❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6azV8MP9?d=n&ui=v64j8rk&e1=c എഴുത്തിന്റെ ഇടയിൽ part അങ്ങോട്ട് ഇങ്ങോട്ട് മാറിയത് കൊണ്ടും ഇടയിൽ മറ്റൊരു നോവൽ അറിയാതെ കയറി വന്നത് കൊണ്ടും നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ട് മനസ്സിൽ ആക്കുന്നു ദേവാസുരം part 10 മുതൽ വീണ്ടും ഇടുക ആണ് അവിടെ തുടങ്ങി ആണ് part മാറി വന്നത് ക്ഷമിക്കുക Part 10 ക്രൈം ബ്രാഞ്ച് ഡി.വൈ .സ്.പി അൻവർ അലി. ആ പേരും അതിനോടപ്പം ടി വി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവും കണ്ടപ്പോൾ ദേവന്റെ ഓർമ്മകൾ വളരെ വർഷങ്ങൾ പിറകിലേക്ക് പോകുകയും അതിൽ അസ്വസ്ഥനാവുകയും ചെയ്തു. അൻവർ അലി കേസ് ഏറ്റെടുത്തതോടെ കുറ്റവാളികൾ വെളിയിൽ വരുമെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ബോധ്യമാവുകയും ചെയ്തു. ഇതിന്റെ സത്യം പുറത്തു വരുന്ന ദിവസവും കാത്തു ഏവരും ആകാംഷയോടെ ഇരുന്നു. കൊല്ലപ്പെട്ട എബിൻ ഹരിയുടെ ഹോസ്പിറ്റലിന്റെ ഉടമയുടെ മകനായതു കൊണ്ട് നന്ദനത്തിൽ പലപ്പോഴും ഈ കൊലപാതകങ്ങൾ സംസാരവിഷയമായി വന്നു. അൻവർ അലി കേസ് ഏറ്റടുത്തു കുറച്ചു ദിവസങ്ങൾക്കു ശേഷം എല്ലാവരും കൂടിയുള്ള അത്താഴത്തിനിടെ ഇതിനെ കുറിച്ചു വീണ്ടും സംസാരമുണ്ടായി. " വര്ഗീസ് സാറിന്റെ മകന്റെ കൊലപാതകത്തെ കുറിച്ച് എന്തേലും വിവരങ്ങൾ അറിഞ്ഞോ ഹരി?? പോലീസിന് എന്തോ സുപ്രധാന തെളിവുകൾ കിട്ടി എന്നൊക്കെ പത്രത്തിൽ കാണുന്നുണ്ടല്ലോ?" എല്ലാവരും ഹരിയെ നോക്കി. ദേവൻ മാത്രം തന്റെ ഫോണിൽ മുഴുകി ഇരുന്നു.ഹരി ചിരിച്ചു " റോയ് സാറിന്റെ കയ്യില് നിന്ന് ലിൻസി ഒരു ന്യൂസ് ചോർത്തി കൊണ്ട് വന്നിട്ടുണ്ട്.." വര്ഗീസിന്റെ ഒരു അടുത്ത ബന്ധുവും ഹോസ്പിറ്റലിന്റെ പി.ആർ.ഓ യുമാണ് റോയ്. ലിൻസി സിസ്റ്ററിനെ അവിടെ എല്ലാവരും വിളിക്കുന്നത് ന്യൂസ് മേക്കർ എന്നാണ്. എല്ലാ ന്യൂസുകളും അവർ അറിയും.. എല്ലായിടത്തും എത്തിക്കുകയും ചെയ്യും. " എന്ത് ന്യൂസ് ഹരിയേട്ടാ?" ആതിയാണ് ചോദിച്ചത് " കൊലപാതക സ്ഥലത്തു നിന്ന് കിട്ടയ റയാന്റെ പഴ്സിന്റെ ഉള്ളിൽ കുറച്ചു രക്തം പുരണ്ടിട്ടുണ്ടായിരുന്നു. അത് പരിശോധിച്ചപ്പോൾ അത് മരിച്ച രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പ് അല്ല. അത് ഒരു ഓ നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട ആരുടെയോ ചോരയാണ്. ആ ആളെയാണ് ഇപ്പോൾ പോലീസ് തിരയുന്നത്" ഹരി അത് പറഞ്ഞു കഴിഞ്ഞതും വലിയ ശബ്ദത്തോടെ എന്തോ ഒന്ന് താഴെ വീണതും ഒരുമിച്ചായിരുന്നു. എല്ലാവരും നോക്കുമ്പോൾ ദേവൻ ഒരു വല്ലാത്ത ഭാവത്തോടെ ഇരിക്കുന്നു. താഴെ അവന്റെ മൊബൈൽ പല കഷ്ണങ്ങളായി കിടക്കുന്നുണ്ട്. ഒരു നിമിഷം ആ ഇരുപ്പു ഇരുന്നതിനു ശേഷം അവൻ പെട്ടെന്ന് തന്റെ മൊബൈലിന്റെ കഷ്ണങ്ങളൊക്കെ വാരിക്കൂട്ടി ഭക്ഷണം മതിയാക്കി എഴുനേറ്റു മുറിയിലേക്ക് പോയി. അമ്മയും ഹരിയുമൊക്കെ കാര്യം തിരക്കിയെങ്കിലും അവൻ ആരോടും ഒന്നും പറഞ്ഞില്ല. അവന്റെ ആ പ്രവർത്തിയിൽ പന്തികേടു തോന്നിയ ആമിയും പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു മുറിയിലേക്ക് ചെന്നു . മുറിയുടെ മുന്നിലെത്തിയപ്പോൾ തന്നെ ദേവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു " അതൊരു അബദ്ധം പറ്റിയതാണ്..നമ്മൾ ഇനി സൂക്ഷിക്കണം. അടുത്തത് എന്താ വേണ്ടതെന്നു ഞാൻ കൂടി വന്നിട്ട് തീരുമാനിക്കാം. എന്തായാലും നനഞ്ഞു ഇറങ്ങി..ഇനി തീർക്കാതെ പിന്നോട്ടില്ല" പിന്നീട് കുറച്ചു നേരത്തേക്ക് ഒച്ച ഒന്നും കേൾക്കാതായപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു എന്നവൾക്കു മനസിലായി. ആമിയുടെ തലച്ചോറിൽ അപായസൂചനകൾ മുഴങ്ങി. ആരെയോ പിടിച്ചു വച്ചിട്ടുണ്ടെന്നു പറഞ്ഞു ദേവേട്ടന് വന്ന ഫോൺ കാൾ.. ഇറങ്ങി പോയി കയ്യിൽ ഒരു മുറിവുമായി തിരിച്ചു വന്നത്..സംഭവസ്ഥലത്തു നിന്ന് പോലീസിന് കിട്ടിയ ഓ നെഗറ്റീവ് ബ്ലഡ്..ദേവേട്ടന്റെ ബ്ലഡ് ഗ്രൂപ്പും അത് തന്നെയല്ലേ?? ഇന്നാള് ഓ നെഗറ്റീവ് ബ്ലഡ് വേണ്ടത് കൊണ്ടല്ലേ ഹരിയേട്ടൻ ദേവേട്ടനോട് ഹോസ്‌പിറ്റലിൽ വരാൻ പറഞ്ഞത്..അപ്പൊ ഈ കൊലപാതകത്ങ്ങളിൽ ദേവേട്ടന് പങ്കുണ്ടോ??ആമിക്കു എന്ത് ചെയ്‌യണമെന്നു ഒരു ഊഹവുമില്ലായിരുന്നു. അവൾ മുറിയിലേക്ക് കയറി ചെന്നപ്പോൾ ദേവൻ എവിടെയോ പോകാൻ ഡ്രസ്സ് മാറി നിൽക്കുകയാണ്. ഇപ്പോൾ പുറത്തു പോയാൽ വീണ്ടും അവൻ എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടുമെന്നു അവൾക്കു പേടി തോന്നി. രണ്ടു കല്പിച്ചു അവനെ തടയാൻ ആമി തീരുമാനിച്ചു . " ദേവേട്ടൻ എവിടെങ്കിലും പോവാണോ ?" അവളുടെ ചോദ്യത്തിന് അതെ എന്ന അർത്ഥത്തിൽ അവൻ ഒന്ന് മൂളി. " ദേവേട്ടൻ ഈ രാത്രിയിലൊക്കെ എവിടെയാ പോകുന്നെ? രാവിലെ വരെ കാക്കാൻ പറ്റാതെ ഇതിനും മാത്രം എന്താ ഇത്ര അത്യാവശ്യം?ഈ രാത്രി ദേവേട്ടൻ എവിടെയും പോകണ്ട." ധൈര്യം സംഭരിച്ചാണ് അവൾ അത്രയും പറഞ്ഞതു. ദേവൻ ഒരു അമ്പരപ്പോടെ ആമിയെ നോക്കി. ഇത് വരെ താൻ പോകുന്നതു എങ്ങോട്ടാണെന്നോ എന്തിനാണെന്നോ ഒന്നും ഒരിക്കലും ചോദിക്കാത്തവളാണ്. തന്റെ ജീവിതത്തിൽ ആമി പിടിമുറുക്കിയാൽ പിന്നെ പലതും അവതാളത്തിലാകും. അത് കൊണ്ട് ഇത്തിരി ഗൗരവത്തിൽ തന്നെയാണ് പറഞ്ഞത് " നോക്ക്.. ഞാൻ ഇപ്പൊ ഒരു അത്യാവശ്യത്തിനു പോകുവാണ് . എന്തിനാ എങ്ങോട്ടാണെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷെ പിന്നീട് എപ്പോളെങ്കിലും ഞാൻ പറയാം" അതും പറഞ്ഞു കീയുമെടുത്തു മുറിക്കു പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവന്റെ കൈകളിൽ ആമിയുടെ പിടി വീണു. " പറ്റില്ല.. ഈ രാത്രി പോകാൻ പറ്റില്ല.. അല്ലെങ്കിൽ എങ്ങോട്ടാണ് എന്തിനാണ് പോകുന്നതെന്ന് പറഞ്ഞിട്ട് പോയാൽ മതി" " ആമി..എനിക്കൊന്നാമതെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്..ഇപ്പൊ എന്നോടൊന്നും ചോദിക്കാതെ..കയ്യിന്നു വിട് .. ഞാൻ പോട്ടെ.." ഇത്തവണ അവന്റെ ശബ്ദത്തിനു കുറച്ചു കൂടി കടുപ്പം ഉണ്ടായിരുന്നു. പക്ഷെ ഇനിയും അവനെ ഓരോരോ അപകടങ്ങളിൽ ചെന്ന് ചാടാൻ വിടാൻ ആമിയും തയ്യാറല്ലായിരുന്നു. " ഇല്ല.. പറ്റില്ല.. നിങ്ങളുടെ ഭാര്യ എന്ന നിലയ്ക്ക് കാര്യങ്ങൾ അറിയാനുള്ള അവകാശം എനിക്കുണ്ട്.. എനിക്കറിയണം" " കയ്യിന്നു വിടെടി " ഇത്തവണ ദേവന്റെ ഒച്ച നല്ലവണ്ണം പൊന്തിയിരുന്നു.തന്റെ കൈ ആമിയുടെ പിടിയിൽ നിന്നും വലിച്ചെടുത്തു കൊണ്ട് ദേവൻ അവളെ പിടിച്ചു ഒരു തള്ളു കൊടുത്തു. അവന്റെ തള്ളിന്റെ ശക്തിയിൽ ആമി കട്ടിലിൽ ചെന്ന് ഇരുന്നു പോയി. " ഞാൻ എവിടെ പോകുന്നു എന്തിനു പോകുന്നു എന്നൊന്നും നീ തിരക്കാൻ വരണ്ട. എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ പോകും .. വരും.. ഭാര്യ എന്ന അവകാശം പറഞ്ഞോണ്ട് എന്നെ ഭരിക്കാൻ വന്നാലുണ്ടല്ലോ" അവളുടെ നേരെ നോക്കി ഒരു താകീതും നൽകി ദേവൻ ഇറങ്ങി പോയി. അവൻ പോകുന്നതും നോക്കി നിറഞ്ഞൊഴുകുന്ന മിഴികൾ ഒന്ന് തുടക്കാൻ പോലും ആകാതെ അവൾ ഇരുന്നു. തങ്ങളുടെ സ്ഥിരം സങ്കേതത്തിൽ എത്തുമ്പോഴേക്കും ബാക്കി നാല് പേരും എത്തി ദേവനെയും കാത്തിരിക്കുകയായിരുന്നു. " അന്ന് അവിടെ വീണ ബ്ലഡ് ഒക്കെ നമ്മൾ ക്ലീൻ ചെയ്തതല്ലേ? പിന്നെന്താ പറ്റിയത്?" " അതൊക്കെ ചെയ്തതാ .. പക്ഷെ ആ പയ്യന്റെ പഴ്സിൽ പറ്റിയിരുന്ന ചോര നമ്മടെ കണ്ണിൽ പെട്ടില്ല..അതാ ഇപ്പൊ പണിയായതു.." " അതും എന്റെ ചോരയാണ് വീണിരിക്കുന്നത്.. കേസ് അന്വേഷിക്കുന്നത് അൻവർ അലിയും.. പഴയ കാര്യങ്ങൾ ഒക്കെ അറിയാല്ലോ .. എന്നെ പറ്റി എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാൽ പിന്നെ എല്ലാം കയ്യിന്നു പോകും.. " " ഇപ്പൊ എന്താ ചെയ്യുക?" " ഞാൻ എന്തായാലും ബോസിനെ ഒന്ന് വിളിക്കട്ടെ" ദേവൻ മാറി നിന്ന് കുറച്ചു നേരം ഫോണിൽ സംസാരിച്ച ശേഷം തിരിച്ചെത്തി. "ബോസ് എന്ത് പറഞ്ഞു?" " എന്ത് പറയാൻ.. നല്ല തെറി പറഞ്ഞു.. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നു നോക്കട്ടെ എന്ന് പറഞ്ഞു. എന്തായാലും തത്ക്കാലം ഇപ്പൊ ഒന്നും ചെയ്യണ്ട.. അന്വേഷണം ഏതു വഴിക്കാണ് പോകുന്നതെന്ന് നോക്കട്ടെ.. എന്നിട്ടു തീരുമാനിക്കാം എന്താ വേണ്ടതെന്നു.. അൻവറിനെ സൂക്ഷിക്കണം.. മിടുക്കനാ .. കുറച്ചു ദിവസത്തേക്ക് ഒന്ന് ഒതുങ്ങാം.. അടിപിടിയൊന്നും വേണ്ട..അതാ നല്ലതു" അങ്ങനെ മതിയെന്ന് എല്ലാവരും സമ്മതിച്ചു അവർ പിരിഞ്ഞു. ദേവൻ തിരികെ വീട്ടിലെത്തുമ്പോൾ നേരം നന്നായി വൈകിയിരുന്നു. ആമി ഉറങ്ങിയിട്ടുണ്ടാവും. അവളെ വേദനിപ്പിച്ചത് ഓർത്തപ്പോൾ അവനു കുറ്റബോധം തോന്നി. പക്ഷെ തന്റെ പോക്കും വരവുമൊന്നും അവളോട് വിശദീകരിക്കാൻ കഴിയില്ല. മുറിയിൽ കയറി ലൈറ്റ് ഇട്ട ദേവൻ കണ്ടത് കട്ടിലിൽ തന്നെ കാത്തെന്ന വണ്ണം എഴുന്നേറ്റിരിക്കുന്ന ആമിയെയാണ്. അവനെ നോക്കുന്ന അവളുടെ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയിരിക്കുന്നത് അവൻ കണ്ടു. എന്ത് പറയണമെന്നറിയാതെ ഡ്രസ്സ് മാറാൻ എന്ന വ്യാജേന അവൻ ബാത്റൂമിലേക്കു കയറാൻ തുടങ്ങി. " ദേവേട്ടാ" അവൻ തിരിഞ്ഞു നോക്കി. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു. " എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്" അവൾ തന്നെ വിടാൻ ഉള്ള ഭാവമില്ലാന്നു അവനു മനസിലായി.സംസാരിച്ചോളൂ എന്ന മട്ടിൽ അവൻ തലയാട്ടി. " ദേവേട്ടൻ എന്തിനാ എന്നെ കല്യാണം കഴിച്ചത്? ദേവേട്ടന്റെ നിര്ബന്ധമല്ലായിരുന്നോ നമ്മുടെ വിവാഹം? വളരെ ചെറിയ കുറച്ചു മോഹങ്ങളുമായി അടങ്ങി ഒതുങ്ങി ജീവിച്ച എന്നെ ഈ വീട്ടിലേക്കും നിങ്ങളുടെ ജീവിതത്തിലേക്കും വലിച്ചിഴച്ചത് നിങ്ങളല്ലേ?" കണ്ണുകൾ നിറഞ്ഞൊഴുകി തൊണ്ട ഇടറിക്കൊണ്ടാണ് ആമി ഓരോ ചോദ്യങ്ങളും ചോദിച്ചത്. അവളുടെ ചോദ്യങ്ങൾ തീർന്നിട്ടുണ്ടായിരുന്നില്ല. " എന്തിനു വേണ്ടിയാണു നിങ്ങൾ എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാശി പിടിച്ചത്? എന്നോടുള്ള സ്നേഹം കൊണ്ടോ അതോ വെറും വാശിയുടെ പുറത്തോ..? ഇത്രക്കും വാശി കാണിക്കാൻ എന്ത് തെറ്റാണു ഞാൻ നിങ്ങളോടു ചെയ്തത്? ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ ചുംബിച്ചാൽ പ്രതികരിക്കാനുള്ള അവകാശം അവൾക്കില്ലേ?" അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത പോലെ ദേവൻ തല കുനിച്ചു നിന്നതേ ഉള്ളു. " നിങ്ങൾ എന്നോട് കാണിച്ച വാശിക്ക് തിരിച്ചും വാശി കാണിക്കണമെന്ന് വിചാരിച്ചു തന്നെയാണ് ഞാൻ ഈ ജീവിതം തുടങ്ങിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ എപ്പോഴൊക്കെയോ നിങ്ങള്ക്ക് എന്നോട് കുറച്ചു സ്നേഹമുണ്ടെന്നു എനിക്ക് തോന്നിപോയി. പക്ഷെ ... ഇപ്പോൾ എനിക്കറിയില്ല.. ചിലപ്പോ തോന്നും നിങ്ങൾക്കെന്നോട് സ്നേഹമുണ്ടെന്നു.. ചിലപ്പോ തോന്നും ഞാൻ എന്നൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെന്നു നിങ്ങൾ അറിയുന്നു പോലും ഇല്ലന്ന്. " ആമി ഒന്ന് നിർത്തി അവനെ നോക്കി. അവൻ അപ്പോഴും നിലത്തേക്ക് തന്നെ നോക്കി നിൽപ്പാണ്. " എന്തായാലും ഇത്രയും ആയി. ഇങ്ങനെയൊക്കെ നടക്കണമെന്നായിരിക്കും ദൈവം വിധിച്ചത്. ദേവേട്ടൻ മാറാൻ തയ്യാറാണെങ്കിൽ നമുക്ക് ഇതു വരെ ഉള്ളത് മറന്നു പുതിയൊരു ജീവിതം തുടങ്ങാം.. ദേവേട്ടന്റെ ഏതു വിഷമത്തിലും കൂടെ നില്ക്കാൻ ഞാൻ തയ്യാറാണ്" ഒരുപാടു പ്രതീക്ഷയോടെയാണ് അവൾ അത് ചോദിച്ചത്. ദേവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി. അവന്റെ മുഖത്തെ അപ്പോഴത്തെ ഭാവം എന്താണെന്നു അവൾക്കു തിരിച്ചറിയാനെ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അവന്റെ കണ്ണുകൾ കുറ്റബോധവും മറ്റെന്തൊക്കെയോ കൊണ്ടും നിറഞ്ഞിരുന്നു. " എന്നെ കൊണ്ട് പറ്റില്ല ആമി.. പഴയ ഒരു വാശിയുടെ പുറത്തു നടന്ന ഒരു കല്യാണം ആണ് എനിക്കിതു.. ഇപ്പോൾ തോനുന്നു വേണ്ടിയിരുന്നില്ലന്നു..നീ ആഗ്രഹിക്കുന്ന പോലെ നിന്നെ സ്നേഹിക്കാനോ നിനക്ക് നല്ലൊരു ഭർത്താവാകാനോ എനിക്ക് കഴിയില്ല." സ്നേഹം നിഷേധിക്കപ്പെടുമ്പോൾ ഉള്ള വേദന എത്ര വലുതാണെന്ന് ആ നിമിഷം ആമി മനസ്സിലാക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഒരു നിസാര വാശിയുടെ പേരിൽ തന്റെ ജീവിതം നശിപ്പിച്ചവനോട് അവൾക്കു വല്ലാത്ത ദേഷ്യവും തോന്നി. " അപ്പോൾ ഞാൻ ഇനി എന്ത് ചെയ്യണമെന്നാണ് ദേവേട്ടൻ പറയുന്നത്?" അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി. അവൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് എന്ന് തോന്നി.. എന്ത് തന്നെയായാലും അവൻ പറയാൻ പോകുന്നത് നല്ല കാര്യമല്ലെന്ന് ആമിക്കു മനസിലായി. " നമുക്ക് ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കാം..ഞാൻ നിന്നെ തിരിച്ചു അമ്മൂമ്മയുടെ അടുത്ത് കൊണ്ടാകാം..അല്ലെങ്കിൽ എന്റെ ഭാര്യ എന്നുള്ള അവകാശം വച്ച് നിനക്ക് ഇവിടെ നിൽക്കാം.. അങ്ങനെ നിന്നാലും എന്നിൽ നിന്ന്..." ദേവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ആമി അവനു നേരെ കയ്യുയർത്തി. " വേണ്ട.. എന്നെ വേണ്ട എന്ന് പറയുന്ന ഒരാളുടെ ഭാര്യ എന്ന ഔദാര്യം എനിക്കും വേണ്ട. പക്ഷെ എന്നെ സ്വന്തം മകളെ പോലെ കണ്ടു സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇവിടെ ഉണ്ട്.. നിങ്ങളെ ഒരു നല്ല മനുഷ്യനായി മാറ്റിയെടുക്കാൻ എനിക്ക് കഴിയും എന്ന് വിശ്വസിച്ചു കഴിയുന്ന രണ്ടു പേര്.. പോകുന്നതിനു മുന്നേ അവരോടു എനിക്ക് കാര്യങ്ങളൊക്കെ ബോധ്യപെടുത്തിയെ പറ്റൂ..പിന്നെ എന്നെ കൊണ്ടാക്കാൻ നിങ്ങൾ വരണമെന്നില്ല.. അപ്പച്ചിയോടും ചെറിയച്ഛനോടും കാര്യങ്ങൾ സംസാരിച്ചു ഞാൻ നാളെ തന്നെ പൊക്കോളാം" അതും പറഞ്ഞു പതിവ് പോലെ ഭിത്തിയുടെ സൈഡിലേക്ക് അവൾ കയറി കിടന്നു.അവളുടെ ശരീരം ഉയർന്നു താഴുന്നത് കണ്ടപ്പോൾ അവൾ കരയുകയാണ് എന്ന് അവനു മാന്ഡിലായി. തിരിഞ്ഞു കിടന്നു കരയുന്ന അവളെ ഒരു നിമിഷം നിർവികാരനായി നോക്കി നിന്നിട്ടു ദേവൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. അടഞ്ഞ വാതിലിൽ ചാരി നിന്ന് അവൻ തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു. അടഞ്ഞ കണ്പോളകൾക്കിടയിലൂടെ മിഴിനീർ ഒഴുകിയിറങ്ങി. "കളികൂട്ടുകാരായി നടന്ന കാലത്തേ ഉള്ളിൽ കയറികൂടിയതാണ് പെണ്ണെ നിന്റെ ഈ മുഖം. പ്രണയം എന്ന വാക്ക് കേൾക്കുമ്പോളൊക്കെ നിന്റെ മുഖവും നോട്ടവും ചിരിയും മാത്രമേ ഇക്കാലമത്രയും മനസ്സിൽ തെളിഞ്ഞിട്ടുള്ളു. കൗമാരത്തിലെ എത്രയോ രാത്രികളിൽ നീ എന്റെ പ്രണയം നിഷേധിച്ചത് ഓർത്തു ഞാൻ ഉറങ്ങാതെ കിടന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതേ സ്നേഹം നീയെനിക്കു വച്ച് നീട്ടുമ്പോൾ അത് സ്വീകരിയ്ക്കാൻ എനിക്ക് കഴിയുനില്ലലോ.. എന്റെ ജീവിത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണു നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്..ആ തെറ്റ് തിരുത്താൻ ഇതല്ലാതെ മറ്റൊരു വഴിയില്ല.നിലയില്ലാക്കയത്തിലേക്കു മുങ്ങി താണു കൊണ്ടിരിക്കുകയാണ് ഞാൻ.. അതിലേക്കു നിന്നെയും കൂടി വലിച്ചിടാൻ വയ്യ പെണ്ണെ.. ഈ അസുരന്റെ കൂടെ ജീവിച്ചു നിന്റെ ജീവിതം കൂടി പാഴാക്കണ്ട.. ഇത് നിന്റെ ജീവിതത്തിലെ അവസാനത്തെ കരച്ചിലാവട്ടെ..എന്നിൽ നിന്ന് എത്ര ദൂരം പോകാവോ.. അത്രയും ദൂരെ പൊയ്ക്കോ" എത്ര നേരം അതെ നിൽപ് തുടർന്നു എന്നവന് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. മുഖം കഴുകി വരുമ്പോഴും അവൾ അങ്ങനെ തന്നെ കിടപ്പുണ്ട്. ലൈറ്റ് അണച്ച് അവനും കട്ടിലിന്റെ മറ്റേ അറ്റത്തായി വന്നു കിടന്നു. കുന്നോളം സ്നേഹം മനസ്സിൽ ഒളിപ്പിച്ചു പിരിയാം എന്ന തീരുമാനവുമായി ശരീരവും മനസ്സും എതിർദിശകളിലായി ആ രാത്രി രണ്ടു പേരും ഉറങ്ങാതെ കിടന്നു. അമ്പലത്തിൽ തൊഴുതു ഇറങ്ങുമ്പോൾ ഇന്നലെ രാത്രി എടുത്ത തീരുമാനങ്ങൾ ഒന്നുടെ ഊട്ടി ഉറപ്പിക്കുകയായിരുന്നു ആമി. ഇന്ന് ഞായറാഴ്ച ആയതു നന്നായി. അപ്പച്ചിയും ചെറിയച്ഛനും വീട്ടിൽ തന്നെ ഉണ്ട്. അത് പോലെ ഇന്ന് ഹരിയേട്ടനും ഓഫ് ആണെന്ന് അപ്പച്ചി പറഞ്ഞിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാവരുടെയും മുന്നിൽ കാര്യം അവതരിപ്പിക്കണം. പിന്നെ കയ്യിൽ കിട്ടുന്നതൊക്കെ ഒരു പെട്ടിയിലാക്കി ഇന്ന് തന്നെ അവിടുന്നിറങ്ങാം. ഇന്നത്തോടെ തീരണം ദേവാനന്ദനുമായുള്ള എല്ലാ ബന്ധങ്ങളും. പക്ഷെ ആമിക്കറിയില്ലായിരുന്നു ദൈവം അവരുടെ കാര്യത്തിൽ വേറെ ചില തീരുമാനങ്ങളാണ് എടുത്തിരിക്കുന്നതെന്നു. തുടരും... രചന:- കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
