❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ശാപജന്മം.. 😪😪 ധരിത്രിയൊരു ജാതവേദസ്സിൻ ഗോളമായിരിക്കെ ഞാനെത്തിയവളിൽ പാവകനെയകറ്റുവാൻ… ഗ്രീഷ്മമവളെ ഊഷരമാക്കവേ ഞാനവളിൽ പെയ്തവളെയൊരു നന്ദനോദ്ധ്യാനമാക്കവേ മാലോകർ പുകഴ്ത്തിയവളുടെ സൗന്ദര്യത്തെയാവോളമെന്നാൽ എന്നെയോർത്തില്ലയീ ക്ഷിതിയിലാരുമേ…. വിളളലാർന്ന കേദാരങ്ങളെൻ തൂവൽസ്പർശത്താൽ നൂറ് മേനി വിളവേകുമ്പോഴും നന്ദിവാക്കുകൾ ചൊല്ലിയില്ലെനിക്കാരുമേ… ഞാൻ ചൊരിഞ്ഞയെൻ വരപ്രസാദം ജലപ്രവാഹമായി മനുജന്റെ ചെയ്തിയ്ക്കതവനിൽ തിരിച്ചടിയായി മാറവേ ശാപങ്ങൾ വഹ്നിസായകങ്ങളായി പതിച്ചതെൻ ശിരസ്സിൽ… ഞാനില്ലയെന്നാൽ പ്രകൃതിയില്ലെന്നാകിലും മധുരമാം വാണികൾ ചൊൽവതില്ലാരുമേ നിസ്വാർത്ഥസേവനം പരമപുണ്യമെന്നറിവിലും ചോദിച്ചു ഞാനാദ്യജനോടൊരിക്കൽ എന്തിനീ ശാപജന്മമേകിയെനിയ്ക്ക് പൊളിവാക്കുകൾ കേൾക്കുവാൻ മാത്രമായി കൃത്യതയെന്നും പുലർത്തിയാലുമില്ലെങ്കിലും കുറ്റങ്ങൾ മാത്രം മിച്ചമെപ്പോഴും… അറിയാതെയെൻ മിഴികളിൽ നിറഞ്ഞശ്രുകണങ്ങളുമായി വിഷണ്ണയായിരിക്കവേ ധരയിൽ നിന്നാരോ ചൊല്ലിയ പ്രണയകാവ്യമെൻ കർണ്ണപുടങ്ങളിൽ പതിച്ചപ്പോൾ ഞാനറിഞ്ഞു കവിഭാവനകളിലെനിക്കുള്ള മഹത്തായ സ്ഥാനത്തെ… ശാപവാക്കുകൾക്കിടയിലും ധന്യയായി ഞാനെൻ മിഴികളുയർത്തവേ ദർശിച്ചു ഞാനെൻ സ്രഷ്ടാവാം ബ്രഹ്മദേവനെയും ആശ്വാസമേകുന്നൊരാ മന്ദസ്മിതത്തെയും…. #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ
മടക്കം... ലാസ്റ്റ് part.... പത്ത് മിനിറ്റിനുള്ളിൽ ഞാൻ കയറിയ ടാക്സി മെഹ്ബുള്ള എത്തിയപ്പോൾ പന്ത്രണ്ടേ കാൽ. മൂന്നാം നിലയിലുള്ള റൂമിലോട്ട് ഞാൻ കുതിച്ചു പായുകയായിരുന്നു… റൂമിൽ കയറി ലഗ്ഗേജ് എടുത്തു ഞാൻ രണ്ടാം നിലയിലെത്തി. അവിടെയാണ് ക്യാമ്പ് ബോസ്സിന്റെ ഓഫീസ്. അങ്ങേരുടെ അടുത്ത് എന്റെ എടിഎം കാർഡ് കൊടുത്ത് നടന്നതെല്ലാം പറഞ്ഞു. പുള്ളി വാട്സ്ആപ്പ് നമ്പർ തന്നു ഇരുപത് ദിവസം കഴിയുമ്പോൾ അങ്ങേരെ വിളിച്ചു ഒന്നോർമ്മിപ്പിക്കാൻ നിർദേശിച്ചു. എല്ലാം സമ്മതം മൂളിക്കൊണ്ട് ഞാൻ അവിടെ നിന്നുമിറങ്ങി ഗ്രൗണ്ട് ഫ്ലോറിൽ എത്തി. തുടർന്നു റോഡിലും. ടാക്സി കാത്ത് നിന്ന എനിക്ക് ആ സമയം ഒരു ടാക്സിയും കിട്ടിയില്ല… തിരക്ക് പിടിച്ചുള്ള ആ നിമിഷങ്ങളിൽ എനിക്കെന്റെ വിയർപ്പ് നാറുന്ന ഡ്രസ്സ്‌ മാറാനോ ഒന്ന് മുഖം കഴുകുവാനോ സമയം കിട്ടിയില്ല. എങ്ങനെയെങ്കിലും ഒന്നര ആവുമ്പോൾ എയർപോർട്ടിൽ എത്തി ചെക്ക് ഇൻ ചെയ്യണമെന്ന് മാത്രമായിരുന്നു മനസ്സിൽ… അല്പനിമിഷങ്ങളുടെ കാത്ത് നിൽപ്പിനു ശേഷം ഞാൻ കണ്ടു കെ പി ടി സി യുടെ (കുവൈറ്റ്‌ പബ്ലിക് ട്രാൻസ്‌പോർട് കോര്പറേഷൻ ) എയർപോർട്ട് ബസ് വരുന്നു… കൈ കാണിച്ചു ആ ബസിൽ ലഗ്ഗേജ് ഒക്കെ കയറ്റി അതിലെ ഒരു സീറ്റിൽ ഇരിക്കുമ്പോൾ സമയം പന്ത്രണ്ട് മുക്കാൽ. ബസിൽ ഡ്രൈവറെയും എന്നെയും കൂടാതെ ഒരു മനുഷ്യജീവി വേറെ ഇല്ല… ഒരു തമിഴ് അണ്ണനാണ് ഡ്രൈവർ.. അണ്ണൻ പലതും ചോദിച്ചെങ്കിലും അതിനൊക്കെ ഞാൻ അലക്ഷ്യമായ മറുപടി നൽകിയതേ ഉള്ളൂ… അല്പനേരത്തെ യാത്രയ്ക്ക് ശേഷം ബസ് കുവൈറ്റ്‌ എയർപോർട്ടിൽ എത്തുമ്പോൾ സമയം ഏകദേശം 1.20. ആ ബസ് അവിടെ എത്തുന്ന വരെ യാത്രക്കാരനായി അതിൽ ഞാൻ മാത്രം… ബസിൽ നിന്നിറങ്ങി ലഗ്ഗേജ് ട്രോള്ളിയിൽ ലഗ്ഗേജ് കയറ്റി എനിയ്ക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ചെക്ക് ഇൻ കൌണ്ടറിലേക്ക് ബോർഡിങ് പാസ്സിനായി ഞാൻ നീങ്ങി… എന്തോ ഭാഗ്യത്തിന് ക്യു ഉണ്ടായിരുന്നില്ല. കാലിയായി കിടക്കുന്ന കൌണ്ടറിലേക്ക് ഞാൻ ചെന്നു. ലഗ്ഗേജ് തൂക്കി നോക്കിയപ്പോൾ അടുത്ത പുലിവാല്… എന്റെ ലഗ്ഗേജിനു അനുവദനീയമായതിലും കൂടുതൽ തൂക്കം. മധ്യവയസ്ക്കനായ സ്റ്റാഫ്‌ എന്നെയൊന്നു നോക്കി. ഓവർ വെയ്റ്റ് ആണ് എക്സ്ട്രാ ചാർജ് അടക്കണം അത് 22 ദിനാർ എന്നും പറഞ്ഞു. വേണമെങ്കിൽ കടത്തി വിടാവുന്നതേ ഉള്ളൂ അവർക്ക്. ഇതിന് മുമ്പ് നാട്ടിൽ ലീവിന് പോയപ്പോൾ എതിഹാദിൽ ആയിരുന്നു പോയത്. ഇതിലും കൂടുതൽ ഉണ്ടായിട്ടും അവരന്ന് അഡ്ജസ്റ്റ് ചെയ്തിരുന്നു. അന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ അഴിമതിയിൽ കുളിച്ചിരിക്കുന്ന എയർ ഇന്ത്യയിൽ നിന്നും അത് പ്രതീക്ഷിക്കാനെ പാടില്ല… 22 ദിനാർ കൂടുതലാണ് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ അയാളോട് ഞാനപേക്ഷിച്ചു. അയാൾ ഒന്നിനും അടുക്കുന്നില്ല. നിരന്തരമായ അഭ്യർത്ഥനയിൽ ഒടുവിൽ ഒരു പോംവഴി പറഞ്ഞു. അതെന്താണെന്ന് അറിയാൻ ഞാനെന്റെ കർണ്ണങ്ങൾ കൂർപ്പിച്ചു നിന്നു… “എനിക്കും നിനക്കും ഫേവറബിൾ ആയൊരു ഓപ്ഷൻ ഞാൻ പറയാം. നീ ഇരുപത്തിരണ്ട് ദിനാർ തരേണ്ട പകരം പത്ത് ദിനാർ നീ അടച്ചാൽ നിന്റെ ലഗ്ഗേജ് ഞാൻ കടത്തി തരാം..എന്താ സമ്മതമാണോ”... ഒരു പുഞ്ചിരിയോടെ അയാളാ നിർദേശം എന്റെ മുന്നിലേക്ക് വയ്ക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ചാനലിലെ മുകേഷിന്റെ ഡീൽ ഓർ നോ ഡീൽ പ്രോഗ്രാം ആണെനിക്ക് ഓർമ്മയിൽ വന്നത്… പത്ത് ദിനാർ (അന്നത്തെ റേറ്റ് അനുസരിച്ചു ഏകദേശം 2300 രൂപ ) എങ്കിൽ പത്ത് ദിനാർ. ഗത്യന്തരമില്ലാതെ അടയ്ക്കാമെന്ന് സമ്മതിച്ചു ഞാനയാൾക്ക് നേരെ ഇരുപത് ദിനാറിന്റെ ഒരു നോട്ടെടുത്ത് നീട്ടി… അപ്പോൾ അടുത്ത പ്രശ്നം അയാളുടെ കൈയിൽ ബാലൻസ് തരാൻ ചേഞ്ച്‌ ഇല്ല പോലും. എടിഎമ്മിൽ നിന്നും ക്യാഷ് വലിച്ചപ്പോൾ എനിയ്ക്ക് കിട്ടിയത് മുഴുവൻ ഇരുപത് ദിനാറിന്റെ നോട്ട് ആയിരുന്നു. അതിൽ കുറഞ്ഞതൊക്കെ ടാക്സിയിലും ബസിലുമൊക്കെയായി കൊടുത്തതിനാൽ തീർന്നു പോയിരുന്നു…. ഇതികർത്തവ്യമൂഢനായി നിൽക്കുമ്പോൾ അതിനും അയാളെനിക്കൊരു പോം വഴി നിർദേശിച്ചു. കുറച്ചപ്പുറമുള്ള മണി എക്സ്ചേഞ്ച് ഇൽ പോയി ചേഞ്ച്‌ കൊണ്ട് വരാൻ പറഞ്ഞു. അയാൾ പറഞ്ഞത് പോലെ ഞാൻ അവിടെ പോയി ചേഞ്ച്‌മായി തിരികെ വന്നു… അയാൾ സ്ലിപ്പിൽ രണ്ട് ദിനാർ ആണെഴുതിയത്. അത്രയ്ക്കുള്ളതേ ഉണ്ടായിരുന്നുള്ളൂ യഥാർത്ഥത്തിൽ കൂടുതലുള്ള എന്റെ ലഗ്ഗേജ് ന്റെ വെയ്റ്റ്. ബാക്കി എട്ട് ദിനാർ അതായത് നാട്ടിലെ ആയിരത്തി എഴുന്നൂറോളം രൂപ കൗണ്ടറിൽ ഇരിക്കുന്ന മഹാന്റെ പോക്കറ്റിൽ.. 😎 ബോര്ഡിങ്ങ് പാസ്സ് വാങ്ങി കസ്റ്റമ്സ് ന്റെ ക്ലീറൻസ് ഒക്കെ കഴിഞ്ഞു ഉള്ളിൽ കയറി ആദ്യം കണ്ട ബരിസ്തായുടെ ഔട്ലെറ്റിൽ കയറി ഒരു ക്യാപ്പുചിനോ വാങ്ങി അതും മൊത്തി കൂടെ വാങ്ങിയ സാൻഡ് വിച്ചും കഴിച്ചതിന് ശേഷം ഞാൻ ലോഞ്ചിലേക്ക് നടന്നു… അന്നത്തെ ദിവസം ഏഴു മണിയ്ക്ക് താമസിക്കുന്ന ബിൽഡിംഗ്‌ ന്റെ താഴെയുള്ള മലയാളി ബക്കാലയിൽ നിന്നുമൊരു ചായയും പരിപ്പുവടയും കഴിച്ചതിനു ശേഷം എന്തെങ്കിലും ഒന്ന് കഴിക്കുന്നത് ഇപ്പോഴാണ്… മൂന്ന് മണിയോടെ ഫ്ലൈറ്റിലേക്കുള്ള കോൾ വന്നു. വൈകാതെ കേരളീയർ കെ എസ് ആർ ടി സി എന്ന് വിളിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ കയറി ഞാനെന്റെ സീറ്റിൽ ഇരുന്നു…അല്പ സമയത്തിനകം ഫ്ലൈറ്റ് കുവൈറ്റിന്റെ മണ്ണിൽ നിന്നും പറന്നുയർന്നു… രണ്ടര വർഷത്തെ കുവൈറ്റ്‌ ജീവിതത്തോട് അങ്ങനെ വിട…. കെ എസ് ആർ ടി സി എന്ന് വിളിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ നാലര മണിക്കൂർ യാത്ര ചെയ്ത് ഞാൻ കരിപ്പൂർ എയർപോർട്ടിൽ എത്തി. എയർ ഇന്ത്യ എക്സ്പ്രസിനെ കുറിച്ച് എല്ലാവരും പറയുന്ന പ്രശ്നങ്ങൾ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല. ഞാൻ കയറിയ ഫ്ലൈറ്റ് കുഴപ്പമില്ലാത്തത് കൊണ്ടാവും… കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങി ലഗ്ഗേജ് എടുത്ത് കസ്റ്റമ്സ് ചെക്കിങ്ങിനായി ക്യുവിൽ നിന്നു. എന്റെ കോലം കണ്ടത് കൊണ്ടാണോ ആവോ എന്നെ സ്കാനെറിലൂടെ രണ്ട് തവണ നടത്തിച്ചു. ആദ്യം ഷൂ ധരിച്ചു കൊണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ തവണ ഷൂ അഴിപ്പിച്ചു കൊണ്ടായിരുന്നു. അതും പോരാതെ ഷൂവിന്റെ ഉള്ളിലും കസ്റ്റമ്സ്ക്കാരുടെ വിശദപരിശോധന….😪 എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ് പുറത്തെന്നെയും കാത്ത് നിൽക്കുന്ന നേരത്തെ പറഞ്ഞേൽപ്പിച്ച വണ്ടിയിൽ കയറി നാല്പതോളം കിലോമീറ്റർ അപ്പുറമുള്ള എന്റെ വീട്ടിൽ എത്തുമ്പോൾ സമയം രാത്രി പന്ത്രണ്ടര. എയർപോർട്ടിൽ പത്ത് മണിയോടെ ഇറങ്ങിയെങ്കിലും കസ്റ്റമ്സ് ചെക്കിങ് നന്നായി വൈകിപ്പിച്ചിരുന്നു… വീട്ടിൽ വന്നിറങ്ങിയ എന്റെ കോലം കണ്ട് മാതാശ്രീയും വാമഭാഗവും മിഴിച്ചു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു… വണ്ടിയെ പറഞ്ഞയച്ചു വീട്ടിൽ കയറി കുളിച്ചു ഫ്രഷായി ഭക്ഷണം കഴിക്കുവാൻ ഇരിക്കുമ്പോൾ വാമഭാഗം എന്നോട് മൊഴിഞ്ഞു… ഗൾഫിൽ നിന്നും ആളുകൾ വരുമ്പോൾ സാധാരണ നല്ല ടിപ്പ്റ്റോപ്പിൽ ഒക്കെ വരുന്നതേ കണ്ടിട്ടുള്ളൂ. പക്ഷേ ഒരാൾ ഗൾഫിൽ നിന്നും ഇത്രയ്ക്ക് കൂതറ ലുക്കിൽ വരുന്നത് ജീവിതത്തിൽ ആദ്യമായ് കാണുകയാണെന്ന്…😪 അവളെ പറഞ്ഞിട്ട് കാര്യമില്ല…പാറി പറന്ന് അലങ്കോലമായി കിടക്കുന്ന മുടിയും വിയർപ്പ് നാറുന്ന വസ്ത്രങ്ങളും പൊടി പിടിച്ച ജീൻസും ഒക്കെ ധരിച്ചു വരുന്ന ഗൾഫിൽ നിന്നും വരുന്നവരെ കാണാൻ ഒരിക്കലും പറ്റില്ല. ലീവിന് പോയപ്പോൾ പോലും പണ്ടത്തെ ഗൾഫ്കാരെ പോലെ കൂളിംഗ് ഗ്ലാസ്സ് ഒന്നും ഇട്ടില്ലെങ്കിലും നല്ല രീതിയിൽ ആയിരുന്നു വന്നിരുന്നത്… അവളോടും മാതാശ്രീയോടും ഈ കോലത്തിലെങ്കിലും ഈ ദിവസം വന്നെത്തിച്ചേരാൻ ഞാൻ അനുഭവിച്ചതെല്ലാം അങ്ങട് വിവരിച്ചു. എല്ലാമൊരു അമ്പരപ്പോടെ ഇരുവരും അത് കേട്ട് നിന്നു… ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ അനുഭവിച്ച മാനസിക സംഘർഷങ്ങളും നടന്ന സംഭവങ്ങളും എല്ലാം മറന്ന് വാമഭാഗം വിളമ്പിയ ഭക്ഷണം കഴിയ്ക്കുമ്പോഴും പ്രണയപുരസരം വാമഭാഗം തന്റെ കുവലയദലകരാംഗുലികളാലേകിയ പരിലാളനകൾ ശിരസിലേറ്റ് വാങ്ങുമ്പോഴും ഈ ദിവസം തന്നെ സ്വന്തം വീട്ടിലെത്താൻ കഴിഞ്ഞതിന് അവസരമൊരുക്കിയ നീലനയനവദനയായ മുനീറയെന്ന സുന്ദരിയേയും പേരറിയാത്ത ആ മാനേജറെയും ഞാൻ നന്ദിയോടെ ഓർത്തു….🙂 ശുഭം.... #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
മടക്കം... Part 3 ക്യാഷ് കൗണ്ടറിൽ ക്രെഡിറ്റ്‌ കാർഡ് ബില്ല് അടച്ച രശീതുമായി ചെന്ന എന്നോട് മുനീറ അത് വാങ്ങി എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. രശീതും ഫോമും കൊണ്ട് അവൾ മാനേജറുടെ കേബിനിലേക്ക് പോയി… അൽപ്പസമയത്തിനുള്ളിൽ മാനേജർ എന്നെ കേബിനിലേക്ക് വിളിപ്പിച്ചു. അയാൾ സിസ്റ്റത്തിൽ എല്ലാം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനിടയിലൂടെ അയാൾ എന്നോട് എന്തായിരുന്നു വർക്ക്‌, എന്തായിരുന്നു പഠിച്ചത് എന്നൊക്കെ കുശലങ്ങൾ തിരക്കിയപ്പോൾ അലക്ഷ്യമായി അതിനൊക്കെ ഞാൻ മറുപടി കൊടുത്തു് കൊണ്ടിരുന്നു… നിമിഷങ്ങൾ കഴിയവേ സിസ്റ്റത്തിൽ നിന്നും മുഖം മാറ്റിയ മാനേജർ എന്നോട് പറഞ്ഞു… “നിന്റെ റിപ്പോർട്ട്‌ എല്ലാം മേലേക്ക് ഇപ്പോൾ മെയിൽ ചെയ്തിട്ടുണ്ട്. നിന്റെ കാര്യം പ്രയോരിറ്റി ബേസിസിൽ മൂവ് ചെയ്തിട്ടുണ്ട് ഞാൻ. അതിന്റെ റിപ്ലൈ വരാൻ ഒരു മണിക്കൂറോളം സമയമെടുക്കും. അതു വരെ നീ പുറത്ത് വെയിറ്റ് ചെയ്യ്. ഞാൻ വിളിക്കാം” മാനേജറുടെ മുഖത്തേക്ക് പ്രതീക്ഷയോടെ ഒന്ന് നോക്കിയിട്ട് ഞാൻ പുറത്തിറങ്ങി സീറ്റിൽ ആകാംഷയോടെ ഇരുന്നു… ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ ദൈർഘ്യമുള്ളത് പോലെയുലവായിക്കൊണ്ടിരുന്നു എനിയ്ക്കപ്പോൾ… മൂന്ന് മണിയ്‌ക്കെടുക്കുന്ന ഫ്ലൈറ്റ് ന് ഒന്നര ആവുമ്പോഴെങ്കിലും ചെക്ക് ഇൻ ചെയ്യവണ്ടതുണ്ട്. ഇപ്പോൾ തന്നെ സമയം പത്തര കഴിഞ്ഞിരിക്കുന്നു…എന്റെ യാത്ര എന്താവുമെന്ന ചിന്തകളുടെ നൂൽപ്പാലത്തിൽ ഇരുന്ന് കൊണ്ട് സമയവും കാത്ത് ഞാൻ ഇരുന്നു… മിനിറ്റുകൾ മുന്നോട്ട് പോകുന്തോറും എനിയ്ക്ക് ആധിയും എറിക്കൊണ്ടിരുന്നു…. ഇതിനിടയിൽ മുനീറ ഇടയ്ക്കിടെ മാനേജർ കേബിനിലേക്ക് പോയിക്കൊണ്ടിരുന്നു. അവളോരോ തവണ മാനേജറുടെ കേബിനിലേക്ക് പോകുമ്പോഴും എന്റെ മനസ്സിൽ പ്രതീക്ഷയുടെ അർണ്ണവ കല്ലോലങ്ങൾ എന്റെ മനസ്സിനെ സ്പർശിക്കുമെങ്കിലും അവൾ പോയേക്കുന്നത് എന്റെ കാര്യത്തിനല്ല എന്നറിയുമ്പോൾ ആ കല്ലോലങ്ങളെല്ലാം തീയുണ്ടകളായി എന്നിൽ പതിക്കുന്നത് പോലൊരു പ്രതീതിയിൽ ഞാനവിടെ സമയമെണ്ണി കാത്തിരുന്നു… ഏകദേശം പതിനൊന്നര കഴിഞ്ഞപ്പോൾ മുനീറ മാനേജറുടെ കേബിനിലേക്ക് പോകുന്നതും ഇരുവരും എന്തോ സംസാരിക്കുന്നതും മുനീറ എന്നെ നോക്കുന്നതും കണ്ടപ്പോൾ എനിക്കൊരു നേരിയ പ്രതീക്ഷയനുഭവപ്പെട്ടു… തുടർന്ന് ഇരുവരും ക്യാബിന് വെളിയിലേക്ക് വരുന്നതും അവരെന്റെ അടുത്തേക്കാണ് വരുന്നതെന്നും എനിക്കുളവായപ്പോൾ സ്വയമേവ ഞാനെഴുന്നേറ്റു… പുറത്തെത്തിയ മാനേജർ എന്നെ അടുത്തേക്ക് വിളിച്ചു. ആകാംഷയോടെ ഞാനയാളുടെ അടുത്തേക്ക് ചുവടുകൾ വച്ചു… “യുവർ പ്രോബ്ലെം ഗോട്ട് സോൾവ്ഡ്. നൗ യു കാൻ ഗോ…ഹാപ്പി ജേർന്നി”…ഒരു നിറപുഞ്ചിരിയോടെ എന്റെ നേരെ കൈകൾ നീട്ടിക്കൊണ്ട് മാനേജർ എന്നോട് മൊഴിഞ്ഞു… അയാളുടെയാ വാക്കുകൾ എന്നെ ആനന്ദത്തിൻ അനന്തസാഗരത്തിലേക്കെടുത്തെറിഞ്ഞു. അതിരുകൾ ഇല്ലാത്ത എന്റെ ആഹ്ലാദത്തിൽ അയാളുടെ കൈ ഞാനെന്റെ രണ്ട് കൈ കൊണ്ടും പിടിച്ചു കുലുക്കി…. എന്റെ കുലുക്കലിൽ അയാളുടെ തോൾപ്പലക ഇളകിയോ ആവോ… “എല്ലാ ഡോക്യുമെന്റസും സബ്‌മിറ്റ് ചെയ്താലും സാധാരണ ഒരാൾക്ക് ട്രാവൽ ബാൻ മാറണമെങ്കിൽ ഇരുപത്തിനാല് തൊട്ട് നൽപ്പാത്തെട്ട് മണിക്കൂർ വരെ എടുക്കാറുണ്ട്. നിനക്കെന്തോ ഭാഗ്യമുണ്ട്. നിന്റെ ട്രാവൽ ബാൻ മാറിയിരിക്കുന്നു എന്നാൽ അക്കൗണ്ടിൽ ഫ്രീസ് ചെയ്ത എമൗണ്ട് നിനക്കിപ്പോൾ വിത്‌ഡ്രോ ചെയ്യാൻ കഴിയില്ല. അതിനൊരു ഇരുപത് ദിവസം കൂടിയെടുക്കും. നീ നിന്റെ എടിഎം കാർഡ് ഇവിടെ ആർക്കെങ്കിലും കൊടുത്തിട്ട് പൊയ്ക്കോ. എന്നിട്ട് ഇരുപത് ദിവസം കഴിയുമ്പോൾ അവരോട് വിത്‌ഡ്രോ ചെയ്തിട്ട് നിനക്ക് അയച്ചു തരാൻ പറ”...