ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6AnxWR4?d=n&ui=v64j8rk&e1=cശിക്ഷാർഹം പാർട്ട് 10
ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം , ഡെയ്സിയിൽ നിന്നും എഴുന്നേല്ക്കുമ്പോൾ ആൽബി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാളുടെ ഹൃദയം നെഞ്ചു പിളർന്ന് പുറത്തേക്കിറങ്ങി വരും വിധം മിടിച്ചുകൊണ്ടിരുന്നു. ഇനി തിരിച്ചൊരു യാത്ര സാധ്യമാകാത്ത വിധം വലിയൊരു ചതുപ്പു നിലത്തിലേക്ക് താൻ താഴ്ന്ന് താഴ്ന്ന് പോകുന്നത് പോലെ തോന്നി അയാൾക്ക്.
ഡെയ്സി കണ്ണുകളടച്ച് കിടക്കുകയായിരുന്നു. എന്നാൽ ബെഡിൽ നിന്നും എഴുന്നേല്ക്കാനാണയാളുടെ ഭാവം എന്നു മനസ്സിലായതും, അവളുടെ കൈകൾ വീണ്ടും അയാളെ ചുറ്റിവരിഞ്ഞു.
“ഡെയ്സി... എനിക്കു പോകണം.” ആ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് അയാൾ സ്വരം താഴ്ത്തി മന്ത്രിച്ചു. വല്ലാതെ തളർന്നിരുന്നു അയാൾ.
“ഒരിത്തിരി നേരം കൂടി... പ്ലീസ്.” അവൾ വീണ്ടും അയാളെ വലിച്ച് തന്റെ മാറിലേക്കു ചേർത്തു. “ഇഷ്ടമായില്ലേ എന്നെ ? ” കാതിൽ അവളുടെ ചുണ്ടുകളുടെ ചൂട് അറിഞ്ഞതും, ആൽബി പിടഞ്ഞെഴുന്നേറ്റു.
“ഒരേയൊരു തവണ... നീയതാണ് ചോദിച്ചത്. മതി. ഇതോടെ എല്ലാം തീരണം. ഇനിയൊരിക്കലും നമ്മൾ തമ്മിൽ-”
“ആൽബിക്ക് അതു പറ്റുമോ ? ” വളരെ ഗൗരവത്തിലായിരുന്നു ആ ചോദ്യം. ഞെട്ടിത്തിരിഞ്ഞു പോയി അയാൾ.
അത്ര നേരം സർ എന്നു മാത്രം വിളിച്ച അവൾ പെട്ടെന്ന് എന്തോ അധികാരം നേടിയെടുത്തതു പോലാണത് ചോദിച്ചത്.
“എന്താ പറഞ്ഞത് ? മനസ്സിലായില്ല.“ നിലത്തു ചിതറിക്കിടന്ന തന്റെ വസ്ത്രങ്ങൾ ഓരോന്നായി പെറുക്കിയെടുത്തുകൊണ്ട് ആൽബി അവളോടു ചോദിച്ചു.
” ആൽബി സത്യം പറയണം... മറക്കാൻ പറ്റുമോ എന്നെ ? “
“സത്യം ഞാൻ പറയാം ഡെയ്സി.” ആൽബി ബദ്ധപ്പെട്ട് മുഖമുയർത്തി. “ എനിക്ക് മറന്നേ തീരൂ. എന്റെ വൈഫ് ഇതൊരിക്കലും അർഹിക്കുന്നില്ല. ഒരിക്കലും ഇങ്ങനൊരു ചതി അവളെന്നോട് ചെയ്യില്ല. ഉറപ്പാണ്.”
“ഇതെങ്ങനാണ് ആൽബി ചതിയാകുന്നത് ? ഞാൻ ചോദിക്കട്ടെ, നിങ്ങൾ ഭാര്യയിൽ സംതൃപ്തനായിരുന്നെങ്കിൽ ഒരിക്കലും അൽപ്പം മുൻപ് നടത്തിയ പ്രകടനം ഇവിടെ കാഴ്ച്ചവെക്കില്ലായിരുന്നു.” അവൾ ഉറക്കെ ചിരിച്ചു. “കുറ്റബോധമൊക്കെ, എല്ലാം കഴിഞ്ഞപ്പോളല്ലേ ഉണ്ടായത് ? ”
ആൽബി നിശബ്ദനായി ഒരു നിമിഷം തല കുനിച്ചിരുന്നു.
