❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ഋതുനന്ദനം... Part 20 ദേവദത്തൻ പറഞ്ഞ ദിവസം വരാമെന്നു സമ്മതിച്ചെങ്കിലും എന്തിനാവും വരാൻ പറഞ്ഞതെന്ന് അറിയാനൊരു ആകാംക്ഷ അഭിരാമിയിൽ നിറഞ്ഞു.. അവളത് ദേവദത്തനോട് ചോദിക്കാമെന്നു നിനച്ചു… "എന്താണ് അന്ന് വിശേഷം"…? അഭിരാമി ദേവദത്തനോട് ചോദിച്ചു…. "അതൊക്കെ ഉണ്ടെടോ…അത് അന്ന് പറയാം…താൻ രാവിലെ തന്നെയിങ്ങ് വന്നേക്കണം"…ദേവദത്തനൊരു മന്ദഹാസത്തോടെ മറുപടി നൽകി.. "ഞാൻ വരാം "…അഭിരാമി തലകുലുക്കിക്കൊണ്ട് സമ്മതിച്ചു... പുളിമരത്തിനു ചുവട്ടിൽ പുളിയും നുണഞ്ഞുകൊണ്ട് അഭിരാമി പലതരം കുസൃതികളും കാണിച്ചു കൊണ്ടിരുന്നു ദേവദത്തനോട്. ദേവദത്തൻ എല്ലാം ആസ്വദിച്ചുകൊണ്ട് അവളുടെ കുസൃതികൾക്കായി നിന്നു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു… വീട്ടുമുറ്റത്തേക്ക് തിരിച്ചു നടക്കുമ്പോൾ ദേവദത്തന്റെ മനസ്സിൽ തന്റെ മക്കളെ കുറിച്ചുള്ള ചിന്തകൾ ഓടിയെത്തി… അനുമോളും മീനുമോളും ഇപ്പോൾ എങ്ങനെയായിരിക്കും കാണാൻ. അഭിയെ പോലെ സുന്ദരിമാരായിരിക്കുമോ. എവിടെയാണ് മക്കളെ നിങ്ങൾ…? ദേവദത്തൻ ചിന്തിച്ചു കൊണ്ടിരുന്നു…. മുറ്റത്തേക്ക് എത്താറായപ്പോൾ അവരെ കാത്തെന്നവണ്ണം രാമേട്ടൻ പൂമുഖത്തു ഇരിപ്പുണ്ടായിരുന്നു… അഭിരാമിയോടൊത്ത് ചിരിച്ചു കളിച്ചു കൊണ്ട് മുറ്റത്തേക്ക് വരുന്ന ദേവദത്തനെ കൺകുളിർക്കെ ആമോദഭരിതനായി നോക്കിയിരുന്നു. അദ്ദേഹത്തിന്റെ മിഴികളിൽ ഇതിനെല്ലാം കാരണക്കാരിയായ അഭിരാമിയോടുള്ള നന്ദിയും വാത്സല്യവും നിറഞ്ഞു നിന്നു… അപ്പോഴേക്കും അഭിരാമിയും ദേവദത്തനും രാമേട്ടന്റെ അടുത്തെത്തിയിരുന്നു… "രാമേട്ടാ…എന്താ കാരണവരേ മിഴികൾ തുറന്നു കിനാവും കണ്ടു കൊണ്ടിരിക്കുന്നത്. പണ്ട് തേച്ചിട്ട് പോയ കാമുകിയെയും ഓർത്തിരിക്കുവാണോ"…? ദേവദത്തൻ ഒരു കള്ളച്ചിരിയോടെ രാമേട്ടനോട് ചോദിച്ചു… "ദേ.. ദേവൻകുഞ്ഞേ… കുഞ്ഞ് എന്ന് വിളിക്കുന്ന നാവ് കൊണ്ട് വേറെയൊന്നും വിളിപ്പിക്കരുത് കേട്ടോ "…. രാമേട്ടൻ ദേവദത്തന് നേരെ രൂക്ഷമായൊരു നോട്ടമയച്ചു കൊണ്ട് പറഞ്ഞു… അഭിരാമി ഇതൊന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു നിന്നു… "അഭി….തനിക്കറിയുമോ…ഈ രാമേട്ടൻ കാരണവർ ഒരു പ്രണയകഥയിലെ തേപ്പ് കിട്ടിയ കാമുകനാണ് "… കണ്ണും മിഴിച്ചു നിന്ന അഭിരാമിയോട് ദേവദത്തൻ രാമേട്ടനെ ചൂണ്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.. "അതെന്താ രാമേട്ടാ സംഭവം…ഞാനും കേൾക്കട്ടെ ആ കഥ "…ദേവദത്തൻ പറഞ്ഞത് കേട്ടപ്പോൾ അഭിരാമിയിലും താല്പര്യമുണർന്നു… "ഒന്നുമില്ല മോളെ… തൃശൂർ വടക്കാഞ്ചേരി ഭാഗത്താണ് എന്റെ വീട്. വീടിനടുത്തുള്ള ഒരു കുട്ടിയോട് എനിക്കൊരിഷ്ടം തോന്നിയപ്പോൾ ഞാനവളോട് പറഞ്ഞു. അച്ഛനമ്മമാരില്ലാത്ത ഒരനാഥനായ ചെറുക്കനെ അവൾക്ക് വേണ്ടെന്ന് പറഞ്ഞു. എന്റെ ശുദ്ധഗതിക്ക് ഞാനിക്കാര്യം പണ്ടൊരിക്കൽ ഈ ദേവൻ കുഞ്ഞിനോട് പറഞ്ഞു പോയി…അന്ന് തൊട്ട് ഇതും പറഞ്ഞെന്നെ ഇടയ്ക്കിടെ കളിയാക്കുന്നതാ "… രാമേട്ടൻ ഒരു ചെറുചിരിയോടെ തന്റെ ഭാഗം വിവരിച്ചു…. രാമേട്ടൻ തന്റെ കഥ മുഴുമിപ്പിക്കുമ്പോഴേക്കും ദേവദത്തനിൽ നിന്നുമൊരു പൊട്ടിച്ചിരിയുയർന്നു…. അഭിരാമിയും അത് കേട്ടൊന്നു ചിരിച്ചു… "എന്നാൽ ഞാനിറങ്ങട്ടെ …. പിന്നെ കാണാം.." അഭിരാമി ദേവദത്തനോടും രാമേട്ടനോടുമായി പറഞ്ഞു… "നിൽക്കെടോ …ഞാൻ കൊണ്ടുവിടാം തന്നെ"… പോകാൻ അനുവാദം ചോദിച്ചു കൊണ്ട് ഇറങ്ങാൻ നിന്ന അഭിരാമിയെ ദേവദത്തൻ വിലക്കി… അല്പസമയത്തിനകം ദേവദത്തനും അഭിരാമിയും ഇറങ്ങി. ദേവദത്തന്റെ വണ്ടിയിൽ ഹോസ്റ്റലിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ അഭിരാമി പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു. ഹൈദരാബാദിലെയും ജേർണലിസം പഠിക്കുന്ന കാലത്തുള്ള കോളേജ് വിശേഷങ്ങളും മറ്റുമൊക്കെ അവൾ പറയുന്നത് ദേവദത്തൻ വളരെ താല്പര്യത്തോടെ കേട്ടുകൊണ്ടിരുന്നു. ഇത്രയും കാര്യങ്ങൾ അവൾ പറയുന്നത് ആദ്യമായിട്ടാണെന്നത് ദേവദത്തനെ അത്ഭുതപ്പെടുത്തി…. കുറച്ചു സമയത്തെ ഡ്രൈവിന് അവസാനം അവർ അഭിരാമിയുടെ ഹോസ്റ്റലിലെത്തി. ഡോർ തുറന്ന് പുറത്തിറങ്ങിയ അഭിരാമി തന്റെ തലതാഴ്ത്തി ദേവദത്തന്റെ മുഖത്തേക്ക് ഒന്ന് നോക്കി…. "നരസിംഹം.. ഞാൻ പറഞ്ഞത് മറക്കണ്ട.. ഞാൻ ഇല്ലെന്നും കരുതി ഇനി സങ്കടം വരുമ്പോൾ വലിയ്ക്കാനൊന്നും നിൽക്കരുത്…കേട്ടല്ലോ "…. അഭിരാമി മുഖത്തൊരു താക്കീത് നൽകുന്നൊരു ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു… "ഉത്തരവ് മാഡം "…ദേവദത്തൻ ചിരിയോടെ കൈകൂപ്പിക്കൊണ്ട് പറഞ്ഞു… ദേവദത്തനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അഭിരാമി ഹോസ്റ്റലിന്റെ ഗേറ്റിലേക്ക് നീങ്ങി… അഭിരാമി പോകുന്നതു ഒരു വാത്സല്യത്തോടെ ദേവദത്തൻ നോക്കിയിരുന്നു… ഈ കുട്ടിയുടെ മുൻപിൽ താൻ തോറ്റു പോകുന്നു എപ്പോഴും. അവളിന്ന് കാണിച്ച കുസൃതികൾക്ക് മുൻപിൽ താനും ആസ്വദിച്ചു കൊണ്ട് നിന്നു കൊടുക്കുകയായിരുന്നു. ഈ കുട്ടിയെയാദ്യമായി കണ്ട ദിവസം താൻ പരുഷമായി സംസാരിച്ചിട്ടും സമചിത്തത വിടാതെ തന്നെ വായടപ്പിക്കുന്ന മറുപടിയായിരുന്നു. അതും ധൈര്യത്തോടെ ഒട്ടും കൂസാതെ… ഇന്ന് തന്നോട് ലച്ചുവിനെ പറ്റി പറഞ്ഞപ്പോൾ പോലും ദേഷ്യം ആദ്യം തോന്നിയെങ്കിലും അതൊക്കെ എത്ര ഭംഗിയായാണ് ഇവൾ കൈകാര്യം ചെയ്തത്. സിഗരറ്റ് ബലമായി തന്റെ കൈയിൽ നിന്നു പിടിച്ചു വാങ്ങുമ്പോൾ തനിക്കെതിർക്കാൻ പോലും തോന്നിയില്ല. നരസിംഹം എന്ന് വിളിച്ചപ്പോൾ പോലും അവളങ്ങനെ വിളിക്കുന്നത് ആസ്വദിക്കാനാണ് തോന്നിയത് ….തന്റെ അനുമോൾ ഇവളെ പോലെയായിരിക്കുമോ….ഹോസ്റ്റലിലേക്ക് നടന്ന് പോകുന്ന അഭിരാമിയെ നോക്കി ദേവദത്തൻ ചിന്തിച്ചുകൊണ്ടിരുന്നു… ഞാൻ തല്ക്കാലം അനുമോൾ ആയേക്കാം ഒറിജിനൽ അനുമോൾ വരുന്നത് വരെ എന്ന് അഭിരാമി പറഞ്ഞതോർത്തപ്പോൾ ദേവദത്തന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അപ്പോഴേക്കും അഭിരാമി അയാളുടെ കണ്ണിൽ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു… ================================ അടുത്ത ആഴ്ച ദേവദത്തൻ വീട്ടിലേക്ക് തീർച്ചയായും ചെല്ലാൻ പറഞ്ഞ ദിവസം അഭിരാമി രാവിലെ ഒരു പത്തു മണിയോടെ എത്തിച്ചേർന്നു. ദേവദത്തനെ ചന്ദനക്കുറിയൊക്കെ തൊട്ട് പതിവിലധികം സന്തോഷത്തോടെ കാണപ്പെട്ടു…. അടുക്കളയിലേക്ക് ഒന്നെത്തി നോക്കിയപ്പോൾ രാമേട്ടൻ എന്തോ സദ്യവട്ടങ്ങൾക്കുള്ള ഒരുക്കത്തിലാണെന്ന് അഭിരാമിയ്ക്ക് തോന്നി… എന്താണാവോ ഇന്നിവിടെ വിശേഷം. നരസിംഹം ഇന്ന് കുറിയൊക്കെ തൊട്ട് ഒന്ന് കൂടി ചുള്ളനായിരിക്കുന്നു…ഉള്ളിലെ ഒരുക്കങ്ങൾ കണ്ട അഭിരാമി മനസ്സിൽ ചിന്തിച്ചു… അഭിരാമി ഉടനെ അടുക്കളയിലേക്ക് നടന്നു… "രാമേട്ടാ "…. അടുക്കളയിൽ എത്തിയ അഭിരാമി പച്ചക്കറികൾ അരിയുന്ന രാമേട്ടനെ വിളിച്ചു…. "ആ മോളോ… ഞാൻ കുറച്ചു പണിയിലായിരുന്നു. അത് കൊണ്ട് മോള് വന്നത് ഞാനറിഞ്ഞില്ല കേട്ടോ…" രാമേട്ടനൊന്ന് മന്ദഹസിച്ചു കൊണ്ട് അഭിരാമിയെ നോക്കി പറഞ്ഞു… അഭിരാമിയെ പിന്നാലെ ദേവദത്തനും അപ്പോഴേക്കും അവിടെയെത്തി…. "എന്താ നരസിംഹം ഇന്ന് വിശേഷിച്ച് "…? " എന്തോ ഒരു ആഘോഷത്തിനുള്ള പുറപ്പാട് ആണല്ലോ കണ്ടിട്ട്. എന്താ കാര്യം "….? ഒരുക്കങ്ങൾ കണ്ട അഭിരാമി ദേവദത്തനോട് ചോദിച്ചു… "അതൊക്കെയുണ്ടെടോ അഭി"….ദേവദത്തൻ ചിരിയോടെ മറുപടി നൽകി… "എന്താണ് ആ വിശേഷം "…? "നരസിംഹത്തിന്റെ വിവാഹനിശ്ചയമോ അതോ രാമേട്ടന്റെ സപ്തതിയോ "….? ദേവദത്തൻ പറയാത്തതിൽ അരിശം കൊണ്ട അഭിരാമി രണ്ടു പേരോടുമായി ചോദിച്ചു…. അഭിരാമിയുടെ മുഖഭാവം കണ്ട ദേവദത്തനും രാമേട്ടനും ചിരിക്കാൻ തുടങ്ങി… അഭിരാമിയാകട്ടെ രണ്ട് പേരെയും നോക്കി കണ്ണുരുട്ടിക്കൊണ്ടിരുന്നു… "എടോ…പ്രത്യേകിച്ച് വിശേഷമൊന്നുമില്ല.. ഇന്ന് അനുമോളുടെ പിറന്നാളാണ്. അവളിവിടെയില്ലെങ്കിലും ഞങ്ങൾ രണ്ട് പേരും കൂടി എല്ലാ വർഷവും അവളുടെയും മീനു മോളുടെയും പിറന്നാൾ ഒരു ചെറിയ സദ്യയൊക്കെയൊരുക്കി ആഘോഷിക്കാറുണ്ട് "….ഒരു മന്ദഹാസത്തോടെ പറഞ്ഞു തുടങ്ങിയ ദേവദത്തന്റെ ശബ്ദം അവസാനിപ്പിക്കുമ്പോഴേക്കും അതിടറിപ്പോയി…. അഭിരാമിയുടെ ഉള്ളിൽ അതൊരു നോവുണർത്തി. സ്വന്തം മകളെ കാണുക പോലും ചെയ്യാതെ അവളെവിടെയാണെന്നോ മറ്റും അറിയാതെ അവളുടെ പിറന്നാൾ ദിവസം തനിച്ചു ആഘോഷിക്കേണ്ടി വരുന്ന ആ അച്ഛന്റെ അവസ്ഥയോർത്തപ്പോൾ അഭിരാമിയ്ക്ക് മക്കൾക്ക് സ്വന്തം അച്ഛന്റെ സ്നേഹവും വാത്സല്യവും നിഷേധിച്ച ദേവദത്തന്റെ ഭാര്യ ശ്രീലക്ഷ്മിയോട് അവൾക്ക് അങ്ങേയറ്റത്തെ വെറുപ്പ് തോന്നി… "ദേ നരസിംഹം… ഇത് പോലെ സന്തോഷം നിറഞ്ഞൊരു ദിവസം ശോകമാക്കാനാണ് ഭാവമെങ്കിൽ ഞാൻ പോകും കേട്ടോ…"സങ്കടം നിറഞ്ഞ ദേവദത്തന്റെ മനസ്സിനെ അതിൽ നിന്നും മോചിപ്പിക്കുവാനായി അഭിരാമി കൃത്രിമ ഗൗരവം വാക്കുകളിൽ നിറച്ചു കൊണ്ട് മൊഴിഞ്ഞു…. "ഇല്ലെടോ…എങ്ങനെയായാലും ഞാനൊരു പച്ചയായ മനുഷ്യനല്ലേ. അറിയാതെ അങ്ങനെയൊക്കെ ആയിപ്പോകും…" ദേവദത്തൻ ഒരു വിളറിയ ചിരിയോടെ മറുപടി നൽകി… "മോളെ…മോളിന്ന് അമ്പലത്തിൽ പോയോ"…? പെട്ടെന്ന് രാമേട്ടൻ അഭിരാമിയെ നോക്കിക്കൊണ്ട് ചോദിച്ചു.. അപ്പോഴാണ് ദേവദത്തനും അത് ശ്രദ്ധിച്ചത്. ഇന്ന് പതിവില്ലാതെ അവൾ ചന്ദനക്കുറിയണിഞ്ഞിരിക്കുന്നു. ദേവദത്തൻ അതിനെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അഭിരാമിയുടെ മറുപടി വന്നു… "അതെ രാമേട്ടാ….ഇങ്ങോട്ട് ഇറങ്ങുന്നതിനു മുൻപ് അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ കയറി "…. അഭിരാമിയൊരു ചെറുചിരിയോടെ രാമേട്ടന് മറുപടി നൽകി… "ആഹാ…ഇന്നെന്തെങ്കിലും വിശേഷമുണ്ടോടോ "…? ദേവദത്തൻ അവളോട് തിരക്കി… "ആ ഉണ്ടല്ലോ…ഇന്ന് ചെറിയൊരു വിശേഷമുണ്ട് "…ഒരു മന്ദഹാസം തൂകിക്കൊണ്ട് അഭിരാമി മറുപടി നൽകി… അതെന്താണെന്നുള്ള ആകാംക്ഷ ദേവദത്തന്റെയും രാമേട്ടന്റെയും വദനത്തിൽ നിറഞ്ഞു… "ഇന്നെന്റെ പിറന്നാളാണ് "…. അഭിരാമി ചിരി തൂകിക്കൊണ്ട് മറുപടി നൽകി… അഭിരാമിയുടെ മറുപടി ഇരുവരിലും ഞെട്ടലുണ്ടാക്കി… "എന്തേ രണ്ട് പേർക്കും ഷോക്കടിച്ചോ"…? ഞെട്ടിത്തരിച്ചു നിൽക്കുന്ന അവരുടെ മുഖത്തോട്ട് നോക്കി ഉച്ചത്തിൽ ചിരിച്ചു കൊണ്ട് അഭിരാമി ചോദിച്ചു… പെട്ടെന്ന് സ്ഥലകാല ബോധം വീണ്ടെടുത്ത ദേവദത്തൻ നിറഞ്ഞൊരു പുഞ്ചിരിയോടെ അഭിരാമിയ്ക്ക് നേരെ കൈ നീട്ടി… "മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ അഭി "… ദേവദത്തൻ അഭിരാമിയ്ക്ക് ആശംസയർപ്പിച്ചു… താങ്ക് യൂ മൈ സ്വീറ്റ് നരസിംഹം... അഭിരാമിയൊരു കുസൃതിച്ചിരിയോടെ മറുപടി നൽകി... രാമേട്ടനപ്പോഴും അസ്ത്രപ്രജ്ഞനായിരിക്കുകയായിരുന്നു… "അഭി…. വളരെ ആശ്ചര്യമായിരിക്കുന്നു തന്റെയും അനുമോളുടെയും പിറന്നാൾ ഒരേ ദിവസം….ആട്ടെ പിറന്നാൾ ആയിട്ട് ഒരു മിഠായി പോലുമില്ലേ ഞങ്ങൾക്ക്"...?ദേവദത്തൻ അഭിരാമിയോട് ചോദിച്ചു… അഭിരാമിയുടെ മുഖം പെട്ടെന്ന് മങ്ങി… "സാർ…ഞാനിത് വരെ എന്റെ ജീവിതത്തിൽ അങ്ങനെ പറയാവുന്ന രീതിയിൽ പിറന്നാൾ ആഘോഷിച്ചിട്ടൊന്നുമില്ല. പിറന്നാളിന് അമ്മ പായസമുണ്ടാക്കുന്നതിൽ കവിഞ്ഞു ഞങ്ങളുടെ ജീവിതത്തിൽ അതൊന്നും ഒരു ആഘോഷമേ ആയിരുന്നില്ല. ചെറുപ്രായത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ കൂടെ പഠിക്കുന്നവർ ആഘോഷിക്കുന്നതൊക്കെ കാണുമ്പോൾ പലപ്പോഴും കൊതിച്ചിട്ടുണ്ട് അത് പോലെ ആഘോഷിക്കാനൊക്കെ. അന്നൊന്നും അതിന് പാങ്ങുണ്ടായിരുന്നില്ല. പിന്നെ മുന്നോട്ട് പോയപ്പോൾ അതിയായി ആഗ്രഹിച്ച സമയങ്ങളിലൊന്നും നടക്കാത്തത് കൊണ്ട് പിന്നെ ആഗ്രഹിച്ചിട്ടുമില്ല…ആഘോഷിച്ചിട്ടുമില്ല"…പറഞ്ഞു നിർത്തിയപ്പോഴേക്കും അഭിരാമിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി... അഭിരാമി പറഞ്ഞത് കേട്ട് നിന്ന ദേവദത്തന്റെയും രാമേട്ടന്റെയും മുഖങ്ങളിൽ ഒരലിവ് പ്രകടമായി. ഇരുവരുടെയും മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു... പെട്ടെന്ന് ദേവദത്തൻ അഭിരാമിയുടെ അടുത്തേക്ക് വന്നവളുടെ നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു കൊടുത്തു… ദേവദത്തൻ രാമേട്ടന്റെ നേരെ നോക്കി… "രാമേട്ടാ…." "എന്താ കുഞ്ഞേ "… രാമേട്ടൻ വിളി കേട്ടു… "രാമേട്ടാ….ഇത്തവണ നമ്മൾ അഭിരാമിയുടെ പിറന്നാൾ ആഘോഷിക്കുന്നു…എന്താ രാമേട്ടന്റെ അഭിപ്രായം "…..? ദേവദത്തൻ രാമേട്ടനോട് ചോദിച്ചു…. "അതിനെന്താ കുഞ്ഞേ…നമുക്ക് അഭിമോളുടെ പിറന്നാൾ ആഘോഷിച്ചു കളയാം "…രാമേട്ടൻ മറുപടി നൽകി… "രാമേട്ടാ…. രാമേട്ടനെന്താ ഈ പറയുന്നത്. ഇന്ന് നിങ്ങളുടെ അനുമോളുടെ പിറന്നാളല്ലേ. എല്ലാ വർഷവും മുടങ്ങാതെ നിങ്ങളത് ആഘോഷിക്കുന്നതും. അതിന് മുടക്കം വന്നു കൂടാ "…. അഭിരാമി തന്റെ വിസമ്മതം പ്രകടിപ്പിച്ചു… "അഭി… ശരിയാണ് എല്ലാ വർഷവും ഞങ്ങൾ ആഘോഷിക്കാറുണ്ട് . ക്ഷേത്രത്തിൽ പോയി അവളുടെ പേരിൽ അർച്ചനയും കഴിപ്പിക്കും സദ്യയും തയ്യാറാക്കും. പക്ഷേ ഇത്രയും കാലമായിട്ട് അവൾ വന്നിട്ടില്ലല്ലോ. എവിടെയാണെന്ന് പോലുമറിയില്ല. ഇത്തവണ ഒരു മാറ്റമായെന്നു വച്ചു അവൾ വന്നു ചോദിക്കാനൊന്നും പോണില്ല. അവളുടെ പേരിൽ ദേവിയ്ക്ക് അർച്ചന കഴിച്ചിട്ടുണ്ട്. അത് മതി….. അത് കൊണ്ട് താൻ എതിർപ്പൊന്നും പറയേണ്ട…പിറന്നാളുകാരി സന്തോഷത്തോടെ അവിടെയെങ്ങാനും പോയിരുന്നേ… ഞങ്ങൾക്ക് കുറച്ചു പണിയുണ്ട് തീർക്കാൻ "….. ദേവദത്തൻ അഭിരാമിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു… അഭിരാമിയ്ക്ക് പിന്നെയൊന്നും പറയാൻ കഴിഞ്ഞില്ല. ദേവദത്തൻ അവളുടെ കൈയും പിടിച്ചു ഹാളിൽ കൊണ്ട് പോയി ഇരുത്തി…. "രാമേട്ടാ… ഞാനൊന്നു പുറത്തു പോയി വരാം "…. ദേവദത്തൻ അടുക്കളയിലേക്ക് നോക്കി രാമേട്ടനോട് വിളിച്ചു പറഞ്ഞു… "ശരി കുഞ്ഞേ… വേഗം പോയിട്ട് വാ…" അടുക്കളയിൽ നിന്നു രാമേട്ടന്റെ മറുപടി ഒഴുകിയെത്തി…. ദേവദത്തൻ കാറിന്റെ ചാവിയെടുത്ത് പുറത്തേക്കിറങ്ങാനൊരുങ്ങിപ്പോൾ അഭിരാമിയുമെഴുന്നേറ്റു… "താനെങ്ങോട്ട് പോകുന്നു…. അവിടെ ഇരിക്ക്….ഞാൻ പോയിട്ട് പെട്ടെന്ന് വരാം"...ദേവദത്തൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് അഭിരാമിയെ വിലക്കി..... "നരസിംഹം…എന്താണ് താങ്കളുടെ പ്ലാൻ…ഒന്ന് പറയുന്നതിൽ വിരോധമുണ്ടോ "…? അഭിരാമി ദേവദത്തനെ നോക്കി മുഖത്തൊരു കപടഗൗരവമണിഞ്ഞു കൊണ്ട് ചോദിച്ചു… "ഒക്കെ ഞാനും എന്റെ കാരണവരും കൂടി നടത്തും…അഭിമോൾ എല്ലാം കണ്ടിവിടെ ഇരുന്നാൽ മാത്രം മതി…" അവളെ നോക്കിയൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് ഒരു മൂളിപ്പാട്ടും പാടി ദേവദത്തൻ പുറത്തേക്കിറങ്ങി… അഭിരാമി ഇതെല്ലാം ഒരമ്പരപ്പോടെ നോക്കികൊണ്ട് നിന്നു… തുടരും #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 19 തിരിഞ്ഞു നോക്കിയ ദേവദത്തൻ കണ്ടത് തന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന അഭിരാമിയെ ആണ്… അവളുടെ മുഖം ശോകാർദ്രമായിരുന്നു… ദേവദത്തൻ നോക്കി നിൽക്കെ അഭിരാമി അയാളുടെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി ദൂരെയെറിഞ്ഞു… "സാർ….. മതി വലിച്ചത്. എനിക്കറിയാം ആ കഥ സാറിന്റെ കഥ തന്നെയാണെന്ന്. എന്നിട്ടും ഞാനങ്ങനെ പറഞ്ഞത് ഇത്രയും വർഷം ഉറ്റവരുടെ വേർപിരിയലിന്റെ വേദനയിൽ ഉള്ള് നീറിക്കഴിയുന്ന സാറിന്റെ അവസ്ഥയിൽ വേദന തോന്നിയിട്ടാണ്. അതിന് സാറിങ്ങനെ വലിച്ചു കൂട്ടേണ്ട…." ഒരു നിർവികാരമനോഭാവത്തോടെ അഭിരാമി മൊഴിഞ്ഞു… ദേവദത്തൻ അവളെ രൂക്ഷമായൊന്നു നോക്കി…. "ഞാൻ വലിച്ചു കൂട്ടുന്നതിനു നിനക്കെന്താ…? എന്നെ നിയന്ത്രിക്കാൻ നീയാരാ"…? പരുഷമായ ഭാവത്തോടെ ദേവദത്തൻ അഭിരാമിയോട് ചോദിച്ചു…. "ഞാൻ സാറിന്റെ ആരുമല്ലായിരിക്കാം….ഒരു ആരാധിക എന്നതിൽ കവിഞ്ഞു എനിക്ക് സാറുമായി ഒരു ബന്ധവുമില്ല"… മറുപടി നൽകുമ്പോൾ അഭിരാമിയുടെ മുഖത്തും ഗൗരവം കലർന്നു… "അഭി…. താനെന്റെ ആരുമല്ലെങ്കിൽ പിന്നെ എന്തിന് താനെന്നെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നു"….? രൂക്ഷഭാവത്തോടെ ദേവദത്തൻ അഭിരാമിയോട് ചോദിച്ചു.. "സാർ… കലാകാരന്മാരെ കുറിച്ച് പ്രത്യേകിച്ച് എഴുത്ത്കാരെ കുറിച്ച് പലർക്കും ഒരു ധാരണയുണ്ട്. അവർ കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവരും സർവ്വ ദുശീലങ്ങളും കൊണ്ട് നടക്കുന്നവരും ആണെന്ന്. സാറും ആ കൂട്ടത്തിലേക്ക് പോയിട്ട് ആ ചിന്താഗതിയ്ക്ക് ഒന്ന് കൂടി വളമിട്ട് കൊടുക്കാനാണോ ഉദ്ദേശിക്കുന്നത്. അത് പോലെയൊരു ചിന്ത ആർക്കും സാറിനെ പറ്റി ഉണ്ടാവരുതെന്ന് ഞാനാഗ്രഹിച്ചു പോയി…" അഭിരാമി മറുപടി നൽകി… "എടോ…എഴുത്ത്കാരും മനുഷ്യരാണ്. എല്ലാവരെയും പോലെ മജ്ജയും മാംസവും ഉള്ള മനുഷ്യർ. അവരുടെയുള്ളിലും ഒരു മനസ്സുണ്ട്. മറ്റുള്ളവരെ അറിയിക്കാതെ സ്വന്തം ദുഃഖങ്ങളെ കടിച്ചമർത്തി ജീവിക്കുന്നവർ. പ്രണയവും സന്തോഷവും നിറഞ്ഞ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാരൻ ജീവിക്കുന്നത് ആ കഥാപാത്രങ്ങളെ പോലെയാവില്ല. അയാൾ ചിലപ്പോൾ ജീവിക്കുന്നത് തന്റെ ഉള്ള് നീറുന്ന സ്വകാര്യ ദുഃഖങ്ങളെ കടിച്ചമർത്തി ഉള്ളിലൊതുക്കിയായിരിക്കും. അപ്പോൾ അതിൽ നിന്നുമൊരാശ്വാസം തേടാൻ ഒരു പക്ഷേ ലഹരിയിളൊക്കെ അഭയം തേടിയേക്കാം"….. ദേവദത്തന്റെ സ്വരത്തിൽ ഒരു ആത്മനിന്ദ കലർന്നു… "സാർ…. ഉള്ളിലെ ദുഃഖങ്ങൾ ഇത് പോലെ വലിച്ചു തള്ളിയാൽ തീരുമോ. അങ്ങനെയാണെങ്കിൽ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകൾ ഇത് പോലെ ചെയ്യുന്നില്ലല്ലോ. ദുഃഖങ്ങൾ മറക്കാൻ ലഹരിയിൽ അഭയം തേടുന്നത് ഒരു തരത്തിലുള്ള ഒളിച്ചോട്ടമാണ്. പരാജയപ്പെട്ടു എന്ന് ചിന്തിച്ചു പൊരുതാൻ ധൈര്യമില്ലാത്ത ഭീരുവിന്റെ ഒളിച്ചോട്ടം"…. അഭിരാമിയുടെ മുഖത്ത് ഒരു നിർവികാരയും ഗൗരവവും നിറഞ്ഞു നിന്നു അത് പറയുമ്പോൾ. അവൾ ദേവദത്തന്റെ മുഖത്ത് നിന്നും കണ്ണെടുത്തില്ല അത് പറയുമ്പോൾ… അഭിരാമിയുടെ തലയുയർത്തിയുള്ള ആരെയും കൂസാത്ത തരത്തിലുള്ള ആ സംസാരം ദേവദത്തനിൽ അത്ഭുതം നിറച്ചു… ആദ്യമായ് കണ്ട നിമിഷം മുതൽ ഈ കുട്ടിയുടെ സംസാരരീതിയിങ്ങനെയാണ്. എപ്പോഴും ഇവളുടെ മറുപടി യുക്തി നിറഞ്ഞതാവും. തന്റെ അഭിപ്രായം എവിടെയും പറയാനും മടിക്കില്ല. മുന്നിലുള്ളവനെ നിശബ്ദനാക്കുന്ന വിധത്തിലുള്ള സംസാരം….