❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ദേവാസുരം 25 20 ആം തീയതി തുടർച്ച ------------------------- ദേവൻ അന്ന് ജോലി കഴിഞ്ഞു നേരെ പോയത് തങ്ങളുടെ സങ്കേതത്തിലേക്കാണ്. നാലഞ്ചു ദിവസത്തേക്ക് താൻ കുറച്ചു തിരക്കിൽ ആവുമെന്നും വരാനൊക്കെ വൈകുമെന്നും ആമിയോട് പറഞ്ഞിട്ടുണ്ട്. മനസ്സില്ലാമനസ്സോടെ ആണെങ്കിലും അവൾ സമ്മതിച്ചിട്ടുമുണ്ട്. അതാണ് ഏക ആശ്വാസം. പാവം..എല്ലാം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ.. ദേവൻ വരുമെന്ന് അറിയാവുന്നതു കൊണ്ട് ബാക്കി നാല് പേരും അവനെയും കാത്തിരിക്കുക ആയിരുന്നു. തനിക്കു മാത്രമല്ല ഈ കളി തുടങ്ങുമ്പോൾ എല്ലാവര്ക്കും കുറച്ചു ടെൻഷൻ ഉള്ളതായി ദേവന് തോന്നി. അത് കാര്യമാക്കാതെ പോലെ അവൻ ചോദിച്ചു.. " എന്തായി ഇവിടുത്തെ കാര്യങ്ങൾ? നമ്മൽ വച്ച ക്യാമെറയിൽ നിന്ന് എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയോ കാശിനെ പറ്റി ?" " ഹ്മ്മ് .. അയാളുടെ ഫോൺ വിളികളിൽ നിന്നും മറ്റും കുറച്ചു ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്. അത് വച്ച് നടത്തിയ ഒരു അന്വേഷണത്തിൽ ഏകദേശം നമ്മൾ ആ പണം ട്രാക്ക് ചെയ്തു കഴിഞ്ഞു" " വെരി ഗുഡ്.. ഹോസ്പ്പിറ്റലിലെ ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം.. ഞാൻ അവിടെ ഉണ്ടല്ലോ..പിന്നെ 25 നാണു അവരുടെ ഓപ്പറേഷൻ. അപ്പോൾ അന്ന് ഒരു ക്യാഷ്‌ ട്രാൻസാക്ഷൻ ഉണ്ടാവും.. അതും കൂടി കഴിഞ്ഞാൽ ഉടനെ തന്നെ അയാളെ പൊക്കണം. മനസിലായല്ലോ? ഒന്നും നഷ്ടപ്പെടാൻ പാടില്ല. എബിനെയും റയാനെയും ആദ്യം കൊണ്ട് വന്നിടത്തു കൊണ്ട് വന്നാൽ മതി. ബാക്കി ബോസ് പറയുന്നത് പോലെ.. പരുന്തെ.. നീ അവനെ സ്കെച്ച് ചെയ്യാൻ തുടങ്ങിക്കോ.. അധികം ദിവസമല്ല" കുറച്ചു നേരം കൂടി പ്ലാൻ ചെയ്തിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഫോൺ വിളിക്കാൻ പറഞ്ഞു അവർ പിരിഞ്ഞു. 21 ആം തീയതി ---------------- തന്റെ ഓഫീസിൽ ഇരുന്നു അൻവർ തന്റെ കയ്യിലെ പേപ്പറിലേക്കു നോക്കി. ദേവന്റെ ഫോൺ കാൾസ് ട്രാപ് ചെയ്യാനുള്ള അനുമതിയാണ്. ഒരുപാടു കഷ്ടപ്പാടാണ് താൻ ഇത് നേടിയെടുത്തത്. ഒരുപാടു പേരെ പലതും ബോധിപ്പിക്കേണ്ടി വന്നു. ഇനിയിപ്പോൾ പെർമിഷൻ കിട്ടിയ സ്ഥിതിക്ക് പ്രശ്നമില്ല. അവന്റെ പരിപാടികൾ എന്താണെന്നു ഇനി കൃത്യമായി തനിക്കു അറിയാൻ കഴിയും.അൻവർ മനസ്സിലോർത്തു. അന്ന് ഹരി ഡ്യൂട്ടി ടൈം കഴിയുന്നതിനു ഒരു പത്തു മിനിറ്റ് മുന്നേ തന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി. നേരെ ജയകുമാർ ഡോക്ടറിന്റെ റൂമിന്റെ അടുത്തുള്ള ഡോക്ടർസ് ക്യാന്റീനിലേക്കു പോയി. അവിടിരുന്നാൽ ഡോക്ടർ വെളിയിലിറങ്ങുമ്പോൾ കാണാൻ കഴിയും. ഡോക്ടറിന് ഇനിയും രോഗികൾ ബാക്കിയുണ്ട്. അത് കൊണ്ട് ഹരി ഒരു ചായ ഓർഡർ ചെയ്തു കാത്തിരുന്നു . ജയകുമാർ ഡോക്ടർ പോകാനായി ഇറങ്ങുന്നത് കണ്ടപ്പോൾ ഹരി ക്യാന്റീനിൽ നിന്നിറങ്ങി. തന്റെ ഫോൺ എടുത്തു ബാക് ക്യാമറ ഓൺ ആക്കി ഷർട്ടിന്റെ പോക്കറ്റിൽ കാമറ പുറത്തു വരുന്നത് പോലെ തിരിച്ചു വച്ചു . എന്നിട്ടു ഡോക്ടറെ പിറകിൽ നിന്ന് വിളിച്ചു.. വിളി കേട്ട് തിരിഞ്ഞു നോക്കിയ ജയകുമാർ ഹരിയെ കണ്ടു ചിരിച്ചു. " എന്താ ഡോക്ടറെ.. കുറച്ചു നാളായല്ലോ കണ്ടിട്ട്.. വലിയ തിരക്കാണോ?" " കുറച്ചൊക്കെ .." ഡോക്ടറിന്റെ എതിർവശത്തായി നിന്ന് ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു. താൻ ക്യാന്റീനിൽ വന്നപ്പോൾ ഡോക്ടറെ കണ്ടപ്പോൾ വന്നു സംസാരിച്ചതാണെന്ന മട്ടിലാണ് ഹരി പറഞ്ഞത്. പിരിയാൻ നേരം പെട്ടെന്ന് ഹരി ചോദിച്ചു " ഡോക്ടർ.. ആ എയ്ഞ്ചലിന്റെ കാര്യം എന്തായി? വൺ മന്ത് മുൻപാണ് എന്നെ വന്നു കണ്ടത്..ഈയിടെ വല്ലോം ഡോക്ടറിന്റെ ഫോളോ അപ്പൊ മറ്റോ ഉണ്ടായിരുന്നോ?" " ഇല്ലാലോ ഹരി.. കൊടുത്തിരിക്കുന്ന മെഡിസിൻ കഴിയുമ്പോൾ എന്നെ വന്നു കാണാനാ പറഞ്ഞിരുന്നത്. അതിനിടയിൽ സർജറിക്കുള്ള ക്യാഷ് റെഡി ആവുകയാണെങ്കിൽ നമുക്ക് പ്രൊസീഡ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. ചിലപ്പോൾ ക്യാഷ് റെഡി ആയി കാണില്ലായിരിക്കും" "ഓ.. ഓക്കെ ഡോക്ടർ" ഡോക്ടർ പോയ്കഴിഞ്ഞപ്പോൾ ഹരി മൊബൈൽ എടുത്തു കാമറ ഓഫ് ആക്കി. അവിടുന്ന് നടന്നകലുമ്പോൾ ജയകുമാർ ഡോക്ടർ പറഞ്ഞതൊക്കെ സത്യമാണെന്നാണ് ഹരിക്കു ഡോക്ടറിന്റെ മുഖഭാവത്തിൽ നിന്ന് തോന്നിയത്. തന്നെ പോലെ ആത്മാർഥമായി ജോലി ചെയ്യുന്നവരും ആ സ്ഥാപനത്തിൽ ഉണ്ടെന്നതു ഹരിക്കു ആശ്വാസമായി. അയാൾ അറിയാതെ അയാളുടെ വീഡിയോ എടുക്കുക എന്നത് ജയകുമാർ ഡോക്ടറോട് ചെയ്യാൻ പാടില്ലാത്തതാണ് . പക്ഷെ താൻ ചെയ്യുന്നത് ഒരു വലിയ ശരിക്കു വേണ്ടിയാണെന്ന തോന്നൽ ആ കുറ്റബോധം മായ്ച്ചു കളഞ്ഞു. വീട്ടിലെത്തി കഴിഞ്ഞപ്പോൾ ഹരി ആ വീഡിയോ ഒന്ന് പ്ലേ ചെയ്തു നോക്കി. ചില സ്ഥലത്തൊക്കെ ഡോക്ടറിന്റെ മുഖം വ്യക്തമല്ലെങ്കിലും അവരുടെ സംഭാഷണം എല്ലാം കിട്ടിയിട്ടുണ്ട്. എയ്ഞ്ചലിനെ നോക്കുന്ന ഡോക്ടർ പോലും അവളുടെ ഓപ്പറേഷനെ പറ്റി അറിഞ്ഞിട്ടില്ല എന്നുള്ളത് വ്യക്തമാക്കുന്നതാണ് ആ വീഡിയോ. അതും അവൻ പെൻ ഡ്രൈവിലേക്കു കോപ്പി ചെയ്തു ഫോണിൽ നിന്നു ഡിലീറ്റ് ചെയ്തു. ഇനി ഉള്ളത് 23 ആം തീയതിലെ ഒരു കടമ്പ കൂടിയാണ്. 