കൈ കുലുക്കികൊണ്ടിരിക്കുമ്പോൾ മാനേജർ പറഞ്ഞു കൊണ്ടിരുന്നു.. അയാൾ പറഞ്ഞതിനെ സന്തോഷപൂർവം സമ്മതത്തോടെ ഞാൻ തല കുലുക്കി.. ഇന്നലെ വൈകുന്നേരം മുതൽ അനുഭവിച്ച മാനസിക സംഘർഷങ്ങളിൽ നിന്നുമൊരു മോചനം. നന്ദി പറയാനുള്ളത് പേരറിയാത്ത ആ മാനേജ്‌റോടും മുനീറയോടും മാത്രം… മാനേജ്‌റോട് നന്ദി പറഞ്ഞതിന് ശേഷം ഞാൻ മുനീറയോടും നന്ദി പറഞ്ഞു… കീലാലവർണ്ണം തൂകിയ അധരങ്ങളിൽ മുല്ലമൊട്ടുകൾ വിരിയിച്ചു മുനീറ തലകുലുക്കിക്കൊണ്ട് യാത്രാ മംഗളങ്ങൾ ആശംസിച്ചു… വിശ്വ വിജേതാവിനെ പോലെ ബാങ്കിന് വെളിയിൽ ഇറങ്ങുമ്പോഴേക്കും മണി പന്ത്രണ്ട് കഴിഞ്ഞു. ഒട്ടും അമാന്തിക്കാതെ പുറത്ത് കണ്ടൊരു ടാക്സിയിൽ ഞാൻ കയറി… ടാക്സി എന്നെയും കൊണ്ട് മെഹ്ബുള്ള ലക്ഷ്യമാക്കി കുതിച്ചു… തുടരും #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ
മടക്കം....Part 2 കുവൈറ്റിൽ നിന്നും എക്സിറ്റ് അടിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനിയിലേക്ക് എത്തിയത് വരെയായിരുന്നു ഇന്നലെ പറഞ്ഞത്... കമ്പനി എച് ആറിൽ പോയി എല്ലാ സംഗതികളും പൂർത്തിയാക്കിയതിന് ശേഷം അക്കൗണ്ടിൽ കമ്പനി ഇട്ട ക്യാഷ് എടുക്കാനായി ഞാൻ ഓഫീസ് പരിസരത്തുള്ള ബുർഗാൻ ബാങ്കിന്റെ എടിഎം വരെ പോയ്‌. ക്യാഷ് വലിക്കുവാൻ നോക്കുമ്പോൾ അക്കൗണ്ടിൽ ഉള്ളതിന്റെ ബാക്കി മാത്രമേ എടുക്കുവാൻ പറ്റുന്നുള്ളൂ. എന്താണ് പ്രശ്നമെന്ന് ഒരെത്തും പിടിയും കിട്ടാതെ വന്നപ്പോൾ ഞാൻ വീണ്ടും എച് ആറിന്റെ അടുത്തേക്ക് പോയി. അവർ ബാങ്കിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ ആണ് ടാക്സി ഡ്രൈവറോട് അറബി അറിയാതെ ബുദ്ധിമുട്ടിയതൊക്കെ ട്രെയിലർ ആയിരുന്നെന്നും പിക്ചർ അഭി ഭി ബാക്കി ആണെന്നും മനസിലായത്... 120 ദിനാർ ക്രെഡിറ്റ്‌ കാർഡ് ബില്ല് അടക്കാൻ ഉള്ളത് കൊണ്ട് എനിയ്ക്ക് ട്രാവൽ ബാൻ നൽകിയിരിക്കുകയാണ് ബാങ്ക് എന്ന്. പിറ്റേന്ന് പന്ത്രണ്ടരയോടെ എയർപോർട്ടിൽ എത്തേണ്ട എനിക്ക് കുവൈറ്റ്‌ വിടാൻ പറ്റില്ല എന്ന്. സാധാരണ ക്രെഡിറ്റ്‌ കാർഡ് ബില്ല് അകൗണ്ടിൽ ക്യാഷ് വരുമ്പോൾ ഓട്ടോ ഡെബിറ്റ് നടക്കുകയാണ് ചെയ്യാറ്. ഇത്തവണ വിസ ക്യാൻസൽ ആയതിനാൽ സിവിൽ ഐഡി (ഇക്കാമ, പത്താക്ക എന്നൊക്കെ മറ്റിടങ്ങളിൽ പറയും ) ക്യാൻസൽ ആയതിനാൽ ബാങ്കിന് ഡെബിറ്റ് ചെയ്യാൻ കഴിയുന്നില്ല. അക്ഷരാർത്ഥത്തിൽ പെട്ടു പോയി ഞാൻ. എനിയ്ക്ക് പിറ്റേ ദിവസം കയറാൻ പറ്റിയില്ലെങ്കിൽ കമ്പനിയ്ക്കും നഷ്ടമാണ്... എച് ആർ മന്ദൂപ്പിനെ (പബ്ലിക് റിലേഷൻ ) കൊണ്ട് വിളിപ്പിച്ചു. മന്ദൂപ്പ് എന്തൊക്കെയോ അറബിയിൽ അന്ത കലാം ഹബീബി ഇന്ത കലാം ഹബീബി എന്നൊക്കെ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നു. പ്രതീക്ഷയോടെ മന്ദൂപ്പിനെ സാകൂതം വീക്ഷിച്ചു കൊണ്ട് ഞാനും.... ഫോൺ ചെയ്തു കഴിഞ്ഞ മന്ദൂപ്പ് എച് ആറിനോട് എന്റെ പാസ്സ്പോർട്ടു എനിയ്ക്ക് നല്കാനും വേഗം പത്ത് കിലോമീറ്ററോളം അപ്പുറമുള്ള ഫഹഹീൽ എന്ന സ്ഥലത്തെ ബാങ്കിന്റെ ബ്രാഞ്ചിലേക്ക് പോകുവാനും നിർദേശിച്ചു. സാധാരണ എക്സിറ്റ് അടിച്ച് പോകുമ്പോൾ കമ്പനി എയർപോർട്ടിൽ വച്ചാണ് പാസ്പോർട്ട്‌ കൊടുക്കാറ്. അല്ലാതെ കൈയിൽ കൊടുക്കാറില്ല. എന്റെ കാര്യം അത്രയ്ക്ക് ഗൗരവമുള്ളതായതിനാൽ പാസ്പോർട് കൈയിൽ തന്നു... വേഗം പുറത്തിറങ്ങി ഒരു ടാക്സി പിടിച്ചു ഞാൻ ബാങ്കിൽ എത്തി മാനേജർ അറബിയെ കണ്ടു. ഈ ട്രാവൽ ബാൻ ഗൗരവമേറിയത് ആണെന്നും പിറ്റേന്ന് പോകാൻ കഴിയുമോ എന്ന് ഉറപ്പില്ലെന്നും തന്നാൽ കഴിയുന്നത് എല്ലാം ചെയ്യാമെന്നും അറബി ഉറപ്പ് നൽകി. കൈയിൽ ഉള്ളത്തിൽ നിന്നും ക്രെഡിറ്റ്‌ കാർഡ് ബില്ല് അടക്കാമെന്ന് വച്ചപ്പോൾ അപ്പോഴേക്കും ബാങ്കിന്റെ നേരിട്ടുള്ള ട്രാൻസക്ഷന്റെ ടൈം കഴിഞ്ഞെന്നും പിറ്റേന്ന് എട്ട് മണിയോടെ എത്താനും മാനേജർ നിർദേശിച്ചു.... മാനേജറുടെ വാക്കുകൾ നൽകിയ പ്രതീക്ഷയിൽ ഞാൻ പുറത്തിറങ്ങി അവിടുത്തെ ലുലുവിലും ഗ്രാൻഡ് മാളിലും ഒക്കെ കയറി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങൾ ഒക്കെ വാങ്ങി രാത്രി ഒമ്പത് മണിയോടെ റൂമിൽ വന്ന് കിടന്നു... പിറ്റേന്ന് എട്ട് മണിയ്ക്ക് മുമ്പ് തന്നെ ബാങ്കിന്റെ മുമ്പിൽ ഞാനെത്തി. എന്നാൽ ബാങ്ക് തുറന്നത് ഒമ്പതര ആയപ്പോൾ. ഇനി മൂന്ന് മണിക്കൂർ മാത്രമാണ് ബാക്കി. ഇന്ന് പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ടിക്കറ്റ് സ്വന്തമായി എടുക്കണം. അതെപ്പോൾ കിട്ടുമെന്ന് പറയാൻ പറ്റില്ല. പിന്നെ വിസ ക്യാൻസൽ ചെയ്തതിനു ശേഷം പാസ്‌പോർട്ടിൽ അടിച്ച താത്കാലിക വിസയ്ക്ക് പതിനഞ്ച് ദിവസം മാത്രമാണ് വാലിഡിറ്റി ഉള്ളത്. കുവൈറ്റിൽ നിന്ന് എക്സിറ്റ് അടിക്കുമ്പോഴും ആദ്യമായ് എൻട്രി ചെയ്യുമ്പോഴും ജി പി ടിക്കറ്റിൽ (ഗവണ്മെന്റ് പ്രൊജക്റ്റ്‌.. കൂടുതൽ വിശദമായി ഇതിനെ കുറിച്ച് അറിയില്ല) മാത്രമേ പറ്റൂ. അതാണെങ്കിൽ എയർ ഇന്ത്യ, കുവൈറ്റ്‌ എയർവേസ് പിന്നെ ജസിറാ ഈ വിമാനങ്ങളിൽ മാത്രമേ ഉള്ളൂ. ആ ടിക്കറ്റിനു മുടിഞ്ഞ റേറ്റ് മായിരിക്കും എമർജൻസി ആയി എടുക്കുമ്പോൾ... എല്ലാമാലോചിച്ചു ഒരു വഴിയ്ക്കായപ്പോൾ മാനേജർ കേബിനിലേക്ക് വിളിപ്പിച്ചു. ഒരു ഫോം തന്നു കൈയിലേക്ക്. കേബിനു വെളിയിൽ കൗണ്ടറിൽ ഇരിക്കുന്ന യുവതിയായ ഒരു സ്റ്റാഫിന്റെ അടുത്തേക്ക് ഫോമുമയി ചെല്ലാൻ മാനേജർ എന്നോട് നിർദേശിച്ചു.... ഫോമുമായി ആ യുവതിയുടെ അടുത്ത് എത്തുമ്പോഴേക്കും മാനേജർ ഇന്റർകോമിലൂടെ എല്ലാം അവളെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. അവളുടെ മുന്നിൽ ഇരുന്ന ഞാൻ ടേബിളിന് മേലെയുള്ള നെയിം ബോർഡിലേക്ക് ഒന്ന് നോക്കി... മുനീറ എന്നാണ് അവളുടെ പേര് ( മുനീറയ്ക്ക് ശേഷം കടിച്ചാൽ പൊട്ടാത്ത രണ്ട് പേര് കൂടി വാലായി ഉണ്ട്. ഇപ്പോൾ ഓർമ വരുന്നില്ല)... ഗഗന നീലിമ നയനങ്ങളിലേക്ക് ആവാഹിച്ച വെണ്ണയുടെ നിറമുള്ള സുന്ദരിയായൊരു യുവതി... മറ്റൊരു ഘട്ടത്തിൽ ആയിരുന്നെങ്കിൽ ആ നീലകണ്ണിന്റെ സൗന്ദര്യമൊക്കെ ഞാനൊന്ന് ആസ്വദിച്ചേനെ. ഈയൊരു അവസ്ഥയിൽ അതൊന്നും തോന്നില്ലല്ലോ. മുനീറ ഘനരുധിര വർണ്ണമണിഞ്ഞ പാണിജങ്ങൾ നിറഞ്ഞ കൈരവദല കരാംഗുലികൾ കൊണ്ട് ചൂണ്ടി കാണിച്ച സ്ഥലത്തൊക്കെ ഞാനൊപ്പിട്ട് കൊടുത്തു്. എനിയ്ക്ക് ഉള്ളിൽ നല്ല ടെൻഷൻ ഉള്ളത് കൊണ്ടാവണം ഏസിയിലും ഞാൻ നന്നായി വിയർത്തു കൊണ്ടിരുന്നു.. മുനീറ ദോന്ത് വറി ദോന്ത് വറി എന്നൊക്കെകിളി നാദം മുഴക്കുന്നുണ്ട്. അതൊന്നും എനിക്കാശ്വസം പകർന്നില്ല എന്നതായിരുന്നു വാസ്തവം... ഫോം ഫിൽ ചെയ്തു കഴിഞ്ഞപ്പോൾ മുനീറ എന്നോട് കൌണ്ടറിൽ പോയി ക്രെഡിറ്റ്‌ കാർഡിന്റെ ബില്ല് അടച്ചു കൊള്ളാൻ പറഞ്ഞു... മന്ദസ്മേരവദനയായി ഇരിക്കുന്ന മുനീറയെ ഒന്ന് നോക്കിയിട്ട് ബില്ല് അടയ്ക്കുവാനായി ഞാനെഴുന്നേറ്റു കൗണ്ടറിനു അടുത്തേക്ക് നടന്നു... തുടരും... #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ
മടക്കം.... 2019 ഒക്ടോബർ അവസാന വാരം അത് വരെ ഞാൻ ജോലി ചെയ്ത കുവൈറ്റിൽ നിന്നും മടങ്ങുന്നതിനോട് അനുബന്ധിച്ചു ജീവിതത്തിൽ നടന്ന സംഭവങ്ങളാണ് ഞാനിവിടെ കുറിയ്ക്കുവാൻ പോകുന്നത്...എന്റെ മെയിൻ വാളിൽ പോസ്റ്റിയിരുന്നു ഞാനിത് അതിവിടെയും പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു... ഇനി രംഗത്തിലേക്ക് കടക്കാം... എന്റെ കോൺട്രാക്ട് തീർന്നതിനാൽ ആ വർഷം ഒക്ടോബർ മാസമവസാനത്തോടെ രണ്ടര വർഷത്തെ കുവൈറ്റ്‌ ജീവിതമവസാനിപ്പിച്ചു എനിക്ക് തിരിച്ചു നാട്ടിലേക്ക് കയറാനുള്ള കമ്പനിയിലെ നടപടിക്രമങ്ങൾ തീർക്കുവാനായി അന്നെ ദിവസം വൈകീട്ടത്തേക്ക് എന്നോട് ഓഫീസിൽ ചെല്ലാൻ നിർദേശിച്ചു. അന്ന് ഉച്ചയോടെ അത്രയും കാലം ജോലി ചെയ്തിരുന്ന അബ്‌ദലി മരുഭൂമിയിലെ ഇറാഖ് ബോർഡറിൽ നിന്നും എട്ടു കിലോമീറ്റർ മാത്രം അകലെയുള്ള സൈറ്റിൽ നിന്നും നൂറ്റമ്പതോളം കിലോമീറ്റർ അകലെയുള്ള മെഹ്ബുള്ള എന്ന സ്ഥലത്തെ കമ്പനി അക്കമഡേഷനിൽ എത്തിച്ചേർന്നിരുന്നു...ഒരു മൂന്ന് മണിയോടെ ഞാൻ പുറത്തേക്ക് ഇറങ്ങി. കമ്പനി ഓഫീസ് നിൽക്കുന്ന മിന അബ്ദുള്ള എന്ന സ്ഥലത്തേക്ക് അവിടുന്ന് ഇരുപതോളം കിലോമീറ്റർ ദൂരം പോകണം... പുറത്തിറങ്ങി ആദ്യം കണ്ട ടാക്സിയ്ക്ക് തന്നെ ഞാൻ കൈ കാണിച്ചു...ടാക്സിയുടെ ഡ്രൈവർ ഒരു മിസ്രി ആയിരുന്നു. ഞാൻ പോകേണ്ട സ്ഥലം ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ അവൻ മറുപടിയായി പറഞ്ഞു.. തൂ കേദി ( ടു കേഡി - രണ്ട് കുവൈറ്റ്‌ ദിനാർ.. അറബ്, ഫിലിപ്പീനി, യൂറോപ്യൻസിന് ഒക്കെ ടി തി യും ഡ ഒക്കെ ദ യും ആണല്ലോ ) അത്രയൊന്നും ചാർജ് വരില്ല... എന്നാലും എനിക്ക് അത്യാവശ്യമായതോണ്ട് അതിൽ ആ ചാർജിൽ ഉറപ്പിച്ചു കയറി ഇരുന്നു... വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഞാനാ ഞെട്ടിയ്ക്കുന്ന സത്യം മനസിലാക്കിയത്. ഡ്രൈവർക്ക് ഇംഗ്ലീഷ് ഒട്ടുമറിയില്ല എനിക്കാണെങ്കിൽ അറബിയും.. അടിപൊളി..😪 കഥകളി ചലനങ്ങളെ പോലെ കൈകൾ പല രീതിയിലും ചലിപ്പിച്ചു അവനോട് ഒരു വിധത്തിൽ എനിയ്ക്ക് പോകേണ്ടത് മിന അബ്ദുള്ള ആണെന്ന് മനസിലാക്കിക്കൊടുത്തു. അപ്പോഴാണ് അടുത്ത പ്രശ്നം എന്റെ കമ്പനി ലൊക്കേഷൻ അവന്റെ ജി പി എസിൽ കാണിക്കുന്നില്ല. അതിൽ എന്റെ കമ്പനി പേര് ഞാൻ അടിച്ചു കൊടുക്കാമെന്നു വിചാരിച്ചാൽ അവന്റെ ജി പി എസിലെ ഭാഷയും അറബി... എന്റെ കഷ്ടകാലത്തിനു തലേ ദിവസം എന്റെ മൊബൈൽ വാലിഡിറ്റി തീർന്നിരുന്നു. പോകാറായതിനാൽ ഞാൻ റീചാർജ് ചെയ്തില്ല. ചെയ്താൽ നഷ്ടവുമാണ്. അത് കൊണ്ട് എന്റെ ഫോണിൽ ലൊക്കേഷൻ കാണിച്ചു കൊടുക്കാൻ കഴിയില്ല... ഒടുവിൽ ഒരു ഭഗീരഥ പ്രയത്നത്തിലൂടെ അവന്റെ നെറ്റ് എനിക്ക് ഷെയർ ചെയ്യാമോ എന്ന് ഞാനവനോട് തിരക്കി. അവൻ സമ്മതം മൂളിക്കൊണ്ട് ഹോട്ട്സ്പോട്ട് ഓൺ ചെയ്തു. അവന്റെ വൈഫൈ തുറന്നപ്പോൾ അതിന്റെ പാസ് വേർഡ് അറബിയിൽ.... 😪 ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിൽ ഞാനിരിക്കുമ്പോഴും പുട്ടിനു പീര ചേർക്കുന്ന പോലെ അവന്റെ വായിൽ നിന്നും വീഴുന്നുണ്ട് തൂ കേദി തൂ കേദി എന്ന്.... 😥 അവസാനം ഞാനെന്റെ മൊബൈലിൽ കമ്പനി പേര് അടിച്ച് കാണിച്ചു കൊടുത്തു കൂട്ടത്തിൽ എന്റെ കമ്പനിയുടെ പേരും. ആ പേര് കേട്ട അവൻ എന്തോ ടൈപ്പ് ചെയ്തു ജി പി എസിൽ. എന്നിട്ട് എന്നോട് ഇതാണോ എന്ന് ചോദിച്ചു... അവൻ കാണിച്ചു തന്നത് കണ്ട എന്റെ മനസ്സിൽ ആമോദത്തിൻ നീഹാര കണങ്ങൾ പെയ്തിറങ്ങി.. അറബിയിൽ എഴുതിയതിന്റെ അടിയിൽ ബ്രേക്കറ്റിൽ ഇംഗ്ലീഷിൽ കമ്പനി പേര് എഴുതിയിരിക്കുന്നു... അത്യന്തം ആഹ്ലാദത്തോടെ അതാണെന്ന് പറഞ്ഞ് കൊണ്ട് അവനോട് തുടന്നോളാൻ ഞാൻ നിർദേശിച്ചു. അവനും ഒരുപാട് സന്തോഷം..... എല്ലാ കോടാലികളും തരണം ചെയ്ത് കൊണ്ട് അവസാനം കമ്പനി ഗേറ്റിൽ എത്തിച്ചേർന്നു.... അവന്റെ വായിൽ നിന്നും അപ്പോഴും വീണു കൊണ്ടിരുന്നു.... തൂ കേദി... ടാക്സിയിൽ നിന്നും ഇറങ്ങി സന്തോഷത്തോടെ അവന് രണ്ട് ദിനാർ കൊടുത്തു.... പ്ലസ് ടൂ പഠിക്കുമ്പോൾ മ്യുണിച്ചിലെ സുന്ദരികളും സുന്ദരന്മാരും എന്ന പുസ്‌തകത്തിൽ എഴുത്ത് കാരൻ ജർമൻ ഭാഷ അറിയാതെ ടാക്സിയിൽ ബുദ്ധിമുട്ടിയത് വായിച്ചിരുന്നു... വർഷങ്ങൾക്ക് ശേഷം എന്റെ ജീവിതത്തിൽ അതിന് സമാനമായ ഒരനുഭവം...😆 തുടരും #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
