❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
14 താൻ ഞായറാഴ്ച തിരികെ പോവുകയാണെന്ന് ആമിയോട് പറയാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അമ്മൂമ്മ പുതിയൊരു കാര്യവുമായി വന്നത്. വരുന്ന ദിവസങ്ങൾ രണ്ടാം ശനിയും ഞായറും ആയതു കൊണ്ട് അന്ന് എല്ലാവരോടും തറവാട്ടിലേക്ക് എത്തണമെന്ന് അമ്മൂമ്മ വിളിച്ചു പറഞ്ഞു. ജാനകിയുടെ വീട്ടിലും സോമൻ കൊച്ചച്ചന്റെ വീട്ടിലും വിളിച്ചു പറഞ്ഞു. ഹരിയോട് പറ്റുമെങ്കിൽ വരണമെന്ന് പറയാൻ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഇത്ര അത്യാവശ്യപ്പെട്ടു എല്ലാവരെയും കൂടി കാണേണ്ട ആവശ്യമെന്നു പറഞ്ഞില്ല . എല്ലാവരോടും എത്തണമെന്ന് മാത്രം പറഞ്ഞു.അവരെല്ലാം വന്നു ഞായറാഴ്ച തിരികെ പോകുമ്പോൾ ആ കൂടെ ദേവനോടും ആമിയോടും തിരികെ പൊയ്ക്കോളാനും പറഞ്ഞു. ഞായറാഴ്ച തിരികെ പോകാനായിരുന്നു ദേവന്റെ പ്ലാനെങ്കിലും ആമി തിരികെ പോകുന്നില്ലാത്തതിനാൽ അപ്പച്ചിയും മറ്റും വരുമ്പോൾ എല്ലാവരോടുമായി തങ്ങൾ പിരിയാൻ തീരുമാനിച്ച കാര്യം പറയാമെന്നു കരുതി അവൾ ഇരുന്നു. എല്ലാവരും കൂടി വരുന്നത് കൊണ്ട് ശനിയാഴ്ച രാവിലെ മുതൽ ആമിയും അടുക്കള പണിക്കും വീട് വൃത്തിയാക്കാനുമൊക്കെ കൂടി. ഉച്ച ആയപ്പോഴേക്കും രണ്ടു കാറുകളിലായി എല്ലാവരും എത്തി. അമ്മൂമ്മ പ്രത്യേകം പറഞ്ഞിരുന്ന കൊണ്ട് തിരക്കുകളൊക്കെ മാറ്റി വച്ചു ഹരിയും എത്തി.ജാനകിയും രവിയും ഹരിയും വന്നപ്പോഴേ ദേവനോടും ആമിയോടും വിശേഷങ്ങൾ ചോദിച്ചെങ്കിലും ബാക്കി ആരും അവരെ കണ്ട ഭാവം പോലും നടിച്ചില്ല. എല്ലാവരും ഊണൊക്കെ കഴിഞ്ഞു ഒരു ചെറിയ വിശ്രമവും കഴിഞ്ഞു ചായ കുടിക്കാൻ നേരം ആയപ്പോഴാണ് അമ്മൂമ്മയും വന്നത്. അമ്മൂമ്മക്ക്‌ എന്താവും പറയാനുള്ളത് എന്ന ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു. " ഞാൻ എല്ലവരോടും കൂടി വരാൻ പറഞ്ഞത് എന്തിനാണ് എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ? എനിക്ക് പ്രായമായി.. ഇപ്പോൾ വയ്യാതെയും ആയി.. ഇനിയിപ്പോ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല.. അതു കൊണ്ട് തരാനുള്ളതൊക്കെ എല്ലവർക്കും തരാമെന്നു വച്ചാണ് എല്ലാവരെയും വിളിപ്പിച്ചത്.. വിൽപത്രം ആകിയിട്ടില്ല.. പക്ഷെ ആർക്കൊക്കെ എന്ത് എന്ന് തീരുമാനിക്കാമല്ലോ?" അത് കേട്ടതോടു കൂടി ഗീതയുടെ മുഖം തെളിഞ്ഞു. അച്ഛനും അമ്മയ്ക്കും ആവശ്യത്തിന് സ്വത്തൊക്കെ ഉള്ളതാണ്. ജാനകിയെ കെട്ടിച്ചു വിട്ടത് ആയതുകൊണ്ട് വീടും പറമ്പുമൊക്കെ മകനായ തന്റെ ഭർത്താവിന് ആകുമെന്ന് അവർ കണക്കുകൂട്ടി. അമ്മൂമ്മ ആദ്യം ജാനകിക്കു ഭാഗമായി കൊടുക്കാനിരിക്കുന്ന സ്വത്തുക്കൾ ഏതൊക്കെയെന്നു പറഞ്ഞു. അതിൽ വീടും പറമ്പും ഇല്ലായിരുന്നു എന്ന് കേട്ടപ്പോൾ ഗീതക്ക് സന്തോഷമായി.. അപ്പോൾ അത് തങ്ങൾക്കു തന്നെ.. സ്വത്തിനോട് പണ്ടേ വലിയ ആർത്തിയൊന്നും ഇല്ലാത്ത ജാനകിക്കും രവിശങ്കറിനും കിട്ടിയതിൽ തൃപ്തി ആയിരുന്നു. " ഇനി സോമനു ഭാഗം വച്ചിരിക്കുന്ന വസ്തുവകകൾ " "അല്ലമ്മേ .. ഇനി ബാക്കിയുള്ളതെല്ലാം സോമൻ ചേട്ടന് ഉള്ളതല്ലേ? പ്രത്യേകിച്ച് പറയണ്ട കാര്യമുണ്ടോ?" ഗീത ഇടയ്ക്കു കയറി ചോദിച്ചു " ഉണ്ട്.. ബാക്കി ഉള്ളതൊക്കെ സോമന് ഉള്ളതാണ്.. പക്ഷെ ഈ വീടും അതിരിക്കുന്ന 10 സെന്റ് സ്ഥലവും ഒഴിച്ച്.. അതു ഞാൻ ആമിക്കാണ് കൊടുക്കാൻ പോകുന്നത്" അത് കേട്ടതും ഗീതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു " ആമിക്കോ..? ഇവിടുത്തെ സ്വത്തുക്കളിൽ അവൾക്കെന്താണ് അവകാശം? അച്ഛൻ എവിടുന്നോ കൊണ്ട് വന്നതാണ് അവളെ.. ഇവിടെ നിർത്തിയപ്പോഴും.. പഠിപ്പിച്ചപ്പോഴും.. കല്യാണം നടത്തിയപ്പോഴും ഒന്നും ഞാൻ ഒന്നും പറഞ്ഞില്ല.. പക്ഷെ ഈ വീട് ഇവൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല" " ഈ വീടു എന്റെയാണ് ഗീതേ .. അത് ഞാൻ എനിക്കിഷ്ടം ഉള്ളവർക്ക് കൊടുക്കും.. അതിനു ആരുടെയും അനുവാദം എനിക്ക് ആവശ്യമില്ല" " 'അമ്മ എല്ലാം അമ്മയുടെ മാത്രം ഇഷ്ടത്തിനാണെങ്കിൽ പിന്നെ ഇനി ഒരു കാര്യത്തിനും 'അമ്മ ഞങ്ങളെ വിളിക്കരുത്" ഗീത പറഞ്ഞത് കേട്ട് സാവിത്രി ദേവി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. " അല്ലെങ്കിലും ഏതു കാര്യത്തിനാണ് നിങ്ങൾ വരാറ്? സോമന് എറണാകുളത്തേക്കു ജോലി മാറ്റം കിട്ടിയതിനു ശേഷം എത്ര പ്രാവശ്യം നിങ്ങൾ എന്നെ കാണാൻ വന്നിട്ടുണ്ട്? മാധവേട്ടന്റെ മരണ ശേഷം ഞാൻ ഒറ്റക്കായിട്ടും നിങ്ങൾ വന്നിട്ടുണ്ടോ? അന്നൊക്കെ എന്നെ സ്വന്തം അമ്മൂമ്മയെ പോലെ സ്നേഹിച്ചതും നോക്കിയതും ഇവളാണ്.. എന്നെ നോക്കാൻ വേണ്ടിയാണു ഡിഗ്രി ക്കു ശേഷം ഇവൾ പഠനം പോലും നിർത്തിയത്. അതൊക്കെ പോട്ടെ.. എനിക്ക് ഹാർട്ട് അറ്റാക്ക് ആയി ഹോസ്‌പിറ്റലിൽ ആയി എന്നു അറിഞ്ഞിട്ടു പോലും നീയോ നിന്റെ ഭർത്താവോ ഒന്ന് വന്നോ?ആമി ഇവിടുന്നു കല്യാണം കഴിഞ്ഞു പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇവിടെ പിന്നെ ഒറ്റക്കാണെന്നു നിങ്ങൾക്കറിയില്ലേ? പ്രായമായ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തം മകനില്ലേ ? എന്നെ നിങ്ങളുടെ കൂടെ വിളിക്കാനോ ഞാൻ ഒറ്റയ്ക്ക് ഇവിടെ എങ്ങനെ നിൽക്കുമെന്നോ നിങ്ങൾ അന്വേഷിച്ചോ? ഞാൻ ഇവിടുന്നു വരില്ലന്നു പറഞ്ഞത് കൊണ്ട് ജാനകിയും രവിയും ആണ് എനിക്ക് ഹോം നഴ്സിനെ ആക്കി തന്നത്" ഒന്നിനും ഗീതക്ക് മറുപടി ഇല്ലായിരുന്നു. " ഇത്ര നാളും നിങ്ങളുടെ സഹായം ഇല്ലാതെ ആണ് ഞാൻ കഴിഞ്ഞത്. ഇനിയും അങ്ങനെ തന്നെ ആയിക്കോട്ടെ. ഇതാണ് എന്റെ തീരുമാനം. ഇങ്ങനെയാണ് നടക്കാൻ പോവുന്നത്. അത് പറയാൻ നിങ്ങളെ വിളിപ്പിച്ചു എന്ന് മാത്രം" അതും പറഞ്ഞു അമ്മൂമ്മ എഴുനേറ്റു അകത്തേക്ക് പോയി. 'അമ്മ പോയ്കഴിഞ്ഞതും ഗീത ആമിയുടെ നേരെ ചീറി " തട്ടിയും മുട്ടിയും നിന്ന് നീ ഈ വീട് അടിച്ചെടുത്തു അല്ലെ?" അമ്മൂമ്മ പറഞ്ഞതൊക്ക കേട്ട് ആകെ ഞെട്ടി നിന്ന ആമി ഗീതയുടെ കുറ്റപ്പെടുത്തൽ കൂടി കേട്ടപ്പോൾ വല്ലാതായി " ഗീതേച്ചി എന്തിനാണ് അവളെ പറയുന്നത്? അമ്മയുടെ തീരുമാനം അല്ലെ ?" ജാനകി ആമിയുടെ പക്ഷം ചേർന്നു . ഇപ്പോൾ അവളെ എന്ത് പറഞ്ഞാലും അവളെ സപ്പോർട് ചെയ്യാൻ ആളുണ്ടാവും എന്നറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ചവിട്ടി തുള്ളി ഗീത അകത്തേക്ക് പോയി. ജാനകിയുടെ വീട്ടിൽ അവൾക്കു കിട്ടുന്ന പരിഗണന കണ്ടപ്പോഴേ ആമിക്കിട്ടു നല്ല ഒരു പണി കൊടുക്കണമെന്ന് വിചാരിച്ചു ഇരുന്നതാണ്. പക്ഷെ അവസരം ഒന്നും ഒത്തു വന്നില്ല. ഇതിപ്പോ കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്.. അവൾക്കു എന്തായാലും ഈ വീട് കിട്ടാൻ പാടില്ല. അമ്മയെ നിര്ബന്ധിപിച്ചു സമ്മതിപ്പിക്കാനൊന്നും കഴിയില്ല.. ജാനകിയും ആമിക്കും ഒപ്പം ഉണ്ട്. പിന്നെയുള്ള വഴി എല്ലാവരും ആമിയെ വെറുക്കുക എന്നതാണ്.. അങ്ങനെ വന്നാൽ പിന്നെ ജാനകി അവളെ നന്ദനത്തിൽ നിന്നും 'അമ്മ ഇവിടെ നിന്നും പുറത്താക്കും. അതിനു എന്തെങ്കിലും ചെയ്യണം. സാവിത്രി അമ്മയുടെ തീരുമാനത്തിന് പ്രതിഷേധം എന്നോണം സോമനും ഗീതയും അപ്പുവും അന്ന് തന്നെ അവിടെ നിന്നു മടങ്ങി. ഗീത ആതിയെയും നിർബന്ധിച്ചു കൂട്ടികൊണ്ടു പോയി. അതിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വീണ്ടും വഴക്കാവും എന്നോർത്ത് ജാനകിയും ഹരിയും മിണ്ടിയില്ല. പോകുന്ന വഴിയും വീട്ടിലെത്തിയിട്ടുമെല്ലാം ആമിയെ കുടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു ഗീത. എല്ലാവരും ഉറങ്ങിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ആമി. പഴയ ഓർമ്മകൾ എന്ന് പറഞ്ഞു ഹരിയും ദേവനും ഇന്ന് ഒരുമിച്ചു അവരുടെ മുറിയിൽ കിടന്നു. ആമി അവളുടെ പഴയ മുറിയിലും..നാളെ എല്ലാവരോടും എല്ലാം എങ്ങനെ പറയും എന്ന് ഒരു ഊഹവുമില്ല. ഉറങ്ങാൻ കഴിയില്ല എന്ന് മനസിലായപ്പോൾ അവൾ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ ഇറങ്ങി ഇരുന്നു.. ഓരോരോ ചിന്തകളിൽ മുഴങ്ങി. തോളിൽ ആരുടെയോ കരസ്പർശം തോന്നിയപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി " അമ്മൂമ്മ.. അമ്മൂമ്മ ഉറങ്ങിയില്ലേ?" " നീ ഉറങ്ങിയില്ലേ?" " എനിക്ക് ഉറക്കം വന്നില്ല.." " അതെന്താ?? വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.. നിനക്ക് പണ്ടത്തെ പോലെ സന്തോഷം ഒന്നുമില്ല.. എപ്പോളും ഒരു ചിന്തയും മറ്റും.. ഇത് വരെ ഞാൻ ചോദിച്ചില്ലന്നെ ഉള്ളു.. ഇനിയിപ്പോ നാളെ നീ പോകുവല്ലേ? എന്താ നീയും ദേവനും തമ്മിൽ വല്ല പ്രശ്നവുമുണ്ടോ?? എന്ത് പറയണമെന്ന് ആമി ആലോചിച്ചു. പിന്നെ അമ്മൂമ്മയോടു ഇപ്പോൾ തന്നെ എല്ലാം പറയാമെന്നു വച്ചു . " ഞാൻ അവരോടൊപ്പം പോകുന്നില്ല" "അതെന്താ? എന്നെ പറ്റി ഓർത്തിട്ടാണോ? അതിനു എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലലോ? പോരാത്തതിന് ദിവ്യയും ഉണ്ട്" " അതല്ല അമ്മൂമ്മേ.. " " പിന്നെന്താ ? നീയും ദേവനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?" അവൾ അമ്മൂമ്മയെ നോക്കി. ഉള്ളിൽ അടക്കി പിടിച്ചിരുന്ന വിഷമമൊക്കെ പുറത്തേക്കു വന്നു. കരഞ്ഞു കൊണ്ട് അവൾ കല്യാണം കഴിഞ്ഞു ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം അമ്മൂമ്മയോടു പറഞ്ഞു. എല്ലാം അമ്മൂമ്മ ശ്രദ്ധയോടും ക്ഷമയോടും കേട്ടിരുന്നു. കുറച്ചു നേരം ആലോചിച്ച ശേഷം അവളോട് ചോദിച്ചു " അപ്പോൾ നിങ്ങൾ പിരിയാൻ തന്നെ തീരുമാനിച്ചോ?" "ദേവേട്ടന് എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാണ് അമ്മൂമ്മേ ?" "ഹമ്മ് .. ഞാൻ ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്കു എനിക്ക് ഉത്തരം തരണമെന്നില്ല. നീ സ്വയം ആലോചിച്ചാൽ മതി" " ദേവന് നിന്നോട് വെറുപ്പാണെന്നു നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവൻ നിന്നോട് എപ്പോഴെങ്കിലും അങ്ങനെ പെരുമാറിയിട്ടുണ്ടോ? നിന്നെ വേദനിപ്പിക്കാൻ വേണ്ടി മനപൂർവ്വം അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിന്നെ ഉപദ്രവിച്ചിട്ടുണ്ടോ?" അമ്മൂമ്മ ഒന്ന് നിർത്തി അവളെ നോക്കി. അവൾ ഒന്നും മിണ്ടാതെ ഇരിക്കുവാണ് "ഇതിനെല്ലാം ഉത്തരം ഇല്ല എന്ന് ആണെങ്കിൽ പിന്നെ അവനു നിന്നോട് ദേഷ്യമാണെന്നു നീ എങ്ങനെ ഉറപ്പിച്ചു?" " അത് ദേവേട്ടൻ തന്നെ പറഞ്ഞു..." "അവൻ പറഞ്ഞുന്നു വച്ച് അങ്ങനെ തന്നെ ആവണം എന്നില്ലാലോ..ഞാൻ നിന്നെക്കാളും കുറെ ഓണം കൂടുതൽ ഉണ്ടിട്ടുള്ളതാണ് .. അവൻ നിന്നെ നോക്കുന്ന നോട്ടം കണ്ടാൽ അറിയാം.. അവനു നിന്നോട് നിറയെ സ്നേഹമാണെന്നു" " ആണോ അമ്മൂമ്മേ?" അവളുടെ ഉത്സാഹം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്കും അവനോടു നല്ല സ്നേഹം ഉണ്ടെന്നു അവർക്കു മനസിലായി. " ദേവന് അവന്റെ മുത്തശ്ശന്റെ സ്വഭാവം ആണ്.. സ്നേഹമൊന്നും പുറത്തു അങ്ങനെ കാണിക്കില്ല.. അസുരന്റെ സ്വഭാവം പോലെ.." " പക്ഷെ അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ ദേവേട്ടൻ എന്നോട് പിരിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞത്?" " അത് നീയായിട്ടു തന്നെ കണ്ടുപിടിക്കണം..മോളെ.. നിനക്കു രണ്ടു വഴികളുണ്ട്.. ഒന്നുകിൽ നീ ദേവന്റെ കൂടെ തിരികെ പോണം.. ക്ഷമയോടെ അവന്റെ കൂടെ നിന്ന് അവന്റെ പ്രശ്നങ്ങൾ ഒക്കെ മനസിലാക്കി അവനെ നിന്റെ സ്നേഹം കൊണ്ട് മാറ്റിയെടുക്കണം... അല്ലെങ്കിൽ എല്ലാം നിങ്ങൾ തീരുമാനിച്ച പോലെ ഇവിടം കൊണ്ട് അവസാനിപ്പിക്കണം.. രണ്ടായാലും അമ്മൂമ്മ നിന്റെ കൂടെ ഉണ്ട്..നിനക്ക് ധൈര്യമായി ഈ വീട്ടിൽ തന്നെ തുടരാം.. ഇതിനി നിന്റെ പേരിൽ ആവാൻ പോവുകയല്ലേ ?എന്താണ് വേണ്ടതെന്നു നീ ആലോചിച്ചു ഒരു തീരുമാനമെടുക്കു .. അമ്മൂമ്മ കിടക്കാൻ പോകുന്നു" അമ്മൂമ്മ പോയി കഴിഞ്ഞും കുറെ നേരം കൂടെ ആമി അവിടെ തന്നെ ആലോചിച്ചു കൊണ്ടിരുന്നു. പിറ്റേ ദിവസം രാവിലെ കാപ്പി കുടി കഴിഞ്ഞപ്പോൾ മുതൽ എല്ലാവരും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി. തീരെ മനസ്സിലെങ്കിലും ദേവനും തന്റെ ഡ്രെസ്സും മറ്റും പാക്ക് ചെയ്തു. ആമിയെ അവിടെയെങ്ങും കണ്ടേ ഇല്ല.. അവൾ വരുന്നില്ലാത്തതു കൊണ്ട് ഒന്നും പാക്ക് ചെയ്യണ്ടല്ലോ.. പക്ഷെ അവൾ ഇത് വരെ തിരികെ വരുന്നില്ലാന്നുള്ള കാര്യം ആരോടും പറഞ്ഞിട്ടില്ല. അമ്മയോടും അച്ഛനോടും എല്ലാം പറയണമെന്നല്ലേ അവൾ പറഞ്ഞിരുന്നത്? എല്ലാരും എല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും? ആകെ കൂടെ ഭ്രാന്ത് പിടിക്കും എന്ന് തോന്നി അവനു.. ഹരിയോടെങ്കിലും എല്ലാം പറഞ്ഞാലോ എന്ന് ഓർത്തു നിൽക്കുമ്പോഴാണ് ഹരി മുറിയിലേക്ക് കയറി വന്നത് " ആ.. നിന്റെ പാക്കിങ് കഴിഞ്ഞില്ലേ.. ഞങ്ങളെല്ലാം ഇറങ്ങി.. വേഗം വാ" അതും പറഞ്ഞു അവൻ പോയി. ദേവൻ തന്റെ ബാഗും എടുത്തു ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരും പോകാൻ തയ്യാറായി ഉണ്ടായിരുന്നു. അമ്മൂമ്മയും അവരെ യാത്രയാക്കാൻ അവിടെ ഉണ്ടായിരുന്നു. " ആഹ്.. നീ ഇറങ്ങിയോ??ആമി എവിടെ?" അതിനു എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ അവൻ കുഴങ്ങി. അവളെ ആണെങ്കിൽ ഇവിടെയെങ്ങും കാണാനും ഇല്ല. ഒരു പക്ഷെ എല്ലാ കാര്യങ്ങളും താനായിട്ടു തന്നെ എല്ലാവരോടും പറഞ്ഞോട്ടെ എന്ന് കരുതി മനഃപൂർവം മാറി നിൽക്കുന്നത് ആവാമെന്ന് അവനു തോന്നി. ആമിയെ വിട്ടിട്ടു പോവുന്നതിന്റെ മനോവേദനയുടെ പുറത്താണ് ഇനി ഇതും കൂടി.. എന്തായാലും എല്ലാവരും എല്ലാം അറിഞ്ഞല്ലേ പറ്റൂ .. അപ്പോൾ പറയുക തന്നെ.. " അത് .. ആമി.." " ആമി?" " ഞാനിവിടെ ഉണ്ട് അപ്പച്ചി" അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയ ദേവൻ ഞെട്ടി പോയി. പോകാൻ തയ്യാറായി കയ്യിൽ ഒരു ബാഗുമായി ആമി. അവൾ ദേവനെ നോക്കിയേ ഇല്ല. " ഇറങ്ങാറായപ്പോഴാ പുറകിലത്തെ അയയിൽ എന്റെ കുറച്ചു തുണി വിരിച്ചിട്ട കാര്യം ഓർത്തത്. അതും കൂടി എടുത്തു വയ്ക്കാൻ പോയപ്പോൾ ലേറ്റ് അയി. " അതും പറഞ്ഞു അവൾ മുന വച്ച് ദേവന്റെ മുഖത്തേക്ക് നോക്കി. അവനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ് . അവൾ അമ്മൂമ്മയുടെ അടുത്ത് ചെന്നു.. ഒന്നു കണ്ണിറുക്കി കാണിച്ചു.. അമ്മൂമ്മ തിരിച്ചും.. "ഞാൻ പോയിട്ട് വരട്ടെ അമ്മൂമ്മേ" അമ്മൂമ്മ അവളെ നോക്കി നല്ല ഒരു ചിരി പാസാക്കി. " പോയി വാ മോളെ " അവൾ തന്നെയാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെ ബാക്കി ഓരോരുത്തരും അമ്മൂമ്മയോടു യാത്ര പറഞ്ഞു ഇറങ്ങി . എല്ലവരും ഇറങ്ങിയിട്ടും പന്തം കണ്ട പെരുച്ചാഴിയെപോലെ അവിടെ തന്നെ നിൽക്കുന്ന ദേവനെ ഹരി വിളിച്ചു " ഡാ .. നീ വരുനില്ലെ?" " ആ .. വരുന്നു" അമ്മൂമ്മയുടെ അടുത്തെത്തി വല്ലാത്ത ഒരു ഭാവത്തോടെ അവരെ നോക്കി "ഞാൻ പോട്ടെ" അവർ വാത്സല്യപൂർവ്വം അവനെ തലോടി " എല്ലം ശരിയാവും.. മോന് പോയിട്ട് വാ" ആമി അമ്മൂമ്മയോടു എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന് ദേവന് മനസിലായി.അവളുടെ മനസ്സ് മാറാൻ എന്താണ് കാരണമെന്നു ആലോചിച്ചു കൊണ്ട് അവനും ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴും പലപ്പോഴും ദേവന്റെ നോട്ടം തന്നെ തേടി വരുന്നത് അറിഞ്ഞിട്ടും അവൾ അത് മൈൻഡ് ചെയ്യാൻ പോയില്ല. ഞാൻ സ്നേഹത്തോടെ അങ്ങോട്ട് വന്നപ്പോൾ വേണ്ടാന്ന് പറഞ്ഞു പോയതല്ലേ.. ഇനീപ്പോ എന്റടുത്തോട്ടു വാ.. വീട്ടിലെത്തിയപ്പോഴും അവൾ ദേവനെ അവഗണിച്ചു തന്നെ നടന്നു. ജാനകിയോടൊപ്പം ഓരോരോ കാര്യങ്ങളുമായി അവൾ തിരക്കായി തന്നെ ഇരുന്നു. രാത്രി എല്ലാം ഒതുക്കി മുറിയിലെത്തിയപ്പോൾ ദേവൻ അവിടെ ഉണ്ടായിരുന്നു. അവനെ പാടെ അവഗണിച്ചു അവൾ മേലുകഴുകാൻ കയറി. ആമിയോട് എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന ആശയകുഴപ്പവുമായി ദേവൻ ഇരുന്നു. കുറച്ചു നേരമായുള്ള അവളുടെ പെരുമാറ്റം അവനു മനസിലാവുന്നുണ്ടായിരുന്നില്ല . മേല്കഴുകി വന്നു പതിവ് പോലെ കിടക്കാൻ തുടങ്ങിയപ്പോൾ കട്ടിലിൽ ഇരുന്നു തന്നേ തന്നെ ശ്രദ്ധിക്കുന്ന ദേവനെ അവൾ ഒന്ന് നോക്കി. എന്തോ കളഞ്ഞു പോയ ആരെയോ പോലുള്ള അവന്റെ ഇരിപ്പു കണ്ടപ്പോൾ അവൾക്കു ഉള്ളിൽ ചിരി പൊട്ടി. ഒന്നും കൂടി അവനെ ഒന്ന് ചുറ്റിക്കാമെന്നു അവൾ ഓർത്തു " എന്താ ആലോചിക്കുന്നേ? ഞാൻ നിങ്ങളെ വിട്ടു പോവാണെന്നു പറഞ്ഞിട്ട് പിന്നെ എന്തിനാ തിരിച്ചു വന്നതെന്നാണോ?" അവൻ ഒന്നും മിണ്ടിയില്ല.പക്ഷെ അവളുടെ ഉള്ളിൽ എന്താണെന്നു അറിയാനുള്ള ആകാംഷ അവന്റെ കണ്ണിൽ വ്യക്തമായിരുന്നു. " നിങ്ങളെ കൂടെ സന്തോഷിച്ചു താമസിക്കാൻ ഒന്നുമല്ല വന്നത്. ഒരു വാശിപ്പുറത്തു എന്റെ ജീവിതം തന്നെ നശിപിച്ചതല്ലേ നിങ്ങൾ? ഞാൻ ചുമ്മാ കയ്യും വീശി അങ്ങ് പോയാൽ പിന്നെ നിങ്ങൾ സുഖിച്ചു ജീവിക്കില്ലേ? അങ്ങനിപ്പോ വേണ്ട..എന്റെ ജീവിതം ഇങ്ങനെ ആക്കിയിട്ടു നിങ്ങൾ മാത്രം സുഖിക്കണ്ട.. നിങ്ങളുടെ കൂടെ ജീവിച്ചു തന്നെ ഞാൻ നിങ്ങൾ എന്നോട് ചെയ്തതിനൊക്കെ പ്രതികാരം ചെയ്യും.അതിനാ ഞാൻ തിരിച്ചു വന്നത്" അതും പറഞ്ഞു അവൾ കയറി കിടക്കാൻ തുടങ്ങി. കിടക്കുന്നതിനു മുന്നേ ഒന്ന് കൂടി പറഞ്ഞു " ആ .. പിന്നെ.. എന്നോട് പറഞ്ഞില്ലേ ഭാര്യയുടെ ഒരു അവകാശവും അങ്ങോട്ട് കാണിക്കാൻ വരണ്ടാന്നു.. ഇപ്പോൾ ഞാനും പറയുവാ നിങ്ങളുടെ വീട്ടിലേക്കു തിരികെ വന്നുനു കരുതി ഭർത്താവിന്റെ ഒരു അവകാശവും എടുത്തു ഇങ്ങോട്ടും വരണ്ട" അവളുടെ പറച്ചിൽ കേട്ട് അന്തം വിട്ടിരിക്കുന്ന അവന്റെ മുഖം മനസ്സിൽ ഓർത്തു ചിരി അടക്കി പിടിച്ചു അവൾ തിരിഞ്ഞു കിടന്നു " വരട്ടെ.. ഈ അസുരനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ" തുടരും.. [ദേവനെ നന്നാക്കക്കാൻ ആമി എന്താണ് ചെയ്യാൻ പോകുന്നതെന്നും അത് കൊണ്ട് ദേവൻ നന്നാവുമോ എന്നുമൊക്കെ നമുക്ക് കാത്തിരുന്ന് കാണാട്ടോ .. രചന :- കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Wzvm7M?d=n&ui=v64j8rk&e1=c14 താൻ ഞായറാഴ്ച തിരികെ പോവുകയാണെന്ന് ആമിയോട് പറയാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അമ്മൂമ്മ പുതിയൊരു കാര്യവുമായി വന്നത്. വരുന്ന ദിവസങ്ങൾ രണ്ടാം ശനിയും ഞായറും ആയതു കൊണ്ട് അന്ന് എല്ലാവരോടും തറവാട്ടിലേക്ക് എത്തണമെന്ന് അമ്മൂമ്മ വിളിച്ചു പറഞ്ഞു. ജാനകിയുടെ വീട്ടിലും സോമൻ കൊച്ചച്ചന്റെ വീട്ടിലും വിളിച്ചു പറഞ്ഞു. ഹരിയോട് പറ്റുമെങ്കിൽ വരണമെന്ന് പറയാൻ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഇത്ര അത്യാവശ്യപ്പെട്ടു എല്ലാവരെയും കൂടി കാണേണ്ട ആവശ്യമെന്നു പറഞ്ഞില്ല . എല്ലാവരോടും എത്തണമെന്ന് മാത്രം പറഞ്ഞു.അവരെല്ലാം വന്നു ഞായറാഴ്ച തിരികെ പോകുമ്പോൾ ആ കൂടെ ദേവനോടും ആമിയോടും തിരികെ പൊയ്ക്കോളാനും പറഞ്ഞു. ഞായറാഴ്ച തിരികെ പോകാനായിരുന്നു ദേവന്റെ പ്ലാനെങ്കിലും ആമി തിരികെ പോകുന്നില്ലാത്തതിനാൽ അപ്പച്ചിയും മറ്റും വരുമ്പോൾ എല്ലാവരോടുമായി തങ്ങൾ പിരിയാൻ തീരുമാനിച്ച കാര്യം പറയാമെന്നു കരുതി അവൾ ഇരുന്നു. എല്ലാവരും കൂടി വരുന്നത് കൊണ്ട് ശനിയാഴ്ച രാവിലെ മുതൽ ആമിയും അടുക്കള പണിക്കും വീട് വൃത്തിയാക്കാനുമൊക്കെ കൂടി. ഉച്ച ആയപ്പോഴേക്കും രണ്ടു കാറുകളിലായി എല്ലാവരും എത്തി. അമ്മൂമ്മ പ്രത്യേകം പറഞ്ഞിരുന്ന കൊണ്ട് തിരക്കുകളൊക്കെ മാറ്റി വച്ചു ഹരിയും എത്തി.