❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ദേവാസുരം 24 അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്താൻ കാത്തിരിക്കുകയായിരുന്നു ഹരി. എന്നിട്ടു വേണം താൻ കരുതിയ പോലെ ഒക്കെ ചെയ്യാൻ. വീട്ടിലെത്തിയതും കുളി കഴിഞ്ഞു കുറച്ചു അത്യാവശ്യ കാര്യങ്ങൾ അടുത്ത ദിവസത്തെ സർജറിക്ക്‌ വേണ്ടി റെഫർ ചെയ്യാനുണ്ടെന്നു പറഞ്ഞു അവൻ മുറിയിൽ കയറി കതകടച്ചു. അവന്റെ ജോലിയോടുള്ള ആത്മാർത്ഥത അറിയാവുന്നതു കൊണ്ട് ആരും അവനെ ശല്യപെടുത്താനും പോയില്ല.അവൻ താൻ അധികം ഉപയോഗിക്കാത്ത തന്റെ മറ്റേ ഫോണെടുത്തു . ഇതിന്റെ നമ്പർ ഹോസ്പിറ്റലിൽ ആർക്കും അറിയില്ല. അവൻ അതെടുത്തു ആദ്യം എയ്ഞ്ചലിന്റെ ഫയലിൽ നിന്നെടുത്ത നമ്പർ ഡയല് ചെയ്തു എന്നിട്ടു റെക്കോർഡിങ് ഓൺ ആക്കി "ഹലോ" " ഹലോ.. എയ്ഞ്ചലിന്റെ ഫാദർ ആണോ? ഞാൻ dr ഹരിയാണു .. മേമൻ ഹോസ്പിറ്റലിൽ നിന്നു .” “ഹലോ ഡോക്ടർ.. ഡോക്ടർ ലീവ് കഴിഞ്ഞു എത്തിയോ?എന്താ ഈ സമയത്തു? ഇന്നലെ മോളുടെ ബ്ലഡ് ടെസ്റ്റ് ചെയ്തതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? അതാണോ ഡോക്ടർ വിളിച്ചത്" ആ പിതാവിന്റെ വ്യാകുലത നിറഞ്ഞ ചോദ്യം ഹരിയുടെ കാതുകളിൽ എത്തി. പക്ഷെ തനിക്കു അറിയേണ്ട കാര്യം താൻ ചോദിക്കാതെ തന്നെ അദ്ദേഹം ഇങ്ങൊട്ടു കയറി പറഞ്ഞതിൽ ഹരിക്കു സന്തോഷം തോന്നി. "ഏയ് ഇല്ല.. പ്രശ്നങ്ങൾ ഒന്നുമില്ല.. ഇന്നലെ ടെസ്റ്റ് ചെയ്യാൻ വന്നിരുന്നു എന്നറിഞ്ഞു.. കാണാൻ പറ്റിയില്ലലോ" തനിക്കു അറിയേണ്ട കാര്യങ്ങൾ എങ്ങനെ ചോദിക്കും എന്നറിയാതെ ഹരി ഒന്ന് നിർത്തി. "ഹോ.. ഡോക്ടർ വിളിച്ചപ്പോൾ ഞാൻ പേടിച്ചു പോയി. 25 നു ഓപ്പറേഷൻ ചെയ്യാമെന്നല്ലേ പറഞ്ഞത്? അന്ന് ഡോക്ടർ ഉണ്ടാവുമല്ലോ അല്ലെ? മോള് ഇന്നലെയും പറഞ്ഞു ഹരി അങ്കിൾ മതിന്നു .. ഞങ്ങൾക്കും ഡോക്ടർ ഉള്ളത് തന്നാ ഒരു ധൈര്യം" 25 നോ? ഇനി ഒരു ആഴ്ച അല്ലെ ഉള്ളു..എയ്ഞ്ചലിന്റെ ഓപ്പറേഷൻ തീയതി താൻ അറിയാതെ തീരുമാനിച്ചിരിക്കുന്നു. "അപ്പൊ ക്യാഷ് ഒക്കെ റെഡി ആയോ ഓപ്പറേഷന് ഉള്ളത്.." " ഇപ്പോൾ അതിനെ പറ്റി വിഷമിക്കണ്ട.. സൗകര്യം പോലെ കൊടുത്താൽ മതീന്നാ റോയ് സാർ പറഞ്ഞത് " വിനോദ് ഒറ്റക്കാവില്ല ഇതിനു കൂട്ട് വേറെ ആരെങ്കിലുമൊക്കെ കാണുമെന്നു പണ്ടേ അറിയാമായിരുന്നു. അത് റോയ് സാർ ആവുമെന്ന് ഓർത്തില്ല. ഈ ഹോസ്‌പിറ്റലിന്റെ എല്ലാ കാര്യങ്ങളും മേമൻ സർ ഏൽപ്പിച്ചിരിക്കുന്നത് ബന്ധു കൂടിയായ റോയ് സാറിനെ ആണ് . അപ്പോൾ പിന്നെ അയാൾക്ക്‌ എന്തും ആകാമല്ലോ.. " ഇന്നലെ ലിൻസി സിസ്റ്റർ വിളിച്ചു പെട്ടെന്ന് ബ്ലഡ് ടെസ്റ്റിന് വരാൻ പറഞ്ഞപ്പോൾ ഞങ്ങളും പേടിച്ചു പോയി. പിന്നെ പെട്ടെന്ന് ഓപ്പറേഷൻ നടത്താനാണെന്നും.. മോളുടെ നല്ലതിന് വേണ്ടിയാണെന്നും .. ക്യഷിനെ പറ്റി ഇപ്പോൾ ഒന്നും ചിന്തിക്കേണ്ട എന്ന് കേട്ടപ്പോൾ ഒക്കെയാണ് ഒന്ന് സമാധാനമായത്" ലിൻസി .. അടുത്ത കൂട്ടാളി അപ്പോൾ അവളാണ്.. ഇനി ആരൊക്കെ ഉണ്ടാവും. " ഡോക്ടർ ഉണ്ടാവില്ലേ 25 ആം തീയതി?.. മോൾക്ക് കുഴപ്പമൊന്നും ഉണ്ടാവില്ലലോ അല്ലെ?" " ഞാൻ ഉണ്ടാവും.. മോൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല" അത് പറയുമ്പോൾ മാത്രം ഹരിയുടെ സ്വരം ഉറച്ചതായിരുന്നു. അപ്പോൾ താൻ സംശയിച്ചത് പോലെ തന്നെ.. എയ്ഞ്ചലിന്റെ വീട്ടുകാർക്ക് ഒന്നും അറിയില്ല. വെറും പെയിന്റ് പണിക്കാരനായ ആ കുട്ടിയുടെ അച്ഛനെയും വീട്ടമ്മയായ അമ്മയെയും ഇവർ ചതിക്കുകയാണ്. 25 ലെ ഓപ്പറേഷൻ കഴിഞ്ഞു പുറത്തേക്കു വരുന്നത് ചിലപ്പോൾ ആ കുഞ്ഞിന്റെ ശവമായിരിക്കും. ഇല്ലെങ്കിൽ കിഡ്‌നിയ്ക്കു പെട്ടെന്ന് എന്തെങ്കിലും കുഴപ്പം വന്നു എന്ന് പറഞ്ഞു ഒരു കിഡ്നി ഇവർ നീക്കം ചെയ്യും. ഡോക്ടർമാരെ ദൈവങ്ങളായി കാണുന്ന പാവങ്ങളായ നിരക്ഷരരായ ഇവരെ എന്ത് പറഞ്ഞു വേണമെങ്കിലും പറ്റിക്കാമല്ലോ..റോയ് സാർ, വിനോദ്, ലിൻസി.. ഇനിയും കാണും ഇവരുടെ കൂട്ടാളികൾ.. ലാബിലും തീയേറ്ററിലും ഒക്കെയായി..ഇവിടെ ചാരിറ്റി കേസുകൾ വരുന്നത് കൊണ്ട് ഒരുപാടു പാവപ്പെട്ടവർ ചികിത്സാക്കായി വരുന്നുണ്ട്.. പാവപ്പെട്ടവർക്കായി വര്ഗീസ് സാർ ഉണ്ടാക്കിയ ആശുപത്രിയിൽ സാറിന്റെ ഏറ്റവും വലിയ വിശ്വസ്തനും ബന്ധുവും ആയ റോയ് സാർ അവയവ കച്ചവടം നടത്തിയത് അറിഞ്ഞാൽ ആ മനുഷ്യൻ തകർന്നു പോവും എന്ന് ഹരി ഓർത്തു. എയ്ഞ്ചലാണ് ഇവരുടെ ആദ്യത്തെ ഇര എന്നൊന്നും തോന്നുന്നില്ല. ഇതിനു മുൻപും തന്റെ കണ്ണിന്റെ മുന്നിൽ തന്നെ ഈ കച്ചവടത്തിന്റെ ഭാഗമായി ആളുകൾ മരിച്ചിട്ടുണ്ടാവും എന്നോർത്തപ്പോൾ ഹരിക്കു സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. അങ്ങനെ ഓർത്തപ്പോഴാണ് ജയിംസിന്റെ മുഖം ഹരിയുടെ ഓർമയിൽ തെളിഞ്ഞത്. ജെയിംസ് ഓപ്പറേഷനിൽ മരിച്ചപ്പോൾ തനിക്കുണ്ടായ അകാരണമായ സംശയങ്ങൾ..ജയിംസിന്റെ മരണവും ഒരുപക്ഷെ.. പക്ഷെ ആ ഓപ്പറേഷൻ നടത്തിയത് താനായിരുന്നു. താൻ അറിയാതെ എങ്ങനെ..ജെയിംസിനെ ഓപ്പറേഷന് കയറ്റുന്നതിനു മുന്നേ വിനോദ് ഡോക്ടർ അവനെ വന്നു കണ്ടിരുന്നു.. ഒരു പക്ഷെ വിനോദ് എന്തെങ്കിലും ചെയ്തതാവും .. എന്തായാലും ഇതിന്റെ സത്യാവസ്ഥ തനിക്കറിയണം..ഒരു തെളിവും ഇല്ലാതെ താൻ ഇവരുടെ മേൽ കുറ്റം ആരോപിച്ചാൽ അവർ തന്നെ വിഢിയാക്കി രക്ഷപെടും. ഒരുപക്ഷെ തന്റെ ജീവനും ആപത്തുണ്ടായേക്കാം. ജയിംസിന്റെ സംഭവം മനസ്സിൽ വന്നപ്പോൾ ഹരിയുടെ മനസ്സ് എബിനിലേക്കും പോയി. ഇനി റോയ് സാറിന്റെ കള്ളത്തരം കണ്ടു പിടിച്ചതിന്റെ പേരിലായിരിക്കുമോ എബിൻ കൊല്ലപ്പെട്ടത്? എബിൻ ഹോസ്പിറ്റലിൽ വരാൻ തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു.. അവൻ കാര്യങ്ങളെല്ലാം പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു.. പക്ഷെ അന്ന് ജയിംസിന്റെ മരണത്തിന്റെ വഴക്കു നടക്കുമ്പോൾ എബിനും ഉണ്ടായിരുന്നു. ഇനി അവൻ അറിയരുതാത്തത് വല്ലതും അറിഞ്ഞു കാണുമോ..ജയിംസിന്റെ അച്ഛനും അമ്മയും നീതിക്കായി അലഞ്ഞു ഒടുവിൽ തോറ്റു പോയത് ഹരി ഓർത്തു. ഇവർക്കെതിരെ ഒരു ചെറു വിരൽ അനക്കണമെങ്കിൽ പോലും താൻ ഇനിയും ഒരുപാടു കാര്യങ്ങൾ അറിയണം. 19 ആം തീയതി -------------------- പിറ്റേ ദിവസം ഹരി ഓഫ് എടുത്തു ആതിയോടൊപ്പം ചെക്കപ്പിന് പോയി. തന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പുകൾ ആദ്യമായി കണ്ടപ്പോഴും അവനു സന്തോഷിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പുറത്തേക്കിറങ്ങിയപ്പോൾ ആതി കാര്യം ചോദിച്ചെങ്കിലും അവൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഒഴിഞ്ഞു മാറി. വീട്ടിലെത്തിയിട്ടും ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയായിരുന്നു ഹരിക്കു. 25ആം തീയതിയാണ് ഓപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. അതിനു ഇനി അഞ്ചു ദിവസമേ ഉള്ളു. കിഡ്‌നിയ്ക്കു പ്രശ്നം ഉള്ള കുട്ടിയാണെങ്കിൽ ബാംഗ്ലൂർ കാരിയും . ഈ അഞ്ചു ദിവസത്തേക്ക് വേണ്ടി വയ്യാത്ത ആ കുട്ടി ബാംഗ്ലൂർ പോയിട്ടുണ്ടാവില്ല. അതിനർത്ഥം ആ കുട്ടി ഇപ്പോൾ മേമൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ടാവണം. അവരുടെ സാമ്പത്തിക സ്ഥിതിയും ഇവരുടെ സ്വകാര്യതയും വച്ച് നോക്കുമ്പോൾ അവർക്കു വി. ഐ.പി റൂം തന്നെയായിരിക്കും കൊടുത്തിട്ടുണ്ടാവുക. വി.ഐ.പി ബ്ലോക്കിലേക്കു പ്രത്യേകം പാസ് വരെയുണ്ട്. അവിടെ അഡ്മിറ്റ് ആക്കിയിരിക്കുന്ന രോഗികൾക്കും അവരുടെ ആൾക്കാർക്കും അവർക്കായി അസൈൻ ചെയ്‌തിരിക്കുന്ന ഡോക്ടര്സിനും നഴ്‌സുമാർക്കും മാത്രമാണ് അങ്ങോട്ട് പ്രവേശനം. എന്തിനു ആ മുറികളിൽ cctv കാമറ പോലും ഇല്ല. ഹരി ഒരു ജൂനിയർ ഡോക്ടറായി മേമൻ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന സമയത്തു ഇങ്ങനെ ഒരു ബ്ലോക്ക് അവിടെ ഉണ്ടായിരുന്നില്ല. റോയ് സാർ ആണ് ഇങ്ങനെ ഒരു ഐഡിയ കൊണ്ട് വന്നത്. പ്രധാനമായും പാവപെട്ട രോഗികളുടെ ചികിത്സാക്കായി പണിത ഈ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഇങ്ങനൊരു ബ്ലോക്ക് കൊണ്ട് വരുന്നതിനോട് വര്ഗീസ് സാറിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ അത് ഹോസ്പ്പിറ്റലിനു സാമ്പത്തികമായി ഉപകാരപ്രദമാകും എന്ന് പറഞ്ഞും കൂടുതൽ രോഗികൾ വരുമെന്ന് പറഞ്ഞും റോയ് സാർ സമ്മതിപ്പിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവിടെ ഇത്തരം ഒരു സ്വകാര്യത എന്തിനെന്നു പലപ്പോഴും ഹരി അമ്പരന്നിരുനെങ്കിലും ഇപ്പോഴാണ് അവനു അതിന്റെ കാര്യം മനസിലായത്. ദൈവം ചിലപ്പോൾ കാര്യങ്ങളൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം.. അത് കൊണ്ടാണ് ഹരിക്കു വരും ദിവസം സർജറി ഉള്ളതു ഒരു വി.ഐ.പി പേഷ്യന്റിന്റെ ആണ്. അയാളോട് 22നു അഡ്മിറ്റ് അവനാണ് പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് 22 മുതൽ ഹരിക്കു വി.ഐ.പി ബ്ലോക്കിൽ പ്രവേശനവും ഉണ്ടാവും. ഹരിക്കു ശരിക്കും ഈ ആഴ്ചത്തെ ഓഫ് 23 നായിരുന്നു. പക്ഷെ വിനോദുമായി ഓഫ് മാറ്റി എടുത്തത് കൊണ്ട് 23 നു ഹരി ഡ്യൂട്ടിയിലുമുണ്ട്.. വിനോദ് ഓഫ് ആണ്. അതിനു മുൻപ് ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവൻ ആദ്യം തന്നെ തന്ന വിനോദിന്റെ റൂമിൽ നിന്ന് തന്റെ ഫോണിൽ എടുത്ത എയ്ഞ്ചേലിന്റെ കിഡ്നി മാച്ച് ചെയ്തു നോക്കിയ റിപോർട്സിന്റെയും രണ്ടു വയസ്സുള്ള കുട്ടിയുടെ കിഡ്നി ഫൈലിയർ റിപ്പോർട്ടിന്റെയും ഫോട്ടോകൾ ഒരു പെൻ ഡ്രൈവിലേക്കു മാറ്റി. അതിനോടൊപ്പം തന്നെ എയ്ഞ്ചലിന്റെ അച്ഛനെ വിളിച്ചു സംസാരിച്ചതിന്റെ വോയിസ് ക്ലിപ്പും. ഇനി രണ്ടു ദിവസം കൊണ്ട് എന്തെല്ലാംചെയ്യണമെന്ന് മനസ്സിൽ കണക്കു കൂട്ടികൊണ്ടു ഹരി ഇരുന്നു . ഓഫീസിൽ തന്റെ കൂടെയുള്ള ഓഫീസേഴ്‌സിനെ ബ്രീഫ് ചെയ്തു കഴിഞ്ഞു ഇരിക്കുകയായിരുന്നു അൻവർ അലി. ദേവനും കൂട്ടരും എന്തൊക്കെയോ പ്ലാനിങ്ങിൽ ആണെന്ന് അറിയാം. അതെന്താണെന്നു കണ്ടുപിടിക്കണം. അതിനായി പോലീസിൽ നിന്നു തനിക്കു വിശ്വസ്തരായ കുറച്ചു ആൾക്കാരെ തിരഞ്ഞെടുത്തു. എല്ലാ കാര്യങ്ങളെയും അവരെ പറഞ്ഞു മനസിലാക്കി. എന്നിട്ടു മഫ്ടിയിൽ ഹോസ്പിറ്റലിന്റെ ഉള്ളിലും പരിസരത്തുമായി അവരെ നിയോഗിക്കുന്ന തിരക്കിലായിരുന്നു അയാൾ. ദേവന്റെ എല്ലാ നീക്കവും വാച്ച് ചെയ്തു അൻവറിനോട് റിപ്പോർട്ട് ചെയ്യാനാണ് അവരോടു പറഞ്ഞിരിക്കുന്നത്. ഒരാളെ ദേവന്റെ കൂട്ടുകാന്റെ പിറകെയും പറഞ്ഞു വിട്ടിട്ടുണ്ട്. പോരാത്തരത്തിനു ദേവന്റെ ഫോൺ ട്രാപ് ചെയ്യാനുള്ള അനുമതിയുംകൂടി ചോദിച്ചിട്ടുണ്ട്. അതും കൂടി കിട്ടിയാൽ പിന്നെ അവരുടെ പ്ലാൻ എന്താണെന്നു അറിയാൻ എളുപ്പമാവും. "ദേവ..നിന്റെ പിറകെ ഒരു നിഴല് പോലെ ഞാനും ഉണ്ടാവും.. ഇത് കഴിയുന്നത് വരെ" അതെ സമയം ഹരിയുടെ തൊട്ടപ്പുറത്തെ മുറിയിൽ ദേവനും ചില കണക്കുക്കൂട്ടലുകളിൽ ആയിരുന്നു. കുറെ നേരമായിട്ടും ബാൽക്കണിയിൽ നിന്ന് അവൻ കിടക്കാൻ വരാത്തത് കൊണ്ടാണ് ആമി അവനെ അന്വേഷിച്ചു ചെന്നത്. വലിയ ആലോചനയിൽ ഇരിക്കുന്ന ദേവന്റെ തോളിൽ കൈ വച്ച് വിളിച്ചപ്പൊഴാണ് അവൻ അറിഞ്ഞത് തന്നെ " ദേവേട്ടാ.. കിടക്കുന്നില്ലേ?" " നീ കിടന്നോ.. എനിക്ക് ഉറക്കം വരൂന്നില്ല" അവനു എന്തോ പ്രശ്നം ഉണ്ടെന്നു തോന്നിയത് കൊണ്ട് അവളും അവന്റെ അടുത്തിരുന്നു. " എന്താ ഏട്ടാ? എന്തെങ്കിലും പ്രശ്നമുണ്ടോ??" അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ എന്തോ ഉറപ്പിച്ച പോലെ അവളോട് പറഞ്ഞു " ആമി.. നിന്നോട് ഞാൻ കുറെ കാര്യങ്ങളൊക്കെ പറയാറുണ്ട്.. എനിക്ക് പുതിയൊരു വർക്ക് വന്നിട്ടുണ്ട്.. ഈ ആഴ്ച കൊണ്ട് അത് തീരും..പക്ഷെ" " പക്ഷെ?" അവൾ പേടിയോടെ ചോദിച്ചു " ഇത് വരെ ഇങ്ങനെ ഒരു കാര്യങ്ങൾ ചെയ്യുമ്പോഴും എനിക്ക് ഒട്ടും ഭയം തോന്നിയിട്ടില്ല.. വരുന്നത് വരട്ടെ എന്നെ കരുതിയിട്ടുള്ളു.. പക്ഷെ ഇപ്പോൾ.. നിന്നെ ഓർക്കുമ്പോൾ..ഈ ഒളിച്ചു കളി എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു നിന്റെ കൂടെ സമാധാനത്തോടെ ജീവിക്കാൻ കൊതി തോനുന്നു മോളേ ..." അവൾ അവനെ കെട്ടിപിടിച്ചു " എന്ന പിന്നെ ഇതിനു പോകാതിരുന്നൂടെ ദേവേട്ടാ?" "പോകാതിരിക്കാൻ പറ്റില്ല മോളെ.. അത് നിന്നെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്നെനിക്കറിയില്ല.. പക്ഷെ ഒരു വാക്ക് എന്റെ ആമിക്കു ദേവേട്ടൻ തരാം.. ഈ ജോലിയും കൂടി കഴിഞ്ഞു ഞാൻ രക്ഷപെട്ട് വരികയാണെങ്കിൽ പിന്നെ നീ ആഗ്രഹിച്ച പോലെ ഒരു ജീവിതം ഞാൻ നിനക്ക് തരും.. പിന്നെ നിന്റെ മുന്നിൽ എനിക്ക് ഒരു ഒളിച്ചു കളിയും ഇല്ല.. " അവൾ മുഖമുയർത്തി അവനെ നോക്കി. " ദേവേട്ടൻ ചെയ്യുന്നതിലെ തെറ്റും ശരിയും ഞാൻ നോക്കുന്നില്ല. പക്ഷെ ഇതിൽ നിന്നൊക്കെ എന്റെ ഏട്ടൻ പുറത്തു വരാൻ ഞാൻ പ്രാർത്ഥിക്കാം.. എനിക്ക് അതല്ലേ ചെയ്യാൻ പറ്റൂ.. ഏന്തു ചെയ്യുമ്പോഴും ഏട്ടനേയും കാത്തു ഞാൻ ഇവിടെ ഉണ്ടെന്നു ഓര്മ വേണം.. എന്നിട്ടു തിരികെ വരണം" അവൻ നിറകണ്ണുകളോടെ അവളെ ചുംബിച്ചു "എന്തിനാ പെണ്ണെ നീ ഇങ്ങനെ എന്നെ സ്നേഹിക്കുന്നത്? ദ്രോഹം അല്ലാതെ മറ്റൊന്നും ഞാൻ നിന്നോട് ചെയ്തിട്ടില്ലലോ?" " എനിക്കറിയാം ഈ മനസ്സിൽ എന്നോടുള്ള സ്നേഹം.. അത് മതി" അവളുടെ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ താൻ തന്നെ തന്നെ മറന്നു പോവുകയാണെന്ന് ദേവന് തോന്നി. എല്ലാം ഒന്ന് ഒതുങ്ങുന്നതു വരെ അരുതു എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചിരുന്നതാണ്. കുറച്ചു നേരത്തേക്കെങ്കിലും മറ്റെല്ലാം മറന്നു ആമിയുടെ ദേവൻ മാത്രം ആകാൻ ഒരു കൊതി. അവന്റെ മനസ്സിന്റെ ചിന്തകൾ ആ കണ്ണുകളിൽ അവൾ കണ്ടു. അവൾ മെല്ലെ അവന്റെ കവിളിൽ തലോടി..അവിടെ മൃദുവായി ചുംബിച്ചു.. " ഒന്നും സാരമില്ല ദേവേട്ടാ.. ഞാൻ ഇല്ലേ?" പതിയെ അവൻ അവളെ തന്നോട് ചേർത്ത്. അവളുടെ മുഖത്ത് മുഴുവനും അവന്റെ ചുണ്ടുകൾ ഓടി നടന്നു. ഒന്ന് ചുംബിച്ചു തീർത്തിട്ടും മതി വരാത്ത പോലെ വീണ്ടും അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ കണ്ണുകളും കവിളുകളും തേടി ചെന്നു . അവളുടെ ഇടുപ്പിൽ ചേർത്ത് വച്ചിരുന്ന അവന്റെ കൈകൾ അവളുടെ നൈറ്റ് ഡ്രെസ്സിനിടയിലൂടെ അവളുടെ വയറ്റിലൂടെ ഇഴഞ്ഞപ്പോൾ അവളുടെ ശരീരം ആകമാനം ഒന്നു വിറച്ചു. അവളുടെ കൈകൾ അവന്റെ മുടിയിഴകളിൽ അമർന്നു. ആ വിറയൽ തീരും മുന്നേ അവളുടെ ചുണ്ടുകൾ അവൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു. അനുസരണയില്ലാത്ത അവന്റെ കൈകൾ അവളുടെ വയറ്റിലൂടെ എന്തൊക്കെയോ തേടി ഓടി നടന്നു. അവന്റെ കൈകലും ചുണ്ടുകളും തീർക്കുന്ന മായാജാലത്തിൽ മുങ്ങി ഇരിക്കുകയായിരുന്നു ആമിയും. തന്റെ കൈകൾ പുതിയ മേച്ചില്പുറങ്ങൾ തേടി തുടങ്ങിയപ്പോൾ ഇനിയും വൈകിയാൽ തന്റെ ശരീരവും മനസ്സും തന്റെ നിയന്ത്രണത്തിൽ നിൽക്കില്ല എന്നറിഞ്ഞു ദേവൻ മെല്ലെ അകന്നു. ദീർഘമായ ചുംബനത്തിനൊടുവിൽ അവർ അകന്നു മാറുമ്പോൾ ഇരുവരും പതിയെ കിതക്കുന്നുണ്ടായിരുന്നു. ആമി ചുവന്ന ചുണ്ടകളോടെ കണ്ണുകൾ വിടർത്തി അവനെ നോക്കി " ഇങ്ങനെ നോക്കതേടി ഉണ്ടക്കണ്ണി.. ഒരു കണക്കിനാ മനുഷ്യൻ ഇവിടെ കണ്ട്രോൾ ചെയ്തു നിൽക്കുന്നെ.. " അവന്റെ പറച്ചിൽ കേട്ട് ആമി ചിരിച്ചു. " കിടക്കാം" അവൻ അവളെയും ചേർത്ത് പിടിച്ചു മുറിയിലേക്ക് നടന്നു.. എത്രയും പെട്ടെന്നു ഏല്ലാം കഴിഞ്ഞു സമാധാനത്തോടെ ജീവിക്കാൻ കഴിയണെ എന്നായിരുന്നു രണ്ടാളുടെയും മനസിൽ. 20 ആം തീയതി --------------------- ഇന്നു അർജെന്റ് കേസുകൾ ഒന്നും വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹരി ഹോസ്പിറ്റലിലേക്ക് കയറി. തിരക്കായി പോയാൽ പിന്നെ പ്ലാൻ ചെയ്തത് പോലെ ഒന്നും നടക്കില്ല. അവന്റെ പ്രാർത്ഥന പോലെ അന്ന് ഒപി യിലും തിരക്ക് കുറവായിരുന്നു. ഒപി പേഷ്യന്റ്‌സിനെ നോക്കി കഴിഞ്ഞപ്പോൾ ഹരി പതുക്കെ മേമൻ ഹോസ്പിറ്റലിലെ പഴയ കാല സർജറികളുടെ ഡീറ്റെയിൽസ് ചികയാൻ തുടങ്ങി. ഹരി ഒരു സർജ്ജെൻ ആയതു കൊണ്ട് അതിന്റെ ഡീറ്റെയിൽസ് എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. പുതിയ എന്തെങ്കിലും കേസിന്റെ ആവശ്യത്തിനായി പഴയ കാല കേസ് ഫയൽസ് റെഫർ ചെയ്യുന്നതും സാധാരണമാണ്. അതു കൊണ്ട് അവനെ ആരും സംശയിക്കേണ്ട കാര്യമില്ല. പക്ഷെ പഴയ എല്ലാ സർജറികളുടെയും ഡീറ്റെയിൽസ് എടുക്കുക എന്നത് നടക്കുന്ന കാര്യമല്ല.. അതിനുള്ള സമയവുമില്ല.. അത് കൊണ്ട് തന്നെ ഹരി ചില പ്രത്യേക കേസുകൾ മാത്രമാണ് നോക്കാൻ തീരുമാനിച്ചത്. താൻ വിചാരിച്ചതു പോലെയാണ് കാര്യങ്ങൾ എങ്കിൽ ഇവിടെ ചാരിറ്റിയുടെ ഭാഗമായി വന്നു സർജറി നടത്തിയവരെ ആയിരിക്കും അവർ ടാർഗറ്റ് ചെയ്തിരിക്കുക. അത് പോലെ വിനോടായിരിക്കും കേസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ടാവുക. ചാരിറ്റിയുടെ ഭാഗമായി വരുന്നവരുടെ ഫയലുകൾ പ്രത്യേകമാണ് വച്ചിരിക്കുന്നത് എന്നതും ഹരിക്കു എളുപ്പമായി. വിനോദ് അറ്റൻഡ് ചെയ്തു ചാരിറ്റിയുടെ ഭാഗമായി വന്നു