✍ തുടർക്കഥ - 10 Part GCQ1Qz@o 10 Part GCQ1Qz@o - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6M6lPZ0?d=n&ui=v64j8rk&e1= Part....4... തന്റെ മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരെ നോക്കി.ലൈബ്രറിനടത്തുന്ന ബിനു കുറച്ചു നേരം നിശബ്ദൻ ആയി നിന്നു.. ബിനുവിനെ കേട്ടു കൊണ്ടിരുന്നവരിൽ ഒരാൾ ആയ രാഹുൽ ചോദിച്ചു... അപ്പോൾ ഈ കരിമ്പനകുന്ന് സത്യത്തിൽ ഉള്ളത് തന്നെ ആണോ..അതോ വെറും കഥയോ.. രാഹുലിന്റെ ചോദ്യം കേട്ടപ്പോൾ ബിനു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..ഈ ലൈബ്രറിയിൽ ഞാൻ വായിച്ചതിൽ എനിക്കു ഏറ്റവും ഇഷ്ട്ടവും പേടിയും തോന്നിയ ഏക നോവൽ ആണ് ഈ കരിമ്പനകുന്ന്..അതിലെ കുറച്ചു അദ്ധ്യായങ്ങൾ ആണ് ഞാൻ നിങ്ങളോട് പറഞ്ഞത്.. പിന്നെ.. ഇത് നടന്നത് ആണോ അതോ വെറും കഥ ആണോ എന്നൊക്കെ അറിയാൻ ഈ നോവൽ എഴുതിയ.ആളെ തന്നെ വിളിച്ചു ചോദിക്കേണ്ടി വരും.. രാഹുലിന്റെ അടുത്ത് ഇരുന്ന അനന്തു.പെട്ടന്ന്ബിനുവിനോട്‌ ചോദിച്ചു.. അല്ലഒരുസംശയംചോദിക്കട്ടെ..ബിനുചേട്ടൻ.ഒരുപാട്നോവൽവായിക്കുന്നഒരാൾഅല്ലേ ..മിക്കവാറുംഹൊറർ.കഥകൾ ഭാവന മാത്രം ആണ് എന്ന് പറഞ്ഞു തന്നെ ആണ് തുടങ്ങുന്നത്. പക്ഷെ ഈ കരിമ്പനകുന്ന്.എന്ന നോവലിന്റെ തുടക്കത്തിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചോ.. ഈകഥവായിച്ചുമറക്കുകഎന്ന്..അത്എന്ത്കൊണ്ട്ആണ് അങ്ങനെഎഴുതിയത് ..അതിൽഒരു പിശക് ഇല്ലേ..?? അനന്തുവിന്റെ അടുത്ത് ഇരുന്ന ബിജിത്ത് അത് കേട്ടപ്പോൾ പറഞ്ഞു.. ഉവ്വ..വലിയഒരുപിശക്ഉണ്ട്.. കാരണം നിന്നെ പോലെ ഉള്ള മണ്ടന്മാർ ഇനി കരിമ്പന കുന്ന് തപ്പി ഇറങ്ങി വല്ല വള്ളിയും പിടിക്കണ്ട എന്ന് കരുതി. അങ്ങേര് നേരത്തെ തന്നെ ഒരു ജാമ്യം എടുത്തു വെച്ചത് ആയിരിക്കും.. അവരെ നോക്കി ബിനു പറഞ്ഞു.. അല്ല നിങ്ങൾക്കിടയിൽ ഇല്ലാത്ത ഒരു ടോപ്പിക്ക് ആണല്ലോ ഈ ഹൊറർ.സാധാരണ ത്രില്ലെർ കഥ മാത്രം അല്ലേ നിങ്ങൾക്ക് ഇഷ്ട്ടം.. ഇപ്പോൾ പെട്ടന്ന് എന്ത് പറ്റി.. അത് കേട്ടപ്പോൾ രാഹുൽ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.. അത് ബിനു ചേട്ടാ. ഇവന്മാക്ക് ഈ ഹൊറർ എന്ന് പറയുന്നത് ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ ഒരു മോഹം.. അത് കൊണ്ട് ആണ് ഇവിടെ ഉള്ളതിൽ ഏറ്റവും പേടിപ്പെടുത്തുന്ന നോവൽ തന്നെ ചോദിച്ചു വന്നത്.. പിന്നെ അതിലെ കുറച്ചു കാര്യങ്ങൾ ചേട്ടൻ പറഞ്ഞപ്പോൾ ഇതിൽ സത്യം ഉണ്ടോ എന്നറിയാൻ എനിക്ക് ഒരു ആഗ്രഹം ഉണ്ട്... ഈ കഥ ആരാണ് എഴുതിയത്.. അത് ഒന്ന് പറയു. ബിനു കസേരയിൽ ഒന്ന് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.. മിക്കവാറും കഥകൾഎഴുതുന്നവർ തൂലിക നാമം വെച്ചാണ് എഴുതി ഇടുക. ഈ കഥ എഴുതി ഇട്ടിരിക്കുന്നത് കോതമംഗലം ഉള്ള ഒരു പെൺകുട്ടി ആണ്.. അവളുടെ പേര് സ്വപ്‍ന. എന്നാണ്..അത് ഇനി യഥാർത്ഥ പേര് ആണോ എന്നൊന്നും അറിയില്ല.. ഇത് ബുക്ക് ആക്കിയത് dp ബുക്സ്കോതമംഗലം ആണ്. നിങ്ങൾ അവിടെ പോയി ഒന്ന് അന്വേഷണം നടത്തി നോക്ക്..രാഹുലിന്റെ ഒരു ബന്ധു അല്ലേ അത് നടത്തുന്നത്.. പിന്നെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആകും.. ബിനു അവരെ മാറിമാറി നോക്കി കൊണ്ട് പറഞ്ഞു... അതെ.. സമയം എഴു മണി ആകുന്നു.. ലൈബ്രറി അടക്കട്ടെ. തത്കാലം മൂവർ സംഘം ഒന്ന് പോയാട്ടെ.. ബിനു എഴുനേറ്റു... രാഹുലും. അനന്തുവുംബിജിത്തും ലൈബ്രറിക്ക്.പുറത്തു ഇറങ്ങി.. അല്ല രാഹുൽ ചേട്ടാ. നമുക്ക് നാളെ കോതമംഗലം പോയി ഒന്ന് അന്വേഷിച്ചാലോ. അനന്തു ചോദിച്ചു.. അത് കേട്ടപ്പോ ബിജിത്ത് പറഞ്ഞു.. എനിക്കു തോന്നി.. സ്വപ്‍ന. എന്ന പേര് കേട്ടപ്പോൾ ഇവന് ഇളകി.. എടാ മണ്ടൻ കൊണാപ്പ അത് ചിലപ്പോ തൂലിക നാമം ആയിരിക്കും ബിനു ചേട്ടൻ പറഞ്ഞത് കേട്ടില്ലേ നീ.. ഇനി അന്വേഷിച്ചു ചെന്ന് കഴിഞ്ഞു.. സ്വപ്‍ന വല്ല. തങ്കപ്പനോ. മത്തായിയോ ആകും.. വേറെ പണി ഒന്നും ഇല്ലേ നിനക്ക്.. ആ കഥ തന്നെ കേട്ടില്ലേ.. കരിമ്പന കുന്നിൽ മരിച്ചു പോയവർ അച്ചന്റെ കൂടെ റൂമിൽ പോയി ഇരുന്നു പോലും.. അതും ഡ്രൈവറുടെ കൂടെ ജീപ്പിൽ കയറി വന്നു മരിച്ചവർ.. വല്ല ലോജിക്കും ഉണ്ടോ അളിയാ.. ബിജിത്ത് പറയുന്നത് കേട്ടപ്പോ രാഹുൽ കുറച്ചു സമയം ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു.. അല്ല ബിജിത്തേ ആ കഥയിൽപറയുന്നത് പോലെ ഒരു സ്ഥലം ഉണ്ടെങ്കിൽ അവിടെ പോയി നമുക്ക് ഒന്ന് എക്സ്പീരിയൻസ്. ചെയ്തു കൂടെ.. ഈ കാലത്ത് അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ ഒരു ത്രിൽ ആയിരിക്കും.. അത് കേട്ടപ്പോൾ ബിജിത്ത് മെല്ലെ പറഞ്ഞു.. ചേട്ടനും തുടങ്ങിയോ ഇവന്റെ മണ്ടത്തരം. ആ കഥ തന്നെ പച്ച കള്ളം ആണ്.. അങ്ങനെ ഒരു സ്ഥലം ഉണ്ടാവില്ല.. ഇത് ഏതോ കൊറിയൻസിനിമ കോപ്പി അടിച്ചു എഴുതി വിട്ടേക്കുന്നു.. അതും ഈ കാലത്തു നടന്ന കഥ ആയിട്ട് ആണ് എഴുതി വിട്ടേക്കുന്നത്.. ഇതൊക്കെ നിങ്ങൾ വിശ്വസിച്ചോ എനിക്കു താല്പര്യം ഇല്ല.. അനന്തു ബിജിത്തിന്റെ പുറത്തു ഒന്ന് അടിച്ചു കൊണ്ട് പറഞ്ഞു.. നിനക്ക് ഓജോ ബോർഡ് വിശ്വസിക്കാം അല്ലേ. . ഈ കഥയിൽ. എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നുന്നു.. ഞാനും രാഹുൽ ചേട്ടനും എന്തായാലും നാളെ ഒന്ന് പോകുന്നുണ്ട് നീ വരണ്ട കേട്ടോ.. അത് കേട്ടപ്പോൾ ബിജിത്ത് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞാനും വരും.. ചിലപ്പോൾ സ്വപ്‍ന ഒർജിനൽ ആണെങ്കിൽ.. ആ കുട്ടിയോട് കാര്യങ്ങൾ ചോദിക്കാൻ ഞാനും കൂടി വേണ്ടേ.. ആഹാ.. കോഴി ഉണർന്നല്ലോ.. രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു.. പിറ്റേന്ന് രാവിലെ പത്തുമണി ആയപ്പോൾ അവർ രാഹുലിന്റെ കാറിൽ.. കോതമംഗലം MA കോളേജ് അടുത്തുള്ള dp ബുക്ക്സിൽ എത്തി.. അവിടെ. രാഹുലിന്റെ കസിൻ അവരെ സ്വീകരിച്ചു.. എന്താ രാഹുലെ ഈ വഴി.. സാധാരണ നീ ഇതിലെ പോകുമ്പോൾ ഇങ്ങോട്ട് നോക്കുക പോലും ചെയ്യാത്തത് ആണല്ലോ.. എന്തോ കാര്യം ഉണ്ടല്ലോ... രാഹുൽ ഒന്ന് ചിരിച്ചു കൊണ്ട് മെല്ലെ ചോദിച്ചു.. അത് ചെറിയ ഒരു സഹായം വേണം.. എന്റെ ഒരു ഫ്രണ്ട് ഒരു ചെറിയ ഷോർട് ഫിലിം ചെയ്യുന്നുണ്ട്. അതിനു പറ്റിയ ഒരു കഥ ഞങ്ങൾ ലൈബ്രറിയിൽ. ഇന്നലെ കണ്ടു.. ആ ബുക്ക് ഇവിടെ ആണ് പബ്ലിഷ് ചെയ്തത് എന്നും അറിഞ്ഞു.. അപ്പോൾ അത് എഴുതിയആളോട് ചോദിച്ചു വേണമല്ലോ ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ.. അത് ഒന്ന് അറിയാൻ ആയിരുന്നു.. അത് കേട്ടപ്പോൾ അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.. അതിന് എന്താ.. ഏത് ബുക്ക് ആയിരുന്നു അത്.. ഡീറ്റെയിൽ തരാമല്ലോ.. രാഹുൽ അയാളെ നോക്കി കൊണ്ട് പറഞ്ഞു.. ആ ബുക്കിന്റെ പേര്.. കരിമ്പനകുന്ന് എന്ന് ആണ്.. അത് എഴുതിയിരിക്കുന്നത് സ്വപ്നകോതമംഗലം. എന്ന ഒരു സ്ത്രീ ആണ്... ഒരു നിമിഷം അയാൾ ഒന്ന് ആലോചിച്ചു നിന്നു എന്നിട്ട് മെല്ലെ പറഞ്ഞു.. കരിമ്പനകുന്ന് നോവൽ നിങ്ങൾ മുഴുവൻ വായിച്ചോ.. ഏയ്‌ വായിച്ചില്ല..അതിലെ കുറച്ചു ഭാഗങ്ങൾ ഒരു ചേട്ടൻ പറഞ്ഞു തന്നു.. അപ്പോൾ തോന്നിയ ഒരു ആഗ്രഹം ആണ്.രാഹുൽ പറഞ്ഞു.. രാഹുലിന്റെ കസിൻ. അവരെ നോക്കി കൊണ്ട് മെല്ലെ പറഞ്ഞു.. അത് എഴുതിയ ആൾ സ്വപ്‍ന എന്ന ഒരു പെൺകുട്ടി ഒന്നും അല്ല... അത് കേട്ടതും ബിജിത്ത് അനന്തുവിന്റെ പുറത്തു ഒന്ന് നുള്ളി.. അയാൾ തുടർന്നു പറഞ്ഞു... അത് എഴുതിയത് ഒരു പള്ളിയിലെ വികാരി ആണ്... അയാളുടെ പേര്... ആൽബർട്ട് എന്ന് ആണ്...??? ഫാദറിന്റെ ഒരു കൂട്ടുകാരിയുടെ പേരിൽ ആണ് ആ നോവൽ പുറത്തു ഇറക്കിയത് എന്ന് മാത്രം.. അത് കേട്ടപ്പോൾ രാഹുൽ ഒന്ന് ഞെട്ടി.. കരിമ്പനകുന്നിലെ അതേ കഥാപാത്രംതന്നെ ആണോ ആ കഥ എഴുതിയിരിക്കുന്നത്.... പെട്ടന്ന്. ബിജിത്തിന്റെ മൊബൈൽ റിങ് ചെയ്തു... അവൻ ഫോൺ എടുത്തു ആരോടോ സംസാരിച്ചു കൊണ്ട് പുറത്തെക്ക് പോയി രാഹുലിന്റെ മുഖം ശ്രദിച്ച അയാൾ ചോദിച്ചു.. എന്താ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.. നിന്റെ മുഖം പെട്ടന്ന് മാറിയല്ലോ.. രാഹുൽ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.. ഒന്നുമില്ല അങ്കിൾ.. ആ ഫാദറിന്റെ അഡ്രെസ്സ് ഒന്ന് കിട്ടുമോ ഞങ്ങൾക്ക്.. അയാൾ അത് കേട്ടപ്പോൾ പറഞ്ഞു.. ഫാദർ ഇപ്പോൾ നമ്മുടെ കോതമംഗലം ചെറിയ പള്ളിയിൽ വികാരി ആണ്.. അവിടെ ചെന്നാൽ മതി.. അയാൾക്ക് നന്ദി പറഞ്ഞു കൊണ്ട് അവർ അവിടെ നിന്ന് ഇറങ്ങി.. പുറത്തു ബിജിത്ത് ആകെ ടെൻഷൻ ആയി നിൽക്കുന്നത് കണ്ടപ്പോൾ രാഹുൽ ചോദിച്ചു.. എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ബിജിത്ത് അത് കേട്ടപ്പോൾ അവരെ നോക്കി കൊണ്ട് പറഞ്ഞു.. നിങ്ങൾ വാട്സാപ്പ് എടുത്തു നോക്കിക്കേ.. അനന്തുവും. രാഹുലും വേഗം മൊബൈൽ ഓൺ ചെയ്തു വാട്സാപ്പ് നോക്കി.. അതിൽ വാരപ്പെട്ടി ഗ്രൂപ്പിൽ ആയിരുന്നു ആ വാർത്ത.. ലൈബ്രറി മുഴുവൻ കത്തി നശിച്ചിരിക്കുന്നു..??? ഷോർട്ട് സർക്യൂട്ട് ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.. രാവിലെ ആയതു കൊണ്ട് വലിയ ദുരന്തം ആണ് ഒഴിവായത്...?? രാഹുലും അനന്തുവും ഒന്ന് ഞെട്ടി കൊണ്ട് ബിജിത്തിനെ നോക്കി...??? കരിമ്പന കുന്ന്.. ആരംഭിക്കുക ആണ്.... മിസ്റ്ററി സ്റ്റാർട്ടിങ്... തുടരും.. കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
📚 ട്വിസ്റ്റ് കഥകൾ - 4 Part AHORROR THRILLER c@lmm.m 4 Part AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം - പാർട്ട് 08 പിറ്റേന്നു രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു ആൽബി. രാവിലെ തന്നെ ജയകുമാർ എത്തി വേണ്ട നിയമോപദേശങ്ങൾ കൊടുത്ത് മടങ്ങിയിരുന്നു. ധിലീഷ് പോത്തൻ എന്ന ഓഫീസറെപ്പറ്റി അറിഞ്ഞിരിക്കേണ്ടതെല്ലാം ആൽബിയും അന്വേഷിച്ചു കണ്ടെത്തിയിരുന്നു. അയാൾക്ക് ഭയമൊന്നും തോന്നിയില്ല. ഒരു വല്ലാത്ത ആത്മ ധൈര്യം. നാട്ടിലെ ജനങ്ങൾ മുഴുവൻ തന്റെ കൂടെയുണ്ടെന്നൊരു തോന്നൽ.. ആൽബി ബ്രേക്ക്ഫാസ്റ്റ് തിടുക്കത്തിൽ കഴിച്ചവസാനിപ്പിച്ച്, ഒരു പ്രാവശ്യം കൂടി ബെഡ് റൂമിൽ കയറി, തന്റെ യൂണിഫോമിലെ എല്ലാ ഡീറ്റയിലുകളും പെർഫെക്റ്റ് ആണെന്നുറപ്പു വരുത്തി പൂർണ്ണ ആത്മവിശ്വാസത്തോടെ പുറത്തേക്കിറങ്ങി ബുള്ളറ്റിൽ കയറിയിരുന്നു. ആൻസി വാതില്ക്കൽ തന്നെ നിന്ന് എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “എന്തുവാ ഇതുവരെയില്ലാത്തൊരു ഒരുക്കമൊക്കെ ? ” ഒരു സുഖമില്ലാത്ത ചിരിയുണ്ടായിരുന്നു അവൾക്ക്. “ഇന്നലെ ഡെയ്സി... ഇന്നും ആരെയെങ്കിലും കിട്ടിയാലോ ? ” ആൽബി ചുണ്ടു കടിച്ചു പിടിച്ച് ഒരു ചിരി ചിരിച്ചു. “കൊള്ളാം കൊള്ളാം... നടക്കട്ടെ.” അവൾ കെറുവിച്ച് അകത്തേക്ക് കയറിപ്പോകുന്നത് ഒരു കുസൃതിച്ചിരിയോടെ ആൽബി നോക്കി ഇരുന്നു. ഒൻപതരക്കു തന്നെ അയാൾ കളക്ടറേറ്റിനടുത്തുള്ള ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യൽ സെൽ ഓഫീസ് കോമ്പൗണ്ടിലെത്തി. ബുള്ളറ്റ് അവിടെ ഒതുക്കി വെച്ചിട്ട് പുറത്തേക്കിറങ്ങി ഒരു പെട്ടിക്കടയിലെത്തി ഒരു ചായ ഓർഡർ ചെയ്ത് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. വരുന്ന വഴിയിൽ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ‘ചാരിറ്റി’ എന്ന നമ്പറിൽ നിന്നും രണ്ട് മിസ്സ്ഡ് കോളുകൾ. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഫോണും കയ്യിൽ പിടിച്ച് അയാൾ അവിടെ കിടന്ന ബെഞ്ചിലേക്കിരുന്നു. തിരിച്ചു വിളിക്കണോ ? എന്താണീ സ്ത്രീയുടെ ഉദ്ദേശം ? ഇന്നലത്തെ അവരുടെ ഓരോ മെസേജിലും തെളിഞ്ഞു നിന്ന ലൈംഗീക താല്പ്പര്യം വളരെ വ്യക്തമായിരുന്നു. ഇങ്ങനെയൊരു സുഹൃദ്ബന്ധം വേണോ ? അയാൾക്ക് തന്റെ തലക്കുള്ളിൽ അനേകം അപായ മണികൾ മുഴങ്ങുന്ന പോലെ തോന്നി. എന്നാൽ അതേ സമയം തനിക്ക് അവരോടൊരു കടപ്പാടുണ്ടെന്ന സത്യം, അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒടുവിൽ ഫോൺ പോക്കറ്റിലേക്കിടാമെന്നു തീരുമാനിച്ച നിമിഷം... അതു വീണ്ടും വൈബ്രേറ്റ് ചെയ്യാനാരംഭിച്ചു. മനസ്സിൽ ശപിച്ചുകൊണ്ട് അയാൾ ഫോണെടുത്തു. “ഹലോ മാഡം! ” “ങേ! മാഡം വിളി നമ്മൾ ഇന്നലെ നിർത്തിയതാരുന്നല്ലോ.” അപ്പുറത്തു നിന്നും വന്ന ഡെയ്സിയുടെ ചിരി ശബ്ദം, അലകളായി തന്റെ ശരീരത്തിലൂടെ താഴേക്കൊഴുകിയിറങ്ങിയതു പോലെ തോന്നി അയാൾക്ക്. “എന്താ വിളിച്ചത് ? ” ആൽബി പെട്ടെന്ന് ഗൗരവത്തിലായി. “എന്നെ ഇതുവരെ അൺബ്ലോക്ക് ചെയ്തില്ല.എന്തു പറ്റി ? ” അപ്പുറത്തെ സ്വരത്തിന് ഒരു പിണക്കത്തിന്റെ ഛായ. “അതേ... സത്യം പറയാം. വൈഫ് കണ്ടാൽ വെറുതേ തെറ്റിദ്ധരിക്കും. പെണ്ണുങ്ങളെങ്ങനായിരിക്കുമെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.” “ഹോ! കഷ്ടം തന്നെ. പിന്നെ.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? തിരിച്ച് ഡ്യൂട്ടിയിൽ കയറിയോ ? “ ”ഇല്ല. കുറച്ചു പ്രശ്നങ്ങളുണ്ട്. ഉടനെ കയറും.“ ”അയ്യോ ഞാൻ കരുതി ഇപ്പൊ സ്റ്റേഷനിലായിരിക്കുമെന്ന്... എനിക്കൊരു ചെറിയ പോലീസ് സഹായം വേണമായിരുന്നല്ലോ. സത്യത്തിൽ അതിനാ ഞാനീ വിളിയെല്ലാം വിളിച്ചത്.“ ”സ്റ്റേഷനിൽ കോണ്ടാക്റ്റ് ചെയ്തോളൂ. എനിക്കു പകരം ഒരു മിസ്റ്റർ മാത്യൂസ് തരകൻ ആണിപ്പോൾ ചാർജ്ജ്. എന്തു പ്രശ്നമുണ്ടെങ്കിലും അങ്ങോട്ട് വിളിച്ചോളൂ.“ ”അതല്ല, ഇതങ്ങനെ തല പോകുന്ന കേസൊന്നുമല്ല.” വീണ്ടും ആ ചിരി “എന്റെ കുറച്ച് ഓർണമെന്റ്സ് മിസ്സായിട്ടുണ്ട്. കുറച്ചു ദിവസമായി. ഞാൻ അതിങ്ങനെ മൈൻഡ് ചെയ്യാതെ കൊണ്ടു നടക്കുകയായിരുന്നു. ചിലപ്പോ വീട്ടിൽ തന്നെ കാണുമെന്ന് കരുതി. പണ്ട് അങ്ങനെ പറ്റിയിട്ടുണ്ട്. അതാണേ. പക്ഷേ ഇന്നലെ വീടു മുഴുവൻ അരിച്ചു പെറുക്കി. അതോടെ പേടിയായി. സ്വർണ്ണം പോയതല്ല വിഷയം, വീട്ടിൽ ആരോ ഞാൻ അറിയാതെ കയറിയിട്ടുണ്ട് എന്നൊരു തോന്നൽ. ഞാനൊറ്റക്കാണേ താമസം. “ നിസ്സാരമായാണ് അവൾ സംസാരിക്കുന്നതെങ്കിലും പറയുന്നത് സത്യം തന്നെയാണെന്ന് ആൽബിക്ക് തോന്നി. ”എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് ? “ ആൽബിയിലെ പോലീസ് സ്വഭാവം ഉണർന്നു. പോക്കറ്റിൽ നിന്ന് നോട്ട് പാഡ് എടുത്ത് കാൽത്തുടയിൽ വെച്ച് അയാൾ തയ്യാറായി. ”മെയിനായിട്ട് പോയിരിക്കുന്നത് അരയിൽ കെട്ടുന്ന ഒരു ഐറ്റമാണ്. ഏതാണ്ട് 16 പവനുണ്ടായിരുന്നു.“ ആൽബി ഞെട്ടി ”അരഞ്ഞാണം 16 പവനോ ? എന്താ ഡെയ്സി ഈ പറയുന്നത് ? “ ”അയ്യോ, അരഞ്ഞാണമല്ല സർ, ഈ കല്യാണത്തിനൊക്കെ അരയിൽ കെട്ടുന്ന വലിയ ബെൽറ്റ് കണ്ടിട്ടില്ലേ ? ഡ്രസ്സിനടിയിലല്ല, മുകളിൽ ? “ ”ഓ...“ അയാളുടെ മനസ്സിൽ ആ ആഭരണം തെളിഞ്ഞു. ”ഓക്കേ... എന്തായാലും, 16 പവനൊക്കെ മിസ്സായാൽ അതൊരു നല്ല കേസാണല്ലോ ഡെയ്സി. എന്താ വേണ്ടെന്ന് ഞാൻ പറയാം. ശ്രദ്ധിച്ചു കേട്ട് അതു പോലെ ചെയ്യു. കേട്ടോ ? “ ”ഉം“ അപ്പുറത്തെ മൂളലിൽ ഒരു സുഖമില്ലായ്മ. ”ആദ്യം, ഈ നഷ്ടപ്പെട്ട സ്വർണ്ണം, വാങ്ങിയ കടയിൽ നിന്നുള്ള ഒരു ബില്ലുണ്ടാകുമല്ലോ. അത് തപ്പിയെടുക്കണം. കാരണം പിന്നീട് ഇത്-“ ”മനസ്സിലായി സർ.“ ”ഓക്കെ, ആ ബില്ലുമായി നേരേ സ്റ്റേഷനിലേക്കു ചെല്ലുക. എസ്. ഐ. ശിവകുമാർ ആയിരിക്കും അറ്റൻഡ് ചെയ്യുക. നേരേ അയാളുടെ കാബിനിലേക്ക് കയറി ചെന്നോളൂ. ഞാൻ വിളിച്ചു പറഞ്ഞോളാം. പിന്നെ ഉണ്ടെങ്കിൽ, താൻ ഈ ആഭരണം ധരിച്ചു നില്ക്കുന്ന ഫോട്ടോസ് കൂടി കരുതിക്കോളൂ. എന്നിട്ട് ഒരു പരാതി എഴുതേണ്ടി വരും. അതിന് അവിടെ-“ ”സർ... ഒരു മിനിറ്റ്! “ അവൾ അയാളുടെ സംസാരം തടഞ്ഞു. ”ഇതെന്താ സർ ഞാൻ വല്ല പോലീസ് ഹെല്പ് ലൈനിലേക്കോ മറ്റോ ആണോ വിളിച്ചത് ? ഒരു ബോധവുമില്ലാത്ത ഒരാളെ പറഞ്ഞു മനസ്സിലാക്കുന്ന പോലുണ്ടല്ലോ. എനിക്ക് പരിചയമുള്ള ഒരു പോലീസ് സുഹൃത്തിന് ചിലപ്പൊ എന്നെ സഹായിക്കാനാകുമെന്നു തോന്നി വിളിച്ചതാണ്. സർ പറയും പോലെ, സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്ത് അതിന്റെ പ്രൊസീജർ അനുസരിച്ച് കാര്യങ്ങൾ നടത്താനാണെങ്കിൽ ഞാൻ വിളിക്കണ്ട കാര്യമുണ്ടോ ? “ ചിരിയോടെയാണ് ചോദ്യമെങ്കിലും, ആൽബിയെ ചെറുതായൊന്ന് അസ്വസ്ഥനാക്കിക്കളഞ്ഞു അവൾ. “ഡെയ്സി എന്താ ഉദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല. ഞാൻ ഒരു സർക്കിൾ ഇൻസ്പെക്ടറാണ്. ഒന്നല്ല, എന്റെ കീഴിൽ 3 സ്റ്റേഷനുകളുണ്ട്. ഞാൻ ഇത്തരം മോഷണക്കേസുകൾക്ക് നേരിട്ടിറങ്ങി അന്വേഷിക്കുക എന്നത് പ്രാക്ടിക്കലാണോ ? ഡെയ്സി തന്നെ ഒന്നാലോചിച്ചു നോക്കൂ.” “ഓഹോ... അങ്ങനെയാണല്ലേ.” അവളുടെ സ്വരം ഗൗരവമാർജ്ജിച്ചു. “താങ്ക് യൂ സർ! എല്ലാം ക്ലിയറായി. ഇങ്ങനെ വെട്ടിത്തുറന്ന് ഉള്ള കാര്യങ്ങൾ പറയുന്നതാണ് എപ്പോഴും നല്ലത്. താങ്ക് യൂ സോ മച്ച്! ” അവൾ ഫോൺ കട്ടു ചെയ്തു. “നരകം! ” പല്ലു ഞെരിച്ചു കൊണ്ട് ആൽബി ഫോൺ പോക്കറ്റിലേക്കു താഴ്ത്തി. എന്തൊക്കെ തരം പ്രശ്നങ്ങളാണ് ഓരോ ദിവസവും. ആ സ്കൂളിലേക്ക് പുറപ്പെട്ട നിമിഷം! അയാൾ സ്വയം ശപിച്ചു. സമയം 10:30. ആൽബി ധിലീഷിന്റെ ഓഫീസിൽ വിസിറ്റേഴ്സ് ചെയറിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. കൃത്യം പത്തരയായപ്പോൾ ധിലീഷ് ഓഫീസിലേക്ക് ഓടിക്കയറി വന്നു. ആകെ നനഞ്ഞു കുതിർന്നിരുന്നു. “സോറി ആൽബർട്ട്. ജീപ് ദാ രണ്ട് സ്റ്റോപ്പപ്പുറം ബ്രേക്ക്ഡൗണായി. അതോടെ മഴേം തുടങ്ങി. ഇവിടെ വരെ മഴേം കൊണ്ട് ഓടി.” അയാൾ അലമാരയിൽ നിന്ന് ഒരു ടവ്വലെടുത്ത് തല തുവർത്തി. ആൽബി നിശബ്ദനായി തലകുലുക്കി കേട്ടു അപ്പോൾ തന്നെ ഒരു യുവാവ് മുറിയിലെത്തി ഒരു കൂറ്റൻ റെക്കോർഡിങ്ങ് ഉപകരണം മേശപ്പുറത്തു വെച്ചു. അത് മേശക്കടിയിലെവിടെയോ പ്ലഗ്ഗ് ചെയ്തിട്ട് അയാൾ ബാഗിൽ നിന്ന് ഒരു ചെറിയ ക്യാമറയെടുത്ത് മുറിയിൽ തന്നെയുണ്ടായിരുന്ന ഒരു ട്രൈപോഡിൽ ഫിറ്റ് ചെയ്തു. ക്യാമറയുടെ നോട്ടം തന്റെ മുഖത്തേക്കാണെന്നു തിരിച്ചറിഞ്ഞതും, ആൽബി ഒരല്പ്പം അസ്വസ്ഥനായി. വളരെ വിശദമായൊരു ചോദ്യം ചെയ്യലായിരിക്കും ഇതെന്ന് അയാൾ ഊഹിച്ചു. “ആൽബർട്ട് പേടിക്കണ്ട കേട്ടോ. ഇതൊക്കെ നമ്മുടെ ഒരു രീതിയാണ്.” പോത്തൻ ചിരിച്ചു കൊണ്ട് തന്റെ കസേരയിലേക്കിരുന്നു. “പേടിയല്ല മിസ്റ്റർ പോത്തൻ...” ആൽബി ഒരു ദീർഘനിശ്വാസത്തോടെ കസേരയിലേക്കമർന്നിരുന്നു. “ഇതിപ്പൊ എത്രാമത്തെ തവണയാണെന്നറിയാമോ ? എത്ര പേരോടാണ് ഞാൻ സമാധാനം പറയേണ്ടി വരുന്നത് ? സാബു അന്നങ്ങ് ചാടി രക്ഷപെട്ടു പോയിരുന്നെങ്കിൽ ഇത്രയും ടെൻഷൻ വരില്ലായിരുന്നു എന്നു തോന്നുന്നു.” “ഏയ്... എങ്കിൽ താനിപ്പൊ തൊപ്പിയില്ലാ പോലീസായി വീട്ടിൽ കുത്തിയിരിക്കണ്ടി വന്നേനെ. ഓക്കെ. നമുക്ക് തുടങ്ങാം ? ” “ഷുവർ! ” റെക്കോർഡറും ക്യാമറയും ഓണാക്കിയതിനു ശേഷം, പോത്തൻ ടെക്ക്നീഷ്യനോട് മുറി വിട്ടു പോകാൻ ആംഗ്യം കാണിച്ചു. “സോ, ആൽബി, നിയമപ്രകാരമുള്ള ഒരു ചോദ്യം ചോദിക്കട്ടെ ആദ്യം. താങ്കളുടെ ശബ്ദവും, വീഡിയോ ദൃശ്യങ്ങളും റെക്കോർഡ് ചെയ്യുന്നതിന് താങ്കൾക്കെന്തെങ്കിലും എതിർപ്പുണ്ടോ ? ” “ഇല്ല.” താഴ്ന്നതെങ്കിലും ആൽബിയുടെ ശബ്ദം ഉറച്ചതായിരുന്നു. “ഓക്കേ ഗുഡ്! താങ്കൾ ഇപ്പോൾ പൂർണ്ണാരോഗ്യ സ്ഥിതിയിൽ തന്നെയല്ലേ ? മദ്യമോ മറ്റെന്തെങ്കിലും ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടൊ ? “ ”ഇല്ല. ഞാൻ പൂർണ്ണ ആരോഗ്യവാനാണ്.“ ”ഓക്കെ. കേസ് നമ്പർ ............. പോലീസ് ഷൂട്ടിങ്ങ് ഇൻസിഡന്റ്. ഡേറ്റ് ............. ടൈം 10:46 AM ക്രൈം ബ്രാഞ്ച് പ്രിലിമിനറി ഇന്റ്രൊഗേഷൻ. ചോദ്യങ്ങൾ ചോദിക്കുന്നത്, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ധിലീഷ് കെ പോത്തൻ. സസ്പെക്റ്റ് - സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ആൽബർട്ട് പി സാമുവൽ.