25 ആം തീയതിയിലേക്കു താൻ തയ്യാറാക്കിയ പദ്ധതി ഫോണിലൂടെ പരുന്തു ദേവന് വിവരിച്ചു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാം സെറ്റ് ആണെന്ന് ദേവനും തോന്നി. അത് കൊണ്ട് അങ്ങനെ തന്നെ നീങ്ങാമെന്നും.. തങ്ങൾ വച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങളിൽ എപ്പോളും ഒരു കണ്ണ് വേണമെന്ന് പിന്നെയും ഓർമിപ്പിച്ചു ഫോൺ വച്ചു . എല്ലാം ഇത് വരെ നല്ലതായി തന്നെ പോകുന്നുണ്ട്.. പക്ഷെ അൻവർ അലി കുറച്ചു ദിവസമായി സൈലന്റ് ആണ്.. അത് അത്ര നല്ലതിനല്ല..അതിനർത്ഥം അവൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ്.. എന്തായാലും സൂക്ഷിക്കണമെന്ന് ദേവൻ മനസ്സിൽ ഉറപ്പിച്ചു. ഫോണിലൂടെയുള്ള ദേവന്റെയും പരുന്തിന്റെയും പ്ലാനിംഗ് എല്ലാം അൻവർ കേൾക്കുന്നുണ്ടായിരുന്നു. അതോടെ 25 ആം തീയതി ക്യാഷ് ട്രാൻസാക്ഷൻ കഴിഞ്ഞാണ് അവരുടെ പരിപാടി എന്നയാൾ മനസിലാക്കി. ഒപ്പം അവർ ഹോസ്പിറ്റലിൽ വച്ചിരിക്കുന്ന ക്യാമറയെ പറ്റിയും." സൊ 25ത് ഇസ്‌ ദി ഡി ഡേ" 22 ആം തീയതി ------------------- ആമിയും ആതിയും വീടിനടുത്തുള്ള അമ്പലനടയിൽ നിൽക്കുമ്പോൾ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അവർ രണ്ടു പേരും തങ്ങളുടെ മനസ്സിലെ വിഷമങ്ങൾ ദൈവത്തോട് പറയുകയായിരുന്നു. ദേവൻ ആമിയോട് അവന്റെ ദൗത്യത്തെ പറ്റി പറഞ്ഞതിന് ശേഷം എല്ലാ ദിവസവും രാവിലെ ആമി അമ്പലത്തിൽ വരുന്നുണ്ട്. അവൻ ചെയ്യാൻ പോകുന്നത് തെറ്റാണെങ്കിൽ പോലും അവനെ എങ്ങനെ എങ്കിലും അതിൽ നിന്ന് രക്ഷിക്കണമേ എന്ന് കരഞ്ഞു പ്രാര്ഥിക്കുകയായിരുന്നു അവൾ. ഇതിൽ നിന്ന് അവൻ രക്ഷപെട്ടു വന്നാൽ പിന്നെ അവനെ ഒരു രീതിയിലുമുള്ള തെറ്റിലേക്കും പോകാതെ നോക്കാൻ പറ്റുമെന്ന് അവൾക്കു വിശ്വാസമുണ്ടായിരുന്നു. അതെ സമയം ആമിയുടെ തൊട്ടപ്പുറത്തു നിന്ന ആതിയും കരയുകയായിരുന്നു. ഇന്ന് ആമി പോരാനായി ഇറങ്ങിയപ്പോൾ ഞാനും ഉണ്ട് എന്ന് പറഞ്ഞു കൂടെ വന്നതാണ് അവൾ. ഹരിയുടെ രണ്ടു മൂന്നു ദിവസമായുള്ള മാറ്റം അവൾക്കു മനസിലാവുന്നുണ്ടായിരുന്നില്ല. അവളോട് അവൻ ഒന്ന് മിണ്ടുന്നു പോലുമില്ല. തന്റെ പ്രെഗ്നൻസി ഇനി അവനു ഇഷ്ടമല്ലാതെ എങ്ങാനും ആണോ??അന്ന് സ്കാനിങ്ങിനു പോയപ്പോളും അവനു ഒരു സന്തോഷവും ഉണ്ടായില്ല. ആദ്യം നല്ല സന്തോഷം ആയിരുന്ന ഹരിക്കു പിന്നെ ഇഷ്ടക്കേടുണ്ടാവാനുള്ള കാരണം അവൾക്കു മനസിലായില്ല. തിരികെ പോരുമ്പോഴും അവർ രണ്ടാളും അവരവരുടെ ലോകത്തായിരുന്നു. വീട്ടിലെത്തി ആമി മുറിയിലേക്ക കയറി താൻ കഴിപ്പിച്ച വഴിപാടിന്റെ പ്രസാദം ദേവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു. രണ്ടു ദിവസമായി ഇത് പതിവായതു കൊണ്ട് ദേവൻ ഒന്നും ചോദിച്ചില്ല. തനിക്കു വേണ്ടിയുള്ള പ്രാർത്ഥന ആണെന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു. അവളുടെ പ്രാർത്ഥന കേൾക്കണമെന്ന് ദേവനും പ്രാർത്ഥിച്ചു. അമ്പലത്തിൽ നിന്ന് തിരികെ എത്തി ആതി മുറിയിലേക്ക് ചെന്നപ്പോൾ ഹരി പോകാനായി ഡ്രസ്സ് ചെയ്യുകയായിരുന്നു. അവൾ വന്നിട്ടും അവനൊന്നു നോക്കുക കൂടി ചെയ്യാത്തപ്പോൾ അവൾക്കു വല്ലാത്ത വിഷമമായി. അവന്റെ മനസിൽ എന്താണിത്ര ദേഷ്യമെന്നു അറിയണമെന്ന് ഓർത്തു കൊണ്ട് അവൾ അവനെ വിളിച്ചു " ഹരിയേട്ടാ " അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു. ആ അവഗണന അവൾക്കു താങ്ങാനാവുന്നതിനും അപ്പുറം ആയിരുന്നു. " എന്തിനാ ഹരിയേട്ടാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ? എന്ത് തെറ്റാ ഞാൻ ചെയ്തേ? എനിക്കിതു സഹിക്കാൻ പറ്റുന്നില്ല" പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആതി അത് പറഞ്ഞത്. ആതിയുടെ കരച്ചിലാണ് ഹരിയെ അവന്റെ ലോകത്തു നിന്ന് തിരിച്ചു കൊണ്ട് വന്നത്. ഒരു നിമിഷം അവളുടെ കരച്ചിൽ കണ്ടു അമ്പരന്നു പോയെങ്കിലും പെട്ടെന്ന് ചെന്ന് അവൻ അവളെ ചേർത്ത് പിടിച്ചു " എന്താ മോളെ.. എന്തിനാ നീ കരയുന്നെ ?" " എന്താ ഹരിയേട്ടാ രണ്ടു മൂന്നു ദിവസമായിട്ടു എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്തത്?" തേങ്ങി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഹരിയുടെ ഉള്ളു പൊള്ളി. ശരിയാണ്.. ഹോസ്‌പിറ്റൽ കാര്യങ്ങൾ തലയിൽ കയറിയതിൽ പിന്നെ താൻ ആതിയെ പാടെ അവഗണിച്ചു. വേറൊന്നും തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. അവൾക്കു ഒരുപാടു വിഷമമായി കാണും.. പ്രത്യേകിച്ച് ഈ സമയത്തു താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ അമർത്തി ചുംബിച്ചു " സോറി മോളെ.. ഏട്ടന് രണ്ടു മൂന്നു ദിവസമായിട്ടു ഭയങ്കര തിരക്കായിരുന്നു. ഒരു കോംപ്ലിക്കേറ്റഡ് കേസ് ഉണ്ട്.. അതിന്റെ ടെൻഷൻ ആണ് . " " സത്യം?" " സത്യം" അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു. താൻ പേടിച്ചത് പോലെയൊന്നും അല്ലാത്തതിൽ ആതിക്കു സന്തോഷമായി. ഒപി കഴിഞ്ഞു റൗണ്ട്സിന്റെ സമയം ആയപ്പോൾ ഹരി മുറിക്കു പുറത്തിറങ്ങി. തന്റെ വി.