സർജറിക്കിടെ മരണപ്പെട്ടവരുടെ കേസ് ഫയൽസ് മാത്രമാണ് ഹരി നോക്കിയത്. ഹരിയുടെ ഊഹം പോലെ അതിൽ എല്ലാ ഡീറ്റൈൽസും ഒന്നും ഇല്ലെങ്കിലും മിക്കതിലും സർജറിക്കിടയിൽ ബിപി ഉയരുകയും അതിനോടനുബന്ധിച്ചു മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തതാണെന്ന് കണ്ടെത്താൻ സാധിച്ചു. ജെയിംസും ഇവരുടെ ഇരയായത് ആകാമെന്ന സംശയം അതോടെ ബലപ്പെട്ടു. പക്ഷെ പിന്നെ ജയിംസിന്റെ കേസ് മാത്രം എന്ത് കൊണ്ട് തനിക്കു വന്നു എന്ന ചോദ്യം ബാക്കിയായി. പിന്നെയും നോക്കിയപ്പോൾ സർജറി നടന്ന ദിവസം ഇവരുടെ മാതാപിതാക്കളെ കൊണ്ട് അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിടിച്ചതായും കാണുന്നുണ്ട്. എല്ലാ സർജറിയുടെ കാര്യത്തിലും അങ്ങനെ ചെയ്തിട്ടുമില്ല. സമ്മതപത്രം ഒപ്പിടിച്ചിട്ടുള്ള കേസുകളുടെ മാത്രം ഡീറ്റെയിൽസ് ഹരി ഫോട്ടോ എടുത്തുസൂക്ഷിച്ചു. അവയിൽ പലതും അത്രയ്ക്ക് ക്രിട്ടിക്കൽ ആയ സർജറികൾ പോലും ആയിരുന്നില്ല എന്നത് അവന്റെ സംശയങ്ങൾ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. പിന്നീട് ഹരി നോക്കിയത് ഇതേ ദിവസങ്ങളിൽ ഇവിടെ നടന്നിട്ടുള്ള മറ്റു സർജറികൾ ഏതൊക്കെയാണെന്നാണ്. മരണം നടന്നിട്ടുള്ള ചില ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ ഇവിടെ സർജറികൾ നടന്നിരുന്നു എന്ന് കാണിക്കുന്നുണ്ടെങ്കിലും അത് എന്തിന്റെ എന്നൊന്നും സിസ്റ്റത്തിൽ ഇല്ല. അര്ജന്റ് ആക്സിഡന്റ് കേസ് എന്നാണ് കൊടുത്തിട്ടുള്ളത്. അവൻ അതിന്റെയും ഫോട്ടോ എടുത്തു സൂക്ഷിച്ചു. അതിവിടെ നടന്ന അനധികൃത ഓർഗൻ ട്രാൻസ്‌പ്ലാന്റ് ആവാമെന്ന് ഹരി ഊഹിച്ചു. ബാക്കിയുള്ളവരിൽ നിന്ന് എടുത്ത അവയവങ്ങളുടെ ട്രാൻസ്‌പ്ലാന്റ് മറ്റേതെങ്കിലും ആശുപത്രിയിലാവും നടത്തിയിട്ടുണ്ടാവുക. എത്ര പേരാണ് ഈ പാതകങ്ങൾക്കു കൂട്ട് നിന്നിട്ടുണ്ടാവുക എന്നോർത്തപ്പോൾ ഹരിക്കു വല്ലാത്ത ദേഷ്യം തോന്നി. ജയിംസിന്റെ വീട്ടുകാരെ കൊണ്ട് സമ്മതപത്രം ഒപ്പിട്ടു വാങ്ങിയിട്ടില്ല. മിക്കവാറും അന്ന് അവർ വഴക്കിട്ടത് കൊണ്ട് ഇവരുടെ പ്ലാൻ നടക്കാതെ വന്നതാവും. ഏതായാലും കിട്ടിയ വിവരങ്ങൾ എല്ലാം ഹരി ഫോട്ടോ എടുത്തു സൂക്ഷിച്ചു വച്ചു . ഇനി അടുത്ത ലക്‌ഷ്യം ജയകുമാർ ഡോക്ടറിനെ ഒന്ന് കാണുക എന്നതാണ്. അന്നത്തെ ഡ്യൂട്ടി ടൈം അപ്പോഴേക്കും കഴിഞ്ഞിരുന്നു. ഡോക്ടർ പോയിക്കാണും. ഇനി നാളെ കാണാം എന്നോർത്ത് ഹരിയും ഇറങ്ങി. വീട്ടിലെത്തി തലേ ദിവസത്തെ പോലെ തന്നെ താൻ ശേഖരിച്ച എല്ലാ വിവരങ്ങളും പെൻ ഡ്രൈവിലേക്കു മാറ്റി ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞു. തുടരും... കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6BpbbRd?d=n&ui=v64j8rk&e1=cദേവാസുരം 24 അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്താൻ കാത്തിരിക്കുകയായിരുന്നു ഹരി. എന്നിട്ടു വേണം താൻ കരുതിയ പോലെ ഒക്കെ ചെയ്യാൻ. വീട്ടിലെത്തിയതും കുളി കഴിഞ്ഞു കുറച്ചു അത്യാവശ്യ കാര്യങ്ങൾ അടുത്ത ദിവസത്തെ സർജറിക്ക്‌ വേണ്ടി റെഫർ ചെയ്യാനുണ്ടെന്നു പറഞ്ഞു അവൻ മുറിയിൽ കയറി കതകടച്ചു. അവന്റെ ജോലിയോടുള്ള ആത്മാർത്ഥത അറിയാവുന്നതു കൊണ്ട് ആരും അവനെ ശല്യപെടുത്താനും പോയില്ല.അവൻ താൻ അധികം ഉപയോഗിക്കാത്ത തന്റെ മറ്റേ ഫോണെടുത്തു . ഇതിന്റെ നമ്പർ ഹോസ്പിറ്റലിൽ ആർക്കും അറിയില്ല. അവൻ അതെടുത്തു ആദ്യം എയ്ഞ്ചലിന്റെ ഫയലിൽ നിന്നെടുത്ത നമ്പർ ഡയല് ചെയ്തു എന്നിട്ടു റെക്കോർഡിങ് ഓൺ ആക്കി "ഹലോ" " ഹലോ.. എയ്ഞ്ചലിന്റെ ഫാദർ ആണോ? ഞാൻ dr ഹരിയാണു .. മേമൻ ഹോസ്പിറ്റലിൽ നിന്നു .” “ഹലോ ഡോക്ടർ.. ഡോക്ടർ ലീവ് കഴിഞ്ഞു എത്തിയോ?എന്താ ഈ സമയത്തു? ഇന്നലെ മോളുടെ ബ്ലഡ് ടെസ്റ്റ് ചെയ്തതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? അതാണോ ഡോക്ടർ വിളിച്ചത്" ആ പിതാവിന്റെ വ്യാകുലത നിറഞ്ഞ ചോദ്യം ഹരിയുടെ കാതുകളിൽ എത്തി. പക്ഷെ തനിക്കു അറിയേണ്ട കാര്യം താൻ ചോദിക്കാതെ തന്നെ അദ്ദേഹം ഇങ്ങൊട്ടു കയറി പറഞ്ഞതിൽ ഹരിക്കു സന്തോഷം തോന്നി. "ഏയ് ഇല്ല.. പ്രശ്നങ്ങൾ ഒന്നുമില്ല.. ഇന്നലെ ടെസ്റ്റ് ചെയ്യാൻ വന്നിരുന്നു എന്നറിഞ്ഞു.. കാണാൻ പറ്റിയില്ലലോ" തനിക്കു അറിയേണ്ട കാര്യങ്ങൾ എങ്ങനെ ചോദിക്കും എന്നറിയാതെ ഹരി ഒന്ന് നിർത്തി. "ഹോ.. ഡോക്ടർ വിളിച്ചപ്പോൾ ഞാൻ പേടിച്ചു പോയി. 25 നു ഓപ്പറേഷൻ ചെയ്യാമെന്നല്ലേ പറഞ്ഞത്? അന്ന് ഡോക്ടർ ഉണ്ടാവുമല്ലോ അല്ലെ? മോള് ഇന്നലെയും പറഞ്ഞു ഹരി അങ്കിൾ മതിന്നു .. ഞങ്ങൾക്കും ഡോക്ടർ ഉള്ളത് തന്നാ ഒരു ധൈര്യം" 25 നോ? ഇനി ഒരു ആഴ്ച അല്ലെ ഉള്ളു..എയ്ഞ്ചലിന്റെ ഓപ്പറേഷൻ തീയതി താൻ അറിയാതെ തീരുമാനിച്ചിരിക്കുന്നു. "അപ്പൊ ക്യാഷ് ഒക്കെ റെഡി ആയോ ഓപ്പറേഷന് ഉള്ളത്.." " ഇപ്പോൾ അതിനെ പറ്റി വിഷമിക്കണ്ട.. സൗകര്യം പോലെ കൊടുത്താൽ മതീന്നാ റോയ് സാർ പറഞ്ഞത് " വിനോദ് ഒറ്റക്കാവില്ല ഇതിനു കൂട്ട് വേറെ ആരെങ്കിലുമൊക്കെ കാണുമെന്നു പണ്ടേ അറിയാമായിരുന്നു. അത് റോയ് സാർ ആവുമെന്ന് ഓർത്തില്ല. ഈ ഹോസ്‌പിറ്റലിന്റെ എല്ലാ കാര്യങ്ങളും മേമൻ സർ ഏൽപ്പിച്ചിരിക്കുന്നത് ബന്ധു കൂടിയായ റോയ് സാറിനെ ആണ് . അപ്പോൾ പിന്നെ അയാൾക്ക്‌ എന്തും ആകാമല്ലോ.. " ഇന്നലെ ലിൻസി സിസ്റ്റർ വിളിച്ചു പെട്ടെന്ന് ബ്ലഡ് ടെസ്റ്റിന് വരാൻ പറഞ്ഞപ്പോൾ ഞങ്ങളും പേടിച്ചു പോയി. പിന്നെ പെട്ടെന്ന് ഓപ്പറേഷൻ നടത്താനാണെന്നും.. മോളുടെ നല്ലതിന് വേണ്ടിയാണെന്നും .. ക്യഷിനെ പറ്റി ഇപ്പോൾ ഒന്നും ചിന്തിക്കേണ്ട എന്ന് കേട്ടപ്പോൾ ഒക്കെയാണ് ഒന്ന് സമാധാനമായത്" ലിൻസി .. അടുത്ത കൂട്ടാളി അപ്പോൾ അവളാണ്.. ഇനി ആരൊക്കെ ഉണ്ടാവും. " ഡോക്ടർ ഉണ്ടാവില്ലേ 25 ആം തീയതി?.. മോൾക്ക് കുഴപ്പമൊന്നും ഉണ്ടാവില്ലലോ അല്ലെ?" " ഞാൻ ഉണ്ടാവും.. മോൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല" അത് പറയുമ്പോൾ മാത്രം ഹരിയുടെ സ്വരം ഉറച്ചതായിരുന്നു. അപ്പോൾ താൻ സംശയിച്ചത് പോലെ തന്നെ.. എയ്ഞ്ചലിന്റെ വീട്ടുകാർക്ക് ഒന്നും അറിയില്ല. വെറും പെയിന്റ് പണിക്കാരനായ ആ കുട്ടിയുടെ അച്ഛനെയും വീട്ടമ്മയായ അമ്മയെയും ഇവർ ചതിക്കുകയാണ്. 25 ലെ ഓപ്പറേഷൻ കഴിഞ്ഞു പുറത്തേക്കു വരുന്നത് ചിലപ്പോൾ ആ കുഞ്ഞിന്റെ ശവമായിരിക്കും. ഇല്ലെങ്കിൽ കിഡ്‌നിയ്ക്കു പെട്ടെന്ന് എന്തെങ്കിലും കുഴപ്പം വന്നു എന്ന് പറഞ്ഞു ഒരു കിഡ്നി ഇവർ നീക്കം ചെയ്യും. ഡോക്ടർമാരെ ദൈവങ്ങളായി കാണുന്ന പാവങ്ങളായ നിരക്ഷരരായ ഇവരെ എന്ത് പറഞ്ഞു വേണമെങ്കിലും പറ്റിക്കാമല്ലോ..റോയ് സാർ, വിനോദ്, ലിൻസി.. ഇനിയും കാണും ഇവരുടെ കൂട്ടാളികൾ.. ലാബിലും തീയേറ്ററിലും ഒക്കെയായി..ഇവിടെ ചാരിറ്റി കേസുകൾ വരുന്നത് കൊണ്ട് ഒരുപാടു പാവപ്പെട്ടവർ ചികിത്സാക്കായി വരുന്നുണ്ട്.. പാവപ്പെട്ടവർക്കായി വര്ഗീസ് സാർ ഉണ്ടാക്കിയ ആശുപത്രിയിൽ സാറിന്റെ ഏറ്റവും വലിയ വിശ്വസ്തനും ബന്ധുവും ആയ റോയ് സാർ അവയവ കച്ചവടം നടത്തിയത് അറിഞ്ഞാൽ ആ മനുഷ്യൻ തകർന്നു പോവും എന്ന് ഹരി ഓർത്തു. എയ്ഞ്ചലാണ് ഇവരുടെ ആദ്യത്തെ ഇര എന്നൊന്നും തോന്നുന്നില്ല. ഇതിനു മുൻപും തന്റെ കണ്ണിന്റെ മുന്നിൽ തന്നെ ഈ കച്ചവടത്തിന്റെ ഭാഗമായി ആളുകൾ മരിച്ചിട്ടുണ്ടാവും എന്നോർത്തപ്പോൾ ഹരിക്കു സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. അങ്ങനെ ഓർത്തപ്പോഴാണ് ജയിംസിന്റെ മുഖം ഹരിയുടെ ഓർമയിൽ തെളിഞ്ഞത്. ജെയിംസ് ഓപ്പറേഷനിൽ മരിച്ചപ്പോൾ തനിക്കുണ്ടായ അകാരണമായ സംശയങ്ങൾ..ജയിംസിന്റെ മരണവും ഒരുപക്ഷെ.. പക്ഷെ ആ ഓപ്പറേഷൻ നടത്തിയത് താനായിരുന്നു. താൻ അറിയാതെ എങ്ങനെ..ജെയിംസിനെ ഓപ്പറേഷന് കയറ്റുന്നതിനു മുന്നേ വിനോദ് ഡോക്ടർ അവനെ വന്നു കണ്ടിരുന്നു.. ഒരു പക്ഷെ വിനോദ് എന്തെങ്കിലും ചെയ്തതാവും .. എന്തായാലും ഇതിന്റെ സത്യാവസ്ഥ തനിക്കറിയണം..ഒരു തെളിവും ഇല്ലാതെ താൻ ഇവരുടെ മേൽ കുറ്റം ആരോപിച്ചാൽ അവർ തന്നെ വിഢിയാക്കി രക്ഷപെടും. ഒരുപക്ഷെ തന്റെ ജീവനും ആപത്തുണ്ടായേക്കാം. ജയിംസിന്റെ സംഭവം മനസ്സിൽ വന്നപ്പോൾ ഹരിയുടെ മനസ്സ് എബിനിലേക്കും പോയി. ഇനി റോയ് സാറിന്റെ കള്ളത്തരം കണ്ടു പിടിച്ചതിന്റെ പേരിലായിരിക്കുമോ എബിൻ കൊല്ലപ്പെട്ടത്? എബിൻ ഹോസ്പിറ്റലിൽ വരാൻ തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു.. അവൻ കാര്യങ്ങളെല്ലാം പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു.. പക്ഷെ അന്ന് ജയിംസിന്റെ മരണത്തിന്റെ വഴക്കു നടക്കുമ്പോൾ എബിനും ഉണ്ടായിരുന്നു. ഇനി അവൻ അറിയരുതാത്തത് വല്ലതും അറിഞ്ഞു കാണുമോ..ജയിംസിന്റെ അച്ഛനും അമ്മയും നീതിക്കായി അലഞ്ഞു ഒടുവിൽ തോറ്റു പോയത് ഹരി ഓർത്തു. ഇവർക്കെതിരെ ഒരു ചെറു വിരൽ അനക്കണമെങ്കിൽ പോലും താൻ ഇനിയും ഒരുപാടു കാര്യങ്ങൾ അറിയണം. 19 ആം തീയതി -------------------- പിറ്റേ ദിവസം ഹരി ഓഫ് എടുത്തു ആതിയോടൊപ്പം ചെക്കപ്പിന് പോയി. തന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പുകൾ ആദ്യമായി കണ്ടപ്പോഴും അവനു സന്തോഷിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പുറത്തേക്കിറങ്ങിയപ്പോൾ ആതി കാര്യം ചോദിച്ചെങ്കിലും അവൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഒഴിഞ്ഞു മാറി. വീട്ടിലെത്തിയിട്ടും ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയായിരുന്നു ഹരിക്കു. 25ആം തീയതിയാണ് ഓപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. അതിനു ഇനി അഞ്ചു ദിവസമേ ഉള്ളു. കിഡ്‌നിയ്ക്കു പ്രശ്നം ഉള്ള കുട്ടിയാണെങ്കിൽ ബാംഗ്ലൂർ കാരിയും . ഈ അഞ്ചു ദിവസത്തേക്ക് വേണ്ടി വയ്യാത്ത ആ കുട്ടി ബാംഗ്ലൂർ പോയിട്ടുണ്ടാവില്ല. അതിനർത്ഥം ആ കുട്ടി ഇപ്പോൾ മേമൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ടാവണം. അവരുടെ സാമ്പത്തിക സ്ഥിതിയും ഇവരുടെ സ്വകാര്യതയും വച്ച് നോക്കുമ്പോൾ അവർക്കു വി. ഐ.പി റൂം തന്നെയായിരിക്കും കൊടുത്തിട്ടുണ്ടാവുക. വി.ഐ.പി ബ്ലോക്കിലേക്കു പ്രത്യേകം പാസ് വരെയുണ്ട്. അവിടെ അഡ്മിറ്റ് ആക്കിയിരിക്കുന്ന രോഗികൾക്കും അവരുടെ ആൾക്കാർക്കും അവർക്കായി അസൈൻ ചെയ്‌തിരിക്കുന്ന ഡോക്ടര്സിനും നഴ്‌സുമാർക്കും മാത്രമാണ് അങ്ങോട്ട് പ്രവേശനം. എന്തിനു ആ മുറികളിൽ cctv കാമറ പോലും ഇല്ല. ഹരി ഒരു ജൂനിയർ ഡോക്ടറായി മേമൻ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന സമയത്തു ഇങ്ങനെ ഒരു ബ്ലോക്ക് അവിടെ ഉണ്ടായിരുന്നില്ല. റോയ് സാർ ആണ് ഇങ്ങനെ ഒരു ഐഡിയ കൊണ്ട് വന്നത്. പ്രധാനമായും പാവപെട്ട രോഗികളുടെ ചികിത്സാക്കായി പണിത ഈ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഇങ്ങനൊരു ബ്ലോക്ക് കൊണ്ട് വരുന്നതിനോട് വര്ഗീസ് സാറിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ അത് ഹോസ്പ്പിറ്റലിനു സാമ്പത്തികമായി ഉപകാരപ്രദമാകും എന്ന് പറഞ്ഞും കൂടുതൽ രോഗികൾ വരുമെന്ന് പറഞ്ഞും റോയ് സാർ സമ്മതിപ്പിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവിടെ ഇത്തരം ഒരു സ്വകാര്യത എന്തിനെന്നു പലപ്പോഴും ഹരി അമ്പരന്നിരുനെങ്കിലും ഇപ്പോഴാണ് അവനു അതിന്റെ കാര്യം മനസിലായത്. ദൈവം ചിലപ്പോൾ കാര്യങ്ങളൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം.. അത് കൊണ്ടാണ് ഹരിക്കു വരും ദിവസം സർജറി ഉള്ളതു ഒരു വി.ഐ.പി പേഷ്യന്റിന്റെ ആണ്. അയാളോട് 22നു അഡ്മിറ്റ് അവനാണ് പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് 22 മുതൽ ഹരിക്കു വി.ഐ.പി ബ്ലോക്കിൽ പ്രവേശനവും ഉണ്ടാവും. ഹരിക്കു ശരിക്കും ഈ ആഴ്ചത്തെ ഓഫ് 23 നായിരുന്നു. പക്ഷെ വിനോദുമായി ഓഫ് മാറ്റി എടുത്തത് കൊണ്ട് 23 നു ഹരി ഡ്യൂട്ടിയിലുമുണ്ട്.. വിനോദ് ഓഫ് ആണ്. അതിനു മുൻപ് ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവൻ ആദ്യം തന്നെ തന്ന വിനോദിന്റെ റൂമിൽ നിന്ന് തന്റെ ഫോണിൽ എടുത്ത എയ്ഞ്ചേലിന്റെ കിഡ്നി മാച്ച് ചെയ്തു നോക്കിയ റിപോർട്സിന്റെയും രണ്ടു വയസ്സുള്ള കുട്ടിയുടെ കിഡ്നി ഫൈലിയർ റിപ്പോർട്ടിന്റെയും ഫോട്ടോകൾ ഒരു പെൻ ഡ്രൈവിലേക്കു മാറ്റി. അതിനോടൊപ്പം തന്നെ എയ്ഞ്ചലിന്റെ അച്ഛനെ വിളിച്ചു സംസാരിച്ചതിന്റെ വോയിസ് ക്ലിപ്പും. ഇനി രണ്ടു ദിവസം കൊണ്ട് എന്തെല്ലാംചെയ്യണമെന്ന് മനസ്സിൽ കണക്കു കൂട്ടികൊണ്ടു ഹരി ഇരുന്നു . ഓഫീസിൽ തന്റെ കൂടെയുള്ള ഓഫീസേഴ്‌സിനെ ബ്രീഫ് ചെയ്തു കഴിഞ്ഞു ഇരിക്കുകയായിരുന്നു അൻവർ അലി. ദേവനും കൂട്ടരും എന്തൊക്കെയോ പ്ലാനിങ്ങിൽ ആണെന്ന് അറിയാം. അതെന്താണെന്നു കണ്ടുപിടിക്കണം. അതിനായി പോലീസിൽ നിന്നു തനിക്കു വിശ്വസ്തരായ കുറച്ചു ആൾക്കാരെ തിരഞ്ഞെടുത്തു. എല്ലാ കാര്യങ്ങളെയും അവരെ പറഞ്ഞു മനസിലാക്കി. എന്നിട്ടു മഫ്ടിയിൽ ഹോസ്പിറ്റലിന്റെ ഉള്ളിലും പരിസരത്തുമായി അവരെ നിയോഗിക്കുന്ന തിരക്കിലായിരുന്നു അയാൾ. ദേവന്റെ എല്ലാ നീക്കവും വാച്ച് ചെയ്തു അൻവറിനോട് റിപ്പോർട്ട് ചെയ്യാനാണ് അവരോടു പറഞ്ഞിരിക്കുന്നത്. ഒരാളെ ദേവന്റെ കൂട്ടുകാന്റെ പിറകെയും പറഞ്ഞു വിട്ടിട്ടുണ്ട്. പോരാത്തരത്തിനു ദേവന്റെ ഫോൺ ട്രാപ് ചെയ്യാനുള്ള അനുമതിയുംകൂടി ചോദിച്ചിട്ടുണ്ട്. അതും കൂടി കിട്ടിയാൽ പിന്നെ അവരുടെ പ്ലാൻ എന്താണെന്നു അറിയാൻ എളുപ്പമാവും. "ദേവ..നിന്റെ പിറകെ ഒരു നിഴല് പോലെ ഞാനും ഉണ്ടാവും.. ഇത് കഴിയുന്നത് വരെ" അതെ സമയം ഹരിയുടെ തൊട്ടപ്പുറത്തെ മുറിയിൽ ദേവനും ചില കണക്കുക്കൂട്ടലുകളിൽ ആയിരുന്നു. കുറെ നേരമായിട്ടും ബാൽക്കണിയിൽ നിന്ന് അവൻ കിടക്കാൻ വരാത്തത് കൊണ്ടാണ് ആമി അവനെ അന്വേഷിച്ചു ചെന്നത്. വലിയ ആലോചനയിൽ ഇരിക്കുന്ന ദേവന്റെ തോളിൽ കൈ വച്ച് വിളിച്ചപ്പൊഴാണ് അവൻ അറിഞ്ഞത് തന്നെ " ദേവേട്ടാ.. കിടക്കുന്നില്ലേ?" " നീ കിടന്നോ.. എനിക്ക് ഉറക്കം വരൂന്നില്ല" അവനു എന്തോ പ്രശ്നം ഉണ്ടെന്നു തോന്നിയത് കൊണ്ട് അവളും അവന്റെ അടുത്തിരുന്നു. " എന്താ ഏട്ടാ? എന്തെങ്കിലും പ്രശ്നമുണ്ടോ??" അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ എന്തോ ഉറപ്പിച്ച പോലെ അവളോട് പറഞ്ഞു " ആമി.. നിന്നോട് ഞാൻ കുറെ കാര്യങ്ങളൊക്കെ പറയാറുണ്ട്.. എനിക്ക് പുതിയൊരു വർക്ക് വന്നിട്ടുണ്ട്.. ഈ ആഴ്ച കൊണ്ട് അത് തീരും..പക്ഷെ" " പക്ഷെ?" അവൾ പേടിയോടെ ചോദിച്ചു " ഇത് വരെ ഇങ്ങനെ ഒരു കാര്യങ്ങൾ ചെയ്യുമ്പോഴും എനിക്ക് ഒട്ടും ഭയം തോന്നിയിട്ടില്ല.. വരുന്നത് വരട്ടെ എന്നെ കരുതിയിട്ടുള്ളു.. പക്ഷെ ഇപ്പോൾ.. നിന്നെ ഓർക്കുമ്പോൾ..ഈ ഒളിച്ചു കളി എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു നിന്റെ കൂടെ സമാധാനത്തോടെ ജീവിക്കാൻ കൊതി തോനുന്നു മോളേ ..." അവൾ അവനെ കെട്ടിപിടിച്ചു " എന്ന പിന്നെ ഇതിനു പോകാതിരുന്നൂടെ ദേവേട്ടാ?" "പോകാതിരിക്കാൻ പറ്റില്ല മോളെ.. അത് നിന്നെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്നെനിക്കറിയില്ല.. പക്ഷെ ഒരു വാക്ക് എന്റെ ആമിക്കു ദേവേട്ടൻ തരാം.. ഈ ജോലിയും കൂടി കഴിഞ്ഞു ഞാൻ രക്ഷപെട്ട് വരികയാണെങ്കിൽ പിന്നെ നീ ആഗ്രഹിച്ച പോലെ ഒരു ജീവിതം ഞാൻ നിനക്ക് തരും.. പിന്നെ നിന്റെ മുന്നിൽ എനിക്ക് ഒരു ഒളിച്ചു കളിയും ഇല്ല.. " അവൾ മുഖമുയർത്തി അവനെ നോക്കി. " ദേവേട്ടൻ ചെയ്യുന്നതിലെ തെറ്റും ശരിയും ഞാൻ നോക്കുന്നില്ല. പക്ഷെ ഇതിൽ നിന്നൊക്കെ എന്റെ ഏട്ടൻ പുറത്തു വരാൻ ഞാൻ പ്രാർത്ഥിക്കാം.. എനിക്ക് അതല്ലേ ചെയ്യാൻ പറ്റൂ.. ഏന്തു ചെയ്യുമ്പോഴും ഏട്ടനേയും കാത്തു ഞാൻ ഇവിടെ ഉണ്ടെന്നു ഓര്മ വേണം.. എന്നിട്ടു തിരികെ വരണം" അവൻ നിറകണ്ണുകളോടെ അവളെ ചുംബിച്ചു "എന്തിനാ പെണ്ണെ നീ ഇങ്ങനെ എന്നെ സ്നേഹിക്കുന്നത്? ദ്രോഹം അല്ലാതെ മറ്റൊന്നും ഞാൻ നിന്നോട് ചെയ്തിട്ടില്ലലോ?" " എനിക്കറിയാം ഈ മനസ്സിൽ എന്നോടുള്ള സ്നേഹം.. അത് മതി" അവളുടെ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ താൻ തന്നെ തന്നെ മറന്നു പോവുകയാണെന്ന് ദേവന് തോന്നി. എല്ലാം ഒന്ന് ഒതുങ്ങുന്നതു വരെ അരുതു എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചിരുന്നതാണ്. കുറച്ചു നേരത്തേക്കെങ്കിലും മറ്റെല്ലാം മറന്നു ആമിയുടെ ദേവൻ മാത്രം ആകാൻ ഒരു കൊതി. അവന്റെ മനസ്സിന്റെ ചിന്തകൾ ആ കണ്ണുകളിൽ അവൾ കണ്ടു. അവൾ മെല്ലെ അവന്റെ കവിളിൽ തലോടി..