❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
13 സ്‌ക്രീനിൽ തെളിഞ്ഞ പരുന്തിന്റെയും ഉടുമ്പിന്റെയും മുഖം കണ്ടപ്പോൾ അൻവറിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു. "ഇവിടുന്നു കിട്ടാനുള്ളതൊക്കെ കിട്ടി കഴിഞ്ഞു..നമുക്ക് ഇന്ന് തന്നെ എറണാകുളത്തേക്കു തിരിക്കാം..ഈ cctv ദൃശ്യങ്ങൾ സൂക്ഷിക്കണം" അതും പറഞ്ഞു അൻവർ ആ മുറിയിൽ നിന്ന് പോയി. പറഞ്ഞ പോലെ തന്നെ അമ്മൂമ്മയെ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ട് പോന്നു . ഹരിയും ജാനകിയുമൊക്കെ ദിവസത്തിൽ രണ്ടു പ്രാവശ്യമൊക്കെ വച്ച് ദേവനെയോ ആമിയെയോ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. എന്നാൽ അമ്മൂമ്മ ഹോസ്പിറ്റലിൽ ആയിട്ടു ആകെ ഒരു തവണ മാത്രമാണ് സോമൻ ചെറിയച്ഛൻ വിളിച്ചത്. ഗീത ചിറ്റ പിന്നെ വിളിച്ചത്തെ ഇല്ല. എന്നാലൂം അമ്മൂമ്മ ചോദിക്കുമ്പോൾ എല്ലാരും വിളിക്കാറുണ്ടെന്നു മാത്രം ആമി പറഞ്ഞു. അമ്മൂമ്മയേയും ഡിസ്ചാർജ് ആക്കി തറവാട്ടിലേക്ക് വന്നു കയറുമ്പോൾ ദേവൻ ആ വീട് ആകെ ഒന്ന് നോക്കി കാണുകയായിരുന്നു. പതിനേഴാമത്തെ വയസ്സിൽ ഡൽഹിയിലേക്ക് പോയതാണ്., പിന്നെ ഇങ്ങോട്ടേക്കു വന്നിട്ടേ ഇല്ല..മുത്തശ്ശൻ മരിച്ചപ്പോൾ പോലും താൻ ഒന്ന് വന്നില്ല.. അതൊക്കെ ശരിയായില്ലാന്നു ഇപ്പോൾ തോനുന്നു.. തങ്ങൾ കളിച്ചു വളർന്ന മുറ്റവും ആ വലിയ മാവുമൊക്കെ ദേവൻ വെറുതെ നോക്കി നിന്നു. കുറച്ചു നേരം കൂടി അങ്ങനെ നിന്നിട്ടു അവൻ വീടിനകത്തേക്ക് കയറി പണ്ട് താനും ഹരിയും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പോയി. എല്ലാം വൃത്തിയായി തന്നെ വച്ചിരിക്കുന്നു.. ഹരി വല്ലപോഴുമൊക്കെ അമ്മയോടൊപ്പം വരുമ്പോൾ ഇവിടെ തന്നെയാണ് നിൽക്കാറെന്ന് പറയാറുണ്ട്..അവൻ ഫാൻ ഓൺ ചെയ്തു കട്ടിലിൽ വന്നിരുന്നു.. പഴയ ഓർമ്മകൾ..ആ ഓർമകളെ താലോലിച്ചു കൊണ്ട് അവൻ കിടക്കയിലേക്ക് ചാഞ്ഞു. അമ്മൂമ്മയെ മുറിയിൽ കൊണ്ട് കിടത്തി ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ ഒതുക്കി അവൾ അടുക്കളയിലേക്കു കയറി. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കിയ കാര്യം ഹോം നഴ്സിനെയും വിളിച്ചു പറഞ്ഞിരുന്നു. അവർ വൈകുന്നേരത്തേക്കു എത്താമെന്ന് പറഞ്ഞിട്ടുണ്ട്.. വീട്ടു ജോലിക്കു നിർത്തിയിരുന്ന സ്ത്രീ നാളെ തൊട്ടേ വരുള്ളൂ.. അപ്പോൾ താൻ തത്ക്കാലം അടുക്കളയിൽ കയറുകയേ നിവർത്തിയുള്ളു..ഇന്നത്തേക്ക് തത്കാലം ഒരു കഞ്ഞിയിൽ ഒതുക്കാം.. അടുക്കളപ്പണി ഒക്കെ കഴിഞ്ഞപ്പോൾ തന്നെ ഒരു നേരമായി. അവൾ വേഗം കഞ്ഞിയുമായി അമ്മൂമ്മയുടെ മുറിയിലെത്തി. കഞ്ഞിയും മരുന്നും കൊടുത്തു അവൾ പോകാനായി എഴുനേറ്റപ്പോഴാണ് " ദേവൻ എന്തിയെ മോളെ? അവനു വല്ലതും കൊടുത്തോ നീയ് ?വന്നതിൽ പിന്നെ അവനെ കണ്ടേ ഇല്ലാലോ?" അപ്പോഴാണ് അങ്ങനെ ഒരാൾ കൂടെ ഉണ്ടല്ലോ എന്ന് അവൾ ഓർക്കുന്നത് തന്നെ. പറഞ്ഞ പോലെ വന്ന ശേഷം ദേവനെ കണ്ടേ ഇല്ല.. " ഞാനും കണ്ടില്ല അമ്മൂമ്മേ.. ഒന്ന് നോക്കട്ടെ.. അമ്മൂമ്മ കിടന്നോളു" അതും പറഞ്ഞു അവൾ പുറത്തേക്കിറങ്ങി. ഹാളിലും പുറത്തുമൊക്കെ നോക്കിയെങ്കിലും അവനെ കണ്ടില്ല. അതോടെ അവൾക്കു ചെറിയൊരു പേടിയും തോന്നി. ഇനി അമ്മൂമ്മ വന്നത് കൊണ്ട് പറയാതെ പൊയ്ക്കാണുമോ?? " ഏയ് .. കാർ കിടപ്പുണ്ടല്ലോ? കാർ എടുക്കാതെ പോകുമോ? പിന്നെ എവിടെ പോയി?" അങ്ങനെ തപ്പി വന്നപ്പോളാണ് പണ്ട് അവനും ഹരിയും ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. അകത്തു കയറി നോക്കിയപ്പോൾ കട്ടിലിൽ കിടന്നു ഉറങ്ങുന്ന ദേവനെ കണ്ടതും അവൾക്കു വല്ലാത്ത ആശ്വാസം തോന്നി. "ഉറങ്ങുമ്പോൾ എന്ത് പാവമാണ് ഈ മനുഷ്യൻ" പതിയെ ചെന്ന് അവന്റെ ചുമലിൽ കുലുക്കി വിളിച്ചു " ദേവേട്ടാ അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി. എവിടെയാണെന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു . അവൻ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു " അമ്മൂമ്മക്ക്‌ എങ്ങനുണ്ട്?" " കുഴപ്പമില്ല.. കഞ്ഞിയും മരുന്നും കഴിച്ചു.. ദേവേട്ടന് കഴിക്കണ്ട?" " കഴിക്കാം.. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം" അവൻ കുളിക്കാൻ കയറിയപ്പോഴേക്കു അവൾ രണ്ടാൾക്കും കഞ്ഞി വിളമ്പി വച്ചു . ഇത് വരെ ഭക്ഷണം കഴിക്കുമ്പോൾ അവനു വേണ്ടി കാത്തിരിക്കുന്ന ശീലം ഇല്ലെങ്കിലും ഇന്നെന്തോ അവൻ വരാതെ കഴിക്കാൻ തോന്നാത്ത കൊണ്ട് അവൾ വരുന്നതും നോക്കിയിരുന്നു. ദേവൻ കുളിച്ചു വന്നു അവനു വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി. എറണാകുളത്തെ വീട്ടിൽ കഞ്ഞി പതിവില്ലാത്ത കൊണ്ട് കഞ്ഞി കാണുമ്പോൾ അവൻ എന്തെങ്കിലും പറയുമോ എന്ന് വിചാരിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഭകഷണം മുഴുവൻ അവർ രണ്ടു പേരും മൗനമായിരുന്നു കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോൾ അവന്റെ പ്ലേറ്റ് അവൻ തന്നെ എടുക്കാൻ തുടങ്ങിയെങ്കിലും അവൾ ഞാൻ കഴുകി വച്ചോളാം എന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് പോയി. വൈകുന്നേരം ആയപ്പോഴേക്കും ഹോം നേഴ്സ് എത്തി അമ്മൂമ്മയുടെ ജോലികൾ എല്ലാം ഏറ്റെടുത്തു. ദേവൻ ഊണ് കഴിഞ്ഞും തന്റെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. സന്ധ്യ ആയപ്പോൾ ആമി മേല്കഴുകി വിളക്ക് വച്ചു . അത്താഴം കഴിഞ്ഞു പാത്രങ്ങൾ കഴുകി വയ്ക്കുമ്പോഴാണ് ദിവ്യ( ഹോം നേഴ്സ്) വന്നു അമ്മൂമ്മ വിളിക്കുന്നു എന്ന് പറഞ്ഞത്. അവൾ അമ്മൂമ്മയുടെ മുറിയിൽ ചെന്നപ്പോൾ ദേവൻ അവിടെ അമ്മൂമ്മയുടെ അടുത്ത് ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്.. അവൾ വന്നപ്പോൾ പെട്ടെന്ന് അവർ സംസാരം നിർത്തി. സംശയത്തോടെ നിന്ന അവളെയും അമ്മൂമ്മ അടുത്തേക്ക് വിളിച്ചു ഇരുത്തി. " ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ ഞാൻ നിങ്ങളെ രണ്ടാളെയും ഇങ്ങോട്ടു വിളിപ്പിച്ചത്" അവർ രണ്ടാളും എന്താണെന്ന അര്ഥത്തിൽ അമ്മൂമ്മയെ നോക്കി. " ഇവിടുന്നു കുറച്ചു മാറി നമ്മുടെ കുടുംബക്ഷേത്രം ഉണ്ട്..നിനക്കറിയില്ലേ കുട്ടി?" അറിയാമെന്നു ആമി തലയാട്ടി. " ശിവനും പാർവതിയും ചേർന്നുള്ള പ്രതിഷ്ഠ ആണ് അവിടെ.. അതു കൊണ്ട് തന്നെ ദമ്പതികൾ ഒരുമിച്ചു പോയി പ്രാർത്ഥിക്കേണ്ട അമ്പലമാണ്..വിരുന്നിനു വരുമ്പോൾ നിങ്ങൾ നാലാളെയും കൂടി അവിടെ പറഞ്ഞു വിട്ടു ചില വഴിപാടുകളൊക്കെ കഴിപ്പിക്കണമെന്നു കരുതി ഇരുന്നത്.. പക്ഷെ നിങ്ങളാരും ഇങ്ങോട്ടേക്കു വന്നിലാലൊ " ദേവനും ആമിയും മുഖം കുനിച്ചു ഇരുന്നതേ ഉള്ളു. " എന്തായാലും നിങ്ങള് രണ്ടാളും വന്ന സ്ഥിതിക്ക് നാളെ രാവിലെ അവിടെ പോണം.. തൊഴണം..ഞാൻ പറയുന്ന വഴിപാടുകളും കഴിക്കണം.. ഹരിയും ആതിയും ഇനി എപ്പോളാ വരുന്നെന്നു വച്ചാൽ അപ്പോൾ പോകട്ടെ" അവർ രണ്ടാളും പോകാമെന്നു തലയാട്ടി. " അപ്പോൾ പിന്നെ പുലർച്ചെ പുറപ്പെടേണ്ട? രണ്ടാളും പോയി കിടന്നോ" ദേവൻ പോയ്കഴിഞ്ഞും തന്റെ മുറിയിൽ നിൽക്കുന്ന ആമിയെ നോക്കിയാണ് അമ്മൂമ്മ ചോദിച്ചത് " നീയെന്താ കുട്ടി ഇവിടെ തന്നെ നിൽക്കുന്നെ? ദേവന്റെ കൂടെ ചെല്ലു " " അല്ല.. ഞാൻ അമ്മൂമ്മയുടെ കൂടെ.." മുത്തശ്ശന്റെ മരണ ശേഷം അവൾ കിടപ്പു അമ്മൂമ്മയുടെ കൂടെ ആക്കിയതായിരുന്നു. " എന്റെ കൂടെ കിടക്കാനും എന്റെ കാര്യങ്ങൾ നോക്കാനും അല്ലെ ഇവിടെ ദിവ്യ ഉള്ളത്.. നീ ദേവന്റെ കൂടെ ചെല്ലു .. ഒരുപാടു നാൾക്കു ശേഷം അല്ലെ അവനിവിടെ വരുന്നത്.. ഒന്നും പരിചയമുണ്ടാവില്ല" അവൾ പോയിക്കഴിഞ്ഞപ്പോൾ സാവിത്രി ദേവി ഒന്ന് ദീർഘനിശ്വാസം വിട്ടു.. " ഇപ്പോഴത്തെ കുട്ടികളെ കൊണ്ട് തോറ്റു പോവുകയേ ഉള്ളു" ആമി ഒരു കപ്പിൽ വെള്ളവുമെടുത്തു വല്ലാത്ത ഒരു വൈക്ളബ്യത്തോടെ ദേവന്റെ മുറിയിലേക്ക് നടന്നു. വേറെ ഏതെങ്കിലും ഒരു മുറിയിൽ പോയി കിടന്നാലോ എന്ന് പോലും ആലോചിച്ചു..അമ്മൂമ്മ അറിഞ്ഞാലോ എന്നോർത്ത് വേണ്ടാന്ന് വച്ച്..ആദ്യരാത്രിയിൽ പോലും ഇല്ലാത്ത ഒരു മടി.. കഴിഞ്ഞ ആറു മാസമായി എന്നും ഒരുമിച്ചു ഉറങ്ങുന്ന ആളുടെ മുറിയിലേക്കു പോകാൻ എന്തിനാണ് പേടിക്കുന്നത്.. ഭാര്യയായി കഴിഞ്ഞിരുന്നപ്പോൾ പോലും ദേവേട്ടൻ ഒന്നിനും വന്നിട്ടില്ല..പിരിയാൻ പോകുമ്പോൾ പിന്നെ വരുമോ? ആമി മുറിയിലേക്ക് ചെന്നപ്പോൾ ഫോണിൽ ആയിരുന്ന ദേവൻ അമ്പരന്നു ആമിയെ നോക്കി " ഇവിടെ കിടക്കാൻ അമ്മൂമ്മ പറഞ്ഞു" "ഒഹ്‌ " അവൻ വീണ്ടും ഫോണിലേക്കു തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ അവളുടെ നേരെ നീട്ടി "അമ്മയാ .. നിന്നോട് സംസാരിക്കണമെന്ന്" അവൾ ഫോൺ വാങ്ങി സംസാരിക്കുന്ന കൂട്ടത്തിൽ നാളെ കുടുംബക്ഷേത്രത്തിൽ പോകുന്ന കാര്യവും പറഞ്ഞു. അത് കേട്ടപ്പോൾ ജാനകിക്കു സന്തോഷമായി "നന്നായി മോളെ..വളരെ ശക്തിയേറിയ പ്രതിഷ്ഠ യാണ് അവിടെ..അവിടെ ഒരുമിച്ചു പോയി പ്രാർത്ഥിക്കുന്ന ദമ്പതികൾ ജന്മങ്ങളിലേക്കു ഒരുമിക്കുമെന്നാണ് പറയപ്പെടുന്നത്. നന്നായി പ്രാർത്ഥിച്ചു വാ" ഈ ജന്മത്തിലേ പിരിയാൻ നിക്കുവാണ്‌ .. അപ്പോഴാണ് ഇനി വരും ജന്മങ്ങളിൽ..എല്ലാം അറിയുമ്പോൾ അമ്മൂമ്മയും അപ്പച്ചിയുമൊക്കെ എത്രത്തോളം വിഷമിക്കും എന്നോർത്തപ്പോൾ അവൾക്കും വിഷമമായി. എന്തായാലും അറിയുമ്പോൾ അറിയട്ടെ..അവൾ ഫോൺ ദേവന് തിരികെ കൊടുത്തു പതിവ് പോലെ കട്ടിലിൽ കയറി ഒരു വശം തിരിഞ്ഞു കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് ഒക്കെ ഓഫ് ചെയ്തു ദേവനും വന്നു ആമിയുടെ അപ്പുറം കിടന്നു. ഓരോന്നോർത്തു രണ്ടു പേരും എപ്പോഴൊക്കെയോ ഉറങ്ങി പോയി . പിറ്റേ ദിവസം ആമി നേരത്തെ തന്നെ എഴുനേറ്റു കുളിച്ചു അമ്മൂമ്മക്കും ദിവ്യക്കുമുള്ള കാപ്പി ഒക്കെ ഉണ്ടാക്കി വച്ചു .. ഉച്ചക്കത്തെ ഭക്ഷണം പിന്നെ പ്രശ്നമില്ല.. അപ്പോഴേക്കും ജോലിക്കു നിൽക്കുന്ന ചേച്ചി വരും.. ഇടയ്ക്കു അവൾ പോയി ദേവനെ വിളിച്ചുണർത്തി ചായയും കൊടുത്തു. അമ്മൂമ്മ പറഞ്ഞതു അനുസരിച്ചു അവനു അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാനായി മുത്തശ്ശന്റെ ഒരു കസവു മുണ്ട് എടുത്തു കൊടുത്തു. ശേഷം തനിക്കു ഒരുങ്ങാനായി അവൾ മറ്റൊരു മുറിയിലേക്ക് പോയി.. ദേവൻ കുളിച്ചു ഡ്രസ്സ് മാറി ഹാളിലോട്ടു വന്ന അതെ സമയത്താണ് ആമിയും മുറിയിൽ നിന്ന് ഒരുങ്ങി ഇറങ്ങിയത്. ഒരു നിമിഷം രണ്ടു പേരും അന്യോന്യം നോക്കി നിന്ന് പോയി. താൻ കൊണ്ട് വച കസവു മുണ്ടും അതിനു മാച്ച് ചെയ്യുന്ന ഇളം മഞ്ഞ നിരതിൽ ചെറിയ ഡിസൈൻ ഉള്ള ഷർട്ടുമാണ് അവന്റെ വേഷം. കല്യാണത്തിന് ശേഷം ആദ്യമായാണ് ദേവനെ അവൾ മുണ്ടുടുത്തു കാണുന്നത്..കല്യാണത്തിന്റെ അന്നത്തെ തന്റെ മനസികാവസ്ഥക്കു അവനെ ഒന്ന് ശരിക്കു നോക്കിയത് കൂടെയില്ല.. അവന്റെ ഉയരത്തിനും ശരീരപ്രകൃതിക്കും ആ വേഷം നന്നായി ചേരുന്നുണ്ട്... ചെക്കൻ നല്ല ചുള്ളനായിരിക്കുന്നു..അതെ സമയം ദേവനും ആമിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു..നല്ല നാടൻ കസവു സെറ്റ് മുണ്ടിൽ അവൾ അതീവ സുന്ദരിയായിരുന്നു. ഒരുക്കങ്ങൾ തീരെയില്ല.. കണ്ണിൽ കരിമഷി, നെറ്റിയിൽ ചെറിയ കറുത്ത പൊട്ടു, സിന്ദൂരം.. മുടി കുറച്ചെടുത്തു മെടഞ്ഞു ബാക്കി വിടർത്തിയിട്ടിരിക്കുന്നു.. അവളുടെ ലാളിത്യം നിറഞ്ഞ സൗന്ദര്യം മുഴുവനായും അങ്ങ് ഒപ്പിയെടുക്കാനാണ് അവനു തോന്നിയത്.. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് തങ്ങൾ ഇരുവരും അന്യോന്യം മതി മറന്നു നോക്കി നിൽക്കുകയാണെന്ന് അവർക്കു രണ്ടു പേർക്കും ബോധം വന്നത്.. പെട്ടെന്നു തന്നെ രണ്ടാളും നോട്ടം മാറ്റി.. " ഞാൻ അമ്മൂമ്മയോടു പറഞ്ഞിട്ട് വരാം" " ഞാൻ വണ്ടി ഇറക്കി ഇടാം" ഒരു മണിക്കൂർ യാത്ര ഉണ്ടായിരുന്നു വീട്ടിൽ നിന്നു . അമ്പലത്തിലേക്കുള്ള യാത്രയിൽ രണ്ടാളും നിശ്ശബ്ദരായിരുന്നു. പക്ഷെ ഇടയ്ക്കിടെ മറ്റേ ആളുടെ നേരെ പാളി പോകുന്ന നോട്ടത്തെ നിയന്ത്രിക്കാൻ രണ്ടാൾക്കും കഴിയുന്നുണ്ടായിരുന്നില്ല. അത് പോലെ തന്നെ തങ്ങൾ ഒരുമിച്ചു ആദ്യമായി ചെയ്യുന്ന ഈ യാത്ര ചിലപ്പോൾ അവസാനത്തേതും ആയിരിക്കും എന്ന വിചാരും രണ്ടാളുടെയും ഉള്ളിൽ വിങ്ങലും ഉണ്ടാക്കി. അമ്പലത്തിൽ എത്തി ദേവൻ വണ്ടി തണലുള്ള ഒരിടം നോക്കി പാർക്ക് ചെയ്തു. " പോയി തൊഴുതിട്ടു വാ.." അവൾ മനസിലാകാത്ത പോലെ അവനെ നോക്കി " ഞാൻ വരുന്നില്ല.. ഞാൻ അമ്പലത്തിൽ ഒന്നും പോകാറില്ല" " പക്ഷെ രണ്ടാളും കൂടി ഒരുമിച്ചു തൊഴണം എന്നല്ലേ അമ്മൂമ്മ പറഞ്ഞത്.. എന്നിട്ടു ദേവേട്ടൻ വന്നില്ലെന്ന് അറിഞ്ഞാൽ " " അതിനു അമ്മൂമ്മ അറിഞ്ഞാലല്ലേ ?" ആമി അവനെ ദേഷ്യപ്പെട്ടു ഒന്ന് നോക്കി "അല്ലെങ്കിലും അസുരന്മാർക്കു എന്ത് അമ്പലവും ദൈവങ്ങളും" എന്ന് പിറുപിറുത്തു കൊണ്ട് അവൾ കാറിൽ നിന്നിറങ്ങി തിരിഞ്ഞു നോക്കാതെ അമ്പലത്തിന്റെ നടകൾ കയറി തുടങ്ങി. അമ്പലമുറ്റത്തു എത്തിയപ്പോൾ അവൾ അവിടെ നിന്ന് ചുറ്റും നോക്കി.അമ്മൂമ്മയുടെയും മുത്തശ്ശന്റെയുമൊക്കെ ഒപ്പം പല പ്രാവശ്യം വന്നിട്ടുണ്ട് ഇവിടെ .. അപ്പോഴേ ശ്രദ്ധിച്ചിട്ടുള്ളതാണ് ഇത്രയും വലിയ അമ്പലമുറ്റം . കുടുംബക്ഷേത്രമായതു കൊണ്ട് തന്നെ അങ്ങനെ വലിയ തിരക്കൊന്നും ഇല്ല. കൂടാതെ ഇന്ന് പ്രവർത്തിദിവസവുമാണ്.. അവർ എത്തിയപ്പോൾ ഏകദേശം ഉച്ചപൂജയുടെ സമയം ആകാറും ആയിരുന്നു. അത് കൊണ്ട് തിരക്ക് നന്നേ കുറവാണു. അപ്പുറത്തു കുറച്ചു മാറി ഒരു വലിയ ആലിന്റെ അടുത്തായാണ് വഴിപാട് കൌണ്ടർ എന്നാണ് ഓര്മ. ചുറ്റും ഒന്ന് നോക്കിയപ്പോൾ ഓര്മ ശരിയായിരുന്നു എന്ന് മനസിലായി. അമ്മൂമ്മ പറഞ്ഞു വിട്ട വഴിപാടുകൾ എഴുതിക്കാനായി അവൾ അങ്ങോട്ടേക്ക് നടന്നു. പോകുമ്പോൾ തന്നെ ആളിന്റെ ചുവട്ടിൽ ഇരുന്ന ഇരുപത്തിയഞ്ചു വയസ്സോളം പ്രായം വരുന്ന മൂന്നു ചെറുപ്പക്കാരെയും അവരുടെ വഷളൻ നോട്ടവും ചിരിയും ആമി ശ്രദ്ധിക്കാതിരുനില്ല. കൗണ്ടറിൽ അവൾക്കു മുന്നിലായി രണ്ടാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അവരുടെ ഊഴം കഴിയാനായി കാത്തു നിൽക്കുമ്പോഴാണ് തന്റെ പിന്നിലൂടെ എന്തോ ഒന്ന് ഉരഞ്ഞതു പോലെ തോന്നിയത്. അവൽ തിരിഞ്ഞു നോക്കിയെങ്കിലും പിറകിൽ ആരും വന്നിട്ടുണ്ടായിരുന്നില്ല. തന്റെ തോന്നലാവും എന്ന് കരുതി അവൾ വീന്ദും തിരിഞ്ഞു നിന്ന്. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ വീണ്ടും അതു പോലെ തന്നെ. ഇത്തവണ അവളുടെ നൊട്ടം ആൽച്ചുവട്ടിലെ ചെറുപ്പക്കാരിലും എത്തി. അതിൽ ഒരുവന്റെ കയ്യിൽ ഒരു കമ്പു കൂടി കണ്ടപ്പോൾ തന്റെ പിറകിൽ ഉരയുന്നതു അത് തന്നെയാണോ എന്ന് അവൾക്കു സംശയം തോന്നി. ഒരു വടി കയ്യിൽ പിടിച്ചിരുന്നു എന്ന് കരുതി എങ്ങനെ ഉറപ്പിക്കും? അവൾ വീണ്ടും തിരിഞ്ഞെങ്കിലും ഇത്തവണ തയ്യാറായി നിന്നു . തന്റെ പിറകിൽ എന്തോ കൊണ്ട് എന്നു തോന്നിയതും അവൾ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.. അവൾ സംശയിച്ച പൊലെ തന്നെ.. അവന്റെ കയ്യിലിരുന്ന കമ്പ് താഴുന്നത് അവൾ കണ്ടു. ചെന്ന് അവനെ ഒരെണ്ണം പൊട്ടിക്കാനാണ് ആദ്യം തോന്നിയത്.. പിന്നെ ഇതൊരു അമ്പലമുറ്റം ആണല്ലോ എന്നോർത്തപ്പോൾ അവൾ വേണ്ടാന്ന് വെച്ചു ..ഇനി അവന്മാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അമ്പലത്തിൽ ആരോടെങ്കിലും പറയാമെന്നും മനസ്സിൽ വിചാരിച്ചു. എന്നാലും തിരിഞ്ഞു നിൽക്കുന്നതിനു മുന്നേ അവന്മാരെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കാൻ അവൾ മറന്നില്ല. അപ്പോളേക്കും അവളുടെ മുന്നിലുള്ള രണ്ടു പേരും ചീട്ടു എഴുതിച്ചു പോയിക്കഴിഞ്ഞിരുന്നു. അവൾ വേഗം മുന്നിലേക്ക് കയറി നിന്ന്. പക്ഷെ അവൾ കൗണ്ടറിൽ ചീട്ടു എഴുതിക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ പിറകിൽ നിന്ന് അവരിൽ ഒരുവൻ എഴുനേറ്റു അവളറിയാതെ അവളുടെ പിറകിൽ വന്നു നിന്നു. അവിടെ വന്നു നിന്ന് അവന്റെ കൂടെയുള്ള രണ്ടു കൂട്ടുകാരെ നോക്കിയപ്പോൾ അവർ അവനെ തംബ്സ് അപ്പ് കാണിച്ചു .അവൻ ഒരു വഷളൻ ചിരിയോടെ ഇതൊന്നുമറിയാതെ നിൽക്കുന്ന ആമിയുടെ പിറകിൽ പിടിക്കാനായി കൈ നീട്ടി. തൊട്ടു പിറകിൽ നിന്ന് ഒരു അലറിക്കരച്ചിൽ കേട്ട് കൊണ്ടു തിരിഞ്ഞു നോക്കിയ ആമി ആ കാഴ്ച കണ്ടു ഞെട്ടി പോയി. നിലവിളിക്കുന്നത് നേരത്തെ ആൽച്ചുവട്ടിൽ ഇരുന്നു തന്നെ ആ മരക്കമ്പും കൊണ്ട് തോണ്ടിയവനാണ്.. അവന്റെ കൈ ഇപ്പോൾ ഓടിക്കും എന്ന മട്ടിൽ തിരിച്ചുപിടിച്ചിരിക്കുകയാണ് ദേവേട്ടൻ.. കൂട്ടത്തിൽ അവനെ കൊല്ലാനുള്ള കലിപ്പ് നോട്ടവും. ആമി പകച്ചു നിൽക്ക്കുമ്പോൾ പെട്ടെന്ന് അവന്റെ കൂട്ടുകാരിലൊരാൾ ദേവന്റെ പിറകിൽ നിന്ന് അവനെ അടിക്കാനായി വന്നു. "ദേവേട്ടാ.." എന്നുള്ള ആമിയുടെ വിളി മുഴുവനായും പുറത്തേക്കു വരുന്നതിനു മുന്നേ തന്നെ ഒന്ന് തിരിഞ്ഞു പോലുംനോക്കാതെ മറ്റേ കൈ കൊണ്ട് തന്നെ അടിക്കാൻ വരുന്നവന്റെ കഴുത്തിന് പിടിച്ചു ദേവൻ.. തന്റെ രണ്ടു കൂട്ടുകാരും അപകടത്തിൽ പെട്ടത് കണ്ടു ചാടി എണീക്കാൻ തുടങ്ങിയ മൂന്നാമനെ ദേവൻ ഒരു നോട്ടം നോക്കി... അത് മതിയായിരുന്നു അവന്റെ അടുത്തേക്ക് ചെന്നാൽ ശരിയാവില്ല എന്ന് മനസിലാക്കാൻ.. അവൻ തലയും കുനിച്ചു അവിടെ തന്നെ നിന്നു . ആമി മൊത്തത്തിൽ തരിച്ചു നിന്ന് പോയി. അടിപിടി ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ദേവന്റെ അങ്ങനത്തെ ഒരു മുഖം ആദ്യമായാണ് അവൾ കാണുന്നത്. അപ്പോളേക്കും ഒന്നാമന്റെ അലർച്ച കേട്ട് ആൾക്കാരൊക്കെ അവർക്കു ചുറ്റും ഓടി കൂടിയിരുന്നു. അതിൽ ഒരാൾ ദേവന്റെ അടുത്ത് വന്നു " എന്താ ഇവിടെ.. എന്തിനാ താൻ ഈ കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കുന്നെ?" ദേവൻ പക്ഷെ അയാളോട് മറുപടി ഒന്നും പറയാൻ പോയില്ല, അവന്മാരുടെ മേലുള്ള പിടിയും വിട്ടില്ല. പോലീസിനെ വിളിക്കാം എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ ഇനിയും ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് ആമിക്കു തോന്നി. അവൾ അവിടെ അമ്പലത്തിലെ ഒരാൾ എന്ന് തോന്നിയ ഒരു ആളുടെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞു. അവിടെ തൊഴാൻ വന്ന വേറെ രണ്ടു പെണ്ണുങ്ങളും കൂടി അവന്മാരെ പറ്റി പരാതി പറഞ്ഞപ്പോൾ ആമിയെ അവർക്കു വിശ്വാസമായി. എന്നാൽ പിന്നെ പോലീസിനെ വിളിച്ചു വരുത്തി അവന്മാരെ ഏല്പിക്കാം എന്ന് പറഞ്ഞപ്പോഴേക്കും അവന്മാർ കരച്ചിലായി. ഇനി ചെയ്യില്ല.. ഈയൊരു തവണ മാപ്പാക്കണം എന്ന് പറഞ്ഞപ്പോൾ എല്ലാവരും ആമിയെ നോക്കി. അവൾ പതിയെ ദേവന്റെ അടുത്തെത്തി അവന്റെ ചുമലിൽ കൈ വച്ചു " ദേവേട്ടാ.. മതി വിട് .. പ്ളീസ്" അവൻ അവളെ നോക്കി. അവന്റെ കണ്ണിലെ കനൽ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല. എന്നാലും അവൻ രണ്ടാളുടെയും ദേഹത്തുന്നു കൈ എടുത്തു. എന്നിട്ടു ഒന്നാമന്റെ അടുത്തേക്ക് നീങ്ങി.. അവൻ പേടിച്ചു പിറകോട്ടു മാറി..ദേവൻ അവന്റെ തോളിൽ കൈ വച്ചു " ഇനി മേലാൽ ഒരു പെണ്ണിന്റെ അടുത്തും ഇത് പോലത്തെ പോക്രിത്തരം കാണിക്കാൻ പോകരുത്.. പ്രത്യേകിച്ച് എന്റെ പെണ്ണിന്റെ അടുത്ത്.. കേട്ടോടാ" അതും പറഞ്ഞു അവൻ അമ്പലത്തിന്റെ അടുത്തേക്കായി നടന്നു. "എന്റെ പെണ്ണ് പോലും.....കഴിഞ്ഞ ദിവസം എന്നെ വേണ്ട.. പിരിയാം എന്നൊക്കെ പറഞ്ഞിട്ട് എപ്പോൾ മുതലാണ് ഇയാളുടെ പെണ്ണായതു" അവൾ മുഖം വീർപ്പിച്ചു കൊണ്ട് അവനു പിന്നാലെ നടന്നു. പാർവതി സമേതനായ ശിവ ഭഗവാന്റെ നടയിൽ നിൽക്കുമ്പോൾ എന്താണ് പ്രാര്ഥിക്കേണ്ടത് എന്ന് അവൾക്കു അറിയില്ലായിരുന്നു. തന്നിൽ നിന്ന് പിരിയാൻ നിൽക്കുന്ന ഈ മനുഷ്യനുമായി ഒരു നല്ല കുടുംബജീവിതം തരണമെന്ന് എങ്ങനെ പ്രാർത്ഥിക്കും? അവസാനം എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ നടത്താൻ പ്രാർത്ഥിച്ചു കൊണ്ട് അവൾ നിന്നു .തന്നെ വിഷമിപ്പിച്ചു കൊണ്ടാണെങ്കിൽ പോലും ആമിക്കു നല്ലതു വരാനും അവൾ സന്തോഷമായിരിക്കാനുമാണ് ദേവൻ പ്രാർഥിച്ചത്. പ്രാർത്ഥിച്ചു അമ്മൂമ്മ പറഞ്ഞ വഴിപാടുകളും കഴിച്ചു തിരിച്ചിറങ്ങിയപ്പോഴും ആമിയുടെ മുഖം തെളിഞ്ഞിരുന്നില്ല.. " നീയെന്താ മുഖം ഇങ്ങനെ വീർപ്പിച്ചു വച്ചേക്കുന്നേ?" തിരികെ പോകാനായി കാറിലേക്ക് കയറുമ്പോഴാണ് ദേവൻ ചോദിച്ചത്. അവൾ ഒന്നും മിണ്ടാതെ ഇരുന്നതേ ഉള്ളു.. " നിന്റെ വായിലെന്താ പഴമാണോ?? ചോദിച്ചത് കേട്ടില്ലേ?" " നാട്ടുകാരുടെ മുന്നിൽ വച്ച് തല്ലുണ്ടാക്കിയാൽ ഞാൻ പിന്നെ എന്താ വേണ്ടേ?" " അത് കൊള്ളാം .. ഇപ്പൊ ഞാൻ തല്ലുണ്ടാക്കിയതാണോ കുറ്റം. ഞാൻ എന്തിനാണു അവരെ തല്ലിയതെന്നു നിനക്ക് അറിയില്ലേ?" " എന്നെ പിടിക്കാൻ വന്നിട്ടല്ലേ.. എന്നെ ആരെങ്കിലും പിടിച്ചാൽ എന്താ ചെയ്യണ്ടെന്നു എനിക്കറിയാം" " ഓ പിന്നെ .. അറിയാം പോലും.. കണ്ടായിരുന്നു.. ഈ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചാലൊന്നും അവന്മാര് പേടിക്കൂല.. അതിനു ഇപ്പൊ കൊടുത്ത് പോലെ നല്ല പെട കൊടുക്കണം" അപ്പൊ താൻ അവന്മാരെ നോക്കി പേടിപ്പിക്കുന്നതൊക്കെ കണ്ടായിരുന്നു. " അമ്പലമുറ്റം ആയതു കൊണ്ടാണ് ഞാൻ ഒന്നും മിണ്ടാഞ്ഞതു.." " എടി.. അമ്പലമുറ്റമാണ് ബസ് ആണ് എന്നൊക്കെ പറഞ്ഞു നിന്നെ പോലുള്ളവർ പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നതാണ് ഇവന്മാരെ പോലെ ഉള്ളവന്മാരുടെ ധൈര്യം.. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ആരെങ്കിലും അവളുടെ ദേഹത്ത് തൊട്ടാൽ എവിടെയാണെങ്കിലും പ്രതികരിക്കണം.. അതിനു സ്ഥലവും കാലവും ഒന്നും നോക്കണ്ട.. എന്റെ പെണ്ണിനെ എന്റെ കണ്മുന്നിൽ വച്ച് ഒരുത്തൻ കൈ വച്ചാൽ അമ്പലമാണോ പള്ളിയാണോ എന്നൊന്നും ഞാൻ നോക്കില്ല" ആമിയുടെ കണ്ണുകൾ ജ്വലിച്ചു " ദേവേട്ടൻ കുറെ നേരമായല്ലോ എന്റെ പെണ്ണ് എന്റെ പെണ്ണ് എന്ന് പറയുന്നു.. ഞാൻ എങ്ങനെയ നിങ്ങളുടെ പെണ്ണാവുന്നതു? നിങ്ങള്ക്ക് വേണ്ടാത്തത് കൊണ്ട് ഉപേക്ഷിക്കാൻ നിൽക്കുന്നവൾ ...." അവൾ പറഞ്ഞു തീരുന്നതിനു മുന്നേ ദേവൻ അവളുടെ കവിളുകൾ രണ്ടും കുത്തി പിടിച്ചു.. " ഇനി ഒരക്ഷരം പോലും മിണ്ടരുത്" അവന്റെ കണ്ണുകളിലെ അഗ്നിക്ക് തന്നെ പൊള്ളിക്കാൻ ഉള്ള കഴിവുണ്ടെന്ന് ആമിക്കു തോന്നി പോയി. പക്ഷെ പിന്മാറാൻ അവളും തയ്യാറായിരുന്നില്ല. കണ്ണുകളിൽ നിറയെ അഗ്നിയോടെ അവളും ആ നോട്ടത്തെ നേരിട്ടു . അവന്റെ പിടിത്തത്തിന്റെ ശക്തിയിൽ അവളുടെ കവിളുകൾ വേദനിക്കുന്നുണ്ടെങ്കിലും തോറ്റു കൊടുക്കിലാണ് ഉറപ്പിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ താൻ എന്താ ചെയ്തതെന്ന് ബോധ്യം വന്ന പോലെ ദേവൻ തന്നെ കയ്യും കണ്ണുകളും പിൻവലിച്ചു " സോറി.. ഞാൻ പെട്ടെന്ന്.. പോകാം?" " പോകാം" അവൾ ജനലിലൂടെ പുറത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു.അവളുടെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു. ആരാണ് ഇയാൾ? എന്താണ് ഇയാളുടെ മനസ്സിൽ? ചിലപ്പോൾ പറയും അയാളുടെ പെണ്ണാണെന്ന്.. ചിലപ്പോൾ പറയും ഇഷ്ടമില്ലാന്നു.. എന്ത് കൊണ്ടോ ദേവന് തന്നെ ഇഷ്ടമില്ലാന്നു വിശ്വസിക്കാൻ ആമിക്കു പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് അകന്നു മാറി പോകുന്നത്? എന്താണ് ഇയാളുടെ മനസ്സിൽ? ഓരോന്നോർത്തിട്ടു ഭ്രാന്ത് പിടിക്കുന്നത് പോലെയാണ് ആമിക്കു തോന്നിയത്. ദേവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വിട്ടിട്ടു തിരിച്ചു പോകണമെന്ന് കരുതി ഇരുന്നതാണ്. പക്ഷെ അവളെ വിട്ടു പോകാൻ പറ്റുന്നില്ല. അതാണ് ഒരു ദിവസം കൂടി ഒരു ദിവസം കൂടി എന്നു മനസ്സിൽ പറഞ്ഞു ഇവിടെ നിൽക്കുന്നത്. അവളെ പിരിയുന്ന കാര്യം ഓർക്കുമ്പോൾ നെഞ്ച് വിങ്ങുകയാണ്. ഇനിയും ഇവിടെ ഇങ്ങനെ അധിക ദിവസം നിൽക്കാനും പറ്റില്ല. ചെയ്തു തീർക്കാൻ ഇനിയും ഒരുപാടു കാര്യങ്ങൾ ഉണ്ട്. അതിനിടക്ക് തനിക്കു എന്ത് വേണമെങ്കിലും സംഭവിക്കാം.. മരണപ്പെടാം .. അല്ലെങ്കിൽ പിടി വീഴാം..അതിലേക്കൊക്കെ അറിഞ്ഞു കൊണ്ട് എങ്ങനെ അവളെ വലിച്ചിടും? അധികം വൈകാതെ എന്തായാലും തനിക്കു തിരിച്ചു പോകേണ്ടി വരും.. വേദനയോടെ അവൻ ഓർത്തു. രണ്ടു ദിവസങ്ങൾ പിന്നെയും കടന്നു പോയി. അൻവർ അലി കോഴിക്കോട്ടെ അന്വേഷണം അവസാനിപ്പിച്ചു കൊച്ചിയിൽ തിരിച്ചെത്തിയെന്നു പരുന്തു വിളിച്ചു പറഞ്ഞു ദേവൻ അറിഞ്ഞു. അതിനെ പറ്റി പ്രത്യേകിച്ച് വാർത്തകളൊന്നും മാധ്യമങ്ങളിൽ കാണാത്തതു കൊണ്ട് അവിടുന്ന് പ്രത്യേകിച്ചൊന്നും കിട്ടി കാണില്ല എന്ന് തന്നെ അവർ ആശ്വസിച്ചു. ഈ ഞായറാഴ്ചയോട് കൂടി ഇവിടുന്നു എറണാകുളത്തേക്കു മടങ്ങാം.. അതിനു ശേഷം തങ്ങളുടെ ഓപ്പറേഷന്റെ രണ്ടാം ഘട്ടം തുടങ്ങാം എന്നും തീരുമാനിച്ചു. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aam6jP6?d=n&ui=v64j8rk&e1=c1 സ്‌ക്രീനിൽ തെളിഞ്ഞ പരുന്തിന്റെയും ഉടുമ്പിന്റെയും മുഖം കണ്ടപ്പോൾ അൻവറിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു. "ഇവിടുന്നു കിട്ടാനുള്ളതൊക്കെ കിട്ടി കഴിഞ്ഞു..നമുക്ക് ഇന്ന് തന്നെ എറണാകുളത്തേക്കു തിരിക്കാം..ഈ cctv ദൃശ്യങ്ങൾ സൂക്ഷിക്കണം" അതും പറഞ്ഞു അൻവർ ആ മുറിയിൽ നിന്ന് പോയി. പറഞ്ഞ പോലെ തന്നെ അമ്മൂമ്മയെ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ട് പോന്നു . ഹരിയും ജാനകിയുമൊക്കെ ദിവസത്തിൽ രണ്ടു പ്രാവശ്യമൊക്കെ വച്ച് ദേവനെയോ ആമിയെയോ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. എന്നാൽ അമ്മൂമ്മ ഹോസ്പിറ്റലിൽ ആയിട്ടു ആകെ ഒരു തവണ മാത്രമാണ് സോമൻ ചെറിയച്ഛൻ വിളിച്ചത്. ഗീത ചിറ്റ പിന്നെ വിളിച്ചത്തെ ഇല്ല. എന്നാലൂം അമ്മൂമ്മ ചോദിക്കുമ്പോൾ എല്ലാരും വിളിക്കാറുണ്ടെന്നു മാത്രം ആമി പറഞ്ഞു. അമ്മൂമ്മയേയും ഡിസ്ചാർജ് ആക്കി തറവാട്ടിലേക്ക് വന്നു കയറുമ്പോൾ ദേവൻ ആ വീട് ആകെ ഒന്ന് നോക്കി കാണുകയായിരുന്നു. പതിനേഴാമത്തെ വയസ്സിൽ ഡൽഹിയിലേക്ക് പോയതാണ്., പിന്നെ ഇങ്ങോട്ടേക്കു വന്നിട്ടേ ഇല്ല..മുത്തശ്ശൻ മരിച്ചപ്പോൾ പോലും താൻ ഒന്ന് വന്നില്ല.. അതൊക്കെ ശരിയായില്ലാന്നു ഇപ്പോൾ തോനുന്നു.. തങ്ങൾ കളിച്ചു വളർന്ന മുറ്റവും ആ വലിയ മാവുമൊക്കെ ദേവൻ വെറുതെ നോക്കി നിന്നു. കുറച്ചു നേരം കൂടി അങ്ങനെ നിന്നിട്ടു അവൻ വീടിനകത്തേക്ക് കയറി പണ്ട് താനും ഹരിയും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പോയി. എല്ലാം വൃത്തിയായി തന്നെ വച്ചിരിക്കുന്നു.. ഹരി വല്ലപോഴുമൊക്കെ അമ്മയോടൊപ്പം വരുമ്പോൾ ഇവിടെ തന്നെയാണ് നിൽക്കാറെന്ന് പറയാറുണ്ട്..അവൻ ഫാൻ ഓൺ ചെയ്തു കട്ടിലിൽ വന്നിരുന്നു.. പഴയ ഓർമ്മകൾ..ആ ഓർമകളെ താലോലിച്ചു കൊണ്ട് അവൻ കിടക്കയിലേക്ക് ചാഞ്ഞു. അമ്മൂമ്മയെ മുറിയിൽ കൊണ്ട് കിടത്തി ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ ഒതുക്കി അവൾ അടുക്കളയിലേക്കു കയറി. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കിയ കാര്യം ഹോം നഴ്സിനെയും വിളിച്ചു പറഞ്ഞിരുന്നു. അവർ വൈകുന്നേരത്തേക്കു എത്താമെന്ന് പറഞ്ഞിട്ടുണ്ട്.. വീട്ടു ജോലിക്കു നിർത്തിയിരുന്ന സ്ത്രീ നാളെ തൊട്ടേ വരുള്ളൂ.. അപ്പോൾ താൻ തത്ക്കാലം അടുക്കളയിൽ കയറുകയേ നിവർത്തിയുള്ളു..ഇന്നത്തേക്ക് തത്കാലം ഒരു കഞ്ഞിയിൽ ഒതുക്കാം.. അടുക്കളപ്പണി ഒക്കെ കഴിഞ്ഞപ്പോൾ തന്നെ ഒരു നേരമായി. അവൾ വേഗം കഞ്ഞിയുമായി അമ്മൂമ്മയുടെ മുറിയിലെത്തി. കഞ്ഞിയും മരുന്നും കൊടുത്തു അവൾ പോകാനായി എഴുനേറ്റപ്പോഴാണ് " ദേവൻ എന്തിയെ മോളെ? അവനു വല്ലതും കൊടുത്തോ നീയ് ?വന്നതിൽ പിന്നെ അവനെ കണ്ടേ ഇല്ലാലോ?" അപ്പോഴാണ് അങ്ങനെ ഒരാൾ കൂടെ ഉണ്ടല്ലോ എന്ന് അവൾ ഓർക്കുന്നത് തന്നെ. പറഞ്ഞ പോലെ വന്ന ശേഷം ദേവനെ കണ്ടേ ഇല്ല.. " ഞാനും കണ്ടില്ല അമ്മൂമ്മേ.. ഒന്ന് നോക്കട്ടെ.. അമ്മൂമ്മ കിടന്നോളു" അതും പറഞ്ഞു അവൾ പുറത്തേക്കിറങ്ങി. ഹാളിലും പുറത്തുമൊക്കെ നോക്കിയെങ്കിലും അവനെ കണ്ടില്ല. അതോടെ അവൾക്കു ചെറിയൊരു പേടിയും തോന്നി. ഇനി അമ്മൂമ്മ വന്നത് കൊണ്ട് പറയാതെ പൊയ്ക്കാണുമോ?? " ഏയ് .. കാർ കിടപ്പുണ്ടല്ലോ? കാർ എടുക്കാതെ പോകുമോ? പിന്നെ എവിടെ പോയി?" അങ്ങനെ തപ്പി വന്നപ്പോളാണ് പണ്ട് അവനും ഹരിയും ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. അകത്തു കയറി നോക്കിയപ്പോൾ കട്ടിലിൽ കിടന്നു ഉറങ്ങുന്ന ദേവനെ കണ്ടതും അവൾക്കു വല്ലാത്ത ആശ്വാസം തോന്നി. "ഉറങ്ങുമ്പോൾ എന്ത് പാവമാണ് ഈ മനുഷ്യൻ" പതിയെ ചെന്ന് അവന്റെ ചുമലിൽ കുലുക്കി വിളിച്ചു " ദേവേട്ടാ അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി. എവിടെയാണെന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു . അവൻ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു " അമ്മൂമ്മക്ക്‌ എങ്ങനുണ്ട്?" " കുഴപ്പമില്ല.. കഞ്ഞിയും മരുന്നും കഴിച്ചു.. ദേവേട്ടന് കഴിക്കണ്ട?" " കഴിക്കാം.. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം" അവൻ കുളിക്കാൻ കയറിയപ്പോഴേക്കു അവൾ രണ്ടാൾക്കും കഞ്ഞി വിളമ്പി വച്ചു . ഇത് വരെ ഭക്ഷണം കഴിക്കുമ്പോൾ അവനു വേണ്ടി കാത്തിരിക്കുന്ന ശീലം ഇല്ലെങ്കിലും ഇന്നെന്തോ അവൻ വരാതെ കഴിക്കാൻ തോന്നാത്ത കൊണ്ട് അവൾ വരുന്നതും നോക്കിയിരുന്നു. ദേവൻ കുളിച്ചു വന്നു അവനു വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി. എറണാകുളത്തെ വീട്ടിൽ കഞ്ഞി പതിവില്ലാത്ത കൊണ്ട് കഞ്ഞി കാണുമ്പോൾ അവൻ എന്തെങ്കിലും പറയുമോ എന്ന് വിചാരിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഭകഷണം മുഴുവൻ അവർ രണ്ടു പേരും മൗനമായിരുന്നു കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോൾ അവന്റെ പ്ലേറ്റ് അവൻ തന്നെ എടുക്കാൻ തുടങ്ങിയെങ്കിലും അവൾ ഞാൻ കഴുകി വച്ചോളാം എന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് പോയി. വൈകുന്നേരം ആയപ്പോഴേക്കും ഹോം നേഴ്സ് എത്തി അമ്മൂമ്മയുടെ ജോലികൾ എല്ലാം ഏറ്റെടുത്തു. ദേവൻ ഊണ് കഴിഞ്ഞും തന്റെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. സന്ധ്യ ആയപ്പോൾ ആമി മേല്കഴുകി വിളക്ക് വച്ചു . അത്താഴം കഴിഞ്ഞു പാത്രങ്ങൾ കഴുകി വയ്ക്കുമ്പോഴാണ് ദിവ്യ( ഹോം നേഴ്സ്) വന്നു അമ്മൂമ്മ വിളിക്കുന്നു എന്ന് പറഞ്ഞത്. അവൾ അമ്മൂമ്മയുടെ മുറിയിൽ ചെന്നപ്പോൾ ദേവൻ അവിടെ അമ്മൂമ്മയുടെ അടുത്ത് ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്.. അവൾ വന്നപ്പോൾ പെട്ടെന്ന് അവർ സംസാരം നിർത്തി. സംശയത്തോടെ നിന്ന അവളെയും അമ്മൂമ്മ അടുത്തേക്ക് വിളിച്ചു ഇരുത്തി. " ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ ഞാൻ നിങ്ങളെ രണ്ടാളെയും ഇങ്ങോട്ടു വിളിപ്പിച്ചത്" അവർ രണ്ടാളും എന്താണെന്ന അര്ഥത്തിൽ അമ്മൂമ്മയെ നോക്കി. " ഇവിടുന്നു കുറച്ചു മാറി നമ്മുടെ കുടുംബക്ഷേത്രം ഉണ്ട്..നിനക്കറിയില്ലേ കുട്ടി?" അറിയാമെന്നു ആമി തലയാട്ടി. " ശിവനും പാർവതിയും ചേർന്നുള്ള പ്രതിഷ്ഠ ആണ് അവിടെ.. അതു കൊണ്ട് തന്നെ ദമ്പതികൾ ഒരുമിച്ചു പോയി പ്രാർത്ഥിക്കേണ്ട അമ്പലമാണ്..വിരുന്നിനു വരുമ്പോൾ നിങ്ങൾ നാലാളെയും കൂടി അവിടെ പറഞ്ഞു വിട്ടു ചില വഴിപാടുകളൊക്കെ കഴിപ്പിക്കണമെന്നു കരുതി ഇരുന്നത്.. പക്ഷെ നിങ്ങളാരും ഇങ്ങോട്ടേക്കു വന്നിലാലൊ " ദേവനും ആമിയും മുഖം കുനിച്ചു ഇരുന്നതേ ഉള്ളു. " എന്തായാലും നിങ്ങള് രണ്ടാളും വന്ന സ്ഥിതിക്ക് നാളെ രാവിലെ അവിടെ പോണം.. തൊഴണം..ഞാൻ പറയുന്ന വഴിപാടുകളും കഴിക്കണം.. ഹരിയും ആതിയും ഇനി എപ്പോളാ വരുന്നെന്നു വച്ചാൽ അപ്പോൾ പോകട്ടെ" അവർ രണ്ടാളും പോകാമെന്നു തലയാട്ടി. " അപ്പോൾ പിന്നെ പുലർച്ചെ പുറപ്പെടേണ്ട? രണ്ടാളും പോയി കിടന്നോ" ദേവൻ പോയ്കഴിഞ്ഞും തന്റെ മുറിയിൽ നിൽക്കുന്ന ആമിയെ നോക്കിയാണ് അമ്മൂമ്മ ചോദിച്ചത് " നീയെന്താ കുട്ടി ഇവിടെ തന്നെ നിൽക്കുന്നെ? ദേവന്റെ കൂടെ ചെല്ലു " " അല്ല.. ഞാൻ അമ്മൂമ്മയുടെ കൂടെ.." മുത്തശ്ശന്റെ മരണ ശേഷം അവൾ കിടപ്പു അമ്മൂമ്മയുടെ കൂടെ ആക്കിയതായിരുന്നു. " എന്റെ കൂടെ കിടക്കാനും എന്റെ കാര്യങ്ങൾ നോക്കാനും അല്ലെ ഇവിടെ ദിവ്യ ഉള്ളത്.. നീ ദേവന്റെ കൂടെ ചെല്ലു .. ഒരുപാടു നാൾക്കു ശേഷം അല്ലെ അവനിവിടെ വരുന്നത്.. ഒന്നും പരിചയമുണ്ടാവില്ല" അവൾ പോയിക്കഴിഞ്ഞപ്പോൾ സാവിത്രി ദേവി ഒന്ന് ദീർഘനിശ്വാസം വിട്ടു.. " ഇപ്പോഴത്തെ കുട്ടികളെ കൊണ്ട് തോറ്റു പോവുകയേ ഉള്ളു" ആമി ഒരു കപ്പിൽ വെള്ളവുമെടുത്തു വല്ലാത്ത ഒരു വൈക്ളബ്യത്തോടെ ദേവന്റെ മുറിയിലേക്ക് നടന്നു. വേറെ ഏതെങ്കിലും ഒരു മുറിയിൽ പോയി കിടന്നാലോ എന്ന് പോലും ആലോചിച്ചു..അമ്മൂമ്മ അറിഞ്ഞാലോ എന്നോർത്ത് വേണ്ടാന്ന് വച്ച്..ആദ്യരാത്രിയിൽ പോലും ഇല്ലാത്ത ഒരു മടി.. കഴിഞ്ഞ ആറു മാസമായി എന്നും ഒരുമിച്ചു ഉറങ്ങുന്ന ആളുടെ മുറിയിലേക്കു പോകാൻ എന്തിനാണ് പേടിക്കുന്നത്.. ഭാര്യയായി കഴിഞ്ഞിരുന്നപ്പോൾ പോലും ദേവേട്ടൻ ഒന്നിനും വന്നിട്ടില്ല..പിരിയാൻ പോകുമ്പോൾ പിന്നെ വരുമോ? ആമി മുറിയിലേക്ക് ചെന്നപ്പോൾ ഫോണിൽ ആയിരുന്ന ദേവൻ അമ്പരന്നു ആമിയെ നോക്കി " ഇവിടെ കിടക്കാൻ അമ്മൂമ്മ പറഞ്ഞു" "ഒഹ്‌ " അവൻ വീണ്ടും ഫോണിലേക്കു തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ അവളുടെ നേരെ നീട്ടി "അമ്മയാ .. നിന്നോട് സംസാരിക്കണമെന്ന്" അവൾ ഫോൺ വാങ്ങി സംസാരിക്കുന്ന കൂട്ടത്തിൽ നാളെ കുടുംബക്ഷേത്രത്തിൽ പോകുന്ന കാര്യവും പറഞ്ഞു. അത് കേട്ടപ്പോൾ ജാനകിക്കു സന്തോഷമായി "നന്നായി മോളെ..വളരെ ശക്തിയേറിയ പ്രതിഷ്ഠ യാണ് അവിടെ..അവിടെ ഒരുമിച്ചു പോയി പ്രാർത്ഥിക്കുന്ന ദമ്പതികൾ ജന്മങ്ങളിലേക്കു ഒരുമിക്കുമെന്നാണ് പറയപ്പെടുന്നത്. നന്നായി പ്രാർത്ഥിച്ചു വാ" ഈ ജന്മത്തിലേ പിരിയാൻ നിക്കുവാണ്‌ .. അപ്പോഴാണ് ഇനി വരും ജന്മങ്ങളിൽ..എല്ലാം അറിയുമ്പോൾ അമ്മൂമ്മയും അപ്പച്ചിയുമൊക്കെ എത്രത്തോളം വിഷമിക്കും എന്നോർത്തപ്പോൾ അവൾക്കും വിഷമമായി. എന്തായാലും അറിയുമ്പോൾ അറിയട്ടെ..അവൾ ഫോൺ ദേവന് തിരികെ കൊടുത്തു പതിവ് പോലെ കട്ടിലിൽ കയറി ഒരു വശം തിരിഞ്ഞു കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് ഒക്കെ ഓഫ് ചെയ്തു ദേവനും വന്നു ആമിയുടെ അപ്പുറം കിടന്നു. ഓരോന്നോർത്തു രണ്ടു പേരും എപ്പോഴൊക്കെയോ ഉറങ്ങി പോയി . പിറ്റേ ദിവസം ആമി നേരത്തെ തന്നെ എഴുനേറ്റു കുളിച്ചു അമ്മൂമ്മക്കും ദിവ്യക്കുമുള്ള കാപ്പി ഒക്കെ ഉണ്ടാക്കി വച്ചു .. ഉച്ചക്കത്തെ ഭക്ഷണം പിന്നെ പ്രശ്നമില്ല.. അപ്പോഴേക്കും ജോലിക്കു നിൽക്കുന്ന ചേച്ചി വരും.. ഇടയ്ക്കു അവൾ പോയി ദേവനെ വിളിച്ചുണർത്തി ചായയും കൊടുത്തു. അമ്മൂമ്മ പറഞ്ഞതു അനുസരിച്ചു അവനു അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാനായി മുത്തശ്ശന്റെ ഒരു കസവു മുണ്ട് എടുത്തു കൊടുത്തു. ശേഷം തനിക്കു ഒരുങ്ങാനായി അവൾ മറ്റൊരു മുറിയിലേക്ക് പോയി.. ദേവൻ കുളിച്ചു ഡ്രസ്സ് മാറി ഹാളിലോട്ടു വന്ന അതെ സമയത്താണ് ആമിയും മുറിയിൽ നിന്ന് ഒരുങ്ങി ഇറങ്ങിയത്. ഒരു നിമിഷം രണ്ടു പേരും അന്യോന്യം നോക്കി നിന്ന് പോയി. താൻ കൊണ്ട് വച കസവു മുണ്ടും അതിനു മാച്ച് ചെയ്യുന്ന ഇളം മഞ്ഞ നിരതിൽ ചെറിയ ഡിസൈൻ ഉള്ള ഷർട്ടുമാണ് അവന്റെ വേഷം. കല്യാണത്തിന് ശേഷം ആദ്യമായാണ് ദേവനെ അവൾ മുണ്ടുടുത്തു കാണുന്നത്..കല്യാണത്തിന്റെ അന്നത്തെ തന്റെ മനസികാവസ്ഥക്കു അവനെ ഒന്ന് ശരിക്കു നോക്കിയത് കൂടെയില്ല.. അവന്റെ ഉയരത്തിനും ശരീരപ്രകൃതിക്കും ആ വേഷം നന്നായി ചേരുന്നുണ്ട്... ചെക്കൻ നല്ല ചുള്ളനായിരിക്കുന്നു..അതെ സമയം ദേവനും ആമിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു..നല്ല നാടൻ കസവു സെറ്റ് മുണ്ടിൽ അവൾ അതീവ സുന്ദരിയായിരുന്നു. ഒരുക്കങ്ങൾ തീരെയില്ല.. കണ്ണിൽ കരിമഷി, നെറ്റിയിൽ ചെറിയ കറുത്ത പൊട്ടു, സിന്ദൂരം.. മുടി കുറച്ചെടുത്തു മെടഞ്ഞു ബാക്കി വിടർത്തിയിട്ടിരിക്കുന്നു.. അവളുടെ ലാളിത്യം നിറഞ്ഞ സൗന്ദര്യം മുഴുവനായും അങ്ങ് ഒപ്പിയെടുക്കാനാണ് അവനു തോന്നിയത്.. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് തങ്ങൾ ഇരുവരും അന്യോന്യം മതി മറന്നു നോക്കി നിൽക്കുകയാണെന്ന് അവർക്കു രണ്ടു പേർക്കും ബോധം വന്നത്.. പെട്ടെന്നു തന്നെ രണ്ടാളും നോട്ടം മാറ്റി.. " ഞാൻ അമ്മൂമ്മയോടു പറഞ്ഞിട്ട് വരാം" " ഞാൻ വണ്ടി ഇറക്കി ഇടാം" ഒരു മണിക്കൂർ യാത്ര ഉണ്ടായിരുന്നു വീട്ടിൽ നിന്നു . അമ്പലത്തിലേക്കുള്ള യാത്രയിൽ രണ്ടാളും നിശ്ശബ്ദരായിരുന്നു. പക്ഷെ ഇടയ്ക്കിടെ മറ്റേ ആളുടെ നേരെ പാളി പോകുന്ന നോട്ടത്തെ നിയന്ത്രിക്കാൻ രണ്ടാൾക്കും കഴിയുന്നുണ്ടായിരുന്നില്ല. അത് പോലെ തന്നെ തങ്ങൾ ഒരുമിച്ചു ആദ്യമായി ചെയ്യുന്ന ഈ യാത്ര ചിലപ്പോൾ അവസാനത്തേതും ആയിരിക്കും എന്ന വിചാരും രണ്ടാളുടെയും ഉള്ളിൽ വിങ്ങലും ഉണ്ടാക്കി. അമ്പലത്തിൽ എത്തി ദേവൻ വണ്ടി തണലുള്ള ഒരിടം നോക്കി പാർക്ക് ചെയ്തു. " പോയി തൊഴുതിട്ടു വാ.." അവൾ മനസിലാകാത്ത പോലെ അവനെ നോക്കി " ഞാൻ വരുന്നില്ല.. ഞാൻ അമ്പലത്തിൽ ഒന്നും പോകാറില്ല" " പക്ഷെ രണ്ടാളും കൂടി ഒരുമിച്ചു തൊഴണം എന്നല്ലേ അമ്മൂമ്മ പറഞ്ഞത്.. എന്നിട്ടു ദേവേട്ടൻ വന്നില്ലെന്ന് അറിഞ്ഞാൽ " " അതിനു അമ്മൂമ്മ അറിഞ്ഞാലല്ലേ ?" ആമി അവനെ ദേഷ്യപ്പെട്ടു ഒന്ന് നോക്കി "അല്ലെങ്കിലും അസുരന്മാർക്കു എന്ത് അമ്പലവും ദൈവങ്ങളും" എന്ന് പിറുപിറുത്തു കൊണ്ട് അവൾ കാറിൽ നിന്നിറങ്ങി തിരിഞ്ഞു നോക്കാതെ അമ്പലത്തിന്റെ നടകൾ കയറി തുടങ്ങി. അമ്പലമുറ്റത്തു എത്തിയപ്പോൾ അവൾ അവിടെ നിന്ന് ചുറ്റും നോക്കി.അമ്മൂമ്മയുടെയും മുത്തശ്ശന്റെയുമൊക്കെ ഒപ്പം പല പ്രാവശ്യം വന്നിട്ടുണ്ട് ഇവിടെ .. അപ്പോഴേ ശ്രദ്ധിച്ചിട്ടുള്ളതാണ് ഇത്രയും വലിയ അമ്പലമുറ്റം . കുടുംബക്ഷേത്രമായതു കൊണ്ട് തന്നെ അങ്ങനെ വലിയ തിരക്കൊന്നും ഇല്ല. കൂടാതെ ഇന്ന് പ്രവർത്തിദിവസവുമാണ്.. അവർ എത്തിയപ്പോൾ ഏകദേശം ഉച്ചപൂജയുടെ സമയം ആകാറും ആയിരുന്നു. അത് കൊണ്ട് തിരക്ക് നന്നേ കുറവാണു. അപ്പുറത്തു കുറച്ചു മാറി ഒരു വലിയ ആലിന്റെ അടുത്തായാണ് വഴിപാട് കൌണ്ടർ എന്നാണ് ഓര്മ. ചുറ്റും ഒന്ന് നോക്കിയപ്പോൾ ഓര്മ ശരിയായിരുന്നു എന്ന് മനസിലായി. അമ്മൂമ്മ പറഞ്ഞു വിട്ട വഴിപാടുകൾ എഴുതിക്കാനായി അവൾ അങ്ങോട്ടേക്ക് നടന്നു. പോകുമ്പോൾ തന്നെ ആളിന്റെ ചുവട്ടിൽ ഇരുന്ന ഇരുപത്തിയഞ്ചു വയസ്സോളം പ്രായം വരുന്ന മൂന്നു ചെറുപ്പക്കാരെയും അവരുടെ വഷളൻ നോട്ടവും ചിരിയും ആമി ശ്രദ്ധിക്കാതിരുനില്ല. കൗണ്ടറിൽ അവൾക്കു മുന്നിലായി രണ്ടാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അവരുടെ ഊഴം കഴിയാനായി കാത്തു നിൽക്കുമ്പോഴാണ് തന്റെ പിന്നിലൂടെ എന്തോ ഒന്ന് ഉരഞ്ഞതു പോലെ തോന്നിയത്. അവൽ തിരിഞ്ഞു നോക്കിയെങ്കിലും പിറകിൽ ആരും വന്നിട്ടുണ്ടായിരുന്നില്ല. തന്റെ തോന്നലാവും എന്ന് കരുതി അവൾ വീന്ദും തിരിഞ്ഞു നിന്ന്. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ വീണ്ടും അതു പോലെ തന്നെ. ഇത്തവണ അവളുടെ നൊട്ടം ആൽച്ചുവട്ടിലെ ചെറുപ്പക്കാരിലും എത്തി. അതിൽ ഒരുവന്റെ കയ്യിൽ ഒരു കമ്പു കൂടി കണ്ടപ്പോൾ തന്റെ പിറകിൽ ഉരയുന്നതു അത് തന്നെയാണോ എന്ന് അവൾക്കു സംശയം തോന്നി. ഒരു വടി കയ്യിൽ പിടിച്ചിരുന്നു എന്ന് കരുതി എങ്ങനെ ഉറപ്പിക്കും? അവൾ വീണ്ടും തിരിഞ്ഞെങ്കിലും ഇത്തവണ തയ്യാറായി നിന്നു . തന്റെ പിറകിൽ എന്തോ കൊണ്ട് എന്നു തോന്നിയതും അവൾ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.. അവൾ സംശയിച്ച പൊലെ തന്നെ.. അവന്റെ കയ്യിലിരുന്ന കമ്പ് താഴുന്നത് അവൾ കണ്ടു. ചെന്ന് അവനെ ഒരെണ്ണം പൊട്ടിക്കാനാണ് ആദ്യം തോന്നിയത്.. പിന്നെ ഇതൊരു അമ്പലമുറ്റം ആണല്ലോ എന്നോർത്തപ്പോൾ അവൾ വേണ്ടാന്ന് വെച്ചു ..ഇനി അവന്മാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അമ്പലത്തിൽ ആരോടെങ്കിലും പറയാമെന്നും മനസ്സിൽ വിചാരിച്ചു. എന്നാലും തിരിഞ്ഞു നിൽക്കുന്നതിനു മുന്നേ അവന്മാരെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കാൻ അവൾ മറന്നില്ല. അപ്പോളേക്കും അവളുടെ മുന്നിലുള്ള രണ്ടു പേരും ചീട്ടു എഴുതിച്ചു പോയിക്കഴിഞ്ഞിരുന്നു. അവൾ വേഗം മുന്നിലേക്ക് കയറി നിന്ന്. പക്ഷെ അവൾ കൗണ്ടറിൽ ചീട്ടു എഴുതിക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ പിറകിൽ നിന്ന് അവരിൽ ഒരുവൻ എഴുനേറ്റു അവളറിയാതെ അവളുടെ പിറകിൽ വന്നു നിന്നു. അവിടെ വന്നു നിന്ന് അവന്റെ കൂടെയുള്ള രണ്ടു കൂട്ടുകാരെ നോക്കിയപ്പോൾ അവർ അവനെ തംബ്സ് അപ്പ് കാണിച്ചു .