“ഞാൻ പറഞ്ഞത് സത്യമല്ലേ ? നിങ്ങളുടെ ഭാര്യ നിങ്ങൾക്കൊപ്പം ഉറങ്ങിയിട്ടെത്ര നാളായി ? എനിക്കറിയാം ആൽബി. നിങ്ങളൊരിക്കലും ഹാപ്പിയല്ല. ആയിരുന്നെങ്കിൽ -”
”ദയവു ചെയ്ത്...“ ആൽബി തിടുക്കത്തിൽ തന്റെ ഡ്രസ് ധരിക്കാനാരംഭിച്ചു. ”... ദയവു ചെയ്ത് എന്റെ ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കരുത്. Its not fare! . എനിക്കീ ലോകത്ത് എന്റെ ഫാമിലി കഴിഞ്ഞിട്ടേ ഉള്ളൂ എന്തും.“
അവൾ പൊട്ടിച്ചിരിച്ചു. ”ആണുങ്ങൾ വിചിത്ര ജീവികളാണ് ആൽബി. അവരുടെ ദാ അതിനുള്ളിൽ “ അവൾ അയാളുടെ മുൻ ഭാഗത്തേക്ക് വിരൽ ചൂണ്ടി ”ഒരു ബ്രെയിനുണ്ട്. തലക്കുള്ളിലെ ബ്രെയിനെക്കാളും കൂടുതൽ ഉപയോഗിക്കുന്നത് അതാണ്. “
അവളുടെ സംസാരത്തിലെ പുതിയ ടോൺ അമ്പരപ്പോടെയാണയാൾ കേട്ടു നിന്നത്.
”ആൻസി മാഡം ബെഡിൽ എങ്ങനെയുണ്ടെന്നു പറഞ്ഞില്ല. ? “ അയാൾ വിലക്കിയിരുന്നിട്ടും, അതു തന്നെ ചോദിക്കാൻ അവൾക്ക് വല്ലാത്തൊരു ക്രൂരമായ ആവേശമുണ്ടെന്നു തോന്നി. ”എന്നെക്കാൾ ബെറ്ററാണോ ? എനിക്കൊന്നറിയാനാണ്. ഞാൻ ശ്രദ്ധിച്ചിരുന്നു അവരെ. ഒരിക്കലും ഒരു റൊമാന്റിക്ക് പൊസിഷനിൽ അവരെ കാണാനായില്ല എനിക്ക്.“
”ഡെയ്സി...“ വളരെ ഗൗരവത്തിലായിക്കഴിഞ്ഞിരുന്നു ആൽബിയുടെ മുഖം . ”ഒരു തവണ... ഒരേ ഒരു തവണ മാത്രം എന്നൊരു ഉറപ്പിന്മേലാണ് നമ്മൾ...“
”ആയിക്കോട്ടെ! “ ഡെയ്സി വീണ്ടും ഉറക്കെ ചിരിച്ചു. ”എന്റെ ചോദ്യം ഇതാണ്. ഇനി ജീവിതത്തിൽ ആൽബിക്കെന്നെ മറക്കാനാകുമോ ? “
”വെൽ... ഐ ഹാവ് റ്റു. ഞാൻ പോകട്ടെ ഡെയ്സി.“ വല്ലാതെ താഴ്ന്നിരുന്നു അയാളുടെ സ്വരം. അവൾ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്നയാൾക്കറിയാം. ഒരിക്കലും അവളെ മറക്കാനാകില്ല. അത്ര മാത്രം മനോഹരമായ ഒരു മണിക്കൂറാണവൾ അയാൾക്ക് നല്കിയത്. ജീവിതത്തിൽ ഇന്നുവരെ ആസ്വദിച്ചിട്ടില്ലാത്ത ലൈംഗീക ലഹരി. പക്ഷേ... അതു കഴിഞ്ഞതോടു കൂടി ഡെയ്സി ഒരു പുതിയ വ്യക്തിയായി മാറിയതു പോലെ തോന്നി അയാൾക്ക്. വല്ലാത്ത അധികാരഭാവത്തിലുള്ള സംസാരം. എന്താണവളുടെ ഉദ്ദേശമെന്നു മനസ്സിലാകുന്നില്ല.