അവിടെ മൃദുവായി ചുംബിച്ചു.. " ഒന്നും സാരമില്ല ദേവേട്ടാ.. ഞാൻ ഇല്ലേ?" പതിയെ അവൻ അവളെ തന്നോട് ചേർത്ത്. അവളുടെ മുഖത്ത് മുഴുവനും അവന്റെ ചുണ്ടുകൾ ഓടി നടന്നു. ഒന്ന് ചുംബിച്ചു തീർത്തിട്ടും മതി വരാത്ത പോലെ വീണ്ടും അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ കണ്ണുകളും കവിളുകളും തേടി ചെന്നു . അവളുടെ ഇടുപ്പിൽ ചേർത്ത് വച്ചിരുന്ന അവന്റെ കൈകൾ അവളുടെ നൈറ്റ് ഡ്രെസ്സിനിടയിലൂടെ അവളുടെ വയറ്റിലൂടെ ഇഴഞ്ഞപ്പോൾ അവളുടെ ശരീരം ആകമാനം ഒന്നു വിറച്ചു. അവളുടെ കൈകൾ അവന്റെ മുടിയിഴകളിൽ അമർന്നു. ആ വിറയൽ തീരും മുന്നേ അവളുടെ ചുണ്ടുകൾ അവൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു. അനുസരണയില്ലാത്ത അവന്റെ കൈകൾ അവളുടെ വയറ്റിലൂടെ എന്തൊക്കെയോ തേടി ഓടി നടന്നു. അവന്റെ കൈകലും ചുണ്ടുകളും തീർക്കുന്ന മായാജാലത്തിൽ മുങ്ങി ഇരിക്കുകയായിരുന്നു ആമിയും. തന്റെ കൈകൾ പുതിയ മേച്ചില്പുറങ്ങൾ തേടി തുടങ്ങിയപ്പോൾ ഇനിയും വൈകിയാൽ തന്റെ ശരീരവും മനസ്സും തന്റെ നിയന്ത്രണത്തിൽ നിൽക്കില്ല എന്നറിഞ്ഞു ദേവൻ മെല്ലെ അകന്നു. ദീർഘമായ ചുംബനത്തിനൊടുവിൽ അവർ അകന്നു മാറുമ്പോൾ ഇരുവരും പതിയെ കിതക്കുന്നുണ്ടായിരുന്നു. ആമി ചുവന്ന ചുണ്ടകളോടെ കണ്ണുകൾ വിടർത്തി അവനെ നോക്കി " ഇങ്ങനെ നോക്കതേടി ഉണ്ടക്കണ്ണി.. ഒരു കണക്കിനാ മനുഷ്യൻ ഇവിടെ കണ്ട്രോൾ ചെയ്തു നിൽക്കുന്നെ.. " അവന്റെ പറച്ചിൽ കേട്ട് ആമി ചിരിച്ചു. " കിടക്കാം" അവൻ അവളെയും ചേർത്ത് പിടിച്ചു മുറിയിലേക്ക് നടന്നു.. എത്രയും പെട്ടെന്നു ഏല്ലാം കഴിഞ്ഞു സമാധാനത്തോടെ ജീവിക്കാൻ കഴിയണെ എന്നായിരുന്നു രണ്ടാളുടെയും മനസിൽ. 20 ആം തീയതി --------------------- ഇന്നു അർജെന്റ് കേസുകൾ ഒന്നും വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹരി ഹോസ്പിറ്റലിലേക്ക് കയറി. തിരക്കായി പോയാൽ പിന്നെ പ്ലാൻ ചെയ്തത് പോലെ ഒന്നും നടക്കില്ല. അവന്റെ പ്രാർത്ഥന പോലെ അന്ന് ഒപി യിലും തിരക്ക് കുറവായിരുന്നു. ഒപി പേഷ്യന്റ്‌സിനെ നോക്കി കഴിഞ്ഞപ്പോൾ ഹരി പതുക്കെ മേമൻ ഹോസ്പിറ്റലിലെ പഴയ കാല സർജറികളുടെ ഡീറ്റെയിൽസ് ചികയാൻ തുടങ്ങി. ഹരി ഒരു സർജ്ജെൻ ആയതു കൊണ്ട് അതിന്റെ ഡീറ്റെയിൽസ് എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. പുതിയ എന്തെങ്കിലും കേസിന്റെ ആവശ്യത്തിനായി പഴയ കാല കേസ് ഫയൽസ് റെഫർ ചെയ്യുന്നതും സാധാരണമാണ്. അതു കൊണ്ട് അവനെ ആരും സംശയിക്കേണ്ട കാര്യമില്ല. പക്ഷെ പഴയ എല്ലാ സർജറികളുടെയും ഡീറ്റെയിൽസ് എടുക്കുക എന്നത് നടക്കുന്ന കാര്യമല്ല.. അതിനുള്ള സമയവുമില്ല.. അത് കൊണ്ട് തന്നെ ഹരി ചില പ്രത്യേക കേസുകൾ മാത്രമാണ് നോക്കാൻ തീരുമാനിച്ചത്. താൻ വിചാരിച്ചതു പോലെയാണ് കാര്യങ്ങൾ എങ്കിൽ ഇവിടെ ചാരിറ്റിയുടെ ഭാഗമായി വന്നു സർജറി നടത്തിയവരെ ആയിരിക്കും അവർ ടാർഗറ്റ് ചെയ്തിരിക്കുക. അത് പോലെ വിനോടായിരിക്കും കേസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ടാവുക. ചാരിറ്റിയുടെ ഭാഗമായി വരുന്നവരുടെ ഫയലുകൾ പ്രത്യേകമാണ് വച്ചിരിക്കുന്നത് എന്നതും ഹരിക്കു എളുപ്പമായി. വിനോദ് അറ്റൻഡ് ചെയ്തു ചാരിറ്റിയുടെ ഭാഗമായി വന്നു സർജറിക്കിടെ മരണപ്പെട്ടവരുടെ കേസ് ഫയൽസ് മാത്രമാണ് ഹരി നോക്കിയത്. ഹരിയുടെ ഊഹം പോലെ അതിൽ എല്ലാ ഡീറ്റൈൽസും ഒന്നും ഇല്ലെങ്കിലും മിക്കതിലും സർജറിക്കിടയിൽ ബിപി ഉയരുകയും അതിനോടനുബന്ധിച്ചു മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തതാണെന്ന് കണ്ടെത്താൻ സാധിച്ചു. ജെയിംസും ഇവരുടെ ഇരയായത് ആകാമെന്ന സംശയം അതോടെ ബലപ്പെട്ടു. പക്ഷെ പിന്നെ ജയിംസിന്റെ കേസ് മാത്രം എന്ത് കൊണ്ട് തനിക്കു വന്നു എന്ന ചോദ്യം ബാക്കിയായി. പിന്നെയും നോക്കിയപ്പോൾ സർജറി നടന്ന ദിവസം ഇവരുടെ മാതാപിതാക്കളെ കൊണ്ട് അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിടിച്ചതായും കാണുന്നുണ്ട്. എല്ലാ സർജറിയുടെ കാര്യത്തിലും അങ്ങനെ ചെയ്തിട്ടുമില്ല. സമ്മതപത്രം ഒപ്പിടിച്ചിട്ടുള്ള കേസുകളുടെ മാത്രം ഡീറ്റെയിൽസ് ഹരി ഫോട്ടോ എടുത്തുസൂക്ഷിച്ചു. അവയിൽ പലതും അത്രയ്ക്ക് ക്രിട്ടിക്കൽ ആയ സർജറികൾ പോലും ആയിരുന്നില്ല എന്നത് അവന്റെ സംശയങ്ങൾ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. പിന്നീട് ഹരി നോക്കിയത് ഇതേ ദിവസങ്ങളിൽ ഇവിടെ നടന്നിട്ടുള്ള മറ്റു സർജറികൾ ഏതൊക്കെയാണെന്നാണ്. മരണം നടന്നിട്ടുള്ള ചില ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ ഇവിടെ സർജറികൾ നടന്നിരുന്നു എന്ന് കാണിക്കുന്നുണ്ടെങ്കിലും അത് എന്തിന്റെ എന്നൊന്നും സിസ്റ്റത്തിൽ ഇല്ല. അര്ജന്റ് ആക്സിഡന്റ് കേസ് എന്നാണ് കൊടുത്തിട്ടുള്ളത്. അവൻ അതിന്റെയും ഫോട്ടോ എടുത്തു സൂക്ഷിച്ചു. അതിവിടെ നടന്ന അനധികൃത ഓർഗൻ ട്രാൻസ്‌പ്ലാന്റ് ആവാമെന്ന് ഹരി ഊഹിച്ചു. ബാക്കിയുള്ളവരിൽ നിന്ന് എടുത്ത അവയവങ്ങളുടെ ട്രാൻസ്‌പ്ലാന്റ് മറ്റേതെങ്കിലും ആശുപത്രിയിലാവും നടത്തിയിട്ടുണ്ടാവുക. എത്ര പേരാണ് ഈ പാതകങ്ങൾക്കു കൂട്ട് നിന്നിട്ടുണ്ടാവുക എന്നോർത്തപ്പോൾ ഹരിക്കു വല്ലാത്ത ദേഷ്യം തോന്നി. ജയിംസിന്റെ വീട്ടുകാരെ കൊണ്ട് സമ്മതപത്രം ഒപ്പിട്ടു വാങ്ങിയിട്ടില്ല. മിക്കവാറും അന്ന് അവർ വഴക്കിട്ടത് കൊണ്ട് ഇവരുടെ പ്ലാൻ നടക്കാതെ വന്നതാവും. ഏതായാലും കിട്ടിയ വിവരങ്ങൾ എല്ലാം ഹരി ഫോട്ടോ എടുത്തു സൂക്ഷിച്ചു വച്ചു . ഇനി അടുത്ത ലക്‌ഷ്യം ജയകുമാർ ഡോക്ടറിനെ ഒന്ന് കാണുക എന്നതാണ്. അന്നത്തെ ഡ്യൂട്ടി ടൈം അപ്പോഴേക്കും കഴിഞ്ഞിരുന്നു. ഡോക്ടർ പോയിക്കാണും. ഇനി നാളെ കാണാം എന്നോർത്ത് ഹരിയും ഇറങ്ങി. വീട്ടിലെത്തി തലേ ദിവസത്തെ പോലെ തന്നെ താൻ ശേഖരിച്ച എല്ലാ വിവരങ്ങളും പെൻ ഡ്രൈവിലേക്കു മാറ്റി ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞു. തുടരും... കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
📙 നോവൽ - 24 Part 63@0@30o 24 Part 63@0@30o - ShareChat
മിഷൻ Part 5 ബാലൻസ് തളർന്ന മനസ്സോടെ ശിരസ്സനക്കി. "എങ്കില്‍ ഞാന്‍ ഇറങ്ങട്ടെ..." ഒരുറപ്പ് കിട്ടിയപ്പോൾ അധികം നേരം നിൽക്കാതെ സർവറിനോട് യാത്ര പറഞ്ഞ് കരണ്‍ അവിടെ നിന്നും വേഗത്തിലിറങ്ങി. നേരേ എസ്ഐ ചന്ദ്രചൂഡനരികിലേക്കായിരുന്നു അവന്റെ ആ പോക്ക്. "ആഹ താന്‍ ഇതുവരെ മുംബൈക്ക് പോയില്ലേ കൃഷ്ണാ...??" കരണിനെ കണ്ടതും ഒന്നും അറിയാത്ത ഭാവത്തിൽ ഒരു പരിഹാസത്തോടെ ചന്ദ്രചൂഡന്‍ ചോദിച്ചു. "എങ്ങനെ പോകാനാണ് സര്‍. പേ പിടിച്ച നായ്ക്കള്‍ ചുറ്റിനും നില്‍ക്കുകയല്ലേ. പിന്നെയങ്ങനാ ഒരടി നീങ്ങുക..." അതേ നാണയത്തിൽ കരൺ അയാൾക്ക് മറുപടി കൊടുത്തു. "എന്താ കൃഷ്ണാ താനീ പറയുന്നേ ? എനിക്കൊന്നും മനസ്സിലാവുന്നില്ല.." "മനസ്സിലാവില്ല അതെനിക്കറിയാം . എന്‍റെയീ നെറ്റിയിലെ കെട്ട് കണ്ടാലും സറിന് മനസ്സിലാവില്ല . പക്ഷേ ഒരു കാര്യം സറിന് മനസ്സിലാക്കി തരാനാണ് ഞാനിങ്ങ് വന്നത് . അഞ്ചാറ് ഡ്രോണുകളും മൂന്നാല് കവല ചട്ടമ്പികളേയും കളത്തിലിറക്കി എന്നെയങ്ങ് കഴുവേറ്റി കളയാമെന്ന് സര്‍ കരുതിയെങ്കില്‍ അതൊരു വ്യാമോഹം മാത്രമാണ്..." "പ്ഭ പന്ന പുന്നാര മോനേ.. പോലീസ് സ്റ്റേഷനില്‍ കയറി വന്ന് നീ സിനിമാ സ്റ്റൈല്‍ കളിക്കുന്നോ ? നീ ആരായാലും എന്തായാലും നിന്നെ പിടിച്ച് അകത്തിടാന്‍ എനിക്ക് ആരുടേം ഒത്താശ വേണ്ട . അതിനീ കാക്കി തന്നെ ധാരാളം... മര്യാദക്ക് , മര്യാദക്ക് നീ തിരിച്ച് മുംബൈക്ക് പറന്നോ . ഇല്ലേല്‍ നിന്‍റെ പച്ച മാംസത്തില്‍ മണ്ണ് പറ്റും..." ചന്ദ്രചൂഡൻ ഗർജ്ജിച്ചു. മറുപടിയെന്നോണം സ്റ്റേഷന്‍ കുലുങ്ങുമാറ് കരണ്‍ ഉച്ചത്തിൽ അട്ടഹസിച്ചു ചിരിക്കുകയായിരുന്നു. ചന്ദ്രചൂഡൻ നോക്കി നിൽക്കെ അയാൾക്കടുത്തേക്ക് ഒരു ചുവട് കൂടി കരൺ മുന്നോട്ട് വെച്ചു : "രാജവെമ്പാലയെ മുന്നില്‍ കണ്ടിട്ടും ഭയപ്പെടാത്തവൻ മണ്ണിരയെ കണ്ടാല്‍ കുലുങ്ങുമോ എന്‍റെ സാറേ...??" സംശയത്തോടെ ചന്ദ്രചൂഡന്‍ കരണിനെ നോക്കി . "ദാ താന്‍ ഇട്ടിരിക്കുന്ന ഈ യൂണിഫോമിനോട് എനിക്ക് ഒരു ബഹുമാനമുണ്ട് . അത് സാറായിട്ട് കളയിക്കരുത്... ഞാന്‍ എന്തിനു വന്നു എവിടെ പോകുന്നു ആരെ കാണുന്നു എന്നൊക്കെ അറിയാനുള്ള സാറിന്‍റെയീ ത്വരയും ആവേശവുമുണ്ടല്ലോ, അത് വേണ്ടത്തതിനാണ്.. നിര്‍ത്താക്കോ സര്‍ , എല്ലാം ഇവിടെ വച്ച് നിര്‍ത്തിക്കോ.. സറിപ്പോള്‍ പറഞ്ഞതു പോലെ പച്ച മാംസം എന്‍റെ ശരീരത്തില്‍ മാത്രമല്ല ഉള്ളത് എന്ന ബോധം സറിന് ഇടയ്ക്കിടക്ക് ഉണ്ടാവുന്നത് നല്ലതാണ് . ആ ബോധം നഷ്ടപ്പെട്ട ഒരുത്തന്‍ ഇപ്പോൾ മെഡിക്കല്‍ കോളേജിലുണ്ട് . വിളിച്ചു തിരക്കണം എന്നോട് കളിച്ചപ്പോൾ എന്താണ് അവന്‍റെയവസ്ഥയെന്ന്..." ചന്ദ്രചൂഡന്റെ അടുത്തേക്ക് ഒന്നൂടെ ചേര്‍ന്ന് നിന്ന് ആ കണ്ണുകളില്‍ കരണ്‍ തീക്ഷണമായി നോക്കി : "ഇത് എനിക്കായി ഉള്ള കളിയാണ് സര്‍ . അതില്‍ കുറുകെ വന്ന് സര്‍ ചാടരുത്.. ചാടിയാൽ തന്റെ ഈ വീപ്പ ശരീരം വെടിയുണ്ടകൾ കയറ്റി അരിപ്പ പോലെ തുളയിട്ടു കളയും ഞാൻ..." ശാന്തമായ സ്വരത്തിലെ കരണിന്റെ ഭീഷണി കാലൻ പോത്തിന്റെ മുരൾച്ച പോലെ തോന്നി ചന്ദ്രചൂഡൻ എസ്ഐ'ക്ക്. അത്രയും പറഞ്ഞ് കരണ്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നും ചെയ്യാൻ കഴിയാതെ രോഷത്തോടെ കരണിനെ ഉഗ്രമായി നോക്കുകയായിരുന്നു അയാൾ. വേഗം മെഡിക്കൽ കോളേജിലേക്ക് ചന്ദ്രചൂഡന്‍ ഫോണിലൂടെ വിളിച്ചു. ദേഹമാസകാലം പൊള്ളി കിടക്കുന്ന ജഫയുടെ നേർക്ക് ഒരു നേഴ്സ് തന്റെ ഫോൺ കൊണ്ടു വന്ന് ചെവിയിൽ ചേർത്ത് വെച്ചു കൊടുത്തു. "ഹലോ ആരാ....??" ദയനീയമായി ജഫ ഫോണിലൂടെ ചോദിച്ചു. "ജഫ.. ഇത് ഞാനാണ് എസ്ഐ ചന്ദ്രചൂഡന്‍.. എടോ.. എന്തിക്കെയാടോ ഞാനീ കേൾക്കുന്നേ..?? താനവിടെ അഡ്മിറ്റ് ആണോ...??!!" മറുപുറത്ത് അയാൾ വേഗത്തിൽ ചോദിച്ചു. "അതെ സർ.. ഞാനിപ്പോൾ മെഡിക്കൽ കോളേജിലാണ്.. വീട്ടിലുള്ള പെൺപിറന്നോത്തിയുടേയും പിള്ളേരുടെയും പ്രാർത്ഥന കൊണ്ട് ജീവൻ തിരിച്ചു കിട്ടി സർ..." "എന്താടോ താനീ പറയുന്നത്...??!" ചന്ദ്രചൂഡന്‍ ഒച്ചയിട്ടു. "ആ ഡ്രോൺ പരീക്ഷണം.. അത് എന്നെ തന്നെ തിരിച്ചടിച്ചു സര്‍.." ജഫ ഒരുവിധത്തിൽ പറഞ്ഞു. "എടോ എനിക്കൊന്നും മനസ്സിലാവുന്നില്ല..!" "വിശദീകരിച്ച് പറയുവാനുള്ള ആരോഗ്യമൊന്നും എനിക്കിപ്പോൾ ഇല്ല സര്‍. പക്ഷേ ഒരു കാര്യം ഞാന്‍ സറിനോട് പറയാം. ആ കൃഷ്ണയെന്ന് പറയുന്നവന്‍ സാധാരണ ഒരു ബിസിനസുകാരന്‍ അല്ല. നല്ല വിളഞ്ഞ വിത്താണ് അവന്‍. ഏതാണ്ട് അഭ്യാസവും കളരിയുമൊക്കെ അരച്ച് കലക്കി കുടിച്ചവനാണ് അവന്‍. അവനെ പെട്ടെന്ന് കീഴ്പ്പെടുത്തുന്ന കാര്യം ആലോചിക്കേ വേണ്ട സർ.. സർ ഒന്നു കരുതിയിരുന്നോ...." "ജഫാ ഞാന്‍ പറയുന്നതൊന്ന് താന്‍..." "വേണ്ട സര്‍.. ഈ ഡീല് ഞാന്‍ ഉപേക്ഷിച്ചു. എനിക്കിനി വയ്യ.. ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ എനിക്കിപ്പോൾ കിട്ടി. ആരോഗ്യം വീണ്ടെടുത്താൽ ആ ഗാരേജും നോക്കി നടത്തി മര്യാദയോടെ കഴിഞ്ഞു കൂടിക്കോളാം ഞാന്‍. അതാണ് ഇപ്പോൾ എന്റെ തീരുമാനം. ഇനി നമ്മള്‍ തമ്മില്‍ ഒരു ഡീല് ഇടപാടും ഇല്ല.. എന്നാൽ ശരി സര്‍..." അത്രയും പറഞ്ഞ് അടുത്ത് നിൽക്കുന്ന നഴ്സിന് ജഫാ ഫോണ്‍ കൈമാറി. അവരാ കോൾ കട്ട്‌ ചെയ്തു. "ജഫാ.. ഹലോ.. ഹലോ.. ജഫാ... ശ്ശേ...!!" ചന്ദ്രചൂഡന്‍ മേശയില്‍ ശക്തമായി തട്ടി കസേരയിലിരുന്നു. കരണിനെ കുറിച്ച് നന്നായി ചിന്തിക്കുകയായിരുന്നു അയാള്‍. മാര്‍ജിന്‍ ഫ്രീയില്‍ നിന്നും ലഭിച്ച അന്നത്തെ ക്ലിപ്പില്‍ കരണ്‍ നടത്തിയ സംഘട്ടനം ചന്ദ്രചൂഡന്‍ ഓർത്തെടുത്തു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കളരിയിലെ ഏതാനും അടവുകൾ പഠിച്ചിട്ടുണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഇപ്പോള്‍ ദേ തന്റെ നേർക്കുള്ള അവന്റെ ഭീഷണിയും ജഫായുടെ അനുഭവവും.. ഒരോന്നും കണക്ട് ചെയ്ത് ചന്ദ്രചൂഡന്‍ ചിന്തിക്കുവാൻ തുടങ്ങി. 'അതെ.., കൃഷ്ണ ഒരു സാധാരണ ബിസിനസ്സുകാരനല്ല. അയാള്‍ മറ്റെന്തൊക്കെയോ ആണ്. പക്കാ ട്രെയിനിംഗ് കിട്ടിയ ഒരു അസാധാരണക്കാരന്‍.....!!' ഒടുവിൽ ചന്ദ്രചൂഡന്‍ തന്‍റെ നിഗമനത്തിലെത്തുകയായിരുന്നു. ********************************************************************************** അലസതയോടെയുള്ള രണ്ട് ദിവസം കൂടി കടന്നു പോയി . ഇതുവരെ ഒരു ക്ലൂ പോലും തരാതെ മാറി മറയുകയാണ് ആ അദൃശ്യ ശക്തി. പലകുറി ചുറ്റും നോക്കി അലറി വിളിച്ച് ചോദിച്ചിട്ടും അതിനുത്തരം നല്‍കാതെ അദൃശ്യ ശക്തി പിന്മാറി. അന്നു രാത്രി പുറത്തു നിന്നും മുറി തുറന്ന് അകത്തേക്ക് കയറിയ കരണ്‍ ഒന്നു ഞെട്ടി തറച്ചു നിന്നു. പട്ടേല്‍ സാബ് മുറിയിലെ ചെയറിൽ ഇരിക്കുന്നു! "സാബ്.., സാബ് ഇതെപ്പോൾ വന്നു?! ഒരു മുന്നറിയിപ്പുമില്ലാതെ...!!" അമ്പരപ്പോടെ കരണ്‍ ചോദിച്ചുകൊണ്ട് അകത്തു കയറി. "ഞാന്‍ വന്നിട്ട് കുറച്ചു നേരമായി. എന്താ കരണ്‍ എന്താണിതൊക്കെ...??!" പട്ടേൽ സാബ് പുരികമുയർത്തി ചോദിച്ചു. "എന്തുപറ്റി സര്‍...??!" കരൺ സംശയിച്ചു നിന്നു. "കരണ്‍.. എന്തുപറ്റിയെന്ന് ഞാന്‍ തന്നോട് വിശദീകരിക്കേണ്ടല്ലോ. ബ്ലാക്ക് മാര്‍ക്കറ്റ് വഴി ഗണ്‍ തരപ്പെടുത്താന്‍ മാത്രം എന്താ ഇവിടെ സംഭവിച്ചത്...??!! എന്താ തനിക്ക് സംഭവിച്ചത്...??!" അരിശത്തോടെ അദ്ദേഹം ചോദിച്ചു. "അപ്പോൽ സാബ് എല്ലാം അറിഞ്ഞു അല്ലേ...??" "ങ്ഹാ അറിഞ്ഞു. നിന്നെ സഹായിച്ച സര്‍വറിന് കിട്ടാന്‍ പോകുന്ന പണിഷ്മെന്‍റ് ഞാന്‍ പറയാതെ തന്നെ നിനിക്കറിയാല്ലോ...??" "Sir He Is Innocent.. വെറുതെയിരുന്ന അയാളെകൊണ്ട് ഇത് ചെയ്യിക്കാന്‍ പ്രേരണ നല്‍കിയത് ഞാനാണ് . എന്നെയാണ് സര്‍ ശിക്ഷിക്കേണ്ടത് . സര്‍വറിനെ വെറുതെ വിടണം..." അപേക്ഷയോടെ കരൺ പട്ടേൽ സാബിനെ നോക്കി. "ശരി , വെറുതെ വിടാം.. ബട്ട് ഞാന്‍ പറയുന്നതു പോലെ നീ കേള്‍ക്കണം.. അനുസരിക്കണം..." നിഗൂഢതയോടെ അദ്ദേഹം അവനെ നോക്കി. സംശയത്തോടെ കരണ്‍ നിന്നു. "ഇപ്പോൾ ഈ നിമിഷം നീ എന്‍റെ കൂടെ ഡല്‍ഹിയിലേക്ക് തിരിക്കണം. ഇവിടെയുള്ള നിന്റെ ഭ്രാന്തന്‍ ഗെയിം എല്ലാം നിര്‍ത്തി ഉടനെ തിരിക്കണം. അതാണ് എന്റെ കണ്ടീഷൻ.." "സര്‍ , പെട്ടെന്നൊന്നും എനിക്ക് തിരിച്ചു വരാന്‍ കഴിയില്ല..." "എന്തുകൊണ്ട് കഴിയില്ല ?? " "ബികോസ് എനിക്ക് ഇവിടെ ചില ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് സര്‍. Try To Understand..." "𝗞𝗔𝗥𝗔𝗡....??!" പട്ടേല്‍ അലറി വിളിച്ചു. "ഒരു നരുന്ത് പെണ്ണിന്‍റെ പുറകേ നടന്ന് ഇവിടെ കോലാഹലം സൃഷ്ടിക്കുന്നതാണോ നീ ഈ പറഞ്ഞ ജോലികള്‍ . ഇപ്പോൾ തന്നെ ഒരുപാട് പരാതികള്‍ നിന്നെ കുറിച്ച് എനിക്ക് ലഭിച്ചിട്ടുണ്ട് . ഹൈവേയില്‍ നീ നടത്തിയ സംഘട്ടനത്തില്‍ എന്ത് വലിയ റിസ്കും നഷ്ടവുമാണ് ജനങ്ങള്‍ക്കുണ്ടായതെന്ന് വല്ല ബോധമുണ്ടോ കരൺ നിനക്ക്?? ജനങ്ങളെ സംരക്ഷിക്കാനാണ് ഞാനും നീയുമൊക്കെ ഈ ജോബ് തിരഞ്ഞെടുത്തത്. അല്ലാതെ അവരെ വലയ്ക്കാനല്ല..." "സര്‍ , എന്തു പറഞ്ഞാലും ആ പെണ്‍കുട്ടിയെ കണ്ടെത്താതെ എനിക്ക് ഇവിടെ നിന്നും വരാന്‍ സാധിക്കില്ല . സര്‍ പറഞ്ഞതു പോലെ ജനങ്ങളെ സംരക്ഷിക്കാന്‍ തന്നെയാ ഞാനും ഈ ജോബ് സ്വീകരിച്ചത് . അതേപോലെ എനിക്കവളേയും സംരക്ഷിച്ചേ പറ്റൂ..." കരണും തിരിച്ച് ഒച്ചയിട്ടു. "അതിനിവിടെ പോലീസുണ്ട് കരണ്‍. ലോക്കല്‍ കേസുകളൊക്കെ അവര്‍ അന്വേഷിച്ചോളും . അതില്‍ നീ വറീഡ് ആവണ്ട കാര്യമില്ല.. നിനക്ക് തരുന്ന രാജ്യാന്തര പ്രശ്നങ്ങളും മറ്റും നീ നോക്കിയാല്‍ മതി. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു , നീ എന്നോടൊപ്പം ഉടനേ വരണം.. ഇറ്റ്സ് മൈ ഓര്‍ഡര്‍..." പട്ടേലിന്‍റെ ഓര്‍ഡര്‍ കിട്ടിയ കരണ്‍ അല്പ നേരം മൗനം പൂണ്ടു. ശേഷം അദ്ദേഹത്തെ നേരിട്ടു നോക്കി ദൃഢമായി തന്നെ പറഞ്ഞു : "No Sir , I Can't.. എനിക്ക് ഇപ്പോൾ വരാൻ കഴിയില്ല." "𝗞𝗔𝗥𝗔𝗡...??" അലര്‍ച്ചയോടെ പട്ടേല്‍ തന്‍റെ ഗൺ എടുത്ത് കരണിന് നേരെ ചൂണ്ടി. "നീ തിരികെ വരണം. അതല്ലായെങ്കില്‍ എന്‍റെ ഗണ്ണിൽ നിന്നും പുറത്തേക്ക് തുപ്പുന്ന വെടിയുണ്ട തറച്ച് നിനക്ക് തീരാം..." പട്ടേല്‍ തന്‍റെ അവസാന ശ്രമത്തില്‍ ഉറച്ചു നിന്നു. തനിക്ക് നേരെ ചൂണ്ടിയ ഗണ്ണില്‍ കരണ്‍ തന്‍റെ നെറ്റി ചേര്‍ത്തു പിടിച്ചു : "ഷൂട്ട് മി സര്‍..." "കരണ്‍...??" പട്ടേല്‍ ശബ്ദമില്ലാതെ നടുങ്ങി വിളിച്ചു. "യെസ് സര്‍.. ഷൂട്ട് മി.. അങ്ങനെയെങ്കിലും എന്‍റെ പ്രശ്നത്തിന് ഒരു തീരുമാനമാവട്ടെ. അങ്ങയുടെ വെടി കൊണ്ട് മരിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. സോ ഷൂട്ട് മി സര്‍..." കരണ്‍ തന്‍റെ കോപം കടിച്ചമർത്തി പറഞ്ഞു. പട്ടേല്‍ ഗണ്‍ ലോഡ് ചെയ്തു. ഉറച്ച മനസ്സോടെ മരണത്തിലേക്ക് തയ്യാറെടുത്ത് കരണ്‍ ശാന്തമായി തന്‍റെ കണ്ണുകളടച്ചു നിന്നു. കാഞ്ചിയില്‍ തന്‍റെ വിരല്‍ വെച്ച് അമർത്താൻ ശ്രമിച്ച പട്ടേലിന് പക്ഷെ അത് കഴിയാതെ പോയി. അദ്ദേഹം അറിയാതെ വിതുമ്പി. ആ കണ്ണുകൾ കലങ്ങി. "നോ കരണ്‍.. നോ..!" പട്ടേല്‍ തന്‍റെ ഗണ്‍ പുറകോട്ട് വലിച്ച് അല്പം മാറി നിന്നു. "ശരി , ഏതു പ്രശ്നങ്ങളിലും നിനക്ക് നിന്‍റേതായ സ്റ്റൈൽ ഉണ്ടല്ലോ കരണ്‍. അതിലൂടെ തന്നെ നമുക്ക് ഈ പ്രശ്നവും പരിഹരിക്കാം..." എന്താ എന്നര്‍ത്ഥത്തില്‍ കരണ്‍ പട്ടേലിന്‍റെ മുഖത്ത് നോക്കി. "യെസ് കരണ്‍ , നമുക്ക് ഒരു ഡീല്‍ വെക്കാം. ഞാന്‍ നിനക്ക് മൂന്നു ദിവസത്തെ സാവകാശം തരും. അതിനുള്ളില്‍ നീ ആ പെണ്‍കുട്ടിയെ കണ്ടെത്തി നിന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ക്കുത്തരം നല്‍കാന്‍ കഴിയുമെങ്കില്‍ നിനക്ക് അവളുടെ കേസ് ഏറ്റെടുത്ത് മുന്നോട്ട് പോകാം. അതായിരിക്കും നിന്റെ പുതിയ മിഷൻ. ഇനി അഥവാ ഈ മൂന്നു ദിവസത്തിനുള്ളില്‍ ആ പെണ്‍കുട്ടിയെ നിനക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നീ തിരികെ ഡല്‍ഹിയിലേക്ക് വരണം കരൺ. എന്തു പറയുന്നു നീ..??" കരണ്‍ അല്പ നേരം ഒന്നാലോചിച്ചു . ശേഷം മറുപടി കൊടുത്തു : "യെസ് സര്‍ , ഈ ഡീല്‍ ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. വിത്ത്‌ ഇൻ ത്രീ ഡേയ്‌സ് ഞാന്‍ അവളെ കണ്ടെത്തും. അതിനെനിക്ക് സാധിച്ചില്ലെങ്കില്‍ സര്‍ പറഞ്ഞതു പോലെ ഞാന്‍ തിരികെ ഡല്‍ഹിയിലെത്തും . ഇറ്റ്സ് മൈ വേർഡ്. കരണിന്റെ വാക്ക്.." "ബട്ട് കരണ്‍ നിനക്ക് ആകെ മൂന്ന് ദിവസം മാത്രമാണുള്ളത് . ഇതിൽ നിനക്ക് ഷുവറുണ്ടോ...??!!" അല്പം സങ്കോചത്തോടെ പട്ടേൽ കരണിനെ നോക്കി. "സര്‍ , മൂന്ന് ദിവസം എന്നുള്ളത് സറിനാണ് . എനിക്കത് നീണ്ടു നിവര്‍ന്നിരിക്കുന്ന എഴുപത്തി രണ്ട് മണിക്കൂറുകളാണ്.. അതെനിക്ക് ധാരാളം.." "ഓക്കെ കരണ്‍ നമ്മുടെ ഡീല്‍ ഇവിടെ തുടങ്ങുകയാണ്.." പട്ടേലിന്‍റെ വാച്ച് ശബ്ദിച്ചു. "ഇപ്പോള്‍ സമയം രാത്രി 10 മണി . ഇന്ന് തിങ്കളാഴ്ച. വ്യാഴം രാത്രി പത്തിന് നമ്മുടെ ഡീല്‍ അവസാനിക്കും. അതിനുള്ളില്‍ നീ ഒരു സോലൂഷന്‍ കണ്ടു പിടിക്കണം.." "തീർച്ചയായും സര്‍...." കരൺ നിവർന്നു നിന്നു കൊണ്ട് പറഞ്ഞു. ഉം... അത്രയും പറഞ്ഞ് പട്ടേല്‍ തിരിഞ്ഞ് നടക്കാന്‍ തുനിഞ്ഞതും കരണിന്‍റെ തോളില്‍ അദ്ദേഹം ഒന്നു കൈ വച്ചു : "I Need You My Boy..." കരണ്‍ തന്‍റെ ശിരസ്സ് താഴ്ത്തി. പട്ടേല്‍ സാബ് ആ മുറിയില്‍ നിന്നുമിറങ്ങുമ്പോൾ എന്ത് ചെയ്യണം, എവിടെ തുടങ്ങണം എന്നറിയാതെ കുഴഞ്ഞു നില്‍ക്കുകയായിരുന്നു കരണ്‍. ((തുടരും)) കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6MrPnKw?d=n&ui=v64j8rk&e1=cതളർന്ന മനസ്സോടെ ശിരസ്സനക്കി. "എങ്കില്‍ ഞാന്‍ ഇറങ്ങട്ടെ..." ഒരുറപ്പ് കിട്ടിയപ്പോൾ അധികം നേരം നിൽക്കാതെ സർവറിനോട് യാത്ര പറഞ്ഞ് കരണ്‍ അവിടെ നിന്നും വേഗത്തിലിറങ്ങി. നേരേ എസ്ഐ ചന്ദ്രചൂഡനരികിലേക്കായിരുന്നു അവന്റെ ആ പോക്ക്. "ആഹ താന്‍ ഇതുവരെ മുംബൈക്ക് പോയില്ലേ കൃഷ്ണാ...??" കരണിനെ കണ്ടതും ഒന്നും അറിയാത്ത ഭാവത്തിൽ ഒരു പരിഹാസത്തോടെ ചന്ദ്രചൂഡന്‍ ചോദിച്ചു. "എങ്ങനെ പോകാനാണ് സര്‍. പേ പിടിച്ച നായ്ക്കള്‍ ചുറ്റിനും നില്‍ക്കുകയല്ലേ. പിന്നെയങ്ങനാ ഒരടി നീങ്ങുക..." അതേ നാണയത്തിൽ കരൺ അയാൾക്ക് മറുപടി കൊടുത്തു. "എന്താ കൃഷ്ണാ താനീ പറയുന്നേ ? എനിക്കൊന്നും മനസ്സിലാവുന്നില്ല.." "മനസ്സിലാവില്ല അതെനിക്കറിയാം . എന്‍റെയീ നെറ്റിയിലെ കെട്ട് കണ്ടാലും സറിന് മനസ്സിലാവില്ല . പക്ഷേ ഒരു കാര്യം സറിന് മനസ്സിലാക്കി തരാനാണ് ഞാനിങ്ങ് വന്നത് . അഞ്ചാറ് ഡ്രോണുകളും മൂന്നാല് കവല ചട്ടമ്പികളേയും കളത്തിലിറക്കി എന്നെയങ്ങ് കഴുവേറ്റി കളയാമെന്ന് സര്‍ കരുതിയെങ്കില്‍ അതൊരു വ്യാമോഹം മാത്രമാണ്..." "പ്ഭ പന്ന പുന്നാര മോനേ.. പോലീസ് സ്റ്റേഷനില്‍ കയറി വന്ന് നീ സിനിമാ സ്റ്റൈല്‍ കളിക്കുന്നോ ? നീ ആരായാലും എന്തായാലും നിന്നെ പിടിച്ച് അകത്തിടാന്‍ എനിക്ക് ആരുടേം ഒത്താശ വേണ്ട . അതിനീ കാക്കി തന്നെ ധാരാളം... മര്യാദക്ക് , മര്യാദക്ക് നീ തിരിച്ച് മുംബൈക്ക് പറന്നോ . ഇല്ലേല്‍ നിന്‍റെ പച്ച മാംസത്തില്‍ മണ്ണ് പറ്റും..." ചന്ദ്രചൂഡൻ ഗർജ്ജിച്ചു. മറുപടിയെന്നോണം സ്റ്റേഷന്‍ കുലുങ്ങുമാറ് കരണ്‍ ഉച്ചത്തിൽ അട്ടഹസിച്ചു ചിരിക്കുകയായിരുന്നു. ചന്ദ്രചൂഡൻ നോക്കി നിൽക്കെ അയാൾക്കടുത്തേക്ക് ഒരു ചുവട് കൂടി കരൺ മുന്നോട്ട് വെച്ചു : "രാജവെമ്പാലയെ മുന്നില്‍ കണ്ടിട്ടും ഭയപ്പെടാത്തവൻ മണ്ണിരയെ കണ്ടാല്‍ കുലുങ്ങുമോ എന്‍റെ സാറേ...??" സംശയത്തോടെ ചന്ദ്രചൂഡന്‍ കരണിനെ നോക്കി . "ദാ താന്‍ ഇട്ടിരിക്കുന്ന ഈ യൂണിഫോമിനോട് എനിക്ക് ഒരു ബഹുമാനമുണ്ട് . അത് സാറായിട്ട് കളയിക്കരുത്... ഞാന്‍ എന്തിനു വന്നു എവിടെ പോകുന്നു ആരെ കാണുന്നു എന്നൊക്കെ അറിയാനുള്ള സാറിന്‍റെയീ ത്വരയും ആവേശവുമുണ്ടല്ലോ, അത് വേണ്ടത്തതിനാണ്.. നിര്‍ത്താക്കോ സര്‍ , എല്ലാം ഇവിടെ വച്ച് നിര്‍ത്തിക്കോ.. സറിപ്പോള്‍ പറഞ്ഞതു പോലെ പച്ച മാംസം എന്‍റെ ശരീരത്തില്‍ മാത്രമല്ല ഉള്ളത് എന്ന ബോധം സറിന് ഇടയ്ക്കിടക്ക് ഉണ്ടാവുന്നത് നല്ലതാണ് . ആ ബോധം നഷ്ടപ്പെട്ട ഒരുത്തന്‍ ഇപ്പോൾ മെഡിക്കല്‍ കോളേജിലുണ്ട് . വിളിച്ചു തിരക്കണം എന്നോട് കളിച്ചപ്പോൾ എന്താണ് അവന്‍റെയവസ്ഥയെന്ന്..." ചന്ദ്രചൂഡന്റെ അടുത്തേക്ക് ഒന്നൂടെ ചേര്‍ന്ന് നിന്ന് ആ കണ്ണുകളില്‍ കരണ്‍ തീക്ഷണമായി നോക്കി : "ഇത് എനിക്കായി ഉള്ള കളിയാണ് സര്‍ . അതില്‍ കുറുകെ വന്ന് സര്‍ ചാടരുത്.. ചാടിയാൽ തന്റെ ഈ വീപ്പ ശരീരം വെടിയുണ്ടകൾ കയറ്റി അരിപ്പ പോലെ തുളയിട്ടു കളയും ഞാൻ..." ശാന്തമായ സ്വരത്തിലെ കരണിന്റെ ഭീഷണി കാലൻ പോത്തിന്റെ മുരൾച്ച പോലെ തോന്നി ചന്ദ്രചൂഡൻ എസ്ഐ'ക്ക്. അത്രയും പറഞ്ഞ് കരണ്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നും ചെയ്യാൻ കഴിയാതെ രോഷത്തോടെ കരണിനെ ഉഗ്രമായി നോക്കുകയായിരുന്നു അയാൾ. വേഗം മെഡിക്കൽ കോളേജിലേക്ക് ചന്ദ്രചൂഡന്‍ ഫോണിലൂടെ വിളിച്ചു. ദേഹമാസകാലം പൊള്ളി കിടക്കുന്ന ജഫയുടെ നേർക്ക് ഒരു നേഴ്സ് തന്റെ ഫോൺ കൊണ്ടു വന്ന് ചെവിയിൽ ചേർത്ത് വെച്ചു കൊടുത്തു. "ഹലോ ആരാ....??" ദയനീയമായി ജഫ ഫോണിലൂടെ ചോദിച്ചു. "ജഫ.. ഇത് ഞാനാണ് എസ്ഐ ചന്ദ്രചൂഡന്‍.. എടോ.. എന്തിക്കെയാടോ ഞാനീ കേൾക്കുന്നേ..?? താനവിടെ അഡ്മിറ്റ് ആണോ...??!!" മറുപുറത്ത് അയാൾ വേഗത്തിൽ ചോദിച്ചു. "അതെ സർ.. ഞാനിപ്പോൾ മെഡിക്കൽ കോളേജിലാണ്.. വീട്ടിലുള്ള പെൺപിറന്നോത്തിയുടേയും പിള്ളേരുടെയും പ്രാർത്ഥന കൊണ്ട് ജീവൻ തിരിച്ചു കിട്ടി സർ..." "എന്താടോ താനീ പറയുന്നത്...??!" ചന്ദ്രചൂഡന്‍ ഒച്ചയിട്ടു. "ആ ഡ്രോൺ പരീക്ഷണം.. അത് എന്നെ തന്നെ തിരിച്ചടിച്ചു സര്‍.." ജഫ ഒരുവിധത്തിൽ പറഞ്ഞു. "എടോ എനിക്കൊന്നും മനസ്സിലാവുന്നില്ല..!" "വിശദീകരിച്ച് പറയുവാനുള്ള ആരോഗ്യമൊന്നും എനിക്കിപ്പോൾ ഇല്ല സര്‍. പക്ഷേ ഒരു കാര്യം ഞാന്‍ സറിനോട് പറയാം. ആ കൃഷ്ണയെന്ന് പറയുന്നവന്‍ സാധാരണ ഒരു ബിസിനസുകാരന്‍ അല്ല. നല്ല വിളഞ്ഞ വിത്താണ് അവന്‍. ഏതാണ്ട് അഭ്യാസവും കളരിയുമൊക്കെ അരച്ച് കലക്കി കുടിച്ചവനാണ് അവന്‍. അവനെ പെട്ടെന്ന് കീഴ്പ്പെടുത്തുന്ന കാര്യം ആലോചിക്കേ വേണ്ട സർ.. സർ ഒന്നു കരുതിയിരുന്നോ...." "ജഫാ ഞാന്‍ പറയുന്നതൊന്ന് താന്‍..." "വേണ്ട സര്‍.. ഈ ഡീല് ഞാന്‍ ഉപേക്ഷിച്ചു. എനിക്കിനി വയ്യ.. ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ എനിക്കിപ്പോൾ കിട്ടി. ആരോഗ്യം വീണ്ടെടുത്താൽ ആ ഗാരേജും നോക്കി നടത്തി മര്യാദയോടെ കഴിഞ്ഞു കൂടിക്കോളാം ഞാന്‍. അതാണ് ഇപ്പോൾ എന്റെ തീരുമാനം. ഇനി നമ്മള്‍ തമ്മില്‍ ഒരു ഡീല് ഇടപാടും ഇല്ല.. എന്നാൽ ശരി സര്‍..." അത്രയും പറഞ്ഞ് അടുത്ത് നിൽക്കുന്ന നഴ്സിന് ജഫാ ഫോണ്‍ കൈമാറി. അവരാ കോൾ കട്ട്‌ ചെയ്തു. "ജഫാ.. ഹലോ.. ഹലോ.. ജഫാ... ശ്ശേ...!!" ചന്ദ്രചൂഡന്‍ മേശയില്‍ ശക്തമായി തട്ടി കസേരയിലിരുന്നു. കരണിനെ കുറിച്ച് നന്നായി ചിന്തിക്കുകയായിരുന്നു അയാള്‍. മാര്‍ജിന്‍ ഫ്രീയില്‍ നിന്നും ലഭിച്ച അന്നത്തെ ക്ലിപ്പില്‍ കരണ്‍ നടത്തിയ സംഘട്ടനം ചന്ദ്രചൂഡന്‍ ഓർത്തെടുത്തു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കളരിയിലെ ഏതാനും അടവുകൾ പഠിച്ചിട്ടുണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഇപ്പോള്‍ ദേ തന്റെ നേർക്കുള്ള അവന്റെ ഭീഷണിയും ജഫായുടെ അനുഭവവും.. ഒരോന്നും കണക്ട് ചെയ്ത് ചന്ദ്രചൂഡന്‍ ചിന്തിക്കുവാൻ തുടങ്ങി. 'അതെ.., കൃഷ്ണ ഒരു സാധാരണ ബിസിനസ്സുകാരനല്ല. അയാള്‍ മറ്റെന്തൊക്കെയോ ആണ്. പക്കാ ട്രെയിനിംഗ് കിട്ടിയ ഒരു അസാധാരണക്കാരന്‍.....!!' ഒടുവിൽ ചന്ദ്രചൂഡന്‍ തന്‍റെ നിഗമനത്തിലെത്തുകയായിരുന്നു. ********************************************************************************** അലസതയോടെയുള്ള രണ്ട് ദിവസം കൂടി കടന്നു പോയി . ഇതുവരെ ഒരു ക്ലൂ പോലും തരാതെ മാറി മറയുകയാണ് ആ അദൃശ്യ ശക്തി. പലകുറി ചുറ്റും നോക്കി അലറി വിളിച്ച് ചോദിച്ചിട്ടും അതിനുത്തരം നല്‍കാതെ അദൃശ്യ ശക്തി പിന്മാറി. അന്നു രാത്രി പുറത്തു നിന്നും മുറി തുറന്ന് അകത്തേക്ക് കയറിയ കരണ്‍ ഒന്നു ഞെട്ടി തറച്ചു നിന്നു. പട്ടേല്‍ സാബ് മുറിയിലെ ചെയറിൽ ഇരിക്കുന്നു! "സാബ്.., സാബ് ഇതെപ്പോൾ വന്നു?! ഒരു മുന്നറിയിപ്പുമില്ലാതെ...!!" അമ്പരപ്പോടെ കരണ്‍ ചോദിച്ചുകൊണ്ട് അകത്തു കയറി. "ഞാന്‍ വന്നിട്ട് കുറച്ചു നേരമായി. എന്താ കരണ്‍ എന്താണിതൊക്കെ...??!" പട്ടേൽ സാബ് പുരികമുയർത്തി ചോദിച്ചു. "എന്തുപറ്റി സര്‍...??!" കരൺ സംശയിച്ചു നിന്നു. "കരണ്‍.. എന്തുപറ്റിയെന്ന് ഞാന്‍ തന്നോട് വിശദീകരിക്കേണ്ടല്ലോ. ബ്ലാക്ക് മാര്‍ക്കറ്റ് വഴി ഗണ്‍ തരപ്പെടുത്താന്‍ മാത്രം എന്താ ഇവിടെ സംഭവിച്ചത്...??!! എന്താ തനിക്ക് സംഭവിച്ചത്...??!" അരിശത്തോടെ അദ്ദേഹം ചോദിച്ചു. "അപ്പോൽ സാബ് എല്ലാം അറിഞ്ഞു അല്ലേ...??" "ങ്ഹാ അറിഞ്ഞു. നിന്നെ സഹായിച്ച സര്‍വറിന് കിട്ടാന്‍ പോകുന്ന പണിഷ്മെന്‍റ് ഞാന്‍ പറയാതെ തന്നെ നിനിക്കറിയാല്ലോ...??" "Sir He Is Innocent.. വെറുതെയിരുന്ന അയാളെകൊണ്ട് ഇത് ചെയ്യിക്കാന്‍ പ്രേരണ നല്‍കിയത് ഞാനാണ് . എന്നെയാണ് സര്‍ ശിക്ഷിക്കേണ്ടത് . സര്‍വറിനെ വെറുതെ വിടണം..." അപേക്ഷയോടെ കരൺ പട്ടേൽ സാബിനെ നോക്കി. "ശരി , വെറുതെ വിടാം.. ബട്ട് ഞാന്‍ പറയുന്നതു പോലെ നീ കേള്‍ക്കണം.. അനുസരിക്കണം..." നിഗൂഢതയോടെ അദ്ദേഹം അവനെ നോക്കി. സംശയത്തോടെ കരണ്‍ നിന്നു. "ഇപ്പോൾ ഈ നിമിഷം നീ എന്‍റെ കൂടെ ഡല്‍ഹിയിലേക്ക് തിരിക്കണം. ഇവിടെയുള്ള നിന്റെ ഭ്രാന്തന്‍ ഗെയിം എല്ലാം നിര്‍ത്തി ഉടനെ തിരിക്കണം. അതാണ് എന്റെ കണ്ടീഷൻ.." "സര്‍ , പെട്ടെന്നൊന്നും എനിക്ക് തിരിച്ചു വരാന്‍ കഴിയില്ല..." "എന്തുകൊണ്ട് കഴിയില്ല ?? " "ബികോസ് എനിക്ക് ഇവിടെ ചില ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് സര്‍. Try To Understand..." "𝗞𝗔𝗥𝗔𝗡....??!" പട്ടേല്‍ അലറി വിളിച്ചു. "ഒരു നരുന്ത് പെണ്ണിന്‍റെ പുറകേ നടന്ന് ഇവിടെ കോലാഹലം സൃഷ്ടിക്കുന്നതാണോ നീ ഈ പറഞ്ഞ ജോലികള്‍ . ഇപ്പോൾ തന്നെ ഒരുപാട് പരാതികള്‍ നിന്നെ കുറിച്ച് എനിക്ക് ലഭിച്ചിട്ടുണ്ട് . ഹൈവേയില്‍ നീ നടത്തിയ സംഘട്ടനത്തില്‍ എന്ത് വലിയ റിസ്കും നഷ്ടവുമാണ് ജനങ്ങള്‍ക്കുണ്ടായതെന്ന് വല്ല ബോധമുണ്ടോ കരൺ നിനക്ക്?? ജനങ്ങളെ സംരക്ഷിക്കാനാണ് ഞാനും നീയുമൊക്കെ ഈ ജോബ് തിരഞ്ഞെടുത്തത്. അല്ലാതെ അവരെ വലയ്ക്കാനല്ല..." "സര്‍ , എന്തു പറഞ്ഞാലും ആ പെണ്‍കുട്ടിയെ കണ്ടെത്താതെ എനിക്ക് ഇവിടെ നിന്നും വരാന്‍ സാധിക്കില്ല . സര്‍ പറഞ്ഞതു പോലെ ജനങ്ങളെ സംരക്ഷിക്കാന്‍ തന്നെയാ ഞാനും ഈ ജോബ് സ്വീകരിച്ചത് . അതേപോലെ എനിക്കവളേയും സംരക്ഷിച്ചേ പറ്റൂ..." കരണും തിരിച്ച് ഒച്ചയിട്ടു. "അതിനിവിടെ പോലീസുണ്ട് കരണ്‍. ലോക്കല്‍ കേസുകളൊക്കെ അവര്‍ അന്വേഷിച്ചോളും . അതില്‍ നീ വറീഡ് ആവണ്ട കാര്യമില്ല.. നിനക്ക് തരുന്ന രാജ്യാന്തര പ്രശ്നങ്ങളും മറ്റും നീ നോക്കിയാല്‍ മതി. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു , നീ എന്നോടൊപ്പം ഉടനേ വരണം.. ഇറ്റ്സ് മൈ ഓര്‍ഡര്‍..." പട്ടേലിന്‍റെ ഓര്‍ഡര്‍ കിട്ടിയ കരണ്‍ അല്പ നേരം മൗനം പൂണ്ടു. ശേഷം അദ്ദേഹത്തെ നേരിട്ടു നോക്കി ദൃഢമായി തന്നെ പറഞ്ഞു : "No Sir , I Can't.. എനിക്ക് ഇപ്പോൾ വരാൻ കഴിയില്ല." "𝗞𝗔𝗥𝗔𝗡...??" അലര്‍ച്ചയോടെ പട്ടേല്‍ തന്‍റെ ഗൺ എടുത്ത് കരണിന് നേരെ ചൂണ്ടി. "നീ തിരികെ വരണം. അതല്ലായെങ്കില്‍ എന്‍റെ ഗണ്ണിൽ നിന്നും പുറത്തേക്ക് തുപ്പുന്ന വെടിയുണ്ട തറച്ച് നിനക്ക് തീരാം..." പട്ടേല്‍ തന്‍റെ അവസാന ശ്രമത്തില്‍ ഉറച്ചു നിന്നു. തനിക്ക് നേരെ ചൂണ്ടിയ ഗണ്ണില്‍ കരണ്‍ തന്‍റെ നെറ്റി ചേര്‍ത്തു പിടിച്ചു : "ഷൂട്ട് മി സര്‍..." "കരണ്‍...??" പട്ടേല്‍ ശബ്ദമില്ലാതെ നടുങ്ങി വിളിച്ചു. "യെസ് സര്‍.. ഷൂട്ട് മി.. അങ്ങനെയെങ്കിലും എന്‍റെ പ്രശ്നത്തിന് ഒരു തീരുമാനമാവട്ടെ. അങ്ങയുടെ വെടി കൊണ്ട് മരിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. സോ ഷൂട്ട് മി സര്‍..." കരണ്‍ തന്‍റെ കോപം കടിച്ചമർത്തി പറഞ്ഞു. പട്ടേല്‍ ഗണ്‍ ലോഡ് ചെയ്തു. ഉറച്ച മനസ്സോടെ മരണത്തിലേക്ക് തയ്യാറെടുത്ത് കരണ്‍ ശാന്തമായി തന്‍റെ കണ്ണുകളടച്ചു നിന്നു. കാഞ്ചിയില്‍ തന്‍റെ വിരല്‍ വെച്ച് അമർത്താൻ ശ്രമിച്ച പട്ടേലിന് പക്ഷെ അത് കഴിയാതെ പോയി. അദ്ദേഹം അറിയാതെ വിതുമ്പി. ആ കണ്ണുകൾ കലങ്ങി. "നോ കരണ്‍.. നോ..!" പട്ടേല്‍ തന്‍റെ ഗണ്‍ പുറകോട്ട് വലിച്ച് അല്പം മാറി നിന്നു. "ശരി , ഏതു പ്രശ്നങ്ങളിലും നിനക്ക് നിന്‍റേതായ സ്റ്റൈൽ ഉണ്ടല്ലോ കരണ്‍. അതിലൂടെ തന്നെ നമുക്ക് ഈ പ്രശ്നവും പരിഹരിക്കാം..." എന്താ എന്നര്‍ത്ഥത്തില്‍ കരണ്‍ പട്ടേലിന്‍റെ മുഖത്ത് നോക്കി. "യെസ് കരണ്‍ , നമുക്ക് ഒരു ഡീല്‍ വെക്കാം. ഞാന്‍ നിനക്ക് മൂന്നു ദിവസത്തെ സാവകാശം തരും. അതിനുള്ളില്‍ നീ ആ പെണ്‍കുട്ടിയെ കണ്ടെത്തി നിന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ക്കുത്തരം നല്‍കാന്‍ കഴിയുമെങ്കില്‍ നിനക്ക് അവളുടെ കേസ് ഏറ്റെടുത്ത് മുന്നോട്ട് പോകാം. അതായിരിക്കും നിന്റെ പുതിയ മിഷൻ. ഇനി അഥവാ ഈ മൂന്നു ദിവസത്തിനുള്ളില്‍ ആ പെണ്‍കുട്ടിയെ നിനക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നീ തിരികെ ഡല്‍ഹിയിലേക്ക് വരണം കരൺ. എന്തു പറയുന്നു നീ..??" കരണ്‍ അല്പ നേരം ഒന്നാലോചിച്ചു . ശേഷം മറുപടി കൊടുത്തു : "യെസ് സര്‍ , ഈ ഡീല്‍ ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. വിത്ത്‌ ഇൻ ത്രീ ഡേയ്‌സ് ഞാന്‍ അവളെ കണ്ടെത്തും. അതിനെനിക്ക് സാധിച്ചില്ലെങ്കില്‍ സര്‍ പറഞ്ഞതു പോലെ ഞാന്‍ തിരികെ ഡല്‍ഹിയിലെത്തും . ഇറ്റ്സ് മൈ വേർഡ്. കരണിന്റെ വാക്ക്.." "ബട്ട് കരണ്‍ നിനക്ക് ആകെ മൂന്ന് ദിവസം മാത്രമാണുള്ളത് . ഇതിൽ നിനക്ക് ഷുവറുണ്ടോ...??!!" അല്പം സങ്കോചത്തോടെ പട്ടേൽ കരണിനെ നോക്കി. "സര്‍ , മൂന്ന് ദിവസം എന്നുള്ളത് സറിനാണ് . എനിക്കത് നീണ്ടു നിവര്‍ന്നിരിക്കുന്ന എഴുപത്തി രണ്ട് മണിക്കൂറുകളാണ്.. അതെനിക്ക് ധാരാളം.." "ഓക്കെ കരണ്‍ നമ്മുടെ ഡീല്‍ ഇവിടെ തുടങ്ങുകയാണ്.." പട്ടേലിന്‍റെ വാച്ച് ശബ്ദിച്ചു. "ഇപ്പോള്‍ സമയം രാത്രി 10 മണി . ഇന്ന് തിങ്കളാഴ്ച. വ്യാഴം രാത്രി പത്തിന് നമ്മുടെ ഡീല്‍ അവസാനിക്കും. അതിനുള്ളില്‍ നീ ഒരു സോലൂഷന്‍ കണ്ടു പിടിക്കണം.." "തീർച്ചയായും സര്‍...." കരൺ നിവർന്നു നിന്നു കൊണ്ട് പറഞ്ഞു. ഉം... അത്രയും പറഞ്ഞ് പട്ടേല്‍ തിരിഞ്ഞ് നടക്കാന്‍ തുനിഞ്ഞതും കരണിന്‍റെ തോളില്‍ അദ്ദേഹം ഒന്നു കൈ വച്ചു : "I Need You My Boy..." കരണ്‍ തന്‍റെ ശിരസ്സ് താഴ്ത്തി. പട്ടേല്‍ സാബ് ആ മുറിയില്‍ നിന്നുമിറങ്ങുമ്പോൾ എന്ത് ചെയ്യണം, എവിടെ തുടങ്ങണം എന്നറിയാതെ കുഴഞ്ഞു നില്‍ക്കുകയായിരുന്നു കരണ്‍. ((തുടരും)) കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
