❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
അയലത്തെ അമ്പിളി 🌜20 കാവ്യ ഉറക്കം ഉണരുമ്പോൾ രാവിലെ ഒരുപാട് വൈകിയിരുന്നു..... മൂരി നിവർന്ന് അവളെഴുന്നേറ്റിരുന്നു. ശരീരം ആകമാനം വേദനിക്കുന്നു ണ്ട്. തറയിൽ കിടന്നതിന്റയാണ്. രാത്രി ഉറങ്ങിയതേയില്ല...... പ്രതാപൻ പറഞ്ഞത് പോലെ അക്കാമ്മ നല്ല രീതിയിൽ തന്നെയാണ് അവളെ പരിചരിച്ചത്. അവർ അവൾക്കായി നിലത്ത് പായ വിരിച്ച് കൊടുത്തിരുന്നു. നിലത്ത് വിരിക്കാനും മൂടാനും പുതപ്പും തലയിണയും കൊടുത്തു. എന്നിട്ടും നിലത്തു കിടന്ന് ശീലം ഇല്ലാത്തത് കൊണ്ടാകാം ഉറങ്ങാനായില്ല. അതോ പുതപ്പിൽ നിന്നും വന്ന മുഷിഞ്ഞ മണം കാരണമോ? കിടക്കും മുന്നേ തന്നെ വീടിനുള്ളിൽ ആകെ നിറഞ്ഞു നിന്നിരുന്ന ഒരു തരം ദുർഗന്ധം അവളെ വശംകെടുത്തിയിരുന്നു. ഗർഭിണി ആയിരുന്നിട്ടും അതേവരെ ശർദ്ദിൽ ഇല്ലാത്തിരുന്നവൾ രാത്രി പലതവണ ശർദ്ദിച്ചു. രാത്രിയിൽ അക്കാമ്മ ഉറട്ടി പോലുള്ള എന്തോ പലഹാരമാണ് കഴിക്കാനായി കൊണ്ട് വന്നത്. നല്ല വിശന്നിരുന്നത് കൊണ്ടാകും കാവ്യക്ക് അത് അതീവ രുചികരമായി തോന്നി. പക്ഷെ അതിന് ഒപ്പം ഉണ്ടായിരുന്ന കറിക്ക് ആ മുറിയിൽ നിറഞ്ഞു നിൽക്കുന്നത് മാതിരി ഒരുതരം ഗന്ധം തന്നെ ആയിരുന്നു. കാവ്യ അത് കഴിക്കാതെ മാറ്റി വച്ചപ്പോൾ ഔഷധ ഗുണമുള്ളതാണെന്നും ഗർഭിണികൾ കഴിക്കേണ്ടതാണ് എന്നുമൊക്കെ പറഞ്ഞു നിർബന്ധിച്ചു ആക്കാമ്മ അവളെക്കൊണ്ട് അത് മുഴുവൻ കഴിപ്പിച്ചു. അവളത് അതേ പടി ശർദ്ധിച്ചു കളയുകയും ചെയ്തു. രാത്രി മുഴുവൻ ശർദ്ദിച്ചതിന്റെയാണോ ആ ദുഷിച്ച ഗന്ധം ശ്വസിച്ചതിന്റെയാണോ തലയാകെ പൊട്ടി പിളരും പോലെ വേദന തോന്നി കാവ്യക്ക്. കുറച്ചു നേരം അവൾ എഴുന്നേറ്റു അതേ ഇരിപ്പിരുന്നു. കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നപ്പോഴാണ് പ്രതാപൻ രാവിലെ വരാമെന്നു പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത്. നേരം എത്രയായെന്ന് അറിയാൻ ഒരു മാർഗവും ഇല്ല. തലേന്ന് രാത്രി വാച്ച് അഴിച്ച് ബാഗിൽ വച്ചത് ഓർത്തു കാവ്യ. തല ചരിച്ചു നോക്കുമ്പോൾ ബാഗ് ഇന്നലെ വച്ചിടത്തു നിന്നും അല്പം മാറി ഇരിപ്പുണ്ട്. കയ്യെത്തിച്ചു അവളത് തന്റെ അടുത്തേക്ക് നീക്കി വെച്ചു. ബാഗിന്റെ മുന്നിലുള്ള ചെറിയ അറ തുറന്നു അതിനുള്ളിലേക്ക് കയ്യിട്ട് വാച്ച് തിരഞ്ഞു. ആ അറ ശൂന്യമായിരുന്നു. അവൾ പരിഭ്രമത്തോടെ വീണ്ടും വീണ്ടും ആ അറയിൽ തപ്പി. ഒന്നും തന്നെ കിട്ടിയില്ല. കാവ്യ ബാഗിന്റെ നടുക്കുള്ള വലിയ അറയുടെ സിബ് തുറന്ന് ഉള്ളിലേക്ക് നോക്കി.. അതിനുള്ളിലെ വസ്ത്രങ്ങൾ അടുക്കി വച്ചത് പോലെ തന്നെ ഇരിപ്പുണ്ട്. അവൾക്ക് നേരിയ തോതിൽ ആശ്വാസം തോന്നി. അവളതൊക്കെ അടുക്ക് തെറ്റാതെ എടുത്തു പുറത്ത് വച്ചു. ബാഗിന്റെ ഏറ്റവും അടിയിലായിട്ട് ഒരു കുഞ്ഞ് അറയുണ്ട്. ഒരു രഹസ്യ അറ... അവിടെയാണ് കയ്യിൽ ഉണ്ടായിരുന്ന കുറച്ചു പൈസയും സ്വർണവും ബാങ്ക് പാസ്സ് ബുക്കും ചെക്ക് ലീഫും എ ടി എം കാർഡും ഒക്കെ വച്ചിരുന്നത്. അവൾ ആ അറ തുറന്ന് കൈ ഉള്ളിലേക്ക് കടത്തി പരിശോധിച്ചു . അതിനുള്ളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല....! കാവ്യ വെപ്രാളത്തോടെ ചാടി എഴുന്നേറ്റു. ബാഗ് തലകീഴായി പിടിച്ചു പല തവണ കുടഞ്ഞു. ഒന്നും നിലത്തേക്ക് വീണില്ല....! അടുക്കി വച്ചിരുന്ന തുണികൾ ഒക്കെയും വാരി വലിച്ചിട്ട് തിരഞ്ഞു. അവൾ അന്വേഷിച്ചത് ഒന്നും തന്നെ കിട്ടിയില്ല....! കാവ്യ കിതച്ചു കൊണ്ട് തലയ്ക്കു കൈ താങ്ങി നിലത്തേക്കിരുന്നു. കബളിപ്പിക്കപ്പെട്ടിരിക്കുന്നു! തന്നോട് ഇന്നലെ അമിതമായ സ്നേഹം കാട്ടിയ അക്കാമ്മ.... അവരോടു കള്ളി ആയിരുന്നു.....! തന്റെ മുഴുവൻ സാമ്പാദ്യവും അവരു മോഷ്ടിച്ചിരിക്കുന്നു....! തന്റെ ഒപ്പില്ലാത്ത ചെക്ക് ലീഫ് കൊണ്ട് അവർക്ക് ഒന്നിനും പറ്റില്ല. പക്ഷെ ഏ ടി എം കാർഡ്? അതിന്റെ പിൻ നമ്പർ ചെക്ക് ബുക്കിന് പിന്നിൽ എഴുതി വച്ചിരുന്നു എന്നോർക്കവേ കാവ്യയ്ക്ക് ശ്വാസം വിലങ്ങും പോലെ തോന്നി. നെഞ്ചിൽ അമർത്തി തടവിക്കൊണ്ട് അവൾ ശക്തിയായി ചുമച്ചു. " എന്നമ്മാ....? " കാവ്യ ചുമയ്ക്കുന്നത് കേട്ട് അക്കാമ്മ പുറത്ത് എവിടെയോ നിന്നും ഓടി അകത്തേക്ക് വന്ന് അവൾക്ക് അരികിൽ ഇരുന്നു. " എന്റെ കാശ്ശെവിടെ? പാസ് ബുക്ക്‌ എവിടെ? നിങ്ങള്.... നിങ്ങൾ എല്ലാം മോഷ്ടിച്ചു അല്ലെ? " അവൾ ഇരുന്ന ഇരുപ്പിൽ തന്നെ അവരെ നോക്കി അലറി. " എന്നമ്മ? ഉങ്കൾക്ക് എന്നാച്ച് ? ഒന്നുമേ പുരിയലെ....? " അവരവളെ നോക്കി കണ്ണ് മിഴിച്ചു. " എന്റെ ബാഗിലിരുന്ന കാശ് എവിടേന്ന്? നിങ്ങൾ എന്തിനാ എന്റെ ബാഗ് എടുത്തത്? " കാവ്യ ചീറി. " ഓ... അതാണോ? " അവർ ആശ്വസിക്കുന്നത് കണ്ട് കാവ്യക്ക് കലിയാണ് വന്നത്. " രാവിലെ പ്രതാപൻ വന്നിരുന്നു. അപ്പൊ കുട്ടി ഉറക്കമായിരുന്നു. " അക്കാമ്മ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. ഇത്തവണ അവര് മലയാളമാണ് സംസാരിച്ചത്. അവർക്ക് തമിഴും മലയാളവും ഒരുപോലെ വഴങ്ങും എന്ന് കാവ്യക്ക് ഇന്നലെയെ മനസിലായിരുന്നു. " എന്നോട് നിന്നെ ഉണർത്തണ്ട, ബാഗ് എടുത്തു കൊടുക്കാൻ പറഞ്ഞു. ഭർത്താവല്ലേ ബാഗ് ചോദിക്കുന്നെ? ഞാൻ എടുത്തു കൊടുത്തു. അതീന്ന് എന്തൊക്കെയോ എടുത്തിട്ട് അപ്പൊത്തന്നെ ബാഗ് തിരിച്ചു തരേം ചെയ്തു. ഞാൻ അത് അവിടെ തന്നെ തിരിച്ചു കൊണ്ടു വച്ചു. എന്തോ അത്യാവശ്യം ഉണ്ട്. രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് കുട്ടിയോട് പറയാനും പറഞ്ഞു. " അക്കാമ്മ പറഞ്ഞു നിർത്തിയിട്ടും കാവ്യ അനങ്ങിയില്ല. അവളാകെ ഒരു സ്തംഭനാവസ്ഥയിൽ ആയിരുന്നു. ചതിച്ചത് ആക്കാമ്മയല്ല... പ്രതാപനാണ്....! ആ തിരിച്ചറിവ് അവളുടെ തലയ്ക്കുള്ളിൽ ഒരു വിസ്ഫോടണം തീർത്തു. കണ്ണുകളിൽ ഇരുട്ട് കയറി. കാവ്യ കുഴഞ്ഞു നിലത്തേക്ക് വീണു.... 🌜 പിറ്റേന്നും ജയയെ റൂമിലേക്ക് മാറ്റിയില്ല. ജയയുടെ ചേച്ചി ലതയും ഭർത്താവും മകനും അന്ന് ഉച്ചയോടെ എത്തിയിരുന്നു. ലതയുടെ മകൻ ആരുഷിനു വയസ്സ് പതിനെട്ടാണ്. കാര്യങ്ങളൊക്കെ തിരിച്ചറിയാനുള്ള പ്രാപ്തി ഉണ്ടവന്. ജയയുടെ മക്കളെയും അപ്പൂപ്പനേയും അവന് വലിയ കാര്യവുമാണ്. അത് കൊണ്ട് തന്നെ പപ്പുവേട്ടനും മക്കൾക്കും കൂട്ടായി ആരുഷിനെ ജയയുടെ വീട്ടിൽ നിർത്തി ലതയും ഭർത്താവും ആശുപത്രിയിൽ നിൽക്കാം എന്ന് തീരുമാനമായി. ലത വന്നതോടെ രുഗ്മിണിയമ്മ തിരികെ വീട്ടിലേക്ക് മടങ്ങി. അവർക്കൊപ്പം രുദ്രനും.... ശ്രീധരനും കലയുമൊക്കെ അന്ന് വൈകിട്ടോടെ തിരികെ പോകാൻ തീരുമാനിച്ചിരുന്നു... നവ്യ വീടിനടുത്തുള്ള ഒരു മൾട്ടി സ്‌പെഷ്യയാലിറ്റി ഹോസ്പിറ്റലിൽ റിസപ്ഷണിസ്റ്റ് ആയിജോലി നോക്കുന്നുണ്ട്. നാളെയും കൂടി ലീവ് കിട്ടുക ബുദ്ധിമുട്ടാണ്. അത് കൊണ്ട് മാത്രമാണ് താല്പര്യം ഇല്ലെങ്കിലും അന്ന് തന്നെ മടങ്ങിപ്പോകാൻ ശ്രീധരൻ നിർബന്ധിതനായത്. " അച്ഛൻ ചെക്കപ്പിന് പോയില്ലല്ലോ? നാളെ ഞാൻ കാറുമായിട്ട് വരാം. സമയം എപ്പഴാന്ന് വച്ചാൽ നോക്കീട്ട് പറഞ്ഞാൽ മതി..." അവരൊക്കെ ഇറങ്ങാൻ തുടങ്ങുമ്പോൾ രുദ്രൻ ഓർത്ത് പറഞ്ഞു. അവർക്ക് പോകാനായി രുദ്രൻ തന്നെ വിളിച്ചു വരുത്തിയ ഓട്ടോയിലേക്ക് കാലെടുത്തു വച്ച ശ്രീധരൻ അത് കേട്ട് നിശ്ചലനായി. ഒരു നിമിഷം അങ്ങനെയേ നിന്ന ശേഷം തിരിഞ്ഞു വന്ന് രുദ്രനെ മുറുകെ പുണർന്നു. " നിനക്ക് ഞങ്ങളോട് ഒട്ടും ദേഷ്യം തോന്നുന്നില്ലേ ടാ കുഞ്ഞേ? " അയാളുടെ കണ്ണീർ നനവ് പുറത്തറിഞ്ഞതും രുദ്രൻ അയാളെ ബലം പ്രയോഗിച്ചു തന്നിൽ നിന്നും അടർത്തി മാറ്റി. " അച്ഛന് ഇതെന്താ? എനിക്ക് നിങ്ങളോടൊന്നും ഒരു ദേഷ്യോം ഇല്ല. അവള് ചെയ്തതിന് നിങ്ങളോട് ദേഷ്യം കാണിച്ചിട്ട് എന്തിനാ? ആരുടേം മനസ്സൊന്നും നമുക്ക് ചൂഴ്ന്ന് നോക്കാൻ പറ്റില്ലല്ലോ? അതിപ്പോ മക്കൾ ആയാലും... " രുദ്രൻ അയാളുടെ പുറത്ത് മെല്ലെ തട്ടി. " പക്ഷെ അവളോട് ഞാൻ ക്ഷമിക്കില്ല. അതിനി ആര് പറഞ്ഞാലും.... എന്ത് വന്നാലും.... " ഇത്തവണ രുദ്രന്റെ വാക്കുകൾ ദൃഢമായിരുന്നു. കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് വീണ്ടും പോകാനായി തിരിയുമ്പോൾ ശ്രീധരന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ബെല്ലടിച്ചു. അയാളത് എടുത്തു നോക്കി. " അരുണിന്റെ വീട്ടീന്നാണല്ലോ? " അയാൾ സംശയത്തോടെ തിരിഞ്ഞ് നവ്യയെ നോക്കി. 🌜 🌜 🌜 🌜 🌜 ബാക്കി നാളെ തരാം കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
അയലത്തെ അമ്പിളി 🌜 19 ശബ്ദം കേട്ട് പ്രതാപനും കാവ്യയുടെ അടുത്തേക്ക് പെട്ടെന്ന് നടന്ന് ചെന്നു. " എന്താ കാവ്യ? എന്ത് പറ്റി? " " എന്ത് പറ്റിന്നോ? നിങ്ങൾക്ക് അറിയില്ലേ എന്റെ അവസ്ഥ? പ്രെഗ്നന്റ് ആണ് ഞാൻ... അതും നിങ്ങടെ കുഞ്ഞിനെ. ഇന്ന് ഈ നേരം വരെ നേരാംവണ്ണം ഒന്നും കഴിച്ചിട്ട് കൂടിയില്ല. എനിക്കിനിയും ഇത് പറ്റില്ല. എന്തൊരു നാറ്റം ആണിവിടെ? നിങ്ങൾ ഇത് എങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നത്? അതെങ്കിലും ഒന്ന് പറയ്‌. " ശർദ്ദിച്ചു തളർന്ന് പ്രതാപന്റെ ദേഹത്തു തന്നെ ചാരി നിന്നു കൊണ്ട് കാവ്യ അസഹ്യതയോടെ ചോദിച്ചു. " ഇവിടെ അടുത്ത് എനിക്ക് പരിചയം ഉള്ള ഒരാളുടെ വീടുണ്ട്. ഈ കോളനിക്ക് പുറത്താ.... ഇന്ന് രാത്രി അവിടെ താങ്ങാം. വേറെ എന്ത് വേണമെന്ന് നാളെ നേരം പുലർന്നിട്ട് തീരുമാനിക്കാം. " പ്രതാപൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. " ഏതെങ്കിലും ഹോട്ടലിൽ താമസിച്ചാൽ പോരെ? ഇങ്ങനെ ഒരു സ്ഥലത്ത് ഒരു രാത്രി അല്ല ഇനി ഒരു നിമിഷം പോലും എനിക്ക് പറ്റില്ല. " കാവ്യ നിഷേധത്തിൽ തലയാട്ടി. " അഞ്ചിന്റെ പൈസ ഇല്ല കയ്യില്. ഹോട്ടലിൽ ആരും ഫ്രീ ആയിട്ട് താമസിപ്പിക്കില്ലല്ലോ? ഇന്നിപ്പോ ഇതേ ഉള്ളൂ വഴി. നാളെ നിന്റെ കയ്യിൽ ഉള്ള സ്വർണ്ണം എവിടെ എങ്കിലും കൊണ്ട് പോയി വിറ്റിട്ട് എന്താ വേണ്ടത് എന്ന് വച്ചാൽ നോക്കാം. " പ്രതാപൻ അത് പറഞ്ഞപ്പോൾ അത്രയ്ക്കും നിങ്ങടെ കയ്യിൽ കാശില്ലേ എന്നർത്ഥത്തിൽ കാവ്യ അയാളെ രൂക്ഷമായി നോക്കി. അയാളത് കണ്ടതായി പോലും ഭാവിച്ചില്ല. കയ്യിൽ കുറച്ചു കാശുണ്ട്. അത് പ്രതാപന് കൊടുക്കാൻ വയ്യ. താൻ കൊടുക്കാമെന്നു പറഞ്ഞ നാലര ലക്ഷം കിട്ടാത്തതിലുള്ള ദേഷ്യമാണ് ഇപ്പോൾ പ്രതാപൻ കാണിക്കുന്നത് എന്ന് കാവ്യക്ക് മനസ്സിലായി. അത് കൊണ്ട് തന്നെ അവൾ കൂടുതൽ ഒന്നും മിണ്ടിയില്ല. ഇന്ന് ഒരു ദിവസം തന്നല്ലോ? എങ്ങനെയും സഹിക്കാം..... അവൾ ഓർത്തു. കാവ്യ പ്രതാപനൊപ്പം തന്നെ മുന്നോട്ട് നടന്നു. പിന്നെയും അഞ്ച് മിനിറ്റോളം നടന്നിട്ടാണ് അവർക്കാ കോളനിക്ക് പുറത്ത് എത്താനായത്. കോളനിയുടെ അത്ര ഭീകരം അല്ലെങ്കിലും അവിടവും വെത്യസ്തമായിരുന്നില്ല. അടുങ്ങി അടുങ്ങി വീടുകൾ ഉണ്ടായിരുന്നില്ല എന്ന് മാത്രം. കുറേ കൂടി മുന്നോട്ട് പോയ ശേഷം പ്രതാപൻ ഒരു വീടിനു മുന്നിൽ ചെന്ന് നിന്നു. തീരെ ചെറിയ ഒരു കുടിൽ ആയിരുന്നു അത്. പ്രതാപൻ ആ വീടിന്റെ ചിതലെടുത്ത കതകിൽ മെല്ലെ മുട്ടിക്കൊണ്ട് തമിഴിൽ ഉറക്കെ വിളിച്ചു. " അക്കാമ്മാ... വാതിൽ തുറക്ക്... ഇത് ഞാനാ പ്രതാപൻ.... " രണ്ട് മൂന്ന് വട്ടം വിളിച്ചതും നന്നേ മെലിഞ്ഞു ഉണങ്ങിയ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. അവർ അവിടവിടെ പിഞ്ചി കീറിയ മഞ്ഞ നിറമുള്ള ഒരു ചേല ചുറ്റിയിരുന്നു. കാവ്യയ്ക്ക് അവരെ കണ്ടപ്പോഴേ പിടിച്ചില്ല. " അക്കാമ്മാ ഇതാ ഞാൻ പറഞ്ഞ ആള്. ഇന്ന് ഒരു ദിവസം ഇവളിവിടെ നിക്കട്ടെ. ഞാൻ നാളെ രാവിലെ വന്നു കൂട്ടിക്കൊണ്ട് പൊയ്ക്കോളാം. " പ്രതാപൻ അത് പറഞ്ഞതും അവര് കാവ്യയെ അടിമുടി ഒന്ന് നോക്കി. അവരോരു സ്ത്രീ ആയിരുന്നിട്ട് കൂടിയും അവരുടെ നോട്ടം കാവ്യയിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. കാവ്യ അസ്വസ്ഥതയോടെ തല ചരിച്ചു പ്രതാപനെ നോക്കി. " നാളെ വരാന്നോ? നിങ്ങൾ ഇപ്പൊ എവിടെ പോകുന്നു? " " ഇവിടെ എനിക്കും നിനക്കും കൂടി കിടക്കാനൊന്നും സ്ഥലം ഉണ്ടാവില്ല കാവ്യ.... ഇവിടെ അടുത്ത് എന്റെ കുറച്ചു ഫ്രണ്ട്‌സ് ഉണ്ട്. ഞാൻ അവരുടെ കൂടെ കൂടിക്കോളാം . നാളെ രാവിലെ ഇങ്ങ് വന്നേക്കാം.... " " എന്നാൽ ഞാനും വരാം നിങ്ങളുടെ കൂടെ. " അപ്പോഴും തന്നെത്തന്നെ നോക്കി നിൽക്കുന്ന അക്കാമ്മയെ ദേഷ്യത്തോടെ ഒന്ന് നോക്കി കൊണ്ട് കാവ്യ പ്രതാപനോട് പറഞ്ഞു. " അതൊന്നും നടക്കില്ല. അവിടെ ബാച്ച്ലെഴ്സ് മാത്രം താമസിക്കുന്ന സ്ഥലമാണ്. നിന്നെ അവിടെ കൊണ്ട് പോകാനൊന്നും പറ്റില്ല. " പ്രതാപൻ അപ്പോൾ തന്നെ കാവ്യ പറഞ്ഞത് നിഷേധിച്ചു. " ഹ... നീ കയറി വാ കുട്ടീ.... ഞാൻ നിന്നെ പൊന്ന് പോലെ നോക്കില്ലേ? " അക്കാമ്മ ഒരു കയ്യിൽ കാവ്യയുടെ ബാഗ് എടുത്ത് മറു കൈ കൊണ്ട് കാവ്യയെ ചേർത്ത് പിടിച്ചു. അവരുടെ കൈ കാവ്യയുടെ അരയിൽ മുറുകി. അവളെ നോക്കി ആ സ്ത്രീ വെളുക്കെ ചിരിച്ചു. അവരുടെ ചിരിയും ഭാവവും.....! അവരുടെ കൈ അറപ്പോടെ വിടുവിക്കാൻ ശ്രമിച്ചു കാവ്യ..... " അക്കാമ്മ... അവള് ഗർഭിണി ആണ് കേട്ടോ.... " പ്രതാപൻ പറഞ്ഞതും അക്കാമ്മ പെട്ടന്ന് കയ്യെടുത്തു. " അപ്പടിയാ? " കാവ്യയെ ആകെ ഒന്നുഴിഞ്ഞു നോക്കികൊണ്ട് അവർ അവളുടെ ബാഗും എടുത്തു അകത്തേക്ക് നടന്നു. " നീ ചെല്ല്... അവര് നിന്നെ നന്നായി നോക്കും. ഗർഭിണികളെ അവർക്ക് വലിയ കാര്യമാണ്. " പ്രതാപൻ പറഞ്ഞതും മറ്റ് വഴിയൊന്നും ഇല്ലാതെ കാവ്യയും അവരുടെ പിറകെ വീടിനകത്തേക്ക് കയറി. 🌜 ബോധം മറഞ്ഞു വീണ ജയയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരുന്നു. ഏറെ നേരം കഴിഞ്ഞു ബോധം വന്നപ്പോൾ അവൾ വല്ലാതെ വയലന്റ ആവുകയും നിർത്താതെ കരയുകയും ചെയ്തിരുന്നു. ഒടുവിൽ ഡോക്ടറിന് അവളെ സെഡേറ്റീവ് കൊടുത്തു ഉറക്കി കിടത്തേണ്ടി വന്നു. സ്ത്രീകൾ ആരെങ്കിലും ജയയുടെ ഒപ്പം നിൽക്കണമെന്ന് ഹോസ്പിറ്റലിൽ നിന്നും പറഞ്ഞത് കൊണ്ട് വീട്ടിലേക്ക് പോയ രുഗ്മിണിയമ്മയെ രുദ്രൻ തന്നെ വന്ന് ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ട് പോയി. അഭിയെ വിളിച്ചു രുഗ്മിണിയമ്മയുടെ ഭർത്താവിന് കൂട്ട് കിടക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. പിള്ളേരെ ഒറ്റക്കാക്കി പപ്പുവേട്ടന് വരാനാകാത്തത് കൊണ്ട് രുദ്രനും ആശുപത്രിയിൽ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചിരുന്നു. അപ്പോഴാണ് വീട്ടിൽ നിന്നും കാൾ വരുന്നത്. അപ്പുവിന് കൂട്ടായി രുദ്രന്റെ വീട്ടിൽ കാവ്യയുടെ അച്ഛനും അമ്മയും നവ്യയും ഉണ്ടായിരുന്നു. നവ്യയുമായി അപ്പു കൂട്ടാണ്. അത് കൊണ്ട് രുദ്രന് പേടി ഉണ്ടായിരുന്നില്ല. ആഹാരമൊക്കെ അവൾ നവ്യയുടെ ഒപ്പം ഇരുന്ന് കഴിച്ചു. അപ്പുവിനെ ഉറക്കാൻ നേരമാണ് പ്രശ്നമായത്. അവൾക്ക് ഉറങ്ങാൻ രുദ്രനോ കാവ്യയോ വേണം.... അല്ലെങ്കിൽ രുഗ്മിണിയമ്മ... നവ്യയും കലയും ശ്രീധരനും കൂടി പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും കുഞ്ഞ് ഉറങ്ങിയില്ല. ഒടുവിൽ ശ്രീധരന് രുദ്രനെ തന്നെ വിളിക്കേണ്ടി വന്നു. ഫോണിൽ കൂടിയുള്ള അപ്പുവിന്റെ കരച്ചിൽ കേട്ടതേ രുദ്രന്റെ മനസ്സിടിഞ്ഞു. അപ്പുവിനെ ഉറക്കിയിട്ട് തിരികെ വരാമെന്നു രുഗ്മിണിയമ്മയോട് പറഞ്ഞിട്ട് അവൻ അപ്പോൾ തന്നെ വീട്ടിലേക്ക് തിരിച്ചു. അവനെ കണ്ട പാടേ അപ്പു കരഞ്ഞു കൊണ്ട് ഓടി വന്നു. അവന്റെ തോളിലേക്ക് വലിഞ്ഞു കയറി രുദ്രന്റെ ഇരു കവിളിലും മാറി മാറി ഉമ്മ കൊടുത്തു. മതിയാകാത്തത് പോലെ അപ്പുവിനെ മുറുകെ മുറുകെ പുണർന്നപ്പോൾ രുദ്രനും കരഞ്ഞു പോയിരുന്നു.... ഒരു നിമിഷം പോലും റസ്റ്റ്‌ ഇല്ലാത്ത ഓട്ടവും അന്ന് രാവിലെ മുതൽ നടന്ന സംഭവങ്ങളും ഒക്കെ അവനെ മാനസികമായും ശാരീരികമായും തളർത്തി കളഞ്ഞിരുന്നു.... എത്രയൊക്കെ ധൈര്യം സംഭരിച്ചാലും കരയുന്ന അപ്പുവിനെ കണ്ട നിമിഷം അതൊക്കെയും ചോർന്നു പോയിരുന്നു.... 