കാളിഘട്ട്…Part 2 പിറ്റേദിവസം രാവിലെ ആറ് മണിയ്ക്ക് ഞാനെഴുന്നേറ്റു കുളിച്ചു കാളിഘട്ടിലേക്ക് പോകുവാൻ തയ്യാറായി. അതിനു മുമ്പ് റെയിൽവേ സ്റ്റേഷനിൽ പോയിട്ട് ടിക്കറ്റ് എടുത്ത് ഏജൻസിയിൽ കൊടുക്കാമെന്നും ഉറപ്പിച്ചു കൊണ്ട് ഞാൻ ലോഡ്ജിൽ നിന്നും ഇറങ്ങി. കുഴപ്പമില്ലാത്ത തണുപ്പ് ഉള്ളതിനാൽ ജാക്കറ്റും ധരിച്ചാണ് ഇറങ്ങിയത്… തലേന്ന് വൈകീട്ട് പോയത് പോലെ ഫ്ലൈ ഓവറിൽ കയറി പതിയെ നടന്നു തുടങ്ങി. സൂര്യയോദയം ആയി വരുന്നതേ ഉള്ളൂ. സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ ഫ്ലൈ ഓവറിനു മുകളിൽ തൂപ്പ് ജോലിയിലേർപ്പെടുന്നവരെ ഒക്കെ നോക്കിക്കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി. കുറച്ച് ദൂരം നടന്നതിനു ശേഷമാ സർക്കിളും കടന്നു റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഞാൻ വീണ്ടും മുന്നോട്ട് നീങ്ങി… വൈകാതെ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ വരിയിൽ നിന്നു. എന്തോ ഭാഗ്യത്തിന് എന്റെ മുന്നിൽ കഷ്ടിച്ച് പത്ത് പേരെ ഉണ്ടായിരുന്നുള്ളൂ. അന്നേ ദിവസം രാത്രിയുള്ള ഷാലിമാർ എക്സ്പ്രസ്സിൽ യാത്ര തിരിക്കുവാനാണ് ഞാൻ ഫോം പൂരിപ്പിച്ചിട്ടുള്ളത്. അധികം വൈകാതെ എന്റെ ഊഴം വന്നപ്പോൾ ഞാൻ ഫോം നീട്ടി.. "ഈ വണ്ടിയിൽ സ്ലീപറിനു വെയ്റ്റിംഗ് ലിസ്റ്റ് ഇരുന്നൂറിനു മുകളിൽ ആണ്. ഒരു കാരണവശാലും ഇത് കൺഫേം ആവില്ല. എടുത്തിട്ട് വെറുതെയാണ്"…ഞാൻ നീട്ടിയ ഫോം വാങ്ങിച്ചു സിസ്റ്റത്തിൽ നോക്കിയ ശേഷം ബംഗാളി ചുവയുള്ള ഹിന്ദിയിൽ കൗണ്ടറിൽ ഇരിക്കുന്നയാൾ എന്നോട് പറഞ്ഞു… "സാരമില്ല…ടിക്കറ്റ് നിങ്ങൾ തന്നോളൂ. ഞാൻ ട്രെയിനിൽ കയറി ടി ടി ഇ യോട് സംസാരിച്ചു ശരിയാക്കിക്കൊള്ളാം"…ഞാൻ മറുപടി നൽകി.. "ദാദ…പണ്ടത്തെ പോലെ ഇപ്പോൾ പറ്റില്ല. കോവിഡ് നിയന്ത്രണങ്ങൾ കാരണം ജനറൽ കമ്പാർട്മെന്റിൽ പോലുമൊരു സീറ്റിൽ മൂന്നു പേരിൽ കൂടുതൽ ഇരിക്കാൻ പറ്റില്ല. കമ്പാർട്മെന്റിൽ കയറുന്നതിനു മുമ്പ് പോലീസിന്റെ ചെക്കിങ് ഉണ്ടാവും. ടിക്കറ്റ് നോക്കിയേ അവർ അകത്ത് കയറ്റൂ. കൺഫേം ടിക്കറ്റ് ഇല്ലെങ്കിൽ അവരുള്ളിൽ കടത്തി വിടില്ല. പിന്നെ നിങ്ങളെങ്ങനെ ടി ടി ഇയോട് സംസാരിച്ചു ടിക്കറ്റ് ശരിയാക്കും"...ടിക്കറ്റ് തരാൻ ആവശ്യപ്പെട്ട എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് അയാൾ പറഞ്ഞു… അയാൾ പറയുന്നത് ശരിയാണ്. പോലീസ് ടിക്കറ്റ് ചെക്ക് ചെയ്തു മാത്രമേ കയറ്റൂ. ടിക്കറ്റ് കൺഫേം അല്ലെങ്കിൽ പോലീസുകാർ ഉള്ളിൽ കയറ്റില്ല. ഗുവാഹത്തി സ്റ്റേഷനിൽ പോലീസുകാർ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിരുന്നു… "സാരമില്ല…ഞാനെന്തെങ്കിലും ചെയ്തോളാം നിങ്ങൾ ടിക്കറ്റ് തന്നോളൂ"…ഞാൻ കൗൺഡറിലെ ആൾക്ക് മറുപടി നൽകി. തലേ ദിവസം ഏജൻസിയിലെ ആൾ പറഞ്ഞതിൽ നിന്നും എനിക്കെന്തോ ധൈര്യം വന്ന് ചേർന്നിരുന്നു. അതിനാൽ ഞാൻ കൗണ്ടറിൽ ഉള്ളയാളോട് ടിക്കറ്റ് തരുവാൻ ആവശ്യപ്പെട്ടു…. ഞാൻ വഴങ്ങുന്നില്ലെന്ന് കണ്ട് ഗത്യന്തരമില്ലാതെ അവസാനം കൌണ്ടറിലെ ജീവനക്കാരൻ ടിക്കറ്റ് എനിയ്ക്ക് തന്നു. അത് വാങ്ങി ഞാൻ പണം കൈ മാറി. തൊള്ളായിരത്തി ചില്ലാനം രൂപയുടെ ഇരുന്നൂറിനു മുകളിൽ വെയ്റ്റിംഗ് ലിസ്റ്റ് ആയ ആ ടിക്കറ്റും വാങ്ങി ഞാൻ ഏജൻസി ലക്ഷ്യമാക്കി നീങ്ങി…. ഏജൻസിയിൽ എത്തിയപ്പോൾ അവിടെ തുറന്നില്ല. തൊട്ടടുത്ത പാൻ കച്ചവടക്കാരനോട് ചോദിച്ചപ്പോൾ എട്ടര കഴിയുമെന്ന് പറഞ്ഞു. പിന്നെ ഏജൻസി തുറക്കാനായി ഞാൻ കാത്ത് നിന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ഏജൻസി തുറന്നപ്പോൾ ഞാനാ ടിക്കറ്റും എന്റെ ഡീറ്റെയിൽസും അയാളുടെ കൈയിൽ കൊടുത്തു… വൈകിട്ട് ഏഴു മണിയാകുമ്പോൾ ഏജൻസിയിലേക്ക് വരാൻ അയാൾ നിർദേശിച്ചു. തുടർന്ന് കാളിഘട്ടിലേക്ക് പോകുവാനായി ഞാൻ ബസ് സ്റ്റാന്റിലേക്ക് നടന്നു… ബസ് സ്റ്റാന്റിൽ നിന്നും ബസിൽ കയറി ഇരുന്ന് അധികം വൈകാതെ തന്നെ ബസ് എടുത്തു. ബ്രിട്ടീഷുകാരൻ ഉണ്ടാക്കിയ തൂക്കുപാലത്തിലൂടെ ഞാനിരുന്ന ബസ് നീങ്ങി. ഹുഗ്ലി നദി കടന്ന് കൊൽക്കത്ത നഗരത്തിലേക്ക് പ്രവേശിച്ച ബസ് അര മണിക്കൂറോളം സമയമെടുത്തു കാളി ഘട്ട് സ്റ്റോപ്പിൽ ഇറങ്ങി… റോഡ് മുറിച്ചു കടന്നു ഞാൻ പതിയെ കാളി ഘട്ടിലേക്ക് നടക്കുവാൻ തുടങ്ങി. കുറച്ച് ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞപ്പോൾ പൂജാ ദ്രവ്യങ്ങളും കരകൗശല വസ്തുക്കളും മറ്റും വിൽക്കുന്ന കടകൾ ദൃശ്യമായി തുടങ്ങി. പോകുന്ന വഴിയിൽ പ്രത്യേക രീതിയിൽ വസ്ത്രങ്ങളണിഞ്ഞ ചിലരെ കണ്ടു തുടങ്ങി. അവരിൽ ചിലർ എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ അവരെ അവഗണിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി…. എന്നിട്ട് പോലും ആ കൂട്ടത്തിൽ നിന്നുമൊരാൾ എന്നെ വിടാതെ പിന്തുടർന്നു. ക്ഷേത്രത്തിനു ഉള്ളിലേക്ക് നമ്മളെ കൊണ്ട് പോകുവാനും നമുക്കൊരു ഗൈഡിനെ പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുവാനും ക്ഷേത്ര സമുച്ചയത്തിൽ എവിടെയൊക്കെ ദർശനം നടത്തണമെന്ന് നിർദേശങ്ങൾ നൽകുവാനുമൊക്കെയായി പണ്ഡിറ്റുകൾ കൂടെ കൂടുമെന്നും എന്നാലവർ ഭക്തരെ നന്നായി പിഴിയുമെന്നുമൊക്കെ ലോഡ്ജിൽ ഉള്ളവൻ എന്നോട് പറഞ്ഞിരുന്നു. അതിനാലൊക്കെ തന്നെ ഞാനാ പണ്ഡിറ്റുകളെ അവഗണിയ്ക്കുകയായിരുന്നു. പക്ഷേ ഇയാൾ എന്റെ പിന്നാലെ കൂടിയിരിക്കുന്നു. പലതും ഇയാൾ എന്നോട് പറയുന്നുണ്ടെങ്കിലും ഞാനത് മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ട് നീങ്ങി… ഞാനെത്ര അവഗണിച്ചിട്ടും ആ പണ്ഡിറ്റിന് എന്നെ വിടാൻ ഉദ്ദേശ്യമില്ലെന്ന് എനിയ്ക്ക് തോന്നി.. "ദാദ…നിങ്ങളെന്റെ കൂടെ വന്നിട്ടൊരു കാര്യവുമില്ല എന്റെ കൈയിൽ നിങ്ങൾക്ക് തരാൻ കാശ് ഒട്ടുമില്ല. ഉടുതുണിയ്ക്ക് മറുതുണി ഇല്ലാത്ത അവസ്ഥയിൽ ആണ് ഞാനിപ്പോൾ. പൂജയ്ക്കായ് പ്രസാദം വാങ്ങിക്കുവാൻ പോലും എന്റെ കൈയിൽ കാശില്ല"…എന്നെ വിടാനുദ്ദേശ്യമില്ലാതെ പിന്തുടർന്ന ആ പണ്ഡിറ്റിനോട് ഞാനെന്റെ അപ്പോഴത്തെ അവസ്ഥ അങ്ങ് പറഞ്ഞു… "സാബ്… ഞാൻ കാശ് ചോദിച്ചില്ലല്ലോ.. അകത്ത് കയറിയാൽ കാളി മായെ കാണുന്നതിന് മുമ്പ് പല ദേവകളെയും തൊഴേണ്ടതുണ്ട്. ഇവിടെ ദർശനം നടത്തേണ്ട രീതികളൊന്നും സാബിനു അറിയില്ല. അറിയുന്ന ഒരാൾ കൂടെ ഉണ്ടായിരിക്കുന്നതാണ് നല്ലത്"…അയാളൊരു പുഞ്ചിരിയോടെ എന്നോട് മൊഴിഞ്ഞു… രീതികൾ അറിയില്ല എന്നത് എല്ലാമറിയുന്ന കാളി മാതാവിന് അറിയില്ലേ. പിന്നെ എന്താണ് പ്രശ്നം…എന്റെ മനസ്സിൽ അപ്രകാരമൊരു മറുപടി അയാൾക്കായ് നിറഞ്ഞുവെങ്കിലും ഞാനതയാളോട് പറഞ്ഞില്ല…. വരുന്നിടത്തു വച്ച് കാണാമെന്ന ചിന്തയിൽ അയാളെ നോക്കി ഞാൻ തല കുലുക്കി സമ്മതിച്ചു… തുടർന്നയാൾ എന്നെയും കൊണ്ടൊരു പൂജാദ്രവ്യങ്ങളും പ്രസാദവും വിൽക്കുന്ന കടയിലേക്ക് കൊണ്ട് പോയി. അവിടെ ഞാൻ ചെരുപ്പ് അഴിച്ചു വച്ചു. എന്നിട്ട് ഏറ്റവും കുറഞ്ഞ വിലയിൽ മധുര പലഹാരങ്ങളും പുഷ്പങ്ങളും നിറഞ്ഞൊരു പ്രസാദം വാങ്ങി. നോർത്തിന്ത്യയിലെ ക്ഷേത്രങ്ങളിൽ നമ്മൾ പ്രസാദവും കൊണ്ട് പോകണം. അവരത് പൂജിച്ചു നമുക്ക് തിരിച്ചു തരും അതാണ് അവിടുത്തെ രീതി… പ്രസാദവും കൈയിൽ പിടിച്ചു കൊണ്ട് ഞാൻ പണ്ഡിറ്റിന്റെ കൂടെ നടന്നു. കുറച്ച് ദൂരം നടന്നപ്പോൾ ഞാനെത്തിയത് ഒരു തീർത്ഥത്തിന്റെ കരയിലാണ്. അതിലേക്ക് ഇറങ്ങുന്നതിന്റെ ഇരുവശത്തും ഓരോ ക്ഷേത്രങ്ങൾ ഉണ്ട്… ആദി ഗംഗയാണ് ഇത്…സാബ് പടികളിലേക്ക് ഇറങ്ങി കൈയും കാലും മുഖവും ശുദ്ധിയാക്കിക്കോളൂ…പണ്ഡിറ്റ് എന്നോട് നിർദേശിച്ചപ്പോൾ ഞാനത് അനുസരിച്ചു… ഗംഗ നദിയുടെ പോഷക നദിയായി കരുതുന്ന ഇതിൽ ശുദ്ധി വരുത്തുന്നത് ഗംഗാജലത്തിൽ ശുദ്ധി വരുത്തുന്നതിനു തുല്യമാണെന്നാണ് സങ്കൽപം…. സാധാരണ അതിൽ ഇറങ്ങി കുളിക്കുവാൻ ഒക്കെ അനുവദിക്കുമെങ്കിലും കോവീഡ് നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ അനുവദിക്കുന്നില്ല… ദേഹശുദ്ധി വരുത്തിയ ശേഷം പണ്ഡിറ്റ്‌ കരയിലെ ഒരു ക്ഷേത്രങ്ങളിലും തൊഴുതു കൊള്ളാൻ പറഞ്ഞു.. അത് പ്രകാരം ഇടത് വശത്തെ ദേവി ക്ഷേത്രത്തിലും വലത് വശത്തെ ജഗന്നാഥ ക്ഷേത്രത്തിലും ഞാൻ തൊഴുതു. തീർത്ഥാടകരൊക്കെ അവിടെയും പൂജാദ്രവ്യങ്ങൾ പൂജയ്ക്കായ് കൊടുക്കുന്നുണ്ട്. കാളി ഘട്ടിൽ വരുമ്പോൾ ഈ ക്ഷേത്രങ്ങളിലൊക്കെ പൂജിക്കുവാൻ വേണ്ടി ദ്രവ്യങ്ങൾ വാങ്ങി പൂജയ്ക്ക് കൊടുക്കുന്നത് ഉത്തമമാണ്. എന്നാൽ എന്റെ സാമ്പത്തിക സ്ഥിതി വച്ചു അതിനൊന്നും സാധ്യമല്ലാത്തതിനാൽ ഞാൻ കാളി മാതാവിന്റെ അടുത്ത് പൂജിയ്ക്കുവാനുള്ളത് മാത്രമേ ഉള്ളൂ… രണ്ട് ക്ഷേത്രങ്ങളിലും ഞാൻ നന്നായി പ്രാർത്ഥിച്ചു. അവർക്ക് നേദിക്കുവാനായി എന്റെ പ്രാർത്ഥനകൾ മാത്രമേ ഉള്ളൂവെന്നും ദൈവങ്ങൾ അത് മനസ്സിലാക്കുമെന്നും വിശ്വസിച്ചു കൊണ്ട് പ്രാർത്ഥന പൂർത്തിയാക്കി ഞാനവിടെ നിന്നുമിറങ്ങി…. നാല് പ്രധാന ഗേറ്റുകൾ ഉള്ള കാളിഘട്ടിൽ കോവിഡ് കാരണം രണ്ട് ഗേറ്റ് മാത്രമേ തുറന്നിട്ടുണ്ടായിരുന്നുള്ളു.. അതിൽ പണ്ഡിറ്റ് എന്നെയും കൊണ്ട് നീങ്ങിയത് ഒന്നാമത്തെ ഗേറ്റിലേക്ക് ആയിരുന്നു… ഗേറ്റിലേക്ക് കയറുമ്പോൾ തന്നെയൊരു ചെറിയ പ്രത്യേക കവാടത്തിൽ ഭക്തർ കയറി നിൽക്കണമായിരുന്നു. അതിനുള്ളിൽ കയറിയ ഭക്തന്റെ മേൽ സാനിറ്റൈസർ സ്പ്രേ ചെയ്യും അതിന് ശേഷം വേണം മുന്നോട്ട് നീങ്ങാൻ. ഞാനും അതിൽ കയറി നിന്നു.. എന്റെ ശരീരത്തിലെമ്പാടും സാനിറ്റൈസർ ചെറു തുള്ളികളായി പതിച്ചു.. തുടർന്ന് പണ്ഡിറ്റിന്റെ കൂടെ അകത്തേക്ക് നടന്ന എന്നോട് പല ബിംബങ്ങളെയും നോക്കി തൊഴുവാൻ അയാൾ നിർദ്ദേശിച്ചത് അനുസരിച്ചു ഞാനെല്ലാം അത് പോലെ ചെയ്തു… എന്താണെന്നറിയില്ല അകത്ത് കടന്നപ്പോൾ തൊട്ടു എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ചിന്തകൾക്ക് അല്പാൽപ്പമായി ശമനം വന്നു തുടങ്ങിയിരുന്നു… ഏകദേശം ഇരുപത് മിനിറ്റോളം പല ബിംബങ്ങളെയും തൊഴുത ശേഷം പണ്ഡിറ്റ് കാളി മാതാവിന്റെ സവിധത്തിൽ ഞാനെത്തിച്ചേർന്നു. പണ്ഡിറ്റ് പീഠത്തിലേ പണ്ഡിറ്റിനു എന്റെ കൈയിലെ പ്രസാദം കൈ മാറുവാനും തുടർന്ന് അകത്തേക്ക് നോക്കി പ്രാർത്ഥിച്ചു കൊള്ളാനും പറഞ്ഞപ്പോൾ ഞാൻ അതിന് മുമ്പ് തന്നെ തയ്യാറെടുത്തിരുന്നു…. അമ്മയോട് കരളുരുകി തന്നെ ഞാൻ പ്രാർത്ഥിച്ചു. അതിനിടയിൽ ശ്രീകോവിലിനു അതായത് പീഠത്തിലേ പ്രധാന പൂജാരികളിൽ ഒരാൾ എന്റെ തലയിൽ ഇരു കൈകളും വച്ചു കൊണ്ടെന്തൊക്കെയോ മന്ത്രോച്ചാരണങ്ങൾ നടത്തുന്നത് ഞാനറിയുന്നുണ്ടായിരുന്നു…. കോവിഡ് കാരണമുള്ള തിരക്ക് കുറവ് കാരണമെനിയ്ക്ക് നന്നായി പ്രാർത്ഥിയ്ക്കുവാനും കഴിഞ്ഞു… പ്രാർത്ഥിച്ചതിന് ശേഷം പൂജിച്ച പ്രസാദവും വാങ്ങി ഞാനും പണ്ഡിറ്റും കൂടി പുറത്തേക്ക് നടന്നു… പുറത്തേക്ക് ഇറങ്ങുന്നതിനു മുമ്പും സാനിറ്റൈസ് ചെയ്യുവാനുള്ള കവാടം ഉണ്ടായിരുന്നു. അതും കടന്ന് വൈകാതെ പുറത്തേക്ക് പണ്ഡിറ്റിന്റെ കൂടെ ഞാൻ ഇറങ്ങി… കൈയിൽ ഉള്ള പ്രസാദം നാട്ടിൽ പോയിട്ട് ഒഴുകുന്ന പുഴയിലോ തോട്ടിലോ കളയുവാനും പ്രാർഥിച്ചത് എന്ത് തന്നെയായാലും അത് ഉടനടി നടക്കുമെന്നും അത്രയ്ക്ക് ശക്തിയുള്ള ദേവിയുടെ മുന്നിലാണ് പ്രാർഥിച്ചതെന്നും മറ്റും പണ്ഡിറ്റ് എന്നോട് പറഞ്ഞു… അയാൾക്ക് ഞാൻ ഒരു അമ്പത് രൂപ നീട്ടി. ഇത്രയേ ഇപ്പോൾ തരാൻ നിർവാഹമുള്ളൂ എന്നും ഞാൻ അയാളോട് പറഞ്ഞു… അയാൾ എല്ലാം തല കുലുക്കി കേട്ടു…ഇനി കുടുംബവുമായി ഒരിക്കൽ വരണമെന്നും അന്ന് കാണാമെന്നും അയാൾ പറഞ്ഞപ്പോൾ ഞാൻ തല കുലുക്കി സമ്മതിച്ചു…. എന്താണെന്നറിയില്ല