അവൻ ഒരു വഷളൻ ചിരിയോടെ ഇതൊന്നുമറിയാതെ നിൽക്കുന്ന ആമിയുടെ പിറകിൽ പിടിക്കാനായി കൈ നീട്ടി. തൊട്ടു പിറകിൽ നിന്ന് ഒരു അലറിക്കരച്ചിൽ കേട്ട് കൊണ്ടു തിരിഞ്ഞു നോക്കിയ ആമി ആ കാഴ്ച കണ്ടു ഞെട്ടി പോയി. നിലവിളിക്കുന്നത് നേരത്തെ ആൽച്ചുവട്ടിൽ ഇരുന്നു തന്നെ ആ മരക്കമ്പും കൊണ്ട് തോണ്ടിയവനാണ്.. അവന്റെ കൈ ഇപ്പോൾ ഓടിക്കും എന്ന മട്ടിൽ തിരിച്ചുപിടിച്ചിരിക്കുകയാണ് ദേവേട്ടൻ.. കൂട്ടത്തിൽ അവനെ കൊല്ലാനുള്ള കലിപ്പ് നോട്ടവും. ആമി പകച്ചു നിൽക്ക്കുമ്പോൾ പെട്ടെന്ന് അവന്റെ കൂട്ടുകാരിലൊരാൾ ദേവന്റെ പിറകിൽ നിന്ന് അവനെ അടിക്കാനായി വന്നു. "ദേവേട്ടാ.." എന്നുള്ള ആമിയുടെ വിളി മുഴുവനായും പുറത്തേക്കു വരുന്നതിനു മുന്നേ തന്നെ ഒന്ന് തിരിഞ്ഞു പോലുംനോക്കാതെ മറ്റേ കൈ കൊണ്ട് തന്നെ അടിക്കാൻ വരുന്നവന്റെ കഴുത്തിന് പിടിച്ചു ദേവൻ.. തന്റെ രണ്ടു കൂട്ടുകാരും അപകടത്തിൽ പെട്ടത് കണ്ടു ചാടി എണീക്കാൻ തുടങ്ങിയ മൂന്നാമനെ ദേവൻ ഒരു നോട്ടം നോക്കി... അത് മതിയായിരുന്നു അവന്റെ അടുത്തേക്ക് ചെന്നാൽ ശരിയാവില്ല എന്ന് മനസിലാക്കാൻ.. അവൻ തലയും കുനിച്ചു അവിടെ തന്നെ നിന്നു . ആമി മൊത്തത്തിൽ തരിച്ചു നിന്ന് പോയി. അടിപിടി ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ദേവന്റെ അങ്ങനത്തെ ഒരു മുഖം ആദ്യമായാണ് അവൾ കാണുന്നത്. അപ്പോളേക്കും ഒന്നാമന്റെ അലർച്ച കേട്ട് ആൾക്കാരൊക്കെ അവർക്കു ചുറ്റും ഓടി കൂടിയിരുന്നു. അതിൽ ഒരാൾ ദേവന്റെ അടുത്ത് വന്നു " എന്താ ഇവിടെ.. എന്തിനാ താൻ ഈ കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കുന്നെ?" ദേവൻ പക്ഷെ അയാളോട് മറുപടി ഒന്നും പറയാൻ പോയില്ല, അവന്മാരുടെ മേലുള്ള പിടിയും വിട്ടില്ല. പോലീസിനെ വിളിക്കാം എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ ഇനിയും ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് ആമിക്കു തോന്നി. അവൾ അവിടെ അമ്പലത്തിലെ ഒരാൾ എന്ന് തോന്നിയ ഒരു ആളുടെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞു. അവിടെ തൊഴാൻ വന്ന വേറെ രണ്ടു പെണ്ണുങ്ങളും കൂടി അവന്മാരെ പറ്റി പരാതി പറഞ്ഞപ്പോൾ ആമിയെ അവർക്കു വിശ്വാസമായി. എന്നാൽ പിന്നെ പോലീസിനെ വിളിച്ചു വരുത്തി അവന്മാരെ ഏല്പിക്കാം എന്ന് പറഞ്ഞപ്പോഴേക്കും അവന്മാർ കരച്ചിലായി. ഇനി ചെയ്യില്ല.. ഈയൊരു തവണ മാപ്പാക്കണം എന്ന് പറഞ്ഞപ്പോൾ എല്ലാവരും ആമിയെ നോക്കി. അവൾ പതിയെ ദേവന്റെ അടുത്തെത്തി അവന്റെ ചുമലിൽ കൈ വച്ചു " ദേവേട്ടാ.. മതി വിട് .. പ്ളീസ്" അവൻ അവളെ നോക്കി. അവന്റെ കണ്ണിലെ കനൽ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല. എന്നാലും അവൻ രണ്ടാളുടെയും ദേഹത്തുന്നു കൈ എടുത്തു. എന്നിട്ടു ഒന്നാമന്റെ അടുത്തേക്ക് നീങ്ങി.. അവൻ പേടിച്ചു പിറകോട്ടു മാറി..ദേവൻ അവന്റെ തോളിൽ കൈ വച്ചു " ഇനി മേലാൽ ഒരു പെണ്ണിന്റെ അടുത്തും ഇത് പോലത്തെ പോക്രിത്തരം കാണിക്കാൻ പോകരുത്.. പ്രത്യേകിച്ച് എന്റെ പെണ്ണിന്റെ അടുത്ത്.. കേട്ടോടാ" അതും പറഞ്ഞു അവൻ അമ്പലത്തിന്റെ അടുത്തേക്കായി നടന്നു. "എന്റെ പെണ്ണ് പോലും.....കഴിഞ്ഞ ദിവസം എന്നെ വേണ്ട.. പിരിയാം എന്നൊക്കെ പറഞ്ഞിട്ട് എപ്പോൾ മുതലാണ് ഇയാളുടെ പെണ്ണായതു" അവൾ മുഖം വീർപ്പിച്ചു കൊണ്ട് അവനു പിന്നാലെ നടന്നു. പാർവതി സമേതനായ ശിവ ഭഗവാന്റെ നടയിൽ നിൽക്കുമ്പോൾ എന്താണ് പ്രാര്ഥിക്കേണ്ടത് എന്ന് അവൾക്കു അറിയില്ലായിരുന്നു. തന്നിൽ നിന്ന് പിരിയാൻ നിൽക്കുന്ന ഈ മനുഷ്യനുമായി ഒരു നല്ല കുടുംബജീവിതം തരണമെന്ന് എങ്ങനെ പ്രാർത്ഥിക്കും? അവസാനം എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ നടത്താൻ പ്രാർത്ഥിച്ചു കൊണ്ട് അവൾ നിന്നു .തന്നെ വിഷമിപ്പിച്ചു കൊണ്ടാണെങ്കിൽ പോലും ആമിക്കു നല്ലതു വരാനും അവൾ സന്തോഷമായിരിക്കാനുമാണ് ദേവൻ പ്രാർഥിച്ചത്. പ്രാർത്ഥിച്ചു അമ്മൂമ്മ പറഞ്ഞ വഴിപാടുകളും കഴിച്ചു തിരിച്ചിറങ്ങിയപ്പോഴും ആമിയുടെ മുഖം തെളിഞ്ഞിരുന്നില്ല.. " നീയെന്താ മുഖം ഇങ്ങനെ വീർപ്പിച്ചു വച്ചേക്കുന്നേ?" തിരികെ പോകാനായി കാറിലേക്ക് കയറുമ്പോഴാണ് ദേവൻ ചോദിച്ചത്. അവൾ ഒന്നും മിണ്ടാതെ ഇരുന്നതേ ഉള്ളു.. " നിന്റെ വായിലെന്താ പഴമാണോ?? ചോദിച്ചത് കേട്ടില്ലേ?" " നാട്ടുകാരുടെ മുന്നിൽ വച്ച് തല്ലുണ്ടാക്കിയാൽ ഞാൻ പിന്നെ എന്താ വേണ്ടേ?" " അത് കൊള്ളാം .. ഇപ്പൊ ഞാൻ തല്ലുണ്ടാക്കിയതാണോ കുറ്റം. ഞാൻ എന്തിനാണു അവരെ തല്ലിയതെന്നു നിനക്ക് അറിയില്ലേ?" " എന്നെ പിടിക്കാൻ വന്നിട്ടല്ലേ.. എന്നെ ആരെങ്കിലും പിടിച്ചാൽ എന്താ ചെയ്യണ്ടെന്നു എനിക്കറിയാം" " ഓ പിന്നെ .. അറിയാം പോലും.. കണ്ടായിരുന്നു.. ഈ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചാലൊന്നും അവന്മാര് പേടിക്കൂല.. അതിനു ഇപ്പൊ കൊടുത്ത് പോലെ നല്ല പെട കൊടുക്കണം" അപ്പൊ താൻ അവന്മാരെ നോക്കി പേടിപ്പിക്കുന്നതൊക്കെ കണ്ടായിരുന്നു. " അമ്പലമുറ്റം ആയതു കൊണ്ടാണ് ഞാൻ ഒന്നും മിണ്ടാഞ്ഞതു.." " എടി.. അമ്പലമുറ്റമാണ് ബസ് ആണ് എന്നൊക്കെ പറഞ്ഞു നിന്നെ പോലുള്ളവർ പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നതാണ് ഇവന്മാരെ പോലെ ഉള്ളവന്മാരുടെ ധൈര്യം.. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ആരെങ്കിലും അവളുടെ ദേഹത്ത് തൊട്ടാൽ എവിടെയാണെങ്കിലും പ്രതികരിക്കണം.. അതിനു സ്ഥലവും കാലവും ഒന്നും നോക്കണ്ട.. എന്റെ പെണ്ണിനെ എന്റെ കണ്മുന്നിൽ വച്ച് ഒരുത്തൻ കൈ വച്ചാൽ അമ്പലമാണോ പള്ളിയാണോ എന്നൊന്നും ഞാൻ നോക്കില്ല" ആമിയുടെ കണ്ണുകൾ ജ്വലിച്ചു " ദേവേട്ടൻ കുറെ നേരമായല്ലോ എന്റെ പെണ്ണ് എന്റെ പെണ്ണ് എന്ന് പറയുന്നു.. ഞാൻ എങ്ങനെയ നിങ്ങളുടെ പെണ്ണാവുന്നതു? നിങ്ങള്ക്ക് വേണ്ടാത്തത് കൊണ്ട് ഉപേക്ഷിക്കാൻ നിൽക്കുന്നവൾ ...." അവൾ പറഞ്ഞു തീരുന്നതിനു മുന്നേ ദേവൻ അവളുടെ കവിളുകൾ രണ്ടും കുത്തി പിടിച്ചു.. " ഇനി ഒരക്ഷരം പോലും മിണ്ടരുത്" അവന്റെ കണ്ണുകളിലെ അഗ്നിക്ക് തന്നെ പൊള്ളിക്കാൻ ഉള്ള കഴിവുണ്ടെന്ന് ആമിക്കു തോന്നി പോയി. പക്ഷെ പിന്മാറാൻ അവളും തയ്യാറായിരുന്നില്ല. കണ്ണുകളിൽ നിറയെ അഗ്നിയോടെ അവളും ആ നോട്ടത്തെ നേരിട്ടു . അവന്റെ പിടിത്തത്തിന്റെ ശക്തിയിൽ അവളുടെ കവിളുകൾ വേദനിക്കുന്നുണ്ടെങ്കിലും തോറ്റു കൊടുക്കിലാണ് ഉറപ്പിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ താൻ എന്താ ചെയ്തതെന്ന് ബോധ്യം വന്ന പോലെ ദേവൻ തന്നെ കയ്യും കണ്ണുകളും പിൻവലിച്ചു " സോറി.. ഞാൻ പെട്ടെന്ന്.. പോകാം?" " പോകാം" അവൾ ജനലിലൂടെ പുറത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു.അവളുടെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു. ആരാണ് ഇയാൾ? എന്താണ് ഇയാളുടെ മനസ്സിൽ? ചിലപ്പോൾ പറയും അയാളുടെ പെണ്ണാണെന്ന്.. ചിലപ്പോൾ പറയും ഇഷ്ടമില്ലാന്നു.. എന്ത് കൊണ്ടോ ദേവന് തന്നെ ഇഷ്ടമില്ലാന്നു വിശ്വസിക്കാൻ ആമിക്കു പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് അകന്നു മാറി പോകുന്നത്? എന്താണ് ഇയാളുടെ മനസ്സിൽ? ഓരോന്നോർത്തിട്ടു ഭ്രാന്ത് പിടിക്കുന്നത് പോലെയാണ് ആമിക്കു തോന്നിയത്. ദേവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വിട്ടിട്ടു തിരിച്ചു പോകണമെന്ന് കരുതി ഇരുന്നതാണ്. പക്ഷെ അവളെ വിട്ടു പോകാൻ പറ്റുന്നില്ല. അതാണ് ഒരു ദിവസം കൂടി ഒരു ദിവസം കൂടി എന്നു മനസ്സിൽ പറഞ്ഞു ഇവിടെ നിൽക്കുന്നത്. അവളെ പിരിയുന്ന കാര്യം ഓർക്കുമ്പോൾ നെഞ്ച് വിങ്ങുകയാണ്. ഇനിയും ഇവിടെ ഇങ്ങനെ അധിക ദിവസം നിൽക്കാനും പറ്റില്ല. ചെയ്തു തീർക്കാൻ ഇനിയും ഒരുപാടു കാര്യങ്ങൾ ഉണ്ട്. അതിനിടക്ക് തനിക്കു എന്ത് വേണമെങ്കിലും സംഭവിക്കാം.. മരണപ്പെടാം .. അല്ലെങ്കിൽ പിടി വീഴാം..അതിലേക്കൊക്കെ അറിഞ്ഞു കൊണ്ട് എങ്ങനെ അവളെ വലിച്ചിടും? അധികം വൈകാതെ എന്തായാലും തനിക്കു തിരിച്ചു പോകേണ്ടി വരും.. വേദനയോടെ അവൻ ഓർത്തു. രണ്ടു ദിവസങ്ങൾ പിന്നെയും കടന്നു പോയി. അൻവർ അലി കോഴിക്കോട്ടെ അന്വേഷണം അവസാനിപ്പിച്ചു കൊച്ചിയിൽ തിരിച്ചെത്തിയെന്നു പരുന്തു വിളിച്ചു പറഞ്ഞു ദേവൻ അറിഞ്ഞു. അതിനെ പറ്റി പ്രത്യേകിച്ച് വാർത്തകളൊന്നും മാധ്യമങ്ങളിൽ കാണാത്തതു കൊണ്ട് അവിടുന്ന് പ്രത്യേകിച്ചൊന്നും കിട്ടി കാണില്ല എന്ന് തന്നെ അവർ ആശ്വസിച്ചു. ഈ ഞായറാഴ്ചയോട് കൂടി ഇവിടുന്നു എറണാകുളത്തേക്കു മടങ്ങാം.. അതിനു ശേഷം തങ്ങളുടെ ഓപ്പറേഷന്റെ രണ്ടാം ഘട്ടം തുടങ്ങാം എന്നും തീരുമാനിച്ചു. തുടരും കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
💞 പ്രണയകഥകൾ - Part 13 G@Q1Qzdo Part 13 G@Q1Qzdo - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6nrvdJ8?d=n&ui=v64j8rk&e1= part..6.. പ്രകൃതിയിലെ മാറ്റം ശ്രദ്ധിച്ചു കൊണ്ടിരുന്ന പള്ളിയിലെ.കപ്യാരായ അന്തോണി പറഞ്ഞു..ഇത് എന്തോന്ന് ആ കർത്താവെ ലോകം അവസാനിക്കാൻ പോവാണോ..ഇത്ര ഇരുട്ട് മൂടി ഒരു മഴ ഞാൻ കണ്ടിട്ടേ ഇല്ല.. പള്ളിയിൽ ആ ഇടവകയിൽ ഉള്ള മിക്കവാറും ആളുകൾ എത്തിയിരുന്നു.. കാരണം ഏലിയാസ് അച്ചൻ അവർക്ക് ദൈവതുല്യം ആയിരുന്നു..ഒരുപാട് സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തെ കാണാൻ ആളുകൾ വന്നിട്ടുണ്ട്.ഏറ്റവും കൂടുതൽ ആളുകൾ അദ്ദേഹത്തെ അന്വേഷിച്ചു വന്നിരുന്നത് എന്തെങ്കിലും കണ്ടു ഭയന്നാലോ.അല്ലെങ്കിൽ നെഗറ്റീവ് എനർജിയുടെ ശല്യം ഉള്ളവർ ഒക്കെ ആയിരുന്നു.. പള്ളിയിലെ ട്രസ്റ്റ് മെമ്പർ സോജൻ അന്തോണിയുടെഅടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു..ആൽബർട് ഫാദർ എത്തിയില്ലല്ലോ അന്തോണി..ഉച്ച ആകാൻ പോകുന്നു..ഏലിയാസ് അച്ചന് സ്വന്തം എന്ന് പറയാൻ ദത്തു വളർത്തിയ ആൽബർട്ട് മാത്രം അല്ലേ ഒള്ളു.. അന്തോണി പുറത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു..വിവരം അറിയിച്ചിരുന്നു ഞാൻ..പിന്നെ കാലാവസ്ഥ കണ്ടില്ലേ അത് കൊണ്ടു ആകും വരാൻ താമസിക്കുന്നത്.. ഇതേ സമയം കട്ടപ്പന റൂട്ടിലെ റോഡിൽ തന്റെ കാർ ഒതുക്കി ഇട്ടു കൊണ്ടു ആൽബർട്ട് ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുക ആയിരുന്നു.. എന്താണ് സംഭവിക്കുന്നത്. ഫാദർ ഭയപ്പെട്ടിരുന്ന ആ സമയം അടുത്ത് എന്ന് അല്ലേ മനസിലാകുന്നത്. അദ്ദേഹം ഡയറിയിൽ എന്താകും എഴുതി വെച്ചിരിക്കുന്നത്.. ആൽബർട്ട് മൊബൈൽ എടുത്തു നോക്കി.. പിന്നെ വീണ്ടും കാർ സ്റ്റാർട്ട്‌ ചെയ്തു കൊണ്ടു മുന്നോട്ട് കുതിച്ചു.. കട്ടപ്പന എത്തിയപ്പോൾ അതി ശക്തമായ മഴ ആയിരുന്നു.. റോഡ് പോലും കാണാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.. ഒരു വിധം കാർ ഓടിച്ചു ആൽബർട്ട് പള്ളിമുറ്റത്തു എത്തി.. ആൽബർട്ടിന്റെ കാർ കണ്ടപ്പോൾ തന്നെ അന്തോണി ഒരു കുടയും എടുത്തു കൊണ്ടു കാറിന്റെ അടുത്തേക്ക് ചെന്നു.. കാറിൽ നിന്ന് ഇറങ്ങിയ അവനെ അന്തോണി കുടചൂടിച്ചു പള്ളിയിലേക്ക് കൊണ്ടു പോയി.. പള്ളിയുടെ ഹാളിൽ തന്നെ ഏലിയാസ് അച്ചൻ നിദ്രയിൽ ആണ്ടു കിടപ്പുണ്ടായിരുന്നു. ഇടവകയിലെ ആളുകൾ ആൽബർട്ടിന് വഴി മാറി കൊടുത്തു.. ഏലിയാസ് അച്ചന്റെ ശാന്തമായ മുഖം നോക്കി നിന്ന ആൽബർട്ട് ഉള്ളിൽ കരഞ്ഞു കൊണ്ടിരുന്നു. അനാഥൻ ആയ തനിക്ക് എല്ലാം ആയിരുന്നു അദ്ദേഹം.. അന്തോണി ആൽബർട്ടിന്റെ അടുത്ത് വന്നു കൊണ്ടു മെല്ലെ പറഞ്ഞു. അച്ചോ ഇനി ആരും വരാൻ ഇല്ല.. നമുക്ക് ബാക്കി കാര്യങ്ങൾ കുറച്ചു വേഗത്തിൽ ആക്കണം.. കാരണം കല്ലറയിൽ വെള്ളം പൊങ്ങുന്നുണ്ട് എന്ന് കുഴി വെട്ടുന്നവർ പറഞ്ഞു.. ആൽബർട്ട് അയാളെ നോക്കി കൊണ്ടു മെല്ലെ പറഞ്ഞു.. അങ്ങനെ ആവട്ടെ എങ്കിൽ.. ആൽബർട്ട്.. ഏലിയാസ് അച്ചന്റെ അന്ത്യകർമ്മങ്ങൾ ചെയ്തു.. പുറത്തു മഴയുടെ ശക്തി കുറച്ചു കുറഞ്ഞു...സെമിതേരിയിലെ പ്രത്യേക കല്ലറയിൽ അദ്ദേഹത്തെ അടക്കം ചെയ്തു.. ആളുകൾ മെല്ലെ പിരിഞ്ഞു പോകാൻ തുടങ്ങി.. പള്ളിയിൽ അന്തോണിയും ആൽബർട്ടും മാത്രം അവശേഷിച്ചു.. ഫ്ലാസ്കിൽ നിന്ന് ഒരു ഗ്ലാസ്‌ ചായ ആൽബർട്ടിനു പകർന്നു കൊടുത്തു കൊണ്ടു അന്തോണി പറഞ്ഞു..ഇനി ഇവിടെ ഉണ്ടാകുമോ ആൽബി.. അതോ തിരിച്ചു പോകുമോ.. ആൽബർട്ട് അയാളെ നോക്കി ചായ വാങ്ങി കൊണ്ട് പറഞ്ഞു.. ഒന്നും തീരുമാനിച്ചിട്ടില്ല.. കോതമംഗലത്ത് ഇപ്പോൾ ആൾ ഉണ്ട് അത് കൊണ്ടു അവിടേക്ക് നോക്കണ്ട.. എന്താണ് പള്ളി കമ്മറ്റി പറയുന്നത് എന്ന് കൂടി കേൾക്കാലോ.. അന്തോണി താടക്ക് കൈ കൊടുത്തു കൊണ്ടു പറഞ്ഞു.. രാവിലെ ഞാൻ ചായ കൊടുക്കാൻ ചെന്നപ്പോൾ എന്തോ എഴുതുക ആയിരുന്നു ഏലിയാസ് അച്ചൻ.. മുഖം വല്ലാത്ത ഭാവത്തിൽ ആയിരുന്നു.. പിന്നെ കുറച്ചു കഴിഞ്ഞു ഞാൻ ചെല്ലുമ്പോൾ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നു... അടുത്ത് വന്നു വിളിച്ചപ്പോൾ ആണ് മനസിലായത് അദ്ദേഹം ഇനി ഉണരില്ല എന്ന്.. ആൽബർട്ട് ചായ മെല്ലെ കുടിച്ചു കൊണ്ടു മഴയിലേക്ക് നോക്കി ഇരുന്നു..പിന്നെ ചായ ഗ്ലാസ്‌ അന്തോണിയെ ഏൽപ്പിച്ചു കൊണ്ടു പള്ളിയോട് ചേർന്ന് ഉള്ള ഏലിയാസ് ഫാദറിന്റെ റൂമിലേക്ക് ചെന്നു.. അവിടെ അദ്ദേഹം കിടന്ന ബെഡിന്റെ അടിയിൽ നിന്ന് ഒരു ഡയറി ആൽബർട്ട് എടുത്തു.. കസേരയിൽ ഇരുന്നു കൊണ്ടു ആൽബർട്ട് ഡയറിമെല്ലെ തുറന്നു.. അതിൽ ഏലിയാസ് അച്ചൻ എഴുതി വെച്ചിരിക്കുന്ന അക്ഷരങ്ങളിൽ കൂടി ആൽബർട്ടിന്റെ കണ്ണുകൾ നീങ്ങാൻ തുടങ്ങി ഞാൻ ഭയപ്പെട്ടത്. സംഭവിക്കാൻ പോകുന്നു. എന്റെ മകൻ ചെയ്‌ത ഒരു തെറ്റ്.. അത് അനുഭവിക്കാൻ പോകുന്നത് ഈ നാട് ആണ്.. അവൻ ഉണരുക ആണ്.. ഈ നാട് മാത്രം അല്ല ഈ ലോകം തന്നെ അവൻ നശിപ്പിക്കും.. അടയാളങ്ങൾ എല്ലാം കണ്ടു കഴിഞ്ഞു.. ഇനി ആ നാലു പേർ കൂടി ഇവിടെ എത്തും.. അതോടെ എല്ലാം നീച രാശിയിൽ സംഗമിക്കും.. ആൽബർട്ടിന്റെ നെറ്റിയിൽ നിന്ന് ഒരു തുള്ളി വിയർപ്പ് ആ ഡയറിയിൽ വീണു.... ഇതേ സമയം കട്ടപ്പന റൂട്ടിൽ ആയിരുന്നു രാഹുലും അനന്തുവും ബിജിത്തും ജോയിമോനും.. പെട്ടന്ന് കുറച്ചു മാറി ഒരു ബുള്ളറ്റ് റോഡ് സൈഡിൽ ഇരിക്കുന്നത് അവർ ശ്രദ്ധിച്ചു.. ജോയ്മോൻ കാർ മെല്ലെ സ്ലോചെയ്തു കൊണ്ടു ബുള്ളറ്റിലേക്ക് നോക്കി.. പെട്ടന്ന് ബുള്ളറ്റിന്റെ മറു സൈഡിൽ നിന്ന് ഒരു പെൺകുട്ടി എണീറ്റു നിന്നു.. അവൾ കൈ ഉയർത്തി നിന്നു അവരെ നോക്കി കൊണ്ട്.. ജോയ്മോൻ വേഗം കാർ ഒതുക്കി നിർത്തി.. ആ പെൺകുട്ടി വേഗം അയാളുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു.. സാർ ഞാൻ ഒരു വ്ലോഗർ ആണ്. കട്ടപ്പന എത്തണം.. ഒന്ന് ഹെല്പ് ചെയ്യോ.. ജോയിമോൻ വേഗം തന്നെ പറഞ്ഞു.. മോൾ കയറിക്കോ കുഴപ്പമില്ല. ഞങ്ങളും കട്ടപ്പനക്ക് തന്നെ ആണ്.. അവൾ ബുള്ളറ്റിന്റെ ചാവി ഊരി എടുത്തു കൊണ്ടു കാറിന്റെ പുറകിലെ സീറ്റിൽ കയറി..കാർ വീണ്ടും മുന്നോട്ട് നീങ്ങി തുടങ്ങി.. അനന്തു ആ പെൺകുട്ടിയുടെ നേരെ നോക്കികൊണ്ടു മെല്ലെ ചോദിച്ചു.. തന്റെ പേര് ജെസ്സി എന്നാണോ.. അത് കേട്ടപ്പോൾ ആ പെൺകുട്ടി ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു.. ജെസിയോ അങ്ങനെ അല്ലല്ലോ എന്റെ പേര്.. എന്താ ചോദിച്ചത്.. അനന്തു രാഹുലിനെ നോക്കികൊണ്ട് മെല്ലെ പറഞ്ഞു.. അല്ല എനിക്കു ഒരു കൂട്ടുകാരി ഉണ്ട് ജെസ്സി. അവളെ പോലെ തോന്നി കണ്ടപ്പോൾ.. അവൾ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു.. ആണോ.. പക്ഷെ എന്റെ അങ്ങനെ അല്ലല്ലോ.. എന്റെ പേര് സ്വപ്‍ന എന്നാണ്...?? അത് കേട്ടപ്പോൾ ബിജിത്ത് ഒന്ന് ഞെട്ടി കൊണ്ടു തിരിഞ്ഞു നോക്കി.. രാഹുലും അനന്തുവും ബിജിത്തിനെ നോക്കി.. രാഹുൽ അനന്തുവിനോട് മെല്ലെ പറഞ്ഞു.. കാര്യങ്ങൾ കൂടുതൽ വഷളാക്കുക ആണ്.. എന്തായാലും നമ്മൾ മുന്നോട്ട് തന്നെ പോകും.. വരുന്നത് പോലെ കാണാം.. തുടരും.. കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
📔 കഥ - 6 Part AHORROR THRILLER c@lmm.m 6 Part AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം പാർട്ട്‌ 09 നിമിഷങ്ങൾക്കുള്ളിൽ അനന്തരാമയ്യർ വിയർത്തു കുളിച്ചത് ആൽബി അമ്പരപ്പോടെയാണ് നോക്കി കണ്ടത്. അയാൾ, പെട്ടെന്ന് മുകളിൽ നില്ക്കുന്ന ഡെയ്സിയെ തിരിഞ്ഞു നോക്കി. “ഞാനിറങ്ങട്ടെ സർ! പരിചയപ്പെട്ടതിൽ സന്തോഷം.” അയ്യർ മുഖത്തൊരു ചിരി വരുത്തി പുറത്തേക്കിറങ്ങി. പുറകിൽ ഭീമാകാരമായ വാതിലുകൾ തനിയെ അടഞ്ഞു. “സർ... ഒരു മിനിറ്റേ. ഞാനിപ്പൊ അങ്ങോട്ടിറങ്ങി വരാം. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം. ഞാൻ രാവിലെ ബ്രേക്ക്ഫാസ്റ്റ് പോലും കഴിച്ചിട്ടില്ല.” മുകളിലെ നിലയിലെ തന്റെ മുറിയിലേക്ക് തിരിഞ്ഞു നടന്നു കൊണ്ട് ഡെയ്സി പറഞ്ഞു. “ഓ... എനിക്കൊന്നും വേണ്ട കേട്ടോ. ഞാൻ കഴിച്ചിട്ടാണ് വന്നത്.” ആൽബി പറഞ്ഞത് അവൾ കേട്ടില്ലെന്നു തോന്നി. വാതിലടയുന്ന ശബ്ദം കേട്ടു. അയാൾ മുഖമമർത്തി തുടച്ചു കൊണ്ട് ചുറ്റും വിശദമായി ഒന്ന് വീക്ഷിച്ചു. അറേബ്യൻ കൊട്ടാരങ്ങളിലൊക്കെ കാണുന്ന തരം ഇന്റീരിയർ ഫർണിഷിങ്ങ്. വിശാലമായ ആ സ്വീകരണ മുറിയിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. ഫോർമൽ, ഇൻഫോർമൽ പിന്നെ, ഒരു ബാറും സൗകര്യങ്ങളും. അത് ഏറ്റവും പുറകിലാണ്. അതിനു പുറകിൽ ഒരു ഓപ്പൺ കിച്ചനും കാണാം. ആൽബി ഫോർമൽ ലിവിങ്ങ് ഭാഗത്ത് ഒരു സോഫയിൽ ഇരുന്നുകൊണ്ട് മുകളിലേക്ക് നോക്കി. മൂന്നു നില ഉയരത്തിലാണ് സീലിങ്ങ്! അവിടെ നിന്നും താഴെ ഒരാൾപ്പൊക്കം വരെ നീണ്ടു കിടക്കുന്ന ക്രിസ്റ്റൽ ഷാന്റെലിയർ! ഏറ്റവും ചുരുങ്ങിയത് 100 കൊച്ചു ബൾബുകളെങ്കിലും കാണണം അതിന്. സ്വർണ്ണ നിറത്തിൽ ആ ഗ്ലാസ്സ് കഷണങ്ങൾ വെട്ടിത്തിളങ്ങുകയാണ്. ഈ ഒരു ലൈറ്റിനു മാത്രം എത്ര ലക്ഷം രൂപയായിക്കാണും ? എന്താണ് ശരിക്കും ഇവളുടെ ബിസിനസ് ? അതും ഒരു സ്ത്രീ ഒറ്റക്ക്! അയാളുടെ മനസ്സിലൂടെ പല തരം ചിന്തകൾ കടന്നു പോയി. അപ്പോൾ... “ഹലോ...” തൊട്ടരികിൽ നിന്നും ആ മാദക സ്വരം. ഒറ്റ നിമിഷം കൊണ്ട് ആൽബിയുടെ തൊണ്ട വരണ്ടു പോയി. കാരണം, ആ മുകളിലേക്കു കയറിപ്പോയ ഡെയ്സി ആയിരുന്നില്ല അവിടെ നിന്നിരുന്നത്! അവളുടെ സ്കിൻ കളറിൽ തന്നെയുള്ള ഒരു സില്ക് ഗൗൺ ആണ് ധരിച്ചിരുന്നത്. അതും ഒരു വസ്ത്രം എത്ര മാത്രം നേർത്തതാകാമോ അത്രക്കും സുതാര്യം. അതങ്ങനെ അവളുടെ ശരീരത്തിന്റെ ഓരോ നിമ്നോന്നതങ്ങളിലും ഒട്ടിച്ചേർന്നു കിടന്നിരുന്നു. പെട്ടെന്ന് കണ്ടപ്പോൾ അവൾ പൂർണ്ണ നഗ്നയാണെന്നാണയാൾക്ക് തോന്നിയത്. “ഹേയ്...ഡെയ്സി....” ആൽബിയുടെ ശബ്ദം വിറച്ചു. “എന്താ അനന്തു പറഞ്ഞത് ? എന്തിനാ അയാൾക്ക് ഫോൺ നമ്പറൊക്കെ കൊടുക്കുന്ന കണ്ടല്ലോ.” അതറിയാനായിരുന്നു ഡെയ്സിക്ക് തിടുക്കം എന്നു തോന്നി. “ഓ.. അയാൾക്കെന്തോ പറയാനുണ്ടത്രേ.” ആൽബി സ്വബോധത്തിലേക്ക് തിരിച്ചു വന്നു. “എന്തു പറയാൻ ? എന്താ അയാൾടെ പ്രശ്നം ? ” “ആ അറിയില്ല. ഒന്നും പറഞ്ഞില്ല. ജസ്റ്റ് ഫോൺ നമ്പർ ചോദിച്ചു. ഉടനെ പോകുകയും ചെയ്തു.” “ഉം...” ഡെയ്സി ആലോചനയോടെ ഒന്നു മൂളി. അവളുടെ മുഖത്ത് എന്തൊക്കെയോ സംശയങ്ങളുടെ വേലിയേറ്റം. “... അയാളെ അധികം അടുപ്പിക്കണ്ട കേട്ടോ സർ. വിശ്വസിക്കാൻ കൊള്ളില്ല. കാര്യം എന്റെ അക്കൗണ്ടന്റൊക്കെയാണ്. പക്ഷേ ആളത്ര സ്ട്രെയിറ്റ് ഫോർവേർഡ് അല്ല.” “ഉം. ഞാൻ ശ്രദ്ധിച്ചോളാം. നമുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം.” ആൽബി വിഷയം മാറ്റാൻ ശ്രമിച്ചു. “ആദ്യം നമുക്കെന്തെങ്കിലും കഴിക്കാം ? ഒരു കുസൃതിച്ചിരി വിരിഞ്ഞു ആ മുഖത്ത്. ”എനിക്കൊന്നും വേണ്ട കേട്ടോ. ഞാൻ കഴിച്ചിരുന്നു.“ ആൽബി ശ്രമപ്പെട്ട് തന്റെ സ്വരത്തിൽ ഗൗരവം കലർത്തി. ”ഓ...അതെങ്ങനാ ശരിയാവുക ? ആദ്യമായിട്ട് എന്റെ വീട്ടിൽ വന്നിട്ട് . അറ്റ് ലീസ്റ്റ് എന്തെങ്കിലും സ്നാക്ക്സ് അല്ലെങ്കിൽ ഡ്രിങ്ക്സ് ? ദാ അവിടെ ബാറുണ്ട്. സാറിനു ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കാം. വാ.“ ”ഞാൻ യൂണിഫോമിലാണ് ഡെയ്സി. പിന്നെ ഈ സമയത്ത് കഴിക്കാറുമില്ല. ഇറ്റ്സ് ഓക്കേ. ഡെയ്സി കഴിച്ചിട്ടു വരൂ. ഞാൻ വെയ്റ്റ് ചെയ്യാം.“ ”സർ...“ അവൾ ആ കള്ളച്ചിരിയോടെ തന്നെ തിരിഞ്ഞു നിന്നു. ”എന്റെ കയ്യിൽ ഒരു പത്തൊൻപതുകാരി ‘ലെൻകാഡം’ വിസ്കി ഉണ്ട്. 12 വയസ്സുള്ളപ്പൊ എന്റെ കയ്യിൽ വന്നതാ. ഇന്നുവരെ ആരും തൊട്ടിട്ടില്ല. ഒരെണ്ണമൊഴിക്കട്ടെ ? അതിനോടെന്തായാലും നോ പറയരുത്. ഇൻഡ്യയിൽ തന്നെ ആകെ കുറച്ചു ബോട്ടിലുകളേ ഉള്ളൂ.“ ആൽബിയുടെ നോട്ടം അറിയാതെ തന്നെ പാളി അവളുടെ ശരീരഭാഗങ്ങളിലൂടെ ഇഴഞ്ഞു കൊണ്ടിരിക്കുകയാണ്. ”സർ ? “ അവൾ മുരടനക്കി. ”ഓ.. സോറി. വേണ്ട ഡെയ്സി. എനിക്കീ സമയത്ത് ശീലമില്ല.“ അയാൾ ഞെട്ടലോടെ നോട്ടം പിൻവലിച്ചു. ”ഓക്കേ. എങ്കിൽ ഞാനൊരെണ്ണം കഴിക്കട്ടെ. സർ നോക്കി ആസ്വദിച്ചോണ്ട് നില്ക്ക്.