❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ഋതുനന്ദനം.... Part 50 കവലയിലെത്തിയ ദേവദത്തനും ശ്രീലക്ഷ്മിയ്ക്കും അധികം വൈകാതെ തന്നെ കോളേജ് ഭാഗത്തേക്ക്‌ പോകുന്ന ബസ് കിട്ടി. അത്യാവശ്യം തിരക്കുള്ള ബസിൽ ദേവദത്തൻ പുറകിലും ശ്രീലക്ഷ്മി മുമ്പിലു മായി കയറി.... നല്ല തിരക്കുള്ള ബസിൽ സീറ്റിന്റെ കമ്പിയിൽ പിടിച്ചു കൊണ്ട് ദേവദത്തൻ മുൻഭാഗത്തേക്കൊന്ന് നോക്കി. കുറച്ച് സീറ്റുകൾക്കപ്പുറം ശ്രീലക്ഷ്മിയും തിരക്കിൽ പെട്ടു നില്കുന്നത് അവന്റെ കണ്ണിൽ പെട്ടു. നാട്ടിലിത് പോലെ തിരക്കുള്ള ബസിൽ ഇത്രയും ദൂരം നിന്നു കൊണ്ടുള്ള യാത്ര ദേവദത്തന് ആദ്യാനുഭവമായിരുന്നു.... മുക്കാൽ മണിക്കൂറിൽ കൂടുതൽ നീണ്ട യാത്രയ്ക്ക് ശേഷം ഇരുവരും കോളേജ് ബസ്റ്റോപ്പിൽ ഇറങ്ങി. ബസ്റ്റോപ്പിൽ നിന്നും അര കിലോമീറ്ററോളം നടന്നു പോകണം കോളേജിന്റെ പ്രാധാന കവാടത്തിലേക്ക്.... ഇരുവരും കോളെജിലോട്ട് നടക്കാൻ തുടങ്ങി... "ദേവേട്ടാ.... എങ്ങനെയുണ്ട് ബസിലെ യാത്ര"...? ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ ചോദിച്ചു... "ഇത്തിരി കടുപ്പം തന്നെ ലച്ചൂ.... ആദ്യമായിട്ടാ തിരക്കുള്ള ബസിൽ ഇത്രയും ദൂരം അതും നിന്ന് കൊണ്ട് ".... ദേവദത്തൻ ചെറുചിരിയോടെ മറുപടി നൽകി... "ദേവേട്ടൻ പ്രീ ഡിഗ്രി പഠിച്ചത് എറണാകുളത്ത് തന്നെയല്ലേ...അപ്പോൾ ബസിലൊന്നും പോകേണ്ടി വന്നിട്ടില്ലേ ഇത് പോലെ "...? ശ്രീലക്ഷ്മിയുടെ ചോദ്യത്തിൽ അത്ഭുതം കലർന്നിരുന്നു... "ഇല്ലെടോ... അന്ന് കോളേജിന് അടുത്തുള്ളൊരു പ്രൈവറ്റ് ഹോസ്റ്റലിൽ ആയിരുന്നു താമസം. നടന്ന് പോകേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളൂ ".... ദേവദത്തൻ മറുപടി നൽകി... "ഒരു ബൈക്ക് സ്വന്തമായുള്ള ദേവേട്ടന് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ"...? പെട്രോളടിക്കുവാൻ പിശുക്ക് കാണിച്ചിട്ടല്ലേ ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്....? ശ്രീലക്ഷ്മി ചിരിച്ചു കൊണ്ട് ദേവദത്തനോട് ചോദിച്ചു.... "ലച്ചൂ....താനിത് പറയുവാൻ കാരണമെന്താണെന്ന് എനിയ്ക്ക് മനസ്സിലായി. ഞാൻ ബൈക്ക് എടുത്ത് വന്നാൽ തനിക്ക് അങ്ങോട്ടുമിങ്ങോട്ടും ഒരു ഫ്രീ യാത്ര. അത് വിചാരിച്ചല്ലേ താനിങ്ങനെയൊക്കെ പറയുന്നത് ....കൊള്ളാം കൊള്ളാം"...ദേവദത്തൻ മറുപടി നൽകിയതിന് ശേഷമുറക്കെ ചിരിച്ചു... "അയ്യെടാ... ഞാൻ ദേവേട്ടന്റെ ബൈക്കിന്റെ പുറകിൽ കയറുവാൻ കൊതിച്ചു നടക്കുവല്ലേ"... ശ്രീലക്ഷ്മി ദേവദത്തന്റെ വാക്കുകളെ പുച്ഛിച്ചു കൊണ്ട് മൊഴിഞ്ഞു... "ലച്ചൂ...ഏതായാലും എന്റെ ബൈക്കിന്റെ പുറകിൽ കയറുന്ന ആദ്യത്തെ പെൺകുട്ടി താനാ....കൺഗ്രാറ്റ്സ് ".... ശ്രീലക്ഷ്മിയെ നോക്കിയൊന്ന് മന്ദഹസിച്ചു കൊണ്ട് ദേവദത്തൻ പറഞ്ഞു.... "ആണോ.... ഞാൻ ഫസ്റ്റ് അടിച്ചേ... ദേവേട്ടൻ കെട്ടാൻ പോണ പെണ്ണിനേക്കാളും മുമ്പ് ആ ബൈക്കിനു പുറകിലിരുന്ന് ഞാൻ ഫസ്റ്റ് അടിച്ചു"...ചുണ്ടുകളിലൊരു കുസൃതിച്ചിരിയുമായി ശ്രീലക്ഷ്മി ദേവദത്തനെ നോക്കിക്കൊണ്ട് പറഞ്ഞു... ശ്രീലക്ഷ്മിയുടെ ആവേശത്തോടെയുള്ള സംസാരം കേട്ട ദേവദത്തന് ചിരിയടക്കുവാൻ കഴിഞ്ഞില്ല. അവൻ പൊട്ടിച്ചിരിച്ചു... ശ്രീലക്ഷ്മിയും അവനോടൊപ്പം കൂടി... "ലച്ചൂ... ബൈക്കിൽ ഞാൻ വരാത്തതിന് കാരണം വേറൊന്ന് കൂടിയുണ്ട്. ജീവിതത്തിൽ നമ്മളെല്ലാം അറിഞ്ഞിരിക്കണം. എന്നുമെല്ലാ സൗകര്യങ്ങളും നമ്മോടൊപ്പം ഉണ്ടായിരിക്കണമെന്നില്ല...എല്ലാം നമ്മൾ ശീലിച്ചിരിക്കണം"... ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് പറഞ്ഞു... ദേവദത്തൻ പറഞ്ഞത് ഒരത്ഭുതത്തോടെ ശ്രീലക്ഷ്മി കേട്ടു നിന്നു.... സൗകര്യങ്ങൾ കൂടുമ്പോൾ അതിനൊപ്പം സഞ്ചരിക്കുവരുടെ ചിന്തകൾക്ക് വിപരീതമായി ദേവേട്ടൻ ചിന്തിക്കുന്നു. ദേവേട്ടന്റെ ചിന്താഗതികളൊക്കെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്....ശ്രീലക്ഷ്മിയ്ക്ക് ദേവദത്തൻ പറഞ്ഞതിനെ മതിപ്പോട് കൂടി ചിന്തിച്ചു... അല്പനിമിഷങ്ങൾക്കകം കോളേജ് കോമ്പൗണ്ടിൽ എത്തിയപ്പോൾ അവർ പിരിയാനൊരുങ്ങി.... അത്രയും നേരം തന്നെ കളിയാക്കിയും അല്ലാതെയും സംസാരിച്ചു തന്റെ കൂടെയുണ്ടായിരുന്ന ദേവദത്തൻ അവന്റെ സെക്ഷനിലേക്ക് യാത്ര പറഞ്ഞകന്ന്‌ പോകുമ്പോൾ ശ്രീലക്ഷ്മിയ്ക്ക് മനസ്സിലൊരു ശൂന്യത അനുഭവപ്പെടുവാൻ തുടങ്ങി.... ആ ശൂന്യതയ്ക്ക് കാരണമെന്താണെന്ന് ശ്രീലക്ഷ്മിയ്ക്കുത്തരമുണ്ടായിരുന്നില്ല. അകന്ന് പോകുന്ന ദേവദത്തനെ അവൾ നിർന്നിമേഷയായി നോക്കി നിന്നു..... ================================== കോളേജിലെ ദേവദത്തന്റെ ദിവസങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. രവിയുടെ ഗാങ്ങിലേക്ക് ഒരംഗമായി മാറി ദേവദത്തനും. ദേവദത്തന്റെ അഹങ്കാരമില്ലാത്ത പെരുമാറ്റത്തെ അവന്റെ ക്ലാസ്സിലുള്ളവർക്ക് അവനോടടുപ്പമുണ്ടാക്കുവാൻ അധിക ദിവസം വേണ്ടി വന്നില്ല.... രവിയുടെയും ശ്രീലക്ഷ്മിയുടെയും ഇടയിലേക്ക് മൂന്നാമതൊരാളായി മിക്കപ്പോഴും ദേവദത്തന്റെയും സാമീപ്യം പതിവായി മാറിയിരുന്നു ആ ദിവസങ്ങൾക്കുള്ളിൽ.... കോളേജിലേക്ക് വരുമ്പോഴും പോകുമ്പോഴും ദേവദത്തന്റെ കൂടെ തന്നെയായിരുന്നു ശ്രീലക്ഷ്മി. അവന്റെ കൂടെയുള്ള ആ പോക്കുവരവുകൾ ശ്രീലക്ഷ്മിയ്ക്ക് പറഞ്ഞറിയിക്കുവാനാവാത്തൊരു ആമോദം പകരുന്നുണ്ടായിരുന്നു. പരസ്പരമുള്ള കളിയാക്കലുകളെ ഇരുവരും ആസ്വദിച്ചു കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയ്ക്ക് എന്തും പറയുവാനും എന്ത് സഹായം വേണമെങ്കിലും ആവശ്യപ്പെടുവാനും പറ്റുന്ന ഒരു നല്ല സുഹൃത്ത് ചിലപ്പോൾ അതിലുമപ്പുറമുള്ളൊരു ബന്ധമായിരുന്നു ദേവദത്തനോട്.... ശ്രീലക്ഷ്മിയും ദേവദത്തനും പരിചയപ്പെട്ടിട്ട് രണ്ടാഴ്ചയോളമായി കഴിഞ്ഞിരുന്നു അപ്പോഴേക്കും. കോളേജിൽ ഒഴിവ് സമയങ്ങളിൽ ദേവദത്തനോടൊപ്പമിരിയ്ക്കുവാൻ പലപ്പോഴും താല്പര്യപ്പെട്ടിരുന്നു ശ്രീലക്ഷ്മി. ദേവദത്തൻ സമ്മാനിച്ച ഡയറിയിലെ താളുകൾ ദേവദത്തന്റെ വരികളാൽ നിറഞ്ഞിരുന്നു ആ ദിവസങ്ങളിൽ. അവളുടെ കുറുമ്പോടെയുള്ള പെരുമാറ്റത്തെയും മറ്റും ദേവദത്തൻ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു.... ഒരു ദിവസം രവിയും തന്റെ ഗാങ്ങിലുള്ളവരും അവരുടെ സ്ഥിരം സങ്കേതമായ കോളേജ് ഗ്രൗണ്ടിന്റെ അടുത്തുള്ള പോയിന്റിലിരുന്ന് സംസാരിക്കുകയായിരുന്നു. ദേവദത്തൻ അങ്ങോട്ട് എത്തിയിട്ടുണ്ടായിരുന്നില്ല. അവൻ ചിലപ്പോൾ എല്ലാവരിൽ നിന്നുമൊറ്റപ്പെട്ട് ഒഴിഞ്ഞ ഒരിടത്തിരുന്ന് പെൻസിൽ കൊണ്ടെന്തെങ്കിലും രംഗങ്ങൾ തന്റെ ഡ്രോവിങ് ബുക്കിൽ പകർത്തികൊണ്ടിരിക്കും. ദേവദത്തനില്ലാത്ത ആ നേരത്ത് രവിയും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണങ്ങളിൽ ദേവദത്തനോടു ശ്രീലക്ഷ്മിയ്ക്കുള്ള അടുപ്പവും വിഷയമായി.... ജിജുവായിരുന്നു തുടക്കമിട്ടത്.... "അളിയാ രവി... നിന്റെ പഞ്ചവർണ്ണക്കിളി വരുമ്പോഴും പോകുമ്പോഴുമൊക്കെ ദത്തന്റെ കൂടെയാണല്ലോ. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന അവസ്ഥയാവും അവസാനം നിന്റേത് ".... ജിജുവൊരു കള്ളച്ചിരിയോടെ രവിയെ നോക്കിക്കൊണ്ട് മൊഴിഞ്ഞു... "അതെ അതെ.... സാധാരണ കാമുകികാമുകന്മാർക്കിടയിൽ വില്ലൻ എൻട്രി നടത്തുന്നത് വളരെ ബുദ്ധിമുട്ടിയാ. അത് ചിലപ്പോൾ വയലൻസിലൂടെയൊക്കെയാവും. പക്ഷേ വില്ലന് നായികയോട് അടുക്കാനായിട്ട് ഒരു ഓപ്പൺ അവസരം ഉണ്ടാക്കിക്കൊടുത്ത ലോകത്തിലെ ആദ്യത്തെ കാമുകൻ നമ്മുടെ രവിയായിരിക്കും".... ഷഹബാസ് രവിയെ കളിയാക്കി ചിരിച്ചുക്കൊണ്ട് പറഞ്ഞു.. ജിജുവും ഷെനോയിയും അത് കേട്ടപ്പോൾ രവിയെ കളിയാക്കി ചിരിച്ചു... രവി പ്രത്യേകിച്ച് ഭാവഭേദമേതുമില്ലാതെയെല്ലാം ശ്രവിച്ചു മൗനത്തോടെയിരിക്കുകയായിരുന്നു... "കഴിഞ്ഞോ നിങ്ങടെ പരദൂഷണം"...എല്ലാവരും നിർത്തിയപ്പോൾ വളരെ ശാന്തനായിക്കൊണ്ട് രവി എല്ലാവരോടുമായി ചോദിച്ചു... രവി തന്റെ സംസാരം തുടർന്നു.... "എടോ... നിങ്ങൾ തമാശയ്ക്കു പറയുകയാണെന്ന് എനിക്കറിയാം. എന്നാലും നിങ്ങളോടായി പറയുകയാണ്. ദത്തൻ നമ്മുടെ കൂടെയെത്തിയിട്ട് അധികമായിട്ടില്ല. എന്നാലും ഞാൻ മനസ്സിലാക്കിയ ദത്തന്റെ മനസ്സിൽ നിങ്ങളിപ്പോൾ പറയുന്നതിന്റെ നൂറിലൊരംശം പോലുമുണ്ടാകില്ല. അവന്റെ ചിന്താഗതികളും മറ്റും നമ്മുടെ ചിന്തകൾക്കപ്പുറത്താണ്. നിങ്ങളൊക്കെ കളിയാക്കിപ്പറയുമ്പോഴും എനിക്ക് അഞ്ജു ദത്തനോട് അടുപ്പം കാണിക്കുന്നതിൽ സന്തോഷമേയുള്ളൂ. ദത്തന്റെ അടുത്ത് നിന്നും അഞ്ജുവിനോടെന്നല്ല ഒരു പെണ്ണിനോടും തെറ്റായ രീതിയിലുള്ള പെരുമാറ്റം ഉണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്. പിന്നെ അവർ അയൽക്കാരുമാണ്. അപ്പോൾ അവർ തമ്മിൽ കാണുന്നതും സംസാരിക്കുന്നതുമൊക്കെ സ്വാഭാവികം. അതിൽ വേറൊരു അർത്ഥം കാണേണ്ടതില്ല".... രവിയൊന്ന് പറഞ്ഞു നിർത്തി.... "എടാ... ഞങ്ങളൊരു തമാശ പറഞ്ഞപ്പോഴേക്കും നീയെന്തിനാടാ ഇത്രയും വലിയ ഗിരി പ്രഭാഷണം നടത്തുന്നത്. നീ പറഞ്ഞ അഭിപ്രായം തന്നെയാണ് ഞങ്ങൾക്കും. പിന്നെ കളിയാക്കുവാനൊരു അവസരം കിട്ടുമ്പോൾ ഞങ്ങൾ വിടുമോ"...ഷെനോയ് ചിരിച്ചു കൊണ്ട് രവിയ്ക്ക് മറുപടി നൽകി... അപ്പോഴേക്കും ദേവദത്തൻ അവിടേക്ക് വരുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. തൽക്കാലത്തേക്ക് ആ സംഭാഷണത്തിന് വിരാമമായി... നിമിഷങ്ങൾക്കകം ദേവദത്തൻ അവിടെയെത്തി. അവൻ എല്ലാവരെയും നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് വിഷ് ചെയ്തു... "എന്താ മച്ചമ്പിമാരെ ഒരു വട്ടമേശസമ്മേളനം"...? നേരത്തെ രവിയും കൂട്ടരും സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്ന ദേവദത്തനൊരു ചെറുചിരിയോടെ ചോദിച്ചു... "ഒന്നുമില്ലെടോ ദത്താ....താനെവിടെയായിരുന്നു ഇത് വരെ"....? ഷഹബാസിന്റെ ഉത്തരത്തിന്റെ അവസാനമൊരു ചോദ്യമായി ദത്തനിലേക്കെത്തി... ഞാനൊന്ന് കോളേജ് പരിസരം ചുറ്റി നടന്നു കാണുവായിരുന്നു.... ദേവദത്തൻ മറുപടി നൽകി... "കോളേജ് പരിസരമോ അതോ പരിസരത്ത് ചുറ്റിത്തിരിയുന്ന മഹിളാരത്നങ്ങളെയോ"...? ജിജുവൊരു കള്ളച്ചിരിയോടെ ദേവദത്തനോട് ചോദിച്ചു... ദേവദത്തനത് കേട്ട് ഒന്ന് പൊട്ടിച്ചിരിച്ചു.... "ജിജു... രണ്ടിനുമാണെന്ന് കൂട്ടിക്കോ... പിന്നെ വെറുതെ ചുറ്റി നടക്കുമ്പോൾ ക്യാൻവാസിൽ പകർത്താനുള്ള ആശയങ്ങളും കിട്ടും"...ദേവദത്തനൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി.... "ദത്താ... തനിക്കാരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ"...? നിനച്ചിരിക്കാതെ ദേവദത്തനോട് ഷെനോയിയുടെ ചോദ്യം വന്നു... "താനെന്താടോ അങ്ങനെ ചോദിച്ചത് "...? ദേവദത്തനൊന്ന് ചിരിച്ചു കൊണ്ട് ആരാഞ്ഞു... "അല്ലാ.... താൻ നല്ലൊരു പെയിന്ററൊക്കെയല്ലേ. അപ്പോൾ അതിഷ്ടപ്പെടുന്ന പെൺകുട്ടികളിൽ ആരാധികമാരായിട്ടുണ്ടാകുമല്ലോ. അതിലാരോടെങ്കിലുമൊക്കെ തനിക്കിഷ്ടം തോന്നിയുട്ടുണ്ടോ എന്നാണ് ഉദ്ദേശിച്ചത്"...ഷെനോയ് ഒരു കള്ളച്ചിരിയോടെ മറുപടി നൽകി... "ഹ ഹ...ആരും ഇങ്ങോട്ട് വന്നിത് വരെ പറഞ്ഞിട്ടില്ല. പെൺകുട്ടികളിൽ ഭൂരിഭാഗവും അവര്ക്കിഷ്ടമുണ്ടെങ്കിൽ അത് ആദ്യം പറഞ്ഞു കൊള്ളണമെന്നില്ല. പിന്നെ എന്റെ സൃഷ്ടികൾക്ക് അഭിനന്ദനങ്ങളർപ്പിച്ചു കൊണ്ട് പല പെൺകുട്ടികളും സമീപിച്ചിട്ടുണ്ട്. പലരും അതിസുന്ദരിമാരും. പക്ഷേ എനിക്കാരോടും പ്രണയം എന്നൊരു ഫീൽ തോന്നിയിട്ടില്ല. ഞാൻ പരിചയപ്പെട്ടവരിൽ എന്റെ മനസ്സിന് പിടിച്ചവരില്ലായിരുന്നു എന്ന് പറയുന്നതാവും ശരി".... ദേവദത്തനൊരു മന്ദഹാസത്തോടെ ശാന്തനായി മൊഴിഞു... "ദത്താ.... അപ്പോൾ തന്റെ സൗന്ദര്യ സങ്കല്പം അല്ലെങ്കിൽ നിന്റെ ജീവിതത്തിൽ വരുന്ന പെൺകുട്ടിയെ കുറിച്ചുള്ള നിന്റെ സങ്കല്പമെന്താ"....? രവി ദേവദത്തനോട് ചോദിച്ചു.... "എന്താടോ രവി.. താനെനിക്ക് വേണ്ടി ഈ കോളേജിൽ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ"....? ഒരു ചെറുചിരി മുഖത്തണിഞ്ഞു കൊണ്ട് ദേവദത്തൻ രവിയോട് ചോദിച്ചു.... "അങ്ങനല്ല ദത്താ....താനൊരു കലാകാരനല്ലേ പോരാത്തതിന് സൗന്ദര്യത്തെ ക്യാൻവാസിൽ പകർത്തുന്നവനും. അത് കൊണ്ട് തനിക്ക് അങ്ങനെയെന്തെങ്കിലും സങ്കല്പം വല്ലതുമുണ്ടെങ്കിൽ അറിയാനൊരു കൗതുകം. അത് കൊണ്ട് ചോദിച്ചതാ"..... മറുപടി കൊടുത്തു കൊണ്ട് രവിയൊന്ന് മന്ദഹസിച്ചു.... "ഞാൻ സൗന്ദര്യം മാത്രമാണ് പകർത്താറെന്ന് ആര് പറഞ്ഞെടോ. ഒരിക്കലും ഒരു ചിത്രകാരൻ വർണ്ണങ്ങൾ ചാലിക്കുന്നത് സൗന്ദര്യം പകർത്തുവാൻ വേണ്ടി മാത്രമാവരുത്. ഈ പ്രകൃതിയിലെ, ഈ സമകാലിക ലോകത്തെ ദുർമുഖങ്ങളെയും സമൂഹത്തിലെ അഴുക്കുകളെയുമൊക്കെ പകർത്തുന്നവനാവണം ഒരു ചിത്രകാരൻ. യഥാർത്ഥത്തിൽ ചായക്കൂട്ടുകളാൽ അവനൊരുക്കുന്ന ചിത്രങ്ങൾ അവന്റെ ശബ്ദമാവണം. അനീതികൾക്കെതിരെ, അന്യായങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങളാവണം അവന്റെ ചിത്രങ്ങൾ"...ദേവദത്തൻ ശാന്തചിത്തനായി മറുപടി കൊടുത്തു.... മറുപടി പറഞ്ഞു നിർത്തിയ ദേവദത്തൻ എല്ലാവരെയുമൊന്ന് നോക്കി. എല്ലാവരും അസ്ത്രപ്രജ്ഞരായിരിക്കുകയാണ്. അത് കണ്ട ദേവദത്തന് ചിരി പൊട്ടി.... "എന്താടോ എല്ലാവരും കറന്റ്‌ അടിച്ച പോലെയിരിക്കുന്നത് "....? ഉള്ളിൽ തികട്ടി വന്ന ചിരിയടക്കിക്കൊണ്ട് ദേവദത്തൻ എല്ലാവരോടുമായി തിരക്കി... "എന്റെ ദത്താ... എങ്ങനെ അടിക്കാതിരിക്കും. അത് പോലത്തെ പ്രഭാഷണമല്ലേ താനിപ്പോൾ നടത്തിയത്. താനിത് വല്ല സ്റ്റേജിലും പ്രസംഗിച്ചിരുന്നെങ്കിൽ തനിക്കിപ്പോൾ കയ്യടികൾ വാരിക്കോരി കിട്ടിയേനെ".....ദേവദത്തൻ പറഞ്ഞതിന്റെ അമ്പരപ്പ് വിട്ടു മാറാതെ രവി മറുപടി നൽകി... "എടോ... ഇത് അത്രക്കൊന്നുമില്ല. ഇതൊക്കെ വസ്തുതാപരമായ കാര്യങ്ങൾ മാത്രം. പിന്നെ ചിത്രകലയെ കുറിച്ചുള്ള എന്റെ അഭിപ്രായവും കൂടി പറഞ്ഞെന്ന് മാത്രം"...ദേവദത്തനൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു.... "എന്നാലുമിത് വല്ലാത്തൊരു അഭിപ്രായം പറച്ചിലായിപ്പോയി"... (ഷെനോയ് ) "എന്തായാലും ദത്തന്റെ കാഴ്ചപ്പാട് എനിക്കിഷ്ടപ്പെട്ടു".... (ഷഹബാസ്) "ദത്താ... ഇപ്പോഴും താൻ പറഞ്ഞില്ല തന്റെ സൗന്ദര്യസങ്കല്പങ്ങളെ കുറിച്ചുള്ള രവിയുടെ ചോദ്യത്തെ കുറിച്ച് "... ജിജു ദേവദത്തനോട് പറഞ്ഞു... "ജിജൂ.... ജീവിതത്തിൽ വരാൻ പോകുന്ന പെൺകുട്ടിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഓരോ വ്യക്തിയ്ക്കുമനുസരിച്ചു വ്യത്യസ്തമായിരിക്കും. എനിക്കൊരു സങ്കല്പമുണ്ട് അതെന്റെ മനസ്സിൽ തന്നെയിരുന്നോട്ടെ. പിന്നെ ഞാനൊരിക്കലും ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടനാകുന്നൊരു വ്യക്തിയല്ല. മഹാനായ ഷേക്ക്‌സ്പിയർ പറഞ്ഞിട്ടില്ലേ "ബ്യൂട്ടി ഈസ്‌ ഒൺലി എ സ്കിൻ ഡീപ്"" എന്ന്. അതാണ് എന്റെയും വിശ്വാസം"....ദേവദത്തൻ ചിരിച്ചു കൊണ്ട് തന്നെ മറുപടി നൽകി.... "ദത്താ.... തന്റെ മറുപടികൾ എപ്പോഴും തത്വചിന്തകന്മാരുടെ പ്രഭാഷണം പോലെയാണല്ലോ".... ഷഹബാസ് ഒന്ന് ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.... "ഹ ഹ.. നിങ്ങൾക്കങ്ങനെ തോന്നുന്നെങ്കിൽ എനിക്കൊന്നും പറയാനില്ല"... മറുപടി പറഞ്ഞുകൊണ്ട് ദേവദത്തനൊന്നുറക്കെ ചിരിച്ചു.... "അളിയന്മാരെ... നിങ്ങളുടെ ഇന്റർവ്യൂ കഴിഞ്ഞെങ്കിൽ നമുക്കൊന്ന് കാന്റീൻ വരെ പോകാം" ....പൊട്ടിച്ചിരിച്ചു കൊണ്ട് തന്റെ മുമ്പിൽ അന്തം വിട്ടിരിക്കുന്ന രവിയോടും കൂട്ടരോടുമായി ദേവദത്തൻ മൊഴിഞ്ഞു.... "അത് നല്ലൊരു തീരുമാനമാ... താൻ പറഞ്ഞതൊക്കെ ദഹിക്കണമെങ്കിൽ അവിടെ വരെ പോകണം. അപ്പോൾ എല്ലാവരും എഴുന്നേറ്റെ".... ജിജു ചിരിച്ചു കൊണ്ട് എല്ലാവരോടുമായി നിർദേശിച്ചു.... എല്ലാവരുമൊരു ചിരിയോടെ ജിജു പറഞ്ഞതിനെ അനുകൂലിച്ചു കൊണ്ടെഴുന്നേറ്റു.... ================================== വൈകുന്നേരം കോളേജ് വിട്ട് പതിവ് പോലെ ദേവദത്തനും ശ്രീലക്ഷ്മിയും ബസിൽ കയറി മടങ്ങാനാരംഭിച്ചു. ബസിൽ അത്യാവശ്യം നല്ല തിരക്കുണ്ട്..... മുമ്പിൽ സ്ത്രീകളുടെ കൂട്ടത്തിൽ നന്നേ പുറകിലാണ് ശ്രീലക്ഷ്മി നിന്നിരുന്നത്. അവൾ നിൽക്കിന്നതിന്റെ നാലഞ്ചു സീറ്റുകൾക്ക് അപ്പുറമായി ദേവദത്തനും നിലയുറപ്പിച്ചു... തിരക്കുള്ള ബസിൽ സ്ത്രീകൾ പ്രത്യേകിച്ച് കോളേജ് കുമാരികൾ നിൽക്കുമ്പോൾ അവരുടെ പിന്നിൽ പോയി ശരീരത്തോടൊട്ടി നിന്ന് കൊണ്ട് തങ്ങളുടെ കാമലീലകൾ നടത്തുന്നവരുടെ ശല്യങ്ങൾ ചിലപ്പോഴൊക്കെ ഈ ബസിലും പതിവാണ്. ചിലപ്പോഴൊക്കെ അതെ ചൊല്ലിയുണ്ടാകുന്ന ബഹളങ്ങളും.... ശ്രീലക്ഷ്മിയുടെ തൊട്ട് പുറകിൽ നിന്നൊരു ചെറുപ്പക്കാരൻ അവളെയുമൊട്ടിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഒന്ന് രണ്ട് തവണ അവൾ കോപത്തോടെ നോക്കിയിട്ടും അയാളിൽ നിന്നുമൊരു മാറ്റമുണ്ടായില്ല. തിരക്ക് കാരണം ശ്രീലക്ഷ്മിയ്ക്ക് ഒന്ന് മാറി നിൽക്കുവാനും കഴിയുന്നുണ്ടായിരുന്നില്ല.... അവൾ ദേവദത്തൻ നിൽക്കുന്ന ഭാഗത്തേക്ക് ഒന്ന് നോട്ടമയച്ചു. ദേവദത്തൻ വേറെയെവിടെയോ ശ്രദ്ധിച്ചു നിൽപ്പായിരുന്നു. അൽപ്പനിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നതായി ശ്രീലക്ഷ്മിയ്ക്ക് അനുഭവപ്പെട്ടു. പുറകിൽ നിന്നയാൾ തന്റെ മേനിയിലൂടെ അയാളുടെ കരങ്ങളാൽ പരതുന്നതാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾക്ക് അറപ്പ് തോന്നി. ബഹളം വച്ചാലൊരു പക്ഷേ താനെല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകും. പിന്നെ കൺസെഷൻ കൊടുത്ത് പോകുന്ന കോളേജ് സ്റ്റുഡന്റസിനോട് ബസ് ജീവനക്കാർക്കും പുച്ഛമാണ്. അവർ ചിലപ്പോൾ വാക്കുകളാൽ തൊലിയുരിച്ചും കളയും..... അവൾ പുറകിൽ നിന്നയാളുടെ ശല്യം സഹിക്കവയ്യാതെ നിസ്സഹായതയോടെ ചിന്തിച്ചു... അവളൊരിക്കൽ കൂടി ദേവദത്തൻ നിൽക്കുന്നിടത്തേക്ക് നോക്കി. ആ നിമിഷം തന്നെ ദേവദത്തൻ ശ്രീലക്ഷ്മി നിൽക്കുന്നിടത്തേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു.... ഇരുവരുടെയും മിഴികൾ തമ്മിലൊന്ന് കൊരുത്തു. ശ്രീലക്ഷ്മിയുടെ നിസ്സഹായാവസ്ഥ ദേവദത്തൻ മനസ്സിലാക്കി. ശ്രീലക്ഷ്മി ദയനീയമായി ദേവദത്തനെ നോക്കിക്കൊണ്ടിരുന്നു.... പൊടുന്നനെ ദേവദത്തന്റെ മുഖം വലിഞ്ഞു മുറുകി. അവന്റെ തിളങ്ങുന്ന കാപ്പിപ്പൊടി കളർ മിഴികൾ കോപത്താൽ ജ്വലിച്ചു.... ദേവദത്തന്റെ മുഖത്ത് അത്തരത്തിലൊരു ഭാവം ശ്രീലക്ഷ്മിയ്ക്ക് ആദ്യമായുള്ള അനുഭവമായിരുന്നു. മുന്നിൽ നിൽക്കുന്നവരെ ജ്വലിപ്പിക്കുവാൻ തക്ക ശക്തിയുണ്ടവന്റെ മിഴികളിലെ കോപജ്വാലകൾക്കെന്ന് അവൾക്ക് തോന്നിപ്പോയി. എന്നാൽ അവന്റെയാ ഭാവം അവളുടെയുള്ളിലും ഭയമുണർത്തി.... ശ്രീലക്ഷ്മി നോക്കിനിൽക്കേ കോപത്താൽ ജ്വലിക്കുന്ന ഭീതിയുണർത്തുന്ന മുഖഭാവവുമായി ദേവദത്തൻ തന്റെ മുന്നിലെ തിരക്കിൽപ്പെട്ടവരെ വകഞ്ഞു മാറ്റിക്കൊണ്ട് അവൾ നിൽക്കുന്നിടത്തേക്ക് വന്നു കൊണ്ടിരുന്നു.... ദേവദത്തന്റെയാ മുഖഭാവത്തിൽ ഭയന്ന ശ്രീലക്ഷ്മി എന്താവും അവൻ ചെയ്യാൻ പോകുന്നതെന്നറിയാതെ കിടിലം കൊണ്ട് നിന്നു... തുടരും #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ
ഋതുനന്ദനം.... Part 49 മനസ്സിൽ നുരഞ്ഞു പൊന്തിയ അനിർവചനീയമായ ആഹ്ലാദത്തോടെ പൂമുഖത്തെത്തിയ ശ്രീലക്ഷ്മി കണ്ടു ഒരു നിറ പുഞ്ചിരിയുമായി കുപ്പിയും പിടിച്ചു നിൽക്കുന്ന ദേവദത്തനെ.... ശ്രീലക്ഷ്മിയെ കണ്ട ദേവദത്തൻ അവൾക്കൊരു പുഞ്ചിരി നൽകി.... "ഗുഡ് മോർണിംഗ് വാനരറാണി"....ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കിയൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.... "പോടാ... നരസിംഹം"... ശ്രീലക്ഷ്മി മുഖം കൂർപ്പിച്ചു നിന്നു... "വീട്ടിൽ വന്നവനെ രാവിലെ തന്നെ ചീത്ത പറയാതെ കൊച്ചേ".... ദേവദത്തനൊരു ചെറുചിരിയോടെ പറഞ്ഞു... "കണക്കായിപ്പോയി... എന്നെ അങ്ങനെ വിളിക്കാൻ നിന്നിട്ടല്ലേ "... ശ്രീലക്ഷ്മി പിണക്കത്തോടെ പറഞ്ഞിട്ട് മുഖം കൂർപ്പിച്ചു നിന്നു... ദേവദത്തൻ അവളുടെ മുഖം കൂർപ്പിച്ചു കൊണ്ടുള്ള ആ നിൽപ്പ് ഒന്നാസ്വദിച്ചു.... ""കോകിലനാദങ്ങൾ കണക്കെയുള്ള മഞ്ജീര ശിഞ്ചിതങ്ങളുമായി നിവസനത്തിൻ പടിയിലേക്കണഞ്ഞ ഇന്ദീവരനയനവദനയായെൻ സുന്ദരീ... ഭവതി ഈ ആവപനത്തിൽ ദുഗ്ദ്ധം പകർന്നു തന്നാലും...."" ദേവദത്തൻ അവളെ നോക്കിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു... ദേവദത്തൻ പറഞ്ഞത് കേട്ടൊന്ന് ഞെട്ടിയ ശ്രീലക്ഷ്മി നീല മിഴികൾ തള്ളി നിന്നു പോയി.... "ദേവേട്ടനിപ്പോൾ എന്താ പറഞ്ഞത് "...?ഞെട്ടലിൽ നിന്നും മാറാതെ കണ്ണുകൾ മിഴിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു... "ഹ ഹ... അത് തന്നോട് പാലെടുത്ത് തരാൻ ഒന്ന് കാവ്യത്മകമായി പറഞ്ഞതാ"...ദേവദത്തനൊന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി.... "ദേവേട്ടാ... ദേവേട്ടൻ പറഞ്ഞത് അത് മാത്രമല്ലെന്ന് എനിക്കറിയാം. ആ പറഞ്ഞതിന്റെ അർത്ഥം മുഴുവൻ പറഞ്ഞു താ"....ശ്രീലക്ഷ്മിയുടെ മിഴികളിൽ നിന്നുമമ്പരപ്പ് മാറിയില്ല... "എന്റെ ലച്ചൂ... അതിൽ ഇത്രയ്ക്ക് കണ്ണ് മിഴിക്കാനൊന്നുമില്ല. ഞാൻ പറഞ്ഞതിന്റെ സാരമിതാണ്.... പാദസരങ്ങളുടെ കുയിൽനാദവുമായി ഈ വീടിന്റെ പടിയിൽ വന്നണഞ്ഞ നീലത്താമരക്കണ്ണുകൾ നിറഞ്ഞ മുഖമുള്ള സുന്ദരി.... ഈ പാത്രത്തിൽ പാല് പകർന്നു തന്നാലും എന്നാണ് "..... ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് താൻ പറഞ്ഞതിന്റെ അർത്ഥം വിവരിച്ചു കൊടുത്തതിന് ശേഷമവളെ നോക്കിയൊന്ന് ചിരിച്ചു.... ദേവദത്തന്റെ വിവരണം കേട്ട ശ്രീലക്ഷ്മിയൊന്ന് സ്തംഭിച്ചു നിന്നു..... അല്പനിമിഷത്തേക്ക് അവൾ ചിന്തയിലാണ്ട് നിന്നു.... "ഹലോ".... ശ്രീലക്ഷ്മിയിൽ നിന്നുമനക്കമൊന്നും കാണാത്ത ദേവദത്തൻ അവളുടെ മുഖത്തിന്‌ നേരെ തന്റെ വിരലുകൾ ഞൊടിച്ചു കൊണ്ട് വിളിച്ചു.... "ഹ്മ്... ദേവേട്ടാ ".... പൊടുന്നനെ സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീലക്ഷ്മി വിളി കേട്ടു... "ലച്ചൂ...ഇങ്ങനെ മിഴിച്ചു നിൽക്കാതെ എനിക്ക് പാലെടുത്ത് താടോ...എനിക്കു പോയിട്ട് വേറെ പണിയുണ്ട്".... ദേവദത്തൻ ചിരിയോടെ മൊഴിഞ്ഞു... ശ്രീലക്ഷ്മി ദേവദത്തന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി... "ദേവേട്ടാ... ദേവട്ടനിപ്പോൾ പറഞ്ഞത് എനിക്കൊന്നു കുറിച്ചു തന്നേക്കണേ"...ശ്രീലക്ഷ്മിയുടെ സ്വരത്തിൽ ദേവദത്തനോടുള്ള മതിപ്പ് നിറഞ്ഞു നിന്നു.... "എന്റെ ലച്ചൂ... ഞാൻ പറയുന്നതൊക്കെ നീ കുറിച്ചെടുക്കാൻ നിന്നാൽ പിന്നെ അതിനായൊരു നോട്ട് ബുക്ക്‌ നീ പ്രത്യേകം കരുതേണ്ടി വരും"....ദേവദത്തനുറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു... "ദേവേട്ടാ... ഞാനിന്നലെ പറഞ്ഞ പോലെ നിമിഷനേരം കൊണ്ട് വരികൾ ഉണ്ടാക്കുന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. അത് കൂടാതെ ദേവേട്ടന്റെ വരികളുടെ അർത്ഥമാദ്യം പിടികിട്ടില്ലെങ്കിലും അതിനൊരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ആ വരികൾ എനിക്കിഷ്ടവും അത് കുറിച്ചെടുക്കാൻ ആഗ്രഹിക്കുന്നതും".... ശ്രീലക്ഷ്മിയുടെ വാക്കുകളിൽ അവന്റെ കഴിവിനോടുള്ള പ്രശംസ നിറഞ്ഞു നിന്നു.... "ആയിക്കോട്ടെ....തനിയ്ക്ക് ഞാനത് കുറിച്ച് തന്നോളാം. ഇപ്പോൾ എനിയ്ക്ക് പാല് കൊണ്ട് തന്നാട്ടെ"...ദേവദത്തൻ ചിരിയോടെ ശ്രീലക്ഷ്‌മിയെ നോക്കി തൊഴുതു കൊണ്ട് മൊഴിഞ്ഞു... "പോടാ... നരസിംഹം".... ദേവദത്തന്റെ പ്രവൃത്തിയിൽ കെറുവിച്ചു കൊണ്ട് ശ്രീലക്ഷ്മി കുപ്പിയുമായി അകത്തേക്ക് നടന്നു.... ശ്രീലക്ഷ്മി നടന്നു പോകുന്നതും നോക്കിയൊരു ചിരിയോടെ ദേവദത്തൻ അവൾ തിരികെ വരുന്നതും കാത്ത് നിന്നു... അല്പ സമയം കഴിഞ്ഞപ്പോൾ സാവിത്രി പാല് കുപ്പിയിലാക്കിക്കൊണ്ട് ഒരു ചിരിയോടെ നടന്നു വരുന്നത് ദേവദത്തൻ കണ്ടു. അവരുടെ പിന്നിലായി വരുന്ന ശ്രീലക്ഷ്മിയും അവന്റെ കണ്ണിലുടക്കി. സാവിത്രിയെ കണ്ട ദേവദത്തൻ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു.... "ഗുഡ് മോർണിംഗ് അമ്മേ".... തന്റെ കയ്യിലേക്ക് കുപ്പി തന്ന സാവിത്രിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ദേവദത്തൻ പറഞ്ഞു... "ദേവാ... മോനിവിടെ നിൽക്കുകയായിരുന്നോ..മോൻ കയറിയിരിക്ക്.. ചായ കുടിച്ചിട്ട് പോകാം"...സാവിത്രിയൊരു വാത്സല്യത്തോടെ ദേവദത്തനോട് മൊഴിഞ്ഞു... "അമ്മേ... അതൊക്കെ പിന്നെയാവാം...ഞാനിപ്പോൾ പോയിക്കോട്ടെ"...ദേവദത്തൻ സാവിത്രി പറഞ്ഞതിനെ സ്നേഹപൂർവ്വം നിരസിച്ചു... "സമയമിപ്പോൾ അധികമായിട്ടില്ലല്ലോ..മോനിരിക്ക്"...സാവിത്രി ദേവദത്തനെ ഇരിക്കാനായി നിർബന്ധിച്ചു.... സാവിത്രിയുടെ സ്നേഹപൂർവ്വം നിർബന്ധിച്ചത് ദേവദത്തന് നിരസിക്കാനായില്ല....അവൻ പൂമുഖത്തെ കസേരയിലേക്ക് ഇരുന്നു.... ഈ സമയം ശ്രീലക്ഷ്മി തന്റെ അമ്മയും ദേവദത്തനുമൊത്തുള്ള സംഭാഷണങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. അമ്മയ്ക്ക് ദേവദത്തനോടുള്ള വാത്സല്യം അവളെ വല്ലാതെ അത്ഭുതപ്പെടുത്തി.... അപ്പോഴേക്കും സാവിത്രി ദേവദത്തനുള്ള ചായയുമായി വന്നിരുന്നു. അവർ അത് ദേവദത്തന് കൊടുത്തു. സാവിത്രിയെ നോക്കിയൊരു മന്ദഹാസത്തോടെ ദേവദത്തൻ ചായ വാങ്ങി മൊത്തിക്കുടിക്കുവാൻ തുടങ്ങി.... ചായ കുടിയ്ക്കുവാൻ തുടങ്ങിയ ദേവദത്തന്റെ മുഖഭാവമാകെ മാറി മറിയുവാൻ തുടങ്ങി.... ഓരോ തവണ മൊത്തിക്കുടിയ്ക്കുമ്പോഴും ആദ്യമായെന്തോ രുചിക്കുന്ന ഒരു ഭാവമായിരുന്നു ദേവദത്തന്റെ മുഖത്ത്. ഒരുപാട് ആസ്വദിച്ചു കൊണ്ട് ദേവദത്തൻ ചായ കുടിച്ചു കൊണ്ടിരുന്നു.... സാവിത്രിയാവട്ടെ അവനത് കുടിക്കുന്നത് വാത്സല്യത്തോടെ നോക്കി നിന്നു... ചായ കുടിയ്ക്കുമ്പോൾ ദേവദത്തനിൽ നിറഞ്ഞ ഭാവഭേദങ്ങൾ ശ്രീലക്ഷ്മി ശ്രദ്ധിച്ചു... നരസിംഹം ചായ ആദ്യമായിട്ടാണോ കുടിക്കുന്നത്.... ഉള്ളിൽ തികട്ടി വന്ന ചിരിയടക്കിപ്പിടിച്ചു കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു.... സാവധാനം ആസ്വദിച്ചു ചായ കുടിച്ചു തീർന്നപ്പോൾ ദേവദത്തൻ സാവിത്രിയെ ഒരു പുഞ്ചിരിയോടെ നോക്കി.... "അമ്മാ... ചോദിക്കുന്നത് കൊണ്ടൊന്നും വിചാരിക്കരുത് "... സാവിത്രിയെ നോക്കിയൊരു മടിയോടെ ദേവദത്തൻ മൊഴിഞ്ഞു... സാവിത്രി അത്ഭുതത്തോടെ എന്താണെന്ന് തിരക്കി... "അമ്മേ... ഒരു ഗ്ലാസ്സ് ചായ കൂടി തരുമോ....ഇത്രയും നല്ലൊരു ചായ ഞാനാദ്യമായി കുടിക്കുകയാ"....? മടിച്ചു മടിച്ചു കൊണ്ട് ദേവദത്തൻ ചെറു ചിരി ചുണ്ടിലണിഞ്ഞു കൊണ്ട് സാവിത്രിയോട് ചോദിച്ചു... ദേവദത്തന്റെ ആവശ്യം കേട്ട ശ്രീലക്ഷ്മി വായ് പൊത്തിക്കൊണ്ട് ചിരിയൊന്നടക്കി.... "ഇത് ചോദിക്കുവാനാണോ മോനിങ്ങനെ മടിച്ചത് "....? ഒരു ചെറുചിരിയോടെ ദേവദത്തനോട് മൊഴിഞ്ഞു കൊണ്ട് സാവിത്രി അവന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങിയകത്തേക്ക് പോയി... ദേവദത്തൻ ശ്രീലക്ഷ്മിയോട് അന്ന് പോകേണ്ടതിനെ പറ്റിയും ബസിന്റെ സമയവും പോകാനായി എത്ര മണിയാകുമ്പോഴേക്കും തന്റെ വീട്ടിൽ താൻ തയ്യാറായി നിൽക്കണമെന്നുമൊക്കെ ചോദിച്ചു മനസ്സിലാക്കി.... അപ്പോഴേക്കും സാവിത്രി ചായയുമായി വന്നു. ദേവദത്തൻ സന്തോഷത്തോടെ അത് വാങ്ങിക്കുടിക്കുവാൻ തുടങ്ങി..... "അമ്മേ... എന്താ ഈ ചായയുടെ പ്രത്യേക സ്വാദിന്റെ രഹസ്യം "...? ദേവദത്തൻ ചിരിയോടെ സാവിത്രിയോട് തിരക്കി... "അത് ചായയിൽ പെരുംജീരകവും തുളസിയിലയും പിന്നെ അല്പം ഏലയ്ക്ക പൊടിച്ചതും ചേർത്തിട്ടുണ്ട്. ഇടയ്ക്ക് ഞാനുണ്ടാക്കുന്നതാ. ശ്രീക്കുട്ടിയ്ക്കും അച്ഛനുമത് വളരെ ഇഷ്ടമാണ്" ... സാവിത്രി പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി... "അതിന്റെയെല്ലാം കൂടെ അമ്മയുടെ കൈപ്പുണ്യവും...എന്തായാലും വളരെ നന്നായിട്ടുണ്ട് "....ദേവദത്തൻ സാവിത്രിയെ നോക്കിയൊന്ന് പുകഴ്ത്തി.... ഓഹോ... അപ്പോൾ നരസിംഹത്തിന് കൊടുക്കാനായി അമ്മ ഇന്ന് തന്നോട് പോലും പറയാതെ തന്റെ സ്പെഷ്യൽ ചായ തയ്യാറാക്കിയിരിക്കുന്നു.... വെറുതെയല്ല നരസിംഹം ആദ്യമായി ചായ കുടിക്കുന്നത് പോലെയുള്ള ഭാവങ്ങൾ കാണിച്ചത്....ശ്രീലക്ഷ്മിയൊരു കുശുമ്പോടെ ചിന്തിച്ചു.... ചായ കുടിയ്ക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മുഖഭാവങ്ങൾ ഒരു ചിരിയോടെ ആസ്വദിച്ചു ഇരുന്നു ദേവദത്തൻ.... വൈകാതെ ദേവദത്തൻ പോകാനായി ഇറങ്ങി. ഇറങ്ങുമ്പോൾ അവൻ ശ്രീലക്ഷ്മിയെ നോക്കിയൊന്നു പുഞ്ചിരിച്ചു... മറുപടിയായി അവനൊരു പുഞ്ചിരി സമ്മാനിക്കുമ്പോൾ ശ്രീലക്ഷ്മിയറിഞ്ഞു ആ കാപ്പിപ്പൊടി കളർ കണ്ണുകളോടും, അവന്റെ കളിയാക്കലിനോടും, സംസാരത്തോടും നിർവചനം നൽകാൻ കഴിയാത്തൊരിഷ്ടം തനിയ്ക്ക് തോന്നിത്തുടങ്ങിയെന്നത്.... ================================== കോളേജിലേക്ക് പോകുമ്പോൾ ശ്രീലക്ഷ്മി നേരത്തെ ദേവദത്തൻ നിർദേശിച്ചത് പോലെ അവന്റെ വീട് ലക്ഷ്യമാക്കി ഇറങ്ങി... അവൾ അവന്റെ വീട്ടിലെത്തിയപ്പോൾ ദേവദത്തൻ പൂമുഖത്ത് അവളെയും കാത്തെന്നവണ്ണം ഒരു പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു.... അവനെ കണ്ട അവളും ഒന്ന് പുഞ്ചിരി തൂകി.... "ലച്ചൂ വാടോ...കയറിയിരിക്ക്"...ശ്രീലക്ഷ്മിയെ അവൻ സ്വീകരിച്ചു... "ദേവേട്ടാ... നമുക്ക് വേഗമിറങ്ങാം... ലേറ്റ് ആവേണ്ട".... ശ്രീലക്ഷ്മി അവനോട് പറഞ്ഞു... "ഇല്ലെടോ വൈകില്ല....താനിങ്ങോട്ട് കയറിയിരിക്ക്... ഞാനിപ്പോൾ വരാം"...ദേവദത്തൻ പൂമുഖത്തേക്ക് കയറിയിരിക്കുവാൻ ശ്രീലക്ഷ്മിയോട് നിർദേശിച്ചു.... ദേവദത്തൻ അവളുടെ മറുപടിയ്ക്ക് കാക്കാതെ അകത്തേക്ക് നടന്നു.... ശ്രീലക്ഷ്മി പൂമുഖത്തേക്ക് കയറിയിരുന്നു.... നിമിഷങ്ങൾക്കകം രാമേട്ടൻ ഒരു പുഞ്ചിരിയോടെ കയ്യിലൊരു കപ്പുമായി തന്റെയടുത്തേക്ക് നടന്നടുക്കുന്നത് ശ്രീലക്ഷ്മിയുടെ കണ്ണിൽപ്പെട്ടു.... അവളുടെയടുത്തെത്തിയ രാമേട്ടൻ തന്റെ കയ്യിലിരുന്ന കപ്പ് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി. ഒന്ന് ശങ്കിച്ച ശേഷമൊരു പുഞ്ചിരിയോടെ അവളത് വാങ്ങി... "രാമേട്ടാ.... ഇതെന്താ"...? കപ്പിലേക്കൊരു നോട്ടമയച്ചു കൊണ്ട് ശ്രീലക്ഷ്മി രാമേട്ടനോട് ചോദിച്ചു.... "ബൂസ്റ്റ്‌ കലക്കിയതാ... മോള് രാവിലെ തന്നെ വന്നിട്ട് ഒന്നും തരാതിരിക്കുന്നത് മോശമല്ലേ. പിന്നെ ദേവൻ കുഞ്ഞ് പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട് ലച്ചു മോൾക്കൊന്നും തരാതെ ഇരുത്തരുതെന്ന് "... രാമേട്ടന്റെ മറുപടിയിൽ വാത്സല്യം നിറഞ്ഞു നിന്നു.. "രാമേട്ടാ.... ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു..രാമേട്ടന് ബുദ്ധിമുട്ടായില്ലേ"....ശ്രീലക്ഷ്മിയൊരു മന്ദഹാസത്തോടെ മൊഴിഞ്ഞു... "അതിനെന്താ മോളെ... എനിക്കൊരു ബുദ്ധിമുട്ടുമില്ല...എന്നും ദേവൻ കുഞ്ഞിന് ഇറങ്ങാൻ നേരം ഇങ്ങനെയെന്തെങ്കിലും കുടിയ്ക്കുവാൻ കൊടുക്കുന്നതാണ്. ഇന്ന് ദേവൻ കുഞ്ഞ് പറഞ്ഞു മോൾക്കും കൂടി തയ്യാറാക്കാൻ".... രാമേട്ടനൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു... രാമേട്ടൻ ശ്രീലക്ഷ്മിയോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. തീരെ മടുപ്പിക്കാതെ വാത്സല്യത്തോടെയുള്ള രാമേട്ടന്റെ സംസാരം ശ്രീലക്ഷ്മിയ്ക്ക് നന്നായി ബോധിച്ചു.... അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ദേവദത്തൻ കയ്യിൽ രണ്ട് ബുക്കും പിടിച്ചു കൊണ്ട് ഇറങ്ങി വന്നു.... "ലച്ചൂ.... എന്റെ കാരണവർ വാചകമടിച്ചു തന്നെ കൊന്നോ "...? ദേവദത്തനൊരു ചിരിയോടെ ശ്രീലക്ഷ്മിയോട് ചോദിച്ചു... "ഏയ്‌..... അങ്ങനൊന്നുമില്ല ദേവേട്ടാ...രാമേട്ടനോട് സംസാരിക്കുമ്പോൾ സമയം പോകുന്നതറിയില്ല"...ശ്രീലക്ഷ്മിയൊന്നു ചിരിച്ചു കൊണ്ട് മറുപടി നൽകി... "ലച്ചൂ....എന്നാൽ പിന്നെ താനിടയ്ക്ക് ഇങ്ങോട്ടിറങ്ങ്. എന്റെ കാരണവരുടെ അടുത്ത് നിന്നും ഭാഗവതത്തിന്റെയും അദ്ധ്യാത്മരാമായണത്തിന്റെയുമൊക്കെ നീണ്ട പ്രഭാഷണങ്ങൾ കേൾക്കാം"...ദേവദത്തൻ ഒന്നുറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു... "കുഞ്ഞേ... ഇറങ്ങാൻ നേരം എന്റെ കയ്യിൽ നിന്നും വാങ്ങിക്കരുത് കേട്ടോ"... രാമേട്ടൻ സ്നേഹം കലർന്നൊരു ശാസനായോടെ ദേവദത്തന് മറുപടി നൽകി... ഇരുവരും രാമേട്ടനോട് യാത്ര പറഞ്ഞിറങ്ങി... ================================== "ലച്ചൂ.... നമ്മൾ ലേറ്റായിട്ടൊന്നുമില്ലല്ലോ അല്ലെ"...? വീടിന്റെ ഗേറ്റ് കടന്നു അല്പദൂരം പിന്നിട്ടപ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയോട് ചോദിച്ചു... "ഇല്ല ദേവേട്ടാ.... ഇനിയും സമയമുണ്ട്"...ശ്രീലക്ഷ്മിയൊന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി... ദേവദത്തനുടനെ തന്റെ കയ്യിൽ നിന്നുമൊരു ഡയറിയെടുത്ത് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി.... ശ്രീലക്ഷ്മിയൊരമ്പരപ്പോടെ അത് വാങ്ങി... "ഇതെന്തിനാ ദേവേട്ടാ "....? ശ്രീലക്ഷ്മി അമ്പരപ്പോടെ ചോദിച്ചു... "ലച്ചൂ.... ഇതെന്റെ ഹൃദയമാണ്. അതിൽ തനിയ്ക്കൊരു പ്രണയലേഖനം ഞാൻ വച്ചിട്ടുണ്ട് ".... ദേവദത്തൻ ഒന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി... ദേവദത്തൻ തന്നെ കളിയാക്കുകയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവളവനെയൊന്ന് നോക്കി. പിന്നെ ആ ഡയറി തുറന്നു.... അതിലേ ആദ്യത്തെ പേജ് തുറന്നതും ശ്രീലക്ഷ്മിയുടെ മിഴികൾ വിടർന്നു... രാവിലെ തന്നോട് ദേവേട്ടൻ പറഞ്ഞത് അത് പോലെ പകർത്തിയിരിക്കുന്നു ആ പേജിൽ.... അവൾ തന്റെ നീലമിഴികളുയർത്തി ദേവദത്തനെയൊന്ന് നോക്കി... "താൻ രാവിലെ എഴുതി തരണമെന്ന് പറഞ്ഞില്ലേ. വീട്ടിലെത്തിയപ്പോൾ അത് ചൂടാറുന്നതിനു മുമ്പ് തന്നെ ഈ ഡയറിയിലോട്ട് പകർത്തി. പിന്നെ ചോദിച്ചാൽ ഞാൻ ചിലപ്പോൾ മറന്നു പോകും"....ദേവദത്തൻ ചിരിച്ചു കൊണ്ട് മറുപടി നൽകി... ശ്രീലക്ഷ്മിയവനെ നോക്കിയൊന്ന് മന്ദഹസിച്ചു.... "ലച്ചൂ.... രാവിലെ ഞാനിത് പറഞ്ഞപ്പോഴുള്ള തന്റെ കണ്ണും തള്ളിയുള്ള നിൽപ്പ് കണ്ട് ഞാൻ ചിരിയടക്കി നിൽക്കുകയായിരുന്നു"...ദേവദത്തൻ ആ രംഗം മനസ്സിലോർത്തു കൊണ്ട് പറഞ്ഞു.... "എങ്ങനെ കണ്ണ് തള്ളാതിരിക്കും രാവിലെ തന്നെ വെറും വയറിൽ അങ്ങനത്തെ സാഹിത്യമൊക്കെ കേട്ടാൽ. എന്തായാലും ദേവേട്ടൻ കല്യാണം കഴിയ്ക്കുന്ന പെണ്ണിന്റെ കണ്ണുകൾ എപ്പോഴും പുറത്തേക്ക് തള്ളിക്കൊണ്ടായിരിക്കും. അങ്ങനത്തെ വാക്കുകളൊക്കെയല്ലേ അങ്ങട് പ്രയോഗിക്കുന്നത് "....ശ്രീലക്ഷ്മി ചിരിയടക്കുവാൻ മറുപടി നൽകി... "ഹോ... ലച്ചുമോൾ ഞാൻ കെട്ടാൻ പോണ പെണ്ണിനെ കുറിച്ചൊക്കെ ഓർത്തല്ലേ. ഞാൻ കല്യാണം കഴിക്കുമ്പോൾ എന്തായാലും തന്നേക്കാൾ വിവരമുള്ള ഒരു പെണ്ണിനെ മാത്രമേ കഴിയ്ക്കൂ. അപ്പോൾ പിന്നെ കണ്ണ് തള്ളി നിൽക്കുമെന്ന പ്രശ്നവും വരുന്നില്ല"...ദേവദത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... "പോടാ നരസിംഹം".... ശ്രീലക്ഷ്മി ചൊടിച്ചു കൊണ്ട് ദേവദത്തന്റെ കൈയിൽ ആഞ്ഞൊന്ന് നുള്ളി.... ദേവദത്തൻ അവളുടെ കുസൃതി ആസ്വദിച്ചു ചിരിച്ചു കൊണ്ടവളുടെ കൂടെ നടന്നു... അവൻ ചിരിക്കുന്നത് ശ്രീലക്ഷ്മിയെ ഒന്ന് കൂടി ദേഷ്യം പിടിപ്പിച്ചു... "നരസിംഹം.... നിങ്ങള് നോക്കിക്കോ.. നിങ്ങൾക്ക് എന്നെ പോലെ ഒരു പെണ്ണിനെ തന്നെ കിട്ടും. എന്നിട്ട് അവള് നിങ്ങളെ മൂക്ക് കൊണ്ട് ക്ഷ, ഞ്ച, ണ്ട, ണ്ണ വരപ്പിയ്ക്കുന്നത് കണ്ടെനിക്ക് പുളകം കൊള്ളണം"...ശ്രീലക്ഷ്മി കെറുവിച്ചു കൊണ്ട് ദേവദത്തനെ നോക്കി മൊഴിഞ്ഞു.... "എന്റെ ലച്ചൂട്ടി ഇരുപത്തിനാല് മണിക്കൂർ കൊണ്ട് രണ്ട് തവണ ശപിച്ചല്ലോ. താനിത് പോലെ ശപിച്ചു ഞാനൊരു വഴിക്കാവുമല്ലോ"... ദേവദത്തൻ മുഖത്തൊരു കള്ളച്ചിരി എടുത്തണിഞ്ഞു കൊണ്ട് പറഞ്ഞു... "ദേവേട്ടന്റെ കയ്യിലിരുപ്പിന് ഇതിലൊന്നും ഒതുങ്ങുമെന്ന് തോന്നുന്നില്ല"....ശ്രീലക്ഷ്മിയൊരു കപടഗൗരവം മുഖത്തണിഞ്ഞു കൊണ്ട് മൊഴിഞ്ഞു... "അപ്പോൾ ലച്ചൂട്ടി ശാപമൊക്കെ സ്റ്റോക്കു ചെയ്തു വച്ചേക്കുവാണോ... കൊള്ളാലോ"..? ഒരു പൊട്ടിച്ചിരിയോടെ ദേവദത്തൻ തിരക്കി... "അതേലോ... മിക്കവാറും അതൊക്കെ ഈ നരസിംഹത്തിന്റെ മേലെ തന്നെ പ്രയോഗിക്കേണ്ടി വരുമെന്നാ എനിക്ക് തോന്നുന്നത് "... ശ്രീലക്ഷ്മി ദേവദത്തനെ നോക്കിയൊന്ന് കൊഞ്ഞനം കുത്തി.... "ഓ... ആയിക്കോട്ടെ... താൻ ശപിച്ചു ശപിച്ചു മിക്കവാറും ഒരു വഴിക്കാവും"...ദേവദത്തനവളെ കളിയാക്കിച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു... "ഇയാളെന്റെ കൈയിൽ നിന്നും വാങ്ങിക്കും"...ശ്രീലക്ഷ്മി ചൊടിച്ചു കൊണ്ട് ദേവദത്തന് നേരെ കയ്യോങ്ങി... ദേവദത്തൻ സമർത്ഥമായി ഒഴിഞ്ഞു മാറിക്കൊണ്ടവളെ കളിയാക്കിച്ചിരിച്ചു.... പരസ്പരം കുസൃതികൾ കാട്ടിക്കൊണ്ട് കവല ലക്ഷ്യമാക്കിയവരിരുവരും നടന്നു.... തുടരും #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ഋതുനന്ദനം.... Part 48 മിത്ര തന്നെ അവഗണിച്ചു പോയ വേദനയുമായി ഹാളിലേക്ക് വന്ന അഞ്ജന സോഫയിൽ ഒരു തളർച്ചയോടെ ഇരുന്നു.... ഇന്ന് ബേങ്കിൽ പോകേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചതിനാൽ അവൾ ലീവ് പറഞ്ഞിരുന്നു.... മനസ്സിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന നേരിപ്പോടുമായി ബേങ്കിൽ ചെലവിടാൻ വയ്യ....അഞ്ജന ചിന്തിച്ചു കൊണ്ടിരുന്നു... മിത്ര ഊൺ മേശയിൽ വച്ച ബ്രെഡിന്റെ പാക്കറ്റിൽ നിന്നുമൊന്ന് രണ്ടെണ്ണമെടുത്തവൾ കഴിച്ചു. മേശയിലിരുന്ന വെള്ളവുമെടുത്തൽപ്പം കുടിച്ചു. തന്റെ മക്കളിൽ നിന്നുണ്ടായ പെരുമാറ്റങ്ങൾ നൽകിയ മാനസികാഘാതത്തിൽ ഒട്ടും വിശപ്പ് തോന്നുണ്ടായിരുന്നില്ല അഞ്ജനയ്ക്ക്. ഒന്ന് രണ്ട് കഷണം ബ്രെഡ് കഴിച്ചെന്നു വരുത്തി അഞ്ജന പെട്ടെന്ന് തന്നെ തന്റെ മുറിയിലേക്ക് നീങ്ങി... ബെഡിൽ ഇരുന്ന അഞ്ജനയുടെ കൈ അലക്ഷ്യമായി തന്റെ ഫോണിനടുത്തേക്ക് നീങ്ങി. അഭിരാമിയെ ഒന്ന് വിളിക്കുവാൻ അവളുടെ അമ്മ മനം കൊതിച്ചു.... ഇന്നലെ വൈകീട്ട് ഇറങ്ങിപ്പോയ അഭിരാമിയുടെ കാര്യങ്ങളറിയുവാൻ അഞ്ജനയ്ക്ക് തിടുക്കമായിരുന്നു. എവിടെ പോകുവാണെങ്കിലും ഇടയ്ക്ക് അവൾ ഇങ്ങോട്ടോ താനങ്ങോട്ടൊ വിളിക്കുന്നത് പതിവാണ്. ഇന്നലെ പോയ തന്റെ മകളിത് വരെ വിളിച്ചിട്ടില്ല.... അഞ്ജന മനസ്സിൽ ചിന്തിച്ചു.... എങ്ങോട്ടാവും അഭിരാമി പോയിരിക്കുന്നതെന്ന് തനിക്കറിയാം എന്നാലും അവൾ അവിടെ വരെ സുരക്ഷിതയായി എത്തിയോ എന്നൊന്നും അറിയാതെ ഒരു സമാധാനവുമില്ല..... ചിന്തകളിൽ മുഴുകിയിരിക്കവേ അഞ്ജന അഭിരാമിയെ ഒന്നു വിളിച്ചു നോക്കാൻ തീരുമാനിച്ചു കൊണ്ട് തന്റെ ഫോൺ കയ്യിലെടുത്തു. തന്റെ കോൾ മകളെടുക്കുമോയെന്നുള്ള ആശങ്കയോടെ ഫോണിന്റെ ലോക്ക് തുറന്ന അഞ്ജന വാട്സ്ആപ്പിൽ അഭിരാമിയുടെ മെസ്സേജ് വന്നതിന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഉദ്വേഗം നിറഞ്ഞ മനസ്സോടെയത് തുറന്നു... അഭിരാമിയുടെ മെസ്സേജ് തുറന്ന അഞ്ജന കണ്ണും മിഴിച്ചിരുന്നു പോയി.... അഭിരാമിയുടെ ദേവദത്തനോടൊപ്പമുള്ള വിവിധ പോസിലുള്ള ചിത്രങ്ങൾ. ആ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം അവളെത്രത്തോളം സന്തോഷമനുഭവിയ്ക്കുന്നു എന്ന്. ആ ചിത്രങ്ങൾ തന്നെ നോക്കി പരിഹസിക്കുന്നത് പോലെയുളവായി അഞ്ജനയ്‌ക്ക്..... താനെന്താണോ മറച്ചു വയ്ക്കുവാൻ ശ്രമിച്ചത്, തന്റെ മക്കൾ ആരുമായി അടുക്കാതിരിക്കുവാനാണോ എല്ലാം ചെയ്തത് ഇപ്പോൾ എല്ലാം വിപരീതമായി നടന്നിരിക്കുന്നു. എത്ര പെട്ടെന്നാണ് തന്റെ മക്കൾ ഇത്രയും കാലം അവരെ വളർത്തിയ തന്നിൽ നിന്നുമകന്നത്.... അഞ്ജന വേദനയോടെ ചിന്തിച്ചു.. തനിയ്ക്ക് തന്റെ മക്കളെ നഷ്ടപ്പെടുമോ..? അവരെത്ര വെറുത്താലും തനിക്കവരെ വെറുക്കുവാൻ കഴിയില്ല. അവർക്ക് വേണ്ടിയാണ് താൻ ജീവിച്ചത് തന്നെ. തന്നെ പഴയത് പോലെ സ്നേഹിക്കുന്ന തന്റെ മക്കളെ തനിക്ക് കിട്ടാതെ വരുമോ...? അഞ്ജനയുടെ മനസ് ചോദ്യങ്ങളാൽ നിറഞ്ഞു.... അഭിരാമിയെ വിളിച്ചു നോക്കാമെന്ന് നിനച്ച അഞ്ജന പിന്നെയത് വേണ്ടെന്ന് വച്ചു.... വിളിച്ചിട്ട് അവൾ കോൾ എടുക്കാതെയിരുന്നാൽ അത് തനിക്കുണ്ടാക്കുന്ന വിഷമം ഇപ്പോഴുള്ളതിലും അധികമായിരിക്കും....ഏതായാലും തന്റെ മകൾ അവളുടെ അച്ഛന്റെയടുത്ത് സന്തുഷ്ടയാണ്. ആ അറിവ് മാത്രം മതി തനിയ്ക്ക് സന്തോഷം പകരാൻ.... അഞ്ജന ബെഡിലേക്ക് കിടന്നിട്ട് ഫോൺ ഒരു വശത്തേക്ക് അലക്ഷ്യമായി വച്ചു... അഞ്ജനയുടെ ചിന്തകൾ പഴയ കാലത്തിലേക്ക് പതിയെ ഊളിയിട്ടു..... ================================== സന്ധ്യ കഴിഞ്ഞ് ചില നോട്സ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിലേക്ക് അവളറിയാതെ ദേവദത്തന്റെ കൂടെ ചെലവഴിച്ച രസകരമായ നിമിഷങ്ങൾ ഓടിയെത്തി.... ദേവേട്ടനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സമയം പോയത് ഒട്ടുമറിയുന്നുണ്ടായിരുന്നില്ല. ഒരു അനുഗ്രഹീത കലാകാരൻ തന്നെ ആണ് പുള്ളി. തന്റെ മനസ്സിലെ ചിന്തകൾ എത്ര പെട്ടെന്നാണ് ദേവേട്ടൻ വായിച്ചെടുത്തത്. എന്തിനെയും നേരിടാനുള്ള ആ ധൈര്യം അപാരം തന്നെ.... അന്നത്തെ കാര്യങ്ങൾ ഓരോന്നായ് ഓർത്തെടുത്തു കൊണ്ടിരുന്നു ശ്രീലക്ഷ്മി.... അറിയാതെ അവളുടെ കൈകൾ തന്റെ നെറ്റിയിലേക്കൊന്ന് നീണ്ടു. ദേവദത്തൻ പൂവിതൾ തന്റെ നെറ്റിയിലിട്ട് പൊട്ടിച്ച ആ രംഗവും ദേവദത്തന്റെ തുടർന്നുള്ള ഭാവമാറ്റങ്ങളും മനസ്സിലേക്കോടിയെത്തിയപ്പോൾ ശ്രീലക്ഷ്മിയുടെ ചൊടിയിലൊരു പുഞ്ചിരി വിടർന്നു.... ദേവദത്തനുമായുള്ള നിമിഷങ്ങളെ കുറിച്ച് താനെന്ത് കൊണ്ടിങ്ങനെ ആവേശഭരിതയാകുന്നതെന്ന ചിന്ത ശ്രീലക്ഷ്മിയിലൊരു നിമിഷം ജാള്യതയുണർത്തി.... എന്നിരുന്നാലും ദേവദത്തന്റെ ആ കാപ്പിപ്പൊടി കളർ വർണ്ണമാർന്ന തിളങ്ങുന്ന കണ്ണുകളും മറ്റും തന്നെയെന്ത് കൊണ്ടോ അവനിലേക്കാകർഷിക്കുന്നതായി അവൾക്കുളവായി. അതെന്ത് കൊണ്ടാണെന്നതിന് അവൾക്കൊരു ഉത്തരം കിട്ടിയില്ല.... ചിന്തകളുടെ വടംവലിയിൽ മുഴുകിയിരിക്കവേ പൂമുഖത്തു ചന്ദ്രശേഖരന്റെ ശബ്ദം കേട്ട ശ്രീലക്ഷ്മിയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ഉത്സാഹത്തോടെ അവളെഴുന്നേറ്റ് പൂമുഖത്തേക്ക് നടന്നു.... ചന്ദ്രശേഖരൻ എന്നും വരുമ്പോൾ ശ്രീലക്ഷ്മിയ്ക്കായി സ്വീറ്റ്സ് എന്തെങ്കിലുമൊക്കെ കൊണ്ട് വരുന്നതാണ്. അതില്ലാത്ത ദിവസം അവൾ കൊച്ചുകുട്ടികളെ പോലെ ബഹളം വച്ചു കൊണ്ടിരിക്കും. ശരീരത്തിനനുസരിച്ചു ബുദ്ധിയ്ക്ക് വളർച്ച വച്ചിട്ടില്ലെന്ന് പറഞ്ഞു ചന്ദ്രശേഖരനവളെ കളിയാക്കുന്നതും അതിന്റെ പേരിലുള്ള പിണക്കവുമൊക്കെ സ്ഥിരമാണ് ആ വീട്ടിൽ..... പൂമുഖത്തെത്തിയ ശ്രീലക്ഷ്മി കണ്ടു അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുന്ന അച്ഛനെ. ശ്രീലക്ഷ്മിയെ കണ്ട ചന്ദ്രശേഖരനൊന്ന് ചിരിച്ചു. ആ ചിരി തന്നെയൊന്നാക്കിയതാണോ എന്ന് ശ്രീലക്ഷ്മി സംശയിച്ചു... ശ്രീലക്ഷ്മി ഒരു കൊഞ്ചലോടെ അച്ഛനോട് തന്റെ പതിവ് ചോദിച്ചു... 'ഒന്ന് രണ്ട് വർഷം കൂടി കഴിഞ്ഞാൽ കെട്ടിച്ചു വിടാറായി. എന്നാലും എന്റെ മോൾക്ക് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല"....ചന്ദ്രശേഖരൻ ശ്രീലക്ഷ്മിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു "കണക്കായിപ്പോയി... എനിക്ക് കുട്ടിക്കളി മാറിയില്ലെങ്കിൽ അത് അച്ഛന്റെയും അമ്മയുടെയും വളർത്തുദോഷമാ"....ശ്രീലക്ഷ്മി കൊഞ്ഞനം കുത്തിക്കൊണ്ട് അച്ഛന് മറുപടി നൽകി... "പെണ്ണേ... നിനക്ക് കുറച്ച് കൂടുന്നുണ്ട്. ആരോടാ എന്താ പറയുന്നത് എന്നൊന്നുമില്ല എന്തിനും ഏതിനും തർക്കുത്തരമേ പെണ്ണിന്റെ വായിൽ നിന്നും വരൂ" ...സാവിത്രി ശ്രീലക്ഷ്മിയെ ഒന്ന് ശാസിച്ചു.... "പോട്ടെടോ.... നമ്മുടെ മോൾക്ക് പിന്നെ നമ്മുടെ അടുത്തല്ലേ അങ്ങനെയൊക്കെ പറയുവാൻ കഴിയൂ... മോള് അങ്ങനെയൊക്കെ പറഞ്ഞോ അച്ഛനൊരു കുഴപ്പവുമില്ല കേട്ടോ "... ചന്ദ്രശേഖരനൊരു മന്ദഹാസത്തോടെ ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചു... "എന്തിനും കൂടെ നിൽക്കാൻ അച്ഛനുണ്ടല്ലോ. നിങ്ങളൊരുത്തനാ പെണ്ണിന്റെ കുരുത്തക്കേടിനൊക്കെ വളം വച്ചു കൊടുക്കുന്നത്... പെൺപ്പിള്ളേരായാൽ വാക്കിലും പ്രവൃത്തിയിലുമൊക്കെ ഒരടുക്കും ചിട്ടയും വേണം ".... സാവിത്രീയൽപ്പം നീരസം കലർത്തിക്കൊണ്ട് പറഞ്ഞു... "അമ്മാ... എന്ത് പറഞ്ഞാലും അമ്മ എത്തുമല്ലോ ഈ അടുക്കിലും ചിട്ടയിലും. അമ്മയ്ക്കാരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ ഈ വാക്കുകളിൽ"....? "കുറേ കാലമായി ചോദിക്കണമെന്ന് വച്ചതാ"....? ശ്രീലക്ഷ്മി അമ്മയുടെ നേരെയൊരു ചിരിയെറിഞ്ഞു കൊണ്ട് ചോദിച്ചു... "ഒരു പെട തന്നാലുണ്ടല്ലോ... ഒന്നേ ഉള്ളൂ ഇത്ര വലുതായി എന്നൊന്നും ഞാൻ നോക്കില്ല"...