🌜 അപ്പുമോളെ ഉറക്കി കിടത്തിയ ശേഷം രുദ്രൻ വീണ്ടും ആശുപത്രിയിലേക്ക് തിരികെ പോയി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ബിപി കൂടി തീരെ വയ്യാതായ ജയയെ ഐ സി യു വിലേക്ക് മാറ്റിയിരുന്നു. രുദ്രൻ എത്തുമ്പോൾ രുഗ്മിണിയമ്മ ഐ സി യു വിന് മുന്നിൽ പേടിച്ചരണ്ട് നിൽപ്പുണ്ടായിരുന്നു. ജയക്ക് വേണ്ടി നേരത്തെ എടുത്ത റൂമിൽ രുഗ്മിണിയമ്മയോട് കിടക്കാൻ പറഞ്ഞു വിട്ടിട്ട് രുദ്രൻ ഐ സി യു വിന് പുറത്തെ കസേരകളിൽ ഒന്നിൽ ഇരുന്നു. അവർക്ക് പ്രായമായതിന്റെതായ എന്തൊക്കെയോ അസുഖങ്ങൾ ഉള്ളതാണ്. ഇവിടെ ഇരുന്ന് ഉറക്കം കളഞ്ഞു ടെൻഷൻ അടിച്ചിട്ട് എന്തെങ്കിലും വന്നാൽ അത് കൂടി താങ്ങാനുള്ള ശേഷി രുദ്രന് ഉണ്ടായിരുന്നില്ല. പപ്പൂവേട്ടന്റെ മൂത്ത മകൾ കുറച്ചു ദൂരെയാണ്. അവരെ വിവരം അറിയിച്ചിട്ടുണ്ട്. പിറ്റേന്ന് രാവിലെ തന്നെ അവരെത്താമെന്ന് പറഞ്ഞിട്ടുമുണ്ട്. അപ്പോഴേക്കും രുഗ്മിണിയമ്മയെ പറഞ്ഞു വിടണം. കുറച്ചു സമയം അവിടെ തന്നെ ഇരുന്നിട്ടും ജയയുടെ വിവരങ്ങൾ ഒന്നും അറിയാൻ കഴിയാത്തതിൽ രുദ്രൻ അക്ഷമനായി. അവൻ എഴുന്നേറ്റ് ഐ സി യു വിന് പുറത്തായുള്ള ബെല്ലിൽ വിരൽ അമർത്തിയപ്പോഴേക്കും ഒരു നഴ്സ് പുറത്തേക്ക് വന്നു. " കുറച്ചു മുൻപ് ബി പി കൂടി വയ്യാതായിട്ട് അകത്തേക്ക് കൊണ്ട് പോയ ആളിനിപ്പോ എങ്ങനെ ഉണ്ട്? " " ബി പി ഇപ്പോഴും നോർമൽ ആയിട്ടില്ല. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ നാളെ രാവിലെ ഡോക്ടറിനോട് ചോദിച്ചോളൂ... " അത്ര മാത്രം പറഞ്ഞു കൊണ്ട് നഴ്സ് പിന്നെയും അകത്തേക്ക് കയറിപ്പോയി. രുദ്രൻ തളർച്ചയോടെ കസേരയിലേക്ക് തന്നെ ഇരുന്നു. ജയയുടെ കാര്യം ആലോചിച്ച് അവന് വല്ലാത്ത ആധി തോന്നി. ജയക്ക് എന്തെങ്കിലും പറ്റിയാൽ ആ കുട്ടികളുടെ കാര്യം എന്താകും? രുദ്രന് കണ്ണ് നിറഞ്ഞു. അവൻ കണ്ണുകൾ മുറുകെ അടച്ച് ചുമരിലേക്ക് പുറം തല ചായ്ച്ചു വച്ചു. 🌜 പിറ്റേന്ന് രാവിലെ തന്നെ അഭി ആശുപത്രിയിൽ എത്തി. " രുദ്രേട്ടൻ വീട്ടിൽ ചെന്ന് എന്തെങ്കിലും കഴിച്ചിട്ട് കിടന്നുറങ്ങ്. ഇന്നലെ ഒരിത്തിരി റസ്റ്റ്‌ കിട്ടിയോ? ഉച്ചയോടെ ഇങ്ങോട്ട് വന്നാൽ മതി. കടയിലെ കാര്യങ്ങൾ ഒക്കെ ഞാൻ ബിനുവേട്ടനോട് പറഞ്ഞു സെറ്റാക്കിയിട്ടുണ്ട്. ഇനിയും ഇങ്ങനെ കുളിക്കാതെ നനയ്ക്കാതെ ഇരുന്നാൽ നിങ്ങൾക്ക് വട്ടായിപ്പോകും രുദ്രേട്ടാ.... " അത് പറയുമ്പോൾ അഭിയുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന സ്നേഹവും ആകുലതയും രുദ്രന് കാണാനായി. അതീവ സ്നേഹത്തോടെ അവനെ തന്നിലേക്ക് ഒന്ന് കൂടി ചേർത്ത് പിടിച്ചു. കൂടെ പിറക്കാതെ പോയ കൂടപ്പിറപ്പ് എന്ന് അന്നേരവും അവന്റ ഉള്ളം മന്ത്രിച്ചു.... 🌜 രുദ്രൻ വീട്ടിൽ എത്തുമ്പോൾ രാവിലെ എട്ട് മണിയോളം ആയിരുന്നു. നവ്യയും കലയും ചേർന്ന് നഴ്സറിയിൽ പോകാനായി അപ്പുവിനെ ഒരുക്കി നിർത്തിയിരുന്നു. " അവക്ക് ആരും വേണ്ട. ഇടയ്ക്ക് അച്ഛനെ ഒന്ന് കണ്ടാലോ ശബ്ദം കേട്ടാലോ മതി. ഇടയ്ക്കിടെ ചോദിച്ചത് രുഗ്മിണിയെ മാത്രാ.. ഒരു കണക്കിന് അതും നന്നായി. " നഴ്സറിലേക്ക് കൊണ്ട് വിടാനായി അപ്പുവിനെ എടുത്തു ബൈക്കിൽ ഇരുത്തുമ്പോൾ പിറകെ ഇറങ്ങി വന്ന കല രുദ്രനോടായി പറഞ്ഞു. രുദ്രൻ അതിന് മറുപടി കൊടുത്തില്ല. ഒന്ന് നെടുതായി നിശ്വസിച്ചു കൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ടാക്കി. അപ്പുവിനെ നഴ്സറിയിൽ ആക്കി തിരികെ വന്ന് ആഹാരവും കഴിച്ച ശേഷം രുദ്രൻ കട്ടിലിലേക്ക് കയറി കിടന്നു. കാവ്യയെയും പ്രഭനെയും അവൻ മറന്ന് കളയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ അതത്ര എളുപ്പം ആയിരുന്നില്ല..... അതിലും അധികം ജയയെ ഓർത്തുള്ള ആധി അവനെ ആകെ ഉലച്ചു കളഞ്ഞിരുന്നു. കുഞ്ഞ് നാള് മുതൽക്കേ കൂടെപ്പിറപ്പിനെ പോലെ കൂടെ ഉണ്ടായിരുന്നവളാണ്. അവളുടെ അവസ്ഥ ഓർക്കുമ്പോഴാണ് പ്രതാപനും കാവ്യയും നശിച്ചു പോകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നത്. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേയാണ് അവന് പിന്നെയും അമ്പിളിയെ ഓർമ്മ വന്നത്. അഭിയോട് അമ്പിളി പറഞ്ഞകാര്യം സംസാരിച്ചപ്പോൾ അവൻ ഒരു നമ്പർ തന്നിരുന്നു. ഒരു രാജേഷിന്റെ..... അവന് പരിചയമുള്ള ഏതോ ഹോം നഴ്സാണ്. ഇപ്പോൾ അയാൾ മറ്റെന്തോ പണിക്ക് പോകുന്നുണ്ട്. അത് കൊണ്ട് രുദ്രനോട് രാജേഷിനെ പെട്ടെന്ന് തന്നെ വിളിച്ചു സംസാരിക്കാൻ അഭി പറഞ്ഞിരുന്നു. കിടന്ന് കൊണ്ട് തന്നെ രുദ്രൻ രാജേഷിനെ വിളിച്ചു. അയാൾക്ക് താല്പര്യകുറവൊന്നും ഉണ്ടായിരുന്നില്ല. നാളെ എങ്കിൽ നാളെ ജോലിക്ക് വരാൻ അയാൾ തയാറായിരുന്നു.... അപ്പോൾ തന്നെ ഈ വിവരം അമ്പിളിയെ അറിയിക്കുന്നതാണ് നല്ലതെന്ന് രുദ്രന് തോന്നി. പിന്നീട് എന്ന് കരുതിയാൽ ചിലപ്പോൾ മറന്ന് പോകും. ഒന്നും ഒന്നും ഓർമ്മയിൽ നിൽക്കാത്തത് പോലെയാണ് ഇപ്പോൾ.... അവൻ കട്ടിലിലേക്ക് എഴുന്നേറ്റിരുന്നു കൊണ്ട് അമ്പിളിയുടെ നമ്പർ ഡയൽ ചെയ്തു. ബെല്ലടിച്ചു നിൽക്കാറായപ്പോഴാണ് കാൾ എടുത്തത്. വല്ലാതെ കിതയ്ക്കുന്നതിനൊപ്പം അവൾ എങ്ങനെ ഒക്കെയോ ഹലോ പറഞ്ഞൊപ്പിച്ചു. 📞 എന്തിനാടി നീയിങ്ങനെ കിതക്കുന്നെ? നീ ഓടിയോ? രുദ്രൻ ചോദിച്ചു. 📞 ഹ്മ്... ഞാൻ കിഷോറേട്ടന്റെ അടുത്തായിരുന്നു. അതാണ്‌.... 📞 എന്നാപ്പിന്നെ നീയിപ്പോ കാൾ എടുക്കണ്ടായിരുന്നല്ലോ? പിന്നീട് തിരിച്ചു വിളിച്ചാൽ പോരായിരുന്നോ? 📞 അതൊന്നും സാരമില്ല. രുദ്രേട്ടൻ പറഞ്ഞോ.... ആളിനെ കിട്ടിയോ? 📞 ഹാ... ഒരാളുണ്ട്. അത് പറയാനാ വിളിച്ചത്? 📞 അറിയുന്ന ആളാണോ? 📞 മ്മ്... അയാള് നാളെ വേണേലും വരാൻ റെഡിയാ. 📞 വീട് മുഴുവൻ കാട് പിടിച്ചു കിടക്കുകയാവും അല്ലെ രുദ്രേട്ടാ? അതൊക്കെ വൃത്തിയാക്കാനും കൂടി...? എല്ലാത്തിനും രുദ്രനെ ബുദ്ധിമുട്ടിക്കുന്നു എന്നൊരു തോന്നലിൽ അവളൊന്നു നിർത്തി. 📞 അതിനിവിടെ ഇഷ്ടം പോലെ ആളെ കിട്ടും. ഞാൻ ആരെയെങ്കിലും ഏർപ്പാടാക്കി വൃത്തിയാക്കി ഇട്ടേക്കാം.... 📞 എന്നാൽ ഞാൻ വിഷ്ണുവേട്ടനോട് പറയട്ടെ രണ്ട് ദിവസം കഴിഞ്ഞ് അച്ഛനെ അവിടെ വീട്ടിൽ കൊണ്ട് വന്നാക്കാൻ.? അമ്മായി അവിടെ ഒരു നിവർത്തിയും ഇല്ലാന്നാ അച്ഛൻ ഇന്നലെ വിളിച്ചപ്പോ കൂടി പറഞ്ഞത്. അച്ഛന് ഇപ്പോ എണീറ്റ് നടക്കാനൊന്നും തീരെ പറ്റുന്നില്ല. ശല്യം ആണെന്നു തോന്നീട്ടാവും അമ്മായി ഈയിടെയായി ദേഹോപദ്രവം ഒക്കെ തുടങ്ങിയിട്ടുണ്ടെന്ന്.... അതാ ഞാൻ പിന്നെ അച്ഛനെ അങ്ങോട്ട് മാറ്റാന്ന് വിചാരിച്ചത്. " 📞 അപ്പോ നീ വരില്ലേ? രുദ്രന് അമ്പിളി എന്തെങ്കിലും മറുപടി കൊടുക്കും മുന്നേ മറുപുറത്ത് ആരോ ആക്രോശിക്കുന്നത് കേട്ടു. " എടീ നശൂലമേ....എന്റെ ചെറുക്കൻ അവിടെ അങ്ങനെ കിടക്കുമ്പോ നീ ഇവിടെ വന്ന് ഏതവനോടാടീ കിന്നരിക്കുന്നെ....? കുടുംബം മുടിച്ചതും എന്റെ ചെറുക്കൻ അങ്ങനെ കിടത്തിയതും പോരെ ടീ നിനക്ക്? അവള് നിന്ന് ശൃംഗരിക്കുന്നു..... " കേട്ടാൽ അറയ്ക്കുന്ന ഒരു ചീത്തയ്‌ക്കൊപ്പം ആ കാൾ കട്ടായിരുന്നു.... രുദ്രൻ മൊബൈലും കയ്യിൽ പിടിച്ച് കുറച്ചു സമയം അങ്ങനെ തന്നെ ഇരുന്നു. അവന് വല്ലാത്ത വിമ്മിഷ്ടം തോന്നി. ആരാകും അത്? അവരെന്തിനാണ് അമ്പിളിയെ അങ്ങനെ ഒക്കെ പറഞ്ഞത്? അതൊക്കെ താൻ കേൾക്കരുത് എന്ന് കരുതി ആണോ അവൾ പെട്ടെന്ന് കാൾ കട്ടാക്കിയത്? അമ്പിളിയെ ചുറ്റി നൂറായിരം ചോദ്യങ്ങൾ രുദ്രന്റെ മനസ്സിൽ ഉയർന്നു വന്നു. ഒരുപക്ഷെ വിവാഹം കഴിഞ്ഞു പോയ ശേഷം ഇത് ആദ്യമായിട്ടാകും അവളെക്കുറിച്ച് അവൻ ചിന്തിക്കുന്നത് പോലും.... 🌜 🌜 🌜 🌜 🌜 കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ
അയലത്തെ അമ്പിളി 🌜18 അപ്പുവിനെ വീട്ടിൽ കൊണ്ട് ചെന്നാക്കിയ ശേഷം രുദ്രൻ നേരെ ജയയുടെ വീട്ടിലേക്കാണ് പോയത്. ആറ് മണിക്കോ മറ്റോ ആണ് ഡോക്ടറിന്റെ അപ്പോയ്ന്റ്മെന്റ്. ഇപ്പൊ തന്നെ മണി ആറാകാറായി. വാച്ചിലേക്ക് നോക്കികൊണ്ട് രുദ്രൻ കാറിന്റെ വേഗത കൂട്ടി.... 🌜 ജയയുടെ വീട്ടിൽ എത്തുമ്പോൾ അവളുടെ കൂടെ പപ്പുവേട്ടനും തയ്യാറായി നിൽപ്പുണ്ടായിരുന്നു. പപ്പുവേട്ടൻ ആകെ ക്ഷീണിച്ചു. അവശനായത് പോലെ കാണപ്പെട്ടു. രുദ്രനത് കണ്ടു നെഞ്ചു നീറി... " ഹ... നിങ്ങളിത് എങ്ങോട്ടാ പപ്പുവേട്ടാ? ഈ പിള്ളാരെ ഇവിടെ തനിച്ചാക്കി നിങ്ങളും കൂടെ വന്നാൽ എങ്ങനെയാ? " ജയയുടെ കയ്യിൽ നിന്നും ഹോസ്പിറ്റൽ ഫയലും മറ്റും വാങ്ങി കാറിലേക്ക് വയ്ക്കും വഴി രുദ്രൻ ചോദിച്ചു. " ഞാൻ പറഞ്ഞതാ രുദ്രാ... കേൾക്കണ്ടേ? " ജയ കൂടി പറഞ്ഞതോടെ രുദ്രൻ പപ്പുവേട്ടന് മുന്നിൽ ചെന്ന് നിന്നു. " അതെന്താ? നിങ്ങക്ക് ഇവളെ എന്റെ കൂടെ വിടാൻ വിശ്വാസം ഇല്ലാത്തോണ്ടാണോ? " രുദ്രൻ പപ്പുവേട്ടനെ നോക്കി കണ്ണുരുട്ടിയതും അയാൾ അവനെ ചുറ്റിപ്പടിച്ചു കരഞ്ഞതും ഒരുമിച്ചായിരുന്നു. അവൻ ആകെ വല്ലാതായി. " എന്താ രുദ്രാ? വന്നപ്പോ തൊട്ടേ അച്ഛൻ ഇങ്ങനാ.... എന്താ കാര്യം എന്ന് ചോദിച്ചിട്ട് പറയുന്നുമില്ല. " ജയയും പരിഭ്രമിച്ചു. " ഇങ്ങേർക്ക് പ്രാന്ത്.... അല്ലാതെന്ത്‌!? ഒരു കുഞ്ഞ് തലചുറ്റലോ മറ്റോ വന്നപ്പോ തട്ടിപ്പോകുമോ എന്നുള്ള പേടിയാ... എടോ മനുഷ്യാ.. ദേ ഈ നിക്കണ രണ്ട് പിള്ളേരുടെയും പിന്നെ എന്റെ കൊച്ചിന്റേം ഒക്കെ കല്യാണം കൂടിയിട്ടേ നിങ്ങളെ കൊണ്ട് പോകാവൂ എന്ന് ഞാൻ യമരാജനോട് പറഞ്ഞു സെറ്റ് ആക്കി വച്ചിട്ടുണ്ട്. അതോർത്തു നിങ്ങൾ പേടിക്കണ്ട. " രുദ്രൻ വിഷയം മാറ്റാൻ എന്നോണം പറഞ്ഞു. " ഡി.... നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്റോടെ വരുന്നതിന്? " അവൻ ജയയുടെ നേരെ തിരിഞ്ഞു. " എനിക്കെന്ത് ബുദ്ധിമുട്ട്... ഞാൻ നിന്നെ കുഞ്ഞ് നാളിലെ മുതല് കാണുന്നതല്ലേ? ഇത് അതൊന്നും അല്ലടാ... എന്റെ വയ്യായ്ക ഓർത്തിട്ടുള്ള വിഷമമാകും അച്ഛന്. " ജയയങ്ങനെ പറഞ്ഞപ്പോൾ രുദ്രന് ആശ്വാസം തോന്നി. അവളെങ്ങനെ കരുതിക്കോട്ടെ... അതാണ്‌ നല്ലത്. ഇല്ലെങ്കിൽ ചിലപ്പോ പപ്പുവേട്ടൻ തന്നെ ഓരോന്ന് പറയാതെ പറഞ്ഞു കൊടുക്കും... " മക്കളേ... നിങ്ങൾ അപ്പൂപ്പനെ അകത്തു കൊണ്ടേ കിടത്തിക്കെ... " രുദ്രൻ കുട്ടികളോടായി പറഞ്ഞതും ജയയുടെ മൂത്ത മകൾ അനു മുന്നോട്ട് വന്നു. " നിങ്ങള് ചെല്ല് പപ്പുവേട്ടാ.... ചെന്ന് കിടക്ക്.... എല്ലാം ശെരിയാവും. ഞാനല്ലേ പറയുന്നേ....? " രുദ്രൻ അയാളെ ഒന്നുകൂടി പുണർന്നു കൊണ്ട് തന്നിൽ നിന്നും അടർത്തി മാറ്റി. അനു അയാളെ താങ്ങിപ്പിടിച്ച് അകത്തേക്ക് കൊണ്ട് പോകുന്നത് കണ്ടിട്ടാണ് രുദ്രൻ ജയയുടെ നേരെ തിരിഞ്ഞത്. " നീ കേറിക്കെ ജയേ... ഇപ്പത്തന്നെ നേരം വൈകി. റിപ്പോർട്സ് എല്ലാം എടുത്തിട്ടുണ്ടല്ലോ അല്ലെ? " " അതെല്ലാം ഉണ്ട്. " കാറിന് ഉള്ളിലേക്ക് കയറി ഇരിക്കും വഴി ജയ പറഞ്ഞു. രുദ്രൻ അപ്പോഴേക്കും വീടിനു പുറത്ത് തന്നെ നിന്നിരുന്ന ജയയുടെ ഇളയ മകൾ അച്ചുവിനെ നോക്കി കൈ വീശി കാണിച്ചു കൊണ്ട് കാറിനുള്ളിലേക്ക് കടന്നിരുന്നു. ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്യും വഴി രുദ്രന്റെ മനസ്സിൽ മുഴുവൻ ജയയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ജയയുടെ മക്കളെ കുറിച്ചാണ് അവൻ അധികവും ചിന്തിച്ചത്. പത്തു വയസ്സുള്ള അനുവും എട്ട് വയസ്സുകാരി അച്ചുവും... കാഴ്ചയിൽ പണ്ടത്തെ ജയയെ വാർത്തു വച്ചത് പോലെ രണ്ട് മാലാഖകുട്ടികൾ.... ഇതൊക്കെ അവരെ എങ്ങനെ പറഞ്ഞു മനസിലാക്കും? ജയയെക്കാളും അനുവിനെകാളും കൂടുതലായി പ്രതാപന്റെ അഭാവം തളർത്താൻ പോകുന്നത് അച്ചുവിനെയാണ്. അപ്പുവിന് തന്നോട് ഉള്ളതുപോലെ വല്ലാത്തൊരു സ്നേഹമാണ് അച്ചുവിന് പ്രതാപനോട്. " പ്രഭേട്ടൻ വീട്ടിലുള്ളപ്പോൾ ഉണ്ണാനും ഉറങ്ങാനും പോലും അച്ചുവിന് ഏട്ടൻ വേണം" എന്ന് എപ്പോഴൊക്കെയോ അൽപ്പം അഹങ്കാരത്തോടെ തന്നെ ജയ പറഞ്ഞിട്ടുള്ളത് രുദ്രൻ ഓർത്തെടുത്തു. അച്ഛനില്ലായ്മ ആ കുഞ്ഞ് എങ്ങനെ സഹിക്കുമോ ആവോ? ജയയും കുട്ടികളും സത്യത്തിൽ ഒരു ചതുപ്പിലാണ് അകപ്പെട്ടിരിക്കുന്നത് എന്ന് രുദ്രന് തോന്നി. പ്രതാപൻ അവരുടെ ഹൃദയങ്ങളിൽ ചൊരിഞ്ഞ സ്നേഹത്തിന്റെ ചളി കൊണ്ടുണ്ടായ ചതുപ്പ്.....!. അവർക്ക് ആ ചതുപ്പിൽ നിന്നും കരകയറുക അത്ര എളുപ്പമാവില്ല. 🌜 ഹോസ്പിറ്റലിൽ ചെന്ന് ചെക്കപ്പൊക്കെ കഴിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് സർജറി നടത്തുന്നതാണ് നല്ലതെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്. എത്രയും പെട്ടന്ന് കഴിയുന്നോ അത്രയും നല്ലത് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എന്നാപ്പിന്നെ ഈ ആഴ്ച തന്നെ ആയിക്കൂടെ എന്നായി രുദ്രൻ. " നീയിത് ഇത് എന്താ രുദ്രാ പറയുന്നത്? പ്രഭേട്ടനോട് ചോദിക്കാതെ ഞാൻ എങ്ങനെ പറയാനാ? " ജയ രുദ്രനെ നോക്കി അനിഷ്ടത്തോടെ പറഞ്ഞു. " ഹസ്ബൻഡ്നോട്‌ ചോദിച്ചിട്ട് ഉടനെ ഒരു ഡേറ്റ് പറയാം ഡോക്ടർ. " ജയ ഡോക്ടറിന് നേരെ തിരിഞ്ഞു. " ജയേ... നീ ഒരല്പ സമയം ഒന്ന് പുറത്ത് നിൽക്കുമോ? എനിക്ക് ഡോക്ടറിനോട് ഒരു കാര്യം സംസാരിക്കാനുണ്ട്. " രുദ്രൻ ജയയുടെ കൈയ്യിൽ തട്ടി അപേക്ഷ പോലെ പറഞ്ഞു. ശേഷം ഡോക്ടറിനോടും കണ്ണ് ചുരുക്കി അപേക്ഷിച്ചു. " ഹ്മ്... ജയ പുറത്തിരിക്കൂ... ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ.... " ഡോക്ടർ കൂടി പറഞ്ഞപ്പോൾ രുദ്രനെ കണ്ണ് കൂർപ്പിച്ചു ഒന്ന് നോക്കികൊണ്ട് ജയ പുറത്തേക്കിറങ്ങി. അന്നേ ദിവസം നടന്നതൊക്കെ രുദ്രൻ വിശദമായിത്തന്നെ ഡോക്ടറിനോട് പറഞ്ഞു. ജയയുടെ സർജറി എത്രയും പെട്ടെന്ന് നടത്തണം. അത് കഴിയും വരെ എങ്കിലും ജയ ഒന്നും അറിയരുത്. അറിഞ്ഞാൽ ഒരുപക്ഷെ അവൾ സർജറിക്ക് സമ്മതിച്ചു എന്ന് വരില്ല. അത് മാത്രവുമല്ല... ഇപ്പോഴത്തെ മൈൻഡ് സെറ്റിൽ അവൾ ജീവിതം തന്നെ അവസാനിപ്പിച്ചു കളഞ്ഞു എന്നും വരും.... ഡോക്ടറിനോട് എല്ലാം തുറന്ന് പറയുമ്പോൾ അത്തരം ചിന്തകളായിയുന്നു രുദ്രന്റെ മനസ്സിൽ. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആദ്യം ഡോക്ടർ അവിശ്വാസത്തോടെ സീറ്റിലേക്ക് ചാരി ഇരിക്കുകയാണ് ചെയ്തത്. ജയയോടൊപ്പം അയാൾ പലതവണ പ്രഭനെ കണ്ടിട്ടുണ്ട്. പക്ഷെ ഒരിക്കൽപോലും അയാളിൽ ഇത്തരം ഒരു charactrer ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസിലാക്കാനായിട്ടില്ല. പക്വതയോടെ കാര്യങ്ങൾ ഹാൻഡിൽ ചെയ്യുന്ന മാന്യനായ ചെറുപ്പക്കാരൻ... അങ്ങനെ ആയിരുന്നു ഇത് വരെയുള്ള ധാരണ.... അതയാളുടെ പൊയ്മുഖം മാത്രം ആയിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ ഡോക്ടറിന് പ്രയാസം തോന്നി. ഡോക്ടർ സീറ്റിൽ ഒന്നിളകി ഇരുന്നു. " നിങ്ങൾ പറഞ്ഞത് ശെരിയാണ്. ഈവസ്ഥയിൽ ജയ ഒന്നും അറിയാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഏറെ നാളൊന്നും മൂടി വയ്ക്കാനാകില്ല. എന്നിരുന്നാലും സർജറി കഴിയും വരെ എങ്കിലും അവർ ഇതൊന്നും അറിയാതെ നോക്കണം. ഈ അസുഖത്തിന്റെ കാര്യം അറിയാമല്ലോ? രോഗിയുടെ മെന്റൽ സ്‌ട്രെങ്ങ്ത്ന് വളരെയധികം പ്രാധാന്യമുണ്ട്. രണ്ടാമതും ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ അവർ മെന്റലി ഡൌൺ ആയതാണ്. ആദ്യ തവണയും അവർ അങ്ങനെ തന്നെ ആയിരുന്നു. രണ്ട് മൂന്ന് തവണ കൗൺസിലിംഗ് ഒക്കെ എടുത്തിട്ടാണ് ഫസ്റ്റ് ടൈം സർജറിക്ക് വേണ്ടി അവരുടെ മൈൻഡ്സെറ്റ് ഒന്ന് ഓക്കേ ആക്കി എടുത്തത്. ഞാൻ തന്നെയാണത് ചെയ്തത്. ഓൺകോളജിസ്റ് മാത്രമല്ല... സൈക്കോളജിസ്റ് കൂടിയാണ് ഞാൻ. ഞാൻ മനസിലാക്കിയിടത്തോളം ജയ അവരുടെ ഹസ്ബൻഡിൽ അത്രത്തോളം ഡിപെൻഡന്റ് ആണ്. അല്ലെങ്കിൽ അയാൾ അവരെ അങ്ങനെ ആക്കി എടുത്തിട്ടുണ്ട്. അയാൾ ഇല്ലാതെ തനിക്ക് ഒന്നിനും കഴിയില്ല എന്നൊരു ധാരണ അവരുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. ആ ഒരവസ്ഥയിൽ നിന്നും അവരെ പുറത്ത് കൊണ്ട് വരാനായിരിക്കും നിങ്ങളൊക്കെ ഏറ്റവും അധികം ബുദ്ധിമുട്ടാൻ പോകുന്നത്. അതിന്, കുഞ്ഞുങ്ങൾക്ക് ഇനി താൻ മാത്രമേ ഉള്ളൂ എന്നൊരു തോന്നൽ ജയയുടെ ഉള്ളിൽ വളർത്തണം. കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിച്ചേ മതിയാകൂ എന്നൊരു തോന്നൽ അവരിൽ ഉണ്ടാക്കണം... എന്തായാലും നാളെ രാവിലെ വന്നു അഡ്മിറ്റാകൂ... രണ്ട് ദിവസം കഴിഞ്ഞൊരു date സർജറിക്ക് ഫിക്സ് ചെയ്യാം. അത് കഴിഞ്ഞ് സാവകാശം അവരെ കാര്യങ്ങൾ ധരിപ്പിക്കാം. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ കൗൺസിലിംഗ് സേഷൻസ് കൂടി അറേഞ്ചു ചെയ്യാം. ഡോണ്ട് വറി... നിങ്ങളൊക്കെ ഇല്ലേ ജയയുടെ കൂടെ. She will be alright.... " ഡോക്ടർ പറഞ്ഞു കഴിഞ്ഞതും രുദ്രൻ ആശ്വാസത്തോടെ തലയാട്ടി. ഹോസ്പിറ്റലിൽ ആകുമ്പോൾ അവൾ ഇതൊക്കെ അറിയാനുള്ള സാധ്യത കുറയും. ഇതിപ്പോ നാളെ രാവിലെ വരെ അറിയാതെ നോക്കിയാൽ മതിയല്ലോ? അതെങ്ങനെയും ഹാൻഡിൽ ചെയ്യാം. അവന് വല്ലാത്തൊരു സമാധാനം തോന്നി. നാളെ അഡ്മിറ്റാകണം എന്ന് പറഞ്ഞപ്പോൾ ജയ എതിർത്തു എങ്കിലും, പ്രതാപനെ അറിയിച്ച് അയാളുടെ സമ്മതം വാങ്ങിയ ശേഷം മാത്രമേ അഡ്മിറ്റാകാനായി വരുള്ളൂ എന്ന് രുദ്രൻ ഉറപ്പ് കൊടുത്തതോടെ അവളുടെ എതിർപ്പ് നിലച്ചു. ജയയെയും കൊണ്ട് ഹോസ്പ്പിറ്റലിൽ നിന്നും പുറത്തേക്ക് നടക്കുമ്പോഴാണ് പരിചിതമായൊരു ശബ്ദം കേട്ടത്. " അയ്യോ... അത് നമ്മുടെ ജയയും രുദ്രനും അല്ലെ? ഈ പിള്ളാരെന്താ ഇവിടെ? ജയേ... മക്കളേ.... " രുദ്രൻ തിരിഞ്ഞു നോക്കി. " ശോഭനമ്മായി.... " തങ്ങൾക്ക് അടുത്തേക്ക് നടന്ന് വരുന്ന ആളിനെ കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു വന്നു. സഞ്ചരിക്കുന്ന വാർത്താ ചാനൽ എന്ന് കൊച്ച് പിള്ളേര് പോലും കളിയാക്കി വിളിക്കുന്നവരാണ്. ഇവര് ജയയെ കണ്ടാൽ...!!! 🌜 കണ്ണടച്ച് തുറക്കും മുന്നേ അവരടുത്തെത്തി. ശാരദാമ്മായി നടന്നതാണോ ഓടിയതാണോ എന്ന് പോലും രുദ്രന് സംശയമായി. " അല്ലേ....... അതിനെടക്ക് നിങ്ങള് രണ്ടും ഒന്നിച്ചായാ? " അടുത്ത് വന്നവർ താടിയിൽ കൈ കൊടുത്തു നിന്ന് രുദ്രനെയും ജയയെയും മാറി മാറി നോക്കി. " അല്ല... ഒരു കണക്കിന് അതാണ്‌ നല്ലത്. എന്തായാലും നിന്റെ ഭാര്യേം ഇവളുടെ ഭർത്താവും കൂടി ഒളിച്ചോടി. ഇനീപ്പോ നിങ്ങള് രണ്ടും കൂടി ഒന്നിച്ചങ്ങു താമസിക്ക്. വളന്ന് വരണത് മൂന്ന് പെമ്പിള്ളാരല്ലേ? അതുങ്ങക്ക് അച്ഛനും അമ്മേം രണ്ടും വേണോല്ലാ.....? " ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കാതെ അവർ ഉറക്കെ സംസാരിക്കാൻ തുടങ്ങി. രുദ്രൻ അത് കേട്ട് തലയിൽ കൈ താങ്ങി. അവരെ തടയാൻ ഒക്കില്ല. പണ്ടേ ലക്കും ലെവലും ഇല്ലാത്ത സംസാരമാണ് അവർക്ക്. " ശാരദാമ്മായി ഇതെന്താ പറയുന്നേ? ആര് ആരുടെ കൂടെ പോയെന്നാ? " ജയ ഒന്നും മനസിലാക്കാതെ കണ്ണ് മിഴിച്ചവരെ നോക്കി. " ഹേ...! അപ്പൊ നീ ഇവളോട് ഒന്നും പറയാതെ ആണോ കൂടെ വിളിച്ചു കൊണ്ട് വന്ന് ഇവിടെ കിടന്ന് കറങ്ങണത് ? " അവരതിശയത്തോടെ രുദ്രനെ നോക്കി. " ആ.... അറിഞ്ഞില്ലേല് ഞാൻ പറഞ്ഞു തരാം.... നിന്റെ കെട്ടിയോനില്ലേ? എന്താ അവന്റെ പേര്....? ഹാ... പ്രഭൻ... അവനേ ഇവന്റെ കെട്ടിയോളേം വിളിച്ചോണ്ട് ഒളിച്ചോടി. ഒടുക്കം പോലീസ്കാര് പിടിച്ചു. അവക്ക് അവനേം അവന് അവളേം മതിയെന്നും പറഞ്ഞു രണ്ടും കൂടി ഒറ്റക്കാലേ നിന്നത്രെ.... പിന്നെ പോലീസിന് എന്താ? പോലീസുകാര് അവരെ രണ്ടിനേം കൂടെ ഒന്നിച്ചങ്ങു വിട്ടു. രണ്ടും കൂടെ ഇപ്പം നാട് വിട്ടേക്കുവാ.... ഇതറിയാൻ ഈ നാട്ടിൽ ഇനി നീ മാത്രേ ഉണ്ടാവുള്ളൂ എന്റെ ജയേ....... " എന്തോ വലിയ കാര്യം അറിയിച്ചത് പോലെ അവർ മുറുക്കാൻ കറ പുരണ്ട പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചു. ജയ സ്ഥബ്ദയായി നിന്ന് പോയി. " ഇല്ല... പ്രഭേട്ടൻ...... ഇല്ല... അങ്ങനെ ചെയ്യില്ല... പ്രഭേട്ടന് എന്നെ മറന്ന് അങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല. നിങ്ങൾ വെറുതെ പറയുന്നതാ.... വെറുതെ... നുണ... നുണ പറയുന്നതാ.... " ജയ്ക്ക് അവർ പറഞ്ഞത് വിശ്വസിക്കാനായില്ല. " ഇത് നല്ല കൂത്ത്.... നിന്റെ കെട്ടിയോൻ ആര് രാജാവാ...? അവനേക്കുറിച്ച് ഇല്ലാക്കഥ പടച്ചൊണ്ടാക്കാൻ? ഇതാ ഇപ്പൊ നന്നായേ...? " ശാരദാമ്മായിക്ക് ജയ ആ പറഞ്ഞത് തീരെ പിടിച്ചില്ല. രാത്രി ആയതിന്നാൽ ആശുപത്രിയിൽ അധികം ആളുകൾ ഒന്നുമില്ല. ഉണ്ടായിരുന്ന കുറച്ച് പേര് തങ്ങളെ തന്നെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞ് ശോഭനമ്മായിയുടെ ഒപ്പം ഉണ്ടായിരുന്നഅവരുടെ മകൾ അവരെ പിന്നിലേക്ക് പിടിച്ച് വലിക്കാൻ നോക്കി. " നീ എന്നെ വിട്ടിട്ട് അങ്ങോട്ട് നീങ്ങി നിന്നേടി.... " അവരെ കയ്യിൽ പിടിച്ചിരുന്ന മകളെ ഒരുന്ത് കൊടുത്തു. ശേഷം ഒന്നുകൂടി ജയിക്കടുത്തേക്ക് നീങ്ങി നിന്നു. " എടീ കൊച്ചേ... കല്യാണം കഴിഞ്ഞാൽ കെട്ടിയോന്മാരെ കയറു കഴുത്തി കെട്ടിയ കുട്ടിക്കൊരങ്ങിനെ പോലെ മെരുക്കി എടുക്കണം പെണ്ണുങ്ങള്. 'ചാടിക്കളിക്കെടാ കുട്ടിരാമാ ചാടികാളിക്കെടാ കുട്ടിരാമാ' എന്ന് നമ്മള് പറഞ്ഞാല് അവരങ്ങോട്ടും ഇങ്ങോട്ടും ചാടികളിക്കണം.... അല്ലാതെ കയറൂരി വിട്ടാലേ അത് ഇത് പോലെ ചാടിച്ചാടി എവിടേലും പോവും. മനസ്സിലായാ? " " ഇനി നിന്നോട്... " ജയയോട് അത്രയും പറഞ്ഞു കൊണ്ട് അവര് രുദ്രന്റെ നേരെ തിരിഞ്ഞു. എല്ലാം കൈ വിട്ട് പോയതിൽ ആകെ അന്തംവിട്ട് നിൽപ്പാണ് രുദ്രൻ അപ്പോഴും.... " ആണുങ്ങളായാലെ ഭാര്യെ വരച്ച വരേല് നിർത്താൻ പഠിക്കണം. നീ പറയണതിന് അപ്പുറം അനങ്ങരുത് അവള്..... അങ്ങനെ ആവണം. ഇല്ലെങ്കില് ഇത് പോലെ വല്ല രാവണമ്മാരും വന്നങ്ങ് തട്ടിക്കൊണ്ടു പോവും.... ഓ... രാവണൻ എന്ന് പറയാൻ നിന്റെ ഭാര്യ അതിന് സീത അല്ലല്ലോ അല്ലെ.... ശൂർപ്പണഘ അല്ലെ? ശൂർപ്പണഘ....! " ശാരദാമ്മായി ചിറി കൊട്ടി. ഭാര്യ ഭർത്താവിനെ നിലക്ക് നിർത്തണം എന്നോ ഭർത്താവ് ഭാര്യെ നിലക്ക് നിർത്തണം എന്നോ? അവര് പറഞ്ഞതൊക്കെ ലോജിക്കിലായ്മ ഓർത്ത് കൂടെ നിന്ന മകൾക്ക് ആകെ വട്ടായി. ചുറ്റും നിന്നവർ ഇതൊക്കെ കേട്ട് അടക്കി ചിരിക്കാൻ തുടങ്ങി " സോറി രുദ്രാ.... സോറി ജയേ.... ഈ തള്ളക്ക് വട്ടാ.... " അവരുടെ മകൾ രുദ്രനെ നോക്കി കണ്ണ് ചുരുക്കി ക്ഷമ പറഞ്ഞ ശേഷം അവരെ എങ്ങനെ ഒക്കെയോ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി. അത് നോക്കി നിൽക്കെ രുദ്രന്റെ കയ്യിൽ ഒരു പിടി വീണു. " പറയെടാ... പ്രഭേട്ടൻ എവിടെ? " ജയ അവന്റെ മുന്നിലേക്ക് കയറി നിന്നു. " അത്... ജയേ... " രുദ്രൻ എന്ത് മറുപടി പറയണം എന്നറിയാതെ കുഴങ്ങി. " പറയെടാ... എവിടെടാ എന്റെ പ്രഭേട്ടൻ....? " കരഞ്ഞു കൊണ്ട് അവളവന്റെ ഷർട്ടിൽ പിടിച്ചുലച്ചു. രുദ്രൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പ്രജ്ഞ അറ്റവനെപ്പോലെ അങ്ങനെ നിന്നു. ജയയുടെ മനസ്സിലൂടെ അന്ന് രാവിലെ മുതൽ ഉണ്ടായ സംഭവങ്ങൾ ഓരോന്നായി കടന്ന് പോയി. പതിവില്ലാതെ രണ്ട് ദിവസം മുന്നേ വീട്ടിൽ നിന്നും പോയ പ്രതാപൻ... വിളിക്കുമ്പോഴൊക്കെ സ്വിച്ച്ഡ് ഓഫ് എന്നാ മറുപടി.... ഇന്ന് ഉച്ചയോടെ അച്ഛൻ വെപ്രാളപ്പെട്ടു പുറത്തേക്ക് പോയത്..... രുദ്രനോടൊപ്പം ആകെ അവശനായി തിരികെ വന്നത്.... അതിന് ശേഷം കട്ടിലിൽ നിന്നും എഴുന്നേൽക്കാതെയുള്ള ഒരേ കിടപ്പ്.... രുദ്രൻ ഡോക്ടറിനോട് മാത്രമായി എന്തൊക്കെയോ സംസാരിച്ച ശേഷം ഉടനെ തന്നെ സർജറി ഫിക്സ് ചെയ്തത്.... എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ.... അവൾക്ക് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി. ബോധം മറഞ്ഞു നിലത്തേക്ക് വീഴാൻ പോയവളെ രുദ്രൻ താങ്ങി പിടിച്ചു. 🌜 കുറച്ചധികം സമയമായി പ്രതാപന് പിറകെ ഇങ്ങനെ നടക്കാൻ തുടങ്ങിട്ട്... പലതവണ എവിടേക്കാണ് പോകുന്നത് എന്ന് കാവ്യ പ്രതാപനോട് ചോദിച്ചു. " നീ വാ...നമ്മൾ ഇപ്പൊ എത്തും " എന്നും പറഞ്ഞു പ്രതാപൻ മുന്നേ നടപ്പാണ്. നേരിയ ഇരുട്ട് പരന്ന് തുടങ്ങിയിട്ടുണ്ട്. ഒരു ഓട്ടോയ്ക്ക് പോകാൻ മാത്രം വീതിയുള്ള ടാർ ഇടാത്ത ചെളി നിറഞ്ഞ വഴിയിലൂടെയാണ് നടത്ത. ഒരു സ്കൂട്ടറൊ സൈക്കിലോ പോലും ഇതേ വരെ അത് വഴി വരുന്നത് കണ്ടില്ല. വഴിക്ക് ഇരുവശവും നിരനിരയായി വീടുകളാണ്. വീടുകൾ എന്ന് പറയാനാവില്ല. കുടിലുകൾ... പലതും ഇടിഞ്ഞു പൊളിഞ്ഞ വീഴാറായവ.... വഴിക്ക് ഒരു വശം ഓടയാണ്. അതിനുള്ളിൽ നിന്നും അസഹ്യമായ ദുർഗന്ധം വമിക്കുന്നുണ്ട്. കാവ്യ പലപ്പോഴും സഹിക്കവയ്യാതെ മൂക്ക് പൊത്തുകയും മുഖം ചുളിക്കുകയും ചെയ്തു. വഴിയിൽ അവിടവിടെ കുറച്ചു ആളുകളെയും കണ്ടു. സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഒക്കെയുണ്ട്. എല്ലാവരും വൃത്തിഹീമായി വസ്ത്രം ധരിച്ചവർ. പലരുമവരെ ഇരുവരെയും തുറിച്ചു നോക്കി. ആ നേരത്തും കുട്ടികൾ കൂട്ടം കൂടി നിന്ന് കളിക്കുന്നുണ്ട്. എട്ടും പത്തും വയസായ കുട്ടികൾ പോലും പൂർണ നഗ്നരാണ്.... അതൊക്കെ നോക്കി അറപ്പോടെ മുന്നോട്ട് നടക്കവേ എന്തിലോ ചവിട്ടിയത് പോലെ തോന്നി കാവ്യക്ക്. ചെരുപ്പിൽ പുരണ്ട വസ്തുവിലേക്ക് കാവ്യ തല കുനിച്ച് നോക്കി. മനുഷ്യ വിസർജ്ജ്യം...! കാവ്യക്ക് ഓക്കാനം വന്നു. മൂക്കും വായും മൂടിക്കൊണ്ട് അവൾ ഓടയ്ക്ക് അടുത്തേക്ക് ഓടി. പുഴുത്തു നാറുന്ന ഓടയ്ക്ക് ഉള്ളിലേക്ക് ശർദ്ദിക്കുമ്പോൾ, അതിനുള്ളിൽ നിന്നും വരുന്ന ദുർഗന്ധത്തേക്കാൾ കാലിൽ പുരണ്ട വിസർജ്യത്തെ ഓർത്തുള്ള മനം പുരട്ടൽ ആയിരുന്നു അവളിൽ അധികരിച്ചു നിന്നത്. 🌜 🌜 🌜 🌜 🌜 രാഞ്ജിയെ പോലെ വാഴിക്കാം എന്ന് പ്രഭൻ ഉറപ്പ് കൊടുത്തതല്ലേ? അപ്പോ അങ്ങനെ തന്നെ വാഴിക്കണ്ടേ? 🫣 കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
അയലത്തെ അമ്പിളി 🌜17 " അച്ഛായീ.... അപ്പുമോള് അച്ചായിയെ കാണാതെ കുറേ കുറേ കുറേ പേടിച്ചു. " കുഞ്ഞ് അവന്റെ കവിളിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞതും രുദ്രൻ അവളെ ഒന്ന് കൂടി മുറുകെ പിടിച്ചു. " അച്ചായി ഇങ്ങ് വന്നില്ലേ? ഇനി അപ്പൂസ് പേടിക്കണ്ട കേട്ടോ? " കുഞ്ഞിക്കവിളിൽ രുദ്രൻ പിന്നെയും ചുണ്ട് ചേർത്തു. ഗ്രേസി സിസ്റ്റർ അത് നോക്കി ചിരിയോടെ നിന്നു. " എന്തിനാ അപ്പുമോള് അമ്മേടെ കൂടെ പോയത്? അച്ചായി അവിടെ ഒറ്റയ്ക്കല്ലായിരുന്നോ? അപ്പുവിനെ കാണാതെ അച്ചായിയും കുറേ കുറേ കുറെ പേടിച്ചു. അറിയോ? " അവൻ അപ്പുവിന്റെ കവിളിലും മുടിയിലും ഒക്കെ തഴുകി കൊണ്ട് അപ്പു പറഞ്ഞത് അനുകരിച്ച് തിരികെ ചോദിച്ചു. " അച്ഛായീ... അതില്ലേ..... അമ്മയില്ലേ.... ഇന്നലെ രാത്രി അച്ചായിക്ക് സപ്പ്രൈസ് തരാന്ന് പറഞ്ഞാ എന്നേം വിളിച്ചോണ്ട് വന്നത്. " " സർപ്രയ്‌സോ? എന്തിന്? " ' ഹാ.... വല്ലാത്ത സർപ്രൈസ് തന്നാ തന്നത് ' എന്ന് മനസ്സിൽ പറഞ്ഞെങ്കിലും കുഞ്ഞിനോട് ചോദിച്ചത് അങ്ങനെയാണ്. " ഇന്ന് അച്ഛായീടെ ബർത്ത്ഡേ അല്ലെ? അപ്പൊ രാത്രി അമ്മേടെ കൂട്ടുകാരീടെ വീട്ടീ പോയി കേക്ക് വാങ്ങണം. അച്ചായിക്ക് സപ്രൈസ് കൊടുക്കണം എന്നൊക്കെ പറഞ്ഞു. അമ്മ ഒറ്റക്ക് പോവാൻ പോയതാ... കേക്ക് വാങ്ങാതെ അമ്മ പറ്റിക്കും എന്ന് കരുതിയാ അപ്പുവും കൂടെ പോന്നത്.... " കുഞ്ഞ് അവളുടേതായ രീതിയിൽ സംഭവം വിശദീകരിച്ചു. രുദ്രന് അന്ന് രാത്രി നടന്നത് ഏകദേശം പിടികിട്ടി. എന്തിനാണ് അവൾ അപ്പുവിനെ കൂടെ കൂട്ടിയത് എന്നാലോചിച്ചിരുന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ടാണെന്ന് ഇപ്പൊ മനസ്സിലായി. വാശി തുടങ്ങിയാൽ അപ്പു കാറി കൂവി ബഹളമുണ്ടക്കും. ചിലപ്പോ അയൽക്കാർ വരെ ഉണർന്നെന്നിരിക്കും. അത് ആരെക്കാളും നന്നായി തനിക്ക് അറിയാമല്ലോ? അപ്പു പറഞ്ഞപ്പോ മാത്രമാണ് ഇന്ന് തന്റെ പിറന്നാൾ ആണെന്ന് അവന് ഓർമ്മ വന്നത്. ഇതിലും നല്ലൊരു പിറന്നാൾ ഇനി വരാനില്ലെന്ന് രുദ്രന് തോന്നി. കാവ്യ തന്ന പിറന്നാൾ സമ്മാനം ഓർത്ത് അവന് ഒരേ സമയം ചിരിയും കരച്ചിലും വന്നു. ഒരിക്കലും മറക്കാത്ത ഒരു പിറന്നാൾ സമ്മാനം...! ഈ പിറന്നാളും താൻ ഒരിക്കലും മറക്കാൻ പോകുന്നില്ല.... " അച്ചായിക്ക് കേക്ക് വാങ്ങും സപ്രൈസ് തരും എന്നൊക്കെ പറഞ്ഞോണ്ടാ ഞാൻ അമ്മേടെ കൂടെ പോയത്. ന്നിട്ട് അമ്മ എന്നെ പറ്റിച്ചു. കേക്കും വാങ്ങീല്ല... ഒന്നും വാങ്ങീല്ല... ചോദിച്ചപ്പോ പറയാ... അച്ഛായി അമ്മേ തല്ലിയോണ്ട് വാങ്ങണില്ല എന്ന്.... അന്നേരം അപ്പു കരഞ്ഞു. കുറേ കുറേ കരഞ്ഞു.... എനിക്ക് സങ്കടം വന്നു. അച്ഛായീടെ അടുത്ത് പോകണമെന്ന് പറഞ്ഞു. അപ്പൊ അമ്മ എന്നെ തല്ലി... മിണ്ടാതെ കിടന്ന് ഉറങ്ങാൻ പറഞ്ഞു. ആ അങ്കിളും വഴക്ക് പറഞ്ഞു. അപ്പു കരഞ്ഞു കരഞ്ഞാ ഉറങ്ങിപ്പോയത്.... അച്ഛായി എന്തിനാ അമ്മേ തല്ലിയത്? അതല്ലേ അമ്മ കേക്ക് വാങ്ങാത്തേ.... " അപ്പുവിന് അന്നേരം സങ്കടം വന്നിരുന്നു. അമ്മ തല്ലിയതിലോ അമ്മയെ കാണാത്തതിലോ അല്ല... കേക്ക് കഴിക്കാൻ പറ്റാത്തത് കൊണ്ടുള്ള സങ്കടം...... " അപ്പു കുസൃതി കാണിക്കുമ്പഴും തെറ്റ് ചെയ്യുമ്പഴും കള്ളം പറയുമ്പഴുമൊക്കെ അച്ഛായി അപ്പൂനെ വഴക്ക് പറയാറില്ലേ? കുഞ്ഞ് തല്ല് തരാറില്ലേ? അതെന്തിനാ? അപ്പൂസ് നല്ല കുട്ടിയാവാൻ? അല്ലെ? " അപ്പു അതേയെന്ന് തലയാട്ടി. " അത് പോലെ അമ്മയും ഒരു തെറ്റ് ചെയ്തു. ഒരു വലിയ തെറ്റ്. അതാ അച്ഛായി അമ്മേ തല്ലിയത്.... " " എന്നിട്ട് അമ്മ നല്ല കുട്ടി ആയോ അച്ഛായീ? " അപ്പുവിന്റെ നിഷ്കളങ്കമായ ചോദ്യം.... ഒരു നിമിഷം അതിന് എന്ത് മറുപടി കൊടുക്കണം എന്നറിയാതെ രുദ്രൻ നിന്നു. പിന്നെ മെല്ലെ ഇല്ല എന്ന് തലവെട്ടിച്ചു. " ഇല്ല.. അമ്മ നല്ല കുട്ടി ആയില്ല. അമ്മ പിന്നേം തെറ്റ് ചെയ്തു. നുണ പറഞ്ഞു... പിന്നെ... അപ്പൂസിനെ ഇന്നലെ രാത്രി ഒറ്റയ്ക്ക് ഇവിടെ കൊണ്ട് വിട്ടിട്ട് പോയില്ലേ? കുഞ്ഞുങ്ങളെ ഇങ്ങനെ ഒറ്റക്കാക്കി പോകാൻ പാടുണ്ടോ? വലിയ തെറ്റല്ലേ അത്? വലിയ തെറ്റ് ചെയ്യുന്നവരെ എന്ത് ചെയ്യും എന്നാണ് അച്ഛായി പറഞ്ഞിട്ടുള്ളത്? " " പോലീസ് പിടിക്കൂന്ന്.... അപ്പൊ അമ്മേം പോലീസ് പിടിച്ചോ? " അപ്പുമോളുടെ കണ്ണ് മിഴിഞ്ഞു വന്നു. " മ്മ്... അമ്മേ പോലീസ് കൊണ്ടോയി. ജയിലിൽ ഇട്ടു. " രുദ്രൻ പറഞ്ഞു. " അയ്യോ.... അപ്പൊ അമ്മയിനി വരൂല്ലേ? " " ഹും... അമ്മ ഇനി നല്ല കുട്ടി ആകുമ്പോഴേ വിടൂ.... അതിനിനി കുറേ നാളെടുക്കും. അത് വരെ അപ്പൂന് കളിക്കാൻ അച്ഛായി ഇല്ലേ? " അവൻ അവളുടെ തടിയിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു. " രുക്കിനി അമ്മൂമ്മയോ? " " രുഗ്മിണിയമ്മൂമ്മ കാണും. എങ്ങും പോവില്ല. എന്റെ കുഞ്ഞിന്റെ കൂടെത്തന്നെ കാണും.... " അവൻ അവളുടെ മുടിയിൽ തഴുകി ചിരിച്ചു. " എന്നാ അപ്പൂന് സങ്കടം ഇല്ല.... രുക്കിനി അമ്മൂമ്മ ഒണ്ടല്ലോ അപ്പൂന്റെ കൂടെ കളിക്കാൻ.... " കുഞ്ഞ് ചിരിച്ചതിനൊപ്പം രുദ്രനും തലയാട്ടി ചിരിച്ചു. ഒരു കണക്കിന് കാവ്യ, മോളെ സ്നേഹിക്കാത്തതും ലാളിക്കാത്തതും നന്നായി എന്നവന് തോന്നി. ഇല്ലെങ്കിൽ അപ്പു ഈ നിമിഷം എങ്ങനെ അതിജീവിക്കുമായിരുന്നു? ഇതല്ലാതെ കുഞ്ഞിനോട് പറയാൻ മറ്റൊരു കളവും തന്റെ പക്കൽ ഇല്ല. അവള് വലുതാവട്ടെ... ഒക്കെയും മനസിലാക്കാനുള്ള പ്രായം ആകട്ടെ. അന്ന് പറഞ്ഞു കൊടുക്കാം എല്ലാം.... " അല്ല... മോള് ഏതോ പുതിയ കൂട്ടുകാരനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ? എവിടെ ആള്? " രുദ്രൻ വിഷയം മാറ്റാൻ എന്നോണം തിരക്കി. " ഹാ... അതുണ്ട്... ഇപ്പൊ വിളിക്കാമേ... ടോമീ.... " അപ്പു നീട്ടി വിളിച്ചതും ഒരു നായ ഓടിപ്പാഞ്ഞെത്തി. അപ്പുവിനെ നോക്കി കുരച്ചു കൊണ്ട് അത് രുദ്രന്റെ കാലിനെ ചുറ്റി വലം വച്ചു. " ഓഹോ.... ഇതാണോ നിന്റെ ഫ്രണ്ട്? കൊള്ളാല്ലോ? " രുദ്രൻ അത് കണ്ടു ചിരിച്ചു. " നമുക്ക് ഇവനെ കൂടെ കൊണ്ടോയാലോ അച്ഛായീ? " അപ്പു രുദ്രന്റെ തോളിൽ നിന്നും ഊർന്ന് താഴെ ഇറങ്ങി നായയുടെ തലയിൽ തലോടിക്കൊണ്ട് തിരക്കി. " അയ്യോ... അത് പറ്റില്ല. ഇതേ ഈ ഗ്രേസി സിസ്റ്റർന്റെ നായയാ... ഇവിടെ മോള് വേറെ കുറേ കൂട്ടുകാരെ കണ്ടില്ലേ? അവർക്ക് കളിക്കാൻ വേണ്ടി വാങ്ങീതാ.. നമ്മൾ ഇവനെ കൊണ്ട് പോയാൽ അവര് പിന്നെ ആരോടൊപ്പം കളിക്കും? " രുദ്രനും മുട്ട് കുത്തി നിലത്തിരുന്നു കൊണ്ട് അപ്പുവിനെ പോലെ ആ നായയെ തലോടി. ആണോ എന്നർത്ഥത്തിൽ അപ്പു സിസ്റ്ററിനെ നോക്കി. അവരതെയെന്ന് തലയാട്ടി കാണിച്ചു. " ന്നാ വേണ്ട... നമ്മക്ക് വേറെ ടോമിയെ വാങ്ങിക്കാം. " അപ്പു ഉപായം പറഞ്ഞു. " അത് സെറ്റ്.... " രുദ്രൻ മുഷ്ടി ചുരുട്ടി കാണിച്ചതും അപ്പുവും തന്റെ കൈ മുഷ്ടി ചുരുട്ടി അതിലേക്കിടിച്ചു. ഇരുവരും ഒരുമിച്ചു ചിരിച്ചു. അത് വരെ ഹൃദയത്തെ വരിഞ്ഞു മുറുക്കിയിരുന്ന പിരിമുറുക്കം ഒക്കെ അലിഞ്ഞില്ലാതായത് പോലെ തോന്നി രുദ്രന്. ഓർഫനേജിൽ നിന്നും സ്റ്റേഷനിൽ അറിയിച്ചിരുന്നത് കൊണ്ട് അതിന്റെ ചില ഫോർമാലിട്ടീസും കൂടി തീർത്തിട്ടെ രുദ്രന് തിരികെ പോരാൻ കഴിഞ്ഞുള്ളൂ... ഷാനു അവിടുത്തെ സ്റ്റേഷൻ എസ് ഐ യെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചിരുന്നതിനാൽ അവിടെയും രുദ്രന് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അതൊക്കെ കഴിഞ്ഞു തിരികെ കാറിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് രുദ്രന് അമ്പിളിയുടെ കാൾ വരുന്നത്. അപ്പോൾ മാത്രമാണ് അമ്പിളി പറഞ്ഞിരുന്ന കാര്യത്തേക്കുറിച്ച് രുദ്രൻ ഓർത്തതു തന്നെ. പപ്പൂവേട്ടനോട് അന്ന് പറഞ്ഞു എന്നല്ലാതെ പിന്നീട് അതേക്കുറിച്ച് മറന്നേ പോയിരുന്നു. രുദ്രൻ ആ കാൾ എടുക്കാൻ ഒന്ന് മടിച്ചു. എടുത്താലും അവളോട് എന്ത് പറയും? 🌜 ഒന്ന് സംശയിച്ചു നിന്നാണ് രുദ്രൻ കാൾ എടുത്തത്. 📞 ഹാ... അമ്പിളി.... 📞 എന്തായി രുദ്രേട്ടാ? ആരെയെങ്കിലും കിട്ടിയോ? മുഖവുരയോ കുശലാന്വേഷണങ്ങളോ ഇല്ലാതെ നേരെയുള്ള ചോദ്യം. 📞 ഇല്ലടി.. ഞാൻ കുറച്ചു തിരക്കിൽ ആയിപ്പോയി. നീയൊരു രണ്ട് ദിവസം കൂടി ക്ഷമിക്ക്. ഞാൻ ആരെയെങ്കിലും തപ്പി പിടിച്ചു തരാം. 📞 രുദ്രേട്ടന് ബുദ്ധിമുട്ടായി ഇല്ലേ? അമ്പിളിയുടെ സ്വരം പതിഞ്ഞു. 📞 പിന്നേ... വലിയ ബുദ്ധിമുട്ടായിപ്പോയി. ഒന്ന് പോയേടി... രണ്ടേ രണ്ട് ദിവസം. ഞാൻ ആളിനെ കിട്ടിയിട്ട് നിന്നെ വിളിക്കാം. അമ്പിളിയുടെ വിശേഷങ്ങൾ ഒന്നും തിരക്കാൻ നിൽക്കാതെ രുദ്രൻ കാൾ കട്ടാക്കി. അതിനൊന്നും പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ എന്നതായിരുന്നു സത്യം. ഇന്ന് നടന്നതൊന്നും തന്നെ ബാധിക്കില്ല എന്ന് എത്രയൊക്കെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും പൂർണമായും അവന് അതിന് കഴിയുന്നുണ്ടായിരുന്നില്ല. അപ്പുവിനെ ഓർത്തിട്ടാണ് വിഷമം... നാളെ മറ്റുള്ളവർ അവളെ നോക്കി ഒളിച്ചോടിപ്പോയ കാവ്യയുടെ മകൾ എന്ന് പരിഹരിക്കും... നാലാളുടെ മുന്നിൽ തന്റെ മകൾ അപമാനിതയായി തല കുനിച്ച് നിൽക്കും.... അതോർക്കുമ്പോഴാണ് നെഞ്ചു പിടയുന്നത്. എന്തായാലും അമ്പിളിക്ക് ഒരു ഹോംനഴ്സിനെ കണ്ടെത്തി കൊടുക്കണം എന്ന് രുദ്രൻ ഉറപ്പിച്ചു. മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ടാകും അവളിപ്പോ തന്റെ നമ്പർ തപ്പിപ്പിടിച്ചു വിളിച്ചത്. പപ്പുവേട്ടനോട് പറഞ്ഞിരുന്നതാണ്. ഇനിയിപ്പോ പുള്ളിക്കാരനെ നമ്പാൻ ഒക്കില്ല. മാറ്റാരോടെങ്കിലും പറയണം എന്നുറപ്പിച്ചു കൊണ്ട് രുദ്രൻ മൊബൈൽ പോക്കറ്റിലേക്കിട്ട് വണ്ടി മുന്നോട്ടെടുത്തു. 🌜 " എന്താ രുദ്രൻ പറഞ്ഞതിന്റെ അർത്ഥം ? " സ്റ്റേഷനിൽ നിന്നും ഇറങ്ങി നടക്കും വഴി കാവ്യ പ്രതാപന് മുന്നിൽ കയറി നിന്നു. " അത്... കാവ്യ.... " പ്രതാപൻ ഒന്ന് പരുങ്ങി. സത്യം തുറന്ന് പറഞ്ഞാലോ? ആ നിമിഷം ഇവള് തന്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങും. പക്ഷെ അങ്ങനെ ഇവളെ വെറുതെ വിടാൻ പറ്റുമോ? തന്നെ വിദഗ്ധമായി ട്രാപ്പ് ചെയ്തതാണ്. കാശിന്റെ കാര്യം പറഞ്ഞു പ്രലോഭപ്പിച്ചു ഇതുവരെക്കൊണ്ട് എത്തിച്ചതാണ്. ഇപ്പോ ആകെ നാറി. ഇന്നലെ വരെ സ്നേഹത്തോടെ നോക്കിയിയുന്നവർ ഇന്ന് കണ്ടാൽ ചിലപ്പോൾ കാർക്കിച്ചു തുപ്പി എന്ന് വരും... കല്ലെറിഞ്ഞെന്ന് വരും..... എല്ലാം ഇവള് കാരണം.... അങ്ങനെ ഉള്ളപ്പോ ഇവളെ വെറുതെ അങ്ങ് വിടാൻ പാടുണ്ടോ? പ്രതാപൻ പലതും മനസ്സിൽ കണക്ക് കൂട്ടി. " കാവ്യ.... ഞാൻ സമ്മതിക്കുന്നു. അവൻ പറഞ്ഞത് ശരിയാണ്..... നിന്റെ അടുത്ത് ഞാൻ എന്തിന് നുണ പറയണം....? പക്ഷെ... അതൊക്കെ മുൻപ് ആയിരുന്നു. നിന്നെ അടുത്ത് പരിചയപ്പെടുന്നതിന് മുൻപ്.... നീ എന്റെ ജീവിതത്തിൽ വന്ന ശേഷം വേറെ ആരും ഉണ്ടായിട്ടില്ല. സത്യം... സത്യമാണ് കാവ്യ. സംശയം ഉണ്ടെങ്കിൽ ദാ എന്റെ ഫോണ്... നീ തന്നെ നോക്ക്... ഇതിൽ നിന്റെ അല്ലാതെ വേറെ ആരുടെ എങ്കിലും നമ്പർ ഉണ്ടോ എന്ന്... കാൾസ് ഉണ്ടോ എന്ന്... മെസ്സേജസ് ഉണ്ടോ എന്ന്... നോക്ക്.... " അയാൾ തന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു കാവ്യയുടെ നേരെ നീട്ടി. അയാൾ നിഷേധിക്കും എന്നാണ് കരുതിയത്. പക്ഷെ..... കാവ്യ കുറച്ചു സമയം കൈ കെട്ടി അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഇത് വരെയും കണ്ടിട്ടില്ലാത്ത വിധമൊരു നിഷ്കളങ്കത ആയിരുന്നു പ്രതാപന്റെ മുഖത്ത്. " ഹ്മ്... ശരി... ഞാൻ നിങ്ങളെ വിശ്വസിക്കാം. വിശ്വസിച്ചല്ലേ പറ്റൂ... ഞാൻ ആയി തന്നെ തിരഞ്ഞെടുത്തതല്ലേ? " കാവ്യ നെടുവീർപ്പിട്ടു. " ഇത് വരെ എന്തോ ആയിക്കോട്ടെ... ഇനി ഞാൻ മതി. ഞാൻ മാത്രം......! " താക്കീത് പോലെ അവൾ അയാളുടെ മുഖത്തിന്‌ നേരെ വിരൽ ചൂണ്ടി. " അത് അത്രേ ഉള്ളൂ.... " പ്രതാപൻ അവളുടെ വിരൽ പിടിച്ചു താഴ്ത്തി അവളുടെ കൈ തന്റെ കൈക്കുള്ളിൽ ആക്കി പൊതിഞ്ഞു പിടിച്ചു. ഈ ഒരവസരത്തിൽ പരസ്പരം പഴി ചാരുന്നതിനേക്കാൾ, കുറ്റപ്പെടുത്തുന്നതിനേക്കാൾ പലതും കണ്ടില്ലെന്ന് നടക്കുന്നതാണ് നല്ലതെന്ന് കാവ്യക്ക് തോന്നി. ഇപ്പൊ ഇയാളെ വിശ്വസിച്ചു എന്ന് നടിക്കുകയല്ലാതെ മറ്റു വഴികളില്ല. എന്നാൽ മനസ്സിൽ രുദ്രൻ കുടഞ്ഞിട്ട ആ കരട് അത്ര പെട്ടെന്നൊന്നും മാഞ്ഞു പോവുകയും ഇല്ല.... പ്രതാപനൊപ്പം റോഡിലേക്ക് നടക്കുമ്പോൾ കാവ്യയുടെ മനസാകെ ആസ്വസ്ഥമായിരുന്നു. " ഇനി എന്താ പ്ലാൻ? " ബസ് സ്റ്റോപ്പിലേക്ക് നടക്കും വഴി ചുറ്റിനും നിന്ന് തങ്ങൾക്ക് നേരെ നീളുന്ന തുറിച്ചു നേട്ടങ്ങളും പരിഹാസ ചിരികളും പിറുപിറുക്കലുകളും കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട് അവൾ പ്രതാപനോട് തിരക്കി. " ഇനിയെന്താ? എല്ലാം പ്ലാനും പൊളിഞ്ഞില്ലേ? കാശ് പോലും കിട്ടിയില്ല. ആ കാശ് കിട്ടുമെന്ന് കരുതി പ്ലാൻ ചെയ്ത ബിസിനസ് ഐഡിയ പോലും വെള്ളത്തിൽ വരച്ച വര പോലായി.... " പ്രതാപൻ ആകെ നിരാശയിലാണ്. കാവ്യ ഒരു നിമിഷം ആലോചിച്ചു. അക്കൗണ്ടിൽ കുറച്ചു കാശുണ്ട്. ജോലി കിട്ടിയ ശേഷമുള്ള തന്റെ ശമ്പളമാണ്. വീട്ടിലേ കാര്യങ്ങളൊക്കെ രുദ്രൻ തന്നെയാണ് നോക്കിയിരുന്നത്. അത് കൊണ്ട് അതിൽ നിന്നും ഒന്നും എടുക്കേണ്ടി വന്നിട്ടില്ല. മാസശമ്പളം ഒരു ചെറിയ തുക ആയിരുന്നു. അത് കൊണ്ട് ബാങ്ക് ബാലൻസും ഒരുപാടൊന്നും ഇല്ല. എന്നാലും ഉള്ളത് അവിടെ കിടക്കട്ടെ. പ്രതാപനോട് അതേക്കുറിച്ച് പറയുന്നില്ല. അയാളുടെ ശെരിക്കുള്ള സ്വഭാവം മനസ്സിലായ സ്ഥിതിയ്ക്ക് ഭാവിയിലേക്ക് അത് ചിലപ്പോൾ ആവശ്യം വന്നേക്കും. അവളോർത്തു.... " എറണാകുളത്തേക്ക് ഇനി പോകാൻ പറ്റില്ല..... സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോ എനിക്കൊരു കോൾ വന്നില്ലേ? അത് രാജേഷിന്റെതാണ്. ഇനി അങ്ങോട്ട് ചെല്ലണ്ട എന്ന് പറയാൻ. സോഷ്യൽ മീഡിയയിൽ ഒക്കെ നമ്മളാ ഇന്നത്തെ വൈറൽ കൺടെന്റ്.... വാട്സ്ആപ്പ് ഗ്രൂപുകളിൽ നമ്മുടെ വാർത്ത പ്രചരിച്ചോണ്ടിരിക്കാണ്. അവന്റെ അമ്മയൊ ഭാര്യയോ ആരാണ്ടൊക്കെ ഉള്ള ഗ്രൂപ്പിൽ ഇപ്പൊ തന്നെ വാർത്ത വന്നൂന്ന്. അതും നമ്മൾ രണ്ടാളുടേം ഫോട്ടോ ഉൾപ്പെടെ. ഇന്ന് ഒരു ദിവസം അവന്റെ വീട്ടിൽ തങ്ങാം എന്നാണ് അവൻ പറഞ്ഞിരുന്നത്. അവന്റെ അമ്മക്ക് എന്നെ അറിയാം. ഞാൻ രണ്ട് മൂന്ന് തവണ അവിടെ പോയിട്ടുണ്ട്. നീ എന്റെ കസിൻ ആണെന്നോ, നിനക്കെ എറണാകുളത്ത് വച്ച് ഇന്റർവ്യൂവോ ടെസ്റ്റോ എന്തോ ഉണ്ട്, നിനക്ക് കൂട്ടിന് വേണ്ടിയാണ് ഞാനും കൂടെ വരുന്നത്, നീയൊരു പെണ്ണായത് കൊണ്ട് ഹോട്ടലിൽ നിന്നും തങ്ങുന്നത് സേഫ് അല്ല, എന്നൊക്കെ പറഞ്ഞാണ് ഒരു ദിവസം വീട്ടിൽ നിൽക്കാനുള്ള അനുവാദം അവനവന്റെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങിച്ചെടുത്തത്. ഇനിയിപ്പോ അതൊന്നും നടക്കില്ലല്ലോ? എല്ലാം പൊളിഞ്ഞില്ലേ? ഇനിയങ്ങോട്ട് ചെന്നാൽ മിക്കവാറും അവര് ചൂൽ എടുക്കും. " " അതിന് രാവിലെ എറണാകുളത്തു പോയിട്ട് ഇന്നുച്ചയോടെ ബാംഗ്ലൂരിലേക്ക് പോകാന്ന് ആയിരുന്നില്ലേ പറഞ്ഞിരുന്നത്? " " അതായിരുന്നു ആദ്യത്തെ പ്ലാൻ. പിന്നീട് ആ പ്ലാൻ മാറ്റി. ഇന്ന് ഒരു ദിവസം അവന്റെ വീട്ടിൽ തങ്ങാം നാളെ രാവിലെ ബാംഗ്ലൂർ പോകാം എന്നാക്കി. അതു ഞാൻ നിന്നോട് പറയാൻ ഇരുന്നതാ. നിന്റെ കൂടെ ആ കൊച്ചിനെ കണ്ടപ്പോ കമ്പ്ലീറ്റ് ബ്ലാങ്കൗട്ട് ആയി... " " എന്നാൽ പിന്നെ നമുക്ക് ബാംഗ്ലൂർക്ക് പോകാല്ലോ...? " " അതും നടക്കില്ല. അവിടെ അവന്റെ ആന്റിയുടെയോ കസിന്റെയോ എന്തോ ഫ്ലാറ്റിൽ ആണ് നമുക്ക് കൂടി തങ്ങാനുള്ള സൗകര്യം ഒരുക്കാം എന്ന് അവൻ പറഞ്ഞിരുന്നത്. ഇതിപ്പോ അവന്റെ അമ്മ അറിഞ്ഞ സ്ഥിതിക്ക് അവരും അറിഞ്ഞിട്ടുണ്ടാവും എന്നാ അവൻ പറയുന്നേ... അവരൊക്കെ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്ന്. " " ചുരുക്കിപ്പറഞ്ഞാൽ അയാൾ കൈയ്യൊഴിഞ്ഞു.... അല്ലെ? " കാവ്യാ നെറ്റിയിൽ അമർത്തി തടവി. ടെൻഷൻ കൊണ്ടാണെന്ന് തോന്നുന്നു തലവേദന തുടങ്ങിയിട്ടുണ്ട്. " മ്മ്... " പ്രതാപൻ ഒന്ന് അമർത്തി മൂളി. " എല്ലാത്തിനും കാരണം അവനാ . ആ രുദ്രൻ.... അവന് ഞാൻ വച്ചിട്ടുണ്ട്. " പ്രതാപൻ മുഷ്ടി ചുരട്ടിപ്പിടിച്ചു. " എന്നാലും സ്വന്തം ഭാര്യ കളഞ്ഞിട്ട് പോയതിൽ സങ്കടം തോന്നുന്നതിന് പകരം നിനക്കിട്ട് പണിയാൻ ആണല്ലോ അവൻ നോക്കുന്നത്? " " പിന്നേ സങ്കടം....!? ഞാൻ ഇറങ്ങിപ്പോയാൽ അന്ന് തന്നെ വീട് ചാണക വെള്ളം തളിച്ച് ശുദ്ധിയാക്കാൻ ഇരുന്ന മനുഷ്യനാ... അപ്പൂനെ കരുതിയാ എന്നെ സഹിക്കുന്നതെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് അയാൾ. നിങ്ങളെ പരിചയപ്പെട്ട ശേഷം രുദ്രന് എന്നോടുള്ള സ്നേഹം ഇല്ലാതാവാൻ ഞാൻ തന്നെയാ ഓരോന്നൊക്കെ കാട്ടിക്കൂട്ടിയിട്ടുള്ളത്.... അതൊക്കെ പോട്ടെ.... ഇനി എങ്ങോട്ട് പോകുമെന്നാണ്? " പ്രതാപൻ അല്പനേരം ആലോചനയിലാണ്ടു. " ഒരു സ്ഥലമുണ്ട്. " കുറച്ചു സമയത്തെ ആലോചനകൾക്ക് ശേഷം അയാൾ മെല്ലെ പറഞ്ഞു. 🌜 🌜 🌜 🌜 🌜 പ്രതാപൻ കാവ്യയെ എങ്ങോട്ടാകും കൊണ്ട് പോകുന്നത്? നോക്കാം അല്ലെ? കണ്ണൂർകാരൻ ❤️❤️❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ
അയലത്തെ അമ്പിളി 🌜 16 രുദ്രൻ പപ്പുവേട്ടനെ കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് അകത്തേക്കിരുത്തി. അയാൾ അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു. ശ്രീധരനും കലയും പിറകിലേക്ക് കയറികഴിഞ്ഞതും രുദ്രൻ കാറിന്റെ മുൻഭാഗത്തു കൂടി മറുവശത്തെത്തി. ഡ്രൈവർ സീറ്റിന്റെ ഡോർ തുറക്കാൻ ഒരുങ്ങുമ്പോഴാണ് സ്റ്റേഷന്റെ പടികൾ ഇറങ്ങി വരുന്ന ശ്യാമിനെ കാണുന്നത്. രുദ്രൻ ശ്യാമിനടുത്തേക്ക് നടന്നു. പ്രതാപന്റെ കാര്യം ആദ്യം തന്നോട് പറഞ്ഞത് അവനാണ്. അന്ന് താനത് വിശ്വസിച്ചില്ല... അവനായി കാത്ത് നിന്ന ഓട്ടോയിൽ കയറാനാഞ്ഞ ശ്യാം രുദ്രൻ വരുന്നത് കണ്ട് അവിടെ തന്നെ നിന്നു. " പപ്പുവേട്ടൻ ബസ് കാത്ത് നിന്നപ്പോഴാ എന്നെ കണ്ടത്. പുള്ളിക്കാരൻ ഇങ്ങോട്ടേക്ക് ആക്കുമോന്ന് ചോദിച്ചത് കൊണ്ടാണ് ഞാൻ കൂടെ വന്നത്. " ശ്യാം രുദ്രനെ കണ്ട പാടേ വിശദീകരണം നൽകി. " ഏയ്‌... ഞാൻ... നീയന്ന് പറഞ്ഞപ്പോ.. ഞാൻ കരുതി... " രുദ്രൻ എന്ത്‌ പറയണം എന്നറിയാതെ ഒരു നിമിഷം നിന്നു. " ഏയ്‌... അതൊന്നും സാരമില്ലടാ... നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലും അങ്ങനെ തന്നെ കരുതുള്ളൂ... അമ്മാതിരി പണികൾ അല്ലെ ഞാൻ നിനക്ക് തന്നിട്ടുള്ളത്.... " ശ്യാം ചിരിച്ചു. ആ ചിരിയിൽ വിഷാദം കളർന്നിട്ടുണ്ടെന്ന് തോന്നി രുദ്രന്.... " നിന്റെ കട അവിടുന്ന് മാറ്റാൻ വേണ്ടി ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടുണ്ട്. തെറ്റാണെന്ന് അറിഞ്ഞോണ്ട് തന്നെ ചെയ്തതാണ് അതെല്ലാം. സത്യം പറഞ്ഞാൽ ഓരോ തവണ നീയെന്റെ പ്ലാൻ പൊളിക്കുമ്പോഴും എനിക്ക് വാശി കേറിക്കൊണ്ടിരുന്നു. അതാണങ്ങനെ നീണ്ടു പോയത്.... പക്ഷെ.... ഈ ഒന്നരക്കയ്യും വച്ച് ബേക്കറി നടത്തണതല്ലാതെ വേറെ പണി ഒന്നും ചെയ്യാൻ എനിക്ക് അറിഞ്ഞു കൂടായിരുന്നെടാ..... " ശ്യാം ഒരു നെടുവീർപ്പുതിർത്തു... ശ്യാം ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് കെട്ട് രുദ്രന് അത്ഭുതമാണ് തോന്നിയത്. പല തവണ തമ്മിൽ കൊമ്പ് കോർത്തിട്ടുണ്ട്. അന്നൊക്കെ നല്ലത് പൊട്ടിക്കാനേ തോന്നിയിട്ടുള്ളൂ... അങ്ങനെ ചെയ്യാതിരുന്നത് അവനിപ്പോ പറഞ്ഞ വൈകല്യം ഓർത്ത് തന്നെയാണ്. ആദ്യമായാണ് അവൻ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് എന്ന് രുദ്രൻ ഓർത്തു. " എനിക്ക് നിന്നോടൊന്ന് സംസാരിക്കാനുണ്ട്. ഇപ്പോ വേണ്ട... " ശ്യാം, കാറിൽ ഇരുന്ന് കണ്ണുകൾ അമർത്തി തുടയ്ക്കുന്ന പപ്പുവേട്ടനെ ഒന്നെത്തിച്ചു നോക്കി. " നീ.... നീ ഫ്രീ ആകുമ്പോ എന്നെ ഒന്ന് വിളിക്കണേടാ... പഴയ ദേഷ്യം വച്ച് വിളിക്കാതിരിക്കരുത്. ഇല്ലെങ്കിൽ ഞാൻ വിളിക്കാം നിന്നെ..... " അത്രയും പറഞ്ഞു ശ്യാം തിരിഞ്ഞു ഓട്ടോയിലേക്ക് കയറി. ഓട്ടോ അകന്ന് പോകുമ്പോൾ രുദ്രൻ ഓർത്തത് ഇത് വരെ ശത്രുത കാണിച്ചിരുന്നവന് പെട്ടന്ന് ഒരു മനം മാറ്റം ഉണ്ടാകാനുള്ള കാരണം എന്താണ് എന്നായിരുന്നു. അവനെ അവിശ്വസിച്ചതിന് ഒരു സോറി പറയാൻ വന്നതായിരുന്നു. എന്നിട്ട് അവൻ എന്തൊക്കെയാണ് പറഞ്ഞിട്ട് പോയത്? ആരെയും കണ്ണടച്ച് വിശ്വസിക്കാനാവില്ല. സ്വാർത്ഥത മാത്രം നിറഞ്ഞ മനുഷ്യരുടെ ലോകമാണിത്.... ഹും.... വരുന്നിടത്തു വച്ച് കാണാം.... രുദ്രൻ തിരികെ നടന്ന് വന്ന് കാറിലേക്ക് കയറി. 🌜 ആദ്യം ശ്രീധരനെയും കലയെയും വീട്ടിലാക്കിയ ശേഷമാണ് രുദ്രൻ പപ്പുവേട്ടനെയും കൂട്ടി ജയയുടെ വീട്ടിൽ എത്തിയത്. ജയയാണ് വന്നു വാതിൽ തുറന്ന് കൊടുത്തത്. രുദ്രൻ താങ്ങി പിടിച്ച് പപ്പുവേട്ടനെ കാറിൽ നിന്നും പുറത്തിറക്കുന്നത് കണ്ട് അവളാകെ ഭയന്നു പോയി. " അയ്യോ അച്ഛാ എന്ത് പറ്റി? " ജയ വെപ്രാളത്തോടെ വിളിച്ചു. " ഒന്നുമില്ല.. ഒന്നുമില്ല... ബി പി ഇച്ചിരി കുറഞ്ഞതാ..... നീയങ്ങോട്ട് മാറിയെ... ഞാൻ അകത്തോട്ടു കിടത്താം.... " രുദ്രൻ തന്നെ പപ്പൂവേട്ടനെ പിടിച്ചു കൊണ്ട് ചെന്ന് കട്ടിലിലേക്ക് കിടത്തി. " നിനക്കിപ്പോ എങ്ങനെ ഉണ്ട്? " രുദ്രൻ തിരിഞ്ഞു ജയയെ നോക്കി. " കുറച്ചു കിടന്നപ്പോ ക്ഷീണം കുറഞ്ഞു. ഇന്ന് വൈകിട്ട് ആശുപത്രിയിൽ പോണം. പ്രഭേട്ടൻ ഇത് വരെ വന്നില്ല. എന്റെ കാര്യം ഒന്നും ഒരിക്കലും മറക്കില്ല ആള്. " പ്രഭനേ കുറിച്ച് പറയവേ ജയയുടെ ചുണ്ടിൽ പൂത്ത ചിരി കണ്ട് രുദ്രന്റെ നെഞ്ചു നീറി.... ഇക്കാര്യത്തിൽ തന്നെപ്പോലെ അല്ല ജയ. കാവ്യയും താനും തമ്മിൽ മാനസികമായി അകന്നിട്ട് കുറച്ചായി.... പലപ്പോഴും അവളെ ഡിവോഴ്സ് ചെയ്യാനും ജീവിതത്തിൽ നിന്നും ഇറക്കി വിടാനും ആലോചിച്ചിട്ടുള്ളതാണ്. അപ്പുവിന് വേണ്ടി സഹിക്കുകയായിരുന്നു ഇത് വരെ. അപ്പു മോൾക്ക് വേണ്ടി പോലും അവളെ സഹിക്കാൻ പറ്റില്ല എന്നൊരു അവസ്ഥയിൽ എത്തി നിന്നപ്പോഴാണ് അവൾ സ്വയം ഇറങ്ങി പോയത്. അവൾ അങ്ങനെ ചെയ്തിരുന്നില്ല എങ്കിലും താൻ അവളെ ഡിവോഴ്സ് ചെയ്തേനെ... എത്രയോ വട്ടം അവളോട് ഡിവോഴ്സ്നെക്കുറിച്ച് സംസാരിച്ചിട്ടുള്ളതാണ്. അന്നൊന്നും അവളതിന് തയാറായില്ല... പക്ഷെ ജയയുടെ കാര്യം അങ്ങനെ അല്ല.... പ്രഭൻ എന്നാൽ അവൾക്ക് ജീവനാണ്. അവൾക്ക് പ്രാണവായു പോലെയാണ് അയാൾ... അത്രയും സ്നേഹസമ്പന്നനായാണ് അയാൾ ഇവർക്ക് മുന്നിൽ അഭിനയിച്ചു തകർത്തിരിക്കുന്നത്. അയാൾക്കും പിള്ളേർക്കും വേണ്ടിയാണ് അവൾ ജീവിക്കുന്നത് പോലും.... അങ്ങനെ ഉള്ളപ്പോ അയാൾ ഇങ്ങനെ ഒക്കെ ചെയ്തു എന്ന് പറഞ്ഞാൽ അവൾക്ക് എങ്ങനെ സഹിക്കാനാകും? അവൾ ഇപ്പോഴേ ആകെ ക്ഷീണിച്ചിരിപ്പാണ്... ഇനി ഇത് കൂടി അറിഞ്ഞാൽ....? ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് രുദ്രന് ഒരെത്തും പിടിയും കിട്ടിയില്ല.... അവനൊന്നു തല കുടഞ്ഞു. " പ്രഭേട്ടൻ എന്തായാലും ഇന്ന് വൈകിട്ട് വരും. രണ്ട് ദിവസത്തിൽ കൂടുതൽ ഒന്നും എന്നെ കാണാതിരിക്കാൻ പുള്ളിക്കാരന് പറ്റില്ല... " ജയക്ക് പ്രഭനിൽ ഉള്ള വിശ്വാസം....! എങ്ങനെ ഒക്കെയോ ഉള്ളിലെ സങ്കടം അടക്കി പിടിച്ചിരുന്ന പപ്പുവേട്ടന്റെ കണ്ണ് പിന്നെയും നിറഞ്ഞു വന്നു. ജയയത് കാണാതിരിക്കാൻ അയാൾ മുഖം തിരിച്ചു കളഞ്ഞു. " ഇന്ന് വൈകിട്ട് ആശുപത്രിയിൽ പോണം.. പ്രഭേട്ടൻ വന്നില്ലേൽ അച്ഛന്റെ കൂടെ പോകാന്നാ കരുതിയെ.... ഇതിപ്പോ അച്ഛന് വയ്യാതെ... " കട്ടിലിൽ കുഴഞ്ഞു കിടക്കുന്ന പപ്പുവേട്ടനെ ജയയൊന്ന് നോക്കി. " അത് സാരമില്ല. പപ്പുവേട്ടന് വയ്യെങ്കിൽ വൈകിട്ട് ഞാൻ വരാം കൂട്ടിന്. നീ സമയം ആവുമ്പോ റെഡിയായി നിന്നാൽ മതി. ഇതിന്റെ ചികിത്സ ഒന്നും വച്ച് താമസിപ്പിക്കാൻ പറ്റില്ല. " രുദ്രൻ പറഞ്ഞതും ജയ സമ്മതിച്ചു തലയാട്ടി. " നീയെനിക്ക് കുറച്ചു വെള്ളം എടുത്തു താ... നല്ല ദാഹം... " ജയയെ പറഞ്ഞു വിടാനായിത്തന്നെ രുദ്രൻ പറഞ്ഞു. അവന് പപ്പൂവേട്ടനോട് മാത്രമായി സംസാരിക്കണമായിരുന്നു. ജയ പോയിക്കഴിഞ്ഞതും അവൻ പപ്പുവേട്ടന് നേരെ തിരിഞ്ഞു. " പപ്പുവേട്ടാ... ജയയോട് എന്തായാലും ഇപ്പൊ ഒന്നും പറയണ്ട.... ഇതൊക്കെ അറിഞ്ഞപ്പോ നിങ്ങളുടെ അവസ്ഥ ഇതാണെകിൽ അവളുടെ അവസ്ഥ പറയണോ? എന്തായാലും ഇന്ന് വൈകിട്ട് ഹോസ്പിറ്റലിൽ പോയി ഡോക്ടർ എന്താണ് പറയുന്നത് എന്നറിയട്ടെ. അതറിഞ്ഞിട്ട് സാവകാശത്തിൽ അവളെ എല്ലാം പറഞ്ഞു മനസിലാക്കാം. " രുദ്രൻ പറഞ്ഞതാണ് നല്ലതെന്ന് പപ്പുവേട്ടനും തോന്നി. ഇതറിഞ്ഞാൽ ജയ ആശുപത്രിയിലേക്കൊന്നും വരാൻ കൂട്ടാക്കില്ല. കൃത്യമായ ചികിത്സ വേണ്ട അസുഖമാണ്. ഒരു അപ്പോയ്ന്റ്മെന്റ് പോലും ഒഴിവാക്കാൻ പറ്റില്ല. വൈകിട്ട് താനോ അഭിയോ ജയയെ ആശുപത്രിയിലേക്ക് കൂട്ടാൻ വരുമെന്ന് പറഞ്ഞിട്ടാണ് രുദ്രൻ അവിടെ നിന്നുമിറങ്ങിയത്. പപ്പൂവേട്ടന്റെ വീട്ടിൽ നിന്നും രുദ്രൻ നേരെ പോയത് സ്റ്റേഷനിലേക്കാണ്. അവൻ എത്തുമ്പോഴേക്കും ഷാനു വിളിച്ചു വരുത്തിയ കുറേ മഞ്ഞപ്പത്രക്കാരൊക്കെ കാവ്യയെയും പ്രതാപനെയും ഉൾപ്പെടുത്തി അവർക്കാവശ്യമായ ഫോട്ടോസും വീഡിയോയും വാർത്തയും ഒക്കെയായി തിരികെ പോയിരുന്നു. വാർത്തയിൽ ഒരിടത്തും രുദ്രന്റെ പേര് വരരുത് എന്ന് ഷാനു അവരെ ചട്ടം കെട്ടിയിരുന്നു. പക്ഷെ ഷാനു ചെയ്ത അക്കാര്യം രുദ്രന് അംഗീകരിക്കാൻ ആകുമായിരുന്നില്ല. എത്രയൊക്കെ ആയാലും അവളൊരു സ്ത്രീ അല്ലെ? ഒരിക്കൽ താൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നതല്ലേ? അതിനേക്കാളൊക്കെ ഇതൊക്കെ അപ്പുവിന്റെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നൊരു ഭയവും അവനുണ്ടായിരുന്നു. പക്ഷെ തന്റെ സുഹൃത്തിന്റെ ജീവിതം തകർത്തവരെ എത്രത്തോളം നാണം കെടുത്താമോ അത്രത്തോളം നാണം കെടുത്തണം എന്നൊരു ചിന്തയായിരുന്നു ഷാനു പോലീസിന്. അവൻ രുദ്രന്റെ ആശങ്ക നിസാരവൽക്കരിച്ചു കളഞ്ഞു. രുദ്രൻ വേണ്ട എന്ന് പറഞ്ഞിട്ടും ഷാനു കാശ് കാവ്യക്ക് കൊടുത്തു വിടാൻ സമ്മതിച്ചില്ല. " നീ അധ്വാനിച്ചു ഉണ്ടാക്കിയതാ... അത് തിന്ന് അവളിനിയും കൊഴുത്ത് ഉരുളണ്ട.. " എന്ന് പറഞ്ഞു ഷാനു. കേസ് ആക്കണമെന്ന് തന്നെയായിരുന്നു ഷാനുവിന്. രുദ്രൻ അത് വേണ്ടെന്ന് പറഞ്ഞു. അപ്പു മോളെ കാണാതായപ്പോൾ മാനസിക നില തെറ്റിയത് പോലെ ആയിരുന്നു... അന്നേരമാണ് കേസ് കൊടുക്കണമെന്നും അവളെ ജയിലിൽ ആക്കണം എന്നും ഒക്കെ ആഗ്രഹിച്ചത്. ഇപ്പൊ.... അപ്പു സേഫ് ആണെന്ന് അറിഞ്ഞപ്പോ സാധാരണ പോലെ ചിന്തിക്കാൻ കഴിയുന്നുണ്ട്. കേസും വേണ്ട ഒന്നും വേണ്ട.. അവൾ എവിടെ ആണെന്ന് വച്ചാൽ പൊയ്ക്കോട്ടേ.... അത്രേ തോന്നുന്നുള്ളൂ.... സ്റ്റേഷനിലെ ഫോർമാലിട്ടീസ് ഒക്കെ കഴിഞ്ഞപ്പോ പ്രഭനേയും കാവ്യയെയും പറഞ്ഞു വിട്ടു. അത് കഴിഞ്ഞാണ് രുദ്രൻ സ്റ്റേഷനിൽ നിന്നും ഇറങ്ങിയത്. രുദ്രൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങി നേരെ പോയത് മേരി മാതായിലേക്കാണ്. അപ്പുമോളവിടെ രുദ്രനെയും കാത്തിരിപ്പുണ്ടായിരുന്നു. " അച്ഛായീ... " രുദ്രനെ കണ്ട പാടേ അവളോടി അടുത്തേക്ക് വന്നു. " അപ്പൂസേ.... " രുദ്രൻ അവളെ പൊക്കിയെടുത്ത് ഒക്കത്തിരുത്തി. അപ്പുവിന്റെ കുഞ്ഞ് മുഖമാകെ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. 🌜 🌜 🌜 🌜 🌜 ജയയുടെ അവസ്ഥ പരിതാപകരമായിരിക്കും.... 😒 കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
അയലത്തെ അമ്പിളി 🌜 15 " നീയെന്താ കരുതിയത്? ഭാര്യെ മറന്നുള്ള ഈ ദിവ്യ പ്രേമം അവന് നിന്നോട് മാത്രം ആണ് തോന്നിയതെന്നോ? എന്നാൽ കേട്ടോ... അവനെ സംബന്ധിച്ച് പലരിൽ ഒരാൾ മാത്രമാണ് നീ... " കാവ്യ മുഖം ഉയർത്തി രുദ്രനെ നോക്കി. അവളുടെ കണ്ണുകളിൽ തെളിഞ്ഞ ഞെട്ടൽ ആസ്വദിച്ച് അവനൊന്നു ചിരിച്ചു. " അതിൽ ഒന്ന് രണ്ട് പേരുടെ ഡീറ്റെയിൽസ് ഷാനു സാറിന് കിട്ടിയിട്ടുണ്ട്. ഇവനെ ഒന്നകത്താക്കാൻ പറ്റുമോ എന്നറിയാൻ ഷാനു സാർ അവരെ കോൺടാക്ട് ചെയ്തിരുന്നു. പക്ഷെ ഇവൻ ബുദ്ധിമാനാ... സേഫ് സോണിൽ നിന്നേ കളിക്കൂ... അവര് രണ്ടാളും വിവാഹിതരാണ്. അവർക്ക് കേസിനു പോകാൻ താല്പര്യം ഇല്ലാന്ന് പറഞ്ഞു.... അത് കൊണ്ട് മാത്രമാ ഇന്നിപ്പോ ഇവൻ നിന്റെ അടുത്ത് ഇങ്ങനെ നിവർന്നു നിൽക്കുന്നത്. എന്തായാലും നീ കണ്ടു പിടിച്ച ആള് കൊള്ളാം... എന്ത്‌ കൊണ്ടും എന്നെക്കാൾ യോഗ്യൻ തന്നെ.... " രുദ്രൻ ചുണ്ട് കോട്ടി കാവ്യയെ പുച്ഛിച്ചു. കാവ്യ അവിശ്വസനീയതയോടെ തല ചരിച്ചു പ്രഭനെ നോക്കി. അയാളാകെ അന്ധാളിച്ചു നിൽപ്പാണ്. കാവ്യ ഇതൊക്കെ വിശ്വസിച്ചാൽ.... അവൾ തന്റെ കൂടെ വരാതിരുന്നാൽ..... ആ നാലര ലക്ഷവും സ്വർണ്ണവും ഒക്കെ കണ്ടു മോഹിച്ചത് വെറുതെ ആകും. അതിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തു കൂട്ടിയത്. അതൊക്കെ നഷ്ടപ്പെടുമോ, നാണക്കേട് മാത്രം ബാക്കിയാകുമോ എന്നയാൾ ഭയന്നു. കാവ്യ പ്രതാപനെ കൊല്ലുന്നൊരു നോട്ടം നോക്കി. അയാൾ നിന്നുരുകി.... " കാവ്യ... നീ വിശ്വസിക്കരുത്..... വെറുതെയാ... " പ്രതാപൻ മുഖത്ത് ദയനീയത വരുത്തി. " വെറുതെയോ? തെളിവുണ്ട്... കാണണോ? " രുദ്രൻ ഷാനുവിന് നേരെ തിരിഞ്ഞതും വാതിൽ കടന്ന് രണ്ട് പേര് ഉള്ളിലേക്ക് വന്നു. പപ്പുവേട്ടനും ശ്യാമും.... പപ്പുവേട്ടനെക്കണ്ട് പ്രതാപന്റെ മുഖം രക്തം വറ്റി കടലാസ് പോലെ വിളറി വെളുത്തു. " എന്താ രുദ്രാ? എന്താ സാറേ...? എന്ത് പറ്റിയെടാ മോനെ...? " ഓരോരുത്തരോടും ചോദിച്ചു കൊണ്ടയാൾ നടന്നടുത്തത് പ്രതാപനരികിലേക്കാണ്. " എന്താ പ്രഭാ? എന്താ പ്രശ്നം? അയ്യോ കാവ്യക്ക് എന്ത്‌ പറ്റി? " അയാൾ തല ഉയർത്താതെ നിൽക്കുന്ന പ്രഭനെയും, തല്ല് കൊണ്ട് തളർന്ന കാവ്യയെയും മാറി മാറി നോക്കികൊണ്ട് അമ്പരന്ന് നിന്നു. " പപ്പുവേട്ടൻ വന്നെ.... പറയാം.... " രുദ്രൻ അയാളുടെ തോളിലേക്ക് കൈ ചേർത്ത് അയാളെ തന്നോട് ചേർത്ത് പിടിച്ചു. പപ്പുവേട്ടനെയും കൊണ്ട് അല്പം മാറി നിന്ന് സംസാരിച്ചു. അല്പ സമയം കഴിഞ്ഞതും കാറ്റ് പോലെ പാഞ്ഞു വന്ന അയാൾ പ്രതാപന്റെ കവിളിലേക്ക് ആഞ്ഞടിച്ചു. " മഹാ പാപീ... എന്റെ കുഞ്ഞിനെ ചതിച്ചു കളഞ്ഞല്ലോടാ നീയ്? " അവന്റെ മറു കവിളിലും പപ്പൂവേട്ടന്റെ കൈ പതിഞ്ഞു. " അവളൊരു സൂക്കേട്കാരി ആയോണ്ടാണോടാ നീ വേറെ അവളുമാരെ തേടി പോയത്...? എന്റെ മുത്തപ്പാ... എന്റെ കുഞ്ഞിത് എങ്ങനെ സഹിക്കും? " ആ വൃദ്ധൻ പ്രതാപന്റെ മുന്നിൽ നിന്ന് ഉറക്കെ കരഞ്ഞു. ഇരു കയ്യും തലയിൽ താങ്ങി മുട്ട് കുത്തി നിലത്തേക്കിരുന്നു. ഈ ലോകത്തിൽ ഏറ്റവും മികച്ചവനെയാണ് മകൾക്ക് വേണ്ടി കണ്ടെത്തിയത് എന്നായിരുന്നു ഇത് വരെയുള്ള ധാരണ... എന്നാൽ ഇപ്പോൾ....? ഇന്ന് രാവിലെ എഴുന്നേൽക്കാൻ വയ്യാതെ കിടന്നവളുടെ അടുത്ത് കണ്ണ് നിറച്ചിരുന്നപ്പോൾ ജയ പറഞ്ഞത് അയാൾക്ക് ഓർമ്മ വന്നു. ' എനിക്ക് എന്തസുഖം വന്നാലും എന്റെ പ്രഭേട്ടൻ എന്റെ കൂടെ കാണും അച്ഛാ. പ്രഭേട്ടനും മക്കൾക്കും വേണ്ടി ഞാൻ എല്ലാ അസുഖവും മാറി തിരികെ വരും. അച്ഛൻ വിഷമിക്കാതെ... ' അതേ... ജയ്ക്ക് പ്രഭാനോട് വിശ്വാമാണ്. അമിതമായ വിശ്വാസം.... സ്നേഹമാണ്... ഭ്രാന്തമായ സ്നേഹം..... അവശയായി കിടക്കുന്നവൾ ഇത് കൂടി കേട്ടാൽ ചത്തു പോകത്തേ ഉള്ളൂ.... എന്ത്‌ വേണമെന്ന് അറിയാതെ അയാൾ നിലത്തിരുന്നു പിന്നെയും പിന്നെയും കരഞ്ഞു. അത് കണ്ട് അവിടെ കൂടെ നിന്നവരുടെ ഒക്കെയും ഹൃദയം വിങ്ങി. അപമാനഭാരത്താൽ അത് വരെയും തല കുനിച്ച് നിന്നിരുന്ന ശ്രീധരൻ അപ്പോൾ മാത്രം കാവ്യയുടെ മുഖത്തേക്ക് നോക്കി. ആ നിമിഷം അവളെ കൊന്ന് കളയാനുള്ള ദേഷ്യം തോന്നിയിരുന്നു അയാൾക്ക്.... ആദ്യത്തെ കണ്മണി... താലോലിച്ചു വളർത്തിയ മകൾ.... ഒരല്പം കർക്കശക്കാരനായ അച്ഛനായിരുന്നു എന്നതൊഴിച്ചാൽ അവളുടെ നന്മ അല്ലാതെ മറ്റൊന്നും ആശിച്ചിട്ടില്ല... അവൾ നല്ല രീതിയിൽ ജീവിക്കുന്നത് കണ്ടു സന്തോഷിച്ചിട്ടേയുള്ളൂ... അത് അഭിമാനത്തോടെ മറ്റുള്ളവരോട് പറഞിട്ടേയുള്ളൂ... എന്നിട്ടിപ്പോ അവൾ തനിക്ക് അപമാനമാവുകയാണ്... നാളെ നാട്ടുകാരുടെ മുഖത്ത് എങ്ങനെയാണ് നോക്കുന്നത്? അവളിന്ന് എത്ര പേരുടെ ഹൃദയമാണ് തകർത്തു കളഞ്ഞത്....? എല്ലാം എന്റെ തെറ്റാണ്... എന്റെ മാത്രം തെറ്റ്.... മക്കളുടെ ഇഷ്ടത്തിന് എതിരായി വിവാഹം നടത്തുന്ന ഓരോ മാതാപിതാക്കളും തെറ്റുകാര് തന്നെയാണ്... അപ്പോഴും തന്നെ ചുറ്റിപ്പിടിച്ചു നിന്ന് വിതുമ്പുന്ന കലയുടെ നേർക്ക് നോക്കുമ്പോൾ ആ പിതാവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... 🌜 രുദ്രനും ഷാനുവും ചേർന്ന് പപ്പുവേട്ടനെ നിലത്ത് നിന്ന് താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു. പപ്പുവേട്ടൻ രുദ്രനെ കെട്ടി പുണർന്ന് പിന്നെയും കരഞ്ഞു. രുദ്രൻ അയാളെ കൂടുതൽ ചേർത്ത് പിടിച്ചു. അയാളുടെ തോളിൽ മെല്ലെ തട്ടി... " എന്തിനാ പപ്പൂവേട്ടാ കരയുന്നത്? ഇവനെ ഓർത്തോ? അതിന് സന്തോഷിക്കണ്ടേ? ഇപ്പോഴെങ്കിലും ഇതൊക്കെ അറിഞ്ഞില്ലേ? ഇത്രേം നാളും ഇവൻ നമ്മളെ എല്ലാം പറ്റിക്കുകയല്ലായിരുന്നോ? പിന്നെ ജയേടെ കാര്യം? അവക്കും പിള്ളാർക്കും നമ്മളില്ലേ പപ്പുവേട്ടാ? നിങ്ങളോട് ഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ? പപ്പുവേട്ടാ എന്ന് വിളിച്ചാലും എനിക്ക് നിങ്ങൾ അച്ഛനെപോലെ ആണെന്ന്. അപ്പൊ ജയ എന്റെ ആരാ? എന്റെ കൂടെപ്പിറപ്പ്... അവക്ക് എന്താവശ്യത്തിനും ഞാൻ ഉണ്ടാവും പപ്പുവേട്ടാ ... നമ്മൾ ഉണ്ടാവും... " രുദ്രൻ അയാളുടെ കയ്യിൽ അമർത്തി പിടിച്ചു. " അവൻ പോട്ടേ ... എവിടാന്ന് വച്ചാ പോയി തുലയട്ടെ.... " രുദ്രൻ എന്തൊക്കെ പറഞ്ഞിട്ടും അയാളുടെ കരച്ചിൽ നിന്നില്ല. അത് അത്ര പെട്ടെന്നൊന്നും മാറുമെന്നും അവന് തോന്നിയില്ല .... " സാർ... ഞാൻ പപ്പൂവേട്ടനെ കൊണ്ട് പൊയ്ക്കോട്ടേ. ...? പുള്ളി ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല. " രുദ്രൻ ഷാനുവിനോട് ചോദിച്ചു. " ഹ്മ്... അതാണ്‌ നല്ലത്. ആളിനെ വീട്ടിൽ ആക്കിയിട്ട് നീയിങ്ങു വന്നേക്കണം... ഇവിടെ കുറച്ചു ഫോർമാലിറ്റീസ് ഉണ്ട്. ഇവളിപ്പോഴും ലീഗലി നിന്റെ ഭാര്യയാണ്. ഇവന്റെ ഒപ്പം പോയിട്ട് നാളെ എന്തെങ്കിലും പറ്റിയാൽ അത് നിന്റെ തലയിൽ ആകരുതല്ലോ? " ഷാനു പറഞ്ഞതിന് സമ്മതം അറിയിച്ചു കൊണ്ട് രുദ്രൻ പപ്പൂവേട്ടനേയും കൂട്ടി പുറത്തേക്കിറങ്ങി. കാവ്യയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ശ്രീധരനും കലയും അവന് പിറകെ നടന്നു .... കാവ്യ രുദ്രനെ തന്നെ നോക്കി നിന്നു. ഇതറിയുമ്പോൾ ആകെ തകർന്ന് പോകുമെന്ന് കരുതിയവനാണ്. ഇപ്പോഴവൻ തളർത്തി കളഞ്ഞത് തന്നെയാണ് ..... തന്റെ മനസ്സിലേക്ക് വലിയൊരു കരട് ഇട്ട് തന്നിട്ടാണ് അവൻ പോകുന്നത്. കാവ്യ ഒരിക്കൽക്കൂടി തല ചരിച്ചു പ്രതാപനെ നോക്കി. അവളുടെ മനസ്സിൽ ഒരായിരം വിഷക്കൂണുകൾ ഒരുമിച്ചു മുളച്ചു പൊന്താൻ തുടങ്ങി ..... 🌜 🌜 🌜🌜 🌜 ഇനി കാവ്യയും പ്രതാപനും തമ്മിലുള്ള ബന്ധം സ്മൂത്തായി പോകുമെന്ന് തോന്നുന്നുണ്ടോ? 😉 കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