ജാനകിയും രവിയും ഹരിയും വന്നപ്പോഴേ ദേവനോടും ആമിയോടും വിശേഷങ്ങൾ ചോദിച്ചെങ്കിലും ബാക്കി ആരും അവരെ കണ്ട ഭാവം പോലും നടിച്ചില്ല. എല്ലാവരും ഊണൊക്കെ കഴിഞ്ഞു ഒരു ചെറിയ വിശ്രമവും കഴിഞ്ഞു ചായ കുടിക്കാൻ നേരം ആയപ്പോഴാണ് അമ്മൂമ്മയും വന്നത്. അമ്മൂമ്മക്ക്‌ എന്താവും പറയാനുള്ളത് എന്ന ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു. " ഞാൻ എല്ലവരോടും കൂടി വരാൻ പറഞ്ഞത് എന്തിനാണ് എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ? എനിക്ക് പ്രായമായി.. ഇപ്പോൾ വയ്യാതെയും ആയി.. ഇനിയിപ്പോ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല.. അതു കൊണ്ട് തരാനുള്ളതൊക്കെ എല്ലവർക്കും തരാമെന്നു വച്ചാണ് എല്ലാവരെയും വിളിപ്പിച്ചത്.. വിൽപത്രം ആകിയിട്ടില്ല.. പക്ഷെ ആർക്കൊക്കെ എന്ത് എന്ന് തീരുമാനിക്കാമല്ലോ?" അത് കേട്ടതോടു കൂടി ഗീതയുടെ മുഖം തെളിഞ്ഞു. അച്ഛനും അമ്മയ്ക്കും ആവശ്യത്തിന് സ്വത്തൊക്കെ ഉള്ളതാണ്. ജാനകിയെ കെട്ടിച്ചു വിട്ടത് ആയതുകൊണ്ട് വീടും പറമ്പുമൊക്കെ മകനായ തന്റെ ഭർത്താവിന് ആകുമെന്ന് അവർ കണക്കുകൂട്ടി. അമ്മൂമ്മ ആദ്യം ജാനകിക്കു ഭാഗമായി കൊടുക്കാനിരിക്കുന്ന സ്വത്തുക്കൾ ഏതൊക്കെയെന്നു പറഞ്ഞു. അതിൽ വീടും പറമ്പും ഇല്ലായിരുന്നു എന്ന് കേട്ടപ്പോൾ ഗീതക്ക് സന്തോഷമായി.. അപ്പോൾ അത് തങ്ങൾക്കു തന്നെ.. സ്വത്തിനോട് പണ്ടേ വലിയ ആർത്തിയൊന്നും ഇല്ലാത്ത ജാനകിക്കും രവിശങ്കറിനും കിട്ടിയതിൽ തൃപ്തി ആയിരുന്നു. " ഇനി സോമനു ഭാഗം വച്ചിരിക്കുന്ന വസ്തുവകകൾ " "അല്ലമ്മേ .. ഇനി ബാക്കിയുള്ളതെല്ലാം സോമൻ ചേട്ടന് ഉള്ളതല്ലേ? പ്രത്യേകിച്ച് പറയണ്ട കാര്യമുണ്ടോ?" ഗീത ഇടയ്ക്കു കയറി ചോദിച്ചു " ഉണ്ട്.. ബാക്കി ഉള്ളതൊക്കെ സോമന് ഉള്ളതാണ്.. പക്ഷെ ഈ വീടും അതിരിക്കുന്ന 10 സെന്റ് സ്ഥലവും ഒഴിച്ച്.. അതു ഞാൻ ആമിക്കാണ് കൊടുക്കാൻ പോകുന്നത്" അത് കേട്ടതും ഗീതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു " ആമിക്കോ..? ഇവിടുത്തെ സ്വത്തുക്കളിൽ അവൾക്കെന്താണ് അവകാശം? അച്ഛൻ എവിടുന്നോ കൊണ്ട് വന്നതാണ് അവളെ.. ഇവിടെ നിർത്തിയപ്പോഴും.. പഠിപ്പിച്ചപ്പോഴും.. കല്യാണം നടത്തിയപ്പോഴും ഒന്നും ഞാൻ ഒന്നും പറഞ്ഞില്ല.. പക്ഷെ ഈ വീട് ഇവൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല" " ഈ വീടു എന്റെയാണ് ഗീതേ .. അത് ഞാൻ എനിക്കിഷ്ടം ഉള്ളവർക്ക് കൊടുക്കും.. അതിനു ആരുടെയും അനുവാദം എനിക്ക് ആവശ്യമില്ല" " 'അമ്മ എല്ലാം അമ്മയുടെ മാത്രം ഇഷ്ടത്തിനാണെങ്കിൽ പിന്നെ ഇനി ഒരു കാര്യത്തിനും 'അമ്മ ഞങ്ങളെ വിളിക്കരുത്" ഗീത പറഞ്ഞത് കേട്ട് സാവിത്രി ദേവി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. " അല്ലെങ്കിലും ഏതു കാര്യത്തിനാണ് നിങ്ങൾ വരാറ്? സോമന് എറണാകുളത്തേക്കു ജോലി മാറ്റം കിട്ടിയതിനു ശേഷം എത്ര പ്രാവശ്യം നിങ്ങൾ എന്നെ കാണാൻ വന്നിട്ടുണ്ട്? മാധവേട്ടന്റെ മരണ ശേഷം ഞാൻ ഒറ്റക്കായിട്ടും നിങ്ങൾ വന്നിട്ടുണ്ടോ? അന്നൊക്കെ എന്നെ സ്വന്തം അമ്മൂമ്മയെ പോലെ സ്നേഹിച്ചതും നോക്കിയതും ഇവളാണ്.. എന്നെ നോക്കാൻ വേണ്ടിയാണു ഡിഗ്രി ക്കു ശേഷം ഇവൾ പഠനം പോലും നിർത്തിയത്. അതൊക്കെ പോട്ടെ.. എനിക്ക് ഹാർട്ട് അറ്റാക്ക് ആയി ഹോസ്‌പിറ്റലിൽ ആയി എന്നു അറിഞ്ഞിട്ടു പോലും നീയോ നിന്റെ ഭർത്താവോ ഒന്ന് വന്നോ?ആമി ഇവിടുന്നു കല്യാണം കഴിഞ്ഞു പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇവിടെ പിന്നെ ഒറ്റക്കാണെന്നു നിങ്ങൾക്കറിയില്ലേ? പ്രായമായ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തം മകനില്ലേ ? എന്നെ നിങ്ങളുടെ കൂടെ വിളിക്കാനോ ഞാൻ ഒറ്റയ്ക്ക് ഇവിടെ എങ്ങനെ നിൽക്കുമെന്നോ നിങ്ങൾ അന്വേഷിച്ചോ? ഞാൻ ഇവിടുന്നു വരില്ലന്നു പറഞ്ഞത് കൊണ്ട് ജാനകിയും രവിയും ആണ് എനിക്ക് ഹോം നഴ്സിനെ ആക്കി തന്നത്" ഒന്നിനും ഗീതക്ക് മറുപടി ഇല്ലായിരുന്നു. " ഇത്ര നാളും നിങ്ങളുടെ സഹായം ഇല്ലാതെ ആണ് ഞാൻ കഴിഞ്ഞത്. ഇനിയും അങ്ങനെ തന്നെ ആയിക്കോട്ടെ. ഇതാണ് എന്റെ തീരുമാനം. ഇങ്ങനെയാണ് നടക്കാൻ പോവുന്നത്. അത് പറയാൻ നിങ്ങളെ വിളിപ്പിച്ചു എന്ന് മാത്രം" അതും പറഞ്ഞു അമ്മൂമ്മ എഴുനേറ്റു അകത്തേക്ക് പോയി. 'അമ്മ പോയ്കഴിഞ്ഞതും ഗീത ആമിയുടെ നേരെ ചീറി " തട്ടിയും മുട്ടിയും നിന്ന് നീ ഈ വീട് അടിച്ചെടുത്തു അല്ലെ?" അമ്മൂമ്മ പറഞ്ഞതൊക്ക കേട്ട് ആകെ ഞെട്ടി നിന്ന ആമി ഗീതയുടെ കുറ്റപ്പെടുത്തൽ കൂടി കേട്ടപ്പോൾ വല്ലാതായി " ഗീതേച്ചി എന്തിനാണ് അവളെ പറയുന്നത്? അമ്മയുടെ തീരുമാനം അല്ലെ ?" ജാനകി ആമിയുടെ പക്ഷം ചേർന്നു . ഇപ്പോൾ അവളെ എന്ത് പറഞ്ഞാലും അവളെ സപ്പോർട് ചെയ്യാൻ ആളുണ്ടാവും എന്നറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ചവിട്ടി തുള്ളി ഗീത അകത്തേക്ക് പോയി. ജാനകിയുടെ വീട്ടിൽ അവൾക്കു കിട്ടുന്ന പരിഗണന കണ്ടപ്പോഴേ ആമിക്കിട്ടു നല്ല ഒരു പണി കൊടുക്കണമെന്ന് വിചാരിച്ചു ഇരുന്നതാണ്. പക്ഷെ അവസരം ഒന്നും ഒത്തു വന്നില്ല. ഇതിപ്പോ കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്.. അവൾക്കു എന്തായാലും ഈ വീട് കിട്ടാൻ പാടില്ല. അമ്മയെ നിര്ബന്ധിപിച്ചു സമ്മതിപ്പിക്കാനൊന്നും കഴിയില്ല.. ജാനകിയും ആമിക്കും ഒപ്പം ഉണ്ട്. പിന്നെയുള്ള വഴി എല്ലാവരും ആമിയെ വെറുക്കുക എന്നതാണ്.. അങ്ങനെ വന്നാൽ പിന്നെ ജാനകി അവളെ നന്ദനത്തിൽ നിന്നും 'അമ്മ ഇവിടെ നിന്നും പുറത്താക്കും. അതിനു എന്തെങ്കിലും ചെയ്യണം. സാവിത്രി അമ്മയുടെ തീരുമാനത്തിന് പ്രതിഷേധം എന്നോണം സോമനും ഗീതയും അപ്പുവും അന്ന് തന്നെ അവിടെ നിന്നു മടങ്ങി. ഗീത ആതിയെയും നിർബന്ധിച്ചു കൂട്ടികൊണ്ടു പോയി. അതിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വീണ്ടും വഴക്കാവും എന്നോർത്ത് ജാനകിയും ഹരിയും മിണ്ടിയില്ല. പോകുന്ന വഴിയും വീട്ടിലെത്തിയിട്ടുമെല്ലാം ആമിയെ കുടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു ഗീത. എല്ലാവരും ഉറങ്ങിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ആമി. പഴയ ഓർമ്മകൾ എന്ന് പറഞ്ഞു ഹരിയും ദേവനും ഇന്ന് ഒരുമിച്ചു അവരുടെ മുറിയിൽ കിടന്നു. ആമി അവളുടെ പഴയ മുറിയിലും..നാളെ എല്ലാവരോടും എല്ലാം എങ്ങനെ പറയും എന്ന് ഒരു ഊഹവുമില്ല. ഉറങ്ങാൻ കഴിയില്ല എന്ന് മനസിലായപ്പോൾ അവൾ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ ഇറങ്ങി ഇരുന്നു.. ഓരോരോ ചിന്തകളിൽ മുഴങ്ങി. തോളിൽ ആരുടെയോ കരസ്പർശം തോന്നിയപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി " അമ്മൂമ്മ.. അമ്മൂമ്മ ഉറങ്ങിയില്ലേ?" " നീ ഉറങ്ങിയില്ലേ?" " എനിക്ക് ഉറക്കം വന്നില്ല.." " അതെന്താ?? വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.. നിനക്ക് പണ്ടത്തെ പോലെ സന്തോഷം ഒന്നുമില്ല.. എപ്പോളും ഒരു ചിന്തയും മറ്റും.. ഇത് വരെ ഞാൻ ചോദിച്ചില്ലന്നെ ഉള്ളു.. ഇനിയിപ്പോ നാളെ നീ പോകുവല്ലേ? എന്താ നീയും ദേവനും തമ്മിൽ വല്ല പ്രശ്നവുമുണ്ടോ?? എന്ത് പറയണമെന്ന് ആമി ആലോചിച്ചു. പിന്നെ അമ്മൂമ്മയോടു ഇപ്പോൾ തന്നെ എല്ലാം പറയാമെന്നു വച്ചു . " ഞാൻ അവരോടൊപ്പം പോകുന്നില്ല" "അതെന്താ? എന്നെ പറ്റി ഓർത്തിട്ടാണോ? അതിനു എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലലോ? പോരാത്തതിന് ദിവ്യയും ഉണ്ട്" " അതല്ല അമ്മൂമ്മേ.. " " പിന്നെന്താ ? നീയും ദേവനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?" അവൾ അമ്മൂമ്മയെ നോക്കി. ഉള്ളിൽ അടക്കി പിടിച്ചിരുന്ന വിഷമമൊക്കെ പുറത്തേക്കു വന്നു. കരഞ്ഞു കൊണ്ട് അവൾ കല്യാണം കഴിഞ്ഞു ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം അമ്മൂമ്മയോടു പറഞ്ഞു. എല്ലാം അമ്മൂമ്മ ശ്രദ്ധയോടും ക്ഷമയോടും കേട്ടിരുന്നു. കുറച്ചു നേരം ആലോചിച്ച ശേഷം അവളോട് ചോദിച്ചു " അപ്പോൾ നിങ്ങൾ പിരിയാൻ തന്നെ തീരുമാനിച്ചോ?" "ദേവേട്ടന് എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാണ് അമ്മൂമ്മേ ?" "ഹമ്മ് .. ഞാൻ ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്കു എനിക്ക് ഉത്തരം തരണമെന്നില്ല. നീ സ്വയം ആലോചിച്ചാൽ മതി" " ദേവന് നിന്നോട് വെറുപ്പാണെന്നു നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവൻ നിന്നോട് എപ്പോഴെങ്കിലും അങ്ങനെ പെരുമാറിയിട്ടുണ്ടോ? നിന്നെ വേദനിപ്പിക്കാൻ വേണ്ടി മനപൂർവ്വം അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിന്നെ ഉപദ്രവിച്ചിട്ടുണ്ടോ?" അമ്മൂമ്മ ഒന്ന് നിർത്തി അവളെ നോക്കി. അവൾ ഒന്നും മിണ്ടാതെ ഇരിക്കുവാണ് "ഇതിനെല്ലാം ഉത്തരം ഇല്ല എന്ന് ആണെങ്കിൽ പിന്നെ അവനു നിന്നോട് ദേഷ്യമാണെന്നു നീ എങ്ങനെ ഉറപ്പിച്ചു?" " അത് ദേവേട്ടൻ തന്നെ പറഞ്ഞു..." "അവൻ പറഞ്ഞുന്നു വച്ച് അങ്ങനെ തന്നെ ആവണം എന്നില്ലാലോ..ഞാൻ നിന്നെക്കാളും കുറെ ഓണം കൂടുതൽ ഉണ്ടിട്ടുള്ളതാണ് .. അവൻ നിന്നെ നോക്കുന്ന നോട്ടം കണ്ടാൽ അറിയാം.. അവനു നിന്നോട് നിറയെ സ്നേഹമാണെന്നു" " ആണോ അമ്മൂമ്മേ?" അവളുടെ ഉത്സാഹം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്കും അവനോടു നല്ല സ്നേഹം ഉണ്ടെന്നു അവർക്കു മനസിലായി. " ദേവന് അവന്റെ മുത്തശ്ശന്റെ സ്വഭാവം ആണ്.. സ്നേഹമൊന്നും പുറത്തു അങ്ങനെ കാണിക്കില്ല.. അസുരന്റെ സ്വഭാവം പോലെ.." " പക്ഷെ അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ ദേവേട്ടൻ എന്നോട് പിരിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞത്?" " അത് നീയായിട്ടു തന്നെ കണ്ടുപിടിക്കണം..മോളെ.. നിനക്കു രണ്ടു വഴികളുണ്ട്.. ഒന്നുകിൽ നീ ദേവന്റെ കൂടെ തിരികെ പോണം.. ക്ഷമയോടെ അവന്റെ കൂടെ നിന്ന് അവന്റെ പ്രശ്നങ്ങൾ ഒക്കെ മനസിലാക്കി അവനെ നിന്റെ സ്നേഹം കൊണ്ട് മാറ്റിയെടുക്കണം... അല്ലെങ്കിൽ എല്ലാം നിങ്ങൾ തീരുമാനിച്ച പോലെ ഇവിടം കൊണ്ട് അവസാനിപ്പിക്കണം.. രണ്ടായാലും അമ്മൂമ്മ നിന്റെ കൂടെ ഉണ്ട്..നിനക്ക് ധൈര്യമായി ഈ വീട്ടിൽ തന്നെ തുടരാം.. ഇതിനി നിന്റെ പേരിൽ ആവാൻ പോവുകയല്ലേ ?എന്താണ് വേണ്ടതെന്നു നീ ആലോചിച്ചു ഒരു തീരുമാനമെടുക്കു .. അമ്മൂമ്മ കിടക്കാൻ പോകുന്നു" അമ്മൂമ്മ പോയി കഴിഞ്ഞും കുറെ നേരം കൂടെ ആമി അവിടെ തന്നെ ആലോചിച്ചു കൊണ്ടിരുന്നു. പിറ്റേ ദിവസം രാവിലെ കാപ്പി കുടി കഴിഞ്ഞപ്പോൾ മുതൽ എല്ലാവരും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി. തീരെ മനസ്സിലെങ്കിലും ദേവനും തന്റെ ഡ്രെസ്സും മറ്റും പാക്ക് ചെയ്തു. ആമിയെ അവിടെയെങ്ങും കണ്ടേ ഇല്ല.. അവൾ വരുന്നില്ലാത്തതു കൊണ്ട് ഒന്നും പാക്ക് ചെയ്യണ്ടല്ലോ.. പക്ഷെ അവൾ ഇത് വരെ തിരികെ വരുന്നില്ലാന്നുള്ള കാര്യം ആരോടും പറഞ്ഞിട്ടില്ല. അമ്മയോടും അച്ഛനോടും എല്ലാം പറയണമെന്നല്ലേ അവൾ പറഞ്ഞിരുന്നത്? എല്ലാരും എല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും? ആകെ കൂടെ ഭ്രാന്ത് പിടിക്കും എന്ന് തോന്നി അവനു.. ഹരിയോടെങ്കിലും എല്ലാം പറഞ്ഞാലോ എന്ന് ഓർത്തു നിൽക്കുമ്പോഴാണ് ഹരി മുറിയിലേക്ക് കയറി വന്നത് " ആ.. നിന്റെ പാക്കിങ് കഴിഞ്ഞില്ലേ.. ഞങ്ങളെല്ലാം ഇറങ്ങി.. വേഗം വാ" അതും പറഞ്ഞു അവൻ പോയി. ദേവൻ തന്റെ ബാഗും എടുത്തു ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരും പോകാൻ തയ്യാറായി ഉണ്ടായിരുന്നു. അമ്മൂമ്മയും അവരെ യാത്രയാക്കാൻ അവിടെ ഉണ്ടായിരുന്നു. " ആഹ്.. നീ ഇറങ്ങിയോ??ആമി എവിടെ?" അതിനു എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ അവൻ കുഴങ്ങി. അവളെ ആണെങ്കിൽ ഇവിടെയെങ്ങും കാണാനും ഇല്ല. ഒരു പക്ഷെ എല്ലാ കാര്യങ്ങളും താനായിട്ടു തന്നെ എല്ലാവരോടും പറഞ്ഞോട്ടെ എന്ന് കരുതി മനഃപൂർവം മാറി നിൽക്കുന്നത് ആവാമെന്ന് അവനു തോന്നി. ആമിയെ വിട്ടിട്ടു പോവുന്നതിന്റെ മനോവേദനയുടെ പുറത്താണ് ഇനി ഇതും കൂടി.. എന്തായാലും എല്ലാവരും എല്ലാം അറിഞ്ഞല്ലേ പറ്റൂ .. അപ്പോൾ പറയുക തന്നെ.. " അത് .. ആമി.." " ആമി?" " ഞാനിവിടെ ഉണ്ട് അപ്പച്ചി" അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയ ദേവൻ ഞെട്ടി പോയി. പോകാൻ തയ്യാറായി കയ്യിൽ ഒരു ബാഗുമായി ആമി. അവൾ ദേവനെ നോക്കിയേ ഇല്ല. " ഇറങ്ങാറായപ്പോഴാ പുറകിലത്തെ അയയിൽ എന്റെ കുറച്ചു തുണി വിരിച്ചിട്ട കാര്യം ഓർത്തത്. അതും കൂടി എടുത്തു വയ്ക്കാൻ പോയപ്പോൾ ലേറ്റ് അയി. " അതും പറഞ്ഞു അവൾ മുന വച്ച് ദേവന്റെ മുഖത്തേക്ക് നോക്കി. അവനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ് . അവൾ അമ്മൂമ്മയുടെ അടുത്ത് ചെന്നു.. ഒന്നു കണ്ണിറുക്കി കാണിച്ചു.. അമ്മൂമ്മ തിരിച്ചും.. "ഞാൻ പോയിട്ട് വരട്ടെ അമ്മൂമ്മേ" അമ്മൂമ്മ അവളെ നോക്കി നല്ല ഒരു ചിരി പാസാക്കി. " പോയി വാ മോളെ " അവൾ തന്നെയാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെ ബാക്കി ഓരോരുത്തരും അമ്മൂമ്മയോടു യാത്ര പറഞ്ഞു ഇറങ്ങി . എല്ലവരും ഇറങ്ങിയിട്ടും പന്തം കണ്ട പെരുച്ചാഴിയെപോലെ അവിടെ തന്നെ നിൽക്കുന്ന ദേവനെ ഹരി വിളിച്ചു " ഡാ .. നീ വരുനില്ലെ?" " ആ .. വരുന്നു" അമ്മൂമ്മയുടെ അടുത്തെത്തി വല്ലാത്ത ഒരു ഭാവത്തോടെ അവരെ നോക്കി "ഞാൻ പോട്ടെ" അവർ വാത്സല്യപൂർവ്വം അവനെ തലോടി " എല്ലം ശരിയാവും.. മോന് പോയിട്ട് വാ" ആമി അമ്മൂമ്മയോടു എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന് ദേവന് മനസിലായി.അവളുടെ മനസ്സ് മാറാൻ എന്താണ് കാരണമെന്നു ആലോചിച്ചു കൊണ്ട് അവനും ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴും പലപ്പോഴും ദേവന്റെ നോട്ടം തന്നെ തേടി വരുന്നത് അറിഞ്ഞിട്ടും അവൾ അത് മൈൻഡ് ചെയ്യാൻ പോയില്ല. ഞാൻ സ്നേഹത്തോടെ അങ്ങോട്ട് വന്നപ്പോൾ വേണ്ടാന്ന് പറഞ്ഞു പോയതല്ലേ.. ഇനീപ്പോ എന്റടുത്തോട്ടു വാ.. വീട്ടിലെത്തിയപ്പോഴും അവൾ ദേവനെ അവഗണിച്ചു തന്നെ നടന്നു. ജാനകിയോടൊപ്പം ഓരോരോ കാര്യങ്ങളുമായി അവൾ തിരക്കായി തന്നെ ഇരുന്നു. രാത്രി എല്ലാം ഒതുക്കി മുറിയിലെത്തിയപ്പോൾ ദേവൻ അവിടെ ഉണ്ടായിരുന്നു. അവനെ പാടെ അവഗണിച്ചു അവൾ മേലുകഴുകാൻ കയറി. ആമിയോട് എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന ആശയകുഴപ്പവുമായി ദേവൻ ഇരുന്നു. കുറച്ചു നേരമായുള്ള അവളുടെ പെരുമാറ്റം അവനു മനസിലാവുന്നുണ്ടായിരുന്നില്ല . മേല്കഴുകി വന്നു പതിവ് പോലെ കിടക്കാൻ തുടങ്ങിയപ്പോൾ കട്ടിലിൽ ഇരുന്നു തന്നേ തന്നെ ശ്രദ്ധിക്കുന്ന ദേവനെ അവൾ ഒന്ന് നോക്കി. എന്തോ കളഞ്ഞു പോയ ആരെയോ പോലുള്ള അവന്റെ ഇരിപ്പു കണ്ടപ്പോൾ അവൾക്കു ഉള്ളിൽ ചിരി പൊട്ടി. ഒന്നും കൂടി അവനെ ഒന്ന് ചുറ്റിക്കാമെന്നു അവൾ ഓർത്തു " എന്താ ആലോചിക്കുന്നേ? ഞാൻ നിങ്ങളെ വിട്ടു പോവാണെന്നു പറഞ്ഞിട്ട് പിന്നെ എന്തിനാ തിരിച്ചു വന്നതെന്നാണോ?" അവൻ ഒന്നും മിണ്ടിയില്ല.പക്ഷെ അവളുടെ ഉള്ളിൽ എന്താണെന്നു അറിയാനുള്ള ആകാംഷ അവന്റെ കണ്ണിൽ വ്യക്തമായിരുന്നു. " നിങ്ങളെ കൂടെ സന്തോഷിച്ചു താമസിക്കാൻ ഒന്നുമല്ല വന്നത്. ഒരു വാശിപ്പുറത്തു എന്റെ ജീവിതം തന്നെ നശിപിച്ചതല്ലേ നിങ്ങൾ? ഞാൻ ചുമ്മാ കയ്യും വീശി അങ്ങ് പോയാൽ പിന്നെ നിങ്ങൾ സുഖിച്ചു ജീവിക്കില്ലേ? അങ്ങനിപ്പോ വേണ്ട..എന്റെ ജീവിതം ഇങ്ങനെ ആക്കിയിട്ടു നിങ്ങൾ മാത്രം സുഖിക്കണ്ട.. നിങ്ങളുടെ കൂടെ ജീവിച്ചു തന്നെ ഞാൻ നിങ്ങൾ എന്നോട് ചെയ്തതിനൊക്കെ പ്രതികാരം ചെയ്യും.അതിനാ ഞാൻ തിരിച്ചു വന്നത്" അതും പറഞ്ഞു അവൾ കയറി കിടക്കാൻ തുടങ്ങി. കിടക്കുന്നതിനു മുന്നേ ഒന്ന് കൂടി പറഞ്ഞു " ആ .. പിന്നെ.. എന്നോട് പറഞ്ഞില്ലേ ഭാര്യയുടെ ഒരു അവകാശവും അങ്ങോട്ട് കാണിക്കാൻ വരണ്ടാന്നു.. ഇപ്പോൾ ഞാനും പറയുവാ നിങ്ങളുടെ വീട്ടിലേക്കു തിരികെ വന്നുനു കരുതി ഭർത്താവിന്റെ ഒരു അവകാശവും എടുത്തു ഇങ്ങോട്ടും വരണ്ട" അവളുടെ പറച്ചിൽ കേട്ട് അന്തം വിട്ടിരിക്കുന്ന അവന്റെ മുഖം മനസ്സിൽ ഓർത്തു ചിരി അടക്കി പിടിച്ചു അവൾ തിരിഞ്ഞു കിടന്നു " വരട്ടെ.. ഈ അസുരനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ" തുടരും.. [ദേവനെ നന്നാക്കക്കാൻ ആമി എന്താണ് ചെയ്യാൻ പോകുന്നതെന്നും അത് കൊണ്ട് ദേവൻ നന്നാവുമോ എന്നുമൊക്കെ നമുക്ക് കാത്തിരുന്ന് കാണാട്ടോ .. കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
📚 ട്വിസ്റ്റ് കഥകൾ - Part 14 63@0@30o Part 14 63@0@30o - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com part..7... അല്ല താൻ.ഒരു വ്ലോഗർ അല്ലേ കട്ടപ്പനക്ക് വരുന്നത് ഡാമിനെ കുറിച്ച് പറയാൻ ആണോ..ജോയിമോൻ ചോദിച്ചു. സ്വപ്‍ന ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു..ഏയ്‌ അല്ല..എന്റെ you tub ചാനൽ കണ്ടിട്ടില്ലേ. 666.ഡാർക്നസ് പ്രിൻസ്..എന്ന് ആണ് ചാനലിന്റെ പേര്.. അത് കേട്ടപ്പോൾ രാഹുൽ അത്ഭുതത്തോടെ ചോദിച്ചു..തന്റെ ചാനൽ ആയിരുന്നോ അത്..ഞാൻ മിക്കവാറും വോയിസ് കേൾക്കാറുണ്ട്..പക്ഷെ തന്നെ കണ്ടിട്ട് മനസ്സിലായില്ല..ചെറിയ ഒരു മാസ്ക് ഇട്ടു കൊണ്ടു അല്ലേ താൻ വീഡിയോ ചെയ്യാറുള്ളത്.. സ്വപ്നഅത് കേട്ടപ്പോൾ രാഹുലിനെ നോക്കി കൊണ്ടു പറഞ്ഞു.. yes ഞാൻ ആണ് ആ വീഡിയോ ചെയ്യുന്നത്..പക്ഷെ മാസ്ക് ഉള്ളത് കൊണ്ടു ആരും തിരിച്ചറിയ്യാറില്ല.. അനന്തു അവളുടെ നേരെ കൈ നീട്ടി കൊണ്ടു പറഞ്ഞു..ഹലോ ഞാൻ അനന്തു..ഞാനും കാണാറുണ്ട് വീഡിയോസ്..കൊള്ളാം കേട്ടോ . സ്വപ്നഅവന്റെ നേരെ നോക്കി ചിരിച്ചു.. ബിജിത്ത് അവളുടെ നേരെ തിരിഞ്ഞു നോക്കി കൊണ്ടു പറഞ്ഞു..തന്റെ ചാനലിന് എന്താ അങ്ങനെ ഒരു പേര്..സാധാരണ ഫുഡ്‌..ട്രാവൽ..ഇതൊക്കെ അല്ലേ ട്രെൻഡ്.. താൻ ചെയ്യുന്നത് മുഴുവൻ ഹൊറർ ഡാർക്ക് ആണല്ലോ..ആളുകൾ ഇമ്മാതിരി സംഭവങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നുണ്ട് എന്നത് കൊണ്ടു ആണോ.. അത് കേട്ടപ്പോൾ ജോയിമോൻ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു..പിന്നെ എന്തോന്ന് ഹൊറർ..ഈ മരിച്ചു പോയ ആളുകൾ മുന്നിൽ വരുന്നത് ആണല്ലോ ഹൊറർ...എത്ര അനാഥബോഡികൾക്ക് ഞാൻ കാവൽ നിന്നിട്ടുണ്ട്..ഞാൻ കണ്ടിട്ടില്ല പേരിനു പോലും ഒന്നിനെ.. പിന്നെ അന്ധവിശ്വാസം ഇപ്പോൾ മാർക്കറ്റിങ് ആണല്ലോ..അതിനെ ചിലർ മുതലെടുക്കുന്നു എന്ന് മാത്രം.. അത് കേട്ടപ്പോൾ സ്വപ്‍ന. അയാളോട് പറഞ്ഞു.. സാർ ഞാൻ ഹൊറർ ഒന്നും അല്ല ചെയ്യുന്നത്.. ഇനി ലോകത്തു ഉടനെ സംഭവിക്കും എന്ന് ഒരു കൂട്ടം ആളുകൾ വിശ്വസിക്കുന്ന ചില സംഭവങ്ങൾ ആണ് വീഡിയോ ആയി ചെയ്യുന്നത്.. എന്റെ ലാസ്റ്റ് വീഡിയോ പോസ്റ്റ്ചെയ്തിട്ട് ഇപ്പോൾ രണ്ടു ആഴ്‌ച്ച കഴിഞ്ഞു.. വൺ മില്യൺ വ്യൂസ് ആണ് അതിന്.. അത് കണ്ടു നോക്കിയാൽ സാർ ഈ അഭിപ്രായം മാറ്റും.. ജോയിമോൻ അത്കേട്ടപ്പോൾ ഒന്ന് പുച്ഛത്തിൽ ചിരിച്ചു.. ബിജിത്ത് അയാളെ നോക്കി കൊണ്ടു പറഞ്ഞു.. സാർ കരുതുന്ന പോലെ അല്ല ആ വീഡിയോ..അന്ത്യ നാളുകളിൽ ഈ ഭൂമിയിൽ വരാൻ പോകുന്ന കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് അതിൽ.. സ്വപ്ന. ബിജിത്തിനോട് പറഞ്ഞു.. എടൊ എല്ലാവർക്കും ഒരേ ചിന്താഗതിആകണം എന്നില്ലല്ലോ. പെട്ടന്ന് രാഹുൽ മൊബൈലിൽ ആ വീഡിയോ കണ്ടിട്ട് സ്വപ്നയോട് ചോദിച്ചു... എടൊ അപ്പോൾ തന്റെ കൂടെ നിൽക്കുന്നത് ഏലിയാസ് ഫാദർ അല്ലേ..?? സ്വപ്‍ന അത് കേട്ടപ്പോൾ പറഞ്ഞു.. Yes.. മൂന്ന് ആഴ്ച്ച മുൻപ് ഞാൻ കട്ടപ്പനയിൽ ഫാദറിനെ കാണാൻ പോയിരുന്നു. അന്ന് എടുത്ത വീഡിയോ ആണ്.. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒരാഴ്ച കഴിഞ്ഞു ആണ് പോസ്റ്റ് ചെയ്‍തത്.. സ്വപ്ന. ഒന്ന് നിർത്തി കൊണ്ടു വീണ്ടും പറഞ്ഞു.. . ഏലിയാസ് ഫാദർ മരിച്ചെന്നു അറിവ് കിട്ടി.അദ്ദേഹത്തെ കാണാൻ കൂടി ആണ് ഈ യാത്ര.കുറച്ചു കാര്യങ്ങൾ കൂടി പറയാൻ ഉണ്ടായിരുന്നു അദ്ദേഹത്തിന്.. പക്ഷെ.. അവളുടെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു.. ജോയ് മോൻ അത്ഭുതത്തോടെ ചോദിച്ചു.. അപ്പോൾ താനും വരുന്നത് ഫാദർ ഏലിയാസിനെ കാണാൻ ആയിരുന്നോ.. ഇത് എന്തൊരു അത്ഭുതം ആണ്.. ഞങ്ങളും പോകുന്നത് അതിന് തന്നെ ആണ്.. അത് കേട്ടപ്പോൾ സ്വപ്‍ന ഒന്ന് ചിരിച്ചു.. എന്തായാലും ഭാഗ്യം ആയി എന്റെ ബുള്ളറ്റ് കേട് ആകാനും.. കൃത്യമായി നിങ്ങൾ തന്നെ എന്റെ അടുത്ത് വരാനും.. രാഹുൽ അനന്തുവിനെ നോക്കി.. അപ്പോൾ എല്ലാവരും ഒരേ റൂട്ടിൽ തന്നെ ആണ്.. ജോയിമോൻ കാർ കുറച്ചു കൂടി സ്പീഡിൽ ഓടിച്ചു.. ഇതേ സമയം ഏലിയാസ് ഫാദറിന്റെ ഡയറി തുടർന്നു വായിക്കുക ആയിരുന്നു ആൽബർട്ട്... ഈ ഡയറി നിന്റെ കയ്യിൽ എത്തുമ്പോൾ ഞാൻ ഈ ലോകം വിട്ടു പോയിട്ടുണ്ടാകും.. പക്ഷെ നീ ഒരു കാര്യം ഓർമയിൽ വെക്കണം... പള്ളിയുടെ നേരെ എതിരെ ഉള്ള ആ കുന്ന് കയറി അവർ അവിടെ ചെല്ലരുത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ നടക്കാൻ പോകുന്നത് മുഴുവൻ ദൈവഹിതംആയിരിക്കില്ല. ഈ ഭൂമിയെ തന്നെ നശിപ്പിക്കാൻ ശേഷി ഉള്ള ഒരു രാക്ഷസൻ പിറവി എടുക്കും.. അവനെ തടയാൻ നീ മാത്രം പോരാ.കർത്താവ് നിനക്ക് വേണ്ടി ഒരുപാട് അടയാളങ്ങൾ കാണിക്കും.. ആൽബി അച്ചോ.. അന്തോണിയുടെ ഉറക്കെ ഉള്ള വിളി കേട്ടപ്പോൾ. ആൽബർട്ട് ഡയറി അടച്ചു.. പിന്നെ അത് അവിടെ വെച്ചിട്ട് പുറത്തേക്ക് ചെന്നു.. മുന്നിൽ മഴ നനഞ്ഞു രണ്ടു പേർ നിൽക്കുന്നു.. ആൽബർട്ട് ചോദ്യഭാവത്തിൽ അന്തോണിയെ നോക്കി... അന്തോണി. ആൽബർട്ടിനെ നോക്കി കൊണ്ടു പറഞ്ഞു.. അച്ചോ ഇവരുടെ വീട്ടിലെ ഇളയ മകൾ. എന്തോ കണ്ടു ഭയന്ന്. പനിച്ചു കിടക്കുക ആണ്.. അത് കേട്ടപ്പോൾ ആൽബർട്ട് പറഞ്ഞു.. പനി ആണേൽ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ പറ. അന്തോണി അതിന് ഞാൻ എന്ത് ചെയ്യാൻ ആണ്.. അവരോട് പോകാൻ പറയു.. ആൽബർട്ട് തിരിച്ചു അകത്തേക്ക് നടന്നു.. മുറിയിൽ വന്ന അയാൾ. കസേരയിൽ ചാരി ഇരുന്നു കൊണ്ടു. കണ്ണുകൾ അടച്ചു.. മുറിയിലേക്ക് അന്തോണി കയറി വന്നു.. കസേരയിൽ ഇരിക്കുന്ന ആൽബർട്ടിനെ നോക്കി കൊണ്ടു പറഞ്ഞു... അച്ചോ.. കുറച്ചു മുൻപ് വന്ന. അവരുടെ മോൾ. ഇപ്പോൾ പേടിച്ചു പനി പിടിച്ചു എങ്കിൽ. ഒന്ന് അവിടെ വരെ ചെല്ലാൻ അച്ചൻ ബാധ്യസ്ഥൻ ആണ്.. കസേരയിൽ ഇരുന്നു കൊണ്ടു തന്നെ ആൽബർട്ട് അയാളെ നോക്കി കൊണ്ടു പറഞ്ഞു.. അത് എന്താ.. അതിന് ഞാൻ അവരെ കണ്ടിട്ട് പോലും ഇല്ല.. അന്തോണി അയാളെ നോക്കി കൊണ്ടു വീണ്ടും പറഞ്ഞു.. അച്ചൻ കണ്ടിട്ടില്ല.. പക്ഷെ ഏലിയാസ് അച്ചൻ കണ്ടിട്ടുണ്ട്.. ഒരു മാസം മുൻപ് ആണെന്ന് തോന്നുന്നു.. ഒരു രാത്രി ഇവർ ഇത് പോലെ ഇവിടെ വന്നിരുന്നു.. മോൾ എന്തോ കണ്ടു പേടിച്ചു.. അച്ചൻ വീട് വരെ വന്നു ഒന്ന് പ്രാർത്ഥിക്കണം എന്ന് പറഞ്ഞു കൊണ്ട്.. അന്ന് അച്ചന്റെ കൂടെ ഞാനും പോയത് ആയിരുന്നു... നമ്മുടെ ആ കുന്നില്ലേ അവിടെ ആടിനെ കെട്ടാൻ പോയത് ആയിരുന്നു ആ കുട്ടി. അവിടെ വെച്ച് എന്തോ കണ്ടു പേടിച്ചു ആണ് പനി പിടിച്ചത്.. രാത്രി ഇറങ്ങി കുന്നിലേക്ക് ഓടാൻ തുടങ്ങിയ ആ കുട്ടിയെ കട്ടിലിൽ പിടിച്ചു കെട്ടി ഇട്ടിരിക്കുക ആയിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ.. അച്ചൻ ആ കുട്ടിയുടെ തലയിൽ. കൈ വെച്ച് പ്രാർത്ഥിച്ചു.. അങ്ങനെ ആണ് ആ കുട്ടി സുഖം പ്രാപിച്ചത്.. ദാ ഇപ്പോൾ വീണ്ടും ആ.കുട്ടിപഴയ പോലെ കുന്നിൻ മുകളിലേക്ക് ഓടാൻ തുടങ്ങുക. ആണ് എന്ന് പറഞ്ഞു ആണ് വന്നിരിക്കുന്നത്...?? ആൽബർട്ട് അന്തോണി പറയുന്നത് കേട്ടപ്പോൾ കസേരയിൽ നിന്ന് എഴുനേറ്റു കൊണ്ടു ചോദിച്ചു.. പള്ളിയുടെ നേരെ എതിരെ ഉള്ള കുന്നിലേക്ക് ആണോ ആ കുട്ടി ഓടി പോകാൻ നോക്കുന്നത്.. അതെ അച്ചോ.. അവിടെ അങ്ങനെ ആരും പോകാറില്ല.. പക്ഷെ ഈ കുട്ടി അന്ന് എന്തിന് അവിടെ പോയെന്ന് ഉള്ളത് ആണ് അറിയാത്തത്. അന്തോണി പറഞ്ഞു.. ആൽബർട്ട്. പുറത്തു ഇറങ്ങി.. പിന്നെ ആ കുന്നിലേക്ക് സൂക്ഷിച്ചു നോക്കി... കുന്നിന്റെ മുകളിൽ കാർമേഘം കറുത്ത് ഇരുണ്ട് നിൽക്കുന്നു... ഒരു തണുത്ത കാറ്റ് അവിടെ മെല്ലെ വീശാൻ തുടങ്ങി.. ആൽബർട്ട്.... തന്റെ ചെവിയിൽ ആരോ പേര് വിളിക്കുന്നു... ആൽബർട്ട്.. വരൂ.. ഈ ലോകം തന്നെ നിന്റെ മുന്നിൽ തല വണങ്ങി നിൽക്കും.. ഇരുട്ടിന്റെ രാജാവ് ആണ് മുന്നിൽ.. ഈ രാത്രി ഞാൻ എന്റെ സൈന്യത്തെ ഒരുമിച്ചു ചേർക്കും.. ആൽബർട്ടിന്റെ ചെവിയിൽ ഒരു ചിരി മുഴങ്ങി.... കുന്നിന്റെ മുകളിൽ അതി ശക്തമായ ഒരു മിന്നൽ ഉണ്ടായി. മഴ ശക്തി പ്രാപിച്ചു തുടങ്ങി... ഇതേ സമയം ആ കുന്നിലേക്ക് തിരിയുന്ന റോഡിന്റെ സൈഡിൽ.. ഭൂമിക്കടിയിൽ പുതഞ്ഞു കിടന്നിരുന്ന ഒരു ബോർഡ് തനിയെ ഉയർന്നു വന്നു ഉറച്ചു നിന്നു... മഴ വെള്ളം അതിലെ ചെളി കഴുകി കളഞ്ഞു കൊണ്ടിരുന്നു... മെല്ലെ ആ ബോർഡിലെ അക്ഷരങ്ങൾ തെളിഞ്ഞു തുടങ്ങി... കരിമ്പനകുന്ന്.. ആ ബോർഡിൽ തെളിഞ്ഞ അക്ഷരങ്ങൾ അതായിരുന്നു...?? ഇതേ സമയം കട്ടപ്പന സിറ്റി കഴിഞ്ഞു ആ റോഡിലേക്ക് അടുക്കുക ആയിരുന്നു. ജോയിമോൻ ഓടിച്ചു കൊണ്ടിരുന്ന ആ കാർ...??? തുടരും.. കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
