❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
നമ്മൾ കാരണം മറ്റൊരാൾ ജീവിതത്തിൽ നശിക്കപ്പെട്ടു..അല്ലേൽ നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നും...?💔 സ്വഭാവികമായും മനസ്സിലൊരു വിങ്ങൽ അനുഭവപ്പെടും..അല്ലേ?💔 അവരുടെ നന്മയുദ്ദേശിച്ച് പ്രവർത്തിച്ചിട്ടും പഴി കേൾക്കുന്നത് എത്ര വേദനാജനകമാണ് .......💔❤️‍🩹 നമ്മൾ അവർക്ക് വേണ്ടി പലതും ചെയ്തു...അവരുടെ ഉയർച്ചയ്ക്ക് വേണ്ടി പലപ്പോഴും നമ്മുടെ ഇഷ്ടങ്ങളെ ,ജീവിതത്തെ ഒക്കെ പിന്നിലാക്കി ........ എന്നും അവരുടെ ജീവിതത്തിന് വേണ്ടി എല്ലാ സപ്പോർട്ടും നൽകി.. എന്നിട്ടും ഈ വിധം കേൾക്കുമ്പോൾ എന്തൊരു മാനസിക അവസ്ഥയായിരിക്കും? പക്ഷേ നമ്മളുടെ പ്രവൃത്തിയെ പരിഗണിക്കാത്ത ഇവരെപ്പോലെയുള്ളവരോട് നമ്മളൊരിക്കലും വാദിക്കേണ്ടതില്ല.....❤️🎊💢 അവരർഹിക്കാത്ത ഒന്നും നമ്മൾ കൊടുക്കേണ്ടതുമില്ല.......💔 നശിപ്പിച്ചതാണേൽ ആ വ്യക്തിക്ക് അറിയാമല്ലോ നമ്മൾ എത്രത്തോളം അവരിൽ ഓളമുണ്ടാക്കിയെന്ന്..നാം കാരണം എത്ര നേട്ടങ്ങൾ അവർ കൊയ്തെടുത്തുവെന്ന്? പിന്നെ യെന്തിന് പുറമെ മാത്രം നോക്കി ഒന്നുമറിയാതെ വിലയിരുത്തുന്നവരുടെ വിലകെട്ട വാക്കുകൾക്ക് നമ്മൾ തലവെച്ച്കൊടുക്കണം....?🤐 എല്ലാ മനുഷ്യരിലും ചീത്തസ്വഭാവമുണ്ട്..നന്മയും ഉണ്ട്..ചിലരിൽ ചീത്ത സ്വഭാവം കൂടുതൽ ആയിരിക്കും...എന്നാൽ മറ്റു ചിലരിൽ നന്മകാരണം ചെറിയ ചെറിയ ചീത്ത സ്വഭാവങ്ങൾ മറഞ്ഞു നിൽക്കും.... അതുകൊണ്ട് വിട്ടുകളയേണ്ടത് കളയുക..! മനസ്സിലെടുക്കേണ്ടത് മാത്രം എടുക്കുക..! ✍️ലീന നിതിൻ #life #post #fbpost #experience #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
"#പണ്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ ടീച്ചർ ആകാനായിരുന്നു എനിക്കേറെ ഇഷ്ടം അങ്ങനെ കാലങ്ങൾ മെല്ലെ മെല്ലെ ഇഴഞ്ഞു പോയി... കൂടെ എന്റെ ആ കൊച്ചു ആഗ്രഹവും എങ്ങോട്ടോ തേഞ്ഞില്ലാതെയായി. പകരം എടുത്താൽ പൊന്താത്ത കുറേ നെഞ്ചിൽ ആഗ്രഹങ്ങൾ മുളച്ചു വേരൂട്ടി..... .പക്ഷെ ദൈവം മാത്രം ഒന്നും മറന്നില്ല... ."ഇതൊന്നുമല്ല ഇബളെ അന്റെ വഴി ഇതൊന്നും അന്നെ ക്കൊണ്ട് ഒക്കൂല. "...... മൂപ്പർ ജീവിതത്തിന്റെ ഏതൊക്കെയോ വളവുതിരിവുകൾക്കിടയിലൂടെ എന്നെ കൈപിടിച്ചു നടന്നു പോയി പ്പോയി അവസാനം 'അദ്ധ്യാപനം' എന്ന ഈ പുണ്യ പാതയിൽ തന്നെ അദ്ദേഹം എന്നെ എത്തിച്ചു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ പഴയ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷം വാക്കുകൾക്കതീതമാണ്... എന്താല്ലേ....... അൻസി ♥️✍🏻 #അദ്ധ്യാപനം #valentinesday #സാഹിത്യം #കഥകൾ #ടീച്ചറുംകുട്യോളും #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
സ്വപ്നാ അടുത്ത മാസം ഞാൻ നാട്ടിൽ വരാൻ തീരുമാനിച്ചു. ഷുഗർ വളരെക്കൂടുതലാണ്. എന്റെ ഇടത് കാലിന് വല്ലാത്ത വേദന. മരുന്നു കഴിച്ചു കൊണ്ടാ ജോലിക്ക് പോണത്.. ശരീരത്തിന് വല്ലാത്ത തളർച്ച. ഇവിടെ ഇനിയും നിന്നാൽ ഞാൻ മരിച്ചു പോകും ന്ന് തോന്നു വാ. ശെ! എന്തോന്നാ മനുഷ്യാ പറയുന്നത്. നിങ്ങളിങ്ങോട്ട് വന്നിട്ട് എന്തെടുക്കാനാ? ബാങ്കിൽ അധികം രൂപയൊന്നും ഇല്ലാ. ഒരു വർഷം കൂടെ നിന്നാൽ കുറച്ചുടെ ബാങ്ക് ബാലൻസ് ഉണ്ടാകും. രോഗത്തിന് ചികിൽസ്സ ചെയ്യണെ കാശ് വേണ്ടെ? അതൂടായിട്ട് വന്നാ മതി. നമുക്ക് ജീവിക്കാൻ ആവശ്യത്തിനുള്ള കാശൊക്കെയുണ്ട് ബാങ്കിൽ. ഇനി എനിക്ക് വയ്യാ ഇവിടെ നിൽക്കാൻ. നിന്റെ ആഗ്രഹം പോലെ നല്ലൊരു വീട് വെച്ചു ശ്രീക്കുട്ടന് ദുബൈയിൽ നല്ല കമ്പിനിയിൽ ജോലി ശരിയാക്കിക്കൊടുത്തു. നൂറ് പവൻ കൊടുത്ത് രമ്യ മോളുടെ വിവാഹവും നടത്തി. അവർക്ക് മക്കളുമായിട്ടും ഞാനിവിടെ നിന്നോളാനാ നീ പറയണത്. കഷ്ടമാ സ്വപ്നാ അറുപത് വയസായി എനിക്ക്. മുത്തഞ്ച് വർഷമായി ഞാൻ ഈ നാട്ടിൽ വന്നിട്ട്. രണ്ടു മൂന്നും വർഷം കൂടുമ്പോഴാ നാട്ടിൽ വന്ന് ഒരു മാസം നിന്നിട്ടുള്ളത്. എനിക്ക് ഇനിയെങ്കിലും നിങ്ങളുടെ കൂടെ ജീവിക്കണം. നിങ്ങടെ ഇഷ്ടം പോലെ ചെയ്യ്. അവർ ഫോൺ കട്ടാക്കി. ഹോ! എന്റെ പൊന്നു ചേട്ടാ നിങ്ങടെ ഭാര്യ അപാര സാധനം തന്നെ. ഞാൻ ചേട്ടന്റെ സംഭാഷണം കേൾക്കാൻ നിന്നതല്ല കേട്ടു പോയതാ. ഒന്നും പറയാനാകാതെ കൈ കൊണ്ട് സാരമില്ലെന്ന് ഒരാഗ്യം കാണിച്ച് പ്രഭാകർ കട്ടിലിൽ പോയിക്കിടന്നു. പ്രഭേട്ടാ.. നമ്മളെപ്പോലുള്ള ചില കുംടുബനാഥൻമാർ വെറും ബെലിയാടുകളാ. ശരീരം നന്നാക്കാൻ വേണ്ടി പാലിലിടുന്ന ബോൺ വിറ്റ, ബൂസ്റ്റ്, ഹോർലിക്ക്സ് ഇതൊക്കെ പോലെ. ഭാര്യയ്ക്കും മക്കൾക്കും കലക്കിക്കുടിക്കാനുള്ള താ അയാൾ ഉറക്കെ ചിരിച്ചു. എന്തായാലും ഞാൻ പോകുമെഡോ മരിക്കുവാണെ എന്റെ നാട്ടിൽക്കിടന്ന് മരിക്കണം. അങ്ങനെ ദക്ഷിണാഫ്രിക്കയിൽ നിന്നും പ്രഭാകർ നാട്ടിലെത്തി. കാറിൽ നിന്നും വീട്ടുപടിക്കൽ ഇറങ്ങുമ്പോൾ വാതുക്കൽ നിന്ന ഭാര്യയുടെ മുഖത്ത് ഒരു തെളിച്ചവും ഉണ്ടായിരുന്നില്ല. അയാൾ അതു കാര്യമാക്കാതെ.. പ്പെട്ടികളുമായി അകത്തേയ്ക്ക് നടന്നു. വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് അമ്പലത്തിന്റെ ആൽത്തറയിൽ കാറ്റൊക്കെക്കൊണ്ട് അയാൾ ഇരുന്നു. അയാളെക്കണ്ട് നാട്ടുകാരിൽ ചിലരും അടുത്തേയ്ക്ക് വന്നു. പ്രഭെ നീ ഇനിയും തിരികെ പോണ്ല്ലെ. ബാല്യകാല സുഹൃത് നമ്പീശൻ കുശലം ചോദിച്ചു. ഇല്ലടാ നിർത്തി പോന്നതാ. അപ്പോൾ നിന്റെ പെണ്ണുംമ്പിളള ഇനി എന്തോ ചെയ്യുമെടാ. പ്രഭാകർ അയാളുടെ മുഖത്തേയ്ക്ക് ചോദ്യഭാവത്തിൽ നോക്കി. നമ്പീശൻ അയാളുടെ തോളിലൂടെ കൈയിട്ട് നീ ഇങ്ങോട്ട് വന്നെന്ന് പറഞ്ഞ് മാറ്റി നിർത്തി സംസാരിച്ചു. സങ്കടത്താൽ വിങ്ങുന്ന മുഖവുമായി പ്രഭാകർ നമ്പീശനോട് യാത്ര പറഞ്ഞ് നടന്നു പോയി.. കിടന്നിട്ടും, ഇരുന്നിട്ടും, വെളിയിലിറങ്ങി നടന്നിട്ടും അയാൾക്ക് നെഞ്ചിലെ നൊമ്പരം മായ്ക്കാൻ കഴിഞ്ഞില്ല. ചതിക്കപ്പെടുന്നവന്റെ വേദന മറ്റാർക്കും അറിയില്ലല്ലോ. മുത്തഞ്ച് വർഷത്തിനിടയിൽ പലരും സൂചിപ്പിച്ചിട്ടുണ്ട്. തെറ്റുകൾ പ്പറ്റി യിട്ടുണ്ടോന്ന് ചോദിച്ചാൽ മക്കളെ ക്കൊണ്ട് ആണയിട്ടും കരഞ്ഞും ഇല്ലാന്ന് പറയുന്ന ഭാര്യയെ വിശ്വസിക്കാനെ കഴിയുമായിരുന്നുള്ളു. ഇപ്പോൾ മധ്യ പ്രായം കഴിഞ്ഞിട്ടും നീറുന്ന നൊമ്പരം വാരിയിടുകയാണ് മനുഷ്യർ. പ്രഭാകർ ഭാര്യയോട് ഒന്നും ചോദിച്ചില്ല. പകൽ വളരെ ഏറെ സമയം വീടിന്റെ പുറകിലൂടെ ഒഴുകന്ന പുഴയിലെയ്ക്ക് നോക്കി അയാളിരിക്കും. അയാൾ അയാളോട് തന്നെ ചോദിക്കും. എന്തിനാ ജനിച്ചത്? വിവാഹം കഴിച്ച് മക്കളെ ജനിപ്പിച്ച് അവർക്ക് വേണ്ടി യൗവനം എരിച്ച് തീർത്ത് ആർക്കും വേണ്ടാത്ത ചണ്ടിയാവാനോ? കാലിന്റെ വേദന കൂടിക്കൂടി വന്നപ്പോൾ.. പ്രഭാകർ ഭാര്യയെയും കൂട്ടി നാട്ടിലെ ഏറ്റവും നല്ല ഹോസ്പിറ്റലിൽ ചെക്കപ്പിന് എത്തി. ഷുഗറും മാസങ്ങൾക്ക് മുൻപ് കാലിനേറ്റ പരുക്കും അയാളുടെ കാല് മുട്ടിനു താഴെ വെച്ച് മുറിച്ച് കളയണ്ട അവസ്തയിലെത്തിച്ചു. തിരികെ വീട്ടിലെത്തിക്കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അയാൾക്ക് മനസിലായി. ബാങ്കിൽ ഉണ്ടായിരുന്ന പണത്തിൽ പാതിയും ഭാര്യയും അവരുടെ പ്രിയപ്പെട്ട സഖാക്കളും കൂടി തീർത്തു കഴിഞ്ഞെന്ന്. പണം അയച്ചുതരാനുള്ള മക്കളുടെ ബുദ്ധിമുട്ടും. പ്രാധമിക കർമ്മങ്ങൾ ചെയ്യാൻ പോലും സഹായിക്കാൻ പ്രയാസം കാണിക്കുന്ന സ്വപ്നയും അയാളെ നന്നായി വേദനിപ്പിച്ചു. ഊന്നുവടിയുടെ സഹായത്താൽ ഒരു ദിവസം പ്രഭാകർ എഴുനേറ്റു. അകത്തെവിടെയൊ സ്വപ്ന ഫോണിൽ അടക്കിപ്പിടിച്ച് സംസാരിക്കുന്നതും ചിരിക്കുന്നതും അയാൾക്കേട്ടു. എന്റെ സ്വപ്നങ്ങൾ മരിച്ചു എനിക്കിനി സ്വപ്നാലയം വേണ്ടാ. ജീവിതത്തിൽ തോറ്റവന് മരണമാണ് ശരണം. അടുക്കളയുടെ വാതിൽ തുറന്ന് കാലിന്റെ വേദന സഹിച്ച് അയാൾ ഇറങ്ങി ഏന്തി ഏന്തി നടന്നു. അന്തിവെയിലിൻ വെട്ടമേറ്റ് സുന്ദരി യായൊഴുകുന്ന പുഴയുടെ മാറിലേയ്ക്ക് ഊന്നുവടി വലിച്ചെറിഞ്ഞു. ഒറ്റക്കാലിൽ ബാലൻസ് കിട്ടാതെ കുറച്ചു നേരം ആടി നിന്നു. പിന്നെ പുഴയുടെ ഓള കൈകളിലേയ്ക്ക് അയാളും എടുത്തു ചാടി.. (അവസാനിച്ചു) രചന - കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
ആമീ.. മോൾക്ക് എല്ലാ കുട്ടികളേയും പോലെ സ്കൂളിൽ കൊണ്ടുപോകാനും യാത്ര പോകുമ്പോൾ കൂട്ടു വരാനുമൊക്കെഅച്ഛനില്ലാത്തതിന് ഭയങ്കര സങ്കടമല്ലേ? അതെ എന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും അച്ഛനുണ്ട് എനിക്കു മാത്രമില്ല' എന്നാൽ അടുത്തോരുദിവസം മോളുടെ അച്ഛൻ ഈ വീട്ടിലോട്ടുവരും.. അമ്മമ്മ എന്തായീ പറയണത് എന്റച്ഛൻ മരിച്ചു പോയില്ലേ എല്ലാരും കൂടെ തീയിലിട്ട് കത്തിച്ച് കളഞില്ലേ? ആമി വിതുമ്പിക്കരഞ്ഞു. യ്യോ! മോളുകരയാതെ '' മോളെ സ്നേഹിക്കാൻ പുതിയൊരച്ഛൻ വരും .. 'രാജലക്ഷ്മി കൈയ്യിലിരുന്ന ഫോണിൽ കട്ടി മീശയുള്ള ഒരാളിന്റെ പടം കാണിച്ചു .. ഇതാണ് മോളുടെ പുതിയ അച്ഛൻ എനിക്കെങ്ങും വേണ്ടാ ഈ പുതിയ അച്ഛനെ എനിക്കെന്റെ പഴയ അച്ഛനെ മതി .. എന്റെ സുതിയച്ഛനെയാണെനിക്കിഷ്ടം. അതൊക്കെ ഇഷ്ടപ്പെട്ടോളും മോളുടെ അമ്മയുടെ കല്യാണമാണ് അടുത്ത തിങ്കളാഴ്ച. ഞാൻ വരില്ലാ.. എന്റെ ദീപാമ്മ കല്യാണം കഴിക്കണ്ടാ എനിക്കിഷ്ടമല്ലാ.. അഞ്ചുവയസിൽ നഷ്ടപ്പെട്ട അച്ഛനെ മൂന്നു വർഷം കഴിഞ്ഞിട്ടും ആമിക്ക് മറക്കാൻ കഴിഞ്ഞില്ല. അതു കൊണ്ടാവാം അനിരുദ്ധനെ അവൾ ഇഷ്ടപ്പെട്ടില്ല.. അയാൾ അവളോട് എത്ര അടുക്കാൻ ശ്രമിച്ചിട്ടും .എനിക്കിഷ്ടമല്ലാ എന്നു മാത്രം അവൾ പറഞ്ഞു കൊണ്ടിരിക്കും. ദീപയുടെ മുറിയിൽ അവരോടൊപ്പം ഉറങ്ങാനും അവൾ തയ്യാറായില്ല. അവളുടെ ഉറക്കം അമ്മമ്മയോടൊപ്പമായി. പുതിയ അച്ഛനെ കൊണ്ടുവന്ന ദീപയോടും അവൾക്ക് ദേഷ്യമായി. ഒരുർഷം കഴിഞ്ഞപ്പോൾ അവൾക്കായി ഒരു മുറി ഒരുക്കി അവൾ തനിയെ ഉറങ്ങാൻ ശീലിച്ചു.. ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോൾ അമ്മമ്മ കെട്ടിപ്പിടിച്ച് തനിക്ക് ഒരു അനുജനോ അനുജത്തിയോ വരാൻ പോകുന്നൂന്നറിയിച്ചപ്പോൾ അമ്മമ്മയെ തള്ളിമാറ്റിയിട്ടവൾ ആഹാരം പോലുംകഴിക്കാതെ മുറിയടച്ചിരുന്നു.. മാസങ്ങൾ കടന്നു പോയി.. ഒരു ദിവസം അവൾ ദീപയോട് പറഞ്ഞു. എന്റെ കൂട്ടുകാരി സ്നേഹയെ സ്കൂൾ പോസ്റ്റലിൽ നിർത്തിയാണ് ഇനിയും പഠിപ്പിക്കുന്നത് അവളുടെ മമ്മി ,ഡാഡി യോടൊപ്പം കുവൈയ്റ്റിൽ പോകുവാണ് ജോലി കിട്ടിയാൽ അവർ ഉടനെ വരില്ല എനിക്കും ഹോസ്റ്റലിൽ നിന്ന് പഠിച്ചാ മതി. അവൾ പോയെന്നു പറഞ്ഞ് നീ എന്തിനാ പോകുന്നത് ? ഈ വീട്ടിൽ നിനക്ക് എന്തു കുറവാണുളളത്? ഇവിടെ നിന്ന് പഠിക്കാനെനിക്കിഷ്ടമല്ല ആമീ ഒരു കാരണവുമില്ലാതെ നീ പിടിവാശി എടുക്കരുത്,? എനിക്കും പോകണം അമ്മയുടെ ഈ വീർത്തു വരുന്ന വയറ് കാണുന്നതെനിക്കിഷ്ടമല്ലാ. പത്ത് വയസു മാത്രമുള്ള ഒരു കുട്ടി ഇങ്ങനെ ഒക്കെ പറയുമെന്ന് വിശ്വസിക്കാനാവാതെ ദീപ ത്തെട്ടിത്തരിച്ച് നിന്നു പോയി. ഒരാഴ്ച അവളുടെ പിടിവാശി നടപ്പിലാക്കാതിരിക്കാൻ ദീപ ശ്രമിച്ചു. പ്പക്ഷെ മകളുടെ വാശിയും ദേഷ്യവും, നിരാഹാര സമരവും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അനിരുദ്ധൻ അവളെ പറഞ്ഞ് മനസ്സിലാക്കി .. ദീപാ ഇപ്പം നമ്മൾക്ക് അവളുടെ മുൻപിൽ തോറ്റു കൊടുക്കാം മാറി നിന്നവളെ നിരീക്ഷിക്കാം ഞാൻ തനിക്ക് വാക്ക് തരാം പതുക്കെ അവളെ നമ്മളിൽ ഒരാളായി മാറ്റിയെടുക്കാം. അങ്ങനെ ആമിയുടെ വാശി ജയിച്ചു .. കൊണ്ട് വിടാൻ അനിരുദ്ധൻ വരണ്ടാ, അമ്മമ്മ വന്നാ മതിയെന്ന് അവൾ പറഞ്ഞു നോക്കിയതാണ്.. പക്ഷേ ദീപ സമ്മതിച്ചില്ല. നിവൃത്തിയില്ലാതെ കാറിന്റെ പുറകു സീറ്റിൽ അവൾ കയറി ഇരുന്നു. ദീപയും അനിരുദ്ധനും കൂടി അവളെ ഹോസ്റ്റലിൽ എത്തിച്ചു.. നാലുകുട്ടികളുള്ള ഒരു മുറിയിൽ സ്നേഹയോടൊപ്പം അവളും താമസമാക്കി. എല്ലാ ദിവസവും ദീപ ഫോണിൽ വിളിക്കും ആമിക്ക് വീട്ടിൽ നിന്നും മാറിയതിൽ ഒരു വിഷമവുമില്ല സന്തോഷം മാത്രമാണെന്നറിയുമ്പോൾ സങ്കടത്തോടെ അവൾ ഫോൺ വയ്ക്കും.. കുട്ടികൾ എന്നായാലും പഠനത്തിനു വേണ്ടി മാറി നിൽക്കേണ്ടി വരും ഇത് കുറച്ച് നേരത്തെ ആയി എന്നല്ലേയുള്ളൂ... സാരമില്ലെഡോ.' എന്നൊക്കെ പറഞ്ഞ് അനിരുദ്ധൻ ദീപയെ സമാധാനിപ്പിക്കും.. അന്ന് ദീപയ്ക്ക് പകരം അമ്മമ്മയാണ് അവളുടെ ഫോണിലേയ്ക്ക് വിളിച്ചത്? ആമിക്കുട്ടീ അമ്മമ്മ ഒരു സന്തോഷ വാർത്ത പറയട്ടേ? എന്താ അമ്മമ്മേ സന്തോഷ വാർത്ത.? എന്റെ മോൾക്ക് ഒരനിയൻ കുട്ടി ഉണ്ടായി.. ആമി ഒന്നും മിണ്ടാതെ ഫോൺ വെച്ചു. ദീപാ ഇതാ ആമി വിളിക്കുന്നു .. ജയലക്ഷ്മി ഫോണും കൊണ്ട് അവരുടെ അരികിലെത്തി. എനിക്കവളോടൊന്നും സംസാരിക്കാനില്ല നാലു ദിവസമായി അവളെന്നെ വിളിച്ചിട്ട് ഈ കുഞ്ഞിനെ ഒന്നു കാണാൻ വരാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ .. അമ്മ ആ ഫോണിങ്ങു താ.. അനിരുദ്ധൻ ഫോൺ ദീപയുടെ കൈയ്യിൽ കൊടുത്തു. ദീപാ ആമി നമ്മളുടെ ജനറേഷനിലുള്ള കുട്ടികളെപ്പോലെയല്ല.. അവൾ വ്യത്യസ്തയാണ് അവൾക്ക് അവളുടേതായ ന്യായങ്ങൾ ഉണ്ട്.. അവളുടെ മനസ്സിന് മാറ്റങ്ങൾ ഉണ്ടാകുംവരെ നമ്മൾ കാത്തിരിക്കണം എന്തിനാണ് വിളിച്ചതെന്ന് ചോദിക്കൂ .. ദീപ ഫോൺ കൈയ്യിൽ വാങ്ങി.. ആലോചിക്കാം എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. ആമി എന്താ പറഞ്ഞത്.? സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നു .. അവൾക്കും പോകണം അതിന് മൂവായിരം രൂപ ഗൂഗിൾ പേ ചെയ്യണം അതാ പറഞ്ഞത്. ഈ കുഞ്ഞിനെക്കുറിച്ച് അവളൊന്നും ചോദിച്ചില്ല.. അവൾ ചോദിക്കും ദീപാ നീസങ്കടപ്പെടാതെ .. എല്ലാക്കുട്ടികളും പോകുമ്പോൾ അവളെ വിടാതിരിക്കുന്നത് ശരിയല്ല.. ഞാൻ അവൾക്ക് കാശ് അയച്ചു കൊടുക്കാൻ പോവുകയാണ്.. എന്തിനാ അനിയേട്ടാ നിങ്ങൾ അവളെ ഇങ്ങനെ സ്നേഹിക്കുന്നത്? ഇന്നുവരെ അവൾ നിങ്ങളോട് ഒന്നു മിണ്ടീട്ടുണ്ടോ? എല്ലാം ശരിയാകുമെഡോ: അങ്ങനെ ആമിയും ക്ലാസിലെ മുപ്പത് കുട്ടികളോടൊപ്പം ആടിയും പാടിയും മൂന്നു ദിവസത്തെ ഉല്ലാസയാത്രയ്ക്ക് യാത്രയായി. ദീപയേയും കുഞ്ഞിനെയും കൊണ്ട് അനിരുദ്ധൻ വീട്ടിലേയ്ക്കും പോയി. വീട്ടിലെത്തി മൂന്നാമത്തെ ദിവസം അനിരുദ്ധൻ വെറുതെ ഇരുന്നപ്പോൾ ഫോണിലെ 24 വാർത്തകൾ വെച്ചു കാണുന്നതിനിടയിലാണ് ആ വാർത്ത കണ്ടത് ഇടുക്കി പൂപ്പാറയിൽ വെച്ച് വിനോദയാത്രയ്ക്ക് പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു.. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചു. ആമി പോയ ബസാണല്ലോ ദൈവമേ.. ഇത് ദീപകണ്ടാൽ പ്രശ്നമാകും.. അയാൾ ഫോണും കൊണ്ട് വെളിയിലിറങ്ങി ആമിയുടെ കൂടെ പോയ ടീച്ചർമാരെ മാറി മാറി വിളിച്ചു.. ആരും ഫോണെടുക്കുന്നില്ല അറിയാവുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഫോൺ നമ്പരിലേയ്ക്കും വിളിച്ചു.. എടുത്തവരിൽ പലരും തേനിക്ക് പോകാൻ തയ്യാറായി.. അനിരുദ്ധൻ ജയലക്ഷ്മിയോട് കാര്യം പറഞ്ഞു.. ടി വി ഓണാക്കരുത് ദീപയോട് ഇപ്പം കാര്യങ്ങൾ പറയണ്ടാ ഞാൻ അത്യാവശ്യമായി ഒരിടം വരെ പോയി എന്നു മാത്രം പറയണം എന്നും പറഞ്ഞ് അയാൾയാത്രയായി. ഇടയ്ക്ക് വെച്ച് ഒരു ടീച്ചർ തിരികെ വിളിച്ചു ആമി എവിടാണെന്നറിയില്ല കിട്ടിയവരെ ഒരോത്തരെ തേനി മെഡിക്കൽ കോളേജിലേയ്ക്കാണ് കൊണ്ടുപോയത് എന്നു പറഞ്ഞു. തേനി മെഡിക്കൽ കോളേജിലെ പല വാർഡുകളിൽ കയറി ഇറങ്ങിയിട്ടാണ് അയാൾക്ക് ആമിയെ കണ്ടെത്താൻ കഴിഞ്ഞത്. അപ്പോഴേയ്ക്കും ദീപയുടെ വിളി വന്നു.. മകൾക്ക് കുഴപ്പമില്ലാ നാളെ അവളേയും കൊണ്ടു വരാം എന്നുറപ്പ് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. അബോധാവസ്തയിലായിരുന്ന ആമിയുടെ കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. രാത്രിയിൽ പലപ്പോഴും വേദന കൊണ്ട് അവൾ കരഞ്ഞപ്പോഴെല്ലാം അവളെ ആശ്വസിപ്പിച്ച് ഉറങ്ങാതെ അയാൾ കാവലിരുന്നു. രാവിലെ ആമിയുണർന്നപ്പോൾ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ആമീടെ അച്ഛൻ ഇതുവരെ ഇവിടെയുണ്ടായിരുന്നു ഡോക്ടർ വിളിച്ചിട്ട് അങ്ങോട്ട് പോയി.. പാവം രാത്രി ഉറങ്ങിയിട്ടില്ല. അടുത്ത ബെഡിൽ കിടന്ന കുട്ടിയുടെ അമ്മ പറഞ്ഞതു കേട്ടപ്പോൾ എന്താ പറയെണ്ടതെന്നറിയാതെ അവൾ കണ്ണടച്ചു കിടന്നു. അനിരുദ്ധൻ തിരികെ എത്തിയിട്ടും അവൾ കണ്ണുകൾ തുറന്നില്ല. ആമിയുടെ മുടിയിഴകളിൽ തലോടി നെറുകയിലയാൾ ഉമ്മ വെച്ചു. എന്നിട്ട് അവളുടെ അരികിലിരുന്നു .. ആമിക്കത് വല്ലാത്ത ഒരു അനുഭവമായിരുന്നു .. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സുധിയച്ചൻ ചേർത്ത് പിടിക്കുന്നതും ഉമ്മ തരുന്നതും ഒക്കെ അവൾ ഓർത്തു ... ഇത് എന്റെ സുധിയച്ചൻ തന്നെയാണോ? അനിരുദ്ധൻ ആമിയുടെ മരുന്നും സാധനങ്ങളും ഒക്കെ എടുത്ത് കവറിലാക്കിഅടുക്കി വെയ്ച്ചു. നിങ്ങൾ ഡിസ്ചാർജായോ? അടുത്ത ബെഡിലെ കുട്ടിയുടെ അമ്മ ചോദിച്ചു. അതെ.. മോൾക്ക് വല്യ കുഴപ്പമില്ല കാലിന് ഫ്രാച്ചർ മാത്രമേയുള്ളൂ... ഞാനൊരു ടാക്സി വിളിക്കാൻ പോകുകയാണ് കുറച്ചു നേരം മോളെ ഒന്നു ശ്രദ്ധിക്കാമോ? പോയി വന്നോളൂ... ടാക്സിയിലേയ്ക്ക് ആമിയെ കോരിയെടുത്തു കിടത്തിയപ്പോഴും അവൾ കണ്ണു തുറന്നില്ല അയാളെ നോക്കാൻ അവൾക്ക് വല്ലാത്ത മടിയായിരുന്നു .. വീട്ടിലെത്തിയിട്ടും അവളെ കോരിയെടുത്ത് ബെഡിൽ കിടത്തിയതും കഴുത്തു വരെ പുതപ്പപ്പു കൊണ്ട് മൂടി അവൾ വീഴാതിരിക്കാൻ തലയിണവെച്ചതും. ആമിയുടെ മനസ്സിൽ ചെറിയ നൊമ്പരമുണ്ടാക്കി .. മോളേന്ന് വിളിച്ചടുത്തെത്തിയ ദീപയോട് അവൾ ഉറങ്ങട്ടെ യാത്രാ ക്ഷീണമുണ്ടാകും എന്നു പറഞ്ഞതും ആമി കേട്ടു ... പിന്നുള്ള ഓരോ ദിവസങ്ങളിലും ഒരച്ഛന്റെ സ്നേഹം, കരുതൽ ഒക്കെ ആമി തിരിച്ചറിഞ്ഞു .. ഒരു ദിവസം ഉറക്കം നടിച്ചു കിടക്കുമ്പോൾ അനിരുദ്ധനോട് ദീപ ചോദിക്കുന്നവൾ കേട്ടു .. അനിയേട്ടൻ ഈ കാണിക്കുന്ന സ്നേഹം ആമി തിരിച്ചറിയുമോ?അതോ കാലിന് സുഖമാകുമ്പോൾ അവൾ നമ്മളെ വീണ്ടും വേദനിപ്പിക്കുമോ? ഇല്ലെഡോ ആമി എന്റെ മകളാണ് അവൾക്ക് എന്നെ മനസ്സിലാകും.. ആമിയുടെ മനസ്സിൽ ഒരിക്കലും മായാതെ പതിഞ്ഞു പോയി ആ വാക്കുകൾ . ആമി അനിരുദ്ധന്റെ മകളായി മാറാൻ അധിക ദിവസം വേണ്ടി വന്നില്ല ... അമ്മയെക്കാൾ ഏറെ അവൾ അച്ചനെ സ്നേഹിച്ചു .. കുഞ്ഞനുജനെ സ്നേഹിച്ചു ... ഇന്ന് ആമി ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയാണ് നാളെ അനുജ' ന്റെ നൂലുകെട്ടും പേരിടൽ ചടങ്ങുമാണ്.. കൂട്ടുകാരെയെല്ലാം.അവൾ വീട്ടിലേയ്ക്ക് ക്ഷെണിച്ചിട്ടുണ്ട് .. വളരെ ഏറെ ആഹ്ളാദത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ്. അനിയച്ഛനോടൊപ്പം അവൾ' യാത്രയായി. (അവസാനിച്ചു) കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ
"ദേ ഇന്നോടെ നിർത്തിക്കോണം എന്റെ കൂട്ടുകാരീടെ പിന്നാലെയുള്ള നിന്റെ ചുറ്റിക്കറങ്ങൽ.... വീട്ടിലെത്തിയ പാടേയെന്റെ ചേച്ചിക്കുട്ടി പൊട്ടിത്തെറിച്ചതും ഞാൻ ഐസായിപ്പോയി.... " എന്താടി ഇവിടെ ബഹളം...അവനെന്ത് ചെയ്തൂന്നാ നീ പറയണെ.... ചേച്ചിക്കുട്ടീന്റെ സംസാരം കേട്ട് ഞങ്ങൾക്ക് അടുത്തേക്ക് വന്ന അമ്മ കാര്യം തിരക്കീത്. "അമ്മയിവനെ പഠിക്കാൻ വിടുന്നതാണൊ അതൊ പെണ്ണുങ്ങളുടെ പിന്നാലെ ചുറ്റി തിരിയാനൊ?.... " കാര്യമെന്താണെന്ന് വെച്ചാൽ പറയെടി പെണ്ണെ നീ.... "അമ്മേ വന്ന് വന്ന് ഇവന്റെ വായിനോട്ടം മുഴുവനും എന്റെ കൂട്ടുകാരി ഉമയോടാണ്.... ചേച്ചിക്കുട്ടീന്റെ വായിൽ നിന്നും വിവരങ്ങളെല്ലാം അറിഞ്ഞതും അമ്മ കയ്യിലിരുന്ന ചൂലു കൊണ്ടെന്റെ പുറത്തൊരണ്ണം വെച്ചു തന്നു. " അച്ഛനില്ലാതെ വളർന്ന ചെക്കനാണെന്നും ഞാനോർക്കില്ല...വളർന്നെന്നും കരുതൂല്ല.മര്യാദക്കല്ലെങ്കിൽ നിന്നെ ഞാൻ ശരിയാക്കും.... അമ്മയുടെ ഭീക്ഷണിപ്പെടുത്തലിൽ മുഖം കുനിച്ചു ഞാൻ ഇരുന്നു... "ഒരാളെ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതുമൊക്കെ തെറ്റാണൊ?... സ്വന്തം മനസാക്ഷിയോട് ഞാൻ ചോദിച്ചു നോക്കിയെങ്കിലും അല്ലെന്നായിരുന്നു മറുപടി. സങ്കടത്താലെന്റെ മുഖം ചുവന്നതും ചേച്ചിക്കുട്ടി വന്നെന്റെ താടിക്കു പിടിച്ചു മുഖമുയർത്തി.ആ കണ്ണുകളും നിറഞ്ഞിരിക്കുന്നത് കണ്ടെന്റെ മനസ് ഇടറിപ്പോയി. " ടാ അനിയൻ കുട്ടാ ന്റെ മോൻ സങ്കടപ്പെടേണ്ട.നിന്റെ ഇപ്പോഴത്തെ ലക്ഷ്യം പഠനമാണ്. പഠിച്ചു നല്ലൊരു ജോലി നീ നേട്.ചേച്ചിക്കുട്ടി തന്നെ നിന്റെ കല്യാണം നടത്തി തരാം... "ചേച്ചിക്കുട്ടി..... അത്... " മോനറിയാലൊ അച്ഛൻ മരിച്ചിട്ടും അമ്മയെന്താ മറ്റൊരു വിവാഹം കഴിക്കാതിരുന്നതെന്ന്.അച്ഛന്റെ സാന്നിധ്യമല്ലാതെ മറ്റൊരാളെ അച്ഛാന്ന് വിളിക്കുന്നത് കാണാൻ അമ്മ ഇഷ്ടപ്പെടുന്നില്ല..... ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.ഉള്ളിൽ നല്ല സങ്കടമുണ്ട്.. പാവം. "കോളേജിലും നാട്ടിലുമായി ഒരുപാട് യുവാക്കൾ പ്രണയാഭ്യർത്ഥനയുമായി എന്റെ പിന്നാലെ നടന്നിട്ടും ഞാനെന്താ അതിൽ വീഴാത്തതെന്ന് നിനക്ക് അറിയൊ..എന്നെ കണ്ടുവേണം എന്റെ അനിയനും വളരാൻ എന്നുളളതു കൊണ്ട്. എനിക്ക് നീയും അമ്മയും മാത്രമല്ലേയുള്ളെടാ.... ചേച്ചിക്കുട്ടീന്റെ വാക്കുകൾ കേട്ടതും എന്റെ നെഞ്ചിലെന്താ വല്ലാത്ത ഭാരം തോന്നി.കൂടപ്പിറപ്പിന്റെ സങ്കടം കാണാൻ വയ്യാതെ ഞാനാ മിഴികൾ തുടച്ചു.... " എന്റെ ഉടപ്പിറന്നോളാണെന്റെ ചേച്ചിക്കുട്ടി.. ഒരിക്കലും ഈ അനിയൻ മോശമാണെന്ന് പറയിക്കില്ല സത്യം.... കൂടപ്പിറപ്പ് നീട്ടിയ കൈകളിൽ ഞാൻ സത്യം ചെയ്യുമ്പോളെന്റെ വാക്കിനു കൂടുതൽ ഉറപ്പുണ്ടായിരുന്നു.... "അമ്മയും ചേച്ചിക്കുട്ടിയും കരയുന്നത് കാണാൻ ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.അവരോളം ഇഷ്ടം എനിക്ക് മറ്റാരോടുമില്ല.... അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ കരയുകയാണ്.. " അമ്മ കരഞ്ഞതുമതി.എന്റെ അനിയൻ കുട്ടൻ നമുക്ക് ചീത്തപ്പേരുണ്ടാക്കില്ല.എന്റെ വാക്കാണ്.... അമ്മയെ മുഖാമുഖം നിർത്തി ചേച്ചിക്കുട്ടിയത് പറയുമ്പോൾ എന്നിലുളള വിശ്വാസം ആ മുഖത്ത് ഉണ്ടായിരുന്നു..... ********** വർഷങ്ങൾ കുറെ കഴിഞ്ഞു.... "ടാ അനിയൻ കുട്ടാ സത്യം പറയ് നിനക്ക് ഇപ്പോഴും ഉമയോടുളള ഇഷ്ടമുണ്ടോ?... അപ്പോഴേക്കും ഞാൻ പഠിച്ച് നല്ലൊരു ജോലി നേടിയിരുന്നു. ചേച്ചിക്കുട്ടിയെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചു അയക്കുകയും ചെയ്തിരുന്നു.... " പറയെടാ അനിയൻ കുട്ടാ.... "ചേച്ചിക്കുട്ടി അത്...അഞ്ച് വയസ്സിനു മൂത്തതല്ലെ? ഞാൻ സംശയിച്ച് മറുചോദ്യം താങ്ങി.... " നീയാളു കൊള്ളാലാ..അന്ന് ഉമയോട് ഇഷ്ടമാണ്.. കാത്തിരിക്കണം എന്നൊക്കെ പറഞ്ഞിട്ട് കാലു വാരുന്നോടാ .... ഉണ്ടക്കണ്ണുകൾ കൂടുതൽ മിഴുവിപ്പിച്ച് ചേച്ചി എന്നെ എതിരിട്ടു.... ഉമയോട് അന്ന് തോന്നിയത് എനിക്ക് വെറും പ്രണയമായിരുന്നില്ല.ആദ്യം വെറുമൊരു കൗതുകമായിരുന്നു ആദ്യം. പിന്നീടെപ്പഴോ അവരെന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.... ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ കൂടിയപ്പോഴും നോട്ടം കൊണ്ട് പോലും പ്രണയം അറിയിച്ചില്ല ഉമ... പ്രണയമെന്ന വികാരം മനസിൽ ഉറവയെടുത്തതോടെ ചേച്ചിക്കുട്ടിയുടെ കൂട്ടുകാരിയാണെന്നൊന്നും ഓർത്തില്ല.ധൈര്യപൂർവ്വം ഇഷ്ടം പറയുക ആയിരുന്നു... "അവർക്കതിനു എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിയില്ലല്ലൊ ചേച്ചി?... " ആഹാ..ബെസ്റ്റ് കാമുകൻ..സ്നേഹിക്കുന്ന പെണ്ണിന്റെ മനസ്സറിയാത്ത നീയെന്ത് ലോലനാടാ... ചേച്ചിക്കുട്ടി കളിയാക്കി ചിരിച്ചിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.... "ഇഷ്ടമുണ്ടായിട്ടാടാ അവൾ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്... ചേച്ചിക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു... " സത്യമാണൊ ഈ പറയുന്നത്.. വിശ്വാസം വരാത്ത പോലെ ഞാൻ കണ്ണുമിഴിച്ചു... "നിന്നെ അവൾക്ക് ഇഷ്ടമാണെടാ...കാത്തിരിക്കാമെന്ന് അവൾ പറഞ്ഞൊരുന്നു.അതുകൊണ്ട് അല്ലെ നിന്നെ ഞാൻ വഴക്ക് അന്നു വഴക്കു പറഞ്ഞതെല്ലാം. സത്യത്തിൽ എല്ലാം ഉമയുടെ നിർബന്ധമായിരുന്നു.പ്രണയിച്ചു നടന്നാൽ നീ ഉഴപ്പി പഠിക്കാതിരുന്നാലൊ എന്ന് ഞാനും അവളും കരുതി... സന്തോഷത്താലെന്റെ മനസ് തുടിച്ചു... " അപ്പോൾ ഉടപ്പിറന്നോളെ പ്രായം പ്രശ്നമല്ലല്ലൊ ല്ലെ... "എന്ത് പ്രായം..അതൊന്നും സാരമില്ലെടാ.. നല്ല തങ്കം പോലത്തെ മനസ്സാ ഉമയുടെ..നമുക്ക് അത് മതി മോനെ.... അമ്മയുടെ മറുപടി എന്നെ കൂടുതൽ ഞെട്ടിച്ചു.... പ്രായത്തിന്റെ കാര്യം പറഞ്ഞു എന്നെ കൂടുതൽ വഴക്ക് പറഞ്ഞ ആളളാ.... ഉമയുടെ കഴുത്തിൽ ഞാൻ ചാർത്തിയ താലിച്ചരട് കൂടുതൽ മുറുക്കി കെട്ടുമ്പോൾ ഉടപ്പിറന്നോൾ സന്തോഷം മുഖത്ത് പ്രതിഫലിച്ചിരുന്നു.... കാത്തിരിപ്പിന്റെ സാഫല്യം നുകർന്ന് ഞാനും ഉമയും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു അപ്പോൾ.... "മതി മതി രണ്ടാളിന്റെയും നോട്ടം..ഇനി വീട്ടിൽ ചെന്നാകാം... ഉടപ്പിറന്നോളത് പറഞ്ഞു പൊട്ടി ചിരിക്കുമ്പോൾ നാണത്താൽ ഉമയുടെ നുണക്കുഴി കവിളത്ത് തെളിഞ്ഞത് എനിക്ക് കാണായിരുന്നു .... ശുഭം പഴയൊരു എഴുത്ത് കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ
രാത്രി 11 മണി ആയിട്ടും അവളെ ഓൺലൈനിൽ കണ്ടിട്ടാണ് അനിൽ അവൾക്ക് മെസ്സേജ് വിട്ടത്, " എന്താ അമൃത ഉറങ്ങാറായില്ലേ ".. " ആയി ചേട്ടായി,, നാളത്തെ ക്സാമിനുള്ളത് ഒന്നുടെ റിവൈസ് ചെയ്തു നോക്കുവായിരുന്നു,, എല്ലാം കഴിഞ്ഞു വെറുതെ ഓൺലൈനിൽ ഒന്ന് നോക്കിയതാ " " ഓക്കെടി,, അതികം ഉറക്കിളയ്ക്കണ്ട പോയി ഉറങ്ങിക്കോ ട്ടോ,, ബൈ "... " ശെരി ചേട്ടായി,, ബൈ " തിരിച്ചു മറുപടിയായി ചിരിക്കുന്ന ഒരു സ്മൈലിയും സെൻറ് ആക്കി നെറ്റും ഓഫ് ചെയ്ത് പതിയെ ഞാൻ കട്ടിലിലേക്ക് ചാഞ്ഞു.. ഒരു ജോലി ആയിട്ടുവേണം അമ്മുവിനോട് തോന്നിയ പ്രണയം തുറന്നു പറയാൻ എന്ന് കരുതി,, ജോലിയൊക്കെ ആയി രണ്ടു വർഷം മുന്നേ പ്രവാസത്തിലേക്ക് പോയപ്പോൾ പിന്നെ കരുതി ചേട്ടായിടെ കല്ല്യാണം ഓക്കേ തീരുമാനിച്ചിട്ട് എന്റെ ഇഷ്ട്ടം അവളെ അറിയിക്കാമെന്ന്,, നാളെ ചേട്ടായിക്കുവേണ്ടി പെണ്ണ് കാണാൻ പോകുവാണ്.. അന്നേരമാണ് അമ്മ അപ്രതീക്ഷിതമായി എന്നോട് ചോദിച്ചത് നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്. അത് കേട്ടതും ഒരു കള്ളച്ചിരി ചിരിക്കുന്ന ചേട്ടായിടെ നേരെ നോക്കി 'അമ്മ ചോദിച്ചത് " എന്താടാ ഒരു കള്ളച്ചിരി " ഞാൻ ഏട്ടനെ ഒന്ന് നോക്കി,, കാരണം ഏട്ടന് എല്ലാം അറിയാം.. " എയ് ഒന്നുല്ല അമ്മ " " അല്ല രണ്ടുപേരും എന്തോ മറയ്ക്കുന്നുണ്ട്,, ആരാടാ ഇവന്റെ ആള്, !!! വേം പറഞ്ഞോ " " അങ്ങനെ പറയാൻ മാത്രമൊന്നുമില്ല അമ്മേ, ഇവന് ഒരു കുട്ടിയേ ഇഷ്ട്ടാണ്, പക്ഷേ എന്റെ കല്യാണം കഴിഞ്ഞിട്ടേ പറയൂ എന്ന്,, അതുമാത്രമല്ല ഇവന് അവളോട് പറയാൻ ഒരു മടി,, അമ്മയോട് പറഞ്ഞു അമ്മ അവളെ കോൺടാക്ട് ചെയ്യണം പോലും.. " ഞാൻ ചേട്ടായിയെ ചൊടിപ്പിച്ചൊന്നു നോക്കി... " നീ അവനെ നോക്കുവൊന്നും വേണ്ട,, ഇഷ്ട്ടപ്പെട്ട പെൺകുട്ടിയോട് അത് പറയാൻ പോലും പറ്റാത്ത നീയൊക്കെ എവിടുത്തെ lover ആടാ, എന്നിട്ട് അതിന് വക്കാലത്ത് പിടിക്കാൻ പാവം അമ്മമാരും.. അതൊക്ക പോട്ടേ ശെരിക്കും ഇഷ്ട്ടാണോ നിനക്ക് അവളെ !! എന്താടാ കുട്ടിയുടെ പേര്, " " അങ്ങനെയൊക്കെ ചോദിച്ചാൽ എനിക്കറിയില്ല അമ്മേ,, എന്തോ ഇഷ്ട്ടപ്പെട്ടു പോയി.. അമൃത എന്നാണു പേര്, ഇപ്പൊ M.com ഫൈനൽ ഇയർ ആണ്.. " " അല്ല മോനേ അവൾക്ക് lover ഉണ്ടെങ്കിൽ !!!! " " ഏയ് ഇല്ല അമ്മേ !! ഞങ്ങള് തമ്മിൽ contact ഉണ്ട് കോളേജിൽ എന്റെ ജൂനിയർ ആയിരുന്ന് " " എന്നിട്ടാണോ കഴുതേ,, കഷ്ട്ടം നിന്റെ കാര്യം,, അച്ഛന്റെ മോൻ തന്നേ 😁😁😁😁" " അതേടി അവനെന്റെ മോൻ തന്നേ,, നിന്റെ പുറകേ നടന്നിലേലും ഇഷ്ട്ടം പറഞ്ഞില്ലേലും അവസാനം എനിക്ക് നിന്നെത്തന്നെ കിട്ടിയില്ലേ " "ഉവ്വേ,,, ഏട്ടന്റെ അമ്മയുടെ വക്കാലത്ത് കൊണ്ടുമാത്രം 😊😊😊" അച്ഛന്റെയും അമ്മയുടെയും പുഞ്ചിരിയിൽ ഉണ്ടായിരുന്നു ഒരിക്കലും മറയാത്ത പ്രണയത്തിന്റെ മൊട്ടുകൾ.. " അല്ലമ്മേ എന്റെ കാര്യം !! " ഒരു ചമ്മലോടെ അനിൽ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി, " എന്തിനാടാ ചമ്മുന്നത്, ഇതൊക്കെ ലൈഫിൽ സംഭവിക്കേണ്ട കാര്യങ്ങളല്ലേ,, ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നിയാ അറ്റ്ലീസ്റ്റ് അത് തുറന്നു പറയാൻ ഉള്ള ധൈര്യം എങ്കിലും നീ കാണിക്കണമായിരുന്നു,,, ആ നമുക്ക് നോക്കാം " പിറ്റേന്ന് ഏട്ടന് പെണ്ണുകാണാൻ പോകുമ്പോൾ അനിലിന്റെ മനസ്സിൽ അമൃതയുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു .. പെണ്ണിനും ചെറുക്കനും ഇഷ്ട്ടായാ സ്ഥിതിക്ക് അവർക്ക് എന്തെങ്കിലും സംസ്സാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് പറഞ്ഞു പെണ്ണിന്റ അച്ഛൻ ഏട്ടനെ ചേച്ചിടെ റൂമിലേക്ക് വിട്ടതിനു ശേഷമാണ് അച്ഛൻ എന്നോട് സംസ്സാരിച്ചു തുടങ്ങിയത്. " മോൻ പുറത്തെവിടെയോ ആണെന്നല്ലേ പറഞ്ഞത്, എന്താ ജോലി " " അതേ,, ദുബായിൽ ആണ്. അവിടെ ഒരു കമ്പനിയിൽ അക്കൗണ്ട്സിൽ വർക്ക്‌ ചെയ്യുവാണ്, രണ്ടു വർഷം ആയി അവിടെയാണ്, " " അവിടെ എങ്ങനയാ,, സാലറി ഓക്കേ ഉണ്ടോ " " കുഴപ്പമില്ല,, അത്യാവശ്യം നല്ല സാലറി ഉണ്ട്,, " " എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് അനുവിന് താഴെ ഒരാളുകൂടി ഉണ്ട്, ഹോസ്റ്റലിൽ ആണ്, ഇന്നലെ കൊണ്ട് എക്സാം ഒക്കെ കഴിഞ്ഞു ആളിപ്പോ വരും,, കുഞ്ഞുനാളുതൊട്ടേ രണ്ടുപേരും പറയുമായിരുന്നു ഞങ്ങളെ ഒരേ വീട്ടിലേക്ക് കെട്ടിച്ചു വിടണമെന്ന്.... " അത് കേട്ടപാടെ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി... എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന അമ്മയുടെ മുഖം ആണ് ഞാൻ കണ്ടത് ഈശ്വരാ !! അമ്മുവിനെ മറക്കേണ്ടി വരുമോ ഞാൻ !!! അനിൽ മനസ്സിൽ വിചാരിച്ചു. •••••••••••••••••••••• " എന്താ അനു തനിക്കു ഒന്നും സംസാരിക്കാൻ ഇല്ലേ,, ഞാൻ മാത്രം സംസ്സാരിച്ചാൽ മതിയോ !!! അതോ എന്നെ തനിക്കു ഇഷ്ട്ടായില്ലേ !!! " " ഏയ്യ് അങ്ങനെ ഒന്നുമില്ല " " ഹ !! എന്നാ എന്തെങ്കിലും ഒക്കെ സംസാരിക്കടോ,,, തന്റെ ഇഷ്ട്ടങ്ങൾ, ആഗ്രഹങ്ങൾ ഒക്കെ ഞാനും അറിയട്ടെ ".. " അങ്ങനെ പ്രേത്യേകിച്ചു ആഗ്രഹങ്ങൾ ഒന്നുമില്ല, പിന്നെ ഉള്ള ജോലി കളയരുത് എന്നൊരു ആഗ്രഹം ഉണ്ട്, ".. " താൻ അധികം സംസ്സാരിക്കാത്ത ആളാണല്ലേ,, ഞാനും അങ്ങനെ തന്നെയാ,, പക്ഷെ അതിനുകൂടി ചേർത്ത് അനിയൻ ആക്റ്റീവ് ആണ്.. " " ഉം " " എന്നാ ശെരി എല്ലാം തീരുമാനിച്ചു വിളിക്ക് ട്ടോ " മറുപടിയായി ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു.. " അതെ അരുണേട്ടാ,,, " അരുൺ തിരിഞ്ഞുനോക്കി.. " എന്താ !!! എന്താ വിളിച്ചേ,, അപ്പൊ ഇഷ്ട്ടായി ല്ലേ..... " ഒരു കള്ളച്ചിരിയോടെ അരുൺ ചോദിച്ചപ്പോൾ നാണംകൊണ്ട് അനു തലതാഴ്ത്തി.. അരുൺ അവളെത്തന്നെ കുറച്ചു നേരം നോക്കിനിന്നു... " അല്ല !! എന്തിനാ വിളിച്ചേ,, എന്തേലും പറയാൻ ഉണ്ടോ !! " " ഉണ്ട് അരുണേട്ടാ,, " ഇച്ചിരി ഗൗരവത്തോടെ ഉള്ള അനുവിന്റെ മറുപടി അരുണിനെ തെല്ലൊന്ന് ആശങ്കപ്പെടുത്തി... " എന്താടോ,, എന്തെങ്കിലും പ്രോബ്ലം ഉണ്ടോ !!! " " ഏയ്യ് , ഇല്ല ഏട്ടാ, എനിക്ക് താഴെ ഒരു അനിയത്തി കൂടി ഉണ്ട്, അവൾക്ക് ഏട്ടന്റെ അനിയനെ ഒരുപാട് ഇഷ്ട്ടാണ്,, പക്ഷേ വീട്ടിൽ അറിയില്ല,, ഏട്ടന്റെ അനിയൻ ആണെന്ന് കഴിഞ്ഞ ദിവസം ആണ് മനസ്സിലായത്.. അവര് തമ്മിൽ കോൺടാക്ട് ഉണ്ട്, മെസ്സേജ് ഒക്കെ അവള് എന്നേ കാണിക്കും. ശെരിക്കും ഏട്ടനെപ്പോലെ അവനും ഒരു പാവമാ ല്ലേ.... അമൃത,,, അതാണ് പേര്.. " അരുൺ ഒന്ന് ഞെട്ടി,, ഈശ്വരാ !!