❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
part...14... ആൽബർട്ട് അന്തോണിയെ നോക്കി കൊണ്ടു മെല്ലെ പറഞ്ഞു..എന്തോ ഒരുങ്ങുന്നുണ്ട്..പ്രകൃതിയെ പോലും ആ ദുഷ്ട്ടശക്തി നിയന്ത്രണത്തിൽ ആക്കി കഴിഞ്ഞു..?? പുറത്തു സെമിത്തേരിയുടെ ഉള്ളിൽ കല്ലറകൾ മെല്ലെ ഇളകി മാറി തുടങ്ങി..രണ്ട് കല്ലറയുടെ മുകളിൽ ഉള്ള സ്ലാബുകൾ ആരോ വലിച്ചു മാറ്റും പോലെ ആണ് മാറി പോയത്.. കല്ലറക്കുള്ളിൽ നിന്ന് രണ്ടു രൂപങ്ങൾ ഉയർന്നു വന്നു..അതെ സമയം തന്നെ കട്ടപ്പനസിറ്റിയിൽ അടക്കം അവിടെ എല്ലായിടത്തും പവർ ഓഫ് ആയി.. ആകാശത്തു ചന്ദ്രൻ വീണ്ടും കാർമേഖത്താൽ മൂടി..പടിഞ്ഞാറ് നിന്ന് തിരമാലകൾ വന്നു കൂടുന്ന പോലെ കാർമേഘങ്ങൾ ആകാശത്തു നിറഞ്ഞു..കല്ലറയിൽ നിന്ന് പുറത്തു വന്ന രൂപങ്ങൾ നേരെ കരിമ്പനകുന്ന് ലക്ഷ്യം വെച്ച് നീങ്ങാൻ തുടങ്ങി.. അവിടെ മുഴുവൻ പകൽ പോലെ ആക്കി കൊണ്ടു ഒരു മിന്നൽ ഉണ്ടായി..മിന്നൽ പിണർ പള്ളിയുടെ പുറത്തു നിന്ന വലിയ മരത്തിൽ പതിച്ചു.. മരം നിന്ന് കത്താൻ തുടങ്ങി. ആ ഭാഗത്തുള്ള വീടുകളിലെ വളർത്തു മൃഗങ്ങൾ അതിഭയങ്കരമായി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി..ആളുകൾ എല്ലാം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ.കുഴങ്ങി ..പ്രായമായവർ.പ്രാർത്ഥനതുടങ്ങി.. വലിയദുരന്തംവരുന്നുഎന്ന് ചിലർപറഞ്ഞു.. ആൽബർട്ട്.അന്തോണിയുടെ തോളിൽ പിടിച്ചു കൊണ്ടു പറഞ്ഞു..നമ്മൾ കാണുന്നതും ഇനി അനുഭവിക്കാൻ പോകുന്നതും എല്ലാം..ആരോടും പറയരുത്.ഈ യുഗത്തിൽ ഇതൊന്നും ആരും വിശ്വസിക്കില്ല.താൻ ഈ ഹോളിവാട്ടർ പിടിച്ചു കൊണ്ടു എന്റെ പിറകെ വരണം.ആ കുട്ടികൾ അപകടത്തിൽ ആണ് അവരെ രക്ഷപ്പെടുത്തണം. ഒരു ശക്തിക്കും തന്നെ തൊടാൻ ആവില്ല.. അന്തോണിയുടെ കയ്യിൽ ആൽബർട്ട് ഹോളിവാട്ടർ കൊടുത്തു.. അന്തോണി അത് വാങ്ങി കൊണ്ടു പറഞ്ഞു.. ഞാൻ വരാം അച്ചോ. എനിക്കു ഇനി ഭയമില്ല കർത്താവ് നമ്മളെ കാത്തോളും.. ആൽബർട്ട്. തന്റെ ലോഹയുടെ പോക്കറ്റിൽ വെള്ളികെട്ടിയ കണ്ണാടി വെച്ചു. വെള്ളികൊന്ത കഴുത്തിൽ അണിഞ്ഞു.. ഒരു കയ്യിൽ പൊൻകുരിശും. മറു കയ്യിൽ ടോർച്ചും എടുത്തു കൊണ്ടു പറഞ്ഞു.. വരൂ അന്തോണി. ഇനിയും താമസിച്ചു കൂടാ.. ആൽബർട്ട് പള്ളിയുടെ പുറത്തേക്ക് ഇറങ്ങി.. പിറകെ അന്തോണിയും.. പള്ളിമുറ്റത്തിറങ്ങിയ. അവരെ ഏതിരേറ്റത്. പള്ളിമുറ്റത്തുള്ള മരത്തിലെ തീജ്വാലകൾ ആയിരുന്നു.. അന്തോണി അത് കണ്ടപ്പോൾ ഭയത്തോടെ പറഞ്ഞു.. പച്ച മരം ആണല്ലോ അച്ചോ നിന്നു കത്തുന്നത്.. ആൽബർട്ട് ആകാശത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു.. നോക്ക് അന്തോണി.. ഉടനെ മഴ തുടങ്ങും.. കരിമ്പന കുന്നിന്റെ മുകളിൽ വലിയഒരു ഭീകരജീവിയുടെ ആകൃതിയിൽ കാർമേഘം ഉരുണ്ടു കൂടിയിരുന്നു.. ആൽബർട്ട് പ്രാർത്ഥനയോടെ മുന്നോട്ട് നടന്നു.. അടുത്ത നിമിഷം. ആകാശത്ത് വീണ്ടും ഒരു മിന്നൽ ഉണ്ടായി. കൂടെ ശക്തമായ ഒരു ഇടിയും.. പിറകെ വലിയ മഴത്തുള്ളികൾ ഭൂമിയിലേക്ക് പെയ്തു ഇറങ്ങാൻ തുടങ്ങി. അതി ശക്തമായ മഴ തുടങ്ങി. ആൽബർട്ട് മുന്നോട്ട് നടന്നു പിറകെ തന്നെ.. മരത്തിലേക്ക് നോക്കി കൊണ്ടു അന്തോണിയും.. ഇതേ സമയം കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ മഴയത്തുതന്നെ നിൽക്കുക ആയിരുന്നു..സ്വപ്നയെ അവിടെ കാണാനില്ലായിരുന്നു..?? ആ തണുത്ത കാലാവസ്ഥയിലും അവന് ശരീരം ചൂട് പിടിക്കുന്ന പോലെ തോന്നി.. പെട്ടന്ന് കാറിന്റെ ഹെഡ് ലൈറ്റ് വെട്ടത്തിൽ ആകാശത്തു നിന്ന് തന്റെ മുന്നിലേക്ക്. എന്തോ ഒന്ന് പറന്നുഇറങ്ങുന്ന പോലെ അവനു തോന്നി.. കഴുത്തിലെ ഗരുഡമന്ത്രതകിടിൽ. കൈ പിടിച്ചു കൊണ്ടു രാഹുൽ കുറച്ചു പുറകോട്ട് മാറി.. ആകാശത്തു നിന്ന് കാറിന് മുന്നിൽ ആയിവന്നു ഇറങ്ങിയത്. ഏകദേശം നൂറു വയസ്സ് പ്രായം തോന്നുന്ന രണ്ട് പേർ ആയിരുന്നു.. അവരുടെ മുഖത്ത്. തൊലികൾ മുഴുവൻ വലിഞ്ഞു പല്ലുകൾ പുറത്തു കാണാമായിരുന്നു. തലയിൽ നരച്ചു നീണ്ട മുടി മഴ നനഞ്ഞു. നെഞ്ചിലേക്ക് തൂങ്ങി കിടക്കുന്നു.. രാഹുലിനെ നോക്കി കൊണ്ടു അവർ മെല്ലെ മുന്നോട്ട് വന്നു.. വായുവിൽ ഒഴുകി വരുന്ന പോലെ ആയിരുന്നു അത്.. വായുവിൽ മാംസം അഴുകിയ രൂക്ഷ ഗന്ധം നിറഞ്ഞു.. അടുത്തനിമിഷം രാഹുലിന്റെ കാർ ഒന്ന് ഇളകി.. പിന്നെ അത് സ്റ്റാർട്ട്‌ ആയി.. കാർ തനിയെ മുന്നോട്ട് പോകാൻ തുടങ്ങി.. അടുത്തനിമിഷം കാർ നിന്നു.. പിന്നെ അത് അവിടെ തിരിയാൻ തുടങ്ങി.. രാഹുലിന്റെ നേരെ കാർ തിരിഞ്ഞു വന്നു... അടുത്തനിമിഷം കാറിന്റെ ഡോറുകൾ എല്ലാം തുറന്നു..?? കാർ അതിശക്തമായി റൈസ് ആകാൻ തുടങ്ങി.. രാഹുൽ. പുറകോട്ടു ചുവടുകൾ വെച്ചു... അടുത്തനിമിഷം അത് തന്റെ നേരെ പാഞ്ഞു വരും എന്ന് അവനു ഉറപ്പ് ആയിരുന്നു... ഇതേ സമയം കരിമ്പനകുന്നിന്റെ നടുക്ക് എത്തിയ അനന്തുവും ബിജിത്തും നിന്നു.. അടുത്തനിമിഷം അവിടെ ഒരു പ്രകാശം നിറഞ്ഞു.. ബിജിത്ത് അനന്തുവിനെ നോക്കി.. അവിടേക്ക് സ്വപ്‍നവന്നു നിന്നു.. അവൾഅവിടെ മുട്ടുകുത്തി നിന്ന് കൊണ്ടു ഉറക്കെ കരയാൻ തുടങ്ങി.. ഇടക്ക് കയ്യിൽ മണ്ണ് വാരി തലയിൽ വിതറി കൊണ്ടിരുന്നു.. അത് കണ്ടപ്പോൾ ഭയത്തോടെ അനന്തു ബിജിത്തിന്റെ നേരെ നോക്കി. അടുത്തനിമിഷം അവൻ ഞെട്ടി വിറച്ചു കൊണ്ടു പുറകോട്ടു മാറി പോയി.. ബിജിത്തിന്റെ കയ്യിൽ വലിയ ഒരു വാൾ.. അതിന്റെ അറ്റം മണ്ണിൽ കുത്തി കൊണ്ടു ബിജിത്ത് ആകാശത്തേക്ക് നോക്കി എന്തോ ഉറക്കെ പറയുന്നു.. സ്വപ്‍ന വേഗം തന്നെ എണീറ്റു ബിജിത്തിന്റെ മുന്നിൽ മുട്ടുകുത്തി കൊണ്ടു ഉറക്കെ പറഞ്ഞു.. എന്റെ തല എടുത്തു കൊള്ളു. ഈ മലയുടെ ഉള്ളിൽ നിന്ന് യജമാൻ പുറത്തു വരാൻ പോകുക ആണ്.. അവൾ കൈകൾ കൂപ്പി കൊണ്ടു കരഞ്ഞു.. ബിജിത്തിന്റെ മുഖം മാറി തുടങ്ങി.. അനന്തു ഭയത്തോടെ വിളിച്ചു.. എടാ എന്താ ഇതൊക്കെ. ആ വാൾ എവിടെ നിന്ന് ആണ് നിനക്ക് കിട്ടിയത്. ഇരുട്ടിൽ നിന്ന് ഒരു ശബ്ദം പെട്ടന്ന് അനന്തു കേട്ടു.. അനന്തു അവിടെ നിന്ന് തിരിച്ചു വാ.. നിന്റെ മുന്നിൽ ആരും ഇല്ല... അനന്തു തിരിഞ്ഞു നോക്കി. അവിടെ കുറച്ചു മാറി ബിജിത്ത് നിൽക്കുന്നു..?? അവന്റെ മുഖം പേടിച്ചു വിളറിയിരുന്നു.. അപ്പോൾ മുന്നിൽ നിൽക്കുന്നത് ആരാണ്..?? അനന്തു മുന്നോട്ട് നോക്കി... അടുത്തനിമിഷം അവൻ അലറി കരഞ്ഞു... മുന്നിൽ പത്തടിയോളം പൊക്കമുള്ള ഒരാൾ.. അയാളുടെ കയ്യിൽ വലിയ ഒരു വാൾ.. ദേഹത്ത് മുഴുവൻ മീൻ ചിതമ്പലുകൾ..കണ്ണിൽ നിന്ന് തീ പാറുന്നു.. അയാൾ ഉറക്കെ ഒന്ന് അലറി.. സ്വപ്‍ന. എണീറ്റു നിന്നു.. അടുത്തനിമിഷം അവൾ സ്വന്തം തലയിൽ പിടിച്ചു ഒടിച്ചു...?? അനന്തു ശ്വാസം അടക്കി പിടിച്ചു കൊണ്ടു പുറകോട്ടു നടന്നു... ഇതേ സമയം രാഹുലിന്റെ നേരെ.. കാർ പാഞ്ഞു വന്നു.. രാഹുൽ തിരിഞ്ഞു ഓടാൻ തുടങ്ങി.. രാഹുലിന്റെ പിറകെ കുതിച്ചു വന്ന കാർ പെട്ടന്ന് നിന്നു... രാഹുൽ ആരുടെയോ ദേഹത്ത് ഇടിച്ചു നിന്നു... രാഹുലിന്റെ മുഖത്ത് ഒരു രുദ്രാക്ഷമാല അമർന്നു... ഭസ്മത്തിന്റെ ഗന്ധം വായുവിൽ നിറയാൻ തുടങ്ങി. രാഹുൽ തല ഉയർത്തി നോക്കി.. മുന്നിൽ തന്റെ ഇളയ കൊച്ചച്ഛൻ...രുദ്ര നാരായണൻ...??? തുടരും... കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aq0DJdx?d=n&ui=v64j8rk&e1=cpart...14... ആൽബർട്ട് അന്തോണിയെ നോക്കി കൊണ്ടു മെല്ലെ പറഞ്ഞു..എന്തോ ഒരുങ്ങുന്നുണ്ട്..പ്രകൃതിയെ പോലും ആ ദുഷ്ട്ടശക്തി നിയന്ത്രണത്തിൽ ആക്കി കഴിഞ്ഞു..?? പുറത്തു സെമിത്തേരിയുടെ ഉള്ളിൽ കല്ലറകൾ മെല്ലെ ഇളകി മാറി തുടങ്ങി..രണ്ട് കല്ലറയുടെ മുകളിൽ ഉള്ള സ്ലാബുകൾ ആരോ വലിച്ചു മാറ്റും പോലെ ആണ് മാറി പോയത്.. കല്ലറക്കുള്ളിൽ നിന്ന് രണ്ടു രൂപങ്ങൾ ഉയർന്നു വന്നു..അതെ സമയം തന്നെ കട്ടപ്പനസിറ്റിയിൽ അടക്കം അവിടെ എല്ലായിടത്തും പവർ ഓഫ് ആയി.. ആകാശത്തു ചന്ദ്രൻ വീണ്ടും കാർമേഖത്താൽ മൂടി..പടിഞ്ഞാറ് നിന്ന് തിരമാലകൾ വന്നു കൂടുന്ന പോലെ കാർമേഘങ്ങൾ ആകാശത്തു നിറഞ്ഞു..കല്ലറയിൽ നിന്ന് പുറത്തു വന്ന രൂപങ്ങൾ നേരെ കരിമ്പനകുന്ന് ലക്ഷ്യം വെച്ച് നീങ്ങാൻ തുടങ്ങി.. അവിടെ മുഴുവൻ പകൽ പോലെ ആക്കി കൊണ്ടു ഒരു മിന്നൽ ഉണ്ടായി..മിന്നൽ പിണർ പള്ളിയുടെ പുറത്തു നിന്ന വലിയ മരത്തിൽ പതിച്ചു.. മരം നിന്ന് കത്താൻ തുടങ്ങി. ആ ഭാഗത്തുള്ള വീടുകളിലെ വളർത്തു മൃഗങ്ങൾ അതിഭയങ്കരമായി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി..ആളുകൾ എല്ലാം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ.കുഴങ്ങി ..പ്രായമായവർ.പ്രാർത്ഥനതുടങ്ങി.. വലിയദുരന്തംവരുന്നുഎന്ന് ചിലർപറഞ്ഞു.. ആൽബർട്ട്.അന്തോണിയുടെ തോളിൽ പിടിച്ചു കൊണ്ടു പറഞ്ഞു..നമ്മൾ കാണുന്നതും ഇനി അനുഭവിക്കാൻ പോകുന്നതും എല്ലാം..ആരോടും പറയരുത്.ഈ യുഗത്തിൽ ഇതൊന്നും ആരും വിശ്വസിക്കില്ല.താൻ ഈ ഹോളിവാട്ടർ പിടിച്ചു കൊണ്ടു എന്റെ പിറകെ വരണം.ആ കുട്ടികൾ അപകടത്തിൽ ആണ് അവരെ രക്ഷപ്പെടുത്തണം. ഒരു ശക്തിക്കും തന്നെ തൊടാൻ ആവില്ല.. അന്തോണിയുടെ കയ്യിൽ ആൽബർട്ട് ഹോളിവാട്ടർ കൊടുത്തു.. അന്തോണി അത് വാങ്ങി കൊണ്ടു പറഞ്ഞു.. ഞാൻ വരാം അച്ചോ. എനിക്കു ഇനി ഭയമില്ല കർത്താവ് നമ്മളെ കാത്തോളും.. ആൽബർട്ട്. തന്റെ ലോഹയുടെ പോക്കറ്റിൽ വെള്ളികെട്ടിയ കണ്ണാടി വെച്ചു. വെള്ളികൊന്ത കഴുത്തിൽ അണിഞ്ഞു.. ഒരു കയ്യിൽ പൊൻകുരിശും. മറു കയ്യിൽ ടോർച്ചും എടുത്തു കൊണ്ടു പറഞ്ഞു.. വരൂ അന്തോണി. ഇനിയും താമസിച്ചു കൂടാ.. ആൽബർട്ട് പള്ളിയുടെ പുറത്തേക്ക് ഇറങ്ങി.. പിറകെ അന്തോണിയും.. പള്ളിമുറ്റത്തിറങ്ങിയ. അവരെ ഏതിരേറ്റത്. പള്ളിമുറ്റത്തുള്ള മരത്തിലെ തീജ്വാലകൾ ആയിരുന്നു.. അന്തോണി അത് കണ്ടപ്പോൾ ഭയത്തോടെ പറഞ്ഞു.. പച്ച മരം ആണല്ലോ അച്ചോ നിന്നു കത്തുന്നത്.. ആൽബർട്ട് ആകാശത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു.. നോക്ക് അന്തോണി.. ഉടനെ മഴ തുടങ്ങും.. കരിമ്പന കുന്നിന്റെ മുകളിൽ വലിയഒരു ഭീകരജീവിയുടെ ആകൃതിയിൽ കാർമേഘം ഉരുണ്ടു കൂടിയിരുന്നു.. ആൽബർട്ട് പ്രാർത്ഥനയോടെ മുന്നോട്ട് നടന്നു.. അടുത്ത നിമിഷം. ആകാശത്ത് വീണ്ടും ഒരു മിന്നൽ ഉണ്ടായി. കൂടെ ശക്തമായ ഒരു ഇടിയും.. പിറകെ വലിയ മഴത്തുള്ളികൾ ഭൂമിയിലേക്ക് പെയ്തു ഇറങ്ങാൻ തുടങ്ങി. അതി ശക്തമായ മഴ തുടങ്ങി. ആൽബർട്ട് മുന്നോട്ട് നടന്നു പിറകെ തന്നെ.. മരത്തിലേക്ക് നോക്കി കൊണ്ടു അന്തോണിയും.. ഇതേ സമയം കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ മഴയത്തുതന്നെ നിൽക്കുക ആയിരുന്നു..സ്വപ്നയെ അവിടെ കാണാനില്ലായിരുന്നു..?? ആ തണുത്ത കാലാവസ്ഥയിലും അവന് ശരീരം ചൂട് പിടിക്കുന്ന പോലെ തോന്നി.. പെട്ടന്ന് കാറിന്റെ ഹെഡ് ലൈറ്റ് വെട്ടത്തിൽ ആകാശത്തു നിന്ന് തന്റെ മുന്നിലേക്ക്. എന്തോ ഒന്ന് പറന്നുഇറങ്ങുന്ന പോലെ അവനു തോന്നി.. കഴുത്തിലെ ഗരുഡമന്ത്രതകിടിൽ. കൈ പിടിച്ചു കൊണ്ടു രാഹുൽ കുറച്ചു പുറകോട്ട് മാറി.. ആകാശത്തു നിന്ന് കാറിന് മുന്നിൽ ആയിവന്നു ഇറങ്ങിയത്. ഏകദേശം നൂറു വയസ്സ് പ്രായം തോന്നുന്ന രണ്ട് പേർ ആയിരുന്നു.. അവരുടെ മുഖത്ത്. തൊലികൾ മുഴുവൻ വലിഞ്ഞു പല്ലുകൾ പുറത്തു കാണാമായിരുന്നു. തലയിൽ നരച്ചു നീണ്ട മുടി മഴ നനഞ്ഞു. നെഞ്ചിലേക്ക് തൂങ്ങി കിടക്കുന്നു.. രാഹുലിനെ നോക്കി കൊണ്ടു അവർ മെല്ലെ മുന്നോട്ട് വന്നു.. വായുവിൽ ഒഴുകി വരുന്ന പോലെ ആയിരുന്നു അത്.. വായുവിൽ മാംസം അഴുകിയ രൂക്ഷ ഗന്ധം നിറഞ്ഞു.. അടുത്തനിമിഷം രാഹുലിന്റെ കാർ ഒന്ന് ഇളകി.. പിന്നെ അത് സ്റ്റാർട്ട്‌ ആയി.. കാർ തനിയെ മുന്നോട്ട് പോകാൻ തുടങ്ങി.. അടുത്തനിമിഷം കാർ നിന്നു.. പിന്നെ അത് അവിടെ തിരിയാൻ തുടങ്ങി.. രാഹുലിന്റെ നേരെ കാർ തിരിഞ്ഞു വന്നു... അടുത്തനിമിഷം കാറിന്റെ ഡോറുകൾ എല്ലാം തുറന്നു..?? കാർ അതിശക്തമായി റൈസ് ആകാൻ തുടങ്ങി.. രാഹുൽ. പുറകോട്ടു ചുവടുകൾ വെച്ചു... അടുത്തനിമിഷം അത് തന്റെ നേരെ പാഞ്ഞു വരും എന്ന് അവനു ഉറപ്പ് ആയിരുന്നു... ഇതേ സമയം കരിമ്പനകുന്നിന്റെ നടുക്ക് എത്തിയ അനന്തുവും ബിജിത്തും നിന്നു.. അടുത്തനിമിഷം അവിടെ ഒരു പ്രകാശം നിറഞ്ഞു.. ബിജിത്ത് അനന്തുവിനെ നോക്കി.. അവിടേക്ക് സ്വപ്‍നവന്നു നിന്നു.. അവൾഅവിടെ മുട്ടുകുത്തി നിന്ന് കൊണ്ടു ഉറക്കെ കരയാൻ തുടങ്ങി.. ഇടക്ക് കയ്യിൽ മണ്ണ് വാരി തലയിൽ വിതറി കൊണ്ടിരുന്നു.. അത് കണ്ടപ്പോൾ ഭയത്തോടെ അനന്തു ബിജിത്തിന്റെ നേരെ നോക്കി. അടുത്തനിമിഷം അവൻ ഞെട്ടി വിറച്ചു കൊണ്ടു പുറകോട്ടു മാറി പോയി.. ബിജിത്തിന്റെ കയ്യിൽ വലിയ ഒരു വാൾ.. അതിന്റെ അറ്റം മണ്ണിൽ കുത്തി കൊണ്ടു ബിജിത്ത് ആകാശത്തേക്ക് നോക്കി എന്തോ ഉറക്കെ പറയുന്നു.. സ്വപ്‍ന വേഗം തന്നെ എണീറ്റു ബിജിത്തിന്റെ മുന്നിൽ മുട്ടുകുത്തി കൊണ്ടു ഉറക്കെ പറഞ്ഞു.. എന്റെ തല എടുത്തു കൊള്ളു. ഈ മലയുടെ ഉള്ളിൽ നിന്ന് യജമാൻ പുറത്തു വരാൻ പോകുക ആണ്.. അവൾ കൈകൾ കൂപ്പി കൊണ്ടു കരഞ്ഞു.. ബിജിത്തിന്റെ മുഖം മാറി തുടങ്ങി.. അനന്തു ഭയത്തോടെ വിളിച്ചു.. എടാ എന്താ ഇതൊക്കെ. ആ വാൾ എവിടെ നിന്ന് ആണ് നിനക്ക് കിട്ടിയത്. ഇരുട്ടിൽ നിന്ന് ഒരു ശബ്ദം പെട്ടന്ന് അനന്തു കേട്ടു.. അനന്തു അവിടെ നിന്ന് തിരിച്ചു വാ.. നിന്റെ മുന്നിൽ ആരും ഇല്ല... അനന്തു തിരിഞ്ഞു നോക്കി. അവിടെ കുറച്ചു മാറി ബിജിത്ത് നിൽക്കുന്നു..?? അവന്റെ മുഖം പേടിച്ചു വിളറിയിരുന്നു.. അപ്പോൾ മുന്നിൽ നിൽക്കുന്നത് ആരാണ്..?? അനന്തു മുന്നോട്ട് നോക്കി... അടുത്തനിമിഷം അവൻ അലറി കരഞ്ഞു... മുന്നിൽ പത്തടിയോളം പൊക്കമുള്ള ഒരാൾ.. അയാളുടെ കയ്യിൽ വലിയ ഒരു വാൾ.. ദേഹത്ത് മുഴുവൻ മീൻ ചിതമ്പലുകൾ..കണ്ണിൽ നിന്ന് തീ പാറുന്നു.. അയാൾ ഉറക്കെ ഒന്ന് അലറി.. സ്വപ്‍ന. എണീറ്റു നിന്നു.. അടുത്തനിമിഷം അവൾ സ്വന്തം തലയിൽ പിടിച്ചു ഒടിച്ചു...?? അനന്തു ശ്വാസം അടക്കി പിടിച്ചു കൊണ്ടു പുറകോട്ടു നടന്നു... ഇതേ സമയം രാഹുലിന്റെ നേരെ.. കാർ പാഞ്ഞു വന്നു.. രാഹുൽ തിരിഞ്ഞു ഓടാൻ തുടങ്ങി.. രാഹുലിന്റെ പിറകെ കുതിച്ചു വന്ന കാർ പെട്ടന്ന് നിന്നു... രാഹുൽ ആരുടെയോ ദേഹത്ത് ഇടിച്ചു നിന്നു... രാഹുലിന്റെ മുഖത്ത് ഒരു രുദ്രാക്ഷമാല അമർന്നു... ഭസ്മത്തിന്റെ ഗന്ധം വായുവിൽ നിറയാൻ തുടങ്ങി. രാഹുൽ തല ഉയർത്തി നോക്കി.. മുന്നിൽ തന്റെ ഇളയ കൊച്ചച്ഛൻ...രുദ്ര നാരായണൻ...??? തുടരും... കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
📙 നോവൽ - 14 Part AHORROR THRILLER c@lmm.m 14 Part AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം - പാർട്ട് 15 ഏതാണ്ട് 20 മിനിറ്റിനുള്ളിൽ ആൽബി സംഭവ സ്ഥലത്തെത്തി. ചേറൂർ ലെവൽ ക്രോസ്സിനടുത്ത് വളരെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു നീളൻ കുറ്റിക്കാടുണ്ട്. മെയിൻ റോഡിൽ നിന്നു നോക്കിയാൽ റെയിൽ പാളം ആ കുറ്റിക്കാടിനെ ചുറ്റിയാണ് പോകുന്നത്.ഒരു നേർക്കാഴ്ച്ച ലഭ്യമല്ല. അതിനാൽ, അതിന്റെ മറവിൽ ധാരാളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റെയിൽ പാളത്തിനോട് ചേർന്ന് വിലങ്ങനെയാണ് സന്തോഷിന്റെ ബോഡി കിടന്നിരുന്നത്. തല വേർപെട്ടിരുന്നു എന്നു മാത്രമല്ല പല കഷണങ്ങളായി അവിടെയെല്ലാം ചിതറിക്കിടന്നിരുന്നു. ശരീരത്തിന് പ്രത്യേകിച്ച് പരുക്കൊന്നും പറ്റിയിട്ടില്ല എന്നത് പോലീസുകാരുടെയെല്ലാം ശ്രദ്ധയാകർഷിച്ചു. ആൽബിയെ കണ്ടതും ശിവകുമാർ ഓടിയെത്തി. “സർ... ഒരു ചെറിയ വിഷയമുണ്ട്.” രഹസ്യം പോലെയാണയാളത് പറഞ്ഞത്. “സ്യൂയിസൈഡ് നോട്ടുണ്ട്.” “പ്രശ്നം ? ” “നമ്മുടെ രണ്ടു പേരുടെയും പേരുണ്ട് അതിൽ.” “വാട്ട്! ” ആൽബി ഞെട്ടിപ്പോയി. “നോക്കട്ടെ. എവിടെയാണ് ? ” “ഞാനും ഇപ്പൊ സാറും, പിന്നെ മാണിയുമല്ലാതെ മറ്റൊരാളിതറിഞ്ഞിട്ടില്ല. നമുക്കാ ജീപ്പിന്റെ പുറകിലേക്ക് മാറി നില്ക്കാം സർ.” അവർ തിടുക്കത്തിൽ പോലീസ് ജീപ്പിനെ ലക്ഷ്യമാക്കി നടന്നു. ആൽബിയുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ്. പ്രിയപ്പെട്ട അധികാരികൾ അറിയാൻ, എന്റെ പേര് സന്തോഷ് സുകുമാരൻ. ഞാൻ................................................................................................................................................................................................................................. എന്റെ തെറ്റല്ല എന്ന് പരമാവധി വ്യക്തമാക്കിക്കൊടുത്തിട്ടും, എന്നെ ഈ കേസിൽ പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമമാണ് പിന്നീട് നടന്നത്. സർക്കിൾ ഇൻസ്പെക്ടർ ആൽബർട്ട് സാമുവൽ, സബ് ഇൻസ്പെക്ടർ കെ വി ശിവകുമാർ എന്നിവരടങ്ങുന്ന ഒരു പോലീസ് സംഘം അതി ക്രൂരമായാണ് എന്നെ മർദ്ദിച്ചത്............................. പക്ഷേ, ശാരീരികമായേറ്റ ക്ഷതങ്ങളേക്കാളുപരി മാനസീകമായി എനിക്കേറ്റ മുറിവ് സഹിക്കാനാകുന്നതല്ല. ഒപ്പം എന്റെ തെറ്റല്ലെങ്കിലും, ഞാൻ ഓടിച്ചിരുന്ന വാഹനത്തിലിടിച്ച് മരണമടഞ്ഞ ആ മനുഷ്യന്റെ കുടുംബത്തെ ഓർത്തുള്ള വേദനയും എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു...................................................................................................................................................................................... ആയതിനാൽ ഞാൻ പോകുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര. എന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദികളായി രണ്ടേ രണ്ടു പേരുകളേ എനിക്കു പറയാനുള്ളൂ. തുടർന്നു വായിച്ചില്ല. ആൽബി ആ പേപ്പർ കഷണം മടക്കി. “എന്താ ചെയ്യണ്ടെ സർ ? ” ശിവകുമാറിന്റെ പാരവശ്യം മുഖത്തും വാക്കുകളിലും വ്യക്തമായിരുന്നു. “ഇത് ഫയൽ ചെയ്തോളൂ. പേടിക്കണ്ട. നമുക്കൊരു പ്രശ്നവുമുണ്ടാകില്ല.” ആൽബിയുടെ മുഖത്ത് യാതൊരു വിധ ഭയാശങ്കകളുമുണ്ടായിരുന്നില്ല. “സ്റ്റേഷനിൽ സീ സീ ടീവി ഇല്ലേഡോ. അവൻ വന്നതു മുതൽ ജാമ്യത്തിൽ പോകുന്നതു വരെയുള്ള സകല ദൃശ്യങ്ങളും കിട്ടില്ലേ ? നമ്മൾ അവന്റെ ഒരു രോമത്തിൽ പോലും തൊട്ടിട്ടില്ല. പിന്നെ എന്തിനാണ് പേടി ? ” ശിവകുമാറിന്റെ മുഖത്തെ സംശയം നീങ്ങിയിട്ടില്ല. “ഇനി തനിക്ക് കോൺഫിഡൻസില്ലെങ്കിൽ, ഇപ്പൊ ഫയൽ ചെയ്യണ്ട. തല്ക്കാലത്തേക്കൊന്നു മാറ്റിപ്പിടിച്ചോളൂ. എന്നിട്ട് സ്റ്റേഷനിൽ പോയി ഫുട്ടേജൊക്കെ പരിശോധിച്ചിട്ടു മതി. എന്താ ? ” ആൽബി പുഞ്ചിരിച്ചുകൊണ്ട് ശിവകുമാറിന്റെ തോളിൽ തട്ടി. അപ്പോഴേക്കും മഹസ്സറുമായി കോൺസ്റ്റബിൾ മാണി കയറി വരുന്നതു കണ്ട് ആൽബി അയാളെ കൈ തട്ടി വിളിച്ചു. അയാൾ ഓടിക്കയറി ജീപ്പിനടുത്തെത്തി. “ഓ! സാറിനെ കാണാതെ ആകെ ശ്വാസം മുട്ടിപ്പോയി.” മാണിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു. “കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോ ന്ന് പറഞ്ഞ പോലായല്ലോ സർ. ആ എഴുത്ത് കണ്ടില്ലേ സർ ? ” മറുപടിയൊന്നും പറയാതെ ആൽബി അയാളുടെ കയ്യിലിരുന്ന മഹസ്സർ വാങ്ങി വായന തുടങ്ങി. ആദ്യത്തെ ഏതാനും വരികൾ വായിച്ചതും അയാൾ സംശയത്തോടെ മുഖമുയർത്തി. “ഇതാരാ ഈ ഫെലിക്സ് ? അവനെന്ത്യേ ? “ ആൽബിയുടെ നെറ്റി ചുളിഞ്ഞിരുന്നു. ”ദാ സർ. അവനാ.