ദേവിയോട് പ്രാർത്ഥിച്ചു ഇറങ്ങിയപ്പോൾ എന്റെയുള്ളിൽ അത് വരെയില്ലാത്തൊരു ധൈര്യം നിറഞ്ഞു കഴിഞ്ഞിരുന്നു…വിഷമിക്കേണ്ട എന്ന് ആരോ ചുറ്റും നിന്ന് മന്ത്രിക്കുന്നത് പോലെയൊരു പ്രതീതി അപ്പോഴൊക്കെ എനിയ്ക്ക് അനുഭവപ്പെട്ടു കൊണ്ടിരുന്നു… തുടർന്ന് അധികം വൈകാതെ ഹൗറയിലേക്ക് തിരിച്ചു വന്ന് ഞാൻ ഹൗറയിലെ ജെട്ടിയിൽ നിന്നും ബോട്ടിൽ കയറി എതിർ വശത്തേക്ക് പോയ്‌. അവിടെ കുറച്ചു മാറിയുള്ള ഒറു ഘാട്ടിൽ ഞാൻ ഇരുന്നു… ഹുഗ്ലി നദിയിലെ ശാന്തമായ ഓളങ്ങളിലേക്ക് കണ്ണും നട്ട് ഇരിക്കുമ്പോൾ എന്റെ മനസ്സും ശാന്തമായി കഴിഞ്ഞിരുന്നു. ഇന്നാണെങ്കിൽ ഞാൻ വല്ല വരികളും കുറിച്ചേനെ ആ അന്തരീക്ഷത്തിൽ. പക്ഷേ അന്നെന്നിൽ കവി ഭാവന ഒന്നും ഇല്ലാത്തത് കൊണ്ട് അതൊന്നുമുണ്ടായില്ല…. വൈകുന്നേരം നാല് മണിയോടെ ലോഡ്ജിൽ തിരിച്ചെത്തിയ ഞാൻ ഒന്ന് വിശ്രമിച്ച ശേഷം ആറരയോടെ അവിടെ നിന്നുമിറങ്ങി ഏഴു മണിയോടെ ഏജൻസിയിൽ എത്തി… അവിടെ നിന്നും എനിക്ക് കിട്ടിയ പ്രതികരണം ആഹ്ലാദം ഉയർത്തുന്നതായിരുന്നു…ഒഡിഷയിലെ ബരംപൂർ വരെ ജനറൽ കമ്പാർട്മെന്റിൽ റിസേർവ്ഡ് ടിക്കറ്റ് ഏജൻസി എടുത്തിട്ടുണ്ട്. ബരംപൂർ എത്തിയ ശേഷം സ്ലീപ്പർ കോച്ചിൽ കയറി ടി ടി ഇയോട് സംസാരിച്ചു രാവിലെ എടുത്ത ടിക്കറ്റ് കാണിച്ചു ശരിയാക്കിയാൽ മതിയെന്ന് ഏജൻസിക്കാരൻ എന്നോട് നിർദേശിച്ചു. ബരംപൂരിലേക്ക് ഉള്ള ടിക്കറ്റ് ചാർജ് ആയി 300 രൂപ അടച്ചാൽ മതിയെന്നും പറഞ്ഞു… എന്റെ മുന്നിൽ ഉണ്ടായിരുന്ന യാത്രയ്ക്കുള്ള തടസത്തിനു അതോടെ പരിഹാരമായി… അന്ന് രാത്രി ഷാലിമാർ സ്റ്റേഷനിൽ നിന്നും ഷാലിമാർ എക്സ്പ്രസ്സിൽ കയറിയ ഞാൻ ബംഗാളിന്റെ മണ്ണിനോട് തൽക്കാലം വിട പറഞ്ഞു.. NB : നാട്ടിൽ എത്തി കാളി ഘട്ടിൽ നിന്നും പൂജിച്ചു കിട്ടിയ ആ പ്രസാദം നാട്ടിലെ ഒരു പുഴയിൽ ഞാനൊഴുക്കി. ദിവസങ്ങൾക്കുള്ളിൽ എനിക്ക് ഹൈദരാബാദിലേക്ക് ഇന്റർവ്യൂവിനായി വിളി വരുകയും അതിലൂടെ ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ചേരുകയും പിന്നീട് എന്റെ ബാധ്യതകളുടെ മുക്കാൽ ഭാഗവും തീർക്കുവാൻ കഴിഞ്ഞതും എല്ലാം കാളി ദേവിയുടെ അനുഗ്രഹം കൊണ്ടാണെന്ന് ഞാൻ വിശ്വസിച്ചു… കാളിദാസന്റെ നാവിൽ അക്ഷരങ്ങൾ കുറിച്ചു കൊടുത്ത കാളിദേവി എന്റെ നാവിലും അക്ഷരങ്ങൾ കുറിച്ചു തന്നിരുന്നോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്. കാരണം അത്രയും കാലം ഒരു കോട്ട് (quote)പോലും മനസ്സിൽ ചിന്തിക്കാത്ത ഞാൻ പിന്നീട് രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ കാവ്യാത്മകമായി ചിന്തിക്കുവാനും കോട്സ് മനസ്സിൽ രൂപപ്പെടുത്തുവാനും തുടർന്ന് കഥകളും കവിതകളും എഴുതുവാനും ആരംഭിച്ചു ഈ ലേഖനത്തിൽ എത്തി നിൽക്കുന്നു.. #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ
കാളിഘട്ട്... Part 1 രണ്ടായിരത്തി ഇരുപതിലെ ഡിസംബർ മാസത്തെ അവസാന വാരം. ലോകം പുതുവർഷത്തെ വരവേൽക്കുവാനായി ഒരുങ്ങുന്നു. കോവിഡ് എന്ന മഹാമാരി മുച്ചൂടും മുടിച്ച രണ്ടായിരത്തി ഇരുപത് വിട ചൊല്ലുവാൻ കഷ്ടിച്ച് ഒരാഴ്ച മാത്രം ബാക്കി നിൽക്കുന്നു. എല്ലായിടത്തും കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ അപ്പോഴും നില നിൽക്കുന്നു. മാലോകരെല്ലാം ഏറെ പ്രതീക്ഷയോടെ പുതു വർഷത്തിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന ദിവസങ്ങളിൽ ഒരു ദിനം രാവിലെ ഏഴരയോടെ ഹൗറ സ്റ്റേഷനിൽ കൈയിലൊരു ട്രാവൽ ബാഗും ചുമലിലൊരു ലാപ്ടോപ്പ് ബാഗും തൂക്കി ഞാനിറങ്ങി… നാല് ദിവസം മുമ്പ് ലചിർ ബോർഫുകാന്റെ മണ്ണായ അസാമിലെ ദുലിയ ജാൻ എന്ന സ്ഥലത്ത് നിന്നും നാട്ടിലേക്ക് തുടങ്ങിയ യാത്രയുടെ ഒരു പ്രധാന ഘട്ടം ഇവിടെ പൂർത്തിയായിരിക്കുന്നു. ദുലിയാ ജാനിൽ നിന്നും നീണ്ട പന്ത്രണ്ട് മണിക്കൂർ യാത്രയുടെ അവസാനം എത്തിച്ചേർന്നത് ഗുവാഹത്തി നഗരത്തിൽ. അവിടെ നിന്നും ട്രെയിൻ കിട്ടാത്തതിനാലും ജനറൽ കമ്പാർട്മെന്റിൽ പോലും റിസർവേഷൻ വേണ്ടതിനാൽ സീറ്റ് കിട്ടാതെ രണ്ട് ദിവസം ഗുവാഹത്തിയിൽ താമസിച്ചതിന് ശേഷം ഹൗറയ്‌ക്ക് കിട്ടിയ ടിക്കറ്റിൽ വന്നിറങ്ങിയ ഞാനല്പനേരം പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ ഇരുന്നു വിശ്രമിച്ചു… ഹൗറയിൽ നിന്നും നാട്ടിലേക്ക് രണ്ടോ മൂന്നോ ട്രെയിൻ മാത്രമാണ് ഉള്ളത്. അതിലും റിസർവേഷൻ കിട്ടിയില്ലെങ്കിൽ മുംബൈ, ചെന്നൈ, ബാംഗ്ലൂർ അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ഥലത്തേക്കുള്ള വണ്ടി നോക്കണം. അതിലും ടിക്കറ്റ് കിട്ടിയില്ലെങ്കിൽ അത് കിട്ടുന്നത് വരെ ഈ മഹാനഗരത്തിൽ താമസിക്കേണ്ടി വരും. അക്കാര്യം ചിന്തിക്കുവാൻ പോലും വയ്യ കാരണം സാമ്പത്തിക സ്ഥിതി തന്നെ… രണ്ടര വർഷത്തെ കുവൈറ്റ്‌ ജീവിതത്തിനു ശേഷം നാട്ടിൽ വന്ന് ദുബായിൽ ഒരു ജോലി ശരിയായി അതിന്റെ മെഡിക്കൽ എല്ലാം കഴിഞ്ഞു വിസയും ടിക്കറ്റും വരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് വിധി കോവിഡ് എന്ന മഹാമാരിയുടെ രൂപത്തിൽ എല്ലാം തകർത്തെറിഞ്ഞത്. ഭയങ്കരമായൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോവിഡെന്ന രാക്ഷസൻ ജീവിതത്തെ വലിച്ചെറിഞ്ഞപ്പോൾ ഒരു പിടിവള്ളിയെന്ന പോലെയായിരുന്നു ആക്കൊല്ലം നവംബർ മാസത്തിൽ ഡൽഹിയിലെ ഒരു കമ്പനിയിൽ ജോലി ശരിയായത്. തുടർന്ന് ഡൽഹിയ്ക്ക് പോയാ കമ്പനിയിൽ ചേർന്നതിന് ശേഷം ഒരാഴ്ചയോളം ഡൽഹിയിലും പിന്നീട് ഇരുപത്തഞ്ച് ദിവസത്തോളം ഹരിയാനയിലെ ഹിസ്സാറിന് അടുത്ത് ബർവാലയിലുമായി ജോലി തുടരുമ്പോഴാണ് ഡിസംബർ ആദ്യവാരത്തിന്റെ അന്ത്യത്തിൽ കമ്പനിയെന്നോട് അസാമിലെ സൈറ്റിലേക്കു പോകുവാൻ പറഞ്ഞത്…. അസാമിലെത്തി രണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോൾ കമ്പനിയിൽ ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് ഒന്നര മാസത്തിലേറെ ആയിരുന്നു. ആദ്യ ശമ്പളം കിട്ടേണ്ട സമയം കഴിഞ്ഞിട്ടും അതുണ്ടാവാത്തതിനാൽ പലപ്പോഴും ഡൽഹിയിലെ ഓഫീസിലേക്ക് ഞാൻ വിളിച്ചു കൊണ്ടിരുന്നു. പക്ഷെ അപ്പോഴൊക്കെ കമ്പനിയിൽ നിന്നും അവിടെയും ഇവിടെയും തൊടാത്ത രീതിയിലുള്ള മറുപടിയാണ് ലഭിച്ചു കൊണ്ടിരുന്നത്. ശമ്പളം തരാതെ കമ്പനിയെന്നെ കബളിപ്പിയ്ക്കുകയാണെന്ന് അധികം വൈകാതെ എനിയ്ക്ക് മനസിലായി. തുടർന്നാ കമ്പനിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലായതിനാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആ മടക്കയാത്രയാണ് ഹൗറ സ്റ്റേഷനിൽ എത്തിച്ചത്… ഇരിപ്പിടത്തിൽ കണ്ണുകളടച്ചു വിശ്രമിയ്ക്കുമ്പോൾ എന്റെ മനസ്സാകെ ഉദ്വേഗങ്ങളാലും ഭീതിയാലും നിറഞ്ഞു. നാട്ടിലേക്കുള്ള ടിക്കറ്റ് കിട്ടുമോ ഇനിയതല്ല ഗുവാഹത്തിയിൽ താമസിച്ചത് പോലെയിനി ഈ മഹാനഗരത്തിലും ഒന്ന് രണ്ട് ദിവസം താമസിക്കേണ്ടി വരുമോ എന്നൊക്കെയുള്ള ചിന്തകൾ എന്റെ മനസ്സിനെ കലുഷിതമാക്കിക്കൊണ്ടിരുന്നു… അല്പനേരത്തെ ചിന്തകൾക്കൊടുവിൽ ഞാൻ പതിയെ എഴുന്നേറ്റ് സ്റ്റേഷന് പുറത്തേക്ക് നടന്നു. പുറത്തേക്കുള്ള വഴിയ്ക്കിടയിൽ റിസർവേഷൻ കൗണ്ടർ കണ്ടപ്പോൾ പിറ്റേന്നും അതിന്റെ അടുത്ത ദിവസവും ഉള്ള ട്രെയിനിൽ റിസർവേഷൻ ചെയ്യുന്നതിന് ഫോം പൂരിപ്പിച്ചു ഞാനുമാ വരിയിൽ നിന്നു. കുറച്ച് സമയം കഴിഞ്ഞു കൗണ്ടറിൽ ഫോം കൊടുത്തപ്പോൾ ഒരു ട്രെയിനിലും ടിക്കറ്റ് ഇല്ലെന്നും എല്ലാം വെയ്റ്റിംഗ് ലിസ്റ്റ് അതും ഇരുന്നൂറിനു മുകളിൽ ആണെന്നുമായിരുന്നു എനിയ്ക്ക് കിട്ടിയ വിവരം. ജനറൽ കമ്പാർട്മെന്റിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് നൂറിന് മേലെയാണെന്നും അറിഞ്ഞപ്പോൾ എന്നിലെ നിരാശ കുന്നോളമുയർന്നു… വിഷണ്ണതയോടെ പുറത്തേക്ക് നീങ്ങുമ്പോൾ കോൽക്കത്തയെന്ന ഈ മഹാനഗരത്തിൽ താമസിക്കേണ്ടി വരുമല്ലോ എന്നുള്ള ചിന്തയായിരുന്നു. ഏറെ ദുഃഖഭാരത്തോടെ പുറത്തിറങ്ങി ചുറ്റുമൊന്ന് നോട്ടമയച്ചപ്പോൾ കുറച്ചകലെയായി ബ്രിട്ടീഷുകാർ പണിത ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലമെന്നറിയപ്പെടുന്ന ഹൗറയേയും കോൽക്കത്തയെയും തമ്മിൽ വേർതിരിക്കുന്ന ഹൗറ പാലം അതിന്റെ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്നതെന്റെ മിഴികളിൽ പതിഞ്ഞു. എവിടെ പോയാലും അവിടത്തെ ചരിത്ര പ്രധാനമായ നിർമ്മിതികളും മറ്റും മനസ്സിൽ ഉണർത്തുന്ന ആവേശമോ ജിജ്ഞാസയോ ഒന്നുമെന്റെ മനസ്സിൽ നിറഞ്ഞില്ല. നാട്ടിലേക്ക് പോയിക്കഴിഞ്ഞിട്ട് എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുന്ന ജീവിതമൊരു ചോദ്യ ചിഹ്നമായി നിൽക്കുമ്പോൾ ഇതൊക്കെ എങ്ങനെ മനസ്സിനെ സ്പർശിയ്ക്കാൻ… പുറത്തേക്കിറങ്ങിയതും ചില ഏജൻസികളുടെ ഏജന്റുമാർ വന്നെന്നെ പൊതിഞ്ഞു. അവരുടെ കൈയിൽ കാശ് കൊടുത്താൽ അവർ നാളെക്കുള്ള തത്കാൽ ടിക്കറ്റ് കൺഫേം ആക്കി തരാമെന്നും മറ്റും പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അതിനോടെല്ലാം വിസമ്മതം പ്രകടിപ്പിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. ടിക്കറ്റ് ഉണ്ടെന്ന് പറയുന്ന ഏജന്റുമാരിൽ മിക്കവരും പറ്റിയ്ക്കുവാനായി നടക്കുന്നവരാരിക്കും എന്നാൽ അതിൽ അല്ലാത്തവരും ഉണ്ട്… കൗണ്ടറിൽ ഏകദേശം തൊള്ളായിരം രൂപയുള്ള ടിക്കറ്റിനു ഏജന്റുമാർ പറയുന്ന വില രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. കമ്പനിയിൽ നിന്നും മുമ്പ് ഫുഡ്‌ അലവൻസ് ആയി വാങ്ങിയതും പിന്നെ എന്റെ കൈയിൽ അവശേഷിക്കുന്നതുമായ കാശെല്ലാം ചേർത്ത് കഷ്ടിച്ച് നാലായിരം രൂപ മാത്രമാണ് അപ്പോൾ കൈയിൽ ഉള്ളത്. അതിൽ നിന്നും ടിക്കറ്റിനു ഇത്രയും കാശ് മുടക്കാൻ എന്തായാലും സാധ്യമല്ല എന്നതിനാൽ എന്നെ സമീപ്പിച്ച ഏജന്റുമാരോടെല്ലാം വിസമ്മതം പ്രകടിപ്പിച്ചു ഞാൻ നീങ്ങിക്കൊണ്ടിരുന്നു… റെയിൽവേ സ്റ്റേഷനിൽ വെയ്റ്റിംഗ് ലിസ്റ്റ് കാണിക്കുന്ന ടിക്കറ്റ് ഇരട്ടി വിലയ്ക്ക് കൺഫേം ആയിട്ട് പുറത്ത് ഏജൻസിയിൽ കിട്ടുന്ന കാഴ്ച്ച ഇത് പോലെ ഡൽഹിയിലും മുംബൈയിലും ഒക്കെ കണ്ടിട്ടുണ്ട് പലപ്പോഴും റെയിൽവേ ജീവനക്കാരും ഏജൻസികളും തമ്മിലുള്ള ഒത്തു കളിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്ത്യ ആരു ഭരിച്ചാലും ഇനി ശ്രീരാമ ചന്ദ്രൻ ഭരിച്ചാലും റെയിൽവേയിലെ ഈ ടിക്കറ്റ് കള്ളക്കളി നിൽക്കുമെന്ന് തോന്നുന്നില്ല…. കുറച്ച് ദൂരം മുന്നോട്ട് നടന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ നിൽക്കുന്ന സർക്കിളിൽ എത്തിച്ചേർന്നു ഞാൻ. അവിടെയുള്ള ചില കടക്കാരോട് കുറഞ്ഞ ചിലവിൽ താമസിക്കുവാൻ കഴിയുന്ന മുറികൾ ഉണ്ടോയെന്നു തിരക്കിയപ്പോൾ അവരൊരു സൈക്കിൾ റിക്ഷക്കാരനെ ഏർപ്പാടാക്കി തന്നു. അയാൾ റിക്ഷയിൽ എന്നെയും കൊണ്ട് കുറച്ച് മുന്നോട്ട് പോയിട്ടൊരു ഫ്ലൈ ഓവറിനു കീഴിലൂടെ നീങ്ങി…എവിടെ പോയാലും സാധാരണ അവിടുത്തെ ചെറിയ ഊട് വഴികളുടെ പേരുകൾ പോലും ഞാനോർത്തു വയ്ക്കാറുണ്ട്. എന്നാലിത്തവണ അതൊന്നും നോക്കുവാനോ ഒന്നുമുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ഏകദേശം ഇരുപത് മിനിറ്റോളം സമയമെടുത്തു റിക്ഷക്കാരനൊരു ലോഡ്ജിന് മുന്നിൽ കൊണ്ട് നിർത്തി… ആദ്യമായിട്ടാണ് സ്വാമി വിവേകാനന്ദൻ, ബങ്കിംചന്ദ്ര ചാറ്റർജി, ഈശ്വര ചന്ദ്ര വിദ്യാസാഗർ, ശ്യാമ പ്രസാദ് മുഖർജീ എന്നിവർക്ക് ജന്മമേകിയ വംഗ ദേശത്തിന്റെ മണ്ണിൽ കാല് കുത്തുന്നത്. പക്ഷേ ഒന്ന് മനസറിഞ്ഞു ആസ്വദിക്കുവാൻ പറ്റാത്ത ഒരു യാത്രയായിപ്പോയി ഇത്…ലോഡ്ജിന് മുമ്പിലിറങ്ങിയ ഞാനൊരു നെടുവീർപ്പോട് കൂടി ചിന്തിച്ചു… അധികം വൈകാതെ ലോഡ്ജിൽ ചെക്ക്ഡ് ഇൻ ചെയ്തു. സ്റ്റേഷനിലെ റിസർവേഷൻ കൌണ്ടറിലെ നീണ്ട വരി നിന്നൊക്കെ പുറത്തിറങ്ങിയപ്പോൾ തന്നെ ഒമ്പത് മണിയായിരുന്നു. പിന്നീട് പുറത്ത് നിന്നും ഭക്ഷണം കഴിച്ചു ലോഡ്ജിൽ എത്തുമ്പോഴേക്കും പതിനൊന്നു മണി കഴിഞ്ഞു. തുടർന്നൊന്ന് ഫ്രഷായ ശേഷം കട്ടിലിൽ ഞാനൊന്ന് നിവർന്നു കിടന്നു… നാട്ടിൽ പോയാൽ എന്ത് ചെയ്യും..? ഇനി ഇന്റർവ്യൂകൾ ഒക്കെ തുടങ്ങണമെങ്കിൽ ഒരുപാട് സമയമെടുത്തേക്കും. കോവിഡിന് മുമ്പുള്ള കാലത്തെപ്പോലെ റിക്രൂട്ട്മെന്റുകൾ നടക്കുവാൻ കുറഞ്ഞത് ഒരു കൊല്ലമെങ്കിലും എടുത്തേക്കും. പേർസണൽ ലോൺ ഹോം ലോൺ തുടങ്ങിയവയും മുജ്ജന്മപാപമെന്ന പോലെ ക്രെഡിറ്റ്‌ കാർഡ് അടവുകളും ഒക്കെയുണ്ട്. കോവിഡ് കാരണം ബാങ്കുകൾ കനിഞ്ഞു തന്ന മോറടോറിയം ഒക്കെ അവസാനിച്ചിരിക്കുന്നു. പിടിവള്ളിയായി ലഭിച്ചിരുന്ന ഈ ജോലിയിൽ നിന്ന് കൊണ്ടെല്ലാം പതിയെ തിരിച്ചടച്ചു തുടങ്ങാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കമ്പനിയിൽ നിന്നേറ്റ ചതി കാരണമിനിയത് നടക്കില്ല. എന്ത് ചെയ്യുമിനി മുന്നോട്ടേക്ക്…? ഭാവിയെ കുറിച്ചുള്ള കാര്യങ്ങൾ ചോദ്യങ്ങളായി മനസ്സിൽ നിറഞ്ഞപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെയൊരു അവസ്ഥയിൽ എത്തി….