ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6vrjX7b?d=n&ui=v64j8rk&e1=cശിക്ഷാർഹം - പാർട്ട് 16
പോത്തൻ ഫെലിക്സിനെ പ്രോൽസാഹിപ്പിച്ചു. “പറയഡാ മോനേ! ആരു പറഞ്ഞിട്ടാ നീ സാക്ഷി പറയാൻ വന്നു നിന്നത്?”
“ആരും പറഞ്ഞിട്ടല്ല സാറേ! ” ഫെലിക്സിന്റെ മുഖം ദയനീയമായി. “ഞാൻ കണ്ട കാര്യം പോലീസുകാരോട് പറഞ്ഞ് അവരുടെ പണി എളുപ്പാക്കിക്കൊടുക്കാന്ന് വിചാരിച്ചപ്പോ...”
“അതേല്ലേ...” പൊടുന്നനെ പോത്തന്റെ മുഖം ഗൗരവം പൂണ്ടു. “ശരിയപ്പൊ. നീ പറയണ്ട കേട്ടോ. പറയിപ്പിച്ചോളാം ഞങ്ങള്. നിനക്ക് എന്നെപ്പോലെ ഡീസന്റ് പോലീസുകാരെ പിടിക്കില്ല. മാണി സാറിനെപ്പോലുള്ളവരു വേണം. ശരിയാക്കിത്തരാട്ടോ.”
ഫെലിക്സുമായി പോലീസ് ജീപ്പ് പോയതും ആൽബി പോത്തനരികിലെത്തി. “നിങ്ങളല്ലേ പറഞ്ഞത് ഏതാണ്ട് വയനാട്ടിലേക്കോ മറ്റോ പോകുവാന്ന് ? ”
“ഞാൻ പകുതി വഴിയെത്തിയതാ. അപ്പൊഴല്ലേ ഇതറിഞ്ഞത്. തിരിച്ചു പോന്നു. കേസു വഴിമുട്ടിപ്പോയല്ലോ ആൽബി. നമ്മളു കൊറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു.”
“ഉം... ആ ചെറുക്കനെ ഒന്നൂടെയൊന്നെ പിഴിഞ്ഞു നോക്കാം.”
“ഏയ്... എനിക്കു വല്യ പ്രതീക്ഷയില്ല.എന്റെ ഊഹം ശരിയാണെങ്കി അവനെ ആരോ, ചില്ലറപ്പൈസ വല്ലോം കൊടുത്ത് നിർത്തീതാരിക്കും. ആരാണ് ആളെന്ന് അവനറിയാൻ വഴിയില്ല. കഞ്ചനല്ലേ. ഒരു 500 രൂപ കാണിച്ചു കൊടുത്താ അവനൊക്കെ വേണെങ്കി അവന്റെ അപ്പനെതിരേ സാക്ഷി പറയും. പ്രായോം അതാണല്ലോ.” പോത്തന്റെ മുഖത്ത് നിരാശയായിരുന്നു.
“നിങ്ങൾക്ക് വല്ലാത്ത ഊഹങ്ങളാണല്ലോ മിസ്റ്റർ പോത്തൻ. ബുദ്ധിരാക്ഷസനാണെന്ന് എങ്ങനെയെങ്കിലും നാട്ടുകാരെ അറിയിക്കണം. അല്ലേ ? “ ആൽബി ഒരു പുച്ഛച്ചിരിയോടെ തന്റെ ബൈക്കിനരികിലേക്ക് നടന്നു.
”ബെറ്റ് വെക്കുന്നോ ആൽബി ? ഞാനീ പറഞ്ഞതല്ല അവൻ പറയുന്നതെങ്കിൽ, തനിക്ക് ഞാൻ ആ സെക്കൻഡിൽ 1000 രൂപ എടുത്തു തരും. നോക്കാം നമുക്ക് ? “ പോത്തൻ ചിരിയോടെ അയാളെ പിൻതുടർന്നു ചെന്നു. ”ഞാനും കൂടെ വരാം. എനിക്ക് വണ്ടിയില്ല. ഇങ്ങോട്ട് ഓട്ടോ പിടിച്ചാ വന്നത്.“
“ഹൊ! കഷ്ടം തന്നെ.എന്റെ കേസില് എന്തൊരു ഉത്തരവാദിത്തമാണ് പോത്തൻ സാറിന്.“ ആൽബി വക്രിച്ചു പിടിച്ച മുഖത്തോടെ ബൈക്കിൽ കയറി ഇരുന്ന് സ്റ്റാർട്ടാക്കി.