“ മാണി, കുറച്ചു ദൂരെ മാറി ഏതാനും പോലീസുകാർക്കിടയിൽ നില്ക്കുന്ന - കഷ്ടി 20 വയസ്സു തോന്നിപ്പിക്കുന്ന- യുവാവിനു നേരെ കൈ ചൂണ്ടി.” ആൽബിയുടെ നോട്ടം കണ്ടതും, ഒരു പോലീസുകാരൻ അവനെയും കൂട്ടി അവർക്കരികിലേക്കു നടന്നെത്തി. ആൽബിയുടെ മുഖത്ത് ഒരു വല്ലാത്ത പുഞ്ചിരിയുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഇര വീണു കിട്ടിയ വേട്ട മൃഗത്തിന്റെ ഭാവം. “ഫെലിക്സ് അല്ലേ ? ” “അതെ സർ! ” ചെറുപ്പക്കാരൻ വിനയാന്വിതനായി കൈകൾ കെട്ടി നില്ക്കുകയാണ്. “നീ സംഭവത്തിന് ദൃക്സാക്ഷിയാണ്. അല്ലേ ? ” “ഇല്ല സർ. ഞാൻ ദാ, ആ കടയിൽ ഒരു ചായേം കുടിച്ചു നില്ക്കുമ്പൊ, ഈ പുള്ളി പയ്യെ പാലത്തേന്ന് ട്രാക്കിലേക്ക് ചാടി നടന്നങ്ങു പോകുന്ന കണ്ടു. വെള്ളമടിച്ചിട്ടുണ്ടായിരുന്നെന്നു തോന്നി. വേച്ചു പോകുന്നുണ്ടായിരുന്നു. ആ കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെത്തിയപ്പോ, ആള് നേരെ പാളത്തിലേക്ക് കേറി നടക്കാൻ തുടങ്ങി. അപ്പൊ എനിക്കെന്തോ പന്തികേടു തോന്നിയതാണ്. അടുത്ത സെക്കൻഡിൽ അപ്പുറത്തുന്ന് ട്രെയിൻ വരുന്നതാ കണ്ടത്. ആളെ തട്ടീന്നെനിക്കൊറപ്പാരുന്നു. ട്രെയിൻ പോയിത്തീർന്നതും, ഞാൻ ഓടിച്ചെന്നെറങ്ങി നോക്കി. സംഭവം ഞാൻ നേരിൽ കണ്ടില്ല. പക്ഷേ ആളു ചാവാനായിട്ടു പോയതാന്നെനിക്കൊറപ്പാ സാറേ.” “വെയ്റ്റ് വെയ്റ്റ് വെയ്റ്റ്.... അടുത്ത സെക്കൻഡിൽ ട്രെയിൻ വന്നോ ? ട്രെയിൻ എങ്ങനാ പ്രത്യക്ഷപ്പെടുവാരുന്നോ ? വരുന്ന ശബ്ദമൊന്നും കേട്ടില്ലേ നീ ? ” ശിവകുമാറാണത് ചോദിച്ചത്. “ട്രെയിൻ വരണ കാര്യമെനിക്കറിയാരുന്നു സർ. അതല്ലേ എനിക്ക് പന്തികേടു തോന്നീന്ന് പറഞ്ഞെ.” ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഒരു നിമിഷ നേരത്തേക്കു തെളിഞ്ഞ ഭയം പോലീസുകാർ രണ്ടു പേരും ഒരു പോലെ പിടിച്ചെടുത്തു. “ഓക്കേ! സംഭവം നമുക്ക് മനസ്സിലായി. നമുക്കൊന്ന് സ്റ്റേഷൻ വരെ പോയാലോ ? ” ആൽബി ഫെലിക്സിന്റെ തോളിൽ കൈ വെച്ചു. “സാറേ! ” ഫെലിക്സിന്റെ മുഖം വിളറി. “ഒരു കാര്യം കണ്ടത് പറഞ്ഞെന്നല്ലേയൊള്ളു സാറേ! ഞാനെന്തിനാ സ്റ്റേഷനിലേക്ക് ? ” അവൻ വിക്കി. “സ്റ്റേഷനീ ചെല്ലുമ്പൊ നിനക്ക് വേറേ വല്ലതുമൊക്കെ ഓർമ്മ വന്നാലോ.” ആൽബി ചിരിയോടെ ജീപ്പിന്റെ പുറകിലെ ഡോർ അൺലോക്ക് ചെയ്തു. അടുത്ത നിമിഷം! വെട്ടിത്തിരിഞ്ഞ ഫെലിക്സ്, ശിവകുമാറിനെ പുറകോട്ട് തള്ളി വീഴ്ത്തി ഒരൊറ്റ കുതിപ്പായിരുന്നു! നിലം തൊടാതെയെന്നവണ്ണം പാഞ്ഞ അവൻ നിമിഷങ്ങൾക്കുള്ളിൽ റെയിൽവേ ക്രോസിങ്ങിന്റെ മുകളിലൂടെ ചാടി പാളം ക്രോസ്സ് ചെയ്ത് അപ്പുറത്തെത്തി. പോലീസുകാർക്ക് സ്തംഭിച്ചു നില്ക്കാനേ ആയുള്ളൂ. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ ചെറുപ്പക്കാരന് അസാധാരണ വേഗതയായിരുന്നു. ക്രോസ്സിങ്ങ് ഗേറ്റിനു മുകളിലൂടെ കൈ കുത്തി ചാടി മറിഞ്ഞുള്ള അവന്റെ ഓട്ടം ഒരു ട്രപ്പീസു കളിക്കാരനെ ഓർമ്മിപ്പിച്ചു. പക്ഷേ ആ പരാക്രമം ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഓടി അവൻ പാളത്തിനപ്പുറമുള്ള പെട്ടിക്കടക്കരികിലെത്തിയതും, അതിനു പുറകിൽ നിന്നിരുന്ന ഒരു മനുഷ്യൻ മുൻപോട്ടിറങ്ങി വന്ന് നിസ്സാരമായി അവനെ ഒരൊറ്റ തള്ളിന് റോഡിനരികിലെ മുള്ളു വേലിയിലേക്ക് തിരിച്ചു വിട്ടു. ഓട്ടത്തിന്റെ വേഗതകൊണ്ടായിരിക്കണം, ദിശ മാറിപ്പോയ പയ്യൻ ആ ഇരുമ്പ് വേലിയും തകർത്ത് അപ്പുറത്തെ പറമ്പിലേക്ക് കമിഴ്ന്നടിച്ചു വീണു. പോത്തൻ, കയ്യിലിരുന്ന കട്ടൻ ചായയുടെ ഗ്ലാസ്സ് തുളുമ്പാതെ സൂക്ഷിച്ച് ആ കടത്തിണ്ണയിൽ വെച്ച് വേലിയിൽ കുടുങ്ങിക്കിടന്ന് പിടക്കുന്ന ഫെലിക്സിനരികിലേക്ക് നടന്നടുത്തു. “സൂക്ഷിച്ചൊക്കെ നടക്കണ്ടേ കുഞ്ഞേ! റെയിൽ പാളത്തി കെടന്നാണോ സർക്കസു കളിക്കുന്നെ ? ” ഒരു കോഴിക്കുഞ്ഞിനെ പൊക്കിയെടുക്കുന്ന ലാഘവത്തോടെ അയാൾ ഫെലിക്സിനെ പൊക്കിയെടുത്തു. “വാ. മ്മക്കേ, അപ്പുറത്തേക്കു ചെല്ലാം. ഒരാളെ പരിചയപ്പെടുത്തിത്തരാം.” അപ്പുറത്ത് കൈമുഷ്ടികൾ ചുരുട്ടി നില്ക്കുന്ന കോൺസ്റ്റബിൾ മാണിയെ നോക്കി പോത്തൻ ഊറിച്ചിരിച്ചു. അവർ പാളം മുറിച്ചു കടന്നതും, പോത്തൻ മാണിയെ കയ്യുയർത്തി തടഞ്ഞു. “കൊച്ചിനെ തല്ലരുത്... ഒരബദ്ധം പറ്റീതാ.” പക്ഷേ ആരു കേൾക്കാൻ! പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കേട്ടു. മാണിയുടെ ഒരൊറ്റ അടി ആ ചെറുപ്പക്കാരന്റെ താടിയെല്ലിളക്കി കളഞ്ഞു. “കള്ള [BLEEP] മോനേ! പോലീസിനെ തന്നെ കളിപ്പിച്ച് ഓടണമല്ലേ നിനക്ക്! കേറടാ [BLEEP] വണ്ടീല്! ” തലമുടിക്ക് കുത്തിപ്പിടിച്ച് ഫെലിക്സിനെ ജീപ്പിനകത്തേക്ക് വലിച്ചു കേറ്റിക്കൊണ്ട് മാണി മുരണ്ടു. “ഇതെന്നാ എടപാട് ? ” പോത്തൻ ആൽബിയെ നോക്കി. മറുപടിയായി ആൽബി കയ്യിലിരുന്ന മഹസ്സർ അയാൾക്കു നീട്ടി. “ആരാണ്ട് പുള്ളീയെ സാക്ഷി പറയാൻ നിർത്തിയാരുന്നതാ. പക്ഷേ ചീറ്റിപ്പോയി.” ജീപ്പിനകത്ത് ചുരുണ്ട് കിടന്ന് ഞെരങ്ങുന്ന ഫെലിക്സിനെ ഒന്നു പാളിനോക്കിക്കൊണ്ടാണ് അയാൾ പറഞ്ഞു നിർത്തിയത്. “നീയെന്തിനാ കുട്ടാ ഓടിയെ ? ” പുറകിലേക്കു ചെന്ന പോത്തൻ ആ ചെറുപ്പക്കാരന്റെ താടി പിടിച്ചുയർത്തി. ഈ സമയം ഡി. വൈ. എസ്. പി. യുടെ വാഹനം അവർക്കരികിലൂടെ കടന്ന് റോഡരികിൽ പാർക്കു ചെയ്തു. ആൽബി ഉടൻ തന്നെ അതിനെ പിൻതുടർന്ന് ചെന്ന് ഡോർ തുറന്നു കൊടുത്തു. “ഗുഡ് മോണിങ്ങ് സർ! ” സല്യൂട്ടോടു കൂടി ആൽബി ഡി. വൈ. എസ്. പി. ജയിംസ് ജോസഫിനെ സ്വീകരിച്ചു. “എന്താ ആൽബർട്ട് ഉണ്ടായത് ? ” തന്നെ ദഹിപ്പിച്ചു കളയാനുള്ള ദേഷ്യം ആ മുഖത്തുണ്ടെന്ന് തോന്നി ആൽബിക്ക് “സർ ? ? ” ആൽബിക്ക് മനസ്സിലായില്ല. “ജയകുമാറിന്റെ വണ്ടി ഇടിച്ച കേസിലെ ഡ്രൈവർ സന്തോഷാണ്. അയാൾ ഇന്നു രാവിലെ-” “ഞാനെന്താഡോ ചൊവ്വേന്നു വരുവാണോ ? അതല്ല തന്നോട് ചോദിച്ചത്. ഈ കഴിഞ്ഞ മൂന്നു ദിവസവും ഈ മരിച്ച സന്തോഷ് എന്തുകൊണ്ട് നിങ്ങളുടെ നിരീക്ഷണത്തിലായിരുന്നില്ല ? ” “സർ... അതായത് .. അയാളെ നമ്മൾ സ്റ്റേഷൻ ജാമ്യത്തിൽ-” “എഡോ! അയാളെ നിരീക്ഷിക്കാൻ താനാരെയെങ്കിലും ഏല്പ്പിച്ചിരുന്നോ ആൽബർട്ട് ? ” “ഇല്ല സർ. സോറി. ജയൻ എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നല്ലോ സർ. അതിന്റെ കുറേ തിരക്കുകളിൽ പെട്ട്... പിന്നെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമാണ് മർഡറാണെന്നു തന്നെ ഒരു കൺക്ലൂഷനുണ്ടായത്. യൂ സീ, ഈ ഡ്രൈവർ സന്തോഷിന് മുൻപ് ഇങ്ങനെയുള്ള ക്രിമിനൽ ഹിസ്റ്ററിയോ ഒന്നുമില്ല. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ-” “കൂടുതൽ വർത്തമനം പറയണ്ട ആൽബി. നിങ്ങളുടെ ഭാഗത്തു നിന്ന് ഗുരുതരമായ ഒരു അനാസ്ഥ സംഭവിച്ചിട്ടുണ്ട്. അതങ്ങു സമ്മതിച്ചോ.” “സോറി സർ! ” പെട്ടെന്നാണ് ജീപ്പിനു പുറകിൽ ഫെലിക്സിനെ ചോദ്യം ചെയ്തുകൊണ്ടു നിന്ന പോത്തനെ ഡി വൈ എസ് പി യുടെ കണ്ടത്. “അത്...പോത്തനല്ലേഡോ ? ക്രൈം ബ്രാഞ്ച് ? ” “അതെ സർ! ” “അയാളെന്താ ഇവിടെ ? ” “ഞാൻ സാറിനോട് സംസാരിക്കാനിരുന്ന വിഷയമാണ്. അങ്ങേര് ഇന്ന് രാവിലെ മുതൽ സ്റ്റേഷനിലുണ്ട്. എന്നാ കാര്യമെന്ന് ചോദിച്ചിട്ട് മിണ്ടുന്നില്ല. സാബുവിന്റെ കേസുമായി ഇതിനൊക്കെ കണക്ഷനുണ്ടത്രേ.” “ഏത് ഈ ജയകുമാറിന്റെ മരണമോ ? ” “അങ്ങനെയൊക്കെയാണ് കക്ഷി പറയുന്നത്. ഒന്നും വിട്ടു പറയുന്നില്ല. ബുദ്ധിക്ക് ലേശം തകരാറുണ്ടോന്നെനിക്ക് നല്ല സംശയമുണ്ട്.” “ആർക്ക് പോത്തനോ ? ” ആൽബിയുടെ മുഖത്തേക്കു നോക്കിയ ഡി വൈ എസ് പിയുടെ മുഖത്തൊരു പരിഹാസച്ചിരിയുണ്ടായിരുന്നു. “ ചുമ്മാ ഇങ്ങനത്തെ വിടുവായിത്തരമൊന്നും പറഞ്ഞു നടക്കല്ലേ എന്റെ ആൽബർട്ട്.. തന്നെ വിറ്റ കാശുണ്ട് അയാൾടെ പോക്കറ്റിൽ! ” “ഇങ്ങനെ ബോതർ ചെയ്തോണ്ടിരുന്നാൽ നമ്മുടെ അന്വേഷണം ചുറ്റും സർ. അതാണ് ഞാൻ പറഞ്ഞത്. സർ ഒന്ന് സംസാരിക്കുകയാണെങ്കിൽ...” “പോത്തനോട് സംസാരിക്കാൻ എനിക്ക് നിർവാഹമില്ല ആൽബർട്ട്. സോറി. അയാളോടൊക്കെ ഉടക്കിയാൽ പണി ഏതു വഴി വരുമെന്നു പറയാനൊക്കില്ല. താൻ മിണ്ടാൻ നില്ക്കണ്ട. അയാൾക്കെന്തെങ്കിലും സംശയം കാണും. അന്വേഷിച്ചോട്ടെ. പോരാത്തേന് എസ്.പി.യുടെ പെർമിഷനുണ്ട്. തന്റെ സ്റ്റേഷനിൽ അന്വേഷിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് പുള്ളിക്കാരന്. ഇതുവരെ തന്റെ സാബു കേസ് കൺക്ലൂഷനാക്കിയിട്ടില്ല. അറിയാമോ ? ” ആൽബി തലയാട്ടി കേട്ടു. “ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞിട്ട്, ഇന്നു വൈകിട്ട് നാലു മണിക്കു മുൻപ് എനിക്കൊരു സിറ്റുവേഷൻ റിപ്പോർട്ടയക്കണം. മനസ്സിലായോ ? ” “യെസ് സർ! ” അദ്ദേഹം പോകാനൊരുങ്ങുകയാണെന്നു മനസ്സിലായ ആൽബി വീണ്ടും സല്യൂട്ട് ചെയ്തു. അപ്പോഴേക്കും പോത്തൻ ഫെലിക്സിനെ മെരുക്കിയെടുത്തു കഴിഞ്ഞിരുന്നു. കൊല്ലാനാണോ വളർത്താനാണോ എന്നു തിരിച്ചറിയാത്ത രീതിയിലുള്ള പോത്തന്റെ ചോദ്യം ചെയ്യൽ രീതിയിൽ ആ പയ്യന്റെ സകല നിയന്ത്രണവും വിട്ടു കഴിഞ്ഞിരുന്നു. “പൊന്നു സാറേ ഞാനൊന്നും അറിഞ്ഞിട്ടു കൂടിയില്ല. കണ്ട കാര്യം പറഞ്ഞേച്ച് പോയേക്കാന്ന് വിചാരിച്ചപ്പൊ, ഇവരെന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോവാന്ന് പറഞ്ഞപ്പൊ...” “പറഞ്ഞപ്പോ ? ” പോത്തൻ അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി നില്പ്പാണ്. “നീയെന്തിനാ ഓടിയേന്നു പറയ് കുഞ്ഞേ! ” മറുപടിയുണ്ടായില്ല. “ഓക്കെ. നീ സംഭവം കണ്ടാരുന്നോ ? അവൻ ട്രെയിനിന്റെ മുന്നിൽ ചാടുന്നത് ? ” “ഇല്ല സാറേ. അയാള് നടന്നങ്ങു പോണ കണ്ടു. വളവിന്റപ്പുറത്തേക്ക്.” അവൻ വിരൽ ചൂണ്ടി. “എത്ര മണിക്കാണ് ? ” “ഏതാണ് 10 മണിയായിക്കാണും സർ. ഞാൻ ദാ ആ കടയിൽ ചായേം കുടിച്ചു നിക്ക്വാരുന്നു.” “സോ, മരിച്ച സന്തോഷ് ഇന്നു രാവിലെ 10 മണിക്ക് ആത്മഹത്യ ചെയ്യാനായി റെയിൽ പാളത്തിലൂടെ നടന്നു പോകുന്നത് നീ നേരിൽ കണ്ടു. അതായത്, അവസാനമായിട്ട് അയാളെ ജീവനോടെ കണ്ട ഏക വ്യക്തിയാണ് നീ. ശരിയല്ലേ ? ” “അതെ സർ! ” “നീ പറയുന്നതിനനുസരിച്ച്, ഇന്നു രാവിലെ 10 മണിക്കാണ് മരണം നടന്നിരിക്കുക. ശരിയാണോ ? “ ”അതെ സർ! “ ”ഓക്കെ. ഇനി ഞാൻ നിന്നോട് ഒരു കഥ പറയാം. ഞങ്ങൾ കരുതുന്നത്, ഈ സന്തോഷിനെ ആരോ ഇന്നലെ രാത്രി തല്ലിക്കൊന്ന് പാളത്തിൽ കൊണ്ടെ വെച്ചതാണെന്നാണ്. കാരണം... അല്ലെങ്കി വേണ്ട കാരണം ഇപ്പൊ നിന്നോട് പറഞ്ഞിട്ടും വല്യ കാര്യമില്ല. സോ, നീ പറയും പ്രകാരം, 10 മണിക്കു ശേഷമാണ് മരണം നടന്നതെങ്കി പ്രശ്നമില്ല. നിനക്കു വീട്ടീ പോകാം. പക്ഷേ, അതല്ല, ഞങ്ങളു കരുതും പോലെ, ഇന്നലെ രാത്രിയാണ് മരണം നടന്നതെങ്കിലോ... അതോടെ നിന്റെ കാര്യം തീരുമാനമാകും. എത്ര വയസ്സായി മോന് ? “ താൻ ഓരോ വാക്കുകളും പറഞ്ഞവസാനിപ്പിക്കുമ്പോൾ ഫെലിക്സിന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു വരുന്നത് ശ്രദ്ധിച്ച് തന്നെയാണ് പോത്തൻ നിന്നിരുന്നത്. ”എന്താ സർ ? “ ”നിനക്കെത്ര വയസ്സായെന്ന് ? “ ”19 സർ.“ ”എന്താ നിനക്കു ജോലി ? “ ” ജോലിയൊന്നൂല്ല സർ. ഫുട് ബോൾ കളിക്കാൻ പോകും. പിന്നെ പബ്ജി ടൂർണമെന്റുണ്ടാകാറുണ്ട്. ഞങ്ങളു ക്ലബ്ബുകളു തമ്മിൽ കളിക്കും.“ ”പബ്ജിയോ ? എന്തോന്നത് ? “ പോത്തൻ തിരിഞ്ഞ് പോലീസുകാരെ നോക്കി. ”ഫോണിലെ ഗെയിമാ സാറേ.“ ഫെലിക്സ് പോക്കറ്റിൽ കയ്യിട്ടു ഫോൺ പുറത്തേക്ക് വലിച്ചെടുത്തു. അബദ്ധമായി. ഫോണിനോടൊപ്പം ഒരു ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റ് കൂടി വെളിയിൽ വന്നു. ”ആഹാ! ! പെരുംജീരകം! ! “ പോത്തൻ ചിരിയോടെ ആ പ്ലാസ്റ്റിക്ക് കിറ്റ് അവന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു. ”ഇനിയിപ്പ എന്തായാലും നീ സ്റ്റേഷനീ വന്നേ ഒക്കൂ. പോക്കറ്റീ കയ്യിടണ്ട വല്ല കാര്യോണ്ടാരുന്നോ ? “ പോത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് ആ കഞ്ചാവു പായ്ക്കറ്റ് ശിവകുമാറിനെ ഏല്പ്പിച്ചു. ”ഫോണിലൊക്കെ കളിച്ചാ കഞ്ചാവു വാങ്ങാനും മാത്രം കാശൊക്കെ കിട്ടുവോഡേ ? “ പോത്തന്റെ ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല. മറുപടിയുണ്ടായില്ല. “നിന്റെ അപ്പൻ ഗൾഫിലല്ലേ ? ” അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമാണ് പോത്തൻ ചോദിച്ചത്. ഫെലിക്സ് ഞെട്ടി മുഖമുയർത്തി. “അല്ലേ മോനേ ? ” “അതെ സർ.” “ചുമ്മാതല്ല.” പോത്തൻ ചിരിച്ചു കൊണ്ട് തുടർന്നു. “എന്റെ കുട്ടാ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാ പിന്നെ എല്ലാം ഗുലുമാലാകും കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട. മരണ സമയം നീ പറഞ്ഞതുമായി മാച്ചായില്ലെങ്കി...” “സാറേ, ഞാൻ ഒന്നുമറിഞ്ഞിട്ടില്ല സാറേ.” “അതെനിക്കു മനസ്സിലായല്ലോ. അതല്ലേ ഞാൻ ഇത്ര നന്നായി നിന്നോട് ഇടപെടുന്നെ. നീ തല്ലിപ്പൊളിയാരുന്നെങ്കി പണ്ടേ ഞാൻ ചവിട്ടിക്കൂട്ടിയേനെ. ദേ, ഞാനൊരു ഓഫർ തരാം.” പോത്തൻ തിരിഞ്ഞ് ശിവകുമാറിനെ നോക്കി ഒന്ന് കണ്ണിറുക്കിക്കാണിച്ചു. “ഈ കഞ്ചാവു ഞങ്ങൾ കണ്ടിട്ടില്ല എന്നു നടിച്ചോളാം. പക്ഷേ നീ സത്യം പറയണം. ആരു പറഞ്ഞിട്ടാ നീ ഈ സാക്ഷി പറയാൻ വന്നു നിന്നത്? ” ഫെലിക്സ് ഉമിനീർ വിഴുങ്ങി. തുടരും കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6DejPMd?d=n&ui=v64j8rk&e1=cശിക്ഷാർഹം - പാർട്ട് 15 ഏതാണ്ട് 20 മിനിറ്റിനുള്ളിൽ ആൽബി സംഭവ സ്ഥലത്തെത്തി. ചേറൂർ ലെവൽ ക്രോസ്സിനടുത്ത് വളരെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു നീളൻ കുറ്റിക്കാടുണ്ട്. മെയിൻ റോഡിൽ നിന്നു നോക്കിയാൽ റെയിൽ പാളം ആ കുറ്റിക്കാടിനെ ചുറ്റിയാണ് പോകുന്നത്.ഒരു നേർക്കാഴ്ച്ച ലഭ്യമല്ല. അതിനാൽ, അതിന്റെ മറവിൽ ധാരാളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റെയിൽ പാളത്തിനോട് ചേർന്ന് വിലങ്ങനെയാണ് സന്തോഷിന്റെ ബോഡി കിടന്നിരുന്നത്. തല വേർപെട്ടിരുന്നു എന്നു മാത്രമല്ല പല കഷണങ്ങളായി അവിടെയെല്ലാം ചിതറിക്കിടന്നിരുന്നു. ശരീരത്തിന് പ്രത്യേകിച്ച് പരുക്കൊന്നും പറ്റിയിട്ടില്ല എന്നത് പോലീസുകാരുടെയെല്ലാം ശ്രദ്ധയാകർഷിച്ചു. ആൽബിയെ കണ്ടതും ശിവകുമാർ ഓടിയെത്തി. “സർ... ഒരു ചെറിയ വിഷയമുണ്ട്.” രഹസ്യം പോലെയാണയാളത് പറഞ്ഞത്. “സ്യൂയിസൈഡ് നോട്ടുണ്ട്.” “പ്രശ്നം ? ” “നമ്മുടെ രണ്ടു പേരുടെയും പേരുണ്ട് അതിൽ.” “വാട്ട്! ” ആൽബി ഞെട്ടിപ്പോയി. “നോക്കട്ടെ. എവിടെയാണ് ? ” “ഞാനും ഇപ്പൊ സാറും, പിന്നെ മാണിയുമല്ലാതെ മറ്റൊരാളിതറിഞ്ഞിട്ടില്ല. നമുക്കാ ജീപ്പിന്റെ പുറകിലേക്ക് മാറി നില്ക്കാം സർ.” അവർ തിടുക്കത്തിൽ പോലീസ് ജീപ്പിനെ ലക്ഷ്യമാക്കി നടന്നു. ആൽബിയുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ്. പ്രിയപ്പെട്ട അധികാരികൾ അറിയാൻ, എന്റെ പേര് സന്തോഷ് സുകുമാരൻ. ഞാൻ................................................................................................................................................................................................................................. എന്റെ തെറ്റല്ല എന്ന് പരമാവധി വ്യക്തമാക്കിക്കൊടുത്തിട്ടും, എന്നെ ഈ കേസിൽ പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമമാണ് പിന്നീട് നടന്നത്. സർക്കിൾ ഇൻസ്പെക്ടർ ആൽബർട്ട് സാമുവൽ, സബ് ഇൻസ്പെക്ടർ കെ വി ശിവകുമാർ എന്നിവരടങ്ങുന്ന ഒരു പോലീസ് സംഘം അതി ക്രൂരമായാണ് എന്നെ മർദ്ദിച്ചത്............................. പക്ഷേ, ശാരീരികമായേറ്റ ക്ഷതങ്ങളേക്കാളുപരി മാനസീകമായി എനിക്കേറ്റ മുറിവ് സഹിക്കാനാകുന്നതല്ല. ഒപ്പം എന്റെ തെറ്റല്ലെങ്കിലും, ഞാൻ ഓടിച്ചിരുന്ന വാഹനത്തിലിടിച്ച് മരണമടഞ്ഞ ആ മനുഷ്യന്റെ കുടുംബത്തെ ഓർത്തുള്ള വേദനയും എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു...................................................................................................................................................................................... ആയതിനാൽ ഞാൻ പോകുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര. എന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദികളായി രണ്ടേ രണ്ടു പേരുകളേ എനിക്കു പറയാനുള്ളൂ. തുടർന്നു വായിച്ചില്ല. ആൽബി ആ പേപ്പർ കഷണം മടക്കി. “എന്താ ചെയ്യണ്ടെ സർ ? ” ശിവകുമാറിന്റെ പാരവശ്യം മുഖത്തും വാക്കുകളിലും വ്യക്തമായിരുന്നു. “ഇത് ഫയൽ ചെയ്തോളൂ. പേടിക്കണ്ട. നമുക്കൊരു പ്രശ്നവുമുണ്ടാകില്ല.” ആൽബിയുടെ മുഖത്ത് യാതൊരു വിധ ഭയാശങ്കകളുമുണ്ടായിരുന്നില്ല. “സ്റ്റേഷനിൽ സീ സീ ടീവി ഇല്ലേഡോ. അവൻ വന്നതു മുതൽ ജാമ്യത്തിൽ പോകുന്നതു വരെയുള്ള സകല ദൃശ്യങ്ങളും കിട്ടില്ലേ ? നമ്മൾ അവന്റെ ഒരു രോമത്തിൽ പോലും തൊട്ടിട്ടില്ല. പിന്നെ എന്തിനാണ് പേടി ? ” ശിവകുമാറിന്റെ മുഖത്തെ സംശയം നീങ്ങിയിട്ടില്ല. “ഇനി തനിക്ക് കോൺഫിഡൻസില്ലെങ്കിൽ, ഇപ്പൊ ഫയൽ ചെയ്യണ്ട. തല്ക്കാലത്തേക്കൊന്നു മാറ്റിപ്പിടിച്ചോളൂ. എന്നിട്ട് സ്റ്റേഷനിൽ പോയി ഫുട്ടേജൊക്കെ പരിശോധിച്ചിട്ടു മതി. എന്താ ? ” ആൽബി പുഞ്ചിരിച്ചുകൊണ്ട് ശിവകുമാറിന്റെ തോളിൽ തട്ടി. അപ്പോഴേക്കും മഹസ്സറുമായി കോൺസ്റ്റബിൾ മാണി കയറി വരുന്നതു കണ്ട് ആൽബി അയാളെ കൈ തട്ടി വിളിച്ചു. അയാൾ ഓടിക്കയറി ജീപ്പിനടുത്തെത്തി. “ഓ! സാറിനെ കാണാതെ ആകെ ശ്വാസം മുട്ടിപ്പോയി.” മാണിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു. “കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോ ന്ന് പറഞ്ഞ പോലായല്ലോ സർ. ആ എഴുത്ത് കണ്ടില്ലേ സർ ? ” മറുപടിയൊന്നും പറയാതെ ആൽബി അയാളുടെ കയ്യിലിരുന്ന മഹസ്സർ വാങ്ങി വായന തുടങ്ങി. ആദ്യത്തെ ഏതാനും വരികൾ വായിച്ചതും അയാൾ സംശയത്തോടെ മുഖമുയർത്തി. “ഇതാരാ ഈ ഫെലിക്സ് ? അവനെന്ത്യേ ? “ ആൽബിയുടെ നെറ്റി ചുളിഞ്ഞിരുന്നു. ”ദാ സർ. അവനാ.