ഐ.പി പേഷ്യന്റ് അഡ്മിറ്റ് ആയിട്ടുണ്ടെന്നു നേരത്തെ സിസ്റ്റർ പറഞ്ഞിരുന്നു. അപ്പോൾ അവരെ കാണാനായി ഹരി VIP ബ്ലോക്കിലേക്കു നടന്നു. പതിവ് പോലെ ഏതു രോഗിയെ കാണാനാണെന്നും മറ്റുമുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകി അവൻ പോയി തന്റെ പേഷ്യന്റിനെ കണ്ടു അയാളുടെ ആരോഗ്യനില തൃപ്തികരമെന്നു ഉറപ്പു വരുത്തി. തിരികെ പോരുമ്പോൾ ബ്ലോക്ക് സെക്യൂരിറ്റിയോട് വെറുതെ കുറച്ചു നേരം സംസാരിച്ചു നിന്ന്. അങ്ങനെ VIP ബ്ലോക്കിൽ മൊത്തം മൂന്നു പേഷ്യന്റ്‌സാണ് ഉള്ളതെന്നും അതിലൊന്ന് ബാംഗ്ലൂർ നിന്ന് വന്ന ഒരു കുട്ടിയാണെന്നും ആ കുട്ടി ഇന്ന റൂമിലാണെന്നും അറിഞ്ഞു. ഇന്നത്തെ ദൗത്യം കഴിഞ്ഞു. ഇനി നാളെ വിനോദ് ഓഫ് കൂടി എടുത്താൽ മതി... സെക്യൂരിറ്റിയോട് കുറച്ചു നേരം കൂടി സംസാരിച്ചു നിന്ന ശേഷം ഹരി മടങ്ങി. 23ആം തീയതി -------------------- ഹരിയുടെയും ദേവന്റെയും അവൻവറിന്റെയും ഒക്കെ കണക്കുകൂട്ടലുകൾ അമ്പേ തകിടം മറിഞ്ഞ ദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങി നിൽക്കുമ്പോഴാണ് അൻവർ അലിക്ക് ഒരു കാൾ വരുന്നത്. അതിലൂടെ പറഞ്ഞ വാർത്ത കേട്ട് അയാൾ ആകെ അസ്വസ്ഥനായി. ഇനിയിപ്പോൾ എന്ത് ചെയ്യണമെന്ന് കുറച്ചുനേരം ആലോചിച്ച ശേഷം തന്റെ സഹപ്രവർത്തകരെ വിളിച്ചു വിവരം അറിയിച്ച ശേഷം ഡ്രസ്സ് മാറി സ്വന്തം കാറുമെടുത്തു അയാൾ വീട്ടിൽ നിന്നറങ്ങി. ഇന്ന് ചെയ്യാൻ പോകുന്ന കാര്യം ആലോചിച്ചു രാവിലെ മുതൽ ഹരിക്കു നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ എയ്ഞ്ചലിന്റെ ജീവൻ രക്ഷിക്കാൻ തനിക്കു ഇതല്ലാതെ വേറൊരു മാർഗം ഇല്ലായെന്ന തോന്നൽ അവനു ധൈര്യം പകർന്നു. എന്തായാലും വിചാരിച്ച കാര്യം ചെയ്യുക തന്നെ. ദേവനോട് എല്ലാം പറഞ്ഞാലോ എന്ന് പല തവണ ആലോചിച്ചു. പക്ഷെ അവൻ ഒറ്റബുദ്ധിയാണ്.തന്നെയുമല്ല ഇപ്പോഴാണ് വഴക്കൊക്കെ നിർത്തി ഒന്ന് നേരെയായതു. ഇനിയും അവനെ പ്രശ്നങ്ങളിലേക്ക് വലിച്ചിടേണ്ട എന്നോർത്ത് വേണ്ടാന്ന് വച്ചു . അവൻ ഹോസ്പിറ്റലിൽ എത്തി ആദ്യം ചെയ്തത് വിനോദ് വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഓഫ് ആണെന്ന് കേട്ടപ്പോഴാണ് അവനു സമാധാനം ആയതു. 25നു ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത് കൊണ്ട് ഇനി വിനോദ് ഇന്നത്തെ ഓഫ് ക്യാൻസൽ ചെയ്യുമോ എന്നൊരു സംശയം ഹരിക്കു ഉണ്ടായിരുന്നു. ഒപി കഴിഞ്ഞതും നഴ്സിംഗ് സ്റ്റേഷനിൽ പോയി പുതിയൊരു പേഷ്യന്റ് ഫയൽ വാങ്ങി. അതിൽ അന്ന് കണ്ട ഓര്മ വച്ചു ആ ബാംഗ്ലൂർ കാരി കുട്ടിയുടെ ഡീറ്റെയിൽസ് ഫിൽ ചെയ്തു. വേറെ രോഗികളുടെ കുറച്ചു പഴയ കേസ് ഷീറ്റ് പപ്പേഴ്സും ലാബ് റിപോർട്സും നിറച്ചു ഒരു പേഷ്യന്റ് ഫയൽ പോലെ ഒന്നുണ്ടാക്കി. അവൻ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ റൗണ്ട്സിനായി VIP ബ്ലോക്കിലെത്തി. ആദ്യം തന്റെ രോഗിയെ തന്നെ പോയി കണ്ടു. പിന്നീട് സെക്യൂരിറ്റി പറഞ്ഞ ബാംഗ്ലൂർ കാരി കുട്ടിയുടെ മുറിയിലെത്തി. ജയകുമാർ ഡോക്ടറിനോട് സംസാരിച്ചപ്പോൾ ചെയ്തത് പോലെ തന്റെ മൊബൈൽ ബാക്ക്‌ ക്യാമറ ഓൺ ആക്കി അത് പുറത്തേക്കു കാണുന്ന പോലെ ഷർട്ടിന്റെ പോക്കറ്റിൽ വച്ചു . എന്നിട്ടു മിടിക്കുന്ന ഹൃദയത്തോടെ അവരുടെ മുറിയുടെ വാതിലിൽ മുട്ടി.വാതിൽ തുറന്നതു മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ്. തന്റെ മനസ്സിലുള്ള ടെൻഷൻ ഒന്നും പുറത്തേക്കു വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹരി ഒരു നല്ല ചിരിയോടെ അവരെ അതിസംബോധന ചെയ്തു.. "ഹലോ.. ഐ ആം ഡോക്ടർ ഹരിനന്ദൻ..ഐ ആം ആൻ അസിസ്റ്റന്റ് സർജൻ ഹിയർ..ക്യാൻ ഐ കം ഇൻ?" അയാള് സംശയത്തോടെ മടിച്ചു നിന്നു . ഹരി പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ചുറ്റും നോക്കികൊണ്ട്‌ മുറിക്കകത്തേക്കു കയറി. അവിടെ കട്ടിലിൽ രണ്ടു വയസ്സുള്ള കൊച്ചു പെൺകുട്ടി കിടക്കുന്നുണ്ട്. ചെറിയ അവശത ഉണ്ടെങ്കിലും വലിയ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല. പുതുതായി വന്നയാളെ കൗതുകത്തോടെ നോക്കുന്നുണ്ട്. അവളുടെ അടുത്തായി അവളുടെ അമ്മയാണെന്ന് തോന്നുന്നു ഒരു ചെറുപ്പകാരിയും ഉണ്ട്. ഐപാഡ് പോലെ എന്തോ ഒന്നിൽ അവർ കുട്ടിക്ക് കാർട്ടൂൺ കാണിക്കുകയായിരുന്നു എന്ന് തോനുന്നു. അത് അടുത്ത് കിടപ്പുണ്ട്.. ഹരി ഒരു നിറഞ്ഞ ചിരിയോടെ കുട്ടിയുടെ അടുത്തേക്ക് ചെന്ന് " സൊ യൂ ആർ കീപ്പിങ് ബിസി ..." പിന്നെ തിരിഞ്ഞു അവരോടു ചോദിച്ചു.. "മലയാളികൾ അല്ലെ? വിനോദ് ഡോക്ടർ പറഞ്ഞിരുന്നു" അപ്പോഴും അയാളുടെ സംശയം മാറിയിട്ടില്ലന്നു അയാളുടെ മുഖം വിളിച്ചോടുന്നുണ്ടായിരുന്നു. പക്ഷെ ഹരി തന്റെ മുഖം നല്ല ചിരിയോടെ തന്നെ വച്ചു . " വിനോദ് ഡോക്ടറിന് ഇന്ന് ഓഫ് ആണ്.. അത് കൊണ്ടാണ് ഞാൻ മോളുടെ വൈറ്റൽസ് ഒക്കെ ഒന്ന് ജസ്റ്റ് ചെക്ക് ചെയ്യാൻ വന്നതാണ്" " ഡോക്ടർക്ക് പകരം സിസ്റ്റർ വരുമെന്നാണല്ലോ പറഞ്ഞിരുന്നത്" അയാൾ ഹരിയെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.