പോത്തൻ പുറകിൽ കയറിയതും എന്തോ ഓർത്തു പതിയെ ചിരിക്കാനാരംഭിച്ചു.
”എന്നതാ ? “ ആൽബി തിരിഞ്ഞു നോക്കി. കടന്നൽ കുത്തിയതു പോലിരുന്നു അയാളുടെ മുഖം.
” തന്റെ പുറകിൽ കയറി ഇങ്ങനെയങ്ങിരുന്നപ്പൊ ഞാൻ ഓർക്കുവാരുന്നു. താൻ വിക്രമാദിത്യൻ. ഞാൻ വേതാളം.“ പോത്തൻ ആൽബിയുടെ ഇതു തോളുകളിലും കൈ വെച്ചു. ”തന്നേം കൊണ്ടേ ഞാൻ പോകൂ എന്റെ ആൽബി സാറേ! “
യാത്ര തുടങ്ങി കുറേ സമയത്തേക്ക് രണ്ടു പേരും നിശബ്ദരായിരുന്നു. പക്ഷേ കുറച്ചങ്ങു ചെന്നതും പോത്തൻ എന്തോ ഓർമ്മ വന്നെന്ന പോലെ ആൽബിയെ തട്ടി വിളിച്ചു. ”ഡോ, വല്ല സ്യൂയിസൈഡ് നോട്ടുമുണ്ടായിരുന്നോ ? മഹസ്സർ മുഴുവൻ ഞാൻ വായിച്ചില്ല.“
ആൽബി മറുപടിയൊന്നും പറയാതിരുന്നതു കണ്ടപ്പോൾ പോത്തനു കാര്യം മനസ്സിലായി.
”തന്റെ പേരു കാണുമല്ലേ അതിൽ ? “
”ഉം.“ ആൽബി ഒരു സുഖമില്ലാത്ത രീതിയിൽ ഒന്നു മൂളി.
”ഹോ! എന്റെ ആൽബി! താൻ അത്യാവശ്യമായി കവിടി നിരത്തി തന്റെ സമയമൊന്ന് നോക്കിക്കണം. നല്ല ബെസ്റ്റ് ടൈമാണ് തനിക്ക്.“
ആൽബി മറുപടിയൊന്നും പറയാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“എന്നിട്ട് ആ നോട്ടെന്തു ചെയ്തു ? മുക്കാൻ പോവാണോ ? ”
അതിനും ആൽബിക്ക് മറുപടിയുണ്ടായിരുന്നില്ല.
”വക്കീലിനെ കാണാൻ പോയിട്ടെന്തായി ? വല്ലതും കിട്ടിയോ ? “ പോത്തന്റെ ചോദ്യങ്ങൾ തീർന്നിരുന്നില്ല.
ആൽബി നിക്ഷേധാർത്ഥത്തിൽ തല വെട്ടിച്ചു.
”ഇനിയെന്തെടുത്തിട്ടന്വേഷിക്കും! കോപ്പ്! “പോത്തൻ വല്ലാതെ നിരാശനാണെന്ന് സംസാരത്തിൽ നിന്നറിയാം.
കുറച്ചങ്ങു ചെന്നപ്പോഴേക്കും പോത്തന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു തുടങ്ങി.
“ഡോ, ഒരു മിനിറ്റ്! വണ്ടിയൊന്നൊതുക്കിക്കേ!” അയാൾ ആൽബിയുടെ തോളിൽ തട്ടിക്കൊണ്ട് പോക്കറ്റിൽ നിന്നും ഫോണെടുത്തു.
“ഹലോ!”
“മിസ്റ്റർ ധിലീഷ്! എന്റെ പേര് സായ് നാരായണൻ. സായ് മാഷെന്നു വിളിക്കും. താങ്കൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും.”
ഒരു പുഞ്ചിരിയോടെ ഫോൺ കാതിൽ നിന്നുമെടുത്ത് സ്പീക്കർ ഫോണിലിട്ട പോത്തൻ കോൾ റെക്കോർഡ് ചെയ്യാനുള്ള ബട്ടനമർത്തി.
“ഒന്നുകൂടി പറയാമോ ? ശരിക്കു കേട്ടില്ല. ബൈക്കിലായിരുന്നു.”
