❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
" 12 വിശക്കുന്നെങ്കിൽ വാ..പുറത്തു പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം.." തൊട്ടടുത്ത് നിന്ന് അവന്റെ ശബ്ദം കേട്ടപ്പോൾ ആമി കണ്ണ് തുറന്നു അവനെ നോക്കി.അവൾ എന്താവും പറയാൻ പോകുന്നത് എന്നോർത്ത് ദേവനും അവളെ നോക്കി നിന്നു . " ചേട്ടാ .. ഇവിടെ അടുത്ത് എവിടെയെങ്കിലും ഹോട്ടൽ ഉണ്ടോ?" ഹോസ്പിറ്റലിന്റെ പുറത്തു നിൽക്കുന്ന സെക്യൂരിറ്റിയോട് ദേവൻ ചോദിച്ചു " അടുത്ത് കുറച്ചു ചെറിയ ഹോട്ടലുകൾ ഒക്കെയുണ്ട്.. നല്ല ഹോട്ടൽ വേണെങ്കിൽ അങ്ങ് ടൗണിൽ തന്നെ പോണം..പിന്നെ തട്ട് ദോശ മതിയെങ്കിൽ ദേ ഇവിടെ തൊട്ടടുത്ത് തന്നെയുണ്ട്.. നേരെ പോയി ഈ വളവു തിരിഞ്ഞാൽ മതി." അയാൾ വലത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.തട്ടുകട എന്ന് കേട്ടപ്പോൾ ആമിയുടെ മുഖം വിടർന്നു. അവൾക്കു തട്ടുദോശ കഴിക്കണമെന്നു പണ്ട് മുതലേ ഉല്ല ആഗ്രഹമാണ്. പക്ഷെ അവനോടു എങ്ങനെ പറയും.. " എന്താ വേണ്ടേ?" ദേവൻ ആമിയെ നോക്കി ചോദിച്ചു "എന്തായാലും കുഴപ്പമില്ല" " നീ തട്ട് ദോശ കഴിച്ചിട്ടുണ്ടോ?" ഇല്ലായെന്ന് അവൾ തലയാട്ടി.. " എന്നാൽ വാ" തൊട്ടടുത്ത് തന്നെയാണെന്നു സെക്യൂരിറ്റി പറഞ്ഞത് കൊണ്ട് ദേവൻ വണ്ടി എടുക്കാൻ പോയില്ല. അതിന്റെ പേരിൽ അത്രയും ദൂരം അവളോടൊപ്പം നടക്കാമല്ലോ? പോരാത്തതിന് വലിയ ഹോട്ടലിലെ ഭക്ഷണത്തേക്കാൾ ആമിക്കു തട്ട് ദോശ കഴിക്കാനാവും താല്പര്യം എന്ന് ഒരു തോന്നൽ. അവന്റെ തോന്നൽ തികച്ചും ശരിയായിരുന്നു. തൊട്ടടുത്ത് തട്ട്കട ഉണ്ടെന്നു കേട്ടപ്പോൾ അവിടെ പോയി കഴിക്കണമെന്നാണ് ആഗ്രഹം തോന്നിയത്. ഹോട്ടൽ ഭക്ഷണം താൻ അധികം കഴിച്ചിട്ടേ ഇല്ല. മുത്തശ്ശനും അമ്മൂമ്മയും പഴയ ആൾക്കാർ ആയതു കൊണ്ട് അവർക്കു അങ്ങനെ ഒരു ശീലമേ ഇല്ലായിരുന്നു. എറണാകുളത്തു ചെന്നതിനു ശേഷവും ഹരിയേട്ടനും ആതിയും പോകുമ്പോൾ ഇടയ്ക്കു തന്നെയും ശ്രീകുട്ടിയെയും വിളിക്കാറുണ്ട്.. ആതിക്കും ശ്രീകുട്ടിക്കും താൻ കൂടെ ചെല്ലുന്നത് ഇഷ്ടമാവില്ല എന്നറിയാവുന്നതു കൊണ്ട് താൻ ഒരിക്കലും പോയിട്ടില്ല. പക്ഷെ തന്റെ മനസ്ഡ് എങ്ങനെ ദേവേട്ടന് മനസിലായി എന്ന് മാത്രം ഒരു പിടിയുമില്ല. പലപ്പോഴും തന്റെ മനസ്സ് വായിക്കാനുള്ള കഴിവ് അവനുണ്ടെന്നു അവൾക്കു തോന്നിപോയി. അവൾ പതിയെ ആകാശത്തേക്ക് നോക്കി. നിലാവോ നക്ഷത്രങ്ങളോ ഒന്നും കാണാനില്ല.. കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു.. മഴ പെയ്യുമോ??കുട ഇല്ല.. പണ്ടൊരിക്കൽ മഴയത്തു നനഞ്ഞു കുളിച്ചു ദേവേട്ടനോടൊപ്പം ബൈക്കിൽ പോയത് ഓർത്തപ്പോൾ അവൾക്കു വിഷമം തോന്നി.ഇനിയീ മനുഷ്യൻ തനിക്കു ആരും അല്ലാതാവാണ് പോവുകയാണ്.. അവളോടൊപ്പം ആ രാത്രിയിൽ ഇങ്ങനെ നടക്കുമ്പോൾ കല്യാണത്തിന് ശേഷം താൻ ആമിയെ ഒരിക്കൽ പോലും പുറത്തെവിടെയും കൊണ്ട് പോയിട്ടില്ലലോ എന്ന് ദേവൻ ഓർത്തു. ഹരി ആതിയെയും കൊണ്ട് പുറത്തൊക്കെ പോകുമ്പോൾ ആമിയും ആഗ്രഹിച്ചിട്ടുണ്ടാവും.. എന്തിനു താൻ അവളോട് മര്യാദക്ക് ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല..കുറച്ചധികം നേരം അവളോട് ഒന്ന് മിണ്ടിയത് ഇന്നലെയാണ്..അതും അവളെ വേദനിപ്പിക്കാൻ.. മനസ്സുണ്ടായിട്ടല്ലെങ്കിൽ പോലും തന്റെ പ്രവർത്തികൾ അവളെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ടാവും എന്നോർത്തപ്പോൾ അവനു വല്ലാത്ത കുറ്റബോധം തോന്നീ.. " എന്താ ഇവിടെ നില്ക്കാൻ തീരുമാനിച്ചത്?" ആമിയുടെ ശബ്ദമാണ് അവനെ തിരികെ കൊണ്ടുവന്നത് "എന്താ?" " എന്താ ഹരിയേട്ടന്റെ ഒക്കെ കൂടെ തിരികെ പോവാഞ്ഞതെന്നു? എന്തിനാ എന്റെ കൂടെ നിന്നതെന്നു?? എന്നെ ഇഷ്ടമല്ലലോ? എന്നോട് ദേഷ്യമല്ലേ ?" ദേഷ്യമോ.. നിന്നോട് ഒടുങ്ങാത്ത സ്നേഹമാണ് പെണ്ണെ എന്ന് പറയണമെന്നാണ് അവനു തോന്നിയത്..പക്ഷെ അത് പറയാൻ പറ്റില്ലാലോ " എന്തോ.. അങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്.." അപ്പോൾ ഇനിയൊരു തോന്നൽ ഉണ്ടായാൽ എന്നെ തനിച്ചാക്കി പോവുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. അത് ചോദിച്ചില്ല. പകരം മറ്റൊരു ചോദ്യം ചോദിച്ചു " ദേവേട്ടൻ അപ്പോൾ പോയിട്ട് ഒന്നും കഴിച്ചില്ല?" "ഇല്ല" അതിനു കാരണം അവൾ ചോദിച്ചില്ല. താൻ കഴിക്കാത്തത് കാരണമാണ് അവനും കഴിക്കാത്തത് എന്ന് വിശ്വസിക്കാൻ അവൾ ഇഷ്ടപ്പെട്ടു. പിന്നീട് അവർ രണ്ടു പേരും മൗനമായി തന്നെ നടന്നു. തട്ടുകടയിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ആമി മാത്രമാണ് പെണ്ണായിട്ടു ഉണ്ടായിരുന്നുള്ളു. ദോശ കഴിച്ചു കൊണ്ടിരിക്കുമ്പോഴും പലരുടെയും നോട്ടം തന്നെ തേടി എത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പക്ഷെ അവൾക്കു ഒരു നുള്ളു പോലും പേടി തോന്നിയില്ല. തനിക്കു ഉണ്ടാകാവുന്ന ഏതു ആപത്തിൽ നിന്നും തന്നെ രക്ഷിക്കൻ പ്രാപ്തിയുള്ള ആൾ തന്നോടൊപ്പം ഉണ്ട് എന്ന തോന്നൽ.. ഇത് വരെ മറ്റാരുടെയും അടുത്ത് തനിക്കു തോന്നാത്ത സുരക്ഷിതത്വം ദേവേട്ടന്റെ അടുത്തുന്നു തനിക്കു കിട്ടുന്നുണ്ട്.. ആദ്യം കൊണ്ട് വച്ച രണ്ടു ദോശയും കഴിഞ്ഞു. നല്ല വിശപ്പുള്ളതു കൊണ്ട് രണ്ടെണ്ണം കൂടി കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷെ ദേവനോട് ചോദിയ്ക്കാൻ മടി.. അവൾ മനസ്സിൽ അത് വിചാരിച്ചു തീരുന്നതിനു മുന്നേ അവളുടെ മുന്നിൽ ഒരു പ്ലേറ്റ് ദോശ കൂടി അയാൾ കൊണ്ട് വച്ചു . അവൾ ദേവന്റെ മുഖത്തേക്ക് നോക്കി " രാവിലെ മുതൽ ഒന്നും കഴിക്കാത്തത് അല്ലെ?? തന്നെയുമല്ല രാവിലെ ഇനീപ്പോ എപ്പോഴാണെന്ന് അറിയില്ലലോ.. അത് കൊണ്ട് കുറച്ചൂടെ കഴിച്ചോ.." ഇങ്ങേർക്ക് ശരിക്കും എന്റെ മനസ്ഡ് വായിക്കാനുള്ള കഴിവുണ്ട്.. അതും ഓർത്തു കൊണ്ട് ആമി കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞു അവർ തിരിച്ചു നടക്കുമ്പോഴാണ് ദേവന്റെ ഫോൺ ബെൽ അടിച്ചത്.. നിഷ കാളിങ് എന്ന് കണ്ടതും അവൻ ഏറുകണ്ണിട്ടു ആമിയെ ഒന്ന് നോക്കി.ഇവിടെ വന്നാലും സ്വസ്ഥത തരില്ല എന്ന് പിറുപിറുത്തു കൊണ്ട് ആമി സ്പീഡിൽ നടന്നു. അവൻ ഫോൺ എടുത്തു പിന്നെ വിളിക്കാം എന്ന് മാത്രം പറഞ്ഞു അവളോടൊപ്പം ചെന്നു. ഭക്ഷണം കഴിച്ചു അവർ തിരിച്ചു ഹോസ്‌പിറ്റലിൽ എത്തിയപ്പോൾ നേഴ്സ് വന്നു അവർ പറഞ്ഞിരുന്ന റൂം നാളെ രാവിലത്തേക്കേ ഫ്രീ ആവുള്ളു എന്ന് പറഞ്ഞു. അന്ന് രാത്രി അത് കൊണ്ട് തന്നെ ഐ സി യു വരാന്തയിൽ ചിലവഴിക്കുകയെ നിവർത്തിയുള്ളു. അവൾ പഴയ പോലെ കസേരയിൽ വന്നിരുന്നു. ദേവൻ ഫോണുമെടുത്തു ജനലരികിലേക്കു പോകുന്നത് കണ്ടപ്പോഴേ മനസിലായി കൂട്ടുകാരെ വിളിക്കാനുള്ള പോക്കാണെന്നു. അവൻ നിഷാന്തിന്റെ നമ്പർ ഡയല് ചെയ്തു ചെവിയോട് ചേർത്തു " ഹലോ.. മൂര്ഖ.." "പരുന്തേ.... എന്തായി അവിടെ?" "തത്ക്കാലം കുഴപ്പം ഒന്നുമില്ല.. അൻവർ കോഴിക്കോടേക്ക്‌ പോയി എന്നാണ് കേട്ടത്.." " അവിടെ ലോക്കൽ പോലീസ് ഒരിക്കൽ പോയി എല്ലാം അന്വേഷിച്ചതല്ലേ?" "അതൊക്കെ ശരിയാ..പക്ഷെ അൻവർ എല്ലാം ഒന്നിൽ നിന്ന് തുടങ്ങുവാനെന്നു തോനുന്നു" "ഹ്മ്മ് .. കോഴിക്കോട് നമ്മുടെ പിള്ളേരെ വിളിച്ചു എല്ലാത്തിലും ഒരു കണ്ണ് വേണെന്നു പറഞ്ഞേക്കു..പിന്നെ നമ്മൾ അന്ന് കോഴിക്കോട് പോയി റയാനെ സ്കെച്ച് ചെയ്തതിന്റെ എല്ലാം ക്ലീൻ അല്ലെ?? എറണാകുളത്തു ബ്ലഡ് മിസ് ആയപോലെ അവിടെ ഒന്നും മിസ് ആയിട്ടില്ലലോ?" "ഏയ്.. യാതൊന്നുമില്ല..അവിടെ എല്ലാം സേഫ് ആണ്.." "ശെരി..എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് .. പറഞ്ഞതോർമ ഉണ്ടല്ലോ എല്ലാവരും കുറച്ചു ദിവസത്തേക്ക് ഒന്ന് ഒതുങ്ങുന്നത് നല്ലതാ.. അവന്മാരോടും പറഞ്ഞേക്കു" " ശെരി" ഫോൺ വച്ച് കഴിഞ്ഞപ്പോഴാണ് അവൻ ശ്രദ്ധിച്ചതു.. പുറത്തു നല്ല ഇടിച്ചു കുത്തി മഴ പെയ്യുകയാണ്..അവൻ ആമിയെ നോക്കി. കസേരയിൽ ചുരുണ്ടു കൂടി ഇരിക്കയാണ് അവൾ. പാവം തണുക്കുന്നുണ്ടാവും. ഒന്ന് ആലോചിച്ച ശേഷം അവൻ പതുകെ നഴ്സിംഗ് സ്റ്റേഷനിലേക്ക് നടന്നു. " ഇന്നാ .. ഇത് പുതച്ചോ..നല്ല തണുപ്പല്ലേ? അവൾ ദേവനെയും അവൻ തന്റെ മുന്നിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന പുതപ്പിലേക്കും നോക്കി. " ഇതെവിടുന്ന?" " നഴ്സിംഗ് സ്റ്റേഷനിന്നു ചോദിച്ചു വാങ്ങിയതാ " അവന്റെ കയ്യിന്നു പുതപ്പു വാങ്ങി അവൾ പുതച്ചു. തണുപ്പിന് കുറെ ആശ്വാസം കിട്ടി. അവൻ അവളുടെ അടുത്ത് കസേരയിൽ ഇരുന്നു. അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്.. അവനു പുതപ്പൊന്നും ഇല്ല.. അവൾ നോക്കുന്നത് കണ്ടിട്ട് അവൻ എന്താ ന്നു പുരികം ഉയർത്തി ചോദിച്ചു " ദേവേട്ടന് ഇല്ലേ? അവൾ പുതപ്പു തൊട്ടു കൊണ്ട് ചോദിച്ചു " അവിടെ ഒന്നേ ഉണ്ടായിരുന്നുള്ളു..എനിക്ക് വേണ്ട" അവനോടും കൂടെ പുതപ്പിനുള്ളിലേക്കു കയറിക്കോളാൻ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവനോടൊപ്പം ഒരു പുതപ്പിനുള്ളിൽ ഇരിക്കുന്നത് ഓർത്തപ്പോൾ വേണ്ടാന്ന് വച്ചു. പുതപ്പിനുള്ളിൽ മൂടി ഭിത്തിയിലേക്കു തല ചേർത്ത് വച്ച് ആമി കണ്ണുകൾ അടച്ചു. തലേന്ന് രാത്രി ഉറങ്ങാത്ത കൊണ്ടും അന്നത്തെ ക്ഷീണം കൊണ്ടും ആമി വേഗം ഉറങ്ങി പോയി. എന്തൊക്കെയോ ഒച്ച കേട്ട് കൊണ്ടാണ് വളരെ ഗാഢമായ നിദ്രയിൽ നിന്ന ആമി ഉണർന്നത്.മനസ്സ് ഉണർന്നെങ്കിലും അവൾ കണ്ണുകൾ തുറന്നിരുന്നില്ല. തന്നെ എന്തോ ഒന്ന് പൊതിഞ്ഞു പിടിച്ചിരിക്കുന്ന പോലെ...രാത്രി തല വച്ച് ഉറങ്ങിയ ഭിത്തിക്ക് ഭയങ്കര പിരുപിരുപ്പയിരുന്നു . പക്ഷെ ഇപ്പോൾ തല വച്ചിരിക്കുന്ന പ്രതലം അത്രയും റഫ് അല്ല..തന്നെയുമല്ല നല്ല ചൂടുമാണ്..ചെവിയിൽ വളരെ മൃദുവായി താളത്തിൽ "ടപ്പ് ടപ്പ് " എന്ന് കേൾക്കുന്നുമുണ്ട്... ഇതൊന്നും പോരാഞ്ഞു തന്റെ തലയുടെ മേലെ ചെറിയൊരു ഭാരവും അനുഭവപ്പെടുന്നു..എന്താണ് സംഭവമെന്ന് അവൾക്കു ഏകദേശമൊക്കെ പിടികിട്ടിയിരുന്നു.. ആമി പതിയെ കണ്ണ് തുറന്നു.. ചുറ്റും അങ്ങനെ വലിയ വെളിച്ചം ഒന്നുമില്ല.. ട്യൂബിന്റെ വെട്ടം തന്നെയാണ്..അപ്പോൾ നേരം വെളുത്തിട്ടില്ല.. നഴ്സുമാർ എന്ത പോയതിന്റെ ഒച്ചയാണ് കേട്ടത്. ഇന്നലെ രാത്രി പുതപ്പു വേണ്ടാന്ന് പറഞ്ഞെങ്കിലും ഇപ്പോൾ തങ്ങൾ രണ്ടു പേരും ഒരു പുതപ്പിനുള്ളിൽ കെട്ടിപിടിച്ചു ഇരുന്നുറങ്ങുകയാണ്.. എപ്പോളാണ് അവൻ തന്റെ പുതപ്പിനുള്ളിൽ വന്നതെന്ന് ഒരു ഊഹവുമില്ല. അവന്റെ നെഞ്ചിൽ തല വച്ചാണ് താൻ കിടക്കുന്നത്..അവന്റെ ഹൃദയമിടിപ്പിന്റെ ഒച്ചയാണ് താൻ കേട്ട് കൊണ്ടിരിക്കുന്നത്..തന്റെ ഇടുപ്പിലൂടെ ദേവനും.. അവന്റെ വയറ്റിലൂടെ താനും കൈ ചേർത്ത് കെട്ടിപിടിച്ചിട്ടുണ്ട്..അവൻ തല അവളുടെ തലയുടെ മേലെ ചരിച്ചു വച്ചിരിക്കുകയാണ്.. തന്റെ പുരുഷന്റെ ചൂട് പറ്റി ഇങ്ങനെ കിടക്കുന്നതിന്റെ സുഖം ആമി ആസ്വദിച്ചു.. താൻ കരഞ്ഞു പോകും എന്നു തോന്നി തുടങ്ങിയപ്പോൾ അവൾ പതിയെ അവനിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.. പക്ഷെ അപ്പോളേക്കും "ആമി" എന്നു വിളിച്ചു കൊണ്ട് അവൻ വീണ്ടും അവളെ തന്നോട് തന്നെ ചേർത്ത് കിടത്തി..ആമി അനങ്ങാതെ കിടന്നു.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവന്റെ ശ്വാസോച്ഛാസം പഴയതു പോലെയായപ്പോൾ മനസിലായി ഉറക്കത്തിലാണ് അവൻ തന്റെ പെരു വിളിച്ചതെന്ന്. പിന്നെ ആമിക്കും തോന്നിയില്ല എഴുനേൽക്കാൻ. അവന്റെ നെഞ്ചിൽ കിടന്നു വീണ്ടും അവൾ മയങ്ങി പോയി.. " സർ.. സർ..." ഒരു നഴ്സിന്റെ വിളി കേട്ട് കൊണ്ടാണ് ദേവനും ആമിയും ഒരുമിച്ചു കണ്ണ് തുറന്നതു.. തങ്ങൾ ഒരു പുതപ്പിനുള്ളിൽ കെട്ടിപിടിച്ചു ഇരിക്കുകയാണ് എന്ന ബോധ്യം വന്നപ്പോൾ അവർ രണ്ടു പേരും പെട്ടെന്ന് തന്നെ അകന്നു മാറി. " എന്താ സിസ്റ്റർ.. അമ്മൂമ്മക്ക്‌ എന്തെങ്കിലും?" " ഇല്ല.. കുഴപ്പമില്ല.. ഇപ്പോൾ ബെറ്റർ ആണ്.. ഈ മെഡിസിന്റെ ബില്ല് അടക്കണമായിരുന്നു" അവർ ഒരു ബില്ല് ദേവന്റെ കയ്യിൽ കൊടുത്തിട്ടു പോയി.. " ഞാൻ ഈ ബില്ല് അടച്ചിട്ടു വരാം" അവൻ ആമിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അവൾ അവന്റെ മുഖത്ത് നോക്കാതെ തന്നെ ഒന്ന് മൂളുകയും ചെയ്തു. ബില് അടക്കാൻ പോകുമ്പോൾ ദേവൻ ഓർത്തത് കുറെ നാളുകൾക്കു ശേഷം താൻ വളരെ സുഖമായി ഉറങ്ങിയത് ഈ രാത്രിയിലാണ് എന്നാണ്. കോഴിക്കോടുള്ള റയാൻ ബഷീറിന്റെ വീട്ടിൽ റയാൻ ഉപയോഗിച്ചിരുന്ന മുറിയിലൂടെ dysp അൻവർ അലി കണ്ണോടിച്ചു. കല്യാണം കഴിക്കാത്ത ഒരു യുവാവിന്റെ മുറി പോലെ അല്ല.. മുറിയെല്ലാം വൃത്തിയായി അടുക്കി പെറുക്കി വച്ചിരിക്കുന്നു..ഒരു പക്ഷെ റയാന്റെ മരണ ശേഷം ആരെങ്കിലും വൃത്തിയാക്കിയതാവാം.. അയാൾ റയാൻ ഉപയോഗിച്ചിരുന്ന കിടക്കയും അലമാരയും എല്ലാം നന്നായി പരിശോധിച്ചു .. അവിടൊന്നും പ്രത്യേകിച്ച് എന്തെങ്കിലും കാണാൻ കഴിഞ്ഞില്ല.. ടേബിളും മറ്റും ചെക്ക് ചെയ്‌തെങ്കിലും അവിടെയും നിരാശ ആയിരുന്നു ഫലം..ലോക്കൽ പോലീസ് ഇവിടെയെല്ലാം അരിച്ചു പെറുക്കിയതാണ്.. എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്കു കിട്ടുമായിരുന്നല്ലോ?? അയാൾ പോകാനായി ഇറങ്ങിയപ്പോൾ റയാന്റെ അച്ഛൻ ബഷീർ വന്നു അയാളുടെ കൈകളിൽ പിടിച്ചു.. " സർ.. എന്റെ മകനെ കൊന്നത് ആരായാലും അയാളെ കണ്ടു പിടിക്കണം" അൻവറിന്റെ മുഖത്തു ഒരു ഗൂഢസ്മിതം വിരിഞ്ഞു " കുറ്റവാളികൾ ആരായാലും ഉറപ്പായും പിടിക്കപ്പെടും ബഷീർ.. അൻവർ അലി ഒരു കുറ്റവാളിയെയും രക്ഷപെട്ടു പോകാൻ അനുവദിക്കില്ല" അതും പറഞ്ഞു അയാള് തന്റെ സഹപ്രവർത്തകനോടൊപ്പം ഇന്നോവയിലേക്കു കയറി. " സർ.. എന്തെങ്കിലും കിട്ടിയോ?" " ഇല്ല" " ഇനിയെങ്ങോട്ടാണ് സർ?" " നമുക്ക് റയാൻ വർക്ക് ചെയ്തിരുന്ന കമ്പനിയിൽ ഒന്ന് പോയി രയന്റെ കൊല്ലിഗ്സ് ഒന്ന് കാണാം" " ഓക്കേ സർ" തനിക്കപ്പുറം ഇരുന്നു മൊബൈലും നോക്കി ചോറുണ്ണുന്ന ദേവനെ ആമി ശ്രദ്ധിക്കുകയായിരുന്നു. ഇന്ന് ചെറിയച്ഛൻ തന്റെയും ദേവേട്ടന്റെയും കുറച്ചു ഡ്രെസ്സും അത്യാവശ്യ സാധനങ്ങളും ഒക്കെയായി വന്നിരുന്നു. അപ്പോൾ കൊണ്ട് വന്നതാണ് വീട്ടിൽ നിന്നും അപ്പച്ചി കൊടുത്തു വിട്ട രണ്ടു പൊതി ചോറ്. ദേവൻ ഭക്ഷണ കാര്യത്തിൽ ഒരു നിര്ബന്ധവും ഇല്ലാത്ത ആളാണെന്നു ആമി ഓർത്തു. മിതമായി മതമേ കഴിക്കാറുള്ളു. ഇടയ്ക്കിടയ്ക്ക് ഹരിയേട്ടൻ പോലും ഉപ്പില്ല മുളക് കൂടുതലാണ് എന്നൊക്കെ പറയാറുണ്ട്.. പക്ഷേ ഇന്നേ വരെ ദേവൻ പറയുന്നത് കേട്ടിട്ടില്ല.. ദേവേട്ടന് ഇഷ്ടപെട്ട ഭക്ഷണം എന്താണെന്നു പോലും തനിക്കറിയില്ല.. ഇനി വീട്ടിൽ ചെന്നിട്ടു വേണം അപ്പച്ചിയോടു..അപ്പോളാണ് ഓർത്തത് ഇനി താൻ ആ വീട്ടിലേക്കു തിരികെ പോകുന്നില്ലലോ എന്ന്.. അതോർത്തപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു.. കഴിക്കുന്നതിനിടക്ക് എപ്പോഴോ മുഖം ഉയർത്തി നോക്കുമ്പോൾ കണ്ണ് നിറഞ്ഞു തന്നെ നോക്കിയിരിക്കുന്ന ആമിയെ കണ്ടു. എന്താ എന്ന് അവൻ പുരികമുയർത്തി ചോദിച്ചപ്പോൾ അവൾ ഒന്നുമില്ലെന്ന്‌ തലയാട്ടി വേഗം അവിടുന്ന് എണീറ്റ് പോയി. " ട്വന്റി ട്വന്റി ഐ ടി സൊല്യൂഷൻസ്" റയാനും അവന്റെ രണ്ടു കൂട്ടുകാരും കൂടി തുടങ്ങിയ ഒരു ഐ ടി കമ്പനി ആണ്. അവിടെയെത്തിയ അൻവർ അലി ചുറ്റും ഒന്നു വീക്ഷിച്ചു. അത്യാവശ്യം നല്ല ഒരു കെട്ടിടമാണ് .. അൻവറും സഹപ്രവർത്തകനും അകത്തേക്ക് കയറി റിസപ്ഷനിൽ തങ്ങളെ പരിചയപ്പെടുത്തി വന്ന കാര്യം അറിയിച്ചു. റയാന്റെ രണ്ടു പാർട്നെഴ്സിനെയും കണ്ടു സംസാരിച്ചെങ്കിലും പ്രത്യേകിച്ച് വിവരമൊന്നും അറിയാൻ കഴിഞ്ഞില്ല..വേറെ ആർക്കെങ്കിലും എന്തെങ്കിലും അറിയാമോന്നു ചോദിച്ചപ്പോളാണ് ഓഫീസിലെ റിസപ്‌ഷനിസ്റ് മുന്നോട്ടു വന്നത്.. " സർ.. റയാൻ സർ മരിക്കുന്നതിന് ഏകദേശം ഒരു മാസം മുൻപ് സാറിനെ കാണാൻ എന്ന് പറഞ്ഞു രണ്ടാളുകൾ ഇവിടെ വന്നിരുന്നു..പക്ഷെ എന്നിട്ടവർ സാറിനെ കാണാതെ തിരിച്ചു പോയി." "അവരെ ഇതിനു മുന്നേ കണ്ടിട്ടുണ്ടോ?" "ഇല്ല.. " " അവര് എവിടെ നിന്ന് വന്നതാണെന്നോ മറ്റോ പറഞ്ഞോ?" " ഇല്ല സർ" " ഓക്കെ .. പിന്നെ എന്താ അവര് റയാനെ കാണാതെ പോയത്? അന്ന് റയാൻ ലീവോ മറ്റോ ആയിരുന്നോ?" " അല്ല സർ.. നമ്മുടെ സെക്യൂരിറ്റി ആണ് റയാൻ സാറിനെ കാനൻ വന്നതാണെന്ന് പറഞ്ഞു അവരെ ഇങ്ങോട്ടു കൊണ്ടുവന്നത്. ഞാൻ അപ്പോൾ തന്നെ റയാൻ സാറിന് വിസിറ്റേഴ്സ് ഉണ്ടെന്നു പറഞ്ഞു സാറിനെ വിളിച്ചു..പക്ഷെ സാർ അപ്പോൾ അത്യാവശ്യമായി ഒരു മീറ്റിംഗിൽ ആയിരുന്നത് കൊണ്ട് കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു. അവര് ഇവിടെ വെയ്റ്റിംഗ് ഏരിയ യിൽ ഉണ്ടായിരുന്നു.. ഇടയ്ക്കു ഞാൻ വാഷ്‌റൂമിലേക്കു ഒന്ന് പോയി വന്നപ്പോൾ അവരു പോയിരുന്നു" അത് കേട്ട് കൊണ്ട് നിന്ന അൻവറിന്റെ മനസ്സിൽ ഒരുപാടു സംശയങ്ങൾ ഉണ്ടായി. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അയാൾ ചോദിച്ചു " ഇതോന്നും പിന്നെന്താ അന്ന് ലോക്കൽ പോലീസിനോട് പറയാഞ്ഞത്?" " അന്ന് ലോക്കൽ പോലീസ് ഇവിടെ വന്ന സമയത്തു ഞാൻ ലീവ് ആയിരുന്നു സർ" "ഹമ്മ് .. അവരെ നിങ്ങടെ അടുത്ത് കൊണ്ട് വന്ന ആ സെക്യൂരിറ്റി ഇവിടെ ഉണ്ടോ?" " ഉണ്ട് സർ.. അയാൾ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ട്.." അയാളെ വിളിപ്പിച്ചു അന്ന് വന്നവരെ പറ്റി ചോദിച്ചു " ആ.. ഉവ്വ് സാർ.. ഓർമയുണ്ട്..