അപ്പോൾ കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടാണ് വിനോദ് പോയിരിക്കുന്നത്. അവരെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കണം എന്ന് ഹരി ആലോചിച്ചു. തുടരും... [ഇന്നത്തെ ഭാഗത്തിൽ ചില വ്യക്തത കുറവ് കാണാൻ സാധ്യത ഉണ്ട്.. അതൊക്കെ നാളെയും അടുത്ത ദിവസങ്ങളിലുമായി മാറും കേട്ടോ.. നാളെ കാണാം.. ] കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aqkWEzb?d=n&ui=v64j8rk&e1=cദേവാസുരം 25 20 ആം തീയതി തുടർച്ച ------------------------- ദേവൻ അന്ന് ജോലി കഴിഞ്ഞു നേരെ പോയത് തങ്ങളുടെ സങ്കേതത്തിലേക്കാണ്. നാലഞ്ചു ദിവസത്തേക്ക് താൻ കുറച്ചു തിരക്കിൽ ആവുമെന്നും വരാനൊക്കെ വൈകുമെന്നും ആമിയോട് പറഞ്ഞിട്ടുണ്ട്. മനസ്സില്ലാമനസ്സോടെ ആണെങ്കിലും അവൾ സമ്മതിച്ചിട്ടുമുണ്ട്. അതാണ് ഏക ആശ്വാസം. പാവം..എല്ലാം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ.. ദേവൻ വരുമെന്ന് അറിയാവുന്നതു കൊണ്ട് ബാക്കി നാല് പേരും അവനെയും കാത്തിരിക്കുക ആയിരുന്നു. തനിക്കു മാത്രമല്ല ഈ കളി തുടങ്ങുമ്പോൾ എല്ലാവര്ക്കും കുറച്ചു ടെൻഷൻ ഉള്ളതായി ദേവന് തോന്നി. അത് കാര്യമാക്കാതെ പോലെ അവൻ ചോദിച്ചു.. " എന്തായി ഇവിടുത്തെ കാര്യങ്ങൾ? നമ്മൽ വച്ച ക്യാമെറയിൽ നിന്ന് എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയോ കാശിനെ പറ്റി ?" " ഹ്മ്മ് .. അയാളുടെ ഫോൺ വിളികളിൽ നിന്നും മറ്റും കുറച്ചു ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്. അത് വച്ച് നടത്തിയ ഒരു അന്വേഷണത്തിൽ ഏകദേശം നമ്മൾ ആ പണം ട്രാക്ക് ചെയ്തു കഴിഞ്ഞു" " വെരി ഗുഡ്.. ഹോസ്പ്പിറ്റലിലെ ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം.. ഞാൻ അവിടെ ഉണ്ടല്ലോ..പിന്നെ 25 നാണു അവരുടെ ഓപ്പറേഷൻ. അപ്പോൾ അന്ന് ഒരു ക്യാഷ്‌ ട്രാൻസാക്ഷൻ ഉണ്ടാവും.. അതും കൂടി കഴിഞ്ഞാൽ ഉടനെ തന്നെ അയാളെ പൊക്കണം. മനസിലായല്ലോ? ഒന്നും നഷ്ടപ്പെടാൻ പാടില്ല. എബിനെയും റയാനെയും ആദ്യം കൊണ്ട് വന്നിടത്തു കൊണ്ട് വന്നാൽ മതി. ബാക്കി ബോസ് പറയുന്നത് പോലെ.. പരുന്തെ.. നീ അവനെ സ്കെച്ച് ചെയ്യാൻ തുടങ്ങിക്കോ.. അധികം ദിവസമല്ല" കുറച്ചു നേരം കൂടി പ്ലാൻ ചെയ്തിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഫോൺ വിളിക്കാൻ പറഞ്ഞു അവർ പിരിഞ്ഞു. 21 ആം തീയതി ---------------- തന്റെ ഓഫീസിൽ ഇരുന്നു അൻവർ തന്റെ കയ്യിലെ പേപ്പറിലേക്കു നോക്കി. ദേവന്റെ ഫോൺ കാൾസ് ട്രാപ് ചെയ്യാനുള്ള അനുമതിയാണ്. ഒരുപാടു കഷ്ടപ്പാടാണ് താൻ ഇത് നേടിയെടുത്തത്. ഒരുപാടു പേരെ പലതും ബോധിപ്പിക്കേണ്ടി വന്നു. ഇനിയിപ്പോൾ പെർമിഷൻ കിട്ടിയ സ്ഥിതിക്ക് പ്രശ്നമില്ല. അവന്റെ പരിപാടികൾ എന്താണെന്നു ഇനി കൃത്യമായി തനിക്കു അറിയാൻ കഴിയും.അൻവർ മനസ്സിലോർത്തു. അന്ന് ഹരി ഡ്യൂട്ടി ടൈം കഴിയുന്നതിനു ഒരു പത്തു മിനിറ്റ് മുന്നേ തന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി. നേരെ ജയകുമാർ ഡോക്ടറിന്റെ റൂമിന്റെ അടുത്തുള്ള ഡോക്ടർസ് ക്യാന്റീനിലേക്കു പോയി. അവിടിരുന്നാൽ ഡോക്ടർ വെളിയിലിറങ്ങുമ്പോൾ കാണാൻ കഴിയും. ഡോക്ടറിന് ഇനിയും രോഗികൾ ബാക്കിയുണ്ട്. അത് കൊണ്ട് ഹരി ഒരു ചായ ഓർഡർ ചെയ്തു കാത്തിരുന്നു . ജയകുമാർ ഡോക്ടർ പോകാനായി ഇറങ്ങുന്നത് കണ്ടപ്പോൾ ഹരി ക്യാന്റീനിൽ നിന്നിറങ്ങി. തന്റെ ഫോൺ എടുത്തു ബാക് ക്യാമറ ഓൺ ആക്കി ഷർട്ടിന്റെ പോക്കറ്റിൽ കാമറ പുറത്തു വരുന്നത് പോലെ തിരിച്ചു വച്ചു . എന്നിട്ടു ഡോക്ടറെ പിറകിൽ നിന്ന് വിളിച്ചു.. വിളി കേട്ട് തിരിഞ്ഞു നോക്കിയ ജയകുമാർ ഹരിയെ കണ്ടു ചിരിച്ചു. " എന്താ ഡോക്ടറെ.. കുറച്ചു നാളായല്ലോ കണ്ടിട്ട്.. വലിയ തിരക്കാണോ?" " കുറച്ചൊക്കെ .." ഡോക്ടറിന്റെ എതിർവശത്തായി നിന്ന് ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു. താൻ ക്യാന്റീനിൽ വന്നപ്പോൾ ഡോക്ടറെ കണ്ടപ്പോൾ വന്നു സംസാരിച്ചതാണെന്ന മട്ടിലാണ് ഹരി പറഞ്ഞത്. പിരിയാൻ നേരം പെട്ടെന്ന് ഹരി ചോദിച്ചു " ഡോക്ടർ.. ആ എയ്ഞ്ചലിന്റെ കാര്യം എന്തായി? വൺ മന്ത് മുൻപാണ് എന്നെ വന്നു കണ്ടത്..ഈയിടെ വല്ലോം ഡോക്ടറിന്റെ ഫോളോ അപ്പൊ മറ്റോ ഉണ്ടായിരുന്നോ?" " ഇല്ലാലോ ഹരി.. കൊടുത്തിരിക്കുന്ന മെഡിസിൻ കഴിയുമ്പോൾ എന്നെ വന്നു കാണാനാ പറഞ്ഞിരുന്നത്. അതിനിടയിൽ സർജറിക്കുള്ള ക്യാഷ് റെഡി ആവുകയാണെങ്കിൽ നമുക്ക് പ്രൊസീഡ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. ചിലപ്പോൾ ക്യാഷ് റെഡി ആയി കാണില്ലായിരിക്കും" "ഓ.. ഓക്കെ ഡോക്ടർ" ഡോക്ടർ പോയ്കഴിഞ്ഞപ്പോൾ ഹരി മൊബൈൽ എടുത്തു കാമറ ഓഫ് ആക്കി. അവിടുന്ന് നടന്നകലുമ്പോൾ ജയകുമാർ ഡോക്ടർ പറഞ്ഞതൊക്കെ സത്യമാണെന്നാണ് ഹരിക്കു ഡോക്ടറിന്റെ മുഖഭാവത്തിൽ നിന്ന് തോന്നിയത്. തന്നെ പോലെ ആത്മാർഥമായി ജോലി ചെയ്യുന്നവരും ആ സ്ഥാപനത്തിൽ ഉണ്ടെന്നതു ഹരിക്കു ആശ്വാസമായി. അയാൾ അറിയാതെ അയാളുടെ വീഡിയോ എടുക്കുക എന്നത് ജയകുമാർ ഡോക്ടറോട് ചെയ്യാൻ പാടില്ലാത്തതാണ് . പക്ഷെ താൻ ചെയ്യുന്നത് ഒരു വലിയ ശരിക്കു വേണ്ടിയാണെന്ന തോന്നൽ ആ കുറ്റബോധം മായ്ച്ചു കളഞ്ഞു. വീട്ടിലെത്തി കഴിഞ്ഞപ്പോൾ ഹരി ആ വീഡിയോ ഒന്ന് പ്ലേ ചെയ്തു നോക്കി. ചില സ്ഥലത്തൊക്കെ ഡോക്ടറിന്റെ മുഖം വ്യക്തമല്ലെങ്കിലും അവരുടെ സംഭാഷണം എല്ലാം കിട്ടിയിട്ടുണ്ട്. എയ്ഞ്ചലിനെ നോക്കുന്ന ഡോക്ടർ പോലും അവളുടെ ഓപ്പറേഷനെ പറ്റി അറിഞ്ഞിട്ടില്ല എന്നുള്ളത് വ്യക്തമാക്കുന്നതാണ് ആ വീഡിയോ. അതും അവൻ പെൻ ഡ്രൈവിലേക്കു കോപ്പി ചെയ്തു ഫോണിൽ നിന്നു ഡിലീറ്റ് ചെയ്തു. ഇനി ഉള്ളത് 23 ആം തീയതിലെ ഒരു കടമ്പ കൂടിയാണ്. 