അയലത്തെ അമ്പിളി 🌜 14 രുദ്രനൊപ്പം ശ്രീധരനും കാവ്യയുടെ അമ്മ കലയും കാറിലേക്ക് കയറി. നവ്യ സരസ്വതിയമ്മയോടൊപ്പം രുദ്രന്റെ വീട്ടിൽ തന്നെ നിന്നതേയുള്ളൂ... ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നതിന് ശേഷമാണ് രുദ്രൻ പപ്പുവേട്ടനെ വിളിച്ചത്. 📞 പപ്പുവേട്ടാ... എവിടാ? 📞 ഞാൻ ജയേടെ വീട്ടിലാടാ? എന്താ? നിനക്ക് വയ്യേ? ശബ്ദം ഒക്കെ എന്തോ പോലെ ഇരിക്കുന്നു? ആകെ തളർന്ന രുദ്രന്റെ ശബ്ദം കേട്ട് അയാൾ ചോദിച്ചു. 📞 അവളെവിടെ? രുദ്രൻ അയാളുടെ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല. 📞 കിടക്കാ.. ഇത് വരെ എണീറ്റില്ല. 📞 പിള്ളേരോ? 📞 അതുങ്ങള് സ്കൂളിൽ പോയി. രാവിലെ ഞാൻ ചോറൊക്കെ ഉണ്ടാക്കി രണ്ടിനേം പറഞ്ഞ് വിട്ടു. ജയക്ക് തീരെ വയ്യടാ.... ഇന്നലെ ചെക്കപ്പ് പറഞ്ഞിരുന്നതാ. പ്രഭൻ ഇവിടെ ഇല്ല. എവിടോ പോയി. വിളിച്ചിട്ട് എടുക്കുന്നും ഇല്ല. ഇന്നിനി ഇപ്പോ ഞാൻ ഇവളേം കൊണ്ട് ആശുപത്രിയിൽ പോവാന്ന് വിചാരിക്കാണ്. അല്ലാതെ വയ്യാത്ത ഈ പെണ്ണിനേം ഇട്ടോണ്ട് അവനെ കാത്തിരിക്കാൻ ഒക്കുമോ? 📞 കാത്തിരുന്നിട്ടും കാര്യമില്ല. അയാളെ കാണണമെങ്കിൽ പപ്പുവേട്ടൻ സ്റ്റേഷനിലോട്ട് വാ... പ്രഭൻ അവിടെ ഉണ്ട്. 📞 ങ്ങേ....! സ്റ്റേഷനിലോ? എന്താടാ? എന്താ പ്രശ്നം. 📞 പ്രശ്നം ഒക്കെ അവിടെ വന്നിട്ട് പറയാം. ഞാനും അവനെ കാണാൻ തന്നാ പോകുന്നെ.... പപ്പുവേട്ടൻ വേഗം വാ.... പിന്നെ.... ജയയോട് ഒന്നും പറയണ്ട. കൂടുതൽ സംസാരത്തിനു നിൽക്കാതെ രുദ്രൻ കാൾ കട്ടാക്കി. മൊബൈലും കയ്യിൽ പിടിച്ചു പപ്പുവേട്ടൻ സ്തംഭിച്ചു നിന്നു... പ്രഭൻ സ്റ്റേഷനിലോ? എന്തിന്? അതിനേക്കാളേറെ അയാളെ കുഴക്കിയത് പ്രഭേട്ടൻ എന്ന് മാത്രം സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചിട്ടുള്ള രുദ്രന്റെ പ്രഭൻ എന്നും അവൻ എന്നുമുള്ള സംബോധനയാണ്. അയാൾ വേഗം തന്നെ ജയയെ വിളിച്ചുണർത്തി ഒരിടം വരെ പോവുകയാണെന്ന് മാത്രം പറഞ്ഞ് കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി. 🌜 സ്റ്റേഷനിൽ എത്തും മുന്നേ രുദ്രനൊരു കാൾ വന്നു. ഫാദർ ഡോമിനിക്കിന്റെ കാൾ.... രുദ്രനത് കട്ടാക്കി മൊബൈൽ പോക്കറ്റിലേക്ക് തന്നെ ഇട്ടു. ഇപ്പോൾ ആരോടും സംസാരിക്കാൻ വയ്യ. നെറ്റി ഒന്നമർത്തി തടവിക്കൊണ്ട് ആക്സിലേറ്ററിൽ ചവിട്ടി അവൻ കാറിന്റെ വേഗത കൂട്ടി. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണം... അവളെ കാണണം... എന്റെ കുഞ്ഞെവിടെ എന്ന് ചോദിക്കണം. പോലീസ് സ്റ്റേറ്റിനു മുന്നിൽ കാർ പാർക്ക് ചെയ്ത് ഇറങ്ങവേ ഫാദറിന്റെ കാൾ വീണ്ടും അവനെ തേടിയെത്തി. ഇത് മൂന്നാമത്തെ തവണയാണ്. എന്തെങ്കിലും അത്യാവശ്യം ഇല്ലാതെ ഫാദർ ഇങ്ങനെ വിളിക്കില്ലല്ലോ? കാൾ എടുത്തിട്ട് തിരക്കിലാണ് എന്ന് പറയാമെന്നു കരുതിയാണ് അവൻ ഇത്തവണ കാൾ അറ്റൻഡ് ചെയ്തത്. 📞രുദ്രൻ... ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനാണ് ഞാൻ വിളിച്ചത്. മുഖവുരയൊന്നും ഇല്ലാതെ ഫാദർ പറഞ്ഞു. അദ്ദേഹത്തിന്റെ സംസാരത്തിൽ വല്ലാത്ത ഒരു ധൃതി ഉണ്ടായിരുന്നു. 📞 ഫാദർ... ഞാൻ കുറച്ചു കഴിഞ്ഞു ഫാദറിനെ വിളിക്കാം... ഇപ്പൊ... 📞 രുദ്രൻ... തന്റെ മകള് കൂടെയുണ്ടോ? രുദ്രനെ പറഞ്ഞ് പൂർത്തിയാക്കാൻ അനുവദിക്കാതെ ഫാദർ ചോദിച്ചു. 📞 ഇല്ല... മോള് മിസ്സിംഗ്‌ ആണ് ഫാദർ. ഞാൻ ഇപ്പൊ സ്റ്റേഷനിൽ ആണ്. 📞 എന്നാലിനി കുഞ്ഞിനെ തിരയണ്ട. കുഞ്ഞിപ്പോ മേരി മാതായിൽ ഉണ്ട്. 📞 ങ്ങേ! രുദ്രൻ ഞെട്ടലോടെ മുഖം ഉയർത്തി ശ്രീധരനെ നോക്കി. അയാൾ എന്താണെന്ന് കൈ കാട്ടി. രുദ്രൻ വെറുതെ തല വെട്ടിച്ചു. ഇരുണ്ട ആകാശത്തു ചന്ദ്രൻ ഉദിച്ചത് പോലെ അവന്റെ മനസ്സിലുമൊരു നിലാവ് തെളിഞ്ഞു വന്നു. 📞 ഞാൻ ഇപ്പൊ ഇറ്റലിയിൽ ആണ്. സഭയുടെ ചില കാര്യങ്ങൾക്ക് വേണ്ടി വന്നതാണ്. കുറച്ചു മുൻപാണ് ഗ്രേസി സിസ്റ്റർ വിളിച്ചത്. രുദ്രന്റെ മകൾ അവിടെ ഉണ്ടെന്ന് പറയാൻ. അവര് രാവിലെ മുതൽ എന്നെ ട്രൈ ചെയ്യുന്നുണ്ടായിരുന്നത്രേ... അവിടുത്തെ രെജിസ്റ്ററിലൊക്കെ രുദ്രന്റെ പഴയ നമ്പർ അല്ലെ ഉള്ളൂ... അവര് രുദ്രനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു കിട്ടാഞ്ഞിട്ടാണ് എന്നെ വിളിച്ചത്. ഞാൻ ഒരല്പം തിരക്കിലാണ്. രുദ്രൻ ഗ്രേസി സിസ്റ്ററിനെ ഒന്ന് വിളിക്ക് കേട്ടോ.... ബാക്കി ഒക്കെ സിസ്റ്റർ പറയും. 📞 താങ്ക്യൂ... താങ്ക്യൂ ഫാദർ... ഞാൻ... ഞാൻ വിളിച്ചോളാം... സന്തോഷാധിക്യത്താൽ ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല എന്ന് തോന്നി രുദ്രന്. " എന്താ മോനെ? ആരാ വിളിച്ചത്? " ശ്രീധരൻ ആകാംക്ഷയോടെ അവനടുത്തേയ്ക്ക് വന്നു. ഞൊടിയിട കൊണ്ട് രുദ്രന്റെ മുഖത്ത് പരന്ന തെളിച്ചവും ചുണ്ടിൽ വിരിഞ്ഞ ചിരിയും... അവനെ സന്തോഷവാർത്ത അറിഞ്ഞിട്ടുണ്ടെന്ന് ശ്രീധരനും കലയ്ക്കും ഉറപ്പായിരുന്നു. " മേരി മാതാ ഓർഫനേജിൽ നിന്നാ. അപ്പു അവിടെ ഉണ്ടെന്ന്.... " രുദ്രന്റെ ഓരോ വാക്കിലും സന്തോഷം തിങ്ങി. " ഹേ... ! ആണോ? " ശ്രീധരനും ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. " എന്നാലും കുഞ്ഞ് എങ്ങനാ അവിടെ? " കലയുടെ ചോദ്യത്തിന് മറുപടി പറയാൻ നിൽക്കാതെ രുദ്രൻ ഓർഫനേജിലേക്ക് വിളിച്ചു. 📞 Good morning. മേരി മാതാ ഓർഫനേജ്... ആരാണ്? 📞 സിസ്റ്റർ ഗ്രേസി? 📞 അതേ... ഗ്രേസി ആണ്. 📞 സിസ്റ്റർ... ഞാൻ രുദ്രനാണ്... അപ്പുമോള്... 📞 ഹാ... രുദ്രൻ... കുഞ്ഞിവിടെ ഉണ്ട്. രാവിലെ ഞങ്ങൾ ഉണർന്ന് നോക്കുമ്പോൾ മാതാവിന്റെ തിരുരൂപത്തിന് മുന്നിൽ ഉറങ്ങി കിടക്കുകയായിരുന്നു കുഞ്ഞ്. എങ്ങനെ ആണ് ഇവിടെ എത്തിയത് എന്നറിയില്ല. ഇവിടെ തന്നിട്ടുള്ള നമ്പറിൽ ഞങ്ങൾ രുദ്രനെ കോൺടാക്ട് ചെയ്യാൻ പലതവണ നോക്കി. കിട്ടാത്തത് കൊണ്ടാണ് ഫാദറിനെ വിളിച്ചത്. കുഞ്ഞ് പറയുന്നത് ഇന്നലെ അവൾ അവളുടെ അമ്മയുടെ കൂടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത് എന്നാണ്. എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന് മോൾക്കും അറിയില്ല. എന്തായാലും ഇവിടുത്തെ സ്റ്റേഷനിൽ ഞങ്ങൾ ഇൻഫോം ചെയ്തിട്ടുണ്ട്. 📞 എനിക്ക്... മോളോടൊന്ന് സംസാരിക്കാൻ പറ്റുമോ സിസ്റ്റർ? 📞 പിന്നെന്താ? ഞാൻ കൊടുക്കാം.... അല്പസമയം കഴിഞ്ഞു അപ്പുമോളുടെ ശബ്ദം ഫോണിലൂടെ എത്തി. 📞 അച്ഛായീ.... അപ്പുമോളുടെ കരച്ചിൽ കേട്ടതും രുദ്രന്റെ നെഞ്ചു വിങ്ങി. ആ നിമിഷം കുഞ്ഞിനടുത്തേക്ക് പറന്നെത്താനും അവളെ നെഞ്ചോടടക്കി പിടിക്കാനും അവന്റെ ഉള്ള് തുടിച്ചു. 📞അച്ചായീടെ പൊന്നേ.... അച്ചായി ഉടനെ വരാട്ടോ... മോള് പേടിക്കാതെ ബഹളം ഉണ്ടാക്കാതെ നല്ല കുട്ടിയായിട്ട് ആന്റീടെ അടുത്ത് ഇരിക്കണേ... " 📞മ്മ്... അപ്പു നല്ല കുട്ടിയാ... അച്ചായി പെട്ടെന്ന് വരണേ... ഞാനേ അത് വരെ ടോമിടെ കൂടെ കളിച്ചോണ്ടിരിക്കാം. " 📞 അതാരാ ടോമി? " 📞അതൊക്കെ ഉണ്ട്. അച്ചായി വരുമ്പോ ഞാൻ പരിചയപ്പെടുത്തി തരാം. വേഗം വരണേ.... " 📞മ്മ്... വേഗം വരാം. " രുദ്രൻ ചിരിച്ചു കൊണ്ട് ഒഴുകി ഇറങ്ങിയ കണ്ണുനീർ അമർത്തി തുടച്ചു. അവന് സന്തോഷം കൊണ്ടോ ആശ്വാസം കൊണ്ടോ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഗ്രേസി സിസ്റ്ററിനോട് കൂടി സംസാരിച്ച ശേഷമാണ് രുദ്രൻ കാൾ കട്ടാക്കിയത്. " മോള് സേഫ് ആണ്. ഒരു കുഴപ്പവുമില്ല. ഞാൻ അവളോട് സംസാരിച്ചു. " രുദ്രന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി...... പതിയെ ആ ചിരി ശ്രീധരനിലേക്കും കലയിലേക്കും പടർന്നു. " ഇനി എനിക്കവളെ ഒന്ന് കാണണം. " രുദ്രൻ സ്റ്റേഷനുള്ളിലേക്ക് നോക്കി ഒന്നാഞ്ഞു ശ്വസിച്ചു. " എനിക്കും.... " രുദ്രനെ തള്ളി മാറ്റി കല ആദ്യം സ്റ്റേഷനുള്ളിലേക്ക് കയറി ചെന്നു. 🌜 രുദ്രൻ അകത്തേയ്ക്ക് കടന്ന് ചെല്ലുമ്പോൾ കാവ്യ സ്റ്റേഷനുള്ളിൽ ഒരു മൂലയിലായി മുട്ട് കൂട്ടിപ്പിടിച്ചു നിലത്തിരിക്കുകയാണ് . അതിനരികിലായി തല കുനിച്ച് പിടിച്ച് അയാളുമുണ്ട്. പ്രതാപൻ... " ഹാ... രുദ്രാ... വാ.... " ഷാനു ചെയറിൽ നിന്നും എഴുന്നേറ്റു രുദ്രനടുത്തേയ്ക്ക് ചെന്നു. കാവ്യയും തലയുയർത്തി നോക്കി. രുദ്രനൊപ്പം അച്ഛനെയും അമ്മയെയും കൂടി കണ്ടതും അവൾ പതിയെ എഴുന്നേറ്റു. എഴുന്നേറ്റപ്പോൾ വീണു പോകാനാഞ്ഞവളെ പ്രതാപനാണ് പിടിച്ചു നേരെ നിർത്തിയത്. രുദ്രൻ അവളുടെ മുഖത്തേക്കൊന്ന് നോക്കി. രണ്ട് കവിള്കളിലും തെളിഞ്ഞു കിടക്കുന്ന വിരൽപ്പാടുകൾ... കണ്ണൊക്കെ കലങ്ങി ചുവന്നു വീർത്തിരിക്കുന്നു. കവിളിലും ഉണ്ട് നീര്.... " ഞാനല്ല... ദേ അവരുടെ പണിയാ... " രുദ്രന്റെ നോട്ടം കണ്ടു ഷാനു അടുത്ത് നിൽക്കുന്ന വനിതാ പോലീസിനെ ചൂണ്ടി. " CPO മാറിയാമ്മ... പുള്ളിക്കാരീടെ അനിയന്റെ കല്യാണം കഴിഞ്ഞ ആഴ്ച ആണ് നിശ്ചയിച്ചിരുന്നത്. കല്യാണം ഉറപ്പിച്ചിരുന്ന പെണ്ണ് കല്യാണ ദിവസത്തിന്റെ തലേന്ന് ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി. ആ ചെറുക്കനാണെങ്കിൽ കേറി ആത്‍മഹത്യക്ക് ശ്രമിച്ചു. എന്തോ ഭാഗ്യത്തിന് ആള് രക്ഷപെട്ടു. ആ പെണ്ണിനെ കയ്യിൽ കിട്ടിയാൽ അവൾക്ക് കൊടുക്കാൻ വച്ചിരുന്ന അടിയാ.... ഇവളെ കണ്ടപ്പോ പുള്ളിക്കാരീടെ നിയന്ത്രണം വിട്ട് പോയി. അവൾക്ക് കൊടുക്കാൻ വച്ചിരുന്നത് മുഴുവനായിട്ട് ഇവൾക്ക് കൊടുത്തു. അപ്പു എവിടാന്ന് അറിയില്ല എന്ന് പറഞ്ഞത് കൊണ്ടാ അവള് കൂടുതലും വാരി കൂട്ടിയത്. പിന്നെ... ഇന്നലെ നിന്റെ വിഷമം ഞാൻ നേരിട്ട് കണ്ടതല്ലേ? രണ്ടെണ്ണം കിട്ടട്ടെന്ന് കരുതി ഞാനും ഒന്നും മിണ്ടിയില്ല.... " ഷാനു രുദ്രന് നേരെ കണ്ണ് ചിമ്മി. " കൊടുത്തത് കുറഞ്ഞു പോയെങ്കിലേ ഉള്ളൂ സാറേ.... " പറയുന്നതിനൊപ്പം കല കാവ്യയുടെ മുന്നിലേക്ക് കയറി നിന്നു. " മുഖത്ത് നോക്കെടി.... " തല കുനിച്ച് നിൽക്കുന്ന കാവ്യയുടെ മുന്നിൽ ചെന്ന് നിന്നവർ ദേഷ്യം കൊണ്ട് ജ്വലിച്ചു. കാവ്യ മുഖം ഉയർത്തിയതും കവിളിൽ തന്നെ ഒന്ന് കൊടുത്തു. എന്തൊക്കെയോ പതം പറഞ്ഞു കൊണ്ടവരവളെ തലങ്ങും വിലങ്ങും തല്ലി. പെറ്റു പോറ്റിയ മകളെ ഇങ്ങനെ ഒരവസ്ഥയിൽ കാണേണ്ടി വന്ന ഒരമ്മയുടെ വേദന.... ആദ്യം ദേഷ്യത്തോടെ തല്ലാൻ തുടങ്ങിയവർ ഒടുവിൽ എങ്ങലടിച്ചു കരഞ്ഞു തുടങ്ങിയപ്പോൾ രുദ്രൻ തന്നെ അവരെ പിടിച്ചു മാറ്റി. " പാവപ്പെട്ട ഈ ചെറുക്കനെയും പൊടി കൊച്ചിനെയും നോക്കാതെ സ്വന്തം സുഖം നോക്കി പോയ നീ ഈ ജന്മം ഗുണം പിടിക്കില്ലടി... " മകളാണെന്ന് പോലും ഓർക്കാതെ അവരവളെ തലയിൽ കൈ കൊടുത്തു പ്രാകി. വീണ്ടും അവളെ തല്ലാൻ ചെന്നു. മറിയാമ്മ ഇതൊക്കെ കണ്ടു രസിച്ചു നിൽക്കുകയാണ്. "രണ്ടും കൂടെ അങ്ങോട്ട് കൊടുക്ക് ചേച്ചി" എന്ന് ഇടയ്ക്കിടെ പിറുപിറുക്കുന്നുമുണ്ട്. അമ്മയാണ് തല്ലുന്നത്. അതും അറപ്പോടെ... വെറുപ്പോടെ.... എന്നിട്ടും മുഖത്ത് തെല്ലും കുറ്റബോധം ഇല്ലാതെ തന്നെ കാവ്യ നിന്നു. അത് കാണെ കലയ്ക്ക് പിന്നെയും കലിയിളകി. " മതി.... രുദ്രാ... നീയവരെ അങ്ങോട്ട് പിടിച്ചു മാറ്റി നിർത്തിയെ.... " ഒടുവിൽ ഷാനു ഇടപെട്ടപ്പോൾ രുദ്രൻ അവരെ പിടിച്ചു മാറ്റി ശ്രീധരനരികിലേക്കാക്കി. അയാൾ അവരെ പൊതിഞ്ഞു പിടിച്ചു. അവരയാളുടെ നെഞ്ചിൽ ചാരി നിന്നുറക്കെ കരഞ്ഞു. ശ്രീധരൻ അപ്പോഴും മകളുടെ മുഖത്ത് പോലും നോക്കിയിരുന്നില്ല...... " മാറിയാമ്മേടെ നാല് തല്ല് കിട്ടിയപ്പോ അപ്പുമോള് എവിടെ ഉണ്ടെന്ന് ഇവൾ തന്നെ പറഞ്ഞു രുദ്രാ... മേരി മാതാ ഓർഫനേജിൽ ഉണ്ട് കുഞ്ഞ്. ഞാനത് പറയാൻ നിന്നെ വിളിക്കാൻ തുടങ്ങിയതാ. അപ്പോഴേക്കും നീയിങ്ങെത്തി. " ഷാനു രുദ്രന് നേരെ നോക്കി. " ഓർഫനേജിൽ നിന്നേനെ വിളിച്ചിരുന്നു സാർ. ഞാൻ അപ്പുവിനോട് സംസാരിച്ചു. അവൾക്ക് കുഴപ്പം ഒന്നുമില്ല. " രുദ്രൻ പറഞ്ഞു. സ്റ്റേഷനുള്ളിൽ വച്ചായത് കൊണ്ട് സാർ എന്ന് തന്നെ അവൻ ഷാനുവിനെ സംബോധന ചെയ്തു. " അത് നന്നായി. അപ്പൊ ഇനി ബാക്കി കാര്യങ്ങൾ നോക്കാം അല്ലെ? ഇവൾക്ക് അവന്റെ കൂടെ പോയാൽ മതി എന്നാ പറയുന്നേ.... " "അവളിനി ആരുടെ കൂടെ പോയാലും എനിക്കും എന്റെ കുഞ്ഞിനും ഒന്നും ഇല്ല സാർ .... ഡിവോഴ്സ്നെക്കുറിച്ച് ഞാൻ പലതവണ അവളോട് സംസാരിച്ചതാണ്. അന്നൊന്നും അവൾക്കതിന് താല്പര്യം ഉണ്ടായിരുന്നില്ല. എന്നിട്ടിപ്പോ...." ഷാനുവിനെ പറഞ്ഞു പൂർത്തിയാക്കാൻ കൂടി രുദ്രൻ അനുവദിച്ചില്ല. സ്റ്റേഷനിലേക്ക് കയറി വന്നപ്പോ ഒന്ന് നോകിയതല്ലാതെ കാവ്യയുടെ മുഖത്ത് പോലും അവൻ നോക്കുന്നില്ല എന്ന് ഷാനു ശ്രദ്ധിച്ചു. അത്രയ്ക്കും വെറുത്തു പോയിട്ടുണ്ടാകും.... " അത് എന്തോ ആവട്ടെ... നിന്റെ കാശോ? അതും നിനക്ക് വേണ്ടേ? നിന്റെ വീട്ടിൽ നിന്നും കാണാതായ നാലര ലക്ഷം രൂപ ഇവരുടെ പക്കൽ നിന്നും കിട്ടിയിട്ടുണ്ട്. മോഷണകുറ്റ മാണ്... കാമുകനും കാമുകിക്കും കൂടി ജയിലിൽ കിടക്കാം.... " ഷാനു കാവ്യയെയും പ്രതാപനെയും മാറി മാറി നോക്കികൊണ്ട് പുച്ഛത്തിൽ ചിരിച്ചു. " കേസ് വേണ്ട സാർ. ആ കാശ് അവളെടുത്തോട്ടെ.... " ഇത്തവണ ആരെക്കാളും ഞെട്ടിയത് കാവ്യയാണ്. " അത് എന്തിനാണെന്ന് അറിയാമോ? " രുദ്രൻ കാവ്യയുടെ അടുത്തേക്ക് നീങ്ങി നിന്നു. " നിനക്കുള്ള കൂലിയാണ്. എന്റെ കുഞ്ഞിനെ നിന്റെ വയറ്റിൽ ചുമന്ന് പ്രസവിച്ചു പാലൂട്ടിയില്ലേ? അതിനുള്ള കൂലി. രുഗ്മിണിയമ്മ വരുന്നത് വരെ കുറച്ചു നാൾ എന്റെ കുഞ്ഞിനെ നോക്കിയില്ലേ? അതിനുള്ള കൂലി..... നീയിത് വരെ ഞങ്ങൾക്ക് ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കുമുള്ള കൂലിയാണത്. ഇനി മേലിൽ എന്റെ കുഞ്ഞിന്റെ മേൽ ഒരാവകാശവും പറഞ്ഞു വന്നേക്കരുത് നീ.... " ഉപകാരം എന്ന വാക്ക് ഒരല്പം കടിപ്പിച്ചു തന്നെയാണ് രുദ്രൻ പറഞ്ഞത്. " ആ കാശ് കൊണ്ട് നീ ആഗ്രഹിച്ചത് പോലെ ജീവിച്ചു കാണിക്ക് നീ..... " കാവ്യ അത്ഭുതത്തോടെ അവനെ നോക്കി. ദേഷ്യം കൊണ്ട് ജ്വലിച്ചു നിൽക്കുകയാണവൻ.... " പിന്നെ... " രുദ്രൻ പ്രതാപന് നേരെ തിരിഞ്ഞു. " നീ മാത്രമാണ് ലോകം എന്ന് കരുതി ജീവിക്കുന്ന ഒരു പാവം പെണ്ണിനെ രണ്ടും കൂടി സമർത്ഥമായിട്ട് ചതിച്ചില്ലേ? അതിനുള്ളത് ദൈവം തരാതിരിക്കില്ല... ഇപ്പൊ വരും പപ്പുവേട്ടൻ... എങ്ങനെ സഹിക്കും ആ മനുഷ്യൻ? സ്വന്തം മോനെപോലെ കണ്ടതല്ലേ നിന്നെ... ? " ഇത്തവണ രുദ്രന്റെ സ്വരം ഇടറി. പ്രതാപൻ തല കുനിച്ചു തന്നെ നിൽപ്പാണ്.... " പിന്നെ.... " രുദ്രൻ വീണ്ടും തിരിഞ്ഞു കാവ്യയെ നോക്കി. പോക്കറ്റിൽ നിന്നും എന്തോ പുറത്തെടുത്തു. അത് കാവ്യയുടെ മുഖത്തിന്‌ നേരെ ഉയർത്തി പിടിച്ചു. " ഇത്...... " രുദ്രന്റെ കയ്യിൽ രണ്ട് ചുവന്ന വരകൾ തെളിഞ്ഞ പ്രെഗ്നനൻസി കാർഡ്....! കാവ്യയുടെ കണ്ണുകൾ മിഴിഞ്ഞു. " റിപ്പോർട്ടും ഞാൻ കണ്ടു. അലമാരിയിൽ ഭദ്രമായിട്ട് ഇരിപ്പുണ്ട്. എടുക്കാൻ മറന്ന് പോയല്ലേ? " രുദ്രന്റെ കണ്ണുകളിൽ കാവ്യക്ക് അപരിചിതമായൊരു ഭാവം... " ഇത് കാണും വരെ ഞാൻ നിന്നെ വെറുത്തിരുന്നില്ല കാവ്യെ... പക്ഷെ... ഇത് ഇത് കണ്ടപ്പോ.... ചോദിച്ചതല്ലേ ഞാൻ നിന്നോട്..... പലവട്ടം... ഇറങ്ങി പോകാമായിരുന്നിലേ എന്റെ ജീവിതത്തീന്ന്... അത് കഴിഞ്ഞു എന്തും ആകാമായിരുന്നല്ലോ നിനക്ക്? " അത് ചോദിക്കുമ്പോ രുദ്രന്റെ കണ്ണ് നിറഞ്ഞിരുന്നു. " എന്റെ അപ്പുവിനെ ഓർത്തായിരുന്നു എനിക്ക് പേടി.... അവൾ സേഫ് ആണെന്ന് അറിഞ്ഞതോടെ എന്റെ പേടി മാറി... പക്ഷെ നീ പേടിക്കണം.... " രുദ്രൻ കാവ്യയെ നോക്കി ചിരിച്ചു. " ഞാനേ... ഒരു രഹസ്യം പറയെട്ടെ? നിന്റെ ഈ നിൽക്കുന്ന കാമുകനെക്കുറിച്ചാണ്... നീ ഇത് വരെ അറിയാത്ത ഒരു രഹസ്യം.... പറയട്ടെ...? " രുദ്രൻ കാവ്യയുടെ മുഖത്തോട് മുഖം അടുപ്പിച്ചു. അന്നേരം അവന്റെ മുഖത്ത് വേദന ഉണ്ടായിരുന്നില്ല.... 🌜 🌜 🌜 🌜 🌜 രുദ്രൻ പറയാൻ പോകുന്ന രഹസ്യം എന്താകും? ഊഹിക്കാമോ? കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ
അയലത്തെ അമ്പിളി 🌜13 കാൾ കട്ടാക്കി കഴിഞ്ഞപ്പോൾ രുദ്രന് നേരിയ ആശ്വാസം തോന്നി. ഷാനു വെറും വാക്ക് പറയാറില്ല. ആശ്വസിപ്പിക്കാനായി പോലും. അത് മതി ... അപ്പുവിനെ മാത്രം കിട്ടിയാൽ മതി ..... വേറെ ഒന്നും വേണ്ട രുദ്രന് ..... രുദ്രൻ കണ്ണടച്ച് കാട്ടിലിലേക്കിരുന്നു. " അപ്പൂ ... മോളെ ... എവിടെയാ കുഞ്ഞേ നീ? " 🌜 കരഞ്ഞു തളർന്ന് അപ്പുമോള് കാവ്യയുടെ നെഞ്ചിൽ കിടന്ന് ഉറക്കമാണ്. കാവ്യയുടെ ഒപ്പം അപ്പുമോളെക്കൂടി കണ്ടപ്പോഴേ അയാൾക്ക് ദേഷ്യം പിടിച്ചിരുന്നു. അപ്പുവിനെ കൂടെ കൂട്ടാനുള്ള സാഹചര്യം കാവ്യ വിശദീകരിച്ചിട്ടും അയാളുടെ ദേഷ്യം മാറിയില്ല. ഒടുവിൽ കുഞ്ഞിനെ എറണാകുളം എത്തുന്നതിനു മുന്നേ ഒഴിവാക്കാനുള്ള വഴി തനിക്ക് അറിയാമെന്നു കാവ്യ പറഞ്ഞത് കൊണ്ടും, അവളുടെ കൈവശം ഉള്ള നാലര ലക്ഷം രൂപ നഷ്‍ടപ്പെടുത്താൻ ആഗ്രഹിക്കാത്തത് കൊണ്ടും അയാൾ തന്റെ അനിഷ്ടം അടക്കി. കാർ കുറച്ചു മുന്നോട്ട് പോയപ്പോഴേ അപ്പുമോൾ വീട്ടിൽ പോകണമെന്ന് പറഞ്ഞു ബഹളം വയ്ക്കാൻ തുടങ്ങി. അമ്മ പറ്റിക്കുകയാണെന്ന് മനസിലായത് കൊണ്ടോ ഉറക്കം വന്നു തുടങ്ങിയത് കൊണ്ടോ കുഞ്ഞ് ബഹളം കൂട്ടി കരയാൻ തുടങ്ങിയിരുന്നു .... കരച്ചിൽ മാറ്റാൻ ആവതും ശ്രമിച്ചിട്ടും കാവ്യക്ക് കഴിഞ്ഞില്ല. കുറേ കരഞ്ഞു തളർന്ന് അപ്പു അവളുടെ നെഞ്ചിൽ തന്നെ ചേർന്ന് കിടന്ന് ഉറക്കമായി. 🌜 കാർ കുറേ ദൂരം മുന്നോട്ട് ഓടിയപ്പോൾ അയാൾ റോഡിനൊരു വശം ചേർത്ത് കാർ ഒതുക്കിയിട്ടു. " കാവ്യ .... " അയാൾ അവൾക്ക് നേരെ തിരിഞ്ഞിരുന്നു. " ഇനിയുള്ള ജീവിത്തിൽ നമ്മൾ രണ്ടാളും മാത്രം ആയിരിക്കുമെന്ന് .... രണ്ടാളുടെയും കുഞ്ഞുങ്ങൾ അതിൽ ഉണ്ടാവില്ല എന്ന് .... നമ്മൾ ഉറപ്പിച്ചതാണ്. അല്ലെ? " " അതേ.. അതിനിപ്പോ എന്താ? " കാവ്യയും തല തിരിച്ചു അയാളെ നോക്കി. അപ്പുവിന്റെ തുടയിൽ അവൾ അപ്പോഴും ചെറുതായി തട്ടുന്നുണ്ടായിരുന്നു. " എന്താന്നോ? അപ്പൊ ഈ കുഞ്ഞോ? ഇതിനെ എന്ത്‌ ചെയ്യും എന്നാണ് ? " എപ്പോഴത്തെയും പോലെ കാവ്യയുടെ കൂസലില്ലാത്ത സംസാരം ഇത്തവണ അയാളെ ദേഷ്യം പിടിപ്പിച്ചു തുടങ്ങിയിരുന്നു. " ഇവിടെ നിന്ന് ഒരു അര കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ ഇടത്തേയ്ക്ക് ഒരു വഴിയുണ്ട്. അത് വഴി കഷ്ടിച്ച് അഞ്ച് മിനിറ്റ് യാത്ര ... മേരി മാതാ ഓർഫനേജ് .... മുൻപ് ഞാൻ ഒന്ന് രണ്ട് തവണ രുദ്രനോടൊപ്പം അവിടെ പോയിരുന്നു. അയാളുടെ അമ്മ മരിച്ച ശേഷം അവരുടെ എല്ലാ ചരമ വാർഷികത്തിനും അവിടുത്തെ കുട്ടികൾക്ക് ഫുഡും ഡ്രസ്സും ഒക്കെ കൊടുക്കാറുണ്ട്. അല്ലാതെയും അയാളവിടെ പോകാറും സഹായം ചെയ്യാറുമൊക്കെ ഉണ്ടെന്ന് തോന്നുന്നു. അവിടുത്തെ കുട്ടികൾക്കും ഫാദറിനും ഒക്കെ രുദ്രനെ നന്നായിട്ടറിയാം. ഒന്ന് രണ്ട് തവണ ഞാനും അവിടെ പോയിട്ടുണ്ട്. അപ്പുവിനെ കൊണ്ട് പോകണമെന്ന് പറഞ്ഞു രുദ്രൻ നിർബന്ധിച്ചു കൂട്ടിക്കൊണ്ട് പോയതാണന്ന്. അന്ന് അപ്പു തീരെ കുഞ്ഞായിരുന്നു. " കാവ്യ അപ്പുവിന്റെ മുഖത്തേക്ക് നോക്കി. " നമുക്ക് അപ്പുവിനെ അവിടെ ആക്കാം. " അവൾ മനസ്സിൽ കണ്ട ഉപായം പറഞ്ഞു. " ആഹാ ... ബെസ്റ്റ്. ഈ രാത്രി നമ്മള് ഈ കൊച്ചിനേം കൊണ്ട് വരുമെന്നും പറഞ്ഞു അവരവിടെ ഗേറ്റും തുറന്നിട്ട് കാത്തിരിക്കുവല്ലേ? നടക്കുന്ന കാര്യം വല്ലോം പറ. ... " അയാളൊന്ന് പുച്ഛത്തിൽ ചിരിച്ചു. " രാത്രിയിലും അവിടുത്തെ മെയിൻ ഗേറ്റ് മാത്രേ പൂട്ടാറുള്ളൂ ... ഒരു ചെറിയ ഗേറ്റ് കൂടിയുണ്ട് .. അത് രാത്രിയും പൂട്ടാറില്ല. " രുദ്രൻ മുൻപെന്നോ പറഞ്ഞത് ഓർത്തു കൊണ്ട് കാവ്യ പറഞ്ഞു. " നമുക്ക് പോവാം. അപ്പുവിനെ അവിടെ ആക്കാം. അവർക്ക് രുദ്രനെ മാത്രമല്ല അപ്പുവിനെയും അറിയാമായിരിക്കും.... വണ്ടിയെടുക്ക്. ഞാൻ വഴി പറഞ്ഞു തരാം. " ഇത് വല്ലതും നടക്കുമോ എന്ന ഭാവത്തിൽ കുറച്ചു സമയം കാവ്യയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നതിനു ശേഷം അയാൾ വണ്ടി മുന്നോട്ടെടുത്തു. 🌜 കാവ്യ പറഞ്ഞു കൊടുത്ത വഴിയിലൂടെ കാർ മുന്നോട്ട് നീങ്ങി. കുറച്ചു ദൂരം ഓടി അതൊരു വലിയ ഗേറ്റിന് മുന്നിൽ വന്നു നിന്നു. കാവ്യ അപ്പുവിനെ എടുത്തു തോളിലേക്ക് കിടത്തി. " ഞാൻ ഇപ്പൊ വരാം. കാർ സ്റ്റാർട്ടാക്കി നിർത്തിക്കോ.... " ഡോർ തുറന്നിറങ്ങും വഴി കാവ്യ അയാളോട് പറഞ്ഞു. പള്ളിയുടെടുത്താണ് ഓർഫനേജ്. ഉയരമുള്ള മതിൽക്കെട്ട്. വലിയ ഗേറ്റ്. അത് ബലമുള്ള താഴിട്ട് അകത്തു നിന്നും പൂട്ടിയിട്ടുണ്ട്. കാവ്യ വലിയ ഗേറ്റ് കടന്ന് മുന്നോട്ട് നടന്നു. കുറച്ചു മാറിയുള്ള ചെറിയ വിക്കറ്റ് ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറി. മുഖാമുഖം നോക്കി നിൽക്കുന്നത് പോലെ രണ്ട് കെട്ടിടങ്ങൾ. രണ്ടിനും മാധ്യത്തിലായി ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്ന വലിപ്പമുള്ള മുറ്റം. അവിടെ മാതാവിന്റെ വലിയൊരു പ്രതിമ. പ്രതിമയ്ക്ക് ചുറ്റും മഞ്ഞ നിറത്തിൽ നേരിയ പ്രകാശം മാത്രം. കാവ്യ അപ്പുമോളെ ആ പ്രാതിമയ്ക്ക് തൊട്ട് താഴെ കിടത്തി. തിരിഞ്ഞ് ഗേറ്റ് ലക്ഷ്യമാക്കി നടന്ന് തുടങ്ങിയതും എവിടെ നിന്നോ ഒരു നായ ഓടിവന്നു അവളുടെ മുന്നിൽ നിന്നു. കാവ്യ ഭയന്നു പോയി. കറുത്ത് ഇരുണ്ട നിറത്തിൽ നല്ല വലിപ്പം ഉള്ളൊരു നായ. നാവ് പുറത്തേക്ക് നീട്ടി കണ്ണുകൾ തുറിപ്പിച്ച് അത് കാവ്യയെ തന്നെ നോക്കി നിന്നു. മഞ്ഞ വെളിച്ചത്തിൽ അതിന്റെ പല്ലുകൾ തിളങ്ങി. അത് കാവ്യയെ നോക്കി മുരണ്ടു. കാവ്യ രണ്ടടി പിറകിലേക്ക് നീങ്ങിപ്പോയി. തിരിഞ്ഞ് അപ്പുവിനടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും നായ ഒരു ചാട്ടത്തിന് അവൾക്കും അപ്പുവിനും ഇടയിൽ വന്നു നിൽപ്പായി. കാവ്യയെ തന്നെ നോക്കി മുരണ്ടു കൊണ്ട് അത് മുന്നിലേക്ക് രണ്ടടി വച്ചു. ഉറക്കെ കുരച്ചു കൊണ്ട് നായ അവളുടെ നേർക്ക് ചാടിയതും കാവ്യ ഭയന്നു വിറച്ചു ഗേറ്റിന് നേർക്ക് തിരിഞ്ഞോടി. ഓടി വന്നു കാറിലേക്ക് കയറി ഇരുന്ന് കിതയ്ക്കുന്നവളെ അയാൾ അങ്കലാപ്പോടെ നോക്കി. " എന്താ? എന്ത്‌ പറ്റി? " " ഒന്നുമില്ല. പോകാം... " ഡാഷ് ബോർഡിൽ വച്ചിരുന്ന ചെറിയൊരു കുപ്പി വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തിക്കൊണ്ട് കാവ്യ പോകാമെന്നു കൈ കാണിച്ചു. " അനന്തു വിളിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് തന്നെ ബാംഗ്ലൂർക്ക് പോകാന്നാ അവൻ പറഞ്ഞത്. കാശ് നിന്റെ കയ്യിൽ ഉണ്ടല്ലോ അല്ലെ? അതിന്റെ ബലത്തിലാ ഞാൻ നീയീ പറഞ്ഞതിനൊക്കെ സമ്മതിച്ചത്. " കാർ മുന്നോട്ടെടുക്കവേ അയാൾ പറഞ്ഞു. " ഹ്മ്... അത് തന്നെയാ നല്ലത്. കാശൊക്കെ എന്റെ കയ്യിലുണ്ട്. " ഒഴിഞ്ഞ കുപ്പി സീറ്റിന് പിറകിലേക്കിട്ട് കൊണ്ട് കാവ്യ സീറ്റ് ബെൽറ്റ് വലിച്ചിട്ടു. 🌜 നായ പതിയെ അപ്പുവിനടുത്തേക്ക് നടന്നു. കുനിഞ്ഞ് അപ്പുവിനെ ആകെ ഒന്ന് മണപ്പിച്ചു. ശേഷം അപ്പുവിന് തൊട്ടടുത്തായി കയറി കിടന്നു. മുൻ കാലുകൾ നീട്ടി വച്ച് അതിലേക്ക് തല ചേർത്ത് ഗെറ്റിലേക്ക് കണ്ണ് നോക്കി അതങ്ങനെ തന്നെ കിടന്നു. അപ്പുമോൾക്ക് കാവലായി..... 🌜 ഹാളിലെ നിലത്ത്, വലത് കാല് നീട്ടി വച്ച്, മടക്കി വച്ച ഇടത് കാൽമുട്ടിലേക്ക് തല ചേർത്ത് വച്ചിരിക്കുന്നവനെ സരസ്വതിയമ്മ വേദനയോടെ നോക്കി. എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞിട്ട് ഇപ്പൊ വന്നു കയറിയതേയുള്ളൂ... വന്നപ്പോ തുടങ്ങിയ ഇരിപ്പാണിത്. മുടിയൊക്കെ ആകെ പാറി പറന്ന്, കരഞ്ഞു വീർത്ത കണ്ണുകളും ക്ഷീണം ബാധിച്ച മുഖവുമായി.... ഒരു രാത്രി കൊണ്ട് അവനൊരു മാറാ രോഗിയെപ്പോലെ ക്ഷീണിച്ചു അവശനായിപ്പോയി എന്ന് തോന്നി അവർക്ക്. രാവിലെ ഏഴു മണിക്ക് പതിവ് പോലെ വന്നു കയറിയപ്പോ രുദ്രൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു താക്കോൽ കൈവശം ഉള്ളത് ഉപയോഗിച്ച് വീട് തുറന്ന് അകത്തു കയറി. രുദ്രനെ മാത്രമല്ല കാവ്യയെയും അപ്പുവിനെയും കണ്ടില്ല... മൂന്നാളും കൂടി ഇത്ര രാവിലെ എങ്ങോട്ട് പോയിക്കാണും എന്ന് ആലോചിക്കാതിരുന്നില്ല. അതും തന്നോട് പറയാതെ.... രാവിലത്തേയ്ക്കുള്ള പലഹാരം ഒക്കെ ഉണ്ടാക്കി വച്ചപ്പോഴാണ് രുദ്രൻ ലാൻഡ് ഫോണിൽ വിളിക്കുന്നത്. ഒരുപക്ഷെ അപ്പോഴായിരിക്കും അവൻ തന്നേക്കുറിച്ച് ഓർത്തിട്ടുണ്ടാവുക. കാര്യങ്ങളൊക്കെ അവൻ ചുരുക്കി പറഞ്ഞപ്പോൾ തൊട്ട് മനസ്സിൽ തോന്നിയ കലിപ്പാണ് കാവ്യയോട്. " ആ നശൂലത്തിനെ എന്റെ കയ്യീ കിട്ടിയാ വെട്ടി കീറി അടുപ്പിലും വയ്ക്കും ഞാൻ... " അവര് രുദ്രന്റെ അവസ്ഥ നോക്കി ദേഷ്യത്തോടെ പിറുപിറുത്തു. " ദൈവമേ... ആ മൂധേവി ഗുണം പിടിക്കരുതേ... " അവർ കൈകൾ കൂപ്പി പൂജാ മുറിക്ക് നേരെ നോക്കി പ്രാർത്ഥിച്ചു. അവരുടെ ജീവിതത്തിൽ അത്രയും ആത്‍മാർത്ഥയോടെ മറ്റൊന്നും തന്നെ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല. പ്രാർത്ഥന കഴിഞ്ഞതും മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നു. അതിൽ നിന്നും കാവ്യയുടെ അച്ഛനും അമ്മയും അനിയത്തിയും പുറത്തേക്കിറങ്ങി. ശ്രീധരനാണ് ആദ്യം അകത്തേയ്ക്ക് കയറിയത്. രുദ്രൻ അപ്പോഴും അതേ ഇരിപ്പ് തന്നെ. ശ്രീധരൻ രുദ്രന് അരികിലേക്ക് ചെന്നിരുന്നു. " മോനെ രുദ്രാ.... " അയാൾ അവന്റെ തോളിൽ കൈ വച്ച് വിളിച്ചിട്ടും രുദ്രൻ അനങ്ങിയില്ല. തല ഉയർത്തി നോക്കിയതുമില്ല. " അച്ഛനോട് ക്ഷമിക്കെടാ.... " അയാൾ രുദ്രന്റെ വലത് കൈ എടുത്തു അമർത്തി പിടിച്ചു. " അവള് ചെയ്ത തെറ്റിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കാം... എനിക്ക്... എനിക്ക് അതല്ലേ പറ്റൂ.... " അയാൾ അവന്റെ കാല് പിടിക്കാനാഞ്ഞതും അത് വരെ അനക്കമില്ലാതിരുന്ന രുദ്രൻ ചാടി എഴുന്നേറ്റു. അയാളെ മുറുക്കെ കെട്ടിപ്പിടിച്ചു തോളിലേക്ക് തല ചായ്ച്ചു വച്ച് കരഞ്ഞു. രുദ്രനെക്കാളധികമായി ശ്രീധരന് ഉള്ള് നോവുന്നുണ്ടായിരുന്നു. അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. രുദ്രന്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരൻ താനാണ്. കാവ്യ അന്നേ പറഞ്ഞതാണ് ഈ വിവാഹം വേണ്ട എന്ന്. അവളുടെ മോഹങ്ങൾക്ക് ഒത്തുയരാൻ രുദ്രന് കഴിയില്ല എന്ന്.... തനിക്കായിരുന്നു താല്പര്യം.... തനിക്കായിരുന്നു നിർബന്ധം.... അവളുടെ നന്മയെക്കരുതി ചെയ്തതൊക്കെയും ഇന്ന് ഈ വിധം ആയിത്തീർന്നതിൽ അയാൾക്ക് വല്ലാത്ത ദുഃഖം തോന്നി. ശ്രീധരൻ അതിയായ മനോവേദനയോടെ രുദ്രന്റെ പുറത്ത് മെല്ലെ തലോടി.... കാവ്യ പോയതിൽ ഉള്ള വേദനയാണ് രുദ്രനെന്നാണ് അയാൾ കരുതിയത്. പക്ഷെ അതിൽ അവന് തെല്ലും വേദന ഉണ്ടായിരുന്നില്ല... രുദ്രന്റെ നോവ് മുഴുവൻ അപ്പുമോളെ ഓർത്തായിരുന്നു. കൈകാലിട്ടടിച്ചു കടലിൽ മുങ്ങി താഴുന്ന അപ്പുവിന്റെ ചിത്രം അന്നേരവും അവന്റെ മനസ്സിൽ മായാതെ നിന്നിരുന്നു. അതവനെ കൊല്ലാതെ കൊല്ലാൻ ശേഷിയുള്ളാതായിരുന്നു.... 🌜 നവ്യയും വേദനയോടെ രുദ്രനെ നോക്കി നിന്നു . വർഷങ്ങളുടെ പരിചയമുണ്ട് രുദ്രനെ.... കാവ്യയുടെ ഭർത്താവാക്കുന്നതിനു മുന്നേ... ശ്രീധരന്റെ സുഹൃത്തിന്റെ മകനായി. പലവട്ടം വീട്ടിൽ വന്നിട്ടുമുണ്ട്. കാണുമ്പോഴൊക്കെ അച്ഛന്റെ പിന്നിൽ പതുങ്ങി നിൽക്കുന്ന തന്നെ അരികിലേക്ക് വിളിച്ചു വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു. ഇങ്ങനെ നാണംകുണുങ്ങി ആവരുത് എന്ന് എപ്പോഴും ഉപദേശിക്കുമായിരുന്നു. രുദ്രേട്ടനുമായി പത്ത് വയസ്സിന്റെ വെത്യാസമുണ്ട്. അത് കൊണ്ട് അന്നേ ആള് തന്നെക്കൊണ്ട് വല്യേട്ടൻ എന്ന് വിളിപ്പിച്ചിരുന്നു. കാവ്യേച്ചിയുമായുള്ള കല്യാണം ഉറപ്പിച്ചതോടെ ആ ബദ്ധം ഒന്ന് കൂടി ദൃഢമായി. തനിക്ക് ഒരേട്ടനെയും അച്ഛനൊരു മകനെയും കിട്ടി. പഠിക്കാനൊക്കെ മോശമായത് കൊണ്ട് പ്ലസ് ടൂ കഴിഞ്ഞു പ്രൈവറ്റ് ആയാണ് നവ്യ പഠിച്ചതൊക്കെയും. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം ശ്രീധരന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ അവളുടെ പഠനച്ചിലവും രുദ്രൻ ഏറ്റെടുത്തു. എന്തിന്, നവ്യയ്ക്ക് വേണ്ടി മാട്രിമോണിയിൽ പരസ്യം കൊടുത്തതും, അരുണിനെ കണ്ടെത്തിയതും ഒക്കെ രുദ്രൻ തന്നെ ആയിരുന്നു. വിവാഹനിശ്ചയത്തിന്റെ ആവശ്യങ്ങൾക്കായി ഓടി നടന്നതും രുദ്രൻ തന്നെ. " രുദ്രൻ ഉള്ളോണ്ട് എനിക്ക് ഒന്നും അറിയണ്ട. കാവ്യെടെ ഭാഗ്യമാണവൻ... " അച്ഛൻ എത്ര വട്ടം അങ്ങനെ പറഞ്ഞിരിക്കുന്നു? അത് എത്ര വട്ടം എന്ന് നവ്യക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല.... ബന്ധങ്ങളെയെല്ലാം സ്വന്തമായി ചേർത്ത് നിർത്താൻ ശ്രമിക്കുന്ന ഒരുവൻ. അവനിലെ നന്മ കാണാതെ കൂടുതൽ മികച്ചവനെ തേടി പോയ കാവ്യയോട് നവ്യക്ക് അതിയായ ദേഷ്യം തോന്നി. 🌜 ടേബിളിൽ ഇരുന്ന മൊബൈൽ ബെല്ലടിച്ചു തുടങ്ങിയപ്പോഴാണ് രുദ്രൻ തന്റെ മുഖം ശ്രീധരന്റെ തോളിൽ നിന്ന് അടർത്തി മാറ്റിയത്. ഷാനുവിന്റെ കാൾ ആണെന്ന് കണ്ടു രുദ്രനത് പെട്ടന്ന് അറ്റാൻഡ് ചെയ്തു. അല്പനേരത്തെ സംസാരത്തിനു ശേഷം അത്യധികം നിരാശയോടെയാണ് അവൻ കാൾ കട്ടാക്കിയത്. " കാവ്യ സ്റ്റേഷനിൽ ഉണ്ട്. പക്ഷെ അപ്പുമോള്... മോള് അവളുടെ ഒപ്പമില്ല.... " 🌜 🌜 🌜 🌜 🌜 അഭിപ്രായം മറക്കല്ലേ.... കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
