ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6gG5zz6?d=n&ui=v64j8rk&e1=cശിക്ഷാർഹം പാർട്ട് 09
നിമിഷങ്ങൾക്കുള്ളിൽ അനന്തരാമയ്യർ വിയർത്തു കുളിച്ചത് ആൽബി അമ്പരപ്പോടെയാണ് നോക്കി കണ്ടത്. അയാൾ, പെട്ടെന്ന് മുകളിൽ നില്ക്കുന്ന ഡെയ്സിയെ തിരിഞ്ഞു നോക്കി.
“ഞാനിറങ്ങട്ടെ സർ! പരിചയപ്പെട്ടതിൽ സന്തോഷം.” അയ്യർ മുഖത്തൊരു ചിരി വരുത്തി പുറത്തേക്കിറങ്ങി. പുറകിൽ ഭീമാകാരമായ വാതിലുകൾ തനിയെ അടഞ്ഞു.
“സർ... ഒരു മിനിറ്റേ. ഞാനിപ്പൊ അങ്ങോട്ടിറങ്ങി വരാം. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം. ഞാൻ രാവിലെ ബ്രേക്ക്ഫാസ്റ്റ് പോലും കഴിച്ചിട്ടില്ല.” മുകളിലെ നിലയിലെ തന്റെ മുറിയിലേക്ക് തിരിഞ്ഞു നടന്നു കൊണ്ട് ഡെയ്സി പറഞ്ഞു.
“ഓ... എനിക്കൊന്നും വേണ്ട കേട്ടോ. ഞാൻ കഴിച്ചിട്ടാണ് വന്നത്.” ആൽബി പറഞ്ഞത് അവൾ കേട്ടില്ലെന്നു തോന്നി. വാതിലടയുന്ന ശബ്ദം കേട്ടു.
അയാൾ മുഖമമർത്തി തുടച്ചു കൊണ്ട് ചുറ്റും വിശദമായി ഒന്ന് വീക്ഷിച്ചു.
അറേബ്യൻ കൊട്ടാരങ്ങളിലൊക്കെ കാണുന്ന തരം ഇന്റീരിയർ ഫർണിഷിങ്ങ്. വിശാലമായ ആ സ്വീകരണ മുറിയിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. ഫോർമൽ, ഇൻഫോർമൽ പിന്നെ, ഒരു ബാറും സൗകര്യങ്ങളും. അത് ഏറ്റവും പുറകിലാണ്. അതിനു പുറകിൽ ഒരു ഓപ്പൺ കിച്ചനും കാണാം.
ആൽബി ഫോർമൽ ലിവിങ്ങ് ഭാഗത്ത് ഒരു സോഫയിൽ ഇരുന്നുകൊണ്ട് മുകളിലേക്ക് നോക്കി.
മൂന്നു നില ഉയരത്തിലാണ് സീലിങ്ങ്! അവിടെ നിന്നും താഴെ ഒരാൾപ്പൊക്കം വരെ നീണ്ടു കിടക്കുന്ന ക്രിസ്റ്റൽ ഷാന്റെലിയർ! ഏറ്റവും ചുരുങ്ങിയത് 100 കൊച്ചു ബൾബുകളെങ്കിലും കാണണം അതിന്. സ്വർണ്ണ നിറത്തിൽ ആ ഗ്ലാസ്സ് കഷണങ്ങൾ വെട്ടിത്തിളങ്ങുകയാണ്.
ഈ ഒരു ലൈറ്റിനു മാത്രം എത്ര ലക്ഷം രൂപയായിക്കാണും ? എന്താണ് ശരിക്കും ഇവളുടെ ബിസിനസ് ? അതും ഒരു സ്ത്രീ ഒറ്റക്ക്! അയാളുടെ മനസ്സിലൂടെ പല തരം ചിന്തകൾ കടന്നു പോയി.
അപ്പോൾ...
“ഹലോ...” തൊട്ടരികിൽ നിന്നും ആ മാദക സ്വരം.
ഒറ്റ നിമിഷം കൊണ്ട് ആൽബിയുടെ തൊണ്ട വരണ്ടു പോയി. കാരണം, ആ മുകളിലേക്കു കയറിപ്പോയ ഡെയ്സി ആയിരുന്നില്ല അവിടെ നിന്നിരുന്നത്!
അവളുടെ സ്കിൻ കളറിൽ തന്നെയുള്ള ഒരു സില്ക് ഗൗൺ ആണ് ധരിച്ചിരുന്നത്. അതും ഒരു വസ്ത്രം എത്ര മാത്രം നേർത്തതാകാമോ അത്രക്കും സുതാര്യം. അതങ്ങനെ അവളുടെ ശരീരത്തിന്റെ ഓരോ നിമ്നോന്നതങ്ങളിലും ഒട്ടിച്ചേർന്നു കിടന്നിരുന്നു. പെട്ടെന്ന് കണ്ടപ്പോൾ അവൾ പൂർണ്ണ നഗ്നയാണെന്നാണയാൾക്ക് തോന്നിയത്.
“ഹേയ്...ഡെയ്സി....” ആൽബിയുടെ ശബ്ദം വിറച്ചു.