25 ആം തീയതിയിലേക്കു താൻ തയ്യാറാക്കിയ പദ്ധതി ഫോണിലൂടെ പരുന്തു ദേവന് വിവരിച്ചു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാം സെറ്റ് ആണെന്ന് ദേവനും തോന്നി. അത് കൊണ്ട് അങ്ങനെ തന്നെ നീങ്ങാമെന്നും.. തങ്ങൾ വച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങളിൽ എപ്പോളും ഒരു കണ്ണ് വേണമെന്ന് പിന്നെയും ഓർമിപ്പിച്ചു ഫോൺ വച്ചു . എല്ലാം ഇത് വരെ നല്ലതായി തന്നെ പോകുന്നുണ്ട്.. പക്ഷെ അൻവർ അലി കുറച്ചു ദിവസമായി സൈലന്റ് ആണ്.. അത് അത്ര നല്ലതിനല്ല..അതിനർത്ഥം അവൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ്.. എന്തായാലും സൂക്ഷിക്കണമെന്ന് ദേവൻ മനസ്സിൽ ഉറപ്പിച്ചു. ഫോണിലൂടെയുള്ള ദേവന്റെയും പരുന്തിന്റെയും പ്ലാനിംഗ് എല്ലാം അൻവർ കേൾക്കുന്നുണ്ടായിരുന്നു. അതോടെ 25 ആം തീയതി ക്യാഷ് ട്രാൻസാക്ഷൻ കഴിഞ്ഞാണ് അവരുടെ പരിപാടി എന്നയാൾ മനസിലാക്കി. ഒപ്പം അവർ ഹോസ്പിറ്റലിൽ വച്ചിരിക്കുന്ന ക്യാമറയെ പറ്റിയും." സൊ 25ത് ഇസ്‌ ദി ഡി ഡേ" 22 ആം തീയതി ------------------- ആമിയും ആതിയും വീടിനടുത്തുള്ള അമ്പലനടയിൽ നിൽക്കുമ്പോൾ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അവർ രണ്ടു പേരും തങ്ങളുടെ മനസ്സിലെ വിഷമങ്ങൾ ദൈവത്തോട് പറയുകയായിരുന്നു. ദേവൻ ആമിയോട് അവന്റെ ദൗത്യത്തെ പറ്റി പറഞ്ഞതിന് ശേഷം എല്ലാ ദിവസവും രാവിലെ ആമി അമ്പലത്തിൽ വരുന്നുണ്ട്. അവൻ ചെയ്യാൻ പോകുന്നത് തെറ്റാണെങ്കിൽ പോലും അവനെ എങ്ങനെ എങ്കിലും അതിൽ നിന്ന് രക്ഷിക്കണമേ എന്ന് കരഞ്ഞു പ്രാര്ഥിക്കുകയായിരുന്നു അവൾ. ഇതിൽ നിന്ന് അവൻ രക്ഷപെട്ടു വന്നാൽ പിന്നെ അവനെ ഒരു രീതിയിലുമുള്ള തെറ്റിലേക്കും പോകാതെ നോക്കാൻ പറ്റുമെന്ന് അവൾക്കു വിശ്വാസമുണ്ടായിരുന്നു. അതെ സമയം ആമിയുടെ തൊട്ടപ്പുറത്തു നിന്ന ആതിയും കരയുകയായിരുന്നു. ഇന്ന് ആമി പോരാനായി ഇറങ്ങിയപ്പോൾ ഞാനും ഉണ്ട് എന്ന് പറഞ്ഞു കൂടെ വന്നതാണ് അവൾ. ഹരിയുടെ രണ്ടു മൂന്നു ദിവസമായുള്ള മാറ്റം അവൾക്കു മനസിലാവുന്നുണ്ടായിരുന്നില്ല. അവളോട് അവൻ ഒന്ന് മിണ്ടുന്നു പോലുമില്ല. തന്റെ പ്രെഗ്നൻസി ഇനി അവനു ഇഷ്ടമല്ലാതെ എങ്ങാനും ആണോ??അന്ന് സ്കാനിങ്ങിനു പോയപ്പോളും അവനു ഒരു സന്തോഷവും ഉണ്ടായില്ല. ആദ്യം നല്ല സന്തോഷം ആയിരുന്ന ഹരിക്കു പിന്നെ ഇഷ്ടക്കേടുണ്ടാവാനുള്ള കാരണം അവൾക്കു മനസിലായില്ല. തിരികെ പോരുമ്പോഴും അവർ രണ്ടാളും അവരവരുടെ ലോകത്തായിരുന്നു. വീട്ടിലെത്തി ആമി മുറിയിലേക്ക കയറി താൻ കഴിപ്പിച്ച വഴിപാടിന്റെ പ്രസാദം ദേവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു. രണ്ടു ദിവസമായി ഇത് പതിവായതു കൊണ്ട് ദേവൻ ഒന്നും ചോദിച്ചില്ല. തനിക്കു വേണ്ടിയുള്ള പ്രാർത്ഥന ആണെന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു. അവളുടെ പ്രാർത്ഥന കേൾക്കണമെന്ന് ദേവനും പ്രാർത്ഥിച്ചു. അമ്പലത്തിൽ നിന്ന് തിരികെ എത്തി ആതി മുറിയിലേക്ക് ചെന്നപ്പോൾ ഹരി പോകാനായി ഡ്രസ്സ് ചെയ്യുകയായിരുന്നു. അവൾ വന്നിട്ടും അവനൊന്നു നോക്കുക കൂടി ചെയ്യാത്തപ്പോൾ അവൾക്കു വല്ലാത്ത വിഷമമായി. അവന്റെ മനസിൽ എന്താണിത്ര ദേഷ്യമെന്നു അറിയണമെന്ന് ഓർത്തു കൊണ്ട് അവൾ അവനെ വിളിച്ചു " ഹരിയേട്ടാ " അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു. ആ അവഗണന അവൾക്കു താങ്ങാനാവുന്നതിനും അപ്പുറം ആയിരുന്നു. " എന്തിനാ ഹരിയേട്ടാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ? എന്ത് തെറ്റാ ഞാൻ ചെയ്തേ? എനിക്കിതു സഹിക്കാൻ പറ്റുന്നില്ല" പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആതി അത് പറഞ്ഞത്. ആതിയുടെ കരച്ചിലാണ് ഹരിയെ അവന്റെ ലോകത്തു നിന്ന് തിരിച്ചു കൊണ്ട് വന്നത്. ഒരു നിമിഷം അവളുടെ കരച്ചിൽ കണ്ടു അമ്പരന്നു പോയെങ്കിലും പെട്ടെന്ന് ചെന്ന് അവൻ അവളെ ചേർത്ത് പിടിച്ചു " എന്താ മോളെ.. എന്തിനാ നീ കരയുന്നെ ?" " എന്താ ഹരിയേട്ടാ രണ്ടു മൂന്നു ദിവസമായിട്ടു എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്തത്?" തേങ്ങി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഹരിയുടെ ഉള്ളു പൊള്ളി. ശരിയാണ്.. ഹോസ്‌പിറ്റൽ കാര്യങ്ങൾ തലയിൽ കയറിയതിൽ പിന്നെ താൻ ആതിയെ പാടെ അവഗണിച്ചു. വേറൊന്നും തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. അവൾക്കു ഒരുപാടു വിഷമമായി കാണും.. പ്രത്യേകിച്ച് ഈ സമയത്തു താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ അമർത്തി ചുംബിച്ചു " സോറി മോളെ.. ഏട്ടന് രണ്ടു മൂന്നു ദിവസമായിട്ടു ഭയങ്കര തിരക്കായിരുന്നു. ഒരു കോംപ്ലിക്കേറ്റഡ് കേസ് ഉണ്ട്.. അതിന്റെ ടെൻഷൻ ആണ് . " " സത്യം?" " സത്യം" അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു. താൻ പേടിച്ചത് പോലെയൊന്നും അല്ലാത്തതിൽ ആതിക്കു സന്തോഷമായി. ഒപി കഴിഞ്ഞു റൗണ്ട്സിന്റെ സമയം ആയപ്പോൾ ഹരി മുറിക്കു പുറത്തിറങ്ങി. തന്റെ വി.