❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
“നീ എന്ത് കണ്ടിട്ടാടി ഇങ്ങനെ നെഗളിക്കണെ, നീ ചവിട്ടി നിക്കണ മണ്ണ് പോലും നിന്റെ സ്വന്തമല്ല. അതിയാൻ കഷ്ടപ്പെട്ടുണ്ടാക്കിയതാ” ലീലാമ്മ അലറുകയായിരുന്നു. കുമ്പിട്ടിരുന്നു തേങ്ങ ചിരകുന്ന റോസിയുടെ കണ്ണിൽ നിന്നും കുടകുട കണ്ണീരൊഴുകി. അവൾ തിരിച്ചൊന്നും പറഞ്ഞില്ല, (എന്നു പറഞ്ഞാൽ ശരിയാകില്ല.) “തേങ്ങ ചിരകുമ്പോൾ ആദ്യം വായവട്ടത്തുനിന്നും ചിരകണം എന്നിട്ടേ പുറകിലോട്ട് ചിരകാവു” എന്ന ന്യായം അവൾ പഠിക്കുന്നത് അമ്മായിയമ്മയിൽ നിന്നാണ്. അറഞ്ചം പൊറഞ്ചം കോഴി ചികയുന്നപോലെ തേങ്ങ ചിരകിയിരിക്കുന്നു എന്നുപറഞ്ഞാണ് ഇന്നത്തെ യുദ്ധം. സഹിക്കാൻ പറ്റാതെ ആയപ്പോൾ “എങ്ങനെ ചിരകിയാലും എന്താ ഇത് അരച്ചല്ലേ കറി വെക്കുന്നത്” എന്ന് തിരിച്ചു ചോദിച്ചതിനാണ് ലീലാമ്മ റോസിയെ വാക്കുകളാൽ പൊരിക്കുന്നത്. തൃശ്ശൂരിലെ പേരുകേട്ട തറവാടാണ് വർക്കിച്ചന്റേത്. ഭാര്യ ലീലാമ്മ. സുന്ദരിയാണ് എന്ന് പറഞ്ഞാൽ പോര. ഗോതമ്പിന്റെ നിറം. സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് സ്വർണ്ണ നിറത്തോടു കൂടിയ ലീലാമ്മയുടെ മുഖം കാണാനായി മാത്രം വർക്കിച്ചൻ പള്ളിയിൽ പോയിരുന്നതത്രേ. സമ്പന്നനായ വർക്കിച്ചനും അന്നന്നത്തെ അപ്പം മാത്രം ഭക്ഷിക്കാൻ വകയുള്ള ലീലാമ്മയും തമ്മിലുള്ള വിവാഹം തൃശ്ശൂർ അങ്ങാടി മുഴുവൻ കോളിളക്കം സൃഷ്ടിച്ചതാണ്. നാട്ടിലെ സിംഹവും പുലിയുമൊക്കെ ആണെലും ലീലാമ്മയുടെ അടുത്ത് വർക്കിച്ചൻ വെറുമൊരു പാവയാണ്. ലീലാമ്മ കൊടുക്കുന്ന സ്ക്രൂവിൽ മാത്രം തിരിയുന്ന പാവ. ആ സ്ക്രൂ എവിടെ എപ്പോ കൊടുക്കണമെന്ന് ലീലാമ്മക്ക് കൃത്യമായി അറിയാം. “ഹോ, ഇന്ന് രാവിലെതന്നെ തുടങ്ങിയോ” അടുക്കളയിലെ ബഹളം കേട്ടുവന്ന വർക്കിച്ചന്റെ ചോദ്യത്തിന്റെ ഉത്തരം എന്നവണ്ണം ലീലാമ്മ പറഞ്ഞു. “പിന്നല്ലാതെ ഇങ്ങനെ കോഴി ചിക്കിയത് പോലെ തേങ്ങ ചിരകി വച്ചാൽ ബാക്കി വന്ന തേങ്ങമുറി ചീയത്തില്ലയോ! ആകെ രണ്ട് മൂട് തെങ്ങെ ഉള്ളൂ. അതിൽ നിന്നും കിട്ടുന്നതുകൊണ്ടുവേണം വർഷം മുഴുവൻ കഴിയാൻ. കാർന്നോൻമാർക്ക് ഉണ്ടായെന്ന് പറഞ്ഞിട്ടെന്തു കാര്യം? ഇവിടെ വല്ലതും ഉണ്ടെങ്കിലല്ലേ ഉള്ളൂ. നിങ്ങൾ അടുക്കളയിൽ എത്തിനോക്കാതെ ആ മീൻകാരൻ വരുന്നുണ്ടോന്ന് നോക്ക്”. പുലി പോലെ വന്ന വർക്കിച്ചൻ ലീലാമ്മ പറഞ്ഞതും അനുസരിച്ച് മീൻകാരനെ തപ്പിപ്പോയി. അല്ല അല്ലേലും വർക്കിച്ചനു മിണ്ടാൻ നിവൃത്തിയില്ല. ലീലമ്മയെപ്പോലെയൊരു ദരിദ്രവാസിയെ കെട്ടിയതിനാൽ തറവാടിനകലെയായി ഏഴ് സെന്റ് സ്ഥലം മാത്രേ പിതൃ സ്വത്തായി കിട്ടിയുള്ളൂ. വർക്കിച്ചന്റെ ചേട്ടന്മാരാകട്ടെ കിട്ടിയ ചാൻസിന് അപ്പന്റെ കയ്യിൽ നിന്നും എല്ലാം എഴുതി വാങ്ങിച്ചു. വർക്കിച്ചൻ ലീലാമ്മയെ മാത്രം ധ്യാനിച്ചു നടക്കുന്നതിനാൽ ഉള്ളത് മതി എന്നും പറഞ്ഞ് ഒരു ചെറിയ പലചരക്ക് പീടികയും നടത്തി ജീവിച്ചു പോന്നു. വർക്കിച്ചനും ലീലാമ്മക്കും കൂടി രണ്ട് മക്കൾ. മകൾ മേരിക്കുട്ടി, എടുത്ത് പറയണ്ട ആവശ്യം ഇല്ല അമ്മയെപ്പോലെത്തന്നെ അസൽ തന്റേടി. ജോലിയായി വിദേശത്താണ്. അമ്മയുടെ ഭരണം കണ്ടു ശീലിച്ച മകൾ എവിടെ ചെന്നാലും അവിടം ആളുടെ നിയന്ത്രണത്തിലാക്കാൻ ഒരു പ്രത്യേക കഴിവാ. സ്വന്തം കെട്ടിയവന്റെ വീട്ടിൽ മാത്രം അത് വിലപോകാത്തതിനാൽ വിവാഹം കഴിഞ്ഞിട്ടും അവധിക്ക് വന്നാൽ കൂടുതൽ ദിവസവും സ്വന്തം വീട്ടിലാണ് വെപ്പും കുടിയും. അതിനെ ന്യായീകരിക്കാൻ എന്നവണ്ണം ചീഞ്ഞ ക്ലീഷെ ഡയലോഗും പറയും- “സ്വന്തം അപ്പനും അമ്മയും ഉള്ള കാലത്തോളം പെൺമക്കൾക്ക് സ്വർഗ്ഗം സ്വന്തം വീടാണ്”. മരുമകനെ വശത്താക്കാൻ ലീലാമ്മ അതിസമർത്ഥ ആയതിനാൽ മരുമകനും സ്വന്തം വീടിനേക്കാളും പ്രിയം ഇവിടെത്തന്നെ. മകൻ ജോണിക്കുട്ടിയാണ് ഇപ്പോ പലചരക്ക് കട നോക്കിനടത്തുന്നത്. ശാന്ത സ്വഭാവം. അമ്മ എന്ത് പറഞ്ഞാലും ധിക്കരിക്കില്ല. രണ്ട് മക്കളേയും കൊഞ്ചിച്ചു അല്ലലറിയിക്കാതെ വളർത്തിയതിനാൽ അപ്പനേയും അമ്മയേയും മക്കൾക്ക് കാര്യാണ്. അമ്മക്ക് തന്റെ ഭാര്യയോടുള്ള മുഷിപ്പ് അറിയാമെങ്കിലും അറിഞ്ഞതായി നടിക്കാതെ അങ്ങ് ജീവിച്ചു പോകുന്നു. അതുകൊണ്ടുതന്നെ മകന്റെ മുമ്പിൽവച്ച് മരുമകളെ പിണക്കാതെ ലീലാമ്മ ശ്രദ്ധിച്ചു. ജോണിക്കുട്ടി കടയിലേയ്ക്ക് പോയതിന് ശേഷമേ അഭ്യാസം എടുക്കുള്ളു. അതിനാൽ തിരിച്ചു വരുമ്പോൾ റോസി എന്ത് പറഞ്ഞാലും പൂർണ്ണമായി വിശ്വസിക്കാൻ ജോണിക്കുട്ടിക്കായില്ല. പതിയെ പരാതി പറച്ചിലും റോസി നിർത്തി. വർഷം രണ്ട് കഴിഞ്ഞു. ജോണിക്കുട്ടിയുടെയും റോസിയുടെയും മകനിപ്പോൾ ഒരു വയസ്സായി. റോസിയുടെ ചെറുപ്പത്തിലെ അപ്പൻ മരിച്ചുപോയതാണ്. അതിനും ലീലാമ്മ റോസിയെ കുറ്റപ്പെടുത്താൻ മറന്നില്ല. “ഏതോ ശാപം കിട്ടിയ വീടാണ് അല്ലേൽ ആ തള്ള ഇത്രേം പെട്ടെന്ന് വിധവയാകോ!” വരുന്നോരോടെല്ലാം ലീലാമ്മ ഈയൊരു കാര്യം പ്രത്യേകം പറയാൻ മറന്നില്ല. മാത്രവുമല്ല കൂട്ടത്തിൽ ഉപദേശവും “അയ്യോ, മക്കളുടെ വിവാഹകാര്യം നന്നായി തിരക്കണം കേട്ടോ. എല്ലാം സൂക്ഷിച്ചു വേണം കേട്ടോ.” മാത്രവുമല്ല ജോണിക്കുട്ടിയുടെ വീട്ടിൽ എന്ത് ആഘോഷം നടന്നാലും റോസിയുടെ അമ്മയെ വിധവ ആയതിനാൽ പരമാവധി മാറ്റി നിർത്താൻ ലീലാമ്മ ശ്രദ്ധിച്ചു. റോസിയുടെ അമ്മയാകട്ടെ ഇതൊന്നും അറിയാതെ ആരോടും പരാതിയില്ലാതെ ജീവിച്ചുപോന്നു. ഒരു ദിവസം വർക്കിച്ചനുള്ള ഭക്ഷണം വിളമ്പി വച്ച റോസി വെള്ളം എടുത്തു വയ്ക്കാൻ മറന്നു പോയി. അതിനുള്ള മറുപടി എന്നവണ്ണം വയറു നിറച്ചു തിന്ന് ഏമ്പക്കം വിട്ടതിന് ശേഷം വർക്കിച്ചന്റെ ഡയലോഗ് “ഹാ അപ്പനില്ലാതെ വളർന്നതല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി”! അപ്പനില്ലാത്തതിനാൽ ആ വീട്ടിൽ വർക്കിച്ചനെ ആയിരുന്നു റോസിക്ക് കൂടുതൽ ഇഷ്ടം. ഇത്രയും കാലം അമ്മായിയമ്മയേയും നാത്തൂനേയും മാത്രം സഹിച്ചാൽ മാത്രം മതിയായിരുന്നു. അമ്മായിയപ്പന്റെ കുറ്റപ്പെടുത്തലും കൂടിയായപ്പോൾ റോസി തളർന്നു തുടങ്ങി. ആ പറയാൻ മറന്നു പോയി റോസി നല്ലൊരു നർത്തകി ആയിരുന്നു. ഒരു ഡാൻസ് സ്കൂളിൽ പഠിപ്പിച്ചിരുന്നു. “ഓ നസ്രാണികളങ്ങനെ ആടാനും തുള്ളാനൊന്നും പോകില്ല. ഒരു ആട്ടക്കാരി വന്നിരിക്കുന്നു.” വിവാഹ ശേഷം അങ്ങനെ ലീലാമ്മ റോസിയുടെ ജോലിയും കളയിച്ചു. കുഞ്ഞായി കഴിഞ്ഞപ്പോൾ “കുഞ്ഞിനെ ആര് നോക്കും നീ ആടാൻ പോയാൽ എന്നായി. അല്ലേലും വല്ല്യ ഗവൺമെന്റ് ഉദ്യോഗം അല്ലല്ലോ വല്ലോനേം നോക്കി കണ്ണും കയ്യും കാണിക്കലല്ലേ.” ജോണിക്കുട്ടിയോട് പറഞ്ഞാലും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതിനാൽ റോസി മൗനം പാലിച്ചു. ഒരു ദിവസം ലീലാമ്മയുടെ മകൾ മേരിക്കുട്ടി ഫോൺ വിളിച്ചു ഭയങ്കര കരച്ചിൽ. അവളുടെ കെട്ടിയോൻ പറഞ്ഞു നീ ജോലി നിർത്തി മക്കളേയും കൊണ്ട് നാട്ടിൽ പൊയ്ക്കോളൂ. അമ്മക്ക് പ്രായമായി വരുന്നു. അവരെ സഹായിക്കാൻ ആരുമില്ല. ഇതു കേട്ടതും ലീലാമ്മ രഹസ്യമായി മകളെ ഉപദേശിച്ചു. “എന്ത് വന്നാലും നീ ജോലി കളയരുത്. വേണെങ്കിൽ അവൻ പോട്ടെ. അല്ലേൽ നോക്കാൻ ആരേലും വയ്ക്കട്ടെ. പിള്ളേർ എങ്ങനേലും വളർന്നോളും. നിന്റെ ജോലി പോയാൽ പിന്നെ നിനക്ക് പുഴുന്റെ വില പോലും കാണില്ല.” ലീലാമ്മ പറഞ്ഞാൽ മകളോ മകൾ പറഞ്ഞാൽ ലീലമ്മയോ ഒരടി മാറുകയില്ലാത്തതിനാൽ മകൾ ലീലാമ്മയുടെ വാക്ക് കേട്ടു. എന്തൊക്കെ വന്നാലും എന്നെ നോക്കാൻ എന്റെ മക്കൾ ഉണ്ട് എന്ന ഭാവം ലീലാമ്മയെ റോസിയുടെ അടുത്ത് ക്രൂരയാക്കി. റോസിയുടെ മകൻ ജോക്കുട്ടൻ വളർന്നു സ്കൂളിൽ പോകാൻ തുടങ്ങി. ലീലാമ്മയും വർക്കിച്ചനും നാത്തൂൻ മേരിക്കുട്ടിയും കൂടി മത്സരിച്ചു റോസിയെ കുറ്റപ്പെടുത്താനും തുടങ്ങി. അപ്പോഴും ജോണിക്കുട്ടി മരവിച്ച അവസ്ഥ തുടർന്നു കൊണ്ടിരുന്നു. അതിനേക്കാളുപരി സഹോദരസ്നേഹം, മാതാപിതാക്കളോടുള്ള ഭയം, അനുസരണം തുടങ്ങിയ വികാരങ്ങളാൽ ലീലാമ്മ അയാളെ കെട്ടിയിട്ടു. ഒരു ദിവസം സഹിക്കെട്ട ജോണിക്കുട്ടി പറഞ്ഞു “അവർക്ക് പ്രായമായി അവരെ തിരുത്താൻ എനിക്കാകില്ല. നീ വേണം അത് മനസിലാക്കി സഹകരിച്ചു പോകാൻ.” “ഇവർക്ക് ഇപ്പോഴല്ലേ വയസ്സായത്? പണ്ടും ഇവർ ഇങ്ങനെത്തന്നെ ആയിരുന്നില്ലേ?” അന്നാദ്യമായി ജോണിക്കുട്ടിയോട് കയർത്ത റോസിയുടെ കരണം പുകക്കാൻ അവൻ മറന്നില്ല. മകൻ പൂർണ്ണമായി തന്റെ നിയന്ത്രണത്തിലാണെന്ന് മനസ്സിലാക്കിയ ലീലാമ്മ പണ്ടത്തേതിനേക്കാൾ കൂടുതലായി റോസിയെ കുറിച്ച് നുണയും കൊതിയും പറയാൻ തുടങ്ങി. ഇതിനിടയിൽ പെട്ടെന്ന് ഒരു ദിവസം വർക്കിച്ചൻ മരിച്ചു. ഉറങ്ങി കിടന്ന വർക്കിച്ചൻ പിറ്റേന്ന് ഉണർന്നില്ല. അതിലും ലീലാമ്മ അഹംഭാവം കാണിച്ചു. ഭാഗ്യമരണം ആണത്രെ. കിടന്ന് നരകിച്ചില്ലല്ലോ. റോസിയുടെ ലോകം ജോക്കുട്ടൻ മാത്രമായി ചുരുങ്ങി. അവൾ ആരോടും സംസാരിച്ചില്ല. ജോക്കുട്ടനും റോസിയോടായിരുന്നു കാര്യം. വീടിനടുത്തുള്ള ടൗണിൽ റോസിക്ക് നൃത്തഅദ്ധ്യാപികയായി ജോലി കിട്ടി. റോസിയുടെ കൂട്ടുക്കാരി നടത്തുന്ന സ്ഥാപനം ആയിരുന്നു അത്. ജോക്കുട്ടനോട് മാത്രം അവൾ അനുവാദം ചോദിച്ചു. അമ്മയുടെ ദയനീയ അവസ്ഥ ചെറുപ്രായത്തിൽ തന്നെ അവന് മനസ്സിലായി തുടങ്ങി.റോസിയെ ജോലിക്ക് വിടാതിരിക്കാൻ ലീലാമ്മ ഒരുപാട് പയറ്റി. “ഡാ നീ ഇങ്ങനെ പൊട്ടനായിരുന്നോ, നോക്കിക്കോ ആദ്യത്തെ ശമ്പളം കിട്ടുന്ന അന്ന് അവൾ നിന്നെ ഇട്ടിട്ട് പോകും. പെണ്ണിന്റെ കയ്യിൽ കാശ് വരാൻ തുടങ്ങിയാൽപിന്നെ നിന്നെ വില കാണില്ല.” ജോണിക്കുട്ടി അപ്പോഴും മൗനം പാലിച്ചു. ഒരു ദിവസം വെള്ളിടി പോലെ ആ വാർത്ത എത്തി. ലീലാമ്മയുടെ ഏക മകൾ മേരിക്കുട്ടി ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. മകളുടെ മൃതശരീരം കണ്ട ലീലാമ്മ മരവിച്ചു പോയി. അവർ താഴെ വീണു. തന്റെ ബലം ആയിരുന്നവൾ തനിക്ക് മുൻപേ കണ്ണടക്കുമെന്ന് അവർ സ്വപ്നത്തിൽപോലും വിചാരിച്ചില്ല. മകളെ അടക്കുന്നതിനുമുൻപേ ലീലാമ്മയെ ഐസിയുവിൽ പ്രവേശിപ്പിച്ചു ലീലാമ്മയുടെ കഴുത്തിന് താഴോട്ട് തളർന്നു. സംസാര ശേഷി പൂർണ്ണമായി നഷ്ടപ്പെട്ടു. ലീലാമ്മയെ പഴയപോലെയാക്കാൻ മകൻ ജോണിക്കുട്ടി ആശുപത്രിയായ ആശുപത്രികൾ മുഴുവൻ കയറിയിറങ്ങി. ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. വർഷം മൂന്ന് കഴിഞ്ഞു. ലീലാമ്മ ഇപ്പോഴും കിടന്ന കിടപ്പാണ്. മല മൂത്ര വിസർജ്ജനം എല്ലാം കിടന്നിടത്തുതന്നെ. റോസിയുടെ കൂട്ടുക്കാരി വിദേശത്ത് സ്ഥിര താമസമാക്കിയതിനാൽ ഡാൻസ് സ്കൂൾ റോസി സ്വന്തമായി വാങ്ങിച്ചു. അവളുടെ കയ്യിലുള്ള ചെറിയ സമ്പാദ്യവും പിന്നെ അമ്മയുടെ സഹായം, കുറച്ച് ലോൺ അങ്ങനെ എല്ലാം ചേർത്ത് ഒപ്പിച്ചെടുത്തു എന്ന് പറയുന്നതാകും ശരി. രാവിലെ ലീലാമ്മയെ നോക്കാൻ ഒരു സ്ത്രീയെ ഏർപ്പാടാക്കി രാത്രി റോസി നോക്കും. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ലീലാമ്മയെ തിരിച്ചു കിടത്തണം. രാവിലെയും രാത്രിയും ദേഹം മുഴുവൻ തുടക്കണം. അത് കൂടാതെ മല മൂത്ര വിസർജ്ജനം വൃത്തിയാക്കണം. ശരീരം മുഴുവൻ പൗഡർ ഇട്ടു മസാജ് ചെയ്യണം. എല്ലാം ഒരു പരിഭവവുമില്ലാതെ റോസി ചെയ്തു പോന്നു. ഒരു ദിവസം രാത്രി അലാറം നിർത്താതെ അടിക്കുന്നു. അടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന ജോക്കുട്ടൻ എഴുന്നേറ്റുവന്നു നോക്കുമ്പോൾ റോസി നല്ല ഉറക്കത്തിലാണ്. ക്ലീനിങ് എന്ന് എഴുതിയാണ് അലാറം സേവ് ചെയ്തിരിക്കുന്നത്. അവനത് പതിയെ നിർത്തി വച്ചു. റോസിയെ വിളിക്കാൻ അവനു തോന്നിയില്ല. കാരണം ഈയിടെയായി അമ്മൂമ്മയുടെ ചികത്സചിലവ് ഏറിയതിനാൽ അമ്മ ഒരു ബാച്ച് കൂടുതൽ ഡാൻസ് പഠിപ്പിക്കുന്നുണ്ട്. പെട്ടെന്ന് ഒരുൾവിളി എന്നവണ്ണം കണ്ണ് തുറന്ന റോസി സമയം നോക്കിയതും ഓടി ലീലാമ്മയുടെ മുറിയിൽ ചെന്നപ്പോഴേക്കും ജോക്കുട്ടൻ അമ്മൂമ്മയെ വൃത്തിയാക്കാൻ തുടങ്ങിയിരുന്നു. “മോൻ പോയി കിടന്നോളൂ, നാളെ ക്ലാസ് ഉള്ളതല്ലേ? അമ്മ ഉറങ്ങി പോയതാ കുട്ടാ. സോറി ഡാ” ഇത്രയും പറഞ്ഞപ്പോഴേക്കും അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് ജോക്കുട്ടൻ ഉറങ്ങാൻ പോയി. സമയം രണ്ടര ആയി. മുണ്ടിൽ മുഴുവൻ വയറിളകി പോയിരിക്കുന്നു. വെള്ളം ചൂടാക്കി റോസി ലീലാമ്മയെ മൊത്തം തുടച്ചു വൃത്തിയാക്കി. ചരിച്ച് കിടത്തി പുറം മുഴുവൻ പൗഡർ ഇട്ടു മസാജ് ചെയ്തു. പുതിയ വസ്ത്രം ധരിപ്പിച്ചു ചാരിയിരുത്തി കട്ടിലിൽ പിടിപ്പിച്ചിരുന്ന ബെൽറ്റ് ഇട്ടു. ചൂട് കഞ്ഞി ഉണ്ടാക്കി കോരി കൊടുത്തു കഴിപ്പിച്ചു. മുറി മുഴുവൻ തൂത്തുതുടച്ചു സ്പ്രേ അടിച്ചു. സമയം രണ്ടരയായി. ഇത്രയൊക്കെ ചെയ്തിട്ടും ഒരക്ഷരം ലീലമ്മയോട് അവൾ സംസാരിച്ചില്ല. ഒരു വെറുപ്പും കാണിച്ചില്ല. ഒരു രോഗിയെ എന്നവണ്ണം അവൾ പരിചരിച്ചു. ലീലാമ്മക്ക് ഉള്ളിൽ നല്ല ബോധം ഉണ്ടായിരുന്നു. അവരുടെ മിഴികൾ നിറഞ്ഞൊഴുകി. “മോളേ” എന്നൊന്ന് വിളിക്കാൻ ആഗ്രഹിച്ചു. പക്ഷേ വർഷങ്ങളായി അവർക്ക് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. ആട്ടക്കാരി, ചന്ത, വേശ്യ വിളിക്കാൻ സാധിച്ച സമയത്തെല്ലാം താനവളെ വിളിച്ചതെല്ലാം ലീലാമ്മയുടെ ഓർമ്മയിൽ വന്നു. അവളെ ഒന്ന് തഴുകണമെന്നുണ്ടായിരുന്നു. അവളൊന്ന് കെട്ടിപിടിച്ചിരുന്നെങ്കിൽ എന്നവരാഗ്രഹിച്ചു. താൻ മൂലം അവൾക്ക് ജോണിക്കുട്ടിയിൽ നിന്നും കിട്ടിയ അടി അവരുടെ ഓർമ്മയിലൂടെ ഒഴുകിയെത്തി. ലീലാമ്മയുടെ വായയിലുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എടുത്തു കളഞ്ഞു. വായ വൃത്തിയാക്കിയ ശേഷം അവരെ നേരെ കിടത്തി കണ്ണുനീർ തുടച്ചു. ഒരിക്കൽ പോലും ലീലാമ്മയുടെ കണ്ണിലേക്ക് നോക്കാതിരിക്കാൻ റോസി പ്രത്യേകം ശ്രദ്ധിച്ചു. ലീലാമ്മയും മകളും ചേർന്ന് തകർത്തുടച്ച തന്റെ കൊച്ചു സന്തോഷങ്ങൾ എവിടെയോ ഇരുന്നു വെന്തു നീറുന്നതിന്റെ ചൂട് അവൾ അനുഭവിച്ചിരുന്നു. ദേഹം കഴുകിയ ശേഷം ഒരു മണിക്കൂർ കൂടെ ഉറങ്ങാനായി മുറിയിലെത്തിയ റോസിയെ ജോണിക്കുട്ടി ഇടക്കണ്ണാൽ നോക്കി. കുറ്റബോധത്താൽ അയാൾ നീറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. താനും അമ്മയ്ക്കും പെങ്ങൾക്കും ഒപ്പം ചേർന്ന് അവൾക്കെതിരായതോരോന്നും അയാളെയും അലട്ടി കൊണ്ടിരുന്നു. കിടക്കയിലേക്കു ഇരിക്കുമ്പോളാണ് ജോക്കുട്ടൻ അപ്പനെ കെട്ടിപ്പിടിച്ചു അടുത്ത് കിടക്കുന്നത് റോസി ശ്രദ്ധിച്ചത്. താൻ ഉറങ്ങിപ്പോയ കഥ അപ്പനെ കേൾപ്പിച്ചെന്ന് അവൾക്ക് മനസ്സിലായി. ജോണിക്കുട്ടിയ്ക്കും അവൾ മുഖം കൊടുത്തില്ല.അവളും ഇപ്പോൾ മരവിച്ച മനസ്സിനെ താലോലിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ചെറിയ ശ്രമം. ഇഷ്ടയാൽ പറയണെ. അക്ഷരത്തെറ്റുകൾ ക്ഷമിക്കണെ🙏💕 #mywriting #story #family #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ കണ്ണൂർകാരൻ ❤️❤️❤️
മിഷൻ Part 5 ബാലൻസ് 'എന്‍റെ ടീമിലെ ആരെയെങ്കിലും ഇങ്ങോട്ട് വരുത്തിയാല്ലോ ?? അല്ലെങ്കില്‍ വേണ്ട , ഒരു പെണ്ണിന്‍റെ പുറകെ നടന്ന് ചുരുളഴിക്കാന്‍ എനിക്കെന്താ വട്ടാണോ എന്ന് അവര്‍ കരുതും. എന്തായാലും അശ്വിനിയെ വെറുതേ വിടാന്‍ ഞാൻ ഉദ്ദേശിക്കുന്നില്ല...' അന്നു രാത്രി കുറച്ച് വൈകിയായിരുന്നു കരണ്‍ തിരിച്ച് റൂമിലെത്തിയത്. മുറി തുറന്ന് അവൻ അകത്തേക്ക് കയറിയതും അവന്റെ തലയ്ക്ക് പിന്നില്‍ ഒരു ഗണ്‍ വന്ന് നിന്നതും ഒരുമിച്ചായിരുന്നു. "Dont Move....!!" കരണ്‍ അനങ്ങാതെ നിന്നു. "Hands Up..." ആജ്ഞ പ്രകാരം അവൻ ഇരു കൈകളും ഉയർത്തി. "Move...." കരണിന്‍റെ തോളില്‍ പിടിച്ച് അയാള്‍ മുന്നോട്ട് തള്ളി . അപ്പോഴേക്കും ഏതാനും വ്യക്തികള്‍ അകത്തേക്ക് കയറി കതകടച്ചു . ഗണ്‍ പോയിന്‍റില്‍ കരണിനെ അവര്‍ തിരിച്ചു നിര്‍ത്തി. "എന്താ...? എന്താ നിങ്ങള്‍ക്ക് വേണ്ടത് ??" എല്ലാവരെയും നോക്കി കരൺ ചോദിച്ചു. ഇങ്ങനെയൊരു അറ്റാക്ക് അവൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഒരു കൈയ്യടിയോടെ അവരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ മുന്നോട്ട് വന്നു . ജഫാ ആയിരുന്നു അത്. ഗൺ പോയിന്റിൽ നിൽക്കുന്ന കരണിനെ നോക്കി അയാൾ മുരണ്ടു : "ഞങ്ങള്‍ക്ക് വേണ്ടത് ചെറിയൊരു കാര്യമാണ് കൃഷ്ണാ . അത് പറഞ്ഞാല്‍ നിന്നെ വെറുതേ വിടാം..." കൃഷ്ണാ എന്ന് ജഫാ പേര് മൊഴിഞ്ഞതും എവിടെ നിന്നാണ് കൊട്ടേഷന്‍ എത്തിയതെന്ന് അല്‍പ്പം പുഞ്ചിരിയോടെ കരണ്‍ മനസ്സിലാക്കുകയായിരുന്നു . Yes its from S I Chandra Chudan..! കരണിന്‍റെ ബുദ്ധിപരമായ നീക്കങ്ങളില്‍ ഒന്നു മാത്രമായിരുന്നു അത് . പണി എവിടെ നിന്നും വരാം എന്ന് നേരത്തേ കണക്കുകള്‍ കൂട്ടിയതു കൊണ്ടാണ് അവൻ ഓരോ സ്ഥലത്തും തന്‍റെ ഐഡന്‍റിറ്റി മാറ്റി പിടിച്ചത്. "എന്തു കാര്യമാണ് നിങ്ങള്‍ക്കറിയേണ്ടത്...??" അവൻ ചോദിച്ചു. "നീയൊരു പെണ്‍കുട്ടിയുടെ പുറകേയാണ് എന്ന് ഞങ്ങള്‍ക്കറിയാം . എവിടെയാണ് അവള്‍ ഉള്ളതെന്ന് പറഞ്ഞാല്‍ നിന്നെ വെറുതേ വിടാം...." ജഫ പറഞ്ഞു. "ഏത് പെണ്‍കുട്ടിയുടെ കാര്യമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്...??" "അധികം ഉരുണ്ടു കളിക്കണ്ട കൃഷ്ണാ . കഴിഞ്ഞ ദിവസം താന്‍ മാര്‍ജിന്‍ ഫ്രീയില്‍ നിന്നും രക്ഷിച്ച ആ പെണ്ണിനെ കുറിച്ചു തന്നെയാ ഞാന്‍ ചോദിക്കുന്നത്. "അവള്‍ എവിടെയാണെന്ന് സത്യമായും എനിക്കറിയില്ല... താന്‍ തന്നെയല്ലേ ഇപ്പോള്‍ എന്നോട് പറഞ്ഞത് ഞാന്‍ അവളുടെ പുറകേയാണെന്ന്.. പിന്നെയെങ്ങനെ ഞാന്‍ അവള്‍ എവിടെയാണെന്നറിയും...?? എനിക്കറിയായിരുന്നെങ്കില്‍ ഞാന്‍ അവളുടെ മുന്നില്‍ ആയിരിക്കില്ലേ...?? അപ്പോള്‍ ഞാന്‍ അവളുടെ പുറകേയാണെന്ന് താന്‍ പറയുന്നതില്‍ വല്ല പ്രസക്തിയുമുണ്ടോ...?? ഇനി അഥവാ അവള്‍ എവിടെയാണെന്ന് എനിക്കാറിയാമെങ്കില്‍ ഞാനും അവളും ഒപ്പമായിരിക്കില്ലേ...?? ഒരാള്‍ പിന്നിലും ഒരാള്‍ മുന്നിലും ആയിരിക്കില്ലല്ലോ.. ഇനി അവളെ എനിക്കറിയില്ലേല്‍ നിങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ ഞാന്‍ അവളുടെ പുറകേ ആയിരിക്കും.. അപ്പോഴും നിങ്ങളുടെ ചോദ്യം ശരിയാവുന്നില്ലല്ലോ.. അല്ലേ ???" കരൺ വേഗത്തിൽ പറഞ്ഞു. കരണിന്‍റെ വർത്തമാനം കേട്ട് ജഫായുടെ കൂടെ ഉണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ തള്ളി. ജഫാ ആവട്ടെ ഒന്നും മനസിലാവാതെ നിന്നു. അയാളുടെ വായിലെ സിഗരറ്റ് താനേ താഴേക്ക് വീണു . "എന്തോന്ന്...??!! ഇവനിതെന്തൊക്കെയാ ഈ പറയുന്നേ...??!! ഒന്നും മനസ്സിലാവുന്നില്ലല്ലോ...!!!" ഗണ്‍ ചൂണ്ടിപ്പിടിച്ചവന്‍ തല മാന്തി തള്ളിയ കണ്ണോടെ ജഫായുടെ മുഖത്തേക്ക് നോക്കിയതും മിന്നല്‍ വേഗതയിലായിരുന്നു കരണിന്‍റെ കറങ്ങിയടി.. അടി കൊണ്ട് അയാള്‍ തറയില്‍ വീണു. പിന്നാലെ വന്നവന്മാരെ തന്‍റെ മുഷ്ടി ചുരുട്ടി സെക്കന്‍റുകള്‍ക്കുള്ളില്‍ കരണ്‍ പെരുമാറി. ഒട്ടും പ്രതീക്ഷിക്കാതെയുള്ള കരണിന്റെ ആക്രമണം. ജഫാ കരണിന് നേരെ പാഞ്ഞടുത്തു. മല്ലനായ ജഫായും കരണും നേര്‍ക്കു നേര്‍. തന്റെ നേരേ കൈ വീശിയ ജഫായുടെ കഴുത്തിന് താങ്ങി വടക്കന്‍ സ്റ്റൈലില്‍ തൂക്കിയെടുത്ത് തൊട്ടടുത്ത മേശയിലേക്കിട്ടു കരൺ. അടുത്തവന്റെ നെഞ്ചു നോക്കി ആഞ്ഞു തൊഴിച്ച് വായുവിൽ പിരിഞ്ഞു കറങ്ങി കാലുകൊണ്ട് ഒരുത്തനെ അവൻ ചവിട്ടി വീഴ്ത്തി. മേശപ്പുറത്തുള്ള കൂജ കൈയിയിലെടുത്ത് മറ്റൊരാളുടെ തലയിൽ കരൺ ആഞ്ഞടിച്ചു. കരണിന്റെ ചടുലതയും അഭ്യാസവും വേഗതയും കണ്ട് അവരെല്ലാം ഒരുപോലെ നടുങ്ങി. തങ്ങൾ നേരിടാൻ വന്നവൻ നിസ്സാരക്കാരനല്ലാ എന്ന് ഒരു നിമിഷം ജഫ തിരിച്ചറിയുകയായിരുന്നു. ഠേ....!!! പെട്ടെന്നായിരുന്നു വെടിയുതിര്‍ന്നത് . ഗണ്‍ തിരിച്ചു കിട്ടിയ ആള്‍ കരണിനെ എയിം ചെയ്തതും അയാള്‍ നില്‍ക്കുന്ന കാര്‍പെറ്റ് സര്‍വ്വ ശക്തിയുമെടുത്ത് കരണ്‍ പിന്നോക്കം വലിച്ചു . നടുവും തല്ലി അയാള്‍ വീണ്ടും താഴെ വീണ് കരഞ്ഞു. ഠേ !! ഠേ !! ഠേ !! അടുത്ത വെടിയുതിര്‍ന്നു . ഭാഗ്യം ഒന്നുകൊണ്ടു മാത്രം ബുള്ളറ്റ് കരണില്‍ തറച്ചില്ല . ഇനി എങ്ങനേലും മുറിക്ക് വെളിയില്‍ ഇറങ്ങണം.. സമയം കളയാതെ അടുത്തു കണ്ട ഹുക്ക് റോപ്പ് കയ്യില്‍ കരുതി മുറിയിലെ ചില്ല് ജനല്‍ തകര്‍ത്ത് സാഹസികതയോടെ അവൻ താഴേക്ക് എടുത്തു ചാടി. ശ്വാസമടക്കി കൂട്ടത്തിലൊരുത്തന്‍ ആ കാഴ്ച കാണുകയായിരുന്നു . ചാടുന്ന മുറക്ക് ഹുക്ക് റോപ്പ് കരണ്‍ തൊട്ടപ്പുറത്തെ കെട്ടിടത്തില്‍ എറിഞ്ഞു. ആാാാ.......!!!! വലിയൊരു നിലവിളിയോടെ അവൻ താഴേക്ക് വീഴുമ്പോള്‍ ഹുക്ക് റോപ്പ് അപ്പുറത്തെ കെട്ടിടത്തിലേക്ക് കൊളുത്തിയതും ഒരുമിച്ചായിരുന്നു . റോപ്പിന്‍റെ ബലത്തില്‍ തൂങ്ങിയാടി ആ കെട്ടിടത്തിലെ ഒരു ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ ചെന്നിടിച്ച് അവൻ നിന്നു. ഏന്തി വലിഞ്ഞ് കരണ്‍ ആ ബാല്‍ക്കണിയിലേക്ക് കയറുമ്പോള്‍ ഈ രംഗങ്ങളൊക്കെ കണ്ട് വായും പൊളിച്ച് ഇരിക്കുകയാണ് ഫ്ലാറ്റിലെ രണ്ട് ചെറുപ്പക്കാര്‍ : "Dude..., How did You do that....???!!!" അമ്പരപ്പോടെ ഒരുത്തന്‍ ചോദിച്ചു . തന്‍റെ നടുവില്‍ കൈ വെച്ച് വല്ല വിധത്തിലും അവശതയോടെ കരണ്‍ എഴുന്നേറ്റ് നിന്നു : "ഇങ്ങനെയൊരു സിറ്റുവേഷന്‍ ഉണ്ടായാൽ തനിയേ ഇതൊക്കെ നിങ്ങള്‍ ചെയ്തോളും മക്കളേ. അതിന് പ്രത്യേകം ട്രെയിനിംഗിന്‍റെ ആവശ്യം ഒന്നുമില്ല..." "𝗛𝗘𝗬 𝗦𝗧𝗢𝗣.... " ജഫാ അപ്പുറത്ത് നിന്നും കരണിന് നേരെ തോക്കു ചൂണ്ടി അലറിയതും അവൻ മിന്നല്‍ വേഗതയില്‍ താഴേക്കിറങ്ങി. "ഏയ് പോയി പിടിയെടാ അവനെ... സാധാരണക്കാരൻ അല്ലവന്‍... ഭയങ്കര സൂത്രശാലിയാണ്..." ജഫായുടെ ആജ്ഞ കിട്ടിയതും മുഴുവൻ സംഘവും ആ കെട്ടിടം ഇറങ്ങി. പുറത്തെത്തിയ കരണിന്‍റെ ശ്രദ്ധയില്‍ ആ ഡ്യൂക്ക് ബൈക്ക് പെട്ടു. പിന്നെ ഒന്നും നോക്കിയില്ല , ബൈക്കിന്‍റെ വയര്‍ വലിച്ച് ത്രോട്ട് ചെയ്ത് വണ്ടി സ്റ്റാര്‍ട്ടാക്കി കരണ്‍ കുതിച്ചു പാഞ്ഞു. "𝗚𝗢 𝗚𝗢 𝗚𝗢.....!!!" പിന്നാലെ കാറില്‍ കയറി ജഫായും കൂട്ടാളികളും. ഹൈവേയില്‍ മിന്നല്‍ വേഗതയില്‍ കരണ്‍ പായുമ്പോള്‍ തൊട്ടു പുറകെ അവനെ വിടാതെ ജഫാ ആന്‍ഡ് ടീം! "𝗚𝗨𝗬𝗦 𝗟𝗔𝗨𝗡𝗖𝗛 𝗧𝗛𝗘 𝗗𝗥𝗢𝗡𝗘𝗦.." ജഫായുടെ നിര്‍ദേശം കിട്ടിയതും കൂട്ടാളിയില്‍ ഒരുത്തന്‍ ഡ്രോണ്‍ ലോഞ്ച് ചെയ്തു . ഫൂൂൂം !!! ഫൂൂൂം !!! കാറില്‍ നിന്നും ആറോളം ഡ്രോണുകള്‍ ആകാശത്ത് വട്ടമിട്ട് പറന്ന് ചീറി പായുന്ന കരണിനെ ലക്ഷ്യമിട്ട് പിന്നാലെ കുതിച്ചു. "𝗛𝗘𝗬 𝗠𝗢𝗩𝗘 𝗠𝗢𝗩𝗘 𝗠𝗢𝗩𝗘....!" വഴിയിലെ ആളുകളെ നോക്കി അലറി ഡ്യൂക്കില്‍ കരണിന്‍റെ അത്യുഗ്രന്‍ പകടനം.! ആക്സിലേറ്റർ നന്നായി തിരിച്ച് അമിത വേഗതയിൽ അവൻ പാഞ്ഞു. ബൈക്കിന്‍റെ കണ്ണാടിയില്‍ നോക്കിയപ്പോഴാണ് ഡ്രോണുകള്‍ തനിക്ക് പിന്നിലുണ്ടെന്ന് കരണ്‍ മനസ്സിലാക്കിയത്. മുന്നില്‍ ചരക്ക് ലോറി വന്ന് പെട്ടതും ആദ്യം കണ്ട ഇടറോഡിലേക്ക് സാഹസികമായി കരണ്‍ ബൈക്ക് ഓടിച്ചു കയറ്റി. ഡ്രോണിലൊന്ന് ലക്ഷ്യം തെറ്റി ചരക്ക് ലോറിയിലിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി.! ഭൂൂൂം...!!🔥 തൊട്ടു പിന്നാലെ ജഫായും ഇടറോഡിലേക്ക് കാര്‍ ഓടിച്ചു കയറ്റി. ജഫായുടെ അടുത്ത നിര്‍ദേശമനുസരിച്ച് ബാക്കിയുള്ള അഞ്ചോളം ഡ്രോണുകളുടെ വേഗത കൂട്ടി. ചീറി പായുന്ന കരണ്‍ ഒന്നൂടെ തന്‍റെ ആക്സിലേറ്റര്‍ തിരിച്ചു. ഫൂൂൂം.....!!! കരണിന് പിന്നാലെ ഡ്രോണുകളും അതിനു പിന്നാലെ ജഫായും. വഴിയിലെ ആളുകൾ വാ പൊളിച്ച് ആ രംഗം കണ്ടു നിന്നു. "ഹേയ് മാറ് , മാറ്...." മുന്നിലുള്ള ആളുകളോട് കയര്‍ത്ത് കരണ്‍ മിന്നി പാഞ്ഞു . കരണ്‍ അല്പമൊന്ന് വണ്ടി സ്ലോ ചെയ്തപ്പോള്‍ രണ്ട് ഡ്രോണുകള്‍ കരണില്‍ വന്നിടിക്കാന്‍ തുനിഞ്ഞും ഗിയര്‍ ചെയ്ഞ്ച് ചെയ്ത് വീണ്ടും അവൻ കുതിച്ചു പാഞ്ഞു . രണ്ട് ഡ്രോണുകള്‍ റോഡിലിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി. ഭൂൂൂൂം...!! ഭൂൂൂൂം...!!🔥🔥 "ആാാാ അയ്യോ...!!!" റോഡിലുള്ള ആളുകൾ പേടിച്ചരണ്ട് ചിതറിയോടി. "ഈ പന്നീടെ മോന്‍ നമ്മളെ കുരങ്ങു കളിപ്പിക്കുകയാ. ഇനി ആകെ മൂന്ന് ഡ്രോണുകളേയുള്ളൂ. എന്ത് പണ്ടാരമാ ഇവൻ.. എല്ലാ അഭ്യാസവും ഇവന് അറിയാമല്ലോ.!! വേഗം അവനെ പിടിക്കാന്‍ നോക്കടാ..." ജഫാ അലറി വിളിച്ചു. ആദ്യം കണ്ട റോഡിലൂടെ തിരിഞ്ഞ് വീണ്ടും ഹൈവേയിലേക്ക് കരണ്‍ വണ്ടിയോടിച്ച് കയറ്റി. "ഗൺ എടുത്ത് അവന്‍റെ നേര്‍ക്ക് പൊട്ടിക്കെടാ..." ജഫാ വീണ്ടും അലറി. "ജഫാ...??!" ഒരുത്തൻ വിളിച്ചു. "എന്താടാ...??!!" ജഫ വിളി കേട്ടു. "അന്നേരത്തെ വെപ്രാളത്തില്‍ ഗൺ അവന്‍റെ റൂമില്‍ വെച്ച് തന്നെ മറന്നു പോയി..." "ആഹഹാ.. ഞഞ്ഞായി...!! എന്തോന്ന് മണ്ടന്മാരാടാ നീയൊക്കെ.. നിന്നെയൊക്കെയാണല്ലോ ആ എസ്ഐക്ക് ഞാൻ ബില്‍ഡപ്പ് ചെയ്ത് കൊടുത്തത്.. എന്ത് ചെയ്തിട്ടായാലും വേണ്ടില്ല , എനിക്കിവനെ എന്തായാലും കിട്ടണം ." ജഫാ പറഞ്ഞ് തീര്‍ന്നതും കൂട്ടത്തിലൊരു ഡ്രോണ്‍ ബാറ്ററി തീര്‍ന്ന് തനിയെ താഴെ വീണ് പൊട്ടിച്ചിതറി. ഭൂൂൂം....!!!🔥 സര്‍വ്വ ശക്തിയുമെടുത്ത് കാറിന്‍റെ ബ്രേക്ക് ആഞ്ഞു ചവിട്ടി. അന്തരീക്ഷം ആകെ പുകമയം. മുന്നിലുള്ളതൊന്നും ജഫായ്ക്ക് കാണാന്‍ കഴിയുന്നില്ല. "ഇതെന്തു പറ്റിയെടാ...???! ഡ്രോൺ തനിയേ പൊട്ടുന്നോ..??!!" ജഫ ആക്രോഷിച്ചു. "ബാറ്ററി തീര്‍ന്നു പോയതാ ജഫാ...!!" "ശ്ശോ....!!!" ജഫാ തലയില്‍ കൈ വച്ചു. "ഇനി ആകെ രണ്ട് ഡ്രോണുകളേയുള്ളൂ . അവനാണേല്‍ രക്ഷപ്പെടുകയും ചെയ്തു." ജഫാ ആകെ നിരാശയടിച്ച് അല്‍പ്പം നേരം കഴിഞ്ഞില്ല. മുന്നിലെ കാഴ്ച കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു വരികയായിരുന്നു : "ടാ അവന്‍റെ വണ്ടിയല്ലേ നമ്മുടെ നേർക്ക് ആ വരുന്നത്...??" അലര്‍ച്ചയോടെ ജഫാ കരണിനെ നോക്കി. മിന്നല്‍ വേഗതയില്‍ കരണ്‍ ജഫായുടെ കാറ് ലക്ഷ്യമാക്കി കുതിച്ചു വന്നു. "ടാ ടാ ടാ വണ്ടിയെടുക്കെടാ... ഇല്ലേല്‍ ആ ഡ്രോണ്‍ നമ്മളെ തന്നെ വന്നിടിക്കും..." ജഫായുടെ കൂട്ടാളി കാർ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. നോ രക്ഷ...!! കാര്‍ സ്റ്റാര്‍ട്ടാവുന്നില്ല!!! "പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്യടാ... അവന്‍ ദേ അടുത്തെത്തി..." ജഫ അലറി വിളിച്ചു കൂവി. മുഴുവൻ അരിശത്തോടെ കരൺ കുതിച്ചു വന്നു. അവന്റെ പുറകിൽ ആ രണ്ടു ഡ്രോണുകളും വിടാതെ തന്നെ പിന്തുടർന്നു. "ടാ ഡ്രോണിന്റെ ദിശ മാറ്റടാ.. അല്ലെങ്കിൽ അത് നമ്മളെ ഇടിച്ച് നമ്മൾ തന്നെ പൊട്ടിച്ചിതറും..." ജഫ ഉച്ചത്തിൽ പറഞ്ഞു. "രക്ഷയില്ല ജഫ.. അവനെ ടാർഗറ്റ് ലോക്ക് ചെയ്തത് കൊണ്ട് ഡ്രോൺ വേറെ ദിശയിൽ ആക്സസ് ആവുന്നില്ല..." ഭീതിയോടെ കൂട്ടാളി ജഫയെ നോക്കി. ജഫയും സംഘവും പേടിച്ചരണ്ട് കാറിൽ നിന്നും പുറത്തേക്ക് കടക്കാൻ ശ്രമിച്ചതും കരൺ ഏതാണ്ട് അവർക്കടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അതി സാഹസികമായി അവൻ ബൈക്ക് കാറിനു മുകളിലൂടെ ജമ്പ് ചെയ്ത് മുന്നോട്ട് പാഞ്ഞു പോയി വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കി. ഡ്രോണുകൾ ജഫയുടെ കാർ ലക്ഷ്യമാക്കി വന്നു. ആാാാ......!!!! ജഫായും ടീമും നിലവിളിയോടെ നോക്കി നില്‍ക്കേ പിന്നാലെ വന്ന ആ രണ്ട് ഡ്രോണുകള്‍ സ്വന്തം കാറിലിടിച്ച് പൊട്ടിച്ചിതറി. ഭൂൂൂൂം....!!🔥 ഭൂൂൂൂം.....!!🔥 അന്തരീക്ഷം അഗ്നിയാൽ സമ്പന്നമായി. കാറിൽ നിന്നും ജഫയും സംഘവും തീകൊണ്ട് പൊതിഞ്ഞ് പുറത്തേക്ക് ചാടി. അവർ ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു. ഭീകരമായ രംഗം!! എല്ലാം കണ്ടു നിന്ന കരണിന്റെ ചുണ്ടിൽ ഒരു പുച്ഛം വിടർന്നു : "ങ്ഹും.. കേവലം കുറേ ഡ്രോണുകളും കൊണ്ട് കരണിനെ ഉണ്ടാക്കാന്‍ വന്നേക്കുന്നു...." കോപത്തോടെ അവൻ വണ്ടിയുമായി പോയി. ഏകദേശം രണ്ട് കിലോമീറ്റര്‍ കഴിഞ്ഞില്ല, ഏതോ ഒരു അജ്ഞാതവണ്ടി കരണിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. വായുവിൽ ഉയർന്ന് മലക്കം മറിഞ്ഞ് നടുറോഡിലേക്ക് അവൻ അലച്ചു വീഴുമ്പോൾ ആ അജ്ഞാത വാഹനം നിർത്താതെ കടന്നു കളഞ്ഞു. രക്തം വാര്‍ന്ന് സഹായിക്കാനാരുമില്ലാതെ കരണ്‍ കിടന്നു. ഒന്നനങ്ങാന്‍ പോലും കഴിയാതെ അവനൊന്നു ചുമച്ചപ്പോൾ വായിൽ നിന്നും രക്തം തെറിച്ചു. പതിയെ അവന്റെ ബോധം മറയുവാൻ തുടങ്ങി. ആ നിമിഷം രണ്ടു കൈകള്‍ കരണിനെ താങ്ങുകയായിരുന്നു. "ഹെല്‍പ്പ്...! ഹെല്‍പ്പ്...!" അതൊരു പെണ്‍കുട്ടിയാണെന്ന് കരണ്‍ മനസ്സിലാക്കി. അവളുടെ മുഖത്ത് നോക്കിയ അവൻ അറിയാതെ വിളിക്കുന്നുണ്ടായിരുന്നു : "അ... അ... അശ്വി... അശ്വിനി...!!!" പേര് മന്ത്രിച്ചതും കരണിന്‍റെ ബോധം പൂര്‍ണ്ണമായും മാഞ്ഞു പോവുകയായിരുന്നു. ((തുടരും)) രചന : കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6WeBzrG?d=n&ui=v64j8rk&e1=c'എന്‍റെ ടീമിലെ ആരെയെങ്കിലും ഇങ്ങോട്ട് വരുത്തിയാല്ലോ ?? അല്ലെങ്കില്‍ വേണ്ട , ഒരു പെണ്ണിന്‍റെ പുറകെ നടന്ന് ചുരുളഴിക്കാന്‍ എനിക്കെന്താ വട്ടാണോ എന്ന് അവര്‍ കരുതും. എന്തായാലും അശ്വിനിയെ വെറുതേ വിടാന്‍ ഞാൻ ഉദ്ദേശിക്കുന്നില്ല...' അന്നു രാത്രി കുറച്ച് വൈകിയായിരുന്നു കരണ്‍ തിരിച്ച് റൂമിലെത്തിയത്. മുറി തുറന്ന് അവൻ അകത്തേക്ക് കയറിയതും അവന്റെ തലയ്ക്ക് പിന്നില്‍ ഒരു ഗണ്‍ വന്ന് നിന്നതും ഒരുമിച്ചായിരുന്നു. "Dont Move....!!" കരണ്‍ അനങ്ങാതെ നിന്നു. "Hands Up..." ആജ്ഞ പ്രകാരം അവൻ ഇരു കൈകളും ഉയർത്തി. "Move...." കരണിന്‍റെ തോളില്‍ പിടിച്ച് അയാള്‍ മുന്നോട്ട് തള്ളി . അപ്പോഴേക്കും ഏതാനും വ്യക്തികള്‍ അകത്തേക്ക് കയറി കതകടച്ചു . ഗണ്‍ പോയിന്‍റില്‍ കരണിനെ അവര്‍ തിരിച്ചു നിര്‍ത്തി. "എന്താ...? എന്താ നിങ്ങള്‍ക്ക് വേണ്ടത് ??" എല്ലാവരെയും നോക്കി കരൺ ചോദിച്ചു. ഇങ്ങനെയൊരു അറ്റാക്ക് അവൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഒരു കൈയ്യടിയോടെ അവരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ മുന്നോട്ട് വന്നു . ജഫാ ആയിരുന്നു അത്. ഗൺ പോയിന്റിൽ നിൽക്കുന്ന കരണിനെ നോക്കി അയാൾ മുരണ്ടു : "ഞങ്ങള്‍ക്ക് വേണ്ടത് ചെറിയൊരു കാര്യമാണ് കൃഷ്ണാ . അത് പറഞ്ഞാല്‍ നിന്നെ വെറുതേ വിടാം..." കൃഷ്ണാ എന്ന് ജഫാ പേര് മൊഴിഞ്ഞതും എവിടെ നിന്നാണ് കൊട്ടേഷന്‍ എത്തിയതെന്ന് അല്‍പ്പം പുഞ്ചിരിയോടെ കരണ്‍ മനസ്സിലാക്കുകയായിരുന്നു . Yes its from S I Chandra Chudan..! കരണിന്‍റെ ബുദ്ധിപരമായ നീക്കങ്ങളില്‍ ഒന്നു മാത്രമായിരുന്നു അത് . പണി എവിടെ നിന്നും വരാം എന്ന് നേരത്തേ കണക്കുകള്‍ കൂട്ടിയതു കൊണ്ടാണ് അവൻ ഓരോ സ്ഥലത്തും തന്‍റെ ഐഡന്‍റിറ്റി മാറ്റി പിടിച്ചത്. "എന്തു കാര്യമാണ് നിങ്ങള്‍ക്കറിയേണ്ടത്...??" അവൻ ചോദിച്ചു. "നീയൊരു പെണ്‍കുട്ടിയുടെ പുറകേയാണ് എന്ന് ഞങ്ങള്‍ക്കറിയാം . എവിടെയാണ് അവള്‍ ഉള്ളതെന്ന് പറഞ്ഞാല്‍ നിന്നെ വെറുതേ വിടാം...." ജഫ പറഞ്ഞു. "ഏത് പെണ്‍കുട്ടിയുടെ കാര്യമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്...??" "അധികം ഉരുണ്ടു കളിക്കണ്ട കൃഷ്ണാ . കഴിഞ്ഞ ദിവസം താന്‍ മാര്‍ജിന്‍ ഫ്രീയില്‍ നിന്നും രക്ഷിച്ച ആ പെണ്ണിനെ കുറിച്ചു തന്നെയാ ഞാന്‍ ചോദിക്കുന്നത്. "അവള്‍ എവിടെയാണെന്ന് സത്യമായും എനിക്കറിയില്ല... താന്‍ തന്നെയല്ലേ ഇപ്പോള്‍ എന്നോട് പറഞ്ഞത് ഞാന്‍ അവളുടെ പുറകേയാണെന്ന്.. പിന്നെയെങ്ങനെ ഞാന്‍ അവള്‍ എവിടെയാണെന്നറിയും...?? എനിക്കറിയായിരുന്നെങ്കില്‍ ഞാന്‍ അവളുടെ മുന്നില്‍ ആയിരിക്കില്ലേ...?? അപ്പോള്‍ ഞാന്‍ അവളുടെ പുറകേയാണെന്ന് താന്‍ പറയുന്നതില്‍ വല്ല പ്രസക്തിയുമുണ്ടോ...?? ഇനി അഥവാ അവള്‍ എവിടെയാണെന്ന് എനിക്കാറിയാമെങ്കില്‍ ഞാനും അവളും ഒപ്പമായിരിക്കില്ലേ...?? ഒരാള്‍ പിന്നിലും ഒരാള്‍ മുന്നിലും ആയിരിക്കില്ലല്ലോ.. ഇനി അവളെ എനിക്കറിയില്ലേല്‍ നിങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ ഞാന്‍ അവളുടെ പുറകേ ആയിരിക്കും.. അപ്പോഴും നിങ്ങളുടെ ചോദ്യം ശരിയാവുന്നില്ലല്ലോ.. അല്ലേ ???" കരൺ വേഗത്തിൽ പറഞ്ഞു. കരണിന്‍റെ വർത്തമാനം കേട്ട് ജഫായുടെ കൂടെ ഉണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ തള്ളി. ജഫാ ആവട്ടെ ഒന്നും മനസിലാവാതെ നിന്നു. അയാളുടെ വായിലെ സിഗരറ്റ് താനേ താഴേക്ക് വീണു . "എന്തോന്ന്...??!! ഇവനിതെന്തൊക്കെയാ ഈ പറയുന്നേ...??!! ഒന്നും മനസ്സിലാവുന്നില്ലല്ലോ...!!!" ഗണ്‍ ചൂണ്ടിപ്പിടിച്ചവന്‍ തല മാന്തി തള്ളിയ കണ്ണോടെ ജഫായുടെ മുഖത്തേക്ക് നോക്കിയതും മിന്നല്‍ വേഗതയിലായിരുന്നു കരണിന്‍റെ കറങ്ങിയടി.. അടി കൊണ്ട് അയാള്‍ തറയില്‍ വീണു. പിന്നാലെ വന്നവന്മാരെ തന്‍റെ മുഷ്ടി ചുരുട്ടി സെക്കന്‍റുകള്‍ക്കുള്ളില്‍ കരണ്‍ പെരുമാറി. ഒട്ടും പ്രതീക്ഷിക്കാതെയുള്ള കരണിന്റെ ആക്രമണം. ജഫാ കരണിന് നേരെ പാഞ്ഞടുത്തു. മല്ലനായ ജഫായും കരണും നേര്‍ക്കു നേര്‍. തന്റെ നേരേ കൈ വീശിയ ജഫായുടെ കഴുത്തിന് താങ്ങി വടക്കന്‍ സ്റ്റൈലില്‍ തൂക്കിയെടുത്ത് തൊട്ടടുത്ത മേശയിലേക്കിട്ടു കരൺ. അടുത്തവന്റെ നെഞ്ചു നോക്കി ആഞ്ഞു തൊഴിച്ച് വായുവിൽ പിരിഞ്ഞു കറങ്ങി കാലുകൊണ്ട് ഒരുത്തനെ അവൻ ചവിട്ടി വീഴ്ത്തി. മേശപ്പുറത്തുള്ള കൂജ കൈയിയിലെടുത്ത് മറ്റൊരാളുടെ തലയിൽ കരൺ ആഞ്ഞടിച്ചു. കരണിന്റെ ചടുലതയും അഭ്യാസവും വേഗതയും കണ്ട് അവരെല്ലാം ഒരുപോലെ നടുങ്ങി. തങ്ങൾ നേരിടാൻ വന്നവൻ നിസ്സാരക്കാരനല്ലാ എന്ന് ഒരു നിമിഷം ജഫ തിരിച്ചറിയുകയായിരുന്നു. ഠേ....!!! പെട്ടെന്നായിരുന്നു വെടിയുതിര്‍ന്നത് . ഗണ്‍ തിരിച്ചു കിട്ടിയ ആള്‍ കരണിനെ എയിം ചെയ്തതും അയാള്‍ നില്‍ക്കുന്ന കാര്‍പെറ്റ് സര്‍വ്വ ശക്തിയുമെടുത്ത് കരണ്‍ പിന്നോക്കം വലിച്ചു . നടുവും തല്ലി അയാള്‍ വീണ്ടും താഴെ വീണ് കരഞ്ഞു. ഠേ !! ഠേ !! ഠേ !! അടുത്ത വെടിയുതിര്‍ന്നു . ഭാഗ്യം ഒന്നുകൊണ്ടു മാത്രം ബുള്ളറ്റ് കരണില്‍ തറച്ചില്ല . ഇനി എങ്ങനേലും മുറിക്ക് വെളിയില്‍ ഇറങ്ങണം.. സമയം കളയാതെ അടുത്തു കണ്ട ഹുക്ക് റോപ്പ് കയ്യില്‍ കരുതി മുറിയിലെ ചില്ല് ജനല്‍ തകര്‍ത്ത് സാഹസികതയോടെ അവൻ താഴേക്ക് എടുത്തു ചാടി. ശ്വാസമടക്കി കൂട്ടത്തിലൊരുത്തന്‍ ആ കാഴ്ച കാണുകയായിരുന്നു . ചാടുന്ന മുറക്ക് ഹുക്ക് റോപ്പ് കരണ്‍ തൊട്ടപ്പുറത്തെ കെട്ടിടത്തില്‍ എറിഞ്ഞു. ആാാാ.......!!!! വലിയൊരു നിലവിളിയോടെ അവൻ താഴേക്ക് വീഴുമ്പോള്‍ ഹുക്ക് റോപ്പ് അപ്പുറത്തെ കെട്ടിടത്തിലേക്ക് കൊളുത്തിയതും ഒരുമിച്ചായിരുന്നു . റോപ്പിന്‍റെ ബലത്തില്‍ തൂങ്ങിയാടി ആ കെട്ടിടത്തിലെ ഒരു ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ ചെന്നിടിച്ച് അവൻ നിന്നു. ഏന്തി വലിഞ്ഞ് കരണ്‍ ആ ബാല്‍ക്കണിയിലേക്ക് കയറുമ്പോള്‍ ഈ രംഗങ്ങളൊക്കെ കണ്ട് വായും പൊളിച്ച് ഇരിക്കുകയാണ് ഫ്ലാറ്റിലെ രണ്ട് ചെറുപ്പക്കാര്‍ : "Dude..., How did You do that....???!!!" അമ്പരപ്പോടെ ഒരുത്തന്‍ ചോദിച്ചു . തന്‍റെ നടുവില്‍ കൈ വെച്ച് വല്ല വിധത്തിലും അവശതയോടെ കരണ്‍ എഴുന്നേറ്റ് നിന്നു : "ഇങ്ങനെയൊരു സിറ്റുവേഷന്‍ ഉണ്ടായാൽ തനിയേ ഇതൊക്കെ നിങ്ങള്‍ ചെയ്തോളും മക്കളേ. അതിന് പ്രത്യേകം ട്രെയിനിംഗിന്‍റെ ആവശ്യം ഒന്നുമില്ല..." "𝗛𝗘𝗬 𝗦𝗧𝗢𝗣.... " ജഫാ അപ്പുറത്ത് നിന്നും കരണിന് നേരെ തോക്കു ചൂണ്ടി അലറിയതും അവൻ മിന്നല്‍ വേഗതയില്‍ താഴേക്കിറങ്ങി. "ഏയ് പോയി പിടിയെടാ അവനെ... സാധാരണക്കാരൻ അല്ലവന്‍... ഭയങ്കര സൂത്രശാലിയാണ്..." ജഫായുടെ ആജ്ഞ കിട്ടിയതും മുഴുവൻ സംഘവും ആ കെട്ടിടം ഇറങ്ങി. പുറത്തെത്തിയ കരണിന്‍റെ ശ്രദ്ധയില്‍ ആ ഡ്യൂക്ക് ബൈക്ക് പെട്ടു. പിന്നെ ഒന്നും നോക്കിയില്ല , ബൈക്കിന്‍റെ വയര്‍ വലിച്ച് ത്രോട്ട് ചെയ്ത് വണ്ടി സ്റ്റാര്‍ട്ടാക്കി കരണ്‍ കുതിച്ചു പാഞ്ഞു. "𝗚𝗢 𝗚𝗢 𝗚𝗢.....!!!" പിന്നാലെ കാറില്‍ കയറി ജഫായും കൂട്ടാളികളും. ഹൈവേയില്‍ മിന്നല്‍ വേഗതയില്‍ കരണ്‍ പായുമ്പോള്‍ തൊട്ടു പുറകെ അവനെ വിടാതെ ജഫാ ആന്‍ഡ് ടീം! "𝗚𝗨𝗬𝗦 𝗟𝗔𝗨𝗡𝗖𝗛 𝗧𝗛𝗘 𝗗𝗥𝗢𝗡𝗘𝗦.." ജഫായുടെ നിര്‍ദേശം കിട്ടിയതും കൂട്ടാളിയില്‍ ഒരുത്തന്‍ ഡ്രോണ്‍ ലോഞ്ച് ചെയ്തു . ഫൂൂൂം !!! ഫൂൂൂം !!! കാറില്‍ നിന്നും ആറോളം ഡ്രോണുകള്‍ ആകാശത്ത് വട്ടമിട്ട് പറന്ന് ചീറി പായുന്ന കരണിനെ ലക്ഷ്യമിട്ട് പിന്നാലെ കുതിച്ചു. "𝗛𝗘𝗬 𝗠𝗢𝗩𝗘 𝗠𝗢𝗩𝗘 𝗠𝗢𝗩𝗘....!" വഴിയിലെ ആളുകളെ നോക്കി അലറി ഡ്യൂക്കില്‍ കരണിന്‍റെ അത്യുഗ്രന്‍ പകടനം.! ആക്സിലേറ്റർ നന്നായി തിരിച്ച് അമിത വേഗതയിൽ അവൻ പാഞ്ഞു. ബൈക്കിന്‍റെ കണ്ണാടിയില്‍ നോക്കിയപ്പോഴാണ് ഡ്രോണുകള്‍ തനിക്ക് പിന്നിലുണ്ടെന്ന് കരണ്‍ മനസ്സിലാക്കിയത്. മുന്നില്‍ ചരക്ക് ലോറി വന്ന് പെട്ടതും ആദ്യം കണ്ട ഇടറോഡിലേക്ക് സാഹസികമായി കരണ്‍ ബൈക്ക് ഓടിച്ചു കയറ്റി. ഡ്രോണിലൊന്ന് ലക്ഷ്യം തെറ്റി ചരക്ക് ലോറിയിലിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി.! ഭൂൂൂം...!!