“ തുടർന്ന് അയാൾ എഴുന്നേറ്റ് തന്റ് ഐഡി കാർഡ് ക്യാമറക്കു മുൻപിൽ കാണിച്ചു. എന്നിട്ട് ആൽബിയോടും അതു തന്നെ ചെയ്യാൻ ആംഗ്യം കാട്ടി. “ഓക്കേ മിസ്റ്റർ ആൽബർട്ട്! ആദ്യം തന്നെ അന്നു നടന്ന കാര്യങ്ങൾ ഒന്ന് ചുരുക്കി പറയാമോ ? ” ആൽബി ഒരു നിമിഷം നിശബ്ദനായി പോത്തന്റെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. പിന്നെ ക്യാമറയിലേക്കു നോക്കി ആ ശപിക്കപ്പെട്ട ദിവസം നടന്നതെല്ലാം വിശദീകരിച്ചു. പോത്തൻ അയാൾ പറയുന്ന ഓരോ വാക്കുകളും അതീവ ശ്രദ്ധയോടെ കേട്ടിരുന്നു. ഒടുവിൽ ... “താങ്ക് യൂ.” പോത്തൻ പുഞ്ചിരിയോടെ തലകുലുക്കി. “അപ്പോൾ... ജയിലിൽ നിന്ന് താങ്കൾ സാബുവിനെ പൂർണ്ണാരോഗ്യത്തോടെ തന്നെ സ്വീകരിച്ചു. അല്ലേ ? ” “യെസ്! ” “താങ്കൾ സാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടിരുന്നോ ? ” “അം...” ആൽബി ഒന്നു പതറി. പക്ഷേ പെട്ടെന്നു തന്നെ മന:സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് “യെസ്. ഒഫീഷ്യൽ റിപ്പോർട്ടല്ല. ഇതിലെ മെയിൻ പോയിന്റ്സ് ഒക്കെ കണ്ടിരുന്നു.” “അതെങ്ങനെ ? റിപ്പോർട്ട് ഇന്നലെയാണല്ലോ പുറത്തു വന്നത്. മാത്രമല്ല, ഇങ്ങനൊരു കേസായതിനാൽ തികച്ചും കോൺഫിഡൻഷ്യലായിട്ടാണ് കൈകാര്യം ചെയ്യുന്നത്.” “രണ്ടു ദിവസം മുൻപ് ഒരു ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് വീട്ടിൽ വന്നിരുന്നു. അയാളുടെ കയ്യിൽ ഒരു കോപ്പിയുണ്ടായിരുന്നു. എങ്ങനെ കിട്ടി എന്നെനിക്കറിയില്ല.” “അയാളുടെ പേരു പറയാൻ ബുദ്ധിമുട്ടുണ്ടോ ? ” “സായി നാരായണൻ.” “ഓക്കേ! അയാളെന്തിനാണ് താങ്കളുടെ വീട്ടിൽ വന്നത് ? ” “മറ്റൊന്നുമല്ല. ടീ വീ ചർച്ചകളിൽ അയാൾ ഞാൻ ചെയ്തത് ശരിയായില്ലെന്നോ മറ്റോ പറഞ്ഞു. എല്ലാവരും അയാളെ നഖശിഖാന്തം എതിർത്തു. ഈഗോ ഹർട്ടായി. അപ്പോൾ എന്നെ വന്നു കണ്ട് ഒന്നു ഭീഷണിപ്പെടുത്താമെന്നു കരുതിക്കാണണം. പോസ്റ്റുമോർട്ടത്തിൽ സാബുവിന്റെ ഇന്റേണൽ ഓർഗൻസിന് പരിക്കു പറ്റിയിട്ടുള്ളതായി കാണിച്ചിട്ടുണ്ട് എന്നു പറഞ്ഞു. ഇപ്പൊ ഈ അന്വേഷണമൊക്കെ അതിന്റെ ബാക്കിയാകാനേ തരമുള്ളൂ.“ ”ഉം...“ പോത്തൻ ആലോചനയിലാണ്ടു. ”ജയിലിൽ വെച്ച് സാബുവിന് മർദ്ദനമേറ്റിരുന്നതായി തോന്നിയിരുന്നോ ? “ ”എന്റെ കയ്യിൽ കിട്ടുമ്പോൾ അയാൾക്ക് പറയത്തക്ക യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.“ ”ഓക്കേ - നമുക്ക് ആ ഇൻസിഡന്റിനെപ്പറ്റി സംസാരിക്കാം. ഇങ്ങനെ ഒരു പ്രതിയെ കൊണ്ടുവരുമ്പോൾ, അയാളുടെ കൈകൾ ജീപ്പിലേക്കു തന്നെ വിലങ്ങിടുന്ന പതിവില്ലേ ? “ ”ഉണ്ട്. പക്ഷേ, ഞങ്ങൾ ലോക്ക് ചെയ്ത ആ ഇരുമ്പ് ബാർ വെൽഡിങ്ങ് വിട്ടു പോകാറായ നിലയിലായിരുന്നു. അത് ശ്രദ്ധിക്കാൻ പറ്റിയില്ല. മാനസീകമായി വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. എത്രയും പെട്ടെന്ന് അവനെ കോടതിയിലെത്തിക്കാനുള്ള തിരക്കിനിടയിൽ...“ ”മാനസീക പിരിമുറുക്കം വരാൻ പ്രത്യേകിച്ച് കാരണം ? “ ”കാരണം, എന്റെ ഒരു എസ്. ഐ. എന്നെ വിളിച്ചു പറഞ്ഞിരുന്നു, കോടതി പരിസരത്ത് വെച്ച് സാബുവിനെതിരേ ആക്രമണമുണ്ടാകുമെന്ന്. ഒരു പക്ഷേ വരുന്ന വഴിയിൽ വെച്ചും വണ്ടി തടഞ്ഞേക്കാമെന്ന്. വല്ലാത്ത ടെൻഷനിലായിരുന്നു.“ ”ഓക്കേ. ഈ ഇന്റർവ്യൂ തുടങ്ങിയിട്ട് 14 മിനിറ്റായി. അവസാനമായി ഒരു ചോദ്യം കൂടി. താങ്കൾ ഇവിടെ പറഞ്ഞ കാര്യങ്ങളല്ലാതെ വേറെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ? “ ”ഇല്ല. ഒന്നുമില്ല.“ ആൽബിയുടെ ശബ്ദം ഉറച്ചതായിരുന്നു. പോത്തൻ സാവധാനം എഴുന്നേറ്റ് റെക്കോർഡറും ക്യാമറയും ഓഫാക്കി. തുടർന്ന് ടേപ്പും, ക്യാമറയിലെ മെമ്മറി കാർഡും ഊരിയെടുത്ത് മേശപ്പുറത്തിരുന്നിരുന്ന ഒരു കറുത്ത പെട്ടിക്കുള്ളിലേക്ക് സുരക്ഷിതമായി ഇറക്കി വെച്ചു. ”സോ! ആ ചടങ്ങു കഴിഞ്ഞു. ഇനി നമ്മുടെ ഫോറൻസിക് ഈ ടേപ്പൊക്കെ ഒന്നു പരിശോധിക്കും. അതുകൂടി കഴിഞ്ഞാൽ എനിക്കെന്റെ റിപ്പോർട്ട് സമർപ്പിക്കാം. അതോടെ കേസു തീർന്നു. താനൊരു ഫ്രീ മാൻ ആകും മിസ്റ്റർ ആൽബർട്ട്. “താങ്ക് യൂ മി. പോത്തൻ.” ആൽബി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. “വെയ്റ്റ് ആൽബി... ഞാൻ പറഞ്ഞു തീർന്നില്ല. നമുക്ക് ‘ഓഫ് ദ റെക്കോർഡ്’ കുറച്ചു സംസാരിക്കാനുണ്ട്. എന്നിട്ടേ ഞാൻ എന്റെ റിപ്പോർട്ട് സമർപ്പിക്കൂ.” ചിരിയോടെയാണയാളത് പറഞ്ഞതെങ്കിലും, ആൽബിക്ക് പെട്ടെന്ന് എന്തോ പന്തികേടു തോന്നി. അയാൾ എന്തോ മനസ്സിൽ വെച്ചു സംസാരിച്ച പോലെ. ഇന്റർകോമിലൂടെ രണ്ടു ചായ വിളിച്ചു പറഞ്ഞതിനു ശേഷം, പോത്തൻ നടന്ന് ആൽബിക്കരികിലെത്തി. “എല്ലാവരും തന്നെ ആൽബി എന്നല്ലേ വിളിക്കുക ? ഞാനും അങ്ങനെ തന്നെ വിളിക്കട്ടെ ? ” “തീർച്ചയായും. നോ പ്രോബ്ലം.” ആൽബി പുഞ്ചിരിച്ചു. “അതു പോലെ തനിക്കെന്നെ പോത്തൻ എന്നു വിളിക്കാം. എന്തോ എന്നെ അങ്ങനെ വിളിക്കുന്നതാണെനിക്കിഷ്ടം. കാര്യം, പോത്തൻ എന്റെ അപ്പനാ. എന്നാലും.” ആൽബി പുഞ്ചിരി വിടാതെ തലയാട്ടി. “ഓക്കേ! താൻ ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ സമ്മതിക്കുന്നു ആൽബി. ഒരേ ഒരു കാര്യമൊഴിച്ച്. “ പോത്തന്റെ കണ്ണുകൾ കുറുകി ” സാബു കൊല്ലപ്പെട്ടത് തന്റെ വെടിയേറ്റല്ല! അയാളെ ആരോ അതിനു മുൻപ് അതി ക്രൂരമായി മർദ്ദിച്ചിരുന്നു. ഒന്നുകിൽ തന്റെ ജീപ്പിൽ വെച്ച് പോലീസുകാർ. അല്ലെങ്കിൽ അതിനു മുൻപ് ജയിലിൽ ആരോ.” എന്തോ പറയാനാഞ്ഞ ആൽബിയെ തടഞ്ഞുകൊണ്ട് പോത്തൻ തുടർന്നു “താൻ വളരെ ശ്രദ്ധിച്ചു കേൾക്കണം. പോലീസുകാരായാലും, ജയിൽ അധികൃതരായാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം, സാബു അതർഹിക്കുന്നവൻ തന്നെയാണ്. അവനു കിട്ടേണ്ട ശിക്ഷ അതി മനോഹരമായി ആരോ അറേഞ്ചു ചെയ്തതാണ്. എനിക്കത്രേ പറയാനുള്ളൂ. പക്ഷേ... എന്താണ് നടന്നതെന്ന് കൃത്യമായി എനിക്കറിയണം. മനസ്സിലായോ ? ഞാൻ ഈ കേസിന്റെ പുറകേ പട്ടി നടക്കുന്ന പോലെ നടന്നിട്ട് അവസാനം മറ്റേതു പോയ അണ്ണാന്റെ പോലെ ഒറ്റ റിപ്പോർട്ടിൽ എല്ലാം അവസാനിപ്പിച്ച് നിന്നെയങ്ങ് ഊരി വിടുമെന്ന് കരുതരുത്! “ അവസാന ഭാഗമെത്തിയപ്പോഴേക്കും ശബ്ദം വളരെ പരുഷമായിരുന്നു. ”സോ, മര്യാദയുടെ ഭാഷയിൽ ഞാൻ ഒരു പ്രാവശ്യം ചോദിക്കും. എനിക്ക് തൃപ്തികരമായൊരു വിശദീകരണം തന്നാൽ ... ദാറ്റ്സ് ഇറ്റ്! കേസ് ക്ലോസ്ഡ്! ഇനി അതല്ല, നേരത്തെ പറഞ്ഞ വെടിക്കഥ റിപ്പീറ്റ് ചെയ്യാനാണ് ഭാവമെങ്കിൽ ... മോനേ ആൽബീ... പോത്തനാരാന്ന് നീ അറിയും. മനസ്സമാധാനത്തോടെ ഒരു സെക്കൻഡ് പിന്നെ നീ ഉറങ്ങില്ല. ഓക്കേ ? എല്ലാ റെക്കോർഡിങ്ങ് സംവിധാനങ്ങളും ഓഫാണ്. പറഞ്ഞോളൂ. എന്താണ് ശരിക്കും സംഭവിച്ചത് ? “ “മിസ്റ്റർ പോത്തൻ...” ആൽബിയുടെ മുഖത്ത് യാതൊരു വിധ പകപ്പും ഉണ്ടായിരുന്നില്ല. “ഒരു കാര്യം നിങ്ങളോർക്കണം കേട്ടോ. നമ്മൾ രണ്ടും ഒരേ റാങ്കുള്ള ഓഫീസേഴ്സാണ്. അതിന്റെ ഒരു മര്യാദ സംസാരത്തിൽ കാണിക്കണം. ഭീഷണിയൊക്കെ തന്റെ ലോക്കപ്പിൽ കിടക്കുന്നവരോട്. മനസ്സിലായോ ? തന്നോട് പറയാനുള്ളത് ഞാൻ നല്ല പച്ച മലയാളത്തിൽ പറഞ്ഞു തന്നിട്ടുണ്ട്. ഇതിലും കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ പറയാൻ എനിക്ക് സൗകര്യമില്ല എന്നു തന്നെ കൂട്ടിക്കോ. “ശബ്ദം വല്ലാതെ ഉയർന്നു പോയി.” കഴിഞ്ഞില്ലേ നാടകം ? പൊയ്ക്കൂടേ എനിക്ക് ? ” പോത്തൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ച് നില്ക്കുകയാണ്. കുറച്ചു സമയമെടുത്തു അയാൾക്കൊരു മറുപടി ഉണ്ടാകാൻ. സാവധാനം തല ഇരുവശത്തേക്കും ആട്ടിക്കൊണ്ടാണയാൾ സംസാരിച്ചു തുടങ്ങിയത്. “ഒരേ റാങ്കൊക്കെയാ. ഞാൻ സമ്മതിച്ചു. പക്ഷേ നിന്നെക്കാൾ അഞ്ചെട്ട് ഓണം കൂടുതൽ ഉണ്ട മനുഷ്യനല്ലേ ഞാൻ ? നീ ഓർത്തോ മോനേ, എന്നെ ഇവരങ്ങനെ വല്യ ഭാരിച്ച കേസൊന്നും ഏല്പ്പിക്കാറില്ല. കൊറെയൊക്കെ എന്റെ കയ്യിലിരുപ്പിന്റെയാ. പക്ഷേ, ഏല്ക്കുന്ന കേസുകൾ നല്ല മാനം മര്യാദയായിട്ട് തെളിയിച്ചിട്ടേ പോത്തൻ ക്ളോസ് ചെയ്യൂ. മനസ്സിലായോ ? നീ വിട്ടോ. ഉടനെ തന്നെ നമുക്ക് വീണ്ടും കാണാം.” “ശരി. കാണാം! ഭീഷണിപ്പെടുത്താൻ വന്നേക്കുന്നു! ! ഇച്ചിരിയില്ലാത്തൊരു കൊച്ചിനെ ഒരുത്തൻ റേപ്പ് ചെയ്തു കൊന്ന കേസാ. എന്റെ പൊറത്തേക്കു കേറുന്നേനു മുൻപ് അതൊന്നാലോചിക്ക് എല്ലാരും! ” രൂക്ഷമായ സ്വരത്തിൽ അതും പറഞ്ഞ് ആൽബി പുറത്തേക്കിറങ്ങി. പുറത്തിറങ്ങി ബുള്ളറ്റിൽ കയറി ഇരുന്നപ്പോഴേക്കും ഫോൺ വൈബ്രേറ്റ് ചെയ്ത് തുടങ്ങിയിരുന്നു. മേലുദ്യോഗസ്ഥന്മാരാരെങ്കിലുമായിരിക്കുമെന്നുറപ്പിച്ചാണ് ആൽബി ഫോണെടുത്തത്. പക്ഷേ “ഹലോ...” “സർക്കിൾ സാറേ...” ആ സ്വരം! ഷാജി ഇടിക്കുള! ! ആൽബിയുടെ രക്തം തിളച്ചു വന്നു. “നിന്നോട് ഞാനന്ന് മര്യാദക്കു പറഞ്ഞതല്ലേ ആ സായി തെണ്ടിയെ അങ്ങ് അവസാനിപ്പിക്കാമെന്ന് ? ഇപ്പൊ എന്തായി ? ഈ പോത്തൻ കഴുവേറി തന്നേം കൊണ്ടേ പോകൂ. അറിയാവോ ? വേതാളം പോലെ ഇനി അവനെ ചൊമക്കണ്ടി വരും നീ.” “ഷാജി...” വളരെ ബുദ്ധിമുട്ടി സ്വയം നിയന്ത്രിച്ചുകൊണ്ടാണ് ആൽബി സംസാരിച്ചു തുടങ്ങിയത്. ഒരു പക്ഷേ സമാധാനമായി സംസാരിച്ചാൽ ഇവനാരാണെന്ന് കണ്ടു പിടിക്കാനായേക്കുമെന്നൊരു പ്രതീക്ഷ. “ഷാജി പറഞ്ഞത് സത്യമാണ്. സായി മാഷ് ചതിച്ചു.” “ആ നന്നായിപ്പോയി. ഇനി എന്നെക്കൊണ്ട് ഒന്നും ചെയ്യാനൊക്കില്ല. അനുഭവിച്ചോ. ഈ പോത്തൻ എന്നു പറയുന്നവൻ നൊട്ടോറിയസാണ്. എങ്ങനെയെങ്കിലുമൊക്കെ അവൻ ഇത് പൊക്കിയെടുക്കും. നീ നന്നായി വെള്ളം കുടിക്കും. മിക്കവാറും ഒരു ക്രിമിനൽ കേസൊറപ്പാ. ഇനിയിപ്പൊ ഈ ) തുടരും ലെങ്ത് കൂടുതൽ ആയത് കൊണ്ട് ഇ part ബാക്കി ആയിരിക്കും നാളെ കണ്ണൂർകാരൻ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/61qd3ww?d=n&ui=v64j8rk&e1=c ലെങ്ത് കൂടുതൽ ആണ് അതോണ്ട് ബാക്കി നാളെ ഇതിന്റെ തുടർച്ച ആയി ഇടാം ❤️❤️❤️❤️❤️ശിക്ഷാർഹം - പാർട്ട് 08 പിറ്റേന്നു രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു ആൽബി. രാവിലെ തന്നെ ജയകുമാർ എത്തി വേണ്ട നിയമോപദേശങ്ങൾ കൊടുത്ത് മടങ്ങിയിരുന്നു. ധിലീഷ് പോത്തൻ എന്ന ഓഫീസറെപ്പറ്റി അറിഞ്ഞിരിക്കേണ്ടതെല്ലാം ആൽബിയും അന്വേഷിച്ചു കണ്ടെത്തിയിരുന്നു. അയാൾക്ക് ഭയമൊന്നും തോന്നിയില്ല. ഒരു വല്ലാത്ത ആത്മ ധൈര്യം. നാട്ടിലെ ജനങ്ങൾ മുഴുവൻ തന്റെ കൂടെയുണ്ടെന്നൊരു തോന്നൽ.. ആൽബി ബ്രേക്ക്ഫാസ്റ്റ് തിടുക്കത്തിൽ കഴിച്ചവസാനിപ്പിച്ച്, ഒരു പ്രാവശ്യം കൂടി ബെഡ് റൂമിൽ കയറി, തന്റെ യൂണിഫോമിലെ എല്ലാ ഡീറ്റയിലുകളും പെർഫെക്റ്റ് ആണെന്നുറപ്പു വരുത്തി പൂർണ്ണ ആത്മവിശ്വാസത്തോടെ പുറത്തേക്കിറങ്ങി ബുള്ളറ്റിൽ കയറിയിരുന്നു. ആൻസി വാതില്ക്കൽ തന്നെ നിന്ന് എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “എന്തുവാ ഇതുവരെയില്ലാത്തൊരു ഒരുക്കമൊക്കെ ? ” ഒരു സുഖമില്ലാത്ത ചിരിയുണ്ടായിരുന്നു അവൾക്ക്. “ഇന്നലെ ഡെയ്സി... ഇന്നും ആരെയെങ്കിലും കിട്ടിയാലോ ? ” ആൽബി ചുണ്ടു കടിച്ചു പിടിച്ച് ഒരു ചിരി ചിരിച്ചു. “കൊള്ളാം കൊള്ളാം... നടക്കട്ടെ.” അവൾ കെറുവിച്ച് അകത്തേക്ക് കയറിപ്പോകുന്നത് ഒരു കുസൃതിച്ചിരിയോടെ ആൽബി നോക്കി ഇരുന്നു. ഒൻപതരക്കു തന്നെ അയാൾ കളക്ടറേറ്റിനടുത്തുള്ള ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യൽ സെൽ ഓഫീസ് കോമ്പൗണ്ടിലെത്തി. ബുള്ളറ്റ് അവിടെ ഒതുക്കി വെച്ചിട്ട് പുറത്തേക്കിറങ്ങി ഒരു പെട്ടിക്കടയിലെത്തി ഒരു ചായ ഓർഡർ ചെയ്ത് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. വരുന്ന വഴിയിൽ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ‘ചാരിറ്റി’ എന്ന നമ്പറിൽ നിന്നും രണ്ട് മിസ്സ്ഡ് കോളുകൾ. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഫോണും കയ്യിൽ പിടിച്ച് അയാൾ അവിടെ കിടന്ന ബെഞ്ചിലേക്കിരുന്നു. തിരിച്ചു വിളിക്കണോ ? എന്താണീ സ്ത്രീയുടെ ഉദ്ദേശം ? ഇന്നലത്തെ അവരുടെ ഓരോ മെസേജിലും തെളിഞ്ഞു നിന്ന ലൈംഗീക താല്പ്പര്യം വളരെ വ്യക്തമായിരുന്നു. ഇങ്ങനെയൊരു സുഹൃദ്ബന്ധം വേണോ ? അയാൾക്ക് തന്റെ തലക്കുള്ളിൽ അനേകം അപായ മണികൾ മുഴങ്ങുന്ന പോലെ തോന്നി. എന്നാൽ അതേ സമയം തനിക്ക് അവരോടൊരു കടപ്പാടുണ്ടെന്ന സത്യം, അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒടുവിൽ ഫോൺ പോക്കറ്റിലേക്കിടാമെന്നു തീരുമാനിച്ച നിമിഷം... അതു വീണ്ടും വൈബ്രേറ്റ് ചെയ്യാനാരംഭിച്ചു. മനസ്സിൽ ശപിച്ചുകൊണ്ട് അയാൾ ഫോണെടുത്തു. “ഹലോ മാഡം! ” “ങേ! മാഡം വിളി നമ്മൾ ഇന്നലെ നിർത്തിയതാരുന്നല്ലോ.” അപ്പുറത്തു നിന്നും വന്ന ഡെയ്സിയുടെ ചിരി ശബ്ദം, അലകളായി തന്റെ ശരീരത്തിലൂടെ താഴേക്കൊഴുകിയിറങ്ങിയതു പോലെ തോന്നി അയാൾക്ക്. “എന്താ വിളിച്ചത് ? ” ആൽബി പെട്ടെന്ന് ഗൗരവത്തിലായി. “എന്നെ ഇതുവരെ അൺബ്ലോക്ക് ചെയ്തില്ല.എന്തു പറ്റി ? ” അപ്പുറത്തെ സ്വരത്തിന് ഒരു പിണക്കത്തിന്റെ ഛായ. “അതേ... സത്യം പറയാം. വൈഫ് കണ്ടാൽ വെറുതേ തെറ്റിദ്ധരിക്കും. പെണ്ണുങ്ങളെങ്ങനായിരിക്കുമെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.” “ഹോ! കഷ്ടം തന്നെ. പിന്നെ.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? തിരിച്ച് ഡ്യൂട്ടിയിൽ കയറിയോ ? “ ”ഇല്ല. കുറച്ചു പ്രശ്നങ്ങളുണ്ട്. ഉടനെ കയറും.“ ”അയ്യോ ഞാൻ കരുതി ഇപ്പൊ സ്റ്റേഷനിലായിരിക്കുമെന്ന്... എനിക്കൊരു ചെറിയ പോലീസ് സഹായം വേണമായിരുന്നല്ലോ. സത്യത്തിൽ അതിനാ ഞാനീ വിളിയെല്ലാം വിളിച്ചത്.“ ”സ്റ്റേഷനിൽ കോണ്ടാക്റ്റ് ചെയ്തോളൂ. എനിക്കു പകരം ഒരു മിസ്റ്റർ മാത്യൂസ് തരകൻ ആണിപ്പോൾ ചാർജ്ജ്. എന്തു പ്രശ്നമുണ്ടെങ്കിലും അങ്ങോട്ട് വിളിച്ചോളൂ.“ ”അതല്ല, ഇതങ്ങനെ തല പോകുന്ന കേസൊന്നുമല്ല.” വീണ്ടും ആ ചിരി “എന്റെ കുറച്ച് ഓർണമെന്റ്സ് മിസ്സായിട്ടുണ്ട്. കുറച്ചു ദിവസമായി. ഞാൻ അതിങ്ങനെ മൈൻഡ് ചെയ്യാതെ കൊണ്ടു നടക്കുകയായിരുന്നു. ചിലപ്പോ വീട്ടിൽ തന്നെ കാണുമെന്ന് കരുതി. പണ്ട് അങ്ങനെ പറ്റിയിട്ടുണ്ട്. അതാണേ. പക്ഷേ ഇന്നലെ വീടു മുഴുവൻ അരിച്ചു പെറുക്കി. അതോടെ പേടിയായി. സ്വർണ്ണം പോയതല്ല വിഷയം, വീട്ടിൽ ആരോ ഞാൻ അറിയാതെ കയറിയിട്ടുണ്ട് എന്നൊരു തോന്നൽ. ഞാനൊറ്റക്കാണേ താമസം. “ നിസ്സാരമായാണ് അവൾ സംസാരിക്കുന്നതെങ്കിലും പറയുന്നത് സത്യം തന്നെയാണെന്ന് ആൽബിക്ക് തോന്നി. ”എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് ? “ ആൽബിയിലെ പോലീസ് സ്വഭാവം ഉണർന്നു. പോക്കറ്റിൽ നിന്ന് നോട്ട് പാഡ് എടുത്ത് കാൽത്തുടയിൽ വെച്ച് അയാൾ തയ്യാറായി. ”മെയിനായിട്ട് പോയിരിക്കുന്നത് അരയിൽ കെട്ടുന്ന ഒരു ഐറ്റമാണ്. ഏതാണ്ട് 16 പവനുണ്ടായിരുന്നു.“ ആൽബി ഞെട്ടി ”അരഞ്ഞാണം 16 പവനോ ? എന്താ ഡെയ്സി ഈ പറയുന്നത് ? “ ”അയ്യോ, അരഞ്ഞാണമല്ല സർ, ഈ കല്യാണത്തിനൊക്കെ അരയിൽ കെട്ടുന്ന വലിയ ബെൽറ്റ് കണ്ടിട്ടില്ലേ ? ഡ്രസ്സിനടിയിലല്ല, മുകളിൽ ? “ ”ഓ...“ അയാളുടെ മനസ്സിൽ ആ ആഭരണം തെളിഞ്ഞു. ”ഓക്കേ... എന്തായാലും, 16 പവനൊക്കെ മിസ്സായാൽ അതൊരു നല്ല കേസാണല്ലോ ഡെയ്സി. എന്താ വേണ്ടെന്ന് ഞാൻ പറയാം. ശ്രദ്ധിച്ചു കേട്ട് അതു പോലെ ചെയ്യു. കേട്ടോ ? “ ”ഉം“ അപ്പുറത്തെ മൂളലിൽ ഒരു സുഖമില്ലായ്മ. ”ആദ്യം, ഈ നഷ്ടപ്പെട്ട സ്വർണ്ണം, വാങ്ങിയ കടയിൽ നിന്നുള്ള ഒരു ബില്ലുണ്ടാകുമല്ലോ. അത് തപ്പിയെടുക്കണം. കാരണം പിന്നീട് ഇത്-“ ”മനസ്സിലായി സർ.“ ”ഓക്കെ, ആ ബില്ലുമായി നേരേ സ്റ്റേഷനിലേക്കു ചെല്ലുക. എസ്. ഐ. ശിവകുമാർ ആയിരിക്കും അറ്റൻഡ് ചെയ്യുക. നേരേ അയാളുടെ കാബിനിലേക്ക് കയറി ചെന്നോളൂ. ഞാൻ വിളിച്ചു പറഞ്ഞോളാം. പിന്നെ ഉണ്ടെങ്കിൽ, താൻ ഈ ആഭരണം ധരിച്ചു നില്ക്കുന്ന ഫോട്ടോസ് കൂടി കരുതിക്കോളൂ. എന്നിട്ട് ഒരു പരാതി എഴുതേണ്ടി വരും. അതിന് അവിടെ-“ ”സർ... ഒരു മിനിറ്റ്! “ അവൾ അയാളുടെ സംസാരം തടഞ്ഞു. ”ഇതെന്താ സർ ഞാൻ വല്ല പോലീസ് ഹെല്പ് ലൈനിലേക്കോ മറ്റോ ആണോ വിളിച്ചത് ? ഒരു ബോധവുമില്ലാത്ത ഒരാളെ പറഞ്ഞു മനസ്സിലാക്കുന്ന പോലുണ്ടല്ലോ. എനിക്ക് പരിചയമുള്ള ഒരു പോലീസ് സുഹൃത്തിന് ചിലപ്പൊ എന്നെ സഹായിക്കാനാകുമെന്നു തോന്നി വിളിച്ചതാണ്. സർ പറയും പോലെ, സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്ത് അതിന്റെ പ്രൊസീജർ അനുസരിച്ച് കാര്യങ്ങൾ നടത്താനാണെങ്കിൽ ഞാൻ വിളിക്കണ്ട കാര്യമുണ്ടോ ? “ ചിരിയോടെയാണ് ചോദ്യമെങ്കിലും, ആൽബിയെ ചെറുതായൊന്ന് അസ്വസ്ഥനാക്കിക്കളഞ്ഞു അവൾ. “ഡെയ്സി എന്താ ഉദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല. ഞാൻ ഒരു സർക്കിൾ ഇൻസ്പെക്ടറാണ്. ഒന്നല്ല, എന്റെ കീഴിൽ 3 സ്റ്റേഷനുകളുണ്ട്. ഞാൻ ഇത്തരം മോഷണക്കേസുകൾക്ക് നേരിട്ടിറങ്ങി അന്വേഷിക്കുക എന്നത് പ്രാക്ടിക്കലാണോ ? ഡെയ്സി തന്നെ ഒന്നാലോചിച്ചു നോക്കൂ.” “ഓഹോ... അങ്ങനെയാണല്ലേ.” അവളുടെ സ്വരം ഗൗരവമാർജ്ജിച്ചു. “താങ്ക് യൂ സർ! എല്ലാം ക്ലിയറായി. ഇങ്ങനെ വെട്ടിത്തുറന്ന് ഉള്ള കാര്യങ്ങൾ പറയുന്നതാണ് എപ്പോഴും നല്ലത്. താങ്ക് യൂ സോ മച്ച്! ” അവൾ ഫോൺ കട്ടു ചെയ്തു. “നരകം! ” പല്ലു ഞെരിച്ചു കൊണ്ട് ആൽബി ഫോൺ പോക്കറ്റിലേക്കു താഴ്ത്തി. എന്തൊക്കെ തരം പ്രശ്നങ്ങളാണ് ഓരോ ദിവസവും. ആ സ്കൂളിലേക്ക് പുറപ്പെട്ട നിമിഷം! അയാൾ സ്വയം ശപിച്ചു. സമയം 10:30. ആൽബി ധിലീഷിന്റെ ഓഫീസിൽ വിസിറ്റേഴ്സ് ചെയറിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. കൃത്യം പത്തരയായപ്പോൾ ധിലീഷ് ഓഫീസിലേക്ക് ഓടിക്കയറി വന്നു. ആകെ നനഞ്ഞു കുതിർന്നിരുന്നു. “സോറി ആൽബർട്ട്. ജീപ് ദാ രണ്ട് സ്റ്റോപ്പപ്പുറം ബ്രേക്ക്ഡൗണായി. അതോടെ മഴേം തുടങ്ങി. ഇവിടെ വരെ മഴേം കൊണ്ട് ഓടി.” അയാൾ അലമാരയിൽ നിന്ന് ഒരു ടവ്വലെടുത്ത് തല തുവർത്തി. ആൽബി നിശബ്ദനായി തലകുലുക്കി കേട്ടു അപ്പോൾ തന്നെ ഒരു യുവാവ് മുറിയിലെത്തി ഒരു കൂറ്റൻ റെക്കോർഡിങ്ങ് ഉപകരണം മേശപ്പുറത്തു വെച്ചു. അത് മേശക്കടിയിലെവിടെയോ പ്ലഗ്ഗ് ചെയ്തിട്ട് അയാൾ ബാഗിൽ നിന്ന് ഒരു ചെറിയ ക്യാമറയെടുത്ത് മുറിയിൽ തന്നെയുണ്ടായിരുന്ന ഒരു ട്രൈപോഡിൽ ഫിറ്റ് ചെയ്തു. ക്യാമറയുടെ നോട്ടം തന്റെ മുഖത്തേക്കാണെന്നു തിരിച്ചറിഞ്ഞതും, ആൽബി ഒരല്പ്പം അസ്വസ്ഥനായി. വളരെ വിശദമായൊരു ചോദ്യം ചെയ്യലായിരിക്കും ഇതെന്ന് അയാൾ ഊഹിച്ചു. “ആൽബർട്ട് പേടിക്കണ്ട കേട്ടോ. ഇതൊക്കെ നമ്മുടെ ഒരു രീതിയാണ്.” പോത്തൻ ചിരിച്ചു കൊണ്ട് തന്റെ കസേരയിലേക്കിരുന്നു. “പേടിയല്ല മിസ്റ്റർ പോത്തൻ...” ആൽബി ഒരു ദീർഘനിശ്വാസത്തോടെ കസേരയിലേക്കമർന്നിരുന്നു. “ഇതിപ്പൊ എത്രാമത്തെ തവണയാണെന്നറിയാമോ ? എത്ര പേരോടാണ് ഞാൻ സമാധാനം പറയേണ്ടി വരുന്നത് ? സാബു അന്നങ്ങ് ചാടി രക്ഷപെട്ടു പോയിരുന്നെങ്കിൽ ഇത്രയും ടെൻഷൻ വരില്ലായിരുന്നു എന്നു തോന്നുന്നു.” “ഏയ്... എങ്കിൽ താനിപ്പൊ തൊപ്പിയില്ലാ പോലീസായി വീട്ടിൽ കുത്തിയിരിക്കണ്ടി വന്നേനെ. ഓക്കെ. നമുക്ക് തുടങ്ങാം ? ” “ഷുവർ! ” റെക്കോർഡറും ക്യാമറയും ഓണാക്കിയതിനു ശേഷം, പോത്തൻ ടെക്ക്നീഷ്യനോട് മുറി വിട്ടു പോകാൻ ആംഗ്യം കാണിച്ചു. “സോ, ആൽബി, നിയമപ്രകാരമുള്ള ഒരു ചോദ്യം ചോദിക്കട്ടെ ആദ്യം. താങ്കളുടെ ശബ്ദവും, വീഡിയോ ദൃശ്യങ്ങളും റെക്കോർഡ് ചെയ്യുന്നതിന് താങ്കൾക്കെന്തെങ്കിലും എതിർപ്പുണ്ടോ ? ” “ഇല്ല.” താഴ്ന്നതെങ്കിലും ആൽബിയുടെ ശബ്ദം ഉറച്ചതായിരുന്നു. “ഓക്കേ ഗുഡ്! താങ്കൾ ഇപ്പോൾ പൂർണ്ണാരോഗ്യ സ്ഥിതിയിൽ തന്നെയല്ലേ ? മദ്യമോ മറ്റെന്തെങ്കിലും ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടൊ ? “ ”ഇല്ല. ഞാൻ പൂർണ്ണ ആരോഗ്യവാനാണ്.