❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
40അയലത്തെ അമ്പിളി 🌜 നാട്ടിലേക്ക് പോയാലും വീട്ടിൽ താമസിക്കേണ്ടി വരില്ല എന്നുള്ളത് അമ്പിളിക്ക് ആശ്വാസം നൽകുന്ന കാര്യം തന്നെയായിരുന്നു. കിഷോറിനെ തിരുവനന്തപുരത്തുള്ള വൈദ്യരുടെ ചികിത്സാലയത്തിൽ കിടത്തിയാണ് ചികിത്സിക്കുന്നത്. രോഗിയുടെ ഒപ്പം ഒരാൾ നിശ്ചയമായും നിൽക്കേണ്ടതുണ്ട്. അമ്പിളി അല്ലാതെ കിഷോറിനൊപ്പം നിൽക്കാൻ വേറെ ആരാണുള്ളത്? കിഷോറിന്റെ സഹോദരി തിരിഞ്ഞു നോക്കുമെന്ന് പോലും അമ്പിളിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. വീട്ടിൽ നിൽക്കേണ്ടി വരികയില്ല എന്നുള്ളത് അമ്പിളിക്ക് വല്ലാത്ത ആശ്വാസമായി തോന്നി.. അപ്പോഴും നാട്ടിലേക്ക് പോയാൽ ക്ളീറ്റസിനെ കണ്ടു മുട്ടേണ്ടി വരുമോ എന്ന ഭയം അവളെ അസ്വസ്ഥതയാക്കി കൊണ്ടിരുന്നു..... അയാളെ ഇനി ഒരിക്കൽ കൂടി കാണുന്നത് പോലും അവൾക്ക് ഓർക്കാൻ കഴിയുമായിരുന്നില്ല.... അന്ന്.... നിഴൽ പോലെ കൂടെ നിൽക്കാൻ കിഷോർ ഏട്ടൻ ഉണ്ടായിരുന്നു. ആ ഒരാൾ ഉള്ളത് കൊണ്ടാണ് പലതും തരണം ചെയ്തു പോന്നത്. ഇല്ലെങ്കിൽ ഒരുപക്ഷെ ഇന്ന് അമ്പിളി ഉണ്ടാകുമായിരുന്നില്ല. എന്നാൽ .... ഇപ്പോൾ.... തോളോട് തോൾ ചേർന്ന് നിൽക്കാൻ ആ ഒരാൾ പോലും ഒപ്പം ഇല്ല. ക്ളീറ്റസ് എന്ന പേരിന് പോലും.... അയാളുടെ ഓർമ്മകൾക്ക് പോലും ധൈര്യം സംഭരിച്ചു വച്ചിരുന്ന മനസ്സിനെ ദുർബലമാക്കി കളയാൻ പറ്റുന്നുണ്ട്. പക്ഷെ... നാട്ടിലേക്ക് പോകാതിരിക്കാനാവില്ല. അതിനി എന്തിന്റെ പേരിൽ ആണെങ്കിലും... കിഷോർ ഏട്ടന് വേണ്ടി ഞാൻ എല്ലാം സഹിക്കും... എന്തും സഹിക്കും... അവൾ സ്വയം മനസ്സിനെ വിശ്വസിപ്പിച്ചു. 🌜 ജയ ഇന്ന് ലതയോടൊപ്പം ലതയുടെ വീട്ടിലേക്ക് പോവുകയാണ്. നാലുമണിയൊക്കെ ആകുമ്പോൾ അവര് തിരിക്കും എന്ന് പറഞ്ഞിരുന്നു. അങ്ങോട്ടേക്ക് പോകണം എന്ന് കരുതിയെങ്കിലും കടയിലെ തിരക്കും മറ്റും കാരണം രുദ്രന് അതിന് കഴിഞ്ഞില്ല. അഭി ഇന്ന് ലീവാണ് . മാസം ആദ്യം ആയതു കൊണ്ട് കടയിൽ നല്ല തിരക്കും ഉണ്ട്. അഭി ഉണ്ടായിരുന്നു എങ്കിൽ അവനെ ഏൽപ്പിച്ചിട്ട് അങ്ങ് പോകാമായിരുന്നു. അത് മാത്രമല്ല... ആറ്റിങ്ങൽ തുടങ്ങാൻ ഇരിക്കുന്ന കടയുടെയും ബോട്ടീക്കിന്റെയും ഉൽഘാടനം അടുത്ത മാസമാണ്. അതിന്റെ തിരക്കുകളും ഉണ്ട്. രുദ്രൻ ക്യാഷ് കൗണ്ടറിൽ ഇരിക്കുമ്പോഴാണ് പപ്പുവേട്ടന്റെ കോൾ വരുന്നത്. " ഹാ.... പപ്പുവേട്ടാ നിങ്ങൾ ഇറങ്ങിയോ? " രുദ്രൻ കാൾ എടുത്ത ഉടനെ ചോദിച്ചു. " ഇറങ്ങാൻ നിക്കുവാടാ... കുറച്ചു സാധനങ്ങൾ കൂടി എടുത്തു വണ്ടിയിൽ വച്ചാൽ മതി. ഞാൻ ജയ പറഞ്ഞിട്ട് വിളിച്ചതാ. അവൾടെ ഫോണീന്ന് വിളിച്ചിട്ട് നിന്നെ കിട്ടണില്ലന്ന്.... " പപ്പുവേട്ടൻ പറഞ്ഞു. " അച്ഛൻ ഇങ്ങ് തന്നേ.... " ജയ അയാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി. " എടാ ഞങ്ങൾ ഇറങ്ങാൻ തുടങ്ങുവാ... " " മ്മ്... സമാധാനമായിട്ട് പോയിട്ട് വാ. വരുമ്പോൾ ഞങ്ങടെ പഴയ ജയയായിട്ട് തിരികെ വരണം. " അതിന് മറുപടി പറയാതെ അവൾ ഒന്ന് ചിരിച്ചു. " ഒരു കൗൺസിലിംഗ് സെഷനും കൂടെ ബാക്കിയില്ലേ? പിന്നെ ചെക്കപ്പും. അതൊന്നും മറക്കരുത്.... " രുദ്രൻ ഓർമ്മിപ്പിച്ചു. " ഇല്ലടാ.... ഇനി അഥവാ ഞാൻ മറന്നാലും അച്ഛനും ചേച്ചിയും മറക്കില്ല... " ജയ പിന്നെയും ചിരിച്ചു. " ഇവിടുന്ന് ഇറങ്ങാൻ ഒരു നിവർത്തിയും ഇല്ലെടി. ആകെ തിരക്കാ... ഇല്ലേൽ ഞാൻ അങ്ങോട്ട് വന്നേനെ.... " " ഓ..... അതൊന്നും സാരമില്ല. എനിക്കറിയില്ലേ? " " മക്കൾ എന്തിയേ? " " ലത ചേച്ചിയുടെ കൂടെ വെളിയില് കയറി പോകാൻ റെഡിയായി ഇരിപ്പുണ്ട്. അവിടെ പോകാൻ അല്ലെങ്കിലും രണ്ടിനും ഭയങ്കര ഇഷ്ടം ആണ്. ചുറ്റുവട്ടതൊക്കെ ചേട്ടന്റെ ബന്ധുക്കൾ പിള്ളേരുണ്ട് അവിടെ... കളിക്കാൻ കൂട്ടുണ്ടല്ലോ? അതാണ്‌ രണ്ടിനും ഇത്ര സന്തോഷം.... " " ഇളയത് എങ്ങനെ? കരച്ചിൽ ഒക്കെ മാറിയോ? " " അതൊക്കെ മാറി. കുറച്ചുദിവസം സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞതു കൊണ്ട് ഇന്നലെ മുതൽക്ക് ഭയങ്കര സന്തോഷത്തിലാണ്.... പിന്നെ ചേച്ചീടെ അങ്ങോട്ട് പോവുകേം അല്ലെ? അതിന്റെ സന്തോഷവും ഉണ്ട്. അവൾ ഒന്ന് ചിരിച്ചു കണ്ടപ്പോഴാണ് എന്റെ മനസ്സ് ഒന്ന് തണുത്തത്.... " ജയയിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ഉയർന്നു. " മ്മ്.... എല്ലാം ശരിയാവൂടി... " " മ്മ്... പിന്നേ... ഞാൻ നിന്നോട് ഒരു കാര്യം പറയാനാ വിളിച്ചത്. " " എന്താ? " " ഞങ്ങൾ പോയിക്കഴിഞ്ഞാൽ നീ അച്ഛനെ ഒന്ന് ശ്രദ്ധിച്ചോണം... " " ങ്ങേ! അതെന്താ പപ്പുവേട്ടൻ വരുന്നില്ലേ നിങ്ങടെ കൂടെ? " " അച്ഛൻ ഞങ്ങളെ അങ്ങ് കൊണ്ടു വിട്ടിട്ട് തിരികെ വരുമെന്നാ പറയുന്നേ.... ഇവിടെ നിന്നോളം ന്ന്.... നീ ഒന്ന് ശ്രദ്ധിച്ചോണേടാ. ബിപി ഒക്കെ ഉള്ളതാ. " " പിന്നേ... അത് ഇനി നീ പറഞ്ഞിട്ട് വേണമല്ലോ? ഒന്ന് പോയേടി... " " നീ ശ്രദ്ധിക്കുമെന്നറിയാം. എന്നാലും പറഞ്ഞെന്നേയുള്ളൂ. എന്റെ ഒരു സമാധാനത്തിന്. " " ആഹ്.... ഇനി ഇതും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട. പപ്പുവേട്ടനെ ഞാൻ ശ്രദ്ധിച്ചോളാം. നീ പപ്പുവേട്ടന് ഫോൺ കൊടുക്ക്. " ജയ മൊബൈൽ പപ്പുവേട്ടന്റെ കയ്യിലേക്ക് കൊടുത്തു കൊണ്ട് സോഫയിലേക്ക് ചാഞ്ഞിരുന്നു. പപ്പുവേട്ടൻ മൊബൈലുമായി വെളിയിലേക്ക് ഇറങ്ങി. " നിങ്ങൾ എന്താ അവിടെ കുറച്ചു ദിവസം നിക്കാത്തെ? " " അവിടെ എല്ലാവരും കൂടെ ശരിയാവത്തില്ല ടാ.. ഞാനിങ്ങു പോരും... " " ഇവിടെ വന്ന് ഒറ്റയ്ക്ക് കിടക്കാനോ? വയ്യാത്തതാ നിങ്ങൾക്ക്. " " ഇവിടെ ഞാൻ ഒറ്റയ്ക്കല്ലല്ലോ... നീ ഇല്ലേ? " പപ്പുവേട്ടൻ ആ പറഞ്ഞതിന് മറുപടി കൊടുത്തില്ല രുദ്രൻ. മനസ്സ് നിറഞ്ഞ് അവനൊന്ന് ചിരിച്ചു. " ഹാ... എന്നാലേ അവര് തിരികെ വരുന്നത് വരെ ഇവിടെ എന്റെ വീട്ടിൽ വന്ന് നിന്നോണം. " അവൻ പറഞ്ഞു. " അതൊന്നും വേണ്ട രുദ്രാ.... " " അതെന്താ വേണ്ടാത്തെ? നിങ്ങളല്ലേ പറഞ്ഞത് ഞാൻ നിങ്ങളുടെ മോൻ ആണെന്ന്. അതോ അതൊക്കെ ചുമ്മാ തട്ടി വിട്ടതാണോ? " മറുപുറത്ത് രുദ്രൻ പപ്പുവേട്ടന്റെ പതിഞ്ഞ ചിരി കേട്ടു. " നിന്നോട് പറഞ്ഞു ജയിക്കാൻ എനിക്ക് പറ്റില്ല. " " ഹാ.... ജയിക്കണ്ട! നിങ്ങൾ ഇങ്ങ് വന്നാൽ മതി. തിരികെ വന്നിട്ട് എന്നെ വിളിച്ചോണം... " " മൂന്നുതരം... " പപ്പുവേട്ടൻ ചിരിയോടെ കാൾ കട്ടാക്കി. രുദ്രനും എന്തോ വല്ലാത്ത സന്തോഷം തോന്നി. എല്ലാം പഴയത് പോലെ ആകാൻ തുടങ്ങിയിരിക്കുന്നു. ആ സന്തോഷത്തോടെ അവൻ തന്റെ ജോലികളിലേക്ക് കടന്നു. പക്ഷേ ആ ചിരിക്കും സമാധാനത്തിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. " അല്ല മക്കളെ... നിന്റെ കെട്ടിയോൾ അല്ലേ ഏതോ ഒരുത്തന്റെ കൂടെ ഓടി പോയത്? അവളിപ്പോൾ എവിടെ എന്നറിയാമോ? അവന്റെ കൂടെ തന്നെ ഉണ്ടോ? അതോ പിന്നേം വല്ലവന്റെയും കൂടെ ചാടിപ്പോയ ? " ഒരല്പം പ്രായമായ അമ്മച്ചിയാണ്. ബില്ലും നീട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്ത് തന്നെ നിൽപ്പുണ്ടവര്. ആ കുട്ടിയുടെ മുത്തശ്ശിയോ മറ്റോ ആകണം.... രുദ്രനാ ചോദ്യങ്ങൾ കേട്ട് ബില്ല് പോലും കൈ നീട്ടി വാങ്ങാൻ ആകാതെ അല്പനേരം പകച്ചിരുന്നു. " ആ പെൺകൊച്ചിന്റെ കാര്യമല്ലേ കഷ്ടം? തങ്കക്കുടം പോലുള്ള കൊച്ചിനെ കളഞ്ഞിട്ട് എങ്ങനെ പോകാൻ തോന്നി അവർക്ക്? തള്ളയില്ലാതെ ഇനിയതിനെ എങ്ങനെ വളർത്തിയെടുക്കും? അതും ഈ വല്ലാത്ത കാലത്ത്.... " അങ്ങനെ ഓരോന്ന് പറഞ്ഞ് അവര് കത്തി കയറുകയാണ്.... രുദ്രന് ആകെ അസ്വസ്ഥത തോന്നി. മറക്കാൻ ശ്രമിക്കും തോറും ദിവസേന എന്നപോലെ ഇതുപോലെ ഓരോരുത്തർ വന്ന് കൃത്യമായി എല്ലാം ഓർമിപ്പിക്കുന്നുണ്ട്. ഇത് ഒന്നും തന്നെ ബാധിക്കുന്നവ അല്ല എന്ന് കരുതുമ്പോഴും ഇതുപോലുള്ള ചോദ്യശരങ്ങൾ കൃത്യമായി നെഞ്ചിലേക്ക് തന്നെ കുത്തി ഇറങ്ങുന്നുണ്ട്. അവിടെ നിന്നും ചോര പൊടിയാറുണ്ട്. അതിന്റെ നോവ് ഓരോ നിമിഷവും കൂടെ തന്നെയുണ്ട്. മറക്കാൻ ശ്രമിക്കുമ്പോഴും മറക്കാൻ അനുവദിക്കാതെ പഴയ ഓർമ്മകൾ പലതും നെഞ്ച് നീറ്റുന്നുണ്ട്. മുന്നിൽ നിൽക്കുന്ന പെൺകുട്ടി ആയമ്മയെ ഓരോന്ന് പറഞ്ഞു ശകാരിക്കുന്നുണ്ട്. അവരും തിരികെ എന്തൊക്കെയോ പറയുന്നു. രുദ്രനതൊന്നും കേട്ടില്ല..... ആ പെൺകുട്ടിയുടെ കയ്യിൽ നിന്നും അവൻ പണവും ബില്ലും വാങ്ങിയത് യാന്ത്രികമായിട്ടാണ്. അവനാരെയും മുഖം ഉയർത്തി നോക്കാനായില്ല. മനസ്സിൽ നിന്നും ജനിച്ച ഒരു വേദന അന്നേരം അവന്റെ ശരീരമാകെ പടർന്നു തുടങ്ങിയിരുന്നു... ഈ ചോദ്യങ്ങൾ ഇനിയും ആവർത്തിക്കപ്പെടും.... തന്റെയും ജയയുടെയും മക്കളുടെയും നേർക്ക്... ഇന്നോ നാളെയും ഇതൊന്നും അവസാനിക്കാൻ പോകുന്നില്ല. ഞങ്ങൾ മറന്നാലും നാട്ടുകാർ മറക്കില്ല. തക്കം കിട്ടുമ്പോഴൊക്കെ മനസ്സിലെ വൃണം ചൂഴ്ന്ന് വേദനിപ്പിച്ച് ആ വേദന കണ്ട് രസിച്ചു കൊണ്ടിരിക്കും ചിലർ...! തനിക്ക് പോലും ഇതൊക്കെ അസ്സഹനീയമാണ്. അപ്പോൾ കുട്ടികൾ ഇതൊക്കെ എങ്ങനെ തരണം ചെയ്യും? എല്ലാം പഴയത് പോലെ ആകുമെന്ന് വ്യാമോഹിച്ചിരുന്നു. ഇല്ല.... ഒന്നും ഒന്നും ഇനി പഴയത് പോലെ ആകില്ല....! ഒരിക്കലും.....! 🌜 കാവ്യ ആ പതുപതുത്ത മെത്തയിൽ കണ്ണുകൾ തുറന്നു കിടക്കുകയാണ്. ജനാലയിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങിയിരുന്ന വെയിലൊന്ന് മങ്ങിയിട്ടുണ്ട്. വൈകുന്നേരം ആയിട്ടുണ്ടാവണം..... അവൾ മെല്ലെ എഴുന്നേറ്റ് ജനാലക്ക് അരികിലേക്ക് നടന്നു. രണ്ടാം നിലയിലെ തുറന്നിട്ട ജനലിലൂടെ കാവ്യ പുറത്തേക്ക് നോക്കി. താഴെ ഗാർഡനിൽ ഒരു സ്ത്രീ ഹോസിലൂടെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് വ്യക്തമായി കാണാം. ഇളം നീല നിറത്തിൽ വെള്ള പൂക്കളുള്ള അവരുടെ സാരി കാറ്റിൽ പാറുന്നു... ഒപ്പം അവരുടെ നീണ്ട സിൽക്കി മുടിയഴകളും... കാവ്യ പെട്ടന്ന് മുഖം തിരിച്ചു. വിശാലമായ കിടപ്പ് മുറിയിലൂടെ അങ്ങിങ്ങു കണ്ണ് പറയിച്ചു. ആഡംബരം വിളിച്ചോതുന്ന വലിയ മുറി.... കഴിഞ്ഞ കുറേ ദിനങ്ങളായി ഈ മുറിക്ക് ഉള്ളിലാണ്.... കൊട്ടാര സദൃശ്യമായ ഈ വീട്ടിലാണ് താമസം. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇത് പോലെ ഒരു വീട്... ഇന്ന് അത് പോലെ സ്വപ്നതുല്യമായ ഒരു വീട്ടിലാണ് നിൽക്കുന്നത്. പക്ഷെ.....! ചുമരിന്റെ പകുതിയോളം വലിപ്പം ഉണ്ടായിരുന്ന നിലക്കണ്ണാടിക്ക് മുന്നിലേക്ക് കാവ്യ നടന്ന് ചെന്ന് നിന്നു. കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തിലേക്ക് ഒരു തവണ നോക്കിയതും അവൾ രണ്ട് കണ്ണുകളും മുറുകെ അടച്ചു കളഞ്ഞു. 🌜 🌜 🌜 🌜 🌜 അഭിപ്രായം മറക്കല്ലേ.... കാവ്യ എവിടെയോ സുഖിച്ചു ജീവിക്കുവാണെന്ന് തോന്നുന്നു. എവിടെ ആണെന്ന് അടുത്ത പാർട്ടിൽ പറയാം. 😁 #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ
അയലത്തെ അമ്പിളി 🌜 ഹോസ്പിറ്റലിൽ നിന്നും ജയ ഡിസ്ചാർജ് ആയിട്ട് ദിവസം രണ്ട് കഴിഞ്ഞു. രുദ്രൻ ജയയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ പപ്പുവേട്ടൻ എവിടേക്കോ പോകാൻ തയ്യാറായി നിൽപ്പാണ്. ആളുടെ ക്ഷീണം ഒക്കെ ഒന്ന് കുറഞ്ഞത് പോലെ.... മുഖത്തൊക്കെ ഒരു തെളിച്ചം ഉണ്ട്. രുദ്രന് അത് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു. " അല്ല... എങ്ങോട്ടേക്കാ? " അയാളെ കണ്ട പാടേ രുദ്രൻ തിരക്കി. " ഒരു ഓട്ടം ഉണ്ടെടാ. നമ്മുടെ കരുണൻ വിളിച്ചു പറഞ്ഞതാ... ഞാനേ ഈ പിക്കപ്പ് വിറ്റിട്ട് ഒരു ഓട്ടോ എടുത്താലോ എന്നാലോചിക്കുവാ. ഇനിയിപ്പോ ഇതൊന്നും ഓടിക്കാൻ വയ്യ. ദൂരെ യാത്ര ഒട്ടും വയ്യ. ഓട്ടോ ആവുമ്പോ സിറ്റിയിൽ ഓടിയാൽ മതിയല്ലോ? അവക്കും പിള്ളാർക്കും കൂട്ടിന് ആരെങ്കിലും വേണ്ടേ? ദൂരെ യാത്ര ഒക്കെ പോയാൽ വലിയ പാടാ... ഇന്നിപ്പോ ലത ഉള്ളോണ്ടാ ഞാൻ പോകാന്നു വച്ചത്. അതുമല്ല ഓട്ടം ഒക്കെ ഇപ്പൊ കണക്കാ.... മുൻപത്തെ പോലെ വല്ല നക്കാപ്പിച്ചയും കിട്ടിയാ പോരല്ലോ? " അയാൾ പറഞ്ഞു കൊണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി. " അത് നല്ലതാ... ദൂരെ ഓട്ടം ഒക്കെ ഒഴിവാക്കുന്നത് തന്നാ നല്ലത്. വയസായി മനുഷ്യാ. അവക്കും പിള്ളാർക്കും നിങ്ങളെ ഉള്ളൂ. അത് എപ്പോഴും ഓർമ്മ വേണം.... " രുദ്രനും അയാളെ പിന്താങ്ങി. " മ്മ്.... നീ ആരെങ്കിലും ഉണ്ടെങ്കി പറയ്. ഇവനെ അങ്ങ് കൊടുത്തേക്കാം... " പപ്പുവേട്ടൻ പിക്കപ്പിനെ ഒന്ന് തലോടി. " നിന്നെ കൊടുക്കാൻ മനസ്സുണ്ടായിട്ടല്ലടാ... വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാ... " പപ്പുവേട്ടൻ വണ്ടിയെ നോക്കി പറഞ്ഞു. അയാൾക്ക് ആ വാഹനം കൂടെപ്പിറപ്പിനെ പോലെയോ കൂട്ടുകാരനെ പോലെയോ ഒക്കെയാണ്. വിൽക്കാൻ മനസ്സുണ്ടായിട്ടല്ല... വേറെ വഴിയില്ല.... " ഹാ.... നമ്മുടെ രാജണ്ണന്റെ മോൻ രോഹിത് ഒരു പിക്കപ്പ് വാൻ വാങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് തിരക്കി നോക്കട്ടെ.... " രുദ്രൻ ഓർത്തെടുത്ത് പറഞ്ഞു . " മ്മ്.... എന്നാ നീയൊന്ന് ചോദിക്ക്. ഇപ്പോ ഞാൻ ഇറങ്ങട്ടെ... നേരം ആയി. " അയാൾ അത്രയും പറഞ്ഞു കൊണ്ട് വണ്ടിയിൽ കയറി ഓടിച്ചു പോയി. രുദ്രൻ വീട്ടിനുളിലേക്കു നടന്നു. വരാന്തക്കും അപ്പുറമുള്ള ഇടുങ്ങിയ ഹാളിലെ ചെറിയ സോഫയിൽ ജയ ഇരിപ്പുണ്ടായിരുന്നു. കണ്ണുകൾ അടച്ച് സോഫയിലേക്ക് ചാരിയാണ് ഇരിപ്പ്. അത് കൊണ്ട് തന്നെ അവൾ രുദ്രനെ കണ്ടില്ല. " ആഹാ രുദ്രനോ? കേറി വാടാ... " ജയ്ക്കുള്ള ഗുളികയും, ഒരു ഗ്ലാസ് വെള്ളവുമായി അടുക്കളയിൽ നിന്നും വന്ന ലത രുദ്രനെ കണ്ടു ചിരിയോടെ പറഞ്ഞു. ജയയും അന്നേരം കണ്ണ് തുറന്ന് നോക്കി. രുദ്രൻ അകത്തേക്ക് കടന്നു. " അച്ഛൻ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയേ ഉള്ളൂ.... " ലത രുദ്രനോട് പറഞ്ഞു കൊണ്ട് കയ്യിലെ ഗുളികയും ഗ്ലാസും ജയയുടെ കയ്യിൽ ഏല്പിച്ചു. " ഞാൻ കണ്ടിരുന്നു.... " രുദ്രൻ സോഫയോട് ചേർന്ന് കിടന്ന കസേരയിലേക്ക് ഇരുന്നു. " ഇപ്പോ എങ്ങനെ ഉണ്ടെടി? " അവൻ ജയയോട് തിരക്കി. " ശരീരത്തിന് ഇത്തിരി ആശ്വാസം ഉണ്ട്. മനസ്സിനത് കിട്ടാൻ ഇനിയും സമയം എടുക്കും എന്ന് തോന്നുന്നു. " ജയ നേർത്തൊരു ചിരിയോടെ പറഞ്ഞു. അവൾ അങ്ങനെ ആണ് പറഞ്ഞത് എങ്കിലും മുൻപത്തെക്കാൾ അവളുടെ മനസ്സും മാറിയിട്ടുണ്ട് എന്ന് ജയയുടെ മുഖത്ത് നിന്ന് തന്നെ രുദ്രന് വായിച്ചെടുക്കാനായി. നാളുകൾക്ക് മുൻപ് മാഞ്ഞ ചിരി ഇന്നവളുടെ മുഖത്ത് തെളിഞ്ഞിട്ടുണ്ട്. അത് തന്നെ വലിയ ആശ്വാസമാണ്. " പിള്ളേര് എവിടെ? " രുദ്രൻ ചുറ്റുമോന്ന് നോക്കികൊണ്ട് ചോദിച്ചു. " സ്കൂളിൽ പറഞ്ഞു വിട്ടു. മൂത്തതിനു വലിയ കുഴപ്പമില്ല. ഇളയതിനെ നിർബന്ധിച്ചാണ് പറഞ്ഞു വിട്ടത്. അതിനിപ്പോഴും സങ്കടം തന്നെയാണ്. അയാളുടെ വാലിൽ തൂങ്ങി നടന്നതല്ലേ ? സങ്കടം കാണാതിരിക്കോ ? " ലത ചുമരിലേക്ക് ഒരു തോള് ചാരി രുദ്രന് നേർക്ക് ചരിഞ്ഞു നിന്നു. " എടാ.... കുറച്ചു ദിവസത്തേക്ക് ഞാൻ ഇവളെയും കൂടെ എന്റെ വീട്ടിലോട്ട് കൊണ്ടുപോയാലോ എന്ന് ആലോചിക്കുവാ. എനിക്ക് എത്രനാൾ ഇവിടെ നിൽക്കാൻ പറ്റും? ചേട്ടനും ചെറുക്കനും കൂടെ ഇന്നലെ അങ്ങ് പോയി. ചെറുക്കന് കോളേജ് പോണം ചേട്ടന് ജോലിക്ക് പോണം പിന്നെ അങ്ങേരുടെ അമ്മ അവിടെ ഒറ്റയ്ക്കല്ലേ?, അവർക്കും വയ്യാത്തത്.... എനിക്കാണെങ്കിലും അവിടെ ആടും, കൂടും, അയൽക്കൂട്ടവും, കുടുംബശ്രീയും ഒക്കെ ഉള്ളതാ. ഇവളെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോകാനും പറ്റത്തില്ല. പക്ഷേ ഇവള് അങ്ങോട്ട് വരാൻ സമ്മതിക്കുന്നില്ലന്നെ.... സൗകര്യമൊക്കെ കുറവാണ് അവിടെ. അതിപ്പോ കുറച്ചു ദിവസം തന്നല്ലോ.. ? ഉള്ള സൗകര്യത്തിൽ അങ്ങ് കൂടാം.... ഞാൻ നിർബന്ധിച്ചാലും എന്നും ഇവൾ അവിടെ നിൽക്കാൻ ഒന്നും പോണില്ല. എനിക്കറിഞ്ഞു കൂടെ ഇവളുടെ സ്വഭാവം... ? " ലത നീരസത്തോടെ ജയയെ നോക്കി. " മ്ച്ചും.... അതൊന്നും അല്ലെന്ന്... ഞാൻ അവിടെ പോയി നിൽക്കാം എന്ന് വിചാരിച്ചാൽ പിള്ളേരെയും കൊണ്ട് പോണ്ടേ? അത്രയും നാള് പിള്ളാർക്ക് സ്കൂളിൽ പോകാൻ പറ്റില്ലല്ലോ? " ജയ തന്റെ ന്യായം പറഞ്ഞു. ' പിന്നെ എം ബി ബി എസ് ന് പഠിക്കുന്ന പിള്ളേരല്ലേ ഒരു മാസം ക്ലാസ്സിൽ പോയില്ല എന്ന് പറഞ്ഞ് പ്രശ്നമുണ്ടാകാൻ ? " ലത ചുണ്ടുകോട്ടി. " ചേച്ചി പറയുന്നതിലും കാര്യമുണ്ട് ജയേ... കുറച്ചുദിവസം നീ അവിടെ പോയി നിൽക്ക്. അതാണ്‌ നല്ലത്. പിള്ളേര് കൊച്ച് ക്ലാസ്സിൽ അല്ലെ? ഒന്നോ രണ്ടോ മാസത്തെ കാര്യം അല്ലെ ഉള്ളൂ.... നീ അവരുടെ രണ്ടാളുടെയും ക്ലാസ്സ്‌ ടീച്ചേർസ് നെ വിളിച്ചു കാര്യം പറയ്... എന്നിട്ട് ലത ചേച്ചീടെ കൂടെ ചെന്ന് നിൽക്ക്... " " മ്മ്.... " ജയ അർത്ഥസമ്മതത്തോടെ മൂളി. അല്ലെങ്കിലും പപ്പുവേട്ടൻ സംസാരിച്ച് അവളെ ഏതാണ്ട് സമ്മതിപ്പിച്ചിട്ടുണ്ടായിരുന്നു. ലത അത് അറിഞ്ഞിരുന്നില്ല. " ഹാ... പിന്നേ.... ഞാൻ അന്ന് പറഞ്ഞില്ലേ ? ആ ട്യൂഷൻ സെന്ററില് ഞാൻ പറഞ്ഞിട്ടുണ്ട്. അതും കൂടാതെ നമുക്ക് കുറച്ചു ഹോം ട്യൂഷൻസൊക്കെ ഒപ്പിക്കാടി... അടുത്ത വർഷം സ്കൂൾ തുറക്കുന്ന സമയം ആവുമ്പോ സിറ്റിയിലെ ഏതെങ്കിലും പ്രൈവറ്റ് സ്കൂളിൽ നോക്കാം. അതുമല്ല നിനക്ക് ഏജ് ഓവർ ഒന്നും ആയിട്ടില്ലലോ? പി എസ് സി യും കൂടി നോക്ക്. നമ്മൾ ഒറ്റയ്ക്ക് ആന്നെന്ന് ഒരു ബോധ്യം വന്നാൽ.... നമുക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയാൽ..... ആശിച്ചത് നേടാനുള്ള ആത്മവിശ്വാസം കൂടും. വിദ്യാഭ്യാസം അല്ലേടി ഏറ്റവും വലിയ അസറ്റ് ? പഠിപ്പ് ഉണ്ടേൽ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തി എങ്ങനെയും ജീവിക്കാം. അതിനി ഏത് കാട്ട് മുക്കിൽ പോയാലും.... " രുദ്രൻ പറഞ്ഞത് ശെരി വച്ച് ജയയും ലതയും തലയാട്ടി. അവിടെ നിന്നും ഇറങ്ങുമ്പോൾ, തകർന്നു പോകുമെന്ന് കരുതിയിടത്തു നിന്നും, ജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് ഭയന്നിടത്തു നിന്നും ജയ തിരികെ വന്നതോർത്ത്, ജീവിതത്തിലെ അപ്രതീക്ഷിതമായ ഒരു വലിയ പ്രതിസന്ധിയെ അവൾ അതിജീവിച്ചതോർത്ത് രുദ്രൻ ആശ്വസിച്ചു. 🌜 അമ്പിളി നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള തയാറെടുപ്പിലാണ്. " എഴുന്നേറ്റ് നടക്കാൻ കഴിയും എന്നൊന്നും പ്രതീക്ഷിക്കണ്ട. കുറേ വർഷമായിട്ടുള്ള കിടപ്പല്ലേ? വീൽ ചെയ്യാറിൽ എഴുന്നേൽപ്പിച്ചു ഇരുത്താൻ എങ്കിലും പറ്റുമോ എന്ന് ഞാൻ നോക്കട്ടെ.... " എന്ന് വൈദ്യർ പറഞ്ഞപ്പോൾ അമ്പിളിക്ക് സന്തോഷാധിക്യത്താൽ ശ്വാസം നിലച്ചു പോയത് പോലെയാണ് തോന്നിയത്. ആദ്യമായാണ് കിഷോറിനെ ചികിൽസിച്ച ഒരാൾ അല്പമെങ്കിലും പോസിറ്റീവ് ആയിട്ട് പറയുന്നത്. കിഷോറിനു വേണ്ടി ഇഷ്ടമില്ലെങ്കിലും നാട്ടിലേക്ക് പോകാൻ തന്നെ അവൾ തീരുമാനിച്ചു. കിഷോറിന്റെ അമ്മയെ ഒപ്പം നിർത്തണമെങ്കിൽ അവരുടെ പേരിലുള്ള സ്വത്തു കൂടി എഴുതി കൊടുക്കണമെന്ന് കിഷോറിന്റെ സഹോദരി ഡിമാൻഡ് വച്ചതോടെ അവർ ഒറ്റയ്ക്ക് ആ വീട്ടിൽ താമസിച്ചു കൊള്ളാമെന്ന് തീരുമാനിച്ചു. ഇക്കാര്യം സംസാരിച്ച് അമ്മയും മകളും തമ്മിൽ തെറ്റി പിരിയുകയാണുണ്ടായത്. അന്നേരമാണ് അത്രയും നാളും മകളുടെ പക്ഷം പിടിച്ചു അമ്പിളിയെ ശപിച്ചതിൽ അവർക്ക് കുറ്റബോധം തോന്നിയത്. പക്ഷെ അത് കൊണ്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിരുന്നില്ല. അമ്പിളി നാട്ടിലേക്ക് ചെല്ലാൻ തന്നെ കൂടി വിളിക്കുമെന്ന് അവർ കരുതി എങ്കിലും അതുണ്ടായില്ല. അവര് പറഞ്ഞതും പ്രവർത്തിച്ചതും ഒന്നും മറക്കാനും ക്ഷമിക്കാനുമുള്ള ഹൃദയ വിശാലത ഒന്നും അമ്പിളിക്ക് ഉണ്ടായിരുന്നില്ല. 🌜 🌜 🌜 🌜 🌜 ആരാണ് ക്ളീറ്റസ് എന്ന്... അമ്പിളിയും ക്ളീറ്റസിനെ ഭയക്കുന്നത് എന്തിനെന്ന്.... ക്ളീറ്റസും കിഷോറും തമ്മിലുള്ള ബന്ധം എന്തെന്ന് ഒക്കെ അറിയണമെങ്കിൽ അമ്പിളി നാട്ടിലേക്ക് വന്നല്ലേ പറ്റൂ.... കാത്തിരുന്ന് കാണാം അല്ലെ? 😁 നിങ്ങൾ എല്ലാരും കൂടെ കാണില്ലേ? ❤️ വല്ലാതെ ബോർ ആണേൽ പറയൂ ട്ടോ.. #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ
38അയലത്തെ അമ്പിളി 🌜 റോഡിൽ എതിരെ ഒരു കാർ വരുന്നത് കണ്ടതും അമ്പിളി ഓട്ടത്തിന്റെ വേഗത കൂട്ടി. പശുവിന്റെ പാലും, കോഴി മുട്ടയും ഒക്കെ വിറ്റ് കിട്ടുന്ന കാശും പിന്നെ അല്ലറ ചില്ലറ പരിപാടികളും ഒക്കെ കൊണ്ടാ വീട്ടിലെ ചിലവുകളൊക്കെ ഒരുവിധം കഴിഞ്ഞു പോകുന്നത്. അതിനെന്തെങ്കിലും പറ്റിയാൽ പിന്നെ എല്ലാം കുഴഞ്ഞു മറിഞ്ഞത് തന്നെ.... അമ്പിളി വെപ്രാളത്തോടെ മുന്നോട്ട് ഓടി. കാറിനു നേരെ തന്നെ പാഞ്ഞ് ഓടുന്ന പശുവിനെ കണ്ടപ്പോൾ കാർ അതിനെ ഇടിക്കുമെന്ന് തന്നെ തോന്നി അമ്പിളിക്ക്. മുന്നോട്ട് ഓടാൻ ആവാതെ അവൾ കണ്ണുകൾ മുറുകെ അടച്ച് നിന്നു പോയി. കാറിന് നേർക്ക് ഓടിക്കോടി വരുന്ന പശുവിനെ കണ്ട് ഡ്രൈവറും ഭയന്ന് പോയിരുന്നു. അയാൾ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി. പശുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആ കാർ ഇരച്ചു നിന്നു. കണ്ണ് തുറന്നു നോക്കിയ അമ്പിളി കാണുന്നത് കാറിനു മുന്നിൽ പകച്ചു നിൽക്കുന്ന അമ്മിണി പശുവിനെയാണ്. അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. ശേഷം പശുവിന് അടുത്തേക്ക് ഓടിച്ചെന്നു. കയർ കയ്യിൽ എടുത്തു പിടിച്ചു കൊണ്ട് ഭയന്ന് പകച്ചു നിൽക്കുന്ന പശുവിന്റെ നെറ്റിയിലും പുറത്തും ഒക്കെ തലോടി. അമ്പിളിയുടെ ആ പ്രവർത്തിയിൽ പശുവും ഒന്ന് ശാന്തയായിരുന്നു. " എന്നാലും എന്റെ അമ്മിണി... എന്ത് പണിയാ നീ കാണിച്ചത്? നിന്റെ പുറകെ ഓടാനുള്ള ആരോഗ്യം എനിക്ക് ഉണ്ടെന്ന് നീ കരുതിയോ? ഇനി ഈ പരിപാടി കാണിക്കരുത് കേട്ടോ... " ശാസനയോടെയും സ്നേഹത്തോടെയും അമ്പിളി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും പശു തല കുലുക്കിക്കൊണ്ട് നീട്ടി അമറി. " താങ്ക്സ് ചേട്ടാ... " അമ്പിളി കുനിഞ്ഞ് ഫ്രണ്ട് ഗ്ലാസിലൂടെ കാറിനുള്ളിലേക്ക് നോക്കിക്കൊണ്ട് ഡ്രൈവറിനോട് നന്ദി പറഞ്ഞു. അയാൾ ഒന്നു പുഞ്ചിരിച്ചു തല കുലുക്കി. കാറിനു മുന്നോട്ടു പോകാനുള്ള സൗകര്യത്തിനായി അമ്പിളി, കയറ് പിടിച്ച് വലിച്ച് പശുവിനെ റോഡിന് ഒരു വശത്തേക്ക് മാറ്റി നിർത്തിയതും കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങി. " സ്വാമിജി.... " അമ്പിളി അയാളെ കണ്ട ഭവ്യതയോടെ വിളിച്ചു. അദ്ദേഹം അവൾക്ക് അരികിലേക്ക് നടന്നു വന്നു. " കുട്ടി ഞാൻ രാവിലെ വിളിച്ചിരുന്നു... കിട്ടിയില്ല. " " അയ്യോ.... എന്റെ ഫോൺ കമ്പ്ലൈന്റ് ആയിരുന്നു. അതാവും കിട്ടാത്തത്.... എന്താ സ്വാമിജി? എന്തിനാ വിളിച്ചത്? " " തിങ്കളാഴ്ച ആശ്രമത്തിൽ ഒരു വൈദ്യർ വരുന്നുണ്ട്. എന്റെ ഒരു സുഹൃത്താണ്. അലോപ്പതിയും ആയുർവേദവും വൈദ്യവും ഒക്കെ വശമുണ്ട് അദ്ദേഹത്തിന്. കിഷോറിനെ ഒന്ന് കൊണ്ട് വന്ന് കാണിച്ചോളൂ... രാവിലെ ഞാൻ ആംബുലൻസ് വിടാം. " " ശെരി സ്വാമിജി.... " അമ്പിളി നന്ദിയോടെ തലയാട്ടി. " അധികം പ്രതീക്ഷ ഒന്നും വയ്ക്കണ്ട. എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ അദ്ദേഹം കിഷോറിനെ പരിശോധിച്ചിട്ട് പറയും. " അതിനും അമ്പിളി തലകുലുക്കി. " ഹാ... പിന്നെ... അദ്ദേഹത്തിന്റെ ചികിത്സാകേന്ദ്രം തിരുവനതപുരത്താണ്. കിഷോറിന്റെ കാര്യത്തിൽ എന്തെങ്കിലും പോസിറ്റീവ് ആയിട്ട് പറയുകയാണെങ്കിൽ കിഷോറിനെ അദ്ദേഹത്തിന്റെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വരും. അതിനുള്ള അറേഞ്ച്മെൻറ്സ് ഒക്കെ ഞാൻ ചെയ്തു തരാം. " ഇത്തവണ അമ്പിളി തലകുലുക്കാനോ സമ്മതം പറയാനോ മറന്ന് നിന്നു പോയി. തിരുവനതപുരത്തേക്ക് പോകേണ്ടി വരും എന്നദ്ദേഹം പറഞ്ഞത് മാത്രം അവളുടെ തലച്ചോറിനുള്ളിൽ കിടന്ന് ചുറ്റി കറങ്ങി. താൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കുറച്ചു സംഭവങ്ങൾ നടന്ന ഇടമാണ് അവിടം. ഇനിയെങ്ങോട്ടേക്ക് ഇല്ല എന്ന് കരുതിയതാണ്. വിധി വീണ്ടും തന്നെ അവിടെ എത്തിക്കുകയാണോ? തന്റെ ജീവിതം ഇന്നത്തെ അവസ്ഥയിൽ എത്തിപ്പെടാൻ കാരണക്കാരായ രണ്ട് പേരുള്ള നാടാണത്. അതിൽ ഒരാളോട് വെറുപ്പാണ്... അതിലും അധികം ഭയമാണ്. മറ്റൊരാളെയോ? വെറുക്കാനാവുമോ? കഴിയുന്നില്ല.... അച്ഛനായിപ്പോയില്ലേ? സ്നേഹിക്കാനാകുമോ? അതിനും കഴിയില്ല..... പക്ഷെ.... മകൾക്ക് അച്ഛനോടുള്ള ചില കടമകൾ ഉണ്ടല്ലോ? അത് നിർവ്വഹിക്കണം... അത്ര മാത്രം.... അല്ലെങ്കിലും നിനയ്ക്കുന്നത് പോലെ അല്ലല്ലോ വിധിക്കുന്നത്? ഇത് വരെയുള്ള തന്റെ ജീവിതം അങ്ങനെ ആയിരുന്നു. ഇനിയും അങ്ങനെ തന്നെ ആകുമായിരിക്കും....! " എന്താ അമൃത ? അന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? " സ്വാമിജിയുടെ സൗമ്യമായ സ്വരമാണ് അമ്പിളിയെ ചിന്തകളിൽ നിന്നുണർത്തിയത്. " ഏയ്‌... ഇല്ല സ്വാമിജി.. " അമ്പിളി പെട്ടെന്ന് പറഞ്ഞു. " ഹ്മ്.... എന്നാൽ ശരി.... ഞാൻ പോകട്ടെ.... " " വീട്ടിലേക്ക് വരുന്നില്ലേ? ഒന്ന് കയറിയിട്ട് പോകാം... " " ഇല്ല കുട്ടി... ഞാൻ മറ്റൊരു ആവശ്യത്തിനുവേണ്ടി ഇറങ്ങിയതാ. എന്തായാലും കുട്ടിയെ കണ്ടത് നന്നായി.... " അത്രയും പറഞ്ഞ് അദ്ദേഹം പോകാൻ ഒരുങ്ങി. " അതെ.... ചേച്ചിയെ ഇങ്ങനെ ഓടിച്ചു ബുദ്ധിമുട്ടിപ്പിക്കരുത് കേട്ടോ കാന്താരി? " പോകും മുൻപ് അദ്ദേഹം അമ്മിണി പശുവിന്റെ നെറുകയിൽ മൃദുവായൊന്ന് തലോടാനും മറന്നില്ല. അമ്പിളി പുകയുന്ന മനസ്സുമായി അമ്മിണി പശുവിനെയും വലിച്ച് വീട്ടിലേക്ക് നടന്നു. തൊഴുത്തിൽ പശുവിനെ കെട്ടി വയ്ക്കോൽ അതിന് മുന്നിലേക്ക് വിതറി ഇട്ട് കൊടുത്തു. " കഴിച്ചോ.... " അവളതിന്റെ തലയിൽ തലോടി. " അമ്മിണീ.... നാട്ടിലേക്ക് തിരികെ പോവേണ്ടി വരുവാണേൽ ഞാൻ എങ്ങനെയും നിന്നെയും കൂടെ കൊണ്ട് പോകും. നീയല്ലാതെ വേറെ ആരാ എനിക്കെന്റെ വിഷമങ്ങൾ പറയാനുള്ളത്? വേറെ ആർക്ക് മുന്നിലാ എനിക്ക് മനസ്സ് തുറക്കാൻ പറ്റുന്നത്? " പശുവിന്റെ ചെറിയ കൊമ്പിലും ചന്ദനക്കുറി ചാർത്തിയത് പോലെ വെളുത്ത പാടുള്ള നെറ്റിയിലും പുറത്തും ഒക്കെയായി തലോടിക്കൊണ്ട് അവൾ പശുവിന്റെ അരികിൽ കാല് മടക്കി ഇരുന്നു. " അവിടേക്ക് പോവാൻ എനിക്ക് ഒട്ടും ഇഷ്ടം ഇല്ല. എന്റെ എന്ന് പറയാൻ അവിടെ ഒന്നും ഇല്ല.... ആരും ഇല്ല. " അമ്പിളിക്ക് കണ്ണ് നിറഞ്ഞു. ദേവിയമ്മയുടെ മുഖം ഓർമ്മ വന്നു. ഒപ്പം രുദ്രന്റെയും... " നിനക്ക് അറിയാമോ? പ്ലസ് ടൂ വിന് എനിക്ക് തൊണ്ണൂറ്റി എട്ട് ശതമാനം മാർക് ഉണ്ടായിരുന്നു. റിസൾട്ട്‌ അറിഞ്ഞപ്പോ ദേവിയമ്മ വാങ്ങിത്തന്ന മിട്ടായീം കൊണ്ട് ഞാൻ സ്കൂളിൽ പോയിരുന്നു. അന്ന് എന്റെ ക്ലാസ്സ്‌ ടീച്ചർ ചോദിച്ചു. നിനക്ക് ആരാവണമെന്ന്... ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു എനിക്ക് ഒരു സയന്റിസ്റ്റ് ആവണമെന്ന്... ലോകം അറിയുന്ന, ലോകരറിയുന്ന ഒരു സൈന്റിസ്റ്റ്.... " അമ്പിളി ഒന്ന് നെടുവീർപ്പിട്ടു. " പക്ഷേ കുപ്പയിൽ കിടന്നിരുന്ന അമ്പിളിക്ക് കുന്നോളം മോഹിക്കാൻ അർഹതയില്ല എന്ന് അധികം വൈകാതെ തന്നെ ജീവിതം എനിക്ക് മനസ്സിലാക്കി തന്നു. സ്കൂളിൽ സെർട്ടിഫിക്കറ്റ് വാങ്ങാൻ പോയിട്ട് വന്നതിന്റെ അന്ന് അച്ഛൻ എനിക്കൊരു സമ്മാനം കരുതി വച്ചിരുന്നു. ഒരു കല്യാണാലോചന...! കിഷോറേട്ടന്റെ കല്യാണാലോചന.... അച്ഛനെക്കൊണ്ട് അങ്ങനെ ഒരു തീരുമാനം എടുപ്പിച്ചതിനു പിന്നെലെ കാരണം അറിയോ? അച്ഛന് അത്രയും ബഹുമാനവും വിധേയത്വവും ഉണ്ടായിരുന്ന ഒരാളിനോട് അറിയാതെ എനിക്കന്ന് തോന്നിപ്പോയ ഒരിഷ്ടം......! " 🌜 " വെറുതെ ഒരിഷ്ടം.... അതന്ന് പ്രണയമായിട്ടൊന്നും വളർന്നിരുന്നില്ല.... ആളുടെ സൗമ്യമായ പെരുമാറ്റത്തോട്... സംസാരത്തോട്... ഒക്കെ തോന്നിയ ഒരു തരം ആരാധന... അതോ ആ പ്രായത്തിലെ കുട്ടികൾക്ക് എതിർ ലിംഗത്തോട് തോന്നുന്ന തരമൊരു അട്ട്രാക്ഷനോ? അതൊന്നു തീർച്ചപ്പെടുത്താനുള്ള സാവകാശം പോലും അച്ഛൻ എനിക്ക് തന്നില്ല. ആ ഇഷ്ടം എങ്ങനെ ഉള്ളതാണെന്ന് എനിക്ക് പോലും മനസ്സിലായിരുന്നില്ല... എന്നിട്ടും എന്റെ അച്ഛൻ എങ്ങനെ അറിഞ്ഞു എന്നാവും നീയിപ്പോ ഓർക്കുന്നതല്ലേ? " ഒന്ന് നിവർന്നു പോലും നോക്കാതെ നിലത്ത് കിടക്കുന്ന വൈക്കോൽ ചവച്ചരച്ചു തിന്നുകയാണ് അമ്മിണിപ്പശു. എന്നിട്ടും താൻ പറയുന്നതൊക്കെ അവൾ ശ്രദ്ധയോടെ കേൾക്കുകയാണ് എന്നൊരു ഭാവമാണ് അമ്പിളിക്ക്.... ആരോടും തന്റെ വിഷമങ്ങൾ പങ്ക് വയ്ക്കാനാകാതെ മാനസികാരോഗ്യം കൂടി നഷ്ടപ്പെട്ടു പോകുമെന്ന് തോന്നിയ അവസരത്തിൽ അമ്പിളി കണ്ടെത്തിയ ഒരു മാർഗ്ഗമാണിത്. തിരികെ ഒന്നും പറഞ്ഞില്ലെങ്കിലും ഒന്നും മനസ്സിലാക്കിയില്ലെങ്കിലും തന്റെ മനസ്സിലുള്ളതൊക്കെ തുറന്ന് പറയാൻ... തന്റെ വിഷമങ്ങളും സങ്കടങ്ങളും ആശങ്കകളും ആവലാതികളും ഒക്കെ കേട്ടിരിക്കാൻ ഒരാൾ.... അതാണ്‌ അമ്പിളിക്ക് അമ്മിണിപ്പശു. സംസാരത്തിനിടയിൽ അമ്മിണി ഉറക്കെ ഒന്ന് അമറിയാൽ അമ്പിളിക്ക് അതും സന്തോഷമാണ്. " നീയെങ്കിലും ഉണ്ടല്ലോ എന്നെ ആശ്വസിപ്പിക്കാൻ? " എന്ന് ചോദിച്ച് അന്നേരം അവൾ അതിന്റെ നെറ്റിയിൽ വാത്സല്യത്തോടെ തഴുകും. അതങ്ങനെയല്ല എന്ന് അവൾക്കറിയാം. താൻ പറയുന്നതൊന്നും അമ്മിണിയെ മനസ്സിലാവില്ലെന്നും അറിയാം.... എങ്കിലും അങ്ങനെയാണെന്ന് വിശ്വസിക്കാനാണ് ; തന്നെ കേൾക്കാൻ... തന്നെ മനസ്സിലാക്കാൻ ഒരാളുണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാൻ ആണ് അവൾക്ക് ഇഷ്ടം..... " ആദ്യമായിട്ടാണ് ഒരാളോട് ഇഷ്ടം തോന്നിയത്. അതുകൊണ്ട് അന്നൊക്കെ ചിന്തകളിൽ ആ ഒരാൾ മാത്രമായിരുന്നു.... നിനക്കറിയുമോ? ഒരു ദിവസം രാത്രി തോന്നിയ എന്തോ പൊട്ട ബുദ്ധിയിൽ ഒരു ബുക്ക് നിറയെ ഞാൻ എന്റെയും രുദ്രേട്ടന്റെയും പേര് എഴുതിവെച്ചു..... അതും രണ്ടുപേരുടെയും പേരിനിടയ്ക്ക് ഒരു ലൗ ചിഹ്നവും ഒക്കെ ഇട്ട്... " . അന്നത്തെ ആ പൊട്ടത്തരം ഓർത്ത് ഇത്രയും വർഷങ്ങൾക്കിപ്പുറം ഇന്നും അമ്പിളിക്ക് ചിരി വന്നു. " അത് കൃത്യമായിട്ട് അച്ഛൻ കണ്ടുപിടിക്കുകയും ചെയ്തു. അന്ന് അച്ഛൻ എന്നെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞു. പൊതിരെ തല്ലി..... അച്ഛൻ അതിനു മുൻപും എന്നെ പലവട്ടം വഴക്ക് പറഞ്ഞിട്ടുണ്ട്... പക്ഷേ തല്ലുന്നത് അന്നാദ്യമായിട്ടായിരുന്നു. അങ്ങനെ തല്ലി ചതക്കാനും മാത്രം വലിയൊരു തെറ്റാണോ ഞാൻ അന്ന് ചെയ്തത് എന്ന് എനിക്ക് ഇന്നും അറിയില്ല അമ്മിണി.... ഒരാളോട് ഇഷ്ടം തോന്നി പോകുന്നത് അത്ര വലിയ തെറ്റാണോ? " ചോദ്യം കഴിഞ്ഞ് ഒരു അൽപ്പസമയം ഒന്നും മിണ്ടാതെ അമ്പിളി അമ്മിണി പശുവിനെ തന്നെ നോക്കിയിരുന്നു. " സാധാരണ അച്ഛൻ എന്നെ വഴക്ക് പറയുമ്പോഴെല്ലാം ഞാൻ ദേവിയമ്മേടെ അടുത്തേക്ക് ഓടിചെല്ലും... അച്ഛൻ എന്നെ വഴക്ക് പറഞ്ഞ കാര്യം കാരണസഹിതം പറഞ്ഞ് സങ്കടപ്പെടും.... അച്ഛനെക്കുറിച്ച് പരാതി പറയും..... പരിഭവിക്കും... അപ്പോഴൊക്കെ ദേവിയമ്മ എന്നെ വാത്സല്യത്തോടെ ചേർത്ത് പിടിക്കും.... നെറ്റിയിൽ ഒരു നൂറുമ്മ തരും... എന്റെ സങ്കടവും പരിഭവവും എന്തിന് അച്ഛനോടുള്ള ദേഷ്യം പോലും ആ സ്നേഹത്തിൽ അലിഞ്ഞു ഇല്ലാതെയാവും.... പക്ഷെ അന്നത്തെ കാര്യം എനിക്ക് ദേവിയമ്മയോട് പറയാനൊത്തില്ല. ഞാൻ എന്ത് പറയും? രുദ്രേട്ടനോട് ഇഷ്ടം തോന്നി പോയതുകൊണ്ടാണ് അച്ഛൻ എന്നെ തല്ലിയത് എന്നോ? " കഴിച്ചു കൊണ്ടിരുന്ന പുല്ല് തീർന്നതും അമ്മണിപ്പശു അവളെ നോക്കി പിന്നെയും നീട്ടി അമറി. " അച്ഛൻ എന്തിനാണ് എന്നോട് അന്ന് അത്രയും ദേഷ്യപ്പെട്ടത് എന്നാണോ? " ഒരു കൈപ്പിടി വൈക്കോൽ കൂടി എടുത്തു അവൾ അമ്മിണിക്ക് മുന്നിലേക്ക് ഇട്ടു കൊടുത്തു. " അടിമക്ക് ഉടമയോടുള്ള വിധേയത്വം...! താഴ്ന്ന ജാതിക്കാരന് ഉയർന്ന ജാതിക്കാരനോടുള്ള അപകർഷത.....! എന്റെ അച്ഛന് അതൊക്കെ ആവോളം ഉണ്ടായിരുന്നു.... " പറഞ്ഞു നിർത്തി അമ്പിളി ഒന്ന് നെടുതായി നിശ്വസിച്ചു. " രുദ്രേട്ടന്റെ അച്ഛനെ എന്റെ അച്ഛൻ അന്ന് ദൈവത്തെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹം മരിച്ചപ്പോ ആ സ്ഥാനം രുദ്രേട്ടനായി.... ഇന്ന് അതൊക്കെ ഓർക്കുമ്പോ അന്ന് അച്ഛൻ എന്നെ തല്ലിയതിൽ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല.....! സ്വന്തം മകൾ ആയത് കൊണ്ടാവും കൊല്ലാതിരുന്നത്. " അമ്പിളിയുടെ ചുണ്ട് പുച്ഛത്താൽ ഒന്നു കോടി. " ഞാൻ ജനിച്ച അന്ന് മരിച്ചതാ എന്റെ അമ്മ.... എന്നെ നോക്കിയതും വളർത്തിയതും ഒക്കെ ദേവിയമ്മയാ... എന്നേം രുദ്രേട്ടനേം അമ്മ വേർതിരിച്ചു കണ്ടിട്ടുണ്ടായിരുന്നില്ല. മുലപ്പാൽ ഒഴികെ മറ്റെല്ലാം അമ്മ എനിക്ക് തന്നിട്ടുണ്ട്. വീട്ടുജോലിക്കാരന്റെ മകളാണെന്നുള്ള ഒരു വേർതിരിവും അമ്മ എന്നോട് കാണിച്ചിട്ടില്ല. രുദ്രേട്ടനും അദ്ദേഹത്തിന്റെ അച്ഛനും അങ്ങനെ തന്നെയായിരുന്നു... എന്റെ മനസ്സിൽ രുദ്രേട്ടനോടുള്ള ഇഷ്ടം നിലനിന്നിരുന്നു എങ്കിൽ ആ അമ്മയെയും ചിലപ്പോൾ എനിക്ക് വേദനിപ്പിക്കേണ്ടി വന്നേനെ... " അമ്പിളി നിറഞ്ഞ കണ്ണുകൾ മെല്ലെ തുറിച്ചുമാറ്റി. " അച്ഛനെ അനുസരിച്ച് രുദ്രേട്ടനോടുള്ള എന്റെ താല്പര്യം മറക്കാൻ എനിക്ക് അത്ര ബുദ്ധിമുട്ടൊന്നും അന്ന് ഉണ്ടായിരുന്നില്ല. മറക്കാനാവാത്തത്ര ആഴത്തിൽ ഒന്നും രുദ്രേട്ടൻ എന്റെ മനസ്സിൽ വേരൂന്നിയിരുന്നുമില്ല. ഞാൻ രുദ്രേട്ടനെ മറന്നോളാമെന്ന് കാല് പിടിച്ചു പറഞ്ഞു അച്ഛനോട്. അന്നത് വിശ്വസിച്ചിട്ടാണോ എന്നറിയില്ല... അച്ഛൻ എന്നെ തുടർന്ന് പഠിക്കാൻ സമ്മതിച്ചു. പക്ഷെ പിന്നീട്... പിന്നീട്.... അച്ഛനെ വെറുക്കാൻ ഒരു നൂറ് കാരണങ്ങൾ കിട്ടി എനിക്ക്.... അച്ഛനോട് എനിക്ക് ദേഷ്യമാണ്. ഇപ്പോഴും... പക്ഷെ ഞാൻ ഭയക്കുന്ന ഒരു പേരുണ്ട്.... ക്ളീറ്റസ്....! അമ്പിളിയുടെ സന്തോഷങ്ങൾ മുഴുവൻ ഇല്ലാതാക്കി കളഞ്ഞത് അയാളാണ്. " അമ്പിളിയുടെ കണ്ണുകൾ ചുവന്നു. ദേഷ്യവും വെറുപ്പും ഭയവും ഒരുപോലെ അവളുടെ കവിളുകളെ വിറപ്പിച്ചു. തൊഴുത്തിനോട് അടുത്തുള്ള മുറിയിൽ അമ്പിളി പറഞ്ഞതൊക്കെ ശ്രവിച്ചു കിടക്കുകയായിരുന്ന കിഷോർ ക്ളീറ്റസിന്റെ പേര് കേട്ടതും ഒന്ന് നടുങ്ങി. അവന്റെ ഹൃദയതാളം മുറുകി... കണ്ണുകൾ ആ മുറിയിലാകെ ഉഴറി നടന്നു. ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് ചലനശേഷിയുള്ള വലത് കൈ അവൻ മെത്തയിൽ മുറുകി പിടിച്ചു. മെത്തയിൽ ഇരുന്ന പാത്രം നിലത്തേക്ക് വീണുരുണ്ടു. മുറിക്കുള്ളിൽ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് അമ്പിളി അവിടേക്ക് ഓടിച്ചെന്നത്. " അയ്യോ.... കിഷോറേട്ടാ.... എന്തുപറ്റി? " ശ്വാസം കഴിക്കാനാകാതെ മരണവെപ്രാളം കാട്ടുന്നവനെ കണ്ട് അവൾ ഭയന്നു. വേഗത്തിൽ ഓടിച്ചെന്ന് അലമാര തുറന്ന് ഇൻഹേലർ എടുത്ത് വന്നു. വല്ലാതെ ടെൻഷൻ കയറുമ്പോൾ കിഷോറിന് ഇത്തരത്തിൽ ശ്വാസതടസം അനുഭവപ്പെടാറുണ്ട്. ഇൻഹേലർ ഉപയോഗിച്ച് കഴിഞ്ഞതും പതിയെ കിഷോറിന്റെ ശ്വാസഗതി സാധാരണ പോലെയായി. അമ്പിളി കണ്ണുതുടച്ച് അവന് അരികിലേക്ക് ഇരുന്നുകൊണ്ട് അവന്റെ മുടിയിൽ മെല്ലെ തലോടി. " ഒന്നുമില്ല.... ഉറങ്ങിക്കോ.... " കിഷോർ സ്വാധീനമുള്ള കൈകൊണ്ട് അമ്പിളിയുടെ വലതു കൈ പിടിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു. അവന്റെ ഹൃദയം പെരുംപറ മുഴക്കുന്നത് അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു..... " മാപ്പ്... " കിഷോർ മെല്ലെ പറഞ്ഞു. " എന്തിന്? " അമ്പിളി അത്ഭുതപ്പെട്ടു. " എന്താ കിഷോറേട്ടാ? എന്താ പറ്റിയത്? ഉറങ്ങുന്നത് കണ്ടിട്ടല്ലേ ഞാൻ തുണി കഴുകാൻ പോയത്? സ്വപ്നം കണ്ടോ? പേടിച്ചോ? " ഒരു കുഞ്ഞിനോട് എന്നപോലെ അവൾ അവനോട് ഓരോന്ന് ചോദിച്ചു. " സാരമില്ല... ഉറങ്ങിക്കോ... ഞാൻ ഇവിടെ തന്നെ ഇരിക്കാം... " അമ്പിളി തലകുനിച്ച് അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു. കിഷോർ കണ്ണുകൾ മുറുകെ അടച്ചു. അവന്റെയുള്ളം വെന്ത് നീറി.... കുറ്റബോധത്താൽ ഉരുകി. " മാപ്പ്.... " ഹൃദയംകൊണ്ട് അവൻ അവളോട് ഒരായിരം വട്ടം മാപ്പപേക്ഷിച്ചു.... 🌜 🌜 🌜 🌜 🌜 കഥയോട് ഇഷ്ടക്കേട് തോന്നിയാൽ തുറന്ന് പറയൂ ട്ടൊ... #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