വൈകാതെ യാത്രാക്ഷീണം കാരണം ഞാനുറക്കത്തിലേക്ക് വഴുതി വീണു… ഏകദേശം മൂന്ന് മണിയോടടുത്ത നേരത്ത് ഫോൺ നിർത്താതെ ശബ്‌ദിച്ചപ്പോൾ ഞാനുറക്കത്തിൽ നിന്നുമെഴുന്നേറ്റ് ഫോണിൽ നോക്കി…. നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ഹൈദരാബാദിൽ എന്റെ ജൂനിയർ എഞ്ചിനീയർ ആയി വർക്ക്‌ ചെയ്തിരുന്ന സൗബിക് താലൂക്ദാർ ആയിരുന്നു അത്. അവൻ കൊൽക്കത്ത സാൾട്ട് ലേക്കിൽ ഉണ്ടെന്ന് അറിയാവുന്നതിനാൽ ഞാൻ ഹൗറ എത്തിയ കാര്യവും മറ്റും അവന് വാട്സ്ആപ്പ് മെസ്സേജ് ചെയ്തിരുന്നു. പിന്നീട് വിളിക്കാമെന്നും പറഞ്ഞവൻ എനിയ്ക്ക് മറുപടിയും തന്നിരുന്നു… ഫോൺ എടുത്തപ്പോൾ അഞ്ച് മണിയോടെ ഹൗറയിൽ എത്തുമെന്നും തമ്മിലൊന്ന് കാണാമെന്നും സൗബിക് മൊഴിഞ്ഞു. കാണാമെന്ന് ഞാനും മറുപടി നൽകി… തുടർന്ന് പുറത്തേക്കിറങ്ങി ഒരു ചായയൊക്കെ കുടിച്ച ശേഷം ഡ്രെസ്സൊക്കെ മാറ്റി കുറച്ചപ്പുറത്തായി കാണുന്ന ഫ്ലൈ ഓവറിന്റെ അടിയിലേക്ക് ഞാൻ നടന്നു… ഫ്ലൈ ഓവറിന്റെ അടിയിലെത്തിയപ്പോൾ ഫ്ലൈ ഓവറിലേക്ക് കയറി നടന്നു. ഏകദേശം മൂന്ന് കിലോമീറ്ററോളം നീളമുള്ള ആ ഫ്ലൈ ഓവറിലൂടെയുള്ള യാത്ര അവസാനിച്ചത് രാവിലേ റിക്ഷ പിടിച്ച ആ സർക്കിളിൽ ആയിരുന്നു. തുടർന്ന് അവിടുന്നും ഒന്നര കിലോമീറ്ററോളം മുന്നോട്ട് നീങ്ങി ഹൗറ പാലത്തിൽ ഞാനെത്തിച്ചേർന്നു…. ഹൗറ പാലത്തിലെ ഫുട്പാത്തിൽ നിന്നു കൊണ്ട് തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ അലക്ഷ്യമായി ഞാൻ നോക്കി നിന്നു. തുടർന്നു ഫുട്പാത്തിലൂടെ മുന്നോട്ട് ലക്ഷ്യമില്ലാതെയെന്നവണ്ണം ഞാൻ മറുവശത്തേക്ക് നടന്നു… താഴെ ശാന്തമായൊഴുകുന്ന ഹുഗ്ലി നദിയും അതിന്റെ ഭംഗിയുമൊന്നും ആസ്വദിക്കുവാൻ എനിക്ക് മനസ്സ് കൊണ്ട് സദ്ജിക്കുന്നുണ്ടായിരുന്നില്ല. ശാന്തമായി വന്നു പുല്കുന്ന ഇളം കാറ്റിനു പോലും കാഠിന്യമേറെയുള്ളത് പോലെയുലവായിക്കൊണ്ടിരുന്നു എനിക്കപ്പോൾ. ഭ്രാന്തമായ മനസ്സുമായി നദിയുടെ അങ്ങേ ഭാഗത്തെത്തിയ ഞാൻ കുറച്ച് സമയമവിടെ ചെലവിട്ട ശേഷം തിരിച്ചു നടന്നു…. അഞ്ച് മണിയോടടുത്തപ്പോൾ സൗബിക്ക് പാലത്തിനു അടുത്തുള്ള ജെട്ടിയിൽ എത്തിയതിനു ശേഷമെന്നെ വിളിച്ചു… അഞ്ചാറു വർഷങ്ങൾക്ക് ശേഷം തമ്മിൽ കാണുമ്പോൾ ഞങ്ങൾക്ക് പറയുവാനേറെ വിശേഷങ്ങൾ ഉണ്ടായിരുന്നു. പഴയ ചില രസകരമായ അനുഭവങ്ങളും മറ്റും സംസാരിച്ചു പഴയ ഓർമ്മകളിലേക്കൊരു മടക്കയാത്ര നടത്തിയപ്പോൾ അത് വരെ എന്റെ മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കുന്നതിനൊക്കെ ഒരു താൾക്കാലിക ശമനം വന്നു… മാനമിരുണ്ട് തുടങ്ങിയപ്പോൾ ഹൗറ പാലത്തിലെ അലങ്കാര ദീപങ്ങളെല്ലാം തെളിഞ്ഞു തുടങ്ങി. തുടർന്ന് സൗബിക്കും ഞാനും കൂടി ഒരുമിച്ചുള്ളതും അല്ലാത്തതുമായ ചിത്രങ്ങൾ ഫോണിൽ എടുത്തു… ഏഴു മണിയോടടുത്തപ്പോൾ സൗബിക് എന്നോട് യാത്ര പറയുവാനൊരുങ്ങി… പിരിയാൻ നേരം ഒരു ജോലിയിൽ കയറേണ്ടതിന്റെ അത്യാവശ്യവും എവിടെ നിന്നെങ്കിലും വല്ല റെഫെറെൻസും കിട്ടിയാൽ അറിയിക്കുവാൻ ഞാനവനോട് അഭ്യർത്ഥിച്ചു… എല്ലാറ്റിനും തലയാട്ടി സമ്മതിച്ച സൗബിക് തുടർന്ന് എന്നോടെന്തോ പറയുവാനൊരുങ്ങി. എന്താണവൻ പറയുവാൻ പോകുന്നതെന്ന് ഞാൻ കാതും കൂർപ്പിച്ചു നിന്നു… "സാർ…സാറേതായാലും കോൽക്കത്ത വരെ വന്നില്ലേ. നാളെ രാവിലേ സാർ ഒന്ന് കാളിഘട്ട് സന്ദർശിച്ചേക്കൂ. കേരളത്തിലേക്ക് നാളെ ട്രെയിൻ ഉണ്ടായാലും രാവിലെ കാണില്ല. അത് കൊണ്ട് എന്തായാലും അവിടെ വരെ പോയ്‌ വരാൻ സാറിന് സമയവും കിട്ടും"..നിറഞ്ഞൊരു ചിരിയോടെ ഒരു നിർദേശമെന്ന പോലെ സൗബിക് എന്നോട് പറഞ്ഞു… പോകാമെന്നു ഞാനും സമ്മതിച്ചു.. തുടർന്ന് സൗബിക്കിനോട് യാത്ര പറഞ്ഞു പിരിഞ്ഞു വീണ്ടും നടന്നു ഞാൻ നേതാജിയുടെ പ്രതിമ നിൽക്കുന്ന സർക്കിളിൽ എത്തി. അവിടെ നിന്നും എനിക്ക് പോകേണ്ടതിന്റെ ഇടത് വശത്തേക്ക് ഒരു റോഡ് കണ്ടപ്പോൾ ഞാൻ വെറുതെയൊന്ന് കറങ്ങാമെന്ന് കരുതി ആ റോഡിലൂടെ മുന്നോട്ട് നീങ്ങി… കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ ഇടത് വശത്തായൊരു ട്രാവൽ ഏജൻസി ഞാൻ കണ്ടു… അപ്രതീക്ഷിതമായി എന്നിൽ നിറഞ്ഞൊരു അറിയാത്ത ചിന്തയിൽ ഞ്ഞാനാ ഏജൻസിയിലേക്ക് കയറി. അവരോട് നാട്ടിലേക്ക് പോകുവാനുള്ള ടിക്കറ്റ് നോക്കിയെന്നും എന്നാൽ വെയ്റ്റിംഗ് ലിസ്റ്റ് ആണെന്നും വേറെ ഏജൻസികൾ താങ്ങാൻ പറ്റാത്ത റേറ്റ് ആണ് ചോദിക്കുന്നതെന്നും വേറെ ചെന്നൈയിലേക്കോ വിശാഖപട്ടണത്തേക്കോ എത്തിച്ചേരാൻ പറ്റുന്ന വിധത്തിൽ എങ്ങനെയെങ്കിലും ഒരു ടിക്കറ്റ് ഒപ്പിച്ചു തരാമോ എന്ന് ഞാനവരോട് തിരക്കി. സംഭാഷണത്തിന്റെ അവസാനം അപേക്ഷരൂപമായിക്കഴിഞ്ഞിരുന്നു… "സാർ…നാളെ രാവിലെ ഒരു റിസർവേഷൻ ടിക്കറ്റ് എടുക്കൂ. വെയ്റ്റിംഗ് ലിസ്റ്റ് എത്രയായാലും സാരമില്ല. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം"..ഏജൻസിയിൽ ഇരിക്കുന്ന ആൾ എല്ലാം കേട്ടതിനു ശേഷം വളരെ ശാന്തനായി എന്നോട് മൊഴിഞ്ഞു… അയാളുടെ മറുപടി എന്ത് കൊണ്ടോ എന്നിലൽപ്പം ആശ്വാസം പകർന്നു. തുടർന്ന് പുറത്തിറങ്ങി ഞാൻ മെയിൻ റോഡിലേക്ക് വന്നതിനു ശേഷമെന്റെ ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി… അപ്പോൾ കുറച്ചകലെ അലങ്കാര ദീപങ്ങളുടെ പ്രഭയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഹൗറ പാലത്തിന്റെ ദൃശ്യമെന്റെ മിഴികളിൽ പതിഞ്ഞു… ആ ദൃശ്യമെന്റെ മനസ്സിൽ പതിയെ ആശ്വാസത്തിന്റെ നെയ്ത്തിരിനാളങ്ങൾ തെളിയ്ക്കവേ ഞാൻ പതിയെ ലോഡ്ജിലേയ്ക്ക് പോകുവാനായി ഫ്ലൈ ഓവറിലേക്ക് കയറി…. തുടരും #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ
ഒരു കഥയുടെ പിറവി.... രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നൊന്ന് ഫ്രഷായിട്ട് ഭക്ഷണവും കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിലൊരു ഓഡിയോ കോൾ വരുന്ന ശബ്ദം കേട്ടത്.. ഫോണെടുത്ത് നോക്കിയ എന്റെ മനസ്സിൽ ഞെട്ടലും അത്ഭുതവും അമ്പരപ്പും ഒന്നിച്ചു നിറഞ്ഞു…കാരണം കോൾ ചെയ്യുന്നത് പതിനാല് വർഷമായി യാതൊരു കോണ്ടാക്ടുമില്ലാത്ത ജീവിതയാത്രയിലെപ്പോഴോ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ഒരു പെണ്ണായിരുന്നു… ഈ പതിനാല് വർഷങ്ങൾക്കുള്ളിൽ അവളെവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ എനിക്കറിയില്ല…. എന്റെ ഇൻസ്റ്റഗ്രാം ഐഡി എങ്ങനെ ഇവൾക്ക് കിട്ടി…? എന്തിനാവും ഇവളിപ്പോൾ എന്നെ വിളിക്കുന്നത്…? ചോദ്യങ്ങൾ നിറഞ്ഞ മനസ്സോടെ ഒരാശങ്കയോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു… "ഹലോ…." "ഹലോ…അരുൺ ചേട്ടാ…ഞാനിപ്പോൾ ഇഘത്പുരി റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. ഒന്നിവിടെ വരെ വരാമോ"…? അപ്പുറത്ത് നിന്നുമവളുടെ ശബ്ദമെന്റെ കാതിലേക്കോഴുകിയെത്തി… "ഇഘത്പുരി സ്റ്റേഷനിലോ"…? അവൾക്കുള്ള മറുപടി ഞെട്ടൽ കലർന്ന സ്വരത്തിലൊരു മറുചോദ്യമായിട്ടാണ് എന്നിൽ നിന്നുമുതിർന്നത്… "അതേ…ചേട്ടൻ ഇവിടേയ്ക്കൊന്ന് വരാമോ"..? ഇവിടെ എത്തിയ ശേഷം ബാക്കി പറയാം… അതും പറഞ്ഞു മറുതലയ്ക്കൽ കോൾ കട്ടായി… ഒരുപാട് കാലമായിട്ട് ഒരു വിധേനയും കോൺടാക്ട്ടില്ലാത്ത ഒരുവൾ എന്റെ കമ്പനിയുടെ ക്യാമ്പിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററോളം ദൂരത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും വിളിക്കുന്നു… പോകണമോ വേണ്ടയോ…ചിന്തകൾ തമ്മിലുള്ള വടം വലികൾക്കൊടുവിൽ പോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം… ഉടനെ ഡ്രസ്സ്‌ മാറി കമ്പനിയിലെ ടിപ്പർ ഡ്രൈവറായ ഹരിയണ്ണ എന്ന് ഞാൻ വിളിക്കുന്ന ഹരി ഒഡോലെയുടെ ബൈക്ക് വാങ്ങി ഞാൻ ക്യാമ്പിൽ നിന്നുമിറങ്ങി. എന്നുമെന്നെയൊരു അനിയനെപ്പോലെ കാണുന്ന ഹരിയണ്ണയോട് ഞാനെപ്പോൾ ബൈക്ക് ചോദിച്ചാലും പുള്ളി തരാറുണ്ട്… അര മണിക്കൂറോളം സമയമെടുത്ത് ഞാൻ ഇഘത് പുരി സ്റ്റേഷന്റെ മുന്നിലെത്തി. അവിടെ മെയിൻ എൻട്രൻസിൽ എന്നെയും കാത്തെന്നവണ്ണം അവൾ നിൽക്കുന്നു. പണ്ട് കണ്ടതിനേക്കാൾ ശകലം തടി വച്ചുവെന്നല്ലാതെ അവളുടെ രൂപത്തിന് അധികം മാറ്റമൊന്നുമില്ല. അതിനാലവളെ തിരിച്ചറിയുവാൻ ബുദ്ധിമുട്ടിയില്ല… എന്നെക്കണ്ടപ്പോൾ അവളെന്നെ നോക്കി ഹൃദ്യമായൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടി… തിരിച്ചും അവളോട് ചിരിച്ചു കൊണ്ട് കൈ കൊടുക്കുമ്പോഴും കോൾ വന്നപ്പോഴുള്ള സംശയങ്ങളെന്റെ മനസ്സിൽ നിറഞ്ഞു നിന്നു… എന്റെ ഐഡിയും ഞാൻ ഇഘത്പുരി ഉണ്ടെന്നുമുള്ള വിവരങ്ങളെങ്ങനെ കിട്ടിയെന്നും അവളോട് തിരക്കിയപ്പോൾ എന്റെ പ്രൊഫൈൽ പബ്ലിക് ആയത് കൊണ്ട് പേര് അടിച്ചപ്പോൾ കണ്ടെന്നും അതിൽ ഫോട്ടോകൾ പോസ്റ്റിയതിൽ ലൊക്കേഷൻ ഇഘത്പുരി എന്ന് കാണിച്ചിട്ടുണ്ട് എന്നുമവളെനിക്ക് മറുപടി നൽകി… അവള് പറഞ്ഞത് ശരിയാണെന്ന കാര്യം ഞാനുമോർത്തു.. തുടർന്നവളോട് ഇങ്ങോട്ട് വരാനുള്ള കാരണമെന്താണെന്ന് ഞാൻ ചോദിച്ചു… "ചേട്ടാ.. എനിക്കൊന്ന് അജ്മീർ വരെ പോകണം"…അവളുടെ മറുപടി "അതിനെന്താ…ഇവിടെ നിന്ന് പോകാൻ ഡയറക്റ്റ് ട്രെയിൻ കിട്ടുമോന്നറിയില്ല മുംബൈ പോയാൽ അങ്ങോട്ട്‌ പോകാനുള്ള വണ്ടി കിട്ടിയേക്കും"…ഞാനവൾക്ക് മറുപടി നൽകി… "എനിക്ക് ട്രെയിനിലല്ല പോകേണ്ടത്…ചേട്ടന്റെ കൂടെ ബൈക്കിലൊരു റൈഡ് പോകാനാണ് ഞാനുദ്ദേശിക്കുന്നത്"…ഒരു ചിരിയോടെ അവളെന്നോട് മൊഴിഞ്ഞു… അവൾ പറഞ്ഞത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി… "ബൈക്കിൽ പോകാനോ അതും എന്റെ കൂടെ…നിനക്ക് വല്ല പ്രശ്നവുമുണ്ടോ"..? ഞെട്ടൽ വിട്ട് മാറാതെ അല്പം രോഷത്തോടെ ഞാനവളോട് ചോദിച്ചു… "അതെന്താ ബൈക്കിൽ പോയാല്"…? "ചേട്ടൻ പണ്ട് എറണാകുളം തൊട്ട് കോഴിക്കോട് വരെ ഇടയ്ക്ക് വണ്ടിയോടിച്ചു പോകാറില്ലായിരുന്നോ. ഒരോ ദിവസവും അത്രയും ദൂരം വച്ച് ഓടിച്ചാൽ പോരെ. പുറകിൽ ഞാനും കൂടെയുണ്ടാവും എന്നൊരു വ്യത്യാസം മാത്രമല്ലേയുള്ളൂ. അജ്മീർ പോയിട്ട് തിരിച്ച് വരാൻ ട്രെയിൻ കിട്ടാതെ ബസിലും ട്രക്കിലുമൊക്കെയായി അഹ്‌മദാബാദ് വരെയെത്തിയ കാര്യം മുമ്പെന്നോട് പറഞ്ഞിട്ടുള്ളതല്ലേ"...നിസ്സാരമട്ടിൽ അവളുടെ മറുപടി… ശരിയാണ്…2008 കാലത്ത് അജ്മീർ പോയിട്ട് തിരിച്ച് വരാൻ ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തത് കൊണ്ട് അവിടുന്ന് മൗണ്ട് അബു റോഡ് വരെ ബസിലും പിന്നെയവിടെ നിന്നും ഗുജറാത്തിലെ പാലൻപൂർ വരെ ട്രക്കിലും പിന്നെയവിടെ നിന്നും ബസിലും ട്രെയിനിലുമായ് അഹ്‌മദാബാദും അവിടെ നിന്ന് ട്രെയിനിലായി മുംബൈയിലും പിന്നെ നാട്ടിലേക്കും പോയിരുന്നു. ഓർക്കുട്ട് അതിന്റെ പീക്ക് ടൈമിൽ നിൽക്കുന്ന കാലത്ത് ഇവളോട് ഒരിക്കൽ ഇതെല്ലാം പറഞ്ഞിട്ടുമുണ്ട്… "നിനക്ക് കെട്ട്യോന്റെ കൂടെ പോയാൽ പോരെ…ഞാനെന്തിനാ വരുന്നത്. പിന്നെ എനിക്കങ്ങനെ വരാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. എനിക്കൊരു വീടും കുടുംബവുമൊക്കെയുണ്ട്. അങ്ങനെ ഒരാൾ പറയുമ്പോഴേക്കും എനിക്കിറങ്ങാനൊന്നും പറ്റില്ല"…അറുത്തു മുറിച്ച പോലെയായിരുന്നു എന്റെ സംസാരം… "എന്റെ കെട്ട്യോൻ യു എസിൽ ബിസിയാണ്. വരാൻ പറ്റില്ല. പിന്നെ എനിക്കറിയാവുന്നവരിൽ ആ റൂട്ട് അറിയാവുന്നത് അരുൺ ചേട്ടന് മാത്രമാണ്…ഹസിനോട് ഞാൻ അനുവാദം വാങ്ങിയിട്ടുണ്ട്. ഇനി ചേട്ടന്റെ വൈഫിന്റെ കാര്യമാണെങ്കിൽ പുള്ളിക്കാരിയോടും ഞാൻ അനുവാദം വാങ്ങിയിട്ടുണ്ട്"…അവളുടെ നിസ്സാരമട്ടിലുള്ള മറുപടി.. ആ മറുപടിയിൽ ഞാൻ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയി…. എന്റെ വൈഫിന്റെ അടുത്തുന്നു ഇവള് പെർമിഷൻ വാങ്ങിയെന്നോ…? അവളോട് ഇവളെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട് എന്നത് നേരാണ്. എന്നാൽ എന്റെ സോഷ്യൽ മീഡിയ ഫ്രണ്ട് പോലുമല്ലാത്ത ഇവള് വൈഫിനോട്‌ സംസാരിച്ചെന്നൊക്കെ പറഞ്ഞാൽ അതൊട്ടും വിശ്വാസയോഗ്യമല്ല…ഞാൻ ചിന്തിച്ചു… "ചേട്ടനിങ്ങനെ അധികം ചിന്തിച്ചു കൂട്ടേണ്ട..