“ ”ഓക്കെ. കേസ് നമ്പർ ............. പോലീസ് ഷൂട്ടിങ്ങ് ഇൻസിഡന്റ്. ഡേറ്റ് ............. ടൈം 10:46 AM ക്രൈം ബ്രാഞ്ച് പ്രിലിമിനറി ഇന്റ്രൊഗേഷൻ. ചോദ്യങ്ങൾ ചോദിക്കുന്നത്, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ധിലീഷ് കെ പോത്തൻ. സസ്പെക്റ്റ് - സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ആൽബർട്ട് പി സാമുവൽ.“ തുടർന്ന് അയാൾ എഴുന്നേറ്റ് തന്റ് ഐഡി കാർഡ് ക്യാമറക്കു മുൻപിൽ കാണിച്ചു. എന്നിട്ട് ആൽബിയോടും അതു തന്നെ ചെയ്യാൻ ആംഗ്യം കാട്ടി. “ഓക്കേ മിസ്റ്റർ ആൽബർട്ട്! ആദ്യം തന്നെ അന്നു നടന്ന കാര്യങ്ങൾ ഒന്ന് ചുരുക്കി പറയാമോ ? ” ആൽബി ഒരു നിമിഷം നിശബ്ദനായി പോത്തന്റെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. പിന്നെ ക്യാമറയിലേക്കു നോക്കി ആ ശപിക്കപ്പെട്ട ദിവസം നടന്നതെല്ലാം വിശദീകരിച്ചു. പോത്തൻ അയാൾ പറയുന്ന ഓരോ വാക്കുകളും അതീവ ശ്രദ്ധയോടെ കേട്ടിരുന്നു. ഒടുവിൽ ... “താങ്ക് യൂ.” പോത്തൻ പുഞ്ചിരിയോടെ തലകുലുക്കി. “അപ്പോൾ... ജയിലിൽ നിന്ന് താങ്കൾ സാബുവിനെ പൂർണ്ണാരോഗ്യത്തോടെ തന്നെ സ്വീകരിച്ചു. അല്ലേ ? ” “യെസ്! ” “താങ്കൾ സാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടിരുന്നോ ? ” “അം...” ആൽബി ഒന്നു പതറി. പക്ഷേ പെട്ടെന്നു തന്നെ മന:സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് “യെസ്. ഒഫീഷ്യൽ റിപ്പോർട്ടല്ല. ഇതിലെ മെയിൻ പോയിന്റ്സ് ഒക്കെ കണ്ടിരുന്നു.” “അതെങ്ങനെ ? റിപ്പോർട്ട് ഇന്നലെയാണല്ലോ പുറത്തു വന്നത്. മാത്രമല്ല, ഇങ്ങനൊരു കേസായതിനാൽ തികച്ചും കോൺഫിഡൻഷ്യലായിട്ടാണ് കൈകാര്യം ചെയ്യുന്നത്.” “രണ്ടു ദിവസം മുൻപ് ഒരു ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് വീട്ടിൽ വന്നിരുന്നു. അയാളുടെ കയ്യിൽ ഒരു കോപ്പിയുണ്ടായിരുന്നു. എങ്ങനെ കിട്ടി എന്നെനിക്കറിയില്ല.” “അയാളുടെ പേരു പറയാൻ ബുദ്ധിമുട്ടുണ്ടോ ? ” “സായി നാരായണൻ.” “ഓക്കേ! അയാളെന്തിനാണ് താങ്കളുടെ വീട്ടിൽ വന്നത് ? ” “മറ്റൊന്നുമല്ല. ടീ വീ ചർച്ചകളിൽ അയാൾ ഞാൻ ചെയ്തത് ശരിയായില്ലെന്നോ മറ്റോ പറഞ്ഞു. എല്ലാവരും അയാളെ നഖശിഖാന്തം എതിർത്തു. ഈഗോ ഹർട്ടായി. അപ്പോൾ എന്നെ വന്നു കണ്ട് ഒന്നു ഭീഷണിപ്പെടുത്താമെന്നു കരുതിക്കാണണം. പോസ്റ്റുമോർട്ടത്തിൽ സാബുവിന്റെ ഇന്റേണൽ ഓർഗൻസിന് പരിക്കു പറ്റിയിട്ടുള്ളതായി കാണിച്ചിട്ടുണ്ട് എന്നു പറഞ്ഞു. ഇപ്പൊ ഈ അന്വേഷണമൊക്കെ അതിന്റെ ബാക്കിയാകാനേ തരമുള്ളൂ.“ ”ഉം...“ പോത്തൻ ആലോചനയിലാണ്ടു. ”ജയിലിൽ വെച്ച് സാബുവിന് മർദ്ദനമേറ്റിരുന്നതായി തോന്നിയിരുന്നോ ? “ ”എന്റെ കയ്യിൽ കിട്ടുമ്പോൾ അയാൾക്ക് പറയത്തക്ക യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.“ ”ഓക്കേ - നമുക്ക് ആ ഇൻസിഡന്റിനെപ്പറ്റി സംസാരിക്കാം. ഇങ്ങനെ ഒരു പ്രതിയെ കൊണ്ടുവരുമ്പോൾ, അയാളുടെ കൈകൾ ജീപ്പിലേക്കു തന്നെ വിലങ്ങിടുന്ന പതിവില്ലേ ? “ ”ഉണ്ട്. പക്ഷേ, ഞങ്ങൾ ലോക്ക് ചെയ്ത ആ ഇരുമ്പ് ബാർ വെൽഡിങ്ങ് വിട്ടു പോകാറായ നിലയിലായിരുന്നു. അത് ശ്രദ്ധിക്കാൻ പറ്റിയില്ല. മാനസീകമായി വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. എത്രയും പെട്ടെന്ന് അവനെ കോടതിയിലെത്തിക്കാനുള്ള തിരക്കിനിടയിൽ...“ ”മാനസീക പിരിമുറുക്കം വരാൻ പ്രത്യേകിച്ച് കാരണം ? “ ”കാരണം, എന്റെ ഒരു എസ്. ഐ. എന്നെ വിളിച്ചു പറഞ്ഞിരുന്നു, കോടതി പരിസരത്ത് വെച്ച് സാബുവിനെതിരേ ആക്രമണമുണ്ടാകുമെന്ന്. ഒരു പക്ഷേ വരുന്ന വഴിയിൽ വെച്ചും വണ്ടി തടഞ്ഞേക്കാമെന്ന്. വല്ലാത്ത ടെൻഷനിലായിരുന്നു.“ ”ഓക്കേ. ഈ ഇന്റർവ്യൂ തുടങ്ങിയിട്ട് 14 മിനിറ്റായി. അവസാനമായി ഒരു ചോദ്യം കൂടി. താങ്കൾ ഇവിടെ പറഞ്ഞ കാര്യങ്ങളല്ലാതെ വേറെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ? “ ”ഇല്ല. ഒന്നുമില്ല.“ ആൽബിയുടെ ശബ്ദം ഉറച്ചതായിരുന്നു. പോത്തൻ സാവധാനം എഴുന്നേറ്റ് റെക്കോർഡറും ക്യാമറയും ഓഫാക്കി. തുടർന്ന് ടേപ്പും, ക്യാമറയിലെ മെമ്മറി കാർഡും ഊരിയെടുത്ത് മേശപ്പുറത്തിരുന്നിരുന്ന ഒരു കറുത്ത പെട്ടിക്കുള്ളിലേക്ക് സുരക്ഷിതമായി ഇറക്കി വെച്ചു. ”സോ! ആ ചടങ്ങു കഴിഞ്ഞു. ഇനി നമ്മുടെ ഫോറൻസിക് ഈ ടേപ്പൊക്കെ ഒന്നു പരിശോധിക്കും. അതുകൂടി കഴിഞ്ഞാൽ എനിക്കെന്റെ റിപ്പോർട്ട് സമർപ്പിക്കാം. അതോടെ കേസു തീർന്നു. താനൊരു ഫ്രീ മാൻ ആകും മിസ്റ്റർ ആൽബർട്ട്. “താങ്ക് യൂ മി. പോത്തൻ.” ആൽബി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. “വെയ്റ്റ് ആൽബി... ഞാൻ പറഞ്ഞു തീർന്നില്ല. നമുക്ക് ‘ഓഫ് ദ റെക്കോർഡ്’ കുറച്ചു സംസാരിക്കാനുണ്ട്. എന്നിട്ടേ ഞാൻ എന്റെ റിപ്പോർട്ട് സമർപ്പിക്കൂ.” ചിരിയോടെയാണയാളത് പറഞ്ഞതെങ്കിലും, ആൽബിക്ക് പെട്ടെന്ന് എന്തോ പന്തികേടു തോന്നി. അയാൾ എന്തോ മനസ്സിൽ വെച്ചു സംസാരിച്ച പോലെ. ഇന്റർകോമിലൂടെ രണ്ടു ചായ വിളിച്ചു പറഞ്ഞതിനു ശേഷം, പോത്തൻ നടന്ന് ആൽബിക്കരികിലെത്തി. “എല്ലാവരും തന്നെ ആൽബി എന്നല്ലേ വിളിക്കുക ? ഞാനും അങ്ങനെ തന്നെ വിളിക്കട്ടെ ? ” “തീർച്ചയായും. നോ പ്രോബ്ലം.” ആൽബി പുഞ്ചിരിച്ചു. “അതു പോലെ തനിക്കെന്നെ പോത്തൻ എന്നു വിളിക്കാം. എന്തോ എന്നെ അങ്ങനെ വിളിക്കുന്നതാണെനിക്കിഷ്ടം. കാര്യം, പോത്തൻ എന്റെ അപ്പനാ. എന്നാലും.” ആൽബി പുഞ്ചിരി വിടാതെ തലയാട്ടി. “ഓക്കേ! താൻ ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ സമ്മതിക്കുന്നു ആൽബി. ഒരേ ഒരു കാര്യമൊഴിച്ച്. “ പോത്തന്റെ കണ്ണുകൾ കുറുകി ” സാബു കൊല്ലപ്പെട്ടത് തന്റെ വെടിയേറ്റല്ല! അയാളെ ആരോ അതിനു മുൻപ് അതി ക്രൂരമായി മർദ്ദിച്ചിരുന്നു. ഒന്നുകിൽ തന്റെ ജീപ്പിൽ വെച്ച് പോലീസുകാർ. അല്ലെങ്കിൽ അതിനു മുൻപ് ജയിലിൽ ആരോ.” എന്തോ പറയാനാഞ്ഞ ആൽബിയെ തടഞ്ഞുകൊണ്ട് പോത്തൻ തുടർന്നു “താൻ വളരെ ശ്രദ്ധിച്ചു കേൾക്കണം. പോലീസുകാരായാലും, ജയിൽ അധികൃതരായാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം, സാബു അതർഹിക്കുന്നവൻ തന്നെയാണ്. അവനു കിട്ടേണ്ട ശിക്ഷ അതി മനോഹരമായി ആരോ അറേഞ്ചു ചെയ്തതാണ്. എനിക്കത്രേ പറയാനുള്ളൂ. പക്ഷേ... എന്താണ് നടന്നതെന്ന് കൃത്യമായി എനിക്കറിയണം. മനസ്സിലായോ ? ഞാൻ ഈ കേസിന്റെ പുറകേ പട്ടി നടക്കുന്ന പോലെ നടന്നിട്ട് അവസാനം മറ്റേതു പോയ അണ്ണാന്റെ പോലെ ഒറ്റ റിപ്പോർട്ടിൽ എല്ലാം അവസാനിപ്പിച്ച് നിന്നെയങ്ങ് ഊരി വിടുമെന്ന് കരുതരുത്! “ അവസാന ഭാഗമെത്തിയപ്പോഴേക്കും ശബ്ദം വളരെ പരുഷമായിരുന്നു. ”സോ, മര്യാദയുടെ ഭാഷയിൽ ഞാൻ ഒരു പ്രാവശ്യം ചോദിക്കും. എനിക്ക് തൃപ്തികരമായൊരു വിശദീകരണം തന്നാൽ ... ദാറ്റ്സ് ഇറ്റ്! കേസ് ക്ലോസ്ഡ്! ഇനി അതല്ല, നേരത്തെ പറഞ്ഞ വെടിക്കഥ റിപ്പീറ്റ് ചെയ്യാനാണ് ഭാവമെങ്കിൽ ... മോനേ ആൽബീ... പോത്തനാരാന്ന് നീ അറിയും. മനസ്സമാധാനത്തോടെ ഒരു സെക്കൻഡ് പിന്നെ നീ ഉറങ്ങില്ല. ഓക്കേ ? എല്ലാ റെക്കോർഡിങ്ങ് സംവിധാനങ്ങളും ഓഫാണ്. പറഞ്ഞോളൂ. എന്താണ് ശരിക്കും സംഭവിച്ചത് ? “ “മിസ്റ്റർ പോത്തൻ...” ആൽബിയുടെ മുഖത്ത് യാതൊരു വിധ പകപ്പും ഉണ്ടായിരുന്നില്ല. “ഒരു കാര്യം നിങ്ങളോർക്കണം കേട്ടോ. നമ്മൾ രണ്ടും ഒരേ റാങ്കുള്ള ഓഫീസേഴ്സാണ്. അതിന്റെ ഒരു മര്യാദ സംസാരത്തിൽ കാണിക്കണം. ഭീഷണിയൊക്കെ തന്റെ ലോക്കപ്പിൽ കിടക്കുന്നവരോട്. മനസ്സിലായോ ? തന്നോട് പറയാനുള്ളത് ഞാൻ നല്ല പച്ച മലയാളത്തിൽ പറഞ്ഞു തന്നിട്ടുണ്ട്. ഇതിലും കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ പറയാൻ എനിക്ക് സൗകര്യമില്ല എന്നു തന്നെ കൂട്ടിക്കോ. “ശബ്ദം വല്ലാതെ ഉയർന്നു പോയി.” കഴിഞ്ഞില്ലേ നാടകം ? പൊയ്ക്കൂടേ എനിക്ക് ? ” പോത്തൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ച് നില്ക്കുകയാണ്. കുറച്ചു സമയമെടുത്തു അയാൾക്കൊരു മറുപടി ഉണ്ടാകാൻ. സാവധാനം തല ഇരുവശത്തേക്കും ആട്ടിക്കൊണ്ടാണയാൾ സംസാരിച്ചു തുടങ്ങിയത്. “ഒരേ റാങ്കൊക്കെയാ. ഞാൻ സമ്മതിച്ചു. പക്ഷേ നിന്നെക്കാൾ അഞ്ചെട്ട് ഓണം കൂടുതൽ ഉണ്ട മനുഷ്യനല്ലേ ഞാൻ ? നീ ഓർത്തോ മോനേ, എന്നെ ഇവരങ്ങനെ വല്യ ഭാരിച്ച കേസൊന്നും ഏല്പ്പിക്കാറില്ല. കൊറെയൊക്കെ എന്റെ കയ്യിലിരുപ്പിന്റെയാ. പക്ഷേ, ഏല്ക്കുന്ന കേസുകൾ നല്ല മാനം മര്യാദയായിട്ട് തെളിയിച്ചിട്ടേ പോത്തൻ ക്ളോസ് ചെയ്യൂ. മനസ്സിലായോ ? നീ വിട്ടോ. ഉടനെ തന്നെ നമുക്ക് വീണ്ടും കാണാം.” “ശരി. കാണാം! ഭീഷണിപ്പെടുത്താൻ വന്നേക്കുന്നു! ! ഇച്ചിരിയില്ലാത്തൊരു കൊച്ചിനെ ഒരുത്തൻ റേപ്പ് ചെയ്തു കൊന്ന കേസാ. എന്റെ പൊറത്തേക്കു കേറുന്നേനു മുൻപ് അതൊന്നാലോചിക്ക് എല്ലാരും! ” രൂക്ഷമായ സ്വരത്തിൽ അതും പറഞ്ഞ് ആൽബി പുറത്തേക്കിറങ്ങി. പുറത്തിറങ്ങി ബുള്ളറ്റിൽ കയറി ഇരുന്നപ്പോഴേക്കും ഫോൺ വൈബ്രേറ്റ് ചെയ്ത് തുടങ്ങിയിരുന്നു. മേലുദ്യോഗസ്ഥന്മാരാരെങ്കിലുമായിരിക്കുമെന്നുറപ്പിച്ചാണ് ആൽബി ഫോണെടുത്തത്. പക്ഷേ “ഹലോ...” “സർക്കിൾ സാറേ...” ആ സ്വരം! ഷാജി ഇടിക്കുള! ! ആൽബിയുടെ രക്തം തിളച്ചു വന്നു. “നിന്നോട് ഞാനന്ന് മര്യാദക്കു പറഞ്ഞതല്ലേ ആ സായി തെണ്ടിയെ അങ്ങ് അവസാനിപ്പിക്കാമെന്ന് ? ഇപ്പൊ എന്തായി ? ഈ പോത്തൻ കഴുവേറി തന്നേം കൊണ്ടേ പോകൂ. അറിയാവോ ? വേതാളം പോലെ ഇനി അവനെ ചൊമക്കണ്ടി വരും നീ.” “ഷാജി...” വളരെ ബുദ്ധിമുട്ടി സ്വയം നിയന്ത്രിച്ചുകൊണ്ടാണ് ആൽബി സംസാരിച്ചു തുടങ്ങിയത്. ഒരു പക്ഷേ സമാധാനമായി സംസാരിച്ചാൽ ഇവനാരാണെന്ന് കണ്ടു പിടിക്കാനായേക്കുമെന്നൊരു പ്രതീക്ഷ. “ഷാജി പറഞ്ഞത് സത്യമാണ്. സായി മാഷ് ചതിച്ചു.” “ആ നന്നായിപ്പോയി. ഇനി എന്നെക്കൊണ്ട് ഒന്നും ചെയ്യാനൊക്കില്ല. അനുഭവിച്ചോ. ഈ പോത്തൻ എന്നു പറയുന്നവൻ നൊട്ടോറിയസാണ്. എങ്ങനെയെങ്കിലുമൊക്കെ അവൻ ഇത് പൊക്കിയെടുക്കും. നീ നന്നായി വെള്ളം കുടിക്കും. മിക്കവാറും ഒരു ക്രിമിനൽ കേസൊറപ്പാ. ഇനിയിപ്പൊ ഈ തുടരും നാളെ ഇതിന്റെ ബാക്കി ആയിരിക്കും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
📙 നോവൽ - Ist Part 8 8 IELEIం Ist Part 8 8 IELEIం - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/60wQdzG?d=n&ui=v64j8rk&e1=c#തരള_സംഗീത_മന്ത്രം ((81)) മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലെ ഭദ്ര എങ്ങനെ ദേവയാനിയായി എന്നതു മുതൽ തിരുവനന്തപുരത്തെ അഴിയിക്കൽ തറവാട്ടിൽ എല്ലാവരുടെയും പ്രിയപ്പെട്ടവളായി ദേവയാനി മാറിയതു വരെ അനുജത്തി അരുണ തുറന്നു പറഞ്ഞു. എല്ലാം കേട്ട ശേഷം ഉമ്മറത്തെ തിണ്ണയിൽ ഭദ്രയിരുന്നു. അമ്മയും അനുജത്തിയും അവളെ നോക്കി അങ്ങനെ നിന്നു. "ഞാനപ്പോൾ മറ്റൊരുവളായിരുന്നു. ഇതുവരെ പരിചയമില്ലാത്ത ഒരാളുടെ ഭാര്യയായിരുന്നു ഞാൻ. ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു ഞാൻ. ഒരു വീട്ടിലെ മരുമകളായിരുന്നു ഞാൻ." ഭദ്ര ചോദിച്ചു. അതെ എന്നർത്ഥത്തിൽ ഇരുവരും തലയാട്ടി. "നിന്നെ വണ്ടി ഇടിച്ചതിൽ അതിയായ കുറ്റബോധവും വിഷമവും ഉണ്ടായിരുന്നു പ്രസാദിന്. അതുകൊണ്ടായിരിക്കണം നീ ആരാണ് എന്താണ് എന്നൊക്കെ അറിയാൻ ഒരുപാടവൻ കഷ്ടപ്പെട്ടത്. അതിനിടയിൽ പ്രസാദിന്റെ മകൾ കുഞ്ഞി നിന്നെ സ്വന്തം അമ്മയുമായി കണ്ടു. പിന്നെ നടന്നതൊക്കെ ദൈവം തിരക്കഥയെഴുതിയ ഒരു നാടകം പോലെയായിരുന്നു. എന്തിനേറെ പറയുന്നു, ഇവിടെ വന്ന് കുറച്ചു നാൾ നീ താമസിച്ചെങ്കിലും ഞങ്ങളെല്ലാം നിനക്ക് തീർത്തും അപരിചിതരും അവരെല്ലാം നിനക്ക് വളരെ വേണ്ടപ്പെട്ടവരും ആയിരുന്നു." മാളവിക പറഞ്ഞു. കുറേ നേരം ഭദ്ര മിണ്ടാതെയിരുന്നു. താൻ ഇത്തരത്തിൽ ഒരു കഥാപാത്രമായി മാറിയത് അവൾക്കു തന്നെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിയുന്നില്ല. "ഇനി.. ഇനിയെന്താ ചേച്ചിയുടെ തീരുമാനം..??" അരുണ മുന്നോട്ട് വന്നു ചോദിച്ചു. ദീർഘമായി ഒരു ശ്വാസമെടുത്ത് ഭദ്ര അരുണയെ നോക്കി : "ഇനി.. ഇനിയെന്ത് തീരുമാനം. ആ പഴയ ഭദ്രയായി തന്നെ ഞാൻ മുന്നോട്ട് പോകുന്നു. നാളെ മുതൽ ഓഫീസിലെ ജോലി തുടങ്ങണം. എല്ലാം ഒന്നേ എന്ന് ആരംഭിക്കണം." "അപ്പോൾ അഴിയിക്കൽ തറവാട്ടിലെ ആ കുടുംബം? കുഞ്ഞി മോളും പ്രസാദ് ചേട്ടനും?" അരുണ വേഗത്തിൽ ചോദിച്ചു. "അവരൊന്നും യഥാർത്ഥ ഭദ്രയ്ക്ക് ആരുമല്ലല്ലോ. ഓർമ്മ പോയ നാളുകളിൽ ഞാൻ എന്തൊക്കെയോ കാണിച്ചു, എന്തൊക്കെയോ പറഞ്ഞു. അത്രമാത്രം. അല്ലാതെ ഇപ്പോഴുള്ള ഭദ്രയ്ക്ക് അവരെല്ലാം തീർത്തും അപരിചിതരാണ്. അവർക്ക് അവരുടെ ജീവിതം. എനിക്ക് എന്റെ ജീവിതം. അത്രയേ ഉള്ളൂ.." വളരെ ലാഘവത്തോടെ പറഞ്ഞതിനു ശേഷം അകത്തേക്ക് കയറി പോകുന്ന ഭദ്രയെ ഇരുവരും വെറുതേ അങ്ങനെ നോക്കി നിന്നു. ഏതാനും സമയം കടന്നു പോയപ്പോൾ അരുണയുടെ ഫോൺ ശബ്ദിച്ചു. പ്രസാദ് ആയിരുന്നു കോൾ ചെയ്തത്. "ഹലോ ചേട്ടാ...??" "മോളെ അരുണേ ഭദ്ര.. ഭദ്ര അവിടെ എത്തിയോ...?? ഇവിടെ എല്ലാവരോടും കയർത്ത് ഇറങ്ങി പോയതാ അവൾ." ബാൽക്കണിയിൽ നിന്നുകൊണ്ട് പ്രസാദ് ഫോണിലൂടെ ചോദിച്ചു. വിഷ്ണുവും ഹേമന്തും അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. "എത്തി ചേട്ടാ.. കുറേ നാളുകൾക്കു ശേഷം എനിക്കെന്റെ ഭദ്രേച്ചിയെ കാണാൻ കഴിഞ്ഞു. ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ഒപ്പം ചേട്ടനോടും." അരുണ പറഞ്ഞു. "അവൾ ഞങ്ങളെ കുറിച്ച് എന്തെങ്കിലും തിരക്കുകയോ മറ്റോ ചെയ്തോ?" "ഉവ്വ് ചേട്ടാ.. സംഭവിച്ചതെല്ലാം ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞു. ഒരുതരം അമ്പരപ്പായിരുന്നു ചേച്ചിയിൽ ഞാൻ ആദ്യം കണ്ടത്. ഇനിയെന്താണ് തീരുമാനം എന്നു ചോദിച്ചപ്പോൾ അവർക്ക് അവരുടെ ജീവിതം എനിക്ക് എന്റെ ജീവിതം. അത്രയേ ഉള്ളൂ എന്നാണ് ചേച്ചി പറഞ്ഞത്." ഒരു വേദന പ്രസാദിന്റെ നെഞ്ചിലൂടെ പാഞ്ഞു പോയി. "ചേട്ടാ കുഞ്ഞീ.. അവൾ..??" "ഉണ്ട് മോളെ.. കുഞ്ഞി ഇവിടെ തന്നെയുണ്ട്. പക്ഷെ അവളുടെ മനസ്സിൽ വലിയൊരു മുറിവ് സൃഷ്ടിച്ചാണ് ഭദ്ര ഇവിടെ നിന്നും ഇറങ്ങി പോയത്. കുറേ നേരം കരച്ചിലും ബഹളവുമൊക്കെയായിരുന്നു. കുഞ്ഞു മനസ്സല്ലേ. യഥാർഥ്യത്തെ മനസ്സിലാക്കാൻ കുറച്ചു താമസമെടുക്കും." പ്രസാദ് അത് പറഞ്ഞപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി അരുണയ്ക്ക്. "ഭദ്രയ്ക്ക് ഞങ്ങളെല്ലാം ഇപ്പോൾ അപരിചിതർ ആണല്ലോ. എങ്കിലും എനിക്കൊരു റിക്വസ്റ്റ് ഉണ്ട് മോളെ. മനസ്സൊന്നു തണുക്കുമ്പോൾ മോള് ഭദ്രയോട് പറയണം ഞങ്ങൾ ആരും തന്നെ അവളോട് തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലെന്ന്. ഇടയ്ക്ക് കുഞ്ഞിയെ വന്നു കാണുവാനുള്ള കരുണയെങ്കിലും കാണിക്കണമെന്ന്." "ഞാൻ പറയാം ചേട്ടാ.. പതിയെ പതിയെ ചേച്ചി നിങ്ങളെയെല്ലാം ഉൾകൊള്ളും എന്നു തന്നെയാണ് എന്റെ മനസ്സ് പറയുന്നത്." ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ആ ഫോൺ സംഭാഷണം നിന്നു. "അരുണ...... എന്തു പറഞ്ഞു അവൾ...?" ഒരേ ചോദ്യത്തോടെ ഹേമന്തും വിഷ്ണുവും മുന്നോട്ട് വന്നു. "എന്തു പറയാൻ... നമ്മുടെ കാര്യങ്ങളെ കുറിച്ചും അവൾ ദേവയാനി ആയതിനെ കുറിച്ചും ഭദ്രയോട് സംസാരിച്ചുവത്രെ. ഫലമൊന്നും കണ്ടില്ല. അവൾക്ക് അവളുടെ ജീവിതം നമുക്ക് നമ്മുടെ ജീവിതം. അത്രയേ ഇനിയുള്ളൂ എന്ന്." അത് പറയുമ്പോൾ ആ ഹൃദയം നന്നായി വിങ്ങുന്നത് ഇരുവരും ഒരുപോലെ കാണുകയായിരുന്നു. "ശോ.. കാര്യങ്ങൾ ഇങ്ങനെയൊക്കെ വന്നു ഭവിക്കുമെന്ന് നേരെത്തെ കണ്ടിരുന്നെങ്കിൽ അന്ന് പ്രസാദേട്ടൻ ചെയ്തത് തന്നെയാ ശെരി. ദേവു ചേട്ടത്തിയുടെ മരുന്നുകൾ മാറ്റി വെച്ചത് നല്ല കാര്യമായിരുന്നു." വിഷ്ണു നീരസത്തോടെ പറഞ്ഞു. "അതെ. അതു തന്നെയായിരുന്നു ശെരി. എങ്കിൽ ജീവിത കാലം മുഴുവൻ ദേവു ചേട്ടത്തി ഈ തറവാട്ടിൽ ഉണ്ടായേനെ." ഹേമന്ത് ഏറ്റു പിടിച്ചു. "കുഞ്ഞിയുടെ കാര്യം ഓർക്കുമ്പോഴാ എനിക്ക് കൂടുതൽ സങ്കടം. അവളൊന്നു നോർമൽ ആയാൽ മതിയായിരുന്നു." അത്രയും പറഞ്ഞ് സ്ഥിരം താൻ പറയാറുള്ള ആ സംഭാഷണവും പ്രസാദ് കൂട്ടിച്ചേർത്തു : "നോക്കട്ടെ ഇതെല്ലാം എവിടെ വരെ പോകുമെന്ന്." ********************************************************************************** "ചേച്ചീ...??" രാത്രിയിൽ മുറിയിൽ ശാന്തമായി കിടക്കുന്ന ഭദ്രയെ അരുണ വിളിച്ചു. അവൾ കണ്ണുകൾ തുറന്നു നോക്കി. വാതിൽ പടിയിൽ അനുജത്തിയെ കണ്ടപ്പോൾ അകത്തേക്ക് കയറി വരാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. അനുസരണയോടെ ഭദ്രയുടെ അരികിലായി അരുണ വന്നിരുന്നു. "എന്താടാ...??" വാത്സല്യത്തോടെ അനുജത്തിയുടെ മുടിയിൽ തഴുകി ഭദ്ര ചോദിച്ചു. "അത്.. ചേച്ചീ.. പിന്നെ... ഞാൻ..." എങ്ങനെ തുടങ്ങുമെന്നറിയാതെ അരുണ വിഷമിച്ചിരുന്നു. "എന്തിനാ മോളെ എന്നോട് പറയാൻ നിനക്കിത്ര ഭയം.?! കാര്യം എന്തു തന്നെയായാലും നീ ചേച്ചിയോട് തുറന്നു പറ." അനുജത്തിയുടെ കൈയ്യിൽ പിടിച്ചുകൊണ്ട് ഭദ്ര അനുവാദം കൊടുത്തു. "അത് ചേച്ചി.. ആ കുഞ്ഞ് ചേച്ചിയെ വലിയ കാര്യമായാണ് കാണുന്നത്." "ഏതു കുഞ്ഞ്...??!" ഭദ്ര സംശയിച്ചു. "ചേച്ചി ഇറങ്ങി വന്ന അഴിയിക്കൽ തറവാട്ടിലെ ആ കുഞ്ഞ്. ചേച്ചിയെ അമ്മാ എന്നു വിളിച്ചവൾ. അവൾക്ക് വലിയ കാര്യമാ ചേച്ചിയെ. ഓർമ്മകൾ മാഞ്ഞു പോയ ദിവസങ്ങളിൽ സ്വന്തം അമ്മ നോക്കുന്നതിനേക്കാൾ സ്നേഹത്തോടെയും വാത്സല്യത്തോടെയും കരുതലോടെയുമാണ് ചേച്ചി ആ കുഞ്ഞിനെ നോക്കിയത്. പെട്ടെന്നൊരു ദിവസം ആ കുടുംബത്തെയും അവളെയും വിട്ട് ചേച്ചി ഇറങ്ങി പോയപ്പോൾ അവൾക്ക് സഹിച്ചില്ല. കരഞ്ഞു കരഞ്ഞ് ഒടുവിൽ ബോധം കെട്ടു വീണു എന്നാ ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞത്. ബോധം തെളിഞ്ഞപ്പോൾ ആദ്യം അന്വേഷിച്ചത് ചേച്ചിയെ ആണത്രേ!! പക്ഷെ അവർക്കെന്ത് ചെയ്യാൻ കഴിയും. ഒരു വിധത്തിൽ അതിനെ സമാധാനിപ്പിച്ചു എന്നാ ചേട്ടൻ പറഞ്ഞത്. കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി ആ ചേട്ടൻ അപേക്ഷിച്ചു. പറ്റുമെങ്കിൽ ചേച്ചിക്ക് അവിടെ വരെ ഒന്നു ചെല്ലാൻ കഴിയുമോ എന്നും ആ കുഞ്ഞിനെ കാണാൻ പറ്റുമോ എന്നും." ഭദ്രയുടെ മുഖത്തു നോക്കിയും അല്ലാതെയും അരുണ എങ്ങനെയൊക്കെയോ അത് പറഞ്ഞു പൂർത്തിയാക്കി. "എന്തിന്..?? എന്തിന് ഇനി ഞാൻ ആ തറവാട്ടിൽ ചെല്ലണം മോളെ.?? ഞാൻ പറഞ്ഞല്ലോ, എനിക്ക് ഓർമ്മയില്ലാത്തപ്പോൾ സംഭവിച്ചതല്ലേ അതൊക്കെ. ഇപ്പോൾ എനിക്ക് ഓർമ്മ വന്നല്ലോ. അങ്ങനെയെങ്കിൽ അവരെല്ലാം എനിക്ക് തീർത്തും അപരിചിതരാണ്. അങ്ങനെയുള്ള ഞാൻ അങ്ങോട്ട്‌ പോകേണ്ട യാതൊരു കാര്യവുമില്ല... പിന്നെ ആ കുഞ്ഞ്., അവൾ വളരെ ചെറുതാണ്. അവളുടെ പ്രായത്തിന്റെ വാശിയാണ് ഈ കാണിക്കുന്നതൊക്കെ. എന്നെ കാണാതെ കുറച്ചു ദിവസം കഴിഞ്ഞാൽ എല്ലാം അവൾ മറക്കും. പുതിയ കാര്യങ്ങളിലേക്ക് അവൾ ചിറകടിച്ചു കയറും. അപ്പോൾ പിന്നെ ആ കാര്യത്തിൽ നമുക്ക് ടെൻഷൻ വേണ്ട. കുഞ്ഞല്ലേ., എല്ലാം വേഗം മറന്നോളും. മനസ്സിലായോ എന്റെ അരുണ കുട്ടിക്ക്.?" മനസ്സിലായി എന്നർത്ഥത്തിൽ അരുണ മൂളുക മാത്രം ചെയ്തു. "എങ്കിൽ എന്റെ മോള് പോയി കിടന്നോ. നാളെ മുതൽ ചേച്ചിക്ക് ഓഫീസിൽ പോകേണ്ടതാണ്. മോളും നാളെ തന്നെ കോളേജിലേക്ക് പോകണം. കുറേ ആയി ലീവ് എടുത്തിട്ടെന്ന് അമ്മ പറഞ്ഞു. പഠിത്തത്തിൽ മാത്രം എന്റെ പൊന്നുമോൾ ഉഴപ്പ് കാണിക്കരുത്. കേട്ടല്ലോ." വീണ്ടും അരുണ തലയാട്ടി. "എങ്കിൽ അധികം വൈകിക്കാതെ മോള് പോയി കിടന്നുറങ്ങിക്കോളൂ. ഗുഡ് നൈറ്റ്." ഭദ്ര വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. അരുണ മെല്ലെ എഴുന്നേറ്റ് തിരിഞ്ഞു നടന്ന് വാതിൽ പടി എത്തിയതും ഭദ്ര വീണ്ടും വിളിച്ചു : "അതേയ് മോളെ....??" എന്തെന്നർത്ഥത്തിൽ അരുണ തന്റെ ചേച്ചിയെ തിരിഞ്ഞു നോക്കുക മാത്രം ചെയ്തു. "ആ അയാളുമായി അധികം ഫോൺ സംഭാഷണങ്ങൾ ഒന്നും വേണ്ട. ഇനി ഇങ്ങോട്ട് വിളിച്ചാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ അതേപടി അയാളോട് പറയുക. കൂട്ടത്തിൽ ഒരു വാചകവും ചേർക്കുക. ഇനി ഇതും പറഞ്ഞ് എന്നെയോ എന്റെ കുടുംബത്തെയോ വിളിക്കരുതെന്ന്. കേട്ടല്ലോ.." അരുണ തലയാട്ടി. ഭദ്രേച്ചി ഇങ്ങനെ പോയാൽ എന്താവും ആ അച്ഛന്റെയും മകളുടെയും അവസ്ഥ എന്നാലോചിച്ച് ഉള്ളിലൊരു നീറ്റലുമായാണ് അവൾ ആ മുറിയിറങ്ങിയത്. ********************************************************************************** ഹിന്ദുസ്ഥാൻ ഗ്രാനൈറ്റ്സ് കമ്പനിയിലേക്ക് അടുത്ത ദിവസം മുതൽ തന്നെ ഭദ്ര ജോലിക്ക് പോകുവാൻ തുടങ്ങി. അരുണ കോളേജിലേക്കും. കമ്പനിയിലെ എല്ലാവർക്കും ഭദ്രയുടെ തിരിച്ചു വരവ് കണ്ട് അമ്പരപ്പും സന്തോഷവുമാണ് തോന്നിയത്. ഒരു അപകടം സംഭവിച്ച് ഓർമ്മകൾ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കുറേ നാളുകൾ ഭദ്ര എന്ന കാര്യം സൂസൻ മുഖേനെ കമ്പനിയിലെ എല്ലാവരും നേരത്തേ അറിഞ്ഞിരുന്നു. തന്റെ പ്രിയ കൂട്ടുകാരിയുടെ രണ്ടാം ഉദയം കണ്ട് സൂസൻ ഓടിച്ചെന്ന് അവളെ പുണർന്നു : "ഒടുവിൽ നീ തിരിച്ചു വന്നു. അല്ലേ...??" "പിന്നല്ലാതെ.. ഏതാനും ദിവസങ്ങൾ എനിക്ക് സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ അരുണയും അമ്മയും വിശദീകരിച്ചു തന്നു. ഒരു പുതിയ കഥ എഴുതുവാനുള്ള നല്ല ആശയം തന്നെയുണ്ടായിരുന്നു എന്റെ ജീവിതത്തിൽ. ഇപ്പോൾ ആ പഴയ ഞാൻ തന്നെ തിരിച്ചു വന്നിരിക്കുന്നു. കൂടുതൽ ഉണർവ്വും ഉന്മേഷത്തോടെയും." ഭദ്ര മന്ദഹസിച്ചു. "പക്ഷെ നിന്റെ മുഖത്ത് അൽപ്പം ക്ഷീണം തോന്നുന്നുണ്ട്. സാരമില്ല. അതെല്ലാം മാറും. നീ തിരിച്ചു വന്നല്ലോ. അതു തന്നെ വലിയ കാര്യം. താങ്ക് ഗോഡ്." വീണ്ടും സൂസൻ ഭദ്രയെ പുണർന്നു. സ്റ്റാഫുകൾ ഓരോരുത്തരായി ഭദ്രയ്ക്ക് ചുറ്റും കൂടി നിന്നു. അവൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുക്കുകയും മറ്റും ചെയ്തു. അപ്പോഴേക്കും മാനേജർ ശിവാ റെഡ്ഢി ആ കൂട്ടത്തിൽ എത്തി. "ഒടുവിൽ ഭദ്ര എത്തി അള്ളേ.. ഡൽഹിയിൽ നിണ്ണും സിഇഒ അലക്സ് പോൾ അൽപ്പം മുൻപാണ് എണ്ണേ വിളിച്ചത്. ഭദ്രയുടെ കാറിയങ്ങൾ സോദിച്ചു. ഇപ്പോൾ കുളപ്പമൊന്നും ഇല്ലല്ലോ എണ്ണും അന്വേസിച്ചു. കളിഞ്ഞ ഭദ്രയെക്കാൾ പൂർവ്വാധികം ശക്തി പ്രാപിച്ചാണ് ന്യൂ ഭദ്ര വന്നിറിക്കുണ്ണതെന്ന് ഞാൻ വെച്ചു കാച്ചി. അല്ല അതാണല്ലോ അതിന്റെ ശെറിയും. കൂട്ടത്തിൽ ഒറു സന്തോഷ വാർത്തയും അദ്ദേഹം പറഞ്ഞു. ഡൽഹിയിളെ അടുത്ത മീറ്റിംഗിൽ കമ്പനി സെലക്ട്‌ ചെയ്തിറിക്കുണ്ണത് സാക്ഷാൽ ഭദ്രയെയാണ്." ശിവാ റെഡ്ഢി ആ സന്തോഷ വാർത്ത അറിയിച്ചതും വലിയയൊരു കരഘോഷം അവിടമാകെ മുഴങ്ങി കേട്ടു. "കൺഗ്രാജുലേഷൻസ് ഭദ്ര..." ആദ്യം സൂസൻ അവളെ വിഷ് ചെയ്തു. തൊട്ടു പിന്നാലെ ഓരോരുത്തരായി മുന്നോട്ട് വന്നു. താൻ ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക് ദൈവം തന്നെ മെല്ലെ പിടിച്ചു കയറ്റുന്ന സന്തോഷം ഭദ്രയുടെ മുഖത്ത് മിന്നുമ്പോൾ വലിയൊരു നഷ്ടം സംഭവിച്ച വിഷമത്തിൽ കഴിയുകയായിരുന്നു അഴിയിക്കൽ തറവാട്ടിലെ അംഗങ്ങൾ എല്ലാവരും. ഒന്നോ രണ്ടോ പാർട്ടിൽ നോവൽ അവസാനിക്കും ((തുടരും)) രചന : കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
📔 കഥ - Part 81 002 ஸo 900 Part 81 002 ஸo 900 - ShareChat
🦋 മരുമകൾ 🦋 41 ദിവസങ്ങൾ പ്രത്യേകതകൾ ഇല്ലാതെ കടന്നു പോയി. ഇതിനിടയിൽ ഞാൻ ബി എഡ് ന് ജോയിൻ ചെയ്തു. പി ജി ചെയ്യാനാണ് ഹരിയേട്ടൻ പറഞ്ഞത്. പക്ഷെ ബി എഡ് ആയിരുന്നു എനിക്ക് താല്പര്യം. എനിക്ക് ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ആകാനാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോ ആള് കൂടുതൽ നിർബന്ധിച്ചില്ല. നിന്റെ ഇഷ്ടം എന്ന് മാത്രം പറഞ്ഞു. കൊച്ച് കുട്ടികളെ പഠിപ്പിക്കാനാണെൽ പിന്നെ പി ജി എടുക്കേണ്ട ആവശ്യം എന്താണ്? കോളേജിൽ പോയി തുടങ്ങും മുന്നേ ഞങ്ങൾ രാജേഷ് ചേട്ടനോടൊപ്പം തന്നെ കൊടൈക്കനാൽ ട്രിപ്പ് പോയിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച രണ്ട് ദിവസങ്ങൾ ആയിരുന്നു അവ. മരം കോച്ചുന്ന തണുപ്പത്ത് പൈൻ ഫോറെസ്റ്റിലെ പൈൻ മരങ്ങൾക്കിടയിലൂടെ ഹരിയേട്ടന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു നടന്നതും.... തണുത്തു മരവിച്ചിട്ടും ഞാനും ഐശ്വര്യയും ഐസ് ക്രീം വേണമെന്ന് വാശി പിടിച്ചതും.... ഞങ്ങൾ നാലാളും കൂടി പരസ്പരം കളിയാക്കി ഐസ് ക്രീം നുണഞ്ഞതും.... ഒരുമിച്ചുള്ള റോ ബോട്ട് യാത്രയും.... Pillar rock ഉം.... Guna Cave ഉം..... Coaker’s Walk ഉം... പിന്നെ പേര് പോലും ഓർമ്മയില്ലാത്ത വെള്ളച്ചാട്ടങ്ങളും.... അങ്ങനെ മരിക്കുവോളം മറക്കില്ല എന്നുറപ്പുള്ള രണ്ട് ദിനങ്ങൾ..... പോക്ക് മുടക്കാൻ അപ്പോഴും അമ്മായിയും അമ്മാവനും ശ്രമിച്ചിരുന്നു കേട്ടോ.... ഇത്തവണ വയ്യാതായത് അമ്മാവനായിരുന്നു എന്ന് മാത്രം. ഞങ്ങൾ ട്രിപ്പ് പോകാൻ തീരുമാനിച്ചിരുന്നതിന്റെ തലേന്ന് രാവിലെ മുതൽ അമ്മാവന് കലശലായ ശ്വാസം മുട്ടൽ തുടങ്ങി. ആളിന് അത് ഇടയ്ക്ക് ഉണ്ടാവാറുള്ളതാണ്. പണ്ടെന്നോ ന്യുമോണിയ വന്ന് അത് ലങ്സ് നെ വരെ ബാധിച്ചു അത്രേ.... കുറേ ലങ് സൽസ് നശിച്ചു പോയി. ആളിപ്പോ ഒരു COPD patient ആണ്. സാധാരണ പുക വലിക്കുന്നവർക്കാണ് ഇങ്ങനൊരു കണ്ടീഷൻ വരുന്നത്. ഇവിടെ അച്ഛൻ പുകവലിക്കാറില്ല എന്നാണ് അമ്മ പറയുന്നത്. പുക വിളിക്കാത്ത ചിലർക്കും വരാറുണ്ട്. ആ ചിലരിൽ ഒരാളാണ് അച്ഛൻ. അത് കൊണ്ടാവണം അച്ഛന് വയ്യാഥായപ്പോ ഹരിയേട്ടൻ പേടിച്ചു പോയത്. ഇനിയും ഒരിക്കൽക്കൂടി lung ഇൻഫെക്ഷൻ വന്നാൽ ജീവൻ നിലനിർത്താൻ തന്നെ പാടാണെന്നാ ഡോക്ടർസ് പറഞ്ഞിട്ടുള്ളത്. അതിന്റെ ടെൻഷൻ ആയിരുന്നു ആൾക്ക്. ഞാനും ഹരിയേട്ടനും കൂടി തന്നെയാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്. പരിശോധനയിൽ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. " എനിക്ക് വയ്യ ഡോക്ടറെ... തീരെ വയ്യ.... എന്നെ അഡ്മിറ്റാക്കൂ " എന്ന് അമ്മാവൻ അവശതയോടെ പറഞ്ഞു നോക്കി. പക്ഷെ ഡോക്ടർ കേട്ടില്ല. " ഒരു കുഴപ്പോം ഇല്ല. ഈ പനിക്കാർക്കിടയിൽ ഇവിടെ കിടക്കുന്നേനെക്കാളും വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതി എന്ന് പറഞ്ഞു ഡോക്ടറ്.... " അമ്മാവനെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വന്നപ്പോഴുള്ള അമ്മായീടെ മുഖം ആയിരുന്നു കാണേണ്ടത്. കണ്ട മാത്രയിൽ പുള്ളിക്കാരനെ കണ്ണുരുട്ടി നോക്കിയ ആ നോട്ടം.....! ആലോചിച്ച് ഞാൻ അന്നത്തെ ദിവസം മുഴുവൻ ചിരിച്ചു മറിഞ്ഞു. അന്ന് രാവിലെ മുതൽ കലാശലായ ശ്വാസം മുട്ടൽ അഭിനയിച്ച് ഉച്ചയ്ക്ക് ആഹാരം പോലും കഴിക്കാതെ കിടന്നതായിരുന്നു അച്ഛൻ. പക്ഷെ വൈകിട്ട് ഹരിയേട്ടൻ പുറത്ത് പോയി വന്നപ്പോ വാങ്ങി വന്ന ഉള്ളിവടേടെ മണം അടിച്ചതും വിളിക്ക പോലും ചെയ്യാതെ ച്ചായ കുടിക്കാൻ ഹാജർ വച്ചു. പക്ഷെ വന്നിരുന്നിട്ടെന്തിനാ? " ശ്വാസം മുട്ടൽ ഉള്ളപ്പോ ഇതൊന്നും തിന്നൂടാ" എന്നും പറഞ്ഞ് അമ്മായി ആശാനൊന്ന് രുചിച്ചു നോക്കാൻ പോലും കൊടുത്തില്ല. സംഗതി അഭിനയം ആണേലും ഒറിജിനാലിട്ടി വേണ്ടേ? അത് അമ്മായിക്ക് അറിയാം..... അത് മാത്രം ആവില്ല. അഡ്മിറ്റ് ആവണം എന്ന് രാവിലെ പിറകെ പിറകെ പറഞ്ഞാവും വിട്ടത്. അത് നടന്നില്ലല്ലോ? അതിന്റെ ദേഷ്യോം കാണും അച്ഛനോട്. ഞങ്ങൾ അച്ഛന് അടുത്തിരുന്നു കഴിക്കുമ്പോ, വായിൽ ഓടിയ വെള്ളം ഇറക്കി ഇറക്കി തന്നെ അച്ഛന്റെ വയറ് നിറഞ്ഞിട്ടുണ്ടാവും. വയറു വേദന ഒന്നും വന്നേക്കല്ലേ ഭഗവാനെ എന്നാണ് അന്ന് കഴിച്ച് തീരുവോളം ഞാൻ പ്രാർത്ഥിച്ചത്. 🦋 🦋 🦋 🦋 🦋 " ഞാൻ നിന്നോട് പറഞ്ഞതല്ലേ കൊച്ചേ? എന്നിട്ടും ആ വൃത്തികെട്ടവന്റെ കൂടെ പോവാൻ പോവാണോ? " ട്രിപ്പ് പ്ലാൻ ചെയ്തത് അറിഞ്ഞപ്പോഴേ അമ്മായി എന്നോട് ചോദിച്ചിരുന്നു. " ഞാൻ ഹരോയേട്ടനോട് പറഞ്ഞതാ അമ്മേ... ഹരിയേട്ടന് ആ ചേട്ടനെ വിശ്വാസാന്ന്... വിശ്വാസം ഇല്ലാത്തത് എന്നെ മാത്രാണ്.... " വിഷമത്തോടെ പറഞ്ഞപ്പോ അമ്മായീടെ മുഖം ഒന്നു തെളിഞ്ഞു. ഹരിയേട്ടന് എന്നെ വിശ്വാസം ഇല്ല എന്ന് പറഞ്ഞതിന്റെയാണ്. അത് കൊണ്ടാണ് അമ്മാവൻ വഴി പുതിയ അടവെടുത്തത്. ഇത് കൊണ്ട് അവർക്കുള്ള ലാഭം മാത്രം എനിക്ക് മനസ്സിലാവുന്നില്ല. ഹരിയേട്ടന്റെ അമ്മയ്ക്കും അച്ഛനും എന്നെ ഹരിയേട്ടൻ കല്യാണം കഴിക്കുന്നതിയിൽ ഒരു ശതമാനം പോലും താല്പര്യം ഉണ്ടായിരുന്നില്ല. ജോലി, സാമ്പത്തികം ഒക്കെ തന്നെയാകും കാരണം. രണ്ടാൾക്കും പൊങ്ങച്ചം പറയാൻ ഒക്കില്ലല്ലോ? ഹരിയേട്ടൻ ഒരാളുടെ നിർബന്ധം കൊണ്ട് നടന്ന കല്യാണം ആവണം. ' ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ' എന്ന് കേട്ടിട്ടില്ലേ? അത് തന്നെയാണ് ഇവിടെയും. എന്നെ എപ്പോഴും കുറ്റം പറയണം. ഞാൻ ഒരുകാരണവശാലും സന്തോഷിക്കരുത്... അത് തന്നെ കാരണം. രാജേഷ് ചേട്ടനെക്കുറിച്ച് അമ്മ പറഞ്ഞതൊക്കെ ഞാൻ ഹരിയേട്ടനോട് പറഞ്ഞിരുന്നതാണ്. " നീ രാജേഷ് ശെരിയല്ല എന്ന് എന്നോട് പറഞ്ഞെന്നും ഞാൻ നിന്നെ വിശ്വസിച്ചില്ല എന്നും അമ്മയോട് പറഞ്ഞേക്ക്. " എന്ന് പറഞ്ഞത് ഹരിയേട്ടൻ തന്നെയാണ്. കൊടൈക്കനാൽ പോയി വന്ന ശേഷം രണ്ട് ദിവസം എന്റെ വീട്ടിലും പോയി നിന്നിരുന്നു. ഇത്തവണ വീട്ടിൽ ചെന്നപ്പോ അമ്മേടെ മുഖത്ത് പതിവിലും തെളിച്ചമുണ്ട്. അച്ഛനിപ്പോ അമ്മയോട് ചെറുതായിട്ടൊക്കെ മിണ്ടി തുടങ്ങിയത്രേ.... അച്ഛമ്മയ്ക്ക് ഇപ്പൊ വയ്യാതായിട്ടുണ്ട്. ഇടയ്ക്ക് വീടിന് പിറകിൽ ആളൊന്നു വീണു. കാലിനും ഇടതു കൈക്കും പൊട്ടലുണ്ടായിരുന്നു. പ്രായമായതല്ലേ? ഇനി പഴയ പോലെ ആകില്ലന്നാ ഡോക്ടർ പറഞ്ഞത്. ഒന്ന് ബാത്‌റൂമിൽ പോണേൽ പോലും അമ്മേടെ സഹായം വേണമിപ്പോ... ഒന്ന് വീണു പോയാൽ സഹായത്തിന് അമ്മേ കാണൂ എന്ന് മനസ്സിലായത് കൊണ്ടാണോ എന്തോ ആശാത്തി ഇപ്പൊ ഇത്തിരി ഒതുങ്ങിയിട്ടുണ്ട് എന്നാണ് മീനു പറയുന്നത്. അമ്മ പിന്നെ പണ്ടും ഇന്നും ആരെയും കുറ്റം പറയില്ലല്ലോ? ഒരുപക്ഷെ ആ ചിന്ത കൊണ്ട് തന്നെ ആവണം അച്ഛനും അമ്മയോട് മിണ്ടി തുടങ്ങിയത്. എങ്കിലും അച്ഛന്റെ ഗൗരവത്തിനും ഞാനെന്ന ഭാവത്തിനും ഇപ്പോഴും കുറവൊന്നുമില്ല. 🦋 🦋 🦋 🦋 🦋 ഞാൻ ബി എഡ് ന് പോകാൻ തുടങ്ങിയപ്പോ മാത്രം അമ്മായി മുടക്കം ഒന്നും പറഞ്ഞില്ല. അതിനും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയതാണ്. എന്താണോ എന്തോ? കോളേജിൽ പോകാൻ തുടങ്ങിയ ശേഷമുള്ള ഗുണം എന്താണെന്ന് വച്ചാൽ ഒന്നും ആലോചിക്കാനോ ടെൻഷൻ അടിക്കാനോ എനിക്ക് സമയം കിട്ടാറില്ല. രാവിലെ പോയാൽ എത്തുമ്പോ വൈകിട്ടാകും. വന്നാൽത്തന്നെ കോളേജിലെ ഓരോ വർക്കുകൾ ഉണ്ടാകും. പോക്കും വരവും നല്ല തിരക്കുള്ള ബസിൽ ആണേ.... അതിന്റെ ക്ഷീണവും... രാത്രി ബെഡിലേക്ക് കിടക്കുന്നത് മാത്രേ ഓർമ്മയുണ്ടാകൂ... അപ്പോഴേ ഉറങ്ങിപോകും. പലപ്പോഴും ഹരിയേട്ടന്റെ പതിവ് ചുംബനം നെറ്റിയിൽ പതിയുന്നത് പോലും പകുതി ഉറക്കത്തിലാണ് അറിയുന്നത്. 🦋 🦋 🦋 ഇപ്പോഴും അമ്മായിയും അമ്മാവനും എനിക്കും എന്റെ വീട്ടുകാർക്കും വേണ്ടി പുതിയ ചീത്തകളൊക്കെ കണ്ട് പിടിക്കുന്നതിൽ റിസേർച്ച് നടത്തുന്നത് മുടക്കിയിരുന്നില്ല. അപ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കാൻ രണ്ട് കൈകളും ചേർന്ന് നിന്ന് കണ്ണീർ വാർക്കാൻ ആ നെഞ്ചവും ഉള്ളത് കൊണ്ട് മാത്രം എന്റെ വിഷമങ്ങൾ ഞാൻ ഉള്ളിൽ ഒതുക്കി. അല്ലെങ്കിലും പണ്ടും ഞാൻ ഇങ്ങനെ ആയിരുന്നല്ലോ? അച്ഛന്റെന്നും അച്ഛമ്മേടെന്നും വഴക്ക് കേൾക്കുമ്പോ, അച്ഛൻ തല്ലുമ്പോ ഒക്കെ അമ്മേടെ മടിത്തട്ടിൽ ചാഞ്ഞു കിടക്കുന്നേരം കിട്ടുന്ന അതേ ആശ്വാസം എനിക്കിന്ന് ഹരിയേട്ടൻ എന്റെ ചേർത്ത് നിർത്തി തലയിൽ തലോടി ആശ്വസിപ്പിക്കുമ്പോ കിട്ടാറുണ്ട്. കാലിൽ ചക്രം വച്ചോടുന്ന ദിവസങ്ങൾക്കൊപ്പം ഞാനും കിതച്ചു കിതച്ചു ഓടിക്കൊണ്ടിരുന്നു. 🦋 🦋 🦋 🦋 🦋 അങ്ങനെ ഒരു വെള്ളിയാഴ്ച. കോളേജിൽ ലാസ്റ്റ് ഹൗർ ക്ലാസ് ഉണ്ടായിരുന്നില്ല. നേരത്തെ ഇറങ്ങി. സ്റ്റോപ്പിൽ എത്തിയതും ബസ്സും കിട്ടി. വഴിയിൽ എത്തിയപ്പോഴേ കേട്ടു അമ്മായീടെ സംസാരം. ഫോണിൽ ആണെന്ന് തോന്നി. എന്റെ കുറ്റം പറച്ചിൽ തന്നെ..... വല്യമ്മയോ കുഞ്ഞമ്മയോ ആകുമെന്ന് കരുതി. പക്ഷെ രമേ രമേ ന്ന് വിളിച്ചോണ്ടുള്ള സംസാരം കേട്ടപ്പോ മനസ്സിലായി അമ്മേടെ കൂട്ടുകാരി രമ മാമിയാണെന്ന്. ഇത്ര നാളും ഞാൻ കരുതിയിരുന്നത് അവരിവിടുത്തെ അച്ഛനോടും വല്യമ്മയോടും കുഞ്ഞമ്മയോടും മാത്രേ എന്നെക്കുറിച്ച് കുറ്റം പറയാനുള്ളൂ എന്നാണ്. ഇന്ന് മനസ്സിലായി കൂട്ടുകാരോടും നാട്ടുകാർക്കും ഉൾപ്പെടെ എല്ലാരോടും പറയുന്നുണ്ടാവും. ഞാൻ ഇവിടെ വന്ന സമയത്തൊക്കെ സ്നേഹത്തോടെ ചിരിച്ചു സംസാരിച്ച പലരും ഇന്നൊന്നു ചിരിക്കാൻ പോലും മടിച്ച് വഴിയിൽ കാണുമ്പോഴേ തിരിഞ്ഞു നടക്കുന്നതിന്റെ കാരണവും ഇതാവണം. എനിക്ക് അമ്മായിയോട് അതിയായ ദേഷ്യം തോന്നി. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? ഞാൻ പതിയെ നടന്നു ചെന്ന് അവരുടെ മുറിയിലേക്ക് തലയിട്ടു. " ഓഹ്... ഫോണിൽ ആയിരുന്നോ? ഞാൻ കരുതി അമ്മ അച്ചനോടാകും ഇതൊക്കെ പറയുന്നേന്ന്....! " ചിരിയോടെ അവരുടെ മുഖത്ത് നോക്കി അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോ, എന്നെക്കണ്ട് വിളറിപ്പോയ അവരുടെ മുഖമെന്റെ മനസ്സിൽ ആനന്തം നിറയ്ക്കുന്നുണ്ടായിരുന്നു. ഇനിയും മിണ്ടാതിരുന്നാൽ ഈ നാട്ടുകാരടുത്തു മുഴുവൻ ഞാൻ വൃത്തികെട്ടവളും അവര് നല്ല പിള്ളയുമാകും... അത് വേണ്ട. ഞാൻ എല്ലാം കേട്ടൂന്ന് അറിയട്ടെ. അതോടെ മറ്റുള്ളവരോട് ഇങ്ങനെ ഇല്ലാത്തത് പറയുന്ന പരിപാടി നിർത്തിയാലോ? മുറിയിൽ കയറി ബാഗ് സ്റ്റഡി ടേബിളിലേക്ക് വച്ച് കട്ടിലിലേക്ക് മലർന്ന് വീണു. കഴിഞ്ഞ ഒൻപത് മാസം കൊണ്ട് ഞാൻ ഇത്ര കണ്ട് മാറിപ്പോയോ? എനിക്ക് തന്നെ അത്ഭുതം തോന്നി. മുൻപ് വായിൽ വിരലിട്ടാൽ കടിക്കാത്ത ഞാനായിരുന്നു.....! 🦋 🦋 🦋 🦋 🦋 ഒന്ന് മേല് കഴുകി ഡ്രസ്സും മാറ്റിയിട്ട് അടുക്കളയിലേക്ക് ചെന്നപ്പോ അമ്മായി അവിടെ നിൽപ്പുണ്ട്. " ഞാനേ.... മുകളില് ബീനേടെ കാര്യം പറയുവാരുന്ന് രമയോട്. കാണണത് പോലൊന്നും അല്ലന്നേ.... ചേച്ചി ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞതെ ഉള്ളൂ ഒരു വക വീട്ടില് ചെയ്യൂല്ല. രാവിലെ ജോലിക്കെന്നും പറഞ്ഞു പോയാ മതിയല്ലാ... ബാക്കി പണിയൊക്കെ എങ്ങനെ നടക്കുന്നെന്ന് എന്നൊന്നും അറിയണ്ടല്ലാന്ന്... " ഞാൻ കേട്ടെന്ന് മനസ്സിലായത് കൊണ്ടുള്ള ന്യായീകരണമാണ്. " അതിന് ബീന ചേച്ചീടെ ചേട്ടന്റെ പേര് ഹരി എന്നല്ലല്ലോ? അമ്മ ഇടയ്ക്ക് പറയുന്ന കേട്ടല്ലോ എന്റെ ഹരീടെ വിധിന്ന്.... " ഞാനത് ചോദിച്ചപ്പോ ഒരു നിമിഷം അവര് മിണ്ടാനാവാതെ നിന്നു. " അത്... അത് ഞങ്ങള് വേറൊരു കാര്യം പറഞ്ഞതാ " എന്നും പറഞ്ഞ് ഒരു പുളുക്കഥ കൂടി പറഞ്ഞു എന്നോട്. അമ്മായീടെ കയ്യിലാണോ പുളുക്കഥയ്ക്ക് പഞ്ഞം? അമ്മായി പിന്നെയും നാട്ടുകാര്യം പറയാൻ തുടങ്ങി. ഞാൻ കേട്ടെന്ന് അറിഞ്ഞിട്ടും ഇവർക്കതിന്റെ യാതൊരു ചളിപ്പും ഇല്ലല്ലോ എന്നോർക്കുകയായിരുന്നു ഞാൻ അന്നേരം.... 🦋 🦋 🦋 🦋 🦋 പിന്നീട് മീനുവിനെ വിളിച്ചപ്പോ ഞാൻ ഇക്കാര്യം അവളോട് പറഞ്ഞു. അവര് പറയുന്നതൊക്കെ നീ അറിയാറുണ്ട് എന്ന് എന്തായാലും അവരെ അറിയിക്കണം. ഇങ്ങനെ പോയാൽ ആ നാട്ടില് ഒറ്റ മനുഷ്യര് നിന്റെ മുഖത്ത് നോക്കേണ്ട മിണ്ടേ ചെയ്യില്ലല്ലോ? മറ്റേത് നീ ഇതൊക്കെ അറിയുന്നുണ്ട് എന്നറിഞ്ഞാൽ അവരീ പറച്ചിൽ നിർത്തിയാലോ? അവളാ പറഞ്ഞത് നേരാണെന്ന് എനിക്കും തോന്നാതല്ല. അതിന് ഒരവസരം കിട്ടണ്ടേ? അങ്ങനെ അവസരം കാത്തിരുന്നപ്പോഴാണ് ഒരു ഞായറാഴ്ച എന്നേം കൂടി അമ്പലത്തിൽ പോകാനായി അവര് വിളിച്ചത്. കല്യാണം കഴിഞ്ഞ ഇടയ്ക്ക് ഞാനും അവരുടെ ഒപ്പം അമ്പലത്തിൽ പോകാറുണ്ടായിരുന്നതാണ്. അന്നത്തെ റെക്കോർഡിങ് സംഭവത്തിൽ ഞാൻ അവരുടെ കൂടെ പോകുന്നത് എനിക്ക് ഭക്തി ഉണ്ടായിട്ടല്ല... അവര് ആരെയൊക്കെ കാണുന്നെന്നോ ആരോടൊക്കെ സംസാരിക്കുന്നു എന്നൊക്കെ അറിയാനായിട്ടാണ് എന്ന് പറഞ്ഞു കളഞ്ഞു അവര്. അതോടെ അവരുടെ കൂട്ടത്തിൽ അമ്പലത്തിൽ പോകുന്നത് നിർത്തി. അവര് ആരെയോ കാണട്ടെ.... ആരുടെ കുറ്റമോ പറയട്ടെ.... എന്റെ ഭക്തി അവരെ ബോധിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ? പിന്നീടുള്ള അമ്പലത്തിൽ പോക്ക് ഹരിയേട്ടനോടൊപ്പം മാത്രമായി. കോളേജിൽ പോയി തുടങ്ങിയതിനു ശേഷം വീട്ടിൽ അങ്ങനെ നിൽക്കാറുമില്ലല്ലോ? അത് കൊണ്ട് നിൽക്കുന്ന ദിവസങ്ങളിൽ അമ്പലത്തിൽ പോകാൻ വിളിക്കുന്നവരോട് എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞു മാറും.... അവര് സമാധാനത്തില് പരദൂഷണം പറഞ്ഞോട്ടെന്നേ... വെറുതെ നമ്മൾ എന്തിനാ? എന്തായാലും ഇന്ന് അവരുടെ ഒപ്പം പോകാമെന്നു തന്നെ തീരുമാനിച്ചു. അവര് പറയുന്നതൊക്കെയും ഞാൻ അറിയുന്നുണ്ട് എന്നവരെ ബോധ്യപ്പെടുത്തുക തന്നെയായിരുന്നു ഉദ്ദേശം. 