❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
""നന്ദേട്ടൻ എന്താ ഞാൻ ചോദിച്ചതിന് മറുപടി ഒന്നും പറയാത്തെ"".... ഇതെന്താ ആദ്യയാണോ ഈ കടൽ ഇങ്ങനെ കാണണെ.... ഞാൻ ചോദിക്കുന്നത് ഒന്നും അറിയണില്ലേ... നന്ദന്റെ ഒരു ആശ്വാസ വാക്കിനായി പ്രതീക്ഷയോടെ കാതോർത്ത് ഇരിക്കയായിരുന്നു മീര..... """സ്നേഹിച്ചവരെ എല്ലാം ഞാൻ വേദനിപ്പിച്ചിട്ടേ ഉള്ളൂ... ഇപ്പോ ദാ നിന്നെയും... എന്നെ മറന്നേക്കൂ മീരാ.... എനിക്ക് ഒരിക്കലും നിന്റെ അച്ഛനോട് സംസാരിക്കാൻ കഴിയില്ലാ... ഞാൻ നിനക്ക് യോജിച്ചവൻ അല്ലാ.... നിനക്ക് നല്ലൊരു കൂട്ടാവാൻ പോലും എനിക്ക് സാധിക്കില്ല.... നിന്നെ ഒരിക്കലും എന്റെ ജീവിതത്തിലേക്ക് കൂട്ടുമെന്നും കരുതണ്ട""".... നന്ദൻ മീരയെ നോക്കാതെ പറഞ്ഞു നിർത്തി.... അരുതാത്തത് എന്തോ കേട്ടപോലെ ആ കടൽ തീരത്ത് തറഞ്ഞിരുന്നു പോയി മീര..... താൻ ഇത്രയൊക്കെ പറഞ്ഞിട്ടും മറുപുറത്ത് നിന്നും അനക്കമൊന്നും കേൾക്കാഞ്ഞ് നന്ദൻ മീരയെ ചെരിഞ്ഞ് ഒന്ന് നോക്കി.... ആകാശത്ത് കുങ്കുമച്ചുവപ്പണിഞ്ഞ് നിൽക്കുന്ന സൂര്യന്റെ പ്രതിബിംബം മീരയുടെ കണ്ണുകളിലെ നീർത്തുള്ളികളിൽ വന്ന് പതിയുന്നുണ്ടായിരുന്നു.... """ഫോണിലൂടെ ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ വേണ്ടാന്ന്.... എന്നിട്ടും കാണണമെന്ന് വാശി പിടിച്ചത് കൊണ്ട് മാത്രമാണ് ഇപ്പൊ വന്നത്.... ഒരിക്കലും ഇനി നേരിൽ കാണരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നാളെ ഞാൻ തിരിച്ച് പോവാണ്. ഇനി ഒരിക്കലും തമ്മിൽ കണ്ടെന്ന് വരില്ല."""..... ഒരു നിമിഷത്തെ മൗനം വെടിഞ്ഞ് നന്ദൻ പറഞ്ഞൊപ്പിച്ചു.... """ഒരിക്കലും നേരിൽ കാണരുതെന്ന് ആഗ്രഹിച്ചിരുന്നു""" അത്രയും നേരത്തെ മൗനത്തെ ഭേദിച്ച് മീര ഉരുവിട്ടു കൊണ്ടിരുന്നു.... നന്ദൻ അവസാനം പറഞ്ഞ വാക്കുകൾ തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ വന്ന്‌ പതിച്ചത് പോലെ മീരയ്ക്ക് തോന്നി... എത്ര പെട്ടെന്നാണ് ഞാൻ നന്ദേട്ടന് ആരും അല്ലാതായത്.... ഒന്നും അല്ലാതായത്... സന്തോഷം കൊണ്ട് പോലും തന്റെ കണ്ണൊന്ന് നിറയാൻ സമ്മതിക്കാത്ത ആൾ ഇന്നെന്റെ ഹൃദയം തകർന്ന് ചോരയൊലിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ചിരിക്കുന്നു.... ഇതിനു മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത്.... നന്ദേട്ടൻ വല്ലാതെ മാറിയിരിക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല... കോളേജിന്റെ പടി ഇറങ്ങുമ്പോൾ കാത്തിരിക്കണമെന്ന് പറഞ്ഞത് മീര ഓർത്തു.... കുറച്ചകലെ മാറി കടൽത്തിരയിൽ ആർത്തുല്ലസിക്കുന്ന കുട്ടികളുടെ ആർപ്പുവിളികളാണ് മീരയെ ചിന്തയിൽ നിന്ന് ഉണർത്തിയത് .... പെട്ടന്ന് എന്തോ ഓർത്ത പോലെ ചുറ്റും ഒന്ന് പരതി. അരികിൽ നന്ദനെ കാണാഞ്ഞ് പിടഞ്ഞ് എണീറ്റു. അങ്ങകലെ ഒരു പൊട്ടുപോലെ നന്ദൻ നടന്നകലുന്നത് വേദനയോടെ മീര നോക്കി കണ്ടു... ഒന്ന് പൊട്ടി കരയണമെന്നുണ്ട്... പക്ഷെ കഴിയുന്നില്ല. മനസ്സും ശരീരവും മരവിച്ച് പോയിരിക്കുന്നു. പടിഞ്ഞാറുനിന്ന് വീശുന്ന തണുത്ത കാറ്റിൽ ശരീരം കൂടുതൽ വിറക്കുന്നതായി തോന്നി. നേരിൽ കാണുമ്പോൾ തന്നെയൊന്ന് ചേർത്ത് പിടിക്കുമെന്ന് കരുതി.... ഫോണിലൂടെ പറഞ്ഞതെല്ലാം തിരുത്തി കൂടെ കൂട്ടുമെന്ന് കരുതി.... അതുകൊണ്ട്..... അതുകൊണ്ട് മാത്രമാണ് നേരിട്ട് കാണണം എന്ന് വാശി പിടിച്ചത്. ഇനി ഒരിക്കലും നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് ഞാൻ അറിഞ്ഞില്ല നന്ദേട്ടാ...... അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ വാശി പിടിക്കുമായിരുന്നില്ലാ..... നെഞ്ചിലൊരു ഇടി വെട്ടേറ്റതു പോലെയായിരുന്നു മീരയ്ക്ക്..... എങ്ങനെയോ വേച്ച് വേച്ച് നടന്ന് കാറിനരികിൽ എത്തിയതും ഡോർ തുറന്ന് അകത്ത് കയറി സ്റ്റിയറിങ്ങിൽ തല ചായ്ച്ചതും ഒരുമിച്ചായിരുന്നു..... എന്തിനും ഏതിനും തോളോട് തോൾ ചേർന്ന് നിന്നവൻ..... മറ്റാരേക്കാളും തന്റെ മനസ്സറിഞ്ഞവൻ...... ഒരു വാക്ക് കൊണ്ട് പോലും തന്റെ മനസ്സ് നോവിക്കാത്തവൻ...... ഇന്ന്..... ഇന്ന് എന്നെ വേണ്ടാന്ന് പറഞ്ഞിരിക്കുന്നു. നേരിൽ കാണാൻ പോലും ആഗ്രഹിച്ചിരുന്നില്ലത്രേ.... ഓരോന്ന് ഓർക്കും തോറും മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... സമനില തെറ്റുന്നത് പോലെ തോന്നി അവൾക്ക് ... ആ കൈകൾ തന്നെയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.... ഓർമ്മകൾ ഒരു നിമിഷം പുറകോട്ട് സഞ്ചരിച്ചു.... ഇന്ന് കോളേജിലെ ആദ്യ ദിവസം ആണ്. കുറച്ച് ടെൻഷനോടെ കാറിൽ വന്ന്‌ ഇറങ്ങിയതും കണ്ടു അര മതിലിൽ ഇരുന്ന് സീനിയർ ചേട്ടന്മാർ പിള്ളേരെ എല്ലാം തടഞ്ഞ് നിർത്തി എന്തൊക്കെയോ ചെയ്യിപ്പിക്കുന്നത്.... ചിലർ ഡാൻസ് കളിക്കുന്നു.. പാട്ട് പാടുന്നു.... സംഭവം റാഗിംങ്ങ് ആണ്.. തനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിൽ എല്ലാം കണ്ടിട്ടും ഒന്നും കാണാത്ത പോലെ മുന്നോട്ട് നടക്കുമ്പോളാണ് ഏതോ ഒരുത്തൻ മുന്നില്ലേക്ക് കേറി നിന്നത്.... """കൊച്ചമ്മക്ക് ഇതൊന്നും ബാധകമല്ലാന്ന് ഉണ്ടോ""".... ഒരു പരിഹാസത്തോടെ തന്നോട് അങ്ങനെ ചോദിച്ചപ്പോൾ കലിയാണ് വന്നത്.... നോക്കി പേടിപ്പിക്കണ്ട ഡീ ഉണ്ടക്കണ്ണി. നിന്നോട് തന്നെയാ ചോദിച്ചത്. ദാ അങ്ങോട്ട്‌ നടന്നേക്ക്. അവർ വിളിക്കുന്നുണ്ട്. തന്നോട് കല്പിക്കുന്നത് കേട്ടിട്ട് ഒറ്റ അടിക്ക് ആ തലമണ്ട അടിച്ച് പൊളിക്കാൻ ആണ് തോന്നിയത്. പിന്നെ കോളേജിലെ ആദ്യ ദിവസം ആയോണ്ട് വേണ്ടാന്ന് വെച്ച് ഒന്നും മിണ്ടാതെ എന്നെ ഉണ്ടക്കണ്ണിന്ന് വിളിച്ചവന്റെ പുറകെ അങ്ങ് നടന്നു.. ""എന്താടി കാറിൽ വന്ന്‌ ഇറങ്ങിയത് കൊണ്ടാണോ നിനക്ക് ഇത്ര ജാഡ"" അരമതിലിൽ ഇരിക്കുന്നവന്മാരുടെ മുന്നിൽ എത്തിയതും കൂട്ടത്തിൽ ആരോ ചോദിച്ചു.... മറുപടി പറയണമെന്നുണ്ട്. ഇവന്മാർ എന്ത് പണിയാ തരുന്നെന്ന് അറിയില്ലലോ. അതുകൊണ്ട് നാവിൻ തുമ്പിൽ വന്നതെല്ലാം ഉമിനീരിന് ഒപ്പം ഇറക്കി മിണ്ടാതെ നിന്നു... എന്താടി നിന്റെ പേര്... കൂട്ടത്തിലുള്ള ആരോ ചോദിച്ചു... ""മീര" കുറച്ച് കനത്തിൽ അങ്ങ് പറഞ്ഞു. ""എന്തായാലും മോൾ കുറച്ച് ജാഡ ഇട്ടതല്ലേ... ഒരു വെറൈറ്റി പണി തന്നെ ആയിക്കോട്ടെ""... അതും പറഞ്ഞ് പരസ്പരം എല്ലാരും കൂടി ചിരിക്കാൻ തുടങ്ങി. കഥകളി വല്ലതും കളിപ്പിക്കാൻ ആവും. മറ്റുള്ളവർക്ക് ഡാൻസും പാട്ടും ഒക്കെ ആയിരുന്നില്ലേ അപ്പോ തനിക്ക് ഇങ്ങനത്തെ എന്തേലും ആയിരിക്കും... വെറൈറ്റി ആണെന്നല്ലേ പറഞ്ഞത്. മീര ആത്മഗതിച്ചു... ഏതോ ഒരുത്തൻ മതിലിൽ നിന്നും ചാടി എണ്ണീറ്റ് വന്നു... ഒരു പന്തി കേട് തോന്നിയെങ്കിലും കാര്യമാക്കിയില്ല... നെഞ്ചിടിപ്പ് കൂടുന്നുണ്ട് എന്നാലും പോസ്സ് ഇട്ട് തന്നെ നിന്നു. ആദ്യം ജാഡ ഇട്ടിട്ട് ഇപ്പോ പേടിച്ചുന്ന് അറിഞ്ഞാൽ നാണക്കേട് അല്ലേ... ദാ നീ അത് കണ്ടോ... തന്റെ അടുത്ത് നിൽക്കുന്ന ചേട്ടൻ വിരൽ ചൂണ്ടിയിടത്തേക്ക് മെല്ലെ ചെരിഞ്ഞ് നോക്കി.... അവിടെ ഗ്രൗണ്ടിൽ കൊറേയെണ്ണം ഹാഫ് ട്രൗസറും ബനിയനും ഇട്ട് ഫുട്ബോൾ കളിക്കുന്നുണ്ട്... ""ഈശ്വരാ ഇനി എന്നോട് അവന്മാരുടെ കൂടെ ഫുട്ബോൾ കളിക്കാൻ പറയാൻ ആണോ"" ഒരു നിമിഷം മീരയുടെ നെഞ്ച് ഒന്ന് ആളി... ആ കൂട്ടത്തിൽ കുറച്ച് ഹൈറ്റിൽ താടിയൊക്കെ വെച്ച ഒരു ചുള്ളനെ കണ്ടോ.. ഒരു നീല ബനിയൻ ഇട്ടത്. അതാണ് നന്ദൻ. അവന്റെ അടുത്ത് ചെന്ന് കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തേക്ക്.... എന്റെ ബോധം പോയോ എന്നൊന്നും നോക്കാതെ അടുത്ത് നിൽക്കുന്നവൻ എന്തൊക്കെയോ പറയുന്നുണ്ട്..... ""ഇതിനേക്കാൾ നല്ലത് അവന്മാരുടെ കൂടെ ഫുട്ബോൾ കളിക്കാൻ പറയായിരുന്നു ചേട്ടാ"" ഞാൻ കിളി പോയ അവസ്ഥയിൽ എന്തൊക്കെയോ വിളിച്ച് പറയുന്ന കേട്ട് കൂടെ ഉള്ളവൻ ഇളിക്കുന്നുണ്ട്... അപ്പോഴേക്കും ബാക്കി ഉള്ളവന്മാരും അടുത്ത് എത്തിയിരുന്നു. ""ആ ബാഗ് ഇങ്ങ് തന്നേക്ക് അല്ലെങ്കിൽ നീ ആ വഴി എങ്ങാനും മുങ്ങിയാലോ"" അതും പറഞ്ഞ് തന്റെ ബാഗ് തട്ടി പറിച്ച് വാങ്ങിയവനെ ചിറഞ്ഞു ഒന്ന് നോക്കി... ഇനി മുങ്ങാൻ ഒരു വഴിയും ഇല്ലെന്ന് ഓർത്ത് മെല്ലെ ഗ്രൗണ്ടിലേക്ക് നടന്നു... ഗ്രൗണ്ടിന് അടുത്ത് എത്തിയതും തിരിഞ്ഞ് നോക്കി. എല്ലാ കൂതറകളും നോക്കി നിൽപ്പുണ്ട്. ചൂണ്ടുവിരൽ ഉയർത്തി എന്തൊക്കെയോ ആംഗ്യവും കാണിക്കുന്നുണ്ട്. നെഞ്ച് പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല ധൈര്യം സംഭരിച്ച് മുന്നോട്ടു ചെന്നു. വെള്ളം കുടിച്ച് കഴിഞ്ഞ് തിരിഞ്ഞ നന്ദനെ ഇറുകെ കെട്ടി പിടിച്ച് കവിളിൽ മുത്തിയതും ഒറ്റതള്ളിന് മലർന്നടിച്ച് വീണതും ഒരുമിച്ചായിരുന്നു. പെട്ടന്നുള്ള വീഴ്ചയിൽ വലത് കൈ സിമെന്റ് തറയിൽ കുത്തി വിരൽ മടങ്ങി. എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചവന്മാരെ തിരിഞ്ഞ് നോക്കിയപ്പോ ആട് കിടന്നിടത്ത് ഒരു പൂട പോലും ഉണ്ടായിരുന്നില്ല... ആ സംഭവത്തിന്‌ ശേഷം കുറച്ച് ദിവസം വിരലിൽ ബാന്റേജ് ഒക്കെ ഇട്ട് നടക്കേണ്ടി വന്നു. നന്ദേട്ടനെ എവിടേലും വെച്ച് ഒക്കെ കാണും ആദ്യമാദ്യം ദേഷ്യത്തോടെ മുഖം തിരിക്കുമായിരുന്നു. പിന്നീട് ഒരു പുഞ്ചിരി രണ്ട് പേരിലും നിറഞ്ഞ് നിന്നിരുന്നു. എപ്പഴോ നന്ദേട്ടനുമായി കൂട്ടായി. പഠിക്കാൻ മിടുക്കൻ. പക്ഷെ നന്ദേട്ടന് താല്പര്യം ആർമിയിൽ ചേരാൻ ആയിരുന്നു. വീട്ടിൽ അമ്മയും അനിയത്തിയും മാത്രം. അച്ഛൻ ഇല്ല. അമ്മയുടെ വിധവ പെൻഷനും പിന്നെ കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ അല്ലറ ചില്ലറ ജോലിക്ക് പോയും ആണ് വീട്ടിലെ കാര്യങ്ങൾ എല്ലാം നടക്കുന്നത്. വായിൽ സ്വർണ കരണ്ടി ആയി ജനിച്ച തനിക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല എന്നായിരുന്നു നന്ദേട്ടന്റെ വാദം. പിന്നീട് ആ സൗഹൃദം പ്രണയത്തിന് വഴി തെളിക്കായിരുന്നു. നന്ദേട്ടന്റെ കണ്ണിലും ആ പ്രണയത്തിന്റെ തിളക്കം ഞാൻ കണ്ടിരുന്നു. ഒരിക്കലും തന്നോട് അത് തുറന്ന് പറയില്ലെന്നും ഉറപ്പായിരുന്നു. ഒരു സൗഹൃദത്തിന് അപ്പുറം തന്നോട് തോന്നിയ പ്രണയം ഒരു മാസ്മരികത പോലെ കണ്ണിൽ ഒളിപ്പിച്ച് സൗഹൃദത്തിന്റെ ഒരു പുഞ്ചിരി എനിക്കായ് എപ്പഴും ആ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു. നന്ദേട്ടനോട് പ്രണയം തുറന്ന് പറഞ്ഞതും താൻ വലിയ വീട്ടിലെ കുട്ടിയാണെന്നും പറഞ്ഞ് ഒഴിവാക്കി. കണ്ടാൽ പോലും മിണ്ടില്ലെന്ന അവസ്ഥയായി. അതിനിടയിൽ നന്ദേട്ടന് ആർമിയിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് കഴിഞ്ഞ് ഇന്റർവ്യൂന്റെ റിസൾട്ടിനായി കാത്തിരിക്കായിരുന്നു. പിന്നീട് കോളേജിലെ പഠിപ്പ് പാതി വഴിയിൽ ഉപേക്ഷിച്ച് ട്രെയിനിങ്ങിന് പോവുന്നതിനു മുൻപ് നന്ദേട്ടൻ തന്നെ കാണാൻ വന്നു. """ഇത്രയും നാളും ഞാൻ തന്റെ സ്‌നേഹം കണ്ടില്ലാന്നു നടിച്ചു. ഇനി എനിക്കത് പറ്റുമെന്ന് തോന്നുന്നില്ല മീര""" ഇപ്പോ എനിക്ക് നല്ല ഒരു ജോലിയുണ്ട് ഇനി ഞാൻ തന്നെ കൂടെ കൂട്ടിക്കോട്ടെ എന്റെ നല്ല പാതിയായി എന്ന് ചോദിച്ച നന്ദേട്ടന്റെ നെഞ്ചോടു ചേർന്ന് സമ്മതം അറിയിക്കുമ്പോൾ ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നോ ഞാൻ ജീവിച്ചത് എന്ന് പോലും തോന്നി പോയി. നന്ദേട്ടൻ പൂനെയിൽ ട്രെയിനിങ്ങിനായ് പോയി. പിന്നീട് അങ്ങോട്ട്‌ ഒരു കാത്തിരിപ്പായിരുന്നു ഒന്നിച്ചുള്ള ഒരു ജീവിതത്തിന്. ഫോണിലൂടെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചു... ഫോൺ വെക്കുന്നതിനു മുന്നുള്ള അവസാന നിമിഷങ്ങളിൽ മൗനങ്ങളിലൂടെ നിശ്വാസത്തിലൂടെ പരസ്പരം പ്രണയങ്ങൾ കൈമാറി... ട്രെയിനിങ്ങ് കഴിഞ്ഞ് ഫസ്റ്റ് പോസ്റ്റിങ്ങ്‌ കശ്മീർ ആണെന്ന് അറിഞ്ഞതും സന്തോഷിക്കണോ വേണ്ടയോ എന്നറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. എങ്കിലും നന്ദേട്ടന്റെ ആഗ്രഹപ്രകാരം ആർമിയിൽ ചേരാൻ കഴിഞ്ഞല്ലോ എന്ന് ഓർത്ത് സമാധാനിച്ചു. കാശ്മീരിലേക്ക് പോകുന്നതിന് മുൻപുള്ള കുറച്ച് ദിവസങ്ങൾ...... ഞങ്ങളുടെത് മാത്രമായ നല്ല നിമിഷങ്ങൾ.... അതിന് വല്ലാത്തൊരു അനുഭൂതിയായിരുന്നു... ഒരു ദിവസം അമ്മയും അനിയത്തിയും കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് വീട്ടിലോട്ട് കൊണ്ട് പോയി. അമ്മയില്ലാതെ വളർന്ന തനിക്ക് ഇനിയുള്ള ജീവിതം മുഴുവൻ ആ അമ്മയുടെ സ്നേഹം വേണമെന്ന് തോന്നിപോയി.. സ്വന്തം മോളോട് എന്നപോലെയാണ് പെരുമാറിയത്. വലിയ വീട്ടിൽ ജീവിക്കുന്നതല്ല സ്നേഹിക്കാൻ അറിയുന്നവരുടെ കൂടെ ഒരു കുടിലിൽ ആണെങ്കിലും ജീവിക്കുന്നതാണ് സ്വർഗം എന്ന് തിരിച്ചറിയുകയായിരുന്നു മീര. ഇന്ന് നന്ദേട്ടൻ പോവാണ് കാശ്മീരിലേക്ക്. ലഗേജ് ഒക്കെ ഉള്ളത്കൊണ്ട് ഞാൻ കാറുമായി വരാമെന്ന് രണ്ട് ദിവസം മുൻപേ അമ്മയോട് പറഞ്ഞിരുന്നു. ഉച്ചക്ക് ശേഷമാണ് ട്രെയിൻ. ഇന്ന് പോയാൽ പിന്നെ ഒരു വർഷം കഴിഞ്ഞേ നന്ദേട്ടൻ വരൂ. ഓർക്കുംതോറും നെഞ്ചിലെ പിടപ്പ് കൂടി കൂടി വന്നു. താടിയെല്ലാം ഷേവ് ചെയ്തിട്ടുണ്ട്. മുടി പറ്റെ വെട്ടിയിരിക്കുന്നു. നന്ദേട്ടനെ കാൺകെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. നന്ദേട്ടന് മുഖം കൊടുക്കാതെ അമ്മയുടെയും അനിയത്തിയുടെയും പുറകിൽ ചുറ്റിത്തിരിയുന്ന തന്റെ മാനസികാവസ്ഥ പറയാതെ തന്നെ മനസ്സിലാക്കാൻ ആ മനസ്സിന് കഴിയുമായിരുന്നു. അമ്മേടേം അനിയത്തിടേം ചുറ്റുവട്ടത്ത് നിന്ന് മാറിയ തന്നെ ഒരു നിമിഷം കൊണ്ട് ആ നെഞ്ചോട് വലിച്ചടുപ്പിച്ചപ്പോൾ നന്ദേട്ടന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ പാടുപെടുകയായിരുന്നു താൻ.. ""എന്താണ് ന്റെ പെണ്ണിനൊരു ഒളിച്ച് കളി"" എന്ന് പറഞ്ഞ് കുസൃതി ചിരിയോടെ തന്റെ നെറുകയിൽ ഒരു ചുടു ചുംബനം തന്നുകൊണ്ട് നന്ദേട്ടൻ ചോദിക്കുമ്പോഴും തല ഉയർത്തിയൊന്ന് ആ മുഖത്ത്‌ നോക്കാൻ കഴിയാതെ നിൽക്കാനെ കഴിഞ്ഞുള്ളു. ഒരു പട്ടാളക്കാരന്റെ പെണ്ണ് കരയാണോ... ഇത്രേ ഉള്ളൂ ന്റെ കാന്താരി. നീ അല്ലേ പെണ്ണെ ന്റെ അമ്മയെയും അനിയത്തിയെയും സമാധാനിപ്പിക്കണ്ടെ.. ആ നീ തന്നെ കലങ്ങിയ കണ്ണുമായി നിൽക്കാണോ... എങ്ങനെയാ പെണ്ണെ നിന്റെ ഈ കരച്ചിൽ കണ്ട് എനിക്ക് പോവാൻ സാധിക്കുക.... ഹ്മ്മ്... അനുസരണയില്ലാതെ ഒഴുകുന്ന കണ്ണീർ തുടച്ച് മാറ്റി തന്നെ ഒന്നുകൂടെ ഇറുകെ പുണർന്ന് നന്ദേട്ടൻ സമാധാനിപ്പിക്കുമ്പോൾ ആ മനസ്സും കലങ്ങി മറിയുന്നുണ്ടായിരുന്നു. ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ സന്ധ്യയോട് അടുക്കും തോറും കടൽക്കരയിൽ തിരക്കേറി വരുന്നു. ആരുടെയൊക്കെയോ കലപില കേട്ടുകൊണ്ടാണ് മീര സ്റ്റിയറിങ്ങിൽ നിന്നും തല ഉയർത്തി നോക്കിയത്. അസ്തമയ സൂര്യൻ കടലിന്റെ അടിത്തട്ടിൽ ഒളിക്കാൻ തയ്യാറായികൊണ്ടിരിക്കുന്നു. തന്റെ മനസ്സും ഇപ്പോ ഈ കടൽ പോലെ അശാന്തമാണ്. ഓർമകളുടെ തീ ചൂളയിൽ പെട്ട് കണ്ണീർ അണപൊട്ടി ഒഴുകി കവിളിണകളെ ചുംബിച്ച് മടിത്തട്ടിൽ അഭയം പ്രാപിച്ചു... വീട്ടിലേക് ഉള്ള മടക്ക യാത്രയിലും നന്ദേട്ടൻ പറഞ്ഞ വാക്കുകൾ ആയിരുന്നു കാതിൽ മുഴങ്ങിയിരുന്നത്... കണ്ണിൽ ആകെ ഇരുട്ട് കയറി തുടങ്ങി... നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ചെന്ന് ഇടിച്ച് വലിയൊരു ശബ്ദത്തോട് കൂടി തല കീഴായി മറിഞ്ഞു... ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ രണ്ട് വർഷം കഴിഞ്ഞ് ലീവിന് വന്ന നന്ദനോട് ഒരു സന്ധ്യക്കാണ് മീരയ്ക്ക് ആക്‌സിഡന്റ് ആയ വിവരം അമ്മ പറയുന്നത്. മീരയുടെ അടുത്ത് ഇപ്പോ അവൾടെ ഭർത്താവും അച്ഛനും ഒക്കെ ഉണ്ടാവുംലെ... ഒരിക്കൽ ഞാൻ വേണ്ടെന്ന് പറഞ്ഞ് വേദനിപ്പിച്ചതല്ലേ.. ഒരു നിർവികാരതയോടെ നന്ദൻ അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണ് നിറഞ്ഞ് തുളുമ്പിയിരുന്നു... "" മോനെ മീരയ്ക്ക് ആക്‌സിഡന്റ് സംഭവിച്ചത് ഇപ്പൊ അല്ല... രണ്ട് വർഷം മുന്നാണ്. നിങ്ങൾ അവസാനമായി കണ്ട് പിരിഞ്ഞ അന്ന്.. അവൾക്ക് ഇപ്പോ ഒന്നും ആരെയും ഓർമയില്ല...എല്ലാം മറന്ന് പോയിരിക്കുന്നു... അമ്മ പറഞ്ഞ് തീരും മുന്നേ നന്ദൻ വെപ്രാളപെട്ട് വണ്ടി എടുത്ത് പോയിരുന്നു. തന്റെ പ്രാണനെ ഒരു നോക്ക് കാണാൻ. എങ്ങനെയോ ആ കൊട്ടാര സദൃശ്യമായ വീടിനു മുന്നിൽ എത്തുമ്പോൾ നെഞ്ചിലെ പിടച്ചിൽ കാലിനെ തളർത്തുന്നുണ്ടായിരുന്നു... ഉമ്മർത്ത് മീരയുടെ അച്ഛൻ ഇരിക്കുന്നുണ്ട്. മുഖത്ത്‌ പഴയ പ്രൗഢി ഒന്നും ഇല്ല. ശരീരത്തേക്കാൾ തളർച്ച മനസ്സിനാണെന്ന് വ്യക്തം. """ഞാൻ മോനോടും അമ്മയോടും ചെയ്തതിനുള്ള ശിക്ഷയാണ് ഇന്ന് എന്റെ മോൾ അനുഭവിക്കുന്നത്. അന്ന് സ്റ്റാറ്റസ് നോക്കി നിങ്ങളെ പിരിക്കാൻ വേണ്ടി മോന്റെ അമ്മയെ ഭീഷണിപെടുത്തിയപ്പോൾ നിങ്ങൾടെ സ്നേഹത്തെ കുറിച്ച് ഞാൻ മനസ്സിലാക്കിയില്ല... അവള്ടെ മനസ്സിൽ മുഴുവൻ നീ ആണ് മോനെ. നിങ്ങൾടെ സ്നേഹം സത്യമായത് കൊണ്ടാവും അന്ന് അവൾ രക്ഷപെട്ടത്. വല്ലപ്പോഴും മോന്റെ പേര് പറയുന്ന കേൾക്കാം.. അതല്ലാതെ ന്റെ കുട്ടി മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല ഇത്ര കാലമായിട്ടും. അവളെ ഉപേക്ഷിക്കരുത് മോനെ...""" തൊഴുകൈയോടെ അയാൾ നന്ദനോട് അപേക്ഷിക്കുകയായിരുന്നു. മീരയെ ഒന്ന് കാണാൻ മനസ്സ് തുടിക്കുകയായിരുന്നു...... മുന്നോട്ട് നടക്കുംതോറും കാലുകളിലെ വേഗത കൂടി കൂടി വരുന്നു.... പിന്നെ നടക്കുകയായിരുന്നില്ല.... ഓടുകയായിരുന്നു...... മുറിയിലേക്ക് കടന്നതും കണ്ടു ജനൽ പാളിയിലൂടെ ദൂരേക്ക് മിഴികൾ പായ്ച്ച് നിൽക്കുന്ന മീരയെ.... ""മീര "" അരികിൽ ചെന്ന് വിളിച്ചതും തിരിഞ്ഞ് നോക്കി.. തന്നെ കണ്ടിട്ടും ഒരു ഭാവമാറ്റവും ഇല്ല.... പണ്ടത്തെ തിളക്കമോ കുസൃതിയോ ഒന്നും ഇല്ലാത്ത കണ്ണിൽ നീർത്തിളക്കത്തിന്റെ ഒരു അവശേഷിപ്പ് മാത്രം ഉണ്ട്. ഒരിക്കൽ വേദനിപ്പിച്ചതിന് ഇന്ന് ഞാൻ മാപ്പ് ചോദിക്കുകയാണ് പെണ്ണെ.... ഒരു വിധിക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല... സ്നേഹിച്ചോളാം വേദനിപ്പിച്ചതിനേക്കാൾ ഇരട്ടിയായി.... അച്ഛന്റെ സമ്മതം വാങ്ങി മീരയെ ചേർത്ത് പിടിച്ച് ആ വലിയ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ ഇനി ഒരിക്കലും തന്റെ പെണ്ണിനെ വിട്ട് പോവില്ലാന്ന് നന്ദൻ പറയാതെ പറയുന്നുണ്ടായിരുന്നു.... അവസാനിച്ചു ☘️ ********************************** ഇഷ്ടപെട്ടാലും ഇല്ലേലും ഒരു വാക്ക് പ്രതീക്ഷിക്കുന്നു ❤️❤️ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ
"" എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ കണ്ണേട്ടാ, മൂന്നു മാസം ആയില്ലേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്, എന്നിട്ട് ഇതുവരെയും എന്നെയൊന്നു ഭാര്യ എന്ന നിലയിൽ പരിഗണിക്കാൻ എന്താണ് കണ്ണേട്ടന് തോന്നാത്തത്...... "" പതിവില്ലാതെ രശ്മി എന്റെ തോളിൽ പിടിച്ചു കൊണ്ടു ഞാൻ പുറത്തേക്കു പോകാൻ ഇറങ്ങിയപ്പോൾ ചോദിച്ചു... ദൈവമേ ഇവൾ ഇനി എന്തെങ്കിലും അറിഞ്ഞിട്ടു ആകുമോ ഈ ചോദ്യം ഒക്കെ.... ഞാൻ കണ്ടു അവളുടെ കണ്ണുകളിൽ നിന്നും എന്നോടുള്ള സ്നേഹം കണ്ണുനീരിന്റെ രൂപത്തിൽ ഒഴുകി ഇറങ്ങുന്നത് ....ഞാനവളെ ശരിക്കുമോന്നു നോക്കി, സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇവൾ ആർക്കും പുറകിൽ അല്ല പക്ഷെ എന്റെ പ്രണയിനി ഗോപികയെ മറക്കാൻ എനിക്കു സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം, ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു എങ്കിലും ഇപ്പോളും രണ്ടു പേരും തമ്മിലുള്ള ബന്ധത്തിന് യാതൊരു കുറവുമില്ല...... രശ്മി എന്റെ അമ്മാവന്റെ മകളാണ് അമ്മാവന് പൈസ ഉള്ളതുകൊണ്ട് അമ്മാവൻ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ എന്നോട് ഒന്നു ആലോചിക്കുക പോലും ചെയ്യാതെ വീട്ടുകാർ സമ്മതിച്ചതാണ് ഈ വിവാഹം, എന്തായാലും ഞാൻ ഇട്ടിട്ട് പോയാലും അവൾക്കു വേറെ കല്യാണം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല, ഒന്നു തൊട്ടു അശുദ്ധി പോലും ആക്കിയിട്ടില്ല ഞാൻ..... ഇതെല്ലാം മനസ്സിലോർത്തു കൊണ്ടു ഞാൻ അവളോട്‌ പറഞ്ഞു... ""രശ്മി ഇത്രയും കാത്തു നിന്നില്ലേ ഇനി ഒരു ദിവസത്തേക്ക് കൂടി നീ ക്ഷമിക്കു...ഇന്ന് നിനക്ക് ഞാനൊരു സർപ്രൈസ് തന്നിരിക്കും.... "" ഇല്ലാത്ത സ്നേഹം മുഖത്തു കാണിച്ചുകൊണ്ട് ഞാൻ അവളോട്‌ യാത്ര പറഞ്ഞു ഇറങ്ങി, എനിക്കു ആകെ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു എങ്ങനെയും ഗോപികയുമായി ഈ നാട് വിടണം അതിനു മുൻപ് സ്ത്രീകൾക്കായി സംഘടുപ്പിച്ചിരിക്കുന്ന ശാക്തീകരണ ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കുകയും വേണം.... ഞാൻ വണ്ടിയുമെടുത്തു സ്ത്രീകൾക്കായി മുനിസിപ്പാലിറ്റി സംഘടിപ്പിച്ച പരുപാടി നടക്കുന്ന സ്ഥലത്ത് എത്തി.... അവിടെ എന്നെ കാത്തു കുറെ അധികം സ്ത്രീകളും അവരുടെ ഭർത്താൻക്കന്മാരും അതുപോലെ സംഘാടകരും ഉണ്ടായിരുന്നു.... വളരെ മനോഹരമായി സംസാരിക്കാൻ അറിയാവുന്നതുകൊണ്ട് തന്നെ പെട്ടന്ന് തന്നെ ഞാൻ സദസിനെ കയ്യിലെടുത്തു.... എല്ലാവരോടും ദാമ്പത്യ ബന്ധത്തോടു നമ്മൾ പുലർത്തേണ്ട കൂറിനെ കുറിച്ചും അതുപോലെ സ്ത്രീകളുടെ ശക്തിയെ കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടു ഞാൻ അവിടെ കൂടിയിരുന്ന എല്ലാവരുടെയും പ്രിയങ്കരനായി.... അവസാനമായി ഞാൻ ഒരു സ്ത്രീ തന്റെ ഭർത്താവിന് വേണ്ടി ഏതറ്റയും പോകുമെന്ന് പറഞ്ഞു നിർത്തിയപ്പോൾ സദസിൽ നിർത്താതെ കയ്യടിക്കുയായിരുന്നു... പരുപാടി കഴിഞ്ഞപ്പോൾ എല്ലാവരും വന്നു എന്റെ അടുത്തു നിൽക്കുവാനും കൂടുതൽ അറിയുവാനും ശ്രമിച്ചു, ഞാൻ എല്ലാവരോടും എനിക്കു മനസ്സിൽ ഗോപികയുമായുള്ള മധുരമുള്ള ദാമ്പത്യം പങ്കുവെച്ചു.... അതിനു ശേഷം ഞാൻ ഫോൺ എടുത്തു ഗോപികയെ വിളിച്ചു.... അവൾ ഫോൺ എടുക്കുന്നില്ലായിരുന്നു....ഇന്ന് തന്നെ ഇവിടുന്നു പോകണം എന്നു അവളോട്‌ നേരത്തെ പറഞ്ഞിരുന്നു എന്നിട്ടും അവൾ ഫോൺ എടുക്കാത്തതിൽ എനിക്ക് അവളോട്‌ ദേഷ്യം തോന്നി.... പോട്ടെ കുളിക്കുക വല്ലതും ആയിരിക്കും എന്നു വിചാരിച്ചു അവളോട്‌ മനസ്സിൽ ക്ഷമിക്കാൻ ഞാൻ തയ്യാറായി അന്നേരമാണ് രശ്മിയുടെ വിളി വന്നത് ചോറുണ്ടോ ചോദിച്ചു, ഇല്ല കഴിക്കാൻ പോകുകയാണ് എന്നു ഒരു ഒഴുക്കൻ മറുപടി പറഞ്ഞു കൊണ്ടു ഞാൻ ആ കാൾ കട്ട്‌ ആക്കി.... കുറെ അധികം തവണ അവളെ വിളിച്ചിട്ടും എടുക്കാത്തത്കൊണ്ട് ഞാൻ അവളുടെ വീട്ടിലേക്ക്‌ പോകാൻ തീരുമാനിച്ചു, ഇനിയും ഇവിടെ നിന്നു സമയം കളഞ്ഞാൽ ഇന്ന് പ്ലാൻ ചെയ്ത കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആകും.... പിന്നെ ഒട്ടും താമസിക്കാതെ ഞാൻ വണ്ടിയുമെടുത്തു അവളുടെ വീട്ടിലേക്കു ചെന്നു.... അവളുടെ ഭർത്താവ് എന്തായാലും ജോലിക്ക് പോയേക്കുകയായിരിക്കും.... വീടിന്റെ വെളിയിൽ എത്തിയിട്ട് വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു, അകത്തേക്കു കയറി വരാനും പറഞ്ഞു.... ഞാൻ പതുങ്ങി ആരും കാണാതെ അകത്തേക്ക് കയറി.... എന്റെ മനസ്സിൽ ആ സമയം സന്തോഷ കൊടുങ്കാറ്റ് വീശി അടിക്കുക ആയിരുന്നു.... വീടിന്റെ അകത്തേക്ക് കയറിയതും കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു, ഗോപിക അനങ്ങാൻ വയ്യാതെ കട്ടിലിൽ കിടക്കുന്നു...എനിക്കു ആ കിടപ്പ് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി, ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ ഓടി അവളുടെ അടുത്തേക്ക്‌ ചെന്നു.... ""എന്ത് പറ്റി ഗോപു..... എനിക്കു വയ്യ നിന്റെ ഈ കിടപ്പു കാണാൻ ""അതും പറഞ്ഞു കണ്ണ് പൊത്തി പോയി ഞാൻ.... ""ഒന്നുമില്ല കണ്ണേട്ടാ, ഒന്നു വീണതാണ് ഡിസ്ക് തെറ്റി പോയി, ഇനി ആറു മാസം ബെഡ് റെസ്റ് ആണ്.... കണ്ണേട്ടൻ ഇതൊന്നും ഓർത്തു വിഷമിക്കേണ്ട... "" "" എങ്ങനെ വിഷമം വരാതെയിരിക്കും, നിന്നെ മാത്രം ഓർത്തല്ലേ ഞാൻ ജീവിക്കുന്നത്... നിനക്കൊന്നു എഴുന്നേൽക്കാമായിരുന്നു എങ്കിൽ നിന്നെയും കൊണ്ട് ഞാൻ ഇവിടുന്നു പോയേനെ ഇപ്പോൾ... "" അതും പറഞ്ഞു ഞാൻ അവളുടെ തലയിൽ സ്നേഹത്തോടെ ഒന്നു തലോടി..... പെട്ടെന്നാണ് പുറകിൽ ഒരു സൗണ്ട് കേട്ടത് തിരിഞ്ഞു നോക്കിയതും ഞാൻ ഞെട്ടി പോയി, ഗോപികയുടെ ഭർത്താവ്.... എന്ത് ചെയ്യണം അറിയാതെ അവിടെ നിന്ന എന്നോട് അദ്ദേഹം പറഞ്ഞു... ""കണ്ണൻ ഇരിക്ക്, ഇതെന്താണ് വന്നിട്ട് അങ്ങനെ തന്നെ നിൽക്കുന്നത്, കുടിക്കാൻ എന്തെങ്കിലും എടുക്കണം എന്നുണ്ട് പക്ഷെ എല്ലാം ഞാൻ തന്നെ വേണം ചെയ്യാൻ "" എന്ത് തിരിച്ചു പറയണം അറിയാതെ അവിടെ ഇരുന്ന എന്നെ നോക്കി കൊണ്ടു അയാൾ തുടരുന്നു..."" കണ്ണാ ധൃതി ഒന്നും ഇല്ലല്ലോ, പോകാൻ.... ഞാൻ ഇവൾക്ക് ഈ ആഹാരം ഒന്നു കൊടുത്തോട്ടെ,"" അതും പറഞ്ഞു അദ്ദേഹം അവൾക്കു ആഹാരം നൽകി, ഇടയ്ക്കു എന്നെയും അവളെയും നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.... ആഹാരം കൊടുത്തതിനു ശേഷം അയാൾ എന്റെ നേരെ വന്നു... എനിക്കു എന്ത് പറയണം ചെയ്യണം അറിയില്ലായിരുന്നു.... ""കണ്ണാ ഇത് എന്റെ ഭാര്യ ആണ്, ഞാൻ താലി കെട്ടി കൂടെ കൂട്ടിയ ഭാര്യ, അവളെ നോക്കാൻ എനിക്കു അറിയാം... കണ്ണാ, കണ്ണൻ ഒരുകാര്യം മനസിലാക്കണം ഭാര്യക്ക് തെറ്റ് പറ്റി എന്നും പറഞ്ഞു വലിച്ചെറിയുന്ന ആണുങ്ങളയേ ചിലപ്പോൾ കണ്ണൻ കണ്ടിട്ട് ഉണ്ടാവു പക്ഷെ എനിക്ക് ഉറപ്പു ഉണ്ട് കണ്ണാ, ആ തെറ്റ് ക്ഷമിച്ചു സ്നേഹം നൽകി കൂടെ നിർത്തിയാൽ അവൾ ഇനി ഈ ലോകത്ത് എന്തിനെ കഴിഞ്ഞും കൂടുതൽ അവനെ സ്നേഹിക്കും... ആ ഒരു അവസരം ഞാൻ എന്റെ ഭാര്യക്ക് കൊടുക്കുകയാണ്.... ഒരു കാര്യം കണ്ണൻ മനസിലാക്കിക്കോ, എന്റെ ഗോപികക്ക് ഒരു വീഴ്ച വേണ്ടി വന്നു അവളുടെ തെറ്റുകൾ ഏറ്റു പറയാൻ ആ ഒരു ഗതികേട് വരും മുൻപ് കണ്ണൻ ഭാര്യയോട് ഒന്നിക്കണം.... അല്ലാതെ വല്ലവന്റെയും ഭാര്യയുടെ പുറകെ നടക്കുന്നത് ആണുങ്ങൾക്ക് ചേർന്ന പരുപാടി അല്ല.... "" ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു, ഒരിക്കൽ കൂടി ഗോപികയെ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി സ്നേഹം കൊടുത്തു ആ മനുഷ്യൻ അവളെ മാറ്റിയെടുത്തു എന്നു... ഒന്നും മിണ്ടാൻ ആവാതെ ഞാൻ അവിടുന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു പിൻവിളി എന്നെ കാത്തു വന്നു.... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ താലി കെട്ടിയ എന്റെ രശ്മി അവിടെ നിൽക്കുന്നു.... ഒന്നു അമ്പരന്നുകൊണ്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു.... പെട്ടന്ന് ഗോപിക പറഞ്ഞു.... ''"കണ്ണേട്ടൻ അമ്പരക്കണ്ട, ഞാൻ ആണ് രശ്മിയെ കാണാനും ഒന്നു മാപ്പ് പറയാനും ഇങ്ങോട്ട് വരാനും പറഞ്ഞത്.... ഒരുപക്ഷെ രശ്മിയോട് ഞാൻ ചെയ്ത തെറ്റുകൾക്കുള്ള ഫലം ആകും എന്റെ ഈ കിടപ്പു.... ഇനി എങ്കിലും എനിക്കു ആ തെറ്റ് തിരുത്തണം കണ്ണേട്ടാ, എന്റെ മുൻപിൽ വെച്ചു തന്നെ നിങ്ങൾ രണ്ടു പേരും മനസ്സുകൊണ്ട് ഒന്നാവണം.... ഇത് എന്റെ ഒരു ആഗ്രഹമാണ്.... "" ഞാൻ രശ്മിയെ തന്നെ നോക്കി, എന്ത് പറയണമെന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു.... എന്നോട് ക്ഷമിക്കു രശ്മി എന്നു ഞാൻ പറഞ്ഞു പൂർത്തിയാക്കും മുൻപ് തന്നെ അവൾ എന്റെ നെഞ്ചത്തൊരു നുള്ളും തന്നു എന്റെ നെഞ്ചിൽ കെട്ടി പിടിച്ചു എന്നോട് ചേർന്നു നിന്നു ..... അവളുടെ ആ നിൽപ്പിൽ തന്നെ എന്റെ ഭാര്യക്ക് എന്നോടുള്ള സ്നേഹം മുഴുവൻ ഞാൻ അറിയുക ആയിരുന്നു അതുപോലെ ആത്മാർത്ഥ ഉള്ള ഭാര്യ കൂടെ ഉള്ളവന്റെ സന്തോഷവും അറിഞ്ഞു..... ഇനി ഒരിക്കലും ആ കണ്ണുകൾ ഞാൻ കാരണം നിറയുക ഇല്ലെന്നു ഉറപ്പു വരുത്തിക്കൊണ്ട് വീട്ടിലേക്കു പോകും വഴി ഞാനോർത്തു, ഈ ലോകത്തുള്ള സകല ആൾക്കാരും നമ്മളെ കുറിച്ചു നല്ലത് പറഞ്ഞാലും കൂടെ ഉള്ള പെണ്ണിന്റെ മുൻപിൽ വില ഇല്ലെങ്കിൽ നമ്മൾ ജീവിതത്തിൽ വെറും വട്ടപ്പൂജ്യം ആണെന്ന്.... അങ്ങനെ ഒരാൾ ആവാൻ ഈ കണ്ണനു പറ്റില്ല...... ശുഭം #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
"എടീ സാലമ്മേ ഇന്ന് വൈകുന്നേരമാണ് അവരുടെ ഫ്ലൈറ്റ്.. നീയാ ഉണ്ടയും കിടുതാപ്പും ഇന്നെങ്ങാനും പൊതിഞ്ഞു തീർക്കുമോ.." കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങുന്നതിനിടക്ക് അകത്തേക്ക് നോക്കി എന്നോട് പറയുന്നതിനിടയിൽ ബാബുച്ചായൻ ചുളിവ് തീർന്ന് വടിപോലെ നിൽക്കുന്ന സിൽക്ക് ജൂബാ ഒന്നുകൂടി വലിച്ചിടുന്നതും മടക്കിവച്ച കൈ ഉഴിഞ്ഞ് വിരലിൽ കിടന്ന നവരത്നമോതിരം ശരിക്കിടുന്നതും തുറന്ന് കിടക്കുന്ന വാതിലിൽ കൂടി കാണാം. ബാബുച്ചായന്റെ പെങ്ങൾ ലീലാമ്മയും ഭർത്താവ് ചെറിയാച്ചനും ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് മകളുടെ പേറിനും കൊച്ചിനെ നോക്കാനുമൊക്കെയായി ദുബായ് വഴി ന്യൂസിലാൻഡിലേക്ക് പോകുകയാണ്. നാത്തൂൻ പോകുന്നുണ്ടെന്ന് കേട്ടപ്പോൾ മുതൽ തുടങ്ങിയ എരിപൊരി സഞ്ചാരമാണ് എനിക്ക് .എങ്കിലും അതെല്ലാം മനസ്സിലൊതുക്കി പെങ്ങളെ ജീവനായി കരുതുന്ന എന്റെ മാപ്ലയെ പേടിച്ച് ക മാ ന്നൊരക്ഷരം മിണ്ടാതെ അങ്ങേര് ആവശ്യപ്പെട്ട വിധം അവിലോസുണ്ടയും കാ വറുത്തതും അച്ചപ്പവും ഉണ്ടാക്കി പാക്ക് ചെയ്തു. മോളെകുറിച്ചുള്ള നാത്തൂന്റെ പൊങ്ങച്ച ലിസ്റ്റിൽ ഇനി അവിടെ പോയി വന്നാലുള്ള കഥകൾ കൂടി ഉണ്ടാകുമല്ലോ എന്നോർക്കുമ്പോഴേ വിമ്മിഷ്ടം കൂടുകയാണ്. ഇവിടുത്തെ മോളും അവരുടെ മോളും ഒന്നര വയസ്സിന്റെ വ്യത്യാസമേയുള്ളൂ പഠിച്ചതും ഒരേ സ്കൂളിലും കോളേജിലും ഒരുമിച്ച് , രണ്ടിനേം കെട്ടിച്ചതും പേരെടുത്ത തറവാട്ടിലേക്ക്. ബിസിനസ്കാരനായ കെട്ട്യോനേം കൂടി ലോകം മുഴുവൻ കറങ്ങാൻ പോകുന്ന അവൾക്ക്...