❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
60 അയലത്തെ അമ്പിളി കാറിൽ കയറിയിരുന്ന് രുദ്രൻ പെട്ടെന്നോർത്ത് പോലെ പോക്കറ്റിൽ നിന്നും മൊബൈൽ വലിച്ചെടുത്തു. ആരുടെയോ നമ്പർ തിരഞ്ഞു പിടിച്ച് ഡയൽ ചെയ്തു. കോൾ പോകുന്നുണ്ട് പക്ഷേ ആരും എടുക്കുന്നില്ല എന്ന് കണ്ടതും അവൻ നിരാശയോടെ നെറ്റി തടവി. " അപ്പു മോളുടെ സ്കൂൾ ബസ് എത്താറായിട്ടുണ്ടാവും. അവളെ വിളിച്ച് വീട്ടിൽ ആക്കിയേക്കാം എന്ന് പറഞ്ഞ കുട്ടിയുടെ ഹസ്ബന്റിനാണ് ആക്സിഡന്റ് ആയത്. ഞാനിപ്പോ വിളിച്ചത് അപ്പുവിന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയെയാ... ഞങ്ങളുടെ വീടിനടുത്താണവര്.... തൽക്കാലം മോളെ വിളിച്ച് അവരുടെ വീട്ടിലേക്ക് ആക്കിയേക്കാൻ പറയാം എന്ന് കരുതിയതാ.... അവര് പക്ഷേ കോളും എടുക്കുന്നില്ല. " ശ്യാമിനോടായി പറഞ്ഞു കൊണ്ട് രുദ്രൻ വാച്ചിലേക്ക് നോക്കി. " ഇപ്പോൾ തന്നെ മണി മൂന്നേ മുക്കാൽ ആയി. ഞാനെങ്ങനെ ഡ്രൈവ് ചെയ്താലും ബസ് വരും മുമ്പേ അവിടെ എത്തില്ല. " രുദ്രൻ കൂടുതൽ ആലോചിച്ചു നിൽക്കാതെ ഉടനെ തന്നെ അപ്പുവിന്റെ സ്കൂൾ ബസ്സിന്റെ ഡ്രൈവറെ ഫോൺ ചെയ്തു. " സാബു ചേട്ടാ ഞാൻ രുദ്രാനാ... അനാമിയുടെ അച്ഛൻ.... " " ആഹ്..... താൻ ഇതെവിടെയാടോ? ഞങ്ങളിതാ സ്റ്റോപ്പിൽ എത്തി. കുഞ്ഞിനെ വിളിക്കാൻ ഇത് വരെ ആരും വന്നില്ലല്ലോ? " " അത് പറയാനാ വിളിച്ചത്. പെട്ടെന്ന് ഒരു ഹോസ്പിറ്റൽ കേസ് വന്നു. അനാമികയെ അവിടെ ഇറക്കണ്ട... ശാസ്തമംഗലം വഴിയല്ലേ ബസ് പോകുന്നത്? " " ഹാ... അതെ.... " " അവിടെ എപ്പോഴാ ബസ് എത്തുന്നേ ? " " ഒരു 10 മിനിറ്റ് കൂടി എടുക്കും... " " എന്നാൽ ഞാൻ അവിടെ നിൽക്കാം.... അവിടെ ഇറക്കാമോ? " " ഹാ... ശെരി. " രുദ്രൻ ആശ്വാസത്തോടെ കോൾ കട്ട് ആക്കി. ശേഷം സ്റ്റീഫൻ അച്ചായന്റെ ചായക്കടയിൽ ഇരുന്നപ്പോൾ കോൾ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചു. " അസീസ്ക്ക... രുദ്രാനാ.... " " നീ എത്താറായോടാ? " " ഇല്ലിക്കാ... അപ്പുവിനെ സ്കൂളിൽ നിന്ന് വിളിക്കണം. എന്നിട്ടെ എനിക്ക് വരാൻ ഒക്കു. എന്താ പറ്റിയത്? കിഷോറിനിപ്പോഎങ്ങനെയുണ്ട്? അമ്പിളി എവിടെ? " " എന്താ പറ്റിയത് എന്നൊക്കെ നീ വന്നിട്ട് വിശദമായിട്ട് പറയാം. ആ ചെക്കന് സീരിയസാ.... ആ പെണ്ണാണെങ്കിൽ ഇപ്പൊ കുഴഞ്ഞു വീണിട്ട് അതിനെയും ഐസിയുവിൽ ആക്കിയിട്ടുണ്ട്.... കാറി കൂവി കരച്ചിൽ ആയിരുന്നത്. നീയൊന്ന് പെട്ടെന്ന് വാ.... " അത്രയും പറഞ്ഞ് കൊണ്ട് അയാൾ കോൾ കട്ട് ആക്കി. " ആർക്കാ രുദ്രാ ആക്‌സിഡന്റ് ഉണ്ടായത്? " രുദ്രൻ കാർ സ്റ്റാർട്ട്‌ ആക്കും വഴി ശ്യാം വീണ്ടും ചോദിച്ചു. " നിനക്ക് കുമാരേട്ടനെ അറിയില്ലേ? " കാർ റിവേഴ്‌സ് എടുത്തു റോഡിലേക്ക് ഇറക്കി രുദ്രൻ. " ഹ്മ്മ്. നിങ്ങടെ വീട്ടിൽ ജോലിക്ക് നിന്ന ആളല്ലേ? " " ഹാ... അത് തന്നെ... പുള്ളിയുടെ മരുമകനാ. ആക്‌സിഡന്റ് അല്ല.... ആരോ കുത്തിയത് ആണെന്നാ.... " " കുത്തിയതോ? " രുദ്രൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ ശ്യാ ഭയത്തോടെ ചോദിച്ചു.. " ഹ്മ്മ്... അങ്ങനാ അസീസിക്ക പറഞ്ഞത്. അവനാണെങ്കിൽ തളർന്നു കിടപ്പായിരുന്നു. കുത്താനും മാത്രം പക അവനോട് ആർക്കാണോ? അതൊരു പഞ്ച പാവം പയ്യനാ.... ഇനി കള്ളന്മാർ ആണെന്ന് പറയാൻ ആ വീട്ടിൽ എന്തിരിക്കുന്നു മോഷ്ടിക്കാൻ? " രുദ്രന് അത് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. " സീരിയസ് ആണെന്നാ പറഞ്ഞത്. ഇവന്റെ ഭാര്യ അമ്പിളി.... എന്റെ വീട്ടിൽ കിടന്ന് വളർന്ന കുട്ടിയാ. അതും ബോധം കെട്ട് വീണ് ഐ സി യു വിൽ ആണത്രേ... എന്താണോ? " രുദ്രന് വല്ലാത്ത ഭയം തോന്നി. അവൻ വളരെ വേഗതയിലാണ് ഡ്രൈവ് ചെയ്തത്. സ്കൂൾ ബസ് ശാസ്ത്തമംഗലത്ത് എത്തും മുന്നേ രുദ്രൻ അവിടെ എത്തിയിരുന്നു. അപ്പുവിനെയും കൂട്ടി ആശുപത്രിയിലേക്ക് പോകുമ്പോഴും ശ്യാം ഒപ്പം ഉള്ളത് രുദ്രന് ആശ്വാസമായി തോന്നി. 🌜 രുദ്രൻ ആശുപത്രിയിൽ എത്തുമ്പോഴും അസീസിക്ക ഐ സി യു വിന് മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. " എന്താ ഇക്കാ? എന്താ പറ്റിയെ? " രുദ്രൻ അയാളുടെ അടുത്തേക്ക് ഓടിയെത്തി. അസീസും രുദ്രനെക്കണ്ടു എഴുന്നേറ്റു. " അവന് എങ്ങനെ ഉണ്ട്? ഡോക്ടറിനെ കണ്ടോ? " രുദ്രൻ പിന്നെയും ചോദിച്ചു. " ക്രിട്ടിക്കലാ. രക്ഷപ്പെടുന്ന കാര്യം സംശയം ആണെന്നാ ഡോക്ടർ പറഞ്ഞത്. നാൽപ്പത്തി എട്ട് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന്... " " അമ്പിളി....? " " ഇപ്പോ ബോധം വന്നൂന്ന് ഒരു നേഴ്സ് വന്ന് പറഞ്ഞു. ആ ചെക്കന് എന്തോ ഓപ്പറേഷൻ വേണമെന്നും എന്തൊക്കെയോ പേപ്പറുകളിൽ ഒപ്പിട്ടു കൊടുക്കാനുമൊക്കെ പറഞ്ഞു ഒരു നഴ്സ് വന്നിരുന്നു. ഞാൻ ബന്ധു ഒന്നും അല്ലാന്ന് പറഞ്ഞപ്പോ അവര് പോയി. ആ പെങ്കൊച്ചിന് ബോധം തെളിഞ്ഞപ്പോ ഒപ്പിട്ടു വാങ്ങിക്കാണും. എന്തായാലും ഓപ്പറേഷൻ തുടങ്ങീട്ടൊണ്ട്. ഞാൻ നീ വരാൻ വേണ്ടിയാ ഇവിടെ ഐ സി യുവിന് മുന്നേന്ന് മാറാതെ ഇരുന്നത്. " " എന്ത് പറ്റിയതാ ഇക്കാ? ആരാ അവനെ കുത്തിയത്? " രുദ്രന് അതായിരുന്നു ആദ്യം അറിയേണ്ടത്. " ആരാന്നൊന്നും എനിക്ക് അറിയില്ലടാ. ആ പെൺകൊച്ച് നിലവിളിച്ചു കൊണ്ട് ഓടിക്കിതച്ചു വന്ന് പറഞ്ഞപ്പോഴാ ഞാൻ ഇത് അറിയണത് തന്നെ. ഞാൻ ഓടി അവിടെ ചെല്ലമ്പഴത്തേക്കും കുത്തിയവനൊക്കെ ഓടിക്കളഞ്ഞു. ക്ളീറ്റസ് എന്നോ അങ്ങനെ എന്തോ ഒരു പേര് ആ കൊച്ച് ഇടയ്ക്ക് പറഞ്ഞത് ഓർമ്മയുണ്ട്. ഞാനും ആ കൊച്ചും കൂടെയാ എങ്ങനെ ഒക്കെയോ എന്റെ കാറിൽ അവനെ കേറ്റിയത്. അപ്പോഴേ ആ ചെക്കന് ബോധം ഒന്നും ഇല്ലായിരുന്നു. " " ക്ളീറ്റസോ? " രുദ്രന്റെ നെറ്റി ചുളിഞ്ഞു. " പോലീസിൽ അറിയിച്ചോ? " അവൻ ചോദിച്ചു. " മ്മ്... ഇവിടെ ആശുപത്രിക്കാര് അറിയിച്ചിട്ടുണ്ട്. " " എന്നാ ഞാൻ പോട്ടെടാ....? പോലീസ് വന്നാപ്പിന്നെ അവരെന്നെ വിടൂല്ല. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നേ വിളിച്ചാൽ മതി. ആയിഷ രാവിലെ ഒന്ന് വീണായിരുന്നു. കാലിൽ ആകെ നീരാ. പൊട്ടൽ കാണൂന്നാ തോന്നുന്നത്. അവളെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഞാൻ കാർ ഇറക്കിയപ്പോഴാ ഈ കൊച്ച് വന്നു ഇത് പറയുന്നത്. ചെന്നിട്ട് അവളെ ഇങ്ങോട്ട് തന്നെ കൊണ്ട് വരാം. അപ്പോ പോലീസ് വന്നാലും കുഴപ്പം ഇല്ലലോ? ഞാൻ ഇവിടെ കാണുമല്ലോ? " " ഇക്കാ പൊയ്ക്കോ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം. " അസീസ് അപ്പോൾ തന്നെ പുറത്തേക്ക് പോയി. 🌜 കിഷോറിന്റെ വിവരം ഒന്നും ഇത് വരെയും അറിഞ്ഞിട്ടില്ല. ഓപ്പറേഷൻ നടന്ന് കൊണ്ടിരിക്കുകയാണ്. മണിക്കൂർ മൂന്ന് കഴിഞ്ഞിരിക്കുന്നു. പോലീസുകാർ ആദ്യം വന്ന് എന്തൊക്കെയോ ചോദിച്ചിട്ട് പോയിരുന്നു. അമ്പിളി അപ്പൊ സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ഒന്നും ആയിരുന്നില്ല. അത് കൊണ്ട് ഒരു കോൺസ്റ്റബിളിനെ ആശുപത്രിയിൽ നിർത്തിയിട്ട്, കുറച്ചു കഴിഞ്ഞു എസ് ഐ വന്ന ശേഷം വീണ്ടും വരുമെന്നും പറഞ്ഞിട്ട് ബാക്കി പോലീസുകാർ മടങ്ങി പോയിരുന്നു. 🌜 കുമാരനെ അറിയാം എങ്കിലും അമ്പിളിയേയോ കിഷോറിനെയോ ശ്യാമിന് അറിയില്ല. എങ്കിലും അവരിരുവരും രുദ്രന് വേണ്ടപ്പെട്ടവർ ആണെന്ന് അവന്റെ സംസാരത്തിൽ നിന്നും വല്ലാതെ അസ്വസ്തനായുള്ള ഇരിപ്പിൽ നിന്നും ശ്യാമിന് മനസലായിരുന്നു. കുത്ത് കേസ് ആയത് കൊണ്ട് വീണ്ടും പോലീസ് വരും. കേസാവും. താൻ പോയാൽ അപ്പുവിനെയും കൊണ്ട് രുദ്രൻ ആകെ വലഞ്ഞു പോകുമെന്ന് തോന്നി ശ്യാമിന്. അവനും രുദ്രന്റെ ഒപ്പം തന്നെ ഐ സി യു വിന് മുന്നിലെ ചെയറുകളിൽ ഒന്നിൽ ഇരുന്നു. ഏറെ നേരം കഴിഞ്ഞാണ് ഐ സി യു വിന് ഉള്ളിൽ നിന്നും ഒരു നേഴ്സ് പുറത്തേക്ക് വന്നത്. രുദ്രൻ അവരോട് അമ്പിളിയുടെ വിവരം തിരക്കി. " ആ കുട്ടി വല്ലാതെ വയലന്റ് ആണ്. കുത്ത് കൊണ്ട ആളിനെ കാണണം എന്നും പറഞ്ഞു കരച്ചിലും ബഹളവും ഒക്കെ ആയിരുന്നു. ബി പി യും ഷൂട്ട്‌ ആയി. ഇപ്പൊ സെടേറ്റീവ് കൊടുത്തു ഉറക്കി കിടത്തിയിരിക്കുകയാ... " നഴ്സ് പറഞ്ഞത് കേട്ട് രുദ്രൻ ഒരു തളർച്ചയോടെ ചെയറിലേക്ക് ഇരുന്നു. അപ്പോഴേക്കും എസ് ഐ യും പോലീസും എത്തിയിരുന്നു. 🌜 രാത്രി പപ്പുവേട്ടൻ വരുന്നത് വരെയും രുദ്രന് കൂട്ടായി ശ്യാം ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. അപ്പു മോളെ കാന്റീനിൽ കൊണ്ടു പോയി ആഹാരം വാങ്ങി കൊടുത്തതൊക്കെ ശ്യാമാണ്. കിഷോറിന്റെ സർജറി കഴിഞ്ഞു എങ്കിലും ഒന്നും പറയാനാവില്ല എന്ന സ്ഥിതി തന്നെയാണ് ഇപ്പോഴും. ആന്തരാവയവങ്ങൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് രക്ഷപ്പെടുന്ന കാര്യം സംശയമാണെന്നാണ് സർജറിക്ക് ശേഷം ഡോക്ടർ പറഞ്ഞത്. അമ്പിളിയോട് അത് പറഞ്ഞിട്ടില്ല. അവളിപ്പോഴും ഒരേ കരച്ചിലാണ്. ക്ലീറ്റസിനെ ഇത് വരെയും കിട്ടിയിട്ടില്ല. അമ്പിളിയോടും രുദ്രനോടും അസീസിക്കയോടും ഒക്കെ പോലീസ് സംസാരിച്ചിരുന്നു. അവരുടെയൊക്കെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രുദ്രൻ അല്ലാതെ അമ്പിളിക്കും കിഷോറിനും സഹായത്തിന് വേറെ ആരാണുള്ളത്? അതു കൊണ്ട് ഹോസ്പിറ്റലിൽ നിൽക്കാൻ തന്നെ അവൻ തീരുമാനിച്ചു. അപ്പു മോളെ പപ്പുവേട്ടന്റെ ഒപ്പം പറഞ്ഞു വിടാം എന്ന് കരുതിയാണ് പപ്പുവേട്ടനെ വിളിച്ച് വരുത്തിയത്. കാവ്യ തിരികെ വന്ന സ്ഥിതിക്ക് അപ്പുവിനെ ശ്രീധരന്റെ വീട്ടിലേക്ക് വിടാൻ അവന് തോന്നിയില്ല. ജയയുടെ അടുത്ത് ആകുമ്പോൾ അപ്പുവിനെ വിശ്വസിച്ച് നിർത്താം. രുദ്രനെ വിട്ടു പോകുന്നില്ല എന്ന് ആദ്യമൊക്കെ അപ്പു അല്ലാതെ വാശി പിടിച്ചു. " അപ്പൂസ് അവിടെ ചെന്നാൽ കളിക്കാൻ ജയ ആന്റീടെ മക്കൾ ഉണ്ടാവുമല്ലോ. ജയ ആന്റി നല്ല കഥയൊക്കെ പറഞ്ഞ് തരും. അച്ഛന്റെ അപ്പൂസ് അപ്പൂപ്പന്റെ കൂടെ നല്ല കുട്ടിയായിട്ട് പോവില്ലേ? " അപ്പുവിനെ പിടിച്ചു മടിയിൽ ഇരുത്തി കൊഞ്ചിച്ചു രുദ്രൻ. സോപ്പിടുക അല്ലാതെ അവളെ അനുസരിപ്പിക്കാൻ വേറെ വഴിയൊന്നുമില്ല.... രുദ്രന് അത് നന്നായി അറിയാം. കളിക്കാൻ ജയയുടെ മക്കൾ ഉണ്ടെന്നറിഞ്ഞപ്പോൾ ഒന്നയഞ്ഞു. " ഹ്മ്മ്... ഞാൻ പോവാം... പക്ഷേ അച്ഛൻ വരുമ്പോൾ എനിക്ക് രണ്ട് ഡയറി മിൽക്ക് വാങ്ങിക്കൊണ്ടു വരണം... സിൽക്ക്.... പിന്നെ അന്ന് പറഞ്ഞ കരടി പാവയും.... " കഴിഞ്ഞ ദിവസം ഡയറി മിൽക്ക് വാങ്ങിത്തരാൻ പറഞ്ഞു വാശി പിടിച്ചിട്ടും വാങ്ങിക്കൊടുത്തിരുന്നില്ല രുദ്രൻ. അധികം മിട്ടായി കഴിക്കാൻ പാടില്ല എന്ന് പറഞ്ഞ് അവളെ വഴക്ക് പറഞ്ഞിരുന്നു. കിട്ടിയ അവസരം മുതലാക്കാൻ തന്നെ അപ്പു തീരുമാനിച്ചു. ഇപ്പോഴായാൽ രുദ്രൻ നോ പറയില്ലല്ലോ? ആശുപത്രിയിൽ ആണെന്നും, ഒരാൾ മരണത്തോട് മല്ലിട്ട് അകത്ത് കിടക്കുകയാണെന്ന് ഒന്നും കുഞ്ഞിന് അറിയില്ലല്ലോ? വേറെ നിവൃത്തിയില്ലാതെ രുദ്രൻ സമ്മതിച്ച് തലയാട്ടി. അപ്പുവും പപ്പുവേട്ടനും പോകാൻ ഇറങ്ങിയപ്പോൾ, ശ്യാമിനെ നിർബന്ധിച്ചാണ് രുദ്രൻ അവരുടെ ഒപ്പം പറഞ്ഞു വിട്ടത്. 