“ഞാൻ സായ് നാരായണൻ. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റാണ്.”
“ഓ... അറിയാം സർ! ധാരാളം കേട്ടിട്ടുണ്ട്.”
“ഞാനിപ്പൊ വളരെ വിചിത്രമായൊരു കാഴ്ച്ച കണ്ടു. അതുകൊണ്ട് വിളിച്ചതാണ്.”
“ആഹാ!”
“താങ്കൾ നമ്മുടെ സാബു വധക്കേസിലെ പ്രതി സർക്കിൾ ഇൻസ്പെക്ടർ ആൽബർട്ടിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് ഞാൻ കണ്ടു എന്നു പറഞ്ഞാൽ താങ്കൾക്ക് നിഷേധിക്കാനാകുമോ ?”
“അതെന്തിനാ ഞാൻ നിഷേധിക്കുന്നത് ? ഞാനിപ്പൊഴും അയാളുടെ കൂടെ ബൈക്കിൽ തന്നെയുണ്ട്.” പോത്തൻ ചിരി കടിച്ചമർത്തിക്കൊണ്ടാണ് സംസാരിക്കുന്നത്. ആൽബിയുടെ മുഖത്ത് ആശങ്കയായിരുന്നു.
“മിസ്റ്റർ ധിലീഷ്! താങ്കളെ, ഈ കേസിൽ അന്വേഷണത്തിനായിട്ടെത്തിക്കാൻ ഞാൻ എത്രമാത്രം മെനക്കെട്ടിട്ടുണ്ടെന്നറിയാമോ?”
“തന്നേ ?” പോത്തൻ അത്ഭുതം കൂറി.
“താനും ആ സർക്കിളും തമ്മിൽ എന്താ എടപാടെന്നെനിക്കറിയില്ല.പക്ഷേ എന്നെ പൊട്ടനാക്കി ഞെളിയാമെന്നാണ് രണ്ടും കൂടി കരുതുന്നതെങ്കിൽ, ഓർത്തോ നിനക്കൊന്നും കുഞ്ഞുകളി കളിക്കാൻ പറ്റിയ ഒരുത്തനല്ല ഞാൻ.”
“ഒരു മിനിറ്റ് സർ!” പോത്തൻ കോൾ റെക്കോർഡ് ഓഫാക്കി. “ഈ കൊല്ലപ്പെട്ട സാബു അയാളുടെ അഞ്ചുവയസ്സുകാരി കുഞ്ഞിനെ ക്രൂരമായി റേപ്പ് ചെയ്യുന്ന വീഡിയോസ് ഉണ്ട് പോലീസിന്റെ കയ്യിൽ. കണ്ടാരുന്നോ മ്...മാഷേ ?” പോത്തന്റെ സ്വരത്തിന്റെ ടോൺ പതുക്കെ മാറി വരുന്നത് ആൽബി ശ്രദ്ധിച്ചു.
“അതൊന്നും അങ്ങനെയല്ലന്ന് ഞാൻ പറഞ്ഞോ സുഹൃത്തേ ? മിസ്റ്റർ ആൽബർട്ട് അന്വേഷിച്ച് തെളിയിക്കേണ്ടിയിരുന്ന കേസാണത്. ധിലീഷിനെ അങ്ങോട്ട് വിട്ടിരിക്കുന്നത് അതന്വേഷിക്കാനാണോ?”
ആ ഒരൊറ്റ ചോദ്യം! അതായിരുന്നു ലിമിറ്റ്. ധിലീഷ് പോത്തൻ കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചുകൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി റോഡ് സൈഡിലേക്കൊതുങ്ങി നിന്നു എന്നിട്ട്...
“എടാ പന്ന [BLEEP] മോനേ! നിന്റെ അപ്പന്റെ വകയാണോടാ ക്രൈം ബ്രാഞ്ച് ? നീയാരെയാടാ [BLEEP] ഈ ഭീഷണിപ്പെടുത്തുന്നത് ? നിനക്ക് ഞാനാരാന്നറിയാവോ ?ഈയൊരൊറ്റ കേസോടെ നിന്റെ [BLEEP] ഹ്യൂമൻ റൈറ്റ്സ് എടപാട് ഞാൻ നിർത്തിച്ചു തരുന്ന കാണണോ നിനക്ക്? എവിടുന്നൊക്കെയാ നിനക്കിനി പണി വരാൻ പോണതെന്ന് നോക്കിക്കോ നീ! നിവർന്നു നിന്നൊന്നു മുള്ളാൻ നീ കൊതിക്കും. പന്ന [BLEEP] മോനേ!”