എന്റെ മോൾക്ക് ഒരുതവണ.. ഒറ്റത്തവണ തള്ളയെ കൊണ്ട് പോകാൻ തോന്നിയിട്ടില്ല. നാണമില്ലാതെ നമുക്കങ്ങു ചോദിക്കാനും പറ്റില്ലല്ലോ. മെഡിക്കൽ കോളേജിലെ ഡോക്ടറായിരുന്ന നാത്തൂന്റെ മരുമകൻ ലോങ്ങ് ലീവെടുത്ത് ന്യൂസിലാൻഡിലേക്ക് പോയപ്പോഴേ മോളെയും മൂത്ത കൊച്ചിനെയും അങ്ങ് കൊണ്ട് പോയി.. അവര് പോയേന്റെ പിറ്റേന്ന് തൊട്ട് നാത്തൂന്റെ കെട്ടിലും മട്ടിലും ആകെയൊരു പത്രാസാണ്. പേറെടുക്കാൻ നാത്തൂൻ പോകുന്നുണ്ടെന്ന് ഉറപ്പായപ്പോൾ മുതൽ ഞാനിവിടുത്തെ പെണ്ണിനോട് നിങ്ങക്കും പോയി വേറെ വല്ല നാട്ടിലും സെറ്റിലായിക്കൂടെന്ന് ചോദിച്ചതാ.. അമ്മച്ചിക്ക് പേറെടുക്കാൻ വരാനും നാട് കാണാനുമായി ഞങ്ങക്ക് വേറെ നാട്ടിൽ പോയി നില്ക്കാൻ പറ്റോന്ന് ആ സാമദ്രോഹി ഒരു ചോദ്യമാണ്! അല്ലെങ്കിലും എനിക്കീ നാട്ടിലെ കാറ്റും മഴയും കൊണ്ട് ചാകാനാ വിധി ! വല്ല ക്യാനഡയിലോ മറ്റോ പോയി മഞ്ഞുകൊണ്ട് അല്ല മഞ്ഞു കണ്ടുകൊണ്ട് മരിക്കാനുള്ള യോഗം നിനക്ക് തന്നൂടെ വ്യാകുലമാതാവേ. ഒരേ ഇടവക ആയതുകൊണ്ട് നാത്തൂൻ പോയിക്കഴിഞ്ഞാൽ കുടുംബസമ്മേളനത്തിനും മറ്റുമായി വീട്ടിലെത്തുന്ന കൊച്ചമ്മമാരുടെ മുന വച്ചുള്ള താരതമ്യം കേൾക്കണം.. ഞായറാഴ്ച്ച കുർബാനക്ക് പള്ളിയിൽ പോയാലും ഇതൊക്കെ തന്നെ അവസ്ഥ. അവരുടെയീ യാത്ര ഒന്ന് മുടങ്ങിക്കിട്ടാൻ പുണ്ണ്യാളനു നേർച്ച നേർന്നിട്ടുണ്ട് കൂടുതൽ ഒന്നും വേണ്ട വല്ല ലോക്ക് ഡൌണോ ,വിമാന സർവീസ് താത്കാലികമായി നിർത്താനോ ഒന്നും പറ്റിയില്ലെങ്കി എയർപോർട്ട് തന്നെ പൂട്ടിപോകണേയെന്ന് പ്രാർത്ഥിക്കാനല്ലേ പറ്റൂ. "സാലമ്മേ...എടീ സാലമ്മേ എന്റെ പേഴ്‌സെവിടെ.. ഒരു സാധനം കാണുന്നിടത്ത് വെക്കില്ല.." ഓ ഞാനിന്ന് രാവിലെ പുട്ടിന്റെ കൂടെ പേഴ്‌സങ്ങു വിഴുങ്ങി! അല്ല പിന്നെ ! എന്തൊരു തൊന്തരവാണ് കല്യാണക്കെട്ടിന് പോകാനാണോ ഈ മനുഷ്യൻ ഇങ്ങനെ ഒരുങ്ങുന്നത്.. പെങ്ങളും അളിയനും പോകുന്നതിന്റെ സന്തോഷത്തിൽ നിലത്തൊന്നും അല്ല ഇങ്ങേര്.. "ആ അലമാരയിലെ ചെറിയ കള്ളിയിൽ നോക്ക് അച്ചായോ ഞാനിതൊന്ന് തീർത്തിട്ട് വേഗം വരാം.." മനസ്സിൽ വന്ന അരിശം മുഴുവൻ ഒരിറക്ക് വെള്ളം വലിച്ചുകുടിച്ച് അക്കൂടെ വിഴുങ്ങിയ ശേഷം സ്നേഹം വഴിഞ്ഞൊഴുകുന്ന കുടുംബിനിയായി ഉത്തരം കൊടുത്തു. പെങ്ങളുടെ മകൾക്കും മരുമോനും വേണ്ടി ആങ്ങള ആവശ്യപ്പെട്ടതെല്ലാം ഒരുക്കിക്കെട്ടി ഞങ്ങൾ വീട്ടീന്നിറങ്ങി നടന്നു .. നാല് വീട് അപ്പുറം തന്നെയാണ് അവരുടെ വീടും അതുകൊണ്ട് വീട്ടിന്നെറങ്ങി നടന്നു എന്ന് കേൾക്കുമ്പോ നിങ്ങൾ സംശയിക്കണ്ട കാറുണ്ട് കേട്ടോ ഞങ്ങൾക്ക് .. ഇച്ചിരെ ദൂരമുള്ളതൊക്കെ നടന്ന് പോയാൽ ആരോഗ്യത്തിന് നല്ലതാണെന്നാണ് അറുപിശുക്കനായ എന്റെ മാപ്ലയുടെ പക്ഷം അല്ലാതെ പെട്രോളിന് വില കൂടുതലായതുകൊണ്ടോ കാശ് ചിലവാക്കാൻ മടി ആയത്കൊണ്ടോ അല്ല. മൂപ്പർടെ ഈ ഇച്ചിരെ എന്ന് പറയുന്നത് ഒരു മൂന്ന് നാല് കിലോമീറ്ററ് വരെയൊക്കെ പോകും, വയ്യെന്ന് പറഞ്ഞാൽ ബസാ നല്ലതെന്ന് മറുപടി കിട്ടും.. വഴക്കിടാൻ വയ്യെന്നോർത്ത് പെട്രോളിന്റെ വിലകൂട്ടുന്ന മോദിയെ പ്രാകും.. പണ്ടൊരു രാമർ പെട്രോളുണ്ടാക്കാൻ പോയിട്ട് എന്തായോ ആവോയെന്ന് ദെണ്ണപ്പെടും. എന്തായാലും പത്രാസിന് കുറവ് വരുത്തരുതല്ലോ എന്നോർത്തു കാർ ഷെഡിൽ തേങ്ങാച്ചാക്കും അടക്കയും അടുക്കിവെപ്പിച്ച് കാറങ്ങു മുറ്റത്തു ഇടീപ്പിച്ചു ഞാനും എല്ലാരും കാണട്ടെ ന്ന്. പ്ലാസിറ്റിക് ബാഗുകളിലാക്കി വൃത്തിക്ക് പാക്ക് ചെയ്ത പാക്കറ്റുകൾ തിരിച്ചും മറിച്ചും ഏങ്കോണിച്ചും ചാഞ്ഞും ചെരിഞ്ഞും മണത്തും കാക്കയെപോലെ നോക്കുന്ന നാത്തൂനെ നോക്കി അമ്മച്ചിയാണേ അവിലോസുണ്ടയുടെ പാക്കറ്റെടുത്ത് തലമണ്ടക്ക് ഒന്ന് കൊടുക്കാൻ കലിയും കുശുമ്പും തിങ്ങി നിറഞ്ഞ് എനിക്ക് തോന്നിയതാ പിന്നെയങ്ങു ക്ഷമിച്ചു ! വിളിച്ചാൽ വിളിപ്പുറത്താ പുണ്യാളൻ എന്തെങ്കിലും അത്ഭുതം കാണിക്കാതെ ഇരിക്കില്ല. യാത്രയാക്കാൻ വന്നവരോട് ന്യൂസിലൻഡിലെ വിശേഷങ്ങൾ പറയുന്ന നാത്തൂനെ കണ്ട് എനിക്കും സംശയമായി ഇനിയിപ്പോൾ ഇവര് പോയി വന്നതാണോ അതോ പോകുന്നതാണോ.. നാത്തൂനങ്ങു അവിടുത്തുകാരിയായിട്ടാണ് നിൽപ്പും നടപ്പും ഇരുപ്പും. ഒറ്റപ്രസവത്തിൽ ഒരാണിനെയും പെണ്ണിനേയും പെറ്റ് പ്രസവകലാപരിപാടി ഏകദേശം തീർത്ത മട്ടിൽ ജീവിക്കുന്ന എന്റെ മോളും മരുമോനും വന്നിട്ടുണ്ട്.. അവരെ നോക്കി ഇതൊന്ന് കണ്ടുപഠിക്കെന്ന് ഞാൻ ചുണ്ട് കോട്ടി. അമ്മച്ചിക്ക് വേറെ പണിയില്ലേ എന്ന് അവള് കണ്ണും പുരികവും കൊണ്ടൊരു ആക്ഷൻ. നല്ല പ്രായത്തിലോ ഇല്ല ഇനീ ഈ പ്രായത്തിൽ പോലും ലോകം കറങ്ങാൻ കൊണ്ടുപോകാത്ത കെട്ട്യോന്മാരുള്ളവർക്ക് ഇതല്ലേ വഴിയുള്ളുവെന്ന് കണ്ണും ചുണ്ടിന്റെ കോണും ഞാൻ താഴേക്കാക്കി. ഒന്ന് പോയേ തള്ളേ എന്നാണോ എന്നറിയില്ല ഒരു കൈകൊണ്ട് വല്ലാത്തൊരു ആംഗ്യം കാണിച്ച് അവൾ ഞങ്ങളുടെ കഥകളിക്ക് തിരശീലയിട്ട് അപ്പുറത്തെ മുറിയിലേക്ക് നടന്നു. സാരി ഉടുക്കുന്നതാണ് എന്റെ കെട്ട്യോന് ഇഷ്ടമെന്ന് പറഞ്ഞ് ,ഒരു പൂതിക്ക് ചുരിദാർ തയ്പ്പിച്ച എന്നെ പരിഹസിച്ച് ഇനിയീ പ്രായത്തിൽ ഈ വേഷം കെട്ടൊക്കെ വേണോയെന്ന് ആങ്ങളയോട് ഏഷണികൂട്ടി ചുരിദാറെന്ന എന്റെ ആഗ്രഹത്തിന്റെ കടയ്ക്കൽ മഴു വച്ചവളാണ്.. ഇന്നിപ്പോൾ ബോഡി ഷെയ്‌പുള്ള ചുരിദാറും ഇട്ട് മാറും ചന്തിയും കുലുക്കി അവള് നടക്കുന്നത് കണ്ട് ഞാനെന്റെ കെട്ട്യോന്റെ മുഖത്തേക്കൊന്ന് കോങ്കണ്ണിട്ട് നോക്കി.. എന്നോട് തിരക്കിട്ട് എന്തോ ചോദിക്കാൻ വന്ന കെട്ട്യോൻ ,വന്ന കാര്യം മറന്ന് അതെ വേഗതയിൽ റിട്ടേൺ അടിക്കുന്ന അരണയെപോലെ തലചൊറിഞ്ഞ് അകത്തേക്ക് മുങ്ങിയത് കണ്ട് എനിക്കങ്ങു ഇളകിവന്നതാണ്. ക്ഷമിച്ചു.. പുണ്ണ്യാളനുണ്ടല്ലോ!! അഞ്ചുമണിയോടെ പോകാനുള്ളവരും യാത്രയാക്കാൻ വന്നവരും കൂടി പ്രാർത്ഥനക്ക് കൂടി.. പ്രാർത്ഥിക്കാനും പ്രാർഥനക്കും ഓരോരോ കാരണങ്ങൾ ആണല്ലോ! പെങ്ങളും അളിയനും യാത്രയിൽ മുഴുവൻ സുഖമായിരിക്കണേയെന്നും തിരികെ വരുമ്പോൾ തനിക്കുള്ള കുപ്പി ഓർമിപ്പിക്കാതെ തന്നെ കൊണ്ടുവരാൻ തോന്നണേയെന്നും ബാബുച്ചായൻ പ്രാർത്ഥിച്ചപ്പോൾ വിമാനത്തിൽ മോന്താനുള്ള കള്ള് കിട്ടണേയെന്ന് അളിയൻ പ്രാർത്ഥിച്ചു. എത്ര സന്തോഷം പുറമെ കാണിച്ചാലും കുശുമ്പ് മൂത്ത് എരിപൊരി സഞ്ചാരം കൊണ്ട് നടക്കുന്ന സാലമ്മയെ നോക്കി ചൊല്ലാനുള്ള പ്രാർത്ഥന മറന്ന് ലീലാമ്മ ഗൂഢസ്മിതത്തോടെ നിന്നപ്പോൾ പുണ്യാളനെ നേർച്ചയും കരാറും ഓർമിപ്പിച്ച് ഗംഭീര അടി നടത്തുകയായിരുന്നു സാലമ്മ. ഇക്കാര്യം നടത്തിത്തന്നില്ലെങ്കിൽ ഇനീ എന്റെ കയ്യീന്ന് ഒറ്റ മെഴുകുതിരി കിട്ടുമെന്ന് കരുതണ്ടേന്ന് മനസ്സിൽ എണ്ണിപ്പെറുക്കുന്ന സാലമ്മയെ നോക്കി പിന്നേയ് നിന്റെ മെഴുകുതിരി വച്ചിട്ടാണല്ലോ എന്റെ കച്ചോടമെന്ന് പല്ലും നാവും കൂട്ടികടിച്ച് കയ്യിലുള്ള കുന്തം കൊണ്ട് കുത്താനോങ്ങി പുണ്ണ്യാളനും നിന്നു ആ മുറിയിൽ. കൊണ്ടുപോകാനുള്ള ബാഗെല്ലാം വാടകക്ക് വിളിച്ച കാറിൽ നിന്നിറക്കി ട്രോളിയിൽ കൊണ്ടുപോയി വെക്കുന്നതിനിടക്ക് ,എന്റെ വണ്ടിക്കെന്തോ സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു അല്ലെങ്കിലീ കാർ വാടകക്കൊന്നും വേണ്ടായിരുന്നെന്ന് ആങ്ങള പെങ്ങളോട് പറയുന്നതും ഓ മുറിച്ച കൈക്ക് ഉപ്പ് തേക്കാത്ത ആങ്ങളയെ എനിക്കറിയാൻ പാടില്ലേയെന്ന് മനസ്സിലും അതൊന്നും സാരമില്ലെന്റെ ചേട്ടായീന്ന് പുറമെയും ലീലാമ്മയും മൊഴിഞ്ഞു. " മതി മതി നേരം തെറ്റും.. കഥയും പറഞ്ഞു നിന്നാൽ വിമാനമങ്ങു അതിന്റെ പാട്ടിന് പോകും.." ഒരു കാര്യത്തിനും ഒന്നോരണ്ടോ മിനിറ്റ് വൈകുന്നതോ കാത്തുനിൽക്കുന്നതോ ഇഷ്ടമില്ലാത്ത അളിയൻ എയര്പോര്ട്ടിന് അകത്തേക്ക് പോകാൻ അക്ഷമനായി.. " തൂക്കം കൂടുതൽ ഉണ്ടെങ്കിൽ ഈ കവറിലേക്ക് സാധനങ്ങൾ മാറ്റി കൈപിടിക്കാനാ അവള് പറഞ്ഞേക്കുന്നെ നാത്തൂനെ.." കഴിഞ്ഞ തവണ മോള് വന്നപ്പോൾ കൊണ്ടുവന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ പ്ലാസ്റ്റിക് കൂടുകൾ ഭദ്രമായി നാത്തൂൻ കയ്യിലുള്ള ഹാൻഡ് ബാഗിലേക്ക് മാറ്റുന്നത് ഞാൻ കണ്ടു. " നിങ്ങള് വിട്ടോ ഇനി നിന്നിട്ടും കാര്യമില്ല ഞങ്ങള് ചെക്കിങ് എല്ലാം കഴിഞ്ഞ് അകത്ത് ഇരിക്കുമ്പോൾ വിളിക്കാം..അവിടെ അതിനുള്ള സൗകര്യമുണ്ട് ന്നാ മോള് പറഞ്ഞത്.." ഹൈ !! ഇതെന്തൊരു പാടാണ് നിങ്ങള് അകത്തേക്ക് പോയാലും ഞങ്ങളിച്ചിരി നേരം നിന്നാലെന്ത് ഇല്ലെങ്കിലെന്ത്..ആകെക്കൂടി ഒന്നീ മനുഷ്യൻ വീട്ടീന്ന് ഇറങ്ങി കുറച്ചുദൂരം കൂടുതൽ വന്നേക്കുന്നതാണ് ,അപ്പോഴേക്കും മടക്കി ഓടിക്കാൻ എന്തൊരു ശുഷ്‌കാന്തി! "ഓ ആയിക്കോട്ടെ ചേട്ടായീ..ഇനി ഒന്ന് കാണണെങ്കിൽ എത്ര നാൾ കഴിയണം നാത്തൂനെ..." ശട പടോന്ന് കണ്ണീര് വരുത്താൻ തമ്പുരാൻ കഴിവ് തന്നത് നന്നായി! പീച്ചി ഡാം തുറന്നിട്ട പോലെ പൊട്ടിയൊലിച്ച കണ്ണുകൾ സാരിത്തുമ്പ് കൊണ്ട് ഒപ്പി ഞാൻ നാത്തൂനെ കെട്ടിപിടിച്ചു. എന്നെക്കാൾ മികവോടെ പൊട്ടിക്കരഞ്ഞ് നാത്തൂൻ തോൽപിക്കാൻ ശ്രമിച്ചെങ്കിലൂം ഞാൻ വിട്ടുകൊടുത്തില്ല. പെട്ടിയും പോക്കണവുമായി പത്രാസിൽ റ്റാറ്റാ കാണിച്ച് അകത്തേക്ക് പോകുന്ന നാത്തൂനെ നോക്കി നിൽക്കുമ്പോൾ മേലാസകലം അസൂയ തിങ്ങി നിറഞ്ഞ് ഹൃദയം ഡപ്പാൻ കൂത്ത് കളിയ്ക്കാൻ തുടങ്ങി ,നെഞ്ഞ് ഇപ്പൊ പൊട്ടുമെന്ന അവസ്ഥയായി. വെള്ളം കുടിക്കാനാണോ എന്തോ വല്ലാത്തൊരു പരവേശം. ദൂരെ സെക്യൂരിറ്റിക്ക് മുൻപിൽ പാസ്സ്പോര്ട്ടും ടിക്കറ്റുമെടുത്ത് നിൽക്കുന്ന ചെറിയാച്ചനും കൂടെ ചേർന്ന് നിന്ന് റേഷന്കാര്ഡും ആധാർകാർഡും ലൈസൻസും കൂടി കാണിക്കാനായി എടുത്ത് നിൽക്കുന്ന നാത്തൂനെയും നോക്കി എന്നാണോ എന്റെ ആധാർകാർഡ് ഒരു ഹിന്ദിക്കാരനെ കാണിക്കാൻ പറ്റുന്നതെന്ന് ഞാൻ ശ്വാസം നീട്ടി വിട്ടു. മടക്കയാത്രയിൽ വേറെ എവിടെങ്കിലും പോകാനുണ്ടോ സാറെയെന്ന ഡ്രൈവറുടെ ചോദ്യത്തിന് അതിനുള്ള കാശ് സ്വന്തം പോക്കറ്റിൽ നിന്ന് പോയെങ്കിലോ എന്നോർത്ത് നേരെ വീട്ടിലേക്ക് വിട്ടോയെന്ന് ഒറ്റശ്വാസത്തിൽ ഉത്തരവിടുന്ന മാപ്ലയെ ഞാനൊന്ന് നോക്കി.. എല്ലാം കൂട്ടിവച്ചിട്ട് ഇയാള് കുഴീല് പോകുമ്പോൾ കൊണ്ടുപോകോ ഇതെല്ലാം! പാതിവഴിയിൽ എത്തിയില്ല അളിയന്റെ ഫോൺ വന്നു... " നിങ്ങള് പെട്ടെന്ന് മടങ്ങിവാ ഇവിടെയെന്തോ പ്രശ്‌നമുണ്ട്...പിന്നെ വരുമ്പോൾ.." അപ്പോഴേക്കും ആരോ ഫോൺ ആവശ്യപ്പെടുന്നതും കോൾ കട്ടാകും മുൻപേ ബോംബെന്നോ മറ്റോ ബാബുച്ചായൻ കേട്ടു.. ബോംബോ ?? ഏയ് ബോംബ് ആകില്ല ബോംബെ ആകും! അതിനിപ്പോ ബോംബെ ഇല്ലാലോ മുംബൈ അല്ലെ.. ഫോൺ വന്ന ശേഷം കിളിപോയ പോലെ പിച്ചും പേയും പറയുന്ന കെട്ട്യോനെ ഞാൻ സംശയത്തിൽ നോക്കി.. അങ്ങേര് അങ്ങോട്ട് തിരിച്ചുവിളിക്കുമ്പോൾ ഫോൺ റിങ് ആകുന്നതല്ലാതെ ആരും ഫോൺ എടുക്കുന്നില്ല..കാർ വീണ്ടും എയർപോർട്ടിലേക്ക് ഓടിത്തുടങ്ങി. തിരിച്ച് എൻട്രൻസിൽ എത്തിയെങ്കിലും അകത്തേക്ക് കയറ്റിവിടാത്തതുകൊണ്ട് പുറത്ത് തന്നെ കാത്തുനിൽക്കേണ്ടി വന്നു.ആരോട് ചോദിച്ചാലും വെയിറ്റ് കരോ വെയിറ്റ് കരോ.. വെയിറ്റ് കൂടിക്കാണും അത്രേം അവിലോസുണ്ട ഉണ്ടാക്കുമ്പോഴേ പറഞ്ഞതാ ഞാൻ ,തൂക്കം കൂടും വേണ്ടെന്ന്.. ഏകദേശം മുക്കാൽ മണിക്കൂറോളം കാത്തുനിന്നപ്പോഴേക്കും നാത്തൂന്റെ ഫോൺ വന്നു.. "ലഗേജ് എല്ലാം കയറ്റിവിട്ട് ബോർഡിങ് പാസും എടുത്ത് ചെക്കിങ് കഴിഞ്ഞ് കാത്തിരിക്കുന്നതിനിടക്കാണ് ഞങ്ങൾ വേറൊരു ഫാമിലിയെ കണ്ടത്.. ഇവിടുന്ന് കേറിയാൽ പിന്നെ ദുബായിൽ രണ്ട് മൂന്ന് മണിക്കൂറോളം കാത്തിരിക്കേണ്ടതല്ലേ വിശദമായി പരിചയപ്പെട്ടു. മോൾടെ വിശേഷങ്ങളും മരുമോന്റെ ഗുണഗണങ്ങളും വിവരിക്കുന്നതിനിടക്ക് എക്സ്ട്രാ ബാഗ് ഉണ്ടെങ്കിൽ ലഗേജിൽ വിടാമെന്ന് അറിയിച്ച് സ്റ്റാഫ് എത്തി.. ഒന്നും രണ്ടും വട്ടം ബാഗിൽ എന്താണെന്നും അത്യാവശ്യമുള്ളത് ഇല്ലെങ്കിൽ ലഗേജിൽ വിട്ടുകൂടേയെന്നും വന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് മുഷിവോടെ മൂപ്പര് പറഞ്ഞു. സ്റ്റാഫ് വേറെ യാത്രക്കാരുടെ അടുത്തേക്ക് പോയതും ഇങ്ങനെ കുത്തിപ്പിടിച്ച് ചോദിക്കാൻ ഞാനെന്താ ഇതിൽ ബോംബാണോ കൊണ്ടുപോകുന്നെയെന്ന് തമാശക്ക് കൂടെയിരുന്ന സ്ത്രീയോട് അളിയനൊന്ന് പറഞ്ഞുപോയി ചേട്ടായി... എന്തിന് പറയുന്നു അവിടുന്ന് ഒരു മിനിറ്റായില്ല ഞങ്ങൾക്ക് പിറകിൽ ഇരുന്നിരുന്ന മുള്ളൻപന്നിയുടെ മുള്ള് പോലെ മുടിയുള്ള ഒരു പെണ്ണുമ്പിള്ള വന്ന് ഞങ്ങളുടെ അടുത്തിരുന്ന പെണ്ണുമ്പിള്ളയുടെ ചെവിട് തിന്നുന്നത് കണ്ടു, പിന്നെ അവര് രണ്ടും കൂടി കൗണ്ടറിൽ ഇരുന്നിരുന്ന പെങ്കൊച്ചിന്റെ ചെവി തിന്നാൻ പോയി. ആകെക്കൂടി അഞ്ചുമിനിറ്റ് തികച്ച് എടുത്തില്ല ഞങ്ങളെ സെക്യൂരിറ്റികളും എയർലൈൻ സ്റ്റാഫും കൂടി വട്ടം വളഞ്ഞു.. അങ്ങേരെ ഉടുതുണി വരെ അഴിപ്പിച്ചു നോക്കിയെന്നാ പറഞ്ഞത്. ലഗ്ഗേജ് വിടാൻ നേരത്ത് തൂക്കം കൂടിയപ്പോൾ നാത്തൂൻ കൊണ്ടുവന്ന അവിലോസുണ്ട ഞാനെന്റെ കയ്യിലുള്ള കവറിലാക്കി ബാഗിൽ വച്ചിരുന്നു.. ബോംബ് സ്‌ക്വാഡും പരിശോധനയും എല്ലാം കൂടി ഒരു പരുവമായി ..വിമാനം അതിന്റെ പാട്ടിന് പോയി.. ഞങ്ങൾക്കിനി യാത്ര ചെയ്യണേൽ പിഴയടച്ച് കേസ് തീർത്തിട്ട് വേണമെന്നാ പറയുന്നതെന്റെ പൊന്ന് ചേട്ടായി.." ഇനി ജീവിതത്തിൽ ഒരിക്കലും ബോംബെന്ന് പറയാൻ പോലും കെട്ട്യോൻ പേടിക്കും വിധം അവിടുള്ളവർ പേടിപ്പിച്ചല്ലോ എന്നോർത്തതും മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ലീലാമ്മ മൂക്ക് ചീറ്റി ഇട്ടിരുന്ന ചുരിദാറിൽ തുടച്ചു. "അളിയൻ ജീവനോടെ ഉണ്ടല്ലോ ല്ലേ പെങ്ങളേ.." ആങ്ങള ചോദിച്ചത് ലീലാമ്മ കേട്ടില്ല കുറെ നേരം മുൻപ് വരെ വീരശൂര പരാക്രമി ആയിരുന്ന കെട്ട്യോൻ വെറും കൃമി ആയി എയർപോർട്ട് സെക്യൂരിറ്റിയുടെ മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നത് ഫോട്ടോയെടുത്ത് ലീലാമ്മ ,മോൾക്ക് വാട്സാപ്പിൽ ഇട്ട് കൊടുത്ത് കൂടെ അഞ്ചാറ് പൊട്ടികരച്ചിൽ സ്മൈലിയും വിട്ടു. ഡ്യൂട്ടിഫ്രീ കുപ്പിയെന്ന സ്വപ്നം പടുമുളയാകുന്നതും കാറിന്റെ വാടക ,പിഴയടക്കാനുള്ള പൈസ ഇതെല്ലാം തന്റെ കയ്യിൽ നിന്ന് പോകുമോ എന്നോർത്ത് ബാബുച്ചായൻ നെഞ്ച് അമർത്തിപിടിക്കുന്ന വ്യാജേന പോക്കറ്റ് കൂട്ടിപ്പിടിച്ച് കണ്ണുകൾ മേൽപ്പോട്ടാക്കി.. ഇത്രേം വേണ്ടീരുന്നില്ല എന്നാലും പുണ്ണ്യാളാ നീയെന്റെ വിളി കേട്ടല്ലോയെന്ന് സാലമ്മ നെഞ്ചിൽ കൈവച്ച് കണ്ണടച്ചു.. നിന്റെയൊക്കെ വായിലെ നാവ് ചൊവ്വല്ലാത്തേന് കിട്ടിയത് എന്റെ തലക്കിടേണ്ടെന്ന് പറഞ്ഞ് കുതിരയെ സൈഡ് ആക്കി താഴേക്കിറങ്ങി പുണ്ണ്യാളൻ കുന്തത്തിലേക്ക് ചാരി കൈകെട്ടി നിന്നു.. #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