37അയലത്തെ അമ്പിളി 🌜 " അപ്പു ആണല്ലോ..... " രുദ്രൻ വിളി കേട്ട പാടേ വീട്ടിലേക്ക് ഓടി... പിറകെ വിഷ്ണുവും. വീട്ടിലേക്ക് ഓടിക്കയറി, തുറന്നു കിടന്ന മുൻ വാതിലിലൂടെ ഹാളിലേക്ക് ചെന്ന രുദ്രൻ അവിടെ കണ്ട കാഴ്ചയിൽ തറഞ്ഞു നിന്ന് പോയി. രുഗ്മിണി അമ്മ ഹാളിലെ നിലത്തിരിപ്പുണ്ട്. അവരെ ഒരു നോട്ടമേ രുദ്രൻ നോക്കിയുള്ളൂ. വാ പിളർന്ന് നിന്ന് പോയി... പിന്നെ പരിസരം മറന്നതു പോലെ ഉറക്കെ പൊട്ടിച്ചിരിച്ചു. അവന് പിറകെ ഓടിക്കയറി വന്ന വിഷ്ണുവും ചിരി തുടങ്ങി. വിഷ്ണു കണ്ണെടുക്കാതെ രുഗ്മിണിയമ്മയെ തന്നെ നോക്കി. രുഗ്മിണിയമ്മയുടെ നരകയറിയ മുടി ഇരുവശത്തുമായി കൊമ്പ് കെട്ടി വച്ചിട്ടുണ്ട്. അതിൽ പകുതിയും പുറത്തേയ്ക്ക് ഊർന്നുവീണു കിടക്കുന്നു. നെറ്റിയിൽ കരി കൊണ്ടൊരു വലിയ വട്ടപ്പൊട്ട്. രണ്ട് കണ്ണിലും നിറയെ കരി വാരി പൊത്തി വച്ചിട്ടുണ്ട്. അതു പോലെ തന്നെ പുരികത്തും. നെറ്റിയിൽ ഉള്ളതു പോലെ ഒരു പൊട്ട് കവിളത്തും ഉണ്ട്. അതുപോലെ തന്നെ വൈറ്റ് സിമന്റിനകത്ത് വീണത് മാതിരി മുഖം മുഴുവൻ പൗഡറും. ദേവി ക്ഷേത്രത്തിൽ നിന്നും കിട്ടിയ കുങ്കുമം വെള്ളത്തിൽ ചാലിച്ച് ചുണ്ടിൽ വാരി പൂശിയിട്ടുണ്ട്. രുദ്രന്റെ കാറിന്റെയും ബൈക്കിന്റെയും കീചെയിനകൾ ഇരു ചെവിയിലെയും ചെവിക്കുടയിലൂടെ തൂക്കിയിട്ടിരിക്കുന്നു. രണ്ടു വലിയ ദോശക്കല്ലുകൾ പോലെ അത് ഞാന്ന് കിടന്ന് ആടുന്നുണ്ട്. " നല്ല ചേലുണ്ട്...! " രുദ്രൻ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞതും രുക്മണിയമ്മ അവനെ ദയനീയമായി നോക്കി. " എന്നും രുക്കിനി അമ്മയല്ലേ അപ്പുവിനെ ഒരുക്കണത്. ഇന്ന് അപ്പു രുക്കിനി അമ്മേ ഒരുക്കീതാ.... കൊള്ളാവോ അച്ഛാ? " അപ്പുവിന്റെ നിഷ്കളങ്കമായ ചോദ്യം. " പിന്നേ.... നന്നായിട്ടുണ്ട്. " രുദ്രൻ വാ പൊത്തിക്കൊണ്ട് തലയാട്ടി. " രുക്കിനി അമ്മ കുഞ്ഞാവയായി.... ഇനി തൊട്ടിലിൽ കിടത്തി ആട്ടി ആട്ടി ഉറക്കണം.... " അപ്പു ചിരിയോടെ തന്റെ പ്ലാനുകൾ പറയുകയാണ്.... " അല്ല.... ഇത് കാണിക്കാനാണോ നീ ഇവിടെ കിടന്നു ഓടി വായോ എന്ന് വിളിച്ചു കൂവിയത്...? " രുദ്രൻ ചോദിച്ചതും അപ്പു അല്ല എന്ന തലയാട്ടി. " രുക്കിനി അമ്മ ഇപ്പോ കുഞാവയല്ലേ? നടന്നു വന്നപ്പോൾ ഹാളിലെ തറേല് മൂത്രമൊഴിച്ചു. അതിൽ ചറക്കി പോത്തോന്ന് വീണു. അതാ ഞാൻ അച്ഛനെ വിളിച്ചേ.... " രുദ്രൻ അപ്പോൾ മാത്രമാണ് രുഗ്മിണി അമ്മയുടെ ഇരിപ്പ് ശ്രദ്ധിച്ചത്. കാലു മുന്നിലേക്ക് നീട്ടി വെച്ച്, കൈ രണ്ടും പിറകിലേക്ക് കുത്തി, പിറകിലേക്ക് അല്പം വളഞ്ഞിരിക്കുന്നവരുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞിട്ടുണ്ട്. " അയ്യോ..... " രുദ്രൻ തലയിൽ കൈവെച്ചു പോയി. അപ്പുവിനെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് അവൻ രുഗ്മിണിയമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. രുദ്രനും വിഷ്ണുവും ചേർന്ന് അവരെ താങ്ങിപ്പിടിച്ച് സോഫയിലേക്ക് ഇരുത്തി. രുദ്രൻ വേഗം തന്നെ അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തിട്ട് വന്നു. " ആശുപത്രിയിൽ പോണോ രുഗ്മിണിയമ്മേ? " അവർ വെള്ളം കുടിക്കുന്നതിനിടയിൽ രുദ്രൻ ആശങ്കയോടെ ചോദിച്ചു. " അത്രക്കൊന്നും ഇല്ല കുഞ്ഞേ.... ഇതിപ്പോ മൂടിടിച്ചാ വീണത്. അതോണ്ട് തന്നേ എണീക്കാൻ പറ്റീല്ല. അതാ അപ്പുമോളോട് നിന്നെ ഒന്ന് വിളിക്കാൻ പറഞ്ഞത്. അതിന് ഈ കാ‍ന്താരി ഇങ്ങനെ കാറി കൂവുംന്ന് ഞാൻ അറിഞ്ഞോ? " രുഗ്മിണിയമ്മ അപ്പുവിനെ ചിരിയോടെ ഒന്ന് കൂർപ്പിച്ചു നോക്കി. " അപ്പുനെ കുളിപ്പിച്ചിട്ട് ഒരുക്കാൻ വേണ്ടി കരീം പൌഡറും ഒക്കെ എടുത്തു വച്ചതാ ഞാൻ. അപ്പൊ അവക്ക് എന്നെ ഒരുക്കണം. പറ്റില്ല എന്ന് പറഞ്ഞപ്പോ കരച്ചിൽ തുടങ്ങി. അതാ ഇരുന്ന് കൊടുത്തത്. എന്നെ ഈ കോലത്തിൽ ആക്കി കഴിഞ്ഞതും ഞാൻ അവളെ ഒരുക്കാതിരിക്കാൻ ആശാത്തി മുറീന്ന് ഇറങ്ങി ഒറ്റ ഓട്ടവാന്നെ... ഞാൻ അവളുടെ പിറകെ വന്നതാ. വെള്ളം കിടന്നത് കണ്ടില്ല.... " രുഗ്മിണിയമ്മ പറഞ്ഞതും രുദ്രൻ അപ്പുവിനെ നോക്കി. " അപ്പു ഇങ്ങ് വന്നെ.... " രുദ്രൻ അവളെ തന്റെ അടുത്തേക്ക് വിളിച്ചു. അപ്പു രുദ്രന്റെ അടുത്ത് വന്ന് പതുങ്ങി നിൽപ്പായി. " രുഗ്മിണിയമ്മ എങ്ങനെ വീണെന്നാ പറഞ്ഞെ? " " അത്... പിന്നെ... രുക്കിനിഅമ്മ... മൂത്രം ഒഴിച്ചപ്പോ... " " അപ്പൂ.....! " രുദ്രൻ താക്കീതോടെ വിളിച്ചു. അതോടെ അപ്പു സത്യം പറയാൻ തയ്യാറായി. " അപ്പു വാട്ടർകളർ എടുത്തപ്പോ ബ്രഷ് മുക്കാൻ പാത്രത്തിൽ എടുത്ത് വച്ച വെള്ളം അറിയാതെ തട്ടി വീണു പോയതാ... " മുഖം താഴ്ത്തി ഇരുകയ്യും പിറകിൽ കെട്ടി ആടി ആടി നിന്ന് പറയുന്നവളെ കണ്ടപ്പോ രുദ്രന് വല്ലാത്ത വാത്സല്യം തോന്നി. അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചു. " ഇനി ഇങ്ങനെ കുറുമ്പോന്നും കാണിക്കരുത് കേട്ടോ? " അപ്പു തലയാട്ടി. " അമ്മൂമ്മയോട് സോറി പറഞ്ഞെ.... " അപ്പു ഉടനെ തന്നെ രുഗ്മിണി അമ്മയോട് സോറി പറഞ്ഞു. ഒപ്പം കെട്ടിപ്പിടിച്ച് കരിപുരണ്ട കവിളിൽ ഒരു ഉമ്മയും കൊടുത്തു. " അതൊന്നും സാരമില്ല കുഞ്ഞേ... നീ എന്റെ കുറുമ്പി കുട്ടിയല്ലേ? " രുഗ്മിണി അമ്മയും അവളെ ചേർത്തണച്ചു. " അല്ല... അപ്പു ബൂട്ടീഷൻ ഈ മേക്കപ്പ് ട്രിക്ക്കളൊക്കെ എവിടുന്ന് പഠിച്ചതാ? " ചോദിച്ചത് വിഷ്ണുവാണ് . " അതേ അച്ഛന്റെ ഫോണിൽ റീൽസ് കണ്ടതാ. ഒരു കുഞ്ഞാവ അമ്മേ ഒരുക്കണത്. എന്റെ അമ്മ ജയിലിൽ അല്ലെ? അതോണ്ട് ഞാൻ അമ്മൂമ്മേ ഒരുക്കി. " അപ്പുവിന്റെ മറുപടി കേട്ട് വിഷ്ണു നേരെ നോക്കിയത് രുദ്രന്റെ മുഖത്തേക്കാണ്. അവൻ മുഖം കുനിച്ച് കളഞ്ഞു. രുദ്രന്റെ അവസ്ഥ മനസ്സിലായതു കൊണ്ടാവാണം ചോദ്യങ്ങൾ ഒന്നുമില്ലാതെ വിഷ്ണു എഴുന്നേറ്റു. അവനും എല്ലാം നേരത്തെ തന്നെ അറിഞ്ഞിരുന്നു.... " എന്നാൽ ഞാൻ ഇറങ്ങട്ടെ രുദ്രേട്ടാ... ഇടയ്ക്ക് വരാം.... " അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ഇറങ്ങി പുറത്തേക്ക് നടന്നു. 🌜 ബെഡിൽ വിരിച്ചിരുന്ന വിരിപ്പും കിഷോറിന്റെ വസ്ത്രങ്ങളും ഒക്കെ മാറ്റി വേറെ ഇടിവിപ്പിച്ചു കൊടുത്തു അമ്പിളി. ആദ്യമൊക്കെ ഒറ്റയ്ക്ക് കിഷോറിന്റെ വസ്ത്രങ്ങൾ മാറ്റി കൊടുക്കാൻ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അത്രകണ്ട് പ്രയാസമില്ല. മെലിഞ്ഞുണങ്ങി അസ്ഥിപഞ്ചരം പോലെ കിടക്കുന്ന ഒരു മനുഷ്യനെ തിരിച്ചും മറിച്ചുമൊക്കെ കിടത്താൻ എന്തു പാട്? മാറ്റിയ വസ്ത്രങ്ങളും എടുത്ത് അടുക്കള വാതിലിൽ കൂടി അമ്പിളി പുറത്തേക്കിറങ്ങി. അവിടെയാണ് അലക്ക് കല്ല്. ഈ തുണികളും കൂടി അലക്കി വിരിച്ചിട്ട് വേണം അമ്മിണി പശുവിനെ തിരികെ തൊഴുത്തിലേക്ക് കൊണ്ടു വന്ന് കെട്ടാൻ. കിഷോറിന്റെ ചേച്ചിയുടെ പറമ്പിൽ അതിനെ മേയാൻ വിട്ടിരിക്കുകയാണ്. അതു കൂടി കഴിഞ്ഞു വേണം ഒന്ന് നടുനിവർത്താൻ... തുണികൾ വെള്ളത്തിലേക്ക് മുക്കി വെച്ച് നടുവിൽ പിടിച്ചുകൊണ്ട് അമ്പിളി നിവർന്നു നിന്നു. നേരെ നോക്കിയപ്പോൾ കണ്ടതോ? തൊടിയിലെ മാവിലായി അമ്മിണിപ്പശുവിനെ കിട്ടിയിരുന്ന കയർ അഴിച്ചുവിടുന്ന കിഷോറിന്റെ അമ്മയെ. " ഈശ്വരാ... ഇവരിത് എന്താ ചെയ്യുന്നേ? " അമ്പിളി അങ്ങോട്ടേക്ക് ഓടിച്ചെന്നു. " നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിന്റെ പറമ്പിൽ ഈ ജന്തൂനെ കൊണ്ട് കെട്ടരുതെന്ന്.... " അമ്പിളിയെ കണ്ടതും അഴിച്ച കയർ നിലത്തേക്ക് എറിഞ്ഞു കൊണ്ട് അവർ അവളോട് അരിശപ്പെട്ടു. " ഈ മിണ്ടാപ്രാണിയുടെ പാല് വിട്ടുകിട്ടുന്ന കാശുകൊണ്ടാ നിങ്ങളും മൂന്ന് നേരം തിന്നും കുടിച്ചും കിടക്കുന്നത്. അത് മറക്കണ്ട. " അവരുടെ പ്രവർത്തി കണ്ട് അമ്പിളിക്ക് ദേഷ്യം വന്നു പോയി. " ഓ... അവള് വലിയ കെട്ടിലമ്മ. എന്റെ ചെറുക്കന് ആവതുണ്ടായിരുന്നെങ്കിലെ അവൻ എന്നെ നല്ല പോലെ നോക്കിയേനെ.... ഇത് നാക്കിൽ പുരളാൻ ഇല്ലാത്ത വല്ലതും വച്ചുണ്ടാക്കി തരണേനാ അവളീ കെടന്ന് ചെലക്കണത്....! " അമ്പിളി അത് കേട്ടില്ല എന്ന് നടിച്ചു. രാവിലെ മുതൽ ഓരോന്നൊക്കെ നുള്ളി പെറുക്കി ചെയ്ത് നടക്കുന്നതാണ്. അവരോട് വഴക്കുണ്ടാക്കാനുള്ള മാനസികാവസ്ഥയിൽ ഒന്നും ആയിരുന്നില്ല അമ്പിളി. നിലത്തു കിടന്നിരുന്ന കയറ് കയ്യിലെടുത്ത് വലിച്ചു കൊണ്ട് അമ്പിളി പശുവിനെ തൊഴുത്തിലേക്ക് നടത്തി. " ഇനി മേലിൽ ഈ സാധനത്തിനെ ഇങ്ങോട്ട് കേറ്റി പോകരുത്. പറമ്പ് മുഴുവൻ ചാണകമിട്ട് നാശമാക്കിയിരിക്കുന്നു... നശൂലം.... " പറയുന്നതിനൊപ്പം കിഷോറിന്റെ അമ്മ തൊട്ടടുത്ത് നിന്നിരുന്ന പൂച്ചെടിയുടെ കമ്പ് വലിച്ചൊടിച്ച് പശുവിന്റെ പുറകിൽ ആഞ്ഞടിച്ചു. പശു ഉച്ചത്തിൽ അമറികൊണ്ട് മുന്നോട്ടു കുതിച്ചു. അമ്പിളിയത് പ്രതീക്ഷിക്കാതെ ഇരുന്നതിനാൽ അവളുടെ കൈയിലെ കയറിന്റെ പിടി വിട്ടു പോയി. " ഈശ്വരാ എന്റെ പശു... " അവൾ ഉറക്കെ നിലവിളിച്ചു പോയി. പശു വീടിന്റെ വശത്തുകൂടി മുറ്റത്തേക്ക് കടന്ന് മുന്നിലെ ഗേറ്റും കഴിഞ്ഞ് റോഡിലേക്ക് ഓടിയിറങ്ങി. പിറകെ അമ്പിളിയും... റോഡിൽ എതിരെ ഒരു കാർ വരുന്നത് കണ്ടതും അമ്പിളി ഓട്ടത്തിന്റെ വേഗത കൂട്ടി. പശുവിന്റെ പാലും, കോഴി മുട്ടയും ഒക്കെ വിറ്റ് കിട്ടുന്ന കാശും പിന്നെ അല്ലറ ചില്ലറ പരിപാടികളും ഒക്കെ കൊണ്ടാ വീട്ടിലെ ചിലവുകളൊക്കെ ഒരുവിധം കഴിഞ്ഞു പോകുന്നത്. അതിനെന്തെങ്കിലും പറ്റിയാൽ പിന്നെ എല്ലാം കുഴഞ്ഞു മറിഞ്ഞത് തന്നെ.... അമ്പിളി വെപ്രാളത്തോടെ മുന്നോട്ട് ഓടി. 🌜 🌜 🌜 🌜 🌜 #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ
36അയലത്തെ അമ്പിളി 🌜 സ്റ്റേഷന് ഉള്ളിലേക്ക് കയറി എസ് ഐ യുടെ ചെയറിലേക്ക് ചാഞ്ഞിരുന്നു ജയിംസ്. " എടോ ശങ്കറെ..... " ജയിംസ് വിളിച്ചപ്പോൾ ഒരു പോലീസുകാരൻ ഓടി വന്ന് അയാളുടെ മുന്നിൽ സല്യൂട്ട് ചെയ്തു നിന്നു. " കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിൽ തെളിയാതെ കിടക്കുന്ന കേസുകളുടെ മുഴുവൻ ഡീറ്റൈൽസും എനിക്ക് വേണം.... With in one hour... " " Sir....! " അയാൾ പിന്നെയും സല്യൂട്ട് ചെയ്തു തിരികെ തന്റെ സീറ്റിലേക്ക് തന്നെ മടങ്ങി വേഗത്തിൽ പറഞ്ഞ പണി തുടങ്ങി. " സാറേ... അവന് ബോധം വന്നു. " മറ്റൊരു പോലീകാരൻ വന്ന് പറഞ്ഞതും ജയിംസ് ഒന്ന് മൂളിക്കൊണ്ട് സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. 🌜 സോഫിയക്ക് പ്രതാപനോടുള്ള പ്രണയം വീട്ടിൽ ആർക്കും അറിയുമായിരുന്നില്ല. പ്രതാപൻ ഹിന്ദു ആയതിനാൽ അപ്പനും അമ്മയും അതിനെ എതിർക്കും എന്നറിയുന്നത് കൊണ്ട് അവളത് അവരോട് പറയാൻ മടിച്ചിരുന്നു. ഏട്ടനായ തോമസിനോട് ഒക്കെയും തുറന്ന് പറയാൻ ധൈര്യം സംഭാരിച്ചിരിക്കുമ്പോഴാണ് പ്രതാപൻ എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് പോയത്. അതോടെ സോഫിയ ആകെ തകർന്നു പോയി. സോഫിയയുടെ പ്രണയം അറിയാതെ സോഫിയക്കായി വീട്ടുകാർ കണ്ടെത്തിയതായിരുന്നു ജയിംസിനെ. ജയിംസിന്റെ കാര്യം സോഫിയയോട് പറയാനിരുന്നപ്പോഴാണ് അവൾ ജോലി ഉപേക്ഷിച്ചു തിരികെ വരുന്നത്. തിരികെ വന്ന സോഫിയ തികച്ചും മൂകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അവൾ വീടിന്റെ മുകൾ നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചില്ല .... ഏറെ നാളുകൾക്ക് ശേഷം ആരോഗ്യവും വീണ്ടു കിട്ടി. പക്ഷെ... അവളുടെ ഓർമ്മകൾ മാത്രം നഷ്ടപ്പെട്ടു പോയി. പിന്നെയും മാസങ്ങളെടുത്തു നഷ്ടമായ ഓർമ്മകൾ തിരികെ വരാൻ. അപ്പോഴേക്കും അവൾ വല്ലാത്തൊരു ട്രോമയിൽ അകപ്പെട്ടു പോയിരുന്നു. അതിനാൽത്തന്നെ തോമസിന് അവളോട് നേരിട്ട് വിവരങ്ങൾ ചോദിച്ചറിയാനുമായില്ല. സോഫിയയുടെ ആത്മഹത്യ ശ്രമത്തിന്റെ കാരണം തോമസ് പലവഴിക്കും അന്വേഷിച്ചു എങ്കിലും, അവരുടെ ബന്ധം ജോലി സ്ഥലത്ത് പോലും ഇരുവരും രഹസ്യമായി സൂക്ഷിച്ചിരുന്നതിനാൽ അയാൾക്കത് കണ്ടെത്താനായില്ല. രണ്ട് വർഷത്തോളം എടുത്തു സോഫിയ്ക്ക് ഒരു പ്രണയനഷ്ടം ഉണ്ടാക്കിയ മെന്റൽ ട്രോമയിൽ നിന്നും പുറത്ത് വരാൻ ... അപ്പോഴും അവളൊരു വിവാഹത്തിന് തയാറായില്ല. എന്നോ മനസ്സിൽ കയറിക്കൂടിയവളെ മറക്കാൻ ജയിംസിനും കഴിഞ്ഞില്ല. അയാൾ കാത്തിരുന്നു ..... സോഫിയ തന്നെ അംഗീകരിക്കുന്ന ദിനത്തിനായി .... കുറച്ചു മാസങ്ങൾക്കു മുൻപ് മാത്രമാണ് സോഫിയക്ക് സംഭവിച്ച അത്യാഹിതത്തിന് പിന്നിൽ പ്രതാപനാണെന്ന സത്യം തോമസ് തിരിച്ചറിഞ്ഞത്. ആ കഥ അയാൾക്ക് പറഞ്ഞു കൊടുത്തതാകട്ടെ സോഫിയ അത് വരെ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന അവളുടെ ഡയറിയും .... അപ്പോഴേക്കും സോഫിയയുടെ മനസ്സിൽ ജയിംസ് ഇടം പിടിച്ചു തുടങ്ങിയിരുന്നു. സോഫിയക്ക് സംഭവിച്ചത് ഒക്കെയും ജയിംസിനോട് തുറന്ന് പറയാൻ തന്നെ തോമസ് തീരുമാനിച്ചു. വിവാഹ ശേഷം അവൻ ഇതൊക്കെ അറിഞ്ഞാൽ ... അതവരുടെ ബന്ധത്തെ ബാധിച്ചാൽ ... സോഫിയ വീണ്ടും പഴയ അവസ്ഥയിലേക്ക് പോയാലോ എന്നയാൾ ഭയന്നു. അത് കൊണ്ട് വിവാഹത്തിന് മുൻപ് തന്നെ ജയിംസ് എല്ലാം അറിയേണ്ടതുണ്ട് എന്നയാൾ കരുതി. ഒക്കെ അറിഞ്ഞു കഴിയുമ്പോൾ ജയിംസ് വിവാഹത്തിൽ നിന്നും പിന്മാറും എന്ന് തന്നെ അയാൾ കരുതി. പക്ഷെ ജയിംസ് അയാളെ അത്ഭുതപ്പെടുത്തി കളഞ്ഞു. " സ്നേഹിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല തോമാച്ചായാ.... അവൾ അയാളെ അത്രയും ആത്മാർത്ഥമായി സ്നേഹിച്ചിരുന്നത് കൊണ്ടല്ലേ ജീവൻ കളയാൻ പോലും തയാറായത്? പിന്നെ അവളുടെ ശരീരത്തിനേറ്റ കളങ്കം.... ഞാൻ സ്നേഹിച്ചത് അവളെയാണ് അച്ചായാ... അതിൽ അവളുടെ മനസ്സും ഉണ്ട്. അവിടെ ഇപ്പൊ ഞാൻ മാത്രമേ ഉള്ളൂ എന്നെനിക്ക് അറിയാം. പിന്നെ ഞാൻ എന്തിന് അവളുടെ ഭൂതകാലം ചികയണം...? " തോമസ് അന്ന് ജയിംസിനെ നിറഞ്ഞ മനസ്സോടെ ചേർത്ത് പിടിച്ചു. പിന്നീട് തോമസും ജയിംസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതാപനെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് അറിയാൻ കഴിഞ്ഞു എങ്കിലും അപ്പോഴേക്കും പ്രതാപൻ കാവ്യയുമായി സ്ഥലം വിട്ട് കഴിഞ്ഞിരുന്നു. ..... 