചോദിച്ചു... "അവിടെ നിനക്ക് തെറ്റി.... അമ്മയ്ക്കിപ്പോഴും അച്ഛനോട് വെറുപ്പുണ്ട് എന്നാലത് പോലെ സ്നേഹവുമുണ്ട്".... അഭിരാമിയൊന്ന് മന്ദഹസിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി.... "ചേച്ചി.... നീയെന്താണ് പറയുന്നത്"...? ആശയക്കുഴപ്പത്തിലാറാടിയ മിത്ര അഭിരാമിയോട് ഞെട്ടലോടെ ചോദിച്ചു... മറുപടിയായി അഭിരാമി മിത്രയെ നോക്കിയൊന്ന് മന്ദഹസിച്ചു... തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