"ഔ... ഔ.. ഒരിച്ചിരി സ്ഥലം പോലുമില്ല തമ്പാട്ട്യേ ഇവിടെ ഇയ്ക്ക് ഒന്ന് ചെരിഞ്ഞു കെടക്കാൻ..." കാലുകൾ മടക്കിപിടിച്ച് ചുരുണ്ട് ,പൂർവാധികം ശക്തിയോടെ ഞാൻ ഒന്നുകൂടി നിവർന്നു. കുറച്ചുനാള് കൂടി ഇങ്ങനെ സഹിക്കണംന്നാ തമ്പാട്ടിയും അമ്മയും പറഞ്ഞത്. അവരോടല്ലാതെ എനിക്കിപ്പോൾ പരിഭവവും പരാതിയും പറയാനും ആരുമില്ലല്ലോ.. കണ്ണും പൂട്ടി ഇരുട്ട് നിറഞ്ഞൊരാ ഇടത്തിലെ വെള്ളത്തിൽ കിടക്കുമ്പോൾ , ഇടയ്ക്കിടെ കഥകളുമായി വന്ന് ആമിക്ക് കൂട്ടിരിക്കാറുള്ളത് തമ്പാട്ടിയാ.. അതോണ്ട് എനിക്കെന്തും പറയാം ചോദിക്കാം എനിക്കുത്തരം കിട്ടും.. ഇന്നിപ്പോ കുറെ സമയായിട്ടും തമ്പാട്ടിനെ കണ്ടില്ല.. എവിടെ പോയി ആവോ.. ദേ...എന്റെ പരാതികൾ കുടഞ്ഞിട്ട് ഞാൻ മറന്നോയല്ലോ നിങ്ങളോടെന്റെ പേര് പറയാൻ.. ഞാനേ ആമിയാ..ആമി .. പിന്നേയ് ഞാനൊരു സ്വകാര്യം പറയട്ടെ .. എനിക്ക് കിടക്കാനിവിടെ സ്ഥലമില്ലാത്തത് എന്താന്ന് അറിയോ നിങ്ങക്ക്..എന്റെ കൂട്ടിന് അല്ലിയുമുണ്ട് അമ്മേടെ വയറ്റില്.. തമ്പാട്ടിയാ പറഞ്ഞത് ആമിയോട്.. ആമിയെ പൊലെ ചുന്ദരികുട്ടിയാ അല്ലിന്നും തമ്പാട്ടി പറഞ്ഞിട്ടുണ്ട്..പക്ഷേ കുറുമ്പ് ഇച്ചിരെ കൂടുതൽ ആമിക്കാന്ന്..ചാടി മറിഞ്ഞ് അമ്മയെ എപ്പോഴും വേദനിപ്പിക്കുന്നത് ഞാനാണെന്ന്.. തമ്പാട്ടിക്ക് അറിയാഞ്ഞിട്ടാ..ഞാനേ ഞാൻ പാവാ.. ഇനി നോക്കിക്കോ ഞാൻ കുറുമ്പൊന്നും കാണിക്കാതെ കിടക്കും.. അപ്പോ അമ്മയ്ക്ക് നോവില്ലല്ലൊ.. അല്ലിയെ ഒന്ന് കാണാൻ പറ്റോന്ന് ചോയ്ച്ചപ്പോ തമ്പാട്ടി പറയാ.. അല്ലീനേം അമ്മേനേം ഒരുമിച്ചേ കാണാൻ പറ്റുള്ളൂ ന്ന്.. കാണാൻ സാധിക്കില്ലെങ്കിലും എനിക്കവളോട് മിണ്ടാൻ പറ്റും കേട്ടോ.. ഒരൂസം ഞാനിവിടെ ചാടിയപ്പോ അമ്മ വയറിൽ കൈ വച്ച് നിലവിളിച്ചു.. അന്ന് അല്ലിയെന്നോട് ഒത്തിരി ദേഷ്യപ്പെട്ടു.. അമ്മയ്ക്ക് നൊന്താൽ ഞങ്ങക്കും സങ്കടാണെ,അതാ അവൾക്ക് ദേഷ്യം വന്നേ.. അമ്മയ്ക്ക് അല്ലെങ്കിലേ എപ്പോഴും സങ്കടമാണ്.. എല്ലാരും അമ്മേനോട് സങ്കടപെടണ്ടന്നൊക്കെ പറയുന്നത് കേൾക്കാം... പക്ഷെ ആരുമില്ലാത്തപ്പോ അമ്മ അപ്പയോട് ഞങ്ങടെ വിശേഷങ്ങളൊക്കെ പറഞ്ഞു കരയും.. എന്നാലും അപ്പയൊന്നും തിരികെ മിണ്ടില്ല. ഞങ്ങള് വന്നേപ്പിന്നെ അമ്മയ്ക്ക് ഒന്നും തിന്നാൻ പറ്റാതെ ക്ഷീണിച്ച് കോലം കെട്ടെന്ന് അമ്മൂമ്മ പറയുന്നുണ്ടായിരുന്നു.. അത് കേട്ടപ്പോൾ സങ്കടായി. ഞങ്ങള് രണ്ടാളും കൂടി കിടക്കുന്നതുകൊണ്ട് അമ്മക്ക് മാമുണ്ണാൻ പോലും വയറ്റിൽ സ്ഥലമുണ്ടായിരിക്കില്ല. 'അതൊന്നും സാരല്ല്യ ,കുഞ്ഞികളല്ലേ അമ്മേടെ പ്രാണൻ.. അത്രക്കും ഇഷ്ടാ അമ്മയ്ക്ക് 'ന്ന് വയറ്റില് കയ്യും വച്ച് അമ്മ പറയുന്നത് കേൾക്കുമ്പോൾ എല്ലാ സങ്കടോം മാറും.. ശർദ്ധിച്ചു തൊണ്ട പൊട്ടി ചോര വന്നാലും അമ്മ ,ന്റെ കുഞ്ഞുങ്ങൾ ക്ഷീണിക്കുമെന്ന് പറഞ്ഞ് പിന്നെയും എന്തൊക്കെയോ കഴിക്കും..പിന്നേം ശർദ്ധിക്കും.. അവസാനം ആശൂത്രില് കൊണ്ടോയി സൂചി വച്ച് ഗ്ളൂക്കോസ് വെള്ളം തരും ഞങ്ങക്ക്.. ഞങ്ങള് കാരണാണോ അമ്മയ്ക്ക് എന്നും വയ്യണ്ടാതവണത് ..അതോണ്ടാണോ അപ്പയ്ക്ക് ഞങ്ങളെ ഇഷ്ടല്ല്യതെ ഞങ്ങളോട് മിണ്ടാൻ വരാത്തേന്ന് കഴിഞ്ഞ ദിവസം അല്ലി തമ്പാട്ടിയോട് ചോദിച്ചിരുന്നു.. അപ്പാക്കും ഭയങ്കര ഇഷ്ടാണത്രെ കുഞ്ഞികളെ.. മക്കളെ കാണാനും കൊഞ്ചിക്കാനും അപ്പയാണ് അമ്മേനെക്കാൾ കാത്തിരുന്നതെന്ന്.. അപ്പാക്കും അമ്മക്കും കുഞ്ഞാവയുണ്ടാകാത്തതിന് ആരൊക്കെയോ അമ്മേനെ എന്തെല്ലാമോ കളിയാക്കി വേദനിപ്പിക്കുമ്പോൾ ,അമ്മയെ കെട്ടിപിടിച്ച് നിന്ന് മക്കളില്ലെങ്കിലും ഉണ്ടെങ്കിലും എനിക്കിവളെ മതി എനിക്കില്ലാത്ത വിഷമം നിങ്ങൾക്ക് വേണ്ടെന്ന് പറയും ത്രെ.. അപ്പാക്ക് എത്ര തിരക്കുണ്ടായാലും അമ്മേനേം കൊണ്ട് എല്ലാ തവണയും കുഞ്ഞാവ വരുമോന്ന് നോക്കാനായി ആശുപത്രീല് പോകാൻ ഓടിവരാറുണ്ടായിരുന്നുന്ന് .. ഇങ്ങനെ കൊറേ കൊറേ അമ്മേനെ സ്നേഹിച്ച് കൂടെനിന്നിട്ടും ഞങ്ങൾ വന്നപ്പോൾ അപ്പയെന്താ ഒന്ന് മിണ്ടാൻ പോലും വരാത്തതെന്ന് ഞാനാ സങ്കടത്തോടെ പിന്നേം ചോദിച്ചേ തമ്പാട്ടിയോട് .. ഇനി വരുമ്പോ പറയാംന്ന് പറഞ്ഞിട്ട് ഉത്തരം തരാതെ തമ്പാട്ടി പൊയ്കളഞ്ഞു.. കുഞ്ഞികളുള്ളതുകൊണ്ട് മിക്കവാറും ദിവസം അമ്മയെ കാണാൻ ആരൊക്കെയോ വരും.. ആര് കാണാൻ വന്നാലും അമ്മയ്ക്ക് നൂറുനാവാണ് ഞങ്ങളെപ്പറ്റി പറയാൻ.. ആരുമില്ലാത്തപ്പോൾ ഞങ്ങളോട് കിന്നാരം പറഞ്ഞ് വയറിൽ ഉഴിഞ്ഞ് അമ്മയങ്ങനെ ഇരിക്കും..അതാ ഞങ്ങൾക്കും ഇഷ്ടം. ഞങ്ങള് രണ്ടാളും വലുതായി തുടങ്ങിയപ്പോൾ ഡോക്ടറാന്റി പറഞ്ഞു അമ്മേടെ വയറിന്റെ അടീല് തുന്നിവെച്ചില്ലെങ്കിൽ ഞങ്ങടെ ഭാരം താങ്ങാൻ അമ്മേടെ വയറിന് പറ്റില്ലാന്ന്.. അന്ന് തണുപ്പുള്ള ഒരു മുറിയിൽ കൊണ്ടുപോയി അവര് അമ്മയ്ക്ക് തുന്നലിട്ടു , എല്ലാം കഴിഞ്ഞപ്പോൾ വേദന കൊണ്ട് അമ്മ കുറെ കരഞ്ഞു..കൂടെ ഞങ്ങളും.. അന്ന് ,ചാടികളിച്ചു അമ്മയെ നോവിപ്പിക്കണ്ടയെന്ന് കരുതി ഞങ്ങളും അനങ്ങാതെ കിടന്നതാ അപ്പൊ എല്ലാരും പേടിച്ചു കരച്ചിലായി.. പിന്നെയവർ അമ്മേടെ മേലൊക്കെ വലിയൊരു ബെൽറ്റും കുറെ വയറുമൊക്കെ വച്ച് പീ പീ ന്ന് കൂക്കി വിളിക്കണ മെഷീൻ വച്ചു.. നടുവേദനയും വയറിന്റെ അടിയിൽ തുന്നിയ വേദനയും മെഷീൻ വച്ച വയ്യായ്കയും ഒക്കെ കൂടി അമ്മ കുറെ പാടുപെട്ടു.. ഞാനിങ്ങനെ കലപിലാ സംസാരിച്ചിട്ടും ഈ അല്ലിയെന്താ ഇന്നൊന്നും മിണ്ടാത്തെ..! അല്ലി...അല്ലി... ഈയിടെയായി ഇവളെപ്പോഴും ഇങ്ങനെയാണ് അനങ്ങാതെ മിണ്ടാതെ കിടക്കും..മടിച്ചി! "എന്താ ആമി.. നിനക്കൊന്ന് മിണ്ടാതെ കിടന്നൂടെ..ഒന്നുറങ്ങാനും സമ്മതിക്കില്ല.." അല്ലി ഒന്നുകൂടെ ചുരുണ്ടു. "ആഹാ രണ്ടാളും കൂടി എന്താ കിന്നാരം പറയുന്നേ.. ഇനി പെട്ടെന്ന് രണ്ടാൾക്കും അമ്മേനെ കാണാല്ലോ..അതിനുള്ള സമയം ശരിക്കും ആയിട്ടില്ല പക്ഷെ നിങ്ങളിവിടെ കിടന്ന് അമ്മയെ കാണാൻ കയറ് പൊട്ടിക്കയല്ലേ.." അമ്മയ്ക്ക് നല്ലപോലെ ഭക്ഷണമൊന്നും കഴിക്കാൻ പറ്റാത്തതുകൊണ്ട് ആമിയിത്തിരി ക്ഷീണിച്ചാ ഉള്ളത് അല്ലിയും ഇങ്ങനെ തന്നെ ആകും എന്നാലും സാരമില്ല അമ്മേനേം അപ്പയെയും ഞങ്ങൾക്ക് കാണാല്ലോ.. അമ്മയുടെ വയറ്റിൽ മറിഞ്ഞതുപോലെ അപ്പയുടെ കുമ്പയിലും കളിച്ചു മറിയണം.. യ്യോ അപ്പാക്ക് കുമ്പ ഉണ്ടോ ആവോ..! തമ്പാട്ടിയുടെ സ്വരം കേട്ടതോടെ ഞാനൊന്ന് കൂടി ഉഷാറായി.. അമ്മയെ കാണാനുള്ള സമയമായെന്ന് കേട്ടതോടെ അല്ലിയുടെയും ഉറക്കം പോയി ... "കഥയൊന്നും പറയാനിപ്പോൾ നേരമില്ല കുഞ്ഞികളെ.. നിങ്ങളെ പുറത്തേക്കിറക്കി അമ്മയെ ഏല്പിച്ചിട്ട് വേണം തമ്പാട്ടിക്ക് ദൂരെയൊരിടത്ത് പോകാൻ.." അമ്മ നല്ല സുഖമായി ഉറങ്ങുകയാണ്. കാല് വേദനയെടുത്തിട്ട് രാത്രിയൊന്നും ഉറങ്ങിയിട്ടില്ല അമ്മ... രണ്ട് കാലിലും നീര് വന്ന് വീർത്ത് ഇപ്പൊ പൊട്ടുമെന്നപോലെ ആണ് ഇരിക്കുന്നത് .. നടക്കാനൊന്നും പറ്റാത്തതുകൊണ്ടും വലിയ വയറായതുകൊണ്ടും അമ്മ കൂടുതലും കിടപ്പാണ്.. ഞങ്ങൾ പുറത്തേക്ക് ഇറങ്ങും വരെ മരണവേദന അമ്മ അനുഭവിക്കണമെന്നാ തമ്പാട്ടി പറഞ്ഞത്.. പാവം എന്റെ അമ്മക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ... തമ്പാട്ടിയോട് കളിച്ചും ചിരിച്ചും കിടക്കുമ്പോൾ പെട്ടെന്നൊരു കുലുക്കത്തോടെ ആരോ എന്നെ പിടിച്ച് അമർത്തി, നോവ് താങ്ങാനാകാതെ അമ്മ ഞെട്ടിയെഴുന്നേറ്റ് വയറിൽ പൊത്തി നിലവിളിച്ചു.. വയറിനും നടുവിനും മെല്ലെ ഉഴിഞ്ഞുകൊണ്ട് അമ്മ ആരെയോ വിളിക്കുന്നുണ്ട് .. വേദന കുറയാനൊന്നും കാത്തുനിൽക്കണ്ട നമുക്കിറങ്ങാമെന്ന് ആരോ ധൃതി പിടിച്ച് അമ്മയോട് പറയുന്നുന്നത് കേൾക്കാം.. കഷ്ടി രണ്ട് മാസം കൂടിയില്ലേ ,നമുക്ക് കുറച്ചുനേരം നോക്കാം ,ഇത് പേടിക്കാനൊന്നും ഇല്ലെന്ന വേറൊരു സ്വരത്തിനോട് അമ്മ കടുപ്പത്തിലാണ് മറുപടി പറയുന്നത്.. എനിക്കെന്റെ മക്കളെ ഒരു കുഴപ്പവും കൂടാതെ കയ്യിൽകിട്ടണം നമുക്കിപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാമെന്ന്..ദേഷ്യമോ വേദനയോ അമ്മ വിയർത്തുകുളിച്ചിട്ടുണ്ട്.. വീണ്ടും വീണ്ടും ആരോ പിടിച്ചു താഴേക്ക് ഉന്തുകയാണ്.. ഞങ്ങളെ പിടിച്ചു അമർത്തുന്ന ഓരോ തവണയും സഹിക്കാൻ പറ്റാത്ത വേദനയിൽ അമ്മയാണ് കരയുന്നത്.. " മക്കള് അമ്മയെ സങ്കടപെടുത്താതെ നല്ല കുട്ടികളായി വളരണം കേട്ടോ..ഇനി തമ്പാട്ടിക്ക് മക്കളുടെ അടുത്തേക്ക് വരാൻ കഴിയില്ല..ഞാൻ നോക്കുന്നതിനേക്കാൾ കരുതലോടെ സ്നേഹത്തോടെ അമ്മയിനി മക്കളെ നോക്കും.. ഒരിക്കലും പറഞ്ഞുതീരാത്ത കഥകൾ അമ്മയിനി മക്കൾക്ക് ചൊല്ലിത്തരും..". ആമിക്ക് തമ്പാട്ടിയേം ഇഷ്ടമാ ഞങ്ങളെ വിട്ട് പോകല്ലേ.. ഞാൻ ചിണുങ്ങി. "നിങ്ങൾ രണ്ടുപേരെയും പുറത്തേക്ക് ഇറക്കുംവരെ ഞാനുണ്ടാകും ,പേടിക്കണ്ട കേട്ടോ..അമ്മയുടെ അടുത്തെത്തുമ്പോൾ ലോകത്തിലെ ഏറ്റവും മധുരമുള്ളൊരു അമൃത് ,അമ്മ നിങ്ങൾക്ക് തരും അപ്പോൾ നിങ്ങളെന്നെ മറക്കും..ആ നെഞ്ചിലെ ചൂടേറ്റ് നിങ്ങൾ കിടക്കുമ്പോൾ ഒരു കുഞ്ഞുകാറ്റ് പോലെ നിങ്ങളെ തഴുകി എന്നോടൊപ്പമുള്ള ഓർമ്മകളെയും തിരികെ വാങ്ങി ഞാൻ പോകും ദൂരേക്ക്.." ഓരോ നിമിഷം കഴിയും തോറും അമ്മയുടെ നിലവിളി കൂടിവരുകയാണ്.. താഴേക്കാരോ പിടിച്ചുവലിക്കുന്നത് പോലുള്ള തോന്നലിപ്പോൾ ശക്തമാണ്..തുടർച്ചയായുള്ള കുലുക്കവും ഇളക്കവും പേടിച്ചിട്ടാണോ എന്നറിയില്ല അല്ലിയുടെ ശബ്ദമൊന്നും കേൾക്കാനില്ല.. " സിസ്റ്ററെ Dr ശ്യാമളയുടെ പേഷ്യന്റ്നെ കൊണ്ടുവന്നിട്ടുണ്ട് പെട്ടെന്ന് തീയറ്ററിലേക്ക് വരാൻ ഡോക്ടറിനോട് ഇൻഫോം ചെയ്യാമോ..! IVF ട്വിൻ പ്രെഗ്നൻസിയാണ്.. cervical stitched 33 weeks pregnancy , one FHS low ,ബിപി ഷൂട്ട് അപ്പ് ആണ്.... ആ അതെ സിസ്റ്ററെ ,ആ കുട്ടിയില്ലേ അപർണ.. ഹസ്ബൻഡ് ഡെത്ത് ആയ കുട്ടി!..." ഇതുവരെയും കേൾക്കാത്തൊരു സ്വരം പരിഭ്രമത്തോടെ ആരോടോ വിളിച്ചുപറയുന്നത് കേൾക്കുന്നുണ്ടല്ലോ തമ്പാട്ട്യേ.. അവര് പറയുന്നതൊന്നും മനസിലാകുന്നില്ല അമ്മക്ക് പ്രഷർ കൂടി ബോധം പോയിട്ടുണ്ടെന്ന് മനസിലായി അതുകൊണ്ടാകും ആമിക്കു ശ്വാസം മുട്ടുന്നത്.. അല്ലിക്കും അമ്മയ്ക്കും ഒരാപത്തും വരുത്തല്ലേ.. ശ്വാസം കിട്ടാതെ കിടന്നു തിരിഞ്ഞു മറിഞ്ഞിട്ടാകും വയറ്റിലെ വള്ളി കഴുത്തിന് ചുറ്റും ചുറ്റിയിട്ടുണ്ട്.. കയ്യുയർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ ഒന്നുകൂടെ മുറുകുന്നു. "ആമി..പേടിക്കണ്ട കേട്ടോ തമ്പാട്ടി ഇവിടെ തന്നെയുണ്ട്.. കുഞ്ഞി അമ്മയെ കാണാൻ തയ്യാറായിക്കോ.." വള്ളി , കഴുത്തിൽ മുറുകാൻ തുടങ്ങിയിരിക്കുന്നു.. വെപ്രാളത്തിൽ അറിയാതെ അപ്പി പോയതുകൊണ്ടാകും വെള്ളത്തിന് കറുപ്പ് നിറം കലർന്ന് ശ്വാസം മുട്ടൽ കൂടിയിരിക്കുന്നു.. നേരെ ഇരിക്കാൻ പോലും വയ്യാത്ത അമ്മയെ എന്തിനാണ് ഇവർ ഇങ്ങനെ ഒടിക്കാൻ ശ്രമിക്കുന്നത്..ഞങ്ങൾക്കിവിടെ ശ്വാസം മുട്ടുന്നത് നിങ്ങളറിയുന്നുണ്ടോ.. " അപർണാ..അപർണ.. നടുവിന് ചെറിയൊരു ഇൻജെക്ഷൻ എടുക്കുന്നുണ്ട് കേട്ടോ.." മിണ്ടാൻ പോലും വയ്യമ്മക്ക് ..വേണ്ട..വേണ്ട .. ഇനീം ഞങ്ങടെ അമ്മയെ നോവിപ്പിക്കല്ലേ .. ഞാൻ അലറിക്കരയുന്നത് അമ്മ കേൾക്കുന്നുണ്ടോ ആവോ.. അമ്മയുടെ വയറ്റിൽ ആരൊക്കെയോ മരുന്നുകൾ പുരട്ടുന്നത് കൊണ്ടാകും തണുപ്പ് കൂടി അമ്മ വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നു.. മൂർച്ചയേറിയ എന്തുകൊണ്ടോ അമ്മയെ കീറിവരയുന്നുണ്ട്..മരവിപ്പിക്കാൻ കൊടുത്ത മരുന്നിനെന്തേ ശക്തിയില്ലേ.. വേദനയിൽ അമ്മ ഞെരങ്ങുന്നുണ്ട്.. മരുന്നിന്റെ മയക്കത്തിലാണെങ്കിലും ഉള്ളുകൊണ്ട് മക്കൾക്കൊരു ആപത്തും വരുത്തല്ലേ ദൈവമെയെന്നാണ് അമ്മ ഉള്ളുരുകി കരയുന്നത്.. അസഹ്യമായ വേദന താങ്ങാനാവാതെയാകണം അടഞ്ഞ കൺപോളകൾ വെട്ടിവിറച്ച് രണ്ട് മിഴിക്കോണിൽ നിന്നും നീർതുള്ളികൾ ഒഴുകിയിറങ്ങുന്നു.. കല്ല്യാണം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും മക്കളില്ലാതിരുന്ന അപർണയെയും അവളുടെ ഭർത്താവിനെപ്പറ്റിയും ആരോ സംസാരിക്കുന്നുണ്ട്. മൂന്നു വട്ടം IVF എടുത്തിട്ടും വിജയിക്കാതിരുന്നതും.. ഒന്നരവർഷം മുൻപ് കോവിഡ് ജീവൻ കവർന്നെടുത്ത ഭർത്താവിന്റെ ശീതീകരിച്ചു സൂക്ഷിച്ച ബീജമുപയോഗിച്ച് വന്ധ്യതാചികിത്സ തുടരാൻ അവൾ തീരുമാനമെടുത്തതും.. എതിര് പറഞ്ഞവരോട് അദ്ദേഹത്തിന്റെ മക്കളെ തനിക്ക് വേണമെന്നും.. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ആ ഓർമ്മകളോടൊപ്പം മക്കൾ ഉണ്ടാകുമെന്നും മറുപടി നൽകി ചോദ്യങ്ങളെ അവൾ നേരിട്ടത്രേ.. ഇരുവർക്കും വേണ്ടി അവൾക്ക് മാത്രം സാധിക്കുന്ന ഒരേയൊരു കാര്യമാണ് തന്റെ ജീവനായിരുന്നവന്റെ പ്രാണന്റെ ചീന്തായൊരു കുഞ്ഞുജീവന് ജന്മം കൊടുക്കുകയെന്നുള്ളതെന്നുള്ള അമ്മയുടെ കഥകൾ കൂടെ നിൽക്കുന്നവർക്കായി ഡോക്ടറാന്റിയാണ് തൊണ്ടയിടറികൊണ്ടു പറയുന്നത്... അതികഠിനമായി ശ്വാസത്തിനായി പിടയുമ്പോഴും എന്റമ്മയും അപ്പയും ആഗ്രഹിച്ചതുപോലെ ഞങ്ങളിൽ ഒരാൾക്ക് പോലും ഒരു പോറല് പോലും ഏൽക്കാതെ ഞങ്ങളെ അമ്മയോട് ചേർത്തുവെക്കണേയെന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. "ള്ളേ..ള്ളേ...ള്ളേ.." അല്ലിയുടെ സ്വരം കേട്ടിട്ടാണെന്ന് തോന്നുന്നു കുഞ്ഞു കരഞ്ഞെന്ന് പറയുന്നവരുടെ ശബ്ദത്തിൽ ആശ്വാസമാണ്.. ഒന്നിനെ കൊതിച്ചവർക്ക് വാരിക്കോരി രണ്ട് കൊടുത്ത ദൈവം അത് കാണാൻ മാത്രം കുഞ്ഞുങ്ങളുടെ അപ്പക്ക് യോഗം കൊടുത്തില്ലെന്ന് ദീർഘനിശ്വാസം വിടുന്നുണ്ട്.. എന്റെ വിരൽതുമ്പ് പിടിച്ച് തമ്പാട്ടിയിപ്പോഴും നിൽക്കുന്നുണ്ട്.. എന്തേ തമ്പാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്..! പെട്ടെന്ന് ശക്തമായ വെളിച്ചമുള്ളൊരു ലോകത്തിലേക്ക് ആരോയെന്നെ കയ്യിലെടുത്ത് ഉയർത്തിയതും തമ്പാട്ടിയുടെ വിരൽ തുമ്പ് എന്റെ കുഞ്ഞികൈയിൽ നിന്നും ഊർന്നുപോയി.. തളർന്നു കുഴഞ്ഞുകിടക്കുന്ന എന്നെയാരാണ് കാലിൽ തൂക്കിപിടിച്ച് പൊക്കുന്നത്.. ആ..അയ്യോ..പതിയെ അടിക്കെന്റെ പുറത്ത്, ആമിക്ക് നോവുന്നു.. എന്റെ കാലിലെയും കയ്യിലേയും നീലനിറത്തിലേക്കും കരിനീലിച്ച ചുണ്ടുകളിലേക്കും പരിഭ്രാന്തിയോടെ നോക്കി അവരെന്റെ മൂക്കിലും വായിലും ട്യൂബിട്ട് എന്തോ വലിച്ചെടുക്കുന്നു.. നെഞ്ചിൽ വിരലുകൊണ്ടമർത്തി വായ് മുടിയൊരു ബലൂൺ വീർപ്പിക്കുന്നു.. ഉറക്കെ കരയണമെന്നുണ്ടെനിക്ക്.. കൈകാലിട്ടടിച്ച് ഒന്ന് നിർത്തണേയെന്ന് അലറണമെന്നുണ്ട് പക്ഷെ വെയിലേറ്റ് തളർന്ന് വാടിയൊരു പൂവ് പോലെ ഞാൻ കുഴഞ്ഞ് കിടന്നു.. “Come on baby... U can't leave your mama like this.. Please...please” എന്നെയും നെഞ്ചിലേക്ക് ചേർത്ത് ഓടുന്ന ചേച്ചി ആകുലതയോടെ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാം.. വായിലും മൂക്കിലും വയറിലും ട്യൂബുകൾ ഘടിപ്പിച്ച് ഒരു കയ്യിലും ഒരു കാലിലും സൂചി കുത്തി ഒരു കുഞ്ഞുസൂര്യന്റെ ചെറുചൂടുള്ള വെളിച്ചം തട്ടുന്ന പതുപതുത്ത കിടക്കയിലേക്ക് അവരെന്നെ കിടത്തി.. തൊട്ടരുകിലെ കിടക്കയിൽ എന്നെപോലെ വേറൊരു കുഞ്ഞിയുണ്ട്... ഞാൻ വന്നതറിഞ്ഞാകും അവളൊന്ന് കണ്ണ് തുറന്ന് എനിക്ക് മാത്രം കേൾക്കാനായി മന്ത്രിച്ചു.. "ആമി.. ഇത് ഞാനാ അല്ലി.. വേഗം വയ്യായ്കയൊക്കെ മാറി മിടുക്കിയായി വാ നമുക്കമ്മയെ കാണണ്ടേ.." എന്റെ കൂടപ്പിറപ്പ് ..മിനിറ്റുകൾ മാത്രം വ്യത്യാസമുള്ള എന്റെ ചേച്ചി.. അവൾ വിളിച്ചാൽ ഞാൻ വിളി കേൾക്കാതിരിക്കുന്നതെങ്ങനെ.. കുഞ്ഞികൈയ്യുയർത്തി ഞാൻ വരാമെന്ന സൂചന നൽകി ഞാനൊന്ന് പതിയെ അനങ്ങി.. ഞാനവൾക്ക് വാക്ക് കൊടുത്തത് കണ്ടാകും അവിടെ ചുറ്റിനും നിന്നവരുടെ കണ്ണുകൾ ആ അനക്കം കണ്ടതോടെ സന്തോഷത്തോടെ ഒന്ന് തിളങ്ങി. എന്റെ തലക്ക് മുകളിലെ നീല വെളിച്ചമുള്ള യന്ത്രത്തിന്റെ ബോർഡിലേക്ക് നോക്കിയൊരാൾ.. “Thank God..heart rate and saturation is okay now “ അവിടെ നിന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചത് എന്റമ്മയോടുള്ള സ്നേഹമായിരുന്നുവെന്ന് എനിക്കറിയാം.. ഞങ്ങൾക്ക് വേണ്ടി അമ്മ നടത്തിയ പോരാട്ടങ്ങളോടുള്ള ബഹുമാനമായിരുന്നു ആ സ്നേഹമെന്നും എനിക്ക് മനസിലായി.. പിന്നെ ഞാനെങ്ങനെ ഇവരെയെല്ലാം വിട്ട് മടങ്ങിപ്പോകും.. രണ്ടുപേരെയും ഒരുമിച്ചേ കാണുകയുള്ളവെന്ന് അമ്മ വാശിപിടിച്ചതുകൊണ്ട് അല്ലിയെന്നോട് ഇടതടവില്ലാതെ വേഗം ഉഷാറായി വരാൻ വഴക്കടിച്ചുകൊണ്ടിരുന്നു.. അവളുടെ നിർത്താതെയുള്ള കരച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ചു സിസ്റ്ററമ്മ അവൾക്ക് ഇടയ്ക്കിടെ പാല് കൊടുത്ത് കൈകളിൽ കൊണ്ടുനടന്നു. ദേ..കണ്ടോ എന്റെ മേലെയുള്ള ട്യൂബൊക്കെ എടുത്തു ..