🌜 ഓപ്പറേഷൻ കഴിഞ്ഞശേഷം കിഷോറിനെ പി എ സി യു വിലേക്ക് മാറ്റിയിരുന്നു. അപ്പോഴും അവന് ബോധം തെളിഞ്ഞിരുന്നില്ല. അപകടനില അങ്ങനെ തന്നെ തുടർന്നു പോന്നു. ബി പി നോർമൽ ആയ ശേഷം ഐ സി യു വിന് പുറത്തേക്ക് വന്ന അമ്പിളി പി എ സി യു വിന്റെ മുന്നിൽ കഴിഞ്ഞ രണ്ട് ദിവസമായി ഒരേ ഇരിപ്പാണ്.... ഉറക്കമില്ലാതെ... ആഹാരം കഴിക്കാതെ.... കിഷോറിന്റെ ജീവനു വേണ്ടി ധ്യാനം ഇരിക്കും പോലെ.... കണ്ണുകൾ അടച്ച്.... ചുമരിലേക്ക് തല ചേർത്തു വെച്ച്... അവൾ അങ്ങനെയേ ഇരുന്നു.... രുദ്രൻ വഴക്ക് പറയുമ്പോൾ മാത്രം ഇത്തിരി വെള്ളം കുടിക്കും. ആദ്യമൊക്കെ കരഞ്ഞു ബഹളം വച്ചിരുന്നവൾ ഇപ്പൊ കരയാറില്ല.... കല്ല് പോലെയുള്ള അവളുടെ ഇരിപ്പാണ് രുദ്രനെ ഏറെ ഭയപ്പെടുത്തിയത്. കിഷോറിന് എന്തെങ്കിലും സംഭവിച്ചാൽ അമ്പിളിയുടെ അവസ്ഥ എന്താകും എന്നോർത്ത് പേടി തോന്നി രുദ്രന്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കിഷോറിന് ബോധം വീണത്. അമ്പിളി അപ്പോഴേക്കും ഒന്നും കഴിക്കാതെയും കുടിക്കാതെയും ആകെ ക്ഷീണിച്ച് അവശ ആയിരുന്നു. " ആരാ അമ്പിളി? " പി എ സി യു വിന് ഉള്ളിൽ നിന്നും ഒരു നഴ്സ് ഇറങ്ങി വന്ന് അങ്ങനെ ചോദിക്കുമ്പോൾ ശില പോലെ ഇരുന്ന അമ്പിളി പിടഞ്ഞ് എഴുന്നേറ്റു. അവൾ അവരുടെ അരികിലേക്ക് ഓടിച്ചെന്നു. " കിഷോറിന് ബോധം വന്നിട്ടുണ്ട്. അമ്പിളിയെ കാണണമെന്ന് പറഞ്ഞ് വാശിയിലാണ്. നിങ്ങൾ അകത്തേക്ക് വരൂ. " നഴ്സ് പറഞ്ഞത് കേട്ട് അമ്പിളിയുടെ ചുണ്ടിൽ ആശ്വാസത്തിന്റെ ചിരി വിരിഞ്ഞു. അവൾ കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു.... ദൈവങ്ങൾക്ക് നന്ദി പറഞ്ഞു. രുദ്രനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം നഴ്സിനൊപ്പം അമ്പിളി അകത്തേക്ക് നടന്നു. " അപകടനില തരണം ചെയ്തിട്ടില്ല. അധികം സംസാരിക്കാൻ അനുവദിക്കരുത്. കണ്ട ശേഷം ഇങ്ങ് തിരികെ പൊന്നേക്കണം. " നഴ്സ് കൊടുത്ത വസ്ത്രം ധരിച്ച്, കിഷോറിനെ കാണാനായി പോകുന്നതിനു മുന്നേ അമ്പിളിയോട് നേഴ്സ് പറഞ്ഞത് അവൾ തലയാട്ടി സമ്മതിച്ചു. " മാപ്പ്.... " അമ്പിളിയെ കണ്ടതേ കിഷോർ പറഞ്ഞത് അതാണ്‌. ഓക്സിജൻ മാസ്കിനിടയിലൂടെ അവൻ പറഞ്ഞത് പക്ഷേ അമ്പിളിക്ക് മനസ്സിലായില്ല. " സംസാരിക്കേണ്ട കിഷോറേട്ടാ. നഴ്സു പ്രത്യേകം പറഞ്ഞതാ സംസാരിക്കാൻ സമ്മതിക്കരുത് എന്ന്. " അമ്പിളി അവന്റെ ക്യാനുല ഇട്ട കയ്യിൽ മെല്ലെ തഴുകി. അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി. അവൻ കണ്ണ് തുറന്നല്ലോ? ഒന്ന് മിണ്ടിയല്ലോ? " ഞാൻ..... ഞാൻ..... മരിച്ചു പോകും.... അമ്പിളി. ..... അതിനു മുൻപ്..... എനിക്ക് എനിക്ക് പറയണം.... " വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു കിഷോറിന്. അതിനൊപ്പം അസഹ്യമായ വേദനയും. എങ്കിലും അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. മരിക്കും മുൻപ് ഒരു കുമ്പസാരം അവൻ ആ നിമിഷം ആഗ്രഹിച്ചിരുന്നു... ആത്മശാന്തിക്ക് വേണ്ടിയെങ്കിലും.... " ഒന്നുമില്ല... ഒന്നും പറ്റില്ല... തിരിച്ചു വരും.... വരണം.... എനിക്ക് വേറെ ആരും ഇല്ല... അത് അറിയില്ലേ? " അമ്പിളി വിതുമ്പി.... ഊണും ഉറക്കവും ഇല്ലാതെ ദൈവത്തോട് പ്രാർത്ഥിച്ചു യാചിച്ചു വാങ്ങിയ ജീവനാണ്. അത് തിരികെ കൊടുക്കില്ല എന്ന് വാശി ഉള്ളത് പോലെ അവൾ അവന്റെ ചെറു വിരലിൽ മുറുകെ പിടിച്ചു. കരയാതിരിക്കാൻ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു. പക്ഷേ കിഷോറിന് പറയണമായിരുന്നു. അമ്പിളി ഒരിക്കലും ഒന്നും അറിയരുത് എന്ന് കരുതിയതാണ്. അമ്പിളി തന്നെ വെറുക്കുന്നത് കിഷോറിന് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല. പക്ഷേ ഇപ്പോൾ.... മരണം മുന്നിൽ കാണുന്നു.... ബോധം വന്നത് മുതൽ കിഷോർ ആലോചിക്കുന്നത് അമ്പിളിയെ കുറിച്ച് മാത്രമാണ്. താൻ മരിച്ചാൽ അമ്പിളിയിനി ജീവിക്കില്ല എന്നവന് തോന്നി. കിഷോറിനൊപ്പം അമ്പിളി ഇല്ലാതാവും.... അത് അവനു ഉറപ്പാണ്. അവളിത്ര കാലം ജീവിച്ചത് തനിക്ക് വേണ്ടിയാണ്. അങ്ങനെ ഉണ്ടാവാതിരിക്കണം എങ്കിൽ അമ്പിളി കിഷോറിനെ വെറുക്കണം.... അതിന് അവൾ സത്യങ്ങൾ അറിയണം. " അമ്പിളി.... ഞാൻ..... ഞാൻ ദുഷ്ടനാ.... നിന്നെ.... നിന്നെ പറ്റിക്കുകയായിരുന്നു. എനിക്ക്... ക്ലിറ്റസിനെ .... നേരത്തെ അറിയാം. ഞങ്ങൾ ഒരുമിച്ച്... ഒരുമിച്ചാ എല്ലാം ചെയ്തത്.... എല്ലാം... എന്റെ പ്ലാൻ... ആയിരുന്നു........ നിന്നെ സ്വന്തമാക്കാൻ വേണ്ടി. എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.... അന്ന് ക്ളീറ്റസ് രാത്രിയിൽ.... നിന്റെ വീട്ടിൽ വന്നതും.... ഞാൻ പറഞ്ഞിട്ടാ.... " കൂടുതൽ സംസാരിക്കാൻ കഴിയില്ലെന്ന് തോന്നി കിഷോറിന്. വല്ലാത്തൊരു വെപ്രാളം. ... ശ്വാസം നിലച്ചു പോകും പോലെ. " മാമന്..... മാമന് അറിയാം എല്ലാം. മാമൻ പറഞ്ഞു തരും. " ഇത്രയും പറഞ്ഞപ്പോഴേക്കും ശ്വാസം കഴിക്കാൻ ആവാത്ത വിധം പിടഞ്ഞു തുടങ്ങിയിരുന്നു കിഷോർ.... മിഴിഞ്ഞ കണ്ണുകളോടെ അമ്പിളി അവന്റെ മുന്നിൽ നിന്നു. നഴ്സ് ഓടി വന്നു... ഡോക്ടറിനെ ഉറക്കെ വിളിച്ചു. അമ്പിളിയോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. യാന്ത്രികമായി ഒരു പാവ കണക്കെ അവൾ പുറത്തേക്ക് ഇറങ്ങി നടന്നു. പി എ സി യു വിന്റെ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി. അവ്യക്തമായി കിഷോർ പറഞ്ഞതൊക്കെ മനസ്സിലാക്കിയെടുക്കാൻ അമ്പിളിക്ക് കുറച്ച് അധികം കഷ്ടപ്പെടേണ്ടി വന്നു. മനസ്സിലാക്കിയെടുത്തെങ്കിലും എല്ലാത്തിലും പിന്നെയും ഒരവ്യക്തത. കേട്ടത് എന്തോ മനസ്സിലാവാത്തത് പോലെ... ഒന്നും മനസ്സിൽ പതിയാത്തതു പോലെ. " എന്താ അമ്പിളി? കിഷോറിനെ കണ്ടോ? അവന് എങ്ങനെയുണ്ട്? " പുറത്തേക്കിറങ്ങിയതും രുദ്രൻ അമ്പിളിയുടെ അരികിലേക്ക് വന്നു. അമ്പിളി രുദ്രൻ ചോദിച്ചത് കേട്ടില്ല. സ്വബോധത്തിൽ അല്ല എന്നതുപോലെ അവൾ മിഴികൾ ഉയർത്തി രുദ്രനെ തന്നെ നോക്കി. തലയ്ക്കുള്ളിൽ എന്തോ മൂളി പറക്കുന്നു... തൊണ്ട വരളുന്നു., കണ്ണുകളിൽ ഇരുട്ടു കയറുന്നു.... അമ്പിളി ആകെ തകർന്ന് തളർന്ന് നിലത്തേക്ക് ഊർന്ന് വീണു.... 🌜 🌜 🌜 🌜 🌜 പാവം അമ്പിളി... എന്താവുമോ എന്തോ?😒 എന്നെ ചീത്ത പറയല്ലേ... ഞാൻ പാവം.🫣 ഇതെല്ലാം ആ കിഷോർ കാരണമാ 😁 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ അഭിപ്രായം പോരട്ടെ..... 😁😁😁
59 അയലത്തെ അമ്പിളി ആരുടെയോ സംസാരം കേട്ടാണ് കുമാരൻ ഉണർന്നത്. " ആരാ അവിടെ? കിഷോറേ..... അമ്പിളി..... ആരാ വന്നത്? " കുമാരൻ ഉറക്കെ വിളിച്ചു ചോദിച്ചു. അത് കേട്ടതും വന്ന കാര്യം നടത്താൻ ഇനിയും വൈകിപ്പിക്കുന്നത് ബുദ്ധിയല്ല എന്ന് ക്ലീറ്റസിന് തോന്നി. അയാൾ കിഷോറിന്റെ നേർക്ക് കത്തി താഴ്ത്തി. ആദ്യത്തെ കുത്ത് കിഷോർ തന്റെ സ്വാധീനമുള്ള കൈ കൊണ്ട് തടഞ്ഞു. " അമ്പിളി.... " എന്ന് ഉറക്കെ അലറി വിളിച്ചു. ക്ലീറ്റസ് കിഷോറിന്റെ സ്വാധീനമുള്ള കൈ പിടിച്ചുവച്ചു. കിഷോറിന്റെ അലർച്ച കേട്ട് വെപ്രാളത്തോടെ ഓടി കയറി വന്ന അമ്പിളി കാണുന്നത് കിഷോറിനെ ആഞ്ഞു കുത്തുന്ന ക്ലീറ്റസിനെയാണ്... ഒന്നല്ല... രണ്ടുവട്ടം.... അമ്പിളിയുടെ കയ്യിലെ പാത്രം നിലത്തേക്ക് വീണു. " അയ്യോ.... കിഷോറേട്ടാ.... " അവൾ അലർച്ചയോടെ അകത്തേക്ക് ഓടി. 🌜 രുദ്രൻ സൂപ്പർമാർക്കറ്റിന്റെ മൂന്നാം നിലയിലായി സജ്ജീകരിച്ചിരിക്കുന്ന തന്റെ റൂമിൽ ഇരിക്കുമ്പോഴാണ് അവന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നത്. ബിജുവാണ്... രുദ്രൻ കാൾ എടുത്തു. " രുദ്രേട്ടാ..... ശ്യാം എന്ന് പറയുന്ന ഒരാൾ ഇവിടെ ചേട്ടനെ കാണാൻ വന്ന് നിൽപ്പുണ്ട്. ഞാൻ അങ്ങോട്ട് വിടട്ടെ? " " ശ്യാമോ? വേണ്ടടാ ഞാൻ താഴേക്ക് വരാം. നീ അവനോട് അവിടെ നിൽക്കാൻ പറ. " രുദ്രൻ കാൾ കട്ടാക്കി. " അന്ന്.... കാവ്യ പോയതിന്റെ അന്ന് കണ്ടതാണ് ശ്യാമിനെ. അന്ന് ഫ്രീ ആകുമ്പോൾ വിളിക്കാൻ ഒക്കെ അവൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതോർത്തതേ ഇല്ല. അവനും വിളിച്ചില്ല. രുദ്രൻ പെട്ടെന്ന് തന്നെ താഴേക്ക് ഇറങ്ങിച്ചെന്നു . ശ്യാം അവനെ കാത്ത് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. " ഹാ ശ്യാമേ... " രുദ്രൻ അവനെ കണ്ട് സൗഹൃദ ഭാവത്തിൽ ചിരിയോടെ അടുത്തേക്ക് ചെന്നു. " നീ ഇങ്ങോട്ട് തന്നെ വന്നതാണോ? " ശ്യാം സാധാരണ രുദ്രന്റെ കടയിൽ സാധനം വാങ്ങാൻ ഒന്നും വരാറില്ല. " ഹ്മ്മ്.... ഇങ്ങോട്ട് തന്നെ വന്നതാ. നിന്നെ കാണാൻ. എനിക്ക്... ഒരു കാര്യം സംസാരിക്കാൻ ഉണ്ട്.. " അവന്റെ സംസാരത്തിൽ ആകെ ഒരു മടി പോലെ.... " എന്നാ വാ നമുക്കൊരു ചായ കുടിച്ച് സംസാരിക്കാം. " സ്റ്റീഫൻ അച്ചായന്റെ ചായക്കടയിലേക്ക് തന്നെയാണ് രുദ്രൻ ശ്യാമിനെയും കൊണ്ട് ചെന്നത്. " നിന്നെ അല്ലെടാ ഞാൻ കുറച്ചു മുമ്പ് പറഞ്ഞു വിട്ടത്? നീ പിന്നെയും വന്നോ? " രണ്ടു മണിക്കൂർ മുൻപ് പറഞ്ഞു വിട്ടവൻ വീണ്ടും കയറി വരുന്നത് കണ്ടു സ്റ്റീഫൻ അച്ചായൻ കണ്ണു കൂർപ്പിച്ചു. " അച്ചായാ രണ്ട് ചായ എടുക്കാമോ ....? " അയാളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അങ്ങനെ പറഞ്ഞു കൊണ്ട് രുദ്രൻ ചായക്കടയിലേക്ക് കയറിയപ്പോഴാണ് അവന് ഒപ്പമുള്ള ആളിനെ അച്ചായൻ ശ്രദ്ധിക്കുന്നത്. അയാൾ അവനെ നോക്കി ഒന്ന് തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നു. രുദ്രൻ ശ്യാമിനെയും കൂട്ടി അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നു. " എന്താടാ? എന്താ കാര്യം? " " രുദ്ര... എനിക്ക് എനിക്ക് നിന്റെ കടയിൽ എന്തെങ്കിലും ഒരു ജോലി തരുമോ? " മുഖവുര ഒന്നുമില്ലാതെയുള്ള അവന്റെ ചോദ്യം കേട്ട് രുദ്രൻ ഒന്ന് അമ്പരന്നു. എത്ര തവണ ഓരോന്നൊക്കെ ചെയ്ത് രുദ്രന്റെ കട പൂട്ടിക്കാൻ നോക്കിയവനാണ് ഇപ്പോൾ മുമ്പിൽ വന്നിരുന്ന് ജോലി ചോദിക്കുന്നത്? എങ്ങനെ അമ്പരക്കാതിരിക്കും? " എനിക്കറിയാം അത്ര പെട്ടെന്നൊന്നും ക്ഷമിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല ഞാൻ നിന്നോട് ചെയ്തതെന്ന്. നിന്റെ കട വന്നേ പിന്നെ എന്റെ ബേക്കറി ആകെ നഷ്ടത്തിലായി. നിത്യച്ചെലവിന് പോലും ഒന്നും കിട്ടാതെ ആയപ്പോഴാ ഞാൻ നിന്റെ കട പൂട്ടിക്കാൻ വേണ്ടി ഓരോന്നൊക്കെ ചെയ്തു കൂട്ടിയത്. ഇപ്പോൾ കച്ചവടമില്ലാതെ കടയും പൂട്ടി... വേറെ എവിടെയെങ്കിലും ജോലിക്ക് നിൽക്കാമെന്ന് വെച്ചാൽ ഞാനും നീയും തമ്മിലുള്ള പ്രശ്നത്തിൽ കുറ്റക്കാരൻ ഞാനാണെന്ന് അറിയുന്നവർ ആരും എന്നെ ജോലിക്ക് നിർത്തുന്നില്ല.... കുറെ അലഞ്ഞു... ഈ ഒന്നര കൈയും വെച്ച് നല്ല ജോലികൾ ഒന്നും കിട്ടുന്നുമില്ല. " രുദ്രനോട് സഹായം അഭ്യർത്ഥിക്കേണ്ടി വന്നതിന്റെ നിസ്സഹായത ശ്യാമിന്റെ മുഖത്ത് നിഴലിച്ചിരുന്നു. അപ്പോഴേക്കും സ്റ്റീഫൻ അച്ചായൻ ചായയുമായി വന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അച്ചായൻ രുദ്രനോട് കണ്ണുകൊണ്ട് ചോദിച്ചു. ഒന്നുമില്ല എന്ന് രുദ്രൻ കണ്ണ് ചിമ്മി കാണിച്ചതും ഒരു ചിരിയോടെ അയാൾ മാറിപ്പോയി. " ചായ കുടിക്ക്.... " ശ്യാം ചായ എടുത്ത് മെല്ലെ ഊതി കുടിച്ചു. " ഞാൻ ഒന്ന് ആലോചിക്കട്ടെ ശ്യാമേ.... " ചായ കുടിച്ചു തീർന്ന കപ്പ് മേശമേൽ വച്ചുകൊണ്ട് രുദ്രൻ പറഞ്ഞു. " മ്മ്..... " രുദ്രന്റെ ആ മറുപടിയിൽ പ്രതീക്ഷയറ്റവനെപ്പോലെ ശ്യാം ഒന്ന് മൂളി. അപ്പോഴാണ് രുദ്രന്റെ മൊബൈൽ ശബ്ദിച്ചത്. അവൻ കോൾ എടുക്കുന്നതും പരിഭ്രമത്തോടെ ചാടി എഴുന്നേൽക്കുന്നതും കണ്ട് ശ്യാമും എഴുന്നേറ്റു. കാൾ കട്ട് ചെയ്ത് പുറത്തേക്ക് പായുന്നവന്റെ പിറകെ ശ്യാമും ഇറങ്ങി ചെന്നു. " എന്താടാ? " രുദ്രന്റെ പുറകെ ഓടി ചെന്നു കൊണ്ട് ശ്യാം ചോദിച്ചു. " എന്റെ ഫ്രണ്ടിന് ഒരാക്സിഡന്റ്. " സൂപ്പർ മാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിനടുത്തേക്ക് ഓടും വഴി രുദ്രൻ അങ്ങനെ ആണ് പറഞ്ഞത്. " എന്നാൽ ഞാനും വരാം... " ശ്യാം അങ്ങനെ പറഞ്ഞപ്പോൾ രുദ്രനും എതിർക്കാൻ നിന്നില്ല. 🌜 " എടാ അനന്ദു... ഇന്നെന്നെ വിളിക്കാൻ വരുന്നത് എന്റെ അമ്പിളിമാമനാണ് .... " " ങ്ങേ...! മാനത്തെ അമ്പിളി അമ്മാവനോ? " അപ്പു മോളുടെ പറച്ചിൽ കേട്ട് സ്കൂൾ ബസ്സിൽ അപ്പുമോൾടെ അടുത്തിരിക്കുകയായിരുന്നു അനന്ദു കണ്ണും മിഴിച്ച് അവളെ നോക്കി. " മ്ച്ചും... മാനത്തെ അമ്പിളി അമ്മാവൻ അല്ല. ഞങ്ങളുടെ വീട്ടിന്റെ അടുത്തുള്ള അമ്പിളിമാമവൻ. നിന്നെ എന്നും സുമാന്റി വിളിക്കാൻ വരുന്ന പോലെ എന്നെ വിളിക്കാൻ ഇനി എന്നും അമ്പിളിമാമൻ വരും. " അപ്പു വലിയ ഗമയിൽ പറഞ്ഞു. " അപ്പോ... അമ്പിളിയമ്മാവൻ അനാമികയുടെ അമ്മയാ? " അനന്തുവിന്റെ നിഷ്കളങ്കമായ ചോദ്യം. " മ്...ഹും.... അമ്മയല്ല.... പക്ഷേ അമ്മയെക്കാളും എനിക്കിഷ്ടവാ... " അപ്പു ചിരിയോടെ നിസംശയം പറഞ്ഞു. അപ്പോഴേക്കും സ്കൂൾ ബസ് അപ്പുവിന് ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തിയിരുന്നു. " അനാമികയെ കൂട്ടാൻ ഇന്ന് ആരും വന്നില്ലേ? " ആന്റിയുടെ ചോദ്യം കേട്ട് അപ്പു പകപ്പോടെ ചുറ്റും നോക്കി.... അവിടെയെങ്ങും അച്ഛനില്ല. അമ്പിളിമാമനും.... അപ്പുവിന് കരച്ചിൽ വന്നു. 🌜 🌜 🌜 🌜 🌜 ബാക്കി നാളെ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ
58അയലത്തെ അമ്പിളി ഉഴുന്ന് അരച്ച് വച്ചിട്ടാണ് അമ്പിളി അപ്പുറത്തേക്ക് പോയത്. തിരികെ രുദ്രന്റെ വീട്ടിലേക്ക് വന്ന ഉടനെ തന്നെ ഒരു ചെറിയ കഷ്ണം കാബേജ്ഉം സവോളയും ഇഞ്ചിയും പച്ച മുളകും ഒക്കെ കൂടി എടുത്തു അരിഞ്ഞു വച്ചു. അപ്പുവിന്റെ സ്കൂൾ ബസ് വരാൻ ഇനി അധികം സമയം ഇല്ല. അതിന് മുന്നേ ഇത് ഉണ്ടാക്കി വച്ച് രണ്ടെണ്ണം കിഷോറിന് കൊണ്ട് കൊടുത്തിട്ട് വേണം അപ്പുവിനെ കൂട്ടാൻ പോകാൻ. കഴിഞ്ഞ ഒരാഴ്ചയായി സ്കൂൾ ബസ്സിലാണ് അപ്പുവിന്റെ പോക്കും വരവും ഒക്കെ. രാവിലെ ബസ്സിൽ കയറ്റി വിടുന്നത് രുദ്രനാണ്. ഇനി മുതൽ വൈകിട്ട് ബസ് സ്റ്റോപ്പിലേക്ക് ചെന്ന് അവളെ കൂട്ടി വരുന്ന കാര്യം അമ്പിളി ഏറ്റിട്ടുണ്ട്. ഇല്ലെങ്കിൽ രുദ്രൻ കടയിൽ നിന്നും ഓടിപ്പിടിച്ച് ഇങ്ങു വരണ്ടേ? നല്ല മൊരിഞ്ഞ ഉഴുന്ന് വട എണ്ണയിൽ നിന്നും കോരിയെടുത്ത് പാത്രത്തിൽ ഇടുമ്പോൾ അമ്പിളിക്ക് കിഷോർ ചോദിച്ചത് ഓർമ്മ വന്നു. ' ഉഴുന്ന് വട കൊണ്ടുവരുവോ ' ന്ന്.... അവൾ രണ്ടു ഉഴുന്നുവട എടുത്ത് ഒരു പാത്രത്തിലാക്കി മാറ്റിവെച്ചു. കിഷോറിനെ കുറിച്ച് ചിന്തിക്കവേ അമ്പിളിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അവനോടുള്ള സ്നേഹം കൊണ്ട് ഉള്ള് നിറഞ്ഞു. കണ്ണ് നിറഞ്ഞു. കിഷോറിന് ഇപ്പോൾ നല്ല മാറ്റമുണ്ട്. ഇപ്പോ കുറച്ചായിട്ട് എപ്പോഴും അവനെ ചിരിച്ചേ കാണാറുള്ളൂ..... നിരാശയൊക്കെ വിട്ടകന്നു. തങ്ങൾ ഒന്നിച്ചുള്ള ഭാവി ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒക്കെ പങ്കുവയ്ക്കാറുണ്ട് ഇപ്പൊ... " ഞാൻ ഒന്ന് എണീറ്റ് നിന്നോട്ടെ. നിന്നെ ഇങ്ങനെ കഷ്ടപ്പെടാൻ വിടില്ല ഞാൻ.... " എന്ന് ഇടയ്ക്കിടെ പറയും.... തന്നോട് സ്നേഹമാണ്... ഉള്ള് നിറയെ.... മുൻപും അങ്ങനെ ആയിരുന്നല്ലോ? കല്യാണം കഴിഞ്ഞ ശേഷമുള്ള കുറച്ചു നാളുകൾ കൊണ്ട് ഒരായുസ്സിലേക്കുള്ള സ്നേഹം പകർന്ന് തന്നിട്ടില്ലേ തനിക്ക്? കിടന്നു പോയപ്പോൾ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് വിട്ടിട്ട് പൊക്കോളാൻ.... അതും തന്നോടുള്ള സ്നേഹം കൊണ്ടായിരുന്നില്ലേ? പക്ഷേ തനിക്ക് എങ്ങനെ കഴിയും വിട്ടിട്ടു പോകാൻ? ആ മനുഷ്യനാണ് തന്റെ ജീവനും ജീവിതവും എല്ലാം... കിഷോർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് അമ്പിളി ഉണ്ടാകുമായിരുന്നില്ല. സ്വന്തം അച്ഛന് പോലും വേണ്ടാതിരുന്നപ്പോ കൂടെ നിന്നതും കൂടെ കൂട്ടിയതും അവനാണ്. അവനൊന്നു കിടന്ന് പോയാൽ ഇല്ലാതായി പോകുന്നതല്ല അമ്പിളിക്ക് കിഷോറിനോടുള്ള സ്നേഹം.... അമ്പിളിക്ക് ഇന്നും കിഷോറേ ഉള്ളൂ... അമ്പിളിയുടെ ഉള്ള് നിറയെ അവനോടുള്ള സ്നേഹമേ ഉള്ളൂ.... മനസ്സ് നിറയെ.... ഹൃദയം നിറയെ.... ശരീരത്തിന്റെ ഓരോ അണുവിലും അമ്പിളിക്ക് കിഷോറിനോടുള്ള സ്നേഹം മാത്രമാണ്..... ഓരോന്ന് ഓർത്ത് നിന്ന് അമ്പിളി വട മുഴുവൻ ഉണ്ടാക്കി തീർത്തു. നിറഞ്ഞു തുളുമ്പി നിന്ന കണ്ണുകൾ തുടച്ച് മാറ്റിക്കൊണ്ട് ഉണ്ടാക്കി വച്ച വട മുഴുവൻ മറ്റൊരു പാത്രത്തിൽ ആക്കി മൂടി വയ്ക്കുമ്പോഴും അമ്പിളിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു... ആ ചിരിയിലാകെ കിഷോറിനോടുള്ള സ്നേഹവും... 🌜 ഭയാനകമായൊരു സ്വപ്നം കണ്ട് കൊണ്ടാണ് കിഷോർ കണ്ണുകൾ വലിച്ച് തുറന്നത്. അവനാകെ വിയർത്തു കുളിച്ചിരുന്നു..... കണ്ണ് തുറന്ന് നോക്കിയത് തൊട്ട് മുന്നിലുള്ള ക്ളീറ്റസിന്റെ മുഖത്തേക്കാണ്. കിഷോർ കണ്ണ് തുറന്നെന്ന് കണ്ടതും ക്ളീറ്റസ് നന്നായൊന്ന് ചിരിച്ചു കാണിച്ചു. കിഷോറിന്റെ കണ്ണുകൾ മിഴിഞ്ഞു. അവൻ ആകെ ഒന്ന് വിറച്ചു. " കിഷോർ സാറേ.... സുഖമാണോ? " ക്ളീറ്റസ് പല്ല് മുഴുവൻ കാണിച്ചൊന്ന് കൂടി ചിരിച്ചു. ആ ചിരി പക്ഷെ കിഷോറിനെ ഭയപ്പെടുത്തുകയാണ് ചെയ്തത്. " എന്നേ തീരെ പ്രതീക്ഷിച്ചില്ല അല്ലെ....? " വീണ്ടും അതേ ചിരി. തനിയെ എഴുന്നേൽക്കാൻ ഇപ്പോഴും കഴിയില്ല എന്ന് മറന്ന് കൊണ്ട് കിഷോർ പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങി. " ഹ...! കിടന്നോ സാറേ... എനിക്ക് പറയാനൊള്ളതൊക്കെ സാറ് കിടന്നോണ്ട് കേട്ടാ മതി. " ക്ളീറ്റസ് തന്നെ കിഷോറിനെ തിരികെ കിടത്തി. " സാറ് എന്നേ തീരെ പ്രതീക്ഷിച്ചില്ല അല്ലെ? എന്താ കരുതിയെ? ഞാൻ ഇനി ഒരിക്കലും ജയിലിന്ന് ഇറങ്ങൂല്ലന്നോ? ജീവിതകാലം മുഴുവൻ ജയിലി കിടക്കുമെന്നോ? സാറേന്നെ കുടുക്കിയ കള്ളക്കേസില് ആറേഴു കൊല്ലത്തിൽ കൂടുതൽ കിടക്കാനുള്ള വകുപ്പൊന്നും ഇല്ലാരുന്നു സാറേ.... " " ക്ളീറ്റസ്.... നീ പോ.... ഉപദ്രവിക്കരുത്. അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അങ്ങനെ ഒക്കെ ചെയ്തതാണ്. " കിഷോറിന്റെ സ്വരം വിറച്ചു. ക്ളീറ്റസ് ഉറക്കെ ചിരിച്ചു. " അയ്യോടാ. കിഷോർ സാറ് ഈ പാവം ക്ളീറ്റസിനോട് അപേക്ഷിക്കുന്നോ? അന്ന് അവസാനം കാണുമ്പോ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്. ഞാൻ ഇനി പുറം ലോകം കാണില്ലന്നോ.... അങ്ങനെ എന്തൊക്കെ അല്ലെ? അന്ന് നീ വലിയ രാഷ്ട്രീയക്കാരൻ ആയിരുന്നു. ഇന്നോ? എന്നേ ഒന്ന് കൈ വീശി അടിക്കാൻ പറ്റുമോ നിനക്ക്? ഞാൻ കൊന്നാൽ കിടന്ന കിടപ്പിൽ ചാവാനെ പറ്റൂ.... " ക്ളീറ്റസ് കിഷോറിന്റെ നേർക്ക് മുഖം അടുപ്പിച്ചു. " അന്ന് നീ എന്താ പറഞ്ഞത്? നിന്റെ പെണ്ണിനെ ഉപദ്രവിക്കാൻ നോക്കിയ എന്നേ നീ എന്തൊക്കെയോ ചെയ്തു കളയും എന്നല്ലേ? അന്ന്..... കുടിച്ച് ബോധം ഇല്ലാതിരുന്ന എന്നേ സ്നേഹിക്കുന്ന പെണ്ണിന്റെ അടുത്തേക്ക് ആ രാത്രിയിൽ പറഞ്ഞു വിട്ടത് ആരാടാ? അന്ന് നിനക്ക് അറിഞ്ഞു കൂടായിരുന്നോ ഞാൻ കെട്ടവൻ ആണെന്ന്.... ഗുണ്ട ആണെന്ന്..... " ക്ളീറ്റസിന്റെ ചുണ്ടുകൾ പുച്ഛത്തിൽ ഒന്ന് കോടി. " പറയട്ടെ ഞാൻ അവളോട്.... അമ്പിളിയോട്.... പഴയതൊക്കെ... പറയട്ടെ.....? " ക്ളീറ്റസ് രഹസ്യം പോലെ ചോദിച്ചു. കിഷോർ ഞെട്ടിപ്പോയി. അമ്പിളി ഒക്കെ അറിഞ്ഞാൽ....? അവനത് ഓർക്കാൻ കൂടി വയ്യ. അമ്പിളി അവനെ വെറുക്കുന്നത് കിഷോറിനു സഹിക്കാൻ ആവില്ല.... " വേണ്ട... അവളോട് ഒന്നും പറയരുത്. ഞാൻ നിനക്ക് എന്ത് വേണോ തരാം.... " കിഷോർ പെട്ടെന്ന് പറഞ്ഞു. " അനങ്ങാൻ വയ്യാതെ കിടക്കുന്ന നീ എനിക്ക് എന്ത് തരും എന്നാ? " ക്ളീറ്റസിന്റ മുഖത്ത് പിന്നെയും പുച്ഛം. " പഴയ പ്രതാപം ഓർത്ത് പറഞ്ഞതാവും അല്ലെ? ഞാനും നീയും കൂടെ ചേർന്ന് ചെയ്തു കൂട്ടിയതിന് ഒക്കെ എന്നെ മാത്രം പ്രതിയാക്കി അന്ന് നിനക്ക് ഉണ്ടായിരുന്ന രാഷ്ട്രീയ സ്വാധീനം വച്ച് എന്നെ നീ ജയിലിൽ ആക്കിയില്ലേ...? അന്നേ ഞാൻ മനസ്സിൽ കരുതി വച്ചതാ നിനക്കൊരു സമ്മാനം....! ജയിലീന്ന് ഇറങ്ങിയപ്പോഴല്ലേ ഞാൻ അറിഞ്ഞത് എണീക്കാൻ പോലും വയ്യാത്ത വിധം നീ കിടപ്പിലാണെന്നും.... ഒരുത്തനും നിന്നെ തിരിഞ്ഞു നോക്കുന്നില്ല എന്നും... ആ പെണ്ണാണ് നിന്നെ നോക്കുന്നത് എന്നും.... എണീക്കാൻ പോലും വയ്യാതെ കിടന്ന കിടപ്പിൽ കിടക്കുന്ന, ഇങ്ങനെ കിടക്കുന്നേൽ ഭേദം ചത്തു പോകുന്നതാണ് എന്ന് കരുതി കിടക്കുന്ന നിന്നെ കൊല്ലുന്നതിൽ അന്ന് എനിക്ക് ഒരു ത്രില്ല് തോന്നിയില്ല....? പക്ഷെ ഇപ്പൊ.... ഇപ്പോ നിനക്ക് ജീവിക്കാൻ ആശയുണ്ട് അല്ലെ? മരിക്കാൻ പേടിയുണ്ടല്ലേ? " ക്ളീറ്റസിന്റെ മുഖത്ത് ക്രൂരമായ ഒരു ചിരി തെളിഞ്ഞു. അയാൾ കൈ പിറകിലേക്ക് മടക്കി ഉടുപ്പിനിടയിൽ തിരുകിയിരുന്ന കത്തി പുറത്തേക്ക് എടുത്തു. " ഇനി എനിക്ക് നിന്നെ കൊല്ലാം. ജീവിക്കാൻ ആശയുള്ള കിഷോറിനെ.... " കിഷോറിന്റെ കണ്ണുകൾ പിടഞ്ഞു. നെഞ്ചിടിപ്പേറി... അവനാകെ വിയർത്തു.... വിറച്ചു..... " എനിക്ക് കാണേണ്ടത് നിന്റെ കണ്ണിലെ ഈ പേടിയാണ്. ചാവാനുള്ള പേടി.... ഇതിന് വേണ്ടിയല്ലേ നീ സുഖപ്പെടുന്നത് വരെ ഞാൻ കാത്ത് കാത്തിരുന്നത്? " ക്ളീറ്റസ് ആ കത്തിയുടെ പിടിയിൽ മുറുകെ പിടിച്ചു. 🌜 🌜 🌜 🌜 🌜 പാവം കിഷോർ ല്ലേ? 😒 എന്നാപ്പിന്നെ ഞാൻ അങ്ങോട്ട്.... 😁😁 നാളെ വരാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പോന്നോട്ടെ.... 😌 #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
അയലത്തെ അമ്പിളി " കാവ്യയുടെ സ്വഭാവം അങ്ങനെ തന്നെ തുടർന്നപ്പോൾ പതിയെ പതിയെ എനിക്ക് അവളോട് ദേഷ്യമായി തുടങ്ങി. എന്റെ വിദ്യാഭ്യാസത്തെ പ്രതി.... എന്റെ സൗന്ദര്യത്തെ പ്രതി.... പലതും പറഞ്ഞു പല തവണ അവൾ എന്നെ കളിയാക്കിയിട്ടുണ്ട്... ഒരു തവണ അങ്ങനെയൊക്കെ പറഞ്ഞു കളയാക്കുന്നതിന്റെ ഇടയിലാണ് ഇഷ്ടമില്ലാതെയാണ് അവളെന്നെ കല്യാണം കഴിച്ചതെന്ന് തുറന്നു പറയുന്നത്. അതിനു മുൻപ് എത്രയോ തവണ ഞാൻ അവളോട് ചോദിച്ചിട്ടുണ്ടെന്നോ എന്താണ് അവളുടെ പ്രശ്നം എന്ന്... അപ്പോഴൊന്നും അവൾ എന്നോട് ഒന്നും തുറന്നു പറഞ്ഞിട്ടില്ല. ഒരുപക്ഷേ പ്രതാപനുമായി അടുപ്പമായി കഴിഞ്ഞ ശേഷമായിരിക്കണം അവൾ എന്നോടത് തുറന്നു പറഞ്ഞത്.... ഞങ്ങൾ ഒരുമിച്ച് മുന്നോട്ടു പോവില്ല എന്ന് എനിക്ക് മനസ്സിലായത് അപ്പോൾ മുതലാണ്. അപ്പോൾ മുതലാണ് ഞാൻ ഡിവോഴ്സിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.... അവൾ കൂടെ ഇല്ലാത്ത ഒരു ജീവിതത്തിന് എന്റെ മനസ്സിനെ പാകപ്പെടുത്തി തുടങ്ങിയത്.... ഇനി ഒരുമിച്ച് പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കി, പിരിയാം എന്ന് തന്നെ ചിന്തിച്ചിരിക്കുമ്പോൾ ആണ് അവൾ അങ്ങനെയൊക്കെ ചെയ്ത് കളഞ്ഞത്. അവൾ മറ്റൊരാളെ സ്നേഹിച്ചത് ഞാൻ തെറ്റായി കാണുന്നില്ല.... ഒരുപക്ഷേ എന്നിൽ അവൾ ഒരുപാട് കുറവുകൾ കണ്ടിട്ടുണ്ടായിരിക്കണം.... അതു കൊണ്ടായിരിക്കാം അവൾ.... " രുദ്രൻ കുറച്ചു നിമിഷങ്ങൾ നിശബ്ദനായി ഇരുന്നു. പിന്നെയും തുടർന്നു.... " പക്ഷേ... എന്റെ താലി കഴുത്തിലണിഞ്ഞു കൊണ്ട് .... എന്റെ ഭാര്യയായിരിക്കേ..... മറ്റൊരുവന്റെ കുഞ്ഞിനെ ഗർഭം ധരിച്ചത്..... അതെനിക്ക് സഹിക്കാനാവില്ല... പൊറുക്കാനാവില്ല.... ഞാൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം മോഷ്ടിച്ചു കൊണ്ടു പോയത്, എന്റെ കുഞ്ഞിനെ അനാഥാലയത്തിൽ ഉപേക്ഷിച്ചത്.... അതൊന്നും ക്ഷമിക്കാൻ ആവില്ല എനിക്ക്.... അവൾ അന്ന് ഇറങ്ങി പോയപ്പോ എനിക്ക് സങ്കടം തോന്നിയിരുന്നു.... അവളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു... എപ്പോഴൊക്കെയോ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതല്ലേ ഞാൻ അവളെ.... അത് കൊണ്ടായിരിക്കും..... പക്ഷേ ഇപ്പോ..... എനിക്ക് അവളോട് സ്നേഹമില്ല.... ഒന്നും.... ഒന്നും തോന്നുന്നില്ല... തിരികെ വന്നാലും എനിക്ക് അവളെ സ്വീകരിക്കാൻ പറ്റില്ല. " രുദ്രൻ ഉറപ്പിച്ചു പറഞ്ഞു. " അങ്ങനെ ഒരു ഉറച്ച തീരുമാനം നിനക്കുണ്ടെങ്കിൽ പിന്നെ എന്തിനാടാ ഈ വിഷമം? " അച്ചായന് ചോദിക്കാതിരിക്കാനായില്ല. " അപ്പു മോള്.... അവളെ ഓർത്താ... എനിക്ക്... " " മോള് നിന്നെ വിട്ടു പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? " ഒരു നിമിഷം പോലും ചിന്തിക്കാതെ രുദ്രൻ ഇല്ല എന്ന് തലയാട്ടി. " ആഹാ.... കൊള്ളാം. അതും അവന് ഉറപ്പാണ്.... എന്നിട്ടാണ് ഇങ്ങനെ വന്നിരുണ് കരയുന്നത്? " സ്റ്റീഫൻ അച്ചായൻ വേദനിപ്പിക്കാതെ അവന്റെ തോളത്ത് തല്ലി . " എന്തായാലും അവള് തിരിച്ചു വന്ന സ്ഥിതിക്ക് നീ ഒരു കാര്യം ചെയ്യ്. നല്ലൊരു വക്കീലിനെ പോയി കാണ്. എന്നിട്ട് ബന്ധം പിരിയാനുള്ള കാര്യങ്ങളൊക്കെ നോക്ക്..... ന്യായം നിന്റെ ഭാഗത്താണ്..... അപ്പു മോള് പോലും നിന്റെ കൂടെ നിൽക്കും. പിന്നെ എന്താ നിനക്ക്? എല്ലാം ശരിയാവും..... നീ വിളിക്കുന്ന ദൈവങ്ങള് നിന്നെ രക്ഷിക്കും.... വിഷമിക്കാതെ.... ഞങ്ങളൊക്കെ ഇല്ലേ കൂടെ? " അച്ചായൻ ഒന്നുകൂടി അവന്റെ തോളത്ത് തട്ടി... മനസ്സിൽ ഉണ്ടായിരുന്നതൊക്കെ തുറന്നു പറഞ്ഞപ്പോൾ രുദ്രന് വല്ലാത്ത ആശ്വാസം തോന്നി. ഉള്ളിൽ കെട്ടി നിന്ന് വെറുപ്പ് മുട്ടിച്ചിരുന്നത് എന്തൊക്കെയോ ഒഴുകി അകന്നതു പോലെ.... " മ്മ്.... എല്ലാം ശരിയാകും... " അവൻ സ്വയം വിശ്വസിപ്പിക്കാൻ എന്നോണം മെല്ലെ പറഞ്ഞു. " ആഷിഷേ ഒരു സ്ട്രോങ്ങ് ചായ.... " സ്റ്റീഫൻ അച്ചായൻ അവിടെ ഇരുന്നു കൊണ്ട് തന്നെ തന്റെ സഹായിയോട് വിളിച്ചു പറഞ്ഞു. " നല്ലൊരു ചായ കുടിക്ക്. ഒന്ന് ഉഷാറാകട്ടെ.... " രുദ്രനെ ആകെയോന്ന് പിടിച്ചു കുലുക്കിക്കൊണ്ട് സ്റ്റീഫൻ അച്ചായൻ ചിരിയോടെ പറഞ്ഞതും രുദ്രനും ഒന്ന് ചിരിക്കാൻ ശ്രമിച്ചു. 🌜 നവ്യ ജോലി കഴിഞ്ഞു വരുമ്പോൾ കാവ്യ വീട്ടിലുണ്ട്. കലയാണ് വിവരങ്ങളൊക്കെ നവ്യയോട് പറഞ്ഞത്. ഒക്കെ കേട്ട് കഴിഞ്ഞും നവ്യയ്ക്ക് കാവ്യയോട് സഹതാപം ഒന്നും തോന്നിയില്ല. ദേഷ്യവും കാണിച്ചില്ല. അവളോട് മിണ്ടാതെ പോയില്ല. കാവ്യ എന്നൊരു വ്യക്തി ആ വീട്ടിലുള്ളതായിട്ട് പോലും നവ്യ ഭാവിച്ചില്ല. എന്തുകൊണ്ടോ അത്ര പെട്ടെന്നൊന്നും കാവ്യയോട് ക്ഷമിച്ചു കൊടുക്കാൻ നവ്യക്കും കഴിയുമായിരുന്നില്ല. നവ്യയുടെ മുഖത്ത് നോക്കാനോ മിണ്ടാനോ കാവ്യക്കും വല്ലാത്ത മടി തോന്നി. പിറ്റേന്ന് തന്നെ കാവ്യയെ സഹോദരിയുടെ അടുത്തേക്ക് കൊണ്ടു വിടണം എന്നുള്ള ശ്രീധരന്റെ ഉദ്ദേശം പക്ഷേ നടന്നില്ല. അവരെന്തോ യാത്രയിലാണ്. റിട്ടയർ ആയ ശേഷം ഇടക്കിടെ ഇങ്ങനെ ആരോടും പറയാതെ യാത്ര പോകുന്ന ശീലം ഉണ്ട് അവർക്ക്. ഒറ്റയ്ക്കായതു കൊണ്ട് ആരുടെയും അനുവാദത്തിന് കാത്തു നിൽക്കേണ്ട കാര്യമില്ലല്ലോ? അതോടെ അവർ വരുന്നത് വരെ കാവ്യയെ വീട്ടിൽ നിർത്തുകയല്ലാതെ ശ്രീധരന് മറ്റ് വഴികൾ ഇല്ലാതായി. 