❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
Last അയലത്തെ അമ്പിളി വർഷങ്ങൾ പിന്നെയും കടന്നു. ഇന്ന് ജയയുടെ വീട് പാല് കാച്ചാണ്. ജയയുടെയും മക്കളുടെയും സ്വപ്നങ്ങൾക്ക് കൂട്ടായി ഒരു കൊച്ചു വീട്. നാല് സെന്റ് സ്ഥലം വാങ്ങി അതിലൊരു കുഞ്ഞു വീടു വച്ചു ജയ. ഒട്ടും ആർഭാടമില്ലാത്ത ഒരു ചെറിയ വീട്. എന്നിട്ടും വീട് പണി പൂർത്തിയാക്കാൻ അവൾക്ക് ചെറിയൊരു എമൗണ്ട് ഹൗസിംഗ് ലോൺ കൂടി എടുക്കേണ്ടി വന്നു. ലോൺ അടവ് വരുന്നത് ശമ്പളത്തിൽ നിന്നായതുകൊണ്ട് ജയിക്കത് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. അതുമല്ല കുഞ്ഞുങ്ങൾ പോലും ആവശ്യങ്ങൾ അറിഞ്ഞ് ജീവിക്കാൻ പഠിച്ചിരുന്നു. പപ്പുവേട്ടൻ ഇപ്പോഴും ഓട്ടം പോകുന്നുണ്ട്. പോകണ്ട എന്ന് ജയ പറഞ്ഞിട്ടും അയാൾ കേൾക്കുന്നില്ല... " എനിക്ക് ആവതുള്ളത് വരെ പോകാടി... അത് കഴിഞ്ഞാൽ നീ തന്നെ എന്നെ നോക്കിയാൽ മതി. " എന്ന് പറയും പപ്പുവേട്ടൻ... പാലുകാച്ചൽ പ്രമാണിച്ച് അയൽക്കാർക്കൊക്കെ ക്ഷണമുണ്ട്. ബന്ധുക്കൾ എന്ന് പറയാൻ ലതയും അവരുടെ ഭർത്താവിന്റെ വീട്ടുകാരും മാത്രമേ ഉള്ളൂ. ഒരാപത്ത് വന്നപ്പോൾ കൈയൊഴിഞ്ഞ മറ്റുള്ള ബന്ധുക്കളെ ഒക്കെ ജയയുമെന്നോ വേണ്ടെന്ന് വച്ചിരുന്നു... വീട് കണ്ടവർക്കൊക്കെ നന്നായി ബോധിച്ചു. ചെറുതെങ്കിലും നല്ല ഒതുക്കവും ഭംഗിയും ഉള്ള ഒരു വീട്. വീടിനേക്കാളും എല്ലാവർക്കും ഇഷ്ടമായത് വീടിനു മുന്നിൽ ഒരുക്കിയിരുന്ന പൂന്തോട്ടമാണ്. അമ്പിളിയാണ് അത് സെറ്റ് ചെയ്യാൻ ജയയെ സഹായിച്ചത്. രുദ്രനോട് പറഞ്ഞതു പോലെ തന്നെ അമ്പിളി ഗവൺമെന്റ് മെറിറ്റിൽ തന്നെ അഡ്മിഷൻ നേടിയിരുന്നു. ഇപ്പോൾ അവളുടെ എൽഎൽബി പഠനം ഏതാണ്ട് പൂർത്തിയാകാറായിട്ടുണ്ട്. ഒരിക്കൽ, മുന്നോട്ടുള്ള ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന് ജീവൻ പോലും അവസാനിപ്പിക്കാൻ ഒരുങ്ങിയ ഒരുവളുടെ ജീവിതവിജയത്തിൽ മനസ്സ് നിറഞ്ഞ് സന്തോഷിക്കുന്ന കുറച്ച് ആളുകളെ സാക്ഷിയാക്കി, ജയ നിറഞ്ഞു കത്തുന്ന നിലവിളക്കും കയ്യിൽ ഏന്തി തന്റെ 'സ്വർഗ്ഗ' ത്തിലേക്ക് വലതു കാൽ വച്ച് കയറി. അവൾക്ക് പിറകെ ജയയുടെ മക്കളും പപ്പുവേട്ടനും ലതയും രുദ്രനും അമ്പിളിയും അങ്ങനെ ഓരോരുത്തരും ആ വീടിനുള്ളിലേക്ക് കയറിച്ചെന്നു. ഗൃഹപ്രവേശ സമയത്ത് നിലവിളക്കും പിടിച്ച് വീടിനുള്ളിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ ജയയുടെ മുഖത്ത് പൂനിലാവ് ഉദിച്ചത് പോലെ നിറഞ്ഞ ചിരിയുണ്ടായിരുന്നു. ഒപ്പം ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്ന് സാധിച്ചടുക്കാൻ ആയതിന്റെ ചാരിതാർത്ഥ്യവും..... എന്നാൽ പാലുകാച്ചലിന്റെ സമയത്ത്, പാല് തിളച്ചു പൊങ്ങി പുറത്തേക്ക് തൂകുമ്പോൾ, അതുപോലെ തന്നെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ജയയുടെ മിഴികളും.... പപ്പുവേട്ടനും ലതയും എന്തിന് കണ്ടുനിന്ന അമ്പിളി പോലും ചിരിച്ചു കൊണ്ട് കരയുക തന്നെയായിരുന്നു..... അത്രയധികം സന്തോഷമുണ്ടായിരുന്നു അവർ ഓരോരുത്തരുടെയും മനസ്സിൽ. പാലുകാച്ചൽ ഉച്ചയോട് അടുപ്പിച്ച് ആയിരുന്നത് കൊണ്ട് തന്നെ സദ്യയാണ് ഒരുക്കിയിരുന്നത്. വീടിന്റെ മുറ്റത്ത് ടാർപ്പായ വലിച്ച് കെട്ടിയിട്ടുണ്ട്. വാടകയ്ക്ക് എടുത്ത മേശയും കസേരകളും സദ്യ വിളമ്പാൻ പാകത്തിന് അടുക്കി ഇട്ടിരിക്കുന്നു..... പാലുകാച്ചിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞതും സദ്യ വിളമ്പി തുടങ്ങി. കുഞ്ഞുങ്ങളൊക്കെ വിശന്നു തുടങ്ങി എന്ന് പറഞ്ഞ് സദ്യ വിളമ്പി തുടങ്ങും മുൻപേ ഇലയുടെ മുൻപിൽ കയറിയിരുന്നു കഴിഞ്ഞു. അപ്പുവും ജയയുടെ ഇളയ മകളും കൂടി അമ്പിളിയെയും അവരുടെ കൂട്ടത്തിൽ പിടിച്ചിരുത്തിയിട്ടുണ്ട്. അച്ചാറുകളും കിച്ചടിയും തോരനും അവിയലും ഒക്കെ കഴിഞ്ഞ് കൂട്ടുകറി വന്നു.... വിളമ്പുന്നത് രുദ്രനാണ്. കൂട്ടുകറിയിലെ ഉഴുന്നുവട അമ്പിളിക്കും അപ്പുവിനും വലിയ ഇഷ്ടമാണ്. അത് അറിയുന്നതു കൊണ്ട് രുദ്രൻ പാത്രത്തിൽ നിന്നും രണ്ടു മൂന്ന് വട നുള്ളി പെറുക്കി എടുത്തു അപ്പുവിന്റെ ഇലയിലേക്ക് വെച്ച് കൊടുത്തു. ഇല്ലെങ്കിൽ അവൾ പിന്നീട് ചെവി തല കേൾപ്പിക്കില്ല എന്ന് രുദ്രന് അറിയാം. " അപ്പുവിന് നാലെണ്ണം.... എനിക്ക് ഒരെണ്ണോ? ഇത് ശരിയല്ല രുദ്രേട്ടാ... " തന്റെ ഇലയിൽ വിളമ്പിയ കൂട്ടുകറിയിലേക്ക് നോക്കി അമ്പിളി ചുണ്ട് കൂർപ്പിച്ചു. " ഇതിനകത്ത് ബാക്കി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂ അമ്പിളി. " കറിയുടെ പാത്രം അവൾക്ക് നേരെ കാണിച്ചു രുദ്രൻ . " നീ അപ്പുവിന്റെ അടുത്ത് നിന്ന് ഒരെണ്ണം എടുത്തോ... " " ഞാനൊന്നും തരില്ല... " രുദ്രൻ പറഞ്ഞതും അപ്പു തന്റെ ഇലയിലെ കറി പൊത്തിപ്പിടിക്കാൻ നോക്കി. അതിനു മുന്നേ അമ്പിളി അപ്പുവിന്റെ ഇലയിൽ നിന്നും ഒരു വട കൈക്കലാക്കിയിരുന്നു. " അച്ഛാ.... ഈ അമ്പിളിമാമൻ.... " അപ്പു രുദ്രനെ നോക്കി ചുണ്ട് പിളർത്തി. " ഹോ.... എന്തോന്നാ ഇത്? പഠിക്കാൻ പോയി തുടങ്ങിയ ശേഷം ഒന്നിന്റെ കാര്യം ഈ പിള്ളേരെക്കാളും കഷ്ടമാണല്ലോ... ഞാൻ പോയി വേറെ എടുത്തിട്ട് വരാം. ഇവിടെ കിടന്നു അടി കൂടരുത്. " നെറ്റിയിൽ ഉള്ളം കൈകൊണ്ട് തട്ടി പിറുപിറുത്തു കൊണ്ട് കറിയുടെ പാത്രവുമായി തിരഞ്ഞു നടക്കുന്നവനെ കണ്ട് അപ്പുവും അമ്പിളിയും പരസ്പരം നോക്കി ഊറി ചിരിച്ചു. " അച്ഛൻ കൊണ്ടുവരുമ്പോൾ രണ്ടെണ്ണം വീതം ഞങ്ങൾക്കും കൂടെ തരണം കേട്ടോ അമ്പിളി മാമാ... " അപ്പു അമ്പിളിയുടെ ചെവിയിൽ രഹസ്യം പറഞ്ഞു. അമ്പിളി അവളെ നോക്കി ഒരു കണ്ണ് ഇറുക്കി പെരുവിരൽ ഉയർത്തി തംസപ്പ് കാണിച്ചു ചിരിച്ചു. " ഡാ.... നീ അവളോട് പറഞ്ഞോ? " വിളമ്പിക്കൊണ്ട് നിന്ന രുദ്രനെ പിടിച്ചു വലിച്ചു കൊണ്ടു പോയതാണ് ജയ. " ഇല്ല..... " രുദ്രൻ ഒന്ന് ഇളിച്ചു കാട്ടി. " എന്താ പറയാത്തെ? " " സമയമാവട്ടെ.... " രുദ്രന് അലസഭാവം. " ഇനിയെന്നാ? മൂക്കി പല്ല് കിളിർത്തിട്ടാ? " ജയക്ക് ദേഷ്യം വന്നു. " അതെന്താ മൂക്കില് പല്ല് കിർത്താൽ പ്രേമിച്ചു കൂടെ? " രുദ്രൻ ചിരിച്ചു. " നിനക്ക് ഇത് പറയുമ്പോൾ മാത്രം ഒരു തമാശയാ. നിന്റെ മനസ്സിൽ ഇരിപ്പ് എനിക്ക് മനസ്സിലായി പക്ഷേ ആ പെണ്ണിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. " തലതിരിച്ച് അമ്പിളിയെ നോക്കി ജയ. സദ്യയൊക്കെ കഴിച്ച് കഴിഞ്ഞ് പിള്ളേരോട് എന്തോ തമാശയും പറഞ്ഞ് ചിരിച്ചു നിൽക്കുകയാണ് ആള്. " എനിക്കറിയാം.... " രുദ്രന്റെ നോട്ടവും അമ്പിളിയുടെ നേർക്ക് തന്നെയാണ്. " എന്ത്? " ജയ തിരിഞ്ഞ് നെറ്റ് ചുളിച്ചു അവനെ നോക്കി. " ഒന്നുമില്ല.... " രുദ്രൻ കണ്ണ് ചിമ്മി കാണിച്ച് വിളമ്പുകാരുടെ അടുത്തേക്ക് തിരിച്ചു നടന്നു. " ഇത് ഒരു നടക്കു പോവില്ല... " ജയ രുദ്രനെയും അമ്പിളിയെയും മാറിമാറി നോക്കിക്കൊണ്ട് താടിക്ക് കയ്യും കൊടുത്ത് അങ്ങനെയേ നിന്നു. 🌛 അവസാന പന്തിയാണ്. വിളമ്പുകാരൊക്കെയേ ഇനി കഴിക്കാനുള്ളൂ. " നിങ്ങള് പോയിരിക്ക് പിള്ളേരെ... ഞങ്ങൾ വിളമ്പി കൊള്ളാം. " ജയയും അമ്പിളിയും ലതയും ഉൾപ്പെടെയുള്ള പെൺപട വിളമ്പാൻ തയ്യാറായി വന്നു. അതുവരെ വിളമ്പി കൊണ്ടിരുന്നവരൊക്കെ നിരന്നിരുന്നു. സ്ത്രീകൾ വിളമ്പുകാരായി... ജയയാണ് ചോറ് വിളമ്പുന്നത്. ചോറും വിളമ്പി ഉണ്ണാൻ ഇരിക്കുന്നവരോട് കുശലവും പറഞ്ഞ് നടന്നു വന്നവൾ ഏറ്റവും അറ്റത്തായിരുന്ന ആളുടെ അടുത്തെത്തിയതും നിന്നുപോയി. മെലിഞ്ഞുണങ്ങി എല്ലുന്തിയ കവിളുകളും ആയി ഒരാൾ. എത്രയൊക്കെ മാറിയാലും ഒരു നോട്ടം മതിയാവും ജയക്ക് അയാളെ തിരിച്ചറിയാൻ. ചോറ് കോരിയെടുത്ത കൈകൾ വായുവിൽ നിശ്ചലമായി. ഒരു നിമിഷം അവൾ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ശേഷം ഒന്നും സംഭവിക്കാത്തത് പോലെ അയാളുടെ ഇലയിലേക്ക് ചോറ് വിളമ്പി കൊടുത്തു. വിളമ്പി കൊണ്ടിരുന്ന പാത്രം തിരികെ കൊണ്ടു വെച്ച് ജയ അവിടെ തന്നെ നിന്നു. അയാളെ തന്നെ നോക്കിക്കൊണ്ട്..... അയാളുടെ മുഴുവൻ ശ്രദ്ധയും ആഹാരത്തിൽ മാത്രമായിരുന്നു.. ഏറെ നാളുകൾക്ക് ശേഷം ഭക്ഷണം കാണുന്നതു പോലെ അയാളത് മുഴുവൻ ആർത്തിയോടെ കഴിച്ചു. വിളമ്പിയ മുഴുവൻ ചോറും ഉണ്ട് കഴിഞ്ഞ് അയാൾ എഴുന്നേറ്റപ്പോഴാണ് അയാൾക്ക് ഇടത് കയ്യും വലതുകാലുമില്ല എന്ന് ജയക്കു മനസ്സിലായത്. പഴകി തുരുമ്പെടുത്ത ഒരു ക്രച്ചസിൽ വലതു കൈകൊണ്ട് മുറുകെപ്പിടിച്ച് പതിയെ കൊന്നിക്കൊന്നി അയാൾ അവൾക്ക് അടുത്തേക്ക് വന്നു. നീട്ടി വളർത്തിയ താടിയും മുടിയുമായി , പഴകിയ പിന്നിക്കീറി തുടങ്ങിയ വസ്ത്രങ്ങളുമായി പ്രതാപൻ ജയയുടെ മുന്നിൽ വന്നു നിന്നു. അവളുടെ മുഖത്തേക്ക് നോക്കി നിന്നതല്ലാതെ അയാൾ ഒന്നും മിണ്ടിയില്ല. ജയയുടെ മുഖത്തും തികഞ്ഞ സംഗത മാത്രമായിരുന്നു. മുന്നിൽ നിൽക്കുന്ന പ്രാകൃത രൂപത്തോട് എന്തിന് കാലുഷ്യം കാണിക്കണമെന്ന് തോന്നി അവൾക്ക്.... കുറച്ചു സമയം ജയയുടെ മുഖത്ത് തന്നെ നോക്കി നിന്ന ശേഷം പതിഞ്ഞ പതറിയ ശബ്ദത്തിൽ പ്രതാപൻ പറഞ്ഞു..... " ജയിലിൽ ആയിരുന്നു. കുറെ അനുഭവിച്ചു.... " ജയ മിണ്ടിയില്ല.... " ഒന്ന് കാണാൻ..... ഇവിടെ വന്നപ്പോ... വിളമ്പുന്നത് കണ്ടപ്പോ... ഒരുപിടി ചോറ് കഴിക്കാൻ.... " കൂടുതലൊന്നും പറയാനായില്ല പ്രതാപന്. എന്തോ വന്ന് തൊണ്ടയിൽ തടഞ്ഞത് പോലെ അയാളുടെ ശബ്ദം നിലച്ചു പോയി. ജയ കൈകൾ മാറിൽകെട്ടി അതേ നിൽപ്പ് നിന്നതേയുള്ളൂ. പ്രതാപൻ തലതിരിച്ച് ജയയുടെ വീട്ടിലേക്ക് നോക്കി. ശേഷം അമ്പിളിയുടെ ഒപ്പം നിൽക്കുന്ന കുട്ടികളെയും..... ജയയെ ഒരിക്കൽ കൂടി നോക്കി അയാൾ ഗേറ്റ് ലക്ഷ്യമാക്കി നടന്നു കളഞ്ഞു. " ആരാ ജയേ അത്? " പപ്പുവേട്ടൻ ജയയുടെ അടുത്തേക്ക് വന്നു കൊണ്ട് സംശയത്തിൽ ചോദിച്ചു. " അറിയില്ല... ഏതോ വഴി പോക്കാൻ.... " ഒന്ന് നീട്ടി നെടുവീർപ്പിട്ടുകൊണ്ട് ജയ വീട്ടിനുള്ളിലേക്ക് കയറിപ്പോയി. പ്രതാപൻ നടന്നു. തന്നെക്കൊണ്ട് ആകുന്ന അത്രയും വേഗത്തിൽ.... ജയയുടെ വീട്ടിൽ നിന്നും ദൂരേക്ക്... ദൂരേക്ക്.... ദൂരേക്ക്..... ജയയുടെ മാത്രമല്ല ഒരുപാട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു കളഞ്ഞതാണ്.... ആരോടൊക്കെ ക്ഷമ ചോദിക്കും? ആരോടൊക്കെ മാപ്പ് പറയും? പാഞ്ഞു വന്ന ഒരു ലോറിയുടെ മുന്നിലേക്ക് കയറി നിൽക്കുമ്പോൾ പ്രതാപന്റെ മനസ്സ് ശൂന്യമായിരുന്നു. അന്നേരം ജയയും രുദ്രനും പപ്പുവേട്ടനും കൂടി ബാക്കിയായ ഉച്ചഭക്ഷണം അടുത്തുള്ള അനാഥാലയത്തിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്ന തിരക്കിൽ ആയിരുന്നു. 🌛 അമ്പിളിയുടെ ബിരുദദാന ചടങ്ങാണ് ( കോൺവോക്കേഷൻ) ഇന്ന്. " അമ്പിളി.... " ഒരുങ്ങി ഇറങ്ങി കാറിനടുത്തേക്ക് നടന്നവളെ രുദ്രൻ പിറകിൽ നിന്നും വിളിച്ചു. അപ്പു നേരത്തെ തന്നെ കാറിൽ കയറി ഇരിപ്പാണ്. രുദ്രൻ കാറിനുള്ളിലേക്ക് ഒന്ന് എത്തിച്ചു നോക്കി. കയ്യിലിരിക്കുന്ന മൊബൈലിലേക്ക് തന്നെ കണ്ണ് നട്ട് ഇരിപ്പാണ് അപ്പു. " എനിക്കൊരു കാര്യം പറയാനുണ്ട്. ഒരു പ്രധാനപ്പെട്ട കാര്യം. " അമ്പിളി രുദ്രന്റെ കണ്ണുകളിലേക്ക് നോക്കി. അവിടെ കടലു പോലെ സ്നേഹം അലയടിക്കുന്നത് അവൾക്ക് കാണാൻ ആവുന്നുണ്ട്. രുദ്രന് പറയാനുള്ളത് എന്തെന്ന് അവൻ പറയാതെ തന്നെ അറിഞ്ഞു അമ്പിളി. അവളുടെ മുഖം പെട്ടെന്ന് ഗൗരവത്തിലായി. " രുദ്രേട്ടാ... എന്താ പറയാൻ വരുന്നതെന്ന് എനിക്കറിയാം. അതിനുള്ള മറുപടി ഞാൻ പിന്നീട് പറയാം. ഇപ്പോൾ നമുക്ക് പോകാം.... " രുദ്രൻ അമ്പിളിയുടെ മുഖത്തെ ഗൗരവത്തിലേക്ക് തന്നെ നോക്കി നിന്നു. അവന് നെഞ്ചിൽ ഒരു പിടപ്പ് തോന്നി... നേർത്തൊരു വേദന. അപ്പുവിന് വേണ്ടിയല്ല... അമ്പിളിക്ക് തന്നോട് മുൻപ് ഒരിഷ്ടം ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടുമല്ല.... ഇഷ്ടമായിട്ട് തന്നെയാണ്... സ്നേഹമായിട്ട് തന്നെയാണ്... ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ട് തന്നെയാണ്..... പക്ഷേ അമ്പിളി.... അവൾക്ക് തന്നോടുള്ള ഇഷ്ടം എപ്പോഴൊക്കെയോ ആ കണ്ണുകളിൽ കണ്ടിട്ടുള്ളതല്ലേ? അതോ വെറും തോന്നലായിരുന്നോ? അമ്പിളി അപ്പോഴേക്കും കാറിനുള്ളിലേക്ക് കടന്നിരുന്നു കഴിഞ്ഞു. രുദ്രനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് വണ്ടി മുന്നോട്ട് എടുത്തു. 🌛 കോട്ടും തൊപ്പിയും കയ്യിൽ ചുരുട്ടി പിടിച്ച ബിരുദ സർട്ടിഫിക്കറ്റുമായി അമ്പിളി ഓടി വന്ന് നിന്നത് രുദ്രന്റെ മുന്നിലാണ്. കയ്യിൽ മുറുകെ പിടിച്ചിരുന്ന സർട്ടിഫിക്കറ്റിന്റെ ചുരുൾ രുദ്രന്റെ കൈയിലേക്ക് അമ്പിളി വച്ചു കൊടുത്തു. കുനിഞ്ഞ് അവന്റെ കാലിൽ തൊടാൻ ഒരുങ്ങിയതും രുദ്രൻ അവളെ പിടിച്ചുയർത്തി. " എന്താടി ഇത്? " അവൻ ശാസനയോടെ ചോദിച്ചതും അമ്പിളി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് രുദ്രനെ കെട്ടിപ്പിടിച്ചു. രുദ്രൻ ഒരു നിമിഷം തരിച്ചു നിന്നു. അമ്പിളി കരയുകയായിരുന്നു.... രുദ്രനോടൊട്ടി നിന്ന്.... അവനെ മുറുകെ പുണർന്നു നിന്ന്... അമ്പിളി തന്റെ സന്തോഷം കണ്ണുനീരായി അവന്റെ നെഞ്ചിലേക്ക് തന്നെ ഒഴുക്കി വിട്ടു. ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്ന് അറിഞ്ഞിട്ടും രുദ്രൻ അവളെ അടർത്തി മാറ്റിയില്ല. രണ്ട് കൈ കൊണ്ടും മൃദുവായി രുദ്രൻ അവളെ വട്ടം പിടിച്ചു. അവന്റെ നെഞ്ചിലും ഒരു തുടി കൊട്ട് ഉയർന്നു . ആത്മഹർഷത്തിന്റെ സംഗീതം.... രാവിലെ അമ്പിളിയോട് ചോദിക്കാൻ വന്നത് ഇനി അവളോട് ചോദിക്കേണ്ട. അവളുടെ മറുപടി അറിയുകയും വേണ്ട. " ചിരിക്ക് അമ്പിളി.... കരയാതെ.... " അമ്പിളിയോട് അങ്ങനെ പറയുമ്പോഴും തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നില്ല. അവരുടെ അരികിൽ ഇത് കണ്ട് നിന്ന അപ്പു കൈകൊട്ടി ചിരിച്ചു. 🌛 രജിസ്റ്റർ മാരേജ് മതി എന്നത് അമ്പിളിയുടെ തീരുമാനമായിരുന്നു. രുദ്രനും അത് തന്നെയായിരുന്നു താല്പര്യം. അമ്പലത്തിൽ വച്ച് താലികെട്ട്. അത് കഴിഞ്ഞ് രജിസ്റ്റർ ഓഫീസിലേക്ക് പോകാം എന്നതായിരുന്നു തീരുമാനം. അപ്പുമോളും പപ്പുവേട്ടനും ജയയും നവ്യയും നവ്യയുടെ ഭർത്താവും അവരുടെ മകൾ ഒരു വയസ്സ്കാരൻ ആരവും.... അമ്പലത്തിൽ ഇത്രയും പേരെ ഉണ്ടായിരുന്നുള്ളൂ. സ്റ്റീഫൻ അച്ചായനെ വിളിച്ചെങ്കിലും " നീ അങ്ങോട്ട് കെട്ടെട ചെക്കാ... എന്റെ അനുഗ്രഹം എപ്പോഴും കൂടെ കാണും. " എന്ന് പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു പുള്ളിക്കാരൻ. രുദ്രനും അമ്പിളിയും ക്ഷേത്ര നടയിലേക്ക് വന്നു നിൽക്കുമ്പോൾ രുദ്രൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കൂടി വന്നു ചേർന്നു. രുഗ്മിണിയമ്മ.... വിവാഹം വിളിച്ച് അറിയിച്ചു എങ്കിലും അവർ ഇത്ര ദൂരെ നിന്നും പറന്നെത്തുമെന്ന് രുദ്രൻ കരുതിയതേയില്ല.... " മക്കളുടെ കല്യാണത്തിന് വരാതിരിക്കാൻ ഏത് അമ്മയ്ക്ക് പറ്റും? " എന്ന് ചോദിച്ച് രുക്മണി അമ്മ ചിരിച്ചപ്പോൾ രുദ്രൻ അവരെ കെട്ടിപ്പിടിച്ചു . കാലു തൊട്ട് അനുഗ്രഹം വാങ്ങിച്ചു. പപ്പുവേട്ടനാണ് രുദ്രന്റെ കയ്യിലേക്ക് താലി എടുത്തു കൊടുത്തത്. രുദ്രൻ അമ്പിളിയുടെ കഴുത്തിലേക്ക് താലി ചേർത്ത് വയ്മ്പോൾ അവൾ കണ്ണുകൾ പൂട്ടി കൈകൂപ്പി നിന്നു. നുള്ളി എടുത്ത കുങ്കുമം കൊണ്ട് സീമന്തരേഖ ചുവപ്പിക്കുമ്പോൾ നോട്ടങ്ങൾ പരസ്പരം കോർത്തു. ഇരുവരുടെയും ചുണ്ടുകളിൽ പുഞ്ചിരി പൂത്തു..... അതിന് പ്രണയത്തിന്റെ ചേലായിരുന്നു....! അമ്പിളിയുടെയും രുദ്രന്റെയും നടുക്ക് കയറി നിന്ന് അപ്പു രണ്ടാളെയും ചേർത്തു പിടിച്ചു. " അമ്മാ.... അച്ഛാ..... " രണ്ടാളെയും മാറിമാറി നോക്കി അപ്പു വിളിക്കും നേരം, രുദ്രനും അമ്പിളിയും അപ്പുവിന്റെ ഇരു കവിളിലും ആയി ചുണ്ട് ചേർത്തിരുന്നു. അപ്പു നിറഞ്ഞു ചിരിച്ചു. കണ്ട് നിന്നവരുടെയൊക്കെയും അവൾക്കൊപ്പം ചിരിച്ച. ( അവസാനിച്ചു ) തീർന്നു.... കാവ്യയെ കൊണ്ടുവരാത്തത് തന്നെയാണ് കേട്ടോ. അവളെ ഇനി ശല്യം ചെയ്യേണ്ട എന്ന് തോന്നി. സത്യസന്ധമായ അഭിപ്രായങ്ങൾ പറയൂ കേട്ടോ. ഇഷ്ടമായെങ്കിൽ അങ്ങനെ.... എന്തെങ്കിലും നെഗറ്റീവ്സ് തോന്നിയിട്ടുണ്ടെങ്കിൽ അതും പറയാം. ഈ ലാസ്റ്റ് പാർട്ടിൽ എന്തായാലും അഭിപ്രായം പറയാതെ പോകരുത്. #✍ തുടർക്കഥ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