📙 നോവൽ - Part 5 Last MZ227 @N Part 5 Last MZ227 @N - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aR3MkvG?d=n&ui=v64j8rk&e part...16... കരിമ്പന കുന്ന് കയറി പോകുന്നതിന്റെ ഇടയിൽ രുദ്രൻ ആൽബർട്ടിനോട് പറഞ്ഞു.. കലികാലത്തിലെ പ്രഭാവം മുഴുവൻ അതിന്റെ മൂർദ്ധന്യവസ്ഥയിൽ എത്തിയിരിക്കുന്നു എന്ന് ആണ് ഏലിയാസ് അച്ചൻ എന്നോട് പറഞ്ഞത്..അച്ചന്റെ മരണം അറിഞ്ഞാൽ ലോകത്തു എവിടെ ആണെങ്കിലും ഇവിടെ എത്തണം എന്ന് കൂടി പറഞ്ഞു ആയിരുന്നു എന്നെ അന്ന് യാത്രയാക്കിയത്.. ഞാൻ പാലക്കാട് ആയിരുന്നു എന്റെ ഗുരു.തന്ത്രി നീലകണ്ഠന്റെ അടുത്ത് .അദ്ദേഹത്തോട്. ഞാൻഏലിയാസ്. അച്ചൻഎന്നോട് പറഞ്ഞകാര്യങ്ങൾ പറഞ്ഞു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഗുരുനാഥൻ വലിയ ഒരു പൂജയിൽ എന്നെ പങ്കെടുപ്പിച്ചു.ആപൂജകഴിഞ്ഞഉടനെ എന്നോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.. .ഈ മലയുടെ മുകളിൽ നിന്ന് ഉത്ഭവിക്കാൻ പോകുന്ന ആ ദുഷ്ട്ടശക്തി ലോകം തന്നെ നശിപ്പിക്കാൻ കഴിവ് ഉള്ളവൻ ആണ്.. അവൻപുറത്തുവന്നാൽ .ഇപ്പോൾഭൂമിയിൽ ഉള്ളഒരു ശക്തിക്കും അവനെ തോൽപ്പിക്കാൻ കഴിയില്ല..ഫാദർഅത് എല്ലാം മനസ്സിലാക്കി കഴിഞ്ഞു എന്ന് വേണം കരുതാൻ.. അത്കൊണ്ടുതന്നെആകും അവൻ ആദ്യം അദ്ദേഹത്തെ തന്നെ കൊന്നു കളഞ്ഞത്.?? രുദ്രൻപറയുന്നത്കേട്ടപ്പോൾആൽബർട്ട് .ഒന്ന്ഞെട്ടികൊണ്ടുപറഞ്ഞു..എനിക്കുംഅങ്ങനെതോന്നുന്നുരുദ്രാ.. പക്ഷെചിലകാര്യങ്ങൾക്ക്. ഇനിയും വ്യക്തമായ ഉത്തരം അദ്ദേഹത്തിനും നൽകാൻ കഴിഞ്ഞിട്ടില്ല. അതോ ഇനിയും ആരെങ്കിലും ഇവിടേക്ക് വന്നു ചേരാൻ ഉണ്ടോ.. അതും അറിയില്ല.. രുദ്രൻ അത് കേട്ടപ്പോൾ ആൽബിയോട് മെല്ലെ പറഞ്ഞു.. നമുക്ക് പിറകിൽ ഒരാൾ ഉണ്ട്. പക്ഷെ നമ്മെ സ്പർശിക്കാൻഅവൾക്ക് ആവില്ല. പക്ഷെ ലക്ഷ്യസ്ഥാനത്ത് എത്തി കഴിഞ്ഞാൽ. അവൾ കൂടുതൽ അപകടകാരിയാകും. നേരിയ മഴ വീണ്ടും പെയ്തു തുടങ്ങി..കുന്നിന്റെ മുകളിൽ നിന്ന് കുറുനരികൾ കൂട്ടത്തോടെ ഓരിയിടാൻതുടങ്ങി.. ആൽബർട്ട് അത് കേട്ടപ്പോൾ പറഞ്ഞു.. നമ്മൾ. എത്താൻ പോകുന്നു എന്ന്തോന്നുന്നു..രുദ്രാ.. അവർ കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ ആയിരുന്നു അത് സംഭവിച്ചത്..?? അവരുടെ പിറകിൽ നടന്നു വന്നു കൊണ്ടിരുന്ന സ്വപ്ന ആൽബിയെ ആക്രമിച്ചു.. മുന്നോട്ടു വീഴാൻ പോയ ആൽബിയെ രുദ്രൻ പെട്ടന്ന് പിടിച്ചു നിർത്തി... അവർ രണ്ടു പേരും തിരിഞ്ഞു സ്വപ്നയെനോക്കി.. അവരെ നോക്കി കൊണ്ടു സ്വപ്നഉറക്കെ പറഞ്ഞു.. ആരാണ് നിങ്ങൾ.. എന്താണ് ഇവിടെ സംഭവിക്കുന്നത്.. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. രുദ്രൻ അവളെ സൂക്ഷിച്ചു നോക്കി കൊണ്ടു പറഞ്ഞു... ആൽബി. ഈ പെൺകുട്ടിയെ അറിയുമോ താൻ.. ആൽബി സ്വപ്നയെ നോക്കി കൊണ്ടു പറഞ്ഞു.. അറിയും ആ കുട്ടികൾക്ക് ഒപ്പം ഇവളും ഉണ്ടായിരുന്നു.. പക്ഷെ.. പിന്നെ സംഭവിച്ചത് മുഴുവൻ. അസാധാരണമായിരുന്നു.. ഈ പെൺകുട്ടി ഏലിയാസ് അച്ചന്റെ അടുത്ത് വന്നിരുന്നു എന്ന് പറഞ്ഞു.. രുദ്രൻ മുന്നോട്ട് വന്നു സ്വപ്നയെ നോക്കി കൊണ്ടു പറഞ്ഞു.. താൻ ആരാണ്. ഇവിടെ എങ്ങനെ. വന്നു.. സ്വപ്‍ന. രുദ്രനെ നോക്കി കൊണ്ടു പറഞ്ഞു.. എനിക്കു അറിയാം താങ്കളെ.. രുദ്രനാരായണൻ അല്ലേ.. പാലക്കാട് നീലകണ്ഠൻ തിരുമേനിയുടെ പ്രധാനശിഷ്യൻ.. കണ്ടിട്ടുണ്ട്.ഞാൻ അവിടെ വെച്ച്.അപ്പോൾ ഇനി എനിക്കു പേടിക്കണ്ട അല്ലേ. സ്വപ്നകൈ കൂപ്പി കൊണ്ടു പറഞ്ഞു.. ആൽബി അവളെ നോക്കി കൊണ്ടു പറഞ്ഞു.. താൻ ഞങ്ങൾക്ക്. നടുവിൽ വേണം നിൽക്കാൻ. പേടിക്കരുത് ഞങ്ങളെ വിട്ടു മാറി പോകുകയും അരുത്.അപകടം ആണ്.. രുദ്രൻ തന്റെ കൈയിൽ ഇട്ടിരുന്ന രുദ്രാക്ഷവള. ഊരി സ്വപ്നയെ അണിയിച്ചു കൊണ്ടു പറഞ്ഞു.. ഈശ്വര വിശ്വാസം ഉണ്ടെങ്കിൽ മാത്രം ശിവ പഞ്ചാക്ഷരി മന്ത്രം ചൊല്ലി കൂടെ വന്നോളൂ.. സ്വപ്നയെ നടുക്ക് നിർത്തി കൊണ്ടു അവർ വീണ്ടും കുന്നു കയറാൻ തുടങ്ങി.. മഴയും തണുപ്പുംകൂടി വന്നു.. ആകാശത്തു അതി ശക്തമായ ഒരു മിന്നൽ ഉണ്ടായി.. ആൽബർട്ടിന്റെ കയ്യിൽ ഇരുന്ന ടോർച് പെട്ടന്ന് അണഞ്ഞു.. രുദ്രൻ മെല്ലെ പറഞ്ഞു.. നമ്മൾ എത്തി കഴിഞ്ഞു.. അതി ശക്തമായ ഇടിയും മിന്നലും തുടങ്ങി.. കരിമ്പന കുന്നിന്റെ മുകളിൽ ഒരു പ്രകമ്പനം ഉണ്ടായി... അവിടെ ശക്തമായി കുലുങ്ങുന്ന പോലെ അവർക്ക് തോന്നി.. ഇരുട്ടിൽ നിന്ന് ആരോ തങ്ങളുടെ നേരെ ഓടി വരുന്നത് പോലെ അവർക്കു തോന്നി.. ആൽബി പെട്ടന്ന് പറഞ്ഞു.. രുദ്രാ.. അത് ആ കുട്ടികൾ ആണ്.. അടുത്തമിന്നലിൽ.. അവർ വ്യക്തമായി കണ്ടു.. പത്തടിയിൽഅധികം പൊക്കമുള്ള ഒരു രൂപം.. അതിന്റെ മുന്നിൽ നിന്ന് ആണ് ബിജിത്തും അനന്തുവും ഓടി വരുന്നത്.. രുദ്രൻ വേഗം തന്നെ അവരെ പിടിച്ചു നിർത്തി കൊണ്ടു പറഞ്ഞു.. പേടിക്കരുത് ഞാൻ രാഹുലിന്റെ കൊച്ചച്ഛൻ ആണ്.. അവൻ സേഫ് ആണ് നിങ്ങളെ അന്വേഷിച്ചു ആണ്ഞങ്ങൾ ഇവിടേക്ക് വന്നത്.. ഒറ്റ ശ്വാസത്തിൽ ആണ് രുദ്രൻ അത് പറഞത്.. പെട്ടന്ന് ആണ്. ബിജിത്തും അനന്തുവും പരസ്പരം നോക്കി കൊണ്ടു ഒന്ന് ചിരിച്ചത്.. അനന്തു രുദ്രന്റെ അടുത്ത് നിന്നു പുറകോട്ടു മാറി കൊണ്ടു പറഞ്ഞു.. സൂക്ഷിച്ചു നോക്ക്.. ഞങ്ങൾക്ക് പിറകിൽ ആരാണ് എന്ന്... ആകാശത്തു ഒരു മിന്നൽ ഉണ്ടായി. അതിന്റെ പ്രകാശം കുറച്ചു നിമിഷം അവിടെ മുഴുവൻ തങ്ങി നിന്നു... രുദ്രനും ആൽബർട്ടും ആ രൂപത്തിലേക്ക് സൂക്ഷിച്ചു നോക്കി... അടുത്തനിമിഷം അവർ അറിയാതെ പുറകോട്ടു നീങ്ങി പോയി..??? അത് ഏലിയാസ് അച്ചൻ ആയിരുന്നു.. അയാളുടെ തലയിൽ ഒരു കൊമ്പ് മുളച്ചിരുന്നു.. ദേഹത്ത് മുഴുവൻ മീനിന്റെ പോലെ ചിതമ്പൽ. കൊണ്ടു നിറഞ്ഞിരിക്കുന്നു. കയ്യിൽ പത്തു വിരലുകൾ.. അതിൽ നിറയെ രോമങ്ങൾ.. ആൽബർട്ട്. രുദ്രനോട് മെല്ലെ പറഞ്ഞു.. എന്താ ഇതൊക്കെ. അച്ചന്റെ രൂപം എങ്ങനെ ഇവിടെ വന്നു.. പെട്ടന്ന് പുറകിൽ നിന്ന് ഒരു ശബ്ദം ഉയർന്നു.. അച്ചൻ മാത്രം അല്ല ഞങ്ങളും ഉണ്ട്.. അവർ തിരിഞ്ഞു നോക്കി.. പിറകിൽ നിൽക്കുന്ന അന്തോണിയും രാഹുലും.. അവരുടെ കയ്യിൽ വലിയ രണ്ട് പന്തങ്ങൾ ഉണ്ടായിരുന്നു.. മഴ തുള്ളികൾ അവയെ സ്പർശിക്കുന്നില്ലായിരുന്നു.. രുദ്രൻ മെല്ലെ പറഞ്ഞു.. ചതി.. നമ്മളെ ചതിച്ചു.. ഇനി നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെട്ടു പോകാൻ ആവില്ല ആൽബി.. പെട്ടന്ന് ആയിരുന്നു ആ രൂപം മുന്നോട്ട് വന്നത്.. രുദ്രന്റെയും ആൽബർട്ടിന്റെയും കഴുത്തിൽ തന്നെ അത് പിടി മുറുക്കി.. അവർ വായുവിൽ നിന്ന് ഉയർന്നു.. ബാക്കിയുള്ളവർ നിലത്തു മുട്ടുകുത്തി ഇരുന്നു കൊണ്ടു തല താഴ്ത്തി.. രുദ്രന്റെയും ആൽബർട്ടിന്റെയും ശിരസ്സ് ആ രൂപം പിഴുതു എടുത്തു കൊണ്ടു ഉറക്കെ അലറി വിളിച്ചു... ആ ശബ്ദം പള്ളിയെ പിടിച്ചു കുലുക്കി.. കരിമ്പനകുന്നിൽ നിന്ന് ഒരു അഗ്നി പള്ളിയിലേക്ക് നീങ്ങി.. അടുത്തനിമിഷം പള്ളിയെ അഗ്നി വിഴുങ്ങി തുടങ്ങി.. രുദ്രന്റെയും ആൽബർട്ടിന്റെയും ജീവനറ്റ ശരീരം ആ രൂപം ദൂരേക്ക് വലിച്ചു എറിഞ്ഞു.. കരിമ്പനകുന്നിൽ നിന്ന് ആ രൂപം ചുറ്റും നോക്കി.. പിന്നെകൈകൾ ഉയർത്തി അതി വേഗത്തിൽ വായുവിലേക്ക് ഉയർന്നു..... കരിമ്പനകുന്ന് എന്ന നോവൽ വായിച്ചു തീർത്ത. ഐശ്വര്യയും.. സുറുമിയും..ആതിരയും പരസ്പരം ഒന്ന് നോക്കി.. എന്തോന്ന് ഒക്കെ ആണ് എഴുതി വെച്ചേക്കുന്നത്.. മനുഷ്യന്റെ നല്ല ജീവൻ പോയല്ലോ. പടച്ചോനെ.. സുറുമി പറഞ്ഞു.. കട്ടപ്പന.എഞ്ജനീയറിങ് കോളേജ് ലാസ്റ്റ് ഇയർവിദ്യാർത്ഥിനികൾ ആയിരുന്നു അവർ.. കട്ടപ്പനയിൽ നിന്ന് കുറച്ചു മാറി ഒരു ലേഡീസ് ഹോസ്പിറ്റലിൽ ആയിരുന്നു അവർ താമസിക്കുന്നത്.. ആതിര സുറുമിയെ നോക്കി കൊണ്ടു പറഞ്ഞു.സുറുമി താൻ ഒന്ന് ശബ്ദം താഴ്ത്തി പറ.. ആ മേട്രൻ. അല്ലെങ്കിൽ തന്നെ നമ്മോട് ഭയങ്കര കലിപ്പ് ആണ് അറിയാലോ.. സമയം പത്തു കഴിഞ്ഞു.. കൃത്യമായി പത്തു മണിക്ക് ലൈറ്റ് ഓഫ് ചെയ്യണം എന്ന് പറഞ്ഞിട്ടുള്ളത് ആണ്.. അത് കേട്ടപ്പോൾ ഐശ്വര്യ പറഞ്ഞു.. പിന്നെ. അവർക്ക് ദേഷ്യം വരില്ലേ.. ഒരാഴ്ച അവധി ആയിട്ട് നമ്മൾ മൂന്ന് പേരും മാത്രം അല്ലേ ഇപ്പോൾ ഹോസ്റ്റലിൽ ഒള്ളു നമ്മൾ കൂടി പോയിരുന്നു എങ്കിൽ ഹോസ്റ്റൽ പൂട്ടി ആ പാവം സിസ്റ്ററിന് പോകാമായിരുന്നു.. അത് എങ്ങനെ ആണ്. ഒരാഴ്ച ഇവിടെ ട്രക്ക് പോകാം എന്നൊക്കെ പറഞ്ഞു നിങ്ങൾ അല്ലേ എന്നെ കൂടി ഇവിടെ പിടിച്ചു നിർത്തിയത്.. എന്നിട്ട് മേട്രന്. കുറ്റം.. ആതിര ഐശ്വര്യയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.. ഈ വർഷം കൂടി കഴിഞ്ഞു മിക്കവാറും നമ്മൾ ഓരോരുത്തരുടെ തലയിൽ ആകും.. പിന്നെ ഇങ്ങനെ ഒരു അടിച്ചു പൊളി ഉണ്ടാകുമോ.. അത് കൊണ്ടു അല്ലേ ചക്കരെ നമ്മൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്... സുറുമി നോവൽ മടക്കി വെച്ചു കൊണ്ടു പറഞ്ഞു.അതൊക്കെ പോട്ടെ.. ഞാൻ ഇനി സീരിയസ് ആയി ഒരു കാര്യം പറയാം.. ഐശ്വര്യയും. ആതിരയും സുറുമിയെ നോക്കി... .ഈ കഥ എഴുതിയ ലൊക്കേഷൻ എവിടെ ആണെന്ന് നിങ്ങൾക്ക് അറിയാമോ...സുറുമി അവരെ മാറി മാറി നോക്കി.. ഇല്ല.. താൻ കാര്യം പറ സുറുമി വെറുതെ ടെൻഷൻ ആക്കല്ലേ.. ആതിര പറഞ്ഞു.. സുറുമി ബെഡിൽ അവരുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു കൊണ്ടു പറഞ്ഞു. കരിമ്പനകുന്നിന്റെ ഓപ്പോസിറ്റ് ഉണ്ടായിരുന്ന ഒരു പള്ളി ഇല്ലേ കഥയിൽ.. അവിടെ ആണ് ഈ ഹോസ്റ്റൽ ഉള്ളത്..?? അത് മാത്രം അല്ല.. നമ്മൾ ട്രക്കിങ്ങിനുപോകാൻ പ്ലാൻ ഇട്ടിരിക്കുന്ന മല ആണ്.. കഥയിലെ.. കരിമ്പനകുന്ന്...??? തുടരും... കരിമ്പനകുന്ന്.. തുടങ്ങുക ആണ്... മിസ്റ്ററി സ്റ്റാർട്ടിങ്...??? കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - 16 Part AHORROR THRILLER c@lmm.m 16 Part AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം Part 16 തുടർച്ച കൂടിയുണ്ടാരുന്നു. ഇയാളെക്കാളും ഭയങ്കരന്മാരു രണ്ടു പേര്. അതിലൊരുത്തനാണ് എന്നോട് സംഭവമൊക്കെ പറയുന്നത്. രാവിലെ ഒൻപതു മണിക്ക് ലെവെൽ ക്രോസ്സിൽ ചെന്ന് പോലീസിനെ വിളിച്ചു വരുത്താൻ പറഞ്ഞു. പോലീസ് വരുമ്പൊ ഇന്ന പോലെ ഒക്കെ പറഞ്ഞാൽ 1000 രൂപ സ്പോട്ടിൽ തരാമെന്നു പറഞ്ഞു.ഇല്ലെങ്കി എന്റെ കഞ്ചാവു കേസൊക്കെ വെളിയിൽ വിടുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാൻ സമ്മതിച്ചില്ല. അപ്പോ അവരു കാശു കൂട്ടി കൂട്ടി പറഞ്ഞ്, അവസാനം ഒറ്റയടിക്ക് 10000 രൂപാന്നു പറഞ്ഞപ്പൊ, ഞാൻ...“ ” സമ്മതിച്ചു പോയല്ലേ. ഞഞ്ഞായി! എന്നിട്ട് 10000 കിട്ടിയോ ? “ പോത്തന്റെ മുഖത്തെ തമാശാ ഭാവം അപ്രത്യക്ഷമായിരുന്നു.” “അപ്പൊ എനിക്ക് 5000 തന്നു. ബാക്കി ഇന്ന് വൈകിട്ട് 5 മണിക്ക് സെയിം സ്പോട്ടിൽ ചെന്നാൽ തരാന്നു പറഞ്ഞു.” “അതായത്, മാർക്കറ്റിലെ ആ കടയിൽ.” “യെസ് സർ.” ഫെലിക്സ് വിയർത്തു കുളിച്ചിരുന്നു. “നീയിനീം അയാളെ കണ്ടാൽ തിരിച്ചറിയുമോ ? ” “തിരിച്ചറിയും സർ. മറക്കാൻ പറ്റില്ല ആ രൂപം. കറുത്ത് നല്ല ഉയരത്തിൽ, മഞ്ഞ പല്ലൊക്കെയായിട്ട്...” “ഞാനൊരു ആർട്ടിസ്റ്റിനെ കൊണ്ടു വന്നാ നിനക്ക് ക്ലിയറായി പറഞ്ഞു കൊടുക്കാൻ പറ്റുവോ ? ഒന്നു വരപ്പിച്ചു നോക്കാൻ.” “ട്രൈ ചെയ്യാം സർ.” “ഉം...” പോത്തൻ ദീർഘനിശ്വാസത്തോടെ ഒന്നു മൂളി. “അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ.” പിന്നെ കുറേ നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. ഒടുവിൽ പോത്തൻ പയ്യന്റെ മുഖം പിടിച്ചുയർത്തി. “നിനക്ക് 19 വയസ്സായെന്നല്ലേഡാ പറഞ്ഞെ ? ” “അതേ സർ! ” “ഡാ മോനേ ചക്കരേ, നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ ? നീ ഈ കാശു മേടിക്കുമ്പൊ, കൊലപാതകത്തിന് കള്ള സാക്ഷി പറയാനാന്ന് ഓർത്തില്ലാരുന്നോ നീ ? “പതിയെ പോത്തന്റെ ടോണിൽ ഒരു വ്യത്യാസം വരുന്നത് എല്ലാവരും ശ്രദ്ധിച്ചു. പ്രത്യേകിച്ച് ആൽബി. ഉടനേ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അവൻ ജാഗരൂകനായി. “ ഇത്രേയൊള്ളോഡാ നിന്റെ ബോധം ? ഒരു 10000 രൂപ കിട്ടിയാൽ നീയപ്പൊ എന്തൊക്കെ ചെയ്യും ? 19 വയസ്സായില്ലേഡാ [BLEEP] മോനേ നിനക്ക് ? ” “കൊലപാതകോ ? ? ” ഫെലിക്സിന്റെ വായ് പിളർന്ന പടി ഇരിക്കുകയാണ്. “പിന്നല്ലാതെ നീയിതെന്നതാന്നാ ഓർത്തെ ? ” “ഞാനൊന്നും ഓർത്തില്ല സാറേ...” പയ്യനിൽ നിന്നും ദീനമായൊരു നിലവിളി ഉയർന്നു. “എനിക്കൊരു കടമുണ്ടാരുന്നു സർ. ഒറ്റയടിക്ക് അതങ്ങു തീർക്കാന്നു മാത്രേ ഞാൻ ചിന്തിച്ചുള്ളൂ.” “നീ എന്റെ മുഖത്തേക്കൊന്നു നോക്കിക്കേ.” പോത്തൻ ഒരു വട്ടം കൂടി അവന്റെ മുഖം പിടിച്ചുയർത്തി. ആരും പ്രതീക്ഷിക്കാത്തതാണ് പിന്നെ നടന്നത്. പോത്തന്റെ ഇടതു കൈ വായുവിലൊന്നുയർന്നു താണു. “ഇത് നിന്റെ അപ്പനു കൊടുത്തതാ. ഇനി കാണുമ്പൊ അങ്ങേരെ ഏല്പ്പിച്ചേരെ.” ഒരു വട്ടം കൂടി വലതു കയ്യും ഉയർന്ന് ഫെലിക്സിന്റെ വലതു കരണം പുകച്ചു. “ഇതു നിന്റെ തള്ളക്കിരിക്കട്ടെ. 19 വയസ്സായ ഒരു ചെറുക്കനെ ഒരു ബൈക്കും കാലിന്റെടേൽ വെച്ച് കൊടുത്ത് ഇറക്കി വിട്ടേക്കുവാ. അവനെന്താ ചെയ്യുന്നെ, ആരെ കൊന്നിട്ടാ ഡെയ്‌ലി വീട്ടി വരുന്നെ... ഒരന്വേഷണോമില്ല. ചുമ്മാ ഇത്രേം കൊല്ലം തീറ്റിപ്പോറ്റി ഇറക്കി വിട്ടേക്കുന്നു. മരപ്പാഴിന്റെ വർത്താനം കേട്ടില്ലേ ? അത് കൊലപാതകമാണെന്ന് നിനക്കറിയില്ലാരുന്നു അല്ലേടാ [BLEEP] “ പോത്തന്റെ മുട്ടുകാലുയർന്നപ്പോഴേക്കും ആൽബിയും ശിവകുമാറും ചേർന്ന് അയാളെ പിടിച്ചു മാറ്റി. “കേറ്റിയിടഡാ ഈ [BLEEP] നെ അകത്തേക്ക്! ” പോത്തൻ അലറി. ധിലീഷ് പോത്തൻ എന്ന സൗമ്യനായ, സമാധാനപ്രിയനായ ഉദ്യോഗസ്ഥന്റെ പുതിയൊരു രൂപഭാവത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു ആ സ്റ്റേഷൻ. സകലരും വിരണ്ടു പോയി എന്നു വേണമെങ്കിൽ പറയാം. നിമിഷങ്ങൾക്കുള്ളിലാണ് അയാളൊരു മൃഗമായി മാറിയത്. തല്ക്കാലത്തെ കലിയൊന്നടങ്ങിയതും, പോത്തൻ എഴുന്നേറ്റ് ആൽബിയേയും ശിവകുമാറിനേയും കൂട്ടി ഓഫീസിലേക്ക് കടന്നിരുന്നു. “എന്നാ പരിപാടികൾ ? ” പോത്തൻ ആൽബിയെ നോക്കി. “വല്യ പ്രതീക്ഷ വേണ്ട. കാരണം, ഈ പറഞ്ഞവൻ ബാക്കി 5000 കൃത്യമായി കൊടുക്കാനായിട്ട് അവിടെ വന്ന് ചെറുക്കനേം കാത്തു നില്ക്കുമെന്ന് എനിക്കു തോന്നുന്നില്ല. അങ്ങനത്തവന്മാരൊന്നും ഈ പണിക്കു നില്ക്കില്ലല്ലോ. പക്ഷേ, ആ മുറി. അതൊരു അസറ്റാണ്. അതിന്റെ ഹിസ്റ്ററി തപ്പിയെടുത്താൽ എന്തെങ്കിലും തുമ്പു കിട്ടുമെന്നെനിക്കു തോന്നുന്നു.” ഒരു ഉറപ്പില്ലാത്ത മറുപടിയാണ് ആൽബി പറഞ്ഞത്. പോത്തന്റെ ഭാവവ്യത്യാസമുണ്ടാക്കിയ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല അയാൾ. “ശരിയാണ്. അതു മാത്രമല്ല, ഒരു പക്ഷേ ചെറുക്കൻ ഇനി അങ്ങോട്ടു ചെന്നാൽ അവരിവനെ അപകടപ്പെടുത്താനും സാധ്യതയുണ്ട്. ഇവനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞല്ലോ.” ശിവകുമാറിനും അതേ അഭിപ്രായമായിരുന്നു. “ഉം...” പോത്തൻ ചിന്തയോടെ കസേരയിലേക്കമർന്നു. “ആൽബി പറഞ്ഞ പോലെ ആ കടമുറിയുടെ ബാക്ക്ഗ്രൗണ്ട് തപ്പാം. അതാണ് നല്ല പ്ലാൻ. പക്ഷേ, ഇന്നു വൈകിട്ട് കൃത്യം അഞ്ചു മണിക്ക് നമ്മൾ ചെറുക്കനെ അവിടൊന്നു കൊണ്ടു പോയി നോക്കണമെന്നാണ് എന്റെ അഭിപ്രായം. ഷാഡോ പോലീസില്ലേ, അവന്മാർ അവിടെയൊക്കെ നില്ക്കട്ടെ.റിസ്കാണ്. എന്നാലും എങ്ങാൻ ആ മനുഷ്യൻ ഒന്നു കൂടി വന്നാൽ...ചെലപ്പൊ പറയാൻ പറ്റില്ല. കൊടും കുറ്റവാളികളായാലും, വാക്കിനു വ്യവസ്ഥയുള്ളവന്മാരുണ്ടാകാറുണ്ട്. എനിക്ക് എക്സ്പീരിയൻസുണ്ട്. അങ്ങനെയായാ പണി എത്ര എളുപ്പമായി.“ ”വേറൊരു പ്രശ്നം കൂടിയുണ്ട് കേട്ടോ.“ ആൽബി ചൂണ്ടിക്കാട്ടി. ”ഈ ചെറുക്കൻ ചില്ലറ ഷോ ഒന്നുമല്ല അവിടെ വെച്ചു നടത്തിയത്. നാട്ടുകാരു മുഴുവൻ കണ്ടു ഇവന്റെ ഓട്ടോം പാച്ചിലുമൊക്കെ. ഇവനെ പോലീസു പൊക്കിയ വിവരം എന്തായാലും അവന്മാരറിഞ്ഞിരിക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെയാണെങ്കി പിന്നെ ആ കട പോലും ചിലപ്പൊ നമ്മളു ചെന്നു നോക്കുമ്പൊ കാണണമെന്നില്ല.“ “ഞാനിപ്പൊ അതാലോചിച്ചതേയുള്ളൂ.” പോത്തൻ എഴുന്നേറ്റു. “എന്തായാലും, ഇപ്പൊ 12:30 ആയിട്ടേ ഉള്ളൂ. ഇഷ്ടം പോലെ സമയമുണ്ട്. അഞ്ചു മണിയാകുമ്പൊഴത്തേക്കും, നമുക്ക് ഒരിത്തിരി കലാ പരിപാടികളുണ്ട്. ഞാനൊരാളെ വിളിക്കട്ടെ.” അയാൾ പുറത്തേക്ക് നടന്നു. “പോകാൻ വരട്ടെ മിസ്റ്റർ പോത്തൻ...” ആൽബി അയാളെ തടഞ്ഞു. “ഒരു കാര്യം ഞാൻ മര്യാദയുടെ ഭാഷയിൽ പറയുകയാണ്. ഇത്തിരി മുൻപ് നടത്തിയ ആ പരിപാടി ഇനി ഇവിടെ പറ്റില്ല കേട്ടോ. തനിക്ക് എന്നാ കോപ്പിലെ പെർമിഷനുണ്ടെന്നു പറഞ്ഞാലും, എന്റെ സ്റ്റേഷനീ കേറി വന്ന് ഈ ജാതി തോന്ന്യാസം കാണിക്കാൻ ഞാൻ സമ്മതിക്കില്ല. നമ്മളിങ്ങനെ ആൾക്കാരെ പിടിച്ചോണ്ടു വന്ന് തല്ലി നടുവൊടിക്കുന്ന പരിപാടി ഇല്ല. അങ്ങനത്തെ ഒരു സ്റ്റേഷനല്ല ഇത്. നിങ്ങടെ ആ മന്തൻ കൈ കൊണ്ട് തല്ലി ആ ചെറുക്കനു വല്ലോം പറ്റിയാ, തൂങ്ങുന്നത് ഞാനാണ്.” പോത്തൻ നിശബ്ദനായി നിന്നു കേട്ടു. “എന്തു അതോറിറ്റിയുണ്ടെന്നു പറഞ്ഞാലും-” “മനസ്സിലായി.” പോത്തൻ കയ്യുയർത്തി തടഞ്ഞു. “അവന്റെ പോക്കറ്റീ കഞ്ചാവു കണ്ടപ്പൊ മുതൽ എന്റെ കൈ തരിക്കുന്നതാ. 19 വയസ്സായേ ഉള്ളൂ. അപ്പൊളെക്കും അവനീ ഒണ്ടാക്കി വെച്ചേക്കുന്ന നോക്ക്. ഇനി ഇവന് ഒരു പ്രോപ്പർ ലൈഫ് ഉണ്ടാകുമോ ? ഒരു നിമിഷ നേരത്തെ മന്ദബുദ്ധിത്തരത്തിന് അവൻ കൊടുത്ത വിലയെന്താ ? ഈ പ്രായത്തിലൊള്ള പിള്ളേരെ ഇങ്ങനെയൊക്കെ കാണുമ്പൊ എനിക്കു വല്ലാത്ത സങ്കടമാണ്. നിങ്ങൾക്കത് പറഞ്ഞാ മനസ്സിലാകില്ല.” പോത്തൻ ഒരു നിമിഷം നിശബ്ദനായി നിന്നിട്ടു തുടർന്നു. “ എന്റെ കൊച്ചിന്നു ജീവിച്ചിരുപ്പുണ്ടാരുന്നെങ്കി... ഏതാണ്ട് ഈ പ്രായം വന്നേനെ.