ഇനി അമ്മു ഇവളുടെ അനിയത്തി ആണോ,, മനസ്സിൽ ചിന്തിച്ച കാര്യം മടിച്ചു ആണെങ്കിലും അരുൺ ചോദിച്ചു... " അമൃത !!! അമൃത നിന്റെ അനിയത്തി ആണോ !!! " " അതേ ഏട്ടൻ അറിയോ !!! " അരുൺ കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന സംഭവം അവളോട്‌ പറഞ്ഞു...... " ആഹാ എന്നിട്ടാണോ !!! പരസ്പരം തുറന്ന് പറയാത്ത പ്രണയം എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ ശെരിക്കും കണ്ടു 😁... എന്തായാലും അവളിപ്പോ എത്തും ഇതിനുകൂടി ഒരു തീരുമാനം ഉണ്ടാക്കിയിട്ട് പോകാം ല്ലേ ഏട്ടാ.. " " അതെ രണ്ടിന്റെയും മുഖത്തെ ചമ്മൽ കണ്ടിട്ട് പോകാം " ••••••••••••••••••••••• വീടിനുള്ളിലേക്ക് കേറി വരുന്ന അമ്മുവിനെ കണ്ട് അനിൽ ഒന്ന് ഞെട്ടി അവളെ നോക്കി... " അമ്മു താനെന്താ ഇവിടെ " " ആഹാ !! നിങ്ങള് തമ്മിൽ അറിയോ ! ഇതാണ് ഞങ്ങളുടെ ഇളയമോള്,, അമൃത "... അത് കേട്ടതും ഞെട്ടി അവളുടെ മുഖത്തേക്ക് അവൻ നോക്കി. അമൃത അവനുനേരെ ഒരു പുഞ്ചിരി നൽകി അനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.. " ദേണ്ടടി നിന്റെ ചെക്കൻ " അനു അമൃതയുടെ ചെവിയിൽ പറഞ്ഞപ്പോൾ അവളുടെ മുഖം എന്തോപോലെ ആയി.. " എന്താ മോളെ ഒരു സ്വകാര്യം പറച്ചിൽ " അനിലിന്റെ അമ്മയാണ് ചോദിച്ചത്.. " ഏയ്യ് ഒന്നുല അമ്മേ... " " അച്ഛാ എനിക്കൊരു കാര്യം പറയാൻ ഉണ്ട് " " എന്താ അനു,, " " എന്റെ കാര്യം അല്ല,, അമ്മുവിന്റെ കാര്യം ആണ് " എല്ലാരും ആകാംഷയോടെ അനുവിന്റെ മുഖത്തേക്ക് നോക്കി,, അമ്മു അനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി... അത് കാര്യമാക്കാതെ അനു പറഞ്ഞു തുടങ്ങി... " അമ്മുവിന് അനിലിനെയും അനിലിന് അമ്മുവിനേം ഇഷ്ട്ടാണ്,, പക്ഷേ രണ്ടുപേരും പറഞ്ഞിട്ടില്ല ഇഷ്ട്ടാണെന്ന്, ഇവരുടെ കാര്യം കൂടി തീരുമാനിച്ചൂടെ ഇന്ന് " എല്ലാരും രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കി,, എന്താണ് കേട്ടതെന്ന് വിശ്വാസം വരാതെ രണ്ടുപേരും മുഖത്തോടുമുഖം നോക്കി... അനിലിന്റെ അമ്മ മൂക്കത്ത് വിരൽ വെച്ച് രണ്ടിനെയും ഒരു ചിരിയോടെ നോക്കി.. " ഇതാണോ മോനെ നിന്റെ അമ്മു "... അനിലിന്റെ അമ്മയുടെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ അമ്മുവിന്റെ മുഖം പെട്ടെന്ന് അമ്മയിലേക്ക് നീണ്ടു... "ദേ വിളറിയ രണ്ടിന്റെയും മുഖം കാണാൻ നല്ല ചന്തം ഉണ്ട് ല്ലേ അമ്മേ " അരുൺ പറഞ്ഞു കഴിഞ്ഞതും ഒരു ചെറു പുഞ്ചിരിയോടെ അമ്മ എഴുന്നേറ്റു അണുവിന്റെയും അമ്മുവിന്റെയും അടുത്തേക്ക് ചെന്നു, രണ്ടു പേരെയും തന്റെ രണ്ടു സൈഡിലും നിർത്തി. അവരുടെ മുടിയിൽ അമ്മയൊന്നു തഴുകി.... " രണ്ടുപേരെയും ഞാൻ കൊണ്ടുപോക്കോട്ടേ,, മരുമക്കൾ ആയിട്ടല്ല മക്കളായിട്ട് തന്നെ ക്ഷണിക്കുവാണ്. " " രണ്ടു മക്കളെയും ഒരു വീട്ടിലേക്ക് കെട്ടിച്ചു വിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ..അവരുടെയും ആഗ്രഹം അതായിരുന്നു.... " " അതെ,,, പക്ഷേ ഇത് വല്ലാത്തൊരു പെണ്ണുകാണൽ ആയിപോയി,,, ചേട്ടന്റെ പെണ്ണുകാണൽ വരെ കാത്തിരിക്കേണ്ടിവന്നു ല്ലേ അനിയന് ഇഷ്ട്ടപെട്ട പെണ്ണിന് തിരിച്ചും ഇഷ്ട്ടം ഉണ്ടെന്ന് മനസ്സിലാക്കാൻ ല്ലേ,,, " അപ്പോഴേക്കും അമൃതയുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി.... " അയ്യേ !! മോള് കരയുവാ,,, എന്താ അമ്മു ഇത് സന്തോഷിക്കുവല്ലേ വേണ്ടത്..... " " സന്തോഷം കൊണ്ടാണ് അമ്മേ,,, " " അതെന്താ മോളെ ഇത്ര സന്തോഷം,, ആട്ടെ എത്ര നാളായി ഇത് തുടങ്ങിയിട്ട്, എന്താ രണ്ടു പേർക്കും ഒരുപോലെ ഇഷ്ടം തോന്നാൻ കാരണം " അമ്മു അവന്റെ അമ്മയേ ഒന്ന് നോക്കി.. " മോള് പറഞ്ഞോ,, ഞങ്ങളും അറിയട്ടെ "" " അല്ലെങ്കിലും ചേട്ടായിയെ പോലൊരാളെ ആരാ അമ്മേ ആഗ്രഹിക്കാത്തത്, കോളേജിൽ റാഗിങ്ങിൽ നിന്ന് രക്ഷിച്ചപ്പോൾ മുതൽ ഞാൻ ശ്രെദ്ധിച്ചിരുന്നു. പിന്നെപ്പോഴോ നല്ല സുഹൃത്തുക്കൾ ആയിമാറി,, പലപ്പോഴും ഞങ്ങളുടെ സംസാര വിഷയം അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ആയിരിക്കും," " പലപ്പോഴും അമ്മയുമായി വഴക്കിട്ടു കോളേജിൽ ചെല്ലുമ്പോൾ ചേട്ടായിയും എന്നെ വഴക്ക് പറയാറുണ്ട് അമ്മയോട് വഴക്കിട്ടതിനു,, ഒരേട്ടന്റെ സ്നേഹവും കരുതലും സ്നേഹവും ഒക്കെ ഞാൻ കുറച്ചു നാളുകൾ കൊണ്ട് ചേട്ടായിടെ അടുത്ത് നിന്ന് ഞാൻ അറിഞ്ഞിരുന്നു.. പഠനം ഒക്കെ കഴിഞ്ഞു പെട്ടന്നോരിസം ജോലിയായ് ദുബായിക്ക് പോകുവാണ് എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നിയെങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നെങ്കിലും ഒന്നിക്കുമെന്ന്,, അത്രയ്ക്കും പ്രണയിച്ചു പോയിരുന്നു അമ്മേ...... " അനിലിനും എന്തൊക്കെയോ സംസ്സാരിക്കണം എന്നുണ്ടായിരുന്നു, സന്തോഷം കൊണ്ട് അവന്റെ മനസ്സും നിറഞ്ഞിരുന്നു..... " ഇനി മോളെന്തിനാ കരയുന്നത്,, പ്രണയത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ ആർക്കും പിരിക്കാൻ പറ്റില്ല മോളെ.. " " അല്ല അനിലിതുവരെയൊന്നും മിണ്ടിയില്ലല്ലോ, ഇത്രയുംനേരം ജോലിയും ദുബായിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞോണ്ടിരുന്ന ആള് ഇപ്പൊ മൗനം " അമൃതയുടെ അച്ഛൻ അത് പറയുമ്പോൾ എല്ലാരും ചിരിക്കുമ്പോൾ അനിൽ നോക്കിയത് അമ്മുവിന്റെ മുഖത്തേക്ക് ആയിരുന്നു.. " എന്ന ഇതങ്ങു ഉറപ്പിക്കാം രണ്ട് പേരുടെയും ഒന്നിച്ചു ഒരേ പന്തലിൽ ആയിക്കോട്ടെ ല്ലേ,,, മക്കൾക്ക് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ " ഇല്ല എന്ന അർഥത്തിൽ എല്ലാരും അച്ഛനെ നോക്കി.. എല്ലാം വാക്കാൽ പറഞ്ഞുറപ്പിച്ചു അവിടുന്ന് ഇറങ്ങുമ്പോൾ അരുണും അനിലും തിരിഞ്ഞു നോക്കി കണ്ണടച്ച് കാണിക്കുമ്പോൾ രണ്ടുപേരും അവിടെ നിന്ന് അവരെനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. നല്ലൊരു പാർട്ണറെ കിട്ടിയ സന്തോഷത്തോടെ അരുണും തന്റെ പ്രണയം സാഫല്യമായാ സന്തോഷത്തിൽ അനിലും യാത്ര തുടങ്ങുമ്പോൾ പുതിയൊരു ജീവിതം അവരും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു... °°°°°°°°°°°°°°°°°°°°°°°°°° ശുഭം രചന - കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
"സനൂപേട്ടാ ഞാനൊരു കാര്യം പറയട്ടെ ....ന്നോട് ദേക്ഷ്യം പിടിക്കരുത് ട്ടാ " ഒരു ചെറിയ പനിക്കോളുണ്ടെന്നു കേറി വന്നപ്പോ പറഞ്ഞതിന് ഒരു കുപ്പി വിക്സ് മുഴുവനുമിട്ട് ആവി പിടിപ്പിച്ചപ്പോളെ തോന്നിയിരുന്നു ...എന്താ ഇത്രേ സ്നേഹം ന്ന് ....സനൂപോർത്തു ... ജലദോഷമില്ലെങ്കിലും മൂക്കടഞ്ഞ പോലുള്ള ശബ്ദം കാണിച്ചു തളർന്ന സ്വരത്തിൽ ഒന്നു മൂളി അവൻ "അല്ലെങ്കി വേണ്ട ഏട്ടനുറങ്ങിക്കോ എന്തായാലും വയ്യാതെ വന്നതല്ലേ ഇനി ഞാനായിട്ട് മൂഡ് കളയുന്നില്ല " ഞാൻ ഏട്ടന്റെ നെറ്റിയിലൊരുമ്മ കൊടുത്ത്‌ മെല്ലെ മുടിയിൽ വിരലോടിച്ചു .. മനസ്സിൽ ഒരു കുഞ്ഞുസങ്കടം വളർന്ന് ചങ്കോളം എത്തി നിൽപ്പുണ്ട് പക്ഷേ ഇപ്പൊ പറയണ്ട...വയ്യാതെ വന്നതല്ലേ രണ്ടുവീട്ടുകാർക്കും ഇഷ്ടപ്പെട്ടു നടത്തിയ കല്യാണം ... പറഞ്ഞു വച്ചു ആറുമാസത്തിനു ശേഷമാണു നടത്തിയത് . ബാങ്കിൽ ജോലിയുള്ള സനൂപേട്ടനും ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി സവിതയും അമ്മയും മാത്രമാണ് വീട്ടിൽ അച്ഛൻ നാട്ടിലില്ല ... ആലോചന വന്നപ്പോഴേ ...കല്യാണത്തിന് ശേഷവും അഞ്ജലി പഠിച്ചോട്ടെ എന്ന അഭിപ്രായത്തിൽ അവർക്കും എതിരൊന്നും ഇല്ലായിരുന്നു .. കല്യാണം കഴിഞ്ഞതിനു ശേഷം രാവിലെ എഴുന്നേറ്റ് എല്ലാവർക്കുമുള്ള ഭക്ഷണം ഒരുക്കി വക്കാൻ അമ്മയും സഹായിക്കും ...ബാങ്കിൽ പോകുന്ന വഴിക്ക് സനൂപേട്ടൻ എന്നെ എന്റെ കോളേജിൽ വിട്ട് സവിതയെ അവൾടെ കോളേജിലും വിട്ടിട്ടാണ് പോകുക..മടക്കം എല്ലാവരും പലവഴിക്കാണ്‌. കല്യാണം കഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞല്ലോ എന്നാരെങ്കിലും ചോദിക്കുമ്പോൾ അമ്മയാണ് മറുപടി കൊടുക്കാറ് ഇക്കൊല്ലം കൂടി കഴിഞ്ഞാൽ അവൾടെ പഠിപ്പ് കഴിയില്ലേ എന്നിട്ടാവാം ന്ന് ... ശരിക്കും പറഞ്ഞാൽ ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ ജീവിതം..ഇതു വരെയും സ്വന്തം വീടായി തന്നെയാണ് തോന്നിയിട്ടുള്ളതും പെരുമാറിയിട്ടുള്ളതും .....പക്ഷേ പലപ്പോഴും ഒരു വേർതിരിവ് എന്നിലും സവിതയിലും അമ്മ കാണിക്കുന്നുണ്ടോ എന്നൊരു സംശയം ... ഓർത്തോർത്തു കിടന്നപ്പോളേ ഒരു നോവ് കണ്ണിൽ....പതിയെ കണ്ണ് തുടച്ചു നോക്കിയപ്പോൾ കുഞ്ഞുങ്ങളെ പോലെ ഏട്ടനുറങ്ങി കിടക്കുന്നു എന്റെ കൈ കൂട്ടിപിടിച്ചു കൊണ്ട് ... രാത്രിയിലെപ്പോഴോ അടുപ്പിനരികെ നിൽക്കുംപോലെ ചുട്ടുപൊള്ളുന്ന ചൂട് തോന്നിയാണ് ഞാനെഴുന്നേറ്റത് .. തൊട്ടുനോക്കിയതേ കൈ പിന്നോട്ട് വലിച്ചു ...നന്നായി പനിക്കുന്നുണ്ട് ... പിന്നെ തട്ടി വിളിച്ചു മരുന്നും കൊടുത്തു രാത്രി മുഴുവൻ നെറ്റിയിൽ തുണി നനച്ചിട്ടും പനി നോക്കിയും ഒന്നു മയങ്ങിയപ്പോഴേക്കും നേരം വെളുത്തതറിഞ്ഞില്ല.... രാവിലെ ആറുമണിയായപ്പോഴേ അമ്മ വന്നു വിളിച്ചു . പനിയൊക്കെ പോയി വിയർപ്പിൽ കുളിച്ചു ക്ഷീണത്തിൽ കിടക്കുന്ന സനൂപേട്ടനെ ഒന്നു നോക്കി മെല്ലെ ഞാനെഴുന്നേറ്റു മുടി വാരിക്കെട്ടി .....