“ മാണി, കുറച്ചു ദൂരെ മാറി ഏതാനും പോലീസുകാർക്കിടയിൽ നില്ക്കുന്ന - കഷ്ടി 20 വയസ്സു തോന്നിപ്പിക്കുന്ന- യുവാവിനു നേരെ കൈ ചൂണ്ടി.” ആൽബിയുടെ നോട്ടം കണ്ടതും, ഒരു പോലീസുകാരൻ അവനെയും കൂട്ടി അവർക്കരികിലേക്കു നടന്നെത്തി. ആൽബിയുടെ മുഖത്ത് ഒരു വല്ലാത്ത പുഞ്ചിരിയുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഇര വീണു കിട്ടിയ വേട്ട മൃഗത്തിന്റെ ഭാവം. “ഫെലിക്സ് അല്ലേ ? ” “അതെ സർ! ” ചെറുപ്പക്കാരൻ വിനയാന്വിതനായി കൈകൾ കെട്ടി നില്ക്കുകയാണ്. “നീ സംഭവത്തിന് ദൃക്സാക്ഷിയാണ്. അല്ലേ ? ” “ഇല്ല സർ. ഞാൻ ദാ, ആ കടയിൽ ഒരു ചായേം കുടിച്ചു നില്ക്കുമ്പൊ, ഈ പുള്ളി പയ്യെ പാലത്തേന്ന് ട്രാക്കിലേക്ക് ചാടി നടന്നങ്ങു പോകുന്ന കണ്ടു. വെള്ളമടിച്ചിട്ടുണ്ടായിരുന്നെന്നു തോന്നി. വേച്ചു പോകുന്നുണ്ടായിരുന്നു. ആ കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെത്തിയപ്പോ, ആള് നേരെ പാളത്തിലേക്ക് കേറി നടക്കാൻ തുടങ്ങി. അപ്പൊ എനിക്കെന്തോ പന്തികേടു തോന്നിയതാണ്. അടുത്ത സെക്കൻഡിൽ അപ്പുറത്തുന്ന് ട്രെയിൻ വരുന്നതാ കണ്ടത്. ആളെ തട്ടീന്നെനിക്കൊറപ്പാരുന്നു. ട്രെയിൻ പോയിത്തീർന്നതും, ഞാൻ ഓടിച്ചെന്നെറങ്ങി നോക്കി. സംഭവം ഞാൻ നേരിൽ കണ്ടില്ല. പക്ഷേ ആളു ചാവാനായിട്ടു പോയതാന്നെനിക്കൊറപ്പാ സാറേ.” “വെയ്റ്റ് വെയ്റ്റ് വെയ്റ്റ്.... അടുത്ത സെക്കൻഡിൽ ട്രെയിൻ വന്നോ ? ട്രെയിൻ എങ്ങനാ പ്രത്യക്ഷപ്പെടുവാരുന്നോ ? വരുന്ന ശബ്ദമൊന്നും കേട്ടില്ലേ നീ ? ” ശിവകുമാറാണത് ചോദിച്ചത്. “ട്രെയിൻ വരണ കാര്യമെനിക്കറിയാരുന്നു സർ. അതല്ലേ എനിക്ക് പന്തികേടു തോന്നീന്ന് പറഞ്ഞെ.” ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഒരു നിമിഷ നേരത്തേക്കു തെളിഞ്ഞ ഭയം പോലീസുകാർ രണ്ടു പേരും ഒരു പോലെ പിടിച്ചെടുത്തു. “ഓക്കേ! സംഭവം നമുക്ക് മനസ്സിലായി. നമുക്കൊന്ന് സ്റ്റേഷൻ വരെ പോയാലോ ? ” ആൽബി ഫെലിക്സിന്റെ തോളിൽ കൈ വെച്ചു. “സാറേ! ” ഫെലിക്സിന്റെ മുഖം വിളറി. “ഒരു കാര്യം കണ്ടത് പറഞ്ഞെന്നല്ലേയൊള്ളു സാറേ! ഞാനെന്തിനാ സ്റ്റേഷനിലേക്ക് ? ” അവൻ വിക്കി. “സ്റ്റേഷനീ ചെല്ലുമ്പൊ നിനക്ക് വേറേ വല്ലതുമൊക്കെ ഓർമ്മ വന്നാലോ.” ആൽബി ചിരിയോടെ ജീപ്പിന്റെ പുറകിലെ ഡോർ അൺലോക്ക് ചെയ്തു. അടുത്ത നിമിഷം! വെട്ടിത്തിരിഞ്ഞ ഫെലിക്സ്, ശിവകുമാറിനെ പുറകോട്ട് തള്ളി വീഴ്ത്തി ഒരൊറ്റ കുതിപ്പായിരുന്നു! നിലം തൊടാതെയെന്നവണ്ണം പാഞ്ഞ അവൻ നിമിഷങ്ങൾക്കുള്ളിൽ റെയിൽവേ ക്രോസിങ്ങിന്റെ മുകളിലൂടെ ചാടി പാളം ക്രോസ്സ് ചെയ്ത് അപ്പുറത്തെത്തി. പോലീസുകാർക്ക് സ്തംഭിച്ചു നില്ക്കാനേ ആയുള്ളൂ. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ ചെറുപ്പക്കാരന് അസാധാരണ വേഗതയായിരുന്നു. ക്രോസ്സിങ്ങ് ഗേറ്റിനു മുകളിലൂടെ കൈ കുത്തി ചാടി മറിഞ്ഞുള്ള അവന്റെ ഓട്ടം ഒരു ട്രപ്പീസു കളിക്കാരനെ ഓർമ്മിപ്പിച്ചു. പക്ഷേ ആ പരാക്രമം ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഓടി അവൻ പാളത്തിനപ്പുറമുള്ള പെട്ടിക്കടക്കരികിലെത്തിയതും, അതിനു പുറകിൽ നിന്നിരുന്ന ഒരു മനുഷ്യൻ മുൻപോട്ടിറങ്ങി വന്ന് നിസ്സാരമായി അവനെ ഒരൊറ്റ തള്ളിന് റോഡിനരികിലെ മുള്ളു വേലിയിലേക്ക് തിരിച്ചു വിട്ടു. ഓട്ടത്തിന്റെ വേഗതകൊണ്ടായിരിക്കണം, ദിശ മാറിപ്പോയ പയ്യൻ ആ ഇരുമ്പ് വേലിയും തകർത്ത് അപ്പുറത്തെ പറമ്പിലേക്ക് കമിഴ്ന്നടിച്ചു വീണു. പോത്തൻ, കയ്യിലിരുന്ന കട്ടൻ ചായയുടെ ഗ്ലാസ്സ് തുളുമ്പാതെ സൂക്ഷിച്ച് ആ കടത്തിണ്ണയിൽ വെച്ച് വേലിയിൽ കുടുങ്ങിക്കിടന്ന് പിടക്കുന്ന ഫെലിക്സിനരികിലേക്ക് നടന്നടുത്തു. “സൂക്ഷിച്ചൊക്കെ നടക്കണ്ടേ കുഞ്ഞേ! റെയിൽ പാളത്തി കെടന്നാണോ സർക്കസു കളിക്കുന്നെ ? ” ഒരു കോഴിക്കുഞ്ഞിനെ പൊക്കിയെടുക്കുന്ന ലാഘവത്തോടെ അയാൾ ഫെലിക്സിനെ പൊക്കിയെടുത്തു. “വാ. മ്മക്കേ, അപ്പുറത്തേക്കു ചെല്ലാം. ഒരാളെ പരിചയപ്പെടുത്തിത്തരാം.” അപ്പുറത്ത് കൈമുഷ്ടികൾ ചുരുട്ടി നില്ക്കുന്ന കോൺസ്റ്റബിൾ മാണിയെ നോക്കി പോത്തൻ ഊറിച്ചിരിച്ചു. അവർ പാളം മുറിച്ചു കടന്നതും, പോത്തൻ മാണിയെ കയ്യുയർത്തി തടഞ്ഞു. “കൊച്ചിനെ തല്ലരുത്... ഒരബദ്ധം പറ്റീതാ.” പക്ഷേ ആരു കേൾക്കാൻ! പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കേട്ടു. മാണിയുടെ ഒരൊറ്റ അടി ആ ചെറുപ്പക്കാരന്റെ താടിയെല്ലിളക്കി കളഞ്ഞു. “കള്ള [BLEEP] മോനേ! പോലീസിനെ തന്നെ കളിപ്പിച്ച് ഓടണമല്ലേ നിനക്ക്! കേറടാ [BLEEP] വണ്ടീല്! ” തലമുടിക്ക് കുത്തിപ്പിടിച്ച് ഫെലിക്സിനെ ജീപ്പിനകത്തേക്ക് വലിച്ചു കേറ്റിക്കൊണ്ട് മാണി മുരണ്ടു. “ഇതെന്നാ എടപാട് ? ” പോത്തൻ ആൽബിയെ നോക്കി. മറുപടിയായി ആൽബി കയ്യിലിരുന്ന മഹസ്സർ അയാൾക്കു നീട്ടി. “ആരാണ്ട് പുള്ളീയെ സാക്ഷി പറയാൻ നിർത്തിയാരുന്നതാ. പക്ഷേ ചീറ്റിപ്പോയി.” ജീപ്പിനകത്ത് ചുരുണ്ട് കിടന്ന് ഞെരങ്ങുന്ന ഫെലിക്സിനെ ഒന്നു പാളിനോക്കിക്കൊണ്ടാണ് അയാൾ പറഞ്ഞു നിർത്തിയത്. “നീയെന്തിനാ കുട്ടാ ഓടിയെ ? ” പുറകിലേക്കു ചെന്ന പോത്തൻ ആ ചെറുപ്പക്കാരന്റെ താടി പിടിച്ചുയർത്തി. ഈ സമയം ഡി. വൈ. എസ്. പി. യുടെ വാഹനം അവർക്കരികിലൂടെ കടന്ന് റോഡരികിൽ പാർക്കു ചെയ്തു. ആൽബി ഉടൻ തന്നെ അതിനെ പിൻതുടർന്ന് ചെന്ന് ഡോർ തുറന്നു കൊടുത്തു. “ഗുഡ് മോണിങ്ങ് സർ! ” സല്യൂട്ടോടു കൂടി ആൽബി ഡി. വൈ. എസ്. പി. ജയിംസ് ജോസഫിനെ സ്വീകരിച്ചു. “എന്താ ആൽബർട്ട് ഉണ്ടായത് ? ” തന്നെ ദഹിപ്പിച്ചു കളയാനുള്ള ദേഷ്യം ആ മുഖത്തുണ്ടെന്ന് തോന്നി ആൽബിക്ക് “സർ ? ? ” ആൽബിക്ക് മനസ്സിലായില്ല. “ജയകുമാറിന്റെ വണ്ടി ഇടിച്ച കേസിലെ ഡ്രൈവർ സന്തോഷാണ്. അയാൾ ഇന്നു രാവിലെ-” “ഞാനെന്താഡോ ചൊവ്വേന്നു വരുവാണോ ? അതല്ല തന്നോട് ചോദിച്ചത്. ഈ കഴിഞ്ഞ മൂന്നു ദിവസവും ഈ മരിച്ച സന്തോഷ് എന്തുകൊണ്ട് നിങ്ങളുടെ നിരീക്ഷണത്തിലായിരുന്നില്ല ? ” “സർ... അതായത് .. അയാളെ നമ്മൾ സ്റ്റേഷൻ ജാമ്യത്തിൽ-” “എഡോ! അയാളെ നിരീക്ഷിക്കാൻ താനാരെയെങ്കിലും ഏല്പ്പിച്ചിരുന്നോ ആൽബർട്ട് ? ” “ഇല്ല സർ. സോറി. ജയൻ എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നല്ലോ സർ. അതിന്റെ കുറേ തിരക്കുകളിൽ പെട്ട്... പിന്നെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമാണ് മർഡറാണെന്നു തന്നെ ഒരു കൺക്ലൂഷനുണ്ടായത്. യൂ സീ, ഈ ഡ്രൈവർ സന്തോഷിന് മുൻപ് ഇങ്ങനെയുള്ള ക്രിമിനൽ ഹിസ്റ്ററിയോ ഒന്നുമില്ല. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ-” “കൂടുതൽ വർത്തമനം പറയണ്ട ആൽബി. നിങ്ങളുടെ ഭാഗത്തു നിന്ന് ഗുരുതരമായ ഒരു അനാസ്ഥ സംഭവിച്ചിട്ടുണ്ട്. അതങ്ങു സമ്മതിച്ചോ.” “സോറി സർ! ” പെട്ടെന്നാണ് ജീപ്പിനു പുറകിൽ ഫെലിക്സിനെ ചോദ്യം ചെയ്തുകൊണ്ടു നിന്ന പോത്തനെ ഡി വൈ എസ് പി യുടെ കണ്ടത്. “അത്...പോത്തനല്ലേഡോ ? ക്രൈം ബ്രാഞ്ച് ? ” “അതെ സർ! ” “അയാളെന്താ ഇവിടെ ? ” “ഞാൻ സാറിനോട് സംസാരിക്കാനിരുന്ന വിഷയമാണ്. അങ്ങേര് ഇന്ന് രാവിലെ മുതൽ സ്റ്റേഷനിലുണ്ട്. എന്നാ കാര്യമെന്ന് ചോദിച്ചിട്ട് മിണ്ടുന്നില്ല. സാബുവിന്റെ കേസുമായി ഇതിനൊക്കെ കണക്ഷനുണ്ടത്രേ.” “ഏത് ഈ ജയകുമാറിന്റെ മരണമോ ? ” “അങ്ങനെയൊക്കെയാണ് കക്ഷി പറയുന്നത്. ഒന്നും വിട്ടു പറയുന്നില്ല. ബുദ്ധിക്ക് ലേശം തകരാറുണ്ടോന്നെനിക്ക് നല്ല സംശയമുണ്ട്.” “ആർക്ക് പോത്തനോ ? ” ആൽബിയുടെ മുഖത്തേക്കു നോക്കിയ ഡി വൈ എസ് പിയുടെ മുഖത്തൊരു പരിഹാസച്ചിരിയുണ്ടായിരുന്നു. “ ചുമ്മാ ഇങ്ങനത്തെ വിടുവായിത്തരമൊന്നും പറഞ്ഞു നടക്കല്ലേ എന്റെ ആൽബർട്ട്.. തന്നെ വിറ്റ കാശുണ്ട് അയാൾടെ പോക്കറ്റിൽ! ” “ഇങ്ങനെ ബോതർ ചെയ്തോണ്ടിരുന്നാൽ നമ്മുടെ അന്വേഷണം ചുറ്റും സർ. അതാണ് ഞാൻ പറഞ്ഞത്. സർ ഒന്ന് സംസാരിക്കുകയാണെങ്കിൽ...” “പോത്തനോട് സംസാരിക്കാൻ എനിക്ക് നിർവാഹമില്ല ആൽബർട്ട്. സോറി. അയാളോടൊക്കെ ഉടക്കിയാൽ പണി ഏതു വഴി വരുമെന്നു പറയാനൊക്കില്ല. താൻ മിണ്ടാൻ നില്ക്കണ്ട. അയാൾക്കെന്തെങ്കിലും സംശയം കാണും. അന്വേഷിച്ചോട്ടെ. പോരാത്തേന് എസ്.പി.യുടെ പെർമിഷനുണ്ട്. തന്റെ സ്റ്റേഷനിൽ അന്വേഷിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് പുള്ളിക്കാരന്. ഇതുവരെ തന്റെ സാബു കേസ് കൺക്ലൂഷനാക്കിയിട്ടില്ല. അറിയാമോ ? ” ആൽബി തലയാട്ടി കേട്ടു. “ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞിട്ട്, ഇന്നു വൈകിട്ട് നാലു മണിക്കു മുൻപ് എനിക്കൊരു സിറ്റുവേഷൻ റിപ്പോർട്ടയക്കണം. മനസ്സിലായോ ? ” “യെസ് സർ! ” അദ്ദേഹം പോകാനൊരുങ്ങുകയാണെന്നു മനസ്സിലായ ആൽബി വീണ്ടും സല്യൂട്ട് ചെയ്തു. അപ്പോഴേക്കും പോത്തൻ ഫെലിക്സിനെ മെരുക്കിയെടുത്തു കഴിഞ്ഞിരുന്നു. കൊല്ലാനാണോ വളർത്താനാണോ എന്നു തിരിച്ചറിയാത്ത രീതിയിലുള്ള പോത്തന്റെ ചോദ്യം ചെയ്യൽ രീതിയിൽ ആ പയ്യന്റെ സകല നിയന്ത്രണവും വിട്ടു കഴിഞ്ഞിരുന്നു. “പൊന്നു സാറേ ഞാനൊന്നും അറിഞ്ഞിട്ടു കൂടിയില്ല. കണ്ട കാര്യം പറഞ്ഞേച്ച് പോയേക്കാന്ന് വിചാരിച്ചപ്പൊ, ഇവരെന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോവാന്ന് പറഞ്ഞപ്പൊ...” “പറഞ്ഞപ്പോ ? ” പോത്തൻ അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി നില്പ്പാണ്. “നീയെന്തിനാ ഓടിയേന്നു പറയ് കുഞ്ഞേ! ” മറുപടിയുണ്ടായില്ല. “ഓക്കെ. നീ സംഭവം കണ്ടാരുന്നോ ? അവൻ ട്രെയിനിന്റെ മുന്നിൽ ചാടുന്നത് ? ” “ഇല്ല സാറേ. അയാള് നടന്നങ്ങു പോണ കണ്ടു. വളവിന്റപ്പുറത്തേക്ക്.” അവൻ വിരൽ ചൂണ്ടി. “എത്ര മണിക്കാണ് ? ” “ഏതാണ് 10 മണിയായിക്കാണും സർ. ഞാൻ ദാ ആ കടയിൽ ചായേം കുടിച്ചു നിക്ക്വാരുന്നു.” “സോ, മരിച്ച സന്തോഷ് ഇന്നു രാവിലെ 10 മണിക്ക് ആത്മഹത്യ ചെയ്യാനായി റെയിൽ പാളത്തിലൂടെ നടന്നു പോകുന്നത് നീ നേരിൽ കണ്ടു. അതായത്, അവസാനമായിട്ട് അയാളെ ജീവനോടെ കണ്ട ഏക വ്യക്തിയാണ് നീ. ശരിയല്ലേ ? ” “അതെ സർ! ” “നീ പറയുന്നതിനനുസരിച്ച്, ഇന്നു രാവിലെ 10 മണിക്കാണ് മരണം നടന്നിരിക്കുക. ശരിയാണോ ? “ ”അതെ സർ! “ ”ഓക്കെ. ഇനി ഞാൻ നിന്നോട് ഒരു കഥ പറയാം. ഞങ്ങൾ കരുതുന്നത്, ഈ സന്തോഷിനെ ആരോ ഇന്നലെ രാത്രി തല്ലിക്കൊന്ന് പാളത്തിൽ കൊണ്ടെ വെച്ചതാണെന്നാണ്. കാരണം... അല്ലെങ്കി വേണ്ട കാരണം ഇപ്പൊ നിന്നോട് പറഞ്ഞിട്ടും വല്യ കാര്യമില്ല. സോ, നീ പറയും പ്രകാരം, 10 മണിക്കു ശേഷമാണ് മരണം നടന്നതെങ്കി പ്രശ്നമില്ല. നിനക്കു വീട്ടീ പോകാം. പക്ഷേ, അതല്ല, ഞങ്ങളു കരുതും പോലെ, ഇന്നലെ രാത്രിയാണ് മരണം നടന്നതെങ്കിലോ... അതോടെ നിന്റെ കാര്യം തീരുമാനമാകും. എത്ര വയസ്സായി മോന് ? “ താൻ ഓരോ വാക്കുകളും പറഞ്ഞവസാനിപ്പിക്കുമ്പോൾ ഫെലിക്സിന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു വരുന്നത് ശ്രദ്ധിച്ച് തന്നെയാണ് പോത്തൻ നിന്നിരുന്നത്. ”എന്താ സർ ? “ ”നിനക്കെത്ര വയസ്സായെന്ന് ? “ ”19 സർ.“ ”എന്താ നിനക്കു ജോലി ? “ ” ജോലിയൊന്നൂല്ല സർ. ഫുട് ബോൾ കളിക്കാൻ പോകും. പിന്നെ പബ്ജി ടൂർണമെന്റുണ്ടാകാറുണ്ട്. ഞങ്ങളു ക്ലബ്ബുകളു തമ്മിൽ കളിക്കും.“ ”പബ്ജിയോ ? എന്തോന്നത് ? “ പോത്തൻ തിരിഞ്ഞ് പോലീസുകാരെ നോക്കി. ”ഫോണിലെ ഗെയിമാ സാറേ.“ ഫെലിക്സ് പോക്കറ്റിൽ കയ്യിട്ടു ഫോൺ പുറത്തേക്ക് വലിച്ചെടുത്തു. അബദ്ധമായി. ഫോണിനോടൊപ്പം ഒരു ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റ് കൂടി വെളിയിൽ വന്നു. ”ആഹാ! ! പെരുംജീരകം! ! “ പോത്തൻ ചിരിയോടെ ആ പ്ലാസ്റ്റിക്ക് കിറ്റ് അവന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു. ”ഇനിയിപ്പ എന്തായാലും നീ സ്റ്റേഷനീ വന്നേ ഒക്കൂ. പോക്കറ്റീ കയ്യിടണ്ട വല്ല കാര്യോണ്ടാരുന്നോ ? “ പോത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് ആ കഞ്ചാവു പായ്ക്കറ്റ് ശിവകുമാറിനെ ഏല്പ്പിച്ചു. ”ഫോണിലൊക്കെ കളിച്ചാ കഞ്ചാവു വാങ്ങാനും മാത്രം കാശൊക്കെ കിട്ടുവോഡേ ? “ പോത്തന്റെ ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല. മറുപടിയുണ്ടായില്ല. “നിന്റെ അപ്പൻ ഗൾഫിലല്ലേ ? ” അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമാണ് പോത്തൻ ചോദിച്ചത്. ഫെലിക്സ് ഞെട്ടി മുഖമുയർത്തി. “അല്ലേ മോനേ ? ” “അതെ സർ.” “ചുമ്മാതല്ല.” പോത്തൻ ചിരിച്ചു കൊണ്ട് തുടർന്നു. “എന്റെ കുട്ടാ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാ പിന്നെ എല്ലാം ഗുലുമാലാകും കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട. മരണ സമയം നീ പറഞ്ഞതുമായി മാച്ചായില്ലെങ്കി...” “സാറേ, ഞാൻ ഒന്നുമറിഞ്ഞിട്ടില്ല സാറേ.” “അതെനിക്കു മനസ്സിലായല്ലോ. അതല്ലേ ഞാൻ ഇത്ര നന്നായി നിന്നോട് ഇടപെടുന്നെ. നീ തല്ലിപ്പൊളിയാരുന്നെങ്കി പണ്ടേ ഞാൻ ചവിട്ടിക്കൂട്ടിയേനെ. ദേ, ഞാനൊരു ഓഫർ തരാം.” പോത്തൻ തിരിഞ്ഞ് ശിവകുമാറിനെ നോക്കി ഒന്ന് കണ്ണിറുക്കിക്കാണിച്ചു. “ഈ കഞ്ചാവു ഞങ്ങൾ കണ്ടിട്ടില്ല എന്നു നടിച്ചോളാം. പക്ഷേ നീ സത്യം പറയണം. ആരു പറഞ്ഞിട്ടാ നീ ഈ സാക്ഷി പറയാൻ വന്നു നിന്നത്? ” ഫെലിക്സ് ഉമിനീർ വിഴുങ്ങി. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
📙 നോവൽ - 15 Part 8 IELEIం 15 Part 8 IELEIం - ShareChat
മരുമകൾ 52 വീട്ടിൽ വന്ന് dengu ആണെന്ന് പറഞ്ഞപ്പോ തൊട്ട് അച്ഛന് ശ്വാസം മുട്ടൽ കൂടി തുടങ്ങി. ആഞ്ഞു ശ്വാസം എടുത്തു കൊണ്ട് ബഹളം കൂട്ടുന്നുണ്ട്. ഇപ്പൊ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകണമത്രേ.... ഇത്രേം നേരം ചെറിയൊരു പനിച്ചൂടല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യൻ ആണെന്ന് ഓർക്കണം? വിചാരിക്കുമ്പോ വിചാരിക്കുമ്പോ ഈ അസുഖമൊക്കെ എങ്ങനെ വരുന്നാവോ? " ആശുപത്രിയിൽ പോയി കിടന്നാ കൂട്ട് കിടക്കാൻ നിങ്ങടെ ചത്തു പോയ അമ്മൂമ്മ വരോ? ആശുപത്രിയിൽ പോയാ ഒറ്റയ്ക്ക് അവിടെ കിടന്നോണം. ഇവിടുന്ന് ആരും വരൂല്ല കൂടെ നിക്കാൻ....! " അമ്മായി രൗദ്ര ഭാവം പുറത്തെടുത്തതോടെ അമ്മാവന്റെ അസുഖമൊക്കെ പമ്പയും ശബരിമലയും കടന്ന് പളനിക്ക് മുടി മുറിക്കാൻ പോയി. ശ്വാസം മുട്ടൽ നിന്നത് നിമിഷ നേരം കൊണ്ടാണ്. അച്ഛനെ അടക്കാൻ അമ്മയ്ക്ക് മാത്രേ പറ്റൂ. ഓർത്ത് കൊണ്ട് ഞാൻ മുറിയിലേക്ക് ചെല്ലുമ്പോ ഹരിയേട്ടൻ എഴുന്നേറ്റിട്ടില്ല. നെറ്റിയിൽ തൊട്ട് നോക്കി. പൊള്ളുന്ന പനി. അച്ഛന് dengu ആണ്. ഹരിയേട്ടനും ഇനി അതാണോ എന്നൊരു പേടി വന്നു എനിക്ക്. തട്ടി വിളിച്ച് ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞു. പിടിച്ച് എഴുന്നേൽപ്പിച്ചു ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി. . ഞാൻ അടുക്കളയിൽ ചെന്ന് വെള്ളം കുടിച്ച് വന്നപ്പോഴേക്കും ഹരിയേട്ടൻ ഡ്രസ്സ്‌ മാറി വന്ന് വരാന്തയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും പോകാമെന്നും പറഞ്ഞു എഴുന്നേറ്റു. എഴുന്നേറ്റ് നിന്ന ആള് ബാലൻസ് ഇല്ലാത്തത് പോലെ മറിഞ്ഞു പോകുന്നത് കണ്ട് പിടിക്കാനായി ഓടിച്ചെന്നതും നിലത്തേക്ക് ഒറ്റ വീഴ്ച. 'ഹരിയേട്ടാ' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു കുലുക്കി വിളിച്ചിട്ടും അനക്കമില്ല. വല്ലാതെ ഭയന്ന് പോയി ഞാൻ.... " അയ്യോ എന്റെ ചെറുക്കനേം കൊന്നോടി നീ? " എന്ന് നിലവിളിച്ചു കൊണ്ട് അമ്മായി ഓടിപ്പാഞ്ഞു വന്നെങ്കിലും, അവര് പറഞ്ഞ ആ ദുഷിച്ച വാചകം എന്റെ കാതുകൾക്ക് ഏശിയില്ല. നിലത്തു കുഴഞ്ഞു കിടക്കുന്ന മനുഷ്യനെ കുലുക്കി വിളിക്കുമ്പോ ശ്വാസം കഴിക്കാനാകാത്ത വിധം നെഞ്ചകം പിടയുന്നുണ്ടായിരുന്നു. അടുക്കളയിലേക്ക് ഓടിച്ചെന്നു വെള്ളം നിറച്ച ഗ്ലാസുമായി തിരികെ വരുമ്പോഴും ഹരിയേട്ടനരികിൽ നിലത്തു പടഞ്ഞിരുന്ന് അമ്മായി എന്നെ പ്രാകുന്നുണ്ട്. അത് കേട്ടതായി പോലും ഭാവിക്കാതെ ഹരിയേട്ടന്റെ മുഖത്തേയ്ക്ക് ശക്തിയിൽ വെള്ളം കുടഞ്ഞു. ഞരങ്ങി കണ്ണ് തുറന്ന ആളിനെ താങ്ങിപ്പിടിച്ചു ചുമരിൽ ചേർത്തിരുത്തി. വീണു പോകാതെ അടുത്തേക്ക് ചെന്നിരുന്നു വെള്ളം ചുണ്ടിലേക്ക് മുട്ടിച്ചു കൊടുത്തു. ഒരിറക്ക് കുടിച്ചെങ്കിലും പിന്നെയും കുഴഞ്ഞു പോകുന്ന ആളിനെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളത്തോടെ ഒരു നിമിഷമിരുന്നു. " അയ്യോ.... എങ്ങനെ നടന്ന എന്റെ കൊച്ചാണ്? ഇങ്ങനെ ആക്കീല്ലേ? " എന്നും പറഞ്ഞു നിലവിളിക്കുന്നവരെ നോക്കി "ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?" എന്ന് ദേഷ്യത്തിൽ പറഞ്ഞിട്ട്, ഹരിയേട്ടനെ അങ്ങനെയേ ചാരി ഇരുത്തി നിലത്തു നിന്ന് എഴുന്നേറ്റു. വീടിന്റെ പുറകെ വശം വഴി ഇറങ്ങി വല്യന്മേടെ വീട്ടിലേക്ക് ഓടുമ്പോ അവിടെ പൊന്നൂന്റെ അച്ഛൻ ഉണ്ടാവണേ എന്നുള്ള പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ ഉള്ളില്... ഓട്ടത്തിന് ഇടയ്ക്ക് പിടഞ്ഞു വീണ് ഉരഞ്ഞു നീറുന്ന കയ്യിലേക്ക് ഒന്ന് നോക്കുക കൂടി ചെയ്യാതെ അടഞ്ഞു കിടക്കുന്ന പിൻഭാഗത്തെ ഗേറ്റിൽ ഞാൻ ഉറക്കെ തട്ടി വിളിച്ചു. വല്യമ്മയ്ക്ക് പിറകെ ആ ചേട്ടനും കൂടി ഇറങ്ങി വന്നു. ജയൻ ചേട്ടനെ കണ്ട നേരം ശ്വാസം തിരികെ വന്നത് പോലെയാണ് എനിക്ക് തോന്നിയത്. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കുമ്പോ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജയൻ ചേട്ടൻ കാർ എടുക്കാം ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്നു പറഞ്ഞതും ഞാൻ തിരികെ ഓടി. വീട്ടിൽ എത്തിയപ്പോഴേക്കും ലാൻഡ് ഫോൺ ബെല്ലടിച്ചു. വല്യമ്മയാണ്. അമ്മായി എടുത്ത് സംസാരിക്കുന്നുണ്ട്. ഈ അവസ്ഥയിലും എന്നെ കുറ്റം പറയാനാണ് ആവേശം. ഹരിയേട്ടൻ ചുമരിലേക്ക് ചാരി ഇരിപ്പുണ്ട് ഇപ്പോഴും. " എടാ ഹരീ... ദാണ്ടേ ജയൻ വിളിക്കുന്നു. " എന്നമ്മ പറഞ്ഞപ്പോ ആള് കണ്ണ് തുറന്നു. ഞാൻ പതിയെ പിടിച്ച് എഴുന്നേൽപ്പിച്ചു ഫോണിന്റെ അടുത്തേക്ക് കൊണ്ട് ചെന്ന് നിർത്തി. ഹരിയേട്ടനെ പിടിച്ചിരുന്ന എന്റെ കൈ തട്ടി എറിഞ്ഞു അമ്മ ആളിനെ ചേർത്ത് പിടിച്ചു കൊണ്ട് റസീവർ ആ ചെവിയിലേക്ക് വച്ച് കൊടുത്തു. ദേഷ്യവും സങ്കടവും ഭയവും ഒക്കെ കൂടി വല്ലാത്ത ഒരവസ്ഥയിൽ എന്നെ കൊണ്ട് എത്തിച്ചെങ്കിലും, പ്രതികരിക്കാനുള്ള അവസരം ഇതല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ. "മാറങ്ങോട്ട്..." ദേഷ്യത്തിൽ തന്നെ അമ്മായിയോട് പറഞ്ഞു കൊണ്ട്, കണ്ണീരൊലിച്ചിറങ്ങിയ കവിൾ അമർത്തി തുടച്ച് കൊണ്ട് അമ്മായിയെ കടന്ന് ഞാൻ പുറത്തേക്കിറങ്ങി. " ഓ... അവളുടെ ഒരു കള്ളകണ്ണീര്.... മുപ്പത്തി രണ്ട് വർഷം ഇവനെ വളർത്തിയ എനിക്കൊള്ളതിനേക്കാളും സങ്കടം നിനക്ക് ഒണ്ടോടി? ഒരു കൊഴപ്പോം ഇല്ലാതെ നടന്നവനാ... ഇപ്പ കണ്ടില്ലേ? എന്റെ കൊച്ചിനെ ഞാൻ കൊണ്ട് പൊയ്ക്കോളാം ആശുപത്രിയില്... വന്നേക്കല്ല് നീ.....! " തുള്ളി ഉറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങിയ അമ്മായി വാതിൽ കടന്ന് വരുന്ന ബീന ചേച്ചിയെ കണ്ടൊന്ന് നിന്നു. ബീന ചേച്ചിയെ നോക്കിയൊന്ന് വിളറി ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് കയറി കതകടച്ചു. ഒന്ന് കരയണം എനിക്ക്.... ഉറക്കെ കരയണം.... അവരോട് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ പറ്റുന്നില്ല. ഹരിയേട്ടൻ വീണ വീഴ്ച......! കണ്ണിൽ നിന്നും മായാത്ത പോലെ.... നെഞ്ച് പൊള്ളി പിടയുന്നുണ്ട് ഇപ്പോഴും... അതിനിടയിൽ ഒന്നിനും വയ്യ. തിരിഞ്ഞു കൊത്താൻ അവസരം കാത്തിരിക്കുന്ന മൂർഖൻ ആണവര്. സ്നേഹം അഭിനയിച്ചു നിന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ? മാറില്ല... ഒരിക്കലും മാറില്ല...! അഞ്ച് മിനിട്ടായില്ല. അതിന് മുന്നേ ഡോറിൽ മുട്ട് കേട്ടു. കൂടെ ഹരിയേട്ടന്റെ ശബ്ദവും.... പെട്ടെന്ന് ചെന്ന് വാതിൽ തുറന്നു. ആള് പതിയെ റൂമിലേക്ക് കയറി. ചുമരിൽ ചാരി നിന്നു. നേരെ നിൽക്കാൻ ഇപ്പോഴും വയ്യെന്ന് തോന്നുന്നു. " വയ്യ ദേവൂസെ.... വാ ഹോസ്പിറ്റലിൽ പോവാം. ജയൻ ചേട്ടൻ കാർ എടുക്കും. " ഞാൻ വിലങ്ങനെ തലയാട്ടി. " അമ്മ വരും.... " പതിയെ പറഞ്ഞു. എന്തിനാ അങ്ങനെ പറഞ്ഞതെന്ന് കൂടി അറിയില്ല എനിക്ക്. കൂടെ പോകാതെ ഇവിടെ ഇരുന്നാൽ സമാധാനം കിട്ടില്ല. ആധി പിടിച്ചു ചത്തു പോകും ഞാൻ.... എന്നിട്ടും അങ്ങനെ പറയാനാണ് തോന്നിയത്. " നീയേ വരുന്നുള്ളൂ...! വേറെ ആരും വരുന്നില്ല. പെട്ടെന്ന് വാ... നിക്കാൻ വയ്യെനിക്ക്. " പറഞ്ഞിട്ട് തലയിൽ കൈ താങ്ങി അങ്ങനെയേ നിന്നു. പിന്നെ മറുത്തു പറയാൻ നിന്നില്ല. കൂടെ ചെന്നു. ഇപ്പൊ കൂടി പോകുമെന്ന് പറഞ്ഞ അമ്മ സാരി പോലും മാറാതെ ബീന ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൊണ്ട് പുറത്ത് നിൽപ്പുണ്ട്. അവരുടെ മുഖത്ത് പോലും നോക്കാതെ ഹരിയേട്ടനെ താങ്ങിപിടിച്ചു പുറത്തക്കിറങ്ങി. 🦋🦋🦋🦋🦋 പേടിച്ചത് പോലെ ആളിനും dengu പോസിറ്റീവ് ആയിരുന്നു. പ്ളേറ്റ്ലെറ്റ് count വല്ലാതെ കുറഞ്ഞു പോയി. അഡ്മിറ്റാക്കി. പ്രൈവറ്റ് വാർഡ് ലും ജനറൽ വാർഡ് ലും ഒന്നും തന്നെ റൂം ഒഴിവില്ല. ഒടുവിൽ ഷോർട് സ്റ്റേ യൂണിറ്റ്ൽ ഒരു ബെഡ് കിട്ടി. അതും ഹരിയേട്ടന്റെ കസിൻ, ഡോക്ടർ സുപ്രിയ ചേച്ചീടെ റെക്കമെന്റെഷന്റെ പുറത്ത്. ബാഗിനകത്തു വാങ്ങി സൂക്ഷിച്ചിരുന്ന പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റിനെക്കുറിച്ചു ഞാൻ അന്നേരമൊക്കെ മറന്നേ പോയിരുന്നു. ഓർത്തപ്പോഴും നോക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. മനസ്സാകെ ചത്തത് പോലെ. എനിക്ക് സന്തോഷം തരുന്നത് ഒന്നും ദൈവം തരില്ല എന്നൊക്കെ തോന്നിപ്പോയി. ജയൻ ചേട്ടൻ കുറച്ചു കഴിഞ്ഞപ്പോ തന്നെ തിരികെ പോയിരുന്നു. ബൈ സ്റ്റാൻഡർക്ക് ബെഡ് ഒന്നുമില്ല. ബെഡിനടുത്തു കിടന്ന സ്‌റ്റൂളിൽ ഇരുന്ന് ഹരിയേട്ടൻ കിടക്കുന്ന ബെഡിൽ തല വച്ച് കിടന്ന് മയങ്ങിപ്പോയി. രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോ ശക്തമായ തലവേദനയും കുളിരും.... എങ്ങനെ ഒക്കെയോ നേരം പുലരും വരെ കഴിച്ചു കൂട്ടി. രാവിലെ ആയപ്പോ അച്ഛനും മധുവും വന്നു. ഞങ്ങൾക്ക് രാവിലെ കഴിക്കാനുള്ള ഫുഡും അവര് കൊണ്ട് വന്നിരുന്നു. രാവിലെ ബ്ലഡ്‌ ടെസ്റ്റ്‌ എടുത്തപ്പോ പ്ളേറ്റ്ലെറ്റ് കൗണ്ട് ഇരുപതിനായിരം വരെ കുറഞ്ഞു പോയി. ഇനിയും തഴ്ന്നാൽ ഇന്റെർണൽ ബ്ലീഡിങ്ന് സാധ്യത ഉണ്ടെന്നും ഐ സി യുവിലേക്ക് മാറ്റണം എന്നുമൊക്കെ പറഞ്ഞപ്പോ നെഞ്ച് പിടഞ്ഞു പോയി. ആ വയ്യായ്കയ്ക്ക് ഇടയിലും ഐ സി യു വിലേക്ക് മാറ്റും മുന്നേ, എന്നെ ഡോക്ടറിനെ കാണിക്കണം എന്ന് അച്ഛനെ പറഞ്ഞു ഏൽപ്പിച്ചിരുന്നു ഹരിയേട്ടൻ. എനിക്കും dengu ആണോ എന്ന് പേടിച്ചെങ്കിലും അതുണ്ടായില്ല. വൈറൽ ഫീവർ ആണ്. പക്ഷെ തീരെ വയ്യന്ന് തോന്നിയിരുന്നു. ഒന്ന് നിവർന്നു നിൽക്കാൻ കൂടി വയ്യാത്ത വിധം ക്ഷീണം തളർത്തിയിരുന്നു. വൈകിട്ട് അച്ഛൻ ഐ സി യു വിൽ കയറി ഹരിയേട്ടനെ കണ്ടു. കണ്ട ഉടനെ അന്വേഷിച്ചത് എനിക്ക് പനി കുറവുണ്ടോ എന്നാണത്രേ... കേട്ടപ്പോ സങ്കടം തോന്നി എനിക്ക്. കേറി കാണണം എന്ന് അതിയായ ആഗ്രഹം തോന്നി എങ്കിലും എനിക്ക് വൈറൽ ഫീവർ ആയത് കൊണ്ട് കേറിയില്ല. എന്നെകൂടി വീട്ടിലേക്ക് കൂട്ടിക്കോളാൻ ആള് പറഞ്ഞു എന്ന് അച്ഛൻ വന്ന് പറഞ്ഞു. രാത്രിയില് ഹോസ്പിറ്റലിൽ മധു ഇരുന്നോളും. ഇത്രേം വയ്യാതെ ഹരിയേട്ടൻ അവിടെ കിടക്കുമ്പോ പോകാൻ മനസ്സ് അനുവദിച്ചില്ല എങ്കിലും അച്ഛൻ നിർബന്ധിച്ചു ഒപ്പം കൂട്ടി. ഞാൻ വീട്ടിലേക്ക് പോകുവാണെന്ന് അമ്മായിയെ വിളിച്ചു പറഞ്ഞപ്പോ ആശാത്തിക്ക് പിടിച്ചില്ല. അമ്മാവനും അവർക്കും വയ്യാതിരിക്കുമ്പോ ഞാൻ എന്റെ വീട്ടിൽ പോയാൽ എങ്ങനാന്ന്? അപ്പോഴും എനിക്ക് വയ്യാത്തത് അവർക്ക് വിഷയമല്ല. ഒന്നും മിണ്ടാതെ ഞാൻ കാൾ കട്ടാക്കി. പിറ്റേന്ന് എനിക്ക് പനി കുറഞ്ഞെങ്കിലും അതിന് അടുത്ത ദിവസമാണ് ഹോസ്പിറ്റലിൽ പോയത്. അപ്പോഴേക്കും പ്ളേറ്റ്ലെറ്റ് കൗണ്ട് കൂടിയത് കൊണ്ട് ഹരിയേട്ടനെ റൂമിലേക്ക് മാറ്റിയിരുന്നു. പ്രൈവറ്റ് റൂം കിട്ടിയത് ഉപകാരമായി. അന്ന് ഞാൻ കൂടെ നിന്നോളാമെന്ന് അച്ചനോട് പറഞ്ഞു. എനിക്ക് പനി മാറിയെങ്കിലും വൈറൽ ഫീവർ ആയിരുന്നത് കൊണ്ട് ഒരു പേടി ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ മാസ്കും ഇട്ടാണ് റൂമിൽ നിന്നത്. ഉച്ചയ്ക്ക് മധു വന്നപ്പോ അച്ഛൻ വീട്ടിലേക്ക് പോയിരുന്നു. വൈകിട്ട് അമ്മായിയും ബീന ചേച്ചിയും കൂടി വന്നു. ക്യാന്റീനിൽ പോയി ചായേം കുടിച്ചിട്ട് ഹരിയേട്ടനുള്ള ചായേം വാങ്ങി വരാമെന്നും പറഞ്ഞു ഫ്ലാസ്ക്കും എടുത്തു ഞാനും മധുവും കൂടി പുറത്തേക്കിറങ്ങി. ചായ വാങ്ങി തിരികെ വരുമ്പോ ചെറുതായി തുറന്ന് കിടക്കുന്ന റൂമിൽ നിന്നും അമ്മായീടെ സംസാരം കേൾക്കാം. എന്നേം മധുവിനേം കൂട്ടി ചേർത്ത് വളരെ മോശമായി സംസാരിക്കുന്നത് കേട്ട് കൊണ്ടാണ് ഞങ്ങൾ മുറിയിലേക്ക് കയറി ചെന്നത്. ഹരിയേട്ടൻ ബാത്ത്റൂമിലാണ്. ഞങ്ങളെ കണ്ടതും അമ്മായീടെ സംസാരം പെട്ടെന്ന് നിന്നു. " പോട്ടെടി... ഇനിയും നിന്നാ ആശുപത്രി ആണെന്ന് നോക്കാതെ ഞാൻ വല്ലതും പറഞ്ഞു പോവും. ചേട്ടൻ ഇറങ്ങുമ്പോ പറഞ്ഞേക്ക്.... " മധു കയ്യിലെ ഫ്ലാസ്ക് ടേബിളിൽ വച്ചിട്ട് എന്നോടായി പറഞ്ഞു കൊണ്ട് അമ്മായീടെ മുഖത്ത് പോലും നോക്കാതെ ഇറങ്ങിപ്പോയി. ബീന ചേച്ചീടെ മുഖത്തും തെളിച്ചം ഒന്നുമില്ല. അമ്മായി പറഞ്ഞതൊന്നും ചേച്ചിക്കും ഇഷ്ടമായിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം. അവര് വീമ്പു പറയുന്ന അവരുടെയും അവരുടെ ഭർത്താവിന്റെയും ബന്ധങ്ങളെ ഒന്നും ഹോസ്പിറ്റൽ പരിസരത്തേക്കേ കണ്ടിട്ടില്ല. ബീന ചേച്ചിയേം ജയൻ ചേട്ടനേം അല്ലാതെ.... ഹരിയേട്ടൻ ഐ സി യു വിൽ കിടന്നപ്പോ രാത്രി ഉൾപ്പെടെ ഐ സി യു വിന് പുറത്തിരുന്നത് അവനാണ്. ആ അവനെയും ചേർത്താണ് അവര്..... സഹിക്കാനായില്ല എനിക്ക് ദേഷ്യം. " മുറചെറുക്കൻ ആണേലും മധു എനിക്ക് സഹോദരനാ... മറ്റൊരു രീതിയിൽ കണ്ടിരുന്നേൽ ഉറപ്പായും ഞാൻ അവനെ തന്നെ കെട്ടിയേനെ.... ഒന്നും ഇല്ലേലും സ്നേഹിക്കാൻ മാത്രം അറിയുന്ന സ്വർണ്ണം പോലൊരു അമ്മായിമ്മേ കിട്ടിയേനെ എനിക്ക്. ഹാ... എന്തേയ്യാം.... റോൾഡ് ഗോൾഡ് വച്ച് തൃപ്തിപ്പെടാനാ എന്റെ വിധി. " ജയൻ ചേട്ടൻ ഫോൺ ചെയ്തത് കൊണ്ട് ബീന ചേച്ചി മൊബൈലും എടുത്തു പുറത്ത് ഇറങ്ങുന്നേരം അമ്മായി കേൾക്കാനായി പറഞ്ഞു ഞാൻ. അത് കേട്ട് മുഖവും കയറ്റി വച്ചിരിക്കുന്ന അമ്മായിയേം എന്നേം മാറി മാറി നോക്കി 'ഇതെന്ത് കഥ?' എന്ന ഭാവത്തിൽ ഇരിക്കുന്ന ഹരിയേട്ടനെ നോക്കി ഞാൻ കണ്ണ് ചിമ്മി കാണിച്ചു. ആള് വാഷ് റൂമിൽ ആയിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞിട്ടില്ല. പിന്നെ പറയാമെന്നു പുരികം ഉയർത്തി തല ചലിപ്പിച്ചു പറഞ്ഞു. ജയൻ ചേട്ടൻ വന്നപ്പോ അമ്മായിയും ബീന ചേച്ചിയും ഇറങ്ങി. അപ്പോഴും ആയമ്മേടെ മുഖം ഒരു കൊട്ടക്ക് ഉണ്ടായിരുന്നു. ഇത്രേം വലിയ വൃത്തികേട് പറഞ്ഞതിന് ഞാൻ ആ പറഞ്ഞത് കുറഞ്ഞു പോയി എന്നാണ് എനിക്ക് അപ്പോഴും തോന്നിയത്. മുറിയുടെ മൂലയ്ക്കിരുന്ന വേസ്റ്റ് ബാസ്‌കറ്റ് എടുത്തു ആ തലയിലേക്ക് ഒന്ന് കമിഴ്ത്തുകയെങ്കിലും ചെയ്യാമായിരുന്നു.... 🦋 🦋 🦋 🦋 🦋 മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് ഹരിയേട്ടനെ ഡിസ്ചാർജ് ചെയ്തത്. ഞങ്ങൾ വീട്ടിൽ വന്ന് കേറുമ്പോ അമ്മായി പിന്നെയും സ്നേഹനിധിയായ അമ്മയിലേക്കും അമ്മായിമ്മയിലേക്കും പരകായപ്രവേശം നടത്തിയിട്ടുണ്ടായിരുന്നു. എന്തൊക്കെ നടന്നാലും പിന്നീട് ഒന്നും നടന്നിട്ടില്ല എന്നത് പോലെ പെരുമാറാനുള്ള അമ്മയുടെ കഴിവ് പ്രസംശനീയം തന്നെയാണ്. എന്നെക്കൊണ്ട് ഇത് പോലെ മനസ്സിൽ ഒന്ന് വച്ച് പുറമെ സ്നേഹം നടിക്കാൻ പറ്റാറേയില്ലല്ലോ എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. ഇക്കാര്യത്തിൽ അമ്മായിക്ക് ഞാൻ ശിഷ്യപ്പെടേണ്ടിയിരിക്കുന്നു. 🦋 🦋 🦋 🦋 🦋 മെഡിസിനും ഹോസ്പിറ്റൽ ബില്ലുമൊക്കെ ബാഗിൽ നിന്നും എടുത്തു പുറത്തേക്ക് വയ്ക്കുന്ന നേരമാണ് വീണ്ടുമത് കയ്യിൽ തടഞ്ഞത്. പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റ് കയ്യിൽ എടുത്തു പിടിച്ചു ഹരിയേട്ടനെ നോക്കി. കട്ടിലിലേക്ക് ചാരി ഇരുന്ന് മയങ്ങുന്നുണ്ട്. പനി മാറിയെങ്കിക്കും നല്ല ക്ഷീണമാണെന്ന് കുറച്ചു മുന്നേയും പറഞ്ഞതേയുള്ളൂ.... ആളിനെ ഉണർത്താതെ പതിയെ വാഷ്റൂമിലേക്ക് കയറി. 🦋 ഹരിയേട്ടനെ തട്ടി വിളിച്ചുണർത്തി. പകുതി ബോധത്തിൽ എന്നെ നോക്കി കണ്ണ് മിഴിച്ചിരിക്കുന്ന ആളിന്റെ കയ്യിലേക്ക് അത് വച്ച് കൊടുത്തു. തെളിഞ്ഞു നിൽക്കുന്ന രണ്ട് ചുവന്ന വരകളിലേക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കുന്നുണ്ടാള്. സ്വബോധം വീണ്ട് കിട്ടിയത് അല്പം സമയം കഴിഞ്ഞാണെന്ന് തോന്നുന്നു. ആ മുഖത്തെ ക്ഷീണം അകന്ന് സന്തോഷം നിറയുന്നത് നോക്കിയിരുന്നു ഞാൻ..... അടുത്തേക്ക് ചേർന്ന് വന്ന് വലത് കൈ എന്റെ തോളിൽ ചേർത്ത് ഇടത്തെ കവിളിൽ അമർത്തി മുത്തുമ്പോൾ ആ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു.... " സിനിമയിൽ കാണുന്ന പോലെ എടുത്തു കറക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. പക്ഷെ ആരോഗ്യസ്ഥിതി ഇതായിപ്പോയില്ലേ? തല്ക്കാലം ഇത് കൊണ്ട് തൃപ്തിപ്പെടു... " ചിരിയോടെ പറയുമ്പോ " അയ്യടാ " എന്നും പറഞ്ഞു ആ കയ്യിൽ ഞാനൊന്ന് പിച്ചി. " എന്റെ മോനൂട്ടാ... വേഗന്ന് വാടാ... നീ വന്നിട്ട് വേണം നിന്റെ അമ്മൂമ്മേം അപ്പൂപ്പനേം നമുക്കൊന്ന് ശെരിയാക്കി എടുക്കാൻ. " വയറിലേക്ക് കൈ ചേർത്ത് പറയവേ ഞാൻ കണ്ണുരുട്ടി ആളിനെയൊന്ന് നോക്കി. " ജനിക്കും മുന്നേ ഇത്രേം വലിയ ടാസ്ക് ഒക്കെ അതിന് കൊടുക്കാണോ എന്റെ ഹരിയേട്ടാ? ഇപ്പോഴേ കുഞ്ഞൂസിനെ പേടിപ്പിക്കാതെ..... " ചിരി അമർത്തി പറയുന്നത് കേട്ട് ആള് നിർത്താതെ ചിരിക്കുന്നത് നോക്കിയിരുന്നു.... ഇത്തിരി മുന്നേ വരെ ക്ഷീണിച്ചു തളർന്ന് കൂനിക്കൂടി ഇരുന്ന മനുഷ്യനാണ്. ഇപ്പോ എത്ര സന്തോഷം ആണാ മുഖത്ത്? ചേർന്നിരുന്ന് ചുറ്റിപ്പിടിച്ചു ആ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ചപ്പോ, വലം കൈ കൊണ്ട് കൂടുതൽ ചേർത്ത് പിടിച്ചു നെറുകയിൽ മുകർന്നു. എന്റെ വയറിൽ ചേർന്നിരുന്ന ആ ഇടം കൈക്ക് മുകളിലേക്ക് ഞാൻ വലം കൈ ചേർക്കവേ ഹരിയേട്ടൻ പതിയെ പറയുന്നുണ്ടായിരുന്നു.... " എല്ലാം ശരിയാകും..... " എന്നെ സമാധാനിപ്പിച്ചതോ? അതോ സ്വയം ആശ്വസിച്ചതോ....? ഞാനും ഒന്ന് ദീർഘമായി നിശ്വസിച്ചു. ഒന്നും ഒന്നും ഓർത്ത് ഈ നിമിഷത്തെ സന്തോഷം കളയാൻ ഞാൻ ആഗ്രഹിച്ചില്ല. മുഖം ഉയർത്തി ആ കവിളിൽ ഒന്ന് ചുംബിച്ചു വീണ്ടും ആ ആളിനോട് ഒട്ടിച്ചേർന്ന് മുറുകെ പുണർന്നിരുന്നു...... 🦋 🦋 🦋 🦋 🦋 അപ്പൊ കുഞ്ഞാവ വരാൻ പോകുവാ.... അമ്മായി മാറുമോന്ന് നോക്കാം... അമ്മായിയുടെ ഇത് വരെയുള്ള സ്വഭാവം മനസ്സിലാക്കിയത് വച്ചിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഹരിയുടെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ നടക്കുമോ? തുടരും ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aj4mNPw?d=n&ui=v64j8rk&e1=cമരുമകൾ 52 വീട്ടിൽ വന്ന് dengu ആണെന്ന് പറഞ്ഞപ്പോ തൊട്ട് അച്ഛന് ശ്വാസം മുട്ടൽ കൂടി തുടങ്ങി. ആഞ്ഞു ശ്വാസം എടുത്തു കൊണ്ട് ബഹളം കൂട്ടുന്നുണ്ട്. ഇപ്പൊ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകണമത്രേ.... ഇത്രേം നേരം ചെറിയൊരു പനിച്ചൂടല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യൻ ആണെന്ന് ഓർക്കണം? വിചാരിക്കുമ്പോ വിചാരിക്കുമ്പോ ഈ അസുഖമൊക്കെ എങ്ങനെ വരുന്നാവോ? " ആശുപത്രിയിൽ പോയി കിടന്നാ കൂട്ട് കിടക്കാൻ നിങ്ങടെ ചത്തു പോയ അമ്മൂമ്മ വരോ? ആശുപത്രിയിൽ പോയാ ഒറ്റയ്ക്ക് അവിടെ കിടന്നോണം. ഇവിടുന്ന് ആരും വരൂല്ല കൂടെ നിക്കാൻ....! " അമ്മായി രൗദ്ര ഭാവം പുറത്തെടുത്തതോടെ അമ്മാവന്റെ അസുഖമൊക്കെ പമ്പയും ശബരിമലയും കടന്ന് പളനിക്ക് മുടി മുറിക്കാൻ പോയി. ശ്വാസം മുട്ടൽ നിന്നത് നിമിഷ നേരം കൊണ്ടാണ്. അച്ഛനെ അടക്കാൻ അമ്മയ്ക്ക് മാത്രേ പറ്റൂ. ഓർത്ത് കൊണ്ട് ഞാൻ മുറിയിലേക്ക് ചെല്ലുമ്പോ ഹരിയേട്ടൻ എഴുന്നേറ്റിട്ടില്ല. നെറ്റിയിൽ തൊട്ട് നോക്കി. പൊള്ളുന്ന പനി. അച്ഛന് dengu ആണ്. ഹരിയേട്ടനും ഇനി അതാണോ എന്നൊരു പേടി വന്നു എനിക്ക്. തട്ടി വിളിച്ച് ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞു. പിടിച്ച് എഴുന്നേൽപ്പിച്ചു ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി. . ഞാൻ അടുക്കളയിൽ ചെന്ന് വെള്ളം കുടിച്ച് വന്നപ്പോഴേക്കും ഹരിയേട്ടൻ ഡ്രസ്സ്‌ മാറി വന്ന് വരാന്തയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും പോകാമെന്നും പറഞ്ഞു എഴുന്നേറ്റു. എഴുന്നേറ്റ് നിന്ന ആള് ബാലൻസ് ഇല്ലാത്തത് പോലെ മറിഞ്ഞു പോകുന്നത് കണ്ട് പിടിക്കാനായി ഓടിച്ചെന്നതും നിലത്തേക്ക് ഒറ്റ വീഴ്ച. 'ഹരിയേട്ടാ' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു കുലുക്കി വിളിച്ചിട്ടും അനക്കമില്ല. വല്ലാതെ ഭയന്ന് പോയി ഞാൻ.... " അയ്യോ എന്റെ ചെറുക്കനേം കൊന്നോടി നീ? " എന്ന് നിലവിളിച്ചു കൊണ്ട് അമ്മായി ഓടിപ്പാഞ്ഞു വന്നെങ്കിലും, അവര് പറഞ്ഞ ആ ദുഷിച്ച വാചകം എന്റെ കാതുകൾക്ക് ഏശിയില്ല. നിലത്തു കുഴഞ്ഞു കിടക്കുന്ന മനുഷ്യനെ കുലുക്കി വിളിക്കുമ്പോ ശ്വാസം കഴിക്കാനാകാത്ത വിധം നെഞ്ചകം പിടയുന്നുണ്ടായിരുന്നു. അടുക്കളയിലേക്ക് ഓടിച്ചെന്നു വെള്ളം നിറച്ച ഗ്ലാസുമായി തിരികെ വരുമ്പോഴും ഹരിയേട്ടനരികിൽ നിലത്തു പടഞ്ഞിരുന്ന് അമ്മായി എന്നെ പ്രാകുന്നുണ്ട്. അത് കേട്ടതായി പോലും ഭാവിക്കാതെ ഹരിയേട്ടന്റെ മുഖത്തേയ്ക്ക് ശക്തിയിൽ വെള്ളം കുടഞ്ഞു. ഞരങ്ങി കണ്ണ് തുറന്ന ആളിനെ താങ്ങിപ്പിടിച്ചു ചുമരിൽ ചേർത്തിരുത്തി. വീണു പോകാതെ അടുത്തേക്ക് ചെന്നിരുന്നു വെള്ളം ചുണ്ടിലേക്ക് മുട്ടിച്ചു കൊടുത്തു. ഒരിറക്ക് കുടിച്ചെങ്കിലും പിന്നെയും കുഴഞ്ഞു പോകുന്ന ആളിനെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളത്തോടെ ഒരു നിമിഷമിരുന്നു. " അയ്യോ.... എങ്ങനെ നടന്ന എന്റെ കൊച്ചാണ്? ഇങ്ങനെ ആക്കീല്ലേ? " എന്നും പറഞ്ഞു നിലവിളിക്കുന്നവരെ നോക്കി "ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?" എന്ന് ദേഷ്യത്തിൽ പറഞ്ഞിട്ട്, ഹരിയേട്ടനെ അങ്ങനെയേ ചാരി ഇരുത്തി നിലത്തു നിന്ന് എഴുന്നേറ്റു. വീടിന്റെ പുറകെ വശം വഴി ഇറങ്ങി വല്യന്മേടെ വീട്ടിലേക്ക് ഓടുമ്പോ അവിടെ പൊന്നൂന്റെ അച്ഛൻ ഉണ്ടാവണേ എന്നുള്ള പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ ഉള്ളില്... ഓട്ടത്തിന് ഇടയ്ക്ക് പിടഞ്ഞു വീണ് ഉരഞ്ഞു നീറുന്ന കയ്യിലേക്ക് ഒന്ന് നോക്കുക കൂടി ചെയ്യാതെ അടഞ്ഞു കിടക്കുന്ന പിൻഭാഗത്തെ ഗേറ്റിൽ ഞാൻ ഉറക്കെ തട്ടി വിളിച്ചു. വല്യമ്മയ്ക്ക് പിറകെ ആ ചേട്ടനും കൂടി ഇറങ്ങി വന്നു. ജയൻ ചേട്ടനെ കണ്ട നേരം ശ്വാസം തിരികെ വന്നത് പോലെയാണ് എനിക്ക് തോന്നിയത്. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കുമ്പോ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജയൻ ചേട്ടൻ കാർ എടുക്കാം ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്നു പറഞ്ഞതും ഞാൻ തിരികെ ഓടി. വീട്ടിൽ എത്തിയപ്പോഴേക്കും ലാൻഡ് ഫോൺ ബെല്ലടിച്ചു. വല്യമ്മയാണ്. അമ്മായി എടുത്ത് സംസാരിക്കുന്നുണ്ട്. ഈ അവസ്ഥയിലും എന്നെ കുറ്റം പറയാനാണ് ആവേശം. ഹരിയേട്ടൻ ചുമരിലേക്ക് ചാരി ഇരിപ്പുണ്ട് ഇപ്പോഴും. " എടാ ഹരീ... ദാണ്ടേ ജയൻ വിളിക്കുന്നു. " എന്നമ്മ പറഞ്ഞപ്പോ ആള് കണ്ണ് തുറന്നു. ഞാൻ പതിയെ പിടിച്ച് എഴുന്നേൽപ്പിച്ചു ഫോണിന്റെ അടുത്തേക്ക് കൊണ്ട് ചെന്ന് നിർത്തി. ഹരിയേട്ടനെ പിടിച്ചിരുന്ന എന്റെ കൈ തട്ടി എറിഞ്ഞു അമ്മ ആളിനെ ചേർത്ത് പിടിച്ചു കൊണ്ട് റസീവർ ആ ചെവിയിലേക്ക് വച്ച് കൊടുത്തു. ദേഷ്യവും സങ്കടവും ഭയവും ഒക്കെ കൂടി വല്ലാത്ത ഒരവസ്ഥയിൽ എന്നെ കൊണ്ട് എത്തിച്ചെങ്കിലും, പ്രതികരിക്കാനുള്ള അവസരം ഇതല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ. "മാറങ്ങോട്ട്..." ദേഷ്യത്തിൽ തന്നെ അമ്മായിയോട് പറഞ്ഞു കൊണ്ട്, കണ്ണീരൊലിച്ചിറങ്ങിയ കവിൾ അമർത്തി തുടച്ച് കൊണ്ട് അമ്മായിയെ കടന്ന് ഞാൻ പുറത്തേക്കിറങ്ങി. " ഓ... അവളുടെ ഒരു കള്ളകണ്ണീര്.... മുപ്പത്തി രണ്ട് വർഷം ഇവനെ വളർത്തിയ എനിക്കൊള്ളതിനേക്കാളും സങ്കടം നിനക്ക് ഒണ്ടോടി? ഒരു കൊഴപ്പോം ഇല്ലാതെ നടന്നവനാ... ഇപ്പ കണ്ടില്ലേ? എന്റെ കൊച്ചിനെ ഞാൻ കൊണ്ട് പൊയ്ക്കോളാം ആശുപത്രിയില്... വന്നേക്കല്ല് നീ.....! " തുള്ളി ഉറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങിയ അമ്മായി വാതിൽ കടന്ന് വരുന്ന ബീന ചേച്ചിയെ കണ്ടൊന്ന് നിന്നു. ബീന ചേച്ചിയെ നോക്കിയൊന്ന് വിളറി ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് കയറി കതകടച്ചു. ഒന്ന് കരയണം എനിക്ക്.... ഉറക്കെ കരയണം.... അവരോട് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ പറ്റുന്നില്ല. ഹരിയേട്ടൻ വീണ വീഴ്ച......! കണ്ണിൽ നിന്നും മായാത്ത പോലെ.... നെഞ്ച് പൊള്ളി പിടയുന്നുണ്ട് ഇപ്പോഴും... അതിനിടയിൽ ഒന്നിനും വയ്യ. തിരിഞ്ഞു കൊത്താൻ അവസരം കാത്തിരിക്കുന്ന മൂർഖൻ ആണവര്. സ്നേഹം അഭിനയിച്ചു നിന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ? മാറില്ല... ഒരിക്കലും മാറില്ല...! അഞ്ച് മിനിട്ടായില്ല. അതിന് മുന്നേ ഡോറിൽ മുട്ട് കേട്ടു. കൂടെ ഹരിയേട്ടന്റെ ശബ്ദവും.... പെട്ടെന്ന് ചെന്ന് വാതിൽ തുറന്നു. ആള് പതിയെ റൂമിലേക്ക് കയറി. ചുമരിൽ ചാരി നിന്നു. നേരെ നിൽക്കാൻ ഇപ്പോഴും വയ്യെന്ന് തോന്നുന്നു. " വയ്യ ദേവൂസെ.... വാ ഹോസ്പിറ്റലിൽ പോവാം. ജയൻ ചേട്ടൻ കാർ എടുക്കും. " ഞാൻ വിലങ്ങനെ തലയാട്ടി. " അമ്മ വരും.... " പതിയെ പറഞ്ഞു. എന്തിനാ അങ്ങനെ പറഞ്ഞതെന്ന് കൂടി അറിയില്ല എനിക്ക്. കൂടെ പോകാതെ ഇവിടെ ഇരുന്നാൽ സമാധാനം കിട്ടില്ല. ആധി പിടിച്ചു ചത്തു പോകും ഞാൻ.... എന്നിട്ടും അങ്ങനെ പറയാനാണ് തോന്നിയത്. " നീയേ വരുന്നുള്ളൂ...! വേറെ ആരും വരുന്നില്ല. പെട്ടെന്ന് വാ... നിക്കാൻ വയ്യെനിക്ക്. " പറഞ്ഞിട്ട് തലയിൽ കൈ താങ്ങി അങ്ങനെയേ നിന്നു. പിന്നെ മറുത്തു പറയാൻ നിന്നില്ല. കൂടെ ചെന്നു. ഇപ്പൊ കൂടി പോകുമെന്ന് പറഞ്ഞ അമ്മ സാരി പോലും മാറാതെ ബീന ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൊണ്ട് പുറത്ത് നിൽപ്പുണ്ട്. അവരുടെ മുഖത്ത് പോലും നോക്കാതെ ഹരിയേട്ടനെ താങ്ങിപിടിച്ചു പുറത്തക്കിറങ്ങി. 🦋🦋🦋🦋🦋 പേടിച്ചത് പോലെ ആളിനും dengu പോസിറ്റീവ് ആയിരുന്നു. പ്ളേറ്റ്ലെറ്റ് count വല്ലാതെ കുറഞ്ഞു പോയി. അഡ്മിറ്റാക്കി. പ്രൈവറ്റ് വാർഡ് ലും ജനറൽ വാർഡ് ലും ഒന്നും തന്നെ റൂം ഒഴിവില്ല. ഒടുവിൽ ഷോർട് സ്റ്റേ യൂണിറ്റ്ൽ ഒരു ബെഡ് കിട്ടി. അതും ഹരിയേട്ടന്റെ കസിൻ, ഡോക്ടർ സുപ്രിയ ചേച്ചീടെ റെക്കമെന്റെഷന്റെ പുറത്ത്. ബാഗിനകത്തു വാങ്ങി സൂക്ഷിച്ചിരുന്ന പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റിനെക്കുറിച്ചു ഞാൻ അന്നേരമൊക്കെ മറന്നേ പോയിരുന്നു. ഓർത്തപ്പോഴും നോക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. മനസ്സാകെ ചത്തത് പോലെ. എനിക്ക് സന്തോഷം തരുന്നത് ഒന്നും ദൈവം തരില്ല എന്നൊക്കെ തോന്നിപ്പോയി. ജയൻ ചേട്ടൻ കുറച്ചു കഴിഞ്ഞപ്പോ തന്നെ തിരികെ പോയിരുന്നു. ബൈ സ്റ്റാൻഡർക്ക് ബെഡ് ഒന്നുമില്ല. ബെഡിനടുത്തു കിടന്ന സ്‌റ്റൂളിൽ ഇരുന്ന് ഹരിയേട്ടൻ കിടക്കുന്ന ബെഡിൽ തല വച്ച് കിടന്ന് മയങ്ങിപ്പോയി. രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോ ശക്തമായ തലവേദനയും കുളിരും.... എങ്ങനെ ഒക്കെയോ നേരം പുലരും വരെ കഴിച്ചു കൂട്ടി. രാവിലെ ആയപ്പോ അച്ഛനും മധുവും വന്നു. ഞങ്ങൾക്ക് രാവിലെ കഴിക്കാനുള്ള ഫുഡും അവര് കൊണ്ട് വന്നിരുന്നു. രാവിലെ ബ്ലഡ്‌ ടെസ്റ്റ്‌ എടുത്തപ്പോ പ്ളേറ്റ്ലെറ്റ് കൗണ്ട് ഇരുപതിനായിരം വരെ കുറഞ്ഞു പോയി. ഇനിയും തഴ്ന്നാൽ ഇന്റെർണൽ ബ്ലീഡിങ്ന് സാധ്യത ഉണ്ടെന്നും ഐ സി യുവിലേക്ക് മാറ്റണം എന്നുമൊക്കെ പറഞ്ഞപ്പോ നെഞ്ച് പിടഞ്ഞു പോയി. ആ വയ്യായ്കയ്ക്ക് ഇടയിലും ഐ സി യു വിലേക്ക് മാറ്റും മുന്നേ, എന്നെ ഡോക്ടറിനെ കാണിക്കണം എന്ന് അച്ഛനെ പറഞ്ഞു ഏൽപ്പിച്ചിരുന്നു ഹരിയേട്ടൻ. എനിക്കും dengu ആണോ എന്ന് പേടിച്ചെങ്കിലും അതുണ്ടായില്ല. വൈറൽ ഫീവർ ആണ്. പക്ഷെ തീരെ വയ്യന്ന് തോന്നിയിരുന്നു. ഒന്ന് നിവർന്നു നിൽക്കാൻ കൂടി വയ്യാത്ത വിധം ക്ഷീണം തളർത്തിയിരുന്നു. വൈകിട്ട് അച്ഛൻ ഐ സി യു വിൽ കയറി ഹരിയേട്ടനെ കണ്ടു. കണ്ട ഉടനെ അന്വേഷിച്ചത് എനിക്ക് പനി കുറവുണ്ടോ എന്നാണത്രേ... കേട്ടപ്പോ സങ്കടം തോന്നി എനിക്ക്. കേറി കാണണം എന്ന് അതിയായ ആഗ്രഹം തോന്നി എങ്കിലും എനിക്ക് വൈറൽ ഫീവർ ആയത് കൊണ്ട് കേറിയില്ല. എന്നെകൂടി വീട്ടിലേക്ക് കൂട്ടിക്കോളാൻ ആള് പറഞ്ഞു എന്ന് അച്ഛൻ വന്ന് പറഞ്ഞു. രാത്രിയില് ഹോസ്പിറ്റലിൽ മധു ഇരുന്നോളും. ഇത്രേം വയ്യാതെ ഹരിയേട്ടൻ അവിടെ കിടക്കുമ്പോ പോകാൻ മനസ്സ് അനുവദിച്ചില്ല എങ്കിലും അച്ഛൻ നിർബന്ധിച്ചു ഒപ്പം കൂട്ടി. ഞാൻ വീട്ടിലേക്ക് പോകുവാണെന്ന് അമ്മായിയെ വിളിച്ചു പറഞ്ഞപ്പോ ആശാത്തിക്ക് പിടിച്ചില്ല. അമ്മാവനും അവർക്കും വയ്യാതിരിക്കുമ്പോ ഞാൻ എന്റെ വീട്ടിൽ പോയാൽ എങ്ങനാന്ന്? അപ്പോഴും എനിക്ക് വയ്യാത്തത് അവർക്ക് വിഷയമല്ല. ഒന്നും മിണ്ടാതെ ഞാൻ കാൾ കട്ടാക്കി. പിറ്റേന്ന് എനിക്ക് പനി കുറഞ്ഞെങ്കിലും അതിന് അടുത്ത ദിവസമാണ് ഹോസ്പിറ്റലിൽ പോയത്. അപ്പോഴേക്കും പ്ളേറ്റ്ലെറ്റ് കൗണ്ട് കൂടിയത് കൊണ്ട് ഹരിയേട്ടനെ റൂമിലേക്ക് മാറ്റിയിരുന്നു. പ്രൈവറ്റ് റൂം കിട്ടിയത് ഉപകാരമായി. അന്ന് ഞാൻ കൂടെ നിന്നോളാമെന്ന് അച്ചനോട് പറഞ്ഞു. എനിക്ക് പനി മാറിയെങ്കിലും വൈറൽ ഫീവർ ആയിരുന്നത് കൊണ്ട് ഒരു പേടി ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ മാസ്കും ഇട്ടാണ് റൂമിൽ നിന്നത്. ഉച്ചയ്ക്ക് മധു വന്നപ്പോ അച്ഛൻ വീട്ടിലേക്ക് പോയിരുന്നു. വൈകിട്ട് അമ്മായിയും ബീന ചേച്ചിയും കൂടി വന്നു. ക്യാന്റീനിൽ പോയി ചായേം കുടിച്ചിട്ട് ഹരിയേട്ടനുള്ള ചായേം വാങ്ങി വരാമെന്നും പറഞ്ഞു ഫ്ലാസ്ക്കും എടുത്തു ഞാനും മധുവും കൂടി പുറത്തേക്കിറങ്ങി. ചായ വാങ്ങി തിരികെ വരുമ്പോ ചെറുതായി തുറന്ന് കിടക്കുന്ന റൂമിൽ നിന്നും അമ്മായീടെ സംസാരം കേൾക്കാം. എന്നേം മധുവിനേം കൂട്ടി ചേർത്ത് വളരെ മോശമായി സംസാരിക്കുന്നത് കേട്ട് കൊണ്ടാണ് ഞങ്ങൾ മുറിയിലേക്ക് കയറി ചെന്നത്. ഹരിയേട്ടൻ ബാത്ത്റൂമിലാണ്. ഞങ്ങളെ കണ്ടതും അമ്മായീടെ സംസാരം പെട്ടെന്ന് നിന്നു. " പോട്ടെടി... ഇനിയും നിന്നാ ആശുപത്രി ആണെന്ന് നോക്കാതെ ഞാൻ വല്ലതും പറഞ്ഞു പോവും. ചേട്ടൻ ഇറങ്ങുമ്പോ പറഞ്ഞേക്ക്.... " മധു കയ്യിലെ ഫ്ലാസ്ക് ടേബിളിൽ വച്ചിട്ട് എന്നോടായി പറഞ്ഞു കൊണ്ട് അമ്മായീടെ മുഖത്ത് പോലും നോക്കാതെ ഇറങ്ങിപ്പോയി. ബീന ചേച്ചീടെ മുഖത്തും തെളിച്ചം ഒന്നുമില്ല. അമ്മായി പറഞ്ഞതൊന്നും ചേച്ചിക്കും ഇഷ്ടമായിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം. അവര് വീമ്പു പറയുന്ന അവരുടെയും അവരുടെ ഭർത്താവിന്റെയും ബന്ധങ്ങളെ ഒന്നും ഹോസ്പിറ്റൽ പരിസരത്തേക്കേ കണ്ടിട്ടില്ല. ബീന ചേച്ചിയേം ജയൻ ചേട്ടനേം അല്ലാതെ.... ഹരിയേട്ടൻ ഐ സി യു വിൽ കിടന്നപ്പോ രാത്രി ഉൾപ്പെടെ ഐ സി യു വിന് പുറത്തിരുന്നത് അവനാണ്. ആ അവനെയും ചേർത്താണ് അവര്..... സഹിക്കാനായില്ല എനിക്ക് ദേഷ്യം. " മുറചെറുക്കൻ ആണേലും മധു എനിക്ക് സഹോദരനാ... മറ്റൊരു രീതിയിൽ കണ്ടിരുന്നേൽ ഉറപ്പായും ഞാൻ അവനെ തന്നെ കെട്ടിയേനെ.... ഒന്നും ഇല്ലേലും സ്നേഹിക്കാൻ മാത്രം അറിയുന്ന സ്വർണ്ണം പോലൊരു അമ്മായിമ്മേ കിട്ടിയേനെ എനിക്ക്. ഹാ... എന്തേയ്യാം.... റോൾഡ് ഗോൾഡ് വച്ച് തൃപ്തിപ്പെടാനാ എന്റെ വിധി. " ജയൻ ചേട്ടൻ ഫോൺ ചെയ്തത് കൊണ്ട് ബീന ചേച്ചി മൊബൈലും എടുത്തു പുറത്ത് ഇറങ്ങുന്നേരം അമ്മായി കേൾക്കാനായി പറഞ്ഞു ഞാൻ. അത് കേട്ട് മുഖവും കയറ്റി വച്ചിരിക്കുന്ന അമ്മായിയേം എന്നേം മാറി മാറി നോക്കി 'ഇതെന്ത് കഥ?' എന്ന ഭാവത്തിൽ ഇരിക്കുന്ന ഹരിയേട്ടനെ നോക്കി ഞാൻ കണ്ണ് ചിമ്മി കാണിച്ചു. ആള് വാഷ് റൂമിൽ ആയിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞിട്ടില്ല. പിന്നെ പറയാമെന്നു പുരികം ഉയർത്തി തല ചലിപ്പിച്ചു പറഞ്ഞു. ജയൻ ചേട്ടൻ വന്നപ്പോ അമ്മായിയും ബീന ചേച്ചിയും ഇറങ്ങി. അപ്പോഴും ആയമ്മേടെ മുഖം ഒരു കൊട്ടക്ക് ഉണ്ടായിരുന്നു. ഇത്രേം വലിയ വൃത്തികേട് പറഞ്ഞതിന് ഞാൻ ആ പറഞ്ഞത് കുറഞ്ഞു പോയി എന്നാണ് എനിക്ക് അപ്പോഴും തോന്നിയത്. മുറിയുടെ മൂലയ്ക്കിരുന്ന വേസ്റ്റ് ബാസ്‌കറ്റ് എടുത്തു ആ തലയിലേക്ക് ഒന്ന് കമിഴ്ത്തുകയെങ്കിലും ചെയ്യാമായിരുന്നു.... 🦋 🦋 🦋 🦋 🦋 മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് ഹരിയേട്ടനെ ഡിസ്ചാർജ് ചെയ്തത്. ഞങ്ങൾ വീട്ടിൽ വന്ന് കേറുമ്പോ അമ്മായി പിന്നെയും സ്നേഹനിധിയായ അമ്മയിലേക്കും അമ്മായിമ്മയിലേക്കും പരകായപ്രവേശം നടത്തിയിട്ടുണ്ടായിരുന്നു. എന്തൊക്കെ നടന്നാലും പിന്നീട് ഒന്നും നടന്നിട്ടില്ല എന്നത് പോലെ പെരുമാറാനുള്ള അമ്മയുടെ കഴിവ് പ്രസംശനീയം തന്നെയാണ്. എന്നെക്കൊണ്ട് ഇത് പോലെ മനസ്സിൽ ഒന്ന് വച്ച് പുറമെ സ്നേഹം നടിക്കാൻ പറ്റാറേയില്ലല്ലോ എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. ഇക്കാര്യത്തിൽ അമ്മായിക്ക് ഞാൻ ശിഷ്യപ്പെടേണ്ടിയിരിക്കുന്നു. 🦋 🦋 🦋 🦋 🦋 മെഡിസിനും ഹോസ്പിറ്റൽ ബില്ലുമൊക്കെ ബാഗിൽ നിന്നും എടുത്തു പുറത്തേക്ക് വയ്ക്കുന്ന നേരമാണ് വീണ്ടുമത് കയ്യിൽ തടഞ്ഞത്. പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റ് കയ്യിൽ എടുത്തു പിടിച്ചു ഹരിയേട്ടനെ നോക്കി. കട്ടിലിലേക്ക് ചാരി ഇരുന്ന് മയങ്ങുന്നുണ്ട്. പനി മാറിയെങ്കിക്കും നല്ല ക്ഷീണമാണെന്ന് കുറച്ചു മുന്നേയും പറഞ്ഞതേയുള്ളൂ.... ആളിനെ ഉണർത്താതെ പതിയെ വാഷ്റൂമിലേക്ക് കയറി. 🦋 ഹരിയേട്ടനെ തട്ടി വിളിച്ചുണർത്തി. പകുതി ബോധത്തിൽ എന്നെ നോക്കി കണ്ണ് മിഴിച്ചിരിക്കുന്ന ആളിന്റെ കയ്യിലേക്ക് അത് വച്ച് കൊടുത്തു. തെളിഞ്ഞു നിൽക്കുന്ന രണ്ട് ചുവന്ന വരകളിലേക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കുന്നുണ്ടാള്. സ്വബോധം വീണ്ട് കിട്ടിയത് അല്പം സമയം കഴിഞ്ഞാണെന്ന് തോന്നുന്നു. ആ മുഖത്തെ ക്ഷീണം അകന്ന് സന്തോഷം നിറയുന്നത് നോക്കിയിരുന്നു ഞാൻ..... അടുത്തേക്ക് ചേർന്ന് വന്ന് വലത് കൈ എന്റെ തോളിൽ ചേർത്ത് ഇടത്തെ കവിളിൽ അമർത്തി മുത്തുമ്പോൾ ആ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു.... " സിനിമയിൽ കാണുന്ന പോലെ എടുത്തു കറക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. പക്ഷെ ആരോഗ്യസ്ഥിതി ഇതായിപ്പോയില്ലേ? തല്ക്കാലം ഇത് കൊണ്ട് തൃപ്തിപ്പെടു... " ചിരിയോടെ പറയുമ്പോ " അയ്യടാ " എന്നും പറഞ്ഞു ആ കയ്യിൽ ഞാനൊന്ന് പിച്ചി. " എന്റെ മോനൂട്ടാ... വേഗന്ന് വാടാ... നീ വന്നിട്ട് വേണം നിന്റെ അമ്മൂമ്മേം അപ്പൂപ്പനേം നമുക്കൊന്ന് ശെരിയാക്കി എടുക്കാൻ. " വയറിലേക്ക് കൈ ചേർത്ത് പറയവേ ഞാൻ കണ്ണുരുട്ടി ആളിനെയൊന്ന് നോക്കി. " ജനിക്കും മുന്നേ ഇത്രേം വലിയ ടാസ്ക് ഒക്കെ അതിന് കൊടുക്കാണോ എന്റെ ഹരിയേട്ടാ? ഇപ്പോഴേ കുഞ്ഞൂസിനെ പേടിപ്പിക്കാതെ..... " ചിരി അമർത്തി പറയുന്നത് കേട്ട് ആള് നിർത്താതെ ചിരിക്കുന്നത് നോക്കിയിരുന്നു.... ഇത്തിരി മുന്നേ വരെ ക്ഷീണിച്ചു തളർന്ന് കൂനിക്കൂടി ഇരുന്ന മനുഷ്യനാണ്. ഇപ്പോ എത്ര സന്തോഷം ആണാ മുഖത്ത്? ചേർന്നിരുന്ന് ചുറ്റിപ്പിടിച്ചു ആ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ചപ്പോ, വലം കൈ കൊണ്ട് കൂടുതൽ ചേർത്ത് പിടിച്ചു നെറുകയിൽ മുകർന്നു. എന്റെ വയറിൽ ചേർന്നിരുന്ന ആ ഇടം കൈക്ക് മുകളിലേക്ക് ഞാൻ വലം കൈ ചേർക്കവേ ഹരിയേട്ടൻ പതിയെ പറയുന്നുണ്ടായിരുന്നു.... " എല്ലാം ശരിയാകും..... " എന്നെ സമാധാനിപ്പിച്ചതോ? അതോ സ്വയം ആശ്വസിച്ചതോ....? ഞാനും ഒന്ന് ദീർഘമായി നിശ്വസിച്ചു. ഒന്നും ഒന്നും ഓർത്ത് ഈ നിമിഷത്തെ സന്തോഷം കളയാൻ ഞാൻ ആഗ്രഹിച്ചില്ല. മുഖം ഉയർത്തി ആ കവിളിൽ ഒന്ന് ചുംബിച്ചു വീണ്ടും ആ ആളിനോട് ഒട്ടിച്ചേർന്ന് മുറുകെ പുണർന്നിരുന്നു...... 🦋 🦋 🦋 🦋 🦋 അപ്പൊ കുഞ്ഞാവ വരാൻ പോകുവാ.... അമ്മായി മാറുമോന്ന് നോക്കാം... അമ്മായിയുടെ ഇത് വരെയുള്ള സ്വഭാവം മനസ്സിലാക്കിയത് വച്ചിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഹരിയുടെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ നടക്കുമോ? കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
📚 ട്വിസ്റ്റ് കഥകൾ - 0080ಡ @ 52 Part 0080ಡ @ 52 Part - ShareChat
💞ദേവനന്ദിനി.... Part 53💞 നന്ദു…നിന്നെയിനി സങ്കടപ്പെടുത്താതെ മിഴികൾ നിറക്കാതെ ഈ നെഞ്ചോട് ചേർത്തു പിടിച്ചോളാം നിന്റെ ദേവേട്ടൻ എന്നും…മനസ്സിലങ്ങനെ പറഞ്ഞു കൊണ്ട് രുദ്രൻ ഗൗരിയുടെ തൂനെറ്റിയിൽ ചുംബനമർപ്പിച്ചു….. എന്നാൽ അവന്റെ മാറിൻ ചൂടിൽ മുഖമമർത്തി കണ്ണീരുപ്പ് നിറഞ്ഞ അവന്റെ ചുംബനത്തെ കണ്ണുകളടച്ചു ഏറ്റു വാങ്ങുമ്പോൾ അവളുടെ ചൊടികളിൽ വിടർന്ന നറുപുഞ്ചിരി അവൻ കണ്ടില്ല… ഗൗരിയെ തന്റെ നെഞ്ചോട് ചേർത്ത് കിടക്കവേ രുദ്രന്റെ മനസിൽ അവൾ തന്നെ കാണുവാൻ വേണ്ടി വന്ന ദിവസം തൊട്ടുള്ള സംഭവങ്ങൾ ഓടിയെത്തി… വർഷങ്ങൾക്ക് ശേഷമുള്ള കാത്തിരിപ്പിന് ശേഷം തന്നെ കണ്ടപ്പോൾ തന്നെയൊന്നു കെട്ടിപ്പിടിച്ചു കരയാനവൾ കൊതിച്ചിരിക്കില്ലേ. അവളുടെ മിഴികളിൽ തന്നോടുള്ള പ്രണയമായിരുന്നു അന്നും. താനന്നു അതിനോട് അവഗണന കാണിക്കുകയായിരുന്നു… വീട്ടിൽ എത്തിയതിന്റെ അടുത്ത ദിവസം ഒരുപാട് കാലങ്ങൾക്ക് ശേഷം തനിയ്ക്കായി ആ കൈകൾ കൊണ്ട് സദ്യ ഉണ്ടാക്കിത്തന്നു തന്നെയൂട്ടുമ്പോൾ അവൾ തന്നിൽ നിന്നും കണ്ണുകളെടുക്കാതെ നോക്കിനില്ക്കുകയായിരുന്നു. അവളിപ്പോഴും തന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മാമു പറഞ്ഞിട്ടും താനതൊക്കെ അവഗണിക്കുകയായിരുന്നു…. എത്ര പെട്ടെന്നാണ് താൻ പോലുമറിയാതെ തന്റെ വീട്ടിൽ വീട്ടുകാരിയെ പോലെ ഇവൾ ആയി മാറിയത്. ദിവസവും ഭാര്യ ഭർത്താവിനെ യാത്രയാക്കുന്ന പോലെ യാത്രയാക്കുന്നതും ഒക്കെ…. ആദ്യമായി മാർകെറ്റിൽ കൊണ്ട് പോയപ്പോൾ താൻ ചേർത്തു പിടിച്ചപ്പോഴും അവളുടെ ആനന്ദം ആ മിഴികളിൽ പ്രകടമായിരുന്നു. താൻ പുറമെ കാണിച്ചില്ലെങ്കിലും അന്ന് ചേർത്തു പിടിയ്ക്കുമ്പോൾ തന്റെ മനസ്സിലും അവളോടുള്ള പഴയ ഇഷ്ടം പുനർജ്ജനിക്കുകയായിരുന്നു…. തിരികെ വന്നതിനു ശേഷം ആദ്യമായി ഗൗരി തന്നെ ചുംബിച്ചതും, ധർമ്മഗിരിയിൽ പോയതും അവിടെ തന്റെ ഇഷ്ടങ്ങൾ നോക്കാതെ തന്നെ കെട്ടിപ്പിടിച്ചതും, കള്ള് കുടിച്ചു വന്നപ്പോൾ തന്നെ ഊട്ടിയതും, പരിചരിച്ചതും പിന്നെ അതിന്റെ പേരിൽ ഗൗരി ബ്ലാക്‌മെയ്ൽ ചെയ്യുന്നതുമൊക്കെ ഓർത്ത രുദ്രന്റെ മനസ്സിൽ നിറഞ്ഞ അവളോടുള്ള അടങ്ങാത്ത പ്രണയവും വാത്സല്യവും ഒരു നറുപുഞ്ചിരിയായി അവന്റെ ചുണ്ടുകളിൽ വിരിഞ്ഞപ്പോൾ ചുംബനങ്ങളായി അവളുടെ തൂനെറ്റിയിൽ പതിഞ്ഞു കൊണ്ടിരുന്നു. ഓരോ സംഭവങ്ങൾ ഓർക്കുമ്പോഴും അവന്റെ ചുംബനങ്ങൾ അവളുടെ നെറ്റിയിലും മൂർദ്ധാവിലും പതിഞ്ഞു കൊണ്ടിരുന്നു….. അവളോടൊപ്പമുള്ള ഓർമകളിൽ മുഴുകി അവന്റെ രാവിന്റെ ആ യാമങ്ങൾ നിദ്രാവിഹീനമായിക്കൊണ്ടിരിക്കെ അവന്റെ അവൾക്കായുള്ള ഹൃദയത്തിൻ വിങ്ങലുകൾ ശ്രവിച്ചു കൊണ്ട് അവന്റെ സ്നേഹചുംബനങ്ങൾ പുഞ്ചിരികളോടെ അവൾ നിദ്രാവിഹീനയായി ഏറ്റു വാങ്ങുന്നത് അവനറിഞ്ഞില്ല…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇരവിന്റെ അന്ത്യയാമങ്ങളിൽ എപ്പോഴോ മയങ്ങിയ ഗൗരി പിറ്റേന്ന് രാവിലെ കണ്ണു തുറക്കുമ്പോൾ ബ്ലാങ്കെറ്റിനുള്ളിൽ തന്നെ തന്റെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചു കൊണ്ടുറങ്ങുന്ന രുദ്രനെയാണ് കണ്ടത്. അവൾക്കവനോട് അടങ്ങാത്ത പ്രണയം മനസ്സിൽ നിറഞ്ഞു. അവൾ അവന്റെ വക്ഷസ്സിൽ ഒരു ചുംബനമർപ്പിച്ചു അവന്റെ കൈ വിടുവിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ രുദ്രൻ അവളെയൊന്നു കൂടി മുറുക്കി തന്നോട് ചേർത്ത് പിടിച്ചു…. അവന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിക്കുന്നത് അവൾ കണ്ടു… "ദേവേട്ടാ…വിട് "….അവന്റെ കവിളിൽ തഴുകിക്കൊണ്ട് അവൾ പതിയെ പറഞ്ഞു… "കുറച്ചു നേരം കൂടി അവിടെ കിടക്ക് നന്ദു"….രുദ്രനൊരു ചിണുങ്ങലോടെ കണ്ണുതുറക്കാതെ മൊഴിഞ്ഞു… അവളൊരു മന്ദഹാസത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് ഒന്നു കൂടി അമർന്നു കിടന്നു…. കുറച്ചു സമയം കഴിഞ്ഞു വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് രണ്ട് പേരും ഞെട്ടിയെഴുന്നേറ്റു… ഗൗരി വേഗമെഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. ഒരു ചിരിയോടെ കയ്യിൽ ഒരു തെർമോസുമായി ബേബേ നിൽക്കുന്നു… "എന്താ മോളെ…..എഴുന്നേൽക്കാറായില്ലേ.. നിങ്ങൾക്കുള്ള ചായയാ. ഇതും കുടിച്ചു ഫ്രഷ് ആയിട്ട് ദാബയിലോട്ട് വാ "…ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ബേബേ തെർമോസ് ഗൗരിയുടെ കയ്യിൽ കൊടുത്തിട്ട് മടങ്ങി… ഗൗരി രുദ്രനെ വിളിച്ചെഴുന്നേൽപ്പിച്ചു ചായ കൊടുത്തു. രണ്ട് പേരും ചായ കുടിച്ചതിന് ശേഷം ഫ്രഷ് ആവാനൊരുങ്ങി…. ഫ്രഷ് ആയതിനു ശേഷം ദാബയിലെത്തിയ രുദ്രനും ഗൗരിയ്ക്കും ബേബേ ചോള ബട്ടൂര ബ്രേക്ക്‌ഫാസ്റ്റ് ആയി വിളമ്പി…. ബ്രേക്ഫസ്റ്റ് കഴിഞ്ഞു രുദ്രൻ ദാബയ്ക്ക് വെളിയിലേക്കിറങ്ങിയപ്പോൾ ഗൗരി രസോയിയിൽ ബേബേയുടെ കൂടെ നിന്നു.. "നന്ദു മോളെ…. ഇന്നലെ ഞാൻ പലതും കണ്ടു കേട്ടോ "… ബേബേയൊരു കള്ളച്ചിരിയോടെ ഗൗരിയോട് പറഞ്ഞു.. ബിയർ അടിച്ചു രുദ്രൻ എടുത്തു നടക്കുമ്പോൾ ബേബേയുടെ മുൻപിൽ പെട്ടത് അവൾക്ക് ഓർമ്മ വന്നു. അത് കൊണ്ട് നാസ്ത കഴിക്കുമ്പോൾ ബേബേയെ അഭിമുഖീകരിക്കാൻ അവൾക്കൊരു വിഷമമുണ്ടായിരുന്നു. ഇപ്പോൾ ബേബേ പറയുക കൂടി ചെയ്തപ്പോൾ അവളൊന്നു കൂടി ചൂളി…. ഗൗരി ബേബേയുടെ മുന്നിൽ മുഖം താഴ്ത്തി നിന്നു…. "മോളെ…ഇന്നലെ അവനെന്നോട് എല്ലാം പറഞ്ഞു. എന്റെ ദേവ്മോന്റെ ഭാഗ്യമാ മോൾ. മോളെ പോലെ അവനെ ഇത് പോലെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ കിട്ടിയതിൽ ബേബേയ്ക്ക് അഭിമാനമേ ഉള്ളൂ"… ബേബേ ഒരു വാത്സല്യത്തോടെ ഗൗരിയുടെ കവിളിൽ തഴുകിക്കൊണ്ട് മൊഴിഞ്ഞു… "പിന്നെ ഇന്നലത്തെ പോലെ ബിയർ അടിക്കുന്നത് ശീലമാക്കേണ്ട കേട്ടോ"...