രാവും പകലും എത്രെയാണ് കടന്നുപോയത് ഒടുവിൽ ഇന്നാദ്യമായി ഞങ്ങൾ അമ്മയെ കാണാൻ പോകുകയാണ്.. ഇത്രയും ദിവസം വായിലിറ്റിച്ചു തന്ന അമ്മിഞ്ഞമധുരം ഇന്ന് രാവിലെ തരുമ്പോൾ സിസ്റ്ററമ്മ പറഞ്ഞത് ഇനി ഞങ്ങൾ അമ്മയുടെ നെഞ്ചിലെ ഇളം ചൂടിൽ ചേർന്നുകിടന്നാണത്രെ കുടിക്കാൻ പോകുന്നത്.. മിനുസമുള്ള പഞ്ഞി തുണികളിൽ പൊതിഞ്ഞ് ഞങ്ങളെയും കൊണ്ട് സിസ്റ്ററമ്മമാർ അമ്മയുടെ അടുക്കലേക്ക് നടക്കുമ്പോൾ അല്ലിയുടെ മുഖത്തൊരു കുസൃതിചിരിയുണ്ടായിരുന്നു.. ഇവരൊന്നുമല്ലാതെ ആരോ ഒരാൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുവെന്ന് എനിക്കോർമയുണ്ട് പക്ഷെ അത് ആരാണെന്ന് മാത്രം ഓർമ കിട്ടുന്നുണ്ടായിരുന്നില്ല.. മനസ്സ് നിറയെ അമ്മയോളം സ്നേഹം മുഖമോർമയില്ലാത്ത ആ നിഴലിനോടും എനിക്ക് തോന്നുന്നുണ്ട്. ആ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിൽ തീവ്രമായ ആലോചനയിലായിരുന്നത് കൊണ്ട് അവരെല്ലാം എന്നെ ഗൗരവക്കാരിയെന്ന് കളിയാക്കി കൊഞ്ചിച്ചു കൊണ്ടിരുന്നു.. കണ്ണിലൊരായിരം സ്നേഹദീപങ്ങൾ തെളിയിച്ച്.. ഇരുകൈകളും നീട്ടി സന്തോഷത്താൽ തുടികൊട്ടുന്ന ഇടനെഞ്ചോടെ.. പുഞ്ചിരിച്ച് അമ്മ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു.. കട്ടിലിന് അരികിലായി കിടന്ന മേശയിൽ പുഞ്ചിരിയോടെ ചേർന്നുനിൽക്കുന്ന രണ്ടുപേരുള്ള ആ ഫോട്ടോയിലേക്ക് ഞാൻ നോക്കി... അമ്മയ്‌ക്കൊപ്പമുള്ള ആ മുഖം എനിക്ക് പരിചയമുള്ളത് പോലെ തോന്നി.. ഒൻപത് മാസം ഞങ്ങളെ വയറ്റിലേറ്റിയ അമ്മയ്‌ക്കൊപ്പം വർഷങ്ങളായി ഞങ്ങളെ വളരെയധികം ആഗ്രഹിച്ച, ആയുശ്ശേഷവും മക്കളോടുള്ള കരുതലുമായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന അപ്പയുടെ ആത്മാവിനും.. അമ്മയുടെ വയറ്റിൽ ഉരുവായ അന്നുമുതൽ അവിടെ നിന്നും ഇറങ്ങും വരെ കഥകൾ പറഞ്ഞ് കരുതലോടെ ഞങ്ങൾക്ക് കൂട്ടിരുന്ന തമ്പാട്ടിക്കും ഒരേ മുഖമായിരുന്നു.. തമ്പാട്ടിയെന്ന മുഖവും സ്വരവും പേരും തമ്പാട്ടിയിട്ട ഞങ്ങളുടെ ആമിയെന്നും അല്ലിയെന്നുമുള്ള പേരും ഓർമകളിൽ നിന്ന് അലിഞ്ഞില്ലാതാകുന്നതും അപ്പയുടെ മുഖം മാത്രം മനസിലേക്ക് തെളിഞ്ഞുവരുന്നതും ഞാനറിഞ്ഞു.. അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ അമ്മയെ നല്ലോണം നോക്കണമെന്ന് പറഞ്ഞ് ഞങ്ങളുടെ ശിരസ്സിൽ തലോടി അമ്മയുടെ മൂർദ്ധാവിൽ ചുംബിച്ച് യാത്ര പറയുന്ന ആ നിഴലിന്റെ ഇളംകാറ്റ് പോലെയുള്ള സാന്നിധ്യം അറിഞ്ഞാകും അമ്മയുടെ കണ്ണുകൾ ഇത്തവണ നിറഞ്ഞൊഴുകിയത്... #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
"ചേച്ചി..അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു കേട്ടോ ഞങ്ങൾ പെട്ടെന്ന് നാട്ടിൽപോകും" കഴിഞ്ഞ മെയ് മാസത്തിലാണ് വീടിന് തൊട്ടടുത്ത് താമസിക്കുന്ന ആലിയ എന്നെ വൈകുന്നേരം വഴിയിൽ കണ്ടപ്പോൾ സന്തോഷത്തോടെ അറിയിച്ചത്.. വിവാഹം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് കരിയർ സ്വപ്‌നങ്ങൾ പടുത്തുയർത്തുന്ന മിടുക്കിയാണ് അനിയത്തികുട്ടി..സുന്ദരി.. എത്രെയോ നല്ല ആലോചനകൾ വന്നിട്ടും ഇപ്പോൾ വേണ്ടെന്ന അവളുടെ നിലപാടിന് ഉപ്പയും സപ്പോർട്ടാണ്.. " നിങ്ങളെന്ത് മറിമായം ചെയ്തു ഇപ്പോഴവൾ സമ്മതിക്കാൻ .." ചിരിയോടെയുള്ള എന്റെ ചോദ്യത്തിന് പെട്ടെന്നായിരുന്നു ആലിയയുടെ ഉത്തരം.. "ഞങ്ങൾക്ക് അറിയാവുന്നൊരു കുടുംബം വഴി വന്നൊരു ആലോചനയാണ് ചേച്ചി.. അവൾക്കും ഇഷ്ടപ്പെട്ടു..അവൾ സമ്മതം അറിയിച്ചതുകൊണ്ട് മാത്രമാണ് ഇതിവിടെ വരെ എത്തിയത്.." "പിന്നെന്ത് വേണം.. ഉമ്മയുടെ ടെന്ഷന് അല്പം സമാധാനമായി അല്ലേ..എന്നത്തേക്കാണ് നിങ്ങൾ പോകുന്നതെന്ന് അറിയിക്കണേ.." അൽപനേരം അവളോട് സംസാരിച്ച് യാത്ര പറഞ്ഞ് നീങ്ങുമ്പോൾ ഞാനോർത്തത് അവരെക്കുറിച്ചായിരുന്നു.. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോൺ വിളിച്ചും വിശേഷങ്ങൾ പരസ്പരം കൈമാറിയും ചിരപരിചിതരാണ് കുടുംബങ്ങൾ.. ഇളയ മകൾക്ക് 24 വയസ്സ് കഴിഞ്ഞല്ലോ വിവാഹമൊന്നും ആയില്ലേയെന്ന് കുടുംബക്കാരുടെ കുശലാന്വേഷണത്തിൽ മാനസികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്നത് ആ ഉമ്മയായിരുന്നു.. അല്ലെങ്കിലും മക്കൾ പ്രായപൂർത്തിയാകുന്നതിലും വിവാഹം നടത്താൻ വൈകുന്നതിലും നമ്മളെക്കാൾ ടെൻഷൻ എടുക്കുന്നത് ബന്ധുക്കളും നാട്ടുകാരുമാണല്ലോ.. ചെറുക്കൻ യുകെയിൽ ആണെന്നാണ് ആലിയ പറഞ്ഞത്.. അനിയത്തിയെ കൊണ്ടുപോകാനുള്ള പ്ലാൻ ഉള്ളതുകൊണ്ട് ഐഇഎൽടിഎസ് എടുക്കാൻ അവളോട് നിർദ്ദേശിച്ചിട്ടുണ്ട് അയാൾ.. കോവിഡ് പ്രശ്നം കാരണം എയർപോർട്ട് ബുദ്ധിമുട്ടുകളുണ്ട് അതൊന്ന് ശരിയായാൽ വൈകിക്കില്ല ഉടനടി ലീവെടുത്ത് വരുമെന്നാണ് അറിയിച്ചിട്ടുള്ളത്.. അതുകൊണ്ട് തന്നെ അവളോട് ജോലി തൽക്കാലം രാജി വച്ച് അങ്ങോട്ടേക്ക് വരാനുള്ള കാര്യങ്ങൾ ശരിയാക്കാൻ പറഞ്ഞിട്ടുണ്ടെന്ന്.. ചെറുക്കൻ എത്തിയില്ലെങ്കിലും വീട്ടുകാർ തമ്മിൽ സംസാരിച്ച് ധാരണയായി വിവാഹമുറപ്പിച്ചതിന്റെ പിറ്റേന്ന് അഞ്ചക്ക ശമ്പളമുള്ള ജോലിയവൾ രാജിവെച്ച് കോഴ്സിന് ചേർന്നു.. വീട്ടിലേക്ക് വരുമ്പോഴെല്ലാം ആലിയ വിശദമായി അനിയത്തിയെ കെട്ടാൻ പോകുന്ന ചെറുക്കനെക്കുറിച്ചും അയാളുടെ വീട്ടുകാരെക്കുറിച്ചും വാ തോരാതെ സംസാരിക്കുമായിരുന്നു.. അഞ്ചുപൈസ സ്ത്രീധനമായി പെൺകുട്ടികൾക്ക് കൊടുക്കില്ലായെന്ന ഉപ്പയുടെ വാശിയറിഞ്ഞപോലെ വന്ന ബന്ധുതയാണ്..അവർക്ക് പെൺകുട്ടിയെ മാത്രം മതിയെന്ന്.. വിവാഹിതരാകാൻ പോകുന്നവർക്ക് പരസ്പരം അറിയാനും സംസാരിക്കാനും അല്പം സമയം കിട്ടണമെന്ന പക്ഷക്കാരിയായതുകൊണ്ട് രണ്ടുപേരും സ്ഥിരം വിളിക്കാറുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും അറിഞ്ഞു എനിക്കും സന്തോഷമായി.. യാത്രാവിലക്കുകൾ മാറി വിമാനം പറന്നുതുടങ്ങി. മണവാട്ടി ഐഇഎൽടിഎസ് നല്ല റിസൽറ്റോടെ പൂർത്തിയാക്കി..പക്ഷെ പയ്യന് ലീവ് കിട്ടാത്തതുകൊണ്ട് എല്ലാവരും വിഷമത്തിലാണ്.. സെപ്റ്റംബറിൽ പയ്യന് ലീവ് കിട്ടിയെന്നും അവൻ വരുന്നതിന് മുൻപേ എൻഗേജ്മെന്റ്റ് നടത്താൻ പോകുകയാണെന്നും ആലിയ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. മാസാവസാനത്തെ വെള്ളിയാഴ്ച പുലർച്ചെ ഫ്ലൈറ്റിന് അവളും മക്കളും നാട്ടിലേക്ക് തിരിച്ചു.. എൻഗേജ്മെന്റിനു ഉടുക്കാൻ ഡിസൈനർ വസ്ത്രങ്ങൾ ഇവിടുന്നെ വാങ്ങിയാണ് അവർ പോയത്.. നിശ്ചയത്തിന്റെ തലേന്ന് ഞാനവരുടെ വീട്ടിലേക്ക് വിഡിയോ കോളിൽ വിളിച്ചപ്പോൾ എല്ലാവരുടെയും മുഖത്തൊരു മ്ലാനതയുണ്ടായിരുന്നു... എന്ത്പറ്റിയാവോ എന്ന് മനസ്സിൽ തോന്നിയെങ്കിലും ചിലപ്പോൾ ചടങ്ങിന് വേണ്ടി ഓടിനടന്ന് ക്ഷീണിച്ചതാകുമെന്ന് വിശ്വസിച്ച് മിണ്ടാതെയിരുന്നു.. തലേദിവസത്തെ ടെൻഷൻ കണ്ടിരുന്നത്കൊണ്ട് പിറ്റേന്ന് വൈകുന്നേരം ഞാൻ ആലിയക്ക് വെറുതെയൊരു മെസേജയച്ചു.. "all okey ?" "അല്ല ചേച്ചി കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ടായി അത് ദേ ഇപ്പോഴാണ് എല്ലാം ക്ലിയർ ആയത്.. ശ്വാസം നേരെ വീണ് എല്ലാവരും സന്തോഷിച്ചു തുടങ്ങിയേ ഉള്ളൂ.." എല്ലാം ശരിയായല്ലോ ഇനിയെന്താണെന്ന് ചോദിക്കേണ്ടെന്ന് കരുതിയെങ്കിലും അവളിങ്ങോട്ട് പറഞ്ഞു.. ഏതോ അടുത്ത ബന്ധു വഴിയാണല്ലോ വിവാഹാലോചന വന്നത്..അവർ ഉമ്മയെ വിളിച്ച് ചോദിച്ചെന്ന് ,കാർ നിങ്ങൾ വിവാഹത്തിനാണോ കൈമാറുന്നതെന്ന്.. ഇതുവരെയും കാറും കോളും ഇല്ലായിരുന്നിടത്തേക്ക് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട കാർ എല്ലാവരെയും കൺഫ്യൂഷനിലാക്കി.. ഉപ്പ വിളിച്ച് ചെറുക്കന്റെ വീട്ടിൽ സംസാരിച്ചപ്പോൾ അവരങ്ങനെയൊരു കാര്യം ചോദിച്ചില്ലെന്നും ബന്ധു ചിലപ്പോൾ സ്വന്തമായി സങ്കല്പിച്ചു ചോദിച്ചതാകുമെന്നും മറുപടി കിട്ടി.. അഞ്ചാറ് മാസമായി സംസാരിച്ചിട്ടും ഇങ്ങനെയൊന്നും ചോദിച്ചുകേട്ടില്ലാലോയെന്ന് മണവാട്ടി ചെറുക്കനോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ അവനൊന്നും അറിഞ്ഞില്ലെന്നും.. അത് കാര്യമാക്കണ്ടായെന്നും ,പുള്ളി പുറപ്പെടാനുള്ള ഒരുക്കത്തിലായതുകൊണ്ട് പിന്നെ വിളിക്കാമെന്നും അറിയിച്ചതുകൊണ്ട്‌ നിശ്ചയം ഗംഭീരമായി കഴിഞ്ഞു. ഫോട്ടോകൾ പെട്ടെന്ന് അയച്ചുതരാമെന്നും കോവിഡ് പ്രോട്ടോകോൾ ഉള്ളതുകൊണ്ട് ആളുകളെ അധികം വിളിക്കാൻ കഴിഞ്ഞില്ലെന്നും ഇനി കല്യാണത്തിന് പെർമിഷൻ എടുത്ത് പരമാവധി പേരെ പങ്കെടുപ്പിക്കണമെന്നുമൊക്കെ ഓരോ വിശേഷങ്ങൾ പിന്നെയും മെസേജുണ്ടായിരുന്നു.. ചെറുക്കനെത്തി ..വിവാഹത്തിന് കൃത്യം അഞ്ചുദിവസം മുൻപേ.... പിന്നെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.. നേരത്തെ കാറിന്റെ കാര്യം വിളിച്ചുചോദിച്ച ബന്ധുവും ചെറുക്കന്റെ അമ്മാവനും കൂടി വീട്ടിലെത്തി വിവാഹാലോചന നടക്കുന്ന സമയത്ത് പതിനഞ്ചു ലക്ഷത്തിന്റെ കാറും മുപ്പത്തഞ്ചു ലക്ഷവും 75 പവനും സ്ത്രീധനമായി കൊടുക്കാമെന്ന് ഉപ്പ സമ്മതിച്ചിരുന്നല്ലോ പിന്നെയെന്താണ് വാക്ക് മാറ്റിയതെന്ന് ചോദിച്ചു.. അങ്ങനൊരു സംസാരമേ നടന്നിട്ടില്ലെന്നും അവൾക്ക് അവകാശപ്പെട്ടത് എപ്പോഴായാലും കൊടുക്കുമെന്നും സ്ത്രീധനം ചോദിച്ചുവരുന്നവർക്ക് കൊടുക്കാൻ ഇവിടെ പെണ്ണില്ലെന്നുമായിരുന്നു തുടക്കത്തിലേ തന്റെ നിലപാടെന്ന് ,ഉപ്പയും.. വാക്കുതർക്കം വഴി മാറി അസഭ്യവും ഉന്തുംതള്ളുമാകാൻ അധികസമയം വേണ്ടിവന്നില്ല.. ഇവിടുന്ന് കുറച്ച്പേർ കൂടി അവരുടെ വീട്ടിൽ ചെന്നെങ്കിലും അവർ കാണാൻ വിസമ്മതിച്ചു.. വാക്കിന് സ്ഥിരതയില്ലാത്തവരുമായുള്ള ബന്ധം വേണമോയെന്ന് അവർക്ക് ഒന്നുകൂടി ആലോചിക്കണമെന്നും വിവരം അറിയിക്കാമെന്നും ആദ്യം പറഞ്ഞെങ്കിലും, വിവാഹഒരുക്കങ്ങൾ അവസാനനിമിഷത്തിലെക്ക് എത്തിയതുകൊണ്ട് വാക്ക് പറഞ്ഞത് കൊടുത്താൽ നിക്കാഹ് നടത്താമെന്നും അവരറിയിച്ചു.. നാല് ദിവസമേയുള്ളൂ നിക്കാഹിന്.. മണ്ഡപവും സ്വർണവും വസ്ത്രങ്ങളും കാറ്റെറിംഗും എല്ലാം റെഡിയാണ്.. വിവാഹത്തിൽ പങ്കെടുക്കാൻ വിദേശത്തുനിന്നുപോലും വേണ്ടപ്പെട്ടവർ പണം ചിലവാക്കി എത്തിയിട്ടുണ്ട്.. അവസാനനിമിഷത്തിൽ കൈവിട്ടെന്ന ചിന്ത മകൾക്കുണ്ടാകരുതെന്ന് കരുതി വേണ്ടുന്ന ഒരുക്കങ്ങൾ നടത്തി പറഞ്ഞപ്രകാരം കല്യാണം നടത്താൻ തയ്യാറാണെന്ന് സമ്മതം അറിയിച്ച് ഉപ്പ വീട്ടിലേക്ക് മടങ്ങിവന്നു.. ഉപ്പ വീട്ടിലെത്തിയതും അതുവരെ ചെറുക്കന്റെ ഫോണിലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ കേട്ടിരുന്ന സ്വിച്ചോഫ് മെസേജ് മാറി റിങ്ടോൺ കേൾക്കാൻ തുടങ്ങി.. തുടർച്ചയായി അയാളെ വിളിച്ചിട്ടും എടുക്കാതിരുന്നതിനും ഇത്തരം കാര്യങ്ങൾ വീട്ടുകാരാണ് തീരുമാനിക്കുന്നതെന്നും തന്നോട് മുഷിയരുതെന്നുമുള്ള നീണ്ടൊരു മെസേജോടൊപ്പം ആത്മാർത്ഥത കുത്തിനിറച്ചൊരു മാപ്പും അവളെ തേടിയെത്തി.. ഇത്രെയും സംഭവങ്ങൾ നടന്നതിന് ശേഷം തന്നോട് ചോദിക്കാതെ വിവാഹത്തിന് എന്തിന് സമ്മതം കൊടുത്തെന്നവള്‍ ചോദിച്ചപ്പോൾ വീട്ടിൽ ആർക്കും മറുപടിയുണ്ടായിരുന്നില്ല.. ഉപ്പയോട് തന്റെ കൂടെ ഒരിടം വരണമെന്ന് ആവശ്യപ്പെട്ട അവൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു.. എൻഗേജ്മെന്റിന് .. വിവാഹഒരുക്കങ്ങൾക്ക്.. ആലോചന ഉറപ്പിച്ചതുമുതലുള്ള ഫോൺവിളികൾക്ക്.. ആറുമാസമായി ജോലിയുണ്ടായിരുന്നെങ്കിൽ കിട്ടുമായിരുന്ന ശമ്പളത്തിന്റെ തുകക്ക്.. അയാളാവശ്യപ്പെട്ടതുകൊണ്ട് മാത്രം ചേർന്ന കോഴ്സിന്റെ ഫീസിന് .. മാനസിക പീഡനത്തിന് .. അവസാനനിമിഷം വിവാഹത്തിൽ നിന്നും പിന്മാറിയതുമൂലമുള്ള മാനനഷ്ടത്തിന്.. അങ്ങനെ എണ്ണിയെണ്ണി ചിലവഴിച്ച ഓരോ പണത്തിനും ചേർത്ത് അവളെഴുതികൊടുത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതിയുടെ കോപ്പി കൈപറ്റി , ചെറുക്കനും അവന്റെ വാപ്പയും ഉമ്മയും പോലീസ് സ്റ്റേഷനിൽ ഇരുന്ന് വിയർക്കുന്നത് നോക്കി അവൾ തലയെടുപ്പോടെ നിൽക്കുന്നുണ്ടായിരുന്നെന്ന് ആലിയ വിളിച്ചുപറഞ്ഞത് കേട്ട് എന്റെയും ശിരസ്സുയർന്നു അഭിമാനത്താൽ.. അതെ അഭിമാനമുള്ള പെൺകുട്ടിയാണവൾ അവന് കൊടുക്കേണ്ട മറുപടി ഇതുതന്നെയാണെന്ന് ഞാൻ ആലിയക്ക് മറുപടി കൊടുക്കുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു.. വിവാഹം മുടങ്ങിയതിന്റെ സങ്കടത്താലല്ല ഉശിരുള്ള പെൺകുട്ടികളിലൊരുവൾ ഒരു സിംഗപെണ്ണ് എന്റെയും കൂടി അനിയത്തിയാണല്ലോയെന്ന ആനന്ദത്താൽ... പയ്യന് ജോലിക്ക് മടങ്ങിപ്പോകണം കേസ് പിൻവലിക്കാൻ കെഞ്ചി.. അവർ വാഗ്ദാനം ചെയ്ത തുക വേണ്ടെന്നു പറഞ്ഞ് , അവളർഹിക്കുന്ന നഷ്ടപരിഹാരത്തുക അണാപൈസ കുറയാതെ പോലീസ്‌സ്റ്റേഷനിൽ വച്ച് തന്നെ വാങ്ങിച്ചെടുത്ത് കേസ് പിൻവലിച്ച് ഇറങ്ങുമ്പോൾ ,ഇനിയൊരു പെണ്ണിനോടും കുടുംബത്തോടും ഇത്തരത്തിൽ ചെയ്യാനുള്ള ധൈര്യമില്ലാതെ നാടുവിടാനുള്ള ടിക്കെറ്റെടുക്കാൻ ധൃതിപിടിച്ചുള്ള ഫോൺ വിളിയിലായിരുന്നു പയ്യൻ.. #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
"നിങ്ങളാരാണ്.. ഇദ്ദേഹത്തിന്റെ ഭാര്യയാണോ ? കരളുണ്ടായിരുന്നെന്ന് കാണിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണല്ലോ.. എന്തായാലും ഇന്ന് ഡിസ്ചാർജിന് എഴുതിയിട്ടുണ്ട്..ഇനി ഒരുതവണ കൂടി ഇങ്ങനെ കൊണ്ടുവരേണ്ടിവന്നാൽ ഒരു കോടിമുണ്ട് കൂടെ കരുതിക്കോളൂ പുതപ്പിച്ച് കൊണ്ടുപോകാൻ.." മെഡിക്കൽ കോളേജ് കാന്റീനിൽ നിന്നും ചൂട് കഞ്ഞിയും ഒന്നുരണ്ട് പാക്കറ്റ് നാരങ്ങാ അച്ചാറും വാങ്ങി പൊള്ളുന്ന വെയിലിലൂടെ തളർന്ന മനസ്സും ശരീരവുമായി അവൾ വാർഡിലേക്ക് വന്നുകയറിയത് റൗണ്ട്സിന് വന്ന സീനിയർ ഡോക്ടറുടെ മുൻപിലേക്കായിരുന്നു.. ആജാനബാഹുവായ ഡോക്ടർ , കയ്യിലിരുന്ന ചാരനിറത്തിലിരുന്ന സ്റ്റെതസ്കോപ്പ് കഴുത്തിലൂടെ ചുറ്റിയിട്ട ശേഷം പോക്കറ്റിൽ നിന്നും പേനയെടുത്ത് കേസ് ഷീറ്റിൽ എന്തോ കുത്തിക്കുറിച്ചു. തനിക്ക് മുൻപിൽ ഒരു തൂക്കുപാത്രവും കടലാസുപൊതിയും പിടിച്ചു നിൽക്കുന്ന സ്ത്രീയെയും കട്ടിലിൽ ഇരിക്കുന്ന രോഗിയെയും കൂട്ടിരുപ്പുകാരിയായ മകളെയും ഫ്രെയിമില്ലാത്ത കട്ടികണ്ണടക്ക് മുകളിലൂടെ മാറി മാറി അയാൾ നോക്കി.. ജീവനറ്റ മൽസ്യങ്ങളെ പോലെ അവരുടെ കണ്ണുകളിലെ പ്രകാശം കെട്ടിരുന്നു.. ജീവിതം കാറും കോളും നിറഞ്ഞതുമാണെന്ന് വിളിച്ചോതി ഒരു ചെറുകാറ്റിനെ പോലും ഭയക്കുന്ന കരിയില പോലെ ചെറുതായി വിറക്കുന്ന ശരീരം. ദേഹം നിറയെ അടികൊണ്ടതുപോലെയുള്ള കറുത്ത നീണ്ട വരകൾ നിറഞ്ഞിരിക്കുന്നു.. പരീക്ഷിച്ചു മതിയാകാത്ത ദൈവത്തിനോട് പരാതിയില്ലെന്ന് പറയാതെ പറഞ്ഞ് തന്റെ കടമകൾ അവൾ നിർവഹിക്കുന്നുവെന്ന് വ്യക്തം. നിസ്സഹായത മുറ്റിയ ആ വിളറിയ മുഖത്തിലും പ്രതീക്ഷകളറ്റ കണ്ണുകളിലും നോക്കിയതോടെ കാർക്കശ്യം നിറഞ്ഞ നോട്ടം മാറി ഡോക്ടറുടെ മുഖഭാവത്തിൽ അവളോടുള്ള സഹതാപം നിറഞ്ഞു. ഇന്നോ നാളെയോ ഡിസ്ചാർജ് ഉണ്ടാകുമെന്ന് രാവിലെ വന്ന കുട്ടിഡോക്ടർമാരുടെ കൂട്ടത്തിലൊരുവൻ അവളെ അറിയിച്ചിരുന്നു.. നേരം ഉച്ചയോടടുത്തതുകൊണ്ട് ഇന്നിനി വലിയ ഡോക്ടർ വരില്ലെന്ന് കരുതിയാണ് മോളെ ഭർത്താവിനരികിൽ ഇരുത്തി കഞ്ഞി വാങ്ങാൻ പോയതും.. കഞ്ഞിപ്പാത്രം കട്ടിലിനോട് ചേർന്ന് കിടക്കുന്ന ഇരുമ്പ് സ്റ്റൂളിലേക്ക് വച്ച് കയ്യിലിരുന്ന ഏതോ സ്വർണക്കടയുടെ പേരെഴുതിയ കുഞ്ഞുപേഴ്‌സ് കയ്യിൽ നിന്നും സാരിത്തലപ്പിലേക്ക് ചുരുട്ടിപിടിച്ച് അവൾ എളിയിലെ ഉറപ്പിലേക്ക് തിരുകികയറ്റി. " ഞാനും മക്കളും പറയാവുന്നതെല്ലാം പറഞ്ഞു സാറേ.. മരുന്നെല്ലാം കൃത്യസമയത്ത് കൊടുക്കുന്നുണ്ട് എന്നിട്ടും ഓക്കാനിക്കുമ്പോൾ ചോര വരുന്നത് കുടി നിർത്താത്തത് കൊണ്ടാകും അല്ലേ .. മരുന്നും മന്ത്രവും ചെയ്താലും കുടി നിർത്തിക്കാനിനി എന്ത് വേണമെന്ന് എനി ...