എത്ര ശ്രമിച്ചിട്ടും തന്റെ ഭാര്യയുടെ മുഖം അയാൾക്ക് ഓർത്തെടുക്കാതിരിക്കാനായില്ല. എന്തുകൊണ്ട് തനിക്കീ ചതി പറ്റിയെന്ന് സ്വയം ഒരു ന്യായീകരണത്തിനു ശ്രമിക്കുകയായിരുന്നു അയാളുടെ പ്രജ്ഞ.
ഒരു മാസത്തിലധികമായി ആൻസിയുമായി ബന്ധപ്പെട്ടിട്ട്. കുഞ്ഞ് വളർന്നതോടെ അവൾക്ക് ലൈംഗീക കാര്യങ്ങളിലുള്ള താല്പ്പര്യം പാടേ അവസാനിച്ചതു പോലാണ്. വല്ലപ്പോഴും മാത്രം, അതും ആൽബിയുടെ നിർബന്ധം സഹിക്കവയ്യാതെയാകുമ്പോഴാണ് അവൾ അതിനു തയ്യാറാകുന്നത്. പലപ്പോഴും അതിന്റെ പേരിൽ വല്ലാതെ ദേഷ്യപ്പെട്ട് ചിലപ്പോൾ വീടുവിട്ടിറങ്ങിയിട്ടുണ്ട് ആൽബി. പക്ഷേ... അതൊരു കാരണമായി പരിഗണിക്കാനാകുമോ ? അടക്കാനാകാത്ത കുറ്റബോധത്താൽ അയാൾ ഉരുകി.
“ആൽബി...” ഡെയ്സി ബെഡിൽ എഴുന്നേറ്റിരുന്നു. “പേടിക്കണ്ട കേട്ടോ. ഞാനൊരിക്കലും ഒരു ശല്യമാകില്ല. ഒന്നറിയാൻ വേണ്ടി മാത്രം ചോദിച്ചതാണ്. ആൽബി വെറുതേ ഒരു മണിക്കൂർ സെക്സും കഴിഞ്ഞ് പൊടിതട്ടി പോകുന്നതു പോലെ തോന്നിയപ്പോ ഒരു വിഷമം.”
“അങ്ങനെയല്ല ഡെയ്സി... ” ആൽബി തിരിഞ്ഞു നിന്നു.
“എനിക്കറിയാം ... എല്ലാം കഴിയുമ്പോ കുറ്റബോധം തോന്നും. ആണുങ്ങളങ്ങനെയാണ്. ഇപ്പൊ കുടുംബോം കുട്ടികളുമെല്ലാം ഓർമ്മ വരും. ഭാര്യയെ ചതിച്ചതോർത്ത് ഉള്ളു നീറും. പക്ഷേ അത് അധിക സമയം ഉണ്ടാകില്ല. വീണ്ടും എല്ലാം പഴയ പടിയാകാൻ ഏതാനും മിനിറ്റുകൾ മതി. അങ്ങനെ വരുമ്പോൾ എന്നെ ഓർമ്മയുണ്ടാകുമോ എന്നു മാത്രമാണ് ഞാൻ ചോദിച്ചത്. കാരണം, എനിക്ക് എന്റെ ഈ ജീവിതത്തിൽ ആൽബിയെ മറക്കാനാകില്ലിനി. ഈ ഒരു കാര്യത്തിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമിതാണ്.”
ആൽബി മറുപടിയൊന്നും പറയാതെ പുറത്തേക്കുള്ള വാതിലിനെ ലക്ഷ്യമാക്കി നടന്നു. ഡെയ്സി അതേ പടി അയാളെ പിൻതുടർന്നു. താൻ പൂർണ്ണ നഗ്നയാണെന്നത് അവളെ ബാധിച്ചതേയില്ല എന്നു തോന്നി.