“എന്താ അനന്തു പറഞ്ഞത് ? എന്തിനാ അയാൾക്ക് ഫോൺ നമ്പറൊക്കെ കൊടുക്കുന്ന കണ്ടല്ലോ.” അതറിയാനായിരുന്നു ഡെയ്സിക്ക് തിടുക്കം എന്നു തോന്നി.
“ഓ.. അയാൾക്കെന്തോ പറയാനുണ്ടത്രേ.” ആൽബി സ്വബോധത്തിലേക്ക് തിരിച്ചു വന്നു.
“എന്തു പറയാൻ ? എന്താ അയാൾടെ പ്രശ്നം ? ”
“ആ അറിയില്ല. ഒന്നും പറഞ്ഞില്ല. ജസ്റ്റ് ഫോൺ നമ്പർ ചോദിച്ചു. ഉടനെ പോകുകയും ചെയ്തു.”
“ഉം...” ഡെയ്സി ആലോചനയോടെ ഒന്നു മൂളി. അവളുടെ മുഖത്ത് എന്തൊക്കെയോ സംശയങ്ങളുടെ വേലിയേറ്റം. “... അയാളെ അധികം അടുപ്പിക്കണ്ട കേട്ടോ സർ. വിശ്വസിക്കാൻ കൊള്ളില്ല. കാര്യം എന്റെ അക്കൗണ്ടന്റൊക്കെയാണ്. പക്ഷേ ആളത്ര സ്ട്രെയിറ്റ് ഫോർവേർഡ് അല്ല.”
“ഉം. ഞാൻ ശ്രദ്ധിച്ചോളാം. നമുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം.” ആൽബി വിഷയം മാറ്റാൻ ശ്രമിച്ചു.
“ആദ്യം നമുക്കെന്തെങ്കിലും കഴിക്കാം ? ഒരു കുസൃതിച്ചിരി വിരിഞ്ഞു ആ മുഖത്ത്.
”എനിക്കൊന്നും വേണ്ട കേട്ടോ. ഞാൻ കഴിച്ചിരുന്നു.“ ആൽബി ശ്രമപ്പെട്ട് തന്റെ സ്വരത്തിൽ ഗൗരവം കലർത്തി.
”ഓ...അതെങ്ങനാ ശരിയാവുക ? ആദ്യമായിട്ട് എന്റെ വീട്ടിൽ വന്നിട്ട് . അറ്റ് ലീസ്റ്റ് എന്തെങ്കിലും സ്നാക്ക്സ് അല്ലെങ്കിൽ ഡ്രിങ്ക്സ് ? ദാ അവിടെ ബാറുണ്ട്. സാറിനു ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കാം. വാ.“
”ഞാൻ യൂണിഫോമിലാണ് ഡെയ്സി. പിന്നെ ഈ സമയത്ത് കഴിക്കാറുമില്ല. ഇറ്റ്സ് ഓക്കേ. ഡെയ്സി കഴിച്ചിട്ടു വരൂ. ഞാൻ വെയ്റ്റ് ചെയ്യാം.“
”സർ...“ അവൾ ആ കള്ളച്ചിരിയോടെ തന്നെ തിരിഞ്ഞു നിന്നു. ”എന്റെ കയ്യിൽ ഒരു പത്തൊൻപതുകാരി ‘ലെൻകാഡം’ വിസ്കി ഉണ്ട്. 12 വയസ്സുള്ളപ്പൊ എന്റെ കയ്യിൽ വന്നതാ. ഇന്നുവരെ ആരും തൊട്ടിട്ടില്ല. ഒരെണ്ണമൊഴിക്കട്ടെ ? അതിനോടെന്തായാലും നോ പറയരുത്. ഇൻഡ്യയിൽ തന്നെ ആകെ കുറച്ചു ബോട്ടിലുകളേ ഉള്ളൂ.“
ആൽബിയുടെ നോട്ടം അറിയാതെ തന്നെ പാളി അവളുടെ ശരീരഭാഗങ്ങളിലൂടെ ഇഴഞ്ഞു കൊണ്ടിരിക്കുകയാണ്.
”സർ ? “ അവൾ മുരടനക്കി.
”ഓ.. സോറി. വേണ്ട ഡെയ്സി. എനിക്കീ സമയത്ത് ശീലമില്ല.“ അയാൾ ഞെട്ടലോടെ നോട്ടം പിൻവലിച്ചു.
”ഓക്കേ. എങ്കിൽ ഞാനൊരെണ്ണം കഴിക്കട്ടെ. സർ നോക്കി ആസ്വദിച്ചോണ്ട് നില്ക്ക്.“ പിണക്കം നടിച്ചുകൊണ്ട് അവൾ തിരിഞ്ഞ് ബാറിനെ ലക്ഷ്യമാക്കി നടന്നു.
അവൾ അതിനെ സമീപിച്ചപ്പോൾ ബാറിനു പുറകിലെ ഗ്ലാസ്സ് ഷെല്ഫുകളിൽ ഓറഞ്ചു നിറത്തിൽ എൽ ഈ ഡീ സ്ട്രിപ്പുകൾ തനിയെ പ്രകാശിച്ചു. ഒപ്പം സീലിങ്ങിലെ ഒരു നീല ലൈറ്റ് കൂടി പ്രകാശിച്ചതോടെ, അവളുടെ നേർത്ത ഗൗണിനുള്ളിൽ അഴകളവുകൾ വ്യക്തമായി തെളിഞ്ഞു വന്നു. ആൽബിക്ക് തന്റെ സകല നിയന്ത്രണങ്ങളും വിട്ടു പോകുന്ന പോലെ തോന്നി.