അത്‍ഭുതത്തോടെ ദേവദത്തൻ ചിന്തിച്ചു… "സാർ…." അഭിരാമിയുടെ വിളി ദേവദത്തനെ തന്റെ ചിന്തകളിൽ നിന്നുമുണർത്തി… "സാർ… എനിക്കറിയാം സാറിപ്പോഴും ജീവിക്കുന്നത് എന്നെങ്കിലും സാറിന്റെ മക്കൾ സാറിനെ തിരഞ്ഞു വരുന്ന ഒരു ദിവസത്തിനാണെന്ന്. എന്നെങ്കിലും അവർ സാറിനെ തേടി വരും. എന്റെ മനസ്സങ്ങനെ പറയുന്നു"….. ശബ്ദത്തിൽ സൗമ്യത കലർത്തി അഭിരാമി മൊഴിഞ്ഞു… "നേരത്തെ ഞാൻ പറഞ്ഞത് പോലെ സാറൊരു ഭീരുവിനെ പോലെ മനസ്സിന്റെ നീറ്റലടക്കാൻ ലഹരിയെ പ്രാപിക്കുന്നത് എനിക്കെന്ത് കൊണ്ടോ ചിന്തിക്കുവാൻ വയ്യ. എനിക്കൊരുപാട് ബഹുമാനമാണ് സാറിനോട്. അത് കൊണ്ട് സാറിന്റെ ജീവിതത്തിൽ ഇനിയിത് വേണ്ട"…. അങ്ങനെ പറഞ്ഞവസാനിപ്പിച്ചു കൊണ്ട് അഭിരാമി ദേവദത്തന്റെകയ്യിൽ നിന്നും സിഗരറ്റ് പാക്കറ്റ് ബലം പ്രയോഗിച്ചു കൈക്കലാക്കി… എതിർപ്പിന്റെയൊരു കണിക പോലും ദേവദത്തനിൽ നിന്നുമുണ്ടായില്ല…. "രാമേട്ടാ…ഇങ്ങോട്ടൊന്നു വന്നെ..." അഭിരാമി പൂമുഖത്തിരുന്നു എല്ലാം നോക്കി നിന്നിരുന്ന രാമേട്ടനെ തങ്ങളുടെയടുത്തേക്ക് വിളിച്ചു… അഭിരാമി ദേവദത്തനോട് സംസാരിക്കുന്നത് ഒന്നും കേൾക്കാൻ പറ്റിയില്ലെങ്കിലും അവളുടെ പ്രവൃത്തികളോട് അയാൾ ഒരെതിർപ്പും പ്രകടിപ്പിക്കാത്തത് രാമേട്ടനിൽ അത്ഭുതം നിറച്ചിരുന്നു… അത്ഭുതത്തോടെയെല്ലാം വീക്ഷിച്ചു നിന്ന രാമേട്ടൻ അഭിരാമി വിളിച്ചപ്പോൾ അവരുടെയടുത്തേക്ക് നടന്നു… "രാമേട്ടാ…ഇത് അടുപ്പിലിട്ട് കത്തിച്ചേക്ക്" തങ്ങളുടെ അടുത്തെത്തിയ രാമേട്ടന്റെ നേരെ അഭിരാമി സിഗരറ്റ് പാക്കറ്റ് നീട്ടി… രാമേട്ടനത് വാങ്ങി. അദ്ദേഹത്തിന്റെ മുഖത്ത് ആമോദപ്പൂക്കൾ തളിരിടുന്നത് കണ്ട അഭിരാമിയിലും അത് പ്രതിഫലിച്ചു നിന്നു…. "ഇന്ന് തൊട്ട് രാമേട്ടന്റെ ദേവൻ കുഞ്ഞ് എന്തുണ്ടായാലും പുക വലിക്കില്ല കേട്ടോ..." ദേവദത്തനെ നോക്കിയൊരു പുഞ്ചിരിയോടെ അഭിരാമി രാമേട്ടനോട് പറഞ്ഞു.. ദേവദത്തൻ ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു. മൗനം പൂണ്ടു നിൽക്കുന്ന ദേവദത്തനെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു പോയി…. ദേവദത്തനെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് അഭിരാമി ചെമ്പരത്തി മരത്തിന്റെയടുത്തേക്ക് നടന്ന് നീങ്ങി. ഒരു ചെമ്പരത്തിപ്പൂവ് പൊട്ടിച്ചെടുത്തു കൊണ്ട് അവൾ ദേവദത്തന്റെയടുത്തേക്ക് തിരികെ വന്നു. അവൾ പൂവിതലുകളിൽ ഒരെണ്ണം പൊട്ടിച്ചു മടക്കി വീർപ്പിച്ചു പിടിച്ചു… ആ മടക്കിയ പൂവിതൾ അഭിരാമി ദേവദത്തന്റെ കയ്യിൽ പിടിപ്പിച്ചു. ഇതെല്ലാം നിർന്നിമേഷനായി നോക്കിനിൽക്കുകയായിരുന്നു അയാൾ. അഭിരാമി ദേവദത്തനെ നോക്കിയൊന്ന് മന്ദഹസിച്ചു കൊണ്ട് അയാളുടെ കൈയിൽ പിടിച്ചുയർത്തി തന്റെ നെറ്റിയ്ക്ക് നേരെ കൊണ്ട് വന്ന് നെറ്റിയിലിട്ട് ആ പൂവ് പൊട്ടിച്ചു…. വലിഞ്ഞു മുറുകിയിരുന്ന ദേവദത്തന്റെ മുഖഭാവങ്ങൾക്കൊരു അയവ് വന്നു… "ഇനി സങ്കടം കൂടി വലിക്കണമെന്ന് തോന്നുമ്പോൾ ഇവിടെ വന്ന് പൂവിറുത്ത് ഇത് പോലെ നെറ്റിയിലിട്ട് പൊട്ടിച്ചോണം കേട്ടോ…എന്റെ നെറ്റിയിലല്ല ഈ നെറ്റിയിൽ…" ദേവദത്തന്റെ നെറ്റിയിൽ തൊട്ട് കാണിച്ചു കൊണ്ട് അഭിരാമി മന്ദഹാസത്തോടെ മൊഴിഞ്ഞു… അവളുടെ നേരത്തത്തെ പ്രവൃത്തിയിൽ തന്നെ മനസ്സിലെ കാറും കോളും നീങ്ങിയിരുന്ന ദേവദത്തൻ അഭിരാമിയുടെ അപ്പോഴത്തെ സംസാരം കൂടി കേട്ടപ്പോൾ ചിരിച്ചു പോയി…. "ഇനി വലിക്കുമോ "…അഭിരാമി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…. ദേവദത്തൻ ചിരിച്ചു കൊണ്ട് ഇല്ലെന്ന് തലയാട്ടി… "ഗുഡ് ബോയ് "… അഭിരാമിയൊരു കുസൃതിയോടെ ദേവദത്തന്റെ മീശത്തുമ്പിൽ പിടിച്ചു കൊണ്ട് മൊഴിഞ്ഞു…. പൂമുഖത്തെത്തി ഒന്ന് തിരിഞ്ഞു നോക്കിയ രാമേട്ടൻ ഇതെല്ലാം കണ്ടു നിന്നു. അദ്ദേഹത്തിന്റെ മുഖത്ത് അഭിരാമിയോടുള്ള വാത്സല്യം കളിയാടി. രാമേട്ടൻ അവരെയും തന്റെ കയിൽ അഭിരാമിയേല്പിച്ച സിഗരറ്റ് കൂടിലേക്കും ഒരു പുഞ്ചിരിയോടെ നോക്കിക്കൊണ്ടിരുന്നു…. ദേവദത്തന്റെ മീശത്തുമ്പിൽ അഭിരാമി പിടിച്ച നിമിഷത്തിൽ അയാളുടെ മിഴികൾ എന്തോ ഓർത്തെന്നവണ്ണം നിറഞ്ഞു തുളുമ്പി…. "സാർ "… ദേവദത്തന്റെ പൊടുന്നനെയുണ്ടായ ഭാവമാറ്റത്തിൽ പരിഭ്രാന്തയായ അഭിരാമി അയാളെ വിളിച്ചു…. അഭിരാമി വിളിച്ചത് കേട്ട ദേവദത്തൻ ധൃതിയിൽ തന്റെ മിഴികൾ തുടച്ചു കൊണ്ട് അവളെ നോക്കിയൊന്ന് ചിരിച്ചു… "സാർ…എന്ത് പറ്റി…? ഞാൻ പെട്ടെന്ന് ഒരോളത്തിൽ ചെയ്തു പോയതാ "… താനെന്തോ അബദ്ധം ചെയ്‌തെന്നോർത്ത് അഭിരാമി ദേവദത്തനോട് ക്ഷമാപണരൂപത്തിൽ മൊഴിഞ്ഞു… "ഏയ്…അതൊന്നും കുഴപ്പമില്ലെടോ…ഞാൻ പെട്ടെന്ന് പഴയ ചിലതൊക്കെ ഓർത്ത് പോയി"… ചിരിച്ചു കൊണ്ട് ദേവദത്തൻ മറുപടി നൽകി… "സാർ….എന്താണ് സാർ ആ ഓർമ്മകൾ…എന്നോട് പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ സാറ് പറ….ഞാനുമൊന്ന് കേൾക്കട്ടെ"…അഭിരാമി ദേവദത്തനോട് ചോദിച്ചു… "ഒരു ബുദ്ധിമുട്ടുമില്ലെടോ… താനെന്റെ മീശത്തുമ്പിൽ പിടിച്ചപ്പോൾ എനിക്ക് പണ്ട് അനുമോൾ ഇത് പോലെ പിടിക്കുന്നത് ഓർമ വന്നു"… ദേവദത്തൻ മറുപടി നൽകി… "ഓഹോ… അതാണല്ലേ കാര്യം… എന്നാൽ നരസിംഹം പഴയ കാര്യങ്ങൾ ഓർത്ത് സെന്റിയടിക്കാതെ എനിക്ക് ആ വാളൻ പുളിമരത്തിൽ നിന്നും ഒന്ന് രണ്ട് പുളിയെറിഞ്ഞിട്ട് തന്നേ"… അഭിരാമി കുസൃതിയോടെ പറഞ്ഞു കൊണ്ട് ദേവദത്തന്റെ കയ്യും പിടിച്ചു കൊണ്ട് നടക്കാനൊരുങ്ങി… അഭിരാമിയുടെ ആദ്യമായുള്ള നരസിംഹം എന്ന വിളിയിലും കുസൃതിയിലുമെല്ലാം സ്തബ്ദനായി നിന്ന ദേവദത്തൻ എതിർപ്പൊന്നും കൂടാതെ അവളുടെ കൂടെ നീങ്ങി…. "ആദ്യം സാർ…ഇപ്പോൾ നരസിംഹം.. കൊള്ളാമെടോ അഭി…നല്ല ബഹുമാനമാണ് കൊച്ചിന്"… പുളി മരത്തിനടുത്തേക്ക് നടക്കുമ്പോൾ ഒരു ചിരിയോടെ ദേവദത്തൻ അഭിരാമിയോട് പറഞ്ഞു…. "എന്താണെന്നറിയില്ല…ഈ കഥാകൃത്തിനോട് കുറച്ചു മുൻപ് തർക്കിച്ചതിന് ശേഷം എനിക്കങ്ങനെ വിളിക്കുവാനാ തോന്നുന്നത്. ഞാനങ്ങനെ മാത്രമേ ഇനി വിളിക്കൂ.ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ ഇനിയിങ്ങോട്ട് വരുന്നില്ല "…അഭിരാമി കൃത്രിമമായൊരു പരിഭവം എടുത്തണിഞ്ഞു കൊണ്ട് പറഞ്ഞു… "തനിക്കിഷ്ടമുള്ളത് വിളിച്ചോടോ അഭി..." ദേവദത്തൻ അവളുടെ ഭാവങ്ങൾ ആസ്വദിച്ചു കൊണ്ട് മറുപടി അവൾക്ക് മറുപടി നൽകി… "മൈ സ്വീറ്റ് നരസിംഹം "…അഭിരാമി ദേവദത്തന്റെ നേരെ കൊഞ്ചിക്കൊണ്ട് പറഞ്ഞു… ദേവദത്തൻ അത് കേട്ട് ഉച്ചത്തിൽ ചിരിച്ചു… "ആരും കേൾക്കേണ്ട ഈ ചിരി…നരസിംഹത്തിന് വട്ടായെന്ന് കരുതും മറ്റുള്ളവർ…പൊതുവെ എഴുത്തുകാരൊക്ക വട്ടന്മാരാണെന്ന് ചിലർക്കൊക്കെയൊരു വിചാരമുണ്ട് "…അഭിരാമി ചിരിച്ചു കൊണ്ട് പറഞ്ഞു… "അഭി…ഇവിടെ ആരും വരാനും കേൾക്കാനുമൊന്നുമില്ലെടോ. പിന്നെ തനിക്ക് വാളൻ പുളിയോടെന്താ ഇത്രയ്ക്ക് കൊതി. സ്ത്രീകൾ വാളൻ പുളി കൂടുതൽ ഇഷ്ടപ്പെടുന്നത് എപ്പോഴാണെന്ന് അറിയാമല്ലോ. ആരെങ്കിലും കണ്ടാൽ തെറ്റിദ്ധരിച്ചു പോകും "… പൊട്ടിച്ചിരിച്ചു കൊണ്ട് ദേവദത്തൻ അഭിരാമിയെ കളിയാക്കി… "അയ്യെടാ…നരസിംഹം ചില പൈങ്കിളി നോവൽ തലത്തിലെത്തിയല്ലോ അപ്പോഴേക്കും. ഇവിടേക്ക് ആരും വരില്ലെന്നല്ലേ പറഞ്ഞത്. പിന്നെ ആ പറഞ്ഞതിനുള്ള മറുപടി ഇതാണ്. ഞാൻ ആരെയെങ്കിലും കണ്ടെത്തി അത് നടക്കുമ്പോൾ വിളിച്ചറിയിക്കുന്നുണ്ട്. അപ്പോൾ നരസിംഹം ഞാൻ പറയുന്ന സ്ഥലത്തേക്ക് അയച്ചു തന്നേച്ചാൽ മതി"….ഒന്ന് ചൊടിച്ചു കൊണ്ട് ദേവദത്തൻ ദ്വയാർത്ഥത്തിൽ കളിയാക്കിപറഞ്ഞതിന് അഭിരാമി മറുപടി നൽകി… "ആയിക്കോട്ടെ…എത്രയും പെട്ടെന്ന് അത് നടക്കട്ടെ "…ദേവദത്തൻ ആർത്തു ചിരിച്ചു… അഭിരാമി അയാളെ മുഖം കൂർപ്പിച്ചൊന്ന് നോക്കി… അപ്പോഴേക്കും അവർ പുളിമരച്ചുവട്ടിൽ എത്തി….. താഴെ പുളികളൊന്നും വീണു കിടക്കാത്തതിനാൽ ദേവദത്തൻ കല്ലുകളെടുത്ത് ഒന്ന് രണ്ട് തവണയായി എറിഞ്ഞു കുറച്ചു പുളി വീഴ്ത്തി. പുളികൾ വീഴുമ്പോൾ അഭിരാമി പാഞ്ഞു പോയെടുത്ത് കൊണ്ടിരുന്നു. കൊച്ചു കുട്ടികളെ പോലെയുള്ള അവളുടെ പ്രവൃത്തികൾ ദേവദത്തനിൽ ഒരേ സമയം ചിരിയും വാത്സല്യവും ചില ഓർമകളും നിറച്ചു. അതയാളുടെ മുഖത്ത് പ്രകടമായിരുന്നു… പുളികൾ എടുത്ത് തോട് പൊളിച്ചു നുണഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയ അഭിരാമി കണ്ടു ദേവദത്തന്റെ മുഖഭാവങ്ങൾ….. "എന്താ മിസ്റ്റർ നരസിംഹം….ഈ ലോകത്തൊന്നുമല്ലേ "… അഭിരാമിയൊരു ചിരിയോടെ ദേവദത്തനോട് ചോദിച്ചു… "താനിങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ ഇപ്പോൾ എന്റെ അനുമോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോയെടോ…തന്റെ പ്രായമായിട്ടുണ്ടാകും അവൾക്കിപ്പോൾ "….ദേവദത്തൻ മറുപടി പറയുമ്പോൾ അയാളുടെ മുഖത്തൊരു നിരാശ പടർന്നു… "ദേ..ഇനി ആ ഓർമ്മകളിൽ മുഴുകി സെന്റിയാവേണ്ട. മക്കൾ വരുന്ന സമയത്ത് വരട്ടെ. ഇനി നരസിംഹത്തിന് വിരോധമില്ലെങ്കിൽ ഞാൻ തല്ക്കാലം അനുമോളായേക്കാം ഒറിജിനൽ അനുമോൾ വരുന്നത് വരെ. അല്ലാതെ എന്റെ മുന്നിലീ ഭാവം വേണ്ട. നിങ്ങൾ എഴുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ എന്റെ മുന്നിലെപ്പോഴും 'കുസുമവദനമോഹസുന്ദരൻ' ആയി ഇരുന്നേച്ചാൽ മതി…കേട്ടോ നരസിംഹം"…കൃത്രിമമായ ഒരു ശാസന കലർത്തികൊണ്ട് അഭിരാമി പറഞ്ഞു… "അഭി…തന്നെയെന്റെ അനുമോളുടെ സ്ഥാനത്ത് തന്നെയാണ് കാണുന്നത്..." നിറഞ്ഞ വാത്സല്യത്തോടെ ദേവദത്തൻ മൊഴിഞ്ഞു…. "ശരിക്കും "… അഭിരാമിയൊരു ഇളക്കത്തോടെ കൊഞ്ചിക്കൊണ്ട് ദേവദത്തനോട് ചോദിച്ചു… "അതേടോ "… ചിരിയോടെ ദേവദത്തൻ മറുപടി നൽകി…. "താങ്ക് യൂ താങ്ക് യൂ "… അഭിരാമി കൊഞ്ചലോടെ പറഞ്ഞു... ദേവദത്തൻ അവളുടെ കുസൃതികളെ നിറഞ്ഞ മനസ്സോടെ ആസ്വദിച്ചുകൊണ്ടിരുന്നു… "ആട്ടെ…അനുമോൾ എങ്ങനെയായിരുന്നു..? നല്ല വികൃതിയായിരുന്നോ"…? അഭിരാമി ദേവദത്തനോട് ചോദിച്ചു… "ആ പ്രായത്തിന്റേതായ കുസൃതികൾ അവൾക്കുണ്ടായിരുന്നു. അവൾ എന്റെ ആ പണിപ്പുരയിൽ കയറി എങ്ങനെയെങ്കിലും കയ്യിൽ ചായം പറ്റിക്കും എന്നിട്ട് അതെപ്പോഴും എന്റെയും, രാമേട്ടന്റെയും, ലച്ചുവിന്റെയുമൊക്കെ മുഖത്തും വസ്ത്രത്തിലുമൊക്കെ ആക്കും. ചിലപ്പോൾ പെയിന്റ് ഉള്ള ബ്രഷ് എടുത്ത് കൊണ്ട് വന്നു എന്റെ മൂക്കിലും മുഖത്തുമൊക്കെ തേക്കും. എത്രയോ തവണ ഓഫീസിലേക്ക് ഇറങ്ങാൻ നേരത്ത് അവളുടെ അത്തരം കുസൃതികൾ കാരണം ഇട്ട വസ്ത്രം മാറ്റേണ്ടി വന്നിരിക്കുന്നു...." ദേവദത്തൻ ആ സന്ദർഭങ്ങളൊക്കെ ആലോചിച്ചു കൊണ്ട് അഭിരാമിയോട് വിവരിക്കുവാൻ തുടങ്ങി… "പിന്നെ എവിടെയെങ്കിലും ഞാനിരിക്കുമ്പോൾ എന്റെ മേലേക്ക് ഓടിക്കയറും. എന്നിട്ട് താൻ നേരത്തെ പിടിച്ചത് പോലെ എന്റെ മീശത്തുമ്പിൽ പിടിച്ചു കളിക്കും…ലച്ചുവിന്റെ അടുത്ത് കുസൃതി കാണിക്കുമ്പോൾ ലച്ചു വഴക്ക് പറയും ചിലപ്പോൾ തല്ലും കിട്ടും. അപ്പോഴൊക്കെ എന്റെയടുത്തോട്ട് വരുമ്പോൾ ഞാൻ വാരിയെടുക്കുമ്പോൾ അവളുടെ സങ്കടമെല്ലാം മാറും…" "അവൾക്ക് മൂന്ന് വയസ്സ് ആവുന്നത് വരെ മാത്രമേ എനിക്കതിനൊക്കെ ഉള്ള ഭാഗ്യമുണ്ടായുള്ളൂ"....എല്ലാം വിവരിച്ചു തീരുമ്പോൾ അവസാനമാകുമ്പോഴേക്കും ദേവദത്തന്റെ ശബ്ദമിടറി… തന്റെ മക്കളെ ഓർത്ത് അഘാധമായ ദുഃഖവും പേറി നടക്കുന്ന ഒരച്ഛന്റെ മുഖമവിടെ അഭിരാമിയ്ക്ക് കാണാൻ കഴിഞ്ഞു… "സാർ…അത് ചിന്തിച്ചിനി മനസ് വിഷമിപ്പിക്കേണ്ട… സാറിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവരുടെയൊക്കെ പ്രിയ എഴുത്തുകാരൻ വിഷമിക്കരുത്…." അഭിരാമി ദേവദത്തന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു… ദേവദത്തൻ അവളെ നോക്കിയൊന്ന് ചിരിച്ചു.. "അതൊക്കെ പോട്ടെ.. താൻ ഇവിടെ വന്നിട്ട് കുറച്ചായില്ലേ. അമ്മയെ കാണാനൊന്നും പോകുന്നില്ലേ"…? ദേവദത്തൻ അങ്ങനെ ചോദിച്ചു കൊണ്ട് വിഷയം മാറ്റി.. "ആറു മാസമാവാറായി… അടുത്ത ആഴ്ച പോകണം "…അഭിരാമി മറുപടി നൽകി.. "അഭി…എന്നാൽ തനിക്ക് അടുത്ത ആഴ്ചയിലെ ബുധനാഴ്ച ഒന്ന് വരാമോ ഇവിടെ വരെ…" ദേവദത്തൻ അവളോട് തിരക്കി… "അതെന്തിനാ നരസിംഹം…അന്നാണെങ്കിൽ വർക്കിംഗ്‌ ഡേ കൂടിയാണ് "…അഭിരാമി ഒന്നാലോചിച്ചു കൊണ്ട് നിന്നു… "അന്ന് ഒഴിവാക്കിയിട്ട് വാ താനിവിടെ. വേണമെങ്കിൽ ഞാൻ തനിക്ക് വേണ്ടി സംസാരിക്കാം "… ചിന്താകുഴപ്പത്തിലാണ്ട അഭിരാമിയോട് ദേവദത്തൻ നിർദേശിച്ചു…. അഭിരാമി പതുക്കെ ശരിയെന്നു തലയിളക്കി.. തുടരും #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
ഋതുനന്ദനം... Part 18 "സാർ…നമുക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ "…? അഭിരാമി അല്പനിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പഞ്ഞിക്കാരനോട് ചോദിച്ചു... പഞ്ഞിക്കാരൻ അഭിരാമി പറഞ്ഞത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാതെയിരുന്നു… "എന്ത് ചെയ്യാൻ കഴിയുമോ എന്നാണ് അഭി താനീ ചോദ്യം കൊണ്ടുദ്ദേശിക്കുന്നത് "…? അഭിരാമിയുടെ ചോദ്യം കേട്ട് പഞ്ഞിക്കാരൻ ഒന്ന് നെറ്റി ചുളിച്ചു…. "സാർ….ഞാനുദ്ദേശിച്ചത് ഇതാണ്. നമുക്ക് ഏതെങ്കിലും വഴിയിലൂടെ ദത്തൻ സാറിന്റെ കുടുംബത്തെ കണ്ടെത്താൻ സഹായിക്കുവാൻ കഴിയുമോ എന്ന്....." അഭിരാമി ചിരിച്ചു കൊണ്ട് മറുപടി നൽകി… "നമ്മൾ എങ്ങനെ സഹായിക്കുവാനാണ് അഭി.. ദത്തനും അയാളുടെ ഭാര്യയും പിരിയാനിടയായ ആ കാരണം എന്താണെന്ന് അറിഞ്ഞാൽ അല്ലെ നമുക്ക് ഒരു പടിയെങ്കിലും മുന്നോട്ട് നീങ്ങുവാൻ കഴിയൂ. അത് അയാൾ നമ്മളോട് വെളിപ്പെടുത്തുമെന്ന് തോന്നുന്നുണ്ടോ തനിക്ക് "….? പഞ്ഞിക്കാരൻ അഭിരാമിയോട് ചോദിച്ചു.. അഭിരാമി ഉത്തരമായി ഇല്ലെന്ന അർത്ഥത്തിൽ തന്റെ തലയിളക്കി…. "ഇനി തെറ്റ് എന്തെങ്കിലും ഉള്ളത് അയാളുടെ ഭാര്യയുടെ പക്കലാണെന്ന് വയ്ക്ക് എന്നാലും അയാൾ പറയില്ല കാരണം താൻ പറഞ്ഞത് വച്ചു നോക്കുമ്പോൾ അയാൾക്ക് ഇപ്പോഴും ഭാര്യയെ കുറിച്ച് മറ്റൊരാൾ മോശം ചിന്തിക്കുന്നത് ഇഷ്ടമല്ല…." "പിന്നെ വേറൊരു കാര്യം… ദത്തന്റെ കഥ തനിക്ക് പറഞ്ഞു തന്ന രാമേട്ടൻ ഒരുപാട് വർഷങ്ങളായി അയാളുടെ കൂടെയുണ്ട്. രാമേട്ടന് പോലും ഇത്ര കാലമായിട്ടും അറിയില്ല എന്നുണ്ടെങ്കിൽ ദത്തന് ആരും അയാളും ഭാര്യയും തമ്മിൽ പിരിയാനുണ്ടായ കാരണത്തെ കുറിച്ചു അറിയുന്നതിൽ യാതൊരു താല്പര്യവുമില്ലെന്നല്ലേ"….പഞ്ഞിക്കാരൻ അഭിരാമിയെ കാര്യകാരണങ്ങൾ നിരത്തിക്കൊണ്ട് ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു… "സാർ പറഞ്ഞത് ഞാനും അംഗീകരിക്കുന്നു. ദത്തൻ സാർ ഒരിക്കലും ഒന്നും വിട്ടു പറയില്ല"… അഭിരാമിയൊരു നെടുവീർപ്പോട് കൂടി പറഞ്ഞു… "അപ്പോൾ അഭി.. അതിനെ കുറിച്ച് മറന്നു കളയൂ. ദത്തനും അയാളുടെ ഭാര്യയ്ക്കും വീണ്ടും കണ്ടുമുട്ടാൻ യോഗമുണ്ടെങ്കിൽ കണ്ടുമുട്ടട്ടെ… പിന്നെ ഒരു വ്യക്തിയുടെ കുടുംബത്തിന്റെ പിന്നാലെ പോകുവാൻ ഏതായാലും ഈ ഒരു ജോലിയിലിരുന്നു കൊണ്ട് നമുക്ക് പറ്റില്ല കാരണം നമ്മുടെ പ്രതിബദ്ധത ഒരു വ്യക്തിയോടല്ല ഒരു സമൂഹത്തോടാണ് "….. പഞ്ഞിക്കാരൻ അഭിരാമിയോട് പറഞ്ഞു കൊണ്ടിരുന്നു… "പിന്നെ അഭി… തന്നോട് ഇടയ്ക്ക് പുള്ളിയുടെ വീട്ടിലേക്ക് ചെല്ലാനും പെയിന്റിംഗ് നടത്താനുമൊക്കെ ക്ഷണിച്ചിട്ടില്ലേ. അത് താൻ കുറച്ചു സീരിയസ് ആയി നോക്ക് കേട്ടോ….ഇനി ദത്തനു അയാളുടെ കുടുബത്തിലേക്ക് എത്തിച്ചേരാൻ താനൊരു നിമിത്തമാകുമെങ്കിൽ അതങ്ങനെ തന്നെ നടക്കും. അങ്ങനെ ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ നടക്കട്ടെ പക്ഷേ ദത്തനോട് ഇതിനെ പറ്റി കൂടുതലൊന്നും ചോദിക്കാനും നിൽക്കേണ്ട…ഞാൻ പറഞ്ഞത് മനസ്സിലാവുന്നുണ്ടല്ലോ അല്ലെ"…പഞ്ഞിക്കാരൻ വാത്സല്യം നിറഞ്ഞൊരു ചിരിയോടെ തന്റെ സംഭാഷണം നിർത്തി…. കോഫി കുടിച്ചു വൈകാതെ ഇരുവരും തങ്ങളുടേതായ കാര്യങ്ങളിലേക്ക് തിരിഞ്ഞു.. ================================ അഭിരാമിയുടെ എറണാകുളത്തെ ജീവിതം ദിവസങ്ങൾ കടന്നു മാസങ്ങളായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഇൻഡോറും ഔട്ട്‌ ഡോറുമായി അവൾക്ക് പല ഉന്നത ശ്രേണിയിലുള്ളവരുമായി അഭിമുഖങ്ങൾ നടത്തുവാനും മറ്റുമുള്ള അവസരങ്ങൾ നിറയെ കൈവന്നുകൊണ്ടിരുന്നു. പല അഭിമുഖങ്ങളും നല്ല റേറ്റിംഗ് നേടുകയും ചെയ്തു കൊണ്ടിരുന്നു…. താൻ നടത്തിയ അഭിമുഖങ്ങളെല്ലാം നല്ല രീതിയിൽ വിജയിക്കുന്നതിൽ അവൾക്ക് നന്ദി പറയാനുണ്ടായിരുന്നത് ഒരാളോടായിരുന്നു…. ദേവദത്തനോട്… പല ഒഴിവ് ദിവസങ്ങളിലും അവൾ ദേവദത്തന്റെ വീട്ടിലെ സന്ദർശകയായി മാറിയിരുന്നു. ആ സമയങ്ങളിലൊക്കെ അവൾ ദേവദത്തന്റെ പണിപ്പുരയിൽ തന്റെ സർഗ്ഗവാസനയായ പെയിന്റിംഗിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. പെയിന്റിംഗിൽ ദേവദത്തൻ അവൾക്ക് അയാൾ അവലംബിക്കുന്ന ചില രീതികളും പറഞ്ഞു കൊടുത്തു… അഭിരാമിയെ ഇടയ്ക്ക് കാണുന്നത് രാമേട്ടനും വളരെ സന്തോഷമുള്ള കാര്യമായിരുന്നു. തന്നോടുള്ള രാമേട്ടന്റെ പ്രത്യേക വാത്സല്യം അവളെ പലപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു…. എന്തൊക്കെയായാലും ദേവദത്തനും രാമേട്ടനുമടങ്ങുന്ന ആ വീട് അവൾക്ക് വേറൊരു ലോകം തന്നെയായിരുന്നു. അവൾക്ക് അവരുടെ കൂടെ ചെലവഴിക്കുമ്പോൾ തനിക്ക് വളരെ വേണ്ടപ്പെട്ടവരുടെ കൂടെ ചെലവഴിക്കുന്ന ഒരു പ്രതീതിയായിരുന്നു…. ഒരു ദിവസം ഉച്ച കഴിഞ്ഞൊരു നേരത്ത് ആ മുറിയിൽ പെയിന്റിംഗ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അഭിരാമി അന്ന് ചുവരിൽ കണ്ട കൊച്ചു കുട്ടിയുടെ കൈപ്പത്തിയുടെ പാട് ഓർമ വന്നു. അതിനെ കുറിച്ചവൾ ദേവദത്തനോട് തിരക്കി… അഭിരാമിയുടെ ചോദ്യം കേട്ട ദേവദത്തന്റെ മുഖമൊന്നു മങ്ങി. ദേവദത്തന്റെ മുഖഭാവം മാറിയത് കണ്ട അഭിരാമി തന്റെ ചോദ്യം അനുചിതമായിപ്പോയോ എന്നൊരുവേള നിനച്ചു… എന്നാൽ പൊടുന്നനെ ഒരു ദേവദത്തന്റെ മുഖത്തൊരു ചിരി നിറഞ്ഞു. അയാളത് എന്തിനെയോ മറയ്ക്കാൻ വേണ്ടി എടുത്തണിഞ്ഞതാണെന്ന് അഭിരാമി പെട്ടെന്ന് മനസ്സിലാക്കിയെങ്കിലും അവളത് പുറത്ത് കാണിച്ചില്ല… "അത് അനുമോൾ അവളുടെ കൈപ്പത്തി പതിപ്പിച്ചതാണ് "… നിറഞ്ഞ ചിരിയോടെ ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി… "അനുമോൾ സാറിന്റെ മൂത്ത കുട്ടിയാണോ"…? രാമേട്ടൻ പറഞ്ഞ അറിവ് ഉണ്ടെങ്കിലും അഭിരാമി മനപ്പൂർവം ദേവദത്തനോട് ചോദിച്ചു…. ദേവദത്തൻ അതേയെന്ന് തലയാട്ടി…. "സാറിന്റെ മകൾ എന്തായാലും നല്ലൊരു കലാകാരി ആയിരിക്കും മിക്കവാറും…" അഭിരാമി ചിരിച്ചു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു…. "അറിയില്ലെടോ… ചിലപ്പോൾ താൻ കേട്ടിട്ടുണ്ടാകും എന്റെ കുടുംബജീവിതത്തെ പറ്റിയൊക്കെ "…. ദേവദത്തന്റെ മുഖത്ത് വിളറിയ ഒരു ചിരി നിറഞ്ഞു… "ഇല്ല സാർ…ഞാൻ സാറിനെ പറ്റി ചില ഓൺലൈൻ പേജുകളിൽ അന്വേഷിച്ചു എന്നുള്ളത് സത്യമാണ്. പക്ഷേ അതിലൊന്നും സാറിന്റെ കുടുംബത്തെ പറ്റി എവിടെയും പറയാത്തതിനാൽ അറിയാൻ ഞാനും ശ്രമിച്ചിട്ടില്ല. പിന്നെ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെന്ന് വിവരങ്ങൾ ചൂഴ്ന്നെടുക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല…." "പിന്നെ സാറിന്റെ കഥയിൽ വായിച്ചറിഞ്ഞത് വച്ചു ഒരു ചെറിയ അറിവ് ഉണ്ടെന്നതും തള്ളിക്കളയുന്നില്ല "…. അറിഞ്ഞതെല്ലാം ഉള്ളിലൊതുക്കി അറിയാത്ത രീതിയിൽ മറുപടി നൽകുമ്പോൾ അഭിരാമി പതറിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചു…. "താനാ പറഞ്ഞത് കള്ളമാണെന്ന് എനിക്കറിയാം. എന്റെ കഥ വായിച്ചു എന്നോട് അന്നങ്ങനെ ചോദിച്ചതിലൂടെ തന്നെ എനിക്ക് മനസിലാകും തനിക്ക് എന്റെ കുടുംബജീവിതത്തിൽ നടന്നതെന്താണെന്ന് ഊഹമുണ്ടാകുമെന്ന്. താനാ കഥ ഒരുപാട് ഉൾക്കൊണ്ടു വായിച്ചത് ഒരാളായത് കൊണ്ട് തന്നോട് പറയാം….എന്റെ കുടുംബം വർഷങ്ങളായി എന്റെ അരികിൽ ഇല്ല. ആ കഥയിൽ പറഞ്ഞത് പോലെ എന്റെ മക്കളെ ഞാൻ കണ്ടിട്ട് ഇരുപത് വർഷത്തിന് മേലെയാകുന്നു. എന്റെ മകൾ ഇപ്പോൾ എങ്ങനെയിരിക്കുമെന്നോ ഇനിയവൾ എന്റെ കഴിവുകൾ ഉള്ള കുട്ടിയാണോ എന്നൊന്നും എനിക്കറിയില്ല. ഒരു ഹതഭാഗ്യനാണ് ഞാനക്കാര്യത്തിൽ"…. ദേവദത്തൻ ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും അയാളുടെ കണ്ണുകളിൽ നിന്നും അയാളുടെ മനസ്സിന്റെ വിങ്ങൽ മറയ്ക്കുവാൻ അയാൾക്ക് സാധിച്ചിരുന്നില്ല…. "സാർ…ഞാനൊന്ന് ചോദിച്ചോട്ടെ"….? അഭിരാമി ദേവദത്തനോട്‌ അനുവാദം ചോദിച്ചു… "താൻ ചോദിച്ചോളൂ അഭി "… ദേവദത്തൻ മറുപടി നൽകി… "സാർ…സാറിന്റെ ലച്ചു വേർപിരിഞ്ഞു പോകുവാനെന്താ കാരണം "….? അഭിരാമി പതർച്ചയേതുമില്ലാതെ ചോദിച്ചു.. അഭിരാമിയുടെ ചോദ്യം കേട്ട ദേവദത്തന്റെ മുഖമാകെ മാറി. അഭിരാമി ചോദിച്ചത് അയാൾക്കൊട്ടുമിഷ്ടമായിലെന്നത് ആ മുഖഭാവത്തിൽ വ്യക്തമായിരുന്നു… "അഭി…അത് താനറിയേണ്ടതില്ല…" ദേവദത്തൻ ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു.. "സാർ….