വാതിലിൽ തൊട്ടതും പുറകിൽ നിന്ന് അടുത്ത ചോദ്യം മുഴങ്ങി.
“Will you call me again ? ”
“NO! ! ” രൂക്ഷമായാണ് ആൽബി പ്രതികരിച്ചത്. “What do you mean Daisy ? ഇനിയും എന്തിന് ? കഴിഞ്ഞില്ലേ ? നിന്റെ ആഗ്രഹം പോലെ തന്നെ നടന്നില്ലേ എല്ലാം ? പ്ലീസ്... ഇനി വയ്യ. ഈ നടന്നതെല്ലാം ഒരു ദു:സ്വപ്നം പോലെ കണ്ട് മറന്നു കളയാനാണെന്റെ ശ്രമം. പ്ലീസ്... ഇനി ഒരിക്കലും എന്നെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കരുത്.“
“ഒരൊറ്റത്തവണ എന്നു ഞാൻ പറഞ്ഞത് എന്റെ ഒരു ആഗ്രഹമായിരുന്നു ... പക്ഷേ എന്നെ അനുഭവിക്കാനുള്ള ഒരു ലൈസൻസായി ആൽബി അതെടുക്കുമെന്നു ഞാൻ കരുതിയില്ല. യൂ നോ, ഞാൻ മാത്രമല്ല സെക്സ് എഞ്ചോയ് ചെയ്തത്. ആൽബിയും അറിഞ്ഞില്ലേ ആ സുഖം ? സോ... ഇതോടെ എല്ലാം കഴിഞ്ഞെന്നു പറഞ്ഞ് ഒരു കറിവേപ്പില പോലെ എന്നെ എടുത്തു കളയാനാണിപ്പൊ ആൽബി ശ്രമിക്കുന്നത്. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപമാനമാണത് . മറന്നു പോകരുത് ആൽബി.”
നിമിഷങ്ങൾക്കുള്ളിൽ അവൾ തന്നെ ഒരു പ്രതിയാക്കി മാറ്റിയിരിക്കുന്നു! അവളുടെ സ്വരത്തിൽ ആദ്യമുണ്ടായിരുന്ന ആ മാധുര്യം ഇപ്പോൾ പാടേ പോയ്മറഞ്ഞിരിക്കുകയാണ്. തികച്ചും രൂക്ഷമായിട്ടാണ് അവളിപ്പോൾ സംസാരിക്കുന്നത്. താനൊരു വലിയ അപകടത്തിലാണിപ്പോൾ എന്നയാൾ തിരിച്ചറിഞ്ഞു.
“ഞാൻ ഒറ്റക്കാണ്... ഈ വീട്ടിൽ മാത്രമല്ല. എല്ലായിടത്തും... എനിക്കാരുമില്ല ഈ ലോകത്ത്. എത്ര വർഷങ്ങൾക്കു ശേഷമാണെന്നറിയാമോ ഞാൻ ഒരാണിനെ തൊട്ടത് ? മനസ്സിളകിപ്പോയി ആൽബി. ഞാൻ ശ്രമിക്കാം. പക്ഷേ മറക്കാനാകില്ലെന്നെനിക്കുറപ്പാണ്. അറ്റ് ലീസ്റ്റ് നമുക്ക് രണ്ട് നല്ല സുഹൃത്തുക്കളായി തുടരാം.”
അവളുടെ തൊണ്ടയിടറിയെന്നു തോന്നിയതും, ആൽബി വാതിൽ വലിച്ചു തുറന്നു. ഇനി ഇവിടെ നിന്നാൽ ശരിയാകില്ല എന്നയാൾക്കുറപ്പായിരുന്നു. രക്ഷപ്പെടാനാകാത്ത വിധം ഒരു നീണ്ട കുരുക്കാണവളുടെ കയ്യിലിരിക്കുന്നത്. താനാണിപ്പോൾ കുറ്റക്കാരൻ. എത്ര പെട്ടെന്നാണ് അവൾ ആ ആയുധം തനിക്കു നേരേ തിരിച്ചത് ? ആൽബിക്ക് അത്ഭുതം തോന്നി.