ശ്വാസം വിടാൻ പോലും ഒരവസരം കൊടുക്കാതെ അനർഗ്ഗള നിർഗ്ഗളം ഒഴുകിയ ആ വാക്ക്ധോരണികൾക്കൊടുവിൽ ഫോൺ കട്ടു ചെയ്യുകയേ സായിമാഷിനു മാർഗ്ഗമുണ്ടായുള്ളൂ. അതിമനോഹരമായ ആ ഭാഷാ പ്രയോഗങ്ങൾ താങ്ങാനാകാതെ ആൽബിയും സ്തംഭിച്ചിരിക്കുന്നുണ്ടായിരുന്നു.
“ഹോ! എന്തൊരാശ്വാസം. വണ്ടിയെടുക്ക്!” പോത്തൻ ആൽബിയുടെ തോളിൽ തട്ടിക്കൊണ്ട് ബൈക്കിൽ കയറി ഇരുന്നു.
യാത്രാമദ്ധ്യേ ഫോണിലൂടെ പോത്തൻ, സായി മാഷിനുള്ള വിവിധ തരം ‘പണികൾ’ ഏർപ്പാടാക്കുന്നത് ആൽബിക്ക് കേൾക്കാമായിരുന്നു.
അവർ സ്റ്റേഷനിലെത്തിയപ്പോഴേക്കും, ഫെലിക്സ്, അന്നു വരെ ആ നാട്ടിലുണ്ടായിട്ടുള്ള എല്ലാ കുറ്റങ്ങളും സമ്മതിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ആരും അവനെ ഉപദ്രവിച്ചില്ല. പക്ഷേ തന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കോൺസ്റ്റബിൾ മാണിയുടെ ഓരോ നോട്ടം മാത്രം മതിയായിരുന്നു അവന് വരാനിരിക്കുന്ന അതി ഭീകര ‘മുറ’കളെക്കുറിച്ചൊരു ധാരണ കിട്ടാൻ.
പോത്തൻ വീണ്ടും ഫെലിക്സിനു മുൻപിലെത്തി.
“അപ്പൊ എങ്ങനെയാ ? രണ്ടെണ്ണം തന്നിട്ടു വേണോ, അതോ...”
“സർ... തല്ലരുത് സർ. എനിക്കൊത്തിരി അസുഖങ്ങളുള്ളതാ.” അവൻ കൈ കൂപ്പി. ഇടക്കിടെ മാണിയെ പാളി നോക്കുന്നുണ്ട് പയ്യൻ.
“അതെയോ.” പയ്യന്റെ നോട്ടം കണ്ടപ്പോൾ പോത്തനു സഹതാപം തോന്നി. “എന്നാ പിന്നെ തല്ലുന്നില്ല. പക്ഷേ നീ സംഭവം കൃത്യമായി പറഞ്ഞു തരണം. ആര് എങ്ങനെ എപ്പൊ എവിടെ വെച്ച് നിന്നോട് പറഞ്ഞിട്ടാണ് ഈ കള്ള സാക്ഷി ഇടപാട്.”
ഫെലിക്സ് മറുപടിയൊന്നും പറയാതെ തല കുമ്പിട്ടിരുന്നതേയുള്ളൂ.
ആൽബിയും ശിവകുമാറും തൊട്ടപ്പുറത്തു തന്നെ ഇതെല്ലാം നോക്കിയിരിക്കുന്നുണ്ട്. അവരുടെ മുഖഭാവത്തിൽ നിന്ന്, ക്ഷമയുടെ സകല പരിധിയും കഴിഞ്ഞിരിക്കുന്നു എന്നു വ്യക്തമാണ്. പക്ഷേ അത്രമേൽ നിവൃത്തിയില്ലാതെ വന്നാലല്ലാതെ ഒരാളെ തല്ലി സത്യം പറയിപ്പിക്കുന്നതിനോട് പോത്തന് തീരെ യോജിപ്പില്ലായിരുന്നു.
“ഡാ ചെറുക്കാ, നീ തന്നെയൊന്നാലോചിച്ച് നോക്ക്. നിന്റെ മൊഴി പ്രകാരം, സന്തോഷ് പാളത്തിൽ കൂടി നടന്ന് നേരേ ട്രെയിനിന്റെ ഫ്രണ്ടിലേക്കു ചെന്നെന്നാണ്. ശരിയല്ലേ ? ”
ഫെലിക്സ് തലയാട്ടി.