ആ കഥ സാറിന്റെ കഥയാണെന്ന് സാർ പറഞ്ഞല്ലോ അതിന്റെ അടിസ്ഥാനത്തിൽ ഞാൻ പറയുവാ എനിക്ക് ഒരിക്കലും സാറിന്റെ ലച്ചു നീതി പുലർത്തിയതായി തോന്നിയിട്ടില്ല. തന്നെ അത്ര മാത്രം സ്നേഹിച്ച ഭർത്താവിനെ ഒരു നാല് ഉപേക്ഷിച്ചു അകലങ്ങളിലേക്ക് മറഞ്ഞത് പോരാത്തതിന് ആ സ്വന്തം മക്കളെ താലോലിക്കാനുള്ള ആ മനുഷ്യന്റെ അവകാശങ്ങളെ പോലും പരിഗണിക്കാത്ത ആ സ്ത്രീ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തത്. ആ മനുഷ്യനോട് എന്തെങ്കിലും സ്പർദ്ധ ഉണ്ടായിരുന്നെങ്കിൽ നിയമപ്രകാരം അദ്ദേഹത്തിൽ നിന്നും വിവാഹമോചനം നേടണമായിരുന്നു. അല്ലാതെ ആ മനുഷ്യന് കൂടി അവകാശപ്പെട്ട മക്കളെ അദ്ദേഹത്തിൽ നിന്നും വേർപെടുത്തി കണ്ടുപിടിക്കാനാകാത്ത അകലത്തിലേക്ക് മറയുകയല്ലായിരുന്നു വേണ്ടത്….ലച്ചു സ്വന്തം ഭർത്താവിന്റെ സ്നേഹം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നേ ഞാൻ പറയൂ…എനിക്ക് പറയാനുള്ളത് ഇതാണ്"….അഭിരാമി ഒന്ന് പറഞ്ഞു നിർത്തി…. താൻ പറയുന്നത് ദേവദത്തന് ഒരിക്കലും ഇഷ്ടപ്പെടില്ലെന്ന് അറിഞ്ഞിട്ടും ഒരു വിപദിധൈര്യത്തിൽ അഭിരാമി തനിക്ക് പറയാനുള്ളത് പറഞ്ഞു… "അഭി…നിർത്ത്…മതി"….ദേവദത്തൻ അലറുകയായിരുന്നു…അയാളുടെ മുഖം കോപം കൊണ്ട് ചുവന്ന് തുടുത്തു… "തനിക്ക് ഞാൻ കുറച്ചു സ്വാതന്ത്ര്യം തന്നെന്നു കരുതി എന്തും പറയാമെന്നു കരുതരുത്. എന്റെ ലച്ചുവിനെ പറ്റി തനിക്കെന്തറിയാം. ഇനി ഒരക്ഷരം എന്റെ ലച്ചുവിനെ പറ്റി പറഞ്ഞു പോകരുത്. എന്റെ ലച്ചുവിനെ കുറിച്ച് ആരും ഒരു വാക്ക് പോലും മോശം പറയുന്നത് എനിക്കിഷ്ടമല്ല. ലച്ചു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ തെറ്റ് കൂടിയാണ്. ഇനിയും എന്റെ ലച്ചുവിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ എനിക്ക് തന്നോട് ഇറങ്ങിപ്പോകാൻ പറയേണ്ടി വരും"…..തികഞ്ഞ കോപത്തിൽ അടിമുടി വിറച്ചു കൊണ്ട് ദേവദത്തൻ പറഞ്ഞു നിർത്തി… ദേവദത്തന്റെ മിഴികളിലേക്ക് നോക്കി കൈകൾ കെട്ടി നിന്നുകൊണ്ട് ഒരു പുഞ്ചിരിയായിരുന്നു അഭിരാമിയുടെ ഉത്തരം. അവളുടെ കൂസലില്ലായ്മ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു…. "സാർ…സാറെന്തിനാ ഇത്രയ്ക്കും വികാരം കൊള്ളുന്നത്. ഞാൻ ആ കഥയിലെ കാര്യങ്ങൾ ഒരു വായനക്കാരിയെന്ന നിലയിൽ വിലയിരുത്തുകയാണ് ചെയ്തത്. സാറിന്റെ ലച്ചു എങ്ങനെയാണെന്ന് പോലും എനിക്കറിയില്ല. അതെന്നെ സംബന്ധിക്കുന്നതേ ഇല്ല…ആ കഥയിലെ കാര്യങ്ങൾ യഥാർത്ഥത്തിലുള്ളതാണെങ്കിലും എന്റെ അഭിപ്രായം ഇത് തന്നെയാണ്…." അഭിരാമിയെ രൂക്ഷമായൊന്നു നോക്കിയിട്ട് ദേവദത്തൻ മുറിക്ക് വെളിയിലേക്കിറങ്ങി… അഭിരാമിയൊരു പുഞ്ചിരിയോടെ അയാൾ പോകുന്നതും നോക്കി നിന്നു… അല്പസമയം കൂടി ആ മുറിയിൽ ചെലവിട്ട ശേഷം അഭിരാമി വെളിയിലേക്കിറങ്ങി. ഹാളിൽ എത്തിയ അഭിരാമിയെയും കാത്തെന്നവണ്ണം രാമേട്ടൻ ചായയുമായി നിൽപ്പുണ്ടായിരുന്നു… "എന്താ മോളെ ആ മുറിയിൽ നടന്നത്"…? ദേവൻകുഞ്ഞ് വളരെ അസ്വസ്ഥനായിരുന്നു ഇറങ്ങുമ്പോൾ… എന്തോ പന്തികേട് മണത്ത രാമേട്ടൻ അഭിരാമിയോട് നടന്നതെന്താണെന്ന് തിരക്കി… അഭിരാമിയൊരു പുഞ്ചിരിയോടെ മുറിയിൽ താനും ദേവദത്തനും തമ്മിൽ നടന്ന സംഭാഷണവും തുടർന്നുണ്ടായതും രാമേട്ടനോട് വിശദീകരിച്ചു… "വേണ്ടായിരുന്നു മോളെ…എന്നാലും അങ്ങനെയൊക്കെ ദേവൻകുഞ്ഞിനോട് പറയാൻ മോൾക്കെങ്ങനെ ധൈര്യം വന്നു"…? എല്ലാം അഭിരാമിയിൽ നിന്നുമറിഞ്ഞ രാമേട്ടന്റെ മുഖത്തൊരു അത്ഭുതം നിറഞ്ഞു… "എനിക്ക് ശരിയെന്നു തോന്നുന്ന അഭിപ്രായം പണ്ടും അത് ആരുടെ മുഖത്ത് നോക്കിയാണെങ്കിലും പറഞ്ഞാണ് ശീലം. അത് കൊണ്ട് ചില സന്ദർഭങ്ങളിൽ എനിക്ക് ശത്രുക്കളും ഒരുപാട് ഉണ്ടായിട്ടുണ്ട്"….അഭിരാമി പുഞ്ചിരിയോടെ മറുപടി നൽകി…. "ദേവൻകുഞ്ഞിനും ഇതേ സ്വഭാവമാണ്…." രാമേട്ടൻ ഒന്ന് നെടുവീർപ്പിട്ടു… അഭിരാമി കേൾക്കരുതെന്ന് രാമേട്ടൻ കരുതി ശബ്ദം താഴ്ത്തിയാണ് രാമേട്ടനത് പറഞ്ഞതെങ്കിലും അഭിരാമിയത് കേട്ടിരുന്നു. എങ്കിലും അവൾ അറിയാത്ത ഭാവത്തിൽ ചായ കുടിക്കുന്നത് തുടർന്നു…. "രാമേട്ടാ… എവിടെ നമ്മുടെ നരസിംഹം..? ആ മുറിയിൽ നിന്നും കോപാകുലനായി ഇറങ്ങിപ്പോയിട്ട് പിന്നെ കണ്ടില്ല. ഇവിടെ കാണുമെന്നു കരുതി"…ചായ കുടിച്ചു കഴിഞ്ഞപ്പോൾ ദേവദത്തനെ അത്രയും നേരം അവിടെയെങ്ങും കാണാത്തത് ശ്രദ്ധിച്ച അഭിരാമി രാമേട്ടനോട് തിരക്കി… രാമേട്ടൻ അതിന് മറുപടിയായി മുറ്റത്തേക്ക് കൈ ചൂണ്ടി… രാമേട്ടൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് അഭിരാമി ഒന്നെത്തിനോക്കി. അവൾ ആ ഭാഗത്തേക്ക് അപ്പോഴാണ് ശ്രദ്ധിച്ചത്.. അങ്ങോട്ട് നോക്കിയ അഭിരാമി ഒന്ന് ഞെട്ടി.. ദേവദത്തൻ ചെടികൾക്കടുത്ത് നിന്നു കൊണ്ട് സിഗരറ്റ് വലിക്കുന്നതാണ് അഭിരാമി കണ്ടത്. അയാൾ ആരോടോ ദേഷ്യം തീർക്കുന്നു എന്ന പോലെ പുകച്ചുരുളുകൾ ഊതി വിട്ടുകൊണ്ടിരുന്നു… അത് കണ്ട അഭിരാമിയുടെ മനസ്സിൽ അവളറിയാതെയൊരു വിങ്ങൽ നിറഞ്ഞു… "രാമേട്ടാ….സാർ വലിക്കുമോ.. ഞാൻ ആദ്യമായി കാണുകയാ"… അഭിരാമിയുടെ സ്വരത്തിൽ ദുഃഖം ഘനീഭവിച്ചു നിന്നു… "എപ്പോഴുമൊന്നും വലിക്കില്ല… ലച്ചു മോളുടെയും മക്കളുടെയും ഓർമ്മകൾ നിറഞ്ഞു മനസ് വിഷമിക്കുമ്പോൾ വലിക്കുന്നത് കാണാം. അതാണെങ്കിൽ ഒന്നിന് പുറകെ മറ്റൊന്നായി കണക്കില്ലാതെ വലിച്ചു തള്ളും"….രാമേട്ടൻ വിഷാദത്തോടെ മറുപടി നൽകി… രാമേട്ടന്റെ മറുപടി അഭിരാമിയിലും വിഷാദം നിറച്ചു… പുറത്ത് ഒരു സിഗരറ്റ് കത്തി തീർന്നതിന് ശേഷം ദേവദത്തൻ അടുത്ത സിഗരറ്റ് എടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി… ഒന്ന് രണ്ട് തവണ ആഞ്ഞു വലിച്ചു പുകച്ചുരുളുകൾ വിട്ടതിനു ശേഷം അടുത്ത പുക എടുക്കാൻ നോക്കുമ്പോൾ ദേവദത്തന്റെ കയ്യിലൊരു പിടി വീണു… ദേവദത്തൻ തിരിഞ്ഞു നോക്കി… തുടരും #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 17 ദേവദത്തന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങാൻ നിന്ന അഭിരാമിയെ ദേവദത്തൻ കൊണ്ട് വിടാമെന്ന് നിർബന്ധം പിടിച്ചപ്പോൾ അഭിരാമിയ്ക്ക് നിരസിക്കാൻ കഴിഞ്ഞില്ല… ദേവദത്തന്റെ കാറിൽ പോയ്ക്കൊണ്ടിരിക്കുമ്പോൾ അഭിരാമി ചിന്തിച്ചുകൊണ്ടിരുന്നു…. ആദ്യമായ് ഈ മനുഷ്യനെ കുറിച്ച് കേൾക്കുമ്പോൾ ആളൊരു മുൻകോപിയും മറ്റുമാണെന്നായിരുന്നു പറഞ്ഞു കേട്ടത്. പക്ഷേ ധാർഷ്ട്യം നിറഞ്ഞൊരു മുഖത്തിന്‌ പകരം താനന്ന് കണ്ടത് സൗമ്യത നിറഞ്ഞൊരു മുഖമായിരുന്നു. ഉള്ളിൽ എരിയുന്ന ഒരു നേരിപ്പോടുമായാണ് ഈ മനുഷ്യൻ തന്റെ ജീവിതം തള്ളി നീക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഈ മനുഷ്യനോട് ഒരുപാട് സഹതാപം തോന്നിപ്പോയി…. സ്വന്തം മക്കളെ കാണാതെ, രാമേട്ടൻ പറഞ്ഞത് പ്രകാരം ഇളയ മകൾ നടക്കാൻ തുടങ്ങിയിട്ടേ ഉണ്ടാവൂ. അതിന് ശേഷമുള്ള തന്റെ മക്കളുടെ വളർച്ച പോലും കാണുവാൻ കഴിയാതെ, അവരെയൊന്നു താലോലിക്കുവാൻ പോലുമാവാതെ ഇരുപത് വർഷങ്ങളോളം തള്ളി നീളുന്ന ഇദ്ദേഹത്തിന് എന്നെങ്കിലും അവരെ കാണാൻ കഴിയുമെന്ന വിശ്വാസം മാത്രമായിരിക്കും കൈമുതൽ. ഇല്ലെങ്കിൽ തകർന്നു പോകുമായിരുന്നു. സ്വന്തം ഉറ്റവർ മരണത്തോടെ വേർപെട്ടു പോകുന്നതിനേക്കാൾ വേദന നിറയുന്നത് എവിടെയെങ്കിലും ജീവനോടെയിരുന്നിട്ട് അവരെ കാണാൻ കഴിയാത്തതാണ് … ആർക്കും ഇത് പോലെയൊരു വിധി ദൈവം കൊടുക്കാതിരിക്കട്ടെ…. എന്തിനായിരിക്കും ഇദ്ദേഹത്തിന്റെ ഭാര്യ അന്ന് ഇദ്ദേഹത്തെ വിട്ടു പിരിഞ്ഞത്…? സ്വന്തം ഭർത്താവിന്റെ ജീവന് വേണ്ടി പ്രാർത്ഥനകളോടെ ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയ ഒരു സ്ത്രീയ്ക്ക് പെട്ടെന്നെങ്ങിനെ ഇദ്ദേഹത്തെ ജീവിതത്തിൽ നിന്നും ഒഴിവാക്കി പോകുവാൻ കഴിഞ്ഞു….? ആർക്കുമറിയാത്ത എന്നാൽ ഇദ്ദേഹത്തിനും ഭാര്യയ്ക്കും മാത്രമറിയാവുന്ന എന്തോ ഒരു കാരണമുണ്ട് അവരുടെ വേർപിരിയലിന് പിന്നിൽ. പക്ഷേ ആ കാരണം എന്താണെന്ന് അറിയാവുന്നത് രണ്ടേ രണ്ട് പേർക്ക് മാത്രം.. ദേവദത്തനും ശ്രീലക്ഷ്മിയ്ക്കും മാത്രം… എന്തായാലും ഇദ്ദേഹത്തിന് എത്രയും പെട്ടെന്ന് തന്റെ ഭാര്യയെയും മക്കളെയും കണ്ടെത്താൻ കഴിയട്ടെ…. അഭിരാമിയൊന്ന് നെടുവീർപ്പിട്ടു…. മിററിൽ അഭിരാമിയുടെ ചിന്താനിമഗ്നയായുള്ള ആ ഇരിപ്പ് കണ്ട ദേവദത്തൻ ഉള്ളിൽ ചിരിച്ചു കൊണ്ടിരുന്നു.. "എടോ അഭി…" ചിന്തയിൽ മുഴുകി നിന്ന അഭിരാമി പെട്ടെന്ന് ദേവദത്തന്റെ വിളി കേട്ട് തന്റെ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു…. അവൾ ദേവദത്തനു നേരേ നോക്കിയൊന്ന് മന്ദഹസിച്ചു… "എടോ അഭി…വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ മുതൽ താൻ ആലിസിന്റെ അത്ഭുതലോകത്തിരുന്നു ഭയങ്കര ആലോചനയാണല്ലോ "… ദേവദത്തൻ ചിരിയോടെ അവളുടെ നേരെ മുഖം തിരിക്കാതെ വണ്ടി ഓടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു… "എങ്ങനെ അത്‍ഭുതപ്പെടാതിരിക്കും…പ്രശസ്തനായ എഴുത്തുകാരൻ എന്റെ കൂടെ കുട്ടികളെ പോലെ കളിച്ചതൊക്കെ ഓർക്കുമ്പോൾ അത്ഭുതലോകത്തല്ല ദേവലോകത്തും എത്തിപ്പോകും… " അഭിരാമി ചിരിയോടെ മറുപടി നൽകി… "അതെന്താടോ അങ്ങനെ പറഞ്ഞത്. എനിക്ക് സാധാരണ എല്ലാവരും ചെയ്യുന്ന പോലെ ചെയ്യാൻ പാടില്ലെന്നുണ്ടൊ "…? ദേവദത്തൻ അത് ചോദിക്കുമ്പോൾ ചിരി വിട്ടിരുന്നില്ല… "അങ്ങനെയല്ല സാർ….എന്നാലും സാറിന്റെ അടുത്ത് നിന്നും ആരും പ്രതീക്ഷിക്കില്ല ഇങ്ങനെ "…. അഭിരാമി മറുപടി നൽകി… "സാധാരണ മറ്റുള്ളവരെ പോലെ കളിച്ചും ചിരിച്ചും നടക്കുവാനും വേണമെടോ ഒരു യോഗം "… ദേവദത്തൻ ആരോടെന്നില്ലാതെ പറഞ്ഞു…. അഭിരാമിയത് കേട്ട് നിശബ്ദയായി... ദേവദത്തന്റെ വാക്കുകളിൽ നിന്നും അയാൾ തന്റെ മക്കളുടെ ഓർമകളിൽ ഒരുപാട് വ്യസനം അനുഭവിക്കുന്നുണ്ടെന്നു അഭിരാമിയറിഞ്ഞു…. "സാർ….ഒരു കാര്യത്തിൽ ഇന്നെനിക്ക് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല "…. ദേവദത്തന്റെ മനസ്സിലെ ചിന്തകളെ ഒന്ന് മാറ്റി വിടാനെന്നവണ്ണം അഭിരാമി വിഷയം മാറ്റിക്കൊണ്ട് മൊഴിഞ്ഞു… "അതെന്താടോ "….? ദേവദത്തൻ അവളുടെ നേരെ തലതിരിച്ചു കൊണ്ട് ചോദിച്ചു… "സാർ…ഹൈദരാബാദ് വിട്ടതിനു ശേഷം ഇത്ര രുചിയോടെ ഒരു വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്. അത് മാത്രമല്ല രാമേട്ടന്റെ കൈപ്പുണ്ണ്യവും അപാരമാണ്..." അഭിരാമി മറുപടി പറയുമ്പോൾ രണ്ട് പേരോടുമുള്ള നന്ദി നിറഞ്ഞു നിന്നിരുന്നു അവളുടെ മുഖത്ത്…. അഭിരാമി പറഞ്ഞത് കേട്ട ദേവദത്തനൊന്ന് ചിരിച്ചു… "എന്നാൽ താൻ ഇടയ്ക്കിടയ്ക്ക് അങ്ങോട്ടേക്കിറങ്ങ്…രാമേട്ടന്റെ കൈപ്പുണ്യം വീണ്ടും അനുഭവിച്ചറിയുകയും ചെയ്യാം…" ചിരിച്ചു കൊണ്ട് തന്നെ ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി.. "പിന്നെ അഭി.. വേറൊരു കാര്യം"….ദേവദത്തൻ ഒന്ന് നിർത്തിയതിനു ശേഷം വീണ്ടുമെന്തോ പറയാനൊരുങ്ങി… "എന്താണ് സാർ "….? അഭിരാമി ആകാംക്ഷയോടെ തിരക്കി… "ഇനി വരുമ്പോൾ തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ താൻ മുൻപ് വരച്ച ചിത്രങ്ങളൊക്കെ തന്റെ കയ്യിൽ ഉണ്ടെങ്കിൽ കൊണ്ടു വാ…എനിക്ക് അതെല്ലാമൊന്ന് കാണണം…" അഭിരാമി സമ്മതത്തോടെ തലയാട്ടി… വൈകാതെ അഭിരാമിയെ ഹോസ്റ്റലിൽ ഇറക്കി കുറച്ചു നേരം സംസാരിച്ചതിന് ശേഷം ദേവദത്തനും അഭിരാമിയും പിരിഞ്ഞു… ================================ ഹോസ്റ്റലിൽ അഭിരാമി അന്ന് നടന്നതൊക്കെ വിവരിക്കുന്നത് അമ്പരപ്പോടെ കേട്ടിരിക്കുകയായിരുന്നു പ്രിയ… ദേവദത്തന്റെ വീട്ടിൽ അവൾ പോയപ്പോൾ നടന്ന സംഭവങ്ങളിൽ രാമേട്ടൻ പറഞ്ഞ ദേവദത്തന്റെ ജീവിതകഥ മാത്രം അഭിരാമി പ്രിയയിൽ നിന്നും മറച്ചു വച്ചു… "എന്നാലും അഭി…എനിക്ക് വിശ്വസിക്കാനാവുന്നില്ല…ആ മനുഷ്യൻ തന്റെ കൂടെ കുട്ടിക്കളിയും കളിച്ചു ക്കൊണ്ട് നടന്നെന്ന്… നരസിംഹത്തിന് എന്ത് പറ്റിയോ ആവോ "…? അഭിരാമി പറഞ്ഞതെല്ലാം അവിശ്വസനീയതയോടെ കേട്ട പ്രിയ അഭിരാമിയോട് ചോദിച്ചു… "ചേച്ചി…നിങ്ങളൊന്നും കേട്ടറിഞ്ഞ നരസിംഹമല്ല യഥാർത്ഥ നരസിംഹം. ആവോളം സ്നേഹവും വാത്സല്യവും നിറഞ്ഞൊരു മനസ്സുണ്ട് ആ നരസിംഹത്തിൽ"…. അഭിരാമി ആ ദിവസം നടന്ന ദേവദത്തനുമായുള്ള മധുര നിമിഷങ്ങൾ മനസ്സിലോർത്ത് കൊണ്ട് മറുപടി നൽകി…. "എന്നാൽ അങ്ങേര് ചിലപ്പോൾ നിന്നോട് മാത്രമായിരിക്കും ഇത് പോലെ പെരുമാറുന്നത്. വേറെ മാധ്യമത്തിലെ ആളുകളും ഇങ്ങേരുടെ ചൂടൻ സ്വഭാവത്തെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട് "…. പ്രിയ താൻ കേട്ട കാര്യങ്ങൾ അഭിരാമിയോട് വിശദീകരിച്ചു… "നമ്മുടെ കാതുകൾ കൊണ്ട് കേൾക്കുന്നത് എല്ലാം ശരിയാവണമെന്നില്ല ചേച്ചി… പിന്നെ ചേച്ചിയ്ക്ക് അത്രയ്ക്ക് സംശയമുണ്ടെങ്കിൽ പഞ്ഞിക്കാരൻ സാറിനോട് ചോദിച്ചു നോക്ക് ദത്തൻ സാറിനെ പറ്റി. കാരണം രണ്ട് പേരും ഗവണ്മെന്റ് സെർവീസിൽ കുറച്ചു കാലം ഒരുമിച്ചുണ്ടായിരുന്നതാ "… പ്രിയ പറഞ്ഞതിന് അഭിരാമിയൽപ്പം നീരസം കലർത്തിക്കൊണ്ട് പറഞ്ഞു… "പഞ്ഞിക്കാരന് ദേവദത്തനെ പരിചയമുണ്ടെന്നോ"…? "അവരൊരുമിച്ചു ഗവണ്മെന്റ് സെർവിസിൽ ഉണ്ടായിരുന്നെന്നോ"…? "പഞ്ഞിക്കാരൻ സാർ ഒരിക്കലും ഇക്കാര്യം പറഞ്ഞിട്ടില്ലല്ലോ…." പ്രിയ ഒരതിശയത്തോട് കൂടി അഭിരാമിയോട് ചോദിച്ചു… "അതെ ചേച്ചി….പഞ്ഞിക്കാരൻ സാർ എന്നോടും പറഞ്ഞിട്ടില്ലായിരുന്നു. ആ അഭിമുഖത്തിന്റെ അന്ന് എല്ലാം കഴിഞ്ഞപ്പോൾ മനു സാറിന്റെ കേബിനിൽ എന്നെ വിളിച്ചിരുന്നു. പഞ്ഞിക്കാരനും ഉണ്ടായിരുന്നു അപ്പോൾ അവിടെ. ദത്തൻ സാർ അങ്ങോട്ട് വന്നപ്പോൾ സാറ് പറഞ്ഞാണ് ഞാൻ അറിയുന്നത് ഇക്കാര്യം..." അഭിരാമി മറുപടി നൽകി.. "ഇന്ന് കേൾക്കുന്നതെല്ലാം അതിശയം പരത്തുന്ന വാർത്തകളാണല്ലോടോ…" അമ്പരപ്പ് വിട്ടു മാറാതെ പ്രിയ അഭിരാമിയോട് പറഞ്ഞു… അഭിരാമിയുടെ ആ ദിവസത്തെ കുറിച്ചുള്ള സംസാരം നീണ്ടു പോയിക്കൊണ്ടിരുന്നു…. ================================ പിറ്റേന്ന് വൈകീട്ട് തങ്ങളുടെ പതിവ് സ്ഥലത്തിരുന്നു കൊണ്ട് പഞ്ഞിക്കാരനോട് തലേന്ന് നടന്ന കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു അഭിരാമി. പലതും പറഞ്ഞ കൂട്ടത്തിൽ അവൾ ദേവദത്തൻ തന്നോട് ചിത്രരചനയിൽ കുറച്ചു കാര്യമായി ശ്രദ്ധിക്കാനും എക്സിബിഷൻ നടത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചതും ഒക്കെ പഞ്ഞിക്കാരനോട് പറഞ്ഞു… "അഭി…ദത്തൻ പറഞ്ഞത് വളരെ ശരിയാണെന്നെ ഞാൻ പറയൂ. കാരണം തനിക്ക് ദൈവീകമായി കിട്ടിയ വാസനയാണ് അത്. ദത്തൻ തന്റെ പണിപ്പുര വരെ ഉപയോഗിച്ച് കൊള്ളാൻ പറഞ്ഞെങ്കിൽ അതിനർത്ഥം ദത്തനെ പോലെ അസാമാന്യകഴിവുള്ളൊരു വ്യക്തി തന്റെ പെയിന്റിംഗ് എത്രത്തോളം ഇഷ്ടപ്പെട്ടത് കൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. താൻ അയാൾ പറഞ്ഞത് പോലെ ഈ കഴിവിനും പ്രാധാന്യം കൊടുക്കണമെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം…" അഭിരാമി പറഞ്ഞത് കേട്ട പഞ്ഞിക്കാരൻ തന്റെ അഭിപ്രായം അവളെയറിയിച്ചു… "പക്ഷേ സാർ…ഈ ജോലിത്തിരക്കിനിടയിൽ എങ്ങനെ അതിന് ഞാൻ സമയം കണ്ടെത്തും"….? അഭിരാമി തന്റെ സംശയമുന്നയിച്ചു… "എടോ അഭി… തന്നോട് ജോലി കളഞ്ഞു അത് ചെയ്യാനാണോ പറഞ്ഞത്…? താൻ ഒഴിവ് ദിവസം ദത്തന്റെ അടുത്തേക്ക് ചെല്ല്. തന്റെ ആ കഴിവിനെ മുന്നോട്ട് കൊണ്ട് പോകാനായി ഒരാൾ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മൾ അത് കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. തനിക്ക് കിട്ടിയ ഈ ജന്മവാസനയിലും തനിക്ക് തന്റെതായ വ്യക്തിമുദ്രകൾ പതിപ്പിക്കുവാൻ കഴിയണം. അതൊരിക്കലും കൈ വെടിയരുത്…." പഞ്ഞിക്കാരന്റെ വാക്കുകളിൽ വാത്സല്യം നിറഞ്ഞു നിന്നു… പിന്നെ ദേവദത്തന്റെ വീട്ടിൽ അവസാനം പോയപ്പോൾ നടന്ന ചില കാര്യങ്ങളെ പറ്റിയൊക്കെ അഭിരാമി പഞ്ഞിക്കാരനോട് പറഞ്ഞു. പഞ്ഞിക്കാരനെല്ലാം വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു…. പിന്നീട് ഒരാശങ്കയോടെയാണെങ്കിലും അഭിരാമി ദേവദത്തന്റെ ജീവിതത്തിൽ നടന്നതിനെ പറ്റി രാമേട്ടൻ പറഞ്ഞതെല്ലാം പഞ്ഞിക്കാരനോട്‌ പറഞ്ഞു. എല്ലാം കേൾക്കുന്ന സമയത്ത് പഞ്ഞിക്കാരന്റെ മുഖത്ത് പല ഭാവങ്ങളും മിന്നിമറഞ്ഞു കൊണ്ടിരുന്നു…. "അഭി… വല്ലാത്തൊരു ട്രാജഡി ആണല്ലോടോ ദത്തന്റേത്. ഇത്രയും വർഷമായിട്ട് അയാൾ തള്ളി നീക്കുകയാണല്ലോ തന്റെ ഭാര്യയെയും മക്കളേയുമോർത്ത്. അവരെ എന്നെങ്കിലും കണ്ടു പിടിക്കാമെന്നോർത്ത്. ദത്തന്റെ കൂടെ കുറച്ചു കാലം സർവീസിൽ ഉണ്ടായത് കൊണ്ട് പറയുകയാണ്. ഇത് പോലെ ഒരു ദുരിതം അനുഭവിയ്ക്കുവാൻ അയാൾ അർഹനല്ല. അറിഞ്ഞു കൊണ്ട് ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല അയാൾ എന്നെനിക്കുറപ്പുണ്ട്. അന്യായം കണ്ടാൽ പ്രതികരിക്കാറുണ്ട് എന്നത് വേറെ കാര്യം.. ദത്തന്റെ ഈയൊരു കഥ കേട്ടിട്ട് മനസ്സ് വിതുമ്പിപ്പോകുന്നെടോ"….പഞ്ഞിക്കാരന്റെ വാക്കുകളിൽ ദേവദത്തന്റെ ജീവിതാവസ്ഥയെ ഓർത്തുള്ള ദുഃഖം ഘനീഭവിച്ചു നിന്നു… "സാർ…ഞാനീ പറഞ്ഞത് വേറെയാരും അറിയരുത് കേട്ടോ…സാറിനോട് ഒരു വിശ്വാസവും, ദത്തൻ സാറുമായി മുൻപ് പ്രത്യേകമായി സാറിനൊരു അടുപ്പവും ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഞാൻ സാറിനോട് എല്ലാം തുറന്നു പറഞ്ഞത്....." അഭിരാമി തന്റെ ആശങ്കകൾ മറച്ചു വയ്ക്കാതെ പഞ്ഞിക്കാരനോട് പറഞ്ഞു…. "ഇല്ലെടോ…ഞാനാരോടും പറയില്ല. പ്രത്യേകിച്ച് ദത്തന്റെ കാര്യമാകുമ്പോൾ എനിക്കതിന് കഴിയില്ല. എന്നാലും അവന്റെ കാര്യമോർത്തിട്ട് സഹിക്കാൻ കഴിയുന്നില്ല. ഇത്രയും വർഷമായിട്ട് സ്വന്തം മക്കൾ എവിടെയാണെന്ന് അറിയാതെ, അവരുടെ കുട്ടിക്കാലവും അവരുടെ കുസൃതികളും, അവരുടെ വളർച്ചയുമൊന്നും കാണുവാൻ കഴിയാതെ ഇത്രയും കാലമവൻ…അവന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോൾ തന്റെ ജീവൻ പോലുമൊടുക്കിയേനെ. ഇപ്പോഴും അവൻ കാത്തിരിക്കുന്നു അവരെ എന്നെങ്കിലും കണ്ടു പിടിക്കാമെന്നുള്ള വിശ്വാസത്തിൽ "….മറുപടി നൽകി കഴിയുമ്പോഴേക്കും പഞ്ഞിക്കാരന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു… പഞ്ഞിക്കാരന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ അഭിരാമിയൊന്നു അന്താളിച്ചു പോയി. പിന്നെ സമചിത്തത വീണ്ടെടുത്തു… "സാർ.. എന്താണിത്…സാറ് സ്ത്രീകളെക്കാൾ കഷ്ടമാണല്ലോ. സാറിത്രയ്ക്കും വികാരധീനനായി മാറുമെന്ന് ഞാനൊരിക്കലും കരുതിയില്ല…." അഭിരാമിയൊന്നു ചിരിച്ചു കൊണ്ട് പഞ്ഞിക്കാരനെ ആശ്വസിപ്പിച്ചു… "എടോ അഭി… സങ്കടമെന്ന വികാരം പുറത്തു കാണിക്കുന്നത് സ്ത്രീകൾ മാത്രമല്ല. പുരുഷന്മാർക്കും അത് പോലെ വികാരങ്ങൾ എല്ലാമുണ്ട്. പക്ഷേ മിക്കവാറും എല്ലാവരും ഉള്ളിലൊതുക്കും. താൻ ദത്തന്റെ ഭാഗത്തു നിന്നു കൊണ്ട് ആഴത്തിൽ ഒന്ന് ചിന്തിച്ചു നോക്ക്. എന്തൊക്കെ മാനസിക സംഘർഷങ്ങൾ അയാൾ അനുഭവിക്കുന്നുണ്ടാവുമെന്ന്…അതോർത്താൽ ഒരു മനുഷ്യൻ എന്ന നിലയിൽ ആരായാലും വികാരധീനരായി പോകും…എനിക്ക് അയാളുടെ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കുവാൻ പോലുമാവുന്നില്ല…." പഞ്ഞിക്കാരൻ കർച്ചീഫെടുത്ത് തന്റെ കണ്ണുകളൊപ്പിക്കൊണ്ട് അഭിരാമിയോട് പറഞ്ഞു… ശരിയാണ്…ദേവദത്തന്റെ പോലെയൊരു അവസ്ഥ ഭയാനകമാണ്. അങ്ങനെയൊരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ… അഭിരാമി മനസ്സിൽ ചിന്തിച്ചു… "പിന്നെ അഭി… പിന്നെ താൻ പറഞ്ഞ ദത്തന്റെ കഥ കേട്ടിട്ട് അയാളുടെ ഭാര്യയ്ക്ക് അയാളോട് സ്നേഹമില്ലായിരുന്നു എന്ന് ഒരിക്കലും പറയാൻ പറ്റില്ല കാരണം ആ രാമേട്ടൻ പറഞ്ഞത് പോലെ ദത്തന് അപകടം പറ്റി ആശുപത്രിയിൽ ആവുമ്പോൾ ഞാനും പോയിരുന്നു. അപ്പോൾ കണ്ടിട്ടുണ്ട്. അന്ന് ദത്തന് ബോധം തെളിഞ്ഞിട്ടില്ല. അപ്പോഴൊക്കെ ആ സ്ത്രീ ജലപാനം പോലുമില്ലാതെ മക്കളെയും കൊണ്ട് പ്രാർത്ഥനകളുമായി കഴിയുകയായിരുന്നു. പിന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ നാട്ടിൽ ചെയ്തു തീർക്കാനായി പോകേണ്ടി വന്നപ്പോൾ ദത്തൻ അപകടാവസ്ഥ തരണം ചെയ്തപ്പോൾ പോയ്‌ കാണാനൊന്നും പറ്റിയില്ല. അന്ന് ഞാൻ ഉപരിപഠനാർത്ഥം അവധിയെടുക്കാനുള്ള തീരുമാനവുമായി അതിന്റെ നടപടിക്രമങ്ങളുമായി ഓട്ടത്തിൽ ആയിരുന്നു…അത് കൊണ്ട് കൂടുതലൊന്നും അറിയാനും കഴിഞ്ഞില്ല"....പഞ്ഞിക്കാരനൊന്നു പറഞ്ഞു നിർത്തി.. "അതാണ് സാർ എനിക്കും അത്ഭുതം…ദത്തൻ സാറിന്റെ ജീവന് വേണ്ടി പ്രാർത്ഥനകളുമായി നടന്ന ആ സ്ത്രീ പെട്ടെന്നൊരു ദിവസം അദ്ദേഹത്തെ വിട്ടു പോകുന്നു. അത്രയ്ക്ക് അവിശ്വസനീയമായ കാര്യം "…. അഭിരാമി അത്ഭുതത്തോടെ മൊഴിഞ്ഞു… "ദത്തനിൽ നിന്നും അറിഞ്ഞതോ അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞറിഞ്ഞതോ ആയ ഒരു കാരണമുണ്ട് ദത്തനും ശ്രീലക്ഷ്മിയ്ക്കുമിടയിൽ. ശ്രീലക്ഷ്മിയ്ക്ക് ദത്തനെ വെറുക്കാനും അയാളെ തന്നിൽ നിന്നുമകറ്റാനും മാത്രം ശക്തമായ ഒരു കാരണം . ഒരു പക്ഷേ ഇരുവർക്കും മാത്രമറിയാവുന്നത്… അതിനുത്തരം നൽകാനും ദത്തനും ശ്രീലക്ഷ്മിയ്ക്കും മാത്രമേ കഴിയൂ..." പഞ്ഞിക്കാരൻ ഒരു നെടുവീർപ്പോടെ അഭിരാമിയ്ക്ക് മറുപടി കൊടുത്തു… കേട്ടിരുന്ന അഭിരാമിയിലും ഒരു നെടുവീർപ്പുയർന്നു…. "സാർ…നമുക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ"…? അഭിരാമി അല്പനിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പഞ്ഞിക്കാരനോട് ചോദിച്ചു… തുടരും #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ
ഋതുനന്ദനം.... Part 16 "രാമേട്ടാ….ദത്തൻ സാർ എത്തിയെന്നു തോന്നുന്നു "… അഭിരാമി അപ്പോഴും വിതുമ്പിക്കൊണ്ടിരുന്ന രാമേട്ടനോട് പറഞ്ഞു… രാമേട്ടൻ പെട്ടെന്ന് തന്റെ കയ്യിലെ തോർത്തു കൊണ്ട് കണ്ണുകൾ തുടച്ചു…. "കുട്ടീ…ഞാൻ പറഞ്ഞതൊന്നും ദേവൻ കുഞ്ഞിനോട്‌ ദയവ് ചെയ്ത് ചോദിച്ചേക്കല്ലേ. കുട്ടിയോടെന്തോ ഒരു വിശ്വാസം തോന്നിയത് കൊണ്ട് മാത്രം ഞാൻ പറഞ്ഞതാണ് കുഞ്ഞിന്റെ കാര്യം…" രാമേട്ടൻ അഭിരാമിയോട് അപേക്ഷിച്ചു.. "ഇല്ല രാമേട്ടാ…എന്റെ നാവിൽ നിന്നും വേറൊരാൾ ഇക്കാര്യമറിയില്ല "…അഭിരാമി രാമേട്ടനുറപ്പ് നൽകിക്കൊണ്ട് പറഞ്ഞു… അപ്പോഴേക്കും ദേവദത്തൻ അകത്തെത്തിയിരുന്നു. അഭിരാമി താൻ ചായ കുടിക്കുന്നത് തുടർന്നു…. അകത്തെത്തിയ ദേവദത്തനെ കണ്ട് അഭിരാമി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു… ദേവദത്തൻ ഇരുവരെയും നോക്കിക്കൊണ്ട് പുഞ്ചിരിച്ചു… "അഭി….ഇരിക്കെടോ താൻ…പിന്നെ ഞാനില്ലാത്ത സമയം എന്റെയീ കാരണവർ എന്തെങ്കിലുമൊക്കെ പറഞ്ഞു വെറുപ്പിച്ചോ തന്നെ "…? ദേവദത്തൻ ചിരിച്ചു കൊണ്ട് രാമേട്ടനെ നോക്കിക്കൊണ്ട് അഭിരാമിയോട് ചോദിച്ചു… "ഇല്ല സാർ… രാമേട്ടന് സമയമൊന്നും കിട്ടിയില്ല അതിന് മാത്രം. ഞാൻ സാറിന്റെ പണിപ്പുരയിൽ അല്പസമയം ചെലവിട്ട് പിന്നെ ഈ കൊട്ടാരമൊന്ന് ചുറ്റികാണുമ്പോഴേക്കും രാമേട്ടനെന്നെ ചായ കുടിക്കാൻ വിളിച്ചു. ഇത് തീരുമ്പോഴേക്കും സാർ തിരിച്ചെത്തുകയും ചെയ്തു "…. അഭിരാമിയൊരു ചിരിയോടെ തന്റെ കയ്യിലെ ചായ കപ്പ്‌ ഉയർത്തിക്കൊണ്ട് ദേവദത്തനു മറുപടി നൽകി.. ദേവദത്തൻ അവിടേക്ക് വന്ന് അവൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നു… "രാമേട്ടാ…എനിക്കൊരു ചായ താ…" ദേവദത്തൻ രാമേട്ടനോട് പറഞ്ഞു… "ഇപ്പോൾ എടുക്കാം കുഞ്ഞേ"… രാമേട്ടൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് കിച്ചനിലേക്ക് നടന്നു പോയി… അല്പസമയത്തിനകം രാമേട്ടൻ ചായയുമായി എത്തി. രാമേട്ടനെത്തുമ്പോൾ ദേവദത്തൻ അഭിരാമിയുമായി എന്തൊക്കെയോ ചിരിച്ചുകൊണ്ട് സംസാരിക്കുകയാണ്. അഭിരാമിയോട് സംസാരിക്കുമ്പോൾ ദേവദത്തൻ ഒരുപാട് സന്തോഷവാനാണെന്ന് രാമേട്ടന് തോന്നി. ദേവദത്തന്റെ സന്തോഷം രാമേട്ടന്റെ ഉള്ളിൽ ഒരു സംതൃപ്തി നിറച്ചു… "രാമേട്ടാ…. ഇന്ന് ഉച്ചയൂണിന് അഭി ഉണ്ടാകും.ഞാൻ പോകുന്നതിന് മുൻപേ പറഞ്ഞിരുന്നല്ലോ. എല്ലാം തയ്യാറാണല്ലോ അല്ലെ" …? ചായയുമായി വന്ന രാമേട്ടനോട് ഒരു പുഞ്ചിരിയോടെ ദേവദത്തൻ തിരക്കി… "കുഞ്ഞേ…അതിനെ കുറിച്ചോർത്തു കുഞ്ഞ് വേവലാതിപ്പെടേണ്ട. അതെല്ലാം ഈ കാരണവർ നോക്കിക്കോളും "… രാമേട്ടൻ ചിരിച്ചു കൊണ്ട് മറുപടി നൽകി… "ഡോ അഭി…നമുക്ക് പുറത്തൊക്കെ ഒന്ന് ചുറ്റി വരാം കാരണവർ എല്ലാം തയ്യാറാക്കുമ്പോഴേക്കും "…. ദേവദത്തൻ അഭിരാമിയോട് അഭിപ്രായപ്പെട്ടു… അഭിരാമി പുഞ്ചിരിച്ചു കൊണ്ട്ശരിയെന്നു തലയാട്ടി… അവരിരുവരും പുറത്തേക്കിറങ്ങി… ================================ ദേവദത്തന്റെ കൂടെ പുറത്തേക്കിറങ്ങി നടക്കുമ്പോൾ അഭിരാമി വീടിന്റെ ചുറ്റുമൊക്കെ ഒന്ന് വീക്ഷിച്ചു… വീടിനു ചുറ്റും കുഴപ്പമില്ലാത്ത രീതിയിൽ പുരയിടമൊക്കെയുണ്ട്. അതിനാൽ മറ്റു വീടുകളിൽ നിന്നും അല്പം വേറിട്ടു ഒറ്റയ്ക്ക് എന്ന രീതിയിലാണ് ദേവദത്തന്റെ വീടും പുരയിടവും സ്ഥിതി ചെയ്യുന്നത്…. ഇവിടെ നിന്നും ഏതു ഭാഗത്താണാവോ സാറിന്റെ ഭാര്യ ലച്ചുവിന്റെ വീട്….അഭിരാമി മനസ്സിൽ ചിന്തിച്ചു… പുറത്തിറങ്ങിയപ്പോൾ തൊട്ട് ദേവദത്തൻ അഭിരാമിയോട് അവൾ ആദ്യമായ് വായിക്കാൻ തുടങ്ങിയതും മറ്റും ചോദിച്ചു കൊണ്ടിരുന്നു…. "എന്നാലും അഭി.. ഒരു കാര്യത്തിൽ തന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഇത് വരെ കേരളത്തിൽ വരാത്ത താൻ നല്ല ഒഴുക്കോടെ, അക്ഷരസ്ഫുട്തയോടെ മലയാളം സംസാരിക്കുന്നുണ്ടല്ലോ. ഇവിടെ വളർന്നവർക്ക് പോലും പലപ്പോഴും സാധിക്കാത്ത കാര്യമാണത് "….ദേവദത്തൻ അഭിനന്ദനപൂർവ്വം മൊഴിഞ്ഞു… "അതിന്റെ ക്രെഡിറ്റ്‌ എന്റെ അമ്മയ്ക്കാണ് സാർ.. ഞങ്ങൾ മലയാളം നന്നായി സംസാരിക്കണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. സ്കൂളിൽ മലയാളം പഠിക്കുവാനുള്ള സാഹചര്യമില്ലാത്തത് കൊണ്ട് അമ്മ ഒഴിവ് സമയങ്ങളിൽ ഇരുത്തി പഠിപ്പിക്കുമായിരുന്നു. പിന്നെ മലയാളം പ്രസിദ്ധീകരണങ്ങളൊക്കെ അമ്മ വാങ്ങിക്കുമായിരുന്നു. കൂടാതെ അത് ഞങ്ങളെ കൊണ്ട് വായിപ്പിക്കുകയും ചെയ്യുമായിരുന്നു. മലയാളത്തിലുള്ള പുസ്തകങ്ങളൊക്കെ വായിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. സ്കൂളിൽ പോകാൻ തുടങ്ങിയതിനു ശേഷം അവിടുത്തെ കുട്ടികളുമായുള്ള സമ്പർക്കങ്ങൾ കാരണം സംസാരിക്കുമ്പോൾ ആദ്യമൊക്കെ അറിയാതെ തെലുഗു ചുവ വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ അമ്മ തല്ലിയില്ലെന്നെ ഉള്ളൂ "…. അഭിരാമിയുടെ ചിരിച്ചു കൊണ്ട് പറയുമ്പോൾ തന്റെ അമ്മയെ കുറിച്ചുള്ള അഭിമാനം അവളുടെ മുഖത്ത് നിറഞ്ഞു നിന്നു… അമ്മയെ കുറിച്ചു പറയുമ്പോഴുള്ള അഭിരാമിയുടെ മുഖഭാവം ദേവദത്തൻ ശ്രദ്ധിച്ചു. അവൾ തന്റെ അമ്മയെ എത്ര മാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് അയാളറിഞ്ഞു…. "അഭി…തന്റെ അമ്മയോടെനിക്ക് ഒരുപാട് ബഹുമാനം തോന്നുന്നെടോ. കേരളത്തിൽ വളരുന്ന കുട്ടികളുടെ അച്ഛനമ്മമാർ പോലും സ്വന്തം മക്കൾക്ക് മലയാളം അറിയില്ല എന്ന് പറയുന്നത് അഭിമാനമായി കണക്കാക്കുന്ന ഈ കാലത്ത് അന്യനാട്ടിൽ ആയിരുന്നിട്ടു പോലും തന്റെ മക്കൾ നന്നായി മലയാളം സംസാരിക്കുന്ന അസ്സൽ മലയാളികൾ ആവണമെന്ന് ചിന്തിച്ചില്ലേ.…വിളിക്കുമ്പോൾ എന്റെ അഭിനന്ദനങ്ങൾ അറിയിച്ചേക്കണം കേട്ടോ "…ദേവദത്തൻ മറുപടി നൽകുമ്പോൾ അയാളുടെ മുഖത്ത് അഭിരാമിയുടെ അമ്മയോട് തോന്നിയ ആദരവ് നിറഞ്ഞു നിന്നു… "പിന്നെ അഭി….ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് "… ദേവദത്തൻ എന്തോ അവളോട് ചോദിക്കാനായി വന്നു… "അതിനെന്താ സാർ.. സാർ ചോദിച്ചോളൂ.." അഭിരാമി അനുവാദം നൽകി… "തന്റെ അച്ഛനെന്താ പറ്റിയത് "…? ദേവദത്തൻ ചോദിച്ചു.. "എനിക്കോർമ്മ വച്ചപ്പോൾ മുതൽ അച്ഛൻ ഞങ്ങളുടെ കൂടെയില്ല. ഒരു അപകടത്തിൽ അച്ഛൻ ഞങ്ങളെ വിട്ടു പോയി. പിന്നെ അമ്മയോട് കൂടുതലൊന്നും ഞങ്ങളും ചോദിക്കാൻ നിന്നിട്ടില്ല. അച്ഛന്റെ മുഖം ഓർമയിലില്ലെങ്കിലും അച്ഛൻ എന്നെ എടുത്തു കൊണ്ട് നടന്നിരുന്നതൊക്കെ നേരിയ ഒരോർമയിലുണ്ട്. അച്ഛനില്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയാണ് അമ്മ ഞങ്ങളെ വളർത്തിയത്. ഞങ്ങളുടെ ഭാവിയോർത്ത് അമ്മ വേറൊരു വിവാഹം പോലും കഴിച്ചില്ല അത്രയും ചെറിയ പ്രായത്തിൽ വിധവയായിട്ട് പോലും. ആദ്യമൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞങ്ങളുടെ അമ്മ…." "അമ്മ എന്നെ ശാസിക്കുമ്പോൾ അച്ഛൻ വന്നു വാരിയെടുത്ത് ഉമ്മകൾ കൊണ്ട് പൊതിയുന്നത് ഇപ്പോഴും എന്റെ ആ ഓർമയിലുണ്ട്….." പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അഭിരാമിയുടെ ശബ്ദമിടറി മിഴികൾ നിറഞ്ഞൊഴുകി… അഭിരാമിയുടെ സങ്കടം കണ്ട ദേവദത്തനും വല്ലാതായി… "സോറി അഭി… തന്നെ ഞാൻ ഓരോന്ന് ചോദിച്ചു വല്ലാതെ സങ്കടപ്പെടുത്തി..." അഭിരാമിയുടെ സങ്കടത്തിൽ പങ്കു കൊണ്ട് ദേവദത്തൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.. "സാരമില്ല സാർ.. എനിക്ക് പ്രശ്നമൊന്നുമില്ല. പിന്നെ അന്ന് ഞാൻ പറഞ്ഞതിൽ സാറിന് സങ്കടം വല്ലതും തോന്നിയെങ്കിൽ ഇതോടെ കോംപ്രമൈസ് ആയി കേട്ടോ "…മറുപടി നൽകിയപ്പോൾ അഭിരാമി ഉറക്കെ ചിരിച്ചു പോയി… ദേവദത്തനും അത് കേട്ട് ചിരിച്ചു പോയി… ദേവദത്തൻ സ്നേഹപൂർവ്വം അഭിരാമിയുടെ ചെവിയിൽ പിടിച്ചു പതിയെ ഒന്ന് തിരുമ്മി… "എന്നാൽ അഭിമോൾക്ക് ഞാനെന്റെ സാമ്രാജ്യം കാണിച്ചു തരാം…വാ…" ചിരിയോടെ പറഞ്ഞു കൊണ്ട് ദേവദത്തൻ അഭിരാമിയുടെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി… തന്റെ പുരയിടം മൊത്തമായി ദേവദത്തൻ അഭിരാമിയെ ചുറ്റി നടന്നു കാണിച്ചു കൊടുത്തുകൊണ്ടിരുന്നു… ആ പുരയിടത്തിൽ ഒരു പുളി മരവും, പ്ലാവും ഒക്കെ അഭിരാമി കൗതുകത്തോടെ ശ്രദ്ധിച്ചു… പുളിമരത്തിന് കീഴിലെത്തിയപ്പോൾ വീണു കിടക്കുന്ന വാളൻ പുളികളിൽ ഒന്നെടുത്ത് ദേവദത്തൻ അതിന്റെ തോട് പൊളിച്ചു പുളിയെടുത്ത് അഭിരാമിയ്ക്ക് നേരെ നീട്ടി… അഭിരാമി അത് വാങ്ങിയൊന്നു കടിച്ചു… ആദ്യമായിട്ടാണ് ഇത് പോലെ മരത്തിൽ നിന്നും വീണ പുളി അതേ പടി രുചിച്ചു നോക്കുന്നത്. ഹൈദരാബാദിൽ വഴിവക്കിൽ ചിലയിടത്തൊക്കെ കണ്ടിട്ടുണ്ടെങ്കിലും അതെടുത്തു രുചിക്കാനൊന്നും നോക്കിയിട്ടില്ല ഇത് വരെ…. അഭിരാമി ചിന്തിച്ചു… പുളി കടിച്ചപ്പോൾ അവളുടെ മുഖത്ത് ഒരേ സമയം പല ഭാവങ്ങൾ പ്രകടമായി. ദേവദത്തന് അത് കണ്ട് ചിരി പൊട്ടി… ദേവദത്തന്റെ ഓർമ്മകൾ ഒരുപാട് കാലം പുറകിലേക്ക് പോയി. അയാളുടെ മനസ്സിൽ തന്റെ മുൻപിലിത് പോലെ നിന്ന് വാളൻ പുളി രുചിക്കുമ്പോൾ പലതരം ഭാവങ്ങളും വദനത്തിൽ വരുത്തുന്ന താനതിനെ കളിയാക്കിച്ചിരിക്കുമ്പോൾ കെറുവിച്ചുകൊണ്ട് തന്നെ പിച്ചുകയും മാന്തുകയുമൊക്കെ ചെയ്യുന്ന ദാവണിയും, പട്ടുപാവാടയും ബ്ലൗസുമൊക്കെയണിഞ്ഞു തന്നോട് കെറുവിക്കുന്ന ഒരു പതിനെട്ടുകാരിയുടെ മുഖമായിരുന്നു. അന്നത്തെ ഓർമകളിൽ മുഴുകിയ അയാളുടെ മുഖത്തൊരു മന്ദഹാസം പടർന്നു… അഭിരാമി നോക്കുമ്പോൾ തന്റെ മുഖത്തെ ഭാവങ്ങൾ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ദേവദത്തനെയാണ്. അയാൾ വേറേതോ ലോകത്ത് നിൽക്കുകയാണെന്നു അവൾക്കനുഭവപ്പെട്ടു… "സാർ…. സാറീ ലോകത്തൊന്നുമല്ലേ "…? ദേവദത്തനെ നോക്കിയൊരു പുഞ്ചിരിയെറിഞ്ഞു കൊണ്ട് അഭിരാമി ചോദിച്ചു… അഭിരാമിയുടെ വിളിയിൽ ദേവദത്തൻ പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു… "ഒന്നുമില്ലെടോ…താൻ പുളി കഴിക്കുമ്പോൾ മുഖത്ത് വരുത്തിയ ഭാവങ്ങൾ കണ്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് ഈ പുളിമരച്ചുവട്ടിൽ ഒരാളുടെ കൂടെ നിന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഓർത്ത് പോയി "…അത് പറയുമ്പോൾ ദേവദത്തന്റെ പുഞ്ചിരിയിൽ വേദന കലർന്ന പോലെ തോന്നി അഭിരാമിയ്ക്ക്… ദേവദത്തൻ ശ്രീ ലക്ഷ്മിയുടെ ഓർമകളിൽ മുഴുകിപ്പോയെന്ന് അഭിരാമി മനസ്സിലാക്കി. സ്വന്തം ഭാര്യയെയും മക്കളെയും ഇരുപത് വർഷത്തിലേറെയായി പിരിയേണ്ടി വന്ന എല്ലാ ദുഃഖങ്ങളും കടിച്ചമർത്തി ജീവിക്കുന്ന ആ മനുഷ്യന്റെ അവസ്ഥയോർത്ത് അഭിരാമിയ്ക്ക് വേദന നിറഞ്ഞു… "അഭി….വാടോ…ഞാൻ ബാക്കി ഭാഗങ്ങൾ കൂടി കാണിച്ചു തരാം "… അഭിരാമി ചിന്തിച്ചു കൊണ്ടിരിക്കേ ദേവദത്തൻ അഭിരാമിയെ വിളിച്ചു… ബാക്കി ഭാഗങ്ങൾ എല്ലാം കണ്ടതിനു ശേഷം അവസാനം ഇരുവരും വീടിന് മുന്നിലേക്ക് വന്നു…. മുറ്റത്തുള്ള ചെടികൾക്കിടയിലെ ചെമ്പരത്തി മരത്തിലെ പൂക്കൾ കണ്ട ദേവദത്തനു പെട്ടെന്നൊരു കുസൃതി തോന്നി… അയാൾ പുഞ്ചിരിച്ചു കൊണ്ട് ഒരു ചെമ്പരത്തിപ്പൂവ് പൊട്ടിച്ചെടുത്ത് അതിന്റെ ഇതളുകളിൽ ഒന്നടർത്തിയെടുത്ത് മടക്കി ഒരറ്റം വീർപ്പിച്ച പോലെയാക്കി അഭിരാമിയുടെ നെറ്റിയിൽ ചെറുതായി അടിച്ചു പൊട്ടിച്ചു ശബ്ദമുണ്ടാക്കി… ദേവദത്തന്റെ ആ കുസൃതിയിൽ അഭിരാമി പൊട്ടിച്ചിരിച്ചി പോയി… പ്രശസ്തനും അവാർഡ് ജേതാവുമായ ഒരു വ്യക്തിയാണ് തന്റെ കൂടെ കുട്ടികളെ പോലെ കളിക്കുന്നതെന്നു ആ ചിരിക്കിടയിലും അവളോർത്തു…. തുടർന്നു എങ്ങനെയാണു അങ്ങനെ പൊട്ടിച്ചു ശബ്ദമുണ്ടാക്കുന്നതെന്ന് ദേവദത്തനോടവൾ തിരക്കി. ദേവദത്തൻ അവൾക്ക് അത് കാണിച്ചു കൊടുത്തു. അഭിരാമിയും തുടർന്നു ഒരു പൂവ് പൊട്ടിച്ചെടുത്ത് അത് പോലെ ഉണ്ടാക്കി ദേവദത്തന്റെ നെറ്റിയിലിട്ട് പൊട്ടിച്ചു… വാത്സല്യം നിറഞ്ഞൊരു ചിരിയോടെ ദേവദത്തൻ അവൾക്ക് അങ്ങനെ ചെയ്യാനായി നിന്നു കൊടുത്തു. അയാൾ തന്റെ പ്രവൃത്തി ഒരുപാട് ആസ്വദിക്കുന്നത് പോലെ ഉളവായി അഭിരാമിയ്ക്ക്…. വീണ്ടും അവർ പരസ്പരം അതേ പ്രവൃത്തി തുടർന്നു കൊണ്ടിരുന്നു. അവിടെ അവരുടെ ചിരികൾ മുഴങ്ങി… ഊണ് തയ്യാറാക്കി ദേവദത്തനെയും അഭിരാമിയെയും വിളിക്കാനായി പൂമുഖത്തേക്ക് വരുമ്പോൾ രാമേട്ടൻ ശ്രദ്ധിച്ചു മുറ്റത്ത് നിന്നും ഇരുവരുടെയും കളി ചിരികൾ… ആകാംക്ഷയോടെ പെട്ടെന്ന് പൂമുഖത്തെത്തി മുറ്റത്തേക്ക് നോക്കിയ രാമേട്ടൻ കാണുന്നത് ദേവദത്തന്റെ നെറ്റിയിൽ ചെമ്പരത്തിപ്പൂവ് കൊണ്ട് പൊട്ടിച്ചു ചിരിച്ചു കൊണ്ട് കുട്ടികളെ പോലെ കളിക്കുന്ന അഭിരാമിയേയും അവളുടെ കുസൃതികൾക്ക് ചിരിച്ചു കൊണ്ട് നിന്നു കൊടുക്കുന്ന ദേവദത്തനെയുമായിരുന്നു….. അവരുടെ പ്രവൃത്തികൾ കണ്ട രാമേട്ടന്റെ മനസ്സ് ആമോദത്താൽ നിറഞ്ഞു തുളുമ്പി…. മനസ്സിൽ നിറഞ്ഞ അതിയായ വാത്സല്യത്തോടെ അഭിരാമിയുടെ കുസൃതികൾ രാമേട്ടനും കണ്ടാസ്വദിച്ചു നിന്നു… ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ദേവൻ കുഞ്ഞിത് പോലെ ചിരിച്ചു കളിച്ചു നിൽക്കുന്നതെന്നു രാമേട്ടൻ ഓർത്തു.. രാമേട്ടന്റെ ഓർമ്മകൾ വർഷങ്ങൾക്ക് മുൻപിലേക്ക് പോയി…ആ ഓർമയിൽ മുഴുകി നിൽക്കവേ പെട്ടെന്ന് ദേവദത്തന്റെ വിളി അയാളെ ഓർമകളിൽ നിന്നുമുണർത്തി… "രാമേട്ടാ…കാരണവരേ … എല്ലാം തയ്യാറായോ "… ദേവദത്തൻ രാമേട്ടനോട് ചോദിച്ചു… രാമേട്ടൻ എല്ലാം തയ്യാറായെന്നും ഊണ് കഴിക്കാനായി അകത്തേക്ക് ഇരുവരെയും ക്ഷണിച്ചു… തുടർന്നു മൂവരും കൂടി അകത്തേക്ക് ഭക്ഷണം കഴിക്കാനായി കയറിപ്പോയി… രാമേട്ടൻ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം അവരുടെ കൂടെയിരുന്നു അഭിരാമി ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. ഹൈദരാബാദ് വിട്ടതിനു ശേഷം അത്തരത്തിൽ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അവൾ കഴിക്കുന്നത് ആദ്യമായിരുന്നു. വിഭവങ്ങൾ വീണ്ടും വീണ്ടും വിളമ്പിക്കൊടുത്ത് ദേവദത്തനവളെ നിർബന്ധിച്ചു കഴിപ്പിച്ചുക്കൊണ്ടിരുന്നു…. രാമേട്ടൻ മനസ്സിൽ നിറഞ്ഞ സംതൃപ്തിയോടെ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു….. തുടരും #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം.... Part 15 "രാമേട്ടാ….എന്തായിരുന്നു ലച്ചുവിന്റെ അതായത് സാറിന്റെ ഭാര്യയുടെ ജീവിതത്തിൽ സംഭവിച്ച ആ ദുരന്തം "….? നിറഞ്ഞ ആകാംക്ഷയോടെ അഭിരാമി ചോദിച്ചു…. "ഒരു വാഹനാപകടത്തിൽ ലച്ചു മോളുടെ അച്ഛനും അമ്മയും പോയി "…രാമേട്ടനത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വല്ലാതെ സങ്കടവും ലച്ചുവിനോടുള്ള സഹതാപവും നിറഞ്ഞു നിന്നു.. രാമേട്ടൻ പറഞ്ഞത് കേട്ട് അഭിരാമി ഞെട്ടിത്തരിച്ചുപോയി… അവളുടെ മനസ്സിൽ ലച്ചുവിനോടുള്ള അലിവ് നിറഞ്ഞു നിന്നു. പാവം ആ പ്രായത്തിലൊരു പെൺകുട്ടിക്ക് താങ്ങാൻ പറ്റുന്നതിലും അധികമാണത്. ആ പെൺകുട്ടി അന്നത് എങ്ങനെയാണാവോ തരണം ചെയ്തത്… അഭിരാമിയുടെ മനസ്സിലൂടെ ശ്രീലക്ഷ്മിയുടെ ആ ദുരവസ്ഥകൾ കടന്നു പോയി… "എന്നിട്ട് പിന്നീടെന്ത് സംഭവിച്ചു രാമേട്ടാ"…? അഭിരാമിയ്ക്ക് അറിയാൻ തിടുക്കമായിരുന്നു… "അച്ഛനമ്മമാരുടെ പെട്ടെന്നുള്ള മരണം ലച്ചുമോളെ തകർത്തു. അച്ഛനമ്മമാരുടെ ജഡങ്ങളെയും കെട്ടിപ്പിടിച്ചു വാവിട്ട് കരയുന്ന ലച്ചു മോളുടെ ചിത്രം ഇന്നുമെനിക്ക് തീരാനോവാണ്. അത്രയും സന്തോഷത്തോടെയും ചുറുചുറുക്കോടെയും കഴിഞ്ഞ ലച്ചുമോളെ അനാഥത്വം തേടിയെത്തിയത് ഒന്ന് രണ്ട് വർഷങ്ങൾക്കകമായിരുന്നു….. പാവം കുട്ടി…." രാമേട്ടൻ നിറഞ്ഞൊഴുകിയ തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു… അഭിരാമിയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി… അവൾ രാമേട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അദ്ദേഹം ആ കാലത്ത് താൻ സാക്ഷ്യം വഹിച്ച ആ സന്ദർഭങ്ങളുടെ ഓർമയിൽ വിഹരിക്കുകയാണെന്ന് തോന്നി അഭിരാമിക്കപ്പോൾ… അല്പനേരത്തെ മൗനനിമിഷങ്ങൾക്കൊടുവിൽ രാമേട്ടൻ തന്റെ സംഭാഷണം തുടർന്നു.. "വിധി അപ്രതീക്ഷിതമായി ലച്ചു മോളിൽ ഏൽപ്പിച്ച അനാഥത്വം ആ കൊച്ചിനെ വല്ലാതെ തളർത്തി. പറയത്തക്ക ബന്ധുക്കളാരുമില്ലായിരുന്നു ലച്ചു മോൾക്ക്. അന്നത്തെ കാലത്ത് പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ലച്ചുമോളുടെ മാതാപിതാക്കൾ. രണ്ട് പേരെയും അവരുടെ വീട്ടുകാർ ആക്കാലത്ത് പടിയടച്ചു പിണ്ഡം വച്ചിരുന്നു…" "വല്ലാത്തൊരു അവസ്ഥയിലൂടെയായിരുന്നു ലച്ചുമോളുടെ അക്കാലത്തെ ജീവിതം കടന്നു പോയിരുന്നത്. വിധി ആ കുഞ്ഞിനോട് ഇത്രയ്ക്കും ക്രൂരത കാണിക്കുന്നത് എന്തിനായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അന്നൊക്കെ. ആദ്യം വിവാഹമുറപ്പിച്ച പയ്യൻ, പിന്നെ മാതാപിതാക്കൾ ഒറ്റപ്പെട്ടു ആ വീട്ടിൽ കഴിയുന്ന ലച്ചു മോളുടെ അന്നത്തെ അവസ്ഥ അവളുടെ ജാതകദോഷം കാരണമാണെന്ന് ആരോപിക്കാൻ ആയിരുന്നു ചില ആളുകൾക്ക് താല്പര്യം "…. രാമേട്ടൻ ഒന്ന് നെടുവീർപ്പിട്ടു നിർത്തി… അഭിരാമി ലച്ചുവിന്റെ ആ അവസ്ഥ നിറഞ്ഞ മിഴികളോടെ ഓർക്കുകയായിരുന്നു. എന്തൊരു ക്രൂരതയാണ് ദൈവം അവരോട് കാണിച്ചത്. അന്നും ഇന്നുമാണെങ്കിലും ആലംബമറ്റ ഒരു യുവതിയ്ക്ക് ഒരാശ്വാസമാകേണ്ടതിനു പകരം അവളിൽ എന്തെങ്കിലും കുറ്റപ്പെടുത്താൻ മാത്രമല്ലെ സമൂഹം ശ്രമിക്കൂ…. രാമേട്ടന്റെ തുടർന്നുള്ള സംസാരം അഭിരാമിയെ തന്റെ ചിന്തകളിൽ നിന്നുമുണർത്തി.. "എല്ലാവരും നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് വീണ ലച്ചു മോൾക്ക് താങ്ങായി ദേവൻ കുഞ്ഞ് ഉണ്ടായിരുന്നു. ദിവസങ്ങളോളം ജോലിയിൽ നിന്നും അവധിയെടുത്ത് ദേവൻ കുഞ്ഞ് ലച്ചു മോൾക്ക് കാവലിരുന്നിട്ടുണ്ട്. ലച്ചു മോൾ അവിവേകമെന്തെങ്കിലും കാണിക്കുമോയെന്നു ദേവൻ കുഞ്ഞ് അക്കാലത്ത് വല്ലാതെ ഭയപ്പെട്ടിരുന്നു. ലച്ചു മോളെ ഒരു വിധിക്കും വിട്ടു കൊടുക്കാൻ ദേവൻ കുഞ്ഞ് തയ്യാറായിരുന്നില്ല… അന്നൊക്കെ ലച്ചു മോൾക്കുള്ള ഭക്ഷണമെല്ലാം ദേവൻ കുഞ്ഞ് ഇവിടെ നിന്നും കൊണ്ട് കൊടുക്കുമായിരുന്നു. മിക്ക രാത്രികളിലും ലച്ചു മോൾക്ക് കാവലായി ആ വീടിന്റെ തിണ്ണയിൽ ആയിരുന്നു. കാരണം അന്നൊക്കെ രാത്രികളിൽ മദ്യപിച്ചു ആണുങ്ങളില്ലാത്ത വീടുകളിലെ പെൺകുട്ടികൾക്ക് ശല്യമായി നടക്കുന്ന തെമ്മാടികളുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം…" "അച്ഛനമ്മമാരുള്ളപ്പോൾ പോലും ദേവൻ കുഞ്ഞും ലച്ചു മോളും ഒരുമിച്ചു കോളേജിലും മറ്റു പല സ്ഥലങ്ങളിലും പോകുന്നതിനെ പറ്റിയുമൊക്കെ അയൽക്കാർ പലതും പറയാറുണ്ടായിരുന്നു. എന്നാൽ ലച്ചു മോളുടെ അച്ഛനമ്മമാർ എല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറായിരുന്നു പതിവ്. കാരണം അവർക്ക് ദേവൻ കുഞ്ഞിനെ അത്രയ്ക്ക് വിശ്വാസമായിരുന്നു…" "അങ്ങനെയിരിക്കെ ഒരു ദിവസം ദേവൻ കുഞ്ഞ് ലച്ചു മോളെയും കൊണ്ട് ഈ വീട്ടിലേക്ക് കയറി വന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു "….രാമേട്ടനൊന്ന് പറഞ്ഞു നിർത്തിയിട്ട് മേശപ്പുറത്തു നിന്നും കുറച്ചു വെള്ളമെടുത്തു ഗ്ലാസ്സിലേക്ക് പകർന്നു കുടിച്ചു… "എന്തായിരുന്നു രാമേട്ടാ ആ സംഭവം "…? എല്ലാമൊരു അത്ഭുതത്തോടെ കേട്ടു നിന്ന അഭിരാമി രാമേട്ടനോട് ചോദിച്ചു.. "ഒരു ദിവസം എന്തോ കാരണം കൊണ്ട് ദേവൻ കുഞ്ഞ് തിരിച്ചെത്താൻ വൈകി. ലച്ചു മോൾക്കുള്ള ഭക്ഷണം ഞാൻ നേരത്തെ കൊണ്ട് കൊടുത്തിരുന്നു. ഇവിടെയെത്തിയ ദേവൻ കുഞ്ഞ് ഉടനെ ലച്ചു മോളുടെ വീട്ടിലേക്ക് തിരിച്ചു…" "കുഞ്ഞ് ലച്ചു മോളുടെ വീട്ടിലെത്തുമ്പോൾ കാണുന്നത് മദ്യപാനികളായ ചില തെമ്മാടികൾ അശ്ലീലമായ വാക്കുകൾ ചൊരിഞ്ഞു കൊണ്ട് ലച്ചു മോളുടെ വീടിന്റെ വാതിൽ തുറക്കാൻ ചവിട്ടി തുറക്കാൻ ശ്രമിക്കുന്നതാണ്. അയൽക്കാരിൽ പലർക്കും ഇവരെ ഭയമായിരുന്നു. ലച്ചു മോളുടെ അച്ഛനുള്ളപ്പോൾ അദ്ദേഹത്തിന് രാഷ്ട്രീയപരമായി ഉള്ള സ്വാധീനം വച്ചു ഇവരെ ഒരിക്കൽ ഒതുക്കിയതാണ്. അതിന്റെ വൈരാഗ്യം എന്നുമുണ്ട് അവർക്ക്. ഒറ്റക്കൊരു സ്ത്രീ ഒരു വീട്ടിൽ താമസിക്കുമ്പോൾ അവളെ സംരക്ഷിക്കേണ്ടതിനു പകരം എങ്ങനെ ഉപദ്രവിയ്ക്കാമെന്നല്ലേ അന്നും ഇന്നുമുള്ള പലരും ചിന്തിക്കുന്നത്…" "ദേവൻ കുഞ്ഞ് ആ തെമ്മാടികളെ ഒക്കെ ആ വീട്ടു മുറ്റത്തിട്ട് അടിച്ചൊതുക്കി. വാതിലിൽ മുട്ടിയപ്പോൾ തുറക്കാത്തത് കണ്ട കുഞ്ഞ് അത് ചവിട്ടിപ്പൊളിച്ചു അകത്ത് കയറി. ലച്ചു മോളെന്തെങ്കിലും അവിവേകം കാണിക്കുമോ എന്നായിരുന്നു കുഞ്ഞിന്റെ ഭയം. ലച്ചു മോളുടെ മുറിയിലെത്തിയ ദേവൻ കുഞ്ഞ് കാണുന്നത് മുറിയിലൊരു മൂലയിൽ പേടിച്ചു വിറച്ചു വിതുമ്പിക്കരയുന്ന ലച്ചു മോളെയാണ്. ദേവൻ കുഞ്ഞിന് പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഞാൻ കാണുന്നത് ഭയന്നിരിക്കുന്ന ലച്ചു മോളെയും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഈ വീട്ടിലേക്ക് ദേവൻ കുഞ്ഞ് കയറുന്നതാ. പിന്നെയത് ദേവൻ കുഞ്ഞും ലച്ചു മോളും തമ്മിലുള്ള വിവാഹത്തിൽ അവസാനിച്ചു"….മറുപടി പറഞ്ഞു നിർത്തുമ്പോൾ രാമേട്ടന്റെ മുഖത്ത് ആ സമയത്തെ ദേവദത്തന്റെ പ്രവൃത്തിയിലുള്ള അഭിമാനം പ്രകടമായി നിന്നു… "അപ്പോൾ ദത്തൻ സാറിന്റെ അച്ഛനുമമ്മയും വിവാഹത്തിന് സമ്മതിച്ചോ "….? അഭിരാമി രാമേട്ടനോട് തന്റെ സംശയം ചോദിച്ചു... "അവർക്കെതിർപ്പൊന്നുമില്ലായിരുന്നു. മുൻപിവിടെ വന്നപ്പോഴൊക്കെ അവർ ലച്ചു മോളെ കണ്ടിട്ടുണ്ട്. ലച്ചു മോളെ അവർക്കിഷ്ടമായിരുന്നു തന്നെയുമല്ല ദേവൻ കുഞ്ഞും ലച്ചു മോളും തമ്മിലുള്ള ബന്ധം അവർക്കറിയാമായിരുന്നു. നിനച്ചിരിക്കാതെ ലച്ചു മോളുടെ ജീവിതത്തിൽ വന്ന അനാഥത്വത്തിൽ അവർക്കും ദുഃഖമുണ്ടായിരുന്നു. ദേവൻ കുഞ്ഞ് ലച്ചു മോളെ വിവാഹം ചെയ്യുന്നത് അവരും ആഗ്രഹിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട് അപ്പോഴൊക്കെ "… രാമേട്ടൻ മറുപടി നൽകി... "സാറിന്റെയും ഭാര്യയുടെയും വിവാഹജീവിതം എങ്ങനെയായിരുന്നു"…? "എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ അവരുടെ ഇടയിൽ വിവാഹശേഷം"….? അഭിരാമി രാമേട്ടനോട് തന്റെ അടുത്ത സംശയമുന്നയിച്ചു… "കുട്ടി ചിലപ്പോൾ വിശ്വസിക്കില്ല…സ്വർഗതുല്യമായിരുന്നു അവരുടെ ദാമ്പത്യജീവിതം. ദൈവമായിട്ട് കണ്ടറിഞ്ഞു കൂട്ടി യോജിപ്പിച്ച പോലെ…അത്രയ്ക്കും പൊരുത്തമായിരുന്നു അവർ തമ്മിൽ. ലച്ചു മോൾ അത്രയ്ക്ക് സന്തുഷ്ടയായിരുന്നു ദേവൻ കുഞ്ഞിനോടൊപ്പമുള്ള ജീവിതത്തിൽ…മൂന്നാല് വർഷങ്ങൾക്കുള്ളിൽ ആ സ്വർഗത്തിലേക്ക് സന്തോഷം പടർത്തിക്കൊണ്ട് മാലാഖകുഞ്ഞുങ്ങളായി വന്ന അനുമോളും, മീനു മോളും… എല്ലാം കൊണ്ടും സന്തോഷത്തിന്റെ മാത്രം നാളുകളായിരുന്നു അന്നൊക്കെ…"അന്നത്തെ കാര്യങ്ങൾ ഓർത്തു കൊണ്ട് രാമേട്ടൻ മറുപടി നൽകുമ്പോൾ ഒരു ചെറുചിരി അദ്ദേഹത്തിൽ വിടർന്നിരുന്നു… എന്നാൽ രാമേട്ടന്റെ മറുപടി അഭിരാമിയെ ചിന്താക്കുഴപ്പത്തിലാക്കി… "അല്ല രാമേട്ടാ…രാമേട്ടനിപ്പോൾ പറഞ്ഞു അവരുടെ ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതായിരുന്നെന്ന്. അപ്പോൾ അവർ തമ്മിൽ പിരിഞ്ഞതെന്ത് "…? രാമേട്ടന്റെ മറുപടി തന്നിലുണ്ടാക്കിയ ചിന്താക്കുഴപ്പത്തെ അഭിരാമി രാമേട്ടനുമായി പങ്കു വച്ചു… "അത് തന്നെയാണ് കുട്ടീ എനിക്കും മനസ്സിലാവാത്തത്. അങ്ങനെ കഴിഞ്ഞ ലച്ചുമോളും ദേവൻ കുഞ്ഞും തമ്മിലെങ്ങനെ പിരിഞ്ഞുവെന്ന് "….. രാമേട്ടന്റെ മറുപടിയിലും അല്പം ആശയക്കുഴപ്പം കലർന്നു… "രാമേട്ടാ…. സാറിന്റെ ഭാര്യയുടെ മുൻകാലപ്രണയം എപ്പോഴെങ്കിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ "….? അഭിരാമി തന്റെ മനസ്സിൽ തോന്നിയ സംശയം ചോദിച്ചു… "ഒരിക്കലുമില്ല….ലച്ചു മോളുടെ ദേവൻ കുഞ്ഞിനോടുള്ള സ്നേഹം കളങ്കമില്ലാത്തതായിരുന്നു. യാഥാർത്യത്തോട് വളരെയേറെ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു ലച്ചുമോളപ്പോഴൊക്കെ. ഇനി ദേവൻ കുഞ്ഞിനാണെങ്കിലും അതൊന്നും ഒരിക്കലും പ്രശ്നമായിരുന്നില്ല കാരണം എല്ലാമറിയാമായിരുന്നല്ലോ കുഞ്ഞിനും"....രാമേട്ടന്റെ മറുപടി വന്നു… "എപ്പോഴാ പിന്നെ സാറും ഭാര്യയും തമ്മിൽ പിരിഞ്ഞത് "…? അഭിരാമി ചോദിച്ചു.. "അന്ന് അനുമോൾക്ക് ഒരു മൂന്ന് വയസും മീനുമോൾക്ക് രണ്ട് വയസ്സോടടുക്കാറായിക്കാണും. അക്കാലത്ത് ദേവൻ കുഞ്ഞിന് ഒരു അപകടം പറ്റി ആശുപത്രിയിലായി കുറച്ചു ദിവസം. തലയ്ക്കും കാലിനും പരിക്കുണ്ടായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് ഒന്നര ദിവസത്തോളമെടുത്തു ബോധം തെളിയാൻ. കുഞ്ഞിന് ബോധം തെളിയുന്നത് വരെ ജലപാനം പോലുമില്ലാതെ പ്രാർത്ഥനയുമായി ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിലിരുന്ന ലച്ചു മോളുടെ ചിത്രം ഇപ്പോഴുമെന്റെ മനസ്സിലുണ്ട്. ലച്ചു മോളുടെ സ്നേഹത്തിൽ കളങ്കമില്ലായിരുന്നുവെന്ന് ഇതും പറയാനൊരു കാരണമാണ്…." "ദേവൻ കുഞ്ഞിന് ബോധം വീണ് സംസാരിക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നേർന്ന വഴിപാടുകൾ ഒക്കെ നടത്തുവാനായി ലച്ചു മോൾ ക്ഷേത്രങ്ങളിൽ നിന്നും പുറത്തിറങ്ങിയ നേരമില്ലായിരുന്നു "… ഒന്നു പറഞ്ഞു നിർത്തിയപ്പോൾ രാമേട്ടൻ ദേവദത്തന്റെയും ശ്രീ ലക്ഷ്മിയുടെയും പരസ്പര സ്നേഹത്തിൽ വളരെ അഭിമാനം കൊള്ളുന്നുണ്ടായിരുന്നു…. "പിന്നെന്താ സംഭവിച്ചത് രാമേട്ടാ"....?ചിന്താക്കുഴപ്പത്തിൽ വീണു പോയ അഭിരാമി രാമേട്ടനോട് ആകാംക്ഷയോടെ ചോദിച്ചു… "ഒരു ദിവസം ഉച്ചയ്ക്കുള്ള ഭക്ഷണമെടുക്കാനായി ആശുപത്രിയിൽ നിന്നും ഞാൻ രാവിലെ ഇറങ്ങി. വീട്ടിലെത്തി ഭക്ഷണം തയ്യാറാക്കി ആശുപത്രിയിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് വിതുമ്പിക്കരയുന്ന ദേവൻ കുഞ്ഞിനെയാണ്. ലച്ചു മോളെയും കുട്ടികളെയും അവിടെയെങ്ങും കണ്ടില്ല. അവരെവിടെ പോയെന്നു തിരക്കിയപ്പോൾ കുഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു ലച്ചു മോൾ മക്കളെയും കൊണ്ട് പോയെന്ന്. ഇനി ദേവൻ കുഞ്ഞുമായി തമ്മിൽ കാണില്ലെന്നും പറഞ്ഞത്രേ…." "ദേവൻ കുഞ്ഞ് പറഞ്ഞത് കേട്ടന്താളിച്ച ഞാൻ യാഥാർഥ്യത്തിലോട്ട് മടങ്ങി വരാൻ നിമിഷങ്ങളെടുത്തു. കുറച്ചു ദിവസത്തേക്ക് ലച്ചു മോൾ പോയത് വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല…" "ഒന്ന് രണ്ടാഴ്ച കഴിഞ്ഞു ദേവൻ കുഞ്ഞ് ആശുപത്രി വിട്ടു. പക്ഷേ മനസ്സ് തകർന്ന ദേവൻ കുഞ്ഞിനെയാണ് പിന്നെ തിരിച്ചു കിട്ടിയത്. പരിക്കുകൾ എല്ലാം മാറി ആരോഗ്യം വീണ്ടെടുത്തെങ്കിലും അവരുടെ ആ മുറിയിൽ നിന്നും പുറത്തിറങ്ങാറില്ലായിരുന്നു…." "ലച്ചു മോൾ വിട്ടു പോയപ്പോൾ മുതൽ പിന്നെ ദേവൻ കുഞ്ഞ് ഇത്ര വർഷമായിട്ടും ചായങ്ങൾ കൈ കൊണ്ട് തൊട്ടിട്ടില്ല…." രാമേട്ടന്റെ മിഴികൾ അത് പറഞ്ഞപ്പോഴേക്കും നിറഞ്ഞു തുളുമ്പി.. അഭിരാമിയുടെ മനസ്സും ശോകാർദ്രമായി മാറി… "ലച്ചു മോളും മക്കളും പോയതിനു ശേഷം പണ്ടത്തെ ചുറുചുറുക്കും പ്രസരിപ്പുമുള്ള ദേവൻ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ജോലി രാജി വച്ചു പിന്നെ മദ്യപാനത്തിനും അടിമയായി മാറി. ഒന്ന് രണ്ട് വർഷത്തിന് ശേഷമാണ് ഞങ്ങൾക്ക് ഇന്നത്തെ ദേവൻ കുഞ്ഞിനെയെങ്കിലും കിട്ടിയത്. പിന്നീട് കുഞ്ഞ് എഴുത്തിലേക്ക് തിരിഞ്ഞു. അംഗീകാരങ്ങൾ നേടി…" "പലതും നേടിയിട്ടും ഉള്ളിൽ ഒരു നേരിപ്പോടുമായി ലച്ചു മോളെയും മക്കളേയുമോർത്ത് നീറി നീറി കഴിയുകയാണ് എന്റെ ദേവൻ കുഞ്ഞ്. വല്ലാത്തൊരു അവസ്ഥയിൽ ആണ് ലച്ചു മോളും മക്കളും പോയതിനു ശേഷം കുഞ്ഞ്. ചില ദിവസം ആ മുറിയിൽ കയറിയാൽ ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങില്ല. പത്തിരുപത്തിരണ്ട് കൊല്ലമായി ലച്ചു മോൾ എന്നെങ്കിലും വരുമെന്നും കാത്തിരിക്കുകയാണ് കുഞ്ഞ്. കുഞ്ഞും ലച്ചു മോളും താമസിച്ച ആ മുറിയിൽ അത്രയും കാലമായിട്ട് മറ്റാരെയും കയറാൻ കുഞ്ഞിത് വരെ സമ്മതിച്ചിട്ടില്ല…." "എഴുത്തിൽ ദേവൻ കുഞ്ഞ് പ്രശസ്തി വളരെയധികം നേടിയെടുത്തു പക്ഷേ അപ്പോഴും മാധ്യമപ്രവർത്തകരടക്കം പലരും ദേവൻ കുഞ്ഞിന്റെ കുടുംബ ജീവിതം ചികഞ്ഞു വേദനിപ്പിക്കുവാനാണ് നോക്കിയത്. അതിനാൽ ആർക്കും അഭിമുഖങ്ങളും ഒന്നും കൊടുക്കാറില്ലായിരുന്നു. എത്രയോ കാലങ്ങൾക്ക് ശേഷം കുഞ്ഞ് സ്വമനസ്സാലെ ഒരഭിമുഖത്തിന് സമ്മതിക്കുന്നതും മംഗളമായി അവസാനിപ്പിച്ചതും ഒക്കെ കുട്ടിയുടെ കൂടെയാണ് "…. അവസാനത്തെ വാചകങ്ങൾ പറയുമ്പോൾ രാമേട്ടന്റെ കണ്ണുകളിൽ തന്നോടു ഒരു വാത്സല്യം നിറഞ്ഞിരിക്കുന്നയത് കണ്ടു… "അതെന്താവും രാമേട്ടാ മാധ്യമപ്രവർത്തകരെ അടുപ്പിക്കാത്ത ദത്തൻ സാർ എന്നോട് അഭിമുഖത്തിന് സമ്മതിച്ചത്"….? ദേവദത്തന്റെ കഥകൾ കേട്ടു കഴിഞ്ഞപ്പോൾ അഭിരാമി രാമേട്ടനോട് ചോദിച്ചു… "അന്ന് കുട്ടി ആദ്യമായി വന്നു സംസാരിച്ചു ഇവിടുന്ന് പോയപ്പോൾ കുഞ്ഞെന്നോട് പറഞ്ഞത് കുട്ടിയുടെ.. എന്തോ നിങ്ങൾ ഇംഗ്ലീഷിൽ പറയുന്ന ഒരു വാക്കുണ്ടല്ലോ"...രാമേട്ടൻ എന്താണതെന്ന് ഒന്നാലോചിച്ചു… അഭിരാമിയ്ക്ക് രാമേട്ടണ് നിഷ്കളങ്കമായി ഇരുന്ന് ആലോചിക്കുന്നത് കണ്ട് ചിരി പൊട്ടി.. "അത് തന്നെ…ആറ്റിട്യൂഡ്…കുട്ടിയുടെ അത് വളരെയിഷ്ടമായി എന്ന്. ഒരു കൂസലുമില്ലാതെ തനിക്ക് പറയാനുള്ളത് കുഞ്ഞിനോട് അപ്പോൾ തന്നെ പറയാൻ കാണിച്ച ആറ്റിട്യൂഡ് കാരണമാണത്രെ അഭിമുഖത്തിന് സമ്മതിച്ചത്. അത് തന്നെയാണ് ആ ഇംഗ്ലീഷ് വാക്കെന്ന് തോന്നുന്നു. എനിക്ക് അത്രയ്ക്കൊക്കെ ഇംഗ്ലീഷേ അറിയൂ കുട്ടീ "…. ആലോചിച്ചു വാക്ക് കണ്ടെത്തി മറുപടി പറയുമ്പോൾ രാമേട്ടനൊന്ന് ചിരിച്ചു… അഭിരാമി രാമേട്ടൻ പറഞ്ഞത് കേട്ട് ഉച്ചത്തിൽ ചിരിച്ചു പോയി. രാമേട്ടനും അവളുടെ കൂടെ കൂടി… "പിന്നെ വേറൊരു കാരണം കൂടിയുണ്ടത്രേ"....രാമേട്ടനെന്തോ പറയാനൊരുങ്ങി.. അഭിരാമി എന്താണെന്ന് തന്റെ മിഴികളാൽ ആംഗ്യത്തിലൂടെ ചോദിച്ചു… "കുട്ടിയുടെ അന്നത്തെ ആറ്റിട്യൂഡ് കണ്ടപ്പോൾ കുഞ്ഞിന് കുട്ടിയുടെ ഈ പ്രായത്തിലെ കുഞ്ഞിനെ ഓർമ വന്നു പോലും. പിന്നെ കുട്ടിയ്ക്ക് ഞങ്ങളുടെ അനുമോളുടെ പ്രായമാണ് ഏകദേശം"....രാമേട്ടൻ വാത്സല്യം നിറഞ്ഞ മിഴികളോട് കൂടി മറുപടി നൽകി.. അഭിരാമിയപ്പോൾ അഭിമുഖ ദിവസം താൻ സാരിയുടുത്ത് കാണാൻ ചെന്നപ്പോൾ നിറഞ്ഞ വാത്സല്യത്തോടെ തന്റെ നേരെ ഇമവെട്ടാതെ നോക്കിയിരുന്നത് ഓർത്തു. അദ്ദേഹത്തിന് തന്റെ മകളോടുള്ള വാത്സല്യം തന്നോടുണ്ട്…. ഒരച്ഛന്റെ സ്നേഹവും വാത്സല്യവും അറിയാൻ ജീവിതത്തിൽ അനുഭവിക്കാൻ കഴിയാതെ പോയ അഭിരാമിയ്ക്ക് ദേവദത്തനോട്‌ വളരെ ബഹുമാനം തോന്നി മനസ്സിൽ… "പിന്നെ ദേവൻ കുഞ്ഞ് വർഷങ്ങൾക്ക് ശേഷം ആ പണിപ്പുരയിൽ കയറുന്നത് കുട്ടിയുടെ കൂടെയാ. ലച്ചു മോൾ പോയി കുറച്ചു കാലത്തിനു ശേഷം അങ്ങോട്ട്‌ കയറാതായതാണ്. ഇടയ്ക്കു എനിക്ക് താക്കോൽ തന്നിട്ട് വൃത്തിയാക്കിയിടാൻ പറയും. അങ്ങോട്ട് തിരിഞ്ഞ് പോലും നോക്കില്ല. അന്ന് കുട്ടിയുടെ കൂടെ ആ മുറിയിൽ കയറുന്നത് കണ്ടപ്പോൾ ഞാനന്തിച്ചു പോയി "…. രാമേട്ടൻ തന്റെ സംഭാഷണം തുടർന്നുകൊണ്ടിരുന്നു... എല്ലാം കേട്ടപ്പോൾ അഭിരാമിയ്ക്ക് ഒരു അത്ഭുതമായിരുന്നു… "രാമേട്ടാ…അപ്പോൾ സാറിന്റെ ഭാര്യയെ പിന്നെ സാർ അന്വേഷിച്ചില്ലേ. കാണാനില്ലെന്ന് പത്രങ്ങളിൽ കൊടുക്കുകയോ മറ്റും കൊടുക്കുകയോ ഒന്നും ചെയ്തില്ലേ"...അഭിരാമിയ്ക്ക് സംശയം മാറിയിരുന്നില്ല.. "പത്രങ്ങളിൽ കൊടുക്കുന്നതിനോടൊന്നും ദേവൻ കുഞ്ഞിന് താല്പര്യമില്ലായിരുന്നു. ലച്ചു മോൾ വിട്ടു പോയെങ്കിലും ലച്ചു മോളെ ഒരിക്കലും വെറുത്തിട്ടില്ല പത്തിരട്ടി സ്നേഹിക്കുകയേ കുഞ്ഞ് ചെയ്തിട്ടുള്ളൂ. പത്രങ്ങളിൽ ഒക്കെ കൊടുത്താൽ ലച്ചു മോളെ പറ്റി സമൂഹം കരുതുന്നത് ഭർത്താവിനെ ഉപേക്ഷിച്ച സ്ത്രീയെന്നായിരിക്കും പിന്നെ അതിന്റെ പേരിൽ പൊടിപ്പും തൊങ്ങലും വച്ചു വേറെ കഥകളും പരക്കും. ലച്ചുമോളെ പറ്റി ആരും കുറ്റപ്പെടുത്തുന്നതോ തെറ്റ്കാരിയായി ചിന്തിക്കുന്നതോ ദേവൻ കുഞ്ഞിന് സഹിക്കില്ല…." "ഞാൻ എന്നും മനസ്സുരുകി പ്രാർത്ഥിക്കുന്നത് എന്റെ കണ്ണടയുന്നതിനു മുൻപെങ്കിലും എന്റെ കുഞ്ഞിന് ലച്ചു മോളെയും മക്കളെയും കണ്ടെത്താൻ കഴിയണേ എന്നാണ്. സ്വന്തം ആത്മാവ് നഷ്ടപ്പെട്ടവനെ പോലെ ഉള്ളുരുകി എന്റെ കുഞ്ഞ് ഇത്രയും വർഷങ്ങളായി ജീവിക്കുന്നത് എനിക്ക് കണ്ടു നിൽക്കാൻ പറ്റാറില്ല പലപ്പോഴും "…. പറഞ്ഞു തീരുമ്പോഴേക്കും രാമേട്ടൻ പൊട്ടിക്കരഞ്ഞു പോയി…. രാമേട്ടൻ കരയുന്നത് കണ്ട അഭിരാമിയുടെ മുഖവും വല്ലാതെയായി. അവൾ രാമേട്ടനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…. ആ സമയം പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഇരുവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു…. തുടരും #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
ഋതുനന്ദനം.... Part 14 അഭിരാമി ഭിത്തിയിൽ കണ്ടത് ഒരു കുഞ്ഞുകൈപ്പത്തിയായിരുന്നു. വെളുത്ത ചുമരിൽ ഒരു ഭാഗത്ത് ചുവന്ന ചായത്തിൽ മുക്കിയ ഒരു കൊച്ചു കുട്ടിയുടെ കൈപ്പത്തിയുടെ അടയാളം. ആ അടയാളത്തിലേക്ക് അഭിരാമി കൗതുകത്തോടെ നോക്കി നിന്നു അൽപനേരം…. പിന്നീടെപ്പോഴോ ചുവര് പെയിന്റ് അടിച്ചപ്പോഴും ഈ അടയാളം മറഞ്ഞു പോകാതിരിക്കാൻ അതിന് മേലെ ഒട്ടും തൊടാത്തവണ്ണമാണ് പിന്നെ പെയിന്റ് അടിച്ചിട്ടുള്ളത്… ദത്തൻ സാറിന്റെ മക്കളുടെ ആരുടേതെങ്കിലുമാകും ഒരു പക്ഷേ ആ കൈപ്പാട്… അഭിരാമി മനസ്സിൽ ചിന്തിച്ചു… വൈകാതെ അവൾ ആ മുറിക്ക് വെളിയിൽ ഇറങ്ങി. വീടിനകമൊക്കെ നടന്നു കാണാൻ തുടങ്ങി. അത്യാവശ്യം വലിപ്പമുള്ള ഒരു വീടാണതെന്ന് അഭിരാമിയ്ക്ക് മനസ്സിലായി... ആ വീട്ടിൽ നിൽക്കുമ്പോൾ സകാരാത്മകമായ എന്തോ ഒരു അനുഭൂതി തന്നെ പൊതിയുന്ന പോലെയൊരു പ്രതീതി നിറഞ്ഞു അഭിരാമിയുടെ മനസ്സിൽ… വീടിനകം നടന്നു കാണുമ്പോൾ അഭിരാമി കണ്ടു എല്ലാ മുറിയിൽ നിന്നും വാതിൽ തുറന്നാൽ എത്തുന്നത് ഹാളിലേക്കാണ്. ഹാളിനോട് ചേർന്നുള്ള ഒന്ന് രണ്ട് മുറി അവൾ തുറന്നു നോക്കി. നല്ല വൃത്തിയായി ഒരുക്കി വച്ചിരുന്നു ആ മുറികൾ. ഒരു പക്ഷെ വീട്ടിൽ വരുന്ന അതിഥികൾക്കും പിന്നെ ചിലപ്പോൾ രാമേട്ടൻ താമസിക്കുന്ന മുറികളുമൊക്കെയായിരിക്കാമെന്നവൾ ഊഹിച്ചു… ഒരു മുറി പൂട്ടിയിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവളത് തുറക്കുവാൻ ശ്രമിച്ചപ്പോൾ അത് പൂട്ടിയിരിക്കുകയാണെന്നു മനസ്സിലായി. എല്ലാ മുറികളും തുറന്നു കിടക്കുമ്പോൾ ഈ മുറി മാത്രം എന്തിനാവും പൂട്ടിയിട്ടിരിക്കുന്നത്…. "കുട്ടീ …ആ മുറി തുറക്കാൻ ശ്രമിക്കേണ്ട. അത് ദേവൻ കുഞ്ഞിനിഷ്ടപ്പെടില്ല…" ചിന്തകളിൽ മുഴുകിയ അഭിരാമിയെ പെട്ടെന്ന് രാമേട്ടന്റെ വിളി ചിന്തകളിൽ നിന്നുമുണർത്തി… അവൾ പുഞ്ചിരിയോടെ രാമേട്ടനെ നോക്കി. ചായയും പലഹാരങ്ങളുമായി രാമേട്ടൻ അവളെയും കാത്ത് ഡൈനിംഗ് ടേബിളിന്റെ അടുത്ത് വന്നു നിൽക്കുന്നുണ്ടായിരുന്നു. രാമേട്ടന്റെ മിഴികളിൽ അതിയായ വാത്സല്യം നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെട്ടു അഭിരാമിയ്ക്ക്… അവൾ ഒട്ടും നിനക്കാതെ രാമേട്ടന്റെ ക്ഷണം സ്വീകരിച്ചു അവിടെയിരുന്നു ചായ കുടിച്ചു കൊണ്ടിരുന്നു . അവളുടെ എതിരെയായി രാമേട്ടനും. രാമേട്ടൻ പലതും അവളോട് ചോദിച്ചു കൊണ്ടിരുന്നു. തന്നോട് സംസാരിക്കുമ്പോൾ രാമേട്ടൻ തന്നോട് വാക്കുകളിലും പ്രവൃത്തികളിലും കാണിക്കുന്ന വാത്സല്യം അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു…. "രാമേട്ടാ… എന്തേ ആ മുറി തുറക്കരുതെന്ന് പറഞ്ഞത് "…? തന്നെ തുറക്കുന്നതിൽ നിന്നും വിലക്കിയ മുറി ചൂണ്ടിക്കാണിച്ചു കൊണ്ട് അഭിരാമി രാമേട്ടനോട് ചോദിച്ചു…. "ആ മുറിയിലേക്ക് ആരും കയറുന്നത് ദേവൻ കുഞ്ഞിന് ഇഷ്ടമല്ല. ഞാൻ പോലും ആ മുറിയിൽ കയറിയിട്ട് വർഷങ്ങളായ്. അതിന്റെ താക്കോൽ മിക്കവാറും ദേവൻ കുഞ്ഞിന്റെ അടുത്തേ കാണൂ "…. രാമേട്ടൻ മറുപടി നൽകി… "അതിന് മാത്രമെന്താ ആ മുറിക്ക് ഇത്ര പ്രത്യേകത "…? അഭിരാമി നിറഞ്ഞ കൗതുകത്തോടെ ചോദിച്ചു… "അത് ദേവൻ കുഞ്ഞിന്റെയും ലച്ചു മോളുടെയും മുറിയായിരുന്നു "… രാമേട്ടൻ മറുപടി നൽകുമ്പോൾ അദ്ദേഹം പഴയ എന്തോ ഓർമകളിൽ ആണെന്ന് അഭിരാമിയ്ക്ക് തോന്നി… ലച്ചു… ദത്തൻ സാറിന്റെ കഥയിലെ നായിക. അപ്പോൾ കഥയിലുള്ള അതേ പേര് തന്നെയായിരുന്നു ദത്തൻ സാറ് ഭാര്യയെയും വിളിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് അതാവുമെന്നു വിചാരിച്ചില്ല. മിക്ക കഥാകൃത്തുക്കളും യഥാർത്ഥ കഥയെഴുതുമ്പോൾ കഥാപാത്രങ്ങളുടെ പേരുകൾ ഒക്കെ മാറ്റും. ദത്തൻ സാർ കഥയിൽ നായകന്റെ പേര് മാറ്റം വരുത്തിയിട്ടുണ്ടല്ലോ…. അഭിരാമി ആലോചിച്ചിരുന്നു… "രാമേട്ടാ…ലച്ചു ദത്തൻ സാറിന്റെ ഭാര്യയായിരുന്നോ "…? തനിക്കറിയാമെങ്കിലും അറിയാത്ത ഭാവം നടിച്ചു കൊണ്ട് അഭിരാമി ചോദിച്ചു.. രാമേട്ടൻ അതേയെന്ന് തലയാട്ടി… "ശരിക്കും ദത്തൻ സാറിന്റെ ജീവിതത്തിൽ എന്താ സംഭവിച്ചത് "…? "എന്തിനാ ദത്തൻ സാറിൽ നിന്നുമവർ വേർപിരിഞ്ഞത് "….? അഭിരാമി മടിച്ചു മടിച്ചു കൊണ്ടെന്ന പോലെ രാമേട്ടനോട്‌ ചോദിച്ചു… പെട്ടെന്ന് രാമേട്ടന്റെ മുഖം വിവർണ്ണമായി. ആ ചോദ്യം അദ്ദേഹത്തിന് ഒട്ടുമിഷ്ടപ്പെട്ടിട്ടില്ലെന്ന് ആ മുഖഭാവങ്ങളിലൂടെ വ്യക്തമായിരുന്നു… "കുട്ടീ…. ആവശ്യമുള്ളത് അറിഞ്ഞാൽ പോരെ. ദത്തൻ കുഞ്ഞിനെ പറ്റി ഇങ്ങനെയൊക്കെ ചോദിക്കുന്നത് എനിക്കിഷ്ടമില്ല…." രാമേട്ടന്റെ മറുപടിയിൽ നീരസം കലർന്നിരുന്നു… "രാമേട്ടാ… ഞാൻ ചോദിച്ചത് അവിവേകമാണെങ്കിൽ ക്ഷമിക്കണം. പക്ഷെ എനിക്ക് ഞാൻ ചോദിച്ചത് തെറ്റാണെന്ന് തോന്നിയിട്ടില്ല. പിന്നെ ദത്തൻ സാറും ലച്ചുവും വീണ്ടും കണ്ടുമുട്ടണമെന്നും അവർ തമ്മിൽ വീണ്ടുമൊരുമിക്കണമെന്നും രാമേട്ടൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലേ "….? അഭിരാമിയുടെ ചോദ്യത്തിന് രാമേട്ടന് പെട്ടെന്ന് ഉത്തരമുണ്ടായിരുന്നില്ല. അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു… അഭിരാമിയുടെ ചോദ്യത്തിൽ നിന്നും രാമേട്ടൻ അപ്പോൾ ചിന്തിച്ചത് ചോദിക്കേണ്ടത് ആരോടായാലും ഒരു ഭയവുമില്ലാതെ ചോദിക്കുന്ന പണ്ടത്തെ ദേവദത്തന്റെ സ്വഭാവമായിരുന്നു… "കുട്ടീ… ദേവൻ കുഞ്ഞും ലച്ചു മോളും വീണ്ടുമൊരുമിക്കുന്നതിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും. പക്ഷെ ദേവൻ കുഞ്ഞിന്റെ ജീവിതത്തെ പറ്റി മൂന്നാമതൊരാൾ അറിയുന്നതിനോട് എനിക്ക് താല്പര്യമില്ല"...