അവൾ നേരെ നടന്നു ചെന്ന് ഷെല്ഫിൽ നിന്നും ഒരു ചെറിയ ബോട്ടിലെടുത്ത് അതിന്റെ ഗ്ലാസ്സ് അടപ്പു തുറന്ന് തന്റെ മൂക്കിനോടടുപ്പിച്ച് ഒരു നിമിഷം കണ്ണുകളടച്ചു നിന്നു. എന്നിട്ട് തലക്കു മുകളിൽ തൂക്കിയിട്ടിരുന്ന ഗ്ലാസ്സുകളിലൊന്നെടുത്ത് സ്വർണ്ണ നിറമുള്ള ആ ദ്രാവകം അതിലേക്ക് പകർന്നുകൊണ്ട് ആൽബിയെ നോക്കി മന്ദഹസിച്ചു.
“സർനു മനസ്സു മാറിയെങ്കിൽ പറയണം. ഒരു ഗ്ലാസ്സു കൂടി എടുക്കാം ഞാൻ.”
ആൽബി നിക്ഷേധാർത്ഥത്തിൽ തലയാട്ടി. അയാളുടെ മുഖത്തെ പരവേശം കൗതുകത്തോടെയാണ് ഡെയ്സി നോക്കിക്കണ്ടത്. അവളുടെ മുഖത്ത് അപ്പോൾ മിന്നിമാഞ്ഞ കുസൃതിച്ചിരിക്ക് ഒരാളെ കൊല്ലാനുള്ള മൂർച്ചയുണ്ട് എന്ന് തോന്നിപ്പോയി അയാൾക്ക്! ആ ചിരിയുടെ മേലേക്ക് അവൾ വൈൻ ഗ്ളാസ് അമർത്തിയപ്പോൾ അൽപനേരം ജ്വലിച്ചു നിന്ന് പെട്ടന്ന് കെട്ടുപോയ വെളിച്ചത്തിൽ നിന്ന പോലെ തോന്നി അയാൾക്ക് .
“ഡെയ്സി... ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ ? ” ആൽബി അവിടെ കിടന്ന ഉയരമുള്ള ബാർ സ്റ്റൂളുകളിലൊന്നിൽ ഇരുന്നു. തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ വല്ലാതെ പണിപ്പെടുന്നുണ്ടായിരുന്നു അയാൾ.
“ഓക്കേ! ” അവളും ആ കൗണ്ടറിനു മുകളിലേക്ക് തന്റെ ഒരു കാലുയർത്തി വെച്ച് ഇരുന്നു.
“ഡെയ്സിയുടെ സ്വന്തം വീടാണോ ഇത് ? ” ആൽബി ചോദ്യങ്ങൾ ആരംഭിച്ചു.
“എന്റെ പപ്പാ പണിതതാണ്. എനിക്കൊരു അനുജത്തി കൂടി ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേർക്കുമായി പണിതു തന്നതാണ്. വിവാഹം കഴിഞ്ഞാലും ഞങ്ങൾ ഇവിടെ തന്നെ താമസിക്കണമെന്നാരുന്നു പപ്പായുടേം മമ്മിയുടേം ആഗ്രഹം. അതു തന്നെ നടക്കുകയും ചെയ്തു. ഞങ്ങൾ എല്ലാവരും ഈ വീട്ടിലായിരുന്നു താമസം.
ഞാനും ഹസ്ബൻഡും, അനിയത്തിയും ഹസ്ബൻഡും 3 മക്കളും... എല്ലാവരും കൂടി ഒരുമിച്ച് ഒരു വലിയ കൂട്ടുകുടുംബം. പക്ഷേ ഇപ്പൊ ഞാൻ മാത്രമായി. ബാക്കി എല്ലാവരും ...” അവൾ ഒന്നു നിർത്തി.
“അവരൊക്കെ ഇപ്പൊ ? ”
“ആരുമില്ല ഇനിയെനിക്ക്. കുറച്ചു വർഷങ്ങൾക്കു മുൻപ്, അനിയത്തിയും കുടുംബവും, കോയമ്പത്തൂർ വെച്ചൊരു ആക്സിഡന്റിൽ മരിച്ചു. അതു കഴിഞ്ഞ് മൂന്നാം ദിവസം പപ്പയും. കാർഡിയാക്ക് അറസ്റ്റായിരുന്നു. മമ്മി മരിച്ചത് കഴിഞ്ഞ വർഷമാണ്. മെന്റലി ആകെ തകർന്നു പോയിരുന്നു പാവം. ഭക്ഷണമൊന്നും കഴിക്കാതെ ഒരു തരത്തിൽ പറഞ്ഞാൽ പട്ടിണി കിടന്നാണ് മരിച്ചത്. വേറേ അസുഖമൊന്നുമുണ്ടായിരുന്നില്ല. ആ ഷോക്കിൽ നിന്ന് എത്ര ശ്രമിച്ചിട്ടും കയറിപ്പോരാൻ പറ്റിയില്ല.”