🔥 തൊട്ടു പിന്നാലെ ജഫായും ഇടറോഡിലേക്ക് കാര്‍ ഓടിച്ചു കയറ്റി. ജഫായുടെ അടുത്ത നിര്‍ദേശമനുസരിച്ച് ബാക്കിയുള്ള അഞ്ചോളം ഡ്രോണുകളുടെ വേഗത കൂട്ടി. ചീറി പായുന്ന കരണ്‍ ഒന്നൂടെ തന്‍റെ ആക്സിലേറ്റര്‍ തിരിച്ചു. ഫൂൂൂം.....!!! കരണിന് പിന്നാലെ ഡ്രോണുകളും അതിനു പിന്നാലെ ജഫായും. വഴിയിലെ ആളുകൾ വാ പൊളിച്ച് ആ രംഗം കണ്ടു നിന്നു. "ഹേയ് മാറ് , മാറ്...." മുന്നിലുള്ള ആളുകളോട് കയര്‍ത്ത് കരണ്‍ മിന്നി പാഞ്ഞു . കരണ്‍ അല്പമൊന്ന് വണ്ടി സ്ലോ ചെയ്തപ്പോള്‍ രണ്ട് ഡ്രോണുകള്‍ കരണില്‍ വന്നിടിക്കാന്‍ തുനിഞ്ഞും ഗിയര്‍ ചെയ്ഞ്ച് ചെയ്ത് വീണ്ടും അവൻ കുതിച്ചു പാഞ്ഞു . രണ്ട് ഡ്രോണുകള്‍ റോഡിലിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി. ഭൂൂൂൂം...!! ഭൂൂൂൂം...!!🔥🔥 "ആാാാ അയ്യോ...!!!" റോഡിലുള്ള ആളുകൾ പേടിച്ചരണ്ട് ചിതറിയോടി. "ഈ പന്നീടെ മോന്‍ നമ്മളെ കുരങ്ങു കളിപ്പിക്കുകയാ. ഇനി ആകെ മൂന്ന് ഡ്രോണുകളേയുള്ളൂ. എന്ത് പണ്ടാരമാ ഇവൻ.. എല്ലാ അഭ്യാസവും ഇവന് അറിയാമല്ലോ.!! വേഗം അവനെ പിടിക്കാന്‍ നോക്കടാ..." ജഫാ അലറി വിളിച്ചു. ആദ്യം കണ്ട റോഡിലൂടെ തിരിഞ്ഞ് വീണ്ടും ഹൈവേയിലേക്ക് കരണ്‍ വണ്ടിയോടിച്ച് കയറ്റി. "ഗൺ എടുത്ത് അവന്‍റെ നേര്‍ക്ക് പൊട്ടിക്കെടാ..." ജഫാ വീണ്ടും അലറി. "ജഫാ...??!" ഒരുത്തൻ വിളിച്ചു. "എന്താടാ...??!!" ജഫ വിളി കേട്ടു. "അന്നേരത്തെ വെപ്രാളത്തില്‍ ഗൺ അവന്‍റെ റൂമില്‍ വെച്ച് തന്നെ മറന്നു പോയി..." "ആഹഹാ.. ഞഞ്ഞായി...!! എന്തോന്ന് മണ്ടന്മാരാടാ നീയൊക്കെ.. നിന്നെയൊക്കെയാണല്ലോ ആ എസ്ഐക്ക് ഞാൻ ബില്‍ഡപ്പ് ചെയ്ത് കൊടുത്തത്.. എന്ത് ചെയ്തിട്ടായാലും വേണ്ടില്ല , എനിക്കിവനെ എന്തായാലും കിട്ടണം ." ജഫാ പറഞ്ഞ് തീര്‍ന്നതും കൂട്ടത്തിലൊരു ഡ്രോണ്‍ ബാറ്ററി തീര്‍ന്ന് തനിയെ താഴെ വീണ് പൊട്ടിച്ചിതറി. ഭൂൂൂം....!!!🔥 സര്‍വ്വ ശക്തിയുമെടുത്ത് കാറിന്‍റെ ബ്രേക്ക് ആഞ്ഞു ചവിട്ടി. അന്തരീക്ഷം ആകെ പുകമയം. മുന്നിലുള്ളതൊന്നും ജഫായ്ക്ക് കാണാന്‍ കഴിയുന്നില്ല. "ഇതെന്തു പറ്റിയെടാ...???! ഡ്രോൺ തനിയേ പൊട്ടുന്നോ..??!!" ജഫ ആക്രോഷിച്ചു. "ബാറ്ററി തീര്‍ന്നു പോയതാ ജഫാ...!!" "ശ്ശോ....!!!" ജഫാ തലയില്‍ കൈ വച്ചു. "ഇനി ആകെ രണ്ട് ഡ്രോണുകളേയുള്ളൂ . അവനാണേല്‍ രക്ഷപ്പെടുകയും ചെയ്തു." ജഫാ ആകെ നിരാശയടിച്ച് അല്‍പ്പം നേരം കഴിഞ്ഞില്ല. മുന്നിലെ കാഴ്ച കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു വരികയായിരുന്നു : "ടാ അവന്‍റെ വണ്ടിയല്ലേ നമ്മുടെ നേർക്ക് ആ വരുന്നത്...??" അലര്‍ച്ചയോടെ ജഫാ കരണിനെ നോക്കി. മിന്നല്‍ വേഗതയില്‍ കരണ്‍ ജഫായുടെ കാറ് ലക്ഷ്യമാക്കി കുതിച്ചു വന്നു. "ടാ ടാ ടാ വണ്ടിയെടുക്കെടാ... ഇല്ലേല്‍ ആ ഡ്രോണ്‍ നമ്മളെ തന്നെ വന്നിടിക്കും..." ജഫായുടെ കൂട്ടാളി കാർ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. നോ രക്ഷ...!! കാര്‍ സ്റ്റാര്‍ട്ടാവുന്നില്ല!!! "പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്യടാ... അവന്‍ ദേ അടുത്തെത്തി..." ജഫ അലറി വിളിച്ചു കൂവി. മുഴുവൻ അരിശത്തോടെ കരൺ കുതിച്ചു വന്നു. അവന്റെ പുറകിൽ ആ രണ്ടു ഡ്രോണുകളും വിടാതെ തന്നെ പിന്തുടർന്നു. "ടാ ഡ്രോണിന്റെ ദിശ മാറ്റടാ.. അല്ലെങ്കിൽ അത് നമ്മളെ ഇടിച്ച് നമ്മൾ തന്നെ പൊട്ടിച്ചിതറും..." ജഫ ഉച്ചത്തിൽ പറഞ്ഞു. "രക്ഷയില്ല ജഫ.. അവനെ ടാർഗറ്റ് ലോക്ക് ചെയ്തത് കൊണ്ട് ഡ്രോൺ വേറെ ദിശയിൽ ആക്സസ് ആവുന്നില്ല..." ഭീതിയോടെ കൂട്ടാളി ജഫയെ നോക്കി. ജഫയും സംഘവും പേടിച്ചരണ്ട് കാറിൽ നിന്നും പുറത്തേക്ക് കടക്കാൻ ശ്രമിച്ചതും കരൺ ഏതാണ്ട് അവർക്കടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അതി സാഹസികമായി അവൻ ബൈക്ക് കാറിനു മുകളിലൂടെ ജമ്പ് ചെയ്ത് മുന്നോട്ട് പാഞ്ഞു പോയി വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കി. ഡ്രോണുകൾ ജഫയുടെ കാർ ലക്ഷ്യമാക്കി വന്നു. ആാാാ......!!!! ജഫായും ടീമും നിലവിളിയോടെ നോക്കി നില്‍ക്കേ പിന്നാലെ വന്ന ആ രണ്ട് ഡ്രോണുകള്‍ സ്വന്തം കാറിലിടിച്ച് പൊട്ടിച്ചിതറി. ഭൂൂൂൂം....!!🔥 ഭൂൂൂൂം.....!!🔥 അന്തരീക്ഷം അഗ്നിയാൽ സമ്പന്നമായി. കാറിൽ നിന്നും ജഫയും സംഘവും തീകൊണ്ട് പൊതിഞ്ഞ് പുറത്തേക്ക് ചാടി. അവർ ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു. ഭീകരമായ രംഗം!! എല്ലാം കണ്ടു നിന്ന കരണിന്റെ ചുണ്ടിൽ ഒരു പുച്ഛം വിടർന്നു : "ങ്ഹും.. കേവലം കുറേ ഡ്രോണുകളും കൊണ്ട് കരണിനെ ഉണ്ടാക്കാന്‍ വന്നേക്കുന്നു...." കോപത്തോടെ അവൻ വണ്ടിയുമായി പോയി. ഏകദേശം രണ്ട് കിലോമീറ്റര്‍ കഴിഞ്ഞില്ല, ഏതോ ഒരു അജ്ഞാതവണ്ടി കരണിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. വായുവിൽ ഉയർന്ന് മലക്കം മറിഞ്ഞ് നടുറോഡിലേക്ക് അവൻ അലച്ചു വീഴുമ്പോൾ ആ അജ്ഞാത വാഹനം നിർത്താതെ കടന്നു കളഞ്ഞു. രക്തം വാര്‍ന്ന് സഹായിക്കാനാരുമില്ലാതെ കരണ്‍ കിടന്നു. ഒന്നനങ്ങാന്‍ പോലും കഴിയാതെ അവനൊന്നു ചുമച്ചപ്പോൾ വായിൽ നിന്നും രക്തം തെറിച്ചു. പതിയെ അവന്റെ ബോധം മറയുവാൻ തുടങ്ങി. ആ നിമിഷം രണ്ടു കൈകള്‍ കരണിനെ താങ്ങുകയായിരുന്നു. "ഹെല്‍പ്പ്...! ഹെല്‍പ്പ്...!" അതൊരു പെണ്‍കുട്ടിയാണെന്ന് കരണ്‍ മനസ്സിലാക്കി. അവളുടെ മുഖത്ത് നോക്കിയ അവൻ അറിയാതെ വിളിക്കുന്നുണ്ടായിരുന്നു : "അ... അ... അശ്വി... അശ്വിനി...!!!" പേര് മന്ത്രിച്ചതും കരണിന്‍റെ ബോധം പൂര്‍ണ്ണമായും മാഞ്ഞു പോവുകയായിരുന്നു. ((തുടരും)) രചന :കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ
📔 കഥ - Part 5 Last MZ227 @N Part 5 Last MZ227 @N - ShareChat
ദേവാസുരം 22" ഇന്നലെ നീയെന്റെ വീട്ടിൽ വന്നല്ലേ എന്റെ മകനെ തല്ലിയതു.. അതിനു തിരിച്ചു സമ്മാനം തരുമ്പോൾ അത് നിന്റെ വീട്ടിൽ വന്നു തന്നെ ആവണ്ടേ ?" അതും പറഞ്ഞു അകത്തേക്ക് കയറിയ മഹേന്ദ്രൻ തമ്പി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ബാക്കി എല്ലാവര്ക്കും പേടിയുണ്ടായിരുന്നെങ്കിലും ദേവന് വലിയ കൂസലൊന്നും ഉള്ളതായി തോന്നിയില്ല. അയാൾ ദേവന്റെ അടുത്തെത്തി അവന്റെ തോളിൽ കൈ വച്ചു " മിടുക്കൻ.. എന്നെ കൊണ്ട് കഴിഞ്ഞ കുറെ വർഷമായി സാധികാത്ത കാര്യമാണ് നീ ഇന്നലെ സാധിച്ചത്" അയാളുടെ സംസാരം കേട്ട് ഇത്തവണ ദേവനും അമ്പരന്നു. ഇന്നലത്തെ സംഭവത്തിന് പകരം വീട്ടാൻ വന്നതാണെന്നാണ് താനും കരുതിയത്. എന്നിട്ടിപ്പോ " എന്താ ദേവനന്ദൻ അമ്പന്നോ ? ഞാൻ വഴക്കുണ്ടാക്കാൻ വന്നതാണെന്ന് കരുതിയോ? എന്റെ പണവും പ്രതാപവും കണ്ടു പലർക്കും എന്റെ മകനെ അവരുടെ വീട്ടിലെ മരുമകൻ ആക്കാൻ താല്പര്യമുണ്ട്... അങ്ങനെ ഉള്ള ആരോ അവന്റെ കല്യാണം മുടക്കാൻ അയച്ചതാണ് നിന്നെ എന്നാണ് ഞാൻ കരുതിയത്.. ഇന്നലെ നീ പോയിക്കഴിഞ്ഞപ്പോൾ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ തന്നെയായിരുന്നു ഉദ്ദേശവും.. പക്ഷെ നീ പോയതിനു ശേഷം ഞാൻ കുറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നീ കാരണം നടന്നു.. എന്റെ മകൻ എന്നോട് എതിർത്ത് സംസാരിച്ചു" ഇയാൾ ഇത് എന്തൊക്കെയാ പറയുന്നേ.. മകൻ എതിർത്ത് സംസാരിച്ചത് ഏതോ നല്ല കാര്യം ആണെന്ന പോലെ ആണല്ലോ ഇയാളുടെ സംസാരം..എല്ലാവരും കിളി പോയ അവസ്ഥയിലാണ് " സിദ്ധു പണ്ട് തൊട്ടേ എന്നോട് ഭയങ്കര പേടിയാണ്.. അവൻ എത്ര ഇഷ്ടപെട്ട കാര്യം ആണെങ്കിലും ഞാൻ വേണ്ടാന്ന് പറഞ്ഞാൽ എന്നെ ഭയന്ന് അവൻ വേണ്ടാന്ന് വയ്ക്കും.. അവൻ ഒരിക്കലെങ്കിലും എന്നോട് അവന്റെ ഇഷ്ടമാണ്.. അവനു അത് ചെയ്യണം എന്ന് പറയുമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.സ്വന്തം അച്ഛനോട് പോലും ഒരു നോ പറയാൻ പറ്റാത്ത ഇവന് എന്റെ കാല ശേഷം ഇത്രയും വലിയൊരു ബിസിനസ് സാമ്രാജ്യം നടത്തി കൊണ്ടുപോകാൻ കഴിയുമോ എന്നായിരുന്നു എന്റെ ഭയം..ദേവന്റെ പെങ്ങളുമായുള്ള അവന്റെ ഇഷ്ടവും എന്നോടുള്ള ഭയം കാരണമാണ് അവൻ വേണ്ടെന്നു വച്ചതു.. പക്ഷെ ഇന്നലെ നിങ്ങൾ വന്നു പോയതിനു ശേഷം അവൻ എന്നെ വന്നു കണ്ടു.. നിന്റെ പെങ്ങളെ അവനു ഇഷ്ടമാണെന്നും.. ഇപ്പോൾ ഉറപ്പിച്ചിരിക്കുന്ന വിവാഹത്തിന് താത്പര്യം ഇല്ലായെന്നും .. ആര് എതിർത്താലും അവൻ കല്യാണം കഴിക്കുന്നെങ്കിൽ ഇവിടുത്തെ കുട്ടിയെ ആയിരിക്കുമെന്നും പറഞ്ഞു. അതോടെ രണ്ടു കാര്യങ്ങൾ എനിക്കു ബോധ്യമായി.. ഒന്ന് ഇവന് ഇവിടുത്തെ കുട്ടിയോടുള്ള ഇഷ്ടം.. രണ്ടു എന്റെ മകൻ അവന്റെ ഭയത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ളവൻ ആണെന്ന്.. നിന്നെ പോലൊരു സാധാരണക്കാർ സ്വന്തം പെങ്ങൾക്ക് വേണ്ടി എന്നെ പോലൊരാളുടെ വീട്ടിൽ കയറി വരാൻ കാണിച്ച ധൈര്യമാണ് സിധുവിനും അവന്റെ ഭയത്തെ മറികടക്കാൻ പ്രചോദകമായതു" അയാൾ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി നിൽക്കുകയാണ്. ജാനകി ശ്രീകുട്ടിയെ തറപ്പിച്ചൊന്നു നോക്കി. അവൾ തല കുനിച്ചു.... മഹേന്ദ്രൻ തമ്പി രവിശങ്കറിന്റെയും ജാനകിയുടെയും അടുത്തേക്ക് വന്നു. "എന്റെ മകന് കല്യാണ ആലോചനയുമായി ഒരുപാടു പേര് വരാറുണ്ട്..പക്ഷെ അവരൊക്കെ അവന്റെ പണം കണ്ടിട്ട് വരുന്നവരാണ്.. പക്ഷെ നിങ്ങളും നിങ്ങളുടെ മകളുമൊന്നും അങ്ങനെയല്ലെന്ന് ഇന്നലെ നിങ്ങളുടെ മകന്റെ പ്രവർത്തിയിൽ നിന്ന് എനിക്ക് മനസിലായി.. പോരാതെ എന്റെ മകന്റെ സന്തോഷവും ഇവിടുത്തെ കുട്ടിയിലാണ്.. നിങ്ങള്ക്ക് സമതമെങ്കിൽ എന്റെ മകന് ഇവിടുത്തെ ശ്രീനന്ദയെ വിവാഹം കഴിച്ചു കൊടുക്കാമോ?" ഇത്രയും വലിയൊരു മനുഷ്യൻ തന്റെ മകളെ ചോദിക്കുമ്പോൾ എന്ത് പറയണം എന്നറിയാതെ രവിശങ്കർ നിന്നു . മഹേന്ദ്രൻ ശ്രീക്കുട്ടിയുടെ അടുത്തേക്ക് ചെന്നു " മോളെ.. നിന്നോട് എന്റെ മകൻ ചെയ്തത് തെറ്റാണെന്നു എനിക്കറിയാം. എന്നോടുള്ള ഭയം കൊണ്ടാണ് അവൻ അങ്ങനൊക്കെ ചെയ്തത്.. എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നതിനു മുന്നേ ഒരു പ്രാവശ്യം അവനു പറയാൻ ഉള്ളത് കൂടെ നീ കേൾക്കണം.. അവൻ കാറിൽ ഉണ്ട്..അവനെ ഞാൻ ഇങ്ങോട്ടു വിളിക്കാം.." മഹേന്ദ്രൻ ഫോൺ എടുത്തു വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധു അങ്ങോട്ടേക്ക് വന്നു. എല്ലാവരെയും ഒന്ന് നോക്കി അവൻ ശ്രീക്കുട്ടിയുടെ അടുത്ത് ചെന്നു "ശ്രീ.. ഐ ആം റിയലി സോറി.. എന്റെ ഭാഗത്താണ് മുഴുവൻ തെറ്റും.. അചനൊടുള്ള ഭയം കാരണം ഒന്നും എനിക്കു തുറന്നു പറയാൻ പറ്റിയില്ല.. പക്ഷെ സത്യമായും എനിക്കുറപ്പിച്ച കല്യാണം എങ്ങനെയെങ്കിലും മുടക്കണം എന്ന് കരുതി തന്നെയാണ് ഇരുന്നത്.. വേറൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനെ പറ്റി എനിക്കും ആലോചിക്കാൻ കൂടി കഴിയില്ല ശ്രീ.. ഒരുപാടു വേദനിപ്പിച്ചുന്നറിയാം. ഈ ഒരു പ്രാവശ്യം ക്ഷമിച്ചാൽ ഇനി ഒരിക്കലും നിന്നെ വേദനിപ്പിക്കില്ലന് ഞാൻ വാക്ക് തരാം" ശ്രീക്കുട്ടി എന്ത് പറയണം എന്നറിയാതെ നിന്നപ്പോൾ ആദിയും ആമിയും ഇരുവശത്തു നിന്നും അവളുടെ തോളിൽ കൈ വച്ച് അവളെ പ്രോത്സാഹിപ്പിച്ചു. ദേവന്റെയും ഹരിയുടെയും മുഖത്ത് നോക്കിയപ്പോൾ അവരും കണ്ണടച്ച് കാണിച്ചു.. അതോടെ അവൾ സിധുവിനെ നോക്കി ചിരിച്ചു.. അവളുടെ ചിരി കണ്ടപ്പോൾ അവനും സന്തോഷവും സമാധാനവുമായി.. " എന്നാൽ പിന്നെ സമയം പോലെ നിങ്ങൾ ഞങ്ങളുടെ വീട്ടിലേക്കു വരൂ..സിധുവിന്റെ അമ്മയെയും കണ്ടിട്ടില്ലാലോ.. ഇപ്പോൾ ഉറപ്പിച്ചു വയ്ക്കാം.. ശ്രീനന്ദയുടെ പഠിത്തം കഴിഞ്ഞാവാം വിവാഹം.. എന്താ?" " അങ്ങനെയാവാം" എല്ലാവരെയും പരിചയപെട്ടു ചായയും കുടിച്ചു കഴിഞ്ഞാണ് അവർ പോയത്. അടുത്ത ആഴ്ച എല്ലാവരും കൂടി സിധുവിന്റെ വീട് കാണാൻ പോകാൻ തീരുമാനവുമായി.അവർ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും ദേവനെ നോക്കി..എല്ലാവരുടേം ശ്രദ്ധ തന്നിലേക്കായപ്പോൾ ദേവൻ പതുക്കെ അവിടുന്ന് മുങ്ങാൻ തുടങ്ങി.. അതിനു മുന്നേ തന്നെ ഹരിയുടെ പിടിത്തം വീണു " എന്ത് കണ്ടിട്ടാടാ നീ അയാളുടെ വീട്ടിൽ കേറി അയാളുടെ ചെക്കനെ തല്ലിയതു ?" ദേവൻ ഇതൊക്കെ എന്ത് എന്ന മട്ടിൽ നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. " അയാളുടെ സ്വാധീനം എന്താണെന്നു നിനക്കറിയോ ? അയാൾക്കിപ്പോ ഇങ്ങനൊരു ബുദ്ധി തോന്നിയത് കാര്യമായി.. ഇല്ലെങ്കിൽ പണ്ടേ നിന്നെ പോലീസുകാര് തൂക്കി കൊണ്ട് പോയേനെ" " പിന്നെ ഞാനെന്താ ചെയ്യണ്ടേ? എന്റെ പെങ്ങളെ കരയിപ്പിച്ചാൽ ഏതു ദേവേന്ദ്രൻ ആണെങ്കിലും..." ദേവൻ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ശ്രീക്കുട്ടി കരഞ്ഞു കൊണ്ട് ഓടി വന്നു അവനെ കെട്ടിപിടിച്ചു " സോറി ഏട്ടാ.. താന്തോന്നി കള്ളുകുടിയൻ എന്നൊക്കെ പറഞ്ഞു ഒരുപാടു ഞാൻ കളിയാക്കിയിട്ടും വിഷമിപ്പിച്ചിട്ടും ഒക്കെ ഉണ്ടെന്നു എനിക്കറിയാം..ഏട്ടന്റെ സ്നേഹം ഒരിക്കലും ഞാൻ തിരിച്ചറിഞ്ഞില്ല.. അന്നു ഗീത അമ്മായി പറഞ്ഞിട്ട് ആമിയെച്ചിയേം ദേവേട്ടനെയും തമ്മിൽ തെറ്റിക്കാൻ വരെ നോക്കി.. എന്നോട് ക്ഷമിക്കണേ ഏട്ടാ " ദേവൻ അവളെ കെട്ടിപിടിച്ചു " അതൊന്നും സാരമില്ല.. ഞാൻ അതൊന്നും കാര്യമാക്കിയിട്ടേ ഇല്ല..നീ എനിക്ക് ഇപ്പോഴും എന്റെ പഴയ മത്തങ്ങാക്കണ്ണി തന്നെയാ" ദേവൻ അവളുടെ പഴയ വിളിപ്പേര് കൂട്ടി പറഞ്ഞു " ഹരിയേട്ടാ നോക്കിയേ.." " ഛെ .. എന്താടാ.. അവളുടെ കണ്ണ് മത്തങ്ങാ പോലൊന്നും അല്ല.. അവളുടെ കണ്ണ് കുംബളങ്ങാ പോലെയാ..കുമ്പളങ്ങാ കണ്ണി " ശ്രീക്കുട്ടി ഹരിയെ അടിക്കാൻ ഓടിക്കുന്നത് കണ്ടു എല്ലാവരും മനസ്സ് നിറഞ്ഞു ചിരിച്ചു. ശ്രീകുട്ടിക്കു ഇത്രയും നല്ല ബന്ധം കിട്ടിയതിൽ എല്ലാവര്ക്കും സന്തോഷം ആയിരുന്നെങ്കിലും തന്റെ നേരെ നോട്ടം വരുമ്പോൾ ആമിയുടെ മുഖം വീർത്തിരിക്കുനതു ദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാരണം അറിയാവുന്ന കൊണ്ട് ഇടക്കെന്തിനോ അവൾ മുറിയിലേക്ക് പോയപ്പോൾ മയപ്പെടുത്താനായി അവൻ പിറകെ ചെന്നു. അലമാരിയിൽ നിന്ന് എന്തോ എടുത്തു കൊണ്ടിരിക്കുന്ന ആമിയെ അവൻ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. അവൾ ദേഷ്യത്തോടെ അവന്റെ പിടിയിൽ നിന്ന് മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു " എന്റെ ആമിക്കുട്ടി പിണക്കത്തിലാണോ?" അവളെ മുറുകെ പിടിച്ചു കൊണ്ടു അവൻ ചോദിച്ചു " അതെ .. വഴക്കുണ്ടാക്കാൻ പോവില്ലന്നു എന്നോട് പറഞതല്ലേ?" " പറഞ്ഞതൊക്കെ ആയിരുന്നു.. പക്ഷെ ശ്രീകുട്ടിയെ വിഷമിപ്പിച്ചിട്ടു ഒരുത്തൻ അങ്ങനെ സുഖിച്ചു ജീവിക്കുന്നു എന്ന് തോന്നിയപ്പോൾ.. അവനിട്ടു രണ്ടെണ്ണം കൊടിത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരത്തില്ലെടി അതാ.." " എന്നാൽ നിങ്ങൾ ഉറങ്ങേണ്ട" അതും പറഞ്ഞു തിരിഞ്ഞു പോകാൻ തുടങ്ങിയ അവളുടെ മുന്നിൽ അവൻ കയറി നിന്നു . എന്നിട്ടു ഇരു കൈകൾ കൊണ്ടും തന്റെ ചെവികളിൽ രണ്ടിലും പിടിച്ചു കൊണ്ട് അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. " സോറി.. സോറി.. സോറി.. ഇനി ഞാൻ അങ്ങനെ ചെയ്യത്തില്ല .. പിണക്കം മാറിയാൽ ഞാൻ നാളെ ജോലി കഴിഞ്ഞു വരുമ്പോൾ ഡയറി മിൽക്ക് വാങ്ങി തരാം" കൊച്ചു കുട്ടികളെ പോലുള്ള അവന്റെ പറച്ചിലും ആ ഇരിപ്പും കൂടി കണ്ടപ്പോൾ അവൾക്കു ചിരി പൊട്ടി. അവളുടെ ആ ചിരിയിൽ അവനും പങ്കു ചേർന്നു. കുറച്ചു സമയത്തിന് ശേഷം തന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ദേവൻ ചെന്ന് നോക്കി" ബോസ് കാളിങ്". അവൻ വേഗം മുറിയുടെ പുറത്തിറങ്ങി ആമി അടുക്കളയിൽ തിരക്കിലാണെന്നു ഉറപ്പു വരുത്തി. സിധുവിനെ തല്ലിയതിനു ഇപ്പോൾ ഒന്ന് മയപ്പെടുത്തിയതേ ഉള്ളു. ഇനി ഇതെന്തെങ്കിലും കേട്ടാൽ അടുത്ത വഴക്കാവും. അവൻ ബാൽക്കണിയിലേക്കിറങ്ങി വാതിൽ ചേർത്തടച്ചു ഫോൺ ചെവിയിൽ വച്ചു " ബോസ്" " മൂര്ഖ... എന്തായി ഹോസ്പിറ്റലിലെ കാര്യങ്ങൾ? " " നടക്കുന്നു ബോസ്.. ടാർഗറ്റ് എന്റെ നിരീക്ഷണത്തിലാണ്.." " ക്യാഷിന്റെ കാര്യമോ?? " "അത് എവിടെയാണെന്ന് ഇത് വരെ അറിയില്ല.. എനിക്കൊരു സ്പൈ ക്യാമറ കിട്ടിയാൽ അത് ഉപയോഗിച്ച് ക്യഷിന്റെ കാര്യങ്ങളൊക്കെ കണ്ടുപിടിക്കാം.. അത് പോലെ ടാർഗറ്റ് എപ്പോളും നമ്മുടെ നിരീക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും.. സാധനം കിട്ടിയാൽ അത് വയ്ക്കുന കാര്യം ഞാൻ ഏറ്റു " " സാധനം ഞാൻ പരുന്തിന്റെ കയ്യിൽ നാളെ കൊടുത്തു വിടാം" "ശെരി ബോസ്.." "അൻവർ?" " പിന്നെ കണ്ടില്ല.. ബട്ട് ഹി ഈസ് ഡെയ്ഞ്ചറസ് .. എന്റെ പിറകെ തന്നെ അവൻ ഉണ്ടാവും" " സൂക്ഷിക്കണം.. അവൻ നമ്മുടെ അടുത്ത് എത്തുന്നതിനു മുന്നേ കാര്യങ്ങൾ നമ്മൾ വിചരിച പോലെ നടന്നിരിക്കണം. എനിക്ക് മേമൻ ഹോസ്‌പിറ്റലിൽ ചില ലക്ഷ്യങ്ങൾ ഉണ്ടെന്നു അറിയാമല്ലോ.. അതിനു തടസ്സം നിൽക്കുന്ന ആരായാലും അതങ്ങു നീക്കിയേക്ക് .. എബിനെ പോലെ" "യെസ്‌ ബോസ്" ദേവൻ ഫോൺ വച്ച് വാതിൽ തുറന്നു മുറിയിലേക്കിറങ്ങി നോക്കി. ഭാഗ്യം ആമി വന്നിട്ടില്ല. നാളത്തെ ക്യാമറ എങ്ങനെ എവിടെ വയ്ക്കണം എന്ന പ്ലാനിങ്ങുമായി അവൻ അവിടെ ഇരുന്നു. പിറ്റേ ദിവസം ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി പറഞ്ഞത് പോലെ പരുന്തു തന്നെയും കാത്തു നിൽക്കുന്നത് അവൻ കണ്ടു.. അവൻ വണ്ടി ഒതുക്കി അവനടുത്തേക്കു നിർത്തി. പരുന്തു ഒരു ചെറിയ പൊതി അവനെ ഏല്പിച്ചു " എങ്ങനത്തെയാ?" "പെൻ ക്യാമറ " " ഇത് സെറ്റ് ആയി കഴിയുമ്പോൾ ഞാൻ മെസ്സജ് ഇടാം.. ഇതിൽ ഒരു കണ്ണ് വേണമെന്ന് നമ്മുടെ തടിയനോട് പറഞ്ഞേക്കു" പരുന്തിനോട് യാത്ര പറഞ്ഞു ദേവൻ ഹോസ്പ്പിറ്റലിലേക്കു തിരിച്ചു. അവരുടെ ഈ കൂടിക്കാഴ്ച ദൂരെ കാറിൽ ഇരുന്നു വീക്ഷിച്ചു കൊണ്ടിരുന്ന അൻവർ ഒരു ദീർഘനിശ്വാസം വിട്ടു. അവർ കൈമാറിയത് എന്താണെന്നു മനസിലായില്ലെങ്കിലും ഹോസ്പ്പിറ്റലിൽ അവർ പ്ലാൻ ചെയ്യുന്ന അടുത്ത പരിപാടിക്കുള്ള എന്തോ ആണെന്ന് ആയാളും ഊഹിച്ചിരുന്നു." വരട്ടെ.. എവിടെ വരെ പോകുമെന്ന് നോക്കാം" ഹോസ്പിറ്റലിൽ എത്തി ദേവൻ അവിടുത്തെ തിരക്കുകളിൽ മുഴുകി. തൻറെ കയ്യിലിരിക്കുന്ന സാധനം വിചാരിക്കുന്ന സ്ഥലത്തു എങ്ങനെ സെറ്റ് ആക്കും എന്നായിരുന്നു അതിനിടയിലും അവന്റെ ചിന്ത മുഴുവൻ. ഒടുവിൽ ഒരു പ്ലാൻ തയ്യാറാക്കി . ഒത്താൽ ഒത്തു.. ഇല്ലെങ്കിൽ അടുത്ത പ്ലാൻ തയ്യാറാക്കാം..