ഇരുവർക്കുമിടയിൽ തളം കെട്ടി നിന്ന മൗനത്തെ ഭഞ്ജിച്ചു കൊണ്ട് രാമേട്ടൻ മറുപടി നൽകി.. "രാമേട്ടാ… സാറും ഭാര്യയും തമ്മിൽ വീണ്ടുമൊരുമിക്കണമെന്ന് രാമേട്ടൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, സാറിന്റെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കിൽ, രാമേട്ടന് അറിയാവുന്നത് മറ്റൊരാളോട് പറയുന്നതിൽ തെറ്റുണ്ടെന്നു ഞാൻ കരുതുന്നില്ല. വർഷങ്ങളിത്രയായില്ലേ അവർ തമ്മിൽ പിരിഞ്ഞിട്ട്. ഒരു പക്ഷെ ഏതെങ്കിലും ഒരു വഴിയിലൂടെ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞെങ്കിൽ, അത് വഴി അവർ വീണ്ടുമൊരുമിക്കുമെങ്കിൽ അതിൽ കൂടുതൽ സന്തോഷം രാമേട്ടനുണ്ടാകുമോ….ഏതായാലും ഞാൻ രാമേട്ടനെ നിർബന്ധിക്കില്ല…." "ഇനി ദത്തൻ സാററിയും എന്ന് രാമേട്ടൻ ഭയക്കുന്നുവെങ്കിൽ എന്നിൽ നിന്നും വേറൊരാൾ ഇതറിയില്ല. അത് ഞാനുറപ്പ് തരുന്നു "….വികാരപരമായി നേരിട്ട് രാമേട്ടനിൽ നിന്നും അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങൾ ചികഞ്ഞെടുക്കാൻ തീരുമാനിച്ചു കൊണ്ട് അഭിരാമി രാമേട്ടനോട് സംസാരിച്ചു.… അഭിരാമിയുടെ സംസാരം രാമേട്ടനെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹം എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ച അഭിരാമിയുടെ ഉള്ളിലൊരു ചിരി നിറഞ്ഞു… തന്റെ നീക്കം വിജയത്തോടടുക്കുന്നത് അഭിരാമിയിൽ ആമോദം നിറച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ ചായ കുടിയ്ക്കുവാൻ തുടങ്ങി… "കുട്ടീ…ഞാൻ പറയാം പക്ഷേ ദേവൻ കുഞ്ഞിത് ഒരിക്കലും അറിയരുത്…" അല്പനേരത്തെ ആലോചനയ്ക്ക് ശേഷം രാമേട്ടൻ സംസാരിക്കാൻ തുടങ്ങി.. "രാമേട്ടൻ പറഞ്ഞോളൂ "… അഭിരാമി മറുപടി നൽകി.. "എന്തിനാണ് ലച്ചു മോൾ ദേവൻ കുഞ്ഞിനെ വിട്ടു പോയതെന്ന് എനിക്കുമറിയില്ല. ഞാൻ കുഞ്ഞിന്റെ അകന്ന ഒരു ബന്ധത്തിലെയാ. കുഞ്ഞിന്റെ ചെറുപ്പത്തിൽ കുഞ്ഞ് അച്ഛന്റെയും അമ്മയുടെയും കൂടെ പുറത്തായിരുന്നു വടക്കെയിന്ത്യയിലെവിടെയോ. കുഞ്ഞിന്റെ കോളേജ് പഠനകാലത്താണ് കേരളത്തിലോട്ട് വരുന്നത്. അവരുടെ തറവാട് വട്ടപ്പാറ ഭാഗത്താണ്. കുഞ്ഞിന്റെ അച്ഛൻ പിന്നെ വാങ്ങിച്ചതാണ് ഈ വീട്. അന്ന് നന്നായി പെയിന്റിംഗ് ഒക്കെ ചെയ്യുമായിരുന്നു ദേവൻ കുഞ്ഞ്. ഇടയ്ക്കിടെ എക്സിബിഷനുകളും ഒക്കെ ഉണ്ടാവുന്നത് കൊണ്ടും പിന്നെ കോളേജ് കുറച്ചു അടുത്ത് ആയത് കൊണ്ടുമാണ് ഈ വീടെടുത്തത്. അന്ന് തൊട്ട് കുഞ്ഞിന്റെ കൂടെ ഞാനുണ്ട്. കുഞ്ഞും ഞാനും മാത്രമായിരുന്നു ഇവിടെ താമസം"….രാമേട്ടനൊന്ന് പറഞ്ഞു നിർത്തി… "അപ്പോൾ സാറിന്റെ അച്ഛനുമമ്മയും"....അഭിരാമി പെട്ടെന്ന് ചോദിച്ചു.. "അവരിപ്പോൾ തറവാട്ടിലുണ്ട്. പക്ഷേ ദേവൻ കുഞ്ഞുമായി രസത്തിലല്ല "… രാമേട്ടൻ മറുപടി നൽകി… രാമേട്ടൻ തന്റെ സംഭാഷണം തുടരാൻ തുടരാൻ തുടങ്ങി… "ഇവിടെ നിന്നും രണ്ട് മൂന്ന് വീട് മാറി അപ്പുറത്തായിരുന്നു ലച്ചു മോളുടെ വീട്. ലച്ചു മോളും ദേവൻ കുഞ്ഞും ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്. അങ്ങനെ അവർ തമ്മിൽ പരിചയപ്പെട്ടു. ദേവൻ കുഞ്ഞിനെപ്പോഴോ ലച്ചു മോളോട് ഇഷ്ടം തോന്നിത്തുടങ്ങി. പക്ഷേ ലച്ചു മോളും ദേവൻ കുഞ്ഞിന്റെ കൂടെ പഠിക്കുന്ന ഒരു പയ്യനുമായി ഇഷ്ടത്തിലായിരുന്നു. അവര് തമ്മിൽ വിവാഹിതരാകുവാനും തീരുമാനിച്ചിരുന്നു…" "ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ദേവൻ കുഞ്ഞ് തന്റെ ഇഷ്ടം ഉള്ളിൽ കൊണ്ട് നടന്നു. ലച്ചു മോൾക്ക് ദേവൻ കുഞ്ഞിനെ ഭയങ്കര വിശ്വാസമായിരുന്നു. അന്നൊക്കെ ഇടയ്ക്കിടെ ഇവിടേക്ക് വരുമായിരുന്നു ലച്ചു മോൾ. ലച്ചു മോൾ നല്ലൊരു നർത്തകിയായിരുന്നു. ലച്ചു മോൾ അന്ന് ചില സ്ഥലങ്ങളിലൊക്കെ നൃത്തപരിപാടികൾക്കൊക്കെ പോകാറുണ്ടായിരുന്നു. ചില സ്ഥലങ്ങളിലേക്ക് ദേവൻ കുഞ്ഞായിരുന്നു ലച്ചു മോളെയും കൊണ്ട് പോകാറുണ്ടായിരുന്നത് "…. രാമേട്ടൻ പറയുന്നത് ഒരു കൗതുകത്തോടെയാണ് കേട്ടു കൊണ്ടിരുന്നത്… "രാമേട്ടാ…ഈ ലച്ചുവിനെ പ്രണയിക്കുന്നയാളും ദത്തൻ സാറും തമ്മിലെങ്ങനെയായിരുന്നു. ശത്രുത വല്ലതുമുണ്ടായിരുന്നോ "…? രാമേട്ടൻ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അഭിരാമി രാമേട്ടനോട് ചോദിച്ചു... "അവര് തമ്മിൽ നല്ല ചങ്ങാതിമാരായിരുന്നു. ആ പയ്യനും ലച്ചു മോളും ഒരുമിക്കട്ടെ എന്ന് തന്നെയായിരുന്നു ദേവൻ കുഞ്ഞും ആഗ്രഹിച്ചിരുന്നത്. ലച്ചു മോളെ ഒരുപാട് ഇഷ്ടമാണെങ്കിലും ആ പയ്യനെയും ലച്ചു മോളെയും തമ്മിൽ പിരിക്കണമെന്നോ ഒന്നും ദേവൻ കുഞ്ഞിനില്ലായിരുന്നു. അങ്ങനെ പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ കുട്ടീ ഒരു പെണ്ണിന്റെ സ്നേഹം. ലച്ചു മോൾക്കും അറിയാമായിരുന്നു എന്ന് തോന്നുന്നു ദേവൻ കുഞ്ഞിനു അവളോടുള്ള ഇഷ്ടം…." "ദേവൻ കുഞ്ഞിന്റെയും ആ പയ്യന്റെയും പഠിത്തമൊക്കെ കഴിഞ്ഞു രണ്ടാമത്തെ വർഷമാണ് ലച്ചു മോളുടെ പഠിത്തം കഴിഞ്ഞത്. അപ്പോഴേക്കും ദേവൻ കുഞ്ഞ് സർക്കാർ ജോലിയിൽ പ്രവേശിച്ചിരുന്നു. ലച്ചു മോളുടെ പഠിത്തം കഴിഞ്ഞതും മോളുടെ വീട്ടുകാരും ആ പയ്യന്റെ വീട്ടുകാരും കൂടി ലച്ചു മോളുടെയും ആ പയ്യന്റെയും കല്യാണമുറപ്പിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും നടന്നു കൊണ്ടിരുന്നു. അത്യന്തം വ്യസനത്തോടെയാണെങ്കിലും ദേവൻ കുഞ്ഞ് അതിലെല്ലാം സജീവമായി പങ്കു കൊണ്ടിരുന്നു…" രാമേട്ടൻ പറയുന്നത് കേട്ടപ്പോൾ അഭിരാമിയ്ക്ക് ആ കഥയിൽ വളരെ താല്പര്യമുണർന്നു. അവൾ വായിച്ച കഥയിലും അങ്ങനെ തന്നെയായിരുന്നു. ആ കഥയിൽ ചാരുദത്തൻ ആക്കാലത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങൾ നന്നായി വിവരിച്ചിരുന്നു…. അവൾ വീണ്ടും രാമേട്ടൻ പറയുന്നതിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു…. "ലച്ചു മോളുടെയും ആ പയ്യന്റെയും കല്യാണമുറപ്പിച്ചു അതിന്റെ ഒരുക്കങ്ങളൊക്കെ തകൃതിയായി നടന്നു കൊണ്ടിരിക്കുമ്പോൾ ഏകദേശം ഒന്ന് രണ്ടാഴ്ചകൾ കല്യാണത്തിനായി ബാക്കിയുള്ളപ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത് "…. രാമേട്ടനൊന്ന് പറഞ്ഞു നിർത്തി... "എന്താണ് രാമേട്ടാ അന്ന് സംഭവിച്ചത് "…? ഉദ്വേഗത്തിന്റെ മുൾമുനയിലിരുന്ന് കൊണ്ട് അഭിരാമി ചോദിച്ചു… "ആ പയ്യനൊരു ബൈക്കപകടത്തിൽ മരിച്ചു"… രാമേട്ടൻ മറുപടി നൽകി.. രാമേട്ടൻ പറഞ്ഞത് കേട്ട അഭിരാമിയൊന്ന് ഞെട്ടി…. താനകപ്പെട്ട ഞെട്ടലിൽ നിന്നും മുക്തയാവാൻ അഭിരാമി കുറച്ചു നിമിഷങ്ങളെടുത്തു. ലച്ചുവിന്റെ ആ സമയത്തെ മാനസികാവസ്ഥ അഭിരാമി ചിന്തിച്ചു പോയി. അക്കാലത്ത് ലച്ചുവിനെ പോലെയൊരു പെൺകുട്ടി എങ്ങനെയാവും ആ സന്ദർഭത്തെ നേരിട്ടിട്ടുണ്ടാവുക…. അഭിരാമിയുടെ മനസ്സിൽ രാമേട്ടൻ പറഞ്ഞതോർത്തുള്ള ചിന്തകളുടെ വേലിയേറ്റം തന്നെ നിറഞ്ഞു… "പിന്നീടെന്ത് സംഭവിച്ചു രാമേട്ടാ "….? അഭിരാമിയ്ക്ക് ആകാംക്ഷയേറി… "ആ പയ്യന്റെ അകാലത്തിലുള്ള മരണം ലച്ചു മോളെ അക്ഷരാർത്ഥത്തിൽ തളർത്തി കളഞ്ഞു. തളർത്തി എന്ന് പറഞ്ഞാൽ സമനില തെറ്റിയെന്ന് വേണം പറയാൻ"...രാമേട്ടൻ മറുപടി നൽകി… ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് വിവാഹമെന്ന് പറയുന്നത്... ഭാര്യയായി കുടുംബിനിയായി, ഒരു നദി തന്റെ ഇണയായ പാഥോനാഥനിൽ ലയിക്കുന്നത് പോലെ തന്റെ പുരുഷനിൽ ലയിച്ചു ഒരു സ്ത്രീജന്മത്തെ പൂർണതയിലേക്ക് എത്തിക്കുന്നതിന്റെ ആദ്യത്തെ പടിയായിട്ടുള്ള ചടങ്ങ്... ഏതൊരു പെൺകുട്ടിയും തന്റെ വിവാഹമടുക്കുമ്പോൾ നിരവധി സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയിട്ടുണ്ടാവും. ആ സ്വപങ്ങൾ നെയ്തു കൂട്ടിക്കൊണ്ട് ആ സുദിനത്തിനായി കാത്തിരിക്കുന്ന വേളയിൽ ഇത് പോലൊരു ദുരന്തം വന്നു കഴിഞ്ഞാൽ ഏതൊരു പെണ്ണും തകർന്നു പോകും…. ലച്ചുവിന്റെ ആ അവസ്ഥയെ കുറിച്ച് ചിന്തിച്ച അഭിരാമിയുടെ മനസ്സിൽ ലച്ചു എന്ന താനിത് വരെ കാണാത്ത സ്ത്രീയോട് എന്തെന്നില്ലാത്ത ഒരു സഹതാപം നിറഞ്ഞു. അതവളുടെ മുഖത്തും പ്രകടമായി… രാമേട്ടനുമത് ശ്രദ്ധിച്ചെങ്കിലും അദ്ദേഹം തന്റെ സംഭാഷണം തുടർന്നു.. "മനസ്സ് തകർന്ന ലച്ചു മോൾ ആ ആഘാതത്തിൽ നിന്നും കര കയറാൻ ഒന്നൊന്നര വർഷത്തോളമെടുത്തു. അതും ദേവൻ കുഞ്ഞിന്റെ അതിയായ പ്രയത്നം കൊണ്ട്. താനത്ര മാത്രം സ്നേഹിക്കുന്ന ലച്ചുവിന് സംഭവിച്ച ദുരന്തത്തിൽ ദേവൻ കുഞ്ഞ് അതീവ ദുഃഖിതനായിരുന്നു..." " ജോലിയ്ക്ക് പോകാതെ പലപ്പോഴും അവധിയെടുത്തൊക്കെ ദേവൻ കുഞ്ഞ് ലച്ചു മോളെയും കൊണ്ട് പല മനോരോഗ വിദഗ്ദന്മാരുടെ അടുത്തും മറ്റും കൊണ്ട് പോകുമായിരുന്നു. ലച്ചു മോളുടെ കൂടെ ചെലവഴിക്കാൻ പറ്റുന്ന സമയമൊന്നും ദേവൻ കുഞ്ഞ് ഒഴിവാക്കില്ലായിരുന്നു. ലച്ചു മോളെന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് എപ്പോഴും ദേവൻ കുഞ്ഞ് ഭയന്നിരുന്നു. ദേവൻ കുഞ്ഞിന്റെ മനസ്സെപ്പോഴും ലച്ചു മോളുടെ അടുത്തായിരുന്നു…." "അപ്പോൾ ലച്ചുവിന്റെ അച്ഛനമ്മമാർ "…? രാമേട്ടൻ പറയുന്നതിനിടയിൽ അഭിരാമി ചോദിച്ചു.. "മകളുടെ കാര്യത്തിൽ സംഭവിച്ച ദുരന്തത്തിൾ അവരും തളർന്നു പോയിരുന്നു അതും ഒരേ ഒരു മകൾ. അതിന് പുറമെ ലച്ചു മോളുടെ സമനില തെറ്റിയത് ഒന്ന് കൂടി അവരുടെ ദുഃഖത്തിന് ആഴം കൂട്ടി. പിന്നെ ദേവൻ കുഞ്ഞിനെ അവർക്കൊരുപാട് ഇഷ്ടമായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ അവർക്കിടയിൽ ദേവൻ കുഞ്ഞ് ഒരു വിശ്വാസമുണ്ടാക്കിയെടുത്തിരുന്നു അല്ലെങ്കിലും ദേവൻ കുഞ്ഞിന്റെ ഇടപെടലിൽ ആരും കുഞ്ഞിനെ ഇഷ്ടപ്പെട്ടു പോകും. അത്തരത്തിലാണ് ദേവൻ കുഞ്ഞിന്റെ എല്ലാവരോടുമുള്ള പെരുമാറ്റം. ലച്ചു മോളെ കുഞ്ഞിന്റെ കൂടെ വിടാൻ അച്ഛനമ്മമാർക്ക് ഒരു മടിയോ വിശ്വാസക്കുറവോ ഒന്നുമുണ്ടായിരുന്നില്ല…" "ഒരു വർഷത്തോളം കടന്നു പോയി. ഒന്നര വർഷമായപ്പോഴേക്കും ലച്ചു മോൾ പതിയെ പഴയ സ്ഥിതിയിലേക്ക് തിരിച്ചു വന്നു. വീട്ടിൽ കുട്ടികൾക്ക് നൃത്ത ക്ലാസുകളൊക്കെ എടുക്കാനുമൊക്കെ തുടങ്ങി. എപ്പോഴും എല്ലാ കാര്യങ്ങൾക്കും ലച്ചു മോൾക്ക് പിന്തുണയുമായി ദേവൻ കുഞ്ഞ് കൂടെയുണ്ടായിരുന്നു ….." "അങ്ങനെയിരിക്കെയാണ് ലച്ചു മോളുടെ ജീവിതത്തിലെ അടുത്ത ദുരന്തം നടന്നത്…" രാമേട്ടൻ അവസാനം പറഞ്ഞത് കേട്ട അഭിരാമി അന്തിച്ചു പോയി….. ആ ദുരന്തം എന്താവുമെന്നറിയാൻ രാമേട്ടന്റെ വാക്കുകൾക്കായി അവൾ കാത്തിരുന്നു…. തുടരും #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
ഋതുനന്ദനം.... Part 13 തന്നെയും കാത്തെന്നവണ്ണം പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ദേവദത്തനെ കണ്ടപ്പോൾ അത്ഭുതത്തിനപ്പുറം അവളിൽ ഒരു ജിജ്ഞാസയുമുണർത്തി.. എന്തിനാവും ദത്തൻ സാർ തന്റെ ഹോസ്റ്റലിന്റെ അടുത്ത് വന്നത്. ആ മുഖം കണ്ടിട്ട് തന്നോടെന്തെങ്കിലും അനിഷ്ടമുള്ളതായി തോന്നുന്നില്ല… അപ്രകാരമെല്ലാം ചിന്തിച്ചു കൊണ്ട് അഭിരാമി ദേവദത്തന്റെയടുത്തേക്ക് പതിയെ നടന്നു… ദേവദത്തൻ അഭിരാമിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ മന്ദാഹാസം തൂകി നിന്നു… ദേവാദത്തന്റെ മുൻപിലെത്തിയ അഭിരാമി അയാളെ അഭിമുഖീകരിക്കുവാൻ കഴിയാതെ തലയും കുനിച്ചു നിന്നു…. "അഭി…. എനിക്ക് തന്നോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ഇവിടെ വച്ചു ഏതായാലും വേണ്ട. വേറെ എവിടെയെങ്കിലും വച്ചാവാം. അത് കൊണ്ട് താൻ വണ്ടിയിൽ കയറ് ...." ദേവദത്തന്റെ വാക്കുകളിൽ ഒരാജ്ഞ കലർന്നത് പോലെ ഉളവായി അഭിരാമിയ്ക്ക്… ഒട്ടും അമാന്തിക്കാതെ അഭിരാമി കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു ഉള്ളിൽ കയറിയിരുന്നു. ദേവദത്തൻ ഡ്രൈവിംഗ് സീറ്റിൽ കയറി അഭിരാമിയെ ഒന്ന് നോക്കിയതിനു ശേഷം വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങി… ദേവദത്തൻ തന്റെ വണ്ടി കാക്കനാടുള്ള പ്രശസ്തമായൊരു സ്നാക്ക്സ് സെന്ററിന് മുൻപിൽ എത്തി. ദേവദത്തനും അഭിരാമിയും അത് വരെ ഒന്നും സംസാരിച്ചിരുന്നില്ല. ദേവദത്തൻ ഇറങ്ങി സ്നാക്ക്സ് സെന്ററിലേക്ക് നടക്കുമ്പോൾ അഭിരാമിയും യാന്ത്രികമായി അയാളെയനുഗമിച്ചു…. ഒരു സീറ്റിന്റെ ഇരുവശവുമായി പരസ്പരമൊന്നുമുരിയാടാതെ അവരിരുന്നു നിമിഷങ്ങളോളം… "അഭി "… കുറച്ചു നേരം ഞങ്ങൾക്കിടയിൽ തളംകെട്ടി നിന്ന മൗനത്തെ ഭേദിച്ചു കൊണ്ട് ദേവദത്തൻ അഭിരാമിയെ വിളിച്ചു… "സാർ "… അഭിരാമിയൊരു ഉദ്വേഗത്തോടെ ദേവദത്തന്റെ നേരെ മുഖമുയർത്തി കൊണ്ട് വിളി കേട്ടു… "അഭി…ആ പരിപാടിയ്ക്ക് ശേഷം തന്നെപ്പറ്റി ഒരു വിവരവും ഇല്ലല്ലോടോ. ആ പരിപാടിക്ക് വേണ്ടി എന്നെയവിടെ എത്തിക്കുക എന്നുള്ളത് മാത്രമായിരുന്നോ തന്റെ ഉള്ളിൽ ഉണ്ടായിരുന്നത് "….? ദേവദത്തന്റെ വാക്കുകളിൽ നീരസമല്പം കലർന്നിരുന്നു…. "അല്ല സാർ "… അഭിരാമിയുടെ മുഖം കുനിഞ്ഞു പോയി… "പിന്നെന്ത് പറ്റി "..? "എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ അതോ തന്റെ കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ പിന്നെയത്രയൊക്കെ മതിയെന്ന് ചിന്തിച്ചോ താൻ "….? ദേവദത്തൻ ചോദ്യമുന്നയിക്കുമ്പോൾ അയാളുടെ മുഖത്തെ ഭാവമെന്താണെന്ന് നിർവചിക്കുവാൻ കഴിയാതെ അഭിരാമിയൊന്നു കുഴങ്ങി… "സാർ…സാറെന്താ അങ്ങനെയൊക്കെ ചോദിക്കുന്നത് "…? അഭിരാമിയുടെ ശബ്ദമൽപ്പമിടറിപ്പോയിരുന്നു… "വേറൊന്നും കൊണ്ടല്ല ആ പരിപാടിയ്ക്ക് മുൻപ് താനെന്നെ കാണാൻ വരുകയും എന്നെ വിളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അതിനു ശേഷം തന്നെ പറ്റിയൊരു വിവരവുമില്ല. തനിക്കിനി ദേഹാസ്വാസ്ഥ്യം വല്ലതും ഉണ്ടോന്നറിയാൻ ഞാനൊന്ന് മെസ്സേജ് അയച്ചപ്പോൾ അതിനും മറുപടിയില്ല….അത് കൊണ്ട് ചോദിച്ചതാ…" ദേവദത്തന്റെ ചുണ്ടുകളിൽ ഒരു ചെറുചിരി വിരിയുന്ന പോലെ തോന്നി അഭിരാമിയ്ക്ക്.. "സാറിനെ പോലൊരാൾക്ക് അതിന്റേതായ തിരക്കുകൾ കാണുമല്ലോ. അതിനിടയിൽ വെറുതെ സാറിനൊരു ശല്യമാവേണ്ട എന്ന് കരുതിയാണ് ഞാൻ വിളിക്കാതെയിരുന്നത്"...അഭിരാമി ദേവദത്തന് മറുപടി നൽകി… "അഭി… തനിയ്ക്ക് കള്ളം പറയാനോ പറയുന്ന കള്ളത്തെ സ്വന്തം കണ്ണുകളിൽ നിന്നുമൊളിപ്പിക്കുവാനോ അറിയില്ല. ഇതൊന്നുമല്ല യഥാർത്ഥ കാരണമെന്ന് എനിക്കറിയാം "…. ദേവദത്തൻ ചിരിയോടെ പറഞ്ഞു… "ശരിയാണ് ദത്തൻ സാർ പറഞ്ഞത്. കള്ളം പറയുമ്പോൾ അതൊളിപ്പിയ്ക്കുവാൻ തനിക്കൊരിക്കലും കഴിയാറില്ല. താൻ കള്ളത്തരം കാണിച്ചാൽ പെട്ടെന്ന് പിടിക്കപ്പെടും "…. അഭിരാമി മനസ്സിൽ ചിന്തിച്ചു… "എടോ…എന്തോ ഒരു പ്രശ്നം തന്നെയലട്ടുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തായാലും താൻ പറ"....ദേവദത്തൻ നിർബന്ധിച്ചു… പിന്നെ അഭിരാമിയൊട്ടും അമാന്തിച്ചില്ല. താനന്ന് അങ്ങനെ ചോദിച്ചപ്പോൾ ദേവദത്തന്റെ മുഖഭാവങ്ങളിൽ വന്ന മാറ്റങ്ങളും മറ്റും വിവരിച്ചു… "സാർ…സാറെനിക്ക് അനുവദിച്ച സ്വാതന്ത്ര്യത്തെ ഞാൻ ദുരുപയോഗം ചെയ്തു. ഞാനന്ന് ആ ചോദ്യം ചോദിച്ചു സാറിനെ വിഷമത്തിലാഴ്ത്തി. അത് കൊണ്ടാണ് സാറിന്റെ മെസ്സേജിന് മറുപടി തരാതെയിരുന്നത്. അതിന് ത്രാണിയില്ലായിരുന്നു എന്നതാണ് വാസ്തവം. സാറെന്നോട് ക്ഷമിക്കണം അന്നങ്ങനെ ചോദിച്ചതിൽ "… അഭിരാമി ദേവദത്തനോട് ക്ഷമാപണം നടത്തിക്കൊണ്ട് പറയുമ്പോൾ അവളറിയാതെ തന്നെയവളുടെ കണ്ഠമിടറിയിരുന്നു… ദേവദത്തൻ മറുപടിയായൊന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്… ദേവദത്തനോട് എല്ലാം പറഞ്ഞതും അയാളുടെ മുഖത്ത് വിടർന്ന ആ പുഞ്ചിരിയും അത് വരെ അഭിരാമിയ്ക്കുണ്ടായിരുന്ന മനസംഘർഷത്തിന്റെ ആക്കമൊന്ന് കുറച്ചു. അവളുടെ ചൊടികളിലും ഒരു പുഞ്ചിരി പതിയെ വിരിഞ്ഞു… അപ്പോഴേക്കും അവർക്ക് മുന്നിൽ ഓർഡർ ചെയ്തത് വന്നപ്പോൾ പതിയെയവർ കഴിക്കാൻ തുടങ്ങി… "അഭി…ഈയൊരു കാര്യമോർത്താണോ താൻ ടെൻഷനടിച്ചത്. എന്റെയാ കഥ നന്നായി ഉൾക്കൊണ്ടു വായിച്ചതിനാൽ തനിയ്ക്ക് അങ്ങനെയൊരു സംശയം തോന്നി. താനത് ചോദിച്ചു. അത്രയല്ലേ ഉള്ളൂ. അതിനാണോ താനൊരു കുറ്റവാളിയെ പോലെ മുഖം കുനിച്ചു ഇത്രയും നേരമിരുന്നത്"…? ദേവദത്തൻ ഉറക്കെ ചിരിച്ചു കൊണ്ട് മുന്നിലെത്തിയത് കഴിച്ചു കൊണ്ട് അഭിരാമിയോട് ചോദിച്ചു… അഭിരാമി അത്ഭുതത്തോടെ അയാളെ നോക്കിയിരുന്നു… "എന്നാലും സാർ… അന്ന് പിരിയുമ്പോഴുള്ള സാറിന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു എന്റെയാ ചോദ്യം സാറിനെ ചില ഓർമകളിലേക്ക് വീഴ്ത്തിയെന്ന്. സാറനുഭവിക്കുന്ന ദുഃഖങ്ങൾ സാറിന്റെ കണ്ണുകളിൽ പ്രകടമായിരുന്നു "…. അഭിരാമി അല്പം സങ്കടത്തോടെ മറുപടി നൽകി… "ശരിയാണ്…താനന്ന് ചോദിച്ചപ്പോൾ ഞാൻ കുറച്ചു പഴയ ഓർമകളിലേക്ക് പോയി. മനസ്സ് ശോകാർദ്രമാകുകയും ചെയ്തു പക്ഷേ അതൊരിക്കലും താൻ ചോദിച്ചത് കാരണമായിരുന്നില്ല അഭി. അതെന്റെ വിധിയാണ് "…. വിഷാദം കലർന്നൊരു ചിരിയോടെ ദേവദത്തൻ മൊഴിഞ്ഞു… ദേവദത്തന്റെ മുഖത്ത് പ്രകടമായ വിഷാദഛായ അഭിരാമിയുടെ മനസ്സിലും നോവ് പടർത്തി. ഇനിയുമെന്തെങ്കിലും ചോദിച്ചു ദേവദത്തന്റെ മനസ്സ് വിഷമിപ്പിക്കുവാൻ അഭിരാമിയുടെ മനസ്സനുവദിച്ചില്ല… "ആട്ടെ…. തന്റെ പരിപാടി തന്റെ വീട്ടുകാർ കണ്ടോ "…? ദേവദത്തൻ അഭിരാമിയോട് ചോദിച്ചു.. "അനിയത്തി കണ്ടു അമ്മ കണ്ടില്ല"....അഭിരാമി പുഞ്ചിരിയോടെ മറുപടി നൽകി.. "അതെന്താടോ തന്റെ അമ്മ കാണാത്തത്. സ്വന്തം മകൾ ആദ്യമായി ചെയ്ത പരിപാടി കാണാൻ ഏതൊരമ്മയ്ക്കും അതിയായ സന്തോഷം കാണില്ലേ "….? മിഴികളിൽ നിറഞ്ഞ സന്ദേഹത്തോടെ ദേവദത്തൻ ചോദിച്ചു… "അക്കാര്യത്തിൽ എന്റെയമ്മ ഒരു പ്രത്യേക ചിന്താഗതിക്കാരിയാണ്. അമ്മയുടെ കണ്ണിൽ കലാകാരന്മാരെല്ലാം കഞ്ചാവുമടിച്ചു കുളിയും നനയുമില്ലാതെ നടക്കുന്നവരാ"....അഭിരാമിയൊരു പൊട്ടിച്ചിരിയോടെ ദേവദത്തന് മറുപടി നൽകി… "കൊള്ളാമല്ലോടോ തന്റെയമ്മ…കേരളത്തിൽ എവിടെയാ ആ മഹിളാരത്നത്തിന്റെ നാട് "…? ദേവദത്തന്റെ ചോദ്യത്തിൽ ചിരി നിറഞ്ഞു… "ഇവിടെ എറണാകുളത്തോ തൃശ്ശൂരോ എവിടെയാ. കൃത്യമായി അറിയില്ല. അതൊന്നും അമ്മ ഞങ്ങളോട് ഇത് വരെ പറഞ്ഞിട്ടില്ല. അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ വീട്ടുകാരുടെ അടുത്ത് നിന്നും അമ്മയ്ക്ക് കുറെ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രെ. അതിനാൽ അമ്മയ്ക്ക് നാടെന്ന് കേൾക്കുന്നതെ അലർജിയാണ്. അത് കൊണ്ട് ഞങ്ങൾ അതിനെ കുറിച്ച് കൂടുതലൊന്നും ചോദിക്കാൻ പോയിട്ടില്ല ഇത് വരെ "…. അഭിരാമി ചിരി വിടാതെ തന്നെ മറുപടി നൽകി.... "അത് ചിലപ്പോൾ അങ്ങനെയാണ് അഭി…നമുക്ക് ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ആ നാടിനെയും എന്തിന് നമ്മുടെ ചുറ്റുമുള്ളതിനോട് പോലും നമുക്ക് വെറുപ്പ് തോന്നിപ്പോകും. അതിൽ തന്റെ അമ്മയെ കുറ്റം പറയാൻ കഴിയില്ല. പക്ഷേ ഈ കലാകാരന്മാരോടുള്ള വെറുപ്പ് എന്തിനാണാവോ "… ദേവദത്തൻ അഭിരാമിയോട് ചോദിച്ചു.. "അത് ചിലപ്പോൾ അമ്മയെ ഏതെങ്കിലും കലാകാരൻ പിന്നാലെ നടന്നു ശല്യപ്പെടുത്തിയിട്ടുണ്ടാവും"…അഭിരാമിയുടെ മറുപടിക്ക് പിന്നാലെ ഒരു പൊട്ടിച്ചിരി അകമ്പടിയായെത്തി…. അത് കേട്ട് ദേവദത്തനും ചിരിച്ചു പോയി.. "തന്റമ്മ അത്രയ്ക്ക് സുന്ദരിയാണോ "…? നിർത്താതെ ചിരിച്ചു കൊണ്ട് ദേവദത്തൻ അഭിരാമിയോട് ചോദിച്ചു… "സാറും അമ്മയും ഒരു കാറ്റഗറിയാണ്"....അഭിരാമി മറുപടി പറയുമ്പോൾ ചിരിയടക്കാൻ പാട് പെടുകയായിരുന്നു… "അതെന്ത് "…? ദേവദത്തന്റെ മുഖത്തൊരു അമ്പരപ്പ് പ്രകടമായി… "സാറിനും എന്റെയമ്മയ്ക്കും പ്രായം കൂടുംതോറും ചെറുപ്പമായ്ക്കൊണ്ടിരിക്കും"....മറുപടി പറഞ്ഞു നിർത്തിയപ്പോൾ ചിരിയടക്കി വയ്ക്കാൻ കഴിയാതെ അവൾ പൊട്ടിച്ചിരിച്ചു പോയി… ദേവദത്തനും അവളുടെ കൂടെ കൂടി… "കണ്ണ് വക്കാതെടോ…ജീവിച്ചു പൊക്കോട്ടെ"....ചിരിക്കിടയിൽ ദേവദത്തൻ പറഞ്ഞു കൊണ്ടിരുന്നു…. കാപ്പി കുടിച്ചവിടെ നിന്നുമിറങ്ങിയ ദേവദത്തനും അഭിരാമിയും അല്പനേരത്തിനകം അഭിരാമിയുടെ ഹോസ്റ്റലിനു അടുത്തെത്തി… "അപ്പോൾ അഭി മോള് പോയിട്ട് ഈ ചുള്ളൻ ദത്തൻ സാറിന്റെ ഒരടിപൊളി പടം വരയ്ക്ക്. എന്നിട്ട് ഇടയ്ക്കൊക്കെ അങ്ങോട്ടെറങ്ങ്... " വാതിൽ തുറന്നിറങ്ങാൻ നോക്കിയ അഭിരാമിയോട് ദേവദത്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു…. അഭിരാമിയ്ക്കത് കേട്ട് ചിരിയടക്കാനായില്ല…. "ഞാനിടയ്ക്ക് അങ്ങോട്ട് വരാം സാർ"...അഭിരാമി ദേവദത്തനോട് മൊഴിഞ്ഞു… ദേവദത്തൻ ചിരിച്ചു കൊണ്ട് തലയാട്ടി…. ================================ തന്റെ വീട്ടിൽ തിരിച്ചെത്തിയ ദേവദത്തനെയും കാത്തെന്നവണ്ണം പൂമുഖത്ത് രാമേട്ടൻ നിൽപ്പുണ്ടായിരുന്നു…. പൂമുഖത്തേക്ക് കയറിയ ദേവദത്തൻ രാമേട്ടനൊരു പുഞ്ചിരി സമ്മാനിച്ചു… "ദേവൻ കുഞ്ഞേ "… ദേവദത്തനെ നോക്കി രാമേട്ടൻ പതിയെ വിളിച്ചു.. "എന്താ രാമേട്ടാ "….? ദേവദത്തൻ രാമേട്ടൻ വിളിച്ചത് കേട്ട് അദ്ദേഹത്തെ നോക്കി … "കുഞ്ഞിനോട് ഞാനൊന്നും ചോദിക്കാറില്ല ഒരിക്കലും. എന്നാലും ഇന്ന് ചോദിക്കുകയാ… ആ കുട്ടിയെ കാണാനല്ലേ കുഞ്ഞ് എറണാകുളത്തേക്ക് പോകുകയാണെന്നു പറഞ്ഞു ഇവിടെ നിന്നും പോയത് "…? രാമേട്ടൻ ദേവദത്തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. "അതേ രാമേട്ടാ….എനിക്ക് രാമേട്ടനോട് ഒന്നും മറച്ചു വയ്ക്കുവാനില്ല. എന്തോ ആ കുട്ടിയെ കാണുമ്പോൾ എനിക്ക് അനുമോളെ ഓർമ്മ വന്നു പോകുന്നു. ഇത് പോലെ വളർന്നിട്ടുണ്ടാകും എന്റെ അനുമോളിപ്പോൾ"… ദേവദത്തന്റെ മറുപടിയൊരു നെടുവീർപ്പോടെയായിരുന്നു… "കുഞ്ഞേ…ആ കുട്ടിയെ കണ്ടിട്ട് എനിക്ക് നല്ല സംശയമുണ്ട് അത് നമ്മുടെ അനുമോള് തന്നെയാണെന്ന്. ഞാൻ ആദ്യമായി ആ കുട്ടിയെ കണ്ടപ്പോഴേ പറഞ്ഞില്ലേ എനിക്ക് നല്ല പരിചയമുണ്ട് ആ കുട്ടിയെ കണ്ടിട്ടെന്ന്…" രാമേട്ടന്റെ കണ്ണുകളിൽ ഒരു വാത്സല്യവും നിറഞ്ഞു… ദേവദത്തൻ പെട്ടെന്ന് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി… "എന്റെ രാമേട്ടാ… ആ കുട്ടിയ്ക്കും അനുമോളുടെ അതേ പ്രായമായത് കൊണ്ട് നമുക്ക് അങ്ങനെ തോന്നിപ്പോകുന്നതാ. അല്ലാതെ ആ കുട്ടി അനുമോളൊന്നുമല്ല. ആ കുട്ടിയുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാണ്. അപ്പോൾ പിന്നെ രാമേട്ടൻ പറഞ്ഞത് ഒരിക്കലും യോജിക്കില്ല…" "പിന്നേ രാമേട്ടൻ വിചാരിക്കുന്നുണ്ടോ ഞാനീ നാട്ടിലുള്ളപ്പോൾ ലച്ചു അനുമോളെ ഇങ്ങോട്ട് വിടുമെന്ന്. ഞാനുമായി അടുക്കാനുള്ള ഒരു വിദൂരസാധ്യതയുണ്ടെങ്കിൽ പോലും ലച്ചു തന്റെ മക്കളെ ഈ നാട്ടിലോട്ടു വിടില്ല. അവളത്രയ്ക്ക് വെറുക്കുന്നു രാമേട്ടാ ഈയെന്നെ"....ദേവദത്തൻ ചിരിച്ചു കൊണ്ട് പറഞെങ്കിലും ആ ചിരിയിൽ വേദന നിറഞ്ഞു നിന്നു… ദേവദത്തൻ പറയുന്നത് കേട്ട രാമേട്ടന്റെ മുഖവും വല്ലാതായി… "ഇല്ല കുഞ്ഞേ…എന്റെ മനസ്സ് പറയുന്നു ആ കുട്ടി നമ്മുടെ അനുമോളാണെന്ന്"…രാമേട്ടൻ ആശ്വസിപ്പിക്കുന്നു എന്ന രീതിയിൽ തന്റെ ഭാഗം പറഞ്ഞു… "രാമേട്ടൻ അങ്ങനെ വിശ്വസിക്കുന്നെങ്കിൽ അങ്ങനെ വിശ്വസിച്ചോളൂ. രാമേട്ടന്റെ വിശ്വാസത്തെയും ചിന്തകളെയുമൊന്നും മൂടിക്കെട്ടുവാൻ എനിക്ക് കഴിയില്ലല്ലോ. ഇപ്പോൾ എനിക്കൊരു ചായ തന്നെ എന്റെ കാരണവർ"…. കണ്ണുകളിൽ കുസൃതി നിറച്ചു ദേവദത്തൻ പറഞ്ഞു…. രാമേട്ടനൊന്നും പറയാതെ അകത്തേക്ക് നടന്നു പോയി… ================================ ആ ആഴ്ച അഭിരാമിയെ സംബന്ധിച്ച് തിരക്ക് പിടിച്ചതായിരുന്നു. ഫീൽഡ് റിപ്പോർട്ടിങ്ങും മറ്റുമായിരുന്നു കൂടുതൽ. ഇടയ്ക്ക് ചില പ്രമുഖരുമായിട്ടുള്ള അഭിമുഖങ്ങളും. അതും കൂടുതൽ ഔട്ട്‌ ഡോർ ആയിരുന്നു… ദേവദത്തനുമായുള്ള അഭിമുഖപരിപാടി അഭിരാമിയ്‌ക്ക് മാനേജ്മെന്റിനും പ്രേക്ഷകർൾക്കിടയിലും നല്ലൊരു അഭിപ്രായം ഉണ്ടാക്കികൊടുത്തിരുന്നു… എന്നാലും ജോലി കഴിഞ്ഞു ഹോസ്റ്റൽ മുറിയിലെത്തുമ്പോൾ അവൾ ഒഴിവ് സമയങ്ങൾ കണ്ടെത്തി തന്റെ പെയിന്റിംഗും വായനയുമൊക്കെ തുടർന്നു… ആ ആഴ്ചയിലെ ഞായറാഴ്ച ഒഴിവ് കിട്ടിയപ്പോൾ രാവിലെ താൻ ചെയ്തൊരു പെയിന്റിംഗുമായി ദേവദത്തന്റെ വസതിയിലേക്ക് തിരിച്ചു…. ദേവദത്തൻ അവളെ ഹാർദ്ദവമായി തന്നെ അവളെ സ്വീകരിച്ചു... കുശലാന്വേഷണങ്ങൾക്കിടയിൽ അഭിരാമി തന്റെ പെയിന്റിംഗ് ദേവദത്തന് കൈമാറി…. ഇത്തവണ തന്റെ അഭിമുഖത്തിൽ സന്തോഷത്തോടെ ഉത്തരങ്ങൾ നൽകുന്ന ദേവദത്തന്റെ ചിത്രമായിരുന്നു അവൾ ചായക്കൂട്ടുകൾ നിറച്ചു പകർത്തിയത്… അവളുടെ കഴിവിൽ ദേവദത്തന്റെ മനസ്സ് അത്‍ഭുതങ്ങളാൽ നിറഞ്ഞു… "അഭി…. ഞാനൊരുപാട് ചുള്ളനാണല്ലേ "….? അഭിരാമി ചെയ്ത പെയിന്റിംഗിലേക്ക് നോക്കി ചിരിച്ചു കൊണ്ട് ദേവദത്തൻ ചോദിച്ചു… "പിന്നല്ലാതെ….ദത്തൻ സാറിനിപ്പോഴും തുടിക്കുന്ന യൗവനമല്ലേ "… അഭിരാമിയും ചിരിച്ചു കൊണ്ട് മറുപടി നൽകി… ദേവദത്തനത് കേട്ട് പൊട്ടിച്ചിരിച്ചു പോയി… "അഭി… എനിക്കൊന്നു പുറത്തു പോകണം. ഒരു രണ്ട് മണിക്കൂർ കഴിഞ്ഞു വരും. അത് വരെ തനിക്ക് കാത്തിരിക്കാമോ. ഞാൻ വന്നതിനു ശേഷം നമുക്കൊരുമിച്ചു ഉച്ചയൂണ് ഇവിടെ നിന്നാക്കാം…താനെന്ത് പറയുന്നു"...?ദേവദത്തൻ അഭിരാമിയോട് ചോദിച്ചു… "അതിനെന്താ…. ഞാൻ കാത്തിരുന്നോളാം. എനിക്ക് പോയിട്ട് പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. സാറ് പോയി വന്നോളൂ. സാറിന്റെ പണിപ്പുരയിലും കയറി പിന്നെ ഈ വീടും ഞാനൊന്നു ചുറ്റിക്കാണട്ടെ അപ്പോഴേക്കും "…. അഭിരാമി ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു… "ശരി… പണിപ്പുരയുടെ താക്കോൽ ഞാനെടുത്തു തരാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ രാമേട്ടനോട് പറയാൻ മടിക്കേണ്ട കേട്ടോ "… ദേവദത്തൻ അഭിരാമിയോട് പറഞ്ഞു… അവൾ ശരിയെന്നു തലയാട്ടി… തുടർന്നു ദേവദത്തൻ അഭിരാമിയെയും കൂട്ടിക്കൊണ്ട് അകത്തേക്കു പോയി… അഭിരാമിയ്ക്ക് താക്കോൽ കൊടുത്ത് ദേവദത്തൻ ഉടനെയിറങ്ങി.. അഭിരാമി ദേവദത്തന്റെ പണിപ്പുരയിൽ കയറി മുൻപൊരു ദിവസം കണ്ടതെല്ലാം ഒന്ന് കൂടി നോക്കിക്കൊണ്ടിരുന്നു… പെയിന്റിംഗുകൾ നോക്കിക്കൊണ്ട് ആ മുറിയിൽ ചെലവിട്ടുകൊണ്ടിരിക്കെ അവളുടെ നോട്ടം ഭിത്തിയിലേക്ക് പതിഞ്ഞു… ഭിത്തിയിൽ കണ്ടൊരു അടയാളത്തിലേക്ക് അവൾ സൂക്ഷിച്ചു നോക്കി… തുടരും #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ
ഋതുനന്ദനം... Part 12 ഈ സമയം തന്റെ ഹോസ്റ്റലിൽ ദേവദത്തനോട് അങ്ങനെ ചോദിക്കാൻ തോന്നിയ നിമിഷത്തെ സ്വയം ശപിച്ചു കൊണ്ടിരിക്കുകയായിരുന്നു അഭിരാമി.. ദത്തൻ സാറിന്റെ ആ കഥ വായിച്ചപ്പോൾ തനിയ്ക്ക് തോന്നിയ സംശയങ്ങൾക്ക് ഇന്ന് മറുപടി ലഭിച്ചിരിക്കുന്നു അദ്ദേഹത്തിൽ നിന്ന് തന്നെ. പക്ഷേ ആ ചോദ്യം അദ്ദേഹത്തെ തീർച്ചയായും വേദനിപ്പിച്ചിരിക്കണം. അദ്ദേഹത്തിന്റെ മുഖഭാവങ്ങളിൽ നിന്നും അദ്ദേഹമനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ മനസ്സിലാക്കിയെടുക്കാമായിരുന്നു അപ്പോൾ. അദ്ദേഹം തന്ന സ്വാതന്ത്ര്യത്തെ താൻ ദുരുപയോഗം ചെയ്തെന്നു അദ്ദേഹം ധരിച്ചിരിക്കില്ലേ ചിലപ്പോൾ… അദ്ദേഹത്തിന്റെ ആ കഥയിൽ പറഞ്ഞത് പോലെയാണെങ്കിൽ ഒരു കാര്യം ഉറപ്പാണ്. ഇപ്പോഴും ലച്ചുവിനെ അദ്ദേഹം അത്രയധികം സ്നേഹിക്കുന്നു. ആ കഥയിൽ പറഞ്ഞത് പോലെയാണെങ്കിൽ ലച്ചൂവിന്റെ തെറ്റുകളെ പോലും ദേവദത്തൻ സ്വന്തം തെറ്റുകളായിട്ടാണ് കാണുന്നത്. ഇങ്ങനെയൊക്കെ ചെയ്തിട്ടും ആ സ്ത്രീയെ വെറുക്കാൻ പറ്റുന്നില്ല എന്നാണ് ആ കഥയിലൂടെ സൂചിപ്പിക്കുന്നത്… ഇത്തരം ചിന്തകളിൽ മുഴുകി സമയം ചെലവിടുമ്പോൾ പെട്ടെന്നൊരു വിളി കേട്ട് അഭിരാമി തിരിഞ്ഞു നോക്കി.. അങ്ങോട്ട് കയറി വന്ന പ്രിയയായിരുന്നു വിളിച്ചത്… "ചേച്ചി…ചേച്ചിയിപ്പോൾ വരുന്നേയുള്ളോ"…? പ്രിയയുടെ നേരെ അഭിരാമിയൊരു പുഞ്ചിരിയെറിഞ്ഞു കൊണ്ട് ചോദ്യമയച്ചു.. "അതെ…ഞാനിപ്പോൾ വന്നതേയുള്ളൂ…പിന്നേ ഇന്ന് ഓഫീസിലെ സംസാരവിഷയം താനാണ് കേട്ടോ…ആ നരസിംഹത്തെ അത് പോലെയല്ലേ കൈപ്പിടിയിലൊതുക്കിയത്. മനുസാറിനും പഞ്ഞിക്കാരനും തന്നെ പുകഴ്ത്തിപ്പറയാനെ നേരമുണ്ടായിരുന്നുള്ളൂ…എന്തായാലും കലക്കി "…. പ്രിയ അഭിരാമിയോടുള്ള തന്റെ അനുമോദനങ്ങൾ മറച്ചു വച്ചില്ല… "താങ്ക് യൂ ചേച്ചി…എല്ലാം ദൈവാനുഗ്രഹം..." അഭിരാമി ചിരിച്ചു കൊണ്ട് മറുപടി നൽകി… "അല്ല…തന്നെയും കൊണ്ട് ആ നരസിംഹം പുറത്തേക്ക് കൊണ്ട് പോയിരുന്നല്ലോ. എങ്ങോട്ടാ അങ്ങേര് കൊണ്ട് പോയത് "…? അഭിരാമി ദേവദത്തൻ തന്നെ കൊണ്ട് പോയതും ഡിന്നർ തന്നതുമെല്ലാം പ്രിയയോട് വിവരിച്ചു… പ്രിയ എല്ലാം കേട്ട് അത്ഭുതം കൂറി നിന്നു… "അഭി…എന്തായാലും നരസിംഹത്തിന് നിന്നോടെന്തോ സോഫ്റ്റ്‌ കോർണർ ഉണ്ട്. ഇനിയങ്ങേർക്ക് പ്രണയം വല്ലതുമാണോ തന്നോട് "…..? അഭിരാമിയെ നോക്കിയൊന്ന് കണ്ണിറുക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് പ്രിയ ചോദിച്ചു… "ഒന്ന് പോയെ ചേച്ചി… പ്രണയം…അതും അദ്ദേഹത്തിന്റെ മകളാക്കുവാൻ പ്രായമുള്ള എന്നോട്…ഈ ചിന്താഗതി ഇന്നത്തെ കാലത്തും കൊണ്ട് നടക്കുന്നത് ശരിയല്ല കേട്ടോ "… പ്രിയയുടെ ചോദ്യം തന്നിലുണ്ടാക്കിയ അനിഷ്ടം മറച്ചു വയ്ക്കാതെ അഭിരാമി മറുപടി നൽകി… "എടോ.. ഞാൻ തന്നെയൊന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ. താനത് സീരിയസ് ആക്കിയോ… സോറി…" പ്രിയയൊരു ക്ഷമാപണത്തോടെ അഭിരാമിയോട് പറഞ്ഞു.... "അത് സാരമില്ല ചേച്ചി…അദ്ദേഹത്തിന് പ്രണയം ഈ ജന്മത്തിൽ ഒരാളോട് മാത്രമാണ്"…. അഭിരാമി പ്രിയയുടെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു… പ്രിയ ആരോടെന്ന് തന്റെ കണ്ണുകളാൽ ചോദിച്ചു… "അതിന്റെ ഉത്തരം ഞാൻ പറയില്ല. ചേച്ചി പോയിട്ട് അദ്ദേഹത്തിന്റെ അവാർഡ് നേടിക്കൊടുത്ത പുസ്തകം വായിക്കു. അപ്പോൾ മനസ്സിലാകും…." "ശരി…മാഡം.. എപ്പോഴെങ്കിലും വായിച്ചിട്ട് ഞാനത് മനസ്സിലാക്കിക്കോളാം "… പ്രിയ ചിരിയോടെ അഭിരാമിയ്ക്ക് മറുപടി നൽകി... അപ്പോൾ അഭിരാമിയ്ക്ക് ഒരു ഫോൺ കോൾ വന്നു. മിത്രയായിരുന്നു വിളിച്ചത്. കോളേജ് ടൈമിൽ പരിപാടി നടന്നത് കൊണ്ട് ചിലപ്പോൾ മിത്രയ്ക്ക് കാണുവാൻ കഴിയില്ലെന്ന് കരുതി അഭിരാമി ലിങ്ക് അയച്ചു കൊടുത്തിരുന്നു മിത്രയ്ക്ക്…. ഫോൺ അറ്റെന്റ് ചെയ്ത് അഭിരാമി റൂമിനു വെളിയിലെ വരാന്തയിലേക്കിറങ്ങി… "ഹലോ…മിത്തൂ…" "ഹലോ ചേച്ചി…ഞാൻ പരിപാടി കണ്ടു കേട്ടോ.. നീ പൊളിച്ചെടി ചേച്ചി "…. അപ്പുറത്ത് നിന്നും മിത്രയുടെ ആഹ്ലാദത്തോടെയുള്ള അനുമോദനങ്ങൾ അഭിരാമിയുടെ ചെവിയിലേക്കൊഴുകിയെത്തി… "നമ്മുടെ അഞ്ജൂട്ടിയെ കാണിച്ചോ പരിപാടി"…അഭിരാമി മിത്രയോട് ചോദിച്ചു.. "എന്ത് പറയാനാ ചേച്ചി.. ഞാൻ പിടിച്ചിരുത്തി കാണിക്കാൻ നോക്കി. നരസിംഹത്തെ നീ ആനയിക്കുന്ന രംഗമെത്തിയപ്പോൾ തന്നെ അമ്മ സ്ഥലം കാലിയാക്കി. ചില കാര്യങ്ങളിൽ അമ്മയ്ക്ക് താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പെന്നല്ലേ വയ്പ്പ്. അഞ്ജൂട്ടിയുടെ കണക്കിൽ കലാകാരന്മാരൊക്കെ കഞ്ചാവടിച്ചു നടക്കുന്നവരല്ലേ. ആ ചിന്ത ദൈവം വിചാരിച്ചാലും മാറ്റാൻ കഴിയില്ല"….അപ്പുറത്ത് നിന്നും മിത്രയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി… പിന്നീട് അന്ന് നടന്ന കാര്യങ്ങൾ അഭിരാമി മിത്രയ്ക്ക് വിവരിച്ചു കൊടുത്തു. ദേവദത്തൻ തന്നെയും കൊണ്ട് ഡിന്നറിനു പോയതും മുൻപൊരു ദിവസം അദേഹത്തിന്റെ പണിപ്പുരയിൽ കൊണ്ട് പോയതും, ദേവദത്തൻ ഹോസ്റ്റലിൽ കൊണ്ട് വിട്ടതുമൊക്കെ പറയുമ്പോൾ മിത്രയിൽ നിറഞ്ഞ അത്ഭുതങ്ങൾ അഭിരാമി അവളുടെ വാക്കുകളിൽ നിന്നും തിരിച്ചറിഞ്ഞു… "ചേച്ചി.. അപ്പോൾ നരസിംഹം ആള് പാവമാണല്ലേ "....? അഭിരാമിയിൽ നിന്നുമെല്ലാം കേട്ട മിത്രയുടെ വാക്കുകളിൽ അമ്പരപ്പ് നിറഞ്ഞിരുന്നു… "എന്താണെന്നറിയില്ല…എന്റെയടുത്തു ആള് വളരെ കൂൾ ആണ്. മറ്റുള്ളവരോട് എങ്ങനെയാണെന്ന് അറിയേണ്ട കാര്യം നമുക്കില്ലല്ലോ "… അഭിരാമി പറഞ്ഞു നിർത്തി.. "ചേച്ചി.. പിന്നേ നരസിംഹം ആള് ചുള്ളനാണ് കേട്ടോ. നീ മുൻപ് പറഞ്ഞപോലെ നമ്മുടെ അഞ്ജൂട്ടിയുടെ കാറ്റഗറി ആണ്. പ്രായം കൂടുന്തോറും ചെറുപ്പമായ്ക്കൊണ്ടിരിക്കുകയാണ് അങ്ങേരെന്ന് കണ്ടാൽ തന്നെ പറയും. പക്ഷേ നമ്മുടെ അഞ്ജൂട്ടിയ്ക്ക് എന്താണാവോ കലാകാരന്മാരോട് ഇത്രയ്ക്കും ദേഷ്യം "….? മിത്ര ഒരു സംശയത്തോടെ പറഞ്ഞു നിർത്തി… "അത് ചിലപ്പോൾ പണ്ട് ഏതെങ്കിലും കലാകാരൻ നമ്മുടെ അഞ്ജൂട്ടിയ്ക്ക് വല്ല എട്ടിന്റെ പണിയും കൊടുത്തിട്ടുണ്ടാകും"....അതും പറഞ്ഞു അഭിരാമി പൊട്ടിച്ചിരിച്ചു.... "എടീ പെണ്ണേ….നീയെന്നെങ്കിലും ഒരു ദിവസം ഇങ്ങോട്ട് വരുമല്ലോ. അപ്പോഴത്തേക്ക് നിനക്ക് വച്ചിട്ടുണ്ട് "….അപ്പുറത്ത് നിന്നും അമ്മയുടെ തന്നോടായുള്ള സംഭാഷണം കേട്ടപ്പോഴാണ് അഭിരാമിയ്ക്ക് മനസ്സിലായത് മിത്ര ഫോൺ ലൗഡ് സ്പീക്കറിൽ വച്ചിരിക്കുകയായിരുന്നെന്നും എല്ലാം അമ്മ കേട്ടു നിൽക്കുകയാണെന്നും…. "അപ്പോൾ മിത്തൂ.. നിനക്ക് വാങ്ങിക്കാനുള്ളതൊക്കെ നീ വാങ്ങിച്ചോ കേട്ടോ.. ഞാൻ പോകുവാ "….അഭിരാമി പോട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു… "എടീ ചേച്ചി…നീയെന്നെ ഒരു സിംഹിയുടെ മുന്നിലിട്ട് കൊടുത്തിട്ട് പോകുവാണല്ലേ. നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ട് "…. മിത്ര പറയുന്നതും തുടർന്നു കോൾ കട്ടാവുന്നതിന്റെയും ശബ്ദം അഭിരാമിയുടെ കാതുകളിലെത്തി…. അഭിരാമിയുടെ ചുണ്ടുകളിൽ ഒരു ചിരി നിറഞ്ഞു… തിരികെ മുറിയിൽ വന്നു ദേവദത്തന്റെ ഋതുനന്ദനം ഒന്ന് കൂടിയെടുത്ത് അവൾ മറിച്ചു നോക്കി… ദത്തൻ സാറിന്റെ കുടുംബജീവിതത്തിൽ എന്താവും സംഭവിച്ചിട്ടുണ്ടാവുക. പഞ്ഞിക്കാരൻ സാറും ദത്തൻ സാറും മുൻപേ പരിചയക്കാർ ആണെന്നല്ലേ പറഞ്ഞത്. പഞ്ഞിക്കാരന് അറിയാൻ സാധ്യതയുണ്ടാകുമോ എന്താകും ദത്തൻ സാറിന്റെ ജീവിതത്തിൽ സംഭവിച്ചതെന്നു… പിറ്റേന്ന് ഓഫീസിൽ പോകുമ്പോൾ പഞ്ഞിക്കാരനോട് ചിലതെല്ലാം ചോദിച്ചറിയണമെന്ന് അഭിരാമി തീരുമാനിച്ചുറപ്പിച്ചു… ================================ പിറ്റേന്ന് അഭിരാമിയെ കണ്ട ഓഫീസിലുള്ള മിക്കവരും തലേന്ന് ദേവദത്തന്റെ കൂടെ പുറത്തു പോയതിനെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. ദേവദത്തൻ ഡിന്നർ നൽകിയ കാര്യം എല്ലാവരിലും അത്ഭുതമുണർത്തി. കാരണം അവരൊന്നും കേട്ടറിഞ്ഞ ദേവദത്തൻ ഇങ്ങനെയല്ലല്ലോ… ഇടയ്ക്ക് മനുവും പഞ്ഞിക്കാരനും അഭിരാമിയെ മനുവിന്റെ കേബിനിലേക്ക് വിളിപ്പിച്ചു. അഭിരാമിയുടെ പ്രോഗ്രാമിന് നല്ല റേറ്റിംഗ് ഉണ്ടെന്നും ഹെഡ് ഓഫീസിൽ നിന്നും മറ്റും നല്ല അഭിപ്രായമാണെന്നുമൊക്കെയായിരുന്നു അവർക്ക് അവളോട് പറയാനുണ്ടായിരുന്നത്. അഭിരാമിയ്ക്കുണ്ടായ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. അവൾക്ക് ദേവദത്തനെ വിളിച്ചൊരു നന്ദി പറയാൻ തോന്നിയെങ്കിലും അന്ന് നടത്തിയ സംഭാഷണത്തിൽ ദേവദത്തന് വല്ല നീരസവും ഉണ്ടെങ്കിലോ എന്നോർത്തു അവളാ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു… വൈകുന്നേരം പതിവ് പോലെ പഞ്ഞിക്കാരനുമായി കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അഭിരാമി ദേവദത്തനെ കുറിച്ച് ചോദിക്കാൻ തുടങ്ങി… "സാറും ദത്തൻ സാറും തമ്മിൽ ഇത്രയും നല്ലൊരടുപ്പമുണ്ടായിട്ടും സാറൊരിക്കൽ പോലുമെന്നോട് പറഞ്ഞില്ലല്ലോ അതിനെ പറ്റി. ഇന്നലെ നിങ്ങൾ രണ്ട് പേരും ഗവണ്മെന്റ് സെർവീസിൽ ഒരുമിച്ചുണ്ടായിരുന്നെന്നു കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ കിടുങ്ങിപ്പോയി "… അഭിരാമി പഞ്ഞിക്കാരനോട് നേരത്തെ പല കാര്യങ്ങളും മറിച്ചു വച്ചതിൽ പഞ്ഞിക്കാരനോടു പരിഭവിച്ചു കൊണ്ടിരുന്നു… "അഭി…ഞാൻ നേരത്തെ പറഞ്ഞല്ലോ. ഞാൻ മനഃപൂർവം പറയാതിരുന്നതാണ്. ഞാൻ പറഞ്ഞിട്ട് എന്റെ ശുപാർശയിൽ താൻ ദേവദത്തനെ പരിചയപ്പെടുമ്പോൾ അത് താൻ നേരിട്ട് ഒന്നുമില്ലാത്തിടത്ത് നിന്നും പരിചയപ്പെടുന്നതും തമ്മിൽ വ്യത്യാസമുണ്ട് ഒരുപാട്. എന്റെ ശുപാർശയിൽ പോയി കാണുമ്പോൾ ഇപ്പോൾ തനിക്ക് ദത്തനുമായിപ്പോഴുണ്ടായ ഈ ബന്ധം ഉണ്ടാകുമായിരുന്നില്ല ചിലപ്പോൾ…." പഞ്ഞിക്കാരൻ അഭിരാമിയുടെ പരിഭവങ്ങൾക്ക് മറുപടി നൽകി… "അത് മാത്രമാണോ സാറെന്നോട് മറച്ചു വച്ചത്. സാർ കവിതകൾ എഴുതുമായിരുന്നെന്നും ദത്തൻ സാറിന്റെ കൂടെ ഗവണ്മെന്റ് സെർവീസിൽ ജോലി ചെയ്ത കാര്യവുമൊക്കെ എന്നോട് മറച്ചു വച്ചില്ലേ "…. അഭിരാമിയുടെ പരിഭവങ്ങൾ തീർന്നിരുന്നില്ല. അവളത് പറയുമ്പോൾ അവളുടെ മുഖത്ത് ചെറിയൊരു പിണക്കം നിറഞ്ഞു നിന്നു… അവളുടെ ആ പിണക്കത്തെയും പരിഭവങ്ങളെയും പഞ്ഞിക്കാരൻ നന്നായി ആസ്വദിച്ചു. അയാളിൽ അതൊരു ചിരിയായി പടർന്നു… "എന്റെ കുട്ടീ…. ഇതൊക്കെ ഇത്ര വലിയ കാര്യമാണോ "….? പഞ്ഞിക്കാരന്റെ വാക്കുകളിൽ അല്പം വാത്സല്യം കലർന്നു…. "പിന്നല്ലാതെ… എനിക്കിതൊക്കെ വലിയ കാര്യങ്ങളാണ് "… അഭിരാമിയൊന്ന് പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു… "എടോ അഭി.. ഇനി തന്നോട് ഒന്നും പറയാതിരുന്നിട്ട് തനിക്കെന്നോട് പിണക്കം വേണ്ട"… പഞ്ഞിക്കാരനൊരു ചിരിയോടെ അഭിരാമിയോട് പറഞ്ഞു… "സാറ് പറ…ഞാൻ കേൾക്കട്ടെ "….