📔 കഥ - Part 7 AHORROR THRILLER c@lmm.m Part 7 AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം പാർട്ട്‌ 10 ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം , ഡെയ്സിയിൽ നിന്നും എഴുന്നേല്ക്കുമ്പോൾ ആൽബി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാളുടെ ഹൃദയം നെഞ്ചു പിളർന്ന് പുറത്തേക്കിറങ്ങി വരും വിധം മിടിച്ചുകൊണ്ടിരുന്നു. ഇനി തിരിച്ചൊരു യാത്ര സാധ്യമാകാത്ത വിധം വലിയൊരു ചതുപ്പു നിലത്തിലേക്ക് താൻ താഴ്ന്ന് താഴ്ന്ന് പോകുന്നത് പോലെ തോന്നി അയാൾക്ക്. ഡെയ്സി കണ്ണുകളടച്ച് കിടക്കുകയായിരുന്നു. എന്നാൽ ബെഡിൽ നിന്നും എഴുന്നേല്ക്കാനാണയാളുടെ ഭാവം എന്നു മനസ്സിലായതും, അവളുടെ കൈകൾ വീണ്ടും അയാളെ ചുറ്റിവരിഞ്ഞു. “ഡെയ്സി... എനിക്കു പോകണം.” ആ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് അയാൾ സ്വരം താഴ്ത്തി മന്ത്രിച്ചു. വല്ലാതെ തളർന്നിരുന്നു അയാൾ. “ഒരിത്തിരി നേരം കൂടി... പ്ലീസ്.” അവൾ വീണ്ടും അയാളെ വലിച്ച് തന്റെ മാറിലേക്കു ചേർത്തു. “ഇഷ്ടമായില്ലേ എന്നെ ? ” കാതിൽ അവളുടെ ചുണ്ടുകളുടെ ചൂട് അറിഞ്ഞതും, ആൽബി പിടഞ്ഞെഴുന്നേറ്റു. “ഒരേയൊരു തവണ... നീയതാണ് ചോദിച്ചത്. മതി. ഇതോടെ എല്ലാം തീരണം. ഇനിയൊരിക്കലും നമ്മൾ തമ്മിൽ-” “ആൽബിക്ക് അതു പറ്റുമോ ? ” വളരെ ഗൗരവത്തിലായിരുന്നു ആ ചോദ്യം. ഞെട്ടിത്തിരിഞ്ഞു പോയി അയാൾ. അത്ര നേരം സർ എന്നു മാത്രം വിളിച്ച അവൾ പെട്ടെന്ന് എന്തോ അധികാരം നേടിയെടുത്തതു പോലാണത് ചോദിച്ചത്. “എന്താ പറഞ്ഞത് ? മനസ്സിലായില്ല.“ നിലത്തു ചിതറിക്കിടന്ന തന്റെ വസ്ത്രങ്ങൾ ഓരോന്നായി പെറുക്കിയെടുത്തുകൊണ്ട് ആൽബി അവളോടു ചോദിച്ചു. ” ആൽബി സത്യം പറയണം... മറക്കാൻ പറ്റുമോ എന്നെ ? “ “സത്യം ഞാൻ പറയാം ഡെയ്സി.” ആൽബി ബദ്ധപ്പെട്ട് മുഖമുയർത്തി. “ എനിക്ക് മറന്നേ തീരൂ. എന്റെ വൈഫ് ഇതൊരിക്കലും അർഹിക്കുന്നില്ല. ഒരിക്കലും ഇങ്ങനൊരു ചതി അവളെന്നോട് ചെയ്യില്ല. ഉറപ്പാണ്.” “ഇതെങ്ങനാണ് ആൽബി ചതിയാകുന്നത് ? ഞാൻ ചോദിക്കട്ടെ, നിങ്ങൾ ഭാര്യയിൽ സംതൃപ്തനായിരുന്നെങ്കിൽ ഒരിക്കലും അൽപ്പം മുൻപ് നടത്തിയ പ്രകടനം ഇവിടെ കാഴ്ച്ചവെക്കില്ലായിരുന്നു.” അവൾ ഉറക്കെ ചിരിച്ചു. “കുറ്റബോധമൊക്കെ, എല്ലാം കഴിഞ്ഞപ്പോളല്ലേ ഉണ്ടായത് ? ” ആൽബി നിശബ്ദനായി ഒരു നിമിഷം തല കുനിച്ചിരുന്നു. “ഞാൻ പറഞ്ഞത് സത്യമല്ലേ ? നിങ്ങളുടെ ഭാര്യ നിങ്ങൾക്കൊപ്പം ഉറങ്ങിയിട്ടെത്ര നാളായി ? എനിക്കറിയാം ആൽബി. നിങ്ങളൊരിക്കലും ഹാപ്പിയല്ല. ആയിരുന്നെങ്കിൽ -” ”ദയവു ചെയ്ത്...“ ആൽബി തിടുക്കത്തിൽ തന്റെ ഡ്രസ് ധരിക്കാനാരംഭിച്ചു. ”... ദയവു ചെയ്ത് എന്റെ ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കരുത്. Its not fare! . എനിക്കീ ലോകത്ത് എന്റെ ഫാമിലി കഴിഞ്ഞിട്ടേ ഉള്ളൂ എന്തും.“ അവൾ പൊട്ടിച്ചിരിച്ചു. ”ആണുങ്ങൾ വിചിത്ര ജീവികളാണ് ആൽബി. അവരുടെ ദാ അതിനുള്ളിൽ “ അവൾ അയാളുടെ മുൻ ഭാഗത്തേക്ക് വിരൽ ചൂണ്ടി ”ഒരു ബ്രെയിനുണ്ട്. തലക്കുള്ളിലെ ബ്രെയിനെക്കാളും കൂടുതൽ ഉപയോഗിക്കുന്നത് അതാണ്. “ അവളുടെ സംസാരത്തിലെ പുതിയ ടോൺ അമ്പരപ്പോടെയാണയാൾ കേട്ടു നിന്നത്. ”ആൻസി മാഡം ബെഡിൽ എങ്ങനെയുണ്ടെന്നു പറഞ്ഞില്ല. ? “ അയാൾ വിലക്കിയിരുന്നിട്ടും, അതു തന്നെ ചോദിക്കാൻ അവൾക്ക് വല്ലാത്തൊരു ക്രൂരമായ ആവേശമുണ്ടെന്നു തോന്നി. ”എന്നെക്കാൾ ബെറ്ററാണോ ? എനിക്കൊന്നറിയാനാണ്. ഞാൻ ശ്രദ്ധിച്ചിരുന്നു അവരെ. ഒരിക്കലും ഒരു റൊമാന്റിക്ക് പൊസിഷനിൽ അവരെ കാണാനായില്ല എനിക്ക്.“ ”ഡെയ്സി...“ വളരെ ഗൗരവത്തിലായിക്കഴിഞ്ഞിരുന്നു ആൽബിയുടെ മുഖം . ”ഒരു തവണ... ഒരേ ഒരു തവണ മാത്രം എന്നൊരു ഉറപ്പിന്മേലാണ് നമ്മൾ...“ ”ആയിക്കോട്ടെ! “ ഡെയ്സി വീണ്ടും ഉറക്കെ ചിരിച്ചു. ”എന്റെ ചോദ്യം ഇതാണ്. ഇനി ജീവിതത്തിൽ ആൽബിക്കെന്നെ മറക്കാനാകുമോ ? “ ”വെൽ... ഐ ഹാവ് റ്റു. ഞാൻ പോകട്ടെ ഡെയ്സി.“ വല്ലാതെ താഴ്ന്നിരുന്നു അയാളുടെ സ്വരം. അവൾ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്നയാൾക്കറിയാം. ഒരിക്കലും അവളെ മറക്കാനാകില്ല. അത്ര മാത്രം മനോഹരമായ ഒരു മണിക്കൂറാണവൾ അയാൾക്ക് നല്കിയത്. ജീവിതത്തിൽ ഇന്നുവരെ ആസ്വദിച്ചിട്ടില്ലാത്ത ലൈംഗീക ലഹരി. പക്ഷേ... അതു കഴിഞ്ഞതോടു കൂടി ഡെയ്സി ഒരു പുതിയ വ്യക്തിയായി മാറിയതു പോലെ തോന്നി അയാൾക്ക്. വല്ലാത്ത അധികാരഭാവത്തിലുള്ള സംസാരം. എന്താണവളുടെ ഉദ്ദേശമെന്നു മനസ്സിലാകുന്നില്ല. എത്ര ശ്രമിച്ചിട്ടും തന്റെ ഭാര്യയുടെ മുഖം അയാൾക്ക് ഓർത്തെടുക്കാതിരിക്കാനായില്ല. എന്തുകൊണ്ട് തനിക്കീ ചതി പറ്റിയെന്ന് സ്വയം ഒരു ന്യായീകരണത്തിനു ശ്രമിക്കുകയായിരുന്നു അയാളുടെ പ്രജ്ഞ. ഒരു മാസത്തിലധികമായി ആൻസിയുമായി ബന്ധപ്പെട്ടിട്ട്. കുഞ്ഞ് വളർന്നതോടെ അവൾക്ക് ലൈംഗീക കാര്യങ്ങളിലുള്ള താല്പ്പര്യം പാടേ അവസാനിച്ചതു പോലാണ്. വല്ലപ്പോഴും മാത്രം, അതും ആൽബിയുടെ നിർബന്ധം സഹിക്കവയ്യാതെയാകുമ്പോഴാണ് അവൾ അതിനു തയ്യാറാകുന്നത്. പലപ്പോഴും അതിന്റെ പേരിൽ വല്ലാതെ ദേഷ്യപ്പെട്ട് ചിലപ്പോൾ വീടുവിട്ടിറങ്ങിയിട്ടുണ്ട് ആൽബി. പക്ഷേ... അതൊരു കാരണമായി പരിഗണിക്കാനാകുമോ ? അടക്കാനാകാത്ത കുറ്റബോധത്താൽ അയാൾ ഉരുകി. “ആൽബി...” ഡെയ്സി ബെഡിൽ എഴുന്നേറ്റിരുന്നു. “പേടിക്കണ്ട കേട്ടോ. ഞാനൊരിക്കലും ഒരു ശല്യമാകില്ല. ഒന്നറിയാൻ വേണ്ടി മാത്രം ചോദിച്ചതാണ്. ആൽബി വെറുതേ ഒരു മണിക്കൂർ സെക്സും കഴിഞ്ഞ് പൊടിതട്ടി പോകുന്നതു പോലെ തോന്നിയപ്പോ ഒരു വിഷമം.” “അങ്ങനെയല്ല ഡെയ്സി... ” ആൽബി തിരിഞ്ഞു നിന്നു. “എനിക്കറിയാം ... എല്ലാം കഴിയുമ്പോ കുറ്റബോധം തോന്നും. ആണുങ്ങളങ്ങനെയാണ്. ഇപ്പൊ കുടുംബോം കുട്ടികളുമെല്ലാം ഓർമ്മ വരും. ഭാര്യയെ ചതിച്ചതോർത്ത് ഉള്ളു നീറും. പക്ഷേ അത് അധിക സമയം ഉണ്ടാകില്ല. വീണ്ടും എല്ലാം പഴയ പടിയാകാൻ ഏതാനും മിനിറ്റുകൾ മതി. അങ്ങനെ വരുമ്പോൾ എന്നെ ഓർമ്മയുണ്ടാകുമോ എന്നു മാത്രമാണ് ഞാൻ ചോദിച്ചത്. കാരണം, എനിക്ക് എന്റെ ഈ ജീവിതത്തിൽ ആൽബിയെ മറക്കാനാകില്ലിനി. ഈ ഒരു കാര്യത്തിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമിതാണ്.” ആൽബി മറുപടിയൊന്നും പറയാതെ പുറത്തേക്കുള്ള വാതിലിനെ ലക്ഷ്യമാക്കി നടന്നു. ഡെയ്സി അതേ പടി അയാളെ പിൻതുടർന്നു. താൻ പൂർണ്ണ നഗ്നയാണെന്നത് അവളെ ബാധിച്ചതേയില്ല എന്നു തോന്നി. വാതിലിൽ തൊട്ടതും പുറകിൽ നിന്ന് അടുത്ത ചോദ്യം മുഴങ്ങി. “Will you call me again ? ” “NO! ! ” രൂക്ഷമായാണ് ആൽബി പ്രതികരിച്ചത്. “What do you mean Daisy ? ഇനിയും എന്തിന് ? കഴിഞ്ഞില്ലേ ? നിന്റെ ആഗ്രഹം പോലെ തന്നെ നടന്നില്ലേ എല്ലാം ? പ്ലീസ്... ഇനി വയ്യ. ഈ നടന്നതെല്ലാം ഒരു ദു:സ്വപ്നം പോലെ കണ്ട് മറന്നു കളയാനാണെന്റെ ശ്രമം. പ്ലീസ്... ഇനി ഒരിക്കലും എന്നെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കരുത്.“ “ഒരൊറ്റത്തവണ എന്നു ഞാൻ പറഞ്ഞത് എന്റെ ഒരു ആഗ്രഹമായിരുന്നു ... പക്ഷേ എന്നെ അനുഭവിക്കാനുള്ള ഒരു ലൈസൻസായി ആൽബി അതെടുക്കുമെന്നു ഞാൻ കരുതിയില്ല. യൂ നോ, ഞാൻ മാത്രമല്ല സെക്സ് എഞ്ചോയ് ചെയ്തത്. ആൽബിയും അറിഞ്ഞില്ലേ ആ സുഖം ? സോ... ഇതോടെ എല്ലാം കഴിഞ്ഞെന്നു പറഞ്ഞ് ഒരു കറിവേപ്പില പോലെ എന്നെ എടുത്തു കളയാനാണിപ്പൊ ആൽബി ശ്രമിക്കുന്നത്. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപമാനമാണത് . മറന്നു പോകരുത് ആൽബി.” നിമിഷങ്ങൾക്കുള്ളിൽ അവൾ തന്നെ ഒരു പ്രതിയാക്കി മാറ്റിയിരിക്കുന്നു! അവളുടെ സ്വരത്തിൽ ആദ്യമുണ്ടായിരുന്ന ആ മാധുര്യം ഇപ്പോൾ പാടേ പോയ്മറഞ്ഞിരിക്കുകയാണ്. തികച്ചും രൂക്ഷമായിട്ടാണ് അവളിപ്പോൾ സംസാരിക്കുന്നത്. താനൊരു വലിയ അപകടത്തിലാണിപ്പോൾ എന്നയാൾ തിരിച്ചറിഞ്ഞു. “ഞാൻ ഒറ്റക്കാണ്... ഈ വീട്ടിൽ മാത്രമല്ല. എല്ലായിടത്തും... എനിക്കാരുമില്ല ഈ ലോകത്ത്. എത്ര വർഷങ്ങൾക്കു ശേഷമാണെന്നറിയാമോ ഞാൻ ഒരാണിനെ തൊട്ടത് ? മനസ്സിളകിപ്പോയി ആൽബി. ഞാൻ ശ്രമിക്കാം. പക്ഷേ മറക്കാനാകില്ലെന്നെനിക്കുറപ്പാണ്. അറ്റ് ലീസ്റ്റ് നമുക്ക് രണ്ട് നല്ല സുഹൃത്തുക്കളായി തുടരാം.” അവളുടെ തൊണ്ടയിടറിയെന്നു തോന്നിയതും, ആൽബി വാതിൽ വലിച്ചു തുറന്നു. ഇനി ഇവിടെ നിന്നാൽ ശരിയാകില്ല എന്നയാൾക്കുറപ്പായിരുന്നു. രക്ഷപ്പെടാനാകാത്ത വിധം ഒരു നീണ്ട കുരുക്കാണവളുടെ കയ്യിലിരിക്കുന്നത്. താനാണിപ്പോൾ കുറ്റക്കാരൻ. എത്ര പെട്ടെന്നാണ് അവൾ ആ ആയുധം തനിക്കു നേരേ തിരിച്ചത് ? ആൽബിക്ക് അത്ഭുതം തോന്നി. താഴേക്കുള്ള സ്റ്റെപ്പുകൾ ഓടിയിറങ്ങി അയാൾ തിടുക്കത്തിൽ മുൻ വാതിലിനെ സമീപിച്ചു. സ്വീകരണമുറിയിലെ സീലിങ്ങിൽ മൂന്നു ക്യാമറകളുണ്ടെന്ന കാര്യം അയാൾക്കോർമ്മയുണ്ടായിരുന്നു. പക്ഷേ അൽപ്പം മുൻപ് വരെ, വികാരത്തള്ളിച്ചയിൽ അങ്ങനൊരു കാര്യം ചിന്തിച്ചത് കൂടിയില്ല. താൻ ഒരു പോലീസ് ഓഫീസറാണെന്നു പറയാൻ നാണക്കേടു തോന്നിപ്പോയി അയാൾക്ക്. എന്തായാലും, താനിവിടെ വന്നതും പോയതുമെല്ലാം ഏതു നിമിഷവും വെളിയിൽ വരാൻ സാധ്യതയുള്ള ഇലക്ട്രോണിക്ക് തെളിവുകളായി മാറിക്കഴിഞ്ഞിരിക്കുന്നു! പുറത്തെത്തി, ബുള്ളറ്റ് സ്റ്റാർട്ടാക്കിയപ്പോഴേക്കും, ഡെയ്സി വാതില്ക്കലെത്തിയിരുന്നു. കരഞ്ഞു വീർത്ത മുഖം. വാരിവലിച്ചുടുത്തിരിക്കുന്ന വസ്ത്രങ്ങൾ. അവൾ നിശബ്ദയായി ആ വാതിൽപാളിയിലേക്ക് തന്റെ മുഖം ചാരി നില്പ്പാണ്. ആൽബി ഹെല്മറ്റിന്റെ വൈസർ കൊണ്ട് പെട്ടെന്നു തന്നെ തന്റെ മുഖം മറച്ചു കളഞ്ഞു. ഇനി അവളെ ഒരിക്കൽ കൂടി വെറുതേ ഒന്നു നോക്കാൻ കൂടി തനിക്ക് ശേഷിയില്ലാത്തതു പോലെ. ഗേറ്റിനു വെളിയിലെത്തിയതും, മഴ ചാറിത്തുടങ്ങി. അയാൾ ബൈക്ക് നിർത്തി സൈഡിലെ ബോക്സിൽ നിന്നും റെയിൻ കോട്ട് എടുത്ത് നിവർത്തി. അപ്പോഴാണ് റോഡ് സൈഡിൽ ഒരു ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. പഴയ മോഡൽ ഒരു യമഹ ബൈക്ക് നിർത്തിയിട്ട് അതിലെന്തോ റിപ്പയറിങ്ങ് ആണവൻ. ഇടക്കിടക്ക് കിക്കർ അടിച്ചു നോക്കുന്നുണ്ട്. ആൽബിക്ക് എന്തോ ഒരു പന്തികേടു തോന്നി. ഒരു പക്ഷേ മനസ്സിലെ കുറ്റബോധം കൊണ്ടായിരിക്കണം. അയാൾ വേഗം കോട്ടണിഞ്ഞ് ആ ചെറുപ്പക്കാരനരികിലേക്ക് തന്റെ വണ്ടി ഉരുട്ടി. പെട്രോളിന്റെ അസഹ്യമായ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു. “എന്താഡാ പരിപാടി ? ” തനി പോലീസ് രീതിയിലാണ് ആൽബി ചോദിച്ചത്. എന്നാൽ, യൂണിഫോമിലുള്ള ഒരു സർക്കിൾ ഇൻസ്പെക്ടറെ കണ്ട യാതൊരു പകപ്പും ആ പയ്യന്റെ മുഖത്തുണ്ടായിരുന്നില്ല. “വണ്ടി സ്റ്റാർട്ടാവണില്ല സാറേ. പ്ലഗ്ഗിൽ കരി പിടിച്ചതാ.കരണ്ടു വരുന്നില്ല. ഇപ്പൊ ശരിയാകും.” ആൽബിയെ ഒന്നു നോക്കുക പോലും ചെയ്യാതെയാണ് അവന്റെ മറുപടി. ശ്രദ്ധ മുഴുവൻ അഴിച്ചു വെച്ച സ്പാർക്ക് പ്ലഗ്ഗിലാണ്. “ഉം...” ആൽബി ഒന്നിരുത്തി മൂളി. “മഴയാ. എവിടേലും ഡ്രോപ്പ് ചെയ്യണോ ? ” “എന്നാത്തിന് ? ഇതിപ്പൊ ശരിയാകും. ഞാൻ മെക്കാനിക്കാ.” വീണ്ടും അവന്റെ കൂസലില്ലാത്ത മറുപടി. ഒരു സെക്കൻഡ് നേരം കൂടി അവനെ ഒന്ന് സംശയത്തോടെ നോക്കി നിന്നിട്ട് ആൽബി വണ്ടിയെടുത്തു. ആ ചെറുപ്പക്കാരന്റെ മുഖം എവിടെയോ മുൻപ് കണ്ടതു പോലെ ഒരു സംശയം. അതേ സമയം ക്രൈം ബ്രാഞ്ച് എസ്. പി. വേണു ഗോപന്റെ ഓഫീസിൽ ധിലീഷ് പോത്തൻ കുറേ പേപ്പറുകളുമായി എസ്.പി. യുടെ മുൻപിൽ ഇരിക്കുകയാണ്. ഓരോ പേപ്പറുകളായി ഓടിച്ചു വായിച്ച് അടുക്കി വെക്കുന്നുമുണ്ട്. “പറയഡോ. എന്തായി ? ” എസ്.പി. തിരക്കുകൾ തീർത്ത് തന്റെ കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പോത്തന്റെ ശ്രദ്ധയാകർഷിച്ചു. “പഠിച്ച കള്ളനാ സർ അവൻ. പല തരത്തിൽ ഞാൻ ശ്രമിച്ചു നോക്കി. ഒരക്ഷരം വിട്ടു പറയുന്നില്ല. നേരത്തെ കൊടുത്ത മൊഴി തന്നെ.” പോത്തൻ കുറേ ഫോമുകൾ എസ് പി യുടെ മുൻപിലേക്ക് നീക്കി വെച്ചു. “ചെലപ്പൊ അവൻ പറയുന്നത് സത്യമായിരിക്കും. താനെന്തിനാ വെറുതേ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നെ ? ” എസ്.പി. ആ പേപ്പറുകൾ സൂക്ഷ്മതയോടെ വായിച്ചുകൊണ്ടാണ് മറുപടി കൊടുത്തത്. “സർ എന്നതാ ഈ പറയുന്നെ ? പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടതല്ലേ ? ” പോത്തൻ ചൊടിച്ചു. “അവന്മാരു തല്ലിക്കൊന്നതാ. എന്നിട്ട് പേരിനു രണ്ടു വെടി വെച്ചു. അത്ര തന്നെ. ഒരു ഡിപ്പാർട്ട്മെന്റിനെ മൊത്തം പറ്റിച്ച് ഹീറോ ആയി നടക്കുവാ അവൻ.” “വ്യക്തമായിട്ട് തെളിയിക്കാൻ പറ്റുവോ തനിക്ക് ? ഇല്ലെങ്കി ചുമ്മാ മെനക്കേടുണ്ടാക്കരുത്. ഈ ആൽബി എന്നു പറയുന്നവൻ ഇപ്പൊ ഒരു മനുഷ്യനല്ല. ലക്ഷക്കണക്കിന് വോട്ടുകളാ. വെറുതേ അവനെ കേറി ചൊറിയാൻ പോയാൽ എല്ലാ അവനും പണി കിട്ടും. എനിക്കടക്കം. എന്റെ അഭിപ്രായത്തിൽ താൻ ഇതുവരെ കിട്ടിയ ഇൻഫർമേഷനൊക്കെ വെച്ച് ഒരു റിപ്പോർട്ടുണ്ടാക്കി താ. നമുക്കിത് വൈൻഡപ്പ് ചെയ്യാം.“ ”അങ്ങനാണെങ്കി സാറെന്തിനാ ഇതെന്നെ ഏല്പ്പിച്ചെ ? ഒരു ടൈപ്പിസ്റ്റിനെ വിളിച്ചാൽ പോരാരുന്നോ ? എനിക്ക് പറയാനൊള്ളത് മുഴുവനൊന്ന് കേൾക്ക് സർ. എന്താ ഒണ്ടായേന്ന് തുറന്നു പറഞ്ഞാൽ ഞാൻ ഒരു ഉപദ്രവവും ഉണ്ടാക്കില്ല എന്ന് ഞാനവന് വ്യക്തമായി പറഞ്ഞു കൊടുത്തതാ. പക്ഷേ അപ്പൊ അവന് ഈഗോ. ഒരേ റാങ്കാണെന്ന്. നീ എന്തു വേണെങ്കി കാണിക്കാൻ പറഞ്ഞ് ഇറങ്ങിയൊരു പോക്കാണ്. പിന്നെ, ഇതൊന്നും പോരാഞ്ഞ്, അവന്റെ വണ്ടിയിൽ ഞാനൊരു നോട്ടും വെച്ചാരുന്നു. പോത്തനോട് സത്യം തുറന്നു പറഞ്ഞോ, ആളു നിന്നെ പ്രൊട്ടക്റ്റ് ചെയ്തോളുമെന്നൊക്കെ പറഞ്ഞ്. പക്ഷേ അതവൻ ചുരുട്ടിക്കൂട്ടി ഒരേറാരുന്നു. അഹങ്കാരി! നാട്ടുകാരു മൊത്തം ഇപ്പൊ കൂടെയാന്നൊരു വിചാരാ അവന്. “ ”ഈഗോയുടെ കാര്യത്തിൽ താനും അത്ര മോശല്ലല്ലോ.“ എസ് പി ചിരിച്ചു. ” ഈഗോയല്ല സർ. ഞാൻ ബാക്കി പറയട്ടെ. അവൻ എന്റെ ഓഫീസീന്ന് ഇറങ്ങി നേരെ പോയത് നമ്മടെ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റീലേക്കാണ്. അവടെ ആ പാർക്കിൽ പോയി ഒളിച്ചിരുന്ന് ആരാണ്ടെ വിളിക്കുന്ന കണ്ടു. അതു കഴിഞ്ഞ് ഉടനെ തന്നെ വണ്ടിയെടുത്ത് ഒരു പോക്ക്. സർ, ഡെയ്സീസ് ഗ്രൂപ്പ് എന്നു കേട്ടിട്ടുണ്ടോ ? ” “ഉണ്ടെന്നു തോന്നുന്നു. അവർക്കെന്താ ഇതിൽ കാര്യം ? ” “അവൻ നേരെ അവിടുന്നു പോയത് ആ ഡെയ്സി താമസിക്കുന്ന വീട്ടിലേക്കാണ്. ആ പെണ്ണുമ്പിള്ള ഒറ്റക്ക് താമസിക്കുന്ന അവളുടെ സ്വന്തം വീട്ടിലേക്ക്. ഇപ്പൊ ഒരുമണിക്കൂറും ചില്ലറയുമായി. ഇതുവരെ വെളിയിൽ വന്നിട്ടില്ല.” ”തനിക്കിതൊക്കെ എങ്ങനെ മനസ്സിലായഡോ ? “ എസ്.പി. യുടെ നെറ്റിയിൽ ചുളിവുകൾ വീണു. ”എന്റെ ഒരു പയ്യൻ അവനെ ഫോളോ ചെയ്യുന്നുണ്ട്. “യാതൊരു കൂസലുമില്ലാതെയായിരുന്നു പോത്തന്റെ മറുപടി.” പൊറത്തുന്നാരുമല്ല. നമ്മടെ എസ്.ഐ. ജെയിംസാ.“ ”പോത്താ! ! “ എസ്.പി.യുടെ സ്വരത്തിൽ നടുക്കം വ്യക്തമായിരുന്നു. ”എന്തൊക്കെ പറഞ്ഞാലും, അവനൊരു സർക്കിൾ ഇൻസ്പെക്ടറാ. തനിക്ക് കുഞ്ഞുകളി കളിക്കാൻ പറ്റിയ പാർട്ടിയല്ല. എങ്ങനെയൊക്കെയാ പണി വരിക എന്നു ചിന്തിക്കാൻ പോലും പറ്റില്ല കേട്ടോ. ഒള്ള കാര്യം ഞാൻ പറഞ്ഞേക്കാം.“ “ആ പെണ്ണുമ്പിള്ളക്ക് സാമാന്യം നല്ല ചീത്തപ്പേരുണ്ട്. ഒറ്റക്കാ താമസം. കൊടും കോടീശ്വരിയാ. ആദായ നികുതി വകുപ്പ് സ്ഥിരം കേറിയെറങ്ങുന്നുണ്ട്.” പോത്തൻ തുടർന്നു. “അവനും അവളും തമ്മിലെന്താന്നാണ് എന്റെ സംശയം. കാരണം, അവന്റെ സ്റ്റേഷനിലെങ്ങും അവളുമായി ബന്ധപ്പെട്ട ഒരു കേസുമില്ല.” “ആതിപ്പൊ, ബിസിനസ്സുകാരല്ലേ, എന്തെങ്കിലും പോലീസ് ആവശ്യം ഉണ്ടായിക്കാണും. എനിക്ക് താൻ പറയുന്നത് മനസ്സിലാകുന്നില്ല. അയാൾ അവിടെ പോയെന്നു കരുതി ? എന്താ പ്രശ്നമെന്നു പറയൂ.” “സർ എനിക്കാ ഫോമൊക്കെ ഒന്ന് ഒപ്പിട്ടു തന്നേ. പ്ലീസ്. അവന്റെ സ്റ്റേഷനിലെ, ഓൺ ഗോയിങ്ങ് കേസുകളൊക്കെ എനിക്കൊന്നു പഠിക്കണം.നമ്മളീ പുറത്തു കാണുന്ന സിമ്പ്ലനല്ല ആൽബി. എനിക്കൊറപ്പാ. എന്തൊക്കെയോ ദുരൂഹതകളുണ്ട്. അല്ലെങ്കി, എന്റെ നോട്ടു കണ്ടാൽ, ഒരുമാതിരിപ്പെട്ടവനാരുന്നെങ്കിൽ എന്നെ ഒന്ന് വിളിച്ച് സംസാരിച്ചേനെ. അതൊരു സൈക്കളോജിക്കൽ അപ്പ്രോച്ചാണ്.പക്ഷേ അവൻ പുല്ലു പോലെ അതു തട്ടിക്കളഞ്ഞു. അപ്പൊത്തന്നെ കള്ളത്തരമുറപ്പാണ്. രണ്ടും കല്പ്പിച്ചാണിറങ്ങിയിരിക്കുന്നത്.” “ചുരുക്കിപ്പറഞ്ഞാൽ, തനിക്കൊരു ഇൻസൾട്ടായി. അത്ര തന്നെ പോത്താ. എന്തെങ്കിലുമാകട്ടെ. കൈവിട്ട കളികൾക്ക് നില്ക്കരുത്. എനിക്കതേ പറയാനുള്ളൂ.” പേപ്പറുകൾ ഒപ്പിട്ടുകൊണ്ട് എസ്.പി. എഴുന്നേറ്റു. “ദാ ഈ ഒരു പേപ്പറു ഞാൻ ഒപ്പിടില്ല. ഫോൺ ടാപ്പിങ്ങും സിം ക്ലോണിങ്ങുമൊക്കെ ഭയങ്കര ഇൻവേഷൻ ഓഫ് പ്രൈവസിയാണ്. ഞാൻ സമ്മതിക്കില്ല. സോറി. എനിക്ക് കുറച്ചു തിരക്കുണ്ട്. എല്ലാ ദിവസവും വൈകിട്ട് എനിക്ക് റിപ്പോർട്ട് കിട്ടണം. യാതൊരു കാരണവശാലും ആൽബർട്ടിന് സംശയം തോന്നരുത്.“ ”താങ്ക് യൂ സർ! “ പോത്തനും കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6AnxWR4?d=n&ui=v64j8rk&e1=cശിക്ഷാർഹം പാർട്ട്‌ 10 ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം , ഡെയ്സിയിൽ നിന്നും എഴുന്നേല്ക്കുമ്പോൾ ആൽബി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാളുടെ ഹൃദയം നെഞ്ചു പിളർന്ന് പുറത്തേക്കിറങ്ങി വരും വിധം മിടിച്ചുകൊണ്ടിരുന്നു. ഇനി തിരിച്ചൊരു യാത്ര സാധ്യമാകാത്ത വിധം വലിയൊരു ചതുപ്പു നിലത്തിലേക്ക് താൻ താഴ്ന്ന് താഴ്ന്ന് പോകുന്നത് പോലെ തോന്നി അയാൾക്ക്. ഡെയ്സി കണ്ണുകളടച്ച് കിടക്കുകയായിരുന്നു. എന്നാൽ ബെഡിൽ നിന്നും എഴുന്നേല്ക്കാനാണയാളുടെ ഭാവം എന്നു മനസ്സിലായതും, അവളുടെ കൈകൾ വീണ്ടും അയാളെ ചുറ്റിവരിഞ്ഞു. “ഡെയ്സി... എനിക്കു പോകണം.” ആ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് അയാൾ സ്വരം താഴ്ത്തി മന്ത്രിച്ചു. വല്ലാതെ തളർന്നിരുന്നു അയാൾ. “ഒരിത്തിരി നേരം കൂടി... പ്ലീസ്.” അവൾ വീണ്ടും അയാളെ വലിച്ച് തന്റെ മാറിലേക്കു ചേർത്തു. “ഇഷ്ടമായില്ലേ എന്നെ ? ” കാതിൽ അവളുടെ ചുണ്ടുകളുടെ ചൂട് അറിഞ്ഞതും, ആൽബി പിടഞ്ഞെഴുന്നേറ്റു. “ഒരേയൊരു തവണ... നീയതാണ് ചോദിച്ചത്. മതി. ഇതോടെ എല്ലാം തീരണം. ഇനിയൊരിക്കലും നമ്മൾ തമ്മിൽ-” “ആൽബിക്ക് അതു പറ്റുമോ ? ” വളരെ ഗൗരവത്തിലായിരുന്നു ആ ചോദ്യം. ഞെട്ടിത്തിരിഞ്ഞു പോയി അയാൾ. അത്ര നേരം സർ എന്നു മാത്രം വിളിച്ച അവൾ പെട്ടെന്ന് എന്തോ അധികാരം നേടിയെടുത്തതു പോലാണത് ചോദിച്ചത്. “എന്താ പറഞ്ഞത് ? മനസ്സിലായില്ല.