“ഓ... മൈ ഗോഡ്! ” ആ ചോദ്യം ചോദിച്ചതോർത്ത് ആൽബി സ്വയം പഴിച്ചു.
“സാരമില്ല സർ. സർ ചോദിച്ചോളൂ. ഇനിയെന്താ അറിയണ്ടേ ? ” അവൾ ഒരു വിഷാദച്ചിരിയോടെ അയാളെ പ്രോൽസാഹിപ്പിച്ചു.
“ഡെയ്സി ഈ .... വീട്ടിൽ ഒറ്റക്കാണോ താമസം ? ” അതിനെ ഒരു വീടെന്ന് വിശേഷിപ്പിക്കാൻ അയാൾക്ക് മടി തോന്നി.
“വെൽ... ഞാനും എന്റെ 4 സെർവന്റ്സും അകത്ത്. വേറേ 4 ജോലിക്കാർ പുറത്ത്. രണ്ട് ഡ്രൈവേഴ്സ്. പിന്നെ സെക്യൂരിറ്റിയുണ്ട് രണ്ടു പേർ. പിന്നെ രാത്രിയാകുമ്പോ പട്ടികളെയെല്ലാം അഴിച്ചു വിടും. ഓ... പട്ടിയെ നോക്കാൻ ഒരാളു കൂടി ഉണ്ടു കേട്ടോ. ഞാൻ മറന്നു. ഇതൊന്നു മ്പോരാഞ്ഞ് എല്ലാ മുറികളിലും സെക്യൂരിറ്റി ക്യാമറകളുണ്ട്. പിന്നെ എന്തിനാ പേടി ? ”
“ഓ... എല്ലാ മുറികളിലും ക്യാമറയുണ്ടോ ? “ ആൽബിക്ക് അതൊരു നല്ല അവസരമായി തോന്നി. ”എങ്കിൽ പിന്നെ പ്രശ്നമില്ലല്ലോ. ആരെങ്കിലും അകത്തു കടന്നിട്ടുണ്ടെങ്കിൽ ആ ഫുട്ടേജ് നോക്കിയാൽ അറിഞ്ഞു കൂടെ ? “
ഡെയ്സിയുടെ മുഖം വിളറി. അബദ്ധം പറ്റിയതു പോലെ അവൾ തിടുക്കത്തിൽ ആ ബോട്ടിൽ താഴെ വെച്ചു.
”എല്ലാ മുറികളിലും എന്നു പറയുമ്പോൾ... ബെഡ് റൂമിൽ ആരെങ്കിലും ക്യാമറ വെക്കുമോ സർ ? “ അവളുടെ ചിരിയിൽ മുഖത്തെ വിളർച്ച പ്രകടമായിരുന്നു.
“ഉം... ” ആൽബി ഒന്നിരുത്തി മൂളി “വേറൊരു കാര്യം, ഡെയ്സി ആഭരണങ്ങൾ ലോക്കറിൽ വെക്കാറില്ലേ ? ”
“ലോക്കറൊക്കെ ഉണ്ട് സർ. ഇവിടെ മൂന്നെണ്ണമുണ്ട്. പക്ഷേ ഞാൻ സ്ഥിരം ഉപയോഗിക്കുന്ന ചില ഐറ്റംസ് പുറത്ത് തന്നെ വെക്കും. ബെഡ് റൂമിൽ ഡ്രോവറിൽ.” അവൾ തന്റെ ചിരി വീണ്ടെടുത്തു.
“ഓക്കെ. പക്ഷേ, ഈ മോഷണം പോയി എന്നു പറയുന്ന ഐറ്റം സ്ഥിരം ഉപയോഗിക്കുന്നതാണോ ? ഈ അരയിൽ കെട്ടുന്ന വീതികൂടിയ ബെൽട്ടല്ലേ അത് ? ” ആൽബിയുടെ ചോദ്യങ്ങൾ തികച്ചും പോലീസ് രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.
“അത് സർ... സത്യം പറയാം, എനിക്കൊരു ചെറിയ പ്രശ്നമുണ്ട്. ” അവൾ അടക്കിച്ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞു തുടങ്ങിയത്. “ഞാൻ ഇടക്ക് എന്റെ വെഡ്ഡിങ്ങ് ഡ്രസ്സൊക്കെ ഒന്നെടുത്തിടും. വെറുതേ എനിക്കു മാത്രം ഒന്നു കാണാൻ. അന്നത്തെപ്പോലെ സാരിയൊക്കെ ഉടുത്ത് ആഭരണങ്ങളൊക്കെ അണിഞ്ഞ് ചുമ്മാ ഒരു രസം. അതിനു വേണ്ടി പുറത്തെടുത്തതാ. കഴിഞ്ഞ മാസം. പിന്നെ ലോക്കറിൽ വെച്ചില്ല. രണ്ടാഴ്ച്ച മുൻപ് നോക്കിയപ്പോൾ അതിൽ ചിലത് മിസ്സായിരിക്കുന്നു.”
ആൽബി വീണ്ടും അർത്ഥഗർഭമായി ഒന്നു മൂളി .
“ഇതു കഴിഞ്ഞ് നമുക്ക് ബെഡ് റൂമിലേക്കു പോകാം സർ. ഞാൻ എല്ലാം കാണിച്ചു തരാം.” അവൾ വീണ്ടും ദ്വയാർത്ഥം നിഴലിക്കുന്ന തന്റെ സംസാരരീതി പുറത്തെടുത്തു.
“ഡെയ്സി... എന്താണെന്നറിയില്ല, ഇപ്പോ എന്നോടീ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് എന്റെ മനസ്സു പറയുന്നു. എന്തായിരിക്കും കാരണം ? “ ആൽബി കണ്ണുകൾ ചെറുതാക്കി അവളുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി.
"അതെന്ത് പറ്റി സർ? " അപ്പോൾ അവളുടെ കണ്ണുകളിൽ നിഴലിച്ച നിഷ്കളങ്ക ഭാവം ആൽബി കണ്ടില്ലെന്ന് നടിച്ചു.
“ആദ്യമേ ഞാൻ ഇതിന്റെ ഒരു സൈക്കോളജിക്കൽ ആസ്പെക്റ്റ് പറയാം.” ആൽബി ഒന്നിളകിയിരുന്നു. “ഞാൻ 8 വർഷം എക്സ്പീരിയൻസുള്ള ഒരു പോലീസുകാരനാണ്. എന്റെ ഇന്നുവരെയുള്ള അനുഭവത്തിൽ, ഒറ്റക്ക് ഒരു സ്ത്രീ താമസിക്കുന്ന ഒരിടത്ത് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ, തീർച്ചയായും ആ സ്ത്രീയുടെ മാനസിക നിലയെ അതു സാരമായി ബാധിക്കും എന്നാണ് കണ്ടിട്ടുള്ളത്. കാരണം, സ്വന്തം വീട്ടിൽ സുരക്ഷിതയല്ല എന്ന തോന്നൽ. സ്വർണ്ണമോ കാശോ അല്ല വിഷയം, ജീവനിലുള്ള പേടി. അവർ വീണ്ടും വന്നേക്കുമോ എന്ന ഭീതി. ഇതൊക്കെ പരാതിക്കാരിൽ ഞാൻ സ്ഥിരമായി കാണുന്ന ഒരു പാറ്റേണാണ്. അതിപ്പൊ, ഒറ്റക്കല്ല, കുടുംബമായി താമസിക്കുന്നവരായാലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചിലർക്ക് കൗൺസിലിങ്ങ് വരെ വേണ്ടിവരും. പക്ഷേ ഇവിടെ ഡെയ്സി... എനിക്കതെങ്ങനെ പറയണമെന്നറിയില്ല . ഇങ്ങനൊരു സംഭവമേ ഇവിടെ നടന്നതായി എനിക്കു തോന്നുന്നില്ല. സോറി.”
“പിന്നെ എനിക്കെന്താ ഭ്രാന്താണോ ഒരു സർക്കിൾ ഇൻസ്പെക്ടറെ വെറുതേ വീട്ടിൽ വിളിച്ചു വരുത്താൻ ? സർ എന്താ പറഞ്ഞു വരുന്നത് ? ” അവൾ ചിരിയോടെ തന്നെയാണത് ചോദിച്ചതെങ്കിലും, സ്വരത്തിലെ അനിഷ്ടം വ്യക്തമായിരുന്നു.
“എനിക്കറിയില്ല ഡെയ്സി. എന്തായാലും വരൂ. നമുക്ക് ബെഡ് റൂമിൽ ഒന്നു പോയി നോക്കാം. ചിലപ്പൊ എനിക്കു തെറ്റിയതാകാം. ഡെയ്സി എക്സെപ്ഷണൽ മെന്റൽ പവർ ഉള്ള ഒരു സ്ത്രീയാകാം.”
അവൾ എഴുന്നേറ്റു തന്റെ ഗൗൺ പിടിച്ചു നേരെയിട്ടു. വീണ്ടും ആൽബിയുടെ കണ്ണുകൾക്ക് വഴി തെറ്റി. അവളത് നന്നായി ആസ്വദിക്കുകയും ചെയ്തു.
“വരു സർ! ” അവൾ അയാളുടെ തോളിൽ മൃദുവായി തടവിക്കൊണ്ട് സ്റ്റെയർകേസ് ലക്ഷ്യമാക്കി നടന്നു.
ആ ഒരു അവസ്ഥയിൽ, അവളെ പിൻതുടർന്ന് സ്റ്റെയറിലൂടെ കയറി പോകുമ്പോൾ ആ പിൻ ഭാഗം തന്നെ ഭ്രാന്തു പിടിപ്പിച്ചേക്കുമെന്നു തോന്നി ആൽബിക്ക്. വല്ലാത്തൊരു അവസ്ഥ. പണ്ട് ഏതോ ഇംഗ്ലീഷ് സിനിമയിൽ കണ്ട ദൃശ്യങ്ങളോട് സാമ്യമുണ്ട് ഇതിനെല്ലാം. ഏതോ ഒരു അപസർപ്പക കഥയിൽ, നായകനെ വശംവദയാക്കാൻ ശ്രമിക്കുന്ന ഒരു സ്വപ്നസുന്ദരി... അവളുടെ ഓരോ ചലനങ്ങളും ആൽബിയെ വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്നു.