🦋 🦋 🦋 🦋 🦋 ബാക്കി പിന്നെ.... കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6gmqONM?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 41 ദിവസങ്ങൾ പ്രത്യേകതകൾ ഇല്ലാതെ കടന്നു പോയി. ഇതിനിടയിൽ ഞാൻ ബി എഡ് ന് ജോയിൻ ചെയ്തു. പി ജി ചെയ്യാനാണ് ഹരിയേട്ടൻ പറഞ്ഞത്. പക്ഷെ ബി എഡ് ആയിരുന്നു എനിക്ക് താല്പര്യം. എനിക്ക് ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ആകാനാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോ ആള് കൂടുതൽ നിർബന്ധിച്ചില്ല. നിന്റെ ഇഷ്ടം എന്ന് മാത്രം പറഞ്ഞു. കൊച്ച് കുട്ടികളെ പഠിപ്പിക്കാനാണെൽ പിന്നെ പി ജി എടുക്കേണ്ട ആവശ്യം എന്താണ്? കോളേജിൽ പോയി തുടങ്ങും മുന്നേ ഞങ്ങൾ രാജേഷ് ചേട്ടനോടൊപ്പം തന്നെ കൊടൈക്കനാൽ ട്രിപ്പ് പോയിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച രണ്ട് ദിവസങ്ങൾ ആയിരുന്നു അവ. മരം കോച്ചുന്ന തണുപ്പത്ത് പൈൻ ഫോറെസ്റ്റിലെ പൈൻ മരങ്ങൾക്കിടയിലൂടെ ഹരിയേട്ടന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു നടന്നതും.... തണുത്തു മരവിച്ചിട്ടും ഞാനും ഐശ്വര്യയും ഐസ് ക്രീം വേണമെന്ന് വാശി പിടിച്ചതും.... ഞങ്ങൾ നാലാളും കൂടി പരസ്പരം കളിയാക്കി ഐസ് ക്രീം നുണഞ്ഞതും.... ഒരുമിച്ചുള്ള റോ ബോട്ട് യാത്രയും.... Pillar rock ഉം.... Guna Cave ഉം..... Coaker’s Walk ഉം... പിന്നെ പേര് പോലും ഓർമ്മയില്ലാത്ത വെള്ളച്ചാട്ടങ്ങളും.... അങ്ങനെ മരിക്കുവോളം മറക്കില്ല എന്നുറപ്പുള്ള രണ്ട് ദിനങ്ങൾ..... പോക്ക് മുടക്കാൻ അപ്പോഴും അമ്മായിയും അമ്മാവനും ശ്രമിച്ചിരുന്നു കേട്ടോ.... ഇത്തവണ വയ്യാതായത് അമ്മാവനായിരുന്നു എന്ന് മാത്രം. ഞങ്ങൾ ട്രിപ്പ് പോകാൻ തീരുമാനിച്ചിരുന്നതിന്റെ തലേന്ന് രാവിലെ മുതൽ അമ്മാവന് കലശലായ ശ്വാസം മുട്ടൽ തുടങ്ങി. ആളിന് അത് ഇടയ്ക്ക് ഉണ്ടാവാറുള്ളതാണ്. പണ്ടെന്നോ ന്യുമോണിയ വന്ന് അത് ലങ്സ് നെ വരെ ബാധിച്ചു അത്രേ.... കുറേ ലങ് സൽസ് നശിച്ചു പോയി. ആളിപ്പോ ഒരു COPD patient ആണ്. സാധാരണ പുക വലിക്കുന്നവർക്കാണ് ഇങ്ങനൊരു കണ്ടീഷൻ വരുന്നത്. ഇവിടെ അച്ഛൻ പുകവലിക്കാറില്ല എന്നാണ് അമ്മ പറയുന്നത്. പുക വിളിക്കാത്ത ചിലർക്കും വരാറുണ്ട്. ആ ചിലരിൽ ഒരാളാണ് അച്ഛൻ. അത് കൊണ്ടാവണം അച്ഛന് വയ്യാഥായപ്പോ ഹരിയേട്ടൻ പേടിച്ചു പോയത്. ഇനിയും ഒരിക്കൽക്കൂടി lung ഇൻഫെക്ഷൻ വന്നാൽ ജീവൻ നിലനിർത്താൻ തന്നെ പാടാണെന്നാ ഡോക്ടർസ് പറഞ്ഞിട്ടുള്ളത്. അതിന്റെ ടെൻഷൻ ആയിരുന്നു ആൾക്ക്. ഞാനും ഹരിയേട്ടനും കൂടി തന്നെയാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്. പരിശോധനയിൽ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. " എനിക്ക് വയ്യ ഡോക്ടറെ... തീരെ വയ്യ.... എന്നെ അഡ്മിറ്റാക്കൂ " എന്ന് അമ്മാവൻ അവശതയോടെ പറഞ്ഞു നോക്കി. പക്ഷെ ഡോക്ടർ കേട്ടില്ല. " ഒരു കുഴപ്പോം ഇല്ല. ഈ പനിക്കാർക്കിടയിൽ ഇവിടെ കിടക്കുന്നേനെക്കാളും വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതി എന്ന് പറഞ്ഞു ഡോക്ടറ്.... " അമ്മാവനെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വന്നപ്പോഴുള്ള അമ്മായീടെ മുഖം ആയിരുന്നു കാണേണ്ടത്. കണ്ട മാത്രയിൽ പുള്ളിക്കാരനെ കണ്ണുരുട്ടി നോക്കിയ ആ നോട്ടം.....! ആലോചിച്ച് ഞാൻ അന്നത്തെ ദിവസം മുഴുവൻ ചിരിച്ചു മറിഞ്ഞു. അന്ന് രാവിലെ മുതൽ കലാശലായ ശ്വാസം മുട്ടൽ അഭിനയിച്ച് ഉച്ചയ്ക്ക് ആഹാരം പോലും കഴിക്കാതെ കിടന്നതായിരുന്നു അച്ഛൻ. പക്ഷെ വൈകിട്ട് ഹരിയേട്ടൻ പുറത്ത് പോയി വന്നപ്പോ വാങ്ങി വന്ന ഉള്ളിവടേടെ മണം അടിച്ചതും വിളിക്ക പോലും ചെയ്യാതെ ച്ചായ കുടിക്കാൻ ഹാജർ വച്ചു. പക്ഷെ വന്നിരുന്നിട്ടെന്തിനാ? " ശ്വാസം മുട്ടൽ ഉള്ളപ്പോ ഇതൊന്നും തിന്നൂടാ" എന്നും പറഞ്ഞ് അമ്മായി ആശാനൊന്ന് രുചിച്ചു നോക്കാൻ പോലും കൊടുത്തില്ല. സംഗതി അഭിനയം ആണേലും ഒറിജിനാലിട്ടി വേണ്ടേ? അത് അമ്മായിക്ക് അറിയാം..... അത് മാത്രം ആവില്ല. അഡ്മിറ്റ് ആവണം എന്ന് രാവിലെ പിറകെ പിറകെ പറഞ്ഞാവും വിട്ടത്. അത് നടന്നില്ലല്ലോ? അതിന്റെ ദേഷ്യോം കാണും അച്ഛനോട്. ഞങ്ങൾ അച്ഛന് അടുത്തിരുന്നു കഴിക്കുമ്പോ, വായിൽ ഓടിയ വെള്ളം ഇറക്കി ഇറക്കി തന്നെ അച്ഛന്റെ വയറ് നിറഞ്ഞിട്ടുണ്ടാവും. വയറു വേദന ഒന്നും വന്നേക്കല്ലേ ഭഗവാനെ എന്നാണ് അന്ന് കഴിച്ച് തീരുവോളം ഞാൻ പ്രാർത്ഥിച്ചത്. 🦋 🦋 🦋 🦋 🦋 " ഞാൻ നിന്നോട് പറഞ്ഞതല്ലേ കൊച്ചേ? എന്നിട്ടും ആ വൃത്തികെട്ടവന്റെ കൂടെ പോവാൻ പോവാണോ? " ട്രിപ്പ് പ്ലാൻ ചെയ്തത് അറിഞ്ഞപ്പോഴേ അമ്മായി എന്നോട് ചോദിച്ചിരുന്നു. " ഞാൻ ഹരോയേട്ടനോട് പറഞ്ഞതാ അമ്മേ... ഹരിയേട്ടന് ആ ചേട്ടനെ വിശ്വാസാന്ന്... വിശ്വാസം ഇല്ലാത്തത് എന്നെ മാത്രാണ്.... " വിഷമത്തോടെ പറഞ്ഞപ്പോ അമ്മായീടെ മുഖം ഒന്നു തെളിഞ്ഞു. ഹരിയേട്ടന് എന്നെ വിശ്വാസം ഇല്ല എന്ന് പറഞ്ഞതിന്റെയാണ്. അത് കൊണ്ടാണ് അമ്മാവൻ വഴി പുതിയ അടവെടുത്തത്. ഇത് കൊണ്ട് അവർക്കുള്ള ലാഭം മാത്രം എനിക്ക് മനസ്സിലാവുന്നില്ല. ഹരിയേട്ടന്റെ അമ്മയ്ക്കും അച്ഛനും എന്നെ ഹരിയേട്ടൻ കല്യാണം കഴിക്കുന്നതിയിൽ ഒരു ശതമാനം പോലും താല്പര്യം ഉണ്ടായിരുന്നില്ല. ജോലി, സാമ്പത്തികം ഒക്കെ തന്നെയാകും കാരണം. രണ്ടാൾക്കും പൊങ്ങച്ചം പറയാൻ ഒക്കില്ലല്ലോ? ഹരിയേട്ടൻ ഒരാളുടെ നിർബന്ധം കൊണ്ട് നടന്ന കല്യാണം ആവണം. ' ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ' എന്ന് കേട്ടിട്ടില്ലേ? അത് തന്നെയാണ് ഇവിടെയും. എന്നെ എപ്പോഴും കുറ്റം പറയണം. ഞാൻ ഒരുകാരണവശാലും സന്തോഷിക്കരുത്... അത് തന്നെ കാരണം. രാജേഷ് ചേട്ടനെക്കുറിച്ച് അമ്മ പറഞ്ഞതൊക്കെ ഞാൻ ഹരിയേട്ടനോട് പറഞ്ഞിരുന്നതാണ്. " നീ രാജേഷ് ശെരിയല്ല എന്ന് എന്നോട് പറഞ്ഞെന്നും ഞാൻ നിന്നെ വിശ്വസിച്ചില്ല എന്നും അമ്മയോട് പറഞ്ഞേക്ക്. " എന്ന് പറഞ്ഞത് ഹരിയേട്ടൻ തന്നെയാണ്. കൊടൈക്കനാൽ പോയി വന്ന ശേഷം രണ്ട് ദിവസം എന്റെ വീട്ടിലും പോയി നിന്നിരുന്നു. ഇത്തവണ വീട്ടിൽ ചെന്നപ്പോ അമ്മേടെ മുഖത്ത് പതിവിലും തെളിച്ചമുണ്ട്. അച്ഛനിപ്പോ അമ്മയോട് ചെറുതായിട്ടൊക്കെ മിണ്ടി തുടങ്ങിയത്രേ.... അച്ഛമ്മയ്ക്ക് ഇപ്പൊ വയ്യാതായിട്ടുണ്ട്. ഇടയ്ക്ക് വീടിന് പിറകിൽ ആളൊന്നു വീണു. കാലിനും ഇടതു കൈക്കും പൊട്ടലുണ്ടായിരുന്നു. പ്രായമായതല്ലേ? ഇനി പഴയ പോലെ ആകില്ലന്നാ ഡോക്ടർ പറഞ്ഞത്. ഒന്ന് ബാത്‌റൂമിൽ പോണേൽ പോലും അമ്മേടെ സഹായം വേണമിപ്പോ... ഒന്ന് വീണു പോയാൽ സഹായത്തിന് അമ്മേ കാണൂ എന്ന് മനസ്സിലായത് കൊണ്ടാണോ എന്തോ ആശാത്തി ഇപ്പൊ ഇത്തിരി ഒതുങ്ങിയിട്ടുണ്ട് എന്നാണ് മീനു പറയുന്നത്. അമ്മ പിന്നെ പണ്ടും ഇന്നും ആരെയും കുറ്റം പറയില്ലല്ലോ? ഒരുപക്ഷെ ആ ചിന്ത കൊണ്ട് തന്നെ ആവണം അച്ഛനും അമ്മയോട് മിണ്ടി തുടങ്ങിയത്. എങ്കിലും അച്ഛന്റെ ഗൗരവത്തിനും ഞാനെന്ന ഭാവത്തിനും ഇപ്പോഴും കുറവൊന്നുമില്ല. 🦋 🦋 🦋 🦋 🦋 ഞാൻ ബി എഡ് ന് പോകാൻ തുടങ്ങിയപ്പോ മാത്രം അമ്മായി മുടക്കം ഒന്നും പറഞ്ഞില്ല. അതിനും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയതാണ്. എന്താണോ എന്തോ? കോളേജിൽ പോകാൻ തുടങ്ങിയ ശേഷമുള്ള ഗുണം എന്താണെന്ന് വച്ചാൽ ഒന്നും ആലോചിക്കാനോ ടെൻഷൻ അടിക്കാനോ എനിക്ക് സമയം കിട്ടാറില്ല. രാവിലെ പോയാൽ എത്തുമ്പോ വൈകിട്ടാകും. വന്നാൽത്തന്നെ കോളേജിലെ ഓരോ വർക്കുകൾ ഉണ്ടാകും. പോക്കും വരവും നല്ല തിരക്കുള്ള ബസിൽ ആണേ.... അതിന്റെ ക്ഷീണവും... രാത്രി ബെഡിലേക്ക് കിടക്കുന്നത് മാത്രേ ഓർമ്മയുണ്ടാകൂ... അപ്പോഴേ ഉറങ്ങിപോകും. പലപ്പോഴും ഹരിയേട്ടന്റെ പതിവ് ചുംബനം നെറ്റിയിൽ പതിയുന്നത് പോലും പകുതി ഉറക്കത്തിലാണ് അറിയുന്നത്. 🦋 🦋 🦋 ഇപ്പോഴും അമ്മായിയും അമ്മാവനും എനിക്കും എന്റെ വീട്ടുകാർക്കും വേണ്ടി പുതിയ ചീത്തകളൊക്കെ കണ്ട് പിടിക്കുന്നതിൽ റിസേർച്ച് നടത്തുന്നത് മുടക്കിയിരുന്നില്ല. അപ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കാൻ രണ്ട് കൈകളും ചേർന്ന് നിന്ന് കണ്ണീർ വാർക്കാൻ ആ നെഞ്ചവും ഉള്ളത് കൊണ്ട് മാത്രം എന്റെ വിഷമങ്ങൾ ഞാൻ ഉള്ളിൽ ഒതുക്കി. അല്ലെങ്കിലും പണ്ടും ഞാൻ ഇങ്ങനെ ആയിരുന്നല്ലോ? അച്ഛന്റെന്നും അച്ഛമ്മേടെന്നും വഴക്ക് കേൾക്കുമ്പോ, അച്ഛൻ തല്ലുമ്പോ ഒക്കെ അമ്മേടെ മടിത്തട്ടിൽ ചാഞ്ഞു കിടക്കുന്നേരം കിട്ടുന്ന അതേ ആശ്വാസം എനിക്കിന്ന് ഹരിയേട്ടൻ എന്റെ ചേർത്ത് നിർത്തി തലയിൽ തലോടി ആശ്വസിപ്പിക്കുമ്പോ കിട്ടാറുണ്ട്. കാലിൽ ചക്രം വച്ചോടുന്ന ദിവസങ്ങൾക്കൊപ്പം ഞാനും കിതച്ചു കിതച്ചു ഓടിക്കൊണ്ടിരുന്നു. 🦋 🦋 🦋 🦋 🦋 അങ്ങനെ ഒരു വെള്ളിയാഴ്ച. കോളേജിൽ ലാസ്റ്റ് ഹൗർ ക്ലാസ് ഉണ്ടായിരുന്നില്ല. നേരത്തെ ഇറങ്ങി. സ്റ്റോപ്പിൽ എത്തിയതും ബസ്സും കിട്ടി. വഴിയിൽ എത്തിയപ്പോഴേ കേട്ടു അമ്മായീടെ സംസാരം. ഫോണിൽ ആണെന്ന് തോന്നി. എന്റെ കുറ്റം പറച്ചിൽ തന്നെ..... വല്യമ്മയോ കുഞ്ഞമ്മയോ ആകുമെന്ന് കരുതി. പക്ഷെ രമേ രമേ ന്ന് വിളിച്ചോണ്ടുള്ള സംസാരം കേട്ടപ്പോ മനസ്സിലായി അമ്മേടെ കൂട്ടുകാരി രമ മാമിയാണെന്ന്. ഇത്ര നാളും ഞാൻ കരുതിയിരുന്നത് അവരിവിടുത്തെ അച്ഛനോടും വല്യമ്മയോടും കുഞ്ഞമ്മയോടും മാത്രേ എന്നെക്കുറിച്ച് കുറ്റം പറയാനുള്ളൂ എന്നാണ്. ഇന്ന് മനസ്സിലായി കൂട്ടുകാരോടും നാട്ടുകാർക്കും ഉൾപ്പെടെ എല്ലാരോടും പറയുന്നുണ്ടാവും. ഞാൻ ഇവിടെ വന്ന സമയത്തൊക്കെ സ്നേഹത്തോടെ ചിരിച്ചു സംസാരിച്ച പലരും ഇന്നൊന്നു ചിരിക്കാൻ പോലും മടിച്ച് വഴിയിൽ കാണുമ്പോഴേ തിരിഞ്ഞു നടക്കുന്നതിന്റെ കാരണവും ഇതാവണം. എനിക്ക് അമ്മായിയോട് അതിയായ ദേഷ്യം തോന്നി. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? ഞാൻ പതിയെ നടന്നു ചെന്ന് അവരുടെ മുറിയിലേക്ക് തലയിട്ടു. " ഓഹ്... ഫോണിൽ ആയിരുന്നോ? ഞാൻ കരുതി അമ്മ അച്ചനോടാകും ഇതൊക്കെ പറയുന്നേന്ന്....! " ചിരിയോടെ അവരുടെ മുഖത്ത് നോക്കി അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോ, എന്നെക്കണ്ട് വിളറിപ്പോയ അവരുടെ മുഖമെന്റെ മനസ്സിൽ ആനന്തം നിറയ്ക്കുന്നുണ്ടായിരുന്നു. ഇനിയും മിണ്ടാതിരുന്നാൽ ഈ നാട്ടുകാരടുത്തു മുഴുവൻ ഞാൻ വൃത്തികെട്ടവളും അവര് നല്ല പിള്ളയുമാകും... അത് വേണ്ട. ഞാൻ എല്ലാം കേട്ടൂന്ന് അറിയട്ടെ. അതോടെ മറ്റുള്ളവരോട് ഇങ്ങനെ ഇല്ലാത്തത് പറയുന്ന പരിപാടി നിർത്തിയാലോ? മുറിയിൽ കയറി ബാഗ് സ്റ്റഡി ടേബിളിലേക്ക് വച്ച് കട്ടിലിലേക്ക് മലർന്ന് വീണു. കഴിഞ്ഞ ഒൻപത് മാസം കൊണ്ട് ഞാൻ ഇത്ര കണ്ട് മാറിപ്പോയോ? എനിക്ക് തന്നെ അത്ഭുതം തോന്നി. മുൻപ് വായിൽ വിരലിട്ടാൽ കടിക്കാത്ത ഞാനായിരുന്നു.....! 🦋 🦋 🦋 🦋 🦋 ഒന്ന് മേല് കഴുകി ഡ്രസ്സും മാറ്റിയിട്ട് അടുക്കളയിലേക്ക് ചെന്നപ്പോ അമ്മായി അവിടെ നിൽപ്പുണ്ട്. " ഞാനേ.... മുകളില് ബീനേടെ കാര്യം പറയുവാരുന്ന് രമയോട്. കാണണത് പോലൊന്നും അല്ലന്നേ.... ചേച്ചി ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞതെ ഉള്ളൂ ഒരു വക വീട്ടില് ചെയ്യൂല്ല. രാവിലെ ജോലിക്കെന്നും പറഞ്ഞു പോയാ മതിയല്ലാ... ബാക്കി പണിയൊക്കെ എങ്ങനെ നടക്കുന്നെന്ന് എന്നൊന്നും അറിയണ്ടല്ലാന്ന്... " ഞാൻ കേട്ടെന്ന് മനസ്സിലായത് കൊണ്ടുള്ള ന്യായീകരണമാണ്. " അതിന് ബീന ചേച്ചീടെ ചേട്ടന്റെ പേര് ഹരി എന്നല്ലല്ലോ? അമ്മ ഇടയ്ക്ക് പറയുന്ന കേട്ടല്ലോ എന്റെ ഹരീടെ വിധിന്ന്.... " ഞാനത് ചോദിച്ചപ്പോ ഒരു നിമിഷം അവര് മിണ്ടാനാവാതെ നിന്നു. " അത്... അത് ഞങ്ങള് വേറൊരു കാര്യം പറഞ്ഞതാ " എന്നും പറഞ്ഞ് ഒരു പുളുക്കഥ കൂടി പറഞ്ഞു എന്നോട്. അമ്മായീടെ കയ്യിലാണോ പുളുക്കഥയ്ക്ക് പഞ്ഞം? അമ്മായി പിന്നെയും നാട്ടുകാര്യം പറയാൻ തുടങ്ങി. ഞാൻ കേട്ടെന്ന് അറിഞ്ഞിട്ടും ഇവർക്കതിന്റെ യാതൊരു ചളിപ്പും ഇല്ലല്ലോ എന്നോർക്കുകയായിരുന്നു ഞാൻ അന്നേരം.... 🦋 🦋 🦋 🦋 🦋 പിന്നീട് മീനുവിനെ വിളിച്ചപ്പോ ഞാൻ ഇക്കാര്യം അവളോട് പറഞ്ഞു. അവര് പറയുന്നതൊക്കെ നീ അറിയാറുണ്ട് എന്ന് എന്തായാലും അവരെ അറിയിക്കണം. ഇങ്ങനെ പോയാൽ ആ നാട്ടില് ഒറ്റ മനുഷ്യര് നിന്റെ മുഖത്ത് നോക്കേണ്ട മിണ്ടേ ചെയ്യില്ലല്ലോ? മറ്റേത് നീ ഇതൊക്കെ അറിയുന്നുണ്ട് എന്നറിഞ്ഞാൽ അവരീ പറച്ചിൽ നിർത്തിയാലോ? അവളാ പറഞ്ഞത് നേരാണെന്ന് എനിക്കും തോന്നാതല്ല. അതിന് ഒരവസരം കിട്ടണ്ടേ? അങ്ങനെ അവസരം കാത്തിരുന്നപ്പോഴാണ് ഒരു ഞായറാഴ്ച എന്നേം കൂടി അമ്പലത്തിൽ പോകാനായി അവര് വിളിച്ചത്. കല്യാണം കഴിഞ്ഞ ഇടയ്ക്ക് ഞാനും അവരുടെ ഒപ്പം അമ്പലത്തിൽ പോകാറുണ്ടായിരുന്നതാണ്. അന്നത്തെ റെക്കോർഡിങ് സംഭവത്തിൽ ഞാൻ അവരുടെ കൂടെ പോകുന്നത് എനിക്ക് ഭക്തി ഉണ്ടായിട്ടല്ല... അവര് ആരെയൊക്കെ കാണുന്നെന്നോ ആരോടൊക്കെ സംസാരിക്കുന്നു എന്നൊക്കെ അറിയാനായിട്ടാണ് എന്ന് പറഞ്ഞു കളഞ്ഞു അവര്. അതോടെ അവരുടെ കൂട്ടത്തിൽ അമ്പലത്തിൽ പോകുന്നത് നിർത്തി. അവര് ആരെയോ കാണട്ടെ.... ആരുടെ കുറ്റമോ പറയട്ടെ.... എന്റെ ഭക്തി അവരെ ബോധിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ? പിന്നീടുള്ള അമ്പലത്തിൽ പോക്ക് ഹരിയേട്ടനോടൊപ്പം മാത്രമായി. കോളേജിൽ പോയി തുടങ്ങിയതിനു ശേഷം വീട്ടിൽ അങ്ങനെ നിൽക്കാറുമില്ലല്ലോ? അത് കൊണ്ട് നിൽക്കുന്ന ദിവസങ്ങളിൽ അമ്പലത്തിൽ പോകാൻ വിളിക്കുന്നവരോട് എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞു മാറും.... അവര് സമാധാനത്തില് പരദൂഷണം പറഞ്ഞോട്ടെന്നേ... വെറുതെ നമ്മൾ എന്തിനാ? എന്തായാലും ഇന്ന് അവരുടെ ഒപ്പം പോകാമെന്നു തന്നെ തീരുമാനിച്ചു. അവര് പറയുന്നതൊക്കെയും ഞാൻ അറിയുന്നുണ്ട് എന്നവരെ ബോധ്യപ്പെടുത്തുക തന്നെയായിരുന്നു ഉദ്ദേശം. 🦋 🦋 🦋 🦋 🦋 ബാക്കി പിന്നെ.... കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
📚 ട്വിസ്റ്റ് കഥകൾ - 0080ಡ @ 41 Part 0080ಡ @ 41 Part - ShareChat
💞ദേവനന്ദിനി... Part 42💞 "നമ്മൾ മലയാളികൾ കഴിക്കുന്ന രീതിയിൽ ഇത് പോലത്തെ താലി കഴിക്കുമ്പോൾ കറികൾ തികയാതെ വരും. അപ്പോൾ കറികൾ ചിലപ്പോൾ കൂടുതൽ വാങ്ങി കഴിക്കും. പിന്നെ സ്വീറ്റ്സ് ഒന്നും കഴിക്കാനും പറ്റില്ല…എനിക്കങ്ങനെ പണ്ട് പറ്റിയിട്ടുണ്ട്"….രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു…. ഗൗരി അവനു നേരെ പുഞ്ചിരി എറിഞ്ഞു കൊണ്ട് ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു… ഭക്ഷണം കഴിച്ചിറങ്ങി രുദ്രനും ഗൗരിയും തങ്ങളുടെ സ്റ്റേയിലേക്ക് വൈകാതെ മടങ്ങി തങ്ങളുടെ മുന്നോട്ടുള്ള യാത്ര തുടരാൻ…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് വെളുപ്പിന് ഒരേഴു മണിയോടെ രുദ്രനും ഗൗരിയും സ്റ്റേയിൽ നിന്നും ചെക്ക് ഔട്ട്‌ ചെയ്തിറങ്ങി. എന്തിനാണ് ഇത്ര നേരത്തെ ഇറങ്ങുന്നതെന്നോ എവിടെയാണ് അന്നത്തെ യാത്ര അവസാനിപ്പിക്കുന്നത് എന്നോ രുദ്രൻ ഗൗരിയോട് പറഞ്ഞിരുന്നില്ല. ഗൗരി അതിനെ കുറിച്ചു ചോദിക്കുമ്പോഴൊക്കെ രുദ്രൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി….. സബർമതി നദിയുടെ പടിഞ്ഞാറു ഭാഗത്തെ റിവർ ഫ്രണ്ട് റോഡിലൂടെ അവർ തങ്ങളുടെ മുന്നോട്ടുള്ള യാത്ര തുടർന്നു കൊണ്ടിരുന്നു. റിവർ ഫ്രണ്ട് റോഡും പരിസരങ്ങളും തങ്ങളിൽ നിന്നുമകന്നു പോകുന്നത് ഗൗരി ഒരു വിഷാദത്തോടെ നോക്കിയിരുന്നു… മിററിലൂടെ രുദ്രൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. സൺ ഗ്ലാസ് കൊണ്ട് മറച്ചതിനാൽ അവളുടെ മിഴികളിലെ ഭാവം അറിയാൻ പറ്റിയില്ലെങ്കിലും മുഖത്ത് ഒരു വിഷാദം നിറഞ്ഞു നിൽക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു… "എന്താ നന്ദു…..തനിയ്ക്ക് ഒരു വിഷാദം. ദേഹസ്വാസ്ഥ്യം വല്ലതും ഉണ്ടോ തനിക്കു"....രുദ്രൻ അവളോട് ചോദിച്ചു… "അങ്ങനത്തെ കുഴപ്പമൊന്നുമില്ല ദേവേട്ടാ. ഈ നഗരവും ഈ റിവർ ഫ്രണ്ട് റോഡും ഒക്കെ വിട്ടു പിരിയുമ്പോൾ ഉള്ളിൽ എന്തോ ഒരു സങ്കടം. ഇവിടെ തന്നെ കൂടാൻ തോന്നുന്നു"….അവളൊന്നു ചിരിച്ചു കൊണ്ട് മറുപടി നൽകി… "ഹ ഹ…അത് ഇക്കരെ നിക്കുമ്പോൾ അക്കരപ്പച്ച എന്ന പ്രതിഭാസം കാരണമാ. നമ്മൾ ഒരു സ്ഥലത്ത് സ്ഥിരമായി നിൽക്കുമ്പോൾ അവിടെ നിന്നും വ്യത്യസ്തമായ മറ്റൊരിടത്തെത്തുമ്പോൾ നമുക്കവിടെ തന്നെ കൂടു കൂട്ടാൻ തോന്നും പക്ഷെ കുറച്ചു ദിവസം നിന്നു കഴിയുമ്പോൾ അവിടെയും ബോർ അടിക്കും "….. രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു…. "പക്ഷെ നമുക്ക് സ്ഥിരമായി കഴിയാൻ തോന്നുന്ന സ്ഥലങ്ങളും ഉണ്ടാവില്ലേ "…ഗൗരിയൊരു സംശയത്തോടെ ചോദിച്ചു… "ഉണ്ടാവില്ലെന്നല്ല.. എന്നാലും എവിടെ പോയാലും നമ്മൾ വളർന്ന ചുറ്റുപാടിൽ നിന്നും മാറി വേറെ ഒരു സ്ഥലത്തു കുറച്ചു ദിവസംനിന്നു കഴിഞ്ഞാൽ നമുക്ക് മടുപ്പ് തൊന്നും. അല്ലെങ്കിൽ എന്നെ പോലെ ആരുമില്ലാത്തവനാവണം "…. രുദ്രൻ ചിരി വിടാതെ തന്നെ പറഞ്ഞു… രുദ്രൻ അവസാനം പറഞ്ഞത് ഗൗരിയിൽ നൊമ്പരമുണർത്തി… "ദേവേട്ടൻ ആരുമില്ലാത്തവനാണെന്ന് ആരാ പറഞ്ഞത്. ഞാനില്ലേ ദേവേട്ടന് സ്വന്തമായിട്ട്, പിന്നെ ആയി, ഹരിയണ്ണ, മാമു എല്ലാവരുമില്ലേ"….രുദ്രനെ ആഞ്ഞു കെട്ടിപ്പിടിച്ചു കൊണ്ട് ഗൗരിയവനോട് പറഞ്ഞു… രുദ്രൻ അതിനു മറുപടിയായി ഒന്നു മൂളി… അല്പ സമയം മുന്നോട്ട് പോയിക്കഴിഞ്ഞപ്പോൾ അവരുടെ ബൈക്ക് നർമ്മദ കനാലിനു മുകളിലൂടെ കടന്നു…. "ദേവേട്ടാ…ഇന്നലെ അക്ഷർധാം പോകുമ്പോൾ നമ്മൾ ഗാന്ധിനഗറിലേക്ക് കടന്നത് ഈ കനാൽ കടന്നല്ലേ "…. (ഗൗരി) "അതെ….