“ നിലത്തു ചിതറിക്കിടന്ന തന്റെ വസ്ത്രങ്ങൾ ഓരോന്നായി പെറുക്കിയെടുത്തുകൊണ്ട് ആൽബി അവളോടു ചോദിച്ചു. ” ആൽബി സത്യം പറയണം... മറക്കാൻ പറ്റുമോ എന്നെ ? “ “സത്യം ഞാൻ പറയാം ഡെയ്സി.” ആൽബി ബദ്ധപ്പെട്ട് മുഖമുയർത്തി. “ എനിക്ക് മറന്നേ തീരൂ. എന്റെ വൈഫ് ഇതൊരിക്കലും അർഹിക്കുന്നില്ല. ഒരിക്കലും ഇങ്ങനൊരു ചതി അവളെന്നോട് ചെയ്യില്ല. ഉറപ്പാണ്.” “ഇതെങ്ങനാണ് ആൽബി ചതിയാകുന്നത് ? ഞാൻ ചോദിക്കട്ടെ, നിങ്ങൾ ഭാര്യയിൽ സംതൃപ്തനായിരുന്നെങ്കിൽ ഒരിക്കലും അൽപ്പം മുൻപ് നടത്തിയ പ്രകടനം ഇവിടെ കാഴ്ച്ചവെക്കില്ലായിരുന്നു.” അവൾ ഉറക്കെ ചിരിച്ചു. “കുറ്റബോധമൊക്കെ, എല്ലാം കഴിഞ്ഞപ്പോളല്ലേ ഉണ്ടായത് ? ” ആൽബി നിശബ്ദനായി ഒരു നിമിഷം തല കുനിച്ചിരുന്നു. “ഞാൻ പറഞ്ഞത് സത്യമല്ലേ ? നിങ്ങളുടെ ഭാര്യ നിങ്ങൾക്കൊപ്പം ഉറങ്ങിയിട്ടെത്ര നാളായി ? എനിക്കറിയാം ആൽബി. നിങ്ങളൊരിക്കലും ഹാപ്പിയല്ല. ആയിരുന്നെങ്കിൽ -” ”ദയവു ചെയ്ത്...“ ആൽബി തിടുക്കത്തിൽ തന്റെ ഡ്രസ് ധരിക്കാനാരംഭിച്ചു. ”... ദയവു ചെയ്ത് എന്റെ ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കരുത്. Its not fare! . എനിക്കീ ലോകത്ത് എന്റെ ഫാമിലി കഴിഞ്ഞിട്ടേ ഉള്ളൂ എന്തും.“ അവൾ പൊട്ടിച്ചിരിച്ചു. ”ആണുങ്ങൾ വിചിത്ര ജീവികളാണ് ആൽബി. അവരുടെ ദാ അതിനുള്ളിൽ “ അവൾ അയാളുടെ മുൻ ഭാഗത്തേക്ക് വിരൽ ചൂണ്ടി ”ഒരു ബ്രെയിനുണ്ട്. തലക്കുള്ളിലെ ബ്രെയിനെക്കാളും കൂടുതൽ ഉപയോഗിക്കുന്നത് അതാണ്. “ അവളുടെ സംസാരത്തിലെ പുതിയ ടോൺ അമ്പരപ്പോടെയാണയാൾ കേട്ടു നിന്നത്. ”ആൻസി മാഡം ബെഡിൽ എങ്ങനെയുണ്ടെന്നു പറഞ്ഞില്ല. ? “ അയാൾ വിലക്കിയിരുന്നിട്ടും, അതു തന്നെ ചോദിക്കാൻ അവൾക്ക് വല്ലാത്തൊരു ക്രൂരമായ ആവേശമുണ്ടെന്നു തോന്നി. ”എന്നെക്കാൾ ബെറ്ററാണോ ? എനിക്കൊന്നറിയാനാണ്. ഞാൻ ശ്രദ്ധിച്ചിരുന്നു അവരെ. ഒരിക്കലും ഒരു റൊമാന്റിക്ക് പൊസിഷനിൽ അവരെ കാണാനായില്ല എനിക്ക്.“ ”ഡെയ്സി...“ വളരെ ഗൗരവത്തിലായിക്കഴിഞ്ഞിരുന്നു ആൽബിയുടെ മുഖം . ”ഒരു തവണ... ഒരേ ഒരു തവണ മാത്രം എന്നൊരു ഉറപ്പിന്മേലാണ് നമ്മൾ...“ ”ആയിക്കോട്ടെ! “ ഡെയ്സി വീണ്ടും ഉറക്കെ ചിരിച്ചു. ”എന്റെ ചോദ്യം ഇതാണ്. ഇനി ജീവിതത്തിൽ ആൽബിക്കെന്നെ മറക്കാനാകുമോ ? “ ”വെൽ... ഐ ഹാവ് റ്റു. ഞാൻ പോകട്ടെ ഡെയ്സി.“ വല്ലാതെ താഴ്ന്നിരുന്നു അയാളുടെ സ്വരം. അവൾ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്നയാൾക്കറിയാം. ഒരിക്കലും അവളെ മറക്കാനാകില്ല. അത്ര മാത്രം മനോഹരമായ ഒരു മണിക്കൂറാണവൾ അയാൾക്ക് നല്കിയത്. ജീവിതത്തിൽ ഇന്നുവരെ ആസ്വദിച്ചിട്ടില്ലാത്ത ലൈംഗീക ലഹരി. പക്ഷേ... അതു കഴിഞ്ഞതോടു കൂടി ഡെയ്സി ഒരു പുതിയ വ്യക്തിയായി മാറിയതു പോലെ തോന്നി അയാൾക്ക്. വല്ലാത്ത അധികാരഭാവത്തിലുള്ള സംസാരം. എന്താണവളുടെ ഉദ്ദേശമെന്നു മനസ്സിലാകുന്നില്ല. എത്ര ശ്രമിച്ചിട്ടും തന്റെ ഭാര്യയുടെ മുഖം അയാൾക്ക് ഓർത്തെടുക്കാതിരിക്കാനായില്ല. എന്തുകൊണ്ട് തനിക്കീ ചതി പറ്റിയെന്ന് സ്വയം ഒരു ന്യായീകരണത്തിനു ശ്രമിക്കുകയായിരുന്നു അയാളുടെ പ്രജ്ഞ. ഒരു മാസത്തിലധികമായി ആൻസിയുമായി ബന്ധപ്പെട്ടിട്ട്. കുഞ്ഞ് വളർന്നതോടെ അവൾക്ക് ലൈംഗീക കാര്യങ്ങളിലുള്ള താല്പ്പര്യം പാടേ അവസാനിച്ചതു പോലാണ്. വല്ലപ്പോഴും മാത്രം, അതും ആൽബിയുടെ നിർബന്ധം സഹിക്കവയ്യാതെയാകുമ്പോഴാണ് അവൾ അതിനു തയ്യാറാകുന്നത്. പലപ്പോഴും അതിന്റെ പേരിൽ വല്ലാതെ ദേഷ്യപ്പെട്ട് ചിലപ്പോൾ വീടുവിട്ടിറങ്ങിയിട്ടുണ്ട് ആൽബി. പക്ഷേ... അതൊരു കാരണമായി പരിഗണിക്കാനാകുമോ ? അടക്കാനാകാത്ത കുറ്റബോധത്താൽ അയാൾ ഉരുകി. “ആൽബി...” ഡെയ്സി ബെഡിൽ എഴുന്നേറ്റിരുന്നു. “പേടിക്കണ്ട കേട്ടോ. ഞാനൊരിക്കലും ഒരു ശല്യമാകില്ല. ഒന്നറിയാൻ വേണ്ടി മാത്രം ചോദിച്ചതാണ്. ആൽബി വെറുതേ ഒരു മണിക്കൂർ സെക്സും കഴിഞ്ഞ് പൊടിതട്ടി പോകുന്നതു പോലെ തോന്നിയപ്പോ ഒരു വിഷമം.” “അങ്ങനെയല്ല ഡെയ്സി... ” ആൽബി തിരിഞ്ഞു നിന്നു. “എനിക്കറിയാം ... എല്ലാം കഴിയുമ്പോ കുറ്റബോധം തോന്നും. ആണുങ്ങളങ്ങനെയാണ്. ഇപ്പൊ കുടുംബോം കുട്ടികളുമെല്ലാം ഓർമ്മ വരും. ഭാര്യയെ ചതിച്ചതോർത്ത് ഉള്ളു നീറും. പക്ഷേ അത് അധിക സമയം ഉണ്ടാകില്ല. വീണ്ടും എല്ലാം പഴയ പടിയാകാൻ ഏതാനും മിനിറ്റുകൾ മതി. അങ്ങനെ വരുമ്പോൾ എന്നെ ഓർമ്മയുണ്ടാകുമോ എന്നു മാത്രമാണ് ഞാൻ ചോദിച്ചത്. കാരണം, എനിക്ക് എന്റെ ഈ ജീവിതത്തിൽ ആൽബിയെ മറക്കാനാകില്ലിനി. ഈ ഒരു കാര്യത്തിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമിതാണ്.” ആൽബി മറുപടിയൊന്നും പറയാതെ പുറത്തേക്കുള്ള വാതിലിനെ ലക്ഷ്യമാക്കി നടന്നു. ഡെയ്സി അതേ പടി അയാളെ പിൻതുടർന്നു. താൻ പൂർണ്ണ നഗ്നയാണെന്നത് അവളെ ബാധിച്ചതേയില്ല എന്നു തോന്നി. വാതിലിൽ തൊട്ടതും പുറകിൽ നിന്ന് അടുത്ത ചോദ്യം മുഴങ്ങി. “Will you call me again ? ” “NO! ! ” രൂക്ഷമായാണ് ആൽബി പ്രതികരിച്ചത്. “What do you mean Daisy ? ഇനിയും എന്തിന് ? കഴിഞ്ഞില്ലേ ? നിന്റെ ആഗ്രഹം പോലെ തന്നെ നടന്നില്ലേ എല്ലാം ? പ്ലീസ്... ഇനി വയ്യ. ഈ നടന്നതെല്ലാം ഒരു ദു:സ്വപ്നം പോലെ കണ്ട് മറന്നു കളയാനാണെന്റെ ശ്രമം. പ്ലീസ്... ഇനി ഒരിക്കലും എന്നെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കരുത്.“ “ഒരൊറ്റത്തവണ എന്നു ഞാൻ പറഞ്ഞത് എന്റെ ഒരു ആഗ്രഹമായിരുന്നു ... പക്ഷേ എന്നെ അനുഭവിക്കാനുള്ള ഒരു ലൈസൻസായി ആൽബി അതെടുക്കുമെന്നു ഞാൻ കരുതിയില്ല. യൂ നോ, ഞാൻ മാത്രമല്ല സെക്സ് എഞ്ചോയ് ചെയ്തത്. ആൽബിയും അറിഞ്ഞില്ലേ ആ സുഖം ? സോ... ഇതോടെ എല്ലാം കഴിഞ്ഞെന്നു പറഞ്ഞ് ഒരു കറിവേപ്പില പോലെ എന്നെ എടുത്തു കളയാനാണിപ്പൊ ആൽബി ശ്രമിക്കുന്നത്. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപമാനമാണത് . മറന്നു പോകരുത് ആൽബി.” നിമിഷങ്ങൾക്കുള്ളിൽ അവൾ തന്നെ ഒരു പ്രതിയാക്കി മാറ്റിയിരിക്കുന്നു! അവളുടെ സ്വരത്തിൽ ആദ്യമുണ്ടായിരുന്ന ആ മാധുര്യം ഇപ്പോൾ പാടേ പോയ്മറഞ്ഞിരിക്കുകയാണ്. തികച്ചും രൂക്ഷമായിട്ടാണ് അവളിപ്പോൾ സംസാരിക്കുന്നത്. താനൊരു വലിയ അപകടത്തിലാണിപ്പോൾ എന്നയാൾ തിരിച്ചറിഞ്ഞു. “ഞാൻ ഒറ്റക്കാണ്... ഈ വീട്ടിൽ മാത്രമല്ല. എല്ലായിടത്തും... എനിക്കാരുമില്ല ഈ ലോകത്ത്. എത്ര വർഷങ്ങൾക്കു ശേഷമാണെന്നറിയാമോ ഞാൻ ഒരാണിനെ തൊട്ടത് ? മനസ്സിളകിപ്പോയി ആൽബി. ഞാൻ ശ്രമിക്കാം. പക്ഷേ മറക്കാനാകില്ലെന്നെനിക്കുറപ്പാണ്. അറ്റ് ലീസ്റ്റ് നമുക്ക് രണ്ട് നല്ല സുഹൃത്തുക്കളായി തുടരാം.” അവളുടെ തൊണ്ടയിടറിയെന്നു തോന്നിയതും, ആൽബി വാതിൽ വലിച്ചു തുറന്നു. ഇനി ഇവിടെ നിന്നാൽ ശരിയാകില്ല എന്നയാൾക്കുറപ്പായിരുന്നു. രക്ഷപ്പെടാനാകാത്ത വിധം ഒരു നീണ്ട കുരുക്കാണവളുടെ കയ്യിലിരിക്കുന്നത്. താനാണിപ്പോൾ കുറ്റക്കാരൻ. എത്ര പെട്ടെന്നാണ് അവൾ ആ ആയുധം തനിക്കു നേരേ തിരിച്ചത് ? ആൽബിക്ക് അത്ഭുതം തോന്നി. താഴേക്കുള്ള സ്റ്റെപ്പുകൾ ഓടിയിറങ്ങി അയാൾ തിടുക്കത്തിൽ മുൻ വാതിലിനെ സമീപിച്ചു. സ്വീകരണമുറിയിലെ സീലിങ്ങിൽ മൂന്നു ക്യാമറകളുണ്ടെന്ന കാര്യം അയാൾക്കോർമ്മയുണ്ടായിരുന്നു. പക്ഷേ അൽപ്പം മുൻപ് വരെ, വികാരത്തള്ളിച്ചയിൽ അങ്ങനൊരു കാര്യം ചിന്തിച്ചത് കൂടിയില്ല. താൻ ഒരു പോലീസ് ഓഫീസറാണെന്നു പറയാൻ നാണക്കേടു തോന്നിപ്പോയി അയാൾക്ക്. എന്തായാലും, താനിവിടെ വന്നതും പോയതുമെല്ലാം ഏതു നിമിഷവും വെളിയിൽ വരാൻ സാധ്യതയുള്ള ഇലക്ട്രോണിക്ക് തെളിവുകളായി മാറിക്കഴിഞ്ഞിരിക്കുന്നു! പുറത്തെത്തി, ബുള്ളറ്റ് സ്റ്റാർട്ടാക്കിയപ്പോഴേക്കും, ഡെയ്സി വാതില്ക്കലെത്തിയിരുന്നു. കരഞ്ഞു വീർത്ത മുഖം. വാരിവലിച്ചുടുത്തിരിക്കുന്ന വസ്ത്രങ്ങൾ. അവൾ നിശബ്ദയായി ആ വാതിൽപാളിയിലേക്ക് തന്റെ മുഖം ചാരി നില്പ്പാണ്. ആൽബി ഹെല്മറ്റിന്റെ വൈസർ കൊണ്ട് പെട്ടെന്നു തന്നെ തന്റെ മുഖം മറച്ചു കളഞ്ഞു. ഇനി അവളെ ഒരിക്കൽ കൂടി വെറുതേ ഒന്നു നോക്കാൻ കൂടി തനിക്ക് ശേഷിയില്ലാത്തതു പോലെ. ഗേറ്റിനു വെളിയിലെത്തിയതും, മഴ ചാറിത്തുടങ്ങി. അയാൾ ബൈക്ക് നിർത്തി സൈഡിലെ ബോക്സിൽ നിന്നും റെയിൻ കോട്ട് എടുത്ത് നിവർത്തി. അപ്പോഴാണ് റോഡ് സൈഡിൽ ഒരു ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. പഴയ മോഡൽ ഒരു യമഹ ബൈക്ക് നിർത്തിയിട്ട് അതിലെന്തോ റിപ്പയറിങ്ങ് ആണവൻ. ഇടക്കിടക്ക് കിക്കർ അടിച്ചു നോക്കുന്നുണ്ട്. ആൽബിക്ക് എന്തോ ഒരു പന്തികേടു തോന്നി. ഒരു പക്ഷേ മനസ്സിലെ കുറ്റബോധം കൊണ്ടായിരിക്കണം. അയാൾ വേഗം കോട്ടണിഞ്ഞ് ആ ചെറുപ്പക്കാരനരികിലേക്ക് തന്റെ വണ്ടി ഉരുട്ടി. പെട്രോളിന്റെ അസഹ്യമായ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു. “എന്താഡാ പരിപാടി ? ” തനി പോലീസ് രീതിയിലാണ് ആൽബി ചോദിച്ചത്. എന്നാൽ, യൂണിഫോമിലുള്ള ഒരു സർക്കിൾ ഇൻസ്പെക്ടറെ കണ്ട യാതൊരു പകപ്പും ആ പയ്യന്റെ മുഖത്തുണ്ടായിരുന്നില്ല. “വണ്ടി സ്റ്റാർട്ടാവണില്ല സാറേ. പ്ലഗ്ഗിൽ കരി പിടിച്ചതാ.കരണ്ടു വരുന്നില്ല. ഇപ്പൊ ശരിയാകും.” ആൽബിയെ ഒന്നു നോക്കുക പോലും ചെയ്യാതെയാണ് അവന്റെ മറുപടി. ശ്രദ്ധ മുഴുവൻ അഴിച്ചു വെച്ച സ്പാർക്ക് പ്ലഗ്ഗിലാണ്. “ഉം...” ആൽബി ഒന്നിരുത്തി മൂളി. “മഴയാ. എവിടേലും ഡ്രോപ്പ് ചെയ്യണോ ? ” “എന്നാത്തിന് ? ഇതിപ്പൊ ശരിയാകും. ഞാൻ മെക്കാനിക്കാ.” വീണ്ടും അവന്റെ കൂസലില്ലാത്ത മറുപടി. ഒരു സെക്കൻഡ് നേരം കൂടി അവനെ ഒന്ന് സംശയത്തോടെ നോക്കി നിന്നിട്ട് ആൽബി വണ്ടിയെടുത്തു. ആ ചെറുപ്പക്കാരന്റെ മുഖം എവിടെയോ മുൻപ് കണ്ടതു പോലെ ഒരു സംശയം. അതേ സമയം ക്രൈം ബ്രാഞ്ച് എസ്. പി. വേണു ഗോപന്റെ ഓഫീസിൽ ധിലീഷ് പോത്തൻ കുറേ പേപ്പറുകളുമായി എസ്.പി. യുടെ മുൻപിൽ ഇരിക്കുകയാണ്. ഓരോ പേപ്പറുകളായി ഓടിച്ചു വായിച്ച് അടുക്കി വെക്കുന്നുമുണ്ട്. “പറയഡോ. എന്തായി ? ” എസ്.പി. തിരക്കുകൾ തീർത്ത് തന്റെ കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പോത്തന്റെ ശ്രദ്ധയാകർഷിച്ചു. “പഠിച്ച കള്ളനാ സർ അവൻ. പല തരത്തിൽ ഞാൻ ശ്രമിച്ചു നോക്കി. ഒരക്ഷരം വിട്ടു പറയുന്നില്ല. നേരത്തെ കൊടുത്ത മൊഴി തന്നെ.” പോത്തൻ കുറേ ഫോമുകൾ എസ് പി യുടെ മുൻപിലേക്ക് നീക്കി വെച്ചു. “ചെലപ്പൊ അവൻ പറയുന്നത് സത്യമായിരിക്കും. താനെന്തിനാ വെറുതേ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നെ ? ” എസ്.പി. ആ പേപ്പറുകൾ സൂക്ഷ്മതയോടെ വായിച്ചുകൊണ്ടാണ് മറുപടി കൊടുത്തത്. “സർ എന്നതാ ഈ പറയുന്നെ ? പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടതല്ലേ ? ” പോത്തൻ ചൊടിച്ചു. “അവന്മാരു തല്ലിക്കൊന്നതാ. എന്നിട്ട് പേരിനു രണ്ടു വെടി വെച്ചു. അത്ര തന്നെ. ഒരു ഡിപ്പാർട്ട്മെന്റിനെ മൊത്തം പറ്റിച്ച് ഹീറോ ആയി നടക്കുവാ അവൻ.” “വ്യക്തമായിട്ട് തെളിയിക്കാൻ പറ്റുവോ തനിക്ക് ? ഇല്ലെങ്കി ചുമ്മാ മെനക്കേടുണ്ടാക്കരുത്. ഈ ആൽബി എന്നു പറയുന്നവൻ ഇപ്പൊ ഒരു മനുഷ്യനല്ല. ലക്ഷക്കണക്കിന് വോട്ടുകളാ. വെറുതേ അവനെ കേറി ചൊറിയാൻ പോയാൽ എല്ലാ അവനും പണി കിട്ടും. എനിക്കടക്കം. എന്റെ അഭിപ്രായത്തിൽ താൻ ഇതുവരെ കിട്ടിയ ഇൻഫർമേഷനൊക്കെ വെച്ച് ഒരു റിപ്പോർട്ടുണ്ടാക്കി താ. നമുക്കിത് വൈൻഡപ്പ് ചെയ്യാം.“ ”അങ്ങനാണെങ്കി സാറെന്തിനാ ഇതെന്നെ ഏല്പ്പിച്ചെ ? ഒരു ടൈപ്പിസ്റ്റിനെ വിളിച്ചാൽ പോരാരുന്നോ ? എനിക്ക് പറയാനൊള്ളത് മുഴുവനൊന്ന് കേൾക്ക് സർ. എന്താ ഒണ്ടായേന്ന് തുറന്നു പറഞ്ഞാൽ ഞാൻ ഒരു ഉപദ്രവവും ഉണ്ടാക്കില്ല എന്ന് ഞാനവന് വ്യക്തമായി പറഞ്ഞു കൊടുത്തതാ. പക്ഷേ അപ്പൊ അവന് ഈഗോ. ഒരേ റാങ്കാണെന്ന്. നീ എന്തു വേണെങ്കി കാണിക്കാൻ പറഞ്ഞ് ഇറങ്ങിയൊരു പോക്കാണ്. പിന്നെ, ഇതൊന്നും പോരാഞ്ഞ്, അവന്റെ വണ്ടിയിൽ ഞാനൊരു നോട്ടും വെച്ചാരുന്നു. പോത്തനോട് സത്യം തുറന്നു പറഞ്ഞോ, ആളു നിന്നെ പ്രൊട്ടക്റ്റ് ചെയ്തോളുമെന്നൊക്കെ പറഞ്ഞ്. പക്ഷേ അതവൻ ചുരുട്ടിക്കൂട്ടി ഒരേറാരുന്നു. അഹങ്കാരി! നാട്ടുകാരു മൊത്തം ഇപ്പൊ കൂടെയാന്നൊരു വിചാരാ അവന്. “ ”ഈഗോയുടെ കാര്യത്തിൽ താനും അത്ര മോശല്ലല്ലോ.“ എസ് പി ചിരിച്ചു. ” ഈഗോയല്ല സർ. ഞാൻ ബാക്കി പറയട്ടെ. അവൻ എന്റെ ഓഫീസീന്ന് ഇറങ്ങി നേരെ പോയത് നമ്മടെ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റീലേക്കാണ്. അവടെ ആ പാർക്കിൽ പോയി ഒളിച്ചിരുന്ന് ആരാണ്ടെ വിളിക്കുന്ന കണ്ടു. അതു കഴിഞ്ഞ് ഉടനെ തന്നെ വണ്ടിയെടുത്ത് ഒരു പോക്ക്. സർ, ഡെയ്സീസ് ഗ്രൂപ്പ് എന്നു കേട്ടിട്ടുണ്ടോ ? ” “ഉണ്ടെന്നു തോന്നുന്നു. അവർക്കെന്താ ഇതിൽ കാര്യം ? ” “അവൻ നേരെ അവിടുന്നു പോയത് ആ ഡെയ്സി താമസിക്കുന്ന വീട്ടിലേക്കാണ്. ആ പെണ്ണുമ്പിള്ള ഒറ്റക്ക് താമസിക്കുന്ന അവളുടെ സ്വന്തം വീട്ടിലേക്ക്. ഇപ്പൊ ഒരുമണിക്കൂറും ചില്ലറയുമായി. ഇതുവരെ വെളിയിൽ വന്നിട്ടില്ല.” ”തനിക്കിതൊക്കെ എങ്ങനെ മനസ്സിലായഡോ ? “ എസ്.പി. യുടെ നെറ്റിയിൽ ചുളിവുകൾ വീണു. ”എന്റെ ഒരു പയ്യൻ അവനെ ഫോളോ ചെയ്യുന്നുണ്ട്. “യാതൊരു കൂസലുമില്ലാതെയായിരുന്നു പോത്തന്റെ മറുപടി.” പൊറത്തുന്നാരുമല്ല. നമ്മടെ എസ്.ഐ. ജെയിംസാ.“ ”പോത്താ! ! “ എസ്.പി.യുടെ സ്വരത്തിൽ നടുക്കം വ്യക്തമായിരുന്നു. ”എന്തൊക്കെ പറഞ്ഞാലും, അവനൊരു സർക്കിൾ ഇൻസ്പെക്ടറാ. തനിക്ക് കുഞ്ഞുകളി കളിക്കാൻ പറ്റിയ പാർട്ടിയല്ല. എങ്ങനെയൊക്കെയാ പണി വരിക എന്നു ചിന്തിക്കാൻ പോലും പറ്റില്ല കേട്ടോ. ഒള്ള കാര്യം ഞാൻ പറഞ്ഞേക്കാം.“ “ആ പെണ്ണുമ്പിള്ളക്ക് സാമാന്യം നല്ല ചീത്തപ്പേരുണ്ട്. ഒറ്റക്കാ താമസം. കൊടും കോടീശ്വരിയാ. ആദായ നികുതി വകുപ്പ് സ്ഥിരം കേറിയെറങ്ങുന്നുണ്ട്.” പോത്തൻ തുടർന്നു. “അവനും അവളും തമ്മിലെന്താന്നാണ് എന്റെ സംശയം. കാരണം, അവന്റെ സ്റ്റേഷനിലെങ്ങും അവളുമായി ബന്ധപ്പെട്ട ഒരു കേസുമില്ല.” “ആതിപ്പൊ, ബിസിനസ്സുകാരല്ലേ, എന്തെങ്കിലും പോലീസ് ആവശ്യം ഉണ്ടായിക്കാണും. എനിക്ക് താൻ പറയുന്നത് മനസ്സിലാകുന്നില്ല. അയാൾ അവിടെ പോയെന്നു കരുതി ? എന്താ പ്രശ്നമെന്നു പറയൂ.” “സർ എനിക്കാ ഫോമൊക്കെ ഒന്ന് ഒപ്പിട്ടു തന്നേ. പ്ലീസ്. അവന്റെ സ്റ്റേഷനിലെ, ഓൺ ഗോയിങ്ങ് കേസുകളൊക്കെ എനിക്കൊന്നു പഠിക്കണം.നമ്മളീ പുറത്തു കാണുന്ന സിമ്പ്ലനല്ല ആൽബി. എനിക്കൊറപ്പാ. എന്തൊക്കെയോ ദുരൂഹതകളുണ്ട്. അല്ലെങ്കി, എന്റെ നോട്ടു കണ്ടാൽ, ഒരുമാതിരിപ്പെട്ടവനാരുന്നെങ്കിൽ എന്നെ ഒന്ന് വിളിച്ച് സംസാരിച്ചേനെ. അതൊരു സൈക്കളോജിക്കൽ അപ്പ്രോച്ചാണ്.പക്ഷേ അവൻ പുല്ലു പോലെ അതു തട്ടിക്കളഞ്ഞു. അപ്പൊത്തന്നെ കള്ളത്തരമുറപ്പാണ്. രണ്ടും കല്പ്പിച്ചാണിറങ്ങിയിരിക്കുന്നത്.” “ചുരുക്കിപ്പറഞ്ഞാൽ, തനിക്കൊരു ഇൻസൾട്ടായി. അത്ര തന്നെ പോത്താ. എന്തെങ്കിലുമാകട്ടെ. കൈവിട്ട കളികൾക്ക് നില്ക്കരുത്. എനിക്കതേ പറയാനുള്ളൂ.” പേപ്പറുകൾ ഒപ്പിട്ടുകൊണ്ട് എസ്.പി. എഴുന്നേറ്റു. “ദാ ഈ ഒരു പേപ്പറു ഞാൻ ഒപ്പിടില്ല. ഫോൺ ടാപ്പിങ്ങും സിം ക്ലോണിങ്ങുമൊക്കെ ഭയങ്കര ഇൻവേഷൻ ഓഫ് പ്രൈവസിയാണ്. ഞാൻ സമ്മതിക്കില്ല. സോറി. എനിക്ക് കുറച്ചു തിരക്കുണ്ട്. എല്ലാ ദിവസവും വൈകിട്ട് എനിക്ക് റിപ്പോർട്ട് കിട്ടണം. യാതൊരു കാരണവശാലും ആൽബർട്ടിന് സംശയം തോന്നരുത്.“ ”താങ്ക് യൂ സർ! “ പോത്തനും തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ
📔 കഥ - 10 Part 8 IELEIం 10 Part 8 IELEIం - ShareChat
തരള സംഗീത മന്ത്രം ((84)) അനുജത്തിയുടെ തിടുക്കം കണ്ട് ഭദ്രയും മാളവികയും ഉമ്മറത്ത് വന്ന് മുറ്റത്ത് നോക്കി. പ്രസാദ് നിൽക്കുന്ന കാഴ്ച്ചയാണ് ഇരുവരും കണ്ടത്. പ്രസാദിനെ വീണ്ടും കണ്ട നിമിഷം ഉള്ളിലെവിടെയോ ഒരു വിസ്‌ഫോടനം സംഭവിക്കുന്നത് പോലെയാണ് ഭദ്രയ്ക്ക് ആദ്യം തോന്നിയത്. പിന്നീടത് കനത്ത കുളിരിലേക്ക് മാറി. അടിവയറിൽ നിന്നും ആ കുളിര് നെഞ്ചിൽ വരെ എത്തി നിന്നു. അവൾ പോലുമറിയാതെ ആ കണ്ണുകൾ പ്രകാശിച്ചു. ഉള്ളം കൈകൾ വിയർത്തു. ഒരുതരം പരിഭ്രമം അവളിൽ നിഴലിട്ടു. വീണ്ടും വീണ്ടും അവനെ തന്നെ കണ്ടു നിൽക്കാൻ ഉള്ളിൽ നിന്നും ഒരു വെമ്പൽ തുടിച്ചുകൊണ്ടിരുന്നു. "വരൂ ചേട്ടാ.. എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്." അരുണയുടെ വിളിയാണ് ഭദ്രയെ ഒന്നുണർത്തിയത്. ഒരു അനുവാദം ആരെങ്കിലും തരാൻ കാത്തിരുന്ന പോലെ പ്രസാദ് മുന്നോട്ട് നടന്ന് ഉമ്മറത്ത് കയറി. മാളവിക ചൂണ്ടിയ കസേരയിലിരുന്ന് കൈയ്യിൽ കരുതിയ കവർ പൊതി മടിയിൽ വെച്ച്‌ മൂവരേയും അവൻ ഒന്നു നോക്കി. "കുഞ്ഞി സുഖമായിരിക്കുന്നോ മോനെ?? അച്ഛനും അമ്മയ്ക്കുമൊക്കെ എന്തുണ്ട് വിശേഷം.??" പ്രസാദ് ഇരുന്നപാടെ മാളവിക ചോദിച്ചപ്പോൾ ഭദ്ര അവരെയും ഒന്നു നോക്കി. "എല്ലാവരും സുഖമായിരിക്കുന്നു. പിന്നെ അൽപ്പം വിഷമമുണ്ട്. അൽപ്പമല്ല അത് കുറച്ചു കൂടുതൽ തന്നെയാണ്. എന്നിരുന്നാലും ആർക്കും വലിയ കുഴപ്പങ്ങളൊന്നും തന്നെയില്ല......" പ്രസാദ് പറഞ്ഞതിന്റെ പൊരുൾ തന്റെ ചേച്ചിക്കാണ് തട്ടിയത് എന്ന് മനസ്സിലായ അരുണ ഭദ്രയെ എത്തി നോക്കി. ഒന്നും മിണ്ടാതെ കൈകൾ നെഞ്ചിനു താഴെ കെട്ടി വെച്ച് പ്രസാദിനെ ഇമ ചിമ്മാതെ നോക്കി നിൽക്കുകയായിയുന്നു അപ്പോഴവൾ. പ്രസാദ് ഭദ്രയുടെ നേർക്ക് തിരിഞ്ഞു. ഇരുവരും കണ്ണുകൾ കൊണ്ട് എന്തൊക്കെയോ പറഞ്ഞു. അതെന്താണെന്ന് അവർക്ക് പോലും പിടിയില്ല. "നിനക്ക്..... നിനക്ക് സുഖമാണോ ഭദ്രേ..?" അല്പ നേരത്തേ മൗനത്തിനു വിരാമമിട്ടുകൊണ്ട് പ്രസാദ് ചോദിച്ചു. "പിന്നേ പരമ സുഖം!! നിങ്ങൾ കാരണം ഇപ്പോൾ നാട്ടുകാരുടെ മുന്നിലും ഓഫീസ് സ്റ്റാഫുകളുടെ മുന്നിലും എനിക്ക് നല്ല ചീത്ത പേരുകൾ ഉള്ളത് കൊണ്ട് മുൻപത്തെക്കാൾ സുഖത്തോടെയാണ് ഞാൻ കഴിയുന്നത്." പുച്ഛത്തോടെ ഭദ്ര പറഞ്ഞു. "ഞാൻ കാരണമോ...?! ഞാൻ ചീത്തപ്പേര് തന്നെന്നോ...?? എന്തൊക്കെയാ ഭദ്രാ ഈ പറയണേ..? എന്താ അമ്മേ കാര്യം.??!!" ഭദ്രയുടെ നേർക്കും മാളവികയുടെ നേർക്കും തിരിഞ്ഞ് പ്രസാദ് ചോദിച്ചു. "അത് മോനെ.. ഇവിടെ ഈ നാട്ടിൽ കുറച്ചു സംഭവങ്ങൾ നടക്കുന്നുണ്ട്..." മാളവിക തമ്പുരാട്ടി പറഞ്ഞു തുടങ്ങിയതും നെറ്റി ചുളിച്ചുകൊണ്ട് അതെല്ലാം കേൾക്കുവാൻ പ്രസാദ് തയ്യാറായി. ഒടുവിൽ ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഭദ്രയ്ക്ക് നേരിടേണ്ടി വരുന്ന പരദൂഷണങ്ങളെ കുറിച്ച് അവനെല്ലാം അറിഞ്ഞു. കുറച്ചു നേരത്തേക്ക് മൂവർക്കുമിടയിൽ കനത്ത മൗനം തളം കെട്ടി നിലകൊണ്ടു. പ്രസാദ് ശിരസ്സ് താഴ്ത്തിയിരുന്നു. ഏതൊരു കാര്യവും ഇരു വശവുമുള്ള നാണയങ്ങൾ പോലെയാണ്. ഒരു ഭാഗം നന്നായി കൊണ്ടു പോകുമ്പോൾ മറുഭാഗം തിരിഞ്ഞു കൊത്തുന്നു. നന്മയുടെയും തിന്മയുടെയും ഭാഗങ്ങളാണവ. ആയിരം കുടങ്ങളുടെ വാ മൂടിക്കെട്ടാൻ സാധിക്കും. പക്ഷെ ഒരു മനുഷ്യന്റെ വാ മൂടുക അസാധ്യം തന്നെയെന്ന് പണ്ടുള്ളവർ പറഞ്ഞു വെച്ചതും പ്രസാദ് ഓർത്തു. അവൻ ഭദ്രയെ അലിവോടെ നോക്കി. അതേ നിൽപ്പ് തുടരുകയായിരുന്നു ഭദ്ര. "ഇതൊന്നും അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ല ഭദ്ര. നിന്നെ നിന്റെ വീട്ടുകാരിൽ എത്തിക്കുവാൻ വേണ്ടി, അവരെ കണ്ടെത്തുവാൻ വേണ്ടി ഒരുപാട് ഞാൻ കഷ്ടപ്പെട്ടു. അതിനിടയിൽ നിനക്ക് സംഭവിച്ച മറവിയെ മാറ്റാൻ ഞാൻ കഴിയും വിധം പരിശ്രമിച്ചു. അത്രയും നാൾ നീ എന്റെ കുടുംബത്തിൽ ആയിരുന്നു എന്നുള്ളത് കഴുകന്റെ കണ്ണുകളും ഹൈനയുടെ ചിന്തകളുമുള്ള മനുഷ്യർ തെറ്റായി വ്യാഖ്യാനിക്കുന്നു. അതാണ് സംഭവിക്കുന്നത്." പ്രസാദ് പറഞ്ഞു. "സംഭവിക്കുന്ന കാര്യങ്ങളെ കീറി മുറിച്ച് വിശകലനം ചെയ്യാനല്ല ഞാൻ ചോദിച്ചത്. ഈ കിംവദന്തികളിൽ നിന്നും എനിക്കൊരു മോചനമുണ്ടാകുമോ..??" ഭദ്ര നേരിട്ട് ചോദിച്ചു. വ്യക്തമായ ഒരുത്തരം പറയാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന പ്രസാദിനെ നോക്കി ഭദ്ര വീണ്ടും ചോദിച്ചു : "ഇല്ല.. അല്ലേ...??" ഇരുന്നിടത്തു നിന്നും പ്രസാദ് എഴുന്നേറ്റു. "ജീവിതകാലം മുഴുവൻ ഈ ചീത്തപ്പേരും പേറി ഞാൻ ജീവിച്ചു തീർക്കണം. അല്ലേ." ഭദ്രയുടെ കണ്ണീര് പൊടിഞ്ഞു. തറഞ്ഞു നിൽക്കുന്ന പ്രസാദിനെ ഈറൻ നിറഞ്ഞ കണ്ണുകളുമായി അവൾ നോക്കി. ആ നോട്ടം പ്രസാദിന്റെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുകയായിരുന്നു. "ഭദ്രേ.. ഞാൻ..." അവനെന്തോ പറയാൻ മുതിർന്നതും ഭദ്ര തന്റെ കൈ ഉയർത്തി തടയിട്ടുകൊണ്ട് പറഞ്ഞു : "നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതും കഷ്ടപ്പെട്ടതുമൊക്കെ വലിയ കാര്യം