ഐ.പി പേഷ്യന്റ് അഡ്മിറ്റ് ആയിട്ടുണ്ടെന്നു നേരത്തെ സിസ്റ്റർ പറഞ്ഞിരുന്നു. അപ്പോൾ അവരെ കാണാനായി ഹരി VIP ബ്ലോക്കിലേക്കു നടന്നു. പതിവ് പോലെ ഏതു രോഗിയെ കാണാനാണെന്നും മറ്റുമുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകി അവൻ പോയി തന്റെ പേഷ്യന്റിനെ കണ്ടു അയാളുടെ ആരോഗ്യനില തൃപ്തികരമെന്നു ഉറപ്പു വരുത്തി. തിരികെ പോരുമ്പോൾ ബ്ലോക്ക് സെക്യൂരിറ്റിയോട് വെറുതെ കുറച്ചു നേരം സംസാരിച്ചു നിന്ന്. അങ്ങനെ VIP ബ്ലോക്കിൽ മൊത്തം മൂന്നു പേഷ്യന്റ്‌സാണ് ഉള്ളതെന്നും അതിലൊന്ന് ബാംഗ്ലൂർ നിന്ന് വന്ന ഒരു കുട്ടിയാണെന്നും ആ കുട്ടി ഇന്ന റൂമിലാണെന്നും അറിഞ്ഞു. ഇന്നത്തെ ദൗത്യം കഴിഞ്ഞു. ഇനി നാളെ വിനോദ് ഓഫ് കൂടി എടുത്താൽ മതി... സെക്യൂരിറ്റിയോട് കുറച്ചു നേരം കൂടി സംസാരിച്ചു നിന്ന ശേഷം ഹരി മടങ്ങി. 23ആം തീയതി -------------------- ഹരിയുടെയും ദേവന്റെയും അവൻവറിന്റെയും ഒക്കെ കണക്കുകൂട്ടലുകൾ അമ്പേ തകിടം മറിഞ്ഞ ദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങി നിൽക്കുമ്പോഴാണ് അൻവർ അലിക്ക് ഒരു കാൾ വരുന്നത്. അതിലൂടെ പറഞ്ഞ വാർത്ത കേട്ട് അയാൾ ആകെ അസ്വസ്ഥനായി. ഇനിയിപ്പോൾ എന്ത് ചെയ്യണമെന്ന് കുറച്ചുനേരം ആലോചിച്ച ശേഷം തന്റെ സഹപ്രവർത്തകരെ വിളിച്ചു വിവരം അറിയിച്ച ശേഷം ഡ്രസ്സ് മാറി സ്വന്തം കാറുമെടുത്തു അയാൾ വീട്ടിൽ നിന്നറങ്ങി. ഇന്ന് ചെയ്യാൻ പോകുന്ന കാര്യം ആലോചിച്ചു രാവിലെ മുതൽ ഹരിക്കു നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ എയ്ഞ്ചലിന്റെ ജീവൻ രക്ഷിക്കാൻ തനിക്കു ഇതല്ലാതെ വേറൊരു മാർഗം ഇല്ലായെന്ന തോന്നൽ അവനു ധൈര്യം പകർന്നു. എന്തായാലും വിചാരിച്ച കാര്യം ചെയ്യുക തന്നെ. ദേവനോട് എല്ലാം പറഞ്ഞാലോ എന്ന് പല തവണ ആലോചിച്ചു. പക്ഷെ അവൻ ഒറ്റബുദ്ധിയാണ്.തന്നെയുമല്ല ഇപ്പോഴാണ് വഴക്കൊക്കെ നിർത്തി ഒന്ന് നേരെയായതു. ഇനിയും അവനെ പ്രശ്നങ്ങളിലേക്ക് വലിച്ചിടേണ്ട എന്നോർത്ത് വേണ്ടാന്ന് വച്ചു . അവൻ ഹോസ്പിറ്റലിൽ എത്തി ആദ്യം ചെയ്തത് വിനോദ് വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഓഫ് ആണെന്ന് കേട്ടപ്പോഴാണ് അവനു സമാധാനം ആയതു. 25നു ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത് കൊണ്ട് ഇനി വിനോദ് ഇന്നത്തെ ഓഫ് ക്യാൻസൽ ചെയ്യുമോ എന്നൊരു സംശയം ഹരിക്കു ഉണ്ടായിരുന്നു. ഒപി കഴിഞ്ഞതും നഴ്സിംഗ് സ്റ്റേഷനിൽ പോയി പുതിയൊരു പേഷ്യന്റ് ഫയൽ വാങ്ങി. അതിൽ അന്ന് കണ്ട ഓര്മ വച്ചു ആ ബാംഗ്ലൂർ കാരി കുട്ടിയുടെ ഡീറ്റെയിൽസ് ഫിൽ ചെയ്തു. വേറെ രോഗികളുടെ കുറച്ചു പഴയ കേസ് ഷീറ്റ് പപ്പേഴ്സും ലാബ് റിപോർട്സും നിറച്ചു ഒരു പേഷ്യന്റ് ഫയൽ പോലെ ഒന്നുണ്ടാക്കി. അവൻ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ റൗണ്ട്സിനായി VIP ബ്ലോക്കിലെത്തി. ആദ്യം തന്റെ രോഗിയെ തന്നെ പോയി കണ്ടു. പിന്നീട് സെക്യൂരിറ്റി പറഞ്ഞ ബാംഗ്ലൂർ കാരി കുട്ടിയുടെ മുറിയിലെത്തി. ജയകുമാർ ഡോക്ടറിനോട് സംസാരിച്ചപ്പോൾ ചെയ്തത് പോലെ തന്റെ മൊബൈൽ ബാക്ക്‌ ക്യാമറ ഓൺ ആക്കി അത് പുറത്തേക്കു കാണുന്ന പോലെ ഷർട്ടിന്റെ പോക്കറ്റിൽ വച്ചു . എന്നിട്ടു മിടിക്കുന്ന ഹൃദയത്തോടെ അവരുടെ മുറിയുടെ വാതിലിൽ മുട്ടി.വാതിൽ തുറന്നതു മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ്. തന്റെ മനസ്സിലുള്ള ടെൻഷൻ ഒന്നും പുറത്തേക്കു വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹരി ഒരു നല്ല ചിരിയോടെ അവരെ അതിസംബോധന ചെയ്തു.. "ഹലോ.. ഐ ആം ഡോക്ടർ ഹരിനന്ദൻ..ഐ ആം ആൻ അസിസ്റ്റന്റ് സർജൻ ഹിയർ..ക്യാൻ ഐ കം ഇൻ?" അയാള് സംശയത്തോടെ മടിച്ചു നിന്നു . ഹരി പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ചുറ്റും നോക്കികൊണ്ട്‌ മുറിക്കകത്തേക്കു കയറി. അവിടെ കട്ടിലിൽ രണ്ടു വയസ്സുള്ള കൊച്ചു പെൺകുട്ടി കിടക്കുന്നുണ്ട്. ചെറിയ അവശത ഉണ്ടെങ്കിലും വലിയ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല. പുതുതായി വന്നയാളെ കൗതുകത്തോടെ നോക്കുന്നുണ്ട്. അവളുടെ അടുത്തായി അവളുടെ അമ്മയാണെന്ന് തോന്നുന്നു ഒരു ചെറുപ്പകാരിയും ഉണ്ട്. ഐപാഡ് പോലെ എന്തോ ഒന്നിൽ അവർ കുട്ടിക്ക് കാർട്ടൂൺ കാണിക്കുകയായിരുന്നു എന്ന് തോനുന്നു. അത് അടുത്ത് കിടപ്പുണ്ട്.. ഹരി ഒരു നിറഞ്ഞ ചിരിയോടെ കുട്ടിയുടെ അടുത്തേക്ക് ചെന്ന് " സൊ യൂ ആർ കീപ്പിങ് ബിസി ..." പിന്നെ തിരിഞ്ഞു അവരോടു ചോദിച്ചു.. "മലയാളികൾ അല്ലെ? വിനോദ് ഡോക്ടർ പറഞ്ഞിരുന്നു" അപ്പോഴും അയാളുടെ സംശയം മാറിയിട്ടില്ലന്നു അയാളുടെ മുഖം വിളിച്ചോടുന്നുണ്ടായിരുന്നു. പക്ഷെ ഹരി തന്റെ മുഖം നല്ല ചിരിയോടെ തന്നെ വച്ചു . " വിനോദ് ഡോക്ടറിന് ഇന്ന് ഓഫ് ആണ്.. അത് കൊണ്ടാണ് ഞാൻ മോളുടെ വൈറ്റൽസ് ഒക്കെ ഒന്ന് ജസ്റ്റ് ചെക്ക് ചെയ്യാൻ വന്നതാണ്" " ഡോക്ടർക്ക് പകരം സിസ്റ്റർ വരുമെന്നാണല്ലോ പറഞ്ഞിരുന്നത്" അയാൾ ഹരിയെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.