70അയലത്തെ അമ്പിളി പല വർണ്ണത്തിലെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു ഉദ്യാനം. അതിന് നടുവിൽ നിന്ന് ഒരു പെൺകുട്ടി നൃത്തം ചെയ്യുകയാണ്. സിൻഡ്രല്ലയെ പോലെ വസ്ത്രങ്ങൾ അണിഞ്ഞ അതി സുന്ദരിയായ ഒരു പെൺകുട്ടി. അവൾക്ക് ചുറ്റും പൂമ്പാറ്റകൾ പാറി കളിക്കുന്നു . അങ്ങ് ദൂരെ ആകാശത്ത് നിന്നും ഒരു കുതിര പറന്നുവന്നു. വലിയ ചിറകുകൾ ഉള്ള ഒരു സ്വർണ്ണ കുതിര. അതിന്റെ പുറത്ത് രാജകീയ വസ്ത്രങ്ങളണിഞ്ഞ ഒരു യുവാവും യുവതിയും ഉണ്ട്. കുതിര പറന്നിറങ്ങിയത് ഉദ്യാനത്തിലാണ്. അതോടെ പെൺകുട്ടിയുടെ നൃത്തം നിലച്ചു. അവൾ അത്യാഹ്ലാദത്തോടെ തന്റെ ഇരുകൈകളും ആ യുവാവിനും യുവതിക്കും നേർക്ക് വിടർത്തിപ്പിടിച്ചു. അവർ ഇരുവരും ആ പെൺകുട്ടിയുടെ അരികിലേക്ക് ഓടി എത്തി അവളെ മുറുകെ പുണർന്നു. ശേഷം അവർ മൂവരും കൈകൾ കോർത്തു പിടിച്ചു ഒരുമിച്ചു നൃത്തം ചെയ്യുവാൻ തുടങ്ങി. ആ പെൺകുട്ടി അന്നേരം തന്റെ മുത്തുകൾ പോലെ മനോഹരമായ പല്ലുകൾ കാട്ടി പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു... അവൾക്ക് അപ്പുവിന്റെ മുഖഛായ ആണ്. യുവാവിന് രുദ്രന്റെയും.... യുവതിയോ????? എന്തോ ഒച്ച കേട്ടാണ് അമ്പിളി ഞെട്ടി ഉണർന്നത്. കണ്ടത് ഒരു സുന്ദര സ്വപ്നം ആയിരുന്നു എന്ന് മനസ്സിലായതും അമ്പിളിയുടെ ചുണ്ടിലൊരു ചിരി പൂത്തു. രുദ്രനും അപ്പുവും.... എത്ര സുന്ദരമായിരുന്നു അവരുടെ ചിരി? അവരുടെ സന്തോഷം....? ആ യുവതിയുടെ മുഖം മാത്രം കാണാനായില്ല.... ആരാവും ആ യുവതി? ആ ചോദ്യം അവളുടെ മനസ്സിൽ അങ്ങനെ കുരുങ്ങി നിന്നു. പിന്നെയും കതകിൽ ആരോ തട്ടുന്ന ശബ്ദം. അമ്പിളി ഒന്ന് ഞെട്ടി. ഒരു നിമിഷം ഭയന്നു. ഈ രാത്രി തന്റെ മുറിവാതിൽ തട്ടുന്നത്? " അമ്പിളി വാതിൽ തുറന്നേ.... " രുദ്രന്റെ ശബ്ദം. അപ്പോൾ മാത്രമാണ് താൻ ഇപ്പോൾ രുദ്രേന്റെ വീട്ടിൽ ആണ് എന്ന ബോധം അവൾക്ക് ഉണ്ടായത്. എത്ര രാത്രിയായാലും അമ്പിളി സ്വന്തം വീട്ടിലേക്ക് പോകാറുള്ളതാണ്. രുദ്രൻ അവളെ തടയാറുമില്ല. അപ്പു ചിലപ്പോഴൊക്കെ ഇന്ന് പോകണ്ട അമ്പിളിമാമാ എന്ന് പറഞ്ഞ് ചിണുങ്ങും.. അപ്പോഴൊക്കെ " നാളെ രാവിലെ അപ്പൂസ് ഉണരും മുൻപ് അമ്പിളിമാമൻ ഇങ്ങ് വന്നളാം " എന്ന് പറഞ്ഞ് അപ്പുവിനെ സമ്മതിപ്പിച്ചിട്ട് വീട്ടിലേക്ക് പോകും അമ്പിളി. ഇന്നലെ പക്ഷേ അപ്പു അമ്പിനും വില്ലിനും അടുക്കുന്നുണ്ടായിരുന്നില്ല. " ഇന്ന് ഒരു ദിവസത്തേക്ക് മതി അമ്പിളിമാമ. പിന്നെ നിർബന്ധിക്കില്ല " എന്നൊക്കെ പറഞ്ഞ് അപ്പു വാശിപിടിച്ച് കരഞ്ഞപ്പോൾ അമ്പിളിക്ക് നിൽക്കാമെന്ന് സമ്മതിക്കേണ്ടി വന്നു. അപ്പൊ കരുതി അപ്പുവും തന്റെ ഒപ്പം കിടക്കാൻ വരുമെന്ന്. എന്നാലോ.... പതിവിലും നേരത്തെ അവൾ രുദ്രന്റെ മുറിയിൽ ചെന്ന് കിടന്ന് ഉറങ്ങിക്കളഞ്ഞു. ഗസ്റ്റ് റൂമിലാണ് അമ്പിളി കിടന്നത്. പതിവില്ലാതെ പഞ്ഞി പോലെ പതു പതുത്ത മെത്തയിൽ കിടന്നതു കൊണ്ടോ എന്തോ പത്തു മണിക്ക് മുന്നേ വന്നു കിടന്നു എങ്കിലും അമ്പിളിക്ക് ഉറങ്ങാനേ പറ്റുന്നുണ്ടായിരുന്നില്ല. കുറച്ച് മുൻപൊന്നു മയങ്ങിയതേയുള്ളൂ. അപ്പോഴാണ് ആ സ്വപ്നം കണ്ടത്. മയങ്ങിപ്പോകും മുൻപ് ക്ലോക്കിൽ നോക്കുമ്പോൾ പതിനൊന്നരയോ മറ്റോ കാണിച്ചിരുന്നത് ഓർത്തു അമ്പിളി. നല്ല നിലാവുണ്ട്. നിലാവെളിച്ചം മുറിക്കുള്ളിലേക്ക് അരിച്ചെത്തുന്നുണ്ട്. അവ്യക്തമെങ്കിലും ചുമരിലെ ക്ലോക്കിലെ സമയം കാണാം. അമ്പിളി നോക്കുമ്പോൾ 12 മണി കഴിഞ്ഞിട്ടേയുള്ളൂ... വാതിലിൽ എപ്പോഴും ചെറുതായി മുട്ടുകേൾക്കാനുണ്ട്. രുദ്രേട്ടൻ എന്താ ഈ നേരത്ത് എന്ന ചിന്തയോടെ കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോഴാണ് മറ്റൊരു വിളി കൂടി കേട്ടത്. " അമ്പിളിമാമാ വാതിൽ തുറന്നേ.... " അപ്പുവാണ്. അപ്പുവിന്റെ ശബ്ദം കേട്ടതും അമ്പിളി ഒന്ന് പേടിച്ചു. അപ്പു ഇതുവരെ ഉറങ്ങിയില്ലേ? എന്തിനാ ഈ നേരത്ത് വന്ന് വിളിക്കുന്നത്? നേരിയ ഭയത്തോടെയാണ് അമ്പിളി ഓടിച്ചെന്ന് വാതിൽ തുറന്നത്. മുറിക്ക് പുറത്ത് ചിരിയോട് നിൽപ്പുണ്ട് അപ്പു. അവൾക്ക് പിറകിലായി ഭംഗിയുള്ളൊരു ചിരിയോടെ രുദ്രനും. ഹാളിൽ ആകെ വെട്ടം പരന്നിട്ടുണ്ട്... " ഹാപ്പി ബർത്ഡേ അമ്മ... " കയ്യിലിരുന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞ സമ്മാനപ്പൊതി അമ്പിളിക്ക് നേരെ വച്ച് നീട്ടിക്കൊണ്ട് അപ്പു നിറഞ്ഞു ചിരിച്ചു. ഇന്ന് തന്റെ പിറന്നാൾ ആണോ? അമ്പിളി അപ്പോൾ മാത്രമാണ് അത് അറിഞ്ഞത് തന്നെ. അപ്പുവിന്റെ കയ്യിലെ സമ്മാന പൊതിയിൽ അമ്പിളിയുടെ കണ്ണ് ഉടക്കിയില്ല എങ്കിലും അമ്മ എന്നുള്ള വിളിയിൽ അവളുടെ മനസ്സുടക്കി. അപ്പു ഇത് ആദ്യമായല്ല അമ്മ എന്ന് വിളിക്കുന്നത് എങ്കിലും അവൾ ഓരോ തവണ അമ്മയെന്നു വിളിക്കുമ്പോഴും മനസ്സ് ഇങ്ങനെ അറിയാതെ നിറഞ്ഞു തുളുമ്പി പോകും അമ്പിളിക്ക്. ഇത്തവണയും അതിന് മാറ്റം ഒന്നും ഉണ്ടായില്ല. രുദ്രന്റെ മുന്നിൽ വച്ച് അപ്പു തന്നെ ആദ്യമായി അമ്മ എന്ന് വിളിച്ചത് ഓർത്തുപോയി അമ്പിളി. അന്ന് താൻ വല്ലാതെ പരിഭ്രമിച്ചു പോയിരുന്നു. രുദ്രേട്ടൻ എന്ത് കരുതും എന്നോർത്ത്... രുദ്രൻ പക്ഷെ തന്റെ പരിഭ്രമം മനസ്സിലാക്കിയത് പോലെ തന്നെ നോക്കി കണ്ണ് ചിമ്മി ചിരിക്കുകയാണ് ഉണ്ടായത്. അതിനു ശേഷം എത്രയോ തവണ അപ്പു തന്നെ അമ്മ എന്ന് വിളിച്ചിരിക്കുന്നു.... ഒരോ തവണ അവൾ അമ്മ എന്നെ വിളിക്കുമ്പോഴും അമ്പിളി സന്തോഷത്തിന്റെ നെറുകയിൽ എത്താറുണ്ട്.... മനസ്സുകൊണ്ട് അമ്പിളി ഇപ്പോൾ അപ്പുവിന്റെ അമ്മ തന്നെയാണ്. അമ്മയാവാൻ കുഞ്ഞിനെ പ്രസവിക്കണമെന്നില്ല..... പാലൂട്ടണമെന്നില്ല..... മനസ്സ് തുറന്ന്, ഹൃദയം നിറഞ്ഞ് സ്നേഹിച്ചാൽ മാത്രം മതി...... അതിന്റെ തെളിവ് ആയിരുന്നു അമ്പിളിയും അപ്പുവും. അപ്പു അങ്ങനെ എപ്പോഴും ഒന്നും അമ്പിളിയെ അമ്മ എന്ന് വിളിക്കാറില്ല. വല്ലാത്ത സന്തോഷം വരുമ്പോഴാണ് ആ വിളി. അല്ലാത്തപ്പോഴൊക്കെ അമ്പിളിമാമൻ തന്നെയാണ്. " അമ്പിളി.... നീ എന്ത് നോക്കി നിക്കാ? അപ്പുവിന്റെ കയ്യിൽ നിന്ന് അതങ്ങോട്ട് വാങ്ങിക്കെ.... നിനക്ക് വേണ്ടി അവള് തന്നെ സെലക്ട് ചെയ്തതാ അത്.... " രുദ്രൻ അങ്ങനെ പറഞ്ഞതും അമ്പിളി പെട്ടെന്ന് തന്നെ അപ്പുവിന്റെ കയ്യിൽ നിന്നും ഗിഫ്റ്റ് കൈ നീട്ടി വാങ്ങി. ഒപ്പം അപ്പുവിന് ചേർത്തുപിടിച്ച് രണ്ടു കവിളിലും ചുണ്ടമർത്തി. " വാ.... " അപ്പു അമ്പിളിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഹാളിലേക്ക് ചെന്നു. അവിടെ ടേബിളിന് മുകളിൽ ഒരു ചെറിയ കേക്ക് അലങ്കരിച്ചു വച്ചിരുന്നു. അതിനു മുകളിലായി ' എന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ' എന്ന് ഭംഗിയായി എഴുതിയിരിക്കുന്നു... അമ്പിളിക്ക് അത് കണ്ട് കണ്ണ് നിറഞ്ഞു. മനസ്സും.... അവൾ അപ്പുവിനെ ചേർത്ത് പിടിച്ചു വീണ്ടും ചുംബിച്ചു. അതിനൊപ്പം "ഇതൊക്കെ എന്തിനാ? " എന്നൊരു ചോദ്യത്തോടെ രുദ്രനെ നോക്കി അമ്പിളി. " എന്നെ നോക്കണ്ട. ഇതൊന്നും എന്റെ പ്ലാൻ അല്ല. മുഴുവൻ ക്രെഡിറ്റും ദേ ഇങ്ങോട്ടാ... " അമ്പിളിയെ ഒട്ടി ചിരിയോടെ നിൽക്കുന്ന അപ്പുവിനെ ചൂണ്ടി രുദ്രൻ. " കഴിഞ്ഞ മാസം എന്തോ ആണ്.... അപ്പുവിന്റെ പിറന്നാളിനെ കുറിച്ച് പറയുന്നേരം 'അമ്പിളിമാമന്റെ പിറന്നാൾ എന്നാ അച്ഛാ? 'എന്ന് ഇവൾ ചോദിച്ചത്. പണ്ട് അമ്മ എല്ലാ കൊല്ലവും ആഘോഷിച്ചിരുന്നതല്ലേ? സദ്യ ഒക്കെ ആയിട്ട്.... അതുകൊണ്ട് ഡേറ്റ് ഒക്കെ എനിക്ക് കൃത്യമായ ഓർമ്മയുണ്ടായിരുന്നു. അമ്പിളിമാമന് സർപ്രൈസ് കൊടുക്കാമെന്നും പറഞ്ഞ് ഇതൊക്കെ ഇവൾ തന്നെ പ്ലാൻ ചെയ്തതാ. ഡേറ്റ് അറിഞ്ഞത് മുതൽക്കേ തുടങ്ങിയ പ്ലാനിങ് ആണ്. " രുദ്രൻ പറഞ്ഞത് കേട്ട് അമ്പിളി ചിരിച്ചു. അവൾക്ക് ആ നിമിഷം അവളുടെ ദേവിയമ്മയെ ഓർമ്മ വന്നു. ദേവിയമ്മ തന്റെ പിറന്നാൾ ഒരിക്കലും മറന്നിരുന്നില്ല. ഇത് പോലെ കേക്ക് ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രം. രാവിലെ പിറന്നാൾ കോടി തരും. ഒപ്പം പിറന്നാൾ ആശംസകളും. ഒപ്പം അടുക്കി കെട്ടിയ കുറേ മുല്ലപ്പൂവും കരുതിയിരിക്കും. പെൺകുട്ടികൾ പൂവ് ചൂടി കാണാൻ ദേവിയമ്മക്ക് വലിയ ഇഷ്ടമാണ്. ആ കോടി ഉടുത്തു തന്നെ ദേവിയമ്മയുടെ കൂടെ അമ്പലത്തിൽ പോകണം. ഉച്ചയ്ക്ക് അമ്മയുടെ കൈ കൊണ്ടുള്ള പിറന്നാൾ സദ്യ. കൂടെ തനിക്ക് ഇഷ്ടമുള്ള പാലട പ്രഥമനും ഉഴുന്നുവടയിട്ട കൂട്ടുകറിയും ഉണ്ടാവും. വൈകിട്ട് അച്ഛന്റെ അനുവാദം വാങ്ങി ദേവിയമ്മയും രുദ്രേട്ടന്റെ അച്ഛനും രുദ്രേട്ടനും കൂടി തന്നെയും കൂട്ടി സിറ്റിയിൽ ഒക്കെ കറങ്ങാൻ പോകും... എന്ത് രസമായിരുന്നു അന്നൊക്കെ... ഇവിടെ നിന്നും പോയ ശേഷം പിന്നീട് പിറന്നാൾ ആഘോഷിച്ചിട്ടില്ല. കിഷോറുമായുള്ള വിവാഹം കഴിഞ്ഞ ശേഷവും ആഘോഷിച്ചിട്ടില്ല. കല്യാണം കഴിഞ്ഞ ശേഷമുള്ള തന്റെ ആദ്യത്തെ പിറന്നാളിന് ഒരാഴ്ച മുന്നേയോ മറ്റോ ആയിരുന്നു കിഷോറിന്റെ ആക്സിഡന്റ്. ഇപ്പോ കിഷോറും കുമാരനും മരിച്ചിട്ട് വർഷം രണ്ട് കഴിയുന്നു....! അമ്പിളി ഒന്ന് നീട്ടി നടുവീർപ്പിട്ടു... 🌜 " ചുമ്മാ ആലോചിച്ച് നിക്കാതെ കേക്ക് മുറിക്ക് അമ്പിളി. " രുദ്രൻ കത്തി അമ്പിളിക്ക് നേരെ നീട്ടിപ്പിടിച്ചു. അമ്പിളി മടി ഒന്നും കൂടാതെ തന്നെ കത്തി കൈ നീട്ടി വാങ്ങി. കുഞ്ഞ് നാള് മുതൽക്കേ പിറന്നാൾ ആഘോഷിക്കാൻ ഒക്കെ വലിയ ഇഷ്ടമായിരുന്നു അമ്പിളിക്ക്. പിറന്നാൾ കോടി കിട്ടാനും പിറന്നാൾ ഉണ്ണാനും ഒക്കെയായി ദിവസങ്ങൾ എണ്ണി കാത്തിരുന്നിട്ടുണ്ട്. പിന്നീട് എപ്പോഴോ ആഘോഷങ്ങളും സന്തോഷങ്ങളും ഒക്കെ അമ്പിളിയുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങി അപ്രത്യക്ഷമായി... നിറഞ്ഞ ചിരിയോടെ കേക്ക് മുറിക്കുമ്പോൾ, ഇതുപോലെയുള്ള ചെറിയ ആഘോഷങ്ങൾ ഒക്കെ ഇഷ്ടപ്പെടുന്ന ആ പഴയ അമ്പിളി ഇന്നും തന്റെ ഉള്ളിൽ മരിക്കാതെയുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു അവൾ... കട്ട് ചെയ്ത കേക്കിന്റെ കഷ്ണം അപ്പു മോളുടെ വായിലേക്ക് തന്നെയാണ് അവൾ ആദ്യം വച്ചു കൊടുത്തത്. അമ്പിളിയുടെ വായിലേക്ക് അപ്പു കേക്ക് വച്ചു കൊടുക്കുന്ന നേരം അമ്പിളി അവളെ പിന്നെയും കെട്ടിപ്പിടിച്ച് നിറയെ മുത്തങ്ങൾ കൊണ്ട് മൂടി. അതു തന്നെ നോക്കി നിൽക്കെ രുദ്രന് എന്തിനോ കണ്ണുനിറഞ്ഞു. ബാക്കി വന്ന കേക്ക് അമ്പിളി തന്നെയാണ് ഫ്രിഡ്ജിലേക്ക് എടുത്തു വച്ചത്. അസമയമായതുകൊണ്ട് അപ്പുവും അല്പമേ കഴിച്ചുള്ളൂ.... കേക്ക് ഫ്രിഡ്ജിൽ വച്ച് തിരികെ വരുമ്പോൾ അമ്പിളിക്ക് നേരെ മറ്റൊരു കവർ കൂടി നീട്ടി അപ്പു. അതിനൊപ്പം " ഇന്ന് ഇത് ഉടുത്തിട്ട് വേണം എന്റെ കൂടെ അമ്പലത്തിൽ വരാൻ " എന്നൊരു ഡയലോഗ്... ദേവി അമ്മ പറയും പോലെ തന്നെ. അമ്പിളി ഓർത്തു.... അമ്പിളി ഒളികണ്ണിട്ട് രുദ്രനെ നോക്കി. അവൻ ഒരു കുസൃതി ചിരി ചുണ്ടിലൊളിപ്പിച്ച് അമ്പിളിയെ തന്നെ നോക്കി നിൽക്കുകയാണ്. ഇതൊക്കെ രുദ്രന്റെ പണിയാണ് ഇന്ന് മനസ്സിലാവാൻ അമ്പിളിക്ക് അപ്പുവിന്റെ ആ ഒരു ഡയലോഗ് തന്നെ ധാരാളമായിരുന്നു. എങ്കിലും അവൾ അത് മനസ്സിലായതായി ഭാവിച്ചില്ല. . അപ്പു കൊടുത്ത സാരിയും നെഞ്ചോട് ചേർത്ത് പിടിച്ച് ഉറങ്ങാനായി മുറിയിലേക്ക് നടക്കുമ്പോൾ സമ്മിശ്ര വികാരങ്ങൾ കൊണ്ട് നിറഞ്ഞു തുളുമ്പി നിന്നിരുന്നു അമ്പിളിയുടെ മനസ്സ്. ജീവിതത്തിൽ ഒന്നും ആശിക്കാത്തവർക്ക് ചെറിയ ആഘോഷങ്ങൾ പോലും വലിയ സന്തോഷം തരുമെന്ന് ഓർക്കുകയായിരുന്നു അമ്പിളി.... ചെന്ന് കിടന്നു എങ്കിലും അമ്പിളിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. സങ്കടങ്ങൾക്ക് മാത്രമല്ല സന്തോഷത്തിനും ഉറക്കം അപഹരിക്കാൻ കഴിയുമെന്ന് അമ്പിളിയന്നാണ് തിരിച്ചറിഞ്ഞത്. 🌜 അപ്പു കൊടുത്തത് ഒരു സെറ്റ് സാരി ആയിരുന്നു. രാവിലെ അമ്പലത്തിൽ പോകാനായി കുളിച്ച് ഒരുങ്ങി ആ സാരിയും ഉടുത്ത് ഇറങ്ങുമ്പോഴേക്കും, അപ്പു താമര ഇലയിൽ പൊതിഞ്ഞെടുത്ത മുല്ലപ്പൂവുമായി ഹാജർ വച്ചു. " ഇതും കൂടി വച്ചോ എന്നിട്ട് അപ്പുവിനെയും ഒരുക്കി താ... " അമ്പിളി അതിൽ നിന്നും അല്പം പൊട്ടിച്ചെടുത്ത് മുടിയിൽ തിരുകി. ശേഷം അപ്പുവിനെ ഒരുക്കാൻ തുടങ്ങി. അമ്പിളിയുടെ പിറന്നാൾ പ്രമാണിച്ച് അപ്പുവിനും ഉണ്ടായിരുന്നു പുത്തൻ ഉടുപ്പ്. പുത്തൻ ഉടുപ്പ് ഇടീച്ച് മുടി രണ്ടായി പകുത്ത് രണ്ട് വശത്തും കൊമ്പ് കെട്ടി മുല്ലപ്പൂ ചൂടിക്കൊടുത്ത് സുന്ദരിയാക്കി ഒരുക്കി അമ്പിളി അപ്പുവിനെ. അപ്പുവിനെയും ഒക്കത്തെടുത്ത് മുറിയിൽ നിന്നും അമ്പിളി ഇറങ്ങി വരുമ്പോൾ രുദ്രനും അമ്പലത്തിൽ പോകാനായി തയ്യാറായിരുന്നു. അമ്പിളിയുടെയും അപ്പുവിന്റെയും ചുണ്ടിൽ പൂനിലാവ് ഉദിച്ചത് പോലെ ഒരു ചിരി ഉണ്ടായിരുന്നു.... ഒരു നിമിഷം രുദ്രൻ അവരെ ഇരുവരെയും നോക്കി നിന്നു. അവന്റെ ചുണ്ടിലും അതുപോലെ മനോഹരമായ ഒരു ചിരി വിരിഞ്ഞു. " ഇത് എങ്ങോട്ടാ രുദ്രേട്ടാ? " അമ്പലത്തിൽ നിന്നും തിരികെ വരും നേരം വീട്ടിലേക്കുള്ള വഴി തിരിയാതെ മറ്റൊരു വഴിയിലേക്ക് കാർ തിരിക്കുന്നത് കണ്ടാണ് അമ്പിളി അങ്ങനെ ചോദിച്ചത്. രുദ്രൻ അതിനു മറുപടി പറഞ്ഞില്ല. അര മണിക്കൂർ കൂടി യാത്ര ചെയ്തു കാർ ലോകോളേജിനു മുന്നിലാണ് ചെന്ന് നിന്നത്. " നിന്റെ പഴയ ഇഷ്ടങ്ങൾ ഒക്കെ മാറിയല്ലേ? ഇപ്പോൾ വക്കീൽ ആവണം എന്നാണോ മോഹം? " രുദ്രന്റെ ചോദ്യം അമ്പിളിക്ക് ആദ്യം മനസ്സിലായില്ല. അവൾ അവനെ മിഴിച്ച് നോക്കി. " നീ ജയയോട് ചോദിച്ചില്ലേ ലോ കോളേജിൽ ഒക്കെ അഡ്മിഷൻ എടുക്കുന്നത് എങ്ങനെയാ എന്ന്. നിനക്ക് എൽഎൽബി ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന്. ഇറങ്ങ്...... അതിന്റെ പ്രൊസീജർസ് എന്തൊക്കെയാണെന്ന് നമുക്ക് സംസാരിക്കാം. ഇവിടെ ചോദിച്ചാൽ അവർ അതിനെക്കുറിച്ച് വിശദമായിട്ട് പറഞ്ഞു തരുമല്ലോ? " അമ്പിളിക്ക് സന്തോഷം കൊണ്ട് മനസ്സു നിറഞ്ഞു. ചിരിയും കരച്ചിലും ഒരുമിച്ച് വരുന്ന അവസ്ഥ. ഉള്ളിലെ സന്തോഷം അവൾ പ്രകടിപ്പിച്ചത് അപ്പുവിനെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ടാണെന്ന് മാത്രം. രുദ്രനെ നന്ദി നിറഞ്ഞൊരു നോട്ടം നോക്കി അമ്പിളി. നന്ദി പറഞ്ഞാലും അവന്റ മറുപടി എന്താകുമെന്ന് അവൾക്ക് അറിയാം. അല്ലെങ്കിലും അവനോടുള്ള നന്ദിയും സ്നേഹവും ഒരു വാക്കിൽ ഒതുക്കാൻ ഒക്കുമോ അമ്പിളിക്ക്? " എന്റെ പിറന്നാൾ സമ്മാനമാ..... " രുദ്രൻ മെല്ലെ പറഞ്ഞു... അമ്പിളി അവന്റെ കണ്ണുകളിലേക്ക് നോക്കി. അവിടെ നിറയെ സ്നേഹമാണ്. അമ്പിളിയും ഒന്ന് നിറഞ്ഞു ചിരിച്ചു. " നിന്റെ തീരുമാനം എന്താണ് അമ്പിളി? പ്രൈവറ്റ് സീറ്റ് ആണെന്നുണ്ടെങ്കിൽ ഈ വർഷം തന്നെ അഡ്മിഷൻ എടുക്കാം എന്നല്ലേ ആ സാർ പറഞ്ഞത്? ഞാനത് നോക്കട്ടെ? " അടുക്കളയിൽ ആയിരുന്നു അമ്പിളിയും രുദ്രനും അപ്പുമോളും. സദ്യ വേണമെന്ന് നിർബന്ധം പിടിച്ചത് അപ്പു മോളാണ്. അമ്പിളി തന്നെയാണ് സദ്യ തയ്യാറാക്കുന്നത്. രുദ്രനാണ് സഹായി. പച്ചക്കറികൾ നുറുക്കി കൊടുക്കുന്ന രുദ്രന്റെ അടുത്ത് ചെന്നിരുന്ന് അരിഞ്ഞുവച്ച ക്യാരറ്റും തക്കാളിയും ഒക്കെ തിന്നു തീർക്കുന്നതാണ് അപ്പുവിന്റെ ജോലി. " ഒരു എലിജിബിലിറ്റി ടെസ്റ്റ് ഉണ്ടെന്നല്ലേ രുദ്രേട്ടാ ആ സാറ് പറഞ്ഞത്? അതിൽ നല്ല സ്കോർ എടുത്താൽ ഗവൺമെന്റ് കോളേജിലോ ഗവൺമെന്റ് മെരിറ്റിലോ ഒക്കെ അഡ്മിഷൻ കിട്ടുമല്ലോ? രുദ്രേട്ടനും അപ്പു മോളുമൊക്കെ പോയി കഴിഞ്ഞാൽ ഞാനിവിടെ വെറുതെ ഇരിക്കുവല്ലേ? ഞാൻ ആ ടെസ്റ്റിന് വേണ്ടി ഒന്ന് പ്രിപ്പയർ ചെയ്തു നോക്കാമെന്നാണ് കരുതുന്നത്.... " പ്രൈവറ്റ് കോളേജിൽ അഡ്മിഷൻ എടുത്താൽ വലിയൊരു തുകയാവും. അതുകൊണ്ട് അത് വേണ്ട എന്ന് പറയാതെ പറഞ്ഞതാണ് അമ്പിളി. കാശ് ചിലവാക്കാൻ രുദ്രന് മടിയൊന്നുമില്ല. അമ്പിളിക്കു വേണ്ടി ആകുമ്പോൾ പ്രത്യേകിച്ച്.... പക്ഷേ അമ്പിളിയെ രുദ്രന് അറിയാം. ആരുടെയും ഔദാര്യം സ്വീകരിക്കാൻ അവൾ തയ്യാറാവില്ല എന്നും അറിയാം. അവൾക്ക് ആ ടെസ്റ്റ് എഴുതിയെടുക്കാൻ കഴിയുമെങ്കിൽ അവളുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ എന്ന് കരുതി അവൻ.... രുദ്രൻ തലയാട്ടി സമ്മതം പറഞ്ഞു. 🌜 " ഈ കഞ്ഞി കുടിച്ചിട്ട് കിടന്നോ.... " പപ്പുവേട്ടൻ ചൂട് കഞ്ഞിയുടെ പാത്രം ജയയുടെ കയ്യിൽ പിടിപ്പിച്ചു. ജയക്കു പനിയാണ് . അവളെ ഒറ്റയ്ക്ക് ആക്കാൻ വയ്യാത്തതു കൊണ്ട് പപ്പുവേട്ടനും ഇന്ന് ഓട്ടം പോയിട്ടില്ല. ജയ പപ്പുവേട്ടന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി സ്പൂണു കൊണ്ട് കഞ്ഞി പതിയെ കോരി കുടിച്ചു തുടങ്ങി. " ആരാ ഈ നേരത്ത്? നീ കഞ്ഞി കുടിക്ക്. ഞാൻ പോയി നോക്കിയിട്ട് വരാം. " കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടതും, പപ്പുവേട്ടൻ ജയയോട് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി ചെന്നു. " ജയേ... ദേണ്ടെ... പോസ്റ്റ്‌ മാനാണ്. നീ ഒപ്പിട്ട് വാങ്ങണം എന്ന്. ഒന്നിനു വന്നേ..." പപ്പുവേട്ടൻ വിളിക്കുമ്പോൾ, കഞ്ഞി പാത്രം ടേബിളിന് പുറത്തേക്ക് വച്ച് ജയbപതിയെ വെളിയിലേക്ക് ചെന്നു. പോസ്റ്റുമാൻ കയ്യിൽ ഒരു രജിസ്ട്രേഡും പിടിച്ചു നിൽപ്പുണ്ട്. ജയ അത് ഒപ്പിട്ട് വാങ്ങി. അത് പൊട്ടിച്ച് വായിച്ച് ഉടനെ ജയ അടുത്ത് നിന്ന പപ്പുവേട്ടനെ മുറുകെ കെട്ടിപ്പിടിച്ചു. പെട്ടെന്നായതു കൊണ്ട് ആ വൃദ്ധൻ ആകെ ഒന്ന് ഉലഞ്ഞു പോയി. " എന്താടി മക്കളെ? " അത് ചോദിക്കുമ്പോൾ അയാൾ ആകെ ഭയന്നു പോയിരുന്നു. ജയ പപ്പുവേട്ടന്റെ തോളിൽ മുഖം അമർത്തി കരയുന്നുണ്ട്. " എന്താടി? എന്തെങ്കിലും ഒന്ന് പറ... മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കാതെ.... " പപ്പുവേട്ടൻ ആധിയോടെ ചോദിക്കുമ്പോൾ ജയ കണ്ണീരോടെ തന്നെ മുഖമുയർത്തി. " അപ്പോയിൻമെന്റ് ലെറ്ററാ അച്ഛാ. പി എസ് സി ന്ന്.... സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയിട്ട്. അടുത്തമാസം ജോയിൻ ചെയ്യണം. ഇവിടെ ട്രിവാൻഡ്രത്ത് തന്നെയാ... " കരച്ചിലിനിടയിലാണ് ജയ അത്രയും പറഞ്ഞ് ഒപ്പിച്ചത്. " അയ്യേ... അതിനാണോ എന്റെ മക്കൾ ഇങ്ങനെ കരയണത്? ചിരിക്കടീ... സന്തോഷിക്ക്.... " അയാൾ മകളെ പൊതിഞ്ഞു പിടിച്ചു. " കുറച്ചു കാലമായിട്ട് രാവെന്നോ പകലെന്നോ ഇല്ലാതെ ഉറക്കം എണീച്ചിരുന്ന് പഠിക്കണത് അല്ലേ ...? അതിന്റെ ഫലം ദൈവം തരാതിരിക്കുമോ? അല്ലെങ്കിലും എല്ലാകാലവും ദൈവമൊരാളെ കഷ്ടപ്പെടുത്തില്ല മക്കളെ... കെട്ട കാലം ഉണ്ടെങ്കിൽ അത് കഴിഞ്ഞ് നല്ല കാലം വരിക തന്നെ ചെയ്യും. " തുടച്ചിട്ടും തുടച്ചിട്ടും നിറഞ്ഞു വരുന്ന കണ്ണുകൾ ചുരുക്കി ചിരിച്ചു കൊണ്ട് ജയ തലയാട്ടി. 🌜 🌜 🌜 🌜 🌜 അഭിപ്രായം മറക്കല്ലേ ഫ്രണ്ട്‌സ്. #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