🌜 വീൽചെയറിൽ ഇരുന്ന കിഷോറിനെ അമ്പിളി താങ്ങി പിടിച്ച് കട്ടിലിലേക്ക് കിടത്തി. ആദ്യമൊക്കെ അമ്പിളിക്ക് അത് ഒറ്റയ്ക്ക് പ്രയാസം ആയിരുന്നു. ഇപ്പോൾ അത്ര കണ്ട് പ്രയാസമായി അവൾക്ക് തോന്നാറില്ല. " കിഷോറേട്ടൻ ഉറങ്ങിക്കോ... ഞാനേ അപ്പുമോള് സ്കൂളിൽ നിന്ന് വരുമ്പോ അവക്ക് കഴിക്കാൻ വേണ്ടി എന്തെങ്കിലും ഉണ്ടാക്കട്ടെ.... " അമ്പിളി പോകാനൊരുങ്ങി. " അമ്പിളി.... എന്താ ഉണ്ടാക്കുന്നെ? " കിഷോർ പോകാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ചു. " ഉഴുന്ന് വട.... " " എനിക്കൂടെ കൊണ്ട് തരോ ? " കിഷോറിന്റെ കണ്ണുകൾ ചുരുങ്ങി. അവന് ഇതൊക്കെ വലിയ ഇഷ്ടം ആയിരുന്നു... മുൻപ്.... ഇങ്ങനെ കിടപ്പിൽ ആകും മുൻപ്.... അതിന് ശേഷം ആ ഇഷ്ടങ്ങൾ ഒക്കെ അവൻ മറന്നേ പോയിരുന്നു.... ജീവിതത്തോട് തന്നെ വിരക്തി ആയിരുന്നു.... ഇങ്ങനെ കിടക്കുന്നതിൽ ഭേദം മരിക്കുന്നതാണ് എന്ന് കരുതി ഇരുന്നവന് എങ്ങനെ ആശകൾ ഉണ്ടാകാനാണ് ? ഇപ്പൊ... വീണ്ടും ജീവിക്കാൻ കൊതി തോന്നി തുടങ്ങിയിട്ടുണ്ട്... എഴുന്നേറ്റ് നടക്കാൻ കഴിയും എന്ന പ്രത്യാശയുണ്ട്. അത് കൊണ്ടാവണം പഴയ കുഞ്ഞ് കുഞ്ഞ് മോഹങ്ങൾ ഒക്കെ തിരികെ വരുന്നത്. " വൈദ്യർ എന്താ പറഞ്ഞത്? " അമ്പിളി എളിക്ക് കൈ കുത്തി നിന്നു. " എണ്ണ ഒന്നും അധികം ഉപയോഗിക്കരുതെന്ന്.. " " അപ്പൊ അത് അറിയാല്ലോ? " " കൊതി ആയിട്ടല്ലേ ഡി.... " അവൻ കണ്ണ് ചുരുക്കി അവളോട് കെഞ്ചി. അമ്പിളിക്ക് അവന്റെ ഭാവം കണ്ട് ചിരി വന്നു. അവൾ കുനിഞ്ഞ് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു..... കിഷോറിന്റെ കവിളുകൾ ഒരു നിമിഷം കൊണ്ട് ചുവന്നു പോയി. അവന്റെ ചുവന്ന മുഖം കണ്ട് അമ്പിളിക്ക് നാണം വന്നു.... " ഹ്മ്മ്... ഒരെണ്ണം.... ഇത് ശീലമാക്കരുത്.... " അവളത് മറച്ചു കൊണ്ട് താക്കീത് പോലെ വിരൽ ചൂണ്ടിയതും അവൻ ചിരിയോടെ തലകുലുക്കി. " ഞാനേ ഉണ്ടാക്കി കഴിഞ്ഞു കൊണ്ട് തരാം. മുൻ വാതിൽ പുറത്ത് നിന്നും പൂട്ടിയിട്ട് പോകാം. " അമ്പിളി താക്കോലും കയ്യിൽ എടുത്തു മുന്നിലേക്ക് നടന്നു. കുറേ നേരം ശ്രമിച്ചിട്ടും മുന്നിലെ വാതിൽ അവൾക്ക് പൂട്ടാൻ കഴിഞ്ഞില്ല. അകത്തു കയറി അകത്തു നിന്നും പൂട്ടാൻ നോക്കിയിട്ടും കഴിഞ്ഞില്ല. " ഛെ... ഇന്നലെ രാത്രി കൂടി പൂട്ടിയതല്ലേ? ഇതിപ്പോ എന്തോ പറ്റി? " പറഞ്ഞു കൊണ്ട് അമ്പിളി വാതിൽ ചേർത്തടച്ചു മുകളിലെ കുറ്റി ഇട്ടു. " കിഷോറേട്ടാ... മുന്നിലെ വാതിൽ പൂട്ടാൻ പറ്റണില്ല. പൂട്ടിന് എന്തോ കുഴപ്പം ഉണ്ടെന്നാ തോന്നുന്നേ... തത്കാലം ഞാൻ അത് അകത്തു നിന്ന് കുറ്റി ഇട്ടിട്ടുണ്ട്. അടുക്കള വാതിൽ വഴി പോവാം ഞാൻ. അത് പക്ഷെ പുറത്തൂന്ന് പൂട്ടാൻ പറ്റൂല്ല. കൊണ്ടി ഇട്ടേക്കാം. " " അത് മതി അമ്പിളി. ഇവിടിപ്പോ ആര് വരാനാ? " കിഷോറും അങ്ങനെ പറഞ്ഞതോടെ അമ്പിളി അടുക്കള വാതിൽ വഴി പുറത്തേക്ക് കടന്ന് രുദ്രന്റെ വീട്ടിലേക്ക് നടന്നു. അമ്പിളി നടന്ന് മറഞ്ഞതും മതിലിനോരം മറഞ്ഞു നിന്ന ആ രൂപം പുറത്തേക്ക് വന്നു. ക്ളീറ്റസ്....! പിന്നെയും കുറച്ചു സമയം കൂടി അവിടെ തന്നെ നിന്നതിനു ശേഷമാണ് ക്ളീറ്റസ് അമ്പിളിയുടെ വീട്ട് മുറ്റത്തേക്ക് നടന്നത്. 🌜 ഭയാനകമായൊരു സ്വപ്നം കണ്ട് കൊണ്ടാണ് കിഷോർ കണ്ണുകൾ വലിച്ച് തുറന്നത്. അവനാകെ വിയർത്തു കുളിച്ചിരുന്നു..... കണ്ണ് തുറന്ന് നോക്കിയത് തൊട്ട് മുന്നിലുള്ള ക്ളീറ്റസിന്റെ മുഖത്തേക്കാണ്. കിഷോർ കണ്ണ് തുറന്നെന്ന് കണ്ടതും ക്ളീറ്റസ് നന്നായോന്ന് ചിരിച്ചു കാണിച്ചു. 🌜 🌜 🌜 🌜 🌜 അപ്പൊ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയാൻ പോകുന്നു.... എല്ലാവരും കാത്തിരിക്കൂ ട്ടൊ.... കിഷോർ നല്ലവനോ കെട്ടവനോ...? ഉടനെ അറിയാം.... #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
56 അയലത്തെ അമ്പിളി സ്റ്റീഫൻ അച്ചായന്റെ ചായക്കടയിൽ എത്തിയപ്പോഴേക്കും രുദ്രൻ ആകെ തളർന്നു പോയിരുന്നു. ചിന്തകൾ ചിതലുകൾ കണക്ക് തലച്ചോറ് തിന്നുന്നു. അവനാകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി. സ്വന്തം എന്ന് പറയാൻ ആകെയുള്ളത് അപ്പു മോളാണ്... അവന്റെ ജീവൻ.... അവളെ നഷ്ടപ്പെടുമോ എന്നുള്ള ചിന്ത രുദ്രനെ ആകെ അവശനാക്കി. കടയുടെ മൂലയിൽ ഇട്ടിരുന്ന നീണ്ട തടി ബെഞ്ചിലേക്ക് അവൻ തളർന്ന് വീഴുക തന്നെയായിരുന്നു. തടികൊണ്ടുള്ള മീശയിലേക്ക് തലകുനിച്ചു കിടക്കുമ്പോൾ , കടുത്ത തലവേദന കാരണം ഒരു ചായ കുടിക്കാനാണ് അങ്ങോട്ടേക്ക് വന്നത് എന്നു പോലും മറന്നു പോയിരുന്നു രുദ്രൻ. രുദ്രന്റെ വരവും കിടപ്പുമൊക്കെ സ്റ്റീഫൻ അച്ചായനും കണ്ടിരുന്നു. അന്ന് ഏതൊക്കെയോ പയ്യന്മാര് വന്ന് റീൽ ഒക്കെ എടുത്തു പോയ ശേഷം , രുദ്രൻ അന്ന് പപ്പുവേട്ടനോട് തമാശക്ക് പറഞ്ഞതു പോലെ സ്റ്റീഫൻ അച്ചായന്റെ ചായക്കടയും വൈറൽ ആയിരുന്നു. അതിനു ശേഷം കടയിൽ തിരക്കൊക്കെയുണ്ട്. ഒറ്റയ്ക്ക് പറ്റാത്തത് കൊണ്ട് സ്റ്റീഫൻ അച്ചായൻ ഇപ്പോൾ സഹായത്തിന് ഒരു പയ്യനെ നിർത്തിയിട്ടുണ്ട്. കടയിൽ ഇപ്പോഴും അങ്ങിങ് കുറച്ചു പേര് ഇരിപ്പുണ്ട്. എങ്കിലും രുദ്രന്റെ വരവും കിടപ്പും ഒക്കെ കണ്ടത് കൊണ്ട് സ്റ്റീഫൻ അച്ചായൻ അവന്റെ അടുത്തേക്ക് വേഗത്തിൽ വന്നു. " എന്തു പറ്റിയെടാ? " രുദ്രന്റെ തോളിൽ കൈ ചേർത്ത് അച്ചായൻ, നീളൻ തടി ബെഞ്ചിൽ അവന്റെ അടുത്തായി ഇരുന്നു. കാവ്യ പോയ ശേഷം അവൻ ഇടയ്ക്കൊക്കെ ഇവിടേക്ക് വരാറുണ്ട്. മനസ്സിന്റെ ആകുലതകൾ ഒക്കെ പങ്കു വയ്ക്കുന്നത് സ്റ്റീഫൻ അച്ചായനോട് ആണ്. പപ്പുവേട്ടന് ഇപ്പോൾ പ്രാരാബ്ധം ഏറെയാണ്. അതിനിടയിൽ തന്റെ വിഷമങ്ങൾ കൂടി പറഞ്ഞ് അയാളെ കൂടുതൽ സങ്കടപ്പെടുത്താൻ രുദ്രന് തോന്നാറില്ല. അതുകൊണ്ട് വിഷമം തോന്നുമ്പോഴും ഒറ്റയ്ക്കാണെന്ന് തോന്നുമ്പോഴും അവൻ ഓടി വരുന്നത് സ്റ്റീഫൻ അച്ചായന്റെ ചായക്കടയിലേക്ക് ആണ്. എത്രയൊക്കെ അകൽച്ചയിൽ ആണെന്ന് പറഞ്ഞാലും കാവ്യ ഉണ്ടായിരുന്നപ്പോൾ അവനീ ഒറ്റപ്പെടൽ അറിഞ്ഞിരുന്നില്ല.... അവൾ പോയപ്പോഴും അപ്പുവും രുഗ്മിണി അമ്മയും ഉണ്ട് എന്നുള്ള ആശ്വാസമായിരുന്നു. രുഗ്മിണി അമ്മ കൂടി പോയ ശേഷമാണ് അവൻ ഒറ്റപ്പെടൽ അറിഞ്ഞത്.... അനുഭവിച്ചത്..... അപ്പോഴും 'എനിക്ക് എന്റെ അപ്പു ഉണ്ടല്ലോ? അത് മതി... അവൾ മാത്രം മതി ' എന്നായിരുന്നു..... ഇപ്പോൾ അപ്പുവിനെ കൂടി നഷ്ടപ്പെട്ടു പോകുമോ എന്നതാണ് അവന്റെ പേടി. അപ്പുവിനെ വേണമെന്ന് തോന്നിയാൽ അതിനു വേണ്ടി കാവ്യ എന്ത് നാടകവും കളിക്കും എന്നവന് അറിയാം. " നീ ഇങ്ങനെ മിണ്ടാതെ കിടക്കാതെ എന്നതാണെന്ന് പറയടാ? " അച്ചായൻ പിന്നെയും അവനെ കുലുക്കി വിളിച്ചു. " അവൾ... വന്നു.... കാവ്യ.... അതും ഒറ്റയ്ക്ക്.... " രുദ്രൻ എഴുന്നേറ്റിരുന്ന കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു. ശേഷം ശ്രീധരൻ പറഞ്ഞതൊക്കെ വിശദമായിത്തന്നെ സ്റ്റീഫൻ അച്ചായനോട് പറഞ്ഞു. " അവള് വരികയോ പോവുകയോ എന്താന്ന് വച്ചാ ചെയ്യട്ടെ.... അതിന് നിനക്കെന്നതാ? അവള് പിന്നെയും വലിഞ്ഞു കയറി വരും എന്നാണ് നിനക്ക് തോന്നുന്നതെങ്കിൽ ഡിവോഴ്സിന് കൊടുക്ക്... ഇപ്പോൾ നിനക്ക് അതിന് കാരണങ്ങൾ ഉണ്ടല്ലോ? " " അപ്പോഴും അപ്പു... അവള് അപ്പുവിനെ ചോദിച്ചാലോ ? " " പിന്നേ.... കൊച്ചിനെ കൊണ്ടന്ന് അനാഥാലയത്തിൽ കളഞ്ഞവളല്ലേ അതിനെ ചോദിച്ചു വരാൻ പോണത് ? ചോദിച്ചാ തന്നെ ഒരിക്കെ കൊണ്ട് കളഞ്ഞവളുടെ കൂടെ കോടതി കൊച്ചിനെ വീടോ? " " കാവ്യ.... അവൾ... അവൾ പറഞ്ഞതൊക്കെ സത്യമാണോ എന്ന് ആർക്ക് അറിയാം? തിരികെ വന്നതിന്.... അവൾക്ക് വേറെ എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിലോ? അവളുടെ മനസ്സിൽ എന്താണെന്ന് ആർക്കും അറിയില്ല അച്ചായാ? എനിക്ക്.... എനിക്കിനി ഒന്നിനും വയ്യ... അവളെ ഞാൻ എത്രമാത്രം സ്നേഹിച്ചിട്ടുണ്ടെന്ന് അച്ചായന് അറിയാമോ? എന്നെ കല്യാണം കഴിക്കാൻ താല്പര്യമില്ലായിരുന്നു എന്നൊന്നും സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. " രുദ്രൻ എന്തോ പറയാൻ ഒരുങ്ങും പോലെ ചുമരിലേക്ക് ചാഞ്ഞിരുന്നു. " വയ്യാതായപ്പോ.... കിടപ്പിൽ ആയപ്പോ എന്റെ അമ്മയ്ക്ക് പേടിയായിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും പറ്റി പോയാൽ ഞാൻ തനിച്ചായി പോകുമോ എന്ന്... അമ്മയുടെ നിർബന്ധവും കണ്ണീരും ഒക്കെ കണ്ടിട്ടാണ് ഞാൻ ആ സമയത്ത് ഒരു കല്യാണത്തിന് സമ്മതിച്ചത് തന്നെ. അമ്മ കണ്ടെത്തിയ ആള് കാവ്യ ആണെന്ന് അറിഞ്ഞപ്പോൾ ആശ്വാസമാണ് തോന്നിയത്. അച്ഛന്റെ കൂട്ടുകാരന്റെ മകൾ... അറിയുന്ന പെൺകുട്ടി. അവൾക്ക് എന്നെ മനസ്സിലാക്കാൻ പറ്റും എന്ന്.... സ്നേഹിക്കാൻ പറ്റും എന്ന് കരുതിപ്പോയി..... വിവാഹത്തിനു മുൻപ് എത്രയോ തവണ ഞങ്ങൾ പരസ്പരം കണ്ടതാണ്.... സംസാരിച്ചതാണ്. താല്പര്യക്കുറവ് അവളുടെ അച്ഛനോട് പറയാൻ അവൾക്ക് പേടിയായിരുന്നുവെങ്കിൽ എന്നോട് പറയാമായിരുന്നില്ലേ? അന്നും പൊതുവേ അങ്ങനെ ആരോടും അടുപ്പം കാണിക്കാത്ത പ്രകൃതിക്കാരിയായിരുന്നു കവ്യ. നിശ്ചയം കഴിഞ്ഞ് ഫോൺ വിളിച്ചപ്പോഴൊക്കെ സംസാരം ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കുമ്പോ.... അതൊക്കെ.... അതൊക്കെ.... അവളുടെ സ്വഭാവം അങ്ങനെ ആയതു കൊണ്ടായിരിക്കും എന്നാ ഞാൻ കരുതിയിരുന്നത്.... വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഒക്കെ അവൾ വല്ലാതെ അകൽച്ച കാണിച്ചപ്പോൾ ഞാനവളോട് തുറന്നു ചോദിച്ചതാണ് എന്താണ് അവളുടെ പ്രശ്നം എന്ന്. അന്നവൾ പറഞ്ഞു, അവൾ ഇപ്പോഴൊന്നും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, പെട്ടെന്നുണ്ടായ വിവാഹമായതു കൊണ്ട് അവൾക്ക് എന്നെ അംഗീകരിക്കാൻ കുറച്ച് സമയം വേണമെന്ന്.... എന്റെ അവസ്ഥയും അങ്ങനെയൊക്കെ തന്നെ ആയിരുന്നല്ലോ? എനിക്ക് അവളെ മനസ്സിലാക്കാൻ പറ്റുമായിരുന്നു.... ഞാൻ അവൾക്ക് സമയം കൊടുത്തു. അപ്പോഴും ഞങ്ങളുടേത് മാത്രമായ സമയം കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു.... അവളോട് മിണ്ടാൻ.... ഒരുമിച്ച് പുറത്തു പോകാൻ... ഒരുമിച്ചു ഭക്ഷണം കഴിക്കാൻ... അങ്ങനെ അങ്ങനെ പതിയെ പതിയെ ഞങ്ങൾ തമ്മിലുള്ള അകൽച്ച കുറയുമെന്ന് ഞാൻ കരുതി. ഞാൻ ആഗ്രഹിച്ചതുപോലെ കുറച്ചു മാസങ്ങൾ ഒക്കെ കഴിഞ്ഞപ്പോ അവൾ എന്നെ സ്നേഹിച്ചു തുടങ്ങി. അല്ല സ്നേഹിക്കുന്നത് പോലെ അഭിനയിച്ചു തുടങ്ങി. അങ്ങനെ പറയുന്നതാവും ശരി. അവൾ എന്നെ സ്നേഹിക്കുകയായിരുന്നു എന്ന് വിശ്വസിച്ച ഞാനാണല്ലോ വിഡ്ഢി.!!! " കുറച്ചു നിമിഷങ്ങൾ രുദ്രൻ ഒന്നും മിണ്ടിയില്ല. സ്റ്റീഫൻ അച്ചായനും അവനെ കെട്ടിരുന്നതെ ഉള്ളൂ... " അപ്പോഴേക്കും അമ്മ മരിച്ചിരുന്നു. ഞാൻ ഒറ്റയ്ക്കായി.... എനിക്ക് അവൾ മാത്രമേ ഉള്ളൂ എന്ന ചിന്തയാവും അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഭ്രാന്തമായിട്ടാണ് അന്നൊക്കെ ഞാൻ അവളെ പ്രണയിച്ചിരുന്നത്.... കുഞ്ഞു കാര്യങ്ങൾക്ക് പോലും അവൾ വഴക്കിടും. പിണങ്ങും.... പിന്നീട് അവൾ ഇണങ്ങുന്നതുവരെ നെഞ്ചിനകത്ത് ഒരു നീറ്റലാണ്... ശ്വാസംമുട്ടൽ ആണ്.... " രുദ്രൻ ഒന്ന് നെടുവീർപ്പിട്ടു. നനഞ്ഞ കവിൾ തടങ്ങൾ അവൻ തുടച്ചു മാറ്റി. " അപ്പു മോള് വരാൻ പോവാണെന്ന് അറിഞ്ഞപ്പോ ഞാൻ എത്രമാത്രം സന്തോഷിച്ചെന്നോ? ഞങ്ങൾ മൂന്നുപേരും മാത്രമുള്ള ഒരു കുഞ്ഞു ലോകം.... നിറയെ സന്തോഷവും... കൂടെ കുഞ്ഞു കുഞ്ഞ് പരിഭവവും പിണക്കവും ഒക്കെയുള്ള ഞങ്ങളുടെ സ്വർഗം... ഞാനത് എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നോ? പക്ഷേ, മോളെ ഗർഭിണിയായ ശേഷം കവ്യയുടെ സ്വഭാവം ആകെ മാറി. എന്തിനും ഏതിനും ദേഷ്യവും കരച്ചിലും വഴക്കും മാത്രം.... എനിക്ക് പേടിയായി.... ഞാനത് ഒരിക്കൽ ഹോസ്പിറ്റലിൽ പോയപ്പോ അവൾ കേൾക്കാതെ അവളെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റിനോട് സംസാരിച്ചു. അവരന്ന് പറഞ്ഞത് ചില സ്ത്രീകൾക്ക് അങ്ങനെയൊക്കെ ഉണ്ടാവും എന്നാണ്. ഹോർമോണിലെ മാറ്റങ്ങൾ ഒക്കെ കാരണമാണത്രേ.... ഞാൻ അവളുടെ ഒപ്പം നിൽക്കണം എന്ന് അവർ പറഞ്ഞു. അങ്ങനെ അവൾക്ക് തോന്നണമെന്ന്.... അങ്ങനെയായാൽ അവളുടെ വാശിയും ദേഷ്യവും ഒക്കെ കുറയുമെന്ന്... ഞാൻ അതനുസരിച്ചു. ദേഷ്യക്കാരിയും വാശിക്കാരിയുമായ ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അന്നൊക്കെ ഞാൻ അവളെ നോക്കിയത്.... പ്രസവത്തോടെ എല്ലാം ശരിയാകുമെന്ന് ഞാനും കരുതി. പക്ഷെ പ്രസവം കഴിഞ്ഞപ്പോ അതൊക്കെ കൂടുകയാണ് ചെയ്തത്. മോളോട് പോലും അവൾ ദേഷ്യം കാണിച്ചു തുടങ്ങി.. അതിനു മുന്നേ തന്നെ അപ്പുവിനെ നോക്കാൻ രുഗ്മിണി അമ്മ ഉണ്ടായിരുന്നു. പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ എന്നൊരു അവസ്ഥയെക്കുറിച്ച് മുൻപേ കാവ്യയെ ചികിൽസിച്ചിരുന്ന ഗൈനക്കോളജിസ്റ് എന്നോട് പറഞ്ഞിരുന്നു. അവൾക്ക് അതാകും എന്ന് ഞാൻ കരുതി. ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് അവളെ കൊണ്ടു പോകാൻ ഞാൻ കുറെ തവണ ശ്രമിച്ചു. അപ്പോ ഞാൻ അവളെ ഭ്രാന്തി ആക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു അവൾ അതിനും ബഹളം ഉണ്ടാക്കി. ഇതിനിടയിൽ ഒരുപാട് തവണ ഞാൻ അവളോട് ചോദിച്ചു എന്താണ് അവളുടെ പ്രശ്നം എന്ന്. ഒന്നും.... ഒന്നും അവൾ പറഞ്ഞില്ല.... എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഞാൻ അവൾക്ക് കൊടുത്തിരുന്നു. എന്നിട്ടും...... വീട്ടിൽ ഒറ്റയ്ക്കിരുന്നിട്ടാണോ എന്ന് കരുതിയാണ് അവൾക്ക് ഒരു ജോലി ശരിയാക്കി കൊടുത്തത്. പുറത്തിറങ്ങി ആൾക്കാരോടൊക്കെ ഇടപഴകുമ്പോൾ അവളുടെ സ്വഭാവം ഒക്കെ മാറും എന്ന് കരുതി. എനിക്ക് എന്നെ സ്നേഹിച്ചിരുന്ന ആ പഴയ കാവ്യയെ തിരിച്ചു കിട്ടുമെന്ന് കരുതി.... പക്ഷേ... പക്ഷേ.... അതോടെ അവൾ കൂടുതൽ അകന്നു പോവുകയാണ് ചെയ്തത്. അപ്പോഴും.... അതറിഞ്ഞിട്ടും.... അവൾക്കുള്ള ഇഷ്ടക്കേട് മനസായിലാക്കിയിട്ടും.... ഞാൻ.... ഞാൻ അവളെ ചേർത്തു പിടിക്കാനാ നോക്കിയത്. അപ്പൊ... അപ്പൊ ഞാൻ സ്വാർത്ഥൻ ആയിപ്പോയി... എനിക്ക്.... എനിക്ക് സ്വന്തം എന്ന് പറയാൻ.... അവൾ അല്ലാതെ... അപ്പു മോൾ അല്ലാതെ... വേറെ.... വേറെ ആരാ ഉണ്ടായിരുന്നത്? എന്നിട്ടും.... എന്നിട്ടും ഞാൻ.... ഞാൻ തോറ്റു പോയി അച്ചായാ.... " ചുറ്റും ഉള്ളവർ ശ്രദ്ധിക്കുന്നു എന്നുപോലും അറിയാതെ പൊട്ടിക്കരയുന്നവനെ സ്റ്റീഫൻ അച്ചായൻ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. അവന്റെ തോളിൽ മെല്ലെ തട്ടി കൊടുത്തു. പുറമെ ധൈര്യം കാണിക്കുമെങ്കിലും ഉള്ളിൽ ഒരു നൂറായിരം ഇൻസെക്യൂരിറ്റീസ് ഉള്ള, നിറയെ സ്നേഹം കൊതിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആണ് അവനെന്ന് അയാൾ എന്നേ മനസ്സിലാക്കിയിരുന്നു..... 🌜 🌜 🌜 🌜 🌜 രുദ്രന്റെ മനസ്സ് നമ്മൾ ഇത് വരെ അറിഞ്ഞിട്ടില്ലലോ? അവന്റെ ഭാഗം കൂടി ഒന്ന് പറയണമെന്ന് തോന്നി. അടുത്ത പാർട്ട്‌ മുതൽ നമുക്ക് കിഷോറി ന്റെയും ക്ളീറ്റസിന്റെയും രഹസ്യം ചുരുൾ അഴിച്ച് തുടങ്ങാം.... 😁 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
55 #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ അയലത്തെ അമ്പിളി പിറ്റേന്ന് രാവിലെ തന്നെ അമ്പിളി തന്റെ ജോലി തുടങ്ങി. ബ്രേക്ക് ഫാസ്റ്റും, ഉച്ചയ്ക്ക് അപ്പുവിനും രുദ്രനും കൊണ്ടു പോകാനുള്ള ഊണും ഒക്കെ അമ്പിളി സ്വന്തം വീട്ടിൽ വച്ച് തന്നെ തയ്യാറാക്കി കൊണ്ടു വരികയാണ് ചെയ്തത്. അമ്പിളിക്ക് അതാണ് സൗകര്യമെന്ന് തോന്നിയതു കൊണ്ട് രുദ്രനും അതിൽ എതിർപ്പ് ഒന്നും പറഞ്ഞില്ല. അതാവുമ്പോൾ അവൾക്ക് കുമാരന്റെയും കിഷോറിന്റെയും ഒക്കെ കാര്യങ്ങൾ നോക്കുകയും ചെയ്യാം.... രുദ്രന്റെയും അപ്പുവിന്റെയും ചോറ്റു പാത്രം തലേന്ന് രാത്രി തന്നെ അമ്പിളി വീട്ടിലേക്ക് എടുത്തിരുന്നു. രണ്ടു പാത്രങ്ങളിലും ചോറും കറികളും പകർന്നെടുത്ത്, ബ്രേക്ക് ഫാസ്റ്റും കാസറോളിൽ ആക്കി അമ്പിളി രുദ്രന്റെ വീട്ടിലേക്ക് എത്തുമ്പോൾ ഏഴര ആകുന്നെ ഉണ്ടായിരുന്നുള്ളൂ.... ആ നേരത്തിനുള്ളിൽ അവൾ കുമാരന് പ്രഭാതഭക്ഷണം കൊടുത്തു കഴിഞ്ഞിരുന്നു. കിഷോറിനുള്ളത് അവനെടുക്കാൻ പാകത്തിന് എടുത്തു മൂടി വച്ചിട്ടാണ് അവൾ വന്നിരിക്കുന്നത്. രുദ്രൻ അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു അപ്പുവിനെ ഉണർത്തുക എന്ന ഭഗീരധപ്രയത്നത്തിൽ ആയിരുന്നു. പിന്നീട് അപ്പുവിനെ കുളിപ്പിച്ച് ഒരുക്കുന്ന പണിയൊക്കെ അമ്പിളി ഏറ്റെടുത്തു. രുദ്രന് അന്ന്, കുറച്ചു ദിവസമായി മനസ്സിനെ ചുറ്റി വരിഞ്ഞിരുന്ന പിരിമുറുക്കം ഒന്ന് അയഞ്ഞു കിട്ടിയതായി തോന്നി. മുൻപ് രുഗ്മിണിയമ്മ ഉണ്ടായിരുന്നപ്പോൾ ഉള്ളത് പോലെ ഒരാശ്വാസം..... ജീവിതചര്യ പിന്നെയും കുറച്ചു നാളായി തുടർന്ന് പോന്നിരുന്ന താളം വീണ്ടെടുത്തിരിക്കുന്നു.... അപ്പുവിനെ സ്കൂളിൽ വിട്ടിട്ട് അതേ സന്തോഷത്തോടെയും സമാധാനത്തോടെയും തന്നെയാണ് രുദ്രൻ അന്ന് സൂപ്പർ മാർക്കറ്റിലേക്ക് പോയത്. ആ സമാധാനത്തിന് പക്ഷെ ശ്രീധരന്റെ കാൾ വരുന്നത് വരെയുള്ള ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. കാവ്യ തിരികെ വന്നിരിക്കുന്നു എന്ന വാർത്ത ഒട്ടൊരു ഞെട്ടലോടെയാണ് രുദ്രൻ കേട്ടത്. അതിനേക്കാൾ പ്രതാപൻ ഒപ്പം ഇല്ല എന്നറിഞ്ഞപ്പോഴാണ് അവൻ ആകെ തളർന്നു പോയത്. ശ്രീധരന്റെ കോൾ കട്ടാകുമ്പോൾ രുദ്രന് തലചുറ്റുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു. ഇനി രുദ്രന്റെ ജീവിതത്തിലേക്ക് കടന്നു കയറില്ല എന്ന് ഉറപ്പ് വാങ്ങിയിട്ടാണ് കാവ്യയെ വീട്ടിൽ കയറ്റിയത് എന്ന് ശ്രീധരൻ പറഞ്ഞിരുന്നു. പക്ഷെ എങ്ങനെ അത് വിശ്വസിക്കും ? എങ്ങനെ കാവ്യയെ വിശ്വസിക്കും? കാവ്യ ഇപ്പോഴും നിയമപരമായി തന്റെ ഭാര്യയാണ്. അങ്ങനെയായാൽ പോലും അവളിനി തന്റെ ജീവിതത്തിലുണ്ടാവില്ല. അക്കാര്യത്തിൽ തനിക്ക് ഒരു സംശയവുമില്ല. പക്ഷേ അപ്പു....? കാവ്യ അവളുടെ അമ്മയാണ്. അപ്പുവിനെ സ്നേഹിച്ചിട്ടില്ലെങ്കിലും, അവളെ ഉപേക്ഷിക്കാൻ നോക്കിയെങ്കിലും കാവ്യ അവളുടെ അമ്മ ആണ് എന്നത് നിഷേധിക്കാനാവില്ലല്ലോ.? അപ്പുവിനെ വേണമെന്ന് അവൾ ആവശ്യപ്പെട്ടാൽ ? രുദ്രന് ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി. പിന്നീട് ഒന്നിലും ശ്രദ്ധ കൊടുക്കാന്‍ അവനായില്ല... ഉച്ചയോടെ ശക്തമായ തലവേദന തോന്നിത്തുടങ്ങി രുദ്രന്. രുദ്രൻ, അഭിയുടെ ആഭാവത്തിൽ ഇപ്പോൾ കടയുടെ ഓൾ ഇൻ ആൾ ആയിട്ടുള്ള ബിജുവിനോട് പറഞ്ഞിട്ട് സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങി നേരെ എതിരെയുള്ള സ്റ്റീഫൻ അച്ചായന്റെ ചായക്കടയിലേക്ക് നടന്നു.... 🌜 വീടിന് അടുത്ത് വരെ ഓട്ടം വന്നത് കൊണ്ട് ഇന്ന് ഊണ് ജയയോടൊപ്പം ആക്കാമെന്ന് കരുതിയാണ് പപ്പുവേട്ടൻ വീട്ടിലേക്ക് ചെന്നത്. ഹോട്ടലിൽ നിന്നും കഴിക്കുന്ന പതിവില്ല പപ്പുവേട്ടന്. വാട്ടിയ ഇലയിൽ പൊതിഞ്ഞെടുത്ത ചോറ് എന്നും രാവിലെ ഓട്ടം പോകുമ്പോൾ കയ്യിൽ കരുതും. ഇത് പോലെ വീട്ടിനടുത്തൊക്കെ ഓട്ടം വന്നാൽ വീട്ടിലേക്ക് ചെന്ന് ജയയോടൊപ്പം ഇരുന്ന് ഊണ് കഴിക്കും. ഇന്ന് പക്ഷെ ജയയുമായി പങ്ക് വയ്ക്കാൻ പപ്പുവേട്ടന്റെ പക്കൽ ഒരു വിശേഷം കൂടിയുണ്ട്. അത് ജയയെ എങ്ങനെ ബാധിക്കും എന്നുള്ള ആശങ്കയും ഉണ്ട്. പപ്പുവേട്ടൻ ചെല്ലുമ്പോൾ ജയ ഉമ്മറപ്പടിയിൽ എന്തോ പുസ്തകം വായിച്ചു ഇരിപ്പുണ്ട്. " അച്ഛൻ വന്നോ? " " ഇവിടെ അടുത്തൊരു ഓട്ടം കിട്ടി. " കയ്യിൽ കരുതിയിരുന്ന പലവ്യഞ്ജിന സാധങ്ങളുടെ കവറുകൾ ഒക്കെ ജയയുടെ കയ്യിൽ കൊടുത്തു കൊണ്ട് അയാൾ ചോറ് പൊതിയും കൊണ്ട് അകത്തേക്ക് കയറി. ഇരുവരും ഒരുമിച്ചിരുന്നാണ് ആഹാരം കഴിച്ചത്. " അന്ന് ഞാൻ ഇന്റർവ്യൂ ന് പോയില്ലേ അച്ഛാ? ആ സ്കൂളിന്ന് കുറച്ചു മുന്നേ വിളിച്ചിരുന്നു. ലിസ്റ്റ് ഇട്ടൂന്ന്. ഞാനാ ഒന്നാമത്. അടുത്ത ആഴ്ച ജോയിൻ ചെയ്യാനാ അവര് പറഞ്ഞത്. " ജയക്ക് പറയാൻ ഒരു സന്തോഷ വാർത്ത ഉണ്ടായിരുന്നു. " ആണോ കുഞ്ഞേ...? ഈശ്വരാ.... എന്റെ കൊച്ചിനൊരു സ്ഥിരവരുമാനം ആയല്ലോ? " പപ്പുവേട്ടൻ സന്തോഷത്തോടെ, അതിലേറെ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു. " സ്ഥിരം ഒന്നും അല്ല എന്റെ അച്ഛാ. അത് മീറ്റെർണിറ്റി ലീവ് വേക്കൻസിയാ. എന്ന് വച്ചാ പ്രസവാവധി. ആറ് മാസമേ ഉള്ളൂ... എന്നാലും ഈ ട്യൂഷൻ സെന്ററിൽ നിന്ന് കിട്ടണത് പോലെ അല്ല.... നല്ല സാലറി കിട്ടും. പിന്നെ എക്സ്പീരിയൻസും ആവുമല്ലോ? " ജയ പപ്പുവേട്ടന്റെ തെറ്റിധാരണ തിരുത്തി. " അപ്പൊ നീ ട്യൂഷൻ ക്ലാസ്സിലെ ജോലി നിർത്താൻ പോവാ? " ജയ പറഞ്ഞത് കേട്ടപ്പോൾ, ആറ് മാസം കഴിഞ്ഞാൽ ജയക്ക് ജോലി ഇല്ലാതാവുമോ എന്നായി പപ്പുവേട്ടന് ആശങ്ക. " ഏയ്‌.... സ്ഥിരമായി ഒരു വരുമാനം ഉണ്ടാവാതെ ഞാൻ അത് കളയുകയൊന്നും ഇല്ല. ഞായറും ശനിയും വൈകിട്ടും ഒക്കെ ആയിട്ട് അത് അഡ്ജസ്റ്റ് ചെയ്യണം. " " മ്മ്... അതാണ്‌ നല്ലത്. താൽക്കാലികമായിട്ട് ഒരു ജോലി കിട്ടീന്ന് വച്ച് സ്ഥിരമായിട്ട് ഉള്ളൊരു വരുമാനം ഇല്ലാതാക്കരുതല്ലോ? " പപ്പുവേട്ടനും ജയയുടെ അഭിപ്രായം ശെരി വച്ചു. " മക്കളേ... പിന്നില്ലേ? അച്ഛൻ ഇന്ന് ഇങ്ങോട്ട് വരും വഴി ഒരു വിവരം അറിഞ്ഞിരുന്നു.... " അറിഞ്ഞ വിവരം ജയയോട് പറയണമോ എന്ന് പപ്പുവേട്ടൻ ഒന്ന് സംശയിച്ചു. പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന അവസ്ഥ... കാവ്യാ തിരികെ വന്ന കാര്യം കുറച്ചു മുൻപാണ് പപ്പുവേട്ടൻ അറിഞ്ഞത്. നാട്ടിൽ ഏതാണ്ട് എല്ലാവരും തന്നെ അറിഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ കാട്ടു തീ പോലെയാണല്ലോ? അറിഞ്ഞവർ അറിയാത്തവരെ എല്ലാം തന്നെ അറിയിച്ചു കൊള്ളും... " എന്താ അച്ഛാ? " കഴിച്ച പാത്രവും എടുത്ത് അടുക്കളയിലേക്ക് നടക്കും വഴി ജയ ചോദിച്ചു. " അത്... കാവ്യ തിരിച്ചു വന്നെന്ന്...... " ജയ നിന്നു. " എപ്പോ? " പതിഞ്ഞ ഒരു ചോദ്യം. " ഇന്നലെയോ മറ്റോ ആണ്. നാട്ടിൽ എല്ലാവരും അറിഞ്ഞിട്ടുണ്ട്. " " മ്മ്... " അവൾ മെല്ലെയൊന്ന് മൂളി.... " പ്രതാപൻ.... " പപ്പുവേട്ടൻ എന്തോ പറയാൻ ഒരുങ്ങിയതാണ്. " വേണ്ടച്ചാ... " ജയ അപ്പോൾ തന്നെ അത് തടഞ്ഞു. " എനിക്കറിയണ്ട. അയാളുടെ പേര് പോലും എനിക്ക് കേൾക്കണ്ട. അയാള് മരിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. എന്റെ മനസ്സിൽ അയാൾക്കുള്ള ശേഷക്രിയകൾ പോലും ഞാൻ എന്റെ മക്കളെക്കൊണ്ട് ചെയ്യിപ്പിച്ചു കഴിഞ്ഞതാണ്... " അത്രയും പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് തന്നെ നടന്നു. ഊണ് കഴിഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പപ്പുവേട്ടന് വല്ലാത്ത ആശ്വാസം തോന്നിയിരുന്നു. പ്രതാപൻ എന്ന വ്യക്തിക്ക് ഇനി എന്ത് സംഭവിച്ചാലും അതിനി ജയയെ ബാധിക്കുകയേ ഇല്ല എന്ന ആശ്വാസം.... 🌜 🌜 🌜 🌜 🌜 ജയ ജീവിച്ചു തുടങ്ങി... ജീവിക്കട്ടെ അല്ലെ..... 🥰 ഡെയിലി തരുന്നില്ലേ? അതാണ് ചെറിയ പാർട്ട്‌ 🫣