ബേബേ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു… "ബേബേ "….ഗൗരിയുടെ മുഖത്ത് നാണവും ജാള്യതയും ഒരുപോലെ നിറഞ്ഞു. അവൾ ബേബേയുടെ ചുമലിലേക്ക് മുഖം താഴ്ത്തി… ബേബേ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ തന്റെ ചുമലിലേക്ക് ഒന്നു കൂടി ചേർത്തു പിടിച്ചു… ഈ സമയം പുറത്ത് ബൽക്കാർ രുദ്രനോട് തലേന്ന് രാത്രി നടന്ന കാര്യങ്ങളെ കുറിച്ചു രുദ്രനോട് ചോദിക്കുകയായിരുന്നു… "എന്തായിരുന്നെടാ ഇന്നലെ നീയും ബാബിയും കൂടി ടെറസ്സിൽ ഹോളിവുഡ് പടം കളിക്കുകയായിരുന്നോ…ബാബിയോട് എന്തിനോ പകരം വീട്ടുന്നത് പോലെയുള്ള കിസ്സിങ് പ്രകടനമായിരുന്നല്ലോ"….ബൽക്കാർ രുദ്രനെ കളിയാക്കിക്കൊണ്ട് ചോദിച്ചു… "നീയെങ്ങനെ കണ്ടു അതെല്ലാം"...രുദ്രനൊരു ചമ്മലോടെ ബൽക്കാറിനോട് ചോദിച്ചു.. "അതോ.... നിന്നെ തെരഞ്ഞു ടെറസിലേക്ക് വരുന്നതിനു മുൻപ് ബാബി എന്റെ അടുത്ത് വന്നിരുന്നു. കുറെ സമയം കഴിഞ്ഞും നിങ്ങൾ മുറിയിലേക്ക് പോയില്ലെന്നു തോന്നിയതിനാൽ ഞാൻ ടെറസ്സിലേക്ക് വന്നത്. അപ്പോഴല്ലേ നിന്റെ പെർഫോമൻസ്".... ബൽക്കാർ രുദ്രനെ കളിയാക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി.. "ബല്ലൂ…അതിനൊരു കാരണമുണ്ട് "…തുടർന്ന് രുദ്രൻ ഗൗരി പറഞ്ഞ കാര്യങ്ങളെല്ലാം ബൽക്കാറിനോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ബൽക്കാറിന്റെ മുഖത്ത് ഒരമ്പരപ്പും സങ്കടവും എല്ലാം കലർന്നൊരു ഭാവം നിറഞ്ഞു… "യാരാ…എനിക്ക് വിശ്വസിക്കാനാകുന്നില്ല. ബാബിയെ പോലെ ഇങ്ങനെ പ്രണയിക്കുന്ന സ്ത്രീകൾ ഉണ്ടാകുമോ. തപസ് ചെയ്താലും കിട്ടില്ല ബാബിയെ പോലെ ഇത്രയും സ്നേഹം നിറഞ്ഞൊരു പെണ്ണിനെ. ഞാനപ്പോഴേ പറഞ്ഞില്ലേ ബാബി മനസ്സറിഞ്ഞു കൊണ്ട് പറഞ്ഞതാകില്ല അന്നങ്ങനെയെന്നു. ബാബിയ്ക്ക് നിന്നെ ചതിക്കാൻ കഴിയില്ല ഈ ജന്മം "….. ബൽക്കാർ അങ്ങനെ പറയുമ്പോൾ അവന്റെ മുഖത്ത് ഗൗരിയോടുള്ള മതിപ്പ് നിറഞ്ഞു നിന്നു… "ശരിയാടാ… അവൾക്കെന്നോട് അങ്ങനെ പറയാൻ കഴിയില്ലെന്നും ഞാനറിയാത്ത എന്തെങ്കിലും കാരണമുണ്ടാവാമെന്നും ഞങ്ങളുടെ ബന്ധത്തെ പറ്റി അറിയുന്നവർക്കൊക്കെ തോന്നി. പക്ഷെ അവളെ സ്നേഹിച്ച എനിക്ക് മാത്രം ഒരിക്കലും അങ്ങനെ തോന്നിയില്ല"….രുദ്രന്റെ വാക്കുകളിൽ ഒരു ആത്മനിന്ദ നിറഞ്ഞു നിന്നിരുന്നു അത് പറയുമ്പോൾ.. "സാരമില്ലെടാ…നീ ബാബിയെ അത്ര മാത്രം സ്നേഹിച്ചത് കൊണ്ടാ നിനക്കെങ്ങനെ സംശയം തോന്നാതെ പോയത്. പിന്നെ അങ്ങനെ നിനക്ക് തോന്നാതിരുന്നത് നന്നായില്ലേ. അത് കൊണ്ട് നിങ്ങൾക്ക് വീണ്ടുമിത് പോലെ ഒരുമിക്കാനായില്ലേ"...ബൽക്കാർ രുദ്രനെ ആശ്വസിപ്പിച്ചു കൊണ്ടെന്നവണ്ണം പറഞ്ഞു… "പിന്നെ ബാബിയുടെ കാര്യത്തിൽ വേറൊന്നോർത്താണെനിക്ക് കൂടുതൽ സങ്കടം "… (ബൽക്കാർ) എന്താണെന്ന് പുരികമുയർത്തിക്കൊണ്ട് രുദ്രൻ ചോദിച്ചു… "നിന്നെപ്പോലെ ഒരു വട്ടന് വേണ്ടിയാണല്ലോ ബാബി ഈ ദുരിതമെല്ലാം അനുഭവിച്ചതെന്നു ഓർക്കുമ്പോൾ എനിക്കൊരു കുണ്ഠിതം"….ബൽക്കാർ ഒരു കളിയാക്കിച്ചിരിയോടെ രുദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു… "പോടാ തെണ്ടി….രുദ്രൻ ബൽക്കാറിനെ ഒന്നു തല്ലാനാഞ്ഞു.. ബൽക്കാർ അവിടെ നിന്നും ഓടി മാറി "…രുദ്രൻ അവനോടിപ്പോകുന്നതു ഒരു ചിരിയോടെ നോക്കി നിന്നു…. രുദ്രന് അപ്പോൾ തന്നെ ഗൗരിയെ ഒന്നു കാണണമെന്ന് തോന്നി. അവൻ നേരെ രസോയിയിലേക്ക് നടന്നു…. രസോയിയിൽ രുദ്രൻ ചെല്ലുമ്പോൾ ഗൗരി ബേബേയോടൊപ്പം എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവനവളെ കണ്ണെടുക്കാതെ നോക്കി നിന്നു. ഇടയ്ക്ക് ഗൗരിയും കണ്ടു രുദ്രൻ തന്നെയും നോക്കി നിൽക്കുന്നത്. അവന്റെ നോട്ടത്തിൽ അവൾ വ്രീളാവിവശയായി പുഞ്ചിരിയോടെ നിന്നു…. രണ്ടു കണ്ണുകൾ അവരെ വീക്ഷിക്കുന്നത് രണ്ട് പേരുമറിഞ്ഞില്ല…. "ദേവ്മോനെ…നിന്നെ ഈ ഭാഗത്തേക്ക്‌ ഒന്നും സാധാരണ കാണാത്തതാണല്ലോ.. ഇന്നെന്തു പറ്റി എന്റെ മോന് "….ബേബേ രുദ്രന്റെ നേരെ കളിയാക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു…. "ഒന്നുമില്ല ബേബേ "…രുദ്രനൊരു ചമ്മലോടെ ബേബേയ്ക്ക് മറുപടി നൽകി… "ഞാനിവിടെ ആരെയും പിടിച്ചു വച്ചിട്ടില്ല കേട്ടോ…എന്റെ മോൻ കൊണ്ടുപോയ്ക്കോ"...ബേബേ ഒന്നു പൊട്ടിച്ചിരിച്ചു കൊണ്ട് രുദ്രനോട് പറഞ്ഞു…. പിന്നെ ബേബേ ഗൗരിയുടെ നേരെ നോക്കി രുദ്രന്റെ കൂടെ പൊയ്ക്കോളാൻ കണ്ണുകൾ കൊണ്ട് സംജ്ഞ കാണിച്ചു…. ഗൗരി രുദ്രന്റെ കൂടെ രസോയിയിൽ നിന്നും നടന്നു നീങ്ങി….. അവർ പോകുന്നത് ബേബേ സംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദാബയിൽ നിന്നും കുറച്ചു മാറി താമസിക്കുന്ന കെട്ടിടത്തിലേക്ക് പോകുന്ന വഴിയ്ക്ക് ഉള്ള ഒരു സിമന്റ്‌ കൊണ്ടുണ്ടാക്കിയ ഇരിപ്പിടം പോലെയുള്ള ഒരു നിർമ്മിതിയിൽ രുദ്രനും ഗൗരിയും ഇരുന്നു… തന്റെ അടുത്തിരുന്ന ഗൗരിയെ രുദ്രൻ പൊടുന്നനെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. അവൾ അവന്റെ ആലിംഗനത്തിന് വിധേയായി നെഞ്ചോട് ചേർന്നിരുന്നു…. "എന്താ ദേവേട്ടന് ഇപ്പോൾ പെട്ടെന്നൊരാവേശം "….ഗൗരിയൊരു കള്ളച്ചിരിയോടെ രുദ്രന്റെ മുഖത്തേക്കു നോക്കിക്കൊണ്ട് ചോദിച്ചു… "ഒന്നുമില്ല നന്ദു… നിന്നെ എപ്പോഴും കണ്ടു കൊണ്ടിരിക്കണമെന്ന് തോന്നിപ്പോകുന്നു"….അവളുടെ നെറ്റിയിലൊരു ചുംബനമർപ്പിച്ചു കൊണ്ടി രുദ്രൻ മറുപടി നൽകി… "ദേവേട്ടൻ ഇന്നലെ ഉറങ്ങിയില്ല അല്ലെ.."(ഗൗരി) "എപ്പോഴാണ് ഉറങ്ങിയതെന്നു അറിയില്ല. എന്തായാലും നേരം പുലരാറായപ്പോഴാണ് ഞാനൊന്നു മയങ്ങിയത്…അല്ല അത് നിനക്കെങ്ങനെ അറിയാം "…രുദ്രൻ ഒരു അത്ഭുതത്തോടെ ഗൗരിയോട് ചോദിച്ചു.. "ദേവേട്ടന്റെ ഈ മനസ്സ് വിങ്ങികൊണ്ടിരിക്കുമ്പോൾ എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും "….ഗൗരി പ്രണയാർദ്രയായി മറുപടി നൽകി … "നന്ദു….എല്ലാവരും…എന്തിനധികം പറയുന്നു ഇന്നലെ കണ്ട ബല്ലു വരെ പറഞ്ഞു നിനക്കെന്നെ ഒരിക്കലും ചതിക്കാൻ പറ്റില്ലെന്നും നീയൊരിക്കലും മനസ്സ് കൊണ്ടാവില്ല അന്നങ്ങനെയൊക്കെ പറഞ്ഞതെന്നും ഞാനറിയാത്ത എന്തെങ്കിലും കാരണമുണ്ടാവുമെന്നും.. പക്ഷെ നീ മനസ്സിലിട്ടുകൊണ്ട് നടന്ന എനിക്ക് മാത്രം ആ ചിന്തയുണ്ടായില്ലല്ലോടാ….പലപ്പോഴും അറിയാതെയാണെങ്കിലും നിന്നെ തെറ്റിദ്ധരിച്ചു പോയല്ലോടാ "….രുദ്രൻ വിഷാദം നിറഞ്ഞൊരു വിളറിയ ചിരിയോടെ പറഞ്ഞു. അവന്റെ മുഖത്ത് ഒരു ആത്മനിന്ദ നിറഞ്ഞു നിന്നു…. "ദേവേട്ടാ…ദേവേട്ടന്റെ സ്ഥാനത്ത് ആരായിരുന്നാലും ദേവേട്ടൻ ചിന്തിച്ചത് പോലെ ചിന്തിച്ചു പോകും. ദേവേട്ടന്റെ അടുത്ത് ഒരു തെറ്റുമില്ല. ദേവേട്ടനെന്നെ സ്വന്തം പ്രാണനായി കൊണ്ട് നടന്നത് കൊണ്ട് എന്റെ വാക്കുകൾ ദേവേട്ടനിൽ ഉണ്ടാക്കിയ ഷോക്ക് കാരണമാ കാരണമാ അങ്ങനെ ദേവേട്ടൻ ചിന്തിച്ചു പോയത്. അതിനെ കുറിച്ചോർത്ത് ദേവേട്ടനൊരിക്കലും സങ്കടപ്പെടേണ്ട. ഒരു കണക്കിന് അത് നന്നായില്ലേ ദേവേട്ടാ. അത് കൊണ്ട് നമുക്കിപ്പോൾ സന്തോഷത്തോടെ ഒരുമിക്കാൻ വിധിയുണ്ടായില്ലേ. ആരൊക്കെ ശ്രമിച്ചിട്ടും നമ്മളെ പിരിക്കാൻ ആർക്കെങ്കിലും കഴിഞ്ഞോ "….ഗൗരി രുദ്രനെ ആശ്വസിപ്പിച്ചു കൊണ്ട് അവനൊരു ചുംബനം നൽകിക്കൊണ്ട് അവനിലേക്ക് ഒന്നു കൂടി ഇഴുകിച്ചേർന്നിരുന്നു… അൽപനേരം അവരങ്ങനെ തന്നെയിരുന്നു… "നന്ദു….ഇന്നലെ നീ നല്ല സെറ്റ് ആയതോണ്ട് ചോദിക്കാൻ പറ്റിയില്ല. നിന്റെ വീട്ടുകാർ ഇപ്പോൾ "…. അൽപനേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് രുദ്രൻ ഗൗരിയോട് ചോദിച്ചു… "എന്റെ വീട്ടുകാർ….അവർ അവരുടെ ലാഭത്തിനു വേണ്ടി എന്റെ പ്രാണനെ എന്നിൽ നിന്നുമകറ്റിയപ്പോൾ കരുതിയില്ല അവരുടെ നാശം അവിടെ നിന്നും തുടങ്ങിയത്"...ഗൗരിയുടെ വാക്കുകളിൽ അവളുടെ വീട്ടുകാരോടുള്ള പുച്ഛവും വെറുപ്പും നിറഞ്ഞു നിന്നു… "എന്ന് വച്ചാൽ "… രുദ്രൻ അമ്പരപ്പോടെ വീണ്ടും തിരക്കി… "എന്ന് വച്ചാൽ ഇപ്പോൾ അവർക്ക് ആ പഴയ പ്രൗഡിയും മറ്റുമൊന്നും ഇപ്പോൾ ഇല്ല. ഞാൻ തന്നെ രഹസ്യമായി അവരുടെ പല കള്ളത്തരങ്ങളും സാമ്പത്തിക തട്ടിപ്പുകളും ഒക്കെ സംബന്ധിച്ച വിവരങ്ങൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിനും മറ്റുള്ള അതോറിറ്റികൾക്കുമൊക്കെ കൈ മാറി. ഞങ്ങളുടെ പല സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെട്ടു. അച്ഛനും ചേട്ടന്മാരും തമ്മിൽ പല കാര്യത്തിലും വഴക്കുണ്ടായി. കുടുംബ ബിസിനസ് തകർന്നു.അവസാനം ചേട്ടന്മാർ അവരുടെ വിഹിതവും വാങ്ങി അവരുടേതായ ബിസിനെസ്സും മറ്റും തുടങ്ങി.അവരൊക്കെ വീട്ടിൽ നിന്നും മാറി.എന്റെ കുടുംബത്തിന്റെ അടിത്തറ ഞാൻ തന്നെയളക്കി… എനിക്കവരുടെ സ്വത്തോ ഒന്നും വേണ്ടിയിരുന്നില്ല. ഞാനവരോട് ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളൂ എന്റെ ദേവേട്ടന്റെ കൂടെയുള്ള ജീവിതം മാത്രം, നമ്മളെ വെറുതെ വിടാൻ. അവരതിനു തയ്യാറാകാതെ തകർത്തെറിഞ്ഞത് നമ്മുടെ ജീവിതമാണ്. അതെനിക് ഒരിക്കലും ക്ഷമിക്കുവാൻ സാധിക്കുകയില്ല "…. പറഞ്ഞു നിർത്തുമ്പോൾ ഗൗരിയുടെ മുഖം കോപം കൊണ്ട് ചുവന്നു. ഗൗരിയുടെ അത്തരത്തിലൊരു മുഖം രുദ്രന്റെ കണ്മുന്നിൽ ആദ്യമായിട്ടായിരുന്നു… ഒരമ്പരപ്പോടെയാണ് രുദ്രനെല്ലാം കേട്ടിരുന്നത്…. ഗൗരി വീണ്ടും തുടർന്ന് കൊണ്ടിരുന്നു… "പക്ഷെ എന്റെ മാനസികനില തെറ്റിയത് അച്ഛനിൽ ഒരു മനസ്താപമുണ്ടാക്കിയത് കൊണ്ടാണോ എന്തോ അച്ഛനെന്നെ പലപ്പോഴും ചെന്നൈയിലും ബാംഗ്ലൂരിലും കാണുവാനും മറ്റും ഒക്കെ വന്നിരുന്നു. പക്ഷെ എനിക്ക് കാണേണ്ടിയിരുന്നില്ല ആ മനുഷ്യനെ. സ്വന്തം മകളുടെ ജീവിതം തകർത്തതിന് ശേഷമുള്ള ആ മനസ്താപത്തിനും മറ്റും ഒരു വിലയുമില്ല. ഞാൻ ചിന്തിച്ചത് ശരിയായിരിക്കാം തെറ്റായിരിക്കാം പക്ഷെ എനിക്ക് ഇതാണ് ശരിയെന്നു തോന്നിയത്. ട്രീറ്റ്മെന്റ് കഴിഞ്ഞു ഞാൻ ആ വീട്ടിൽ നിന്നിട്ടില്ല "…. ഗൗരി പറഞ്ഞു നിർത്തി…. ഗൗരിയെല്ലാം പറഞ്ഞത് കേട്ടപ്പോൾ രുദ്രന് തന്റെ പെണ്ണിനെ കുറിച്ചു അഭിമാനം നിറഞ്ഞു…. തന്റെ നന്ദു എന്നും തന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. ബേബേ പറഞ്ഞത് പോലെ മുജ്ജന്മപുണ്യമാണ് ഇവൾ. ഇവളുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഒരു പക്ഷെ അന്നത്തെ വിവാഹബന്ധത്തിലൂടെ കിട്ടാൻ പോകുന്ന ജീവിതം വേണ്ടെന്നു വക്കില്ലായിരുന്നു അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആ ജീവിതവുമായി പൊരുത്തപ്പെട്ടേനെ. പക്ഷെ ഇവളോ…തന്നെ സ്വന്തമാക്കാൻ പറ്റിയില്ലായിരുന്നെങ്കിൽ സ്വയം ജീവനൊടുക്കാനാണ് ഇവൾ തീരുമാനിച്ചത്…രുദ്രൻ ഗൗരിയെ കുറിച്ച് അഭിമാനത്തോടെ ഓർത്തു…. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6rbw7O4?d=n&ui=v64j8rk&e1=c💞ദേവനന്ദിനി.... Part 53💞 നന്ദു…നിന്നെയിനി സങ്കടപ്പെടുത്താതെ മിഴികൾ നിറക്കാതെ ഈ നെഞ്ചോട് ചേർത്തു പിടിച്ചോളാം നിന്റെ ദേവേട്ടൻ എന്നും…മനസ്സിലങ്ങനെ പറഞ്ഞു കൊണ്ട് രുദ്രൻ ഗൗരിയുടെ തൂനെറ്റിയിൽ ചുംബനമർപ്പിച്ചു….. എന്നാൽ അവന്റെ മാറിൻ ചൂടിൽ മുഖമമർത്തി കണ്ണീരുപ്പ് നിറഞ്ഞ അവന്റെ ചുംബനത്തെ കണ്ണുകളടച്ചു ഏറ്റു വാങ്ങുമ്പോൾ അവളുടെ ചൊടികളിൽ വിടർന്ന നറുപുഞ്ചിരി അവൻ കണ്ടില്ല… ഗൗരിയെ തന്റെ നെഞ്ചോട് ചേർത്ത് കിടക്കവേ രുദ്രന്റെ മനസിൽ അവൾ തന്നെ കാണുവാൻ വേണ്ടി വന്ന ദിവസം തൊട്ടുള്ള സംഭവങ്ങൾ ഓടിയെത്തി… വർഷങ്ങൾക്ക് ശേഷമുള്ള കാത്തിരിപ്പിന് ശേഷം തന്നെ കണ്ടപ്പോൾ തന്നെയൊന്നു കെട്ടിപ്പിടിച്ചു കരയാനവൾ കൊതിച്ചിരിക്കില്ലേ. അവളുടെ മിഴികളിൽ തന്നോടുള്ള പ്രണയമായിരുന്നു അന്നും. താനന്നു അതിനോട് അവഗണന കാണിക്കുകയായിരുന്നു… വീട്ടിൽ എത്തിയതിന്റെ അടുത്ത ദിവസം ഒരുപാട് കാലങ്ങൾക്ക് ശേഷം തനിയ്ക്കായി ആ കൈകൾ കൊണ്ട് സദ്യ ഉണ്ടാക്കിത്തന്നു തന്നെയൂട്ടുമ്പോൾ അവൾ തന്നിൽ നിന്നും കണ്ണുകളെടുക്കാതെ നോക്കിനില്ക്കുകയായിരുന്നു. അവളിപ്പോഴും തന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മാമു പറഞ്ഞിട്ടും താനതൊക്കെ അവഗണിക്കുകയായിരുന്നു…. എത്ര പെട്ടെന്നാണ് താൻ പോലുമറിയാതെ തന്റെ വീട്ടിൽ വീട്ടുകാരിയെ പോലെ ഇവൾ ആയി മാറിയത്. ദിവസവും ഭാര്യ ഭർത്താവിനെ യാത്രയാക്കുന്ന പോലെ യാത്രയാക്കുന്നതും ഒക്കെ…. ആദ്യമായി മാർകെറ്റിൽ കൊണ്ട് പോയപ്പോൾ താൻ ചേർത്തു പിടിച്ചപ്പോഴും അവളുടെ ആനന്ദം ആ മിഴികളിൽ പ്രകടമായിരുന്നു. താൻ പുറമെ കാണിച്ചില്ലെങ്കിലും അന്ന് ചേർത്തു പിടിയ്ക്കുമ്പോൾ തന്റെ മനസ്സിലും അവളോടുള്ള പഴയ ഇഷ്ടം പുനർജ്ജനിക്കുകയായിരുന്നു…. തിരികെ വന്നതിനു ശേഷം ആദ്യമായി ഗൗരി തന്നെ ചുംബിച്ചതും, ധർമ്മഗിരിയിൽ പോയതും അവിടെ തന്റെ ഇഷ്ടങ്ങൾ നോക്കാതെ തന്നെ കെട്ടിപ്പിടിച്ചതും, കള്ള് കുടിച്ചു വന്നപ്പോൾ തന്നെ ഊട്ടിയതും, പരിചരിച്ചതും പിന്നെ അതിന്റെ പേരിൽ ഗൗരി ബ്ലാക്‌മെയ്ൽ ചെയ്യുന്നതുമൊക്കെ ഓർത്ത രുദ്രന്റെ മനസ്സിൽ നിറഞ്ഞ അവളോടുള്ള അടങ്ങാത്ത പ്രണയവും വാത്സല്യവും ഒരു നറുപുഞ്ചിരിയായി അവന്റെ ചുണ്ടുകളിൽ വിരിഞ്ഞപ്പോൾ ചുംബനങ്ങളായി അവളുടെ തൂനെറ്റിയിൽ പതിഞ്ഞു കൊണ്ടിരുന്നു. ഓരോ സംഭവങ്ങൾ ഓർക്കുമ്പോഴും അവന്റെ ചുംബനങ്ങൾ അവളുടെ നെറ്റിയിലും മൂർദ്ധാവിലും പതിഞ്ഞു കൊണ്ടിരുന്നു….. അവളോടൊപ്പമുള്ള ഓർമകളിൽ മുഴുകി അവന്റെ രാവിന്റെ ആ യാമങ്ങൾ നിദ്രാവിഹീനമായിക്കൊണ്ടിരിക്കെ അവന്റെ അവൾക്കായുള്ള ഹൃദയത്തിൻ വിങ്ങലുകൾ ശ്രവിച്ചു കൊണ്ട് അവന്റെ സ്നേഹചുംബനങ്ങൾ പുഞ്ചിരികളോടെ അവൾ നിദ്രാവിഹീനയായി ഏറ്റു വാങ്ങുന്നത് അവനറിഞ്ഞില്ല…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇരവിന്റെ അന്ത്യയാമങ്ങളിൽ എപ്പോഴോ മയങ്ങിയ ഗൗരി പിറ്റേന്ന് രാവിലെ കണ്ണു തുറക്കുമ്പോൾ ബ്ലാങ്കെറ്റിനുള്ളിൽ തന്നെ തന്റെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചു കൊണ്ടുറങ്ങുന്ന രുദ്രനെയാണ് കണ്ടത്. അവൾക്കവനോട് അടങ്ങാത്ത പ്രണയം മനസ്സിൽ നിറഞ്ഞു. അവൾ അവന്റെ വക്ഷസ്സിൽ ഒരു ചുംബനമർപ്പിച്ചു അവന്റെ കൈ വിടുവിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ രുദ്രൻ അവളെയൊന്നു കൂടി മുറുക്കി തന്നോട് ചേർത്ത് പിടിച്ചു…. അവന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിക്കുന്നത് അവൾ കണ്ടു… "ദേവേട്ടാ…വിട് "….അവന്റെ കവിളിൽ തഴുകിക്കൊണ്ട് അവൾ പതിയെ പറഞ്ഞു… "കുറച്ചു നേരം കൂടി അവിടെ കിടക്ക് നന്ദു"….രുദ്രനൊരു ചിണുങ്ങലോടെ കണ്ണുതുറക്കാതെ മൊഴിഞ്ഞു… അവളൊരു മന്ദഹാസത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് ഒന്നു കൂടി അമർന്നു കിടന്നു…. കുറച്ചു സമയം കഴിഞ്ഞു വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് രണ്ട് പേരും ഞെട്ടിയെഴുന്നേറ്റു… ഗൗരി വേഗമെഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. ഒരു ചിരിയോടെ കയ്യിൽ ഒരു തെർമോസുമായി ബേബേ നിൽക്കുന്നു… "എന്താ മോളെ…..എഴുന്നേൽക്കാറായില്ലേ.. നിങ്ങൾക്കുള്ള ചായയാ. ഇതും കുടിച്ചു ഫ്രഷ് ആയിട്ട് ദാബയിലോട്ട് വാ "…ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ബേബേ തെർമോസ് ഗൗരിയുടെ കയ്യിൽ കൊടുത്തിട്ട് മടങ്ങി… ഗൗരി രുദ്രനെ വിളിച്ചെഴുന്നേൽപ്പിച്ചു ചായ കൊടുത്തു. രണ്ട് പേരും ചായ കുടിച്ചതിന് ശേഷം ഫ്രഷ് ആവാനൊരുങ്ങി…. ഫ്രഷ് ആയതിനു ശേഷം ദാബയിലെത്തിയ രുദ്രനും ഗൗരിയ്ക്കും ബേബേ ചോള ബട്ടൂര ബ്രേക്ക്‌ഫാസ്റ്റ് ആയി വിളമ്പി…. ബ്രേക്ഫസ്റ്റ് കഴിഞ്ഞു രുദ്രൻ ദാബയ്ക്ക് വെളിയിലേക്കിറങ്ങിയപ്പോൾ ഗൗരി രസോയിയിൽ ബേബേയുടെ കൂടെ നിന്നു.. "നന്ദു മോളെ…. ഇന്നലെ ഞാൻ പലതും കണ്ടു കേട്ടോ "… ബേബേയൊരു കള്ളച്ചിരിയോടെ ഗൗരിയോട് പറഞ്ഞു.. ബിയർ അടിച്ചു രുദ്രൻ എടുത്തു നടക്കുമ്പോൾ ബേബേയുടെ മുൻപിൽ പെട്ടത് അവൾക്ക് ഓർമ്മ വന്നു. അത് കൊണ്ട് നാസ്ത കഴിക്കുമ്പോൾ ബേബേയെ അഭിമുഖീകരിക്കാൻ അവൾക്കൊരു വിഷമമുണ്ടായിരുന്നു. ഇപ്പോൾ ബേബേ പറയുക കൂടി ചെയ്തപ്പോൾ അവളൊന്നു കൂടി ചൂളി…. ഗൗരി ബേബേയുടെ മുന്നിൽ മുഖം താഴ്ത്തി നിന്നു…. "മോളെ…ഇന്നലെ അവനെന്നോട് എല്ലാം പറഞ്ഞു. എന്റെ ദേവ്മോന്റെ ഭാഗ്യമാ മോൾ. മോളെ പോലെ അവനെ ഇത് പോലെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ കിട്ടിയതിൽ ബേബേയ്ക്ക് അഭിമാനമേ ഉള്ളൂ"… ബേബേ ഒരു വാത്സല്യത്തോടെ ഗൗരിയുടെ കവിളിൽ തഴുകിക്കൊണ്ട് മൊഴിഞ്ഞു… "പിന്നെ ഇന്നലത്തെ പോലെ ബിയർ അടിക്കുന്നത് ശീലമാക്കേണ്ട കേട്ടോ"...ബേബേ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു… "ബേബേ "….ഗൗരിയുടെ മുഖത്ത് നാണവും ജാള്യതയും ഒരുപോലെ നിറഞ്ഞു. അവൾ ബേബേയുടെ ചുമലിലേക്ക് മുഖം താഴ്ത്തി… ബേബേ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ തന്റെ ചുമലിലേക്ക് ഒന്നു കൂടി ചേർത്തു പിടിച്ചു… ഈ സമയം പുറത്ത് ബൽക്കാർ രുദ്രനോട് തലേന്ന് രാത്രി നടന്ന കാര്യങ്ങളെ കുറിച്ചു രുദ്രനോട് ചോദിക്കുകയായിരുന്നു… "എന്തായിരുന്നെടാ ഇന്നലെ നീയും ബാബിയും കൂടി ടെറസ്സിൽ ഹോളിവുഡ് പടം കളിക്കുകയായിരുന്നോ…ബാബിയോട് എന്തിനോ പകരം വീട്ടുന്നത് പോലെയുള്ള കിസ്സിങ് പ്രകടനമായിരുന്നല്ലോ"….ബൽക്കാർ രുദ്രനെ കളിയാക്കിക്കൊണ്ട് ചോദിച്ചു… "നീയെങ്ങനെ കണ്ടു അതെല്ലാം"...രുദ്രനൊരു ചമ്മലോടെ ബൽക്കാറിനോട് ചോദിച്ചു.. "അതോ.... നിന്നെ തെരഞ്ഞു ടെറസിലേക്ക് വരുന്നതിനു മുൻപ് ബാബി എന്റെ അടുത്ത് വന്നിരുന്നു. കുറെ സമയം കഴിഞ്ഞും നിങ്ങൾ മുറിയിലേക്ക് പോയില്ലെന്നു തോന്നിയതിനാൽ ഞാൻ ടെറസ്സിലേക്ക് വന്നത്. അപ്പോഴല്ലേ നിന്റെ പെർഫോമൻസ്".... ബൽക്കാർ രുദ്രനെ കളിയാക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി.. "ബല്ലൂ…അതിനൊരു കാരണമുണ്ട് "…തുടർന്ന് രുദ്രൻ ഗൗരി പറഞ്ഞ കാര്യങ്ങളെല്ലാം ബൽക്കാറിനോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ബൽക്കാറിന്റെ മുഖത്ത് ഒരമ്പരപ്പും സങ്കടവും എല്ലാം കലർന്നൊരു ഭാവം നിറഞ്ഞു… "യാരാ…എനിക്ക് വിശ്വസിക്കാനാകുന്നില്ല. ബാബിയെ പോലെ ഇങ്ങനെ പ്രണയിക്കുന്ന സ്ത്രീകൾ ഉണ്ടാകുമോ. തപസ് ചെയ്താലും കിട്ടില്ല ബാബിയെ പോലെ ഇത്രയും സ്നേഹം നിറഞ്ഞൊരു പെണ്ണിനെ. ഞാനപ്പോഴേ പറഞ്ഞില്ലേ ബാബി മനസ്സറിഞ്ഞു കൊണ്ട് പറഞ്ഞതാകില്ല അന്നങ്ങനെയെന്നു. ബാബിയ്ക്ക് നിന്നെ ചതിക്കാൻ കഴിയില്ല ഈ ജന്മം "….. ബൽക്കാർ അങ്ങനെ പറയുമ്പോൾ അവന്റെ മുഖത്ത് ഗൗരിയോടുള്ള മതിപ്പ് നിറഞ്ഞു നിന്നു… "ശരിയാടാ… അവൾക്കെന്നോട് അങ്ങനെ പറയാൻ കഴിയില്ലെന്നും ഞാനറിയാത്ത എന്തെങ്കിലും കാരണമുണ്ടാവാമെന്നും ഞങ്ങളുടെ ബന്ധത്തെ പറ്റി അറിയുന്നവർക്കൊക്കെ തോന്നി. പക്ഷെ അവളെ സ്നേഹിച്ച എനിക്ക് മാത്രം ഒരിക്കലും അങ്ങനെ തോന്നിയില്ല"….