“ പിണക്കം നടിച്ചുകൊണ്ട് അവൾ തിരിഞ്ഞ് ബാറിനെ ലക്ഷ്യമാക്കി നടന്നു. അവൾ അതിനെ സമീപിച്ചപ്പോൾ ബാറിനു പുറകിലെ ഗ്ലാസ്സ് ഷെല്ഫുകളിൽ ഓറഞ്ചു നിറത്തിൽ എൽ ഈ ഡീ സ്ട്രിപ്പുകൾ തനിയെ പ്രകാശിച്ചു. ഒപ്പം സീലിങ്ങിലെ ഒരു നീല ലൈറ്റ് കൂടി പ്രകാശിച്ചതോടെ, അവളുടെ നേർത്ത ഗൗണിനുള്ളിൽ അഴകളവുകൾ വ്യക്തമായി തെളിഞ്ഞു വന്നു. ആൽബിക്ക് തന്റെ സകല നിയന്ത്രണങ്ങളും വിട്ടു പോകുന്ന പോലെ തോന്നി. അവൾ നേരെ നടന്നു ചെന്ന് ഷെല്ഫിൽ നിന്നും ഒരു ചെറിയ ബോട്ടിലെടുത്ത് അതിന്റെ ഗ്ലാസ്സ് അടപ്പു തുറന്ന് തന്റെ മൂക്കിനോടടുപ്പിച്ച് ഒരു നിമിഷം കണ്ണുകളടച്ചു നിന്നു. എന്നിട്ട് തലക്കു മുകളിൽ തൂക്കിയിട്ടിരുന്ന ഗ്ലാസ്സുകളിലൊന്നെടുത്ത് സ്വർണ്ണ നിറമുള്ള ആ ദ്രാവകം അതിലേക്ക് പകർന്നുകൊണ്ട് ആൽബിയെ നോക്കി മന്ദഹസിച്ചു. “സർനു മനസ്സു മാറിയെങ്കിൽ പറയണം. ഒരു ഗ്ലാസ്സു കൂടി എടുക്കാം ഞാൻ.” ആൽബി നിക്ഷേധാർത്ഥത്തിൽ തലയാട്ടി. അയാളുടെ മുഖത്തെ പരവേശം കൗതുകത്തോടെയാണ് ഡെയ്സി നോക്കിക്കണ്ടത്. അവളുടെ മുഖത്ത് അപ്പോൾ മിന്നിമാഞ്ഞ കുസൃതിച്ചിരിക്ക് ഒരാളെ കൊല്ലാനുള്ള മൂർച്ചയുണ്ട് എന്ന് തോന്നിപ്പോയി അയാൾക്ക്! ആ ചിരിയുടെ മേലേക്ക് അവൾ വൈൻ ഗ്ളാസ് അമർത്തിയപ്പോൾ അൽപനേരം ജ്വലിച്ചു നിന്ന് പെട്ടന്ന് കെട്ടുപോയ വെളിച്ചത്തിൽ നിന്ന പോലെ തോന്നി അയാൾക്ക് . “ഡെയ്സി... ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ ? ” ആൽബി അവിടെ കിടന്ന ഉയരമുള്ള ബാർ സ്റ്റൂളുകളിലൊന്നിൽ ഇരുന്നു. തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ വല്ലാതെ പണിപ്പെടുന്നുണ്ടായിരുന്നു അയാൾ. “ഓക്കേ! ” അവളും ആ കൗണ്ടറിനു മുകളിലേക്ക് തന്റെ ഒരു കാലുയർത്തി വെച്ച് ഇരുന്നു. “ഡെയ്സിയുടെ സ്വന്തം വീടാണോ ഇത് ? ” ആൽബി ചോദ്യങ്ങൾ ആരംഭിച്ചു. “എന്റെ പപ്പാ പണിതതാണ്. എനിക്കൊരു അനുജത്തി കൂടി ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേർക്കുമായി പണിതു തന്നതാണ്. വിവാഹം കഴിഞ്ഞാലും ഞങ്ങൾ ഇവിടെ തന്നെ താമസിക്കണമെന്നാരുന്നു പപ്പായുടേം മമ്മിയുടേം ആഗ്രഹം. അതു തന്നെ നടക്കുകയും ചെയ്തു. ഞങ്ങൾ എല്ലാവരും ഈ വീട്ടിലായിരുന്നു താമസം. ഞാനും ഹസ്ബൻഡും, അനിയത്തിയും ഹസ്ബൻഡും 3 മക്കളും... എല്ലാവരും കൂടി ഒരുമിച്ച് ഒരു വലിയ കൂട്ടുകുടുംബം. പക്ഷേ ഇപ്പൊ ഞാൻ മാത്രമായി. ബാക്കി എല്ലാവരും ...” അവൾ ഒന്നു നിർത്തി. “അവരൊക്കെ ഇപ്പൊ ? ” “ആരുമില്ല ഇനിയെനിക്ക്. കുറച്ചു വർഷങ്ങൾക്കു മുൻപ്, അനിയത്തിയും കുടുംബവും, കോയമ്പത്തൂർ വെച്ചൊരു ആക്സിഡന്റിൽ മരിച്ചു. അതു കഴിഞ്ഞ് മൂന്നാം ദിവസം പപ്പയും. കാർഡിയാക്ക് അറസ്റ്റായിരുന്നു. മമ്മി മരിച്ചത് കഴിഞ്ഞ വർഷമാണ്. മെന്റലി ആകെ തകർന്നു പോയിരുന്നു പാവം. ഭക്ഷണമൊന്നും കഴിക്കാതെ ഒരു തരത്തിൽ പറഞ്ഞാൽ പട്ടിണി കിടന്നാണ് മരിച്ചത്. വേറേ അസുഖമൊന്നുമുണ്ടായിരുന്നില്ല. ആ ഷോക്കിൽ നിന്ന് എത്ര ശ്രമിച്ചിട്ടും കയറിപ്പോരാൻ പറ്റിയില്ല.” “ഓ... മൈ ഗോഡ്! ” ആ ചോദ്യം ചോദിച്ചതോർത്ത് ആൽബി സ്വയം പഴിച്ചു. “സാരമില്ല സർ. സർ ചോദിച്ചോളൂ. ഇനിയെന്താ അറിയണ്ടേ ? ” അവൾ ഒരു വിഷാദച്ചിരിയോടെ അയാളെ പ്രോൽസാഹിപ്പിച്ചു. “ഡെയ്സി ഈ .... വീട്ടിൽ ഒറ്റക്കാണോ താമസം ? ” അതിനെ ഒരു വീടെന്ന് വിശേഷിപ്പിക്കാൻ അയാൾക്ക് മടി തോന്നി. “വെൽ... ഞാനും എന്റെ 4 സെർവന്റ്സും അകത്ത്. വേറേ 4 ജോലിക്കാർ പുറത്ത്. രണ്ട് ഡ്രൈവേഴ്സ്. പിന്നെ സെക്യൂരിറ്റിയുണ്ട് രണ്ടു പേർ. പിന്നെ രാത്രിയാകുമ്പോ പട്ടികളെയെല്ലാം അഴിച്ചു വിടും. ഓ... പട്ടിയെ നോക്കാൻ ഒരാളു കൂടി ഉണ്ടു കേട്ടോ. ഞാൻ മറന്നു. ഇതൊന്നു മ്പോരാഞ്ഞ് എല്ലാ മുറികളിലും സെക്യൂരിറ്റി ക്യാമറകളുണ്ട്. പിന്നെ എന്തിനാ പേടി ? ” “ഓ... എല്ലാ മുറികളിലും ക്യാമറയുണ്ടോ ? “ ആൽബിക്ക് അതൊരു നല്ല അവസരമായി തോന്നി. ”എങ്കിൽ പിന്നെ പ്രശ്നമില്ലല്ലോ. ആരെങ്കിലും അകത്തു കടന്നിട്ടുണ്ടെങ്കിൽ ആ ഫുട്ടേജ് നോക്കിയാൽ അറിഞ്ഞു കൂടെ ? “ ഡെയ്സിയുടെ മുഖം വിളറി. അബദ്ധം പറ്റിയതു പോലെ അവൾ തിടുക്കത്തിൽ ആ ബോട്ടിൽ താഴെ വെച്ചു. ”എല്ലാ മുറികളിലും എന്നു പറയുമ്പോൾ... ബെഡ് റൂമിൽ ആരെങ്കിലും ക്യാമറ വെക്കുമോ സർ ? “ അവളുടെ ചിരിയിൽ മുഖത്തെ വിളർച്ച പ്രകടമായിരുന്നു. “ഉം... ” ആൽബി ഒന്നിരുത്തി മൂളി “വേറൊരു കാര്യം, ഡെയ്സി ആഭരണങ്ങൾ ലോക്കറിൽ വെക്കാറില്ലേ ? ” “ലോക്കറൊക്കെ ഉണ്ട് സർ. ഇവിടെ മൂന്നെണ്ണമുണ്ട്. പക്ഷേ ഞാൻ സ്ഥിരം ഉപയോഗിക്കുന്ന ചില ഐറ്റംസ് പുറത്ത് തന്നെ വെക്കും. ബെഡ് റൂമിൽ ഡ്രോവറിൽ.” അവൾ തന്റെ ചിരി വീണ്ടെടുത്തു. “ഓക്കെ. പക്ഷേ, ഈ മോഷണം പോയി എന്നു പറയുന്ന ഐറ്റം സ്ഥിരം ഉപയോഗിക്കുന്നതാണോ ? ഈ അരയിൽ കെട്ടുന്ന വീതികൂടിയ ബെൽട്ടല്ലേ അത് ? ” ആൽബിയുടെ ചോദ്യങ്ങൾ തികച്ചും പോലീസ് രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. “അത് സർ... സത്യം പറയാം, എനിക്കൊരു ചെറിയ പ്രശ്നമുണ്ട്. ” അവൾ അടക്കിച്ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞു തുടങ്ങിയത്. “ഞാൻ ഇടക്ക് എന്റെ വെഡ്ഡിങ്ങ് ഡ്രസ്സൊക്കെ ഒന്നെടുത്തിടും. വെറുതേ എനിക്കു മാത്രം ഒന്നു കാണാൻ. അന്നത്തെപ്പോലെ സാരിയൊക്കെ ഉടുത്ത് ആഭരണങ്ങളൊക്കെ അണിഞ്ഞ് ചുമ്മാ ഒരു രസം. അതിനു വേണ്ടി പുറത്തെടുത്തതാ. കഴിഞ്ഞ മാസം. പിന്നെ ലോക്കറിൽ വെച്ചില്ല. രണ്ടാഴ്ച്ച മുൻപ് നോക്കിയപ്പോൾ അതിൽ ചിലത് മിസ്സായിരിക്കുന്നു.” ആൽബി വീണ്ടും അർത്ഥഗർഭമായി ഒന്നു മൂളി . “ഇതു കഴിഞ്ഞ് നമുക്ക് ബെഡ് റൂമിലേക്കു പോകാം സർ. ഞാൻ എല്ലാം കാണിച്ചു തരാം.” അവൾ വീണ്ടും ദ്വയാർത്ഥം നിഴലിക്കുന്ന തന്റെ സംസാരരീതി പുറത്തെടുത്തു. “ഡെയ്സി... എന്താണെന്നറിയില്ല, ഇപ്പോ എന്നോടീ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് എന്റെ മനസ്സു പറയുന്നു. എന്തായിരിക്കും കാരണം ? “ ആൽബി കണ്ണുകൾ ചെറുതാക്കി അവളുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി. "അതെന്ത് പറ്റി സർ? " അപ്പോൾ അവളുടെ കണ്ണുകളിൽ നിഴലിച്ച നിഷ്കളങ്ക ഭാവം ആൽബി കണ്ടില്ലെന്ന് നടിച്ചു. “ആദ്യമേ ഞാൻ ഇതിന്റെ ഒരു സൈക്കോളജിക്കൽ ആസ്പെക്റ്റ് പറയാം.” ആൽബി ഒന്നിളകിയിരുന്നു. “ഞാൻ 8 വർഷം എക്സ്പീരിയൻസുള്ള ഒരു പോലീസുകാരനാണ്. എന്റെ ഇന്നുവരെയുള്ള അനുഭവത്തിൽ, ഒറ്റക്ക് ഒരു സ്ത്രീ താമസിക്കുന്ന ഒരിടത്ത് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ, തീർച്ചയായും ആ സ്ത്രീയുടെ മാനസിക നിലയെ അതു സാരമായി ബാധിക്കും എന്നാണ് കണ്ടിട്ടുള്ളത്. കാരണം, സ്വന്തം വീട്ടിൽ സുരക്ഷിതയല്ല എന്ന തോന്നൽ. സ്വർണ്ണമോ കാശോ അല്ല വിഷയം, ജീവനിലുള്ള പേടി. അവർ വീണ്ടും വന്നേക്കുമോ എന്ന ഭീതി. ഇതൊക്കെ പരാതിക്കാരിൽ ഞാൻ സ്ഥിരമായി കാണുന്ന ഒരു പാറ്റേണാണ്. അതിപ്പൊ, ഒറ്റക്കല്ല, കുടുംബമായി താമസിക്കുന്നവരായാലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചിലർക്ക് കൗൺസിലിങ്ങ് വരെ വേണ്ടിവരും. പക്ഷേ ഇവിടെ ഡെയ്സി... എനിക്കതെങ്ങനെ പറയണമെന്നറിയില്ല . ഇങ്ങനൊരു സംഭവമേ ഇവിടെ നടന്നതായി എനിക്കു തോന്നുന്നില്ല. സോറി.” “പിന്നെ എനിക്കെന്താ ഭ്രാന്താണോ ഒരു സർക്കിൾ ഇൻസ്പെക്ടറെ വെറുതേ വീട്ടിൽ വിളിച്ചു വരുത്താൻ ? സർ എന്താ പറഞ്ഞു വരുന്നത് ? ” അവൾ ചിരിയോടെ തന്നെയാണത് ചോദിച്ചതെങ്കിലും, സ്വരത്തിലെ അനിഷ്ടം വ്യക്തമായിരുന്നു. “എനിക്കറിയില്ല ഡെയ്സി. എന്തായാലും വരൂ. നമുക്ക് ബെഡ് റൂമിൽ ഒന്നു പോയി നോക്കാം. ചിലപ്പൊ എനിക്കു തെറ്റിയതാകാം. ഡെയ്സി എക്സെപ്ഷണൽ മെന്റൽ പവർ ഉള്ള ഒരു സ്ത്രീയാകാം.” അവൾ എഴുന്നേറ്റു തന്റെ ഗൗൺ പിടിച്ചു നേരെയിട്ടു. വീണ്ടും ആൽബിയുടെ കണ്ണുകൾക്ക് വഴി തെറ്റി. അവളത് നന്നായി ആസ്വദിക്കുകയും ചെയ്തു. “വരു സർ! ” അവൾ അയാളുടെ തോളിൽ മൃദുവായി തടവിക്കൊണ്ട് സ്റ്റെയർകേസ് ലക്ഷ്യമാക്കി നടന്നു. ആ ഒരു അവസ്ഥയിൽ, അവളെ പിൻതുടർന്ന് സ്റ്റെയറിലൂടെ കയറി പോകുമ്പോൾ ആ പിൻ ഭാഗം തന്നെ ഭ്രാന്തു പിടിപ്പിച്ചേക്കുമെന്നു തോന്നി ആൽബിക്ക്. വല്ലാത്തൊരു അവസ്ഥ. പണ്ട് ഏതോ ഇംഗ്ലീഷ് സിനിമയിൽ കണ്ട ദൃശ്യങ്ങളോട് സാമ്യമുണ്ട് ഇതിനെല്ലാം. ഏതോ ഒരു അപസർപ്പക കഥയിൽ, നായകനെ വശംവദയാക്കാൻ ശ്രമിക്കുന്ന ഒരു സ്വപ്നസുന്ദരി... അവളുടെ ഓരോ ചലനങ്ങളും ആൽബിയെ വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്നു. സ്റ്റെയറുകൾ കയറുമ്പോൾ ഓരോ അടി വെക്കുമ്പോഴും അവളുടെ നിതംബം തന്റെ കണ്ണിൽ അബദ്ധത്തിൽ പോലും പെടാതിരിക്കാൻ ശ്രദ്ധിച്ചാണ് അയാൾ അവളെ പിൻതുടർന്നത്. പക്ഷേ മുകളിലെത്തിയപ്പോഴേക്കും അയാളുടെ ചിന്താശേഷി തന്നെ നഷ്ടപ്പെട്ടതു പോലായി. അത്രക്കും മനം മയക്കുന്ന ഒരു വല്ലാത്ത ആകർഷണീയത. ഒപ്പം അവളുടെ ആ സ്വർഗ്ഗീയ സുഗന്ധവും. മുകളിലെത്തിയപ്പോഴേക്കും അയാൾ അവളുടെ ശരീരത്തിലെ ഓരോ ഇഞ്ചും തന്റെ മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു. ബെഡ് റൂമിൽ... ആദ്യം തന്നെ ആൽബിയുടെ കണ്ണുകളുടക്കിയത്, സീലിങ്ങിൽ, കാബിനെറ്റുകൾക്കു നേരേ തിരിഞ്ഞിരിക്കുന്ന ക്യാമറയാണ്‌. അയാളുടെ നോട്ടം അങ്ങോട്ടായതും ഡെയ്സി ഇടപെട്ടു. “അത് വർക്കിങ്ങല്ല സർ. ബെഡ് റൂമുകളിലെ ക്യാമറകൾ-” “ഡെയ്സി! ” അയാൾ അവളെ തുടരാനനുവദിച്ചില്ല. “ഇനിയും കള്ളങ്ങൾക്കു മുകളിൽ കള്ളങ്ങൾ പറഞ്ഞ് വെറുതേ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കരുത്. എന്താണ് ഡെയ്സിയുടെ ഉദ്ദേശമെന്ന് വ്യക്തമായി പറഞ്ഞോളൂ. ഇവിടെ ഒരു മോഷണവും നടന്നിട്ടില്ല. ആരും ഈ വീട്ടിൽ അതിക്രമിച്ചു കടന്നിട്ടുമില്ല. താൻ ഈ കാണിക്കുന്നതെല്ലാം വെറുതെയാണ്. തുറന്നു പറയൂ. എന്തിനാ എന്നെ വിളിച്ചു വരുത്തിയത് ? ” അവളുടെ മുഖം വിവർണ്ണമായി. കയ്യോടെ പിടിക്കപ്പെട്ട ഒരു മോഷ്ടാവിന്റെ ഭാവം... അവൾ പതിയെ ബെഡിലേക്കിരുന്നുകൊണ്ട് സംസാരിച്ചു തുടങ്ങി. “സർനു മനസ്സിലാകുമെന്നെനിക്കുറപ്പായിരുന്നു. എന്തായാലും, സർക്കിൾ ഇൻസ്പെക്ടർ ആല്ബർട്ട് സാമുവലിനെ പറ്റിക്കാൻ മാത്രം മിടുക്കൊന്നുമുള്ളവളല്ല ഞാൻ.” ഒരു വാടിയ ചിരി വിടർന്നു അവളുടെ മുഖത്ത്. “പക്ഷേ എന്റെ ഉദ്ദേശമെന്താണെന്ന് സർന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് എന്തായാലും വിശ്വസിക്കാൻ എനിക്കു പറ്റില്ല. You know what I want! ” “Yes! I think I know what you want Daisy! ” ആൽബിയുടെ ശബ്ദം ഉറച്ചിരുന്നു. “പക്ഷേ എന്നെക്കൊണ്ടതിനാകില്ല. എനിക്കൊരു കുടുംബമുണ്ട്. 5 വയസ്സുള്ള ഒരു മകളുണ്ട്. സന്തോഷമായി ജീവിക്കുകയാണ് ഞങ്ങൾ. ഒരു നിമിഷ നേരത്തേക്കെങ്കിലും എന്റെ മനസ്സൊന്നു പതറിപ്പോയാൽ ... എനിക്കത് ചിന്തിക്കാൻ കൂടി വയ്യ ഡെയ്സി. അയാം സോറി. നമുക്കിത് ഇവിടെ വെച്ചു നിർത്താം.“ അയാൾ പോക്കറ്റിൽ നിന്ന് കർച്ചീഫെടുത്ത് മുഖം അമർത്തിത്തുടച്ചുകൊണ്ട് വാതില്ക്കലേക്കു തിരിഞ്ഞു. ”സർ...“ പുറകിൽ നിന്നും ആർദ്രമായ ഒരു വിളി കേട്ടു. ”... എന്തുകൊണ്ടാണ് ഞാൻ സർനെ തന്നെ തേടി വന്നതെന്നറിയാമോ ? “ ആൽബി തിരിഞ്ഞു നിന്നു. ”എനിക്ക് വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ ? ഞാനൊരു ഭൂലോക സുന്ദരിയൊന്നുമല്ലെന്നെനിക്കറിയാം. പക്ഷേ ആവശ്യമെങ്കിൽ ഞാനൊന്നു കണ്ണു കാണിച്ചാൽ മതി. ഈ കിടക്കയിൽ ആണുങ്ങൾ പറന്നു വന്ന് വീഴും. പക്ഷേ ഞാൻ അത്തരക്കാരിയല്ല. എനിക്ക് ഇതു പോലെ മറ്റൊരാളോടും തോന്നിയിട്ടില്ല. അറ്റ് ലീസ്റ്റ് … കഴിഞ്ഞ കുറേ വർഷങ്ങളായി.“ ”അതു പറയൂ.“ ആൽബി ബെഡിനരികിലേക്കു നടന്നു. ”എന്താ എനിക്കു പ്രത്യേകത ? എന്തുകൊണ്ട് എന്നെ വിളിച്ചു വരുത്തി ? “ അയാൾക്ക് ആത്മാർത്ഥമായിട്ടും അതറിയാനുള്ള ആഗ്രഹമുണ്ടായിരുന്നു. ”സർ...“ ഡെയ്സി എഴുന്നേറ്റ് അയാളെ സമീപിച്ചു. ”ഞാനീ ലോകത്തിൽ ഏറ്റവും വെറുക്കുന്നത് ആരെയാണെന്നറിയാമോ സർന് ? ചിന്തിക്കുമ്പോൾ തന്നെ അറപ്പു തോന്നുന്ന കിരാതന്മാർ! പെഡൊഫൈൽസ്! കൊച്ചു കുഞ്ഞുങ്ങളോട് കാമാസക്തി കാണിക്കുന്ന നായ്ക്കൾ! “ അവൾ പല്ലു ഞെരിച്ചു. ”അവരറിയുന്നില്ല ആ കുഞ്ഞുങ്ങൾക്ക് പിന്നീട് സംഭവിക്കുന്നതെന്താണെന്ന്. അവരുടെ ബാല്യം ആ ഒരു നിമിഷത്തോടെ കശക്കിയെറിയപ്പെടുകയാണ്. പിന്നെ അങ്ങനെ ഒരു കുഞ്ഞില്ല. മരിച്ചതിനു തുല്യമാണ് അതിന്റെ ബാക്കി ജീവിതം.“ അവൾ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങിയപ്പോൾ ആൽബി സ്വയമറിയാതെ ചേർന്നു നിന്നു പോയി. ”സർനറിയുമോ ? എനിക്ക് 8 വയസ്സുള്ളപ്പോൾ എന്നെയും-“ ”ഡെയ്സി...“ ആൽബി പെട്ടെന്ന് അവളെ തടഞ്ഞു. ”പോലീസ് ഓഫീസറോടാണ് സംസാരിക്കുന്നത്. മറക്കരുത്. ഇത്തരം കാര്യങ്ങൾ കേസാക്കാൻ എനിക്ക് ഡെയ്സിയുടെ പരാതി വേണ്ട. അറിയാമല്ലോ ? “ ”അറിയാം സർ.“ അവൾ അയാളുടെ കൈകൾ കടന്നെടുത്തുകൊണ്ട് ബെഡിലേക്കു തന്നെ ഇരുന്നു. ”എനിക്ക് എട്ടു വയസ്സുള്ളപ്പോൾ, എന്നെയും ഇതുപോലെ ഒരാൾ....“ അവൾ ഏങ്ങലടിച്ചുകൊണ്ടാണ് തുടർന്നത്. ”ഈ വീട്ടിൽ തന്നെ വെച്ച്. അതും, എന്റെ പപ്പയുടെ ഏറ്റവുമടുത്ത കൂട്ടുകാരൻ. അയാളെ വിശ്വസിച്ച് എന്റെ പപ്പയും മമ്മിയും ഏല്പ്പിച്ചു പോയതാണ് എന്നെ.“ ”ഡെയ്സി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അതീവ ഗൗരവകരമായൊരു ക്രിമിനൽ കേസാണ്. ഇനി എന്തൊക്കെ തന്നെ പറഞ്ഞാലും, ഞാനിത് റെജിസ്റ്റർ ചെയ്യും. അന്വേഷിക്കും. എന്റെ ജോലിയാണിത്.“ ”അയാളൊക്കെ മരിച്ചു മണ്ണടിഞ്ഞു പോയി സർ.“ അവൾ നിക്ഷേധാർത്ഥത്തിൽ തലയാട്ടി. ”ഇനിയെന്തു കേസ് ? The Damage is done! അയാൾ സന്തോഷമായിട്ട് ജീവിച്ചു മരിച്ചു. പകരം ഞാനിവിടെ ഇപ്പോളും മരിച്ച് ജീവിക്കുന്നു.“ ”അയാം റിയലി സോറി ഡെയ്സി.“ സ്വയമറിയാതെയെന്നോണം ആൽബിയുടെ കൈ അവളുടെ കവിളിൽ തലോടി. ”ആ കുഞ്ഞ് - ചിഞ്ചുമോൾ - ഹോസ്പിറ്റലിലായ അന്നു മുതൽ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. അത് മരിച്ചു പോകാനായിട്ട്. അതിനി ജീവിച്ചിരുന്നാൽ ഒരിക്കലും അതിന് “അവൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. ” കാരണം, അതിന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ഒന്നാണ് ആ രാക്ഷസൻ കവർന്നെടുത്തത്. ആ കുഞ്ഞ് മരിച്ചു പോകട്ടെ. അതാണ് നല്ലത്. അല്ലാതെ എന്നെപ്പോലെ ഇങ്ങനൊരു ജീവിതം... എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാത്തവളെപ്പോലുള്ള എന്റെ ഈ ജീവിതം ആ കുഞ്ഞിനും ഉണ്ടാകരുതേ എന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു.” ആൽബി വല്ലാത്തൊരു അസ്വസ്ഥതയോടെ എല്ലാം കേട്ട് നിശബ്ദനായി നിന്നു. അവൾ മരിച്ചെന്നു കേട്ട നിമിഷം മുതൽ ഞാൻ എന്റെ മനസ്സിൽ ആ മനുഷ്യനെ കൊല്ലാനുള്ള പ്ലാനുകൾ തയ്യാറാക്കി. എനിക്കറിയാം, നടക്കില്ലെന്ന്. പക്ഷേ ഞാൻ കുറേയേറെ ചിന്തിച്ചു കൂട്ടി. അവനെ എന്റെ കയ്യിൽ കിട്ടിയാൽ എങ്ങനെയൊക്കെ അവനെ ഇല്ലാതാക്കണമെന്ന് ഞാൻ സ്വപ്നം കണ്ടു. ഇഞ്ചിഞ്ചായി അവനെ അരിഞ്ഞ്...“ അവൾ പല്ലുകൾ വീണ്ടും അമർത്തി കടിച്ചമർത്തി. വല്ലാത്തൊരു ഉന്മാദാവസ്ഥയിലെത്തിയിരുന്നു അവളുടെ മുഖം. ഒരു ഭ്രാന്തിയെപ്പോലെ. “പിറ്റേന്ന് രാവിലെ, ടീവീ ഓണാക്കിയപ്പോൾ...” ഡെയ്സി ഒരു ദീർഘനിശ്വാസത്തോടെ ആൽബിയെ നോക്കി പുഞ്ചിരിച്ചു. അഭിമാനം തുളുമ്പി നിന്നിരുന്നു അവളുടെ മുഖത്ത്. “ആ പാലത്തിൽ... മഴയത്ത് കുതിർന്ന് തോക്കുമായി നില്ക്കുന്ന സി. ഐ. ആല്ബർട്ട് സാമുവലിന്റെ മുഖം കണ്ടതും... എല്ലാം മാറിമറിഞ്ഞു…എന്റെ ലൈഫിനു തന്നെ ഒരു പുതിയ മീനിങ്ങ് കിട്ടിയതു പോലെ തോന്നി എനിക്ക്. സർ വിശ്വസിക്കില്ല, ആ സ്ക്രീനിൽ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ഞാൻ. അത്ര മാത്രം ഞാൻ കൊതിച്ച ഒരു ശിക്ഷയാണ് നിങ്ങളാ നരാധമന് കൊടുത്തത്.” ആൽബി കണ്ണുകളടച്ച് ദീർഘമായി ഉള്ളിലേക്ക് ശ്വാസം വലിച്ചെടുത്തു. “.. ഒരു കുഞ്ഞും ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്തതാണ് ഡെയ്സിക്കുണ്ടായത്. എനിക്കതിൽ വളരെ സങ്കടമുണ്ട്. പക്ഷേ -” “സർന്റെ കുടുംബം നശിപ്പിക്കാനല്ല എന്റെ ഉദ്ദേശം. ഞാനുമായി ഒരു അഫയർ ഉണ്ടാക്കാനല്ല ഞാൻ ചോദിക്കുന്നത്...” അവൾ ഒന്നു നിർത്തി കിതച്ചു. “ഒരേ ഒരു തവണ. അതു മാത്രമാണ് ഞാൻ ചോദിക്കുന്നത്. അത്ര മാത്രം ആഗ്രഹിച്ചു പോയി ഞാൻ. പ്ലീസ്... എല്ലാം പറഞ്ഞില്ലേ ഞാൻ ? ഇനിയും എന്നെ തട്ടിയെറിഞ്ഞ് പോകരുത്.” “പക്ഷേ...” ആൽബിയുടെ വാക്കുകളെ പുറത്തേക്കു വരാൻ അവൾ സമ്മതിച്ചില്ല. തന്റെ തണുത്ത ചൂണ്ടുവിരൽ അയാളുടെ ചുണ്ടുകളിൽ അമർത്തിക്കൊണ്ട് അവൾ സാവധാനം എഴുന്നേറ്റു നിന്നു. അവളുടെ കവിളിൽ നിന്നും തന്റെ വിരലുകൾ പതിയെ പതിയെ താഴേക്കരിച്ചിറങ്ങുന്നത് അൽബി നിസ്സഹായതയോടെയാണ് കണ്ടു നിന്നത്. വിരലുകൾ അവളുടെ കഴുത്തിൽ തൊട്ടതും അവൾ തല പിന്നോക്കം ചായ്ച്ച് അയാളുടെ മാറിലേക്ക് ചേർന്നു നിന്നു. “താങ്ക് യൂ സോ മച്ച് സർ...” ഇറുകെ പുണർന്നുകൊണ്ട് ഡെയ്സി ആൽബിയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6gG5zz6?d=n&ui=v64j8rk&e1=cശിക്ഷാർഹം പാർട്ട്‌ 09 നിമിഷങ്ങൾക്കുള്ളിൽ അനന്തരാമയ്യർ വിയർത്തു കുളിച്ചത് ആൽബി അമ്പരപ്പോടെയാണ് നോക്കി കണ്ടത്. അയാൾ, പെട്ടെന്ന് മുകളിൽ നില്ക്കുന്ന ഡെയ്സിയെ തിരിഞ്ഞു നോക്കി. “ഞാനിറങ്ങട്ടെ സർ! പരിചയപ്പെട്ടതിൽ സന്തോഷം.” അയ്യർ മുഖത്തൊരു ചിരി വരുത്തി പുറത്തേക്കിറങ്ങി. പുറകിൽ ഭീമാകാരമായ വാതിലുകൾ തനിയെ അടഞ്ഞു. “സർ... ഒരു മിനിറ്റേ. ഞാനിപ്പൊ അങ്ങോട്ടിറങ്ങി വരാം. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം. ഞാൻ രാവിലെ ബ്രേക്ക്ഫാസ്റ്റ് പോലും കഴിച്ചിട്ടില്ല.” മുകളിലെ നിലയിലെ തന്റെ മുറിയിലേക്ക് തിരിഞ്ഞു നടന്നു കൊണ്ട് ഡെയ്സി പറഞ്ഞു. “ഓ... എനിക്കൊന്നും വേണ്ട കേട്ടോ. ഞാൻ കഴിച്ചിട്ടാണ് വന്നത്.” ആൽബി പറഞ്ഞത് അവൾ കേട്ടില്ലെന്നു തോന്നി. വാതിലടയുന്ന ശബ്ദം കേട്ടു. അയാൾ മുഖമമർത്തി തുടച്ചു കൊണ്ട് ചുറ്റും വിശദമായി ഒന്ന് വീക്ഷിച്ചു. അറേബ്യൻ കൊട്ടാരങ്ങളിലൊക്കെ കാണുന്ന തരം ഇന്റീരിയർ ഫർണിഷിങ്ങ്. വിശാലമായ ആ സ്വീകരണ മുറിയിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. ഫോർമൽ, ഇൻഫോർമൽ പിന്നെ, ഒരു ബാറും സൗകര്യങ്ങളും. അത് ഏറ്റവും പുറകിലാണ്. അതിനു പുറകിൽ ഒരു ഓപ്പൺ കിച്ചനും കാണാം. ആൽബി ഫോർമൽ ലിവിങ്ങ് ഭാഗത്ത് ഒരു സോഫയിൽ ഇരുന്നുകൊണ്ട് മുകളിലേക്ക് നോക്കി. മൂന്നു നില ഉയരത്തിലാണ് സീലിങ്ങ്! അവിടെ നിന്നും താഴെ ഒരാൾപ്പൊക്കം വരെ നീണ്ടു കിടക്കുന്ന ക്രിസ്റ്റൽ ഷാന്റെലിയർ! ഏറ്റവും ചുരുങ്ങിയത് 100 കൊച്ചു ബൾബുകളെങ്കിലും കാണണം അതിന്. സ്വർണ്ണ നിറത്തിൽ ആ ഗ്ലാസ്സ് കഷണങ്ങൾ വെട്ടിത്തിളങ്ങുകയാണ്. ഈ ഒരു ലൈറ്റിനു മാത്രം എത്ര ലക്ഷം രൂപയായിക്കാണും ? എന്താണ് ശരിക്കും ഇവളുടെ ബിസിനസ് ? അതും ഒരു സ്ത്രീ ഒറ്റക്ക്! അയാളുടെ മനസ്സിലൂടെ പല തരം ചിന്തകൾ കടന്നു പോയി. അപ്പോൾ... “ഹലോ...” തൊട്ടരികിൽ നിന്നും ആ മാദക സ്വരം. ഒറ്റ നിമിഷം കൊണ്ട് ആൽബിയുടെ തൊണ്ട വരണ്ടു പോയി. കാരണം, ആ മുകളിലേക്കു കയറിപ്പോയ ഡെയ്സി ആയിരുന്നില്ല അവിടെ നിന്നിരുന്നത്! അവളുടെ സ്കിൻ കളറിൽ തന്നെയുള്ള ഒരു സില്ക് ഗൗൺ ആണ് ധരിച്ചിരുന്നത്. അതും ഒരു വസ്ത്രം എത്ര മാത്രം നേർത്തതാകാമോ അത്രക്കും സുതാര്യം. അതങ്ങനെ അവളുടെ ശരീരത്തിന്റെ ഓരോ നിമ്നോന്നതങ്ങളിലും ഒട്ടിച്ചേർന്നു കിടന്നിരുന്നു. പെട്ടെന്ന് കണ്ടപ്പോൾ അവൾ പൂർണ്ണ നഗ്നയാണെന്നാണയാൾക്ക് തോന്നിയത്. “ഹേയ്...ഡെയ്സി....” ആൽബിയുടെ ശബ്ദം വിറച്ചു. “എന്താ അനന്തു പറഞ്ഞത് ? എന്തിനാ അയാൾക്ക് ഫോൺ നമ്പറൊക്കെ കൊടുക്കുന്ന കണ്ടല്ലോ.” അതറിയാനായിരുന്നു ഡെയ്സിക്ക് തിടുക്കം എന്നു തോന്നി. “ഓ.. അയാൾക്കെന്തോ പറയാനുണ്ടത്രേ.” ആൽബി സ്വബോധത്തിലേക്ക് തിരിച്ചു വന്നു. “എന്തു പറയാൻ ? എന്താ അയാൾടെ പ്രശ്നം ? ” “ആ അറിയില്ല. ഒന്നും പറഞ്ഞില്ല. ജസ്റ്റ് ഫോൺ നമ്പർ ചോദിച്ചു. ഉടനെ പോകുകയും ചെയ്തു.” “ഉം...” ഡെയ്സി ആലോചനയോടെ ഒന്നു മൂളി. അവളുടെ മുഖത്ത് എന്തൊക്കെയോ സംശയങ്ങളുടെ വേലിയേറ്റം. “... അയാളെ അധികം അടുപ്പിക്കണ്ട കേട്ടോ സർ. വിശ്വസിക്കാൻ കൊള്ളില്ല. കാര്യം എന്റെ അക്കൗണ്ടന്റൊക്കെയാണ്. പക്ഷേ ആളത്ര സ്ട്രെയിറ്റ് ഫോർവേർഡ് അല്ല.” “ഉം. ഞാൻ ശ്രദ്ധിച്ചോളാം. നമുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം.” ആൽബി വിഷയം മാറ്റാൻ ശ്രമിച്ചു. “ആദ്യം നമുക്കെന്തെങ്കിലും കഴിക്കാം ? ഒരു കുസൃതിച്ചിരി വിരിഞ്ഞു ആ മുഖത്ത്. ”എനിക്കൊന്നും വേണ്ട കേട്ടോ. ഞാൻ കഴിച്ചിരുന്നു.“ ആൽബി ശ്രമപ്പെട്ട് തന്റെ സ്വരത്തിൽ ഗൗരവം കലർത്തി. ”ഓ...