പുള്ളിക്കാരിയെ ഞാൻ മെസ്സഞ്ചറിൽ ഒന്ന് വിളിച്ചു നോക്കിയതാ. എന്തോ ഭാഗ്യത്തിന് പുള്ളിക്കാരിയാ സമയം അതിൽ ഓൺലൈൻ ആയിരുന്നു. അതോണ്ട് സംസാരിക്കാൻ പറ്റി"…ഞാൻ മനസ്സിൽ ചിന്തിച്ച കാര്യങ്ങൾക്ക് ഉത്തരമെന്നത് പോലെയവളുടെ മറുപടി വന്നു… അവളോടൊന്നും പറയാതെ ഞാൻ വൈഫിന്റെ നമ്പറിൽ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.. "ഏട്ടാ…അവളെന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഒന്ന് അവളെ അജ്മീർ വരെ കൊണ്ട് പോകരുതോ"…എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വൈഫിന്റെ മറുപടിയും വന്നു… ആ മറുപടിയിൽ ഞാനാകെ അസ്ത്രപ്രജ്ഞനായി നിന്ന് പോയി… കലൂരിൽ നിന്നും പാലാരിവട്ടം വരെ കൊണ്ട് പോകരുതോ എന്ന് പറയുന്നത് പോലെയാണ് വൈഫ് അജ്മീർ കൊണ്ട് പോകരുതോ എന്ന് ചോദിക്കുന്നത്. അതും ഒരന്യസ്ത്രീയോടൊപ്പം. ഒരു ഭാര്യയും സമ്മതം മൂളാത്ത കാര്യത്തിനാണ് എന്റെ ഭാര്യ സമ്മതം തന്നിരിക്കുന്നത്…. ഭാര്യയുടെ മറുപടി പകർന്ന ഞെട്ടലിൽ നിൽക്കുമ്പോൾ അപ്പുറത്ത് കോൾ കട്ടായി… തുടർന്ന് അവളെ നോക്കിയപ്പോൾ ഇനി പോകാമല്ലോ എന്ന അർത്ഥത്തിലൊരു ചിരി നിറഞ്ഞ നോട്ടമെന്നിലെത്തി… പിന്നെയെല്ലാം പെട്ടെന്നായിരുന്നു…കമ്പനിയിൽ എന്റെ സുപ്പീരിയറിനെ വിളിച്ചു ഞാനൊരാഴ്ച്ചത്തെ ലീവ് പറഞ്ഞപ്പോൾ ഒന്നും പറയാതെ അദ്ദേഹമതെനിക്ക് അനുവദിച്ചു. തുടർന്ന് ഹരിയണ്ണയോട് ഒരു ബുള്ളറ്റ് കിട്ടുമോ എന്ന് തിരക്കിയപ്പോൾ ഞാൻ വന്ന ബൈക്ക് കൂടാതെ അങ്ങേര് ഉപയോഗിക്കുന്ന ബുള്ളറ്റ് വീട്ടിൽ ഉണ്ടെന്നും അതെനിക്ക് നൽകാമെന്ന മറുപടിയും കിട്ടി…ഇതെല്ലാം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഈ യാത്രയ്ക്ക് വേണ്ടി നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകേണ്ടിയിരുന്ന എല്ലാറ്റിനും പരിഹാരമായിരിക്കുന്നു… അവളെയും കൊണ്ട് സ്റ്റേഷന് വെളിയിലിറങ്ങിയ ഞാൻ ഹരിയണ്ണയോട് അദ്ദേഹത്തിന്റെ വീട്ടിലൊരു ദിവസം അവളെയൊന്ന് താമസിപ്പിക്കാമോ എന്ന് തിരക്കി. ആരാണെന്ന് തിരക്കിയപ്പോൾ റിലേറ്റീവ് ആണെന്നൊരു കള്ളം പറഞ്ഞെങ്കിലും ഹരിയണ്ണ സമ്മതിച്ചു. അങ്ങനെ അവളെയും വണ്ടിയിൽ കയറ്റി ഘോട്ടിയിലുള്ള ഹരിയണ്ണയുടെ വീട്ടിലാക്കിയ ശേഷം പിറ്റേന്നത്തെ യാത്രയ്ക്കായ് ഞാൻ തയ്യാറെടുത്തു കൊണ്ടിരുന്നു… അപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. റൂമിലെത്തി എല്ലാം പാക്ക് ചെയ്ത ശേഷം വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ഹരിയണ്ണയുടെ കൂടെ പോയി ബുള്ളറ്റ് എടുത്ത് കൊണ്ട് ഞാൻ തിരികെ വന്നു… എങ്ങനെയെങ്കിലും രാത്രിയൊന്ന് കടന്ന് കിട്ടാനായി കാത്തിരുന്നു കൊണ്ട് ഞാനിറങ്ങി. അവളെ വിളിച്ചു നാല് മണിയോടെ അവിടെ എത്തുമെന്നും റെഡി ആയി നിക്കണമെന്നും നിർദ്ദേശം നൽകി… ഒരു വിധം രാത്രി ചെലവിട്ട് നാല് നാലര മണിയോടെ ഹരിയണ്ണയുടെ വീട്ടിലെത്തി അവളെയും കൊണ്ടാ ദൂരയാത്ര ഞാൻ തുടങ്ങി… നാസിക്ക് സിറ്റിയും കടന്നു ഗുജറാത്ത്‌ ബോർഡർ ലക്ഷ്യമാക്കി നീങ്ങിയ എന്റെ ബൈക്ക് പല മലനിരകളും എല്ലാം കടന്ന് കിലോമീറ്ററോളം സഞ്ചരിച്ചു ഗുജറാത്തിലേക്ക് കടന്നു…. ഇടയ്ക്ക് ചിലയിടത്ത് ചായ കുടിക്കുവാനൊക്കെ നിർത്തിയ സമയത്ത് അവൾ വിദേശത്തെ വിശേഷങ്ങളൊക്കെ പറഞ്ഞപ്പോൾ ഞാനെല്ലാം മൂളി കേട്ട് കൊണ്ട് നിന്നു… കുറെ നേരത്തെ യാത്രയ്ക്ക് ശേഷം നവസാരി എത്തിയ ഞങ്ങൾ സൂറത്ത് ലക്ഷ്യമാക്കി നീങ്ങി. പണ്ടെപ്പോഴോ ഈ റൂട്ടിൽ ബസിൽ പോയ ശേഷം പോകുന്നത് ഇപ്പോഴാണ്… സൂറത്തിൽ എത്തിയപ്പോൾ ഞാൻ വണ്ടിയും കൊണ്ട് എത്തിയത് വർഷങ്ങൾക്ക് മുമ്പ് സൂറത്തിലെ ഹജിറയിൽ വർക്ക്‌ ചെയ്യുമ്പോൾ ഇടയ്ക്ക് പോകാറുണ്ടായിരുന്ന നയാപൂളിലെ മലയാളി ഹോട്ടലിലേക്കായിരുന്നു… അവിടിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളിരുവരും കോളേജ് ക്യാന്റീനിൽ വച്ച് ഭക്ഷണം കഴിച്ചതൊക്കെ ഓർക്കാറുണ്ടോ എന്ന ചോദ്യത്തിന് എങ്ങും തൊടാത്ത രീതിയിൽ ഉണ്ടെന്ന മറുപടിയും ഞാൻ കൊടുത്തു… ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും ബറൂച് ലക്ഷ്യമാക്കി ഹൈവേയിലൂടെ നീങ്ങുമ്പോൾ അവൾക്ക് ഉറക്കം വരുന്നുവെന്നും എന്റെ പുറത്തേക്ക് ചാരി മയങ്ങിക്കോട്ടെ എന്നും ചോദിച്ചു. ഞാനതിന് സമ്മതം മൂളി…എന്റെ പുറത്തോട്ട് ചാരി അവളുറക്കമായി… മുന്നോട്ട് പോയിക്കൊണ്ടിരുന്ന വണ്ടി പൊടുന്നനെയൊന്ന് പാളിയപ്പോൾ ഒരു വിധത്തിൽ ഞാൻ സൈഡാക്കി. അപ്പോഴും അവള് ഉറങ്ങുകയായിരുന്നു… ഹാൻഡിൽ ഭാഗത്തെക്ക് ഏന്തി നിന്നിട്ട് ഫ്രണ്ട് ടയറിലേക്ക് ഒന്ന് നോട്ടമയച്ച ഞാനത്യം നിരാശയോടെ നിന്നു… മുന്നിലെ ടയർ പഞ്ചർ ആയിരിക്കുന്നു… എന്റെ പുറത്തേക്ക് ചാരിയിരുന്നു മയങ്ങുന്ന അവളെയെങ്ങനെ ഉണർത്തുമെന്നറിയാതെ വിഷണ്ണനായി ബൈക്കിൽ ഇരിക്കുമ്പോൾ പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നുമൊരു തരിപ്പുയർന്നു… നെഞ്ച് ശക്തിയിൽ തരിച്ചപ്പോൾ കണ്ണ് തുറന്ന് ചുറ്റും നോക്കിയ ഞാൻ കണ്ടത് സൂറത്ത് ബറൂച് ഹൈവേ ആയിരുന്നില്ല. മറിച്ചു ഘോട്ടിയിലെ എന്റെ കമ്പനി വർക്ഷോപ്പായിരുന്നു. വർക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന ഒരു ബൊലേറോയിലാണ് ഞാനിരിക്കുന്നതെന്ന് മനസ്സിലാക്കുവാൻ എനിക്ക് നിമിഷങ്ങൾ വേണ്ടി വന്നു… ഫെബ്രുവരി മാസത്തിൽ വർക്ഷോപ്പിലെ കണ്ടെയ്നർ ഓഫീസിൽ ഇരുന്നപ്പോൾ ഒരു രണ്ട് മണിയോടെ നല്ല തണുത്ത കാറ്റ് അടിച്ചിരുന്നു. അവിടെ ഇരിക്കാൻ പറ്റാതെ വന്നപ്പോൾ ഞാനാ ബൊലേറോയിൽ വന്നു ഇരിക്കുകയായിരുന്നു. ഫ്രണ്ട് സീറ്റിൽ ചാരി കിടന്നു ഉറങ്ങിപ്പോയ ഞാൻ ഫോണിലൊരു കോൾ വന്നപ്പോൾ അതിന്റെ വൈബ്രേഷനിൽ ഉണർന്ന് പോയതാണ്… ഞാൻ കണ്ടതൊരു സ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാൻ അപ്പോഴുമെനിക്ക് പറ്റുന്നുണ്ടായിരുന്നില്ല…കുറച്ച് നേരം അങ്ങനെയിരുന്നു എല്ലാമാലോചിച്ചപ്പോൾ ഞാൻ ചിരിച്ചു പോയി… രാവിലെ ഡ്യൂട്ടി കഴിഞ്ഞു മുറിയിലെത്തിയപ്പോൾ ഞാൻ കണ്ട സ്വപ്നത്തെ കുറിച്ച് ഭാര്യയോടും പിന്നെ ബാംഗ്ലൂർ ഉള്ള ക്ലാസ്സ്‌മേറ്റിനോടുംവിവരിച്ചപ്പോൾ അവര് രണ്ട് പേരും പൂരച്ചിരിയായിരുന്നു… അന്ന് ഒരു നോവൽ പൂർത്തിയാക്കി അടുത്തത് എന്തെഴുതും എന്നാലോചിച്ചു നിൽക്കുന്ന സമയവും. കഥ എഴുതുവാൻ തുടങ്ങിയ കാലത്തുള്ള ഒരാഗ്രഹമായിരുന്നു മോട്ടോർ സൈക്കിൾ ഡയറി പോലെയൊരു റോഡ് സ്റ്റോറി എഴുതണമെന്നുള്ളത്… ഈ കണ്ട സ്വപ്നത്തെ പശ്ചാത്തലമാക്കി പലപ്പോഴായി ആ ഭാഗത്തെ ചില സ്ഥലങ്ങളിലേക്ക് പോയിട്ടുള്ള എന്റെ യാത്രാനുഭവവും ചേർത്തു കൊണ്ടൊരു കഥ എഴുതിയാലോ എന്ന് ഞാൻ ചിന്തിച്ചു… എന്നെങ്കിലും റോഡ് സ്റ്റോറി എഴുതുകയാണെങ്കിൽ നാട്ടിൽ നിന്നും എന്റെ ബാല്യകാലം ചെലവിട്ട ലുധിയാനയിലേക്ക് വൈഫിനേയും കൊണ്ട് ബൈക്കിൽ പോകുന്നത് സങ്കൽപ്പിച്ചു കൊണ്ടൊരു കഥയെഴുതുവാനായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്… #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
അതി ജീവനം Last ഈയൊരു താലി തന്റെ കഴുത്തിൽ ചാർത്തി തന്നെ സ്വന്തമാക്കുവാൻ സാമുവൽ സാറിനെയും സിനിയെയും കൂട്ട് പിടിച്ചു ജിത്തേട്ടൻ നടത്തിയ നാടകത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തനിയ്ക്കുണ്ടായ ഞെട്ടൽ പ്രവചനാതീതമായിരുന്നു. ചെറുതായി ദേഷ്യം തോന്നിയെങ്കിലും ജിത്തേട്ടന്റെ കണ്ണുകളിൽ നിറഞ്ഞ തന്നോടുള്ള അടങ്ങാത്ത സ്നേഹം കണ്ടപ്പോൾ അതൊക്കെ ക്ഷമിക്കുവാനല്ലാതെ മറ്റൊന്നിനും തനിക്ക് കഴിയുമായിരുന്നില്ല. തന്റെയുള്ളിലും അറിയാതെ ജിത്തേട്ടനോട് പ്രണയം മൊട്ടിട്ടിരുന്നുവോ ആവോ...അദ്ദേഹമടുത്തുള്ളപ്പോൾ പലപ്പോഴും തനിക്കൊരു സുരക്ഷിതത്വം അനുഭവപ്പെടാറുണ്ടായിരുന്നു എന്നുള്ളത് സത്യമാണ്..... താലിയിൽ പിടിച്ച് കൊണ്ട് കണ്ണാടിയിലേക്ക് നോക്കി നിൽക്കുമ്പോൾ ശ്വേതയുടെ മനസ്സ് ചിന്തകളാൽ നിറഞ്ഞു... ആർദ്രമായ മനസ്സോടെ അല്പനിമിഷങ്ങൾ കൂടിയാ താലിയിലേക്ക് നോക്കി നിൽക്കവേ ശ്വേതയുടെ മനസ്സിൽ പറഞ്ഞറിയികുവാൻ കഴിയാത്തൊരനുഭൂതി നിറഞ്ഞു തുളുമ്പി... ഒരു പുഞ്ചിരിയോടെ താലിയിൽ അവളൊന്ന് ചുണ്ടമർത്തി... പൊടുന്നനെ രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ പൊതിഞ്ഞപ്പോൾ അവൾ കണ്ണാടിയിലേക്ക് നോട്ടമയച്ചു. തന്നെയും ചേർത്ത് പിടിച്ചു കൊണ്ട് തന്റെ പുറകിൽ നിൽക്കുന്ന ഇന്ദ്രജിത്തിന്റെ രൂപം കണ്ണാടിയിൽ ദർശിച്ചപ്പോൾ കണ്ണാടിയിലേക്ക് നോക്കി അവളയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു... ഒരു പുഞ്ചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയെ പിന്നിലൂടെ പുണർന്നു കൊണ്ടവളുടെ ചുമലിൽ തന്റെ താടിയമർത്തി നിന്ന് കൊണ്ട് കണ്ണാടിയിൽ നോക്കിയൊരു പുഞ്ചിരിയവൾക്കും നൽകി... തന്നെ ചുറ്റിപ്പിടിച്ച ഇന്ദ്രജിത്തിന്റെ കൈകൾക്ക് മുകളിലൂടെ ശ്വേത തന്റെ കരങ്ങളമർത്തിപ്പിടിച്ചു.... ശ്വേതയുടെ ചുമലിൽ അമർത്തിയ മുഖമൊന്നു ചരിച്ചു കൊണ്ട് ഇന്ദ്രജിത്തവളുടെ വെൺശംഖ് പോലെ മൃദുലമായ കഴുത്തിൽ തന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു... അയാളുടെ ചുണ്ടുകളും മീശയും കഴുത്തിൽ പതിഞ്ഞപ്പോൾ ഇക്കിളിയെടുത്തെന്ന പോലെ യൊരു ചിണുങ്ങലോടെ അവളൊന്ന് ഇളകി... കണ്ണാടിയിലേക്ക് നോക്കി നിന്ന ശ്വേതയുടെ ഇരു ചുമലുകളിലും പിടിച്ചു കൊണ്ട് ഇന്ദ്രജിത്തവളെ തിരിച്ചു തനിയ്ക്കഭിമുഖമായ് നിർത്തി.... പ്രണയസാഗരവീചികൾ നിറഞ്ഞാടുന്ന അയാളുടെ നോട്ടത്തെ അഭിമുഖീകരിക്കുവാൻ കഴിയാതെ ലജ്ജാവിവശയായ് മാറിയ ശ്വേത തന്റെ ശിരസ്സ് കുനിച്ചു നിന്നു... തുടർന്ന് ടേബിളിൽ വച്ച പാൽ ഗ്ലാസ്സ് എടുത്ത ഇന്ദ്രജിത്ത് അതിൽ നിന്നും പാതി കുടിച്ച ശേഷം നമ്രശിരസ്കയായി നിൽക്കുന്ന ശ്വേതയുടെ നേരെ നീട്ടി.... വിറയാർന്ന കൈകളാൽ അത് വാങ്ങിയ ശ്വേത അതിലവശേഷിച്ച പാല് കുടിച്ചു തീർത്തു.... മുമ്പ് നടന്ന വിവാഹബന്ധത്തിൽ ഇതൊക്കെ അന്യമായത് കൊണ്ടാവും തന്റെ മനസ്സൊരു നവവധുവിനെപ്പോലെ വ്രീളാഭരിതമാകുന്നത്. പ്രണയാർദ്രമായ് തനിയ്ക്ക് നേരെയുള്ളയീ നോട്ടം പോലും തന്റെ ആദ്യാനുഭവമാണല്ലോ....പാല് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ശ്വേത മനസ്സിൽ ചിന്തിച്ചു... അതിനിടയിൽ ഇന്ദ്രജിത്ത് തന്റെ കൈയിൽ നിന്നും ഗ്ലാസ്സ് വാങ്ങിയത് ശ്വേത അറിയുന്നുണ്ടായിരുന്നു.... ഇപ്രായത്തിലും താനൊരു പതിനെട്ടു കാരിയെപ്പോലെ ലജ്ജാവിവശയായി മാറിപ്പോകുന്നല്ലോ എന്ന് ശ്വേതയപ്പോൾ ചിന്തിച്ചു.... ശ്വേതയുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങിയ ശേഷമത് ടേബിളിൽ വച്ച ഇന്ദ്രജിത്ത് അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി... "മഞ്ജൂ"...ശ്വേതയുടെ മുഖം പിടിച്ചുയർത്തി അവളുടെ മിഴികളിലേക്ക് പ്രണയപുരസരം നോട്ടമെറിഞ്ഞു കൊണ്ട് ഇന്ദ്രജിത്തവളെ വിളിച്ചു... അയാളുടെ മിഴികളെയ്യുന്ന അനംഗവിശിഖങ്ങളെ ഏറ്റു വാങ്ങുമ്പോൾ മന്ദാക്ഷത്തിൻ ചാരുകാന്തശോണിമ കപോലങ്ങളിൽ പടരവേ അവളുടെ മിഴികൾ പാതി കൂമ്പി നിന്നു... തന്റെ തൂനെറ്റിയിൽ അയാളുടെ അധരങ്ങളുടെ തണുപ്പ് പടരുന്നതറിഞ്ഞപ്പോൾ അവളുടെ കൂവളനയനങ്ങൾ കൂമ്പിയടഞ്ഞു.... ഇന്ദ്രജിത്തിന്റെ ചുണ്ടുകൾ തന്റെയടഞ്ഞ മിഴികളിൽ അമരുമ്പോൾ അറിയാതെ തന്റെ ഹൃദയമിടിപ്പുകൾ വർദ്ധിക്കുന്നത് ശ്വേതയറിഞ്ഞു.... "മഞ്ജൂ"....പ്രണയപരവശനായ ഇന്ദ്രജിത്തിന്റെ സ്വരം തന്റെ കാതുകളിൽ പതിയുമ്പോൾ അവൾടെ പവിഴാധരങ്ങൾ വിറ കൊണ്ടു.... തുടർന്നു അരുണവർണ്ണം തൂകിയ അവളുടെ രത്നാധരങ്ങളിൽ ഇന്ദ്രജിത്ത് തന്റെ അധരങ്ങളെ പാനം ചെയ്തു കൊണ്ട് കവിതകൾ രചിയ്ക്കവേ ശ്വേത തന്റെ കൈകളാൽ അയാളുടെ ഷേർട്ടിൽ അമർത്തിപ്പിടിച്ചു... ദീർഘനേരത്തെ ചുംബനത്തിന് ശേഷം തന്റെയധരങ്ങൾ സ്വതന്ത്രമായതറിയുമ്പോഴുമാ ചുംബനം പകർന്ന അവാച്യമായ അനുഭൂതിയുടെ നീഹാരകണങ്ങൾ തന്നിൽ നിന്നുമകലാതെ ദേഹമാകെ തരളിതമാക്കുന്നത് ശ്വേതയറിഞ്ഞു.... "മഞ്ജൂ"....