54 അയലത്തെ അമ്പിളി " അമ്പിളി ..... അച്ഛനോട് ഇപ്പഴും വെറുപ്പാണോ മക്കളെ ...? " കുമാരൻ ക്ഷീണിച്ചു ശോഷിച്ച കൈകൾ കൊണ്ട് അമ്പിളിയുടെ കൈ പിടിച്ചു. അയാളുടെ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കുമാരന്റെ കരച്ചിൽ കണ്ടിട്ടും അമ്പിളിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. " വെറുപ്പായിരുന്നു .... അതൊക്കെ എന്നേ പോയി. ഇപ്പൊ വെറുപ്പും ഇല്ല... സ്നേഹവുമില്ല.... " കട്ടിലിലേക്ക് ചാരി ഇരുത്തിയിരുന്ന കുമാരന്റെ ചുണ്ടിലേക്ക് വെള്ളം നിറച്ച ഗ്ലാസ് മുട്ടിച്ചു കൊടുത്തു കൊണ്ട് അമ്പിളി പറഞ്ഞു. അവൾ അപ്പോഴും അയാളുടെ കണ്ണുകളിലേക്ക് നോക്കിയില്ല. അമ്പിളിയുടെ കയ്യിലെ പിടി വിട്ട് കൊണ്ട് ഒരിറക്ക് വെള്ളം കുടിച്ചു കുമാരൻ. " അച്ഛന് തെറ്റു പറ്റിയതാ... എത്ര വർഷം ആയി? ക്ഷമിച്ചു കള മക്കളെ.... അച്ഛന് ഇപ്പോ നീയേ ഉള്ളൂ.... " അയാൾ പിന്നെയും അപേക്ഷിച്ചു. " ക്ഷമിച്ചത് കൊണ്ടാ അമ്പിളി ഇന്ന് ഈ വീട്ടിൽ നിൽക്കുന്നത്. രണ്ടാം ഭാര്യക്കും മക്കൾക്കും വേണ്ടിയല്ലേ എന്നെ ഉപദ്രവിച്ചവന് തന്നെ കെട്ടിച്ചു കൊടുക്കാൻ നോക്കിയത്? എന്നിട്ടിപ്പോ ആ ഭാര്യയും മക്കളും തന്നെയാണോ നോക്കുന്നത്? " ആ ചോദ്യത്തിൽ കുമാരന്റെ തല കുനിഞ്ഞു. " മാമിയുടെ വീട്ടിൽ അവരുടെ ആട്ടും തുപ്പും കേട്ട് കിടക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ ഇങ്ങോട്ടേക്ക് മാറ്റിയത് അമ്പിളി ക്ഷമിച്ചത് കൊണ്ട് തന്നെയാണ്...... വയ്യാതെ കിടക്കുന്ന ആളിനോട് ഒന്നും പറയണ്ട എന്ന് കരുതിയതാണ്. പറയിപ്പിച്ചതല്ലേ? ഞാനും ഒരു മനുഷ്യനാണ്. സങ്കടവും ദേഷ്യവും ഒക്കെ എനിക്കും വരും. " കുമാരന്റെ കട്ടിലിന്റെ ക്രാസിലേക്ക് തല ചേർത്തു വെച്ചു. കണ്ണുകൾ മുറുകിയടച്ചു . അമ്പിളി പറഞ്ഞത് ശരി തന്നെയാണ്. ആയുസ്സിന്റെ നല്ലൊരു പങ്കും ചെലവഴിച്ചത്, അധ്വാനിച്ച് ഉണ്ടാക്കിയത് മുഴുവൻ ചിലവാക്കിയത് രണ്ടാം ഭാര്യക്കും രണ്ട് പെൺമക്കൾക്കും വേണ്ടി തന്നെയായിരുന്നു. രണ്ടെണ്ണത്തിനെയും കെട്ടിച്ച് വിട്ടതും താൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടു തന്നെയാണ്. അതിൽ ഒരു തരി പോലും അമ്പിളിക്ക് കൊടുത്തിട്ടില്ല. എന്നിട്ടോ? ക്യാൻസർ ആണെന്ന് അറിഞ്ഞതിൽ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല ഒറ്റ ഒരെണ്ണം..... അന്ന് അവർക്ക് വേണ്ടി അമ്പിളിയെ ബലിയാടാക്കാൻ നോക്കിയതാണ്. എന്നിട്ട് ഇപ്പോഴോ.....? വീണ് പോയപ്പോ നോക്കാൻ അവൾ തന്നെ വേണ്ടി വന്നു. അയാൾക്ക് കണ്ണ് തുറന്ന് ഒരിക്കൽ കൂടി അമ്പിളിയുടെ മുഖത്തേക്ക് നോക്കാൻ കഴിയാത്തത്ര കുറ്റബോധം തോന്നി. " കിടക്കണോ? " അമ്പിളിയുടെ കല്ലിച്ച ശബ്ദത്തിലെ ചോദ്യം വന്നു. കണ്ണ് തുറക്കാതെ തന്നെ അയാൾ വേണ്ടെന്നു തലയാട്ടി. അമ്പിളി തിരിഞ്ഞു നടന്നു. രുദ്രൻ അപ്പോഴും ആ മുറിക്ക് പുറത്ത് തറഞ്ഞു നിൽപ്പാണ്. " രണ്ടാം ഭാര്യക്കും മക്കൾക്കും വേണ്ടിയല്ലേ എന്നെ ഉപദ്രവിച്ചവന് തന്നെ എന്നെ കെട്ടിച്ചു കൊടുക്കാൻ നോക്കിയത്? " അവന്റെ ചെവിയിൽ എപ്പോഴും അമ്പിളി പറഞ്ഞ വാക്കുകൾ ആയിരുന്നു. താൻ അറിയാത്ത എന്തൊക്കെയോ അമ്പിളിക്കും മാമൻ ഇടയിൽ സംഭവിച്ചിട്ടുണ്ട് എന്ന് അവന് മനസ്സിലായി. അമ്പിളി അത് പറയാൻ ആഗ്രഹിക്കുന്നില്ല. അവരുടെ കുടുംബ കാര്യമാണ്. താനും അതിൽ അമിതമായി കൈ കടത്താൻ പാടില്ല. എങ്കിലും അമ്പിളിയെ ആരോ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു എന്ന അറിവ് അവനെ ആകെ അസ്വസ്ഥനാക്കി. രുദ്രൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴാണ് അമ്പിളി മുറുക്കി പുറത്തേക്ക് വരുന്നത്. " രുദ്രേട്ടൻ ഇതെപ്പോ വന്നു? " " ഞാനിപ്പോ വന്നതേയുള്ളൂ... " രുദ്രൻ ചിരിക്കാൻ ശ്രമിച്ചു. " അപ്പു മോൾ എവിടെ? " " പുറത്തുണ്ട്. കിഷോറിന്റെ കൂടെ. " പറഞ്ഞു കൊണ്ട് രുദ്രൻ തന്നെ ആദ്യം തിരിഞ്ഞു നടന്നു. പിറകെ അമ്പിളിയും. അമ്പിളിയെ കണ്ടതും അപ്പു കിഷോറിനെ വിട്ട് അവളുടെ അടുത്തേക്ക് ഓടി വന്നു. 🎵 അമ്പിളി അമ്മാവാ താമര കുമ്പിളിൽ എന്തുണ്ട്? 🎵 കൂടെ ഒരു പാട്ടും.... അമ്പിളി അവളെ എടുത്ത് ഒക്കത്തിരുത്തി. " കുറുമ്പി..... " അമ്പിളി അപ്പുവിന്റെ മൂക്കിൽ തുമ്പിൽ പിടിച്ചുലച്ചു കൊണ്ട് ചിരിച്ചു. " പറ അമ്പിളിമാമാ. എന്തെങ്കിലും ഉണ്ടോ? " വയറും തടവി കൊണ്ടാണ് ഇത്തവണ അപ്പുവിന്റെ ചോദ്യം. അമ്പിളിക്ക് അപ്പോഴാണ് കാര്യം കത്തിയത്. " ഇടിയപ്പവും മുട്ടക്കറിയും ഉണ്ട്. അതു മതിയോ? " " ഹൈ.... അപ്പുവിന്റെ ഫേവറേറ്റ്. കൊതിയാവുന്നു.... " അവൾ നാക്ക് നുണഞ്ഞു.... " അപ്പു. നീ ഇപ്പോ അവിടെ നിന്ന് കഴിച്ചിട്ടല്ലേ വന്നത്? " രുദ്രൻ അപ്പുവിനെ നോക്കി കണ്ണുരുട്ടി. " ചുമ്മാതിരിക്ക് രുദ്രേട്ടാ. അവൾ കുഞ്ഞല്ലേ...? " അമ്പിളി രുദ്രനോട് പറഞ്ഞിട്ട് അപ്പുവിനെയും കൂട്ടി അകത്തേക്ക് പോയി. രുദ്രനും കിഷോറും ഓരോന്നൊക്കെ സംസാരിച്ചിരുന്നു. " രുഗ്മിണി അമ്മ പോയ ശേഷം വലിയ പാടാ അല്ലേ രുദ്രേട്ടാ .? " അപ്പുവിനെ ആഹാരം കഴിപ്പിച്ച് തിരികെ കൊണ്ടു വന്ന് അമ്പിളി ചവിട്ടു പടിയിലേക്ക് ഇരുന്നു. അപ്പുവിനെയും അവളുടെ മടിയിലേക്ക് തന്നെ ഇരുത്തി. " ഹ്മ്മ്... ആകെ കൂടി വട്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ? ബോട്ടീക്കിൽ ആണെകിൽ ഇപ്പോ നല്ല തിരക്കാണ്. പുതിയൊരു സ്റ്റിച്ചിങ് യൂണിറ്റ് കൂടെ തുടങ്ങിയാലോ എന്നാ... അതിന് പറ്റിയ ഒരു സ്ഥലം നോക്കിയുള്ള ഓട്ടത്തിലാണ്.... അതിന്റെ കൂടെ കടയിലെ കാര്യങ്ങൾ നോക്കണം. അഭി ഇപ്പോ ആറ്റിങ്ങൽ അല്ലേ? അവൻ ഇവിടത്തെ കടയിൽ ഉണ്ടായിരുന്നപ്പോ ഇത്തിരി താമസിച്ചു പോയാലോ നേരത്തെ ഇറങ്ങിയാലോ ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇതിപ്പോ ആകെ തിരക്കാണ്. അതിന്റെ കൂടെ രുഗ്മിണി അമ്മ കൂടെ പോയപ്പോ.... ബാക്കി ഒക്കെ എങ്ങനെയും അഡ്ജസ്റ്റ് ചെയ്യാം. ഫുഡ്‌ ഉണ്ടാക്കുന്നതാണ്... ഞാൻ എന്ത് ഉണ്ടാക്കിയാലും ഇവക്ക് പിടിക്കില്ല. " രുദ്രൻ ഒന്ന് നെടുവീർപ്പിട്ടു.... " കഴിഞ്ഞ ആഴ്ച ജോലിക്ക് ഒരാൾ വന്നിരുന്നില്ല? അവരെന്താ പോയത്? " കിഷോറാണ് ചോദിച്ചത്. രുദ്രൻ അവന്റെ നേരെ തിരിഞ്ഞു. " പോയതല്ല. ഞാൻ പറഞ്ഞുവിട്ടത്. ഏജൻസിയിൽ പറഞ്ഞിട്ട് കിട്ടിയതാ. അവര് വന്നതിന്റെ രണ്ടാമത്തെ ദിവസം വൈകിട്ട് ഞാൻ കടയിൽ നിന്ന് വന്നപ്പോ കാണുന്നത് അവര് ഇവളെ പിടിച്ചിട്ട് തല്ലുന്നതാ... നിങ്ങൾക്കറിയാല്ലോ ഇവളുടെ സ്വഭാവം? കുസൃതിക്ക് കയ്യും കാലും വെച്ചതാ.... ഞാൻ സഹി കെടുമ്പോ വഴക്ക് പറയും... ചെറിയ തല്ലും കൊടുക്കും. പക്ഷേ മറ്റൊരാൾ നമ്മുടെ കുഞ്ഞിനെ തല്ലുന്നത് കാണുമ്പോൾ.... അതും നല്ല നോവിച്ച്... കാശു കൊടുത്ത് നിർത്തുന്നത് ഇവളെ നോക്കാൻ അല്ലേ? തല്ലാൻ അല്ലല്ലോ? തല്ലിയതിന് അവർക്ക് കുറേ ന്യായങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്തായാലും ഞാൻ അന്ന് തന്നെ അവരെ കാശും കൊടുത്തു പറഞ്ഞു വിട്ടു... വേറെ ഒരാളെ കിട്ടുവോന്നു നോക്കട്ടെ. ആര് വന്നാലും എനിക്കിപ്പോ പേടിയാ.... " " രുദ്രേട്ടാ..... " രുദ്രൻ പറഞ്ഞു നിർത്തിയതും അമ്പിളി മെല്ലെ വിളിച്ചു. " അപ്പുവിന്റെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം. രുഗ്മിണിയമ്മ ചെയ്തിരുന്ന എല്ലാ പണിയും ചെയ്യാം. അവർക്ക് കൊടുത്തിരുന്ന കാശ് എനിക്ക് തന്നാ മതി... " രുദ്രൻ ഞെട്ടലോടെയാണ് അമ്പിളിയെ നോക്കിയത്. " ഏട്ടൻ എപ്പോൾ എന്താ ചിന്തിക്കുന്നത് എന്ന് എനിക്കറിയാം. എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. അവിടെ ആയിരുന്നപ്പോൾ പശുവും കോഴിയും ഒക്കെ ആയിട്ട് മാസ ചിലവിനുള്ള കാശൊക്കെ കിട്ടുമായിരുന്നു. ഇതിപ്പോ വരുമാനം ഒക്കെ നിലച്ചു. കൂട്ടി വെച്ചതൊക്കെ ആശുപത്രിയിൽ തീരുകയും ചെയ്തു. അടുത്ത മാസം തൊട്ട് ആ ഹോം നേഴ്സിനോട് വരണ്ടാന്ന് പറയാൻ ഇരിക്കുകയാ ഞാൻ. അയാൾക്ക് കൊടുക്കാനുള്ള പൈസ പോലും ഇപ്പൊ എന്റെ കയ്യിൽ ഇല്ല. ദൂരെ എവിടെയെങ്കിലും വീട്ടു ജോലിക്കൊ വേറെ എന്തെങ്കിലും ജോലിക്കോ പോയാ ഇവരുടെ കാര്യങ്ങൾ ഒക്കെ എങ്ങനെ നോക്കാനാ? ഇതാവുമ്പോ എനിക്ക് ഇവരുടെ കാര്യങ്ങളും നോക്കാം... ഒരു വിളി വിളിച്ചാൽ എനിക്ക് ഓടി വരാലോ? " രുദ്രൻ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു. കിഷോറും ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. അവളാ പറഞ്ഞതിനോട് അവനും യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ അതല്ലാതെ മറ്റെന്തു വഴി? മുന്നോട്ട് ജീവിക്കാൻ കാശ് വേണ്ടേ? ഇപ്പത്തന്നെ കുറച്ചായി രുദ്രനെയും വിഷ്ണുവിനെയും ഒക്കെയാണ് ആശ്രയിക്കുന്നത്. എത്രയാണെന്ന് പറഞ്ഞാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്? രുദ്രേട്ടനോട് അമ്പിളിക്ക് ഇഷ്ടമുണ്ടായിരുന്നു എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവളെ സ്വന്തമാക്കിയത്. ആരെക്കാളും നന്നായി തനിക്ക് അവളെ സ്നേഹിക്കാൻ കഴിയുമെന്ന്, സംരക്ഷിക്കാൻ കഴിയും എന്ന് കരുതി. എന്നിട്ടോ? ഈ വീൽ ചെയറിൽ നിന്നൊന്ന് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ... പിന്നീട് ഒരിക്കലും അവളെ കഷ്ടപ്പെടാൻ വിടില്ലായിരുന്നു.... കിഷോറിന് കണ്ണ് നിറഞ്ഞു. കുറഞ്ഞ ദിവസം കൊണ്ട് അപ്പു അമ്പിളിയോട് നന്നായി ഇണങ്ങിയിട്ടുണ്ട്. അവളുടെ അടുത്ത് അപ്പുവിനെ ഏൽപ്പിച്ചു പോകുന്നതാവും കൂടുതൽ സുരക്ഷിതമെന്ന് രുദ്രനും തോന്നി. പക്ഷെ തന്റെ അമ്മ അത്രയേറെ സ്നേഹിച്ചിരുന്ന, മകളായി കണ്ടിരുന്ന അമ്മയുടെ അമ്പൂട്ടനെ എങ്ങനെ വീട്ടിലെ ജോലിക്കാരിയെപ്പോലെ കാണും? " അപ്പുവിനെ ഞാൻ പൊന്ന് പോലെ നോക്കി കൊള്ളാം രുദ്രേട്ടാ. " അമ്പിളി വീണ്ടും പറഞ്ഞു. " ഹ്മ്മ്... ശരി... എന്നാൽ അങ്ങനെ ആവട്ടെ.... " ഒടുവിൽ രുദ്രൻ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. രുദ്രന്റെ സമ്മതം കിട്ടിയതും അമ്പിളിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അവൾ തല ചരിച്ച് മടിയിലിരുന്ന അപ്പുവിന്റെ കവിളിൽ ഒന്ന് ചുണ്ട് ചേർത്തു. 🌜 🌜 🌜 🌜 🌜 അപ്പൊ ദേ ഞാൻ ഉണ്ടാക്കിയ പ്രശ്നത്തിന് ഞാൻ തന്നെ പരിഹാരം കണ്ടിട്ടുണ്ട്. കിഷോറും ക്ളീറ്റസും തമ്മിൽ എന്തെങ്കിലും ലിങ്ക് ഓഫ് ദി ലിങ്ക് ഉണ്ടോ എന്ന് വൈകാതെ പറയാം.... 😁 ഞാൻ പ്രോമിസ് പാലിക്കുന്നുണ്ട്. വൈകിക്കാതെ ഇട്ടാൽ റിവ്യൂ തരാമെന്ന് നിങ്ങൾ പറ്റിച്ചത് അല്ലാലോ അല്ലെ? 😌 നിങ്ങളുടെ റിവ്യൂ ഉഷാറായാൽ എന്റെ മടി മാറും. അപ്പൊ ചിലപ്പോ ഡെയിലി തരാൻ പറ്റിയാലോ.... 😁 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
53 അയലത്തെ അമ്പിളി 🌛 " നിന്നെ ഇന്നിവിടെ നിന്നിറക്കി വിട്ടാൽ ഞങ്ങളോടുള്ള വാശിക്ക് നീ ചിലപ്പോൾ പറഞ്ഞതുപോലെ ചെയ്തു കളയും. ജീവനോടെ ഇരിക്കുമ്പോൾ സ്വന്തം മകളുടെ മരണം കാണുന്നത് അത്ര സുഖമുള്ള കാര്യമല്ല. നിന്നെ ഞാൻ ഈ വീട്ടിൽ കയറ്റാം. ഞാൻ പറയുന്ന ചിലതൊക്കെ നിനക്ക് സമ്മതമാണെങ്കിൽ മാത്രം.....! " ശ്രീധരൻ പറയാൻ പോകുന്നത് എന്താണെന്നറിയാൻ കലയും കാവ്യയും ഒരുപോലെ അയാളുടെ മുഖത്തേക്ക് ഉറ്റ് നോക്കി നിന്നു. " നവ്യയുടെ കല്യാണം മുടങ്ങിയത് നീ കാരണമാണ്. നിന്നെ ഇവിടെ കേറ്റി താമസിപ്പിച്ചാൽ ഇനിയും അവൾക്ക് ഒരു നല്ല ബന്ധം വരാൻ പോകുന്നില്ല. അതുകൊണ്ട് നാളെത്തന്നെ ഞാൻ നിന്നെ കല്ലയത്തെ അമ്മാമിയുടെ അടുത്തേക്ക് അയയ്ക്കും. ചേച്ചിയോട് ഞാൻ വിളിച്ച് സംസാരിച്ചോളാം. അവിടെ അടുത്ത് തന്നെ ഏതെങ്കിലും കമ്പനിയിലോ കടയിലോ വല്ലതും നിനക്കൊരു ജോലിയും നോക്കാൻ ചേച്ചിയോട് പറയാം. ചേച്ചിക്ക് ആവുമ്പോൾ അവിടെ എല്ലാരെയും പരിചയമുണ്ടാകുമല്ലോ? എന്താ സമ്മതമാണോ നിനക്ക്? " കാവ്യ ഒരു നിമിഷം അമ്പരന്ന് നിന്നു. കല്ലയത്തെ അമ്മാമി. ശ്രീധരന്റെ മൂത്ത സഹോദരി. വത്സല.... അവിവാഹിത. കല്ലയത്തെ വീട്ടിൽ അവർ ഒറ്റയ്ക്കാണ് താമസം. സർക്കാർ ജോലിയുണ്ടായിരുന്നു. ഇപ്പോൾ റിട്ടയർ ആയി. കർക്കശക്കാരിയാണ്.... അവരുടെ സ്ഥായിഭാവം തന്നെ ഗൗരവമാണ്. അവർക്ക് എല്ലാത്തിനും സ്വന്തമായി തീരുമാനങ്ങൾ ഉണ്ട്. അതാരുടെ മുന്നിലും തുറന്നു പറയാനും മടിയില്ല. അതുകൊണ്ടുതന്നെ കുടുംബത്തിൽ എല്ലാവർക്കും അവർ അഹങ്കാരിയാണ്. ശ്രീധരൻ ഒഴികെ മറ്റ് സഹോദരങ്ങളുമായിട്ടൊന്നും അവർക്ക് അടുപ്പവും ഇല്ല. കുഞ്ഞുനാൾ മുതൽക്കേ കാവ്യക്ക് അവരെ പേടിയാണ്. അവരോടൊപ്പം താമസിക്കുന്നത് അവൾക്കോർക്കാനേ വയ്യ... എന്നിട്ടും അവൾ സമ്മത ഭാവത്തിൽ തലയാട്ടുകയാണ് ചെയ്തത്. " ഇത് മാത്രമല്ല വേറൊന്നു കൂടിയുണ്ട്. " ശ്രീധരൻ വീണ്ടും പറഞ്ഞു. " രുദ്രന്റെയോ അപ്പുവിന്റെയോ ജീവിതത്തിലേക്ക് നീ ഇനി തിരിഞ്ഞു നോക്കുക പോലും ചെയ്യരുത്. എന്നെങ്കിലും ഒരിക്കൽ അവൻ ഡിവോഴ്സ് ആവശ്യപ്പെടുകയാണെങ്കിൽ മറുത്ത് ഒരക്ഷരം പറയാതെ അത് സമ്മതിച്ചു കൊടുത്തേക്കണം... " ശ്രീധരൻ പറഞ്ഞ രണ്ട് കാര്യങ്ങൾക്കും കലയ്ക്കും എതിർപ്പ് ഉണ്ടായിരുന്നില്ല. കല്ലയത്ത് ആയാലും അവളെ ഇടക്ക് ചെന്ന് കാണാമല്ലോ? ആപത്തൊന്നും കൂടാതെ അവൾ ജീവിക്കുമല്ലോ? അത് മതിയായിരുന്നു അവർക്ക്. കാവ്യ ചിന്തിച്ചു. രുദ്രനോട് ഇന്നേവരെ പ്രണയമോ സ്നേഹമോ തോന്നിയിട്ടില്ല. ഇപ്പോഴും തോന്നുന്നുമില്ല. സ്നേഹം അഭിനയിച്ചിട്ടുണ്ട്. സ്നേഹിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്... അപ്പോഴും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. ഇഷ്ടമില്ലാതെ തന്റെ ജീവിതത്തിലേക്ക് അടിച്ചേൽപ്പിച്ച എന്തോ ഒന്ന്.... അതായിരുന്നു തനിക്ക് രുദ്രൻ. മുൻപ് അവനോട് വെറുപ്പായിരുന്നു. അവനോട് ഒപ്പം ജീവിച്ചപ്പോൾ പോലും ഒരിഷ്ടം തോന്നിയിട്ടില്ല. എന്നാൽ മുൻപുണ്ടായിരുന്നതു പോലെ ഇന്ന് രുദ്രനോട്‌ തനിക്ക് വെറുപ്പില്ല. ദേഷ്യമില്ല... പ്രണയവുമില്ല..... എന്നാൽ അപ്പു.... അവളെ ഓർക്കുമ്പോൾ.... എന്താണ് തോന്നുന്നത് എന്നറിയില്ല.... ഉള്ളിൽ ഒരു നീറ്റൽ.... ഒരു നായയുടെ മുന്നിൽ അവളെ ഇട്ടിട്ടു ഓടി കളഞ്ഞ തനിക്ക് അവളുടെ അമ്മയാണെന്ന് പറയാനുള്ള അർഹത പോലും ഇല്ല എന്ന് തിരിച്ചറിവുമുണ്ട്. കാവ്യ ദീർഘമായി ഒന്ന് നിശ്വസിച്ചു. " ഇതൊക്കെ സമ്മതമാണെങ്കിൽ.... സമ്മതമാണെങ്കിൽ മാത്രം അകത്തേക്ക് കയറിക്കോ..... " കർശനമായ ഭാഷയിൽ പറഞ്ഞു കൊണ്ട് ശ്രീധരൻ നിന്നടത്തു നിന്നും അല്പം ഒഴിഞ്ഞു നിന്നു. " എനിക്ക്.... എനിക്ക് എല്ലാം സമ്മതമാണ്. " കുനിഞ്ഞ ശിരസ്സോടെ കാവ്യ മെല്ലെ പറഞ്ഞു. കല കാവ്യയെ താങ്ങിപ്പിടിച്ചു വീട്ടിനുള്ളിലേക്ക് കയറ്റി. അവളാകെ കരഞ്ഞു തളർന്നിരുന്നു. ശ്രീധരൻ മകളെയോ ഭാര്യയെയോ നോക്കാതെ മറ്റെങ്ങോ നോട്ടം എറിഞ്ഞു നിന്നു. 