ശ്രീലക്ഷ്മിയുടെ മറുപടിയിൽ അരിശം പൂണ്ട സാവിത്രി അവൾക്ക് നേരെ കയ്യോങ്ങിക്കൊണ്ട് പറഞ്ഞു... ശ്രീലക്ഷ്മിയൊരു ചിരിയോടെ അതിൽ നിന്നുമൊഴിഞ്ഞു മാറി ചന്ദ്രശേഖരന്റെ പിന്നിലേക്ക് പോയൊളിച്ചു... "പോട്ടെടോ.... അത് വിട് "... ഇതെല്ലാം കണ്ടാസ്വദിച്ചു നിന്ന ചന്ദ്രശേഖരനൊരു ചിരിയോടെ സാവിത്രിയെ തടഞ്ഞു... "ഇങ്ങനെ പെണ്ണിന് വളം വച്ചു കൊടുത്താൽ ഇനി നിങ്ങൾക്കായിരിക്കും എന്റെയടുത്ത് നിന്നും കിട്ടുന്നത്...നോക്കിക്കോ"...സാവിത്രിയുടെ അരിശം ചന്ദ്രശേഖരന്റെ നേർക്കായി... "എന്റെ സഹധർമ്മിണിയൊന്ന് ശാന്തയാകൂ"...ചന്ദ്രശേഖരൻ സാവിത്രിയോട് അങ്ങനെ പറഞ്ഞുകൊണ്ട് അവരെ തന്റെ നെഞ്ചിലേക്കിട്ടു.... സാവിത്രിയുടെ മുഖം വ്രീളാഭരിതമായി.... "പോ അവിടുന്ന് ".... വ്രീളാവിവശയായ സാവിത്രി മുഖം കുനിച്ചൊരു ചിരിയോടെ ചന്ദ്രശേഖരന്റെ കരവലയത്തിൽ നിന്നുമകന്നു മാറി... ശ്രീലക്ഷ്മി നിറഞ്ഞ മനസ്സോടെ അച്ഛനമ്മമാരുടെ സ്നേഹപ്രകടനങ്ങൾ കണ്ടു കൊണ്ട് നിന്നു. എന്നും കണ്ടു കൊണ്ടിരിക്കുന്ന ഈ സ്നേഹപ്രകടനങ്ങൾ തനിയ്ക്ക് പുത്തരിയല്ല.... ശ്രീലക്ഷ്മി ഒരാനന്ദത്തോടെ മനസ്സിലോർത്തു... "അച്ഛാ.... ഇത്രയും കാലമായിട്ടും നിങ്ങളുടെ പ്രണയത്തിനു ഒരു കുറവുമില്ലല്ലോ. യുവമിഥുനങ്ങളാണെന്നാ വിചാരം. പ്രായപൂർത്തിയായ മകൾ കണ്ടു നിൽക്കുന്നു എന്നൊരു ബോധവുമില്ല...അയ്യേ"...അച്ഛനമ്മമാരുടെ പ്രേമപ്രകടനങ്ങൾ കണ്ട ശ്രീലക്ഷ്മി അവരെ കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു.... ശ്രീലക്ഷ്‌മി പറഞ്ഞത് കേട്ട ചന്ദ്രശേഖരനൊന്ന് ചിരിച്ചു... "മോളെ....വിവാഹത്തിന് മുമ്പ് ഞങ്ങളുടെ പ്രണയം എങ്ങനെയായിരുന്നോ അത് വിവാഹത്തിനു ശേഷവും അത് പോലെ തുടരുന്നതാണ് ഞങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ വിജയം. പ്രണയവിവാഹത്തിൽ അതിന് മുമ്പുള്ള പ്രണയം അത് പോലെ കൊണ്ട് നടക്കാത്തത് കൊണ്ടാണ് മിക്ക പ്രണയവിവാഹങ്ങളും തകർന്നു പോകുന്നത്. പ്രണയമില്ലെങ്കിൽ ദാമ്പത്യജീവിതം അവിടെ തകരും. പിന്നെ അച്ഛനമ്മമാരുടെ സ്നേഹം മക്കൾ കണ്ടിരിക്കണം എങ്കിലേ അവരുടെ ദാമ്പത്യജീവിതവും വിജയത്തിലെത്തൂ"...ചന്ദ്രശേഖരനൊരു ചിരിയോടെ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... "അച്ഛന്റെ ഉള്ളിലെ ജമിനി ഗണേശൻ ഉണർന്നോ അപ്പോഴേക്കും"... ശ്രീലക്ഷ്മി തലയിൽ കൈ വച്ചു കൊണ്ട് മൊഴിഞ്ഞു... ചന്ദ്രശേഖരൻ അത് കണ്ട് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.... "സാവിത്രി... ഇന്നൊരു സംഭാവമുണ്ടായി കേട്ടോ"...ചന്ദ്രശേഖരനൊരു കള്ളച്ചിരിയോടെ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് ഭാര്യയോട് സംസാരിക്കുവാൻ തുടങ്ങി... സാവിത്രി എന്താണെന്ന് ആംഗ്യത്തിലൂടെ ചോദിച്ചു... "നമ്മുടെ പുന്നാര മോളിന്ന് ഒരു പയ്യന്റെ ബൈക്കിന് പുറകിൽ ഇരുന്ന് കൊണ്ട് വന്നിരുന്നു എന്റെയടുത്ത് "....ചന്ദ്രശേഖരൻ ചിരിച്ചു കൊണ്ട് ഭാര്യയോട് പറഞ്ഞു... ശ്രീലക്ഷ്മി കണ്ണുകളുരുട്ടിക്കൊണ്ട് അച്ഛനെയൊന്ന് നോക്കി... "ആരുടെ കൂടെ....ചീത്തപ്പേരുണ്ടാക്കാനാണോ ഈ പെണ്ണിന്റെ ശ്രമം"... സാവിത്രിയൊരു പരിഭ്രമത്തോടെ പറഞ്ഞു... "താനിങ്ങനെ പേടിക്കാനൊന്നുമില്ല. വേറാരുടെയും കൂടെയല്ല... ഇന്ന് രാവിലെ ഇവിടെ വന്ന ആ പയ്യനില്ലേ.... അവന്റെ കൂടെ"...ചന്ദ്രശേഖരൻ ശ്രീലക്ഷ്മിയെ നോക്കിയൊന്നാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. "ആരുടെ ദേവന്റെ കൂടെയോ"... സാവിത്രി ഒരാകാംക്ഷയോടെ ചോദിച്ചു... ചന്ദ്രശേഖരൻ അതേയെന്ന് തലയാട്ടി... ഈ അച്ഛനെന്തിനുള്ള പുറപ്പാടാ.....ശ്രീലക്ഷ്മിയൊരു നീരസത്തോടെ മനസ്സിൽ ചിന്തിച്ചു... "ദേവന്റെ കൂടെയായിരുന്നോ"...സാവിത്രിയുടെ മുഖത്ത് ഒരാശ്വാസം നിറഞ്ഞു.... അമ്മയുടെ ഭാവമാറ്റം കണ്ട ശ്രീലക്ഷ്മി അത്ഭുതപ്പെട്ടു... "അമ്മാ... ദേവേട്ടന്റെ കൂടെ വന്നെന്ന് കേട്ടപ്പോൾ അമ്മയ്ക്കെന്താ ഒരു ഭാവമാറ്റം"...? നിറഞ്ഞ അത്ഭുതത്തോടെ ശ്രീലക്ഷ്മി സാവിത്രിയോട് ചോദിച്ചു ... "ആ കൊച്ചനെ കണ്ടാലറിയാം അവന്റെ മനസ്സിലൊരു ദുരുദ്ദേശ്യവുമില്ലെന്ന്"....സാവിത്രി മറുപടി നൽകി.... "അമ്മാ.... അമ്മ പറയുന്നത് കേട്ടാൽ ദേവേട്ടനെ അമ്മയ്ക്ക് വർഷങ്ങളായി പരിചയമുള്ള പോലെയാണല്ലോ. ഇന്ന് രാവിലെയൽപ്പനേരം കണ്ട പരിചയം മാത്രമല്ലെ അമ്മയ്ക്ക് ദേവേട്ടനുമായുള്ളൂ. പിന്നെ അമ്മയ്ക്കെങ്ങനെ ദേവേട്ടനെപ്പറ്റി മനസ്സിലായി" ...? ശ്രീലക്ഷ്മിയുടെ അമ്പരപ്പോടെ അമ്മയോട് ചോദിച്ചു... "കേട്ടൊടോ.... ഇപ്പോൾ ദേവേട്ടനൊക്കെയായി.. രാവിലെ എന്തൊക്കെയായിരുന്നു.. കാപ്പിക്കണ്ണൻ പിന്നെയും വേറെന്തൊക്കെയോ"....ചന്ദ്രശേഖരൻ ശ്രീലക്ഷ്മിയെ കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു.... "പുള്ളിയുടെ പേര് ദേവദത്തനെന്നായത് കൊണ്ടും എന്നേക്കാൾ മൂത്തതായത് കൊണ്ടും ഞാൻ ദേവേട്ടനെന്ന് വിളിച്ചു...അതിനെന്താ കുഴപ്പം"...? ശ്രീലക്ഷ്മി മുഖത്തൊരു പുച്ഛഭാവം വരുത്തിക്കൊണ്ട് ചന്ദ്രശേഖരനോട്‌ ചോദിച്ചു... "അതിന് കുഴപ്പമൊന്നുമില്ല"....ചന്ദ്രശേഖരനൊരു ചെറുചിരിയോടെ മൊഴിഞ്ഞു... "ശ്രീക്കുട്ടീ.... നീ ചോദിച്ചില്ലേ ആ കൊച്ചനുമായി ഒരുപാട് നാളത്തെ പരിചയമൊന്നുമില്ലല്ലോ പിന്നെയെങ്ങനെ അവനെ ഞാൻ മനസ്സിലാക്കിയെന്ന്"....? സാവിത്രിയൊരു പുഞ്ചിരിയോടെ ചോദിച്ചു... "ആ ചോദിച്ചു.... പരിചയക്കാരുടെ കൂടെ പോലും എന്നെ വിടാത്ത അച്ഛനും പ്രശ്നമില്ല ഞാൻ ദേവേട്ടന്റെ കൂടെ വന്നതിൽ. എന്താണാവോ രണ്ട് പേർക്കും പുള്ളിയെ ഇത്ര കണ്ടങ്ങ് പിടിച്ചേക്കുന്നത്"...ശ്രീലക്ഷ്മിയുടെ അത്ഭുതം വിട്ടുമാറിയിരുന്നില്ല. അതവളുടെ മറുപടിയിലും പ്രകടമായിരുന്നു.... "ശ്രീക്കുട്ടീ... നീയിന്ന് രാവിലെ ശ്രദ്ധിച്ചോ കൊച്ചൻ വന്നപ്പോൾ എന്നോട് പെരുമാറിയ രീതി"...സാവിത്രിയൊന്ന് മന്ദഹസിച്ചു കൊണ്ട് ശ്രീലക്ഷ്മിയോട് ചോദിച്ചു... ശ്രീലക്ഷ്മി ശ്രദ്ധിച്ചുവെന്ന് മറുപടി നൽകി... "അവനിവിടെ വന്നപ്പോൾ അമ്മയോട് പെരുമാറിയ രീതിയും മറ്റും അവൻ സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ തെളിവാണ്. അമ്മയുടെ പ്രായത്തിലുള്ള ഒരു സ്ത്രീയോട് അത്രയും ബഹുമാനത്തോടെ പെരുമാറുന്ന ഒരുവന്റെ അടുത്ത് നിന്നും സ്ത്രീകൾക്കെതിരെ മോശമായൊരു നീക്കവും ഉണ്ടാവില്ല. മോശമായൊരു കണ്ണിലൂടെ അവനൊരു പെൺകുട്ടിയെ കാണുവാൻ കഴിയില്ല. അത് കൊണ്ടാണ് മോളവന്റെ കൂടെ വന്നപ്പോൾ എനിയ്ക്കൊരു പ്രശ്നവും തോന്നാതിരിക്കുവാൻ കാരണം"....ചന്ദ്രശേഖരൻ പറഞ്ഞു നിർത്തുമ്പോൾ അയാളുടെ മുഖത്ത് ദേവദത്തനോടുള്ള ബഹുമാനം നിറഞ്ഞു നിന്നു.... "അതെ.... ആ കൊച്ചൻ വന്നപ്പോൾ എന്നെ അഭിസംബോധന ചെയ്ത രീതിയും ആ വിനയവും ഇപ്പോഴുള്ള കുട്ടികളിൽ കാണുന്നത് തന്നെ വിരളമാണ്. അവന്റെ കൂടെ നിനക്ക് വിശ്വസിച്ചു എവിടെ വേണമെങ്കിലും പോകാം" ...സാവിത്രിയുടെ വാക്കുകളിലും ദേവദത്തനോടുള്ള വാത്സല്യം നിറഞ്ഞു നിന്നു... ശ്രീലക്ഷ്മിയെല്ലാം അത്ഭുതത്തോടെ കേട്ടു നിന്നു. താനിന്ന് വരുമ്പോഴുള്ള രംഗങ്ങൾ അവളോർത്തു.... അല്പനേരത്തോളം സംഭാഷണങ്ങൾ നീണ്ടു നിന്നു. തുടർന്നു ശ്രീലക്ഷ്മി തന്റെ മുറിയിലേക്ക് നടന്നു.... വരുമ്പോൾ തന്നോടുള്ള കരുതലും ആ പെരുമാറ്റവും വീട്ടിൽ കൊണ്ട് എല്ലാം കാണിച്ചു തരുമ്പോഴുള്ള വിനയവും എല്ലാം ആരുടേയും മനസ്സിൽ സ്ഥാനം പിടിക്കുന്നവയാണ്. മാത്രമല്ല കോളേജിൽ വച്ചു രവിയേട്ടൻ തന്നെ പരിഹസിച്ചപ്പോൾ തനിയ്ക്ക് വേണ്ടി സംസാരിക്കുമ്പോൾ സ്ത്രീകളോട് പെരുമാറേണ്ടതിനെ പറ്റി ശാസിച്ചു കൊണ്ട് ബോധ്യപ്പെടുത്തി കൊടുക്കുന്നതിലുമൊക്കെ ദേവേട്ടൻ സ്ത്രീകൾക്ക് എത്ര മാത്രം വില കല്പ്പിക്കുന്നു എന്നതിന്റെ തെളിവായിരുന്നു....മുറിയിലേക്ക് നടക്കുമ്പോൾ ഒരു പുഞ്ചിരിയോടെ ദേവദത്തനെ കുറിച്ചോർത്തു.... തന്റെ മുറിയിലെത്തിയ ശ്രീലക്ഷ്മി നോട്ട് ബുക്കെടുത്ത് ദേവദത്തൻ കുറിച്ച് കൊടുത്ത ആ വരികളിലേക്ക് നോക്കിയിരുന്നു.... നിങ്ങളെന്റെ അച്ഛനമ്മമാരെ കുപ്പിയിലാക്കിയല്ലോ നരസിംഹം ഇത്ര പെട്ടെന്ന്... ദേവദത്തൻ കുറിച്ച വരികളിലൂടെ കൈകളോടിച്ചു ഒരു പുഞ്ചിരിയോടെ മനസ്സിൽ മൊഴിഞ്ഞു... അന്നത്തെ എല്ലാ പരിപാടികളും കഴിഞ്ഞു നിദ്രാദേവതയുടെ സമക്ഷമണഞ്ഞ ശ്രീലക്ഷ്മി പിറ്റേന്ന് പതിവിലും നേരത്തെയുണർന്നു.... അടുക്കളയിൽ ചായയും ചോദിച്ചെത്തിയ അവളെ കണ്ട് സാവിത്രിയും അത്ഭുതപ്പെട്ടു.... "എന്ത് പറ്റി... എന്റെ മോളിന്ന് വിളിക്കുകയൊന്നും ചെയ്യാതെ നേരത്തെ തന്നെയെഴുന്നേറ്റ് വന്നിരിക്കുന്നു"...സാവിത്രിയൊരു ചെറുചിരിയോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു.... "അമ്മാ..... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ... ഒന്ന് രണ്ട് ദിവസമായിട്ടു ഞാൻ വൈകിപ്പോയെന്നല്ലാതെ ഞാനിതു പോലെ നേരത്തെ എഴുന്നേൽക്കാറില്ലേ"....? ശുണ്ഠി കലർന്ന വാക്കുകളോടെ ശ്രീലക്ഷ്മി അമ്മയോട് ചോദിച്ചു... ശ്രീലക്ഷ്മി അമ്മയുടെ മറുപടിയ്ക്ക് കാക്കാതെ ചായ മൊത്തിക്കുടിച്ചു കൊണ്ടിരുന്നു.... "അമ്മേ..." ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ പൊടുന്നനെ പൂമുഖത്ത് നിന്നും ഒരു വിളി കേട്ട ശ്രീലക്ഷ്മിയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു..... ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ ശ്രീലക്ഷ്മിയ്ക്ക് തന്റെ മനസ്സിൽ പറഞ്ഞറിയിക്കുവാൻ കഴിയാത്ത ഒരു വികാരം ഉണരുന്നതായി അനുഭവപ്പെട്ടു.... അതിയായ ഉത്സാഹത്തോടെ അവൾ ചായ ഗ്ലാസ്സ് പ്ളേസിൽ വച്ചെഴുന്നേറ്റ് പൂമുഖം ലക്ഷ്യമാക്കി നടന്നു.... അവളുടെ പാദജലജകുസുമങ്ങളിലെ കൊലുസ്സുകളുടെ കോകിലനാദങ്ങൾ അവളുടെ ചുവടുകൾക്ക് അകമ്പടിയായി മുഴങ്ങിക്കൊണ്ടിരുന്നു.... തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ
ഋതുനന്ദനം.... Part 47 അഭിരാമി താനും അവളും കൂടി നിൽക്കുന്നതും അല്ലാത്തതുമായ ചില ഫോട്ടോകൾ വാട്സ്ആപ്പിൽ ഒരു കോൺടാക്ട്ടിലേക്ക് അയക്കുന്നത് കണ്ടപ്പോൾ ദേവദത്തൻ ഒന്നതിലേക്ക് ശ്രദ്ധിച്ചു... "മോളെ... ഇതാർക്കാ അയച്ചു കൊടുക്കുന്നത്...ആരുടേയാ ഈ നമ്പർ"....? ദേവദത്തന്റെ വാക്കുകളിലൊരു സംശയം കലർന്നു... "ഈ നമ്പർ അമ്മയുടെ ആണ്"....അഭിരാമിയുടെ മുഖത്തപ്പോൾ പ്രതികാരാഗ്നി കലർന്നൊരു ചിരി നിറഞ്ഞു... അഭിരാമിയുടെ മറുപടിയിൽ ദേവദത്തനൊന്ന് ഞെട്ടി.... ദേവദത്തന്റെ മുഖത്തെ ഞെട്ടൽ വക വയ്ക്കാതെ അഭിരാമി തന്റെ സംഭാഷണം തുടർന്നു... "അതെയച്ഛാ.... ഞങ്ങളെ അച്ഛൻ മരിച്ചെന്നും വേറൊരാളാണ് ഞങ്ങളുടെ അച്ഛനെന്നും കള്ളം പറഞ്ഞു അച്ഛനിൽ നിന്നും ഞങ്ങളെയകറ്റിയ അമ്മയോടുള്ള എന്റെ പ്രതികാരമാണ് ഇത്. അമ്മയ്ക്ക് അച്ഛന്റെ കൂടെയുള്ള ഓരോ ചിത്രങ്ങളും അയച്ചു കൊടുത്തിട്ടുണ്ട് ഞാൻ. അത് കണ്ട് അമ്മയുടെ മനസ് നീറണം ഞങ്ങളോടും അച്ഛനോടും ചെയ്തതിനു. അമ്മ ഞങ്ങളിൽ നിന്നും അകറ്റാൻ നോക്കിയ അച്ഛന്റെ കൂടെ ഞാനെത്ര സന്തോഷത്തോടെയാണ് നിൽക്കുന്നതെന്ന് കാണണം അമ്മ. അമ്മയെന്തൊക്കെ ശ്രമിച്ചിട്ടും അവസാനം ദൈവം ഞങ്ങളെ അച്ഛന്റെ അടുത്തെത്തിച്ചത് കണ്ട് അമ്മ ഞെട്ടിത്തരിക്കണം.. ഞാനിത് അമ്മയ്ക്ക് കൊടുക്കുന്ന ശിക്ഷയാണിത്"...അഭിരാമിയുടെ മുഖത്ത് ഗൂഡമായൊരു ചിരി വിടർന്നു അത് പറയുമ്പോൾ..... "മോളെ... അത്രയ്ക്ക് വേണോ"...? അഭിരാമിയോട് ചോദ്യമുന്നയിക്കുമ്പോൾ ദേവദത്തന്റെ സ്വരം ദുർബലമായിരുന്നു... ഇത്രയും കാലം കള്ളം പറഞ്ഞു തങ്ങളെ പറ്റിച്ചതിനു മകൾ അമ്മയോട് പകരം വീട്ടുന്നു. മകളുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അതിനെതിരെ ഒന്നും പറയുവാനും കഴിയുന്നില്ല. ഒന്നും പറയാൻ കഴിയാതെ അശക്തനായിപ്പോകുന്നു താൻ. ലച്ചുവിനെ താനിങ്ങോട്ട് കൊണ്ട് വന്നാൽ ഇതിലും അപ്പുറമാവില്ലേ ഒരു പക്ഷേ തന്റെ മക്കളുടെ പ്രതികരണം.... ദേവദത്തൻ വേദനയോടെ ചിന്തിച്ചു... അച്ഛന്റെ മുഖത്തെ ഭാവമാറ്റങ്ങൾ അഭിരാമി കണ്ടില്ലെന്ന് നടിച്ചു... അച്ഛന്റെ മാനസികാവസ്ഥ ഒന്ന് മാറ്റേണ്ടത് അത്യാവശ്യമാണെന്ന് കരുതിയ അഭിരാമി ഉടനെ തന്നെ മിത്രയെ വീഡിയോ കോൾ ചെയ്തു. ഉടനെ തന്നെ മിത്രയുടെ കോൾ അറ്റൻഡ് ആയി... തലയിൽ പ്ലാവിലക്കിരീടവും, കണ്ണുകളിൽ ഓലയുടെ കണ്ണടയും വച്ചു വീഡിയോ കോളിൽ വന്ന അഭിരാമിയെ കണ്ട മിത്രയൊന്നമ്പരന്നു.... "ചേച്ചി.... ഇതൊക്കെ എന്താ".... മിത്രയുടെ അത്ഭുതം നിറഞ്ഞ സ്വരം ദേവദത്തന്റെ കാതുകളിലേക്ക് ഒഴുകിയെത്തി. അയാൾ മിത്രയെ കാണുവാനായി ഉടനെ തന്നെ അഭിരാമിയുടെ അടുത്തേക്കായി നിന്നു... പകൽ വെളിച്ചത്തിൽ തന്റെ മകളെ വീഡിയോ കോളിലൂടെ കണ്ട ദേവദത്തന്റെ മുഖം പ്രകാശമാനമായി. അയാളുടെ മിഴികളിൽ വാത്സല്യം നിറഞ്ഞു തുളുമ്പി... "മിത്തൂ... ഇത് അച്ഛൻ ഉണ്ടാക്കിത്തന്നതാ.. നമ്മുടെ അച്ഛൻ പൊളിയല്ലേ"... അഭിരാമി ദേവദത്തനെ പുകഴ്ത്തിക്കൊണ്ട് അയാളുടെ കവിളിലൊന്ന് ചുംബിച്ചു... മിത്രയുടെ മുഖത്ത് ഒരേ സമയം ആഹ്ലാദവും വിഷാദവും നിറഞ്ഞു... മിത്രയുടെ മുഖം വിഷാദമാനമായത് ദേവദത്തൻ ശ്രദ്ധിച്ചു. അതെന്തിനാവുമെന്ന് അറിയാവുന്ന അയാളുടെ മനസ്സിൽ തന്റെ മകളോടുള്ള അലിവ് നിറഞ്ഞു.... "അച്ഛാ... അച്ഛൻ ചേച്ചിയ്ക്ക് ഉണ്ടാക്കിക്കൊടുത്തല്ലേ... എനിക്ക് മാത്രമില്ല"...മിത്രയുടെ വാക്കുകളിൽ പരിഭവം നിറഞ്ഞു... "അച്ഛന്റെ മീനുക്കുട്ടി ഇവിടെ വരുമ്പോൾ ഉണ്ടാക്കിത്തരില്ലേ... അച്ഛന്റെ മോള് വിഷമിക്കാതെ"... മിത്രയെ ആശ്വസിപ്പിച്ചു കൊണ്ടത് പറയുമ്പോൾ ദേവദത്തന്റെ സ്വരമയാൾ അറിയാതെ ഇടറിപ്പോയി... "പ്രോമിസ് "... (മിത്ര ) "പ്രോമിസ് ".... ദേവദത്തന്റെ മറുപടിയിൽ വാത്സല്യം നിറഞ്ഞു നിന്നു... "അച്ഛനെന്നാ എന്നെ കാണാൻ വരുന്നത്. എനിക്കച്ഛനെ കാണാൻ കൊതിയായി"...മിത്രയുടെ വാക്കുകളിൽ അവളിപ്പോൾ തന്റെയച്ഛന്റെ സാമീപ്യമെത്രത്തോളം ആഗ്രഹിക്കുന്നെന്നത് വെളിവായിരുന്നു... "അച്ഛനുടനെ വരും... അച്ഛൻ മീനുട്ടിയേയും അമ്മയെയും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു"... ദേവദത്തന്റെ മുഖം വാത്സല്യത്താൽ നിറഞ്ഞു നിന്നു... അമ്മയുടെ കാര്യം കേട്ടതും മിത്രയുടെ മുഖമൊന്നു മങ്ങി. അത് ശ്രദ്ധിച്ച ദേവദത്തൻ അഭിരാമിയുടെ മുഖത്തേക്കൊന്ന് ഉറ്റു നോക്കി. അഭിരാമിയുടെ മുഖഭാവവും വ്യത്യസ്തമായിരുന്നില്ല... "അച്ഛാ... ദയവ് ചെയ്ത് അമ്മയുടെ കാര്യം അച്ഛനെന്നോട് തിരക്കുകയോ പറയുകയോ ചെയ്യരുത്. അമ്മയുള്ളത് കൊണ്ട് എനിക്കിപ്പോൾ വീട്ടിലേക്ക് പോകുവാൻ പോലും തോന്നുന്നില്ല".... മിത്രയുടെ മുഖത്ത് അമ്മയോടുള്ള താല്പര്യക്കുറവ് പ്രകടമായി.... "മോളെ.... അങ്ങനെയൊന്നും പറയാതെ...അമ്മ പാവമാണ്"...ദേവദത്തന്റെ വാക്കുകൾ ദുർബലമായിരുന്നു... "അച്ഛാ.... അമ്മയെ കുറിച്ച് അച്ഛന്റെ മനോഭാവം അങ്ങനെയാവാം. പക്ഷേ ഞങ്ങൾക്ക് അമ്മയെ പണ്ടത്തെ പോലെ സ്നേഹിക്കുവാൻ കഴിയില്ല. കാരണം അമ്മ ഞങ്ങളോട് ചെയ്തത് അത്തരത്തിലൊരു ദുഷ്പ്രവൃത്തിയാണ്‌. ഞങ്ങളുടെ അച്ഛനുമായി പിണങ്ങിയാണ്‌ അമ്മ ജീവിക്കുന്നതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അമ്മയോടുള്ള ഞങ്ങളുടെ മനോഭാവം മാറില്ലായിരുന്നു. എന്നാൽ അമ്മ ചെയ്തത് എന്താ ഞങ്ങളുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഞങ്ങളുടെ അച്ഛനെന്ന് പറഞ്ഞു പഠിപ്പിച്ചു. അച്ഛനുമായി എന്ത് പ്രശ്നമാണ് ഉണ്ടായിരുന്നതെങ്കിലും അമ്മയ്ക്ക് നിയമപ്രകാരം പോകാമായിരുന്നു. അമ്മയ്ക്ക് അച്ഛനുമായുള്ള പ്രശ്നങ്ങൾ എന്ത് തന്നെയായാലും അതമ്മയെ മാത്രം ബാധിക്കുന്ന കാര്യമാണ് ഞങ്ങളെ ബാധിക്കുന്നതല്ല. ഞങ്ങളിൽ അമ്മയ്ക്കുള്ള അതേ അവകാശം അച്ഛനുമുണ്ട്. അതമ്മ ഓർക്കണമായിരുന്നു".... മിത്രയുടെ വാക്കുകളിൽ അമ്മയോടുള്ള രോഷം തിളക്കുകയായിരുന്നു... "അച്ഛനെന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ എനിക്ക് നിരാകരിക്കുവാൻ കഴിയില്ല അത് കൊണ്ട് ഞാൻ പറയുകയാ അമ്മയുടെ ഒരു കാര്യം എന്നോട് ചോദിക്കുകയോ മുമ്പത്തെ പോലെ പെരുമാറാനോ അച്ഛൻ ദയവായി എന്നോട് ആവശ്യപ്പെടരുത് ".... മിത്രയുടെ മുഖമാകെ വലിഞ്ഞു മുറുകിയിരുന്നു അത് പറയുമ്പോൾ.... "അച്ഛനറിയുമോ... ചേച്ചിയ്ക്ക് അച്ഛനെടുത്ത് നടന്നതിന്റെയും അച്ഛൻ കളിപ്പിക്കുന്നതിന്റെയുമൊക്കെ നേരിയ ഓർമയെങ്കിലുമുണ്ട് എന്നാൽ എനിക്കത് പോലുമില്ല. ചെറുപ്പത്തിൽ മറ്റുള്ള കുട്ടികൾ അവരുടെ അച്ഛന്മാരുടെ കൂടെ നടക്കുന്നതും കളിക്കുന്നതുമൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് അതിന് ഭാഗ്യമില്ലാതെ പോയല്ലോ എന്നോർത്ത് സങ്കടപ്പെട്ടു കരഞ്ഞിട്ടുണ്ട് ഒരുപാട്. അതെല്ലാം മറന്ന് അമ്മയെ പഴയ പോലെ സ്നേഹിക്കുവാൻ എനിക്ക് കഴിയില്ലച്ഛാ.... വേറെന്തൊക്കെ കാര്യത്തിൽ അമ്മയോട് ക്ഷമിച്ചാലും ഞങ്ങളുടെ അച്ഛൻ വേറൊരാളാണെന്ന് പറഞ്ഞു പഠിപ്പിച്ചത് എനിക്കൊരിക്കലും ക്ഷമിക്കുവാൻ കഴിയില്ല".... മിത്രയുടെ മുഖം സങ്കടത്താലും അമ്മയോടുള്ള പകയാലും ചുവന്നിരുന്നു അപ്പോൾ... ദേവദത്തന് തന്റെ മക്കൾക്ക് കൊടുക്കുവാനായി മറുപടിയില്ലായിരുന്നു. കാരണം മകൾ പറഞ്ഞിരിക്കുന്നത് അത്രയ്ക്കും യുക്തിഹിതമായ കാര്യങ്ങളാണ്. അവരിപ്പോൾ ചിന്തിക്കുന്നതിനെ ഒരിക്കലും കുറ്റപ്പെടുത്തുവാൻ കഴിയില്ല...പക്ഷേ മക്കളുടെ ഈ പെരുമാറ്റം തന്റെ ലച്ചുവിനുണ്ടാക്കുന്ന മാനസികാഘാതം ചെറുതായിരിക്കില്ല....മിത്രയുടെ വാക്കുകൾ ചിന്തകളായി മൂടിയപ്പോൾ ദേവദത്തന്റെ മിഴികൾ നിറഞ്ഞൊഴുകി... "പക്ഷേ... ഇപ്പോൾ ഞാനൊരുപാട് ഹാപ്പിയാണ് അച്ഛാ.... കാരണം ഒരു നൂറ് ജന്മത്തിലേക്കുള്ള സ്നേഹം പകർന്നു തരുവാൻ എനിക്കൊരച്ഛനിപ്പോൾ ഉണ്ടെന്ന അറിവ് മറ്റെന്തിനേക്കാളും എനിക്ക് സന്തോഷം പകരുന്നു. എനിക്കു ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയണം ഞാൻ ദേവദത്തന്റെ മകളാണെന്ന് ".... മിത്ര പറഞ്ഞു നിർത്തുമ്പോൾ അവളുടെ മുഖം ദേവദത്തനോടുള്ള സ്നേഹത്താലും അഭിമാനത്താലും നിറഞ്ഞു.... രംഗമൊന്ന് ആനന്ദമുറ്റതാക്കുവാൻ അഭിരാമി പൊടുന്നനെ മിത്രയോട് വേറെ പല കാര്യങ്ങളും ചോദിച്ചു കൊണ്ടിരുന്നു. പരസ്പരമവർ കളിയാക്കിയും ചീത്ത പറഞ്ഞും ശോകാർദ്രമായ അന്തരീക്ഷത്തെ ആനന്ദഭരിതമാക്കിക്കൊണ്ടിരുന്നു..... ദേവദത്തൻ തന്റെ മക്കളുടെ കുസൃതികൾ ആസ്വദിച്ചു കൊണ്ട് രണ്ട് പേരോടും കുറേ സമയം സംവദിച്ചു.... അല്പസമയങ്ങൾ കഴിഞ്ഞ് മിത്ര തന്റെ കോൾ കട്ട്‌ ചെയ്ത് പോയി... അഭിരാമി തുടർന്ന് ദേവദത്തനോടൊപ്പമുള്ള ചിത്രങ്ങൾ താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തത് അഭിരാമി അച്ഛനെ കാണിച്ചു കൊടുത്തു... അതിൽ എഴുതിയിരുന്നു..... ഇരുവരും ചേർന്നുള്ള ചിത്രത്തിന് കീഴിൽ അച്ഛന്റെ കൂടെ എന്നും, അച്ഛനുണ്ടാക്കി കൊടുത്ത റെയ്ബാൻ ഗ്ലാസ്സ്, അച്ഛൻ അണിയിച്ച കനകക്കിരീടം എന്നൊക്കെ എഴുതിയിരുന്നു..... ആ പോസ്റ്റുകൾ കണ്ട ദേവദത്തൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.... "അനുമോളെ... ഇതെന്തിനാ ഇൻസ്റ്റാഗ്രാമിലൊക്കെ പോസ്റ്റ്‌ ഇട്ടത്...വേണ്ടായിരുന്നു".... ദേവദത്തന്റെ മുഖത്ത് വൈമനസ്യം പടർന്നു.... "അച്ഛാ.... അതിലൊക്കെ പോസ്റ്റിട്ടത് കൊണ്ട് എന്താണ് പ്രശ്നം. മിത്തു പറഞ്ഞത് പോലെ ഞങ്ങൾക്ക് ഈ ലോകത്തോട് വിളിച്ചു പറയണം ഞങ്ങൾ ദേവദത്തന്റെ മക്കൾ ആണെന്ന് ".... അഭിരാമിയുടെ മിഴികളിൽ മുമ്പില്ലാത്ത ഒരാവേശം നിറഞ്ഞിരിക്കുന്നതായി ദേവദത്തനുളവായി.... എന്നാലും മോളെ... ഇത് പോലെ സോഷ്യൽ മീഡിയയിൽ ഒക്കെ പോസ്റ്റ്‌ ഇടുക എന്നൊക്കെ വച്ചാൽ. നീക്കം ചെയ്യുന്നതല്ലേ നല്ലത് "...ദേവദത്തന്റെ വാക്കുകളിൽ അല്പം സങ്കോചം നിറഞ്ഞു... "എന്തിന് "... "അച്ഛന് ഞങ്ങളെ മക്കളെന്നു ചൂണ്ടിക്കാണിക്കുവാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ"....? അഭിരാമിയുടെ സ്വരത്തിൽ നീരസം പടർന്നു... "അങ്ങനല്ല മോളെ... നിങ്ങളെന്റെ മക്കളാണെന്ന് ഈ ലോകത്തോട് വിളിച്ചു പറയുവാൻ ആഗ്രഹിക്കുന്നു ഞാനും...പക്ഷേ"... ദേവദത്തന്റെ മറുപടി മുഴുമിപ്പിക്കുവാൻ അഭിരാമി അനുവദിച്ചില്ല... അവൾ കൈ ഉയർത്തി വിലക്കി... "അച്ഛാ... അച്ഛനെന്ത് കൊണ്ടാണ് ഈ ആശങ്ക എന്നെനിക്കറിയാം... പെട്ടെന്നൊരു ദിവസം ഞങ്ങൾ മക്കളായി രംഗപ്രവേശം ചെയ്യുമ്പോൾ സമൂഹം എന്ത് കരുതുമെന്നും പ്രത്യേകിച്ച് അവർ അമ്മയ്ക്ക് ചാർത്തിക്കൊടുത്തേക്കാവുന്ന വിശേഷഞങ്ങളുമൊക്കെ ഓർത്തല്ലേ"....അഭിരാമിയൊരു മറുചോദ്യമുന്നയിച്ചു... "മോളെ... ഒരു തരത്തിൽ അതുമുണ്ടെന്ന് കൂട്ടിക്കോളൂ... അച്ഛൻ മരിച്ചെന്നാണ് മോളുടെ ഇത് വരെയുള്ള ജീവിതത്തിൽ എല്ലാവരുമറിയുന്നത്. ഇത്രയും കാലം ഇല്ലാത്ത അച്ഛൻ ഇപ്പോൾ എവിടെ നിന്നും വന്നുവെന്ന് നിങ്ങളുടെ സഹപാഠികളുടെയും പിന്നെ സഹപ്രവർത്തകരുടെയുമൊക്കെ ചോദ്യങ്ങൾ വരില്ലേ"... അതിനെ കുറിച്ച് അച്ഛനൊരു നിമിഷമോർത്തു... ദേവദത്തനൊന്ന് പറഞ്ഞു നിർത്തി... "അച്ഛാ.... സമൂഹത്തിന്റെ ചോദ്യങ്ങൾ അവിടെ നിൽക്കട്ടെ. ഇനിയെന്റെ സഹപാഠികളുടെ കാര്യമോർത്താണെങ്കിൽ എവിടെയും ഞങ്ങളുടെ അച്ഛന്റെ പേര് ചൂണ്ടിക്കാണിച്ചിട്ടില്ല. അച്ഛൻ മരിച്ചു പോയെന്ന് പറഞ്ഞിട്ട് മാത്രമേ ഉള്ളൂ. സ്കൂൾ റെക്കോർഡുകളിലൊക്കെ രക്ഷിതാവിന്റെ പേരിന്റെ സ്ഥാനത്ത് അമ്മയുടെ പേരാണ്. പിന്നെ ഇവിടുത്തെ കാര്യമാണെങ്കിൽ എഴുത്ത് കാരൻ ദേവദത്തന്റെ ഭാര്യ അദ്ദേഹത്തെ മക്കളെയും കൊണ്ട് ഉപേക്ഷിച്ചു പോയത് ആർക്കുമറിയാത്ത കാര്യമല്ല. കാരണം അച്ഛൻ പണ്ടത്തെ ആ സർക്കാർ ഉദ്യോഗസ്ഥനല്ല ഇപ്പോൾ. അച്ഛന്റെ പ്രശസ്തിയുടെ കൂടെ അച്ഛന്റെ കുടുംബജീവിതത്തിലേ കഥകളും എല്ലായിടത്തും പാട്ടാണ്. പിന്നെ അമ്മയെ കുറിച്ചു സമൂഹം എന്ത് ചിന്തിക്കുമെന്നാണെങ്കിലും അതിനൊക്കെ അല്പായുസ്സ് മാത്രമേ ഉണ്ടാകൂ. കുറച്ച് ദിവസം എല്ലാവരും ഇതൊരു ചർച്ചാവിഷയമാക്കിയേക്കാം. പിന്നെ അതൊക്കെ മാറും. എനിക്ക് നേരെ വരുന്ന ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. അച്ഛനും അമ്മയ്ക്കും കേട് പറ്റാത്ത രീതിയിൽ ഞാനത് കൈകാര്യം ചെയ്ത് കൊള്ളാം".... അഭിരാമിയൊന്ന് പറഞ്ഞു നിർത്തി.... "അച്ഛാ... പിന്നെ എന്നായാലും സമൂഹം ഇതെല്ലാമറിയും ഈ രീതിയിൽ അല്ലെങ്കിൽ വേറൊരു രീതിയിൽ. അത് കൊണ്ട് അതിനെ കുറിച്ച് അച്ഛനാലോചിക്കേണ്ടതില്ല"...