രുദ്രന്റെ വാക്കുകളിൽ ഒരു ആത്മനിന്ദ നിറഞ്ഞു നിന്നിരുന്നു അത് പറയുമ്പോൾ.. "സാരമില്ലെടാ…നീ ബാബിയെ അത്ര മാത്രം സ്നേഹിച്ചത് കൊണ്ടാ നിനക്കെങ്ങനെ സംശയം തോന്നാതെ പോയത്. പിന്നെ അങ്ങനെ നിനക്ക് തോന്നാതിരുന്നത് നന്നായില്ലേ. അത് കൊണ്ട് നിങ്ങൾക്ക് വീണ്ടുമിത് പോലെ ഒരുമിക്കാനായില്ലേ"...ബൽക്കാർ രുദ്രനെ ആശ്വസിപ്പിച്ചു കൊണ്ടെന്നവണ്ണം പറഞ്ഞു… "പിന്നെ ബാബിയുടെ കാര്യത്തിൽ വേറൊന്നോർത്താണെനിക്ക് കൂടുതൽ സങ്കടം "… (ബൽക്കാർ) എന്താണെന്ന് പുരികമുയർത്തിക്കൊണ്ട് രുദ്രൻ ചോദിച്ചു… "നിന്നെപ്പോലെ ഒരു വട്ടന് വേണ്ടിയാണല്ലോ ബാബി ഈ ദുരിതമെല്ലാം അനുഭവിച്ചതെന്നു ഓർക്കുമ്പോൾ എനിക്കൊരു കുണ്ഠിതം"….ബൽക്കാർ ഒരു കളിയാക്കിച്ചിരിയോടെ രുദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു… "പോടാ തെണ്ടി….രുദ്രൻ ബൽക്കാറിനെ ഒന്നു തല്ലാനാഞ്ഞു.. ബൽക്കാർ അവിടെ നിന്നും ഓടി മാറി "…രുദ്രൻ അവനോടിപ്പോകുന്നതു ഒരു ചിരിയോടെ നോക്കി നിന്നു…. രുദ്രന് അപ്പോൾ തന്നെ ഗൗരിയെ ഒന്നു കാണണമെന്ന് തോന്നി. അവൻ നേരെ രസോയിയിലേക്ക് നടന്നു…. രസോയിയിൽ രുദ്രൻ ചെല്ലുമ്പോൾ ഗൗരി ബേബേയോടൊപ്പം എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവനവളെ കണ്ണെടുക്കാതെ നോക്കി നിന്നു. ഇടയ്ക്ക് ഗൗരിയും കണ്ടു രുദ്രൻ തന്നെയും നോക്കി നിൽക്കുന്നത്. അവന്റെ നോട്ടത്തിൽ അവൾ വ്രീളാവിവശയായി പുഞ്ചിരിയോടെ നിന്നു…. രണ്ടു കണ്ണുകൾ അവരെ വീക്ഷിക്കുന്നത് രണ്ട് പേരുമറിഞ്ഞില്ല…. "ദേവ്മോനെ…നിന്നെ ഈ ഭാഗത്തേക്ക്‌ ഒന്നും സാധാരണ കാണാത്തതാണല്ലോ.. ഇന്നെന്തു പറ്റി എന്റെ മോന് "….ബേബേ രുദ്രന്റെ നേരെ കളിയാക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു…. "ഒന്നുമില്ല ബേബേ "…രുദ്രനൊരു ചമ്മലോടെ ബേബേയ്ക്ക് മറുപടി നൽകി… "ഞാനിവിടെ ആരെയും പിടിച്ചു വച്ചിട്ടില്ല കേട്ടോ…എന്റെ മോൻ കൊണ്ടുപോയ്ക്കോ"...ബേബേ ഒന്നു പൊട്ടിച്ചിരിച്ചു കൊണ്ട് രുദ്രനോട് പറഞ്ഞു…. പിന്നെ ബേബേ ഗൗരിയുടെ നേരെ നോക്കി രുദ്രന്റെ കൂടെ പൊയ്ക്കോളാൻ കണ്ണുകൾ കൊണ്ട് സംജ്ഞ കാണിച്ചു…. ഗൗരി രുദ്രന്റെ കൂടെ രസോയിയിൽ നിന്നും നടന്നു നീങ്ങി….. അവർ പോകുന്നത് ബേബേ സംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദാബയിൽ നിന്നും കുറച്ചു മാറി താമസിക്കുന്ന കെട്ടിടത്തിലേക്ക് പോകുന്ന വഴിയ്ക്ക് ഉള്ള ഒരു സിമന്റ്‌ കൊണ്ടുണ്ടാക്കിയ ഇരിപ്പിടം പോലെയുള്ള ഒരു നിർമ്മിതിയിൽ രുദ്രനും ഗൗരിയും ഇരുന്നു… തന്റെ അടുത്തിരുന്ന ഗൗരിയെ രുദ്രൻ പൊടുന്നനെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. അവൾ അവന്റെ ആലിംഗനത്തിന് വിധേയായി നെഞ്ചോട് ചേർന്നിരുന്നു…. "എന്താ ദേവേട്ടന് ഇപ്പോൾ പെട്ടെന്നൊരാവേശം "….ഗൗരിയൊരു കള്ളച്ചിരിയോടെ രുദ്രന്റെ മുഖത്തേക്കു നോക്കിക്കൊണ്ട് ചോദിച്ചു… "ഒന്നുമില്ല നന്ദു… നിന്നെ എപ്പോഴും കണ്ടു കൊണ്ടിരിക്കണമെന്ന് തോന്നിപ്പോകുന്നു"….അവളുടെ നെറ്റിയിലൊരു ചുംബനമർപ്പിച്ചു കൊണ്ടി രുദ്രൻ മറുപടി നൽകി… "ദേവേട്ടൻ ഇന്നലെ ഉറങ്ങിയില്ല അല്ലെ.."(ഗൗരി) "എപ്പോഴാണ് ഉറങ്ങിയതെന്നു അറിയില്ല. എന്തായാലും നേരം പുലരാറായപ്പോഴാണ് ഞാനൊന്നു മയങ്ങിയത്…അല്ല അത് നിനക്കെങ്ങനെ അറിയാം "…രുദ്രൻ ഒരു അത്ഭുതത്തോടെ ഗൗരിയോട് ചോദിച്ചു.. "ദേവേട്ടന്റെ ഈ മനസ്സ് വിങ്ങികൊണ്ടിരിക്കുമ്പോൾ എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും "….ഗൗരി പ്രണയാർദ്രയായി മറുപടി നൽകി … "നന്ദു….എല്ലാവരും…എന്തിനധികം പറയുന്നു ഇന്നലെ കണ്ട ബല്ലു വരെ പറഞ്ഞു നിനക്കെന്നെ ഒരിക്കലും ചതിക്കാൻ പറ്റില്ലെന്നും നീയൊരിക്കലും മനസ്സ് കൊണ്ടാവില്ല അന്നങ്ങനെയൊക്കെ പറഞ്ഞതെന്നും ഞാനറിയാത്ത എന്തെങ്കിലും കാരണമുണ്ടാവുമെന്നും.. പക്ഷെ നീ മനസ്സിലിട്ടുകൊണ്ട് നടന്ന എനിക്ക് മാത്രം ആ ചിന്തയുണ്ടായില്ലല്ലോടാ….പലപ്പോഴും അറിയാതെയാണെങ്കിലും നിന്നെ തെറ്റിദ്ധരിച്ചു പോയല്ലോടാ "….രുദ്രൻ വിഷാദം നിറഞ്ഞൊരു വിളറിയ ചിരിയോടെ പറഞ്ഞു. അവന്റെ മുഖത്ത് ഒരു ആത്മനിന്ദ നിറഞ്ഞു നിന്നു…. "ദേവേട്ടാ…ദേവേട്ടന്റെ സ്ഥാനത്ത് ആരായിരുന്നാലും ദേവേട്ടൻ ചിന്തിച്ചത് പോലെ ചിന്തിച്ചു പോകും. ദേവേട്ടന്റെ അടുത്ത് ഒരു തെറ്റുമില്ല. ദേവേട്ടനെന്നെ സ്വന്തം പ്രാണനായി കൊണ്ട് നടന്നത് കൊണ്ട് എന്റെ വാക്കുകൾ ദേവേട്ടനിൽ ഉണ്ടാക്കിയ ഷോക്ക് കാരണമാ കാരണമാ അങ്ങനെ ദേവേട്ടൻ ചിന്തിച്ചു പോയത്. അതിനെ കുറിച്ചോർത്ത് ദേവേട്ടനൊരിക്കലും സങ്കടപ്പെടേണ്ട. ഒരു കണക്കിന് അത് നന്നായില്ലേ ദേവേട്ടാ. അത് കൊണ്ട് നമുക്കിപ്പോൾ സന്തോഷത്തോടെ ഒരുമിക്കാൻ വിധിയുണ്ടായില്ലേ. ആരൊക്കെ ശ്രമിച്ചിട്ടും നമ്മളെ പിരിക്കാൻ ആർക്കെങ്കിലും കഴിഞ്ഞോ "….ഗൗരി രുദ്രനെ ആശ്വസിപ്പിച്ചു കൊണ്ട് അവനൊരു ചുംബനം നൽകിക്കൊണ്ട് അവനിലേക്ക് ഒന്നു കൂടി ഇഴുകിച്ചേർന്നിരുന്നു… അൽപനേരം അവരങ്ങനെ തന്നെയിരുന്നു… "നന്ദു….ഇന്നലെ നീ നല്ല സെറ്റ് ആയതോണ്ട് ചോദിക്കാൻ പറ്റിയില്ല. നിന്റെ വീട്ടുകാർ ഇപ്പോൾ "…. അൽപനേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് രുദ്രൻ ഗൗരിയോട് ചോദിച്ചു… "എന്റെ വീട്ടുകാർ….അവർ അവരുടെ ലാഭത്തിനു വേണ്ടി എന്റെ പ്രാണനെ എന്നിൽ നിന്നുമകറ്റിയപ്പോൾ കരുതിയില്ല അവരുടെ നാശം അവിടെ നിന്നും തുടങ്ങിയത്"...ഗൗരിയുടെ വാക്കുകളിൽ അവളുടെ വീട്ടുകാരോടുള്ള പുച്ഛവും വെറുപ്പും നിറഞ്ഞു നിന്നു… "എന്ന് വച്ചാൽ "… രുദ്രൻ അമ്പരപ്പോടെ വീണ്ടും തിരക്കി… "എന്ന് വച്ചാൽ ഇപ്പോൾ അവർക്ക് ആ പഴയ പ്രൗഡിയും മറ്റുമൊന്നും ഇപ്പോൾ ഇല്ല. ഞാൻ തന്നെ രഹസ്യമായി അവരുടെ പല കള്ളത്തരങ്ങളും സാമ്പത്തിക തട്ടിപ്പുകളും ഒക്കെ സംബന്ധിച്ച വിവരങ്ങൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിനും മറ്റുള്ള അതോറിറ്റികൾക്കുമൊക്കെ കൈ മാറി. ഞങ്ങളുടെ പല സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെട്ടു. അച്ഛനും ചേട്ടന്മാരും തമ്മിൽ പല കാര്യത്തിലും വഴക്കുണ്ടായി. കുടുംബ ബിസിനസ് തകർന്നു.അവസാനം ചേട്ടന്മാർ അവരുടെ വിഹിതവും വാങ്ങി അവരുടേതായ ബിസിനെസ്സും മറ്റും തുടങ്ങി.അവരൊക്കെ വീട്ടിൽ നിന്നും മാറി.എന്റെ കുടുംബത്തിന്റെ അടിത്തറ ഞാൻ തന്നെയളക്കി… എനിക്കവരുടെ സ്വത്തോ ഒന്നും വേണ്ടിയിരുന്നില്ല. ഞാനവരോട് ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളൂ എന്റെ ദേവേട്ടന്റെ കൂടെയുള്ള ജീവിതം മാത്രം, നമ്മളെ വെറുതെ വിടാൻ. അവരതിനു തയ്യാറാകാതെ തകർത്തെറിഞ്ഞത് നമ്മുടെ ജീവിതമാണ്. അതെനിക് ഒരിക്കലും ക്ഷമിക്കുവാൻ സാധിക്കുകയില്ല "…. പറഞ്ഞു നിർത്തുമ്പോൾ ഗൗരിയുടെ മുഖം കോപം കൊണ്ട് ചുവന്നു. ഗൗരിയുടെ അത്തരത്തിലൊരു മുഖം രുദ്രന്റെ കണ്മുന്നിൽ ആദ്യമായിട്ടായിരുന്നു… ഒരമ്പരപ്പോടെയാണ് രുദ്രനെല്ലാം കേട്ടിരുന്നത്…. ഗൗരി വീണ്ടും തുടർന്ന് കൊണ്ടിരുന്നു… "പക്ഷെ എന്റെ മാനസികനില തെറ്റിയത് അച്ഛനിൽ ഒരു മനസ്താപമുണ്ടാക്കിയത് കൊണ്ടാണോ എന്തോ അച്ഛനെന്നെ പലപ്പോഴും ചെന്നൈയിലും ബാംഗ്ലൂരിലും കാണുവാനും മറ്റും ഒക്കെ വന്നിരുന്നു. പക്ഷെ എനിക്ക് കാണേണ്ടിയിരുന്നില്ല ആ മനുഷ്യനെ. സ്വന്തം മകളുടെ ജീവിതം തകർത്തതിന് ശേഷമുള്ള ആ മനസ്താപത്തിനും മറ്റും ഒരു വിലയുമില്ല. ഞാൻ ചിന്തിച്ചത് ശരിയായിരിക്കാം തെറ്റായിരിക്കാം പക്ഷെ എനിക്ക് ഇതാണ് ശരിയെന്നു തോന്നിയത്. ട്രീറ്റ്മെന്റ് കഴിഞ്ഞു ഞാൻ ആ വീട്ടിൽ നിന്നിട്ടില്ല "…. ഗൗരി പറഞ്ഞു നിർത്തി…. ഗൗരിയെല്ലാം പറഞ്ഞത് കേട്ടപ്പോൾ രുദ്രന് തന്റെ പെണ്ണിനെ കുറിച്ചു അഭിമാനം നിറഞ്ഞു…. തന്റെ നന്ദു എന്നും തന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. ബേബേ പറഞ്ഞത് പോലെ മുജ്ജന്മപുണ്യമാണ് ഇവൾ. ഇവളുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഒരു പക്ഷെ അന്നത്തെ വിവാഹബന്ധത്തിലൂടെ കിട്ടാൻ പോകുന്ന ജീവിതം വേണ്ടെന്നു വക്കില്ലായിരുന്നു അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആ ജീവിതവുമായി പൊരുത്തപ്പെട്ടേനെ. പക്ഷെ ഇവളോ…തന്നെ സ്വന്തമാക്കാൻ പറ്റിയില്ലായിരുന്നെങ്കിൽ സ്വയം ജീവനൊടുക്കാനാണ് ഇവൾ തീരുമാനിച്ചത്…രുദ്രൻ ഗൗരിയെ കുറിച്ച് അഭിമാനത്തോടെ ഓർത്തു…. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
📙 നോവൽ - 53 Part BBDImn3Im 53 Part BBDImn3Im - ShareChat
ഋതുനന്ദനം... Part 135 ശ്രീലക്ഷ്മിയുടെ മുഖഭാവങ്ങളിൽ നിന്നും അച്ഛനൊരുപാട് കാലത്തിനു ശേഷം ചായക്കൂട്ടുകളാൽ വർണ്ണം പകരുന്നതിൽ അമ്മയൊരുപാട് സന്തോഷിക്കുന്നുണ്ടെന്നും അമ്മയതൊരുപാട് ആഗ്രഹിച്ചിരുന്നത് പോലെയും സംശയം നിറഞ്ഞു അഭിരാമിയ്ക്കും മിത്രയും.... ഇരുവരുടെയും മനസ്സിൽ നിറഞ്ഞ അമ്പരപ്പ് അപ്പോഴുമവരുടെ മുഖങ്ങളിൽ നിന്നും മാഞ്ഞിരുന്നില്ല... "എന്ത് പറ്റി രണ്ട് പേരുടെയും കണ്ണുകളിപ്പോൾ നിലത്തും വീഴുമെന്ന പോലെ തുറിച്ചു നിൽക്കുന്നത്"...? മക്കളിരുവരുടെയും മുഖഭാവങ്ങൾ ശ്രദ്ധിച്ച ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ അവരോട് തിരക്കി... അഭിരാമിയും മിത്രയും മറുപടിയില്ലാതെ നിന്നതേ ഉണ്ടായിരുന്നുള്ളൂ... "നിങ്ങളുടെ അച്ഛൻ കാരണം ഞാനഴിച്ച ചിലങ്കകൾ വീണ്ടുമണിഞ്ഞപ്പോൾ ഞാൻ കാരണം അച്ഛനുപേക്ഷിച്ച ചായക്കൂട്ടുകളുടെ ലോകത്തേക്ക് അദ്ദേഹവും വീണ്ടും കടന്നു ചെന്നിരിക്കുന്നു. ഇപ്പോൾ സന്തോഷമായില്ലേ എന്റെ മക്കൾക്ക്"...? അഭിരാമിയുടെയും മിത്രയുടെയും മുഖത്തേക്ക് നോക്കാതെ ചിലങ്കകൾ അഴിച്ചു കൊണ്ട് മായാത്ത പുഞ്ചിരിയോടെ ശ്രീലക്ഷ്മി തിരക്കി... അമ്മയുടെ ചോദ്യത്തിന് മറുപടിയായി അഭിരാമിയും മിത്രയും പുഞ്ചിരിയോടെ തലയാട്ടി... ഇരുവരും ശ്രീലക്ഷ്മിയുടെ അടുത്തേക്ക് വരുമ്പോഴേക്കും ശ്രീലക്ഷ്മി അഴിച്ച ചിലങ്കകളുമായി എഴുന്നേറ്റിരുന്നു.... അഭിരാമിയും മിത്രയും ശ്രീലക്ഷ്മിയുടെ ഇരുവശങ്ങളിലുമായി നിന്ന് അമ്മയെ കെട്ടിപ്പിടിച്ചു... "അമ്മാ... അമ്മയുടെ പ്രകടനത്തെ കുറിച്ച് ഒന്നും പറയാനില്ല"... മിത്രയതും പറഞ്ഞു കൊണ്ട് ശ്രീലക്ഷ്മിയുടെ കവിളിൽ ചുംബിച്ചു... "അമ്മാ... ഇപ്പോഴും അമ്മയുടെ മെയ് വഴക്കത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല. ഇത്രയും കാലം ഇതൊന്നും പരിശീലിക്കാതെ ഇരുന്നിട്ടും അമ്മയ്ക്കെങ്ങനെ സാധിച്ചു ഇതൊക്കെ"...? വാക്കുകളിൽ നിറഞ്ഞ അത്ഭുതത്തോടെ അഭിരാമി ശ്രീലക്ഷ്മിയോട് ചോദിച്ചു... "നൃത്തമെന്നാൽ എനിക്കെന്നുമൊരു തപസ്യ ആയിരുന്നു. അതിനാലാവണം ഒന്നും എന്നിൽ നിന്നും വിട്ട് പോകാതിരുന്നത്"...ശ്രീലക്ഷ്‌മിയൊരു പുഞ്ചിരിയോടെ അഭിരാമിയ്ക്ക് മറുപടി നൽകി... "അമ്മാ... ഇവിടെ നിന്നും പോയതിനു ശേഷമൊരിക്കൽ പോലും അമ്മ ചുവടുകൾ വച്ചിട്ടില്ലേ"...? മിത്ര തനിയ്ക്ക് തോന്നിയ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു... "ഇവിടുന്ന് പോയിട്ട് ആദ്യകാലങ്ങളിൽ ഒന്നുമില്ല പിന്നെ കുറേ കാലങ്ങൾക്ക് ശേഷം നമ്മുടെ ഫ്ലാറ്റിലേക്ക് മാറിയ ശേഷമൊക്കെ ചിലപ്പോഴൊക്കെ അറിയാതെ ചെറിയ ചില ചുവടുകളൊക്കെ വച്ചു പോയിട്ടുണ്ട്"...മിത്രയ്ക്ക് ശ്രീലക്ഷ്മി മറുപടി നൽകി.. അത് പറയുമ്പോൾ അമ്മയുടെ സംസാരം വളരെ സൗമ്യതയാർന്നതും ചൊടികളിലൊരു പുഞ്ചിരി വിടർന്നിരിക്കുന്നതായും അഭിരാമിയ്ക്കും മിത്രയ്ക്കും അനുഭവപ്പെട്ടു... അമ്മയുടെ മുഖത്ത് ഇത്രയും കാലമില്ലാത്തൊരു ആനന്ദം നിറഞ്ഞിരിക്കുന്നതായും ഇരുവരും ശ്രദ്ധിച്ചു... കാലങ്ങൾക്ക് ശേഷം തന്റെ പ്രാണനയിരുന്ന ചിലങ്കകൾ അണിഞ്ഞത് കൊണ്ടാവാം അമ്മയ്‌ക്കൊരു പക്ഷേ ഈ ആനന്ദം...അഭിരാമി മനസ്സിൽ ചിന്തിച്ചു.... തുടർന്ന് കുളിച്ചൊരുങ്ങിയ ശ്രീലക്ഷ്മി സന്ധ്യാനേരമായപ്പോൾ മക്കളിരുവരെയും കൊണ്ട് തന്റെ അച്ഛനമ്മമാരുടെ അസ്ഥിത്തറകളിൽ വിളക്ക് വയ്ക്കുവാൻ പോയി... തിരിച്ചു വന്ന് സന്ധ്യാദീപം കൊളുത്തുമ്പോഴും ദേവദത്തൻ തന്റെ പണിപ്പുരയിൽ നിന്നും ഇറങ്ങിയിരുന്നില്ല... ================================== സന്ധ്യാദീപം കൊളുത്തിയ ശേഷവും ദേവദത്തന്റെ ഒരനക്കവും കാണാതെയിരുന്നപ്പോൾ അഭിരാമിയും മിത്രയും അച്ഛനെന്താണ് ചെയ്യുന്നതെന്നറിയാൻ പോയി നോക്കിയെങ്കിലും മുറിയുടെ വാതിൽ അകത്ത് നിന്നും ബന്ധിച്ചതിനാൽ ഇരുവർക്കും നിരാശപ്പെടേണ്ടി വന്നു... എന്തെങ്കിലും വരയ്ക്കാൻ തുടങ്ങിയാൽ താനും ഇങ്ങനെയൊക്കെ തന്നെയാണ്. ചുറ്റുമുള്ളതൊക്കെ മറന്ന് സമയമെന്തെന്ന് പോലും തിരക്കാറില്ല. അതൊന്നും വക വയ്ക്കാതെ എല്ലാം പൂർത്തിയാക്കിയിട്ട് മാത്രമേ താനും മറ്റെന്തെങ്കിലും ജോലിയ്ക്കായ് ഇറങ്ങാറുള്ളൂ. എന്നാലും അച്ഛനിക്കാര്യത്തിൽ തന്നെക്കാൾ കൂടുതൽ കണിശത ആണെന്ന് തോന്നുന്നു... അഭിരാമി മനസ്സിൽ ചിന്തിച്ചു... ഏകദേശം എട്ടര കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി ഇരുവരെയും ഭക്ഷണം കഴിക്കുവാനായി വിളിച്ചു. ഇരുവരും അച്ഛന്റെ കൂടെയാണ് കഴിക്കുന്നതെന്ന് പറഞ്ഞു വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ശ്രീലക്ഷ്‌മി ഇരുവരെയും പിടിച്ചിരുത്തി... ഭക്ഷണം കഴിക്കുമ്പോഴും ഇരുവരുടെയും ശ്രദ്ധ പണിപ്പുരയിലുള്ള അച്ഛനെ കുറിച്ചായിരുന്നു. തങ്ങളെ ഭക്ഷണം കഴിക്കുവാനായി നിർബന്ധിക്കുമ്പോഴും അമ്മ കഴിക്കാതെ നിൽക്കുന്നത് ഇരുവരെയും അത്ഭുതപ്പെടുത്തി.... ശ്രീലക്ഷ്മിയോട് ചോദിച്ചപ്പോൾ അവിടെയും ഇവിടെയും തൊടാത്ത മട്ടിലൊരു ഒഴുക്കൻ മറുപടിയായിരുന്നു അഭിരാമിയ്ക്കും മിത്രയ്ക്കും ലഭിച്ചത്... ഭക്ഷണം കഴിച്ചു ഒരു മണിക്കൂറോളം പിന്നിട്ടിട്ടും പണിപ്പുരയിൽ നിന്നും ദേവദത്തന്റെ ഒരനക്കവും ഇല്ലാതെ വന്നപ്പോൾ ഒന്ന് പോയി നോക്കുവാൻ തന്നെ അഭിരാമിയും മിത്രയും തീരുമാനിച്ചു... പണിപ്പുരയ്ക്ക് മുന്നിലെത്തിയ അഭിരാമിയും മിത്രയും അടഞ്ഞു കിടക്കുന്ന വാതിലിൽ മുട്ടി ദേവദത്തനെ വിളിച്ചു... "അച്ഛാ"... ഉള്ളിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാതെയിരുന്നപ്പോൾ അഭിരാമി വീണ്ടും വാതിലിൽ മുട്ടിക്കൊണ്ട് അച്ഛനെ വിളിച്ചു... മിത്രയും വാതിലിൽ മുട്ടിക്കൊണ്ട് അച്ഛനെ വിളിച്ചു കൊണ്ടിരുന്നു.... "വിളിക്കേണ്ട... നിങ്ങളുടെ അച്ഛൻ ഈ മുറിയിൽ കയറിയാൽ പിന്നെ എല്ലാം തീർത്തതിന് ശേഷം മാത്രമേ ഇറങ്ങൂ. വെറുതെ വിളിച്ചു ശല്യം ചെയ്യേണ്ട"...അപ്രതീക്ഷിതമായി പുറകിൽ നിന്നും ശ്രീലക്ഷ്മിയുടെ സംസാരം കേട്ടപ്പോൾ അഭിരാമിയും മിത്രയും വാതിലിൽ മുട്ടുന്നത് നിർത്തി അമ്മയുടെ നേരെ തിരിഞ്ഞു... "എടീ ചേച്ചി.... അപ്പോൾ നരസിംഹത്തിനു ചിത്രകലയൊരു ഭ്രാന്താണല്ലേ. നരസിംഹത്തിന്റെ ഈ സ്വഭാവം തന്നെയാണല്ലോ നിനക്കും കിട്ടിയിരിക്കുന്നത്"... ചൊടിയിലൊരു ചെറു ചിരിയണിഞ്ഞു കൊണ്ട് മിത്ര അഭിരാമിയെ നോക്കികൊണ്ട് മൊഴിഞ്ഞു... അഭിരാമിയൊരു പുഞ്ചിരിയോടെ മിത്ര പറഞ്ഞതിനെ തല കുലുക്കിക്കൊണ്ട് ശരി വച്ചു.... "മിത്തൂ.... സ്വന്തം അച്ഛനെ ഇരട്ടപ്പേരാണോ വിളിക്കുന്നത്..വയസ്സിനു മുതിർന്നവരെ അങ്ങനെ വിളിക്കുന്നത് ശരിയാണോ"...? നീരസം നിറഞ്ഞ മുഖഭാവവുമായി സ്വരമൽപ്പം കടുപ്പിച്ചു കൊണ്ട് ശ്രീലക്ഷ്മി മിത്രയോട് ചോദിച്ചു... "അമ്മാ...അച്ഛനെ ഞങ്ങൾ എത്ര തവണ ആ പേര് വിളിച്ചേക്കുന്നു. അച്ഛനൊരു പ്രശ്നവുമില്ല അത് കൊണ്ട് ഞങ്ങൾ വിളിക്കുന്നു"... മിത്രയോടുള്ള ശ്രീലക്ഷ്മിയുടെ ചോദ്യത്തിന് അഭിരാമി അമ്മയ്ക്ക് മറുപടി നൽകി... അഭിരാമിയുടെ മറുപടിയിൽ ശ്രീലക്ഷ്മിയുടെ മുഖമൊന്നു കുറുകി.. എന്നാൽ പൊടുന്നനെ അവളുടെ മുഖത്ത് ശാന്തത തിരികെ വന്നു... "ഇത്രയും കാലം നിങ്ങൾ വിളിച്ചിട്ടുണ്ടാകുമായിരിക്കും. എന്നാലിനി അത് വേണ്ട. അച്ഛനെ ഇരട്ടപ്പേര് വിളിക്കുന്നത് ഒട്ടും ശരിയല്ല. അത് കൊണ്ട് ഇപ്പോൾ നിങ്ങൾ വിളിച്ചതോ വിളിച്ചു മേലിൽ ഇനിയതാവർത്തിക്കരുത്"...ശാന്തമായി മൊഴിയുമ്പോഴും അമ്മയുടെ സ്വരത്തിലൊരു താക്കീതിന്റെ ധ്വനി നിറഞ്ഞിരിക്കുന്നത് പോലെ തോന്നി മിത്രയ്ക്കും അഭിരാമിയ്ക്കും... അമ്മയുടെ വാക്കുകൾ ശ്രവിച്ച അഭിരാമിയും മിത്രയും അമ്പരന്നു പോയ്‌... "അമ്മയ്ക്ക് അച്ഛനോട് വെറുപ്പല്ലേ. ഞങ്ങൾ അച്ഛനെ പിന്നെ എന്ത് വിളിച്ചാലും അമ്മയ്ക്കെന്താ"..? അഭിരാമി വിട്ട് കൊടുക്കാൻ തയ്യാറല്ലെന്ന രീതിയിൽ ശ്രീലക്ഷ്‌മിയോട് തർക്കിച്ചു കൊണ്ട് ചോദിച്ചു... ശ്രീലക്ഷ്മിയുടെ മുഖമാകെ വലിഞ്ഞു മുറുകി... "എനിക്ക് നിങ്ങളുടെ അച്ഛനോട് വെറുപ്പാണോ അല്ലയോ എന്ന് നിങ്ങൾക്ക് നോക്കേണ്ട കാര്യമില്ല. ഞാൻ വിളിക്കേണ്ട എന്ന് പറഞ്ഞാൽ വേണ്ട. അത്ര തന്നെ"...നീലമിഴികളിൽ എരിയുന്ന കോപാഗ്നിയുമായി മൊഴിഞ്ഞ ശ്രീലക്ഷ്മിയുടെ സ്വരമേറെ കടുത്തു.... ശ്രീലക്ഷ്മിയുടെ മുഖഭാവവും അഭിരാമിയുടെ തർക്കിച്ചു കൊണ്ടുള്ള സംസാരവും കണ്ടിരുവർക്കുമിടയിൽ പകച്ചു നിന്ന മിത്ര ചേച്ചിയിതെന്തിനുള്ള പുറപ്പാടാണെന്ന് ആശങ്കയോടെ ഓർത്തു... "അമ്മാ...ഞങ്ങൾ അച്ഛനെ അച്ഛാ എന്ന് വിളിച്ചത് അമ്മ പറഞ്ഞിട്ടല്ലല്ലോ അപ്പോൾ പിന്നെ അച്ഛനെ ഞങ്ങൾ എന്ത് വിളിക്കണം വേണ്ട എന്നുള്ളതും ചോദ്യം ചെയ്യാൻ അമ്മയ്ക്കവകാശമില്ല. പിന്നെ അമ്മയുടെ മനസ്സിൽ അച്ഛനില്ലല്ലോ ഇപ്പോൾ. അമ്മയുടെ മനസ്സിൽ അമ്മയുടെ പഴയ കാമുകനല്ലേ ഉള്ളത്"...അഭിരാമി വീറോടെ ശ്രീലക്ഷ്മിയോട് തർക്കിച്ചു... അഭിരാമി പറഞ്ഞു നിർത്തിയതും വലിയ ശബ്ദത്തോടെ അവളുടെ മുഖമടച്ചൊരടി വീണതും ഒരുമിച്ചായിരുന്നു... അമ്മയുടെ പ്രതികരണത്തിൽ മിത്രയൊന്ന് ഞെട്ടി... അവൾ നോക്കുമ്പോൾ മിഴികളിൽ പ്രതിഘത്തിന്റെ വഹ്നിസായകങ്ങളെയ്തു കൊണ്ട് ചുവന്ന മുഖവുമായി നിൽക്കുന്ന അമ്മയെയും ഇടതു കവിളിൽ കൈയും പൊത്തി നിൽക്കുന്ന അഭിരാമിയെയുമായിരുന്നു... അടി കൊണ്ട് കവിൾ പൊത്തിപ്പിടിച്ചൊരു പകപ്പോടെ അഭിരാമി അമ്മയെ നോക്കി... "എന്റെ മുമ്പിൽ വച്ചിന്നേ വരെ ആ മനുഷ്യനെ അങ്ങനെയൊരു പേര് വിളിക്കുവാൻ ഞാൻ സമ്മതിച്ചിട്ടില്ല. അതിനൊക്കെ എനിക്ക് മാത്രമേ അവകാശമുള്ളൂ. ഞാനും അദ്ദേഹവും തമ്മിൽ പിരിഞ്ഞിരിക്കുകയായിരിക്കാം. എന്നാലും ഇത് വരെ അദ്ദേഹത്തിന്റെ മേലെനിക്കായുള്ള അവകാശങ്ങൾ ഞാനാർക്കും തീറെഴുതി കൊടുത്തിട്ടൊന്നുമില്ല"....