ഉച്ചക്ക് ഊണ് കഴിക്കാനായി ടാർഗറ്റ് മുറിക്കു പുറത്തിറങ്ങുന്ന സമയം കാത്തു ദേവൻ ഇരുന്നു. മുറിയുടെ പുറത്തിറങ്ങിയതും കയ്യിൽ ഇന്നലത്തെ അക്കൗണ്ട്സിന്റെ ഫയലുമായി അവൻ ഓടി ചെന്നു " സാർ.. ഇന്നലത്തെ ഫയൽ ആണ്.. സാറിന്റെ സൈൻ വേണം" താൻ പ്രതീക്ഷിക്കുന്ന മറുപടി കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ട് ദേവൻ നിന്നു " ഓ.. ഞാൻ ലഞ്ചിനായിട്ടു ഇറങ്ങിയല്ലോ ദേവ..ഒരു കാര്യം ചെയ്യൂ.. ഫയൽ എന്റെ ടേബിളിൽ വച്ചേക്കു" മനസ്സിലെ സന്തോഷം പുറത്തു കാണിക്കാതെ അവൻ തലയാട്ടി "ഓക്കെ സാർ" അയാൾ നടന്നകന്ന പിറകെ അവൻ മുറിയിൽ കയറി ടേബിളിൽ ഫയൽ വച്ചു . ഇനി ആരെങ്കിലും വരുന്നതിനു മുന്നേ വേഗം സാധനം ഫിറ്റ് ചെയ്തു ഇവിടുന്നിറങ്ങണം.. ലഞ്ച് ടൈം ആയതു കൊണ്ട് വലിയ കുഴപ്പം ഉണ്ടാവില്ല. അവൻ അത് വയ്ക്കാൻ പറ്റിയ ഒരു സ്ഥലം തിരഞ്ഞു... പെൻ ഹോൾഡറിൽ വയ്ക്കാം. പക്ഷെ അവിടിരിക്കുന്ന പേന എപ്പോളും ആരെങ്കിലുമൊക്കെ എടുക്കും.. അത് കൊണ്ട് പിടിക്കപ്പെടാൻ സാധ്യത ഉണ്ട്.പോരാത്തതിന് ആ പേന ആരെങ്കിലും എടുത്തു ഈ മുറിയുടെ പുറത്തു കൊണ്ടുപോയാലും പണി കിട്ടും. അത് കൊണ്ട് അവിടെ വേണ്ട..അങ്ങനെ ചുറ്റും നോക്കിയപ്പോഴാണ് റൂമിന്റെ സൈഡിൽ ഇരിക്കുന്ന ഷെൽഫും അതിൽ വച്ചിരിക്കുന്ന കുറച്ചു സാധനങ്ങളും കണ്ണിൽ പെട്ടത്. കൂടുതലും അവാർഡ്‌സും പിന്നെ കാഴ്ച വസ്തുക്കളും ഒക്കെ ആണ്.. അതങ്ങനെ എപ്പോഴുമൊന്നും ആരും എടുക്കുന്ന സ്‌ഥാനങ്ങൾ അല്ലാലോ.. പെട്ടെന്ന് ആരുടേയും കണ്ണിൽ പെടാത്ത പോലെയും എന്നാൽ ക്യാമറ അയാളുടെ ടേബിളിലേക്കു കാണുന്ന പോലെയും ആ ഷെൽഫിൽ ദേവൻ അത് സെറ്റ് ചെയ്തു. അവിടുന്ന് പോകുന്നതിനു മുൻപ് ടേബിളിൽ ഇരിക്കുന്ന അയാളുടെ നെയിം ബോർഡിൽ നോക്കി ദേവൻ മനസ്സിൽ പറഞ്ഞു "യുവർ കൗണ്ട് ഡൌൺ സ്റ്റാർട്സ് നൗ.. ഇനി നീ മുഴുവൻ സമയവും ഞങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കും" തന്റെ സീറ്റിൽ വന്നിരുന്നു ദേവൻ പരുന്തിന് മെസ്സേജ് അയച്ചു. " ഓൾ സെറ്റ്.. സ്റ്റാർട്ട് ഒബ്‌സെർവിങ്" തുടരും... രചന :-കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6BlKPXw?d=n&ui=v64j8rk&e1=cദേവാസുരം 22" ഇന്നലെ നീയെന്റെ വീട്ടിൽ വന്നല്ലേ എന്റെ മകനെ തല്ലിയതു.. അതിനു തിരിച്ചു സമ്മാനം തരുമ്പോൾ അത് നിന്റെ വീട്ടിൽ വന്നു തന്നെ ആവണ്ടേ ?" അതും പറഞ്ഞു അകത്തേക്ക് കയറിയ മഹേന്ദ്രൻ തമ്പി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ബാക്കി എല്ലാവര്ക്കും പേടിയുണ്ടായിരുന്നെങ്കിലും ദേവന് വലിയ കൂസലൊന്നും ഉള്ളതായി തോന്നിയില്ല. അയാൾ ദേവന്റെ അടുത്തെത്തി അവന്റെ തോളിൽ കൈ വച്ചു " മിടുക്കൻ.. എന്നെ കൊണ്ട് കഴിഞ്ഞ കുറെ വർഷമായി സാധികാത്ത കാര്യമാണ് നീ ഇന്നലെ സാധിച്ചത്" അയാളുടെ സംസാരം കേട്ട് ഇത്തവണ ദേവനും അമ്പരന്നു. ഇന്നലത്തെ സംഭവത്തിന് പകരം വീട്ടാൻ വന്നതാണെന്നാണ് താനും കരുതിയത്. എന്നിട്ടിപ്പോ " എന്താ ദേവനന്ദൻ അമ്പന്നോ ? ഞാൻ വഴക്കുണ്ടാക്കാൻ വന്നതാണെന്ന് കരുതിയോ? എന്റെ പണവും പ്രതാപവും കണ്ടു പലർക്കും എന്റെ മകനെ അവരുടെ വീട്ടിലെ മരുമകൻ ആക്കാൻ താല്പര്യമുണ്ട്... അങ്ങനെ ഉള്ള ആരോ അവന്റെ കല്യാണം മുടക്കാൻ അയച്ചതാണ് നിന്നെ എന്നാണ് ഞാൻ കരുതിയത്.. ഇന്നലെ നീ പോയിക്കഴിഞ്ഞപ്പോൾ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ തന്നെയായിരുന്നു ഉദ്ദേശവും.. പക്ഷെ നീ പോയതിനു ശേഷം ഞാൻ കുറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നീ കാരണം നടന്നു.. എന്റെ മകൻ എന്നോട് എതിർത്ത് സംസാരിച്ചു" ഇയാൾ ഇത് എന്തൊക്കെയാ പറയുന്നേ.. മകൻ എതിർത്ത് സംസാരിച്ചത് ഏതോ നല്ല കാര്യം ആണെന്ന പോലെ ആണല്ലോ ഇയാളുടെ സംസാരം..എല്ലാവരും കിളി പോയ അവസ്ഥയിലാണ് " സിദ്ധു പണ്ട് തൊട്ടേ എന്നോട് ഭയങ്കര പേടിയാണ്.. അവൻ എത്ര ഇഷ്ടപെട്ട കാര്യം ആണെങ്കിലും ഞാൻ വേണ്ടാന്ന് പറഞ്ഞാൽ എന്നെ ഭയന്ന് അവൻ വേണ്ടാന്ന് വയ്ക്കും.. അവൻ ഒരിക്കലെങ്കിലും എന്നോട് അവന്റെ ഇഷ്ടമാണ്.. അവനു അത് ചെയ്യണം എന്ന് പറയുമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.സ്വന്തം അച്ഛനോട് പോലും ഒരു നോ പറയാൻ പറ്റാത്ത ഇവന് എന്റെ കാല ശേഷം ഇത്രയും വലിയൊരു ബിസിനസ് സാമ്രാജ്യം നടത്തി കൊണ്ടുപോകാൻ കഴിയുമോ എന്നായിരുന്നു എന്റെ ഭയം..ദേവന്റെ പെങ്ങളുമായുള്ള അവന്റെ ഇഷ്ടവും എന്നോടുള്ള ഭയം കാരണമാണ് അവൻ വേണ്ടെന്നു വച്ചതു.. പക്ഷെ ഇന്നലെ നിങ്ങൾ വന്നു പോയതിനു ശേഷം അവൻ എന്നെ വന്നു കണ്ടു.. നിന്റെ പെങ്ങളെ അവനു ഇഷ്ടമാണെന്നും.. ഇപ്പോൾ ഉറപ്പിച്ചിരിക്കുന്ന വിവാഹത്തിന് താത്പര്യം ഇല്ലായെന്നും .. ആര് എതിർത്താലും അവൻ കല്യാണം കഴിക്കുന്നെങ്കിൽ ഇവിടുത്തെ കുട്ടിയെ ആയിരിക്കുമെന്നും പറഞ്ഞു. അതോടെ രണ്ടു കാര്യങ്ങൾ എനിക്കു ബോധ്യമായി.. ഒന്ന് ഇവന് ഇവിടുത്തെ കുട്ടിയോടുള്ള ഇഷ്ടം.. രണ്ടു എന്റെ മകൻ അവന്റെ ഭയത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ളവൻ ആണെന്ന്.. നിന്നെ പോലൊരു സാധാരണക്കാർ സ്വന്തം പെങ്ങൾക്ക് വേണ്ടി എന്നെ പോലൊരാളുടെ വീട്ടിൽ കയറി വരാൻ കാണിച്ച ധൈര്യമാണ് സിധുവിനും അവന്റെ ഭയത്തെ മറികടക്കാൻ പ്രചോദകമായതു" അയാൾ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി നിൽക്കുകയാണ്. ജാനകി ശ്രീകുട്ടിയെ തറപ്പിച്ചൊന്നു നോക്കി. അവൾ തല കുനിച്ചു.... മഹേന്ദ്രൻ തമ്പി രവിശങ്കറിന്റെയും ജാനകിയുടെയും അടുത്തേക്ക് വന്നു. "എന്റെ മകന് കല്യാണ ആലോചനയുമായി ഒരുപാടു പേര് വരാറുണ്ട്..പക്ഷെ അവരൊക്കെ അവന്റെ പണം കണ്ടിട്ട് വരുന്നവരാണ്.. പക്ഷെ നിങ്ങളും നിങ്ങളുടെ മകളുമൊന്നും അങ്ങനെയല്ലെന്ന് ഇന്നലെ നിങ്ങളുടെ മകന്റെ പ്രവർത്തിയിൽ നിന്ന് എനിക്ക് മനസിലായി.. പോരാതെ എന്റെ മകന്റെ സന്തോഷവും ഇവിടുത്തെ കുട്ടിയിലാണ്.. നിങ്ങള്ക്ക് സമതമെങ്കിൽ എന്റെ മകന് ഇവിടുത്തെ ശ്രീനന്ദയെ വിവാഹം കഴിച്ചു കൊടുക്കാമോ?" ഇത്രയും വലിയൊരു മനുഷ്യൻ തന്റെ മകളെ ചോദിക്കുമ്പോൾ എന്ത് പറയണം എന്നറിയാതെ രവിശങ്കർ നിന്നു . മഹേന്ദ്രൻ ശ്രീക്കുട്ടിയുടെ അടുത്തേക്ക് ചെന്നു " മോളെ.. നിന്നോട് എന്റെ മകൻ ചെയ്തത് തെറ്റാണെന്നു എനിക്കറിയാം. എന്നോടുള്ള ഭയം കൊണ്ടാണ് അവൻ അങ്ങനൊക്കെ ചെയ്തത്.. എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നതിനു മുന്നേ ഒരു പ്രാവശ്യം അവനു പറയാൻ ഉള്ളത് കൂടെ നീ കേൾക്കണം.. അവൻ കാറിൽ ഉണ്ട്..അവനെ ഞാൻ ഇങ്ങോട്ടു വിളിക്കാം.." മഹേന്ദ്രൻ ഫോൺ എടുത്തു വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധു അങ്ങോട്ടേക്ക് വന്നു. എല്ലാവരെയും ഒന്ന് നോക്കി അവൻ ശ്രീക്കുട്ടിയുടെ അടുത്ത് ചെന്നു "ശ്രീ.. ഐ ആം റിയലി സോറി.. എന്റെ ഭാഗത്താണ് മുഴുവൻ തെറ്റും.. അചനൊടുള്ള ഭയം കാരണം ഒന്നും എനിക്കു തുറന്നു പറയാൻ പറ്റിയില്ല.. പക്ഷെ സത്യമായും എനിക്കുറപ്പിച്ച കല്യാണം എങ്ങനെയെങ്കിലും മുടക്കണം എന്ന് കരുതി തന്നെയാണ് ഇരുന്നത്.. വേറൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനെ പറ്റി എനിക്കും ആലോചിക്കാൻ കൂടി കഴിയില്ല ശ്രീ.. ഒരുപാടു വേദനിപ്പിച്ചുന്നറിയാം. ഈ ഒരു പ്രാവശ്യം ക്ഷമിച്ചാൽ ഇനി ഒരിക്കലും നിന്നെ വേദനിപ്പിക്കില്ലന് ഞാൻ വാക്ക് തരാം" ശ്രീക്കുട്ടി എന്ത് പറയണം എന്നറിയാതെ നിന്നപ്പോൾ ആദിയും ആമിയും ഇരുവശത്തു നിന്നും അവളുടെ തോളിൽ കൈ വച്ച് അവളെ പ്രോത്സാഹിപ്പിച്ചു. ദേവന്റെയും ഹരിയുടെയും മുഖത്ത് നോക്കിയപ്പോൾ അവരും കണ്ണടച്ച് കാണിച്ചു.. അതോടെ അവൾ സിധുവിനെ നോക്കി ചിരിച്ചു.. അവളുടെ ചിരി കണ്ടപ്പോൾ അവനും സന്തോഷവും സമാധാനവുമായി.. " എന്നാൽ പിന്നെ സമയം പോലെ നിങ്ങൾ ഞങ്ങളുടെ വീട്ടിലേക്കു വരൂ..സിധുവിന്റെ അമ്മയെയും കണ്ടിട്ടില്ലാലോ.. ഇപ്പോൾ ഉറപ്പിച്ചു വയ്ക്കാം.. ശ്രീനന്ദയുടെ പഠിത്തം കഴിഞ്ഞാവാം വിവാഹം.. എന്താ?" " അങ്ങനെയാവാം" എല്ലാവരെയും പരിചയപെട്ടു ചായയും കുടിച്ചു കഴിഞ്ഞാണ് അവർ പോയത്. അടുത്ത ആഴ്ച എല്ലാവരും കൂടി സിധുവിന്റെ വീട് കാണാൻ പോകാൻ തീരുമാനവുമായി.അവർ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും ദേവനെ നോക്കി..എല്ലാവരുടേം ശ്രദ്ധ തന്നിലേക്കായപ്പോൾ ദേവൻ പതുക്കെ അവിടുന്ന് മുങ്ങാൻ തുടങ്ങി.. അതിനു മുന്നേ തന്നെ ഹരിയുടെ പിടിത്തം വീണു " എന്ത് കണ്ടിട്ടാടാ നീ അയാളുടെ വീട്ടിൽ കേറി അയാളുടെ ചെക്കനെ തല്ലിയതു ?" ദേവൻ ഇതൊക്കെ എന്ത് എന്ന മട്ടിൽ നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. " അയാളുടെ സ്വാധീനം എന്താണെന്നു നിനക്കറിയോ ? അയാൾക്കിപ്പോ ഇങ്ങനൊരു ബുദ്ധി തോന്നിയത് കാര്യമായി.. ഇല്ലെങ്കിൽ പണ്ടേ നിന്നെ പോലീസുകാര് തൂക്കി കൊണ്ട് പോയേനെ" " പിന്നെ ഞാനെന്താ ചെയ്യണ്ടേ? എന്റെ പെങ്ങളെ കരയിപ്പിച്ചാൽ ഏതു ദേവേന്ദ്രൻ ആണെങ്കിലും..." ദേവൻ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ശ്രീക്കുട്ടി കരഞ്ഞു കൊണ്ട് ഓടി വന്നു അവനെ കെട്ടിപിടിച്ചു " സോറി ഏട്ടാ.. താന്തോന്നി കള്ളുകുടിയൻ എന്നൊക്കെ പറഞ്ഞു ഒരുപാടു ഞാൻ കളിയാക്കിയിട്ടും വിഷമിപ്പിച്ചിട്ടും ഒക്കെ ഉണ്ടെന്നു എനിക്കറിയാം..ഏട്ടന്റെ സ്നേഹം ഒരിക്കലും ഞാൻ തിരിച്ചറിഞ്ഞില്ല.. അന്നു ഗീത അമ്മായി പറഞ്ഞിട്ട് ആമിയെച്ചിയേം ദേവേട്ടനെയും തമ്മിൽ തെറ്റിക്കാൻ വരെ നോക്കി.. എന്നോട് ക്ഷമിക്കണേ ഏട്ടാ " ദേവൻ അവളെ കെട്ടിപിടിച്ചു " അതൊന്നും സാരമില്ല.. ഞാൻ അതൊന്നും കാര്യമാക്കിയിട്ടേ ഇല്ല..നീ എനിക്ക് ഇപ്പോഴും എന്റെ പഴയ മത്തങ്ങാക്കണ്ണി തന്നെയാ" ദേവൻ അവളുടെ പഴയ വിളിപ്പേര് കൂട്ടി പറഞ്ഞു " ഹരിയേട്ടാ നോക്കിയേ.." " ഛെ .. എന്താടാ.. അവളുടെ കണ്ണ് മത്തങ്ങാ പോലൊന്നും അല്ല.. അവളുടെ കണ്ണ് കുംബളങ്ങാ പോലെയാ..കുമ്പളങ്ങാ കണ്ണി " ശ്രീക്കുട്ടി ഹരിയെ അടിക്കാൻ ഓടിക്കുന്നത് കണ്ടു എല്ലാവരും മനസ്സ് നിറഞ്ഞു ചിരിച്ചു. ശ്രീകുട്ടിക്കു ഇത്രയും നല്ല ബന്ധം കിട്ടിയതിൽ എല്ലാവര്ക്കും സന്തോഷം ആയിരുന്നെങ്കിലും തന്റെ നേരെ നോട്ടം വരുമ്പോൾ ആമിയുടെ മുഖം വീർത്തിരിക്കുനതു ദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാരണം അറിയാവുന്ന കൊണ്ട് ഇടക്കെന്തിനോ അവൾ മുറിയിലേക്ക് പോയപ്പോൾ മയപ്പെടുത്താനായി അവൻ പിറകെ ചെന്നു. അലമാരിയിൽ നിന്ന് എന്തോ എടുത്തു കൊണ്ടിരിക്കുന്ന ആമിയെ അവൻ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. അവൾ ദേഷ്യത്തോടെ അവന്റെ പിടിയിൽ നിന്ന് മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു " എന്റെ ആമിക്കുട്ടി പിണക്കത്തിലാണോ?" അവളെ മുറുകെ പിടിച്ചു കൊണ്ടു അവൻ ചോദിച്ചു " അതെ .. വഴക്കുണ്ടാക്കാൻ പോവില്ലന്നു എന്നോട് പറഞതല്ലേ?" " പറഞ്ഞതൊക്കെ ആയിരുന്നു.. പക്ഷെ ശ്രീകുട്ടിയെ വിഷമിപ്പിച്ചിട്ടു ഒരുത്തൻ അങ്ങനെ സുഖിച്ചു ജീവിക്കുന്നു എന്ന് തോന്നിയപ്പോൾ.. അവനിട്ടു രണ്ടെണ്ണം കൊടിത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരത്തില്ലെടി അതാ.." " എന്നാൽ നിങ്ങൾ ഉറങ്ങേണ്ട" അതും പറഞ്ഞു തിരിഞ്ഞു പോകാൻ തുടങ്ങിയ അവളുടെ മുന്നിൽ അവൻ കയറി നിന്നു . എന്നിട്ടു ഇരു കൈകൾ കൊണ്ടും തന്റെ ചെവികളിൽ രണ്ടിലും പിടിച്ചു കൊണ്ട് അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. " സോറി.. സോറി.. സോറി.. ഇനി ഞാൻ അങ്ങനെ ചെയ്യത്തില്ല .. പിണക്കം മാറിയാൽ ഞാൻ നാളെ ജോലി കഴിഞ്ഞു വരുമ്പോൾ ഡയറി മിൽക്ക് വാങ്ങി തരാം" കൊച്ചു കുട്ടികളെ പോലുള്ള അവന്റെ പറച്ചിലും ആ ഇരിപ്പും കൂടി കണ്ടപ്പോൾ അവൾക്കു ചിരി പൊട്ടി. അവളുടെ ആ ചിരിയിൽ അവനും പങ്കു ചേർന്നു. കുറച്ചു സമയത്തിന് ശേഷം തന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ദേവൻ ചെന്ന് നോക്കി" ബോസ് കാളിങ്". അവൻ വേഗം മുറിയുടെ പുറത്തിറങ്ങി ആമി അടുക്കളയിൽ തിരക്കിലാണെന്നു ഉറപ്പു വരുത്തി. സിധുവിനെ തല്ലിയതിനു ഇപ്പോൾ ഒന്ന് മയപ്പെടുത്തിയതേ ഉള്ളു. ഇനി ഇതെന്തെങ്കിലും കേട്ടാൽ അടുത്ത വഴക്കാവും. അവൻ ബാൽക്കണിയിലേക്കിറങ്ങി വാതിൽ ചേർത്തടച്ചു ഫോൺ ചെവിയിൽ വച്ചു " ബോസ്" " മൂര്ഖ... എന്തായി ഹോസ്പിറ്റലിലെ കാര്യങ്ങൾ? " " നടക്കുന്നു ബോസ്.. ടാർഗറ്റ് എന്റെ നിരീക്ഷണത്തിലാണ്.." " ക്യാഷിന്റെ കാര്യമോ?? " "അത് എവിടെയാണെന്ന് ഇത് വരെ അറിയില്ല.. എനിക്കൊരു സ്പൈ ക്യാമറ കിട്ടിയാൽ അത് ഉപയോഗിച്ച് ക്യഷിന്റെ കാര്യങ്ങളൊക്കെ കണ്ടുപിടിക്കാം.. അത് പോലെ ടാർഗറ്റ് എപ്പോളും നമ്മുടെ നിരീക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും.. സാധനം കിട്ടിയാൽ അത് വയ്ക്കുന കാര്യം ഞാൻ ഏറ്റു " " സാധനം ഞാൻ പരുന്തിന്റെ കയ്യിൽ നാളെ കൊടുത്തു വിടാം" "ശെരി ബോസ്.." "അൻവർ?" " പിന്നെ കണ്ടില്ല.. ബട്ട് ഹി ഈസ് ഡെയ്ഞ്ചറസ് .. എന്റെ പിറകെ തന്നെ അവൻ ഉണ്ടാവും" " സൂക്ഷിക്കണം.. അവൻ നമ്മുടെ അടുത്ത് എത്തുന്നതിനു മുന്നേ കാര്യങ്ങൾ നമ്മൾ വിചരിച പോലെ നടന്നിരിക്കണം. എനിക്ക് മേമൻ ഹോസ്‌പിറ്റലിൽ ചില ലക്ഷ്യങ്ങൾ ഉണ്ടെന്നു അറിയാമല്ലോ.. അതിനു തടസ്സം നിൽക്കുന്ന ആരായാലും അതങ്ങു നീക്കിയേക്ക് .. എബിനെ പോലെ" "യെസ്‌ ബോസ്" ദേവൻ ഫോൺ വച്ച് വാതിൽ തുറന്നു മുറിയിലേക്കിറങ്ങി നോക്കി. ഭാഗ്യം ആമി വന്നിട്ടില്ല. നാളത്തെ ക്യാമറ എങ്ങനെ എവിടെ വയ്ക്കണം എന്ന പ്ലാനിങ്ങുമായി അവൻ അവിടെ ഇരുന്നു. പിറ്റേ ദിവസം ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി പറഞ്ഞത് പോലെ പരുന്തു തന്നെയും കാത്തു നിൽക്കുന്നത് അവൻ കണ്ടു.. അവൻ വണ്ടി ഒതുക്കി അവനടുത്തേക്കു നിർത്തി. പരുന്തു ഒരു ചെറിയ പൊതി അവനെ ഏല്പിച്ചു " എങ്ങനത്തെയാ?" "പെൻ ക്യാമറ " " ഇത് സെറ്റ് ആയി കഴിയുമ്പോൾ ഞാൻ മെസ്സജ് ഇടാം.. ഇതിൽ ഒരു കണ്ണ് വേണമെന്ന് നമ്മുടെ തടിയനോട് പറഞ്ഞേക്കു" പരുന്തിനോട് യാത്ര പറഞ്ഞു ദേവൻ ഹോസ്പ്പിറ്റലിലേക്കു തിരിച്ചു. അവരുടെ ഈ കൂടിക്കാഴ്ച ദൂരെ കാറിൽ ഇരുന്നു വീക്ഷിച്ചു കൊണ്ടിരുന്ന അൻവർ ഒരു ദീർഘനിശ്വാസം വിട്ടു. അവർ കൈമാറിയത് എന്താണെന്നു മനസിലായില്ലെങ്കിലും ഹോസ്പ്പിറ്റലിൽ അവർ പ്ലാൻ ചെയ്യുന്ന അടുത്ത പരിപാടിക്കുള്ള എന്തോ ആണെന്ന് ആയാളും ഊഹിച്ചിരുന്നു." വരട്ടെ.. എവിടെ വരെ പോകുമെന്ന് നോക്കാം" ഹോസ്പിറ്റലിൽ എത്തി ദേവൻ അവിടുത്തെ തിരക്കുകളിൽ മുഴുകി. തൻറെ കയ്യിലിരിക്കുന്ന സാധനം വിചാരിക്കുന്ന സ്ഥലത്തു എങ്ങനെ സെറ്റ് ആക്കും എന്നായിരുന്നു അതിനിടയിലും അവന്റെ ചിന്ത മുഴുവൻ. ഒടുവിൽ ഒരു പ്ലാൻ തയ്യാറാക്കി . ഒത്താൽ ഒത്തു.. ഇല്ലെങ്കിൽ അടുത്ത പ്ലാൻ തയ്യാറാക്കാം..ഉച്ചക്ക് ഊണ് കഴിക്കാനായി ടാർഗറ്റ് മുറിക്കു പുറത്തിറങ്ങുന്ന സമയം കാത്തു ദേവൻ ഇരുന്നു. മുറിയുടെ പുറത്തിറങ്ങിയതും കയ്യിൽ ഇന്നലത്തെ അക്കൗണ്ട്സിന്റെ ഫയലുമായി അവൻ ഓടി ചെന്നു " സാർ.. ഇന്നലത്തെ ഫയൽ ആണ്.. സാറിന്റെ സൈൻ വേണം" താൻ പ്രതീക്ഷിക്കുന്ന മറുപടി കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ട് ദേവൻ നിന്നു " ഓ.. ഞാൻ ലഞ്ചിനായിട്ടു ഇറങ്ങിയല്ലോ ദേവ..ഒരു കാര്യം ചെയ്യൂ.. ഫയൽ എന്റെ ടേബിളിൽ വച്ചേക്കു" മനസ്സിലെ സന്തോഷം പുറത്തു കാണിക്കാതെ അവൻ തലയാട്ടി "ഓക്കെ സാർ" അയാൾ നടന്നകന്ന പിറകെ അവൻ മുറിയിൽ കയറി ടേബിളിൽ ഫയൽ വച്ചു . ഇനി ആരെങ്കിലും വരുന്നതിനു മുന്നേ വേഗം സാധനം ഫിറ്റ് ചെയ്തു ഇവിടുന്നിറങ്ങണം.. ലഞ്ച് ടൈം ആയതു കൊണ്ട് വലിയ കുഴപ്പം ഉണ്ടാവില്ല. അവൻ അത് വയ്ക്കാൻ പറ്റിയ ഒരു സ്ഥലം തിരഞ്ഞു... പെൻ ഹോൾഡറിൽ വയ്ക്കാം. പക്ഷെ അവിടിരിക്കുന്ന പേന എപ്പോളും ആരെങ്കിലുമൊക്കെ എടുക്കും.. അത് കൊണ്ട് പിടിക്കപ്പെടാൻ സാധ്യത ഉണ്ട്.പോരാത്തതിന് ആ പേന ആരെങ്കിലും എടുത്തു ഈ മുറിയുടെ പുറത്തു കൊണ്ടുപോയാലും പണി കിട്ടും. അത് കൊണ്ട് അവിടെ വേണ്ട..അങ്ങനെ ചുറ്റും നോക്കിയപ്പോഴാണ് റൂമിന്റെ സൈഡിൽ ഇരിക്കുന്ന ഷെൽഫും അതിൽ വച്ചിരിക്കുന്ന കുറച്ചു സാധനങ്ങളും കണ്ണിൽ പെട്ടത്. കൂടുതലും അവാർഡ്‌സും പിന്നെ കാഴ്ച വസ്തുക്കളും ഒക്കെ ആണ്.. അതങ്ങനെ എപ്പോഴുമൊന്നും ആരും എടുക്കുന്ന സ്‌ഥാനങ്ങൾ അല്ലാലോ.. പെട്ടെന്ന് ആരുടേയും കണ്ണിൽ പെടാത്ത പോലെയും എന്നാൽ ക്യാമറ അയാളുടെ ടേബിളിലേക്കു കാണുന്ന പോലെയും ആ ഷെൽഫിൽ ദേവൻ അത് സെറ്റ് ചെയ്തു. അവിടുന്ന് പോകുന്നതിനു മുൻപ് ടേബിളിൽ ഇരിക്കുന്ന അയാളുടെ നെയിം ബോർഡിൽ നോക്കി ദേവൻ മനസ്സിൽ പറഞ്ഞു "യുവർ കൗണ്ട് ഡൌൺ സ്റ്റാർട്സ് നൗ.. ഇനി നീ മുഴുവൻ സമയവും ഞങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കും" തന്റെ സീറ്റിൽ വന്നിരുന്നു ദേവൻ പരുന്തിന് മെസ്സേജ് അയച്ചു. " ഓൾ സെറ്റ്.. സ്റ്റാർട്ട് ഒബ്‌സെർവിങ്" തുടരും... രചന :- കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ
📔 കഥ - 22 Part 63@0@30o 22 Part 63@0@30o - ShareChat
part...14... ആൽബർട്ട് അന്തോണിയെ നോക്കി കൊണ്ടു മെല്ലെ പറഞ്ഞു..എന്തോ ഒരുങ്ങുന്നുണ്ട്..പ്രകൃതിയെ പോലും ആ ദുഷ്ട്ടശക്തി നിയന്ത്രണത്തിൽ ആക്കി കഴിഞ്ഞു..?? പുറത്തു സെമിത്തേരിയുടെ ഉള്ളിൽ കല്ലറകൾ മെല്ലെ ഇളകി മാറി തുടങ്ങി..രണ്ട് കല്ലറയുടെ മുകളിൽ ഉള്ള സ്ലാബുകൾ ആരോ വലിച്ചു മാറ്റും പോലെ ആണ് മാറി പോയത്.. കല്ലറക്കുള്ളിൽ നിന്ന് രണ്ടു രൂപങ്ങൾ ഉയർന്നു വന്നു..അതെ സമയം തന്നെ കട്ടപ്പനസിറ്റിയിൽ അടക്കം അവിടെ എല്ലായിടത്തും പവർ ഓഫ് ആയി.. ആകാശത്തു ചന്ദ്രൻ വീണ്ടും കാർമേഖത്താൽ മൂടി..പടിഞ്ഞാറ് നിന്ന് തിരമാലകൾ വന്നു കൂടുന്ന പോലെ കാർമേഘങ്ങൾ ആകാശത്തു നിറഞ്ഞു..കല്ലറയിൽ നിന്ന് പുറത്തു വന്ന രൂപങ്ങൾ നേരെ കരിമ്പനകുന്ന് ലക്ഷ്യം വെച്ച് നീങ്ങാൻ തുടങ്ങി.. അവിടെ മുഴുവൻ പകൽ പോലെ ആക്കി കൊണ്ടു ഒരു മിന്നൽ ഉണ്ടായി..മിന്നൽ പിണർ പള്ളിയുടെ പുറത്തു നിന്ന വലിയ മരത്തിൽ പതിച്ചു.. മരം നിന്ന് കത്താൻ തുടങ്ങി. ആ ഭാഗത്തുള്ള വീടുകളിലെ വളർത്തു മൃഗങ്ങൾ അതിഭയങ്കരമായി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി..ആളുകൾ എല്ലാം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ.കുഴങ്ങി ..പ്രായമായവർ.പ്രാർത്ഥനതുടങ്ങി.. വലിയദുരന്തംവരുന്നുഎന്ന് ചിലർപറഞ്ഞു.. ആൽബർട്ട്.അന്തോണിയുടെ തോളിൽ പിടിച്ചു കൊണ്ടു പറഞ്ഞു..നമ്മൾ കാണുന്നതും ഇനി അനുഭവിക്കാൻ പോകുന്നതും എല്ലാം..ആരോടും പറയരുത്.ഈ യുഗത്തിൽ ഇതൊന്നും ആരും വിശ്വസിക്കില്ല.താൻ ഈ ഹോളിവാട്ടർ പിടിച്ചു കൊണ്ടു എന്റെ പിറകെ വരണം.ആ കുട്ടികൾ അപകടത്തിൽ ആണ് അവരെ രക്ഷപ്പെടുത്തണം. ഒരു ശക്തിക്കും തന്നെ തൊടാൻ ആവില്ല.. അന്തോണിയുടെ കയ്യിൽ ആൽബർട്ട് ഹോളിവാട്ടർ കൊടുത്തു.. അന്തോണി അത് വാങ്ങി കൊണ്ടു പറഞ്ഞു.. ഞാൻ വരാം അച്ചോ. എനിക്കു ഇനി ഭയമില്ല കർത്താവ് നമ്മളെ കാത്തോളും.. ആൽബർട്ട്. തന്റെ ലോഹയുടെ പോക്കറ്റിൽ വെള്ളികെട്ടിയ കണ്ണാടി വെച്ചു. വെള്ളികൊന്ത കഴുത്തിൽ അണിഞ്ഞു.. ഒരു കയ്യിൽ പൊൻകുരിശും. മറു കയ്യിൽ ടോർച്ചും എടുത്തു കൊണ്ടു പറഞ്ഞു.. വരൂ അന്തോണി. ഇനിയും താമസിച്ചു കൂടാ.. ആൽബർട്ട് പള്ളിയുടെ പുറത്തേക്ക് ഇറങ്ങി.. പിറകെ അന്തോണിയും.. പള്ളിമുറ്റത്തിറങ്ങിയ. അവരെ ഏതിരേറ്റത്. പള്ളിമുറ്റത്തുള്ള മരത്തിലെ തീജ്വാലകൾ ആയിരുന്നു.. അന്തോണി അത് കണ്ടപ്പോൾ ഭയത്തോടെ പറഞ്ഞു.. പച്ച മരം ആണല്ലോ അച്ചോ നിന്നു കത്തുന്നത്.. ആൽബർട്ട് ആകാശത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു.. നോക്ക് അന്തോണി.. ഉടനെ മഴ തുടങ്ങും.. കരിമ്പന കുന്നിന്റെ മുകളിൽ വലിയഒരു ഭീകരജീവിയുടെ ആകൃതിയിൽ കാർമേഘം ഉരുണ്ടു കൂടിയിരുന്നു.. ആൽബർട്ട് പ്രാർത്ഥനയോടെ മുന്നോട്ട് നടന്നു.. അടുത്ത നിമിഷം. ആകാശത്ത് വീണ്ടും ഒരു മിന്നൽ ഉണ്ടായി. കൂടെ ശക്തമായ ഒരു ഇടിയും.. പിറകെ വലിയ മഴത്തുള്ളികൾ ഭൂമിയിലേക്ക് പെയ്തു ഇറങ്ങാൻ തുടങ്ങി. അതി ശക്തമായ മഴ തുടങ്ങി. ആൽബർട്ട് മുന്നോട്ട് നടന്നു പിറകെ തന്നെ.. മരത്തിലേക്ക് നോക്കി കൊണ്ടു അന്തോണിയും.. ഇതേ സമയം കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ മഴയത്തുതന്നെ നിൽക്കുക ആയിരുന്നു..സ്വപ്നയെ അവിടെ കാണാനില്ലായിരുന്നു..?? ആ തണുത്ത കാലാവസ്ഥയിലും അവന് ശരീരം ചൂട് പിടിക്കുന്ന പോലെ തോന്നി.. പെട്ടന്ന് കാറിന്റെ ഹെഡ് ലൈറ്റ് വെട്ടത്തിൽ ആകാശത്തു നിന്ന് തന്റെ മുന്നിലേക്ക്. എന്തോ ഒന്ന് പറന്നുഇറങ്ങുന്ന പോലെ അവനു തോന്നി.. കഴുത്തിലെ ഗരുഡമന്ത്രതകിടിൽ. കൈ പിടിച്ചു കൊണ്ടു രാഹുൽ കുറച്ചു പുറകോട്ട് മാറി.. ആകാശത്തു നിന്ന് കാറിന് മുന്നിൽ ആയിവന്നു ഇറങ്ങിയത്. ഏകദേശം നൂറു വയസ്സ് പ്രായം തോന്നുന്ന രണ്ട് പേർ ആയിരുന്നു.. അവരുടെ മുഖത്ത്. തൊലികൾ മുഴുവൻ വലിഞ്ഞു പല്ലുകൾ പുറത്തു കാണാമായിരുന്നു. തലയിൽ നരച്ചു നീണ്ട മുടി മഴ നനഞ്ഞു. നെഞ്ചിലേക്ക് തൂങ്ങി കിടക്കുന്നു.. രാഹുലിനെ നോക്കി കൊണ്ടു അവർ മെല്ലെ മുന്നോട്ട് വന്നു.. വായുവിൽ ഒഴുകി വരുന്ന പോലെ ആയിരുന്നു അത്.. വായുവിൽ മാംസം അഴുകിയ രൂക്ഷ ഗന്ധം നിറഞ്ഞു.. അടുത്തനിമിഷം രാഹുലിന്റെ കാർ ഒന്ന് ഇളകി.. പിന്നെ അത് സ്റ്റാർട്ട്‌ ആയി.. കാർ തനിയെ മുന്നോട്ട് പോകാൻ തുടങ്ങി.. അടുത്തനിമിഷം കാർ നിന്നു.. പിന്നെ അത് അവിടെ തിരിയാൻ തുടങ്ങി.. രാഹുലിന്റെ നേരെ കാർ തിരിഞ്ഞു വന്നു... അടുത്തനിമിഷം കാറിന്റെ ഡോറുകൾ എല്ലാം തുറന്നു..?? കാർ അതിശക്തമായി റൈസ് ആകാൻ തുടങ്ങി.. രാഹുൽ. പുറകോട്ടു ചുവടുകൾ വെച്ചു... അടുത്തനിമിഷം അത് തന്റെ നേരെ പാഞ്ഞു വരും എന്ന് അവനു ഉറപ്പ് ആയിരുന്നു... ഇതേ സമയം കരിമ്പനകുന്നിന്റെ നടുക്ക് എത്തിയ അനന്തുവും ബിജിത്തും നിന്നു.. അടുത്തനിമിഷം അവിടെ ഒരു പ്രകാശം നിറഞ്ഞു.. ബിജിത്ത് അനന്തുവിനെ നോക്കി.. അവിടേക്ക് സ്വപ്‍നവന്നു നിന്നു.. അവൾഅവിടെ മുട്ടുകുത്തി നിന്ന് കൊണ്ടു ഉറക്കെ കരയാൻ തുടങ്ങി.. ഇടക്ക് കയ്യിൽ മണ്ണ് വാരി തലയിൽ വിതറി കൊണ്ടിരുന്നു.. അത് കണ്ടപ്പോൾ ഭയത്തോടെ അനന്തു ബിജിത്തിന്റെ നേരെ നോക്കി. അടുത്തനിമിഷം അവൻ ഞെട്ടി വിറച്ചു കൊണ്ടു പുറകോട്ടു മാറി പോയി.. ബിജിത്തിന്റെ കയ്യിൽ വലിയ ഒരു വാൾ.. അതിന്റെ അറ്റം മണ്ണിൽ കുത്തി കൊണ്ടു ബിജിത്ത് ആകാശത്തേക്ക് നോക്കി എന്തോ ഉറക്കെ പറയുന്നു.. സ്വപ്‍ന വേഗം തന്നെ എണീറ്റു ബിജിത്തിന്റെ മുന്നിൽ മുട്ടുകുത്തി കൊണ്ടു ഉറക്കെ പറഞ്ഞു.. എന്റെ തല എടുത്തു കൊള്ളു. ഈ മലയുടെ ഉള്ളിൽ നിന്ന് യജമാൻ പുറത്തു വരാൻ പോകുക ആണ്.. അവൾ കൈകൾ കൂപ്പി കൊണ്ടു കരഞ്ഞു.. ബിജിത്തിന്റെ മുഖം മാറി തുടങ്ങി.. അനന്തു ഭയത്തോടെ വിളിച്ചു.. എടാ എന്താ ഇതൊക്കെ. ആ വാൾ എവിടെ നിന്ന് ആണ് നിനക്ക് കിട്ടിയത്. ഇരുട്ടിൽ നിന്ന് ഒരു ശബ്ദം പെട്ടന്ന് അനന്തു കേട്ടു.. അനന്തു അവിടെ നിന്ന് തിരിച്ചു വാ.. നിന്റെ മുന്നിൽ ആരും ഇല്ല... അനന്തു തിരിഞ്ഞു നോക്കി. അവിടെ കുറച്ചു മാറി ബിജിത്ത് നിൽക്കുന്നു..?? അവന്റെ മുഖം പേടിച്ചു വിളറിയിരുന്നു.. അപ്പോൾ മുന്നിൽ നിൽക്കുന്നത് ആരാണ്..?? അനന്തു മുന്നോട്ട് നോക്കി... അടുത്തനിമിഷം അവൻ അലറി കരഞ്ഞു... മുന്നിൽ പത്തടിയോളം പൊക്കമുള്ള ഒരാൾ.. അയാളുടെ കയ്യിൽ വലിയ ഒരു വാൾ.. ദേഹത്ത് മുഴുവൻ മീൻ ചിതമ്പലുകൾ..കണ്ണിൽ നിന്ന് തീ പാറുന്നു.. അയാൾ ഉറക്കെ ഒന്ന് അലറി.. സ്വപ്‍ന. എണീറ്റു നിന്നു.. അടുത്തനിമിഷം അവൾ സ്വന്തം തലയിൽ പിടിച്ചു ഒടിച്ചു...?? അനന്തു ശ്വാസം അടക്കി പിടിച്ചു കൊണ്ടു പുറകോട്ടു നടന്നു... ഇതേ സമയം രാഹുലിന്റെ നേരെ.. കാർ പാഞ്ഞു വന്നു.. രാഹുൽ തിരിഞ്ഞു ഓടാൻ തുടങ്ങി.. രാഹുലിന്റെ പിറകെ കുതിച്ചു വന്ന കാർ പെട്ടന്ന് നിന്നു... രാഹുൽ ആരുടെയോ ദേഹത്ത് ഇടിച്ചു നിന്നു... രാഹുലിന്റെ മുഖത്ത് ഒരു രുദ്രാക്ഷമാല അമർന്നു... ഭസ്മത്തിന്റെ ഗന്ധം വായുവിൽ നിറയാൻ തുടങ്ങി. രാഹുൽ തല ഉയർത്തി നോക്കി.. മുന്നിൽ തന്റെ ഇളയ കൊച്ചച്ഛൻ...രുദ്ര നാരായണൻ...??? തുടരും... കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aq0DJdx?d=n&ui=v64j8rk&e1=cpart...14... ആൽബർട്ട് അന്തോണിയെ നോക്കി കൊണ്ടു മെല്ലെ പറഞ്ഞു..എന്തോ ഒരുങ്ങുന്നുണ്ട്..പ്രകൃതിയെ പോലും ആ ദുഷ്ട്ടശക്തി നിയന്ത്രണത്തിൽ ആക്കി കഴിഞ്ഞു..?? പുറത്തു സെമിത്തേരിയുടെ ഉള്ളിൽ കല്ലറകൾ മെല്ലെ ഇളകി മാറി തുടങ്ങി..രണ്ട് കല്ലറയുടെ മുകളിൽ ഉള്ള സ്ലാബുകൾ ആരോ വലിച്ചു മാറ്റും പോലെ ആണ് മാറി പോയത്.. കല്ലറക്കുള്ളിൽ നിന്ന് രണ്ടു രൂപങ്ങൾ ഉയർന്നു വന്നു..അതെ സമയം തന്നെ കട്ടപ്പനസിറ്റിയിൽ അടക്കം അവിടെ എല്ലായിടത്തും പവർ ഓഫ് ആയി.. ആകാശത്തു ചന്ദ്രൻ വീണ്ടും കാർമേഖത്താൽ മൂടി..പടിഞ്ഞാറ് നിന്ന് തിരമാലകൾ വന്നു കൂടുന്ന പോലെ കാർമേഘങ്ങൾ ആകാശത്തു നിറഞ്ഞു..കല്ലറയിൽ നിന്ന് പുറത്തു വന്ന രൂപങ്ങൾ നേരെ കരിമ്പനകുന്ന് ലക്ഷ്യം വെച്ച് നീങ്ങാൻ തുടങ്ങി.. അവിടെ മുഴുവൻ പകൽ പോലെ ആക്കി കൊണ്ടു ഒരു മിന്നൽ ഉണ്ടായി..മിന്നൽ പിണർ പള്ളിയുടെ പുറത്തു നിന്ന വലിയ മരത്തിൽ പതിച്ചു.. മരം നിന്ന് കത്താൻ തുടങ്ങി. ആ ഭാഗത്തുള്ള വീടുകളിലെ വളർത്തു മൃഗങ്ങൾ അതിഭയങ്കരമായി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി..ആളുകൾ എല്ലാം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ.കുഴങ്ങി ..പ്രായമായവർ.പ്രാർത്ഥനതുടങ്ങി.. വലിയദുരന്തംവരുന്നുഎന്ന് ചിലർപറഞ്ഞു.. ആൽബർട്ട്.അന്തോണിയുടെ തോളിൽ പിടിച്ചു കൊണ്ടു പറഞ്ഞു..നമ്മൾ കാണുന്നതും ഇനി അനുഭവിക്കാൻ പോകുന്നതും എല്ലാം..ആരോടും പറയരുത്.ഈ യുഗത്തിൽ ഇതൊന്നും ആരും വിശ്വസിക്കില്ല.താൻ ഈ ഹോളിവാട്ടർ പിടിച്ചു കൊണ്ടു എന്റെ പിറകെ വരണം.ആ കുട്ടികൾ അപകടത്തിൽ ആണ് അവരെ രക്ഷപ്പെടുത്തണം. ഒരു ശക്തിക്കും തന്നെ തൊടാൻ ആവില്ല.. അന്തോണിയുടെ കയ്യിൽ ആൽബർട്ട് ഹോളിവാട്ടർ കൊടുത്തു.. അന്തോണി അത് വാങ്ങി കൊണ്ടു പറഞ്ഞു.. ഞാൻ വരാം അച്ചോ. എനിക്കു ഇനി ഭയമില്ല കർത്താവ് നമ്മളെ കാത്തോളും.. ആൽബർട്ട്. തന്റെ ലോഹയുടെ പോക്കറ്റിൽ വെള്ളികെട്ടിയ കണ്ണാടി വെച്ചു. വെള്ളികൊന്ത കഴുത്തിൽ അണിഞ്ഞു.. ഒരു കയ്യിൽ പൊൻകുരിശും. മറു കയ്യിൽ ടോർച്ചും എടുത്തു കൊണ്ടു പറഞ്ഞു.. വരൂ അന്തോണി. ഇനിയും താമസിച്ചു കൂടാ.. ആൽബർട്ട് പള്ളിയുടെ പുറത്തേക്ക് ഇറങ്ങി.. പിറകെ അന്തോണിയും.. പള്ളിമുറ്റത്തിറങ്ങിയ. അവരെ ഏതിരേറ്റത്. പള്ളിമുറ്റത്തുള്ള മരത്തിലെ തീജ്വാലകൾ ആയിരുന്നു.. അന്തോണി അത് കണ്ടപ്പോൾ ഭയത്തോടെ പറഞ്ഞു.. പച്ച മരം ആണല്ലോ അച്ചോ നിന്നു കത്തുന്നത്.. ആൽബർട്ട് ആകാശത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു.. നോക്ക് അന്തോണി.. ഉടനെ മഴ തുടങ്ങും.. കരിമ്പന കുന്നിന്റെ മുകളിൽ വലിയഒരു ഭീകരജീവിയുടെ ആകൃതിയിൽ കാർമേഘം ഉരുണ്ടു കൂടിയിരുന്നു.. ആൽബർട്ട് പ്രാർത്ഥനയോടെ മുന്നോട്ട് നടന്നു.. അടുത്ത നിമിഷം. ആകാശത്ത് വീണ്ടും ഒരു മിന്നൽ ഉണ്ടായി. കൂടെ ശക്തമായ ഒരു ഇടിയും.. പിറകെ വലിയ മഴത്തുള്ളികൾ ഭൂമിയിലേക്ക് പെയ്തു ഇറങ്ങാൻ തുടങ്ങി. അതി ശക്തമായ മഴ തുടങ്ങി. ആൽബർട്ട് മുന്നോട്ട് നടന്നു പിറകെ തന്നെ.. മരത്തിലേക്ക് നോക്കി കൊണ്ടു അന്തോണിയും.. ഇതേ സമയം കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ മഴയത്തുതന്നെ നിൽക്കുക ആയിരുന്നു..സ്വപ്നയെ അവിടെ കാണാനില്ലായിരുന്നു..?? ആ തണുത്ത കാലാവസ്ഥയിലും അവന് ശരീരം ചൂട് പിടിക്കുന്ന പോലെ തോന്നി.. പെട്ടന്ന് കാറിന്റെ ഹെഡ് ലൈറ്റ് വെട്ടത്തിൽ ആകാശത്തു നിന്ന് തന്റെ മുന്നിലേക്ക്. എന്തോ ഒന്ന് പറന്നുഇറങ്ങുന്ന പോലെ അവനു തോന്നി.. കഴുത്തിലെ ഗരുഡമന്ത്രതകിടിൽ. കൈ പിടിച്ചു കൊണ്ടു രാഹുൽ കുറച്ചു പുറകോട്ട് മാറി.. ആകാശത്തു നിന്ന് കാറിന് മുന്നിൽ ആയിവന്നു ഇറങ്ങിയത്. ഏകദേശം നൂറു വയസ്സ് പ്രായം തോന്നുന്ന രണ്ട് പേർ ആയിരുന്നു.. അവരുടെ മുഖത്ത്. തൊലികൾ മുഴുവൻ വലിഞ്ഞു പല്ലുകൾ പുറത്തു കാണാമായിരുന്നു. തലയിൽ നരച്ചു നീണ്ട മുടി മഴ നനഞ്ഞു. നെഞ്ചിലേക്ക് തൂങ്ങി കിടക്കുന്നു.. രാഹുലിനെ നോക്കി കൊണ്ടു അവർ മെല്ലെ മുന്നോട്ട് വന്നു.. വായുവിൽ ഒഴുകി വരുന്ന പോലെ ആയിരുന്നു അത്.. വായുവിൽ മാംസം അഴുകിയ രൂക്ഷ ഗന്ധം നിറഞ്ഞു.. അടുത്തനിമിഷം രാഹുലിന്റെ കാർ ഒന്ന് ഇളകി.. പിന്നെ അത് സ്റ്റാർട്ട്‌ ആയി.. കാർ തനിയെ മുന്നോട്ട് പോകാൻ തുടങ്ങി.. അടുത്തനിമിഷം കാർ നിന്നു.. പിന്നെ അത് അവിടെ തിരിയാൻ തുടങ്ങി.. രാഹുലിന്റെ നേരെ കാർ തിരിഞ്ഞു വന്നു... അടുത്തനിമിഷം കാറിന്റെ ഡോറുകൾ എല്ലാം തുറന്നു..?? കാർ അതിശക്തമായി റൈസ് ആകാൻ തുടങ്ങി.. രാഹുൽ. പുറകോട്ടു ചുവടുകൾ വെച്ചു... അടുത്തനിമിഷം അത് തന്റെ നേരെ പാഞ്ഞു വരും എന്ന് അവനു ഉറപ്പ് ആയിരുന്നു... ഇതേ സമയം കരിമ്പനകുന്നിന്റെ നടുക്ക് എത്തിയ അനന്തുവും ബിജിത്തും നിന്നു.. അടുത്തനിമിഷം അവിടെ ഒരു പ്രകാശം നിറഞ്ഞു.. ബിജിത്ത് അനന്തുവിനെ നോക്കി.. അവിടേക്ക് സ്വപ്‍നവന്നു നിന്നു.. അവൾഅവിടെ മുട്ടുകുത്തി നിന്ന് കൊണ്ടു ഉറക്കെ കരയാൻ തുടങ്ങി.. ഇടക്ക് കയ്യിൽ മണ്ണ് വാരി തലയിൽ വിതറി കൊണ്ടിരുന്നു.. അത് കണ്ടപ്പോൾ ഭയത്തോടെ അനന്തു ബിജിത്തിന്റെ നേരെ നോക്കി. അടുത്തനിമിഷം അവൻ ഞെട്ടി വിറച്ചു കൊണ്ടു പുറകോട്ടു മാറി പോയി.. ബിജിത്തിന്റെ കയ്യിൽ വലിയ ഒരു വാൾ.. അതിന്റെ അറ്റം മണ്ണിൽ കുത്തി കൊണ്ടു ബിജിത്ത് ആകാശത്തേക്ക് നോക്കി എന്തോ ഉറക്കെ പറയുന്നു.. സ്വപ്‍ന വേഗം തന്നെ എണീറ്റു ബിജിത്തിന്റെ മുന്നിൽ മുട്ടുകുത്തി കൊണ്ടു ഉറക്കെ പറഞ്ഞു.. എന്റെ തല എടുത്തു കൊള്ളു. ഈ മലയുടെ ഉള്ളിൽ നിന്ന് യജമാൻ പുറത്തു വരാൻ പോകുക ആണ്.. അവൾ കൈകൾ കൂപ്പി കൊണ്ടു കരഞ്ഞു.. ബിജിത്തിന്റെ മുഖം മാറി തുടങ്ങി.. അനന്തു ഭയത്തോടെ വിളിച്ചു.. എടാ എന്താ ഇതൊക്കെ. ആ വാൾ എവിടെ നിന്ന് ആണ് നിനക്ക് കിട്ടിയത്. ഇരുട്ടിൽ നിന്ന് ഒരു ശബ്ദം പെട്ടന്ന് അനന്തു കേട്ടു.. അനന്തു അവിടെ നിന്ന് തിരിച്ചു വാ.. നിന്റെ മുന്നിൽ ആരും ഇല്ല... അനന്തു തിരിഞ്ഞു നോക്കി. അവിടെ കുറച്ചു മാറി ബിജിത്ത് നിൽക്കുന്നു..?? അവന്റെ മുഖം പേടിച്ചു വിളറിയിരുന്നു.. അപ്പോൾ മുന്നിൽ നിൽക്കുന്നത് ആരാണ്..?? അനന്തു മുന്നോട്ട് നോക്കി... അടുത്തനിമിഷം അവൻ അലറി കരഞ്ഞു... മുന്നിൽ പത്തടിയോളം പൊക്കമുള്ള ഒരാൾ.. അയാളുടെ കയ്യിൽ വലിയ ഒരു വാൾ.. ദേഹത്ത് മുഴുവൻ മീൻ ചിതമ്പലുകൾ..കണ്ണിൽ നിന്ന് തീ പാറുന്നു.. അയാൾ ഉറക്കെ ഒന്ന് അലറി.. സ്വപ്‍ന. എണീറ്റു നിന്നു.. അടുത്തനിമിഷം അവൾ സ്വന്തം തലയിൽ പിടിച്ചു ഒടിച്ചു...?? അനന്തു ശ്വാസം അടക്കി പിടിച്ചു കൊണ്ടു പുറകോട്ടു നടന്നു... ഇതേ സമയം രാഹുലിന്റെ നേരെ.. കാർ പാഞ്ഞു വന്നു.. രാഹുൽ തിരിഞ്ഞു ഓടാൻ തുടങ്ങി.. രാഹുലിന്റെ പിറകെ കുതിച്ചു വന്ന കാർ പെട്ടന്ന് നിന്നു... രാഹുൽ ആരുടെയോ ദേഹത്ത് ഇടിച്ചു നിന്നു... രാഹുലിന്റെ മുഖത്ത് ഒരു രുദ്രാക്ഷമാല അമർന്നു... ഭസ്മത്തിന്റെ ഗന്ധം വായുവിൽ നിറയാൻ തുടങ്ങി. രാഹുൽ തല ഉയർത്തി നോക്കി.. മുന്നിൽ തന്റെ ഇളയ കൊച്ചച്ഛൻ...രുദ്ര നാരായണൻ...??? തുടരും... കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