അഭിരാമിയുടെ വാക്കുകൾ പക്വതയാർന്നതായിരുന്നു.... ദേവദത്തന് പ്രത്യേകിച്ച് ഒരു മറുപടി കൊടുക്കുവാനുണ്ടായിരുന്നില്ല...... അല്പനിമിഷങ്ങൾ അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു... "അച്ഛാ".... തങ്ങൾക്കിടയിലെ മൗനത്തെ ഭഞ്ജിച്ചു കൊണ്ട് അഭിരാമി ദേവദത്തനെ വിളിച്ചു... ദേവദത്തൻ അഭിരാമിയുടെ മുഖത്തേക്ക് നോക്കി എന്താണെന്ന് ആംഗ്യം കാണിച്ചു... അഭിരാമി ദേവദത്തന്റെ അടുത്തേക്ക് വന്ന് അയാളുടെ മീശയിൽ വിളിച്ചു തലോടാൻ തുടങ്ങി.... അഭിരാമിയുടെ കുസൃതിയിൽ ദേവദത്തന്റെ മനസ്സിലെ സംഘർഷങ്ങൾക്ക് അല്പം അയവു വന്നു. അയാളുടെ മുഖത്തൊരു ചിരി വിടർന്നു..... "അച്ഛന് സമൂഹത്തെ ഭയമുണ്ടോ ഇക്കാര്യത്തിൽ"....? അഭിരാമി ദേവദത്തന്റെ മിഴികളിലേക്കുറ്റ് നോക്കിക്കൊണ്ട് ചോദിച്ചു.... "ഒരിക്കലുമില്ല മോളെ... മോളച്ഛനെ കുറിച്ച് കരുതിയേക്കുന്നത് ഈ സമൂഹത്തെ ഭയന്ന് നിങ്ങളെന്റെ മക്കളെന്ന സത്യത്തെ ഞാൻ മറച്ചു പിടിക്കുമെന്നാണോ... ആ സത്യമൊരിക്കലും ഇല്ലാതെയാവുന്നില്ലല്ലോ. മോള് പറഞ്ഞത് പോലെ ഇന്നല്ലെങ്കിൽ നാളെ സമൂഹമതറിയും".... വിപദിധൈര്യം കലർന്ന വാക്കുകളാൽ ദേവദത്തൻ മറുപടി നൽകി... അയാളുടെ മുഖമപ്പോൾ ഒരു യുദ്ധം വിജയിച്ച പോരാളിയുടേതായിരുന്നു.... "പിന്നെന്തിനാ എന്റച്ഛൻ ഞാൻ ചിത്രങ്ങൾ പോസ്റ്റുന്നതിനെ ഒക്കെ ഭയപ്പാടോടെ കാണുന്നത്. ഈ സമൂഹത്തെ എപ്പോഴും സന്തോഷിപ്പിച്ചു കൊണ്ട് അതിനനുസൃതമായി നമുക്ക് ജീവിക്കുവാൻ കഴിയില്ല അച്ഛാ..." അഭിരാമി ഗൂഡമായൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു. അവളുടെ മുഖഭാവങ്ങൾ എന്തിനോടും പൊരുതാൻ താൻ തയ്യാറാണെന്ന് വിളിച്ചറിയിച്ചു കൊണ്ടിരുന്നു... വർഷങ്ങൾക്ക് മുമ്പ് താൻ ലച്ചുവിനോട് പറഞ്ഞതും ഇതിന് സമാനമായൊരു വാക്കായിരുന്നുവെന്ന് ദേവദത്തൻ മനസ്സിലോർത്തു.... "ഭയമല്ല മോളെ... മോള് ചെയ്തത് പെട്ടെന്ന് മനസ്സിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. കാലത്തിന്റെയാവും"... ദേവദത്തൻ ചിരിയോടെ മൊഴിഞ്ഞു... "അപ്പോൾ ഞാനാ പോസ്റ്റുകൾ നീക്കം ചെയ്യുവാനും പോകുന്നില്ല ഇനിയും അത് പോലെ പോസ്റ്റുകൾ ഇടാനും പോകുന്നു. അച്ഛനെന്ത് പറയുന്നു".....? അഭിരാമി ദേവദത്തന്റെ കഴുത്തിൽ തന്റെ കൈകളിട്ട് കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.... "എന്റെ മക്കൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്തോളൂ.. അച്ഛനൊരെതിർപ്പുമില്ല"...അഭിരാമിയുടെ നെറ്റിയിലൊരു ചുംബനം നൽകിക്കൊണ്ട് ദേവദത്തൻ വാത്സല്യത്തോടെ മറുപടി നൽകി... "ഇതാണ് എന്റെ അച്ഛൻ ദേവദത്തൻ നരസിംഹൻ... രാമശ്ശൻ പറയുന്നത് പോലെ ഏത് ചോദ്യങ്ങളെയും സധൈര്യം നേരിടുന്ന രാമശ്ശന്റെ ദേവൻ കുഞ്ഞ് ".... ദേവദത്തന്റെ കവിളിലൊരു ചുംബനമേകിക്കൊണ്ട് അഭിരാമിയത് പറയുമ്പോൾ അവളുടെ മിഴികളിൽ അഭിമാനം നിറഞ്ഞു നിന്നു.... മറുപടിയായി ദേവദത്തനൊന്ന് ചിരിച്ചു... പൊടുന്നനെ അഭിരാമി ദേവദത്തന്റെ താടിയിലൊന്ന് തടവി. ഒരു കുസൃതിച്ചിരിയോടെ അതിൽ കണ്ട വെളുത്ത ഒന്ന് രണ്ടിഴകൾ പറിച്ചു കളഞ്ഞു.... "ഹൗ.... എന്റെ മോളച്ഛന്റെ താടി മുഴുവൻ പിഴുതു മാറ്റുവാണോ"...? വേദനയെടുത്ത ദേവദത്തൻ അഭിരാമിയോട് അല്പം പരിഭവം കലർത്തിക്കൊണ്ട് ചോദിച്ചു... "അച്ഛന്റെ താടിയിലെ വെള്ളി വരകൾ ഞാൻ പറിച്ചെടുത്തു കളഞ്ഞതാ. എന്റച്ഛൻ സപ്തതി കഴിഞ്ഞിട്ട് നര കാണിച്ചാൽ മതി കേട്ടല്ലോ"... അഭിരാമിയൊരു കുറുമ്പോടെ ചിരിച്ചു കൊണ്ട് മറുപടി നൽകി... ദേവദത്തനിൽ നിന്നുമൊരു പൊട്ടിച്ചിരിയുയർന്നു..... "അച്ഛനെന്തിനാ ഈ താടി വളർത്തുന്നത്"...? അഭിരാമിയുടെ ചോദ്യത്തിൽ നീരസം കലർന്നു... "അത് ഈ താടിയ്ക്ക് കീഴിൽ നിങ്ങളുടെ അമ്മ നൽകിയ ചുംബനങ്ങളുടെ പാടാണ്. അതിനൊരു കോട്ടവും തട്ടാൻ പാടില്ലല്ലോ അത് കൊണ്ട് വളർത്തിയതാ..." ദേവദത്തനൊന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.... "അയ്യെടാ.... അച്ഛൻ സിനിമയിലെ ഡയലോഗ് കോപ്പിയടുക്കുവാണല്ലോ... ഈ താടി ഇത് പോലെ നീട്ടേണ്ട. നന്നായി വെട്ടിയൊതുക്കുകയോ എടുത്ത് കളയുകയോ വേണം... കേട്ടല്ലോ"....അഭിരാമി ഒരു ശാസന കലർത്തിക്കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു... "വേറെ എന്തൊക്കെയാ അച്ഛന്റെ രാജകുമാരിയ്ക്ക് വേണ്ടി ചെയ്തു തരേണ്ടത്"...? ദേവദത്തൻ ചിരിച്ചു കൊണ്ട് ചോദിച്ചു... "വേറെയൊക്കെ വഴിയ്ക്ക് പറയാം...ഇപ്പോൾ വേറൊരു കാര്യം അച്ഛനെനിക്ക് വേണ്ടി ചെയ്തേ പറ്റൂ"....അഭിരാമിയൊന്ന് കണ്ണിറുക്കിക്കൊണ്ട് മൊഴിഞ്ഞു.... "അതെന്താണാവോ"...? വാക്കുകളിൽ ആശങ്ക കലർത്തിക്കൊണ്ട് ദേവദത്തൻ ചോദിച്ചു... "അച്ഛനെന്നെ എടുക്കണം ഇപ്പോൾ" ...മന്ദാക്ഷമുഖിയായൊരു ചെറുചിരിയോടെ തന്റെ ആവശ്യമറിയിച്ചു.. അഭിരാമിയുടെ ആവശ്യമറിഞ്ഞ ദേവദത്തനൊന്ന് പൊട്ടിച്ചിരിച്ചു... "നരസിംഹം.... എന്തിനാ ചിരിക്കുന്നത്.. പിരി ലൂസായോ"...? അഭിരാമിയൊന്ന് ചൊടിച്ചു കൊണ്ട് ചോദിച്ചു.... "ഞാനോർക്കുവായിരുന്നു പ്രായത്തിൽ കവിഞ്ഞ പക്വതയായിരുന്നു വാക്കുകളിലും പ്രവൃത്തിയിലുമെല്ലാം എന്റെ കുട്ടി അച്ഛന്റെ അടുത്തേക്ക് ആദ്യമായി വരുമ്പോൾ. ഇപ്പോൾ കൊച്ചു കുട്ടികളെ പോലെ...അതോർത്ത് ചിരിച്ചു പോയതാ"...ദേവദത്തൻ ചിരിയടക്കുവാൻ കഴിയാതെ പറഞ്ഞു.... "അച്ഛനെങ്ങനെയായിരുന്നു..... ആദ്യമായി വന്നപ്പോൾ ആ വാതിലടയ്ക്കുന്നു. ഭാര്യയെ കുറിച്ച് കേട്ടപ്പോൾ സിഗരറ്റ് പുകച്ചു തള്ളുന്നു. ഇപ്പോഴോ... അച്ഛനും മാറിയില്ലേ"... അഭിരാമി കൊഞ്ഞനം കുത്തിക്കൊണ്ട് മൊഴിഞ്ഞു.. "അന്ന് അച്ഛൻ കരുതിയില്ലല്ലോ മുന്നിൽ വന്ന ഈ ആറ്റം ബോംബ് സ്വന്തം മകളാണെന്ന്"....ദേവദത്തനൊന്ന് കൊഞ്ചിക്കൊണ്ട് അഭിരാമിയുടെ മൂക്കിൻ തുമ്പ് ഞെരടിക്കൊണ്ട് പറഞ്ഞു.... "ഇപ്പോൾ അറിഞ്ഞല്ലോ മകളാണെന്ന്..പിന്നെ യഥാർത്ഥ ആറ്റം ബോംബ് അങ്ങ് ഹൈദരാബാദിൽ ഇരിപ്പുണ്ട്. അച്ഛന്റെ രണ്ടാമത്തെ അരുമ സന്താനം അച്ഛൻ പാട് പെടും" .... അഭിരാമി ചിരിയോടെ മറുപടി നൽകി.. "അങ്ങനെയാണോ... സാരമില്ല ഈ അച്ഛൻ സഹിച്ചോളാം"... ദേവദത്തനൊന്ന് മന്ദഹസിച്ചു... "അങ്ങനെയാണല്ലോ.. ഇപ്പോൾ ഞാൻ ആവശ്യപ്പെട്ടത് മിസ്റ്റർ അച്ഛൻ അങ്ങട് ചെയ്താട്ടെ...ഞാനെത്ര വലുതായാലും അച്ഛന്റെ അനുമോൾ അല്ലെ എന്നും"...അഭിരാമിയൊരു കൊഞ്ചാലോടെ മൊഴിഞ്ഞു... "പിന്നല്ലാതെ".....ദേവദത്തൻ അവളെ കൊഞ്ചിച്ചു.. ദേവദത്തൻ ഇരു കൈകളും നീട്ടി അഭിരാമിയെ കോരിയെടുത്തു. അഭിരാമിയൊരു പുഞ്ചിരിയോടെ തന്റെ അച്ഛന്റെ കഴുത്തിൽ കൈകൾ ചുറ്റി... ദേവദത്തൻ അഭിരാമിയേയും കൈകളിലേന്തി പതിയെ മുന്നോട്ട് നടന്നു. ദേവദത്തന് മനസിൽ പറഞ്ഞറിയിക്കുവാൻ കഴിയാത്ത ഒരാത്മനിർവൃതി നിറഞ്ഞു തുളുമ്പി.... ഇടയ്ക്കൊന്ന് പൂമുഖത്തേക്ക് വന്ന രാമേട്ടൻ കണ്ടു അഭിരാമിയേയും കൈകളിലേന്തി നടന്നു വരുന്ന ദേവദത്തനെ..... അദ്ദേഹത്തിന്റെ മുഖത്ത് അനൽപ്പമായൊരാനന്ദത്തിന്റെ അലയൊലികൾ ആഞ്ഞടിച്ചു കൊണ്ടിരുന്നു..... തുടരും #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം.... Part 46 "അച്ഛനെന്താ പറഞ്ഞു വരുന്നത് "...? ചിന്താക്കുഴപ്പത്തിലാണ്ട അഭിരാമിയൊരു അമ്പരപ്പോടെ ദേവദത്തനോട് ചോദിച്ചു... അഭിരാമിയുടെ ചോദ്യം കേട്ട ദേവദത്തനൊന്നു ചിരിച്ചു... "ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ എന്റെ ലച്ചുവിന് അതായത് നിങ്ങടെ അമ്മയ്ക്ക് എന്നോട് വെറുപ്പുണ്ട്, ദേഷ്യമുണ്ട് പക്ഷേ അത് പോലെ ഇഷ്ടവുമുണ്ട് "...ഒരു മന്ദഹാസത്തോടെ ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി.... എന്നാൽ ദേവദത്തന്റെ മറുപടി അഭിരാമിയെ ഒന്നു കൂടി ആശയക്കുഴപ്പത്തിലാഴ്ത്തി ... "അച്ഛാ.... അച്ഛൻ മുമ്പ് ഗവണ്മെന്റ് സർവീസിൽ ഉണ്ടായിരുന്നില്ലേ. അന്ന് അച്ഛൻ ജോലി ചെയ്തിരുന്നത് കാലാവസ്ഥ നിരീക്ഷണ വകുപ്പിൽ വല്ലോമായിരുന്നോ"...? ആശയക്കുഴപ്പത്തിൽ ആറാടിയ അഭിരാമി നെറ്റി ചുളിച്ചു കൊണ്ട് ദേവദത്തനോട് ചോദിച്ചു... "അതെന്താ അങ്ങനെ ചോദിച്ചത്"...? ദേവദത്തൻ ചിരിച്ചു കൊണ്ടവളോട് തിരക്കി... "അച്ഛനിപ്പോൾ പറഞ്ഞത് ഒരു മാതിരി കാലാവസ്ഥ പ്രവചനം നടത്തുന്നവരെ പോലെയാണ്. ഇന്ന് മഴ പെയ്യാനും പെയ്യാതിരിക്കുവാനും സാധ്യതയുണ്ട് എന്ന് അവർ പറയുന്ന പോലെയാണ്‌ അച്ഛനിപ്പോൾ പറയുന്നതും. അമ്മയ്ക്ക് അച്ഛനോട് വെറുപ്പാണ്, ദേഷ്യമാണ് പക്ഷേ ഇഷ്ടവുമാണ് പോലും. അച്ഛന്റെ ഈ വാക്കുകളിലൂടെ ഞാനെന്താണ് മനസ്സിലാക്കേണ്ടത്".... അഭിരാമിയൊരു പൊട്ടിച്ചിരിയോടെ ദേവദത്തനുള്ള മറുപടി നൽകി.. "എന്റെ മോളിപ്പോൾ ഇത്രയും മനസ്സിലാക്കിയാൽ മതി. നിങ്ങളുടെ അമ്മയുടെ മനസ്സിൽ ഞാനല്ലാതെ മറ്റൊരു പുരുഷന് സ്ഥാനമില്ലെന്ന്. ഇതിൽ കൂടുതൽ വിവരിക്കുവാൻ എനിക്ക് സാധ്യമല്ല"...ദേവദത്തൻ അഭിരാമിയോട് വളരെ ശാന്തനായി മൊഴിഞ്ഞു... "അച്ഛന്റെ തെറ്റിദ്ധാരണയാണ്‌ അമ്മയ്ക്കിപ്പോഴും അച്ഛനോട് ഇഷ്ടമുണ്ടെന്നുള്ളത്. ചുരുക്കിപ്പറഞ്ഞാൽ നേരത്തെ ഞാൻ പറഞ്ഞ ആ മൂഢസ്വർഗത്തിൽ വിഹരിക്കുകയാണ് അച്ഛനിപ്പോഴും. യാഥാർഥ്യത്തോട് അച്ഛന്റെ മനസ്സിത് വരെ പൊരുത്തപ്പെട്ടിട്ടില്ല. അതാണ് സത്യം".... അഭിരാമിയുടെ വാക്കുകളിൽ ദേവദത്തനോടുള്ള സഹതാപം നിറഞ്ഞു നിന്നു... "ശരി... എന്നാൽ ഞാൻ കുറച്ച് കാര്യങ്ങൾ ചോദിക്കട്ടെ"...? ദേവദത്തൻ മന്ദഹസിച്ചു കൊണ്ട് അഭിരാമിയോട് ചോദിച്ചു.... "അച്ഛൻ ചോദിച്ചോളൂ".... അഭിരാമിയൊരു ഉത്സാഹത്തോടെ മൊഴിഞ്ഞു... "മോള് വെക്കേഷന് പോയപ്പോൾ അമ്മയെ പിടിച്ചിരുത്തി നമ്മുടെ പരിപാടിയുടെ വീഡിയോ കാണിച്ചെന്ന് പറഞ്ഞിരുന്നില്ലേ" ...? ദേവദത്തനൊരു ചെറുചിരിയോടെ തിരക്കി... അഭിരാമി ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി... "അത് കാണുമ്പോൾ അമ്മയുടെ പ്രതികരണം എന്തായിരുന്നു"...? ദേവദത്തൻ വീണ്ടുമവളോട് തിരക്കി... അഭിരാമി അന്നത്തെ പ്രതികരണത്തെ കുറിച്ചൊന്ന് ചിന്തിച്ചു.... അന്ന് ആ വീഡിയോയിൽ അച്ഛനെ കാണിക്കുന്ന രംഗം തൊട്ട് അവസാനം വരെ അമ്മ തന്റെ കണ്ണെടുക്കാതെ അച്ഛനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. താനും മിത്തുവും അത് കണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു.... അഭിരാമിയാ സമയം നടന്നത് മനസ്സിലോർത്തു... തുടർന്നു അഭിരാമി ആ സമയത്തെ അമ്മയുടെ പ്രതികരണങ്ങൾ ദേവദത്തനോട് വിവരിച്ചു... അഭിരാമിയുടെ മറുപടി കേട്ട ദേവദത്തന്റെ മുഖം പ്രകാശമാനമായി. അച്ഛന്റെ മിഴികളിൽ ആമോദത്തിൻ ഉദരഥിവീചികൾ നിറഞ്ഞു തുളുമ്പുന്നതായി അഭിരാമിയ്ക്ക് ഉളവായിക്കൊണ്ടിരുന്നു... "അമ്മ ഉറക്കത്തിലോ അല്ലെങ്കിൽ വെറുതെയിരിക്കുമ്പോഴോ അപ്രതീക്ഷിതമായി ഞെട്ടിപ്പോകാറുണ്ടോ"...? ദേവദത്തനാ ചോദ്യമുന്നയിക്കുമ്പോൾ അയാളുടെ ചൊടികളിലൊരു ചെറു ചിരി നിറഞ്ഞു നിന്നു... ആ ചോദ്യം അഭിരാമിയിൽ ഒരു ഞെട്ടലുളവാക്കി..... ശരിയാണ് അമ്മ മിക്കപ്പോഴും വെറുതെ ഞെട്ടുന്നത് കാണാം. അപ്പോഴൊക്കെ മുഖത്ത് ചിലപ്പോൾ അസ്വസ്ഥത പടരുന്നതും കണ്ടിട്ടുണ്ട്. പലപ്പോഴും താനും മിത്തുവും തിരക്കിയിട്ടുണ്ട് അമ്മയ്ക്കെന്താണ് പറ്റിയതെന്ന്....അഭിരാമിയോർത്തു... അഭിരാമി ഉണ്ടെന്ന് ദേവദത്തന് മറുപടി നൽകി... അഭിരാമിയുടെ മറുപടി കേട്ട ദേവദത്തന്റെ മുഖത്ത് അത് വരെ കാണാത്ത രീതിയിലൊരു നിറപുഞ്ചിരി വിടർന്നു.... തന്റെ അച്ഛന്റെ മുഖത്ത് അങ്ങനെയൊരു ഭാവം അഭിരാമി ആദ്യമായി കാണുകയായിരുന്നു.... ആ ചിരിയുടെ അർത്ഥമറിയുവാൻ കഴിയാതെ അഭിരാമിയുടെ മനസ്സ് ചിന്താക്കുഴപത്തിലകപ്പെട്ടു...... ================================== ആ പുളിമരത്തിനു കീഴിൽ നിന്ന് കൊണ്ട് പണ്ടത്തെ പല കാര്യങ്ങളും പരസ്പരം പറഞ്ഞു കൊണ്ടിരിക്കുമ്പോഴും അഭിരാമിയുടെ മനസ് ദേവദത്തൻ പറഞ്ഞതിന്റെ പൊരുളറിയാതെ ഉഴലുകയായിരുന്നു.... സ്വന്തം മക്കളെ വേറൊരാളാണ് അവരുടെ അച്ഛനെന്ന് പറഞ്ഞു പഠിപ്പിച്ച അമ്മയ്ക്കിപ്പോഴും അച്ഛനോടിഷ്ടമാണെന്ന് അച്ഛൻ വിശ്വസിക്കുന്നു. അച്ഛന്റെ ആ വിശ്വാസമൊരിക്കലും ശരിയാവാൻ പോകുന്നില്ല. ദേവദത്തൻ എന്ന വ്യക്തിയാണ് തങ്ങളുടെ അച്ഛനെന്ന് തെളിയിക്കുന്ന ഒന്നും തന്നെ അമ്മ ബാക്കി വച്ചിട്ടില്ല അല്ലെങ്കിൽ അറിയിച്ചിട്ടില്ല. അങ്ങനെ ഒരൂഹം പോലും തോന്നാതെയിരിക്കാൻ അച്ഛനുമായി ബന്ധിപ്പിയ്ക്കുന്ന എല്ലാ സംഭവങ്ങളെയും ഓർമ്മകളിൽ നിന്നും മായ്ച്ചു കളഞ്ഞവളാണ് അമ്മ. താൻ നാട്ടിൽ വന്നതു കൊണ്ടും അച്ഛനുമായി അടുത്തത് കൊണ്ടും മാത്രമാണ് അച്ഛനെ തനിയ്ക്ക് കണ്ടു പിടിക്കുവാനും തിരിച്ചറിയുവാനും കഴിഞ്ഞത്. ഇല്ലെങ്കിൽ ഒരിക്കലും താനും മിത്തുവും തങ്ങളുടെ അച്ഛനെ തിരിച്ചറിയില്ലായിരുന്നു.... എന്നിട്ടും ഇതിനൊക്കെ കാരണക്കാരിയായ അമ്മയുടെ മനസ്സിലിപ്പോഴും അച്ഛനാണെന്നും അമ്മയുടെ മനസ്സിൽ പഴയ ആ സ്നേഹം ഇപ്പോഴുമുണ്ടെന്നു അച്ഛൻ വിശ്വസിക്കുന്നു.... അച്ഛന്റെയാ ആത്മവിശ്വാസം അമിത ആത്മവിശ്വാസമാണെന്നെ താൻ പറയൂ.... അച്ഛന് അമ്മയോടുള്ള പ്രണയം ഒരു ഭ്രാന്താണെന്ന് തോന്നുന്നു.... അഭിരാമി ചിന്തിച്ചു കൊണ്ടിരുന്നു... അഭിരാമിയുടെ മനസ്സ് ചിന്തകളിൽപ്പെട്ടുഴലുകയാണെന്ന് ദേവദത്തനും മനസ്സിലായിരുന്നു. എന്നാൽ അയാളത് പുറത്ത് കാണിക്കാതെ അഭിരാമിയോട് ഹൈദരാബാദിലെ അമ്മയോടും മിത്രയോടുമൊത്തുള്ള നിമിഷങ്ങളെ കുറിച്ചു പലതും ചോദിച്ചു കൊണ്ടിരുന്നു.... അമ്മയെ കുറിച്ച് ചോദിക്കുമ്പോൾ പല കാര്യങ്ങൾക്കും അഭിരാമി വിമുഖത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ദേവദത്തനിൽ നിന്നുമത് മറച്ചു പിടിയ്ക്കുവാൻ ശ്രമിച്ചെങ്കിലും അവൾക്കതിനു കഴിയാതെ പോയി പല നിമിഷങ്ങളിലും..... ദേവദത്തൻ പുളിമരത്തിന്റെ കീഴിൽ നിന്നും അഭിരാമിയേയും കൊണ്ട് പുരയിടത്തിന്റെ വേറെ ഭാഗങ്ങളിലേക്ക് കൊണ്ട് പോയി... പുരയിടത്തിന്റെ ഒരു ഭാഗത്തേക്ക് നീങ്ങിയപ്പോൾ അധികം ഉയരം വച്ചിട്ടില്ലാത്ത ഒരു തെങ്ങിന് അടുത്തെത്തി ദേവദത്തനും അഭിരാമിയും.... നിലത്തേക്ക് മുട്ടി നിൽക്കുന്നുണ്ടായിരുന്നു അതിലെ പച്ച ഓലകൾ. ഞാഴ്ന്ന് കിടക്കുന്ന ആ പച്ചയോല കണ്ടപ്പോൾ ദേവദത്തൻ അഭിരാമിയെ വിട്ട് അതിനടുത്തേക്ക് പോയി. അഭിരാമി കൂടെ പോകാനൊരുങ്ങിയപ്പോൾ ദേവദത്തനൊരു കുസൃതി നിറഞ്ഞ ചിരിയോടെ അവളെ വിലക്കി.... ഓലയുടെ അടുത്തത്തിയ ദേവദത്തൻ അതിൽ നിന്നും അഞ്ചാറ് ഓലക്കീറുകൾ പറിച്ചെടുത്തു. അതിലേ ഈർക്കിലികൾ മാറ്റി പച്ച ഓല മാത്രം എടുത്ത് എന്തോ ഉണ്ടാക്കുവാൻ തുടങ്ങി. ദേവദത്തൻ എന്താണ് ചെയ്യുന്നതെന്നറിയാതെ ഒരു കൗതുകത്തോടെ അഭിരാമി അയാളുടെ പ്രവൃത്തികൾ വീക്ഷിച്ചു കൊണ്ട് നിന്നു.... അല്പ സമയങ്ങൾ കൊണ്ട് ദേവദത്തൻ ആ പച്ചയോല കൊണ്ട് ഒരു പന്തുണ്ടാക്കിക്കഴിഞ്ഞിരുന്നു. ഒരു ചിരിയോടെ ദേവദത്തൻ ആ പന്ത് അഭിരാമിയുടെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തു... ആ പന്ത് കയ്യിൽ വാങ്ങിയ അഭിരാമിയൊരു കൗതുകത്തോടെ തിരിച്ചും മറിച്ചുമൊക്കെ നോക്കിക്കൊണ്ടിരുന്നു. കഥകളിലൊക്കെ വായിച്ചിട്ടുണ്ടെന്നല്ലാതെ ഒരിക്കലും കാണുവാൻ കഴിഞ്ഞിട്ടില്ല..... ആ പന്തിലേക്കും തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ദേവദത്തനിലേക്കും അഭിരാമി മാറി മാറി നോക്കിക്കൊണ്ടിരുന്നു. അവളുടെ മിഴികളിൽ ഒരു കൊച്ചു കുട്ടികളുടെ പോലെയുള്ള ആമോദപ്പൂത്തിരികൾ നിറഞ്ഞു. ഒരിളക്കത്തോടെ അവൾ ദേവദത്തനടുത്തേക്ക് ചെന്ന് അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട് കവിളിൽ ചുംബിച്ചു.... "താങ്ക് യൂ മൈ സ്വീറ്റ് ഡാഡ്".... ദേവദത്തന്റെ മിഴികളിലേക്ക് നോക്കി അഭിരാമിയൊരു കൊഞ്ചലോടെ മൊഴിഞ്ഞു... "ഇഷ്ടപ്പെട്ടോ അച്ഛന്റെ കുട്ടിയ്ക്ക്."...ദേവദത്തൻ അഭിരാമിയുടെ താടിത്തുമ്പിൽ പിടിച്ചു പതിയെ ഒന്നിളക്കികൊണ്ടൊരു കൊഞ്ചലോടെ ചോദിച്ചു... "ഒരുപാടൊരുപാട്.... എനിക്കിപ്പോൾ തോന്നുന്ന സന്തോഷത്തെ വർണ്ണിക്കുവാനെനിക്ക് വാക്കുകളില്ല"...അഭിരാമിയുടെ മുഖഭാവങ്ങളിൽ ഒരിക്കലും നടക്കുവാൻ സാധ്യതയില്ലാത്ത ഒരു കാര്യം സഫലമായതിന്റെ പ്രതീതിയായിരുന്നു.... "എന്നാൽ അച്ഛന്റെ അനുമോള് ഇവിടെ നിൽക്ക്... അച്ഛൻ വേറെയും ഒന്നു രണ്ട് സാധനങ്ങൾ ഉണ്ടാക്കിത്തരാം"....വാത്സല്യത്തോടെ അവളുടെ കവിളിൽ ഒന്ന് തഴുകി കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... അച്ഛന്റെ മുഖത്ത് തന്റെ മക്കൾക്ക് വേണ്ടി ചെയ്യാൻ കഴിയാഞ്ഞത് ഇപ്പോൾ ചെയ്ത് കൊടുക്കാൻ കഴിയുന്നതിന്റെ ആഹ്ലാദമാണെന്ന് അഭിരാമി തിരിച്ചറിഞ്ഞു... അച്ഛനെത്ര മാത്രം കൊതിച്ചിട്ടുണ്ടാകും തന്റെയും മിത്തുവിന്റെയും ചെറുപ്പക്കാലത്ത് ഇത് പോലെയൊക്കെ ചെയ്തു തരുവാൻ. അച്ഛന്റെ ആ സൗഭാഗ്യത്തെയൊക്കെ തട്ടിത്തെറിപ്പിച്ചു അമ്മയെന്ന സ്ത്രീ. എന്നിട്ടും ആ സ്ത്രീയെ അച്ഛൻ പൂജിച്ചു കൊണ്ട് നടക്കുന്നു.... അഭിരാമിയുടെ മനസ്സിൽ അമ്മയോടുള്ള അമർഷം നിറഞ്ഞപ്പോൾ അതവളുടെ മുഖത്തും പ്രകടമായിക്കൊണ്ടിരുന്നു.... അഭിരാമിയുടെ മുഖത്തെ ഭാവമാറ്റം ദേവദത്തൻ ശ്രദ്ധിച്ചു. അതിനുള്ള കാരണവും അയാളൂഹിച്ചു. എന്നാലത് ശ്രദ്ധിക്കാതെ അയാൾ താൻ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തിയിൽ ശ്രദ്ധിച്ചു കൊണ്ട് നിന്നു .... അല്പസമയത്തിനുള്ളിൽ ദേവദത്തൻ അഭിരാമിയെ അടുത്തേക്ക് വിളിച്ചു. അവളൊരു ചിരിയോടെ അയാളുടെ അടുത്തേക്ക് ചെന്നു നിന്നു.... ദേവദത്തനൊരു പുഞ്ചിരിയോടെ ഓല കൊണ്ടുണ്ടാക്കിയ ഒരു കണ്ണട അവളുടെ മുഖത്തേക്ക് വച്ചു കൊടുത്തു. അവളുടെ ഇടം കൈ എടുത്ത് വാച്ച് രൂപത്തിൽ ഒന്നും കെട്ടിക്കൊടുത്തു.... എല്ലാം അഭിരാമിയ്ക്ക് ഒരു അത്ഭുമായിരുന്നു. അവളുടെ മനസിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാമോധം നിറഞ്ഞു തുളുമ്പി... അഭിരാമിയുടനെ തന്റെ ഫോൺ എടുത്ത് കുറച്ച് സെൽഫികൾ എടുത്തു. അതിൽ കുറേ മിത്രയ്ക്കും അയച്ചു കൊടുത്തു. എടുത്ത ഫോട്ടോകൾ ഒക്കെ അവൾ അതിയായ ആഹ്ലാദത്തോടെ ദേവദത്തനെ കാണിച്ചു കൊടുത്തു.... "എങ്ങനുണ്ട് മോളെ... അച്ഛൻ ഉണ്ടാക്കിയ റെയ്ബാൻ ഗ്ലാസും റാഡോ വാച്ചും"....? അഭിരാമിയെ നോക്കിയൊന്ന് കണ്ണിറുക്കിക്കൊണ്ട് ദേവദത്തൻ ചോദിച്ചു.... "അടിപൊളി.... ചില മലയാളം പരിപാടികളിൽ ഒക്കെ കാണുമ്പോൾ ഇതൊന്നും കാണുവാനും മറ്റുമുള്ള യോഗം ഞങ്ങൾക്കില്ലാതെ പോയല്ലോ എന്ന് സങ്കടപ്പെട്ടു പോയിട്ടുണ്ട് പലപ്പോഴും. ഇന്ന് പക്ഷേ അതൊക്കെ സാധിച്ചിരിക്കുന്നു"...മിഴികളിൽ നിറഞ്ഞ അതിയായ ആഹ്ലാദത്തോടെ അഭിരാമി ദേവദത്തനോട്‌ മൊഴിഞ്ഞു .. "അച്ഛാ.... പക്ഷേ ഒരു കിരീടത്തിന്റെ കുറവ് തോന്നുന്നു"....മുഖത്ത് വരുത്തിയ ഒരു കള്ളച്ചിരിയോടെ അഭിരാമി ദേവദത്തനോട്‌ മൊഴിഞ്ഞു... ദേവദത്തൻ കൈ കൊണ്ട് അവളോട് ഒന്ന് കാത്തിരുക്കുവാൻ പറഞ്ഞു കൊണ്ട് അവർ നിൽക്കുന്ന ഭാഗത്തിന്റെ മറുവശത്തേക്ക് നടന്നു നീങ്ങി. പുരയിത്തിന്റെ ആ കോണിലെ പ്ലാവിന്റെ അടുത്തേക്കാണ് ദേവദത്തൻ പോയത്. ആ പ്ലാവിൽ നിന്നും അയാൾ ഇലകൾ നിറഞ്ഞ ചെറിയൊരു കൊമ്പ് ഏന്തി വലിഞ്ഞു പൊട്ടിച്ചെടുത്തു. അതുമായി ദേവദത്തൻ അഭിരാമി നിൽക്കുന്നിടത്തേക്ക് വന്നു.... അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ദേവദത്തൻ തെങ്ങിന്റെ അടുത്തേക്ക് ചെന്നു. പ്ലാവിലകൾ ഓരോന്നായി അടർത്തി ചേർത്ത് വച്ചു നേരത്തെ ചീന്തിയ ഈർക്കിലികൾ ഓരോന്നായി പൊട്ടിച്ചു ചേർത്ത് വച്ച പ്ലാവിലകളിൽ കോർത്തു കൊണ്ടിരുന്നു. ഓരോ പ്ലാവിലയും തമ്മിൽ കോർത്തു വട്ടത്തിൽ ഒരു വളയമുണ്ടാക്കി. അതിന് ശേഷം ഒരു പ്ലാവില നീളത്തിൽ ആ വളയത്തിനു മുന്നിലാക്കി കോർത്തു വച്ചു... ഒരു കിരീടത്തിന്റെ രൂപത്തിലായി മാറിയിരുന്നു അത്.... ആ പ്ലാവില കിരീടവും കയ്യിൽ പിടിച്ചു ദേവദത്തൻ ഇരു പുഞ്ചിരിയോടെ അഭിരാമിയുടെ അടുത്തേക്ക് വന്നു... ആദ്യം അച്ഛൻ ചെയ്യുന്നതെന്താണെന്ന് ഒരു കൗതുകത്തോടെ വീക്ഷിച്ചു കൊണ്ടു നിന്ന അഭിരാമി പ്ലാവിലക്കിരീടവുമായി തന്റെയടുത്തേക്കു വരുന്ന തന്റെയച്ഛനേ നിറഞ്ഞ ചിരിയോടെ എതിരേറ്റു ... "അച്ഛന്റെ രാജകുമാരിയ്ക്ക് ഇനി കിരീടമില്ലാത്ത ഒരു കുറവ് വേണ്ട"....നിറഞ്ഞ വാത്സല്യത്തോടെ പ്ലാവിലക്കിരീടം അഭിരാമിയുടെ ശിരസ്സിൽ അണിയിച്ചു കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... അഭിരാമി ആഹ്ലാദത്തോടെ കൈകൾ കൊട്ടിച്ചിരിച്ചു ക്കൊണ്ട് തുള്ളിച്ചാടുവാൻ തുടങ്ങി... ഒരു പൊട്ടിച്ചിരിയോടെ ദേവദത്തനും അവളുടെ ആഹ്ലാദത്തിനൊപ്പം കൂടി.... ഇരുവർക്കും നഷ്ടപ്പെട്ടതെന്തോ ആഗ്രഹിച്ചതിന്റെ ആത്മനിർവൃതിയായിരുന്നു... അഭിരാമി ദേവദത്തന്റെ കയ്യിൽ തന്റെ ഫോൺ കൊടുത്തിട്ട് തന്റെ എളിയിൽ കൈ വച്ചു ഒന്നു ഗമയിൽ പോസ് ചെയ്തു നിന്നു. എന്നിട്ട് ഫോണിൽ ഫോട്ടോകൾ എടുക്കാൻ ദേവദത്തനോടവൾ നിർദേശിച്ചു.... ദേവദത്തൻ സന്തോഷത്തോടെ അവൾ പറയുന്നതൊക്കെ അനുസരിച്ചു കൊണ്ടിരുന്നു.... എടുത്ത ഫോട്ടോകൾ ദേവദത്തനെ കാണിച്ചു കൊണ്ട് തന്നെ അഭിരാമി മിത്രയ്ക്ക് അയച്ചു കൊടുക്കുകയും സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റുകയുമൊക്കെ ചെയ്തു. ദേവദത്തൻ അതെല്ലാം ഒരു വാത്സല്യത്തോടെ ആസ്വദിച്ചു കൊണ്ടിരുന്നു.... അഭിരാമി താനും അവളും കൂടി നിൽക്കുന്നതും അല്ലാത്തതുമായ ചില ഫോട്ടോകൾ വാട്സ്ആപ്പിൽ ഒരു കോൺടാക്ട്ടിലേക്ക് അയക്കുന്നത് കണ്ടപ്പോൾ ദേവദത്തൻ ഒന്നതിലേക്ക് ശ്രദ്ധിച്ചു... "മോളെ... ഇതാർക്കാ അയച്ചു കൊടുക്കുന്നത്...ആരുടേയാ ഈ നമ്പർ"....? ദേവദത്തന്റെ വാക്കുകളിലൊരു സംശയം കലർന്നു... "ഈ നമ്പർ അമ്മയുടെ ആണ്"....അഭിരാമിയുടെ മുഖത്തപ്പോൾ പ്രതികാരാഗ്നി കലർന്നൊരു ചിരി നിറഞ്ഞു... തുടരും #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ
ഋതുനന്ദനം... Part 45 അമ്പലത്തിൽ നിന്നും മടങ്ങി വരുമ്പോൾ അഭിരാമി അതീവസന്തുഷ്ടയായിരുന്നു. തനിക്ക് യോഗമില്ലെന്ന് കരുതിയ ഒരു കാര്യം നടന്നതിന്റെ സായൂജ്യം അവളുടെ വദനത്തിലെങ്ങും പ്രകടമായിരുന്നു.... വണ്ടിയോടിച്ചു തിരിച്ചു പോകുമ്പോൾ അഭിരാമിയുടെ മുഖത്തെ സന്തുഷ്ടി നിറഞ്ഞ ഭാവങ്ങൾ ദേവദത്തൻ ശ്രദ്ധിച്ചു. അവളുടെ ആ ഭാവങ്ങൾ ദേവദത്തനിലും പടർന്നു... "അച്ഛാ ".... വണ്ടിയോടിക്കുന്നതിനടിയിൽ അഭിരാമി ദേവദത്തനെ വിളിച്ചു... "എന്താ മോളെ".... അഭിരാമിയുടെ ആമോദം നിറഞ്ഞ മുഖഭാവങ്ങളോടെയുള്ള ഡ്രൈവിംഗ് ആസ്വദിക്കുന്നതിനിടയിൽ ദേവദത്തൻ വിളി കേട്ടു... "എനിക്കച്ഛന്റെ കൂടെ ഈ എറണാകുളം നഗരം മുഴുവൻ ചുറ്റിക്കാണണം. ചില കുട്ടികൾ അവരുടെ അച്ഛന്റെ കൂടെ കറങ്ങുന്നതും ഇത് പോലെ ക്ഷേത്രത്തിൽ പോകുന്നതുമെല്ലാം കണ്ടെത്ര മാത്രം കൊതിച്ചിട്ടുണ്ടെന്നറിയുമോ.. അന്നൊക്കെ അത് ഞങ്ങൾക്ക് ദൈവം വിധിച്ചിട്ടില്ലെന്ന് കരുതി സങ്കടമായിരുന്നു. എനിക്ക് നടക്കില്ലെന്നു വിചാരിച്ചതൊക്കെ അച്ഛന്റെ കൂടെ സാധിച്ചിട്ട് ആ വിധിയോട് പ്രതികാരം ചെയ്യണം".... ദേവദത്തനോടത് പറയുമ്പോൾ അഭിരാമിയുടെ മുഖത്ത് ആമോദത്തിൻ വേലിയേറ്റങ്ങൾ നിറഞ്ഞു.... "നമുക്ക് പോകാം മോളെ... മോളുടെ ആഗ്രഹമെന്തൊക്കെയാണോ അതൊക്കെ നമുക്ക് നടത്താം "....മുഖത്തൊരു അലിവാർന്ന ഭാവം നിറച്ചു കൊണ്ട് ദേവദത്തൻ മറുപടി നൽകി.... "അച്ഛാ... അച്ഛന് മിത്തുവിനെ കാണാൻ തോന്നുന്നില്ലേ "...? അഭിരാമിയൊരു പുഞ്ചിരിയോടെ ചോദിച്ചു... "പിന്നില്ലാതെ.... എനിക്ക് മീനുമോളെയും നിങ്ങളുടെ അമ്മയെയും നേരിട്ട് കാണാൻ കൊതിച്ചിരിക്കുകയാ മോളന്ന് വന്നപ്പോൾ തൊട്ട് ".... ദേവദത്തന്റെ വാക്കുകളിൽ ഇരുവരെയും കാണുവാനുള്ള അതിയായ ആഗ്രഹം നിറഞ്ഞു നിന്നിരുന്നു... അമ്മയുടെ കാര്യം കേട്ടപ്പോൾ അഭിരാമിയ്ക്ക് ഉള്ളിൽ ഒരനിഷ്ടം തോന്നിയെങ്കിലും അതവൾ പുറത്ത് കാണിക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു... "അച്ഛാ... എപ്പോഴാ നമ്മൾ മിത്തുവിനെ കാണാൻ പോകുന്നത് "....? അഭിരാമി ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ചോദിച്ചു.... എത്രയും പെട്ടെന്ന് അവരുടെയടുത്തെത്താൻ കാത്തിരിക്കുകയാണ് ഞാൻ... ദേവദത്തന്റെ വാക്കുകളിൽ ആനന്ദം പ്രകടമായിരുന്നു... "അച്ഛാ...ഈയാഴ്ച്ച തന്നെ നമുക്ക് തിരിച്ചാലോ"...? "അടുത്താഴ്ച തൊട്ട് മിക്കവാറും പോകേണ്ടി വരും ചിലപ്പോൾ.. ഇപ്പോൾ തന്നെ ലീവ് നീട്ടിക്കിട്ടിയത് പഞ്ഞിക്കാരൻ സാർ കാരണമാ ".... അഭിരാമിയുടെ വാക്കുകളിൽ ഉദ്വേഗം നിറഞ്ഞു നിന്നു.... "ആവാം... മോളുടെ ജോബിന് ഒരു തടസ്സം വരരുത് "...ദേവദത്തൻ മറുപടി നൽകി... ഒരു പുഞ്ചിരിയോടെ അഭിരാമി തന്റെ ഡ്രൈവിംഗ് തുടർന്നു... പോകുന്ന വഴിയിൽ ഒന്ന് രണ്ട് കടകളുടെ മുമ്പിൽ അവൾ നിർത്തി ദേവദത്തനെ കൊണ്ട് മിഠായിയും കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങിപ്പിച്ചു. കൊച്ചു കുട്ടികളുടെ കുറുമ്പോടെയുള്ള അവളുടെ ആവശ്യങ്ങൾ ഒന്നൊഴിയാതെ ആസ്വദിച്ചു നടത്തിക്കൊടുക്കുമ്പോൾ ദേവദത്തന്റെ മനസ്സിൽ അഭിരാമിയ്ക്ക് ചെറുപ്പത്തിൽ അധികം വാങ്ങിച്ചു കൊടുക്കുവാൻ കഴിയാത്തതിന്റെ ദുഃഖങ്ങൾ അകന്ന പ്രതീതിയായിരുന്നു... ദേവദത്തന്റെ അതേ അവസ്ഥയിലായിരുന്നു അഭിരാമിയുമപ്പോൾ.... ================================== വീട്ടിൽ മടങ്ങിയെത്തിയ ദേവദത്തനും അഭിരാമിയ്ക്കും പ്രാതലൊരുക്കി രാമേട്ടൻ കാത്തിരിപ്പുണ്ടായിരുന്നു... പ്രാതൽ കഴിഞ്ഞ് അഭിരാമി ദേവദത്തനെയും കൊണ്ട് വീടിനകമൊക്കെ ചുറ്റിക്കാണുവാൻ ഒരുങ്ങി. മുമ്പെല്ലാം കണ്ടതാണെങ്കിലും തന്റെ സ്വന്തം വീടാണതെന്ന് തിരിച്ചറിഞ്ഞതിനു ശേഷം തന്റെയച്ഛന്റെ കൂടെ ഒന്നും കൂടി എല്ലാം കാണുന്നതിൽ അവൾക്കൊരു പ്രത്യേകമാനന്ദമനുഭവപ്പെട്ടു.... ദേവദത്തൻ അവൾക്ക് പഴയ ആൽബങ്ങളെല്ലാം കാണിച്ചു കൊടുത്തു. ദേവദത്തന്റെ കോളേജ് പഠനകാലത്തും മറ്റുമുള്ള പല പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതിന്റെയും നോർത്തിന്ത്യൻ ജീവിതകാലത്തെ ചിത്രങ്ങളും പിന്നെ കോളേജിലെ ചില ചിത്രങ്ങളുമൊക്കെ ദേവദത്തൻ അഭിരാമിയെ കാണിച്ചു കൊടുത്തു കൊണ്ടിരുന്നു. ആ ചിത്രങ്ങൾ കാണിച്ചു കൊടുക്കുമ്പോൾ അതെടുത്ത സാഹചര്യങ്ങളെ കുറിച്ചൊക്കെ ദേവദത്തൻ അവൾക്ക് വിവരിച്ചു കൊടുത്തു.... ആൽബങ്ങൾ കാണിക്കുന്നതിന്റെ കൂട്ടത്തിൽ ദേവദത്തൻ ഒരു ആൽബം അഭിരാമിയെ കാണിച്ചു. അതിൽ ദേവദത്തന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹം തൊട്ടുള്ള ചിത്രങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.... അമ്മയുടെ ചിത്രങ്ങൾ കാണുവാൻ തീരെ താല്പര്യമില്ലാതിരുന്നിട്ടും അച്ഛനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അത് മടിയിൽ വച്ചു ഓരോ താളുകളും മറിച്ചു കൊണ്ടിരുന്നു... ദേവദത്തന് അഭിരാമിയുടെ താല്പര്യമില്ലായ്മ അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കുവാൻ പറ്റുന്നുണ്ടായിരുന്നു. എന്നിരുന്നാലും അയാളതിനെ കുറിച്ചൊന്നും സംസാരിക്കാൻ നിന്നില്ല. അവൾ ഓരോ താളുകളിലൂടെയും മിഴികളോടിക്കുന്നത് ദേവദത്തൻ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയുടെയും ദേവദത്തന്റെയും ഒരുമിച്ചുള്ള പല ചിത്രങ്ങളും കണ്ടപ്പോൾ അഭിരാമി ചിന്തിച്ചു കൊണ്ടിരുന്നു.... അമ്മ അതി സുന്ദരിയാണ്‌ അന്നും ഇന്നും. ആ ചിത്രങ്ങളിൽ കാണുന്ന അമ്മയ്ക്ക് ഇന്നത്തെ അമ്മയുമായി ഒരു മാറ്റവുമില്ല. അന്നത്തെക്കാൾ ഭംഗി ചിലപ്പോൾ കൂടിയിട്ടേ ഉണ്ടാകൂ ഇപ്പോൾ. അച്ഛന്റെ കൂടെ അമ്മ ഒരുപാട് സന്തുഷ്ടയാണ് ആ ചിത്രങ്ങളിൽ. അത് പോലെ സന്തുഷ്ടയായി അമ്മയെ ഒരിക്കലും തനിക്ക് കാണുവാൻ കഴിഞ്ഞിട്ടില്ല ജീവിതത്തിൽ. ഇത്രയും സന്തോഷത്തോടെ ജീവിച്ചിരുന്നവർക്കിടയിൽ എന്താവും സംഭവിച്ചത്.... അമ്മയും അച്ഛനും പരസ്പരം നോക്കിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ മനസ്സിലാക്കാം അമ്മയ്ക്ക് അച്ഛനോടുണ്ടായിരുന്ന പ്രണയം. ഇന്നതിന്റെ ഒരു ശതമാനം പോലും പ്രണയം അമ്മയ്ക്ക് അച്ഛനോടുണ്ടാവില്ല പക്ഷേ അച്ഛനോ അന്നത്തെതിലും നൂറിരട്ടിയായി അമ്മയെ പ്രണയിച്ചു കൊണ്ടിരിക്കുന്നു... അമ്മയിപ്പോൾ അച്ഛനെ എത്രത്തോളം വെറുക്കുന്നുവെന്ന് അച്ഛനറിയില്ലല്ലോ. അച്ഛനാണെങ്കിൽ അമ്മയെ മനസ്സിലിട്ട് പൂജിച്ചു കൊണ്ട് നടക്കുന്നു..... ഓരോ ചിത്രങ്ങളും മറിച്ചു കൊണ്ടിരിക്കെ അഭിരാമി നെടുവീർപ്പോടെ ചിന്തിച്ചു കൊണ്ടിരുന്നു... അമ്മയ്ക്കിനി അച്ഛന്റെ കൂടെയൊരു ജീവിതമുണ്ടാകുമോ. അച്ഛൻ രണ്ട് കയ്യും നീട്ടി അമ്മയെ സ്വീകരിക്കും എന്നുറപ്പാണ്. ക്ഷേത്രത്തിൽ വച്ചു അച്ഛൻ പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ ആ പ്രാർത്ഥന മുഴുവൻ അമ്മയ്ക്ക് വേണ്ടിയാണെന്ന് തനിക്കാ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. അമ്മ അച്ഛന്റെ ജീവിതത്തിലേക്ക് വരുന്നതിനോട് വ്യക്തിപരമായി തനിയ്ക്ക് യോജിപ്പില്ല.... പക്ഷേ അമ്മ വരുകയാണെങ്കിൽ തടയുവാനും താൻ പോകില്ല. അവർക്കിനിയും ഒരുമിക്കുവാൻ വിധിയുണ്ടെങ്കിൽ അവരെ പിരിച്ച ദൈവമായി തീരുമാനിക്കട്ടെ അതിനെ പറ്റി. അമ്മയോട് പണ്ടത്തെ പോലെ ആ അടുപ്പമിനി തനിക്കും മിത്തുവിനും തോന്നുമോ എന്ന് സംശയമാണ്. എല്ലാം കാലം തീരുമാനിക്കട്ടെ.... അഭിരാമിയുടെ മനസ്സിൽ ചിന്തകൾ മേഞ്ഞു നടക്കുമ്പോൾ അവളുടെ മുഖത്തിൽ മിന്നി മറയുന്ന ഭാവങ്ങൾ ദേവദത്തൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു.... എന്നിരുന്നാലും ദേവദത്തൻ ഒന്നും ചോദിക്കുവാനോ അഭിപ്രായപ്പെടുവാനോ പോയില്ല.... ആൽബങ്ങൾ എല്ലാം കണ്ട് കഴിഞ്ഞപ്പോൾ അഭിരാമി ദേവദത്തനോട് പറഞ്ഞു അടുക്കളയിൽ രാമേട്ടന്റെയടുത്തേക്ക് പോയി...ദേവദത്തൻ പൂമുഖത്തേക്കും... അടുക്കളയിൽ എത്തിയ അഭിരാമി കണ്ടു എന്തോ സദ്യയ്ക്കുള്ള ചിട്ട വട്ടങ്ങളുമായി നിൽക്കുന്ന രാമേട്ടനെ..... അവൾ വന്നത് കണ്ട രാമേട്ടൻ വാത്സല്യം നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു അവൾക്ക്... "രാമശ്ശാ... ഇന്ന് ഊണ് ഗ്രാൻഡ് ആണെന്ന് തോന്നുന്നല്ലോ "...? അഭിരാമിയൊരു പുഞ്ചിരിയോടെ രാമേട്ടനോട് ചോദിച്ചു... "അതേലോ... ഇന്നെന്റെ അനുമോൾ കുറേ കാലത്തിനു ശേഷം ഉച്ച ഭക്ഷണത്തിന് ഉണ്ടാകുന്ന ദിവസമല്ലേ..അപ്പോൾ ഒരു സദ്യയൊക്കെ വേണ്ടേ "... രാമേട്ടൻ വാത്സല്യത്തോടെ അഭിരാമിയുടെ താടിത്തുമ്പിൽ മൃദുവായി പിടിച്ചിളക്കിക്കൊണ്ട് മറുപടി നൽകി... "ഞാനാദ്യമായല്ലല്ലോ രാമശ്ശാ ഇവിടുന്നു ഊണ് കഴിക്കുന്നത് "...? അഭിരാമിയൊരു കൊഞ്ചലോട് കൂടി ചോദിച്ചു... "ആദ്യമായിട്ടല്ല ശരി തന്നെ... പക്ഷേ അന്ന് അഭിമോളാണല്ലോ ഇന്നെന്റെ അനുമോളല്ലേ"... രാമേട്ടൻ അതിയായ വാത്സല്യത്തോടെ മൊഴിഞ്ഞു.... "എന്നുമിങ്ങനെ ഉണ്ടാക്കാൻ നിന്നാൽ രാമശ്ശനൊരുപാട് ബുദ്ധിമുട്ടും"...അഭിരാമിയൊരു കള്ളച്ചിരിയോടെ മൊഴിഞ്ഞു... "എന്റെ ദേവൻ കുഞ്ഞിനും മക്കൾക്കും വേണ്ടി ബുദ്ധിമുട്ടുവാൻ രാമശ്ശന് സന്തോഷമേയുള്ളൂ"... അഭിരാമിയെ ഒന്ന് കൊഞ്ചിച്ചു കൊണ്ട് രാമേട്ടൻ മൊഴിഞ്ഞു... രാമേട്ടൻ ഫ്ലാസ്കിൽ നിന്നും ചായ പകർന്നു അഭിരാമിയ്ക്ക് കൊടുത്തു... "രാമശ്ശാ... അച്ഛനൊരുപാട് സന്തോഷത്തിലാണല്ലേ"...? രാമേട്ടൻ പകർന്നു കൊടുത്ത ചായ മൊത്തിക്കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അഭിരാമി അദ്ദേഹത്തോട് തിരക്കി... "അതേ മോളെ... ദേവൻ കുഞ്ഞിന്നലെ തൊട്ട് മനസ്സിലനുഭവിയ്ക്കുന്ന സന്തോഷം ആ മുഖത്ത് നിന്നും വായിച്ചെടുക്കാം.. പക്ഷേ ലച്ചൂ മോൾ വന്നാലേ ദേവൻ കുഞ്ഞിന്റെ സന്തോഷങ്ങൾ പൂർണ്ണമാവൂ"... രാമേട്ടൻ മറുപടി നൽകുമ്പോൾ അവസാന വാചകങ്ങളിൽ അല്പം ശോകാർദ്രത നിറഞ്ഞു... "രാമശ്ശാ... അച്ഛനെന്ത് പറയുമ്പോഴും അവസാനം അമ്മയുടെ കാര്യം പറഞ്ഞു അവസാനം സെന്റിയാകും രാമശ്ശനും അങ്ങനെ തുടങ്ങല്ലേ "... അഭിരാമിയൊരു പരിഭവത്തോടെ മൊഴിഞ്ഞു... "മോളെ.... രാമശ്ശനറിയാം മോൾക്കിപ്പോൾ ലച്ചു മോളോട് ഒരുപാട് ദേഷ്യമുണ്ടെന്നു. പക്ഷേ അച്ഛന്റെ മുമ്പിൽ വച്ചു ലച്ചു മോളെ പറ്റി കുറ്റപ്പെടുത്താനോ വെറുപ്പ് കാണിക്കുവാനോ ശ്രമിക്കാതിരിക്കാൻ ശ്രദ്ധിക്കണം കേട്ടോ... മോളുടെ അച്ഛനത് ഒരുപാട് വിഷമമുണ്ടാക്കും... മോളുടെ മുമ്പിൽ ചിലപ്പോൾ ദേവൻ കുഞ്ഞ് അത് പുറത്ത് കാണിച്ചേക്കില്ല പക്ഷേ ഉള്ളിൽ ഒരുപാട് വിഷമിക്കുന്നുണ്ടാകും ".... രാമേട്ടൻ അഭിരാമിയോട് മുന്നറിയിപ്പെന്ന പോലെ പറഞ്ഞു.... "രാമശ്ശാ... എനിക്ക് മനസ്സിലാവാത്തൊരു കാര്യമതാണ്. അമ്മയിത്രയൊക്കെ ചെയ്തിട്ടും അച്ഛന് അമ്മയോട് ഒരു തരിമ്പ് പോലും വെറുപ്പില്ല. അമ്മയെ ഇപ്പോഴും ഉള്ളിലിട്ട് പൂജിച്ചു കൊണ്ട് നടക്കുന്നു. എങ്ങനെ കഴിയുന്നു അച്ഛനിങ്ങനെ എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല"...അഭിരാമിയൊരു ചിന്താക്കുഴപ്പത്തോടെ രാമേട്ടനോട് പറഞ്ഞു... "ദേവൻ കുഞ്ഞിന്റെ മനസ്സിൽ ലച്ചു മോൾക്കുള്ള സ്ഥാനവും സ്നേഹവും ആർക്കും ചിന്തിക്കുവാൻ പോലും കഴിയാത്തതാണ് മോളെ ".... രാമേട്ടനൊരു നെടുവീർപ്പോടെ മൊഴിഞ്ഞു... "ഞാൻ നരസിംഹത്തിന്റെ അടുത്തേക്ക് പോകട്ടെ... അമ്മയെ ഓർത്ത് സെന്റിയടിച്ചിരിക്കുവാൻ ഞാനിനി സമ്മതിക്കില്ല "... അഭിരാമിയൊന്ന് ചിരിച്ചു കൊണ്ട് ചായക്കപ്പ് അവിടെ വച്ചിട്ട് കിച്ചന് പുറത്തേക്ക് പോകാനൊരുങ്ങി... "മോളെ... ഒരു കാര്യം "... രാമേട്ടൻ അഭിരാമിയെ വിളിച്ചു... "എന്താ രാമശ്ശാ"...? അഭിരാമി വിളി കേട്ടു കൊണ്ട് ചോദിച്ചു... "ദേവൻ കുഞ്ഞ് ഈ അടുത്ത് തന്നെ മോളെയും കൂട്ടി ലച്ചു മോളെയും മീനൂട്ടിയെയും കാണാൻ പോകുമെന്ന് എനിക്കറിയാം . കുഞ്ഞെന്തായാലും ലച്ചു മോളെയും കൂട്ടിയിങ്ങോട്ട് വരുമെന്നുറപ്പാണ്. അക്കാര്യത്തിൽ മോളെതിര് പറയാനൊന്നും നിൽക്കരുത് കേട്ടോ ".... രാമേട്ടൻ അഭിരാമിയോട് പറഞ്ഞു... "രാമശ്ശാ.... അമ്മയോട് എനിക്ക് നല്ല വെറുപ്പുണ്ട്. ഇനിയത് ചിലപ്പോൾ മാറാനും പോകുന്നില്ല. അമ്മയെ ഇങ്ങോട്ട് കൊണ്ടു വരുന്നതിനോട്‌ എനിക്ക് യോജിപ്പില്ല പക്ഷെ എന്റെ അച്ഛന് സന്തോഷം പകരുന്നത് അതാണെങ്കിൽ ഞാനൊരിക്കലും അച്ഛനെ തടയില്ല. അച്ഛന്റെ സന്തോഷമാണ് എനിക്ക് മുഖ്യം ".... അഭിരാമി രാമേട്ടനോടത് പറയുമ്പോൾ അവളൊരിക്കലും തന്റെയച്ഛനെ സങ്കടപ്പെടുത്താൻ തയ്യാറല്ലെന്ന് അവളുടെ മിഴികൾ പറയുന്നുണ്ടായിരുന്നു... "അത് മതി മോളെ"... രാമേട്ടന്റെ മറുപടിയിൽ ആഹ്ലാദം നിറഞ്ഞു... "പക്ഷേ രാമശ്ശാ അമ്മയൊരിക്കലും അച്ഛന്റെ കൂടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല"...അഭിരാമിയൊന്ന് ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.... "അതെന്താ മോളങ്ങനെ പറഞ്ഞത് "....?രാമേട്ടനൊരു സംശയത്തോടെ ചോദിച്ചു... "ഞാനങ്ങനെ പറയാൻ കാരണം അമ്മയ്ക്ക് അച്ഛനോട് അത്രയ്ക്ക് വെറുപ്പാണ്. ഇത്രയും കാലം അച്ഛനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞങ്ങളിൽ നിന്ന് പോലും മറച്ചു വച്ചു അച്ഛനിൽ നിന്നും അകന്നു ജീവിയ്ക്കുന്ന അമ്മയ്ക്ക് അച്ഛനോട് ആ പഴയ സ്നേഹമുണ്ടെന്ന് ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. അത് കൊണ്ട് അച്ഛന്റെ കൂടെ അമ്മ വരുമെന്ന് തോന്നുന്നില്ല"...അഭിരാമി മറുപടി നൽകി.. "മോള് നോക്കിക്കോ... മോളുടെ അച്ഛന്റെ കൂടെ അമ്മ വരും"... രാമേട്ടന്റെ മുഖത്തൊരു ചിരി നിറഞ്ഞു അത് പറയുമ്പോൾ... "രാമശ്ശന്റെ വിശ്വാസത്തെ ഞാൻ എതിർക്കുന്നില്ല. ഞാനെന്റെ അഭിപ്രായത്തിൽ തന്നെയുറച്ചു നിൽക്കുന്നു"... അഭിരാമി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു... അഭിരാമി കിച്ചന് പുറത്തേക്ക് നടന്നു... ഒരു പുഞ്ചിരിയോടെ രാമേട്ടൻ അവൾ നടന്നു പോകുന്നതും നോക്കി നിന്നു.... ================================== അഭിരാമി ഹാളിൽ നിന്നും പൂമുഖത്തേക്ക് നോക്കുമ്പോൾ ചാരു കസേരയിൽ ചാഞ്ഞിരിക്കുകയാണ് ദേവദത്തൻ. അവൾ വേഗം അയാളുടെയടുത്തേക്ക് നീങ്ങി. ദേവദത്തനിരിക്കുന്ന ചാരുകസേരയുടെ വശത്തെത്തി നോക്കുമ്പോൾ കണ്ണുകൾ അടച്ചു ഒരു മന്ദസ്മിതവുമായിരിക്കുന്ന ദേവദത്തനെ കണ്ടു.... എന്തോ ആലോചിച്ചു കൊണ്ട് ചാഞ്ഞിരിക്കുന്ന ദേവദത്തനെ കണ്ടപ്പോൾ അഭിരാമിക്കൊരു കുസൃതി തോന്നി... അഭിരാമി പതിയെ ശബ്ദമുണ്ടാക്കാതെ ദേവദത്തന്റെ മുന്നിലെത്തി. പൊടുന്നനെ അവൾ ദേവദത്തന്റെ മടിയിലേക്കിരുന്നു അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ഇരുകൈകളും കൊണ്ട് കഴുത്തിൽ ചുറ്റിപ്പിടിച്ചു.... അപ്രതീക്ഷിതമായി തന്റെ ശരീരത്തിലോട്ട് ഒരു ഭാരം നിറഞ്ഞതറിഞ്ഞ ദേവദത്തനൊന്ന് ഞെട്ടി. കണ്ണ് തുറന്ന് നോക്കുമ്പോൾ നെഞ്ചിലേക്ക് ചാഞ്ഞു തന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന അഭിരാമിയെ കണ്ടപ്പോൾ ദേവദത്തന്റെ മുഖത്തൊരു വാത്സല്യം കലർന്ന ചിരി വിടർന്നു. ദേവദത്തനവളുടെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു.... പണ്ട് താനിത് പോലെ ഇരിക്കുമ്പോൾ ഇത് പോലെ തന്റെ മടിയിലേക്ക് ഓടിക്കയറി കഴുത്തിൽ കൈ ചുറ്റിക്കിടക്കാറുണ്ടായിരുന്ന കുഞ്ഞ് അഭിരാമിയെ ദേവദത്തനോർമ്മ വന്നു... ആ ഓർമകളിൽ മുഴുകിയ ദേവദത്തൻ അതീവ വാത്സല്യത്തോടെ അഭിരാമിയുടെ തലയിലും ചുമലിലും പുറത്തുമൊക്കെ തഴുകിക്കൊണ്ടിരുന്നു. എല്ലാമാസ്വദിച്ചു ഒരു പുഞ്ചിരിയോടെ അഭിരാമി ദേവദത്തന്റെ നെഞ്ചിലേക്ക് തന്റെ മുഖമൊന്നു കൂടി പൂഴ്ത്തി ഇരുന്നു... കുറച്ചു സമയം അങ്ങനെ തന്നെയവർ ആ പൂമുഖത്തിരുന്നു.... "മോളെ... എഴുന്നേൽക്ക്".... അല്പ സമയങ്ങൾക്ക് ശേഷം ദേവദത്തൻ അഭിരാമിയെ തട്ടി വിളിച്ചു... ഞാനെഴുന്നേൽക്കില്ല... അച്ഛനല്ലേ മുമ്പ് പറഞ്ഞത് ഞാനിത് പോലെ നെഞ്ചിലേക്ക് ഓടിക്കയറി കിടക്കാറുണ്ടായിരുന്നു എന്ന്. എനിക്കത് പോലെ കിടക്കണം. അച്ഛന് വേണമെങ്കിൽ പണ്ടത്തെ പോലെ എടുത്തു കൊണ്ടു പോയി കിടത്തിക്കോ...അഭിരാമിയൊരു ചിണുങ്ങലോടെ മൊഴിഞ്ഞു... ഒരു ചിരിയോടെ ദേവദത്തൻ ബലമായി അഭിരാമിയെ തന്റെ നെഞ്ചിൽ നിന്നുമടർത്തി... അഭിരാമി കൊച്ചു കുട്ടികളെ പോലെ ചിണുങ്ങിക്കൊണ്ടിരുന്നു..ദേവദത്തനതാസ്വദിച്ചിരുന്നു... "അച്ഛന്റെ അനുമോൾ എപ്പോൾ വേണമെങ്കിലും ഈ നെഞ്ചിലോട്ട് കയറിക്കിടന്നോ.. ഇപ്പോൾ അച്ഛൻ മോളെയൊരു സ്ഥലത്തു കൊണ്ടുപോകാം"...കൊച്ചുകുട്ടികളെ കൊഞ്ചിക്കുന്നത് പോലെ അഭിരാമിയുടെ ഇരുകവിളിലും മൃദ്യവായി പിടിച്ചു അവളോട് ദേവദത്തൻ കൊഞ്ചിച്ചു കൊണ്ട് മൊഴിഞ്ഞു.... "എന്നാൽ വാ... നമുക്ക് പോകാം"...അഭിരാമി പെട്ടെന്ന് ചാടിയെഴുന്നേറ്റ് ദേവദത്തന് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.... ദേവദത്തൻ അവളുടെ കൈ പിടിച്ചു എഴുന്നേറ്റു. ഒരു പുഞ്ചിരിയോടെ അവളുടെ ചുമലിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് നടക്കാൻ മുറ്റത്തേക്ക് നടന്നു... കാറിനടുത്തേക്കാണ് തന്നെയും കൊണ്ടച്ഛൻ പോകുന്നതെന്ന് പ്രതീക്ഷിച്ച അഭിരാമി കണ്ടത് ദേവദത്തൻ പറമ്പിലേക്ക് കൊണ്ട് പോകുന്നതാണ്.... "ഏതോ ഒരു സ്ഥലത്തു കൊണ്ടു പോകാമെന്നു പറഞ്ഞിട്ട് ഈ പുരയിടം കാണിക്കുവാനാണോ അച്ഛനെന്നെ എഴുന്നേൽപ്പിച്ചു കൊണ്ടു വന്നത് "...?വാക്കുകളിൽ പരിഭവം കലർത്തി ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ട് അഭിരാമി ചോദിച്ചു... "അച്ഛന്റെ കുട്ടി പുറത്തേക്ക് പോകുമെന്നാണോ കരുതിയത്... അത് നമുക്ക് വൈകീട്ട് പോകാം"....ദേവദത്തനൊരു വാത്സല്യത്തോടെ അഭിരാമിയെ നോക്കിക്കൊണ്ട് മൊഴിഞ്ഞു... "മൈ സ്വീറ്റ് അച്ഛൻ... ലവ് യൂ"... ഒരു കൊഞ്ചലോടെ ഒന്നേന്തിക്കൊണ്ട് ദേവദത്തന്റെ കവിളിലൊരു ചുംബനമർപ്പിച്ചു കൊണ്ട് അഭിരാമി മൊഴിഞ്ഞു... മറുപടിയായി ദേവദത്തനൊന്നു ചിരിച്ചു... അല്പനിമിഷങ്ങൾക്കകം ഇരുവരും പുളിമരത്തിന് കീഴിലെത്തി..... പുളിമരത്തിനു കീഴിലെത്തിയപ്പോൾ അഭിരാമി ദേവദത്തന്റെ കരവലയത്തിൽ നിന്നുമകന്ന് മരത്തിനു ചുവട്ടിൽ പുളികൾ വല്ലതും വീണു കിടപ്പുണ്ടോന്ന് നോക്കുവാനായി ഓടി.... നിലത്ത് നിന്നും കിട്ടിയ ഒന്നു രണ്ട് പുളികളുമായി അഭിരാമി ദേവദത്തന്റെ അടുത്തെത്തിയപ്പോൾ അവൾ കണ്ടത് അച്ഛൻ കൈകൾ രണ്ടും നെഞ്ചിൽ ചേർത്ത് കെട്ടിക്കൊണ്ട് ഒരു പുഞ്ചിരിയുമായി പുളിമരത്തിനു മുകളിലേക്കും നോക്കി നിൽക്കുന്നതാണ്.... "ഇതാണോ അച്ഛൻ പറഞ്ഞ സ്ഥലം"...? അഭിരാമി അമ്പരപ്പോടെ ചോദിച്ചു... ദേവദത്തൻ അതേയെന്ന് തലയാട്ടി.... "അതെന്താണാവോ ഈ സ്ഥലത്തിനുള്ള പ്രത്യേകത"...? അഭിരാമിയൊരു കുസൃതിയോടെ ചോദിച്ചു... "ഈ സ്ഥലത്തിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ മോള് അച്ഛന്റെയും അമ്മയുടെയും ഇടയിലേക്ക് വരുന്ന കാര്യം ലച്ചുവെന്നോട് പറഞ്ഞത് ഈ പുളിമരത്തിന് ചുവട്ടിൽ വച്ചാണ്.... അന്ന് ഈ മരത്തിൽ കയറ്റിയെന്നെ പുളിയെടുപ്പിച്ചു മോൾടെ അമ്മ".... ഒരു ചിരിയോടെ ദേവദത്തനത് പറയുമ്പോൾ അയാൾ ഒരുപാട് സന്തുഷ്ടനായിരുന്നു.... അച്ഛൻ ആ സമയത്തെ സുന്ദരനിമിഷങ്ങളുടെ ഓർമ്മക്കൂടാരത്തിലാണെന്ന് അഭിരാമി നിനച്ചു... "കൊള്ളാം... അച്ഛന് എല്ലാ നിമിഷങ്ങളും ഓർമയുണ്ടല്ലോ ഇത്ര കാലമായിട്ടും"...അഭിരാമിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു... ദേവദത്തൻ അവളെ നോക്കിയൊന്നു മന്ദഹസിച്ചു.... "അല്ല മോളെ... അന്നൊരു ദിവസം പറഞ്ഞില്ലായിരുന്നോ മോൾക്ക് ഈ പുളി ഒരുപാട് വേണ്ട ദിവസം അറിയിക്കാമെന്ന്. ഇനിയൊരുപാട് കാലമുണ്ടാകുമോ അതിന്"....? ദേവദത്തനുറക്കെ ചിരിച്ചു കൊണ്ട് അഭിരാമിയോട് ചോദിച്ചു.... "പോ നരസിംഹം....ഒരു നാണവുമില്ല സ്വന്തം മോളോട് ഇങ്ങനെയൊക്കെ ചോദിക്കാൻ"..അഭിരാമിയൊന്ന് ചൊടിച്ചു കൊണ്ട് ദേവദത്തന്റെ കയ്യിൽ നുള്ളി.... ദേവദത്തൻ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.... "നരസിംഹം ഇവിടെ ചിരിച്ചോണ്ട് നിന്നോ...ഞാൻ പോകുവാ"... അഭിരാമി പിണങ്ങിക്കൊണ്ട് അവിടെ നിന്നും പോകാനൊരുങ്ങി... "പോകല്ലേ... ഇവിടെ നിൽക്ക്"...പോകാനൊരുങ്ങിയ അഭിരാമിയുടെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് ദേവദത്തൻ പറഞ്ഞു.. "അച്ഛന്റെ അനുമോൾ പിണങ്ങുമ്പോൾ ഒരുപാട് സുന്ദരിയാണ് കേട്ടോ"... ദേവദത്തൻ അഭിരാമിയുടെ താടിത്തുമ്പിൽ പിടിച്ചു കൊണ്ട് കൊഞ്ചലോടെ മൊഴിഞ്ഞു... "അയ്യെടാ... അങ്ങനെ സുഖിപ്പിക്കേണ്ട"....അഭിരാമിയുടെ വാക്കുകളിൽ പരിഭവം നിറഞ്ഞു... "പിന്നെ.... ഈ നരസിംഹം എന്ന് അച്ഛനെ വിളിക്കുന്നത് നിങ്ങളുടെ അമ്മ കേൾക്കേണ്ട കേട്ടോ"....ഒരു ചെറുചിരിയോടെ ദേവദത്തൻ മൊഴിഞ്ഞു.... "അതെന്താ അമ്മ കേട്ടാൽ... അമ്മ മൂക്കിൽ കയറ്റുമോ... എന്റെ അച്ഛനെ ഞാനെനിക്ക് ഇഷ്ടമുള്ളത് വിളിക്കും. അച്ഛനോട് വെറുപ്പ് കാണിച്ചു നടക്കുന്ന അമ്മയ്ക്കതിൽ എന്ത് കാര്യം.... ഞാൻ അമ്മയുടെ മുമ്പിൽ വച്ചും വേണ്ടി വന്നാൽ വിളിക്കും".... അഭിരാമി ഒന്ന് കെറുവിച്ചു കൊണ്ട് പറഞ്ഞു... "അമ്മയുടെ മുമ്പിൽ നിന്നും വിളിച്ചിട്ട് കിട്ടാനുള്ളതൊക്കെ മോളങ്ങു വാങ്ങിച്ചോണം. ലച്ചുവത് അവൾക്ക് വിളിക്കുവാൻ മാത്രം അവകാശമുള്ളൂ എന്നാണ് പറയാറ്. അവളുടെ മുന്നിൽ വച്ചു എന്നെ അങ്ങനെ പറഞ്ഞവരോടൊക്കെ അവൾ വഴക്കിട്ടിട്ടുണ്ട് "... ദേവദത്തൻ നിറഞ്ഞ ചിരിയോടെ മൊഴിഞ്ഞു.... "ഹ ഹ... അതന്നല്ലേ.... ഇന്നമ്മയുടെ മനസ്സിൽ പോലും അച്ഛനുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അമ്മ അച്ഛനോടിത് പോലെ ചെയ്യില്ലായിരുന്നു. അമ്മയ്ക്കിപ്പോൾ അച്ഛനോട് പ്രണയം പോയിട്ട് ഇത്തിരിയെങ്കിലും മാനുഷിക പരിഗണനയെങ്കിലും ഉണ്ടോന്ന് സംശയമാ"...അഭിരാമിയുറക്കെ ചിരിച്ചു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു.. "അനുമോളെ... മോൾക്ക് അക്കാര്യത്തിൽ തെറ്റ് പറ്റി... നിന്റെ അമ്മയുടെ മനസ്സിൽ ഒരേ ഒരു പുരുഷനെ സ്ഥാനമുള്ളൂ. നിന്റെ അച്ഛനായ ഈ എനിയ്ക്ക് മാത്രം"... തികച്ചും ശാന്തനായത് പറയുമ്പോഴും ദേവദത്തന്റെ മുഖത്ത് അഭിമാനം നിറഞ്ഞു നിന്നു.... "അച്ഛനെന്താണ് പറഞ്ഞു വരുന്നത്...അമ്മയിപ്പോഴും അച്ഛനെ സ്നേഹിക്കുന്നുണ്ടെന്നോ.. അവിടെ അച്ഛന് തെറ്റി.. അമ്മയുടെ മനസ്സിൽ അമ്മയുടെ പഴയ കാമുകനാണ് ഇപ്പോൾ അത് കൊണ്ടാണല്ലോ അയാളാണ് ഞങ്ങളുടെ അച്ഛനെന്ന കള്ളം ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചത് ".... അഭിരാമിയുടെ വാക്കുകളിൽ അവളുടെ അമ്മയോടുള്ള അനിഷ്ടം നിറഞ്ഞു നിന്നു.... "രവീന്ദ്രനാഥിനെ അവൾ സ്നേഹിച്ചിരുന്നു എന്നത് സത്യമാണ്. അവളയാളെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ എന്ന് മുതൽ ഞാനവളെ വിവാഹം ചെയ്തുവോ അന്ന് തൊട്ട് അവളുടെ മനസ്സിൽ എനിക്ക് പകരം മറ്റൊരാൾക്ക്‌ സ്ഥാനമില്ല".... അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ ദേവദത്തന്റെ ചുണ്ടിലൊരു ചെറു ചിരി വിടർന്നു..... "അച്ഛാ... ഞാൻ മുമ്പ് പറഞ്ഞ പോലെ അച്ഛനേതോ മൂഢസ്വർഗത്തിലാണ്. അമ്മയോടുള്ള ഇഷ്ടം മൂത്ത് എത്തിച്ചേർന്ന മൂഢസ്വർഗത്തിൽ. അമ്മയിപ്പോഴും അച്ഛനെ സ്നേഹിക്കുന്നുവെന്നും അമ്മയുടെ മനസ്സിൽ അച്ഛൻ മാത്രമേയുള്ളൂവെന്നും പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല. അമ്മ ഈ ലോകത്തേറ്റവും വെറുക്കുന്നത് അച്ഛനെയായിരിക്കും. ഇത് വരെയുള്ള സംഭവങ്ങൾ അതാണ്‌ സാക്ഷ്യപ്പെടുത്തുന്നത്. എന്നിട്ടും അച്ഛനിങ്ങനെയൊക്കെ വിശ്വസിച്ചു നടക്കുന്നു. എനിക്കച്ഛനോട്‌ സഹതാപം തോന്നിപോകുന്നു... കഷ്ടം"...അഭിരാമിയുടെ വാക്കുകളിൽ ദേവദത്തനോടുള്ള സഹതാപം നിറഞ്ഞു.... തുറന്നൊരു ചിരിയായിരുന്നു ദേവദത്തന്റെ മറുപടി.... "അതും ശരിയാണ്.... ലച്ചുവിന് എന്നോട് നല്ല വെറുപ്പുണ്ട് അത് പോലെ സ്നേഹവുമുണ്ട്"...ദേവദത്തന്റെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല അത് പറയുമ്പോൾ.... ദേവദത്തൻ പറഞ്ഞത് കേട്ട അഭിരാമി ആശയക്കുഴപ്പത്തിലായി... "അച്ഛനെന്താ പറഞ്ഞു വരുന്നത് "...? ചിന്താക്കുഴപ്പത്തിലാണ്ട അഭിരാമിയൊരു അമ്പരപ്പോടെ ദേവദത്തനോട് ചോദിച്ചു... തുടരും #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ
ഋതുനന്ദനം... Part 44 അമ്പലത്തിലേക്ക് വണ്ടിയോടിക്കുമ്പോൾ അഭിരാമിയുടെ മനസ്സിൽ എന്തെന്നില്ലാത്ത ആമോദം നിറഞ്ഞു തുളുമ്പി. മുമ്പ് ഈ വണ്ടിയിൽ യാത്ര ചെയ്തപ്പോൾ കിട്ടാത്ത ഒരനുഭൂതി തന്റെ മനസ്സിൽ നിറയുന്നതായി അവൾക്കുളവായി.... വണ്ടിയൊടിക്കുന്നതിന് ഇടയിൽ അവളിടം കണ്ണിട്ട് ഒന്ന് ദേവദത്തനെ നോക്കി... ദേവദത്തനൊരു മന്ദഹാസത്തോടെ അവൾ വണ്ടിയോടിക്കുന്നതും നോക്കിയിരിപ്പായിരുന്നു... "എങ്ങനുണ്ട് അച്ഛാ എന്റെ ഡ്രൈവിങ്"...അഭിരാമി വണ്ടിയൊടിക്കുന്നതിൽ നിന്നും ശ്രദ്ധ തിരിക്കാതെ ദേവദത്തനോട് ചോദിച്ചു... ദേവദത്തൻ കൊള്ളാമെന്ന് തന്റെ കൈകൾ കൊണ്ട് ആംഗ്യം കാട്ടി.... "മോളിതിനു മുമ്പ് ഒരുപാട് തവണ വണ്ടിയോടിച്ചു നോക്കിയിട്ടുണ്ടോ...കയ്യൊക്കെ നന്നായി തെളിഞ്ഞിട്ടുണ്ട് "...ദേവദത്തൻ അഭിരാമിയുടെ ഡ്രൈവിങ്ങിനെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു... "ഹൈദരാബാദ് വച്ചു ലൈസൻസ് എടുത്തു. അത് കഴിഞ്ഞ് ചെന്നൈയിൽ പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന ചിലർ അവരുടെ വണ്ടിയും കൊണ്ട് വരുമായിരുന്നു. അപ്പോൾ അവരുടെ അടുത്ത് നിന്നൊക്കെ വാങ്ങി ഓടിച്ചു തഴക്കമാക്കി"... അഭിരാമിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു... "രാമശ്ശനോട് അച്ഛൻ പറയുന്നത് കേട്ടല്ലോ കാലമൊരുപാടായി അമ്പലത്തിലൊക്കെ പോയിട്ടെന്ന് "....? അഭിരാമി ഒരു സംശയത്തോടെ ദേവദത്തനെ നോക്കിക്കൊണ്ട് ചോദിച്ചു.... "അതേ... നിങ്ങളെന്നെ വിട്ടു പോയതിനു ശേഷമിത് വരെ അച്ഛൻ അമ്പലങ്ങളിലോ ഏതെങ്കിലുമൊരു ദേവാലയത്തിലോ പോയിട്ടില്ല... നിങ്ങൾ പോയതിന് ശേഷമിന്ന് ആദ്യമായിട്ടാണ് പോകുന്നത് "...ദേവദത്തന്റെ മുഖത്തൊരു നിർവികാരത നിർവികാരത നിറഞ്ഞു അത് പറയുമ്പോൾ... "അപ്പോൾ എന്റെ പിറന്നാൾ ദിവസം അച്ഛൻ കുറിയണിഞ്ഞു നിന്നതോ "...? തന്റെ സംശയമൊഴിയാതെ അഭിരാമി ദേവദത്തനോട് ചോദിച്ചു... "അത്... ഞാൻ പോയില്ലെങ്കിലും രാമേട്ടൻ പോകും ആ ദിവസങ്ങളിൽ. എനിക്ക് വേണ്ടി രാമേട്ടനാണ് പോകുന്നത്. രാമേട്ടന് ഞാൻ വാക്ക് കൊടുത്തിരുന്നു ലച്ചുവോ എന്റെ മക്കളോ തിരിച്ചു വരുന്ന ദിവസം പൊയ്ക്കൊള്ളാമെന്ന്. കാരണവർ അതോർത്ത് വച്ചെടുത്ത് പറയുകയും ചെയ്തു "... ദേവദത്തന്റെ മുഖത്തൊരു നിറം മങ്ങിയ ചിരി നിറഞ്ഞു നിന്നു... അമ്പലത്തിൽ പോകുന്നതിനോട് അച്ഛൻ മനസ്സ് കൊണ്ട് തയ്യാറല്ലെന്ന് അഭിരാമിയ്ക്ക് മനസ്സിലായി. അച്ഛന്റെ സന്തോഷം പൂർണ്ണതയിലെത്തണമെങ്കിൽ അമ്മ വരേണ്ടി വരും. പക്ഷേ അച്ഛന്റെയീ സ്നേഹം അമ്മ മനസ്സിലാക്കുന്നില്ലല്ലോ... അമ്മ അച്ഛനെയെത്ര മാത്രം വെറുക്കുന്നുവെന്ന് അച്ഛൻ മനസ്സിലാക്കുന്നില്ലല്ലോ...വണ്ടിയോടിച്ചു കൊണ്ടിരിക്കെ അഭിരാമി വേദനയോടെ മനസ്സിൽ ചിന്തിച്ചു... "ഈ വണ്ടിയിൽ മ്യൂസിക് സിസ്റ്റമൊന്നുമില്ലേ"....? അഭിരാമി ദേവദത്തനെ ആ നിമിഷങ്ങളിലെ വിഷാദചിന്തകളിൽ നിന്നും വഴി തിരിച്ചു വിടാനെന്നവണ്ണം ചോദിച്ചു.... ദേവദത്തനൊരു മങ്ങിയ ചിരിയോടെ ഇല്ലെന്ന് തലയാട്ടി... "അതെന്താ വയ്ക്കാത്തത് "...? അഭിരാമി തന്റെ നെറ്റിയൊന്ന് ചുളിച്ചു കൊണ്ട് ചോദിച്ചു... "മോളെ... നിങ്ങളുടെ അമ്മ നിങ്ങളെയും കൊണ്ട് എന്ന് മുതലെന്നെ പിരിഞ്ഞോ അന്ന് മുതൽ നഷ്ടപ്പെട്ടതാണ് അച്ഛന്റെ ജീവിതത്തിലെ വർണ്ണങ്ങളും സംഗീതവും...എന്റെ ജീവിതത്തിന്റെ വർണ്ണവും താളവുമെല്ലാം നിങ്ങളുടെ അമ്മ എന്റെ ലച്ചുവായിരുന്നു ".... ദേവദത്തന്റെ മുഖത്ത് വിഷാദത്തിൻ സാമജമേഘങ്ങൾ പടർന്നിരുന്നു അത് പറയുമ്പോൾ.. അഭിരാമി പെട്ടെന്ന് വണ്ടി റോഡിനു അരികിലേക്കാക്കിയൊന്ന് നിർത്തി... പെട്ടെന്നുള്ള അവളുടെ പ്രവൃത്തിയിൽ ദേവദത്തനൊന്നമ്പരന്നു പോയി.... "അച്ഛാ... അച്ഛൻ ഞങ്ങളെയോർത്ത് സങ്കടപ്പെടുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ അച്ഛനോട് ഇത്രയും കാണിച്ച അമ്മയെ കുറിച്ച് ഒരു വാക്കിലൂടെ പോലും കുറ്റപ്പെടുത്താത്തതും അമ്മയെയോർത്ത് സങ്കടപ്പെടുന്നതിന്റെയും പിന്നിലെ യുക്തി എനിക്കെത്രയായിട്ടും മനസ്സിലാവുന്നില്ല. ഇനിയും അച്ഛൻ അമ്മയെയോർത്ത് സങ്കടപ്പെട്ടാൽ ഞാൻ അച്ഛന്റെ അടുത്ത് നിന്നും പോകും കേട്ടോ ".... അഭിരാമി തന്റെ വാക്കുകളിൽ അല്പം ഗൗരവം കലർത്തിക്കൊണ്ട് മൊഴിഞ്ഞു.. "അനുമോളെ... നിങ്ങളെ പോലെ തന്നെ നിങ്ങളുടെ അമ്മയ്ക്കും എന്റെ ജീവിതത്തിലുള്ള പ്രാധാന്യം മോൾക്കറിയാത്തതല്ലല്ലോ... നിങ്ങളെത്ര വെറുത്താലും എനിക്കൊരിക്കലും ലച്ചുവിനെ വെറുക്കുവാൻ കഴിയില്ല"... ദേവദത്തൻ ശാന്തനായി കൊണ്ട് മൊഴിഞ്ഞു.. "അച്ഛന് അമ്മയോടുള്ള സ്നേഹം എന്താണെന്ന് എനിക്കറിയാം. അത് പോലെ അമ്മയ്ക്ക് അച്ഛനോടുണ്ടായിരുന്നെങ്കിൽ സ്നേഹം ഉണ്ടാവുന്നത് പോട്ടെ കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ അമ്മ ഞങ്ങളെ അച്ഛനിൽ നിന്നുമകറ്റി ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന പിതൃസ്നേഹത്തെ നഷ്ടപ്പെടുത്തില്ലായിരുന്നു. അച്ഛന്റെ അത്തരത്തിലുള്ള വരട്ട് തത്വങ്ങളോട് ഒരു മകൾ എന്ന നിലയിൽ എനിക്ക് അംഗീകരിക്കുവാൻ കഴിയില്ല. കഴിവതും അച്ഛൻ അമ്മയെ കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിക്കാതിരിക്കുക".... അഭിരാമിയുടെ വാക്കുകളിൽ തന്റെ അമ്മയോട് ദേവദത്തൻ കാണിക്കുന്ന അനുതാപത്തോടുള്ള നീരസവും ഈർഷ്യയും നിറഞ്ഞൊഴുകി... സംഭാഷണമവസാനിപ്പിച്ചു അഭിരാമി സ്റ്റീറിങ് വീലിൽ കൈ വച്ചു കൊണ്ട് ദേവദത്തനു നേരെ മുഖം കൊടുക്കാതെ മുഖം തിരിച്ചിരുന്നു.... തന്റെ മകൾക്ക് ഉത്തരം കൊടുക്കുവാൻ കഴിയാതെ ദേവദത്തൻ സ്തബ്ദനായിരിക്കുകയായിരുന്നു.... ലച്ചുവിനോട് തന്റെ മക്കൾക്കുള്ള വെറുപ്പിന്റെ ആഴം താൻ ചിന്തിക്കുന്നതിനും അപ്പുറത്താണെന്ന് ദേവദത്തൻ വേദനയോടെ ഓർത്തു.... ലച്ചുവിനോടുള്ള തന്റെ അന്ത്യമില്ലാത്ത പ്രണയത്തെ തന്റെ മക്കൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല. അവരെ തെറ്റ് പറയുവാനും കഴിയില്ല.... ദേവദത്തനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് ചിന്തിച്ചു.... ദേവദത്തൻ അഭിരാമിയുടെ നേരെയൊന്ന് നോക്കി... പിണങ്ങി മുഖം തിരിച്ചിരിപ്പാണ് അവൾ. ദേവദത്തന്റെ മനസ്സിലേക്ക് തന്നോട് ചിലപ്പോൾ പിണങ്ങി മുഖം കൂർപ്പിച്ചിരിക്കുമായിരുന്ന ആ മൂന്ന് വയസ്സുകാരിയുടെ ചിത്രം തെളിഞ്ഞു വന്നു... അയാളുടെ മുഖത്ത് വാത്സല്യത്തിൽ പൊതിഞ്ഞൊരു ചെറു ചിരി വിടർന്നു... "അനുമോളെ ".... ദേവദത്തൻ പതിയെ അഭിരാമിയെ വിളിച്ചു... അഭിരാമിയിൽ നിന്നുമനക്കമൊന്നുമുണ്ടായില്ല... "മോളെ... അച്ഛന്റെ അനുമോൾ പിണക്കത്തിലാണോ"... അഭിരാമിയുടെ പിണക്കഭാവം ആസ്വദിച്ചു കൊണ്ട് ദേവദത്തൻ അവളെ വിളിച്ചു... "ആ... പിണക്കത്തിലാ"... അഭിരാമി മുഖം കൂർപ്പിച്ചു കൊണ്ട് ദേവദത്തന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.. "അച്ഛന്റെ അനുമോളുടെ പിണക്കം മാറാൻ അച്ഛനെന്താ ചെയ്യേണ്ടത് "...? ദേവദത്തൻ കൊച്ചു കുട്ടികളോട് കൊഞ്ചി ചോദിക്കുന്നത് പോലെ ചോദിച്ചു.. ദേവദത്തന്റെ മനസ്സിലപ്പോൾ അഭിരാമി മൂന്ന് വയസ്സുകാരിയായ ആ കൊച്ചു കുട്ടിയായിരുന്നു.... "പിണക്കം മാറണമെങ്കിൽ എന്റെ ചില നിബന്ധനകൾ അച്ഛനംഗീകരിക്കണം"...അഭിരാമിയൊന്ന് കെറുവിച്ചു കൊണ്ട് ദേവദത്തന് മറുപടി നൽകി.... "എന്തൊക്കെയായാണാവോ എന്റെ മോൾടെ ആ നിബന്ധനകൾ "...ദേവദത്തനൊരു കുസൃതിയോടെ അഭിരാമിയോട് ചോദിച്ചു... "അച്ഛന് ഞാൻ പറയാൻ പോകുന്നത് അംഗീകരിക്കാൻ പറ്റുമോ ഇല്ലയോ അതാദ്യം പറ"....? അഭിരാമിയൊരു കപടമായ ഗൗരവമെടുത്തണിഞ്ഞു കൊണ്ട് ദേവദത്തനോട് വീണ്ടും ചോദിച്ചു... "എന്റെ മോളാദ്യായിട്ട് അച്ഛനോട് ആവശ്യപ്പെടുന്നതല്ലേ.... അച്ഛൻ അംഗീകരിച്ചിരിക്കുന്നു....ഇനി മോള് പറ"...ദേവദത്തൻ ഒരു ചെറുചിരിയോടെ അഭിരാമിയോട് മൊഴിഞ്ഞു... "എന്റെ നിബന്ധനകൾ ഇതാണ്.... അച്ഛനിനി അമ്മയെ ഓർത്ത് ഞങ്ങളുടെ മുന്നിൽ സങ്കടപ്പെടരുത്...." "പിന്നെ ഇന്ന് തന്നെ ഒരു സ്മാർട്ട്‌ ഫോൺ എടുത്തേക്കണം.." "ഈ വണ്ടിയിൽ മ്യൂസിക് സിസ്റ്റം വയ്ക്കണം..." "പിന്നെ ഞാൻ ആവശ്യപ്പെടുമ്പോൾ എനിക്ക് മിഠായിയും കളിപ്പാട്ടവും വാങ്ങിത്തരണം"....അഭിരാമി കപടഗൗരവത്തിൽ തന്റെ നിബന്ധനകൾ ദേവദത്തന്റെ മുന്നിൽ നിരത്തി.... അഭിരാമിയുടെ ആവശ്യങ്ങൾ കേട്ട ദേവദത്തനൊന്ന് ചിരിച്ചു... "ഇത്രയേ ഉള്ളോ എന്റെ കുട്ടിയുടെ നിബന്ധനകൾ "....? ദേവദത്തൻ പിണങ്ങി നിൽക്കുന്ന അഭിരാമിയുടെ താടിയിലൊന്ന് വാത്സല്യത്തോടെ അരുമയായി പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു... "തല്ക്കാലം ഇത്രയേ ഉള്ളൂ... ബാക്കി വഴിയ്ക്ക് പറയാം ".... പറഞ്ഞു നിർത്തുമ്പോഴേക്കും അഭിരാമിയറിയാതെ ചിരിച്ചു പോയി... "എന്നാൽ അച്ഛന്റെ അനുമോൾ വണ്ടിയെടുത്താട്ടെ.... നടയടയ്ക്കുന്നതിനു മുമ്പ് എത്തണ്ടേ നമുക്ക് "...? ഒരു ചെറുചിരിയോടെ ദേവദത്തൻ അഭിരാമിയോട് ചോദിച്ചു... അഭിരാമി ചിരിച്ചുകൊണ്ട് പോകാമെന്നു തലയാട്ടി. ശേഷമവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു... അല്പനേരത്തെ ഡ്രൈവിന് ശേഷമവർ ക്ഷേത്രത്തിലെത്തി. മോശമല്ലാത്ത വലിപ്പമുള്ള ഒരു ദേവീക്ഷേത്രം. അതിനകത്തേക്ക് കയറിയപ്പോൾ അഭിരാമിയ്ക്കൊരു ശാന്തതയനുഭവപ്പെട്ടു... ദേവദത്തന്റെ മനസ്സിൽ ആദ്യമായ് ആ ക്ഷേത്രത്തിലെത്തിയ ഓർമകളായിരുന്നു... പത്തിരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ലച്ചുവിന്റെ കൂടെയായിരുന്നു. അന്നിതൊരു ചെറിയ ക്ഷേത്രമായിരുന്നു. ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു..... ദേവിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ അഭിരാമി ജീവിതത്തിൽ ഒരിക്കലും അനുഭവിയ്ക്കുവാൻ യോഗമില്ലെന്ന് കരുതിയ പിതൃവാത്സല്യത്തെ തനിക്ക് നിനച്ചിരിക്കാതെ തന്നതിന് ഒരുപാട് നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു... വർഷങ്ങൾക്ക് ശേഷം ദേവദത്തൻ ദേവിയുടെ തിരുനടയിൽ തന്റെ മനമുരുകി പ്രാർത്ഥിച്ചത് തന്റെ പ്രാണനായ ശ്രീലക്ഷ്മിയ്ക്ക് അതായത് തന്റെ ലച്ചുവിന് വേണ്ടിയായിരുന്നു.... ================================== പഴയകാല ഓർമ്മകളിൽ മുഴുകി ഇരവിന്റെയേതോ അന്ത്യയാമത്തിലൊന്ന് മയങ്ങിയ അഞ്ജന പൊടുന്നനെ തന്റെ മിഴികൾ തുറന്നു.... മിഴികൾ തുറന്ന അവൾ ചുറ്റുപാടും തന്റെ മിഴികളോടിച്ചു കൊണ്ടിരുന്നു. രാത്രി ലൈറ്റ് ഓഫാക്കുവാൻ പോലും താൻ മറന്നെന്നു അവളോർത്തു... സമയം നോക്കിയപ്പോൾ എട്ട് മണി കഴിഞ്ഞത് കണ്ട അഞ്ജനയൊന്ന് ഞെട്ടി... പതിവുകളെല്ലാം തെറ്റി ഇന്ന് വളരെ വൈകിയിരിക്കുന്നു എഴുന്നേൽക്കാൻ. ഒരുപാട് വൈകിയുറങ്ങുന്ന ദിവസങ്ങളിൽ പോലുമിത് പോലെ വൈകിയെഴുന്നേൽക്കാറില്ല. ഈ സമയമാവുമ്പോഴേക്കും ബേങ്കിലേക്ക് ഇറങ്ങിയിട്ടുണ്ടാകും താൻ.... മിത്രയ്ക്ക് കോളേജിൽ പോകേണ്ടതാണല്ലോ.. അവൾ പോയിക്കാണുമോ ആവോ...ചിന്തകളുടെ കൂമ്പാരങ്ങൾ തലയിലേറിയപ്പോൾ അഞ്ജന വൈകിയുണർന്നതിനെ സ്വയം പഴിച്ചു.... അഞ്ജന കട്ടിലിൽ നിന്നുമെഴുന്നേറ്റ് ഹാളിലേക്ക് നടന്നു. ഹാളിൽ എത്തീയ അഞ്ജന കണ്ടത് ബ്രെഡും ജാമും കഴിച്ചു കൊണ്ടിരിക്കുന്ന മിത്രയെയാണ്. താനടുത്തെത്തിയത് മിത്രയറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണെന്ന് അഞ്ജന മനസിലാക്കി.... "മിത്തൂ... മോളെ നിനക്കൊന്ന് അമ്മയെ വിളിച്ചു കൂടായിരുന്നോ".... അഞ്ജന മിത്രയോട് ചോദിച്ചു... "ഞാനെന്നും അമ്മയെ വിളിച്ചിട്ടാണോ അമ്മയെഴുന്നേൽക്കാറുള്ളത്. പിന്നെ ഇന്ന് മാത്രം ഞാനെന്തിന് വിളിക്കണം"...അഞ്ജനയുടെ മുഖത്തോട്ട് നോക്കാതെയുള്ള മറുപടിയിൽ അമ്മയോടു സംസാരിക്കുവാനുള്ള മിത്രയുടെ താല്പര്യമില്ലായ്മ വ്യക്തമായിരുന്നു... അഞ്ജനയ്ക്ക് മിത്രയോട് പിന്നെയൊന്നും സംസാരിക്കുവാൻ തോന്നിയില്ല. അവൾ കിച്ചനിലേക്ക് നീങ്ങി... കോളേജിൽ കൊണ്ട് പോകുവാനായി മിത്രയ്ക്കായ് എന്തെങ്കിലുമൊക്കെ ഉണ്ടാക്കുന്നതാണ്. ഇന്നതിനു കഴിഞ്ഞില്ലല്ലോ.. ഉച്ചയ്ക്ക് അവളെന്ത് ചെയ്യും..... അഞ്ജന വേദനയോടെ ചിന്തിച്ചു... ഇന്നവളോട് പുറത്ത് നിന്നുമെന്തെങ്കിലും കഴിക്കാൻ പറയാം... അങ്ങനെ ചിന്തിച്ച അഞ്ജന തന്റെ ബെഡ്റൂമിലേക്ക് പോയി. മിത്രയ്‌ക്ക് ഉച്ച സമയത്ത് പുറത്ത് നിന്നെന്തെങ്കിലും വാങ്ങിക്കഴിക്കുവാൻ വേണ്ടി തന്റെ ബാഗിൽ നിന്നും കുറച്ച് കാശ് എടുത്ത് പുറത്തേക്ക് നീങ്ങി... മിത്രയ്ക്ക് ഉച്ച സമയത്ത് എ ടി എമ്മിൽ പോയി ക്യാഷ് എടുക്കാനൊക്കെ ബുദ്ധിമുട്ടായിരിക്കും... ഹാളിലേക്ക് പോകുന്നതിനിടയിൽ അഞ്ജന ചിന്തിച്ചു... ഹാളിലേക്ക് വന്ന അഞ്ജന കണ്ടത് വാതിൽ തുറന്ന് കോളേജിലേക്ക് പോകുന്ന മിത്രയെയാണ്‌. അഞ്ജനയത് കണ്ടു വാതിലിനടുത്തേക്ക് ഓടി... അപ്പോഴേക്കും മിത്ര പുറത്തേക്ക് നടന്നു കഴിഞ്ഞിരുന്നു... "മോളെ... മിത്തൂ... ഇത് കൊണ്ട് പോ മോളെ"...അഞ്ജന മിത്രയെ നോക്കി വിളിച്ചു പറഞ്ഞു... എന്നാൽ മിത്ര തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു നീങ്ങിക്കൊണ്ടിരുന്നു ... "മിത്തൂ.. നിൽക്ക് മോളെ"... അഞ്ജന മിത്രയെ വീണ്ടും വിളിച്ചു കൊണ്ടിരുന്നു... എന്നാൽ മിത്രയത് കേട്ട ഭാവം നടക്കാതെ നീങ്ങിക്കൊണ്ടിരുന്നു... മിത്ര നടന്നു നീങ്ങുന്നത് നീരണിഞ്ഞ മിഴികളോടെ അഞ്ജന നോക്കി നിന്നു... മിത്ര നടന്നു പോകുന്നത് നോക്കി നിന്നപ്പോൾ താൻ മിത്രയുടെ മനസ്സിൽ നിന്നുമകന്നു പോയിക്കൊണ്ടിരിക്കുന്നതായി അഞ്ജനയ്ക്ക് അനുഭവപ്പെട്ടു... തുടരും NB : അടുത്ത പാർട്ട്‌ മറ്റന്നാൾ രാവിലെ... 🙂 #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
ഋതുനന്ദനം.... Part 43 പൂമുഖത്തെത്തിയ അഭിരാമി പതിയെ ചായ കുടിച്ചു കൊണ്ട് ചുറ്റുപാടുമൊന്ന് നോക്കി... താൻ ജനിച്ച തന്റെ സ്വന്തം വീട്ടിൽ ഇത് പോലൊരു പുലരി... ആദ്യമായ് ഈ വീട്ടിൽ വന്നപ്പോൾ തനിയ്ക്ക് ഈ വീടുമായി എന്തോ ഒരു ബന്ധമുള്ളത് പോലെ തോന്നിയിരുന്നു. അന്നൊരിക്കലും കരുതിയില്ല ഇത് തന്റെ സ്വന്തം വീടായിരിക്കുമെന്ന്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ തങ്ങി നിൽക്കുന്ന വീടുമായി സാമ്യമുള്ള ഒരു വീട് പോലെ മാത്രമേ അന്ന് തോന്നിയുള്ളൂ... കളകളാരവം മുഴക്കുന്ന കിളികളെയും മറ്റും കണ്ട് കൊണ്ട് ആ പൂമുഖത്ത് നിന്ന് ചായ കുടിക്കുമ്പോൾ തന്റെ മനസ്സിലൊരു അനിർവ്വചനീയമായ ഒരനുഭൂതി നിറയുന്നത് അഭിരാമിയറിഞ്ഞു. അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു... അല്പനേരമാ പുലരിയുടെ ആനന്ദാനുഭൂതി ആസ്വദിച്ച ശേഷം അഭിരാമി അമ്പലത്തിൽ പോകുന്ന കാര്യമോർത്തു. അവൾ കുളിക്കാനായി അകത്തേക്ക് നടന്നു... ================================== അഭിരാമി കുളിച്ചു വന്നപ്പോഴേക്കും ദേവദത്തൻ പോകാനായി വസ്ത്രമണിഞ്ഞു തയ്യാറായി നിൽപ്പുണ്ടായിരുന്നു. അണിഞൊരുങ്ങി നിൽക്കുന്ന ദേവദത്തനെ കണ്ട അഭിരാമിയുടെ മനസ്സിലൊരു കുളിർമഴ പെയ്തു,... ഹൈദരാബാദിലേക്ക് പോകുന്നതിനു മുമ്പ് താനച്ഛന് സമ്മാനിച്ച വസ്ത്രമാണ് അദ്ദേഹമണിഞ്ഞിരിക്കുന്നത്.... അഭിരാമി ആമോദത്തോടെ ഓർത്തു... ദേവദത്തന് നേരെ അവളൊരു പുഞ്ചിരിയെറിഞ്ഞു... "എങ്ങനുണ്ട് മോളെ... അച്ഛൻ പൊളിയല്ലേ"...? ദേവദത്തനൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് അഭിരാമിയോട് ചോദിച്ചു... "എന്റച്ഛൻ ചുള്ളനല്ലേ.... കണ്ടാൽ എന്റെ മൂത്ത ചേട്ടനാണെന്നെ പറയൂ"...അഭിരാമി രണ്ട് വിരലുകൾ മടക്കി കൈ ഉയർത്തിക്കാണിച്ചു കൊണ്ടൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു.... "ആരോടും പറയേണ്ട ഞാൻ മോൾടെ അച്ഛനാണെന്ന്.. അമ്പലത്തിൽ വരുന്ന തരുണീമണികളെ നമ്മളായിട്ട് വെറുതെ നിരാശപ്പെടുത്തേണ്ടല്ലോ".... ദേവദത്തനൊരു കുസൃതിച്ചിരിയോടെ മൊഴിഞ്ഞു... "അയ്യോടാ... അച്ഛന്റെ ഉള്ളിലെ പണ്ടത്തെ പൂവാലൻ ഉണർന്നോ അപ്പോഴേക്കും" ...? അഭിരാമി ദേവദത്തനെ നോക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു... "കുറച്ച് "... ദേവദത്തനൊരു ചിരിയോടെ കണ്ണിറുക്കി.. "ഉവ്വ് ഉവ്വ്.... എന്റച്ഛനാണെന്ന് എപ്പോഴും ഓർമയുണ്ടായിരിക്കണം വേറെ തരുണീമണികളെ നോക്കുമ്പോൾ"...അഭിരാമി കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. "അല്ലാ... മോളിത് വരെ റെഡിയായില്ലേ പോകാൻ.... വേഗം ഒരുങ്ങ്.... അമ്പലത്തിൽ പോയി വന്നില്ലെങ്കിൽ പച്ചവെള്ളം തരില്ലെന്നും പറഞ്ഞ് ഒരാൾ അടുക്കളയിൽ നിൽപ്പുണ്ട് ".... ദേവദത്തനൊരു ചിരിയോടെ മൊഴിഞ്ഞു.. "അച്ഛാ... കുളിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് എന്റെ ഡ്രെസ്സൊക്കെ കിടക്കുന്നത് ഹോസ്റ്റലിലാണെന്ന്. തിരക്കിട്ട് പോയതായിരുന്നല്ലോ. നമുക്ക് കാക്കനാട് ഭാഗത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ പോയാൽ പോരേ".... അഭിരാമി വിഷാദം കലർന്ന മുഖത്തോടെ ദേവദത്തനോട് ചോദിച്ചു.... ദേവദത്തൻ അവളെ നോക്കിയൊന്ന് ചിരിച്ചു... "അമ്പലത്തിൽ പോകുമ്പോൾ ധരിക്കാനുള്ള ഡ്രസ്സ്‌ കിട്ടിയാൽ പോരേ എന്റെ കുട്ടിയ്ക്ക്"...ദേവദത്തനൊരു പുഞ്ചിരിയോടെ ചോദിച്ചു.... "അത് മതി.. എന്നിട്ട് അച്ഛനെന്ത് ചെയ്യാൻ പോകുന്നു. ഇപ്പോൾ പുറത്ത് പോയി വാങ്ങാനാണോ ഉദ്ദേശം"...? അഭിരാമിയൊരു ആകാംഷയോടെ ചോദിച്ചു... "അച്ഛനെങ്ങോട്ടും പോകുന്നില്ല... മോള് വാ"...അതും പറഞ്ഞ് കൊണ്ട് ദേവദത്തൻ അഭിരാമിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഹാളിന്റെ ഒരു വശത്തേക്ക് നടക്കുവാൻ തുടങ്ങി... എന്തിനെന്നറിയാതെ അഭിരാമി ദേവദത്തന്റെ കൂടെ നടന്നു... ഹാളിന്റെ ഒരു വശത്തോട്ട് പോയിട്ട് അവിടെ നിന്നും മുകളിലോട്ട് പോകാനുള്ള സ്റ്റെയർ കേസിന്റെ അടുത്തേക്കാണ് ദേവദത്തൻ അഭിരാമിയെയും കൊണ്ട് പോയത്.... മുകൾ നിലയിലോട്ട് താനിത് വരെ പോയിട്ടില്ലല്ലോ എന്ന് അഭിരാമിയോർത്തു. അഭിരാമി ചിന്തിച്ചു നിൽക്കുമ്പോഴേക്കും ദേവദത്തൻ അവളെയും കൊണ്ട് പടികൾ നടന്നു കയറാൻ തുടങ്ങിയിരുന്നു. അച്ഛൻ വളരെ ഉത്സാഹത്തിലാണെന്ന് അഭിരാമിയറിഞ്ഞു.... വളരെ വേഗത്തിൽ തന്നെ അവർ മുകൾ നിലയിലെത്തി. മുകളിൽ രണ്ട് മുറികൾ ഉണ്ട്. പിന്നെ പുറത്തേക്ക് ഒരു സിറ്റൗട്ടും. ഈ വീട്ടിൽ വന്നപ്പോഴൊന്നും ഈ ഭാഗത്തേക്ക് വരുന്നതിനെ കുറിച്ച് താൻ ചിന്തിച്ചില്ലെന്നത് അഭിരാമിയോർത്തു... ദേവദത്തൻ ഒരു മുറി തുറന്ന് അഭിരാമിയെയും കൊണ്ടകത്തേക്ക് കയറി... മുറിയ്ക്കകത്തേക്ക് കയറിയപ്പോൾ ആ മുറിയിൽ രണ്ട് മൂന്ന് അലമാരകൾ അഭിരാമി കണ്ടു... അതിൽ ആദ്യത്തെ അലമാര തുറക്കാൻ ദേവദത്തൻ അഭിരാമിയോടാവശ്യപ്പെട്ടു.... അച്ഛൻ തനിക്കായെന്തോ സർപ്രൈസ് കരുതിയിട്ടുണ്ടെന്ന് അഭിരാമിയുറപ്പിച്ചു.... ഒരു ജിജ്ഞാസയോടെ ദേവദത്തന്റെ നേർക്ക് നോട്ടമയച്ചു കൊണ്ട് അഭിരാമി ആ അലമാര തുറന്നു. അത് തുറന്ന് നോക്കിയ അവൾ അമ്പരന്നു പോയി... "അച്ഛാ.... ഇത് "....? അലമാര തുറന്ന് നോക്കിയൊരത്ഭുതത്തോടെ അഭിരാമി ദേവദത്തനോട് ചോദിച്ചു... "അതേ... അതിലുള്ളതൊക്കെ അച്ഛന്റെ പുലിക്കുട്ടിക്കുള്ളതാ"... ദേവദത്തൻ വാത്സല്യം കലർന്നൊരു പുഞ്ചിരിയോടെ അഭിരാമിയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടി കേട്ട അഭിരാമി ആ അലമാരയിലേക്ക് വീണ്ടും വീണ്ടും നോട്ടമയച്ചു കൊണ്ടു നിന്നു.... അതിൽ ഒരു പെൺകുട്ടിക്ക് ചെറിയ പ്രായം മുതൽ തന്റെ ഇന്നത്തെ പ്രായം വരെ എന്തൊക്കെ വസ്ത്രങ്ങളും ആഭരണങ്ങളും ആവശ്യമുണ്ടോ അതൊക്കെ അടുക്കി വച്ചിരിക്കുന്നു.... അഭിരാമിയൊരു അമ്പരപ്പോടെ ദേവദത്തനെ നോക്കി. അച്ഛൻ തന്നെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നത് അഭിരാമി കണ്ടു... "നിങ്ങൾ പോയപ്പോൾ തൊട്ട് നിങ്ങൾക്ക് വേണ്ടി വാങ്ങിച്ചു കൂട്ടിയതാ. നിങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റും നിങ്ങളുടെ ഓരോ പിറന്നാളിനും. എന്നെങ്കിലും എന്റെ മക്കൾ വരുന്നതും കാത്ത് ഓരോന്ന് വാങ്ങിച്ചു കൂട്ടി.. അച്ഛന്റെ ഓരോ വട്ട് "... ദേവദത്തൻ പുഞ്ചിരിയോടെ മൊഴിഞ്ഞു... അഭിരാമി പൊടുന്നനെ ദേവദത്തന്റെ അടുത്തേക്ക് വന്നു. എന്നിട്ട് കുസൃതിയോടെ ദേവദത്തന്റെ മീശയിൽ പിടിച്ചു. ദേവദത്തൻ ഒരു മന്ദഹാസത്തോടെ അവളുടെ കുസൃതിയുമാസ്വദിച്ചു നിന്നു... താനാദ്യമായി മീശയിൽ പിടിച്ചു വലിച്ചപ്പോൾ അച്ഛന്റെ മുഖത്തുണ്ടായിരുന്ന ഭാവം അഭിരാമിയോർത്തു. ദേവദത്തന്റെ മനസ്സിലും അന്നത്തെ രംഗമായിരുന്നു അപ്പോൾ... അഭിരാമി ദേവദത്തന്റെ ഇരു കവിളുകളിലും ചുംബിച്ചു... ദേവദത്തൻ തിരിച്ചും അവളുടെ കവിളിൽ തിരിച്ചും ചുംബനങ്ങൾ നൽകി.... "അപ്പോൾ അച്ഛന്റെ മോള് ഇതിലേതെങ്കിലും ഒന്ന് ഉടുത്തൊരുങ്ങി സുന്ദരികുട്ടിയായി താഴേക്ക് വാ... അച്ഛനവിടെ കാത്തിരിക്കാം.." അഭിരാമിയുടെ ഇരുകവിളുകളിലും കൈകൾ ചേർത്ത് അതീവ വാത്സല്യത്തോടെ മൊഴിഞ്ഞു.... അഭിരാമിയൊരു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു അടുത്ത അലമാര തുറന്നു നോക്കി. അതിലും ആദ്യത്തെ അലമാരയിൽ കണ്ടത് പോലെയുള്ള കാഴ്ചയായിരുന്നു.... "അത് മീനുമോൾക്കും പിന്നെ അടുത്തതിൽ മോളുടെ അമ്മയ്ക്കുമുള്ളതാ"...