അതെങ്ങനാ ശരിയാവുക ? ആദ്യമായിട്ട് എന്റെ വീട്ടിൽ വന്നിട്ട് . അറ്റ് ലീസ്റ്റ് എന്തെങ്കിലും സ്നാക്ക്സ് അല്ലെങ്കിൽ ഡ്രിങ്ക്സ് ? ദാ അവിടെ ബാറുണ്ട്. സാറിനു ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കാം. വാ.“ ”ഞാൻ യൂണിഫോമിലാണ് ഡെയ്സി. പിന്നെ ഈ സമയത്ത് കഴിക്കാറുമില്ല. ഇറ്റ്സ് ഓക്കേ. ഡെയ്സി കഴിച്ചിട്ടു വരൂ. ഞാൻ വെയ്റ്റ് ചെയ്യാം.“ ”സർ...“ അവൾ ആ കള്ളച്ചിരിയോടെ തന്നെ തിരിഞ്ഞു നിന്നു. ”എന്റെ കയ്യിൽ ഒരു പത്തൊൻപതുകാരി ‘ലെൻകാഡം’ വിസ്കി ഉണ്ട്. 12 വയസ്സുള്ളപ്പൊ എന്റെ കയ്യിൽ വന്നതാ. ഇന്നുവരെ ആരും തൊട്ടിട്ടില്ല. ഒരെണ്ണമൊഴിക്കട്ടെ ? അതിനോടെന്തായാലും നോ പറയരുത്. ഇൻഡ്യയിൽ തന്നെ ആകെ കുറച്ചു ബോട്ടിലുകളേ ഉള്ളൂ.“ ആൽബിയുടെ നോട്ടം അറിയാതെ തന്നെ പാളി അവളുടെ ശരീരഭാഗങ്ങളിലൂടെ ഇഴഞ്ഞു കൊണ്ടിരിക്കുകയാണ്. ”സർ ? “ അവൾ മുരടനക്കി. ”ഓ.. സോറി. വേണ്ട ഡെയ്സി. എനിക്കീ സമയത്ത് ശീലമില്ല.“ അയാൾ ഞെട്ടലോടെ നോട്ടം പിൻവലിച്ചു. ”ഓക്കേ. എങ്കിൽ ഞാനൊരെണ്ണം കഴിക്കട്ടെ. സർ നോക്കി ആസ്വദിച്ചോണ്ട് നില്ക്ക്.“ പിണക്കം നടിച്ചുകൊണ്ട് അവൾ തിരിഞ്ഞ് ബാറിനെ ലക്ഷ്യമാക്കി നടന്നു. അവൾ അതിനെ സമീപിച്ചപ്പോൾ ബാറിനു പുറകിലെ ഗ്ലാസ്സ് ഷെല്ഫുകളിൽ ഓറഞ്ചു നിറത്തിൽ എൽ ഈ ഡീ സ്ട്രിപ്പുകൾ തനിയെ പ്രകാശിച്ചു. ഒപ്പം സീലിങ്ങിലെ ഒരു നീല ലൈറ്റ് കൂടി പ്രകാശിച്ചതോടെ, അവളുടെ നേർത്ത ഗൗണിനുള്ളിൽ അഴകളവുകൾ വ്യക്തമായി തെളിഞ്ഞു വന്നു. ആൽബിക്ക് തന്റെ സകല നിയന്ത്രണങ്ങളും വിട്ടു പോകുന്ന പോലെ തോന്നി. അവൾ നേരെ നടന്നു ചെന്ന് ഷെല്ഫിൽ നിന്നും ഒരു ചെറിയ ബോട്ടിലെടുത്ത് അതിന്റെ ഗ്ലാസ്സ് അടപ്പു തുറന്ന് തന്റെ മൂക്കിനോടടുപ്പിച്ച് ഒരു നിമിഷം കണ്ണുകളടച്ചു നിന്നു. എന്നിട്ട് തലക്കു മുകളിൽ തൂക്കിയിട്ടിരുന്ന ഗ്ലാസ്സുകളിലൊന്നെടുത്ത് സ്വർണ്ണ നിറമുള്ള ആ ദ്രാവകം അതിലേക്ക് പകർന്നുകൊണ്ട് ആൽബിയെ നോക്കി മന്ദഹസിച്ചു. “സർനു മനസ്സു മാറിയെങ്കിൽ പറയണം. ഒരു ഗ്ലാസ്സു കൂടി എടുക്കാം ഞാൻ.” ആൽബി നിക്ഷേധാർത്ഥത്തിൽ തലയാട്ടി. അയാളുടെ മുഖത്തെ പരവേശം കൗതുകത്തോടെയാണ് ഡെയ്സി നോക്കിക്കണ്ടത്. അവളുടെ മുഖത്ത് അപ്പോൾ മിന്നിമാഞ്ഞ കുസൃതിച്ചിരിക്ക് ഒരാളെ കൊല്ലാനുള്ള മൂർച്ചയുണ്ട് എന്ന് തോന്നിപ്പോയി അയാൾക്ക്! ആ ചിരിയുടെ മേലേക്ക് അവൾ വൈൻ ഗ്ളാസ് അമർത്തിയപ്പോൾ അൽപനേരം ജ്വലിച്ചു നിന്ന് പെട്ടന്ന് കെട്ടുപോയ വെളിച്ചത്തിൽ നിന്ന പോലെ തോന്നി അയാൾക്ക് . “ഡെയ്സി... ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ ? ” ആൽബി അവിടെ കിടന്ന ഉയരമുള്ള ബാർ സ്റ്റൂളുകളിലൊന്നിൽ ഇരുന്നു. തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ വല്ലാതെ പണിപ്പെടുന്നുണ്ടായിരുന്നു അയാൾ. “ഓക്കേ! ” അവളും ആ കൗണ്ടറിനു മുകളിലേക്ക് തന്റെ ഒരു കാലുയർത്തി വെച്ച് ഇരുന്നു. “ഡെയ്സിയുടെ സ്വന്തം വീടാണോ ഇത് ? ” ആൽബി ചോദ്യങ്ങൾ ആരംഭിച്ചു. “എന്റെ പപ്പാ പണിതതാണ്. എനിക്കൊരു അനുജത്തി കൂടി ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേർക്കുമായി പണിതു തന്നതാണ്. വിവാഹം കഴിഞ്ഞാലും ഞങ്ങൾ ഇവിടെ തന്നെ താമസിക്കണമെന്നാരുന്നു പപ്പായുടേം മമ്മിയുടേം ആഗ്രഹം. അതു തന്നെ നടക്കുകയും ചെയ്തു. ഞങ്ങൾ എല്ലാവരും ഈ വീട്ടിലായിരുന്നു താമസം. ഞാനും ഹസ്ബൻഡും, അനിയത്തിയും ഹസ്ബൻഡും 3 മക്കളും... എല്ലാവരും കൂടി ഒരുമിച്ച് ഒരു വലിയ കൂട്ടുകുടുംബം. പക്ഷേ ഇപ്പൊ ഞാൻ മാത്രമായി. ബാക്കി എല്ലാവരും ...” അവൾ ഒന്നു നിർത്തി. “അവരൊക്കെ ഇപ്പൊ ? ” “ആരുമില്ല ഇനിയെനിക്ക്. കുറച്ചു വർഷങ്ങൾക്കു മുൻപ്, അനിയത്തിയും കുടുംബവും, കോയമ്പത്തൂർ വെച്ചൊരു ആക്സിഡന്റിൽ മരിച്ചു. അതു കഴിഞ്ഞ് മൂന്നാം ദിവസം പപ്പയും. കാർഡിയാക്ക് അറസ്റ്റായിരുന്നു. മമ്മി മരിച്ചത് കഴിഞ്ഞ വർഷമാണ്. മെന്റലി ആകെ തകർന്നു പോയിരുന്നു പാവം. ഭക്ഷണമൊന്നും കഴിക്കാതെ ഒരു തരത്തിൽ പറഞ്ഞാൽ പട്ടിണി കിടന്നാണ് മരിച്ചത്. വേറേ അസുഖമൊന്നുമുണ്ടായിരുന്നില്ല. ആ ഷോക്കിൽ നിന്ന് എത്ര ശ്രമിച്ചിട്ടും കയറിപ്പോരാൻ പറ്റിയില്ല.” “ഓ... മൈ ഗോഡ്! ” ആ ചോദ്യം ചോദിച്ചതോർത്ത് ആൽബി സ്വയം പഴിച്ചു. “സാരമില്ല സർ. സർ ചോദിച്ചോളൂ. ഇനിയെന്താ അറിയണ്ടേ ? ” അവൾ ഒരു വിഷാദച്ചിരിയോടെ അയാളെ പ്രോൽസാഹിപ്പിച്ചു. “ഡെയ്സി ഈ .... വീട്ടിൽ ഒറ്റക്കാണോ താമസം ? ” അതിനെ ഒരു വീടെന്ന് വിശേഷിപ്പിക്കാൻ അയാൾക്ക് മടി തോന്നി. “വെൽ... ഞാനും എന്റെ 4 സെർവന്റ്സും അകത്ത്. വേറേ 4 ജോലിക്കാർ പുറത്ത്. രണ്ട് ഡ്രൈവേഴ്സ്. പിന്നെ സെക്യൂരിറ്റിയുണ്ട് രണ്ടു പേർ. പിന്നെ രാത്രിയാകുമ്പോ പട്ടികളെയെല്ലാം അഴിച്ചു വിടും. ഓ... പട്ടിയെ നോക്കാൻ ഒരാളു കൂടി ഉണ്ടു കേട്ടോ. ഞാൻ മറന്നു. ഇതൊന്നു മ്പോരാഞ്ഞ് എല്ലാ മുറികളിലും സെക്യൂരിറ്റി ക്യാമറകളുണ്ട്. പിന്നെ എന്തിനാ പേടി ? ” “ഓ... എല്ലാ മുറികളിലും ക്യാമറയുണ്ടോ ? “ ആൽബിക്ക് അതൊരു നല്ല അവസരമായി തോന്നി. ”എങ്കിൽ പിന്നെ പ്രശ്നമില്ലല്ലോ. ആരെങ്കിലും അകത്തു കടന്നിട്ടുണ്ടെങ്കിൽ ആ ഫുട്ടേജ് നോക്കിയാൽ അറിഞ്ഞു കൂടെ ? “ ഡെയ്സിയുടെ മുഖം വിളറി. അബദ്ധം പറ്റിയതു പോലെ അവൾ തിടുക്കത്തിൽ ആ ബോട്ടിൽ താഴെ വെച്ചു. ”എല്ലാ മുറികളിലും എന്നു പറയുമ്പോൾ... ബെഡ് റൂമിൽ ആരെങ്കിലും ക്യാമറ വെക്കുമോ സർ ? “ അവളുടെ ചിരിയിൽ മുഖത്തെ വിളർച്ച പ്രകടമായിരുന്നു. “ഉം... ” ആൽബി ഒന്നിരുത്തി മൂളി “വേറൊരു കാര്യം, ഡെയ്സി ആഭരണങ്ങൾ ലോക്കറിൽ വെക്കാറില്ലേ ? ” “ലോക്കറൊക്കെ ഉണ്ട് സർ. ഇവിടെ മൂന്നെണ്ണമുണ്ട്. പക്ഷേ ഞാൻ സ്ഥിരം ഉപയോഗിക്കുന്ന ചില ഐറ്റംസ് പുറത്ത് തന്നെ വെക്കും. ബെഡ് റൂമിൽ ഡ്രോവറിൽ.” അവൾ തന്റെ ചിരി വീണ്ടെടുത്തു. “ഓക്കെ. പക്ഷേ, ഈ മോഷണം പോയി എന്നു പറയുന്ന ഐറ്റം സ്ഥിരം ഉപയോഗിക്കുന്നതാണോ ? ഈ അരയിൽ കെട്ടുന്ന വീതികൂടിയ ബെൽട്ടല്ലേ അത് ? ” ആൽബിയുടെ ചോദ്യങ്ങൾ തികച്ചും പോലീസ് രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. “അത് സർ... സത്യം പറയാം, എനിക്കൊരു ചെറിയ പ്രശ്നമുണ്ട്. ” അവൾ അടക്കിച്ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞു തുടങ്ങിയത്. “ഞാൻ ഇടക്ക് എന്റെ വെഡ്ഡിങ്ങ് ഡ്രസ്സൊക്കെ ഒന്നെടുത്തിടും. വെറുതേ എനിക്കു മാത്രം ഒന്നു കാണാൻ. അന്നത്തെപ്പോലെ സാരിയൊക്കെ ഉടുത്ത് ആഭരണങ്ങളൊക്കെ അണിഞ്ഞ് ചുമ്മാ ഒരു രസം. അതിനു വേണ്ടി പുറത്തെടുത്തതാ. കഴിഞ്ഞ മാസം. പിന്നെ ലോക്കറിൽ വെച്ചില്ല. രണ്ടാഴ്ച്ച മുൻപ് നോക്കിയപ്പോൾ അതിൽ ചിലത് മിസ്സായിരിക്കുന്നു.” ആൽബി വീണ്ടും അർത്ഥഗർഭമായി ഒന്നു മൂളി . “ഇതു കഴിഞ്ഞ് നമുക്ക് ബെഡ് റൂമിലേക്കു പോകാം സർ. ഞാൻ എല്ലാം കാണിച്ചു തരാം.” അവൾ വീണ്ടും ദ്വയാർത്ഥം നിഴലിക്കുന്ന തന്റെ സംസാരരീതി പുറത്തെടുത്തു. “ഡെയ്സി... എന്താണെന്നറിയില്ല, ഇപ്പോ എന്നോടീ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് എന്റെ മനസ്സു പറയുന്നു. എന്തായിരിക്കും കാരണം ? “ ആൽബി കണ്ണുകൾ ചെറുതാക്കി അവളുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി. "അതെന്ത് പറ്റി സർ? " അപ്പോൾ അവളുടെ കണ്ണുകളിൽ നിഴലിച്ച നിഷ്കളങ്ക ഭാവം ആൽബി കണ്ടില്ലെന്ന് നടിച്ചു. “ആദ്യമേ ഞാൻ ഇതിന്റെ ഒരു സൈക്കോളജിക്കൽ ആസ്പെക്റ്റ് പറയാം.” ആൽബി ഒന്നിളകിയിരുന്നു. “ഞാൻ 8 വർഷം എക്സ്പീരിയൻസുള്ള ഒരു പോലീസുകാരനാണ്. എന്റെ ഇന്നുവരെയുള്ള അനുഭവത്തിൽ, ഒറ്റക്ക് ഒരു സ്ത്രീ താമസിക്കുന്ന ഒരിടത്ത് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ, തീർച്ചയായും ആ സ്ത്രീയുടെ മാനസിക നിലയെ അതു സാരമായി ബാധിക്കും എന്നാണ് കണ്ടിട്ടുള്ളത്. കാരണം, സ്വന്തം വീട്ടിൽ സുരക്ഷിതയല്ല എന്ന തോന്നൽ. സ്വർണ്ണമോ കാശോ അല്ല വിഷയം, ജീവനിലുള്ള പേടി. അവർ വീണ്ടും വന്നേക്കുമോ എന്ന ഭീതി. ഇതൊക്കെ പരാതിക്കാരിൽ ഞാൻ സ്ഥിരമായി കാണുന്ന ഒരു പാറ്റേണാണ്. അതിപ്പൊ, ഒറ്റക്കല്ല, കുടുംബമായി താമസിക്കുന്നവരായാലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചിലർക്ക് കൗൺസിലിങ്ങ് വരെ വേണ്ടിവരും. പക്ഷേ ഇവിടെ ഡെയ്സി... എനിക്കതെങ്ങനെ പറയണമെന്നറിയില്ല . ഇങ്ങനൊരു സംഭവമേ ഇവിടെ നടന്നതായി എനിക്കു തോന്നുന്നില്ല. സോറി.” “പിന്നെ എനിക്കെന്താ ഭ്രാന്താണോ ഒരു സർക്കിൾ ഇൻസ്പെക്ടറെ വെറുതേ വീട്ടിൽ വിളിച്ചു വരുത്താൻ ? സർ എന്താ പറഞ്ഞു വരുന്നത് ? ” അവൾ ചിരിയോടെ തന്നെയാണത് ചോദിച്ചതെങ്കിലും, സ്വരത്തിലെ അനിഷ്ടം വ്യക്തമായിരുന്നു. “എനിക്കറിയില്ല ഡെയ്സി. എന്തായാലും വരൂ. നമുക്ക് ബെഡ് റൂമിൽ ഒന്നു പോയി നോക്കാം. ചിലപ്പൊ എനിക്കു തെറ്റിയതാകാം. ഡെയ്സി എക്സെപ്ഷണൽ മെന്റൽ പവർ ഉള്ള ഒരു സ്ത്രീയാകാം.” അവൾ എഴുന്നേറ്റു തന്റെ ഗൗൺ പിടിച്ചു നേരെയിട്ടു. വീണ്ടും ആൽബിയുടെ കണ്ണുകൾക്ക് വഴി തെറ്റി. അവളത് നന്നായി ആസ്വദിക്കുകയും ചെയ്തു. “വരു സർ! ” അവൾ അയാളുടെ തോളിൽ മൃദുവായി തടവിക്കൊണ്ട് സ്റ്റെയർകേസ് ലക്ഷ്യമാക്കി നടന്നു. ആ ഒരു അവസ്ഥയിൽ, അവളെ പിൻതുടർന്ന് സ്റ്റെയറിലൂടെ കയറി പോകുമ്പോൾ ആ പിൻ ഭാഗം തന്നെ ഭ്രാന്തു പിടിപ്പിച്ചേക്കുമെന്നു തോന്നി ആൽബിക്ക്. വല്ലാത്തൊരു അവസ്ഥ. പണ്ട് ഏതോ ഇംഗ്ലീഷ് സിനിമയിൽ കണ്ട ദൃശ്യങ്ങളോട് സാമ്യമുണ്ട് ഇതിനെല്ലാം. ഏതോ ഒരു അപസർപ്പക കഥയിൽ, നായകനെ വശംവദയാക്കാൻ ശ്രമിക്കുന്ന ഒരു സ്വപ്നസുന്ദരി... അവളുടെ ഓരോ ചലനങ്ങളും ആൽബിയെ വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്നു. സ്റ്റെയറുകൾ കയറുമ്പോൾ ഓരോ അടി വെക്കുമ്പോഴും അവളുടെ നിതംബം തന്റെ കണ്ണിൽ അബദ്ധത്തിൽ പോലും പെടാതിരിക്കാൻ ശ്രദ്ധിച്ചാണ് അയാൾ അവളെ പിൻതുടർന്നത്. പക്ഷേ മുകളിലെത്തിയപ്പോഴേക്കും അയാളുടെ ചിന്താശേഷി തന്നെ നഷ്ടപ്പെട്ടതു പോലായി. അത്രക്കും മനം മയക്കുന്ന ഒരു വല്ലാത്ത ആകർഷണീയത. ഒപ്പം അവളുടെ ആ സ്വർഗ്ഗീയ സുഗന്ധവും. മുകളിലെത്തിയപ്പോഴേക്കും അയാൾ അവളുടെ ശരീരത്തിലെ ഓരോ ഇഞ്ചും തന്റെ മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു. ബെഡ് റൂമിൽ... ആദ്യം തന്നെ ആൽബിയുടെ കണ്ണുകളുടക്കിയത്, സീലിങ്ങിൽ, കാബിനെറ്റുകൾക്കു നേരേ തിരിഞ്ഞിരിക്കുന്ന ക്യാമറയാണ്‌. അയാളുടെ നോട്ടം അങ്ങോട്ടായതും ഡെയ്സി ഇടപെട്ടു. “അത് വർക്കിങ്ങല്ല സർ. ബെഡ് റൂമുകളിലെ ക്യാമറകൾ-” “ഡെയ്സി! ” അയാൾ അവളെ തുടരാനനുവദിച്ചില്ല. “ഇനിയും കള്ളങ്ങൾക്കു മുകളിൽ കള്ളങ്ങൾ പറഞ്ഞ് വെറുതേ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കരുത്. എന്താണ് ഡെയ്സിയുടെ ഉദ്ദേശമെന്ന് വ്യക്തമായി പറഞ്ഞോളൂ. ഇവിടെ ഒരു മോഷണവും നടന്നിട്ടില്ല. ആരും ഈ വീട്ടിൽ അതിക്രമിച്ചു കടന്നിട്ടുമില്ല. താൻ ഈ കാണിക്കുന്നതെല്ലാം വെറുതെയാണ്. തുറന്നു പറയൂ. എന്തിനാ എന്നെ വിളിച്ചു വരുത്തിയത് ? ” അവളുടെ മുഖം വിവർണ്ണമായി. കയ്യോടെ പിടിക്കപ്പെട്ട ഒരു മോഷ്ടാവിന്റെ ഭാവം... അവൾ പതിയെ ബെഡിലേക്കിരുന്നുകൊണ്ട് സംസാരിച്ചു തുടങ്ങി. “സർനു മനസ്സിലാകുമെന്നെനിക്കുറപ്പായിരുന്നു. എന്തായാലും, സർക്കിൾ ഇൻസ്പെക്ടർ ആല്ബർട്ട് സാമുവലിനെ പറ്റിക്കാൻ മാത്രം മിടുക്കൊന്നുമുള്ളവളല്ല ഞാൻ.” ഒരു വാടിയ ചിരി വിടർന്നു അവളുടെ മുഖത്ത്. “പക്ഷേ എന്റെ ഉദ്ദേശമെന്താണെന്ന് സർന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് എന്തായാലും വിശ്വസിക്കാൻ എനിക്കു പറ്റില്ല. You know what I want! ” “Yes! I think I know what you want Daisy! ” ആൽബിയുടെ ശബ്ദം ഉറച്ചിരുന്നു. “പക്ഷേ എന്നെക്കൊണ്ടതിനാകില്ല. എനിക്കൊരു കുടുംബമുണ്ട്. 5 വയസ്സുള്ള ഒരു മകളുണ്ട്. സന്തോഷമായി ജീവിക്കുകയാണ് ഞങ്ങൾ. ഒരു നിമിഷ നേരത്തേക്കെങ്കിലും എന്റെ മനസ്സൊന്നു പതറിപ്പോയാൽ ... എനിക്കത് ചിന്തിക്കാൻ കൂടി വയ്യ ഡെയ്സി. അയാം സോറി. നമുക്കിത് ഇവിടെ വെച്ചു നിർത്താം.“ അയാൾ പോക്കറ്റിൽ നിന്ന് കർച്ചീഫെടുത്ത് മുഖം അമർത്തിത്തുടച്ചുകൊണ്ട് വാതില്ക്കലേക്കു തിരിഞ്ഞു. ”സർ...“ പുറകിൽ നിന്നും ആർദ്രമായ ഒരു വിളി കേട്ടു. ”... എന്തുകൊണ്ടാണ് ഞാൻ സർനെ തന്നെ തേടി വന്നതെന്നറിയാമോ ? “ ആൽബി തിരിഞ്ഞു നിന്നു. ”എനിക്ക് വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ ? ഞാനൊരു ഭൂലോക സുന്ദരിയൊന്നുമല്ലെന്നെനിക്കറിയാം. പക്ഷേ ആവശ്യമെങ്കിൽ ഞാനൊന്നു കണ്ണു കാണിച്ചാൽ മതി. ഈ കിടക്കയിൽ ആണുങ്ങൾ പറന്നു വന്ന് വീഴും. പക്ഷേ ഞാൻ അത്തരക്കാരിയല്ല. എനിക്ക് ഇതു പോലെ മറ്റൊരാളോടും തോന്നിയിട്ടില്ല. അറ്റ് ലീസ്റ്റ് … കഴിഞ്ഞ കുറേ വർഷങ്ങളായി.“ ”അതു പറയൂ.“ ആൽബി ബെഡിനരികിലേക്കു നടന്നു. ”എന്താ എനിക്കു പ്രത്യേകത ? എന്തുകൊണ്ട് എന്നെ വിളിച്ചു വരുത്തി ? “ അയാൾക്ക് ആത്മാർത്ഥമായിട്ടും അതറിയാനുള്ള ആഗ്രഹമുണ്ടായിരുന്നു. ”സർ...“ ഡെയ്സി എഴുന്നേറ്റ് അയാളെ സമീപിച്ചു. ”ഞാനീ ലോകത്തിൽ ഏറ്റവും വെറുക്കുന്നത് ആരെയാണെന്നറിയാമോ സർന് ? ചിന്തിക്കുമ്പോൾ തന്നെ അറപ്പു തോന്നുന്ന കിരാതന്മാർ! പെഡൊഫൈൽസ്! കൊച്ചു കുഞ്ഞുങ്ങളോട് കാമാസക്തി കാണിക്കുന്ന നായ്ക്കൾ! “ അവൾ പല്ലു ഞെരിച്ചു. ”അവരറിയുന്നില്ല ആ കുഞ്ഞുങ്ങൾക്ക് പിന്നീട് സംഭവിക്കുന്നതെന്താണെന്ന്. അവരുടെ ബാല്യം ആ ഒരു നിമിഷത്തോടെ കശക്കിയെറിയപ്പെടുകയാണ്. പിന്നെ അങ്ങനെ ഒരു കുഞ്ഞില്ല. മരിച്ചതിനു തുല്യമാണ് അതിന്റെ ബാക്കി ജീവിതം.“ അവൾ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങിയപ്പോൾ ആൽബി സ്വയമറിയാതെ ചേർന്നു നിന്നു പോയി. ”സർനറിയുമോ ? എനിക്ക് 8 വയസ്സുള്ളപ്പോൾ എന്നെയും-“ ”ഡെയ്സി...“ ആൽബി പെട്ടെന്ന് അവളെ തടഞ്ഞു. ”പോലീസ് ഓഫീസറോടാണ് സംസാരിക്കുന്നത്. മറക്കരുത്. ഇത്തരം കാര്യങ്ങൾ കേസാക്കാൻ എനിക്ക് ഡെയ്സിയുടെ പരാതി വേണ്ട. അറിയാമല്ലോ ? “ ”അറിയാം സർ.“ അവൾ അയാളുടെ കൈകൾ കടന്നെടുത്തുകൊണ്ട് ബെഡിലേക്കു തന്നെ ഇരുന്നു. ”എനിക്ക് എട്ടു വയസ്സുള്ളപ്പോൾ, എന്നെയും ഇതുപോലെ ഒരാൾ....“ അവൾ ഏങ്ങലടിച്ചുകൊണ്ടാണ് തുടർന്നത്. ”ഈ വീട്ടിൽ തന്നെ വെച്ച്. അതും, എന്റെ പപ്പയുടെ ഏറ്റവുമടുത്ത കൂട്ടുകാരൻ. അയാളെ വിശ്വസിച്ച് എന്റെ പപ്പയും മമ്മിയും ഏല്പ്പിച്ചു പോയതാണ് എന്നെ.“ ”ഡെയ്സി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അതീവ ഗൗരവകരമായൊരു ക്രിമിനൽ കേസാണ്. ഇനി എന്തൊക്കെ തന്നെ പറഞ്ഞാലും, ഞാനിത് റെജിസ്റ്റർ ചെയ്യും. അന്വേഷിക്കും. എന്റെ ജോലിയാണിത്.“ ”അയാളൊക്കെ മരിച്ചു മണ്ണടിഞ്ഞു പോയി സർ.“ അവൾ നിക്ഷേധാർത്ഥത്തിൽ തലയാട്ടി. ”ഇനിയെന്തു കേസ് ? The Damage is done! അയാൾ സന്തോഷമായിട്ട് ജീവിച്ചു മരിച്ചു. പകരം ഞാനിവിടെ ഇപ്പോളും മരിച്ച് ജീവിക്കുന്നു.“ ”അയാം റിയലി സോറി ഡെയ്സി.“ സ്വയമറിയാതെയെന്നോണം ആൽബിയുടെ കൈ അവളുടെ കവിളിൽ തലോടി. ”ആ കുഞ്ഞ് - ചിഞ്ചുമോൾ - ഹോസ്പിറ്റലിലായ അന്നു മുതൽ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. അത് മരിച്ചു പോകാനായിട്ട്. അതിനി ജീവിച്ചിരുന്നാൽ ഒരിക്കലും അതിന് “അവൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. ” കാരണം, അതിന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ഒന്നാണ് ആ രാക്ഷസൻ കവർന്നെടുത്തത്. ആ കുഞ്ഞ് മരിച്ചു പോകട്ടെ. അതാണ് നല്ലത്. അല്ലാതെ എന്നെപ്പോലെ ഇങ്ങനൊരു ജീവിതം... എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാത്തവളെപ്പോലുള്ള എന്റെ ഈ ജീവിതം ആ കുഞ്ഞിനും ഉണ്ടാകരുതേ എന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു.” ആൽബി വല്ലാത്തൊരു അസ്വസ്ഥതയോടെ എല്ലാം കേട്ട് നിശബ്ദനായി നിന്നു. അവൾ മരിച്ചെന്നു കേട്ട നിമിഷം മുതൽ ഞാൻ എന്റെ മനസ്സിൽ ആ മനുഷ്യനെ കൊല്ലാനുള്ള പ്ലാനുകൾ തയ്യാറാക്കി. എനിക്കറിയാം, നടക്കില്ലെന്ന്. പക്ഷേ ഞാൻ കുറേയേറെ ചിന്തിച്ചു കൂട്ടി. അവനെ എന്റെ കയ്യിൽ കിട്ടിയാൽ എങ്ങനെയൊക്കെ അവനെ ഇല്ലാതാക്കണമെന്ന് ഞാൻ സ്വപ്നം കണ്ടു. ഇഞ്ചിഞ്ചായി അവനെ അരിഞ്ഞ്...“ അവൾ പല്ലുകൾ വീണ്ടും അമർത്തി കടിച്ചമർത്തി. വല്ലാത്തൊരു ഉന്മാദാവസ്ഥയിലെത്തിയിരുന്നു അവളുടെ മുഖം. ഒരു ഭ്രാന്തിയെപ്പോലെ. “പിറ്റേന്ന് രാവിലെ, ടീവീ ഓണാക്കിയപ്പോൾ...” ഡെയ്സി ഒരു ദീർഘനിശ്വാസത്തോടെ ആൽബിയെ നോക്കി പുഞ്ചിരിച്ചു. അഭിമാനം തുളുമ്പി നിന്നിരുന്നു അവളുടെ മുഖത്ത്. “ആ പാലത്തിൽ... മഴയത്ത് കുതിർന്ന് തോക്കുമായി നില്ക്കുന്ന സി. ഐ. ആല്ബർട്ട് സാമുവലിന്റെ മുഖം കണ്ടതും... എല്ലാം മാറിമറിഞ്ഞു…എന്റെ ലൈഫിനു തന്നെ ഒരു പുതിയ മീനിങ്ങ് കിട്ടിയതു പോലെ തോന്നി എനിക്ക്. സർ വിശ്വസിക്കില്ല, ആ സ്ക്രീനിൽ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ഞാൻ. അത്ര മാത്രം ഞാൻ കൊതിച്ച ഒരു ശിക്ഷയാണ് നിങ്ങളാ നരാധമന് കൊടുത്തത്.” ആൽബി കണ്ണുകളടച്ച് ദീർഘമായി ഉള്ളിലേക്ക് ശ്വാസം വലിച്ചെടുത്തു. “.. ഒരു കുഞ്ഞും ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്തതാണ് ഡെയ്സിക്കുണ്ടായത്. എനിക്കതിൽ വളരെ സങ്കടമുണ്ട്. പക്ഷേ -” “സർന്റെ കുടുംബം നശിപ്പിക്കാനല്ല എന്റെ ഉദ്ദേശം. ഞാനുമായി ഒരു അഫയർ ഉണ്ടാക്കാനല്ല ഞാൻ ചോദിക്കുന്നത്...” അവൾ ഒന്നു നിർത്തി കിതച്ചു. “ഒരേ ഒരു തവണ. അതു മാത്രമാണ് ഞാൻ ചോദിക്കുന്നത്. അത്ര മാത്രം ആഗ്രഹിച്ചു പോയി ഞാൻ. പ്ലീസ്... എല്ലാം പറഞ്ഞില്ലേ ഞാൻ ? ഇനിയും എന്നെ തട്ടിയെറിഞ്ഞ് പോകരുത്.” “പക്ഷേ...” ആൽബിയുടെ വാക്കുകളെ പുറത്തേക്കു വരാൻ അവൾ സമ്മതിച്ചില്ല. തന്റെ തണുത്ത ചൂണ്ടുവിരൽ അയാളുടെ ചുണ്ടുകളിൽ അമർത്തിക്കൊണ്ട് അവൾ സാവധാനം എഴുന്നേറ്റു നിന്നു. അവളുടെ കവിളിൽ നിന്നും തന്റെ വിരലുകൾ പതിയെ പതിയെ താഴേക്കരിച്ചിറങ്ങുന്നത് അൽബി നിസ്സഹായതയോടെയാണ് കണ്ടു നിന്നത്. വിരലുകൾ അവളുടെ കഴുത്തിൽ തൊട്ടതും അവൾ തല പിന്നോക്കം ചായ്ച്ച് അയാളുടെ മാറിലേക്ക് ചേർന്നു നിന്നു. “താങ്ക് യൂ സോ മച്ച് സർ...” ഇറുകെ പുണർന്നുകൊണ്ട് ഡെയ്സി ആൽബിയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