“ അവസാനമായപ്പോഴേക്കും പോത്തന്റെ തൊണ്ടയിടറിയോ എന്നൊരു സംശയം തോന്നി ആൽബിക്ക്. മുറിയിലാകെ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു. ഒടുവിൽ ആൽബി എഴുന്നേറ്റു നിന്ന് പോത്തന്റെ തോളിൽ കൈ വെച്ചു. “അയാം സോറി. എനിക്കറിയില്ലായിരുന്നു.” ഒരു ദീർഘനിശ്വാസത്തോടെയായിരുന്നു പോത്തന്റെ മറുപടി. “മക്കളു കൈവിട്ടു പോയ വിഷമം അറിയണമെങ്കിൽ നിങ്ങളാ മാണിയോട് സംസാരിച്ചു നോക്ക്. അയാളു പറഞ്ഞു തരും.” “സാറിന്റെ മോൻ...? ” സംശയത്തോടെയാണ് ശിവകുമാറത് ചോദിച്ചത്. “ഞങ്ങൾക്കാർക്കും സാറിനെപ്പറ്റി ഒന്നുമറിയില്ല. ക്രൈം ബ്രാഞ്ച് ഓഫീസറാണെന്നതൊഴികെ.” “അവനു അഞ്ചു വയസ്സുള്ളപ്പൊ ഒരാക്സിഡന്റുണ്ടായതാഡോ. വേറെപ്പളെങ്കിലും ഇരുന്ന് സംസാരിക്കാം. ഒരിത്തിരി കള്ള് അകത്തില്ലാതെ അവനെപ്പറ്റി സംസാരിച്ചാ ശരിയാകില്ല. എന്നെപ്പറ്റി അറിയാനൊന്നുമില്ല. നിങ്ങളെപ്പോലെ ഒരായിരം രഹസ്യം സൂക്ഷിച്ചു നടക്കുന്ന ആളല്ല ഞാൻ. അന്ന് കുഞ്ഞു മരിച്ചതിൽ പിന്നെയാണ് എന്റെ ജീവിതം കൈവിട്ടു പോയത്. എങ്ങനെയെങ്കിലും കുറേ കാലം കൂടി തിന്നു കുടിച്ച് അങ്ങൊടുങ്ങണം. അത്രേയുള്ളൂ പോത്തൻ. ആൽബി നേരത്തെ എന്നെ കളിയാക്കിയില്ലേ ? ബുദ്ധിരാക്ഷസനാണെന്ന് നാട്ടുകാരെ കാണിക്കുവല്ല ഞാൻ. എനിക്ക് സദാ സമയവും എന്തെങ്കിലും ചിന്തിച്ചോണ്ടിരിക്കണം. ഒരു നിമിഷം ചിന്തയൊന്നു മാറിപ്പോയാൽ അപ്പൊ പ്രാന്തു പിടിക്കും. കള്ളു കുടിക്കാൻ തോന്നും. ബോധം മറയുന്നവരെ.” പോത്തൻ പുറത്തേക്കുള്ള വാതിൽ തുറന്നതും, ശിവകുമാറിനോർമ്മ വന്നു. “സർ, അവനോട് രേഖാചിത്രം വരക്കാന്നു പറഞ്ഞത് കാര്യമായിട്ടാണോ ? ആർട്ടിസ്റ്റിനെ കൊണ്ടു വരണമെങ്കിൽ ചടങ്ങാണു കേട്ടോ. ഇപ്പൊഴേ റിക്വസ്റ്റിട്ടു വെക്കണം.” “എന്നാത്തിന് ? ” പോത്തന്റെ മുഖത്ത് നിസ്സാര ഭാവമായിരുന്നു. “എന്റെയൊരു സുഹൃത്തുണ്ട്. നിയാസ്. കേട്ടിട്ടുണ്ടാകും. നിയാസ് വൈക്കം. ഈ പണിക്ക് ബെസ്റ്റാണ്. ഇവിടെ അവനൊരു പ്രൊജക്റ്റുണ്ട്. ഞാൻ വിളിച്ചാ വരാതിരിക്കാൻ പറ്റില്ല അവന്.” “ഇത്ര നേരത്തെ അതിന്റെ ആവശ്യമുണ്ടോ സർ ? നമുക്ക് ഇന്നു വൈകിട്ട്-” “ഡോ, അഞ്ചു മണി വരെ പിന്നെ ഞാനെന്തെടുക്കും ? നിങ്ങളു നിങ്ങടെ പണി നോക്കിക്കോ. ഇതു ഞാൻ ഡീൽ ചെയ്തോളാം.” പോത്തന് ആ പറഞ്ഞതത്ര ഇഷ്ടമായില്ല. “കാര്യങ്ങളൊക്കെ സ്പീഡായി നടക്കട്ടെ. ചുമ്മാ ഇട്ടുരുട്ടരുത്.” ഈ സമയത്തെല്ലാം പോത്തന്റെ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നത് കേൾക്കാമായിരുന്നു.അയാൾ ആ ഭാഗത്തേക്ക് ശ്രദ്ധിക്കാനേ പോയില്ല. ഇടയ്ക്കെപ്പൊഴോ കോൾ കട്ടു ചെയ്ത് ആ നമ്പർ ‘മനുഷ്യാവകാശ തെണ്ടി’ എന്ന പേരിൽ സേവ് ചെയ്തു വെച്ചു അയാൾ. പോത്തൻ പോയതും ആൽബിയും ശിവകുമാറും ഫെലിക്സിനെ എന്തു ചെയ്യണമെന്നാലോചിക്കാനിരുന്നു. വെളിയിലിറങ്ങിയാൽ അവനെ അപകടപ്പെടുത്തുമെന്നുറപ്പാണ്. അറസ്റ്റ് ചെയ്യണമെങ്കിൽ, കഞ്ചാവ്, കൊലപാതക ഗൂഢാലോചന എന്നൊക്കെയുള്ള കേസുകളാണ്. ആ പത്തൊൻപതു കാരനോട് അങ്ങനെ ചെയ്യാൻ അവരുടെ മനസ്സനുവദിച്ചില്ല. ഒടുവിൽ 24 മണിക്കൂർ അവൻ കസ്റ്റഡിയിൽ തന്നെ ഇരിക്കട്ടെ എന്നു തീരുമാനിച്ച് ഇരുവരും പിരിഞ്ഞു. പോത്തൻ പറഞ്ഞതു ശരിയായിരുന്നു.ഏതാണ്ട് അര മണിക്കൂറിനുള്ളിൽ നിയാസ് സ്റ്റേഷനിലെത്തി. സുമുഖനായ ആ താടിക്കാരൻ ചിര പരിചിതനെപ്പോലെ എല്ലാവരേയും നോക്കി പുഞ്ചിരിച്ചു കൊണ്ട് പോത്തനെ സമീപിച്ചു. “ഇതോടെ നമ്മളു തമ്മിലുള്ള ഇടപാടു തീരണം കേട്ടോ.” “അതൊക്കെ നമുക്കാലോചിക്കാം. ആദ്യം ഈ ചെറുക്കനെ ഒന്നു പരിചയപ്പെട്. മിസ്റ്റർ ഫെലിക്സ് ജോസഫ്.” പോത്തൻ അവരെ രണ്ടു പേരെയും ആൽബിയുടെ മുറിക്കുള്ളിലേക്കിരുത്തി. “മോന്റെ മുഖത്തിതെന്തു പറ്റി ? ” നിയാസ് ഫെലിക്സിന്റെ കവിളിലൂടെ വിരലോടിച്ചു. “പോത്തൻ സാറു കൈ വെച്ചോ ? ” “താൻ വരക്കഡോ. കഥയൊക്കെ പിന്നെ പറഞ്ഞു തരാം.” പോത്തൻ ഗൗരവത്തിലായിരുന്നു. ഒരു പോലീസുകാരൻ നിയാസിന്റെ സാധന സാമഗ്രികളെല്ലാം ആ മുറിക്കുള്ളിലേക്കെത്തിച്ചു. തുടർന്നുള്ള ഏതാനും മണിക്കൂറുകൾ വളരെ പെട്ടെന്നു തന്നെ കടന്നു പോയി. 3 മണിയോടു കൂടി ഫെലിക്സ് വിശദീകരിച്ചതനുസരിച്ചുള്ള മനുഷ്യന്റെ ഒരു ഏകദേശ രൂപം വരച്ചെടുക്കാനായി നിയാസിന്. പക്ഷേ അയാളെ കൃത്യമായി കണ്ടിരുന്നില്ല ഫെലിക്സ്. അതിന്റേതായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ചിത്രം പൂർത്തിയായിട്ടും ആർക്കും ഒരു തൃപ്തി തോന്നിയില്ല. പോത്തൻ അത് ഫോണിലേക്ക് പകർത്തി നിയാസിനെ യാത്രയാക്കി. അപ്പോഴേക്കും, ആൽബിയും ശിവകുമാറും ചേർന്ന് മാർക്കറ്റിലെ ഓപ്പറേഷന്റെ ഒരു ഏകദേശ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. മൂന്ന് ഷാഡോ പോലീസ് ഓഫീസേഴ്സിനെയാണ് അവിടെ വിന്യസിച്ചിരിക്കുന്നത്. കുറേയധികം കടമുറികൾ അടഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അതിൽ ഫെലിക്സ് പറഞ്ഞ ഷോപ്പ് ഏതാണെന്ന് തിരിച്ചറിയാനായിട്ടില്ല. പക്ഷേ മാർക്കറ്റിൽ മെയിൻ ഷോപ്പിങ്ങ് സെന്റർ എന്നു പറയാനാകുന്നത് ഒരേയൊരു ബിൽഡിങ്ങേയുള്ളൂ. അതിനെ ചുറ്റിപ്പറ്റി തന്നെ പോലീസുകാർ നിലയുറപ്പിച്ചു. സമയം 4:50 PM ഫെലിക്സിനേയും കയറ്റി ഒരു പഴയ യമഹാ മോട്ടോർ സൈക്കിളിൽ പോത്തന്റെ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ജെയിംസ് ജോൺ മാർക്കറ്റിലെത്തി. തുടരും #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aREvG98?d=n&ui=v64j8rk&e1=cകൂടിയുണ്ടാരുന്നു. ഇയാളെക്കാളും ഭയങ്കരന്മാരു രണ്ടു പേര്. അതിലൊരുത്തനാണ് എന്നോട് സംഭവമൊക്കെ പറയുന്നത്. രാവിലെ ഒൻപതു മണിക്ക് ലെവെൽ ക്രോസ്സിൽ ചെന്ന് പോലീസിനെ വിളിച്ചു വരുത്താൻ പറഞ്ഞു. പോലീസ് വരുമ്പൊ ഇന്ന പോലെ ഒക്കെ പറഞ്ഞാൽ 1000 രൂപ സ്പോട്ടിൽ തരാമെന്നു പറഞ്ഞു.ഇല്ലെങ്കി എന്റെ കഞ്ചാവു കേസൊക്കെ വെളിയിൽ വിടുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാൻ സമ്മതിച്ചില്ല. അപ്പോ അവരു കാശു കൂട്ടി കൂട്ടി പറഞ്ഞ്, അവസാനം ഒറ്റയടിക്ക് 10000 രൂപാന്നു പറഞ്ഞപ്പൊ, ഞാൻ...“ ” സമ്മതിച്ചു പോയല്ലേ. ഞഞ്ഞായി! എന്നിട്ട് 10000 കിട്ടിയോ ? “ പോത്തന്റെ മുഖത്തെ തമാശാ ഭാവം അപ്രത്യക്ഷമായിരുന്നു.” “അപ്പൊ എനിക്ക് 5000 തന്നു. ബാക്കി ഇന്ന് വൈകിട്ട് 5 മണിക്ക് സെയിം സ്പോട്ടിൽ ചെന്നാൽ തരാന്നു പറഞ്ഞു.” “അതായത്, മാർക്കറ്റിലെ ആ കടയിൽ.” “യെസ് സർ.” ഫെലിക്സ് വിയർത്തു കുളിച്ചിരുന്നു. “നീയിനീം അയാളെ കണ്ടാൽ തിരിച്ചറിയുമോ ? ” “തിരിച്ചറിയും സർ. മറക്കാൻ പറ്റില്ല ആ രൂപം. കറുത്ത് നല്ല ഉയരത്തിൽ, മഞ്ഞ പല്ലൊക്കെയായിട്ട്...” “ഞാനൊരു ആർട്ടിസ്റ്റിനെ കൊണ്ടു വന്നാ നിനക്ക് ക്ലിയറായി പറഞ്ഞു കൊടുക്കാൻ പറ്റുവോ ? ഒന്നു വരപ്പിച്ചു നോക്കാൻ.” “ട്രൈ ചെയ്യാം സർ.” “ഉം...” പോത്തൻ ദീർഘനിശ്വാസത്തോടെ ഒന്നു മൂളി. “അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ.” പിന്നെ കുറേ നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. ഒടുവിൽ പോത്തൻ പയ്യന്റെ മുഖം പിടിച്ചുയർത്തി. “നിനക്ക് 19 വയസ്സായെന്നല്ലേഡാ പറഞ്ഞെ ? ” “അതേ സർ! ” “ഡാ മോനേ ചക്കരേ, നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ ? നീ ഈ കാശു മേടിക്കുമ്പൊ, കൊലപാതകത്തിന് കള്ള സാക്ഷി പറയാനാന്ന് ഓർത്തില്ലാരുന്നോ നീ ? “പതിയെ പോത്തന്റെ ടോണിൽ ഒരു വ്യത്യാസം വരുന്നത് എല്ലാവരും ശ്രദ്ധിച്ചു. പ്രത്യേകിച്ച് ആൽബി. ഉടനേ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അവൻ ജാഗരൂകനായി. “ ഇത്രേയൊള്ളോഡാ നിന്റെ ബോധം ? ഒരു 10000 രൂപ കിട്ടിയാൽ നീയപ്പൊ എന്തൊക്കെ ചെയ്യും ? 19 വയസ്സായില്ലേഡാ [BLEEP] മോനേ നിനക്ക് ? ” “കൊലപാതകോ ? ? ” ഫെലിക്സിന്റെ വായ് പിളർന്ന പടി ഇരിക്കുകയാണ്. “പിന്നല്ലാതെ നീയിതെന്നതാന്നാ ഓർത്തെ ? ” “ഞാനൊന്നും ഓർത്തില്ല സാറേ...” പയ്യനിൽ നിന്നും ദീനമായൊരു നിലവിളി ഉയർന്നു. “എനിക്കൊരു കടമുണ്ടാരുന്നു സർ. ഒറ്റയടിക്ക് അതങ്ങു തീർക്കാന്നു മാത്രേ ഞാൻ ചിന്തിച്ചുള്ളൂ.” “നീ എന്റെ മുഖത്തേക്കൊന്നു നോക്കിക്കേ.” പോത്തൻ ഒരു വട്ടം കൂടി അവന്റെ മുഖം പിടിച്ചുയർത്തി. ആരും പ്രതീക്ഷിക്കാത്തതാണ് പിന്നെ നടന്നത്. പോത്തന്റെ ഇടതു കൈ വായുവിലൊന്നുയർന്നു താണു. “ഇത് നിന്റെ അപ്പനു കൊടുത്തതാ. ഇനി കാണുമ്പൊ അങ്ങേരെ ഏല്പ്പിച്ചേരെ.” ഒരു വട്ടം കൂടി വലതു കയ്യും ഉയർന്ന് ഫെലിക്സിന്റെ വലതു കരണം പുകച്ചു. “ഇതു നിന്റെ തള്ളക്കിരിക്കട്ടെ. 19 വയസ്സായ ഒരു ചെറുക്കനെ ഒരു ബൈക്കും കാലിന്റെടേൽ വെച്ച് കൊടുത്ത് ഇറക്കി വിട്ടേക്കുവാ. അവനെന്താ ചെയ്യുന്നെ, ആരെ കൊന്നിട്ടാ ഡെയ്‌ലി വീട്ടി വരുന്നെ... ഒരന്വേഷണോമില്ല. ചുമ്മാ ഇത്രേം കൊല്ലം തീറ്റിപ്പോറ്റി ഇറക്കി വിട്ടേക്കുന്നു. മരപ്പാഴിന്റെ വർത്താനം കേട്ടില്ലേ ? അത് കൊലപാതകമാണെന്ന് നിനക്കറിയില്ലാരുന്നു അല്ലേടാ [BLEEP] “ പോത്തന്റെ മുട്ടുകാലുയർന്നപ്പോഴേക്കും ആൽബിയും ശിവകുമാറും ചേർന്ന് അയാളെ പിടിച്ചു മാറ്റി. “കേറ്റിയിടഡാ ഈ [BLEEP] നെ അകത്തേക്ക്! ” പോത്തൻ അലറി. ധിലീഷ് പോത്തൻ എന്ന സൗമ്യനായ, സമാധാനപ്രിയനായ ഉദ്യോഗസ്ഥന്റെ പുതിയൊരു രൂപഭാവത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു ആ സ്റ്റേഷൻ. സകലരും വിരണ്ടു പോയി എന്നു വേണമെങ്കിൽ പറയാം. നിമിഷങ്ങൾക്കുള്ളിലാണ് അയാളൊരു മൃഗമായി മാറിയത്. തല്ക്കാലത്തെ കലിയൊന്നടങ്ങിയതും, പോത്തൻ എഴുന്നേറ്റ് ആൽബിയേയും ശിവകുമാറിനേയും കൂട്ടി ഓഫീസിലേക്ക് കടന്നിരുന്നു. “എന്നാ പരിപാടികൾ ? ” പോത്തൻ ആൽബിയെ നോക്കി. “വല്യ പ്രതീക്ഷ വേണ്ട. കാരണം, ഈ പറഞ്ഞവൻ ബാക്കി 5000 കൃത്യമായി കൊടുക്കാനായിട്ട് അവിടെ വന്ന് ചെറുക്കനേം കാത്തു നില്ക്കുമെന്ന് എനിക്കു തോന്നുന്നില്ല. അങ്ങനത്തവന്മാരൊന്നും ഈ പണിക്കു നില്ക്കില്ലല്ലോ. പക്ഷേ, ആ മുറി. അതൊരു അസറ്റാണ്. അതിന്റെ ഹിസ്റ്ററി തപ്പിയെടുത്താൽ എന്തെങ്കിലും തുമ്പു കിട്ടുമെന്നെനിക്കു തോന്നുന്നു.” ഒരു ഉറപ്പില്ലാത്ത മറുപടിയാണ് ആൽബി പറഞ്ഞത്. പോത്തന്റെ ഭാവവ്യത്യാസമുണ്ടാക്കിയ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല അയാൾ. “ശരിയാണ്. അതു മാത്രമല്ല, ഒരു പക്ഷേ ചെറുക്കൻ ഇനി അങ്ങോട്ടു ചെന്നാൽ അവരിവനെ അപകടപ്പെടുത്താനും സാധ്യതയുണ്ട്. ഇവനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞല്ലോ.” ശിവകുമാറിനും അതേ അഭിപ്രായമായിരുന്നു. “ഉം...” പോത്തൻ ചിന്തയോടെ കസേരയിലേക്കമർന്നു. “ആൽബി പറഞ്ഞ പോലെ ആ കടമുറിയുടെ ബാക്ക്ഗ്രൗണ്ട് തപ്പാം. അതാണ് നല്ല പ്ലാൻ. പക്ഷേ, ഇന്നു വൈകിട്ട് കൃത്യം അഞ്ചു മണിക്ക് നമ്മൾ ചെറുക്കനെ അവിടൊന്നു കൊണ്ടു പോയി നോക്കണമെന്നാണ് എന്റെ അഭിപ്രായം. ഷാഡോ പോലീസില്ലേ, അവന്മാർ അവിടെയൊക്കെ നില്ക്കട്ടെ.റിസ്കാണ്. എന്നാലും എങ്ങാൻ ആ മനുഷ്യൻ ഒന്നു കൂടി വന്നാൽ...ചെലപ്പൊ പറയാൻ പറ്റില്ല. കൊടും കുറ്റവാളികളായാലും, വാക്കിനു വ്യവസ്ഥയുള്ളവന്മാരുണ്ടാകാറുണ്ട്. എനിക്ക് എക്സ്പീരിയൻസുണ്ട്. അങ്ങനെയായാ പണി എത്ര എളുപ്പമായി.“ ”വേറൊരു പ്രശ്നം കൂടിയുണ്ട് കേട്ടോ.“ ആൽബി ചൂണ്ടിക്കാട്ടി. ”ഈ ചെറുക്കൻ ചില്ലറ ഷോ ഒന്നുമല്ല അവിടെ വെച്ചു നടത്തിയത്. നാട്ടുകാരു മുഴുവൻ കണ്ടു ഇവന്റെ ഓട്ടോം പാച്ചിലുമൊക്കെ. ഇവനെ പോലീസു പൊക്കിയ വിവരം എന്തായാലും അവന്മാരറിഞ്ഞിരിക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെയാണെങ്കി പിന്നെ ആ കട പോലും ചിലപ്പൊ നമ്മളു ചെന്നു നോക്കുമ്പൊ കാണണമെന്നില്ല.“ “ഞാനിപ്പൊ അതാലോചിച്ചതേയുള്ളൂ.” പോത്തൻ എഴുന്നേറ്റു. “എന്തായാലും, ഇപ്പൊ 12:30 ആയിട്ടേ ഉള്ളൂ. ഇഷ്ടം പോലെ സമയമുണ്ട്. അഞ്ചു മണിയാകുമ്പൊഴത്തേക്കും, നമുക്ക് ഒരിത്തിരി കലാ പരിപാടികളുണ്ട്. ഞാനൊരാളെ വിളിക്കട്ടെ.” അയാൾ പുറത്തേക്ക് നടന്നു. “പോകാൻ വരട്ടെ മിസ്റ്റർ പോത്തൻ...” ആൽബി അയാളെ തടഞ്ഞു. “ഒരു കാര്യം ഞാൻ മര്യാദയുടെ ഭാഷയിൽ പറയുകയാണ്. ഇത്തിരി മുൻപ് നടത്തിയ ആ പരിപാടി ഇനി ഇവിടെ പറ്റില്ല കേട്ടോ. തനിക്ക് എന്നാ കോപ്പിലെ പെർമിഷനുണ്ടെന്നു പറഞ്ഞാലും, എന്റെ സ്റ്റേഷനീ കേറി വന്ന് ഈ ജാതി തോന്ന്യാസം കാണിക്കാൻ ഞാൻ സമ്മതിക്കില്ല. നമ്മളിങ്ങനെ ആൾക്കാരെ പിടിച്ചോണ്ടു വന്ന് തല്ലി നടുവൊടിക്കുന്ന പരിപാടി ഇല്ല. അങ്ങനത്തെ ഒരു സ്റ്റേഷനല്ല ഇത്. നിങ്ങടെ ആ മന്തൻ കൈ കൊണ്ട് തല്ലി ആ ചെറുക്കനു വല്ലോം പറ്റിയാ, തൂങ്ങുന്നത് ഞാനാണ്.” പോത്തൻ നിശബ്ദനായി നിന്നു കേട്ടു. “എന്തു അതോറിറ്റിയുണ്ടെന്നു പറഞ്ഞാലും-” “മനസ്സിലായി.” പോത്തൻ കയ്യുയർത്തി തടഞ്ഞു. “അവന്റെ പോക്കറ്റീ കഞ്ചാവു കണ്ടപ്പൊ മുതൽ എന്റെ കൈ തരിക്കുന്നതാ. 19 വയസ്സായേ ഉള്ളൂ. അപ്പൊളെക്കും അവനീ ഒണ്ടാക്കി വെച്ചേക്കുന്ന നോക്ക്. ഇനി ഇവന് ഒരു പ്രോപ്പർ ലൈഫ് ഉണ്ടാകുമോ ? ഒരു നിമിഷ നേരത്തെ മന്ദബുദ്ധിത്തരത്തിന് അവൻ കൊടുത്ത വിലയെന്താ ? ഈ പ്രായത്തിലൊള്ള പിള്ളേരെ ഇങ്ങനെയൊക്കെ കാണുമ്പൊ എനിക്കു വല്ലാത്ത സങ്കടമാണ്. നിങ്ങൾക്കത് പറഞ്ഞാ മനസ്സിലാകില്ല.” പോത്തൻ ഒരു നിമിഷം നിശബ്ദനായി നിന്നിട്ടു തുടർന്നു. “ എന്റെ കൊച്ചിന്നു ജീവിച്ചിരുപ്പുണ്ടാരുന്നെങ്കി... ഏതാണ്ട് ഈ പ്രായം വന്നേനെ.“ അവസാനമായപ്പോഴേക്കും പോത്തന്റെ തൊണ്ടയിടറിയോ എന്നൊരു സംശയം തോന്നി ആൽബിക്ക്. മുറിയിലാകെ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു. ഒടുവിൽ ആൽബി എഴുന്നേറ്റു നിന്ന് പോത്തന്റെ തോളിൽ കൈ വെച്ചു. “അയാം സോറി. എനിക്കറിയില്ലായിരുന്നു.” ഒരു ദീർഘനിശ്വാസത്തോടെയായിരുന്നു പോത്തന്റെ മറുപടി. “മക്കളു കൈവിട്ടു പോയ വിഷമം അറിയണമെങ്കിൽ നിങ്ങളാ മാണിയോട് സംസാരിച്ചു നോക്ക്. അയാളു പറഞ്ഞു തരും.” “സാറിന്റെ മോൻ...? ” സംശയത്തോടെയാണ് ശിവകുമാറത് ചോദിച്ചത്. “ഞങ്ങൾക്കാർക്കും സാറിനെപ്പറ്റി ഒന്നുമറിയില്ല. ക്രൈം ബ്രാഞ്ച് ഓഫീസറാണെന്നതൊഴികെ.” “അവനു അഞ്ചു വയസ്സുള്ളപ്പൊ ഒരാക്സിഡന്റുണ്ടായതാഡോ. വേറെപ്പളെങ്കിലും ഇരുന്ന് സംസാരിക്കാം. ഒരിത്തിരി കള്ള് അകത്തില്ലാതെ അവനെപ്പറ്റി സംസാരിച്ചാ ശരിയാകില്ല. എന്നെപ്പറ്റി അറിയാനൊന്നുമില്ല. നിങ്ങളെപ്പോലെ ഒരായിരം രഹസ്യം സൂക്ഷിച്ചു നടക്കുന്ന ആളല്ല ഞാൻ. അന്ന് കുഞ്ഞു മരിച്ചതിൽ പിന്നെയാണ് എന്റെ ജീവിതം കൈവിട്ടു പോയത്. എങ്ങനെയെങ്കിലും കുറേ കാലം കൂടി തിന്നു കുടിച്ച് അങ്ങൊടുങ്ങണം. അത്രേയുള്ളൂ പോത്തൻ. ആൽബി നേരത്തെ എന്നെ കളിയാക്കിയില്ലേ ? ബുദ്ധിരാക്ഷസനാണെന്ന് നാട്ടുകാരെ കാണിക്കുവല്ല ഞാൻ. എനിക്ക് സദാ സമയവും എന്തെങ്കിലും ചിന്തിച്ചോണ്ടിരിക്കണം. ഒരു നിമിഷം ചിന്തയൊന്നു മാറിപ്പോയാൽ അപ്പൊ പ്രാന്തു പിടിക്കും. കള്ളു കുടിക്കാൻ തോന്നും. ബോധം മറയുന്നവരെ.” പോത്തൻ പുറത്തേക്കുള്ള വാതിൽ തുറന്നതും, ശിവകുമാറിനോർമ്മ വന്നു. “സർ, അവനോട് രേഖാചിത്രം വരക്കാന്നു പറഞ്ഞത് കാര്യമായിട്ടാണോ ? ആർട്ടിസ്റ്റിനെ കൊണ്ടു വരണമെങ്കിൽ ചടങ്ങാണു കേട്ടോ. ഇപ്പൊഴേ റിക്വസ്റ്റിട്ടു വെക്കണം.” “എന്നാത്തിന് ? ” പോത്തന്റെ മുഖത്ത് നിസ്സാര ഭാവമായിരുന്നു. “എന്റെയൊരു സുഹൃത്തുണ്ട്. നിയാസ്. കേട്ടിട്ടുണ്ടാകും. നിയാസ് വൈക്കം. ഈ പണിക്ക് ബെസ്റ്റാണ്. ഇവിടെ അവനൊരു പ്രൊജക്റ്റുണ്ട്. ഞാൻ വിളിച്ചാ വരാതിരിക്കാൻ പറ്റില്ല അവന്.” “ഇത്ര നേരത്തെ അതിന്റെ ആവശ്യമുണ്ടോ സർ ? നമുക്ക് ഇന്നു വൈകിട്ട്-” “ഡോ, അഞ്ചു മണി വരെ പിന്നെ ഞാനെന്തെടുക്കും ? നിങ്ങളു നിങ്ങടെ പണി നോക്കിക്കോ. ഇതു ഞാൻ ഡീൽ ചെയ്തോളാം.” പോത്തന് ആ പറഞ്ഞതത്ര ഇഷ്ടമായില്ല. “കാര്യങ്ങളൊക്കെ സ്പീഡായി നടക്കട്ടെ. ചുമ്മാ ഇട്ടുരുട്ടരുത്.” ഈ സമയത്തെല്ലാം പോത്തന്റെ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നത് കേൾക്കാമായിരുന്നു.അയാൾ ആ ഭാഗത്തേക്ക് ശ്രദ്ധിക്കാനേ പോയില്ല. ഇടയ്ക്കെപ്പൊഴോ കോൾ കട്ടു ചെയ്ത് ആ നമ്പർ ‘മനുഷ്യാവകാശ തെണ്ടി’ എന്ന പേരിൽ സേവ് ചെയ്തു വെച്ചു അയാൾ. പോത്തൻ പോയതും ആൽബിയും ശിവകുമാറും ഫെലിക്സിനെ എന്തു ചെയ്യണമെന്നാലോചിക്കാനിരുന്നു. വെളിയിലിറങ്ങിയാൽ അവനെ അപകടപ്പെടുത്തുമെന്നുറപ്പാണ്. അറസ്റ്റ് ചെയ്യണമെങ്കിൽ, കഞ്ചാവ്, കൊലപാതക ഗൂഢാലോചന എന്നൊക്കെയുള്ള കേസുകളാണ്. ആ പത്തൊൻപതു കാരനോട് അങ്ങനെ ചെയ്യാൻ അവരുടെ മനസ്സനുവദിച്ചില്ല. ഒടുവിൽ 24 മണിക്കൂർ അവൻ കസ്റ്റഡിയിൽ തന്നെ ഇരിക്കട്ടെ എന്നു തീരുമാനിച്ച് ഇരുവരും പിരിഞ്ഞു. പോത്തൻ പറഞ്ഞതു ശരിയായിരുന്നു.ഏതാണ്ട് അര മണിക്കൂറിനുള്ളിൽ നിയാസ് സ്റ്റേഷനിലെത്തി. സുമുഖനായ ആ താടിക്കാരൻ ചിര പരിചിതനെപ്പോലെ എല്ലാവരേയും നോക്കി പുഞ്ചിരിച്ചു കൊണ്ട് പോത്തനെ സമീപിച്ചു. “ഇതോടെ നമ്മളു തമ്മിലുള്ള ഇടപാടു തീരണം കേട്ടോ.” “അതൊക്കെ നമുക്കാലോചിക്കാം. ആദ്യം ഈ ചെറുക്കനെ ഒന്നു പരിചയപ്പെട്. മിസ്റ്റർ ഫെലിക്സ് ജോസഫ്.” പോത്തൻ അവരെ രണ്ടു പേരെയും ആൽബിയുടെ മുറിക്കുള്ളിലേക്കിരുത്തി. “മോന്റെ മുഖത്തിതെന്തു പറ്റി ? ” നിയാസ് ഫെലിക്സിന്റെ കവിളിലൂടെ വിരലോടിച്ചു. “പോത്തൻ സാറു കൈ വെച്ചോ ? ” “താൻ വരക്കഡോ. കഥയൊക്കെ പിന്നെ പറഞ്ഞു തരാം.” പോത്തൻ ഗൗരവത്തിലായിരുന്നു. ഒരു പോലീസുകാരൻ നിയാസിന്റെ സാധന സാമഗ്രികളെല്ലാം ആ മുറിക്കുള്ളിലേക്കെത്തിച്ചു. തുടർന്നുള്ള ഏതാനും മണിക്കൂറുകൾ വളരെ പെട്ടെന്നു തന്നെ കടന്നു പോയി. 3 മണിയോടു കൂടി ഫെലിക്സ് വിശദീകരിച്ചതനുസരിച്ചുള്ള മനുഷ്യന്റെ ഒരു ഏകദേശ രൂപം വരച്ചെടുക്കാനായി നിയാസിന്. പക്ഷേ അയാളെ കൃത്യമായി കണ്ടിരുന്നില്ല ഫെലിക്സ്. അതിന്റേതായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ചിത്രം പൂർത്തിയായിട്ടും ആർക്കും ഒരു തൃപ്തി തോന്നിയില്ല. പോത്തൻ അത് ഫോണിലേക്ക് പകർത്തി നിയാസിനെ യാത്രയാക്കി. അപ്പോഴേക്കും, ആൽബിയും ശിവകുമാറും ചേർന്ന് മാർക്കറ്റിലെ ഓപ്പറേഷന്റെ ഒരു ഏകദേശ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. മൂന്ന് ഷാഡോ പോലീസ് ഓഫീസേഴ്സിനെയാണ് അവിടെ വിന്യസിച്ചിരിക്കുന്നത്. കുറേയധികം കടമുറികൾ അടഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അതിൽ ഫെലിക്സ് പറഞ്ഞ ഷോപ്പ് ഏതാണെന്ന് തിരിച്ചറിയാനായിട്ടില്ല. പക്ഷേ മാർക്കറ്റിൽ മെയിൻ ഷോപ്പിങ്ങ് സെന്റർ എന്നു പറയാനാകുന്നത് ഒരേയൊരു ബിൽഡിങ്ങേയുള്ളൂ. അതിനെ ചുറ്റിപ്പറ്റി തന്നെ പോലീസുകാർ നിലയുറപ്പിച്ചു. സമയം 4:50 PM ഫെലിക്സിനേയും കയറ്റി ഒരു പഴയ യമഹാ മോട്ടോർ സൈക്കിളിൽ പോത്തന്റെ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ജെയിംസ് ജോൺ മാർക്കറ്റിലെത്തി. തുടരും ❤️❤️❤️ കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - 16 Part Last 8 IELEIం 16 Part Last 8 IELEIం - ShareChat