അയലത്തെ അമ്പിളി " ഞാൻ എങ്ങും വരുന്നില്ല. " അപ്പു കാവ്യയുടെ പിടിയിൽ നിന്നും കുതറി മാറി പിറകിൽ നിന്നിരുന്ന അമ്പിളിയുടെ അരികിലേക്ക് ഓടിച്ചെന്നു. " ഇതാ എന്റെ അമ്മ. എന്റെ അമ്പിളിമാമൻ.... ഈ അമ്പിളിമാമനേ... എനിക്ക് പാട്ട് പാടി തരാറുണ്ട്, കഥ പറഞ്ഞു തരാറുണ്ട്, എനിക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി തരാറുണ്ട്, എന്നെ പഠിക്കാനും ഹോംവർക്ക് ചെയ്യാനും ഒക്കെ ഹെൽപ്പ് ചെയ്യാറുണ്ട്, പിന്നെ എനിക്ക് ഡാൻസും പഠിപ്പിച്ചു തരാറുണ്ട്. ഈ അമ്പിളിമാമനെയാ എനിക്കിഷ്ടം. ഈ അമ്പിളിമാമനെ വിട്ട്, എന്റെ അച്ഛനെ വിട്ട് ഞാൻ എങ്ങും വരില്ല. " അപ്പു അമ്പിളിയുടെ അരയിൽ കൈകൾചുറ്റി അവളോട് ചേർന്നു. അമ്പിളി അപ്പുവിനെ ചുറ്റിപ്പിടിച്ചു. കാവ്യ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിന്നു. അവൾ അമ്പിളിയെ തന്നെ നോക്കി..... അപ്പുവിനെ നോക്കാൻ അടുത്ത വീട്ടിലെ ഒരു സ്ത്രീ വരുന്നുണ്ടെന്ന് ശ്രീധരൻ എന്നോ പറഞ്ഞിരുന്നു. അവളുടെ പേര് അമ്പിളി എന്നാണെന്നും അപ്പുവിന് അമ്പിളിയെ വലിയ ഇഷ്ടമാണെന്നും ശ്രീധരൻ പറഞ്ഞിരുന്നത് കാവ്യ ഓർത്തു. " അമ്മയ്ക്ക് എന്നോട് ഇഷ്ടം ഇല്ലല്ലോ? പിന്നെ എന്തിനാ ഇപ്പോൾ എന്നെ വിളിക്കുന്നെ...? " അപ്പുവിന്റെ അടുത്ത ചോദ്യം. " അമ്മയ്ക്ക് അപ്പുവിനെ ഇഷ്ടമാ. ഒരുപാട് ഇഷ്ടമാണ്. " കാവ്യ പെട്ടെന്ന് പറഞ്ഞു. " എന്നിട്ട് എന്തിനാ അമ്മ അന്ന് എന്നെ അവിടെ കളഞ്ഞിട്ട് പോയത്? അപ്പു അന്ന് എന്തോരം പേടിച്ചെന്നോ? ഉറങ്ങി എണീറ്റിട്ട് നോക്കിയപ്പോ മുന്നില് ദേ ഇത്രയും വലിയൊരു പട്ടി. " അപ്പു രണ്ട് കൈയും വിടർത്തി കാണിച്ചു. " ഞാൻ അതിനെ കണ്ട് ശരിക്കും പേടിച്ചു പോയി. അത് എന്നെ കടിക്കുമോ എന്ന് വിചാരിച്ചു. " അപ്പുവിന്റെ കണ്ണിൽ ആ പട്ടിയെ മുന്നിൽ കണ്ടതു പോലെ ഇപ്പോഴും ഭയം തെളിഞ്ഞു. അമ്പിളി അത് കാണുകയും ചെയ്തു. അവൾ അപ്പുവിനെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു. " അവൻ എന്നെ ഒന്നും ചെയ്തില്ല. പിന്നീട് ഞങ്ങൾ വലിയ കൂട്ടായി.... " കാവ്യ പക്ഷേ അപ്പു പറഞ്ഞതൊന്നും ആയിരുന്നില്ല ശ്രദ്ധിച്ചത്. അവൾ ശ്രദ്ധിച്ചത് അമ്പിളിയെയാണ്.... അമ്പിളിയോട് ഒട്ടിനിൽക്കുന്ന അപ്പുവിനെയാണ്.... അപ്പു അമ്പിളിയോട് ചേർന്ന് നിൽക്കുന്നത്, അമ്പിളി അവളെ തന്നോട് അണച്ചു പിടിച്ചിരിക്കുന്നത്, അപ്പുവിനെ നോക്കുമ്പോഴൊക്കെ അമ്പിളിയുടെ കണ്ണിൽ വാത്സല്യം തെളിയുന്നത് ഒക്കെ കാണവേ കാവ്യക്ക് കണ്ണ് നിറഞ്ഞു. താൻ അപ്പുവിനെ സ്നേഹിച്ചിരുന്നെങ്കിൽ....!!! കാവ്യയ്ക്ക് അമ്പിളിയോട് അസൂയ തോന്നി. അവളുടെ മനസ്സിൽ കുറ്റബോധം ഊറി വന്നു. " അമ്മ പോട്ടെ? ഇനി വരില്ല... " ഒരിക്കൽ കൂടെ അപ്പുവിനെ തന്നിലേക്ക് വലിച്ചു ചേർത്തുകൊണ്ട് കാവ്യ കെട്ടിപ്പിടിച്ചു. അവളുടെ കവിളിലും നെറ്റിയിലും ചുണ്ട് ചേർത്തു . പിന്നെ എഴുന്നേറ്റു.... തിരിഞ്ഞു നടക്കുമ്പോൾ കാവ്യ കരയുന്നുണ്ടായിരുന്നു... എങ്കിലും അവളുടെ ഉള്ളിൽ എവിടെയോ സന്തോഷം തോന്നുന്നുണ്ടായിരുന്നു. അമ്പിളി തന്നെ പോലെയല്ല. അവൾ അപ്പുവിനെ നന്നായി നോക്കും....! 🌜 " കാവ്യേച്ചി " കാവ്യ വന്ന ടാക്സി ബസ്റ്റോപ്പിൽ നിന്നും കുറച്ചു ദൂരെയായി മാറ്റിയിട്ടിരിക്കുകയായിരുന്നു. കാവ്യ അതിനുള്ളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ഒരു പിൻവിളി കേട്ടത് . കാവ്യ തിരിഞ്ഞു നോക്കി. അടുത്തേക്ക് നടന്നു വരുന്ന നവ്യയെ കണ്ടതും കാവ്യയുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു. " ചേച്ചി അപ്പുവിനെ കാണാൻ വരുമെന്ന് അമ്മാമി പറഞ്ഞിരുന്നു. വീട്ടിലേക്ക് വരില്ല എന്നറിയാം. അതാ ഇവിടെ കാത്തുനിന്നത്..... " മുൻപുണ്ടായിരുന്ന കാലുഷ്യമൊന്നും നവ്യയുടെ മുഖത്തോ സംസാരത്തിലോ ഇല്ല എന്ന് കാവ്യ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. " അമ്മാമി വേറൊന്നുകൂടി പറഞ്ഞു. നീ ഒരുപാട് മാറിപ്പോയെന്ന്..... " നവ്യ പറഞ്ഞതിന് കാവ്യ മറുപടിയൊന്നും പറഞ്ഞില്ല. " നാളെ പോകുമല്ലേ? " " മ്മ്... " ഇത്തവണ കാവ്യ മൂളി കൊണ്ട് തലയാട്ടി. " കല്യാണത്തിന് വരരുത് എന്ന് അച്ഛൻ പറഞ്ഞതു കൊണ്ടാണോ? " " ഏയ്‌..... " കാവ്യ ഒരു മങ്ങിയ ചിരി ചിരിച്ചുകൊണ്ട് തലവെട്ടിച്ചു. " അച്ഛന് നിന്നോട് ദേഷ്യം ഉണ്ട്. അത് ഉടനെയൊന്നും മാറും എന്നും തോന്നുന്നില്ല. ചിലപ്പോ മാറുമായിരിക്കും.... പക്ഷേ സമയമെടുക്കും.... " " എനിക്ക് അച്ഛനെ മനസ്സിലാവും. അത്ര നിസ്സാര കാര്യങ്ങളൊന്നും അല്ലല്ലോ ഞാൻ ചെയ്തുകൂട്ടിയത്. പോകുന്നതിനു മുൻപ് ജയ ചേച്ചിയെയും കൂടി കണ്ട് ക്ഷമ പറയണം എന്നുണ്ട്. പക്ഷേ വേണ്ട... എന്നെ കണ്ടാൽ മറന്നതൊക്കെ ചേച്ചി പിന്നെയും ഓർക്കും. വെറുതെ എന്തിനാ....? " " അപ്പോൾ രുദ്രേട്ടനോട് ക്ഷമ പറയണ്ടേ ചേച്ചിക്ക്? " നവ്യയുടെ ചോദ്യത്തിന് കാവ്യ മറുപടി പറഞ്ഞില്ല. രുദ്രനോട് ചെയ്തതും പൊറുക്കാൻ ആവാത്ത തെറ്റ് തന്നെയാണ്. എന്നിട്ടും അവനോട് ക്ഷമ പറയണം എന്ന് എന്തുകൊണ്ടാണ് തോന്നാത്തത്? അതിനുത്തരം കാവ്യക്കും അറിയുമായിരുന്നില്ല. " നിനക്ക് എന്നോടുള്ള ദേഷ്യം ഒക്കെ പോയോ? അമ്മാമി പറഞ്ഞത് കേട്ടിട്ടാണോ? " കാവ്യ ചോദിച്ചു. " മുഴുവനായും പോയിട്ട് ഒന്നുമില്ല. എന്നാലും കുറഞ്ഞു. " നവ്യയുടെ മറുപടി കേട്ട് കാവ്യയ്ക്ക് ചിരിയാണ് വന്നത്. പിന്നീട് എന്ത് പറയണം എന്ന് അറിയാതെ ചേച്ചിയും അനിയത്തിയും പരസ്പരം നോക്കാതെ മൗനമായി നിന്നു. " ചേച്ചി കല്യാണത്തിന് വരണം. ആര്യന്റെ വീട്ടുകാരെ ഞാൻ പറഞ്ഞ് സമ്മതിപ്പിക്കാം. " കുറച്ച് സമയം മിണ്ടാതെ നിന്നശേഷം നവ്യ മെല്ലെ പറഞ്ഞു. " ഇല്ല നവ്യെ.... ഞാൻ വരില്ല. അത് നിന്റെ നല്ലതിനു വേണ്ടിയാണ്. ഞാൻ വന്നാൽ അവിടെ കൂടുന്നവരുടെയൊക്കെ സംസാരം എന്നെ ചുറ്റിപ്പറ്റി ആവും. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും അച്ഛനും നിന്റെ വുഡ് ബി യുടെ വീട്ടുകാർക്കും അതൊരു ബുദ്ധിമുട്ടാകും... ഞാൻ അവിടെ ഇല്ലാതിരിക്കുന്നതാണ് നല്ലത്. എല്ലാം നന്നായി നടക്കട്ടെ.... ഞാൻ നാളെ പോകും. അമ്മയോട് നീ പറഞ്ഞേക്കണം... " കാവ്യ കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി വന്ന് നവ്യയുടെ കൈപിടിച്ചു. " നീ എന്നെ കാണാൻ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല നവ്യെ. സന്തോഷമുണ്ട്... ഒരുപാട് സന്തോഷം. ഇനിയെനിക്ക് സമാധാനത്തോടെ ബാംഗ്ലൂരിലേക്ക് പോകാം. " നവ്യയെ മുറുകെ പുണർന്ന് കുറച്ച് സമയം നിന്നു കാവ്യ. പിന്നെ യാത്ര പറഞ്ഞ് ടാക്സിയിലേക്ക് കയറി ഇരുന്നു. സന്തോഷത്തോടെ ബാംഗ്ലൂരിലേക്ക് പോകും എന്ന് നവ്യയോട് പറഞ്ഞുവെങ്കിലും, നൊന്തു പ്രസവിച്ചിട്ടും ഉപേക്ഷിച്ചു കളഞ്ഞ രണ്ടു കുഞ്ഞുങ്ങളുടെ മുഖം എന്നും തന്നെ വേട്ടയാടി കൊണ്ടിരിക്കും എന്ന കാര്യത്തിൽ കാവ്യക്ക് സംശയം ഏതുമുണ്ടായിരുന്നില്ല..... നവ്യ രുദ്രന്റെ വീട്ടിലേക്ക് ചെന്ന് അപ്പുവിനെ കൂടെ കണ്ട ശേഷമാണ് തിരികെ പോയത്. കാവ്യ പിറ്റേന്ന് തന്നെ ബാംഗ്ലൂരിലേക്ക് യാത്രതിരിച്ചു. അവിടെ തന്നെ കാത്തിരിക്കുന്നത് എന്തു തന്നെയായാലും അതൊക്കെ നേരിടാൻ അവൾ തയ്യാറായിരുന്നു. 🌜 " നല്ല മനസ്സുള്ളവരെ ദൈവം എന്നും രക്ഷിക്കും. അതുകൊണ്ടാണ് നിനക്ക് ഉയർച്ച മാത്രം ഉണ്ടാകുന്നത്. എന്ന് കരുതി നിന്റെ നല്ല മനസ്സിനെ ചൂഷണം ചെയ്യാൻ എനിക്ക് താല്പര്യമില്ല. " രുദ്രൻ വച്ച് നീട്ടിയ പത്തു ലക്ഷം രൂപ കൈനീട്ടി വാങ്ങുന്നേരം ശ്യാം പറഞ്ഞത് അങ്ങനെ ആണ്. " ഇത് ഞാൻ നിനക്ക് തിരികെ തരും. " ശ്യാം ഉറപ്പിച്ചു പറഞ്ഞു. " അല്ലെങ്കിലും ഞാൻ ഇത് കടമായിട്ട് തന്നെയാ തരുന്നത്. " രുദ്രനും ചിരിച്ചു. " നിന്റെ ബേക്കറിയിൽ നിന്നും ലാഭം കിട്ടി തുടങ്ങുമ്പോ മുതൽ നീയിത് എനിക്ക് കുറേശ്ശേയായി തന്ന് തീർത്താൽ മതി. " ശ്യാം സമ്മതം എന്ന പോലെ തലയാട്ടി. " രുദ്രാ... നീ തുടങ്ങുന്ന സ്ഥാപനങ്ങൾ എല്ലാം വലിയ വിജയം ആണല്ലോ? എന്താ നിന്റെ വിജയ മന്ത്രം? " ശ്യാം അത് കാര്യമായി തന്നെ ചോദിച്ചതാണ്. " വിജയമന്ത്രം ഒന്നും ഇല്ലെടോ... നമ്മൾ എന്ത് ഉണ്ടാക്കുന്നോ, അത് നമ്മുടെ മക്കൾക്ക് വേണ്ടി അല്ലെങ്കിൽ നമുക്ക് അത്രയും വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടിയാണ് ഉണ്ടാക്കുന്നത് എന്ന ചിന്തയിൽ വേണം ഉണ്ടാക്കാൻ. അപ്പോ ഉണ്ടാക്കുന്ന പ്രോഡക്റ്റ് എന്തുതന്നെ ആയാലും അത് പെർഫെക്റ്റ് ആയിരിക്കും. നമുക്ക് അതിൽ മായം ചേർക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ലാഭത്തിനു വേണ്ടി ക്വാളിറ്റിയിൽ ഒരിക്കലും കോംപ്രമൈസ് ചെയ്യരുത്. അങ്ങനെ ചെയ്തിരുന്നതാണ് നിനക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. അല്ലാതെ നിന്റെ കടയുടെ ഓപ്പോസിറ്റ് എന്റെ സൂപ്പർ മാർക്കറ്റ് തുടങ്ങിയപ്പോ, ഞാൻ അതിനുള്ളിൽ ഒരു ബേക്കറി തുടങ്ങിയപ്പോ നിന്റെ കടയിൽ ആരും വരാതെയായത്, നീ കരുതും പോലെ ഞാൻ എന്റെ ബേക്കറിയിലേക്ക് ഉണ്ടാക്കുന്ന പലഹാരങ്ങളിൽ സ്പെഷ്യൽ ആയി ഒന്നും ചേർത്തത് കൊണ്ടല്ല. മറിച്ചു മായം ഒന്നും ചേർക്കാതെ ഇരുന്നത് കൊണ്ടാണ്. ശുദ്ധമായവ ഉണ്ടാക്കി നൽകിയത് കൊണ്ടാണ്. ചെയ്യുന്നത് എന്തായാലും സത്യസന്ധമായി ചെയ്യ്. ഇന്നല്ലെങ്കിൽ നാളെ വിജയം ഉണ്ടാവുക തന്നെ ചെയ്യും. " രുദ്രൻ ശ്യാമിന്റെ തോളിൽ മെല്ലെ തട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. കുറച്ച് നിമിഷങ്ങൾ ശ്യാം രുദ്രനെ തന്നെ നോക്കി നിന്നു. ശേഷം അവൻ രുദ്രനെ മുറുകെ കെട്ടിപ്പിടിച്ചു. ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു... 🌜 🌜 🌜 🌜 🌜 അപ്പൊ അമ്പിളി അവസാന ഭാഗങ്ങളിലേക്ക്. റിവ്യൂസ് മടിക്കാതെ തന്നോളൂ ട്ടോ... 😁 #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
68അയലത്തെ അമ്പിളി " നീ ഇപ്പോൾ ഈ പറഞ്ഞതൊക്കെ ആത്മാർത്ഥമായിട്ട് തന്നെയാണോ? " കാവ്യയുടെ അടുക്കലേക്ക് അല്പം കൂടി നീങ്ങി നിന്നിട്ട് ആയിരുന്നു വത്സലയുടെ ചോദ്യം. കാവ്യ അതിനു മറുപടി എന്നോണം തലയാട്ടി. " എന്നാൽ നീ എങ്ങും പോകണ്ട. ഈ നാട്ടിലുള്ള ഒരുത്തന്റെയും ചിലവിനല്ല ഞാൻ ജീവിക്കുന്നത്. പിന്നെ ഇതുപോലെ തെമ്മാടിത്തരവും പറഞ്ഞു കൊണ്ട് ഏതവൻ എങ്കിലും വന്നാൽ അതിനുള്ള മറുപടി ഇപ്പോൾ കൊടുത്തതുbപോലെ തന്നെ കൊടുക്കാനും എനിക്ക് അറിയാം... നാട്ടുകാരെ പേടിച്ചു ഓടാൻ തുടങ്ങിയാലേ ഈ ജീവിതകാലം മുഴുവൻ ഓടേണ്ടി വരും. പിന്നെ... നിനക്ക് ഞാൻ ഒരു ഫ്രീ ഉപദേശം തരാം. ചില കറകൾ നമ്മുടെ ദേഹത്തു പുരണ്ടാൽ പുരണ്ടതാ..... എത്ര തേച്ചാലും മാച്ചാലും അത് പോകില്ല. അതിങ്ങനെ ദേഹത്തു പറ്റിപ്പിടിച്ചു ഇരിക്കും. മറ്റുള്ളവർ അത് നോക്കി കളിയാക്കുകയും പരിഹസിക്കുകയും ചെയ്യും. ഇനിയെങ്കിലും ഓരോന്നൊക്കെ ചെയ്തു കൂട്ടുമ്പോൾ ഓർത്താൻ നന്ന്.... " അത്രയും പറഞ്ഞു വത്സല അകത്തേക്ക് കയറി. പക്ഷെ ജോലി ഇല്ലാതെ വരുമാനം ഇല്ലാതെ വത്സലയുടെ ചിലവിൽ കഴിയാൻ കാവ്യക്ക് മടി തോന്നി . അവൾ അവരുടെ പിറകെ ചെന്നു. " അമ്മാമി.... " അകത്തേക്ക് കയറിയതും കാവ്യ പിന്നെയും വിളിച്ചു. " മ്മ്....? " ചോദ്യ ഭാവത്തിൽ ചെറിയൊരു മുഷിച്ചിലോടെ വത്സല തിരിഞ്ഞു നിന്നു. " അത് വേണ്ട അമ്മാമ്മി. ഞാൻ ഇനി ഇവിടെ നിന്നാലും ആരും എനിക്ക് ജോലി ഒന്നും തരില്ല. വരുമാനം ഒന്നും ഇല്ലാതെ ഞാൻ ഇവിടെ....? അത് അമ്മാമിക്കും ബുദ്ധിമുട്ടാകും. ഇനിയും.... ഇനിയും ആരെയും ശല്യപ്പെടുത്താൻ... ആർക്കും ശല്യം ആകാൻ എനിക്ക് വയ്യ. " പറയുമ്പോൾ കാവ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒറ്റപ്പെടലിന്റെ നൊമ്പരം വാക്കുകളിൽ പ്രകടമായിരുന്നു.... വത്സലക്ക് അത് മനസ്സിലാവുകയും ചെയ്തു. " കാവ്യെ... നിന്റെ ചെയ്തികൾ തന്നെയാണ് നിന്നെ ഒറ്റപ്പെടുത്തിയത്. ഒറ്റയ്ക്കാക്കിയത്... ഒറ്റയ്ക്ക് ജീവിക്കാനുള്ള ധൈര്യം നിനക്ക് ഇല്ല എന്ന് പറഞ്ഞില്ലേ? നീയിപ്പോ ഒറ്റയ്ക്കാണ്... ആ ബോധം ഇല്ലേ നിനക്ക്? " കാവ്യ ഉണ്ടെന്ന് തലയാട്ടി. " അപ്പൊ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണ്ടേ? അതിനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കണ്ടേ? " ഇപ്പോഴും കാവ്യ വേണമെന്ന് തലയാട്ടുക തന്നെ ചെയ്തു. " നീ പറഞ്ഞത് ശെരിയാ. ഞാനൊരു ദേശാടനക്കിളിയാ... എങ്ങോട്ടെങ്കിലും പോണമെന്നു തോന്നിയാൽ ഒരു പോക്കങ്ങു പോകും. ചിലപ്പോ നാലോ അഞ്ചോ മാസം ഒക്കെ കഴിഞ്ഞാകും തിരികെ വരിക. ഇനി ചിലപ്പോ വന്നില്ല എന്നും ഇരിക്കും. അപ്പോഴൊക്കെ നീ ഇവിടെ ഒറ്റയ്ക്ക് ആവും. ഇപ്പോഴത്തെ സാഹചര്യത്തിൽ നിനക്കത് ബുദ്ധിമുട്ടായിരിക്കും.... ഇപ്പോ നീ ഈ അനുഭവിക്കുന്നതൊക്കെ നീ തന്നെ വരുത്തി വച്ചതാണ്. നീ ചെയ്തു പോയതിൽ ഒക്കെ നിനക്കിപ്പോൾ കുറ്റബോധമുണ്ട് എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. " വത്സല പറഞ്ഞത് കേട്ട് കാവ്യയുടെ കണ്ണ് വീണ്ടും നിറഞ്ഞു. വത്സല പറഞ്ഞത് ശരിയാണ്. കുറ്റബോധമുണ്ട്. ചെയ്തുപോയ തെറ്റുകൾ തിരുത്താൻ ആയെങ്കിൽ എന്ന തോന്നലുമുണ്ട്. പക്ഷേ തിരുത്താൻ ആവാത്ത തെറ്റുകൾ ആണല്ലോ ചെയ്തു കൂട്ടിയതൊക്കെയും.... ഒരുപക്ഷേ ജയയുടെ കണ്ണുനീരിന്റെ ശാപം ആവണം തന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്.... കാവ്യ ഓർത്തു. " കവ്യെ.... ഈ നാട്ടിൽ ഇനി എവിടെ താമസിച്ചാലും ഇന്നല്ലെങ്കിൽ നാളെ ഇതൊക്കെ തന്നെയാവും നിന്റെ അവസ്ഥ. നാട്ടിൽ നിന്നൊക്കെ ഒന്ന് മാറി നിൽക്ക്. ബാംഗ്ലൂരിൽ എന്റെ ഒരു പരിചയക്കാരി ഉണ്ട്. അവൾക്ക് അവിടെ സ്വന്തമായി ഒരു കമ്പനിയുണ്ട്. ഞാൻ അവളെ വിളിച്ചു പറയാം. നിനക്ക് അവൾ അവിടെ എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരും. ഒറ്റയ്ക്ക് ജീവിക്കാനുള്ള ധൈര്യം ഇപ്പോൾ നിനക്കില്ലല്ലോ? അതിനുള്ള മനക്കരുത്ത് അവൾ ഉണ്ടാക്കി തരും. അവളും എന്നെപ്പോലെ ഒറ്റത്തടിയാ... " കാവ്യ അമ്പരപ്പോടെ മുഖമുയർത്തി വത്സലയെ നോക്കി. " പോകാം... ഞാൻ ഞാൻ റെഡിയാണ്... " അവൾ മെല്ലെ പറഞ്ഞു. വത്സല കാവ്യയുടെ തൊട്ടരികിലേക്ക് വന്നു നിന്നു. ഒരു കൈ ഉയർത്തി അവളുടെ തോളിൽ അമർത്തിപ്പിടിച്ചു. " നീ ഇനി ഒരിക്കലും അറിഞ്ഞു കൊണ്ട് ഒരു തെറ്റിലേക്ക് പോകില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്ത് ആവശ്യം ഉണ്ടെങ്കിലും നിനക്ക് എന്നെ വിളിക്കാം. " വത്സല അത് പറഞ്ഞതും കാവ്യ അവരെ മുറുകെ കെട്ടിപ്പിടിച്ചു. അവരുടെ തോളിലേക്ക് തല ചേർത്ത് വച്ച് എങ്ങലടിച്ചു കരഞ്ഞു. 🌜 ഡിവോഴ്സ് അനുവദിച്ചു കിട്ടിയിട്ട് മാസം ഒന്ന് കഴിഞ്ഞു . അപ്പുവിനെ കാണണം എന്നുള്ള ആഗ്രഹം പിന്നീട് കാവ്യ പറഞ്ഞതേയില്ല.... രുദ്രന് അതിൽ ഒരുപോലെ അത്ഭുതവും ആശ്വാസവും തോന്നി. ശ്യാം അന്ന് പറഞ്ഞതിനെ കുറിച്ച് രുദ്രൻ പിന്നീട് മറന്നേ പോയിരുന്നു. കുമാരന്റെയും കിഷോറിന്റെയും മരണവും, ബോട്ടീക്കിന്റെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനവുമൊക്കെയായി തിരക്കിനിടയിൽ അവന് അതൊന്നും ഓർക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. ശ്യാമം പിന്നീട് രുദ്രനെ വിളിക്കുകയോ കാണുകയോ ചെയ്തതുമില്ല. ഇടയ്ക്ക് ഒരു ദിവസം ആശുപത്രിയിൽ വച്ച് അവിചാരിതമായി രുദ്രൻ ശ്യാമിനെയും ശ്യാമിന്റെ ഭാര്യയെയും കാണുവാൻ ഇടയായി. ശ്യാമിനെ കണ്ടിട്ട് രുദ്രനാദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. കുറച്ചു മാസങ്ങൾ കൊണ്ട് അവൻ ആകെ വൃദ്ധനായതു പോലെ തോന്നി രുദ്രന്. ശ്യാമിന്റെ ഇളയ കുഞ്ഞിന് ഹൃദയസംബന്ധമായ എന്തോ തകരാറുണ്ട്. ഉടനെ തന്നെ ഒരു സർജറി വേണമെന്നാണ് ഡോക്ടർ പറയുന്നത്. അതിലേക്കായി മൂന്ന് ലക്ഷത്തോളം രൂപ വേണ്ടിവരും. എങ്ങനെ അത്രയും തുകയുണ്ടാക്കണമെന്ന് ശ്യാമിനോ ഭാര്യയ്ക്കോ ഒരു രൂപവുമില്ല. ശ്യാമിന് ഇപ്പോഴും സ്ഥിരമായ ജോലി ഒന്നും തരപ്പെട്ടിട്ടില്ല. തയ്യലും മറ്റുമൊക്കെയായി ശ്യാമിന്റെ ഭാര്യ സമ്പാദിക്കുന്ന ചെറിയ തുക കൊണ്ടാണ് നിത്യ ചിലവുകൾ കഴിഞ്ഞു പോകുന്നത്. അതിനിടയിൽ ഇത്രയും വലിയൊരു തുകയുടെ ഭാരം താങ്ങാനുള്ള ശക്തി ഒന്നും ശ്യാമിന്റെ ചുമലുകൾക്ക് ഉണ്ടായിരുന്നില്ല. അയാൾ ആകെ തകർന്നു പോയിരുന്നു. കുഞ്ഞിന്റെ അവസ്ഥ അറിഞ്ഞതും രുദ്രന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. വാടി തളർന്ന് ശ്യാമിന്റെ ഭാര്യയുടെ തോളിൽ കിടക്കുന്ന പെൺകുഞ്ഞിനെ കണ്ടപ്പോൾ ചന്ദ്രന് അപ്പു മോളെയാണ് ഓർമ്മ വന്നത്. ശ്യാമിനെയും കൂട്ടി രുദ്രൻ ഡോക്ടറിനെ പോയി കണ്ടു. സർജറിയുടെ ഡേറ്റ് ഫിക്സ് ചെയ്തതും, സർജറിക്ക് മുൻപേ മുഴുവൻ തുകയും അടക്കാമെന്ന് രുദ്രൻ ഉറപ്പു കൊടുത്തതും ഒക്കെ സ്വപ്നത്തിൽ എന്ന പോലെയാണ് ശ്യാം നോക്കി നിന്നത്. ഒരിക്കൽ താൻ ചതിയിലൂടെ തകർക്കാൻ നോക്കിയവനാണ് ഇന്ന് തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നത്.... കരഞ്ഞു കൊണ്ട് രുദ്രന്റെ കാലിൽ വീഴാൻ ഒരുങ്ങി ശ്യാം. " നിന്നെ ഓർത്തല്ല... കുഞ്ഞിനെ ഓർത്താ.... " ശ്യാമിനെ പിടിച്ച് എഴുന്നേൽപ്പിച്ച് അവന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കുമ്പോഴും രുദ്രൻ പറഞ്ഞതങ്ങനെയാണ്. കുറെ നാൾ ചതിയിലൂടെ തന്റെ ബിസിനസ് തകർക്കാൻ നോക്കിയിരുന്നവനാണ്. അത്ര പെട്ടെന്നൊന്നും അവനോട് ക്ഷമിച്ചു കളയാൻ കഴിയില്ല. ജോലി ചോദിച്ച് ശ്യാം വന്നപ്പോഴും അവനത് കൊടുക്കാൻ മടിച്ചതും അതുകൊണ്ടുതന്നെയാണ്. ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നല്ലേ? ചതിയന്മാർ പിന്നീട് എത്രയൊക്കെ നല്ലവരായി എന്ന് പറഞ്ഞാലും അവരെ പൂർണമായി വിശ്വസിക്കാൻ മനസ്സ് ചിലപ്പോൾ അനുവദിച്ചില്ല എന്ന് വരും. സ്വയം കുരുക്കിലാക്കി മറ്റുള്ളവരെ രക്ഷിക്കാൻ എത്ര പേർക്ക് കഴിയും? രുദ്രന്റെ പ്രശ്നവും അതുതന്നെയായിരുന്നു. സ്വന്തം സ്ഥാപനത്തിൽ ശ്യാമിന് ജോലി നൽകാൻ രുദ്രൻ മടിച്ചതിനും അതായിരുന്നു കാരണം. സൂപ്പർമാർക്കറ്റ് ആയാലും ബോട്ടിക് ആയാലും തന്റെ മാത്രമല്ല ഒരുപാട് പേരുടെ അധ്വാനമാണ്, അന്നമാണ്.... അതുവച്ച് ഒരു റിസ്ക് എടുക്കാൻ രുദ്രന് ഇപ്പോഴും കഴിയില്ല. പക്ഷേ ഈ അവസ്ഥയിൽ ശ്യാമിനെ ഉപേക്ഷിച്ച് കളയാനും കഴിയില്ല രുദ്രന്. കാറിൽ, ശ്യാമിനെയും കുടുംബത്തെയും ശ്യാമിന്റെ വീട്ടിൽ വിട്ട് മടങ്ങുമ്പോഴും ശ്യാമിന് ജോലി കൊടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ആയില്ല രുദ്രന്. 🌜 കുഞ്ഞിന്റെ സർജറി വിജയകരമായി നടന്നുവെങ്കിലും ശ്യാമിന്റെ കാര്യത്തിൽ അപ്പോഴും ഒരു തീരുമാനമെടുക്കാൻ രുദ്രന് കഴിഞ്ഞില്ല. ശ്യാമിന്റെ വീട്ടിൽ പോയി അവിടുത്തെ അവസ്ഥയൊക്കെ നേരിൽ കണ്ടതിനു ശേഷം ഒരവസരം അവന് കൊടുക്കാം എന്ന് മനസ്സിന്റെ ഒരു പാതി പറയുന്നുണ്ട്. എന്നാൽ അപ്പോഴും മറുപാതി അവൻ മുൻപ് ചെയ്തു കൂട്ടിയതൊക്കെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. അവനെ കുറച്ചു കാശ് കൊടുത്തു സഹായിക്കാമെന്ന് വച്ചാൽ, കയ്യിൽ ഉണ്ടായിരുന്ന കാശ് മുഴുവൻ പുതിയതായി തുടങ്ങിയ ബോട്ടീക്കിന്റെ ബ്രാഞ്ചിന് വേണ്ടി ചിലവാക്കി കഴിഞ്ഞു. സ്ഥലം ഉൾപ്പെടെയാണ് വാങ്ങിയത്. അത് കൊണ്ട് നല്ലൊരു തുക തന്നെ ചിലവായി. അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത് ഇപ്പോൾ ശ്യാമിന്റെ കുഞ്ഞിന്റെ സർജറിക്ക് വേണ്ടിയും ചെലവായി. ഇനി നുള്ളി പെറുക്കിയാൽ കഷ്ടിച്ച് ഒരു ലക്ഷം രൂപ ഉണ്ടാവുമായിരിക്കും. അത് കൊണ്ട് എന്താകാനാണ്. ? ബോട്ടീക്കിന്റെ രണ്ടാമത്തെ ബ്രാഞ്ച് തുടങ്ങാൻ തീരുമാനിച്ചപ്പോൾ ബാലരാമപുരത്ത് ഒരു കടമുറി പോയി നോക്കിയിരുന്നു. അത് പക്ഷെ ബൊട്ടീക്കിന്‌ പറ്റിയത് ആയിരുന്നില്ല. അതുമല്ല ഉടമസ്ഥന് അത് വിൽക്കാൻ പ്ലാൻ ഇല്ലായിരുന്നു. അയാൾക്കാത് വാടകയ്ക്ക് നൽകാൻ ആണ് താല്പര്യം. തനിക്ക് ആകട്ടെ വില കൊടുത്തു വാങ്ങാൻ ആയിരുന്നു ഉദ്ദേശം. അത് കൊണ്ടാണ് അന്നത് വിട്ട് കളഞ്ഞത്. ആ സ്ഥലം ബേക്കറിക്ക് പറ്റിയതാണ്. ജംഗ്ഷനിൽ ആയത് കൊണ്ട് അവിടെ ഒരു ബേക്കറി തുടങ്ങിയാൽ നല്ല കച്ചവടം ഉണ്ടാകും. ഇപ്പോഴും അത് വിറ്റ് പോയിട്ടില്ല എന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. ശ്യാമിന് ആ കടമുറി എടുത്തു കൊടുക്കാമായിരുന്നു. അതാകുമ്പോൾ അവനെ ഒപ്പം നിർത്തുമ്പോഴുള്ള ടെൻഷനും വേണ്ട. അവന്റെ പ്രശ്നത്തിന് പരിഹാരവും ആകും. പക്ഷെ അത്രയും കാശ് ഇപ്പോൾ കയ്യിൽ എടുക്കാൻ ഇല്ല. ശ്യാമിന്റെ കയ്യിലും ഒന്നും ഇല്ലല്ലോ? ഓരോന്ന് ഓർത്തു വിഷമത്തോടെ തന്നെയാണ് രുദ്രൻ അന്ന് രാത്രിയും വീട്ടിൽ വന്ന് കയറിയത്. " അച്ഛാ... കണ്ണടച്ചേ... ഒരു സർപ്രൈസ് ഉണ്ട്. " രുദ്രനെ കണ്ടതേ ഹാളിൽ പഠിത്തത്തിൽ ആയിരുന്ന അപ്പു അവന് അരികിലേക്ക് ഓടി വന്നു. അപ്പുവിന്റെ പഠിത്തവും ഇപ്പോൾ അമ്പിളി ഏറ്റെടുത്തിരിക്കുകയാണ്. അമ്പിളി കൂടെയുള്ളതിന്റെ ഗുണം അവളുടെ പഠിത്തത്തിലും പെരുമാറ്റത്തിലും ഒക്കെ പ്രകടമായി കാണാനുമുണ്ട്. അപ്പുവിന്റെ കുസൃതി ഒക്കെ നന്നേ കുറഞ്ഞിട്ടുണ്ട്. അമ്പിളി സ്നേഹം കൊണ്ട് അപ്പുവിനെ അനുസരിപ്പിക്കുന്നത് രുദ്രന് പോലും അത്ഭുതം ആണ്. " എന്താണ് സർപ്രൈസ്? " അപ്പുവിന്റെ മൂക്കിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു രുദ്രൻ. " അതൊക്കെയുണ്ട്. കണ്ണടച്ച് കൈ നീട്ടി നിന്നേ.... " രുദ്രൻ അപ്പുവിന്റെ ബുക്കുകൾ അടുക്കി ഒതുക്കി വയ്ക്കുന്ന അമ്പിളിയെ ഒന്ന് പാളി നോക്കി. അവളുടെ മുഖത്തും ഉണ്ട് ഒരു നറു ചിരി. രുദ്രന്റെ ചുണ്ടിലും അറിയാതെ ഒരു ചിരി വിടർന്നു. അവൻ അപ്പു പറഞ്ഞതു പോലെ കൈ നീട്ടി കണ്ണടച്ച് നിന്നു. അപ്പു ഓടിപ്പോയി എന്തോ ഒരു പേപ്പർ എടുത്തിട്ട് വന്നു. എന്നിട്ട് അത് രുദ്രന്റെ നീട്ടിപ്പിടിച്ച കയ്യിലേക്ക് വെച്ചു കൊടുത്തു. രുദ്രൻ കണ്ണ് തുറന്നു നോക്കി. ഒരു ലോട്ടറി ടിക്കറ്റ് ആണ്. ഓണം ബംബർ. ലോട്ടറി എടുക്കുന്ന പതിവ് ഒന്നുമില്ല രുദ്രന്. ഇത് ഒരു അമ്മൂമ്മയുടെ കയ്യിൽ നിന്നും വാങ്ങിയതാണ്. പത്തു എഴുപത് വയസ്സ് ഉള്ള ഒരു സ്ത്രീ. വഴിയോരത്ത് പൊരി വെയിലത്ത് ഇരുന്ന് ലോട്ടറി കച്ചവടം നടത്തുന്നത് കണ്ടിരുന്നു. ആ പ്രായത്തിലും അധ്വാനിച്ചു ജീവിക്കാനുള്ള അവരുടെ തീരുമാനത്തോട് അന്ന് വല്ലാത്ത ബഹുമാനം തോന്നിപ്പോയി. അങ്ങനെ അവരുടെ കയ്യിൽ നിന്നും എടുത്തതാണ് നാല് ടിക്കറ്റ്. അന്ന് ശ്യാമും കൂടെയുണ്ടായിരുന്നു. അവനാണ് തനിക്ക് അവരെ കാട്ടിത്തന്നത് തന്നെ. ഓണം ബംബറിന്റെ നാല് ടിക്കറ്റുകൾ... അന്ന് തന്നെ അത് കൊണ്ട് അലമാരയിൽ എങ്ങോ വച്ചതാണ്. പിന്നീട് അതിന്റെ കാര്യം മറന്നേ പോയിരുന്നു. അതിൽ ഒരെണ്ണം ആണ് അപ്പുമോൾ ഇപ്പോൾ എടുത്തു തന്റെ കയ്യിലേക്ക് വച്ചു തന്നിരിക്കുന്നത്. " ഇത് എന്തിനാടാ അപ്പൂട്ടാ? അച്ഛന് ലോട്ടറി അടിച്ചോ? " രുദ്രന്റെ സ്വരത്തിൽ തമാശ. " ഹാ അച്ഛാ.... നമുക്ക് ലോട്ടറി അടിച്ചു. " രുദ്രൻ അമ്പരപ്പോടെ അപ്പുവിനെയും അമ്പിളിയെയും മാറി മാറി നോക്കി. " സത്യം ആണച്ഛാ ... നമ്മക്ക് ലോട്ടറി അടിച്ചച്ഛാ... അൻപതുലക്ഷം രൂപ. " " അൻപതു ലക്ഷമോ ?! " ലോട്ടറി അടിച്ചു എന്ന് കേട്ടാൽ ആർക്കാണ് ആശ്ചര്യവും അത്ഭുതവും തോന്നാത്തത്? രുദ്രനും തോന്നി അത്ഭുതം... അവൻ വിശാസം വരാത്തത് പോലെ അമ്പിളിയെ നോക്കി. " സത്യാ രുദ്രേട്ടാ .. ഒരു അമ്മൂമ്മ അവരുടെ മോനെയും വിളിച്ചു കൊണ്ടാ വീട് അന്വേഷിച്ച് വന്നത് . അവരുടെ കയ്യിൽ നിന്നാണ് രുദ്രേട്ടൻ ടിക്കറ്റ് എടുത്തത് എന്നാ അവർ പറഞ്ഞത് . നമുക്ക് സമ്മാനം അടിച്ചു എന്നും പറഞ്ഞു. രുദ്രേട്ടൻ വരുമ്പോൾ പറയാൻ പറഞ്ഞിട്ടാ പോയത്. രുദ്രേട്ടന്റെ ഫോൺ നമ്പറും വാങ്ങിയിരുന്നു. ഞാൻ കരുതി അവർ രുദ്രേട്ടനെ വിളിച്ചിട്ടുണ്ടാവും എന്ന്... " അമ്പിളി പറഞ്ഞത് കേട്ട് രുദ്രന് വല്ലാത്ത സന്തോഷം തോന്നി. .. അവന് ശ്യാമിന്റെ മുഖമാണ് ഓർമ്മ വന്നത്. അത് വരെ ഉള്ളിൽ തോന്നിയിരുന്ന അസ്വസ്ഥത ഒഴിഞ്ഞു പോയത് പോലെ... 🌜 " അപ്പു മോളേ ? " അപ്പു സ്കൂൾ ബസ്സിൽ വന്നിറങ്ങിയതേ കാവ്യ അവൾക്ക് അടുത്തേക്ക് ഓടിച്ചെന്നു. ബസ്റ്റോപ്പിൽ അപ്പുവിനെ കാത്ത് നിന്നതാണ് കാവ്യ. അപ്പുവിന്റെ സ്കൂൾ ബസ് വരുന്നതും കാത്ത് ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അരികിൽ അമ്പിളി വന്ന് നിന്നത് കണ്ടുവെങ്കിലും കാവ്യയ്ക്ക് അമ്പിളിയെ തിരിച്ചറിയാനായില്ല. അമ്പിളിയും കാവ്യയെ ശ്രദ്ധിച്ചിരുന്നില്ല. അപ്പു അമ്പരന്ന് കാവ്യയെ നോക്കി. ഒപ്പം കാവ്യയ്ക്ക് പിറകിലായി നിൽക്കുന്ന അമ്പിളിയെയും.... ബസ്റ്റോപ്പിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. കാവ്യയും അമ്പിളിയും അല്ലാതെ..... രുദ്രന്റെ വീട്ടിൽ ചെന്ന് അപ്പുവിനെ കാണാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല കാവ്യക്ക്. നാളെ ബാഗളൂരിലേക്ക് പോകും. അതിന് മുൻപ് അപ്പുവിനെ ഒരു നോക്ക് കാണാതിരിക്കാനും അവൾക്ക് കഴിയുമായിരുന്നില്ല. അതാണ്‌ ഇവിടെ വന്ന് കാത്ത് നിന്നത്. ഒന്ന് കാണണം ... ചേർത്ത് പിടിക്കണം ... ഒന്ന് ചുംബിക്കണം ... അത്രേ ഉള്ളൂ മനസ്സിൽ.... " അമ്മയാ കുഞ്ഞേ... മറന്നു പോയോ നീ എന്നെ? " കാവ്യ അപ്പുവിന് മുന്നിലായി മുട്ടു കുത്തിയിരുന്നു. അപ്പു ഇല്ലെന്ന് തലയാട്ടിയതും കാവ്യ അപ്പുവിനെ തന്നിലേക്ക് വലിച്ചടുപ്പിച്ച് കൊണ്ട് കെട്ടിപ്പുണർന്നു. കാവ്യയുടെ പിടിയിൽ നിൽക്കുമ്പോഴും അപ്പു തിരഞ്ഞത് അമ്പിളിയെയാണ്. അതിനോടകം കാവ്യയെ അമ്പിളി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അപ്പു നോക്കും നേരം അമ്പിളി കുഞ്ഞിനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കാവ്യയുടെ ഒപ്പം നിൽക്കാൻ കൈ ഉയർത്തി കാട്ടുകയും ചെയ്തു. " അമ്മ എവിടെ ആയിരുന്നു? എന്താ ഇത്രനാളും വരാതിരുന്നത്...? " കാവ്യയോട് ചേർന്ന് നിന്നു കൊണ്ട് തന്നെ അപ്പു ചോദിച്ചു. കാവ്യക്ക് അതിന് മറുപടിയുണ്ടായിരുന്നില്ല. അവൾ മിണ്ടാതെ അപ്പുവിനെയും കെട്ടിപിടിച്ചു നിന്നു. " മോൾക്ക് സുഖമല്ലേ? നന്നായി പഠിക്കുന്നില്ലേ ? " കുറച്ചുനേരം അപ്പുവിനെ ചേർത്തു പിടിച്ച് നിന്നതിനു ശേഷം ആണ് കാവ്യ അങ്ങനെ ചോദിച്ചത്. അപ്പു അതിന് മറുപടി എന്നോണം തല കുലുക്കി കാണിച്ചു. കുറച്ചു നേരം കൂടി കാവ്യ അപ്പുവിനെ പുണർന്ന് കൊണ്ട് അങ്ങനെയേ ഇരുന്നു. നേരിൽ കണ്ടപ്പോൾ... ചേർത്ത് പിടിച്ചപ്പോൾ... അപ്പുവിനെ വിട്ടിട്ട് പോകാൻ അവൾക്ക് തോന്നുന്നുണ്ടായിരുന്നില്ല. " അമ്മ ഇന്ന് പോവും.... അങ്ങ് ദൂരെ ഒരിടത്തേക്ക്. പിന്നെ ചിലപ്പോ ഇങ്ങോട്ടൊന്നും വരില്ല. വരുന്നോ മോൾ എന്റെ കൂടെ? അമ്മേടെ കൂടെ? " അപ്പുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു കാവ്യ. ചോദിക്കണമെന്ന് കരുതിയതല്ല കാവ്യ. പക്ഷെ.... അപ്പുവിനെ കണ്ടപ്പോൾ.... ഉള്ളിൽ ജന്മം എടുത്ത നൊമ്പരത്തെ തടഞ്ഞു നിർത്താൻ ആയില്ല കാവ്യക്ക്. അവൾ അറിയാതെ ചോദിച്ചു പോയതാണ്. 🌜 🌜 🌜 🌜 🌜 ചെയ്ത തെറ്റിനുള്ള ശിക്ഷയൊക്കെ കാവ്യക്ക് കിട്ടിക്കഴിഞ്ഞില്ലേ? ഇനി എവിടെയെങ്കിലും പോയി ജീവിക്കട്ടെ അല്ലേ? അമ്പിളി അടുത്ത പാർട്ടിൽ വരും. അഭിപ്രായം മറക്കാതെ പറയണേ.... കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ
67 അയലത്തെ അമ്പിളി അപ്പുവിനെ ഡിസ്ചാർജ് ആക്കി വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ പിറ്റേന്ന് രാവിലെ പത്ത് മണി ആയിരുന്നു. അത് വരെയും അപ്പുവിന് കൂട്ടായി ആശുപത്രിയിൽ ഇരുന്നത് ജയയാണ്. രുദ്രൻ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ട് കിടത്താൻ ഒരുങ്ങി എങ്കിലും അമ്പിളിയെ കാണണം എന്ന് അപ്പു വാശി പിടിച്ചു. ഇന്നലെ രാത്രി ആശുപത്രിയിൽ നിന്നും പോകുമ്പോ അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അപ്പുവിന് ഓർമ്മയുണ്ട്. അമ്പിളി കരയുന്നത് അപ്പുവിന് സഹിക്കാൻ ഒക്കില്ല. അപ്പോൾ മുതൽ അമ്പിളിയെ കാണണമെന്ന് പറഞ്ഞു ഒരേ ബഹളം ആയിരുന്നു അവൾ. അപ്പുവിനെ ഒന്ന് അടക്കി കിടത്താനും ഉറക്കാനും ഒക്കെ ജയക്ക് കുറച്ചു അധികം കഷ്ട്ടപ്പെടേണ്ടി വന്നിരുന്നു. രാവിലെ ഉറങ്ങി എണീക്കുമ്പോൾ അമ്പിളിയുടെ അടുത്തേക്ക് കൊണ്ട് പോകാമെന്ന ഉറപ്പിന്മേൽ ആണ് രാത്രി അവളൊന്ന് ഉറങ്ങിയത് തന്നെ. മരണവീട്ടിലേക്ക് വയ്യാത്ത കുഞ്ഞിനെ കൊണ്ട് പോകാൻ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും അപ്പുവിന്റെ വാശിക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലാതെ രുദ്രന് അപ്പുവിനെ അമ്പിളിയുടെ അടുത്തേക്ക് കൊണ്ട് പോകേണ്ടി വന്നു. പ്രതീക്ഷിച്ചിരുന്നത് കൊണ്ടോ, കുമാരൻ നൽകിയ വേദനകളിൽ നിന്നും ഇനിയും മുക്തയാകാതിരുന്നത് കൊണ്ടോ കുമാരന്റെ മരണവും അമ്പിളിയെ വേദനിപ്പിച്ചില്ല. പക്ഷെ ജന്മം തന്ന അച്ഛൻ മരണപ്പെട്ടിരിക്കുന്നു എന്ന ചിന്ത അമ്പിളിയുടെ മനസ്സിൽ ഒരു ശൂന്യത സൃഷ്ടിക്കുക തന്നെ ചെയ്തു. ആ ചിന്ത കൊണ്ട് തന്നെ ആകണം കുമാരനെ അവസാനമായി കാണാൻ അമ്പിളിക്ക് തോന്നിയതും..... കുറഞ്ഞ ദിവസങ്ങൾക്ക് ഇടയിൽ രണ്ട് മരണം. ഭർത്താവും അച്ഛനും മരണപ്പെട്ട് ഒറ്റയ്ക്ക് ആയിപ്പോയ അമ്പിളിയെ ഓർത്ത് സഹതപിക്കുന്നവരായിരുന്നു അന്ന് അവിടെ കൂടിയവർ എല്ലാരും. " രുദ്രനും കൂട്ടിന് ആരും ഇല്ലല്ലോ? ഇപ്പോ ദാ ആ പെണ്ണിനും അങ്ങനെ ആയി. ഇനിയിപ്പോ രണ്ടാളും കൂടി ഒന്നിച്ചു കഴിയട്ടെ..... " എന്നൊക്കെ പറഞ്ഞു കൂടി നിന്നവരിൽ ചിലർ അമ്പിളിയുടെയും രുദ്രന്റെയും കല്യാണം വരെ ഉറപ്പിച്ചു വച്ചു. അമ്പിളി അതൊക്കെ കേട്ട് നിസ്സംഗതയോടെ കണ്ണുകൾ അടച്ച് ഇരുന്നതേ ഉള്ളൂ.... കുമാരന്റെ മരണം തന്നെ എല്ലാ അർത്ഥത്തിലും അനാഥ ആക്കിക്കളഞ്ഞു എന്ന ചിന്ത കൊണ്ടോ, അയാൾ തന്നോട് ചെയ്തു കൂട്ടിയതൊക്കെ ഓർത്തിട്ടോ, കുമാരന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ട് പോകാനായി എടുക്കുമ്പോൾ അമ്പിളിയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു. അമ്പിളിയുടെ കണ്ണ് നിറഞ്ഞത് കണ്ട് , അന്നേരവും അവളെ വിടാതെ പിടിച്ചിരുന്ന അപ്പുവിനും നൊന്തു. " എന്റെ അമ്പിളി മാമൻ കരയല്ലേ " എന്ന് പറഞ്ഞു അപ്പു അവളുടെ കണ്ണുനീർ തുടച്ച് മാറ്റുമ്പോൾ അമ്പിളി കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കഴിഞ്ഞിരുന്നു. 🌜 മരണം നടന്ന ദിവസം ജയ അമ്പിളിയുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് ജയ വന്നില്ല... അപ്പുവിനെ ഉറക്കി കട്ടിലിൽ കിടത്തിയതിനു ശേഷം മുൻ വാതിൽ കടന്ന് അമ്പിളി മുറ്റത്തേക്ക് ഇറങ്ങി. തീരെ ചെറിയ മുറ്റത്ത് അമ്പിളി ഒരുക്കിയ പൂന്തോട്ടത്തിന് അരികിലായി ഉണ്ടായിരുന്ന കരിങ്കലിന്മേൽ ഇരുട്ടിലേക്ക് നോട്ടമെയ്തിരിക്കുന്ന രുദ്രന് അടുത്തേക്ക് അവൾ നടന്നു ചെന്നു. " അപ്പു ഉറങ്ങി രുദ്രേട്ടാ... അവളെയും എടുത്ത് വീട്ടിലേക്ക് പൊയ്ക്കോ. " എന്തൊക്കെയോ ആലോചിച്ചിരുന്ന രുദ്രൻ ഒന്ന് ഞെട്ടിത്തിരിഞ്ഞു. തൊട്ടു പിറകിൽ അമ്പിളിയെ കണ്ട് അവൻ എഴുന്നേറ്റു നിന്നു. " അവിടെ മെത്തയിൽ കിടന്ന് ശീലിച്ചതല്ലേ? ഇവിടെ ഇപ്പോൾ വെറും കട്ടിലിൽ ഞാൻ ഷീറ്റ് വിരിച്ചാ കിടത്തിയേക്കുന്നത്. അവൾക്ക് ഉറക്കം ശരിയാവുന്നില്ല. തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടക്കുവാ..... " " അത് സാരമില്ല. അവൾ ഇവിടെ കിടന്നോട്ടെ.... " രുദ്രൻ പെട്ടെന്ന് പറഞ്ഞു. " അപ്പോ രുദ്രേട്ടനോ? " " ഞാൻ..... " " എന്റെ രുദ്രേട്ടാ.... " രുദ്രൻ പറയാൻ ഒരുങ്ങിയപ്പോഴേ അമ്പിളി ഇടയ്ക്ക് കയറി. " എന്നെ ഒറ്റയ്ക്ക് ആക്കി പോകാൻ പേടിയായിട്ടല്ലേ? കുറച്ചു മുൻപ് ജയ ചേച്ചിയും വിളിച്ചിരുന്നു. പിള്ളേർക്ക് വയ്യാത്തത് കൊണ്ടാ വരാൻ പറ്റാത്തത് എന്നൊക്കെ പറഞ്ഞ് ആകെ സങ്കടത്തിലാണ് ഫോൺ വച്ചത്. നിങ്ങൾക്കൊക്കെ എന്താ? അമ്പിളി ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചതാ.... ഇനി ഒന്നും ചെയ്തു കളയത്തൊന്നുമില്ല... " " അതല്ല അമ്പിളി.... ഇന്ന്... നീ ഇവിടെ ഒറ്റയ്ക്ക്... അത് വേണ്ട.... " ഇന്നലെ ഒരു മരണം നടന്ന വീടല്ലേ അത്? അവിടെ അമ്പിളി ഒറ്റയ്ക്ക്.... അതായിരുന്നു രുദ്രന്റെ ചിന്ത. " അമ്പിളി ഇനി മുതൽ ഒറ്റയ്ക്കാ രുദ്രേട്ടാ... എനിക്കിപ്പോൾ ആരെയും പേടിയില്ല.... ഒന്നിനെയും പേടിയില്ല.... ഒറ്റയ്ക്കാണെന്ന് മനസ്സിലാവുമ്പോഴേ വല്ലാത്തൊരു ധൈര്യം കിട്ടും. ഞാനതിപ്പോ അനുഭവിക്കുന്നുണ്ട്. ഞാൻ അപ്പുവിനെ എടുത്തിട്ട് വരാം. " കൂടുതലൊന്നും പറയാൻ നിൽക്കാതെ അമ്പിളി തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞ് ഉറങ്ങി കിടന്ന അപ്പു മോളെയും എടുത്തു കൊണ്ടു വന്ന് രുദ്രന്റെ കയ്യിൽ കൊടുത്തു. " രുദ്രേട്ടൻ പൊക്കോ... നാളെ രാവിലെ ഞാൻ അങ്ങോട്ട് വരാം. " അമ്പിളിയുടെ തീരുമാനം മാറാൻ പോകുന്നില്ല എന്ന് രുദ്രറിയാം. അവൻ അപ്പുവിനെയും തോളത്തിട്ട് തിരിഞ്ഞു നടന്നു. രുദ്രനും അപ്പു മോളും കാഴ്ചയിൽ നിന്നും മറയും വരെയും അമ്പിളി ആ പടിവാതിലിൽ തന്നെ നിന്നു. അറിയാം... രുദ്രേട്ടൻ പാവമാണ്. സ്നേഹം മാത്രമേയുള്ളൂ ആ മനുഷ്യന്. പക്ഷേ പേടിയാണ് അമ്പിളിക്ക്.... ഇനി ആരെയും സ്നേഹിക്കാൻ.... സ്നേഹിക്കപ്പെടാൻ .... പേടിയാണ്... ഉള്ളു തുറന്നു സ്നേഹിച്ചവരൊക്കെ സ്നേഹിക്കുന്നു എന്ന് വിശ്വസിച്ചവരൊക്കെ ചതിച്ചിട്ടേയുള്ളൂ. ഇന്ന് അമ്പിളി ജീവിതത്തിൽ ഭയക്കുന്നത് ഒന്നിനെ മാത്രമേയുള്ളൂ... സ്നേഹത്തെ....! 