അപ്പോൾ കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടാണ് വിനോദ് പോയിരിക്കുന്നത്. അവരെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കണം എന്ന് ഹരി ആലോചിച്ചു. തുടരും... [ഇന്നത്തെ ഭാഗത്തിൽ ചില വ്യക്തത കുറവ് കാണാൻ സാധ്യത ഉണ്ട്.. അതൊക്കെ നാളെയും അടുത്ത ദിവസങ്ങളിലുമായി മാറും കേട്ടോ.. നാളെ കാണാം.. ] കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ
📔 കഥ - 25 Part 63@0@30o 25 Part 63@0@30o - ShareChat
MISSION ((7)) ഒരു പുതിയ അങ്കത്തിന് കരണ്‍ മനസ്സുകൊണ്ട് തയ്യാറായി. തന്‍റെ ബൂട്ട് ലേസ് മുറുക്കി കെട്ടി കരണ്‍ അടുത്ത ദിവസം തന്നെ പുറപ്പെട്ടു. എവിടെക്കാണെന്ന് ഒരു കൃത്യവുമില്ലാതെ. കടവന്ത്രയിലെ രേണുകയുടെ വീടിന് മുന്നിൽ കരൺ ക്ഷമയോടെ കാത്തു നിന്നു. ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി വരുന്ന അവൾ കരണിനെ കാണാനിടയായി : "ഹ താന്‍ വീണ്ടും വന്നോ?? എടോ തന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ എനിക്കൊന്നും തന്നോട് പറയാനില്ലയെന്ന്. പിന്നെന്താ...??" "രേണുക പ്ലീസ്.. ഒരു തര്‍ക്കത്തിന് വന്നതല്ല ഞാന്‍. ഒരുപാട് ചോദ്യങ്ങള്‍ എനിക്കു ചുറ്റും പാറി പറക്കുന്നുണ്ട് . അതിനൊക്കെയുള്ള ഉത്തരം അറിയാവുന്ന ഒരേയൊരാള്‍ അശ്വിനി മാത്രമാണ് . എനിക്കവളെ കണ്ടെത്തിയേ തീരൂ." കരൺ തന്റെ നിസ്സഹായത പറഞ്ഞു. "എടോ ഞാന്‍ പറഞ്ഞല്ലോ , അവള്‍ എവിടെയാണെന്ന് എനിക്കറിയില്ല. അന്ന് ഷോപ്പ് വിട്ട് പോയിട്ട് അവളെ ഞാന്‍ കണ്ടിട്ട് പോലുമില്ല. താന്‍ ചെല്ല്.." അത്രയും പറഞ്ഞ് രേണുക പോകാന്‍ തുനിഞ്ഞതും കരണ്‍ അവളെ തടഞ്ഞു : "നില്‍ക്ക് . ഇതും കൂടി കണ്ടിട്ടു പോയാല്‍ മതി താന്‍.." അശ്വിനി എഴുതിയ ആ കുറിപ്പ് കരണ്‍ രേണുകയ്ക്ക് കാണിച്ചു കൊടുത്തു. സംശയത്തോടെ അവളത് വായിച്ചു നോക്കി. "ഇപ്പോൾ താനെന്ത് പറയുന്നു രേണുക . ഞാന്‍ അശ്വിനിയുടെ ശത്രുവല്ലായെന്ന് അവള്‍ പോലും പറയുന്നുണ്ട് . ഇത് അവളുടെ കൈയ്യക്ഷരമല്ലേ. ഇത് അവളെനിക്കെഴുതിയ കുറിപ്പാണ് . പക്ഷേ അവള്‍ വീണ്ടും എന്നില്‍ നിന്നും അകന്ന് എങ്ങോ പോയി . . ഇനിയെങ്കിലും പറയൂ രേണുക . അശ്വിനി എവിടെയാണെന്ന് ??" "എടോ ഞാന്‍ പറയുന്നത് നേര് തന്നെയാ . അവളിപ്പോൾ എവിടെയാണെന്ന് സത്യമായും എനിക്കറിയില്ല. അവള്‍ ഈ കുറിപ്പിൽ പറഞ്ഞതുപോലെ താന്‍ അവളുടെ പുറകേ ഇങ്ങനെ അലയരുത് . അത് തനിക്കും കൂടി വലിയ അപകടമാണ്. ദയവ് ചെയ്ത് താന്‍ പോ. പ്ലീസ് ഇതെന്‍റെ അപേക്ഷയാണ്..." കരണിനെ നോക്കി കൈ കൂപ്പി അത്രയും പറഞ്ഞ് ആ കുറിപ്പ് തിരികെ കൊടുത്ത് രേണുക വണ്ടി സ്റ്റാർട്ട് ചെയ്തു പോയി. നിരാശയോടെ കരണ്‍ തിരിഞ്ഞു നടന്നു. ********************************************************************************** കരൺ വീണ്ടും മാർജിൻ ഫ്രീ മാർക്കറ്റിൽ ചെന്നു. അവിടെയുള്ള ഒരു സ്റ്റാഫിന് കൈ കൂലി കൊടുത്ത് ഏതാനും സിസിടിവി ക്ലിപ്പുകൾ കരൺ ആവശ്യപ്പെട്ടു. "ഉം.. കുറച്ച് പ്രയാസ്സമാണ് എന്നാലും ഞാനൊന്ന് ശ്രമിക്കാം..." കരണിന് ഉറപ്പ് കൊടുത്ത് അയാള്‍ പോയി. അന്നു വൈകീട്ട്.., അതായത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫൂട്ടേജ് കോപ്പി അയാള്‍ കരണിന് കൈമാറി . താമസിച്ചില്ല , അടുത്തുള്ള ഇന്‍റര്‍നെറ്റ് കഫേയിലേക്ക് കരണ്‍ ചെന്നു . അശ്വിനിയെ അന്ന് അയാള്‍ ബന്ദിയാക്കുന്ന വീഡിയോ റീപീറ്റ് പ്ലേ ചെയ്ത് കരണ്‍ കാണുകയായിരുന്നു . ഒരുപാട് നേരത്തെ നീരീക്ഷണം വെറുതേയായി . പ്രത്യേകിച്ചൊന്നും അവന് ലഭിച്ചില്ല! ബാക്കിയുള്ള വീഡിയോകള്‍ , അതായത് അശ്വിനി അബദ്ധത്തില്‍ ക്യാമറയില്‍ പതിയുന്ന ക്ലിപ്പുകളും കരണ്‍ പരിശോധിച്ചു. നോ രക്ഷ...!! നിരാശയോടെ അവൻ അവിടെ നിന്നും ഇറങ്ങി. അശ്വിനിയെ കുറിച്ചറിയാവുന്നയാള്‍ രേണുകയാണ് . അവളാണേല്‍ എന്തേലും ചോദിച്ചാല്‍ പട്ടി ചാടും പോലെയാ കേറുന്നത്. ഇനിയെന്തു ചെയ്യും...?? കരണ്‍ ആലോചനയില്‍ പൂണ്ട് ഓരോ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. താന്‍ എന്തോ എവിടെയോ മിസ്സ് ചെയ്തിരിക്കുന്നു . അതെന്താണെന്ന് കണ്ടെത്തിയാല്‍ ഒരുപക്ഷേ അശ്വിനിയിലേക്ക് അത് വഴിയൊരുക്കും . എന്തായിരിക്കും അത്...?? വീണ്ടും വീണ്ടും കരണ്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. എന്‍റെ സ്വപ്നങ്ങളില്‍ സ്ഥിരമായി വരാറുള്ള അശ്വിനി . മിയാമിയില്‍ വെച്ചാണ് എനിക്കീ അനുഭവങ്ങള്‍ ഉണ്ടായത് . ഏകദേശം