“ഒരു ട്രെയിൻ നേരെ വന്നിടിച്ചാൽ പിന്നെ ബാക്കി വല്ലതും കിട്ടുവൊഡേ ? നീയെന്നതാ എന്റെ കൊച്ചേ ഇങ്ങനെ വിടുവായിത്തരം പറയുന്നത് ? ആ ഡെഡ് ബോഡി നീ കണ്ടതല്ലേ ? ബോഡിക്ക് പരുക്കു വല്ലതുമുണ്ടോ ? തല വഴിയാണ് വണ്ടി കേറിപ്പോയത്. പാളത്തേക്കൂടെ നടന്നങ്ങു ചെന്ന് ട്രെയിൻ തട്ടിയാൽ അങ്ങനാണോ സംഭവിക്കുക ? ”
“ഞാൻ പറയാം സർ.” അവന്റെ സ്വരം പരമാവധി താഴ്ന്നിരുന്നു. “ഇന്നലെ വൈകിട്ടാണ് എല്ലാം നടന്നത്.”
“വെരി ഗുഡ്! അപ്പൊ ഇന്നലെ വൈകിട്ടു മുതലുള്ള കാര്യങ്ങൾ മണിമണിയായിട്ടിങ്ങു പറഞ്ഞേ എന്റെ മോൻ.ഒരു കാര്യം നിനക്കു ഞാൻ ഉറപ്പു തരാം.” പോത്തൻ അവന്റെ തോളിൽ കൈ വെച്ചു. “ഒരിക്കലും നിന്നെ ഞങ്ങൾ കള്ളക്കേസിൽ കുടുക്കില്ല. നിനക്കൊരബദ്ധം പറ്റിയതാണ്. എനിക്കത് നന്നായിട്ടറിയാം. സത്യം സത്യമായിട്ടങ്ങ് പറഞ്ഞേ. നോക്കട്ടെ.”
“സാറേ, ഇളന്തുരുത്തി പാലത്തിന്റെ അടിയിൽ, അപ്പ്രോച്ച് റോഡു വഴി അങ്ങനെ അങ്ങു ചെല്ലുമ്പൊ ഒരു ബൈക്ക് വർക്ക്ഷോപ്പുണ്ട്. ഒരു പുതിയ ബിൽഡിങ്ങ് പണിയൊക്കെ നടക്കുന്ന-”
“സ്ഥലമൊന്നും എനിക്ക് പരിചയമില്ല. നീ കാര്യം പറ.” പോത്തൻ അക്ഷമനായിരുന്നു.
“ആ വർക്ക്ഷോപ്പിന്റെ പുറകിൽ, ഒരു ഷെഡ്ഡുണ്ട്. ഞാനവിടുന്നാ മേടിക്കാറ്.”
“കഞ്ചാവോ ? ”
“എല്ലാം കിട്ടും അവിടെ. പക്ഷേ പരിചയക്കാരായിരിക്കണം. നമ്മടെ വണ്ടിയിൽ ഒരു ചെറിയ സ്റ്റിക്കറൊട്ടിച്ചു തരും. അതും കൊണ്ടു ചെന്നു ചോദിച്ചാൽ സാധനം കിട്ടും. വാ തുറക്കാൻ പാടില്ല. പൈസ കൊടുക്കുക, സാധനം വാങ്ങുക വീട്ടിപ്പോരുക. അതാണ് പരിപാടി.“
”ആഹ! വെരി പ്രൊഫഷണൽ! എന്നിട്ട് ? “
”ഇന്നലെ വൈകിട്ട് ഞാൻ ചെന്ന് സാധനം വാങ്ങി. രണ്ട് പായ്ക്കറ്റ്.“
”മിണ്ടാൻ പറ്റില്ലെങ്കി നീ എങ്ങനെയാ ഇന്ന സാധനമാണെന്ന് അവരോട് പറയുക ? “
”ഹെയ് ഹെയ് ... വിഷയം മാറ്റിക്കൊണ്ടു പോകല്ലെ.“ ആൽബി ഇടപെട്ടു. ”നീ ഈ കേസു പറ. കഞ്ചാവു കേസു നമുക്ക് അതു കഴിഞ്ഞ് സംസാരിക്കാം.“
” കുഞ്ഞ് കംഫർട്ടബിളായി, മനസ്സു തുറന്നു വരുമ്പൊ നമ്മൾ തടസ്സപ്പെടുത്തരുത്.“ പോത്തൻ ചിരിച്ചുകൊണ്ട്, ഫെലിക്സിനോട് തുടരാൻ ആംഗ്യം കാണിച്ചു.