🌜 ദിനങ്ങൾ കൊഴിഞ്ഞു വീണു ... പ്രതാപൻ ജയിലിൽ ആയി ... അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കൊലപാതക കേസിലെ യദാർത്ഥ പ്രതി മരണപ്പെട്ടു എന്നറിഞ്ഞ ജയിംസ് അത് പ്രതാപന്റെ തലയിലേക്ക് ഇട്ട് കൊടുത്തു. കോടതി പ്രതാപനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബാക്കി വഴിയേ എന്ന് ജയിംസ് മനസ്സിൽ ഉറപ്പിച്ചു. ജയയുടെ സർജറി കഴിഞ്ഞു ... സർജറിക്ക് വേണ്ടുന്ന കാശ് ലതയും രുദ്രനും ചേർന്നാണ് കൊടുത്തത്. ഹോസ്പിറ്റലിലെ ആവശ്യങ്ങൾക്ക് എല്ലാം പപ്പുവേട്ടനും ലതയ്ക്കും കൂട്ടായി രുദ്രനും ഉണ്ടായിരുന്നു. അത് അവർക്ക് ഇരുവർക്കും വലിയ ആശ്വാസം തന്നെ ആയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ തിയേറ്റ റിന് പുറത്ത് വന്ന് കുഴപ്പമൊന്നുമില്ല എന്ന് പറയും വരേയ്ക്കും പപ്പുവേട്ടൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. ഡോക്ടർ സംസാരിച്ചു മടങ്ങിയതും അയാൾ അരികിൽ ഉണ്ടായിരുന്ന രുദ്രനെ രണ്ട് കൈ കൊണ്ടും വരിഞ്ഞു മുറിക്കും പോലെ ചുറ്റി പിടിച്ചു. ശ്വാസം കഴിക്കാൻ പോലും കഴിയാത്ത വിധം ഏങ്ങലോടെ അവന്റെ തോളിലേക്ക് തല ചായ്ച്ചു പൊട്ടികരഞ്ഞു. " ദൈവം എനിക്ക് തന്ന മകനാടാ നീ " എന്നയാൾ അന്നേരം പിറുപിറുക്കുന്നുണ്ടായിരുന്നു. ജയയുടെ സർജറി വിജയകരമായിരുന്നു എന്ന വാർത്ത രുദ്രനും വല്ലാത്ത ആശ്വാസം തന്നെ ആയിരുന്നു. രുദ്രനും കഴിഞ്ഞു പോയ ദിനങ്ങൾക്കുള്ളിൽ അപ്പുമോള് മാത്രമുള്ള ഒരു ജീവിതവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നുണ്ടായിയുന്നു .... കാവ്യയുടെ അഭാവം അപ്പുവിനെ ബാധിച്ചതേ ഇല്ല .... അല്ലെങ്കിൽ അവളെ വിഷമതകൾ ഒന്നും അറിയിക്കാതിരിക്കാൻ സരസ്വതി അമ്മയും രുദ്രനും അത്രകണ്ട് ശ്രദ്ധിച്ചിരുന്നു. 🌜 രുദ്രൻ അമ്പിളിയോട് കിഷോറിനെയും കൂട്ടി നാട്ടിലേക്ക് വരാൻ ഇതിനോടകം പലവട്ടം പറഞ്ഞു കഴിഞ്ഞു. പക്ഷേ അമ്പിളിയതിന് തയ്യാറായിരുന്നില്ല. നാട്ടിലേക്ക് വന്നാൽ കിഷോറിന്റെ ചികിത്സയ്ക്ക് വേണ്ടുന്ന എല്ലാം ഒരുക്കി തരാം എന്ന് രുദ്രൻ പറഞ്ഞിട്ടും അമ്പിളി ഓരോ ഒഴിവു കഴിവ് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. അമ്പിളി നാട്ടിലേക്ക് വരാതിരിക്കാൻ മറ്റെന്തോ കാരണമുണ്ട് എന്ന് രുദ്രന് ഇതിനോടകം മനസ്സിലായിരുന്നു. അതൊരിക്കലും കിഷോറിന്റെ ചികിത്സയെ സംബന്ധിക്കുന്നത് അല്ല എന്നും അവന് ഉറപ്പായിരുന്നു. അമ്പിളി പറഞ്ഞത് പ്രകാരം അവളുടെ വീടും പരിസരവും ഒക്കെ പണിക്കാരെ നിർത്തി രുദ്രൻ വൃത്തിയാക്കിയിട്ടു. അതിന്റെ പിറ്റേന്ന് തന്നെ അമ്പിളിയുടെ അമ്മായിയുടെ മകൻ വിഷ്ണു അമ്പിളിയുടെ അച്ഛൻ കുമാരനെ വീട്ടിലേക്ക് കൊണ്ടുവന്നു. പണിക്കാർക്ക് രുദ്രൻ കൊടുത്ത പൈസ അമ്പിളി വിഷ്ണുവിന്റെ പക്കൽ കൊടുത്തു വിട്ടിരുന്നു. രുദ്രന് അത് വിഷമം ഉണ്ടാക്കി എങ്കിലും അവനത് പുറമെ കാണിച്ചില്ല. രുദ്രനും വിഷ്ണുവും ചേർന്നാണ് അമ്പിളിയുടെ അച്ഛനെ താങ്ങിപ്പിടിച്ച് അകത്തെ മുറിയിലേക്ക് കൊണ്ട് കിടത്തിയത്. അയാൾ ആകെ മെലിഞ്ഞുണങ്ങി വല്ലാത്തൊരു കോലത്തിൽ ആയിരുന്നു. " രുദ്രേട്ടാ.... മറ്റേ ആള് വരില്ലേ? ആ ഹോം നഴ്സ്? എന്താ അയാളുടെ പേര്? " മുറിയ്ക്ക് പുറത്തേക്കിറങ്ങി കൊണ്ട് വിഷ്ണു ചോദിച്ചു. " രാജേഷ്... അവൻ വരും. കുറച്ചു മുന്നേ എന്നെ വിളിച്ചിരുന്നു. ഒരു അരമണിക്കൂറിനകത്ത് എത്തും എന്നാ പറഞ്ഞത്. " " ഹ്മ്... അയാള് രാത്രിയിൽ കൂടി നിൽക്കുമല്ലോ അല്ലേ? " " അതൊക്കെ അവൻ നിൽക്കും. അമ്പിളി അക്കാര്യം ഒക്കെ അവനോട് നേരിട്ട് സംസാരിച്ചിട്ടുണ്ടല്ലോ..എന്നാലും മാസത്തിൽ ഒരു ദിവസം വീട്ടിൽ പോണമെന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഒരു ദിവസത്തെ കാര്യം അല്ലെ? നമുക്ക് എന്തെങ്കിലും ചെയ്യാം. " രുദ്രന് അത് അത്ര പ്രശ്നമായി തോന്നിയില്ല. " അല്ല വിഷ്ണു... മാമനെ ഇങ്ങോട്ട് കൊണ്ടുവരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അമ്പിളി കൂടി കിഷോറിനെയും കൊണ്ട് ഇങ്ങോട്ട് വരുമായിരിക്കും എന്ന്... ഇതിപ്പോ വയ്യാത്ത മാമൻ ഇവിടെ ഒറ്റയ്ക്ക്....? രാജേഷിനെ എനിക്കറിയാം. ആള് നല്ലവനാ. പ്രശ്നക്കാരൻ ഒന്നുമല്ല. എന്നാലും... എത്ര അറിയാമെന്ന് പറഞ്ഞാലും ഒരു ഹോംനേഴ്സ് ഒക്കെ നമ്മൾ നോക്കുന്നത് പോലെ നോക്കുമോ? " അമ്പിളിയോട് ചോദിച്ചിട്ട് വ്യക്തമായി മറുപടി കിട്ടാത്ത ഒരു ചോദ്യം രുദ്രൻ വിഷ്ണുവിനോട് തന്നെ ചോദിച്ചു. " ഇവിടെ മാമൻ ഒറ്റയ്ക്ക് അല്ലെ ഇന്ന് ഞാനും അവളോട് ചോദിച്ചതാ.... അപ്പൊ അവൾ പറയാ രുദ്രേട്ടൻ അടുത്ത് ഉണ്ടല്ലലോ എന്ന്... " രുദ്രൻ അത് കേട്ട് ഒന്ന് ചിരിച്ചു. " സത്യത്തിൽ മാമനെ ഇപ്പൊ ഇങ്ങോട്ട് മാറ്റാൻ കാരണം എന്റെ അമ്മയാ... ഇല്ലെങ്കിൽ മാമൻ ഇവിടെ വന്ന് ഇങ്ങനെ ഒറ്റയ്ക്ക് കിടക്കേണ്ടി വരില്ലായിരുന്നു. " വിഷ്ണുവിന്റെ സ്വരത്തിൽ എവിടെയൊക്കെയോ അമ്മയോടുള്ള നീരസം നിറഞ്ഞു നിന്നു. " ഇവിടത്തെ ഈ നാലു സെന്ററും വീടും മാമൻ അമ്മയ്ക്ക് എഴുതി കൊടുക്കുമെന്ന് വിചാരിച്ചിട്ടാണ് അന്നമ്മ മാമനെ ഞങ്ങടെ വീട്ടിലോട്ട് കൊണ്ട് പോയത്. മാമനെ നോക്കണതിന്റെ കൂലി... അത് അമ്പിളിക്കേ കൊടുക്കുള്ളൂ എന്ന് മാമൻ തറപ്പിച്ചു പറഞ്ഞതോടെ അമ്മയ്ക്ക് മാമനോടുള്ള സ്നേഹം ഒക്കെ തീർന്നു. പിന്നീട് എപ്പഴും ഓരോ കുത്തുവാക്കും കുറ്റപ്പെടുത്തലും.... എത്രയെന്ന് പറഞ്ഞാ ഈ പേരും പറഞ്ഞു അമ്മേടെ കൂടെ വഴക്ക് കൂടുന്നത്? ഞാൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ അമ്മ മാമനെ തിരിഞ്ഞു നോക്കുമോ എന്നു പോലും സംശയമാണ്. തിന്നാനും കുടിക്കാനും ഒക്കെ വല്ലതും കൊടുക്കുമോ എന്ന് തന്നെ അറിയില്ല. ഞാൻ ഉള്ളപ്പോ കുഴപ്പമില്ല. എന്റെ വഴക്ക് പേടിച്ച് ആവും.... " പണത്തിന്റെ അളവ് കൊല് കൊണ്ട് ബന്ധുത്വം പോലും അളക്കുന്ന മനുഷ്യർ! രുദ്രന് ചിരി വന്നു. " ഞാൻ എന്നും ജോലി കഴിഞ്ഞ് വന്നിട്ട് മാമനെ മുറിയിൽ ചെന്ന് കാണും. ഇന്നാൾ ഒരു ദിവസം ഞാൻ മുറിയിലേക്ക് ചെന്നപ്പോ മാമൻ പറഞ്ഞത് എന്താന്നോ? ' നാളെ വരുമ്പോൾ എനിക്ക് കുറച്ച് വിഷം വാങ്ങി കൊണ്ട് താടാ. സ്വന്തം കൂടെപ്പിറപ്പിന്റെ ചീത്തയും പ്രാക്കും കേട്ട് പിന്നെയും അവളെത്തന്നെ ആശ്രയിച്ച് ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ചത്തു പോകുന്നതാണെന്ന്.... ' ഞാനാണെങ്കിൽ അമ്പിളിയോട് സംസാരിച്ചു കൊണ്ട് നിൽക്കായിരുന്നെ.... മാമനോട് അവൾക്ക് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് ഫോണും കൊണ്ട് മാമന്റെ അടുത്തേക്ക് ചെന്നതാ ഞാൻ. മാമനത് അറിഞ്ഞില്ല.... മാമൻ അങ്ങനെയൊക്കെ പറയും എന്ന് ഞാനും കരുതിയില്ല.... മാമൻ പറഞ്ഞതൊക്കെ അവളന്ന് കൃത്യമായിട്ട് കേട്ടു. അന്ന് തന്നെ അവൾ എന്നോട് പറഞ്ഞു, ഇവിടത്തെ വീട് വൃത്തിയാക്കിയിട്ട് മാമനെ ഇങ്ങോട്ട് മാറ്റാൻ പോവുകയാണെന്ന്. അമ്മയുടെ സ്വഭാവമൊക്കെ അവൾക്ക് കുറെയൊക്കെ അറിയാം. എന്നാലും കാര്യങ്ങൾ ഇത്രയും ഭീകരമാണെന്ന് അവൾ അന്നാണ് ശരിക്കും മനസ്സിലാക്കിയത്. അവൾ അല്ലെങ്കിൽ തന്നെ നല്ല വിഷമത്തിലാണ്. ഇവിടുത്തെ കാര്യങ്ങൾ കൂടി പറഞ്ഞ് സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഞാൻ അങ്ങനെയൊന്നും അവളോട് പറഞ്ഞിരുന്നില്ല. എന്തായാലും അന്നത്തോടെ അവൾക്ക് കാര്യങ്ങളൊക്കെ കൃത്യമായിട്ട് മനസ്സിലായി. ഞാൻ പറഞ്ഞതാ അതൊന്നും വേണ്ട ഞാൻ ഇനി ശ്രദ്ധിച്ചോളാം എന്നൊക്കെ.... പക്ഷേ അവൾ നിർബന്ധം പിടിച്ചു. പിന്നെ ഞാനും കൂടുതലൊന്നും പറയാൻ പോയില്ല. അമ്മയ്ക്ക് ആർത്തി മൂത്ത് ഭ്രാന്തായതാ. എത്ര പറഞ്ഞാലും അവരുടെ തലയിലോട്ട് കയറില്ല. പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം? ഒന്നാമത് സുഖമില്ലാത്ത മനുഷ്യനാ. അതിന്റെ കൂടെ അമ്മ ഇങ്ങനെ ഓരോന്നൊക്കെ പറയുന്നത് കേട്ട് അവിടെ കിടന്ന് മനസ്സ് വിഷമിപ്പിക്കുന്നതിനെക്കാളും ഇവിടെ വന്ന് താമസിക്കുന്നതാ നല്ലതെന്ന് എനിക്കും തോന്നി. മനസമാധാനം എങ്കിലും കൂട്ടുവല്ലോ? " അയാൾ ഒന്ന് നെടുവീർപ്പിട്ടു. " ഇവിടുത്തെ വീട് വൃത്തിയാക്കി ഇടുന്ന കാര്യം ഒക്കെ അവൾ തന്നെ രുദ്രേട്ടനെ വിളിച്ച് സംസാരിച്ചോളാം എന്ന് പറഞ്ഞു. മുൻപ് എപ്പോഴോ ചേട്ടൻ എനിക്ക് നമ്പർ തന്നിരുന്നില്ല? അതെന്റെ ഫോണിൽ കിടപ്പുണ്ടായിരുന്നു... ഞാനാ ചേട്ടന്റെ നമ്പർ അവൾക്ക് കൊടുത്തത്. " " ഹ്മ്... അവൾ എന്നോട് പറഞ്ഞത് മാമൻ തന്നെന്നാ... അല്ല വിഷ്ണു. അമ്പിളിക്ക് മാമനോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ? " " എനിക്കറിഞ്ഞൂടാ രുദ്രേട്ടാ... ചില നേരത്തെ അവളുടെ സംസാരം കേട്ടാൽ അങ്ങനെ തന്നെയാ തോന്നാറ്. എന്താ കാര്യം എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ... എന്തോ ഉണ്ട്. എന്തെങ്കിലും ചോദിച്ചാൽ അവള് പറയോ? അതും ഇല്ല.... പഠിച്ചോണ്ടിരുന്നപ്പോ പിടിച്ചു കെട്ടിച്ചതല്ലേ? നല്ലോണം പഠിച്ചിരുന്ന കൊച്ചിനെ... അതും ആ ക്ളീറ്റസിനെ പേടിച്ച് ... അതിന്റെ ഒക്കെ ദേഷ്യം കാണും. " " വിഷ്ണു നീ ഇടയ്ക്ക് അങ്ങോട്ട് പോയൊന്നു തിരക്കണേ ടാ... ഞാൻ അന്ന് അവളെ കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് മനസ്സിലായത് കൂടിയില്ല. വല്ലാതെ കോലം കേട്ട് പോയി അവള്. എന്റെ കണ്മുന്നിൽ കിടന്ന് വളർന്ന കൊച്ചല്ലേ? ആ കോലത്തിൽ കണ്ടപ്പോ സങ്കടം വന്ന് പോയി. എനിക്ക് അവിടെ പോയി അവളുടെ കാര്യങ്ങൾ തിരക്കുന്നതിന് ഒരു പരിധിയില്ലേ? ഞാൻ അവളുടെ ആരാണെന്ന് ചോദിച്ചാൽ എന്തു പറയും? നിനക്ക് ആകുമ്പോൾ ആ പ്രശ്നമില്ലല്ലോ..... " അന്ന് അമ്പിളിയുടെ വീട്ടിൽ പോയപ്പോൾ കിഷോറിന്റെ അമ്മ പറഞ്ഞതൊക്കെ വീണ്ടും ഓർത്തു പോയി രുദ്രൻ. അമ്പിളിയുടെ അന്നത്തെ രൂപം വീണ്ടും രുദ്രന്റെ കണ്മുന്നിൽ തെളിഞ്ഞു. " ഞാൻ അവളെ വിളിക്കാറുണ്ട് ചേട്ടാ... എപ്പഴും പോയി തിരക്കാൻ പറ്റുന്ന ദൂരത്തൊന്നും അല്ലലോ? എനിക്ക് ആഴ്ചയിൽ ആകെ ഞായറാഴ്ച മാത്രമാണ് അവധി. അന്ന് ഒരു നൂറ് കൂട്ടം പണിയും കാണും. ഇടയ്ക്ക് ഞാൻ പോയിരുന്നു. ആ തള്ള ഉണ്ടല്ലോ? കിഷോറിന്റെ അമ്മ... അവരുടെ നാക്ക് ശെരിയല്ല.. എന്റെ അമ്മേടെ നാക്കിന്റെ പത്തിരട്ടി നീളമാണ് ആ തള്ളേടെ നാക്കിന്. എന്റമ്മോ... അന്ന് അവര് എന്തൊക്കെ ആണെന്ന് അറിയാമോ പച്ചക്ക് വിളിച്ചു പറഞ്ഞത്? ഇനി ഒരിക്കെ കൂടി അവരെ കണ്ടാൽ ആ സാധനത്തിന്റെ തലയിൽ ഞാൻ വല്ലതും എടുത്തു തല്ലി പൊട്ടിക്കും എന്ന് തോന്നിയത് കൊണ്ടാ പിന്നെ പോവാത്തത്. അതാണ്‌ ഞാൻ അവളോട് പറഞ്ഞത് കിഷോറിനേം കൂട്ടി ഇങ്ങ് പോരാൻ. പറഞ്ഞാ കേൾക്കണ്ടേ? " വിഷ്ണു തന്റെ ദേഷ്യം മറച്ചു വച്ചില്ല. അവർ സംസാരിച്ചു നിൽക്കവേ ഹോം നഴ്സ് എത്തി. കുമാരന്റെ അസുഖ വിവരങ്ങളും ആഹാരകാര്യങ്ങളും മറ്റും വിഷ്ണു തന്നെയാണ് അയാളോട് സംസാരിച്ചത്. " അച്ഛാ... ഓടി വായോ..... ഓടി വായോ.... " വിഷ്ണു പോകാനായി ഇറങ്ങുന്നേരമാണ് രുദ്രന്റെ വീട്ടിൽ നിന്നും അപ്പു മോളുടെ ഉറക്കെയുള്ള വിളി കേട്ടത്. " അപ്പു ആണല്ലോ..... " രുദ്രൻ വിളി കേട്ട പാടേ വീട്ടിലേക്ക് ഓടി... പിറകെ വിഷ്ണുവും. 🌜 🌜 🌜 🌜 🌜 ബാക്കി മറ്റന്നാൾ. കഥ ബോർ ആയി തുടങ്ങി എങ്കിൽ പറയണം കേട്ടോ... #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ
35 അയലത്തെ അമ്പിളി 🌜 സോഫിയ.... ഇരുനിരത്തിൽ ഒരല്പം തടിച്ചുരുണ്ടൊരു സുന്ദരി. അവളെ കാണുമ്പോൾ അവൾക്ക് ഇരുപത്തി അഞ്ച് തികഞ്ഞിട്ടുണ്ടായിരുന്നോ എന്ന് സംശയമാണ്. ആരോടും അധികം അടുപ്പം കാണിക്കാത്ത പ്രകൃതക്കാരി. അന്ന് കുറച്ചധികം കഷ്ടപ്പെട്ടിരുന്നു അവളെ ഒന്ന് വലയിൽ ആക്കി എടുക്കാൻ. സാധാരണ അവിവാഹിതകളോട് താല്പര്യം കാണിക്കാത്തതാണ്. അത്തരം റിലേഷൻസ് റിസ്ക് ആണ്. ഒഴിവാക്കി കളയാൻ പാടായിരിക്കും. ചിലപ്പോ തലയിൽ ആകാനും മതി. അത് കൊണ്ട് അത്തരം ബന്ധങ്ങളിൽ ഒന്നും അബദ്ധത്തിൽ പോലും ചെന്ന് ചാടാറുണ്ടായിരുന്നില്ല. പക്ഷെ എന്ത് കൊണ്ടോ അവളെ കണ്ടില്ല എന്ന് നടിക്കാൻ പറ്റിയില്ല. പതിയെ പതിയെ അവളെ തന്റെ വരുത്തിയിൽ ആക്കി എടുത്തു. അവിവാഹിതൻ ആണെന്ന് അവളെ വിശ്വസിപ്പിച്ചു. അവൾക്ക് തന്നോട് കൊണ്ട് പിടിച്ച പ്രേമം ആയിരുന്നു. താൻ അത് ആവോളം ആസ്വദിച്ചിട്ടും ഉണ്ട്. അവളെയും.... വീട്ടിലെ പ്രാരാബ്ദങ്ങളും മറ്റും പറഞ്ഞു എത്ര കാശ് തട്ടിച്ചിട്ടുണ്ട് അവളുടെ പക്കൽ നിന്നും? ഒടുവിൽ തിരുവനന്തപുരത്ത് മറ്റൊരു കമ്പനിയിൽ ജോലി തരപ്പെട്ടപ്പോൾ അങ്ങോട്ട് മാറി. സോഫിയയെ ഒഴിവാക്കാൻ അന്ന് അവളോട് ഒരു നൂറായിരം നുണകൾ പറയേണ്ടി വന്നിരുന്നു. തങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞു എന്നും അവൾ ക്രിസ്ത്യാനി ആയത് കൊണ്ട് അമ്മ സമ്മതിക്കുന്നില്ല എന്നും പറഞ്ഞു. അമ്മയെ ധിക്കരിച്ച് അവളെ വിവാഹം ചെയ്‌താൽ അമ്മ ആത്മഹത്യ ചെയ്യും എന്നാണ് ഭീഷണി എന്ന് പറഞ്ഞപ്പോൾ അവൾ ഒന്ന് ഭയന്നു. കുഞ്ഞ് നാളിലെ അച്ഛൻ മരിച്ച തന്നെ അമ്മയാണ് വളർത്തിയതെന്നും ആ അമ്മക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ താനും ജീവനോടെ ഉണ്ടാവില്ല എന്നുമൊക്കെ പറഞ്ഞു സെന്റി അടിച്ചപ്പോ ആ സെന്റിമെന്റ്സിൽ അവൾ അലിഞ്ഞു. അവൾ ഇത്തരം സെന്റിമെന്റ്സിൽ വീഴുന്ന ആളാണെന്നുംഒരു സാധു ആണെന്നും സോഫ്റ്റ്‌ ഹാർട്ടിന് ഉടമയാണെന്നും ആദ്യമേ മനസ്സിയിലായിരുന്നു. അത് കൊണ്ട് തന്നെ അവളെ കൺവീൻസ് ചെയ്യിക്കാൻ പറ്റിയ ഒരു കഥ നാളുകൾക്ക് മുന്നേ മെനഞ്ഞുണ്ടാക്കി വച്ചിരുന്നു. അത് അതി വിദഗ്ധമായി അവളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തതോടെ അവൾ സ്വയമേ ഒഴിവായി തന്നു. അവസാനമായി അവളെ കണ്ടു പിരിഞ്ഞതിന്റെ അന്ന് അവൾ തന്റെ നെഞ്ചിൽ വീണ് തന്നെ മുറുകെ പുണർന്ന് കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞത് ഇന്നും ഓർക്കുന്നു. അന്ന് തനിക്ക് ഒന്നും തോന്നിയില്ല. ഇപ്പോഴും അത് ഓർത്ത് വിഷമം ഒന്നും തോന്നുന്നും ഇല്ല. പിന്നീട് അവളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. അവൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയുകയും ഇല്ല .... പക്ഷെ ... ഈ നിമിഷം .... തന്റെ മുന്നിൽ ഇരിക്കുന്ന തോമസിന്റെ കണ്ണുകളിലെ അഗ്നി പറയാതെ പറയുന്നുണ്ട് അവൾക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന്. മുന്നിൽ ഇരിക്കുന്ന തോമസ് നിസ്സാരനല്ല എന്നറിയാം. ഒരുപക്ഷെ തന്റെ ജീവന് തന്നെ ആപത്തുണ്ടായേക്കും.... തോമസ് പ്രതാപന്റെ കവിളിലെ പിടി വിട്ട് നിവർന്ന് എഴുന്നേറ്റു. പ്രതാപൻ നിരങ്ങി നീങ്ങി ചുമരിലേക്ക് ചാരി ഇരുന്ന് കിതച്ചു. " കൊല്ലില്ല നിന്നെ.... കൊല്ലാതെ കൊല്ലത്തെ ഉള്ളൂ.... ഒന്ന് ഞാൻ ഉറപ്പ് പറയാം.... നീയിനി പുറം ലോകം കാണത്തില്ല.... " ഇത്ര നാളും മറ്റുള്ളവരെ കുരുക്കിയിട്ടേ ഉള്ളൂ... ഇപ്പൊ തിരിച്ചടികൾ തുടർച്ചയാവുകയാണ്. പ്രതാപന്റെ മനസ്സിൽ അന്ന് ആദ്യമായി ഭയമെന്ന വികാരം ഉണ്ടായി. തന്റെ ബുദ്ധിയും കുതന്ത്രവും കൊണ്ട് എന്തിനെയും നേരിടാമെന്ന ആത്മവിശ്വാസം ഇല്ലാതായി. ഈ കുടുക്കിൽ നിന്നും രക്ഷപെടാൻ ആകില്ല എന്ന ചിന്ത അവനിൽ വളർന്നു തുടങ്ങി. അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയ തോമസ് തിരിഞ്ഞു വന്ന് പ്രതാപന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. അവൻ ശക്തിയായി ചുമച്ചു കൊണ്ട് ചരിഞ്ഞു നിലത്തേക്ക് വീണു ബോധരഹിതനായി. " പേടിക്കാതെടോ... അങ്ങനെ ഒന്നും അവൻ ചാകത്തില്ല... " പ്രതാപൻ മറിഞ്ഞു വീഴുന്നത് കണ്ട് ഒരല്പം പരിഭ്രമത്തോടെ അയാൾക്ക് അരികിലേക്ക് നടക്കാൻ ഒരുങ്ങിയ സി പി ഓ യോടായി അങ്ങനെ പറഞ്ഞു കൊണ്ട് തോമസിന് പിറകെ ജയിംസും സെല്ലിന് പുറത്തേക്കിറങ്ങി. " ജയിംസേ... അവനിനി പുറത്തിറങ്ങരുത്. " കാറിലേക്ക് കയറും മുന്നേ തോമസ് ജയിംസിനോടായി പറഞ്ഞു. " ഞാൻ അത്ര നല്ലവൻ ഒന്നുമല്ല. പക്ഷെ ഒരുത്തനെ കൊന്ന് കളയാൻ ഒന്നും എന്നെക്കൊണ്ട് പറ്റത്തില്ല. അത് കൊണ്ടാ ... ഇല്ലേൽ അവനെ വെട്ടി നുറുക്കി കൊന്നേനെ ഞാൻ ... " അയാൾ മുഷ്ടി ചുരുട്ടി പിടിച്ചു. " അല്ലെങ്കിലും അവൻ അങ്ങനെ ഒറ്റയടിക്ക് മരിക്കേണ്ടവൻ അല്ല തോമാച്ചായാ... അവനുള്ള പണി കുറച്ചു കുറച്ചായി കൊടുക്കണം. അത് പുറത്തല്ല... ജയിലിനകത്തു കൊടുത്തോളം ഞാൻ... അവൻ കണ്ടിട്ടോ കെട്ടിട്ടോ പോലും ഇല്ലാത്ത കേസുകളാണ് ഇനി അവന്റെ തലയിൽ വരാൻ പോകുന്നത്. ജയിലിനകത്തു കിടന്നവൻ നരകിക്കും ... ഒന്ന് ചത്തു കിട്ടാൻ പ്രാർത്ഥിക്കും ... " ജയിംസ് പകയോടെ പല്ലിറുമ്മി. " ഹ്മ്... നീ വേണ്ടത് പോലെ ചെയ്യും എന്നെനിക്ക് അറിയാം. " തോമസ് ജയിംസിന്റെ തോളിൽ തട്ടി. കാറിൽ കയറി ഇരുന്ന ശേഷം തോമസ് കാറിന്റെ ഗ്ലാസ്സ് താഴത്തി ജയിമ്സിനെ നോക്കി. " ടാ... നിങ്ങൾ ഇന്ന് വൈകിട്ട് എവിടേലും പോണുണ്ടോ? " തോമസിന്റെ ചോദ്യം കേട്ട് ജയിംസ് ചമ്മലോടെ തല ചൊറിഞ്ഞു. " അത് പിന്നെ... വൈകിട്ട് എന്തോ പർച്ചേസിങ് ഉണ്ട്. കൂടെ വരാവോ എന്നവള് ചോദിച്ചപ്പോ.... " " അടുത്ത മാസം കല്യാണം അല്ലേടാ? അത് കഴിഞ്ഞു പോരെ ഒരുമിച്ചുള്ള ഈ കറക്കം ഒക്കെ? " തോമസ് പിന്നെയും ചോദിച്ചു. " പേടിയാണോ തോമാച്ചായാ? " അയാളിലെ ആശങ്ക കണ്ട് ജയിംസ് ചോദിച്ചു പോയി. ജയിംസിന്റെ ആ ചോദ്യത്തിന് ആദ്യമൊരു വിളറിയ ചിരി ആയിരുന്നു മറുപടി. " ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നല്ലേ? എന്ന് വച്ച് നിന്നെ എനിക്ക് വിശ്വാസക്കുറവൊന്നും ഇല്ലടാ. അന്ന് ഞാൻ നിന്നോട് എല്ലാം തുറന്ന് പറയുമ്പോ എനിക്ക് പേടി തന്നെയായിരുന്നു. നീയെന്റെ സോഫിയെ വേണ്ടാന്ന് പറയുമോന്ന്.... അല്ല... വേണ്ടന്ന് പറയും എന്ന് തന്നെയാ ഞാൻ കരുതിയത്. പക്ഷെ... നീയെന്നെ ഞെട്ടിച്ചു കളഞ്ഞു. അവള് മനസ്സ് കൊണ്ട് ഒരു വിവാഹത്തിന് തയാറാകും വരെ നീ കാത്തിരുന്നു. അതും എത്ര വർഷം? ആ നിന്നെ ഞാൻ എങ്ങനെ സംശയിക്കാനാടാ? " അത് പറയുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു. " അവളുടെ ആഗ്രഹം അല്ലെ? എത്ര നാളുകൾക്ക് ശേഷമാ അവളൊന്ന് സന്തോഷിച്ചു കാണുന്നത്. നിങ്ങള് പോയേച്ചും വാ... " അത്രയും പറഞ്ഞു നിറഞ്ഞ ചിരിയോടെ അയാൾ കാർ ഓടിച്ചു പോയി. ജയിംസ് അത് നോക്കി നിന്ന ശേഷം തിരികെ സ്റ്റേഷനിലേക്ക് തന്നെ കയറി പോയി. #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ 🌜 🌜 🌜 🌜 🌜
34അയലത്തെ അമ്പിളി 🌜 " ഹാ.. നിങ്ങൾ ഇരിക്കൂ.... " തോമസ് പ്രതാപനോടും ഇഷാനോടും മുന്നിലുള്ള കസേരകൾ ചൂണ്ടി പറഞ്ഞു. ഇരുവരും ഇരുന്നു. " രംഗൻ പറഞ്ഞിരുന്നു. ഗോൾഡ് കയ്യിൽ ഉണ്ടോ? " അയാൾ പ്രതാപനോടായി ചോദിച്ചു. " ഉണ്ട്. " പ്രതാപൻ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ഗോൾഡ് പുറത്തെടുത്തു. " അതങ്ങട്ട് കൊടുത്തേക്ക്. മാറ്റ് നോക്കാനുണ്ട്. " പ്രതാപനോട് അത്രയും പറഞ്ഞ ശേഷം സെയിൽസ്മാനെ നോക്കി " രമേഷേ.. അതങ്ങു വാങ്ങിക്കോ " എന്ന് കൂടി പറഞ്ഞു തോമസ്. രമേശൻ ഗോൾഡും വാങ്ങി പുറത്തേക്ക് ഇറങ്ങി. " രംഗനെ എങ്ങനെയാ പരിചയം? " തോമസ് പ്രതാപനോടായി ചോദിച്ചു. ചോദ്യവും ഉത്തരവുമൊക്കെയായി അവർ അൽപനേരം സംസാരിച്ചിരുന്നു. " ഒരു മിനിറ്റ്.... എനിക്ക് ഒരു അത്യാവശ്യ കാൾ ചെയ്യാൻ ഉണ്ടായിരുന്നു. " സംസാരത്തിനിടയിൽ എഴുന്നേറ്റു കൊണ്ട് തോമസ് പറഞ്ഞപ്പോൾ പ്രതാപനും ഇഷാനും ഒരുപോലെ തലകുലുക്കി. " എത്ര തങ്കപ്പെട്ട മനുഷ്യനാ അല്ലെ? ഇത്രേം വലിയ പണക്കാരൻ ആണെന്ന് ആ എളിമ കണ്ടാൽ പറയുമോ? എത്ര സോഫ്റ്റ്‌ ആയിട്ടാ നമ്മളോട് സംസാരിച്ചത്? " കുറച്ചു മാറി നിന്ന് ഫോണിൽ സംസാരിക്കുന്ന തോമസിനെ നോക്കി പറയുമ്പോൾ അയാളോടുള്ള ബഹുമാനം ഇഷാന്റെ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു. " ശെരിയാ... ആ കരീം ഭായ്ക്കൊക്കെ എന്തൊരു ഹെഡ് വെയിറ്റ് ആണെന്ന് അറിയോ? ഈ പുള്ളിക്കാരൻ സിംപിൾ ആ.... കരീം ഭായിയും സ്റ്റീഫനും ഒക്കെ ഇങ്ങേരെ കണ്ടു പഠിക്കണം. " പ്രതാപനും ഇഷാനെ അനുകൂലിച്ചു. ഇപ്പോൾ വരാമെന്നു പറഞ്ഞു തോമസ് പുറത്തേക്ക് ഇറങ്ങി പോയിട്ടും ഇഷാനും പ്രതാപനും കൂടി തോമസ് മാഹാത്മ്യങ്ങൾ തുടർന്നു. എന്നാൽ പത്തു പതിനഞ്ചു മിനിറ്റുകൾക്ക് ശേഷം തോമസ് തിരികെ വരുന്നത് വരെയേ തോമസിനെ പുകഴ്ത്തിയുള്ള അവരുടെ സംസാരത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.... തോമസിന് പിറകെ പോലീസ് യൂണിഫോമിൽ മുറിയിലേക്ക് കടന്നുവന്ന ജെയിംസിനെ കണ്ട് ഇരുവരും പെട്ടന്ന് എഴുന്നേറ്റു. പ്രതാപനനെ കണ്ട പാടെ ജെയിംസ് അയാളുടെ കവിളത്ത് തന്നെ കൈ വീശി ഒന്ന് കൊടുത്തു. ഒപ്പം " കള്ള സ്വർണം കൊടുത്ത് പറ്റിക്കാൻ നോക്കുന്നോടാ? " എന്ന് ഒരു ചോദ്യവും... പ്രതാപൻ ആകെ അമ്പരന്നുപോയി. ജെയിംസ് എന്താണ് പറഞ്ഞത് എന്നുകൂടി മനസ്സിലാവാതെ അടികൊണ്ട കവിളിൽ കൈപത്തി അമർത്തി കണ്ണും മിഴിച്ച് ഒരു നിമിഷം അയാൾ നിന്നു. ഇഷാനും ആകെ സ്തംഭിച്ചു പോയിരുന്നു. " കള്ള സ്വർണമോ? സാർ എന്തൊക്കെയാ ഈ പറയുന്നേ? " നിമിഷങ്ങൾക്ക് ശേഷം സ്വബോധം തിരികെ കിട്ടിയതും പ്രതാപൻ തോമസിനെയും ജെയിംസിനെയും മാറിമാറി നോക്കി കൊണ്ട് ചോദിച്ചു. " പ്ഫാ..... ഇത്രയും വലിയൊരു ജ്വല്ലറിയിൽ കയറി റോൾഡ് ഗോൾഡ് വിൽക്കാൻ നോക്കിയതും പോരാ... അവൻ എന്നെ ചോദ്യം ചെയ്യാൻ വന്നേക്കുന്നു.... ഇങ്ങോട്ട് വാടാ... നിനക്ക് ഞാൻ പറഞ്ഞു തരാം കള്ള സ്വർണം എന്തോന്നാണെന്ന്... " പ്രതാപന് കവിളിൽ ഒരു അടി കൂടി കൊടുത്തു കൊണ്ട് ജോർജ് അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് താഴേക്ക് കൊണ്ടുവന്നു. ജ്വല്ലറിക്കുള്ളിൽ ഉണ്ടായിരുന്നവരെല്ലാം അമ്പരപ്പോടെ ആ കാഴ്ച കണ്ടു നിന്നു. അപ്പോഴും പ്രതാപൻ വല്ലാത്ത ഒരാശയക്കുഴപ്പത്തിൽ ആയിരുന്നു. കാവ്യയുടെ സ്വർണ്ണം ഒറിജിനൽ ആയിരുന്നില്ലേ? താൻ അവളെ കബളിപ്പിച്ചത് പോലെ അവൾ തന്നെയും കബളിപ്പിക്കുകയായിരുന്നോ? അങ്ങനെയൊരു സംശയമാണ് പ്രതാപന്റെ മനസ്സിലേക്ക് വന്നത്. ഇങ്ങോട്ടേക്ക് കൊണ്ടുവരും മുൻപേ അത് 916 ആണോ എന്നുപോലും നോക്കാൻ തോന്നാത്ത തന്റെ മണ്ടത്തരം ഓർത്ത് അവനുള്ളാലെ പരിതപിച്ചു. പ്രതാപനനെ ജീപ്പിലേക്ക് വലിച്ചു കയറ്റിയ ശേഷം ജീപ്പിന് അരികിലായി പകച്ചു നിൽക്കുന്ന ഇഷാന് നേരെ തിരിഞ്ഞു ജെയിംസ്. " കൂട്ടുപ്രതി ആവണോ നിനക്ക്? " ഇഷാനെ നോക്കി ഒരൊറ്റ ചോദ്യം. ജെയിംസിന്റെ നിൽപ്പും ഭാവവും കണ്ട് അവൻ വേണ്ട എന്ന് തലയാട്ടി പോയി. " എന്നാ വിട്ടോ.... " അത്രയും പറഞ്ഞ് ജയിംസ് ജീപ്പിനുള്ളിലേക്ക് കയറിയിരുന്നു. ജീപ്പ് അകന്നു പോകുമ്പോഴും സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കാത്ത വിധം ഒരു സ്തംബനാവസ്ഥയിൽ ആയിരുന്നു ഇഷാൻ. 🌜 പ്രതാപനെ തൂക്കിയെടുത്ത് സ്റ്റേഷനുകളിലേക്ക് നടന്നു ജയിംസ്. സെല്ല് തുറന്ന് അവനെ ഉള്ളിലേക്ക് തള്ളുന്നത് വരെ ചോദ്യമോ പറച്ചിലോ ഒന്നുമുണ്ടായില്ല. പ്രതാപൻ ശക്തിയായി ചുമരിൽ ഇടിച്ച് നിലത്തേക്ക് വീണുപോയി. ജെയിംസ് തന്നെ അവനെ പൊക്കിയെടുത്ത് ചുമരിലേക്ക് ചാരി നിർത്തി. " ഈ സ്വർണം നിനക്ക് എവിടുന്നു കിട്ടി? എവിടുന്ന് അടിച്ചുമാറ്റിയതാ? " " മോഷ്ടിച്ചതല്ല സാറേ... എ.... എന്റെ ഭാര്യയുടെതാ.... " " ആഹാ നിനക്ക് ഭാര്യയൊക്കെ ഉണ്ടോ? എന്താ ഭാര്യയുടെ പേര്? " " അത്... ജ... ക്... കാ... " പ്രതാപൻ വിക്കി. ആരുടെ പേര് പറയണം? ജയയുടെയോ കാവ്യയുടെയോ? " ജക്ക... കൊള്ളാല്ലോ നല്ല പേര്... അല്ലേടോ? " ജെയിംസ് ഉറക്ക ചിരിച്ചുകൊണ്ട് അടുത്തു നിന്ന CPO യെ നോക്കി. ഒരു കളിയാക്കി ചിരിയോടെ അയാളും തലയാട്ടി. " അല്ല... എവിടെയാ നിന്റെം ജക്കെടേം നാട്? " " തി... കൊ... കൊച്ചി... " " ഈ തി എന്താ കൊച്ചിടെ ഇനിഷ്യലാ? അല്ല നിനക്ക് വിക്ക് ഉണ്ടോ? " പ്രതാപൻ ഒന്നും മിണ്ടാതെ നിന്നു. എന്തുകൊണ്ടോ റോൾഡ് ഗോൾഡ് വിൽക്കാൻ നോക്കിയതിന്റെ പേരിൽ അല്ല തന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് ഇന്നൊരു തോന്നൽ അവനിൽ ഉടലെടുത്തിരുന്നു. " എന്താടാ മിണ്ടാൻ വയ്യേ നിനക്ക്? " ജയിംസിന്റെ ആ ചോദ്യത്തിനും പ്രതാപൻ മൗനമായി നിന്നു " പോലീസിനോട് നുണ പറയുന്നോടാ നായേ... " പിന്നീട് ചോദ്യം ഒന്നും ഉണ്ടായില്ല. തുടരെത്തുടരെ അടി വീണു... അടി കൊണ്ട് കുഴഞ്ഞു തളർന്ന് അയാൾ നിലത്തേക്ക് വീണു പോയി. എന്നിട്ടും ദേഷ്യം തീരാതെ കാലുയർത്തി ചവിട്ടാനാഞ്ഞ ജയിംസിന്റെ ബൂട്സിട്ട കാല് രണ്ട് കൈ കൊണ്ടും പിടിച്ചു വച്ചു പ്രതാപൻ.... " മതി സാറേ.... മതി.... ആ സ്വർണ്ണം ഒന്നുമല്ല സാറിന്റെ പ്രശ്നം എന്നെനിക്ക് മനസ്സിലായി. ഇനി ഇങ്ങനെ ഇട്ട് തല്ലും മുൻപ് എന്താ ശെരിക്കുള്ള കാര്യം എന്നെങ്കിലും പറയ്.... " തളർച്ചയോടെ പറയുന്നവനെ ഒരു നിമിഷം നോക്കി നിന്നു ജയിംസ്... ശേഷം ചുണ്ടിൽ ഊറിയ ചിരിയോടെ കാല് പിൻവലിച്ചു. ' ഞാൻ പറഞ്ഞാൽ മതിയോ? " സെല്ലിനുള്ളിലേക്ക് കടന്ന് വന്ന തോമസിന്റെ സ്വരം ഞെട്ടലോടെയാണ് പ്രതാപൻ കേട്ടത്... തോമസ് പ്രതാപന് അരികിലേക്ക് ഇരുന്നു. അവന്റെ കവിളുകളിൽ കുത്തി പിടിച്ച് മുഖം തന്റെ നേർക്ക് തിരിച്ചു. " ഒരു എഴെട്ട് വർഷം മുൻപ് നീ കുറച്ചു നാള് കൊല്ലത്തു ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്നത് ഓർക്കുന്നുണ്ടോ? അവിടെ.... HR ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്ന സോഫിയയെ മറന്ന് കാണില്ലല്ലോ അല്ലെ? " പ്രതാപന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി. അന്നേരത്തെ തോമസിന്റെ മുഖഭാവം അവനെ ഭയപ്പെടുത്തി. മുന്നിൽ മുട്ട് കുത്തി ഇരിക്കുന്ന തോമസിന് സോഫിയയുടെ വിദൂരഛായ ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം സകല നാടികളും തളർന്നു പോകുന്നത് പോലെ തോന്നി പ്രതാപന്. 🌜 🌜 🌜 🌜 🌜 #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