കണ്ണ് തുറക്കാനേ പറ്റുന്നില്ല .... "മോളേ ഉമ്മറത്തൂന്ന് ആ പാൽക്കുപ്പി എടുത്തിട്ട് പോരെ " അമ്മ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും ഉറക്കക്ഷീണത്താൽ പുളിക്കുന്ന കണ്ണൊക്കെ തിരുമ്മി ഒരു വിധം പല്ലൊക്കെ തേച്ചു പാൽക്കുപ്പിയും കൊണ്ട് ചെല്ലുമ്പോളേക്കും അമ്മയുടെ രണ്ടു വിളി വന്നു.. ചായക്കുള്ള വെള്ളം അടുപ്പത്തേക്ക് വക്കുമ്പോ പുട്ടിന് തേങ്ങ ചിരകുന്ന അമ്മയുടെ മുഖത്തു തെളിച്ചം പോരാ.. ഒന്നും മിണ്ടാൻ പോയില്ല ..അല്ലെങ്കിലും നേരം വൈകിയതെന്റെ തെറ്റല്ലേ .. വേഗം വേഗം പണികളൊക്കെ ഒരുക്കുന്നതിനിടയിൽ അമ്മയെ ഒന്നു നോക്കിയപ്പോൾ ഇപ്പോളും മുഖത്തു വൈകി വന്നതിന്റെ അസ്വസ്ഥത കാണാം .. ഞാനും സവിതയും രണ്ടോ മൂന്നോ വയസ്സിനുള്ള വ്യത്യാസമേയുള്ളൂ പക്ഷേ അവളിനിയും എണീറ്റില്ല... കോളേജിൽ പോകാൻ വേണ്ടി ഒരുങ്ങാനായി മുറിയിൽ വന്നപ്പോളേക്കും സനൂപേട്ടൻ എഴുന്നേറ്റിരുന്നു ... "ഞങ്ങൾ ബസിൽ പൊയ്ക്കോളാം...ഏട്ടനിന്ന് ലീവെടുക്ക്, നല്ല ക്ഷീണമുണ്ട് മുഖത്തു ..കണ്ണൊക്കെ കണ്ടോ " "പോടീ പെണ്ണേ ഇതൊക്കെ ചെറിയൊരു പനിയല്ലേ ... നീയെന്നെ സൂക്കേടുകാരനാക്കല്ലേ...ഞാനിന്ന് ലീവാണ് പക്ഷേ നിങ്ങളെ കൊണ്ട്പോയാക്കി തരാം " പറഞ്ഞു തീർന്നതും എന്നെയേട്ടൻ വലിച്ചടുപ്പിച്ചു "എന്താ എന്റെ കുട്ടീടെ മുഖത്തൊരു സങ്കടം ..ഇന്നലെ വയ്യാത്തോണ്ടാ മിണ്ടാതിരുന്നേ....ഇപ്പൊ പറയ് " "അയ്യടാ മോനേ ..ഒന്നൂല്ല്യ ...അല്ലെങ്കി തന്നെ നേരം വൈകി , ഞാൻ പോയി കുളിക്കട്ടെ ..." ഏട്ടനെ തള്ളി മാറ്റി ഞാൻ ബാത്ത് റൂമിലേക്ക് കയറുമ്പോഴേക്കും എന്റെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു ... ചിലപ്പോ എന്റെ തോന്നലാകാം ..പക്ഷേ വീട്ടിൽ നിന്നോ കൂട്ടുകാരിൽ നിന്നോ എനിക്കൊരു ഫോൺ വന്ന് മിണ്ടാൻ തുടങ്ങുമ്പോഴേക്കും അമ്മയുടെ മുഖം മാറും. ഇഷ്ടപ്പെട്ട ഡ്രസ്സിട്ടു വീട്ടീന്നിറങ്ങുമ്പോളെക്കും പറയും അതിന്റെ കഴുത്തൊക്കെ വല്ലാതെ ഇറങ്ങിയിട്ടാണ് മാറിയിടാൻ ..അതേ ചുരിദാർ നാല് ദിവസം കഴിഞ്ഞു സവിത ഇട്ടു പോകുമ്പോൾ നന്നായിരിക്കുന്നല്ലോ എന്നും പറയുന്ന കേൾക്കാം .. രാവിലെ ഞാനെഴുന്നേൽക്കാൻ വൈകിയാൽ അമ്മ അന്നത്തെ ദിവസം ഒരു വാശി പോലെ എല്ലാ പണിയും തനിയെ ചെയ്യും ..എന്നാൽ അനിയത്തി എഴുന്നേറ്റ് കുളിയും ഒരുങ്ങലും എല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് എത്തിനോക്കി ചായയായോ അമ്മേ എന്നാണ് ചോദ്യം... വീട് അടിച്ചു തുടക്കാൻ വൈകിയാൽ വയ്യാത്ത അമ്മ പോയി ചൂലെടുക്കും പിന്നെ ഞാനെത്രേ ചോദിച്ചാലും ചൂല് തരില്ല ...അനിയത്തി അവിടിരുന്ന് ടീവി കാണുന്നുണ്ടെങ്കിലും അവളോടൊന്ന് ചോദിക്കുകയേ ഇല്ല ...അവൾ തിരിച്ചും ... ഒന്നും മറുത്തു പറയാറില്ല എങ്കിലും എന്തിനേ എന്നോടിങ്ങനെ പെരുമാറുന്നേ എന്നോർക്കുമ്പോ സങ്കടം മഴയിരമ്പി വരുമ്പോലെ ആർത്തലച്ചു വരും ... പലപ്പോഴും അവൾക്കും ഞാനൊരു വേലക്കാരിയാണോ എന്ന് തോന്നാറുണ്ട് ....സനൂപേട്ടനോടത് പറയാതെ പലപ്പോഴും വിഴുങ്ങും എന്തിനാ വെറുതെ ഒരു മുഷിച്ചിലുണ്ടാക്കുന്നത് ... ചായ കുടിച്ചു ഗ്ലാസ് കഴുകാൻ നടന്നപ്പോൾ ഏട്ടന്റെ മുഖത്തു നോക്കി അമ്മ ചോദിക്കുന്നത് കേൾക്കാം .. "നിനക്കെന്തു പറ്റി...മുഖമാകെ വല്ലാതിരിക്കുന്നല്ലോ " "ആ ചെറിയൊരു പനി ഇന്ന് ബാങ്കിൽ പോണില്ല ഇവരെ കോളേജിൽ വിട്ട് ഞാനിങ്ങു വരും " "ഞാനറിഞ്ഞില്ലല്ലോ...എന്നോടാരും പറഞ്ഞും ഇല്ലാ " അമ്മയെന്നെ കണ്ണൊന്നു കൂർപ്പിച്ചു നോക്കി തുടർന്നു "ഇന്ന് അഞ്ജലി പോകണ്ട അവന് വയ്യാതിരിക്കല്ലേ ഒരൂസം പോയില്ലെങ്കിലും ഒന്നും ഉണ്ടാവാൻ പോണില്ല " രണ്ടു മൂന്നു ദിവസമായി കഷ്ടപ്പെട്ട് തയ്യാറാക്കിയ അസൈൻമെന്റ് കടലാസുകൾ എന്നെ നോക്കി ചിരിച്ചു...ഇന്നാണ് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം .. അപ്പോഴേക്കും ഏയ് അതൊന്നും സാരല്ല്യ അവള് പൊക്കോട്ടെ എന്ന് സനൂപേട്ടൻ പറയുന്നത് കേട്ടതോടെ ശ്വാസം നേരെ വീണു ... "വരുമ്പോ ആ ടൈലറുടെ അടുത്തു എന്റെ ബ്ലൗസ് തയ്‌ക്കാൻ കൊടുത്തത് വാങ്ങി വരണേ മോളേ മറക്കല്ലേ ഞായറാഴ്ചത്തെ കല്യാണത്തിനിടാനുള്ളതാണ് " ഇറങ്ങാൻ നേരം അമ്മയെന്നോട് പറഞ്ഞതിന് ഞാൻ തലയാട്ടി .. "ശ്രെദ്ധിക്കണേ സനൂപേട്ടാ ...കഞ്ഞി ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട് അത് കുടിക്കാൻ മറക്കരുത് ചെന്നിട്ട്.... എന്നിട്ട് മരുന്ന് കഴിച്ചാൽ മതി " വണ്ടിയിൽ നിന്നിറങ്ങാൻ നേരം ഏട്ടനെ നോക്കി ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ കണ്ണിറുക്കി കാണിക്കുന്ന ആളെ ഞാൻ അരിശത്തോടെ നോക്കി ... തയ്യാറാക്കിയ പേപ്പറുകളിലെ തെറ്റ് തിരുത്തലും അതിനുള്ള ഓട്ടവുമായി അമ്മ പറഞ്ഞേല്പിച്ച കാര്യം ഓർമ്മ വന്നത് , മടങ്ങി വന്ന് മുറ്റത്തു കാൽ കുത്തിയപ്പോഴായിരുന്നു... " ഒന്ന് സവിയെ വിളിച്ചു പറയോ അമ്മേ ഞാനത് വിട്ടുപോയി " എന്നോടൊന്നും മിണ്ടാതെ അമ്മയകത്തേക്ക് കയറിപ്പോയി നീട്ടിയൊരു മൂളലോടെ ... വിഷമം തോന്നിയെങ്കിലും പുറത്തു കാണിക്കാതെ ഞാനകത്തേക്ക് ചെന്നു ... "ആഹാ പനിയൊക്കെ മാറിയോ ന്റെ മോന്റെ ..കമ്പ്യൂട്ടറും പിടിച്ചു ഇരിപ്പാണല്ലോ ..." "വന്നോ ...വേം തുണിയൊക്കെ മാറി , പോയി ന്റെ കുട്ടി ആ കയ്യോണ്ട് ഒരു ഗ്ലാസ്സ് ചായയിട്ടു വന്നേ " ഞാൻ ഡ്രസ്സ് മാറാൻ തുടങ്ങിയതും എന്റടുത്തു വന്ന് മുഖം പിടിച്ചുയർത്തി.ചുവന്നു തുടുത്ത എന്റെ മൂക്കിൻ തുമ്പിൽ മൂക്ക് മുട്ടിച്ചു ചോദിച്ചു .. "എന്താടോ സങ്കടം ...രാവിലെ ചോദിച്ചപ്പോളും ഒന്നൂല്ല്യാന്നാണ് ഉത്തരം ...എന്താ കാര്യം അത് പറഞ്ഞിട്ട് പോയാ മതി " "ഇയ്ക് ന്റെ വീട്ടിലൊന്നു പോണം ..അമ്മേനെ ഒന്നു കാണാൻ തോന്നണു സനൂപേട്ടാ ..വേറൊന്നുമില്ല " "അതൊന്നുമല്ല ഉള്ളിലുള്ള സങ്കടം നീ പറ എന്നാലല്ലേ എനിക്കത് തീർക്കാൻ പറ്റൂ " നിർബന്ധമേറിയപ്പോൾ ഞാനെല്ലാം പറഞ്ഞു ... എല്ലാം കേട്ടതിനു ശേഷം ഇടമുറിയാതെ പെയ്‌തൊലിക്കുന്ന എന്റെ കണ്ണുകളിൽ ചുണ്ടൊപ്പി സാരല്ല്യാ വിഷമിക്കേണ്ട എന്നു പറഞ്ഞു കേട്ടപ്പോളെക്കും ഞാനേട്ടന്റെ നെഞ്ചിലേക്ക് മുഖമമർത്തി തേങ്ങി ... സവിയെത്തിയില്ല അതിനു മുൻപേ അമ്മ വന്ന് സനൂപേട്ടനെ വിളിക്കുന്നതും കേട്ടാണ് ഞാൻ അടുക്കളയിലേക്ക് കയറിപോയത് ....വൈകുന്നേരത്തെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിൽ ഞാനവിടെ എത്തിനോക്കാൻ പോയില്ല ... അമ്മ വിളിച്ചത് കേട്ട് എന്തിനെന്ന് ചോദിച്ച സനൂപിനെ അരികെ പിടിച്ചിരുത്തി മരുമകളുടെ മറവിയെപ്പറ്റിയും രാവിലെ എഴുന്നേൽക്കാനുള്ള മടിയെ പറ്റിയും വഴക്കൊന്നുമുണ്ടാക്കണ്ട എന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ അമ്മയോട് സനൂപ് ഒരു ചോദ്യമേ ചോദിച്ചുള്ളൂ .. "അമ്മേ സവിയും അഞ്ജലിയും തമ്മിലുള്ള വ്യത്യാസമെന്താണ് .. അമ്മ കരുതും പോലെ അവൾ മനഃപൂർവം വൈകിയെണീൽക്കുന്നതല്ല ...പലരാത്രികളിലും അവൾക്ക് പഠിക്കാനും ചെയ്തു തീർക്കാനായി പ്രൊജക്റ്റ് വർക്കുകളും ഉണ്ടാവും എന്നാൽ എല്ലാ ജോലിയും കഴിഞ്ഞു വന്നേ അവളതിന് ഇരിക്കാറുള്ളു ... ഇന്നലെയാണെങ്കിൽ അവളൊരു തരി പോലും ഉറങ്ങിയിട്ടില്ല എന്റെ പനി കാരണം .." "മോനേ ഞാൻ ...." വാക്കുകൾ കിട്ടാതെ അമ്മ തപ്പിത്തടഞ്ഞു ...അതേ ശരിയാണ് പഠിക്കാനുണ്ടെന്നു സവി പറയുമ്പോളേക്കും താനവളെ പറഞ്ഞയക്കും ....വീട്ടുജോലികൾ മകളെ കൊണ്ട് ചെയ്യിപ്പിക്കാത്തതു നാളെ വേറൊരു വീട്ടിൽ ചെന്നാൽ അവളും ഇങ്ങനെ ജോലിയെടുക്കേണ്ടതല്ലേ അപ്പൊ സ്വന്തം വീട്ടിലെങ്കിലും വിശ്രമിച്ചോട്ടെ എന്ന സ്വാർത്ഥതയാണ് ..തെറ്റ് തന്റെ ഭാഗത്തു തന്നെയാണ് പലപ്പോഴും ... അമ്മയുടെ ചിന്തിയിലാണ്ട മുഖം നോക്കി സനൂപ് തുടർന്നു ... "ഞാൻ പറയുന്നത് കൊണ്ട് അമ്മക്ക് വിഷമമോ ദേക്ഷ്യമോ തോന്നരുത് മരുമകളെയും മകളായി കണ്ടു കൂടെ...അവളും ഒരു മകളല്ലേ ...നാളെ നമ്മുടെ സവിയ്ക്കും ആ ഭാഗ്യം കിട്ടാനായി ...മകന്റെ ഭാര്യ എല്ലാ ജോലികളും ചെയ്യട്ടെ എന്ന് ചിന്തിക്കുന്ന അമ്മയല്ല എന്റമ്മയെന്നു കാണിക്കാനെങ്കിലും ..." പറഞ്ഞുതീർന്നു അമ്മയുടെ മുഖത്തു നോക്കിയപ്പോൾ കണ്ടു അമ്മയുടെ കൺകോണുകളിൽ ഒരു നീർതുള്ളിത്തിളക്കം .. "ശോ ...