തന്നെയാണ്. പക്ഷെ അതുകൊണ്ട് എനിക്കുണ്ടാവുന്നതോ വലിയൊരു ദോഷവും." "അല്ല ഭദ്ര.. അങ്ങനെയല്ല.. ഞാൻ നിന്നോട് തെറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കൽ അറിയാതെയാണ് ഞാനത് ചെയ്തതെങ്കിൽ മറ്റൊരിക്കൽ അറിഞ്ഞുകൊണ്ട് തന്നെ ഞാൻ നിന്നോട് തെറ്റു ചെയ്തു." പ്രസാദ് പറഞ്ഞതിന്റെ പൂർണ്ണത മനസ്സിലാവാതെ അരുണയും മാളവികയും പരസ്പരം നോക്കിയ ശേഷം പ്രസാദിലേക്ക് ശ്രദ്ധിച്ചു. മൂവരും അവനിൽ നോട്ടം നിർത്തി കേന്ദ്രീകരിക്കവേ ഈ തറവാട്ടിൽ വെച്ച്‌ ഭദ്രയോട് ചെയ്ത ആ തെറ്റ് പ്രസാദ് തുറന്നു പറയുകയായിരുന്നു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കുറ്റബോധത്താൽ അവനിൽ നിന്നും കണ്ണീരൊഴുകി. നിറ കണ്ണുകളോടെ അവൻ ഭദ്രയെ നോക്കി : "നിന്നെ വിട്ടു കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു ഭദ്ര. അതുകൊണ്ടാണ് നിനക്ക് എഴുതി തന്ന ആ മരുന്നുകൾ ഞാൻ മനപ്പൂർവ്വം മാറ്റിയത്. പക്ഷെ റിൻസി വന്ന് എന്റെ കണ്ണുകൾ തുറപ്പിച്ചു. നിന്നോടുള്ള എന്റെ സ്വാർത്ഥത മഹാപാപമാണെന്ന് അപ്പോഴാണ് നല്ല മനസ്സോടെ ഞാൻ മനസ്സിലാക്കിയത്. ഇനിയെല്ലാം ദൈവ നീതി പോലെ സംഭവിക്കട്ടെ എന്ന് ഞാനും കരുതി." "നീചനാണ് നിങ്ങൾ.." മുഖത്തടിച്ച പോലെ ഭദ്ര പറഞ്ഞതും ഒരു നടുക്കം പ്രസാദിൽ മിന്നിമറഞ്ഞു പോയി. "മോളെ...??" മാളവിക വിളിച്ചു. "ഭദ്രേച്ചി...??" അരുണ വിളിച്ചു. ഇരു വിളികളും കേട്ടെങ്കിലും അത് കേൾക്കാത്ത മട്ടിൽ ഭദ്ര പ്രസാദിനെ കൂർപ്പിച്ചു നോക്കി : "ഇത്രയൊക്കെ എന്നോട് നിങ്ങൾ ചെയ്തിട്ടും എന്റെ ഓർമ്മകളെ തിരികെ കൊണ്ടു വരാതിരിക്കാൻ വീണ്ടും നിങ്ങളെന്നെ ചതിക്കുകയായിരുന്നു." "പറഞ്ഞല്ലോ ഭദ്രാ. നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല ഞാനങ്ങനെ ചെയ്തതും പ്രവർത്തിച്ചതും. നിന്നെ കൈ വിട്ടു പോകുമല്ലോ എന്നോർത്തപ്പോൾ അന്നെനിക്ക്..." പ്രസാദിന്റെ വാക്കുകൾ മുറിഞ്ഞു. അല്പം നേരം അവൻ മിണ്ടാതെ നിന്നതിനു ശേഷം വീണ്ടും തുടർന്നു : "ഞാൻ ചെയ്തു പോയ അപരാധങ്ങൾ പൊറുത്ത് നിനക്ക് വന്നൂടെ ഭദ്ര എന്റെ ജീവിതത്തിലേക്ക്. നിന്നെ വിവാഹം ചെയ്യാൻ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു. ഇന്നും ഞാൻ നിന്നെ അതിയായി സ്നേഹിക്കുന്നു. എന്റെ മകൾ സ്നേഹിക്കുന്നു. നിന്റെ സാമീപ്യം ഇന്നവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ്. വരുമോ നീയെന്റെ ജീവിതത്തിലേക്ക്." "ഇനിയും ഞാൻ നിങ്ങളെ വിശ്വസിക്കണോ?? മകളുടെ ഇഷ്ടങ്ങൾ നടപ്പിലാക്കി കൊടുക്കുന്ന അന്ധനായ പിതാവാണ് നിങ്ങൾ. നാളെ എന്റെ ശിരസ്സ് അറുക്കണമെന്ന് മകൾ ആവശ്യപ്പെട്ടാൽ അതും നിങ്ങൾ ചെയ്തു കൊടുക്കുമോ...?" കോപം കൊണ്ട് ജ്വലിച്ച് അവൾ ചോദിച്ചു. "ദേവയാനി....???" ഇടി മുഴക്കം പോലെ പ്രസാദ് ആക്രോശിച്ചതും മാളവികയും അരുണയും പേടിച്ച് രണ്ടടി പുറകോട്ട് മാറി. ശേഖരന്റെ മുന്നിൽ സംഹാരമാടിയ ആ പ്രസാദിനെ അവർ ഇരുവരും വീണ്ടും കാണുകയായിരുന്നു. ഭയം ഉള്ളുലച്ചെങ്കിലും അത് പുറത്തു പ്രകടമാക്കാതെ ഭദ്ര ആ നിൽപ്പ് തുടർന്നു. "ഇങ്ങനെ... ഇങ്ങനെ ഒന്നും നീയെന്നോട് സംസാരിക്കരുത് ഭദ്ര. എനിക്കും എന്റെ മകൾക്കും നിന്റെമേലുള്ള സ്നേഹത്തെ ദുഷിച്ച വാക്കുകൾ തൊടുത്തുകൊണ്ട് നീ അശുദ്ധമാക്കരുത്. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നത് സത്യം. എന്റെ മകൾ നിന്നെ സ്നേഹിക്കുന്നു എന്നതും സത്യം. എന്റെ കുടുംബം നിന്നെ കാത്തിരിക്കുന്നു എന്നതും സത്യം." പ്രസാദ് വല്ല വിധേനയും പറഞ്ഞുകൊണ്ട് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് എന്തൊക്കെയോ തോണ്ടുന്നത് അവർ മൂവരും ശ്രദ്ധിച്ചു. "നോക്ക്.. നീ തന്നെ നോക്ക്.. ഇത് കാണുമ്പോഴെങ്കിലും നിനക്ക് മനസ്സിലാവും ഞാൻ പറഞ്ഞത് എത്ര മാത്രം സത്യമാണെന്ന്. ദാ നോക്ക്." മൊബൈൽ ഫോൺ ഭദ്രയുടെ നേരേ അവൻ കൊടുത്തു. അവളത് വാങ്ങി ഡിസ്‌പ്ലെയിൽ നോക്കി. "അമ്മേ....????" അവശതയോടെയുള്ള ആ വിളി കേട്ട് ഭദ്ര ഡിസ്‌പ്ലെയിൽ സൂക്ഷിച്ചു നോക്കി. അതൊരു വീഡിയോ കോളായിരുന്നു. മറുപുറത്ത് വളരെ ക്ഷീണം തോന്നുന്ന ഒരു പെൺകുട്ടി ഇരിക്കുന്നു. "കുഞ്ഞീ.. മോളെ....???" അരുണ ഉച്ചത്തിൽ വിളിച്ചു പോയി. "അയ്യോ ചേട്ടാ.. ഇവളാകെ ക്ഷീണിച്ച് കോലംകെട്ടു പോയല്ലോ..." കണ്ണുകൾ കുഴിഞ്ഞ് വളരെ ക്ഷീണം തോന്നുന്ന പരുവത്തിലായിരുന്നു കുഞ്ഞി. അങ്ങനെയുള്ള ആ കുഞ്ഞിനെ കണ്ട് ഹൃദയം കൈ വെള്ളയിൽ കൊണ്ടു വന്ന് ഉരസ്സുന്നത്ര വേദന തോന്നി ഭദ്രയ്ക്ക്. "അമ്മേ.. അമ്മയ്ക്ക് സുഖാണോ അമ്മേ..?" ക്ഷീണത്തോട കുഞ്ഞി ചോദിച്ചു. നിറ കണ്ണുകളോടെ ഭദ്ര മിണ്ടാതെ നിന്നു. അരുണയും മാളവികയും കരയാതെ പിടിച്ചു നിന്നു. "മോൾക്കറിയാം അമ്മയ്ക്ക് ഇപ്പൊ മോളെ ഇഷ്ടല്ലാന്ന്. സാരല്ല്യ.. മോൾടെ അമ്മ പണ്ടേ മരിച്ചു പോയി. മോള് ജനിച്ചപ്പോ തന്നെ അമ്മ പോയി. പിന്നെ മോള് അമ്മയില്ലാതെയാ വളർന്നേ. അച്ഛൻ കൊറേ കഷ്ടപ്പെട്ടു മോൾക്ക് വേണ്ടി. മോൾക്ക് വേണ്ടിയാ അച്ഛൻ ജീവിക്കണേ. എല്ലാം മോൾക്കറിയാം. പച്ചേ അമ്മ മോൾടെ മോത്ത് നോക്കി സൊന്തം അമ്മയാണെന്ന് പറഞ്ഞപ്പോ മോള് കൊറേ സന്തോഷിച്ചു. കൊറേ കാത്തിരുന്ന് മോൾക്ക് ഒരമ്മയെ കിട്ടിയപ്പോ നല്ലോണം സന്തോഷിച്ചു. അമ്മ മോൾടെ കാര്യങ്ങൾ എല്ലാം നോക്കി. മോൾക്ക് ചോറ് വാരി തന്നു. രാത്തിരി അമ്പിളി മാമനെ കാണിച്ചു തന്നു. പാട്ട് പാടി അരികിൽ കിടത്തി ഉറക്കി. പുത്തൻ ഉടുപ്പ് വാങ്ങി തന്നു. അങ്ങനെ എല്ലാം എല്ലാം അമ്മ നോക്കി. അപ്പോയും മോൾക്കറിയാം അമ്മ മോൾടെ അമ്മ അല്ലെന്ന്. എന്നിട്ടും എന്നിട്ടും മോള് അമ്മയെ കൊറേ കൊറേ സ്നേഹിച്ചു അമ്മേ...." കുഞ്ഞി കരഞ്ഞു. "മോ..... ളേ....." ഭദ്ര വിളിച്ചതിൽ ശബ്ദം പോലും വന്നില്ല. സങ്കട കടലാൽ തൊണ്ട തിങ്ങി നിന്നു. മാളവികയും അരുണയും കരഞ്ഞു പോയി. ഈ തറവാട് ആകെ ഓടിച്ചാടി ബഹളം വെച്ച്‌ നടന്ന കൊച്ചാണത് എന്നോർത്തപ്പോൾ ഇരുവരുടെയും നെഞ്ച് കലങ്ങി. "സാരല്യ.. ഇതൊക്കെ മോൾക്ക് പറഞ്ഞിട്ടുള്ളതാ.. എന്നാലും മോൾക്ക് ഒരു ആഗ്രഹുണ്ട്.. അത് അമ്മ മോൾക്ക് സാധിച്ചു തരോ? മോൾടെ ആ ആഗ്രഹം പറയാനാണ് അച്ഛൻ അങ്ങോട്ട് വന്നേ." മൂവരും പ്രസാദിനെ നോക്കി. ശാന്തമായി അവൻ കണ്ണുകൾ അടച്ചു കാണിച്ചു. തിരികെ വീഡിയോ കോളിലേക്ക് അവർ ശ്രദ്ധ ചെലുത്തി. കുഞ്ഞി തുടർന്നു : "അടുത്ത ആയ്ച്ച അച്ഛന്റെ പുതിയ ഷോപ്പ് തുറക്കുകയാ. അമ്മയും ആന്റിയും മുത്തശ്ശിയുമൊക്കെ അവിടെ വരണം. കൊച്ചിയിലാ ഷോപ്പ്. മോൾക്ക് അമ്മേ കാണണം. അമ്മയെ കെട്ടിപിടിക്കണം. അമ്മേടെ കവിളിൽ മുത്തം വെക്കണം. അത് മോൾടെ ആഗ്രഹമാണ്. അമ്മ പറ്റില്ലെന്ന് പറയരുത്. വരാതെ ഇരിക്കരുത്. ഒരു തവണ കൂടി മോൾക്ക് അമ്മേ കാണണം. പിന്നെ ഒരിക്കലും... ഒരിക്കലും മോള് അമ്മേ ശല്യപ്പെടുത്തില്ല.... പറ അമ്മേ.. അമ്മ വരില്ലേ...??" കൃത്യമായ ഒരുത്തരം പറയാതെ ഭദ്ര മിഴിച്ചു നിന്നു. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഭദ്രയുടെ കൈയ്യിൽ നിന്നും പ്രസാദ് ഫോൺ വാങ്ങി. "അമ്മ വരും മോളെ.. അച്ഛൻ അമ്മയെ കൂട്ടികൊണ്ട് വരും. ന്റെ പോന്നു മോള് വിഷമിക്കാതെ.." കുഞ്ഞി പുഞ്ചിരിച്ചു. അച്ഛൻ വേഗം വരാമെന്ന് പറഞ്ഞ് പ്രസാദ് ആ വീഡിയോ കോൾ കട്ട്‌ ചെയ്ത് ഭദ്രയുടെ മുഖത്ത് നോക്കി. കവിളിൽ ചാലിട്ടിറങ്ങിയ കണ്ണീരിനെ അവൾ തുടച്ചു മാറ്റി പ്രസാദിനെ നോക്കി. "നീ ഇറങ്ങി പോയതിനു ശേഷം ആ പഴയ ചൊടിയിലേക്ക് കുഞ്ഞി വന്നിട്ടില്ല ഭദ്ര. പതിയെ പതിയെ അവൾ പഴയപടി ആവും. അതിലെനിക്ക് നല്ല ഉറപ്പുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം അവൾ എന്നോട് ഒരു ആഗ്രഹം പറഞ്ഞു. അവസാനമായി നിന്നെ അവൾക്കൊന്നു കാണണമെന്ന്. കുറച്ചു സമയം നിന്നോടൊത്ത് ചിലവഴിക്കണമെന്ന്." അർത്ഥമില്ലാത്ത ഭാവത്തോടെ ഭദ്ര അവന്റെ മുഖത്തു നോക്കി. "കുഞ്ഞിയുടെ ആഗ്രഹത്തിനൊപ്പം എന്റെ ഒരു ആഗ്രഹവും പേറിയാണ് ഞാനിവിടെ വീണ്ടും വന്നത്. പറ്റില്ലെന്ന് മാത്രം നീ പറയരുത് ഭദ്ര.." എന്തെന്നർത്ഥത്തിൽ ഭദ്ര പുരികം ചുളിച്ചു. അരുണയും മാളവികയും പരസ്പരം നോക്കി. "അടുത്തയാഴ്ച കൊച്ചിയിലെ എന്റെ പുതിയ ഷോപ്പ് ആരംഭിക്കുകയാണ്. അധികം പേരെയൊന്നും ക്ഷണിച്ചിട്ടില്ല. കുടുംബക്കാരും കുറച്ചു കൂട്ടുകാരും മാത്രം. നിങ്ങൾ എല്ലാവരും വന്ന് പങ്കെടുക്കണം. ആ ഷോപ്പ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യേണ്ടത് നീയാണ് ഭദ്ര. മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലെ ഭദ്ര തമ്പുരാട്ടി. അതെന്റെ വലിയ ആഗ്രഹമാണ്." പ്രസാദ് പറഞ്ഞതും ഒരു നടുക്കം നെഞ്ചിലൂടെ പാഞ്ഞുപോയി ഭദ്ര പ്രസാദിനെ നോക്കി. എതിർക്കാനോ അനുകൂലിക്കാനോ കഴിയാത്ത അവസ്ഥയിൽ അവൾ നിന്നു. പ്രസാദ് തന്റെ കയ്യിലെ പൊതി ഭദ്രയുടെ കൈകളിലേക്ക് വെച്ചു. "ഇതിനകത്ത് നീ രചിച്ച ആ മനോഹരമായ പുസ്തകമാണ്. തരള സംഗീത മന്ത്രം. ഒപ്പം ഷോപ്പ് ഉദ്ഘാടനത്തിന്റെ ഇൻവിറ്റേഷൻ കാർഡും ഉണ്ട്." ഭദ്ര ആ പൊതി തുറന്നു നോക്കി. കഴിഞ്ഞ കുറച്ചു ദിവസമായി താൻ തേടി നടന്ന പുസ്തകം ഒടുവിൽ തന്റെ കൈകളിൽ എത്തിയത് കണ്ട് അവളുടെ ഉള്ളം ഒന്നു സന്തോഷിച്ചു. "മനോഹരമായ ശൈലിയിൽ അവതരിപ്പിച്ച ഈ പുസ്തകം ഞാൻ വായിച്ചു കഴിഞ്ഞു. കുഞ്ഞിക്കും കൂടി വായിച്ചു കേൾപ്പിക്കാമെന്ന് കരുതിയാണ് ആരോടും പറയാതെ ഞാനത് എടുത്തത്. തിരികെ ഇവിടെ കൊണ്ടു വരണമെന്ന് വിചാരിച്ചതാ. പക്ഷെ അപ്പോഴേക്കും നിനക്ക് ഓർമ്മകൾ വന്നു." പ്രസാദ് പറഞ്ഞു. "നീ സൃഷ്‌ടിച്ച നിന്റെ കഥാപാത്രമായി മാറുകയായിരുന്നു ഭദ്ര നീ. ദേവയാനിയായി നീ മാറുമ്പോൾ നിനക്ക് മുന്നിൽ ഞാൻ നിന്റെ പ്രിയപ്പെട്ട ഭർത്താവ് പ്രകാശനായി. എന്റെ മകൾ കുഞ്ഞി നിനക്ക് മാളുവായി. അങ്ങനെ നിനക്ക് മുന്നിലെത്തുന്ന എന്റെ ആളുകളും സന്ദർഭങ്ങളുമൊക്കെ നിന്റെതായ സാങ്കൽപ്പിക ലോകത്തിൽ നീ കണ്ടു. ശെരിക്കും അതാണ് നിനക്ക് സംഭവിച്ചത്." ഒരു ഞെട്ടലോടെ ഭദ്ര അരുണയേയും മാളവികയേയും മാറി മാറി നോക്കി. എല്ലാം അറിയുന്ന അരുണ ശിരസ്സ് താഴ്ത്തി നിന്നു. ആക്സിഡന്റിൽ ഓർമ്മകൾ നഷ്ടപ്പെട്ട് മറ്റൊരുവളായി തന്റെ ചേച്ചി പെരുമാറി എന്നല്ലാതെ ഈ കഥയൊന്നും അവൾ ഭദ്രയോട് പറഞ്ഞില്ലായിരുന്നു. അടുത്തതായി ഷോപ്പ് ഉദ്ഘാടനത്തിന്റെ ഇൻവിറ്റേഷൻ കാർഡ് അവൾ തുറന്നു നോക്കി. മാളവികയും അരുണയും ഭദ്രയുടെ ഇടം വലം നിന്ന് തുറന്നു വെച്ച ആ കാർഡ് വായിച്ചു. അതിൽ പ്രധാന അതിഥിയായും ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന വ്യക്തിയായും മേലെപ്പാട്ട് കോയിക്കൽ ഭദ്ര തമ്പുരാട്ടി എന്നെഴുതിയത് കണ്ട് അരുണയും മാളവികയും അവളുടെ മുഖത്തു നോക്കി. "നീ എന്തായാലും എത്തണം ഭദ്ര. കുഞ്ഞിയുടെ ആഗ്രഹം പോലെ നീ അവളുമായി കുറച്ചു സമയം ചിലവഴിക്കണം. എന്റെ ആഗ്രഹമായി നീ ആ ഷോപ്പ് ഉദ്ഘാടനം ചെയ്യണം. പറ്റില്ലെന്ന് പറയരുത്. വരാതെ ഇരിക്കരുത്." അത്രയും പറഞ്ഞ് മൂന്നു തമ്പുരാട്ടികളെയും നോക്കി പ്രസാദ് കൈ കൂപ്പി. ഒടുവിൽ യാത്ര പറഞ്ഞ് തിരികെ നടക്കുകയായിരുന്നു. അരുത്... പോകരുത്.. അൽപ്പ നേരം കൂടി എനിക്കൊപ്പം ചിലവഴിക്കൂ... ഞാൻ ദേഷ്യപ്പെട്ടതിൽ എന്നോട് പൊറുത്തു തരൂ.. പോവരുത്.. പ്ലീസ് നിങ്ങൾ പോവരുത്.... ഭദ്രയുടെ ഉള്ളം മനസ്സിലെ മന്ത്രണം പ്രസാദിന് കേൾക്കുവാൻ കഴിഞ്ഞില്ല. എങ്കിലും അവനാശിച്ചു. അവൾ തന്നെ തിരികെ വിളിച്ചെങ്കിലെന്ന്. പക്ഷെ അതുണ്ടായില്ല. ജിപ്സിയുടെ ഡോർ തുറന്ന് കയറും വരെ ആ പ്രതീക്ഷ അവൻ വെച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ മേലെപ്പാട്ട് കോയിക്കൽ തറവാട് ഇറങ്ങി പോകുന്ന ആ കറുത്ത ജിപ്സിയിൽ നോക്കി ഭദ്ര മന്ത്രിച്ചു : "ചില കൂട്ടിമുട്ടലുകൾ അങ്ങനെയാണ്. ഒരു വാഹനത്തിന് പോലും മനുഷ്യരുടെ ജീവതത്തിൽ വലിയ സ്ഥാനമുണ്ടാവാം." ഭദ്രയുടെ കണ്ണുകൾ എന്തിനെന്നില്ലാതെ വീണ്ടും നിറഞ്ഞു. അല്പം മുമ്പ് കണ്ട ക്ഷീണിച്ച ആ കുഞ്ഞു മുഖം അവളെ വല്ലാതെ വേദനിപ്പിച്ചു. അപ്പോഴാണ് തന്റെ തോളിൽ ഒരു സ്പർശനം ഉള്ളത് പോലെ ഭദ്രയ്ക്ക് തോന്നിയത്. അവൾ തിരിഞ്ഞു നോക്കിയപ്പോൾ അരുണ നിൽക്കുന്നത് കണ്ടു. "എന്റെ ചേച്ചി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്കറിയാം. എപ്പോഴും ചേച്ചി അങ്ങനെ തന്നെയാണ്. പക്ഷെ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയ ആ മനുഷ്യനെ ചേച്ചി ഒരിക്കലും വെറുപ്പിക്കരുത്. വേദനിപ്പിക്കരുത്." ഭദ്ര പുരികമുയർത്തി. മാളവിക മുന്നോട്ട് വന്നുകൊണ്ട് പറഞ്ഞു : "നിന്നോട് അവനുള്ള സ്നേഹം വളരെ വലുതാണ് മോളെ. ശെരിക്കും ഇങ്ങനെയൊക്കെ അവനോട് സംസാരിക്കാൻ എന്തു തെറ്റാ നിന്നോട് അവൻ ചെയ്തത്. അറിയാതെ സംഭവിച്ച ഒരു അപകടം. അതിന്റെ പ്രായശ്ചിത്തം എന്നതു പോലെ ഒരുപാടവൻ അനുഭവിച്ചു. സാധാരണ ഇത്തരം കേസിൽ മനുഷ്യർ കൈ ഒഴിയുകയാണ് പതിവ്. പക്ഷെ അവനത് ചെയ്തില്ല. നിന്നെ അവൻ സ്വന്തം വീട്ടിൽ സംരക്ഷിച്ചു. ഓർമ്മകൾ നഷ്ടപ്പെട്ട് ഓരോ തോന്ന്യവാസങ്ങൾ നീ ചെയ്യുമ്പോൾ അതെല്ലാം അവൻ ക്ഷമിച്ചു. മറ്റുള്ളവരുടെ മുന്നിൽ നീ മൂലം നാണം കെടേണ്ടി വന്നെങ്കിലും അവനതെല്ലാം ക്ഷമിച്ചു. പിന്നീട് എപ്പോഴോ നിന്റെ മേൽ ഒരു ആഗ്രഹം അവന് തോന്നി എന്നുള്ളത് സത്യം. ആ ആഗ്രഹം എന്നും അവന്റെ മനസ്സിലുള്ളതുകൊണ്ടാണ് ശേഖരന്റെ കടം മുന്നും പിന്നും നോക്കാതെ അവൻ വീട്ടിയത്." ഇത്തവണ ചുഴലിക്കാറ്റ് അടിച്ചത് പോലെയാണ് ഭദ്ര നടുങ്ങിയത്. വലിയൊരു പരാശക്തി തന്നെ ഉയർത്തിയെടുത്ത് കല്ലിൽ ചുഴറ്റിയടിക്കുന്ന പോലെ തോന്നി ഭദ്രയ്ക്ക്. നടുക്കം നിറഞ്ഞ കണ്ണുകൾ കൊണ്ട് അവൾ അമ്മയെ നോക്കി : "എന്താ... എന്താ അമ്മ പറഞ്ഞത്...??" "അതെ മോളെ.. ശേഖരന്റെ കടങ്ങളൊക്കെ അവൻ വീട്ടി. ഈ തറവാടിനോട് അയാൾ ചെയ്തു കൂട്ടിയ തെമ്മാടിത്തരത്തിനൊക്കെ എണ്ണിയെണ്ണി കണക്കിന് അവൻ കൊടുക്കുകയും ചെയ്തു. ശെരിക്കു പറഞ്ഞാൽ മൂന്നു സ്ത്രീകൾ മാത്രം കഴിയുന്ന ഇവിടെ ചോദിക്കാനും പറയാനും ആണൊരുത്തൻ ഉള്ളത് പോലെയാണ് അന്നെനിക്ക് തോന്നിയത്." അരുണ മുന്നോട്ട് വന്നു : "ഇനിയും ആ മനുഷ്യനെ വേദനിപ്പിക്കരുത് ചേച്ചി. ഇപ്പോൾ എല്ലാം സത്യങ്ങളും ചേച്ചിക്ക് നന്നായി അറിയാം. ചേച്ചിയെ കൈ വിട്ടു പോവാതിരിക്കാൻ വേണ്ടിയാണ് അന്ന് ചേട്ടൻ മരുന്ന് മാറ്റിയത് എന്നു പറഞ്ഞല്ലോ. മനുഷ്യരല്ലേ ചേച്ചി. മാലാഖയല്ലല്ലോ തെറ്റ് സംഭവിക്കാതിരിക്കാൻ. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഭദ്രേച്ചി ഇതെല്ലാം അറിഞ്ഞുകൊണ്ട് ഇനിയും ആ ചേട്ടനെ വേദനിപ്പിക്കരുത്." അറിയുവാനുള്ള സത്യങ്ങൾ എല്ലാം അറിഞ്ഞു. കേൾക്കുവാനുള്ളതെല്ലാം കേട്ടു. വല്ലാത്തൊരു വീർപ്പു മുട്ടൽ പോലെ ഭദ്രയ്ക്ക് അനുഭവപ്പെട്ടു. തന്റെ കണ്ണീര് തുടച്ചു നീക്കി മുറ്റത്തേക്കിറങ്ങി അവൾ വേഗത്തിൽ നടന്നു. അരുണയും മാളവികയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. തൊട്ടടുത്ത യക്ഷിക്കാവിലേക്കുള്ള വഴിയിലേക്കാണ് ഭദ്ര തിരിയുന്നതെന്ന് അവർ കണ്ടു. അല്പം ജീർണിച്ച ആ കുഞ്ഞു ക്ഷേത്രത്തിന്റെ മുന്നിലുള്ള തൂക്കു മണിയിൽ ശക്തമായി തട്ടി ദേവിയെ ഉണർത്തി ഭദ്ര കൈ കൂപ്പി കണ്ണീരൊഴുക്കി. "എന്നെ ഇങ്ങനെ വിഷമിപ്പിക്കാൻ മാത്രം ഞാനെന്ത് തെറ്റാണ് ദേവീ ചെയ്തത്. ആ കുഞ്ഞിന്റെ മുഖവും അവളുടെ അച്ഛന്റെ മുഖവും എന്തിനെന്നെ ഇങ്ങനെ വേട്ടയാടുന്നു. കൃത്യമായ ഒരു ശെരി ചെയ്യാൻ എനിക്കാവുന്നില്ല. ജീവിതത്തിന്റെ പല കടുത്ത പ്രതിസന്ധികളും നേരിട്ട എനിക്ക് ഇപ്പോൾ ഈ വിഷയത്തിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ഞാനാകെ കുഴഞ്ഞു പോകുന്നു. ഞാൻ എന്തു ചെയ്യണം ദേവീ. എന്താണ് ഞാൻ ചെയ്യേണ്ടത്..??" അവൾ പൊട്ടിക്കരഞ്ഞു. ക്ഷേത്രത്തിലെ മൂർത്തി അവളെ മാത്രം നോക്കി അനങ്ങാതെ നിൽക്കുകയായിരുന്നു. "എന്നോടുള്ള സ്നേഹത്താലാണ് അദ്ദേഹം ആ മരുന്നുകൾ മാറ്റി അന്ന് എന്നോടങ്ങനെ ചെയ്തത്. അത് അദ്ദേഹം തുറന്നു പറഞ്ഞു. പശ്ചാത്തപിച്ചു. പക്ഷെ ഇപ്പോഴും ഏത് ദിശയിലേക്ക് തിരിയണമെന്ന് എനിക്കറിയില്ല. ഇപ്പോഴുള്ള ഈ ഞാനാണോ അതോ ഞാൻ രചിച്ച എന്റെ സാങ്കൽപ്പിക കഥാപാത്രമായ ദേവയാനിയാണോ ശെരിക്കുമുള്ള വ്യക്തിത്വം. വിവാഹമേ വേണ്ടെന്നു വെച്ച ഭദ്രയാണോ അതോ ഭർത്താവിനെയും മകളെയും ജീവന് തുല്യം സ്നേഹിക്കുന്ന ദേവയാനിയാണോ ഞാൻ?? പറയൂ ദേവി.. എന്നോടൊരിത്തിരി അലിവ് കാട്ടി എനിക്കത് വ്യക്തമാക്കി തരൂ...." തൊഴു കൈയ്യുമായി അവൾ പൊട്ടിക്കരഞ്ഞു. അകത്തെ മൂർത്തി ഒന്നും പറഞ്ഞില്ല. താഴേക്ക് ഊർന്നു വീണുകൊണ്ട് ഭദ്ര കരച്ചിൽ തുടർന്നു. ഏതാനും നിമിഷത്തോളം അതങ്ങനെ തുടർന്നു. എവിടെ നിന്നോ ഒരിളം കാറ്റ് ഭദ്രയെ തഴുകി കടന്നു പോയി. ദൂരെ കിഴക്കിലെവിടെയോ ഒരു വെള്ളിടി മിന്നി മാഞ്ഞു. ഭദ്രയുടെ ഓർമ്മകളിൽ ദേവയാനി എന്ന ആ കഥാപാത്രം ഒരു നെഗറ്റീവ് ഫിലിം പോലെ തെളിഞ്ഞു നിന്നു. അവൾ മകളെ സ്നേഹിക്കുന്നു, ഭർത്താവിനെ സ്നേഹിക്കുന്നു, വന്നു കയറിയ കുടുംബത്തെ സ്നേഹിക്കുന്നു. ഒരു വാലെന്ന പോലെ ഭർത്താവിനെ വിടാതെ പിന്തുടരുന്നു, ഡോക്ടറെ കാണുന്നു, ഒടുവിൽ ദേഷ്യം കയറി പ്രിയപ്പെട്ട ഭർത്താവ് അവളെ കൈയ്യോങ്ങി തല്ലുന്നു. അതിൽ അദ്ദേഹം അവളോട് പശ്ചാത്തപിക്കുന്നു. ഭദ്ര തന്റെ കണ്ണുകൾ വലിച്ചു തുറന്നു. അവൾ ദേവിയെ ആരാധനയോടെ നോക്കി. ഓർമ്മകൾ നഷ്ടപ്പെട്ടപ്പോൾ തനിക്ക് സംഭവിച്ച കാര്യങ്ങൾ ഓരോന്നായി അവളിപ്പോൾ തിരിച്ചറിയുന്നു. നിറ കണ്ണുകളോടെ വീണ്ടും ആത്മാർത്ഥതയോടെ ഭദ്ര വിളിച്ചു : "ന്റെ ദേവീ..........." ((തുടരും)) രചന : കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6AMqpR4?d=n&ui=v64j8rk&e1=cതരള സംഗീത മന്ത്രം ((84)) അനുജത്തിയുടെ തിടുക്കം കണ്ട് ഭദ്രയും മാളവികയും ഉമ്മറത്ത് വന്ന് മുറ്റത്ത് നോക്കി. പ്രസാദ് നിൽക്കുന്ന കാഴ്ച്ചയാണ് ഇരുവരും കണ്ടത്. പ്രസാദിനെ വീണ്ടും കണ്ട നിമിഷം ഉള്ളിലെവിടെയോ ഒരു വിസ്‌ഫോടനം സംഭവിക്കുന്നത് പോലെയാണ് ഭദ്രയ്ക്ക് ആദ്യം തോന്നിയത്. പിന്നീടത് കനത്ത കുളിരിലേക്ക് മാറി. അടിവയറിൽ നിന്നും ആ കുളിര് നെഞ്ചിൽ വരെ എത്തി നിന്നു. അവൾ പോലുമറിയാതെ ആ കണ്ണുകൾ പ്രകാശിച്ചു. ഉള്ളം കൈകൾ വിയർത്തു. ഒരുതരം പരിഭ്രമം അവളിൽ നിഴലിട്ടു. വീണ്ടും വീണ്ടും അവനെ തന്നെ കണ്ടു നിൽക്കാൻ ഉള്ളിൽ നിന്നും ഒരു വെമ്പൽ തുടിച്ചുകൊണ്ടിരുന്നു. "വരൂ ചേട്ടാ.. എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്." അരുണയുടെ വിളിയാണ് ഭദ്രയെ ഒന്നുണർത്തിയത്. ഒരു അനുവാദം ആരെങ്കിലും തരാൻ കാത്തിരുന്ന പോലെ പ്രസാദ് മുന്നോട്ട് നടന്ന് ഉമ്മറത്ത് കയറി. മാളവിക ചൂണ്ടിയ കസേരയിലിരുന്ന് കൈയ്യിൽ കരുതിയ കവർ പൊതി മടിയിൽ വെച്ച്‌ മൂവരേയും അവൻ ഒന്നു നോക്കി. "കുഞ്ഞി സുഖമായിരിക്കുന്നോ മോനെ?? അച്ഛനും അമ്മയ്ക്കുമൊക്കെ എന്തുണ്ട് വിശേഷം.??" പ്രസാദ് ഇരുന്നപാടെ മാളവിക ചോദിച്ചപ്പോൾ ഭദ്ര അവരെയും ഒന്നു നോക്കി. "എല്ലാവരും സുഖമായിരിക്കുന്നു. പിന്നെ അൽപ്പം വിഷമമുണ്ട്. അൽപ്പമല്ല അത് കുറച്ചു കൂടുതൽ തന്നെയാണ്. എന്നിരുന്നാലും ആർക്കും വലിയ കുഴപ്പങ്ങളൊന്നും തന്നെയില്ല......" പ്രസാദ് പറഞ്ഞതിന്റെ പൊരുൾ തന്റെ ചേച്ചിക്കാണ് തട്ടിയത് എന്ന് മനസ്സിലായ അരുണ ഭദ്രയെ എത്തി നോക്കി. ഒന്നും മിണ്ടാതെ കൈകൾ നെഞ്ചിനു താഴെ കെട്ടി വെച്ച് പ്രസാദിനെ ഇമ ചിമ്മാതെ നോക്കി നിൽക്കുകയായിയുന്നു അപ്പോഴവൾ. പ്രസാദ് ഭദ്രയുടെ നേർക്ക് തിരിഞ്ഞു. ഇരുവരും കണ്ണുകൾ കൊണ്ട് എന്തൊക്കെയോ പറഞ്ഞു. അതെന്താണെന്ന് അവർക്ക് പോലും പിടിയില്ല. "നിനക്ക്..... നിനക്ക് സുഖമാണോ ഭദ്രേ..?" അല്പ നേരത്തേ മൗനത്തിനു വിരാമമിട്ടുകൊണ്ട് പ്രസാദ് ചോദിച്ചു. "പിന്നേ പരമ സുഖം!! നിങ്ങൾ കാരണം ഇപ്പോൾ നാട്ടുകാരുടെ മുന്നിലും ഓഫീസ് സ്റ്റാഫുകളുടെ മുന്നിലും എനിക്ക് നല്ല ചീത്ത പേരുകൾ ഉള്ളത് കൊണ്ട് മുൻപത്തെക്കാൾ സുഖത്തോടെയാണ് ഞാൻ കഴിയുന്നത്." പുച്ഛത്തോടെ ഭദ്ര പറഞ്ഞു. "ഞാൻ കാരണമോ...?! ഞാൻ ചീത്തപ്പേര് തന്നെന്നോ...?? എന്തൊക്കെയാ ഭദ്രാ ഈ പറയണേ..? എന്താ അമ്മേ കാര്യം.??!!" ഭദ്രയുടെ നേർക്കും മാളവികയുടെ നേർക്കും തിരിഞ്ഞ് പ്രസാദ് ചോദിച്ചു. "അത് മോനെ.. ഇവിടെ ഈ നാട്ടിൽ കുറച്ചു സംഭവങ്ങൾ നടക്കുന്നുണ്ട്..." മാളവിക തമ്പുരാട്ടി പറഞ്ഞു തുടങ്ങിയതും നെറ്റി ചുളിച്ചുകൊണ്ട് അതെല്ലാം കേൾക്കുവാൻ പ്രസാദ് തയ്യാറായി. ഒടുവിൽ ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഭദ്രയ്ക്ക് നേരിടേണ്ടി വരുന്ന പരദൂഷണങ്ങളെ കുറിച്ച് അവനെല്ലാം അറിഞ്ഞു. കുറച്ചു നേരത്തേക്ക് മൂവർക്കുമിടയിൽ കനത്ത മൗനം തളം കെട്ടി നിലകൊണ്ടു. പ്രസാദ് ശിരസ്സ് താഴ്ത്തിയിരുന്നു. ഏതൊരു കാര്യവും ഇരു വശവുമുള്ള നാണയങ്ങൾ പോലെയാണ്. ഒരു ഭാഗം നന്നായി കൊണ്ടു പോകുമ്പോൾ മറുഭാഗം തിരിഞ്ഞു കൊത്തുന്നു. നന്മയുടെയും തിന്മയുടെയും ഭാഗങ്ങളാണവ. ആയിരം കുടങ്ങളുടെ വാ മൂടിക്കെട്ടാൻ സാധിക്കും. പക്ഷെ ഒരു മനുഷ്യന്റെ വാ മൂടുക അസാധ്യം തന്നെയെന്ന് പണ്ടുള്ളവർ പറഞ്ഞു വെച്ചതും പ്രസാദ് ഓർത്തു. അവൻ ഭദ്രയെ അലിവോടെ നോക്കി. അതേ നിൽപ്പ് തുടരുകയായിരുന്നു ഭദ്ര. "ഇതൊന്നും അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ല ഭദ്ര. നിന്നെ നിന്റെ വീട്ടുകാരിൽ എത്തിക്കുവാൻ വേണ്ടി, അവരെ കണ്ടെത്തുവാൻ വേണ്ടി ഒരുപാട് ഞാൻ കഷ്ടപ്പെട്ടു. അതിനിടയിൽ നിനക്ക് സംഭവിച്ച മറവിയെ മാറ്റാൻ ഞാൻ കഴിയും വിധം പരിശ്രമിച്ചു. അത്രയും നാൾ നീ എന്റെ കുടുംബത്തിൽ ആയിരുന്നു എന്നുള്ളത് കഴുകന്റെ കണ്ണുകളും ഹൈനയുടെ ചിന്തകളുമുള്ള മനുഷ്യർ തെറ്റായി വ്യാഖ്യാനിക്കുന്നു. അതാണ് സംഭവിക്കുന്നത്." പ്രസാദ് പറഞ്ഞു. "സംഭവിക്കുന്ന കാര്യങ്ങളെ കീറി മുറിച്ച് വിശകലനം ചെയ്യാനല്ല ഞാൻ ചോദിച്ചത്. ഈ കിംവദന്തികളിൽ നിന്നും എനിക്കൊരു മോചനമുണ്ടാകുമോ..??" ഭദ്ര നേരിട്ട് ചോദിച്ചു. വ്യക്തമായ ഒരുത്തരം പറയാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന പ്രസാദിനെ നോക്കി ഭദ്ര വീണ്ടും ചോദിച്ചു : "ഇല്ല.. അല്ലേ...??" ഇരുന്നിടത്തു നിന്നും പ്രസാദ് എഴുന്നേറ്റു. "ജീവിതകാലം മുഴുവൻ ഈ ചീത്തപ്പേരും പേറി ഞാൻ ജീവിച്ചു തീർക്കണം. അല്ലേ." ഭദ്രയുടെ കണ്ണീര് പൊടിഞ്ഞു. തറഞ്ഞു നിൽക്കുന്ന പ്രസാദിനെ ഈറൻ നിറഞ്ഞ കണ്ണുകളുമായി അവൾ നോക്കി. ആ നോട്ടം പ്രസാദിന്റെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുകയായിരുന്നു. "ഭദ്രേ.. ഞാൻ..." അവനെന്തോ പറയാൻ മുതിർന്നതും ഭദ്ര തന്റെ കൈ ഉയർത്തി തടയിട്ടുകൊണ്ട് പറഞ്ഞു : "നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതും കഷ്ടപ്പെട്ടതുമൊക്കെ വലിയ കാര്യം തന്നെയാണ്. പക്ഷെ അതുകൊണ്ട് എനിക്കുണ്ടാവുന്നതോ വലിയൊരു ദോഷവും." "അല്ല ഭദ്ര.. അങ്ങനെയല്ല.. ഞാൻ നിന്നോട് തെറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കൽ അറിയാതെയാണ് ഞാനത് ചെയ്തതെങ്കിൽ മറ്റൊരിക്കൽ അറിഞ്ഞുകൊണ്ട് തന്നെ ഞാൻ നിന്നോട് തെറ്റു ചെയ്തു." പ്രസാദ് പറഞ്ഞതിന്റെ പൂർണ്ണത മനസ്സിലാവാതെ അരുണയും മാളവികയും പരസ്പരം നോക്കിയ ശേഷം പ്രസാദിലേക്ക് ശ്രദ്ധിച്ചു. മൂവരും അവനിൽ നോട്ടം നിർത്തി കേന്ദ്രീകരിക്കവേ ഈ തറവാട്ടിൽ വെച്ച്‌ ഭദ്രയോട് ചെയ്ത ആ തെറ്റ് പ്രസാദ് തുറന്നു പറയുകയായിരുന്നു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കുറ്റബോധത്താൽ അവനിൽ നിന്നും കണ്ണീരൊഴുകി. നിറ കണ്ണുകളോടെ അവൻ ഭദ്രയെ നോക്കി : "നിന്നെ വിട്ടു കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു ഭദ്ര. അതുകൊണ്ടാണ് നിനക്ക് എഴുതി തന്ന ആ മരുന്നുകൾ ഞാൻ മനപ്പൂർവ്വം മാറ്റിയത്. പക്ഷെ റിൻസി വന്ന് എന്റെ കണ്ണുകൾ തുറപ്പിച്ചു. നിന്നോടുള്ള എന്റെ സ്വാർത്ഥത മഹാപാപമാണെന്ന് അപ്പോഴാണ് നല്ല മനസ്സോടെ ഞാൻ മനസ്സിലാക്കിയത്. ഇനിയെല്ലാം ദൈവ നീതി പോലെ സംഭവിക്കട്ടെ എന്ന് ഞാനും കരുതി." "നീചനാണ് നിങ്ങൾ.." മുഖത്തടിച്ച പോലെ ഭദ്ര പറഞ്ഞതും ഒരു നടുക്കം പ്രസാദിൽ മിന്നിമറഞ്ഞു പോയി. "മോളെ...??" മാളവിക വിളിച്ചു. "ഭദ്രേച്ചി...??" അരുണ വിളിച്ചു. ഇരു വിളികളും കേട്ടെങ്കിലും അത് കേൾക്കാത്ത മട്ടിൽ ഭദ്ര പ്രസാദിനെ കൂർപ്പിച്ചു നോക്കി : "ഇത്രയൊക്കെ എന്നോട് നിങ്ങൾ ചെയ്തിട്ടും എന്റെ ഓർമ്മകളെ തിരികെ കൊണ്ടു വരാതിരിക്കാൻ വീണ്ടും നിങ്ങളെന്നെ ചതിക്കുകയായിരുന്നു." "പറഞ്ഞല്ലോ ഭദ്രാ. നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല ഞാനങ്ങനെ ചെയ്തതും പ്രവർത്തിച്ചതും. നിന്നെ കൈ വിട്ടു പോകുമല്ലോ എന്നോർത്തപ്പോൾ അന്നെനിക്ക്..." പ്രസാദിന്റെ വാക്കുകൾ മുറിഞ്ഞു. അല്പം നേരം അവൻ മിണ്ടാതെ നിന്നതിനു ശേഷം വീണ്ടും തുടർന്നു : "ഞാൻ ചെയ്തു പോയ അപരാധങ്ങൾ പൊറുത്ത് നിനക്ക് വന്നൂടെ ഭദ്ര എന്റെ ജീവിതത്തിലേക്ക്. നിന്നെ വിവാഹം ചെയ്യാൻ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു. ഇന്നും ഞാൻ നിന്നെ അതിയായി സ്നേഹിക്കുന്നു. എന്റെ മകൾ സ്നേഹിക്കുന്നു. നിന്റെ സാമീപ്യം ഇന്നവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ്. വരുമോ നീയെന്റെ ജീവിതത്തിലേക്ക്." "ഇനിയും ഞാൻ നിങ്ങളെ വിശ്വസിക്കണോ?? മകളുടെ ഇഷ്ടങ്ങൾ നടപ്പിലാക്കി കൊടുക്കുന്ന അന്ധനായ പിതാവാണ് നിങ്ങൾ. നാളെ എന്റെ ശിരസ്സ് അറുക്കണമെന്ന് മകൾ ആവശ്യപ്പെട്ടാൽ അതും നിങ്ങൾ ചെയ്തു കൊടുക്കുമോ...?" കോപം കൊണ്ട് ജ്വലിച്ച് അവൾ ചോദിച്ചു. "ദേവയാനി....???" ഇടി മുഴക്കം പോലെ പ്രസാദ് ആക്രോശിച്ചതും മാളവികയും അരുണയും പേടിച്ച് രണ്ടടി പുറകോട്ട് മാറി. ശേഖരന്റെ മുന്നിൽ സംഹാരമാടിയ ആ പ്രസാദിനെ അവർ ഇരുവരും വീണ്ടും കാണുകയായിരുന്നു. ഭയം ഉള്ളുലച്ചെങ്കിലും അത് പുറത്തു പ്രകടമാക്കാതെ ഭദ്ര ആ നിൽപ്പ് തുടർന്നു. "ഇങ്ങനെ... ഇങ്ങനെ ഒന്നും നീയെന്നോട് സംസാരിക്കരുത് ഭദ്ര. എനിക്കും എന്റെ മകൾക്കും നിന്റെമേലുള്ള സ്നേഹത്തെ ദുഷിച്ച വാക്കുകൾ തൊടുത്തുകൊണ്ട് നീ അശുദ്ധമാക്കരുത്. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നത് സത്യം. എന്റെ മകൾ നിന്നെ സ്നേഹിക്കുന്നു എന്നതും സത്യം. എന്റെ കുടുംബം നിന്നെ കാത്തിരിക്കുന്നു എന്നതും സത്യം." പ്രസാദ് വല്ല വിധേനയും പറഞ്ഞുകൊണ്ട് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് എന്തൊക്കെയോ തോണ്ടുന്നത് അവർ മൂവരും ശ്രദ്ധിച്ചു. "നോക്ക്.. നീ തന്നെ നോക്ക്.. ഇത് കാണുമ്പോഴെങ്കിലും നിനക്ക് മനസ്സിലാവും ഞാൻ പറഞ്ഞത് എത്ര മാത്രം സത്യമാണെന്ന്. ദാ നോക്ക്." മൊബൈൽ ഫോൺ ഭദ്രയുടെ നേരേ അവൻ കൊടുത്തു. അവളത് വാങ്ങി ഡിസ്‌പ്ലെയിൽ നോക്കി. "അമ്മേ....????" അവശതയോടെയുള്ള ആ വിളി കേട്ട് ഭദ്ര ഡിസ്‌പ്ലെയിൽ സൂക്ഷിച്ചു നോക്കി. അതൊരു വീഡിയോ കോളായിരുന്നു. മറുപുറത്ത് വളരെ ക്ഷീണം തോന്നുന്ന ഒരു പെൺകുട്ടി ഇരിക്കുന്നു. "കുഞ്ഞീ.. മോളെ....???" അരുണ ഉച്ചത്തിൽ വിളിച്ചു പോയി. "അയ്യോ ചേട്ടാ.. ഇവളാകെ ക്ഷീണിച്ച് കോലംകെട്ടു പോയല്ലോ..." കണ്ണുകൾ കുഴിഞ്ഞ് വളരെ ക്ഷീണം തോന്നുന്ന പരുവത്തിലായിരുന്നു കുഞ്ഞി. അങ്ങനെയുള്ള ആ കുഞ്ഞിനെ കണ്ട് ഹൃദയം കൈ വെള്ളയിൽ കൊണ്ടു വന്ന് ഉരസ്സുന്നത്ര വേദന തോന്നി ഭദ്രയ്ക്ക്. "അമ്മേ.. അമ്മയ്ക്ക് സുഖാണോ അമ്മേ..?" ക്ഷീണത്തോട കുഞ്ഞി ചോദിച്ചു. നിറ കണ്ണുകളോടെ ഭദ്ര മിണ്ടാതെ നിന്നു. അരുണയും മാളവികയും കരയാതെ പിടിച്ചു നിന്നു. "മോൾക്കറിയാം അമ്മയ്ക്ക് ഇപ്പൊ മോളെ ഇഷ്ടല്ലാന്ന്. സാരല്ല്യ.. മോൾടെ അമ്മ പണ്ടേ മരിച്ചു പോയി. മോള് ജനിച്ചപ്പോ തന്നെ അമ്മ പോയി. പിന്നെ മോള് അമ്മയില്ലാതെയാ വളർന്നേ. അച്ഛൻ കൊറേ കഷ്ടപ്പെട്ടു മോൾക്ക് വേണ്ടി. മോൾക്ക് വേണ്ടിയാ അച്ഛൻ ജീവിക്കണേ. എല്ലാം മോൾക്കറിയാം. പച്ചേ അമ്മ മോൾടെ മോത്ത് നോക്കി സൊന്തം അമ്മയാണെന്ന് പറഞ്ഞപ്പോ മോള് കൊറേ സന്തോഷിച്ചു. കൊറേ കാത്തിരുന്ന് മോൾക്ക് ഒരമ്മയെ കിട്ടിയപ്പോ നല്ലോണം സന്തോഷിച്ചു. അമ്മ മോൾടെ കാര്യങ്ങൾ എല്ലാം നോക്കി. മോൾക്ക് ചോറ് വാരി തന്നു. രാത്തിരി അമ്പിളി മാമനെ കാണിച്ചു തന്നു. പാട്ട് പാടി അരികിൽ കിടത്തി ഉറക്കി. പുത്തൻ ഉടുപ്പ് വാങ്ങി തന്നു. അങ്ങനെ എല്ലാം എല്ലാം അമ്മ നോക്കി. അപ്പോയും മോൾക്കറിയാം അമ്മ മോൾടെ അമ്മ അല്ലെന്ന്. എന്നിട്ടും എന്നിട്ടും മോള് അമ്മയെ കൊറേ കൊറേ സ്നേഹിച്ചു അമ്മേ...." കുഞ്ഞി കരഞ്ഞു. "മോ..... ളേ....." ഭദ്ര വിളിച്ചതിൽ ശബ്ദം പോലും വന്നില്ല. സങ്കട കടലാൽ തൊണ്ട തിങ്ങി നിന്നു. മാളവികയും അരുണയും കരഞ്ഞു പോയി. ഈ തറവാട് ആകെ ഓടിച്ചാടി ബഹളം വെച്ച്‌ നടന്ന കൊച്ചാണത് എന്നോർത്തപ്പോൾ ഇരുവരുടെയും നെഞ്ച് കലങ്ങി. "സാരല്യ.. ഇതൊക്കെ മോൾക്ക് പറഞ്ഞിട്ടുള്ളതാ.. എന്നാലും മോൾക്ക് ഒരു ആഗ്രഹുണ്ട്.. അത് അമ്മ മോൾക്ക് സാധിച്ചു തരോ? മോൾടെ ആ ആഗ്രഹം പറയാനാണ് അച്ഛൻ അങ്ങോട്ട് വന്നേ." മൂവരും പ്രസാദിനെ നോക്കി. ശാന്തമായി അവൻ കണ്ണുകൾ അടച്ചു കാണിച്ചു. തിരികെ വീഡിയോ കോളിലേക്ക് അവർ ശ്രദ്ധ ചെലുത്തി. കുഞ്ഞി തുടർന്നു : "അടുത്ത ആയ്ച്ച അച്ഛന്റെ പുതിയ ഷോപ്പ് തുറക്കുകയാ. അമ്മയും ആന്റിയും മുത്തശ്ശിയുമൊക്കെ അവിടെ വരണം. കൊച്ചിയിലാ ഷോപ്പ്. മോൾക്ക് അമ്മേ കാണണം. അമ്മയെ കെട്ടിപിടിക്കണം. അമ്മേടെ കവിളിൽ മുത്തം വെക്കണം. അത് മോൾടെ ആഗ്രഹമാണ്. അമ്മ പറ്റില്ലെന്ന് പറയരുത്. വരാതെ ഇരിക്കരുത്. ഒരു തവണ കൂടി മോൾക്ക് അമ്മേ കാണണം. പിന്നെ ഒരിക്കലും... ഒരിക്കലും മോള് അമ്മേ ശല്യപ്പെടുത്തില്ല.... പറ അമ്മേ.. അമ്മ വരില്ലേ...??" കൃത്യമായ ഒരുത്തരം പറയാതെ ഭദ്ര മിഴിച്ചു നിന്നു. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഭദ്രയുടെ കൈയ്യിൽ നിന്നും പ്രസാദ് ഫോൺ വാങ്ങി. "അമ്മ വരും മോളെ.. അച്ഛൻ അമ്മയെ കൂട്ടികൊണ്ട് വരും. ന്റെ പോന്നു മോള് വിഷമിക്കാതെ.." കുഞ്ഞി പുഞ്ചിരിച്ചു. അച്ഛൻ വേഗം വരാമെന്ന് പറഞ്ഞ് പ്രസാദ് ആ വീഡിയോ കോൾ കട്ട്‌ ചെയ്ത് ഭദ്രയുടെ മുഖത്ത് നോക്കി. കവിളിൽ ചാലിട്ടിറങ്ങിയ കണ്ണീരിനെ അവൾ തുടച്ചു മാറ്റി പ്രസാദിനെ നോക്കി. "നീ ഇറങ്ങി പോയതിനു ശേഷം ആ പഴയ ചൊടിയിലേക്ക് കുഞ്ഞി വന്നിട്ടില്ല ഭദ്ര. പതിയെ പതിയെ അവൾ പഴയപടി ആവും. അതിലെനിക്ക് നല്ല ഉറപ്പുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം അവൾ എന്നോട് ഒരു ആഗ്രഹം പറഞ്ഞു. അവസാനമായി നിന്നെ അവൾക്കൊന്നു കാണണമെന്ന്. കുറച്ചു സമയം നിന്നോടൊത്ത് ചിലവഴിക്കണമെന്ന്." അർത്ഥമില്ലാത്ത ഭാവത്തോടെ ഭദ്ര അവന്റെ മുഖത്തു നോക്കി. "കുഞ്ഞിയുടെ ആഗ്രഹത്തിനൊപ്പം എന്റെ ഒരു ആഗ്രഹവും പേറിയാണ് ഞാനിവിടെ വീണ്ടും വന്നത്. പറ്റില്ലെന്ന് മാത്രം നീ പറയരുത് ഭദ്ര.." എന്തെന്നർത്ഥത്തിൽ ഭദ്ര പുരികം ചുളിച്ചു. അരുണയും മാളവികയും പരസ്പരം നോക്കി. "അടുത്തയാഴ്ച കൊച്ചിയിലെ എന്റെ പുതിയ ഷോപ്പ് ആരംഭിക്കുകയാണ്. അധികം പേരെയൊന്നും ക്ഷണിച്ചിട്ടില്ല. കുടുംബക്കാരും കുറച്ചു കൂട്ടുകാരും മാത്രം. നിങ്ങൾ എല്ലാവരും വന്ന് പങ്കെടുക്കണം. ആ ഷോപ്പ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യേണ്ടത് നീയാണ് ഭദ്ര. മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലെ ഭദ്ര തമ്പുരാട്ടി. അതെന്റെ വലിയ ആഗ്രഹമാണ്." പ്രസാദ് പറഞ്ഞതും ഒരു നടുക്കം നെഞ്ചിലൂടെ പാഞ്ഞുപോയി ഭദ്ര പ്രസാദിനെ നോക്കി. എതിർക്കാനോ അനുകൂലിക്കാനോ കഴിയാത്ത അവസ്ഥയിൽ അവൾ നിന്നു. പ്രസാദ് തന്റെ കയ്യിലെ പൊതി ഭദ്രയുടെ കൈകളിലേക്ക് വെച്ചു. "ഇതിനകത്ത് നീ രചിച്ച ആ മനോഹരമായ പുസ്തകമാണ്. തരള സംഗീത മന്ത്രം. ഒപ്പം ഷോപ്പ് ഉദ്ഘാടനത്തിന്റെ ഇൻവിറ്റേഷൻ കാർഡും ഉണ്ട്." ഭദ്ര ആ പൊതി തുറന്നു നോക്കി. കഴിഞ്ഞ കുറച്ചു ദിവസമായി താൻ തേടി നടന്ന പുസ്തകം ഒടുവിൽ തന്റെ കൈകളിൽ എത്തിയത് കണ്ട് അവളുടെ ഉള്ളം ഒന്നു സന്തോഷിച്ചു. "മനോഹരമായ ശൈലിയിൽ അവതരിപ്പിച്ച ഈ പുസ്തകം ഞാൻ വായിച്ചു കഴിഞ്ഞു. കുഞ്ഞിക്കും കൂടി വായിച്ചു കേൾപ്പിക്കാമെന്ന് കരുതിയാണ് ആരോടും പറയാതെ ഞാനത് എടുത്തത്. തിരികെ ഇവിടെ കൊണ്ടു വരണമെന്ന് വിചാരിച്ചതാ. പക്ഷെ അപ്പോഴേക്കും നിനക്ക് ഓർമ്മകൾ വന്നു." പ്രസാദ് പറഞ്ഞു. "നീ സൃഷ്‌ടിച്ച നിന്റെ കഥാപാത്രമായി മാറുകയായിരുന്നു ഭദ്ര നീ. ദേവയാനിയായി നീ മാറുമ്പോൾ നിനക്ക് മുന്നിൽ ഞാൻ നിന്റെ പ്രിയപ്പെട്ട ഭർത്താവ് പ്രകാശനായി. എന്റെ മകൾ കുഞ്ഞി നിനക്ക് മാളുവായി. അങ്ങനെ നിനക്ക് മുന്നിലെത്തുന്ന എന്റെ ആളുകളും സന്ദർഭങ്ങളുമൊക്കെ നിന്റെതായ സാങ്കൽപ്പിക ലോകത്തിൽ നീ കണ്ടു. ശെരിക്കും അതാണ് നിനക്ക് സംഭവിച്ചത്." ഒരു ഞെട്ടലോടെ ഭദ്ര അരുണയേയും മാളവികയേയും മാറി മാറി നോക്കി. എല്ലാം അറിയുന്ന അരുണ ശിരസ്സ് താഴ്ത്തി നിന്നു. ആക്സിഡന്റിൽ ഓർമ്മകൾ നഷ്ടപ്പെട്ട് മറ്റൊരുവളായി തന്റെ ചേച്ചി പെരുമാറി എന്നല്ലാതെ ഈ കഥയൊന്നും അവൾ ഭദ്രയോട് പറഞ്ഞില്ലായിരുന്നു. അടുത്തതായി ഷോപ്പ് ഉദ്ഘാടനത്തിന്റെ ഇൻവിറ്റേഷൻ കാർഡ് അവൾ തുറന്നു നോക്കി. മാളവികയും അരുണയും ഭദ്രയുടെ ഇടം വലം നിന്ന് തുറന്നു വെച്ച ആ കാർഡ് വായിച്ചു. അതിൽ പ്രധാന അതിഥിയായും ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന വ്യക്തിയായും മേലെപ്പാട്ട് കോയിക്കൽ ഭദ്ര തമ്പുരാട്ടി എന്നെഴുതിയത് കണ്ട് അരുണയും മാളവികയും അവളുടെ മുഖത്തു നോക്കി. "നീ എന്തായാലും എത്തണം ഭദ്ര. കുഞ്ഞിയുടെ ആഗ്രഹം പോലെ നീ അവളുമായി കുറച്ചു സമയം ചിലവഴിക്കണം. എന്റെ ആഗ്രഹമായി നീ ആ ഷോപ്പ് ഉദ്ഘാടനം ചെയ്യണം. പറ്റില്ലെന്ന് പറയരുത്. വരാതെ ഇരിക്കരുത്." അത്രയും പറഞ്ഞ് മൂന്നു തമ്പുരാട്ടികളെയും നോക്കി പ്രസാദ് കൈ കൂപ്പി. ഒടുവിൽ യാത്ര പറഞ്ഞ് തിരികെ നടക്കുകയായിരുന്നു. അരുത്... പോകരുത്.. അൽപ്പ നേരം കൂടി എനിക്കൊപ്പം ചിലവഴിക്കൂ... ഞാൻ ദേഷ്യപ്പെട്ടതിൽ എന്നോട് പൊറുത്തു തരൂ.. പോവരുത്.. പ്ലീസ് നിങ്ങൾ പോവരുത്.... ഭദ്രയുടെ ഉള്ളം മനസ്സിലെ മന്ത്രണം പ്രസാദിന് കേൾക്കുവാൻ കഴിഞ്ഞില്ല. എങ്കിലും അവനാശിച്ചു. അവൾ തന്നെ തിരികെ വിളിച്ചെങ്കിലെന്ന്. പക്ഷെ അതുണ്ടായില്ല. ജിപ്സിയുടെ ഡോർ തുറന്ന് കയറും വരെ ആ പ്രതീക്ഷ അവൻ വെച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ മേലെപ്പാട്ട് കോയിക്കൽ തറവാട് ഇറങ്ങി പോകുന്ന ആ കറുത്ത ജിപ്സിയിൽ നോക്കി ഭദ്ര മന്ത്രിച്ചു : "ചില കൂട്ടിമുട്ടലുകൾ അങ്ങനെയാണ്. ഒരു വാഹനത്തിന് പോലും മനുഷ്യരുടെ ജീവതത്തിൽ വലിയ സ്ഥാനമുണ്ടാവാം." ഭദ്രയുടെ കണ്ണുകൾ എന്തിനെന്നില്ലാതെ വീണ്ടും നിറഞ്ഞു. അല്പം മുമ്പ് കണ്ട ക്ഷീണിച്ച ആ കുഞ്ഞു മുഖം അവളെ വല്ലാതെ വേദനിപ്പിച്ചു. അപ്പോഴാണ് തന്റെ തോളിൽ ഒരു സ്പർശനം ഉള്ളത് പോലെ ഭദ്രയ്ക്ക് തോന്നിയത്. അവൾ തിരിഞ്ഞു നോക്കിയപ്പോൾ അരുണ നിൽക്കുന്നത് കണ്ടു. "എന്റെ ചേച്ചി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്കറിയാം. എപ്പോഴും ചേച്ചി അങ്ങനെ തന്നെയാണ്. പക്ഷെ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയ ആ മനുഷ്യനെ ചേച്ചി ഒരിക്കലും വെറുപ്പിക്കരുത്. വേദനിപ്പിക്കരുത്." ഭദ്ര പുരികമുയർത്തി. മാളവിക മുന്നോട്ട് വന്നുകൊണ്ട് പറഞ്ഞു : "നിന്നോട് അവനുള്ള സ്നേഹം വളരെ വലുതാണ് മോളെ. ശെരിക്കും ഇങ്ങനെയൊക്കെ അവനോട് സംസാരിക്കാൻ എന്തു തെറ്റാ നിന്നോട് അവൻ ചെയ്തത്. അറിയാതെ സംഭവിച്ച ഒരു അപകടം. അതിന്റെ പ്രായശ്ചിത്തം എന്നതു പോലെ ഒരുപാടവൻ അനുഭവിച്ചു. സാധാരണ ഇത്തരം കേസിൽ മനുഷ്യർ കൈ ഒഴിയുകയാണ് പതിവ്. പക്ഷെ അവനത് ചെയ്തില്ല. നിന്നെ അവൻ സ്വന്തം വീട്ടിൽ സംരക്ഷിച്ചു. ഓർമ്മകൾ നഷ്ടപ്പെട്ട് ഓരോ തോന്ന്യവാസങ്ങൾ നീ ചെയ്യുമ്പോൾ അതെല്ലാം അവൻ ക്ഷമിച്ചു. മറ്റുള്ളവരുടെ മുന്നിൽ നീ മൂലം നാണം കെടേണ്ടി വന്നെങ്കിലും അവനതെല്ലാം ക്ഷമിച്ചു. പിന്നീട് എപ്പോഴോ നിന്റെ മേൽ ഒരു ആഗ്രഹം അവന് തോന്നി എന്നുള്ളത് സത്യം. ആ ആഗ്രഹം എന്നും അവന്റെ മനസ്സിലുള്ളതുകൊണ്ടാണ് ശേഖരന്റെ കടം മുന്നും പിന്നും നോക്കാതെ അവൻ വീട്ടിയത്." ഇത്തവണ ചുഴലിക്കാറ്റ് അടിച്ചത് പോലെയാണ് ഭദ്ര നടുങ്ങിയത്. വലിയൊരു പരാശക്തി തന്നെ ഉയർത്തിയെടുത്ത് കല്ലിൽ ചുഴറ്റിയടിക്കുന്ന പോലെ തോന്നി ഭദ്രയ്ക്ക്. നടുക്കം നിറഞ്ഞ കണ്ണുകൾ കൊണ്ട് അവൾ അമ്മയെ നോക്കി : "എന്താ... എന്താ അമ്മ പറഞ്ഞത്...??" "അതെ മോളെ.. ശേഖരന്റെ കടങ്ങളൊക്കെ അവൻ വീട്ടി. ഈ തറവാടിനോട് അയാൾ ചെയ്തു കൂട്ടിയ തെമ്മാടിത്തരത്തിനൊക്കെ എണ്ണിയെണ്ണി കണക്കിന് അവൻ കൊടുക്കുകയും ചെയ്തു. ശെരിക്കു പറഞ്ഞാൽ മൂന്നു സ്ത്രീകൾ മാത്രം കഴിയുന്ന ഇവിടെ ചോദിക്കാനും പറയാനും ആണൊരുത്തൻ ഉള്ളത് പോലെയാണ് അന്നെനിക്ക് തോന്നിയത്." അരുണ മുന്നോട്ട് വന്നു : "ഇനിയും ആ മനുഷ്യനെ വേദനിപ്പിക്കരുത് ചേച്ചി. ഇപ്പോൾ എല്ലാം സത്യങ്ങളും ചേച്ചിക്ക് നന്നായി അറിയാം. ചേച്ചിയെ കൈ വിട്ടു പോവാതിരിക്കാൻ വേണ്ടിയാണ് അന്ന് ചേട്ടൻ മരുന്ന് മാറ്റിയത് എന്നു പറഞ്ഞല്ലോ. മനുഷ്യരല്ലേ ചേച്ചി. മാലാഖയല്ലല്ലോ തെറ്റ് സംഭവിക്കാതിരിക്കാൻ. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഭദ്രേച്ചി ഇതെല്ലാം അറിഞ്ഞുകൊണ്ട് ഇനിയും ആ ചേട്ടനെ വേദനിപ്പിക്കരുത്." അറിയുവാനുള്ള സത്യങ്ങൾ എല്ലാം അറിഞ്ഞു. കേൾക്കുവാനുള്ളതെല്ലാം കേട്ടു. വല്ലാത്തൊരു വീർപ്പു മുട്ടൽ പോലെ ഭദ്രയ്ക്ക് അനുഭവപ്പെട്ടു. തന്റെ കണ്ണീര് തുടച്ചു നീക്കി മുറ്റത്തേക്കിറങ്ങി അവൾ വേഗത്തിൽ നടന്നു. അരുണയും മാളവികയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. തൊട്ടടുത്ത യക്ഷിക്കാവിലേക്കുള്ള വഴിയിലേക്കാണ് ഭദ്ര തിരിയുന്നതെന്ന് അവർ കണ്ടു. അല്പം ജീർണിച്ച ആ കുഞ്ഞു ക്ഷേത്രത്തിന്റെ മുന്നിലുള്ള തൂക്കു മണിയിൽ ശക്തമായി തട്ടി ദേവിയെ ഉണർത്തി ഭദ്ര കൈ കൂപ്പി കണ്ണീരൊഴുക്കി. "എന്നെ ഇങ്ങനെ വിഷമിപ്പിക്കാൻ മാത്രം ഞാനെന്ത് തെറ്റാണ് ദേവീ ചെയ്തത്. ആ കുഞ്ഞിന്റെ മുഖവും അവളുടെ അച്ഛന്റെ മുഖവും എന്തിനെന്നെ ഇങ്ങനെ വേട്ടയാടുന്നു. കൃത്യമായ ഒരു ശെരി ചെയ്യാൻ എനിക്കാവുന്നില്ല. ജീവിതത്തിന്റെ പല കടുത്ത പ്രതിസന്ധികളും നേരിട്ട എനിക്ക് ഇപ്പോൾ ഈ വിഷയത്തിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ഞാനാകെ കുഴഞ്ഞു പോകുന്നു. ഞാൻ എന്തു ചെയ്യണം ദേവീ. എന്താണ് ഞാൻ ചെയ്യേണ്ടത്..??" അവൾ പൊട്ടിക്കരഞ്ഞു. ക്ഷേത്രത്തിലെ മൂർത്തി അവളെ മാത്രം നോക്കി അനങ്ങാതെ നിൽക്കുകയായിരുന്നു. "എന്നോടുള്ള സ്നേഹത്താലാണ് അദ്ദേഹം ആ മരുന്നുകൾ മാറ്റി അന്ന് എന്നോടങ്ങനെ ചെയ്തത്. അത് അദ്ദേഹം തുറന്നു പറഞ്ഞു. പശ്ചാത്തപിച്ചു. പക്ഷെ ഇപ്പോഴും ഏത് ദിശയിലേക്ക് തിരിയണമെന്ന് എനിക്കറിയില്ല. ഇപ്പോഴുള്ള ഈ ഞാനാണോ അതോ ഞാൻ രചിച്ച എന്റെ സാങ്കൽപ്പിക കഥാപാത്രമായ ദേവയാനിയാണോ ശെരിക്കുമുള്ള വ്യക്തിത്വം. വിവാഹമേ വേണ്ടെന്നു വെച്ച ഭദ്രയാണോ അതോ ഭർത്താവിനെയും മകളെയും ജീവന് തുല്യം സ്നേഹിക്കുന്ന ദേവയാനിയാണോ ഞാൻ?? പറയൂ ദേവി.. എന്നോടൊരിത്തിരി അലിവ് കാട്ടി എനിക്കത് വ്യക്തമാക്കി തരൂ...." തൊഴു കൈയ്യുമായി അവൾ പൊട്ടിക്കരഞ്ഞു. അകത്തെ മൂർത്തി ഒന്നും പറഞ്ഞില്ല. താഴേക്ക് ഊർന്നു വീണുകൊണ്ട് ഭദ്ര കരച്ചിൽ തുടർന്നു. ഏതാനും നിമിഷത്തോളം അതങ്ങനെ തുടർന്നു. എവിടെ നിന്നോ ഒരിളം കാറ്റ് ഭദ്രയെ തഴുകി കടന്നു പോയി. ദൂരെ കിഴക്കിലെവിടെയോ ഒരു വെള്ളിടി മിന്നി മാഞ്ഞു. ഭദ്രയുടെ ഓർമ്മകളിൽ ദേവയാനി എന്ന ആ കഥാപാത്രം ഒരു നെഗറ്റീവ് ഫിലിം പോലെ തെളിഞ്ഞു നിന്നു. അവൾ മകളെ സ്നേഹിക്കുന്നു, ഭർത്താവിനെ സ്നേഹിക്കുന്നു, വന്നു കയറിയ കുടുംബത്തെ സ്നേഹിക്കുന്നു. ഒരു വാലെന്ന പോലെ ഭർത്താവിനെ വിടാതെ പിന്തുടരുന്നു, ഡോക്ടറെ കാണുന്നു, ഒടുവിൽ ദേഷ്യം കയറി പ്രിയപ്പെട്ട ഭർത്താവ് അവളെ കൈയ്യോങ്ങി തല്ലുന്നു. അതിൽ അദ്ദേഹം അവളോട് പശ്ചാത്തപിക്കുന്നു. ഭദ്ര തന്റെ കണ്ണുകൾ വലിച്ചു തുറന്നു. അവൾ ദേവിയെ ആരാധനയോടെ നോക്കി. ഓർമ്മകൾ നഷ്ടപ്പെട്ടപ്പോൾ തനിക്ക് സംഭവിച്ച കാര്യങ്ങൾ ഓരോന്നായി അവളിപ്പോൾ തിരിച്ചറിയുന്നു. നിറ കണ്ണുകളോടെ വീണ്ടും ആത്മാർത്ഥതയോടെ ഭദ്ര വിളിച്ചു : "ന്റെ ദേവീ..........." ((തുടരും)) കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
💞 പ്രണയകഥകൾ - Part 84 002 ஸo 900 Part 84 002 ஸo 900 - ShareChat