എനിക്ക് .. അറിയില്ല.." അവസാനവാചകങ്ങൾ മുഴുമിപ്പിക്കാനാകാതെ അവളുടെ സ്വരമിടറിയത് കേട്ടുനിന്നവരെല്ലാം അറിഞ്ഞു.. അവർ വന്ന അന്ന് മുതൽ അയാളുടെ ചികിത്സ കൈകാര്യം ചെയ്തിരുന്നവരിൽ ഒരുവളായ ജൂനിയർ ഡോക്ടറുടെ കൺകോണിൽ പോലും അവൾക്ക് വേണ്ടി ഒരു നീർത്തുള്ളി പൊടിഞ്ഞു . കട്ടിലിൽ ഇരുകൈകളാലും കൈലിമുണ്ട് കാലിനിടയിലേക്ക് കൂട്ടിപ്പിടിച്ച് എല്ലാം കേട്ടുകൊണ്ട് തല താഴ്ത്തി കാലുകൾ താഴേക്കാക്കി അവളുടെ ഭർത്താവ് ബാബു ഇരിക്കുന്നുണ്ട്.. അയാൾക്കരികിലായി ,ചുമക്കുമ്പോൾ വാ മറയ്ക്കാനായി കരുതിയ നിറയെ രക്തക്കറ പുരണ്ട ചുരുട്ടിവച്ച പഴയൊരു തോർത്തുണ്ടായിരുന്നു. "വേറെയൊന്നും പറയാനില്ല ബാബുരാജ്..മറ്റാർക്കും വേണ്ടിയല്ലെങ്കിൽ പോലും തനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കുക.. കേട്ടല്ലോ .." കയ്യിലിരുന്ന പേപ്പറുകൾ അടുത്ത് നിന്ന സിസ്റ്റർക്ക് കൈമാറി ഡോക്ടർ നടന്നു നീങ്ങി. മൂന്ന് പെങ്ങന്മാർക്കൊരു കുഞ്ഞാങ്ങളയായ ബാബുരാജിന്റെ വീട്ടിലേക്ക് , കുപ്പിവളത്തുണ്ടുകളും കുന്നിക്കുരുച്ചെപ്പും തറവാട്ടിലെ ചാവടിയിൽ ഉപേക്ഷിച്ച് ചെറിയ പ്രായത്തിലെ വിവാഹിതയായി നിർമല കടന്നുവരുമ്പോൾ ഏതൊരു പെണ്ണിന്റെ മനസ്സിലുമുള്ളത് പോലെ ഒരുപിടി സ്വപ്നങ്ങളിൽ വിരിഞ്ഞ വർണശബളമായ മഴവില്ല് അവൾക്കുള്ളിലും ഉണ്ടായിരുന്നു.. പുതുമോടിയിൽ നിന്നും ദിവസങ്ങളും മാസങ്ങളും പോകപ്പോകെ ഒറ്റ മകനെന്ന ചെല്ലപ്പേരിൽ വളർന്നതിന്റെയും ഉത്തരവാദിത്തങ്ങളറിയാതെ അല്ലലില്ലാതെ ജീവിച്ചതിന്റെയും സ്വഭാവദൂഷ്യങ്ങളെല്ലാം ഒന്നും വിടാതെ ഭർത്താവിനുണ്ടെന്ന് അവളറിഞ്ഞുതുടങ്ങി. കൂട്ടുകാരോടൊത്ത് ചേർന്ന് നേരമ്പോക്കിനായി തുടക്കം കുറിച്ച മദ്യപാനവും പുകവലിയും തുടർച്ചയായപ്പോൾ അതൊന്ന് ഒഴിവാക്കാനായി കരഞ്ഞും കെഞ്ചിയും അവളയാളുടെ കാൽക്കൽ വീണു. ഒന്ന് പറഞ്ഞ് മനസിലാക്കിക്കാൻ ഓരോ പെങ്ങന്മാരോടും സഹായം അഭ്യർത്ഥിച്ചു.. ആണുങ്ങളായാൽ ഇത്തിരി കുടിയും വലിയും ഉണ്ടാകുമെന്നും.. അവൻ വേറെ പെണ്ണ് പിടിക്കാൻ പോകുന്നില്ലല്ലോയെന്നും... നിന്റെ അച്ഛന്റെ മുതലെടുത്തല്ല ഞങ്ങടെ അനിയൻ കുടിക്കുന്നതെന്നുമാണ് പെങ്ങന്മാർ ആങ്ങളക്ക് പിന്തുണയേകിയത്.. കുഞ്ഞുകുഞ്ഞു പരാതികളും പരിഭവങ്ങളും വഴി മാറി ഇനിയുമെനിക്ക് വയ്യ ഞാൻ അവസാനിപ്പിക്കാൻ പോകുകയാണെന്ന് അച്ഛന്റെയും അമ്മയുടെയും മുൻപിൽ പതം പറഞ്ഞു കരഞ്ഞവളോട് ഇളയ കുട്ടികളുടെ വർത്തമാനവും അടിവയറ്റിൽ മുള പൊട്ടിയ കുരുന്നുജീവന്റെ ഭാവിയും അക്കമിട്ട് ഓർമിപ്പിച്ച് സ്വന്തം വീട്ടുകാരും മടക്കിയയച്ചു.. നാലുകാലിൽ വരുന്നത് വല്ലപ്പോഴുമെന്നത് മാറി ദിനേനയായി മാറിയപ്പോഴും കുറ്റം അവൾക്കായിരുന്നു.. കെട്ടിക്കൊണ്ട് വന്നവൾ ചൊവ്വല്ലെങ്കിൽ ഇങ്ങനെയാകും ചെറുക്കന്റെ യോഗമെന്ന് ഭർതൃവീട്ടിൽ ഉള്ളവർ തീർപ്പ് കല്പിച്ചു. മദ്യപിച്ച് ലക്ക് കെട്ട് ഗർഭിണിയെന്ന് പോലും നോക്കാതെ ഉപദ്രവിക്കുന്നവനെ ഒന്നു തടയാതെ നിനക്കൊന്ന് നോക്കിയും കണ്ടും നിന്നൂടെയെന്ന ചോദ്യത്തിലായിരുന്നു അവൾക്ക് നൊന്തത്. പ്രസവത്തിന് ഏഴാം മാസത്തിൽ കൊണ്ടുചെന്നാക്കുന്ന ചടങ്ങ് പേരിന് നടത്തിയെങ്കിലും മൂന്നാം ദിവസം മടക്കിക്കൊണ്ടുവരുമ്പോൾ വയ്യാതെ കിടക്കുന്ന അമ്മയ്ക്കും കെട്ടിച്ചുവിട്ട പെങ്ങന്മാർക്കും കുടിച്ചു കൂത്താടി വരുന്നവന്റെ ശർദിൽ കോരാൻ വയ്യെന്നായിരുന്നു കാരണം പറഞ്ഞത്. കടിഞ്ഞൂൽ പേറിന്റെ പേടിയേക്കാൾ ഭർത്താവിന്റെ വഴിവിട്ട പോക്കും തകർന്നടിഞ്ഞുവീഴുന്ന ജീവിതവും അവളെ ആധി പിടിപ്പിച്ചു.. മകൻ ജനിച്ചപ്പോഴെങ്കിലും മാറ്റം വരുമെന്ന് ദിവാസ്വപ്നം കണ്ടത് വെറുതെയായെന്ന് തെളിയിച്ച് കുഞ്ഞിന്റെയും അവളുടെയും പൊന്നിന്റെ തിളക്കങ്ങൾ ഒന്നൊന്നായി വിറ്റും പണയമായും മടക്കമില്ലാതെ പൊയ്ക്കൊണ്ടിരുന്നു. തങ്ങൾക്ക് അവകാശപെട്ടത്കൂടി ആങ്ങള വിറ്റ് കള്ളുകുടിക്കാൻ തുടങ്ങിയെന്നറിഞ്ഞതോടെ പൊന്നാങ്ങളയോട് വഴക്കും വക്കാണവുമായി സ്വത്ത് വീതം വെപ്പിച്ച് അവനവന്റെ പങ്കും കൊണ്ട് പെങ്ങന്മാർ അവരുടെ വഴിക്ക് പോയി.. മദ്യപരായ സുഹൃത്തുക്കൾ കാണിച്ച വഴിയിലൂടെ പിച്ചവച്ച് നടന്ന് ,ഇരിക്കുന്ന വീടും ഏഴ് സെന്റ്‌ സ്ഥലവുമൊഴിച്ച് ബാക്കിയെല്ലാം ശീട്ട് കളിച്ച് പോയെന്ന് കുളിമുറിയിലെ നനഞ്ഞ തറയിലെ വഴുവഴുപ്പുള്ള ശർദിലിനിടയിൽ കിടന്ന് കുഴഞ്ഞുപോയ ശബ്ദത്തിൽ അയാൾ പിറുപിറുക്കുമ്പോഴാണ് രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് അവൾക്ക് മനം പിരട്ടിയത്.. "നീ എന്താ മനക്കണക്ക് കൂട്ടി ആലോചിച്ചു നിക്കുന്നെ..ഒരു വണ്ടി വിളിക്ക് ..വീട്ടിൽ പോകണ്ടേ..കഞ്ഞിയിനി വീട്ടിൽ ചെന്ന് കുടിക്കാം.." ഡോക്ടർ പോയതും ബാബു മെല്ലെ എഴുന്നേറ്റ് വസ്ത്രം മാറി ..ബട്ടൻസിടുമ്പോഴും ചോരത്തുള്ളികൾ തെറിച്ച ഷർട്ടിന്റെ കൈകൾ കൈമുട്ടിനൊപ്പം തെറുത്ത് കയറ്റുമ്പോഴും അയാളുടെ വിരലുകൾ വിറക്കുന്നത് അവൾ കണ്ടു. വീട് വരെയെത്താനുള്ള വണ്ടികൂലിക്ക് പൈസ തികയുമോയെന്ന ചിന്തയോടെ ഇടുപ്പിലെ സാരികുത്തഴിച്ച് അതിനുള്ളിൽ ഭദ്രമായി വച്ച പേഴ്സിലേക്ക് അവളുടെ കണ്ണുകൾ ഊളിയിട്ടു... മരുന്ന് കുറിപ്പടികളും ബില്ലുകളും പണയച്ചീട്ടുകളും അതിനിടയിൽ ഒളിച്ചിരിക്കുന്ന ചുരുട്ടിയ കുറച്ചു നോട്ടുകളും ചില്ലറകളും നിറഞ്ഞ് ഗർഭിണിയായ പേഴ്സിന്റെ സിബ്ബ് മുഴുവൻ അടഞ്ഞിരുന്നില്ല.. " നീയാ കാശിന്ന് ഒരു ഇരുനൂറ് ഉറുപ്പ്യ ഇങ്ങു തന്നേ എന്റെ കയ്യിൽ ഒന്നുമില്ല.." വീർത്തുനിൽക്കുന്നത് മുഴുവൻ പൈസയാണെന്ന് കരുതി കൈനീട്ടികൊണ്ട് നിൽക്കുന്ന ഭർത്താവിനെ നോക്കുമ്പോൾ നിർമ്മലയുടെ മനസ്സ് വെന്തുരുകുന്നുണ്ടായിരുന്നു. പണിക്ക് പോകുന്ന റേഷൻ കടയിലെ മുതലാളി ആശുപത്രികേസ് ആയതുകൊണ്ട് മാത്രം കടം തന്ന പൈസയാണ്.. വാങ്ങിയത് മടക്കികൊടുക്കാൻ ഇനിയും എത്രയോ ബാക്കിയാണ്..! കൊടുത്തുതീർക്കാനുള്ളത് തീരാനായി കടയോട് ചേർന്നുള്ള അവരുടെ വീട്ടുജോലികൾ കൂടി ചെയ്തുകൊടുക്കുന്നുണ്ടവൾ. റേഷൻ കടയിൽ അരിയും മണ്ണെണ്ണയും മറ്റും എടുത്ത് കൊടുക്കാനും തൂത്തു തുടക്കാനും ഒരാളെ വേണമെന്ന് അയൽപക്കത്തെ സുന്ദരേശൻ പറഞ്ഞപ്പോൾ പട്ടിണി കിടക്കേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് അവിടെ ചെന്ന് കയറിയത്.. പക്ഷേ കിട്ടുന്ന ശമ്പളത്തിലെ പകുതിയും ബാബു വഴക്കിട്ട് വാങ്ങിക്കൊണ്ട് പോകും..തരില്ലെന്നെങ്ങാനും ബലം പിടിച്ചാൽ തല്ലിയിട്ടാണെങ്കിലും വാങ്ങിച്ചെടുക്കും. "പൈസ തരാം നിങ്ങളിനി ദയവ് ചെയ്ത് കുടിക്കരുത് ബാബുവേട്ടാ ..കടം തരാൻ ഇനിയൊരാളില്ല.. ഈ നശിച്ച കുടി കാരണം ആയുസ്സെത്താതെ മോനോ പോയി..ഇനി ഈ പെങ്കൊച്ചിനെയും കൊണ്ട് ഞാനും അവസാനിപ്പിക്കണോ??.." പേമാരി പെയ്യുന്ന ഒരു രാത്രിയിൽ ജ്വരം മൂർച്ഛിച്ച മകനെ എവിടെയും കൊണ്ടുപോകാൻ ആരുമില്ലാതെ നെഞ്ചോട് ചേർത്തിരുന്നതും രാത്രിയുടെ ഏതോ യാമത്തിൽ ആ കുഞ്ഞിളം നെഞ്ചിലെ ചൂടും തുടിപ്പും നിലച്ചപ്പോൾ ഭ്രാന്തിയെപ്പോലെ അലമുറയിട്ടതും...ചുട്ടുപൊള്ളിക്കുന്ന ഓർമ്മകൾ പതക്കുന്ന നോവോടെ അവളുടെ ഇടനെഞ്ചിൽ കൊളുത്തിപിടിച്ചു.. ആശുപത്രിയിലായതുകൊണ്ട് മാത്രം മറുത്തൊന്നും പറയാതെ അയാൾ തറച്ചുനോക്കി അവൾ കയ്യിൽ മുറുക്കെപിടിച്ച ചുരുട്ടിയ നോട്ടുകൾ വലിച്ചെടുത്തു.. ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് നല്കിയവൻ മടക്കയാത്രയിൽ ഓട്ടോ പാതിവഴിയിൽ നിർത്തിച്ച് ഇറങ്ങിപോകുന്നതും നോക്കി നിസ്സഹായയായി മകളെയും ചേർത്തുപിടിച്ച് ഇരിക്കുമ്പോഴും പൈസ തട്ടിപ്പറിക്കാൻ നേരം കയ്യിൽ അയാളേല്പിച്ച നഖക്ഷതങ്ങൾ നീറ്റലോടെ രക്തം പൊടിയുന്നുണ്ടായിരുന്നു. കാന്റീനിൽ നിന്നും വാങ്ങിയ കഞ്ഞി അമ്മയും മകളും പങ്കിട്ടെടുക്കുമ്പോൾ അവളുടെ കയ്യിൽ നിന്നും പിടിച്ചുപറിച്ച പൈസക്ക് ഷാപ്പിലെ തലക്കറി തോണ്ടി കള്ള് വലിച്ചു കയറ്റുന്നുണ്ടായിരുന്നു ബാബു.. ആരുടേയും വാക്കുകൾക്ക് കാതോർക്കാതെയും കണ്ണീരിനെ അവഗണിച്ചും അയാൾ അയാൾക്കിഷ്ടമുള്ളതുപോലെ നടക്കുമ്പോഴും മകളെ പഠിപ്പിക്കാനും വീട്ടുചിലവുകൾക്കും അയാളുടെ മരുന്നുകൾക്കുമായി പരിഭവങ്ങളും സങ്കടങ്ങളും പറയാതെ അവൾ അഹോരാത്രം ജോലിചെയ്തു. സ്വപ്‌നങ്ങൾ ഏറെയുണ്ടായിരുന്നൊരുവളിൽ നിന്നും മനസ്സ് കല്ലിച്ചുപോയൊരു സ്ത്രിയിലേക്കുള്ള ദൂരത്തിന്റെ കഥ നെഞ്ചുരുകി കുതിർന്ന തലയിണക്കും കണ്ണുനീർ നനവുള്ള രാത്രികൾക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. പഠിക്കാൻ മിടുക്കിയായ മകൾ എൻട്രൻസ് എഴുതി കിട്ടിയപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കിയോ ലോണെടുത്തോ അവളെ പഠിപ്പിക്കാൻ ദൃഢനിശ്ചയമെടുത്തത് തന്നെപോലെ മകളുടെ ജീവിതം ഇരുളടഞ്ഞു പോകരുതെന്ന് അവളുറപ്പിച്ചത് കൊണ്ടായിരുന്നു. അച്ഛൻ അലമാരി തപ്പി ഷിമ്മികൂടിലിരുന്ന കടലാസ് കെട്ടുമെടുത്ത് ഇറങ്ങിപ്പോയെന്ന് മകൾ പറഞ്ഞപ്പോഴാണ് അരക്കെട്ടിന് താഴേക്ക് കരിപുരണ്ട, കക്ഷം കീറിയ ഉടുപ്പ് പോലും മാറാതെ കയ്യിൽ തടഞ്ഞ വാക്കത്തിയുമായി അവൾ അയാളെയും അന്വേഷിച്ച് ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിലേക്ക് ശീട്ട് കളിക്കാരെയും തേടി ഓടിയത്.. വട്ടം ചുറ്റി ഇരിക്കുന്ന ആളുകൾക്കിടയിൽ കുടിച്ച് ബോധമില്ലാതെ ചുവന്ന കണ്ണുകളുമായി തലയിൽ കടലാസ്സ് തൊപ്പിയും കാതിൽ അച്ചിങ്ങയും തൂക്കിയിട്ടിരിക്കുന്ന അയാളെ കണ്ടതും ഉള്ളിലെ വേവും വേദനയും ആളിക്കത്തി ദേഹം മുഴുവൻ ചൂട് പടരുന്നതും നിസ്സഹായതയുടെ കണ്ണീരുപ്പ് ചുണ്ടുകളിലേക്ക് അരിച്ചിറങ്ങുന്നതും അവളറിഞ്ഞു.. കയ്യിൽ കിട്ടിയ വലിയൊരു ഉരുളൻ കല്ല് പെറുക്കിയെടുത്ത് ആഞ്ഞെറിയുമ്പോൾ വീടിന്റെ ആധാരം വച്ച് എടുക്കാനുള്ള ലോണും മകളുടെ പഠിപ്പും മാത്രമായിരുന്നു അവൾക്ക് മുൻപിൽ.. തലക്ക് ഏറുകൊണ്ട് ബാബു പുറകോട്ട് മറിഞ്ഞുവീണതും കളിയിൽ മുഴുകിയിരുന്നവർ ഞെട്ടിയെഴുന്നേറ്റു. വാക്കത്തിയും വീശി പാഞ്ഞടുക്കുന്ന നിർമലയെ കണ്ട് കയ്യിലിരുന്ന ശീട്ടുകൾ വലിച്ചെറിഞ്ഞ് പലവഴിക്ക് അവരോടി.. അന്നുവരെ കാണാത്ത തന്റേടത്തോടെ മുൻപിൽ നിൽക്കുന്ന ഭാര്യയുടെ കണ്ണുകളിലെ കോപാഗ്നിയിൽ താൻ ദഹിച്ചു പോയേക്കുമെന്ന് തോന്നിയ നിമിഷം മുൻപിൽ വിരിച്ചിട്ട പേപ്പറിന്റെ അരികിൽ ഇരുന്ന പ്ലാസ്റ്റിക് കൂട് അയാളെടുത്ത് അവൾക്ക് കൊടുത്തു.. സഹനത്തിന്റെ അങ്ങേയറ്റത്തിൽ അഗ്നിപർവതമായി പൊട്ടിത്തെറിക്കുന്നവളാണ് പെണ്ണെന്ന് അയാളുടെ മുഖത്തിന് നേരെ നീട്ടിയൊന്ന് കാർക്കിച്ചു തുപ്പി അവൾ. നാട്ടുകാരുടെ മുൻപിൽ കഴുത്ത് വെട്ടാൻ വന്ന ഭാര്യയുമായി തനിക്കിനി ബന്ധവും നാണം കെട്ട ജീവിതവും വേണ്ടെന്നുറപ്പിച്ച് അവളെയൊരു പാഠം പഠിപ്പിക്കാൻ തന്റെ മരണത്തിന് കാരണം ഭാര്യയാണെന്ന് എഴുതിവച്ച് ബാബുരാജ് ട്രെയിനിന് മുൻപിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഛിന്നഭിന്നമായിപ്പോയ ബാബുവിന്റെ ശരീരം പോസ്റ്റ്മോർട്ടം കഴിഞ്ഞ് കെട്ടിപൊതിഞ്ഞ് നടുമുറിയിൽ കൊണ്ടുവന്ന് വച്ചപ്പോഴും അലമുറയിട്ട് കരഞ്ഞ പെങ്ങന്മാർക്ക് നാത്തൂന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ജീവിതം അവസാനിപ്പിച്ച ആങ്ങളയുടെ സ്നേഹത്തിന്റെ കണക്കേ പറയാനുണ്ടായിരുന്നുള്ളൂ.. കുടിച്ച് കുടിച്ച് ദ്രവിച്ചുപോയ അയാളുടെ കരളിനെ രക്ഷിച്ചെടുക്കാൻ അവൾ ഓടിനടന്നപ്പോഴൊന്നും കാണാത്തവരെന്ന് നടിച്ചവർക്ക് മുൻപിൽ അവൾ കണ്ണും കരളും ഇല്ലാത്തവളായി.. ഒരായുഷ്കാലത്തേക്കാൾ അനുഭവിക്കേണ്ട നരകയാതന വിവാഹശേഷം അവൾ അനുഭവിക്കുന്നത് നേർക്ക് നേരെ കണ്ടിട്ടും സ്വത്ത് മോഹിച്ച് ഭർത്താവിനെ ചുട്ടു തിന്നവളെന്ന് നാട്ടുകാർ വിധിയെഴുതി. ഉണ്ടായിരുന്ന പൊന്നും സ്വത്തും വിറ്റുമുടിച്ചു ഭാര്യയെയും മക്കളെയും ഉപദ്രവിച്ച് ആഭാസനായി നടന്നിരുന്നവന് മരണശേഷം നല്ലവനായിരുന്നെന്ന സ്വഭാവസര്ടിഫിക്കറ്റ് നൽകാനും ആരും മറന്നില്ല.. ആത്മഹത്യ പ്രേരണാക്കുറ്റവും കേസും കൂട്ടവുമായി തകർന്നുപോയ ദിവസങ്ങൾ..ഇവിടെ വീണുപോയാൽ ഇനിയൊരിക്കലുമൊരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. ഭാര്യയുടെ സ്വഭാവദോഷം കൊണ്ടായിരിക്കും അയാൾ കള്ളുകുടിയൻ ആയതെന്നും മനസ്സ് മടുത്തിട്ടാകും അയാൾ ജീവിതം അവസാനിപ്പിച്ചതെന്നും അവൾക്ക് പിന്നിൽ പറഞ്ഞവരോട് വിശദീകരിക്കാൻ നിന്നില്ലവൾ.. പുറകെ പറയുന്നവരോട് തർക്കിക്കാനും തിരുത്താനും നേരം കളയുന്നതിനേക്കാൾ അവൾക്കവളുടെ ലക്‌ഷ്യമുണ്ടായിരുന്നു. അവളെ അറിയുന്നവർ സത്യമറിയുന്നവർ അവളെ ഒറ്റപെടുത്തിയില്ല..ചേർത്ത് നിർത്താൻ മടിച്ചുമില്ല. തകർന്നുപോയവൾക്ക് മുൻപിൽ താങ്ങനാരുമില്ലെന്ന തിരിച്ചറിവിൽ ഉയിർത്തെഴുന്നേൽക്കേണ്ടത് തന്റെ മാത്രമല്ല താൻ ജന്മം കൊടുത്തവളുടെ കൂടി ആവശ്യമാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് മുന്നോട്ടുള്ള ദിവസങ്ങൾ.. ആധാരം ഈടായി വച്ച് കിട്ടിയ പൈസക്ക് മകളെ അവളുടെ സ്വപ്‌നങ്ങളിലേക്ക് പറന്നുയരാനായി മെഡിക്കൽ കോളേജിൽ ചേർത്തത് ജനിച്ച സാഹചര്യത്തിന്റെയോ ജനിപ്പിച്ചവരുടെയോ പോരായ്മകൾ അവളുടെ ജീവിതത്തെ ബാധിക്കരുതെന്ന് ഉറപ്പിക്കാനായിരുന്നു. ഹോസ്റ്റലുകളിൽ നിൽക്കാൻ ഇഷ്ടമില്ലാതെ പേയിങ് ഗസ്റ്റായി താമസിക്കാൻ വീടുകൾ അന്വേഷിക്കുന്ന കുട്ടികളുണ്ടെന്ന് മകൾ വഴി അറിഞ്ഞതും വീടിന്റെ അല്ലറ ചില്ലറ മിനുക്ക് പണികൾ നടത്തി വീട്ടിൽ രണ്ട് മൂന്ന് പെൺകുട്ടികൾക്ക് കൂടി വാടകയ്ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കാൻ അവൾ അമാന്തിച്ചില്ല.. അവർക്ക് വേണ്ട ഭക്ഷണം ഒരുക്കിക്കൊടുത്തും പുറത്തെ മറ്റ്‌ ജോലികൾ ചെയ്തും ഒരു നിമിഷം പോലും തളരാതെയുള്ള അധ്വാനം.. അവളുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയറിഞ്ഞ കുട്ടികൾ കൂട്ടുകാരോട് പങ്കുവച്ച പൊതിച്ചോറിന്റെ സ്നേഹക്കൂട്ടിനും രുചിക്കൂട്ടിനും ആവശ്യക്കാർ കൂടിയതോടെ മാസം മുഴുവനുമുള്ള മെസ്സിനും ആളുകൾ കൂടി.. തന്നെപോലെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി തനിക്കൊപ്പം അവർക്കൊരു വരുമാനമാർഗമൊരുക്കി അവരെ കൂടെ കൂട്ടി തളർന്നുപോകുമെന്നും അവസാനിച്ചുവെന്നും വിധിയെഴുതിയവരുടെ മുൻപിൽ തകർത്ത് കളയാൻ ശ്രമിച്ചവരെ ഒരു പുഞ്ചിരിയോടെ നേരിട്ട് ലക്ഷ്യങ്ങൾ ഒന്നൊന്നായി അവൾ നേടിയെടുത്തു.. ചൂത് കളിക്കാനായി ബാബുരാജ് വിറ്റുകളഞ്ഞ വീടിനോട് ചേർന്നുള്ള സ്ഥലത്തോടൊപ്പം കുറച്ച്കൂടി വാങ്ങിയെടുത്ത് ചെറിയൊരു ഹോട്ടലും മെസ്സും തുടങ്ങുമ്പോഴേക്കും വീടിന്റെ മുൻഭാഗത്തായി ഡോക്ടറായ മകൾക്ക് വേണ്ടി അവളൊരു ചികിത്സാമുറി കൂടി ഒരുക്കിയിരുന്നു. വിത്തു മുളക്കാൻ ഒരു ബീജം നല്കിയതുകൊണ്ട് അച്ഛനാകാനോ മകൾക്കൊരു മാർഗദർശിയാകാനോ കഴിയില്ലെന്ന് വ്യക്തമാക്കി അച്ഛനെന്ന് വിളിച്ചവൻ കൂരിരുട്ടിലേക്ക് തങ്ങളെയും തള്ളിയിട്ട് ജീവിതം അവസാനിപ്പിച്ചപ്പോൾ തളർന്നുപോകാതെ കരുത്തുറ്റ ഒരമ്മ വളർത്തിയതിനാൽ ഞാനും കരുത്തയാണെന്ന വിശ്വാസം മകളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കാൻ അവൾക്കായി. ഒരുമുഴം കയറിലോ ഒരു നുള്ള് വിഷത്തിലോ ജീവിതം അവസാനിപ്പിക്കാതെ സാഹചര്യങ്ങളോട് യുദ്ധം ചെയ്ത് പ്രതിസന്ധികളെ തരണം ചെയ്ത അപരാജിതയായ അമ്മയുടെ മകളെന്ന് ലോകത്തോട് അഭിമാനത്തോടെ അറിയിച്ച് വീടിന് പുറത്ത്‌ സ്വർണലിപികളാൽ ആലേഖനം ചെയ്ത നെയിം ബോർഡ് മകൾ തൂക്കിയിട്ടത് നോക്കി സമ്മതമില്ലാതെ ഒരു നീർത്തുള്ളി പെയ്യാൻ വിതുമ്പി നിർമ്മലയുടെ മിഴിക്കോണിൽ ഊറികൂടി. Dr നിവേദ നിർമല MBBS ...ബോർഡിലേക്ക് നീണ്ടുകൊലുന്ന വിരലുകൾ കൊണ്ട് ഹൃദയം നിറഞ്ഞു തലോടുമ്പോൾ അവളുടെ തോളിലേക്ക് തല ചായ്ച്ച് മകളുമുണ്ടായിരുന്നു. #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