താഴേക്കുള്ള സ്റ്റെപ്പുകൾ ഓടിയിറങ്ങി അയാൾ തിടുക്കത്തിൽ മുൻ വാതിലിനെ സമീപിച്ചു. സ്വീകരണമുറിയിലെ സീലിങ്ങിൽ മൂന്നു ക്യാമറകളുണ്ടെന്ന കാര്യം അയാൾക്കോർമ്മയുണ്ടായിരുന്നു. പക്ഷേ അൽപ്പം മുൻപ് വരെ, വികാരത്തള്ളിച്ചയിൽ അങ്ങനൊരു കാര്യം ചിന്തിച്ചത് കൂടിയില്ല. താൻ ഒരു പോലീസ് ഓഫീസറാണെന്നു പറയാൻ നാണക്കേടു തോന്നിപ്പോയി അയാൾക്ക്. എന്തായാലും, താനിവിടെ വന്നതും പോയതുമെല്ലാം ഏതു നിമിഷവും വെളിയിൽ വരാൻ സാധ്യതയുള്ള ഇലക്ട്രോണിക്ക് തെളിവുകളായി മാറിക്കഴിഞ്ഞിരിക്കുന്നു!
പുറത്തെത്തി, ബുള്ളറ്റ് സ്റ്റാർട്ടാക്കിയപ്പോഴേക്കും, ഡെയ്സി വാതില്ക്കലെത്തിയിരുന്നു. കരഞ്ഞു വീർത്ത മുഖം. വാരിവലിച്ചുടുത്തിരിക്കുന്ന വസ്ത്രങ്ങൾ. അവൾ നിശബ്ദയായി ആ വാതിൽപാളിയിലേക്ക് തന്റെ മുഖം ചാരി നില്പ്പാണ്.
ആൽബി ഹെല്മറ്റിന്റെ വൈസർ കൊണ്ട് പെട്ടെന്നു തന്നെ തന്റെ മുഖം മറച്ചു കളഞ്ഞു. ഇനി അവളെ ഒരിക്കൽ കൂടി വെറുതേ ഒന്നു നോക്കാൻ കൂടി തനിക്ക് ശേഷിയില്ലാത്തതു പോലെ.
ഗേറ്റിനു വെളിയിലെത്തിയതും, മഴ ചാറിത്തുടങ്ങി.
അയാൾ ബൈക്ക് നിർത്തി സൈഡിലെ ബോക്സിൽ നിന്നും റെയിൻ കോട്ട് എടുത്ത് നിവർത്തി. അപ്പോഴാണ് റോഡ് സൈഡിൽ ഒരു ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
പഴയ മോഡൽ ഒരു യമഹ ബൈക്ക് നിർത്തിയിട്ട് അതിലെന്തോ റിപ്പയറിങ്ങ് ആണവൻ. ഇടക്കിടക്ക് കിക്കർ അടിച്ചു നോക്കുന്നുണ്ട്. ആൽബിക്ക് എന്തോ ഒരു പന്തികേടു തോന്നി. ഒരു പക്ഷേ മനസ്സിലെ കുറ്റബോധം കൊണ്ടായിരിക്കണം. അയാൾ വേഗം കോട്ടണിഞ്ഞ് ആ ചെറുപ്പക്കാരനരികിലേക്ക് തന്റെ വണ്ടി ഉരുട്ടി. പെട്രോളിന്റെ അസഹ്യമായ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു.
“എന്താഡാ പരിപാടി ? ” തനി പോലീസ് രീതിയിലാണ് ആൽബി ചോദിച്ചത്. എന്നാൽ, യൂണിഫോമിലുള്ള ഒരു സർക്കിൾ ഇൻസ്പെക്ടറെ കണ്ട യാതൊരു പകപ്പും ആ പയ്യന്റെ മുഖത്തുണ്ടായിരുന്നില്ല.
“വണ്ടി സ്റ്റാർട്ടാവണില്ല സാറേ. പ്ലഗ്ഗിൽ കരി പിടിച്ചതാ.കരണ്ടു വരുന്നില്ല. ഇപ്പൊ ശരിയാകും.” ആൽബിയെ ഒന്നു നോക്കുക പോലും ചെയ്യാതെയാണ് അവന്റെ മറുപടി. ശ്രദ്ധ മുഴുവൻ അഴിച്ചു വെച്ച സ്പാർക്ക് പ്ലഗ്ഗിലാണ്.