📙 നോവൽ - 14 Part AHORROR THRILLER c@lmm.m 14 Part AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം - പാർട്ട് 15 ഏതാണ്ട് 20 മിനിറ്റിനുള്ളിൽ ആൽബി സംഭവ സ്ഥലത്തെത്തി. ചേറൂർ ലെവൽ ക്രോസ്സിനടുത്ത് വളരെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു നീളൻ കുറ്റിക്കാടുണ്ട്. മെയിൻ റോഡിൽ നിന്നു നോക്കിയാൽ റെയിൽ പാളം ആ കുറ്റിക്കാടിനെ ചുറ്റിയാണ് പോകുന്നത്.ഒരു നേർക്കാഴ്ച്ച ലഭ്യമല്ല. അതിനാൽ, അതിന്റെ മറവിൽ ധാരാളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റെയിൽ പാളത്തിനോട് ചേർന്ന് വിലങ്ങനെയാണ് സന്തോഷിന്റെ ബോഡി കിടന്നിരുന്നത്. തല വേർപെട്ടിരുന്നു എന്നു മാത്രമല്ല പല കഷണങ്ങളായി അവിടെയെല്ലാം ചിതറിക്കിടന്നിരുന്നു. ശരീരത്തിന് പ്രത്യേകിച്ച് പരുക്കൊന്നും പറ്റിയിട്ടില്ല എന്നത് പോലീസുകാരുടെയെല്ലാം ശ്രദ്ധയാകർഷിച്ചു. ആൽബിയെ കണ്ടതും ശിവകുമാർ ഓടിയെത്തി. “സർ... ഒരു ചെറിയ വിഷയമുണ്ട്.” രഹസ്യം പോലെയാണയാളത് പറഞ്ഞത്. “സ്യൂയിസൈഡ് നോട്ടുണ്ട്.” “പ്രശ്നം ? ” “നമ്മുടെ രണ്ടു പേരുടെയും പേരുണ്ട് അതിൽ.” “വാട്ട്! ” ആൽബി ഞെട്ടിപ്പോയി. “നോക്കട്ടെ. എവിടെയാണ് ? ” “ഞാനും ഇപ്പൊ സാറും, പിന്നെ മാണിയുമല്ലാതെ മറ്റൊരാളിതറിഞ്ഞിട്ടില്ല. നമുക്കാ ജീപ്പിന്റെ പുറകിലേക്ക് മാറി നില്ക്കാം സർ.” അവർ തിടുക്കത്തിൽ പോലീസ് ജീപ്പിനെ ലക്ഷ്യമാക്കി നടന്നു. ആൽബിയുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ്. പ്രിയപ്പെട്ട അധികാരികൾ അറിയാൻ, എന്റെ പേര് സന്തോഷ് സുകുമാരൻ. ഞാൻ................................................................................................................................................................................................................................. എന്റെ തെറ്റല്ല എന്ന് പരമാവധി വ്യക്തമാക്കിക്കൊടുത്തിട്ടും, എന്നെ ഈ കേസിൽ പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമമാണ് പിന്നീട് നടന്നത്. സർക്കിൾ ഇൻസ്പെക്ടർ ആൽബർട്ട് സാമുവൽ, സബ് ഇൻസ്പെക്ടർ കെ വി ശിവകുമാർ എന്നിവരടങ്ങുന്ന ഒരു പോലീസ് സംഘം അതി ക്രൂരമായാണ് എന്നെ മർദ്ദിച്ചത്............................. പക്ഷേ, ശാരീരികമായേറ്റ ക്ഷതങ്ങളേക്കാളുപരി മാനസീകമായി എനിക്കേറ്റ മുറിവ് സഹിക്കാനാകുന്നതല്ല. ഒപ്പം എന്റെ തെറ്റല്ലെങ്കിലും, ഞാൻ ഓടിച്ചിരുന്ന വാഹനത്തിലിടിച്ച് മരണമടഞ്ഞ ആ മനുഷ്യന്റെ കുടുംബത്തെ ഓർത്തുള്ള വേദനയും എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു...................................................................................................................................................................................... ആയതിനാൽ ഞാൻ പോകുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര. എന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദികളായി രണ്ടേ രണ്ടു പേരുകളേ എനിക്കു പറയാനുള്ളൂ. തുടർന്നു വായിച്ചില്ല. ആൽബി ആ പേപ്പർ കഷണം മടക്കി. “എന്താ ചെയ്യണ്ടെ സർ ? ” ശിവകുമാറിന്റെ പാരവശ്യം മുഖത്തും വാക്കുകളിലും വ്യക്തമായിരുന്നു. “ഇത് ഫയൽ ചെയ്തോളൂ. പേടിക്കണ്ട. നമുക്കൊരു പ്രശ്നവുമുണ്ടാകില്ല.” ആൽബിയുടെ മുഖത്ത് യാതൊരു വിധ ഭയാശങ്കകളുമുണ്ടായിരുന്നില്ല. “സ്റ്റേഷനിൽ സീ സീ ടീവി ഇല്ലേഡോ. അവൻ വന്നതു മുതൽ ജാമ്യത്തിൽ പോകുന്നതു വരെയുള്ള സകല ദൃശ്യങ്ങളും കിട്ടില്ലേ ? നമ്മൾ അവന്റെ ഒരു രോമത്തിൽ പോലും തൊട്ടിട്ടില്ല. പിന്നെ എന്തിനാണ് പേടി ? ” ശിവകുമാറിന്റെ മുഖത്തെ സംശയം നീങ്ങിയിട്ടില്ല. “ഇനി തനിക്ക് കോൺഫിഡൻസില്ലെങ്കിൽ, ഇപ്പൊ ഫയൽ ചെയ്യണ്ട. തല്ക്കാലത്തേക്കൊന്നു മാറ്റിപ്പിടിച്ചോളൂ. എന്നിട്ട് സ്റ്റേഷനിൽ പോയി ഫുട്ടേജൊക്കെ പരിശോധിച്ചിട്ടു മതി. എന്താ ? ” ആൽബി പുഞ്ചിരിച്ചുകൊണ്ട് ശിവകുമാറിന്റെ തോളിൽ തട്ടി. അപ്പോഴേക്കും മഹസ്സറുമായി കോൺസ്റ്റബിൾ മാണി കയറി വരുന്നതു കണ്ട് ആൽബി അയാളെ കൈ തട്ടി വിളിച്ചു. അയാൾ ഓടിക്കയറി ജീപ്പിനടുത്തെത്തി. “ഓ! സാറിനെ കാണാതെ ആകെ ശ്വാസം മുട്ടിപ്പോയി.” മാണിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു. “കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോ ന്ന് പറഞ്ഞ പോലായല്ലോ സർ. ആ എഴുത്ത് കണ്ടില്ലേ സർ ? ” മറുപടിയൊന്നും പറയാതെ ആൽബി അയാളുടെ കയ്യിലിരുന്ന മഹസ്സർ വാങ്ങി വായന തുടങ്ങി. ആദ്യത്തെ ഏതാനും വരികൾ വായിച്ചതും അയാൾ സംശയത്തോടെ മുഖമുയർത്തി. “ഇതാരാ ഈ ഫെലിക്സ് ? അവനെന്ത്യേ ? “ ആൽബിയുടെ നെറ്റി ചുളിഞ്ഞിരുന്നു. ”ദാ സർ. അവനാ.“ മാണി, കുറച്ചു ദൂരെ മാറി ഏതാനും പോലീസുകാർക്കിടയിൽ നില്ക്കുന്ന - കഷ്ടി 20 വയസ്സു തോന്നിപ്പിക്കുന്ന- യുവാവിനു നേരെ കൈ ചൂണ്ടി.” ആൽബിയുടെ നോട്ടം കണ്ടതും, ഒരു പോലീസുകാരൻ അവനെയും കൂട്ടി അവർക്കരികിലേക്കു നടന്നെത്തി. ആൽബിയുടെ മുഖത്ത് ഒരു വല്ലാത്ത പുഞ്ചിരിയുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഇര വീണു കിട്ടിയ വേട്ട മൃഗത്തിന്റെ ഭാവം. “ഫെലിക്സ് അല്ലേ ? ” “അതെ സർ! ” ചെറുപ്പക്കാരൻ വിനയാന്വിതനായി കൈകൾ കെട്ടി നില്ക്കുകയാണ്. “നീ സംഭവത്തിന് ദൃക്സാക്ഷിയാണ്. അല്ലേ ? ” “ഇല്ല സർ. ഞാൻ ദാ, ആ കടയിൽ ഒരു ചായേം കുടിച്ചു നില്ക്കുമ്പൊ, ഈ പുള്ളി പയ്യെ പാലത്തേന്ന് ട്രാക്കിലേക്ക് ചാടി നടന്നങ്ങു പോകുന്ന കണ്ടു. വെള്ളമടിച്ചിട്ടുണ്ടായിരുന്നെന്നു തോന്നി. വേച്ചു പോകുന്നുണ്ടായിരുന്നു. ആ കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെത്തിയപ്പോ, ആള് നേരെ പാളത്തിലേക്ക് കേറി നടക്കാൻ തുടങ്ങി. അപ്പൊ എനിക്കെന്തോ പന്തികേടു തോന്നിയതാണ്. അടുത്ത സെക്കൻഡിൽ അപ്പുറത്തുന്ന് ട്രെയിൻ വരുന്നതാ കണ്ടത്. ആളെ തട്ടീന്നെനിക്കൊറപ്പാരുന്നു. ട്രെയിൻ പോയിത്തീർന്നതും, ഞാൻ ഓടിച്ചെന്നെറങ്ങി നോക്കി. സംഭവം ഞാൻ നേരിൽ കണ്ടില്ല. പക്ഷേ ആളു ചാവാനായിട്ടു പോയതാന്നെനിക്കൊറപ്പാ സാറേ.” “വെയ്റ്റ് വെയ്റ്റ് വെയ്റ്റ്.... അടുത്ത സെക്കൻഡിൽ ട്രെയിൻ വന്നോ ? ട്രെയിൻ എങ്ങനാ പ്രത്യക്ഷപ്പെടുവാരുന്നോ ? വരുന്ന ശബ്ദമൊന്നും കേട്ടില്ലേ നീ ? ” ശിവകുമാറാണത് ചോദിച്ചത്. “ട്രെയിൻ വരണ കാര്യമെനിക്കറിയാരുന്നു സർ. അതല്ലേ എനിക്ക് പന്തികേടു തോന്നീന്ന് പറഞ്ഞെ.” ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഒരു നിമിഷ നേരത്തേക്കു തെളിഞ്ഞ ഭയം പോലീസുകാർ രണ്ടു പേരും ഒരു പോലെ പിടിച്ചെടുത്തു. “ഓക്കേ! സംഭവം നമുക്ക് മനസ്സിലായി. നമുക്കൊന്ന് സ്റ്റേഷൻ വരെ പോയാലോ ? ” ആൽബി ഫെലിക്സിന്റെ തോളിൽ കൈ വെച്ചു. “സാറേ! ” ഫെലിക്സിന്റെ മുഖം വിളറി. “ഒരു കാര്യം കണ്ടത് പറഞ്ഞെന്നല്ലേയൊള്ളു സാറേ! ഞാനെന്തിനാ സ്റ്റേഷനിലേക്ക് ? ” അവൻ വിക്കി. “സ്റ്റേഷനീ ചെല്ലുമ്പൊ നിനക്ക് വേറേ വല്ലതുമൊക്കെ ഓർമ്മ വന്നാലോ.” ആൽബി ചിരിയോടെ ജീപ്പിന്റെ പുറകിലെ ഡോർ അൺലോക്ക് ചെയ്തു. അടുത്ത നിമിഷം! വെട്ടിത്തിരിഞ്ഞ ഫെലിക്സ്, ശിവകുമാറിനെ പുറകോട്ട് തള്ളി വീഴ്ത്തി ഒരൊറ്റ കുതിപ്പായിരുന്നു! നിലം തൊടാതെയെന്നവണ്ണം പാഞ്ഞ അവൻ നിമിഷങ്ങൾക്കുള്ളിൽ റെയിൽവേ ക്രോസിങ്ങിന്റെ മുകളിലൂടെ ചാടി പാളം ക്രോസ്സ് ചെയ്ത് അപ്പുറത്തെത്തി. പോലീസുകാർക്ക് സ്തംഭിച്ചു നില്ക്കാനേ ആയുള്ളൂ. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ ചെറുപ്പക്കാരന് അസാധാരണ വേഗതയായിരുന്നു. ക്രോസ്സിങ്ങ് ഗേറ്റിനു മുകളിലൂടെ കൈ കുത്തി ചാടി മറിഞ്ഞുള്ള അവന്റെ ഓട്ടം ഒരു ട്രപ്പീസു കളിക്കാരനെ ഓർമ്മിപ്പിച്ചു. പക്ഷേ ആ പരാക്രമം ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഓടി അവൻ പാളത്തിനപ്പുറമുള്ള പെട്ടിക്കടക്കരികിലെത്തിയതും, അതിനു പുറകിൽ നിന്നിരുന്ന ഒരു മനുഷ്യൻ മുൻപോട്ടിറങ്ങി വന്ന് നിസ്സാരമായി അവനെ ഒരൊറ്റ തള്ളിന് റോഡിനരികിലെ മുള്ളു വേലിയിലേക്ക് തിരിച്ചു വിട്ടു. ഓട്ടത്തിന്റെ വേഗതകൊണ്ടായിരിക്കണം, ദിശ മാറിപ്പോയ പയ്യൻ ആ ഇരുമ്പ് വേലിയും തകർത്ത് അപ്പുറത്തെ പറമ്പിലേക്ക് കമിഴ്ന്നടിച്ചു വീണു. പോത്തൻ, കയ്യിലിരുന്ന കട്ടൻ ചായയുടെ ഗ്ലാസ്സ് തുളുമ്പാതെ സൂക്ഷിച്ച് ആ കടത്തിണ്ണയിൽ വെച്ച് വേലിയിൽ കുടുങ്ങിക്കിടന്ന് പിടക്കുന്ന ഫെലിക്സിനരികിലേക്ക് നടന്നടുത്തു. “സൂക്ഷിച്ചൊക്കെ നടക്കണ്ടേ കുഞ്ഞേ! റെയിൽ പാളത്തി കെടന്നാണോ സർക്കസു കളിക്കുന്നെ ? ” ഒരു കോഴിക്കുഞ്ഞിനെ പൊക്കിയെടുക്കുന്ന ലാഘവത്തോടെ അയാൾ ഫെലിക്സിനെ പൊക്കിയെടുത്തു. “വാ. മ്മക്കേ, അപ്പുറത്തേക്കു ചെല്ലാം. ഒരാളെ പരിചയപ്പെടുത്തിത്തരാം.” അപ്പുറത്ത് കൈമുഷ്ടികൾ ചുരുട്ടി നില്ക്കുന്ന കോൺസ്റ്റബിൾ മാണിയെ നോക്കി പോത്തൻ ഊറിച്ചിരിച്ചു. അവർ പാളം മുറിച്ചു കടന്നതും, പോത്തൻ മാണിയെ കയ്യുയർത്തി തടഞ്ഞു. “കൊച്ചിനെ തല്ലരുത്... ഒരബദ്ധം പറ്റീതാ.” പക്ഷേ ആരു കേൾക്കാൻ! പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കേട്ടു. മാണിയുടെ ഒരൊറ്റ അടി ആ ചെറുപ്പക്കാരന്റെ താടിയെല്ലിളക്കി കളഞ്ഞു. “കള്ള [BLEEP] മോനേ! പോലീസിനെ തന്നെ കളിപ്പിച്ച് ഓടണമല്ലേ നിനക്ക്! കേറടാ [BLEEP] വണ്ടീല്! ” തലമുടിക്ക് കുത്തിപ്പിടിച്ച് ഫെലിക്സിനെ ജീപ്പിനകത്തേക്ക് വലിച്ചു കേറ്റിക്കൊണ്ട് മാണി മുരണ്ടു. “ഇതെന്നാ എടപാട് ? ” പോത്തൻ ആൽബിയെ നോക്കി. മറുപടിയായി ആൽബി കയ്യിലിരുന്ന മഹസ്സർ അയാൾക്കു നീട്ടി. “ആരാണ്ട് പുള്ളീയെ സാക്ഷി പറയാൻ നിർത്തിയാരുന്നതാ. പക്ഷേ ചീറ്റിപ്പോയി.” ജീപ്പിനകത്ത് ചുരുണ്ട് കിടന്ന് ഞെരങ്ങുന്ന ഫെലിക്സിനെ ഒന്നു പാളിനോക്കിക്കൊണ്ടാണ് അയാൾ പറഞ്ഞു നിർത്തിയത്. “നീയെന്തിനാ കുട്ടാ ഓടിയെ ? ” പുറകിലേക്കു ചെന്ന പോത്തൻ ആ ചെറുപ്പക്കാരന്റെ താടി പിടിച്ചുയർത്തി. ഈ സമയം ഡി. വൈ. എസ്. പി. യുടെ വാഹനം അവർക്കരികിലൂടെ കടന്ന് റോഡരികിൽ പാർക്കു ചെയ്തു. ആൽബി ഉടൻ തന്നെ അതിനെ പിൻതുടർന്ന് ചെന്ന് ഡോർ തുറന്നു കൊടുത്തു. “ഗുഡ് മോണിങ്ങ് സർ! ” സല്യൂട്ടോടു കൂടി ആൽബി ഡി. വൈ. എസ്. പി. ജയിംസ് ജോസഫിനെ സ്വീകരിച്ചു. “എന്താ ആൽബർട്ട് ഉണ്ടായത് ? ” തന്നെ ദഹിപ്പിച്ചു കളയാനുള്ള ദേഷ്യം ആ മുഖത്തുണ്ടെന്ന് തോന്നി ആൽബിക്ക് “സർ ? ? ” ആൽബിക്ക് മനസ്സിലായില്ല. “ജയകുമാറിന്റെ വണ്ടി ഇടിച്ച കേസിലെ ഡ്രൈവർ സന്തോഷാണ്. അയാൾ ഇന്നു രാവിലെ-” “ഞാനെന്താഡോ ചൊവ്വേന്നു വരുവാണോ ? അതല്ല തന്നോട് ചോദിച്ചത്. ഈ കഴിഞ്ഞ മൂന്നു ദിവസവും ഈ മരിച്ച സന്തോഷ് എന്തുകൊണ്ട് നിങ്ങളുടെ നിരീക്ഷണത്തിലായിരുന്നില്ല ? ” “സർ... അതായത് .. അയാളെ നമ്മൾ സ്റ്റേഷൻ ജാമ്യത്തിൽ-” “എഡോ! അയാളെ നിരീക്ഷിക്കാൻ താനാരെയെങ്കിലും ഏല്പ്പിച്ചിരുന്നോ ആൽബർട്ട് ? ” “ഇല്ല സർ. സോറി. ജയൻ എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നല്ലോ സർ. അതിന്റെ കുറേ തിരക്കുകളിൽ പെട്ട്... പിന്നെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമാണ് മർഡറാണെന്നു തന്നെ ഒരു കൺക്ലൂഷനുണ്ടായത്. യൂ സീ, ഈ ഡ്രൈവർ സന്തോഷിന് മുൻപ് ഇങ്ങനെയുള്ള ക്രിമിനൽ ഹിസ്റ്ററിയോ ഒന്നുമില്ല. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ-” “കൂടുതൽ വർത്തമനം പറയണ്ട ആൽബി. നിങ്ങളുടെ ഭാഗത്തു നിന്ന് ഗുരുതരമായ ഒരു അനാസ്ഥ സംഭവിച്ചിട്ടുണ്ട്. അതങ്ങു സമ്മതിച്ചോ.” “സോറി സർ! ” പെട്ടെന്നാണ് ജീപ്പിനു പുറകിൽ ഫെലിക്സിനെ ചോദ്യം ചെയ്തുകൊണ്ടു നിന്ന പോത്തനെ ഡി വൈ എസ് പി യുടെ കണ്ടത്. “അത്...പോത്തനല്ലേഡോ ? ക്രൈം ബ്രാഞ്ച് ? ” “അതെ സർ! ” “അയാളെന്താ ഇവിടെ ? ” “ഞാൻ സാറിനോട് സംസാരിക്കാനിരുന്ന വിഷയമാണ്. അങ്ങേര് ഇന്ന് രാവിലെ മുതൽ സ്റ്റേഷനിലുണ്ട്. എന്നാ കാര്യമെന്ന് ചോദിച്ചിട്ട് മിണ്ടുന്നില്ല. സാബുവിന്റെ കേസുമായി ഇതിനൊക്കെ കണക്ഷനുണ്ടത്രേ.” “ഏത് ഈ ജയകുമാറിന്റെ മരണമോ ? ” “അങ്ങനെയൊക്കെയാണ് കക്ഷി പറയുന്നത്. ഒന്നും വിട്ടു പറയുന്നില്ല. ബുദ്ധിക്ക് ലേശം തകരാറുണ്ടോന്നെനിക്ക് നല്ല സംശയമുണ്ട്.” “ആർക്ക് പോത്തനോ ? ” ആൽബിയുടെ മുഖത്തേക്കു നോക്കിയ ഡി വൈ എസ് പിയുടെ മുഖത്തൊരു പരിഹാസച്ചിരിയുണ്ടായിരുന്നു. “ ചുമ്മാ ഇങ്ങനത്തെ വിടുവായിത്തരമൊന്നും പറഞ്ഞു നടക്കല്ലേ എന്റെ ആൽബർട്ട്.. തന്നെ വിറ്റ കാശുണ്ട് അയാൾടെ പോക്കറ്റിൽ! ” “ഇങ്ങനെ ബോതർ ചെയ്തോണ്ടിരുന്നാൽ നമ്മുടെ അന്വേഷണം ചുറ്റും സർ. അതാണ് ഞാൻ പറഞ്ഞത്. സർ ഒന്ന് സംസാരിക്കുകയാണെങ്കിൽ...” “പോത്തനോട് സംസാരിക്കാൻ എനിക്ക് നിർവാഹമില്ല ആൽബർട്ട്. സോറി. അയാളോടൊക്കെ ഉടക്കിയാൽ പണി ഏതു വഴി വരുമെന്നു പറയാനൊക്കില്ല. താൻ മിണ്ടാൻ നില്ക്കണ്ട. അയാൾക്കെന്തെങ്കിലും സംശയം കാണും. അന്വേഷിച്ചോട്ടെ. പോരാത്തേന് എസ്.പി.യുടെ പെർമിഷനുണ്ട്. തന്റെ സ്റ്റേഷനിൽ അന്വേഷിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് പുള്ളിക്കാരന്. ഇതുവരെ തന്റെ സാബു കേസ് കൺക്ലൂഷനാക്കിയിട്ടില്ല. അറിയാമോ ? ” ആൽബി തലയാട്ടി കേട്ടു. “ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞിട്ട്, ഇന്നു വൈകിട്ട് നാലു മണിക്കു മുൻപ് എനിക്കൊരു സിറ്റുവേഷൻ റിപ്പോർട്ടയക്കണം. മനസ്സിലായോ ? ” “യെസ് സർ! ” അദ്ദേഹം പോകാനൊരുങ്ങുകയാണെന്നു മനസ്സിലായ ആൽബി വീണ്ടും സല്യൂട്ട് ചെയ്തു. അപ്പോഴേക്കും പോത്തൻ ഫെലിക്സിനെ മെരുക്കിയെടുത്തു കഴിഞ്ഞിരുന്നു. കൊല്ലാനാണോ വളർത്താനാണോ എന്നു തിരിച്ചറിയാത്ത രീതിയിലുള്ള പോത്തന്റെ ചോദ്യം ചെയ്യൽ രീതിയിൽ ആ പയ്യന്റെ സകല നിയന്ത്രണവും വിട്ടു കഴിഞ്ഞിരുന്നു. “പൊന്നു സാറേ ഞാനൊന്നും അറിഞ്ഞിട്ടു കൂടിയില്ല. കണ്ട കാര്യം പറഞ്ഞേച്ച് പോയേക്കാന്ന് വിചാരിച്ചപ്പൊ, ഇവരെന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോവാന്ന് പറഞ്ഞപ്പൊ...” “പറഞ്ഞപ്പോ ? ” പോത്തൻ അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി നില്പ്പാണ്. “നീയെന്തിനാ ഓടിയേന്നു പറയ് കുഞ്ഞേ! ” മറുപടിയുണ്ടായില്ല. “ഓക്കെ. നീ സംഭവം കണ്ടാരുന്നോ ? അവൻ ട്രെയിനിന്റെ മുന്നിൽ ചാടുന്നത് ? ” “ഇല്ല സാറേ. അയാള് നടന്നങ്ങു പോണ കണ്ടു. വളവിന്റപ്പുറത്തേക്ക്.” അവൻ വിരൽ ചൂണ്ടി. “എത്ര മണിക്കാണ് ? ” “ഏതാണ് 10 മണിയായിക്കാണും സർ. ഞാൻ ദാ ആ കടയിൽ ചായേം കുടിച്ചു നിക്ക്വാരുന്നു.” “സോ, മരിച്ച സന്തോഷ് ഇന്നു രാവിലെ 10 മണിക്ക് ആത്മഹത്യ ചെയ്യാനായി റെയിൽ പാളത്തിലൂടെ നടന്നു പോകുന്നത് നീ നേരിൽ കണ്ടു. അതായത്, അവസാനമായിട്ട് അയാളെ ജീവനോടെ കണ്ട ഏക വ്യക്തിയാണ് നീ. ശരിയല്ലേ ? ” “അതെ സർ! ” “നീ പറയുന്നതിനനുസരിച്ച്, ഇന്നു രാവിലെ 10 മണിക്കാണ് മരണം നടന്നിരിക്കുക. ശരിയാണോ ? “ ”അതെ സർ! “ ”ഓക്കെ. ഇനി ഞാൻ നിന്നോട് ഒരു കഥ പറയാം. ഞങ്ങൾ കരുതുന്നത്, ഈ സന്തോഷിനെ ആരോ ഇന്നലെ രാത്രി തല്ലിക്കൊന്ന് പാളത്തിൽ കൊണ്ടെ വെച്ചതാണെന്നാണ്. കാരണം... അല്ലെങ്കി വേണ്ട കാരണം ഇപ്പൊ നിന്നോട് പറഞ്ഞിട്ടും വല്യ കാര്യമില്ല. സോ, നീ പറയും പ്രകാരം, 10 മണിക്കു ശേഷമാണ് മരണം നടന്നതെങ്കി പ്രശ്നമില്ല. നിനക്കു വീട്ടീ പോകാം. പക്ഷേ, അതല്ല, ഞങ്ങളു കരുതും പോലെ, ഇന്നലെ രാത്രിയാണ് മരണം നടന്നതെങ്കിലോ... അതോടെ നിന്റെ കാര്യം തീരുമാനമാകും. എത്ര വയസ്സായി മോന് ? “ താൻ ഓരോ വാക്കുകളും പറഞ്ഞവസാനിപ്പിക്കുമ്പോൾ ഫെലിക്സിന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു വരുന്നത് ശ്രദ്ധിച്ച് തന്നെയാണ് പോത്തൻ നിന്നിരുന്നത്. ”എന്താ സർ ? “ ”നിനക്കെത്ര വയസ്സായെന്ന് ? “ ”19 സർ.“ ”എന്താ നിനക്കു ജോലി ? “ ” ജോലിയൊന്നൂല്ല സർ. ഫുട് ബോൾ കളിക്കാൻ പോകും. പിന്നെ പബ്ജി ടൂർണമെന്റുണ്ടാകാറുണ്ട്. ഞങ്ങളു ക്ലബ്ബുകളു തമ്മിൽ കളിക്കും.“ ”പബ്ജിയോ ? എന്തോന്നത് ? “ പോത്തൻ തിരിഞ്ഞ് പോലീസുകാരെ നോക്കി. ”ഫോണിലെ ഗെയിമാ സാറേ.“ ഫെലിക്സ് പോക്കറ്റിൽ കയ്യിട്ടു ഫോൺ പുറത്തേക്ക് വലിച്ചെടുത്തു. അബദ്ധമായി. ഫോണിനോടൊപ്പം ഒരു ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റ് കൂടി വെളിയിൽ വന്നു. ”ആഹാ! ! പെരുംജീരകം! ! “ പോത്തൻ ചിരിയോടെ ആ പ്ലാസ്റ്റിക്ക് കിറ്റ് അവന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു. ”ഇനിയിപ്പ എന്തായാലും നീ സ്റ്റേഷനീ വന്നേ ഒക്കൂ. പോക്കറ്റീ കയ്യിടണ്ട വല്ല കാര്യോണ്ടാരുന്നോ ? “ പോത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് ആ കഞ്ചാവു പായ്ക്കറ്റ് ശിവകുമാറിനെ ഏല്പ്പിച്ചു. ”ഫോണിലൊക്കെ കളിച്ചാ കഞ്ചാവു വാങ്ങാനും മാത്രം കാശൊക്കെ കിട്ടുവോഡേ ? “ പോത്തന്റെ ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല. മറുപടിയുണ്ടായില്ല. “നിന്റെ അപ്പൻ ഗൾഫിലല്ലേ ? ” അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമാണ് പോത്തൻ ചോദിച്ചത്. ഫെലിക്സ് ഞെട്ടി മുഖമുയർത്തി. “അല്ലേ മോനേ ? ” “അതെ സർ.” “ചുമ്മാതല്ല.” പോത്തൻ ചിരിച്ചു കൊണ്ട് തുടർന്നു. “എന്റെ കുട്ടാ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാ പിന്നെ എല്ലാം ഗുലുമാലാകും കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട. മരണ സമയം നീ പറഞ്ഞതുമായി മാച്ചായില്ലെങ്കി...” “സാറേ, ഞാൻ ഒന്നുമറിഞ്ഞിട്ടില്ല സാറേ.” “അതെനിക്കു മനസ്സിലായല്ലോ. അതല്ലേ ഞാൻ ഇത്ര നന്നായി നിന്നോട് ഇടപെടുന്നെ. നീ തല്ലിപ്പൊളിയാരുന്നെങ്കി പണ്ടേ ഞാൻ ചവിട്ടിക്കൂട്ടിയേനെ. ദേ, ഞാനൊരു ഓഫർ തരാം.” പോത്തൻ തിരിഞ്ഞ് ശിവകുമാറിനെ നോക്കി ഒന്ന് കണ്ണിറുക്കിക്കാണിച്ചു. “ഈ കഞ്ചാവു ഞങ്ങൾ കണ്ടിട്ടില്ല എന്നു നടിച്ചോളാം. പക്ഷേ നീ സത്യം പറയണം. ആരു പറഞ്ഞിട്ടാ നീ ഈ സാക്ഷി പറയാൻ വന്നു നിന്നത്? ” ഫെലിക്സ് ഉമിനീർ വിഴുങ്ങി. തുടരും കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6DejPMd?d=n&ui=v64j8rk&e1=cശിക്ഷാർഹം - പാർട്ട് 15 ഏതാണ്ട് 20 മിനിറ്റിനുള്ളിൽ ആൽബി സംഭവ സ്ഥലത്തെത്തി. ചേറൂർ ലെവൽ ക്രോസ്സിനടുത്ത് വളരെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു നീളൻ കുറ്റിക്കാടുണ്ട്. മെയിൻ റോഡിൽ നിന്നു നോക്കിയാൽ റെയിൽ പാളം ആ കുറ്റിക്കാടിനെ ചുറ്റിയാണ് പോകുന്നത്.