കോപത്താൽ ചുവന്നു തുടുത്ത മുഖവുമായി ശ്രീലക്ഷ്‌മി അഭിരാമിയുടെ മുഖത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് മുരണ്ടു... "ഇനിയൊരിക്കൽ കൂടി എന്റെ മുമ്പിൽ വച്ചു അദ്ദേഹത്തെ അങ്ങനെ എന്തെങ്കിലും വിളിച്ചാൽ മകളാണെന്നോ ഇത്രയും വലുതായെന്നോ ഞാൻ നോക്കില്ല. അടിച്ച് പല്ല് കൊഴിച്ചു കളയും ഞാൻ"...അഭിരാമിയോടായി മുരണ്ട് കൊണ്ടത് മൊഴിയുമ്പോൾ ശ്രീലക്ഷ്മിയുടെ നോട്ടം മിത്രയിലേക്കും നീണ്ടു... അമ്മയുടെ നോട്ടത്തിന്റെ അർത്ഥം അത് തനിക്ക് കൂടിയുള്ള താക്കീത് ആണെന്ന് മിത്രയൂഹിച്ചു. അമ്മയുടെ രോഷാകുലമായ ഭാവം മിത്രയിലും ഭീതിയുണർത്തി.... "എന്റെ മക്കളൊരു കാര്യം കൂടി അറിഞ്ഞു വച്ചോ. എത്ര കാലം പിരിഞ്ഞിരുന്നാലും എത്ര വെറുത്താലും എത്ര ജന്മമെടുത്താലും എന്റെ മനസ്സിനും ശരീരത്തിനും ആത്മാവിനും ഉടമ ഒരാൾ മാത്രമാണ്. ദേവദത്തൻ നരസിംഹനെന്ന മനുഷ്യൻ എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ അതായത് നിങ്ങളുടെ അച്ഛൻ...ആ മനുഷ്യനല്ലാതെ ഒരു പുരുഷനും എന്റെ മനസ്സിൽ സ്ഥാനമില്ല ഈ ജന്മത്തിലും വരും ജന്മങ്ങളിലും"...ശ്രീലക്ഷ്മിയുടെ രോഷത്തോടെയുള്ള സംസാരം അലർച്ച പോലെയവിടെ മുഴങ്ങി... അമ്മ പറഞ്ഞത് കേട്ടപ്പോൾ അഭിരാമിയും മിത്രയുമൊരുപോലെ ഞെട്ടി തലയുയർത്തി... ഇരുവരുടെയും മുഖത്തേക്ക് രോഷാഗ്നി നിറഞ്ഞൊരു നോട്ടമെയ്തതിന് ശേഷം ശ്രീലക്ഷ്മി അവിടെ നിന്നും നടന്നകന്നു.... അമ്മ പോകുന്നത് പകപ്പോടെ മിത്ര നോക്കി നിന്നു.... അമ്മ പറഞ്ഞത് കേട്ടതിന്റെ ഞെട്ടലിൽ നിന്നും മുക്തയാകാതെ മിത്ര പതിയെ അഭിരാമിയിലേക്ക് തന്റെ നോട്ടമയച്ചു. ചേച്ചിയുടെ കവിളിൽ അമ്മയുടെ കൈ വിരലുകൾ പതിഞ്ഞു തിണർത്തതിന്റെ പാടുകൾ മിത്രയുടെ ശ്രദ്ധയിൽ പെട്ടു... എന്നാൽ ചേച്ചിയുടെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നത് മിത്രയെ അമ്പരപ്പിച്ചു.... അഭിരാമി പൊടുന്നനെ പൂമുഖത്തേക്ക് നടന്നു. മിത്രയും അവളെ അനുഗമിച്ചു... പൂമുഖത്തെത്തി അതിനകം അവിടെ തിണ്ണയിൽ ഇരിപ്പുറപ്പിച്ച അഭിരാമിയ്ക്കടുത്തായി മിത്രയും ഇരുന്നു... അല്പനിമിഷങ്ങൾ അവർക്കിടയിൽ മൗനം കളിയാടി നിന്നു. അപ്പോഴും അഭിരാമിയുടെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നത് മിത്ര അമ്പരപ്പോടെ നോക്കി നിന്നു... "ചേച്ചി... എന്തൊക്കെയാ ഇവിടെയിപ്പോൾ നടന്നേക്കുന്നത്"...? "എന്തൊക്കെയാ അമ്മയിപ്പോൾ പറഞ്ഞത്"...? "അച്ഛനെ അമ്മയിപ്പോഴും സ്നേഹിക്കുന്നു എന്ന്. ഒരേ സമയം അച്ഛനെ വെറുക്കാനും സ്നേഹിക്കാനും അമ്മയെന്താ മണിച്ചിത്രത്താഴിലെ ശോഭന കളിക്കുവാണോ"...? "അത് മാത്രമോ നല്ലൊരടി കിട്ടിയിട്ടും പ്രതികരിക്കാതെ ചിരിച്ചു കൊണ്ടിരിക്കുന്നു. എന്താ ഇതിന്റെയൊക്കെ അർത്ഥം"...? മിത്രയുടെ നാവിൽ നിന്നും അഭിരാമിയോടായി സംശയങ്ങൾ നിറഞ്ഞ ചോദ്യങ്ങളുടെ ഒരു പ്രവാഹം തന്നെയൊഴുകി... മിത്രയുടെ ചോദ്യങ്ങൾ കേട്ട അഭിരാമിയൊരു പുഞ്ചിരിയോടെ മിത്രയെ നോക്കി. പുഞ്ചിരി പതിയെ പൊട്ടിച്ചിരിയായി മാറി.... "എടീ ചേച്ചി... അടി കിട്ടിയപ്പോൾ നിനക്ക് പിരിയിളകിയോ... ഒന്നും മിണ്ടാതെ ചിരിച്ചോണ്ടിരിക്കുന്നു"... അഭിരാമിയുടെ പ്രതികരണത്തിൽ അമ്പരപ്പും അനിഷ്ടവും തോന്നിയ മിത്രയത്‌ മറച്ചു വയ്ക്കാതെ അഭിരാമിയോട് തിരക്കി... എന്നാൽ മറുപടിയായി അഭിരാമി ഒന്ന് കൂടിയുച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.... അഭിരാമിയുടെ പൊട്ടിച്ചിരി മിത്രയിൽ ശുണ്ഠിയുണർത്തി... "എന്റെയൊരു വിധി... കാത്ത് കാത്തൊരച്ഛനെ കിട്ടിയപ്പോൾ അച്ഛനു പ്രണയം മൂത്തുള്ള ഭ്രാന്ത്‌. അമ്മ പിന്നെ പണ്ടേ സൈക്കോ. ബോധത്തോടെ ഉണ്ടായിരുന്ന ആകെയുള്ളൊരു ചേച്ചിയ്ക്കും ഭ്രാന്ത്"...അഭിരാമിയുടെ പ്രതികരണത്തോടുള്ള ദേഷ്യം പരിഭവം നിറഞ്ഞ സ്വരമായി മിത്രയുടെ നാവിൽ നിന്നുമൊഴുകി.... എന്നാൽ അഭിരാമിയപ്പോഴും നിർത്താതെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു... തുടരും കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6ga4VD4?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 135 ശ്രീലക്ഷ്മിയുടെ മുഖഭാവങ്ങളിൽ നിന്നും അച്ഛനൊരുപാട് കാലത്തിനു ശേഷം ചായക്കൂട്ടുകളാൽ വർണ്ണം പകരുന്നതിൽ അമ്മയൊരുപാട് സന്തോഷിക്കുന്നുണ്ടെന്നും അമ്മയതൊരുപാട് ആഗ്രഹിച്ചിരുന്നത് പോലെയും സംശയം നിറഞ്ഞു അഭിരാമിയ്ക്കും മിത്രയും.... ഇരുവരുടെയും മനസ്സിൽ നിറഞ്ഞ അമ്പരപ്പ് അപ്പോഴുമവരുടെ മുഖങ്ങളിൽ നിന്നും മാഞ്ഞിരുന്നില്ല... "എന്ത് പറ്റി രണ്ട് പേരുടെയും കണ്ണുകളിപ്പോൾ നിലത്തും വീഴുമെന്ന പോലെ തുറിച്ചു നിൽക്കുന്നത്"...? മക്കളിരുവരുടെയും മുഖഭാവങ്ങൾ ശ്രദ്ധിച്ച ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ അവരോട് തിരക്കി... അഭിരാമിയും മിത്രയും മറുപടിയില്ലാതെ നിന്നതേ ഉണ്ടായിരുന്നുള്ളൂ... "നിങ്ങളുടെ അച്ഛൻ കാരണം ഞാനഴിച്ച ചിലങ്കകൾ വീണ്ടുമണിഞ്ഞപ്പോൾ ഞാൻ കാരണം അച്ഛനുപേക്ഷിച്ച ചായക്കൂട്ടുകളുടെ ലോകത്തേക്ക് അദ്ദേഹവും വീണ്ടും കടന്നു ചെന്നിരിക്കുന്നു. ഇപ്പോൾ സന്തോഷമായില്ലേ എന്റെ മക്കൾക്ക്"...? അഭിരാമിയുടെയും മിത്രയുടെയും മുഖത്തേക്ക് നോക്കാതെ ചിലങ്കകൾ അഴിച്ചു കൊണ്ട് മായാത്ത പുഞ്ചിരിയോടെ ശ്രീലക്ഷ്മി തിരക്കി... അമ്മയുടെ ചോദ്യത്തിന് മറുപടിയായി അഭിരാമിയും മിത്രയും പുഞ്ചിരിയോടെ തലയാട്ടി... ഇരുവരും ശ്രീലക്ഷ്മിയുടെ അടുത്തേക്ക് വരുമ്പോഴേക്കും ശ്രീലക്ഷ്മി അഴിച്ച ചിലങ്കകളുമായി എഴുന്നേറ്റിരുന്നു.... അഭിരാമിയും മിത്രയും ശ്രീലക്ഷ്മിയുടെ ഇരുവശങ്ങളിലുമായി നിന്ന് അമ്മയെ കെട്ടിപ്പിടിച്ചു... "അമ്മാ... അമ്മയുടെ പ്രകടനത്തെ കുറിച്ച് ഒന്നും പറയാനില്ല"... മിത്രയതും പറഞ്ഞു കൊണ്ട് ശ്രീലക്ഷ്മിയുടെ കവിളിൽ ചുംബിച്ചു... "അമ്മാ... ഇപ്പോഴും അമ്മയുടെ മെയ് വഴക്കത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല. ഇത്രയും കാലം ഇതൊന്നും പരിശീലിക്കാതെ ഇരുന്നിട്ടും അമ്മയ്ക്കെങ്ങനെ സാധിച്ചു ഇതൊക്കെ"...? വാക്കുകളിൽ നിറഞ്ഞ അത്ഭുതത്തോടെ അഭിരാമി ശ്രീലക്ഷ്മിയോട് ചോദിച്ചു... "നൃത്തമെന്നാൽ എനിക്കെന്നുമൊരു തപസ്യ ആയിരുന്നു. അതിനാലാവണം ഒന്നും എന്നിൽ നിന്നും വിട്ട് പോകാതിരുന്നത്"...ശ്രീലക്ഷ്‌മിയൊരു പുഞ്ചിരിയോടെ അഭിരാമിയ്ക്ക് മറുപടി നൽകി... "അമ്മാ... ഇവിടെ നിന്നും പോയതിനു ശേഷമൊരിക്കൽ പോലും അമ്മ ചുവടുകൾ വച്ചിട്ടില്ലേ"...? മിത്ര തനിയ്ക്ക് തോന്നിയ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു... "ഇവിടുന്ന് പോയിട്ട് ആദ്യകാലങ്ങളിൽ ഒന്നുമില്ല പിന്നെ കുറേ കാലങ്ങൾക്ക് ശേഷം നമ്മുടെ ഫ്ലാറ്റിലേക്ക് മാറിയ ശേഷമൊക്കെ ചിലപ്പോഴൊക്കെ അറിയാതെ ചെറിയ ചില ചുവടുകളൊക്കെ വച്ചു പോയിട്ടുണ്ട്"...മിത്രയ്ക്ക് ശ്രീലക്ഷ്മി മറുപടി നൽകി.. അത് പറയുമ്പോൾ അമ്മയുടെ സംസാരം വളരെ സൗമ്യതയാർന്നതും ചൊടികളിലൊരു പുഞ്ചിരി വിടർന്നിരിക്കുന്നതായും അഭിരാമിയ്ക്കും മിത്രയ്ക്കും അനുഭവപ്പെട്ടു... അമ്മയുടെ മുഖത്ത് ഇത്രയും കാലമില്ലാത്തൊരു ആനന്ദം നിറഞ്ഞിരിക്കുന്നതായും ഇരുവരും ശ്രദ്ധിച്ചു... കാലങ്ങൾക്ക് ശേഷം തന്റെ പ്രാണനയിരുന്ന ചിലങ്കകൾ അണിഞ്ഞത് കൊണ്ടാവാം അമ്മയ്‌ക്കൊരു പക്ഷേ ഈ ആനന്ദം...അഭിരാമി മനസ്സിൽ ചിന്തിച്ചു.... തുടർന്ന് കുളിച്ചൊരുങ്ങിയ ശ്രീലക്ഷ്മി സന്ധ്യാനേരമായപ്പോൾ മക്കളിരുവരെയും കൊണ്ട് തന്റെ അച്ഛനമ്മമാരുടെ അസ്ഥിത്തറകളിൽ വിളക്ക് വയ്ക്കുവാൻ പോയി... തിരിച്ചു വന്ന് സന്ധ്യാദീപം കൊളുത്തുമ്പോഴും ദേവദത്തൻ തന്റെ പണിപ്പുരയിൽ നിന്നും ഇറങ്ങിയിരുന്നില്ല... ================================== സന്ധ്യാദീപം കൊളുത്തിയ ശേഷവും ദേവദത്തന്റെ ഒരനക്കവും കാണാതെയിരുന്നപ്പോൾ അഭിരാമിയും മിത്രയും അച്ഛനെന്താണ് ചെയ്യുന്നതെന്നറിയാൻ പോയി നോക്കിയെങ്കിലും മുറിയുടെ വാതിൽ അകത്ത് നിന്നും ബന്ധിച്ചതിനാൽ ഇരുവർക്കും നിരാശപ്പെടേണ്ടി വന്നു... എന്തെങ്കിലും വരയ്ക്കാൻ തുടങ്ങിയാൽ താനും ഇങ്ങനെയൊക്കെ തന്നെയാണ്. ചുറ്റുമുള്ളതൊക്കെ മറന്ന് സമയമെന്തെന്ന് പോലും തിരക്കാറില്ല. അതൊന്നും വക വയ്ക്കാതെ എല്ലാം പൂർത്തിയാക്കിയിട്ട് മാത്രമേ താനും മറ്റെന്തെങ്കിലും ജോലിയ്ക്കായ് ഇറങ്ങാറുള്ളൂ. എന്നാലും അച്ഛനിക്കാര്യത്തിൽ തന്നെക്കാൾ കൂടുതൽ കണിശത ആണെന്ന് തോന്നുന്നു... അഭിരാമി മനസ്സിൽ ചിന്തിച്ചു... ഏകദേശം എട്ടര കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി ഇരുവരെയും ഭക്ഷണം കഴിക്കുവാനായി വിളിച്ചു. ഇരുവരും അച്ഛന്റെ കൂടെയാണ് കഴിക്കുന്നതെന്ന് പറഞ്ഞു വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ശ്രീലക്ഷ്‌മി ഇരുവരെയും പിടിച്ചിരുത്തി... ഭക്ഷണം കഴിക്കുമ്പോഴും ഇരുവരുടെയും ശ്രദ്ധ പണിപ്പുരയിലുള്ള അച്ഛനെ കുറിച്ചായിരുന്നു. തങ്ങളെ ഭക്ഷണം കഴിക്കുവാനായി നിർബന്ധിക്കുമ്പോഴും അമ്മ കഴിക്കാതെ നിൽക്കുന്നത് ഇരുവരെയും അത്ഭുതപ്പെടുത്തി.... ശ്രീലക്ഷ്മിയോട് ചോദിച്ചപ്പോൾ അവിടെയും ഇവിടെയും തൊടാത്ത മട്ടിലൊരു ഒഴുക്കൻ മറുപടിയായിരുന്നു അഭിരാമിയ്ക്കും മിത്രയ്ക്കും ലഭിച്ചത്... ഭക്ഷണം കഴിച്ചു ഒരു മണിക്കൂറോളം പിന്നിട്ടിട്ടും പണിപ്പുരയിൽ നിന്നും ദേവദത്തന്റെ ഒരനക്കവും ഇല്ലാതെ വന്നപ്പോൾ ഒന്ന് പോയി നോക്കുവാൻ തന്നെ അഭിരാമിയും മിത്രയും തീരുമാനിച്ചു... പണിപ്പുരയ്ക്ക് മുന്നിലെത്തിയ അഭിരാമിയും മിത്രയും അടഞ്ഞു കിടക്കുന്ന വാതിലിൽ മുട്ടി ദേവദത്തനെ വിളിച്ചു... "അച്ഛാ"... ഉള്ളിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാതെയിരുന്നപ്പോൾ അഭിരാമി വീണ്ടും വാതിലിൽ മുട്ടിക്കൊണ്ട് അച്ഛനെ വിളിച്ചു... മിത്രയും വാതിലിൽ മുട്ടിക്കൊണ്ട് അച്ഛനെ വിളിച്ചു കൊണ്ടിരുന്നു.... "വിളിക്കേണ്ട... നിങ്ങളുടെ അച്ഛൻ ഈ മുറിയിൽ കയറിയാൽ പിന്നെ എല്ലാം തീർത്തതിന് ശേഷം മാത്രമേ ഇറങ്ങൂ. വെറുതെ വിളിച്ചു ശല്യം ചെയ്യേണ്ട"...അപ്രതീക്ഷിതമായി പുറകിൽ നിന്നും ശ്രീലക്ഷ്മിയുടെ സംസാരം കേട്ടപ്പോൾ അഭിരാമിയും മിത്രയും വാതിലിൽ മുട്ടുന്നത് നിർത്തി അമ്മയുടെ നേരെ തിരിഞ്ഞു... "എടീ ചേച്ചി.... അപ്പോൾ നരസിംഹത്തിനു ചിത്രകലയൊരു ഭ്രാന്താണല്ലേ. നരസിംഹത്തിന്റെ ഈ സ്വഭാവം തന്നെയാണല്ലോ നിനക്കും കിട്ടിയിരിക്കുന്നത്"... ചൊടിയിലൊരു ചെറു ചിരിയണിഞ്ഞു കൊണ്ട് മിത്ര അഭിരാമിയെ നോക്കികൊണ്ട് മൊഴിഞ്ഞു... അഭിരാമിയൊരു പുഞ്ചിരിയോടെ മിത്ര പറഞ്ഞതിനെ തല കുലുക്കിക്കൊണ്ട് ശരി വച്ചു.... "മിത്തൂ.... സ്വന്തം അച്ഛനെ ഇരട്ടപ്പേരാണോ വിളിക്കുന്നത്..വയസ്സിനു മുതിർന്നവരെ അങ്ങനെ വിളിക്കുന്നത് ശരിയാണോ"...? നീരസം നിറഞ്ഞ മുഖഭാവവുമായി സ്വരമൽപ്പം കടുപ്പിച്ചു കൊണ്ട് ശ്രീലക്ഷ്മി മിത്രയോട് ചോദിച്ചു... "അമ്മാ...അച്ഛനെ ഞങ്ങൾ എത്ര തവണ ആ പേര് വിളിച്ചേക്കുന്നു. അച്ഛനൊരു പ്രശ്നവുമില്ല അത് കൊണ്ട് ഞങ്ങൾ വിളിക്കുന്നു"... മിത്രയോടുള്ള ശ്രീലക്ഷ്മിയുടെ ചോദ്യത്തിന് അഭിരാമി അമ്മയ്ക്ക് മറുപടി നൽകി... അഭിരാമിയുടെ മറുപടിയിൽ ശ്രീലക്ഷ്മിയുടെ മുഖമൊന്നു കുറുകി.. എന്നാൽ പൊടുന്നനെ അവളുടെ മുഖത്ത് ശാന്തത തിരികെ വന്നു... "ഇത്രയും കാലം നിങ്ങൾ വിളിച്ചിട്ടുണ്ടാകുമായിരിക്കും. എന്നാലിനി അത് വേണ്ട. അച്ഛനെ ഇരട്ടപ്പേര് വിളിക്കുന്നത് ഒട്ടും ശരിയല്ല. അത് കൊണ്ട് ഇപ്പോൾ നിങ്ങൾ വിളിച്ചതോ വിളിച്ചു മേലിൽ ഇനിയതാവർത്തിക്കരുത്"...ശാന്തമായി മൊഴിയുമ്പോഴും അമ്മയുടെ സ്വരത്തിലൊരു താക്കീതിന്റെ ധ്വനി നിറഞ്ഞിരിക്കുന്നത് പോലെ തോന്നി മിത്രയ്ക്കും അഭിരാമിയ്ക്കും... അമ്മയുടെ വാക്കുകൾ ശ്രവിച്ച അഭിരാമിയും മിത്രയും അമ്പരന്നു പോയ്‌... "അമ്മയ്ക്ക് അച്ഛനോട് വെറുപ്പല്ലേ. ഞങ്ങൾ അച്ഛനെ പിന്നെ എന്ത് വിളിച്ചാലും അമ്മയ്ക്കെന്താ"..? അഭിരാമി വിട്ട് കൊടുക്കാൻ തയ്യാറല്ലെന്ന രീതിയിൽ ശ്രീലക്ഷ്‌മിയോട് തർക്കിച്ചു കൊണ്ട് ചോദിച്ചു... ശ്രീലക്ഷ്മിയുടെ മുഖമാകെ വലിഞ്ഞു മുറുകി... "എനിക്ക് നിങ്ങളുടെ അച്ഛനോട് വെറുപ്പാണോ അല്ലയോ എന്ന് നിങ്ങൾക്ക് നോക്കേണ്ട കാര്യമില്ല. ഞാൻ വിളിക്കേണ്ട എന്ന് പറഞ്ഞാൽ വേണ്ട. അത്ര തന്നെ"...നീലമിഴികളിൽ എരിയുന്ന കോപാഗ്നിയുമായി മൊഴിഞ്ഞ ശ്രീലക്ഷ്മിയുടെ സ്വരമേറെ കടുത്തു.... ശ്രീലക്ഷ്മിയുടെ മുഖഭാവവും അഭിരാമിയുടെ തർക്കിച്ചു കൊണ്ടുള്ള സംസാരവും കണ്ടിരുവർക്കുമിടയിൽ പകച്ചു നിന്ന മിത്ര ചേച്ചിയിതെന്തിനുള്ള പുറപ്പാടാണെന്ന് ആശങ്കയോടെ ഓർത്തു... "അമ്മാ...ഞങ്ങൾ അച്ഛനെ അച്ഛാ എന്ന് വിളിച്ചത് അമ്മ പറഞ്ഞിട്ടല്ലല്ലോ അപ്പോൾ പിന്നെ അച്ഛനെ ഞങ്ങൾ എന്ത് വിളിക്കണം വേണ്ട എന്നുള്ളതും ചോദ്യം ചെയ്യാൻ അമ്മയ്ക്കവകാശമില്ല. പിന്നെ അമ്മയുടെ മനസ്സിൽ അച്ഛനില്ലല്ലോ ഇപ്പോൾ. അമ്മയുടെ മനസ്സിൽ അമ്മയുടെ പഴയ കാമുകനല്ലേ ഉള്ളത്"...അഭിരാമി വീറോടെ ശ്രീലക്ഷ്മിയോട് തർക്കിച്ചു... അഭിരാമി പറഞ്ഞു നിർത്തിയതും വലിയ ശബ്ദത്തോടെ അവളുടെ മുഖമടച്ചൊരടി വീണതും ഒരുമിച്ചായിരുന്നു... അമ്മയുടെ പ്രതികരണത്തിൽ മിത്രയൊന്ന് ഞെട്ടി... അവൾ നോക്കുമ്പോൾ മിഴികളിൽ പ്രതിഘത്തിന്റെ വഹ്നിസായകങ്ങളെയ്തു കൊണ്ട് ചുവന്ന മുഖവുമായി നിൽക്കുന്ന അമ്മയെയും ഇടതു കവിളിൽ കൈയും പൊത്തി നിൽക്കുന്ന അഭിരാമിയെയുമായിരുന്നു... അടി കൊണ്ട് കവിൾ പൊത്തിപ്പിടിച്ചൊരു പകപ്പോടെ അഭിരാമി അമ്മയെ നോക്കി... "എന്റെ മുമ്പിൽ വച്ചിന്നേ വരെ ആ മനുഷ്യനെ അങ്ങനെയൊരു പേര് വിളിക്കുവാൻ ഞാൻ സമ്മതിച്ചിട്ടില്ല. അതിനൊക്കെ എനിക്ക് മാത്രമേ അവകാശമുള്ളൂ. ഞാനും അദ്ദേഹവും തമ്മിൽ പിരിഞ്ഞിരിക്കുകയായിരിക്കാം. എന്നാലും ഇത് വരെ അദ്ദേഹത്തിന്റെ മേലെനിക്കായുള്ള അവകാശങ്ങൾ ഞാനാർക്കും തീറെഴുതി കൊടുത്തിട്ടൊന്നുമില്ല"....കോപത്താൽ ചുവന്നു തുടുത്ത മുഖവുമായി ശ്രീലക്ഷ്‌മി അഭിരാമിയുടെ മുഖത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് മുരണ്ടു... "ഇനിയൊരിക്കൽ കൂടി എന്റെ മുമ്പിൽ വച്ചു അദ്ദേഹത്തെ അങ്ങനെ എന്തെങ്കിലും വിളിച്ചാൽ മകളാണെന്നോ ഇത്രയും വലുതായെന്നോ ഞാൻ നോക്കില്ല. അടിച്ച് പല്ല് കൊഴിച്ചു കളയും ഞാൻ"...അഭിരാമിയോടായി മുരണ്ട് കൊണ്ടത് മൊഴിയുമ്പോൾ ശ്രീലക്ഷ്മിയുടെ നോട്ടം മിത്രയിലേക്കും നീണ്ടു... അമ്മയുടെ നോട്ടത്തിന്റെ അർത്ഥം അത് തനിക്ക് കൂടിയുള്ള താക്കീത് ആണെന്ന് മിത്രയൂഹിച്ചു. അമ്മയുടെ രോഷാകുലമായ ഭാവം മിത്രയിലും ഭീതിയുണർത്തി.... "എന്റെ മക്കളൊരു കാര്യം കൂടി അറിഞ്ഞു വച്ചോ. എത്ര കാലം പിരിഞ്ഞിരുന്നാലും എത്ര വെറുത്താലും എത്ര ജന്മമെടുത്താലും എന്റെ മനസ്സിനും ശരീരത്തിനും ആത്മാവിനും ഉടമ ഒരാൾ മാത്രമാണ്. ദേവദത്തൻ നരസിംഹനെന്ന മനുഷ്യൻ എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ അതായത് നിങ്ങളുടെ അച്ഛൻ...ആ മനുഷ്യനല്ലാതെ ഒരു പുരുഷനും എന്റെ മനസ്സിൽ സ്ഥാനമില്ല ഈ ജന്മത്തിലും വരും ജന്മങ്ങളിലും"...ശ്രീലക്ഷ്മിയുടെ രോഷത്തോടെയുള്ള സംസാരം അലർച്ച പോലെയവിടെ മുഴങ്ങി... അമ്മ പറഞ്ഞത് കേട്ടപ്പോൾ അഭിരാമിയും മിത്രയുമൊരുപോലെ ഞെട്ടി തലയുയർത്തി... ഇരുവരുടെയും മുഖത്തേക്ക് രോഷാഗ്നി നിറഞ്ഞൊരു നോട്ടമെയ്തതിന് ശേഷം ശ്രീലക്ഷ്മി അവിടെ നിന്നും നടന്നകന്നു.... അമ്മ പോകുന്നത് പകപ്പോടെ മിത്ര നോക്കി നിന്നു.... അമ്മ പറഞ്ഞത് കേട്ടതിന്റെ ഞെട്ടലിൽ നിന്നും മുക്തയാകാതെ മിത്ര പതിയെ അഭിരാമിയിലേക്ക് തന്റെ നോട്ടമയച്ചു. ചേച്ചിയുടെ കവിളിൽ അമ്മയുടെ കൈ വിരലുകൾ പതിഞ്ഞു തിണർത്തതിന്റെ പാടുകൾ മിത്രയുടെ ശ്രദ്ധയിൽ പെട്ടു... എന്നാൽ ചേച്ചിയുടെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നത് മിത്രയെ അമ്പരപ്പിച്ചു.... അഭിരാമി പൊടുന്നനെ പൂമുഖത്തേക്ക് നടന്നു. മിത്രയും അവളെ അനുഗമിച്ചു... പൂമുഖത്തെത്തി അതിനകം അവിടെ തിണ്ണയിൽ ഇരിപ്പുറപ്പിച്ച അഭിരാമിയ്ക്കടുത്തായി മിത്രയും ഇരുന്നു... അല്പനിമിഷങ്ങൾ അവർക്കിടയിൽ മൗനം കളിയാടി നിന്നു. അപ്പോഴും അഭിരാമിയുടെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നത് മിത്ര അമ്പരപ്പോടെ നോക്കി നിന്നു... "ചേച്ചി... എന്തൊക്കെയാ ഇവിടെയിപ്പോൾ നടന്നേക്കുന്നത്"...? "എന്തൊക്കെയാ അമ്മയിപ്പോൾ പറഞ്ഞത്"...? "അച്ഛനെ അമ്മയിപ്പോഴും സ്നേഹിക്കുന്നു എന്ന്. ഒരേ സമയം അച്ഛനെ വെറുക്കാനും സ്നേഹിക്കാനും അമ്മയെന്താ മണിച്ചിത്രത്താഴിലെ ശോഭന കളിക്കുവാണോ"...? "അത് മാത്രമോ നല്ലൊരടി കിട്ടിയിട്ടും പ്രതികരിക്കാതെ ചിരിച്ചു കൊണ്ടിരിക്കുന്നു. എന്താ ഇതിന്റെയൊക്കെ അർത്ഥം"...? മിത്രയുടെ നാവിൽ നിന്നും അഭിരാമിയോടായി സംശയങ്ങൾ നിറഞ്ഞ ചോദ്യങ്ങളുടെ ഒരു പ്രവാഹം തന്നെയൊഴുകി... മിത്രയുടെ ചോദ്യങ്ങൾ കേട്ട അഭിരാമിയൊരു പുഞ്ചിരിയോടെ മിത്രയെ നോക്കി. പുഞ്ചിരി പതിയെ പൊട്ടിച്ചിരിയായി മാറി.... "എടീ ചേച്ചി... അടി കിട്ടിയപ്പോൾ നിനക്ക് പിരിയിളകിയോ... ഒന്നും മിണ്ടാതെ ചിരിച്ചോണ്ടിരിക്കുന്നു"... അഭിരാമിയുടെ പ്രതികരണത്തിൽ അമ്പരപ്പും അനിഷ്ടവും തോന്നിയ മിത്രയത്‌ മറച്ചു വയ്ക്കാതെ അഭിരാമിയോട് തിരക്കി... എന്നാൽ മറുപടിയായി അഭിരാമി ഒന്ന് കൂടിയുച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.... അഭിരാമിയുടെ പൊട്ടിച്ചിരി മിത്രയിൽ ശുണ്ഠിയുണർത്തി... "എന്റെയൊരു വിധി... കാത്ത് കാത്തൊരച്ഛനെ കിട്ടിയപ്പോൾ അച്ഛനു പ്രണയം മൂത്തുള്ള ഭ്രാന്ത്‌. അമ്മ പിന്നെ പണ്ടേ സൈക്കോ. ബോധത്തോടെ ഉണ്ടായിരുന്ന ആകെയുള്ളൊരു ചേച്ചിയ്ക്കും ഭ്രാന്ത്"...അഭിരാമിയുടെ പ്രതികരണത്തോടുള്ള ദേഷ്യം പരിഭവം നിറഞ്ഞ സ്വരമായി മിത്രയുടെ നാവിൽ നിന്നുമൊഴുകി.... എന്നാൽ അഭിരാമിയപ്പോഴും നിർത്താതെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു... തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
💞 പ്രണയകഥകൾ - 80?0[30 Part 135 80?0[30 Part 135 - ShareChat