“മൊളകിട്ടതുണ്ട്. അതാ ഞാൻ വാങ്ങാറ്.” ഫെലിക്സ് തുടർന്നു. “ഞാൻ ചെല്ലുമ്പൊ തന്നെ എനിക്കെടുത്തു തരും. ഞാൻ കാശും കൊടുക്കും. ”
“മുളകിട്ട കഞ്ചാവ്... അതെന്താഡാ അതിന്റെ പ്രത്യേകത ? ”
“അത് വലിക്കുമ്പൊ നമ്മളു ചൊമയ്ക്കും. അപ്പൊ പൊക കൂടുതൽ ഉള്ളിലേക്ക് കേറും. ന്നൊക്കെയാ പറയുന്നത്. പിന്നെ, ആ ഉണക്ക മുളകു ചുട്ട ടേസ്റ്റും കിട്ടും വായിൽ. മൊളകല്ല, ശരിക്കും അതിന്റെ ഉള്ളിലെ അരിയാണ്.”
പോലീസുകാർ താടിക്കു കയ്യും കൊടുത്ത് ആ കൗമാരക്കാരന്റെ വിക്രിയകൾ കേട്ട് അമ്പരന്നിരിക്കുകയാണ്.
“കണ്ടോ, ഡെയ്ലി എന്തോരം പുതിയ പുതിയ അറിവുകളാണ് കിട്ടുന്നതെന്നു നോക്ക്യേ.” പോത്തൻ തിരിഞ്ഞ് എല്ലാവരേയും നോക്കി ചിരിച്ചു.
“ഓക്കെ മോനെ, ആൽബി സാറു പറഞ്ഞതു ശരിയാ. നീ കാടു കേറി പോകല്ലെ. ചുരുക്കി പറ.” ആൽബിയുടെ മുഖ ഭാവം കണ്ടതും പോത്തൻ വീണ്ടും ഗൗരവം വീണ്ടെടുത്തു.
“ഞാനങ്ങനെ അവിടെ നിന്നിറങ്ങി ആ ബൈക്ക് സ്റ്റാർട്ടാക്കിയതും ഒരുത്തൻ വന്ന് പുറകിൽ കയറി ഇരുന്നു. ‘വണ്ടി വിട്, ഒരു പണിയുണ്ട്’ എന്നു പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. ആരഡാ ഏതഡാന്നൊന്നും ചോദിക്കാൻ തോന്നിയില്ല. ഒരു കാട്ടു മാക്കാനെപ്പോലൊരു മനുഷ്യൻ. കണ്ടാൽ തന്നെ പേടിയാകും. ആദ്യം ഞാനോർത്തു വല്ല പോലീസോ എക്സൈസോ വല്ലതുമായിരിക്കുമെന്ന്. പക്ഷേ എന്നോട് കക്ഷി വണ്ടി നേരേ ടൗണില് ശക്തൻതമ്പുരാൻ മാർക്കറ്റിലേക്ക് വിടാൻ പറഞ്ഞു. പറയുന്ന കാശു കിട്ടുന്ന ഒരു പരിപാടിയാണത്രെ
ഞാൻ അങ്ങനെ അവിടെ കൊണ്ടെയെത്തിച്ചപ്പൊ, കക്ഷി എന്നേം കൊണ്ട് അതിന്റെ ഉള്ളിൽ ഒരു പലക ഇട്ടു മറച്ച പഴയ പീടികമുറിക്കകത്തേക്കു കൊണ്ടു പോയി. ഏതാണ്ട് ഒണക്കമീന്റെ കടയാരുന്നു. ഞാൻ ആകെ പേടിച്ചു വിറച്ചു പോയി സാറേ. കൊട്ടേഷൻ കാരുടെ ഏരിയായാണ് അത്.
അതിന്റുള്ളിൽ വേറേ രണ്ടു പേരു
തുടരും #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
ഇതിന്റെ ബാക്കി night ഇടാം
കണ്ണൂർകാരൻ ❤️❤️❤️❤️