സ്റ്റെയറുകൾ കയറുമ്പോൾ ഓരോ അടി വെക്കുമ്പോഴും അവളുടെ നിതംബം തന്റെ കണ്ണിൽ അബദ്ധത്തിൽ പോലും പെടാതിരിക്കാൻ ശ്രദ്ധിച്ചാണ് അയാൾ അവളെ പിൻതുടർന്നത്. പക്ഷേ മുകളിലെത്തിയപ്പോഴേക്കും അയാളുടെ ചിന്താശേഷി തന്നെ നഷ്ടപ്പെട്ടതു പോലായി. അത്രക്കും മനം മയക്കുന്ന ഒരു വല്ലാത്ത ആകർഷണീയത. ഒപ്പം അവളുടെ ആ സ്വർഗ്ഗീയ സുഗന്ധവും. മുകളിലെത്തിയപ്പോഴേക്കും അയാൾ അവളുടെ ശരീരത്തിലെ ഓരോ ഇഞ്ചും തന്റെ മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു.
ബെഡ് റൂമിൽ...
ആദ്യം തന്നെ ആൽബിയുടെ കണ്ണുകളുടക്കിയത്, സീലിങ്ങിൽ, കാബിനെറ്റുകൾക്കു നേരേ തിരിഞ്ഞിരിക്കുന്ന ക്യാമറയാണ്.
അയാളുടെ നോട്ടം അങ്ങോട്ടായതും ഡെയ്സി ഇടപെട്ടു. “അത് വർക്കിങ്ങല്ല സർ. ബെഡ് റൂമുകളിലെ ക്യാമറകൾ-”
“ഡെയ്സി! ” അയാൾ അവളെ തുടരാനനുവദിച്ചില്ല. “ഇനിയും കള്ളങ്ങൾക്കു മുകളിൽ കള്ളങ്ങൾ പറഞ്ഞ് വെറുതേ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കരുത്. എന്താണ് ഡെയ്സിയുടെ ഉദ്ദേശമെന്ന് വ്യക്തമായി പറഞ്ഞോളൂ. ഇവിടെ ഒരു മോഷണവും നടന്നിട്ടില്ല. ആരും ഈ വീട്ടിൽ അതിക്രമിച്ചു കടന്നിട്ടുമില്ല. താൻ ഈ കാണിക്കുന്നതെല്ലാം വെറുതെയാണ്. തുറന്നു പറയൂ. എന്തിനാ എന്നെ വിളിച്ചു വരുത്തിയത് ? ”
അവളുടെ മുഖം വിവർണ്ണമായി. കയ്യോടെ പിടിക്കപ്പെട്ട ഒരു മോഷ്ടാവിന്റെ ഭാവം... അവൾ പതിയെ ബെഡിലേക്കിരുന്നുകൊണ്ട് സംസാരിച്ചു തുടങ്ങി.
“സർനു മനസ്സിലാകുമെന്നെനിക്കുറപ്പായിരുന്നു. എന്തായാലും, സർക്കിൾ ഇൻസ്പെക്ടർ ആല്ബർട്ട് സാമുവലിനെ പറ്റിക്കാൻ മാത്രം മിടുക്കൊന്നുമുള്ളവളല്ല ഞാൻ.” ഒരു വാടിയ ചിരി വിടർന്നു അവളുടെ മുഖത്ത്. “പക്ഷേ എന്റെ ഉദ്ദേശമെന്താണെന്ന് സർന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് എന്തായാലും വിശ്വസിക്കാൻ എനിക്കു പറ്റില്ല. You know what I want! ”
“Yes! I think I know what you want Daisy! ” ആൽബിയുടെ ശബ്ദം ഉറച്ചിരുന്നു. “പക്ഷേ എന്നെക്കൊണ്ടതിനാകില്ല. എനിക്കൊരു കുടുംബമുണ്ട്. 5 വയസ്സുള്ള ഒരു മകളുണ്ട്. സന്തോഷമായി ജീവിക്കുകയാണ് ഞങ്ങൾ. ഒരു നിമിഷ നേരത്തേക്കെങ്കിലും എന്റെ മനസ്സൊന്നു പതറിപ്പോയാൽ ... എനിക്കത് ചിന്തിക്കാൻ കൂടി വയ്യ ഡെയ്സി. അയാം സോറി. നമുക്കിത് ഇവിടെ വെച്ചു നിർത്താം.“ അയാൾ പോക്കറ്റിൽ നിന്ന് കർച്ചീഫെടുത്ത് മുഖം അമർത്തിത്തുടച്ചുകൊണ്ട് വാതില്ക്കലേക്കു തിരിഞ്ഞു.
”സർ...“ പുറകിൽ നിന്നും ആർദ്രമായ ഒരു വിളി കേട്ടു. ”... എന്തുകൊണ്ടാണ് ഞാൻ സർനെ തന്നെ തേടി വന്നതെന്നറിയാമോ ? “
ആൽബി തിരിഞ്ഞു നിന്നു.