"നീയിവന് തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ ആകെ ക്ഷീണിച്ചിരിക്കുന്നു." ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം.. ചോദ്യം കേട്ടാൽ മൂപ്പര് പണ്ട് സുമോ ഗുസ്തിക്കാരനാരുന്നെന്ന് തോന്നും. കണ്ടുമുട്ടിയ കാലം തൊട്ട് 6.2 അടി നീളവും ഇതേ വണ്ണവുമുള്ള ആകാശഗന്ധർവനെന്ന കെട്ട്യോന് എന്നാണ് അമ്മാതിരി തടിയുണ്ടായിരുന്നതെന്ന് സംശയം തീർക്കാനൊന്നും നിന്നില്ല.. "ഓ ഞാൻ ബേബി സിറ്റിംഗ് നടത്തുന്നില്ല കോരിക്കൊടുക്കാൻ..തന്നെക്ക് കഴിക്കാനായവർക്ക് എത്ര വേണമെങ്കിലും തിന്നാം.." മറുപടി പെട്ടെന്നായത്കൊണ്ടാകും ബന്ധുവിന്റെ മുഖം കൊറോണവൈറസിന്റെ പച്ചനിറം 🥴 പണ്ട് ലേലത്തിൽ സോമേട്ടൻ പറഞ്ഞപോലെ ലേശം ഔട്ട്സ്പോക്കണും ഇർറെവറൻസും കുട്ടിയുടെ കൂടപ്പിറപ്പാണെന്ന് ഓര്ക്ക് അറിയില്ലാരുന്നു.. നെറ്റി ചുളിച്ച് സൂക്ഷിച്ചു നോക്കിയ കെട്ട്യോനോട് എന്നെ പറ്റി ആര് ഇങ്ങനെ ചോയ്ച്ചാലും ഇങ്ങളും അങ്ങനെ പറഞ്ഞോളീന്ന് ഫ്രീയായി ഒരു ഉപദേശവും കൊടുത്ത്.. അല്ല പിന്നെ !! തമാശക്കല്ലേ ശീലങ്ങളല്ലേ നാട്ടുനടപ്പല്ലേ സുഖവിവരം ചോദിച്ചതല്ലേ എന്നൊക്കെ ന്യായികരണങ്ങൾ ഉണ്ടാകാം ശീലമാണെങ്കിൽ അത് മാറ്റാനുള്ള ഒറ്റമൂലിയാണ് .. തമാശയാണെങ്കിൽ ഇമ്മാതിരി തമാശ ഔട്ട് ഓഫ് ഫാഷൻ ആയി.. സുഖമന്വേഷിക്കലല്ല ഇതൊരു സൂക്കേടാണ്.. എവിടുത്തെ നാട്ടുനടപ്പ്.. തടിച്ചാൽ റേഷൻ മുഴുവൻ നിനക്കണോന്ന് കുറ്റം.. തടിയില്ലെങ്കിൽ സൂക്കേടാണോ?.. വണ്ണം വച്ച് ഒരിച്ചിരി വയറുണ്ടേൽ ഗർഭമുണ്ടോ? എത്ര മാസമായി ?... ഡയറ്റ് എടുത്ത് കഷ്ടപ്പെട്ട് വണ്ണം കുറച്ചാൽ ഷുഗറുണ്ടോ?.. എന്തെല്ലാം ചോദ്യങ്ങളാ.. പിള്ളേരെ കണ്ടാലും ഉണ്ട് ഇതുപോലുള്ള ചോദ്യങ്ങൾ അതും വേറെ കുട്ടികളെയും താരതമ്യം ചെയ്തുകൊണ്ട് എല്ലാരുടെയും മുൻപിൽ വച്ച് തന്നെ.. എന്താ ഈ കൊച്ചിന് ഒന്നും തിന്നാൻ കൊടുക്കുന്നില്ലേ? ഇതെന്താ ഇങ്ങനെ ആകെ കറുത്ത് കരുവാളിച്ച് കോലം കെട്ടിരിക്കുന്നെ?.. പിള്ളേരെ പട്ടിണിക്കിട്ട് ഉണക്കമീൻ ഉണക്കാൻ വെക്കുന്നപോലെ വെയിലത്തുണക്കാൻ വെക്കുന്ന അമ്മയല്ലെന്ന് അവർക്കും ഇനി ഈ കുട്ടിക്ക് കൊടുത്തുനോക്കാൻ ഒന്നും ബാക്കിയില്ലെന്നും നമുക്കും വ്യക്തമാണല്ലോ. അടുത്തതവണ ഇങ്ങനത്തെ ചോദ്യവുമായി വരുമ്പോൾ .. തടിച്ചു ഗുണ്ടുമണിയായില്ലെങ്കിലും എന്റെ കൊച്ച് ആരോഗ്യത്തോടെ ഇരിക്കുന്നുന്നതിനും ഓടിച്ചാടി കാറ്റിലും മഴയിലും വെയിലിലും കളിക്കുന്നതിനും തമ്പുരാനോട് നന്ദി പറഞ്ഞ് .. കരിങ്കല്ലാ സാധാരണ പാലിൽ പൊടിച്ചുകൊടുക്കാറുള്ളെ മാറ്റമൊന്നും കാണാത്ത സ്ഥിതിക്ക് ഇനി മാറ്റി ഇരുമ്പ് ലേശം അരച്ചുകൊടുത്തു നോക്കണമെന്ന് ഉത്തരം കൊടുത്താൽ അമ്മാതിരി ചോദ്യമിനി ഉണ്ടാകില്ല.. അഹങ്കാരിയെന്ന അവാർഡ് വീട്ടിൽ വെക്കാം എന്നാലും മനസ്സിന് സമാധാനമുണ്ടാകും. വല്ല കാലത്തും കണ്ടാൽ സുഖമാണോ സന്തോഷമാണോ എന്നൊക്കെ ചോദിക്കാൻ എന്നാണ് നമ്മൾ പഠിക്കുന്നത്. #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ
"ദേവയാനി ടീച്ചർ കണ്ടിരുന്നോ സോഷ്യൽ മീഡിയയിലെ സിംഗിൾ പേരന്റ് ചലഞ്ച്‌ ..എന്തെല്ലാം തരത്തിലാണല്ലേ ഓരോരുത്തരുടെയും ജീവിതം !! ആ കുഞ്ഞുമക്കളുടെ മുഖങ്ങൾ കണ്ടിട്ട് സങ്കടമായിപ്പോയി.." സ്റ്റാഫ് റൂമിലിരുന്ന് കുട്ടികളുടെ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കുന്നതിനിടക്കാണ് സരസ്വതിടീച്ചർ കയറിവന്ന് ദീർഘനിശ്വാസത്തോടെ തുടക്കമിട്ടത്.. "ആ ! ഓരോരുത്തരുടെ യോഗം അല്ലാതെന്ത് പറയാനാ.. ഇനിയുള്ള കാലം തനിച്ച് ജീവിക്കാതെ നല്ലൊരു കൂട്ടിനെ കിട്ടാനും മക്കളുമൊത്ത് സ്നേഹത്തോടെ ജീവിക്കാനും സർവേശ്വരൻ അവരെ അനുഗ്രഹിക്കട്ടെ അല്ലേ.." ഒരു നിമിഷത്തേക്ക് ടീച്ചർ മറന്നതാണോ സഹപ്രവർത്തകയുടെ ഭൂതകാലം! തലയുയർത്തി നോക്കിയുള്ള എന്റെ പുഞ്ചിരി കണ്ടതും അവർ മറുപടിക്ക് കാതോർക്കാതെ പുറത്തേക്ക് നടന്നു. മനസ്സ് മുൻപിലിരിക്കുന്ന കടലാസുകളിലെങ്ങുമല്ലെങ്കിലും ഞാൻ പിന്നെയും കുട്ടികളുടെ ഉത്തരങ്ങളിലേക്ക് ഊളിയിട്ടു... ഓർമ്മകൾ ചരട് പൊട്ടിയ പട്ടമായി പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയത് ഇന്നലെ ഇളയമകൾ വേണിയെനിക്ക് ഫേസ്ബുക്കിലെ പോസ്റ്റുകൾ കാണിച്ചുതന്ന സമയം മുതലാണ്.. ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ നീറുന്ന ഓർമ്മകളെന്നെ വർഷങ്ങൾ പിറകിലേക്ക് വലിച്ചിഴക്കുന്നതും അതിലെ ഓരോ വരികളും ജീവിതത്തിന്റെ ഒരിക്കലും തുറക്കാനാഗ്രഹിക്കാത്ത ഏടുകൾ എനിക്ക് മുൻപിൽ തുറന്നിടുന്നതും ഞാനറിയുന്നുണ്ടായിരുന്നു. നെഞ്ചിൽ കൊളുത്തിവലിക്കുന്ന വേദനക്കൊപ്പം മിഴിക്കോണിൽ ഉരുണ്ടുകൂടിയ നനവിന് മുൻപിലൊരു പെരുമഴക്കാലം ആർത്തലക്കുന്നു .. പൊള്ളിപ്പിടയുന്ന മനസ്സോടെ പേടിച്ചരണ്ട മകൻ കുഞ്ഞനിയത്തിയേയുമെടുത്ത് മുറ്റത്തേക്ക് നോക്കി അമ്മയെ കൊല്ലല്ലേ അച്ഛായെന്ന് അലമുറയിട്ടു നിലവിളിക്കുന്നു.. നിസ്സഹായതയോടെ ഒരു പെണ്ണ് ഉപദ്രവിക്കരുതേയെന്ന് കെഞ്ചി കൈകൂപ്പിക്കൊണ്ട് കാല് പിടിച്ചിട്ടും അടിവയറ്റിലേക്ക് അയാളുടെ കാലുകൾ ഉയർന്നുതാഴുന്നുണ്ടായിരുന്നു.. കിട്ടുന്ന ചവിട്ടിന്റെ ഇഞ്ചിഞ്ചായുള്ള മരണവേദനയേക്കാൾ അവളെ നോവേൽപ്പിച്ചത് മക്കൾക്ക് മുൻപിലുള്ള ആക്രമണമായിരുന്നു... ശ്വാസമെടുക്കാൻ പോലുമാകാതെ വീർപ്പ് മുട്ടുമ്പോഴും പിടയുന്ന മിഴികൾകൾക്ക് മുൻപിൽ ഭയന്നരണ്ട നാല് കുഞ്ഞിക്കണ്ണുകളായിരുന്നു... മദ്യപിച്ചു ലക്കുകെട്ടവന്റെ ഭ്രാന്ത് തീർത്തത് കെട്ടുതാലിയെന്ന ചങ്ങലകൊളുത്തിൽ ബന്ധിക്കപ്പെട്ട ഭാര്യയെന്ന അടിമയെ ,മഴ പെയ്തുതോർന്ന മുറ്റത്തെ ചെളിയിലും ചേറിലും വലിച്ചിഴച്ചും മർദിച്ചുമായിരുന്നു.. അന്വേഷിക്കാനോ ചോദിക്കാനോ ആര് വന്നാലും അവരുമായി ചേർത്ത് ഭാര്യയുടെ അവിഹിതകഥകൾ മെനയാൻ അയാൾ മിടുക്കനായിരുന്നതുകൊണ്ട് ആരും ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. ചവിട്ടുനാടകത്തിനവസാനം തിരശീല താഴുമ്പോൾ നീണ്ടുകൊലുന്നനെയുള്ള പെണ്ണ് അടികിട്ടി തിണിർത്ത കവിൾത്തടങ്ങളോടെ വരാന്തയുടെ അറ്റത്തു കീറിപ്പറിഞ്ഞ ഈറൻ തുണികളിൽ പഴംതുണികെട്ടായി ചുരുണ്ട് കിടക്കുന്നുണ്ടാകും.. കണ്ണീരിനി ബാക്കിയില്ലാത്ത വിധം വറ്റിപ്പോയ മിഴികളിലൂടെ അവളുടെ ഹൃദയം പിഞ്ഞിക്കീറിയ ചുടുചോര ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. സ്ഥിരം നടക്കുന്ന ആട്ടത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് അച്ഛൻ അകത്തേക്ക് വേച്ചുവേച്ചു നടന്ന്പോയതും മക്കൾ രണ്ടും ഓടിവന്ന് അമ്മയുടെ നെഞ്ചിലേക്ക് വീണു.. ചളിയിൽ കുതിർന്ന ശരീരത്തോട് മക്കളെ ചേർത്തുപിടിക്കുമ്പോൾ അവൾ കൊടുംകാറ്റിലാടുന്ന ആലില പോലെ വിറക്കുന്നുണ്ടായിരുന്നു.. "അമ്മേ മതിയമ്മേ നമുക്കെങ്ങോട്ടെങ്കിലും ഓടിപ്പോകാം.. അച്ഛനെ ഞങ്ങൾക്ക് പേടിയാ..അച്ഛ നമ്മളെ കൊല്ലും .." വിങ്ങിപൊട്ടിക്കരയുന്ന മകനെ നെഞ്ചോട് ചേർക്കുമ്പോൾ ഒന്ന് പൊട്ടികരയാൻ കൂടി അശക്തയാണല്ലോ താനെന്നവൾ ഓർത്തു.. കഠിനവേദനയിൽ കരുവാളിച്ച ജീവനറ്റ ചുണ്ടുകളാൽ മകന്റെ മൂര്ദ്ധാവിലവൾ ചുംബിച്ചു. വിവാഹം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയ പീഡനമാണ്.. കുറച്ചെല്ലാം പെൺകുട്ടികൾ സഹിക്കേണ്ടതാണ് മോളെ, നീ വേണം അവനെ നേരെയാക്കിയെടുക്കാനെന്ന ഉപദേശങ്ങൾ.. എല്ലാ പെണ്ണുങ്ങളും ഓരോവിധത്തിൽ ഇങ്ങനെയുള്ള അവസ്ഥകളിൽ കൂടിയെല്ലാം കടന്നുപോകുന്നുണ്ട് നീ അവന്റെ ദേഷ്യവും കലിയുമൊക്കെ കണ്ടറിഞ്ഞു നിന്നാൽ മതി എല്ലാം ശരിയായിക്കോളുമെന്ന് ഒടുവിൽ സ്വന്തം വീട്ടിൽ നിന്നുകൂടി കേട്ടപ്പോൾ പൂർത്തിയായി. പകൽ സമയത്ത് കൺവെട്ടത്തുപോലും ചെല്ലാതെ അടുക്കള ജോലികളിൽ മുഴുകിയാലും രാത്രികളിൽ വേറൊരു നിവൃത്തിയുമില്ലാതെ മുറിയിലേക്ക് കടന്ന് ചെല്ലണം.. ആരോടും പറയാനാകാത്ത ഉള്ളിലൊതുക്കിയ ഭയമായി കിടപ്പുമുറിയുടെ വാതിൽ അവൾക്ക് മുൻപിൽ മരണഭയവുമായി തുറന്ന് കിടപ്പുണ്ടാകും.. അവിടെ അറപ്പ് തോന്നും വിധമുള്ള കാമഭ്രാന്തുകൾക്കിടയിൽ നഗ്നയായി വെറും തറയിൽ അയാളവളെ ഇരുത്തും.. തനിക്ക് മുൻപിലിരുന്ന് മദ്യപിക്കുന്നവനെ നോക്കി കൺചിമ്മാതെ അയാൾ വലിച്ചുകൂട്ടുന്ന കഞ്ചാവ് മണക്കുന്ന പുകച്ചുരുളുകൾക്കിടയിൽ അവളിരിക്കണം.. കഞ്ചാവ് കുറ്റികൾ കൊണ്ട് മാറിടങ്ങളിൽ ഒരിക്കൽ കുത്തിക്കെടുത്തിയ മുറിവുകളിൽ വീണ്ടും വീണ്ടുമയാൾ പൊള്ളിക്കും.. പ്രതികരിക്കാൻ ശ്രമിച്ചാൽ തെറിയഭിഷേകത്താൽ അയാളവളെ മൂടും.. പൂർണലഹരിയിൽ മുഴുകി കാട്ടുപോത്തിന്റെ ക്രൗര്യത്തോടെ ഉദ്ധരിച്ച ലിംഗവുമായി അയാളവളെ കുനിച്ച് നിർത്തുമ്പോഴേക്കും മുട്ടുകൾ കൂട്ടിയിടിക്കുംവിധം ഭയത്താൽ അവൾ വെട്ടിവിറക്കുന്നുണ്ടാകും... ക്രൂരമായ ഭോഗത്തിനിടയിൽ അസഹ്യമായ വേദന കൊണ്ട് അലറിക്കരയുന്നവളുടെ ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ തുണി തിരുകി വച്ചിട്ടുണ്ടാകുമയാൾ. കാളക്കൂറ്റനെപോലെ അയാളവളെ ചവിട്ടിമെതിച്ച് മുക്രയിടുന്നതിനിടയിൽ കലിയിളകി ശരീരം മുഴുവൻ മുറിവേല്പിക്കും വിധം അവളെ അടിച്ചുകൊണ്ടിരിക്കും.. ഒടുവിൽ രേതസ്സ് തുപ്പി അയാളിലെ പുരുഷൻ തളർന്നവശനായി രതി അവസാനിപ്പിക്കുമ്പോഴേക്കും ബോധരഹിതയായി അവൾ നിലത്തേക്ക് ഊർന്നുവീഴും. ബോധം തെളിയുമ്പോൾ തണുത്ത തറയിൽ നൂൽബന്ധമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാതെ ജീവനോടെ ജഡമായി കിടക്കുന്നുണ്ടാകും. ശുക്ലവും രക്തവും വഴുവഴുപ്പോടെ കാലിനിടയിലൂടെ ഒഴുകിയിറങ്ങുന്നുണ്ടാകും. തലതല്ലിക്കരഞ്ഞും ദൈവത്തിനോട് പരാതി പറഞ്ഞും വേറെ വഴിയില്ലാതെ സഹിച്ചുനിന്നു.. ലൈംഗിക വൈകൃതങ്ങൾ ഒടുവിൽ മക്കൾക്ക് മുൻപിലും ആവർത്തിക്കപ്പെടാൻ തുടങ്ങിയ സന്ധ്യയിലാണ് കയ്യിൽ കിട്ടിയ പാത്രമെടുത്ത് അയാളുടെ തലക്കടിച്ചത്. അടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ അയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കയ്യിൽ കിട്ടിയതുമായി മക്കളെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങാൻ അന്ന് യാതൊരു ഭയവും തോന്നിയില്ല.. ഉടുതുണിയിലും അയാളുടെ വിരൽപാടുകളാൽ ചിത്രം വരച്ചിരുന്ന കവിളിണകളിലും ചെന്നി പൊട്ടിയൊഴുകുന്ന രക്തപുഷ്പങ്ങൾ ചിതറിവീണ് പൂക്കളം തീർത്തിരിന്നു.. അന്നുവരെ അബലയായവൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ശക്തിയാർജിക്കുമെന്ന് മനസിലാക്കിയ ദിവസങ്ങൾ. ജീവനോടെ മടങ്ങിവന്ന മകളെ കണ്ട സന്തോഷത്തേക്കാൾ അവളുടെയും കുട്ടികളുടെയും ബാധ്യതകളും പുറകെ വന്നേക്കാവുന്ന വയ്യാവേലികളും വീട്ടിലുള്ളവരെ അസ്വസ്ഥരാക്കിയത് ഞാനന്നറിഞ്ഞു. വിവാഹം കഴിയാത്ത അനിയനും വേറൊരു കുടുംബത്തിൽ സന്തോഷമായി ജീവിക്കുന്ന അനിയത്തിയുടെ ഭാവിയും കുടുംബത്തിന്റെ മാനവുമൊക്കെ ആലോചിച്ചാവും അച്ഛന്റെയും അമ്മയുടെയും മുഖം സങ്കർഷഭരിതമായിരുന്നു. ഇതിനെല്ലാമിടയിലും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും കുടി നിർത്തിയെന്നും പൊന്നുപോലെ ഭാര്യയെയും മക്കളെയും നോക്കിക്കോളാമെന്നും അറിയിച്ച് അയാളയക്കുന്ന മധ്യസ്ഥന്മാരുടെ വരവിന് കുറവുണ്ടായിരുന്നില്ല. ആരെല്ലാം നിർബന്ധിച്ചിട്ടും ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് തലയിടാൻ വയ്യെന്ന നിലപാടിൽ മക്കളെ വിട്ടുകൊടുക്കാതെ ഞാൻ വിവാഹമോചനം നേടി.. കഴുത്തിൽ കുരുങ്ങിയ കെട്ട് അഴിച്ചുവച്ചതോടെ സ്വാതന്ത്രത്തേക്കാൾ കൂടുതൽ അനുഭവിച്ചത് നിയന്ത്രണങ്ങളായിരുന്നു. ഭർത്താവിനെ വേണ്ടെന്നു വച്ചവളെന്നും മക്കളെയോർത്തെങ്കിലും ക്ഷമിക്കാമായിരുന്നെന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തുവാക്കുകൾ.. "മറ്റ് " കാര്യങ്ങൾ എങ്ങനെ നടക്കുന്നുവെന്ന അശ്ലീലഭാഷണങ്ങൾക്കൊപ്പം ആരുമറിയാതെ നോക്കിക്കോളാമെന്നുമുള്ള ക്ഷണങ്ങൾ.. മുഖമടച്ച് ആട്ടിയിറക്കി വിടുമ്പോൾ നീ വെറുമൊരു പെണ്ണാണെന്ന ഭീഷണികൾ.. മോശപെട്ടവളെന്നും വഴിപിഴച്ചവളെന്നും കാക്കയോടും കാറ്റിനോടുമവർ ചൊല്ലി നടന്നു. പാതിവഴിയിൽ നിർത്തിയ പഠിപ്പിനെച്ചൊല്ലി സ്വപ്നം കാണാനോ പരാതി പറയാനോ നിൽക്കാതെ അടുത്തുള്ള കന്യാസ്ത്രീമഠത്തിലെ അടുക്കളജോലിക്ക് ആളെയെടുക്കുമോ എന്നറിയാൻ ചെല്ലുമ്പോൾ മക്കളുടെ മുഖം മാത്രമേ മനസിലുണ്ടായിരുന്നുള്ളു.. എല്ലാമറിഞ്ഞ മഠത്തിലെ അമ്മമാർ തുടർപഠനത്തിന് കൂടിയുള്ള സാധ്യത തുറന്ന് തന്നുകൊണ്ട് കൂടെ നിന്നപ്പോൾ ഹൃദയം നിറഞ്ഞ കൃതജ്ഞതയാൽ അവർക്ക് മുൻപിൽ ഞാൻ പൊട്ടിക്കരഞ്ഞു. വിവാഹമോചിതയായ സഹോദരി , സഹോദരന് അധികബാധ്യതയാണെന്ന് അറിഞ്ഞത് അവന് വരുന്ന വിവാഹാലോചനകൾ നിസ്സാര കാരണങ്ങളിൽ തട്ടിമാറിയപ്പോഴായിരുന്നു.. മക്കളെയും കൊണ്ട് മഠത്തിലെ അന്തേവാസിയാകാൻ പിന്നെ മടിച്ചില്ല. പഠിപ്പ് കഴിഞ്ഞതും മുന്നോട്ടിനി തനിച്ചു മതിയെന്ന് തീരുമാനിച്ചുറപ്പിച്ച് മഠം വക സ്കൂളിലെ ടീച്ചറായി ജോലിക്കു കയറി.. സിസ്റ്റർ ജസീന്തയായിരുന്നു സ്കൂളിലെ പ്യൂൺ കൃഷ്ണേട്ടന് എന്നോടൊരു ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞത്. കൃഷ്ണേട്ടന്റെ ഭാര്യ വിവാഹം കഴിഞ്ഞ ആദ്യവർഷം തന്നെ കാൻസർ ബാധിച്ചു മരിച്ചിരുന്നു.. വർഷങ്ങളോളമായി അദ്ദേഹം ഈ സ്കൂളിൽ തന്നെയാണ് ജോലി നോക്കുന്നത്.. കുശിനിക്കാരിയായി ചെന്ന ദേവയാനി പഠിച്ച് ജോലിനേടി ടീച്ചറായതിന് അയാളും കൂടി സാക്ഷിയായിരുന്നു.. സ്വന്തം കുട്ടികളായി കരുതി ദേവയാനിയെയും മക്കളെയും നോക്കാമെന്ന് അറിയിച്ചിട്ടും വേണ്ടെന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.. ചൂട് വെള്ളത്തിൽ ഒരിക്കൽ വീണ പൂച്ചക്ക് പച്ചവെള്ളത്തെ പോലും തിരിച്ചറിയാത്ത ഭയമായിരുന്നു സത്യത്തിൽ.. ആലോചനകൾ നടക്കുന്നത് എങ്ങനെയോ സ്കൂളിൽ പരന്നതും സരസ്വതിടീച്ചർ അടക്കമുള്ളവർ ബുദ്ധിയുപദേശിച്ചു.. "കാര്യം കൃഷ്ണൻ നല്ലവനൊക്കെയാണ് പക്ഷേ നിനക്കൊരു പെൺകുട്ടി കൂടിയുണ്ട് അവളെയും അയാൾ അവസാനം വരെയും മകളായിത്തന്നെ നോക്കിയാൽ നല്ലത് അല്ലെങ്കിലോ.." " ആണിന് രണ്ടാംകെട്ടെന്നത് വിഷയമല്ല പക്ഷേ ദേവയാനി, നീ രണ്ട് പെറ്റവളെന്ന ചിന്ത ആണുങ്ങൾക്കും ഉണ്ടാകും ..സ്വന്തം കുട്ട്യോളല്ലെന്നും അവരുടെ ഉള്ളിലുണ്ടാകും മറക്കണ്ട..ദൈവം അനുഗ്രഹിച്ച് ഒരു മോനും മോളും ഇല്ലേ സന്തോഷമായി ജോലി ചെയ്ത് അവരെയും നോക്കി ജീവിക്കൂ.." " ഒന്നുമില്ലെങ്കിലും അയാളൊരു പ്യൂണല്ലേ ഒരു ടീച്ചറെ കെട്ടിയാൽ ജീവിതം മെച്ചപ്പെടുത്താം അതാണീ ആലോചന കണ്ടറിഞ്ഞാൽ ടീച്ചർക്ക് കൊള്ളാം.." നാളെ മക്കളെ നോക്കുമെന്ന് എന്തുറപ്പ് ? ഒരിക്കൽ കിട്ടിയ അനുഭവവും സുഖവും മതിയായില്ലേ ? ആണില്ലാതെ ജീവിക്കാൻ കഴിയില്ലേ ? അഭിപ്രായങ്ങൾ പലതരത്തിലായിരുന്നു. അന്ന് സിസ്റ്റർ ജസീന്ത മാത്രം കൂടെ നിന്നു.. " ദേവേ ...