🌜 രാത്രി വളരെ വൈകിയിട്ടും രുദ്രന് ഉറക്കം വന്നില്ല. അവൻ എഴുന്നേറ്റ് ചെന്ന് ടേബിൾ ലാമ്പ് ഓൺ ആക്കി. ടേബിളിന് പുറത്ത് ഒരു കുഞ്ഞ് ഡയറി ഇരിപ്പുണ്ടായിരുന്നു. പുറം ചട്ടയൊക്കെ പഴകിയ ഒരു ഡയറി. അമ്പിളിയുടെ ഡയറിയാണ്... " ഞാൻ പറഞ്ഞത് കുഞ്ഞിന് വിശ്വാസം വരുന്നില്ല അല്ലേ? ഈ കട്ടിലിന്റെ അടിയിൽ ഒരു ട്രങ്ക് പെട്ടി ഉണ്ട്. അതിനകത്ത് അമ്പിളിയുടെ ഒരു ഡയറി കാണും. അതിൽ അവള് കുഞ്ഞിന്റെ പേര് ഒക്കെ എഴുതി വച്ചിട്ടുണ്ട്. ഇതുപോലെ വേറൊരു ബുക്ക് ഉണ്ടായിരുന്നത് ഞാൻ കത്തിച്ചു കളഞ്ഞു. ഇതെനിക്ക് കുറെ വൈകിയാ കിട്ടിയത്.... " കുമാരൻ സ്വന്തം പെട്ടിക്കുള്ളിൽ സൂക്ഷിച്ച് വച്ചിരുന്ന അമ്പിളിയുടെ ഡയറി... അവനത് കയ്യിലെടുത്ത് തുറന്നു. ഒട്ടുമിക്ക പേജുകളിലും എന്തൊക്കെയോ എഴുതിയിട്ടുണ്ട്. പലതും ദേവി അമ്മയും ഒത്തുള്ള കാര്യങ്ങളാണ്. ' രുദ്രേട്ടൻ എപ്പോഴും പറയും ദേവി അമ്മ രുദ്രേട്ടന്റെ അമ്മയാണെന്ന്. ഞാൻ രുദ്രേട്ടനെ കല്യാണം കഴിച്ചാൽ ദേവി അമ്മ എന്റെ കൂടെ അമ്മയാകുമല്ലോ? അപ്പോ എങ്ങനെ രുദ്രേട്ടൻ പറയും ദേവി അമ്മ രുദ്രേട്ടന്റെ മാത്രം അമ്മയാണെന്ന്? ' ഇടയ്ക്ക് ഒരു താളിൽ അമ്പിളി എഴുതി വച്ചിരുന്നതിൽ രുദ്രന്റെ മിഴികൾ അൽപ നേരം ഉടക്കി നിന്നു. പിന്നെയും അവൻ താളുകൾ മറിക്കവേ ദേവി അമ്മയുടെ പേരിനൊപ്പം തന്റെ പേര് കൂടി ഇടം പിടിക്കുന്നത് അവൻ കണ്ടു.... ഡയറിയുടെ അവസാന പേജിൽ ' രുദ്രന്റെ അമ്പിളി ' എന്ന് എഴുതിയിരിക്കുന്നു. കൂടെ ' കൊള്ളാമല്ലേ? ' എന്നൊരു ചോദ്യവും... അതിന് താഴെയായി ഒരു ഹൃദയ ചിഹ്നം..... മുൻപ്... കൗമാരത്തിൽ എപ്പോഴോ അമ്പിളി തന്നെ സ്നേഹിച്ചിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ താൻ അവളുടെ മനസ്സിലേ ഇല്ല എന്ന് ഉറപ്പാണ്. അമ്പിളി കിഷോറിനെ സ്നേഹിച്ചിരുന്നത് ആത്മാർത്ഥമായി തന്നെയാണ്. അക്കാര്യത്തിൽ രുദ്രന് തെല്ലും സംശയം ഇല്ല. തൊട്ടാവാടി ആയിരുന്ന അമ്പിളി, എന്തും തനിച്ചു ചെയ്യാൻ സ്വയം പ്രാപ്ത ആക്കിയത് അവന് വേണ്ടി ആണല്ലോ? അവന്റെ ചതി അവളെ അത്രയേറെ തളർത്തിയതും അവൾ അവനെ വളരെ ഏറെ സ്നേഹിച്ചിരുന്നത് കൊണ്ടല്ലേ? മുൻപെന്നോ അമ്പിളി രുദ്രനെ സ്നേഹിച്ചിരുന്നു. പിന്നീട് അവൾ അത് മറന്നു... അവിടെ മറ്റൊരാൾ ഇടം പിടിച്ചു .... ഒരുപക്ഷേ അമ്പിളി തന്നെ സ്നേഹിച്ചത് ദേവി അമ്മയ്ക്ക് വേണ്ടി ആകണം. ഒരമ്മയുടെ സ്നേഹവും വാത്സല്യവും അവൾ അത്രയേറെ ആഗ്രഹിച്ചിരുന്നത് കൊണ്ട്.... അമ്മയെ സ്വന്തമായി കിട്ടാൻ കൗമാരക്കാരിയായ അമ്പിളിയുടെ മനസ്സ് കണ്ടെത്തിയ മാർഗ്ഗമായിരുന്നിരിക്കണം താൻ. അതുകൊണ്ടാവണം അവൾക്ക് തന്നെ മറന്നു കളയാൻ ആയതും.... എങ്കിലും... മുൻപ്.... അമ്പിളി തന്നെ സ്നേഹിച്ചിരുന്നു എന്ന ചിന്ത രുദ്രനിൽ അസ്വസ്ഥത സൃഷ്ടിക്കുക തന്നെ ചെയ്തു. " അമ്പൂട്ടനെ നമുക്കിങ്ങ് കൊണ്ട് വന്നാലോടാ? അവള് പഠിച്ചു കഴിയട്ടെ... കുമാരനോട് ഞാൻ ചോദിക്കുന്നുണ്ട്. അവളെ എനിക്ക് തരാവോന്ന്.... എന്റെ മോളായിട്ട്. നിന്റെ ഭാര്യ ആയിട്ട്.... എനിക്ക് അവളെ ഒരുപാട് ഇഷ്ടവാടാ.... " ഡിഗ്രി പഠിക്കാൻ ആയിട്ട് അമ്പിളി കുമാരന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ദിവസങ്ങളിൽ എന്നോ ഒരിക്കൽ അമ്മ തന്നോട് പറഞ്ഞതാണ്. അമ്മയ്ക്ക് അമ്പിളിയെ വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ അമ്മയുടെ മനസ്സിൽ അങ്ങനെയൊരു മോഹം ഉണ്ടായിരുന്നു. താനും അമ്പിളിയും ഒന്നിക്കണമെന്ന്..... തന്റെ മനസ്സിൽ പക്ഷേ അമ്പിളിയെ പ്രതി അങ്ങനെയൊരു ആശ ഒന്നും ഉണ്ടായിരുന്നില്ല. എന്ന് കരുതി അമ്മയുടെ ഇഷ്ടത്തെ എതിർക്കുകയും ഇല്ലായിരുന്നു.... അമ്പിളിയെ പോലൊരു പാവം പെൺകുട്ടിയെ ആർക്കാണ് ഇഷ്ടമാകാത്തത്? പക്ഷേ വിധി മറ്റൊന്നായിരുന്നു..... ഇന്ന്... ഇത്രയും വർഷങ്ങൾക്കിപ്പുറം..... ഇങ്ങനെയൊരു അവസ്ഥയിൽ നിൽക്കുമ്പോൾ.... അറിഞ്ഞതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല രുദ്രന്.... അമ്പിളി തന്നെ പ്രണയിച്ചിരുന്നു എന്ന് പോലും വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷേ.... തൊട്ടുമുന്നിൽ തുറന്നു വെച്ച ഡയറിയിലേക്ക് നോക്കുമ്പോൾ.... രുദ്രനും അമ്പിളിയും.... ആ പേരുകൾ... ഉരുണ്ട് വൃത്തിയുള്ള അമ്പിളിയുടെ കൈയക്ഷരം... അത് അവൾ തന്നെ എഴുതിയതാണ്. രുദ്രന് അതിൽ സംശയമൊന്നുമില്ല. ആ പേരുകൾക്കിടയിലുള്ള ഹൃദയ ചിഹ്നത്തിലേക്ക് നോക്കുന്തോറും വല്ലാത്ത വീർപ്പുമുട്ടാൻ തോന്നി അവന് ... രുദ്രൻ ആ ഡയറി മടക്കി വെച്ചു. മെല്ലെ എഴുന്നേറ്റു ചെന്ന് ജനാല തുറന്നിട്ടു. മതിലിനും അപ്പുറം അമ്പിളിയുടെ വീട് കാണാം.... ഇനിയും വെളിച്ചം അണയ്ക്കാത്ത അമ്പിളിയുടെ മുറിയും.... അതിനുള്ളിൽ ഒരു പെണ്ണുണ്ട്..... തളർന്ന മനസ്സോടെ.... ശൂന്യമായ മിഴികളോടെ.... ഉറങ്ങാതെ... ഉറങ്ങാൻ കഴിയാതെ ഇരിപ്പുണ്ടാവും അവൾ.... മുൻപെന്നോ തന്നെ സ്നേഹിച്ചിരുന്ന ഒരുവൾ.... സ്നേഹിച്ചിരുന്നവരാലൊക്കെ ചതിക്കപ്പെട്ട ഒരുവൾ... സ്നേഹം കൊണ്ടു മുറിവേറ്റവൾ...! ഇന്ന് ആരോരുമില്ലാതെ അനാഥയായി തീര്‍ന്നവൾ.... ഒരു പാവം പെണ്ണ്.... അമ്പിളി... ദേവി അമ്മയുടെ അമ്പൂട്ടൻ.....! എത്രയൊക്കെ ധൈര്യശാലി ആണെന്ന് പറഞ്ഞാലും ഒറ്റയ്ക്കാകുമ്പോൾ വന്നു മൂടുന്ന ഒരു ശൂന്യതയുണ്ട്.... ഒരു സാധാരണ മനുഷ്യനെ ശ്വാസം മുട്ടിച്ച് ഭ്രാന്ത് പിടിപ്പിക്കുന്ന തരം ഒരു ശൂന്യത. താനും അത് എപ്പോഴൊക്കെയോ അനുഭവിച്ചിട്ടുള്ളതാണ്. ഈ നിമിഷം അവളും അത് അനുഭവിക്കുന്നുണ്ടാവില്ലേ? രുദ്രനാ ജനലഴിയിൽ മുറുകെപ്പിടിച്ചു. അവൻ അറിയാതെ കണ്ണ് നനഞ്ഞു. ഉള്ളിൽ ഒരു സ്നേഹം ഉറവ പൊട്ടുന്നുവോ? അതോ സഹതാപമോ? അൽപനേരം ആ മതിലിനും അപ്പുറം വെളിച്ചം വിതറുന്ന ജനാലയിലേക്ക് നോക്കിനിന്ന ശേഷം രുദ്രൻ തിരിഞ്ഞു നടന്നു കളഞ്ഞു. 🌜 ജോലി സ്ഥലവും വീടുമായിട്ട് കാവ്യയുടെ ജീവിതം പതിയെ മുന്നോട്ട് ഒഴുകി. എല്ലാവരോടും മിതമായ സംസാരവും സൗമ്യമായി പെരുമാറ്റവും ഒക്കെ ആയി കാവ്യ വല്ലാതെ ഒതുങ്ങി പോയിരുന്നു... ഒരു ചെറിയ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റ് ജോലിയാണ് വത്സല കാവ്യക്കായി ശരിപ്പെടുത്തിയിരുന്നത്. ഭാര്യയും ഭർത്താവും ചേർന്നിട്ടിരിക്കുന്ന ഒരു ചെറിയ ക്ലിനിക്ക്. ഭാര്യ ഗൈനക്കോളജിസ്റ്റ്. ഭർത്താവ് ഈ എൻ ടി സ്പെഷ്യലിസ്റ്റ്. സാമാന്യം തിരക്കൊക്കെയുള്ള ഒരു ക്ലിനിക് ആയിരുന്നു അത്. കാവ്യയോടൊപ്പം റിസപ്ഷനിൽ മറ്റൊരു സ്ത്രീ കൂടിയുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയും. ഉച്ചയ്ക്ക് രണ്ടു മണിമുതൽ രാത്രി 7 മണി വരെയും. അങ്ങനെയാണ് ഷിഫ്റ്റ്. രണ്ടാൾക്കും മാറി മാറി ഷിഫ്റ്റ് എടുക്കേണ്ടി വരും. ക്ലിനിക്കിൽ നിന്നും കഷ്ടിച്ച് അര കിലോമീറ്ററേ ഉള്ളൂ വത്സലയുടെ വീട്ടിലേക്ക്. അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റും കാവ്യയ്ക്ക് അത്ര ബുദ്ധിമുട്ടായെന്നും തോന്നിയിട്ടില്ല. പക്ഷേ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി കഴിഞ്ഞാൽ, അല്ലെങ്കിൽ ഉച്ചയ്ക്ക് ശേഷം ഷിഫ്റ്റ് ഉള്ള ദിവസങ്ങളിൽ അതുവരെയുള്ള സമയം ഒക്കെ വല്ലാത്ത ഒറ്റപ്പെടലാണ് കാവ്യക്ക്. വത്സല കാവ്യയോട് അങ്ങനെ കാര്യമായിട്ട് ഒന്നും മിണ്ടാറില്ല. അവർക്ക് അവരുടെ പാട്.. കാവ്യയ്ക്ക് കാവ്യയുടേത്. അങ്ങനെയൊരു ഭാവമാണ് അവർക്ക്. ഒറ്റയ്ക്കാവുമ്പോഴാണ് കാവ്യയ്ക്ക് തനിക്ക് ആരുമില്ല എന്ന തോന്നൽ ഉണ്ടാകുന്നത്. രുദ്രനും ഒത്ത് ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ച് പരാജയപ്പെട്ടത് ആണല്ലോ? അതുകൊണ്ട് രുദ്രനെ ഓർത്ത് അവൾക്ക് നഷ്ടബോധം ഒന്നും തോന്നാറില്ല. പക്ഷേ അപ്പു മോളെ ഓർക്കുമ്പോൾ കാവ്യയുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാവാറുണ്ട്. സത്യത്തിൽ അപ്പു മോളെ സ്നേഹിച്ചു തുടങ്ങിയത് സ്മിതയുടെ അരികിൽ എത്തിപ്പെട്ടതിനു ശേഷം ആണ്. പ്രതാപന്റെ കുഞ്ഞ്, വയറിനുള്ളിൽ വളർച്ചയുടെ ഓരോ ഘട്ടങ്ങൾ പിന്നിടുമ്പോഴും ഓർത്തിട്ടുള്ളത് ഒക്കെ അപ്പുവിനെ കുറിച്ചായിരുന്നു. അപ്പു ഇതു പോലെ തന്റെ വയറ്റിനുള്ളിൽ ഉണ്ടായിരുന്നപ്പോൾ ഒരിക്കലും താനവളെ സ്നേഹിച്ചിട്ടില്ലല്ലോ എന്നോർത്തായിരുന്നു അന്ന് വേദനിച്ചത് അധികവും.... എന്നാൽ ഇപ്പോൾ.... അധികവും ഓർക്കുന്നത് അപ്പുവിനെ കുറിച്ച് അല്ല. ആ കുഞ്ഞിനെ കുറിച്ചാണ്.... അപ്പുവിന് രുദ്രൻ ഉണ്ട്. അവൻ അവളെ പൊന്നുപോലെ നോക്കിക്കോളും. അക്കാര്യത്തിൽ കാവ്യയ്ക്ക് സംശയമൊന്നുമില്ല. പക്ഷേ.... ആ കുഞ്ഞ്.... അതിനെ ഓർത്ത് വേദനിക്കാൻ പോലും തനിക്ക് അർഹത ഉണ്ടോ എന്ന് ഓർക്കും കാവ്യ. സ്വയ രക്ഷയ്ക്ക് വേണ്ടി നൊന്ത് പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു പോന്നവളല്ലേ താൻ? അങ്ങനെ നോക്കുമ്പോൾ ആ കുഞ്ഞിനെ ഓർത്ത് വേദനിക്കാൻ പോലും തനിക്ക് അവകാശമില്ല... എങ്കിലും ആ കുഞ്ഞിനെ കുറിച്ച് ഓർത്ത് വല്ലാതെ ഉള്ള് പിടയും കാവ്യക്ക്.... അന്നേരം, അത് ചതിയനായ പ്രതാപന്റെ കുഞ്ഞല്ലേ? അതിനെ സ്നേഹിക്കേണ്ട കാര്യമില്ല അതിനെ ഓർത്ത് വേദനിക്കേണ്ട കാര്യമില്ല എന്നൊക്കെ ചിന്തിച്ച് സ്വയം ആശ്വസിക്കാൻ ശ്രമിക്കും കാവ്യ. അപ്പോഴും അവൾക്ക് ആശ്വസിക്കാൻ കഴിയാറില്ല... പ്രതാപൻ എങ്ങനെ ചതിയൻ ആകും? ശരിക്കും താനല്ലേ പ്രതാപനെ ചതിച്ചത്? ഗർഭിണിയായി അവനെ കുരുക്കിയത്? അപ്പോഴും എല്ലാം അവസാനിപ്പിക്കാം എന്ന് തന്നെയല്ലേ പ്രതാപൻ പറഞ്ഞത്? അതുകൊണ്ട് ഇന്ന് താൻ എങ്ങനെയായിരിക്കുന്നോ അതിന് കാരണക്കാരി താൻ മാത്രമാണ് എന്ന് അവളുടെ മനസ്സ് തന്നെ അവളെ കുറ്റപ്പെടുത്തും.... അന്നേരം കാവ്യ പൂർണ്ണമായും തളർന്നു പോകും. എങ്കിലും ആരുടെ മുന്നിലും തോറ്റു കൊടുക്കാൻ കാവ്യ ഒരുക്കം ആയിരുന്നില്ല... എങ്ങനെയും എവിടെയും പിടിച്ചുനിൽക്കാൻ.... ജീവിക്കാൻ തന്നെയായിരുന്നു അവളുടെ തീരുമാനം. അങ്ങനെയിരിക്കയാണ് ഒരു ദിവസം കാവ്യ ജോലി ചെയ്യുന്ന ക്ലിനിക്കിൽ ഒരു പുതിയ സ്റ്റാഫ് നേഴ്സ് വന്നത്. ശ്രീദേവി.... കാവ്യയുടെ നാട്ടുകാരിയാണ്. കല്യാണം കഴിഞ്ഞ് ഇങ്ങോട്ടേക്ക് വന്നതാണ്. കാവിയെ കണ്ടപ്പോഴേ ശ്രീദേവിക്ക് ആളെ പിടികിട്ടി. കാവ്യയുടെ പാസ്റ്റ് ഒന്നും അവിടെ ആർക്കും അറിയില്ല എന്ന് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ശ്രീദേവിക്ക് മനസ്സിലായി. എങ്കിലും ആദ്യത്തെ കുറച്ച് ദിവസങ്ങൾ അവൾ ആരോടും ഒന്നും മിണ്ടിയില്ല. ഒരു അവസരം ഒത്തു വന്നപ്പോൾ ശ്രീദേവി ക്ലിനിക്കിന്റെ ഉടമയായ ലേഡി ഡോക്ടർനോട് സ്വകാര്യം പറഞ്ഞു.... " ഡോക്ടറേ....... ഈ കാവ്യ ആരാണെന്ന് അറിയാമോ? കുറെ നാൾ മുമ്പ് ഭർത്താവിന്റെ കാശ് ഒക്കെ അടിച്ചു മാറ്റി കൊച്ചിനെയും ഏതോ ഓർഫനേജിൽ കൊണ്ട് കളഞ്ഞിട്ട് കാമുകന്റെ കൂടെ ഓടി പോയതാണ് ഇവർ.... ആ സമയത്തൊക്കെ എഫ് ബി തുറന്നാൽ ഇവരുടെ മുഖമേ കാണാൻ ഉണ്ടായിരുന്നുള്ളൂ.... ഇതൊന്നും അറിയാതെയാണോ ഡോക്ടർ സാർ ഇവർക്ക് ഇവിടെ ജോലി കൊടുത്തത്? മാഡം സൂക്ഷിച്ചോ.... ഇവര് വേണേൽ സാറിനെയും വലയിൽ ആക്കും. ഭാര്യയും രണ്ടു പിള്ളേരും ഉള്ള ഒരുത്തനെയാണ് അന്നിവർ അടിച്ചു കൊണ്ട് പോയത്. അത്രയ്ക്കും വൃത്തികെട്ട സ്ത്രീയാ ഇവര്... " ശ്രീദേവി പറഞ്ഞതൊക്കെ ഡോക്ടർ വെറുമൊരു ഗോസിപ്പ് മാത്രമായി തള്ളിക്കളഞ്ഞു. പാസ്റ്റ് എങ്ങനെ ആയാൽ എന്താ? ഇപ്പോ അവര് കുഴപ്പക്കാരി ഒന്നും അല്ലല്ലോ...? അങ്ങനെയാണ് അവർ ചിന്തിച്ചത്. പക്ഷേ അതങ്ങനെ വെറുതെ വിട്ട് കളയാൻ ശ്രീദേവി ഒരുക്കമായിരുന്നില്ല. ശ്രീദേവിയുടെ ചേച്ചിയുടെ കൂട്ടുകാരെയും സ്വന്തം നാട്ടുകാരിയും അതിലുപരി നല്ല മനസ്സിന് ഉടമ കൂടിയായ ജയയെ വേദനിപ്പിച്ച കാവ്യക്ക് നല്ലൊരു തിരിച്ചടി കൊടുക്കാൻ ശ്രീദേവി തക്കം പാർത്തിരുന്നു. പ്രതാപൻ ഉപേക്ഷിച്ചു പോയ സമയത്ത് ജയ കടന്ന് പോയ വഴികളും അവൾ അനുഭവിച്ച വേദനകളും ശ്രീദേവിക്ക് നല്ലോണം അറിയാമായിരുന്നു. ഡോക്ടറിനോട് മാത്രം അല്ല ക്ലിനിക്കിലെ മറ്റ് ജീവനക്കാരോടും ശ്രീദേവി കാവ്യയുടെ ഭൂതകാലം വിശദമായി തന്നെ അവതരിപ്പിച്ചു. പതിയെ പതിയെ ആ പ്രദേശത്ത് ഉള്ളവരൊക്കെയും കാവ്യയെ കുറിച്ച് അറിഞ്ഞു തുടങ്ങി. ക്ലിനിക്കിൽ എത്തുന്നവരൊക്കെ കാവ്യയെ, പുച്ഛമോ പരിഹാസമോ ദേഷ്യമോ വെറുപ്പോ അങ്ങനെ പല ഭാവത്തിൽ നോക്കാനും അവളെ നോക്കി മുറുമുറുക്കാനും ഒക്കെ തുടങ്ങി. ചില വേന്ദ്രന്മാരാകട്ടെ അവളോട് ഒന്ന് മുട്ടി നോക്കാൻ തന്നെ ശ്രമിച്ചു. എങ്ങാനും വീണാലോ എന്നൊരു ചിന്ത ആയിരുന്നു അതിൽ പലർക്കും. ചുരുക്കി പറഞ്ഞാൽ ഡോക്ടറിന് കാവ്യ ഒരു ശല്യമായി തന്നെ മാറി. അതോടെ കാവ്യയെ അവിടെ നിന്നും പിരിച്ചു വിടാൻ തന്നെ ഡോക്ടർ തീരുമാനിച്ചു. എന്നാൽ അത് കൊണ്ടും കാവ്യയുടെ പ്രശ്നങ്ങൾ തീർന്നില്ല. നാണക്കേട് കാരണം പുറത്ത് ഇറങ്ങി തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ ആയി കാവ്യക്ക്. അതിനൊപ്പം രാത്രി ആയാൽ ഗേറ്റിന് അരികിൽ നിന്നുള്ള ചൂളം വിളിയും, ദ്വായാർത്ഥ പ്രയോഗങ്ങളും ഗേറ്റിലെ തട്ടലും മുട്ടലും ഒക്കെ ആയപ്പോ കാവ്യ ആകെ ചുറ്റിപ്പോയി. വത്സലയും മടുത്ത് തുടങ്ങി. " അതേ ആന്റി... ആന്റി ഇപ്പോ വീട്ടിൽ മറ്റേ പരിപാടിയും തുടങ്ങിയോ? പുതിയ ഇറക്ക് മതി കൊള്ളാം കേട്ടോ....നല്ല സുന്ദരിയാ. എങ്ങനെയാ സെറ്റപ്പ് ഒക്കെ...? ഞങ്ങൾക്ക് ഒക്കെ താല്പര്യം ഉണ്ടേ.... അറിഞ്ഞാൽ കൊള്ളാം. " ഒരു ദിവസം വീടിന് പുറത്തേക്ക് ഇറങ്ങിയ വത്സലക്ക് ഇരുപത് തികയാത്ത ഒരുവന്റെ നാവിൽ നിന്നും കേൾക്കേണ്ടി വന്നതാണ്. വത്സല അത് കേട്ട് നിന്ന് വിറച്ചു. മറുപടിയായി കൈ നിവർത്തി അവന്റെ കവിളത്തു തന്നെ ഒന്ന് കൊടുത്തു വത്സല. " നിങ്ങൾ എന്നെ തല്ലി അല്ലെ തള്ളേ? " എന്ന് അവരുടെ മുഖത്ത് നോക്കി ചീറിയവനോട് " നിന്റെ അമ്മേ ഞാൻ ഒന്ന് കാണട്ടെ. അവരോടും നീ ഇങ്ങനെ തന്നെയാണോ പറയുന്നത് എന്നറിയണമല്ലോ? "എന്ന് മറുപടി കൊടുത്ത് തിരികെ വീട്ടിലേക്ക് തന്നെ കയറിപ്പോയി വത്സല. " അമ്മാമി.... ഞാൻ.... ഞാൻ ഏതെങ്കിലും അഗതി മന്ദിരത്തിരത്തിലേക്ക് മാറിക്കോളാം. വീട്ടിലേക്ക് പോയേനെ ഞാൻ. പക്ഷെ നവ്യടെ കല്യാണം ഉറപ്പിച്ചേക്കുവല്ലേ? ഇപ്പോ ഞാൻ അങ്ങോട്ട് പോയാൽ അത് വീണ്ടും മുടങ്ങിപ്പോവും. ഞാൻ കാരണം ഇനി ഒരിക്കൽക്കൂടി അവൾക്ക്... അത് വേണ്ട. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഞാൻ. " ആ ചെക്കന്റെ വർത്തമാനവും വത്സല കൊടുത്ത അടിയുമൊക്കെ മുറ്റത്ത് നിന്ന് കാവ്യയും കണ്ടിരുന്നു. നവ്യക്ക് മറ്റൊരു വിവാഹലോചന വന്നിട്ടുണ്ട്. കാവ്യയുടെ കാര്യങ്ങളൊക്കെയും അറിഞ്ഞുകൊണ്ട് തന്നെ വന്നതാണ്. പയ്യന് സർക്കാർ ജോലിയുണ്ട്. നവ്യയും സർക്കാർ ജോലിക്കാരി ആണല്ലോ. അതു കൊണ്ടാവണം സ്ത്രീധനം ഒന്നും തന്നെ അവർ ചോദിച്ചില്ല. കാവ്യയെ നവ്യയുടെ വിവാഹത്തിനോ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കോ ഒന്നും തന്നെ പങ്കെടുപ്പിക്കാൻ പാടില്ല എന്നൊരു ഡിമാൻഡ് മാത്രമേ പയ്യന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ. ശ്രീധരൻ അത് കണ്ണും പൂട്ടി സമ്മതിച്ചു കൊടുത്തു. ഇക്കാര്യം ശ്രീധരൻ തന്നെ വത്സലയോട് പറയുന്നത് കാവ്യയും കേട്ടതാണ്. കാവ്യ പറഞ്ഞത് കേട്ട് വത്സല അവളെ രൂക്ഷമായി നോക്കി. " എവിടെയെങ്കിലും പോയി ഒറ്റയ്ക്ക് താമസിച്ചേനെ ഞാൻ.... പക്ഷേ അതിനുള്ള ധൈര്യം ഒന്നും ഇപ്പോ എനിക്കില്ല. ഒന്നും മിണ്ടിയില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അമ്മാമി കൂടെയുണ്ടെന്നുള്ള ധൈര്യത്തിലാ ഞാൻ ഇവിടെ... ഞാൻ കാരണം അമ്മാമിക്ക് ഇപ്പോ നാണക്കേടായില്ലേ? പുറത്തിറങ്ങി നടക്കാൻ വയ്യാതായില്ലേ? പോയേക്കാം ഞാൻ.... ഒരിക്കൽ ഞാൻ എന്റെ കൊച്ചിനെ കൊണ്ടു വിടാൻ നോക്കിയില്ലേ അനാഥ മന്ദിരം.... അവിടേക്ക് തന്നെ പോയേക്കാം. " വത്സലയുടെ ദേഷ്യത്തിലുള്ള നോട്ടം അറിഞ്ഞിട്ടും തല ഉയർത്തി നോക്കാതെയാണ് കവി ഇത്രയും പറഞ്ഞു തീർത്തത്. 🌜 🌜 🌜 🌜 🌜 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