ഒരു നേർക്കാഴ്ച്ച ലഭ്യമല്ല. അതിനാൽ, അതിന്റെ മറവിൽ ധാരാളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റെയിൽ പാളത്തിനോട് ചേർന്ന് വിലങ്ങനെയാണ് സന്തോഷിന്റെ ബോഡി കിടന്നിരുന്നത്. തല വേർപെട്ടിരുന്നു എന്നു മാത്രമല്ല പല കഷണങ്ങളായി അവിടെയെല്ലാം ചിതറിക്കിടന്നിരുന്നു. ശരീരത്തിന് പ്രത്യേകിച്ച് പരുക്കൊന്നും പറ്റിയിട്ടില്ല എന്നത് പോലീസുകാരുടെയെല്ലാം ശ്രദ്ധയാകർഷിച്ചു. ആൽബിയെ കണ്ടതും ശിവകുമാർ ഓടിയെത്തി. “സർ... ഒരു ചെറിയ വിഷയമുണ്ട്.” രഹസ്യം പോലെയാണയാളത് പറഞ്ഞത്. “സ്യൂയിസൈഡ് നോട്ടുണ്ട്.” “പ്രശ്നം ? ” “നമ്മുടെ രണ്ടു പേരുടെയും പേരുണ്ട് അതിൽ.” “വാട്ട്! ” ആൽബി ഞെട്ടിപ്പോയി. “നോക്കട്ടെ. എവിടെയാണ് ? ” “ഞാനും ഇപ്പൊ സാറും, പിന്നെ മാണിയുമല്ലാതെ മറ്റൊരാളിതറിഞ്ഞിട്ടില്ല. നമുക്കാ ജീപ്പിന്റെ പുറകിലേക്ക് മാറി നില്ക്കാം സർ.” അവർ തിടുക്കത്തിൽ പോലീസ് ജീപ്പിനെ ലക്ഷ്യമാക്കി നടന്നു. ആൽബിയുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ്. പ്രിയപ്പെട്ട അധികാരികൾ അറിയാൻ, എന്റെ പേര് സന്തോഷ് സുകുമാരൻ. ഞാൻ................................................................................................................................................................................................................................. എന്റെ തെറ്റല്ല എന്ന് പരമാവധി വ്യക്തമാക്കിക്കൊടുത്തിട്ടും, എന്നെ ഈ കേസിൽ പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമമാണ് പിന്നീട് നടന്നത്. സർക്കിൾ ഇൻസ്പെക്ടർ ആൽബർട്ട് സാമുവൽ, സബ് ഇൻസ്പെക്ടർ കെ വി ശിവകുമാർ എന്നിവരടങ്ങുന്ന ഒരു പോലീസ് സംഘം അതി ക്രൂരമായാണ് എന്നെ മർദ്ദിച്ചത്............................. പക്ഷേ, ശാരീരികമായേറ്റ ക്ഷതങ്ങളേക്കാളുപരി മാനസീകമായി എനിക്കേറ്റ മുറിവ് സഹിക്കാനാകുന്നതല്ല. ഒപ്പം എന്റെ തെറ്റല്ലെങ്കിലും, ഞാൻ ഓടിച്ചിരുന്ന വാഹനത്തിലിടിച്ച് മരണമടഞ്ഞ ആ മനുഷ്യന്റെ കുടുംബത്തെ ഓർത്തുള്ള വേദനയും എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു...................................................................................................................................................................................... ആയതിനാൽ ഞാൻ പോകുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര. എന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദികളായി രണ്ടേ രണ്ടു പേരുകളേ എനിക്കു പറയാനുള്ളൂ. തുടർന്നു വായിച്ചില്ല. ആൽബി ആ പേപ്പർ കഷണം മടക്കി. “എന്താ ചെയ്യണ്ടെ സർ ? ” ശിവകുമാറിന്റെ പാരവശ്യം മുഖത്തും വാക്കുകളിലും വ്യക്തമായിരുന്നു. “ഇത് ഫയൽ ചെയ്തോളൂ. പേടിക്കണ്ട. നമുക്കൊരു പ്രശ്നവുമുണ്ടാകില്ല.” ആൽബിയുടെ മുഖത്ത് യാതൊരു വിധ ഭയാശങ്കകളുമുണ്ടായിരുന്നില്ല. “സ്റ്റേഷനിൽ സീ സീ ടീവി ഇല്ലേഡോ. അവൻ വന്നതു മുതൽ ജാമ്യത്തിൽ പോകുന്നതു വരെയുള്ള സകല ദൃശ്യങ്ങളും കിട്ടില്ലേ ? നമ്മൾ അവന്റെ ഒരു രോമത്തിൽ പോലും തൊട്ടിട്ടില്ല. പിന്നെ എന്തിനാണ് പേടി ? ” ശിവകുമാറിന്റെ മുഖത്തെ സംശയം നീങ്ങിയിട്ടില്ല. “ഇനി തനിക്ക് കോൺഫിഡൻസില്ലെങ്കിൽ, ഇപ്പൊ ഫയൽ ചെയ്യണ്ട. തല്ക്കാലത്തേക്കൊന്നു മാറ്റിപ്പിടിച്ചോളൂ. എന്നിട്ട് സ്റ്റേഷനിൽ പോയി ഫുട്ടേജൊക്കെ പരിശോധിച്ചിട്ടു മതി. എന്താ ? ” ആൽബി പുഞ്ചിരിച്ചുകൊണ്ട് ശിവകുമാറിന്റെ തോളിൽ തട്ടി. അപ്പോഴേക്കും മഹസ്സറുമായി കോൺസ്റ്റബിൾ മാണി കയറി വരുന്നതു കണ്ട് ആൽബി അയാളെ കൈ തട്ടി വിളിച്ചു. അയാൾ ഓടിക്കയറി ജീപ്പിനടുത്തെത്തി. “ഓ! സാറിനെ കാണാതെ ആകെ ശ്വാസം മുട്ടിപ്പോയി.” മാണിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു. “കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോ ന്ന് പറഞ്ഞ പോലായല്ലോ സർ. ആ എഴുത്ത് കണ്ടില്ലേ സർ ? ” മറുപടിയൊന്നും പറയാതെ ആൽബി അയാളുടെ കയ്യിലിരുന്ന മഹസ്സർ വാങ്ങി വായന തുടങ്ങി. ആദ്യത്തെ ഏതാനും വരികൾ വായിച്ചതും അയാൾ സംശയത്തോടെ മുഖമുയർത്തി. “ഇതാരാ ഈ ഫെലിക്സ് ? അവനെന്ത്യേ ? “ ആൽബിയുടെ നെറ്റി ചുളിഞ്ഞിരുന്നു. ”ദാ സർ. അവനാ.“ മാണി, കുറച്ചു ദൂരെ മാറി ഏതാനും പോലീസുകാർക്കിടയിൽ നില്ക്കുന്ന - കഷ്ടി 20 വയസ്സു തോന്നിപ്പിക്കുന്ന- യുവാവിനു നേരെ കൈ ചൂണ്ടി.” ആൽബിയുടെ നോട്ടം കണ്ടതും, ഒരു പോലീസുകാരൻ അവനെയും കൂട്ടി അവർക്കരികിലേക്കു നടന്നെത്തി. ആൽബിയുടെ മുഖത്ത് ഒരു വല്ലാത്ത പുഞ്ചിരിയുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഇര വീണു കിട്ടിയ വേട്ട മൃഗത്തിന്റെ ഭാവം. “ഫെലിക്സ് അല്ലേ ? ” “അതെ സർ! ” ചെറുപ്പക്കാരൻ വിനയാന്വിതനായി കൈകൾ കെട്ടി നില്ക്കുകയാണ്. “നീ സംഭവത്തിന് ദൃക്സാക്ഷിയാണ്. അല്ലേ ? ” “ഇല്ല സർ. ഞാൻ ദാ, ആ കടയിൽ ഒരു ചായേം കുടിച്ചു നില്ക്കുമ്പൊ, ഈ പുള്ളി പയ്യെ പാലത്തേന്ന് ട്രാക്കിലേക്ക് ചാടി നടന്നങ്ങു പോകുന്ന കണ്ടു. വെള്ളമടിച്ചിട്ടുണ്ടായിരുന്നെന്നു തോന്നി. വേച്ചു പോകുന്നുണ്ടായിരുന്നു. ആ കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെത്തിയപ്പോ, ആള് നേരെ പാളത്തിലേക്ക് കേറി നടക്കാൻ തുടങ്ങി. അപ്പൊ എനിക്കെന്തോ പന്തികേടു തോന്നിയതാണ്. അടുത്ത സെക്കൻഡിൽ അപ്പുറത്തുന്ന് ട്രെയിൻ വരുന്നതാ കണ്ടത്. ആളെ തട്ടീന്നെനിക്കൊറപ്പാരുന്നു. ട്രെയിൻ പോയിത്തീർന്നതും, ഞാൻ ഓടിച്ചെന്നെറങ്ങി നോക്കി. സംഭവം ഞാൻ നേരിൽ കണ്ടില്ല. പക്ഷേ ആളു ചാവാനായിട്ടു പോയതാന്നെനിക്കൊറപ്പാ സാറേ.” “വെയ്റ്റ് വെയ്റ്റ് വെയ്റ്റ്.... അടുത്ത സെക്കൻഡിൽ ട്രെയിൻ വന്നോ ? ട്രെയിൻ എങ്ങനാ പ്രത്യക്ഷപ്പെടുവാരുന്നോ ? വരുന്ന ശബ്ദമൊന്നും കേട്ടില്ലേ നീ ? ” ശിവകുമാറാണത് ചോദിച്ചത്. “ട്രെയിൻ വരണ കാര്യമെനിക്കറിയാരുന്നു സർ. അതല്ലേ എനിക്ക് പന്തികേടു തോന്നീന്ന് പറഞ്ഞെ.” ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഒരു നിമിഷ നേരത്തേക്കു തെളിഞ്ഞ ഭയം പോലീസുകാർ രണ്ടു പേരും ഒരു പോലെ പിടിച്ചെടുത്തു. “ഓക്കേ! സംഭവം നമുക്ക് മനസ്സിലായി. നമുക്കൊന്ന് സ്റ്റേഷൻ വരെ പോയാലോ ? ” ആൽബി ഫെലിക്സിന്റെ തോളിൽ കൈ വെച്ചു. “സാറേ! ” ഫെലിക്സിന്റെ മുഖം വിളറി. “ഒരു കാര്യം കണ്ടത് പറഞ്ഞെന്നല്ലേയൊള്ളു സാറേ! ഞാനെന്തിനാ സ്റ്റേഷനിലേക്ക് ? ” അവൻ വിക്കി. “സ്റ്റേഷനീ ചെല്ലുമ്പൊ നിനക്ക് വേറേ വല്ലതുമൊക്കെ ഓർമ്മ വന്നാലോ.” ആൽബി ചിരിയോടെ ജീപ്പിന്റെ പുറകിലെ ഡോർ അൺലോക്ക് ചെയ്തു. അടുത്ത നിമിഷം! വെട്ടിത്തിരിഞ്ഞ ഫെലിക്സ്, ശിവകുമാറിനെ പുറകോട്ട് തള്ളി വീഴ്ത്തി ഒരൊറ്റ കുതിപ്പായിരുന്നു! നിലം തൊടാതെയെന്നവണ്ണം പാഞ്ഞ അവൻ നിമിഷങ്ങൾക്കുള്ളിൽ റെയിൽവേ ക്രോസിങ്ങിന്റെ മുകളിലൂടെ ചാടി പാളം ക്രോസ്സ് ചെയ്ത് അപ്പുറത്തെത്തി. പോലീസുകാർക്ക് സ്തംഭിച്ചു നില്ക്കാനേ ആയുള്ളൂ. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ ചെറുപ്പക്കാരന് അസാധാരണ വേഗതയായിരുന്നു. ക്രോസ്സിങ്ങ് ഗേറ്റിനു മുകളിലൂടെ കൈ കുത്തി ചാടി മറിഞ്ഞുള്ള അവന്റെ ഓട്ടം ഒരു ട്രപ്പീസു കളിക്കാരനെ ഓർമ്മിപ്പിച്ചു. പക്ഷേ ആ പരാക്രമം ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഓടി അവൻ പാളത്തിനപ്പുറമുള്ള പെട്ടിക്കടക്കരികിലെത്തിയതും, അതിനു പുറകിൽ നിന്നിരുന്ന ഒരു മനുഷ്യൻ മുൻപോട്ടിറങ്ങി വന്ന് നിസ്സാരമായി അവനെ ഒരൊറ്റ തള്ളിന് റോഡിനരികിലെ മുള്ളു വേലിയിലേക്ക് തിരിച്ചു വിട്ടു. ഓട്ടത്തിന്റെ വേഗതകൊണ്ടായിരിക്കണം, ദിശ മാറിപ്പോയ പയ്യൻ ആ ഇരുമ്പ് വേലിയും തകർത്ത് അപ്പുറത്തെ പറമ്പിലേക്ക് കമിഴ്ന്നടിച്ചു വീണു. പോത്തൻ, കയ്യിലിരുന്ന കട്ടൻ ചായയുടെ ഗ്ലാസ്സ് തുളുമ്പാതെ സൂക്ഷിച്ച് ആ കടത്തിണ്ണയിൽ വെച്ച് വേലിയിൽ കുടുങ്ങിക്കിടന്ന് പിടക്കുന്ന ഫെലിക്സിനരികിലേക്ക് നടന്നടുത്തു. “സൂക്ഷിച്ചൊക്കെ നടക്കണ്ടേ കുഞ്ഞേ! റെയിൽ പാളത്തി കെടന്നാണോ സർക്കസു കളിക്കുന്നെ ? ” ഒരു കോഴിക്കുഞ്ഞിനെ പൊക്കിയെടുക്കുന്ന ലാഘവത്തോടെ അയാൾ ഫെലിക്സിനെ പൊക്കിയെടുത്തു. “വാ. മ്മക്കേ, അപ്പുറത്തേക്കു ചെല്ലാം. ഒരാളെ പരിചയപ്പെടുത്തിത്തരാം.” അപ്പുറത്ത് കൈമുഷ്ടികൾ ചുരുട്ടി നില്ക്കുന്ന കോൺസ്റ്റബിൾ മാണിയെ നോക്കി പോത്തൻ ഊറിച്ചിരിച്ചു. അവർ പാളം മുറിച്ചു കടന്നതും, പോത്തൻ മാണിയെ കയ്യുയർത്തി തടഞ്ഞു. “കൊച്ചിനെ തല്ലരുത്... ഒരബദ്ധം പറ്റീതാ.” പക്ഷേ ആരു കേൾക്കാൻ! പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കേട്ടു. മാണിയുടെ ഒരൊറ്റ അടി ആ ചെറുപ്പക്കാരന്റെ താടിയെല്ലിളക്കി കളഞ്ഞു. “കള്ള [BLEEP] മോനേ! പോലീസിനെ തന്നെ കളിപ്പിച്ച് ഓടണമല്ലേ നിനക്ക്! കേറടാ [BLEEP] വണ്ടീല്! ” തലമുടിക്ക് കുത്തിപ്പിടിച്ച് ഫെലിക്സിനെ ജീപ്പിനകത്തേക്ക് വലിച്ചു കേറ്റിക്കൊണ്ട് മാണി മുരണ്ടു. “ഇതെന്നാ എടപാട് ? ” പോത്തൻ ആൽബിയെ നോക്കി. മറുപടിയായി ആൽബി കയ്യിലിരുന്ന മഹസ്സർ അയാൾക്കു നീട്ടി. “ആരാണ്ട് പുള്ളീയെ സാക്ഷി പറയാൻ നിർത്തിയാരുന്നതാ. പക്ഷേ ചീറ്റിപ്പോയി.” ജീപ്പിനകത്ത് ചുരുണ്ട് കിടന്ന് ഞെരങ്ങുന്ന ഫെലിക്സിനെ ഒന്നു പാളിനോക്കിക്കൊണ്ടാണ് അയാൾ പറഞ്ഞു നിർത്തിയത്. “നീയെന്തിനാ കുട്ടാ ഓടിയെ ? ” പുറകിലേക്കു ചെന്ന പോത്തൻ ആ ചെറുപ്പക്കാരന്റെ താടി പിടിച്ചുയർത്തി. ഈ സമയം ഡി. വൈ. എസ്. പി. യുടെ വാഹനം അവർക്കരികിലൂടെ കടന്ന് റോഡരികിൽ പാർക്കു ചെയ്തു. ആൽബി ഉടൻ തന്നെ അതിനെ പിൻതുടർന്ന് ചെന്ന് ഡോർ തുറന്നു കൊടുത്തു. “ഗുഡ് മോണിങ്ങ് സർ! ” സല്യൂട്ടോടു കൂടി ആൽബി ഡി. വൈ. എസ്. പി. ജയിംസ് ജോസഫിനെ സ്വീകരിച്ചു. “എന്താ ആൽബർട്ട് ഉണ്ടായത് ? ” തന്നെ ദഹിപ്പിച്ചു കളയാനുള്ള ദേഷ്യം ആ മുഖത്തുണ്ടെന്ന് തോന്നി ആൽബിക്ക് “സർ ? ? ” ആൽബിക്ക് മനസ്സിലായില്ല. “ജയകുമാറിന്റെ വണ്ടി ഇടിച്ച കേസിലെ ഡ്രൈവർ സന്തോഷാണ്. അയാൾ ഇന്നു രാവിലെ-” “ഞാനെന്താഡോ ചൊവ്വേന്നു വരുവാണോ ? അതല്ല തന്നോട് ചോദിച്ചത്. ഈ കഴിഞ്ഞ മൂന്നു ദിവസവും ഈ മരിച്ച സന്തോഷ് എന്തുകൊണ്ട് നിങ്ങളുടെ നിരീക്ഷണത്തിലായിരുന്നില്ല ? ” “സർ... അതായത് .. അയാളെ നമ്മൾ സ്റ്റേഷൻ ജാമ്യത്തിൽ-” “എഡോ! അയാളെ നിരീക്ഷിക്കാൻ താനാരെയെങ്കിലും ഏല്പ്പിച്ചിരുന്നോ ആൽബർട്ട് ? ” “ഇല്ല സർ. സോറി. ജയൻ എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നല്ലോ സർ. അതിന്റെ കുറേ തിരക്കുകളിൽ പെട്ട്... പിന്നെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമാണ് മർഡറാണെന്നു തന്നെ ഒരു കൺക്ലൂഷനുണ്ടായത്. യൂ സീ, ഈ ഡ്രൈവർ സന്തോഷിന് മുൻപ് ഇങ്ങനെയുള്ള ക്രിമിനൽ ഹിസ്റ്ററിയോ ഒന്നുമില്ല. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ-” “കൂടുതൽ വർത്തമനം പറയണ്ട ആൽബി. നിങ്ങളുടെ ഭാഗത്തു നിന്ന് ഗുരുതരമായ ഒരു അനാസ്ഥ സംഭവിച്ചിട്ടുണ്ട്. അതങ്ങു സമ്മതിച്ചോ.” “സോറി സർ! ” പെട്ടെന്നാണ് ജീപ്പിനു പുറകിൽ ഫെലിക്സിനെ ചോദ്യം ചെയ്തുകൊണ്ടു നിന്ന പോത്തനെ ഡി വൈ എസ് പി യുടെ കണ്ടത്. “അത്...പോത്തനല്ലേഡോ ? ക്രൈം ബ്രാഞ്ച് ? ” “അതെ സർ! ” “അയാളെന്താ ഇവിടെ ? ” “ഞാൻ സാറിനോട് സംസാരിക്കാനിരുന്ന വിഷയമാണ്. അങ്ങേര് ഇന്ന് രാവിലെ മുതൽ സ്റ്റേഷനിലുണ്ട്. എന്നാ കാര്യമെന്ന് ചോദിച്ചിട്ട് മിണ്ടുന്നില്ല. സാബുവിന്റെ കേസുമായി ഇതിനൊക്കെ കണക്ഷനുണ്ടത്രേ.” “ഏത് ഈ ജയകുമാറിന്റെ മരണമോ ? ” “അങ്ങനെയൊക്കെയാണ് കക്ഷി പറയുന്നത്. ഒന്നും വിട്ടു പറയുന്നില്ല. ബുദ്ധിക്ക് ലേശം തകരാറുണ്ടോന്നെനിക്ക് നല്ല സംശയമുണ്ട്.” “ആർക്ക് പോത്തനോ ? ” ആൽബിയുടെ മുഖത്തേക്കു നോക്കിയ ഡി വൈ എസ് പിയുടെ മുഖത്തൊരു പരിഹാസച്ചിരിയുണ്ടായിരുന്നു. “ ചുമ്മാ ഇങ്ങനത്തെ വിടുവായിത്തരമൊന്നും പറഞ്ഞു നടക്കല്ലേ എന്റെ ആൽബർട്ട്.. തന്നെ വിറ്റ കാശുണ്ട് അയാൾടെ പോക്കറ്റിൽ! ” “ഇങ്ങനെ ബോതർ ചെയ്തോണ്ടിരുന്നാൽ നമ്മുടെ അന്വേഷണം ചുറ്റും സർ. അതാണ് ഞാൻ പറഞ്ഞത്. സർ ഒന്ന് സംസാരിക്കുകയാണെങ്കിൽ...” “പോത്തനോട് സംസാരിക്കാൻ എനിക്ക് നിർവാഹമില്ല ആൽബർട്ട്. സോറി. അയാളോടൊക്കെ ഉടക്കിയാൽ പണി ഏതു വഴി വരുമെന്നു പറയാനൊക്കില്ല. താൻ മിണ്ടാൻ നില്ക്കണ്ട. അയാൾക്കെന്തെങ്കിലും സംശയം കാണും. അന്വേഷിച്ചോട്ടെ. പോരാത്തേന് എസ്.പി.യുടെ പെർമിഷനുണ്ട്. തന്റെ സ്റ്റേഷനിൽ അന്വേഷിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് പുള്ളിക്കാരന്. ഇതുവരെ തന്റെ സാബു കേസ് കൺക്ലൂഷനാക്കിയിട്ടില്ല. അറിയാമോ ? ” ആൽബി തലയാട്ടി കേട്ടു. “ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞിട്ട്, ഇന്നു വൈകിട്ട് നാലു മണിക്കു മുൻപ് എനിക്കൊരു സിറ്റുവേഷൻ റിപ്പോർട്ടയക്കണം. മനസ്സിലായോ ? ” “യെസ് സർ! ” അദ്ദേഹം പോകാനൊരുങ്ങുകയാണെന്നു മനസ്സിലായ ആൽബി വീണ്ടും സല്യൂട്ട് ചെയ്തു. അപ്പോഴേക്കും പോത്തൻ ഫെലിക്സിനെ മെരുക്കിയെടുത്തു കഴിഞ്ഞിരുന്നു. കൊല്ലാനാണോ വളർത്താനാണോ എന്നു തിരിച്ചറിയാത്ത രീതിയിലുള്ള പോത്തന്റെ ചോദ്യം ചെയ്യൽ രീതിയിൽ ആ പയ്യന്റെ സകല നിയന്ത്രണവും വിട്ടു കഴിഞ്ഞിരുന്നു. “പൊന്നു സാറേ ഞാനൊന്നും അറിഞ്ഞിട്ടു കൂടിയില്ല. കണ്ട കാര്യം പറഞ്ഞേച്ച് പോയേക്കാന്ന് വിചാരിച്ചപ്പൊ, ഇവരെന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോവാന്ന് പറഞ്ഞപ്പൊ...” “പറഞ്ഞപ്പോ ? ” പോത്തൻ അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി നില്പ്പാണ്. “നീയെന്തിനാ ഓടിയേന്നു പറയ് കുഞ്ഞേ! ” മറുപടിയുണ്ടായില്ല. “ഓക്കെ. നീ സംഭവം കണ്ടാരുന്നോ ? അവൻ ട്രെയിനിന്റെ മുന്നിൽ ചാടുന്നത് ? ” “ഇല്ല സാറേ. അയാള് നടന്നങ്ങു പോണ കണ്ടു. വളവിന്റപ്പുറത്തേക്ക്.” അവൻ വിരൽ ചൂണ്ടി. “എത്ര മണിക്കാണ് ? ” “ഏതാണ് 10 മണിയായിക്കാണും സർ. ഞാൻ ദാ ആ കടയിൽ ചായേം കുടിച്ചു നിക്ക്വാരുന്നു.” “സോ, മരിച്ച സന്തോഷ് ഇന്നു രാവിലെ 10 മണിക്ക് ആത്മഹത്യ ചെയ്യാനായി റെയിൽ പാളത്തിലൂടെ നടന്നു പോകുന്നത് നീ നേരിൽ കണ്ടു. അതായത്, അവസാനമായിട്ട് അയാളെ ജീവനോടെ കണ്ട ഏക വ്യക്തിയാണ് നീ. ശരിയല്ലേ ? ” “അതെ സർ! ” “നീ പറയുന്നതിനനുസരിച്ച്, ഇന്നു രാവിലെ 10 മണിക്കാണ് മരണം നടന്നിരിക്കുക. ശരിയാണോ ? “ ”അതെ സർ! “ ”ഓക്കെ. ഇനി ഞാൻ നിന്നോട് ഒരു കഥ പറയാം. ഞങ്ങൾ കരുതുന്നത്, ഈ സന്തോഷിനെ ആരോ ഇന്നലെ രാത്രി തല്ലിക്കൊന്ന് പാളത്തിൽ കൊണ്ടെ വെച്ചതാണെന്നാണ്. കാരണം... അല്ലെങ്കി വേണ്ട കാരണം ഇപ്പൊ നിന്നോട് പറഞ്ഞിട്ടും വല്യ കാര്യമില്ല. സോ, നീ പറയും പ്രകാരം, 10 മണിക്കു ശേഷമാണ് മരണം നടന്നതെങ്കി പ്രശ്നമില്ല. നിനക്കു വീട്ടീ പോകാം. പക്ഷേ, അതല്ല, ഞങ്ങളു കരുതും പോലെ, ഇന്നലെ രാത്രിയാണ് മരണം നടന്നതെങ്കിലോ... അതോടെ നിന്റെ കാര്യം തീരുമാനമാകും. എത്ര വയസ്സായി മോന് ? “ താൻ ഓരോ വാക്കുകളും പറഞ്ഞവസാനിപ്പിക്കുമ്പോൾ ഫെലിക്സിന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു വരുന്നത് ശ്രദ്ധിച്ച് തന്നെയാണ് പോത്തൻ നിന്നിരുന്നത്. ”എന്താ സർ ? “ ”നിനക്കെത്ര വയസ്സായെന്ന് ? “ ”19 സർ.“ ”എന്താ നിനക്കു ജോലി ? “ ” ജോലിയൊന്നൂല്ല സർ. ഫുട് ബോൾ കളിക്കാൻ പോകും. പിന്നെ പബ്ജി ടൂർണമെന്റുണ്ടാകാറുണ്ട്. ഞങ്ങളു ക്ലബ്ബുകളു തമ്മിൽ കളിക്കും.“ ”പബ്ജിയോ ? എന്തോന്നത് ? “ പോത്തൻ തിരിഞ്ഞ് പോലീസുകാരെ നോക്കി. ”ഫോണിലെ ഗെയിമാ സാറേ.“ ഫെലിക്സ് പോക്കറ്റിൽ കയ്യിട്ടു ഫോൺ പുറത്തേക്ക് വലിച്ചെടുത്തു. അബദ്ധമായി. ഫോണിനോടൊപ്പം ഒരു ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റ് കൂടി വെളിയിൽ വന്നു. ”ആഹാ! ! പെരുംജീരകം! ! “ പോത്തൻ ചിരിയോടെ ആ പ്ലാസ്റ്റിക്ക് കിറ്റ് അവന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു. ”ഇനിയിപ്പ എന്തായാലും നീ സ്റ്റേഷനീ വന്നേ ഒക്കൂ. പോക്കറ്റീ കയ്യിടണ്ട വല്ല കാര്യോണ്ടാരുന്നോ ? “ പോത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് ആ കഞ്ചാവു പായ്ക്കറ്റ് ശിവകുമാറിനെ ഏല്പ്പിച്ചു. ”ഫോണിലൊക്കെ കളിച്ചാ കഞ്ചാവു വാങ്ങാനും മാത്രം കാശൊക്കെ കിട്ടുവോഡേ ? “ പോത്തന്റെ ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല. മറുപടിയുണ്ടായില്ല. “നിന്റെ അപ്പൻ ഗൾഫിലല്ലേ ? ” അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമാണ് പോത്തൻ ചോദിച്ചത്. ഫെലിക്സ് ഞെട്ടി മുഖമുയർത്തി. “അല്ലേ മോനേ ? ” “അതെ സർ.” “ചുമ്മാതല്ല.” പോത്തൻ ചിരിച്ചു കൊണ്ട് തുടർന്നു. “എന്റെ കുട്ടാ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാ പിന്നെ എല്ലാം ഗുലുമാലാകും കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട. മരണ സമയം നീ പറഞ്ഞതുമായി മാച്ചായില്ലെങ്കി...” “സാറേ, ഞാൻ ഒന്നുമറിഞ്ഞിട്ടില്ല സാറേ.” “അതെനിക്കു മനസ്സിലായല്ലോ. അതല്ലേ ഞാൻ ഇത്ര നന്നായി നിന്നോട് ഇടപെടുന്നെ. നീ തല്ലിപ്പൊളിയാരുന്നെങ്കി പണ്ടേ ഞാൻ ചവിട്ടിക്കൂട്ടിയേനെ. ദേ, ഞാനൊരു ഓഫർ തരാം.” പോത്തൻ തിരിഞ്ഞ് ശിവകുമാറിനെ നോക്കി ഒന്ന് കണ്ണിറുക്കിക്കാണിച്ചു. “ഈ കഞ്ചാവു ഞങ്ങൾ കണ്ടിട്ടില്ല എന്നു നടിച്ചോളാം. പക്ഷേ നീ സത്യം പറയണം. ആരു പറഞ്ഞിട്ടാ നീ ഈ സാക്ഷി പറയാൻ വന്നു നിന്നത്? ” ഫെലിക്സ് ഉമിനീർ വിഴുങ്ങി. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
📙 നോവൽ - 15 Part 8 IELEIం 15 Part 8 IELEIం - ShareChat