🦋 മരുമകൾ 🦋 44 റെക്കോർഡ് ചെയ്തു എന്നെങ്ങാനും ഇവരറിഞ്ഞാൽ ഇപ്പോ കാണിക്കുന്നതിന്റെ ഇരട്ടി പ്രകടനം കാണിക്കും ഇവർ. ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി. ഹരിയേട്ടൻ അവിടിരുന്ന് 'ഇതിപ്പോ എന്തിനാടി ഇങ്ങനെ പറഞ്ഞത്?' എന്ന ഭാവത്തിൽ എന്നെ നോക്കുന്നത് അറിയാൻ കഴിയുന്നുണ്ടെനിക്ക്. പക്ഷെ ഞാൻ എന്തെയ്യാനാ? ചിലതൊക്കെ പറഞ്ഞു കഴിഞ്ഞല്ലേ മനുഷ്യന് സാമാന്യ ബോധം എന്നൊരു സാധനം വരൂ... ആ ബോധം ഇല്ലായ്മയാണല്ലോ പല കുടുംബങ്ങളിലും പല പ്രശ്നങ്ങൾക്കും ഹേതുവാക്കുന്നതും.... ഹരിയേട്ടൻ ഇത്തിരി നേരം മിണ്ടാതിരുന്നു. എങ്ങനെ പറയും എന്നാലോചിക്കുന്നതാകും.... മനസ്സിൽ ഇപ്പൊ എന്നെ പ്രാകുന്നുമുണ്ടാകും. ഉണ്ടായ പ്രശ്നം തീർക്കുന്നതിന് പകരം പുതിയ പ്രശ്നം ഉണ്ടാക്കിയെന്ന് കരുതുന്നുണ്ടാകും. അമ്മായി അപ്പോഴും വെട്ടിക്കൊല്ലും പോലെ കരച്ചിൽ തന്നെ. അതിനിടയിലും 'പറയെടാ പറയെടാ' എന്നും പറഞ്ഞ് ഹരിയേട്ടനെ ഓർമ്മിപ്പിക്കുന്നുമുണ്ട്. അമ്മാവനാണേൽ ഒരു കത്തി കിട്ടിയാൽ എന്നെയിപ്പോ കുത്തിക്കൊല്ലും എന്ന മട്ടിൽ ഇരിപ്പാണ്. അങ്ങേരുടെ കണ്ണിൽ ഞാനാണല്ലോ ഭാര്യയെ കരയിപ്പിച്ചത്. അതിന്റെ കലിപ്പാണ്. " ദേവു പറഞ്ഞത് നേരാ.... ഞങ്ങൾ രണ്ടാളും കേട്ടിട്ടുണ്ട് അമ്മ അവളേം അവളുടെ വീട്ടുകാരും കുറിച്ച് കുറ്റം പറയുന്നത്. അതും വളരെ മോശമായിട്ട്.... " ഹരിയേട്ടൻ പതിയെ, തീർത്തും ശാന്തനായിട്ടാണ് പറഞ്ഞത്. എങ്കിലും അമ്മായിയും കൂടെ അമ്മാവനും നന്നായി ഞെട്ടിയിട്ടുണ്ട്. ഒപ്പം ഞാനും.... ഹരിയേട്ടൻ അങ്ങനെ പറയുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചില്ല. എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. പക്ഷെ അതൊക്കെ കേട്ടത് എങ്ങനെ ആണെന്ന് പറയുമ്പോ അമ്മായി ഉണ്ടാക്കാൻ പോകുന്ന ഭൂകമ്പത്തെപ്പറ്റി ഓർക്കവേ, വന്ന സമാധാനം ഇരട്ടി സ്പീഡിൽ വന്ന വഴിയേ തന്നെ ഇറങ്ങി ഓടിക്കളഞ്ഞു. " കുറച്ചു ദിവസം മുൻപാ.... ഞാനും ഇവളും കൂടി പുറത്ത് പോകാൻ വേണ്ടി ഇവിടുന്നിറങ്ങി മുകളിൽ എത്തിയപ്പോ ചാറ്റൽ മഴ തുടങ്ങി. ബൈക്ക് അവിടെ വച്ചിട്ട് കുട എടുക്കാൻ തിരികെ വന്നതാ ഞങ്ങള്.... നിങ്ങൾ രണ്ടാളും കൂടി ഇവളെയും ഇവളുടെ വീട്ടുകാരെയും പറ്റി എന്തൊക്കെയോ പറയുന്നത് പുറത്തെത്തിയപ്പോഴേ ഞങ്ങൾ കേട്ടു.... കുറച്ചു നേരം പുറത്ത് നിന്നിട്ട് ചാറ്റൽ മഴ മാറിയിട്ടാ തിരികെ പോയത്. അന്നേരം കയറി വന്നൊരു പ്രശ്നം ഉണ്ടാക്കാൻ തോന്നിയില്ല. ഇവള് തന്നെയാ പറഞ്ഞത് അമ്മയോട് അതൊന്നും ചോദിച്ചൊരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന്. " ഹരിയേട്ടൻ പറഞ്ഞു നിർത്തുമ്പോഴും അമ്മയും അച്ഛനും ഞെട്ടി ഇരിപ്പുണ്ട്. റെക്കോർഡ് ചെയ്ത കാര്യം ആള് പറഞ്ഞിട്ടില്ല. കള്ളം പറഞ്ഞിരിക്കുന്നു....! എനിക്ക് വേണ്ടി.... എനിക്കാ മനുഷ്യനോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഇഷ്ടം തോന്നി. സന്തോഷം തോന്നി. ചിരി വന്നു. കരച്ചിലിനിടയിൽ തെളിഞ്ഞ ചിരിയായത് കൊണ്ടാകും എന്റെ ചുണ്ട് താഴേയ്ക്ക് കോടിപ്പോയത്. " എന്തിനാ അമ്മാ ഇങ്ങനെ ഒക്കെ പറയുന്നത് ? നമ്മള് ഇവിടെ നാല് പേരല്ലേ ഉള്ളൂ? സന്തോഷത്തോടെ കഴിഞ്ഞൂടെ നമുക്ക്? സ്നേഹത്തോടെ കഴിഞ്ഞൂടെ? " അമ്മയോടുള്ള ചോദ്യം ആ മനുഷ്യന്റെ ഹൃദയത്തിൽ നിന്നാണെന്ന് തോന്നി. പാവം തോന്നി എനിക്ക് ഹരിയേട്ടനോട്.... " കൊള്ളാടാ... ഇവള് പറയണതാണല്ലേ നിനക്കിപ്പോ വിശ്വാസം? എനിക്കറിയാം... നീ ഒന്നും കേട്ടിട്ടൊന്നും ഇല്ലാന്ന്... ഞാൻ പറഞ്ഞിട്ടില്ലാത്തതൊക്കെ നിന്നോട് ഇവള് പറഞ്ഞു തന്നതാവും. എന്നേം നിന്നേം തെറ്റിക്കാൻ.... " ആദ്യത്തെ പകപ്പ് മാറിയപ്പോ അമ്മ കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു. അപ്പോഴും അവരതൊക്കെ പറഞ്ഞു എന്ന് സമ്മതിച്ചു തരാൻ തയ്യാറായില്ല. " എന്നിട്ട് എനിക്കെന്ത് കിട്ടാനാ അമ്മാ? " ഞാൻ ഇരുന്നിടത് നിന്നെഴുന്നേറ്റു. " ഞങ്ങളെ തമ്മിൽ തെറ്റിച്ചാൽ അല്ലെ ഇവനേം വിളിച്ചോണ്ട് നിനക്ക് നിന്റെ വീട്ടിലോട്ട് താമസം മാറ്റാൻ പറ്റൂ? എന്നാലല്ലേ എന്റെ ചെറുക്കൻ കഷ്ടപ്പെട്ട് ഉണ്ടാക്കണ പൈസയൊക്കെ കൊണ്ട് നിനക്ക് ആഡംബരം കാണിക്കാൻ പറ്റൂ? ഞങ്ങടെ ചെലവും ഒഴിഞ്ഞു കിട്ടുവല്ലോ? " അവരെന്റെ നേർക്ക് വിരൽ ചൂണ്ടി അലറി. ഞാൻ സ്തംഭിച്ചു നിന്ന് പോയി. മനസ്സിൽ പോലും കരുതിയിട്ടില്ല ഇതൊന്നും.... " അമ്മാ... മതിയമ്മാ... മതിയാക്ക്.... വേണ്ടാത്തതതൊക്കെ പറഞ്ഞു പ്രശ്നം ഉണ്ടാക്കല്ലേ അമ്മാ.... " ഇത്തവണ ഹരിയേട്ടന്റെ സ്വരത്തിൽ അപേക്ഷയാണ്. അക്ഷമയാണ്. ഇനിയും ഒന്നും കേൾക്കാൻ വയെന്നത് പോലെ... ഞാനും എന്തോ പറയാനൊരുങ്ങിയതാണ്. പക്ഷെ, ഒന്നും പറയല്ലേ എന്നത് പോലുള്ള ദയനീയമായ ഹരിയേട്ടന്റെ നോട്ടത്തിന് മുന്നില് നിശബ്ദയായിപ്പോയി. പിന്നെയൊരു സംസാരത്തിന് നിൽക്കാതെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. ആദ്യം നമ്മുടെ ഭാഗം പറഞ്ഞു നോക്കണം, അത് കൊണ്ട് പ്രയോജനം ഇല്ലെന്ന് തോന്നിയാൽ പിന്നെ അവിടെ നിർത്തിയേക്കണം. അതൊരിക്കലും തോറ്റു കൊടുക്കലോ, പരാജയമോ ആവില്ലല്ലോ? പറയുന്നത് മനസ്സിലാക്കാൻ കഴിവില്ലാത്തവരോട് നാവിട്ടടിച്ചു നമ്മുടെ എനർജി കളയുന്നതെന്തിന്? മുറിയിൽ കയറി കട്ടിലിലേക്ക് വീണു. കരച്ചിലും വരുന്നില്ല. ആകെയൊരു മരവിപ്പ് പോലെ..... കല്യാണ തലേന്ന് അമ്മ പറഞ്ഞത് ഓർമ്മ വന്നു. " എന്റെ കുട്ടി ഇത്രേം നാളും വിഷമിച്ചില്ലേ? ഇനി സന്തോഷം മാത്രേ ഉണ്ടാവൂ... അവര് നല്ല ആൾക്കാരാ മോളെ. അതല്ലേ അഞ്ച് പൈസ സ്ത്രീധനം പോലും വാങ്ങാത്തെ? ഇല്ലേൽ ഇക്കാലത്ത് ഒരു കോളേജ് അദ്ധ്യാപകന് എത്ര സ്ത്രീധനം കിട്ടും എന്നാ? അത്യാഗ്രഹം ഇല്ലാത്തവരാ... അപ്പൊ ഉള്ള് നിറയെ സ്നേഹോം കാണും. " അമ്മ അന്ന് പറഞ്ഞതൊക്കെ ഓർക്കെ എനിക്ക് ഈ അവസ്ഥയിലും ചിരി വന്നു..... പുറം ചട്ട നോക്കി ഒരു ബുക്കിനെ ജഡ്ജ് ചെയ്യരുത് എന്ന് പറയാറില്ലേ? മനുഷ്യരും അത് പോലെ തന്നെ.... പുറമെ കാണുന്നതൊന്നുമല്ല ഒരു മനുഷ്യനും..... ഒപ്പം ജീവിച്ചാൽ പോലും ആരെയും ആർക്കും പൂർണമായും മനസ്സിലാക്കാൻ ഒന്നും ആവില്ലന്നേ.... അതിനി അമ്മായിയായാലും ഭർത്താവായാലും സ്വന്തം മക്കളായാലും...! എന്തിന് ചിലപ്പോ നമ്മളെപ്പോലും നമുക്ക് മനസ്സിലാവാറില്ലല്ലോ? അമ്മായി ഈ നാട്ടിൽ എല്ലാവർക്കും വളരെ നല്ലവരാണ്. ഞാൻ കല്യാണം കഴിഞ്ഞ് വന്ന സമയത്ത് ഒരിക്കൽ ഇവിടെ തേങ്ങ വെട്ടാൻ വരുന്ന മാമൻ പറഞ്ഞിരുന്നു. ഇവിടേക്ക് വരാനായത് എന്റെ ഭാഗ്യമാണെന്ന്. ഇവിടുത്തെ അച്ഛനും അമ്മയും പാവങ്ങൾ ആണെന്ന്.... അന്ന് ഞാനത് വിശ്വസിച്ചു. എന്നാൽ ഇന്നോ? ഇന്നയാൾ അങ്ങനെ പറഞ്ഞാൽ ഞാൻ വിശ്വസിക്കോ? ആ മാമൻ മാത്രമല്ല, പലരും എന്നോട് പറഞ്ഞിട്ടുണ്ട്.. ഇവിടെ വന്നത് കൊണ്ട് എനിക്ക് ഉണ്ടായ ഭാഗ്യത്തേക്കുറിച്ച്... ഇതിലും വലിയൊരു ഭാഗ്യം എനിക്കിനി വരനുണ്ടോ അല്ലെ? ഒരു പുച്ഛച്ചിരി ചുണ്ടിൽ വിരിയുമ്പോഴും കണ്ണീരൊഴുകി ഇറങ്ങുന്നുണ്ടായിരുന്നു. പുറത്ത് പിന്നെയും എന്തൊക്കെയോ സംസാരം കേൾക്കുന്നുണ്ട്. ഒന്നും ശ്രദ്ധിക്കാൻ പോയില്ല. തലയണയിൽ മുഖം അമർത്തി കണ്ണടച്ച് കിടന്നു. കുറച്ചു സമയം കൂടി കഴിഞ്ഞാണ് ഹരിയേട്ടൻ മുറിയിലേക്ക് വന്നത്. കട്ടിലിലേക്കിരുന്ന് ഇരു വശത്തും കൈ കുത്തി തല കുനിച്ചിരിക്കുന്നത് കണ്ടു. ഞാൻ പതിയെ എഴുന്നേറ്റിരുന്നു. ബെഡിൽ നിന്നും നിരങ്ങി നീങ്ങി ഹരിയേട്ടനടുത്തായിട്ടിരുന്നു. " സോറി.... " ഹരിയേട്ടൻ ഇരിക്കുന്നത് പോലെ തല കുനിച്ചിരുന്നു പതിയെ പറഞ്ഞു. ഹരിയേട്ടൻ എന്നെ തല ചരിച്ചു നോക്കി. ശേഷം ആദ്യം ഇരുന്നത് പോലെ നിലത്തു നോക്കി ഇരുന്നു. എനിക്ക് പേടി തോന്നി. ഞാൻ കാരണമാണ് ഇന്നത്തെ പ്രശ്നം ഉണ്ടായത് എന്ന് കരുതി എന്നോട് പിണങ്ങുമോ? ദേഷ്യം കാണിക്കുമോ? ഇന്ന് അച്ഛനും അമ്മയും ഹരിയേട്ടനും തമ്മിൽ മുഷിഞ്ഞു സംസാരിക്കേണ്ടി വന്നില്ലേ? അതും ആദ്യമായിട്ട് ? രാജേഷ് ചേട്ടന്റെ മുന്നിൽ നാണം കെടേണ്ടി വന്നില്ലേ? എല്ലാം എന്റെ തെറ്റാണെന്ന് പറയുമോ? " ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല.... അമ്മ എന്നെക്കുറിച്ച് നാട്ടികാരോടും കുറ്റം പറയുന്നു എന്നറിഞ്ഞപ്പോ.... ഞാൻ ഒക്കേം അറിഞ്ഞു എന്ന് മനസ്സിലായാൽ അമ്മ ഇനി എങ്കിലും കുറ്റം പറയുന്നത് നിർത്തുമല്ലോ എന്ന് കരുതിയാ... സോറി... " കണ്ണ് നിറച്ച് വീണ്ടുമാ മുഖത്തേക്ക് നോക്കി. എന്നാൽ ഞാൻ പോലും പ്രതീക്ഷിക്കാതെ ഹരിയേട്ടൻ തിരിഞ്ഞെന്നെ ചുറ്റിപ്പിടിച്ചു എന്റെ തോളിലേക്ക് മുഖം ചേർത്ത് വച്ചു. പതിയെ ആ ചുണ്ടുകൾ " സോറി " എന്ന് മൊഴിയുമ്പോൾ എന്റെ കഴുത്തിടുക്കിൽ ആ മനുഷ്യന്റെ കണ്ണീർ നനവ് ഞാൻ അറിയുന്നുണ്ടായിരുന്നു. കുറച്ചു സമയം അങ്ങനെ ഇരുന്ന് പോയി ഞാൻ. എന്നെ വഴക്ക് പറയുമെന്ന് കരുതിയിടത്താണ് സോറി പറയുന്നത്. ഈയൊരു ചെറിയ കാര്യത്തിന് പോലും തകർന്ന് പോകുന്നൊരു മനുഷ്യൻ. നെഞ്ചിലൊരു നേർത്ത നൊമ്പരം കൂട് കൂട്ടി. അമ്മ ഇടയ്ക്കിടെ അഭിമാനത്തോടെ പറയാറുള്ളതോർത്തു. " അവനെ ഞാൻ ഒരു വിഷമോം അറിയിച്ചിട്ടില്ല. അവനെക്കൊണ്ട് ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. ഒന്നും ശീലിപ്പിച്ചിട്ടില്ല..... " അതേ.... ശീലിപ്പിച്ചിട്ടില്ല... അതാണല്ലോ ഒരു ചെറിയ ജീവിതപ്രശനം പോലും നേരിടാനാകാതെ ഇവിടെ വന്നിങ്ങനെ തളർന്നിരിക്കുന്നത്....? പക്ഷെ ഇനി ശീലിച്ചോളും... പലതും... എന്നെപ്പോലെ.... കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ എനിക്കുണ്ടായ മാറ്റം പോലെ ഹരിയേട്ടനും മാറും. ജീവിതസാഹചര്യങ്ങളോളം മികച്ച അദ്ധ്യാപകരുണ്ടോ? പലതും പഠിക്കാൻ ഇരിക്കുന്നതേയുള്ളൂ.... കുറച്ചു സമയം കഴിഞ്ഞ് മുഖം അമർത്തി തുടച്ച് ഹരിയേട്ടൻ നിവർന്നിരുന്നു. " പണ്ട് മുതൽക്കേ ഞാൻ ഇങ്ങനാ... പെട്ടെന്ന് ഇമോഷണൽ ആയിപ്പോകും. " പറഞ്ഞിട്ട് ഒരു നെടുവീർപ്പുതിർത്തു ആള്. " എന്തിനാ എന്നോട് സോറി പറഞ്ഞത്? " " അമ്മയ്ക്ക് വേണ്ടി.... " " അമ്മയ്ക്ക് വേണ്ടി ഹരിയേട്ടൻ എന്തിനാ പറയുന്നത്? " " അമ്മ പറയില്ല എന്നറിയുന്നത് കൊണ്ട്... " പിന്നീട് കുറച്ചു നേരം ഇരുവരും നിശബ്ദരായി. ഉതിർന്ന് വീഴുന്ന നെടുവീർപ്പുകൾ മാത്രം സംവദിച്ചു. " ദേവൂ.... ഇനി ഒന്നും പഴയത് പോലെ ആവൂന്ന് എനിക്ക് തോന്നുന്നില്ല. അമ്മ ഇനി എങ്ങനെ നിന്നോട് പെരുമാറുമെന്ന് എനിക്ക് അറിഞ്ഞൂടാ.... എനിക്ക്.... എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്. നമ്മളൊക്കെ ഒരുമിച്ച്..... സന്തോഷത്തോടെ.... അങ്ങനെ ഒക്കേ ചിന്തിച്ചിട്ടുള്ളൂ.... ഇത് പോലൊരു പ്രശ്നം ഒന്നും സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ല ഞാൻ. ഇന്നത്തെ പ്രശ്നത്തിന് കാരണം അമ്മയും അച്ഛനും ആണെന്ന് അറിയാഞ്ഞിട്ടല്ല. അതാണ്‌ അവിടെ നിന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ നോക്കിയത്. എന്ത് പറഞ്ഞിട്ടും മനസ്സിലാവണ്ടേ? ഞാൻ നേരിൽ കേട്ടെന്ന് പറഞ്ഞിട്ടും കൂടി സമ്മതിച്ചു തരുന്നില്ല. റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞിരുന്നേൽ ഇപ്പോഴത്തേന്റെ ഇരട്ടി പ്രശ്നം ഉണ്ടാക്കിയേനെ അമ്മ. അത് കൊണ്ടാണത് പറയാതെ ഇങ്ങനെ പറഞ്ഞത്. ഇത്രേം ചെറിയൊരു പ്രശ്നം ഇത് പോലെ വലുതാക്കിയ അമ്മ ഇനി എന്തൊക്കെ കാണിച്ചു കൂട്ടുമോ? " മുടിയിലൂടെ വിരൽ കടത്തി കുനിഞ്ഞിരിപ്പുണ്ട് ഹരിയേട്ടൻ. വല്ലാതെ ടെൻസ്ഡ് ആണെന്ന് കണ്ടാൽത്തന്നെ അറിയാം. " എന്നെങ്കിലും അമ്മ എന്നെ ഉപേക്ഷിച്ചു കളയാൻ പറഞ്ഞാൽ ഹരിയേട്ടൻ എന്ത് ചെയ്യും? " ഹരിയേട്ടന് അരികിലേക്ക് നീങ്ങിയിരുന്ന് അത് ചോദിക്കുമ്പോ, ഇന്നത്തെ പ്രശ്നം ഒരു തുടക്കമായി കണ്ട് അമ്മായി ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നെന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. ഇങ്ങനെ വിഷമിച്ചിരിക്കുന്ന ഒരാളോട് ചോദിക്കാൻ പറ്റുന്ന ചോദ്യം അല്ല എന്നറിയാം. എന്നാലും അതിന്റെ ഉത്തരമായിരുന്നു എനിക്ക് വേണ്ടത്. " കല്യാണം കഴിഞ്ഞ അന്ന് മുതൽ, എന്റെ മരണം വരെ നീയെന്റെ കൂടെ ഉണ്ടാവണം എന്നേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ... ആ എന്നോടാണോ ദേവൂ? " ഒരു നിമിഷം പോലും ആലോചിക്കാതെ വന്ന മറുപടിയിൽ അത് വരെ മനസ്സിനെ ഞെരിച്ചിരുന്ന സങ്കടവും ആശങ്കയും മറന്ന് എന്റെ ചുണ്ടുകൾ വിടർന്നു. " എന്നാൽ ഒരു ഉറപ്പ് തരാം. ഞാനായിട്ട് ഒരു പ്രശ്നത്തിനും പോവില്ല. പിന്നെ..... " ഞാനൊന്ന് നെടുവീർപ്പിട്ടു. " അമ്മ പറഞ്ഞതൊക്കെ ഒരു നിമിഷം കൊണ്ട് മറന്ന് കളയാനൊന്നും പറ്റില്ല. അങ്ങനെ എല്ലാം മറന്ന് എല്ലാം സഹിച്ച് ജീവിക്കാനൊക്കെ സിനിമയിലും സീരിയലിലും ഒക്കെയുള്ളവർക്കേ പറ്റൂ.... മനസിലെ ദേഷ്യം പുറത്ത് കാണിക്കാതിരിക്കാൻ ഞാൻ നോക്കാം. അപ്പഴും അമ്മ നേരിട്ട് വല്ലതും പറഞ്ഞാൽ എത്രത്തോളം കേട്ടില്ല എന്ന് നടിക്കാൻ പറ്റും എന്നൊന്നും എനിക്കറിയില്ല. ചിലപ്പോ ഞാൻ തിരികെ വല്ലതും പറഞ്ഞു പോവും.... " എന്തിനാണ് വെറുതെ ഞാൻ എല്ലാം സഹിച്ചു നിന്നോളാം എന്നൊരു കപട വാഗ്ദാനം കൊടുക്കുന്നത്? " പറഞ്ഞോ..... പക്ഷെ, അത് ഇവിടെ നിന്നും ഇറങ്ങിപ്പോക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തരുത്. നീയോ അവരോ എന്നൊരു ഓപ്ഷൻ വരുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി പറ്റില്ല. നിനക്ക് അമ്മേ വെറുക്കാം. അമ്മയ്ക്ക് നിന്നേം... പക്ഷെ എനിക്കോ? എനിക്ക് നിങ്ങള് എല്ലാരും വേണ്ടേ? ആരെയും എനിക്ക് വെറുക്കാൻ പറ്റില്ലാലോ? അവരുടെ മനസ്സും ചിന്തകളും ഒന്നും ശെരിയല്ല. സമ്മതിക്കുന്നു. എന്നാലും അവരെന്റെ അച്ഛനും അമ്മയും അല്ലാതാവുമോ? അവരെയും സംരക്ഷിക്കേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് മറക്കാൻ പറ്റുമോ? " ദയനീയമായാണ് ഹരിയേട്ടൻ എന്നെ നോക്കിയത്. ഞാൻ ആ കയ്യിൽ അമർത്തി പിടിച്ചു. " ഹരിയേട്ടൻ എന്നെ പരിഗണിക്കുന്നിടത്തോളം ഈ വീട്ടിൽ നിന്ന് ഞാൻ എങ്ങും പോവില്ല. അല്ലെങ്കിലും ഹരിയേട്ടനെ വിട്ടിട്ട് പോവാൻ ആര് പറഞ്ഞാലും എന്നെക്കൊണ്ട് പറ്റുകയൊന്നുമില്ല. " ആ തോളിൽ ഒന്ന് തൊട്ട് പറഞ്ഞതും ആളെന്നെ പിന്നെയും കെട്ടിപ്പിടിച്ചു. ചുറ്റിപ്പിടിച്ചു പരസ്പരം തോളുകളിൽ തല താങ്ങി എത്ര നേരം ഇരുന്നു എന്നറിയില്ല. രണ്ട് മനസ്സുകളും ഒന്ന് തണുക്കുന്നത് വരെ അങ്ങനെയേ ഇരുന്നു ഞങ്ങൾ..... 🦋 🦋 🦋 🦋 🦋 അഭിപ്രായം മറക്കല്ലേ.... കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aKzzJ3b?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 44 റെക്കോർഡ് ചെയ്തു എന്നെങ്ങാനും ഇവരറിഞ്ഞാൽ ഇപ്പോ കാണിക്കുന്നതിന്റെ ഇരട്ടി പ്രകടനം കാണിക്കും ഇവർ. ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി. ഹരിയേട്ടൻ അവിടിരുന്ന് 'ഇതിപ്പോ എന്തിനാടി ഇങ്ങനെ പറഞ്ഞത്?' എന്ന ഭാവത്തിൽ എന്നെ നോക്കുന്നത് അറിയാൻ കഴിയുന്നുണ്ടെനിക്ക്. പക്ഷെ ഞാൻ എന്തെയ്യാനാ? ചിലതൊക്കെ പറഞ്ഞു കഴിഞ്ഞല്ലേ മനുഷ്യന് സാമാന്യ ബോധം എന്നൊരു സാധനം വരൂ... ആ ബോധം ഇല്ലായ്മയാണല്ലോ പല കുടുംബങ്ങളിലും പല പ്രശ്നങ്ങൾക്കും ഹേതുവാക്കുന്നതും.... ഹരിയേട്ടൻ ഇത്തിരി നേരം മിണ്ടാതിരുന്നു. എങ്ങനെ പറയും എന്നാലോചിക്കുന്നതാകും.... മനസ്സിൽ ഇപ്പൊ എന്നെ പ്രാകുന്നുമുണ്ടാകും. ഉണ്ടായ പ്രശ്നം തീർക്കുന്നതിന് പകരം പുതിയ പ്രശ്നം ഉണ്ടാക്കിയെന്ന് കരുതുന്നുണ്ടാകും. അമ്മായി അപ്പോഴും വെട്ടിക്കൊല്ലും പോലെ കരച്ചിൽ തന്നെ. അതിനിടയിലും 'പറയെടാ പറയെടാ' എന്നും പറഞ്ഞ് ഹരിയേട്ടനെ ഓർമ്മിപ്പിക്കുന്നുമുണ്ട്. അമ്മാവനാണേൽ ഒരു കത്തി കിട്ടിയാൽ എന്നെയിപ്പോ കുത്തിക്കൊല്ലും എന്ന മട്ടിൽ ഇരിപ്പാണ്. അങ്ങേരുടെ കണ്ണിൽ ഞാനാണല്ലോ ഭാര്യയെ കരയിപ്പിച്ചത്. അതിന്റെ കലിപ്പാണ്. " ദേവു പറഞ്ഞത് നേരാ.... ഞങ്ങൾ രണ്ടാളും കേട്ടിട്ടുണ്ട് അമ്മ അവളേം അവളുടെ വീട്ടുകാരും കുറിച്ച് കുറ്റം പറയുന്നത്. അതും വളരെ മോശമായിട്ട്.... " ഹരിയേട്ടൻ പതിയെ, തീർത്തും ശാന്തനായിട്ടാണ് പറഞ്ഞത്. എങ്കിലും അമ്മായിയും കൂടെ അമ്മാവനും നന്നായി ഞെട്ടിയിട്ടുണ്ട്. ഒപ്പം ഞാനും.... ഹരിയേട്ടൻ അങ്ങനെ പറയുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചില്ല. എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. പക്ഷെ അതൊക്കെ കേട്ടത് എങ്ങനെ ആണെന്ന് പറയുമ്പോ അമ്മായി ഉണ്ടാക്കാൻ പോകുന്ന ഭൂകമ്പത്തെപ്പറ്റി ഓർക്കവേ, വന്ന സമാധാനം ഇരട്ടി സ്പീഡിൽ വന്ന വഴിയേ തന്നെ ഇറങ്ങി ഓടിക്കളഞ്ഞു. " കുറച്ചു ദിവസം മുൻപാ.... ഞാനും ഇവളും കൂടി പുറത്ത് പോകാൻ വേണ്ടി ഇവിടുന്നിറങ്ങി മുകളിൽ എത്തിയപ്പോ ചാറ്റൽ മഴ തുടങ്ങി. ബൈക്ക് അവിടെ വച്ചിട്ട് കുട എടുക്കാൻ തിരികെ വന്നതാ ഞങ്ങള്.... നിങ്ങൾ രണ്ടാളും കൂടി ഇവളെയും ഇവളുടെ വീട്ടുകാരെയും പറ്റി എന്തൊക്കെയോ പറയുന്നത് പുറത്തെത്തിയപ്പോഴേ ഞങ്ങൾ കേട്ടു.... കുറച്ചു നേരം പുറത്ത് നിന്നിട്ട് ചാറ്റൽ മഴ മാറിയിട്ടാ തിരികെ പോയത്. അന്നേരം കയറി വന്നൊരു പ്രശ്നം ഉണ്ടാക്കാൻ തോന്നിയില്ല. ഇവള് തന്നെയാ പറഞ്ഞത് അമ്മയോട് അതൊന്നും ചോദിച്ചൊരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന്. " ഹരിയേട്ടൻ പറഞ്ഞു നിർത്തുമ്പോഴും അമ്മയും അച്ഛനും ഞെട്ടി ഇരിപ്പുണ്ട്. റെക്കോർഡ് ചെയ്ത കാര്യം ആള് പറഞ്ഞിട്ടില്ല. കള്ളം പറഞ്ഞിരിക്കുന്നു....! എനിക്ക് വേണ്ടി.... എനിക്കാ മനുഷ്യനോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഇഷ്ടം തോന്നി. സന്തോഷം തോന്നി. ചിരി വന്നു. കരച്ചിലിനിടയിൽ തെളിഞ്ഞ ചിരിയായത് കൊണ്ടാകും എന്റെ ചുണ്ട് താഴേയ്ക്ക് കോടിപ്പോയത്. " എന്തിനാ അമ്മാ ഇങ്ങനെ ഒക്കെ പറയുന്നത് ? നമ്മള് ഇവിടെ നാല് പേരല്ലേ ഉള്ളൂ? സന്തോഷത്തോടെ കഴിഞ്ഞൂടെ നമുക്ക്? സ്നേഹത്തോടെ കഴിഞ്ഞൂടെ? " അമ്മയോടുള്ള ചോദ്യം ആ മനുഷ്യന്റെ ഹൃദയത്തിൽ നിന്നാണെന്ന് തോന്നി. പാവം തോന്നി എനിക്ക് ഹരിയേട്ടനോട്.... " കൊള്ളാടാ... ഇവള് പറയണതാണല്ലേ നിനക്കിപ്പോ വിശ്വാസം? എനിക്കറിയാം... നീ ഒന്നും കേട്ടിട്ടൊന്നും ഇല്ലാന്ന്... ഞാൻ പറഞ്ഞിട്ടില്ലാത്തതൊക്കെ നിന്നോട് ഇവള് പറഞ്ഞു തന്നതാവും. എന്നേം നിന്നേം തെറ്റിക്കാൻ.... " ആദ്യത്തെ പകപ്പ് മാറിയപ്പോ അമ്മ കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു. അപ്പോഴും അവരതൊക്കെ പറഞ്ഞു എന്ന് സമ്മതിച്ചു തരാൻ തയ്യാറായില്ല. " എന്നിട്ട് എനിക്കെന്ത് കിട്ടാനാ അമ്മാ? " ഞാൻ ഇരുന്നിടത് നിന്നെഴുന്നേറ്റു. " ഞങ്ങളെ തമ്മിൽ തെറ്റിച്ചാൽ അല്ലെ ഇവനേം വിളിച്ചോണ്ട് നിനക്ക് നിന്റെ വീട്ടിലോട്ട് താമസം മാറ്റാൻ പറ്റൂ? എന്നാലല്ലേ എന്റെ ചെറുക്കൻ കഷ്ടപ്പെട്ട് ഉണ്ടാക്കണ പൈസയൊക്കെ കൊണ്ട് നിനക്ക് ആഡംബരം കാണിക്കാൻ പറ്റൂ? ഞങ്ങടെ ചെലവും ഒഴിഞ്ഞു കിട്ടുവല്ലോ? " അവരെന്റെ നേർക്ക് വിരൽ ചൂണ്ടി അലറി. ഞാൻ സ്തംഭിച്ചു നിന്ന് പോയി. മനസ്സിൽ പോലും കരുതിയിട്ടില്ല ഇതൊന്നും.... " അമ്മാ... മതിയമ്മാ... മതിയാക്ക്.... വേണ്ടാത്തതതൊക്കെ പറഞ്ഞു പ്രശ്നം ഉണ്ടാക്കല്ലേ അമ്മാ.... " ഇത്തവണ ഹരിയേട്ടന്റെ സ്വരത്തിൽ അപേക്ഷയാണ്. അക്ഷമയാണ്. ഇനിയും ഒന്നും കേൾക്കാൻ വയെന്നത് പോലെ... ഞാനും എന്തോ പറയാനൊരുങ്ങിയതാണ്. പക്ഷെ, ഒന്നും പറയല്ലേ എന്നത് പോലുള്ള ദയനീയമായ ഹരിയേട്ടന്റെ നോട്ടത്തിന് മുന്നില് നിശബ്ദയായിപ്പോയി. പിന്നെയൊരു സംസാരത്തിന് നിൽക്കാതെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. ആദ്യം നമ്മുടെ ഭാഗം പറഞ്ഞു നോക്കണം, അത് കൊണ്ട് പ്രയോജനം ഇല്ലെന്ന് തോന്നിയാൽ പിന്നെ അവിടെ നിർത്തിയേക്കണം. അതൊരിക്കലും തോറ്റു കൊടുക്കലോ, പരാജയമോ ആവില്ലല്ലോ? പറയുന്നത് മനസ്സിലാക്കാൻ കഴിവില്ലാത്തവരോട് നാവിട്ടടിച്ചു നമ്മുടെ എനർജി കളയുന്നതെന്തിന്? മുറിയിൽ കയറി കട്ടിലിലേക്ക് വീണു. കരച്ചിലും വരുന്നില്ല. ആകെയൊരു മരവിപ്പ് പോലെ..... കല്യാണ തലേന്ന് അമ്മ പറഞ്ഞത് ഓർമ്മ വന്നു. " എന്റെ കുട്ടി ഇത്രേം നാളും വിഷമിച്ചില്ലേ? ഇനി സന്തോഷം മാത്രേ ഉണ്ടാവൂ... അവര് നല്ല ആൾക്കാരാ മോളെ. അതല്ലേ അഞ്ച് പൈസ സ്ത്രീധനം പോലും വാങ്ങാത്തെ? ഇല്ലേൽ ഇക്കാലത്ത് ഒരു കോളേജ് അദ്ധ്യാപകന് എത്ര സ്ത്രീധനം കിട്ടും എന്നാ? അത്യാഗ്രഹം ഇല്ലാത്തവരാ... അപ്പൊ ഉള്ള് നിറയെ സ്നേഹോം കാണും. " അമ്മ അന്ന് പറഞ്ഞതൊക്കെ ഓർക്കെ എനിക്ക് ഈ അവസ്ഥയിലും ചിരി വന്നു..... പുറം ചട്ട നോക്കി ഒരു ബുക്കിനെ ജഡ്ജ് ചെയ്യരുത് എന്ന് പറയാറില്ലേ? മനുഷ്യരും അത് പോലെ തന്നെ.... പുറമെ കാണുന്നതൊന്നുമല്ല ഒരു മനുഷ്യനും..... ഒപ്പം ജീവിച്ചാൽ പോലും ആരെയും ആർക്കും പൂർണമായും മനസ്സിലാക്കാൻ ഒന്നും ആവില്ലന്നേ.... അതിനി അമ്മായിയായാലും ഭർത്താവായാലും സ്വന്തം മക്കളായാലും...! എന്തിന് ചിലപ്പോ നമ്മളെപ്പോലും നമുക്ക് മനസ്സിലാവാറില്ലല്ലോ? അമ്മായി ഈ നാട്ടിൽ എല്ലാവർക്കും വളരെ നല്ലവരാണ്. ഞാൻ കല്യാണം കഴിഞ്ഞ് വന്ന സമയത്ത് ഒരിക്കൽ ഇവിടെ തേങ്ങ വെട്ടാൻ വരുന്ന മാമൻ പറഞ്ഞിരുന്നു. ഇവിടേക്ക് വരാനായത് എന്റെ ഭാഗ്യമാണെന്ന്. ഇവിടുത്തെ അച്ഛനും അമ്മയും പാവങ്ങൾ ആണെന്ന്.... അന്ന് ഞാനത് വിശ്വസിച്ചു. എന്നാൽ ഇന്നോ? ഇന്നയാൾ അങ്ങനെ പറഞ്ഞാൽ ഞാൻ വിശ്വസിക്കോ? ആ മാമൻ മാത്രമല്ല, പലരും എന്നോട് പറഞ്ഞിട്ടുണ്ട്.. ഇവിടെ വന്നത് കൊണ്ട് എനിക്ക് ഉണ്ടായ ഭാഗ്യത്തേക്കുറിച്ച്... ഇതിലും വലിയൊരു ഭാഗ്യം എനിക്കിനി വരനുണ്ടോ അല്ലെ? ഒരു പുച്ഛച്ചിരി ചുണ്ടിൽ വിരിയുമ്പോഴും കണ്ണീരൊഴുകി ഇറങ്ങുന്നുണ്ടായിരുന്നു. പുറത്ത് പിന്നെയും എന്തൊക്കെയോ സംസാരം കേൾക്കുന്നുണ്ട്. ഒന്നും ശ്രദ്ധിക്കാൻ പോയില്ല. തലയണയിൽ മുഖം അമർത്തി കണ്ണടച്ച് കിടന്നു. കുറച്ചു സമയം കൂടി കഴിഞ്ഞാണ് ഹരിയേട്ടൻ മുറിയിലേക്ക് വന്നത്. കട്ടിലിലേക്കിരുന്ന് ഇരു വശത്തും കൈ കുത്തി തല കുനിച്ചിരിക്കുന്നത് കണ്ടു. ഞാൻ പതിയെ എഴുന്നേറ്റിരുന്നു. ബെഡിൽ നിന്നും നിരങ്ങി നീങ്ങി ഹരിയേട്ടനടുത്തായിട്ടിരുന്നു. " സോറി.... " ഹരിയേട്ടൻ ഇരിക്കുന്നത് പോലെ തല കുനിച്ചിരുന്നു പതിയെ പറഞ്ഞു. ഹരിയേട്ടൻ എന്നെ തല ചരിച്ചു നോക്കി. ശേഷം ആദ്യം ഇരുന്നത് പോലെ നിലത്തു നോക്കി ഇരുന്നു. എനിക്ക് പേടി തോന്നി. ഞാൻ കാരണമാണ് ഇന്നത്തെ പ്രശ്നം ഉണ്ടായത് എന്ന് കരുതി എന്നോട് പിണങ്ങുമോ? ദേഷ്യം കാണിക്കുമോ? ഇന്ന് അച്ഛനും അമ്മയും ഹരിയേട്ടനും തമ്മിൽ മുഷിഞ്ഞു സംസാരിക്കേണ്ടി വന്നില്ലേ? അതും ആദ്യമായിട്ട് ? രാജേഷ് ചേട്ടന്റെ മുന്നിൽ നാണം കെടേണ്ടി വന്നില്ലേ? എല്ലാം എന്റെ തെറ്റാണെന്ന് പറയുമോ? " ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല.... അമ്മ എന്നെക്കുറിച്ച് നാട്ടികാരോടും കുറ്റം പറയുന്നു എന്നറിഞ്ഞപ്പോ.... ഞാൻ ഒക്കേം അറിഞ്ഞു എന്ന് മനസ്സിലായാൽ അമ്മ ഇനി എങ്കിലും കുറ്റം പറയുന്നത് നിർത്തുമല്ലോ എന്ന് കരുതിയാ... സോറി... " കണ്ണ് നിറച്ച് വീണ്ടുമാ മുഖത്തേക്ക് നോക്കി. എന്നാൽ ഞാൻ പോലും പ്രതീക്ഷിക്കാതെ ഹരിയേട്ടൻ തിരിഞ്ഞെന്നെ ചുറ്റിപ്പിടിച്ചു എന്റെ തോളിലേക്ക് മുഖം ചേർത്ത് വച്ചു. പതിയെ ആ ചുണ്ടുകൾ " സോറി " എന്ന് മൊഴിയുമ്പോൾ എന്റെ കഴുത്തിടുക്കിൽ ആ മനുഷ്യന്റെ കണ്ണീർ നനവ് ഞാൻ അറിയുന്നുണ്ടായിരുന്നു. കുറച്ചു സമയം അങ്ങനെ ഇരുന്ന് പോയി ഞാൻ. എന്നെ വഴക്ക് പറയുമെന്ന് കരുതിയിടത്താണ് സോറി പറയുന്നത്. ഈയൊരു ചെറിയ കാര്യത്തിന് പോലും തകർന്ന് പോകുന്നൊരു മനുഷ്യൻ. നെഞ്ചിലൊരു നേർത്ത നൊമ്പരം കൂട് കൂട്ടി. അമ്മ ഇടയ്ക്കിടെ അഭിമാനത്തോടെ പറയാറുള്ളതോർത്തു. " അവനെ ഞാൻ ഒരു വിഷമോം അറിയിച്ചിട്ടില്ല. അവനെക്കൊണ്ട് ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. ഒന്നും ശീലിപ്പിച്ചിട്ടില്ല..... " അതേ.... ശീലിപ്പിച്ചിട്ടില്ല... അതാണല്ലോ ഒരു ചെറിയ ജീവിതപ്രശനം പോലും നേരിടാനാകാതെ ഇവിടെ വന്നിങ്ങനെ തളർന്നിരിക്കുന്നത്....? പക്ഷെ ഇനി ശീലിച്ചോളും... പലതും... എന്നെപ്പോലെ.... കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ എനിക്കുണ്ടായ മാറ്റം പോലെ ഹരിയേട്ടനും മാറും. ജീവിതസാഹചര്യങ്ങളോളം മികച്ച അദ്ധ്യാപകരുണ്ടോ? പലതും പഠിക്കാൻ ഇരിക്കുന്നതേയുള്ളൂ.... കുറച്ചു സമയം കഴിഞ്ഞ് മുഖം അമർത്തി തുടച്ച് ഹരിയേട്ടൻ നിവർന്നിരുന്നു. " പണ്ട് മുതൽക്കേ ഞാൻ ഇങ്ങനാ... പെട്ടെന്ന് ഇമോഷണൽ ആയിപ്പോകും. " പറഞ്ഞിട്ട് ഒരു നെടുവീർപ്പുതിർത്തു ആള്. " എന്തിനാ എന്നോട് സോറി പറഞ്ഞത്? " " അമ്മയ്ക്ക് വേണ്ടി.... " " അമ്മയ്ക്ക് വേണ്ടി ഹരിയേട്ടൻ എന്തിനാ പറയുന്നത്? " " അമ്മ പറയില്ല എന്നറിയുന്നത് കൊണ്ട്... " പിന്നീട് കുറച്ചു നേരം ഇരുവരും നിശബ്ദരായി. ഉതിർന്ന് വീഴുന്ന നെടുവീർപ്പുകൾ മാത്രം സംവദിച്ചു. " ദേവൂ.... ഇനി ഒന്നും പഴയത് പോലെ ആവൂന്ന് എനിക്ക് തോന്നുന്നില്ല. അമ്മ ഇനി എങ്ങനെ നിന്നോട് പെരുമാറുമെന്ന് എനിക്ക് അറിഞ്ഞൂടാ.... എനിക്ക്.... എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്. നമ്മളൊക്കെ ഒരുമിച്ച്..... സന്തോഷത്തോടെ.... അങ്ങനെ ഒക്കേ ചിന്തിച്ചിട്ടുള്ളൂ.... ഇത് പോലൊരു പ്രശ്നം ഒന്നും സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ല ഞാൻ. ഇന്നത്തെ പ്രശ്നത്തിന് കാരണം അമ്മയും അച്ഛനും ആണെന്ന് അറിയാഞ്ഞിട്ടല്ല. അതാണ്‌ അവിടെ നിന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ നോക്കിയത്. എന്ത് പറഞ്ഞിട്ടും മനസ്സിലാവണ്ടേ? ഞാൻ നേരിൽ കേട്ടെന്ന് പറഞ്ഞിട്ടും കൂടി സമ്മതിച്ചു തരുന്നില്ല. റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞിരുന്നേൽ ഇപ്പോഴത്തേന്റെ ഇരട്ടി പ്രശ്നം ഉണ്ടാക്കിയേനെ അമ്മ. അത് കൊണ്ടാണത് പറയാതെ ഇങ്ങനെ പറഞ്ഞത്. ഇത്രേം ചെറിയൊരു പ്രശ്നം ഇത് പോലെ വലുതാക്കിയ അമ്മ ഇനി എന്തൊക്കെ കാണിച്ചു കൂട്ടുമോ? " മുടിയിലൂടെ വിരൽ കടത്തി കുനിഞ്ഞിരിപ്പുണ്ട് ഹരിയേട്ടൻ. വല്ലാതെ ടെൻസ്ഡ് ആണെന്ന് കണ്ടാൽത്തന്നെ അറിയാം. " എന്നെങ്കിലും അമ്മ എന്നെ ഉപേക്ഷിച്ചു കളയാൻ പറഞ്ഞാൽ ഹരിയേട്ടൻ എന്ത് ചെയ്യും? " ഹരിയേട്ടന് അരികിലേക്ക് നീങ്ങിയിരുന്ന് അത് ചോദിക്കുമ്പോ, ഇന്നത്തെ പ്രശ്നം ഒരു തുടക്കമായി കണ്ട് അമ്മായി ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നെന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. ഇങ്ങനെ വിഷമിച്ചിരിക്കുന്ന ഒരാളോട് ചോദിക്കാൻ പറ്റുന്ന ചോദ്യം അല്ല എന്നറിയാം. എന്നാലും അതിന്റെ ഉത്തരമായിരുന്നു എനിക്ക് വേണ്ടത്. " കല്യാണം കഴിഞ്ഞ അന്ന് മുതൽ, എന്റെ മരണം വരെ നീയെന്റെ കൂടെ ഉണ്ടാവണം എന്നേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ... ആ എന്നോടാണോ ദേവൂ? " ഒരു നിമിഷം പോലും ആലോചിക്കാതെ വന്ന മറുപടിയിൽ അത് വരെ മനസ്സിനെ ഞെരിച്ചിരുന്ന സങ്കടവും ആശങ്കയും മറന്ന് എന്റെ ചുണ്ടുകൾ വിടർന്നു. " എന്നാൽ ഒരു ഉറപ്പ് തരാം. ഞാനായിട്ട് ഒരു പ്രശ്നത്തിനും പോവില്ല. പിന്നെ..... " ഞാനൊന്ന് നെടുവീർപ്പിട്ടു. " അമ്മ പറഞ്ഞതൊക്കെ ഒരു നിമിഷം കൊണ്ട് മറന്ന് കളയാനൊന്നും പറ്റില്ല. അങ്ങനെ എല്ലാം മറന്ന് എല്ലാം സഹിച്ച് ജീവിക്കാനൊക്കെ സിനിമയിലും സീരിയലിലും ഒക്കെയുള്ളവർക്കേ പറ്റൂ.... മനസിലെ ദേഷ്യം പുറത്ത് കാണിക്കാതിരിക്കാൻ ഞാൻ നോക്കാം. അപ്പഴും അമ്മ നേരിട്ട് വല്ലതും പറഞ്ഞാൽ എത്രത്തോളം കേട്ടില്ല എന്ന് നടിക്കാൻ പറ്റും എന്നൊന്നും എനിക്കറിയില്ല. ചിലപ്പോ ഞാൻ തിരികെ വല്ലതും പറഞ്ഞു പോവും.... " എന്തിനാണ് വെറുതെ ഞാൻ എല്ലാം സഹിച്ചു നിന്നോളാം എന്നൊരു കപട വാഗ്ദാനം കൊടുക്കുന്നത്? " പറഞ്ഞോ..... പക്ഷെ, അത് ഇവിടെ നിന്നും ഇറങ്ങിപ്പോക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തരുത്. നീയോ അവരോ എന്നൊരു ഓപ്ഷൻ വരുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി പറ്റില്ല. നിനക്ക് അമ്മേ വെറുക്കാം. അമ്മയ്ക്ക് നിന്നേം... പക്ഷെ എനിക്കോ? എനിക്ക് നിങ്ങള് എല്ലാരും വേണ്ടേ? ആരെയും എനിക്ക് വെറുക്കാൻ പറ്റില്ലാലോ? അവരുടെ മനസ്സും ചിന്തകളും ഒന്നും ശെരിയല്ല. സമ്മതിക്കുന്നു. എന്നാലും അവരെന്റെ അച്ഛനും അമ്മയും അല്ലാതാവുമോ? അവരെയും സംരക്ഷിക്കേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് മറക്കാൻ പറ്റുമോ? " ദയനീയമായാണ് ഹരിയേട്ടൻ എന്നെ നോക്കിയത്. ഞാൻ ആ കയ്യിൽ അമർത്തി പിടിച്ചു. " ഹരിയേട്ടൻ എന്നെ പരിഗണിക്കുന്നിടത്തോളം ഈ വീട്ടിൽ നിന്ന് ഞാൻ എങ്ങും പോവില്ല. അല്ലെങ്കിലും ഹരിയേട്ടനെ വിട്ടിട്ട് പോവാൻ ആര് പറഞ്ഞാലും എന്നെക്കൊണ്ട് പറ്റുകയൊന്നുമില്ല. " ആ തോളിൽ ഒന്ന് തൊട്ട് പറഞ്ഞതും ആളെന്നെ പിന്നെയും കെട്ടിപ്പിടിച്ചു. ചുറ്റിപ്പിടിച്ചു പരസ്പരം തോളുകളിൽ തല താങ്ങി എത്ര നേരം ഇരുന്നു എന്നറിയില്ല. രണ്ട് മനസ്സുകളും ഒന്ന് തണുക്കുന്നത് വരെ അങ്ങനെയേ ഇരുന്നു ഞങ്ങൾ..... 🦋 🦋 🦋 🦋 🦋 അഭിപ്രായം മറക്കല്ലേ.... കണ്ണൂർകാരൻ ❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ
📚 ട്വിസ്റ്റ് കഥകൾ - 0080ಡ @ 44 Part 0080ಡ @ 44 Part - ShareChat
💞ദേവനന്ദിനി... Part 45💞 "മോനെ…..മോളെയും കൊണ്ട് നിന്റെ മുറിയിൽ കൊണ്ട് പോയിട്ട് ഒന്നു ഫ്രഷ് ആയി വാ "….. ബേബേ രുദ്രനോട് പറഞ്ഞു…. രുദ്രൻ ഗൗരിയോട് പോകാമെന്നു കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു… രുദ്രനും ഗൗരിയും അവർക്കായൊരുക്കിയ താമസസ്ഥലത്തേക്ക് നടന്നു…. ദാബയുടെ പുറകിലൂടെ ഉള്ള വിശാലമായ വഴിയിലൂടെ രുദ്രൻ ഗൗരിയെയും കൊണ്ട് നടന്നു. ചുറ്റും നോക്കിയപ്പോൾ ദാബയുടെ മുൻവശത്തു കൂടെയും പോകാമെന്നു ഗൗരിയ്ക്ക് മനസ്സിലായി. ദാബയിൽ നിന്നും ഒരു നൂറു മീറ്ററോളം മാറിയൊരു ഇരുനില കെട്ടിടത്തിന് നേർക്കാണ് രുദ്രൻ തന്നെയും കൊണ്ട് പോകുന്നതെന്നും ഗൗരിയൂഹിച്ചു… "ദേവേട്ടാ…ഇതായിരുന്നല്ലേ ഞാൻ സ്റ്റേ എവിടാണെന്ന് ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നത്. ഇത് പോലെ സർപ്രൈസ് തരാനാകുമെന്ന് കരുതിയില്ല. എങ്ങനെയാ ഇവിടൊക്കെ പരിചയം"….ഗൗരി കെട്ടിടത്തിന്റെ നേരെ നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ രുദ്രനോട് ചോദിച്ചു… രുദ്രാനൊന്നു ചിരിച്ചു കൊണ്ട് ഗൗരിയെ തന്നോട് ചേർത്തു പിടിച്ചു നടന്നു തുടങ്ങി.. "ദേവേട്ടാ….ഇരുന്നു ഇളിക്കാതെ പറ. എങ്ങനെയാ ഇവരെയൊക്കെ പരിചയം. ഇത്രയ്ക്കും നല്ലൊരു ബന്ധം ദേവേട്ടനെങ്ങനെ ഉണ്ടാക്കിയെടുത്തു ഇവരുമായൊക്കെ "…. ഗൗരിയൊന്നു ചൊടിച്ചു കൊണ്ട് ചോദിച്ചു… "അഞ്ചാറു വർഷങ്ങൾക്ക് മുൻപ് ഹരിയണ്ണയുടെ കൂടെയാണ് ഞാൻ ആദ്യമായ് വരുന്നത്. ഈ റൂട്ടിൽ മിക്കവാറും വരുന്നത് കൊണ്ട് ഹരിയണ്ണയ്ക്ക് ഇവരുമായൊക്കെ നല്ല പരിചയമായിരുന്നു. അങ്ങനെ ഇവിടെ വന്നപ്പോൾ ഞാൻ പാജിയും, ബേബേയുമായൊക്കെ അടുത്തു "…. രുദ്രൻ മറുപടി നൽകി.. "പക്ഷെ ദേവേട്ടനോട് ഇവർക്ക് പക്ഷെ ആ പറഞ്ഞതിലും വലിയ ബന്ധമാണല്ലോ ഉള്ളത്. ബേബേയ്ക്ക് സ്വന്തം മകനോടുള്ളത് പോലുള്ള വാത്സല്യമാണല്ലോ ദേവേട്ടനോട് "…ഗൗരിയുടെ മിഴികളിൽ അത് പറയുമ്പോൾ അത്ഭുതം നിറഞ്ഞു നിന്നു… "ആദ്യമായി വന്നു പരിചയപ്പെട്ടപ്പോൾ മുതൽ ബേബേയ്ക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യമാണ്. എന്നോട് ബേബേ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു. ആദ്യമെനിക്കറിയില്ലായിരുന്നു എന്ത് കൊണ്ടാണ് ഇവർക്കെന്നോട് ഇത്രയ്ക്കും സ്നേഹമെന്ന്. പിന്നെ പാജി പറഞ്ഞാണ് ഞാനറിയുന്നത്. പാജിയ്ക്കും ബേബേയ്ക്കും ഒരു മകനുണ്ടായിരുന്നു. എന്റെ അതെ പ്രായം. കോളേജിൽ പഠിക്കുന്ന കാലത്തെങ്ങാനും ഒരു ആക്‌സിഡന്റിൽ മരണമടഞ്ഞു. എന്നെ കാണാനും ആ മകനെ പോലെയാണത്രെ. എന്നെ കാണുമ്പോൾ ആ മകൻ അവരെ വിട്ട് പോയിട്ടില്ലെന്ന തോന്നലാണ് ബേബേയ്ക്ക് എന്നുമൊക്കെ. ആരുമില്ലാതെ സ്വന്തം നാട് വിട്ട് ഒറ്റയ്ക്ക് ജീവിക്കുന്നതിൽ ഉള്ള സഹതാപവും ഉണ്ട്"...രുദ്രൻ പറഞ്ഞു നിർത്തി… "അങ്ങനെ ദേവേട്ടന് ആയിയെ കൂടാതെ ഒരമ്മയെയും കൂടെ കിട്ടിയല്ലേ "… ഗൗരിയൊരു പുഞ്ചിരിയോടെ രുദ്രനോട് ചോദിച്ചു… "എന്റെ അമ്മ എന്നെ വിട്ട് നേരത്തെ പോയതിനു ശേഷം ആ സ്നേഹം കിട്ടാത്തത് കൊണ്ടാവാം ഒരമ്മയുടെ വാത്സല്യം ആര് പകർന്നാലും പിന്നെ എന്റെ അമ്മയുടെ സ്ഥാനത്ത് മാത്രമേ എനിക്ക് കാണാൻ കഴിയൂ "….രുദ്രനൊരു നെടുവീർപ്പോടെ മറുപടി നൽകി… "ബേബേയുടെ പേരെന്താ ശരിക്കും"… (ഗൗരി ) "ഗുർമീത് കൗർ എന്നാണ് പേര്. പഞ്ചാബിൽ ഭട്ടിണ്ട ആണ് പാജിയുടെയും ബേബേയുടെയും നാട്. എത്രയോ വർഷങ്ങൾക് മുൻപ് ഇങ്ങോട്ട് കുടിയേറിയതാണ് അവർ "….. രുദ്രൻ മറുപടി നൽകി… "ഇങ്ങോട്ട് വരുമ്പോൾ ബൽക്കാർ പഞ്ചാബിയിൽ ചോദിക്കുന്നതിനൊക്കെ ദേവേട്ടൻ മറുപടി കൊടുക്കുന്നത് ഹിന്ദിയിൽ ആയിരുന്നു. അപ്പോൾ ദേവേട്ടന് പഞ്ചാബി അറിയാമെന്നു മനസ്സിലായി..ദേവേട്ടൻ എങ്ങനെ പഞ്ചാബി പഠിച്ചെടുത്തു"...അത്ഭുതം നിറഞ്ഞ മിഴികളോടെ ഗൗരി രുദ്രനോട് ചോദിച്ചു… "അത് സിംപിൾ… ഇവരെ കണ്ടു മുട്ടിയതിനു ശേഷം ഫോണിൽ മിക്കപ്പോഴും ഇവരോട് സംസാരിക്കുമ്പോൾ പഞ്ചാബി സ്ലാങ്ങിലുള്ള ഹിന്ദി മനസ്സിലാക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്തോ ഭാഗ്യത്തിന് എന്റെ കൂടെ ബാങ്കിൽ ആ കാലത്ത് ഒരു പഞ്ചാബി വന്നു സ്റ്റാഫ്‌ ആയിട്ട്. അവനോട് സംസാരിച്ചു പതിയെ പഠിച്ചെടുത്തു. അതായത് മുഴുവനായി മനസ്സിലാവും പക്ഷെ ചെറുതായി മാത്രമേ സംസാരിക്കാൻ പറ്റൂ. പിന്നെ പഞ്ചാബി എഴുതാനും വായിക്കാനും അറിയാം "….. രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി… രുദ്രൻ പറഞ്ഞത് കേട്ട് ഗൗരി അമ്പരന്നു നിന്നു…. "പഞ്ചാബി എഴുതാനും വായിക്കാനും അറിയാമെന്നോ…ദേവേട്ടന് എങ്ങനെ സാധിക്കുന്നു ഇതൊക്കെ "…. ഗൗരിയത് ചോദിക്കുമ്പോൾ അവളുടെ മിഴികൾ തള്ളിയിരുന്നു… "നന്ദു….എല്ലാറ്റിനും നീയിങ്ങനെ കണ്ണ് തള്ളിക്കൊണ്ടിരുന്നാൽ പിന്നെയിത് സ്ഥായീ ഭാവമാക്കേണ്ടി വരും കേട്ടോ…എന്ത് കാര്യത്തിനും നമുക്ക് വേണ്ടത് അത് പഠിക്കാനുള്ള മനസ്സ് ആണ്. അതുണ്ടെങ്കിൽ എല്ലാം നടക്കും "…. രുദ്രൻ നിറഞ്ഞ ചിരിയോടെ മറുപടി നൽകി.. "എന്തായാലും സമ്മതിച്ചു തന്നേക്കുന്നു. ആട്ടെ നമ്മുടെ ലഗേജ്‌ എവിടെ "….. (ഗൗരി) "അത് ബൽക്കാർ നമ്മുടെ മുറിയിൽ കൊണ്ട് വച്ചിട്ടുണ്ടാകും "….. (രുദ്രൻ).. "ചോദിക്കാൻ മറന്നു….ബൽക്കാർ പാജിയുടെയും ബേബേയുടെയും മകനാണോ"… (ഗൗരി) "പാജിയുടെ സഹോദരിപുത്രനാണ് ബൽക്കാർ. അവന്റെ അച്ഛനമ്മമാർ ചെറുപ്പത്തിലേ പോയതാ അവനെ വിട്ട്. പാജിയ്ക്കും ബെബേയ്ക്കും അവൻ മകൻ തന്നെയാ…" അപ്പോഴേക്കും അവർ ആ കെട്ടിടത്തിൽ എത്തിയിരുന്നു. രുദ്രൻ ഗൗരിയെയും കൊണ്ട് മുകളിലേക്ക് നടന്നു. ഒരു മുറി തന്റെ കയ്യിലുള്ള താക്കോലിട്ട് തുറന്നു. ഗൗരിയതും നോക്കി മിഴിച്ചു നിന്നു… "ഇങ്ങനെ മിഴിച്ചു നോക്കേണ്ട…ഇതെനിക്കുള്ള മുറിയാ…ഇത് ബേബേ വേറെ ആർക്കും കൊടുക്കില്ല. ഒരു കീ സ്ഥിരമായിട്ട് എന്റെ കയ്യിലാ "…രുദ്രൻ ചിരിയോടെ പറഞ്ഞു മുറി തുറന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 റൂം തുറന്നു ഉള്ളിലേക്ക് കയറിയ രുദ്രൻ തന്റെ ഗ്ലൗസും ക്യാമറ ബാഗും ജാക്കറ്റും അവിടെയുള്ള ടേബിളിന് മുകളിൽ വച്ചു ഷൂ അഴിച്ചു ബെഡിലേക്ക്‌ മലർന്നു വീണു… തന്റെ കയ്യിലുള്ള സാധനങ്ങൾ ഒക്കെ ടേബിളിൽ വച്ചു ഷൂ അഴിച്ചു മുടിയും കെട്ടഴിച്ചു ഗൗരി രുദ്രന്റെ അടുത്തേക്ക് ചെന്നു ബെഡിലേക് ചാടിക്കയറി അവന്റെ വയറിൽ കയറിയിരുന്നു. രുദ്രൻ കണ്ണു മിഴിച്ചവളെ അമ്പരപ്പോടെ നോക്കി നിന്നു…. "കലിപ്പാ…ഭരണീ… എന്തായിരുന്നു ബൽക്കാറിനോടുള്ള ഇയാളുടെ ഡയലോഗ്. ഒരു ഹേരാനി കി ദുനിയാ…ഞാൻ സംശയം ചോദിച്ചു ചെവിയ്ക്ക് സ്വൈര്യം തരുന്നില്ല എന്നല്ലേ…അപ്പോഴേ കരുതിയതാ ഇയാൾക്കിട്ട് എന്തെങ്കിലും തരണമെന്ന്"….വിടർത്തിപ്പിടിച്ച രുദ്രന്റെ കൈകളിൽ തന്റെ കൈകൾ കൊണ്ട് അമർത്തിപ്പിടിച്ചു കൊണ്ട് ഗൗരി പറഞ്ഞു… "ഹ ഹ…അത് സത്യമല്ലേ…യാത്ര തുടങ്ങിയപ്പോൾ തൊട്ട് നിനക്ക് സംശയമൊഴിഞ്ഞ നേരമില്ലല്ലോ "…രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി നൽകി.. "അങ്ങനെയാണല്ലേ… അന്ന് മോൻ സ്വപ്നത്തിൽ കണ്ടതല്ലേ ഉള്ളൂ കഴുത്തിൽ കടിക്കുന്നത്. ഇപ്പോൾ മോനെ ഞാൻ അനുഭവിപ്പിച്ചു തരാം അത് "…അതും പറഞ്ഞു കൊണ്ട് അവൾ രുദ്രന്റെ കഴുത്തിലേക്ക് തന്റെ മുഖം താഴ്ത്തി.. അവളുടെ അധരങ്ങൾ കഴുത്തിൽ പതിഞ്ഞപ്പോൾ രുദ്രൻ ഇക്കിളി കൊണ്ട് ചിരിക്കാൻ തുടങ്ങി. അവന്റെ ചിരി കേട്ട ഗൗരി അവന്റെ കഴുത്തിൽ തന്റെ പല്ലുകൾ അമർത്തി… "എടീ…കരിമ്പനയക്ഷി വിട്…എനിക്ക് വേദനിക്കുന്നു "…ഗൗരിയുടെ ദന്തങ്ങൾ പകർന്ന വേദനയിൽ രുദ്രനൊന്നു പുളഞ്ഞു… ഗൗരി തന്റെ മുഖമുയർത്തി രുദ്രന്റെ മുഖത്തിന്‌ നേരെ താഴ്ത്തി അവന്റെ കണ്ണുകളിലേക്കുറ്റ് നോക്കിയിരുന്നു… "ഇനി കളിയാക്കുമോ "… (ഗൗരി) ഒരു പൊട്ടിച്ചിരിയായിരുന്നു രുദ്രന്റെ മറുപടി…. "കൊരങ്ങന് കിട്ടിയത് പോരാ…കഴുത്തിൽ ആവുമ്പോൾ ആരും കാണില്ല. കാണുന്ന സ്ഥലത്തു തന്നെ തന്നാലേ ശരിയാകൂ"...രുദ്രന്റെ ചിരി കണ്ടു അരിശം കൊണ്ട ഗൗരി രുദ്രന്റെ അധരങ്ങളിലേക്ക് തന്റെ അധരങ്ങൾ അർപ്പിച്ചു അവന്റെയധരത്തിൽ അമർത്തിക്കടിച്ചു… വീണ്ടും വേദനയെടുത്ത രുദ്രൻ അലറിക്കൊണ്ട് കുതറി തന്റെ കൈകൾ സ്വതന്ത്രമാക്കി ഗൗരിയുടെ മുഖം പിടിച്ചു അവളുടെയധരങ്ങളിലും തിരിച്ചു കടിച്ചു… ഗൗരിയിൽ നിന്നും നോവിന്റെ ശബ്ദമുയർന്നു… പെട്ടെന്ന് പാതി ചാരി തുറന്നിട്ട വാതിലിലൂടെ ബേബേ കയറി വന്നത് കണ്ട രുദ്രൻ ചാടിയെഴുന്നേൽക്കാൻ നോക്കിയെങ്കിലും ഗൗരി വയറിൽ ഇരിക്കുന്നത് കാരണം അവനതിനു കഴിഞ്ഞില്ല…. "ബേബേ "…. രുദ്രൻ വിളിച്ചത് കേട്ട ഗൗരി തിരിഞ്ഞു നോക്കിയപ്പോൾ ഒരു കള്ളച്ചിരിയോടെ ബേബേ അരയ്ക്ക് കയ്യും കൊടുത്ത് നോക്കി നിൽക്കുന്നത് കണ്ട ഗൗരി ഒരു ജാള്യതയോടെ എഴുന്നേറ്റു പിന്നാലെ രുദ്രനും…. ബേബേ രണ്ട് പേരുടെയും ചെവികൾ പിടിച്ചു തിരുമ്മാൻ തുടങ്ങി…. "ബേബേ…വിട് "…ഇരുവരും ബേബേയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു… "ദോനോം കൊ ബച്പനാ അഭി തക് ചോഡി നഹി . ബിനാ ദർവാജ ബന്ദ് കർക്കെ ആനേ ജാനേ വാലെ കോ ഭി ദിഖാനാ ക്യാ അപ്നി ശൈത്താനി …..ദോനോം കോ ദോ കമരെ മേ ലഗാ ദൂ … (രണ്ട് പേർക്കും കുട്ടിക്കളി ഇതുവരെ മാറിയിട്ടില്ല. വാതിലടക്കാതെ വരുന്നവരെയും പോകുന്നവരെയുമൊക്കെ കാണിക്കണോ നിങ്ങളുടെ വികൃതി.രണ്ടിനെയും രണ്ട് മുറിയിലാക്കണോ..)" "ബേബേ….ഐസ മത് കരിയെ …ആപ്കൊ സോൻ പാപ്ഡി ഖിലായേംഗെ അഭി (ബേബേ…അങ്ങനെ ചെയ്യല്ലേ…ബേബേക്ക് ഞാൻ സോൻ പാപ്ഡി തരാം ഇപ്പോൾ)"...രുദ്രനൊരു ചിരിയോടെ ബേബേയുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു…. "കിഥർ ഹേ മേരി ഗുജറാത്തി സോൻ പാപ്ഡി…( എവിടെ എന്റെ ഗുജറാത്തി സോൻ പാപ്ഡി) ".... രണ്ട് പേരുടെയും ചെവികളിൽ നിന്നും കയ്യെടുത്ത് കൊണ്ട് രുദ്രനോട് ചോദിച്ചു… രുദ്രൻ ഉടൻ തങ്ങളുടെ ബാഗ് തുറന്നു അതിൽ നിന്നും ഒരു സ്വീറ്റ് ബോക്സ്‌ എടുത്തു ബേബേക്ക് കൊടുത്തു… അപ്പോൾ ബേബേക്ക് വേണ്ടിയായിരുന്നല്ലേ ദേവേട്ടൻ സ്വീറ്റ് വാങ്ങിയത്. താനാർക്കാണെന്ന് ചോദിച്ചപ്പോഴും തന്നോട് അതിനു മറുപടിയായി ഇളിച്ചു കാണിക്കുകയായിരുന്നു കലിപ്പൻ…തലേ ദിവസം രുദ്രൻ സ്വീറ്റ് വാങ്ങി ബാഗിൽ വച്ചത് ഓർത്തെടുത്തു… ബോക്സ്‌ കയ്യിൽ കിട്ടിയ ബേബേയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അത് തുറന്നു അതിൽ നിന്നും oരു സോൻ പാപ്ഡി എടുത്ത് ബേബേ ഗൗരിയുടെ വായിലേക്ക് വച്ചു കൊടുത്തു… "മോള് വന്നപ്പോൾ മോൾക്ക് മധുരം തരാൻ പറ്റിയില്ല. അത് ഇങ്ങനെ ആവട്ടെ"….ബേബേ പുഞ്ചിരിയോടെ ഗൗരിയുടെ മുഖത്തൊന്നു തഴുകിക്കൊണ്ട് പറഞ്ഞു… "ഇവനെനിക്ക് വരുമ്പോഴൊക്കെ ഇത് ഒരു പെട്ടി കൊണ്ട് വരും. ഒന്നു കുളിച്ചു ഫ്രഷ് ആയിട്ട് ദാബയിലോട്ട് വാ കേട്ടോ…ഭക്ഷണം കഴിക്കാം "…ഗൗരിയോട് വാത്സല്യപൂർവ്വം പറഞ്ഞിട്ട് ബേബേ വാതിലിനടുത്തേക്ക് നടന്നു… "പിന്നെ മക്കളെ…മൊഹബത് കാണിക്കുന്നത് ഒക്കെ കൊള്ളാം പക്ഷെ വാതിലടച്ചിട്ട് മതി കേട്ടോ "…..ബേബേ വാതിലിനടുത്തെത്തിയപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു… ബേബേ പോയിക്കഴിഞ്ഞപ്പോൾ രുദ്രൻ പോയി വാതിലടച്ചു കുറ്റിയിട്ടു. തിരിഞ്ഞു ഗൗരിയെ നോക്കുമ്പോൾ അവൾ മുറിയിലെ കണ്ണാടിക്ക് മുൻപിൽ നിന്ന് ചുണ്ടിലെ രുദ്രൻ കടിച്ച ഭാഗം തൊട്ടു തലോടിക്കൊണ്ടിരുന്നു. ചെറുതായി കല്ലിച്ചിട്ടുണ്ട്…. "ദേവേട്ടാ….എന്ത് കടിയാ കടിച്ചത്…ചുണ്ടിൽ ചോര കല്ലിച്ചിരിക്കുന്നു…ദുഷ്ടൻ "…. ഗൗരി പരിഭവത്തോടെരുദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു… "എടീ കള്ളിയങ്കാട്ട് നീലി….നിനക്ക് ഞാൻ ചുണ്ടിൽ അല്ലെ തന്നുള്ളൂ. നിന്റെ കടി കാരണം എന്റെ കഴുത്തും ചുണ്ടും നീറുവാ"...രുദ്രൻ ഒരു പുച്ഛത്തോടെ മറുപടി നൽകി… ഗൗരി രുദ്രന്റെ അടുത്തേക്ക് വന്നു അവന്റെ ചുണ്ടിലേക്ക് നോക്കി. തന്റെ ചുണ്ട് പോലെ അവന്റെ ചുണ്ടും ചെറുതായി കല്ലിച്ചിട്ടുണ്ട്. കഴുത്തിൽ തന്റെ പല്ലുകളുടെ പാട് വീണിട്ടുണ്ട്.അവളുടെയുള്ളിൽ വ്യഥകൾ നിറഞ്ഞു. അവൾ രുദ്രന്റെ കഴുത്തിൽ കടി കൊണ്ട് പാടിൽ പതിയെ തലോടി. അവളുടെ മിഴികൾ നിറഞ്ഞു. അവൾ രുദ്രന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു. തുടർന്നവൾ രുദ്രന്റെ നെഞ്ചിലോട്ട് ഒരു തേങ്ങലോടെ ചാഞ്ഞവന്റെ മാറിൽ മുഖം പൂഴ്ത്തി കണ്ണീർ വാർത്തുകൊണ്ടിരുന്നു…. "നന്ദു….എന്താടാ "…രുദ്രൻ ഗൗരിയുടെ താടിത്തുമ്പിൽ പിടിച്ചുയത്തിക്കൊണ്ട് ചോദിച്ചു.. "ദേവേട്ടാ…ഞാൻ ദേവേട്ടനെ ഒരുപാട് വേദനിപ്പിക്കണമെന്ന് വിചാരിച്ചു ചെയ്തതല്ല. ഒരുപാട് വേദനിച്ചല്ലേ "…നീരൊഴുകുന്ന നയനങ്ങളുമായി മൊഴിഞ്ഞു കൊണ്ട് ഗൗരി രുദ്രന്റെ കഴുത്തിലെ പാടിലും ചുണ്ടിലും ചുംബിച്ചു… "സാരമില്ലെടോ…ഏഴെട്ട് വർഷമായിട്ട് ഞാൻ തന്റെ ഇത് പോലത്തെ കുസൃതിയൊക്കെ ഒരുപാട് മിസ്സ്‌ ചെയ്തതാ…പിന്നെ ഒരു പട്ടി കടിച്ചതാണെന്ന് കരുതി ഞാനങ്ങു സമാധാനിച്ചോളാം "… രുദ്രന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു… "പോടാ…ഭരണി "…ഗൗരി അവന്റെ നെഞ്ചിൽ കൈ കൊണ്ടടിക്കാൻ തുടങ്ങി… രുദ്രൻ ചിരിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു തന്നോട് ഒന്നു കൂടി ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു…. "നന്ദുമോളെ…. എങ്ങനുണ്ട് നിന്റെ ദേവേട്ടന്റെ സർപ്രൈസ് "…. രുദ്രൻ അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. പുഞ്ചിരിയോടെ ഒരു ചുംബനമായിരുന്നു ഗൗരിയുടെ മറുപടി….. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