അമ്മ ആ ഡ്രൈ വാഷിനു കൊടുത്ത സാരി വാങ്ങാൻ പറഞ്ഞത് ഞാൻ മറന്നു പോയി ഏട്ടനൊന്നു പോയി വാങ്ങി വരണേ .." അകത്തേക്ക് കയറി വന്ന അനിയത്തി പറഞ്ഞതും അവൻ അമ്മയുടെ മുഖത്തു നോക്കി ... "കണ്ടോ ഇതല്ലെ അഞ്ജലിക്ക് പറ്റിയതും ..ഇനിയിപ്പോ രണ്ടും ഞാൻ പോയി വാങ്ങി വരാം അപ്പൊ പ്രശ്നം തീർന്നില്ലേ ...സ്വന്തം വീട്ടിലേക്ക് പോയാൽ പോലും രണ്ടു ദിവസത്തിനുള്ളിൽ അവൾ ഓടിവരുന്നത് വയ്യാത്ത അമ്മ എല്ലാ ജോലികളും തനിയെ ചെയ്യണ്ടേ എന്നോർത്തിട്ടാണ് അമ്മയത് മറക്കരുത് ..." അതും പറഞ്ഞു അവൻ അകത്തേക്ക് കയറി പോകുമ്പോളേക്കും അമ്മയുടെ കണ്ണിലെ തിരിച്ചറിവിന്റെ നീർതുള്ളിത്തിളക്കം താഴേക്കടർന്നിരുന്നു ... പുറത്തേക്ക് പോകാനായി ഒരുങ്ങി വന്ന സനൂപേട്ടൻ കണ്ടു കാണണം ..എന്നെയും കെട്ടിപിടിച്ചു നിൽക്കുന്ന അമ്മയെയും എന്താണെന്നു മനസിലാകാതെ തിരിച്ചും കെട്ടിപിടിക്കുന്ന എന്നെയും .... "എന്താ അമ്മയും മോളും കൂടി ഒരു നാടകം ...." ഒന്നുമറിയാത്ത പോലുള്ള സനൂപിന്റെ ചോദ്യത്തിന് അമ്മയാണ് മറുപടി പറഞ്ഞത് .. "നീ തന്നെക്ക് പോകണ്ട എന്റെ മോളെ കൂടി കൂട്ടിക്കോ ... ഒന്ന് കറങ്ങി വാ രണ്ടാളും ...വരുമ്പോളേക്കും ചോറും കറിയൊക്കെ ഞങ്ങളൊരുക്കാം.... " സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തൂവിയത് കൊണ്ടാകണം മുൻപിലുള്ളതൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല ... "നിന്റെ സങ്കടമൊക്കെ ഞാൻ മാറ്റിയേ ...മറക്കണ്ട എന്റെ പനിയൊക്കെ മാറി " വണ്ടിയിലേക്ക് കയറുമ്പോൾ കള്ളൻ ചെവിയിൽ പതുക്കെ പറഞ്ഞത് കേട്ടതും തുടയിലൊരു നുള്ളു കൊടുത്തു ഞാൻ .... എല്ലാ മരുമക്കളും ഒരു വീട്ടിലെ മകളാണെന്നും ഈ വീട്ടിലും അവൾ മരുമകളല്ല മകൾ തന്നെയായിരിക്കട്ടെ എന്നും ചിന്തിച്ചാൽ തന്നെ പകുതി പ്രശ്നങ്ങളൊഴിഞ്ഞു വീടുകളിൽ .... (അവസാനിച്ചു) കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
മഴ തകർത്തു പെയ്യുകയാണ് കാലാവസ്ഥയുടെ റെഡ് അലെർട്ടൂകൾ വരുന്നുണ്ട് കഴിവതും അത്യാവശ്യമില്ലാത്തവർ പുറത്തിറങ്ങാതിരിക്കുക മലയോര പ്രദേശങ്ങളിലെ യാത്ര ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയ മെസ്സേജുകളും വാർത്തകളും മൊബൈലുകളിലും ടി വി യിലും തുടരെ തുടരെ വരുന്നുമുണ്ട്.. എന്നിട്ടും ഇന്നത്തെ പുലർച്ചയിലെ തോരാ മഴയത്തു ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചാൽ ഒരു കുന്നിൻ മുകളിലേക്കുള്ള യാത്രയാണ്...... അവിടെയെന്താണ് എന്ന് ചോദിച്ചാൽ അതിനുത്തരം ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾ പറയും..... അതുകൊണ്ട് നിങ്ങൾക്ക് മനസിലാക്കുവാൻ വേണ്ടി രണ്ടു പേരുടെ കഥ പറയാം ഒരാൾ ദേവസ്യ ചേട്ടനെന്ന ഒരു ചായക്കടക്കാരനും മറ്റൊരാൾ റിട്ടയർ ആർമി ഉദ്യോഗസ്ഥൻ ബെഞ്ചമിൻ സാറും. ഇവരെക്കുറിച്ച് പറയാൻ കാരണം ഈ തോരാ മഴയത്തെ പുലർച്ചയിൽ ദേവസ്യ ചേട്ടൻ ചേട്ടന്റെ ചായക്കട തുറന്നിട്ടുണ്ടാകും അവിടെ ഈ സമയത്തു ബെഞ്ചമിൻ സർ ഒരു ചായയും കുടിച്ചുകൊണ്ട് ആ കടയുടെ ബെഞ്ചിലിരിപ്പുമുണ്ടാകും.... "ഇത്രയും കാലം മഴയത്തും വെയിലത്തും കിടന്നു അലഞ്ഞ നിങ്ങൾക്കിനിയെങ്കിലും കിടന്നുറങ്ങിക്കൂടെ".... "ചായ കുടിക്കാൻ ഏതോ പട്ടിക്കാട്ടിൽ പോയിട്ടുവേണോ"?? എത്ര ചായ വേണേലും ഞാൻ ഇട്ടു തരാം? എന്ന് ബെഞ്ചമിൻ സാറിന്റെ ഭാര്യ പറയുമ്പോൾ സാറ് ഒരു കൂസലുമില്ലാതെ ഒരു പുഞ്ചിരിയോടെമഴ കോട്ടും ധരിച്ചുകൊണ്ട് കാറിന്റെ കീയുമെടുത്തു പുറത്തേക്കിറങ്ങും.... എന്താ സർ മറുപടി പറയാത്തതെന്നു ചോദിച്ചാൽ അതിനു കൃത്യമായി ഒരു മറുപടി പറയുവാൻ ഇല്ലെന്നു തന്നെ പറയാം അല്ലെങ്കിൽ പറയുവാൻ ശ്രമിച്ചാൽ തന്നെ മറ്റൊരാൾക്ക്‌ മനസിലാക്കുവാൻ പാടുള്ള ഒരുപാട് സംഗതികൾ അതിലുണ്ടാകും എന്നതിനാലാണ്. ശരിക്കും പറഞ്ഞാൽ " ഒരു വൈബ് അനുഭവം ആണത് അതെങ്ങനെ മറ്റൊരാൾക്ക്‌ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ പറ്റും ബെഞ്ചമിൻ സാറിനു ആ വൈബു ഒന്നുകിൽ കുന്നിൻപുറത്തെ ഒറ്റപ്പെട്ട കടയോടാകാം അല്ലെങ്കിൽ ആവി പറക്കുന്ന ചെമ്പിലെ ദേവസ്യ ചേട്ടന്റെ ചായയോടാകാം അല്ലെങ്കിൽ ആ സമയത്തെ ഒറ്റപ്പെടലിനോടാകാം അതുമല്ലെങ്കിൽ ഇതെല്ലാം ചേർന്നിട്ടാകാം .... ഇനി ചായക്കടക്കാരൻ ദേവസ്യ ചേട്ടനാണെകിൽ അദേഹത്തിന്റെ മക്കൾ രണ്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥരാണ് സാമ്പത്തികമായി യാതൊരു പ്രശ്നവുമില്ലാത്തയാൾ അയാൾക്ക്‌ ഇത്രയും കഷ്ടപ്പെട്ട് ആ ചായക്കട ഈ മലയുടെ മുകളിലെ എണ്ണപ്പെട്ട ആൾക്കാർക്കുവേണ്ടി തുറക്കേണ്ട ഒരു കാര്യവുമില്ല. പക്ഷെ അദ്ദേഹം എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ കട തുറന്നിരിക്കും അതും ഒരു പക്ഷെ ബെഞ്ചമിൻ സാറിനെപ്പോലൊരു വൈബ് നു വേണ്ടി മാത്രമായിരിക്കാം .തന്റെ കടയിലിരുന്നു താനുണ്ടാക്കിയ ചായ ആസ്വദിച്ചു കുടിച്ചിരിക്കുന്നവരുടെ മുഖങ്ങൾ അതെന്നും കണ്ടില്ലെങ്കിൽ ദേവസ്യ് ചേട്ടനും അദ്ദേഹത്തിന്റെ ദിവസങ്ങളുടെ പൂർണത നഷ്ടമാകും....... അപ്പോൾ ഞാൻ പറഞ്ഞു വന്നത് കേവലം വാക്കുകളാൽ മാത്രം മറ്റൊരാൾക്ക്‌ പൂർണ്ണമായും മനസ്സിലാക്കി കൊടുക്കാൻ കഴിയാത്ത ഒരു തരം ഫീലിംഗ്സ്.അതു കാരണമാണ് ഈ കോരിച്ചൊരിയുന്ന മഴയത്തും കുന്നിൻ മുകളിലെ കടയിൽ ചായ ഉണ്ടാകുവാനും അതു കുടിക്കാൻ ആളുണ്ടാവാനും കാരണമാകുന്നൂ എന്നതാണ്. ഇപ്പോൾ ഞാൻ പറഞ്ഞ ചായക്കടയും ദേവസ്യ എന്ന ചായക്കടക്കാരനും ബെഞ്ചമിൻ സാറുമൊക്കെ എവിടെയാണന്നു ചോദിച്ചാൽ ഞാൻ പോകുന്ന ഈ കുന്നിൻ മുകളിൽ. തന്നെയാണ്...... അപ്പോൾ ഞാനും പോകുന്നത് ചായ കുടിക്കാനാണോ എന്ന് ചോദിച്ചാൽ അതല്ല എന്റെ ലക്ഷ്യം എനിക്കൊരാളെ കാണണം....അയാളെ കാണുന്നതിലാണ്‌ എന്റെ വൈബ് അതിനുമുൻപ് ഞാൻ ആരാണെന്നു ഇതുവരെ പറഞ്ഞിട്ടില്ലല്ലോ അതു പറയാം എന്റെ പേര് ആകാശ് എന്റെ വയസ്സ് ഇരുപത്തി മൂന്ന്.ഡിഗ്രി കഴിഞ്ഞിട്ട് നില്കുന്നു. ഇനി ബാംഗ്ലൂരിൽ ഒരു കോഴ്സ് ചെയ്യാൻ നോക്കുന്നുണ്ട്. ആ സമയമാണ് ബാംഗ്ലൂരിൽ നിന്നു പഠിക്കുകയായിരുന്ന എന്റെ നാട്ടുകാരി ദീപിക നാട്ടിലേക്ക് വരുന്നത്. കാണാനൊക്ക സൂപ്പർ. എന്റെ ഫ്രണ്ട്‌സ് ഒക്കെ അവളുടെ കട്ട ഫാൻ ആയിരുന്നു.മാത്രമല്ല അവൾ നല്ലൊരു ബാഡ്മിന്റൺ പ്ലയെർ ആയിരുന്നു. അത്കൊണ്ട് തന്നെ അവൾ കളിക്കാൻ പോകുന്ന സ്റ്റേഡിയത്തിലൊക്കെ ഞങ്ങളും പോകുന്നതും പതിവായിരുന്നു. കോർട്ടിൽ കളികഴിഞ്ഞു വിയർത്തു തളർന്നു നിൽക്കുന്ന അവളെ കാണാൻ ഭയങ്കര രസമാണ്..... അങ്ങനെയിരിക്കവേ ഒരു ദിവസം റോഡിലൂടെ വരുമ്പോൾ അവൾ ഒരു ചുവപ്പ് സ്കൂട്ടിയിൽ എതിരെ വരുന്നു. അവളെയൊന്നു ഇമ്പ്രെസ്സ് ചെയ്യാനെന്താ വഴി എന്ന് ആലോചിച്ചു വരുമ്പോഴാണ്‌... അവൾ എതിരെ വന്നതും സ്കൂട്ടി നിർത്തി ഇങ്ങോട്ട് കയറി കഴിഞ്ഞ കളി കാണാൻ വന്നിരുന്നോ എന്ന് ചോദിക്കുന്നതും... സ്ഥിരമായി ഞങ്ങൾ അവളുടെ കളി കാണാൻ വരുന്നത് അവളും ശ്രദ്ധിച്ചിരുന്നു... ഏതായാലും അന്ന് അവളെ പരിചയപ്പെട്ടു.മാത്രമല്ല അടുത്ത ആഴ്ച സൺഡേയിൽ നടക്കാനിരിക്കുന്ന ന്യൂ ഇയർ പാർട്ടിക്ക് ഞങ്ങടെ കൂട്ടത്തിൽ നിന്നും എന്നെ മാത്രമായി ക്ഷണിച്ചത്.....എനിക്ക് അത്ഭുതമായിരിന്നു.