ഇന്ദ്രജിത്ത് വിളിച്ചപ്പോൾ പതിയെ കണ്ണ് തുറന്ന് നോക്കിയ ശ്വേത തന്നെയും നോക്കി പുഞ്ചിരി തൂകുന്ന ഇന്ദ്രജിത്തിനൊരു പുഞ്ചിരി സമ്മാനിച്ചെങ്കിലും അവളുടെ ശിരസ്സ് നാണത്താൽ കുനിഞ്ഞു... തന്നെയും നോക്കി മലരമ്പുകളെയ്യുന്ന തന്റെ പുരുഷനെ അവൾ ഒളികണ്ണിട്ട് നോക്കികൊണ്ടിരുന്നു.... ശ്വേതയുടെ മുഖത്തേക്കൽപ്പ നിമിഷം നോക്കി നിന്ന ഇന്ദ്രജിത്ത് പതിയെ അവളെ തന്റെയിരുകൈകളാലും കോരിയെടുത്തു... ഇന്ദ്രജിത്തിന്റെ പൊടുന്നനെയുള്ള പ്രവൃത്തിയിൽ ഒരു വേള പകച്ചു പോയ ശ്വേതയ്ക്ക് ബാലൻസ് നഷ്ടപ്പെട്ടെങ്കിലും ഞൊടിയിടയിൽ തന്നേയയാളുടെ കഴുത്തിലൂടെ തന്റെ കൈകൾ ചേർത്ത് പിടിച്ചു.... ശ്വേതയുടെ മിഴികളിലേക്ക് പ്രണയാർദ്രമായ് നോട്ടമയച്ചു കൊണ്ട് ഇന്ദ്രജിത്തവളെയും കൊണ്ട് കട്ടിലിന് അടുത്തേക്ക് നടന്നു. കട്ടിലിന് അടുത്തെത്തിയപ്പോൾ അയാളവളെ പതിയെ കട്ടിലിലേക്ക് കിടത്തി... ശ്വേതയുടെ അടുത്ത് ശയനസ്ഥനായ ഇന്ദ്രജിത്ത് അവളുടെ നെറ്റിയിലും ശിരസ്സിലും കവിളിണകളിലുമൊക്കെ പതിയെ തഴുകിക്കൊണ്ടിരുന്നു.... പ്രണയത്തിൻ പാഥോനാഥവീചികൾ തുളുമ്പുന്ന മിഴികളോടെ ശ്വേത അയാൾക്ക് നേരെ നോട്ടമെയ്തു കൊണ്ടിരുന്നു... നിമിഷങ്ങളോളം തന്റെ പ്രണയലീലകൾ തുടർന്ന ഇന്ദ്രജിത്ത് ശ്വേതയുടെ നെറ്റിയിലും ഇരുമിഴികളിലും ചുംബനമർപ്പിച്ചു.... "മഞ്ജൂ"...പതിഞ്ഞ സ്വരത്തിൽ ഇന്ദ്രജിത്ത് ശ്വേതയെ അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് വിളിച്ചു... മറുപടിയായി ശ്വേത അയാളെയൊന്ന് നോക്കുക മാത്രം ചെയ്തു... "മഞ്ജൂ... എല്ലാ അർത്ഥത്തിലും ഞാൻ തന്നെ സ്വന്തമാക്കിക്കോട്ടെ"...? ശ്വേതയുടെ ശിരസ്സിൽ തലോടിക്കൊണ്ട് ഇന്ദ്രജിത്ത് പ്രണയവും വാത്സല്യവും കലർന്ന സ്വരത്തിൽ ചോദിച്ചു.... ശ്വേത മറുപടിയൊന്നും നൽകാതെ മന്ദാക്ഷമണിഞ്ഞ മുഖഭാവത്തോടെ ഇന്ദ്രജിത്തിനെയൊന്ന് നോക്കി പുഞ്ചിരിയണിയുക മാത്രം ചെയ്തു... അവളുടെ മൗനം സമ്മതമായെടുത്ത ഇന്ദ്രജിത്ത് അവളുടെ രുധിരവർണ്ണാധരങ്ങളെ തന്റെയധരങ്ങളാൽ പൊതിഞ്ഞു ജിഹ്വാൽ കാവ്യശീലുകൾ രചിക്കുവാനാരംഭിച്ചു.. തുടർന്നയാളുടെ അധരങ്ങൾ അവളുടെ കഴുത്തിലും നെഞ്ചിലും വസനാവരണം ചെയ്യപ്പെട്ട മാറിടങ്ങളിലും വയറിലും ഇളം രോമരാജികൾ നിറഞ്ഞ പ്രസൃതകളിലും ചായങ്ങൾ പൂശിയ പാദാംഗുലികൾ നിറഞ്ഞ പാദപുടകിനികളിലും മൃദുലമായ പാദമൂലങ്ങളിലുമൊക്കെ ഒഴുകി നടന്നു.... അയാളുടെ അധരങ്ങൾ തന്റെ ശരീരത്തിൽ നടത്തിയ പ്രകടനത്തിൽ ശ്വേതയാകെ പുളകമണിഞ്ഞു പോയ്‌... നിമിഷങ്ങൾക്കുള്ളിൽ തന്റെ ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ അനാവരണം ചെയ്യപ്പെടുന്നത് ശ്വേതയറിഞ്ഞു... അവസാനത്തെ നൂൽബന്ധവും തന്നിൽ നിന്നകലുന്നതറിഞ്ഞപ്പോൾ ശ്വേത പതിയെ തന്റെ മിഴികൾ തുറന്ന് നോക്കവേ അടങ്ങാത്ത ദാഹത്തോടെ തന്റെ ഗാത്രത്തിലേക്ക് നോട്ടമയയ്ക്കുന്ന ഇന്ദ്രജിത്തിന്റെ രൂപമവളുടെ മിഴികളിൽ പതിഞ്ഞു.... സ്ത്രീസഹജമായ നാണത്താൽ സ്വയമേവ അവളവളുടെ വക്ഷോജങ്ങളെ തന്റെ പ്രകോഷ്ഠങ്ങളാൽ മറച്ചു പിടിച്ചു കൊണ്ട് മിഴികളടച്ചു പോയി.... അവളുടെ കുചദ്വയങ്ങളെ മറച്ച കൈകളെ അയാൾ ബലമായി പിടിച്ചകറ്റി. നാല്പ്പാമരവർണ്ണമാർന്ന മൊട്ടുകളോട് കൂടിയ കുചദ്വയങ്ങളിൽ അയാൾ മൃദുവായി കരപരിലാളനകൾ അർപ്പിയ്ക്കവേ അവളുടെ മേനിയാകെ കോൾമയിർ കൊണ്ടെന്നവണ്ണം തരളിതമായ്.... കരപരിലാളനകൾക്ക് ശേഷമാ പൂമൊട്ടുകളിൽ അയാൾ ചുണ്ടുകളാൽ മധുപത്തെപ്പോലെ തേൻ നുകരുകയും ജിഹ്വാൽ കവിതകൾ രചിക്കുകയും ചെയ്യുമ്പോൾ ഒരു സീൽക്കാരത്തോടെ അവളുടെ പാണീതലങ്ങളയാളുടെ മുടിയിഴകളിൽ പരൽമീൻ കണക്കെ പാഞ്ഞു കൊണ്ടിരുന്നു.... അധരങ്ങളാലും ജിഹ്വാലുമുള്ള പരിലാളനകൾ കുചദ്വയങ്ങൾക്ക് ശേഷം തുന്ദത്തിലും അണിവയറിന്റെ സ്നിഗ്ദ്ധതയിലേക്കൂളിയിട്ട് കൊണ്ടവളുടെ സ്ത്രീത്വത്തിലമർന്നു കാവ്യരചനകളായി മാറവേ ഒരു കുറുകലോടെ അവളുടെ ഗാത്രമൊന്നിളകി. തനിയ്ക്കിപ്പോൾ ശ്വാസം മുട്ടിപ്പോകുന്നത് പോലെയൊരു പ്രതീതിയനുഭവപ്പെട്ടപ്പോൾ അയാളുടെ മുടിയിഴകളിൽ അമർത്തി വിരലുകളോടിച്ചു കൊണ്ടവളൊന്ന് ആഞ്ഞു കുറുകി.... "ജിത്തേട്ടാ".... ഉച്ചത്തിൽ കുറുകിയ ശ്വേതയുടെ ശരീരം അവളറിയാതെ ഉയർന്നു താണു... നിമിഷങ്ങളോളം നീണ്ട ജിഹ്വാലും അധരങ്ങളാലും തുടർന്ന ലീലകൾക്കൊടുവിൽ അയാളുടെ പുരുഷത്വം തന്റെ സ്ത്രീത്വത്തിലേക്ക് പതിയെ പെയ്തിറങ്ങുമ്പോൾ ശ്വേതയുടെ മനസ്സ് അതിദ്രുതമൊരു വേപഥുവോടെ മിടിച്ചു കൊണ്ടിരുന്നു.... തന്റെ സ്ത്രീത്വത്തിലേക്ക് ഇന്ദ്രജിത്തിലെ പുരുഷൻ ആഴ്ന്നിറങ്ങുമ്പോൾ ശ്വേതയിൽ നിന്നുമുതിർന്ന ആർത്തനാദത്തെ അയാൾ തന്റെയധരങ്ങളാൽ ബന്ധനത്തിലമർത്തവേ അതൊരു തേങ്ങലായി പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.... തേങ്ങൽ സീൽക്കാരങ്ങൾക്ക് വഴി മാറി പിന്നീടത് രതികൂജനങ്ങളായ് മാറവേ ശ്വേത തന്റെ ജീവിതത്തിലാദ്യമായി രതിമൂർച്ഛയനുഭവിക്കുമ്പോൾ ഇന്ദ്രജിത്ത് തന്റെ പെണ്ണിനെയെല്ലാ അർത്ഥത്തിലും സ്വന്തമാക്കുന്നതിന്റെ ആനന്ദനിർവൃതിയിലായിരുന്നു.. അവളുടെ സ്ത്രീത്വത്തിന്റെ സാഗരതീരത്ത് അയാളുടെ പുരുഷത്വം കൃപീഡപാലകല്ലോലങ്ങളൊഴുക്കവേ അയാളുടെ പുറത്ത് നഖക്ഷതങ്ങൾ പകർന്ന ശ്വേതയുടെ മിഴികൾ നീരണിഞ്ഞു.... രതിക്രീഡയുടെ അന്ത്യത്തിലൊരു തളർച്ചയോടെ ഉള്ളിൽ നിറഞ്ഞ ആനന്ദനിർവൃതിയിൽ ഇന്ദ്രജിത്ത് ശ്വേതയുടെ നീരണിഞ്ഞ മിഴികളിൽ ചുംബനങ്ങൾ പകർന്നു... "മഞ്ജൂ....ഐ ലവ് യൂ"...ശ്വേതയുടെ ശിരസ്സിൽ അരുമയായി തഴുകിക്കൊണ്ട് ഇന്ദ്രജിത്ത് മന്ത്രിച്ചു... ഭോഗാലസ്യത്തോടെ ശയനീയത്തിൽ മലർന്ന് കിടന്ന ഇന്ദ്രജിത്തിന്റെ വക്ഷത്തിൽ ശ്വേത തന്റെ ശിരസ്സർപ്പിച്ചു.... ഒരു കാലത്ത് ഘോരമർദ്ദനങ്ങളേറ്റ തന്റെ നഗ്നഗാത്രത്തിൽ ജിത്തേട്ടൻ തന്റെ ലീലകളാടുമ്പോൾ തന്നെ വിടാതെ പിന്തുടരുന്ന അപസ്മാരം വന്ന് പോകുമോ എന്ന് താൻ ഭയന്നിരുന്നു. എന്നാൽ ജിത്തേട്ടന്റെ സ്നേഹപരിലാളനകളിൽ താൻ മറ്റൊരു ലോകത്തെത്തിച്ചേർന്നു. ആദ്യമായി രതിമൂർച്ഛയിലെത്തിയ തനിക്കിതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. കവികളും കഥാകൃത്തുക്കളും വർണ്ണിയ്ക്കുന്ന രതിയുടെ മാധുര്യം ഇന്ന് താനാദ്യമായ് അറിഞ്ഞിരിക്കുന്നു...ഇന്ദ്രജിത്തിന്റെ നെഞ്ചിൽ നഖചിത്രമെഴുതിക്കൊണ്ട് ശ്വേത അൽപ്പം മുമ്പ് വരെയുള്ള കാര്യങ്ങളോർത്തു... ഒരു നിറപുഞ്ചിരിയോടെ ഇന്ദ്രജിത്തിന്റെ നെഞ്ചിൽ നിന്നും തലയുയർത്തിയ ശ്വേത അയാളുടെ ശിരസ്സിന് അടുത്തേക്ക് മുഖമടുപ്പിച്ചു കൊണ്ടയാളുടെ മുഖത്തൊക്കെ തഴുകിക്കൊണ്ടിരുന്നു... "ജിത്തേട്ടാ"....പ്രണയാതുരമായ സ്വരത്തിൽ ശ്വേത ഇന്ദ്രജിത്തിനെ വിളിച്ചു... അവളുടെ കരപരിലാളനകളേറ്റ് വാങ്ങിക്കൊണ്ട് ഇന്ദ്രജിത്ത് അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "ഐ ലവ് യൂ"...മിഴികളിൽ പ്രണയസാഗരകല്ലോലങ്ങൾ നിറച്ചു കൊണ്ടയാളുടെ നെറ്റിയിലും മിഴികളിലും ചുംബനങ്ങളർപ്പിച്ചു കൊണ്ട് ശ്വേത ഇന്ദ്രജിത്തിനോട്‌ മൊഴിഞ്ഞു.... ഇന്ദ്രജിത്തവളെ തന്റെ നെഞ്ചിലേക്ക് അമർത്തി പൊതിഞ്ഞു പിടിച്ചു.... ശ്വേതയൊരു പുഞ്ചിരിയോടെ തന്റെ പുരുഷനിലേക്ക് അമർന്നു..... ശുഭം.... NB : അങ്ങനെ അതിജീവനം ഇവിടെ അവസാനിക്കുകയാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഇതൊരു സ്ത്രീയുടെ അവരനുഭവിച്ച പീഡനങ്ങളുടെ അവഗണനയുടെ യഥാർത്ഥ ജീവിതകഥയാണ്. എന്റെ എഴുത്ത് ജീവിതത്തിൽ ഇത്രയും മാനസികസംഘർഷം അനുഭവിച്ചു കൊണ്ട് എഴുതിയ വേറെ കഥയില്ല. പല സീനുകളും എഴുതിക്കഴിഞ്ഞപ്പോൾ അതിലെ രംഗങ്ങൾ എന്നെ ദിവസങ്ങളോളം എഴുതാൻ കഴിയാത്ത വിധത്തിൽ വേട്ടയാടിക്കൊണ്ടിരുന്നു. പല എഴുത്തുകാരോടും അവരീ കഥ പറഞപ്പോൾ അവരൊന്നും തയ്യാറാകാതെ നിന്നപ്പോൾ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഞാനെഴുതി തുടങ്ങുകയായിരുന്നു. യഥാർത്ഥ കഥയിൽ നിന്നും സന്ദർഭവും അവസാനഭാഗവും അടക്കമൊരു പത്ത് ശതമാനത്തോളം ഞാനെന്റെ സങ്കൽപ്പങ്ങൾ ചേർത്തിട്ടുണ്ട്. വിധി തന്നിലേൽപ്പിച്ച പ്രതിസന്ധികളോട് പട വെട്ടിക്കൊണ്ട് ഇന്നുമവർ ജീവിയ്ക്കുന്നു. അവരുടെ യഥാർത്ഥ ജീവിതത്തിലൊരു സാമുവലോ ഇന്ദ്രജിത്തൊ വന്നിട്ടില്ല. ആ സ്ത്രീയ്ക്ക് നല്ലൊരു ജീവിതം ലഭിയ്ക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാനീ കഥയിവിടെ അവസാനിപ്പിക്കുകയാണ്... അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രിയപ്പെട്ട വായനക്കാരോടും ഞാനഭ്യർത്ഥിക്കുകയാണ്.... അവസാനിച്ചു #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
അതിജീവനം... Part 37 ഇന്ദ്രജിത്തും ശ്വേതയും സാമുവലിന്റെ കാറിൽ കയറിയപ്പോൾ ജോയും സിനിയും അവരുടെ വണ്ടിയിലും കയറി. സാമുവൽ തന്റെ വണ്ടിയെ പിന്തുടരാൻ നിർദേശിച്ചിരുന്നതിനാൽ ജോ തന്റെ വണ്ടിയെടുത്ത് അപ്രകാരം ചെയ്തു.... സാമുവൽ വണ്ടിയിൽ തങ്ങളെയും കൊണ്ട് പോകുന്നത് ഇന്ദ്രജിത്തിന്റെ ഫ്ലാറ്റിലേക്കാകുമെന്ന് ശ്വേത കരുതിയെങ്കിലും സാമുവൽ തങ്ങൾക്ക് പോകേണ്ടതിന്റെ വിപരീതദിശയിലേക്ക് വണ്ടി തിരിച്ചപ്പോൾ അവളൊന്ന് അമ്പരന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ശ്വേത സാമുവലിനോട് തിരക്കിയപ്പോൾ അതൊക്കെ സർപ്രൈസ് ആണെന്ന് അയാൾ മറുപടി നൽകി.... ഇന്ദ്രജിത്ത് തന്റെ കരത്താൽ ശ്വേതയുടെ കരം കവർന്നു കൊണ്ട് അവളെയൊന്ന് നോക്കി. ശ്വേതയ്ക്ക് പിന്നീടൊന്നും ചോദിക്കുവാൻ തോന്നിയില്ല... അനംഗവിശിഖങ്ങൾ നിറഞ്ഞ മിഴികളാൽ ശ്വേത ഇന്ദ്രജിത്തിന് നേരെ തന്റെ നോട്ടമെറിഞ്ഞു.... നാട്ടിലേക്ക് പുറപ്പെടുമ്പോഴും തന്റെ കഥകൾ മുഴുവൻ വിവരിക്കുമ്പോഴും ജിത്തേട്ടൻ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുമ്പോഴും താനൊരിക്കലും കരുതിയിരുന്നില്ല താൻ ജിത്തേട്ടന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടക്കുമെന്ന്. ഇപ്പോൾ താൻ ജിത്തേട്ടന്റെ സ്വന്തമായിരിക്കുന്നു. പലപ്പോഴും തന്റെ ഉള്ളിന്റെയുള്ളിൽ ജിത്തേട്ടന്റെ കരുതൽ താനാഗ്രഹിച്ചിരുന്നുവോ എന്തോ...ഒരാത്മനിർവൃതിയോടെ പുഞ്ചിരിച്ചു കൊണ്ട് ഇന്ദ്രജിത്തിന്റെ ചുമലിലേക്ക് തന്റെ ശിരസ്സർപ്പിക്കുമ്പോൾ ശ്വേത ചിന്തിച്ചു.... ഇന്ദ്രജിത്തവളുടെ ചുമലിലൂടെ കൈകൾ ചേർത്ത് തന്നിലേക്ക് ചേർത്ത് പിടിച്ചപ്പോൾ ശ്വേത അയാളിലേക്ക് ഒന്ന് കൂടി ചേർന്ന് ഇരുന്നു... ഇതെല്ലാം റിയർ വ്യൂ മിററിലൂടെ കണ്ട സാമുവലിന്റെ ചുണ്ടിലൊരു ചെറു ചിരി വിരിഞ്ഞു... ================================== കുറച്ച് ദൂരം മുന്നിട്ട ശേഷം സാമുവലിന്റെ വണ്ടിയൊരു അമ്പലത്തിന്റെ പരിസരത്തേക്ക് കയറിയപ്പോൾ ശ്വേതയൊന്ന് അമ്പരന്നു.. സാറെന്തിനാവും അമ്പലത്തിന്റെ പരിസരത്തേക്ക് തങ്ങളെയും കൊണ്ട്പോകുന്നത്. ഇപ്പോൾ നടയെല്ലാം അടച്ചു കാണില്ലേ... അമ്പരപ്പോടെ ശ്വേത മനസ്സിൽ ചിന്തിച്ചു... അമ്പലത്തിന്റെ മുന്നിലെന്നവണ്ണം കാർ നിർത്തിയ ശേഷം സാമുവൽ ഇന്ദ്രജിത്തിനോടും ശ്വേതയോടും ഇറങ്ങാൻ നിർദേശിച്ചു... ഇരുവരും പുറത്തിറങ്ങുമ്പോഴേക്കും സിനിയും ജോയും കാറുമായി അവിടെയെത്തിച്ചേർന്നിരുന്നു.... പുറത്തിറങ്ങിയതും റെയ്ച്ചൽ തന്റെ ബാഗിൽ നിന്നുമെന്തോ എടുക്കുന്നത് ശ്വേതയുടെ ശ്രദ്ധയിൽപ്പെട്ടു... ഒരു ജ്വല്ലറി കവറിൽ പൊതിഞ്ഞ താലി മാല എടുത്തു റെയ്ച്ചൽ ഇന്ദ്രജിത്തിന്റെ നേരെ പുഞ്ചിരിയോടെ നീട്ടി... ഇതെല്ലാം കണ്ട ശ്വേതയുടെ മനസ്സ് അമ്പരപ്പാൽ വീർപ്പു മുട്ടി... "മോളെ... നിയമപരമായി നിങ്ങൾ രണ്ട് പേരുമൊന്നായിക്കഴിഞ്ഞെങ്കിലും ആചാരപരമായിട്ട് അത് നടന്നിട്ടില്ലല്ലോ. നടയടച്ചെങ്കിലും അതിനുള്ളിൽ കുടിയിരിക്കുന്ന ഈശ്വരന് മുന്നിൽ മംഗല്യസൂത്രമണിയിക്കുക എന്ന ചടങ്ങ് കൂടിയങ്ങു നടക്കട്ടെ"...ഒരു പുഞ്ചിരിയോടെ സാമുവൽ ശ്വേതയോട് മൊഴിഞ്ഞു.... താനും ജിത്തേട്ടനും നാട്ടിലെത്തിയിട്ടും ഒരുമിക്കുവാൻ തീരുമാനിച്ചിട്ടും രണ്ട് മൂന്ന് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഈയൊരു ഷോർട്ട് നോട്ടിസിൽ ഒട്ടും പ്രതീക്ഷിക്കാതെ സാമുവൽ സാറും റെയ്ച്ചലമ്മച്ചിയും എത്തിച്ചേർന്നിരിക്കുന്നു. അതും മംഗല്യസൂത്രമടക്കമുള്ള ഒരുക്കങ്ങളോടെ..