മരുമകൾ 54 രണ്ട് ഡ്രിപ് കേറീട്ടാണ് ഇത്തിരി എങ്കിലും ആശ്വാസം വന്നത്. ഇൻജക്ഷൻ ഒക്കെ എടുത്തത് കൊണ്ടാകും വോമിറ്റിംഗ് കുറഞ്ഞിരുന്നു. എങ്കിലും പിറ്റേന്ന് ഗൈനക്കൊളജിയിലെ ഡോക്ടർ വന്ന് സ്കാൻ ഒക്കെ നോക്കിയിട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിച്ച ശേഷം ഉച്ചയോട് അടുപ്പിച്ചാണ് ഡിസ്ചാർജ് ആക്കിയത്. വീട്ടിൽ എത്തുമ്പോൾ ഒരു മണി ആയിട്ടുണ്ടായിരുന്നു. കണ്ട പാടേ ഇത്രേം നേരം ഹരിയേട്ടൻ ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നതിന്റെ സങ്കടം മുഴുവൻ അമ്മായി പറഞ്ഞു തീർത്തു. ദേഷ്യത്തിൽ ഒന്നും അല്ലായിരുന്നു കേട്ടോ? എന്നാലും സംസാരത്തിനിടയിൽ എനിക്കിട്ട് ഓരോ കുത്ത് തരാൻ മറന്നില്ല ആള്. തിരികെ പറയാനുള്ള ആവതില്ലാത്തത് കൊണ്ട് ഞാൻ മനസ്സിലാകാത്തത് പോലെ ഇരുന്നു. അച്ഛൻ വന്ന് ഇപ്പൊ എങ്ങനെ ഉണ്ടെന്നൊക്കെ ചോദിച്ചു എന്നോട്. ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. കുഞ്ഞിന്റെ വരവ് അമ്മായിയെ മാറ്റുമെന്ന് കരുതിയിടത്ത് പാടേ മാറിപ്പോയത് അമ്മാവനാണ്. മുഖത്ത് നോക്കിയാൽ മിണ്ടാതെ പൊയ്ക്കോണ്ടിരുന്ന ആളാണ് ഇപ്പൊ വന്ന് സുഖവിവരം അന്വേഷിക്കുന്നത്. എങ്ങനെ ഞെട്ടാതിരിക്കും? 🦋 🦋 🦋 വിശപ്പൊന്നും തോന്നിയില്ലെങ്കിലും ഹരിയേട്ടൻ നിർബന്ധിച്ചു കഴിക്കാൻ വിളിച്ചു കൊണ്ട് പോയി. ഹരിയേട്ടന് ഊണ് എടുത്ത് വച്ചിട്ട് അമ്മായിയും കഴിക്കാൻ ഇരുന്നിരുന്നു. അത് പതിവില്ലാത്തതാണ്. ഞങ്ങളെ കണ്ട പാടേ ആള് പറഞ്ഞു.... " വയ്യടാ... നല്ല തലച്ചുറ്റല്. നേരത്തെ വീഴാൻ പോയി. ബി പി യോ ഷുഗറോ കുറഞ്ഞതായിരിക്കും. അതാ ഞാൻ തിന്നാന്ന് വിചാരിച്ചത്. ഇവക്കേ വയ്യ... അപ്പൊ ഞാനും കൂടി വീണു പോയാ എന്തോ ചെയ്യും? " ഇപ്പൊ കഴിക്കാൻ ഇരുന്നതിനുള്ള വിശദീകരണമാണ്. ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് കടന്നു. സിങ്കിൽ രാവിലെ മുതൽക്കുള്ള പാത്രങ്ങൾ കിടപ്പുണ്ട്. അത് ശ്രദ്ധിക്കാനേ പോയില്ല... പ്ളേറ്റ് എടുത്തു കഴുകി അതിലേക്ക് ഒരു തവി ചോറെടുത്തിട്ടു. ചോറ് കഴിക്കാൻ തോന്നുന്നില്ല. ചോറെന്നല്ല.... ഒന്നും കഴിക്കാൻ തോന്നുന്നില്ല. വിശപ്പൊക്കെ കെട്ട് പോയിരിക്കുന്നു. ഇച്ചിരി പൊടിയരി കഞ്ഞിയും അച്ചാറും ആയിരുന്നേൽ കുറച്ചെങ്കിലും കഴിക്കാമായിരുന്നു. എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ അമ്മയോട് പറഞ്ഞിപ്പോ ഉണ്ടാക്കിക്കാരുന്നു. ആ ചിന്തയ്ക്കും നെടുവീർപ്പിനുമൊപ്പം കണ്ണുകളും ഒരു നീർപ്പാളി തീർത്തു. കറികളുടെ പാത്രം തുറന്നിട്ട അതേപോലെ തന്നെ അടച്ചു വച്ച് പോയി. പുളിശ്ശേരിയും, കിച്ചടിയും, അവിയലും.... അവിയലിലും നല്ല പുളി വരുന്നത് വരെ തൈര് കോരി ഒഴിച്ച് കുളമാക്കും അമ്മായി. എനിക്കീ തൈരിന്റെ പുളി ഇഷ്ടമല്ല എന്നറിഞ്ഞതിനു ശേഷം തുടങ്ങിയതാണാ പരിപാടി. അത് കൊണ്ട് ഇവിടുത്തെ അവിയലും ഞാൻ കഴിക്കാറില്ല. തൈര് ഒഴിച്ച കറികൾ ഞാൻ കഴിക്കില്ല എന്ന് അറിയുന്നതാണ് അമ്മായിക്ക്. എന്നും ഇതിന്റെ ഒക്കെ ഒപ്പം ഒരു തോരനോ മെഴുക്കു വരട്ടിയോ ഉണ്ടാവും. ഇന്ന് അതും ഇല്ല.... കയ്യിൽ പിടിച്ച ചോറിന്റെ പാത്രത്തിൽ നോക്കി അങ്ങനെ നിന്നു. കണ്ണ് തുളുമ്പിപ്പോയി. നിസ്സഹായതയുടെ അങ്ങേ അറ്റത്താണ് ഞാൻ എന്ന് തോന്നി.... ശരീരത്തിനൊപ്പം മനസ്സും തളരുന്നു. വിശപ്പില്ല എന്നുള്ളത് നേര് തന്നെ. പക്ഷെ കഴിക്കാതിരിക്കാൻ പറ്റില്ല. ഇന്നലെ മുതൽക്കേ വയറ്റിലേക്ക് ഒന്നും ചെന്നിട്ടില്ല. മൂന്ന് ഡ്രിപ്പിന്റെ ബലത്തിലാണ് ഈ നിൽക്കുന്നത്. കഴിക്കുന്നതിനിടയിലും ഒളി കണ്ണിട്ടുള്ള അമ്മായിയുടെ നോട്ടം കണ്ടപ്പോ മനഃപൂർവം ആണ് ഇന്ന് ഈ കറികൾ തന്നെ ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാൻ പ്രയാസം ഒന്നും ഉണ്ടായില്ല. ആ നിമിഷം തളർച്ചയൊക്കെ എങ്ങോട്ടോ ഓടിപ്പോയി. എടുത്ത ചോറ് ഒരു പാത്രത്തിൽ തട്ടി കുറച്ചു വെള്ളവും ഒഴിച്ച് ഗ്യാസിലേക്ക് എടുത്ത് വച്ചു. അത് തിളയ്ക്കുന്ന നേരം കൊണ്ട് ഉപ്പും പുളിയും ചെറിയുള്ളിയും കാ‍ന്താരി മുളകും ഒക്കെ കൂടി ഞെരടി എടുത്തു. കഞ്ഞിയിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ട് ഞെരടി വച്ച കറിയും ചേർത്ത് ഒരു സ്പൂണും എടുത്തു ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. കൈ കഴുകി വന്നിട്ടും കഴിക്കാതെ എന്നെ കാത്തിരുന്ന ആള് അത് കണ്ട് സംശയത്തിൽ എന്നെ നോക്കി. " എനിക്ക് തീരെ പറ്റാത്ത കറികളാ ഹരിയേട്ടാ. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് കഴിച്ചാൽ ഞാൻ ചിലപ്പോ ഇനീം ശർദ്ദിക്കും. " പറഞ്ഞിട്ട് പതിയെ കഞ്ഞി ഊതി കുടിച്ച് തുടങ്ങി. ഹരിയേട്ടൻ അമ്മായിയെ നോക്കി. " ഞാൻ പറഞ്ഞില്ലേ മക്കളെ? എനിക്ക് തീരെ വയ്യായിരുന്നു. അതാ എളുപ്പകറികള് ഉണ്ടാക്കിയത്. " അമ്മായി ന്യായീകരണവും കൊണ്ട് വന്നു. " എന്നാപ്പിന്നെ രസം ഉണ്ടാക്കാത്തത് എന്താ അമ്മാ? " ഹരിയേട്ടൻ ചോദിച്ചു. " അത്.... പച്ചമുളക് ഇല്ലായിരുന്നു. " " ഞാൻ ഇന്നലെയല്ലേ പച്ചമുളക് വാങ്ങി വന്നത്? " " അത്... പിന്നെ.. ഞാൻ... ഓർമ്മില്ല.... അല്ല... ചേച്ചിക്ക് കൊടുത്തു..... " അമ്മായി വിക്കി തുടങ്ങി. " കഴിച്ചിട്ട് റെഡിയാക് ദേവൂ... ഞാൻ നിന്നെ നിന്റെ വീട്ടിൽ ആക്കാം. " തീർപ്പ് പോലെ പറഞ്ഞു കൊണ്ട് ഹരിയേട്ടൻ കഴിച്ചു തുടങ്ങി. " അയ്യോ... എടാ... മക്കളേ... സത്യായിട്ടും എനിക്ക് വയ്യാത്തോണ്ടാടാ... രാത്രി അവക്ക് ഇഷ്ടമുള്ളത് ഞാൻ ഒണ്ടാക്കി കൊടുക്കാം. " ഹരിയേട്ടൻ അങ്ങനെ പറയുമെന്ന് അമ്മായി ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും പോലെ ഇഷ്ടമില്ലാത്ത കാര്യം അവർക്ക് വേറെ ഉണ്ടോ? അത് ഒഴിവാക്കാൻ അവർ എന്ത് വാഗ്ദാനവും കൊടുക്കും. " അതാ പറഞ്ഞതു.... അമ്മക്ക് വയ്യല്ലോ? അവക്കും വയ്യ. എന്നാപ്പിന്നെ അവള് കുറച്ചു ദിവസം അവളുടെ വീട്ടിൽ പോയി നിക്കട്ടെ... നിങ്ങളിൽ ആരുടെയെങ്കിലും വയ്യായ്ക മാറുമ്പോ തിരികെ കൊണ്ട് വരാം. " " എനിക്ക് ഇപ്പൊ കുഴപ്പമില്ലടാ.... ഇപ്പൊ എല്ലാം മാറി. നീ ഇന്നിവളെ അങ്ങ് കൊണ്ട് വിട്ടാ നാട്ടുകാരും അവളുടെ വീട്ടുകാരും ഒക്കെ എന്ത് പറയും? ഞാൻ ഇവളെ നോക്കാത്തോണ്ട് ആണെന്നല്ലേ? " അമ്മായിക്ക് അതാണ്‌ സങ്കടം. എനിക്ക് ചിരി വന്നു. " ഏയ്‌... അമ്മെപ്പോലെ വേറെ ആരും ചിന്തിക്കാത്തത് കൊണ്ട് അങ്ങനെ ഒന്നും ആരും കരുതൂല്ല.... " ഞാനാണത് പറഞ്ഞത്. ഹരിയേട്ടൻ ഇനിയൊന്നും പറയാനില്ലാത്തത് പോലെ കുനിഞ്ഞിരുന്ന് കഴിക്കുന്നുണ്ട്. " എടാ... ഇന്ന് ശനിയാഴ്ച ആണ്. ഇന്നെന്തായാലും പോവാൻ പറ്റൂല്ല. ഒന്നാമത്തെ നിനക്കും നിന്റെ അച്ഛനും വയ്യാതിരിക്കാണ് . വല്ലതും വന്ന് പോയാ എനിക്കാ പോണത്.... " അമ്മായി അവസാനത്തെ അടവെടുത്തു. " ഞാൻ കഴിഞ്ഞ ആഴ്ച ഇവിടുന്ന് പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതും ഒരു ശനിയാഴ്ച ആണമ്മാ..... " ഹരിയേട്ടൻ കഴിച്ചെഴുന്നേറ്റിരുന്നു. " അത് പിന്നെ ആശുപത്രിയിൽ അല്ലെ? ഒഴിവാക്കാൻ പറ്റൂലല്ലോ? " " അത് കൊള്ളാം. അപ്പൊ ഒഴിവാക്കാൻ പറ്റാത്തതാണേൽ ഈ അന്ധവിശ്വാസങ്ങൾ ഒക്കെ മാറ്റിപ്പിടിക്കാം അല്ലെ? എന്നാൽ ഇതും ഒഴിവാക്കാൻ പറ്റാത്തതാണെന്ന് കരുതിയാൽ മതി. എന്തായാലും രണ്ട് ദിവസം ഇവള് വീട്ടിൽ പോയി നിക്കട്ടെ. അത് കഴിഞ്ഞു കൂട്ടീട്ട് വരാം. ഇനി ഇവളിങ്ങു വന്ന വേഷം അമ്മയ്ക്ക് പിന്നേം വയ്യാതെ വന്നാൽ, ഡെലിവറി കഴിയും വരെ അവള് അവിടെ നിക്കട്ടെ ന്ന് വയ്ക്കാം. " അവസാന തീരുമാനം പോലെ പറഞ്ഞു കൊണ്ട് ആള് എഴുന്നേറ്റ് പോയി. എനിക്കും മതിയായിരുന്നു. ആകെ മൂന്ന് നാല് വായെ കഴിച്ചുള്ളൂ... എങ്കിലും വയറു വീർത്തു കെട്ടി നിക്കും പോലെ.... വാതിൽ കടന്ന് പുറത്തേക്കിറങ്ങി ബാക്കി വന്നത് വാഴേടെ മൂട്ടിലേക്ക് തട്ടി. തിരികെ കയറുമ്പോ അമ്മാവന്റെ പതിഞ്ഞ സ്വരം കേൾക്കാം.... " ആ കൊച്ചിന് വയ്യാത്തതല്ലേ കുമാരീ... അതിവിടെ നിന്നാ നിനക്ക് നോക്കാൻ പറ്റോ? നിനക്കും വയ്യല്ലോ? രണ്ട് ദിവസം വീട്ടീ പോയി നിന്നിട്ട് വരട്ടെ.... അതല്ലേ നല്ലത്? " അച്ഛനപ്പോ നന്നായി വരുന്നുണ്ട് എന്ന് ചിന്തിച്ചു അകത്തേക്ക് കേറുമ്പോഴുണ്ട് അമ്മായി പുള്ളിക്കാരനെ കണ്ണുരുട്ടി പേടിപ്പിക്കുന്നു..... ആ നോട്ടം കണ്ട് ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു കഴിക്കുന്ന മനുഷ്യനെ കണ്ട് എനിക്ക് ആദ്യമായിട്ട് പാവം തോന്നി. ഇന്ന് ആളിനെ മുറിക്കാത്ത് കിടത്തോ ചവിട്ടി പുറത്താക്കോന്ന് കണ്ടറിയാം....! കഴിച്ച പാത്രം മാത്രം കഴുകി വച്ച് മുറിയിലേക്ക് നടക്കുമ്പോ ഡൈനിങ് റൂമിൽ നിന്ന് അമ്മായീടെ ശബ്ദം കുറച്ചു ഉറക്കെ തന്നെ കേട്ടു.... " ഞാൻ എന്ത് പറഞ്ഞാലും മറുത്തു ഒരക്ഷരം പറയാതിരുന്ന ചെറുക്കാനാ... ഇപ്പ കണ്ടാ...? കൂടോത്രവാ... അവള്ടേം തള്ളേടേം കൂടോത്രം....! " ആഹാ.... ബെസ്റ്റ്....! ഇതിന്റൊരു കുറവും കൂടേ ഉണ്ടാരുന്നോള്ളൂ... കൂടോത്രം...! അതുമായി.... ചിന്തിച്ചു കഴിഞ്ഞതും വയറ്റീന്ന് എന്തോ ഒന്ന് ഉരുണ്ട് കയറി മേലേക്ക് വന്നു. വായും പൊത്തിപ്പിടിച്ചു ഞാൻ പുറത്തേക്കൊടി. 🦋 🦋 🦋 🦋 🦋 #📙 നോവൽ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6rAkgQw?d=n&ui=v64j8rk&e1=cമരുമകൾ 54 രണ്ട് ഡ്രിപ് കേറീട്ടാണ് ഇത്തിരി എങ്കിലും ആശ്വാസം വന്നത്. ഇൻജക്ഷൻ ഒക്കെ എടുത്തത് കൊണ്ടാകും വോമിറ്റിംഗ് കുറഞ്ഞിരുന്നു. എങ്കിലും പിറ്റേന്ന് ഗൈനക്കൊളജിയിലെ ഡോക്ടർ വന്ന് സ്കാൻ ഒക്കെ നോക്കിയിട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിച്ച ശേഷം ഉച്ചയോട് അടുപ്പിച്ചാണ് ഡിസ്ചാർജ് ആക്കിയത്. വീട്ടിൽ എത്തുമ്പോൾ ഒരു മണി ആയിട്ടുണ്ടായിരുന്നു. കണ്ട പാടേ ഇത്രേം നേരം ഹരിയേട്ടൻ ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നതിന്റെ സങ്കടം മുഴുവൻ അമ്മായി പറഞ്ഞു തീർത്തു. ദേഷ്യത്തിൽ ഒന്നും അല്ലായിരുന്നു കേട്ടോ? എന്നാലും സംസാരത്തിനിടയിൽ എനിക്കിട്ട് ഓരോ കുത്ത് തരാൻ മറന്നില്ല ആള്. തിരികെ പറയാനുള്ള ആവതില്ലാത്തത് കൊണ്ട് ഞാൻ മനസ്സിലാകാത്തത് പോലെ ഇരുന്നു. അച്ഛൻ വന്ന് ഇപ്പൊ എങ്ങനെ ഉണ്ടെന്നൊക്കെ ചോദിച്ചു എന്നോട്. ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. കുഞ്ഞിന്റെ വരവ് അമ്മായിയെ മാറ്റുമെന്ന് കരുതിയിടത്ത് പാടേ മാറിപ്പോയത് അമ്മാവനാണ്. മുഖത്ത് നോക്കിയാൽ മിണ്ടാതെ പൊയ്ക്കോണ്ടിരുന്ന ആളാണ് ഇപ്പൊ വന്ന് സുഖവിവരം അന്വേഷിക്കുന്നത്. എങ്ങനെ ഞെട്ടാതിരിക്കും? 🦋 🦋 🦋 വിശപ്പൊന്നും തോന്നിയില്ലെങ്കിലും ഹരിയേട്ടൻ നിർബന്ധിച്ചു കഴിക്കാൻ വിളിച്ചു കൊണ്ട് പോയി. ഹരിയേട്ടന് ഊണ് എടുത്ത് വച്ചിട്ട് അമ്മായിയും കഴിക്കാൻ ഇരുന്നിരുന്നു. അത് പതിവില്ലാത്തതാണ്. ഞങ്ങളെ കണ്ട പാടേ ആള് പറഞ്ഞു.... " വയ്യടാ... നല്ല തലച്ചുറ്റല്. നേരത്തെ വീഴാൻ പോയി. ബി പി യോ ഷുഗറോ കുറഞ്ഞതായിരിക്കും. അതാ ഞാൻ തിന്നാന്ന് വിചാരിച്ചത്. ഇവക്കേ വയ്യ... അപ്പൊ ഞാനും കൂടി വീണു പോയാ എന്തോ ചെയ്യും? " ഇപ്പൊ കഴിക്കാൻ ഇരുന്നതിനുള്ള വിശദീകരണമാണ്. ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് കടന്നു. സിങ്കിൽ രാവിലെ മുതൽക്കുള്ള പാത്രങ്ങൾ കിടപ്പുണ്ട്. അത് ശ്രദ്ധിക്കാനേ പോയില്ല... പ്ളേറ്റ് എടുത്തു കഴുകി അതിലേക്ക് ഒരു തവി ചോറെടുത്തിട്ടു. ചോറ് കഴിക്കാൻ തോന്നുന്നില്ല. ചോറെന്നല്ല.... ഒന്നും കഴിക്കാൻ തോന്നുന്നില്ല. വിശപ്പൊക്കെ കെട്ട് പോയിരിക്കുന്നു. ഇച്ചിരി പൊടിയരി കഞ്ഞിയും അച്ചാറും ആയിരുന്നേൽ കുറച്ചെങ്കിലും കഴിക്കാമായിരുന്നു. എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ അമ്മയോട് പറഞ്ഞിപ്പോ ഉണ്ടാക്കിക്കാരുന്നു. ആ ചിന്തയ്ക്കും നെടുവീർപ്പിനുമൊപ്പം കണ്ണുകളും ഒരു നീർപ്പാളി തീർത്തു. കറികളുടെ പാത്രം തുറന്നിട്ട അതേപോലെ തന്നെ അടച്ചു വച്ച് പോയി. പുളിശ്ശേരിയും, കിച്ചടിയും, അവിയലും.... അവിയലിലും നല്ല പുളി വരുന്നത് വരെ തൈര് കോരി ഒഴിച്ച് കുളമാക്കും അമ്മായി. എനിക്കീ തൈരിന്റെ പുളി ഇഷ്ടമല്ല എന്നറിഞ്ഞതിനു ശേഷം തുടങ്ങിയതാണാ പരിപാടി. അത് കൊണ്ട് ഇവിടുത്തെ അവിയലും ഞാൻ കഴിക്കാറില്ല. തൈര് ഒഴിച്ച കറികൾ ഞാൻ കഴിക്കില്ല എന്ന് അറിയുന്നതാണ് അമ്മായിക്ക്. എന്നും ഇതിന്റെ ഒക്കെ ഒപ്പം ഒരു തോരനോ മെഴുക്കു വരട്ടിയോ ഉണ്ടാവും. ഇന്ന് അതും ഇല്ല.... കയ്യിൽ പിടിച്ച ചോറിന്റെ പാത്രത്തിൽ നോക്കി അങ്ങനെ നിന്നു. കണ്ണ് തുളുമ്പിപ്പോയി. നിസ്സഹായതയുടെ അങ്ങേ അറ്റത്താണ് ഞാൻ എന്ന് തോന്നി.... ശരീരത്തിനൊപ്പം മനസ്സും തളരുന്നു. വിശപ്പില്ല എന്നുള്ളത് നേര് തന്നെ. പക്ഷെ കഴിക്കാതിരിക്കാൻ പറ്റില്ല. ഇന്നലെ മുതൽക്കേ വയറ്റിലേക്ക് ഒന്നും ചെന്നിട്ടില്ല. മൂന്ന് ഡ്രിപ്പിന്റെ ബലത്തിലാണ് ഈ നിൽക്കുന്നത്. കഴിക്കുന്നതിനിടയിലും ഒളി കണ്ണിട്ടുള്ള അമ്മായിയുടെ നോട്ടം കണ്ടപ്പോ മനഃപൂർവം ആണ് ഇന്ന് ഈ കറികൾ തന്നെ ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാൻ പ്രയാസം ഒന്നും ഉണ്ടായില്ല. ആ നിമിഷം തളർച്ചയൊക്കെ എങ്ങോട്ടോ ഓടിപ്പോയി. എടുത്ത ചോറ് ഒരു പാത്രത്തിൽ തട്ടി കുറച്ചു വെള്ളവും ഒഴിച്ച് ഗ്യാസിലേക്ക് എടുത്ത് വച്ചു. അത് തിളയ്ക്കുന്ന നേരം കൊണ്ട് ഉപ്പും പുളിയും ചെറിയുള്ളിയും കാ‍ന്താരി മുളകും ഒക്കെ കൂടി ഞെരടി എടുത്തു. കഞ്ഞിയിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ട് ഞെരടി വച്ച കറിയും ചേർത്ത് ഒരു സ്പൂണും എടുത്തു ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. കൈ കഴുകി വന്നിട്ടും കഴിക്കാതെ എന്നെ കാത്തിരുന്ന ആള് അത് കണ്ട് സംശയത്തിൽ എന്നെ നോക്കി. " എനിക്ക് തീരെ പറ്റാത്ത കറികളാ ഹരിയേട്ടാ. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് കഴിച്ചാൽ ഞാൻ ചിലപ്പോ ഇനീം ശർദ്ദിക്കും. " പറഞ്ഞിട്ട് പതിയെ കഞ്ഞി ഊതി കുടിച്ച് തുടങ്ങി. ഹരിയേട്ടൻ അമ്മായിയെ നോക്കി. " ഞാൻ പറഞ്ഞില്ലേ മക്കളെ? എനിക്ക് തീരെ വയ്യായിരുന്നു. അതാ എളുപ്പകറികള് ഉണ്ടാക്കിയത്. " അമ്മായി ന്യായീകരണവും കൊണ്ട് വന്നു. " എന്നാപ്പിന്നെ രസം ഉണ്ടാക്കാത്തത് എന്താ അമ്മാ? " ഹരിയേട്ടൻ ചോദിച്ചു. " അത്.... പച്ചമുളക് ഇല്ലായിരുന്നു. " " ഞാൻ ഇന്നലെയല്ലേ പച്ചമുളക് വാങ്ങി വന്നത്? " " അത്... പിന്നെ.. ഞാൻ... ഓർമ്മില്ല.... അല്ല... ചേച്ചിക്ക് കൊടുത്തു..... " അമ്മായി വിക്കി തുടങ്ങി. " കഴിച്ചിട്ട് റെഡിയാക് ദേവൂ... ഞാൻ നിന്നെ നിന്റെ വീട്ടിൽ ആക്കാം. " തീർപ്പ് പോലെ പറഞ്ഞു കൊണ്ട് ഹരിയേട്ടൻ കഴിച്ചു തുടങ്ങി. " അയ്യോ... എടാ... മക്കളേ... സത്യായിട്ടും എനിക്ക് വയ്യാത്തോണ്ടാടാ... രാത്രി അവക്ക് ഇഷ്ടമുള്ളത് ഞാൻ ഒണ്ടാക്കി കൊടുക്കാം. " ഹരിയേട്ടൻ അങ്ങനെ പറയുമെന്ന് അമ്മായി ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും പോലെ ഇഷ്ടമില്ലാത്ത കാര്യം അവർക്ക് വേറെ ഉണ്ടോ? അത് ഒഴിവാക്കാൻ അവർ എന്ത് വാഗ്ദാനവും കൊടുക്കും. " അതാ പറഞ്ഞതു.... അമ്മക്ക് വയ്യല്ലോ? അവക്കും വയ്യ. എന്നാപ്പിന്നെ അവള് കുറച്ചു ദിവസം അവളുടെ വീട്ടിൽ പോയി നിക്കട്ടെ... നിങ്ങളിൽ ആരുടെയെങ്കിലും വയ്യായ്ക മാറുമ്പോ തിരികെ കൊണ്ട് വരാം. " " എനിക്ക് ഇപ്പൊ കുഴപ്പമില്ലടാ.... ഇപ്പൊ എല്ലാം മാറി. നീ ഇന്നിവളെ അങ്ങ് കൊണ്ട് വിട്ടാ നാട്ടുകാരും അവളുടെ വീട്ടുകാരും ഒക്കെ എന്ത് പറയും? ഞാൻ ഇവളെ നോക്കാത്തോണ്ട് ആണെന്നല്ലേ? " അമ്മായിക്ക് അതാണ്‌ സങ്കടം. എനിക്ക് ചിരി വന്നു. " ഏയ്‌... അമ്മെപ്പോലെ വേറെ ആരും ചിന്തിക്കാത്തത് കൊണ്ട് അങ്ങനെ ഒന്നും ആരും കരുതൂല്ല.... " ഞാനാണത് പറഞ്ഞത്. ഹരിയേട്ടൻ ഇനിയൊന്നും പറയാനില്ലാത്തത് പോലെ കുനിഞ്ഞിരുന്ന് കഴിക്കുന്നുണ്ട്. " എടാ... ഇന്ന് ശനിയാഴ്ച ആണ്. ഇന്നെന്തായാലും പോവാൻ പറ്റൂല്ല. ഒന്നാമത്തെ നിനക്കും നിന്റെ അച്ഛനും വയ്യാതിരിക്കാണ് . വല്ലതും വന്ന് പോയാ എനിക്കാ പോണത്.... " അമ്മായി അവസാനത്തെ അടവെടുത്തു. " ഞാൻ കഴിഞ്ഞ ആഴ്ച ഇവിടുന്ന് പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതും ഒരു ശനിയാഴ്ച ആണമ്മാ..... " ഹരിയേട്ടൻ കഴിച്ചെഴുന്നേറ്റിരുന്നു. " അത് പിന്നെ ആശുപത്രിയിൽ അല്ലെ? ഒഴിവാക്കാൻ പറ്റൂലല്ലോ? " " അത് കൊള്ളാം. അപ്പൊ ഒഴിവാക്കാൻ പറ്റാത്തതാണേൽ ഈ അന്ധവിശ്വാസങ്ങൾ ഒക്കെ മാറ്റിപ്പിടിക്കാം അല്ലെ? എന്നാൽ ഇതും ഒഴിവാക്കാൻ പറ്റാത്തതാണെന്ന് കരുതിയാൽ മതി. എന്തായാലും രണ്ട് ദിവസം ഇവള് വീട്ടിൽ പോയി നിക്കട്ടെ. അത് കഴിഞ്ഞു കൂട്ടീട്ട് വരാം. ഇനി ഇവളിങ്ങു വന്ന വേഷം അമ്മയ്ക്ക് പിന്നേം വയ്യാതെ വന്നാൽ, ഡെലിവറി കഴിയും വരെ അവള് അവിടെ നിക്കട്ടെ ന്ന് വയ്ക്കാം. " അവസാന തീരുമാനം പോലെ പറഞ്ഞു കൊണ്ട് ആള് എഴുന്നേറ്റ് പോയി. എനിക്കും മതിയായിരുന്നു. ആകെ മൂന്ന് നാല് വായെ കഴിച്ചുള്ളൂ... എങ്കിലും വയറു വീർത്തു കെട്ടി നിക്കും പോലെ.... വാതിൽ കടന്ന് പുറത്തേക്കിറങ്ങി ബാക്കി വന്നത് വാഴേടെ മൂട്ടിലേക്ക് തട്ടി. തിരികെ കയറുമ്പോ അമ്മാവന്റെ പതിഞ്ഞ സ്വരം കേൾക്കാം.... " ആ കൊച്ചിന് വയ്യാത്തതല്ലേ കുമാരീ... അതിവിടെ നിന്നാ നിനക്ക് നോക്കാൻ പറ്റോ? നിനക്കും വയ്യല്ലോ? രണ്ട് ദിവസം വീട്ടീ പോയി നിന്നിട്ട് വരട്ടെ.... അതല്ലേ നല്ലത്? " അച്ഛനപ്പോ നന്നായി വരുന്നുണ്ട് എന്ന് ചിന്തിച്ചു അകത്തേക്ക് കേറുമ്പോഴുണ്ട് അമ്മായി പുള്ളിക്കാരനെ കണ്ണുരുട്ടി പേടിപ്പിക്കുന്നു..... ആ നോട്ടം കണ്ട് ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു കഴിക്കുന്ന മനുഷ്യനെ കണ്ട് എനിക്ക് ആദ്യമായിട്ട് പാവം തോന്നി. ഇന്ന് ആളിനെ മുറിക്കാത്ത് കിടത്തോ ചവിട്ടി പുറത്താക്കോന്ന് കണ്ടറിയാം....! കഴിച്ച പാത്രം മാത്രം കഴുകി വച്ച് മുറിയിലേക്ക് നടക്കുമ്പോ ഡൈനിങ് റൂമിൽ നിന്ന് അമ്മായീടെ ശബ്ദം കുറച്ചു ഉറക്കെ തന്നെ കേട്ടു.... " ഞാൻ എന്ത് പറഞ്ഞാലും മറുത്തു ഒരക്ഷരം പറയാതിരുന്ന ചെറുക്കാനാ... ഇപ്പ കണ്ടാ...? കൂടോത്രവാ... അവള്ടേം തള്ളേടേം കൂടോത്രം....! " ആഹാ.... ബെസ്റ്റ്....! ഇതിന്റൊരു കുറവും കൂടേ ഉണ്ടാരുന്നോള്ളൂ... കൂടോത്രം...! അതുമായി.... ചിന്തിച്ചു കഴിഞ്ഞതും വയറ്റീന്ന് എന്തോ ഒന്ന് ഉരുണ്ട് കയറി മേലേക്ക് വന്നു. വായും പൊത്തിപ്പിടിച്ചു ഞാൻ പുറത്തേക്കൊടി. 🦋 🦋 🦋 🦋 🦋 തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
📚 ട്വിസ്റ്റ് കഥകൾ - 0080ಡ @ 54 Part 0080ಡ @ 54 Part - ShareChat
💞ദേവനന്ദിനി.... Part 55💞 രാവിലെ എഴുന്നേറ്റു ഫ്രഷ് ആയി ദാബയിൽ നിന്നും ബേബേ നൽകിയ ബ്രേക്ഫസ്റ്റും കഴിച്ചു പോകാനൊരുങ്ങുകയായിരുന്നു രുദ്രനും ഗൗരിയും… പാജിയുടെ അടുത്ത് നിന്നും വണ്ടിയുടെ ചാവി വാങ്ങുമ്പോൾ അവിടേക്ക് വന്ന ബേബേ ഗൗരിയെ വിളിച്ചു അവളുടെ കയ്യിൽ ഒരു ടിഫിൻ കാരിയർ കിറ്റ് കൊടുത്തു… "നന്ദു മോളെ…നിങ്ങൾ ഉച്ചക്ക് കഴിക്കാനുണ്ടാകില്ലല്ലോ അത് കൊണ്ട് നിങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണമാ ഇത്. പുറത്തു നിന്നും എന്തെങ്കിലും വാങ്ങിച്ചു കഴിച്ചു പണി വാങ്ങേണ്ട"… വാത്സല്യത്തോടെ ഗൗരിയുടെ കവിളിൽ തലോടിക്കൊണ്ട് ബേബേ പറഞ്ഞു… തുടർന്നു എന്തോ നിറച്ച ഒരു സ്റ്റീൽ ബോട്ടിലും ബേബേ ഗൗരിയുടെ നേരെ നീട്ടി. അത് വാങ്ങിയ ഗൗരിയുടെ ഉള്ളിലുണർന്ന കൗതുകം അവളുടെ വദനത്തിലും പ്രകടമായി.. "മോളെ…. ഇത് നിങ്ങൾക്ക് ഇടയ്ക്ക് കുടിക്കാനുള്ള മാമ്പഴം ലസ്സിയാ"....ബേബേയൊരു മന്ദഹാസത്തോടെ ഗൗരിയോട് പറഞ്ഞു.. "ബാബി… ഈ ലസ്സി സ്പെഷ്യൽ ആണ് കേട്ടോ. തീർച്ചയായും കുടിച്ചോണം…." അങ്ങോട്ട് വന്ന ബൽക്കാർ ഗൗരിയോട് പറഞ്ഞു.. ബൽക്കാർ പറഞ്ഞത് കേട്ടമ്പരന്ന ഗൗരി രുദ്രന്റെ നേരെ നോക്കിയപ്പോൾ അവന്റെ മുഖത്തും ഒരു കള്ളച്ചിരി വിരിഞ്ഞത് അവൾ കണ്ടു. അവൾ ബൽക്കാറിനെ നോക്കി.. "അതെന്താ ബല്ലു ഈ ലസ്സിയുടെ പ്രത്യേകത…." ഗൗരി ബൽക്കാറിനോട് ചിരിച്ചു കൊണ്ട് ചോദിച്ചു… "അതോ….സാധാരണ ലസ്സി കുടിച്ചാൽ ദാഹം മാറും പിന്നെ മനസ്സും നിറയും. ബേബേയുടെ ഈ ലസ്സി പ്രണയമുണ്ടാക്കുന്ന ലസ്സിയാ. പാജിയെ വീഴ്ത്തിയത് ബേബേയുടെ ഈ ലസ്സിയാ "… ബൽക്കാർ ചിരിയടക്കാൻ കഴിയാതെ പറഞ്ഞു…. "ഈ ലസ്സിയ്ക്ക് പിന്നിൽ അങ്ങനൊരു കഥയുണ്ടോ….. ഇന്റെരെസ്റ്റിംഗ്…അത് പറ കേൾക്കട്ടെ "… ഗൗരി ചിരി വിടാതെ ബൽക്കാറിനോട് തുടരാൻ ആവശ്യപ്പെട്ടു.. ബേബേ ബൽക്കാറിനെ കണ്ണുരുട്ടി നോക്കിക്കൊണ്ടിരുന്നു…ബൽക്കാർ അത് വക വയ്ക്കാതെ തുടർന്നു… "പാജിയുടെയും ബേബേയുടെയും വിവാഹം കഴിഞ്ഞ നാളുകളിൽ പാജിയ്ക്ക് ഈ വിവാഹത്തോട് വലിയ താല്പര്യമില്ലായിരുന്നു. പാജി തന്റെ അച്ഛന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വിവാഹത്തിനു സമ്മതിച്ചത്. ആദ്യ നാളുകളിൽ പാജി ബേബേയെ ഒന്നു നോക്കുക പോലുമില്ലായിരുന്നു. ഒരു ദിവസം ബേബേ ഇത് പോലൊരു ലസ്സി ഉണ്ടാക്കി പാജിയ്ക്ക് കൊടുത്തു. ആ ലസ്സി കുടിച്ച പാജി ഫ്ലാറ്റ് "…. ബൽക്കാർ പറഞ്ഞു തീർത്തപ്പോഴേക്കും അവന്റെ ചിരി ഒരു പൊട്ടിച്ചിരിയായി മാറി…. രുദ്രനും ഗൗരിയും ചിരിച്ചു. ബേബേയുടെയും പാജിയുടെയും മുഖത്തൊരു ചമ്മൽ പ്രകടമായി… "ഇവനെ ഞാനിന്നു "…ചമ്മൽ മറയ്ക്കാനായി പാജി ബൽക്കാറിന്റെ നേരെ കയ്യോങ്ങി… ബൽക്കാർ അവിടെ നിന്നും ചിരിച്ചു കൊണ്ട് ഓടിക്കളഞ്ഞു…കുട്ടികളെ പോലെ ഓടിപ്പോകുന്ന ബൽക്കാറിനെ നോക്കി രുദ്രനും ഗൗരിയും ചിരിച്ചു കൊണ്ടിരുന്നു… ഗൗരി പതിയെ ഒരു മന്ദഹാസത്തോടെ ബേബേയുടെ അടുത്ത് വന്നു… "എന്നാലും പാജി…അത് വല്ലാത്ത കഷ്ടമായി പോയി. എന്റെ ബേബേയെ പോലെ ഒരു സുന്ദരിക്കുട്ടിയെ കിട്ടിയിട്ട് പാജി അന്ന് ഒന്നു മൈന്റ് പോലും ചെയ്യാഞ്ഞത് കഷ്ടമായിപ്പോയി "… ഗൗരി ബേബേയുടെ ചുമലിൽ കൈ വച്ചു കൊണ്ട് പാജിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… "അത് മോളെ.. എനിക്കവളെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല. എനിക്ക് ഇന്ത്യയിലെ പലയിടത്തും യാത്ര പോകണമെന്നൊക്കെ ഉണ്ടായിരുന്നു. വിവാഹം കഴിച്ചാൽ അത്ര സ്വാതന്ത്ര്യത്തോടെ പോകാൻ കഴിയില്ല.അത് കൊണ്ട് അന്ന് വിവാഹം കഴിക്കാൻ മാനസികമായി തയ്യാറെടുപ്പിൽ ആയിരുന്നില്ല. അച്ഛന്റെ സമ്മർദ്ദത്തിന് വഴങ്ങി വിവാഹം കഴിച്ചപ്പോഴും അത് ഉൾക്കൊള്ളാൻ കുറച്ചു താമസമെടുത്തു. അതാണ് അന്നങ്ങനെ പെരുമാറാനുള്ള കാരണം "…പാജി ഗൗരിയോട് ആക്കാലത്തെ ആ അവസ്ഥയെ പറ്റി വിവരിച്ചു… "മോളെ…ഇപ്പോൾ ഇങ്ങേര് ഇത് പോലെ പറയും. മോൾക്കറിയുമോ ഒരു മാസത്തോളം ഈ മനുഷ്യൻ എന്റെ മുഖത്തേക്ക് മര്യാദയ്ക്ക് നോക്കിയിട്ടില്ല. എന്തൊക്കെ ഈ മനുഷ്യന് ഞാനുണ്ടാക്കിക്കൊടുത്തു. അന്നൊക്കെ കഴിയ്ക്കും എന്നാലും എന്റെ മുഖത്തേക്ക് പോലും നോക്കില്ല. അന്ന് ആ ലസ്സി കൊടുത്തപ്പോൾ ഇങ്ങേർക്ക് എന്ത് സംഭവിച്ചെന്നറിയില്ല. എന്തോ ഒരിഷ്ടം ഇങ്ങേരോട് അന്ന് തോന്നിയത് കൊണ്ട് ഞാന് വിട്ടു പോകാതെ നിന്നു. ഇപ്പോൾ ഇരുന്നു സ്വയം ന്യായീകരിക്കുകയാ ഈ മനുഷ്യൻ…." ബേബേ പാജിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു… "അങ്ങനെ പറയല്ലേ എന്റെ സ്വീറ്റി…അന്ന് നോക്കാത്തതിന് ആ ദിവസം തൊട്ട് ഞാനെന്റെ ഈ നെഞ്ചിനോട് ചേർത്ത് പൊതിഞ്ഞു പിടിച്ചിരിക്കുവല്ലേ നിന്നെ"….ബേബേയെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു അവരുടെ നെറ്റിയിലൊരു ചുംബനമർപ്പിച്ചു കൊണ്ട് പാജി പറഞ്ഞു… രുദ്രനും ഗൗരിയും അമ്പരപ്പാർന്ന ഒരു ചിരിയോടെ ഈ രംഗങ്ങൾ നോക്കിക്കൊണ്ടിരുന്നു… "ദേ മനുഷ്യാ…പിള്ളേരുടെ മുന്നിൽ വച്ചാണോ നിങ്ങടെ ശൃംഗാരം "… ബേബേയുടെ മുഖത്ത് നമ്രതയുടെ ഛവി നിറഞ്ഞു… ഇതെല്ലാം കേട്ട് നിന്ന ഗൗരി ഒരു മന്ദഹാസത്തോടെ നമ്രമുഖിയായി നിൽക്കുന്ന ബേബേയുടെ കവിളിൽ ഒന്നു ചുംബിച്ചു… "ദേവേട്ടാ വാ …ഈ യുവമിഥുനങ്ങളുടെ പ്രണയത്തിനിടയ്ക്ക് കട്ടുറുമ്പാവാതെ നമുക്ക് പോകാം "….ഗൗരിയൊരു കള്ളച്ചിരിയോടെ പാജിയെയും ബേബേയെയും നോക്കിക്കൊണ്ട് രുദ്രനോട് പറഞ്ഞു…. "ബേബേ….ഞങ്ങൾ പോകുവാ ".. ഗൗരിയും രുദ്രനും യാത്ര പറഞ്ഞിറങ്ങി... അവർ രണ്ട് പേരും പോകുന്നത് ആമോദത്തോടെ നോക്കിക്കൊണ്ട് നിന്നു പാജിയും ബേബേയും…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഹിന്ദ്ര താറിൽ മൗണ്ട് അബുവിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ രുദ്രൻ വളരെ ആമോദചിത്തനായിരുന്നു. അവൻ ഗൗരിയുടെ മുഖത്തേക്ക് ഇടയ്ക്ക് നോക്കിക്കൊണ്ടിരുന്നു. അവൾ പുറത്തുള്ള പ്രകൃതിരമണീയമായ കാഴ്ചകൾ തന്റെ മൊബൈലിലും കണ്ണുകളിലും പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവളാരിയുന്നുണ്ടായിരുന്നു രുദ്രൻ ഇടയ്ക്കിടെ നോക്കുന്നത്. അവളുടെ ചൊടികളിലൊരു ചിരി വിടർന്നു… "ദേവേട്ടാ….മുന്നോട്ട് നോക്കി വണ്ടിയോടിയ്ക്ക് അല്ലാതെ ഇങ്ങോട്ട് ഒളിഞ്ഞു നോക്കി വണ്ടി ഓടിച്ചാൽ ചിലപ്പോൾ പണി കിട്ടും..." ഗൗരിയൊരു കള്ളച്ചിരിയോടെ രുദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു… "നീയരികിൽ ഉണ്ടെങ്കിൽ ഞാനറിയാതെ എന്റെ നോട്ടം നിന്നിലേക്ക് പതിച്ചു പോകും നന്ദു "…. രുദ്രൻ ചിരിച്ചുകൊണ്ട് മറുപടി നൽകി… "ദേവേട്ടാ… പാജിയുടെയും ബേബേയുടെയും കഥ വളരെ ഇന്റെരെസ്റ്റിംഗ് ആയിരുന്നു. ഇപ്പോഴും അവർ പ്രണയിക്കുവല്ലേ… എന്റെ മക്കളോടും എനിക്ക് പറയാനുണ്ടാകും ബേബേ പാജിയെ പറ്റി പറഞ്ഞത് പോലൊരു കഥ "…. ഗൗരിയുടെ മുഖത്തൊരു കള്ളച്ചിരി നിറഞ്ഞു… "അതെന്താണാവോ നന്ദു മോൾക്ക് പറയാനുണ്ടാവുക "… രുദ്രൻ ഗൗരിയെ ഒന്നിരുത്തിച്ചിരിച്ചു കൊണ്ട് ചോദിച്ചു… "അതോ…എന്റെ മക്കളോട് എനിക്ക് പറയാനുണ്ടാകും ഞാൻ കാലങ്ങൾക്ക് ശേഷം അവരുടെ അച്ഛന് സ്നേഹത്തോടെ സദ്യയടക്കം ഉണ്ടാക്കിക്കൊടുത്തിട്ടും എന്നെയൊന്നു മൈന്റ് ചെയ്യാത്ത അവരുടെ അച്ഛന്റെ സ്വഭാവത്തെ പറ്റി"… പറഞ്ഞു തീർക്കുമ്പോഴേക്കും ഗൗരിയിൽ ഒരു പൊട്ടിച്ചിരിയുയർന്നു… "ഓഹോ…കിട്ടിയ ചാൻസിന് നന്ദു മോളെനിക്കിട്ട് തോണ്ടുകയാണല്ലേ"…രുദ്രൻ ഒരു പുച്ഛഭാവത്തോടെ ഗൗരിയോട് ചോദിച്ചു… "ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞത്. എന്തായിരുന്നു ഈ കലിപ്പൻ കുരങ്ങന്റെ ജാഡ ആ സമയത്ത്. പുറത്ത് കലിപ്പ് കാണിച്ചു കൊണ്ട് ഇടയ്ക്കിടെ ആ ഒളിഞ്ഞു നോട്ടവും. ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ മക്കൾ അന്ന് ദേവേട്ടനെ കളിയാക്കി കൊല്ലും" …. ഗൗരി പൊട്ടിച്ചിരിച്ചുകൊണ്ട് കളിയാക്കി... "സാരമില്ല… അപ്പോൾ ഞാൻ അവരോട് വേറൊരു കഥ പറയും "…. രുദ്രൻ ചിരിച്ചു കൊണ്ട് ഗൗരിയ്ക്ക് മറുപടി നൽകി.. "അതെന്ത് കഥ "…. ഗൗരിയൊരു സംശയത്തോടെ രുദ്രന് നേരെ ചോദ്യമുന്നയിച്ചു… "ഞാൻ പറയും അവരുടെ അച്ഛനെ നാട്ടിൽ നിന്നോടിച്ച അമ്മയുടെ ഓസ്‌കാർ അഭിനയത്തെ പറ്റി. അത് പോലത്തെ ഭാവങ്ങൾ അല്ലായിരുന്നോ എന്റെ നന്ദു മോൾക്ക് അന്ന് "… രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു… "പോടാ ഭരണീ "... ഗൗരിയും അത് കേട്ട് ചിരിച്ചു കൊണ്ട് രുദ്രനെ ഒന്നു നുള്ളി... അവൾ രുദ്രന്റെ അടുത്തോട്ട് നീങ്ങിയിരുന്നു അവന്റെ ചുമലിലേക്ക് ചാഞ്ഞിരുന്നു… "ദേവേട്ടാ…. ഇന്ന് ഓർക്കുമ്പോൾ രസമായി തോന്നും അന്നതൊക്കെ എത്രത്തോളം വേദനകൾ സമ്മാനിച്ച നിമിഷങ്ങളാ അത്..." ഗൗരിയൊരു നെടുവീർപ്പോടെ പറഞ്ഞു… "സാരമില്ല നന്ദു.. എല്ലാം നല്ലതിനാ… ആര് കാരണം അന്നങ്ങനെയൊക്കെ നടന്നോ അവർക്ക് തടയാൻ കഴിഞ്ഞില്ലല്ലോ നമ്മളെ. വർഷങ്ങൾക്കിപ്പുറമാണെങ്കിലും നമ്മൾ ഒന്നായില്ലേ "… രുദ്രൻ ഒരു മന്ദഹാസത്തോടെ ഗൗരിയെ ആശ്വസിപ്പിച്ചു… "അതൊക്കെ പോട്ടെ… നമ്മൾ ഇപ്പോൾ പോകുന്നിടത്ത് ഇന്നലെ പറഞ്ഞ ഹണിമൂൺ പോയിന്റ് അല്ലാതെ വേറെ എന്തൊക്കെയാ ഉള്ളത് കാണാൻ "… (ഗൗരി) "നന്ദു… കാണാൻ അവിടെ ഒരുപാട് ഉണ്ട്. എല്ലാം കണ്ട് തീർക്കണമെങ്കിൽ ഒരു മൂന്നു ദിവസമെങ്കിലും വേണം. ഇന്ന് പറ്റുന്നത്ര നമുക്ക് കാണാം. ബാക്കി പിന്നെ വരുമ്പോൾ കാണാം "… രുദ്രൻ മറുപടി നൽകി.. "അത് മതി ദേവേട്ടാ…ഇത്രയും ഒക്കെ ആയപ്പോൾ തന്നെ ഞാൻ ഹാപ്പിയാണ്. ഇതൊന്നും നടക്കില്ലെന്നും ദേവേട്ടനെ ഇനി കണ്ടുമുട്ടില്ലെന്നും ചിന്തിച്ചു പോയൊരു കാലമുണ്ടായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ പോകുന്നിടത്ത് മുഴുവൻ കാണാൻ പറ്റിയില്ലെങ്കിലും എനിക്ക് ഒരു സങ്കടവുമില്ല. ദേവേട്ടനെന്റെ കൂടെയുണ്ടല്ലോ അത് മാത്രം മതി ഈ നന്ദുവിന് "….. ഗൗരി പ്രണയാർദ്രയായി മൊഴിഞ്ഞു… രുദ്രനവളുടെ നെറ്റിയിൽ തല തിരിച്ചു ഒരു ചുംബനം നൽകി. ഒരു നിറഞ്ഞ മന്ദഹാസത്തോടെ അവളതേറ്റ് വാങ്ങി… "ദേവേട്ടാ…ആദ്യം നമ്മൾ എങ്ങോട്ടാ പോകുന്നത് "…. ഗൗരിയൊരു ആകാംഷയോടെ രുദ്രനെ നോക്കിക്കൊണ്ട് ചോദിച്ചു.. "നമ്മൾ ആദ്യം പോകുന്നത് നക്കി ലേക്കിലോട്ടാ "… (രുദ്രൻ) "നക്കി തടാകമോ "…. ആ പേരു കേട്ട ഗൗരിയുടെ ഉള്ളിൽ ചിരി പൊട്ടി.. "അതെ നക്കി തടാകം…നമ്മുടെ മലയാളത്തിലേ നക്കി അല്ല ഹിന്ദിയിലെ നക്കി. പിന്നെ അത് ഒരു മനുഷ്യനിർമ്മിത തടാകമാണ് "…രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി… ഒരു അമ്പരപ്പോടെയത് കേട്ട ഗൗരി രുദ്രന്റെ ചുമലിൽ നിന്നും തലയുയർത്തി… "ഈ മലകൾക്ക് മുകളിൽ ഒരു തടാകമോ..ആ പേരു പോലെ തന്നെ അതിശയം തോന്നുന്നു" … ഗൗരിയുടെ വാക്കുകളിൽ ഒരത്ഭുതം കലർന്നു… "ഹ ഹ….ആ തടാകം ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരത്തിൽ അതായത് സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിൽ ഉള്ള മനുഷ്യനിർമ്മിത തടാകമാണ് "…. രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി… "ആരാണ് ദേവേട്ടാ…ആ തടാകം നിർമ്മിച്ചത് അതും ഇത്രയ്ക്കും ഉയരത്തിൽ"….ഗൗരിയുടെ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല.. "ആരാണ് അത് നിർമ്മിച്ചതെന്നു കൃത്യമായി ആർക്കും അറിയില്ല. അതിനെ പറ്റി ഐതിഹ്യങ്ങളാണ് ഉള്ളത് "… (രുദ്രൻ) "അത് പറ ദേവേട്ടാ. വളരെ ഇന്റെരെസ്റ്റിംഗ് ആണ് "…ഗൗരി രുദ്രനെ പ്രോത്സാഹിപ്പിച്ചു.. "അത് ഇവിടെ ഉണ്ടായിരുന്ന ഒരു രാജാവ് ഒരു വിളംബരം ഇറക്കി. മലമുകളിൽ ഒരു രാത്രി കൊണ്ട് ഒരു തടാകം പണിയുന്നവന് തന്റെ മകൾ കുവാരി കന്യായെ വിവാഹം ചെയ്ത് കൊടുക്കുമെന്ന്. അങ്ങനെ ആ വിളംബരത്തെ ഏറ്റെടുത്ത രക്ഷിയാ ബാലം എന്ന യുവാവ് ഒരു രാത്രി കൊണ്ട് തന്റെ നഖമുപയോഗിച്ച് പണിതതാണ് ആ തടാകം ഏകദേശം പതിനൊന്നായിരം മീറ്റർ ആഴവും കാൽ മൈൽ വീതിയുമുണ്ട് ആ തടാകത്തിന്. നഖം കൊണ്ടുണ്ടാക്കിയത് എന്നർത്ഥം വരുന്ന നഖ് കി എന്നുള്ള വാക്ക് പിന്നീട് നക്കി എന്ന് എല്ലാവരും പറഞ്ഞാണ് ആ പേര് ഉണ്ടായത് "…. രുദ്രൻ ഐതിഹ്യം വിവരിച്ചു കൊടുത്തു.. "രക്ഷിയാ ബാലവും ആ രാജകുമാരിയും ശിവപാർവതിമാരുടെ അവതാരങ്ങൾ ആയിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്"…രുദ്രൻ പറഞ്ഞു നിർത്തി.. "വേറെ ഐതിഹ്യം എന്താണുള്ളത് "…(ഗൗരി) "പുരാണവുമായി ബന്ധപ്പെട്ട് വേറൊരു കഥയും ഉണ്ട്. ഗുരു വസിഷ്ടന് ആശ്രമം പണിയാൻ അദ്ദേഹം ഹിമവാന്റെ അടുത്ത് ചെന്നപ്പോൾ ഹിമവാൻ തന്റെ മകൻ നന്ദിവർദ്ധൻ പർവതത്തെ വസിഷ്ടന്റെ കൂടെ വിട്ടത്രെ. നന്ദിവർദ്ധന്റെ വേറൊരു പേരാണ് അർബുദാചലം എന്ന്. അർബുദാചലം പിന്നെ ലോപിച്ചു അബു എന്ന് ആയതാണ് എന്ന് പറയപ്പെടുന്നു. ഇവിടെയെത്തി ഗുരു വസിഷ്ടൻ ആശ്രമം പണിതു. അതിനിടെ വിശ്വാമിത്ര മഹർഷി രാജാവായിരുന്നപ്പോൾ വസിഷ്ടന്റെ ആശ്രമത്തിൽ ഉണ്ടായിരുന്ന കാമധേനുവിന്റെ മകൾ നന്ദിനിയിൽ നോട്ടമിട്ടപ്പോൾ അർബുദാചലം നന്ദിനിയെ ഒളിപ്പിക്കുവാൻ വേണ്ടി പണിതതാണ് എന്നുമാണ് മറ്റൊരു ഐതിഹ്യം "…. രുദ്രൻ പറഞ്ഞു നിർത്തി… "ഇനിയെന്തെങ്കിലും അറിയണോ എന്റെ നന്ദു മോൾക്ക് "…ഒരു കള്ളചിരിയോടെ രുദ്രൻ വീണ്ടും ചോദ്യമുയർത്തി… "മതിയേ…എനിക്കെത്രയും പെട്ടെന്ന് ആ തടാകം കാണാൻ കൊതിയാകുന്നു. ഇനി എത്ര സമയമെടുക്കും ദേവേട്ടാ അവിടേക്ക്...." ഗൗരി രുദ്രനോട് ചോദിച്ചു.. "നമ്മൾ ഇപ്പോൾ ഇറങ്ങിയിട്ട് അര മണിക്കൂറോളം ആയില്ലേ ഇനിയും ഒരു അര മണിക്കൂർ കൂടി കഴിഞ്ഞാൽ എത്തും…" രുദ്രൻ മറുപടി നൽകി.. "എന്നാൽ വേഗം വിട് ദേവേട്ടാ….." രുദ്രനവളെ ഒന്ന് നോക്കി മന്ദഹസിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു വണ്ടി ഓടിച്ചു കൊണ്ടിരുന്നു…. തുടരും #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