നിനച്ചിരിക്കാത്ത നേരത്ത് എന്നെ തേടിയെത്തിയ മഹാ അത്ഭുതമായി അവളുടെ ക്ഷണം എനിക്ക് തോന്നി.. പക്ഷെ പിറ്റേന്ന് പുലർച്ചെ ഒരു സങ്കടകരമായ കാഴ്ച കണ്ടു വീടിനു മുൻവശത്തെ റോഡിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന പുരയിടത്തിൽ ആക്രി പെറുക്കുന്നവർ പുരയിടം ലീസിനെടുത്തു അവിടെ ഷെഡുകൾ അടിച്ചിരിക്കുന്നു.... അവിടം ഞങ്ങളുടെ ഷട്ടിൽ കോർട്ടായയിരിന്നു ആ സ്ഥലത്താണ് അതെല്ലാം നശിപ്പിച്ചുകൊണ്ട് ആക്രിപെറുക്കികൾ ഷെഡ് അടിച്ചു അവിടം കൈയ്യേറിയത്. അത് എനിക്ക് ഇഷ്ടപ്പെടാത്ത ഒരു സംഗതി ആയിരുന്നു. അത്കൊണ്ട് തന്നെ അവിടെയെത്തിയ കുടുംബാംഗാളോട് എനിക്കു വെറുപ്പായിരുന്നു . അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവരുടെ കൂട്ടത്തിലുള്ള ഒരു പെൺകുട്ടി ആക്രി ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് ഒരു ദിവസം വീടിന്റെ മുറ്റത്തേക്ക് കടന്നു വന്നത് മൈഗ്രൻ എന്ന തലവേദനയുടെ ബുദ്ധിമുട്ടുള്ളതിനാൽ അവളുടെ വരവും ചോദിപ്പും ഒന്നും എനിക്ക് തീരെയിഷ്ടപ്പെട്ടില്ല... അവളോട് ഇവിടെയൊന്നുമില്ല എന്നറിയിച്ചിട്ട് വീടിനകത്തേക്ക് പോകുമ്പോൾ അവൾ വീണ്ടും വീടിന്റെ അടുക്കള ഭാഗത്തുള്ള പുരയിടത്തിൽ നിന്നും ആക്രി പെറുക്കുന്നത് കാണാനിടായത്. പുരയിടത്തിൽ നിന്നും അവളെ ഓടിച്ചു വിടാനായി പരമാവധി ഉച്ചത്തിൽ ശബ്ദമെടുത്തുകൊണ്ട് ഭയപെടുത്താൻ ശ്രമിക്കവേ ഞാൻ അവിടെ കുഴഞ്ഞു വീണു.... പിന്നീട് ഉണർന്നപ്പോൾ അവൾ വീടിനകത്തെ മുറിയിലുണ്ട് ഞാൻ ബെഡിൽ തളർന്നു കിടക്കുകയാണ്. ഞാൻ കുഴഞ്ഞുവീണെങ്കിലും അവളുടെ സഹായത്തോടെ എങ്ങനെയോ മുറിയിലെത്തിയത് ചെറുതായി ഓർക്കുന്നുണ്ട്..... മുറിയിലെത്തിയ നേരം ബോധം ചെറുതായി ഒന്ന് മറഞ്ഞതുപോലെ തോന്നി പിന്നീടെപ്പോഴോ കണ്ണ് തുറന്നപ്പോൾ എല്ലാം ശരിയായി.... അവളോട് പുറത്തുപോകാൻ ഇടയ്ക്കിടെ ഉള്ളിൽ പറഞ്ഞിരുന്നു പക്ഷെ അതവൾ കേട്ടിട്ടുണ്ടാകണമെന്നില്ല... എനിക്ക് ബോധം വന്നപ്പോൾ മാത്രമാണ് അവൾ വീട് വിട്ടു പോയത് ഈ സംഭവം ഞാൻ ആരോടും പറഞ്ഞില്ല പകരം വീട്ടിൽ നിന്നും എന്തേലും മോഷണം പോയിട്ടുണ്ടോ എന്ന തിരയുകയായിരുന്നു.... ഭാഗ്യം ഒന്നും പോയിട്ടില്ല എന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് പിറ്റേന്ന് ഒരു ഉച്ച സമയത്തു അമ്മയുമായി കുടുംബ ശ്രീ സംഘടനയിലെ സ്ത്രീകൾ സംസാരിച്ചു കൊണ്ട് നിൽക്കവേ ആക്രിപെറുക്കി പെണ്ണ് കടന്നു വരുന്നത്. അവൾ വന്നപാടെ എന്റെ മുഖത്ത് നോക്കി ഒരേ ഒരു കാര്യം ആവശ്യപ്പെട്ടുള്ളൂ.. പക്ഷെ അവളുടെ ആ ആവശ്യം എന്റെ ഇതുവരെയുള്ള എല്ലാ കഥകളെയും മാറ്റിയെഴുതിപ്പിച്ചു.... എന്തായിരുന്നു അവളുടെ ആവശ്യം എന്നല്ലേ,???? "എന്റെ ഷോൾ നിന്റെ മുറിയിലുണ്ട് അതിങ്ങെടുത്തു തരാൻ" ....കാര്യങ്ങൾ കൈവിട്ടു പോയെന്നു പറഞ്ഞാൽ മതിയല്ലോ നടന്ന സംഭവങ്ങളൊന്നും പറഞ്ഞിട്ട് അമ്മയ്ക്കുൾപ്പടെ ആർക്കും വിശ്വാസം വന്നിട്ടില്ല അവരെല്ലാം പറയുന്നത് ഞാൻ അമ്മ പുറത്തുപോയ നേരം നോക്കി ആക്രി പെറുക്കുകാരിയെ വീട്ടിൽ വിളിച്ചു കയറ്റിയെന്നാണ്....... നാട്ടിൽ മൊത്തം ഈ വിഷയം ഇതേ രീതിയിൽ പാട്ടായി എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ...... സൺഡേയ് ന്യൂഇയർ പാർട്ടി... നേരത്തെ അതൊരു സ്വപ്നം ആയിരുന്നെങ്കിൽ ഇന്നത് പേടി സ്വപ്നമാണ്... നാട്ടിൽ പരന്നത് പോലുള്ള വാർത്തയാണ് ദീപികയും കേട്ടതെങ്കിലോ... അതായിരുന്നു ഭയം... ആ ആക്രിപ്പെണ്ണ് കാരണം എല്ലാം അവസാനിച്ചു എന്നൊരു തോന്നൽ വന്നപ്പോഴാണ്....ഫരീദ് ഇക്കായെ കാണാമെന്നു വെച്ചത് അദ്ദേഹം ഒരു സൂഫി ആചാര്യനാണ്.. സംഗീതവുമൊക്കെയായി നാടൊക്കെ അലഞ്ഞു തിരിയുന്ന ഒരു മനുഷ്യൻ. അദേഹത്തിന്റെ കാഴ്ചപ്പാടുകൾ എനിക്കിഷ്ടമാണ് എന്റെ ഉള്ളിലെ സങ്കടം പറഞ്ഞപ്പോഴാണ്‌ അദ്ദേഹത്തിന്റെതായ ഒരു മറുപടി വന്നത് " ".അനേകായിരം പേരിൽ ഒരാൾക്ക്‌ മാത്രമായിരിക്കും നിമിഷങ്ങളുടെ ഒരംശത്തിന്റെ വേഗതയിൽ നമ്മുടെ ഉള്ളിലെ പ്രണയത്തെ ജ്വലിപ്പിക്കാൻ കഴിവുണ്ടായിരിക്കുക............. അങ്ങനെ ഒരുവൻ അല്ലെങ്കിൽ ഒരവളെകാണുന്ന മാത്രയിലുണ്ടാകുന്ന പ്രണയം അത് നമ്മുടെ ഉള്ളിൽ തിരിച്ചറിയുന്നൊരു വേഗതയിൽ തന്നെ സ്വന്തം ഹൃദയത്തിന്റെ സ്പന്ദനം സ്വയം തിരിച്ചറിയുന്നത് പോലൊരു അനുഭൂതി നമുക്ക് അനുഭവപ്പെടും .........ഭൂമിയിലെ സ്വർഗ്ഗീയമായ അനുഭൂതികളിൽ ഒന്നാണത് അതിന് കാരണമായിത്തീരുന്ന അവനെ അല്ലെങ്കിൽ അവളെ അവഗണിക്കരുത് ആ പ്രണയത്തെയും ഒഴിവാക്കരുത്....... പ്രണയത്തെ പിന്തുടർന്നു തന്നെ പ്രണയിക്കണം.....അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി ആ മറുപടി എന്നിൽ ചില കാര്യങ്ങൾക്കു വ്യകതതയുണ്ടാക്കി.........സമൂഹം അംഗീകരിക്കുന്ന ബന്ധങ്ങളേക്കാൾ മുൻപ് ഹൃദയം അംഗീകരിക്കുന്ന സത്യങ്ങൾ ഉണ്ട്... അതിനെ പിന്തുടരുക തന്നെ വേണം. അങ്ങനെയാണ് ഞാനീ മലമുകളിലേക്ക് ആദ്യമായി എത്തിതുടങ്ങുവാൻ കാരണം എന്നെ പ്രതീക്ഷിച്ചു അമ്പലപ്പടികളിറങ്ങി വരുന്നവൾ ദീപികയാണെന്ന് കരുതുന്നെങ്കിൽ നിങ്ങൾക്ക് തെറ്റി... ഇത് നിത ഞാൻ മുൻപ് പറഞ്ഞിട്ടുള്ള എന്റെ കഥയിലെ ആക്രിപെറുക്കി പെണ്ണ്...... എന്താ കഥയല്ലേ.....????? അന്നത്തെ ആ സംഭവത്തിൽ എനിക്കു ഇവളോട് തീരാത്ത ദേഷ്യമായിരുന്നു എന്നത് സത്യം പക്ഷെ ഈ സംഭവങ്ങൾ നാട്ടിലൊക്കെ പാട്ടായപ്പോൾ കുറച്ചുപേർ എന്നെക്കാണാൻ വന്നു. അങ്ങനെ പറഞ്ഞാൽ ശരിയാകില്ല നാട്ടിലെ പല കോഴികളും എന്നെ കാണാൻ വന്നു. "എങ്ങനെയാണ് അവളെ ഡീൽ ചെയ്തതെന്ന്??? എത്ര രൂപയാണ് അവൾക്കു ഒരു മണിക്കൂറിനു കൊടുക്കേണ്ടത്.. എങ്ങനെയാണ് അവളെ ഒതുക്കിയുയെടുക്കേണ്ടത്" അങ്ങനെയൊക്കെ ഈ വക ചോദ്യങ്ങളുമായി കുറച്ചുപേർ വന്നിരുന്നു എന്നാൽ അവർ ഈ വക ചോദ്യങ്ങളുമായി ആദ്യം പോയത് അവളുടെയും അവളുടെ ബന്ധുക്കളുടെയും അടുത്തേക്കായിരുന്നു എന്നും അത് നടക്കാതെ വന്നപ്പോഴാണ് എന്റെ അടുത്തേക്ക് വരുന്നതെന്ന് പറയുമ്പോൾ പാവം എനിക്കവളോട് ആദ്യമായി ഒരു സഹതാപം തോന്നി....വയ്യാതായി പോയ എന്നെ ഒന്ന് സഹായിക്കുക മാത്രമല്ലേ അവൾ ചെയ്തത്?? അങ്ങനെയിരിക്കുമ്പോഴാണ് ഗ്രൂപ്പിൽ ഓ പോസിറ്റീവ് ബ്ലഡ്‌ ആവശ്യമുണ്ടെന്നു പറഞ്ഞു മെസ്സേജ്‌ വരുന്നത്.... ഹോസ്പിറ്റലിലെത്തിയപ്പോഴാണ്‌ അവളെ വീണ്ടും കാണുന്നത്. ഇത്തവണ അവളുടെ അച്ഛന് ഒരു ആക്‌സിഡന്റ് പറ്റിയിരിക്കുന്നു. അങ്ങനെ അവളുടെ അച്ഛന് ഞാൻ ബ്ലഡ്‌ നൽകുകയും അതോടൊപ്പം അവളുമായി സഹൃദത്തിലാകുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം സാധാരണപോലെ കടന്നുപോയെങ്കിലും... അന്ന് ആദ്യമായി ദീപിക എന്നെ കണ്ട് റോഡിൽ അവളുടെ സ്കൂട്ടി നിർത്തി എന്നോട് സംസാരിക്കാൻ തുടങ്ങുമ്പോൾ ഒരു കുടവും തലയിൽ വെച്ചുകൊണ്ട് എന്റെ അരികിലൂടെ അവളും കടന്നുപോകുന്നുണ്ടായിരുന്നു ഒരു നിമിഷത്തിൽ എന്റെ നോട്ടം അവളിലേക്കും പോയിരുന്നു........ ഇനി മറ്റൊരു കാര്യം പറയാം സൂഫി ആചാര്യൻ ഫരീദിനെ കണ്ട ശേഷമാണ് എനിക്ക് ദീപികയെ വീണ്ടും കാണാനുള്ള ധൈര്യം വന്നത്..... ആചര്യൻ പറഞ്ഞതുപോലെ ഞങ്ങൾക്കിടയിൽ പ്രണയമുണ്ടെങ്കിൽ ഏത് തെറ്റും ന്യായീകരിക്കപ്പെടുമെന്ന വസ്തുത വലിയൊരു ധൈര്യമാണ് തന്നത്..... അങ്ങനെ ദീപികയെ ന്യൂഇയർ പാർട്ടിയിൽ ചെന്നുകണ്ടു......സംസാരിക്കാനും ധൈര്യം കിട്ടി പക്ഷെ... സൂഫി ആചാര്യൻ പറഞ്ഞതുപോലെ അവളെ കാണുന്ന നിമിഷങ്ങളിലൊന്നും എന്റെ ഹൃദയസ്പന്ദനത്തെ സ്പർശിക്കുന്ന പോലൊരു അനുഭവം എനിക്കുണ്ടായില്ല.പക്ഷെ അങ്ങനെയൊരൂ അനുഭവം എനിക്കാനുഭവപ്പെട്ടത്. ദീപികയുടെ മുന്നിൽ വെച്ചു അവൾ എന്റെ അരികിലൂടെ കടന്നുപോകുമ്പോളായിരുന്നു. ആ സമയം അവളിലേക്ക് എപ്പോഴോ എന്റെ നോട്ടം ഒന്ന് പാളിയപ്പോഴാണ്. ....എന്റെ ഹൃദയത്തെ അവളുടെ കണ്ണുകൾ നിയന്ത്രിച്ചത് പോലെ ഒരു തോന്നൽ വന്നത്....... ആ തോന്നൽ സത്യമാണോ എന്നറിയാൻ ഞാൻ അവളെ പിന്തുടർന്നു..ഭൂമിയിലെ സൂഫിയുടെ വാക്കുകൾ പോലെ പ്രണയത്തെ പിന്തുടർന്നു തന്നെ പ്രണയിക്കണം... അങ്ങനെയാണ് അവൾ എന്നും പുലർച്ചെ തൊഴുവാൻ പോകാറുള്ള ഈ മലമുകളിലെ അമ്പലത്തിനു പുറത്തു ഞാനുമെത്തിയത് ...എന്നും എത്തുന്നതും ഇന്നുമെത്തിയതും ....... അങ്ങനെ പരസ്പരം കണ്ടു സംസാരിച്ചു ശേഷം മലയിറങ്ങുമ്പോൾ മാത്രമാണ് എന്റെ ആ ദിവസത്തിനു തുടക്കമാകുന്നത്.... ഇപ്പോൾ ഏകദേശം മനസിലായിക്കാണുമെന്നു പ്രതീക്ഷിക്കുന്നു.... ദേവസ്യ ചേട്ടനും ബെഞ്ചമിൻ സാറും എന്റെ പ്രണയവും ഞങ്ങളുടെ ഈ മലകയറ്റവുമൊക്കെ...........ഈ മലയുടെ താഴെ അവൾ വെറുമൊരു ആക്രി പെറുക്കുന്ന പെണ്ണാണ്, സാമ്പത്തികമോ വിദ്യാഭ്യാസമോ ഇല്ലാത്തവൾ. ഞങ്ങളെ വേർപിരിക്കാൻ ആയിരം കാരണങ്ങളും ആയിരം പേരുമുണ്ടായിരിക്കാം അതിനാൽ തന്നെ ഒരു പക്ഷെ ഞങ്ങൾ വേർപിരിഞ്ഞേക്കാം ഒറ്റപ്പെട്ടു പോയേക്കാം എന്നിരുന്നാലും കാലമെത്തുന്ന കാലത്തോളം ഞങ്ങൾ ഞങ്ങളുടെ പ്രണയത്തെ നിശബ്ദമായി പിന്തുടരുക തന്നെ ചെയ്യും....... കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