അത്ഭുതപരതന്ത്രയായ അഭിരാമി ദേവദത്തനോട്‌ അതിനെ കുറിച്ചെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് ദേവദത്തന്റെ മറുപടി വന്നു കഴിഞ്ഞു... അഭിരാമിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ആ അലമാരയിൽ വച്ച സാധനങ്ങളിലൂടെ തന്റെ കൈകളോടിച്ചു... അമ്മയ്ക്കായി കരുതിയ സാധനങ്ങൾ നിറഞ്ഞ അലമാരയുടെ നേരെ അഭിരാമിയൊന്ന് നോക്കിയത് പോലുമില്ല. ദേവദത്തന്റെ ശ്രദ്ധയിൽ അത് പെട്ടു. അവൾ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു പോലും നോക്കാതെ നിന്നത് ദേവദത്തനിൽ ഒരു നോവുണർത്തി... തന്റെ മക്കൾ അവരുടെ അമ്മയെ, തന്റെ ലച്ചുവിനെ എത്രത്തോളം വെറുക്കുന്നു എന്ന് ദേവദത്തനറിഞ്ഞു.... തന്റെ ലച്ചുവിന് മക്കളുടെ ഈ പെരുമാറ്റം സഹിക്കുവാൻ കഴിയുമോ. ലച്ചുവിന്റെ മനസ്സ് വിഷമിച്ചാൽ തനിയ്ക്കുമത് സഹിക്കുമോ... ദേവദത്തന്റെ മനസ്സിൽ ചോദ്യങ്ങൾ ശരങ്ങളായി പതിച്ചു കൊണ്ടിരുന്നു.... അപ്പോഴേക്കും അഭിരാമി തനിയ്ക്കായുള്ള സാധനങ്ങൾ വച്ച അലമാരയിലേക്ക് തിരിഞ്ഞിരുന്നു... അഭിരാമിയോട് അനുയോജ്യമായത് തെരെഞ്ഞെടുത്ത് അണിഞ്ഞു കൊണ്ട് താഴേക്ക് വരാൻ നിർദേശിച്ചു ദേവദത്തൻ ആ മുറിയിൽ നിന്നുമിറങ്ങി.... ദേവദത്തൻ പോയിക്കഴിഞ്ഞപ്പോൾ അഭിരാമി തന്റെ അലമാരയിലേക്ക് നോക്കി. ഏറ്റവും മുകളിലായി കണ്ട കവർ എടുത്ത് നോക്കി. അതിൽ ഒരു ദാവണി സെറ്റ് അവൾ പുറത്തെടുത്തു.... താനാരാണെന്ന് അറിയാതെ ഈ വീട്ടിൽ വച്ചാഘോഷിച്ച പിറന്നാൾ ദിവസത്തേക്ക് വാങ്ങിയതാവും അച്ഛനിത്. സംതൃപ്തി നിറഞ്ഞൊരു പുഞ്ചിരിയോടെ അവളതിൽ ഒന്ന് തലോടി... മേലെ ഒരു അറ അവൾ തുറന്ന് നോക്കിയപ്പോൾ ചില ജ്വല്ലറി ബോക്സുകൾ അവളുടെ ശ്രദ്ധയിൽ പെട്ടു. അതൊക്കെ ഓരോന്നായി അവൾ തുറന്നു നോക്കി. പല തരത്തിലുള്ള സ്വർണത്തിന്റെ ആഭരണങ്ങൾ നിറഞ്ഞ ബോക്സുകൾ. തനിയ്ക്ക് പ്രായപൂർത്തിയായത് കണക്കാക്കി വാങ്ങി വച്ചതാവും അച്ഛൻ... ആ അറയ്ക്ക് പുറത്ത് വസ്ത്രങ്ങളുടെ കൂടെ ഉള്ളതെല്ലാം ഫാൻസി സിൽവർ ആഭരണങ്ങൾ ആയിരുന്നു.... ഒരു പുഞ്ചിരിയോടെ അതിൽ ചിലതെല്ലാം അവൾ തെരെഞ്ഞെടുത്തു.... താനൊരിക്കൽ പോലും ദാവണി ഉടുത്തിട്ടില്ല. ഹൈദരാബാദിൽ പലരും ഉടുത്ത് കണ്ടിട്ടുണ്ടെങ്കിലും അത് പോലെയുള്ളത് വാങ്ങുവാനോ ഉടുത്ത് നോക്കുവാനോ ഒന്നും ഇത് വരെ തോന്നിയിട്ടില്ല... ദാവണി ഉടുത്തു കൊണ്ടിരിക്കുമ്പോൾ അഭിരാമിയോർത്തു... അവൾ തന്റെ ഒരുക്കങ്ങൾ തുടർന്ന് കൊണ്ടിരുന്നു..... ================================== താഴെ അഭിരാമിയെയും കാത്ത് പടികൾക്ക് താഴെ നിന്ന ദേവദത്തൻ അണിഞ്ഞൊരുങ്ങി വരുന്ന അഭിരാമിയെ കണ്ട് അത്ഭുതത്തോടെയും അതിലേറെ വാത്സല്യത്തോടെയും നോക്കി നിന്നു.... താൻ പിറന്നാൾ ദിവസം വാങ്ങിയ ദാവണി സെറ്റ് തന്നെ ഉടുത്ത് വന്നിരിക്കുന്നു തന്റെ മകൾ. കഴുത്തിൽ സ്വർണത്തിന്റെ ഒരു ചെറിയ മാലയും, കാതിലണിഞ്ഞ കമ്മലും ഒക്കെ താനവൾക്കായി വാങ്ങി വച്ചത് തന്നെ അണിഞ്ഞു വന്നിരിക്കുന്നു.പട്ടു പാവാട അല്പം പൊക്കിനടന്നിറങ്ങുന്ന അഭിരാമിയുടെ കാലുകളിൽ താനവൾക്കായി വാങ്ങി വച്ച സ്വർണ്ണപ്പാദസരമണിഞ്ഞതും ദേവദത്തന്റെ മിഴികളിലുടക്കി .. പിന്നിൽ അഴിച്ചിട്ട നീണ്ട മുടി.. സുന്ദരിയാണ്‌ തന്റെ മകൾ അവളുടെ അമ്മയെപ്പോലെ...ദേവ ദത്തൻ മകളെ നോക്കി അഭിമാനത്തോടെ ഓർത്തു..... ലച്ചുവിന്റെ അതേ ശരീരപ്രകൃതി തന്നെയാണ് അനുമോൾക്കും പക്ഷേ മുഖഛായ ലച്ചുവിന്റെയോ തന്റെയോ ഒറ്റ നോട്ടത്തിൽ ഇല്ല. ചിലപ്പോൾ ലച്ചുവിന്റെ കുടുംബത്തിൽ ആരുടെയെങ്കിലുമാവും. മുഖഛായയില്ലെങ്കിലും ലച്ചുവിനെ ഒന്നോർമ്മിപ്പിയ്ക്കും. ആ അഭിമുഖ പരിപാടിയ്ക്ക് സാരിയുടുത്ത് വന്നു നിന്നപ്പോൾ ഒരു നിമിഷം താൻ ലച്ചുവിനെ ഓർത്തു പോയിരുന്നു ആ ദിവസം...ദേവദത്തനൊരു മന്ദഹാസത്തോടെ ചിന്തിച്ചു കൊണ്ട് നിന്നു.... "അച്ഛാ.... ഈ നാടൻപെൺകൊടി വേഷത്തിൽ എങ്ങനുണ്ട് അച്ഛന്റെ അനുമോൾ "... അഭിരാമി ഒരു കൈ എളിയിൽ വച്ചു മറുകൈ കൊണ്ട് ദാവണിത്തുമ്പ് കയ്യിലിട്ട് കറക്കിയൊരു ചിരിയോടെ ചോദിച്ചു.... "അച്ഛന്റെ മോൾ ഏതു വേഷത്തിലും സുന്ദരിയല്ലേ... ദേവദത്തൻ അവളുടെ നേരെ രണ്ട് വിരലുകൾ വൃത്താകൃതിയിൽ വച്ചുകൊണ്ട് കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു... അച്ഛന്റെയല്ലേ മോൾ... അപ്പോൾ സുന്ദരിയാവാതിരിക്കുമോ".... അഭിരാമി ഗർവ് നിറഞ്ഞൊരു ചിരിയോടെ മൊഴിഞ്ഞു... "മോളീ ഡ്രസ്സ്‌ തന്നെ ഇടണമെന്നായിരുന്നു ഞാനാഗ്രഹിച്ചതും അത് മനസ്സിലാക്കിയ പോലെ എന്റെ കുട്ടി അതിട്ടു വന്നപ്പോൾ അച്ഛന് തോന്നുന്ന സന്തോഷം വിവരിക്കുവാൻ വാക്കുകളില്ല"...ദേവദത്തന്റെ മുഖത്ത് തന്റെ ആഗ്രഹം മകൾ സാധിപ്പിച്ചു തന്നതിലുള്ള സംതൃപ്തി പ്രകടമായിരുന്നു... "അച്ഛനെനിക്കായി വാങ്ങിച്ചു വച്ചത് ഒന്നും ഞാനൊഴിവാക്കില്ല. എല്ലാം അണിയാൻ പറ്റില്ലല്ലോ എന്നൊരു സങ്കടമെനിക്കുണ്ട്. എന്നാലും ഇപ്പോൾ പാകമാവുന്നത് ഒക്കെ ഞാനോരോ ദിവസമായി അണിയും.ഇന്നിത്ര മതിയെന്ന് തീരുമാനിച്ചു".... അഭിരാമിയുടെ മുഖത്തിത് വരെ കാണാത്ത ഒരനുഭൂതി നിറഞ്ഞു നിൽക്കുന്നത് പോലെയുളവായി ദേവദത്തന്... ദേവദത്തൻ അഭിരാമിയുടെ അടുത്തേക്ക് വന്ന് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... "പാകമാവാത്തത് നമുക്ക് മോൾക്ക് കുട്ടികളുണ്ടാവുമ്പോൾ അവർക്ക് കൊടുക്കാം "... ദേവദത്തനവളെ നോക്കിയൊരു കള്ളച്ചിരിയോടെ മൊഴിഞ്ഞു... "പോ അവിടുന്ന് ".... അഭിരാമിയൊന്ന് ചിണുങ്ങിക്കൊണ്ട് ദേവദത്തന്റെ കവിളിൽ പിടിച്ചു മൃദുവായൊന്ന് കടിച്ചു.... ദേവദത്തൻ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി... "എന്ത് പറ്റി.... എന്റെ അച്ഛന് വട്ടായോ"...ദേവദത്തൻ പൊട്ടിച്ചിരിക്കുന്നത് കണ്ട് അമ്പരന്ന അഭിരാമി ചോദിച്ചു... "ചെറുപ്പത്തിലേ സ്വഭാവം ഇത് വരെ എന്റെ അനുമോൾ വിട്ടില്ലല്ലോ എന്നോർത്ത് ചിരിച്ചതാ "... ദേവദത്തൻ ചിരിയടക്കാനാവാതെ പറഞ്ഞു.... "അതെന്താ സംഭവം" ....? അഭിരാമി ഉത്സാഹഭരിതയായിക്കൊണ്ട് ചോദിച്ചു... "കൊച്ചു കുട്ടിയായിരുന്നപ്പോൾ ടിവിയിൽ ഒരു പുലി കടിക്കുന്ന രംഗം ഏതോ സിനിമയിൽ കണ്ടിട്ട് പുലി എന്ന് തപ്പിപ്പെറുക്കി പറഞ്ഞ് കൊണ്ട് മോള് കടിക്കുമായിരുന്നു എന്നെയും അമ്മയെയും. അങ്ങനെയാണ് മോള് ഞങ്ങളുടെ പുലിക്കുട്ടിയായത് "...ദേവദത്തൻ അഭിരാമിയുടെ താടിത്തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... "അത് ശരി... അമ്മയെന്നെ വിളിക്കുമ്പോൾ ഞാൻ കരുതിയത് ചില സമയത്തുള്ള എന്റെ പൊട്ടിത്തെറിച്ചുള്ള സ്വഭാവം കാരണമാണെന്നായിരുന്നു"... അഭിരാമി ചിരിയോടെ മൊഴിഞ്ഞു... "ആ സ്വഭാവം കാരണമാണ് ദത്തൻ സാറിന് പുലിക്കുട്ടിയായത് ".... ദേവദത്തനൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു... "എനിക്ക് ദത്തൻ സാറിന്റെ പുലിക്കുട്ടിയാവേണ്ട... അച്ഛന്റെ പുലിക്കുട്ടിയായാൽ മതി"... ഒരു കൊഞ്ചലോടെ മൊഴിഞ്ഞു കൊണ്ട് അഭിരാമി ദേവദത്തന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... "അച്ഛനും മോൾക്കും ഇത് വരെ ഇറങ്ങാറായില്ലേ "...? അങ്ങോട്ട് വന്ന രാമേട്ടന്റെ ശബ്ദം ഇരുവരുടെയും ശ്രദ്ധയങ്ങോട്ട് തിരിച്ചു... "ഇറങ്ങുവാണ് രാമേട്ടാ"... ദേവദത്തനൊന്ന് പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി.... "രാമശ്ശാ.... രാമശ്ശന്റെ അനുമോൾ സുന്ദരികുട്ടിയായിട്ടില്ലേ"...? ഒരു കുസൃതിയോടെ അഭിരാമി രാമേട്ടനോട് ചോദിച്ചു... "പിന്നില്ലാതെ... രാമശ്ശന്റെ അനുക്കുട്ടി സുന്ദരിയല്ലേ ഏതു വേഷത്തിലും"....രാമേട്ടനവളെ പുകഴ്ത്തിക്കൊണ്ട് മറുപടി നൽകി.... ദേവദത്തനും അഭിരാമിയും രാമേട്ടനോട് പറഞ്ഞിറങ്ങി. കൈകൾ കോർത്തു പിടിച്ചു കൊണ്ട് പോകുന്ന അച്ഛനെയും മകളെയും രാമേട്ടൻ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു... പുറത്ത് കാറിനടുത്തെത്തിയപ്പോൾ അഭിരാമി ദേവദത്തനോട് കാറിന്റെ കീ ആവശ്യപ്പെട്ടു.... ദേവദത്തനവളോട് എന്തിനാണെന്ന് തിരക്കി.. "അച്ഛാ... വണ്ടി ഞാനോടിയ്ക്കാം"....അഭിരാമിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു... "മോള് വണ്ടിയൊടിക്കുമായിരുന്നോ...എന്നിട്ടെന്തേ ഇതിന് മുമ്പൊന്നും ചോദിക്കാഞ്ഞത്"...? ദേവദത്തൻ ഒരത്ഭുതത്തോടെ തിരക്കി... "അത്... അന്നൊക്കെ ഈ വണ്ടി എഴുത്തുകാരൻ ദേവദത്തൻ നരസിംഹന്റെ വണ്ടിയായിരുന്നു. ഇപ്പോഴിത് എന്റച്ഛൻ ദേവദത്തന്റെ വണ്ടിയാണ്. അതായത് എന്റെ സ്വന്തം വണ്ടി. അത് കൊണ്ട് ഞാനോടിക്കാം..." അഭിരാമിയൊന്ന് കണ്ണിറുക്കിച്ചിരിച്ചുക്കൊണ്ട് മറുപടി നൽകി.... ഒരു ചിരിയോടെ ദേവദത്തൻ കീ അവളുടെ നേരെ നീട്ടി... ഇരുവരും കാറിൽ കയറിയിരുന്നപ്പോൾ അഭിരാമി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പതിയെ മുന്നോട്ടെടുത്തു.... തുടരും #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ഋതുനന്ദനം... Part 42 ചെമ്പരത്തി മരത്തിന്റെ അടുത്ത് നിന്നും ദേവദത്തൻ ശ്രീലക്ഷ്മിയെ തന്റെ പുരയിടത്തിലൂടെ മുന്നോട്ട് കൊണ്ട് പോയി... "ദേവേട്ടാ.... ഇതിലെ ഏതു വഴിയ്ക്കാ ദേവേട്ടൻ പറഞ്ഞ ഷോർട് കട്ട്‌ "...? പുരയിടത്തിന്റെ ഒരറ്റത്ത് നിൽക്കുന്ന പുളിമരത്തിനു അടുത്തേതാറായപ്പോൾ ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു... "ആ പുളി മരം കഴിഞ്ഞുള്ള മതില് കണ്ടില്ലേ. അതിന്റെ ഇടയ്ക്ക് കുറച്ച് പൊളിഞ്ഞു വീണത് കണ്ടോ.. അതിലേ പോയി കുറച്ചങ്ങട് ചെന്നാൽ തന്റെ വീട്ടിലോട്ടുള്ള വഴിയിലെത്തും. കവലയ്ക്ക് പോകുവാൻ പോലും തനിയ്ക്ക് ഷോർട് ഇതാണ്. താണിപ്പോൾ പോകുന്ന അത്രയും ചുറ്റേണ്ട ആവശ്യമില്ല"..... ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് അവളുടെ വീട്ടിലേക്ക് പോകുവാനുള്ള വഴി കാണിച്ചു കൊടുത്തു കൊണ്ട് വിവരിച്ചു.. "ദേവേട്ടൻ ഇത്രയും ദിവസം കൊണ്ട് ഇതൊക്കെ കണ്ടു പിടിച്ചോ... ഞാനീ ഭാഗത്തോട്ടൊന്നും ഇത് വരെ വന്നിട്ടേയില്ല. ഈ വീട് കുറേ വർഷങ്ങളായി ആരുമില്ലാതെ പൂട്ടിക്കിടക്കുവായിരുന്നല്ലോ"....ശ്രീലക്ഷ്മി ദേവദത്തനോട് പറഞ്ഞു.. "ഞാനാരാ മോൻ"... ദേവദത്തൻ തന്നെയൊന്നു സ്വയം പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.... മറുപടിയായി ശ്രീലക്ഷ്മിയൊന്ന് മുഖം കോട്ടിക്കൊണ്ട് ദേവദത്തനെ നോക്കി... "ദേവേട്ടാ... ഒന്ന് നിന്നെ".... നടന്നു നടന്നു പുളിമരത്തിന്റെ കീഴിലെത്തിയപ്പോൾ ശ്രീലക്ഷ്മിയൊന്ന് നിന്നു കൊണ്ട് ദേവദത്തനോട് ആവശ്യപ്പെട്ടു... ദേവദത്തൻ എന്താണെന്ന് അവളോട് മുഖം കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് ചോദിച്ചു... "ദേവേട്ടാ.... പുളി വല്ലോം വീണു കിടപ്പുണ്ടോന്നു നോക്കട്ടെ..." ശ്രീലക്ഷ്മിയൊരു കുസൃതിച്ചിരിയോടെ ദേവദത്തനോട് മൊഴിഞ്ഞു.. "അത് കൊള്ളാം... സമയം വൈകുന്നു എന്ന് പറഞ്ഞു തിടുക്കം കാണിച്ചിട്ട് താനിപ്പോൾ കാണുന്ന മരത്തിനടിയിലൊക്കെ നിർത്തിക്കുകയാണോ"...? ദേവദത്തൻ ശ്രീലക്ഷ്മിയോട് അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു... "എന്താ നരസിംഹത്തിന്റെയൊരു ശുഷ്‌കാന്തി എനിക്ക് സമയം വൈകുന്നതിനെ കുറിച്ച്. ഞാനിവിടെ ഇന്ന് മുഴുവൻ കഴിച്ചു കൂട്ടാനൊന്നും പോണില്ല. കൂടിയാൽ ഒരഞ്ചു മിനിറ്റ്... പുളി നിലത്ത് വീണു കിടക്കുന്നുണ്ടോന്നു നോക്കട്ടെ...." ദേവദത്തന് നേരെ പുച്ഛത്തോടെയൊരു നോട്ടമിട്ട് കൊണ്ട് ശ്രീലക്ഷ്മി മറുപടി നൽകി.... "ലച്ചൂ... താഴെ വീണു കിടക്കുന്നത് തനിക്ക് കിട്ടാൻ ബുദ്ധിമുട്ടാവും. കാരണം എന്റെ കാരണവർ രാമേട്ടൻ ഇന്ന് രാവിലെ വന്നു നോക്കുന്നത് കണ്ടിരുന്നു "... ദേവദത്തനൊരു മന്ദഹാസത്തോടെ മൊഴിഞ്ഞു... "ദേവേട്ടാ... എന്നാൽ ദേവേട്ടനെനിക്ക് മരത്തിന്റെ മുകളിൽ കയറി പറിച്ചു താ. കയറിപറിക്കാനുള്ള ഉയരമല്ലേ ഉള്ളൂ മരത്തിന്" ...പൊടുന്നനെ ശ്രീലക്ഷ്മിയൊരു കൊഞ്ചലോടെ ദേവദത്തനോടാവശ്യപ്പെട്ടു... "അത് കൊള്ളാം... തന്റെ പിരി വല്ലതും ലൂസാണോ ലച്ചൂ... കോളേജിൽ നിന്നും വന്നിട്ട് ഞാനിട്ട ഈ പാന്റും ഷർട്ടും പോലും മാറ്റാതെയാണ്‌ തന്റെ കൂടെ ഇറങ്ങിയേക്കുന്നത്. ഇതിട്ട് അതിൽ കയറാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. പിന്നെയെനിക്ക് മരത്തിൽ കയറി ശീലവുമില്ല".... ദേവദത്തൻ അതും പറഞ്ഞു ശ്രീലക്ഷ്മിയെ കളിയാക്കി ചിരിക്കുവാൻ തുടങ്ങി... മറുപടിയായി ദേവദത്തനെ നോക്കി ശ്രീലക്ഷ്മിയൊന്നു കൊഞ്ഞനം കുത്തിക്കാണിച്ചു. അത് കണ്ടപ്പോൾ ദേവദത്തന്റെ ചിരി ഉച്ചത്തിലായി.... "നരസിംഹം... നിങ്ങള് നോക്കിക്കോ.. നിങ്ങള് കെട്ടുന്ന പെണ്ണ് നിങ്ങളെ ഈ മരത്തിനു മുകളിൽ കയറ്റി പുളി ഇടീക്കും. അന്ന് നിങ്ങള് എന്നെയും ഈ ദിവസത്തെയും കുറിച്ചോർത്ത് സങ്കടപ്പെടും ".... ദേവദത്തൻ ചിരിക്കുന്നത് കണ്ട് അരിശം കയറിയ ശ്രീലക്ഷ്മി ദേവദത്തനോട് കെറുവിച്ചു... "ഓഹോ.... ലച്ചൂട്ടി എന്നെ ശപിക്കുകയാണോ"...? ദേവദത്തൻ ചിരിയടക്കാൻ കഴിയാതെ ചോദിച്ചു... "അതേന്ന് തന്നെ കൂട്ടിക്കോ... അന്ന് ദേവേട്ടൻ മനസ്സിൽ സ്വയം പഴിയ്ക്കും ആ പാവം കൊച്ചിന് അന്ന് മരത്തിൽ കയറി പറിച്ചു കൊടുത്താൽ മതിയായിരുന്നു എന്ന്"...ശ്രീലക്ഷ്മി മുഖത്തൊരു ഗൗരവം വരുത്തിക്കൊണ്ട് മൊഴിഞ്ഞു... ദേവദത്തന് അവളുടെ സംസാരം കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല... "എന്നാൽ ഈ പാവം കൊച്ചിന് ഞാൻ തല്ക്കാലം എറിഞ്ഞിട്ട് തരാം. അപ്പോ ഈ ശാപം പിൻവലിക്കാമോ"...? ചിരിയടക്കാൻ പാട് പെട്ട് കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയോട് ചോദിച്ചു... "ആദ്യം പുളി എറിഞ്ഞിട്ട് താ... എന്നിട്ട് ആലോചിക്കാം ശാപം പിൻവലിക്കണോ വേണ്ടയോ എന്ന് ".... ശ്രീലക്ഷ്മി അല്പം മസിലു പിടിച്ചു കൊണ്ട് തന്നെ മറുപടി നൽകി.... "ശരി ശരി.... എറിഞ്ഞിട്ട് തന്നേക്കാം... എന്നിട്ട് അടിയന്റെ നേരെ ചൊരിഞ്ഞ ശാപം ഭവതി പിൻവലിച്ചാലും ".... ചിരിച്ചു കൈകൂപ്പിക്കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയോട് പറഞ്ഞു.. ദേവദത്തന്റെ ഭാവം കണ്ട ശ്രീലക്ഷ്മിയ്ക്ക് ഉള്ളിൽ ചിരി പൊട്ടി. എന്നാലവളത് പുറത്ത് കാണിക്കാതെ ഗൗരവം എടുത്തണിഞ്ഞു.. "നിന്ന് വാചകമടിക്കാതെ എറിഞ്ഞു തള്ളിയിട്ടു താ നരസിംഹം "... ശ്രീലക്ഷ്മി ഗൗരവത്തോടെ മൊഴിഞ്ഞു.... ദേവദത്തൻ ചിരിയോടെ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് നിലത്തു നിന്നും ഒരു കല്ലെടുത്തു... ആദ്യത്തെ ഏറിനു ഒന്നും വീണില്ല. രണ്ട് മൂന്ന് ഏറെറിഞ്ഞപ്പോൾ ഒന്ന് രണ്ടെണ്ണം നിലത്ത് വീണു. അത് വീണ സ്ഥലം നോക്കി ശ്രീലക്ഷ്മി പോയതെടുത്ത് വന്നു.... ഒരു പുളിയുടെ തോട് പൊളിച്ചു ഒരു കഷണം അവൾ ദേവദത്തന് നേരെ അത് നീട്ടി. അവനത് വാങ്ങി രുചിച്ചു... "ഇപ്പോൾ എന്റെ ലച്ചൂട്ടിയുടെ പിണക്കം മാറിയോ"...? ശ്രീലക്ഷ്മിയെ നോക്കിച്ചിരിച്ചു കൊണ്ട് ദേവദത്തൻ അവളോട് ചോദിച്ചു... "തത്കാലത്തേക്ക് മാറി... നമുക്ക് പോകാം"...ശ്രീലക്ഷ്മിയൊന്നു കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി... ദേവദത്തനൊന്ന് മന്ദഹസിച്ചു കൊണ്ട് ശ്രീലക്ഷ്മിയേയും കൊണ്ടവിടെ നിന്നും നീങ്ങി... ദേവദത്തന്റെ വീട് കടന്നു കുറച്ച് മാറിയാണ് പിന്നെ രണ്ട് മൂന്ന് വീടുകൾ ഉള്ളത്. അതെല്ലാം കടന്ന് ഊട് വഴിയിലൂടെ ദേവദത്തൻ ശ്രീലക്ഷ്മിയെ ആനയിച്ചു... പോകുമ്പോൾ ഇരുവരും പരസ്പരം കളിയാക്കുകയും മറ്റും ചെയ്തു കൊണ്ടിരുന്നു. ദേവദത്തനിടയ്ക്ക് കളിയാക്കുമ്പോൾ ചൊടിക്കുന്ന ശ്രീലക്ഷ്മിയുടെ വക നുള്ളും മാന്തുമൊക്കെ അവന് കിട്ടിക്കൊണ്ടിരുന്നു.... ദേവദത്തന്റെ കളിയാക്കളുകളെയും മറ്റും ശ്രീലക്ഷ്മി ആസ്വദിച്ചു കൊണ്ടിരുന്നു. എന്ത് പറഞ്ഞാലും അതിന്റേതായ യുക്തിയോടെ ചിന്തിച്ചു പെരുമാറുന്ന ദേവദത്തന്റെ സ്വഭാവത്തെ ആ ചുരുങ്ങിയ സമയം കൊണ്ട് ശ്രീലക്ഷ്മിയൊരുപാട് ഇഷ്ടപ്പെട്ടു... നടന്നവസാനം ഇരുവരും ശ്രീലക്ഷ്മിയുടെ വീട് കാണാവുന്ന അകലത്തിലെത്തി... "ലച്ചൂ... തന്റെ വീടെത്തി.. ഇനി ഞാൻ പൊയ്ക്കോട്ടേ"...? ദേവദത്തനൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയോട് അനുവാദം ചോദിച്ചു... ഇത്രയും നേരം ദേവേട്ടനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആ സാമീപ്യമനുഭവിയ്ക്കുമ്പോൾ സമയം പോകുന്നത് പോലുമറിഞ്ഞിരുന്നില്ല... ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ ഓർത്തു നിന്നു.... "ഹലോ.. മാഡം... താനിവിടെയൊന്നുമല്ലേ"...? ദേവദത്തൻ അവളുടെ മുഖത്തിന്‌ നേരെ വിരലുകൾ ഞൊടിച്ചു കൊണ്ട് ചോദിച്ചു... "ദേവേട്ടാ "... പൊടുന്നനെ സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീലക്ഷ്മി മറുപടി നൽകി.. "തന്റെ വീടെത്തി"... ദേവദത്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "ദേവേട്ടാ... ദേവേട്ടനോട് സംസാരിച്ചു വന്നപ്പോൾ സമയവും ദൂരവുമൊന്നുമറിഞ്ഞില്ല"...ശ്രീലക്ഷ്മിയൊന്ന് മന്ദഹസിച്ചു കൊണ്ട് മൊഴിഞ്ഞു... മറുപടിയായി ദേവദത്തനൊന്ന് പുഞ്ചിരിച്ചു. ആ തിളങ്ങുന്ന കാപ്പിപ്പൊടി കളർ കണ്ണുകൾ തന്നിൽ പറഞ്ഞറിയിക്കുവാൻ കഴിയാത്തൊരു ആകർഷണം ജനിപ്പിക്കുന്ന പ്രതീതിയുളവാക്കി ശ്രീലക്ഷ്മിയുടെ മനസ്സിൽ.... "ലച്ചൂ... അപ്പോൾ നാളെ കോളേജിലേക്ക് പോകുമ്പോൾ താൻ എന്റെ വീട്ടിലോട്ട് വാ. നമുക്കൊരുമിച്ചു അവിടുന്ന് ഇറങ്ങാം. എനിക്കാണെങ്കിൽ ബസ് ഒന്നും വലിയ പിടിയില്ല. കൂട്ടിനു സംസാരിച്ചു കൊണ്ട് നടക്കാൻ ഒരാളുമാകുമല്ലോ"... ദേവദത്തൻ മൊഴിഞ്ഞു... "ദേവേട്ടൻ അപ്പോൾ നാളെ ബൈക്ക് എടുക്കുന്നില്ലേ"...? ശ്രീലക്ഷ്മിയൊരു ആകാംഷ കലർത്തി ചോദിച്ചു... "ലച്ചൂ... എല്ലാ ദിവസവും അത്ര ദൂരം ബൈക്ക് കൊണ്ട് പോകണമെങ്കിൽ അവന് കുടിക്കുവാൻ ഇന്ധനമെന്തെങ്കിലും കൊടുക്കണ്ടേ. എല്ലാ ദിവസവും അത്രയും ഇന്തനമടിച്ചു ബൈക്കോടിച്ചു അത്രയും ദൂരം പോകുവാൻ എന്റെയച്ഛൻ ടാറ്റായോ ബിർളയോ ഒന്നുമല്ലെടോ"... തുറന്നൊരു ചിരിയോടെ ദേവദത്തൻ മറുപടി നൽകി... അവന്റെ മറുപടി കേട്ട ശ്രീലക്ഷ്മിയും അവന്റെ കൂടെ ചിരിച്ചു.... "അപ്പോൾ നാളെ രാവിലെ പാലിനായി വരുമ്പോൾ കാണാം.. പോട്ടെ.. നീലക്കണ്ണുള്ള വാനരറാണീ ".... ദേവദത്തൻ ഒന്ന് കണ്ണിറുക്കി ചിരിച്ചു കൊണ്ട് ശ്രീലക്ഷ്മിയോട് യാത്ര പറഞ്ഞു... "പോടാ... നരസിംഹം"... ഒന്ന് ചൊടിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തന് നേരെ കയ്യോങ്ങി... അതിൽ നിന്നുമൊഴിഞ്ഞു മാറിയ ദേവദത്തനൊരു ചിരിയോടെ തിരിച്ചു നടക്കുവാൻ തുടങ്ങി... അല്പദൂരം പിന്നിട്ടപ്പോൾ അവനൊന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് ശ്രീലക്ഷ്മിയ്ക്കൊരു പുഞ്ചിരി നൽകി... അവൻ പോകുന്നതും നോക്കി നിന്ന അവളും അവന് മനോഹരമായൊരു പുഞ്ചിരി നൽകി... ദേവദത്തൻ നടന്നു പോകുന്നത് നോക്കി നിൽക്കുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർവചനമില്ലാത്ത ഒരടുപ്പം അവനോട് തന്റെ മനസ്സിൽ നിറയുന്നത് ശ്രീലക്ഷ്മിയറിഞ്ഞു.... ഓർമകളുടെ മഞ്ചലിൽ യാത്ര ചെയ്തു കൊണ്ടിരുന്ന അഞ്ജന ഇരവിന്റെ ഏതോ ഒരു യാമത്തിൽ പതിയെ നിദ്രാദേവിയുടെ സവിധമണഞ്ഞു.... ================================== ഇരവിന്റെ അന്ത്യയാമങ്ങളിലെപ്പോഴോ കട്ടിലിന്റെ ക്രാസിയിലേക്ക് ചാരിയൊന്നുറങ്ങിയ ദേവദത്തൻ കണ്ണ് തുറന്ന് നോക്കുമ്പോൾ അഭിരാമി നെഞ്ചിലേക്ക് കയറി തലവച്ചു കെട്ടിപ്പിടിച്ചുറങ്ങുന്നതാണ് കണ്ടത്.... ദേവദത്തൻ അതീവ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു. മൊബൈൽ എടുത്ത് സമയം നോക്കുമ്പോഴേക്കും ആറ് മണി കഴിഞ്ഞിരിക്കുന്നു. അഭിരാമിയുടെ നേരെ നോക്കുമ്പോൾ അവൾ നല്ല ഉറക്കത്തിലാണ്... അഭിരാമിയുടെ ഉറക്കത്തെ തടസപ്പെടുത്താൻ ദേവദത്തനൊട്ടും മനസ്സ് വന്നില്ല. മനസ്സില്ലാമനസ്സോടെയാണെങ്കിലും അയാൾ അവളെ തട്ടി വിളിച്ചു.... "അനു മോളെ..." "എഴുന്നേൽക്ക്...സമയമൊരുപാടായി..." ദേവദത്തൻ വാത്സല്യത്തോടെ അഭിരാമിയെ തട്ടി വിളിച്ചു... "ഹൂം.... ഞാൻ കുറച്ച് നേരം കൂടി കിടക്കട്ടെ എന്റെയച്ഛന്റെ നെഞ്ചിൽ"...അഭിരാമിയൊന്ന് ചിണുങ്ങിക്കൊണ്ട് ദേവദത്തനെയൊന്ന് കൂടി കെട്ടിപ്പിടിച്ചു... ദേവദത്തന് പിന്നെയവളെ ഉണർത്തുവാൻ മനസ്സ് വന്നില്ല. അയാൾ കട്ടിലിന്റെ ക്രാസിയിലോട്ട് തല ചായ്ച്ച് കണ്ണുകളടച്ചു കൊണ്ട് അവളെ അരുമയായി തഴുകിക്കൊണ്ടിരുന്നു... കുറച്ച് സമയം കഴിഞ്ഞപ്പോൾ വാതിൽ പതിയെ തുറന്നു കൈയിൽ രണ്ട് കപ്പ്‌ ചായയുമായി രാമേട്ടൻ അകത്തേക്ക് കയറി.... രാമേട്ടൻ അകത്തേക്ക് കയറുമ്പോൾ കണ്ട കാഴ്ച ദേവദത്തന്റെ നെഞ്ചിലോട്ട് വലിഞ്ഞു കെട്ടിപ്പിടിച്ചുറങ്ങുന്ന അഭിരാമിയെയാണ്. അവളെ പതിയെ തഴുകിക്കൊണ്ടിരിക്കുന്നു ദേവദത്തനും... അച്ഛനും മകളും ഉറങ്ങുന്ന ആ കാഴ്ച രാമേട്ടന്റെ മനസ്സിനെ കുളിരണിയിച്ചു. നിമിഷങ്ങളോളം ആനന്ദഭരിതമായ ആ രംഗം രാമേട്ടൻ ഇമയനക്കാതെ നോക്കി നിന്നു... അല്പനിമിഷങ്ങൾ കഴിഞ്ഞപ്പോൾ രാമേട്ടൻ ദേവദത്തനെ പതിയെ തട്ടി വിളിച്ചു... "ദേവൻ കുഞ്ഞേ".... രാമേട്ടൻ പതിയെ വിളിച്ചു... വെറുതെ കണ്ണടച്ചു കിടക്കുകയായിരുന്ന ദേവദത്തൻ കണ്ണുകൾ തുറന്ന് രാമേട്ടനെ നോക്കി.... "എന്താ കുഞ്ഞേ... പതിവുകളൊക്ക തെറ്റിയല്ലോ. എന്നും ആറ് മണിയോടെ എഴുന്നേൽക്കുന്ന കുഞ്ഞിന്ന് ഏഴര കഴിഞ്ഞിട്ടും എഴുന്നേൽക്കുന്നില്ലേ" ...? രാമേട്ടൻ ഒരു മന്ദഹാസത്തോടെ ചോദ്യമയച്ചു... "രാമേട്ടാ... ഞാനെന്റെ പതിവ് സമയത്ത് തന്നെ കണ്ണ് തുറന്നതാ. പക്ഷേ രാമേട്ടന്റെ അനുമോള് എഴുന്നേൽക്കാൻ സമ്മതിക്കണ്ടേ"... തന്റെ നെഞ്ചിൽ മയങ്ങുന്ന അഭിരാമിയെ ചൂണ്ടിയൊരു പുഞ്ചിരിയോടെ ദേവദത്തൻ രാമേട്ടന് മറുപടി നൽകി.... രാമേട്ടൻ അഭിരാമിയെ വാത്സല്യത്തോടെ നോക്കിയൊന്നു പുഞ്ചിരിച്ചു... "ദേവൻ കുഞ്ഞേ... ഈ ചായ കുടിച്ചിട്ട് വേഗം കുളിച്ചു അനുമോളെയും കൊണ്ട് ഒന്ന് അമ്പലത്തിൽ പോയി വാ"... രാമേട്ടൻ ദേവദത്തനോട് പറഞ്ഞു... "രാമേട്ടാ...ഇന്ന് പോണോ...സമയമൊരുപാടായില്ലേ"...രാമേട്ടന്റെ കൈയിൽ നിന്നും ചായക്കപ്പ് വാങ്ങിക്കൊണ്ട് ദേവദത്തനൊരു മടിയോടെ ചോദിച്ചു... "കുഞ്ഞേ.... കുഞ്ഞേനിക്ക് വാക്ക് തന്നതാ മുമ്പ് ലച്ചുമോളോ മക്കളോ ആരെങ്കിലും ഇവിടെ വന്നതിന് ശേഷം കുഞ്ഞ് അമ്പലത്തിൽ പൊയ്ക്കൊള്ളാമെന്ന്. വേഗം അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയാട്ടെ"....രാമേട്ടൻ ദേവദത്തനോട് നിർബന്ധം പിടിച്ചു... "രാമേട്ടാ.... ഒരുപാട് വർഷങ്ങളായില്ലേ അങ്ങോട്ടൊക്കെ പോയിട്ട്. ദേവി എന്നോട് കോപിച്ച് എന്റെ പ്രാർത്ഥനയൊക്കെ കേൾക്കുമോ ആവോ".... ദേവദത്തൻ ചായ മൊത്തിക്കുടിച്ചു കൊണ്ടൊരു ചിരിയോടെ രാമേട്ടനോട് മൊഴിഞ്ഞു... "കുഞ്ഞേ... രാവിലെ തന്നെ ഇത് പോലത്തെ കുരുത്തക്കേട് പറയാതെ... മര്യാദക്ക് പോയി വന്നില്ലെങ്കിൽ അച്ഛനും മോൾക്കും ഇന്ന് പച്ചവെള്ളം ഞാൻ തരില്ല"... രാമേട്ടന്റെ സ്വരത്തിൽ അല്പം ഭീഷണി കലർന്നു... ഇരുവരുടെയും സംസാരം കേട്ട് അഭിരാമി പൊടുന്നനെ ദേവദത്തന്റെ നെഞ്ചിൽ നിന്നുമെഴുന്നേറ്റ് ഇരുന്നു.... "അച്ഛാ... നമുക്ക് പോകാം... ദേവിയോട് എനിക്കും പ്രാർത്ഥിക്കണം... എന്റെ അച്ഛനെ തിരിച്ചു തന്നതിന് ഒരുപാട് നന്ദി പറയണം...എന്തായാലും നമുക്ക് പോകണം.." അഭിരാമി വളരെയേറെ താല്പര്യത്തോടെ ദേവദത്തനോട് മൊഴിഞ്ഞു... "കള്ളയുറക്കമായിരുന്നല്ലേ... കള്ളി.." " ചെറുപ്പത്തിലേ ശീലമിത് വരെ വിട്ടിട്ടില്ല എന്റെ കുട്ടി"... രാമേട്ടൻ അഭിരാമിയെ വാത്സല്യത്തോടെ നോക്കി ചായക്കപ്പ് നീട്ടിക്കൊണ്ട് പറഞ്ഞു... "അതെന്താ രാമശ്ശാ സംഭവം"....? "പറ..കേൾക്കാനെനിക്ക് കൊതിയാവുന്നു..." അഭിരാമി കൗതുകം നിറഞ്ഞൊരു ചിരിയോടെ രാമേട്ടനോട് ചോദിച്ചു.. "അതോ... പണ്ടും എന്റെ അനുമോൾ ഇങ്ങനെയായിരുന്നു. വിളിച്ചാൽ എഴുന്നേൽക്കില്ല. അപ്പോൾ എന്തെങ്കിലും പലഹാരം തരാമെന്ന് പറയുമ്പോൾ ഇത് പോലെ ചാടിയെഴുന്നേൽക്കും. അത് വരെ കള്ളയുറക്കമായിരിക്കും".... രാമേട്ടൻ ചിരിച്ചു കൊണ്ട് അഭിരാമിയുടെ തലയിൽ പതിയെ തഴുകിക്കൊണ്ട് പറഞ്ഞു... അഭിരാമിയത് കേട്ടൊന്ന് ചിരിച്ചു.... "അച്ഛാ... അച്ഛൻ വേഗം പോയി കുളിച്ചു സുന്ദരക്കുട്ടപ്പനായി വാ.. ഞാനൊന്ന് പുറത്തേക്ക് പോയിട്ട് എന്റെ സ്വന്തം വീട്ടിലെ ആദ്യത്തെ പുലരിയൊന്ന് ആസ്വദിക്കട്ടെ"...ദേവദത്തന്റെ മീശയിൽ പിടിച്ചൊന്നു കൊഞ്ചിക്കൊണ്ട് അഭിരാമി മൊഴിഞ്ഞു... അതും പറഞ്ഞു അഭിരാമി ചായയും മൊത്തിക്കൊണ്ട് പൂമുഖത്തേക്ക് നടന്നു... ദേവദത്തനും രാമേട്ടനും ഒരു സംതൃപ്തിയോടെ അഭിരാമി പോകുന്നതും നോക്കി നിന്നു.... തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