“ഉം...” ആൽബി ഒന്നിരുത്തി മൂളി. “മഴയാ. എവിടേലും ഡ്രോപ്പ് ചെയ്യണോ ? ”
“എന്നാത്തിന് ? ഇതിപ്പൊ ശരിയാകും. ഞാൻ മെക്കാനിക്കാ.” വീണ്ടും അവന്റെ കൂസലില്ലാത്ത മറുപടി.
ഒരു സെക്കൻഡ് നേരം കൂടി അവനെ ഒന്ന് സംശയത്തോടെ നോക്കി നിന്നിട്ട് ആൽബി വണ്ടിയെടുത്തു. ആ ചെറുപ്പക്കാരന്റെ മുഖം എവിടെയോ മുൻപ് കണ്ടതു പോലെ ഒരു സംശയം.
അതേ സമയം ക്രൈം ബ്രാഞ്ച് എസ്. പി. വേണു ഗോപന്റെ ഓഫീസിൽ
ധിലീഷ് പോത്തൻ കുറേ പേപ്പറുകളുമായി എസ്.പി. യുടെ മുൻപിൽ ഇരിക്കുകയാണ്. ഓരോ പേപ്പറുകളായി ഓടിച്ചു വായിച്ച് അടുക്കി വെക്കുന്നുമുണ്ട്.
“പറയഡോ. എന്തായി ? ” എസ്.പി. തിരക്കുകൾ തീർത്ത് തന്റെ കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പോത്തന്റെ ശ്രദ്ധയാകർഷിച്ചു.
“പഠിച്ച കള്ളനാ സർ അവൻ. പല തരത്തിൽ ഞാൻ ശ്രമിച്ചു നോക്കി. ഒരക്ഷരം വിട്ടു പറയുന്നില്ല. നേരത്തെ കൊടുത്ത മൊഴി തന്നെ.” പോത്തൻ കുറേ ഫോമുകൾ എസ് പി യുടെ മുൻപിലേക്ക് നീക്കി വെച്ചു.
“ചെലപ്പൊ അവൻ പറയുന്നത് സത്യമായിരിക്കും. താനെന്തിനാ വെറുതേ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നെ ? ” എസ്.പി. ആ പേപ്പറുകൾ സൂക്ഷ്മതയോടെ വായിച്ചുകൊണ്ടാണ് മറുപടി കൊടുത്തത്.
“സർ എന്നതാ ഈ പറയുന്നെ ? പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടതല്ലേ ? ” പോത്തൻ ചൊടിച്ചു. “അവന്മാരു തല്ലിക്കൊന്നതാ. എന്നിട്ട് പേരിനു രണ്ടു വെടി വെച്ചു. അത്ര തന്നെ. ഒരു ഡിപ്പാർട്ട്മെന്റിനെ മൊത്തം പറ്റിച്ച് ഹീറോ ആയി നടക്കുവാ അവൻ.”
“വ്യക്തമായിട്ട് തെളിയിക്കാൻ പറ്റുവോ തനിക്ക് ? ഇല്ലെങ്കി ചുമ്മാ മെനക്കേടുണ്ടാക്കരുത്. ഈ ആൽബി എന്നു പറയുന്നവൻ ഇപ്പൊ ഒരു മനുഷ്യനല്ല. ലക്ഷക്കണക്കിന് വോട്ടുകളാ. വെറുതേ അവനെ കേറി ചൊറിയാൻ പോയാൽ എല്ലാ അവനും പണി കിട്ടും. എനിക്കടക്കം. എന്റെ അഭിപ്രായത്തിൽ താൻ ഇതുവരെ കിട്ടിയ ഇൻഫർമേഷനൊക്കെ വെച്ച് ഒരു റിപ്പോർട്ടുണ്ടാക്കി താ. നമുക്കിത് വൈൻഡപ്പ് ചെയ്യാം.“
”അങ്ങനാണെങ്കി സാറെന്തിനാ ഇതെന്നെ ഏല്പ്പിച്ചെ ? ഒരു ടൈപ്പിസ്റ്റിനെ വിളിച്ചാൽ പോരാരുന്നോ ? എനിക്ക് പറയാനൊള്ളത് മുഴുവനൊന്ന് കേൾക്ക് സർ.