അഭിരാമി പഞ്ഞിക്കാരനെ പറയാനായി പ്രോത്സാഹിപ്പിച്ചു…. "എന്റെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ടെസ്റ്റ്‌ എഴുതി ഗവണ്മെന്റ് സെർവിസിൽ കയറിയത്. ക്ലർക് ആയിട്ട്. അപ്പോൾ ദേവദത്തനും ഉണ്ടായിരുന്നു. പുള്ളിയെന്നേക്കാൾ സെർവിസിൽ സീനിയർ ആയിരുന്നു രണ്ട് വർഷത്തോളം. അന്നേ പുള്ളിയുടെ പെയിന്റിംഗ് എക്സിബിഷനുകൾ ഒക്കെ നടക്കാറുണ്ടായിരുന്നു. എനിക്കാണേൽ അന്നേ മാധ്യമപ്രവർത്തനത്തിനോടായിരുന്നു താല്പര്യം…." പഞ്ഞിക്കാരൻ പറയുന്നതെല്ലാം അഭിരാമി താല്പര്യത്തോടെ കേട്ടിരുന്നു… പഞ്ഞിക്കാരൻ തന്റെ സംഭാഷണം തുടർന്നു… "അന്ന് ദേവദത്തൻ ഇത് പോലെ കഥയൊന്നും എഴുതില്ല പകരം നല്ല പ്രണയം നിറഞ്ഞ നാലോ അഞ്ചോ വരികൾ എഴുതുമായിരുന്നു. വേറെയാരെയും കാണിച്ചില്ലെങ്കിലും എന്നെ കാണിക്കുമായിരുന്നു. അന്ന് തൊട്ട് ഉള്ള പരിചയമാണ്. ശാന്തസ്വഭാവിയായിരുന്നെങ്കിലും തനിക്കിഷ്ടപ്പെടാത്തത് കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന ഒരു പ്രകൃതമായിരുന്നു ദേവദത്തൻ…." "സാർ…ദത്തൻ സാറിന്റെ കുടുംബജീവിതത്തിൽ എന്താണ് സംഭവിച്ചത്"… അഭിരാമി ഇടയ്ക്ക് കയറിക്കൊണ്ട് ചോദിച്ചു… "അതിനെ കുറിച്ച് എനിക്കും കൂടുതലൊന്നുമറിയില്ല. ഞങ്ങൾ സെർവീസിൽ ഇരിക്കുമ്പോൾ അദ്ദേഹം വിവാഹിതനായിരുന്നു. ദാമ്പത്യജീവിതത്തിൽ അദ്ദേഹം വളരെ സന്തുഷ്ടനുമായിരുന്നു. പിന്നെയൊരു ദിവസം തൊട്ട് ദത്തൻ ജോലിയ്ക്ക് വരാതായി. പിന്നെയറിഞ്ഞു ജോലി രാജി വച്ചെന്ന്. കുടുംബജീവിതത്തിലെ താളപ്പിഴകൾ ആണത്രേ കാരണം…" "ദത്തൻ സാറിന്റെ ഭാര്യ അദ്ദേഹത്തെ വിട്ടു പോയതാണോ "…. അഭിരാമി തന്റെ സംശയം പഞ്ഞിക്കാരനോട് ചോദിച്ചു… "അങ്ങനെ കേൾക്കുന്നു. പക്ഷേ അതിനു മാത്രം എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കൊരിക്കലും അയാളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ തോന്നിയിട്ടില്ല. ഒന്ന് രണ്ട് തവണ ഞാൻ കണ്ടിട്ടുമുണ്ട് അയാളുടെ ഭാര്യയെ. അവരെ കണ്ടാലും അങ്ങനെയൊന്നും തോന്നില്ല മാത്രമല്ല അവർ തമ്മിലുള്ള അടുപ്പം അത് പോലെയായിരുന്നു. ദത്തന്റെ ഭാര്യയൊരു നല്ല നർത്തകി കൂടിയായിരുന്നു…" "പിന്നെന്തിനാവും സാർ ആ സ്ത്രീ അദ്ദേഹത്തെ വിട്ടു പോയത്…." അഭിരാമിയുടെ സംശയങ്ങൾ തീർന്നിരുന്നില്ല… "അതാണ്‌ കുട്ടീ എനിക്കും മനസിലാവാത്തത്. ഞാൻ പിന്നെ അവധിയെടുത്ത് ജേർണലിസം പഠിക്കാനും മറ്റുമായി പോയി. പിന്നേ ദത്തനെ പറ്റി ഞാനറിയുമ്പോൾ അദ്ദേഹം എഴുത്തിലേക്ക് നീങ്ങിയതായാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അദ്ദേഹത്തിന്റെ പെയിന്റിംഗ് നിർത്തലും അയാളുടെ ഭാര്യയുടെ വേർപിരിയലും തമ്മിൽ എന്തൊക്കെയോ ബന്ധമുണ്ട്…" "പിന്നീട് കണ്ടപ്പോഴൊന്നും ഞാനതിനെ കുറിച്ചൊന്നും ചോദിക്കാൻ നിന്നിട്ടില്ല.. ഇത്രയേ ഉള്ളൂ എനിക്കറിയാവുന്ന നിന്റെ ദത്തൻ സാറിന്റെ കഥ. ഇനിയെങ്കിലും താൻ ആ കോഫി തണുക്കുന്നതിനു മുൻപ് കുടിച്ചു തീർക്കു "…. എല്ലാം നിർത്തിയ പഞ്ഞിക്കാരൻ ചിരിയോടെ അഭിരാമിയുടെ മുന്നിലിരുന്ന കോഫി ചൂണ്ടിക്കൊണ്ട് പറഞ്ഞു… അഭിരാമിയെല്ലാം കേട്ടൊരു നെടുവീർപ്പോടെയിരുന്നു…. എന്നിട്ടും ദത്തൻ സാർ ആ സ്ത്രീയെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ മറ്റാർക്കും സ്ഥാനമില്ല. വല്ലാത്തൊരു കഥ തന്നെ ദത്തൻ സാറിന്റെ …. അഭിരാമി മനസ്സിൽ ചിന്തിച്ചു… അഞ്ചാറു ദിവസങ്ങളങ്ങനെ കടന്നു പോയി. ഒരു ദിവസം വൈകുന്നേരം തന്റെ ഓഫീസിലെ ജോലികൾക്ക് ശേഷം അഭിരാമി പ്രിയയുടെ കൂടെ സ്‌കൂട്ടിയിൽ തന്റെ ഹോസ്റ്റലിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഹോസ്റ്റൽ എത്തി വണ്ടിയിൽ നിന്നുമിറങ്ങിയപ്പോൾ അവിടെ കാറിൽ ചാരിയിരുന്നു കൊണ്ട് തന്നെ കാത്തിരിക്കുന്ന ദേവദത്തനെയാണ് അഭിരാമി കണ്ടത്…. അപ്രതീക്ഷിതമായി ദേവദത്തനെ അവിടെ കണ്ട അഭിരാമി അത്ഭുതപരതന്ത്രയായി നിന്നു പോയി.. തുടരും #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ
ഋതുനന്ദനം... Part 11 ഓഫീസിൽ നിന്നും അഭിരാമിയേയും കൂട്ടിയിറങ്ങിയ ദേവദത്തന്റെ യാത്രയവസാനിച്ചത് വൈറ്റിലയിലെ പ്രശസ്തമായ ഒരു ത്രീ സ്റ്റാർ ഹോട്ടലിന്റെ റെസ്റ്റോറന്റിലായിരുന്നു. ഒരൊതുങ്ങിയ ഭാഗത്തെ ടേബിളിന്റെ അപ്പുറവും ഇപ്പുറവുമായി അവരിരുന്നു… ദേവദത്തൻ എന്തിനായിരിക്കും ഇവിടേക്ക് തന്നെയും കൂട്ടി വന്നതെന്ന് ചിന്തിച്ച അഭിരാമിയുടെ മുഖത്തൊരു പരിഭ്രമം നിറഞ്ഞു നിന്നു.. അവളുടെ മുഖത്തെ പരിഭ്രമം ആസ്വദിച്ചു കൊണ്ടിരുന്ന ദേവദത്തന്റെ ചിന്തകൾ ഇരുപത്തിയഞ്ചോളം വർഷം പിന്നിലേക്ക് പോയി.. അന്ന് ദാവണിയുടുത്ത് തന്റെ മുൻപിൽ ഇത് പോലെ മുഖത്ത് നിറഞ്ഞ പരിഭ്രമവുമായി ഒരു റെസ്റ്റോറന്റിലിരുന്ന വെള്ളാരംകൽ മൂക്കുത്തിയണിഞ്ഞൊരു സുന്ദരിയുടെ മുഖമയാളുടെ മനസ്സിലേക്കോടിയെത്തി… അൽപനേരം അവർക്കിടയിൽ മൗനം നിറഞ്ഞു നിന്നു… "എടോ അഭിരാമി…..തന്റെയൊരു ചോദ്യം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കേട്ടോ.." ദേവദത്തൻ മൗനം ഭേദിച്ചു കൊണ്ടൊരു പുഞ്ചിരിയോടെ പറഞ്ഞു… "ഏത് ചോദ്യമാണ് സാർ "…? അഭിരാമിയൽപ്പം ആകാംക്ഷയോടെ ചോദിച്ചു.. "നല്ലൊരു പ്രണയിതാവിനേ നല്ല പ്രണയകഥകൾ എഴുതാൻ സാധിക്കൂ എന്ന് പറയുന്നത് ശരിയാണോയെന്ന് ചോദിച്ചില്ലേ താൻ. അതിൽ താൻ ഞാനൊരു നല്ല പ്രണയിതാവാണോയെന്നു പരോക്ഷമായി ചോദിക്കുകയല്ലേ ചെയ്തത്. ആ രീതിയെനിക്കിഷ്ടപ്പെട്ടു"…. ദേവദത്തനത് പറഞ്ഞപ്പോൾ അയാളുടെ ചിരി കുറച്ചു ഉച്ചത്തിലായി… "ഞാൻ സാറിനെ കുറിച്ച് ഉദ്ദേശിച്ചത് ശരിയല്ലേ…സാറ് നല്ലൊരു പ്രണയിതാവല്ലെങ്കിൽ സാറിന്റെ പ്രണയകഥകൾക്ക് ഇത്രയ്ക്കും ജീവനുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം"….അഭിരാമിയും ചിരിച്ചു കൊണ്ട് മറുപടി നൽകി… "കൊള്ളാം…ചുരുക്കിപ്പറഞ്ഞാൽ താനെന്റെയുള്ളിൽ ഒരു പഞ്ചാരകാമുകൻ ഉണ്ടോന്ന് ചോദിച്ചെന്ന് "…ദേവദത്തൻ ചിരിച്ചു കൊണ്ട് തന്നെ അഭിരാമിയോട് പറഞ്ഞു.. "എങ്ങനെ ചിന്തിക്കണമെന്നത് സാറിന്റെ ഇഷ്ടം പക്ഷേ ഞാനെന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു. സാറിന്റെയുള്ളിൽ നല്ലൊരു പ്രണയിതാവുണ്ട്. ഇപ്പോഴാവണമെന്നില്ല ജീവിതത്തിലെപ്പോഴെങ്കിലും സാറ് നല്ലൊരു പ്രണയിതാവായിരുന്നിരിക്കണം. ശരിയല്ലേ ഞാൻ പറഞ്ഞത് "….? കുസൃതി നിറഞ്ഞൊരു ചിരിയോടെ അഭിരാമി ചോദിച്ചു…. "അഭിരാമി…തന്റെ ചിന്ത, തന്റെ ശരികൾ അതെല്ലാം തന്റെ സ്വാതന്ത്ര്യം. തനിക്ക് എന്നെക്കുറിച്ച് അങ്ങനെയാണ് തോന്നുന്നതെങ്കിൽ അങ്ങനെ"....അഭിരാമിയ്ക്ക് മറുപടി കൊടുത്തു കൊണ്ട് ദേവദത്തനൊന്ന് അവളെ നോക്കി ചിരിച്ചു… അപ്പോഴേക്കും അവർ ഓർഡർ ചെയ്ത ഭക്ഷണം വന്നു. മുഖത്തണിഞ്ഞ ചെറിയൊരു പരിഭ്രമത്തോടെ അഭിരാമി കഴിക്കുന്നത് ദേവദത്തൻ ആസ്വദിച്ചു കൊണ്ടിരുന്നു. അയാളുടെ ഓർമ്മകൾ ഒരുപാട് പുറകിലേക്ക് പോയപ്പോൾ ആ മുഖത്തൊരു പുഞ്ചിരി വിടർന്നു… അഭിരാമി കണ്ണുകളുയർത്തി നോക്കുമ്പോൾ ദേവദത്തൻ തന്നെയും നോക്കി പുഞ്ചിരിക്കുന്ന ദേവദത്തനെയാണ് കണ്ടത്… "സാർ "…. അഭിരാമി പതിയെ ദേവദത്തനെ വിളിച്ചു… അഭിരാമിയുടെ വിളി കേട്ട ദേവദത്തൻ പെട്ടെന്ന് തന്റെ ചിന്തകളിൽ നിന്നുമുണർന്നു… "സാറീ ലോകത്തൊന്നുമല്ലെന്നു തോന്നുന്നു"…? അഭിരാമിയൊരു കള്ളച്ചിരിയോടെ ചോദിച്ചു.. "അഭിരാമി…. താൻ പറഞ്ഞത് ശരിയാണ്. എന്റെ ഓർമ്മകൾ ഒന്ന് പുറകിലേക്ക് പോയി"… ദേവദത്തൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.. "സാർ.. എനിക്കൊരു കാര്യം പറയാനുണ്ട്.." അഭിരാമി ദേവദത്തന്റെ നേർക്ക് നോട്ടമയച്ചു കൊണ്ട് മൊഴിഞ്ഞു.. "എന്താണത്…താൻ പറഞ്ഞോളൂ.." ദേവദത്തൻ അനുവാദം നൽകി… "സാറെന്നെ ഇങ്ങനെ അഭിരാമിയെന്നു നീട്ടി വിളിക്കണ്ട.. സാറെന്നെ എല്ലാവരും വിളിക്കുന്ന പോലെ അഭിയെന്നു വിളിച്ചാൽ മതി "… അഭിരാമി മറുപടി നൽകി.. ദേവദത്തനൊന്ന് ചിരിച്ചു കൊണ്ട് ശരിയെന്നു തലയാട്ടി… "ശരി…വേറെന്തെങ്കിലും ഡിമാന്റ് ഉണ്ടോ അഭി മോൾക്ക് "…? ദേവദത്തൻ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.. "തല്ക്കാലം വേറൊന്നുമില്ല…പിന്നെ സാറിപ്പോൾ ഞാൻ കഴിച്ചതിന്റെ പകുതി പോലും കഴിച്ചിട്ടില്ല. സാറ് വളരെ പതുക്കെയാണല്ലോ കഴിക്കുന്നത് "...?അഭിരാമി തന്റെ മറുപടിയുടെ അവസാനമൊരു ചോദ്യമാക്കി.. "അഭി…നമ്മൾ എന്ത് ചെയ്യുമ്പോഴും അത് ആസ്വദിച്ചു ചെയ്യണം. അത് ഭക്ഷണം കഴിക്കുന്നതാകട്ടെ വേറെന്തുമായിക്കൊള്ളട്ടെ അതിങ്ങനെ മനസ്സ് കൊണ്ട് നന്നായി ആസ്വദിച്ചു ഇങ്ങനെ പതിയെ കഴിക്കണം "…. ദേവദത്തനൊരു പുഞ്ചിരിയോടെ മറുപടി നൽകി കൊണ്ട് കഴിച്ചു കൊണ്ടിരുന്നു… "ഒരു കലാകാരനോട് ഇക്കാര്യം ഞാൻ ചോദിച്ചതേ തെറ്റ്. കലാകാരന്മാർ എല്ലാ കാര്യവും കാവ്യാത്മകമായേ നടത്തൂ എന്ന് ഞാൻ ഓർക്കണമായിരുന്നു…എന്റെ പിഴ.. എന്റെ പിഴ "....അഭിരാമിയൊരു ക്ഷമാപണം പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു… ദേവദത്തനത് കേട്ടൊന്നു പൊട്ടിച്ചിരിച്ചു… വേറെ പല കാര്യങ്ങളും ചർച്ച ചെയ്തു കൊണ്ടവർ കുറച്ചു നേരം കൂടി അവിടെ ചെലവിട്ടു. എല്ലാം കഴിഞ്ഞു വൈകാതെയവരിറങ്ങി… ================================ "സാർ..സാറിന്റെ ഋതുനന്ദനത്തിൽ നായകനായ ചാരുദത്തന്റെ ഒരു ചിന്തയോട് എനിക്ക് അങ്ങോട്ട്‌ യോജിക്കാൻ കഴിയുന്നില്ല"…ഹോട്ടലിൽ നിന്നും മടങ്ങുമ്പോൾ വണ്ടിയോടിച്ചു കൊണ്ടിരുന്ന ദേവദത്തനോട് അഭിരാമി മൊഴിഞ്ഞു… "അഭി…തനിയ്ക്ക് എന്റെ നായകന്റെ ഏതു ചിന്താഗതിയോടാണ് യോജിക്കാൻ കഴിയാത്തത് "..? ദേവദത്തനൊരു സംശയത്തോടെ ചോദിച്ചു… "സാർ…അതിൽ ചാരുദത്തൻ ഒരു കാര്യത്തിലും ശ്രീലക്ഷ്മിയെ കുറ്റം പറയാൻ തയ്യാറാകുന്നില്ല. ശ്രീലക്ഷ്മിയ്ക്ക് മാത്രമായി തെറ്റുകളില്ല. ശ്രീലക്ഷ്മിയുടെ തെറ്റുകളും ശരികളും തന്റേത് കൂടിയാണെന്നു സ്ഥാപിക്കുകയാണ് ചാരുദത്തൻ..." അഭിരാമി ഒന്ന് പറഞ്ഞു നിർത്തി… അതിനെന്താണെന്ന അർത്ഥത്തിൽ ദേവദത്തൻ തന്റെ കണ്ണുകളാൽ ആംഗ്യം കാണിച്ചു… "സാർ… അതെങ്ങനെ ശരിയാകും. ഒരാളുടെ തെറ്റ് ആ വ്യക്തിയിൽ മാത്രം നിക്ഷിപ്തമല്ലേ. അതെങ്ങനെ മറ്റൊരാളുടെ കൂടെയായി മാറും. ഇത് ഞാൻ അഭിമുഖത്തിൽ ചോദിച്ചാലോ എന്ന് കരുതിയതാണ്. പക്ഷേ പിന്നെയത് വേണ്ടെന്ന് വച്ചു "… അഭിരാമി തന്റെ നിഗമനങ്ങൾ ദേവദത്തന് മുൻപിൽ ഒരു സംശയമായി നിരത്തി.. "കൊള്ളാമല്ലോ അഭി.. താൻ ആ കഥ ഇത്രയ്ക്ക് ആഴങ്ങളിലേക്കിറങ്ങി ചെന്ന് വായിക്കുമെന്ന് വിചാരിച്ചില്ല…." ദേവദത്തനൊരു ചെറു ചിരിയോടെ അഭിരാമിയോട് പറഞ്ഞു… "സാർ… സാറിപ്പോഴും എനിക്ക് മറുപടി തന്നില്ല "… ഒന്ന് മടിച്ചു കൊണ്ട് അഭിരാമി പതിയെ ദേവദത്തനോട് പറഞ്ഞു.. "തനിക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ അഭി "….? ദേവദത്തന്റെ മറുപടി ഒരു ചോദ്യമായി അഭിരാമിയുടെ നേർക്ക് വന്നത് പൊടുന്നനെയായിരുന്നു… ദേവദത്തന്റെ ചോദ്യത്തിൽ അവളൊന്നു പകച്ചു… "ഇല്ല സാർ…. എനിക്കാരോടും അങ്ങനെയൊരു വികാരം തോന്നിയിട്ടില്ല. അല്ലെങ്കിലും എന്റെ ചോദ്യവും ഞാൻ പ്രണയിച്ചോ ഇല്ലയോ എന്നുള്ളതും തമ്മിലെന്ത് ബന്ധമാണുള്ളത് "…? ആദ്യത്തെ പകപ്പിൽ നിന്നുമൊന്നു മുക്തയായപ്പോൾ അഭിരാമി ദേവദത്തനോട് ചോദിച്ചു… "അഭി…താൻ ആ കഥ മുഴുവനായി വായിച്ചല്ലോ അല്ലെ. വായിച്ചപ്പോൾ എല്ലാമുൾക്കൊണ്ട് തന്നെയാണോ വായിച്ചത്"…? ദേവദത്തൻ ഒരു ചെറുചിരിയോട് കൂടി അഭിരാമിയോട് ചോദിച്ചു.. അഭിരാമി മറുപടിയായി അതേയെന്നു തലയാട്ടി… "പക്ഷേ എന്നിട്ടും ചാരുദത്തന് ശ്രീലക്ഷ്മിയോടുള്ള പ്രണയത്തിന്റെ ആഴം മനസ്സിലാക്കുന്നതിൽ താൻ പരാജയപ്പെട്ടല്ലോ അഭി… ആ കഥയിൽ അവന്റെയോരോ ഹൃദയത്തുടിപ്പുകളും ശ്രീലക്ഷ്മിയാണ്. അവന്റെ നല്ല പാതി. അതായത് അവനെ സംബന്ധിച്ച് ശ്രീലക്ഷ്മി മറ്റൊരു വ്യക്തിയല്ല. മറിച്ചു അവന്റെ പാതിയായ ശ്രീലക്ഷ്മി അവൻ തന്നെയാണ്. അതിനാൽ ശ്രീലക്ഷ്മിയുടെ തെറ്റും ശരികളും അവന്റേത് കൂടിയാണെന്നവൻ വിശ്വസിക്കുന്നു…" ഇതെല്ലാം പറയുമ്പോൾ ദേവദത്തന്റെ മിഴികളിൽ ആരോടോ ഉള്ളൊരു അഗാധപ്രണയത്തിന്റെ അർണ്ണവവീചികൾ നിറഞ്ഞു തുളുമ്പിയിരുന്നു… അഭിരാമിയെല്ലാമൊരു അത്ഭുതത്തോടെ ശ്രവിച്ചു കൊണ്ടിരുന്നു. അവളുടെ മനസ്സിൽ അവളപ്പോൾ തനിക്ക് തോന്നിയ ചില സംശയങ്ങളെ ഒന്ന് കൂടി അരക്കിട്ടുറപ്പിക്കുകയായിരുന്നു…. "ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം അനുഭവിച്ചവർക്ക് ചാരുദത്തന്റെ ചിന്തകളുടെ അർത്ഥം മനസിലാവും…ദേവദത്തൻ തുടർന്ന് കൊണ്ടിരുന്നു… പക്ഷേ എന്ത് പറയാനാടോ അഭി…ചാരുദത്തന്റെ പ്രണയത്തിന്റെ ആഴം ശ്രീലക്ഷ്മിയ്ക്ക് പോലും മനസ്സിലായില്ല എന്നുള്ളതാണ് ഖേദകരം "… അത്രയും പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ദേവദത്തന്റെ ശബ്ദമൊന്നിടറിയ പോലെ തോന്നി അഭിരാമിയ്ക്ക്… അഭിരാമി ദേവദത്തന്റെ ആ മാറ്റത്തിലൊന്ന് പകച്ചിരുന്നു… പിന്നീടുള്ള നിമിഷങ്ങളിൽ അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു. വണ്ടിയോടിക്കുന്ന ദേവദത്തൻ പഴയ ചില ഓർമകളിലാണെന്ന് അഭിരാമിയൂഹിച്ചു… കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അഭിരാമിയുടെ ഹോസ്റ്റൽ എത്താറായിരുന്നു. അഭിരാമിയ്ക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് തന്നെ ദേവദത്തൻ തന്റെ വണ്ടി അഭിരാമിയുടെ ഹോസ്റ്റലിന്റെ ഭാഗത്തേക്ക് തിരിച്ചിരുന്നു… ഹോസ്റ്റൽ എത്തിയപ്പോൾ അഭിരാമി ഡോർ തുറന്നിറങ്ങിയപ്പോൾ അപ്പുറത്തെ ഡോർ തുറന്നു ദേവദത്തനുമിറങ്ങി. അയാളുടെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞു നിന്നെങ്കിലും അത് വെറുതെ ഒട്ടിച്ചു വച്ചതാണെന്ന് അഭിരാമിയ്ക്ക് തോന്നി… "സാർ.. ഒരു കാര്യം ചോദിച്ചോട്ടെ "…? അഭിരാമി ദേവദത്തനോട് ചോദിച്ചു.. "താൻ ചോദിക്കൂ അഭി "…. ദേവദത്തൻ മറുപടി നൽകി… "സാർ…ഋതുനന്ദനം യഥാർത്ഥത്തിൽ സാറിന്റെ ജീവിതകഥയല്ലേ…അതിലെ ചാരുദത്തൻ സാറ് തന്നെയല്ലേ "…? ദേവദത്തന്റെ പ്രതികരണമെന്താകുമെന്ന ഭയം ഉണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അഭിരാമി ചോദിച്ചു.. ആ ചോദ്യം കേട്ട നിമിഷം ദേവദത്തന്റെ മുഖത്ത് പല ഭാവങ്ങളും മിന്നിമറഞ്ഞു… ആ ഭാവമാറ്റങ്ങളെ അഭിരാമിയൊന്നു ഭയന്നു. അത് ചോദിക്കേണ്ടിയിരുന്നില്ലെന്നവൾ ഒരു വേള നിനച്ചു പോയി… അല്പനേരത്തെ മൂകതയ്ക്കപ്പുറം ദേവദത്തനിൽ നിന്നുമൊരു മറുപടി വന്നു… "അതേ…." ദേവദത്തന്റെ കഥയാവുമതെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പെട്ടെന്നുള്ള ദേവദത്തന്റെ മറുപടിയിൽ അഭിരാമിയൊന്ന് അമ്പരന്നു… "സാർ…അപ്പോൾ കഥയിലെ ലച്ചു "…? അഭിരാമി എന്തും വരട്ടെയെന്ന് ചിന്തിച്ചു കൊണ്ട് വീണ്ടും ചോദിച്ചു… "എന്റെ പ്രാണൻ…." ആ മറുപടി അഭിരാമിയ്ക്ക് കൊടുക്കുമ്പോൾ ദേവദത്തന്റെ ശബ്ദമിടറിയിരുന്നു... പൊടുന്നനെ ദേവദത്തൻ കാറിലേക്ക് കയറിയത് സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നും നീങ്ങി.. ദേവദത്തന്റെ വണ്ടി അകലങ്ങളിലേക്ക് നീങ്ങുന്നതും നോക്കിയൊരു പകപ്പോടെ അഭിരാമിയവിടെ തന്നെ നിന്നു പോയൽപ്പനേരം… ================================ അഭിരാമിയെ ഹോസ്റ്റലിൽ ഇറക്കിയതിന് ശേഷം ദേവദത്തന്റെ കാർ കുതിക്കുകയായിരുന്നു തന്റെ വീട്ടു മുറ്റത്തേക്ക്…. അവിടേക്ക് വണ്ടി ഓടിക്കുന്നതിനിടയിൽ ദേവദത്തന്റെ മനസ്സ് മുഴുവൻ തന്റെ ഭൂതകാലത്തെ കൊണ്ട് നിറഞ്ഞു. അയാളുടെ മനസ്സിൽ അഭിരാമിയോട് താൻ പറഞ്ഞതായിരുന്നു അപ്പോൾ… വായനക്കാരിൽ പലരും ഇക്കാര്യം തന്നോട് ചോദിച്ചപ്പോൾ താനതിനെയൊക്കെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു ചെയ്തിരുന്നത്. ആരോടുമിത് വരെ പറഞ്ഞിട്ടില്ല അത് തന്റെ യഥാർത്ഥകഥയാണെന്ന്. പക്ഷേ ആ കുട്ടിയുടെ മുൻപിൽ തനിക്ക് മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല ഒന്നും… എന്ത് കൊണ്ടായിരിക്കും താനാ കുട്ടിയോട് അങ്ങനെ പറഞ്ഞത്…? അഭിമുഖത്തിൽ വേണമെങ്കിൽ ആ കുട്ടിയ്ക്ക് ആ ചോദ്യം ചോദിക്കാമായിരുന്നു പക്ഷേ അവളത് ചെയ്തില്ല. അവൾക്കെങ്ങനെയാണ് ഉറപ്പ് തോന്നിയത് അത് തന്റെ കഥയാണെന്ന്… ചിന്തകൾക്കൊടുവിൽ താൻ തന്റെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നത് ദേവദത്തനറിഞ്ഞു. വണ്ടി ഓഫ്‌ ചെയ്ത് ദേവദത്തൻ സീറ്റിലോട്ട് തലയും ചായ്ച്ചു കൊണ്ട് ഒന്ന് പിന്നോട്ടാഞ്ഞു… ഒരു ചിലങ്കയുടെ അലയൊലികൾ തന്റെ ശ്രവണപുടങ്ങളിലേക്കൊഴുകിയിറങ്ങുന്നതായി അയാൾക്കനുഭവപ്പെട്ടു… ചിലങ്കകൾ മുഴക്കുന്ന കോകിലനാദങ്ങളുടെ അകമ്പടിയിൽ തന്റെ പാദജലജകുസുമങ്ങളാൽ ചുവടുകൾ വയ്ച്ചു കൊണ്ട് പാണീരുഹങ്ങളാൽ മുദ്രകൾ ചാർത്തിയ അംഗോപാംഗവിക്ഷേപങ്ങളുമായി, സലിലജനയനങ്ങളിലുയരുന്ന ഭാവങ്ങളോടെ, മാതളയല്ലിയധരങ്ങളിൽ നിറഞ്ഞ പുഞ്ചിരിയോടെ പക്ഷ്മളങ്ങളിളക്കിക്കൊണ്ട് നടനമാടുന്ന തന്റെ അകതാരിൻ ഭിത്തിയിലൊരു ചുവർചിത്രമായി പതിഞ്ഞു പോയ ആ നർത്തകിയുടെ രൂപസൗകുമാര്യം ആ വേളയിൽ അയാളുടെ മനസ്സിൽ നിറഞ്ഞു നിന്നു….. ആ ചിന്തകൾ ഒരു വേദനയായി ദേവദത്തന്റെ മനസ്സിൽ നിറഞ്ഞപ്പോൾ മിഴികളിൽ നിന്നുമശ്രുകണങ്ങളായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു…. ലച്ചൂ…. അയാളുടെ മനസ്സിലൊരു തേങ്ങൽ നിറഞ്ഞു… അല്പസമയം കണ്ണീർ വാർത്തിരുന്ന ദേവദത്തൻ പെട്ടെന്നെന്തോ ഓർത്ത പോലെ സീറ്റ് ബെൽറ്റ്‌ അഴിച്ചു ഡാഷ് ബോർഡ് തുറക്കാനായി തന്റെ കൈ നീട്ടി… ഡാഷ് ബോർഡ് തുറന്ന് അതിനുള്ളിൽ ഉണ്ടതായിരുന്ന ഒരു സിഗരറ്റ് പാക്കറ്റും ലൈറ്ററും കയ്യിലെടുത്ത് കാറിനു പുറത്തിറങ്ങി. പതിയെ പൂമുഖപ്പടിയിൽ ഇരുന്നു സിഗരറ്റ് ഒരെണ്ണമെടുത്ത് കത്തിച്ചു കൊണ്ട് പുകയൂതി വിടാൻ തുടങ്ങി…. ഒന്നിന് പുറകെ ഒന്നായി അയാൾ കത്തിച്ചു വലിച്ചു കൊണ്ടിരുന്നു… ദേവദത്തന്റെ വണ്ടി വന്ന ശബ്ദം കേട്ട് സമയമൊരുപാട് കഴിഞ്ഞിട്ടും ദേവദത്തനെ കാണാത്തതിൽ സംശയം പൂണ്ട രാമേട്ടൻ വാതിൽ തുറന്നു പൂമുഖത്തേക്ക് വരുമ്പോൾ സിഗരറ്റും വലിച്ചിരിക്കുന്ന ദേവദത്തനെയാണ് കണ്ടത്. സിഗരറ്റ് വലിച്ചിരിക്കുന്ന ദേവദത്തനെ കണ്ട രാമേട്ടന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ദേവദത്തൻ സിഗരറ്റ് വലിക്കുന്നത് എപ്പോഴാണെന്ന് രാമേട്ടന് നന്നായറിയാം… രാമേട്ടൻ ധ്രുതഗതിയിൽ ദേവദത്തനടുത്തേക്ക് പാഞ്ഞു വന്നു…. "ദേവൻ കുഞ്ഞേ എന്താണിത്. ഇങ്ങനെ വലിച്ചു കൂട്ടാൻ മാത്രം എന്തുണ്ടായി. അഭിമുഖം ഞാനും കണ്ടിരുന്നു അതിൽ ദേവൻകുഞ്ഞിനോട് അത്തരത്തിലുള്ള ചോദ്യങ്ങൾ ഒന്നും ചോദിച്ചു കണ്ടില്ലല്ലോ. പിന്നെന്തിനാ എന്റെ കുഞ്ഞിങ്ങനെ പുകച്ചു തള്ളുന്നത് "….? ദേവദത്തന്റെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി വലിച്ചെറിഞ്ഞു കൊണ്ട് അയാളുടെ ചുമലിൽ പിടിച്ചു കൊണ്ട് രാമേട്ടൻ ചോദിച്ചു… "രാമേട്ടാ…എന്റെ ലച്ചു ഇപ്പോൾ എവിടെയായിരിക്കും "…? "എന്റെ ജീവനൊടുങ്ങുന്നതിനു മുൻപായിട്ട് എനിക്കെന്റെ ലച്ചുവിനെയും അനുമോളെയും മീനുമോളെയും കാണാൻ പറ്റാതെ വരുമോ"…? "എത്ര വർഷമായി അവരെവിടെയാണെന്ന് പോലുമറിയാതെ ഞാനിങ്ങനെയെന്റെ ജീവിതം തള്ളി നീക്കുന്നു "..? രാമേട്ടന്റെ നെഞ്ചിലേക്ക് മുഖവും പൂഴ്ത്തി ഒരു കൊച്ചു കുഞ്ഞിനെ പോലെ വാവിട്ട് കരഞ്ഞു കൊണ്ട് ദേവദത്തൻ ചോദിച്ചു കൊണ്ടിരുന്നു… എന്ത് പറഞ്ഞു ദേവദത്തനെ ആശ്വസിപ്പിക്കുമെന്നറിയാതെ രാമേട്ടനും അസ്ത്രപ്രജ്ഞനായി നിന്നു പോയി…. തുടരും #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