🌜 " അപ്പു... കഴിക്കാൻ വന്നേ... " ദോശയും ചമ്മന്തിയും ഡൈനിങ് ടേബിളിൽ എടുത്ത് വെച്ചിട്ട് രുദ്രൻ അപ്പുവിനെ വിളിച്ചു. " ദാ വരുന്നച്ഛാ. അഞ്ച് മിനിറ്റ്... " അപ്പു കളറിംഗ് ബുക്കിൽ പൂവും പൂമ്പാറ്റയും തകർത്തു കളർ ചെയ്യുകയാണ്. " എന്തിനു വിളിച്ചാലും ഉണ്ട് ഒരു 5 മിനിറ്റ്... ആഹാരം കഴിക്കാൻ വിളിക്കുമ്പോൾ ആശാരിമാരുടെ പണി കാണിക്കരുത് കേട്ടോ അപ്പു? " " അതെന്തു പണിയാ അച്ഛാ? " ഒരു മഞ്ഞ ക്രയോൺ എടുത്ത് പൂവിന് നിറം കൊടുത്തു കൊണ്ട് ചോദിച്ചു. എന്ത് പറഞ്ഞാലും അവൾക്ക് വല്ലാത്ത സംശയമാണ്. " ആശാരിമാരെ ആഹാരം കഴിക്കാൻ വിളിക്കുമ്പോൾ അവർക്ക് അത്ര നേരമില്ലാത്ത പണിത്തിരക്കായിരിക്കുമെന്നാ പണ്ട് നിന്റെ അമ്മൂമ്മ പറയാറ്..... " പറഞ്ഞു കൊണ്ട് രുദ്രൻ തന്നെ ചെന്ന് അപ്പുവിനെ എടുത്ത് കൈ കഴുകിച്ചു ഡെയിനിങ് ടേബിളിൽ കൊണ്ടു വന്ന് ഇരുത്തി. ഡൈനിങ് ടേബിളിൽ എടുത്തു വച്ചിരിക്കുന്ന ദോശയും ചമ്മന്തിയും കണ്ടപ്പോഴേ അപ്പുവിന്റെ മുഖം ചുളിഞ്ഞു. " എനിക്കിത് വേണ്ട. " അവൾ മുഖം വെട്ടിച്ചു. " ഇന്നലേം ഇന്ന് രാവിലേം ഒക്കെ ഈ ഒണക്ക ദോശ തന്നെ അല്ലെ? " " അച്ഛന്റെ ചക്കരയല്ലേ? ഇപ്പോ കൂടി ഇത് കഴിക്ക്. നാളെ ഞാൻ ഇടിയപ്പം ഉണ്ടാക്കി തരാം. " " ഹ്മ്മ്... അച്ഛൻ എന്നും ഇങ്ങനെ തന്നെയാ പറയുന്നേ. എന്നിട്ട് എപ്പഴും ഉണക്ക ദോശയും ഉപ്പുമാവും .... " അപ്പുവിന്റെ മുഖം വീർത്തു. രുഗ്മിണിയമ്മ മകളോടൊപ്പം പോയിട്ട് ഇന്നേക്ക് രണ്ടാഴ്ച ആകുന്നു. അവർ പോയതിൽ പിന്നെ ദോശയും ഉപ്പ് മാവും ഒക്കെ തന്നെയാണ് രുദ്രൻ ഉണ്ടാക്കാറ്. രാവിലത്തെ തിരക്കിൽ ഇടിയപ്പവും ചപ്പാത്തിയും ഒന്നും ഉണ്ടാക്കിക്കൊണ്ട് നിൽക്കാൻ സമയം കിട്ടില്ല. വൈകിയിട്ട് വരുമ്പോൾ ആകട്ടെ അവനാകെ ക്ഷീണിക്കുകയും ചെയ്യും. വന്ന ശേഷം വീടിന് പിറകിൽ ഉണ്ടാക്കിയിട്ടുള്ള പച്ചക്കറി തോട്ടത്തിൽ വെള്ളം നനയും മറ്റും കൂടി ആവുമ്പോ അവനാകെ തളർന്നിട്ടുണ്ടാകും. രാവിലെയും പച്ചക്കറികൾക്കുള്ള വെള്ളം നനയും പാകമായ പച്ചക്കറികൾ മുറിച്ചെടുക്കാനും ഒക്കെ നിൽക്കുന്നത് കൊണ്ട് കൂടിയാണ് ഇപ്പൊ ഒട്ടും നേരം തികയാത്തത്. " ഇല്ലെന്റെ അപ്പൂസേ... നാളെ ഇടിയപ്പം ഉണ്ടാക്കി തരാം. പ്രോമിസ്..... പിന്നെ ഇപ്പോ ഈ ദോശ കഴിച്ചാൽ സൺഡേ ബീച്ചിലും കൊണ്ടുപോകാം. " ഇത്തവണ അപ്പുവിന്‍റെ മുഖം തെളിഞ്ഞു. " പ്രോമിസ് ആണല്ലോ അല്ലേ? " എന്നിട്ടും അവൾക്കൊരു സംശയം പോലെ... രുദ്രൻ ചിരിയോടെ തലകുലുക്കി. " ഹ്മ്മ്.... എന്നാ കഴിക്കാം. " രുദ്രൻ കൊടുത്ത ഉറപ്പിന്റെ പുറത്ത് അപ്പു എങ്ങനെയൊക്കെയോ പകുതി ദോശ കഴിച്ചു തീർത്തു. രുദ്രനും കഴിച്ച ശേഷം പാത്രങ്ങളൊക്കെ കഴുകി വച്ച് അപ്പുവിനെയും കൂട്ടി അവൻ മുറ്റത്തേക്ക് ഇറങ്ങി. രാത്രി ഭക്ഷണം കഴിഞ്ഞാൽ അച്ഛനും മകളും കൂടി മുറ്റത്ത് ഇങ്ങനെ നടക്കുന്ന പതിവുണ്ട്. നിലാവും നക്ഷത്രങ്ങളും നോക്കി മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും അങ്ങനെ നടക്കുമ്പോഴാണ് അപ്പു സ്കൂളിലെ വിശേഷങ്ങളൊക്കെ രുദ്രനോട് പറയുന്നത്. അന്നേരം രുദ്രനും അന്നത്തെ വിശേഷങ്ങളൊക്കെ അപ്പുവിനോട് പറഞ്ഞു തീർക്കും. " രുദ്രേട്ടാ.... " രണ്ടാളും കൂടി അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു നടക്കുമ്പോഴാണ് മതിലിന് അപ്പുറത്ത് നിന്നും ഒരു വിളി കേട്ടത്. രുദ്രൻ അപ്പുവിനെയും തോളത്തെടുത്ത് മതിലിന് അടുത്തേക്ക് ചെന്നു. അമ്പിളിയുടെ വീട്ടുമുറ്റത്ത് വീൽചെയറിൽ ഇരിപ്പുണ്ട് കിഷോർ. " ആഹാ.... നിന്നെയും ഇവിടെ കൊണ്ട് ഇരുത്തിയിട്ട് അവൾ എവിടെ പോയി? " രുദ്രൻ കിഷോറിനെ നോക്കി ചിരിച്ചു. " അകത്തിരുന്ന് ടിവി കണ്ട് ബോറടിച്ചപ്പോൾ ഞങ്ങള് പുറത്തേക്കിറങ്ങിയതാ. ചുമ്മാ ആകാശം നോക്കിയിരിക്കാന്ന് കരുതി. അപ്പോഴാ അച്ഛൻ അകത്തൂന്ന് വിളിച്ചത്. ഇന്ന് ആ ഹോംനേഴ്സ് വന്നില്ലല്ലോ? അവൾ അകത്തോട്ട് കയറി പോയിട്ട് കുറച്ചു നേരമായി. ഞാൻ ആണേൽ ഇവിടെ പോസ്റ്റായി.... " കിഷോർ ചിരിയോടെ പറഞ്ഞു. കിഷോർ ആകെ മാറിയെന്നു തോന്നി രുദ്രന്. അവന്റെ മുഖത്തും സംസാരത്തിലുമൊക്കെ വല്ലാത്ത തെളിച്ചം. എഴുന്നേറ്റു നിൽക്കാൻ ആകുമെന്ന് ഒരാത്മവിശ്വാസം ഉണ്ട് അവനിപ്പോ. രുദ്രന് സന്തോഷം തോന്നി. " എന്നാൽ ഞങ്ങൾ അങ്ങോട്ട് വരാം. " രുദ്രൻ അപ്പു മോളെയും കൂട്ടി അങ്ങോട്ടേക്ക് ചെന്നു. ചെന്നപ്പോഴേ അങ്കിളേന്ന് വിളിച്ചു അപ്പു കിഷോറിനൊപ്പം കൂടി. രണ്ടാഴ്ച കൊണ്ട് സ്ഥിരം കാണുന്നതിനാൽ അവർ നല്ല കൂട്ടുകാരായി മാറിയിരുന്നു. " ഞാൻ ഒന്ന് ചെന്ന് നോക്കിയിട്ട് വരാം. ചിലപ്പോ മാമനെ പിടിച്ചു ഇരുത്താനോ മറ്റൊ ആണെങ്കിലോ? അവക്ക് ഒറ്റയ്ക്ക് പറ്റുന്നുണ്ടാവില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞാൽ അവളോ നീയോ കേൾക്കില്ലലോ? " കിഷോറിനോട് പറഞ്ഞിട്ട് രുദ്രൻ അകത്തേക്ക് ചെന്നു. അകത്തെ മുറിയിൽ നിന്നും കുമാരന്റെ പതിഞ്ഞ സംസാരം കേൾക്കുന്നുണ്ട്. " മക്കളേ..... അമ്പിളി.... അച്ഛനോട് ക്ഷമിക്കടി... എന്റെ മുഖത്തേക്ക് എങ്കിലും ഒന്ന് നോക്കെടി... ഇനിയും നിനക്ക് എന്നോടുള്ള ദേഷ്യം മാറിയില്ലേ? " അമ്പിളിയോടുള്ള കുമാരന്റെ ദയനീയമായ ചോദ്യം കേട്ട് രുദ്രന്റെ നെറ്റി ചുളിഞ്ഞു. അവൻ പോലും അറിയാതെ അവന്റെ കാലടികൾ പതിഞ്ഞു. 🌜 🌜 🌜 🌜 🌜 എല്ലാർക്കും സന്തോഷം ആയോ? ഈ സത്യം ചെയ്തതൊക്കെ കാവ്യ അനുസരിച്ചാൽ മതിയായിരുന്നു 🫣 #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ
52അയലത്തെ അമ്പിളി " ഇതാ ഇരിക്കുന്നു നിങ്ങൾ ചോദിച്ച കട്ടൻ ചായ. " ഹാളിൽ ടിവി കണ്ടിരിക്കുന്ന ശ്രീധരന്റെ മുന്നിലുള്ള ടേബിളിലേക്ക് കല കട്ടൻ ചായ നിറച്ച ഗ്ലാസ് കൊണ്ടു വച്ചു. " ദിവസം മൂന്ന് നാല് കട്ടൻ ചായ കുടിക്കുന്നത് അത്ര നല്ലതൊന്നുമല്ല കേട്ടോ. ഒന്നാമത് വയ്യാത്ത മനുഷ്യനാ... ഇന്നിനി കട്ടനും ചോദിച്ച് എന്റെ അടുത്തേക്ക് വരരുത്. കേട്ടല്ലോ? " കല അത്രയും പറഞ്ഞിട്ടും ശ്രീധരൻ ഒരക്ഷരം മിണ്ടാതെ കട്ടൻ എടുത്ത് ചുണ്ടോട് അടുപ്പിച്ചു. ഇതൊക്കെ താൻ എത്ര കേട്ടതാ എന്നൊരു ഭാവം ഉണ്ട് അയാളുടെ മുഖത്ത്. തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കും ഒരു വഴിയാണ് തുറന്നു കിടന്ന ജനാല വഴി ഗേറ്റിലേക്ക് കലയുടെ നോട്ടം പോയത്. ഗേറ്റിനപ്പുറത്ത് ആരോ നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. " അതാരാ നമ്മുടെ ഗേറ്റിന്റെ മുന്നിൽ തന്നെ നിൽക്കുന്നത്? " ചോദിച്ചു കൊണ്ട് അവർ മുൻ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി. ഒരു സ്ത്രീയാണ് നിൽക്കുന്നത്. പക്ഷേ മുഖം വ്യക്തമല്ല. " ആരാ? ആരാ അവിടെ? " കല ഉച്ചത്തിൽ വിളിച്ചു ചോദിച്ചു ഏറെ നേരമായി ഗേറ്റിന് മുന്നിൽ അതേ നിൽപ്പ് നിൾക്കുകയാണ് കാവ്യ. പല തവണ ഗേറ്റിൽ കൈ വച്ചിട്ട് കാവ്യ ആ കൈ പിൻവലിച്ചു. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറാൻ ധൈര്യം പോരാതെ നിൽക്കുമ്പോഴാണ് കലയുടെ ചോദ്യം വന്നത്. കാവ്യ ഒന്ന് ദീർഘമായി ശ്വാസം എടുത്തു. " ചോദിച്ചത് കേട്ടില്ലേ? ആരാന്ന്? " ഒന്ന് കൂടി കലയുടെ ചോദ്യം വന്നതും കാവ്യ രണ്ടും കല്പ്പിച്ചു ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ഉള്ളിലേക്ക് കയറി വന്ന ആളെ കണ്ട് കലയുടെ കണ്ണുകൾ മിഴിഞ്ഞു. ഒരൊറ്റ നോട്ടം മതിയായിരുന്നു അവർക്ക് അത് കാവ്യയാണെന്ന് മനസ്സിലാക്കാൻ. " അ.... അതേ..... നിങ്ങൾ ഒന്ന് ഇങ്ങ് വന്നേ..... " കാവ്യയിൽ തന്നെ നോട്ടം എയ്ത് കൊണ്ട് കല ശ്രീധരനെ വിളിച്ചു. ഗേറ്റിനുള്ളിലേക്ക് കടന്നു എങ്കിലും കാവ്യ അവിടെത്തന്നെ നിന്നതേയുള്ളൂ. അവൾക്ക് കലയുടെ മുഖത്തേക്ക് നോക്കാൻ തന്നെ ഭയം തോന്നി. കലയുടെ വിളി കേട്ട് ശ്രീധരൻ അകത്തു നിന്നും ഇറങ്ങി വന്നു. അയാളും കാവ്യയെ കണ്ടു. ശ്രീധരന് അടക്കാനാവാത്ത ദേഷ്യം തോന്നി. എങ്കിലും അയാൾ അത് നിയന്ത്രിച്ചു നിർത്തി. " മ്മ്....? ആരാ? എന്തു വേണം? " അയാൾ കാവ്യയെ നോക്കി ചോദിച്ചു. കാവ്യ ഒരു നിമിഷം പകച്ചു നിന്നു. ശേഷം ഓടി കലക്കും ശ്രീധരനും അരികിലേക്ക് വന്നു. " അവിടെ നിന്നാ മതി. ഈ പടി ചവിട്ടി പോകരുത്. " കാവ്യ ചവിട്ട് പടിയിലേക്ക് കാലെടുത്തു വയ്ക്കാൻ ഒരുങ്ങിയതും ശ്രീധരൻ അലറി. " എന്ത് വേണം? എന്തിനാ വന്നത്? " ഒട്ടും പരിചയം ഇല്ലാത്ത ഒരാളോട് എന്നപോലെ ശ്രീധരൻ കാവ്യയോട് ചോദിച്ചു. " അച്ഛാ.... " കാവ്യ വിതുമ്പി.... ഇതൊക്കെ പ്രതീക്ഷിച്ചു തന്നെ ആണല്ലോ വന്നത്? " അച്ഛനോ? ആരുടെ അച്ഛൻ.... എനിക്ക് ഒരു മകളെ ഉള്ളൂ. നവ്യ.... കയറി വരുന്നവർക്കൊക്കെ അച്ഛാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടില്ല. " ശ്രീധരന്റെ ഗൗരവം ഒട്ടും കുറഞ്ഞില്ല. " അച്ഛാ... ഞാൻ.... എന്നോട് ക്ഷമിക്കണം... " കാവ്യ മുറ്റത്ത് നിന്ന് കൊണ്ട് തന്നെ കുനിഞ്ഞു ശ്രീധരന്റെ കാലിലേക്ക് എത്തി പിടിച്ചു. " തെറ്റ് പറ്റിപ്പോയി. അതിനുള്ള ശിക്ഷയും എനിക്ക് കിട്ടി. " കരയുന്നത് കണ്ടിട്ടും ശ്രീധരന് കാവ്യയോട് അല്പം പോലും സഹതാപം തോന്നിയില്ല. കൈ രണ്ടും മാറിൽ പിണച്ചു കെട്ടി പല്ലിറുമ്മി അയാൾ അങ്ങനെയേ നിന്നു. കുറേ മാസങ്ങളായി കേൾക്കുന്ന കളിയാക്കലുകളും കുത്തുവാക്കുകളും അത്ര പെട്ടെന്ന് മറന്ന് കളയാൻ പറ്റില്ലല്ലോ? എന്നാൽ പടിക്ക് താഴെ നിന്ന് ഏന്തി വലിഞ്ഞു ശ്രീധരന്റെ കാലിൽ കെട്ടിപ്പിടിച്ചു നിന്ന് കാവ്യ അലമുറയിട്ട് കരയുന്നത് കണ്ട് കലയുടെ അമ്മ മനസ്സ് നൊന്തു. അവൾക്ക് എന്തോ വലിയ ആപത്ത് പറ്റിയിട്ടുണ്ട്. ഇല്ലെങ്കിൽ എല്ലാവരെയും വെറുപ്പിച്ചു ഇറങ്ങി പോയവൾ ഇപ്പോൾ ഇങ്ങനെ വന്ന് നിന്ന് കരയില്ലലോ? " ശിക്ഷ കിട്ടി എങ്കിൽ സ്വയം അനുഭവിക്കണം. ഇവിടെ വന്ന് പറയുന്നത് എന്തിന്? " ശ്രീധരൻ കല്ല് കണക്കെ നിന്നതേ ഉള്ളൂ. " അല്ല.... എല്ലാം തികഞ്ഞ ഒരുത്തന്റെ കൂടെ സന്തോഷമായിട്ട് ജീവിക്കുമെന്ന് പറഞ്ഞ് വെല്ലു വിളിച്ചിട്ടല്ലേ ഇറങ്ങിപ്പോയത്? എന്നിട്ട് അവൻ ഇവിടെ? " ശ്രീധരന്റെ വാക്കുകളിൽ പുച്ഛം.... കാവ്യയുടെ കരച്ചിൽ ഉച്ചത്തിൽ ആയി. " അയാൾ.... അയാൾ എന്നെ ചതിച്ചു.... എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ മുഴുവനും അയാൾ എടുത്തു. എന്നെ... എന്നെ അയാള് വിറ്റു....! " കല ഞെട്ടി. അവർ താഴേക്കിറങ്ങി കാവ്യയെ പിടിച്ച് എഴുന്നേൽപ്പിച്ചു. " നീ ഇത് എന്തൊക്കെയാ കാവ്യെ പറയുന്നത്? " കാവ്യ നിറകണ്ണുകളോടെ അമ്മയെ നോക്കി. പ്രതാപൻ തന്നെ അക്കാമ്മക്ക് വിറ്റതും അവൾ അവിടെ നിന്നും രക്ഷപ്പെട്ട് പോന്നതും പിന്നീട് സ്മിതയുടെ അടുത്ത് എത്തിപ്പെട്ടതും ഒക്കെ ചുരുക്കിപ്പറഞ്ഞു. " ഈശ്വരാ.... " അക്കാമ്മയെപ്പോലെ ഒരാൾക്ക് പ്രതാപൻ കാവ്യയെ വിറ്റു എന്ന് കേട്ടതും കല ഒരു നടക്കത്തോടെ നെഞ്ചത്ത് കൈവെച്ചു പോയി. എന്നാൽ ശ്രീധരന്റെ മുഖത്ത് അപ്പോഴും പുച്ഛഭാവം മാത്രം ആയിരുന്നു. " നീ പിന്നെ എന്താ കരുതിയത്? നിന്നെ അവൻ പൊന്ന് പോലെ നോക്കും എന്നോ? ഇതൊക്കെ നീ അർഹിക്കുന്നതാണ്. തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. നിന്നെ നിർബന്ധിച്ചു ഞാൻ കല്യാണം നടത്തി. അതിന് നീ എന്നെ ശിക്ഷിക്കണമായിരുന്നു. അല്ലാതെ ഒന്നും അറിയാത്ത ഒരു ചെറുപ്പകാരനെ അല്ല. സ്വന്തം ചോരയെ പോലും മറന്ന് പോയതല്ലേ? ഇതൊക്കെ കുറഞ്ഞു പോയെന്നെ ഞാൻ പറയൂ.... " " മതി.... എന്തൊക്കെ ആയാലും ഞാൻ പ്രസവിച്ചതല്ലേ? ഇറക്കി വിടാൻ പറ്റോ? വീട്ടീ കയറ്റിട്ട് ബാക്കി ചോദിച്ചാൽ പോരെ? " ഉറക്കെയുള്ള ശ്രീധരന്റെ സംസാരവും കാവ്യയുടെ കരച്ചിലും കേട്ട് അയല്പക്കത്തെ വീട്ടിൽ നിന്നും ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാണ് കലയത് പറഞ്ഞത്. " ഇവളെ ഞാൻ വീട്ടിൽ കയറ്റാനോ? എന്റെ കുഞ്ഞിന്റെ കല്യാണം മുടക്കിയത് ഇവളാണ്. ഇവള് കാരണം ഇപ്പോഴും പുറത്തിറങ്ങി തലയുയർത്തി നടക്കാൻ വയ്യ. ആളുകളുടെ കളിയാക്കൽ കേട്ട് മടുത്തു എനിക്ക്. " അയാൾ തല