മരുമകൾ 52 വീട്ടിൽ വന്ന് dengu ആണെന്ന് പറഞ്ഞപ്പോ തൊട്ട് അച്ഛന് ശ്വാസം മുട്ടൽ കൂടി തുടങ്ങി. ആഞ്ഞു ശ്വാസം എടുത്തു കൊണ്ട് ബഹളം കൂട്ടുന്നുണ്ട്. ഇപ്പൊ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകണമത്രേ.... ഇത്രേം നേരം ചെറിയൊരു പനിച്ചൂടല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യൻ ആണെന്ന് ഓർക്കണം? വിചാരിക്കുമ്പോ വിചാരിക്കുമ്പോ ഈ അസുഖമൊക്കെ എങ്ങനെ വരുന്നാവോ? " ആശുപത്രിയിൽ പോയി കിടന്നാ കൂട്ട് കിടക്കാൻ നിങ്ങടെ ചത്തു പോയ അമ്മൂമ്മ വരോ? ആശുപത്രിയിൽ പോയാ ഒറ്റയ്ക്ക് അവിടെ കിടന്നോണം. ഇവിടുന്ന് ആരും വരൂല്ല കൂടെ നിക്കാൻ....! " അമ്മായി രൗദ്ര ഭാവം പുറത്തെടുത്തതോടെ അമ്മാവന്റെ അസുഖമൊക്കെ പമ്പയും ശബരിമലയും കടന്ന് പളനിക്ക് മുടി മുറിക്കാൻ പോയി. ശ്വാസം മുട്ടൽ നിന്നത് നിമിഷ നേരം കൊണ്ടാണ്. അച്ഛനെ അടക്കാൻ അമ്മയ്ക്ക് മാത്രേ പറ്റൂ. ഓർത്ത് കൊണ്ട് ഞാൻ മുറിയിലേക്ക് ചെല്ലുമ്പോ ഹരിയേട്ടൻ എഴുന്നേറ്റിട്ടില്ല. നെറ്റിയിൽ തൊട്ട് നോക്കി. പൊള്ളുന്ന പനി. അച്ഛന് dengu ആണ്. ഹരിയേട്ടനും ഇനി അതാണോ എന്നൊരു പേടി വന്നു എനിക്ക്. തട്ടി വിളിച്ച് ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞു. പിടിച്ച് എഴുന്നേൽപ്പിച്ചു ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി. . ഞാൻ അടുക്കളയിൽ ചെന്ന് വെള്ളം കുടിച്ച് വന്നപ്പോഴേക്കും ഹരിയേട്ടൻ ഡ്രസ്സ്‌ മാറി വന്ന് വരാന്തയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും പോകാമെന്നും പറഞ്ഞു എഴുന്നേറ്റു. എഴുന്നേറ്റ് നിന്ന ആള് ബാലൻസ് ഇല്ലാത്തത് പോലെ മറിഞ്ഞു പോകുന്നത് കണ്ട് പിടിക്കാനായി ഓടിച്ചെന്നതും നിലത്തേക്ക് ഒറ്റ വീഴ്ച. 'ഹരിയേട്ടാ' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു കുലുക്കി വിളിച്ചിട്ടും അനക്കമില്ല. വല്ലാതെ ഭയന്ന് പോയി ഞാൻ.... " അയ്യോ എന്റെ ചെറുക്കനേം കൊന്നോടി നീ? " എന്ന് നിലവിളിച്ചു കൊണ്ട് അമ്മായി ഓടിപ്പാഞ്ഞു വന്നെങ്കിലും, അവര് പറഞ്ഞ ആ ദുഷിച്ച വാചകം എന്റെ കാതുകൾക്ക് ഏശിയില്ല. നിലത്തു കുഴഞ്ഞു കിടക്കുന്ന മനുഷ്യനെ കുലുക്കി വിളിക്കുമ്പോ ശ്വാസം കഴിക്കാനാകാത്ത വിധം നെഞ്ചകം പിടയുന്നുണ്ടായിരുന്നു. അടുക്കളയിലേക്ക് ഓടിച്ചെന്നു വെള്ളം നിറച്ച ഗ്ലാസുമായി തിരികെ വരുമ്പോഴും ഹരിയേട്ടനരികിൽ നിലത്തു പടഞ്ഞിരുന്ന് അമ്മായി എന്നെ പ്രാകുന്നുണ്ട്. അത് കേട്ടതായി പോലും ഭാവിക്കാതെ ഹരിയേട്ടന്റെ മുഖത്തേയ്ക്ക് ശക്തിയിൽ വെള്ളം കുടഞ്ഞു. ഞരങ്ങി കണ്ണ് തുറന്ന ആളിനെ താങ്ങിപ്പിടിച്ചു ചുമരിൽ ചേർത്തിരുത്തി. വീണു പോകാതെ അടുത്തേക്ക് ചെന്നിരുന്നു വെള്ളം ചുണ്ടിലേക്ക് മുട്ടിച്ചു കൊടുത്തു. ഒരിറക്ക് കുടിച്ചെങ്കിലും പിന്നെയും കുഴഞ്ഞു പോകുന്ന ആളിനെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളത്തോടെ ഒരു നിമിഷമിരുന്നു. " അയ്യോ.... എങ്ങനെ നടന്ന എന്റെ കൊച്ചാണ്? ഇങ്ങനെ ആക്കീല്ലേ? " എന്നും പറഞ്ഞു നിലവിളിക്കുന്നവരെ നോക്കി "ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?" എന്ന് ദേഷ്യത്തിൽ പറഞ്ഞിട്ട്, ഹരിയേട്ടനെ അങ്ങനെയേ ചാരി ഇരുത്തി നിലത്തു നിന്ന് എഴുന്നേറ്റു. വീടിന്റെ പുറകെ വശം വഴി ഇറങ്ങി വല്യന്മേടെ വീട്ടിലേക്ക് ഓടുമ്പോ അവിടെ പൊന്നൂന്റെ അച്ഛൻ ഉണ്ടാവണേ എന്നുള്ള പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ ഉള്ളില്... ഓട്ടത്തിന് ഇടയ്ക്ക് പിടഞ്ഞു വീണ് ഉരഞ്ഞു നീറുന്ന കയ്യിലേക്ക് ഒന്ന് നോക്കുക കൂടി ചെയ്യാതെ അടഞ്ഞു കിടക്കുന്ന പിൻഭാഗത്തെ ഗേറ്റിൽ ഞാൻ ഉറക്കെ തട്ടി വിളിച്ചു. വല്യമ്മയ്ക്ക് പിറകെ ആ ചേട്ടനും കൂടി ഇറങ്ങി വന്നു. ജയൻ ചേട്ടനെ കണ്ട നേരം ശ്വാസം തിരികെ വന്നത് പോലെയാണ് എനിക്ക് തോന്നിയത്. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കുമ്പോ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജയൻ ചേട്ടൻ കാർ എടുക്കാം ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്നു പറഞ്ഞതും ഞാൻ തിരികെ ഓടി. വീട്ടിൽ എത്തിയപ്പോഴേക്കും ലാൻഡ് ഫോൺ ബെല്ലടിച്ചു. വല്യമ്മയാണ്. അമ്മായി എടുത്ത് സംസാരിക്കുന്നുണ്ട്. ഈ അവസ്ഥയിലും എന്നെ കുറ്റം പറയാനാണ് ആവേശം. ഹരിയേട്ടൻ ചുമരിലേക്ക് ചാരി ഇരിപ്പുണ്ട് ഇപ്പോഴും. " എടാ ഹരീ... ദാണ്ടേ ജയൻ വിളിക്കുന്നു. " എന്നമ്മ പറഞ്ഞപ്പോ ആള് കണ്ണ് തുറന്നു. ഞാൻ പതിയെ പിടിച്ച് എഴുന്നേൽപ്പിച്ചു ഫോണിന്റെ അടുത്തേക്ക് കൊണ്ട് ചെന്ന് നിർത്തി. ഹരിയേട്ടനെ പിടിച്ചിരുന്ന എന്റെ കൈ തട്ടി എറിഞ്ഞു അമ്മ ആളിനെ ചേർത്ത് പിടിച്ചു കൊണ്ട് റസീവർ ആ ചെവിയിലേക്ക് വച്ച് കൊടുത്തു. ദേഷ്യവും സങ്കടവും ഭയവും ഒക്കെ കൂടി വല്ലാത്ത ഒരവസ്ഥയിൽ എന്നെ കൊണ്ട് എത്തിച്ചെങ്കിലും, പ്രതികരിക്കാനുള്ള അവസരം ഇതല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ. "മാറങ്ങോട്ട്..." ദേഷ്യത്തിൽ തന്നെ അമ്മായിയോട് പറഞ്ഞു കൊണ്ട്, കണ്ണീരൊലിച്ചിറങ്ങിയ കവിൾ അമർത്തി തുടച്ച് കൊണ്ട് അമ്മായിയെ കടന്ന് ഞാൻ പുറത്തേക്കിറങ്ങി. " ഓ... അവളുടെ ഒരു കള്ളകണ്ണീര്.... മുപ്പത്തി രണ്ട് വർഷം ഇവനെ വളർത്തിയ എനിക്കൊള്ളതിനേക്കാളും സങ്കടം നിനക്ക് ഒണ്ടോടി? ഒരു കൊഴപ്പോം ഇല്ലാതെ നടന്നവനാ... ഇപ്പ കണ്ടില്ലേ? എന്റെ കൊച്ചിനെ ഞാൻ കൊണ്ട് പൊയ്ക്കോളാം ആശുപത്രിയില്... വന്നേക്കല്ല് നീ.....! " തുള്ളി ഉറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങിയ അമ്മായി വാതിൽ കടന്ന് വരുന്ന ബീന ചേച്ചിയെ കണ്ടൊന്ന് നിന്നു. ബീന ചേച്ചിയെ നോക്കിയൊന്ന് വിളറി ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് കയറി കതകടച്ചു. ഒന്ന് കരയണം എനിക്ക്.... ഉറക്കെ കരയണം.... അവരോട് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ പറ്റുന്നില്ല. ഹരിയേട്ടൻ വീണ വീഴ്ച......! കണ്ണിൽ നിന്നും മായാത്ത പോലെ.... നെഞ്ച് പൊള്ളി പിടയുന്നുണ്ട് ഇപ്പോഴും... അതിനിടയിൽ ഒന്നിനും വയ്യ. തിരിഞ്ഞു കൊത്താൻ അവസരം കാത്തിരിക്കുന്ന മൂർഖൻ ആണവര്. സ്നേഹം അഭിനയിച്ചു നിന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ? മാറില്ല... ഒരിക്കലും മാറില്ല...! അഞ്ച് മിനിട്ടായില്ല. അതിന് മുന്നേ ഡോറിൽ മുട്ട് കേട്ടു. കൂടെ ഹരിയേട്ടന്റെ ശബ്ദവും.... പെട്ടെന്ന് ചെന്ന് വാതിൽ തുറന്നു. ആള് പതിയെ റൂമിലേക്ക് കയറി. ചുമരിൽ ചാരി നിന്നു. നേരെ നിൽക്കാൻ ഇപ്പോഴും വയ്യെന്ന് തോന്നുന്നു. " വയ്യ ദേവൂസെ.... വാ ഹോസ്പിറ്റലിൽ പോവാം. ജയൻ ചേട്ടൻ കാർ എടുക്കും. " ഞാൻ വിലങ്ങനെ തലയാട്ടി. " അമ്മ വരും.... " പതിയെ പറഞ്ഞു. എന്തിനാ അങ്ങനെ പറഞ്ഞതെന്ന് കൂടി അറിയില്ല എനിക്ക്. കൂടെ പോകാതെ ഇവിടെ ഇരുന്നാൽ സമാധാനം കിട്ടില്ല. ആധി പിടിച്ചു ചത്തു പോകും ഞാൻ.... എന്നിട്ടും അങ്ങനെ പറയാനാണ് തോന്നിയത്. " നീയേ വരുന്നുള്ളൂ...! വേറെ ആരും വരുന്നില്ല. പെട്ടെന്ന് വാ... നിക്കാൻ വയ്യെനിക്ക്. " പറഞ്ഞിട്ട് തലയിൽ കൈ താങ്ങി അങ്ങനെയേ നിന്നു. പിന്നെ മറുത്തു പറയാൻ നിന്നില്ല. കൂടെ ചെന്നു. ഇപ്പൊ കൂടി പോകുമെന്ന് പറഞ്ഞ അമ്മ സാരി പോലും മാറാതെ ബീന ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൊണ്ട് പുറത്ത് നിൽപ്പുണ്ട്. അവരുടെ മുഖത്ത് പോലും നോക്കാതെ ഹരിയേട്ടനെ താങ്ങിപിടിച്ചു പുറത്തക്കിറങ്ങി. 🦋🦋🦋🦋🦋 പേടിച്ചത് പോലെ ആളിനും dengu പോസിറ്റീവ് ആയിരുന്നു. പ്ളേറ്റ്ലെറ്റ് count വല്ലാതെ കുറഞ്ഞു പോയി. അഡ്മിറ്റാക്കി. പ്രൈവറ്റ് വാർഡ് ലും ജനറൽ വാർഡ് ലും ഒന്നും തന്നെ റൂം ഒഴിവില്ല. ഒടുവിൽ ഷോർട് സ്റ്റേ യൂണിറ്റ്ൽ ഒരു ബെഡ് കിട്ടി. അതും ഹരിയേട്ടന്റെ കസിൻ, ഡോക്ടർ സുപ്രിയ ചേച്ചീടെ റെക്കമെന്റെഷന്റെ പുറത്ത്. ബാഗിനകത്തു വാങ്ങി സൂക്ഷിച്ചിരുന്ന പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റിനെക്കുറിച്ചു ഞാൻ അന്നേരമൊക്കെ മറന്നേ പോയിരുന്നു. ഓർത്തപ്പോഴും നോക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. മനസ്സാകെ ചത്തത് പോലെ. എനിക്ക് സന്തോഷം തരുന്നത് ഒന്നും ദൈവം തരില്ല എന്നൊക്കെ തോന്നിപ്പോയി. ജയൻ ചേട്ടൻ കുറച്ചു കഴിഞ്ഞപ്പോ തന്നെ തിരികെ പോയിരുന്നു. ബൈ സ്റ്റാൻഡർക്ക് ബെഡ് ഒന്നുമില്ല. ബെഡിനടുത്തു കിടന്ന സ്‌റ്റൂളിൽ ഇരുന്ന് ഹരിയേട്ടൻ കിടക്കുന്ന ബെഡിൽ തല വച്ച് കിടന്ന് മയങ്ങിപ്പോയി. രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോ ശക്തമായ തലവേദനയും കുളിരും.... എങ്ങനെ ഒക്കെയോ നേരം പുലരും വരെ കഴിച്ചു കൂട്ടി. രാവിലെ ആയപ്പോ അച്ഛനും മധുവും വന്നു. ഞങ്ങൾക്ക് രാവിലെ കഴിക്കാനുള്ള ഫുഡും അവര് കൊണ്ട് വന്നിരുന്നു. രാവിലെ ബ്ലഡ്‌ ടെസ്റ്റ്‌ എടുത്തപ്പോ പ്ളേറ്റ്ലെറ്റ് കൗണ്ട് ഇരുപതിനായിരം വരെ കുറഞ്ഞു പോയി. ഇനിയും തഴ്ന്നാൽ ഇന്റെർണൽ ബ്ലീഡിങ്ന് സാധ്യത ഉണ്ടെന്നും ഐ സി യുവിലേക്ക് മാറ്റണം എന്നുമൊക്കെ പറഞ്ഞപ്പോ നെഞ്ച് പിടഞ്ഞു പോയി. ആ വയ്യായ്കയ്ക്ക് ഇടയിലും ഐ സി യു വിലേക്ക് മാറ്റും മുന്നേ, എന്നെ ഡോക്ടറിനെ കാണിക്കണം എന്ന് അച്ഛനെ പറഞ്ഞു ഏൽപ്പിച്ചിരുന്നു ഹരിയേട്ടൻ. എനിക്കും dengu ആണോ എന്ന് പേടിച്ചെങ്കിലും അതുണ്ടായില്ല. വൈറൽ ഫീവർ ആണ്. പക്ഷെ തീരെ വയ്യന്ന് തോന്നിയിരുന്നു. ഒന്ന് നിവർന്നു നിൽക്കാൻ കൂടി വയ്യാത്ത വിധം ക്ഷീണം തളർത്തിയിരുന്നു. വൈകിട്ട് അച്ഛൻ ഐ സി യു വിൽ കയറി ഹരിയേട്ടനെ കണ്ടു. കണ്ട ഉടനെ അന്വേഷിച്ചത് എനിക്ക് പനി കുറവുണ്ടോ എന്നാണത്രേ... കേട്ടപ്പോ സങ്കടം തോന്നി എനിക്ക്. കേറി കാണണം എന്ന് അതിയായ ആഗ്രഹം തോന്നി എങ്കിലും എനിക്ക് വൈറൽ ഫീവർ ആയത് കൊണ്ട് കേറിയില്ല. എന്നെകൂടി വീട്ടിലേക്ക് കൂട്ടിക്കോളാൻ ആള് പറഞ്ഞു എന്ന് അച്ഛൻ വന്ന് പറഞ്ഞു. രാത്രിയില് ഹോസ്പിറ്റലിൽ മധു ഇരുന്നോളും. ഇത്രേം വയ്യാതെ ഹരിയേട്ടൻ അവിടെ കിടക്കുമ്പോ പോകാൻ മനസ്സ് അനുവദിച്ചില്ല എങ്കിലും അച്ഛൻ നിർബന്ധിച്ചു ഒപ്പം കൂട്ടി. ഞാൻ വീട്ടിലേക്ക് പോകുവാണെന്ന് അമ്മായിയെ വിളിച്ചു പറഞ്ഞപ്പോ ആശാത്തിക്ക് പിടിച്ചില്ല. അമ്മാവനും അവർക്കും വയ്യാതിരിക്കുമ്പോ ഞാൻ എന്റെ വീട്ടിൽ പോയാൽ എങ്ങനാന്ന്? അപ്പോഴും എനിക്ക് വയ്യാത്തത് അവർക്ക് വിഷയമല്ല. ഒന്നും മിണ്ടാതെ ഞാൻ കാൾ കട്ടാക്കി. പിറ്റേന്ന് എനിക്ക് പനി കുറഞ്ഞെങ്കിലും അതിന് അടുത്ത ദിവസമാണ് ഹോസ്പിറ്റലിൽ പോയത്. അപ്പോഴേക്കും പ്ളേറ്റ്ലെറ്റ് കൗണ്ട് കൂടിയത് കൊണ്ട് ഹരിയേട്ടനെ റൂമിലേക്ക് മാറ്റിയിരുന്നു. പ്രൈവറ്റ് റൂം കിട്ടിയത് ഉപകാരമായി. അന്ന് ഞാൻ കൂടെ നിന്നോളാമെന്ന് അച്ചനോട് പറഞ്ഞു. എനിക്ക് പനി മാറിയെങ്കിലും വൈറൽ ഫീവർ ആയിരുന്നത് കൊണ്ട് ഒരു പേടി ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ മാസ്കും ഇട്ടാണ് റൂമിൽ നിന്നത്. ഉച്ചയ്ക്ക് മധു വന്നപ്പോ അച്ഛൻ വീട്ടിലേക്ക് പോയിരുന്നു. വൈകിട്ട് അമ്മായിയും ബീന ചേച്ചിയും കൂടി വന്നു. ക്യാന്റീനിൽ പോയി ചായേം കുടിച്ചിട്ട് ഹരിയേട്ടനുള്ള ചായേം വാങ്ങി വരാമെന്നും പറഞ്ഞു ഫ്ലാസ്ക്കും എടുത്തു ഞാനും മധുവും കൂടി പുറത്തേക്കിറങ്ങി. ചായ വാങ്ങി തിരികെ വരുമ്പോ ചെറുതായി തുറന്ന് കിടക്കുന്ന റൂമിൽ നിന്നും അമ്മായീടെ സംസാരം കേൾക്കാം. എന്നേം മധുവിനേം കൂട്ടി ചേർത്ത് വളരെ മോശമായി സംസാരിക്കുന്നത് കേട്ട് കൊണ്ടാണ് ഞങ്ങൾ മുറിയിലേക്ക് കയറി ചെന്നത്. ഹരിയേട്ടൻ ബാത്ത്റൂമിലാണ്. ഞങ്ങളെ കണ്ടതും അമ്മായീടെ സംസാരം പെട്ടെന്ന് നിന്നു. " പോട്ടെടി... ഇനിയും നിന്നാ ആശുപത്രി ആണെന്ന് നോക്കാതെ ഞാൻ വല്ലതും പറഞ്ഞു പോവും. ചേട്ടൻ ഇറങ്ങുമ്പോ പറഞ്ഞേക്ക്.... " മധു കയ്യിലെ ഫ്ലാസ്ക് ടേബിളിൽ വച്ചിട്ട് എന്നോടായി പറഞ്ഞു കൊണ്ട് അമ്മായീടെ മുഖത്ത് പോലും നോക്കാതെ ഇറങ്ങിപ്പോയി. ബീന ചേച്ചീടെ മുഖത്തും തെളിച്ചം ഒന്നുമില്ല. അമ്മായി പറഞ്ഞതൊന്നും ചേച്ചിക്കും ഇഷ്ടമായിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം. അവര് വീമ്പു പറയുന്ന അവരുടെയും അവരുടെ ഭർത്താവിന്റെയും ബന്ധങ്ങളെ ഒന്നും ഹോസ്പിറ്റൽ പരിസരത്തേക്കേ കണ്ടിട്ടില്ല. ബീന ചേച്ചിയേം ജയൻ ചേട്ടനേം അല്ലാതെ.... ഹരിയേട്ടൻ ഐ സി യു വിൽ കിടന്നപ്പോ രാത്രി ഉൾപ്പെടെ ഐ സി യു വിന് പുറത്തിരുന്നത് അവനാണ്. ആ അവനെയും ചേർത്താണ് അവര്..... സഹിക്കാനായില്ല എനിക്ക് ദേഷ്യം. " മുറചെറുക്കൻ ആണേലും മധു എനിക്ക് സഹോദരനാ... മറ്റൊരു രീതിയിൽ കണ്ടിരുന്നേൽ ഉറപ്പായും ഞാൻ അവനെ തന്നെ കെട്ടിയേനെ.... ഒന്നും ഇല്ലേലും സ്നേഹിക്കാൻ മാത്രം അറിയുന്ന സ്വർണ്ണം പോലൊരു അമ്മായിമ്മേ കിട്ടിയേനെ എനിക്ക്. ഹാ... എന്തേയ്യാം.... റോൾഡ് ഗോൾഡ് വച്ച് തൃപ്തിപ്പെടാനാ എന്റെ വിധി. " ജയൻ ചേട്ടൻ ഫോൺ ചെയ്തത് കൊണ്ട് ബീന ചേച്ചി മൊബൈലും എടുത്തു പുറത്ത് ഇറങ്ങുന്നേരം അമ്മായി കേൾക്കാനായി പറഞ്ഞു ഞാൻ. അത് കേട്ട് മുഖവും കയറ്റി വച്ചിരിക്കുന്ന അമ്മായിയേം എന്നേം മാറി മാറി നോക്കി 'ഇതെന്ത് കഥ?' എന്ന ഭാവത്തിൽ ഇരിക്കുന്ന ഹരിയേട്ടനെ നോക്കി ഞാൻ കണ്ണ് ചിമ്മി കാണിച്ചു. ആള് വാഷ് റൂമിൽ ആയിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞിട്ടില്ല. പിന്നെ പറയാമെന്നു പുരികം ഉയർത്തി തല ചലിപ്പിച്ചു പറഞ്ഞു. ജയൻ ചേട്ടൻ വന്നപ്പോ അമ്മായിയും ബീന ചേച്ചിയും ഇറങ്ങി. അപ്പോഴും ആയമ്മേടെ മുഖം ഒരു കൊട്ടക്ക് ഉണ്ടായിരുന്നു. ഇത്രേം വലിയ വൃത്തികേട് പറഞ്ഞതിന് ഞാൻ ആ പറഞ്ഞത് കുറഞ്ഞു പോയി എന്നാണ് എനിക്ക് അപ്പോഴും തോന്നിയത്. മുറിയുടെ മൂലയ്ക്കിരുന്ന വേസ്റ്റ് ബാസ്‌കറ്റ് എടുത്തു ആ തലയിലേക്ക് ഒന്ന് കമിഴ്ത്തുകയെങ്കിലും ചെയ്യാമായിരുന്നു.... 🦋 🦋 🦋 🦋 🦋 മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് ഹരിയേട്ടനെ ഡിസ്ചാർജ് ചെയ്തത്. ഞങ്ങൾ വീട്ടിൽ വന്ന് കേറുമ്പോ അമ്മായി പിന്നെയും സ്നേഹനിധിയായ അമ്മയിലേക്കും അമ്മായിമ്മയിലേക്കും പരകായപ്രവേശം നടത്തിയിട്ടുണ്ടായിരുന്നു. എന്തൊക്കെ നടന്നാലും പിന്നീട് ഒന്നും നടന്നിട്ടില്ല എന്നത് പോലെ പെരുമാറാനുള്ള അമ്മയുടെ കഴിവ് പ്രസംശനീയം തന്നെയാണ്. എന്നെക്കൊണ്ട് ഇത് പോലെ മനസ്സിൽ ഒന്ന് വച്ച് പുറമെ സ്നേഹം നടിക്കാൻ പറ്റാറേയില്ലല്ലോ എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. ഇക്കാര്യത്തിൽ അമ്മായിക്ക് ഞാൻ ശിഷ്യപ്പെടേണ്ടിയിരിക്കുന്നു. 🦋 🦋 🦋 🦋 🦋 മെഡിസിനും ഹോസ്പിറ്റൽ ബില്ലുമൊക്കെ ബാഗിൽ നിന്നും എടുത്തു പുറത്തേക്ക് വയ്ക്കുന്ന നേരമാണ് വീണ്ടുമത് കയ്യിൽ തടഞ്ഞത്. പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റ് കയ്യിൽ എടുത്തു പിടിച്ചു ഹരിയേട്ടനെ നോക്കി. കട്ടിലിലേക്ക് ചാരി ഇരുന്ന് മയങ്ങുന്നുണ്ട്. പനി മാറിയെങ്കിക്കും നല്ല ക്ഷീണമാണെന്ന് കുറച്ചു മുന്നേയും പറഞ്ഞതേയുള്ളൂ.... ആളിനെ ഉണർത്താതെ പതിയെ വാഷ്റൂമിലേക്ക് കയറി. 🦋 ഹരിയേട്ടനെ തട്ടി വിളിച്ചുണർത്തി. പകുതി ബോധത്തിൽ എന്നെ നോക്കി കണ്ണ് മിഴിച്ചിരിക്കുന്ന ആളിന്റെ കയ്യിലേക്ക് അത് വച്ച് കൊടുത്തു. തെളിഞ്ഞു നിൽക്കുന്ന രണ്ട് ചുവന്ന വരകളിലേക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കുന്നുണ്ടാള്. സ്വബോധം വീണ്ട് കിട്ടിയത് അല്പം സമയം കഴിഞ്ഞാണെന്ന് തോന്നുന്നു. ആ മുഖത്തെ ക്ഷീണം അകന്ന് സന്തോഷം നിറയുന്നത് നോക്കിയിരുന്നു ഞാൻ..... അടുത്തേക്ക് ചേർന്ന് വന്ന് വലത് കൈ എന്റെ തോളിൽ ചേർത്ത് ഇടത്തെ കവിളിൽ അമർത്തി മുത്തുമ്പോൾ ആ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു.... " സിനിമയിൽ കാണുന്ന പോലെ എടുത്തു കറക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. പക്ഷെ ആരോഗ്യസ്ഥിതി ഇതായിപ്പോയില്ലേ? തല്ക്കാലം ഇത് കൊണ്ട് തൃപ്തിപ്പെടു... " ചിരിയോടെ പറയുമ്പോ " അയ്യടാ " എന്നും പറഞ്ഞു ആ കയ്യിൽ ഞാനൊന്ന് പിച്ചി. " എന്റെ മോനൂട്ടാ... വേഗന്ന് വാടാ... നീ വന്നിട്ട് വേണം നിന്റെ അമ്മൂമ്മേം അപ്പൂപ്പനേം നമുക്കൊന്ന് ശെരിയാക്കി എടുക്കാൻ. " വയറിലേക്ക് കൈ ചേർത്ത് പറയവേ ഞാൻ കണ്ണുരുട്ടി ആളിനെയൊന്ന് നോക്കി. " ജനിക്കും മുന്നേ ഇത്രേം വലിയ ടാസ്ക് ഒക്കെ അതിന് കൊടുക്കാണോ എന്റെ ഹരിയേട്ടാ? ഇപ്പോഴേ കുഞ്ഞൂസിനെ പേടിപ്പിക്കാതെ..... " ചിരി അമർത്തി പറയുന്നത് കേട്ട് ആള് നിർത്താതെ ചിരിക്കുന്നത് നോക്കിയിരുന്നു.... ഇത്തിരി മുന്നേ വരെ ക്ഷീണിച്ചു തളർന്ന് കൂനിക്കൂടി ഇരുന്ന മനുഷ്യനാണ്. ഇപ്പോ എത്ര സന്തോഷം ആണാ മുഖത്ത്? ചേർന്നിരുന്ന് ചുറ്റിപ്പിടിച്ചു ആ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ചപ്പോ, വലം കൈ കൊണ്ട് കൂടുതൽ ചേർത്ത് പിടിച്ചു നെറുകയിൽ മുകർന്നു. എന്റെ വയറിൽ ചേർന്നിരുന്ന ആ ഇടം കൈക്ക് മുകളിലേക്ക് ഞാൻ വലം കൈ ചേർക്കവേ ഹരിയേട്ടൻ പതിയെ പറയുന്നുണ്ടായിരുന്നു.... " എല്ലാം ശരിയാകും..... " എന്നെ സമാധാനിപ്പിച്ചതോ? അതോ സ്വയം ആശ്വസിച്ചതോ....? ഞാനും ഒന്ന് ദീർഘമായി നിശ്വസിച്ചു. ഒന്നും ഒന്നും ഓർത്ത് ഈ നിമിഷത്തെ സന്തോഷം കളയാൻ ഞാൻ ആഗ്രഹിച്ചില്ല. മുഖം ഉയർത്തി ആ കവിളിൽ ഒന്ന് ചുംബിച്ചു വീണ്ടും ആ ആളിനോട് ഒട്ടിച്ചേർന്ന് മുറുകെ പുണർന്നിരുന്നു...... 🦋 🦋 🦋 🦋 🦋 അപ്പൊ കുഞ്ഞാവ വരാൻ പോകുവാ.... അമ്മായി മാറുമോന്ന് നോക്കാം... അമ്മായിയുടെ ഇത് വരെയുള്ള സ്വഭാവം മനസ്സിലാക്കിയത് വച്ചിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഹരിയുടെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ നടക്കുമോ? തുടരും ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