പക്ഷെ ഈ ബ്രിഡ്ജ് വേറെയാണ്. അത് വേറെ ഡയറക്ഷനിൽ ആയിരുന്നു"…രുദ്രൻ മറുപടി നൽകി… കുറച്ചു സമയങ്ങൾക്ക് ശേഷം രുദ്രനും ഗൗരിയും അഹ്‌മദാബാദ് നഗരപരിധിയും കടന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അഹ്‌മദാബാദ് പത്താൻ ഹൈവേ റോഡിലൂടെ രുദ്രന്റെ വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അദാലജ് എന്ന സ്ഥലത്തെത്തിയപ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു…. "ദേവേട്ട…..ഇപ്പോൾ നമ്മൾ പോയികൊണ്ടിരിക്കുന്നത് അഹ്‌മദാബാദ് സിറ്റിക്കുള്ളിലൂടെ തന്നെയാണോ…" "അല്ല….ഇപ്പോൾ നമ്മൾ പോയികൊണ്ടിരിക്കുന്നത് ഗാന്ധിനഗർ ജില്ലയുടെ ഭാഗത്ത് കൂടെയാണു. കുറച്ചു കൂടി പോയിക്കഴിഞ്ഞാൽ തലോൽ എന്ന സ്ഥലമാവും അത് തൊട്ട് പിന്നെ അടുത്ത ജില്ലയായ മെഹ്സാന ആവും അതും കടന്നാൽ പിന്നെ ഗുജറാത്ത്‌ രാജസ്ഥാൻ ബോർഡറിലെ അവസാന ജില്ലയായ ബനാസ്കാംഠ "……രുദ്രൻ അവൾക്ക് മറുപടി നൽകി.. "ദേവേട്ടന് ജില്ലകളുടെ പേരുകളൊക്കെ നല്ല പോലെ അറിയാലോ. പലർക്കും സ്വന്തം സംസ്ഥാനത്തെ ജില്ലകളുടെ പേര് പോലും അറിയാത്ത കാലമാണിത്. അപ്പോഴാണ് ദേവേട്ടൻ വേറൊരു സംസ്ഥാനത്തെ ജില്ലകളുടെ പേരോർത്തു വയ്ക്കുന്നത്"....ഗൗരി വാക്കുകളിൽ അത്ഭുതം നിറച്ചു കൊണ്ട് പറഞ്ഞു… "നന്ദു…ഞാൻ യാത്ര തുടങ്ങിയപ്പോൾ തൊട്ട് പറയുന്നത് ഓർമയില്ലേ. നമ്മൾ ഒരു യാത്ര നടത്തുന്നത് ആ സ്ഥലങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെ മാത്രമാവരുത്. പോകുന്ന സംസ്ഥാനങ്ങളെ പറ്റി പഠിക്കുകയും അറിയുകയും ചെയ്യാൻ ശ്രമിക്കണം. അത് കൂടാതെ ആ സംസ്ഥാനത്തിന്റെ കൾചർ പിന്നെ ഒരു ലഘു ചരിത്രം അതൊക്കെ നമ്മൾ അറിയാൻ ശ്രമിക്കണം. ഞാൻ കുറച്ചു ചരിത്രം അറിയാൻ താല്പര്യമുള്ളവനാണെന്നു അറിയാമല്ലോ. അത് കൊണ്ട് ഇതൊക്കെ ഓർമയിൽ ഉണ്ടാവും "…… രുദ്രൻ മറുപടി നൽകി.. "എന്തായാലും ദേവേട്ടനെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ ഓർത്തു വയ്ക്കുന്നുണ്ടല്ലോ"… ഗൗരി അവന്റെ ചുമലിലേക്ക് തന്റെ താടി മുട്ടിച്ചു കൊണ്ട് പറഞ്ഞു… "ഞാനാരാ മുതല്….നന്ദുമോള് ഇനിയെന്തൊക്കെ കാണാനും അറിയാനുമിരിക്കുന്നു "…..രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി നൽകി… അവൻ പറഞ്ഞത് ആസ്വദിച്ചു കൊണ്ട് ഗൗരിയവനെ കെട്ടിപ്പിടിച്ചിരുന്നു ഒന്നര മണിക്കൂറോളം ചുറ്റുമുള്ളതൊക്കെ ആസ്വദിച്ചു വണ്ടിയോടിച്ചു മെഹ്സാന ടൌൺ എത്തിയപ്പോൾ രുദ്രൻ പെട്രോൾ അടിയ്ക്കുവാൻ ഒരു ബങ്കിലേക്ക് നിർത്തി. പെട്രോൾ അടിച്ചു പുറത്തിറങ്ങിയ ചെറിയൊരു ടീ സ്റ്റാളിൽ നിന്നും ചായ കുടിച്ചു കൊണ്ടിരുന്നു രുദ്രനും ഗൗരിയും…. "ദേവേട്ടാ… നമ്മൾ ഭക്ഷണം കഴിക്കുന്നത് എവിടുന്നാ "… ചായ മൊത്തിക്കുടിച്ചു കൊണ്ട് ഗൗരി രുദ്രനോട് ചോദിച്ചു… "ഇവിടുന്നു ഇനിയും ഒന്നേ കാൽ മണിക്കൂറോളം പോയിക്കഴിഞ്ഞാൽ പാലൻപൂർ എന്ന ടൌൺ എത്തും.അപ്പോഴേക്കും പത്തു മണിയോടടുക്കും. അവിടെ നിന്നു കഴിക്കാനാണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്. തനിക്കു വിശക്കുന്നുണ്ടെങ്കിൽ പറ. ഇവിടെ നിന്നു തന്നെ കഴിക്കാൻ നോക്കാം "……രുദ്രൻ മറുപടി നൽകി.. "വേണ്ട ദേവേട്ടാ…ഞാൻ ചോദിച്ചെന്നെ ഉള്ളൂ. ദേവേട്ടന്റെ പ്ലാനിനു അനുസരിച്ചു മതി"….അത് പറയുമ്പോൾ ഗൗരിയുടെ മനസ്സവിടെയെവിടെയും ഇല്ലാത്തത് പോലെ അനുഭവപ്പെട്ടു രുദ്രന്… "നന്ദു….തന്റെ മനസ്സിപ്പോഴും അഹ്‌മദാബാദ് നഗരം വിട്ടു പോന്നിട്ടില്ലെന്നു തോന്നുന്നല്ലോ"…. ഗൗരിയുടെ മുഖഭാവം ശ്രദ്ധിച്ച രുദ്രൻ ഒരു ചെറുചിരിയോടെ ചോദിച്ചു… "അങ്ങനൊന്നുമില്ല ദേവേട്ടാ….എന്നാലും ഒരു മൂന്നാലു ദിവസം കൂടി അവിടെ താമസിച്ചു എല്ലാം കാണാൻ ഒരു കൊതി. അത്രയേ ഉള്ളൂ"…. ഗൗരി പുഞ്ചിരിയോടെ മറുപടി നൽകി… "ഞാനൊരു അഭിപ്രായം പറയട്ടെ "…രുദ്രൻ ചോദിക്കുമ്പോൾ അവന്റെ മുഖത്തൊരു കള്ളച്ചിരി നിറഞ്ഞു…. "എനിക്കിട്ട് താങ്ങാനുള്ളതെന്തോ ആണ് എന്റെ കലിപ്പൻ പറയാൻ പോകുന്നതെന്ന് എനിക്കറിയാം. എന്നാലും പറ "…. (ഗൗരി) "നിന്നെ ഞാൻ തിരിച്ചു പോകുമ്പോൾ ആ ഫോർട്ടിൽ കുടിയിരുത്താം. ലക്ഷ്മി ദേവി അവിടെ കുടിയിരിക്കുന്നു എന്നല്ലേ നാട്ടുകാരുടെ സങ്കല്പം. ലക്ഷ്മി ദേവിയ്ക്ക് ഒരു കൂട്ടുമാകും. എന്താ…നല്ല ഐഡിയ അല്ലെ "… രുദ്രൻ പൊട്ടിച്ചിരിയോടെ പറഞ്ഞു… "അയ്യെടാ…എന്തൊരു തമാശ…ഇങ്ങനെ കഷ്ടപ്പെട്ട് ചെളിയടിക്കാതെ "….ഗൗരി രുദ്രന് നേരെ കൊഞ്ഞനം കുത്തി… ചായ കുടിച്ചു ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു രുദ്രൻ…. "ഇന്ന് സ്റ്റേ എവിടെയാ…അതിനെ കുറിച്ചു ദേവേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ "… ഗൗരി ഒരു ആകാംഷയോടെ ചോദിച്ചു.. "ഇന്ന് സ്റ്റേ എവിടെയും ഏർപ്പാടാക്കിയിട്ടില്ല"... (രുദ്രൻ) "അതെന്താ…അപ്പോൾ എവിടെ താമസിക്കും ഇന്ന് "… (ഗൗരി) "നമുക്ക് ഏതെങ്കിലും പെട്രോൾ ബങ്കിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാടോ "… രുദ്രൻ ഉറക്കെ ചിരിച്ചു കൊണ്ട് മറുപടി നൽകി.. "പോടാ…ഭരണി "…. ഗൗരി ചൊടിച്ചു കൊണ്ട് അവന്റെ പുറത്തിട്ട് ഒന്നു കൊട്ടി… രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് ഓടിച്ചു കൊണ്ടിരുന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പത്തു മണിയോടടുത്ത് പാലൻപൂരിലെത്തിയ രുദ്രനും ഗൗരിയും അവിടെ ഒരു ദാബയിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം ഓർഡർ ചെയ്തു അത് വരാനായവർ കാത്തിരുന്നു… "ദേവേട്ടാ… ഈ സ്ഥലത്തിന്റെ പേര് മുൻപ് കെട്ട പോലെ. ഇത് ഒരു ഹിൽ സ്റ്റേഷനാണോ"… (ഗൗരി) "ഇത് ഹിൽ സ്റ്റേഷൻ അല്ല. താൻ പറഞ്ഞ ഹിൽ സ്റ്റേഷൻ പാലംപൂർ ആണ്. അത് ഹിമാചൽ പ്രദേശിൽ ആണ്. ഇത് പാലൻപൂർ ഡയമണ്ട് പോളിഷിംഗിനു ആണ് ഈ സ്ഥലം ഫേമസ് "…. (രുദ്രൻ) "ദേവേട്ടാ… പണ്ട് ഗുജറാത്ത്‌ എന്ന് പറയുമ്പോൾ കാണുന്ന ചിത്രങ്ങളിൽ ഒക്കെ കാണാമായിരുന്നു ഗുജറാത്ത്‌കാരുടെ വസ്ത്രധാരണ രീതി ഞൊറിവുള്ള കുർത്തയും തലയിൽ പകടിയും ഒക്കെയാണെന്നു. ആ വേഷത്തിൽ ഒന്നും ഇപ്പോൾ ആരെയും കാണാനില്ലെന്നു തോന്നുന്നു "… ഗൗരി സംശയം പ്രകടിപ്പിച്ചു…. "നന്ദു… താൻ പറഞ്ഞത് ട്രെഡിഷണൽ ഡ്രസ്സ്‌. അത് അപ്പൂർവമായി ചില ഗ്രാമങ്ങളിൽ ഒക്കെയേ കാണൂ. അതും സൗരാഷ്ട്ര കച് ഭാഗങ്ങളിൽ. അവിടെയും സംശയമാണ് കാരണം കാലം മാറിക്കൊണ്ടിരിക്കുകയല്ലേ"..... രുദ്രൻ ഗൗരിയുടെ സംശയത്തെ ദുരീകരിച്ചു... അപ്പോഴേക്കും ഭക്ഷണം വന്നപ്പോൾ അത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഗൗരിയോട് രുദ്രൻ മുൻപ് പാലൻപൂർ വന്നപ്പോഴുള്ള വിശേഷങ്ങളും വിവരിച്ചു കൊണ്ടിരുന്നു. ഗൗരിയതെല്ലാം നല്ല പോലെ ആസ്വദിച്ചു കേട്ട് ഇരുന്നു….. ഭക്ഷണം കഴിച്ചു എൻ എച് 27 ലൂടെ രുദ്രനും ഗൗരിയും യാത്ര തുടർന്നു. ഏകദേശം മുക്കാൽ മണിക്കൂർ സമയമെടുത്ത് അവർ ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ ബോർഡർ ആയ അമിർഗഡ് ചെക്ക് പോസ്റ്റ്‌ എത്തിച്ചേർന്നു….. "നന്ദു മോളെ….നമ്മൾ ഇപ്പോൾ ഗുജറാത്തിന്റെ അതിർത്തിയായ അമിർഗഡ് ചെക്ക്പോസ്റ്റ് എത്തിയിരിക്കുന്നു. ഈ ചെക്ക് പോസ്റ്റ്‌ കടന്നു കഴിയുമ്പോൾ നമ്മൾ ഒരു സംസ്ഥാനം കൂടി പിന്നിടും "…. രുദ്രൻ ഗൗരിയോട് തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിൽ ഒരു കടമ്പ കൂടി കടക്കുന്നതിന്റെ സന്തോഷം മറച്ചു വയ്ക്കാതെ പറഞ്ഞു…. "ദേവേട്ടാ…നമ്മുടെ സ്വപ്നയാത്രയിൽ ഒരു സംസ്ഥാനം കൂടി പിന്നിട്ടല്ലേ. ഗുജറാത്തിന്റെ തെക്കു തൊട്ട് വടക്ക് വരെ നമ്മൾ കവർ ചെയ്തല്ലേ "…. ഗൗരിയും സന്തോഷം മറച്ചു വച്ചില്ല… രുദ്രൻ അതേയെന്നു ഒന്നു മൂളി…. "ഇനി അജ്മീർ എത്ര ദൂരമുണ്ട് "… (ഗൗരി) "വെറും മുന്നൂറ്റി അറുപത്തഞ്ച് കിലോമീറ്റർ…രുദ്രൻ ചിരിയോടെ മറുപടി നൽകി… ഇനിയും അത്ര ദൂരമുണ്ടോ "….ഗൗരിയുടെ വാക്കുകളിൽ അമ്പരപ്പ് നിറഞ്ഞു…. "ഹ ഹ…പിന്നെ നന്ദു മോളെന്ത് കരുതി ഗുജറാത്ത്‌ ബോർഡറിൽ നിന്നും അജ്മീറിലേക്ക് എറണാകുളത്ത് നിന്നും കോട്ടയം വരെ പോകുന്ന ദൂരമേ ഉള്ളെന്നോ"….രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു… "ഞാനൊരു നൂറ്റിയമ്പത് കിലോമീറ്റർ ഒക്കെയേ കരുതിയുള്ളു "….ഗൗരിയുടെ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല…. "നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ളതിന്റെ മുക്കാൽ ഭാഗത്തോളം നമ്മൾ പിന്നിട്ടെടോ. അതിൽ സന്തോഷിക്ക്"… (രുദ്രൻ) "സന്തോഷകുറവൊന്നുമില്ല ദേവേട്ടാ…പെട്ടെന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ ദൂരമുണ്ടെന്നു കേട്ടപ്പോൾ ഒരു അമ്പരപ്പ് അത്രേയുള്ളൂ"...ഗൗരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു… "അപ്പോൾ നമുക്ക് രജപുത്ര വീര്യമുറങ്ങുന്ന രാജസ്ഥാന്റെ മണ്ണിലോട്ട് അങ്ങു നീങ്ങാം "…രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു… "പിന്നല്ലാതെ…" അല്പനേരം കൂടി പിന്നിട്ടവർ രാജസ്ഥാനിലെ ആദ്യ സ്ഥലമായ മവൽ ചെക്ക് പോസ്റ്റിലോട്ട് കടന്നു…. (തുടരും ) ഈ കഥ എത്ര പാർട്ടിൽ തീരുമെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ല.... 😜 കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6ajDpv96?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 42💞 "നമ്മൾ മലയാളികൾ കഴിക്കുന്ന രീതിയിൽ ഇത് പോലത്തെ താലി കഴിക്കുമ്പോൾ കറികൾ തികയാതെ വരും. അപ്പോൾ കറികൾ ചിലപ്പോൾ കൂടുതൽ വാങ്ങി കഴിക്കും. പിന്നെ സ്വീറ്റ്സ് ഒന്നും കഴിക്കാനും പറ്റില്ല…എനിക്കങ്ങനെ പണ്ട് പറ്റിയിട്ടുണ്ട്"….രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു…. ഗൗരി അവനു നേരെ പുഞ്ചിരി എറിഞ്ഞു കൊണ്ട് ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു… ഭക്ഷണം കഴിച്ചിറങ്ങി രുദ്രനും ഗൗരിയും തങ്ങളുടെ സ്റ്റേയിലേക്ക് വൈകാതെ മടങ്ങി തങ്ങളുടെ മുന്നോട്ടുള്ള യാത്ര തുടരാൻ…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് വെളുപ്പിന് ഒരേഴു മണിയോടെ രുദ്രനും ഗൗരിയും സ്റ്റേയിൽ നിന്നും ചെക്ക് ഔട്ട്‌ ചെയ്തിറങ്ങി. എന്തിനാണ് ഇത്ര നേരത്തെ ഇറങ്ങുന്നതെന്നോ എവിടെയാണ് അന്നത്തെ യാത്ര അവസാനിപ്പിക്കുന്നത് എന്നോ രുദ്രൻ ഗൗരിയോട് പറഞ്ഞിരുന്നില്ല. ഗൗരി അതിനെ കുറിച്ചു ചോദിക്കുമ്പോഴൊക്കെ രുദ്രൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി….. സബർമതി നദിയുടെ പടിഞ്ഞാറു ഭാഗത്തെ റിവർ ഫ്രണ്ട് റോഡിലൂടെ അവർ തങ്ങളുടെ മുന്നോട്ടുള്ള യാത്ര തുടർന്നു കൊണ്ടിരുന്നു. റിവർ ഫ്രണ്ട് റോഡും പരിസരങ്ങളും തങ്ങളിൽ നിന്നുമകന്നു പോകുന്നത് ഗൗരി ഒരു വിഷാദത്തോടെ നോക്കിയിരുന്നു… മിററിലൂടെ രുദ്രൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. സൺ ഗ്ലാസ് കൊണ്ട് മറച്ചതിനാൽ അവളുടെ മിഴികളിലെ ഭാവം അറിയാൻ പറ്റിയില്ലെങ്കിലും മുഖത്ത് ഒരു വിഷാദം നിറഞ്ഞു നിൽക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു… "എന്താ നന്ദു…..തനിയ്ക്ക് ഒരു വിഷാദം. ദേഹസ്വാസ്ഥ്യം വല്ലതും ഉണ്ടോ തനിക്കു"....രുദ്രൻ അവളോട് ചോദിച്ചു… "അങ്ങനത്തെ കുഴപ്പമൊന്നുമില്ല ദേവേട്ടാ. ഈ നഗരവും ഈ റിവർ ഫ്രണ്ട് റോഡും ഒക്കെ വിട്ടു പിരിയുമ്പോൾ ഉള്ളിൽ എന്തോ ഒരു സങ്കടം. ഇവിടെ തന്നെ കൂടാൻ തോന്നുന്നു"….അവളൊന്നു ചിരിച്ചു കൊണ്ട് മറുപടി നൽകി… "ഹ ഹ…അത് ഇക്കരെ നിക്കുമ്പോൾ അക്കരപ്പച്ച എന്ന പ്രതിഭാസം കാരണമാ. നമ്മൾ ഒരു സ്ഥലത്ത് സ്ഥിരമായി നിൽക്കുമ്പോൾ അവിടെ നിന്നും വ്യത്യസ്തമായ മറ്റൊരിടത്തെത്തുമ്പോൾ നമുക്കവിടെ തന്നെ കൂടു കൂട്ടാൻ തോന്നും പക്ഷെ കുറച്ചു ദിവസം നിന്നു കഴിയുമ്പോൾ അവിടെയും ബോർ അടിക്കും "….. രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു…. "പക്ഷെ നമുക്ക് സ്ഥിരമായി കഴിയാൻ തോന്നുന്ന സ്ഥലങ്ങളും ഉണ്ടാവില്ലേ "…ഗൗരിയൊരു സംശയത്തോടെ ചോദിച്ചു… "ഉണ്ടാവില്ലെന്നല്ല.. എന്നാലും എവിടെ പോയാലും നമ്മൾ വളർന്ന ചുറ്റുപാടിൽ നിന്നും മാറി വേറെ ഒരു സ്ഥലത്തു കുറച്ചു ദിവസംനിന്നു കഴിഞ്ഞാൽ നമുക്ക് മടുപ്പ് തൊന്നും. അല്ലെങ്കിൽ എന്നെ പോലെ ആരുമില്ലാത്തവനാവണം "…. രുദ്രൻ ചിരി വിടാതെ തന്നെ പറഞ്ഞു… രുദ്രൻ അവസാനം പറഞ്ഞത് ഗൗരിയിൽ നൊമ്പരമുണർത്തി… "ദേവേട്ടൻ ആരുമില്ലാത്തവനാണെന്ന് ആരാ പറഞ്ഞത്. ഞാനില്ലേ ദേവേട്ടന് സ്വന്തമായിട്ട്, പിന്നെ ആയി, ഹരിയണ്ണ, മാമു എല്ലാവരുമില്ലേ"….രുദ്രനെ ആഞ്ഞു കെട്ടിപ്പിടിച്ചു കൊണ്ട് ഗൗരിയവനോട് പറഞ്ഞു… രുദ്രൻ അതിനു മറുപടിയായി ഒന്നു മൂളി… അല്പ സമയം മുന്നോട്ട് പോയിക്കഴിഞ്ഞപ്പോൾ അവരുടെ ബൈക്ക് നർമ്മദ കനാലിനു മുകളിലൂടെ കടന്നു…. "ദേവേട്ടാ…ഇന്നലെ അക്ഷർധാം പോകുമ്പോൾ നമ്മൾ ഗാന്ധിനഗറിലേക്ക് കടന്നത് ഈ കനാൽ കടന്നല്ലേ "…. (ഗൗരി) "അതെ….പക്ഷെ ഈ ബ്രിഡ്ജ് വേറെയാണ്. അത് വേറെ ഡയറക്ഷനിൽ ആയിരുന്നു"…രുദ്രൻ മറുപടി നൽകി… കുറച്ചു സമയങ്ങൾക്ക് ശേഷം രുദ്രനും ഗൗരിയും അഹ്‌മദാബാദ് നഗരപരിധിയും കടന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അഹ്‌മദാബാദ് പത്താൻ ഹൈവേ റോഡിലൂടെ രുദ്രന്റെ വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അദാലജ് എന്ന സ്ഥലത്തെത്തിയപ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു…. "ദേവേട്ട…..ഇപ്പോൾ നമ്മൾ പോയികൊണ്ടിരിക്കുന്നത് അഹ്‌മദാബാദ് സിറ്റിക്കുള്ളിലൂടെ തന്നെയാണോ…" "അല്ല….ഇപ്പോൾ നമ്മൾ പോയികൊണ്ടിരിക്കുന്നത് ഗാന്ധിനഗർ ജില്ലയുടെ ഭാഗത്ത് കൂടെയാണു. കുറച്ചു കൂടി പോയിക്കഴിഞ്ഞാൽ തലോൽ എന്ന സ്ഥലമാവും അത് തൊട്ട് പിന്നെ അടുത്ത ജില്ലയായ മെഹ്സാന ആവും അതും കടന്നാൽ പിന്നെ ഗുജറാത്ത്‌ രാജസ്ഥാൻ ബോർഡറിലെ അവസാന ജില്ലയായ ബനാസ്കാംഠ "……രുദ്രൻ അവൾക്ക് മറുപടി നൽകി.. "ദേവേട്ടന് ജില്ലകളുടെ പേരുകളൊക്കെ നല്ല പോലെ അറിയാലോ. പലർക്കും സ്വന്തം സംസ്ഥാനത്തെ ജില്ലകളുടെ പേര് പോലും അറിയാത്ത കാലമാണിത്. അപ്പോഴാണ് ദേവേട്ടൻ വേറൊരു സംസ്ഥാനത്തെ ജില്ലകളുടെ പേരോർത്തു വയ്ക്കുന്നത്"....ഗൗരി വാക്കുകളിൽ അത്ഭുതം നിറച്ചു കൊണ്ട് പറഞ്ഞു… "നന്ദു…ഞാൻ യാത്ര തുടങ്ങിയപ്പോൾ തൊട്ട് പറയുന്നത് ഓർമയില്ലേ. നമ്മൾ ഒരു യാത്ര നടത്തുന്നത് ആ സ്ഥലങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെ മാത്രമാവരുത്. പോകുന്ന സംസ്ഥാനങ്ങളെ പറ്റി പഠിക്കുകയും അറിയുകയും ചെയ്യാൻ ശ്രമിക്കണം. അത് കൂടാതെ ആ സംസ്ഥാനത്തിന്റെ കൾചർ പിന്നെ ഒരു ലഘു ചരിത്രം അതൊക്കെ നമ്മൾ അറിയാൻ ശ്രമിക്കണം. ഞാൻ കുറച്ചു ചരിത്രം അറിയാൻ താല്പര്യമുള്ളവനാണെന്നു അറിയാമല്ലോ. അത് കൊണ്ട് ഇതൊക്കെ ഓർമയിൽ ഉണ്ടാവും "…… രുദ്രൻ മറുപടി നൽകി.. "എന്തായാലും ദേവേട്ടനെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ ഓർത്തു വയ്ക്കുന്നുണ്ടല്ലോ"… ഗൗരി അവന്റെ ചുമലിലേക്ക് തന്റെ താടി മുട്ടിച്ചു കൊണ്ട് പറഞ്ഞു… "ഞാനാരാ മുതല്….നന്ദുമോള് ഇനിയെന്തൊക്കെ കാണാനും അറിയാനുമിരിക്കുന്നു "…..രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി നൽകി… അവൻ പറഞ്ഞത് ആസ്വദിച്ചു കൊണ്ട് ഗൗരിയവനെ കെട്ടിപ്പിടിച്ചിരുന്നു ഒന്നര മണിക്കൂറോളം ചുറ്റുമുള്ളതൊക്കെ ആസ്വദിച്ചു വണ്ടിയോടിച്ചു മെഹ്സാന ടൌൺ എത്തിയപ്പോൾ രുദ്രൻ പെട്രോൾ അടിയ്ക്കുവാൻ ഒരു ബങ്കിലേക്ക് നിർത്തി. പെട്രോൾ അടിച്ചു പുറത്തിറങ്ങിയ ചെറിയൊരു ടീ സ്റ്റാളിൽ നിന്നും ചായ കുടിച്ചു കൊണ്ടിരുന്നു രുദ്രനും ഗൗരിയും…. "ദേവേട്ടാ… നമ്മൾ ഭക്ഷണം കഴിക്കുന്നത് എവിടുന്നാ "… ചായ മൊത്തിക്കുടിച്ചു കൊണ്ട് ഗൗരി രുദ്രനോട് ചോദിച്ചു… "ഇവിടുന്നു ഇനിയും ഒന്നേ കാൽ മണിക്കൂറോളം പോയിക്കഴിഞ്ഞാൽ പാലൻപൂർ എന്ന ടൌൺ എത്തും.അപ്പോഴേക്കും പത്തു മണിയോടടുക്കും. അവിടെ നിന്നു കഴിക്കാനാണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്. തനിക്കു വിശക്കുന്നുണ്ടെങ്കിൽ പറ. ഇവിടെ നിന്നു തന്നെ കഴിക്കാൻ നോക്കാം "……രുദ്രൻ മറുപടി നൽകി.. "വേണ്ട ദേവേട്ടാ…ഞാൻ ചോദിച്ചെന്നെ ഉള്ളൂ. ദേവേട്ടന്റെ പ്ലാനിനു അനുസരിച്ചു മതി"….അത് പറയുമ്പോൾ ഗൗരിയുടെ മനസ്സവിടെയെവിടെയും ഇല്ലാത്തത് പോലെ അനുഭവപ്പെട്ടു രുദ്രന്… "നന്ദു….തന്റെ മനസ്സിപ്പോഴും അഹ്‌മദാബാദ് നഗരം വിട്ടു പോന്നിട്ടില്ലെന്നു തോന്നുന്നല്ലോ"…. ഗൗരിയുടെ മുഖഭാവം ശ്രദ്ധിച്ച രുദ്രൻ ഒരു ചെറുചിരിയോടെ ചോദിച്ചു… "അങ്ങനൊന്നുമില്ല ദേവേട്ടാ….എന്നാലും ഒരു മൂന്നാലു ദിവസം കൂടി അവിടെ താമസിച്ചു എല്ലാം കാണാൻ ഒരു കൊതി. അത്രയേ ഉള്ളൂ"…. ഗൗരി പുഞ്ചിരിയോടെ മറുപടി നൽകി… "ഞാനൊരു അഭിപ്രായം പറയട്ടെ "…രുദ്രൻ ചോദിക്കുമ്പോൾ അവന്റെ മുഖത്തൊരു കള്ളച്ചിരി നിറഞ്ഞു…. "എനിക്കിട്ട് താങ്ങാനുള്ളതെന്തോ ആണ് എന്റെ കലിപ്പൻ പറയാൻ പോകുന്നതെന്ന് എനിക്കറിയാം. എന്നാലും പറ "…. (ഗൗരി) "നിന്നെ ഞാൻ തിരിച്ചു പോകുമ്പോൾ ആ ഫോർട്ടിൽ കുടിയിരുത്താം. ലക്ഷ്മി ദേവി അവിടെ കുടിയിരിക്കുന്നു എന്നല്ലേ നാട്ടുകാരുടെ സങ്കല്പം. ലക്ഷ്മി ദേവിയ്ക്ക് ഒരു കൂട്ടുമാകും. എന്താ…നല്ല ഐഡിയ അല്ലെ "… രുദ്രൻ പൊട്ടിച്ചിരിയോടെ പറഞ്ഞു… "അയ്യെടാ…എന്തൊരു തമാശ…ഇങ്ങനെ കഷ്ടപ്പെട്ട് ചെളിയടിക്കാതെ "….