കുടഞ്ഞു. " നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ? അവള് ചെയ്തതിന് ഒക്കെ അവൾ അനുഭവിച്ചില്ലേ? ഇപ്പൊ അവള് അതൊക്കെ ഓർത്ത് പശ്ചാത്തപിക്കുന്നുണ്ടാവും. ഇനി... " കലയെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിച്ചില്ല ശ്രീധരൻ.... " അല്ല.... പോവുമ്പോ നീ ഗർഭിണി അല്ലാരുന്നോ? ആ കൊച്ചെവിടെ? കൊന്നോ നീ അതിനെ? അതോ അപ്പുമോളെ കളഞ്ഞത് പോലെ നീ അതിനേം കൊണ്ട് കളഞ്ഞോ? " ശ്രീധരന്റെ ചോദ്യത്തിൽ കാവ്യ ഒരു നിമിഷം തറഞ്ഞു നിന്നു. കരച്ചിൽ നിലച്ചു. അവളുടെ തല കുനിഞ്ഞു. " എന്താടി നീ ഒന്നും മിണ്ടാതെ നിക്കണത്? മറുപടി ഇല്ലേ നിനക്ക്? " " ഞാൻ..... ഞാൻ കുഞ്ഞിനെ സ്മിതക്ക് കൊടുത്തു.... അത്.. അതിന് പകരമായിട്ടാ അവരെന്നെ ഇവിടെ കൊണ്ട് വിട്ടത്.... " കാവ്യയുടെ സ്വരം പതിഞ്ഞു. തൊണ്ട ഇടറി. കണ്ണ് പിന്നെയും നിറഞ്ഞൊഴുകി. " കേട്ടില്ലേ നീ? " ശ്രീധരൻ കലക്ക് നേരെ തിരിഞ്ഞു. " നീ നേരത്തെ എന്താ പറഞ്ഞത്? അവൾക്ക് പശ്ചാത്താപം കാണുമെന്നല്ലേ? സ്വന്തം കൊച്ചിനെ വിറ്റിട്ട് വന്ന് നിക്കണ നിപ്പാ ഇത്.... " ശ്രീധരന്റെ ചോദ്യത്തിന് പറയാൻ കലക്കും ഒരു മറുപടി ഉണ്ടായില്ല. പ്രതാപന്റെ കുഞ്ഞാണെങ്കിലും അവൾ അതിനെ നൊന്ത് പ്രസവിച്ചതല്ലേ? എങ്ങനെ കഴിഞ്ഞു മറ്റൊരാൾക്ക് കൊടുക്കാൻ? അങ്ങനെ ഒരു ചിന്തയാണ് കലയുടെ മനസ്സിലും തോന്നിയത്. " സ്വന്തം കുട്ടിയെ വിറ്റിട്ട് എത്ര കാശ് കിട്ടിയെടി നിനക്ക്? " ശ്രീധരൻ അവജ്ഞയോടെ കാവ്യയെ നോക്കി. " അച്ഛാ... ഇല്ലച്ചാ.... ഞാൻ... ഞാൻ ഒന്നും വാങ്ങിയില്ല.... കുഞ്ഞിനെ കൊടുത്തില്ലെങ്കിൽ എന്നെ അവർ വീണ്ടും അക്കാമ്മക്ക് കൊടുക്കുമെന്ന് പറഞ്ഞിട്ടാ ഞാൻ.... എനിക്ക് വേറെ വഴി ഇല്ലായിരുന്നു അച്ഛാ. ചത്തു കളയാൻ പേടി ആയിട്ടാ.... ഇല്ലെങ്കിൽ ഞാൻ.... എന്നേ... എന്നേ ഈ ജീവിതം അവസാനിപ്പിച്ചു കളഞ്ഞേനെ.... " കാവ്യ നിലത്തേക്ക് തളർന്ന് ഇരുന്നു. " ആർക്കും ഒരു ശല്യം ആവാതെ ഞാനിവിടെ കഴിഞ്ഞോളാം... ഈ വീട്ടിലെ എല്ലാ ജോലിയും ഞാൻ നോക്കിക്കോളാം. ഒരു ജോലിക്കാരി ആയിട്ട് കണ്ടാ മതി എന്നെ... അച്ഛൻ എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടാൽ.... ചത്തു കളയാനേ എനിക്ക് പറ്റു..... " കല ശ്രീധരനെ നോക്കി. അയാൾ കല്ല് പോലെ നിൽക്കുകയാണ്.... പക്ഷേ കലയുടെ മനസ്സ് ഉരുകി തുടങ്ങിയിരുന്നു.... ചത്തു കളയും എന്ന് പറഞ്ഞത് നൊന്ത് പ്രസവിച്ച മകളാണ്.... കഴിഞ്ഞ കുറേ നാളുകളായി എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നെങ്കിലും അറിഞ്ഞാൽ മതി എന്ന് കരുതിയിരുന്ന മകൾ. ഇവിടെ നിന്ന് ഇറക്കി വിട്ടിട്ട് നാളെ അവൾ പറഞ്ഞതു പോലെ ചെയ്താൽ പിന്നീട് ഈ ജന്മം സമാധാനം കിട്ടുമോ? " നീ വാ... നമുക്ക് അകത്തിരുന്ന് സംസാരിക്കാം.... " കല കാവ്യയുടെ കൈ പിടിച്ച് അകത്തേക്ക് കയറാൻ ഒരുങ്ങി. " നിക്ക്... " ശ്രീധരൻ ഉടനെ കൈയെടുത്ത് വിലക്കി. കല ദയനീയമായി അയാളെ നോക്കി. ശ്രീധരൻ അവരെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കാവ്യയോട് ആയി പറഞ്ഞു. " നിന്നെ ഇന്നിവിടെ നിന്നിറക്കി വിട്ടാൽ ഞങ്ങളോടുള്ള വാശിക്ക് നീ ചിലപ്പോൾ പറഞ്ഞതുപോലെ ചെയ്തു കളയും. ജീവനോടെ ഇരിക്കുമ്പോൾ സ്വന്തം മകളുടെ മരണം കാണുന്നത് അത്ര സുഖമുള്ള കാര്യമല്ല. നിന്നെ ഞാൻ ഈ വീട്ടിൽ കയറ്റാം. ഞാൻ പറയുന്ന ചിലതൊക്കെ നിനക്ക് സമ്മതമാണെങ്കിൽ മാത്രം.....! " 🌜 🌜 🌜 🌜 🌜 ശ്രീധരൻ എന്താവും പറയാൻ പോകുന്നത്? 😌 അതൊക്കെ കാവ്യ സമ്മതിക്കുമോ? ശ്രീധരൻ അവളെ വീട്ടിൽ കയറ്റുമോ? അറിയാൻ വായിക്കുക.... മ്മടെ സ്വന്തം... " അയലത്തെ അമ്പിളി " 😁😁😂😂 #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
51അയലത്തെ അമ്പിളി തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു രുഗ്മിണി അമ്മയും മകളും മരുമകനും. " നിന്റെ കൂടെ ഞങ്ങൾ വരുമെന്ന് നിന്നോട് ആര് പറഞ്ഞു? നീ സ്വയം അതങ്ങു തീരുമാനിച്ചാൽ മതിയോ? " രുഗ്മിണി അമ്മ മുന്നിൽ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന മകളെ നോക്കി. അതും നല്ല ദേഷ്യത്തിൽ തന്നെ.... " പിന്നെ എന്താ അമ്മേടെ ഉദ്ദേശം? ഇനിയും വീട്ടു ജോലിക്ക് പോകാനാണോ? എനിക്ക് അത് ഇഷ്ടമല്ല. എത്ര നാളായി ഞാൻ ഇത് പറയുന്നു? " ശ്വേതയും ദേഷ്യത്തിൽ തന്നെ തിരിഞ്ഞു നോക്കി. " ഇപ്പോ നിനക്കത് കുറച്ചിൽ ആണല്ലേ? നീയും നിന്റെ അനിയത്തിയും വലിയ ജോലിക്കാരായത് കൂലിപ്പണിയും അടുക്കളപ്പണിയും ഒക്കെ എടുത്തു ഞാനും നിന്റെ അച്ഛനും കൂടി ഉണ്ടാക്കിയ പൈസ കൊണ്ടാണെന്ന് എന്റെ മോള് മറന്ന് പോകരുത്. " രുഗ്മിണിയമ്മയുടെ ഒച്ച ഉയർന്നു. " അത് ഓർമ്മ ഉള്ളത് കൊണ്ടാ ഈ വയസ്സ് കാലത്ത് ജോലിക്ക് ഒന്നും വിടാതെ നിങ്ങളെ രണ്ടാളെയും നോക്കി കൊള്ളാമെന്ന് ഞങ്ങൾ പറയുന്നത്. അതെന്താ അമ്മക്ക് മനസ്സിലാവാത്തത്? നിങ്ങൾ സന്തോഷമായിട്ട് ഇരിക്കണമെന്നേ ഞങ്ങൾക്ക് ഉള്ളൂ. " ശ്വേതയും തിരിച്ചടിച്ചു. " ഞങ്ങടെ സന്തോഷം ഇവിടെ, ഞങ്ങൾ ജനിച്ച് വളർന്ന ഈ നാട്ടിൽ കഴിയണത് ആണെങ്കിലോ? " " അതെന്താ? എന്നേം ശുഭയേം നിങ്ങൾ എഴുതി തള്ളിയോ? " ശ്വേതക്ക് ദേഷ്യം വന്നു. രുഗ്മിണിയമ്മ ഒന്നും മിണ്ടിയില്ല. ശ്വേത ഒരു നെടുവീർപ്പോടെ തിരിഞ്ഞിരുന്നു. " കഴിഞ്ഞ മാസം ശുഭ ഒന്ന് അടുക്കളയിൽ വീണിരുന്നു. " അങ്ങനെയേ ഇരുന്ന് കൊണ്ട് ശ്വേത പറഞ്ഞു. രുഗ്മിണിയമ്മ ഞെട്ടി. " ഈശ്വരാ.... എന്നിട്ട്.... എന്നിട്ടെന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയോടി? " അവരൊരു ഏക്കത്തോടെ മുന്നോട്ട് ആഞ്ഞിരുന്നു. ശ്വേതയും ശുഭയും അടുത്തടുത്ത ഫ്ലാറ്റുകളിൽ ആണ് താമസം. ശ്വേതയുടെ ഭർത്താവിനും ശുഭയുടെ ഭർത്താവിനും ഒരേ കമ്പനിയിലാണ് ജോലി. വിദേശത്ത് ആണെങ്കിലും അവർ ഇരുവരും ഒരുമിച്ചു ആണല്ലോ എന്നൊരു ആശ്വാസം ഉണ്ട് രുഗ്മിണി അമ്മയ്ക്കും ഭർത്താവിനും. ശുഭ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണി ആണ്. ഇപ്പൊ ആറ് മാസം കഴിഞ്ഞിട്ടുണ്ട്. മൂത്ത കുട്ടിക്ക് ആറ് വയസ്സാക്കുന്നു. അപ്പുമോളുടെ പ്രായം.... ആറ് മാസം ആയ ഗർഭിണി വീണു എന്ന് കേട്ടാൽ രുഗ്മിണി അമ്മക്ക് എങ്ങനെ ആശ്വാസം തോന്നാനാണ്? അവർക്ക് വല്ലാത്ത വെപ്രാളം തോന്നി. " കുഞ്ഞിന് ഒന്നും പറ്റിയില്ല. പക്ഷെ ചെറിയ ഒരു കുഴപ്പം ഉണ്ട്. വളരെ സൂക്ഷിക്കണം എന്നാ ഡോക്ടർ പറഞ്ഞത്. പ്രസവം വരെ റസ്റ്റ്‌ വേണം. ഒരു ജോലിക്കാരിയെ ഏർപ്പാട് ചെയ്തിരുന്നു. ആര് നോക്കിയാലും നമ്മൾ നോക്കുന്നത് പോലെ ആവോ അമ്മാ? ആദിയെ ഗർഭിണി ആയിരുന്നപ്പോ എനിക്കും ഇത് പോലെ പറ്റിയതല്ലേ? അന്ന് ഞാൻ നാട്ടിൽ ആയിരുന്നോണ്ട് എന്റെ എല്ലാ കാര്യങ്ങളും നോക്കാൻ അമ്മ ഉണ്ടായിരുന്നു. ഇപ്പഴോ? എനിക്ക് ലീവ് എടുത്തു നിന്ന് അവളെ നോക്കാൻ പറ്റോ? ജോലിക്ക് പോണ്ടേ? അതാ അമ്മേ കൂടെ കൊണ്ട് പോകാന്നു കരുതിയത്. വീട്ടിലെ എല്ലാ ജോലിക്കും ആള് വരും. അച്ഛനെ നോക്കാനും ആരേലും ഏർപ്പാടാക്കാം. അമ്മ അവളുടെ കാര്യം മാത്രം നോക്കിയാ മതി. അങ്ങനെ വിചാരിച്ചാ ഞങ്ങള്..... അമ്മക്ക് പക്ഷെ ഞങ്ങളെ കാട്ടിലും വലുത് രുദ്രേട്ടനും കുഞ്ഞും ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ? " പരിഭവത്തോടെ ആണ് ശ്വേത പറഞ്ഞു നിർത്തിയത്. " കൊച്ചിന് വയ്യാതായിട്ട് നീ എന്നോട് പറഞ്ഞോ? അവള് പോലും പറഞ്ഞില്ലല്ലോ? " രുഗ്മിണിയമ്മക്ക് ദേഷ്യമോ സങ്കടമോ ഒക്കെ തോന്നി. മകൾക്ക് നൊന്താൽ അമ്മക്ക് നോവാതിരിക്കുമോ? " അമ്മക്ക് സങ്കടം ആവണ്ട എന്ന് കരുതിയാ പറയാതിരുന്നത്. " " നിങ്ങടെ കൂടെ ഞാൻ വരാം മക്കളേ... ഇനി ശുഭയെ കാണാതെ എനിക്കൊരു സമാധാനവും കിട്ടില്ല. " ഇത്തവണ സമ്മതം പറയാൻ രുഗ്മിണി അമ്മക്ക് ഒന്ന് കൂടി ആലോചിക്കേണ്ടി വന്നതേയില്ല. രുദ്രന്റെയോ അപ്പുവിന്റെയോ കാര്യം അന്നേരം അവർ ഓർത്തതുമില്ല 🌜 രാവിലെ രുദ്രൻ ഉണർന്നത് വല്ലാത്തൊരു മടുപ്പോടെയാണ്. ഇന്നലെ ഓരോന്നൊക്കെ ചിന്തിച്ചു കിടന്ന് ഉറങ്ങിയത് തന്നെ വളരെ വൈകിയാണ്. രുഗ്മിണിയമ്മ പോയാൽ എല്ലാം അവതാളത്തിൽ ആകുമല്ലോ എന്നുള്ള ചിന്ത അവന്റെ ഉറക്കത്തെ ഏറെകുറേ അപഹരിച്ചു കളഞ്ഞിരുന്നു.. ഒന്ന് തൊഴുതു പ്രാർത്ഥിച്ചു കണ്ണും തിരുമ്മി ബെഡിൽ എഴുന്നേറ്റിരുന്നു രുദ്രൻ. അപ്പോഴും ചരിഞ്ഞു കിടന്ന് ഉറങ്ങുന്ന അപ്പുവിനെ ഒന്ന് നോക്കി അവൻ കൈ എത്തിച്ചു ടേബിളിന് മുകളിൽ ഇരുന്ന മൊബൈൽ കയ്യിൽ എടുത്തു. ഒരു മിസ്സ്ഡ് കാൾ വന്ന് കിടപ്പുണ്ട്. അമ്പിളിയാണ്. അവൻ ഉടനെ തന്നെ തിരികെ വിളിച്ചു. " രുദ്രേട്ടാ ഇപ്പൊ എണീറ്റെ ഉള്ളോ? " " ഹ്മ്മ്... ഉറങ്ങിപ്പോയെടി.... " രുദ്രൻ ഒന്ന് കൊട്ടുവായിട്ടു. ഉറക്കം ശെരിയാകാത്തത് കൊണ്ടാകും ആകെ ഒരു കിറുക്കം. " അപ്പൂസ് എണീറ്റില്ലേ? " രണ്ട് മൂന്ന് വട്ടം ആശുപത്രിയിൽ പോയപ്പോ രുദ്രൻ അപ്പുവിനെയും ഒപ്പം കൂട്ടിയിരുന്നു. മൂന്നോ നാലോ വട്ടമേ കണ്ടിട്ടുള്ളൂ എങ്കിലും ആ സമയത്തിനുള്ളിൽ അപ്പുവും അമ്പിളിയും തമ്മിൽ നല്ല കൂട്ടായിട്ടുണ്ട്. രുദ്രനെ എപ്പോൾ വിളിച്ചാലും കണ്ടാലും അമ്പിളി ഇപ്പോൾ ആദ്യം അന്വേഷിക്കുന്നത് അപ്പുവിനെയാണ്. " ഇല്ല. അവൾ ഉറക്കവാ. രാവിലത്തേക്ക് കാപ്പിയും ഉച്ചയ്ക്കുള്ള ചോറും കറിയും ഒക്കെ ഉണ്ടാക്കി വച്ചിട്ട് വേണം അവളെ വിളിക്കാൻ. ഉണർന്നാൽ പിന്നേ എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല അവള്. അല്ല നീയെന്താ രാവിലെ വിളിച്ചത്? " " ഇന്നലെ രാത്രി നോക്കാൻ വന്നപ്പോ വൈദ്യര് പറഞ്ഞു ഇന്ന് വീട്ടിൽ പൊക്കോളാൻ. ഇനി ഒരു രണ്ട് മാസം കഴിഞ്ഞു ഉഴിച്ചിലോ പിഴിച്ചിലോ എന്തൊക്കെയോ ഉണ്ട്. അപ്പോ വന്നാൽ മതിയെന്ന്. " " ആഹാ... അത് എന്തായാലും നന്നായി. എത്ര നാള് കൊണ്ട് അവിടെ കിടക്കുന്നതാ? നീ ഇങ്ങോട്ട് തന്നല്ലേ വരുന്നത്? " " മ്മ്.... " അമ്പിളി ശക്തി ഇല്ലാതെ ഒന്ന് മൂളി. " എന്താ അമ്പിളി? അച്ഛനല്ലേ? എന്തിനാ നിനക്ക് ഇത്രേം പിണക്കം? " എത്ര ചോദിച്ചിട്ടും അവൾ അത് മാത്രമാണ് പറയാത്തത്. മാമനോടുള്ള പിണക്കത്തിന്റെ കാരണം.... " അതൊന്നും ഇല്ല രുദ്രേട്ടാ. ഞാൻ അങ്ങോട്ട് തന്നെയാ വരുന്നത്. " അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അമ്പിളി പെട്ടെന്ന് പറഞ്ഞു. " ഞാനേ അപ്പുവിനെ സ്കൂളിൽ വിട്ടിട്ട് അങ്ങോട്ട് വരാം. അപ്പോഴല്ലേ ഡിസ്ചാജിന്റെ കാര്യങ്ങൾ ഒക്കെ റെഡിയാകൂ.? " " രുദ്രേട്ടൻ രാവിലെ ഓടിപ്പിടിച്ചു വരുവൊന്നും വേണ്ട. വിഷ്ണുവേട്ടൻ വരും. ആംബുലൻസ് ഒക്കെ ഇവര് തന്നെ ഏർപ്പാട് ചെയ്തു തരും. രുദ്രേട്ടനോട് ഞാൻ ഇതൊന്ന് പറയാൻ വേണ്ടി വിളിച്ചെന്നെ ഉള്ളൂ. " " ഹ്മ്മ്. എന്നാൽ ശരി. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നീ വിളിക്ക്. " രുദ്രൻ കാൾ കട്ടാക്കി. ബാത്ത് റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി അവൻ അടുക്കളയിലേക്ക് നടന്നു. ദോശയും ചമ്മന്തിയും ഉണ്ടാക്കി, തലേന്ന് റൈസ് കുക്കറിൽ വച്ചിരുന്ന അരി ഏതാണ്ട് വെന്തിരിപ്പുണ്ട്. അത് ഒന്ന് കൂടി തിളപ്പിച്ച്‌ വെള്ളം വാർത്തു എടുത്തു. ഒരു മെഴുക്കു വരട്ടിയും ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും അപ്പു ഉണർന്നു. പിന്നീട് അവളെ ഒന്ന് അടക്കി ഇരുത്തി, ഒരു ഒഴിക്കാനും ഉണ്ടാക്കി പപ്പടവും വറുത്തെടുക്കാൻ രുദ്രന് കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. വല്ല വിധേനെയും അപ്പുവിനെ കുളിപ്പിച്ച് ഒരുക്കി ടിഫിനും ലഞ്ചും ബാഗിലാക്കി രുദ്രനും തയ്യാറായി ഇറങ്ങുമ്പോഴേക്കും മണി ഒൻപത് കഴിഞ്ഞിരുന്നു. രുഗ്മിണി അമ്മ ഇല്ലാതായാൽ തന്റെ കാര്യം ഏതാണ്ട് അവതാളത്തിൽ ആകുമെന്ന് രുദ്രൻ അതോടെ ഉറപ്പിച്ചു. 🌜 സ്മിതയുടെ കാർ ശ്രീധരന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ വന്നു നിൽക്കുമ്പോൾ സമയം ഉച്ചയോട് അടുത്തിരുന്നു. ഡ്രൈവർ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു കൊടുക്കുന്നത് വരെയും കാവ്യ അനങ്ങിയില്ല. കാവ്യ പുറത്തേക്കിറങ്ങിയതും ഡ്രൈവർ ഒന്നും മിണ്ടാതെ കാറിലേക്ക് കയറി ഓടിച്ചു പോയി. ഗേറ്റിന്റെ അഴികൾക്ക് ഇടയിലൂടെ കാണുന്ന ഒറ്റനില വീട്ടിലേക്ക് നോക്കി ബാഗും നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കാവ്യ അങ്ങനെയേ നിന്നു. 🌜 🌜 🌜 🌜 🌜 കാവ്യ ലാൻഡഡ്. ശ്രീധരൻ അവളെ ഇറക്കി വിടുമോ? അതോ 🫣 #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