അയലത്തെ അമ്പിളി 🌜 12 അപ്പു കാവ്യയുടെ കൈ പിടിച്ചു കടലിലേക്കിറങ്ങി. അയാൾ കടൽക്കരയിൽ അത് നോക്കി നിന്നതേയുള്ളൂ.... അപ്പുവിന് കടൽ ഒത്തിരി ഇഷ്ടമാണ്. കടൽക്കരയിലെ മണലിലൂടെ രുദ്രനോടൊപ്പം കാറ്റ് കൊണ്ട് നടക്കാൻ.... മണലിൽ പൂഴ്ന്ന് കിടക്കുന്ന ചിപ്പി പെറുക്കി എടുക്കാൻ.... ഞണ്ടുകളുടെ പിറകെ ഓടാൻ.... തിര കാലിൽ തൊടാൻ വരുമ്പോൾ തിരിഞ്ഞോടി തിരയോട് തൊട്ട് കളിക്കാൻ.... ഒക്കെ അവൾക്ക് ഇഷ്ടമാണ്. പക്ഷെ ദേഹം നനയുന്നത് അപ്പുവിന് ഇഷ്ടമല്ല... തിരയ്ക്ക് ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്നത് അപ്പുവിന് പേടിയാണ്. അതറിയാമായിരുന്നിട്ടും കാവ്യ അപ്പുവിനെയും കൊണ്ട് തിരയിലേക്കിറങ്ങി. അപ്പു കാവ്യയുടെ കൈ വിടുവിക്കാൻ കുതറി കരഞ്ഞു. അവൾ പിടി വിട്ടില്ല. കടലിനുള്ളിലേക്ക് കാവ്യ അപ്പുവുമായി ഇറങ്ങിച്ചെന്നു. അപ്പുവിനെ തിരയ്ക്ക് എറിഞ്ഞു കൊടുത്ത് അവൾ തിരിഞ്ഞു നടന്നു. അപ്പുമോൾ അലറികരഞ്ഞു കൊണ്ട് കടയിലിൽ മുങ്ങി താഴ്ന്നു. ആകെ നനഞ്ഞു കുളിച്ച് കയറി വരുമ്പോഴും കാവ്യയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. വിജനമായ കടൽ തീരത്തു, കടയിൽ കൈകാലിട്ടടിച്ച് മുങ്ങി നിവരുന്ന അപ്പുവിനെ നോക്കി ചിരിയോടെ അയാളും ഉണ്ടായിരുന്നു. 🌜 " അപ്പൂ.... " അലർച്ചയോടെ രുദ്രൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. അവൻ ആകെ വിയർത്തു കളിച്ചിരുന്നു. വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. സ്വപ്നം ആണെന്ന് മനസ്സിലായപ്പോൾ രുദ്രൻ ഇരു കൈകൾ കൊണ്ടും മുഖം അമർത്തി തുടച്ചു. മുറിയിലാകെ ഇരുട്ട് തന്നെയാണ്. നേരം പുലർന്നിട്ടില്ല. അവൻ നെഞ്ചിൽ കൈ വച്ചു ആഞ്ഞു ശ്വാസം എടുത്തു. തല ചരിച്ചു കട്ടിലിലേക്ക് നോക്കി. അപ്പുമോൾ കിടന്നയിടം ശൂന്യം...! രുദ്രൻ പിടഞ്ഞെഴുന്നേറ്റു. കാവ്യയെയും കാണാനില്ല എന്ന് മുറിയിലെ അരണ്ട വെളിച്ചത്തിലും അവൻ തിരിച്ചറിഞ്ഞു..... രുദ്രൻ മുറിയിലെ ലൈറ്റ് ഓണാക്കി. ചുമരിലെ ക്ളോക്കിലേക്ക് നോക്കി. സമയം ഒന്നാകുന്നതേയുള്ളൂ.... " അപ്പൂ.... " അവൻ ഉറക്കെ വിളിച്ചു. അവന് വല്ലാത്ത ഭയം തോന്നി. കുറച്ചു മുന്നേ കണ്ട സ്വപ്നം വീണ്ടും കണ്മുന്നിൽ തെളിഞ്ഞു. രുദ്രൻ വേഗം മുറി വിട്ട് പുറത്തേക്കിറങ്ങി. വീട് മുഴുവൻ ലൈറ്റ് തെളിഞ്ഞു. അപ്പൂ എന്ന് വിളിച്ച് അവൻ ഓരോ മുറിയും കയറി ഇറങ്ങി. കർട്ടന് പിറകിലും കട്ടിലിനടിയിലും ഒക്കെ അവൻ അപ്പുവിനായി പരാതി. എവിടെയും അപ്പുവിനെ കാണാനായില്ല..... അടുക്കള വാതിൽ തുറന്ന് കിടക്കുന്നതറത് കണ്ടപ്പോൾ രുദ്രൻ നടുങ്ങിപ്പോയി. അവൻ അത് വഴി പുറത്തേക്ക് പാഞ്ഞു. അലറി കരഞ്ഞു കൊണ്ട് വീടിനു ചുറ്റും അവൻ അപ്പുവിനെ വിളിച്ചു നടന്നു. എവിടെയും കാണാതെ ഒടുവിൽ ഒരു ഭ്രാന്തനെപ്പോലെ ഗേറ്റ് കടന്ന് രുദ്രൻ റോഡിലേക്ക് ഇറങ്ങി ഓടി.... " അപ്പൂ... മോളെ.... " നിർത്താതെ അവൻ അലറി കരഞ്ഞു കൊണ്ടിരുന്നു. ചുറ്റിനും പരന്ന് കിടക്കുന്ന ഇരുട്ടോ ഭയാനകമായ നിശബ്ദതയോ രുദ്രൻ അറിഞ്ഞില്ല. കടലിൽ കിടന്ന് കൈകാലിട്ടടിച്ചു കരയുന്ന അപ്പുമോളായിരുന്നു അന്നേരം അവന്റെ മനസ്സിൽ... അവൾ കരഞ്ഞത് 'അച്ഛയീ' എന്ന് വിളിച്ചായിരുന്നില്ലേ? ഓർക്കുംതോറും രുദ്രന് തല പെരുത്ത് വന്നു. ചുറ്റുമുള്ളതൊന്നും അറിയാതെയുള്ള ഗാഡമായ തന്റെ ഉറക്കത്തെ അവൻ ശപിച്ചുകൊണ്ടേയിരുന്നു.... ഏറെ നേരം ലക്ഷ്യം അറിയാതെ അവനാ റോഡിലൂടെ പാഞ്ഞു. ഒടുവിൽ തകർന്ന് അവശനായി തലയിൽ കൈ താങ്ങി റോഡിലേക്കിരുന്നു. പെട്ടെന്ന് എന്തോ ഓർത്തത് പോലെ രുദ്രൻ പിടഞ്ഞെഴുന്നേറ്റ് തിരികെ വീട്ടി ലേക്കോടി. മുറിലേക്ക് ഓടിക്കയറി കാവ്യയുടെ അലമാരയ്ക്ക് മുമ്പിൽ ചെന്ന് നിന്ന് കിതച്ചു. കിതപ്പടക്കാൻ കൂടി നിൽക്കാതെ അലമാര വലിച്ചു തുറന്നു. അതിനകം ശൂന്യമായിരുന്നു! അവൻ തളർച്ചയോടെ നിലത്തേക്കിരുന്നു. അവൾ പോയി.... അപ്പുമോളെയും കൊണ്ട്...! അവൾ എവിടേയ്ക്കാവും പോയിട്ടുണ്ടാവുക? അവളുടെ വീട്ടിലേക്ക്? ഇല്ല... അയാളുടെ ഒപ്പം തന്നെയാകും. പോട്ടേ... അവള് എവിടേയ്ക്കാന്ന് വച്ചാൽ പോകട്ടെ... പക്ഷെ അപ്പു.... അവളെ കൊണ്ട് പോയത് എന്തിനാ? അപ്പുവിനോടുള്ള സ്നേഹം കൊണ്ടല്ല... എന്നെ വിഷമിപ്പിക്കാൻ... എന്നെ വിഷമിപ്പിക്കാൻ വേണ്ടി മാത്രം... രുദ്രന് കരച്ചിൽ വന്നു തൊണ്ടയിൽ തടഞ്ഞു. തൊണ്ട കഴച്ചു പൊട്ടുന്നത് പോലെ തോന്നി.... വെപ്രാളത്തോടെ അവൻ ടേബിളിൽ തിരഞ്ഞു ഫോൺ കണ്ടു പിടിച്ചു. കാവ്യയുടെ നമ്പറിലേക്ക് വിളിച്ചു നോക്കി. സ്വിച് ഓഫ് എന്ന മറുപടി വന്നു. പലതവണ അവനത് തന്നെ ചെയ്തു. ഒടുവിൽ പരാജയം സമതിച്ച് മുഖം പൊത്തി തേങ്ങികൊണ്ട് കട്ടിലിലേക്കിരുന്നു. അപ്പുവിനെ ഓർക്കുംതോറും അവന് ഹൃദയം വിങ്ങി. ആലോചിച്ചിരിക്കാൻ സമയമില്ല. എന്തെങ്കിലും ചെയ്തേ തീരൂ.... രുദ്രൻ വീണ്ടും മൊബൈൽ കയ്യിൽ എടുത്തു. എസ് ഐ ഷാനുവിന്റെ നമ്പറിലേക്ക് വിളിക്കുമ്പോൾ അവന്റെ കൈ വല്ലാതെ വിറച്ചിരുന്നു.... 📞 എന്താടാ? ഉറക്കം ബാധിച്ച ഷാനുവിന്റെ സ്വരം കാതിലെത്തി. 📞 എടാ... അവള്... കാവ്യ... അവളുടെ പോയെടാ.... 📞 എങ്ങോട്ട് പോയെന്ന്? താല്പര്യം ഇല്ലാത്തത് പോലെയുള്ള ഷാനുവിന്റെ ചോദ്യം. " ആരാ? " എന്ന് അവന്റെ ഭാര്യ ചോദിക്കുന്നതും, " ഒന്നുമില്ല നീ കിടന്നോ " എന്ന് ഷാനു മറുപടി കൊടുക്കുന്നതും രുദ്രൻ ഫോണിലൂടെ കേട്ടു. 📞 എങ്ങോട്ടാന്ന് എനിക്ക് അറിയില്ല. അവള് അപ്പുവിനേം കൊണ്ട് പോയി. ഇത്തവണ രുദ്രൻ കരഞ്ഞു പോയിരുന്നു. 📞 ങ്ങേ! മറുവശത്തു ഷാനു ഞെട്ടുന്നത് അവൻ അറിഞ്ഞു. 📞 ഒരു മിനിറ്റ്.... ഷാനു എഴുന്നേറ്റു മുറിക്ക് പുറത്തേക്കിറങ്ങി. 📞 എന്താടാ രുദ്രാ? അവളു മോളേം കൊണ്ട് എങ്ങോട്ട് പോയെന്നാ....? രുദ്രൻ നടന്നതൊക്കെ വിശദമായി പറഞ്ഞു. 📞 അവള് എന്തായാലും ഈ രാത്രി അവളുടെ വീട്ടിലേക്ക് പോവില്ല. അതിനാണേൽ അവൾക്ക് പുലർന്നിട്ട് പോയാൽ മതിയല്ലോ? ഇതെനിക്ക് ഉറപ്പാ... അവള് അവന്റ ഒപ്പം പോയത് തന്നാ.... 📞 അവളുടെ ഡ്രസ്സ്‌ മാത്രേ കാണാതുള്ളു? കാശ് വല്ലോം കൊണ്ട് പോയോ? 📞 ഞാൻ നോക്കിയില്ല.... 📞 നീയത് കൂടി ഒന്ന് നോക്ക്... പിന്നെ.... നീ ഇന്നലെ എപ്പോഴാ ഉറങ്ങിയത്? 📞 ഞാൻ ഒരു ഒൻപതേമുക്കാലൊക്കെ ആയപ്പോ വന്നു കിടന്നതാ... ഉറക്കം വന്നില്ല. ഒരു പതിനൊന്നര വരെയൊക്കെ ഉണർന്ന് കിടന്നു. പിന്നീട് ഉറങ്ങിപ്പോയി. 📞 ഇപ്പോ സമയം ഒന്നേ ഇരുപത്... നീ ഒരു മണിക്കല്ലേ ഉണർന്നത്? 📞 മ്മ് ... 📞 പതിനൊന്നരയ്ക്കും ഒരു മണിക്കും ഇടയിലുള്ള ഒന്നര മണിക്കൂർ... ആ സമയം കൊണ്ട് അവൾ ഒത്തിരി ദൂരെയൊന്നും പോയിട്ടുണ്ടാവില്ല. നീ വിഷമിക്കാതെ നമുക്ക് കണ്ടു പിടിക്കാം. 📞 എനിക്ക് എന്റെ അപ്പു മോളെ മാത്രം കിട്ടിയാ മതിയെടാ ... 📞 ഹ! പറഞ്ഞില്ലേ? നേരം വെളുത്തോട്ടെ ... അപ്പു നിന്റെ അടുത്തെതും ... ഞാൻ ഒരാളെ വിളിക്കട്ടെ ... നീ വച്ചോ .... കാൾ കട്ടാക്കി കഴിഞ്ഞപ്പോൾ രുദ്രന് നേരിയ ആശ്വാസം തോന്നി. ഷാനു വെറും വാക്ക് പറയാറില്ല. ആശ്വസിപ്പിക്കാനായി പോലും. അത് മതി ... അപ്പുവിനെ മാത്രം കിട്ടിയാൽ മതി. വേറെ ഒന്നും വേണ്ട രുദ്രന് ..... രുദ്രൻ കണ്ണടച്ച് കട്ടിലിലേക്കിരുന്നു. " അപ്പൂ... മോളെ... എവിടെയാ കുഞ്ഞേ നീ? " 🌜 🌜 🌜 🌜 🌜 ഷാനു മിടുക്കൻ ആണെന്നാ എനിക്ക് തോന്നുന്നത് 😌. നിങ്ങൾക്കോ? 🙈 കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
അയലത്തെ അമ്പിളി 🌜11 'ഇറങ്ങി വാ... ഞാൻ കാറുമായി പുറത്തുണ്ട്. ' കാവ്യ '👍❤️' എന്നൊരു മെസ്സേജ് തിരികെ അയച്ചു. ഫോൺ കയ്യിൽ പിടിച്ചു രണ്ട് കാലുകളും ബെഡിൽ നിന്നും നിലത്തേക്കിട്ട് ബെഡിൽ നിന്നും പതിയെ ഇറങ്ങാൻ തുടങ്ങിയതും അവളുടെ കയ്യിൽ ഒരു പിടി വീണു. " അമ്മ എവിടെ പോവാ? " അപ്പു മോളുടെ കൊഞ്ചിയുള്ള ചോദ്യം. കാവ്യ ഞെട്ടലോടെ രുദ്രനെ നോക്കി. അവൻ ഉറക്കം തന്നെയാണ്..... ' അമ്മ ഒരിടത്തും പോണില്ല. മോള് കിടന്നോ... അമ്മ ഉറക്കിത്തരാം.... " അപ്പുമോളെ ഉറക്കാതെ ഇനി പോകാൻ ആവില്ലല്ലോ? അപ്പു കിടന്നു. കാവ്യ അവൾക്ക് അടുത്ത് കിടന്ന് കുഞ്ഞി തുടയിൽ മെല്ലെ തട്ടി തുടങ്ങി. പത്തു പതിനഞ്ചു മിനിറ്റ് ആയിട്ടും അപ്പു ഉറങ്ങിയില്ല. അതിനിടെ തുടരെ തുടരെ മൊബൈൽ സ്ക്രീനിൽ വെട്ടം തെളിയുന്നത് കാവ്യ കണ്ടിരുന്നു. അയാൾ വിളിച്ചു കൊണ്ടേ ഇരിക്കുകയാണ്. " ഉറങ്ങ് അപ്പൂ.... " അസഹിഷ്ണുതയോടെ കാവ്യ പറഞ്ഞതും അപ്പു കട്ടിലിൽ എഴുന്നേറ്റിരുന്നു. " എന്റെ ഉറക്കം പോയമ്മാ... " കണ്ണും തിരുമ്മി അപ്പു പറയുന്നത് കെട്ട് കാവ്യക്ക് ദേഷ്യമാണ് തോന്നിയത്. ഇത് ഉച്ചക്ക് കിടന്ന് ഉറങ്ങുന്ന ദിവസങ്ങളിൽ അവൾക്ക് പതിവുള്ളതാണ്. രാത്രി ഇടയ്ക്ക് ഉണർന്നാൽ പിന്നെ ഉറങ്ങില്ല. രണ്ടോ മൂന്നോ മണിക്കൂറൊക്കെ ഇരുന്ന് കളിച്ചു കളയും. ഉറക്കാൻ നോക്കിയിട്ട് പറ്റിയില്ല എങ്കിൽ രുദ്രനെ വിളിച്ച് ഉണർത്തി അവളെ ഏല്പിക്കും. എന്നിട്ട് കിടന്ന് ഉറങ്ങും. അതാണ്‌ പതിവ്. രുദ്രൻ അങ്ങനെ ഇങ്ങനെ ഒന്നും ഉണരാറില്ല. പല തവണ കുലുക്കി വിളിച്ചു ഒടുവിൽ ഉണരാതാകുമ്പോ അപ്പുവിനോട് ഉണർത്താൻ പറയും. അവൾ രുദ്രനെ ഇക്കിളി കൂട്ടിയാണ് ഉണർത്താറ്. ഇന്നിപ്പോ രുദ്രനെ വിളിക്കാൻ പറ്റില്ല. രുദ്രൻ ഉണർന്നാൽ തന്റെ പ്ലാൻ ഒക്കെ പൊളിയും... അപ്പു ഉറങ്ങിയില്ലെങ്കിലും അത് തന്നെ അവസ്ഥ. ഇന്ന് ഇവിടെ നിന്നും ഇറങ്ങാൻ പറ്റിയില്ലെങ്കിൽ ആ കാശിന്റെ കാര്യം മറന്ന് കളയേണ്ടി വരും. പിന്നീട് ഇങ്ങനെ ഒരവസരം കിട്ടില്ല എന്നുറപ്പാണ്. പോണം... എങ്ങനെയും പോണം.... പോയേ പറ്റൂ.... വളരെ പെട്ടെന്ന് കാവ്യ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തി. അപ്പു മോള് കുഞ്ഞാണ്. അവളെ പറ്റിക്കാൻ എളുപ്പമാണ്. എന്ത്‌ പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടി പെണ്ണാണ് അവൾ.... എത്രയോ തവണ പലതും പറഞ്ഞവളെ പറ്റിച്ചിരുന്നു? കുറച്ചു മുന്നേ കൂടി താൻ അവളെ കബളിപ്പിച്ചതല്ലേ? " അപ്പു മോളെ.... " കാവ്യ കുഞ്ഞിനെ സ്വകാര്യം പോലെ വിളിച്ചു. " പതിയെ സംസാരിക്കണെ... അച്ചായിയെ ഉണർത്തണ്ട... " " മ്മ്.... " അപ്പു വായിൽ കൈ വച്ചു മെല്ലെ മൂളി. " ഇന്ന് മോളുടെ അച്ഛായീടെ ബർത്ത് ഡേ അല്ലെ? " അപ്പുമോളൊന്ന് ഓർത്ത് നോക്കി. അച്ഛായീടെ ബർത്ത് ഡേ... സരസ്വതി അമ്മൂമ്മ പറഞ്ഞത് അത് നാളെ ആണെന്നാണല്ലോ? നാളെ സൂര്യൻ ഉദിക്കുമ്പോ... വെട്ടം വരുമ്പോ.... അച്ഛായീടെ ബർത്ത് ഡേയാണ്... അച്ചായിക്ക് പായസം ഉണ്ടാക്കി കൊടുക്കണം. സദ്യ വയ്ക്കണം.. കേക്ക് വാങ്ങണം എന്നൊക്കെ സരസ്വതി അമ്മൂമ്മ പറഞ്ഞിരുന്നു.... " അത് നാളെ അല്ലെ അമ്മേ? നേരം വെളുത്തിട്ട്... സൂര്യൻ വന്നിട്ട്....? " അപ്പു മോൾ നിഷ്കളങ്കമായി ചോദിച്ചു. കാവ്യയെ അനുകരിച്ച് രഹസ്യം പറയും പോലെയാണ് അപ്പുവും ചോദിച്ചത്. " ഇപ്പൊ ദേ മണി പന്ത്രണ്ടു കഴിഞ്ഞു മോളെ.... എന്ന് വച്ചാ നാളെ ആയീന്ന്... സൂര്യൻ ഇനീം താമസിച്ചേ വരൂ... " കാവ്യ നല്ലോണം ശബ്ദം കുറച്ചു പറഞ്ഞു. വലിയ ശബ്ദം കേട്ടാലും രുദ്രൻ എഴുന്നേൽക്കില്ല. എന്നാലും ഒരു പേടി പോലെ.... " അപ്പൊ ഇന്നാണോ അച്ഛായീടെ ബർത്ഡേ? " കുഞ്ഞിക്കണ്ണുകൾ അത് കേട്ട് വിടർന്നു വന്നു. രുദ്രൻ കാവ്യയെ തല്ലിയത് കണ്ടതൊക്കെ അവൾ മറന്നേ പോയിരുന്നു. കാവ്യയും അതവളെ ഓർമ്മിപ്പിക്കാൻ നിന്നില്ല. " മ്മ്... നമുക്ക് അച്ചായിക്കൊരു സർപ്രൈസ് കൊടുക്കണ്ടേ? " " വേണം... വേണം.... " അപ്പു ആവേശത്തോടെ തലയാട്ടി. " എന്നാലേ അമ്മ പോയി അച്ചായിക്ക് നല്ലൊരു കേക്ക് വാങ്ങിക്കൊണ്ട് വരട്ടെ? " " സൂര്യൻ വരാതെ കട തുറക്കില്ലല്ലോ? അച്ചായി പറഞ്ഞിട്ടുണ്ടല്ലോ? പിന്നെ അമ്മ എങ്ങനെ വാങ്ങിക്കും? " മുൻപ് എന്നോ രുദ്രനോട് ഐസ് ക്രീം വേണമെന്ന് പറഞ്ഞു കരഞ്ഞപ്പോൾ, " സൂര്യൻ വന്നു നിറയെ വെട്ടം വീണാലേ കട തുറക്കൂ... എന്നാലേ മുട്ടായി വാങ്ങാൻ പറ്റൂ. എന്നിട്ട് അച്ചായി വാങ്ങിത്തരാട്ടോ..." എന്ന് രുദ്രൻ പറഞ്ഞത് അപ്പു ഓർത്തെടുത്തു. 'അവളുടെ ഒരു സൂര്യൻ?' കാവ്യ പല്ല് കടിച്ച് പിറുപിറുത്തു. അരണ്ട വെളിച്ചത്തിൽ കാവ്യയുടെ മുഖഭാവം മാറിയത് കുഞ്ഞ് കാണാതെ പോയി. " അത്... കടേന്നല്ല. അമ്മേടെ ഒരു കൂട്ടുകാരീടെ വീട്ടീന്നാ.... അമ്മ പോയി വാങ്ങീട്ട് പെട്ടെന്ന് വരാം. മോള് അച്ഛായീടെ അടുത്ത് തന്നെ ഇരുന്നോ.... അച്ചായി ഉണരുമ്പോ നമുക്ക് സർപ്രൈസ് കൊടുക്കാം. അച്ചായി അമ്മയോട് പിണങ്ങിയതല്ലേ? ആ പിണക്കം മാറ്റണ്ടേ? " കാവ്യ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും അപ്പു വീണ്ടും അവളുടെ കൈ പിടിച്ചു. " എന്നാ അപ്പൂം വരുന്നു..... " കാവ്യക്ക് വല്ലാത്ത ദേഷ്യം തോന്നി. ഒന്നാമത് രുദ്രൻ ഉണരുമോ എന്ന പേടി. രണ്ടാമത് അപ്പുവിന്റെ ശാഠ്യം... അതിനൊപ്പം അയാൾ തന്നെ കാണാതെ പൊയ്ക്കളയുമോ എന്ന ആശങ്ക... അവൾ വീണ്ടും കട്ടിലിലേക്ക് തന്നെ ഇരുന്നു. " മോള് വരണ്ട. അമ്മ പോയിട്ട് വേഗം വരാം.... " പരമാവധി ശബ്ദം കുറിച്ചാണ് കാവ്യയുടെ സംസാരം. അപ്പുവും അങ്ങനെ തന്നെ. " അപ്പൂം വരും... എനിക്കും സർപ്രൈസ് കൊടുക്കണം.... " കുഞ്ഞിന് വാശിയായി. " മോളെ... അമ്മ പറയുന്നത് കേൾക്ക്. അമ്മ വേഗം വരാം.... " " വേണ്ട. എനിക്കും വരണം..... ഞാനും വരും.... " അപ്പുവിന്റെ ഒച്ച ഉയർന്നു തുടങ്ങി. " അപ്പൂ... നല്ല കുട്ടി അല്ലെ? അമ്മ പറയുന്നത് കേൾക്ക്... ഞാൻ കേക്ക് വാങ്ങി നിന്റെ കയ്യിൽ കൊണ്ട് തരാം അപ്പൂ.... " " ഇല്ല... അമ്മ പറ്റിക്കും... എനിക്ക് അറിയാം അമ്മേ... അമ്മ എപ്പഴും പറ്റിക്കും... അച്ചായിക്ക് സർപ്രൈസ് കൊടുക്കാൻ ഞാനും വരുന്നു. ഇല്ലേൽ അമ്മ അപ്പൂന്റെ ബർത്ത്ഡേയ്ക്ക് കേക്ക് കൊണ്ട് വരാന്ന് പറഞ്ഞു പറ്റിച്ചത് പോലെ പറ്റിക്കും. " അപ്പു കരയാൻ തുടങ്ങി. രുദ്രൻ ഒന്നനങ്ങി. കാവ്യ പെട്ടെന്ന് കുഞ്ഞിന്റെ വായ പൊത്തി. രുദ്രൻ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് മറുവശത്തേക്ക് തിരിഞ്ഞു കിടന്ന് വീണ്ടും ഉറക്കമായി. സ്വപ്നം കാണുന്നതാണ്. ഇതും അവന് ഇടയ്ക്ക് ഉള്ളതാണ്. കാവ്യ ആശ്വാസത്തോടെ നെഞ്ചിൽ കൈ ചേർത്തു. ചില കാര്യങ്ങളിൽ അപ്പുവിന് വല്ലാത്ത വാശിയാണ്. അത് നേടിയെടുക്കുന്നത് വരെ അവൾ കരഞ്ഞു കളയും. പലപ്പോഴും കരച്ചിൽ മാറ്റാൻ രുദ്രനോ സരസ്വതിയമ്മയോ വേണ്ടി വരും. രുദ്രനും മിക്കവാറും അതിന് കഴിയാറില്ല. സരസ്വതിയമ്മ പക്ഷെ എന്തെങ്കിലും ഒക്കെ പറഞ്ഞു പെട്ടന്ന് കരച്ചിൽ മാറ്റും. അതിന് അവരുടെ കയ്യിൽ കുറേ പൊടിക്കൈകളുണ്ട്. അപ്പു വായ മൂടിയ കാവ്യയുടെ കൈ തട്ടി മാറ്റി കരയാൻ തുടങ്ങിയതും കാവ്യയുടെ മൊബൈൽ പിന്നെയും മിന്നിതെളിഞ്ഞു. കാവ്യ കാൾ എടുത്തു. 📞 നീ എവിടെയാ കാവ്യ? ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു? വരാൻ പറ്റില്ലെങ്കിൽ ഞാനും പോകുവാണ്. അയാൾ ആകെ അക്ഷമനായിരുന്നു. 📞 ഞാൻ ദാ വന്നു. എന്തോ ചിന്തിച്ചുറപ്പിച്ചത് പോലെ കാവ്യ പെട്ടെന്ന് പറഞ്ഞു. കാൾ കട്ടാക്കി അവൾ അപ്പുവിനെ എടുത്തു തോളത്തിട്ടു. " കൊണ്ട് പോകാം..... " അപ്പുവിന്റെ കരച്ചിൽ പൊടുന്നനെ നിലച്ചു. കാവ്യ കട്ടിലിനടിയിലിരുന്ന ബാഗ് വലിച്ചെടുത്തു തോളിലേക്കിട്ടു. " കേക്ക് വച്ചോണ്ട് വരാനാ ഈ ബാഗ്? അപ്പൊ വല്യ കേക്കാ? " കുഞ്ഞ് നിഷ്കളങ്കമായി ചോദിച്ചു. " മ്മ്... " കാവ്യ മെല്ലെയൊന്ന് മൂളി. അവൾ അപ്പുവിനെയും കൊണ്ട് റൂമിന്റെ ഡോർ തുറന്ന് ഹാളിലേക്കിറങ്ങി. അപ്പുവിനെ താഴെ നിർത്തി. കുഞ്ഞിന്റെ കൈ പിടിച്ചു അടുക്കള വാതിൽക്കലേക്ക് നടന്നു. ആ വാതിൽ തുറന്ന് അപ്പുവുമായി അടുക്കളപ്പുറത്തേക്കിറങ്ങി. വീടിനെ വലം വച്ചു മുറ്റത്തെത്തി. അവിടെ നിന്നും വിക്കറ്റ് ഗേറ്റ് തുറന്ന് റോഡിലേക്കും..... അപ്പോഴും അപ്പുവിന്റെ കയ്യിൽ അവൾ വിടാതെ പിടിച്ചിരുന്നു. 🌜 🌜 🌜 🌜 🌜 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