കമ്പനിയുടെ ഗേറ്റിനു മുന്നിൽ അപരിചിതരായ രണ്ടു പേര് കുറച്ചു നേരമായി നിൽക്കുന്നത് കണ്ടാണ് ഞാൻപോയ്‌ കാര്യമന്വേഷിച്ചത്.. അപ്പോളാണ് അവർ റയാൻ സാറിന്റെ കൂട്ടുകാരാണെന്നു പറഞ്ഞതും ഞാൻ ഇവിടെ റിസപ്‌ഷനിലോട്ടു പറഞ്ഞു വിട്ടതും" "അവരുടെ പേരോ മറ്റോ അറിയുമോ?" " അതോർമ ഇല്ല സാറെ.. പക്ഷെ ഇവിടുത്തെ വിസിറ്റർസ് ബുക്കിൽ അവരുടെ പേരുണ്ടാവും" അവർ വന്ന ദിവസം കൃത്യമായി ഓര്മ ഇല്ലാത്തതു കൊണ്ട് കുറച്ചു സമയം വേണ്ടി വന്നു അവർക്കു പേര് കണ്ടെത്താൻ. അവിടെ കൊടുത്തിരുന്ന പേര് "ജീവൻ" എന്നായിരുന്നു. അതിനോടൊപ്പം കൊടുത്തിരുന്ന ഫോൺ നമ്പറിലേക്കു വിളിക്കുമ്പോൾ അത് നിലവിൽ ഇല്ല എന്ന് അറിയാൻ കഴിഞ്ഞു. ഇനിയിപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചപ്പോഴാണ് റിസപ്‌ഷൻ ഹാളിലെ cctv ക്യാമറ അൻവറിന്റെ ശ്രദ്ധയിൽ പെട്ടത്. അന്നേ ദിവസത്തെ cctv ക്യാമറ ദൃശ്യങ്ങൾ തന്റെ ഓഫീസിലേക്ക് എത്തിക്കാൻ പറഞ്ഞതിന് ശേഷം അൻവർ മടങ്ങി. പിറ്റേ ദിവസം ആയപ്പോഴേക്കും അമ്മൂമ്മയെ മുറിയിലേക്ക് മാറ്റി. ഒരു ദിവസം കൂടി ഹോസ്പ്പിറ്റലിൽ കിടന്ന ശേഷം ഡിസ്ചാർജ് ആക്കാമെന്നു ഡോക്ടർ പറഞ്ഞത് ഉള്ളവർക്ക് ആശ്വാസമായി. ഉള്ളിലുള്ള പിണക്കമൊക്കെ മറച്ചു വച്ച് ദേവനും ആമിയും അമ്മൂമ്മയുടെ മുന്നിൽ ഉത്തമ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഒരുപാടു ജീവിതങ്ങൾ കണ്ട അമ്മൂമ്മക്ക്‌ അവരുടെ അകൽച്ചയും മറ്റും നന്നായി മനസിലാവുന്നുണ്ടായിരുന്നു. പക്‌ദേ തത്ക്കാലം അവർ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. അൻവർ അലിയും സഹപ്രവർത്തകരും തങ്ങളുടെ മുന്നിലുള്ള സ്ക്രീനിലേക്ക് ആകാംഷാപൂർവം നോക്കിയിരുന്നു. റയാന്റെ കമ്പനിയിൽ നിന്നുള്ള cctv ദൃശ്യങ്ങൾ ആയിരുന്നു അതിൽ. രയന്റെ സുഹൃത്തുക്കളെന്നു പറഞ്ഞു അന്ന് കമ്പനിയിൽ വന്നവരെ അതിൽ കാണാനാവും.. അത് വഴി തങ്ങൾക്കു സഹായകമായ എന്തെങ്കിലും ലീഡ് കിട്ടും എന്ന് തന്നെ അവർ വിശ്വസിച്ചു. കുറച്ചു സമയത്തിനുള്ളിൽ സ്‌ക്രീനിൽ റിസപ്‌ഷനിലേക്കു കയറി വരുന്ന രണ്ടു ചെറുപ്പക്കാരുടെ രൂപം തെളിഞ്ഞു. " ഇവർ തന്നെയാണ് സർ" അവരെ തിരിച്ചറിയാനായി കൊണ്ട് വന്ന റിസപ്‌ഷനിസ്റ് ഉറപ്പിച്ചു പറഞ്ഞു. സ്‌ക്രീനിൽ തെളിഞ്ഞ പരുന്തിന്റെയും ഉടുമ്പിന്റെയും മുഖം കണ്ടപ്പോൾ അൻവറിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു. "ഇവിടുന്നു കിട്ടാനുള്ളതൊക്കെ കിട്ടി കഴിഞ്ഞു..നമുക്ക് ഇന്ന് തന്നെ എറണാകുളത്തേക്കു തിരിക്കാം..ഈ cctv ദൃശ്യങ്ങൾ സൂക്ഷിക്കണം" അതും പറഞ്ഞു അൻവർ ആ മുറിയിൽ നിന്ന് പോയി. തുടരും.. കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/60pPyl0?d=n&ui=v64j8rk&e1=c" 12 വിശക്കുന്നെങ്കിൽ വാ..പുറത്തു പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം.." തൊട്ടടുത്ത് നിന്ന് അവന്റെ ശബ്ദം കേട്ടപ്പോൾ ആമി കണ്ണ് തുറന്നു അവനെ നോക്കി.അവൾ എന്താവും പറയാൻ പോകുന്നത് എന്നോർത്ത് ദേവനും അവളെ നോക്കി നിന്നു . " ചേട്ടാ .. ഇവിടെ അടുത്ത് എവിടെയെങ്കിലും ഹോട്ടൽ ഉണ്ടോ?" ഹോസ്പിറ്റലിന്റെ പുറത്തു നിൽക്കുന്ന സെക്യൂരിറ്റിയോട് ദേവൻ ചോദിച്ചു " അടുത്ത് കുറച്ചു ചെറിയ ഹോട്ടലുകൾ ഒക്കെയുണ്ട്.. നല്ല ഹോട്ടൽ വേണെങ്കിൽ അങ്ങ് ടൗണിൽ തന്നെ പോണം..പിന്നെ തട്ട് ദോശ മതിയെങ്കിൽ ദേ ഇവിടെ തൊട്ടടുത്ത് തന്നെയുണ്ട്.. നേരെ പോയി ഈ വളവു തിരിഞ്ഞാൽ മതി." അയാൾ വലത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.തട്ടുകട എന്ന് കേട്ടപ്പോൾ ആമിയുടെ മുഖം വിടർന്നു. അവൾക്കു തട്ടുദോശ കഴിക്കണമെന്നു പണ്ട് മുതലേ ഉല്ല ആഗ്രഹമാണ്. പക്ഷെ അവനോടു എങ്ങനെ പറയും.. " എന്താ വേണ്ടേ?" ദേവൻ ആമിയെ നോക്കി ചോദിച്ചു "എന്തായാലും കുഴപ്പമില്ല" " നീ തട്ട് ദോശ കഴിച്ചിട്ടുണ്ടോ?" ഇല്ലായെന്ന് അവൾ തലയാട്ടി.. " എന്നാൽ വാ" തൊട്ടടുത്ത് തന്നെയാണെന്നു സെക്യൂരിറ്റി പറഞ്ഞത് കൊണ്ട് ദേവൻ വണ്ടി എടുക്കാൻ പോയില്ല. അതിന്റെ പേരിൽ അത്രയും ദൂരം അവളോടൊപ്പം നടക്കാമല്ലോ? പോരാത്തതിന് വലിയ ഹോട്ടലിലെ ഭക്ഷണത്തേക്കാൾ ആമിക്കു തട്ട് ദോശ കഴിക്കാനാവും താല്പര്യം എന്ന് ഒരു തോന്നൽ. അവന്റെ തോന്നൽ തികച്ചും ശരിയായിരുന്നു. തൊട്ടടുത്ത് തട്ട്കട ഉണ്ടെന്നു കേട്ടപ്പോൾ അവിടെ പോയി കഴിക്കണമെന്നാണ് ആഗ്രഹം തോന്നിയത്. ഹോട്ടൽ ഭക്ഷണം താൻ അധികം കഴിച്ചിട്ടേ ഇല്ല. മുത്തശ്ശനും അമ്മൂമ്മയും പഴയ ആൾക്കാർ ആയതു കൊണ്ട് അവർക്കു അങ്ങനെ ഒരു ശീലമേ ഇല്ലായിരുന്നു. എറണാകുളത്തു ചെന്നതിനു ശേഷവും ഹരിയേട്ടനും ആതിയും പോകുമ്പോൾ ഇടയ്ക്കു തന്നെയും ശ്രീകുട്ടിയെയും വിളിക്കാറുണ്ട്.. ആതിക്കും ശ്രീകുട്ടിക്കും താൻ കൂടെ ചെല്ലുന്നത് ഇഷ്ടമാവില്ല എന്നറിയാവുന്നതു കൊണ്ട് താൻ ഒരിക്കലും പോയിട്ടില്ല. പക്ഷെ തന്റെ മനസ്ഡ് എങ്ങനെ ദേവേട്ടന് മനസിലായി എന്ന് മാത്രം ഒരു പിടിയുമില്ല. പലപ്പോഴും തന്റെ മനസ്സ് വായിക്കാനുള്ള കഴിവ് അവനുണ്ടെന്നു അവൾക്കു തോന്നിപോയി. അവൾ പതിയെ ആകാശത്തേക്ക് നോക്കി. നിലാവോ നക്ഷത്രങ്ങളോ ഒന്നും കാണാനില്ല.. കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു.. മഴ പെയ്യുമോ??കുട ഇല്ല.. പണ്ടൊരിക്കൽ മഴയത്തു നനഞ്ഞു കുളിച്ചു ദേവേട്ടനോടൊപ്പം ബൈക്കിൽ പോയത് ഓർത്തപ്പോൾ അവൾക്കു വിഷമം തോന്നി.ഇനിയീ മനുഷ്യൻ തനിക്കു ആരും അല്ലാതാവാണ് പോവുകയാണ്.. അവളോടൊപ്പം ആ രാത്രിയിൽ ഇങ്ങനെ നടക്കുമ്പോൾ കല്യാണത്തിന് ശേഷം താൻ ആമിയെ ഒരിക്കൽ പോലും പുറത്തെവിടെയും കൊണ്ട് പോയിട്ടില്ലലോ എന്ന് ദേവൻ ഓർത്തു. ഹരി ആതിയെയും കൊണ്ട് പുറത്തൊക്കെ പോകുമ്പോൾ ആമിയും ആഗ്രഹിച്ചിട്ടുണ്ടാവും.. എന്തിനു താൻ അവളോട് മര്യാദക്ക് ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല..കുറച്ചധികം നേരം അവളോട് ഒന്ന് മിണ്ടിയത് ഇന്നലെയാണ്..അതും അവളെ വേദനിപ്പിക്കാൻ.. മനസ്സുണ്ടായിട്ടല്ലെങ്കിൽ പോലും തന്റെ പ്രവർത്തികൾ അവളെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ടാവും എന്നോർത്തപ്പോൾ അവനു വല്ലാത്ത കുറ്റബോധം തോന്നീ.. " എന്താ ഇവിടെ നില്ക്കാൻ തീരുമാനിച്ചത്?" ആമിയുടെ ശബ്ദമാണ് അവനെ തിരികെ കൊണ്ടുവന്നത് "എന്താ?" " എന്താ ഹരിയേട്ടന്റെ ഒക്കെ കൂടെ തിരികെ പോവാഞ്ഞതെന്നു? എന്തിനാ എന്റെ കൂടെ നിന്നതെന്നു?? എന്നെ ഇഷ്ടമല്ലലോ? എന്നോട് ദേഷ്യമല്ലേ ?" ദേഷ്യമോ.. നിന്നോട് ഒടുങ്ങാത്ത സ്നേഹമാണ് പെണ്ണെ എന്ന് പറയണമെന്നാണ് അവനു തോന്നിയത്..പക്ഷെ അത് പറയാൻ പറ്റില്ലാലോ " എന്തോ.. അങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്.." അപ്പോൾ ഇനിയൊരു തോന്നൽ ഉണ്ടായാൽ എന്നെ തനിച്ചാക്കി പോവുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. അത് ചോദിച്ചില്ല. പകരം മറ്റൊരു ചോദ്യം ചോദിച്ചു " ദേവേട്ടൻ അപ്പോൾ പോയിട്ട് ഒന്നും കഴിച്ചില്ല?" "ഇല്ല" അതിനു കാരണം അവൾ ചോദിച്ചില്ല. താൻ കഴിക്കാത്തത് കാരണമാണ് അവനും കഴിക്കാത്തത് എന്ന് വിശ്വസിക്കാൻ അവൾ ഇഷ്ടപ്പെട്ടു. പിന്നീട് അവർ രണ്ടു പേരും മൗനമായി തന്നെ നടന്നു. തട്ടുകടയിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ആമി മാത്രമാണ് പെണ്ണായിട്ടു ഉണ്ടായിരുന്നുള്ളു. ദോശ കഴിച്ചു കൊണ്ടിരിക്കുമ്പോഴും പലരുടെയും നോട്ടം തന്നെ തേടി എത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പക്ഷെ അവൾക്കു ഒരു നുള്ളു പോലും പേടി തോന്നിയില്ല. തനിക്കു ഉണ്ടാകാവുന്ന ഏതു ആപത്തിൽ നിന്നും തന്നെ രക്ഷിക്കൻ പ്രാപ്തിയുള്ള ആൾ തന്നോടൊപ്പം ഉണ്ട് എന്ന തോന്നൽ.. ഇത് വരെ മറ്റാരുടെയും അടുത്ത് തനിക്കു തോന്നാത്ത സുരക്ഷിതത്വം ദേവേട്ടന്റെ അടുത്തുന്നു തനിക്കു കിട്ടുന്നുണ്ട്.. ആദ്യം കൊണ്ട് വച്ച രണ്ടു ദോശയും കഴിഞ്ഞു. നല്ല വിശപ്പുള്ളതു കൊണ്ട് രണ്ടെണ്ണം കൂടി കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷെ ദേവനോട് ചോദിയ്ക്കാൻ മടി.. അവൾ മനസ്സിൽ അത് വിചാരിച്ചു തീരുന്നതിനു മുന്നേ അവളുടെ മുന്നിൽ ഒരു പ്ലേറ്റ് ദോശ കൂടി അയാൾ കൊണ്ട് വച്ചു . അവൾ ദേവന്റെ മുഖത്തേക്ക് നോക്കി " രാവിലെ മുതൽ ഒന്നും കഴിക്കാത്തത് അല്ലെ?? തന്നെയുമല്ല രാവിലെ ഇനീപ്പോ എപ്പോഴാണെന്ന് അറിയില്ലലോ.. അത് കൊണ്ട് കുറച്ചൂടെ കഴിച്ചോ.." ഇങ്ങേർക്ക് ശരിക്കും എന്റെ മനസ്ഡ് വായിക്കാനുള്ള കഴിവുണ്ട്.. അതും ഓർത്തു കൊണ്ട് ആമി കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞു അവർ തിരിച്ചു നടക്കുമ്പോഴാണ് ദേവന്റെ ഫോൺ ബെൽ അടിച്ചത്.. നിഷ കാളിങ് എന്ന് കണ്ടതും അവൻ ഏറുകണ്ണിട്ടു ആമിയെ ഒന്ന് നോക്കി.ഇവിടെ വന്നാലും സ്വസ്ഥത തരില്ല എന്ന് പിറുപിറുത്തു കൊണ്ട് ആമി സ്പീഡിൽ നടന്നു. അവൻ ഫോൺ എടുത്തു പിന്നെ വിളിക്കാം എന്ന് മാത്രം പറഞ്ഞു അവളോടൊപ്പം ചെന്നു. ഭക്ഷണം കഴിച്ചു അവർ തിരിച്ചു ഹോസ്‌പിറ്റലിൽ എത്തിയപ്പോൾ നേഴ്സ് വന്നു അവർ പറഞ്ഞിരുന്ന റൂം നാളെ രാവിലത്തേക്കേ ഫ്രീ ആവുള്ളു എന്ന് പറഞ്ഞു. അന്ന് രാത്രി അത് കൊണ്ട് തന്നെ ഐ സി യു വരാന്തയിൽ ചിലവഴിക്കുകയെ നിവർത്തിയുള്ളു. അവൾ പഴയ പോലെ കസേരയിൽ വന്നിരുന്നു. ദേവൻ ഫോണുമെടുത്തു ജനലരികിലേക്കു പോകുന്നത് കണ്ടപ്പോഴേ മനസിലായി കൂട്ടുകാരെ വിളിക്കാനുള്ള പോക്കാണെന്നു. അവൻ നിഷാന്തിന്റെ നമ്പർ ഡയല് ചെയ്തു ചെവിയോട് ചേർത്തു " ഹലോ.. മൂര്ഖ.." "പരുന്തേ.... എന്തായി അവിടെ?" "തത്ക്കാലം കുഴപ്പം ഒന്നുമില്ല.. അൻവർ കോഴിക്കോടേക്ക്‌ പോയി എന്നാണ് കേട്ടത്.." " അവിടെ ലോക്കൽ പോലീസ് ഒരിക്കൽ പോയി എല്ലാം അന്വേഷിച്ചതല്ലേ?" "അതൊക്കെ ശരിയാ..പക്ഷെ അൻവർ എല്ലാം ഒന്നിൽ നിന്ന് തുടങ്ങുവാനെന്നു തോനുന്നു" "ഹ്മ്മ് .. കോഴിക്കോട് നമ്മുടെ പിള്ളേരെ വിളിച്ചു എല്ലാത്തിലും ഒരു കണ്ണ് വേണെന്നു പറഞ്ഞേക്കു..പിന്നെ നമ്മൾ അന്ന് കോഴിക്കോട് പോയി റയാനെ സ്കെച്ച് ചെയ്തതിന്റെ എല്ലാം ക്ലീൻ അല്ലെ?? എറണാകുളത്തു ബ്ലഡ് മിസ് ആയപോലെ അവിടെ ഒന്നും മിസ് ആയിട്ടില്ലലോ?" "ഏയ്.. യാതൊന്നുമില്ല..അവിടെ എല്ലാം സേഫ് ആണ്.." "ശെരി..എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് .. പറഞ്ഞതോർമ ഉണ്ടല്ലോ എല്ലാവരും കുറച്ചു ദിവസത്തേക്ക് ഒന്ന് ഒതുങ്ങുന്നത് നല്ലതാ.. അവന്മാരോടും പറഞ്ഞേക്കു" " ശെരി" ഫോൺ വച്ച് കഴിഞ്ഞപ്പോഴാണ് അവൻ ശ്രദ്ധിച്ചതു.. പുറത്തു നല്ല ഇടിച്ചു കുത്തി മഴ പെയ്യുകയാണ്..അവൻ ആമിയെ നോക്കി. കസേരയിൽ ചുരുണ്ടു കൂടി ഇരിക്കയാണ് അവൾ. പാവം തണുക്കുന്നുണ്ടാവും. ഒന്ന് ആലോചിച്ച ശേഷം അവൻ പതുകെ നഴ്സിംഗ് സ്റ്റേഷനിലേക്ക് നടന്നു. " ഇന്നാ .. ഇത് പുതച്ചോ..നല്ല തണുപ്പല്ലേ? അവൾ ദേവനെയും അവൻ തന്റെ മുന്നിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന പുതപ്പിലേക്കും നോക്കി. " ഇതെവിടുന്ന?" " നഴ്സിംഗ് സ്റ്റേഷനിന്നു ചോദിച്ചു വാങ്ങിയതാ " അവന്റെ കയ്യിന്നു പുതപ്പു വാങ്ങി അവൾ പുതച്ചു. തണുപ്പിന് കുറെ ആശ്വാസം കിട്ടി. അവൻ അവളുടെ അടുത്ത് കസേരയിൽ ഇരുന്നു. അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്.. അവനു പുതപ്പൊന്നും ഇല്ല.. അവൾ നോക്കുന്നത് കണ്ടിട്ട് അവൻ എന്താ ന്നു പുരികം ഉയർത്തി ചോദിച്ചു " ദേവേട്ടന് ഇല്ലേ? അവൾ പുതപ്പു തൊട്ടു കൊണ്ട് ചോദിച്ചു " അവിടെ ഒന്നേ ഉണ്ടായിരുന്നുള്ളു..എനിക്ക് വേണ്ട" അവനോടും കൂടെ പുതപ്പിനുള്ളിലേക്കു കയറിക്കോളാൻ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവനോടൊപ്പം ഒരു പുതപ്പിനുള്ളിൽ ഇരിക്കുന്നത് ഓർത്തപ്പോൾ വേണ്ടാന്ന് വച്ചു. പുതപ്പിനുള്ളിൽ മൂടി ഭിത്തിയിലേക്കു തല ചേർത്ത് വച്ച് ആമി കണ്ണുകൾ അടച്ചു. തലേന്ന് രാത്രി ഉറങ്ങാത്ത കൊണ്ടും അന്നത്തെ ക്ഷീണം കൊണ്ടും ആമി വേഗം ഉറങ്ങി പോയി. എന്തൊക്കെയോ ഒച്ച കേട്ട് കൊണ്ടാണ് വളരെ ഗാഢമായ നിദ്രയിൽ നിന്ന ആമി ഉണർന്നത്.മനസ്സ് ഉണർന്നെങ്കിലും അവൾ കണ്ണുകൾ തുറന്നിരുന്നില്ല. തന്നെ എന്തോ ഒന്ന് പൊതിഞ്ഞു പിടിച്ചിരിക്കുന്ന പോലെ...രാത്രി തല വച്ച് ഉറങ്ങിയ ഭിത്തിക്ക് ഭയങ്കര പിരുപിരുപ്പയിരുന്നു . പക്ഷെ ഇപ്പോൾ തല വച്ചിരിക്കുന്ന പ്രതലം അത്രയും റഫ് അല്ല..തന്നെയുമല്ല നല്ല ചൂടുമാണ്..ചെവിയിൽ വളരെ മൃദുവായി താളത്തിൽ "ടപ്പ് ടപ്പ് " എന്ന് കേൾക്കുന്നുമുണ്ട്... ഇതൊന്നും പോരാഞ്ഞു തന്റെ തലയുടെ മേലെ ചെറിയൊരു ഭാരവും അനുഭവപ്പെടുന്നു..എന്താണ് സംഭവമെന്ന് അവൾക്കു ഏകദേശമൊക്കെ പിടികിട്ടിയിരുന്നു.. ആമി പതിയെ കണ്ണ് തുറന്നു.. ചുറ്റും അങ്ങനെ വലിയ വെളിച്ചം ഒന്നുമില്ല.. ട്യൂബിന്റെ വെട്ടം തന്നെയാണ്..അപ്പോൾ നേരം വെളുത്തിട്ടില്ല.. നഴ്സുമാർ എന്ത പോയതിന്റെ ഒച്ചയാണ് കേട്ടത്. ഇന്നലെ രാത്രി പുതപ്പു വേണ്ടാന്ന് പറഞ്ഞെങ്കിലും ഇപ്പോൾ തങ്ങൾ രണ്ടു പേരും ഒരു പുതപ്പിനുള്ളിൽ കെട്ടിപിടിച്ചു ഇരുന്നുറങ്ങുകയാണ്.. എപ്പോളാണ് അവൻ തന്റെ പുതപ്പിനുള്ളിൽ വന്നതെന്ന് ഒരു ഊഹവുമില്ല. അവന്റെ നെഞ്ചിൽ തല വച്ചാണ് താൻ കിടക്കുന്നത്..അവന്റെ ഹൃദയമിടിപ്പിന്റെ ഒച്ചയാണ് താൻ കേട്ട് കൊണ്ടിരിക്കുന്നത്..തന്റെ ഇടുപ്പിലൂടെ ദേവനും.. അവന്റെ വയറ്റിലൂടെ താനും കൈ ചേർത്ത് കെട്ടിപിടിച്ചിട്ടുണ്ട്..അവൻ തല അവളുടെ തലയുടെ മേലെ ചരിച്ചു വച്ചിരിക്കുകയാണ്.. തന്റെ പുരുഷന്റെ ചൂട് പറ്റി ഇങ്ങനെ കിടക്കുന്നതിന്റെ സുഖം ആമി ആസ്വദിച്ചു.. താൻ കരഞ്ഞു പോകും എന്നു തോന്നി തുടങ്ങിയപ്പോൾ അവൾ പതിയെ അവനിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.. പക്ഷെ അപ്പോളേക്കും "ആമി" എന്നു വിളിച്ചു കൊണ്ട് അവൻ വീണ്ടും അവളെ തന്നോട് തന്നെ ചേർത്ത് കിടത്തി..ആമി അനങ്ങാതെ കിടന്നു.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവന്റെ ശ്വാസോച്ഛാസം പഴയതു പോലെയായപ്പോൾ മനസിലായി ഉറക്കത്തിലാണ് അവൻ തന്റെ പെരു വിളിച്ചതെന്ന്. പിന്നെ ആമിക്കും തോന്നിയില്ല എഴുനേൽക്കാൻ. അവന്റെ നെഞ്ചിൽ കിടന്നു വീണ്ടും അവൾ മയങ്ങി പോയി.. " സർ.. സർ..." ഒരു നഴ്സിന്റെ വിളി കേട്ട് കൊണ്ടാണ് ദേവനും ആമിയും ഒരുമിച്ചു കണ്ണ് തുറന്നതു.. തങ്ങൾ ഒരു പുതപ്പിനുള്ളിൽ കെട്ടിപിടിച്ചു ഇരിക്കുകയാണ് എന്ന ബോധ്യം വന്നപ്പോൾ അവർ രണ്ടു പേരും പെട്ടെന്ന് തന്നെ അകന്നു മാറി. " എന്താ സിസ്റ്റർ.. അമ്മൂമ്മക്ക്‌ എന്തെങ്കിലും?" " ഇല്ല.. കുഴപ്പമില്ല.. ഇപ്പോൾ ബെറ്റർ ആണ്.. ഈ മെഡിസിന്റെ ബില്ല് അടക്കണമായിരുന്നു" അവർ ഒരു ബില്ല് ദേവന്റെ കയ്യിൽ കൊടുത്തിട്ടു പോയി.. " ഞാൻ ഈ ബില്ല് അടച്ചിട്ടു വരാം" അവൻ ആമിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അവൾ അവന്റെ മുഖത്ത് നോക്കാതെ തന്നെ ഒന്ന് മൂളുകയും ചെയ്തു. ബില് അടക്കാൻ പോകുമ്പോൾ ദേവൻ ഓർത്തത് കുറെ നാളുകൾക്കു ശേഷം താൻ വളരെ സുഖമായി ഉറങ്ങിയത് ഈ രാത്രിയിലാണ് എന്നാണ്. കോഴിക്കോടുള്ള റയാൻ ബഷീറിന്റെ വീട്ടിൽ റയാൻ ഉപയോഗിച്ചിരുന്ന മുറിയിലൂടെ dysp അൻവർ അലി കണ്ണോടിച്ചു. കല്യാണം കഴിക്കാത്ത ഒരു യുവാവിന്റെ മുറി പോലെ അല്ല.. മുറിയെല്ലാം വൃത്തിയായി അടുക്കി പെറുക്കി വച്ചിരിക്കുന്നു..ഒരു പക്ഷെ റയാന്റെ മരണ ശേഷം ആരെങ്കിലും വൃത്തിയാക്കിയതാവാം.. അയാൾ റയാൻ ഉപയോഗിച്ചിരുന്ന കിടക്കയും അലമാരയും എല്ലാം നന്നായി പരിശോധിച്ചു .. അവിടൊന്നും പ്രത്യേകിച്ച് എന്തെങ്കിലും കാണാൻ കഴിഞ്ഞില്ല.. ടേബിളും മറ്റും ചെക്ക് ചെയ്‌തെങ്കിലും അവിടെയും നിരാശ ആയിരുന്നു ഫലം..ലോക്കൽ പോലീസ് ഇവിടെയെല്ലാം അരിച്ചു പെറുക്കിയതാണ്.. എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്കു കിട്ടുമായിരുന്നല്ലോ?? അയാൾ പോകാനായി ഇറങ്ങിയപ്പോൾ റയാന്റെ അച്ഛൻ ബഷീർ വന്നു അയാളുടെ കൈകളിൽ പിടിച്ചു.. " സർ.. എന്റെ മകനെ കൊന്നത് ആരായാലും അയാളെ കണ്ടു പിടിക്കണം" അൻവറിന്റെ മുഖത്തു ഒരു ഗൂഢസ്മിതം വിരിഞ്ഞു " കുറ്റവാളികൾ ആരായാലും ഉറപ്പായും പിടിക്കപ്പെടും ബഷീർ.. അൻവർ അലി ഒരു കുറ്റവാളിയെയും രക്ഷപെട്ടു പോകാൻ അനുവദിക്കില്ല" അതും പറഞ്ഞു അയാള് തന്റെ സഹപ്രവർത്തകനോടൊപ്പം ഇന്നോവയിലേക്കു കയറി. " സർ.. എന്തെങ്കിലും കിട്ടിയോ?" " ഇല്ല" " ഇനിയെങ്ങോട്ടാണ് സർ?" " നമുക്ക് റയാൻ വർക്ക് ചെയ്തിരുന്ന കമ്പനിയിൽ ഒന്ന് പോയി രയന്റെ കൊല്ലിഗ്സ് ഒന്ന് കാണാം" " ഓക്കേ സർ" തനിക്കപ്പുറം ഇരുന്നു മൊബൈലും നോക്കി ചോറുണ്ണുന്ന ദേവനെ ആമി ശ്രദ്ധിക്കുകയായിരുന്നു. ഇന്ന് ചെറിയച്ഛൻ തന്റെയും ദേവേട്ടന്റെയും കുറച്ചു ഡ്രെസ്സും അത്യാവശ്യ സാധനങ്ങളും ഒക്കെയായി വന്നിരുന്നു. അപ്പോൾ കൊണ്ട് വന്നതാണ് വീട്ടിൽ നിന്നും അപ്പച്ചി കൊടുത്തു വിട്ട രണ്ടു പൊതി ചോറ്. ദേവൻ ഭക്ഷണ കാര്യത്തിൽ ഒരു നിര്ബന്ധവും ഇല്ലാത്ത ആളാണെന്നു ആമി ഓർത്തു. മിതമായി മതമേ കഴിക്കാറുള്ളു. ഇടയ്ക്കിടയ്ക്ക് ഹരിയേട്ടൻ പോലും ഉപ്പില്ല മുളക് കൂടുതലാണ് എന്നൊക്കെ പറയാറുണ്ട്.. പക്ഷേ ഇന്നേ വരെ ദേവൻ പറയുന്നത് കേട്ടിട്ടില്ല.. ദേവേട്ടന് ഇഷ്ടപെട്ട ഭക്ഷണം എന്താണെന്നു പോലും തനിക്കറിയില്ല.. ഇനി വീട്ടിൽ ചെന്നിട്ടു വേണം അപ്പച്ചിയോടു..