”എനിക്ക് വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ ? ഞാനൊരു ഭൂലോക സുന്ദരിയൊന്നുമല്ലെന്നെനിക്കറിയാം. പക്ഷേ ആവശ്യമെങ്കിൽ ഞാനൊന്നു കണ്ണു കാണിച്ചാൽ മതി. ഈ കിടക്കയിൽ ആണുങ്ങൾ പറന്നു വന്ന് വീഴും. പക്ഷേ ഞാൻ അത്തരക്കാരിയല്ല. എനിക്ക് ഇതു പോലെ മറ്റൊരാളോടും തോന്നിയിട്ടില്ല. അറ്റ് ലീസ്റ്റ് … കഴിഞ്ഞ കുറേ വർഷങ്ങളായി.“
”അതു പറയൂ.“ ആൽബി ബെഡിനരികിലേക്കു നടന്നു. ”എന്താ എനിക്കു പ്രത്യേകത ? എന്തുകൊണ്ട് എന്നെ വിളിച്ചു വരുത്തി ? “ അയാൾക്ക് ആത്മാർത്ഥമായിട്ടും അതറിയാനുള്ള ആഗ്രഹമുണ്ടായിരുന്നു.
”സർ...“ ഡെയ്സി എഴുന്നേറ്റ് അയാളെ സമീപിച്ചു. ”ഞാനീ ലോകത്തിൽ ഏറ്റവും വെറുക്കുന്നത് ആരെയാണെന്നറിയാമോ സർന് ? ചിന്തിക്കുമ്പോൾ തന്നെ അറപ്പു തോന്നുന്ന കിരാതന്മാർ!
പെഡൊഫൈൽസ്! കൊച്ചു കുഞ്ഞുങ്ങളോട് കാമാസക്തി കാണിക്കുന്ന നായ്ക്കൾ! “ അവൾ പല്ലു ഞെരിച്ചു. ”അവരറിയുന്നില്ല ആ കുഞ്ഞുങ്ങൾക്ക് പിന്നീട് സംഭവിക്കുന്നതെന്താണെന്ന്. അവരുടെ ബാല്യം ആ ഒരു നിമിഷത്തോടെ കശക്കിയെറിയപ്പെടുകയാണ്. പിന്നെ അങ്ങനെ ഒരു കുഞ്ഞില്ല. മരിച്ചതിനു തുല്യമാണ് അതിന്റെ ബാക്കി ജീവിതം.“ അവൾ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങിയപ്പോൾ ആൽബി സ്വയമറിയാതെ ചേർന്നു നിന്നു പോയി.
”സർനറിയുമോ ? എനിക്ക് 8 വയസ്സുള്ളപ്പോൾ എന്നെയും-“
”ഡെയ്സി...“ ആൽബി പെട്ടെന്ന് അവളെ തടഞ്ഞു. ”പോലീസ് ഓഫീസറോടാണ് സംസാരിക്കുന്നത്. മറക്കരുത്. ഇത്തരം കാര്യങ്ങൾ കേസാക്കാൻ എനിക്ക് ഡെയ്സിയുടെ പരാതി വേണ്ട. അറിയാമല്ലോ ? “
”അറിയാം സർ.“ അവൾ അയാളുടെ കൈകൾ കടന്നെടുത്തുകൊണ്ട് ബെഡിലേക്കു തന്നെ ഇരുന്നു. ”എനിക്ക് എട്ടു വയസ്സുള്ളപ്പോൾ, എന്നെയും ഇതുപോലെ ഒരാൾ....“ അവൾ ഏങ്ങലടിച്ചുകൊണ്ടാണ് തുടർന്നത്. ”ഈ വീട്ടിൽ തന്നെ വെച്ച്. അതും, എന്റെ പപ്പയുടെ ഏറ്റവുമടുത്ത കൂട്ടുകാരൻ. അയാളെ വിശ്വസിച്ച് എന്റെ പപ്പയും മമ്മിയും ഏല്പ്പിച്ചു പോയതാണ് എന്നെ.“
”ഡെയ്സി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അതീവ ഗൗരവകരമായൊരു ക്രിമിനൽ കേസാണ്. ഇനി എന്തൊക്കെ തന്നെ പറഞ്ഞാലും, ഞാനിത് റെജിസ്റ്റർ ചെയ്യും. അന്വേഷിക്കും. എന്റെ ജോലിയാണിത്.“
”അയാളൊക്കെ മരിച്ചു മണ്ണടിഞ്ഞു പോയി സർ.“ അവൾ നിക്ഷേധാർത്ഥത്തിൽ തലയാട്ടി. ”ഇനിയെന്തു കേസ് ? The Damage is done! അയാൾ സന്തോഷമായിട്ട് ജീവിച്ചു മരിച്ചു. പകരം ഞാനിവിടെ ഇപ്പോളും മരിച്ച് ജീവിക്കുന്നു.“
”അയാം റിയലി സോറി ഡെയ്സി.“ സ്വയമറിയാതെയെന്നോണം ആൽബിയുടെ കൈ അവളുടെ കവിളിൽ തലോടി.
”ആ കുഞ്ഞ് - ചിഞ്ചുമോൾ - ഹോസ്പിറ്റലിലായ അന്നു മുതൽ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. അത് മരിച്ചു പോകാനായിട്ട്. അതിനി ജീവിച്ചിരുന്നാൽ ഒരിക്കലും അതിന് “അവൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. ” കാരണം, അതിന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ഒന്നാണ് ആ രാക്ഷസൻ കവർന്നെടുത്തത്. ആ കുഞ്ഞ് മരിച്ചു പോകട്ടെ. അതാണ് നല്ലത്. അല്ലാതെ എന്നെപ്പോലെ ഇങ്ങനൊരു ജീവിതം... എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാത്തവളെപ്പോലുള്ള എന്റെ ഈ ജീവിതം ആ കുഞ്ഞിനും ഉണ്ടാകരുതേ എന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു.”