എല്ലാം കാണുമ്പോൾ ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തത് പ്രകാരമാണോ നടക്കുന്നതെന്ന് പോലും ചിന്തിച്ചു പോകുന്നു... സാമുവൽ പറഞ്ഞത് കേട്ടപ്പോൾ ശ്വേതയുടെ മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടിക്കൊണ്ടിരുന്നു... ശ്വേതയുടെ മനസ്സ് ചിന്തകളിൽ മുഴുകിയിരിക്കവേ സാമുവൽ ഇന്ദ്രജിത്തിനോട് അവളുടെ കഴുത്തിൽ താലി അണിയിക്കുവാൻ നിർദേശിച്ചു... ഒരു പുഞ്ചിരിയോടെ ശ്വേതയേ നോക്കിക്കൊണ്ട് ഇന്ദ്രജിത്തവളുടെ കഴുത്തിൽ താലി ചാർത്തി. താലി മാലയുടെ തണുപ്പ് തന്റെ കഴുത്തിൽ പടരവേ മിഴികളടച്ച ശ്വേതയുടെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന തന്റെ വിവാഹച്ചടങ്ങുകളുടെ ഓർമ്മകൾ ഓടിയെത്തി... അന്ന് തനിക്കൊട്ടും ഇഷ്ടമല്ലാത്ത ഒരാൾ താലി ചാർത്തുമ്പോൾ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്ന തന്റെ ജീവിതം തകർന്നു പോയെന്ന് ചിന്തിച്ചെങ്കിൽ ഇന്ന് വീണ്ടും മറ്റൊരു പുരുഷൻ താലി ചാർത്തുമ്പോൾ എവിടെയൊക്കെയോ പ്രതീക്ഷയുടെ പുൽനാമ്പുകൾ വിരിഞ്ഞിരിക്കുന്നു...പഴയ ഓർമ്മകളിലേക്ക് മനസ്സ് നീന്തവേ ശ്വേതയുടെ അടഞ്ഞ മിഴികൾ അവളറിയാതെ സജലമായിക്കൊണ്ടിരുന്നു... പൊടുന്നനെ തന്റെ നിറഞ്ഞ മിഴികളിലെ അശ്രുകണങ്ങൾ തൂത്തെറിയുന്നത് അറിഞ്ഞ ശ്വേത കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു പുഞ്ചിരിയോടെ തന്റെ മിഴികൾ തുടയ്ക്കുന്ന ഇന്ദ്രജിത്തിനെയായിരുന്നു.... അയാളെ നോക്കി അവളൊന്ന് പുഞ്ചിരിക്കുവാൻ ശ്രമിച്ചു.... "മോളെ...ദൈവം നിനക്ക് നിശ്ചയിച്ചിട്ടുള്ളത് ഇതാണ്. നിങ്ങൾ തമ്മിലായിരുന്നു ചേരേണ്ടിയിരുന്നത്. അതിലോട്ടെത്താൻ അൽപ്പം വൈകിയെന്ന് മാത്രം. പഴയതെല്ലാം മറന്ന് സന്തോഷത്തോടെ പുതിയ ഈ ജീവിതത്തെ സ്വീകരിച്ചു മുന്നേറുക"...ശ്വേതയുടെ മുഖഭാവങ്ങൾ കണ്ട റെയ്ച്ചൽ അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണമവളോട് മൊഴിഞ്ഞു... തുടർന്ന് ഇന്ദ്രജിത്തും ശ്വേതയും സാമുവലിന്റെയും റെയ്ച്ചലിന്റെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി... "ദീർഘസുമംഗലിയായിരിക്കട്ടെ മോളെ"....ശ്വേതയേ തന്നോട് ചേർത്ത് പിടിച്ച് അവളുടെ കവിളിലൊരു ചുംബനം നൽകിക്കൊണ്ട് റെയ്ച്ചൽ മൊഴിഞ്ഞു... "ഇനി മോളോടൊരു കാര്യം പറഞ്ഞോട്ടെ"...ഒരു ചെറു ചിരിയോടെ സാമുവലെന്തോ പറയുവാനൊരുങ്ങി...എന്താവുമയാൾ പറയാൻ പോകുന്നതെന്നോർത്ത് ശ്വേത തന്റെ കാതുകൾ കൂർപ്പിച്ചു.... "മോളിപ്പോൾ മനസ്സിൽ ചിന്തിക്കുന്നുണ്ടാകും നിങ്ങളൊരുമിക്കാൻ തീരുമാനിച്ചതിനിടയിലെ ഈ ചെറിയൊരു സമയത്തിനുള്ളിൽ ഞാനും അമ്മച്ചിയും ഇവിടെങ്ങനെ എത്തിച്ചേർന്നെന്നും മറ്റുമൊക്കെ. ഞങ്ങൾ വന്നിറങ്ങിയപ്പോൾ മുതലുള്ള മോൾടെ മുഖഭാവങ്ങളിൽ നിന്നും ഞങ്ങൾക്കത് മനസ്സിലായിട്ടുണ്ട്"... സാമുവലൊരു ചിരിയോടെ പറഞ്ഞു തുടങ്ങി... ശരിയാണ്... താൻ മനസ്സിൽ ചിന്തിച്ചതെന്താണോ അതാണ് സാറിപ്പോൾ പറഞ്ഞിരിക്കുന്നത്... ശ്വേത മനസ്സിൽ ചിന്തിച്ചു... "മോള് ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാകും ഇതൊക്കെ മുൻകൂട്ടി തയ്യാറാക്കിയതാണോ എന്നൊക്കെ.... ശരിയാണ്... നാട്ടിലോട്ടുള്ള മോൾടെ വരവും ഒരേ ഫ്ലൈറ്റിലെ യാത്രയുമൊക്കെ ഇവന്റെ പ്ലാൻ ആയിരുന്നു"...ഇന്ദ്രജിത്തിന്റെ നേർക്ക് കൈ ചൂണ്ടി ശ്വേതയെ നോക്കിയൊരു ചിരിയോടെ സാമുവൽ മൊഴിഞ്ഞു... സാമുവൽ പറഞ്ഞത് കേട്ടപ്പോൾ ശ്വേതയൊന്ന് ഞെട്ടിത്തരിച്ചു.... "മോൾക്കും ഇവനും കൂടി അടുത്തടുത്തുള്ള സീറ്റുകൾ ബുക്ക്‌ ചെയ്തത് ഇവനാണ്. എന്നിട്ട് നിനക്ക് തരുവാനായി അതെന്നെയേൽപ്പിക്കുകയായിരുന്നു"...സാമുവൽ പറഞ്ഞൊന്ന് നിർത്തി... ഒരു ഞെട്ടലോടെ ഇന്ദ്രജിത്തിനെ നോക്കിയ ശ്വേതയുടെ മുഖഭാവങ്ങളാകെ മാറി മറിഞ്ഞു. അവളുടെയുള്ളിൽ എന്തായിരിക്കുമവൾ ചിന്തിക്കുന്നതെന്നറിയാതെ ഇന്ദ്രജിത്ത് പകച്ചു നിന്നു.... "മോളെ...ഇക്കാര്യത്തിൽ നിനക്കിവനോട് ദേഷ്യമൊന്നും തോന്നേണ്ട കേട്ടോ. നിന്നെയിഷ്ടമാണെന്നും വിവാഹം കഴിക്കുവാനാഗ്രഹിക്കുന്ന കാര്യവും എന്നോടും അമ്മച്ചിയോടുമാണിവൻ ആദ്യമായ് പറയുന്നത്. ഇവന് മോളോടുള്ള ഇഷ്ടം ആത്മാർത്ഥത നിറഞ്ഞതാണെന്ന് ഉറപ്പായതു കൊണ്ടാണ് ഞാനും ഇതിനൊക്കെ കൂട്ട് നിന്നത്. നിന്നെ നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കുവാൻ പോലുമിവന് കഴിയുമായിരുന്നില്ല. എത്ര കാലമെന്ന് വച്ചാണ് മോളെ നീയിങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത്. നിനക്കൊരു നല്ല ജീവിതം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരാണ് ഞാനും നിന്റെ അമ്മച്ചിയും. ഇവൻ നിന്നെ പൊന്നു പോലെ സംരക്ഷിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. അതിനാൽ നിങ്ങളെ ഒരുമിപ്പിക്കുവാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയതായിരുന്നു എല്ലാം.. കൂട്ടത്തിലീ സിനിയും ഞങ്ങളോടൊപ്പം നിന്നു"....സാമുവൽ ശ്വേതയോടെല്ലാം വിവരിച്ചു കൊണ്ട് തന്റെ സംഭാഷണമവസാനിപ്പിച്ചു.... ശ്വേതയൊരു വല്ലാത്ത ഭാവത്തോടെ എല്ലാവരുടെയും മുഖത്തേക്കൊന്ന് നോക്കി...അവസാനമവളുടെ നോട്ടം സിനിയിലവസാനിച്ചു... "ചേച്ചി.... ചേച്ചി ക്ഷമിക്കണം... ജിത്തേട്ടൻ ഇടയ്ക്ക് ചേച്ചിയുടെ കാര്യങ്ങളെല്ലാം എന്നോട് തിരക്കാറുണ്ടായിരുന്നു. ചേട്ടന്റെ ഇഷ്ടത്തിൽ സത്യമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഞാനും ഇതിനൊക്കെ കൂട്ട് നിന്നത്"...ശ്വേതയുടെ നോട്ടത്തെയൊരു പകപ്പോടെ നേരിട്ട സിനി ചെറിയൊരു ഭയം കലർന്ന സ്വരത്തിൽ ശ്വേതയോട് മൊഴിഞ്ഞു... മറുപടിയൊന്നും പറയാതെ ശ്വേത സിനിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിന്നു.... തുടർന്നവൾ ഇന്ദ്രജിത്തിന്റെ മുമ്പിലേക്ക് വന്നു...അയാളുടെ മിഴികളിലേക്ക് അവളൊന്ന് ചൂഴ്ന്ന് നോക്കി.... "മഞ്ജൂ.... തന്നെയെനിക്ക് നഷ്ടപ്പെടുത്തുവാൻ കഴിയില്ലായിരുന്നെടോ. അത്രയ്ക്ക് തന്നെ ഞാനിഷ്ടപ്പെട്ടു പോയി"...തന്റെ നേരെ നോട്ടമയച്ചു കൊണ്ട് നിൽക്കുന്ന ശ്വേതയോട് ഇന്ദ്രജിത്ത് ഇടറുന്ന സ്വരത്തിൽ മൊഴിഞ്ഞു... കുറച്ച് നിമിഷങ്ങൾ ഇന്ദ്രജിത്തിലേക്ക് നോട്ടമയച്ചു നിന്ന ശ്വേത പൊടുന്നനെ മുന്നോട്ടാഞ്ഞു ഇന്ദ്രജിത്തിന്റെ നെഞ്ചിൽ ഇരു കൈകളാലും ശക്തിയായി ഇടിക്കുവാൻ തുടങ്ങി. തുടർന്നൊരു ഏങ്ങലോടെയവൾ അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ഇന്ദ്രജിത്ത് ഇരുകൈകളാലും അവളെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.... ഇതിനെല്ലാം സാക്ഷ്യം വഹിച്ചു നിന്ന സാമുവലടക്കമെല്ലാവരുടെയും മുഖങ്ങളിൽ ആനന്ദത്തിന്റെ അനന്തസാഗരകല്ലോലങ്ങൾ നിറഞ്ഞൊഴുകി... "എടാ... ഇനിയെന്റെ മോളെ കരയിപ്പിച്ചാൽ നീ വിവരമറിയും. അവൾക്ക് ചോദിക്കുവാനും പറയുവാനും ആരുമില്ലെന്ന് കരുതരുത്"...സ്നേഹം കലർന്നൊരു ശാസനാസ്വരത്തിൽ സാമുവൽ ഇന്ദ്രജിത്തിനോട് മൊഴിഞ്ഞു.... സാമുവൽ പറഞ്ഞത് കേട്ടപ്പോൾ ഇന്ദ്രജിത്തിന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തിയ ശ്വേതയ്ക്ക് താനത് വരെയെല്ലാവരുടെയും മുന്നിൽ വച്ച് ഇന്ദ്രജിത്തിന്റെ ആലിംഗനത്തിലകപ്പെട്ടു നിൽക്കുകയായിരുന്നുവെന്ന യാഥാർഥ്യമപ്പോഴാണ് മനസ്സിലായത്. അയാളിൽ നിന്നുമകന്നു മാറുവാൻ ശ്രമിച്ചെങ്കിലും ഇന്ദ്രജിത്തവളുടെ ചുമലിലൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു. മന്ദാക്ഷമുഖിയായ ശ്വേത മുഖം കുനിച്ചൊരു പുഞ്ചിരിയോടെ നിന്നപ്പോൾ അവളുടെ കപോലങ്ങളിൽ കുങ്കുമഛവി പടർന്നിറങ്ങി... "അതൊക്കെ പോട്ടെ... ചേച്ചിയേ ഇനിയാ മാളിലേക്ക് ജിത്തേട്ടൻ വിടുമോ"...? എല്ലാമൊന്നടങ്ങിയപ്പോൾ സിനി ഇന്ദ്രജിത്തിനോടായി ചോദിച്ചു... "അതൊക്കെ തന്റെ സന്തൂർ മമ്മിയുടെ തീരുമാനം പോലെ"....ഒരു ചെറുചിരിയോടെ സിനിയ്ക്ക് മറുപടി കൊടുത്തിട്ട് ഇന്ദ്രജിത്ത് ശ്വേതയെ നോക്കിയൊന്ന് കണ്ണിറുക്കി... ശ്വേത ഉടനെ ഇന്ദ്രജിത്തിന് നേരെ കണ്ണുരുട്ടിയൊന്ന് നോക്കിയ ശേഷമയാളുടെ കൈത്തണ്ടയിലൊന്ന് ആഞ്ഞു നുള്ളി.... ശ്വേതയുടെ പ്രതികരണം കണ്ടപ്പോൾ എല്ലാവരും ചിരിച്ചു... അൽപനേരം അമ്പലപ്പരിസരത്ത് ചെലവിട്ട ശേഷം എല്ലാവരും അവിടെ നിന്നും പിരിഞ്ഞു... ചടങ്ങുകൾ സമാപിച്ചതിന് പിന്നാലെ എല്ലാവർക്കുമായി അടുത്തുള്ളൊരു ആഡംബരഹോട്ടലിൽ വച്ച് ഇന്ദ്രജിത്തിന്റെയും ശ്വേതയുടെയും വക അതിഥികൾക്കായ് ചെറിയൊരു പാർട്ടി നടന്നു... ഉച്ചയോടെ വന്നവരെല്ലാം പിരിഞ്ഞു പോയപ്പോൾ ഇന്ദ്രജിത്തും ശ്വേതയും തങ്ങളുടെ ഫ്ലാറ്റിലേക്ക് നീങ്ങി... ================================== ഫ്ലാറ്റിലെത്തിയ ശേഷം വൈകുന്നേരത്തോടെ ഇന്ദ്രജിത്തും ശ്വേതയും കൂടി കുറച്ച് പർച്ചേസിങ്ങിനും മറ്റുമായി പുറത്തേക്കിറങ്ങി... രണ്ട് മൂന്നാഴ്ച്ചത്തേക്ക് കൂടി ശ്വേതയുടെ ലീവ് നീട്ടിയ കാര്യം സാമുവൽ സൂചിപ്പിച്ചിരുന്നു... ഇന്ദ്രജിത്ത് ശ്വേതയേയും കൊണ്ട് എറണാകുളത്തെയൊരു പ്രമുഖമാളിലേക്ക് പോയി. അവിടെ അയാളുടെ കൈ പിടിച്ച് കൊണ്ട് നടക്കുമ്പോഴും മറ്റും ശ്വേതയുടെ മനസ്സ് അനിർവചനീയമായ ആനന്ദത്താൽ നിറഞ്ഞു തുളുമ്പി. ഓരോ കാര്യങ്ങളും ഇന്ദ്രജിത്ത് തന്നോട് വിവരിക്കുമ്പോൾ ശ്വേതയുടെ മിഴികളിൽ അയാളോടുള്ള പ്രണയം അകൂപാരവീചികളായി അലയടിച്ചു കൊണ്ടിരുന്നു... അവളുടെ മിഴികളിൽ നിന്നുമുതിരുന്ന മലരമ്പുകൾ തന്റെ ഹൃത്തടത്തിലേക്ക് സ്വീകരിച്ചു കൊണ്ട് ഇന്ദ്രജിത്തും എല്ലാം ആസ്വദിച്ചു. മാളിലൂടെ നടക്കുമ്പോൾ അയാളവളെ തന്നോട് ചേർത്ത് പിടിച്ചു. അപ്പോഴൊക്കെ അവളൊന്ന് കൂടി അയാളിലേക്ക് ഇഴുകിച്ചേർന്നു.... മാളിലെ കഫെറ്റീരിയയിൽ ഇരുന്നു കൊണ്ട് പരസ്പരം പകർന്നു കൊണ്ട് കഴിക്കുമ്പോൾ ശ്വേതയിൽ ആദ്യാനുഭവത്തിന്റെ അനുഭൂതി നിറഞ്ഞപ്പോളതവളുടെ മിഴികളിലും വദനത്തിലും പ്രകടമായി... പ്രണയജോഡികളായി കുറെയേറെ സമയം ചെലവിട്ട ശേഷമിരുവരും സന്ധ്യയോടെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തി.... ================================== രാത്രി ഭക്ഷണം പുറത്ത് നിന്നും വരുത്തിക്കഴിച്ച ശേഷം സ്വർണ്ണക്കസവണിഞ്ഞ വെള്ളപ്പുടവയും ചാർത്തി കൈയിലൊരു ഗ്ലാസ് പാലുമായി തങ്ങളുടെ മുറിയിലേക്ക് കയറുമ്പോൾ ശ്വേതയുടെ മനസ്സ് എന്തിനെന്നില്ലാതെ അതിദ്രുതമായി തുടിച്ചു കൊണ്ടിരുന്നു.... ഈ പുടവ തന്നെ താനിന്ന് അണിയണമെന്നത് ജിത്തേട്ടന്റെ നിർബന്ധമായിരുന്നു. സിനിയുടെ കല്യാണത്തിന്റെ തലേദിവസം ഇടാനായി ഇതെടുത്തു വയ്ക്കുമ്പോൾ ഇങ്ങനെയൊരു വഴിത്തിരിവ് താനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല...മുറിയിലേക്ക് കയറുവാനൊരുങ്ങുമ്പോൾ ശ്വേത മനസ്സിൽ ചിന്തിച്ചു.... ശ്വേത മുറിയിൽ കയറിയപ്പോൾ ഇന്ദ്രജിത്തിനെ അവിടെ കണ്ടില്ല.... ജിത്തേട്ടൻ എവിടെപ്പോയാവോ...? ചിലപ്പോ വാഷ്റൂമിൽ എങ്ങാനും പോയിക്കാണും...ഇന്ദ്രജിത്തിനെ മിഴികളാൽ അവിടെയൊക്കെ തിരഞ്ഞ ശ്വേതയുടെ മനസ്സിൽ ചോദ്യവും അതിന് ഉത്തരവും ഒരേ സമയം നിറഞ്ഞു.... മുറിയിലെ ഡ്രസ്സിങ് ടേബിളിന് അടുത്തേക്ക് നീങ്ങിയ ശ്വേത പാൽ ഗ്ലാസ് അവിടെ വച്ച ശേഷമതിലെ കണ്ണാടിയിലെ തന്റെ രൂപത്തിലേക്കവളൊന്ന് നോട്ടമയച്ചു..... കണ്ണാടിയിലെ തന്റെ രൂപത്തിലേക്ക് അടിമുടിയൊന്ന് നോക്കിയ അവളുടെ നോട്ടം സീമന്തരേഖയിലണിഞ്ഞ സിന്ദൂരത്തിലെത്തി.... ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഇത് പോലെ സിന്ദൂരം അതും വല്ലപ്പോഴും പുറത്തേക്ക് പോകുമ്പോൾ മാത്രം അണിയുമ്പോൾ തന്റെ നെറ്റിയിലത് പൊള്ളൽ പകരുന്നത് പോലെയൊരു പ്രതീതിയായിരുന്നു... ഒരു നെടുവീർപ്പോടെ ശ്വേത ചിന്തിച്ചു... സിനിയുടെ വിവാഹത്തിൽ പങ്കെടുക്കുവാനായി പുറപ്പെടുമ്പോൾ താൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല നാട്ടിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ ഇങ്ങനെയൊക്കെ നടക്കുമെന്ന്... ഇന്ന് സുമംഗലിയായ് താനൊരാളുടെ പത്നിയായിരിക്കുന്നു. അതുമൊരുപാട് തവണ മനപ്പൂർവം അകറ്റി നിർത്തിയ ആളുടെ...കണ്ണാടിയിൽ നോക്കി ചിന്തിച്ചു കൊണ്ട് നിന്ന ശ്വേത തന്റെ കഴുത്തിലെ താലിമാലയിലേക്ക് ഒന്ന് നോക്കി... തുടരും #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