📔 കഥ - 9 Part 8 IELEIం 9 Part 8 IELEIం - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Ddgda0?d=n&ui=v64j8rk&e1=c#തരള_സംഗീത_മന്ത്രം ((83)) കൊടുങ്കാറ്റിൽ പോലും ആടി ഉലയാതെ നിൽക്കുന്നവളാണ് ഭദ്ര. ഏതു പ്രതിസന്ധിയും ബുദ്ധിപൂർവ്വവും ധൈര്യ പൂർവ്വവും അവൾ നേരിടും. പക്ഷെ ഇത്. ഓർമ്മകൾ നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും മോചനം കിട്ടി തിരികെ വന്നതിനേക്കാൾ അതി ഭീകരമാണ് ഇപ്പോഴുള്ള കാര്യങ്ങൾ. എന്തും പാറ പോലെ നേരിടുന്ന ഭദ്ര പക്ഷെ തനിക്കു നേരെയുള്ള കിംവദന്തി പ്രചരണങ്ങൾ കേട്ട് ചെറുതായെങ്കിലും ഒന്നുലയുകയായിരുന്നു. കനത്ത ഒരു മൗനം അവളുടെയുള്ളിൽ തളം കെട്ടി. പക്ഷെ അതാരോടും പുറത്തു കാണിച്ചില്ല. എല്ലാവർക്കും മുന്നിൽ അവൾ തന്റേടത്തോടെ നിൽക്കുമെങ്കിലും ഉള്ളിൽ ഒരു വല്ലാത്ത പുകച്ചിലായിരുന്നു മുഴുവൻ. അപരിചിതനായ ഒരാളോട് സ്വന്തം മനസ്സും ശരീരവും പങ്കുവെച്ചവൾ എന്നു കേട്ടാൽ എത്ര ധൈര്യശാലിയായ പെണ്ണും പതറി പോകും. നെഞ്ചിൽ നിന്നും അടിവയറ്റിലേക്ക് ഒരു തണുപ്പ് ഇങ്ങനെ കെട്ടിക്കിടക്കും. മുറിയിലും ഭദ്രയുടെ ചിന്തകൾ അതു തന്നെയായിരുന്നു. കൂടുതലും ആ ചിന്തകളിൽ കടന്നു വന്നിരുന്നത് കുഞ്ഞിയാണ്. ഓമനത്ത്വം തുളുമ്പുന്ന ആ മുഖത്തു നോക്കി ആട്ടിയതിലും ചീത്ത പറഞ്ഞതിലും ഇപ്പോൾ അവൾ നന്നായി ഖേദിക്കുന്നു. അഴിയിക്കൽ തറവാട്ടിൽ നിന്നും ഉറഞ്ഞു തുള്ളി തിരിച്ചു പോന്നിട്ടിപ്പോൾ രാത്രികൾ ഏതാണ്ട് പിന്നിട്ടിരിക്കുന്നു. എന്നാൽ ഈ രാത്രികളത്രയും അവൾക്ക് നന്നായി ഉറങ്ങുവാൻ കഴിഞ്ഞിരുന്നില്ല. കണ്ണടയ്ക്കുമ്പോൾ ആ പിഞ്ചു ബാലിക തെളിഞ്ഞു വരുന്നു. അവളുടെ കണ്ണീര് തന്റെ കവിളിൽ നനവ് പടർത്തുന്നു. "ഈശ്വരാ ഞാൻ ചെയ്തു കൂട്ടുന്നത് പാപമാണോ... ആ കുഞ്ഞു മനസ്സിനെ ഞാൻ വ്രണപ്പെടുത്തുകയാണോ..?? എന്താണ് നിന്റെ നിയോഗം. ഞാൻ എന്താണ് ചെയ്യേണ്ടത്? കഴിഞ്ഞ ജന്മം ഞാൻ മകളും ആ കുഞ്ഞ് എന്റെ അമ്മയും ആയിരുന്നോ? അതോ ഞാൻ അമ്മയും അവൾ എന്റെ കുഞ്ഞും ആയിരുന്നോ?? ഇങ്ങനെ എന്നെ വേട്ടയാടാൻ മാത്രം അവളെനിക്ക് ആരാണ്?? ഇനി ആരുമല്ലെങ്കിൽ അവൾക്കെന്നോടുള്ള സ്നേഹമാണോ എന്റെ ഉറക്കം കെടുത്തുന്നത്? ആ മനുഷ്യൻ എന്നെ വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചെന്ന് അമ്മ പറഞ്ഞത് എന്തോ മുൻജന്മ ബന്ധം ഞാനും ആ കുഞ്ഞും തമ്മിലുള്ളത് കൊണ്ടാണോ...??" നൂറായിരം ചോദ്യങ്ങൾ ആ രാത്രിയിൽ സ്വയവും ഈശ്വരനോടും അവൾ ചോദിക്കുന്നതിലൂടെ ഒരു കാര്യം വ്യക്തമാക്കി. ആ അച്ഛനും മകളും ഇല്ലാതെ തനിക്ക് ഒരടി പോലും മുന്നോട്ടു വെക്കാൻ കഴിയില്ലെന്ന സത്യം.!! ********************************************************************************** അടുത്ത ദിവസം ഞായറാഴ്ച ആയതിനാൽ ഷോപ്പിലെ കാര്യങ്ങൾ മാനേജർ ശങ്കുണ്ണിയെ ഏൽപ്പിച്ച് പ്രസാദ് തറവാട്ടിൽ തന്നെ മൂകതയോടെ സമയം കഴിച്ചു കൂട്ടി. "ചേട്ടാ...??" മുറിയിൽ ചാരു കസേരയിൽ കണ്ണടച്ചിരിക്കുന്ന പ്രസാദ് ആ വിളി കേട്ട് തിരിഞ്ഞു നോക്കി. ഹേമന്തും റിൻസിയും നിൽക്കുന്നു. സംശയത്തിന്റെ വരകൾ നെറ്റിയിൽ തെളിച്ചു വരുത്തി അവൻ ഇരുവരേയും ഒരുപോലെ നോക്കി. "ഒടുവിൽ ഞാനത് സാധ്യമാക്കി ചേട്ടാ. റിൻസി എന്റെ സ്നേഹം സ്വീകരിച്ചു. ഞങ്ങൾ ഒന്നാവാൻ തീരുമാനിച്ചു." സന്തോഷം മുഖത്തു വരുത്തി ഹേമന്ത് പറഞ്ഞു. ആ വാക്കുകൾ കേട്ട പ്രസാദ് വിടർന്ന കണ്ണുകളോടെ റിൻസിയെ നോക്കി : "സത്യമാണോ റിൻസി..? നിന്റെ തോഴനായി ഇവനെ നീ സ്വീകരിച്ചോ..?" റിൻസിയുടെ വായിൽ നിന്നും ആ വാർത്ത കേൾക്കുവാൻ കൊതിച്ചപോലെയാണ് പ്രസാദ് ചോദിച്ചത്. അതിനു മറുപടിയായി നേർത്ത പുഞ്ചിരി ചുണ്ടിന്റെ കോണിൽ വരുത്തി ഒന്നു ശിരസ്സാട്ടുക മാത്രം ചെയ്തു അവൾ. പ്രസാദ് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ഹേമന്തിന്റെ തോളിൽ പിടിത്തമിട്ടു : "ഒടുവിൽ നീ നേടി അനിയാ. എനിക്ക് സന്തോഷമായി." ഹേമന്തിനെ അവൻ ചേർത്തു പിടിച്ച് പുണർന്നു. റിൻസി സന്തോഷത്തോടെ ഇരുവരേയും നോക്കി. ഹേമന്തിൽ നിന്നും അടർന്നു മാറി പ്രസാദ് അവനോടായി പറഞ്ഞു : "ഇനി ജീവിതത്തെ നീ കുറച്ചൂടെ സീരിയസ് ആയി കാണണം ഹേമന്ത്. പഴയപോലെ തല്ലൊള്ളി തരത്തിനൊന്നും നിൽക്കരുത്. കോഴി സ്വഭാവമൊക്കെ മാറ്റണം." "അതൊക്കെ മാറ്റി എന്റെ കൂടെ മര്യാദയ്ക്ക് ജീവിച്ചില്ലെങ്കിൽ മൂക്കിടിച്ചു പരത്തും ഞാൻ." റിൻസി ഇടയിൽ കയറി ഉച്ചത്തിൽ പറഞ്ഞു. പ്രസാദ് ചിരിച്ചു പോയി. ഹേമന്ത് ഭയന്നും. "അത് നല്ല കാര്യമാ.. കുറച്ചൊക്കെ ഇടിയുടെ കുറവുണ്ട് ഇവന്. കൃത്യ സമയങ്ങളിൽ നീ അത് കൊടുക്കാൻ തയ്യാറാണെങ്കിൽ പിന്നെ എന്താ പ്രശ്നം." പ്രസാദ് പറഞ്ഞതും ഹേമന്തും റിൻസിയും ഉച്ചത്തിൽ ചിരിച്ചു. ഇരുവരുടെയും നടുക്ക് കയറി ഇരു തോളിലും കൈ ചേർത്ത് പിടിച്ചു കൊണ്ട് പ്രസാദ് തുടർന്നു : "ഇനി കല്യാണമേ വേണ്ട എന്ന് ശപഥം എടുത്ത് നടന്നവളെ നിന്റെ വരുതിയിൽ വീഴ്ത്തിയത് നിന്റെ മിടുക്ക്. എന്നു കരുതി നീ ഒരിക്കലും ഇവളെ വിഷമിപ്പിക്കരുത് ഹേമന്ത്. അതുപോലെ റിൻസിയും. നിങ്ങൾ രണ്ടു പേരും സന്തോഷത്തോടെ കഴിയണം. ഒരു കാര്യത്തിലും രണ്ടാളും ഈഗോ വെച്ചു പുലർത്തരുത്. കാര്യങ്ങൾ എല്ലാം തുറന്നു പറയണം." "ഹോ അത്രയ്ക്ക് ഉപദേശമൊന്നും വേണ്ട സാറേ. താങ്കളെ കുറേ നാൾ ആഗ്രഹിച്ചവളല്ലേ ഞാൻ. താങ്കളെ കിട്ടിയില്ലെങ്കിൽ താങ്കളുടെ അനുജൻ. എനിക്ക് അത്രയേ ഉള്ളൂ.." നടകീയമായ പുച്ഛം മുഖത്ത് വരുത്തി റിൻസി പറഞ്ഞതും ഹേമന്ത് ഞെട്ടി പോയി. "ഡീ ഡോക്ടർ പെണ്ണേ.. എന്ത് വാർത്തമാനമാ നീ പറയണേ.." അരിശത്തോടെ ഹേമന്ത് അവളെ തല്ലാൻ ഓങ്ങിയതും അയ്യോ എന്റമ്മേ എന്നു വിളിച്ച് റിൻസി ഒഴിഞ്ഞു മാറുകയായിരുന്നു. പ്രസാദ് പൊട്ടിച്ചിരിച്ചു. "അല്ല ചേട്ടാ.. ചേട്ടൻ തന്നെ ഇത് വല്യച്ഛനോടും വല്യമ്മയോടും പിന്നെ എന്റമ്മയോടുമൊക്കെ പറയണം. ചേട്ടനെകൊണ്ട് മാത്രമേ അവരെയെല്ലാം സമ്മതിപ്പിക്കാൻ പറ്റൂ." പൊടുന്നനെ ഗൗരവ്വത്തിലേക്ക് കടന്ന് ഹേമന്ത് പറഞ്ഞു. "പിന്നല്ലാതെ.. ഈ കാര്യങ്ങളൊക്കെ മുന്നിൽ നിന്ന് എല്ലാ പിന്തുണയും തന്ന് ചെയ്യാൻ വേറെയാരാ നിനക്കുള്ളത്. എല്ലാം ഞാൻ ഏറ്റു. അവരെയൊക്കെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം പൂ പറിക്കുന്ന ലാഘവത്തോടെ പ്രസാദ് ചെയ്യും." "ആ പൂ റോസയാണെന്ന് മാത്രം. സൂക്ഷിച്ചില്ലെങ്കിൽ മുള്ളു കുത്തി ചോര വരും." പ്രസാദ് പറഞ്ഞു തീർക്കും മുന്നേ ഇടയ്ക്ക് കയറി ഹേമന്ത് കൗണ്ടർ അടിച്ചു. "അങ്ങനെ മുള്ള് കയറി ചോര വന്നാൽ നല്ല അസ്സല് ബാൻഡ് ഏയ്ഡും ബെറ്റാർഡിനും വെച്ച്‌ ഞാനങ്ങ് ഒട്ടിച്ചോളാം. അതും നിന്റെയീ ഡോക്ടർ പെണ്ണിനെകൊണ്ടു തന്നെ ചെയ്യിക്കും. നിങ്ങൾക്കു വേണ്ടി ചോര വരുത്തിയതിന്റെ ശിക്ഷയായി അതിനെ കണ്ടാൽ മതി. കേട്ടോടാ അനിയൻ ചെറുക്കാ.." ഹേമന്തിന്റെ ചെവിയിൽ നല്ല ഒരു തിരി വെച്ചു കൊടുത്തുകൊണ്ട് പ്രസാദ് പറഞ്ഞു. ഹൂഷ്.....!! എന്നു വിളിച്ചുകൊണ്ടു ഹേമന്ത് ചെവി തടവി മാറി നിന്നു. വീണ്ടും അവിടം പൊട്ടിച്ചിരികൾ മുഴങ്ങി. "അതൊക്കെ അവിടെ നിൽക്കട്ടെ. ഭദ്രയുടെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം പ്രസാദ്...?" റിൻസി മുന്നോട്ട് വന്ന് ചോദിച്ചു. "നീയെന്നോ??!! അതൊക്കെ പണ്ട്. ഇതേ എന്റെ ചേട്ടനാ.. ഞാൻ ചേട്ടൻ എന്നു വിളിക്കും പോലെ താനും വിളിക്കണം.. ചേട്ടാ എന്ന്..." മുഖം വീർപ്പിച്ച് ഹേമന്ത് ചൊടിച്ചു. "ഓഹ് പിന്നെ.. ഇവൻ എനിക്ക് ആ പഴയ പ്രസാദ് തന്നെയാ. നിന്നെ `നീ` എന്നു ഞാൻ വിളിക്കും പോലെ പ്രസാദിനെയും ഞാൻ `നീ` എന്നു വിളിക്കും." റിൻസിയും വിട്ടു കൊടുത്തില്ല. "മതി മതി. ഇനി അതിൽ കയറി പിടിക്കണ്ട രണ്ടു പേരും. വിവാഹം കഴിഞ്ഞിട്ടില്ല അതിനുമുന്നേ രണ്ടും ഇടി തുടങ്ങി. ഇപ്പോഴേ ഇടി തുടങ്ങിയാൽ രണ്ടിന്റെയും വിവാഹം വല്ല ഹോസ്പിറ്റലിൽ വെച്ചു നടത്തേണ്ടി വരും.... ഡാ ഹേമന്തേ നീ എന്നെ ചേട്ടാ എന്നു വിളിക്കുന്നതിന്റെ ഇടയിലൂടെ `ടാ` എന്നൊക്കെ കൂട്ടിച്ചർക്കാറില്ലേ. അങ്ങനെയുള്ള നിനക്ക് ഈ വിഷയത്തിൽ ഉപദേശിക്കാൻ വോയിസ്‌ ഇല്ല. അവൾ പഴയതു പോലെ എന്നെ `നീ` എന്നോ പ്രസാദെന്നോ വിളിച്ചോട്ടെ. തമ്മിൽ കണ്ടാൽ കാടൻ പൂച്ചയുടെ സ്വഭാവം നിങ്ങൾ കാണിക്കുന്നത് ഇനിയെങ്കിലും നിർത്തണം. കേട്ടല്ലോ.." പ്രസാദിന്റെ വാക്കുകളിൽ ഇരുവരും തലയാട്ടി. "ഭദ്രയെ അങ്ങനെ വിട്ടു കളയാനാണോ നിന്റെ തീരുമാനം പ്രസാദ്.? അവളെ അങ്ങനെയങ്ങ് നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ നിനക്ക് കഴിയുമോ? നിന്റെ മകൾ കുഞ്ഞിക്ക് കഴിയുമോ??" യാതൊരു മുഖവുരയും കൂടാതെ റിൻസി ചോദ്യം ആവർത്തിച്ചു. ഹേമന്തിന്റെ കണ്ണുകൾക്കും അതു തന്നെയാണ് അറിയേണ്ടത്. ഭദ്ര അഴിയിക്കൽ തറവാടിന്റെ പടിയിറങ്ങി പോയിട്ട് ഇപ്പോൾ ദിവസങ്ങൾ കടന്നു പോയി. പക്ഷെ പ്രസാദിന്റെ ഭാഗത്തു നിന്നോ അഴിയിക്കലിലെ മറ്റു അംഗങ്ങളിൽ നിന്നോ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. "നമ്മുടെ കുഞ്ഞിയുടെ അവസ്ഥയും മോശമല്ലേ ചേട്ടാ. ഇങ്ങനെ പോയാൽ കുഞ്ഞിയെ നമുക്ക്........ ഇതിൽ എന്തെങ്കിലുമൊരു തീരുമാനം ചേട്ടൻ എടുക്കണം.." ഹേമന്ത് അഭിപ്രായം പറഞ്ഞു. "അതെ പ്രസാദ്.. നീ അവളെ ചെന്നു കാണണം. എല്ലാം തുറന്നു പറയണം. നിന്റെ ഉള്ളിലെ ഇഷ്ടവും കുഞ്ഞിയുടെ ഉള്ളിലെ ആഗ്രഹവും എല്ലാം പറയണം. എന്നിട്ട് ഭദ്രയെ ഇവിടെ തിരികെ കൊണ്ടു വരണം." പ്രസാദിന്റെ കണ്ണുകളിൽ നോക്കി റിൻസി പറഞ്ഞു. എല്ലാം കേട്ട് ഒന്നു നെടുവീർപ്പിടുക മാത്രമാണ് പ്രസാദ് ചെയ്തത്. "അടുത്താഴ്ച കൊച്ചിയിലെ നിന്റെ പുതിയ ഷോപ്പ് ഉദ്ഘാടനമല്ലേ പ്രസാദ്. കുറേ പേരെ നീ ക്ഷണിക്കുന്നുണ്ടല്ലോ. ആ കൂട്ടത്തിൽ ഭദ്രയെ ക്ഷണിക്കണം. മേലെപ്പാട്ട് കോയിക്കൽ തറവാട്ടിൽ ചെന്ന് ഭദ്രയേയും അമ്മയേയും അനുജത്തിയേയും നീ ക്ഷണിക്കണം പ്രസാദ്." റിൻസി ഒരു ഉപായം പോലെ പറഞ്ഞു. "അതെ.. അതു തന്നെയാണ് ഞാനും പറയുന്നത്. ചേട്ടൻ അങ്ങോട്ട് ചെല്ലണം ചേട്ടാ." ഹേമന്ത് ഏറ്റു പിടിച്ചു. ഇരുവരും പ്രസാദിന്റെ തീരുമാനം കേൾക്കുവാനെന്ന പോലെ നിന്നു. കുറച്ചു നേരത്തേ മൗനത്തിന് തിരശീലയിട്ടുകൊണ്ട് പ്രസാദ് തുടർന്നു : "എനിക്കവൾ ഇപ്പോഴും എന്റെ ദേവയാനി തന്നെയാണ് ഹേമന്ത്. അവൾ ഭദ്രയെന്ന് നൂറാവർത്തി ആരൊക്കെ പറഞ്ഞാലും എനിക്കും കുഞ്ഞിക്കും മാറ്റമൊന്നും ഉണ്ടാവില്ല. നിങ്ങൾ പറഞ്ഞ പോലെ ഞാൻ ചെല്ലുന്നുണ്ട് മെല്ലെപ്പാട്ട് കോയിക്കൽ ഭദ്ര തമ്പുരാട്ടിയെ കാണാൻ. അത് പക്ഷെ കൊച്ചിയിലെ എന്റെ പുതിയ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ അല്ല. ആ ഷോപ്പ് തന്നെ അവളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ്. അതാണ് എന്റെ തീരുമാനം..." ഇരുവർക്കും നേരേ തിരിഞ്ഞു നിന്നുകൊണ്ട് പ്രസാദ് തന്റെ തീരുമാനം പറഞ്ഞു. ഹേമന്തും റിൻസിയും പരസ്പരം നോക്കി ഒന്നമ്പരക്കുകയായിരുന്നു. ********************************************************************************** ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ദിവസങ്ങൾ ഏതാനും കടന്നു പോയി. ഈ നാളുകൾ അത്രയും വല്ലാത്ത വീർപ്പ് മുട്ടൽ തന്നെയായിരുന്നു ഭദ്രയ്ക്ക്. മനസ്സും വിവേകവും പരസ്പരം കടിപിടി കൂടി കടന്നു പോയ നാളുകൾ. ഓരോ രാത്രിയിലും പ്രസാദും കുഞ്ഞിയും സ്വപ്നത്തിലൂടെ അവളെ വേട്ടയാടിയ നാളുകൾ. കോളേജ് ലീവ് ആയതിനാൽ തറവാട്ടിൽ രണ്ടു ദിവസം നിൽക്കാമെന്ന് കരുതി അരുണ മേലെപ്പാട്ട് തറവാട്ടിൽ എത്തിയിരുന്നു. എങ്കിൽ താനും രണ്ടു ദിവസം കഴിഞ്ഞ് ഓഫിസിൽ പോകാമെന്ന് ഭദ്രയും തീരുമാനിച്ചു. ചേട്ടത്തിയും അനുജത്തിയും ഒരുപോലെ തറവാട്ടിലുള്ള ആ ദിവസം തന്നെ കറുത്ത ജിപ്സി ഹോൺ മുഴക്കി മുറ്റത്തേക്ക് പ്രവേശിച്ചു. ആ ശബ്ദം കേട്ട പാടേ അരുണ മന്ത്രിച്ചു : "പ്ര.. പ്രസാദേട്ടൻ." അവൾ തറവാടിന്റെ ഉമ്മറത്തേക് ഓടിയെത്തി. അരുണയുടെ ഊഹം തെറ്റിയില്ല. കറുത്ത ജിപ്സിയിൽ നിന്നും പ്രസാദ് മാത്രം ഇറങ്ങി നിൽക്കുന്ന കാഴ്ചയാണ് അവൾ കണ്ടത്. ((തുടരും)) രചന : കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
💞 പ്രണയകഥകൾ - 83 Part 002 ஸo 900 83 Part 002 ஸo 900 - ShareChat
🦋 മരുമകൾ 🦋 43 രാവിലെ ഞാനത് പറഞ്ഞത് മുതൽ എന്നോട് അങ്ങനെ മിണ്ടിയിട്ടില്ല. ഹരിയേട്ടൻ വന്നപ്പോഴും ചായയിട്ട് കൊടുത്തു എന്നല്ലാതെ ആളിനോടും അങ്ങനെ മിണ്ടുന്നതൊന്നും കണ്ടിരുന്നില്ല. അമ്മായി എന്തോ കാര്യമായ പണി തരാനുള്ള പ്ലാനിങ്ങിൽ ആണെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ഇനിയത് എന്താണെന്ന് അറിഞ്ഞാൽ മാത്രം മതി. 🦋 🦋 🦋 🦋 🦋 ഹരിയേട്ടന് ഇംഗ്ലീഷും മലയാളവും, നോവലുകളുടെയും ചെറുകഥകളുടെയും നല്ലൊരു കളക്ഷൻ ഉണ്ട്. രാജേഷ് ചേട്ടനും അത് പോലെ ബുക്ക്‌ കളക്ഷൻ ഉണ്ടെന്ന് ഇടയ്ക്ക് എപ്പോഴോ ഹരിയേട്ടൻ പറഞ്ഞിരുന്നു. പുതിയ ബുക്സ് വാങ്ങുമ്പോൾ അവര് പരസ്പരം കൈമാറി വായിക്കാറുണ്ട്. ഇതിപ്പോ ഹരിയേട്ടന് ഏതോ ബുക്ക് കൊടുത്തിട്ട്, ഹരിയേട്ടൻ കഴിഞ്ഞാഴ്ച വാങ്ങിയ ബുക്ക് എടുത്തിട്ട് പോകാനുള്ള വരവാണ്. അവര് സംസാരിച്ചിരിക്കുമ്പോ ഞാൻ അകത്തേയ്ക്ക് കയറി. അമ്മേടെ മുറിയിൽ ഒന്ന് പാളി നോക്കുമ്പോ കട്ടിലിൽ കിടപ്പുണ്ട് ആള്. " ദൈവമേ.... ഇതിപ്പോ കാര്യമായി എന്തോ ഒപ്പിക്കനുള്ള പുറപ്പാടാണല്ലോ? നീ സൂക്ഷിച്ചോ ദേവൂ.... " എന്നെന്റെ മനസാക്ഷി എനിക്ക് മുന്നറിയിപ്പ് നൽകി. ഞാനൊരു നെടുവീർപ്പോടെ അകത്തേക്ക് നടന്നു. " അമ്മ എവിടെ ഹരി? " രാജേഷ് ചേട്ടൻ ഹരിയേട്ടനോട് ചോദിക്കുന്നത് കേട്ട് കൊണ്ടാണ് ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോയത്. വെള്ളം കുടിച്ച് കഴിഞ്ഞ് തിരികെ വരുമ്പോ രാജേഷ് ചേട്ടൻ പോകാനായിട്ട് പുറത്തേക്ക് ഇറങ്ങിയിരുന്നു. കൂടെ ഹരിയേട്ടനും. അമ്മയും അവർക്ക് പിറകെ പുറത്തേക്ക് ഇറങ്ങുന്നത് കണ്ട് ഞാൻ പതിയെ നടന്ന് വാതിൽക്കൽ ചെന്ന് നിന്നുകൊണ്ട് പുറത്തേക്ക് നോക്കി. രാജേഷ് ചേട്ടൻ ബൈക്കിൽ കയറി ഇരിപ്പുണ്ട്. അമ്മ അടുത്തേക്ക് ചെന്നതും " എന്താ അമ്മാ? വയ്യേ? " എന്ന് ആള് ചോദിച്ചതും മാത്രേ കേട്ടുള്ളൂ... സ്വിച്ച് ഇട്ടത് പോലെ ഒറ്റ കരച്ചിൽ ആയിരുന്നു അമ്മായി. ഞങ്ങള് ഞെട്ടിപ്പോയി. എന്തിന് അത് വഴി നടന്നു പോയ പൂച്ച പോലും ആ ഇടിവെട്ട് പോലുള്ള ആ കരച്ചിലിന്റെ ആക്കത്തിൽ പേടിച്ചൊരൊറ്റ ഓട്ടമായിരുന്നു. " എന്തമ്മാ? എന്ത് പറ്റി? " ആദ്യം കേട്ടത് ആധിയോടെയുള്ള ഹരിയേട്ടന്റെ ശബ്ദമാണ്. അമ്മ അപ്പോഴും വെട്ടിക്കൊല്ലും പോലെ കരച്ചിലാണ്. " അമ്മ കരയാതെ കാര്യം പറ. നമുക്ക് പരിഹാരം ഉണ്ടാക്കാന്ന് ... " അമ്മയോടത് പറയുമ്പോ രാജേഷ് ചേട്ടന്റെ നോട്ടം എന്റെ നേർക്കു വരുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിലോ? നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും പറ്റാത്ത വിധം ആകെ ഒരു തളർച്ച തോന്നി എനിക്ക്... ഹരിയേട്ടൻ അമ്മയെ ചേർത്ത് പിടിച്ചിട്ടുണ്ട്. രാജേഷ് ചേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങി നിൽക്കുന്നുണ്ട്. എനിക്ക് അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല. അവര് പറയാൻ പോകുന്നത് എന്ത് കഥയായാലും അതിലെ വില്ലത്തി ഞാനാകുമെന്ന് ഉറപ്പല്ലേ? " ഒന്നൂല്ല... എനിക്ക് പെട്ടെന്ന് സങ്കടം സഹിക്കാൻ പറ്റീല്ലെടാ മക്കളേ... നീയും എനിക്കെന്റെ മോനെപോലെ തന്നെയാടാ.... " രാജേഷ് ചേട്ടന്റെ കയ്യിൽ പിടിച്ചാണ് പറയുന്നത്. " അങ്ങനെ തന്നെ അമ്മ... അല്ലെന്ന് ആരാ പറഞ്ഞത്? അമ്മ ഇങ്ങനെ കരയാതെ.... " രാജേഷ് ചേട്ടൻ അവിടെ ഭയങ്കര ആശ്വസിപ്പിക്കൽ.... ഈ മനുഷ്യനെക്കുറിച്ച് , ഇപ്പൊ മോനെ പോലെ എന്ന് പറഞ്ഞവര് കുറച്ചു നാള് മുൻപ് പറഞ്ഞത് എന്തൊക്കെയാണെന്ന് അറിഞ്ഞാൽ അങ്ങേര് തന്നെ നാല് പെടേം കൊടുത്തിട്ട് ഇവരെ വല്ല പൊട്ട കിണറ്റിലും കൊണ്ട് തള്ളും.... " നമ്മള് എല്ലാരേം മക്കളായിട്ടേ കാണൂ... ആരടുത്തും ദേഷ്യപ്പെട്ട് ഒരു വാക്കും ഞാൻ പറയൂല്ലന്ന് നിനക്ക് അറിയാല്ലാ മക്കളേ? എന്നിട്ടാണ് മനസ്സാ വാചാ അറിയാത്ത കാര്യങ്ങള് ഓരോന്നൊക്കെ ഓരോരുത്തര് പറയണത്. ചങ്ക് തകർന്ന് പോയി മക്കളേ.... അതാണ്‌ ഞാൻ.... " ഏങ്ങലടക്കി മൂക്ക് പിഴിയുന്നുണ്ടവര്. " എനിക്കെന്റെ സങ്കടം പറയാൻ ആരെങ്കിലും വേണ്ടേ? " രാജേഷ് ചേട്ടന്റെ കയ്യിൽ നിന്ന് പിടി വിട്ടിട്ടില്ല. തല കുനിഞ്ഞു പോയെന്റെ... കണ്ണ് നിറഞ്ഞു തൂവി... അപമാനം.... വല്ലാത്ത അപമാനം....! ഈ നിമിഷം ഉരുകി ഒലിച്ചു ഇല്ലാതായെങ്കിൽ എന്ന് ഓർത്ത് പോയി ഞാൻ. എത്രയൊക്കെ ധൈര്യം ഭാവിച്ചാലും ഇങ്ങനെ ഒരു സാഹചര്യത്തിൽ മനസ്സ് പിടിവിട്ട് പോകുന്നു. കണ്ണുകൾ അനുസരണക്കേട് കാട്ടുന്നു. തല കുനിച്ച് നിൽക്കുമ്പോഴും രാജേഷ് ചേട്ടന്റെ നോട്ടം ഇടയ്ക്കിടെ എന്റെ നേർക്ക് വരുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്. " അമ്മ ഇത് എന്തൊക്കെയാ പറയുന്നേ...? അകത്തേയ്ക്ക് കേറി വന്നെ.... " ഹരിയേട്ടൻ അമ്മയെ ബലമായി പിടിച്ച് അകത്തേക്ക് കേറ്റാൻ നോക്കുന്നു. അമ്മ ബലം പിടിച്ചു നിൽക്കുന്നേ ഉള്ളൂ.... " അമ്മാ... എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞു തീർക്കാല്ലോ? ദാണ്ടേ... ഹരിയോട് പറയ്‌... നമുക്ക് പരിഹാരം ഉണ്ടാക്കാന്നെ.... അമ്മയിങ്ങനെ കരഞ്ഞ് അസുഖം ഒന്നും വരുത്തി വയ്ക്കാതെ..... " അമ്മയോടായി പറഞ്ഞിട്ട് രാജേഷ് ചേട്ടൻ ഹരിയേട്ടന് നേരെ തിരിഞ്ഞു. " എടാ ഹരി. നീ അമ്മേ വിളിച്ച് അകത്തേക്ക് കൊണ്ട് പൊ... എന്നിട്ട് കാര്യം എന്താണെന്ന് ചോദിച്ചു മനസ്സിലാക്ക് . പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ല എന്നല്ലേ? " ഹരിയേട്ടന്റെ തോളിൽ തട്ടി പറഞ്ഞിട്ട് രാജേഷ് ചേട്ടൻ പിന്നെയും ബൈക്കിൽ കയറി. " നീ പിന്നെ ഒരിക്കെ വരുമ്പം പറയാം മക്കളെ ഞാൻ എല്ലാം.... ഇപ്പം അമ്മക്ക് വയ്യ.... " കണ്ണ് തുടച്ച് നിന്ന് പറയുന്നുണ്ടമ്മായി. രാജേഷ് ചേട്ടൻ പിന്നെയും അമ്മയെ ആശ്വസിപ്പിച്ചിട്ട് ബൈക്കും എടുത്ത് പോയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ട് പിറകിൽ എല്ലാം കേട്ട് അമ്മാവനും നിൽപ്പുണ്ട് എന്നറിയുന്നത്. അങ്ങേരെന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്. ഞാൻ തളർച്ചയോടെ സിറ്റൗട്ടിലെ കസേരയിലേക്കിരുന്നു. എത്ര അടക്കിയിട്ടും സങ്കടം പിടിച്ചു നിർത്താൻ പറ്റുന്നില്ല. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്. അവരിങ്ങനെ മറ്റൊരാളുടെ മുന്നിൽ ചെന്ന് നിന്ന് പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഞാൻ.... " നാടകത്തിൽ അഭിനയിക്കാത്തെന്ത്? അവാർഡ് കിട്ടിയേനേല്ലോ? " ഞാൻ കരയുന്നത് നോക്കി അച്ഛൻ എന്റെ മുന്നിൽ വന്ന് നിന്ന് പല്ല് കടിച്ച് പറയുന്നു. മുഖമുയർത്തി അയാളെ നോക്കിയപ്പോഴേക്കും ഹരിയേട്ടൻ അമ്മയെയും ചേർത്ത് പിടിച്ച് അകത്തേയ്ക്ക് വന്നിരുന്നു. അമ്മയെ എനിക്ക് എതിരെയുള്ള കസേരയിൽ തന്നെ ഇരുത്തി. " എന്താ അമ്മാ? എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അമ്മയ്ക്ക് എന്നോട് പറഞ്ഞൂടെ? എന്തിനാ മറ്റുള്ളോരുടെ മുൻപിൽ ഇങ്ങനെ ഒക്കെ കാണിക്കുന്നത്? അവന്റെ മുന്നിൽ പോയി നിന്ന് കരഞ്ഞേക്കുന്നു....! എന്ത് കാര്യത്തിന്? " ഹരിയേട്ടൻ അമർഷം ഒതുക്കിയാണ് പറയുന്നതെന്ന് ആ ശബ്ദത്തിൽ നിന്നറിയാം. " ഇവളെന്നെ പറഞ്ഞതൊക്കെ നിന്നോട് പറഞ്ഞാ നീയെന്നെ വിശ്വസിക്കോ? ഇല്ലല്ലോ? നിനക്ക് ഇപ്പൊ എന്നെക്കാളും ഇവള് മതിയല്ലോ? ഞാനല്ലേ എല്ലാർക്കും ശല്യം? ഞാൻ ഇല്ലാതായാ അതങ്ങ് തീരുമല്ലോ? " അവരെന്തൊക്കെയോ വാശി കേറിയത് പോലെ പറയുന്നുണ്ട്. എന്റെ കണ്ണ് മിഴിഞ്ഞു പോയി. " പറഞ്ഞത് എന്താണെന്ന് അറിഞ്ഞാലല്ലേ വിശ്വസിക്കുമോ ഇല്ലയോ എന്നറിയാൻ പറ്റൂ? അല്ലാതെ സ്വയം അങ്ങ് തീരുമാനിച്ചാൽ എങ്ങനെ? " ഹരിയേട്ടൻ അസ്വസ്ഥതയോടെ മുഖം ചുളിച്ചു. " ഇന്ന് രാവിലെ ഇവള് എന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞെന്നറിയാമോ നിനക്ക്? ഞാൻ എപ്പഴാടാ ഇവളെക്കുറിച്ചു മോശം പറഞ്ഞിട്ടുള്ളത്? നിന്റടുത്ത് ഞാൻ വല്ലോം പറഞ്ഞിട്ടൊണ്ടാ? ആരടുത്തെങ്കിലും പറഞ്ഞിട്ടൊണ്ടാ? നിന്നെപ്പോലേ കരുതീട്ടൊള്ളൂ... അതിനാ എനിക്കിന്ന് കിട്ടിയത്..... " പിന്നെയും അവരുടെ കരച്ചിൽ ഉച്ചത്തിലായി. അമ്മാവൻ അവരുടെ അടുത്തിരുന്ന് " പോട്ടേ കുമാരി... " എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. എന്നോട് നേരത്തെ അഭിനയം ആണെന്ന് പറഞ്ഞ ആളാണിപ്പോ ഓസ്കാർ അഭിനയം കാഴ്ച വയ്ക്കുന്നവരെ ആശ്വസിപ്പിക്കുന്നത് എന്നോർക്കണം? " എല്ലാരും എന്നോട് പറഞ്ഞതാ.... ഇപ്പൊ പാവം പോലെ ഇരിക്കണേനെ ഒന്നും വിശ്വസിക്കണ്ട. കുറച്ചു കഴിയുമ്പം തനി കൊണം കാണിക്കുമെന്ന്. അന്നൊക്കെ അങ്ങനെ ഒന്നൂല്ല എന്റെ കൊച്ച് പാവാണെന്ന് പറഞ്ഞ ഞാനാ... ആ എന്നെയാ ഇവള്.... കല്യാണം കഴിഞ്ഞിട്ട് പത്തു മാസം തികച്ചായില്ല. ഇപ്പഴേ ഇങ്ങനെ... കുറച്ചൂടെ കഴിഞ്ഞാ എങ്ങനെ ആയിരിക്കും? " അവരവിടെ കത്തിക്കയറുന്നു. " ഞാൻ എപ്പോഴാ അമ്മേ മോശം പറഞ്ഞത്? " ഇവരിത് എങ്ങോട്ടാ പറഞ്ഞു പോകുന്നത് എന്നോർത്തിട്ടെനിക്ക് പേടി തോന്നി. പറഞ്ഞു പറഞ്ഞു ഇതൊരു വലിയ പ്രശ്നം ആക്കാനുള്ള പുറപ്പാടാണ് ഇവര്. " എപ്പഴാന്നോ? ഇന്ന് രാവിലെ കോവിലീ പോയിട്ട് വന്നപ്പോ നീ എന്തൊക്കെയാ എന്നെ പറഞ്ഞത്? " അവരെന്നെ നോക്കി ദഹിപ്പിച്ചു. ഹരിയേട്ടനും നെറ്റി ചുളിച്ചെന്നെ നോക്കി. " ഞാൻ അതിന് അമ്മയെ ആണോ പറഞ്ഞത്? " നെഞ്ചിടിപ്പ് ഉയരുന്നുണ്ടെന്റെ. എങ്ങനെയാണ് ഈ പ്രശ്നം നേരിടേണ്ടത് എന്നെനിക്ക് അറിയുന്നില്ല. രാവിലെ ഇവരോട് ഒന്നും പറയേണ്ടിയിരുന്നില്ല എന്നിപ്പോ തോന്നുന്നുണ്ട്. ഇങ്ങനെ ഒന്നുണ്ടാകുമെന്ന് ഞാൻ കരുതിയില്ലല്ലോ? ഇതിപ്പോ പ്രശ്നം തീർക്കാൻ പോയത് അതിലും വലിയ പ്രശ്നമാകുന്നു എന്നാ തോന്നുന്നത്. " അയ്യെടീ.... നിന്റെ കൂട്ടുകാരീടെ അമ്മായി പറഞ്ഞെന്നും പറഞ്ഞ് ഓരോന്ന് പറഞ്ഞാ എന്നെയാ പറഞ്ഞതെന്ന് എനിക്ക് മനസിലാവൂല്ലന്നാ.... " ഇത്തവണ എന്റെ നേർക്കുള്ള ഹരിയേട്ടന്റെ നോട്ടം കൂർത്തു. " അമ്മ എന്നെക്കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞിട്ടല്ലേ, അത് ഞാൻ അമ്മേക്കുറിച്ച് പറഞ്ഞതാണെന്ന് അമ്മയ്ക്ക് തോന്നിയത്.? " ഇങ്ങനെ ഒക്കെ ചോദിക്കാനുള്ള ധൈര്യം എനിക്ക് എവിടുന്ന് കിട്ടുന്നാവോ? എല്ലാം കൈവിട്ട് പോകുമെന്ന് തോന്നുമ്പോ തനിയെ വന്ന് പോകുന്നതാവണം. " കണ്ടാടാ... കണ്ടാ? അവളെന്റടുത്ത് തർക്കിക്കണത് കണ്ടാ? സ്വന്തം മോളെപ്പോലെയാ ഞാൻ ഇവളെ കാണണത്. ആ ഞാൻ ഇവളെക്കുറിച്ച് ആരോടെങ്കിലും കുറ്റം പറയുവോടാ? നിനക്ക് അങ്ങനെ തോന്നാണൊണ്ടാ? " ഹരിയേട്ടൻ ആകെ പകച്ചിരിപ്പാണ്. എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയുന്നില്ല എന്നാ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. " അമ്മ എന്നെക്കുറിച്ച് വളരെ മോശമായിട്ട് പലരോടും പറഞ്ഞിട്ടുണ്ട്. ഞാൻ അതൊക്കെ എന്റെ ചെവി കൊണ്ട് കേട്ടിട്ടുമുണ്ട്. ഞാൻ മാത്രമല്ല. ഹരിയേട്ടനും..... അമ്മ എന്നെക്കുറിച്ച് പറയുന്നതൊക്കെ ഹരിയേട്ടനും കേട്ടിട്ടുണ്ട്. " അപ്പോഴത്തെ ആവേശത്തിൽ പറഞ്ഞു പോയതാണ്. അല്ലെങ്കിലും ദേഷ്യവും സങ്കടവും ടെൻഷനും ഒക്കെകൂടി ഒരുമിച്ചു വന്നാൽ എന്താ പറയുന്നേന്ന് ബോധം ഉണ്ടാവില്ലല്ലോ? വികാരം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ വിവേകത്തോടെ ചിന്തിക്കാൻ പറ്റുമോ? എനിക്കും പറ്റിയത് അതാണ്‌. ' ഹരിയത് എങ്ങനെ കേട്ടു?' എന്നൊരു ചോദ്യം വരുമെന്ന് അന്നേരം ഞാൻ ചിന്തിച്ചതേയില്ല. പക്ഷെ ഹരിയേട്ടന്റെ ചിന്ത ആ വഴി പോയെന്ന് ദയനീയമായി ഇങ്ങോട്ടുള്ള ആ നോട്ടം കണ്ടപ്പോ മനസ്സിലായി. " എപ്പോഴാടാ? ഞാൻ എപ്പഴാ ഇവളെ പറഞ്ഞത്? നീ എപ്പഴാ കേട്ടത്? " ഒരിക്കലും ഹരിയേട്ടൻ അതൊന്നും കേൾക്കില്ല എന്നൊരുറപ്പ് അമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എപ്പോഴോ ആവേശത്തിൽ എഴുന്നേറ്റ് നിന്നിരുന്ന ഞാൻ പിന്നെയും തളർച്ചയോടെ കസേരയിലേക്കിരുന്നു. റെക്കോർഡ് ചെയ്തു എന്നെങ്ങാനും ഇവരറിഞ്ഞാൽ ഇപ്പോ കാണിക്കുന്നതിന്റെ ഇരട്ടി പ്രകടനം കാണിക്കും ഇവർ. ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി. 🦋 🦋 🦋 🦋 🦋 അഭിപ്രായം പറയൂ ട്ടോ... ❤️ കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6djR1V9?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 43 രാവിലെ ഞാനത് പറഞ്ഞത് മുതൽ എന്നോട് അങ്ങനെ മിണ്ടിയിട്ടില്ല. ഹരിയേട്ടൻ വന്നപ്പോഴും ചായയിട്ട് കൊടുത്തു എന്നല്ലാതെ ആളിനോടും അങ്ങനെ മിണ്ടുന്നതൊന്നും കണ്ടിരുന്നില്ല. അമ്മായി എന്തോ കാര്യമായ പണി തരാനുള്ള പ്ലാനിങ്ങിൽ ആണെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ഇനിയത് എന്താണെന്ന് അറിഞ്ഞാൽ മാത്രം മതി. 🦋 🦋 🦋 🦋 🦋 ഹരിയേട്ടന് ഇംഗ്ലീഷും മലയാളവും, നോവലുകളുടെയും ചെറുകഥകളുടെയും നല്ലൊരു കളക്ഷൻ ഉണ്ട്. രാജേഷ് ചേട്ടനും അത് പോലെ ബുക്ക്‌ കളക്ഷൻ ഉണ്ടെന്ന് ഇടയ്ക്ക് എപ്പോഴോ ഹരിയേട്ടൻ പറഞ്ഞിരുന്നു. പുതിയ ബുക്സ് വാങ്ങുമ്പോൾ അവര് പരസ്പരം കൈമാറി വായിക്കാറുണ്ട്. ഇതിപ്പോ ഹരിയേട്ടന് ഏതോ ബുക്ക് കൊടുത്തിട്ട്, ഹരിയേട്ടൻ കഴിഞ്ഞാഴ്ച വാങ്ങിയ ബുക്ക് എടുത്തിട്ട് പോകാനുള്ള വരവാണ്. അവര് സംസാരിച്ചിരിക്കുമ്പോ ഞാൻ അകത്തേയ്ക്ക് കയറി. അമ്മേടെ മുറിയിൽ ഒന്ന് പാളി നോക്കുമ്പോ കട്ടിലിൽ കിടപ്പുണ്ട് ആള്. " ദൈവമേ.... ഇതിപ്പോ കാര്യമായി എന്തോ ഒപ്പിക്കനുള്ള പുറപ്പാടാണല്ലോ? നീ സൂക്ഷിച്ചോ ദേവൂ.... " എന്നെന്റെ മനസാക്ഷി എനിക്ക് മുന്നറിയിപ്പ് നൽകി. ഞാനൊരു നെടുവീർപ്പോടെ അകത്തേക്ക് നടന്നു. " അമ്മ എവിടെ ഹരി? " രാജേഷ് ചേട്ടൻ ഹരിയേട്ടനോട് ചോദിക്കുന്നത് കേട്ട് കൊണ്ടാണ് ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോയത്. വെള്ളം കുടിച്ച് കഴിഞ്ഞ് തിരികെ വരുമ്പോ രാജേഷ് ചേട്ടൻ പോകാനായിട്ട് പുറത്തേക്ക് ഇറങ്ങിയിരുന്നു. കൂടെ ഹരിയേട്ടനും. അമ്മയും അവർക്ക് പിറകെ പുറത്തേക്ക് ഇറങ്ങുന്നത് കണ്ട് ഞാൻ പതിയെ നടന്ന് വാതിൽക്കൽ ചെന്ന് നിന്നുകൊണ്ട് പുറത്തേക്ക് നോക്കി. രാജേഷ് ചേട്ടൻ ബൈക്കിൽ കയറി ഇരിപ്പുണ്ട്. അമ്മ അടുത്തേക്ക് ചെന്നതും " എന്താ അമ്മാ? വയ്യേ? " എന്ന് ആള് ചോദിച്ചതും മാത്രേ കേട്ടുള്ളൂ... സ്വിച്ച് ഇട്ടത് പോലെ ഒറ്റ കരച്ചിൽ ആയിരുന്നു അമ്മായി. ഞങ്ങള് ഞെട്ടിപ്പോയി. എന്തിന് അത് വഴി നടന്നു പോയ പൂച്ച പോലും ആ ഇടിവെട്ട് പോലുള്ള ആ കരച്ചിലിന്റെ ആക്കത്തിൽ പേടിച്ചൊരൊറ്റ ഓട്ടമായിരുന്നു. " എന്തമ്മാ? എന്ത് പറ്റി? " ആദ്യം കേട്ടത് ആധിയോടെയുള്ള ഹരിയേട്ടന്റെ ശബ്ദമാണ്. അമ്മ അപ്പോഴും വെട്ടിക്കൊല്ലും പോലെ കരച്ചിലാണ്. " അമ്മ കരയാതെ കാര്യം പറ. നമുക്ക് പരിഹാരം ഉണ്ടാക്കാന്ന് ... " അമ്മയോടത് പറയുമ്പോ രാജേഷ് ചേട്ടന്റെ നോട്ടം എന്റെ നേർക്കു വരുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിലോ? നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും പറ്റാത്ത വിധം ആകെ ഒരു തളർച്ച തോന്നി എനിക്ക്... ഹരിയേട്ടൻ അമ്മയെ ചേർത്ത് പിടിച്ചിട്ടുണ്ട്. രാജേഷ് ചേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങി നിൽക്കുന്നുണ്ട്. എനിക്ക് അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല. അവര് പറയാൻ പോകുന്നത് എന്ത് കഥയായാലും അതിലെ വില്ലത്തി ഞാനാകുമെന്ന് ഉറപ്പല്ലേ? " ഒന്നൂല്ല... എനിക്ക് പെട്ടെന്ന് സങ്കടം സഹിക്കാൻ പറ്റീല്ലെടാ മക്കളേ... നീയും എനിക്കെന്റെ മോനെപോലെ തന്നെയാടാ.... " രാജേഷ് ചേട്ടന്റെ കയ്യിൽ പിടിച്ചാണ് പറയുന്നത്. " അങ്ങനെ തന്നെ അമ്മ... അല്ലെന്ന് ആരാ പറഞ്ഞത്? അമ്മ ഇങ്ങനെ കരയാതെ.... " രാജേഷ് ചേട്ടൻ അവിടെ ഭയങ്കര ആശ്വസിപ്പിക്കൽ.... ഈ മനുഷ്യനെക്കുറിച്ച് , ഇപ്പൊ മോനെ പോലെ എന്ന് പറഞ്ഞവര് കുറച്ചു നാള് മുൻപ് പറഞ്ഞത് എന്തൊക്കെയാണെന്ന് അറിഞ്ഞാൽ അങ്ങേര് തന്നെ നാല് പെടേം കൊടുത്തിട്ട് ഇവരെ വല്ല പൊട്ട കിണറ്റിലും കൊണ്ട് തള്ളും.... " നമ്മള് എല്ലാരേം മക്കളായിട്ടേ കാണൂ... ആരടുത്തും ദേഷ്യപ്പെട്ട് ഒരു വാക്കും ഞാൻ പറയൂല്ലന്ന് നിനക്ക് അറിയാല്ലാ മക്കളേ? എന്നിട്ടാണ് മനസ്സാ വാചാ അറിയാത്ത കാര്യങ്ങള് ഓരോന്നൊക്കെ ഓരോരുത്തര് പറയണത്. ചങ്ക് തകർന്ന് പോയി മക്കളേ.... അതാണ്‌ ഞാൻ.... " ഏങ്ങലടക്കി മൂക്ക് പിഴിയുന്നുണ്ടവര്. " എനിക്കെന്റെ സങ്കടം പറയാൻ ആരെങ്കിലും വേണ്ടേ? " രാജേഷ് ചേട്ടന്റെ കയ്യിൽ നിന്ന് പിടി വിട്ടിട്ടില്ല. തല കുനിഞ്ഞു പോയെന്റെ... കണ്ണ് നിറഞ്ഞു തൂവി... അപമാനം.... വല്ലാത്ത അപമാനം....! ഈ നിമിഷം ഉരുകി ഒലിച്ചു ഇല്ലാതായെങ്കിൽ എന്ന് ഓർത്ത് പോയി ഞാൻ. എത്രയൊക്കെ ധൈര്യം ഭാവിച്ചാലും ഇങ്ങനെ ഒരു സാഹചര്യത്തിൽ മനസ്സ് പിടിവിട്ട് പോകുന്നു. കണ്ണുകൾ അനുസരണക്കേട് കാട്ടുന്നു. തല കുനിച്ച് നിൽക്കുമ്പോഴും രാജേഷ് ചേട്ടന്റെ നോട്ടം ഇടയ്ക്കിടെ എന്റെ നേർക്ക് വരുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്. " അമ്മ ഇത് എന്തൊക്കെയാ പറയുന്നേ...? അകത്തേയ്ക്ക് കേറി വന്നെ.... " ഹരിയേട്ടൻ അമ്മയെ ബലമായി പിടിച്ച് അകത്തേക്ക് കേറ്റാൻ നോക്കുന്നു. അമ്മ ബലം പിടിച്ചു നിൽക്കുന്നേ ഉള്ളൂ.... " അമ്മാ... എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞു തീർക്കാല്ലോ? ദാണ്ടേ... ഹരിയോട് പറയ്‌... നമുക്ക് പരിഹാരം ഉണ്ടാക്കാന്നെ.... അമ്മയിങ്ങനെ കരഞ്ഞ് അസുഖം ഒന്നും വരുത്തി വയ്ക്കാതെ..... " അമ്മയോടായി പറഞ്ഞിട്ട് രാജേഷ് ചേട്ടൻ ഹരിയേട്ടന് നേരെ തിരിഞ്ഞു. " എടാ ഹരി. നീ അമ്മേ വിളിച്ച് അകത്തേക്ക് കൊണ്ട് പൊ... എന്നിട്ട് കാര്യം എന്താണെന്ന് ചോദിച്ചു മനസ്സിലാക്ക് . പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ല എന്നല്ലേ? " ഹരിയേട്ടന്റെ തോളിൽ തട്ടി പറഞ്ഞിട്ട് രാജേഷ് ചേട്ടൻ പിന്നെയും ബൈക്കിൽ കയറി. " നീ പിന്നെ ഒരിക്കെ വരുമ്പം പറയാം മക്കളെ ഞാൻ എല്ലാം.... ഇപ്പം അമ്മക്ക് വയ്യ.... " കണ്ണ് തുടച്ച് നിന്ന് പറയുന്നുണ്ടമ്മായി. രാജേഷ് ചേട്ടൻ പിന്നെയും അമ്മയെ ആശ്വസിപ്പിച്ചിട്ട് ബൈക്കും എടുത്ത് പോയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ട് പിറകിൽ എല്ലാം കേട്ട് അമ്മാവനും നിൽപ്പുണ്ട് എന്നറിയുന്നത്. അങ്ങേരെന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്. ഞാൻ തളർച്ചയോടെ സിറ്റൗട്ടിലെ കസേരയിലേക്കിരുന്നു. എത്ര അടക്കിയിട്ടും സങ്കടം പിടിച്ചു നിർത്താൻ പറ്റുന്നില്ല. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്. അവരിങ്ങനെ മറ്റൊരാളുടെ മുന്നിൽ ചെന്ന് നിന്ന് പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഞാൻ.... " നാടകത്തിൽ അഭിനയിക്കാത്തെന്ത്? അവാർഡ് കിട്ടിയേനേല്ലോ? " ഞാൻ കരയുന്നത് നോക്കി അച്ഛൻ എന്റെ മുന്നിൽ വന്ന് നിന്ന് പല്ല് കടിച്ച് പറയുന്നു. മുഖമുയർത്തി അയാളെ നോക്കിയപ്പോഴേക്കും ഹരിയേട്ടൻ അമ്മയെയും ചേർത്ത് പിടിച്ച് അകത്തേയ്ക്ക് വന്നിരുന്നു. അമ്മയെ എനിക്ക് എതിരെയുള്ള കസേരയിൽ തന്നെ ഇരുത്തി. " എന്താ അമ്മാ? എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അമ്മയ്ക്ക് എന്നോട് പറഞ്ഞൂടെ? എന്തിനാ മറ്റുള്ളോരുടെ മുൻപിൽ ഇങ്ങനെ ഒക്കെ കാണിക്കുന്നത്? അവന്റെ മുന്നിൽ പോയി നിന്ന് കരഞ്ഞേക്കുന്നു....! എന്ത് കാര്യത്തിന്? " ഹരിയേട്ടൻ അമർഷം ഒതുക്കിയാണ് പറയുന്നതെന്ന് ആ ശബ്ദത്തിൽ നിന്നറിയാം. " ഇവളെന്നെ പറഞ്ഞതൊക്കെ നിന്നോട് പറഞ്ഞാ നീയെന്നെ വിശ്വസിക്കോ? ഇല്ലല്ലോ? നിനക്ക് ഇപ്പൊ എന്നെക്കാളും ഇവള് മതിയല്ലോ? ഞാനല്ലേ എല്ലാർക്കും ശല്യം? ഞാൻ ഇല്ലാതായാ അതങ്ങ് തീരുമല്ലോ? " അവരെന്തൊക്കെയോ വാശി കേറിയത് പോലെ പറയുന്നുണ്ട്. എന്റെ കണ്ണ് മിഴിഞ്ഞു പോയി. " പറഞ്ഞത് എന്താണെന്ന് അറിഞ്ഞാലല്ലേ വിശ്വസിക്കുമോ ഇല്ലയോ എന്നറിയാൻ പറ്റൂ? അല്ലാതെ സ്വയം അങ്ങ് തീരുമാനിച്ചാൽ എങ്ങനെ? " ഹരിയേട്ടൻ അസ്വസ്ഥതയോടെ മുഖം ചുളിച്ചു. " ഇന്ന് രാവിലെ ഇവള് എന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞെന്നറിയാമോ നിനക്ക്? ഞാൻ എപ്പഴാടാ ഇവളെക്കുറിച്ചു മോശം പറഞ്ഞിട്ടുള്ളത്? നിന്റടുത്ത് ഞാൻ വല്ലോം പറഞ്ഞിട്ടൊണ്ടാ? ആരടുത്തെങ്കിലും പറഞ്ഞിട്ടൊണ്ടാ? നിന്നെപ്പോലേ കരുതീട്ടൊള്ളൂ... അതിനാ എനിക്കിന്ന് കിട്ടിയത്..... " പിന്നെയും അവരുടെ കരച്ചിൽ ഉച്ചത്തിലായി. അമ്മാവൻ അവരുടെ അടുത്തിരുന്ന് " പോട്ടേ കുമാരി... " എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. എന്നോട് നേരത്തെ അഭിനയം ആണെന്ന് പറഞ്ഞ ആളാണിപ്പോ ഓസ്കാർ അഭിനയം കാഴ്ച വയ്ക്കുന്നവരെ ആശ്വസിപ്പിക്കുന്നത് എന്നോർക്കണം? " എല്ലാരും എന്നോട് പറഞ്ഞതാ.... ഇപ്പൊ പാവം പോലെ ഇരിക്കണേനെ ഒന്നും വിശ്വസിക്കണ്ട. കുറച്ചു കഴിയുമ്പം തനി കൊണം കാണിക്കുമെന്ന്. അന്നൊക്കെ അങ്ങനെ ഒന്നൂല്ല എന്റെ കൊച്ച് പാവാണെന്ന് പറഞ്ഞ ഞാനാ... ആ എന്നെയാ ഇവള്.... കല്യാണം കഴിഞ്ഞിട്ട് പത്തു മാസം തികച്ചായില്ല. ഇപ്പഴേ ഇങ്ങനെ... കുറച്ചൂടെ കഴിഞ്ഞാ എങ്ങനെ ആയിരിക്കും? " അവരവിടെ കത്തിക്കയറുന്നു. " ഞാൻ എപ്പോഴാ അമ്മേ മോശം പറഞ്ഞത്? " ഇവരിത് എങ്ങോട്ടാ പറഞ്ഞു പോകുന്നത് എന്നോർത്തിട്ടെനിക്ക് പേടി തോന്നി. പറഞ്ഞു പറഞ്ഞു ഇതൊരു വലിയ പ്രശ്നം ആക്കാനുള്ള പുറപ്പാടാണ് ഇവര്. " എപ്പഴാന്നോ? ഇന്ന് രാവിലെ കോവിലീ പോയിട്ട് വന്നപ്പോ നീ എന്തൊക്കെയാ എന്നെ പറഞ്ഞത്? " അവരെന്നെ നോക്കി ദഹിപ്പിച്ചു. ഹരിയേട്ടനും നെറ്റി ചുളിച്ചെന്നെ നോക്കി. " ഞാൻ അതിന് അമ്മയെ ആണോ പറഞ്ഞത്? " നെഞ്ചിടിപ്പ് ഉയരുന്നുണ്ടെന്റെ. എങ്ങനെയാണ് ഈ പ്രശ്നം നേരിടേണ്ടത് എന്നെനിക്ക് അറിയുന്നില്ല. രാവിലെ ഇവരോട് ഒന്നും പറയേണ്ടിയിരുന്നില്ല എന്നിപ്പോ തോന്നുന്നുണ്ട്. ഇങ്ങനെ ഒന്നുണ്ടാകുമെന്ന് ഞാൻ കരുതിയില്ലല്ലോ? ഇതിപ്പോ പ്രശ്നം തീർക്കാൻ പോയത് അതിലും വലിയ പ്രശ്നമാകുന്നു എന്നാ തോന്നുന്നത്. " അയ്യെടീ.... നിന്റെ കൂട്ടുകാരീടെ അമ്മായി പറഞ്ഞെന്നും പറഞ്ഞ് ഓരോന്ന് പറഞ്ഞാ എന്നെയാ പറഞ്ഞതെന്ന് എനിക്ക് മനസിലാവൂല്ലന്നാ.... " ഇത്തവണ എന്റെ നേർക്കുള്ള ഹരിയേട്ടന്റെ നോട്ടം കൂർത്തു. " അമ്മ എന്നെക്കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞിട്ടല്ലേ, അത് ഞാൻ അമ്മേക്കുറിച്ച് പറഞ്ഞതാണെന്ന് അമ്മയ്ക്ക് തോന്നിയത്.? " ഇങ്ങനെ ഒക്കെ ചോദിക്കാനുള്ള ധൈര്യം എനിക്ക് എവിടുന്ന് കിട്ടുന്നാവോ? എല്ലാം കൈവിട്ട് പോകുമെന്ന് തോന്നുമ്പോ തനിയെ വന്ന് പോകുന്നതാവണം. " കണ്ടാടാ... കണ്ടാ? അവളെന്റടുത്ത് തർക്കിക്കണത് കണ്ടാ? സ്വന്തം മോളെപ്പോലെയാ ഞാൻ ഇവളെ കാണണത്. ആ ഞാൻ ഇവളെക്കുറിച്ച് ആരോടെങ്കിലും കുറ്റം പറയുവോടാ? നിനക്ക് അങ്ങനെ തോന്നാണൊണ്ടാ? " ഹരിയേട്ടൻ ആകെ പകച്ചിരിപ്പാണ്. എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയുന്നില്ല എന്നാ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. " അമ്മ എന്നെക്കുറിച്ച് വളരെ മോശമായിട്ട് പലരോടും പറഞ്ഞിട്ടുണ്ട്. ഞാൻ അതൊക്കെ എന്റെ ചെവി കൊണ്ട് കേട്ടിട്ടുമുണ്ട്. ഞാൻ മാത്രമല്ല. ഹരിയേട്ടനും..... അമ്മ എന്നെക്കുറിച്ച് പറയുന്നതൊക്കെ ഹരിയേട്ടനും കേട്ടിട്ടുണ്ട്. " അപ്പോഴത്തെ ആവേശത്തിൽ പറഞ്ഞു പോയതാണ്. അല്ലെങ്കിലും ദേഷ്യവും സങ്കടവും ടെൻഷനും ഒക്കെകൂടി ഒരുമിച്ചു വന്നാൽ എന്താ പറയുന്നേന്ന് ബോധം ഉണ്ടാവില്ലല്ലോ? വികാരം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ വിവേകത്തോടെ ചിന്തിക്കാൻ പറ്റുമോ? എനിക്കും പറ്റിയത് അതാണ്‌. ' ഹരിയത് എങ്ങനെ കേട്ടു?' എന്നൊരു ചോദ്യം വരുമെന്ന് അന്നേരം ഞാൻ ചിന്തിച്ചതേയില്ല. പക്ഷെ ഹരിയേട്ടന്റെ ചിന്ത ആ വഴി പോയെന്ന് ദയനീയമായി ഇങ്ങോട്ടുള്ള ആ നോട്ടം കണ്ടപ്പോ മനസ്സിലായി. " എപ്പോഴാടാ? ഞാൻ എപ്പഴാ ഇവളെ പറഞ്ഞത്? നീ എപ്പഴാ കേട്ടത്? " ഒരിക്കലും ഹരിയേട്ടൻ അതൊന്നും കേൾക്കില്ല എന്നൊരുറപ്പ് അമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എപ്പോഴോ ആവേശത്തിൽ എഴുന്നേറ്റ് നിന്നിരുന്ന ഞാൻ പിന്നെയും തളർച്ചയോടെ കസേരയിലേക്കിരുന്നു. റെക്കോർഡ് ചെയ്തു എന്നെങ്ങാനും ഇവരറിഞ്ഞാൽ ഇപ്പോ കാണിക്കുന്നതിന്റെ ഇരട്ടി പ്രകടനം കാണിക്കും ഇവർ. ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി. 🦋 🦋 🦋 🦋 🦋 അഭിപ്രായം പറയൂ ട്ടോ... ❤️ കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
✍ തുടർക്കഥ - 0080ಡ @ 43 Part 0080ಡ @ 43 Part - ShareChat
💞ദേവനന്ദിനി... Part 44💞 "പോടാ…ഭരണി.. കൊരങ്ങാ "…ഗൗരി ചൊടിച്ചു കൊണ്ട് രുദ്രന്റെ നേരെ കയ്യൊങ്ങി… രുദ്രൻ അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു….. നടന്നു നടന്നു വൈകാതെ അവർ അടുത്ത ജംഗ്ഷനിലേക്ക് എത്തിച്ചേർന്നു…. ജംഗ്ഷനിൽ എത്തുമ്പോഴേക്കും ഗൗരി നന്നായി തളർന്നിരുന്നു. രുദ്രനും അവളും ഒരു ടീസ്റ്റാളിൽ നിന്നും ചായ കുടിച്ചു കൊണ്ടിരുന്നു… "ദേവേട്ടാ….ഈ ജംഗ്ഷനിൽ തന്നെയാണോ വർക്ഷോപ് "…..ചായ മൊത്തികുടിക്കുമ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു…. "അതൊക്കെ പറയാം…നീയാദ്യം ചായ കുടിയ്ക്ക് "….മറുപടി പറയുമ്പോൾ രുദ്രന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു…. ചായ കുടിച്ചു കഴിഞ്ഞപ്പോൾ രുദ്രൻ ഗൗരിയെയും കൊണ്ട് ജംഗ്ഷനിൽ നിന്നും കുറച്ചു മുന്നോട്ട് മാറി റോഡിന്റെ അരികിലായി പോയി നിന്നു. വർക്ഷോപ്പിലേക്ക് പോകാതെ അവിടെ തന്നെ നില്കുന്നത് ഗൗരിയിൽ അമ്പരപ്പുണർത്തി… "ദേവേട്ടാ…വർക്ഷോപ്പിൽ പോകുവാണെന്നും പറഞ്ഞു ഇവിടെ നിൽക്കുന്നതല്ലാതെ പോകുന്നില്ലല്ലോ…എന്താ ശരിക്കും മോന്റെ ഉദ്ദേശം "….ഗൗരി രുദ്രനോട് ചോദിച്ചു…. മറുപടിയായി രുദ്രൻ ഒന്നു ചിരിച്ചു… "ദേവേട്ടാ….എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് കേട്ടോ. ഇന്നത്തെ പ്ലാനിനെ പറ്റി ചോദിക്കുമ്പോഴൊക്കെ ദേവേട്ടന്റെ ഈ വളിച്ച ചിരിയല്ലാതെ ഒന്നും പറയുന്നില്ല ദേവേട്ടൻ "….ഗൗരിയൊന്നു ചൊടിച്ചു… "എന്റെ നന്ദുമോള് ഒന്നു ദേഷ്യം പിടിക്ക്‌…സേട്ടൻ ഒന്നു കാണട്ടെ….കുറെകാലമായി അതൊക്കെ കണ്ടിട്ട് "…. അവളെ തന്നോട് ചേർത്തുപിടിച്ചു കൊണ്ട് രുദ്രൻ ഒരു ചെറുചിരിയോടെ മറുപടി നൽകി… അപ്പോൾ അവരുടെ അടുത്തേക്ക് ഒരു മഹിന്ദ്ര ബൊലേറോ വന്നു നിന്നു. ഓപ്പൺ ടൈപ്പ് ആക്കി മോഡിഫൈ ചെയ്ത ആ വണ്ടി ഓടിച്ചത് തലയിൽ ടർബൻ കെട്ടിയ താടിയൊക്കെ വളർത്തിയ ഒരു ചെറുപ്പക്കാരനാണ്. ഏകദേശം മുപ്പതു വയസ്സുണ്ടാകും… രുദ്രനെ കണ്ട അയാൾ രുദ്രന്റെ നേരെ ചിരിച്ചു കൊണ്ട് ആഹ്ലാദത്തോടെ കൈ വീശി. രുദ്രൻ തിരിച്ചും കൈ വീശി. പെട്ടെന്ന് അയാൾ ചാടിയിറങ്ങി രുദ്രന്റെ അടുത്തേക്ക് രണ്ടു കയ്യും വിടർത്തിപ്പിടിച്ചു കൊണ്ട് നടന്നു വന്നു…. "ഓയ് ഓയ് ദേവ്….യാരാ….കീ ഹാല്"…..ആഹ്ലാദത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു അയാൾ രുദ്രന്റെ അടുത്തേക്ക് അടുത്തു… "ഓയെ ബല്ലൂ…..ചങ്ക യാരാ "….. രുദ്രനും ആഹ്ലാദത്തോടെ അയൽക്കടുത്തേക്ക് പാഞ്ഞു ചെന്നു…. ഗൗരിയിതൊക്കെ ഒരത്ഭുതത്തോടെ നോക്കി നിന്നു. രണ്ട് പേരും പൊട്ടിച്ചിരിച്ചു കൊണ്ട് റോഡ് സൈഡ് ആണെന്ന് പോലും ശ്രദ്ധിക്കാതെ ആലിംഗനം ചെയ്യുന്നത് അവൾ നോക്കി നിന്നു…. രുദ്രൻ അയാളെയും കൊണ്ട് ഗൗരിയ്ക്കടുത്തേക്ക് വന്നു. ഗൗരി അയാളെ ഒന്നു സൂക്ഷിച്ചു നോക്കി. ബ്ലൂ ജീൻസും ടീ ഷർട്ടുമാണ് വേഷം. നല്ല വെളുത്തിട്ട് അത്യാവശ്യം തടിച്ച ശരീരം. പുഞ്ചിരി നിറഞ്ഞ മുഖം…..അപ്പോഴേക്കും അവർ അടുത്തെത്തി…. അയാൾ മുഖം കൊണ്ട് രുദ്രനോട് ഗൗരി ആരാണെന്ന ആംഗ്യത്തിലൂടെ തിരക്കി… "ബാബീ ഹേ തേരി യാരാ…..(നിന്റെ ചേട്ടത്തിയമ്മയാട ) ".... ഗൗരിയെ ചേർത്തു പിടിച്ചു കൊണ്ട് രുദ്രൻ അയാൾക്ക് മറുപടി നൽകി… "നമസ്തേ ബാബിജി"… ചിരിച്ചു കൈ കൂപ്പിക്കൊണ്ട് അയാൾ ഗൗരിയെ തൊഴുതു.. "നന്ദു …ഇത് ബൽക്കാർ സിംഗ്.. കൂടുതൽ ഡീറ്റെയിൽസ് ഒരു സ്ഥലത്തെത്തിയിട്ട് പറഞു തരാം….." അമ്പരന്നു നിൽക്കുന്ന ഗൗരി ശരിയെന്നു തലയാട്ടി… ബൽക്കാർ ഉടനെ രുദ്രന്റെ ബാഗെടുത്ത് വണ്ടിയ്ക്ക് നേരെ നടന്നു. രുദ്രനും ഗൗരിയും ബൽക്കാറിനെ അനുഗമിച്ചു…. രുദ്രൻ ബൽക്കാറിന്റെ കൂടെ മുൻപിൽ കയറി. ഗൗരി വണ്ടിയുടെ പിന്നിലും… വണ്ടി മുൻപോട്ടെടുത്തപ്പോൾ തൊട്ട് രുദ്രനും ബൽക്കാറും സംസാരിച്ചു കൊണ്ടിരുന്നു. ആ സംസാരം ഗൗരിയിൽ കൂടുതൽ അമ്പരപ്പുളവാക്കി. കാരണം ബൽക്കാർ പഞ്ചാബിയിൽ പറയുന്നതിന് രുദ്രൻ മറുപടി കൊടുക്കുന്നത് ഹിന്ദിയിൽ ആയിരുന്നു…. ഇങ്ങേരു എപ്പോൾ പഞ്ചാബിയൊക്കെ പഠിച്ചു. എട്ടു വർഷം മുൻപ് കണ്ട ദേവേട്ടന് മലയാളവും, ഇംഗ്ലീഷും അല്പം തമിഴും അറിയാമായിരുന്നു. ഇപ്പോൾ വേറെയും ഭാഷകൾ സംസാരിക്കുന്നു….. ഗൗരി രുദ്രനെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നു… രുദ്രന്റെ അറിവിൽ അഭിമാനവും അതിലേറെ അവനോടുള്ള പ്രണയവും അവളുടെ മനസ്സിൽ നിറഞ്ഞു കവിഞ്ഞപ്പോൾ അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവളവനെ തന്നെ നോക്കിയിരുന്നു…. മിററിലൂടെ ബൽക്കാർ ഇത് ശ്രദ്ധിച്ചു. അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു… "യാരാ…ബാബിജി ജ്യാദ ബോൽത്തി നഹി ലഗ് രഹി ഹേ…( എടാ…ചേട്ടത്തിയമ്മ അതികം സംസാരിക്കില്ലെന്നു തോന്നുന്നു)"... ബൽക്കാർ രുദ്രനോട് ചോദിച്ചു…. "യാർ തേരി ബാബി അഭി ഏക് ഹേരാനി കി ദുനിയാ മെ പഹൂംച് ഗയി ഹേ…തുജേ പഥ…ജബ് സേ നാസിക് സേ നികലെ ഹേ തബ് സേ മേരെ കാൻ കൊ സുകൂൻ നഹി ദിയാ ഹേ…. ശക് കെ ഊപ്പർ ശക്….( ഡാ.. നിന്റെ ബാബി ഇപ്പോൾ ഒരു അത്ഭുതലോകത്തെത്തിയിരിക്കുകയാ.. നിനക്കറിയാമോ നാസിക്കിൽ നിന്നും പുറപ്പെട്ടത് തൊട്ട് എന്റെ ചെവിക്ക് സ്വൈര്യം തന്നിട്ടില്ല. സംശയത്തിന്റെ മേലെ സംശയമാ നിന്റെ ബാബിക്ക്‌ ) "…. രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് ബൽക്കാറിന് മറുപടി നൽകി…. പോടാ.. ഭരണി…ഇങ്ങേരുടെ ഒരു ഹേരാനി കി ദുനിയാ… ഞാൻ ചെവിയ്ക്ക് സ്വൈര്യം തരുന്നില്ല എന്ന് അല്ലെ… ഡാ കൊരങ്ങാ കുറച്ചു കഴിഞ്ഞാൽ എവിടെയെങ്കിലും എത്തുമല്ലോ…അപ്പോൾ മോന് ഞാൻ കാണിച്ചു തരാംട്ടോ…..ഗൗരി ഒരു പുച്ഛത്തോടെ മനസ്സിൽ ചിന്തിച്ചു… എന്നാൽ ഇത് ശ്രദ്ധിച്ച ബൽക്കറിനു വല്ലാതെയായി….അവൻ രുദ്രന് നേരെ തിരിഞ്ഞു…. "ബാബിജി തോ പഹ്ലി ബാർ ഇത്നാ ദൂർ ബാഹർ നികൽത്തി ഹോംഗി തബ് ശക് തോ ഹോഗാ ഹി സരൂർ….