ആൽബി വല്ലാത്തൊരു അസ്വസ്ഥതയോടെ എല്ലാം കേട്ട് നിശബ്ദനായി നിന്നു.
അവൾ മരിച്ചെന്നു കേട്ട നിമിഷം മുതൽ ഞാൻ എന്റെ മനസ്സിൽ ആ മനുഷ്യനെ കൊല്ലാനുള്ള പ്ലാനുകൾ തയ്യാറാക്കി. എനിക്കറിയാം, നടക്കില്ലെന്ന്. പക്ഷേ ഞാൻ കുറേയേറെ ചിന്തിച്ചു കൂട്ടി. അവനെ എന്റെ കയ്യിൽ കിട്ടിയാൽ എങ്ങനെയൊക്കെ അവനെ ഇല്ലാതാക്കണമെന്ന് ഞാൻ സ്വപ്നം കണ്ടു. ഇഞ്ചിഞ്ചായി അവനെ അരിഞ്ഞ്...“ അവൾ പല്ലുകൾ വീണ്ടും അമർത്തി കടിച്ചമർത്തി. വല്ലാത്തൊരു ഉന്മാദാവസ്ഥയിലെത്തിയിരുന്നു അവളുടെ മുഖം. ഒരു ഭ്രാന്തിയെപ്പോലെ.
“പിറ്റേന്ന് രാവിലെ, ടീവീ ഓണാക്കിയപ്പോൾ...” ഡെയ്സി ഒരു ദീർഘനിശ്വാസത്തോടെ ആൽബിയെ നോക്കി പുഞ്ചിരിച്ചു. അഭിമാനം തുളുമ്പി നിന്നിരുന്നു അവളുടെ മുഖത്ത്. “ആ പാലത്തിൽ... മഴയത്ത് കുതിർന്ന് തോക്കുമായി നില്ക്കുന്ന സി. ഐ. ആല്ബർട്ട് സാമുവലിന്റെ മുഖം കണ്ടതും... എല്ലാം മാറിമറിഞ്ഞു…എന്റെ ലൈഫിനു തന്നെ ഒരു പുതിയ മീനിങ്ങ് കിട്ടിയതു പോലെ തോന്നി എനിക്ക്. സർ വിശ്വസിക്കില്ല, ആ സ്ക്രീനിൽ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ഞാൻ. അത്ര മാത്രം ഞാൻ കൊതിച്ച ഒരു ശിക്ഷയാണ് നിങ്ങളാ നരാധമന് കൊടുത്തത്.”
ആൽബി കണ്ണുകളടച്ച് ദീർഘമായി ഉള്ളിലേക്ക് ശ്വാസം വലിച്ചെടുത്തു. “.. ഒരു കുഞ്ഞും ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്തതാണ് ഡെയ്സിക്കുണ്ടായത്. എനിക്കതിൽ വളരെ സങ്കടമുണ്ട്. പക്ഷേ -”
“സർന്റെ കുടുംബം നശിപ്പിക്കാനല്ല എന്റെ ഉദ്ദേശം. ഞാനുമായി ഒരു അഫയർ ഉണ്ടാക്കാനല്ല ഞാൻ ചോദിക്കുന്നത്...” അവൾ ഒന്നു നിർത്തി കിതച്ചു. “ഒരേ ഒരു തവണ. അതു മാത്രമാണ് ഞാൻ ചോദിക്കുന്നത്. അത്ര മാത്രം ആഗ്രഹിച്ചു പോയി ഞാൻ. പ്ലീസ്... എല്ലാം പറഞ്ഞില്ലേ ഞാൻ ? ഇനിയും എന്നെ തട്ടിയെറിഞ്ഞ് പോകരുത്.”
“പക്ഷേ...” ആൽബിയുടെ വാക്കുകളെ പുറത്തേക്കു വരാൻ അവൾ സമ്മതിച്ചില്ല. തന്റെ തണുത്ത ചൂണ്ടുവിരൽ അയാളുടെ ചുണ്ടുകളിൽ അമർത്തിക്കൊണ്ട് അവൾ സാവധാനം എഴുന്നേറ്റു നിന്നു.
അവളുടെ കവിളിൽ നിന്നും തന്റെ വിരലുകൾ പതിയെ പതിയെ താഴേക്കരിച്ചിറങ്ങുന്നത് അൽബി നിസ്സഹായതയോടെയാണ് കണ്ടു നിന്നത്.
വിരലുകൾ അവളുടെ കഴുത്തിൽ തൊട്ടതും അവൾ തല പിന്നോക്കം ചായ്ച്ച് അയാളുടെ മാറിലേക്ക് ചേർന്നു നിന്നു.
“താങ്ക് യൂ സോ മച്ച് സർ...” ഇറുകെ പുണർന്നുകൊണ്ട് ഡെയ്സി ആൽബിയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