ഗൗരി രുദ്രന് നേരെ കൊഞ്ഞനം കുത്തി… ചായ കുടിച്ചു ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു രുദ്രൻ…. "ഇന്ന് സ്റ്റേ എവിടെയാ…അതിനെ കുറിച്ചു ദേവേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ "… ഗൗരി ഒരു ആകാംഷയോടെ ചോദിച്ചു.. "ഇന്ന് സ്റ്റേ എവിടെയും ഏർപ്പാടാക്കിയിട്ടില്ല"... (രുദ്രൻ) "അതെന്താ…അപ്പോൾ എവിടെ താമസിക്കും ഇന്ന് "… (ഗൗരി) "നമുക്ക് ഏതെങ്കിലും പെട്രോൾ ബങ്കിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാടോ "… രുദ്രൻ ഉറക്കെ ചിരിച്ചു കൊണ്ട് മറുപടി നൽകി.. "പോടാ…ഭരണി "…. ഗൗരി ചൊടിച്ചു കൊണ്ട് അവന്റെ പുറത്തിട്ട് ഒന്നു കൊട്ടി… രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് ഓടിച്ചു കൊണ്ടിരുന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പത്തു മണിയോടടുത്ത് പാലൻപൂരിലെത്തിയ രുദ്രനും ഗൗരിയും അവിടെ ഒരു ദാബയിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം ഓർഡർ ചെയ്തു അത് വരാനായവർ കാത്തിരുന്നു… "ദേവേട്ടാ… ഈ സ്ഥലത്തിന്റെ പേര് മുൻപ് കെട്ട പോലെ. ഇത് ഒരു ഹിൽ സ്റ്റേഷനാണോ"… (ഗൗരി) "ഇത് ഹിൽ സ്റ്റേഷൻ അല്ല. താൻ പറഞ്ഞ ഹിൽ സ്റ്റേഷൻ പാലംപൂർ ആണ്. അത് ഹിമാചൽ പ്രദേശിൽ ആണ്. ഇത് പാലൻപൂർ ഡയമണ്ട് പോളിഷിംഗിനു ആണ് ഈ സ്ഥലം ഫേമസ് "…. (രുദ്രൻ) "ദേവേട്ടാ… പണ്ട് ഗുജറാത്ത്‌ എന്ന് പറയുമ്പോൾ കാണുന്ന ചിത്രങ്ങളിൽ ഒക്കെ കാണാമായിരുന്നു ഗുജറാത്ത്‌കാരുടെ വസ്ത്രധാരണ രീതി ഞൊറിവുള്ള കുർത്തയും തലയിൽ പകടിയും ഒക്കെയാണെന്നു. ആ വേഷത്തിൽ ഒന്നും ഇപ്പോൾ ആരെയും കാണാനില്ലെന്നു തോന്നുന്നു "… ഗൗരി സംശയം പ്രകടിപ്പിച്ചു…. "നന്ദു… താൻ പറഞ്ഞത് ട്രെഡിഷണൽ ഡ്രസ്സ്‌. അത് അപ്പൂർവമായി ചില ഗ്രാമങ്ങളിൽ ഒക്കെയേ കാണൂ. അതും സൗരാഷ്ട്ര കച് ഭാഗങ്ങളിൽ. അവിടെയും സംശയമാണ് കാരണം കാലം മാറിക്കൊണ്ടിരിക്കുകയല്ലേ"..... രുദ്രൻ ഗൗരിയുടെ സംശയത്തെ ദുരീകരിച്ചു... അപ്പോഴേക്കും ഭക്ഷണം വന്നപ്പോൾ അത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഗൗരിയോട് രുദ്രൻ മുൻപ് പാലൻപൂർ വന്നപ്പോഴുള്ള വിശേഷങ്ങളും വിവരിച്ചു കൊണ്ടിരുന്നു. ഗൗരിയതെല്ലാം നല്ല പോലെ ആസ്വദിച്ചു കേട്ട് ഇരുന്നു….. ഭക്ഷണം കഴിച്ചു എൻ എച് 27 ലൂടെ രുദ്രനും ഗൗരിയും യാത്ര തുടർന്നു. ഏകദേശം മുക്കാൽ മണിക്കൂർ സമയമെടുത്ത് അവർ ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ ബോർഡർ ആയ അമിർഗഡ് ചെക്ക് പോസ്റ്റ്‌ എത്തിച്ചേർന്നു….. "നന്ദു മോളെ….നമ്മൾ ഇപ്പോൾ ഗുജറാത്തിന്റെ അതിർത്തിയായ അമിർഗഡ് ചെക്ക്പോസ്റ്റ് എത്തിയിരിക്കുന്നു. ഈ ചെക്ക് പോസ്റ്റ്‌ കടന്നു കഴിയുമ്പോൾ നമ്മൾ ഒരു സംസ്ഥാനം കൂടി പിന്നിടും "…. രുദ്രൻ ഗൗരിയോട് തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിൽ ഒരു കടമ്പ കൂടി കടക്കുന്നതിന്റെ സന്തോഷം മറച്ചു വയ്ക്കാതെ പറഞ്ഞു…. "ദേവേട്ടാ…നമ്മുടെ സ്വപ്നയാത്രയിൽ ഒരു സംസ്ഥാനം കൂടി പിന്നിട്ടല്ലേ. ഗുജറാത്തിന്റെ തെക്കു തൊട്ട് വടക്ക് വരെ നമ്മൾ കവർ ചെയ്തല്ലേ "…. ഗൗരിയും സന്തോഷം മറച്ചു വച്ചില്ല… രുദ്രൻ അതേയെന്നു ഒന്നു മൂളി…. "ഇനി അജ്മീർ എത്ര ദൂരമുണ്ട് "… (ഗൗരി) "വെറും മുന്നൂറ്റി അറുപത്തഞ്ച് കിലോമീറ്റർ…രുദ്രൻ ചിരിയോടെ മറുപടി നൽകി… ഇനിയും അത്ര ദൂരമുണ്ടോ "….ഗൗരിയുടെ വാക്കുകളിൽ അമ്പരപ്പ് നിറഞ്ഞു…. "ഹ ഹ…പിന്നെ നന്ദു മോളെന്ത് കരുതി ഗുജറാത്ത്‌ ബോർഡറിൽ നിന്നും അജ്മീറിലേക്ക് എറണാകുളത്ത് നിന്നും കോട്ടയം വരെ പോകുന്ന ദൂരമേ ഉള്ളെന്നോ"….രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു… "ഞാനൊരു നൂറ്റിയമ്പത് കിലോമീറ്റർ ഒക്കെയേ കരുതിയുള്ളു "….ഗൗരിയുടെ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല…. "നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ളതിന്റെ മുക്കാൽ ഭാഗത്തോളം നമ്മൾ പിന്നിട്ടെടോ. അതിൽ സന്തോഷിക്ക്"… (രുദ്രൻ) "സന്തോഷകുറവൊന്നുമില്ല ദേവേട്ടാ…പെട്ടെന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ ദൂരമുണ്ടെന്നു കേട്ടപ്പോൾ ഒരു അമ്പരപ്പ് അത്രേയുള്ളൂ"...ഗൗരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു… "അപ്പോൾ നമുക്ക് രജപുത്ര വീര്യമുറങ്ങുന്ന രാജസ്ഥാന്റെ മണ്ണിലോട്ട് അങ്ങു നീങ്ങാം "…രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു… "പിന്നല്ലാതെ…" അല്പനേരം കൂടി പിന്നിട്ടവർ രാജസ്ഥാനിലെ ആദ്യ സ്ഥലമായ മവൽ ചെക്ക് പോസ്റ്റിലോട്ട് കടന്നു…. (തുടരും ) ഈ കഥ എത്ര പാർട്ടിൽ തീരുമെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ല.... 😜 കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ
📔 കഥ - Part42 BBDImn3Im Part42 BBDImn3Im - ShareChat
ഋതുനന്ദനം.... Part 124 ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ട ഡ്രൈവിന് ശേഷം മൂവരും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേർന്നു.... യാത്ര പറയുമ്പോൾ ദേവദത്തൻ അഭിരാമിയ്ക്കും മിത്രയ്ക്കും സ്നേഹചുംബനങ്ങൾ പകർന്നു. ഇരുവരും തിരിച്ചു ദേദത്തനും... മൂവരുടെയും മുഖത്ത് ആനന്ദലബ്ധിയുടെ ശൈവലിനി വീചികൾ നിറഞ്ഞു തുളുമ്പി.... "അച്ഛാ.... അച്ഛനൊരുപാട് സന്തോഷത്തിലാണല്ലോ"... മിത്ര ചിരിയോടെ ദേവദത്തനോട് തിരക്കി.. "അതെ മോളെ...ഇന്നീ പോകുന്ന യാത്ര അച്ഛനൊരുപാട് സന്തോഷം പകർന്നിരിക്കുന്നു. മുമ്പ് പലപ്പോഴും യാത്രയ്ക്കായി ഒരുങ്ങുമ്പോൾ മനസ്സിൽ മരവിപ്പ് മാത്രമായിരുന്നു. എനിക്ക് വേണ്ടപ്പെട്ടവർ ആരുമടുത്തില്ലല്ലോ യാത്ര പറയാൻ എന്നൊക്കെയോർത്ത്. എന്നാൽ വർഷങ്ങൾക്ക് ശേഷം എന്റെയെല്ലാ സങ്കടങ്ങളും അകന്നിരിക്കുന്നു കാരണം എന്റെ പ്രിയപ്പെട്ടവർ എന്റെ അടുത്ത് ഉള്ളത് തന്നെ"... ദേവദത്തൻ മിത്രയ്ക്കായി മറുപടി നൽകുമ്പോൾ അയാളുടെ മുഖത്ത് ആനന്ദാനുഭൂതി നിറഞ്ഞിരിക്കുന്നതായ് അഭിരാമിയ്ക്കും മിത്രയ്ക്കും ഉളവായിക്കൊണ്ടിരുന്നു. തങ്ങൾക്ക് മറുപടി നൽകുമ്പോഴും അച്ഛന്റെ മനസ്സീ ലോകത്തൊന്നുമല്ലെന്ന് ചിന്തിച്ചു പോയി ഇരുവരും... മക്കളിരുവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞതിന് ശേഷം ദേവദത്തൻ അകത്തേക്ക് നടന്നു... ദേവദത്തൻ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അഭിരാമിയും മിത്രയും അവിടെ നിന്നും കാറിൽ മടങ്ങി.... എയർപോർട്ട് ഏരിയ കഴിഞ്ഞു കുറച്ചു ദൂരത്തോളം എത്തുന്നത് വരെ അഭിരാമിയ്ക്കും മിത്രയ്ക്കുമിടയിൽ മൗനം കളിയാടി നിന്നു... "ചേച്ചി"... അല്പനേരത്തെ മൗനത്തെ ഭഞ്ജിച്ചു കൊണ്ട് മിത്ര അഭിരാമിയെ വിളിച്ചു.. അഭിരാമിയൊരു മൂളലോടെ വിളി കേട്ട് കൊണ്ട് മിത്രയുടെ നേരെ നോട്ടമയച്ചു... "ചേച്ചി... അച്ഛൻ യാത്ര തിരിച്ചത് ഒരുപാട് സന്തോഷത്തോടെയാണ്. അച്ഛന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു ആ മനസ്സനുഭവിയ്ക്കുന്ന ആനന്ദമെത്രയാണെന്ന്"... അഭിരാമിയോട് പറയുമ്പോൾ മിത്രയുടെ മുഖത്ത് തന്റെ അച്ഛനെ കുറിച്ച് അഭിമാനം നിറഞ്ഞു... അഭിരാമി മറുപടിയൊന്നും പറയാതെയൊരു പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ടിരുന്നു... "ചേച്ചി.... അച്ഛനിറങ്ങാൻ നേരത്ത് അമ്മ പൂമുഖത്തേക്ക് വന്നത് എന്നെ അമ്പരപ്പിക്കുക മാത്രമല്ല ആശയക്കുഴപ്പത്തിലുമാക്കി"... മിത്ര ആശയക്കുഴത്തിൽ പെട്ട ഭാവഭേദങ്ങൾ മുഖത്തണിഞ്ഞു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "നിനക്ക് മാത്രമല്ല എനിക്കും ഉണ്ടായി ആ ആശയക്കുഴപ്പം. അച്ഛന്റെ നേർക്കൊന്ന് നോക്കുക പോലും ചെയ്യാത്ത അമ്മയാ സമയത്ത് വന്നപ്പോൾ ശരിക്കും അമ്പരന്ന് പോയി ഞാൻ. എന്നാൽ അച്ഛന്റെ മുഖഭാവത്തിൽ നിന്നുമെനിയ്ക്ക് മനസ്സിലായത് അമ്മയാ സമയമങ്ങോട്ട് വരുമെന്ന് അച്ഛനേതാണ്ട് ഉറപ്പുള്ള പോലെയായിരുന്നു"... മിത്രയ്ക്ക് മറുപടി നൽകുമ്പോൾ അഭിരാമിയുടെ മുഖത്തുമതേ ഭാവങ്ങൾ നിറഞ്ഞു... "ചേച്ചി... എനിക്കൊരു സംശയം"...? അഭിരാമി പറഞ്ഞു നിർത്തിയ ഉടനെ തന്നെ മിത്രയുടെ ചോദ്യം വന്നു... അഭിരാമി എന്താണെന്ന് ഒരു മൂളലോടെ മിത്രയോട് തിരക്കി... "അച്ഛനും രാമശ്ശനും പറയുന്നത് പോലെ അമ്മയിപ്പോഴും അച്ഛനെ സ്നേഹിക്കുന്നുണ്ടാവുമോ"..? മിത്ര തന്റെ സംശയം അഭിരാമിയ്ക്ക് മുന്നിൽ നിരത്തി.... "അമ്മയ്ക്കിപ്പോഴും അച്ഛനോട് പഴയ പോലെ സ്നേഹമുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. അതിന്റേതായ യാതൊരു അടയാളങ്ങളും അമ്മയുടെ മുഖത്ത് കണ്ടിട്ടില്ല എന്തിന് പറയുന്നു അച്ഛൻ ചുംബിക്കുമ്പോൾ പോലും അമ്മയ്ക്ക് നിർവികാര ഭാവമാണ്. അച്ഛനെ പരിചയമുള്ളതായി പോലും അമ്മ നടിക്കാറില്ല"... അഭിരാമിയൊരു പുച്ഛത്തോടെ മിത്രയ്ക്ക് മറുപടി നൽകി... "അച്ഛനമ്മയെ ചുംബിച്ചെന്നോ"...? "അല്ല നീയിത് എങ്ങനെ കണ്ടു"..? "എന്നിട്ട് അമ്മ എതിർപ്പൊന്നും കാണിച്ചില്ലെന്നോ"..? അഭിരാമി പറഞ്ഞത് കേട്ട് അത്ഭുതപരതന്ത്രയായ മിത്രയിൽ നിന്നും സംശയം നിറഞ്ഞ ചോദ്യങ്ങളുടെ ഒരു ശരപ്രവാഹം തന്നെ അഭിരാമിയിലേക്കൊഴുകി... "അതെ"... അഭിരാമിയൊരു നെടുവീർപ്പോടെ മൊഴിഞ്ഞു.. "എടീ ചേച്ചി... മോശമായിപ്പോയി. ഇപ്പോൾ പിണങ്ങിയാണ് കഴിയുന്നതെങ്കിലും നമ്മടെ അച്ഛനമ്മമാരുടെ സ്വകാര്യതയിലേക്ക് കണ്ണിട്ടത് ഒട്ടും ശരിയായില്ല"... മിത്രയതും പറഞ്ഞു കൊണ്ട് അഭിരാമിയെ നോക്കി കളിയാക്കിച്ചിരിച്ചു... "ഒന്ന് പോയെടീ.... ഞാൻ മനഃപൂർവം ഒളിഞ്ഞു നോക്കിയതൊന്നുമല്ല. ഹൈദരാബാദ് വച്ചു അമ്മയുടെ മുറിയിലേക്ക് പോയ അച്ഛനോട് നമുക്കന്നു പുറത്ത് പോകാനായി വിളിക്കുവാൻ പോയപ്പോൾ അബദ്ധത്തിൽ കണ്ടതാ..അല്ലെങ്കിലും അച്ഛൻ അമ്മയെ ചുംബിക്കുന്നത് ഞാൻ കണ്ടെന്നു വച്ചു എന്താ പ്രശ്നം"... അഭിരാമി തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി.. മിത്ര അത് കേട്ട് അഭിരാമിയെ നോക്കിയൊന്നാക്കി ചിരിച്ചു.... മിത്രയുടെ ചിരി കണ്ടപ്പോൾ അഭിരാമിയവളെ നോക്കിയൊരു പുച്ഛത്തോടെ മുഖം കോട്ടിക്കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... മിത്ര ഡോർ ഗ്ലാസ്സ് താഴ്ത്തി വെളിയിലേക്ക് നോക്കിക്കൊണ്ടിരുന്നു. അവളുടെ മനസ്സിൽ അച്ഛനമ്മമാരെ കുറിച്ചുള്ള രംഗങ്ങളായിരുന്നു. അമ്മയോട് വെറുപ്പുണ്ടായിരുന്നിട്ടും ഓർമയിൽ ആ രംഗം സങ്കൽപ്പിച്ചപ്പോൾ അറിയാതെ അവളുടെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു. അത് തന്റെ അച്ഛനാ നിമിഷം അനുഭവിച്ച ആനന്ദമോർത്തായിരുന്നു... "ചേച്ചി...അച്ഛന്റെ സ്നേഹപ്രകടനത്തെ അമ്മയെന്താവും എതിർക്കാൻ നിൽക്കാഞ്ഞത്"...? നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അഭിരാമിയുടെ നേരെ നോട്ടമയച്ചു കൊണ്ട് മിത്ര തിരക്കി.. "മിത്തൂ... ഇക്കാര്യത്തിൽ എനിക്കുത്തരം തരുവാൻ കഴിയില്ല. ഉത്തരമില്ലെന്നതാണ് സത്യം. ഉത്തരമില്ലാത്ത കടംകഥകളാണ് നമ്മുടെ അച്ഛനമ്മമാർ. അമ്മയെന്ത് കൊണ്ടാണ് എതിർപ്പ് കാണിക്കാതെ നിന്നതെന്ന് അമ്മയോട് തന്നെ ചോദിക്കേണ്ടി വരും".... അഭിരാമി ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ തിരിക്കാതെ ആരോടെന്നില്ലാതെ മൊഴിഞ്ഞു... പിന്നീടൊന്നും ചോദിക്കാൻ നിൽക്കാതെ മിത്ര പുറത്തെ കാഴ്ചകളും കണ്ടുകൊണ്ട് ഇരുന്നു... ================================== ദേവദത്തൻ പോയതിന്റെ അടുത്ത ദിവസം തൊട്ട് അഭിരാമി ഓഫീസിൽ ജോയിൻ ചെയ്തു. പോകുമ്പോൾ അവൾ കാറുമെടുത്താണ് പോയത്. നീണ്ട അവധി കഴിഞ്ഞു ജോയിൻ ചെയ്യാനായി ഓഫീസിലെത്തിയ അവൾ എഡിറ്റർ മനു ശ്രീനിവാസന്റെ കേബിനിൽ എത്തി. മനു അവളെയൊരു പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു... വീട്ടിലെ പല കാര്യങ്ങളും മനു അവളോട് അന്വേഷിച്ചപ്പോൾ അഭിരാമിയൊരു പുഞ്ചിരിയോടെ എല്ലാറ്റിനും മറുപടി കൊടുത്തു... "അഭിരാമി... ഈ സ്ഥാപനവും അന്നത്തെ ആ അഭിമുഖവും കാരണം തനിയ്ക്കും ദത്തൻ സാറിനും സ്വന്തം കുടുംബത്തെ തിരിച്ചു കിട്ടിയല്ലേ"...? "അതിന് നിമിത്തമാകുവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നെടോ"... മനു മന്ദഹസിച്ചു കൊണ്ട് അഭിരാമിയോട് തിരക്കി.. അഭിരാമി പുഞ്ചിരിയോടെ തലയാട്ടി... "അഭിരാമി.. താനന്ന് ദത്തൻ സാറിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ എനിയ്ക്കും പഞ്ഞിക്കാരനും നിങ്ങൾ തമ്മിലൊരു അച്ഛനും മകളും കെമിസ്ട്രി ഫീൽ ചെയ്തിരുന്നു. ഈ ഓഫീസിൽ പലരുമത് പറയുകയും ചെയ്തിരുന്നു. തന്നോട് ആരുമത് വെളിപ്പെടുത്തിയില്ല എന്നെ ഉള്ളൂ. ഇതാണെടോ പറയുന്നത് ദൈവം എല്ലാം കാണുന്നുണ്ടെന്ന്"... മനു ആനന്ദം കലർന്ന വാക്കുകളോടെ അഭിരാമിയോട് മൊഴിഞ്ഞു... അഭിരാമി പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ മനു പറഞ്ഞതിനെ ശരി വയ്ക്കുന്നു എന്ന അർത്ഥത്തിൽ ചിരിച്ചു കൊണ്ടിരുന്നു... "പിന്നെ അഭിരാമി.. സാധാരണ തന്നെപ്പോലെ ഒരു വർഷം തികയ്ക്കാത്തവർക്ക് ഇത്രയും നീണ്ട ലീവൊന്നും നമ്മുടെ കമ്പനി കൊടുക്കാറില്ല പിന്നെ തന്റെ കാര്യത്തിൽ എന്റെയും പഞ്ഞിക്കാരന്റെയും പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. കാരണം തന്നെപ്പോലൊരാളുടെ സേവനം ഈ സ്ഥാപനത്തിന് ആവശ്യമാണെടോ"... മനു അഭിരാമിയോട് പറഞ്ഞു... "സാർ... ഒരുപാട് നന്ദിയുണ്ട് സാർ എന്നെ സപ്പോർട്ട് ചെയ്തതിനും അന്നത്തെ അഭിമുഖത്തിനായി എന്നെത്തന്നെ തെരെഞ്ഞെടുത്തതിനും"... അഭിരാമി തന്റെ നന്ദി മനുവിനെ അറിയിച്ചു... "അഭിരാമി... തന്റെ സന്തോഷത്തിന് നിമിത്തമാകുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും സന്തോഷമേ ഉള്ളൂ"...മനു മറുപടി നൽകി.. മനുവിനോടുള്ള സംഭാഷണമവസാനിപ്പിച്ച അഭിരാമി തന്റെ സെക്ഷനിലേക്ക് പോകുവാനായി എഴുന്നേറ്റു... "അഭിരാമി.. ഒരു കാര്യം കൂടി"... അഭിരാമി പോകാനൊരുങ്ങവേ മനു അവളെ വിളിച്ചു... "സാർ"... വിളി കേട്ട അഭിരാമി എന്താണെന്ന അർത്ഥത്തിൽ മനുവിനെ ഒന്ന് നോക്കി... "അഭിരാമി... തന്റെ ഫാമിലിയുമായി ബന്ധപ്പെട്ടുള്ള കാര്യവും മറ്റും എനിയ്ക്കും പഞ്ഞിക്കാരനും ഒക്കെ മനസിലാകും. എല്ലാവർക്കും അതൊന്നും മനസിലായ്ക്കൊള്ളണമെന്നില്ല. പലരും പലതും തന്നോട് ചോദിച്ചേക്കും അതിലൊന്നും പെട്ട് തന്റെ മനസ്സ് വിഷമിക്കരുത് കേട്ടോ"... മനുവൊരു വാത്സല്യത്തോടെ അഭിരാമിയോട് മൊഴിഞ്ഞു.. അഭിരാമി പുഞ്ചിരിയോടെ തലയാട്ടി... തന്റെ സീറ്റിലേക്ക് പോയ അഭിരാമിയെ കാണുവാനും കുശലാന്വേഷണങ്ങൾ നടത്തുവാനും മിക്കവരും വന്നു. പലരും പലതും ചോദിച്ചെങ്കിലും അഭിരാമി എല്ലാവർക്കും കൃത്യമായ രീതിയിൽ ഉത്തരം കൊടുത്തു കൊണ്ടിരുന്നു... അവസാനം പ്രിയയും ബേസിലും അനൂപും അഭിരാമിയും മാത്രമായി... "എടോ അഭി... ഹൈദരാബാദ് ജനിച്ചു വളർന്ന താനിടയ്ക്ക് സാഹിത്യം നിറഞ്ഞ വാചകങ്ങൾ എങ്ങനെയാണു പറയുന്നതെന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു. അതിനുള്ള ഉത്തരം എന്തായാലും കിട്ടി"... ബേസിൽ അഭിരാമിയെ നോക്കിച്ചിരിച്ചു കൊണ്ടവളോട് പറഞ്ഞു... മറുപടിയായി അഭിരാമി ബേസിലിനെ നോക്കിയൊന്ന് ചിരിച്ചു... "അത് പിന്നെ ചേട്ടാ... വിത്ത് ഗുണം പത്ത് ഗുണം എന്നൊക്കെ പറയില്ലേ"... അഭിരാമി ചിരിയോടെ ബേസിലിനോട് പറഞ്ഞു... "അഭി... തന്നോട് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് എന്നെ ചേട്ടാ എന്ന് വിളിക്കരുതെന്ന്"...ബേസിൽ ചൊടിച്ചു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "അഭി... മര്യാദക്ക് ഞങ്ങൾക്കുള്ള ചെലവ് തന്നോണം തന്റെ കുടുംബത്തെ കണ്ടെത്തിയത് പ്രമാണിച്ച്"... അനൂപ് അഭിരാമിയോട് പറഞ്ഞു.... "അതൊക്കെ നോക്കാം.. ആദ്യം ഇന്നത്തെ ഡ്യൂട്ടി ഞാനൊന്ന് പൂർത്തിയാക്കിക്കോട്ടെ. എന്നിട്ട് പോരെ"... അഭിരാമി അനൂപിനോട് കൈ കൂപ്പിക്കൊണ്ടെന്ന പോലെ മൊഴിഞ്ഞു.. "അത് മതി അത് മതി.. ഇന്ന് അഭിമോളെ മുടിപ്പിച്ചിട്ടേ ഉള്ളൂ ബാക്കി"... അനൂപ് ഉറക്കെച്ചിരിച്ചു കൊണ്ട് മറുപടി നൽകി... അല്പ സമയത്തെ സംഭാഷണങ്ങൾക്ക് ശേഷം എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് നീങ്ങി... ================================== മൂന്ന് ദിവസം കഴിഞ്ഞൊരു വൈകുന്നേരം ദേവദത്തൻ തിരിച്ചെത്തി. അന്നവധി ദിനമായതിനാൽ എയർപോർട്ടിൽ നിന്നും അച്ഛനെ പിക്ക് ചെയ്യാൻ അഭിരാമി മിത്രയേയും കൊണ്ട് കാറിൽ യാത്രയായി.... ദേവദത്തനെ കൂടാതെ അഭിരാമി കൂടി രാവിലെ കൂടെ ഇല്ലാത്തതിന്റെ മനംമടുപ്പിനെ ഒരു പരിധി വരെ രാമേട്ടനോടൊപ്പം അടുക്കളയിൽ കയറിയും പറമ്പിൽ രാമേട്ടന്റെ കൂടെ നടന്നുമൊക്കെ അതിജീവിച്ചുവെങ്കിലും പലപ്പോഴും മിത്രയ്ക്ക് ബോറടിച്ചു കൊണ്ടിരുന്നു. ഈ ദിവസങ്ങളിലും പതിവ് പോലെ ഇരുവരും ശ്രീലക്ഷ്മിയെ വക വയ്ക്കുക കൂടി ചെയ്തില്ല. അങ്ങനെയൊരു വ്യക്തി ആ വീട്ടിൽ ഉണ്ടോ എന്ന് പോലും സംശയമുണർത്തുന്ന പ്രതീതിയായിരുന്നു. കഴിക്കുവാനല്ലാതെ ശ്രീലക്ഷ്മി തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയതേ ഇല്ല.... അമ്മയുടെയും മക്കളുടെയും അകൽച്ച രാമേട്ടന്റെ ഉള്ളിലും വേദനയുണർത്തി... ദേവദത്തൻ തിരിച്ചു വന്നപ്പോൾ എല്ലാവർക്കും വേണ്ടി പലതും വാങ്ങിച്ചിരുന്നു. ശ്രീലക്ഷ്മിയ്ക്കുള്ളത് ദേവദത്തൻ അവൾക്ക് സമ്മാനിക്കുമ്പോൾ അവൾ പതിവ് പോലെ നിർവികാരത പ്രകടിപ്പിച്ചതെ ഉണ്ടായിരുന്നുള്ളൂ... അച്ഛനിതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നുള്ള പുച്ഛഭാവത്തോടെയുള്ള മക്കളുടെ പ്രതികരണത്തെ ദേവദത്തൻ പുഞ്ചിരിയോടെ വക വയ്ക്കാതെ വിട്ടു... അന്ന് രാത്രി ദേവദത്തനെ തന്റെ മുറിയിൽ കിടത്തുവാൻ മക്കളിരുവരും സമ്മതിച്ചില്ല. അന്ന് വർഷങ്ങൾക്ക് ശേഷം ദേവദത്തൻ തന്റെ വീട്ടിൽ ആദ്യമായ് തന്റെ മക്കളോടൊപ്പം അവരെ വാത്സല്യപൂർവ്വം താരാട്ട് പാടിയുറക്കി... പിറ്റേന്ന് ദേവദത്തൻ അഭിരാമിയെ ഓഫീസിൽ ഡ്രോപ്പ് ചെയ്തു. തുടർന്നയാൾ മിത്രയേയും കൊണ്ട് പലയിടത്തും കറങ്ങി.... മിത്രയുടെ ആനന്ദത്തിന് അതിരുകൾ ഇല്ലായിരുന്നു അപ്പോഴൊക്കെ. അച്ഛനോടൊപ്പം നാട്ടിൽ വച്ചു പലയിടത്തും പോകുന്നതും മറ്റും അവളെ ആനന്ദത്തിന്റെ നഗശൃംഗത്തിലേറ്റി. അഭിരാമി മുമ്പ് ഫോട്ടോകൾ ഇട്ടപ്പോൾ അവളും കൊതിച്ചിരുന്നു എപ്പോഴൊക്കെയോ അച്ഛനോടൊത്തുള്ള അതു പോലെയുള്ള നിമിഷങ്ങൾ. ഇന്നത് സാധിക്കുന്നതിൽ അവൾക്കുണ്ടായ ആഹ്ലാദമവൾ മറച്ചു വച്ചില്ല.... ദേവദത്തനും തന്റെ മകളോടൊപ്പമുള്ള നിമിഷങ്ങളെ മറയേതുമില്ലാതെ ആസ്വദിച്ചു.... മിത്രയുടെ നിർത്താതേയുള്ള സംസാരങ്ങൾ ദേവദത്തനെ ആനന്ദത്തിന്റെ പരകോടിയിൽ എത്തിച്ചു പലപ്പോഴും.... വൈകുന്നേരം അഭിരാമി വന്നപ്പോൾ അവളോടന്നത്തെ സംഭവങ്ങൾ വിവരിക്കുവാൻ മിത്രയൊരുപാട് ഉത്സ്സാഹം കാണിച്ചു. അഭിരാമിയൊരു വാത്സല്യത്തോടെ അതെല്ലാം ശ്രവിച്ചു കൊണ്ടിരുന്നു... ദേവദത്തൻ ശ്രീലക്ഷ്മിയെയും മക്കളെയും കൊണ്ട് നാട്ടിൽ വന്നിട്ടിപ്പോൾ ഒരാഴ്ചയോട് അടുക്കുന്നു. അടുത്ത ആഴ്ച അവരെയും കാത്ത് ഒരു സന്തോഷം നിറഞ്ഞ ദിവസവും ഒരു ദുഃഖം നിറഞ്ഞ ദിവസവും വരാനുണ്ടായിരുന്നു.... മിത്രയുടെ വരാനിരിക്കുന്ന ജന്മദിനമായിരുന്നു സന്തോഷത്തിന് ഹേതുവെങ്കിൽ രാമേട്ടനൊരു തീർത്ഥാടനത്തിനായി പോകാനൊരുങ്ങുന്നതായിരുന്നു ദുഃഖകരമായ വാർത്ത... തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