33അയലത്തെ അമ്പിളി 🌜 ഉച്ചയോടടുപ്പിച്ചാണ് ഇഷാന്റെ ബൈക്കിൽ പ്രതാപൻ സ്വർണക്കടയ്ക്ക് മുന്നിൽ വന്നിറങ്ങിയത്. " ഇത് തന്നെ ആണല്ലോ അല്ലെ? " സാമാന്യം വലിപ്പമുള്ള ആ ജ്വലറി ആകമാനം ഒന്ന് നോക്കി കൊണ്ട് ഇഷാൻ പ്രതാപനോടായി ചോദിച്ചു. " സംഗീത ജ്വലേഴ്‌സ്... " പ്രതാപൻ മുഖമുയർത്തി വലിപ്പമുള്ള അക്ഷരങ്ങളിൽ എഴുതിയ ബോർഡ് അല്പം ഉറക്കെ വായിച്ചു. " ഹ്മ്.... ഇത് തന്നെ. " അയാൾ തല കുലുക്കി. " ഇത് വലിയ കട ആണല്ലോടെ? ചെറിയ ഏതെങ്കിലും കടകളിൽ കൊണ്ട് വിൽക്കുന്നതല്ലേ സെയ്ഫ്? " കടയ്ക്കുള്ളിലേക്ക് കയറാൻ മടിച്ചു കൊണ്ട് ഇഷാൻ പറഞ്ഞു. " നിനക്ക് നമ്മുടെ രംഗനെ അറിയില്ലേ? സ്റ്റീഫൻ അച്ചായന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ പരിചയപ്പെട്ട? " " ഹ്മ്.... അറിയാം. " ഇഷാൻ അറിയാമെന്നത് പോലെ തലയാട്ടി. " ഹാ... അവന്റെ പരിചയക്കാരൻ ആണ് ഈ കടയുടെ ഓണർ. ആളൊരു തക്കിടാ തരികിട പാർട്ടിയാണ്. നമുക്ക് പറ്റും.... കാര്യമായിട്ടൊന്ന് പരിചയപ്പെട്ട് വച്ചേക്കാം. എപ്പോഴെങ്കിലും ഉപകാരപ്പെട്ടാലോ? അതാണ് രംഗൻ പറഞ്ഞപ്പോ ഇവിടെ തന്നെ കൊണ്ട് വന്ന് വിൽക്കാം എന്ന് ഞാൻ കരുതിയത്. " പ്രതാപൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്. അതാണ്‌ ചെന്നെയിൽ ആയിരുന്നവൻ ഈ സ്വർണ്ണം വിൽക്കാൻ വേണ്ടി മാത്രം കോഴിക്കോട് വരെ വന്നത്. ആളുകളെ സംസാരിച്ച് വീഴ്ച്ത്താൻ പ്രതാപനോളം മിടുക്ക് വേറെ ആർക്കും ഇല്ല എന്ന് ഇഷാൻ ഓർത്തു. അവൻ ഇന്ന് ഈ കട മുതലാളിയെ വാചകം അടിച്ചു കയ്യിൽ എടുക്കും..... അവരിരുവരും കടയ്ക്ക് ഉള്ളിലേക്ക് കയറി. " എന്താണ് സാർ വേണ്ടത്? " ഒരു സെയിൽസ് മാൻ അവരുടെ അടുത്തേക്ക് വന്ന് പുഞ്ചിരി തൂകി നിന്നു. " ഞങ്ങൾക്ക് ഈ കടയുടെ ഓണറിനെ ഒന്നു കാണണം. " ഇഷാനാണ് മറുപടി കൊടുത്തത്. " തോമസ് സാറിനെയോ? " സെയിൽസ്മാൻ അവരെ സംശയത്തോടെ നോക്കി. " അതെ... " പ്രതാപൻ തലകുലുക്കി. " സാർ വരാൻ പറഞ്ഞിട്ടുണ്ടോ? " സെയിൽസ്മാൻ പിന്നെയും സംശയിച്ചു നിന്നു. " രംഗൻ പറഞ്ഞ ആളുകൾ വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ മതി. സാറിന് അറിയാം... " " ഹ്മ്... നിങ്ങൾ ഇരിക്കൂ. ഞാൻ സാറിനോട് ഒന്ന് ചോദിച്ചിട്ട് വരാം. " സെയിൽസ് മാൻ തിരിഞ്ഞു നടന്നതും പ്രതാപനും ഇഷാനും അയാൾ കാണിച്ചു കൊടുത്ത കസേരകളിലേക്ക് ഇരുന്നു. ഇതേ സമയം, ജ്വലറിയുടെ രണ്ടാം നിലയിലെ ചെയർമാന്റെ കേബിനിൽ തന്റെ മുന്നിലെ വലിയ സ്‌ക്രീനിൽ ജ്വലറിക്കുള്ളിലെ സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങൾ ലൈവായി പരിശോധിക്കുകയായുയരുന്നു പ്രതാപൻ അന്വേഷിച്ച തോമസ് മുതലാളി. വലിയ സ്ക്രീനിനെ നാലായി ഭാഗിച്ചതിൽ ഒന്നിൽ പ്രതാപന്റെയും ഇഷാന്റെയും ദൃശ്യങ്ങൾ തെളിഞ്ഞതും അയാളുടെ കണ്ണുകൾ ഒന്ന് കുറുകി. ശേഷം വിടർന്നു.... അതേ സമയം തന്നെ സെയിൽസ്മാൻ അനുവാദം ചൊദിച്ചു കൊണ്ട് കാബിനുളിലേക്ക് കടന്നു വന്നു. " സാർ... രണ്ട് പേര് സാറിനെ കാണാനായി വന്നിട്ടുണ്ട്. " അയാൾ വിനയാന്വിതനായി പറഞ്ഞു. " ആരാണ്...? " തോമസ് സ്‌ക്രീനിൽ നിന്നും കണ്ണുകൾ മാറ്റാതെ തന്നെ ചോദിച്ചു. " ഏതോ രംഗൻ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞു. സാറിനെ കാണണമെന്ന്.... " " ഇവരാണോ? " സ്ക്രീനിലെ പ്രതാപന്റെയും ഇഷാന്റെയും ചിത്രത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് തോമസ് തിരിഞ്ഞ് സെയിൽസ്മാനെ നോക്കി. സ്ക്രീനിലേക്ക് നോക്കിയ ശേഷം അയാൾ അതേയെന്ന് തലയാട്ടി. " വരാൻ പറഞ്ഞോ... " അനുവാദം കൊടുത്തു കൊണ്ട് തോമസ് വീണ്ടും സ്ക്രീനിലേക്ക് മുഖം തിരിച്ചു. ശേഷം ജുബ്ബയുടെ പോക്കറ്റിൽ നിന്നും മൊബൈൽ വലിച്ചെടുത്ത് ആരെയോ കോൾ ചെയ്തു. 📞 ജെയിംസൂട്ടീ..... മറുതലക്കൽ കോൾ അറ്റൻഡ് ആയതേ അയാൾ വിളിച്ചു. 📞 .... തോമാച്ചായാ പറ.... 📞 നീ ഇപ്പോ എവിടാ ? 📞 സ്റ്റേഷനില്.... 📞 ഹ്മ്.... നീ ഇന്നലെ പറഞ്ഞില്ലേ മറ്റവനെ ബാറിൽ വച്ച് കണ്ടു എന്ന്. 📞 ഹം... പക്ഷേ അവൻ ആണോന്ന് ഉറപ്പില്ല. ഞാൻ ഫോട്ടോ എടുത്തതാ... അത്രയ്ക്ക് അങ്ങോട്ട് തെളിഞ്ഞില്ല. 📞 📞 എന്നാലേ ഇനി അവനെ തിരയണ്ട. അവൻ ഇവിടെയുണ്ട്. നമ്മുടെ സ്വർണ്ണകടയില്.... 📞 ങ്ങേ! 📞 രംഗൻ ഇന്നലെ പറഞ്ഞില്ലേ? അവൻ ഒരാളിനെ വിടാന്ന്... സകല കൊള്ളരുതായ്മയും കയ്യിലുള്ള ഒരുത്തനാ. നമുക്ക് ഉപകാരപ്പെടും കൂടെ കൂട്ടിക്കൊള്ളാൻ പറഞ്ഞിരുന്നില്ലേ? 📞 ഹാ... അതിന്? 📞 അവനാ ഇവൻ... 📞 ആഹാ അത് കലക്കിയല്ലോ? ജയിംസ് ഉറക്കെ ചിരിച്ചു. 📞 ഇതിപ്പോ വേട്ടക്കാരൻ കെണി വയ്ക്കും മുൻപേ ഇര ഇങ്ങോട്ട് വന്ന് ചാടിയേക്കുവാണല്ലോ? 📞 ഇതിന് പക്ഷെ ഓടിച്ചിട്ട് പിടിക്കുന്ന ആ ത്രിൽ ഇല്ലടാ.... തോമസ് സ്വരത്തിൽ നേരിയ നിരാശ കലർത്തി. അതിന് മറുപടി എന്നോണം ജയിംസ് പിന്നെയും ചിരിച്ചു. 📞 അവൻ ഒറ്റക്കാണോ? 📞 അല്ല... വേറെ ഒരുത്തനും കൂടെ ഉണ്ട്. എനിക്ക് ഇവനെ മാത്രം മതി. കുറച്ചു കാര്യമായിട്ട് അവനെ എനിക്കൊന്ന് പരിചയപ്പെടണം. അതിന്റെ പേരില് പിന്നെ കേസിനും വക്കാണത്തിനും ഒന്നും എനിക്ക് മേല... അതിന് എന്നാടാ ഒരു വഴി? 📞 അവരെന്തിനാ വന്നത്? തോമച്ചായനെ കാണാനോ? അതോ? 📞 എന്തോ സ്വർണ്ണം വിക്കാനോ മറ്റോ ആണെന്നാ രംഗൻ പറഞ്ഞത്. 📞 ആഹാ... എന്നാപ്പിന്നെ അച്ചായന് അവനെ പഞ്ചറാക്കാനുള്ള വേദി ഞാൻ ഇവിടെ സ്റ്റേഷനുള്ളിൽ തന്നെ ഒരുക്കി തരാം. 📞 അതെങ്ങനെ? തുടർന്ന് ജയിംസ് പറഞ്ഞത് കേട്ട് തോമസിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. 📞 ജയിംസേ... അവനിനി പുറം ലോകം കാണരുത്. 📞 ഇല്ലാന്നേ... ഇത് ഞാൻ നിങ്ങക്ക് തരുന്ന ഉറപ്പാ... 📞 അപ്പൊ ശെരി. ഞാൻ വിളിക്കാം. 📞 ഞാൻ ഇവിടെ ജീപ്പും റെഡിയാക്കി കാത്ത് നിൽക്കാം. നിങ്ങടെ ഫോൺ കാളിനായി.... തോമസ് കാൾ കട്ടാക്കിയതും ഡോറിൽ മുട്ട് കേട്ടു. " കേറി വാടോ.... " തോമസ് അത് പറഞ്ഞതും സെയിൽസ്മാനും അയാൾക്ക് പിറകെ പ്രതാപനും ഇഷാനും റൂമിലേക്ക് കടന്ന് വന്നു. 🌜 🌜 🌜 🌜 🌜 ബാക്കി നാളെ.... തോമസും ജയിസും ആരാണെന്നും അവർക്ക് പ്രതാപനോടുള്ള ദേഷ്യം എന്താണെന്നും ഒക്കെ അടുത്ത പാർട്ടിൽ പറയാം. #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
അയലത്തെ അമ്പിളി 🌜 ഓരോന്നോർത്ത് കല കണ്ണുകൾ അമർത്തി തുടക്കവേ മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ഒച്ചകേട്ടു. കല പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും രുദ്രനും ശ്രീധരനും കൂടി ഉമ്മറത്തേക്ക് കയറിയിരുന്നു. ശ്രീധരനോട് കല എന്തോ ചോദിക്കാൻ ആഞ്ഞെങ്കിലും അയാൾ അവരെ ശ്രദ്ധിക്കുക കൂടി ചെയ്യാതെ അകത്തേക്ക് കയറിപ്പോയി. അയാളുടെ പ്രവർത്തിയിൽ കല ഒന്നൊമ്പരന്നു. പരിഭ്രമിച്ചു.... " എന്താ മോനെ? ഡോക്ടർ എന്താ പറഞ്ഞേ? എന്തെങ്കിലും കുഴപ്പമുണ്ടോ? " ഒരല്പം ഭയത്തോടെ തന്നെയാണ് രുദ്രനോട് അവർ അങ്ങനെ ചോദിച്ചത്. " ഏയ്‌.... പേടിക്കാൻ ഒന്നുമില്ല അമ്മേ... " സിറ്റൗട്ടിലെ കസേരയിലേക്ക് ഇരുന്നുകൊണ്ട് രുദ്ര അവരെ നോക്കി മെല്ലെ ചിരിച്ചു. " അന്ന് നീക്കം ചെയ്യാത്ത ഒരു ബ്ലോക്ക് ഉണ്ടായിരുന്നല്ലോ? അതിപ്പോഴും അങ്ങനെ തന്നെയുണ്ട്.... അതുകൊണ്ട് ആഹാര കാര്യങ്ങളും മറ്റും ശ്രദ്ധിക്കണമെന്ന് പറഞ്ഞു. അധികം ടെൻഷൻ പാടില്ലെന്ന്..... ഇടയ്കിടക്ക് ബി പി ഒന്ന് നോക്കണം. ബിപി നോക്കുന്ന ഒരു മെഷീൻ ഉണ്ടല്ലോ അത് വീട്ടിൽ ഒരെണ്ണം വാങ്ങി വയ്ക്കണം. എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ ആറ് മാസം കഴിഞ്ഞ് ചെക്കപ്പിന് ചെന്നാൽ മതി. " രുദ്രൻ വിശദീകരിച്ചു. " ഇപ്പൊ ഇങ്ങനെ പോയത് അതിന്റെ ഒന്നും അല്ല.... ഹോസ്പിറ്റലിൽ വച്ച് ഒന്ന് രണ്ട് പരിചയക്കാരെ കണ്ടിരുന്നു. അവര് ആവശ്യം ഇല്ലാത്ത ഓരോന്നൊക്കെ ചോദിച്ചു. അതിന്റെയാ... അമ്മ അങ്ങോട്ട് ചെല്ല്... ആളാകെ വിഷമത്തിലാ... " " മ്മ്... മോൻ അകത്തേക്ക് കയറി ഇരിക്ക്. " പറഞ്ഞിട്ട് കല തിരിഞ്ഞു നടക്കാനൊരുങ്ങി. " അപ്പു എവിടെ അമ്മേ? " രുദ്രൻ എഴുന്നേറ്റു കൊണ്ട് ചോദിച്ചു. " ഉറക്കവാ... നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ? ഊണ് കഴിച്ചിട്ട് പോയാൽ മതി കേട്ടോ... " കല തിരിഞ്ഞു നിന്നു. " ഇപ്പൊ ഒന്നും വേണ്ട. ഊണ് കഴിഞ്ഞേ പോവുള്ളൂ.... ഇല്ലേൽ അവിടെ ചെന്നിട്ടിനി ചോറും കറിയും ഒക്കെ വച്ചുണ്ടാക്കണ്ടേ? " " എന്നാ കയറി ഇരിക്ക്.... " കല അവരുടെ മുറിയിലേക്ക് നടന്നപ്പോൾ രുദ്രൻ അപ്പു കിടക്കുന്ന മുറിയിലേക്ക് ചെന്നു. കല മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു ശ്രീധരൻ. വലത് കൈ മടക്കി കണ്ണിന് കുറുകെ വച്ചിട്ടുണ്ട്. കല അയാളുടെ അടുത്തേക്ക് ചെന്നിരുന്നു. " എന്തായിത്? ആൾക്കാര് പലതും പറയും അതൊന്നും കേട്ട് മനസ്സ് വിഷമിപ്പിക്കരുത് എന്ന് ഇന്നലെ കൂടി എന്നോട് പറഞ്ഞ ആളാണോ ഇപ്പൊ ഇങ്ങനെ ഇരിക്കുന്നെ? " ശ്രീധരൻ കൈ എടുത്തു മാറ്റിക്കൊണ്ട് നിവർന്നിരുന്നു. അയാളുടെ മുഖമാകെ ഒരു വിഷദഛവി പടർന്നിരുന്നു. " ഞാൻ ഇതൊക്കെ കേൾക്കാൻ ബാധ്യസ്ഥനാണ് കലേ...