മറ്റുള്ളവർക്ക് എന്ത് അഭിപ്രായം വേണമെങ്കിലും തരാൻ സാധിക്കും പക്ഷേ ജീവിതം നിന്റെയാണ് നിന്റെ മാത്രം.. നിന്നെ മനസിലാക്കി കുഞ്ഞുങ്ങളെ കൂടി ഏറ്റെടുക്കാൻ ഒരു നല്ല മനസ്സിന് ഉടമയെത്തിയാൽ നീ പുറംകാലുകൊണ്ട് തട്ടിക്കളയരുത്.. നാളെ മക്കൾക്കൊരു ജീവിതമായിക്കഴിയുമ്പോൾ തനിച്ചായിപ്പോയെന്ന് സങ്കടപെടാനിട വരരുത് .. അതുകൊണ്ട് ആലോചിച്ചു തീരുമാനമെടുക്കുക.. കൃഷ്‌ണൻ നല്ലവനാണ് യാതൊരു ദുശീലവുമില്ല സ്നേഹമുള്ളവനാണ് അതാണ് അവനിങ്ങനൊരു കാര്യം ഉന്നയിച്ചപ്പോൾ ഞാൻ നിനക്കരികിലെത്തിയത്.." പിന്നെയുള്ള ദിവസങ്ങൾ ഞാൻ കൃഷ്ണേട്ടനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി..സിസ്റ്റർ ജസീന്ത പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസിലായി.. മാസങ്ങൾക്കപ്പുറം എല്ലാവരുടെയും എതിർപ്പുകളെ അവഗണിച്ചാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണമാകരുതേയെന്ന് ഉള്ളുരുകി ഞാൻ കൃഷ്ണേട്ടന് മുൻപിൽ തല കുനിച്ചത്.. അതിനും പിന്നിലും മുന്നിലുമായി പലതരത്തിലുമുള്ള കഥകൾ മെനയാൻ പലരുമുണ്ടായിരുന്നു..ആരെയും കൂസാതെ ഞാൻ അദ്ദേഹത്തിന്റെ താലി നെഞ്ചിലേറ്റി. മക്കളുടെ ഭാവിയെക്കാൾ പെണ്ണൊരുത്തിക്ക് സ്വന്തം കിടപ്പറസുഖമാണ് വലുതെന്ന് കൂടെ ജോലി ചെയ്യുന്നവരടക്കം പരിഹസിച്ചു. എല്ലാവർക്കുമുള്ള മറുപടിയായി കൃഷ്ണേട്ടൻ എന്നെയും മക്കളെയും പൊന്നുപോലെ നോക്കി.. ഉപദ്രവിക്കുന്ന പുരുഷന്റെ ഓർമകളിൽ നിന്നും സ്നേഹിക്കാൻ മാത്രമറിയുന്ന പുരുഷന്റെ സംരക്ഷണത്തിലുള്ള ജീവിതം. മക്കളായി വിനുക്കുട്ടനും വേണിയും മതിയെന്ന തീരുമാനം അദ്ദേഹത്തിന്റെയായിരുന്നു. അദ്ദേഹത്തിന്റെ സന്തോഷമെന്നത് എന്റെയും മക്കളുടെയും സുഖസൗകര്യങ്ങളായിരുന്നു.. ഭാര്യയെ എങ്ങനെ ബഹുമാനിക്കണമെന്നും എത്ര സ്നേഹിച്ചാലും മതിവരില്ലെന്നും മക്കൾക്ക് കൃഷ്ണേട്ടൻ മാതൃകയായി.. ദുഷ്ടനും മദ്യപനുമായ സ്വന്തം അച്ഛനെ അവർ മറവിയുടെ ശ്‌മശാനത്തിൽ മറവ് ചെയ്തു.. അച്ഛേയെന്ന് സ്നേഹത്തോടെ വിളിക്കാനവർക്ക് കൃഷ്ണേട്ടൻ മാത്രം മതിയായിരുന്നു... ണിം..ണിം..ണിം...ണിം.......ണിം ഓർത്തിരുന്ന് സമയം പോയതറിഞ്ഞില്ല.. മുറിയിൽ തനിച്ചായതുകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കണ്ടില്ലെന്ന് പുറംകയ്യുകൊണ്ട് കവിളുകൾ തുടക്കുമ്പോൾ ഞാനോർത്തു. പുസ്തകങ്ങളും ചോറ്റുപാത്രങ്ങളും ബാഗിലേക്ക് തിരുകി ഉത്തരക്കടലാസുകളുടെ കെട്ട് കയ്യിൽ പിടിച്ച് ഞാനെഴുന്നേറ്റു.. " മുരളി ..ഇത് നാളെ രാവിലെ 9എയിലെ സന്ധ്യയെ ഏൽപ്പിക്കണം..അപ്പോൾ എല്ലാം പറഞ്ഞതുപോലെ അടുത്താഴ്‌ച്ച വീട്ടിൽ വരാൻ മറക്കരുത് കേട്ടോ ..." കൃഷ്ണേട്ടന് പകരമെത്തിയ പുതിയ പ്യൂൺ മുരളിയെ പരീക്ഷാപേപ്പറുകൾ ഏൽപിച്ച് ഞാൻ പുറത്തേക്ക് നടന്നു.. വേണിമോളുടെ വിവാഹമാണ് അടുത്താഴ്‌ച്ച ... നാളെ മുതലെ ഞാൻ ലീവെടുത്തിട്ടുള്ളൂ ആളുകളെ ക്ഷണിക്കാനും വിവാഹത്തിരക്കുകൾക്കുമായി ഓടിനടക്കാൻ എന്നേക്കാൾ മുൻപേ കൃഷ്ണേട്ടനുണ്ട്.. വിനുക്കുട്ടന് കല്യാണത്തിന്റെ രണ്ട് ദിവസം മുൻപാണ് ലീവ് തുടങ്ങുന്നത് അന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിൽ അവനും ഗൾഫിൽ നിന്ന് വരും.. അച്ഛനുള്ളത്കൊണ്ട് അവന് അനിയത്തിയുടെ കല്യാണകാര്യത്തിൽ ഒരു ടെൻഷനുമെടുക്കേണ്ട ആവശ്യമില്ല.. ജന്മം നല്കിയവൻ മാത്രമല്ല അച്ഛനാകാൻ അർഹതപെട്ടവനെന്നും കർമം കൊണ്ട് നല്ലൊരു മനുഷ്യനും അച്ഛനാകാൻ സാധിക്കുമെന്ന് ജീവിതം കൊണ്ടെഴുതി കാണിച്ച എന്റെ നല്ല പാതി എനിക്കായി സ്കൂളിന് പുറത്ത് എന്നെ കൊണ്ടുപോകാൻ വണ്ടിയുമായി കാത്തുനിൽക്കുന്നുണ്ട്.. അച്ഛനുപേക്ഷിച്ച മക്കളെ സ്വന്തം മക്കളായി ചേർത്തുപിടിച്ച് നല്ല വിദ്യാഭ്യാസം നൽകി മകളെ അവളുടെ ഇഷ്ടപ്രകാരം ഡോക്ടറാക്കി അവൾ കണ്ടുപിടിച്ച പയ്യന്റെ കയ്യിൽ സ്നേഹത്തോടെ ഏല്പിക്കുകയാണ്.. തനിച്ച് ജീവിച്ചും മക്കളെ നല്ലനിലയിലെത്തിക്കുന്നവരുണ്ടാകാം..തീർത്തും വ്യക്തിപരമാണ് അവരുടെ തീരുമാനവും.. കൂടെ മനസ്സറിഞ്ഞു സ്നേഹിക്കുന്നൊരു കൂട്ട് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ജീവിതത്തിന്റെ സായാഹ്നത്തിൽ വ്യസനപ്പെടാതെ ഞാൻ നേരത്തേയെടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് ഉറപ്പാക്കാൻ എനിക്ക് കൃഷ്ണേട്ടൻ പകർന്നുതന്ന സ്നേഹം മതിയായിരുന്നു. കൂടെ ചേർന്ന നിമിഷം മുതൽ ഒരിക്കൽപോലും എന്നെ തനിച്ചാക്കാത്ത കൃഷ്ണേട്ടന്റെ ഇടംതോളിൽ എന്റെ വലം കയ്യും ചേർത്ത് വച്ച് ഞാൻ ബൈക്കിന്റെ പിന്നിലേക്ക് കയറുന്നത് കണ്ടിട്ടാകണം ദൂരെ ബസ് സ്റ്റോപ്പിൽ സരസതിടീച്ചർ ഞങ്ങളെയും നോക്കി നില്പുണ്ടായിരുന്നു.. മനസുകൊണ്ട് കടലാഴങ്ങളുടെ അഗാധതയിലേക്ക് ഞാനെന്റെ പഴയ ഓർമകളെ നിമഞ്ജനം ചെയ്ത് തല ചെരിച്ച് അവരെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിലുണ്ടായിരുന്നു തനിച്ചായിപ്പോയവൾ ഒരിക്കൽ നീന്തിക്കയറിയ സങ്കടകടലിന്റെ ആഴം. #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
എന്റെ അച്ഛൻ സമയത്തു ഭക്ഷണം കഴിക്കണം എന്ന് പറയുന്ന ഒരാൾ ആണ്. Currect 7.30 യുടെയും 8 ന്റെ യും ഉള്ളിൽ എല്ലാരും ഒരുമിച്ചു ഇരുന്നു കഴിക്കും. . എല്ലാർക്കും 4 ഇഡ്ഡലി ഉണ്ടാകും അഡിഷണൽ വേണേൽ എടുക്കാം ട്ടോ.ഇഡ്ഡലി ഇങ്ങനെ നിരത്തി വച്ചു അതിനു മുകളിൽ കുറേ എരിവുള്ള ചട്ടിണി ഒഴിച്ച് കുഴച്ചു ഞ്ചാമുണ്ഡി ഉരുട്ടി ഒരു വിഴുങ്ങല.പിന്നെ അവസാനം രണ്ടു ചെറു പഴം കഴിക്കുമ്പോൾ മിണ്ടാതെ കഴിക്കണം , അച്ഛന്റെ കൈയിൽ നിന്നും ചീത്ത കേൾക്കും, അതോണ്ട് തന്നെ ഞാനും ന്റെ അനിയനും കോൺസെൻട്രഷൻ ഇൽ ചെയുന്ന ഒരേ ഒരു കാര്യം ഇതാണ്. അങ്ങനെ കല്യാണം കഴിഞ്ഞു കെട്ടിയോൻ ന്റെ വീട്ടിൽ എത്തി ഇവിടെ രാവിലെ 9 മണി ആയിട്ടും ചായ ആരും കുടിക്കുന്നില്ല കുറച്ചു കഴിഞ്ഞു കെട്ടിയോനും അച്ഛനും വന്നു, ഞാൻ എല്ലാർക്കും പ്ലേറ്റ് കൊണ്ട് വച്ചു, വയറാണെകിൽ വിശന്നിട്ട് എന്റെ പൂർവികരെ ഒകെ വിളിക്കുണ്ട് അമ്മ എല്ലാർക്കും 2 ഇഡലി വച്ചു വിളമ്പി ശോ only two എനിക്ക് ദേഷ്യം വന്നു അടുത്തിരിക്കുന്ന കെട്ടിയോനെ ഒന്ന് നോക്കി അവരെല്ലാം പ്ലേറ്റിൽ ഒരു സൈഡിൽ കുറച്ചു ചട്ടിണി ഒഴിക്കുന്നു അതു മെല്ലെ കുത്തി തിന്നുന്നു അയോ എനിക്ക് ഇങ്ങനെ കഴിക്കാൻ അറിയില്ലലോ പടച്ചോനെ.... ഇഡലി കണ്ടിട്ട് ഞവുണ്ടി കഴിക്കാൻ തോന്നുന്നു... പിന്നെ ഞാൻ ഒന്നും നോക്കിയില്ല അങ്ങോട്ടു ഒരു പിടി പിടിച്ചു അല്ല പിന്നെ.... ഇതു കണ്ട കെട്ടിയോൻ ഉം അമ്മയും കിളി പോയി ഇരിക്കുന്നു എന്റെ വീട്ടിൽ ഇങ്ങനെ യാ അച്ഛാ കഴിക്കാ എന്നെ നോക്കി അന്തം വീട്ടിരിക്കുന്ന അച്ഛനോട് ഞാൻ പറഞ്ഞു. അപ്പോ അച്ഛൻ പറയാട്ടോ അച്ഛനും ഞാൻ കഴിക്കുന്ന പോലെയാ കഴിക്കാ....പിന്നെ ഞാൻ കണ്ടാൽ എന്ത് കരുതും എന്ന് കരുതി കുറച്ചു ഡീസന്റ് ആയതാണലോ.... പിന്നെ അവിടെ പൊരിഞ്ഞ യുദ്ധം ആയിരുന്നു 😍😍😍 എന്നും അച്ഛന്റ്റെ കൂടെ യാ പിന്നെ ഞാൻ കഴിച്ചത് അമ്മയും മോനും നുള്ളി ത്തിനുന്നത് കാണുമ്പോഴേ അരിച്ചു കേറും #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
"ശ്രീയേട്ടനു എന്നെ മതിയായെങ്കിൽ ഡിവോഴ്സ് ചെയ്തോ..." പതിവു പോലെ അവളുടെ പരാതി ഉയർന്നു "എത്ര നാളെന്നുവെച്ചാ നിള ഞാൻ സഹിക്കുന്നത്... ശ്രീക്കുട്ടൻ ശബ്ദമുയർത്തി... " ശ്രീയേട്ടാ എനിക്ക് ഇങ്ങനെ ആകാനേ കഴിയൂ...ഞാനൊരു നാട്ടിൻ പുറത്തെ പെണ്ണാണു..." "നാട്ടിൻ പുറമായാലും കാലം മാറുമ്പോൾ കോലം മാറാത്തത് ആരാ..." "ചിലരൊന്നും മാറൂല്ല..ഞാൻ ഒരു പഴഞ്ചൻ പെൺകുട്ടിയാ.... "നീ ഒരു ഉപകാരമെങ്കിലും ചെയ്യ്..ഇനിയെങ്കിലും വഴക്കിടുമ്പോൾ ഒന്ന് കരയാതെങ്കിലും ഇരുന്നു കൂടെ.. പാർട്ടിക്കു വെളിയിൽ കൊണ്ട് ചെന്നാലും പരിഹാസമാ...നിന്റെ പെണ്ണെന്താടാ ഇങ്ങനെ ആയിപ്പോയെന്ന്.ഞാൻ നാണം കെട്ടു...." നിളയുടെയുള്ളിൽ സങ്കടത്തിരമാലകൾ ഉയർന്നു... "ഞാൻ പറഞ്ഞില്ലേ ശ്രീയേട്ടാ...ഏട്ടനു പറ്റാത്തവളാണു ഞാനെങ്കിൽ ഒഴിഞ്ഞു തരാമെന്ന്..പിന്നെയും എന്തിനാ എന്റെ മെക്കിട്ടു കയറുന്നത്...." "ശരി ഞാനും സമ്മതിച്ചു. ഇത്രയും നാളും നാണക്കേട് ഓർത്താ ഞാൻ അനങ്ങാഞ്ഞത്..വിവാഹം കഴിഞ്ഞിട്ടു നാലു മാസമേ ആയിട്ടുള്ളതിനാൽ.അമ്മയുടെ ഒറ്റ നിർബന്ധം കൊണ്ടാ നിന്നെ കെട്ടിയതും.." "ശ്രീയേട്ടനെന്തിനാ അമ്മയെ കുറ്റം പറയുന്നത്.ശ്രീയേട്ടനൊപ്പം ആരാണു ജീവിക്കണമെന്നത് തീരുമാനിക്കണ്ടത് ഏട്ടനാ അമ്മയല്ല.ഒരാളുടെ വാക്ക് കേട്ട് മറ്റൊരാളുടെ ജീവിതം ഇല്ലാതാക്കുന്നതല്ല ശരി...." "നീ കൂടുതൽ ന്യായമൊന്നും പറയണ്ട.എപ്പോഴും എന്തിനും കണ്ണീർവാർത്തു കൊണ്ടിരിക്കുന്ന നിന്നെയെനിക്കു മതിയായി....നമുക്ക് പൂർണ്ണ മനസ്സോടെ പിരിയാം...." "എനിക്കു സമ്മതം ശ്രീയേട്ടാ...പിരിഞ്ഞാലും ഈ താലിയെന്റെ കഴുത്തിൽ കിടക്കാൻ സമ്മതിക്കണം.എന്റെ മനസ്സും ശരീരവും ആദ്യമായി കീഴടക്കിയ പുരുഷൻ ശ്രീയേട്ടനാണു...പ്ലീസ് ഇതൊരു അപേക്ഷയായി സമ്മതിക്കണം...." ശ്രീക്കുട്ടൻ ഒരു നിമിഷം ആലോചിച്ചു.. "ഇവളെ ചുമക്കുന്നതിൽ ഭേദം ഒഴിയുന്നത് തന്നെ നല്ലത്.താൻ കെട്ടിയ താലിയല്ലേ അവൾ ചോദിക്കുന്നുള്ളൂ.മറ്റൊരു പുരുഷൻ ജീവിതത്തിൽ വരുമ്പോൾ അന്നേരം മാറ്റിക്കൊള്ളും...." കുറച്ചു കഴിഞ്ഞു അവൻ മറുപടി നൽകി... "ശരി സമ്മതിച്ചു..." കരയരുതെന്ന് തീരുമാനിച്ചെങ്കിലും നാലു മാസം ജീവിച്ച വീടിന്റെ പടികൾ ഇറങ്ങിയപ്പോൾ നിളയുടെ മിഴികൾ ഇടറിപ്പോയി.... അമ്മായിയമ്മ തൊഴുകൈകളുമായി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. "അമ്മയോട് മോളു ക്ഷമിക്കണം. അമ്മക്കു തെറ്റുപറ്റിപ്പോയി.ഞാൻ കണ്ടതിൽ ഏറ്റവും നല്ല പെൺകുട്ടിയാണു നീ.പക്ഷേ എന്റെ മകനു വേണ്ടി നിന്നെ സെലക്ട് ചെയ്തതാണു ഞാൻ ചെയ്ത തെറ്റ്...." "സാരമില്ല അമ്മേ.എന്റെ വിധിയിതാണ്.അമ്മ എന്നോട് മാപ്പ് പറയരുത്.ശ്രീയേട്ടനു ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു കൊടുക്കണം.നന്മയുണ്ടാകാനേ ഞാൻ പ്രാർത്ഥിക്കൂ..." നനഞ്ഞൊഴുകിയ മിഴികളുമായി അവൾ യാത്ര പറഞ്ഞിറങ്ങി.... ഏകദേശം ഒരു വർഷത്തിനുശേഷം തന്റെ മുറിയിലിരുന്നു അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു ശ്രീക്കുട്ടൻ പൊട്ടിക്കരഞ്ഞു... "അമ്മേ ഞാൻ ചെയ്ത പാപം എവിടെ കൊണ്ട് ചെന്ന് കഴുകിക്കളയും.നിളയെ ഉപേക്ഷിച്ച് നീരദയെ സ്വന്തമാക്കിയപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു..എന്റെ സങ്കൽപ്പത്തിലെ പെണ്ണെന്നു കരുതി.വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ താലിയെന്റെ മുഖത്തു വലിച്ചെറിഞ്ഞിട്ടല്ലെ അവൾ കാമുകന്റെ കൈകോർത്തു എന്റെ മുന്നിലൂടെ പോയത്.വീട്ടൽ കുടികൊണ്ട മഹാലക്ഷ്മിയെ ഉപേക്ഷിച്ച ഞാനൊരു മഹാപാപി ആണമ്മേ... മകന്റെ കരച്ചിൽ അമ്മയുടെ മനസിനെ വേദനിപ്പിച്ചു... " എന്തായാലും ഞാൻ പെറ്റ മകനാണ്. അവന്റെ സങ്കടങ്ങൾ എനിക്ക് കാണാതിരിക്കാൻ കഴിയില്ലല്ലോ...." അമ്മ മകനെ ആശ്വസിപ്പിച്ചു കൊണ്ട് വിളിച്ചു... "നിളയെ കുറിച്ച് പിന്നൊന്നും അറിയില്ല.കോടതിയിൽ വെച്ചാണ് ലാസ്റ്റ് അവളെ കണ്ടത്.നീ കെട്ടിയ താലി അവളിപ്പഴും സൂക്ഷിച്ചു വെച്ചിരിക്കുകയാകും.നമുക്ക് നാളെ അവിടെ വരെയൊന്നു പോകാം. അമ്മ വിളിച്ചാൽ അവൾ വരുമെടാ...." അമ്മയുടെ വാക്കുകളിൽ അവനു പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം അമ്മയെ അവൾക്കു ജീവനായിരുന്നു.... "പിറ്റേന്ന് അമ്മയും മകനും കൂടി നിളയുടെ വീട്ടിലെത്തി. കാറിന്റെ ശബ്ദം കേട്ടപ്പോൾ നിളയുടെ അച്ഛൻ ഇറങ്ങി വന്നു..പരിഭവമൊന്നും ഇല്ലാതെ അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി... " ഞങ്ങൾ നിളയെയൊന്നു കാണാൻ വന്നതാ." ശ്രീക്കുട്ടന്റെ അമ്മ പറഞ്ഞു... "മോളേ നിന്നെ കാണാൻ ശ്രീയും അമ്മയും വന്നിരിക്കുന്നു.. ഇങ്ങട് ഒന്നു വരൂ..." അച്ഛന്റെ ശബ്ദമുയർന്നതും നിള അകത്തു നിന്നും ഹാളിലേക്കു വന്നു... ശ്രീക്കുട്ടൻ നിളയെ ആപാദചൂഡം വീക്ഷിച്ചു.. "പെണ്ണിനു അടുമുടി മാറ്റം. കൂടുതൽ സുന്ദരിയായിരിക്കുന്നു.പഴയതിനെക്കാൾ സ്മാർട്ടും കുറച്ചൂകൂടി തടി വെച്ചു..മുഖത്തൊരു ചൈതന്യം കളിയാടുന്നു...ഇവളാകെ മാറിയിരിക്കുന്നു...കഴുത്തിൽ താലിമാല.നെറ്റിയിൽ സിന്ദൂരം. അവളിപ്പോഴും തന്റെ ഭാര്യയായി ജീവിക്കുന്നു.... ശ്രീക്കുട്ടന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു... അമ്മയുടെ മുഖം വിവർണ്ണമാകുന്നത് കണ്ട് അവനൊന്ന് ഞെട്ടി...നിളയെ ഒന്നു കൂടി ശ്രദ്ധിച്ചു..ചെറുതായി പുറത്തേക്ക് തളളി നിൽക്കുന്ന വയർ കണ്ട് അവൻ വീണ്ടും ഞെട്ടി.... " ഞെട്ടണ്ട ശ്രീയേട്ടാ.. ഞാനിപ്പോൾ പ്രഗ്നന്റാണു.വിവാഹമോചനം കൂടി എന്നെ കൂടുതൽ തളർത്തിയപ്പഴാണു എല്ലാം അറിഞ്ഞുകൊണ്ട് നന്ദേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നു വന്നത്.ആലോചന എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല.അതിനു കാരണം ഞാൻ അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലെ പെൺകുട്ടി ആയിരുന്നു.... " "നന്ദേട്ടാ ഇങ്ങട് ഒന്നു വന്നേ..." അവൾ അകത്തേക്ക് നോക്കി വിളിച്ചു... അകത്തു നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു നിളയോട് ചേർന്നു നിന്നു... "ഇതാണ് എന്റെ നന്ദേട്ടൻ.എന്റെ സങ്കടങ്ങളിൽ കൂടെ നിന്ന് ഒരു കുഞ്ഞിനെയെന്ന പോലെ പരിപാലിച്ചു. ക്ഷമയോടെ എന്നെ ഒരുപാട് മാറ്റിയെടുത്തു.ജീവിക്കാൻ പഠിപ്പിച്ചു തന്നു.അതിനെന്നും നന്ദി ശ്രീയേട്ടനോടാണു.ശ്രീയേട്ടൻ കെട്ടിയ താലി പൂജാമുറിയിൽ വെച്ചിട്ടുണ്ട്. ദിവസവും കുളിച്ചു തൊഴുതു പ്രാർത്ഥിക്കുമ്പോൾ ആ താലിയെ നോക്കി നന്ദിപറയും..." ജീവിക്കാൻ പഠിപ്പിച്ചു തന്നതിനു..." ശ്രീക്കുട്ടൻ ആകെ വിളറി വിയർത്തു...എങ്കിലും അമ്മയുടെ മുഖത്ത് പുഞ്ചിരിയായിരുന്നു... "അമ്മ എന്നോട് ക്ഷമിക്കണം..." അവളുടെ സമീപത്തേക്ക് വന്നപ്പോൾ നിള പറഞ്ഞു.. "എന്തിനു ക്ഷമ...നീയാണു മോളെ ശരി. നിനക്കു കിട്ടാവുന്നതിലെ ഏറ്റവും വിലപിടിച്ച നിധിയാണു നന്ദൻ... അമ്മ ഇരുവരെയും അനുഗ്രഹിച്ചു... " നന്ദേട്ടനു ആരുമില്ലാത്തതിനാലും അച്ഛനെയും അമ്മയും നോക്കണ്ടതിനാലും ഞങ്ങൾ ഇവിടെയാണ് അമ്മേ താമസം... " "അത് നന്നായി മോളേ.മാതാപിതാക്കളെ ഒരുകാലത്തും മറക്കരുത്.നീ ഭാഗ്യവതിയാണു.അമ്മ മോളെ കാണാൻ ഇടക്കിടെ വരാം... ശ്രീക്കുട്ടനു എന്തുപറയണമെന്ന് അറിയില്ലായിരുന്നു...എങ്കിലും ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു.... "Made for each other...Congrats..." പറഞ്ഞിട്ട് പിന്തിരിഞ്ഞു നടക്കുമ്പോൾ മനസ്സിലവൻ പറഞ്ഞു... "പമ്പര വിഡ്ഡി...അമൂല്യരത്നത്തെ തിരിച്ചറിയാൻ കഴിയാഞ്ഞ മരമണ്ടൻ..." NB: നമ്മളിൽ ചിലർ ശ്രീക്കുട്ടനെപ്പോലെയാണു..കയ്യിലെ രത്നം കുപ്പയിൽ വലിച്ചെറിഞ്ഞിട്ട് ഗ്യാരന്റിയാഭരണം തേടുന്നവർ.. (അവസാനിച്ചു) #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