ഇസ്മേ ഹസ്നേ കാ ബാത്ത് ക്യാ ഹേ ( ബാബി പുറത്തേക്ക് ഇത്ര ദൂരം വരുന്നത് ആദ്യമായിട്ടായിരിക്കും. അപ്പോൾ സംശയം തീർച്ചയായും വരും.. ഇതിലിത്ര ചിരിക്കാൻ എന്താണുള്ളത് )...." തുടർന്നു ബൽക്കാർ ഗൗരിയോട് പറഞ്ഞു…. "ബാബിജി…യെ പാഗൽ ഐസ കുച് ബോലേഗ…ആപ് ഫികർ മത് കർന ( ബാബിജി…ഈ വട്ടൻ ഇങ്ങനെ എന്തെങ്കിലും പറയും…ബാബിജി വിഷമിക്കരുത് )..." ഗൗരി ചിരിച്ചു കൊണ്ട് തലയാട്ടി…. പിന്നെയും കുറച്ചു ദൂരം കൂടി വണ്ടി മുന്നോട്ട് പോയി. ഇപ്പോൾ അവർ ഒരു പത്തു കിലോമീറ്ററോളം മുന്നോട്ട് പോയിട്ടുണ്ടാവും. അല്പദൂരം മുന്നിട്ടപ്പോൾ ബൽക്കാർ വണ്ടി ഇടത്തോട്ട് തിരിച്ചു. അത്യാവശ്യം മരങ്ങൾ ഒക്കെ നിറഞ്ഞ നീണ്ട വിശാലമായ ഒരു അങ്കണത്തോട് കൂടിയ ഒരു ഒറ്റ നില കെട്ടിടത്തിന് അല്പം മാറി എത്തിച്ചേർന്നു അവരുടെ വണ്ടി…ചുറ്റും അത്ഭുതത്തോടെ വീക്ഷിച്ച ഗൗരിയ്ക്ക് അതൊരു ദാബയാണെന്ന് മനസ്സിലായി…. ഗൗരിയും രുദ്രനും വണ്ടിയിൽ നിന്നുമിറങ്ങി… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വണ്ടിയിൽ നിന്നുമിറങ്ങിയ രുദ്രൻ ഗൗരിയെയും കൊണ്ട് ദാബയുടെ മുൻപിലേക്ക് നടന്നു. വണ്ടി നിർത്തിയിട്ടയിടത്തു നിന്നും അമ്പത് മീറ്ററോളം ദൂരം കാണും ദാബ വരെ. പുറത്തു ഒന്നു രണ്ട് കയർ കട്ടിലിൽ ഇരുന്നു പലരും വിശ്രമിക്കുന്നുണ്ട്…. ദാബയോട് അടുക്കാറായപ്പോൾ മുറ്റത്തേക്ക് ഒരു അറുപതു വയസ്സൊളം തോന്നിക്കുന്ന വെള്ള കുർത്തയും പൈജാമയും തലയിൽ കറുത്ത തലപ്പാവുമണിഞ്ഞ ആജാനുബാഹുവായ ഒരു മനുഷ്യൻ നിൽക്കുന്നത് ഗൗരി കണ്ടു. അത്യാവശ്യം നല്ല തടിയും വയറുമുള്ള അങ്ങിങ് വെള്ളിവരകൾ വീണ താടി നീട്ടി വളർത്തിയ ഒരു സർദാർ… രുദ്രൻ ഉടനെ ആദ്ദേഹത്തെ നോക്കിക്കൊണ്ട് മുന്നോട്ടടുത്തു. ഗൗരി കൂടെയുള്ളത് അവൻ മറന്നത് പോലെയായിരുന്നു….. "പാജീ "….. മുൻപോട്ട് വേഗം നടന്ന രുദ്രൻ കൈകൾ രണ്ടും വിടർത്തി വർദ്ധിച്ച സന്തോഷത്തോടെ സർദാറിന് അടുത്തേക്ക് അടുത്തു കൊണ്ടിരുന്നു…. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ സർദാർ രുദ്രനെ കണ്ടു. അദ്ദേഹത്തിന്റെ മുഖത്ത് ഉറ്റ ബന്ധുവിനെയാരെയോ കണ്ടത് പോലെയുള്ള ആമോദ ഭാവങ്ങൾ നിറഞ്ഞു…. "ദേവ്….ഓയ്… ഓയ്….തുസി കദോ ആയെ യൊ (നീ എപ്പോൾ വന്നു ) "… ഉറക്കെ ചിരിച്ചുകൊണ്ട് കൈകൾ വിടർത്തി അദ്ദേഹം രുദ്രന് നേരെ അടുത്തു…. രുദ്രനും സർദാറും അടുക്കുമ്പോൾ അവരുടെ കൈകളും ശരീരവും കൊണ്ടുള്ള വിക്ഷേപങ്ങൾ കണ്ട ഗൗരിയുടെ മിഴികളിൽ അമ്പരപ്പ് നിറഞ്ഞു… രണ്ട് പേരും കൂടി ചിലപ്പോൾ ഈ നിമിഷം ഭാങ്ഗ്ര കളിച്ചേക്കുമെന്നു അവൾക്ക് തോന്നി. അത് കണ്ട അവളുടെ ഉള്ളിൽ ഒരേ സമയം അമ്പരപ്പും ചിരിയും നിറഞ്ഞു…. അപ്പോഴേക്കും അവർ രണ്ട് പേരും പരസ്പരം കയ്യകലത്തിൽ എത്തിയിരുന്നു…. "സത്ശ്രീ അകാൽ പാജി "…. എന്നും പറഞ്ഞു കൊണ്ട് രുദ്രൻ സർദാറിന്റെ കാലിൽ തൊട്ട് നമസ്കരിച്ചു…. "സത്ശ്രീ അകാൽ പുത്തർ…..കീ ഹാല്"….അദ്ദേഹം തിരിച്ചഭിവാദ്യം ചെയ്തു കൊണ്ട് രുദ്രന്റെ ചുമലിൽ പിടിച്ചു കൊണ്ട് അവനെ എഴുന്നേൽപ്പിച്ചു… "ചങ്ക പാജി…. കിത്തെയോ മേരെ ബേബേ ( സുഖം പാജി.. എവിടെ എന്റെ അമ്മ ) "... ആദ്ദേഹത്തോട് രുദ്രൻ മറുപടി പറഞ്ഞു കൊണ്ട് ചോദിച്ചു…. "അന്തർ രസോയി മെ ഹോഗി .. ജാകേ മിൽന പുത്തർ ( അകത്തു കിച്ചനിൽ ഉണ്ടാകും…ചെന്ന് കാണു ) ".... സർദാർ മറുപടി നൽകി… രുദ്രൻ ഗൗരിയെ അടുത്തോട്ടു വിളിച്ചു… "ഗൗരി…ഇത് ഗുർപ്രീത് പാജി…" രുദ്രൻ ഗൗരിയെ സർദാറിനും തിരിച്ചും പരിചയപ്പെടുത്തി കൊടുത്തു. ഗുർപ്രീത് ഗൗരിയോട് പലതും ചോദിച്ചറിഞ്ഞു… "പാജി… ബേബേയുടെ അടുത്ത് പരിചയപ്പെടുത്തട്ടെ ഇവളെ "…. (രുദ്രൻ) "ചെല്ല്….ചെല്ല് "…ചിരിച്ചുകൊണ്ട് ഗുർപ്രീത് രുദ്രനോട് പറഞ്ഞു… രുദ്രൻ ഗൗരിയെയും കൊണ്ട് ദാബയുടെ അകം ലക്ഷ്യമാക്കി നീങ്ങി… "നന്ദു…നമ്മൾ ഇപ്പോൾ ബേബേയെ ആണ് കാണാൻ പോകുന്നത് "…… (രുദ്രൻ) "ബേബേ എന്ന് വച്ചാൽ "…ഗൗരി സംശയം പ്രകടിപ്പിച്ചു… "ബേബേ എന്ന് വച്ചാൽ പഞ്ചാബിയിൽ അമ്മ എന്നർത്ഥം "…രുദ്രന്റെ മറുപടി.. "ദേവേട്ടനെപ്പോഴാ പഞ്ചാബിയൊക്കെ പഠിച്ചത്"…. (ഗൗരി) "അതൊക്കെ നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരാം. ബേബേയെ കാണുമ്പോൾ ഞാൻ ചെയ്യുന്നത് നോക്കുക. എന്നിട്ട് അത് പോലെ പായി ലാഗു ബേബേ എന്ന് പറഞ്ഞു കാല് തൊട്ട് വന്ദിക്കുക "….. രുദ്രൻ ഗൗരിയ്ക്ക് വിവരിച്ചു കൊടുത്തു… "ഇതിന്റെയൊക്കെ അർത്ഥം എന്താ ദേവേട്ടാ"…. (ഗൗരി) "ഒക്കെ ഞാൻ കുറച്ചു കഴിഞ്ഞു പറഞ്ഞു തരാം "…. (രുദ്രൻ) രുദ്രൻ ഗൗരിയേയും കൊണ്ട് അടുക്കള ലക്ഷ്യമാക്കി നീങ്ങി. നിമിഷങ്ങൾക്കകം അവർ അടുക്കളയിൽ എത്തി…. അവിടെ പണിക്കാർക്ക് നിർദേശം കൊടുക്കുന്ന പ്രൗഡയായ, സൽവാർ കമ്മീസണിഞ്ഞ, മധ്യവയസ്കയായ ഒരു സ്ത്രീയെ കണ്ടു…. രുദ്രൻ ഗൗരിയെയും കൊണ്ട് അവരുടെയടുത്തേക്ക് കൊണ്ട് പോയി… "ബേബേ "….രുദ്രൻ അവരെ വിളിച്ചു… "ദേവ്…. തുസ്സി കിത്തൂ ഥി മേരി പുത്തർ ( നീ എവിടെയായിരുന്നു എന്റെ മോനെ ) ".... ആ സ്ത്രീ അതിയായ സന്തോഷത്തോടെ രുദ്രനെ നോക്കി നിറഞ്ഞ ചിരിയോടെ ചോദിച്ചു….. "പായീ ലാഗു ബേബേ "….രുദ്രൻ കുനിഞ്ഞു അവരുടെ കാൽ തൊട്ട് വന്ദിച്ചു കൊണ്ട് പറഞ്ഞു… "ജീത്തെ രഹോ പുത്തർ….ജീത്തെ രഹോ (നന്നായിരിക്കട്ടെ മോനെ ) "..... അങ്ങനെ പറഞ്ഞു കൊണ്ട് ബേബേ രുദ്രനെ എഴുന്നേൽപ്പിച്ചു കവിളിൽ പിടിച്ചു അവന്റെ മുഖം താഴ്ത്തി നെറ്റിയിൽ ഒന്നു ചുംബിച്ചു… തുടർന്നു രുദ്രൻ ബേബേയുടെ ചുമലിലൂടെ കയ്യിട്ട് തന്നോട് ചേർത്തു പിടിച്ചു…. ഗൗരി ഇതെല്ലാം കണ്ടു അന്തം വിട്ടു നിൽക്കുകയായിരുന്നു. അവളുടെയുള്ളിൽ കൗതുകവും ആമോദവും നിറഞ്ഞു… "ബേബേ….. ആപ്കെ ലിയെ മെ ബഹു ലേക്കെ ആയെ ഹെ" ( അമ്മേ.. അമ്മയ്ക്ക് ഞാൻ മരുമകളെ കൊണ്ടുവന്നിരിക്കുന്നു )...ബേബേയുടേം രുദ്രന്റെയും സ്നേഹപ്രകടനങ്ങൾ കണ്ടു പുഞ്ചിരി തൂകി നിൽക്കുന്ന ഗൗരിയെ ചൂണ്ടി കൊണ്ട് രുദ്രൻ പറഞ്ഞു…. "പായീ ലാഗു ബേബേ "… രുദ്രൻ പറഞ്ഞു കൊടുത്ത പോലെ ഗൗരി ബേബേയുടെ കാല് തൊട്ട് വന്ദിച്ചു… "ജീത്തെ രഹോ ബേട്ടി "… നിറഞ്ഞ പുഞ്ചിരിയോടെ ബേബേ ഗൗരിയെ പിടിച്ചെഴുന്നേൽപ്പിച്ചു തന്നോട് ചേർത്തു നിർത്തി… "നാലായക്…തൂനേ അപ്നി ബേബേ കൊ ബിനാ ബതാകേ ശാദി കീ ( കുരുത്തം കെട്ടവനെ… നീ നിന്റെ അമ്മയോട് പറയാതെ കല്യാണം കഴിച്ചോ ) ".... അതും പറഞ്ഞു കൊണ്ട് ബേബേ രുദ്രന്റെ കവിളിൽ ഒന്നു കൊടുത്തു… "ബേബേ.. കല്യാണം കഴിഞ്ഞില്ല…ഈ യാത്ര കഴിഞ്ഞു തിരിച്ചു അവിടെയെത്തിയാൽ കല്യാണം ഉണ്ടാവും. എന്റെ ബേബേയോട് പറയാതെ ഞാൻ കല്യാണം കഴിക്കുമോ"….രുദ്രൻ ഒന്നു പരിഭവിച്ചു കൊണ്ട് പറഞ്ഞു.. "അങ്ങനെയാണോ….സാരമില്ല…കിട്ടിയ അടി മോനെന്തായാലും വച്ചേക്കു. കൊല്ലത്തിൽ ഒരിക്കലൊക്കെയല്ലേ മോൻ എന്നെ കാണുന്നത് "…. ബേബേ ചിരിച്ചു കൊണ്ട് രുദ്രന്റെ കവിളിൽ തല്ലിയ ഭാഗത്തു തലോടിക്കൊണ്ട് പറഞ്ഞു…. "എനിക്കിഷ്ടായി എന്റെ മോളെ "…ഗൗരിയെ തന്നോട് ചേർത്തു പിടിച്ചു വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു….. "മോനെ…..മോളെയും കൊണ്ട് നിന്റെ മുറിയിൽ കൊണ്ട് പോയിട്ട് ഒന്നു ഫ്രഷ് ആയി വാ "….. ബേബേ രുദ്രനോട് പറഞ്ഞു…. രുദ്രൻ ഗൗരിയോട് പോകാമെന്നു കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു… രുദ്രനും ഗൗരിയും അവർക്കായൊരുക്കിയ താമസസ്ഥലത്തേക്ക് നടന്നു…. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aqjJDp9?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 44💞 "പോടാ…ഭരണി.. കൊരങ്ങാ "…ഗൗരി ചൊടിച്ചു കൊണ്ട് രുദ്രന്റെ നേരെ കയ്യൊങ്ങി… രുദ്രൻ അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു….. നടന്നു നടന്നു വൈകാതെ അവർ അടുത്ത ജംഗ്ഷനിലേക്ക് എത്തിച്ചേർന്നു…. ജംഗ്ഷനിൽ എത്തുമ്പോഴേക്കും ഗൗരി നന്നായി തളർന്നിരുന്നു. രുദ്രനും അവളും ഒരു ടീസ്റ്റാളിൽ നിന്നും ചായ കുടിച്ചു കൊണ്ടിരുന്നു… "ദേവേട്ടാ….ഈ ജംഗ്ഷനിൽ തന്നെയാണോ വർക്ഷോപ് "…..ചായ മൊത്തികുടിക്കുമ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു…. "അതൊക്കെ പറയാം…നീയാദ്യം ചായ കുടിയ്ക്ക് "….മറുപടി പറയുമ്പോൾ രുദ്രന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു…. ചായ കുടിച്ചു കഴിഞ്ഞപ്പോൾ രുദ്രൻ ഗൗരിയെയും കൊണ്ട് ജംഗ്ഷനിൽ നിന്നും കുറച്ചു മുന്നോട്ട് മാറി റോഡിന്റെ അരികിലായി പോയി നിന്നു. വർക്ഷോപ്പിലേക്ക് പോകാതെ അവിടെ തന്നെ നില്കുന്നത് ഗൗരിയിൽ അമ്പരപ്പുണർത്തി… "ദേവേട്ടാ…വർക്ഷോപ്പിൽ പോകുവാണെന്നും പറഞ്ഞു ഇവിടെ നിൽക്കുന്നതല്ലാതെ പോകുന്നില്ലല്ലോ…എന്താ ശരിക്കും മോന്റെ ഉദ്ദേശം "….ഗൗരി രുദ്രനോട് ചോദിച്ചു…. മറുപടിയായി രുദ്രൻ ഒന്നു ചിരിച്ചു… "ദേവേട്ടാ….എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് കേട്ടോ. ഇന്നത്തെ പ്ലാനിനെ പറ്റി ചോദിക്കുമ്പോഴൊക്കെ ദേവേട്ടന്റെ ഈ വളിച്ച ചിരിയല്ലാതെ ഒന്നും പറയുന്നില്ല ദേവേട്ടൻ "….ഗൗരിയൊന്നു ചൊടിച്ചു… "എന്റെ നന്ദുമോള് ഒന്നു ദേഷ്യം പിടിക്ക്‌…സേട്ടൻ ഒന്നു കാണട്ടെ….കുറെകാലമായി അതൊക്കെ കണ്ടിട്ട് "…. അവളെ തന്നോട് ചേർത്തുപിടിച്ചു കൊണ്ട് രുദ്രൻ ഒരു ചെറുചിരിയോടെ മറുപടി നൽകി… അപ്പോൾ അവരുടെ അടുത്തേക്ക് ഒരു മഹിന്ദ്ര ബൊലേറോ വന്നു നിന്നു. ഓപ്പൺ ടൈപ്പ് ആക്കി മോഡിഫൈ ചെയ്ത ആ വണ്ടി ഓടിച്ചത് തലയിൽ ടർബൻ കെട്ടിയ താടിയൊക്കെ വളർത്തിയ ഒരു ചെറുപ്പക്കാരനാണ്. ഏകദേശം മുപ്പതു വയസ്സുണ്ടാകും… രുദ്രനെ കണ്ട അയാൾ രുദ്രന്റെ നേരെ ചിരിച്ചു കൊണ്ട് ആഹ്ലാദത്തോടെ കൈ വീശി. രുദ്രൻ തിരിച്ചും കൈ വീശി. പെട്ടെന്ന് അയാൾ ചാടിയിറങ്ങി രുദ്രന്റെ അടുത്തേക്ക് രണ്ടു കയ്യും വിടർത്തിപ്പിടിച്ചു കൊണ്ട് നടന്നു വന്നു…. "ഓയ് ഓയ് ദേവ്….യാരാ….കീ ഹാല്"…..ആഹ്ലാദത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു അയാൾ രുദ്രന്റെ അടുത്തേക്ക് അടുത്തു… "ഓയെ ബല്ലൂ…..ചങ്ക യാരാ "….. രുദ്രനും ആഹ്ലാദത്തോടെ അയൽക്കടുത്തേക്ക് പാഞ്ഞു ചെന്നു…. ഗൗരിയിതൊക്കെ ഒരത്ഭുതത്തോടെ നോക്കി നിന്നു. രണ്ട് പേരും പൊട്ടിച്ചിരിച്ചു കൊണ്ട് റോഡ് സൈഡ് ആണെന്ന് പോലും ശ്രദ്ധിക്കാതെ ആലിംഗനം ചെയ്യുന്നത് അവൾ നോക്കി നിന്നു…. രുദ്രൻ അയാളെയും കൊണ്ട് ഗൗരിയ്ക്കടുത്തേക്ക് വന്നു. ഗൗരി അയാളെ ഒന്നു സൂക്ഷിച്ചു നോക്കി. ബ്ലൂ ജീൻസും ടീ ഷർട്ടുമാണ് വേഷം. നല്ല വെളുത്തിട്ട് അത്യാവശ്യം തടിച്ച ശരീരം. പുഞ്ചിരി നിറഞ്ഞ മുഖം…..അപ്പോഴേക്കും അവർ അടുത്തെത്തി…. അയാൾ മുഖം കൊണ്ട് രുദ്രനോട് ഗൗരി ആരാണെന്ന ആംഗ്യത്തിലൂടെ തിരക്കി… "ബാബീ ഹേ തേരി യാരാ…..(നിന്റെ ചേട്ടത്തിയമ്മയാട ) ".... ഗൗരിയെ ചേർത്തു പിടിച്ചു കൊണ്ട് രുദ്രൻ അയാൾക്ക് മറുപടി നൽകി… "നമസ്തേ ബാബിജി"… ചിരിച്ചു കൈ കൂപ്പിക്കൊണ്ട് അയാൾ ഗൗരിയെ തൊഴുതു.. "നന്ദു …ഇത് ബൽക്കാർ സിംഗ്.. കൂടുതൽ ഡീറ്റെയിൽസ് ഒരു സ്ഥലത്തെത്തിയിട്ട് പറഞു തരാം….." അമ്പരന്നു നിൽക്കുന്ന ഗൗരി ശരിയെന്നു തലയാട്ടി… ബൽക്കാർ ഉടനെ രുദ്രന്റെ ബാഗെടുത്ത് വണ്ടിയ്ക്ക് നേരെ നടന്നു. രുദ്രനും ഗൗരിയും ബൽക്കാറിനെ അനുഗമിച്ചു…. രുദ്രൻ ബൽക്കാറിന്റെ കൂടെ മുൻപിൽ കയറി. ഗൗരി വണ്ടിയുടെ പിന്നിലും… വണ്ടി മുൻപോട്ടെടുത്തപ്പോൾ തൊട്ട് രുദ്രനും ബൽക്കാറും സംസാരിച്ചു കൊണ്ടിരുന്നു. ആ സംസാരം ഗൗരിയിൽ കൂടുതൽ അമ്പരപ്പുളവാക്കി. കാരണം ബൽക്കാർ പഞ്ചാബിയിൽ പറയുന്നതിന് രുദ്രൻ മറുപടി കൊടുക്കുന്നത് ഹിന്ദിയിൽ ആയിരുന്നു…. ഇങ്ങേരു എപ്പോൾ പഞ്ചാബിയൊക്കെ പഠിച്ചു. എട്ടു വർഷം മുൻപ് കണ്ട ദേവേട്ടന് മലയാളവും, ഇംഗ്ലീഷും അല്പം തമിഴും അറിയാമായിരുന്നു. ഇപ്പോൾ വേറെയും ഭാഷകൾ സംസാരിക്കുന്നു….. ഗൗരി രുദ്രനെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നു… രുദ്രന്റെ അറിവിൽ അഭിമാനവും അതിലേറെ അവനോടുള്ള പ്രണയവും അവളുടെ മനസ്സിൽ നിറഞ്ഞു കവിഞ്ഞപ്പോൾ അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവളവനെ തന്നെ നോക്കിയിരുന്നു…. മിററിലൂടെ ബൽക്കാർ ഇത് ശ്രദ്ധിച്ചു. അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു… "യാരാ…ബാബിജി ജ്യാദ ബോൽത്തി നഹി ലഗ് രഹി ഹേ…( എടാ…ചേട്ടത്തിയമ്മ അതികം സംസാരിക്കില്ലെന്നു തോന്നുന്നു)"... ബൽക്കാർ രുദ്രനോട് ചോദിച്ചു…. "യാർ തേരി ബാബി അഭി ഏക് ഹേരാനി കി ദുനിയാ മെ പഹൂംച് ഗയി ഹേ…തുജേ പഥ…ജബ് സേ നാസിക് സേ നികലെ ഹേ തബ് സേ മേരെ കാൻ കൊ സുകൂൻ നഹി ദിയാ ഹേ…. ശക് കെ ഊപ്പർ ശക്….( ഡാ.. നിന്റെ ബാബി ഇപ്പോൾ ഒരു അത്ഭുതലോകത്തെത്തിയിരിക്കുകയാ.. നിനക്കറിയാമോ നാസിക്കിൽ നിന്നും പുറപ്പെട്ടത് തൊട്ട് എന്റെ ചെവിക്ക് സ്വൈര്യം തന്നിട്ടില്ല. സംശയത്തിന്റെ മേലെ സംശയമാ നിന്റെ ബാബിക്ക്‌ ) "…. രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് ബൽക്കാറിന് മറുപടി നൽകി…. പോടാ.. ഭരണി…ഇങ്ങേരുടെ ഒരു ഹേരാനി കി ദുനിയാ… ഞാൻ ചെവിയ്ക്ക് സ്വൈര്യം തരുന്നില്ല എന്ന് അല്ലെ… ഡാ കൊരങ്ങാ കുറച്ചു കഴിഞ്ഞാൽ എവിടെയെങ്കിലും എത്തുമല്ലോ…അപ്പോൾ മോന് ഞാൻ കാണിച്ചു തരാംട്ടോ…..ഗൗരി ഒരു പുച്ഛത്തോടെ മനസ്സിൽ ചിന്തിച്ചു… എന്നാൽ ഇത് ശ്രദ്ധിച്ച ബൽക്കറിനു വല്ലാതെയായി….അവൻ രുദ്രന് നേരെ തിരിഞ്ഞു…. "ബാബിജി തോ പഹ്ലി ബാർ ഇത്നാ ദൂർ ബാഹർ നികൽത്തി ഹോംഗി തബ് ശക് തോ ഹോഗാ ഹി സരൂർ….ഇസ്മേ ഹസ്നേ കാ ബാത്ത് ക്യാ ഹേ ( ബാബി പുറത്തേക്ക് ഇത്ര ദൂരം വരുന്നത് ആദ്യമായിട്ടായിരിക്കും. അപ്പോൾ സംശയം തീർച്ചയായും വരും.. ഇതിലിത്ര ചിരിക്കാൻ എന്താണുള്ളത് )...." തുടർന്നു ബൽക്കാർ ഗൗരിയോട് പറഞ്ഞു…. "ബാബിജി…യെ പാഗൽ ഐസ കുച് ബോലേഗ…ആപ് ഫികർ മത് കർന ( ബാബിജി…ഈ വട്ടൻ ഇങ്ങനെ എന്തെങ്കിലും പറയും…ബാബിജി വിഷമിക്കരുത് )..." ഗൗരി ചിരിച്ചു കൊണ്ട് തലയാട്ടി…. പിന്നെയും കുറച്ചു ദൂരം കൂടി വണ്ടി മുന്നോട്ട് പോയി. ഇപ്പോൾ അവർ ഒരു പത്തു കിലോമീറ്ററോളം മുന്നോട്ട് പോയിട്ടുണ്ടാവും. അല്പദൂരം മുന്നിട്ടപ്പോൾ ബൽക്കാർ വണ്ടി ഇടത്തോട്ട് തിരിച്ചു. അത്യാവശ്യം മരങ്ങൾ ഒക്കെ നിറഞ്ഞ നീണ്ട വിശാലമായ ഒരു അങ്കണത്തോട് കൂടിയ ഒരു ഒറ്റ നില കെട്ടിടത്തിന് അല്പം മാറി എത്തിച്ചേർന്നു അവരുടെ വണ്ടി…ചുറ്റും അത്ഭുതത്തോടെ വീക്ഷിച്ച ഗൗരിയ്ക്ക് അതൊരു ദാബയാണെന്ന് മനസ്സിലായി…. ഗൗരിയും രുദ്രനും വണ്ടിയിൽ നിന്നുമിറങ്ങി… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വണ്ടിയിൽ നിന്നുമിറങ്ങിയ രുദ്രൻ ഗൗരിയെയും കൊണ്ട് ദാബയുടെ മുൻപിലേക്ക് നടന്നു. വണ്ടി നിർത്തിയിട്ടയിടത്തു നിന്നും അമ്പത് മീറ്ററോളം ദൂരം കാണും ദാബ വരെ. പുറത്തു ഒന്നു രണ്ട് കയർ കട്ടിലിൽ ഇരുന്നു പലരും വിശ്രമിക്കുന്നുണ്ട്…. ദാബയോട് അടുക്കാറായപ്പോൾ മുറ്റത്തേക്ക് ഒരു അറുപതു വയസ്സൊളം തോന്നിക്കുന്ന വെള്ള കുർത്തയും പൈജാമയും തലയിൽ കറുത്ത തലപ്പാവുമണിഞ്ഞ ആജാനുബാഹുവായ ഒരു മനുഷ്യൻ നിൽക്കുന്നത് ഗൗരി കണ്ടു. അത്യാവശ്യം നല്ല തടിയും വയറുമുള്ള അങ്ങിങ് വെള്ളിവരകൾ വീണ താടി നീട്ടി വളർത്തിയ ഒരു സർദാർ… രുദ്രൻ ഉടനെ ആദ്ദേഹത്തെ നോക്കിക്കൊണ്ട് മുന്നോട്ടടുത്തു. ഗൗരി കൂടെയുള്ളത് അവൻ മറന്നത് പോലെയായിരുന്നു….. "പാജീ "….. മുൻപോട്ട് വേഗം നടന്ന രുദ്രൻ കൈകൾ രണ്ടും വിടർത്തി വർദ്ധിച്ച സന്തോഷത്തോടെ സർദാറിന് അടുത്തേക്ക് അടുത്തു കൊണ്ടിരുന്നു…. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ സർദാർ രുദ്രനെ കണ്ടു. അദ്ദേഹത്തിന്റെ മുഖത്ത് ഉറ്റ ബന്ധുവിനെയാരെയോ കണ്ടത് പോലെയുള്ള ആമോദ ഭാവങ്ങൾ നിറഞ്ഞു…. "ദേവ്….ഓയ്… ഓയ്….തുസി കദോ ആയെ യൊ (നീ എപ്പോൾ വന്നു ) "… ഉറക്കെ ചിരിച്ചുകൊണ്ട് കൈകൾ വിടർത്തി അദ്ദേഹം രുദ്രന് നേരെ അടുത്തു…. രുദ്രനും സർദാറും അടുക്കുമ്പോൾ അവരുടെ കൈകളും ശരീരവും കൊണ്ടുള്ള വിക്ഷേപങ്ങൾ കണ്ട ഗൗരിയുടെ മിഴികളിൽ അമ്പരപ്പ് നിറഞ്ഞു… രണ്ട് പേരും കൂടി ചിലപ്പോൾ ഈ നിമിഷം ഭാങ്ഗ്ര കളിച്ചേക്കുമെന്നു അവൾക്ക് തോന്നി. അത് കണ്ട അവളുടെ ഉള്ളിൽ ഒരേ സമയം അമ്പരപ്പും ചിരിയും നിറഞ്ഞു…. അപ്പോഴേക്കും അവർ രണ്ട് പേരും പരസ്പരം കയ്യകലത്തിൽ എത്തിയിരുന്നു…. "സത്ശ്രീ അകാൽ പാജി "…. എന്നും പറഞ്ഞു കൊണ്ട് രുദ്രൻ സർദാറിന്റെ കാലിൽ തൊട്ട് നമസ്കരിച്ചു…. "സത്ശ്രീ അകാൽ പുത്തർ…..കീ ഹാല്"….അദ്ദേഹം തിരിച്ചഭിവാദ്യം ചെയ്തു കൊണ്ട് രുദ്രന്റെ ചുമലിൽ പിടിച്ചു കൊണ്ട് അവനെ എഴുന്നേൽപ്പിച്ചു… "ചങ്ക പാജി…. കിത്തെയോ മേരെ ബേബേ ( സുഖം പാജി.. എവിടെ എന്റെ അമ്മ ) "... ആദ്ദേഹത്തോട് രുദ്രൻ മറുപടി പറഞ്ഞു കൊണ്ട് ചോദിച്ചു…. "അന്തർ രസോയി മെ ഹോഗി .. ജാകേ മിൽന പുത്തർ ( അകത്തു കിച്ചനിൽ ഉണ്ടാകും…ചെന്ന് കാണു ) ".... സർദാർ മറുപടി നൽകി… രുദ്രൻ ഗൗരിയെ അടുത്തോട്ടു വിളിച്ചു… "ഗൗരി…ഇത് ഗുർപ്രീത് പാജി…" രുദ്രൻ ഗൗരിയെ സർദാറിനും തിരിച്ചും പരിചയപ്പെടുത്തി കൊടുത്തു. ഗുർപ്രീത് ഗൗരിയോട് പലതും ചോദിച്ചറിഞ്ഞു… "പാജി… ബേബേയുടെ അടുത്ത് പരിചയപ്പെടുത്തട്ടെ ഇവളെ "…. (രുദ്രൻ) "ചെല്ല്….ചെല്ല് "…ചിരിച്ചുകൊണ്ട് ഗുർപ്രീത് രുദ്രനോട് പറഞ്ഞു… രുദ്രൻ ഗൗരിയെയും കൊണ്ട് ദാബയുടെ അകം ലക്ഷ്യമാക്കി നീങ്ങി… "നന്ദു…നമ്മൾ ഇപ്പോൾ ബേബേയെ ആണ് കാണാൻ പോകുന്നത് "…… (രുദ്രൻ) "ബേബേ എന്ന് വച്ചാൽ "…ഗൗരി സംശയം പ്രകടിപ്പിച്ചു… "ബേബേ എന്ന് വച്ചാൽ പഞ്ചാബിയിൽ അമ്മ എന്നർത്ഥം "…രുദ്രന്റെ മറുപടി.. "ദേവേട്ടനെപ്പോഴാ പഞ്ചാബിയൊക്കെ പഠിച്ചത്"…. (ഗൗരി) "അതൊക്കെ നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരാം. ബേബേയെ കാണുമ്പോൾ ഞാൻ ചെയ്യുന്നത് നോക്കുക. എന്നിട്ട് അത് പോലെ പായി ലാഗു ബേബേ എന്ന് പറഞ്ഞു കാല് തൊട്ട് വന്ദിക്കുക "….. രുദ്രൻ ഗൗരിയ്ക്ക് വിവരിച്ചു കൊടുത്തു… "ഇതിന്റെയൊക്കെ അർത്ഥം എന്താ ദേവേട്ടാ"…. (ഗൗരി) "ഒക്കെ ഞാൻ കുറച്ചു കഴിഞ്ഞു പറഞ്ഞു തരാം "…. (രുദ്രൻ) രുദ്രൻ ഗൗരിയേയും കൊണ്ട് അടുക്കള ലക്ഷ്യമാക്കി നീങ്ങി. നിമിഷങ്ങൾക്കകം അവർ അടുക്കളയിൽ എത്തി…. അവിടെ പണിക്കാർക്ക് നിർദേശം കൊടുക്കുന്ന പ്രൗഡയായ, സൽവാർ കമ്മീസണിഞ്ഞ, മധ്യവയസ്കയായ ഒരു സ്ത്രീയെ കണ്ടു…. രുദ്രൻ ഗൗരിയെയും കൊണ്ട് അവരുടെയടുത്തേക്ക് കൊണ്ട് പോയി… "ബേബേ "….രുദ്രൻ അവരെ വിളിച്ചു… "ദേവ്…. തുസ്സി കിത്തൂ ഥി മേരി പുത്തർ ( നീ എവിടെയായിരുന്നു എന്റെ മോനെ ) ".... ആ സ്ത്രീ അതിയായ സന്തോഷത്തോടെ രുദ്രനെ നോക്കി നിറഞ്ഞ ചിരിയോടെ ചോദിച്ചു….. "പായീ ലാഗു ബേബേ "….രുദ്രൻ കുനിഞ്ഞു അവരുടെ കാൽ തൊട്ട് വന്ദിച്ചു കൊണ്ട് പറഞ്ഞു… "ജീത്തെ രഹോ പുത്തർ….ജീത്തെ രഹോ (നന്നായിരിക്കട്ടെ മോനെ ) "..... അങ്ങനെ പറഞ്ഞു കൊണ്ട് ബേബേ രുദ്രനെ എഴുന്നേൽപ്പിച്ചു കവിളിൽ പിടിച്ചു അവന്റെ മുഖം താഴ്ത്തി നെറ്റിയിൽ ഒന്നു ചുംബിച്ചു… തുടർന്നു രുദ്രൻ ബേബേയുടെ ചുമലിലൂടെ കയ്യിട്ട് തന്നോട് ചേർത്തു പിടിച്ചു…. ഗൗരി ഇതെല്ലാം കണ്ടു അന്തം വിട്ടു നിൽക്കുകയായിരുന്നു. അവളുടെയുള്ളിൽ കൗതുകവും ആമോദവും നിറഞ്ഞു… "ബേബേ….. ആപ്കെ ലിയെ മെ ബഹു ലേക്കെ ആയെ ഹെ" ( അമ്മേ.. അമ്മയ്ക്ക് ഞാൻ മരുമകളെ കൊണ്ടുവന്നിരിക്കുന്നു )...ബേബേയുടേം രുദ്രന്റെയും സ്നേഹപ്രകടനങ്ങൾ കണ്ടു പുഞ്ചിരി തൂകി നിൽക്കുന്ന ഗൗരിയെ ചൂണ്ടി കൊണ്ട് രുദ്രൻ പറഞ്ഞു…. "പായീ ലാഗു ബേബേ "… രുദ്രൻ പറഞ്ഞു കൊടുത്ത പോലെ ഗൗരി ബേബേയുടെ കാല് തൊട്ട് വന്ദിച്ചു… "ജീത്തെ രഹോ ബേട്ടി "… നിറഞ്ഞ പുഞ്ചിരിയോടെ ബേബേ ഗൗരിയെ പിടിച്ചെഴുന്നേൽപ്പിച്ചു തന്നോട് ചേർത്തു നിർത്തി… "നാലായക്…തൂനേ അപ്നി ബേബേ കൊ ബിനാ ബതാകേ ശാദി കീ ( കുരുത്തം കെട്ടവനെ… നീ നിന്റെ അമ്മയോട് പറയാതെ കല്യാണം കഴിച്ചോ ) ".... അതും പറഞ്ഞു കൊണ്ട് ബേബേ രുദ്രന്റെ കവിളിൽ ഒന്നു കൊടുത്തു… "ബേബേ.. കല്യാണം കഴിഞ്ഞില്ല…ഈ യാത്ര കഴിഞ്ഞു തിരിച്ചു അവിടെയെത്തിയാൽ കല്യാണം ഉണ്ടാവും. എന്റെ ബേബേയോട് പറയാതെ ഞാൻ കല്യാണം കഴിക്കുമോ"….രുദ്രൻ ഒന്നു പരിഭവിച്ചു കൊണ്ട് പറഞ്ഞു.. "അങ്ങനെയാണോ….സാരമില്ല…കിട്ടിയ അടി മോനെന്തായാലും വച്ചേക്കു. കൊല്ലത്തിൽ ഒരിക്കലൊക്കെയല്ലേ മോൻ എന്നെ കാണുന്നത് "…. ബേബേ ചിരിച്ചു കൊണ്ട് രുദ്രന്റെ കവിളിൽ തല്ലിയ ഭാഗത്തു തലോടിക്കൊണ്ട് പറഞ്ഞു…. "എനിക്കിഷ്ടായി എന്റെ മോളെ "…ഗൗരിയെ തന്നോട് ചേർത്തു പിടിച്ചു വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു….. "മോനെ…..മോളെയും കൊണ്ട് നിന്റെ മുറിയിൽ കൊണ്ട് പോയിട്ട് ഒന്നു ഫ്രഷ് ആയി വാ "….. ബേബേ രുദ്രനോട് പറഞ്ഞു…. രുദ്രൻ ഗൗരിയോട് പോകാമെന്നു കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു… രുദ്രനും ഗൗരിയും അവർക്കായൊരുക്കിയ താമസസ്ഥലത്തേക്ക് നടന്നു…. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
📔 കഥ - Part 44 BBDImn3Im Part 44 BBDImn3Im - ShareChat