അപ്പോളാണ് ഓർത്തത് ഇനി താൻ ആ വീട്ടിലേക്കു തിരികെ പോകുന്നില്ലലോ എന്ന്.. അതോർത്തപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു.. കഴിക്കുന്നതിനിടക്ക് എപ്പോഴോ മുഖം ഉയർത്തി നോക്കുമ്പോൾ കണ്ണ് നിറഞ്ഞു തന്നെ നോക്കിയിരിക്കുന്ന ആമിയെ കണ്ടു. എന്താ എന്ന് അവൻ പുരികമുയർത്തി ചോദിച്ചപ്പോൾ അവൾ ഒന്നുമില്ലെന്ന്‌ തലയാട്ടി വേഗം അവിടുന്ന് എണീറ്റ് പോയി. " ട്വന്റി ട്വന്റി ഐ ടി സൊല്യൂഷൻസ്" റയാനും അവന്റെ രണ്ടു കൂട്ടുകാരും കൂടി തുടങ്ങിയ ഒരു ഐ ടി കമ്പനി ആണ്. അവിടെയെത്തിയ അൻവർ അലി ചുറ്റും ഒന്നു വീക്ഷിച്ചു. അത്യാവശ്യം നല്ല ഒരു കെട്ടിടമാണ് .. അൻവറും സഹപ്രവർത്തകനും അകത്തേക്ക് കയറി റിസപ്ഷനിൽ തങ്ങളെ പരിചയപ്പെടുത്തി വന്ന കാര്യം അറിയിച്ചു. റയാന്റെ രണ്ടു പാർട്നെഴ്സിനെയും കണ്ടു സംസാരിച്ചെങ്കിലും പ്രത്യേകിച്ച് വിവരമൊന്നും അറിയാൻ കഴിഞ്ഞില്ല..വേറെ ആർക്കെങ്കിലും എന്തെങ്കിലും അറിയാമോന്നു ചോദിച്ചപ്പോളാണ് ഓഫീസിലെ റിസപ്‌ഷനിസ്റ് മുന്നോട്ടു വന്നത്.. " സർ.. റയാൻ സർ മരിക്കുന്നതിന് ഏകദേശം ഒരു മാസം മുൻപ് സാറിനെ കാണാൻ എന്ന് പറഞ്ഞു രണ്ടാളുകൾ ഇവിടെ വന്നിരുന്നു..പക്ഷെ എന്നിട്ടവർ സാറിനെ കാണാതെ തിരിച്ചു പോയി." "അവരെ ഇതിനു മുന്നേ കണ്ടിട്ടുണ്ടോ?" "ഇല്ല.. " " അവര് എവിടെ നിന്ന് വന്നതാണെന്നോ മറ്റോ പറഞ്ഞോ?" " ഇല്ല സർ" " ഓക്കെ .. പിന്നെ എന്താ അവര് റയാനെ കാണാതെ പോയത്? അന്ന് റയാൻ ലീവോ മറ്റോ ആയിരുന്നോ?" " അല്ല സർ.. നമ്മുടെ സെക്യൂരിറ്റി ആണ് റയാൻ സാറിനെ കാനൻ വന്നതാണെന്ന് പറഞ്ഞു അവരെ ഇങ്ങോട്ടു കൊണ്ടുവന്നത്. ഞാൻ അപ്പോൾ തന്നെ റയാൻ സാറിന് വിസിറ്റേഴ്സ് ഉണ്ടെന്നു പറഞ്ഞു സാറിനെ വിളിച്ചു..പക്ഷെ സാർ അപ്പോൾ അത്യാവശ്യമായി ഒരു മീറ്റിംഗിൽ ആയിരുന്നത് കൊണ്ട് കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു. അവര് ഇവിടെ വെയ്റ്റിംഗ് ഏരിയ യിൽ ഉണ്ടായിരുന്നു.. ഇടയ്ക്കു ഞാൻ വാഷ്‌റൂമിലേക്കു ഒന്ന് പോയി വന്നപ്പോൾ അവരു പോയിരുന്നു" അത് കേട്ട് കൊണ്ട് നിന്ന അൻവറിന്റെ മനസ്സിൽ ഒരുപാടു സംശയങ്ങൾ ഉണ്ടായി. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അയാൾ ചോദിച്ചു " ഇതോന്നും പിന്നെന്താ അന്ന് ലോക്കൽ പോലീസിനോട് പറയാഞ്ഞത്?" " അന്ന് ലോക്കൽ പോലീസ് ഇവിടെ വന്ന സമയത്തു ഞാൻ ലീവ് ആയിരുന്നു സർ" "ഹമ്മ് .. അവരെ നിങ്ങടെ അടുത്ത് കൊണ്ട് വന്ന ആ സെക്യൂരിറ്റി ഇവിടെ ഉണ്ടോ?" " ഉണ്ട് സർ.. അയാൾ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ട്.." അയാളെ വിളിപ്പിച്ചു അന്ന് വന്നവരെ പറ്റി ചോദിച്ചു " ആ.. ഉവ്വ് സാർ.. ഓർമയുണ്ട്..കമ്പനിയുടെ ഗേറ്റിനു മുന്നിൽ അപരിചിതരായ രണ്ടു പേര് കുറച്ചു നേരമായി നിൽക്കുന്നത് കണ്ടാണ് ഞാൻപോയ്‌ കാര്യമന്വേഷിച്ചത്.. അപ്പോളാണ് അവർ റയാൻ സാറിന്റെ കൂട്ടുകാരാണെന്നു പറഞ്ഞതും ഞാൻ ഇവിടെ റിസപ്‌ഷനിലോട്ടു പറഞ്ഞു വിട്ടതും" "അവരുടെ പേരോ മറ്റോ അറിയുമോ?" " അതോർമ ഇല്ല സാറെ.. പക്ഷെ ഇവിടുത്തെ വിസിറ്റർസ് ബുക്കിൽ അവരുടെ പേരുണ്ടാവും" അവർ വന്ന ദിവസം കൃത്യമായി ഓര്മ ഇല്ലാത്തതു കൊണ്ട് കുറച്ചു സമയം വേണ്ടി വന്നു അവർക്കു പേര് കണ്ടെത്താൻ. അവിടെ കൊടുത്തിരുന്ന പേര് "ജീവൻ" എന്നായിരുന്നു. അതിനോടൊപ്പം കൊടുത്തിരുന്ന ഫോൺ നമ്പറിലേക്കു വിളിക്കുമ്പോൾ അത് നിലവിൽ ഇല്ല എന്ന് അറിയാൻ കഴിഞ്ഞു. ഇനിയിപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചപ്പോഴാണ് റിസപ്‌ഷൻ ഹാളിലെ cctv ക്യാമറ അൻവറിന്റെ ശ്രദ്ധയിൽ പെട്ടത്. അന്നേ ദിവസത്തെ cctv ക്യാമറ ദൃശ്യങ്ങൾ തന്റെ ഓഫീസിലേക്ക് എത്തിക്കാൻ പറഞ്ഞതിന് ശേഷം അൻവർ മടങ്ങി. പിറ്റേ ദിവസം ആയപ്പോഴേക്കും അമ്മൂമ്മയെ മുറിയിലേക്ക് മാറ്റി. ഒരു ദിവസം കൂടി ഹോസ്പ്പിറ്റലിൽ കിടന്ന ശേഷം ഡിസ്ചാർജ് ആക്കാമെന്നു ഡോക്ടർ പറഞ്ഞത് ഉള്ളവർക്ക് ആശ്വാസമായി. ഉള്ളിലുള്ള പിണക്കമൊക്കെ മറച്ചു വച്ച് ദേവനും ആമിയും അമ്മൂമ്മയുടെ മുന്നിൽ ഉത്തമ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഒരുപാടു ജീവിതങ്ങൾ കണ്ട അമ്മൂമ്മക്ക്‌ അവരുടെ അകൽച്ചയും മറ്റും നന്നായി മനസിലാവുന്നുണ്ടായിരുന്നു. പക്‌ദേ തത്ക്കാലം അവർ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. അൻവർ അലിയും സഹപ്രവർത്തകരും തങ്ങളുടെ മുന്നിലുള്ള സ്ക്രീനിലേക്ക് ആകാംഷാപൂർവം നോക്കിയിരുന്നു. റയാന്റെ കമ്പനിയിൽ നിന്നുള്ള cctv ദൃശ്യങ്ങൾ ആയിരുന്നു അതിൽ. രയന്റെ സുഹൃത്തുക്കളെന്നു പറഞ്ഞു അന്ന് കമ്പനിയിൽ വന്നവരെ അതിൽ കാണാനാവും.. അത് വഴി തങ്ങൾക്കു സഹായകമായ എന്തെങ്കിലും ലീഡ് കിട്ടും എന്ന് തന്നെ അവർ വിശ്വസിച്ചു. കുറച്ചു സമയത്തിനുള്ളിൽ സ്‌ക്രീനിൽ റിസപ്‌ഷനിലേക്കു കയറി വരുന്ന രണ്ടു ചെറുപ്പക്കാരുടെ രൂപം തെളിഞ്ഞു. " ഇവർ തന്നെയാണ് സർ" അവരെ തിരിച്ചറിയാനായി കൊണ്ട് വന്ന റിസപ്‌ഷനിസ്റ് ഉറപ്പിച്ചു പറഞ്ഞു. സ്‌ക്രീനിൽ തെളിഞ്ഞ പരുന്തിന്റെയും ഉടുമ്പിന്റെയും മുഖം കണ്ടപ്പോൾ അൻവറിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു. "ഇവിടുന്നു കിട്ടാനുള്ളതൊക്കെ കിട്ടി കഴിഞ്ഞു..നമുക്ക് ഇന്ന് തന്നെ എറണാകുളത്തേക്കു തിരിക്കാം..ഈ cctv ദൃശ്യങ്ങൾ സൂക്ഷിക്കണം" അതും പറഞ്ഞു അൻവർ ആ മുറിയിൽ നിന്ന് പോയി. തുടരും.. രചന:- കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - Part 11 66@0@300 Part 11 66@0@300 - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Q3djzM?d=n&ui=v64j8rk&e1= part..5... അനന്തു രാഹുലിന്റെ നേരെ നോക്കി കൊണ്ട് ചോദിച്ചു..എന്താ ഇത് സംഭവിക്കുന്നത് ..ഇനിവല്ലനെഗറ്റീവ് .എനർജിവല്ലതും ഉണ്ടോ ആ നോവലിൽ..?? അത്കേട്ടപ്പോൾ ബിജിത്ത്.അനന്തുവിന്റെ. അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. ദേ..ഒരുമാതിരിസിനിമ ഡയലോഗ് വിടല്ലേ മോനെ..ഷോർട്സർക്യൂട്ട് എന്ന് കേട്ടിട്ടുണ്ടോ അത് തന്നെ സംഭവം..അല്ലാതെഒന്നുംഅല്ല.. രാഹുൽ ഒരു നിമിഷം ആലോചിച്ചു നിന്നു കൊണ്ട് പറഞ്ഞു.. എന്തായാലുംബുക്കുകൾ എല്ലാം തന്നെ കത്തി നശിച്ചു പോയിട്ടുണ്ടാകും.. ഇവിടെഅതിന്റെകോപ്പിഉണ്ടോഎന്ന്ചോദിച്ചുനോക്കട്ടെ.. രാഹുൽവീണ്ടുംഅകത്തേക്ക്നടന്നു.. അവന്റെപിറകെതന്നെ ബിജിത്തും അനന്തുവും ചെന്നു.. അങ്കിൾ..കുറച്ചുമുൻപ്നമ്മൾപറഞ്ഞ.ആബുക്കിന്റെകോപ്പിഇവിടെഉണ്ടോ.. രാഹുലിന്റെഅങ്കിൾഒന്ന്ചിരിച്ചുകൊണ്ട്പറഞ്ഞു.. ആ...ബുക്ക്ആകെമൂന്നെണ്ണംആണ്ഇറക്കിയത് .അതുംആൽബർട്ട് ഫാദർ പറഞ്ഞു കൊണ്ട് മാത്രം...നല്ല നോവൽ ആയതു കൊണ്ട് കുറച്ചു അധികം കോപ്പി ഇറക്കമായിരുന്നു. പക്ഷെഫാദർ.അത് സ മ്മതിച്ചുതന്നില്ല..എന്ന് മാത്രം അല്ല .ഒരെണ്ണംഇവിടെതന്നിട്ട്ബാക്കിരണ്ടെണ്ണംഅദ്ദേഹം തന്നെകൊണ്ട്പോയി.. ഇവിടെഇരുന്നബുക്ക്ആണ് നിങ്ങളുടെലൈബ്രറിയിലേക്ക് ഞങ്ങൾ തന്നത്.. അത്കേട്ടപ്പോൾ രാഹുൽപറഞ്ഞു..സാരമില്ല അവിടെ ഉണ്ടല്ലോ ഞങ്ങൾ അത് എടുത്തോളാം.. അവർ വീണ്ടും യാത്ര പറഞ്ഞു ഇറങ്ങി. കാറിൽ കയറി MA കോളേജ് റോഡ് വഴി കോഴിപ്പിള്ളി കവലയിൽ അവർ എത്തി.. ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ രാഹുൽ പറഞ്ഞു.. ആൽബർട്ട് ഫാദർ ചെറിയ പള്ളിയിൽ ഉണ്ടാകും.. പക്ഷെ നമ്മൾ ആ നോവലിനെ കുറിച്ച് ചോദിച്ചാൽ അദ്ദേഹം എന്ത് കരുതും.. എന്ത് കരുതാൻ നമുക്ക് ആ കഥ വെച്ച് ഒരു ഷോർട് ഫിലിം ചെയ്യാൻ ആണെന്ന് പറയണം. അല്ലാതെ എന്താ.. ബിജിത്ത് പറഞ്ഞു.. ആ നോവലിലെ ആൾ തന്നെ ആണോ ഇനി ആൽബർട്ട് ഫാദർ.. എങ്കിൽ മിക്കവാറും ആ കഥ ഒർജിനൽ ആയിരിക്കും.. അങ്ങനെ ആണെങ്കിൽ സംഭവം കളർ ആകും. അനന്തു ഉത്സാഹത്തോടെ പറഞ്ഞു.. അവൻ വീണ്ടും തുടങ്ങി.. ബിജിത്ത് അനന്തുവിനെ നോക്കി കൊണ്ട് പറഞ്ഞു.. രാഹുൽ കാർ ചെറിയപള്ളിയുടെ സമീപത്തേക്ക് വളച്ചു കൊണ്ട് പറഞ്ഞു.. ഒന്ന് മിണ്ടാതെ ഇരുന്നേ രണ്ടു പേരും.. ഫാദറിന്റെ അടുത്ത് വെച്ച് ഇങ്ങനെ പരസ്പരം 3g. ആക്കുന്ന പരിപാടി ഒന്നും പാടില്ല.. കാർ ചെറിയ പള്ളിയുടെ ഫ്രണ്ടിലെ വലിയ കുരിശിന്റെ കുറച്ചു മാറി പാർക്കുചെയ്തു കൊണ്ട്. അവർ പുറത്തു ഇറങ്ങി.. രാഹുൽ പള്ളിയിലേക്ക് നോക്കി കൊണ്ട് മെല്ലെ പറഞ്ഞു.. ഫാദർ പള്ളിയുടെ ഉള്ളിൽ ഒന്നും കാണില്ല.ആ സൈഡിൽ കാണുന്നത് ആണ് ഫാദർ ഇരിക്കുന്ന ഓഫീസ്. നമുക്ക് അങ്ങോട്ട് പോകാം.. അവർ അവിടേക്ക് നീങ്ങി.. ഫാദറിന്റെ. ഓഫീസിന്റെ അടുത്ത് ചെന്നപ്പോൾ. അവിടെ നിന്നിരുന്ന ഒരാൾ അവരെ ചോദ്യഭാവത്തിൽ നോക്കി.. എന്താ.കാര്യം.. ഫാദറെ കാണാൻ ആണെങ്കിൽ അദ്ദേഹം കുറച്ചു മുൻപ് നാട്ടിലേക്ക് പോയല്ലോ.. രാഹുൽ.അയാളെ നോക്കി കൊണ്ട് പറഞ്ഞു.. ആൽബർട്ട് ഫാദർ ആണോ പോയത്.. അല്ല ഇവിടെ വേറെയും ഉണ്ടല്ലോ അച്ചന്മാർ.. ദേ. ഈ വാതിലിൽ എഴുതി വെച്ചേക്കുന്നത് കണ്ടോ പിള്ളേരെ.. ഫാദർ ആൽബർട്ട്.. അദ്ദേഹത്തിന്റെ ഓഫീസ് ആണ് ഇത്.. ഇവിടെ അദ്ദേഹം മാത്രം ആണ് ഇരിക്കുക ഒള്ളു.. അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത് മനസിലായോ.. അയാൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.. അല്ല ചേട്ടാ.. ഫാദർ ഇനി എപ്പോ വരും.. കണ്ടിട്ട് കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു.. രാഹുൽ പറഞ്ഞു.. ഓ. ഒരു മരിപ്പിനു പോയത് ആണ്.. ഈ ആൽബർട് അച്ചന്റെ ഗുരു ആയിരുന്ന മറ്റൊരു.അച്ചൻ ആണ് മരിച്ചത്..പേര്... ഏലിയാസ് എന്ന് ആണോ.. അനന്തു വേഗം തന്നെ ചോദിച്ചു... അയാൾ അത്ഭുതത്തോടെ അനന്തുവിനെ നോക്കി കൊണ്ട് പറഞ്ഞു.. അല്ല.. ഏലിയാസ് അച്ചനെ നിങ്ങൾക്ക് എങ്ങനെ അറിയാം..അപ്പോൾ നിങ്ങൾ പരിചയക്കാർ ആയിരുന്നു അല്ലേ.. അനന്തു കുറച്ചു മുന്നോട്ട് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു.. അറിയാം.. കട്ടപ്പന അല്ലേ ഏലിയാസ് അച്ചൻ താമസിക്കുന്നത്.. ശെടാ.. ഇത് കൊള്ളാം.. കുറച്ചു നേരത്തെ പറഞ്ഞു കൂടെ അച്ചനെ അറിയുന്നവർ ആണെന്ന്.. എന്നിട്ട് നിങ്ങൾ എന്താ കട്ടപ്പനക്ക് പോകാത്തത്..കുറച്ചു മുൻപ് ആണ് ഏലിയാസ് അച്ചൻ മരിച്ചു എന്ന വാർത്ത കേട്ടത്.. അയാൾ ചോദിച്ചു.. രാഹുൽ അനന്തുവിനെ ഒന്ന് നോക്കി കൊണ്ട് അയാളോട് പറഞ്ഞു..അത് പിന്നെ ഞങ്ങൾ. കട്ടപ്പനക്ക് പോകാൻ ഇറങ്ങിയത് ആണ്. ഇവിടെ വന്നു ആൽബർട് ഫാദറിന്റെ കൂടെ പോകാം എന്ന് വിചാരിച്ചു.. എങ്കിൽ വേഗം പൊക്കൊളു.. ആൽബർട് അച്ചൻ ഇപ്പോൾ തലക്കോട് എത്തി കാണുക ഒള്ളു.. രാഹുൽ അയാളോട് ok പറഞ്ഞു കൊണ്ട് അവിടെ നിന്ന് ഇറങ്ങി.. തിരിച്ചു കാറിന്റെ അടുത്ത് എത്തിയപ്പോൾ രാഹുൽ അനന്തുവിനോട് ചോദിച്ചു.. നീ എന്തൊക്കെ ആണ് പറഞ്ഞത് അവിടെ. ഏലിയാസ് അച്ചൻ ആരാണ്.. നിനക്ക് എങ്ങനെഅറിയാം അച്ചനെ.. അനന്തു രാഹുലിന്റെ നേരെ നോക്കി കൊണ്ട് പറഞ്ഞു.. അല്ല.. ആകഥയിലെ. ഏലിയാസ് അച്ചൻ ആയിരിക്കുമോ അത് എന്നോർത്ത് ചുമ്മാ പറഞ്ഞത് ആണ്.. അപ്പോഴാണ് രാഹുൽ ഓർത്തത് കരിമ്പനകുന്നിൽ അങ്ങനെ ഒരു ക്യാരക്റ്റർഉണ്ട് എന്ന്.. രാഹുൽ ആലോചിച്ചു കൊണ്ട് പള്ളിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.. എടാ അപ്പോൾ കരിമ്പനകുന്ന് എന്നനോവലിൽ ഉള്ളവർ എല്ലാം യഥാർത്ഥത്തിൽജീവിച്ചിരിക്കുന്നവർ ആണോ..?? ആദ്യം ആൽബർട്ട് ഫാദർ.. പിന്നെ ഇതാ ഒരു ഏലിയാസ് ഫാദർ.. ആകെപ്പാടെ ഒരു ആകാംഷ തോന്നുന്നു.. ബിജിത്ത്. അവരെ നോക്കി കൊണ്ട് പറഞ്ഞു.. ഈ വിഷയം ദാ ഇവിടെ നിർത്തിക്കോ.. ഇനി നമ്മൾ ഈ കാര്യം സംസാരിക്കില്ല.. മനസിലായോ.. രാഹുൽ അവനെ നോക്കി കൊണ്ട് മെല്ലെ പറഞ്ഞു.. അതെ ഇനി നമ്മൾ ഈ വിഷയം വിടുക ആണ്.. തിരിച്ചു പോകാം.. ഹലോ പിള്ളേരെ.. ഒരു വിളി കേട്ട് അവർ തിരിഞ്ഞു നോക്കി.. കുറച്ചു മുൻപ് കണ്ടഅയാൾ വരുന്നു കൂടെ മറ്റൊരാൾ കൂടി ഉണ്ട്.. അയാൾ രാഹുലിന്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു.. ദേ ഈ സാറും അങ്ങോട്ട് ഉള്ളത് ആണ്.നിങ്ങളുടെ കൂടെ ഒന്ന് കൊണ്ട് പോകണം.. നിങ്ങൾ എന്തായാലും അങ്ങോട്ട് അല്ലേ പോകുന്നത്.. അത് കേട്ടപ്പോൾ. ബിജിത്ത് പറഞ്ഞു. ഞങ്ങൾ പോകുന്നില്ല. ഈ ചേട്ടനോട് ബസിൽ പോകാൻ പറ.. അത് എന്താ നിങ്ങൾ അല്ലേ പറഞ്ഞത്. അച്ചനെ അറിയുന്നത് ആണെന്ന്.. അങ്ങോട്ട് പോകാൻ വന്നത് ആണെന്ന് പറഞ്ഞു ഈ പയ്യൻ.. ഇപ്പോൾ പോകുന്നില്ല എന്നോ.. ഈ നിൽക്കുന്നത് ആരാ എന്ന് അറിയോ.. പോലിസ് ആണ്.. അത് കേട്ടപ്പോൾ രാഹുൽ വേഗം പറഞ്ഞു.. അല്ല ചേട്ടാ. ഇവൻ വരുന്നില്ല എന്ന് ആണ് ഉദ്ദേശിച്ചത്.. നമുക്ക് പോകാം.. കുഴപ്പമില്ല.. എങ്കിൽ സന്തോഷം പിള്ളേരെ. അപ്പോൾ നിങ്ങൾ പോയി വരൂ.. അയാൾ തിരിഞ്ഞു നടന്നു പോയി.. ബിജിത്ത് രാഹുലിനെ നോക്കി കൊണ്ട് പറഞ്ഞു.. ഞാനും പോകുന്നില്ല നിങ്ങളും പോകുന്നില്ല.. ഇത് കൊള്ളാം.. അപ്പോൾ ആ പോലീസുകാരൻ ബിജിത്തിനെ നോക്കി കൊണ്ട് പറഞ്ഞു.. ഇവർ പോകുന്നോ എന്നൊക്കെ ഇവർ തീരുമാനിക്കട്ടെ നീ അങ്ങോട്ട് മാറി നിന്നെ.. രാഹുൽ വേഗം തന്നെ അതിൽ ഇടപെട്ടു കൊണ്ട് പറഞ്ഞു.. സാർ അവൻ പറയുന്നത് കാര്യമാക്കണ്ട.. നമ്മൾ നാലു പേരും പോകുന്നു.. സാർ കയറിക്കോ.. പോലീസുകാരൻ രാഹുലിനെ നോക്കി കൊണ്ട് പറഞ്ഞു.. കാർ ഞാൻ ഓടിച്ചു കൊള്ളാം.. വഴി കുറച്ചു മോശം ആണ്.. പതുക്കെ പോകണം.. രാഹുലും അനന്തുവും പിറകിൽ കയറി ഇരുന്നു.. ബിജിത്ത് മുന്നിലെ സീറ്റിൽ ഇരുന്നു. കാർ പോലീസുകാരൻ മുന്നോട്ട് എടുത്തു... കോതമംഗലം കഴിഞ്ഞു കാർ മുന്നോട്ട് പോയി കൊണ്ടിരുന്നു.. ഇടക്ക് ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ പോലീസുകാരൻ പറഞ്ഞു.. എന്താട എല്ലാവരും സൈലന്റ്.. കാരണം മരണആവശ്യം ആണേലും ഏലിയാസ് അച്ചൻ നല്ല പ്രായം ചെന്ന് ആണ് മരിച്ചത്.. അത് കൊണ്ട് വലിയ സങ്കടം ഒന്നും വേണ്ടാ.. നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും പോകാം.. ബിജിത്ത് അയാളെ സൂക്ഷിച്ചു ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.. സാറിന്റെ പേര് ജോയ്മോൻ എന്ന് ആണോ.. അത് കേട്ടപ്പോൾ അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ പേര് എങ്ങനെ അറിഞ്ഞു നിങ്ങൾ.. കോതമംഗലം പോലിസ് സ്റ്റേഷനിൽ ആരേലും പരിചയം ഉള്ളവർ ഉണ്ടോ.. ബിജിത്ത്. പുറകോട്ട് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള മധു എന്ന ചേട്ടൻ അവിടെ ASI ആണ്.. ജോയ്മോൻ അത് കേട്ടപ്പോ പറഞ്ഞു.. ഞാൻ അറിയും സാറിനെ..വീട് വാരപ്പെട്ടി അമ്പലത്തിന്റെ അടുത്ത് അല്ലേ ... ഞാൻ സ്റ്റേഷനിൽ ഡ്രൈവർ ആയി ആണ് ജോലി നോക്കുന്നത്.. അത് കേട്ടപ്പോൾ രാഹുൽ അനന്തുവിനെ നോക്കി.. അനന്തു രാഹുലിനെ നോക്കി കൊണ്ട് മെല്ലെ പറഞ്ഞു.. രാഹുൽ ചേട്ടാ.. നമ്മൾ ഇപ്പോൾ ആ കഥയിൽകൂടി ആണോ സഞ്ചരിക്കുന്നത്...??? ഇതേ സമയം.കാറിൽ കട്ടപ്പനക്ക് പോകുക ആയിരുന്നആൽബർട്ടിന്റെ ചെവിയിൽ ഒരു നേരിയ ശബ്ദം മുഴങ്ങി... മോനെ.. ആൽബർട്ട്.. അവർ ഇവിടേക്ക് എത്തുകയാണ്.. ചിലപ്പോൾ ഇത് ആകും കർത്താവിന്റെ നിശ്ചയം... ഇനി നീ സൂക്ഷിക്കണം.. എന്റെ ഡയറി. ഞാൻ കിടക്കുന്നബെഡിന്റെ അടിയിൽ ഉണ്ട്. അത് നിനക്ക് ഉള്ളത് ആണ്.. ആൽബർട്ട് പെട്ടന്ന് ബ്രേക്ക്‌ ചവിട്ടി... Ac യിൽ ഇരുന്നു അയാൾ വിയർപ്പിൽ കുളിച്ചിരുന്നു... സ്റ്റിയറിങ്ങിൽ പിടിച്ചു ഇരുന്നു ആൽബർട്ട് കിതച്ചു... അപ്പോൾ.. ഇത് എല്ലാം അവന്റെ ബുദ്ധി ആയിരുന്നു.. ആൽബർട്ടിന്റെ കാതിൽ ഒരു പരിഹാസചിരി ഉയർന്നു കേട്ടു... കട്ടപ്പന സിറ്റിക്ക് മുകളിൽ ആകാശം പെട്ടന്ന്. കാർമേഘം കൊണ്ട് മൂടി.. അതി ശക്തമായ ഒരു മിന്നലും ഇടിയും ഒരുമിച്ചു ഉണ്ടായി... എന്തോ വലിയ അപകടം സംഭവിക്കുന്നപോലെ പക്ഷികൾ ആകാശത്തു ശബ്ദം ഉണ്ടാക്കി പറന്നുനടന്നു... ഉച്ചക്ക് പന്ത്രണ്ടു മണി എന്നത് വൈകുന്നേരം ഏഴുമണിക്ക് ഉള്ള. അന്തരീക്ഷം ആയി മാറി.. എങ്ങും പെട്ടന്ന് ഇരുട്ട് പരന്നു.. നാല്കാലികൾ. അതിനെ തീറ്റക്ക് കെട്ടി ഇട്ടിരുന്ന കയർ പൊട്ടിച്ചു കൊണ്ട് അതിന്റെ യജമാനന്റെ വീട് നോക്കി ഓടാൻ തുടങ്ങി...??? കട്ടപ്പന പള്ളിയുടെ മുകളിൽ ഉള്ള കുരിശിലേക്ക് കാറ്റിൽ ഒരു വലിയ തുണി വന്നു മൂടി... തുടരും.. കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ
📔 കഥ - 6 Part AHORROR THRILLER c@lmm.m 6 Part AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം part 8 ബാക്കി കേസല്ലെങ്കി വേറെ എന്തെങ്കിലും വെച്ച് അവൻ നിന്നെ പിടിക്കും.” “ഷാജി ഇപ്പൊ എവിടുന്നാ സംസാരിക്കുന്നെ ? ” “ഒന്നു പോയേഡാ! നീ ചോദിച്ചാ അപ്പത്തന്നെ പറഞ്ഞു തരാനിരിക്കുവല്ലേ ഞാൻ. ഒരുപകാരം ചെയ്യാമെന്നോർത്ത് വിളിച്ചതാ അന്ന്. നീയെനിക്കൊരു പട്ടീടെ വെല തന്നോ ? ഇല്ലല്ലോ ? നീയവനെ ജീപ്പീന്നു തള്ളിയിടുന്നതും,വെടി വെക്കുന്നതും, പോലീസുകാരവനെ പൊക്കിയെടുത്ത് വെള്ളത്തിലിടുന്നതും നല്ല വ്യക്തമായി കണ്ട സാക്ഷികളുണ്ട് എന്റെ കൂടെ. ഇനിയിപ്പൊ പോത്തൻ നിന്നെ കുടുക്കിയില്ലെങ്കിതന്നെ എന്റെ കയ്യീന്ന് നീ ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല. മനസ്സിലായോ ? “ കൂറേ സമയത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഒടുവിൽ... “ഷാജിക്കെന്താ വേണ്ടത് ? എന്തിനാ ഈ ബ്ലാക്ക്മെയിലിങ്ങ് ? എന്നെക്കൊണ്ട് എന്തെങ്കിലും ഒരാവശ്യമുള്ളതുകൊണ്ടായിരിക്കുമല്ലോ-“ “എനിക്ക് വേണ്ടത് നിന്നെയാരുന്നു! എനിക്കു സ്വന്തമായിട്ട് ഒരു സർക്കിൾ ഇൻസ്പെക്ടർ! നമുക്ക് രണ്ടു പേർക്കും പ്രയോജനമായേനേ. ചില്ലറക്കളിയല്ല. നല്ല കോടികൾ വീശിക്കൊണ്ടുള്ള കളി കളിക്കാർന്നു നമുക്ക്. പക്ഷേ ഒക്കെ നീ നശിപ്പിച്ചു. ഇനി ഈ പോത്തൻ കേറി കൊത്തിയ സ്ഥിതിക്ക് ഒരു വഴിയുമില്ല. നീ കുടുങ്ങി! ഞാൻ കേസു വിട്ടു! ” ഫോൺ കട്ടായി. ആൽബി പല്ലു ഞെരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ടാക്കി. വല്ലാത്തൊരു നിസ്സഹായാവസ്ഥ. എത്ര ആലോചിച്ചിട്ടും ഷാജി ആരാണെന്നോ, എങ്ങനെ താൻ അവന്റെ ഇരയായെന്നോ അയാൾക്ക് മനസ്സിലായില്ല. ഗിയറിലിട്ടതും, പെട്രോൾ ടാങ്കിനു മുകളിലെ ബാഗിൽ നിന്നും പുറത്തേക്ക് തള്ളി നില്ക്ക്കുന്ന ഒരു കടലാസു കഷണം അയാളുടെ ശ്രദ്ധയിൽ പെട്ടു. നാലായി മടക്കി സിബ്ബ് തുറന്ന് അകത്തേക്ക് തിരുകി കയറ്റി വച്ചിരിക്കുന്ന നിലയിലാണ്. സൂക്ഷ്മതയോടെ അയാൾ അത് വലിച്ചെടുത്ത് നിവർത്തി. “പോത്തനെ വിശ്വസിക്കാം ആൽബി. എന്താണുണ്ടായതെന്ന് അയാളോട് തുറന്നു പറഞ്ഞോളൂ. അയാൾ ചതിക്കില്ല.” പേന കൊണ്ടെഴുതിയ ഒരു കൊച്ചു കുറിപ്പാണ്. ആൽബി അത് രണ്ടു മൂന്നു വട്ടം വായിച്ചു. പിന്നെ തിരിഞ്ഞ് മുകളിലെ നിലയിലെ പോത്തന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഒന്നു നോക്കി. ജനലരികിൽ തന്നെ അയാൾ നില്പ്പുണ്ടായിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ധിലീഷ് പോത്തൻ! തിരിച്ചുള്ള യാത്രയിൽ ആൽബി ചിന്താധീനനായിരുന്നു. അദൃശ്യമായ എന്തൊക്കെയോ കുരുക്കുകൾ തനിക്കു ചുറ്റും മുറുകിക്കൊണ്ടിരിക്കുന്നതു പോലൊരു തോന്നൽ. ഒപ്പം മനസ്സിന്റെ കോണിലെവിടെയോ, ഡെയ്സിയുമായി പിണങ്ങേണ്ടി വന്നതിലുള്ള ഒരു ബുദ്ധിമുട്ട്. അയാൾ വണ്ടി നേരെ അടുത്തു കണ്ട വെറ്റിനറി/അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലേക്ക് ഓടിച്ചു കയറ്റി. ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണത്. ആൽബിയുടെ ലക്ഷ്യം അവരുടെ വിശാലമായ പ്ലേ ഗ്രൗണ്ടായിരുന്നു. അതിനു ചുറ്റുമായി മനോഹരമായി രൂപകല്പ്പന ചെയ്തിട്ടുള്ള നേഴ്സറിയുണ്ട്. വിവിധ തരം വിളകൾ ആധുനീക രീതിയിൽ കൃഷി ചെയ്യുന്ന വിധം പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു കൂറ്റൻ പാർക്കു പോലെയാണ് അവിടം. മനസ്സ് അസ്വസ്ഥമാകുമ്പോഴെല്ലാം, ആൽബി അവിടെ ചെന്നിരിക്കാറുണ്ട്. ആ വൃക്ഷ ലതാദികൾക്കിടയിലിരുന്ന് വിശാലമായ പുല്പ്പരപ്പിലേക്ക് നോക്കി ഇരിക്കുമ്പോൾ വല്ലാത്തൊരു ശാന്തത തോന്നും മനസ്സിന്. അയാൾ കയറി ചെന്നപ്പോൾ, യൂണിഫോം കണ്ടിട്ടാകണം, കുറേ കുട്ടിക്കമിതാക്കൾ ഭയന്നോടുന്നതു കണ്ടു. അതിൽ പലർക്കും തൊട്ടടുത്ത സ്കൂളിലെ യൂണിഫോമായിരുന്നു. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങൾ. ആൽബിക്ക് വല്ലായ്മ തോന്നി. തിരിച്ച് ഡ്യൂട്ടിയിൽ കയറിയാലുടൻ ഇതിനെന്തെങ്കിലുമൊരു പരിഹാരം കാണണം. അയാൾ ചിന്തിച്ചു. അവിടെ കണ്ട സിമന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചതും ഫോണിൽ ഒരു മെസേജ് വന്നു. സ്കൂളിൽ നിന്നാണ്. മെലിൻഡയുടെ സ്കൂൾ ബസിന്റെ സമയക്രമവും, ഡ്രൈവറുടെ നമ്പറുമെല്ലാം അടങ്ങുന്ന ഒരു എസ്. എം. എസ്. അയാൾ അത് വിശദമായി വായിച്ചതിനു ശേഷം ആൻസിക്ക് ഫോർവേഡ് ചെയ്തു. കാര്യം എന്തൊക്കെ പറഞ്ഞാലും, ആ സ്കൂൾ വളരെ അഡ്വാൻസ്ഡ് ആണ്. അയാൾക്ക് അഭിമാനം തോന്നി. നിസ്സാര കാര്യമല്ല ഈ അഡ്മിഷൻ. തനിക്കു പകരം മറ്റൊരാളായിരുന്നെങ്കിൽ, ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം! അന്ന് ഡെയ്സിയെ കണ്ടില്ലായിരുന്നെങ്കിൽ... പെട്ടെന്ന് അയാളുടെ മനസ്സിൽ ഡെയ്സിയുടെ മുഖം തെളിഞ്ഞു. രാവിലെ താൻ വളരെ ഇൻസെൻസിറ്റീവായിട്ടാണ് സംസാരിച്ചത്. ഒറ്റക്കു താമസിക്കുന്ന ഒരു സ്ത്രീയാണ്. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നിട്ടുണ്ടാകുമെന്നൊരു തോന്നൽ വന്നാൽ അത് വല്ലാത്തൊരു ഭയം ഉളവാക്കും. ഒരു ദീർഘനിശ്വാസത്തോടെ അയാൾ അവളുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. ‘കോൾ’ ബട്ടനിൽ വിരലമർത്തി അയാൾ ഒരു നിമിഷം നിശ്ചലനായി ഇരുന്നു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ഫോൺ ചെവിയോടു ചേർത്തു. “ഹലോ! ” ഗൗരവത്തിലാണ് ഡെയ്സി. “ഡെയ്സി... ഞാൻ ഇപ്പോ വാട്ട്സാപ്പിൽ തന്നെ അൺബ്ലോക്ക് ചെയ്യാം. വീടിന്റെ ലൊക്കേഷൻ ഒന്നയക്കൂ.” ആൽബിയുടെ സ്വരം നന്നേ നേർത്തിരുന്നു. “റിയലി സർ ? ? ” മറുപടിയിൽ ആഹ്ളാദം വ്യക്തമായിരുന്നു. “യെസ്. ഞാൻ ഇപ്പൊ ഫ്രീയാണ്. അങ്ങോട്ടു വരാം.” “ഓ മൈ ഗോഡ്! ! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാനിപ്പൊ അയക്കാം സർ! ” “ഓക്കേ! ” “ഒരു കാര്യം സർ... സർ ഇപ്പൊ യൂണിഫോമിലാണോ ? ആ സ്റ്റാറൊക്കെയുള്ള ? ” “യെസ്. എന്തുപറ്റി ? ” “വെറുതേ... എനിക്കൊന്നു കാണാൻ “അവൾ പൊട്ടിച്ചിരിച്ചു. “ സീ യൂ സൂൺ സർ. ഞാനിപ്പൊ തന്നെ ലൊക്കേഷൻ അയക്കാം.” ഫോൺ കട്ടു ചെയ്തു. വാട്ട്സാപ്പിൽ ഡെയ്സിയെ അൺബ്ലോക്ക് ചെയ്യുമ്പോൾ ആൽബിയുടെ മനസ്സിൽ നിറയെ അവളുടെ ആ ചോദ്യമായിരുന്നു. താൻ യൂണിഫോമിലാണോ എന്ന ചോദ്യം. എത്ര ആലോചിച്ചിട്ടും അതിന് ഒരേ ഒരു അർത്ഥം മാത്രമേ അയാൾക്ക് മനസ്സിലാക്കാനായുള്ളൂ. വികാരത്തിനു തീ പിടിച്ച ഒരു സ്ത്രീയാണവൾ. അത് അടക്കി വെക്കാൻ അവൾ യാതൊരു ശ്രമവും നടത്തുന്നുമില്ല. വസ്ത്ര ധാരണത്തിൽ, ചിരിയിൽ, സംസാരത്തിൽ എല്ലാം അവളുടെ ലൈംഗീക താല്പ്പര്യം വ്യക്തമാണ്. താൻ ഇത്രക്കും ദുർബ്ബലനായിപ്പോയല്ലോ എന്നോർത്ത് അയാൾ സ്വയം പഴിച്ചു. നിമിഷങ്ങൾക്കുള്ളിൽ വാട്ട്സാപ്പിൽ മെസേജെത്തി. അവിടെ നിന്നും ഏതാണ്ട് 6 കിലോമീറ്റർ ദൂരത്തിലുള്ള അവളുടെ വീടിന്റെ ലൊക്കേഷൻ. ഏതോ കാർട്ടൂൺ സിനിമയിൽ മുൻപ് കണ്ടതു പോലെ, തന്റെ ഇടതു തോളിൽ ചെകുത്താനും, വലതു തോളിൽ ഒരു മാലാഖയും നിന്ന് പരസ്പരം വാഗ്വാദത്തിലേർപ്പെടുന്നതായി ആൽബിക്ക് തോന്നി. ചെകുത്താനേ വിജയിക്കൂ എന്നുറപ്പായിരുന്നു. അയാൾ എഴുന്നേറ്റ് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. പതിനഞ്ചു മിനിട്ടിനുള്ളിൽ അയാൾ സ്ഥലത്തെത്തി. നഗരാതിർത്തിയിലുള്ള ആ കൊട്ടാരത്തിന്റെ പടിവാതില്ക്കൽ. അയാളെ കണ്ടതു പോലെ ആ കനത്ത ഇരുമ്പു ഗേറ്റുകൾ തനിയെ തുറന്നു. സെക്യൂരിറ്റി റൂമിൽ നിന്നും യൂണിഫോമിട്ട ഒരു യുവാവ് ഇറങ്ങി ഓടിയെത്തി അയാളെ അകത്തേക്കാനയിച്ചു. “മാഡം അകത്തുണ്ട്. സർ നേരെ മെയിൻ പോർച്ചിലേക്കു ചെന്നോളൂ.” അയാൾ ഉപചാരപൂർവ്വം ചൂണ്ടിക്കാണിച്ചു. അന്തം വിട്ട് നോക്കി നിന്നു പോയി ആൽബി. ഗേറ്റിൽ നിന്നും കുറേ ദൂരെയാണ് വീട്. പോകുന്ന വഴിയിലെല്ലാം മനോഹരമായി വിരിച്ചിരിക്കുന്ന ഹോൺഡ് ഗ്രാനൈറ്റ്. ഗേറ്റിൽ നിന്നും പുറപ്പെട്ട് പോർച്ചുകളിലൂടെ കയറിയിറങ്ങി തിരിച്ച് ഗേറ്റിൽ തന്നെയെത്തുന്ന ഒരു പടു കൂറ്റൻ റൗണ്ട് എബൗട്ടാണത്. അതിന്റെ നടുവിൽ തന്നെ ഒരു കൂറ്റൻ ഫൗണ്ടൻ. അതിന്റെ ഭാഗമായി കുറേയേറെ ചെറു വെള്ളച്ചാട്ടങ്ങളും. വഴിയുടെ ഇരു വശത്തും പടർന്നു നില്ക്കുന്ന ചെറു മരങ്ങൾ. മിക്കതിനും ചുവപ്പും വയലറ്റും ഇലകളായിരുന്നു. ഇൻഡ്യൻ മരങ്ങളല്ലെന്നു വ്യക്തം. പതിയെ ആ വഴിയിലൂടെ ബൈക്ക് ഓടിച്ച് മുൻപോട്ടു ചെല്ലുമ്പോൾ ആൽബിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി വന്നു. താൻ കരുതിയിരുന്നതിലുമെല്ലാം എത്രയോ വലിയൊരു കോടീശ്വരിയാണ് ഡെയ്സി എന്നയാൾ തിരിച്ചറിഞ്ഞു. വെറുതേയല്ല നിസ്സാരമായി അവൾ ആ അഡ്മിഷൻ തരപ്പെടുത്തിത്തന്നത്. തൂവെള്ള മാർബിൾ പതിച്ച കൂറ്റൻ നാലു തൂണുകൾക്കിടയിൽ തന്റെ ബുള്ളറ്റ് നിർത്തി ഒതുക്കി വെക്കുമ്പോൾ വല്ലാത്തൊരു അപകർഷതാ ബോധം അയാളെ ബാധിച്ചു. മാനസികമായി പൊരുത്തപ്പെടാനാകാത്തതെന്തോ ചെയ്യുന്ന ഒരു തോന്നൽ. നിന്ന നില്പ്പിൽ ഒന്നു മുകളിലേക്ക് പാളി നോക്കി അയാൾ. മൂന്നു നിലകളാണ് വീട്! തറ നിരപ്പിൽ നിന്നു താഴേക്ക് ഒരു നില കൂടിയുണ്ടെന്നു തോന്നുന്നു. വിശാലമായ മുൻ വരാന്തയിലേക്ക് കാലെടുത്തു വെച്ചതും, ഏതാണ്ട് 12 അടി ഉയരമുള്ള ഭീമാകാരമായ രണ്ടു വാതിലുകൾ അയാൾക്കു മുൻപിൽ തനിയെ തുറന്നു. “ഹേയ്! ! ” രണ്ടു കൈകളും വിടർത്തിപ്പിടിച്ച് ഡെയ്സി അയാളെ സ്വാഗതം ചെയ്തു. “ഞാൻ കരുതിയതിലും 10 മിനിറ്റ് നേരത്തെയെത്തിയല്ലോ.” ആൽബി പുഞ്ചിരിക്കുക മാത്രം ചെയ്തു. അകത്ത് - ഭീമാകാരമായ സ്വീകരണമുറിയുടെ അറ്റത്ത് സോഫയിൽ ഒരു മധ്യവയസ്കൻ ഇരുന്നിരുന്നു. ആൽബിയെ കണ്ടതും അയാൾ എഴുന്നേറ്റു നിന്നു. “ഇത് മിസ്റ്റർ അനന്തു. അനന്തരാമയ്യർ. എന്റെ പേഴ്സണൽ അക്കൗണ്ടന്റ്-ഓഡിറ്റർ ഒക്കെയാണ്.“ ഡെയ്സി പരിചയപ്പെടുത്തി. ”ഇദ്ദേഹം ഇറങ്ങാൻ നില്ക്കുകയാണ്. നിങ്ങൾ സംസാരിക്കൂ. ഞാൻ ഒന്ന് ഡ്രസ്സ് മാറി വരാം. ഇപ്പൊ ഓഫീസിൽ നിന്നു വന്നതേയുള്ളൂ.“ ചിരിയോടെ ആൽബിയുടെ തോളിൽ തട്ടിയതിനു ശേഷം അവൾ സ്റ്റെയറിലൂടെ ഓടി മുകളിലേക്ക് ചെന്ന് അപ്രത്യക്ഷയായി. ”ഞാൻ ആൽബർട്ട് സാമുവൽ.“ അയാൾ ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോഴേക്കും അയ്യർ ഇരു കൈകളും കൊണ്ട് ആ കൈ കൂട്ടിപ്പിടിച്ചു. ”സാറിനെ നന്നായിട്ടറിയാം സർ. ഒത്തിരി കേട്ടിട്ടുണ്ട്. ടീവീലൊക്കെ ധാരാളം കണ്ടിട്ടുണ്ട്. യൂ ആർ ഗ്രേറ്റ് സർ! ബിഗ് ഫാൻ! “ തമിഴ് കലർന്ന മലയാളത്തിൽ അയാൾ ആവേശം കൊണ്ട് നിന്ന് വിറക്കുകയാണ്. ”താങ്ക് യൂ...“ ആൽബി അയളുടെ തോളിൽ തട്ടി ശാന്തനാക്കി. ”മിസ്റ്റർ അയ്യർ, സി. എ. അല്ലേ ? “ ”അതേ സർ. ഫ്രീലാൻസർ ആണ്. പക്ഷേ ഇപ്പൊ ഡെയ്സി മാഡത്തിന്റെ വർക്കു മാത്രമേ ചെയ്യുന്നുള്ളൂ.“ ”ഓക്കേ! “ ”ഓഡിറ്റിങ്ങ് മാസമല്ലേ സർ. അതുകൊണ്ട് എല്ലാം ഒന്ന് ഡിസ്കസ്സ് ചെയ്യാമെന്നു കരുതി വന്നതാ. മാഡത്തിനെ അങ്ങനെ ഫ്രീ ആയി കിട്ടാറില്ല.“ ആൽബിക്കെന്തോ അയാളുടെ ഓവർ ബഹുമാനമൊക്കെ കണ്ടപ്പോൾ കള്ള ലക്ഷണമാണ് തോന്നിയത്. ”ഈ ഡെയ്സീസ് ഗ്രൂപ്പിന്റെ മുഴുവൻ അക്കൗണ്ടിങ്ങ് താൻ ഒരാളാണോ ചെയ്യുന്നത് ? “ ”അയ്യോ അല്ല സർ! ഗ്രൂപ്പ് ഇന്റർനാഷണലല്ലേ. എല്ലാ നാട്ടിലും ഹെഡ് ക്വാർടേഴ്സ് ഉണ്ട്. അവരുടെ അക്കൗണ്ടിങ്ങിനൊക്കെ അവർക്ക് ഡിപ്പാർട്ട്മെന്റുണ്ട്. ഞാൻ മാഡത്തിന്റെ പേഴ്സണൽ അക്കൗണ്ടിങ്ങ് മാത്രം. അവർക്ക് കുറേ സ്ഥാപനങ്ങൾ വേറെയുണ്ട് സൈഡ് ബിസിനസ് പോലെ. ചെറിയ ഷോപ്പുകൾ. സൂപ്പർമാർക്കറ്റുകൾ, ബ്യൂട്ടി സലോൺസ് അങ്ങനെയൊക്കെ.“ ”ഓ...ഐ സീ. എനിവേ, താങ്ക്സ് മിസ്റ്റർ അയ്യർ! പരിചയപ്പെട്ടതിൽ സന്തോഷം. എനിക്ക് ഒരു ചെറിയ കാര്യമുണ്ട്. അതു കഴിഞ്ഞാൽ ഉടനെ പോകണം.നല്ല തിരക്കാണ്.“ ”ഓക്കെ സർ! “ അയാൾ തന്റെ ലാപ്പ്ടോപ്പ് ബാഗെടുത്ത് തോളിലിട്ടു. ”സർ... എപ്പൊഴാണ് ഒന്ന് ഫ്രീ ആകുക ? നമുക്ക് വേറൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു.“ ശബ്ദം താഴ്ത്തി, രഹസ്യം പോലെയാണ് ചോദ്യം. ”എന്താണ് കാര്യം ? പേഴ്സണലാണെങ്കിൽ ഇപ്പൊ പറഞ്ഞോളൂ. ഒഫീഷ്യലാണെങ്കിൽ നേരേ സർക്കിൾ ഓഫീസിലേക്കു പോരെ. ഞാൻ സാധാരണ രാവിലെ 11 മണി വരെ അവിടെ കാണും.“ അനന്തരാമയ്യർ മറുപടിയൊന്നും പറഞ്ഞില്ല. എന്തോ ആലോചിക്കുകയാണെന്നു തോന്നി. ഒടുവിൽ ഒരു ദീർഘനിശ്വാസത്തോടെ മുകളിലേക്ക്, ഡെയ്സി പോയ ദിശയിൽ ഒന്നു നോക്കി. “സാറിന്റെ നമ്പർ ഒന്നു തരാമോ ? ഞാൻ വിളിച്ചോളാം. ഒരല്പ്പം കുഴപ്പം പിടിച്ച കേസാണ്.” ഇടക്കിടെ തിരിഞ്ഞു മുകളിലേക്ക് നോക്കിക്കൊണ്ട് ശബ്ദം വളരെ താഴ്ത്തിയാണ് അയാൾ സംസാരിച്ചത്. “ആയിക്കോട്ടെ.” ആൽബി അയാൾക്ക് തന്റെ നമ്പർ കൈമാറി. “എന്തു വിഷയമാണെങ്കിലും വിളിച്ചോളൂ.” “താങ്ക് യൂ സർ! ” ആൽബിയുടെ നമ്പർ തന്റെ ഫോണിലേക്ക് സേവ് ചെയ്യുമ്പോൾ ആ മനുഷ്യന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. “ഏയ് അനന്തു! ” പെട്ടെന്നാണ് ഉച്ചത്തിൽ ആ വിളിയുയർന്നത്. “താനിതുവരെ പോയില്ലേ ? എന്താ സാറുമായി ഇടപാട് ? ” സ്റ്റെയറിനു മുകളിൽ ഡെയ്സി പ്രത്യക്ഷപ്പെട്ടിരുന്നു. “ഒന്നില്ല മാഡം... “അയാളുടെ ശബ്ദം വിറച്ചു “സറിന്റെ നമ്പർ വാങ്ങിയതാണ്. പിന്നീട് എന്തെങ്കിലും ആവശ്യം വന്നാൽ...” “ഉം...” ഡെയ്സിയുടെ കണ്ണുകൾ ചെറുതായി. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aRkjwwd?d=n&ui=v64j8rk&e1=cകേസല്ലെങ്കി വേറെ എന്തെങ്കിലും വെച്ച് അവൻ നിന്നെ പിടിക്കും.” “ഷാജി ഇപ്പൊ എവിടുന്നാ സംസാരിക്കുന്നെ ? ” “ഒന്നു പോയേഡാ! നീ ചോദിച്ചാ അപ്പത്തന്നെ പറഞ്ഞു തരാനിരിക്കുവല്ലേ ഞാൻ. ഒരുപകാരം ചെയ്യാമെന്നോർത്ത് വിളിച്ചതാ അന്ന്. നീയെനിക്കൊരു പട്ടീടെ വെല തന്നോ ? ഇല്ലല്ലോ ? നീയവനെ ജീപ്പീന്നു തള്ളിയിടുന്നതും,വെടി വെക്കുന്നതും, പോലീസുകാരവനെ പൊക്കിയെടുത്ത് വെള്ളത്തിലിടുന്നതും നല്ല വ്യക്തമായി കണ്ട സാക്ഷികളുണ്ട് എന്റെ കൂടെ. ഇനിയിപ്പൊ പോത്തൻ നിന്നെ കുടുക്കിയില്ലെങ്കിതന്നെ എന്റെ കയ്യീന്ന് നീ ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല. മനസ്സിലായോ ? “ കൂറേ സമയത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഒടുവിൽ... “ഷാജിക്കെന്താ വേണ്ടത് ? എന്തിനാ ഈ ബ്ലാക്ക്മെയിലിങ്ങ് ? എന്നെക്കൊണ്ട് എന്തെങ്കിലും ഒരാവശ്യമുള്ളതുകൊണ്ടായിരിക്കുമല്ലോ-“ “എനിക്ക് വേണ്ടത് നിന്നെയാരുന്നു! എനിക്കു സ്വന്തമായിട്ട് ഒരു സർക്കിൾ ഇൻസ്പെക്ടർ! നമുക്ക് രണ്ടു പേർക്കും പ്രയോജനമായേനേ. ചില്ലറക്കളിയല്ല. നല്ല കോടികൾ വീശിക്കൊണ്ടുള്ള കളി കളിക്കാർന്നു നമുക്ക്. പക്ഷേ ഒക്കെ നീ നശിപ്പിച്ചു. ഇനി ഈ പോത്തൻ കേറി കൊത്തിയ സ്ഥിതിക്ക് ഒരു വഴിയുമില്ല. നീ കുടുങ്ങി! ഞാൻ കേസു വിട്ടു! ” ഫോൺ കട്ടായി. ആൽബി പല്ലു ഞെരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ടാക്കി. വല്ലാത്തൊരു നിസ്സഹായാവസ്ഥ. എത്ര ആലോചിച്ചിട്ടും ഷാജി ആരാണെന്നോ, എങ്ങനെ താൻ അവന്റെ ഇരയായെന്നോ അയാൾക്ക് മനസ്സിലായില്ല. ഗിയറിലിട്ടതും, പെട്രോൾ ടാങ്കിനു മുകളിലെ ബാഗിൽ നിന്നും പുറത്തേക്ക് തള്ളി നില്ക്ക്കുന്ന ഒരു കടലാസു കഷണം അയാളുടെ ശ്രദ്ധയിൽ പെട്ടു. നാലായി മടക്കി സിബ്ബ് തുറന്ന് അകത്തേക്ക് തിരുകി കയറ്റി വച്ചിരിക്കുന്ന നിലയിലാണ്. സൂക്ഷ്മതയോടെ അയാൾ അത് വലിച്ചെടുത്ത് നിവർത്തി. “പോത്തനെ വിശ്വസിക്കാം ആൽബി. എന്താണുണ്ടായതെന്ന് അയാളോട് തുറന്നു പറഞ്ഞോളൂ. അയാൾ ചതിക്കില്ല.” പേന കൊണ്ടെഴുതിയ ഒരു കൊച്ചു കുറിപ്പാണ്. ആൽബി അത് രണ്ടു മൂന്നു വട്ടം വായിച്ചു. പിന്നെ തിരിഞ്ഞ് മുകളിലെ നിലയിലെ പോത്തന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഒന്നു നോക്കി. ജനലരികിൽ തന്നെ അയാൾ നില്പ്പുണ്ടായിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ധിലീഷ് പോത്തൻ! തിരിച്ചുള്ള യാത്രയിൽ ആൽബി ചിന്താധീനനായിരുന്നു. അദൃശ്യമായ എന്തൊക്കെയോ കുരുക്കുകൾ തനിക്കു ചുറ്റും മുറുകിക്കൊണ്ടിരിക്കുന്നതു പോലൊരു തോന്നൽ. ഒപ്പം മനസ്സിന്റെ കോണിലെവിടെയോ, ഡെയ്സിയുമായി പിണങ്ങേണ്ടി വന്നതിലുള്ള ഒരു ബുദ്ധിമുട്ട്. അയാൾ വണ്ടി നേരെ അടുത്തു കണ്ട വെറ്റിനറി/അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലേക്ക് ഓടിച്ചു കയറ്റി. ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണത്. ആൽബിയുടെ ലക്ഷ്യം അവരുടെ വിശാലമായ പ്ലേ ഗ്രൗണ്ടായിരുന്നു. അതിനു ചുറ്റുമായി മനോഹരമായി രൂപകല്പ്പന ചെയ്തിട്ടുള്ള നേഴ്സറിയുണ്ട്. വിവിധ തരം വിളകൾ ആധുനീക രീതിയിൽ കൃഷി ചെയ്യുന്ന വിധം പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു കൂറ്റൻ പാർക്കു പോലെയാണ് അവിടം. മനസ്സ് അസ്വസ്ഥമാകുമ്പോഴെല്ലാം, ആൽബി അവിടെ ചെന്നിരിക്കാറുണ്ട്. ആ വൃക്ഷ ലതാദികൾക്കിടയിലിരുന്ന് വിശാലമായ പുല്പ്പരപ്പിലേക്ക് നോക്കി ഇരിക്കുമ്പോൾ വല്ലാത്തൊരു ശാന്തത തോന്നും മനസ്സിന്. അയാൾ കയറി ചെന്നപ്പോൾ, യൂണിഫോം കണ്ടിട്ടാകണം, കുറേ കുട്ടിക്കമിതാക്കൾ ഭയന്നോടുന്നതു കണ്ടു. അതിൽ പലർക്കും തൊട്ടടുത്ത സ്കൂളിലെ യൂണിഫോമായിരുന്നു. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങൾ. ആൽബിക്ക് വല്ലായ്മ തോന്നി. തിരിച്ച് ഡ്യൂട്ടിയിൽ കയറിയാലുടൻ ഇതിനെന്തെങ്കിലുമൊരു പരിഹാരം കാണണം. അയാൾ ചിന്തിച്ചു. അവിടെ കണ്ട സിമന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചതും ഫോണിൽ ഒരു മെസേജ് വന്നു. സ്കൂളിൽ നിന്നാണ്. മെലിൻഡയുടെ സ്കൂൾ ബസിന്റെ സമയക്രമവും, ഡ്രൈവറുടെ നമ്പറുമെല്ലാം അടങ്ങുന്ന ഒരു എസ്. എം. എസ്. അയാൾ അത് വിശദമായി വായിച്ചതിനു ശേഷം ആൻസിക്ക് ഫോർവേഡ് ചെയ്തു. കാര്യം എന്തൊക്കെ പറഞ്ഞാലും, ആ സ്കൂൾ വളരെ അഡ്വാൻസ്ഡ് ആണ്. അയാൾക്ക് അഭിമാനം തോന്നി. നിസ്സാര കാര്യമല്ല ഈ അഡ്മിഷൻ. തനിക്കു പകരം മറ്റൊരാളായിരുന്നെങ്കിൽ, ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം! അന്ന് ഡെയ്സിയെ കണ്ടില്ലായിരുന്നെങ്കിൽ... പെട്ടെന്ന് അയാളുടെ മനസ്സിൽ ഡെയ്സിയുടെ മുഖം തെളിഞ്ഞു. രാവിലെ താൻ വളരെ ഇൻസെൻസിറ്റീവായിട്ടാണ് സംസാരിച്ചത്. ഒറ്റക്കു താമസിക്കുന്ന ഒരു സ്ത്രീയാണ്. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നിട്ടുണ്ടാകുമെന്നൊരു തോന്നൽ വന്നാൽ അത് വല്ലാത്തൊരു ഭയം ഉളവാക്കും. ഒരു ദീർഘനിശ്വാസത്തോടെ അയാൾ അവളുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. ‘കോൾ’ ബട്ടനിൽ വിരലമർത്തി അയാൾ ഒരു നിമിഷം നിശ്ചലനായി ഇരുന്നു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ഫോൺ ചെവിയോടു ചേർത്തു. “ഹലോ! ” ഗൗരവത്തിലാണ് ഡെയ്സി. “ഡെയ്സി... ഞാൻ ഇപ്പോ വാട്ട്സാപ്പിൽ തന്നെ അൺബ്ലോക്ക് ചെയ്യാം. വീടിന്റെ ലൊക്കേഷൻ ഒന്നയക്കൂ.” ആൽബിയുടെ സ്വരം നന്നേ നേർത്തിരുന്നു. “റിയലി സർ ? ? ” മറുപടിയിൽ ആഹ്ളാദം വ്യക്തമായിരുന്നു. “യെസ്. ഞാൻ ഇപ്പൊ ഫ്രീയാണ്. അങ്ങോട്ടു വരാം.” “ഓ മൈ ഗോഡ്! ! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാനിപ്പൊ അയക്കാം സർ! ” “ഓക്കേ! ” “ഒരു കാര്യം സർ... സർ ഇപ്പൊ യൂണിഫോമിലാണോ ? ആ സ്റ്റാറൊക്കെയുള്ള ? ” “യെസ്. എന്തുപറ്റി ? ” “വെറുതേ... എനിക്കൊന്നു കാണാൻ “അവൾ പൊട്ടിച്ചിരിച്ചു. “ സീ യൂ സൂൺ സർ. ഞാനിപ്പൊ തന്നെ ലൊക്കേഷൻ അയക്കാം.” ഫോൺ കട്ടു ചെയ്തു. വാട്ട്സാപ്പിൽ ഡെയ്സിയെ അൺബ്ലോക്ക് ചെയ്യുമ്പോൾ ആൽബിയുടെ മനസ്സിൽ നിറയെ അവളുടെ ആ ചോദ്യമായിരുന്നു. താൻ യൂണിഫോമിലാണോ എന്ന ചോദ്യം. എത്ര ആലോചിച്ചിട്ടും അതിന് ഒരേ ഒരു അർത്ഥം മാത്രമേ അയാൾക്ക് മനസ്സിലാക്കാനായുള്ളൂ. വികാരത്തിനു തീ പിടിച്ച ഒരു സ്ത്രീയാണവൾ. അത് അടക്കി വെക്കാൻ അവൾ യാതൊരു ശ്രമവും നടത്തുന്നുമില്ല. വസ്ത്ര ധാരണത്തിൽ, ചിരിയിൽ, സംസാരത്തിൽ എല്ലാം അവളുടെ ലൈംഗീക താല്പ്പര്യം വ്യക്തമാണ്. താൻ ഇത്രക്കും ദുർബ്ബലനായിപ്പോയല്ലോ എന്നോർത്ത് അയാൾ സ്വയം പഴിച്ചു. നിമിഷങ്ങൾക്കുള്ളിൽ വാട്ട്സാപ്പിൽ മെസേജെത്തി. അവിടെ നിന്നും ഏതാണ്ട് 6 കിലോമീറ്റർ ദൂരത്തിലുള്ള അവളുടെ വീടിന്റെ ലൊക്കേഷൻ. ഏതോ കാർട്ടൂൺ സിനിമയിൽ മുൻപ് കണ്ടതു പോലെ, തന്റെ ഇടതു തോളിൽ ചെകുത്താനും, വലതു തോളിൽ ഒരു മാലാഖയും നിന്ന് പരസ്പരം വാഗ്വാദത്തിലേർപ്പെടുന്നതായി ആൽബിക്ക് തോന്നി. ചെകുത്താനേ വിജയിക്കൂ എന്നുറപ്പായിരുന്നു. അയാൾ എഴുന്നേറ്റ് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. പതിനഞ്ചു മിനിട്ടിനുള്ളിൽ അയാൾ സ്ഥലത്തെത്തി. നഗരാതിർത്തിയിലുള്ള ആ കൊട്ടാരത്തിന്റെ പടിവാതില്ക്കൽ. അയാളെ കണ്ടതു പോലെ ആ കനത്ത ഇരുമ്പു ഗേറ്റുകൾ തനിയെ തുറന്നു. സെക്യൂരിറ്റി റൂമിൽ നിന്നും യൂണിഫോമിട്ട ഒരു യുവാവ് ഇറങ്ങി ഓടിയെത്തി അയാളെ അകത്തേക്കാനയിച്ചു. “മാഡം അകത്തുണ്ട്. സർ നേരെ മെയിൻ പോർച്ചിലേക്കു ചെന്നോളൂ.” അയാൾ ഉപചാരപൂർവ്വം ചൂണ്ടിക്കാണിച്ചു. അന്തം വിട്ട് നോക്കി നിന്നു പോയി ആൽബി. ഗേറ്റിൽ നിന്നും കുറേ ദൂരെയാണ് വീട്. പോകുന്ന വഴിയിലെല്ലാം മനോഹരമായി വിരിച്ചിരിക്കുന്ന ഹോൺഡ് ഗ്രാനൈറ്റ്. ഗേറ്റിൽ നിന്നും പുറപ്പെട്ട് പോർച്ചുകളിലൂടെ കയറിയിറങ്ങി തിരിച്ച് ഗേറ്റിൽ തന്നെയെത്തുന്ന ഒരു പടു കൂറ്റൻ റൗണ്ട് എബൗട്ടാണത്. അതിന്റെ നടുവിൽ തന്നെ ഒരു കൂറ്റൻ ഫൗണ്ടൻ. അതിന്റെ ഭാഗമായി കുറേയേറെ ചെറു വെള്ളച്ചാട്ടങ്ങളും. വഴിയുടെ ഇരു വശത്തും പടർന്നു നില്ക്കുന്ന ചെറു മരങ്ങൾ. മിക്കതിനും ചുവപ്പും വയലറ്റും ഇലകളായിരുന്നു. ഇൻഡ്യൻ മരങ്ങളല്ലെന്നു വ്യക്തം. പതിയെ ആ വഴിയിലൂടെ ബൈക്ക് ഓടിച്ച് മുൻപോട്ടു ചെല്ലുമ്പോൾ ആൽബിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി വന്നു. താൻ കരുതിയിരുന്നതിലുമെല്ലാം എത്രയോ വലിയൊരു കോടീശ്വരിയാണ് ഡെയ്സി എന്നയാൾ തിരിച്ചറിഞ്ഞു. വെറുതേയല്ല നിസ്സാരമായി അവൾ ആ അഡ്മിഷൻ തരപ്പെടുത്തിത്തന്നത്. തൂവെള്ള മാർബിൾ പതിച്ച കൂറ്റൻ നാലു തൂണുകൾക്കിടയിൽ തന്റെ ബുള്ളറ്റ് നിർത്തി ഒതുക്കി വെക്കുമ്പോൾ വല്ലാത്തൊരു അപകർഷതാ ബോധം അയാളെ ബാധിച്ചു. മാനസികമായി പൊരുത്തപ്പെടാനാകാത്തതെന്തോ ചെയ്യുന്ന ഒരു തോന്നൽ. നിന്ന നില്പ്പിൽ ഒന്നു മുകളിലേക്ക് പാളി നോക്കി അയാൾ. മൂന്നു നിലകളാണ് വീട്! തറ നിരപ്പിൽ നിന്നു താഴേക്ക് ഒരു നില കൂടിയുണ്ടെന്നു തോന്നുന്നു. വിശാലമായ മുൻ വരാന്തയിലേക്ക് കാലെടുത്തു വെച്ചതും, ഏതാണ്ട് 12 അടി ഉയരമുള്ള ഭീമാകാരമായ രണ്ടു വാതിലുകൾ അയാൾക്കു മുൻപിൽ തനിയെ തുറന്നു. “ഹേയ്! ! ” രണ്ടു കൈകളും വിടർത്തിപ്പിടിച്ച് ഡെയ്സി അയാളെ സ്വാഗതം ചെയ്തു. “ഞാൻ കരുതിയതിലും 10 മിനിറ്റ് നേരത്തെയെത്തിയല്ലോ.” ആൽബി പുഞ്ചിരിക്കുക മാത്രം ചെയ്തു. അകത്ത് - ഭീമാകാരമായ സ്വീകരണമുറിയുടെ അറ്റത്ത് സോഫയിൽ ഒരു മധ്യവയസ്കൻ ഇരുന്നിരുന്നു. ആൽബിയെ കണ്ടതും അയാൾ എഴുന്നേറ്റു നിന്നു. “ഇത് മിസ്റ്റർ അനന്തു. അനന്തരാമയ്യർ. എന്റെ പേഴ്സണൽ അക്കൗണ്ടന്റ്-ഓഡിറ്റർ ഒക്കെയാണ്.“ ഡെയ്സി പരിചയപ്പെടുത്തി. ”ഇദ്ദേഹം ഇറങ്ങാൻ നില്ക്കുകയാണ്. നിങ്ങൾ സംസാരിക്കൂ. ഞാൻ ഒന്ന് ഡ്രസ്സ് മാറി വരാം. ഇപ്പൊ ഓഫീസിൽ നിന്നു വന്നതേയുള്ളൂ.“ ചിരിയോടെ ആൽബിയുടെ തോളിൽ തട്ടിയതിനു ശേഷം അവൾ സ്റ്റെയറിലൂടെ ഓടി മുകളിലേക്ക് ചെന്ന് അപ്രത്യക്ഷയായി. ”ഞാൻ ആൽബർട്ട് സാമുവൽ.“ അയാൾ ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോഴേക്കും അയ്യർ ഇരു കൈകളും കൊണ്ട് ആ കൈ കൂട്ടിപ്പിടിച്ചു. ”സാറിനെ നന്നായിട്ടറിയാം സർ. ഒത്തിരി കേട്ടിട്ടുണ്ട്. ടീവീലൊക്കെ ധാരാളം കണ്ടിട്ടുണ്ട്. യൂ ആർ ഗ്രേറ്റ് സർ! ബിഗ് ഫാൻ! “ തമിഴ് കലർന്ന മലയാളത്തിൽ അയാൾ ആവേശം കൊണ്ട് നിന്ന് വിറക്കുകയാണ്. ”താങ്ക് യൂ...“ ആൽബി അയളുടെ തോളിൽ തട്ടി ശാന്തനാക്കി. ”മിസ്റ്റർ അയ്യർ, സി. എ. അല്ലേ ? “ ”അതേ സർ. ഫ്രീലാൻസർ ആണ്. പക്ഷേ ഇപ്പൊ ഡെയ്സി മാഡത്തിന്റെ വർക്കു മാത്രമേ ചെയ്യുന്നുള്ളൂ.“ ”ഓക്കേ! “ ”ഓഡിറ്റിങ്ങ് മാസമല്ലേ സർ. അതുകൊണ്ട് എല്ലാം ഒന്ന് ഡിസ്കസ്സ് ചെയ്യാമെന്നു കരുതി വന്നതാ. മാഡത്തിനെ അങ്ങനെ ഫ്രീ ആയി കിട്ടാറില്ല.“ ആൽബിക്കെന്തോ അയാളുടെ ഓവർ ബഹുമാനമൊക്കെ കണ്ടപ്പോൾ കള്ള ലക്ഷണമാണ് തോന്നിയത്. ”ഈ ഡെയ്സീസ് ഗ്രൂപ്പിന്റെ മുഴുവൻ അക്കൗണ്ടിങ്ങ് താൻ ഒരാളാണോ ചെയ്യുന്നത് ? “ ”അയ്യോ അല്ല സർ! ഗ്രൂപ്പ് ഇന്റർനാഷണലല്ലേ. എല്ലാ നാട്ടിലും ഹെഡ് ക്വാർടേഴ്സ് ഉണ്ട്. അവരുടെ അക്കൗണ്ടിങ്ങിനൊക്കെ അവർക്ക് ഡിപ്പാർട്ട്മെന്റുണ്ട്. ഞാൻ മാഡത്തിന്റെ പേഴ്സണൽ അക്കൗണ്ടിങ്ങ് മാത്രം. അവർക്ക് കുറേ സ്ഥാപനങ്ങൾ വേറെയുണ്ട് സൈഡ് ബിസിനസ് പോലെ. ചെറിയ ഷോപ്പുകൾ. സൂപ്പർമാർക്കറ്റുകൾ, ബ്യൂട്ടി സലോൺസ് അങ്ങനെയൊക്കെ.“ ”ഓ...ഐ സീ. എനിവേ, താങ്ക്സ് മിസ്റ്റർ അയ്യർ! പരിചയപ്പെട്ടതിൽ സന്തോഷം. എനിക്ക് ഒരു ചെറിയ കാര്യമുണ്ട്. അതു കഴിഞ്ഞാൽ ഉടനെ പോകണം.നല്ല തിരക്കാണ്.“ ”ഓക്കെ സർ! “ അയാൾ തന്റെ ലാപ്പ്ടോപ്പ് ബാഗെടുത്ത് തോളിലിട്ടു. ”സർ... എപ്പൊഴാണ് ഒന്ന് ഫ്രീ ആകുക ? നമുക്ക് വേറൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു.“ ശബ്ദം താഴ്ത്തി, രഹസ്യം പോലെയാണ് ചോദ്യം. ”എന്താണ് കാര്യം ? പേഴ്സണലാണെങ്കിൽ ഇപ്പൊ പറഞ്ഞോളൂ. ഒഫീഷ്യലാണെങ്കിൽ നേരേ സർക്കിൾ ഓഫീസിലേക്കു പോരെ. ഞാൻ സാധാരണ രാവിലെ 11 മണി വരെ അവിടെ കാണും.“ അനന്തരാമയ്യർ മറുപടിയൊന്നും പറഞ്ഞില്ല. എന്തോ ആലോചിക്കുകയാണെന്നു തോന്നി. ഒടുവിൽ ഒരു ദീർഘനിശ്വാസത്തോടെ മുകളിലേക്ക്, ഡെയ്സി പോയ ദിശയിൽ ഒന്നു നോക്കി. “സാറിന്റെ നമ്പർ ഒന്നു തരാമോ ? ഞാൻ വിളിച്ചോളാം. ഒരല്പ്പം കുഴപ്പം പിടിച്ച കേസാണ്.” ഇടക്കിടെ തിരിഞ്ഞു മുകളിലേക്ക് നോക്കിക്കൊണ്ട് ശബ്ദം വളരെ താഴ്ത്തിയാണ് അയാൾ സംസാരിച്ചത്. “ആയിക്കോട്ടെ.” ആൽബി അയാൾക്ക് തന്റെ നമ്പർ കൈമാറി. “എന്തു വിഷയമാണെങ്കിലും വിളിച്ചോളൂ.” “താങ്ക് യൂ സർ! ” ആൽബിയുടെ നമ്പർ തന്റെ ഫോണിലേക്ക് സേവ് ചെയ്യുമ്പോൾ ആ മനുഷ്യന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. “ഏയ് അനന്തു! ” പെട്ടെന്നാണ് ഉച്ചത്തിൽ ആ വിളിയുയർന്നത്. “താനിതുവരെ പോയില്ലേ ? എന്താ സാറുമായി ഇടപാട് ? ” സ്റ്റെയറിനു മുകളിൽ ഡെയ്സി പ്രത്യക്ഷപ്പെട്ടിരുന്നു. “ഒന്നില്ല മാഡം... “അയാളുടെ ശബ്ദം വിറച്ചു “സറിന്റെ നമ്പർ വാങ്ങിയതാണ്. പിന്നീട് എന്തെങ്കിലും ആവശ്യം വന്നാൽ...” “ഉം...” ഡെയ്സിയുടെ കണ്ണുകൾ ചെറുതായി. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - 2nd 8 Part 8 IELEIం 2nd 8 Part 8 IELEIం - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aKRqp4d?d=n&ui=v64j8rk&e1=c#തരള_സംഗീത_മന്ത്രം ((82)) ദേവയാനി ജീവിതത്തിലേക്ക് വന്നതിനു ശേഷം ആദ്യമായി അവളില്ലാതെ ഒരു ദിവസം കടന്നു പോയിരിക്കുന്നു എന്ന് പ്രസാദ് വെറുതേ ചിന്തിച്ചു. മട്ടുപ്പാവിൽ നിന്നുകൊണ്ട് അവൻ കഴിഞ്ഞതൊക്കെ ഓർത്തു കൂട്ടി. അവളുണ്ടായിരുന്നേൽ വാല് പോലെ എനിക്കൊപ്പം ഉണ്ടായേനെ എന്നാലോചിച്ചപ്പോൾ അറിയാതെ ചിരി പൊട്ടി. അഴിയിക്കൽ തറവാട്ടിൽ ആകെയൊരു മൂകത. ഏതോ അവാർഡ് നാടകം പോലെയൊരു അവസ്ഥ. ആരുടെയും മുഖത്ത് പേരിനു പോലും പുഞ്ചിരിയില്ല. കൂടുതൽ വിഷമം കാണുന്നത് കുഞ്ഞിയുടെ മുഖത്തായിരുന്നു. ദേവയാനി വരുന്നതിനു മുൻപുള്ള ചൊടിയും ഉന്മേഷവും പോലും ആ കുഞ്ഞു മുഖത്ത് കാണുന്നില്ല. ഒരിക്കൽ ഹൈപ്പർ മാർക്കറ്റിൽ പോയപ്പോൾ ദേവയാനി അവൾക്കൊരു കരടിപ്പാവ വാങ്ങി കൊടുത്തു. തവിട്ടു നിറവും കറുത്ത കൃഷ്ണമണിയുമുള്ള ആ കരടിപ്പാവ കുഞ്ഞിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇപ്പോൾ ആ കരടിപ്പാവയും കൈയ്യിൽ പിടിച്ച് വിഷാദത്തോടെ കഴിയുകയാണ് കുഞ്ഞി. ആരോടും വലിയ മിണ്ടാട്ടമില്ല. ഒന്നു പുഞ്ചിരിക്കുക പോലും അവൾ ചെയ്യുന്നില്ല. എപ്പോഴും ഒരേ ചിന്തയും വിഷമവും തന്നെ. ഹേമന്ത് അത്യാവശ്യമായി മൂന്നാർ പോയി. രണ്ടു ദിവസം കഴിഞ്ഞാൽ ഓടിയെത്താമെന്നാണ് അവൻ വാക്ക് കൊടുത്തത്. വിഷ്ണു അമ്മയുടെ അസുഖം കാണിക്കാൻ ഹോസ്പിറ്റലിലേക്ക് പോയി. പാവം ഇപ്പോഴും ഒരു കുറവുമില്ല അവന്റെ അമ്മയ്ക്ക്. അവനും രണ്ടു ദിവസം കഴിഞ്ഞു വരാം എന്നാണ് പറഞ്ഞത്. റിൻസി ഹോസ്പിറ്റലിലെ തിരക്കുകളിലേക്ക് ചേക്കേറി. കഴിഞ്ഞ കുറേ നാളുകൾ ആരോടും പറയാതെ കൊണ്ടു നടന്ന ആ വലിയ സംഭവത്തിന്‌ കഴിഞ്ഞ ദിവസം തിരശീല വീണ സമാധാനം അവളുടെ മുഖത്ത് കാണാമായിരുന്നു. ദേവയാനി ആരെന്നോ എന്തെന്നോ അറിയാതെ അവളുടെ ഓർമ്മകൾ തിരിച്ചു കിട്ടാൻ തനിക്കൊപ്പം കട്ടയ്ക്ക് നിന്നതാണ് റിൻസി. സിഐഡി വിനോദിന്റെ ഭീഷണി കേട്ടപ്പോൾ തന്നെ അവളുടെ പാതി ജീവൻ പൊലിഞ്ഞു പോയതാണ്. ഇപ്പോഴാണ് അവൾ ശ്വാസം നേർ വഴിക്ക് ശ്വസിക്കുന്നത് തന്നെ. പാവം. ഇനിയും അവളെ കഷ്ടപ്പെടുത്തേണ്ട. എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഈ ഭൂമിയിൽ താനും കുഞ്ഞിയും മാത്രമേയുള്ളൂ എന്നൊരു തോന്നലായിരുന്നു പ്രസാദിന്. ദേവയാനി ഇപ്പോഴെങ്കിലും തന്റെയടുത്ത് ഉണ്ടായിരുന്നെങ്കിലെന്ന് അവൻ വെറുതേ ആശിച്ചു പോയി. ********************************************************************************** രണ്ടു ദിവസം പിന്നിട്ടിരിക്കുന്നു. പതിവുപോലെ ഭദ്ര ഓഫിസിലേക്ക് പോയി തന്റെ ജോലികൾ ആരംഭിച്ചു. സൂസൻ അന്ന് ലീവായിരുന്നു. മേനേജർ ശിവാ റെഡ്ഢി തലയിൽ തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നുണ്ട്. അതിനിടയിൽ കോളേജിലേക്ക് തിരിച്ചു പോയ അരുണയെ വിളിച്ച് കാര്യങ്ങൾ തിരക്കാനും ഭദ്ര മറന്നില്ല. അന്നത്തെ ലഞ്ച് ബ്രെക്കും കഴിഞ്ഞ് അല്പ സമയ വിശ്രമത്തിനിടെ സ്റ്റാഫുകളുടെ കാബിനിലൂടെ ചുമ്മാ നടന്ന ഭദ്ര രേഷ്മയുടെയും സംഘത്തിന്റെയും രഹസ്യ ചർച്ച കേട്ട് നടുങ്ങുകയായിരുന്നു. "തിരുവനന്തപുരത്തെ ഏതോ തറവാട്ടിൽ ആരുടെയോ ഭാര്യയായി ഇത്രയും നാളും കഴിയുകയായിരുന്നത്രെ ഭദ്ര!! ദൈവത്തിനറിയാം ഇതൊക്കെ നേരാണോ നുണയാണോ എന്ന്...??" ചൈനക്കാരുടെതു പോലെ ഇടുങ്ങിയ കണ്ണുകളുള്ള രേഷ്മ തന്റെ ആ കണ്ണുകൾ പരമാവധി വികസിപ്പിച്ചുകൊണ്ട് അതിശയം പ്രകടിപ്പിച്ച് തടിയിൽ കൈ കൊടുത്തു. "ആവോ ആർക്കറിയാം.. ഇനി ഓർമ്മകൾ പോയത് തന്നെയാണോ എന്ന് ആർക്കെങ്കിലും അറിയാമോ. പ്രായം കവിഞ്ഞിട്ടും കല്യാണമേ വേണ്ട എന്നു പറഞ്ഞവളാണ് ഭദ്ര. ചിലപ്പോൾ അവളുടെ കൗമാര പ്രായത്തിൽ തലസ്ഥാനത്ത് പോയി ആരും അറിയാതെ വിവാഹം ചെയ്തിട്ടുണ്ടെങ്കിലോ.? ആ കൊച്ചു പോലും അവളെ അമ്മേ എന്നു വിളിക്കണമെങ്കിൽ എന്തൊക്കെയോ നമ്മളറിയാതെ സംഭവിക്കുന്നില്ലേ. ചിലപ്പോൾ എല്ലാവരെയും പറ്റിക്കാൻ ഭദ്ര നാടകം കളിച്ചതാണെങ്കിലോ..??!" വണ്ണം അൽപ്പത്തിൽ കൂടുതലുള്ള ശാരിക ബിസ്ക്കറ്റ് കടിച്ചുകൊണ്ട് പറഞ്ഞു. "ഇനി ഭദ്ര ഒരു വിവാഹം ഇതുവരെ ചെയ്തിട്ടില്ലെന്ന് കരുതുക. ഇത്ര നാൾ മറ്റൊരാളുടെ ഭാര്യയായി കഴിയുകയായിരുന്നില്ലേ ഭദ്ര. ഭാര്യ എന്നു പറയുമ്പോൾ എല്ലാ അർത്ഥത്തിലും അതങ്ങനെ തന്നെ. കാണാൻ നല്ല ആപ്പിൾ പോലത്തെ പെണ്ണിനെ പൂർണ്ണ സമ്മതത്തോടെ കിട്ടിയാൽ ഏതെങ്കിലും ആണുങ്ങൾ വെറുതെ വിടുമോ. എല്ലാം കൊത്തിപ്പെറുക്കി എടുക്കില്ലേ. അങ്ങനെയും സംഭവിച്ചു കൂടായ്ക ഒന്നുമില്ലല്ലോ." ഇരു നിറവും പൊക്ക കുറവുമുള്ള ഷീന നേരിട്ടങ്ങ് കാര്യം പറഞ്ഞു. "ഇനി ആ കാര്യത്തിൽ സംശയമുണ്ടേൽ ഒരു കൊല്ലം കഴിഞ്ഞാൽ നമുക്ക് അറിയാമല്ലോ..." വീണ്ടും രേഷ്മയിൽ ഊഴം എത്തിയപ്പോൾ അവൾ പറഞ്ഞു. എല്ലാവരും കൂടി ഒരുമിച്ച് ചിരിച്ചു. എല്ലാം കേട്ട് ഭദ്രയുടെ രക്തം തിളയ്ക്കുകയായിരുന്നു. ഒരു മറയ്ക്കപ്പുറം അവൾ നിൽക്കുന്നത് അവർ ആരും തന്നെ അറിഞ്ഞില്ല. മൂന്നണ്ണത്തിന്റെയും ചെവിക്കുറ്റി നോക്കി പൊട്ടിക്കാമെന്നാണ് ഭദ്ര ആദ്യം കരുതിയത്. പക്ഷെ സ്വന്തം ദേഷ്യത്തെ അവൾ കടിച്ചു പിടിച്ചു നിയന്ത്രിച്ചു നിന്നു. അവർ സംശയിക്കുന്നതിലും എവിടെയൊക്കെയോ കാര്യങ്ങളുണ്ട്. ആണുങ്ങൾ അങ്ങനെയാണ്. തരം കിട്ടിയാൽ അവർ കലം ഉടയ്ക്കും. കണ്ണടച്ച് പാല് കുടിക്കും. തന്റെ കാര്യത്തിലും അങ്ങനെയൊരു നീക്കമുണ്ടായോ എന്നറിയണം. ഭദ്ര തീരുമാനിച്ചു. പിന്നീടവൾക്ക് ഓഫീസിൽ ഇരുന്ന് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എങ്ങനെയും ആ ദിവസത്തെ അവൾ കഷ്ടപ്പെട്ട് തള്ളി നീക്കി. ഓഫീസ് ടൈം കഴിഞ്ഞപ്പോൾ തീവണ്ടി കുതിക്കും പോലെയാണ് മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലേക്ക് അവൾ കുതിച്ചു പോയത്. "അമ്മേ..??" തറവാട് തകർന്നു പോകും വിധം ഉച്ചത്തിൽ അവൾ വിളിച്ചു കൂവി. മാളവിക വേഗത്തിൽ വന്നു നിന്നു. "എന്താ.. എന്തുപറ്റി ഭദ്രേ?? നീയെന്തിനാ ഒച്ചയിട്ടു വിളിക്കുന്നെ...??" കാര്യം മനസിലാവാതെ മാളവിക മകളുടെ മുഖത്ത് നോക്കി. "അമ്മേ എനിക്ക് ചിലത് അറിയുവാനുണ്ട്. അതിപ്പോൾ തന്നെ അറിയണം. അല്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല." ദേഷ്യത്തോടെ അവൾ പറഞ്ഞു. "എന്തു കാര്യം...??" മാളവികയുടെ നെറ്റിയിൽ സംശയത്തിന്റെ വരകൾ തെളിഞ്ഞു. "ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അവസ്ഥയിലൂടെ കടന്നു പോയ എന്നെ അതെല്ലാം മുതലെടുത്ത് അയാൾ ഉപയോഗിക്കുകയായിരുന്നോ?? സംഭവിക്കാൻ പാടില്ലാത്തത് എനിക്ക് സംഭവിച്ചോ അമ്മേ...??" മകളുടെ ചോദ്യത്തിന്റെ പൊരുൾ ആ അമ്മ വേഗം തിരിച്ചറിഞ്ഞു. അവരപ്പോൾ മകളുടെ കണ്ണുകളിൽ കണ്ടത് ശൗര്യമോ ക്രോധമോ രൗദ്രമോ ആയിരുന്നില്ല. പകരം താൻ അറിയാതെ തന്റെ കന്യാകാത്വം നഷ്ടപ്പെട്ടു പോയോ എന്ന സംശയത്തിന്റെ തികഞ്ഞ വേവലാതിയും പരിഭ്രമവും ഭയവുമായിരുന്നു. "പറ അമ്മേ.. അങ്ങനെ വല്ലതും എനിക്ക് സംഭവിച്ചോ...??" ഭദ്രയുടെ ചുണ്ടുകൾ വിറച്ചു. "അങ്ങനെയുള്ള ഒരാളായിരുന്നില്ല മോളെ പ്രസാദ്. നിന്റെയീ സംശയം ഓർമ്മകൾ നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നെ ഇവിടെ കൊണ്ടു വന്നപ്പോൾ എനിക്കും ഉണ്ടായതാണ്. ആ സംശയത്തെ മറ്റൊരു രീതിയിൽ ഞാൻ അവനോട് അവതരിപ്പിച്ചു. പക്ഷെ ഒരംശം പോലും പതറാതെ പ്രസാദ് എന്നോട് തുറന്നു പറഞ്ഞു. നിന്നിൽ ഒരു തെറ്റായ സ്പർശനം പോലും അവൻ ചെയ്തിട്ടില്ലെന്ന്. കൂട്ടത്തിൽ മറ്റൊരു കാര്യവും." ഭദ്ര കണ്ണുകൾ ചുരുക്കി നോക്കി. "നിന്നെ അവന് വലിയ ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു അത്." മാളവിക പറഞ്ഞതു കേട്ടപ്പോൾ ഭദ്രയുടെ ചുരുങ്ങിയ കണ്ണുകൾ വിടർന്നു നിലകൊണ്ടു. അവളുടെ നേർക്ക് ആ അമ്മ അൽപ്പം കൂടി മുന്നോട്ട് വന്ന് ആ തോളിൽ തൊട്ടു : "നിനക്കൊരു പോറൽ പോലും വീഴ്ത്താതെ അവൻ നിന്നെ സംരക്ഷിക്കുകയായിരുന്നു ഭദ്ര. ഓരോന്നായി നീ അറിയും. കൂട്ടത്തിൽ അവന്റെ സ്നേഹവും." അത്രയും പറഞ്ഞ് അകത്തേക്ക് കയറി പോകുന്ന തന്റെ അമ്മയെ നിർന്നിമിഷയായി നോക്കി നിൽക്കുകയായിരുന്നു ഭദ്ര. അന്നു രാത്രിയിൽ മുറിയിലെ കണ്ണാടിയുടെ മുന്നിൽ അവൾ വന്നു നിന്നു. സ്വയം ഒന്നു നല്ലവണ്ണം നോക്കി. ഓടി തളർന്ന് വാടിയത് പോലെയുള്ള മുഖമായിരുന്നു അവൾ കണ്ടത്. ആ മുഖത്തിനുമപ്പുറം മറ്റൊരു കഥാപാത്രം ഒളിഞ്ഞിരിക്കുന്നത് അവൾ മനസ്സിലാക്കി. ആരാണ് ഞാൻ...??! ഈ തറവാട്ടിലെ മൂത്ത മകളോ അതോ മാറ്റരുടെയൊക്കെ ഭാര്യയും അമ്മയുമോ..? എവിടെയാണ് എനിക്ക് പിഴച്ചത്.? ആ കുഞ്ഞിനേയും കുടുംബത്തെയും ഞാൻ ദ്രോഹിക്കുകയാണോ?? ഭദ്രയുടെ കാതുകളിൽ കുഞ്ഞിയുടെ ഉച്ചത്തിലുള്ള കരച്ചിൽ മുഴങ്ങി കേട്ടു. പെട്ടെന്നവൾ ചെവികൾ പൊത്തി കണ്ണുകളടച്ചു. ശിരസ്സിന് ചുറ്റുമായി ആ കരച്ചിൽ ഉയർന്നു താഴ്ന്നു. ഒടുവിൽ മെല്ലെ മെല്ലെ ആ ശബ്ദം മാഞ്ഞു പോവുകയായിരുന്നു. പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ അലമാര തുറന്ന് കൈകൾ അകത്തിട്ട് അവൾ തിരയുവാൻ തുടങ്ങി. വസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റി തിരച്ചിൽ തുടർന്നു. ഏറെ നേരം തിരഞ്ഞെങ്കിലും അവൾക്കത് കിട്ടിയില്ല. "അമ്മേ...??" വീണ്ടും അവൾ ഉച്ചത്തിൽ വിളിച്ചു. തറവാടിന്റെ മറ്റൊരു ഭാഗത്ത് നിൽക്കുകയായിരുന്ന മാളവിക ഓടിയെത്തി. "എന്താ ഭദ്രാ.. ഇനിയെന്താ നിന്റെ പ്രശ്നം..?" താടി ചൊറിഞ്ഞ് മാളവിക ചോദിച്ചു. "അമ്മേ എന്റെ പുസ്തകമെവിടെ...??" ഈർഷ്യത്തോടെ അവൾ ചോദിച്ചു. "പുസ്തകമോ...?? ഏത് പുസ്തകം..??" "അമ്മേ ഞാൻ എഴുതിയ പുസ്തകം. തരള സംഗീത മന്ത്രം." ഭദ്ര വ്യക്തമാക്കി കൊടുത്തു. ഒരു സാധനം വെച്ചാൽ വെച്ചയിടത്ത് കാണില്ല എന്നു പറഞ്ഞുകൊണ്ട് തന്റെ ദേഷ്യം അലമാരയ്ക്കകത്തേക്ക് ഭദ്ര കാണിക്കുവാൻ തുടങ്ങി. മാളവിക മുന്നോട്ട് വന്ന് അവളെ സഹായിച്ചു. കുറേ നേരം അലമാരയിലും മുറിയിലും തിരഞ്ഞതിനു ശേഷം രണ്ടു പേരും തറവാടിന്റെ രണ്ടിടത്തായി ചെന്നു. ഓരോ മുക്കും മൂലയും മുറികളും എല്ലാം കുറേ നേരം കൊണ്ട് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തളർച്ചയോടെ ഇരുവരും ഉമ്മറത്ത് വന്നിരുന്നു. "എന്നാലും എന്റെ പുസ്തകം.. അതെങ്ങോട്ട് പോയി ദേവി..??" ഭദ്ര നിരാശയോടെ മുറ്റത്തേക്ക് നോക്കി. തന്റെ മകൾ ആദ്യമായി രചിച്ച ആ പുസ്തകത്തിന്റെ പേര് മാത്രം അറിയാവുന്ന മാളവികയ്ക്കും അത് കാണാത്തത്തിൽ നല്ല വിഷമം തോന്നി. എന്നാൽ മറ്റൊരിടത്ത്, തരള സംഗീത മന്ത്രം ചാരു കസേരയിലിരുന്ന് മകൾക്ക് വായിച്ചു കൊടുക്കുകയാണ് അഴിയിക്കൽ മാധവൻ മകൻ പ്രസാദ്. അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പുസ്തകത്തിലെ ഓരോ വാക്കും ഓരോ രംഗവും വളരെ ശ്രദ്ധയോടെയും അച്ചടക്കത്തോടെയും കുഞ്ഞി കേട്ടു. പിന്നീടെപ്പോഴോ പുസ്തകം പാതി ആവും മുന്നേ നിദ്രയുടെ ആഴങ്ങളിൽ അവൾ മെല്ലെയിറങ്ങി. ********************************************************************************** രണ്ടു ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഷോപ്പിലെ കാര്യങ്ങളും കൊച്ചിയിലെ കാര്യങ്ങളും പതിയെ പതിയെ പ്രസാദ് ശ്രദ്ധിക്കുവാൻ തുടങ്ങി. മനസ്സ് ശരീരത്തിനൊപ്പം നിൽക്കുന്നില്ല. അതിപ്പോഴും ഭദ്രയുടെ പക്കൽ തന്നെയാണ്. അവളെ വീണ്ടുമൊന്നു കാണാൻ., കുറച്ചു നേരം സംസാരിക്കാൻ അതിയായ ആഗ്രഹം ഉള്ളിൽ തുടിക്കുന്നെണ്ടെങ്കിലും എന്തായിരിക്കും ഭദ്രയുടെ പ്രതികരണം എന്നറിയാതെ പ്രസാദ് എല്ലാവർക്കും മുന്നിൽ നടകീയമായ പുഞ്ചിരി പ്രദർശിപ്പിച്ച് മൗനം പാലിച്ചു നടന്നു. കുഞ്ഞിക്കും മാറ്റമൊന്നും കാണുന്നില്ല. എല്ലാം മെല്ലെ ശെരിയാവും എന്നു തന്നെ മാധവനും ലക്ഷ്മിയും കരുതി. ഭദ്രയുടെ അവസ്ഥയും മറിച്ചായിരുന്നു. ഓഫീസ് സ്റ്റാഫുകൾ ചിലർ മാത്രമാണ് തന്നെ കുറിച്ച് തെറ്റായ വീക്ഷണം നടത്തുന്നതെന്നാണ് അവളാദ്യം കരുതിയത്. എന്നാൽ അതങ്ങനെ ആയിരുന്നില്ല. കാലത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിക്കാത്ത ഒരുപാട് മനുഷ്യ കോലങ്ങൾ എല്ലാ നാട്ടിലും കാണും. അവരിൽ ചിലർ ഭദ്രയെ കുറിച്ച് നാട്ടിൽ മറ്റു പലതും പാടി നടന്നു. കുറേ നാൾ മറ്റൊരുത്തന്റെ കൂടെ കിടക്ക പങ്കിടുകയായിരുന്നു മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലെ മൂത്ത സന്തതി ഭദ്ര തമ്പുരാട്ടി എന്ന ചൊറിയുന്ന പരദൂഷണം പുഴക്കടവിൽ വെച്ച്‌ അമ്മിണിയമ്മ പറഞ്ഞതു കേട്ട് മറ്റു അർദ്ധ നഗ്ന നാരികൾ ഉച്ചത്തിൽ ചിരിച്ചു. "കാണാൻ തൊലിവെളുപ്പും ചന്തവുമുണ്ടല്ലോ അവൾക്ക്. പോരാത്തതിന് തമ്പുരാട്ടിയും. പിന്നെ ഇതൊക്കെയെന്ത് പ്രയാസം.." മാറിനു മേലെ ഉടുത്തു പിടിച്ച അടിപ്പാവാട നേരെയിട്ടുകൊണ്ട് വീണ്ടും അമ്മിണിയമ്മ പറഞ്ഞപ്പോൾ ചിരികൾ പല താളത്തിൽ അന്തരീക്ഷമാകെ മുഴങ്ങി കേട്ടു. ഭദ്ര അപ്പോഴാണ് എല്ലാം കേട്ടുകൊണ്ട് അവിടെ എത്തിയത്. അവളെ കണ്ടയുടനെ അമ്മിണിയമ്മ പുഴയിലേക്ക് ഊളിയിട്ടു. മറ്റുള്ളവർ ഭദ്ര എന്തെങ്കിലു തങ്ങളെ ചെയ്യുമോ എന്ന് ഭയന്നു നിന്നു. എല്ലാവരെയും നോക്കി കണ്ണുരുട്ടി തിരിഞ്ഞു പോയതല്ലാതെ അവളൊന്നും മിണ്ടാനോ ചെയ്യാനോ മുതിർന്നില്ല. അപ്പോഴും മുങ്ങാംകുഴിയിട്ടു പോയ അമ്മിണിയമ്മ പൊന്തി വന്നിരുന്നില്ല. ((തുടരും)) രചന : കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ
📔 കഥ - Part 82 002 ஸo 900 Part 82 002 ஸo 900 - ShareChat
🦋 മരുമകൾ 🦋 42 അമ്പലത്തിൽ തൊഴുതു മടങ്ങുമ്പോൾ മുൻപ് ഞങ്ങളുടെ ഒപ്പം വരുന്ന രണ്ട് മാമിമാരും കൂടെ ഉണ്ടായിരുന്നു. അന്നൊക്കെ അവര് രണ്ടാളും എന്നോട് എന്തൊക്കെ കുശലങ്ങൾ ചോദിക്കുമായിരുന്നെന്നോ? ഇന്നിപ്പോ അവരെന്റെ മുഖത്ത് നോക്കിയോ എന്ന് കൂടി സംശയമാണ്. അമ്മേടെ നാവിന്റെ ഗുണം അത്രയ്ക്കുണ്ട്. എന്നോട് ഒന്നും ചോദിച്ചില്ല എന്നത് പോട്ടെ... ഞാൻ അവരോട് ഒന്ന് രണ്ട് വാക്ക് ചോദിച്ചതിനൊക്കെ താല്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു മറുപടി. അതിന്റെ കൂടെ മരുമക്കൾ അങ്ങനെ ആകണം.. ഇങ്ങനെ ആകണം എന്നൊക്കെ പൊതുവായി പറയുന്ന പോലെ ചില പറച്ചിലുകളും.... " ചില പെൺപിള്ളാരുണ്ട് ചേച്ചി.... ഭർത്താക്കന്മാരെ വേണം... അവരുടെ അമ്മമാരെയാണേൽ കണ്ണെടുത്താൽ കണ്ടൂടാ....... ആ അമ്മയില്ലാതെ മോൻ ഉണ്ടാവില്ല എന്നൊന്നും ചിന്തിക്കാനുള്ള വിവരം ചിലതുങ്ങൾക്കൊന്നും ഉണ്ടാവില്ല.... അതാ കാര്യം.... " എന്നെ ഒളികന്നിട്ട് നോക്കി അമ്മയോടെന്ന പോലെയാണ് പറച്ചില്. ഇതൊക്കെ പറയുന്നവരും മരുമക്കളാണെന്ന് അവരോർക്കാത്തത് എന്താണാവോ? സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കാൻ ഏത് മരുമക്കൾക്കും കഴിയുമെന്ന് മനസ്സിലാക്കാത്തത് എന്താണാവോ? " അത് ശരിയാ മാമി. ചില മരുമക്കൾ അങ്ങനെയാ.... അത് പോലെ ചില അമ്മായിയമ്മമാരുമുണ്ട്. മരുമക്കളോട് നല്ല സ്നേഹം ആണെന്ന് ഭാവിച്ചിട്ട് അവര് കേൾക്കാതെ എല്ലാവരോടും ഇല്ലാത്ത കുറ്റം പറഞ്ഞു നടക്കുന്ന ചിലര്.... " " സുമേ... നിനക്ക് എന്തൊക്കെ സാധനം വാങ്ങണം എന്നല്ലേ പറഞ്ഞത്....? ദാണ്ടേ സുഘുന്റെ കടേന്നു വാങ്ങാല്ലോ ? " എന്നെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിച്ചില്ല അമ്മായി. അതിന് മുൻപേ സുമ മാമീടെ കയ്യിൽ തട്ടി വിളിച്ച് കട ചൂണ്ടി കാണിച്ചു കഴിഞ്ഞിരുന്നു. പൊട്ടി വന്ന ചിരി ഞാൻ ചുണ്ട് കൂട്ടിപ്പിടിച്ചു ഒതുക്കി. " ഹാ... ചേച്ചി ഓർമ്മിപ്പിച്ചത് നന്നായി. എന്നാ ഞങ്ങൾ ചെല്ലട്ടെ... നാളെ കാണാം. വാ ഷീലെ.... " അമ്മയോട് യാത്ര പറഞ്ഞ് കൂടെയുള്ള മാമിയേം വിളിച്ച്, എന്റെ മുഖത്ത് പോലും നോക്കാതെ സുമ മാമി റോഡ് സൈഡിലുള്ള രഘു മാമന്റെ കടയിലേക്ക് കയറിപ്പോയി. അമ്മായിയാകട്ടെ കത്തിച്ചു വിട്ട വാണം പോലെ മുന്നേ സ്പീഡിൽ നടക്കുന്നുണ്ട്. ഇന്നലെ ഫോണിൽ പറഞ്ഞതൊക്കെ ഞാൻ നല്ല വെടിപ്പായിട്ട് കേട്ടു എന്നും, അതിന് ശേഷം അവര് പറഞ്ഞ കള്ളക്കഥ ഞാൻ വിശ്വസിച്ചിട്ടില്ല എന്നും, കുറച്ചു മുന്നേ ഞാൻ പറഞ്ഞ ഡയലോഗ് കേട്ടപ്പോ അവർക്ക് മനസ്സിയിലായിട്ടുണ്ട്. അതാണ്‌ നടത്തതിന് ഇത്ര സ്പീഡ്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? ഇന്നലത്തേത് മാത്രമല്ല... ഇത് വരെ അവര് പറഞ്ഞിട്ടുള്ള പലതും ഞാൻ കേട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിക്കൊടുക്കണ്ടേ? ഞാൻ അവരുടെ ഒപ്പം എത്താൻ ആഞ്ഞു നടന്നു. " എന്റെ ഒരു കൂട്ടുകാരി ഉണ്ടേ അമ്മാ... " അടുത്തെത്തിയതും ഞാൻ പറഞ്ഞു തുടങ്ങി. കുട്ടി മിണ്ടുന്നില്ല....! വേറെ എന്തോ ഗഹനമായ ചിന്തയിൽ ആണെന്ന് തോന്നുന്നു. " അതേ... അമ്മാ.... " ഞാൻ അവരെ തോണ്ടി വിളിച്ചു. " ഹാ... പറ മക്കളേ... " അവരൊന്നു ഞെട്ടിയത് പോലെ പറഞ്ഞു. " അതേ.. അമ്മാ.... എന്റെ ഒരു കൂട്ടുകാരി ഉണ്ടേ.... അവളുടെ അമ്മായീടെ കാര്യമാ ഞാൻ നേരത്തെ സുമ മാമീടെ അടുത്ത് പറഞ്ഞത്. അവരുണ്ടല്ലോ ഇവളോട് ഭയങ്കര സ്നേഹം കാണിക്കും, അവളുടെ ചേട്ടനോട് അവള് പൊന്നാണ് തങ്കമാണ് തങ്കമ്മയാണ് എന്നൊക്കെ പറയും, എന്നിട്ട് ഇവൾ ഇല്ലാത്തപ്പോ ഇവളുടെ ഇല്ലാത്ത കുറ്റോം പറയും.... അതും നാട്ടകാരോട് മുഴുവൻ.... " എന്നും പറഞ്ഞ് അമ്മായി എന്നെക്കുറിച്ച് പറഞ്ഞു കേട്ടതൊക്കെ എന്റെ കൂട്ടുകാരീടെ അമ്മായി അവളെക്കുറിച്ച് പറഞ്ഞതാണെന്ന രീതിയിൽ ഞാൻ തട്ടി വിട്ടു. ഒക്കേം കേട്ട് അമ്മായി ഒരക്ഷരം മിണ്ടാതെ കിളി പോയത് പോലെ മുന്നോട്ട് നടന്നു. എന്തായാലും ഞാൻ പറഞ്ഞതൊക്കെ അവർക്ക് കൃത്യമായിട്ട് കൊണ്ടിട്ടുണ്ട് എന്ന് നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെയുള്ള നടത്തം കണ്ടാൽ അറിയാം. . ഇല്ലെങ്കിൽ പരദൂഷണത്തിൽ പി എച് ഡി എടുത്തവര് ഇങ്ങനെ ഒരു കാര്യം പറയുമ്പോ മിണ്ടാതെ നടക്കുമോ? ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ഗൂഢമായ ആനന്തത്തോടെ ഞാനും അവരോടൊപ്പം നടന്നു. 🦋 🦋 🦋 🦋 🦋 ഒന്നുകിൽ ഇവർക്ക് വട്ടാണ്. അല്ലാതെ നാട്ടുകാരോട് മുഴുവൻ കുറ്റം പറഞ്ഞു നടന്നിട്ട് എന്ത് കിട്ടാൻ....? അല്ലെങ്കിൽ മീനു ഒരിക്കൽ പറഞ്ഞത് പോലെ ഇവരുടെ ഉദ്ദേശം വേറെ പലതും ആകും. " നീ നോക്കിക്കോടി... ആദ്യം നാട്ടുകാരോടൊക്കെ പലതും പറഞ്ഞു കൊടുക്കും. അത് കഴിഞ്ഞു പതുക്കെ ഹരി ചേട്ടനോട് പറഞ്ഞു തുടങ്ങും. അത് കഴിഞ്ഞു അവര് നേരിട്ട് നിന്നോട് ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നിട്ട് എല്ലാത്തിനും കാരണക്കാരി നീയാണെന്ന് വരുത്തി നിന്നെ അവിടുന്നു ചവിട്ട് പുറത്താക്കും. ആദ്യമേ എല്ലാരോടും നീയാണ് കുറ്റക്കാരി എന്ന് പറഞ്ഞു നടന്നത് കൊണ്ട് എല്ലാരും നിന്റെ കുറ്റം ആണെന്ന് പറയുകേം ചെയ്യും. സൈക്കോ തള്ളയ്ക്ക് കാഞ്ഞ ബുദ്ധിയാ... " അന്നവള് പറഞ്ഞു. " എന്തായാലും നിന്റെ അത്രേം കാഞ്ഞതല്ല " എന്ന് അന്ന് ഞാൻ അവളോട് പറഞ്ഞെങ്കിലും അന്നവളാ പറഞ്ഞതിൽ കാര്യമില്ലാതില്ല എന്ന് ഇന്നെനിക്ക് തോന്നുന്നുണ്ട്. ഇത് വരെ സ്നേഹത്തോടെ സംസാരിച്ചിരുന്നവരൊക്കെ വെട്ടിതിരിഞ്ഞു പോകുന്നത് കാണുമ്പോ, കുത്തി കുത്തി സംസാരിക്കുന്നത് കേക്കുമ്പോ ഒരു സാധാരണ മനുഷ്യന് എന്ത് തോന്നും? ഞാനും ഒരു സാധാരണ മനുഷ്യനാണ്. ദേഷ്യവും സങ്കടവും എനിക്കും വരും. ഒരു സാമൂഹിക ജീവി ആകുമ്പോ സമൂഹത്തിൽ ഉള്ളവരുമായി ഇടപഴകാതെ ജീവിക്കാനാകുമോ? ചുറ്റുമുള്ളവർ തന്നെ മുഖം തിരിച്ചു പോകുന്നത് കാണുമ്പോ അതെന്നെ ബാധിക്കുന്നതല്ല എന്ന് കരുതാൻ പറ്റുമോ? ശ്രമിച്ചതാണ് ഞാൻ... പക്ഷെ പറ്റുന്നില്ലെനിക്ക്.... ഇനിയും ഇവരുടെ ഈ പരിപാടികൾ നിർത്തിയില്ലെങ്കിൽ പലതും കേട്ടും കണ്ടും എനിക്ക് വട്ടായിപ്പോകും. ശാരീരികമായി വേദനിപ്പിച്ചാൽ മാത്രേ ഒരാൾക്ക് വേദനിക്കൂ എന്നാ? ഭർത്താവിന്റെ തല്ലും ഉപദ്രവവും മാത്രേ അസ്സഹനീയമാകൂ എന്നാ? എന്നാൽ ഞാൻ ഒന്ന് പറയട്ടെ....? അതിനേക്കാളൊക്കെ ആയിരം ഇരട്ടി നമ്മളെ അസ്വസ്ഥരാക്കുന്ന ചിലതുണ്ട്. എന്റെ അമ്മായിയെപോലെ ഉള്ളവരുടെ സംസാരം. ഭർത്താവിന്റെ മോശം പെരുമാറ്റം ഭാര്യയെ എത്രത്തോളം ബുദ്ധിമുട്ടിപ്പിക്കുമോ ഏതാണ്ട് അത്ര തന്നെ വിഷമമാണ് ഒപ്പം താമസിക്കുന്ന ഭർത്താവിന്റെ അമ്മയുടെ കുശുമ്പും കുന്നായ്മയും. അനുഭവിച്ചറിയുന്നതാണ് ഞാനത്. എത്ര കേൾക്കണ്ട എന്ന് കരുതിയാലും നമ്മളെക്കുറിച്ചാണ് എന്നറിയുമ്പോൾ കേട്ട് പോകുന്നതാണ്. പറയുന്നത് നമ്മളെക്കുറിച്ചാണ് എന്ന് തോന്നിയാൽ, അത് നല്ലതായാലും മോശമായാലും എന്താണ് എന്നറിയാനുള്ള മനുഷ്യ സഹജമായ ജിജ്ഞാസ....! ഒന്നും എന്നെ ബാധിക്കില്ല എന്ന് കരുതാൻ... കേട്ടതൊക്കെ മറക്കാൻ... അതൊന്നും അത്ര എളുപ്പമല്ല. പറയാൻ എളുപ്പമാണെങ്കിലും.... അവരുടെ വീട്ടിൽ വന്ന് കയറിയ മൂദേവി ആണ് ഞാൻ എന്ന് പറഞ്ഞത് മരണം വരെ എനിക്ക് മറക്കാനൊക്കുമോ? കേട്ടത് പലതും ഒരിക്കലും മറക്കാൻ അനുവദിക്കാതെ വണ്ട് പോലെ പിന്നെയും പിന്നെയും ചെവിയിൽ വന്ന് മൂളി അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരിക്കും.... മനസ്സ് വലിഞ്ഞു മുറുകി തല പൊട്ടിച്ചിതറുന്നത് പോലെ തോന്നുന്ന തരം അസ്വസ്ഥത. അതിന്റെ ഇന്റൻസിറ്റി അറിയണമെങ്കിൽ അനുഭവിച്ചു തന്നെയാകണം.... ഇനിയെങ്കിലും അവരറിയട്ടെ.... ഞാൻ എല്ലാം അറിയുന്നുണ്ടെന്ന്... അങ്ങനെ എങ്കിലും അവരീ പരിപാടി നിർത്തട്ടെ.... ഇല്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും. ഹരിയേട്ടൻ കൂടെ ഉള്ളത് കൊണ്ടാണ് ഞാൻ പലപ്പോഴും ഒന്നും കേട്ടില്ല എന്ന് നടിക്കാൻ ശ്രമിച്ചത്. പക്ഷെ ഇപ്പൊ ആ മനുഷ്യന്റെ ആശ്വസിപ്പിക്കലിനും എന്റെ മനസ്സിലെ സംഘർഷം കുറയ്ക്കാൻ പറ്റാതെ വരുന്നുണ്ട്. എന്നെക്കുറിച്ച് നാട്ടുകാരോടും ഇല്ലാത്തത് പറഞ്ഞു നടക്കുന്നുണ്ട് എന്നറിഞ്ഞത് മുതൽ... എനിക്ക് അവരോട് നിയന്ത്രിക്കാനാകാത്ത വിധം ദേഷ്യം വരുന്നുണ്ട്. എല്ലാം ഇതോടെ തീരുന്നെങ്കിൽ തീരട്ടെ..... അങ്ങനെ ഒരു പ്രതീക്ഷയോടെ തന്നെയാണ് വീട്ടിലേക്ക് വന്ന് കയറിയത്. പക്ഷെ രാത്രി ഇതിനേക്കാളൊക്കെ വലിയൊരു ഭൂകമ്പം എന്നെ കാത്തിരിപ്പുണ്ട് എന്ന് ഞാൻ അന്നേരം അറിയാതെ പോയി. 🦋 🦋 🦋 🦋 🦋 അന്ന് വൈകിട്ടായിട്ടാണ് ഹരിയേട്ടൻ വന്നത്. രാവിലെ അവരുടെ കോളേജിൽ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു. ഹരിയേട്ടൻ, പഠിപ്പിക്കുന്ന കോളേജിലെ തന്നെ പൂർവ്വ വിദ്യാർഥിയാണ്. അത് കൊണ്ട് ആളിനെ അസോസിയേഷന്റെ ട്രെഷററോ മറ്റോ ആക്കിയിട്ടുണ്ട്. അത് കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം അദ്ധ്യാപക സംഘടനേടെ വേറെന്തോ പരിപാടി. ഉച്ചയ്ക്ക് പുറത്തൂന്ന് ഊണ് കഴിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. ഇന്ന് സൺ‌ഡേ ആയിട്ടും രാവിലെ പോയിട്ട് വന്ന് കയറിയത് ഈ നേരത്താണ്..... വന്നതേ " തലവേദന ആണമ്മാ... ചായ ഇടുമോ? " എന്ന് പറഞ്ഞിട്ടാണ് മുറിയിലേക്ക് കേറിപ്പോയത് തന്നെ. അപ്പോഴേ ഞാൻ കരുതിയതാണ് ച്ചായ കുടിച്ച് കഴിഞ്ഞിട്ട് " നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാമോ ദേവൂ? " എന്ന ചോദ്യം വരുമെന്ന്.... സാധാരണ എല്ലാരും എന്തെങ്കിലും വയ്യായ്ക വന്നാൽ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കാൻ നോക്കും. ഇവിടെ ഒരാള് അക്കാര്യത്തിൽ വെത്യസ്തനാണ്. തല വേദന വന്നാൽ ആളിന് ബൈക്ക് എടുത്തൊന്ന് കറങ്ങണം. ചുമ്മാ സിറ്റിയിലൊക്കെ ബൈക്കിൽ തന്നെ ഒന്ന് കറങ്ങി പത്തോ പതിഞ്ചോ മിനിറ്റ് പാർക്കിൽ വന്നിരിക്കും. അത്രേം മതി. " ഹരിയേട്ടൻ ബൈക്കിലല്ലേ കോളേജിന്ന് ഇത് വരെ വന്നത്? " എന്ന് ചോദിച്ചാൽ പറയും " അത് വേ ഇത് റേ " ന്ന്.... ആ വേ യും റേ യും എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ. ഒന്ന് ചുറ്റിക്കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞപ്പോ ചായ കുടിച്ചിട്ടിറങ്ങി. വെറുതെ ബൈക്കിൽ ഒന്ന് ചുറ്റി, ഒരൈസ്‌ക്രീമും കഴിച്ചിട്ട് തിരികെ എത്തിയപ്പോ രാജേഷ് ചേട്ടൻ വന്നിരിപ്പുണ്ട്. എന്നോട് പുള്ളിക്കാരൻ ഭൂലോക തെമ്മാടി ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ആളിനെ കണ്ടാൽ വിടാതെ കത്തി വയ്ക്കുന്ന കൂട്ടത്തിൽ ആണമ്മ. ഇന്ന് പക്ഷെ അമ്മേ കാണാനില്ല. രാവിലെ ഞാനത് പറഞ്ഞത് മുതൽ എന്നോട് അങ്ങനെ മിണ്ടിയിട്ടില്ല. ഹരിയേട്ടൻ വന്നപ്പോഴും ചായയിട്ട് കൊടുത്തു എന്നല്ലാതെ ആളിനോടും അങ്ങനെ മിണ്ടുന്നതൊന്നും കണ്ടിരുന്നില്ല. അമ്മായി എന്തോ കാര്യമായ പണി തരാനുള്ള പ്ലാനിങ്ങിൽ ആണെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ഇനിയത് എന്താണെന്ന് അറിഞ്ഞാൽ മാത്രം മതി. 🦋 🦋 🦋 🦋 🦋 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6e5npdx?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 42 അമ്പലത്തിൽ തൊഴുതു മടങ്ങുമ്പോൾ മുൻപ് ഞങ്ങളുടെ ഒപ്പം വരുന്ന രണ്ട് മാമിമാരും കൂടെ ഉണ്ടായിരുന്നു. അന്നൊക്കെ അവര് രണ്ടാളും എന്നോട് എന്തൊക്കെ കുശലങ്ങൾ ചോദിക്കുമായിരുന്നെന്നോ? ഇന്നിപ്പോ അവരെന്റെ മുഖത്ത് നോക്കിയോ എന്ന് കൂടി സംശയമാണ്. അമ്മേടെ നാവിന്റെ ഗുണം അത്രയ്ക്കുണ്ട്. എന്നോട് ഒന്നും ചോദിച്ചില്ല എന്നത് പോട്ടെ... ഞാൻ അവരോട് ഒന്ന് രണ്ട് വാക്ക് ചോദിച്ചതിനൊക്കെ താല്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു മറുപടി. അതിന്റെ കൂടെ മരുമക്കൾ അങ്ങനെ ആകണം.. ഇങ്ങനെ ആകണം എന്നൊക്കെ പൊതുവായി പറയുന്ന പോലെ ചില പറച്ചിലുകളും.... " ചില പെൺപിള്ളാരുണ്ട് ചേച്ചി.... ഭർത്താക്കന്മാരെ വേണം... അവരുടെ അമ്മമാരെയാണേൽ കണ്ണെടുത്താൽ കണ്ടൂടാ....... ആ അമ്മയില്ലാതെ മോൻ ഉണ്ടാവില്ല എന്നൊന്നും ചിന്തിക്കാനുള്ള വിവരം ചിലതുങ്ങൾക്കൊന്നും ഉണ്ടാവില്ല.... അതാ കാര്യം.... " എന്നെ ഒളികന്നിട്ട് നോക്കി അമ്മയോടെന്ന പോലെയാണ് പറച്ചില്. ഇതൊക്കെ പറയുന്നവരും മരുമക്കളാണെന്ന് അവരോർക്കാത്തത് എന്താണാവോ? സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കാൻ ഏത് മരുമക്കൾക്കും കഴിയുമെന്ന് മനസ്സിലാക്കാത്തത് എന്താണാവോ? " അത് ശരിയാ മാമി. ചില മരുമക്കൾ അങ്ങനെയാ.... അത് പോലെ ചില അമ്മായിയമ്മമാരുമുണ്ട്. മരുമക്കളോട് നല്ല സ്നേഹം ആണെന്ന് ഭാവിച്ചിട്ട് അവര് കേൾക്കാതെ എല്ലാവരോടും ഇല്ലാത്ത കുറ്റം പറഞ്ഞു നടക്കുന്ന ചിലര്.... " " സുമേ... നിനക്ക് എന്തൊക്കെ സാധനം വാങ്ങണം എന്നല്ലേ പറഞ്ഞത്....? ദാണ്ടേ സുഘുന്റെ കടേന്നു വാങ്ങാല്ലോ ? " എന്നെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിച്ചില്ല അമ്മായി. അതിന് മുൻപേ സുമ മാമീടെ കയ്യിൽ തട്ടി വിളിച്ച് കട ചൂണ്ടി കാണിച്ചു കഴിഞ്ഞിരുന്നു. പൊട്ടി വന്ന ചിരി ഞാൻ ചുണ്ട് കൂട്ടിപ്പിടിച്ചു ഒതുക്കി. " ഹാ... ചേച്ചി ഓർമ്മിപ്പിച്ചത് നന്നായി. എന്നാ ഞങ്ങൾ ചെല്ലട്ടെ... നാളെ കാണാം. വാ ഷീലെ.... " അമ്മയോട് യാത്ര പറഞ്ഞ് കൂടെയുള്ള മാമിയേം വിളിച്ച്, എന്റെ മുഖത്ത് പോലും നോക്കാതെ സുമ മാമി റോഡ് സൈഡിലുള്ള രഘു മാമന്റെ കടയിലേക്ക് കയറിപ്പോയി. അമ്മായിയാകട്ടെ കത്തിച്ചു വിട്ട വാണം പോലെ മുന്നേ സ്പീഡിൽ നടക്കുന്നുണ്ട്. ഇന്നലെ ഫോണിൽ പറഞ്ഞതൊക്കെ ഞാൻ നല്ല വെടിപ്പായിട്ട് കേട്ടു എന്നും, അതിന് ശേഷം അവര് പറഞ്ഞ കള്ളക്കഥ ഞാൻ വിശ്വസിച്ചിട്ടില്ല എന്നും, കുറച്ചു മുന്നേ ഞാൻ പറഞ്ഞ ഡയലോഗ് കേട്ടപ്പോ അവർക്ക് മനസ്സിയിലായിട്ടുണ്ട്. അതാണ്‌ നടത്തതിന് ഇത്ര സ്പീഡ്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? ഇന്നലത്തേത് മാത്രമല്ല... ഇത് വരെ അവര് പറഞ്ഞിട്ടുള്ള പലതും ഞാൻ കേട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിക്കൊടുക്കണ്ടേ? ഞാൻ അവരുടെ ഒപ്പം എത്താൻ ആഞ്ഞു നടന്നു. " എന്റെ ഒരു കൂട്ടുകാരി ഉണ്ടേ അമ്മാ... " അടുത്തെത്തിയതും ഞാൻ പറഞ്ഞു തുടങ്ങി. കുട്ടി മിണ്ടുന്നില്ല....! വേറെ എന്തോ ഗഹനമായ ചിന്തയിൽ ആണെന്ന് തോന്നുന്നു. " അതേ... അമ്മാ.... " ഞാൻ അവരെ തോണ്ടി വിളിച്ചു. " ഹാ... പറ മക്കളേ... " അവരൊന്നു ഞെട്ടിയത് പോലെ പറഞ്ഞു. " അതേ.. അമ്മാ.... എന്റെ ഒരു കൂട്ടുകാരി ഉണ്ടേ.... അവളുടെ അമ്മായീടെ കാര്യമാ ഞാൻ നേരത്തെ സുമ മാമീടെ അടുത്ത് പറഞ്ഞത്. അവരുണ്ടല്ലോ ഇവളോട് ഭയങ്കര സ്നേഹം കാണിക്കും, അവളുടെ ചേട്ടനോട് അവള് പൊന്നാണ് തങ്കമാണ് തങ്കമ്മയാണ് എന്നൊക്കെ പറയും, എന്നിട്ട് ഇവൾ ഇല്ലാത്തപ്പോ ഇവളുടെ ഇല്ലാത്ത കുറ്റോം പറയും.... അതും നാട്ടകാരോട് മുഴുവൻ.... " എന്നും പറഞ്ഞ് അമ്മായി എന്നെക്കുറിച്ച് പറഞ്ഞു കേട്ടതൊക്കെ എന്റെ കൂട്ടുകാരീടെ അമ്മായി അവളെക്കുറിച്ച് പറഞ്ഞതാണെന്ന രീതിയിൽ ഞാൻ തട്ടി വിട്ടു. ഒക്കേം കേട്ട് അമ്മായി ഒരക്ഷരം മിണ്ടാതെ കിളി പോയത് പോലെ മുന്നോട്ട് നടന്നു. എന്തായാലും ഞാൻ പറഞ്ഞതൊക്കെ അവർക്ക് കൃത്യമായിട്ട് കൊണ്ടിട്ടുണ്ട് എന്ന് നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെയുള്ള നടത്തം കണ്ടാൽ അറിയാം. . ഇല്ലെങ്കിൽ പരദൂഷണത്തിൽ പി എച് ഡി എടുത്തവര് ഇങ്ങനെ ഒരു കാര്യം പറയുമ്പോ മിണ്ടാതെ നടക്കുമോ? ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ഗൂഢമായ ആനന്തത്തോടെ ഞാനും അവരോടൊപ്പം നടന്നു. 🦋 🦋 🦋 🦋 🦋 ഒന്നുകിൽ ഇവർക്ക് വട്ടാണ്. അല്ലാതെ നാട്ടുകാരോട് മുഴുവൻ കുറ്റം പറഞ്ഞു നടന്നിട്ട് എന്ത് കിട്ടാൻ....? അല്ലെങ്കിൽ മീനു ഒരിക്കൽ പറഞ്ഞത് പോലെ ഇവരുടെ ഉദ്ദേശം വേറെ പലതും ആകും. " നീ നോക്കിക്കോടി... ആദ്യം നാട്ടുകാരോടൊക്കെ പലതും പറഞ്ഞു കൊടുക്കും. അത് കഴിഞ്ഞു പതുക്കെ ഹരി ചേട്ടനോട് പറഞ്ഞു തുടങ്ങും. അത് കഴിഞ്ഞു അവര് നേരിട്ട് നിന്നോട് ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നിട്ട് എല്ലാത്തിനും കാരണക്കാരി നീയാണെന്ന് വരുത്തി നിന്നെ അവിടുന്നു ചവിട്ട് പുറത്താക്കും. ആദ്യമേ എല്ലാരോടും നീയാണ് കുറ്റക്കാരി എന്ന് പറഞ്ഞു നടന്നത് കൊണ്ട് എല്ലാരും നിന്റെ കുറ്റം ആണെന്ന് പറയുകേം ചെയ്യും. സൈക്കോ തള്ളയ്ക്ക് കാഞ്ഞ ബുദ്ധിയാ... " അന്നവള് പറഞ്ഞു. " എന്തായാലും നിന്റെ അത്രേം കാഞ്ഞതല്ല " എന്ന് അന്ന് ഞാൻ അവളോട് പറഞ്ഞെങ്കിലും അന്നവളാ പറഞ്ഞതിൽ കാര്യമില്ലാതില്ല എന്ന് ഇന്നെനിക്ക് തോന്നുന്നുണ്ട്. ഇത് വരെ സ്നേഹത്തോടെ സംസാരിച്ചിരുന്നവരൊക്കെ വെട്ടിതിരിഞ്ഞു പോകുന്നത് കാണുമ്പോ, കുത്തി കുത്തി സംസാരിക്കുന്നത് കേക്കുമ്പോ ഒരു സാധാരണ മനുഷ്യന് എന്ത് തോന്നും? ഞാനും ഒരു സാധാരണ മനുഷ്യനാണ്. ദേഷ്യവും സങ്കടവും എനിക്കും വരും. ഒരു സാമൂഹിക ജീവി ആകുമ്പോ സമൂഹത്തിൽ ഉള്ളവരുമായി ഇടപഴകാതെ ജീവിക്കാനാകുമോ? ചുറ്റുമുള്ളവർ തന്നെ മുഖം തിരിച്ചു പോകുന്നത് കാണുമ്പോ അതെന്നെ ബാധിക്കുന്നതല്ല എന്ന് കരുതാൻ പറ്റുമോ? ശ്രമിച്ചതാണ് ഞാൻ... പക്ഷെ പറ്റുന്നില്ലെനിക്ക്.... ഇനിയും ഇവരുടെ ഈ പരിപാടികൾ നിർത്തിയില്ലെങ്കിൽ പലതും കേട്ടും കണ്ടും എനിക്ക് വട്ടായിപ്പോകും. ശാരീരികമായി വേദനിപ്പിച്ചാൽ മാത്രേ ഒരാൾക്ക് വേദനിക്കൂ എന്നാ? ഭർത്താവിന്റെ തല്ലും ഉപദ്രവവും മാത്രേ അസ്സഹനീയമാകൂ എന്നാ? എന്നാൽ ഞാൻ ഒന്ന് പറയട്ടെ....? അതിനേക്കാളൊക്കെ ആയിരം ഇരട്ടി നമ്മളെ അസ്വസ്ഥരാക്കുന്ന ചിലതുണ്ട്. എന്റെ അമ്മായിയെപോലെ ഉള്ളവരുടെ സംസാരം. ഭർത്താവിന്റെ മോശം പെരുമാറ്റം ഭാര്യയെ എത്രത്തോളം ബുദ്ധിമുട്ടിപ്പിക്കുമോ ഏതാണ്ട് അത്ര തന്നെ വിഷമമാണ് ഒപ്പം താമസിക്കുന്ന ഭർത്താവിന്റെ അമ്മയുടെ കുശുമ്പും കുന്നായ്മയും. അനുഭവിച്ചറിയുന്നതാണ് ഞാനത്. എത്ര കേൾക്കണ്ട എന്ന് കരുതിയാലും നമ്മളെക്കുറിച്ചാണ് എന്നറിയുമ്പോൾ കേട്ട് പോകുന്നതാണ്. പറയുന്നത് നമ്മളെക്കുറിച്ചാണ് എന്ന് തോന്നിയാൽ, അത് നല്ലതായാലും മോശമായാലും എന്താണ് എന്നറിയാനുള്ള മനുഷ്യ സഹജമായ ജിജ്ഞാസ....! ഒന്നും എന്നെ ബാധിക്കില്ല എന്ന് കരുതാൻ... കേട്ടതൊക്കെ മറക്കാൻ... അതൊന്നും അത്ര എളുപ്പമല്ല. പറയാൻ എളുപ്പമാണെങ്കിലും.... അവരുടെ വീട്ടിൽ വന്ന് കയറിയ മൂദേവി ആണ് ഞാൻ എന്ന് പറഞ്ഞത് മരണം വരെ എനിക്ക് മറക്കാനൊക്കുമോ? കേട്ടത് പലതും ഒരിക്കലും മറക്കാൻ അനുവദിക്കാതെ വണ്ട് പോലെ പിന്നെയും പിന്നെയും ചെവിയിൽ വന്ന് മൂളി അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരിക്കും.... മനസ്സ് വലിഞ്ഞു മുറുകി തല പൊട്ടിച്ചിതറുന്നത് പോലെ തോന്നുന്ന തരം അസ്വസ്ഥത. അതിന്റെ ഇന്റൻസിറ്റി അറിയണമെങ്കിൽ അനുഭവിച്ചു തന്നെയാകണം.... ഇനിയെങ്കിലും അവരറിയട്ടെ.... ഞാൻ എല്ലാം അറിയുന്നുണ്ടെന്ന്... അങ്ങനെ എങ്കിലും അവരീ പരിപാടി നിർത്തട്ടെ.... ഇല്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും. ഹരിയേട്ടൻ കൂടെ ഉള്ളത് കൊണ്ടാണ് ഞാൻ പലപ്പോഴും ഒന്നും കേട്ടില്ല എന്ന് നടിക്കാൻ ശ്രമിച്ചത്. പക്ഷെ ഇപ്പൊ ആ മനുഷ്യന്റെ ആശ്വസിപ്പിക്കലിനും എന്റെ മനസ്സിലെ സംഘർഷം കുറയ്ക്കാൻ പറ്റാതെ വരുന്നുണ്ട്. എന്നെക്കുറിച്ച് നാട്ടുകാരോടും ഇല്ലാത്തത് പറഞ്ഞു നടക്കുന്നുണ്ട് എന്നറിഞ്ഞത് മുതൽ... എനിക്ക് അവരോട് നിയന്ത്രിക്കാനാകാത്ത വിധം ദേഷ്യം വരുന്നുണ്ട്. എല്ലാം ഇതോടെ തീരുന്നെങ്കിൽ തീരട്ടെ..... അങ്ങനെ ഒരു പ്രതീക്ഷയോടെ തന്നെയാണ് വീട്ടിലേക്ക് വന്ന് കയറിയത്. പക്ഷെ രാത്രി ഇതിനേക്കാളൊക്കെ വലിയൊരു ഭൂകമ്പം എന്നെ കാത്തിരിപ്പുണ്ട് എന്ന് ഞാൻ അന്നേരം അറിയാതെ പോയി. 🦋 🦋 🦋 🦋 🦋 അന്ന് വൈകിട്ടായിട്ടാണ് ഹരിയേട്ടൻ വന്നത്. രാവിലെ അവരുടെ കോളേജിൽ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു. ഹരിയേട്ടൻ, പഠിപ്പിക്കുന്ന കോളേജിലെ തന്നെ പൂർവ്വ വിദ്യാർഥിയാണ്. അത് കൊണ്ട് ആളിനെ അസോസിയേഷന്റെ ട്രെഷററോ മറ്റോ ആക്കിയിട്ടുണ്ട്. അത് കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം അദ്ധ്യാപക സംഘടനേടെ വേറെന്തോ പരിപാടി. ഉച്ചയ്ക്ക് പുറത്തൂന്ന് ഊണ് കഴിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. ഇന്ന് സൺ‌ഡേ ആയിട്ടും രാവിലെ പോയിട്ട് വന്ന് കയറിയത് ഈ നേരത്താണ്..... വന്നതേ " തലവേദന ആണമ്മാ... ചായ ഇടുമോ? " എന്ന് പറഞ്ഞിട്ടാണ് മുറിയിലേക്ക് കേറിപ്പോയത് തന്നെ. അപ്പോഴേ ഞാൻ കരുതിയതാണ് ച്ചായ കുടിച്ച് കഴിഞ്ഞിട്ട് " നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാമോ ദേവൂ? " എന്ന ചോദ്യം വരുമെന്ന്.... സാധാരണ എല്ലാരും എന്തെങ്കിലും വയ്യായ്ക വന്നാൽ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കാൻ നോക്കും. ഇവിടെ ഒരാള് അക്കാര്യത്തിൽ വെത്യസ്തനാണ്. തല വേദന വന്നാൽ ആളിന് ബൈക്ക് എടുത്തൊന്ന് കറങ്ങണം. ചുമ്മാ സിറ്റിയിലൊക്കെ ബൈക്കിൽ തന്നെ ഒന്ന് കറങ്ങി പത്തോ പതിഞ്ചോ മിനിറ്റ് പാർക്കിൽ വന്നിരിക്കും. അത്രേം മതി. " ഹരിയേട്ടൻ ബൈക്കിലല്ലേ കോളേജിന്ന് ഇത് വരെ വന്നത്? " എന്ന് ചോദിച്ചാൽ പറയും " അത് വേ ഇത് റേ " ന്ന്.... ആ വേ യും റേ യും എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ. ഒന്ന് ചുറ്റിക്കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞപ്പോ ചായ കുടിച്ചിട്ടിറങ്ങി. വെറുതെ ബൈക്കിൽ ഒന്ന് ചുറ്റി, ഒരൈസ്‌ക്രീമും കഴിച്ചിട്ട് തിരികെ എത്തിയപ്പോ രാജേഷ് ചേട്ടൻ വന്നിരിപ്പുണ്ട്. എന്നോട് പുള്ളിക്കാരൻ ഭൂലോക തെമ്മാടി ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ആളിനെ കണ്ടാൽ വിടാതെ കത്തി വയ്ക്കുന്ന കൂട്ടത്തിൽ ആണമ്മ. ഇന്ന് പക്ഷെ അമ്മേ കാണാനില്ല. രാവിലെ ഞാനത് പറഞ്ഞത് മുതൽ എന്നോട് അങ്ങനെ മിണ്ടിയിട്ടില്ല. ഹരിയേട്ടൻ വന്നപ്പോഴും ചായയിട്ട് കൊടുത്തു എന്നല്ലാതെ ആളിനോടും അങ്ങനെ മിണ്ടുന്നതൊന്നും കണ്ടിരുന്നില്ല. അമ്മായി എന്തോ കാര്യമായ പണി തരാനുള്ള പ്ലാനിങ്ങിൽ ആണെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ഇനിയത് എന്താണെന്ന് അറിഞ്ഞാൽ മാത്രം മതി. 🦋 🦋 🦋 🦋 🦋 തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
📚 ട്വിസ്റ്റ് കഥകൾ - 0080ಡ @ 42 Part 0080ಡ @ 42 Part - ShareChat
💞ദേവനന്ദിനി... Part 43 💞 "അപ്പോൾ നമുക്ക് രജപുത്ര വീര്യമുറങ്ങുന്ന രാജസ്ഥാന്റെ മണ്ണിലോട്ട് അങ്ങു നീങ്ങാം"...രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു… "പിന്നല്ലാതെ…" അല്പനേരം കൂടി പിന്നിട്ടവർ രാജസ്ഥാനിലെ ആദ്യ സ്ഥലമായ മവൽ ചെക്ക് പോസ്റ്റിലോട്ട് കടന്നു…. മവൽ ചെക്ക്പോസ്റ്റ് കടന്ന രുദ്രന്റെ ബൈക്ക് മുന്നോട്ട് പതിയെ നീങ്ങിക്കൊണ്ടിരുന്നു. ഇന്നത്തെ യാത്ര എവിടെ അവസാനിക്കുമെന്ന് അറിയാതെ ഗൗരി അവന്റെ പുറകിൽ ഇരുന്നു കൊണ്ട് ചുറ്റുമുള്ളതൊക്കെ ആസ്വദിച്ചു കൊണ്ടിരുന്നു… ഇന്നത്തെ യാത്ര എവിടെ തീരുമെന്നും സ്റ്റേ എവിടെയാണെന്ന് ചോദിക്കുമ്പോഴും ഒക്കെ ദേവേട്ടൻ ചിരിയോടെ ഒഴിഞ്ഞു മാറുകയാണ്. എന്തെങ്കിലും ഒരു സർപ്രൈസ് തനിക്കായി ദേവേട്ടൻ കരുതിയിട്ടുണ്ടാകും. അതായിരിക്കും കലിപ്പൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുന്നത്…ഗൗരിയുടെ ചിന്തകൾ ഈ വിധം കടന്നു പോയിക്കൊണ്ടിരുന്നു…. അവളുടെ മുഖം ചിന്താകുലമായിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയാവുന്ന രുദ്രന്റെ മനസ്സിലൊരു ചിരിയൂറി…. "നന്ദു…താനെന്താ ആലോചിക്കുന്നത്.. ഭാവിയിൽ നമ്മുടെ കുട്ടികളെയും കൊണ്ട് ഇവിടേക്ക് വരുന്നതിനെ പറ്റിയാണോ"…..അവളെ കളിയാക്കിക്കൊണ്ട് രുദ്രൻ ചോദിച്ചു… "അയ്യെടാ…..ആദ്യം മോനെന്റെ കഴുത്തിൽ ഒരു താലി കെട്ട്. എന്നിട്ടാവാം കുട്ടികളെ പറ്റിയൊക്കെ ചിന്തിക്കുന്നത് "…ഗൗരിയൊരു പരിഹാസത്തോടെ മറുപടി നൽകി… "ഞാൻ റെഡിയാ….നമുക്ക് ഇവിടെ കല്യാണോം കഴിച്ചു ഫസ്റ്റ് നൈറ്റും ആഘോഷിച്ചിട്ട് പോകാം ഇവിടെ നിന്നു. ആദ്യത്തെ കുട്ടിയ്ക്ക് വേണ്ടിയുള്ള ആസൂത്രണവും നമുക്ക് ഈ രാജസ്ഥാന്റെ മണ്ണിൽ വച്ചങ്ങട് നടത്താം.. താനെന്ത് പറയുന്നു "…. രുദ്രൻ പൊട്ടിച്ചിരിയോടെ ഗൗരിയോട് പറഞ്ഞു… "മോനെ ദേവേട്ടാ….നേരെ മുന്നോട്ട് നോക്കി വണ്ടിയൊടിയ്ക്ക്. ആദ്യം ഈ യാത്ര മുഴുവനാകട്ടെ എന്നിട്ട് ചിന്തിക്കാം ഫസ്റ്റ് നൈറ്റും കുട്ടികളെ പറ്റിയൊക്കെ "… ഗൗരി പരിഹാസം വിടാതെ തന്നെ മറുപടി നൽകി… ഇപ്പോൾ ആദ്യരാത്രിയെ പറ്റിയെ കലിപ്പന് ചിന്തയുള്ളൂ. ഞാൻ വന്നപ്പോൾ എന്തായിരുന്നു വെയ്റ്റിടൽ…കൊരങ്ങൻ…ഗൗരി പിറുപിറുത്തുകൊണ്ടിരുന്നു…. "വല്ലതും പറഞ്ഞോ നന്ദുമോൾ "….രുദ്രൻ ചിരി വിടാതെ അവളോട് ചോദിച്ചു… "ഒന്നുമില്ല….ഞാനാലോചിക്കുകയായിരുന്നു ഓരോരുത്തർക്കു വന്ന മാറ്റങ്ങൾ. ഞാൻ അത്രയും വർഷങ്ങൾക്കു ശേഷം വന്നപ്പോൾ എന്റെ നേരെ ഒരു ലോഡ് പുച്ഛം വിതറി ഒഴിഞ്ഞു മാറി നടന്ന ആളിപ്പോൾ ഫസ്റ്റ് നൈറ്റിനെ കുറിച്ചും കുട്ടികളെ പറ്റിയുമൊക്കെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു "…. ഗൗരി ചിരിച്ചു കൊണ്ട് മറുപടി നൽകി… "ഞാൻ പിന്നെ ഇതൊക്കെ എന്റെ നന്ദു മോളോടല്ലാതെ ആരോട് പറയാനാ "… രുദ്രൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു… "വേറെയാരോടെങ്കിലും പറഞ്ഞാൽ അന്ന് സ്വപ്നത്തിൽ കണ്ടത് പോലെ ഇയാളുടെ രക്തം ഞാൻ കുടിക്കും യക്ഷിയെ പോലെ"….ഗൗരിയുടെ വാക്കുകളിൽ കുശുമ്പ് നിറഞ്ഞു… "ഉണ്ടാകുന്ന കുട്ടികൾ ആർക്കും തേപ്പ് കൊടുക്കാതിരുന്നാൽ ഭാഗ്യം "… രുദ്രനത് പറഞ്ഞു പൊട്ടിച്ചിരിച്ചു…. "പോടാ….കലിപ്പാ…ഭരണീ "… അതും പറഞ്ഞു ദേഷ്യത്തോടെ അവന്റെ ചുമലിൽ ഒരു കടി കൊടുത്തു….. രുദ്രൻ ഒന്നു കൂടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു…. "മോനെ….ദേവേട്ടാ….ഈ തേപ്പ്കാരി എന്ന് വിളിച്ചതിനു മോൻ എന്റെ മുന്നിൽ ഇരുന്നു കരയും. അങ്ങ് അജ്മീർ എത്തട്ടെ "…. ഗൗരി ഉള്ളിൽ മന്ത്രിച്ചു കൊണ്ടിരുന്നു… അവരുടെ വണ്ടി പാലൻപൂർ റോഡിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പതിനാറ് കിലോമീറ്ററോളം പോയപ്പോൾ ഒരു ജംഗ്ഷൻ എത്തി. അവിടെ ബോർഡിൽ എഴുതിയ പേര് ഗൗരിയൊന്നു വായിച്ചു…. 'മഹാറാണ പ്രതാപ് ചൗക്ക്‌…' മഹാറാണ പ്രതാപിന്റെ നാടാണല്ലോ ഇത്. പുസ്തകങ്ങളിൽ മാത്രം വായിച്ചു കേട്ട ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണിൽ ഇപ്പോൾ….ഗൗരി സന്തോഷത്തോടെ ചിന്തിച്ചുകൊണ്ടിരുന്നു... ആ ജംഗ്ഷൻ കഴിഞ്ഞ് ഒന്ന് രണ്ട് കിലോമീറ്റർ പോയികഴിഞ്ഞപ്പോൾ രുദ്രൻ വണ്ടി ഒരു തിരക്കില്ലാത്ത ഭാഗത്തേക്ക്‌ വശമൊരുക്കി. വശത്തേക്ക് കുറച്ചു നീങ്ങിക്കൊണ്ട് ഒരു സ്ട്രീറ്റ് ഫുഡ്‌ വിൽക്കുന്നത് കണ്ടു. ചോല കുൽച്ച പോലെ എന്തോ വിൽക്കുന്നിടമാണെന്ന് ഗൗരിയ്ക്ക് മനസ്സിലായി….അവിടെ ഫ്ലെക്സിൽ ഹിന്ദിയിൽ എഴുതി തൂക്കിയിട്ടത് ഗൗരി വായിച്ചു നോക്കി…. 'രാജസ്ഥാനി ദാൽ ബാട്ടി…..' അപ്പോഴേക്കും രുദ്രൻ വണ്ടി ഓഫ്‌ ചെയ്തു ഗൗരിയോട് ഇറങ്ങാൻ പറഞ്ഞു. അവൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ബാഗ് അവൻ വാങ്ങി. അവൻ ഗൗരിയെയും കൊണ്ട് ആ ചെറിയ സ്റ്റാളിലേക്ക് നടന്നു. അത്യാവശ്യം തിരക്കുണ്ട്….. "ഇതെന്താ ദേവേട്ടാ…ഈ ദാൽ ബാട്ടി….ഇതിനു വേണ്ടിയാണോ ഇവിടെ നിർത്തിയത് "….ഗൗരി രുദ്രനോട് ആകാംഷയോടെ ചോദിച്ചു… രുദ്രൻ അതേയെന്നു തലയാട്ടി…. ഗൗരി അതെന്താണെന്നറിയാൻ കൗതുകത്തോടെ അത് വിൽക്കുന്ന സ്റ്റാളിലേക്ക് നോക്കി. അപ്പോഴേക്കും രുദ്രൻ ദാൽ ബാട്ടിയ്ക്ക് ഓർഡർ നൽകിയിരുന്നു… സ്റ്റാളിലെ വിൽപ്പനക്കാരൻ അവർക്കുള്ള ദാൽ ബാട്ടി എടുക്കുന്നത് ഗൗരി ശ്രദ്ധയോടെ നോക്കി നിന്നു. ബൺ പോലെ ചുട്ടെടുത്ത രണ്ട് മൂന്ന് ഗോളങ്ങൾ കൈ കൊണ്ട് പൊടിച്ചിടുന്നതും മറ്റും അവളിൽ കൗതുകമുണർത്തി….. നിമിഷങ്ങൾക്കകം അവർക്കുള്ള ദാൽ ബാട്ടി തയ്യാറായത് രണ്ട് പ്ലേറ്റിൽ രുദ്രൻ എടുത്തു ഒന്നു ഗൗരിയ്ക്ക് നേരെ നീട്ടി. ഗൗരിയത് വാങ്ങി അതിലേക്ക് നോക്കി. ആ ബൺ മുറിച്ചിട്ടതിന്റെ കൂടെ ഒരു ചെറിയ പാത്രത്തിൽ പരിപ്പ് കറിയും സൈഡിൽ കുറച്ചു അച്ചാറും. രുദ്രന്റെ നേരെ അവളൊന്നു നോക്കി…. രുദ്രൻ അവളോട് പരിപ്പ് കറി ആ ബൺ മുറിച്ചിട്ടതിന്റെ മേലേക്ക് ഒഴിക്കാൻ പറഞ്ഞു. എന്നിട്ട് കൂടെ തന്ന സ്പൂൺ കൊണ്ട് മിക്സ്‌ ചെയ്ത് കഴിച്ചു കൊള്ളാൻ നിർദേശിച്ചു…. രുദ്രൻ പറഞ്ഞത് പോലെ ഗൗരി ചെയ്ത് മിക്സ്‌ ചെയ്തത് ഒരു സ്പൂൺ എടുത്തു വായിലേക്ക് വച്ചു. ഗോതമ്പിന്റെയും പല കൂട്ടുകൾ നിറഞ്ഞ പരിപ്പ് കറിയുടെയും സ്വാദ് നാവിലേക്ക് ഇറങ്ങി വരുന്നതായി അവൾക്ക് അനുഭവപ്പെട്ടു…. "ദേവേട്ടാ….ഈ ബൺ ഗോതമ്പ് കൊണ്ടാണോ ഉണ്ടാക്കുന്നത് "….രുചി ആസ്വദിച്ചു കൊണ്ട് ഗൗരി ചോദിച്ചു… "അതെ…. ഗോതമ്പ് നെയ്യൊഴിച്ചു കുഴച്ചിട്ട് ഗോളങ്ങൾ ആക്കി നമ്മുടെ ഉണ്ണിയപ്പ ചട്ടി പോലുള്ള ചട്ടിയിൽ നെയ്യിൽ ചുട്ടെടുക്കുന്നതാ. നമ്മുടെ ഉണ്ണിയപ്പ ചട്ടിയിൽ വേണമെങ്കിൽ നമുക്കും ട്രൈ ചെയ്യാം. പിന്നെ ദാൽ ആണ് ഇതിൽ പ്രധാനം. ചെറുപയർ പരിപ്പും, കടലപരിപ്പും, പിന്നെ മസൂർ ദാൽ എന്ന ചുവന്ന പരിപ്പും എല്ലാം കൂടി ചേർത്താണ് ഈ ദാൽ ഉണ്ടാക്കുന്നത്. ദാൽ നല്ല രീതിയിൽ തയ്യാറായാലേ ഇതിന് ആ രുചി കിട്ടൂ. രാജസ്ഥാൻ, ഗുജറാത്ത്‌ പിന്നെ മഹാരാഷ്ട്രയുടെ വിദർഭ മേഖലയിലുമാണ് ദാൽ ബാട്ടി കിട്ടുന്നത് "…..രുദ്രൻ അതിനെ പറ്റി വിവരിച്ചു കൊടുത്തു…. ഗൗരി അതെല്ലാം കേട്ട് നന്നായി ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. അല്പ സമയം കഴിഞ്ഞപ്പോൾ അവർ ആ സ്റ്റാളിൽ നിന്നുമിറങ്ങി…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദാൽ ബാട്ടി സ്റ്റാളിൽ നിന്നും ഇറങ്ങിയ രുദ്രനും ഗൗരിയും എൻ എച് 27 ലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…. "ദേവേട്ടാ….ദേവേട്ടൻ ഇങ്ങനെ യാത്ര പോകുമ്പോൾ ഇത് പോലത്തെ സ്ട്രീറ്റ് ഫുഡ്സ് ഒക്കെ എപ്പോഴും കഴിക്കുമോ"….ഗൗരി രുദ്രനോട് മുന്നോട്ട് പോകുന്നതിനിടെ ചോദിച്ചു… "പിന്നില്ലാതെ….ഇങ്ങനെ യാത്രകൾ പോകുമ്പോൾ ഓരോ സംസ്ഥാനത്തെയും ഇങ്ങനത്തെ സ്ട്രീറ്റ് ഫുഡ്സ് ഒക്കെ നമ്മൾ കഴിക്കണം. പലതും ആ സംസ്ഥാനത്തിന്റെ മാത്രം സ്വന്തമായിരിക്കും. എനിക്ക് മിക്കവാറും ഇങ്ങനെ നിർത്താതെ വണ്ടി ഓടിക്കുമ്പോൾ ഇടയ്ക്ക് ഒരു ആശ്വാസം ഇത് പോലത്തെ സ്ട്രീറ്റ് ഫുഡ്സ് ആണ് "….. രുദ്രൻ മറുപടി നൽകി…. ഗൗരി രാജസ്ഥാനിൽ ആ റൂട്ടിലൂടെ മുൻപ് രുദ്രൻ പോയപ്പോൾ ഉള്ള കാര്യങ്ങളൊക്കെ ചോദിച്ചു കൊണ്ടിരുന്നു. രുദ്രൻ അതിനൊക്കെ മറുപടി കൊടുത്തു കൊണ്ടിരുന്നു. ചിലപ്പോൾ അവൻ മറുപടി കൊടുക്കുമ്പോൾ അവളെ കളിയാക്കിക്കൊണ്ടിരുന്നു. അവളുടെ അടുത്തു നിന്നും അതിനനുസരിച്ചു ഇടയ്ക്കിടെ കൊട്ടും കിട്ടിക്കൊണ്ടിരുന്നു രുദ്രന്…. മുൻപോട്ട് സുഗമമായി പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് രുദ്രന് വണ്ടിയ്ക്ക് എന്തോ മിസ്സിംഗ്‌ സംഭവിക്കുന്നത് പോലെ തോന്നി. വണ്ടിയുടെ എൻജിൻ സ്പീഡ് കുറഞ്ഞു വണ്ടി ഓഫ്‌ ആവാൻ പോകുന്ന പോലെ… രുദ്രൻ ഒരു വിധത്തിൽ വണ്ടി ഹൈവേയുടെ ഓരത്തേക്ക് നീക്കിക്കൊണ്ടിരുന്നു. സൈഡിലേക്ക് ഒതുക്കിയപ്പോഴേക്കും വണ്ടി ഓഫ്‌ ആയി…. പെട്രോൾ പകുതി ടാങ്കിൽ അധികമുണ്ട്. അതിനാൽ പെട്രോൾ പ്രോബ്ലം ആവില്ല. രുദ്രൻ സെൽഫ് മോട്ടോർ അടിച്ചപ്പോൾ എൻജിന്റെ ഒരനക്കവും ഇല്ല. രണ്ട് മൂന്നു തവണ ശ്രമിച്ച രുദ്രൻ കിക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുമ്പോൾ കിക്കർ അടിക്കുമ്പോൾ എൻജിൻ അനങ്ങുന്നത് പോലുമില്ല…. "എന്ത് പറ്റി ദേവേട്ടാ "….. അതിനിടക്ക് ബൈക്കിൽ നിന്നും ഇറങ്ങി ഗൗരി ഒരു പരിഭ്രമത്തോട് കൂടി ചോദിച്ചു.. "വണ്ടി സ്റ്റാർട്ട്‌ ആകുന്ന ലക്ഷണമില്ല. എൻജിൻ പ്രോബ്ലം ആണെന്ന് തോന്നുന്നു"….