66 അയലത്തെ അമ്പിളി ഇത് വരെ കാവ്യയെക്കുറിച്ച് അപ്പുവിന് ഒന്നും അറിയണ്ടായിരുന്നു. അങ്ങനെ ഒരാൾ ഈ വീട്ടിൽ ഉണ്ടായിരുന്നോ എന്ന് പോലും സംശയം തോന്നും വിധം ആയിരുന്നു അവളുടെ പെരുമാറ്റം. ഇപ്പോ പെട്ടെന്ന് എന്ത് പറ്റിയോ ആവോ? അതും ഡിവോഴ്സിന്റെ കാര്യങ്ങൾ ഒക്കെ മുന്നോട്ട് നീങ്ങുന്ന ഈ അവസ്ഥയിൽ. അമ്പിളിക്ക് ആകെ ആശങ്കയായി. " എന്താ മോളെ? എന്തിനാ ഇപ്പൊ അങ്ങനെ ചോദിച്ചത്? അമ്മേ കാണണം എന്ന് തോന്നിയോ? " അമ്പിളി അപ്പുവിന്റെ കവിളിലൂടെ പയ്യെ വിരൽ ഓടിച്ചു കൊണ്ട് ചോദിച്ചു. " മ്ഹും.... അങ്ങനെ ഒന്നും ഇല്ല. " " പിന്നെന്താ? എന്താ ഇപ്പോ അമ്മേ ഓർക്കാൻ? " " എന്റെ അമ്മ ഒളിച്ചോടി പോയതാണോ അമ്പിളിമാമാ? " അമ്പിളിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ വീണ്ടും ഒരു ചോദ്യം കൂടി.... പെട്ടെന്നുള്ള അപ്പുവിന്റെ ചോദ്യം അമ്പിളിയെ ഞെട്ടിച്ചു കളഞ്ഞു. ഇത്രയും നാള് കഴിഞ്ഞ് ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം.? കുഞ്ഞിന്റെ മനസ്സിൽ എന്തോ കരട് വീണിട്ടുണ്ട് എന്ന് അമ്പിളിക്ക് മനസ്സിലായി. " അനീറ്റ ഇന്നും പറഞ്ഞു..... എന്റെ അമ്മ ചീത്തയാണ്... ഒളിച്ചോടി പോയതാന്ന്... അതുകൊണ്ട് എന്നോട് കൂട്ടില്ലാന്ന്.... " സങ്കടം കൊണ്ട് അപ്പുവിന്റെ ഒച്ച അടഞ്ഞു. " ആരാ അനീറ്റ? " " എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.... അന്ന് അമ്മയെ കാണാതായേ പിന്നെ അവൾ എന്നോട് മിണ്ടിയിട്ടില്ല. ഞാൻ അങ്ങോട്ട് കൂട്ടുകൂടാൻ ചെല്ലുമ്പോൾ പറയും എന്റെ അമ്മ ഒളിച്ചോടി പോയതാ അതുകൊണ്ട് എന്നോട് കൂട്ടുകൂടരുതെന്ന് അവളുടെ അമ്മ പറഞ്ഞിട്ടുണ്ടെന്ന്.... അനീറ്റ മാത്രമല്ല ശ്രുതിയും മിത്രയും മിണ്ടാറില്ല. അവരു മിണ്ടാത്തതിൽ എനിക്ക് വിഷമമില്ല. പക്ഷെ.... അനീറ്റ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു... അവളും മിണ്ടാതെ ആയപ്പോൾ അപ്പുവിന് ഒരുപാട് ഒരുപാട് സങ്കടം വന്നു. ഇന്ന് അനീറ്റ ലഞ്ച് കൊണ്ടു വന്നിട്ടില്ലായിരുന്നേ... അവളുടെ അമ്മ ബാഗിൽ എടുത്ത് വയ്ക്കാൻ വിട്ടു പോയതാണ്. അപ്പോൾ ടീച്ചർ പറഞ്ഞു ഷെയറിങ് ഈസ്‌ കെയറിങ് ആണെന്ന്. അതുകൊണ്ട് എല്ലാവരോടും അനീറ്റയുമായി ഫുഡ് ഷെയർ ചെയ്യാൻ പറഞ്ഞു. ഞാനും എന്റെ ചോറ് പാത്രത്തിന്റെ അടപ്പിൽ കുറച്ചു ഫുഡ് എടുത്ത് അനീറ്റ അനീറ്റയ്ക്ക് കൊടുത്തു. ഞാൻ കൊടുത്തത് അവൾ വാങ്ങിയില്ല... അപ്പോ ടീച്ചർ അവളെ വഴക്ക് പറഞ്ഞു. അന്നേരം അവളത് വാങ്ങി. എന്നിട്ടും കഴിച്ചില്ല... ടീച്ചർ കാണാതെ വേസ്റ്റ് ബിന്നിൽ കൊണ്ട് തട്ടിക്കളഞ്ഞു.... എനിക്കപ്പോ സങ്കടം വന്നു. ഞാൻ പിന്നെയും ചോദിച്ചു എന്താ എന്നോട് കൂട്ടുകൂടാത്തെ എന്ന് .... ഞാൻ കൊടുത്ത ഫുഡ്‌ മാത്രം കളഞ്ഞത് എന്തിനാന്ന്.... അപ്പോ അവൾ പറയാ...., എന്നോട് കൂട്ടുകൂടരുതെന്ന് അവളുടെ അമ്മ പറഞ്ഞിട്ടുണ്ടെന്ന്. എന്റെ അമ്മ ഭയങ്കര ഭയങ്കര ചീത്തയാണെന്ന്..... അമ്മ എന്നെയും അച്ഛനെയും ഒക്കെ കളഞ്ഞിട്ട് വേറെ ആരുടെയോ കൂടെ ഒളിച്ചോടി പോയതാണെന്ന്.... എന്നോട് കൂട്ട് കൂടിയാ അവളെ അവളുടെ അമ്മ തല്ലുമെന്ന്.... ആണോ അമ്പിളിമാമാ? എന്റെ അമ്മ ഭയങ്കര ചീത്തയാണോ? അപ്പുവിനെ ഇഷ്ടമില്ലാഞ്ഞിട്ടാണോ അന്ന് എന്നെ ഓർഫനേജിൽ കളഞ്ഞിട്ട് പോയത്? അച്ഛൻ ആദ്യം പറഞ്ഞു അമ്മ എന്തോ കള്ളം പറഞ്ഞത് കൊണ്ട് അമ്മേ പോലീസ് കൊണ്ട് പോയതാണെന്ന്. പിന്നെ പറഞ്ഞു അച്ഛനും അമ്മേം കൂടെ ചെറുതായിട്ട് പിണങ്ങിയത് കൊണ്ട് അമ്മ ഇങ്ങോട്ട് വരാത്തത് ആണെന്ന്. അതൊക്കെ കള്ളമാ... അല്ലെ അമ്പിളിമാമ? " അപ്പുവിന് എന്ത് മറുപടി കൊടുക്കണമെന്ന് അറിയാതെ അമ്പിളി തരിച്ചിരുന്നു. അമ്പിളിക്ക് കാവ്യോട് ദേഷ്യം തോന്നി. ഇഷ്ടം ഇല്ലാത്ത ജീവിതത്തിൽ നിന്നും ഇറങ്ങി പോയതിൽ അല്ല. അമ്മ ഒളിച്ചോടി പോയവൾ ആണെന്ന ചീത്തപ്പേരു ഈ കൊച്ച് കുഞ്ഞിന് ഉണ്ടാക്കി കൊടുത്തതിൽ..... കാവ്യയോട് തോന്നിയതിനേക്കാൾ അധികമായി അനീറ്റയുടെ അമ്മയോട് ദേഷ്യം തോന്നി അമ്പിളിക്ക്. കൊച്ച് കുഞ്ഞിനോടാണോ ആവശ്യം ഇല്ലാത്തതൊക്കെ പറഞ്ഞു കൊടുക്കുന്നത്? കൊച്ച് കുഞ്ഞുങ്ങളുടെ മനസ്സിൽ ആണോ വിദ്വേഷത്തിന്റെ വിഷം കുത്തി വയ്ക്കുന്നത്? രുദ്രനും ഇതുപോലെ പലതും കേൾക്കുന്നുണ്ടാവും. അവനതൊക്കെ സഹിക്കാൻ കഴിയും. പക്ഷേ അപ്പുവോ? അവൾ കുഞ്ഞല്ലേ? അമ്പിളിക്ക് സങ്കടം വന്നു... " അങ്ങനെ ഒന്നും അല്ല... അച്ഛൻ പറഞ്ഞത് അപ്പൂസിന്റെ അമ്മേം അച്ഛനും കൂടെ ചെറുതായിട്ട് ഒന്ന് പിണങ്ങി. അതാ അമ്മ ദൂരെ പോയത്.... അപ്പൂസിന് അച്ഛനില്ലേ? അച്ഛന് അപ്പൂസിനെ ഒരുപാട് ഇഷ്ടമല്ലേ? പിന്നെ എന്താ? " അപ്പുവിനോട് അങ്ങനെ പറയാനാണ് അമ്പിളിക്ക് തോന്നിയത്. ഇതൊക്കെ ചിന്തിച്ചായിരിക്കുമോ കുഞ്ഞിന് പനി കൂടിയത് എന്നുപോലും അവൾക്ക് തോന്നിപ്പോയി. " മ്ഹും.... അപ്പുവിന് അമ്മയും വേണം അച്ഛനും വേണം... എന്റെ ഫ്രണ്ട്സിനൊക്കെ അച്ഛനും അമ്മയും ഉണ്ടല്ലോ? പേരെന്റ്സ് മീറ്റിങ്ങിനൊക്കെ രണ്ടാളും കൂടെയാ വരുന്നത്. എനിക്കും അമ്മയെ വേണം.... " കുഞ്ഞിന്റെ സംസാരം കെട്ട് അമ്പിളിക്ക് സങ്കടത്തോടൊപ്പം ഭയവും തോന്നി. ഡിവോഴ്സുമായി രുദ്രൻ മുന്നോട്ട് പോകുന്ന ഈ അവസരത്തിൽ അപ്പു കാവ്യയെ വേണമെന്ന് വാശി പിടിക്കുമോ എന്ന ഭയം. " അമ്മേ വേണം... പക്ഷെ... കാവ്യ അമ്മയെ വേണ്ട... അമ്മയ്ക്ക് എന്നോട് ഇഷ്ടമല്ല. അതല്ലേ എന്നെ ഓർഫനേജിൽ ആക്കിയിട്ട് പോയത്? അമ്പിളിയമ്മാവനെ പോലെ അമ്മ എനിക്ക് കഥ പറഞ്ഞു തന്നിട്ടില്ല.... പാട്ടുപാടി തന്നിട്ടില്ല... എനിക്കിഷ്ടമുള്ള ഫുഡ് ഒന്നും ഉണ്ടാക്കി തന്നിട്ടില്ല. എന്റെ കൂടെ കളിക്കേമില്ലായിരുന്നു.... എന്നെ കെട്ടിപ്പിടിക്കില്ല.... ഉമ്മം തരില്ല.... ഒന്നും ചെയ്യില്ലായിരുന്നു.... ഞാൻ മിണ്ടാൻ ചെല്ലുമ്പോ മിണ്ടാറു കൂടിയില്ല. അതുകൊണ്ട് ആ അമ്മയെ എനിക്ക് വേണ്ട. അമ്പിളിമാമന് എന്നെ ഒരുപാട് ഇഷ്ടമാണല്ലോ? അമ്പിളിമാമന് എന്റെ അമ്മയാവാമോ? " അപ്പുവിന്റെ ചോദ്യം കേട്ട് അമ്പിളി തരിച്ചിരുന്നു. അത്രയധികം സംസാരിച്ചത് കൊണ്ടാവണം. അപ്പു കൂടുതൽ തളർന്നു പോയിരുന്നു.... എന്നിട്ടും രണ്ട് കൈകൊണ്ടും അമ്പിളിയെ ചുറ്റിപ്പിടിച്ച് തന്റെ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ നോക്കി കിടക്കുന്ന കുഞ്ഞിനോട് എന്ത് മറുപടി പറയണമെന്ന് അമ്പിളിക്ക് അറിയില്ലായിരുന്നു..... മോളെന്നെ അമ്മ എന്ന് തന്നെ വിളിച്ചോ എന്ന് പറയണമെന്ന് ഉണ്ടായിരുന്നു അമ്പിളിക്ക്. പക്ഷെ താൻ അങ്ങനെ പറഞ്ഞാൽ... അപ്പു തന്നെ അങ്ങനെ വിളിക്കുന്നത് രുദ്രൻ കേട്ടാൽ അവൻ എന്ത് കരുതും എന്നോർത്തപ്പോൾ അപ്പുവിനോട് അങ്ങനെ പറയാനും അമ്പിളിക്ക് കഴിഞ്ഞില്ല. 🌜 ആശുപത്രിയിൽ എത്തുമ്പോഴും അppu പനിച്ച് വിറയ്ക്കുക തന്നെയായിരുന്നു. ഇൻജക്ഷനും ഡ്രിപ്പും ഒക്കെ നൽകിയിട്ടും പനിയും ക്ഷീണവും മാറാത്തത് കൊണ്ട് അപ്പുവിനെ അഡ്മിറ്റ് ആക്കേണ്ടി വന്നു. റൂം കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞെങ്കിലും രാത്രിയോടെ ഒരു റൂം ഒത്തു കിട്ടി. റൂമിലേക്ക് മാറിയിട്ടും അമ്പിളിയെ വിടാതെ പിടിച്ചിട്ടുണ്ടായിരുന്നു അപ്പു. കുഞ്ഞിനെ ആ അവസ്ഥയിൽ ഇട്ടിട്ട് തിരികെ പോകാൻ അമ്പിളിക്കും മനസ്സ് വന്നില്ല. കുമാരൻ വീട്ടിൽ ഒറ്റക്കാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളുടെ അവസ്ഥ തീരെ മോശമാണ്. എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം എന്ന അവസ്ഥയിലാണ് അയാൾ. ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടു പോയിക്കോളാൻ പറഞ്ഞു ഡോക്ടർ. കൂടുതൽ ഇനിയൊന്നും ചെയ്യാനില്ലത്രേ.... കുമാരനോട് ക്ഷമിച്ചിട്ടൊന്നും അല്ല. ഒരു തുള്ളി വെള്ളം വേണമെന്ന് തോന്നിയാൽ അതുപോലും കിട്ടാതെ മരിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ഓർത്തപ്പോൾ അയാൾ അവിടെ ഒറ്റയ്ക്ക് കിടന്നോട്ടെ എന്ന് ചിന്തിക്കാനും അമ്പിളിക്ക് കഴിഞ്ഞില്ല. അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് കാന്റീനിൽ നിന്നും രാത്രിയിലേക്കുള്ള ആഹാരവും വാങ്ങി രുദ്രൻ വരുന്നത്. അപ്പുവിന് ചെറിയ ചൂടുള്ള കഞ്ഞിയാണ്. അമ്പിളി അത് കുഞ്ഞിന് സ്പൂണിൽ കോരി കൊടുക്കുന്ന നേരത്ത് രുദ്രൻ എഴുന്നേറ്റു. " ഞാൻ അഭിയെ വിളിച്ചു അമ്പിളിയുടെ വീട്ടിൽ ആക്കിയിട്ടിങ്ങ് പോരാം. " രുദ്രൻ അങ്ങനെ പറഞ്ഞതും അമ്പിളിക്കും ആശ്വാസം തോന്നി. കാര്യങ്ങൾ ഒക്കെ അറിഞ്ഞ ശേഷം രുദ്രനും കുമാരനോട് ഒരു അകൽച്ച ഉണ്ട്. എന്നിട്ടും വെറും മനുഷ്യത്വത്തിന്റെ പേരിലാണ് അവൻ ഇപ്പോൾ ഇങ്ങനെ പറഞ്ഞത് എന്നും അമ്പിളിക്ക് അറിയാം. " എന്ത് ആവശ്യമുണ്ടെങ്കിലും ഇവിടെ നഴ്സിംഗ് സ്റ്റേഷനിൽ പറഞ്ഞാൽ മതി. വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചോ.... ഞാൻ പെട്ടെന്ന് വരാം. " അമ്പിളിയോട് അങ്ങനെ പറഞ്ഞിട്ടാണ് രുദ്രൻ ആശുപത്രിയിൽ നിന്നും ഇറങ്ങിയത്. രുദ്രൻ അഭിയെയും കൂട്ടി അമ്പിളിയുടെ വീട്ടിലെത്തി മുൻ വാതിൽ തുറന്ന് അകത്തു കയറുമ്പോഴേ കുമാരന്റെ മുറിയിൽ നിന്നും എന്തൊക്കെയോ അപ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അഭിയും രുദ്രനും ഓടിയാണ് ആ മുറിക്കുള്ളിലേക്ക് കയറിയത്. രുദ്രനെ കണ്ടതും കുമാരൻ വെപ്രാളത്തോടെ അവന്റെ കൈപിടിച്ചു. " എന്റെ ആയുസ്സ് തീരാറായി കുഞ്ഞേ.... " അയാൾക്ക് സംസാരിക്കാൻ നല്ല പ്രയാസം തോന്നി. എങ്കിലും എന്തൊക്കെയോ രുദ്രനോട് പറയാനും ഉണ്ടായിരുന്നു..... " അമ്പിളി.... അവസാനമായിട്ട് ഒന്ന് കാണണമെന്നുണ്ട്.... പക്ഷേ വേണ്ട... അവളെ കണ്ടു കൊണ്ട് ചാവാനുള്ള ഭാഗ്യമൊന്നും എനിക്കില്ല. " കുമാരൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു. " ഈ കൊച്ചനോട് ഒന്ന് പുറത്തിറങ്ങി നിൽക്കാൻ പറയോ? എനിക്ക് മോനോട് മാത്രമായിട്ട് ഒരു കാര്യം പറയണം... " അഭിയെ നോക്കി കുമാരൻ അങ്ങനെ പറഞ്ഞതും, രുദ്രനെ ഒന്ന് നോക്കിയ ശേഷം അഭി മുറിക്ക് പുറത്തേക്കിറങ്ങി നിന്നു. അഭി പുറത്തേക്കിറങ്ങി എന്ന് കണ്ടതും കുമാരൻ പറഞ്ഞു തുടങ്ങി. " അവൾ ഇന്ന് ഈ വിധം ഒറ്റയ്ക്കായി പോകാൻ കാരണം ഞാനാണ്. മരിക്കും മുൻപ് എങ്കിലും എനിക്കതിന് ഒരു പരിഹാരം കാണണം." അയാൾ എന്താണ് പറഞ്ഞുവരുന്നത് എന്നറിയാതെ രുദ്രൻ നെറ്റി ചുളിച്ചു. " ബന്ധം ഒഴിഞ്ഞു കഴിഞ്ഞാൽ കുഞ്ഞിന് അവളെ കെട്ടികൂടെ? അപ്പു മോളെ അവള് പൊന്നുപോലെ നോക്കിക്കോളും.... " കുമാരന്റെ ആവശ്യം കേട്ട് രുദ്രന് അരിശം ആണ് വന്നത്. " മാമൻ ഇത് എന്തൊക്കെയാണ് പറയുന്നത്? അമ്പിളി..... " രുദ്രൻ പറഞ്ഞു പൂർത്തിയാക്കും മുൻപേ കുമാരൻ പറഞ്ഞു തുടങ്ങിയിരുന്നു... തനിക്ക് ഇനി അധിക സമയമില്ല എന്നൊരു തോന്നൽ അയാളിൽ അധികരിച്ചു വന്നു. ജീവൻ പോകും മുൻപ് പറയാനുള്ളത് എല്ലാം പറഞ്ഞു തീർക്കണം. " പണ്ട്... പഠിക്കുന്ന സമയത്ത് അവൾക്ക്... അവൾക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. അതറിഞ്ഞതു കൊണ്ടാ... ഞാൻ അവളെ നേരത്തെ പിടിച്ചു കെട്ടിക്കാൻ നോക്കിയത്.... " " അമ്പിളിക്ക് ഇഷ്ടമോ? ആരോട്? " രുദ്രൻ അമ്പരന്നു. അതും കുമാരൻ നേരത്തെ പറഞ്ഞതും തമ്മിൽ എന്തു ബന്ധം? അങ്ങനെ കൂടി അവൻ ചിന്തിക്കാതെ ഇരുന്നില്ല. " അവൾക്ക്.... അന്ന്... അന്നൊക്കെ.... രുദ്രൻ കുഞ്ഞിനോട് പ്രേമം ആയിരുന്നു.... " കുമാരൻ പറഞ്ഞത് കേട്ട് രുദ്രന്റെ കണ്ണുകൾ മിഴിഞ്ഞു പോയി. 🌜 🌜 🌜 🌜 🌜 അമ്പിളി ഇനി അധികം ഭാഗങ്ങൾ ഉണ്ടാവില്ല. ഈ അവസാന ഭാഗങ്ങളിൽ എങ്കിലും എല്ലാരും കഥയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞു പോകൂ ട്ടോ... കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
അയലത്തെ അമ്പിളി " എന്താ? ഇയാൾ തയ്യാറല്ലേ? " അപ്പോഴും മുഖം കുനിച്ച് മിണ്ടാതിരിക്കുന്ന കാവ്യയെ നോക്കി അയാൾ ഒരിക്കൽ കൂടി ചോദിച്ചു. " തയ്യാറാണ്.... " കാവ്യയുടെ മറുപടി ശ്രീധരനെയും കലയെയും ഒരു പോലെ സന്തോഷിപ്പിച്ചു. അവർ ആശ്വാസത്തോടെ പരസ്പരം നോക്കി. " പക്ഷെ.... അതിന് മുൻപ് എനിക്ക് എന്റെ മോളെ ഒന്ന് കാണണം.... " " എന്തിന് ? " കാവ്യ പറഞ്ഞു നിർത്തിയത്തും ശ്രീധരൻ ഒച്ച എടുത്തു. " അതിന്റെ ആവശ്യം ഇല്ല .... " അയാൾക്ക് നല്ലോണം ദേഷ്യം വന്നിരുന്നു. " വേണം ... എനിക്ക് ഒരു തവണ അപ്പുവിനെ കാണണം. ഒരൊറ്റ തവണ. അതിന് സമ്മതം ആണെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും ഒപ്പിട്ട് തന്ന് കൊള്ളാം. " കാവ്യ തറപ്പിച്ചു പറഞ്ഞു. " ശരി. ഞാൻ രുദ്രനോട് ഒന്ന് സംസാരിക്കട്ടെ. " വക്കീൽ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു രുദ്രനെ വിളിച്ചു. കാവ്യയുടെ ആവശ്യം അറിഞ്ഞ രുദ്രന് ഞെട്ടലാണ് ഉണ്ടായത്. അപ്പുവിനെ കാവ്യ കാണണം എന്ന് പറയുന്നത് എന്തിനാവും? എന്തെങ്കിലും ഒക്കെ പറഞ്ഞു അവളെ കാവ്യയുടെ ഒപ്പം നിർത്താൻ ആയിരിക്കുമോ? അങ്ങനെ ഒരു ചിന്ത ആണ് അവന്റെ മനസ്സിലേക്ക് പോയത്. കാവ്യ എന്തൊക്കെ പറഞ്ഞാലും അപ്പുമോൾ തന്നെ വിട്ട് പോകുമോ? ഒരിക്കലും ഇല്ല... അങ്ങനെ ഒരുത്തരം മനസ്സ് കൊടുത്തതും സമ്മതം പറയാൻ രുദ്രന് ഒന്ന് കൂടി ആലോചിക്കേണ്ടി വന്നില്ല. അല്ലെങ്കിലും കാവ്യ അപ്പുവിനെ കാണരുത് എന്ന് ആഗ്രഹിക്കാൻ അല്ലാതെ കാണാൻ സമ്മതിക്കില്ല എന്ന് കർക്കശമായി പറയാൻ തനിക്ക് കഴിയില്ലല്ലോ? അക്കാര്യത്തിൽ നിയമം പോലും അവൾക്ക് ഒപ്പമേ നിൽക്കൂ.... രുദ്രൻ സമ്മതം പറഞ്ഞതും മടി ഒന്നും കൂടാതെ കാവ്യ വക്കീൽ പറഞ്ഞ പേപ്പറുകളിൽ എല്ലാം ഒപ്പിട്ടു നൽകി. 🌜 ദിനങ്ങൾ ഓടി അകന്നു..... ഡിവോഴ്സിന്റെ നടപടികൾ ഒക്കെ തുടങ്ങിയിരുന്നു.... ഡിവോഴ്സുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും തിരികെ വരാമെന്നു ഉറപ്പിൽ കാവ്യ വത്സല അമ്മായിയുടെ വീട്ടിലേക്ക് പോയിക്കഴിഞ്ഞു. കുറെയേറെ നിബന്ധനകളോടെയാണ് വത്സല കാവ്യയെ ഒപ്പം താമസിപ്പിക്കാൻ സമ്മതം നൽകിയത്. " നിനക്ക് ഇവിടെ എത്ര നാള് വേണമെങ്കിലും താമസിക്കാം. അതിന് എനിക്ക് വാടക ഒന്നും തരണ്ട. പക്ഷെ നിന്റെ കാര്യങ്ങൾ ഒക്കെ നീ തന്നെ നോക്കണം. അഞ്ചിന്റെ പൈസ എന്റെ അടുത്ത് നിന്ന് നിനക്ക് കിട്ടില്ല. ആഹാരം ആയാലും ഡ്രസ്സ്‌ ആയാലും എന്ത് തന്നെ ആയാലും നിന്റെ ആവശ്യങ്ങൾക്കുള്ള കാശ് നീ തന്നെ ഉണ്ടാക്കണം. ശ്രീധരൻ പറഞ്ഞിരുന്നു നിനക്ക് ഒരു ജോലി നോക്കാൻ. ഞാൻ ഒരു ജോലി ശെരിയാക്കിയിട്ടുണ്ട്. ഇവിടെ അടുത്താണ്. ഒരു കമ്പനിയിൽ... റിസപ്ഷനിസ്റ്റ് ആയിട്ട്. തൽക്കാലം നിന്റെ ആവശ്യങ്ങൾക്ക് ഉള്ളത് കിട്ടും. നീ ഇപ്പൊ ഫ്രീ അല്ലെ? പ്രായപൂർത്തി ആയ പെണ്ണ് .... നിനക്ക് എങ്ങനെ വേണമെങ്കിലും കഴിയാം. നിനക്ക് നിന്റെ വഴി ... എനിക്ക് എന്റെ വഴി. പക്ഷെ ഒന്നുണ്ട്.... മറ്റുള്ളവർക്ക് ദോഷം ഉണ്ടാക്കുന്ന എന്തെങ്കിലും നീ ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ .... അന്ന് നീ ഈ വീടിന് പുറത്താണ് .... " വത്സല പറഞ്ഞതൊക്കയും കാവ്യ ഒരു മടിയും കൂടാതെ സമ്മതിച്ചു കൊടുത്തു. 🌜 അപ്പുവിനെ കാണണം എന്ന് അന്ന് പറഞ്ഞു എന്നല്ലാതെ പിന്നീട് കാവ്യ അതേക്കുറിച്ച് ഒന്നും തന്നെ പറയാത്തതിൽ രുദ്രന് ആശങ്ക തോന്നിയിരുന്നു. എന്താണ് അവളുടെ മനസ്സിൽ എന്ന് അവൾക്ക് അല്ലാതെ മാറ്റാർക്കാണ് അറിയുക? അപ്പുവിന് ഇപ്പോൾ എല്ലാത്തിനും അമ്പിളി മതി എന്നായിട്ടുണ്ട്. ഉണർത്തുന്നതും കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതും എന്തിന് സ്കൂൾ ബസ്സിൽ കയറാൻ ബസ് സ്റ്റോപ്പ്‌ വരെ കൊണ്ട് വിടാനും തിരികെ വിളിക്കാനും പോലും അമ്പിളിമാമൻ മതി അവൾക്ക്. അമ്പിളിക്കും തന്റെ വേദനകൾക്കുള്ള മരുന്നായിരുന്നു അപ്പു. അപ്പുവിനൊപ്പം ഇരിക്കുമ്പോൾ അമ്പിളി തന്നെത്തന്നെ മറന്ന് പോകാറുണ്ടായിരുന്നു. അപ്പുവിന് അമ്മയായി കൂട്ടുകാരിയായി അദ്ധ്യാപികയായി എപ്പോഴും അവളുടെ ഒപ്പം ചേർന്നു നിൽക്കാൻ അമ്പിളിയും ആഗ്രഹിച്ചു. അപ്പോഴും മുൻപ് എന്നോ മറന്നു കളഞ്ഞ ഒരു ലക്ഷ്യത്തെ, ആഗ്രഹത്തെ കയ്യെത്തിപ്പിടിക്കാനുള്ള ഒരു മോഹം അമ്പിളിയുടെ ഉള്ളിൽ വളർന്നു തുടങ്ങിയിരുന്നു. ...... രാവിലെ ചെറിയൊരു ജലദോഷവും ആയിട്ട് സ്കൂളിലേക്ക് പോയ അപ്പു മോള് വൈകിട്ട് വന്ന് കയറിയത് പൊള്ളുന്ന പനിയുമായിട്ടാണ്. ബസ്റ്റോപ്പിൽ നിന്നും വീട് വരെ നടക്കാൻ വയ്യാഞ്ഞിട്ട് അമ്പിളി എടുത്താണ് അപ്പുവിനെ വീട്ടിലേക്ക് കൊണ്ടു വന്നത്. " അപ്പൂസേ ... അമ്പിളിമാമൻ മോൾക്ക് ഡ്രസ്സ് മാറ്റി തരാം. എന്തെങ്കിലും കഴിച്ചിട്ട് മരുന്ന് തരാം. എന്നിട്ട് മോള് ഇവിടെ കിടന്നോ. ഞാൻ മോളുടെ അച്ഛനെ വിളിച്ചു പറയാം. രുദ്രേട്ടൻ വന്നിട്ട് നമുക്ക് ഡോക്ടർ ആന്റിയെ കാണാൻ പോകാം. അപ്പോൾ എല്ലാ അസുഖവും മാറും. ഹ്മ്മ്...? " അങ്ങനെ പറഞ്ഞുകൊണ്ട് അമ്പിളി അപ്പുവിനെ കട്ടിലിൽ ഇരുത്താൻ ഒരുങ്ങി. എന്നാൽ " അമ്പിളിമാമൻ എങ്ങും പോണ്ട " എന്നും പറഞ്ഞ് അപ്പു അവളുടെ നെഞ്ചിലേക്ക് ഒന്നുകൂടി ഒട്ടിച്ചേരുകയാണ് ചെയ്തത്. അമ്പിളി ആകെ വലഞ്ഞു പോയി. അപ്പു ആണേൽ വിടാതെ പിടിച്ചിട്ടുണ്ട്. ചുട്ടു പൊള്ളുന്നുണ്ട് കുഞ്ഞിന്.... രുദ്രൻ വരുന്നത് വരെ മരുന്ന് കൊടുക്കാതിരിക്കാൻ ഒന്നും പറ്റില്ല. അമ്പിളിക്ക് പേടിയായി. അവൾ ഒരു കൈകൊണ്ട് അപ്പുവിനെ ചുറ്റിപ്പിടിച്ചു കൊണ്ട് തന്നെ ടേബിളിൽ നിന്നും മൊബൈൽ തപ്പി പിടിച്ചു രുദ്രനെ കാൾ ചെയ്തു. അപ്പുവിന് പനിയാണെന്ന് അറിഞ്ഞതേ രുദ്രൻ കടയിലെ കാര്യങ്ങളൊക്കെ ബിജുവിനെ ഏൽപ്പിച്ച് കാറും എടുത്ത് വീട്ടിലേക്ക് തിരിച്ചു. ഡ്രസ്സ് പോലും മാറാൻ കൂട്ടാക്കാതെ അമ്പിളിയുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടപ്പാണ് അപ്പു. എങ്ങനെയൊക്കെയോ പനിയുടെ മരുന്നും കുടിപ്പിച്ച് ഒരു തുണി നനച്ച് അവളുടെ നെറ്റിയിൽ ഇട്ടു കൊടുക്കുകയും ചെയ്തിരുന്നു അമ്പിളി. " അമ്പിളിമാമാ...? " അപ്പുവിന്റെ ശബ്ദം വല്ലാതെ തളർന്നിരുന്നു. അമ്പിളിക്ക് ആ വിളി കേട്ടതേ സങ്കടം കൊണ്ട് നെഞ്ചു വിങ്ങും പോലെ തോന്നി. " എന്താടാ ചക്കരെ? " ചോദ്യത്തോടൊപ്പം അമ്പിളി വാടി കുഴഞ്ഞു കിടക്കുന്ന കുഞ്ഞിനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തി. " എന്റെ അമ്മ എവിടാ അമ്പിളിമാമാ? എന്താ ഇത് വരെ വരാത്തെ? " അപ്പുവിന്റെ ചോദ്യം കേട്ട് അമ്പിളി അമ്പരന്ന് പോയി.... അപ്പുവിനെ കാണാൻ തുടങ്ങിയിട്ട് കുറച്ചായി. ഇന്നേ വരെ അവൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടെ ഇല്ല എന്ന് ഓർത്തു അമ്പിളി. 🌜 🌜 🌜 🌜 🌜 കണ്ണൂർകാരൻ ❤️❤️ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ
64 അയലത്തെ അമ്പിളി " അമ്പിളി...? " ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ആണ് രുദ്രൻ അമ്പിളിയെ നോക്കിയത്. " എന്താ ഇതൊക്കെ? " അവളുടെ കയ്യിലെ വലിയ കാസറോളിലേക്കും മറു കൈയിൽ തൂക്കിപ്പിടിച്ച കവറിലേക്കും അവൻ അത്ഭുതത്തോടെ നോക്കി. " അപ്പു മോൾക്ക് ഇന്ന് സ്കൂളിൽ പോണ്ടേ? രുദ്രേട്ടനും പോകണമല്ലോ? നിങ്ങൾക്ക് ഉച്ചക്കും രാവിലത്തേക്കും ഉള്ള ആഹാരം ആണ്.... " വാടിയ പതിഞ്ഞ ശബ്ദം. മുഖത്തും ഉണ്ട് തെളിഞ്ഞു നിൽക്കുന്ന ഒരു വിഷാദഛായ.... " എന്നാലും അമ്പിളി നീ.....? " " രുദ്രേട്ടനും ജയ ചേച്ചിയും പറഞ്ഞില്ലേ എനിക്ക് വേണ്ടി ജീവിക്കണമെന്ന്.... അങ്ങനെ ജീവിക്കണമെങ്കിൽ കാശ് വേണ്ടേ? ഇതല്ലാതെ വേറെ വരുമാനമൊന്നും എനിക്കില്ല. " അമ്പിളിയുടെ തല കുനിഞ്ഞു. കണ്ണ് നിറഞ്ഞു. എല്ലാം പെട്ടെന്ന് മറന്ന് കളയാനൊന്നും പറ്റില്ല. സാധിക്കുന്നത് ഒന്നും ഓർക്കാതിരിക്കുക എന്നതാണ്. ഒറ്റയ്ക്കിരിക്കുമ്പോഴാണ് പലതും ഓർമ്മ വരുന്നത്. നെഞ്ചിൽ ഇങ്ങനെ കുത്തി കുത്തി വേദനിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ശരിക്കും അത് അനുഭവിച്ചതാണ്. ചതിക്കപ്പെട്ടത് ഓർക്കുമ്പോൾ, ആരുമില്ല എന്ന് ഓർക്കുമ്പോൾ മരിച്ച് കളയാൻ വരെ തോന്നുന്നുണ്ട്. അത് കൊണ്ടാണ് ഇന്ന് തന്നെ ഇങ്ങോട്ട് പോന്നത്. ഇവിടെ ആകുമ്പോൾ.... ഓരോന്നൊക്കെ ചെയ്തു നടക്കുമ്പോൾ ഒന്നു ഓർക്കില്ലല്ലോ എന്ന് കരുതിയിട്ട്... രുദ്രൻ അമ്പിളിയുടെ കയ്യിൽ നിന്നും കാസറോൾ വാങ്ങി പിടിച്ചു. ശേഷം അവൾക്ക് അകത്തേക്ക് കയറാൻ വാതിൽക്കൽ നിന്നും മാറി കൊടുത്തു. അമ്പിളി അടുക്കളയിലേക്ക് നടന്ന് പോകുന്നത് നോക്കി നിൽക്കുമ്പോൾ രുദ്രന് ആശ്വാസവും സന്തോഷവും തോന്നി. ഇത്രയും പെട്ടെന്ന് അവൾ മാറി ചിന്തിക്കുമെന്ന് അവൻ കരുതിയില്ല. ഒറ്റയ്ക്ക് ജീവിക്കാൻ അമ്പിളിക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല. കിഷോർ കിടപ്പിൽ ആയപ്പോൾ മുതൽ അവൾ ഒറ്റക്കല്ലേ എല്ലാം ചെയ്യുന്നത്? ഫിസിക്കൽ സപ്പോർട്ട്ന്റെ ആവശ്യം അവൾക്ക് ഉണ്ടാവില്ല. വേണ്ടത് മെന്റൽ സപ്പോർട്ട് ആണ്. അതാണ്‌ അവൾക്ക് കൊടുക്കേണ്ടത് എന്ന് രുദ്രൻ ഓർത്തു. അപ്പു മോളെ വിളിച്ചുണർത്തിയതും അവളെ ഒരുക്കിയതും ആഹാരം കൊടുത്തതും ഒക്കെ അമ്പിളി തന്നെയാണ്. രുദ്രൻ അതിനൊന്നും പോയതേയില്ല.... രാത്രി വരെയും ഉള്ളതും ഇല്ലാത്തതുമായ എന്തെങ്കിലും ഒക്കെ പണികൾ ചെയ്ത് അമ്പിളി രുദ്രന്റെ വീട്ടിൽ തന്നെ നിന്നു. ഇതിനിടയിൽ ഉച്ചയ്ക്കും വൈകിട്ടും അമ്പിളി സ്വന്തം വീട്ടിലേക്ക് പോയി കുമാരന് ആഹാരവും വെള്ളവും കൊടുത്തു തിരികെ വന്നു. അപ്പോഴും അയാളുടെ മുഖത്തേക്ക് പോലും അവൾ നോക്കിയില്ല. ജന്മം തന്ന ആളല്ലേ? വെള്ളം കുടിക്കാതെ മരിക്കരുതല്ലോ? ആ ഒരു ചിന്ത മാത്രമേ അമ്പിളിയിൽ ഉണ്ടായിരുന്നുള്ളൂ. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അയാളോട് തോന്നിയ സഹതാപം പോലും അവളിൽ നിന്നും വറ്റി പോയിരുന്നു.... വൈകിട്ട് അമ്പിളിയെ അന്വേഷിച്ചു വന്ന ജയയും പപ്പുവേട്ടനും ഒക്കെ അമ്പിളിക്ക് ഉണ്ടായ മാറ്റത്തിൽ സന്തോഷിച്ചു കൊണ്ടാണ് തിരികെ പോയത്. വൈകിട്ട് സ്കൂളിൽ നിന്നും വന്നശേഷം അപ്പുമോൾ അമ്പിളിയുടെ ഒപ്പം തന്നെയായിരുന്നു. അവളുടെ ചിരിയും കളിയും കുറുമ്പുകളും... അമ്പിളിക്ക് വിഷമിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാനേ നേരം കിട്ടിയില്ല എന്ന് വേണം പറയാൻ. പക്ഷേ രാത്രി സ്വന്തം വീട്ടിൽ സ്വന്തം മുറിയൻ ഒറ്റയ്ക്കായപ്പോൾ നെഞ്ചു പൊട്ടി കരഞ്ഞു പോയി അമ്പിളി. 🌜 ദിനങ്ങൾ ഓടിമറഞ്ഞു. ഡിവോഴ്സ്മായി മുന്നോട്ടു പോകാൻ തന്നെയായിരുന്നു രുദ്രന്റെ തീരുമാനം. ശ്രീധരനും നവ്യയും എന്തിന് കല പോലും രുദ്രന്റെ ഒപ്പം നിന്നു. ഡിവോഴ്നെക്കുറിച്ചു സംസാരിക്കാൻ രുദ്രന്റെ വക്കീൽ കാവ്യയെ കാണാൻ ചെല്ലുമ്പോഴും അവൾ ഒരു മ്യൂചവൽ ഡിവോഴ്സിന് സമ്മതിക്കുമോ എന്ന കാര്യത്തിൽ രുദ്രന് സംശയം ഉണ്ടായിരുന്നു . മ്യൂച്ച്വൽ ഡിവോഴ്സിന് കാവ്യ തയ്യാറായാൽ കാര്യങ്ങൾ പെട്ടെന്ന് നടക്കും. ഇനി കാവി അതിന് തയ്യാറായില്ലെങ്കിലോ? ഡിവോഴ്സ് അനുവദിച്ചു കിട്ടാൻ കാരണങ്ങൾ ഒരുപാടുണ്ട്. എങ്കിലും കുറച്ചുനാൾ ഇതിന്റെ പേരിൽ കുടുംബ കോടതി കയറി ഇറങ്ങേണ്ടി വരും.... എന്ത് തന്നെയായാലും കാവി ഇനി തന്റെ ജീവിതത്തിലേക്ക് ഇല്ല എന്ന് രുദ്രൻ ഉറപ്പിച്ച കാര്യമാണ്. നവ്യ പുതിയ ജോലിക്ക് പോയി തുടങ്ങിയിട്ട് രണ്ട് ദിവസം ആയിട്ടെ ഉള്ളൂ. പതിവു പോലെ നവ്യ പോയി കഴിഞ്ഞാണ് കാവ്യ മുറിക്ക് പുറത്തിറങ്ങിയത്. ശ്രീധരൻ അന്നേരം ഹാളിൽ ഉണ്ടായിരുന്നു. കാവ്യ ഇറങ്ങി വരുന്നത് കണ്ടിട്ടും അയാൾ അവിടെ തന്നെ ഇരുന്നതേയുള്ളൂ. തന്നെ തന്നെ നോക്കിയിരിക്കുന്ന ശ്രീധരനെ കാവ്യയും കണ്ടിരുന്നു. അത് പതിവില്ലാത്തതാണെങ്കിലും കാവ്യ ശ്രീധരനെ ശ്രദ്ധിക്കാതെ അയാളെ കടന്നു അടുക്കളയിലേക്ക് നടന്നു. ഇപ്പോഴും ശ്രീധരന്റെ മുഖത്ത് നോക്കി സംസാരിക്കാനൊന്നും കാവ്യക്ക് കഴിയാറില്ല. " കാവ്യെ.... " ശ്രീധരന്റെ പിൻവിളി കേട്ട് കാവ്യ പിടിച്ചു കെട്ടിയത് പോലെ നിന്നു. ഇതുപോലെ പേരെടുത്ത് ശ്രീധരൻ വിളിക്കുന്നത് കേട്ടിട്ട് തന്നെ ദിവസങ്ങൾ ആയിരിക്കുന്നു എന്നവൾ ഓർത്തു... " ചേച്ചി തിരിച്ചു വന്നിട്ടുണ്ട്. നിന്റെ കാര്യം ഞാൻ സംസാരിച്ചിരുന്നു. നിന്നെ അങ്ങോട്ടേക്ക് വിട്ടോളാനാ പറഞ്ഞത്. " " മ്മ്.... ഞാൻ പൊയ്ക്കോളാം. " പെട്ടെന്ന് തന്നെ കാവ്യയുടെ മറുപടി വന്നു. " പിന്നെ.... കുറച്ചു കഴിയുമ്പോൾ രുദ്രന്റെ വക്കീൽ വരും. ഡിവോഴ്സിന്റെ കാര്യങ്ങൾ സംസാരിക്കാനാണ്.... " " മ്മ്..... " കാവ്യ അതിന് മൂളിയതെയുള്ളൂ. " മ്യൂച്ച്വൽ ഡിഫോസിന് സമ്മതിക്കുമല്ലോ അല്ലേ? അതോ ആ ചെറുക്കനെ ഇനിയും ഇട്ടു ചുറ്റിക്കുമോ? " ശ്രീധരന്റെ ആ ചോദ്യത്തിന് കാവ്യ മറുപടി കൊടുത്തില്ല. ഒന്നും മിണ്ടാതെ അവൾ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു. " ഇതിന്റെ മനസ്സിൽ എന്താണോ എന്തോ? " ശ്രീധരൻ ദേഷ്യത്തോടെ കാവ്യയുടെ പോക്ക് നോക്കി ഇരുന്നു. ഉച്ചയോടെയാണ് വക്കീൽ ശ്രീധരന്റെ വീട്ടിലെത്തിയത്. മടി ഒന്നും കൂടാതെ കാവ്യ വക്കീലിനോട് സംസാരിക്കാൻ തയ്യാറായി. വക്കീൽ തന്നെയാണ് രുദ്രന്റെ തീരുമാനം കാവ്യയെ അറിയിച്ചത്. " മ്യൂച്വൽ ഡിവോഴ്സിന് കാവ്യ തയ്യാറാണല്ലോ അല്ലേ? എന്നാൽ ഡിവോഴ്സ് പെറ്റീഷൻ കോടതിയിൽ സമർപ്പിക്കാം. അതാണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. " " എന്താ? ഇയാൾ തയ്യാറല്ലേ? " അപ്പോഴും മുഖം കുനിച്ച് മിണ്ടാതിരിക്കുന്ന കാവ്യയെ നോക്കി അയാൾ ഒരിക്കൽ കൂടി ചോദിച്ചു. 🌜 🌜 🌜 🌜 കാവ്യ എന്ത് മറുപടി ആകും പറയുക? Guess 😁 പിന്നേ.... കഥ തീരാറായി കേട്ടോ? ഇനി വളരെ കുറച്ചു ഭാഗങ്ങളെ ഉണ്ടാവൂ. കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
63 അയലത്തെ അമ്പിളി ജയയും പപ്പുവേട്ടനും പിള്ളേരും രാത്രി വരെ അമ്പിളിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇതിനോടകം പലവട്ടം വീട്ടിലേക്ക് പോയാലോ എന്ന് ജയ ആലോചിച്ചതാണ്. നാളെ ശനിയാഴ്ചയാണ്. ഒരു പി എസ്സി ടെസ്റ്റ് ഉണ്ട്. അതിനു വേണ്ടി എന്തെങ്കിലുമൊക്കെ കൂടി നോക്കണം എന്ന് കരുതിയിരുന്നു. കരഞ്ഞു തളർന്നുള്ള അമ്പിളിയുടെ കിടപ്പ് കണ്ടപ്പോൾ ജയക്ക് പോകാനും മനസ് വന്നില്ല. രാത്രി 9 മണിയോടെ കുട്ടികൾക്ക് ഉറക്കം വന്നു തുടങ്ങി. " വീട്ടിൽ പോവാ അമ്മ.. ഉറക്കം വരുന്നു... " ഇളയ കുഞ്ഞ് മുറിക്കുള്ളിലേക്ക് വന്ന് ജയയുടെ മടിയിൽ കയറിയിരുന്നു. തോളിലേക്ക് തല വച്ച് ജയയെ കെട്ടി പിടിച്ചു. ജയ തിരിഞ്ഞ്, കണ്ണുകൾ അടച്ച് കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന അമ്പിളിയെ ഒന്ന് നോക്കി. ഇത്ര നേരമായിട്ടും അവൾ ഒന്നും കഴിച്ചിട്ടില്ല... ഇപ്പോഴാണ് കട്ടിലിലേക്ക് ഒന്ന് ചാഞ്ഞ് കിടന്നത് തന്നെ. മുൻപ് ഇതു പോലെ ഭീകരമായ ഒരു അവസ്ഥയിൽ പെട്ടു പോയിരുന്നു താനും.... അന്ന് പക്ഷെ തനിക്ക് കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കണമായിരുന്നു. ആ ഒരു ബോധമാണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ശക്തി തന്നത്. ഇവൾക്കോ? ഇന്നോ നാളെയോ എന്നറിയാതെ മരണം കാത്തു കിടക്കുന്ന ഒരച്ഛൻ മാത്രമാണ് ഉള്ളത്... ജീവിതത്തിൽ എല്ലാം എന്ന് കരുതിയ ഒരാൾ നഷ്ടപ്പെട്ടു പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത വളരെ വലുതാണ്. ഇവൾ അത് എങ്ങനെ അതിജീവിക്കും? എങ്ങനെ അതിൽ നിന്നും കരകയറും? ജയക്ക് ഭയം തോന്നി. അമ്പിളി ആത്മഹത്യയെ കുറിച്ച് എങ്ങാനും ചിന്തിച്ചു കളയുമോ എന്ന ഭയം. ജയ തോളിലേക്ക് ചാഞ്ഞു കിടക്കുന്ന കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി. മുറ്റത്ത് പപ്പുവേട്ടനും രുദ്രനും തമ്മിൽ സംസാരിച്ചിരിപ്പുണ്ട്. അപ്പു മോള് രുദ്രന്റെ മടിയിൽ കിടന്ന് ഉറക്കമായിരിക്കുന്നു. ജയ അവർക്ക് അടുത്തേക്ക് ചെന്നു. " അച്ഛാ... ഞാൻ ഇന്നിവിടെ നിൽക്കാം. അച്ഛൻ പിള്ളേരെയും കൊണ്ട് രുദ്രന്റെ അവിടെ പോയി കിടന്നുറങ്ങുമോ? " " നിനക്ക് നാളെ എന്തോ പരീക്ഷയില്ലേ ജയേ? " പപ്പുവേട്ടൻ ജയയോട് ചോദിച്ചു. " അത് സാരമില്ല. ഉച്ചക്കല്ലേ? രാവിലെ വീട്ടിലേക്ക് പോയാൽ മതിയല്ലോ? അമ്പിളിയുടെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല അച്ഛാ. ഇന്നതിനെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാൻ തോന്നുന്നില്ല. " " അവൾ ഉറങ്ങിയോ? " അപ്പുവിനെ തോളത്തേക്ക് എടുത്തു കിടത്തിക്കൊണ്ട് രുദ്രൻ ചോദിച്ചു. " കണ്ണടച്ച് കിടക്കുന്നുണ്ട്. അങ്ങനെ കിടന്നുറങ്ങിയാൽ മതിയായിരുന്നു... " " ഹ്മ്മ്... എന്നാൽ ഞങ്ങൾ പോയേക്കാം... നീ അകത്ത് കയറി കതകടച്ചോ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം. ഫോണ് കയ്യിലുണ്ടല്ലോ? " ടോർച്ചും എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് രുദ്രൻ ചോദിച്ചതും ജയ തലയാട്ടി. ജയ വീടിനുള്ളിൽ കയറി കതകടച്ചതിനു ശേഷമാണ് രുദ്രനും പപ്പു ഏട്ടനും കുട്ടികളെയും കൂട്ടി രുദ്രന്റെ വീട്ടിലേക്ക് നടന്നത്. 🌜 പിറ്റേന്ന് രാവിലെ ജയ എഴുന്നേറ്റ് എല്ലാവർക്കും കണക്കാക്കി ഉപ്പുമാവ് തയ്യാറാക്കി വച്ചു. കുട്ടികൾക്ക് ഉപ്പുമാവ് വിളമ്പി കൊടുത്ത ശേഷമാണ് ജയ അമ്പിളിയെ വിളിച്ചുണർത്തിയത്. രാത്രിയിൽ എപ്പോഴോ കരഞ്ഞ് കരഞ്ഞു തളർന്ന് ഉറങ്ങിപ്പോയിരുന്നു അമ്പിളി..... എങ്ങനെയൊക്കെയോ നിർബന്ധിച്ചാണ് അമ്പിളിയെ കൊണ്ട് കുറച്ച് ഉപ്പുമാവ് കഴിപ്പിച്ചത്. പാത്രങ്ങളൊക്കെ കഴുകി വച്ച് ഉച്ചയ്ക്ക് വേണ്ടി കുറച്ച് കഞ്ഞിയും ഉണ്ടാക്കി വച്ച ശേഷമാണ് ജയ വീട്ടിലേക്ക് പോകാനായി ഇറങ്ങിയത്. ജയ മുറിയിലേക്ക് ചെല്ലുമ്പോഴും അമ്പിളി കിടക്കുക തന്നെയായിരുന്നു. ജയയേ കണ്ടതും അവൾ എഴുന്നേറ്റ് മുഖം കുനിച്ചിരുന്നു. " പോട്ടെ മോളെ? " ജയ അമ്പിളിയുടെ അരികിൽ ബെഡിൽ ഇരുന്നു കൊണ്ട് ചോദിച്ചു. അമ്പിളി മുഖം ഉയർത്താതെ തന്നെ മെല്ലെ തലകുലുക്കി. അമ്പിളിയുടെ ഇരിപ്പ് കണ്ട് ജയ ഒരല്പ സമയം അവളെ തന്നെ നോക്കിയിരുന്നു. ശേഷം കൈയെടുത്ത് അമ്പിളിയുടെ വലതു കൈയിൽ മുറുകെ പിടിച്ചു. അമ്പിളി തലയുയർത്തി ജയയെ നോക്കി. " അമ്പിളി... മോൾക്ക് അറിയോ? ഇതുപോലെ ഞാനും ഒരിക്കൽ തകർന്നിരുന്നിട്ടുണ്ട്. പ്രതാപനൻ എന്നെ ചതിക്കുകയാണെന്ന് അറിഞ്ഞപ്പോ ഇനി ജീവിക്കേണ്ട എന്ന് തന്നെ കരുതിയതാണ് ഞാൻ. അന്ന് എന്നെ കൊന്നു കളയാൻ പാകത്തിന് ഒരു രോഗവും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ചത്തു പോകട്ടെ എന്ന് തന്നെ ഞാൻ കരുതി.... പക്ഷേ എന്റെ മക്കൾ .... ഞാൻ ഇല്ലാതായാൽ പിന്നെ അവർക്ക് ആരുണ്ട്? ആ ചിന്തയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. സർജറിക്ക് ഞാൻ സമ്മതിച്ചതും അവർക്ക് വേണ്ടിയാണ്.... പക്ഷേ ഇന്നുണ്ടല്ലോ? ഇന്ന് ഞാൻ ജീവിക്കുന്നത് അവർക്ക് വേണ്ടി മാത്രമല്ല. എനിക്ക് വേണ്ടി കൂടിയാണ്.... ഇന്ന് ഞാൻ ആരെക്കാളും സ്നേഹിക്കുന്നത് എന്നെ തന്നെയാണ്. എന്റെ മനസ്സിനും ശരീരത്തിനും ആരോഗ്യം ഉണ്ടെങ്കിൽ അല്ലേ എനിക്ക് അവരെ സംരക്ഷിക്കാൻ പറ്റൂ? ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അറിയുന്നത്... സമാധാനം അനുഭവിക്കുന്നത് ഇപ്പോഴാണ്. ആരുമില്ലാത്തവന് കൂട്ട് അവനവൻ തന്നെയാണ് മോളേ. അങ്ങനെയൊരു തോന്നൽ മനസ്സിൽ ഉണ്ടായാൽ പിന്നെ നമുക്ക് മുന്നോട്ടു ജീവിക്കാം. മറ്റാരെക്കാളും കൂടുതൽ നമ്മൾ നമ്മളെ സ്നേഹിക്കണം. അങ്ങനെ സ്നേഹിക്കാൻ തുടങ്ങുന്ന ആ നിമിഷം ഉണ്ടല്ലോ? അപ്പോൾ മുതൽ ആവും നമ്മൾ ശരിക്കും ജീവിച്ചു തുടങ്ങുന്നത്.... ഇനി ഞാൻ ആർക്കു വേണ്ടി ജീവിക്കണം എന്ന തോന്നൽ ഉണ്ടാവരുത്... ഒരിക്കലും....ഇത്രയും കാലം നീ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചില്ലേ? ഇനി നിനക്ക് വേണ്ടി നീ ജീവിക്ക്.... നിനക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നില്ലേ? എന്തൊക്കെയോ, ആരൊക്കെയോ ആവണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ലേ? അവസരങ്ങൾ ഒരുപാട് നഷ്ടമായിട്ടുണ്ട്.... എന്നു കരുതി ഒന്നു അവസാനിച്ചിട്ടില്ല. ആരുമില്ല എന്ന് കരുതരുത്.... ഞങ്ങളെല്ലാവരും ഉണ്ട്.... കൂടെപ്പിറപ്പായിട്ടോ കൂട്ടുകാരായിട്ടോ എങ്ങനെ വേണോ കാണാം നിനക്ക്. എന്തുണ്ടെങ്കിലും ഒരു വിളിപ്പുറത്ത് ദേ ഇവൻ ഉണ്ടാവും.... " ജയ ഒന്ന് തിരിഞ്ഞ് രുദ്രനെ നോക്കി. " പിന്നെ ഞങ്ങളും... " അത്രയും കൂട്ടിച്ചേർത്തു കൊണ്ട് ജയ അമ്പിളിയുടെ കൈയെടുത്ത് പൊതിഞ്ഞു പിടിച്ചു. അമ്പിളിയുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നു കൊണ്ട് അവളെ മുറുകെ പുണർന്നു. ചിതറി കിടക്കുന്ന മുടി മാടി ഒതുക്കി അമ്പിളിയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു ജയ. അതുവരെ ശൂന്യമായി നിന്ന മനസ്സിൽ എന്തൊക്കെയോ വന്നു പൊതിയുന്നു എന്ന് തോന്നി അമ്പിളിക്ക്. ഇത്തവണ അവളുടെ കണ്ണ് നിറഞ്ഞത് സങ്കടം കൊണ്ടായിരുന്നില്ല.... അന്ന് രാത്രിയും അമ്പിളിക്ക് കൂട്ടുകിടക്കാൻ ജയ വന്നു. " ചേച്ചി തിരികെ പൊക്കോ. ഞാൻ ആത്മഹത്യ ചെയ്യുകയൊന്നുമില്ല. അല്ലെങ്കിലും എത്രനാൾ ചേച്ചി എനിക്ക് കൂട്ടിരിക്കും? " ഞായറാഴ്ച വൈകിട്ട് കയറി വന്ന ജയയെ ഇങ്ങനെയൊക്കെ പറഞ്ഞാണ് അമ്പിളി നിർബന്ധിച്ച് തിരികെ അയച്ചത്. രാത്രി വൈകുവോളം ഉമ്മറ തിണ്ണയിൽ ഇരുന്ന രുദ്രനെയും അമ്പിളി നിർബന്ധിച്ച് തന്നെയാണ് പറഞ്ഞു വിട്ടത്. അമ്പിളി പറഞ്ഞത് ശരിയായിരുന്നു. സ്നേഹം നടിച്ച് ചതിച്ച ഒരുത്തന് വേണ്ടി ആത്മഹത്യ ചെയ്യില്ല എന്ന് അമ്പിളി ഉറപ്പിച്ചിരുന്നു. എങ്കിലും.... പഴയ ഓർമ്മകളിൽ പെട്ട് പലപ്പോഴും പിടിവിട്ടു പോകുന്ന മനസ്സിനെ നിയന്ത്രിച്ച് നിർത്തുന്നത് എങ്ങനെ എന്ന് മാത്രം അവൾക്ക് അറിയില്ലായിരുന്നു. . 🌜 രാവിലെ 7 മണിക്ക് ആരോ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് രുദ്രൻ ഉറക്കം ഉണർന്നത്. രാത്രി അമ്പിളിയുടെ വീട്ടിൽ നിന്നും തിരികെ പോന്നിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്തോ ഒരു അപായ സൂചന മനസ്സ് ഇടയ്ക്കിടയ്ക്ക് നൽകിക്കൊണ്ടിരുന്നു. പലതവണ എഴുന്നേറ്റ് ചെന്ന് ജനൽ തുറന്ന് അമ്പിളിയുടെ വീട്ടിലേക്ക് നോക്കുകയുണ്ടായി. പുലർച്ചെ എപ്പോഴോ ആണ് രുദ്രൻ ഉറങ്ങിപ്പോയത്.... ഉറക്കച്ചടവോടെ തന്നെയാണ് അവൻ താഴേക്ക് ഇറങ്ങി ചെന്ന് വാതിൽ തുറന്നത്. മുന്നിൽ നിൽക്കുന്ന ആളിനെ കണ്ടതും രുദ്രൻ അമ്പരന്നു പോയി...! 🌜 🌜 🌜 🌜 🌜 കഴിഞ്ഞ പാർട്ടിൽ past പറഞ്ഞത് മനസിലായില്ല എന്നുണ്ടോ? ഒന്ന് രണ്ട് പേര് പറഞ്ഞിരുന്നു. പലതും മുൻപ് ഇടയ്ക്കൊക്കെയായി പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു. അതാണ്‌ ചുരുക്കി പറഞ്ഞത്. മനസിലായില്ല എങ്കിൽ അത് മാത്രമായി ഒരു പാർട്ട്‌ ഇടാം. ഡീറ്റെയിൽഡ് ആയിട്ട്. കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ
62 അയലത്തെ അമ്പിളി " മാമന് അറിയാം. എല്ലാം മാമൻ പറയും. " കിഷോർ അവസാനമായി പറഞ്ഞ വാക്കുകൾ... മാമൻ തന്നെ പറയട്ടെ! ഇന്നാണ് എല്ലാത്തിനും പറ്റിയ ദിവസം... കാത്തിരിക്കുന്നത് എന്തിന്? അമ്പിളി കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി. കുമാരൻ കിടക്കുന്ന മുറിയിലേക്ക് നടക്കുമ്പോൾ ശരീരത്തിന്റെയും അതിലുപരി മനസ്സിന്റെയും തളർച്ച കാരണം പലപ്പോഴും അവൾ വേച്ച് വീഴാൻ പോകുന്നുണ്ടായിരുന്നു. കുമാരൻ കണ്ണുകൾ അടച്ച് കട്ടിലിൽ കിടക്കുകയാണ്. അമ്പിളി മുറിക്കുള്ളിലേക്ക് കടന്നു വാതിൽ ചേർത്ത് അടച്ചു സാക്ഷ ഇട്ടു. വാതിലിന്റെ സാക്ഷ വീഴുന്ന ഒച്ച കേട്ടതും കുമാരൻ കണ്ണു തുറന്നു നോക്കി. " ക്ളീറ്റസും കിഷോറും തമ്മിൽ എന്താണ് ബന്ധം? " ഒരു മുഖവുര പോലും ഇല്ലാതെ എടുത്തടിച്ചത് പോലെയുള്ള അമ്പിളിയുടെ ചോദ്യത്തിൽ കുമാരൻ ഒന്ന് പകച്ചു. " കിഷോർ പറഞ്ഞു... അയാൾക്ക് ക്ലീറ്റസിനെ അറിയാമായിരുന്നെന്നും എല്ലാം അവര് തമ്മിലുള്ള പ്ലാനിങ് ആയിരുന്നു എന്നും... അതൊക്കെ നിങ്ങൾക്ക് അറിയാമെന്നും.... എനിക്ക് ആദ്യം അറിയേണ്ടത് എന്റെയും അയാളുടെയും കല്യാണം കഴിയുന്ന സമയത്തേ നിങ്ങൾക്ക് അതൊക്കെ അറിയാമായിരുന്നോ എന്നാണ്.... " മുന്നിൽ കിടക്കുന്ന മനുഷ്യനോട്‌ അച്ഛൻ എന്ന് വിളിക്കാൻ പോലും കഴിയാത്ത വിധം ഒരു അകൽച്ച തോന്നി അമ്പിളിക്ക്. തളർച്ചയോടെ കട്ടിലിന്റെ കാലിൽ മുറുകെപ്പിടിച്ചു നിൽക്കുന്ന അമ്പിളിയുടെ മുഖത്തേക്ക് കുമാരൻ നിമിഷങ്ങളോളം നോക്കിക്കിടന്നു. ശേഷം അയാൾ ഉറക്കെ ഉറക്കെ കരഞ്ഞു.... 🌜 " അമ്പിളി എവിടെ ജയേ? " കരയുന്ന കുഞ്ഞിനെ തോളിൽ കിടത്തി സമാധാനിപ്പിക്കുമ്പോഴാണ് രുദ്രൻ ജയയുടെ അടുത്തേക്ക് വന്നത്. " മുറിയിൽ ഉണ്ട്. മോള് വീണു. മുട്ടൊക്കെ പൊട്ടി. അതാ ഞാൻ ഇങ്ങോട്ട് വന്നത്. " രുദ്രൻ കുഞ്ഞിന്റെ കാലിലേക്ക് നോക്കി. രണ്ടു കാൽമുട്ടും മുറിഞ്ഞ് ചോര ഒലിക്കുന്നുണ്ട്. " വീട്ടിൽ മരുന്ന് ഇരിപ്പുണ്ട്. നീ മുറിവ് കഴുകി വൃത്തിയാക്കി മരുന്ന് വച്ചുകൊടുക്ക്. " രുദ്രൻ പോക്കറ്റിൽ നിന്നും സ്വന്തം വീടിന്റെ ചാവിയെടുത്ത് ജയക്കു നൽകി. " എന്നാൽ ഞാനും വരാം. പിള്ളേർക്ക് വിശക്കുന്നുണ്ടാവും. അവിടെ എന്തെങ്കിലും ഇരിപ്പുണ്ടോ രുദ്രാ? " പപ്പുവേട്ടൻ അപ്പു മോളെയും മൂത്ത കുഞ്ഞിനെയും കയ്യിൽ പിടിച്ചു കൊണ്ട് രുദ്രനോട് ചോദിച്ചു. " ഫ്രിഡ്ജിൽ മാവ് ഇരിപ്പുണ്ട്. പിന്നെ ബ്രഡ്ഡും ബിസ്ക്കറ്റും ഒക്കെ ഉണ്ടാവും..... നിങ്ങൾ പിള്ളേരെയും കൊണ്ട് അങ്ങോട്ട് പൊക്കോ ഞാൻ വന്നേക്കാം.... " രൂദ്രൻ അങ്ങനെ പറഞ്ഞതും ജയയും പപ്പുവേട്ടനും കൂടി മൂന്നു കുട്ടികളെയും കൂട്ടി രുദ്രന്റെ വീട്ടിലേക്ക് നടന്നു. ഡെഡ് ബോഡി കൊണ്ടു പോയതോടെ അയൽക്കാരൊക്കെയും പോയി കഴിഞ്ഞിരുന്നു. വീട് ഒഴിഞ്ഞു.... രുദ്രനും ശ്യാമും മാത്രം ബാക്കിയായി. " എന്നാ ഞാനും പോയേക്കട്ടെ ടാ.... " ശ്യാം വന്ന് ചോദിച്ചതും രുദ്രൻ തലയാട്ടി സമ്മതം പറഞ്ഞു. ശ്യാം കൂടെ പോയതോടെ അവൻ വീട്ടിനുള്ളിലേക്ക് കയറി. അമ്പിളിയുടെ മുറിയിൽ അവൾ ഇല്ലെന്ന് കണ്ടതും രുദ്രൻ നന്നായി ഭയന്നു. അമ്പിളിയെ തിരക്കി കുമാരന്റെ മുറി കടന്ന് അടുക്കളയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കുമാരന്റെ മുറിക്കുള്ളിൽ നിന്നും നേരിയ സംസാരം കേൾക്കുന്നത്. ആദ്യം തിരിഞ്ഞു പോകാൻ ഒരുങ്ങിയെങ്കിലും അകത്തു നിന്നും കുമാരന്റെ കരച്ചിൽ കേൾക്കുന്നു എന്ന് തോന്നിയതും അവൻ വാതിലിൽ മുട്ടി. അമ്പിളി വന്ന് വാതിൽ തുറന്നു. " എന്താ അമ്പിളി? എന്തിനാ മാമൻ കരയുന്നത്? " അവൻ ആശങ്കയോടെ ചോദിച്ചു. " രുദ്രേട്ടൻ വാ.... " രുദ്രന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അമ്പിളി അവനെ അകത്തേക്ക് വിളിച്ചു. രുദ്രനെ കണ്ടതും കുമാരൻ കരച്ചിൽ അടക്കി. അമ്പിളി പഴയ സ്ഥാനത്ത് തന്നെ ചെന്ന് നിന്നുകൊണ്ട് കുമാരനെ നോക്കി. " എന്റെ ചോദ്യത്തിന് മറുപടി തന്നില്ല... " അമ്പിളി പറഞ്ഞതും കുമാരൻ ആദ്യം രുദ്രനെയാണ് നോക്കിയത്.... " രുദ്രേട്ടനും അറിയട്ടെ.... എന്തിനാണ് ഞാൻ നിങ്ങളോട് വെറുപ്പ് കാണിക്കുന്നത് എന്ന് രുദ്രേട്ടൻ ഒരുപാട് വട്ടം എന്നോട് ചോദിച്ചിട്ടുണ്ട്. അറിയട്ടെ എല്ലാം.... ഇനിയും.... ഇനിയും എന്നെ വിഡ്ഢി ആക്കാതെ പറയ്‌.... " കുമാരന് എന്തോ രുദ്രന്റെ മുന്നിൽ വച്ച് എല്ലാം പറയാൻ മടി തോന്നി. വീട്ടിലെ ജോലിക്കാരനായി രുദ്രൻ ഇതുവരെയും തന്നെ കണ്ടിട്ടില്ല.... മുതിർന്ന ഒരാളിനോടുള്ള എല്ലാ ബഹുമാനവും അവൻ തനിക്ക് തന്നിട്ടുണ്ട്. സ്നേഹത്തോടെ മാമ എന്നല്ലാതെ വിളിച്ചിട്ടില്ല. എല്ലാം അറിഞ്ഞാൽ അവനും തന്നെ വെറുക്കും... കുമാരന്റെ മുഖത്തെ പരിഭ്രമം.... അമ്പിളിയുടെ കല്ലിച്ച മുഖഭാവം.... രുദ്രന് ഒന്നും മനസ്സിലായില്ല. അവൻ ഇരുവരെയും മാറിമാറി നോക്കി. " ഇനിയെങ്കിലും.... ഇനിയെങ്കിലും എന്നോട് ഒരല്പം ദയ കാണിച്ചു കൂടെ? " കുമാരനോടുള്ള അമ്പിളിയുടെ ആ ചോദ്യം യാചന പോലെ ഉണ്ടായിരുന്നു.. നിസ്സഹായതയുടെ അങ്ങേ അറ്റത്തു നിന്നുള്ള ചോദ്യം.... ഒന്നും ഒന്നും അറിയാതിരുന്നിട്ടും രുദ്രന് പോലും അവളുടെ ആ ചോദ്യം കേട്ട് ഉള്ള് നൊന്തു... ഒരേക്കത്തോടെ കുമാരൻ പറഞ്ഞു തുടങ്ങി.... " നിങ്ങളുടെ കല്യാണ സമയത്തൊന്നും... അന്നൊന്നും എനിക്ക് അറിഞ്ഞു കൂടായിരുന്നു... സത്യമായിട്ടും.... സത്യമായിട്ടും എനിക്ക് ഒന്നും അറിഞ്ഞു കൂടായിരുന്നു. അന്ന്.... നിന്റെ കല്യാണം പെട്ടെന്ന് നടത്താൻ ഞാൻ തീരുമാനിച്ചപ്പോൾ.... ഇങ്ങോട്ട് വന്ന് പറഞ്ഞതാ കിഷോറ്, നിന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും .... " പെട്ടെന്ന് കല്യാണം നടത്താൻ തീരുമാനിക്കാൻ ഉണ്ടായ കാരണം കുമാരൻ വെളിപ്പെടുത്തിയില്ല. രുദ്രനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ് ആ കാരണമെന്ന് കുമാരൻ പറയരുത് എന്ന് തന്നെ അമ്പിളിയും ആഗ്രഹിച്ചു. ഇന്ന് ആ ഇഷ്ടത്തിന്റെ ഒരു തരി പോലും ഉള്ളിൽ അവശേഷിക്കുന്നില്ല. എങ്കിലും അവൻ അതൊന്നും അറിയേണ്ട എന്ന് തന്നെ തോന്നി അവൾക്ക്. " അപ്പോഴല്ലേ നീ പറഞ്ഞത് നിനക്ക് പഠിക്കണമെന്നും ഇപ്പോഴൊന്നും കല്യാണം നോക്കണ്ട എന്നും.... അതോടെ ഇപ്പൊ കല്യാണം നോക്കുന്നില്ല എന്ന് ഞാൻ അവനോട് പറഞ്ഞു. എന്നിട്ടും അവൻ ഇടയ്ക്കിടെ എന്നെ വന്നു കണ്ടു. അവന് നിന്നെ അത്രയ്ക്കും ഇഷ്ടമാണെന്നും കല്യാണം കഴിഞ്ഞ് അവൻ തന്നെ നിന്നെ പഠിപ്പിച്ചോളാം എന്നും ഒക്കെ പറഞ്ഞു.... എത്ര പറഞ്ഞിട്ടും കേൾക്കാതെ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞു ശല്യം ചെയ്യാൻ വന്നപ്പോ എനിക്ക് ദേഷ്യം വന്നു. നിനക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും അതേ നടക്കുകയുള്ളൂ എന്നും ഞാൻ അവനോട് തറപ്പിച്ച് പറഞ്ഞു. കുറേ ദേഷ്യപ്പെടുകയും ചെയ്തു. അതോടെ അവന്റെ ശല്യം നിന്നു. " അമ്പിളിക്ക് അതിൽ അതിശയം ഒന്നും തോന്നിയില്ല. കുമാരന്റെ വാശി അവൾക്ക് അറിയുന്നതാണല്ലോ? ഒരുപക്ഷേ രുദ്രന്റെ പേര് തന്നെ അയാൾ കിഷോറിനോട് പറഞ്ഞിട്ടുണ്ടാവണം.... അരുണിന്റെ മരണവും തുടർന്നുള്ള സംഭവങ്ങളും അമ്പിളിക്ക് ഉണ്ടായ അത്യാഹിതവും ഒക്കെ കുമാരൻ വെളിപ്പെടുത്തുമ്പോൾ ശ്വാസം പിടിച്ചാണ് രുദ്രൻ കേട്ട് നിന്നത്... ഹൃദയത്തിൽ ഒരായിരം മുള്ളുകൾ ഒന്നിച്ച് തറഞ്ഞതുപോലെ രുദ്രന് വേദനിച്ചു. കുഞ്ഞിനാള് മുതൽക്കേ അമ്പിളിയെ കാണുന്നതായിരുന്നു.... കുഞ്ഞു നാളിലൊക്കെ എന്റെ അമ്മയാണെന്ന് പറഞ്ഞു അമ്മയ്ക്ക് വേണ്ടി പരസ്പരം അടി കൂടിയിട്ട് വരെയുണ്ട്. അച്ഛനും അമ്മയ്ക്കും ഒക്കെ അവളെ വലിയ ഇഷ്ടമായിരുന്നു.... തനിക്കും അതെ.... പക്ഷേ കുമാരന് ആ അടുപ്പം ഇഷ്ടമായിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. " ഞാൻ അവിടത്തെ ജോലിക്കാരനാണ്. എന്റെ മകളും ആ സ്ഥാനത്ത് നിൽക്കണം. " എന്നൊക്കെ പറഞ്ഞ് അയാൾ അമ്പിളിയെ വഴക്ക് പറയാറുണ്ട് എന്ന് അവൾ തന്നെ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. തങ്ങൾ അവളോട് കാണിച്ചിരുന്ന അമിതമായ അടുപ്പത്തോടുള്ള ഇഷ്ടക്കേടോ.... ഭയമോ.... അതു കൊണ്ടാവണം അവളെ ഡിഗ്രി പഠിക്കാൻ മാമിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടതും അവളെ കുറിച്ച് ചോദിക്കുമ്പോൾ കൂടുതലായി ഒന്നും പറയാതിരുന്നതും എന്ന് കരുതിയിരുന്നു താനും അമ്മയും.... അവളുടെ കല്യാണം ഉറപ്പിച്ച സമയത്ത് അവൾ നാട്ടിലേക്ക് വന്നപ്പോഴും അവളോട് ചോദിച്ചിരുന്നു എന്തിനാണ് ഇത്ര പെട്ടെന്ന് ഒരു കല്യാണം എന്ന്.... പഠിച്ചു പഠിച്ചു വലിയ ആളാവണം എന്ന അവളുടെ ആഗ്രഹം തങ്ങൾക്കും നന്നായി അറിയാമായിരുന്നല്ലോ? ആ കല്യാണത്തിന് സമ്മതമാണെന്ന് തന്നെയാണ് അവളന്ന് പറഞ്ഞത്. അതല്ലാതെ അവളൊന്നും പറഞ്ഞതുമില്ല.... ഒന്നും.... ഒരുപക്ഷേ അതൊക്കെ വീണ്ടും ഓർത്തെടുക്കാൻ പറ്റാതിരുന്നത് കൊണ്ടാവണം അവൾ അന്ന് ഒന്നും പറയാതിരുന്നത്.... പിന്നീട് അമ്മയ്ക്ക് സുഖമില്ലാതെയായി... വിവാഹം കഴിഞ്ഞു. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും എല്ലാമായി അമ്പിളിയെ മറന്നു പോയിരുന്നു എന്നതാണ് സത്യം. അല്ല... മറന്നു പോയിരുന്നില്ല... അവളെക്കുറിച്ച് തിരക്കാറുണ്ടായിരുന്നു.. മാമനോട്... അതല്ലാതെ അവളുടെ സുഖവിവരങ്ങൾ ഒന്നും തന്നെ അന്വേഷിച്ചു പോയിരുന്നില്ല. തെറ്റായിരുന്നു... വീട്ടിലെ ഒരു അംഗത്തെ പോലെ കഴിഞ്ഞിരുന്ന ഒരാളെ കുറിച്ച് തിരക്കാതിരുന്നത് തെറ്റ് തന്നെയായിരുന്നു...... സ്വന്തം ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ, ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഇടയിൽ പെട്ട് പോകുമ്പോൾ, പലതും മറന്നു പോകും.... പലരെയും മറന്നുപോകും.... സ്വാർത്ഥരാകും.... രുദ്രനും സ്വാർത്ഥനായോ? അമ്മയുടെ പ്രിയപ്പെട്ട അമ്പൂട്ടനെ മറന്നു പോകാനും തക്ക സ്വാർത്ഥൻ....?! രുദ്രന് കുറ്റബോധം തോന്നി.... അവന്റെയുള്ളം നീറി പുകഞ്ഞു.... ആ ചെറുപ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു കാണും ഇവൾ? താങ്ങാകാൻ തണലാകാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? തലയുയർത്തി രുദ്രൻ അമ്പിളിയെ നോക്കി. താഴേക്ക് മിഴികൾ ഊന്നി നിൽക്കുന്നവളുടെ കൺകോണിൽ അവൻ ഒരു നീർത്തിളക്കം കണ്ടു. വിങ്ങി വിതുമ്പുന്ന ഉള്ളം കണ്ണിനു കൈമാറിയ നൊമ്പരം......! അമ്പിളി കൈ ഉയർത്തി ആ കണ്ണ് നീര് അമർത്തി തുടച്ചു കളഞ്ഞു.... 🌜 " കിഷോർ കിടപ്പിൽ ആയതിനു ശേഷം ആണ് അവൻ എന്നോട് എല്ലാം പറയുന്നത്. അന്നൊരിക്കൽ ഞാൻ നിങ്ങളെ കാണാൻ കിഷോറിന്റെ വീട്ടിൽ വന്നപ്പോ, അന്ന് അവൻ എന്നോട് പറഞ്ഞു നിന്നെ തിരികെ വിളിച്ചു കൊണ്ടു പോകാൻ.... അങ്ങനെ കിടക്കുന്ന അവനു വേണ്ടി നീ നിന്റെ ജീവിതം പാഴാക്കണ്ട എന്ന്.... നിന്നോട് പൊയ്ക്കോളാൻ പറഞ്ഞിട്ട് നീ കേൾക്കുന്നില്ല എന്ന്.... അന്നൊക്കെ എന്നെ കാണുമ്പോഴേ നീ മാറി പോകാറുണ്ടായിരുന്നല്ലോ? അതു കൊണ്ടാണ് അന്ന് നീ അവൻ പറഞ്ഞതൊന്നും കേൾക്കാതിരുന്നത്.... ഞാൻ അന്ന് അവൻ പറഞ്ഞത് സമ്മതിച്ചില്ല. ഭർത്താവ് കിടപ്പിലായാൽ അയാളെ വേണ്ടെന്നു വെച്ച് പോവുകയാണോ ഭാര്യ ചെയ്യേണ്ടത് എന്നാണ് ഞാൻ അന്ന് അവനോട് ചോദിച്ചത്. അപ്പോഴാണ് അവൻ പഴയത് ചിലതൊക്കെ എന്നോട് പറഞ്ഞത് ... കിഷോറിന്റെ ഏതോ ബന്ധു ഇവിടെ അടുത്ത് താമസിച്ചിരുന്നു ... ഇടയ്ക്കിടെ അവൻ അവിടെ വരാറുണ്ടായിരുന്നു. അവിടെ വരുമ്പോഴാണത്രേ അവൻ അമ്പിളിയെ കണ്ടിട്ടുള്ളത്. അമ്പിളിയോട് അവന് ഇഷ്ടം തോന്നിയതും എന്നോട് വന്ന് കല്യാണക്കാര്യം സംസാരിച്ചതും അങ്ങനെ ആണ്..... ഞാനത് സമ്മതമല്ല എന്ന് പറഞ്ഞപ്പോ അവന് വാശിയായി. അവന്റെ അച്ഛൻ എന്തോ വലിയ രാഷ്ട്രീയക്കാരനൊക്കെ ആയിരുന്നു. അന്നൊക്കെ കിഷോറിനും ഉണ്ടായിരുന്നു രാഷ്ട്രീയത്തിൽ നല്ല പിടിപാട്.... രാഷ്ട്രീയ ഗുണ്ട ആയ ക്ലീറ്റസിനെ അവന് നല്ല പരിചയവുമായിരുന്നു. അന്ന് അരുണിനെ ഞാൻ അടിച്ചിട്ട് ഓടുന്നത് കിഷോറും ക്ലീറ്റസും കണ്ടിരുന്നു. അരുണിനെ കൊന്നത് ക്ലീറ്റസ് ആണ് .... കിഷോർ പറഞ്ഞിട്ട്..... ആ കൊലപാതകം ചെയ്തത് ഞാനാണെന്ന് പറഞ്ഞു ക്ലീറ്റസിനെ വിട്ട് എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു അവന്റെ ഉദ്ദേശം. ക്ലീറ്റസിന്റെ ശല്യം സഹിക്കാതെ വരുമ്പോ രക്ഷകന്റെ വേഷത്തിൽ കിഷോർ വരും.... അവന്റെ രാഷ്ട്രീയ സ്വാധീനം വെച്ച് കൊലക്കുറ്റം അവൻ ഒതുക്കി തീർക്കും.... ക്ലീറ്റസിനെയും അവനാണ് ഒതുക്കിയത് എന്ന് വരുത്തും... അങ്ങനെ ഒരു അവസരത്തിൽ ചെയ്തു തന്നതിനൊക്കെ പ്രത്യുപകാരം ആയിട്ട് അവൻ നിന്നെ ചോദിച്ചാൽ ഞാൻ നിന്നെ കൊടുക്കാതിരിക്കുമോ? നിന്റെ മുന്നിലും എന്റെ മുന്നിലും എന്നും അവൻ നല്ല പിള്ള ആയിരിക്കുകയും ചെയ്യും.... പക്ഷേ ക്ലീറ്റസിന്റെ ഭീഷണിക്ക് വഴങ്ങാതെ ഞാൻ അമ്പിളിയെ അവളുടെ മാമിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടില്ലേ? അത് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല.... അന്ന്.... ഒരിക്കൽ കൂടെ നിന്നെയും എന്നേയും ഭീഷണിപ്പെടുത്താൻ വേണ്ടി തന്നെയാണ്, ക്ലീറ്റസിനെ കിഷോർ ശരത്തിന്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്. ക്ലീറ്റസ് അന്ന് രാത്രി അവിടെ വന്ന് ബഹളം വയ്ക്കുമ്പോ, ബഹളം കേട്ട് വന്ന വഴിയാത്രക്കാരനെ പോലെ കിഷോർ വീട്ടിലോട്ടു വരുമെന്നും, അവനവിടെ നിന്ന് ക്ലീറ്റസിനെ പറഞ്ഞു വിടുമെന്നും, പിന്നീട് അവർ ആലോചിച്ചത് പോലെയൊക്കെ കാര്യങ്ങൾ നടത്തുമെന്നും ഒക്കെയായിരുന്നു അവൻ വിചാരിച്ചു വച്ചിരുന്നത്. അന്ന് പക്ഷേ അവിടെ നടന്നത് കിഷോർ പ്രതീക്ഷിച്ചത് ഒന്നുമായിരുന്നില്ല.... അതോടെ കിഷോറും ക്ലീറ്റസും തമ്മിൽ തെറ്റി. കിഷോർ തന്നെ ക്ലീറ്റസിനെ എന്തോ കള്ള കേസിൽ കുടുക്കി ജയിലിലാക്കി. നിന്റെ കാര്യത്തിൽ പക്ഷേ കിഷോർ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു. കിടപ്പിലായി കഴിഞ്ഞപ്പോ രാഷ്ട്രീയക്കാരൊന്നും തിരിഞ്ഞു നോക്കാതെ ആയി. അവന്റെ അച്ഛൻ കൂടെ മരിച്ചതോടെ എല്ലാം അവതാളത്തിലായി. ഒരേ കിടപ്പ് കിടക്കാൻ തുടങ്ങിയ ശേഷമാണ് അവന് കുറ്റബോധം തോന്നി തുടങ്ങിയത്. കിടപ്പിലായതും നിങ്ങടെ കുഞ്ഞിനെ നഷ്ടപ്പെട്ടതും ഒക്കെ ചെയ്തു കൂട്ടിയ ദുഷ്ടതകൾ കാരണമാണെന്ന് തോന്നിയപ്പോഴാണ് അവൻ എന്നോട് നിന്നെയും കൂട്ടി തിരികെ പോകാൻ പറഞ്ഞത്. ഇനിയെങ്കിലും നീ ആ നരകത്തിൽ നിന്നും രക്ഷപ്പെടട്ടെ എന്ന് തോന്നിയത്രെ.... " കുമാരൻ ഒന്ന് നിർത്തി വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. രുദ്രനാണ് അയാൾക്ക് വെള്ളമെടുത്ത് നൽകിയത്. അമ്പിളി അനങ്ങാതെ നിന്നതേയുള്ളൂ.... എന്നിട്ടും എന്തുകൊണ്ട് എന്നോട് ഇതൊന്നും പറഞ്ഞില്ല? എന്തു കൊണ്ട് എന്നേ തിരികെ വിളിച്ചു കൊണ്ടു വന്നില്ല? എന്നിങ്ങനെ കുറേ ചോദ്യങ്ങൾ ഉള്ളിൽ ഉയർന്നു എങ്കിലും അവളത് ഒന്നുമേ കുമാരനോട് ചോദിച്ചില്ല.... അമ്പിളിയുടെ ഉള്ളിൽ ഉയർന്ന സംശയങ്ങൾ രൂദ്രനും ഉണ്ടായി. അമ്പിളിയെ പോലെ അതൊന്നും ചോദിക്കാതിരിക്കാൻ അവന് പക്ഷേ കഴിഞ്ഞില്ല. രുദ്രന്റെ ചോദ്യം കേട്ട് കുറച്ചു സമയം മിണ്ടാതെ കിടന്നിട്ടാണ് കുമാരൻ ഇത്രയും പറഞ്ഞത്. " അത്.... ഞാൻ ... അത് പിന്നെ .... അവനെന്നങ്ങനെയൊക്കെ പറഞ്ഞപ്പോ .... അവന് തെറ്റ് മനസ്സിലായതു കൊണ്ടല്ലേ? അല്ലെങ്കിലും അവന് അമ്പിളിയോട് സ്നേഹം തന്നെ ആയിരുന്നില്ലേ? അമ്പിളിയെ സ്വന്തമാക്കാൻ വേണ്ടിയല്ലേ അവൻ അങ്ങനെയൊക്കെ ചെയ്തത് തന്നെ .... " സ്നേഹം. ... ഇതാണോ സ്നേഹം? രുദ്രന് പോലും കുമാരന്റെ മറുപടി കേട്ട് പുച്ഛം തോന്നി. വിങ്ങിപ്പൊട്ടിയുള്ള ഒരു കരച്ചിൽ കേട്ടാണ് രുദ്രൻ അമ്പിളിയുടെ നേർക്ക് നോക്കിയത്. നിലത്തേക്ക് ഊർന്നിരുന്ന് മുട്ടുകാലിൽ മുഖമൊളിപ്പിച്ച് പൊട്ടിക്കരഞ്ഞു അമ്പിളി. രുന്ദ്രൻ അവളുടെ അടുത്തേക്ക് ചെന്ന് അവൾക്ക് എതിരായി മുട്ടുകുത്തിയിരുന്നു. ഇവൾ അനുഭവിച്ചത് ഒക്കെ വെച്ച് നോക്കുമ്പോൾ തന്റെ വിഷമങ്ങൾ ഒന്നും ഒന്നുമല്ല എന്ന് തോന്നി രുദ്രന് .... " കുഞ്ഞേ ..... " നിലത്തേക്ക് വീണു കിടന്ന അമ്പിളിയുടെ കയ്യിൽ തൊട്ടു കൊണ്ട് അങ്ങനെയാണ് അവൻ വിളിച്ചത്. .... പൊട്ടി തകർന്ന് മുന്നിലിരിക്കുന്ന പെണ്ണിനോട് സഹതാപമല്ല, മറിച്ച് അളവറ്റ സ്നേഹവും വാത്സല്യവുമാണ് രുദ്രന് തോന്നിയത് .... അമ്പിളി മുഖമുയർത്തി അവനെ നോക്കി. കലങ്ങി ചുവന്ന കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്. " ഞാൻ .... എന്തിനാ രുദ്രേട്ട എല്ലാരും എന്നോട് ഇങ്ങനെയൊക്കെ? ആദ്യം ജന്മം തന്ന അച്ഛൻ.... പിന്നീട് പ്രാണനേക്കാൾ സ്നേഹിച്ച ഒരുവൻ.... സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ കുടിച്ചു ബോധം ഇല്ലാത്ത ഒരുത്തനെ രാത്രി അവളുടെ അടുത്തേക്ക് പറഞ്ഞു വിടുന്നതാണോ സ്നേഹം ? അതൊന്നും അറിയാതെ.... ഞാൻ ഇത്രയും കാലം.....? ഞാനെന്ത് തെറ്റാ ചെയ്തേ.... ? സ്നേഹിച്ചിട്ട് അല്ലേ ഉള്ളൂ ... ? എല്ലാരേം .... എന്നിട്ടും .... " വിതുമ്പി വിറച്ച് അവളുടെ വാക്കുകൾ കണ്ണുനീരിൽ കുതിർന്നു മുറിഞ്ഞു പോയി. തലകുനിച്ചു പിടിച്ചിരുന്ന് അമ്പിളി പിന്നെയും പൊട്ടി പൊട്ടി കരഞ്ഞു .... രുദ്രൻ അവളുടെ തലയിൽ മെല്ലെ തലോടി .... മുന്നിലിരുന്ന് കരയുന്നത് പണ്ടത്തെ കുഞ്ഞ് അമ്പിളി ആണെന്ന് തോന്നി രുദ്രന്. പണ്ട് .... കുമാരൻ വഴക്ക് പറയുമ്പോൾ ഓടി പിടച്ചു വന്ന് അമ്മയുടെ മടിയിൽ വീണു കിടന്ന് പൊട്ടിക്കരയുന്ന ഒരു അമ്പിളി ഉണ്ടായിരുന്നു... അന്നും അമ്മയുടെ മടിയിൽ കിടന്നു കരയുന്നവളുടെ മുടിയിൽ ഇതുപോലെ തഴുകി ആശ്വസിപ്പിക്കാറുണ്ടായിരുന്നു രുദ്രൻ. " കരഞ്ഞോ .... എത്ര വേണേലും കരഞ്ഞോ ..... ഉള്ളിലെ വിഷമങ്ങളൊക്കെ തീരുന്നതുവരെ കരഞ്ഞോ .... പക്ഷേ ഈ കരച്ചില് അവസാനത്തേത് ആയിരിക്കണം ... നിന്നെ വേണ്ടാത്ത നിന്റെ അച്ഛന് വേണ്ടിയോ, ചതിയനായ ഒരുത്തനു വേണ്ടിയോ ഇനി നീ കരയരുത് .... " രുദ്രൻ അങ്ങനെ പറയുമ്പോഴും അമ്പിളി കരയുക തന്നെയായിരുന്നു ..... 🌜 🌜 🌜 🌜 🌜 കുറച്ചു വൈകാരികമായി എഴുതേണ്ട ഭാഗങ്ങൾ ആണ്. എത്രത്തോളം നന്നാവുന്നു എന്നറിയില്ല. എന്തെങ്കിലും പൊരുത്തക്കേടുകൾ കമന്റ്‌ ബോക്സിൽ പറയൂ ട്ടൊ... കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