എന്താ ഒണ്ടായേന്ന് തുറന്നു പറഞ്ഞാൽ ഞാൻ ഒരു ഉപദ്രവവും ഉണ്ടാക്കില്ല എന്ന് ഞാനവന് വ്യക്തമായി പറഞ്ഞു കൊടുത്തതാ. പക്ഷേ അപ്പൊ അവന് ഈഗോ. ഒരേ റാങ്കാണെന്ന്. നീ എന്തു വേണെങ്കി കാണിക്കാൻ പറഞ്ഞ് ഇറങ്ങിയൊരു പോക്കാണ്. പിന്നെ, ഇതൊന്നും പോരാഞ്ഞ്, അവന്റെ വണ്ടിയിൽ ഞാനൊരു നോട്ടും വെച്ചാരുന്നു. പോത്തനോട് സത്യം തുറന്നു പറഞ്ഞോ, ആളു നിന്നെ പ്രൊട്ടക്റ്റ് ചെയ്തോളുമെന്നൊക്കെ പറഞ്ഞ്. പക്ഷേ അതവൻ ചുരുട്ടിക്കൂട്ടി ഒരേറാരുന്നു. അഹങ്കാരി! നാട്ടുകാരു മൊത്തം ഇപ്പൊ കൂടെയാന്നൊരു വിചാരാ അവന്. “
”ഈഗോയുടെ കാര്യത്തിൽ താനും അത്ര മോശല്ലല്ലോ.“ എസ് പി ചിരിച്ചു.
” ഈഗോയല്ല സർ. ഞാൻ ബാക്കി പറയട്ടെ. അവൻ എന്റെ ഓഫീസീന്ന് ഇറങ്ങി നേരെ പോയത് നമ്മടെ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റീലേക്കാണ്. അവടെ ആ പാർക്കിൽ പോയി ഒളിച്ചിരുന്ന് ആരാണ്ടെ വിളിക്കുന്ന കണ്ടു. അതു കഴിഞ്ഞ് ഉടനെ തന്നെ വണ്ടിയെടുത്ത് ഒരു പോക്ക്.
സർ, ഡെയ്സീസ് ഗ്രൂപ്പ് എന്നു കേട്ടിട്ടുണ്ടോ ? ”
“ഉണ്ടെന്നു തോന്നുന്നു. അവർക്കെന്താ ഇതിൽ കാര്യം ? ”
“അവൻ നേരെ അവിടുന്നു പോയത് ആ ഡെയ്സി താമസിക്കുന്ന വീട്ടിലേക്കാണ്. ആ പെണ്ണുമ്പിള്ള ഒറ്റക്ക് താമസിക്കുന്ന അവളുടെ സ്വന്തം വീട്ടിലേക്ക്. ഇപ്പൊ ഒരുമണിക്കൂറും ചില്ലറയുമായി. ഇതുവരെ വെളിയിൽ വന്നിട്ടില്ല.”
”തനിക്കിതൊക്കെ എങ്ങനെ മനസ്സിലായഡോ ? “ എസ്.പി. യുടെ നെറ്റിയിൽ ചുളിവുകൾ വീണു.