രുദ്രൻ മറുപടി നൽകി "ഇനിയെന്ത് ചെയ്യും ദേവേട്ടാ…ഇനിയും ഒരുപാട് പോകാനുള്ളതല്ലേ"… ഗൗരിയവനോട് ചോദിച്ചു… രുദ്രൻ അതിനു മറുപടി പറയാതെ വണ്ടിയിൽ നിന്നിറങ്ങി സ്റ്റാൻഡിൽ ഇട്ടു. വണ്ടി ഒന്നു നന്നായി പരിശോധിച്ചു നോക്കി. പിന്നെയവൻ ഫോൺ കയ്യിലെടുത്തു ഗൗരിയുടെ അടുത്തു നിന്നും അല്പം മാറി ആരുടെയോ നമ്പർ ഡയൽ ചെയ്തു…. ഗൗരിയവന്റെ പ്രവർത്തികൾ വീക്ഷിച്ചു നിന്നു. എന്താണവന്റെ ഉദ്ദേശ്യം എന്നു ചോദിച്ചറിയണമെന്നുണ്ടായിരുന്നെങ്കിലും അവൾക്കെന്തോ അതിന് അപ്പോൾ തോന്നിയില്ല…. ഫോൺ ചെയ്തു കഴിഞ്ഞു രുദ്രൻ ഗൗരിയുടെ അടുക്കലെത്തി…. "ദേവേട്ടാ…ഇവിടെ വർക്ഷോപ് വല്ലതും ഉണ്ടോ. വണ്ടി കാണിക്കാൻ"….ഗൗരിയവനോട് ഒരു സംശയത്തോടെ ചോദിച്ചു…. "വർക്ഷോപ് ഉണ്ട്…അങ്ങോട്ട് ആണ് വിളിച്ചത്. അവരിപ്പോൾ ടോവിങ് പിക്കപ്പുമായി വരും "….രുദ്രൻ മറുപടി നൽകി… ഇരുപതോളം മിനിട്ട് കഴിഞ്ഞപ്പോൾ വർക്ഷോപ്കാരുടെ ടോവിങ് പിക്കപ്പ് അവിടെയെത്തി. അതിൽ രുദ്രനും ഗൗരിയ്ക്കും ഇരിക്കാനുള്ള ഇടമുണ്ടായിരുന്നില്ല. വർക്ഷോപ്കാർ വണ്ടി ലോഡ് ചെയ്തു കൊണ്ടുപോകുന്നത് രുദ്രനും ഗൗരിയും നോക്കിനിന്നു…. "നന്ദു…വാ നമുക്ക് നടക്കാം…അടുത്ത ജംഗ്ഷനിൽ ആണ് വർക്ഷോപ്പ്"….ഗൗരിയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി തന്റെ ചുമലിലേക്കിട്ടു കൊണ്ട് രുദ്രൻ അവളോട് പറഞ്ഞു…. അവർ നടന്നു തുടങ്ങി…പത്തു മിനിറ്റോളം നടന്നിട്ടും ജംഗ്ഷൻ എത്താത്തത് കണ്ട ഗൗരിയ്ക്ക് നടക്കുന്തോറും ദൂരം വീണ്ടും കൂടുകയാണെന്നു തോന്നി…. "ദേവേട്ടാ…അടുത്ത ജംഗ്ഷൻ എന്ന് പറഞ്ഞിട്ട് ഇത് കുറച്ചു നേരമായല്ലോ നമ്മൾ നടക്കാൻ തുടങ്ങിയിട്ട്. അത് വരെ പോകാൻ ചെറിയ വണ്ടിയൊന്നും കിട്ടില്ലേ "… നടന്നു മുഷിഞ്ഞ ഗൗരി രുദ്രനോട് ചോദിച്ചു… "ചെറിയ വണ്ടികൾ ഏതെങ്കിലും വന്നാൽ നമുക്ക് അതിൽ പോകാം. അത് വരെ മുന്നോട്ട് നടന്നുകൊണ്ടിരിക്കാം. ചിലപ്പോൾ ആ സമയം കൊണ്ട് നമ്മൾ എത്തേണ്ട സ്ഥലത്ത് എത്തുകയും ചെയ്യും "…. രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി… "വല്ലാത്ത കഷ്ടമായിപ്പോയി…ഇനിയും നടന്നു ഒരു വഴിക്കാവുമല്ലോ ദേവേട്ടാ….മുൻപ് ഇത് പോലെ എപ്പോഴെങ്കിലും യാത്രകളിൽ ഇത് പോലെ സംഭവിച്ചിട്ടുണ്ടോ "…..ഗൗരി നടക്കുന്ന കാര്യമോർത്തു മുഷിപ്പോടെ ചോദിച്ചു ….. "അതാണ് ഞാനും ചിന്തിക്കുന്നത്. ഇത്രയും കാലം ഞാൻ ഒറ്റയ്ക്ക് ഈ റൂട്ടിലൂടെ പോയപ്പോഴൊന്നും ബൈക്ക് ഇത് പോലെ പണി മുടക്കിയിട്ടില്ല. ഇത്തവണ എല്ലാവരും പറയുന്ന പോലെ കൂടെയൊരു ലക്ഷ്മിദേവി കയറി വണ്ടിയും പണിമുടക്കി…നല്ല ഐശ്വര്യം"…. പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും രുദ്രൻ പൊട്ടിച്ചിരിച്ചു പോയി…. "അയ്യെടാ….മോൻ കിട്ടിയ സമയം കൊണ്ട് എനിക്കിട്ട് താങ്ങ്. കണ്ടകശനിയായ നിങ്ങൾ വണ്ടി ഓടിച്ചിട്ടും നിങ്ങൾക്കൊന്നും പറ്റാതെയിരുന്നത് ഈ ലക്ഷ്മി ദേവിയുടെ ഐശ്വര്യം കൊണ്ടാ "…. രുദ്രനെ നോക്കി പരിഹസിച്ചു കൊണ്ട് ഗൗരി മറുപടി നൽകി… "എന്റെ നന്ദു…. നീയീ നാവിനു കൊടുക്കുന്ന പവർ കാലിനു കൊടുത്താൽ നമുക്ക് എത്തേണ്ടിടത്ത് പെട്ടെന്നെത്താം "…. രുദ്രൻ ചിരി വിടാതെ തന്നെ പറഞ്ഞു… "പോടാ…ഭരണി.. കൊരങ്ങാ"…ഗൗരി ചൊടിച്ചു കൊണ്ട് രുദ്രന്റെ നേരെ കയ്യൊങ്ങി… രുദ്രൻ അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു….. നടന്നു നടന്നു വൈകാതെ അവർ അടുത്ത ജംഗ്ഷനിലേക്ക് എത്തിച്ചേർന്നു…. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/61dK9D0?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 43 💞 "അപ്പോൾ നമുക്ക് രജപുത്ര വീര്യമുറങ്ങുന്ന രാജസ്ഥാന്റെ മണ്ണിലോട്ട് അങ്ങു നീങ്ങാം"...രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു… "പിന്നല്ലാതെ…" അല്പനേരം കൂടി പിന്നിട്ടവർ രാജസ്ഥാനിലെ ആദ്യ സ്ഥലമായ മവൽ ചെക്ക് പോസ്റ്റിലോട്ട് കടന്നു…. മവൽ ചെക്ക്പോസ്റ്റ് കടന്ന രുദ്രന്റെ ബൈക്ക് മുന്നോട്ട് പതിയെ നീങ്ങിക്കൊണ്ടിരുന്നു. ഇന്നത്തെ യാത്ര എവിടെ അവസാനിക്കുമെന്ന് അറിയാതെ ഗൗരി അവന്റെ പുറകിൽ ഇരുന്നു കൊണ്ട് ചുറ്റുമുള്ളതൊക്കെ ആസ്വദിച്ചു കൊണ്ടിരുന്നു… ഇന്നത്തെ യാത്ര എവിടെ തീരുമെന്നും സ്റ്റേ എവിടെയാണെന്ന് ചോദിക്കുമ്പോഴും ഒക്കെ ദേവേട്ടൻ ചിരിയോടെ ഒഴിഞ്ഞു മാറുകയാണ്. എന്തെങ്കിലും ഒരു സർപ്രൈസ് തനിക്കായി ദേവേട്ടൻ കരുതിയിട്ടുണ്ടാകും. അതായിരിക്കും കലിപ്പൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുന്നത്…ഗൗരിയുടെ ചിന്തകൾ ഈ വിധം കടന്നു പോയിക്കൊണ്ടിരുന്നു…. അവളുടെ മുഖം ചിന്താകുലമായിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയാവുന്ന രുദ്രന്റെ മനസ്സിലൊരു ചിരിയൂറി…. "നന്ദു…താനെന്താ ആലോചിക്കുന്നത്.. ഭാവിയിൽ നമ്മുടെ കുട്ടികളെയും കൊണ്ട് ഇവിടേക്ക് വരുന്നതിനെ പറ്റിയാണോ"…..അവളെ കളിയാക്കിക്കൊണ്ട് രുദ്രൻ ചോദിച്ചു… "അയ്യെടാ…..ആദ്യം മോനെന്റെ കഴുത്തിൽ ഒരു താലി കെട്ട്. എന്നിട്ടാവാം കുട്ടികളെ പറ്റിയൊക്കെ ചിന്തിക്കുന്നത് "…ഗൗരിയൊരു പരിഹാസത്തോടെ മറുപടി നൽകി… "ഞാൻ റെഡിയാ….നമുക്ക് ഇവിടെ കല്യാണോം കഴിച്ചു ഫസ്റ്റ് നൈറ്റും ആഘോഷിച്ചിട്ട് പോകാം ഇവിടെ നിന്നു. ആദ്യത്തെ കുട്ടിയ്ക്ക് വേണ്ടിയുള്ള ആസൂത്രണവും നമുക്ക് ഈ രാജസ്ഥാന്റെ മണ്ണിൽ വച്ചങ്ങട് നടത്താം.. താനെന്ത് പറയുന്നു "…. രുദ്രൻ പൊട്ടിച്ചിരിയോടെ ഗൗരിയോട് പറഞ്ഞു… "മോനെ ദേവേട്ടാ….നേരെ മുന്നോട്ട് നോക്കി വണ്ടിയൊടിയ്ക്ക്. ആദ്യം ഈ യാത്ര മുഴുവനാകട്ടെ എന്നിട്ട് ചിന്തിക്കാം ഫസ്റ്റ് നൈറ്റും കുട്ടികളെ പറ്റിയൊക്കെ "… ഗൗരി പരിഹാസം വിടാതെ തന്നെ മറുപടി നൽകി… ഇപ്പോൾ ആദ്യരാത്രിയെ പറ്റിയെ കലിപ്പന് ചിന്തയുള്ളൂ. ഞാൻ വന്നപ്പോൾ എന്തായിരുന്നു വെയ്റ്റിടൽ…കൊരങ്ങൻ…ഗൗരി പിറുപിറുത്തുകൊണ്ടിരുന്നു…. "വല്ലതും പറഞ്ഞോ നന്ദുമോൾ "….രുദ്രൻ ചിരി വിടാതെ അവളോട് ചോദിച്ചു… "ഒന്നുമില്ല….ഞാനാലോചിക്കുകയായിരുന്നു ഓരോരുത്തർക്കു വന്ന മാറ്റങ്ങൾ. ഞാൻ അത്രയും വർഷങ്ങൾക്കു ശേഷം വന്നപ്പോൾ എന്റെ നേരെ ഒരു ലോഡ് പുച്ഛം വിതറി ഒഴിഞ്ഞു മാറി നടന്ന ആളിപ്പോൾ ഫസ്റ്റ് നൈറ്റിനെ കുറിച്ചും കുട്ടികളെ പറ്റിയുമൊക്കെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു "…. ഗൗരി ചിരിച്ചു കൊണ്ട് മറുപടി നൽകി… "ഞാൻ പിന്നെ ഇതൊക്കെ എന്റെ നന്ദു മോളോടല്ലാതെ ആരോട് പറയാനാ "… രുദ്രൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു… "വേറെയാരോടെങ്കിലും പറഞ്ഞാൽ അന്ന് സ്വപ്നത്തിൽ കണ്ടത് പോലെ ഇയാളുടെ രക്തം ഞാൻ കുടിക്കും യക്ഷിയെ പോലെ"….ഗൗരിയുടെ വാക്കുകളിൽ കുശുമ്പ് നിറഞ്ഞു… "ഉണ്ടാകുന്ന കുട്ടികൾ ആർക്കും തേപ്പ് കൊടുക്കാതിരുന്നാൽ ഭാഗ്യം "… രുദ്രനത് പറഞ്ഞു പൊട്ടിച്ചിരിച്ചു…. "പോടാ….കലിപ്പാ…ഭരണീ "… അതും പറഞ്ഞു ദേഷ്യത്തോടെ അവന്റെ ചുമലിൽ ഒരു കടി കൊടുത്തു….. രുദ്രൻ ഒന്നു കൂടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു…. "മോനെ….ദേവേട്ടാ….ഈ തേപ്പ്കാരി എന്ന് വിളിച്ചതിനു മോൻ എന്റെ മുന്നിൽ ഇരുന്നു കരയും. അങ്ങ് അജ്മീർ എത്തട്ടെ "…. ഗൗരി ഉള്ളിൽ മന്ത്രിച്ചു കൊണ്ടിരുന്നു… അവരുടെ വണ്ടി പാലൻപൂർ റോഡിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പതിനാറ് കിലോമീറ്ററോളം പോയപ്പോൾ ഒരു ജംഗ്ഷൻ എത്തി. അവിടെ ബോർഡിൽ എഴുതിയ പേര് ഗൗരിയൊന്നു വായിച്ചു…. 'മഹാറാണ പ്രതാപ് ചൗക്ക്‌…' മഹാറാണ പ്രതാപിന്റെ നാടാണല്ലോ ഇത്. പുസ്തകങ്ങളിൽ മാത്രം വായിച്ചു കേട്ട ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണിൽ ഇപ്പോൾ….ഗൗരി സന്തോഷത്തോടെ ചിന്തിച്ചുകൊണ്ടിരുന്നു... ആ ജംഗ്ഷൻ കഴിഞ്ഞ് ഒന്ന് രണ്ട് കിലോമീറ്റർ പോയികഴിഞ്ഞപ്പോൾ രുദ്രൻ വണ്ടി ഒരു തിരക്കില്ലാത്ത ഭാഗത്തേക്ക്‌ വശമൊരുക്കി. വശത്തേക്ക് കുറച്ചു നീങ്ങിക്കൊണ്ട് ഒരു സ്ട്രീറ്റ് ഫുഡ്‌ വിൽക്കുന്നത് കണ്ടു. ചോല കുൽച്ച പോലെ എന്തോ വിൽക്കുന്നിടമാണെന്ന് ഗൗരിയ്ക്ക് മനസ്സിലായി….അവിടെ ഫ്ലെക്സിൽ ഹിന്ദിയിൽ എഴുതി തൂക്കിയിട്ടത് ഗൗരി വായിച്ചു നോക്കി…. 'രാജസ്ഥാനി ദാൽ ബാട്ടി…..' അപ്പോഴേക്കും രുദ്രൻ വണ്ടി ഓഫ്‌ ചെയ്തു ഗൗരിയോട് ഇറങ്ങാൻ പറഞ്ഞു. അവൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ബാഗ് അവൻ വാങ്ങി. അവൻ ഗൗരിയെയും കൊണ്ട് ആ ചെറിയ സ്റ്റാളിലേക്ക് നടന്നു. അത്യാവശ്യം തിരക്കുണ്ട്….. "ഇതെന്താ ദേവേട്ടാ…ഈ ദാൽ ബാട്ടി….ഇതിനു വേണ്ടിയാണോ ഇവിടെ നിർത്തിയത് "….ഗൗരി രുദ്രനോട് ആകാംഷയോടെ ചോദിച്ചു… രുദ്രൻ അതേയെന്നു തലയാട്ടി…. ഗൗരി അതെന്താണെന്നറിയാൻ കൗതുകത്തോടെ അത് വിൽക്കുന്ന സ്റ്റാളിലേക്ക് നോക്കി. അപ്പോഴേക്കും രുദ്രൻ ദാൽ ബാട്ടിയ്ക്ക് ഓർഡർ നൽകിയിരുന്നു… സ്റ്റാളിലെ വിൽപ്പനക്കാരൻ അവർക്കുള്ള ദാൽ ബാട്ടി എടുക്കുന്നത് ഗൗരി ശ്രദ്ധയോടെ നോക്കി നിന്നു. ബൺ പോലെ ചുട്ടെടുത്ത രണ്ട് മൂന്ന് ഗോളങ്ങൾ കൈ കൊണ്ട് പൊടിച്ചിടുന്നതും മറ്റും അവളിൽ കൗതുകമുണർത്തി….. നിമിഷങ്ങൾക്കകം അവർക്കുള്ള ദാൽ ബാട്ടി തയ്യാറായത് രണ്ട് പ്ലേറ്റിൽ രുദ്രൻ എടുത്തു ഒന്നു ഗൗരിയ്ക്ക് നേരെ നീട്ടി. ഗൗരിയത് വാങ്ങി അതിലേക്ക് നോക്കി. ആ ബൺ മുറിച്ചിട്ടതിന്റെ കൂടെ ഒരു ചെറിയ പാത്രത്തിൽ പരിപ്പ് കറിയും സൈഡിൽ കുറച്ചു അച്ചാറും. രുദ്രന്റെ നേരെ അവളൊന്നു നോക്കി…. രുദ്രൻ അവളോട് പരിപ്പ് കറി ആ ബൺ മുറിച്ചിട്ടതിന്റെ മേലേക്ക് ഒഴിക്കാൻ പറഞ്ഞു. എന്നിട്ട് കൂടെ തന്ന സ്പൂൺ കൊണ്ട് മിക്സ്‌ ചെയ്ത് കഴിച്ചു കൊള്ളാൻ നിർദേശിച്ചു…. രുദ്രൻ പറഞ്ഞത് പോലെ ഗൗരി ചെയ്ത് മിക്സ്‌ ചെയ്തത് ഒരു സ്പൂൺ എടുത്തു വായിലേക്ക് വച്ചു. ഗോതമ്പിന്റെയും പല കൂട്ടുകൾ നിറഞ്ഞ പരിപ്പ് കറിയുടെയും സ്വാദ് നാവിലേക്ക് ഇറങ്ങി വരുന്നതായി അവൾക്ക് അനുഭവപ്പെട്ടു…. "ദേവേട്ടാ….ഈ ബൺ ഗോതമ്പ് കൊണ്ടാണോ ഉണ്ടാക്കുന്നത് "….രുചി ആസ്വദിച്ചു കൊണ്ട് ഗൗരി ചോദിച്ചു… "അതെ…. ഗോതമ്പ് നെയ്യൊഴിച്ചു കുഴച്ചിട്ട് ഗോളങ്ങൾ ആക്കി നമ്മുടെ ഉണ്ണിയപ്പ ചട്ടി പോലുള്ള ചട്ടിയിൽ നെയ്യിൽ ചുട്ടെടുക്കുന്നതാ. നമ്മുടെ ഉണ്ണിയപ്പ ചട്ടിയിൽ വേണമെങ്കിൽ നമുക്കും ട്രൈ ചെയ്യാം. പിന്നെ ദാൽ ആണ് ഇതിൽ പ്രധാനം. ചെറുപയർ പരിപ്പും, കടലപരിപ്പും, പിന്നെ മസൂർ ദാൽ എന്ന ചുവന്ന പരിപ്പും എല്ലാം കൂടി ചേർത്താണ് ഈ ദാൽ ഉണ്ടാക്കുന്നത്. ദാൽ നല്ല രീതിയിൽ തയ്യാറായാലേ ഇതിന് ആ രുചി കിട്ടൂ. രാജസ്ഥാൻ, ഗുജറാത്ത്‌ പിന്നെ മഹാരാഷ്ട്രയുടെ വിദർഭ മേഖലയിലുമാണ് ദാൽ ബാട്ടി കിട്ടുന്നത് "…..രുദ്രൻ അതിനെ പറ്റി വിവരിച്ചു കൊടുത്തു…. ഗൗരി അതെല്ലാം കേട്ട് നന്നായി ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. അല്പ സമയം കഴിഞ്ഞപ്പോൾ അവർ ആ സ്റ്റാളിൽ നിന്നുമിറങ്ങി…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദാൽ ബാട്ടി സ്റ്റാളിൽ നിന്നും ഇറങ്ങിയ രുദ്രനും ഗൗരിയും എൻ എച് 27 ലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…. "ദേവേട്ടാ….ദേവേട്ടൻ ഇങ്ങനെ യാത്ര പോകുമ്പോൾ ഇത് പോലത്തെ സ്ട്രീറ്റ് ഫുഡ്സ് ഒക്കെ എപ്പോഴും കഴിക്കുമോ"….ഗൗരി രുദ്രനോട് മുന്നോട്ട് പോകുന്നതിനിടെ ചോദിച്ചു… "പിന്നില്ലാതെ….ഇങ്ങനെ യാത്രകൾ പോകുമ്പോൾ ഓരോ സംസ്ഥാനത്തെയും ഇങ്ങനത്തെ സ്ട്രീറ്റ് ഫുഡ്സ് ഒക്കെ നമ്മൾ കഴിക്കണം. പലതും ആ സംസ്ഥാനത്തിന്റെ മാത്രം സ്വന്തമായിരിക്കും. എനിക്ക് മിക്കവാറും ഇങ്ങനെ നിർത്താതെ വണ്ടി ഓടിക്കുമ്പോൾ ഇടയ്ക്ക് ഒരു ആശ്വാസം ഇത് പോലത്തെ സ്ട്രീറ്റ് ഫുഡ്സ് ആണ് "….. രുദ്രൻ മറുപടി നൽകി…. ഗൗരി രാജസ്ഥാനിൽ ആ റൂട്ടിലൂടെ മുൻപ് രുദ്രൻ പോയപ്പോൾ ഉള്ള കാര്യങ്ങളൊക്കെ ചോദിച്ചു കൊണ്ടിരുന്നു. രുദ്രൻ അതിനൊക്കെ മറുപടി കൊടുത്തു കൊണ്ടിരുന്നു. ചിലപ്പോൾ അവൻ മറുപടി കൊടുക്കുമ്പോൾ അവളെ കളിയാക്കിക്കൊണ്ടിരുന്നു. അവളുടെ അടുത്തു നിന്നും അതിനനുസരിച്ചു ഇടയ്ക്കിടെ കൊട്ടും കിട്ടിക്കൊണ്ടിരുന്നു രുദ്രന്…. മുൻപോട്ട് സുഗമമായി പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് രുദ്രന് വണ്ടിയ്ക്ക് എന്തോ മിസ്സിംഗ്‌ സംഭവിക്കുന്നത് പോലെ തോന്നി. വണ്ടിയുടെ എൻജിൻ സ്പീഡ് കുറഞ്ഞു വണ്ടി ഓഫ്‌ ആവാൻ പോകുന്ന പോലെ… രുദ്രൻ ഒരു വിധത്തിൽ വണ്ടി ഹൈവേയുടെ ഓരത്തേക്ക് നീക്കിക്കൊണ്ടിരുന്നു. സൈഡിലേക്ക് ഒതുക്കിയപ്പോഴേക്കും വണ്ടി ഓഫ്‌ ആയി…. പെട്രോൾ പകുതി ടാങ്കിൽ അധികമുണ്ട്. അതിനാൽ പെട്രോൾ പ്രോബ്ലം ആവില്ല. രുദ്രൻ സെൽഫ് മോട്ടോർ അടിച്ചപ്പോൾ എൻജിന്റെ ഒരനക്കവും ഇല്ല. രണ്ട് മൂന്നു തവണ ശ്രമിച്ച രുദ്രൻ കിക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുമ്പോൾ കിക്കർ അടിക്കുമ്പോൾ എൻജിൻ അനങ്ങുന്നത് പോലുമില്ല…. "എന്ത് പറ്റി ദേവേട്ടാ "….. അതിനിടക്ക് ബൈക്കിൽ നിന്നും ഇറങ്ങി ഗൗരി ഒരു പരിഭ്രമത്തോട് കൂടി ചോദിച്ചു.. "വണ്ടി സ്റ്റാർട്ട്‌ ആകുന്ന ലക്ഷണമില്ല. എൻജിൻ പ്രോബ്ലം ആണെന്ന് തോന്നുന്നു"….രുദ്രൻ മറുപടി നൽകി "ഇനിയെന്ത് ചെയ്യും ദേവേട്ടാ…ഇനിയും ഒരുപാട് പോകാനുള്ളതല്ലേ"… ഗൗരിയവനോട് ചോദിച്ചു… രുദ്രൻ അതിനു മറുപടി പറയാതെ വണ്ടിയിൽ നിന്നിറങ്ങി സ്റ്റാൻഡിൽ ഇട്ടു. വണ്ടി ഒന്നു നന്നായി പരിശോധിച്ചു നോക്കി. പിന്നെയവൻ ഫോൺ കയ്യിലെടുത്തു ഗൗരിയുടെ അടുത്തു നിന്നും അല്പം മാറി ആരുടെയോ നമ്പർ ഡയൽ ചെയ്തു…. ഗൗരിയവന്റെ പ്രവർത്തികൾ വീക്ഷിച്ചു നിന്നു. എന്താണവന്റെ ഉദ്ദേശ്യം എന്നു ചോദിച്ചറിയണമെന്നുണ്ടായിരുന്നെങ്കിലും അവൾക്കെന്തോ അതിന് അപ്പോൾ തോന്നിയില്ല…. ഫോൺ ചെയ്തു കഴിഞ്ഞു രുദ്രൻ ഗൗരിയുടെ അടുക്കലെത്തി…. "ദേവേട്ടാ…ഇവിടെ വർക്ഷോപ് വല്ലതും ഉണ്ടോ. വണ്ടി കാണിക്കാൻ"….ഗൗരിയവനോട് ഒരു സംശയത്തോടെ ചോദിച്ചു…. "വർക്ഷോപ് ഉണ്ട്…അങ്ങോട്ട് ആണ് വിളിച്ചത്. അവരിപ്പോൾ ടോവിങ് പിക്കപ്പുമായി വരും "….രുദ്രൻ മറുപടി നൽകി… ഇരുപതോളം മിനിട്ട് കഴിഞ്ഞപ്പോൾ വർക്ഷോപ്കാരുടെ ടോവിങ് പിക്കപ്പ് അവിടെയെത്തി. അതിൽ രുദ്രനും ഗൗരിയ്ക്കും ഇരിക്കാനുള്ള ഇടമുണ്ടായിരുന്നില്ല. വർക്ഷോപ്കാർ വണ്ടി ലോഡ് ചെയ്തു കൊണ്ടുപോകുന്നത് രുദ്രനും ഗൗരിയും നോക്കിനിന്നു…. "നന്ദു…വാ നമുക്ക് നടക്കാം…അടുത്ത ജംഗ്ഷനിൽ ആണ് വർക്ഷോപ്പ്"….ഗൗരിയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി തന്റെ ചുമലിലേക്കിട്ടു കൊണ്ട് രുദ്രൻ അവളോട് പറഞ്ഞു…. അവർ നടന്നു തുടങ്ങി…പത്തു മിനിറ്റോളം നടന്നിട്ടും ജംഗ്ഷൻ എത്താത്തത് കണ്ട ഗൗരിയ്ക്ക് നടക്കുന്തോറും ദൂരം വീണ്ടും കൂടുകയാണെന്നു തോന്നി…. "ദേവേട്ടാ…അടുത്ത ജംഗ്ഷൻ എന്ന് പറഞ്ഞിട്ട് ഇത് കുറച്ചു നേരമായല്ലോ നമ്മൾ നടക്കാൻ തുടങ്ങിയിട്ട്. അത് വരെ പോകാൻ ചെറിയ വണ്ടിയൊന്നും കിട്ടില്ലേ "… നടന്നു മുഷിഞ്ഞ ഗൗരി രുദ്രനോട് ചോദിച്ചു… "ചെറിയ വണ്ടികൾ ഏതെങ്കിലും വന്നാൽ നമുക്ക് അതിൽ പോകാം. അത് വരെ മുന്നോട്ട് നടന്നുകൊണ്ടിരിക്കാം. ചിലപ്പോൾ ആ സമയം കൊണ്ട് നമ്മൾ എത്തേണ്ട സ്ഥലത്ത് എത്തുകയും ചെയ്യും "…. രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി… "വല്ലാത്ത കഷ്ടമായിപ്പോയി…ഇനിയും നടന്നു ഒരു വഴിക്കാവുമല്ലോ ദേവേട്ടാ….മുൻപ് ഇത് പോലെ എപ്പോഴെങ്കിലും യാത്രകളിൽ ഇത് പോലെ സംഭവിച്ചിട്ടുണ്ടോ "…..ഗൗരി നടക്കുന്ന കാര്യമോർത്തു മുഷിപ്പോടെ ചോദിച്ചു ….. "അതാണ് ഞാനും ചിന്തിക്കുന്നത്. ഇത്രയും കാലം ഞാൻ ഒറ്റയ്ക്ക് ഈ റൂട്ടിലൂടെ പോയപ്പോഴൊന്നും ബൈക്ക് ഇത് പോലെ പണി മുടക്കിയിട്ടില്ല. ഇത്തവണ എല്ലാവരും പറയുന്ന പോലെ കൂടെയൊരു ലക്ഷ്മിദേവി കയറി വണ്ടിയും പണിമുടക്കി…നല്ല ഐശ്വര്യം"…. പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും രുദ്രൻ പൊട്ടിച്ചിരിച്ചു പോയി…. "അയ്യെടാ….മോൻ കിട്ടിയ സമയം കൊണ്ട് എനിക്കിട്ട് താങ്ങ്. കണ്ടകശനിയായ നിങ്ങൾ വണ്ടി ഓടിച്ചിട്ടും നിങ്ങൾക്കൊന്നും പറ്റാതെയിരുന്നത് ഈ ലക്ഷ്മി ദേവിയുടെ ഐശ്വര്യം കൊണ്ടാ "…. രുദ്രനെ നോക്കി പരിഹസിച്ചു കൊണ്ട് ഗൗരി മറുപടി നൽകി… "എന്റെ നന്ദു…. നീയീ നാവിനു കൊടുക്കുന്ന പവർ കാലിനു കൊടുത്താൽ നമുക്ക് എത്തേണ്ടിടത്ത് പെട്ടെന്നെത്താം "…. രുദ്രൻ ചിരി വിടാതെ തന്നെ പറഞ്ഞു… "പോടാ…ഭരണി.. കൊരങ്ങാ"…ഗൗരി ചൊടിച്ചു കൊണ്ട് രുദ്രന്റെ നേരെ കയ്യൊങ്ങി… രുദ്രൻ അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു….. നടന്നു നടന്നു വൈകാതെ അവർ അടുത്ത ജംഗ്ഷനിലേക്ക് എത്തിച്ചേർന്നു…. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ
💞 പ്രണയകഥകൾ - Part 43 BBDImn3Im Part 43 BBDImn3Im - ShareChat