അവള് ഇഷ്ടക്കേട് പറഞ്ഞിട്ടും ഓരോന്നൊക്കെ പറഞ്ഞു അവളുടെ അർദ്ധസമ്മതത്തോടെ അല്ലെ ഞാൻ ഈ കല്യാണം നടത്തിയത്... വിവാഹത്തിന് മക്കളുടെ അർത്ഥ സമ്മതം അല്ല... പരിപൂർണ സമ്മതമാണ് വേണ്ടത് എന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി. മക്കളുടെ കല്യാണത്തിന് സ്വന്തം ഇഷ്ടമല്ല മക്കളുടെ ഇഷ്ടമാണ് നോക്കേണ്ടത് എന്ന് മറന്ന് പോകുന്ന അച്ഛനമ്മമാരിൽ ചിലർക്കെങ്കിലും ഇത്പോലൊക്കെ അനുഭവിക്കേണ്ടി വരും..... ഇവിടെ ഞാൻ കൂടി തെറ്റുകാരൻ ആയിരിക്കുമ്പോ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം? " അയാൾ നിസ്സംഗതയോടെ നെടുവീർപ്പിട്ടു. " അതേ... നിങ്ങൾ പറഞ്ഞത് ശെരിയാണ്. തെറ്റ് നമ്മുടെ ഭാഗത്തും ഉണ്ട്... അത് കൊണ്ട്... " മനസ്സിലുള്ളത് പറയാനൊരുങ്ങിയ കല ശ്രീധരന്റെ പ്രതികരണം എന്താകുമെന്നോർത്ത് പെട്ടന്ന് നിർത്തി. " അത് കൊണ്ട്...? " അയാളവരെ സംശയദൃഷ്ടിയോടെ നോക്കി. " അല്ല.... വേറൊന്നും വേണ്ട... അവള് എവിടെ ഉണ്ടെന്ന്... ഒന്നറിയാൻ.... അത്... അത് മതി.... അത്രേം മതി. " അവരോരല്പം പരിഭ്രമത്തോടെ വിക്കി വിക്കി പറഞ്ഞു നിർത്തി. രൂക്ഷമായ ഒരു നോട്ടം ആയിരുന്നു ശ്രീധരനിൽ നിന്നും അവർക്കുള്ള ആദ്യത്തെ മറുപടി. " ഞാൻ തെറ്റുകാരാനാണ് എന്ന് സമ്മതിച്ചു എന്ന് പറഞ്ഞാൽ അതിനർത്ഥം ഞാൻ അവളോട് ക്ഷമിച്ചു എന്നാണ് എന്ന് കരുതിയോ നീ? എന്നാൽ കേട്ടോ... ഈ ജന്മം എനിക്കതിനു പറ്റില്ല. അതിന് എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്. നിന്നോട് ഞാൻ പറയാത്ത ഒരു കാര്യം ഉണ്ട്. അപ്പുവിന്റെ ജനനത്തിന് ശേഷം എപ്പഴൊക്കെയോ കാവ്യയും രുദ്രനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു. ആദ്യം ഞാൻ അത് അവളോട് തന്നെയാണ് നേരിട്ട് ചോദിച്ചത്. അവൾ അന്നത് തുറന്ന് സമ്മതിക്കുകയും ചെയ്തു. രുദ്രനെ ഭർത്താവായി അംഗീകരിക്കാൻ ശ്രമിച്ചിട്ടും അവൾക്കത് കഴിയുന്നില്ല എന്ന്. ചെയ്തത് വലിയൊരു തെറ്റായിപ്പോയി എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞതാണ്. തിരുത്താൻ പറ്റാത്ത തെറ്റായിരുന്നു എങ്കിലും അതിന്റെ പ്രായശ്ചിത്തം പോലെ ഞാൻ അന്ന് അവളോട് പറഞ്ഞു.... തീരെ പറ്റുന്നില്ല എന്നുണ്ടെങ്കിൽ പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ.... അന്ന് അവള് അതിന് എനിക്ക് തന്ന മറുപടി എന്താണെന്ന് അറിയോ നിനക്ക്? അവളുടെ ഇഷ്ടം ഇല്ലാതെ ആ കല്യാണം നടത്തിയ എനിക്ക് അവളുടെ ജീവിതത്തിൽ ഇനി അഭിപ്രായം പറയാനുള്ള അവകാശം ഇല്ല എന്ന്.... അവളുടെ ഇനിയുള്ള ജീവിതം അവള് തീരുമാനിച്ചോളം എന്ന്... തെറ്റ് എന്റെ ഭാഗത്തായിരുന്നു. അത് കൊണ്ട് അന്ന് ഞാൻ അതൊക്കെ തല കുനിച്ച് നിന്ന് കേട്ടു. ഞാൻ ചെയ്ത തെറ്റിന് അവൾ എന്നെ ശിക്ഷിച്ചിരുന്നു എങ്കിൽ എനിക്കവളോട് ദേഷ്യമേ തോന്നില്ലായിരുന്നു. ഇന്ന് ഞാനീ അനുഭവിക്കുന്ന അപമാനം ഞാൻ ചെയ്തു പോയ തെറ്റിന്റെ ശിക്ഷ ആണെന്ന് ഓർത്ത് സമ്മാധാനിച്ചേനെ.... പക്ഷെ.... അവള് ശിക്ഷിച്ചത് എന്നെ മാത്രം അല്ലല്ലോ....? ഒരു പാവം ചെറുപ്പക്കാരനെയും ഒന്നും അറിയാത്ത ഒരു കുഞ്ഞിനേയും കൂടി അല്ലെ...? ഒട്ടും പറ്റില്ല എന്ന് തോന്നിയിരുന്നു എങ്കിൽ സ്വയം ഒരു വരുമാനമാർഗ്ഗം ആയപ്പോൾ എങ്കിലും അവൾക്ക് ബന്ധം പിരിയുന്നതിനെക്കുറിച്ച് ആലോചിക്കാമായിരുന്നല്ലൊ.? ഇക്കാലത്ത് അത് അത്ര വലിയ തെറ്റായിട്ടൊന്നും ആരും കാണില്ല. എന്നാൽ അവള് ചെയ്തതോ? ഒളിച്ചോടിപ്പോയവളുടെ മോളെന്നും പറഞ്ഞു നാട്ടുകാരൊക്കെ കൂടി ആ എട്ടും പൊട്ടും തിരിയാത്ത പൊടി കൊച്ചിനെയും അപമാനിക്കും. അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നു എന്ന് പറയും പോലെ ആണോ ഇത്? നാളെ അതിന് ഓരോ ആവശ്യങ്ങൾ വരുമ്പോ ആൾക്കാരും ഇതൊക്കെ വീണ്ടും കുത്തി പൊക്കി കൊണ്ട് വരും. എത്ര നാള് കഴിഞ്ഞാലും ആ കൊച്ചിന്റെ ജീവിതത്തിൽ നിന്ന് പോലും ഈ കറ മാഞ്ഞൂ പോവില്ലെടി.... " ശ്രീധരൻ ഒരു കിതപ്പോടെ നിർത്തി. കല തല കുനിച്ച് അയാൾ പറയുന്നതൊക്കെ നിശബ്ദം കേട്ടിരുന്നു. " കളവ് ചെയ്യുന്നത് പാപമാണെന്ന് പറഞ്ഞു പഠിപ്പിച്ചിട്ടില്ലേ ടി നമ്മൾ അവളെ? അവൻ അധ്വാനിച്ച് ഉണ്ടാക്കിയ കാശ് കക്കുന്നേരം അവളുടെ കൈ വിറച്ചിട്ട് ഉണ്ടാവുമോടി? നമ്മൾ ചൊല്ലി പഠിപ്പിച്ചതൊക്കെ അവൾ മറന്നിട്ടുണ്ടാവില്ലേ? അവിടെയും നമ്മളല്ലേ തോറ്റു പോയത്? " ശ്രീധരൻ വിതുമ്പുന്ന ചുണ്ടുകൾ മുറുക്കി അല്പസമയം നിശബ്ദനയായിരുന്നു. " അത് മാത്രമോ? ഭാര്യയും മക്കളും ഉള്ള ഒരുത്തനെയേ കിട്ടിയുള്ളോ അവൾക്ക്? ആ പെണ്ണാണെങ്കിൽ ഒരു സൂക്കേട്കാരിയും. അതിന് എന്തെങ്കിലും പറ്റിപോയാൽ ആ പിള്ളേരുടെ കാര്യം എന്താവും? ഈ പാപം ഒക്കെ അവള് എവിടെ കൊണ്ട് വയ്ക്കുമെടി? " ശ്രീധരന്റെ ആ ചോദ്യത്തിന് കലയുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല. അവർ തല കുനിച്ചുള്ള അതേ ഇരുപ്പിരുന്ന് കണ്ണീർ വാർത്തു. ഉറക്കം ഉണർന്ന അപ്പുവിനെയും കൂട്ടി ഹാളിലേക്ക് വന്ന രുദ്രൻ, മുറിയിൽ നിന്നും കലയും ശ്രീധരനും തമ്മിലുള്ള സംസാരത്തിന്റെ അവസാന ഭാഗങ്ങൾ കേൾക്കാൻ ഇടയായിരുന്നു. ശ്രീധരന്റെ ഇടറിയ ശബ്ദവും ആ ശബ്ദത്തിലെ വിങ്ങലും അവന് വ്യക്തമായി മനസ്സിലാക്കാനായി. അവൻ കൈ തലയിൽ കൊടുത്തു കൊണ്ട് അല്പനേരം അങ്ങനെ നിന്നു പോയി. അച്ഛനെ ആശ്വസിപ്പിക്കാനാണ് അമ്മയെ പറഞ്ഞു വിട്ടത്. ഇതിപ്പോ ശ്രീധരൻ കൂടുതൽ വിഷമത്തിലാണെന്ന് രുദ്രന് മനസ്സിലായി. ഒക്കത്തിരുന്ന അപ്പുമോളെ അവൻ താഴെ ഇറക്കി. " അപ്പൂസേ.... അവിടെ അപ്പൂപ്പന് വയ്യാത്തോണ്ട് അപ്പൂപ്പനും അമ്മൂമ്മേം കൂടി കരഞ്ഞു പിഴിഞ്ഞ് ആകെ നാശം ആക്കിയെന്ന് തോന്നുന്നു. അപ്പൂസ് അങ്ങോട്ട് ചെന്നിട്ട് രണ്ടാളേം ഒന്ന് ഉഷാറാക്ക്.... വേണേൽ അപ്പൂപ്പനെ ഒന്ന് ഇക്കിളി ഇട്ട് ചിരിപ്പിച്ചോ...." രുദ്രൻ അപ്പുവിന്റെ കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു. " അമ്മൂമ്മേം കൂടി ഇക്കിളി ഇട്ടോട്ടേ? " ഇക്കിളി ഇട്ടോളാൻ അനുവാദം കിട്ടിയതും അപ്പൂന് ആവേശം ആയി. " പിന്നെന്താ...? ഒരു മയത്തിൽ ഒക്കെ വേണം... " രുദ്രൻ ചിരിയോടെ തലയാട്ടി. " ഇപ്പ ശെരിയാക്കി തരാം... " കഴിഞ്ഞ ദിവസം കണ്ട കോമഡി സീനിലെ പപ്പുവിന്റെ ഡയലോഗും പറഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടുന്നവളെ നോക്കി രുദ്രൻ കൈ കെട്ടി ചിരിയോടെ നിന്നു. 🌜 🌜 🌜 🌜 🌜 ബാക്കി മറ്റന്നാൾ .... താല്പര്യം ഇല്ലാത്ത കല്യാണത്തിന് മോളെ നിർബന്ധിച്ചു കെട്ടിച്ചതല്ലേ? അതിനുള്ള ഡോസ് അവർക്കും കിട്ടണ്ടേ? 😁😌 കലയെ കുറ്റം പറയാൻ പറ്റുമോ? ഉള്ളിൽ ദേഷ്യം ഉണ്ടെങ്കിലും മകൾ അല്ലെ? മരിച്ചു പോകട്ടെ എന്ന് കരുതാൻ ഏത് അമ്മക്ക് പറ്റും? 😒 #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
31 അയലത്തെ അമ്പിളി 🌜 " നിനക്ക് അറിയാമോ? അവള് കാരണം എനിക്ക് ചില്ലറ നഷ്ടം ഒന്നും അല്ല ഉണ്ടായത്. കരീം ഭായിയും ആയിട്ട് പുതിയ ഒരു ഡീൽ ഉറപ്പിച്ചിരിക്കുകയായിരുന്നു ഞാൻ... " പ്രതാപൻ നിരാശയോടെ പറയുന്നത് കേട്ട് ഇഷാൻ അവിശ്വസനീയതയോടെ അവനെ നോക്കി. " കരീം ഭായിയുമായിട്ടോ? അപ്പൊ.... ഗോൾഡ് സ്മഗ്ലിങ്ങോ? " ഇഷാന്റെ വായ തുറന്ന് പോയിരുന്നു. " മ്മ്.... " പ്രതാപൻ മെല്ലെ തലയാട്ടി. " കരീം ഭായ്ക്ക് ഇഷ്ടപ്പെട്ടാൽ.... അറിയാല്ലോ നിനക്ക്? ലക്ഷപ്രഭു ആകാനുള്ളൊരു ഗോൾഡൻ ചാൻസ് ആണ് പൊയ്പ്പോയത്..... " പ്രതാപൻ വിഷണ്ണനായി. " അതെങ്ങനെ? ഇതും കരീം ഭായിമായിട്ടുള്ള ഡീലും തമ്മിൽ എന്ത് ബന്ധം? " വരട്ടിയ ബീഫിന്റെ ഒരു കഷ്ണം എടുത്തു വായിലിട്ട് ചവച്ചു കൊണ്ട് ഇഷാൻ പ്രതാപനെ നോക്കി. " കരീം ഭായ്ക്ക് വേണ്ടിയിരുന്നത് കുടുംബസ്തനായ നാട്ടുകാർക്കും വീട്ടുകാർക്കും സമ്മദനായ ആ പഴയ പ്രതാപനെ ആയിരുന്നു. ആർക്കും ഒരു സംശയവും തോന്നാത്ത ഒരു സാധാരണക്കാരനെ.... ഇതിപ്പോ എന്റെ ആ ഇമേജ് ഒക്കെ പോയില്ലേ? എല്ലാം തുലഞ്ഞില്ലേ? ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറൽ ആയില്ലേ? " പ്രതാപൻ അസ്വസ്ഥതയോടെ സ്വന്തം തലമുടി ചിക്കി ചികഞ്ഞു. പ്രതാപൻ ആ പറഞ്ഞത് ശെരിയാണെന്ന് ഇഷാനും തോന്നി. പ്രതാപനുമൊത്തു ഉച്ചയ്ക്ക് ഏതോ ഹോട്ടലിൽ കേറിയപ്പോൾ ആരൊക്കെയോ അയാളെ നോക്കി കുശുകുശുക്കുന്നതും രഹസ്യം പറയുന്നതും അവനും ശ്രദ്ധിച്ചിരുന്നു. അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു വാർത്ത വന്നാൽ അത് ലോകം മുഴുവൻ അറിഞ്ഞത് പോലെ ആണല്ലോ....? " ഇതിനൊക്കെ കാരണം അവൾ ഒറ്റ ഒരുത്തിയാ.... വെറുതെ വിടില്ല ഞാൻ അവളെ. എവിടേക്ക് രക്ഷപ്പെട്ടു പോയാലും കണ്ടു പിടിക്കും ഞാൻ. എന്നിട്ട് അക്കാമ്മക്ക് തന്നെ കൊണ്ട് കൊടുക്കും.... പ്രതാപനെ കുടുക്കാൻ നോക്കിയിട്ട് ആരാ കുടുങ്ങിയത് എന്ന് അവൾ അറിയണം... അനുഭവിക്കണം.... " നാവു കുഴഞ്ഞു തുടങ്ങി എങ്കിലും കാവ്യയോടുള്ള അടങ്ങാത്ത കലി കാരണം അയാൾ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു... " അതൊക്കെ അവിടെ നിക്കട്ടെ.... നീയിപ്പോ എന്തിനാ പിന്നെയും കേരളത്തിലേക്ക് തിരികെ വന്നത്? " " എന്റെ കയ്യിൽ കുറച്ചു ഗോൾസ് ഉണ്ട്. മറ്റവളുടെ കയ്യിൽ ഉണ്ടായിരുന്നതാ. അതൊന്ന് വിൽക്കണം.... ഇവിടെ എന്റെ ഒരു ഫ്രണ്ട്ന്റെ പരിചയക്കാരന്റെ ജ്വലറി ഉണ്ട്. അതാവുമ്പോ സേഫാ... വേറെ എവിടേലും വിൽക്കാൻ കേറി ഇനിയും പണി വാങ്ങി വയ്ക്കാൻ എനിക്ക് വയ്യ. " " മ്മ്..... എന്നാൽ അതാ നല്ലത്. " " എടാ... നീ ഒരെണ്ണം കൂടെ പറയെടാ..... " പ്രതാപൻ കൈ രണ്ടും മേശമേൽ ചേർത്ത് വച്ചു മുന്നോട്ട് ഒന്നാഞ്ഞിരുന്നു. " മതി. മതി... ഇപ്പോ തന്നെ നീ നല്ല ഫിറ്റാ... ഞാനും..... ബാക്കി നാളെ നിന്റെ ഗോൾഡ് കച്ചവടം ഒക്കെ കഴിഞ്ഞ് മതി. നിന്റെ ചിലവില്... " ഇഷാൻ ചിരിയോടെ പറഞ്ഞതും പ്രതാപൻ സമ്മതഭാവത്തിൽ തല കുലുക്കി. ബില്ലൊക്കെ സെറ്റിൽ ചെയ്തു അവർ ഒരുമിച്ച് ബാറിന് പുറത്തേക്ക് വന്നു. " നീ വീട്ടിലേക്ക് വരുന്നോടാ? " ബൈക്കിനടുത്തേക്ക് നടക്കും മുൻപ് ഇഷാൻ ചോദിച്ചു. " ഇല്ലടാ... ഞാൻ ഇപ്പൊ പ്രശസ്തൻ അല്ലെ....? അങ്ങോട്ട് വന്നാൽ മിക്കവാറും നിന്റെ അമ്മ ചൂലെടുക്കും. എന്നേം നിന്നേം അടിച്ചിറക്കും. ഞാൻ ഇവിടെ അടുത്തൊരു ഹോട്ടലിൽ റൂം പറഞ്ഞിട്ടുണ്ട്. നാളെ രാവിലെ ഞാൻ നിന്നെ വിളിക്കാം. നമുക്ക് ഒരുമിച്ചു ജ്വലറിയിലേക്ക് പോകാം.... നീ എന്നെ ആ ബസ് സ്റ്റോപ്പ്‌ വരെ ഒന്ന് ആക്കിയേക്ക്... അവിടുന്ന് ഓട്ടോ കിട്ടുമല്ലോ... " പ്രതാപൻ ഇഷാന്റെ ബൈക്കിന്‌ പിറകിൽ കയറി ഇരുന്നു. പ്രതാപനെത്തന്നെ നിരീക്ഷിച്ചു കൊണ്ട് ബാറിന് പുറത്ത് നിന്നിരുന്ന മറ്റൊരാൾ ഇതിനോടകം തന്റെ മൊബൈലിൽ അവർ ഇരുവരുടെയും ഫോട്ടോ പകർത്തി കഴിഞ്ഞിരുന്നു.... ഇഷാന്റെ ബൈക്കിന്റെ നമ്പർ കൂടി നോട്ട് ചെയ്ത ശേഷം അയാൾ തിരിഞ്ഞു ബാറിന് ഉള്ളിലേക്ക് തന്നെ നടന്നു പോയി. 🌜 കട്ടിലിൽ കിടന്ന് ഉറങ്ങുന്ന അപ്പുമോളുടെ അരികിൽ ഇരുന്ന് കുഞ്ഞിന്റെ തലയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു കല. നവ്യ രാവിലെ ജോലിക്ക് പോയതുകൊണ്ട് അപ്പുവിന് ഇന്ന് ഒട്ടും ഉഷാർ ഉണ്ടായിരുന്നില്ല. ഇത്ര നേരവും ഇവിടെ ആകെ ഓടിനടപ്പായിരുന്നു. കലയുടെ കണ്ണ് തപ്പിയ നേരം ജനലിൽ വലിഞ്ഞു കയറാൻ നോക്കിയതിന് കല ചെറുതായി വഴക്ക് പറഞ്ഞു. അതിന്റെ പേരിൽ പിണങ്ങി വന്നു കിടന്നതാണ്. ആ കിടപ്പിൽ കിടന്ന് ഉറങ്ങിപ്പോയി... രുദ്രൻ രാവിലെ വയനാട്ടിൽ നിന്നും മടങ്ങി എത്തിയിരുന്നു. വന്നതിനുശേഷം ശ്രീധരനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിനു പോയിരിക്കുകയാണ്. തിരികെ വന്നശേഷം അപ്പുവിനെയും കൊണ്ട് അവൻ വീട്ടിലേക്ക് മടങ്ങും. അതോർവേ കലക്ക് നെഞ്ചു വിങ്ങി. അപ്പു ഉണ്ടായിരുന്നതു കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിഷമവും അറിഞ്ഞില്ല. മറ്റൊന്നും ഓർക്കാൻ കൂടി നേരം ഉണ്ടായിരുന്നില്ല. ഇന്നിവൾ പോയി കഴിഞ്ഞാൽ വീണ്ടും ഇതൊരു മരണവീട് പോലെയാകും.... കട്ടിലിൽ ഇരിപ്പാണെങ്കിലും അവരുടെ ചിന്തകൾ എങ്ങെങ്ങോ അലഞ്ഞു നടന്നു. ഒടുവിൽ ആ ചിന്തകൾ കാവ്യയിൽ എത്തി നിന്നു. എത്രയൊക്കെ നിയന്ത്രിച്ചു നിർത്തിയിട്ടും അവരുടെ കണ്ണ് നിറഞ്ഞു. ഉള്ളിൽ എവിടെയോ നൊമ്പരം പൊടിഞ്ഞു. അവള് ചെയ്തത് പൊറുക്കനാകാത്ത തെറ്റ് തന്നെയാണ്. അതിന്റെ ദേഷ്യവും വെറുപ്പും ആവോളമുണ്ട് താനും... എന്നാലും മനസ്സിന്റെ ഉള്ളറയിൽ എങ്ങോ ഉറവ വറ്റാത്ത മാതൃസ്നേഹം ഇപ്പോഴും തുടിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷങ്ങൾ കാത്തിരുന്നു കിട്ടിയ കണ്മണിയാണ്. ഈ ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ചത് അവൾ തന്റെ വയറ്റിൽ കുരുത്തു എന്നറിഞ്ഞതിന്റെ അന്ന് ആവണം.... ആദ്യമായി പേറ്റു നോവ് അറിഞ്ഞത് അവൾക്ക് വേണ്ടിയാണ്..... ആദ്യമായി അമ്മ എന്ന് വിളിച്ചത് അവളാണ്...... അവളുടെ കൊഞ്ചലും ചിരിയും കൊണ്ട് നിറഞ്ഞ എത്രയോ ദിനരാത്രങ്ങൾ... അവൾക്കായി നെയ്തു കൂട്ടിയ എത്രയെത്ര സ്വപ്നങ്ങൾ.... ഇനി തനിക്ക് അങ്ങനെയൊരു മകൾ ഇല്ല എന്ന് എത്രയൊക്കെ പറഞ്ഞു പഠിപ്പിക്കാൻ നോക്കിയിട്ടും മനസ്സതിന് കൂട്ടാക്കുന്നേയില്ല. ശ്രീധരനോട് ഒന്നും പറയാനാവില്ല..... നാട്ടുകാരുടെ കുത്ത് വാക്കുകളും പരിഹാസവും കേട്ട് എനിക്കങ്ങനെ ഒരു മകൾ ഇല്ല എന്നും പറഞ്ഞു നടക്കുകയാണ് ആള്. ഞാൻ അവളുടെ അമ്മയല്ലേ? ചത്തു പോകട്ടെ എന്ന് എനിക്ക് എങ്ങനെ കരുതാനൊക്കും? പലതവണ ഫോണിൽ വിളിച്ചു നോക്കി. സ്വിച്ച് ഓഫ് എന്ന മറുപടി മാത്രം. ചെയ്ത തെറ്റുകൾ പൊറുത്തു കൊടുക്കാനോ പഴയതുപോലെ അവളെ സ്നേഹിക്കാനോ കഴിയില്ല... എന്നിരുന്നാലും..... എവിടെയെങ്കിലും... ഈ ലോകത്ത് എവിടെയെങ്കിലും ജീവനോടെയുണ്ട് എന്ന് അറിഞ്ഞാൽ മാത്രം മതി. ഓരോന്നോർത്ത് കല കണ്ണുകൾ അമർത്തി തുടക്കവേ മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ഒച്ചകേട്ടു. 🌜 🌜 🌜 🌜 🌜 #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