”എന്റെ ഒരു പയ്യൻ അവനെ ഫോളോ ചെയ്യുന്നുണ്ട്. “യാതൊരു കൂസലുമില്ലാതെയായിരുന്നു പോത്തന്റെ മറുപടി.” പൊറത്തുന്നാരുമല്ല. നമ്മടെ എസ്.ഐ. ജെയിംസാ.“
”പോത്താ! ! “ എസ്.പി.യുടെ സ്വരത്തിൽ നടുക്കം വ്യക്തമായിരുന്നു. ”എന്തൊക്കെ പറഞ്ഞാലും, അവനൊരു സർക്കിൾ ഇൻസ്പെക്ടറാ. തനിക്ക് കുഞ്ഞുകളി കളിക്കാൻ പറ്റിയ പാർട്ടിയല്ല. എങ്ങനെയൊക്കെയാ പണി വരിക എന്നു ചിന്തിക്കാൻ പോലും പറ്റില്ല കേട്ടോ. ഒള്ള കാര്യം ഞാൻ പറഞ്ഞേക്കാം.“
“ആ പെണ്ണുമ്പിള്ളക്ക് സാമാന്യം നല്ല ചീത്തപ്പേരുണ്ട്. ഒറ്റക്കാ താമസം. കൊടും കോടീശ്വരിയാ. ആദായ നികുതി വകുപ്പ് സ്ഥിരം കേറിയെറങ്ങുന്നുണ്ട്.” പോത്തൻ തുടർന്നു. “അവനും അവളും തമ്മിലെന്താന്നാണ് എന്റെ സംശയം. കാരണം, അവന്റെ സ്റ്റേഷനിലെങ്ങും അവളുമായി ബന്ധപ്പെട്ട ഒരു കേസുമില്ല.”
“ആതിപ്പൊ, ബിസിനസ്സുകാരല്ലേ, എന്തെങ്കിലും പോലീസ് ആവശ്യം ഉണ്ടായിക്കാണും. എനിക്ക് താൻ പറയുന്നത് മനസ്സിലാകുന്നില്ല. അയാൾ അവിടെ പോയെന്നു കരുതി ? എന്താ പ്രശ്നമെന്നു പറയൂ.”
“സർ എനിക്കാ ഫോമൊക്കെ ഒന്ന് ഒപ്പിട്ടു തന്നേ. പ്ലീസ്. അവന്റെ സ്റ്റേഷനിലെ, ഓൺ ഗോയിങ്ങ് കേസുകളൊക്കെ എനിക്കൊന്നു പഠിക്കണം.നമ്മളീ പുറത്തു കാണുന്ന സിമ്പ്ലനല്ല ആൽബി. എനിക്കൊറപ്പാ. എന്തൊക്കെയോ ദുരൂഹതകളുണ്ട്. അല്ലെങ്കി, എന്റെ നോട്ടു കണ്ടാൽ, ഒരുമാതിരിപ്പെട്ടവനാരുന്നെങ്കിൽ എന്നെ ഒന്ന് വിളിച്ച് സംസാരിച്ചേനെ. അതൊരു സൈക്കളോജിക്കൽ അപ്പ്രോച്ചാണ്.പക്ഷേ അവൻ പുല്ലു പോലെ അതു തട്ടിക്കളഞ്ഞു. അപ്പൊത്തന്നെ കള്ളത്തരമുറപ്പാണ്. രണ്ടും കല്പ്പിച്ചാണിറങ്ങിയിരിക്കുന്നത്.”
“ചുരുക്കിപ്പറഞ്ഞാൽ, തനിക്കൊരു ഇൻസൾട്ടായി. അത്ര തന്നെ പോത്താ. എന്തെങ്കിലുമാകട്ടെ. കൈവിട്ട കളികൾക്ക് നില്ക്കരുത്. എനിക്കതേ പറയാനുള്ളൂ.” പേപ്പറുകൾ ഒപ്പിട്ടുകൊണ്ട് എസ്.പി. എഴുന്നേറ്റു. “ദാ ഈ ഒരു പേപ്പറു ഞാൻ ഒപ്പിടില്ല. ഫോൺ ടാപ്പിങ്ങും സിം ക്ലോണിങ്ങുമൊക്കെ ഭയങ്കര ഇൻവേഷൻ ഓഫ് പ്രൈവസിയാണ്. ഞാൻ സമ്മതിക്കില്ല. സോറി. എനിക്ക് കുറച്ചു തിരക്കുണ്ട്. എല്ലാ ദിവസവും വൈകിട്ട് എനിക്ക് റിപ്പോർട്ട് കിട്ടണം. യാതൊരു കാരണവശാലും ആൽബർട്ടിന് സംശയം തോന്നരുത്.“
”താങ്ക് യൂ സർ! “ പോത്തനും
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