ഋതുനന്ദനം.... Part 41 പൂമുഖത്തേക്ക് കയറിയ ശ്രീലക്ഷ്മിയെ ദേവദത്തൻ അകത്തേക്കാനായിച്ചു... ശ്രീലക്ഷ്മി ആ വീടും ചുറ്റുപാടുമൊക്കെയൊന്ന് നന്നായി വീക്ഷിച്ചു. അത്യാവശ്യം ചില മരങ്ങളും മറ്റുമുള്ള പറമ്പും ചെടികൾ നട്ടുപിടിപ്പിച്ച മുറ്റവുമൊക്കെയായി നല്ലൊരു അന്തരീക്ഷമാണ് ആ വീടിനു ചുറ്റും.. ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു... "അപ്പോൾ ഇതാണ് ദേവേട്ടന്റെ കൊട്ടാരം അല്ലെ"...? ശ്രീലക്ഷ്മി ദേവദത്തനെ നോക്കിയൊന്നു ചിരിച്ചു കൊണ്ട് ചോദിച്ചു.... "അതേ... ഇതാണ് ഹിസ് ഹൈനെസ്സ് ദേവദത്തൻ നരസിംഹന്റെ കൊട്ടാരം"...ദേവദത്തൻ ഒന്ന് ഗമയിൽ ചിരിച്ചുകൊണ്ട് മറുപടി നൽകി... ദേവദത്തൻ പറഞ്ഞത് കേട്ട ശ്രീലക്ഷ്മിയൊന്നമ്പരന്നു... "ദേവേട്ടാ.... ദേവേട്ടനെന്താ ഇപ്പോൾ പറഞ്ഞത് "....? തന്റെ നീല മിഴികൾ മിഴിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു... "എടോ... ദേവദത്തൻ നരസിംഹനെന്ന എന്റെ മുഴുവൻ പേരിന്റെ കൂടെ ഹിസ് ഹൈനെസ്സ് എന്ന് കൂടി ചേർത്ത് പറഞ്ഞതാ...." ദേവദത്തനൊന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി... പെട്ടെന്ന് ശ്രീലക്ഷ്മിയിൽ നിന്നുമൊരു പൊട്ടിച്ചിരിയുയർന്നു... "എന്താടോ താൻ യക്ഷികളെ പോലെ നിന്നു ചിരിക്കുന്നത് "...? ശ്രീലക്ഷ്മി നിർത്താതെ ചിരിക്കുന്നത് കണ്ട ദേവദത്തൻ അവളോട് സംശയത്തോടെ ചോദിച്ചു... "ദേവേട്ടന്റെ പേര് കേട്ട് ചിരിച്ചു പോയതാ"...ചിരി നിർത്തുവാൻ കഴിയാതെ ശ്രീലക്ഷ്മി മറുപടി നൽകി... "ദേവേട്ടാ... എന്താണെന്നറിയില്ല... ആ പേര് കേട്ടപ്പോൾ എനിക്ക് ചിരി വന്നുപോയി..നരസിംഹമെന്ന പേര് കൊള്ളാം കേട്ടോ"...ശ്രീലക്ഷ്മിയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല... "അങ്ങനെയാണെങ്കിൽ തന്റെ പേരോ...അഞ്ജന ദേവി. അഞ്ജന എന്നത് ആരുടെ പേരാ.. ഹനുമാന്റെ അമ്മയുടെ.. ഹനുമാൻ ആരാ... വാനരൻ... അപ്പോൾ താനോ "... ശ്രീലക്ഷ്മിയെ ചൂണ്ടി പൊട്ടിച്ചിരിച്ചു കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... "പോടാ.... നരസിംഹം"... ശ്രീലക്ഷ്മി ദേവദത്തനോട് ഒന്ന് ചൊടിച്ചു... "വാനരറാണീ".... ദേവദത്തൻ ശ്രീലക്ഷ്മിയെ കളിയാക്കിക്കൊണ്ടിരുന്നു... "ദേവൻ കുഞ്ഞേ... ആരാണിത് "....പെട്ടെന്ന് ഒരു ശബ്ദം കേട്ടപ്പോൾ ഇരുവരും ആ ശബ്ദം കേട്ടയിടത്തേക്കൊന്നു നോക്കി.... "രാമേട്ടാ... ഇത് ശ്രീലക്ഷ്മി... അപ്പുറത്തെ വീട്ടിലെയാ. ഇവളുടെ വീട്ടിലേക്കാ രാവിലെ പാലിന് വേണ്ടി ഞാൻ പോയത്. എന്റെ കോളേജിൽ തന്നെയാ ലച്ചുവും പഠിക്കുന്നത്. കോളേജ് കഴിഞ്ഞു വരുമ്പോൾ കണ്ടപ്പോൾ ഞാനിങ്ങോട്ട് കൂട്ടി. നമ്മുടെ വീടും എന്റേയീ കാരണവരുടെ കൈപ്പുണ്ണ്യവും ഒന്ന് പരിചയപ്പെടുത്താമെന്ന് കരുതി".... ദേവദത്തൻ ഒരു മന്ദഹാസത്തോടെ അവിടേക്ക് വന്നയാൾക്ക് ശ്രീലക്ഷ്മിയെ പരിചപ്പെടുത്തിക്കൊടുത്തു... ശ്രീലക്ഷ്മി അയാളെ ശ്രദ്ധിക്കുകയായിരുന്നു... ഏകദേശം നാൽപ്പത്തഞ്ച് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ആരോഗ്യവാനായ ഒരു മനുഷ്യൻ. നല്ല ഐശ്വര്യം നിറഞ്ഞ മന്ദഹാസം നിറഞ്ഞ മുഖം..... അവൾ ചിന്തിച്ചു... "ലച്ചൂ... ഇത് രാമേട്ടൻ... എന്റെ വകയിലൊരു ബന്ധുവാണ്. ഇവിടെ ഞാനും ഇദ്ദേഹവും മാത്രമാണ് ഉള്ളത് "..... ദേവദത്തൻ രാമേട്ടനെ ശ്രീലക്ഷ്മിയ്ക്ക് പരിചയപ്പെടുത്തി... ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ശ്രീലക്ഷ്മി രാമേട്ടന് നേരെ കൈകൾ കൂപ്പി... "അല്ല കുഞ്ഞേ.... വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ട് വന്ന കാലിൽ നിർത്തുകയാണോ ഈ കുട്ടിയെ"....? രാമേട്ടൻ ശ്രീലക്ഷ്മിയെ നോക്കിയൊരു വാത്സല്യത്തോടെ ദേവദത്തനോട് തിരക്കി.... "രാമേട്ടാ... രാമേട്ടൻ ലച്ചുവിന് കുടിക്കാൻ എന്തെങ്കിലമെടുക്ക്. പതുക്കെ മതി. അപ്പോഴേക്കും ഞാനെന്റെ പെയിന്റിംഗ് ഒക്കെ കാണിച്ചു കൊടുക്കട്ടെ"... ദേവദത്തൻ രാമേട്ടന് മറുപടി നൽകി.... "അതെയോ.... എന്നാൽ കുഞ്ഞ് ഈ കുട്ടിയ്ക്ക് എല്ലാം കാണിച്ചു കൊടുക്ക്. ഞാനപ്പോഴേക്കും എന്തെങ്കിലും തയ്യാറാക്കാം"...രാമേട്ടൻ പറഞ്ഞു.. "ലച്ചൂ... വാടോ"... ദേവദത്തൻ ശ്രീലക്ഷ്മിയെ അകത്തേക്ക് ക്ഷണിച്ചു... ദേവദത്തൻ അകത്തേക്ക് നടന്നു. ശ്രീലക്ഷ്മി അവനെ അനുഗമിച്ചു.... ശ്രീലക്ഷ്മിയെയും കൊണ്ട് മുന്നോട്ട് നടന്ന ദേവദത്തൻ ഒരു മുറിക്ക് മുന്നിലെത്തി അതിന്റെ വാതിൽ തുറന്നു... അകത്ത് കയറിയ ദേവദത്തൻ ശ്രീലക്ഷ്മിയെ മുറിയ്ക്കകത്തേക്ക് ക്ഷണിച്ചു... ശ്രീലക്ഷ്മി അകത്തേക്ക് കയറി.... മുറിയ്ക്കകത്തേക്ക് കയറി ചുറ്റുമൊന്ന് നോക്കിയ ശ്രീലക്ഷ്മി അത്ഭുതത്തിന്റെ ഉച്ചസ്ഥായിലെത്തി നിമിഷങ്ങൾ കൊണ്ട്.... താനൊരു ചായക്കൂട്ടുകളുടെ മാസ്മരിക ലോകത്തെത്തിയത് പോലൊരു പ്രതീതിയുണർന്നു ശ്രീലക്ഷ്മിയിൽ.... "ലച്ചൂ... ഇതാണ് എന്റെ പണിപ്പുര...എങ്ങനുണ്ട് "... ദേവദത്തനൊരു ചെറുചിരിയോടെ ശ്രീലക്ഷ്മിയോട് ചോദിച്ചു... "ദേവേട്ടാ.... ഇതൊക്കെ ദേവേട്ടൻ ചെയ്തതാണോ "...? അത്ഭുതപരതന്ത്രയായ ഗൗരി അതും ചോദിച്ചു കൊണ്ടറിയാതെ തന്റെ വായ് പൊത്തിപ്പോയി.... "അല്ലാതെ ഇവിടെ വേറെ ആരെങ്കിലും വന്നു ചെയ്യുമോ. ഈ മുറിയിൽ കാണുന്ന എല്ലാ സൃഷ്ടികളുടെയും സൃഷ്ടാവ് നിന്റെ മുന്നിൽ നിൽക്കുന്ന ദേവദത്തൻ നരസിംഹൻ എന്ന നോം ആണ് ".... ദേവദത്തൻ അവളെ നോക്കിയൊന്ന് കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.... ദേവദത്തനെ അത്ഭുതത്തോടെ ഒന്ന് നോക്കിയ ശേഷം അവൾ ആ മുറിയിലെ പൂർത്തിയാക്കിയതും ചെയ്തു കൊണ്ടിരിക്കുന്നതുമായ പെയിന്റിംഗുകളുടെ അടുത്തേക്ക് പോയിട്ട് ഓരോന്നിലേക്കും നോട്ടമയച്ചു കൊണ്ടിരുന്നു... ജീവൻ തുടിയ്ക്കുന്ന എണ്ണച്ചായാ ചിത്രങ്ങൾ. മനുഷ്യന്റെ നേത്രങ്ങളിൽ എങ്ങനെയാണോ ഒരു വസ്തു അല്ലെങ്കിൽ ദൃശ്യം പതിയുന്നത് അതെല്ലാം അത് പോലെ ക്യാൻവാസിൽ പകർത്തിയിരിക്കുന്നു. ആളുകളുടെ ചിത്രങ്ങൾ വരച്ചതിലാവട്ടെ അവരുടെ കണ്ണുകളിലെ ഭാവങ്ങൾ പോലും അതേ പോലെ പകർത്തിയിരിക്കുന്നു ഒരു ക്യാമറ ലെൻസിലൂടെ പകർത്തിയ പോലെ. വരച്ചതാണെന്ന് തോന്നില്ല ചിത്രങ്ങൾ കണ്ടാൽ ഫോട്ടോ എടുത്തതാണെന്ന് തോന്നിപ്പോകും.... ശ്രീലക്ഷ്മി ഓരോ ചിത്രത്തിലേക്കും അമ്പരപ്പോടെ നോക്കിക്കൊണ്ട് ചിന്തിച്ചു.... അവൾ ദേവദത്തനെയൊന്ന് നോക്കി. കൈകൾ കെട്ടി നിന്ന് കൊണ്ട് തന്നെയും നോക്കി പുഞ്ചിരിയിടുന്ന ദേവദത്തനെ കണ്ടു അവൾ. അവളുടെ നീല മിഴികളിൽ തന്നോടുള്ള ഒരാരാധന നിറഞ്ഞിരിക്കുന്നത് ദേവദത്തൻ പുഞ്ചിരിയോടെ നോക്കി നിന്നു... "ദേവേട്ടാ..... ഈ ചിത്രങ്ങളിൽ എന്താണ് ദേവേട്ടൻ പറയാനാഗ്രഹിക്കുന്നത് എന്നൊന്ന് വിവരിച്ചു തരാമോ"....? ഒരു ചിത്രം ചൂണ്ടിക്കൊണ്ട് ശ്രീലക്ഷ്മിയൊരു മന്ദഹാസത്തോടെ ദേവാദത്തനോട് തിരക്കി... ദേവദത്തൻ അവളുടെ അടുത്തേക്ക് ചെന്ന് വളരെയേറെ താല്പര്യത്തോടെ ആ ചിത്രത്തിലെ ഓരോ കാര്യങ്ങളും വിവരിക്കുവാൻ തുടങ്ങി. എല്ലാം അണുവിട ഒഴിവാക്കാതെ ഓരോ ചിത്രങ്ങളുടെയും പിന്നിലെ അർഥങ്ങൾ ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് വിവരിച്ചു കൊടുത്തു. അവളെല്ലാം അതീവ താല്പര്യത്തോടെ ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കിക്കൊണ്ടിരുന്നു... ദേവദത്തനോട് ആ നിമിഷത്തിൽ അവളുടെ മനസ്സിൽ ഒരാരധന തോന്നിത്തുടങ്ങി... "ദേവേട്ടാ.... ദേവേട്ടന്റെ ഈ കഴിവിനെ എത്ര കണ്ടു പുകഴ്ത്തിയാലും മതിയാവില്ല. യൂ ആർ എ റിയൽ ജീനിയസ് "... എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ദേവദത്തനെ പുകഴ്ത്തിക്കൊണ്ട് അവന്റെ നേർക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു... "താങ്ക് യൂ ലച്ചൂ "... ദേവദത്തനൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു കൊണ്ട് അവളുടെ നേരെ തിരിച്ചു തന്റെ കൈ നീട്ടി കരതലത്തിലമർത്തി... "ലച്ചൂ... ഇനി തനിയ്ക്ക് ഞാനെന്റെ മുറി കാണിച്ചു തരാം ".... ദേവദത്തൻ പറഞ്ഞു... ശ്രീലക്ഷ്മി പുഞ്ചിരിയോടെ തല കുലുക്കി... ശേഷം ദേവദത്തൻ അവളെയും കൊണ്ട് തിരിച്ചു ഹാളിലേക്ക് വന്നു. അവിടെ നിന്നും വേറൊരു മുറിയിലേക്ക് കൊണ്ട് പോയി.... "ലച്ചൂ.... ഇതാണ് എന്റെ പള്ളിയറ".... ആ മുറിയ്ക്കകത്തേക്ക് ശ്രീലക്ഷ്മിയെ ക്ഷണിച്ചു കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... ശ്രീലക്ഷ്മി അകത്തേക്ക് കയറി. അത്യാവശ്യം വെളിച്ചമൊക്കെ എത്തുന്ന വലിയൊരു മുറി. അതിൽ ഒരു ഡബിൾ കട്ടിലും, അലമാരയും ഒരു ടേബിളും വച്ചിരിക്കുന്നു. എല്ലാം നല്ല വൃത്തിയോടെ അടുക്കിവച്ചിരിക്കുന്നു..... "എങ്ങനുണ്ടെടോ എന്റെ പള്ളിയറ"...? ദേവദത്തനൊരു ചെറുചിരിയോടെ അവളോട് ചോദിച്ചു.. "ഒന്നും പറയാനില്ല ദേവേട്ടാ.... അത്രയ്ക്ക് നന്നായിട്ടുണ്ട് "... ശ്രീലക്ഷ്മി പെരുവിരലും ചൂണ്ട് വിരലും കൂടി വൃത്താകൃതിയിൽ പിടിച്ചു കൈ ഉയർത്തിക്കൊണ്ട് മൊഴിഞ്ഞു... അപ്പോഴേക്കും ചായ കുടിക്കുവാനായി രാമേട്ടന്റെ വിളി വന്നു. ദേവദത്തൻ ചായയും പലഹാരങ്ങളും പൂമുഖത്തേക്ക് വച്ചു കൊള്ളാൻ രാമേട്ടനോട് നിർദേശിച്ചു... തുടർന്ന് ദേവദത്തൻ ശ്രീലക്ഷ്മിയെ ചായ കുടിക്കുവാനായി ക്ഷണിച്ചു... ================================== പൂമുഖത്തെ കസേരകളിൽ ഇരുന്ന് കൊണ്ട് രാമേട്ടൻ പകർന്ന ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീലക്ഷ്മി ദേവദത്തനോട് അവന്റെ പെയിന്റിംഗുകളെ കുറിച്ചും ദേവദത്തൻ അവളോട് നൃത്തത്തെ കുറിച്ചുമൊക്കെ ചോദിച്ചു കൊണ്ടിരുന്നു.... "ദേവേട്ടാ.... ദേവേട്ടൻ ചെറുപ്പത്തിലേ വരയ്ക്കാറുണ്ടോ"...? ശ്രീലക്ഷ്മി ചായ മൊത്തിക്കുടിച്ചു കൊണ്ട് ചോദിച്ചു... "ചെറുപ്പത്തിൽ വീടിന്റെ ചുമരിൽ വരച്ചു കൊണ്ടാണ് തുടക്കം അതും നടക്കാൻ തുടങ്ങിയ പ്രായത്തിൽ. വീട്ടിലുള്ളവർ ചുമരിൽ വരച്ചു കൊളമാക്കുന്നത് ഒഴിവാക്കാൻ കളർ പെൻസിലും പേപ്പറും ചെറുപ്പത്തിലേ വാങ്ങി തന്നു. പിന്നെ വലുതായപ്പോൾ ഇത് പോലെയായി. അച്ഛനമ്മമാർ നല്ല സപ്പോർട്ട് ആയിരുന്നു എനിക്ക് എപ്പോഴും ".... ദേവദത്തൻ ചിരിച്ചു കൊണ്ട് മറുപടി നൽകി... ശ്രീലക്ഷ്മി അത് കേട്ടൊന്ന് പുഞ്ചിരിച്ചു... "ഓയിൽ പെയിന്റിംഗ് മാത്രമേ ദേവട്ടനിപ്പോൾ ഇപ്പോൾ ചെയ്യാറുള്ളോ "....? ( ശ്രീലക്ഷ്മി ) "ഇപ്പോൾ അതാണ് കൂടുതലും പിന്നെ അത്യാവശ്യം പെൻസിൽ ഡ്രോയിങ്ങും ഉണ്ട് പക്ഷേ അതിന്റെ എക്സിബിഷൻ ഒന്നും നടന്നിട്ടില്ല"....ദേവാദത്തൻ ചിരിയോടെ പറഞ്ഞു... "ഈ അടുത്തെങ്ങാനും എക്സിബിഷൻ നടന്നിട്ടുണ്ടോ "...? ശ്രീലക്ഷ്മി തന്റെ സംശയം തിരക്കി... "ഈയടുത്ത കാലത്തായിട്ട് നടന്നത് ഡിഗ്രി കഴിഞ്ഞു നാട്ടിൽ തിരിച്ചു വന്നു പി ജി ക്ക് ചേരുന്നതിനു ഇടയിലാണ്. ഡിഗ്രിയ്ക്ക് പുറത്തായത് കൊണ്ട് ഒരു ഗ്യാപ് വന്നു. അവിടെ വച്ച് ഒന്ന് രണ്ട് തവണ നടന്നിട്ടുണ്ട്"...ദേവദത്തൻ മറുപടി നൽകി... "എക്സിബിഷനുകളെ കൊണ്ട് ഗുണമുണ്ടായിട്ടുണ്ടോ"....? "ആദ്യമായിട്ട് ദേവേട്ടന്റെ എക്സിബിഷൻ നടന്നത് എപ്പോഴാ"...? ശ്രീലക്ഷ്മിയ്ക്ക് തന്റെ സംശയം മാറിയിരുന്നില്ല... "ആദ്യമായിട്ട് എന്റെ എക്സിബിഷൻ നടന്നത് ഞാൻ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ്. ഒരു പ്രൊഫസറുടെ നിർദേശപ്രകാരം അത് വരെ ചെയ്ത ചില പെയിന്റിംഗ്സ് ഒക്കെ അതിൽ പ്രദർശിപ്പിച്ചു. അദ്ദേഹം തന്നെയായിരുന്നു പ്രദർശനത്തിനുള്ള സഹായങ്ങൾ ഒക്കെ ചെയ്തു തന്നത്. അതിലും പിന്നെ ഈയടുത്ത് നടന്നതിലുമൊക്കെ ചില പെയിന്റിംഗ്സ് വിറ്റ് പോയിട്ടുണ്ട്. അത് കൊണ്ട് എന്റെ ചെലവിന് പേരെന്റ്സിനെ ബുദ്ധിമുട്ടിക്കേണ്ടി വന്നിട്ടില്ല പലപ്പോഴും ".... ദേവദത്തനൊന്ന് മന്ദഹസിച്ചു കൊണ്ട് മറുപടി നൽകി.. "അത് കൊള്ളാലോ ദേവേട്ടാ... ഇനിയെപ്പോഴാ ദേവേട്ടന്റെ പ്രദർശനം ഉണ്ടാവുക. എനിക്കുമൊന്ന് കാണാമല്ലോ"...ശ്രീലക്ഷ്മിയുടെ ചോദ്യത്തിൽ ഒരു ആകാംഷ കലർന്നു... "ഇനി നടക്കുമ്പോൾ അങ്ങോട്ട് ഞാൻ തന്നെയും കൊണ്ട് പോകാം...അത് പോരേ"....ദേവദത്തനൊന്ന് പുഞ്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു... മറുപടിയായി ശ്രീലക്ഷ്മിയൊന്ന് മന്ദഹസിച്ചു.... "ലച്ചൂ....രവി പറയുന്നത് കേട്ടു. താൻ നല്ലൊരു നർത്തകിയാണെന്ന്. തന്റെ ശരീരപ്രകൃതി കണ്ടപ്പോൾ എനിക്കുമൊരു സംശയം തോന്നിയിരുന്നു".... ദേവദത്തൻ ശ്രീലക്ഷ്മിയോട് തന്റെ സംശയം അവതരിപ്പിച്ചു.. "ദേവേട്ടാ... നൃത്തമെനിക്ക് ജീവനാണ്. ചെറുപ്പത്തിലേ ഞാൻ അഭ്യസിച്ചു തുടങ്ങിയിട്ടുണ്ട്. ഇവിടെയുള്ള ഒരു ട്രൂപ്പിന്റെ ചില പരിപാടകളിലൊക്കെ ഞാൻ ചിലപ്പോൾ പോയി പങ്കെടുക്കാറുണ്ട്".... ശ്രീലക്ഷ്മിയുടെ വാക്കുകളിൽ തനിയ്ക്ക് താല്പര്യമുള്ള വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിലെ അതിയായ ഉത്സാഹം നിറഞ്ഞു നിന്നു... ദേവദത്തൻ വളരെ താല്പര്യത്തോടെ താൻ പറയുന്നതെല്ലാം ശ്രദ്ധിക്കുന്നത് പോലെയുളവായി ശ്രീലക്ഷ്മിയ്ക്ക്... "ദേവേട്ടൻ ക്ലാസിക്കൽ ഡാൻസ് കാണാറുണ്ടോ"..? ശ്രീലക്ഷ്മി ദേവദത്തനോട് വീണ്ടും ചോദിച്ചു... "ഒരുപാടൊന്നും കാണുവാൻ കഴിഞ്ഞിട്ടില്ല. പ്രീ ഡിഗ്രി പഠിയ്ക്കുമ്പോൾ കോളേജിലെ ചില കുട്ടികളുടെ കണ്ടിട്ടുണ്ട്. കണ്ടതൊക്കെ ഞാൻ നന്നായി ആസ്വദിച്ചു"... ദേവദത്തൻ പുഞ്ചിരിയോടെ മറുപടി നൽകി... "ലച്ചൂ... പിന്നെ നൃത്തത്തെ കുറിച്ച് എനിക്കധികമൊന്നുമറിയില്ല. അറിയാനാഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷേ അതിനെ കുറിച്ച് അറിയുന്നവരുമായി അധികമടുക്കുന്നതിനായുള്ള അവസരമൊത്തില്ല എന്നതാണ് വാസ്തവം. എനിക്ക് നൃത്തം സംബന്ധിച്ച് ചില സംശയങ്ങളുണ്ട്. എനിക്ക് അതൊക്കെ പറഞ്ഞു തന്നേക്കണം. ഇപ്പോൾ ഏതായാലും വേണ്ട. പിന്നൊരിക്കൽ മതി"...ദേവദത്തൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി... "അയ്യോ ദേവേട്ടാ... എനിക്ക് ഞാൻ നൃത്തം ചെയ്യുമെന്നല്ലാതെ അതിനെ കുറിച്ച് ഒരുപാടൊന്നും അറിയില്ല"...ശ്രീലക്ഷ്മിയുടെ വാക്കുകളിൽ അല്പം പരിഭ്രമം പടർന്നു.. "ലച്ചൂ..... എന്തായാലും തനിയ്ക്ക് ബേസിക് ആയ കാര്യങ്ങൾ അറിയാതിരിക്കാൻ വഴിയില്ലല്ലോ. എനിക്കത് പോലും അറിയില്ല. അപ്പോൾ താൻ തനിക്ക് അറിയുന്നത് പിന്നീടെനിക്ക് പറഞ്ഞു തന്നാൽ മതി"...അവളുടെ പരിഭ്രമം കണ്ടൊരു ചിരിയോടെ ദേവദത്തൻ മൊഴിഞ്ഞു... "പക്ഷേ ദേവേട്ടാ... എന്റെ അടുത്ത് നിന്നും ദേവേട്ടന് അധികമൊന്നും കിട്ടില്ല. ദേവേട്ടന് വിശദമായിട്ട് പറഞ്ഞു തരാനൊന്നും ചിലപ്പോൾ എനിക്ക് കഴിഞ്ഞേക്കില്ല"...ശ്രീലക്ഷ്മിയുടെ മുഖത്തൊരു വിഷാദം പടർന്നു... "എടോ ലച്ചൂ.... താൻ തനിക്കറിയുന്നത് പറഞ്ഞു തന്നാൽ മതി. പിന്നെ താൻ പകർന്നു തരുന്ന അറിവിന്റെ വലുപ്പത്തിൽ അല്ല കാര്യം ആ അറിവിലും അത് പകരാൻ കാണിക്കുന്ന മനസ്സുമാണ് പ്രധാനം"... ദേവദത്തൻ വളരെ ശാന്തനായി മൊഴിഞ്ഞു.. "അങ്ങനെയാണെങ്കിൽ ഒരു കൈ നോക്കാം ദേവേട്ടാ"... ശ്രീലക്ഷ്മിയൊരു ഉത്സാഹത്തോടെ മൊഴിഞ്ഞു... "പിന്നല്ലാതെ"... ചിരിച്ചു കൊണ്ട് ദേവദത്തനും അവളെ പ്രോത്സാഹിപ്പിച്ചു... വീണ്ടും അവർ പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു.... "ദേവേട്ടാ... സമയമൊരുപാടായി... ഞാൻ പോയിക്കോട്ടെ".... സമയമൊരുപാട് കടന്നു പോയതറിഞ്ഞ ശ്രീലക്ഷ്മി എഴുന്നേറ്റ് കൊണ്ട് ദേവദത്തനോട് പറഞ്ഞു... "തന്നെ ഞാൻ കൊണ്ട് വിടാം... തനിയ്ക്ക് വഴിയും കാണിച്ചു തരാം... വാ"...ദേവദത്തൻ എഴുന്നേറ്റു ശ്രീലക്ഷ്മിയോട് നിർദേശിച്ചു... ദേവദത്തൻ രാമേട്ടനോട് ശ്രീലക്ഷ്മിയെ വിട്ടിട്ടു വരാമെന്നും പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി നടന്നു... മുറ്റത്ത് കുറച്ചു മാറിയൊരു ചെമ്പരത്തി മരമിരിക്കുന്നത് ശ്രീലക്ഷ്മിയുടെ ശ്രദ്ധയിൽ പെട്ടു. ചെമപ്പ് നിറത്തിലുള്ള പൂവ് വിരിഞ്ഞു നിൽക്കുന്നത് വളരെയേറെ നയനമനോഹാരിതയൊരുക്കുന്നു. ആ പൂവ് കണ്ട ശ്രീലക്ഷ്മിയ്ക്കൊരു കുസൃതി തോന്നി... അവളൊരു പൂവ് പൊട്ടിച്ചെടുത്ത് അതിന്റെ ഇതുകൾ അടർത്തി. അടർത്തിയ ഇതളുകളൊന്നിൽ അവൾ അറ്റം വീർപ്പിച്ച രീതിയിൽ മടക്കി ഒരു ചെറുചിരിയോടെ ദേവേദത്തന്റെ മുഖത്തിന്‌ നേർക്ക് കൊണ്ടു വന്നു... ശ്രീലക്ഷ്മിയുടെ പ്രവർത്തികൾ ഒരു കൗതുകത്തോടെ വീക്ഷിച്ചു കൊണ്ടിരുന്ന ദേവദത്തൻ അവളെന്താണ് ചെയ്യുവാൻ പോകുന്നതെന്നറിയാതെ അമ്പരന്ന് നിന്നു... മടക്കിയ പൂവിതൾ ശ്രീലക്ഷ്മി അമ്പരപ്പോടെ തന്നെയും നോക്കികൊണ്ടിരിക്കുന്ന ദേവദത്തന്റെ നെറ്റിയിലിട്ട് പൊട്ടിച്ചു... ഒരു ചെറുശബ്ദമുണ്ടാക്കിക്കൊണ്ട് അത് പൊട്ടി... തുടർന്നു ശ്രീലക്ഷ്മി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. അവളുടെ കുസൃതിയിൽ ആദ്യമൊന്നമ്പരന്നെങ്കിലും അവളുടെ കുസൃതിയാസ്വദിച്ചു കൊണ്ട് ദേവദത്തനും അവളുടെ കൂടെ ചിരിച്ചു..... "കൊള്ളാലോ ലച്ചൂ..... എങ്ങനെയാ ഇത് പൊട്ടിക്കുന്നത് കാണിച്ചു താ".... കൗതുകം പൂണ്ടൊരു ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്മിയോട് തനിക്ക് കാണിച്ചു തരുവാൻ ആവശ്യപ്പെട്ടു.... "ദേവേട്ടൻ ഇങ്ങനെ ചെയ്യുന്നതൊന്നും കണ്ടിട്ടില്ലേ മുൻപ് ".....? ശ്രീലക്ഷ്മി ചിരിച്ചു കൊണ്ട് ചോദിച്ചു.... "എവിടുന്ന്.... ഞാനീ നാട്ടിൽ തന്നെ ഉണ്ടായിട്ടു വേണ്ടേ. എങ്ങനെ കാണാനാ ഇതൊക്കെ"....ദേവദത്തൻ മറുപടി നൽകി.... "എന്നാലിത് കണ്ട് പഠിച്ചോ"...ശ്രീലക്ഷ്മിയൊന്ന് ചിരിച്ചു കൊണ്ട് ഒരിതളെടുത്ത് ദേവദത്തന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.. തുടർന്നു ദേവദത്തന് ശ്രീലക്ഷ്മി എങ്ങനെയാണു മടക്കുന്നതെന്ന് കാണിച്ചു കൊടുത്തു. ദേവദത്തൻ അവൾ ചെയ്യുന്നതും നോക്കി അത് പോലെ മടക്കി... തുടർന്നു ദേവദത്തനൊരു ചിരിയോടെ താൻ മടക്കിയ ഇതൾ ശ്രീലക്ഷ്മിയുടെ നെറ്റിയ്ക്ക് നേരെ കൊണ്ടു പോയി അവളുടെ നെറ്റിയിലിട്ടാഞ്ഞു പൊട്ടിച്ചു.... ദേവദത്തന്റെ ആഞ്ഞുള്ള പോട്ടിക്കലിൽ ശ്രീലക്ഷ്മിയൊന്ന് വേച്ചു പോയി.... ശ്രീലക്ഷ്മി വേച്ചു പോയത് കണ്ട ദേവദത്തനൊന്നു പകച്ചു.... "ഹൗ...എന്റെ തല പൊളിച്ചേനെല്ലോ നരസിംഹം ഇപ്പോൾ.... കൈ മൊത്തമായിട്ട് ഇട്ടമർത്തേണ്ട ആ ഇതളിന്റെ തുമ്പ് മാത്രം പതിയെ ഇട്ടമർത്താനെ പാടുള്ളൂ"....ശ്രീലക്ഷ്മിയൊരു കെറുവോടെ ദേവദത്തനോട് മൊഴിഞ്ഞു.... "സോറി ലച്ചൂ"..... ദേവദത്തൻ അവളോട് ക്ഷമാപണം നടത്തി.... "ഇപ്പോഴത്തേക്ക് ക്ഷമിച്ചിരിക്കുന്നു.. ഇനിയിത് പോലെ ആവർത്തിച്ചാൽ നല്ല തല്ലു മേടിക്കും "... ഒരു കപട ഗൗരവത്തിൽ മൊഴിഞ്ഞു... അവളുടെ ആ സംസാരം ദേവദത്തനിൽ ഒരു ചെറുചിരിയുണർത്തി.... പിന്നെ ശ്രീലക്ഷ്മി പറഞ്ഞത് പോലെ ദേവദത്തൻ അവളുടെ നെറ്റിയിൽ പൂവിട്ടു പൊട്ടിച്ചു.... "പഠിച്ചെടുത്തല്ലോ നരസിംഹം.... ഗുഡ് ബോയ് "... ശ്രീലക്ഷ്മിയൊരു തുറന്ന ചിരിയോടെ ദേവദത്തനെ അഭിനന്ദിച്ചു... ദേവദത്തൻ വേറൊരു പൂവ് പൊട്ടിച്ചു ഇതളുകൾ അടർത്തി ശ്രീലക്ഷ്മിയുടെ നെറ്റിയിലിട്ട് ഒന്ന് രണ്ട് തവണ കൂടിയിട്ട് പൊട്ടിച്ചു.... "അതേ... ഇനി പൊട്ടിയ്ക്കുവാൻ തോന്നുമ്പോൾ സ്വന്തം നെറ്റിയിലിട്ട് പൊട്ടിച്ചേക്കണം അല്ലാതെ എന്റെ നെറ്റിയെപ്പോഴും കിട്ടില്ല "..... ശ്രീലക്ഷ്മി ഉറക്കെച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.... അത് കേട്ട ദേവദത്തനും ചിരിയടക്കുവാൻ കഴിഞ്ഞില്ല. അവനും അവളുടെ കൂടെ ആർത്തു ചിരിക്കുവാൻ തുടങ്ങി.... തുടരും #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