ഒരു വര്‍ഷത്തോളമായി അവളെന്നെ സ്വപ്നങ്ങളില്‍ വന്ന് വേട്ടയാടാന്‍ തുടങ്ങിയിട്ട് . ആ ഒരു വര്‍ഷത്തിന് മുമ്പ് എനിക്ക് ഈ അവസ്ഥ ഉണ്ടായിട്ടേ ഇല്ല . അതായത് അശ്വിനിക്ക് എന്തോ ഒരു ആപത്ത് സംഭവിക്കുന്നത് അല്ലെങ്കില്‍ അശ്വിനി വീടും നാടും വിട്ട് ഈ ഒളിച്ചു കളി നടത്തുന്നത് ഈ ഒരു വര്‍ഷം മുമ്പാണ് . ആ സമയം എനിക്ക് ബന്ധമുള്ള ഏതോ ഒരു പുരുഷന്‍ മരിക്കുന്നുണ്ട് . അയാളാണ് ഒരു അദൃശ്യ ശക്തിയായി എനിക്ക് ചില സൂചനകൾ തരുന്നത് . ഇതിനു ശേഷമായിരിക്കാം അശ്വിനി എന്‍റെ സ്വപ്നങ്ങളില്‍ വരുന്നത് . അപ്പോള്‍ ഈ അദൃശ്യ ശക്തി എനിക്ക് ബന്ധമുള്ളതു പോലെതന്നെ അശ്വിനിക്കും വളരെ ബന്ധപ്പെട്ടതാണ് . അതാണ് അശ്വിനിയെ ഞാന്‍ രക്ഷിക്കണമെന്ന് അദൃശ്യ ശക്തി ആവശ്യപ്പെടുന്നതും.... അശ്വിനിക്ക് എന്നെ അറിയില്ല . എനിക്ക് അശ്വിനിയേയും അറിയില്ല . പക്ഷേ ഞങ്ങള്‍ രണ്ടു പേരേയും അറിയാവുന്നയാളാണ് അദൃശ്യ ശക്തി.. ഈ അദൃശ്യ ശക്തി ആരാണെന്ന് അശ്വിനിക്കറിയാം . പക്ഷേ എനിക്കറിയില്ല. എന്‍റെ ദൈവമേ ഇതൊരുമാതിരി തലയിലെ മുടി പൊങ്ങുന്ന കണക്കേയുള്ള കേസാണല്ലോ..!! സ്വയം അമര്‍ഷം കൊണ്ട് കരണ്‍ വീണ്ടും തല പുകഞ്ഞ് ചിന്തിക്കാൻ തുടങ്ങി. """മിയാമിയില്‍ നിന്ന് ഞാന്‍ ഡല്‍ഹിയിലേക്ക് വരുന്നു . തുടര്‍ന്ന് സാവൂദിന്‍റെ മിഷന്‍ ഏറ്റെടുക്കുന്നു . അത് സക്സസ് ആവുന്നു.. ശേഷം എന്നെ ഒരു പെണ്‍കുട്ടി വേട്ടയാടുന്ന കാര്യം പട്ടേല്‍ സാബിനോട് ഞാന്‍ അവതരിപ്പിക്കുന്നു . സര്‍ എന്നെ കൊച്ചിയിലേക്ക് അതായത് ഇങ്ങോട്ട് അയക്കുന്നു.... വന്ന അന്നു തന്നെ അശ്വിനിയെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വെച്ച് തികച്ചും യാദൃശ്ചികമായി കാണുന്നു . അതും ബന്ദിയാക്കപ്പെട്ട അവസ്ഥയില്‍. അവളെ ഞാന്‍ രക്ഷിക്കുന്നു . പോലീസ് വരുന്നു . ഞങ്ങളോട് സ്റ്റേഷനിലേക്ക് വരാന്‍ എസ് ഐ ആവശ്യപ്പെടുന്നു . പിറ്റേന്ന് ഞാന്‍ സ്റ്റേഷനില്‍ ചെല്ലുന്നു . പക്ഷേ അശ്വിനി വന്നില്ല . എന്താ കാര്യമെന്ന് തിരക്കി മാര്‍ജിന്‍ ഫ്രീയില്‍ ചെന്നപ്പോള്‍ അവള്‍ ജോലി നിര്‍ത്തിയെന്ന് അറിയാന്‍ സാധിച്ചു. അന്ന് രാത്രി എന്‍റെ മുറിയില്‍ അദൃശ്യ ശക്തി വീണ്ടും വരുന്നു . അവള്‍ സുനൈനയല്ലെന്നും അശ്വിനിയാണെന്നും അദൃശ്യ ശക്തി മുഖേനെ എനിക്കറിയാന്‍ സാധിക്കുന്നു . അവളെ രക്ഷിക്കണമെന്ന് അത് എന്നോട് അപേക്ഷിക്കുന്നു. വീണ്ടും ഞാന്‍ മാര്‍ജിന്‍ ഫ്രീയില്‍ ചെന്ന് അശ്വിനിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നു. സ്റ്റാഫുകളുടെ മൊഴിയില്‍ നിന്നും രേണുകയാണ് മാര്‍ജിന്‍ ഫ്രീയില്‍ അശ്വിനിക്ക് ജോബ് വാങ്ങി കൊടുത്തതെന്ന് അറിയാന്‍ കഴിഞ്ഞു... """ ആ രംഗം കരണ്‍ തന്‍റെ തലച്ചോറിൽ റിപ്പീറ്റടിച്ചു. ""രേണുകയാണ് ഇവിടെ അവള്‍ക്ക് ജോബ് വാങ്ങി കൊടുത്തത്..."" കരണ്‍ കണ്ണുകളടച്ച് വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു. ""ഷോപ്പിലെ മുതലാളിയുടെ മകള്‍ രേണുകയാണ് ഇവിടെ അവള്‍ക്ക് ജോബ് വാങ്ങി കൊടുത്തത് ."" പെട്ടെന്ന് അവൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു. "യെസ് ഇറ്റ്സ് ഹിം...!! രേണുകയുടെ അച്ഛന്‍...!!" കരൺ വിരൽ ഞൊടിച്ചു. "അയാള്‍ക്ക് എന്തേലും അശ്വിനിയെ കുറിച്ചറിയാന്‍ സാധിക്കും . ഇതാണോ എന്‍റെ കൈയ്യീന്ന് മിസ്സായ ആ തുമ്പ്...??!! ചിലപ്പോള്‍ ഇത് തന്നെ ആയിരിക്കും..." സമയം കളയാതെ കരണ്‍ മാര്‍ജിന്‍ ഫ്രീയിലേക്ക് പാഞ്ഞു. അത് പൂട്ടി കിടക്കുന്നു!! ശ്ശേ...!!! അവൻ സ്വയം തുടയിലിടിച്ച് അവിടെ നിന്നും പിൻവാങ്ങി. അന്ന് മറ്റൊരു ഹോട്ടലില്‍ തങ്ങി പിറ്റേന്ന് ബുധനാഴ്ച കരണ്‍ രേണുകയുടെ വീട് വീണ്ടും ലക്ഷ്യമാക്കി. രേണുക പോയി എന്നറിഞ്ഞപ്പോള്‍ പതിയെ ഗേറ്റ് തുറന്ന് അവൻ അകത്തേക്ക് പ്രവേശിച്ചു. കോളിംഗ് ബെല്ലമര്‍ത്തി കതകിനു മുന്നിൽ അക്ഷമനായി കാത്ത് നിന്നു. അകത്തു നിന്നും കണ്ണട ധരിച്ച ഒരാള്‍ ഇറങ്ങി വന്ന് കരണിനെ സംശയത്തോടെ ഒന്നു നോക്കി : "ആരാ ?! മനസ്സിലായില്ല..!" "സര്‍ , എന്നെ സറിനറിയാന്‍ സാധ്യതയില്ല . ഞാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും വരുന്നു. ഇപ്പോൾ മഫ്തി ഡ്യൂട്ടിയാലാണ് . എനിക്ക് സറില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട് . അതിനു വന്നതാ.." കരൺ അടുത്ത പ്രയോഗം നടത്തി. സംശയത്തോടെ അയാള്‍ കരണിനെ അടിമുടി ഒന്നു നോക്കി. "പേടിക്കണ്ട സര്‍.. സറിന് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലയത്.." "ഉം ഇരിക്കൂ..." മുന്‍വശത്തെ കസേരയില്‍ ചൂണ്ടി അയാള്‍ പറഞ്ഞു. കരണ്‍ ആ കസേരയിലിരുന്നു , തൊട്ടുള്ള കസേരയില്‍ അയാളും. "ഉം ചോദിക്കൂ , താങ്കള്‍ക്കെന്താ അറിയേണ്ടത് ?? " "സര്‍ , പാലാരിവട്ടത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് സറിന്‍റെ ഉടമസ്ഥതയിലുള്ളതല്ലേ...??" "അതെ.. അത് എന്‍റെ ഉടമസ്ഥതയിലുള്ളത് തന്നെയാണ്.. പക്ഷേ ഇപ്പോൾ അവിടെ കാര്യങ്ങളൊക്കെ നോക്കുന്നത് എന്‍റെ മകളാണ്.." "എത്ര കാലമായി സര്‍ മകള്‍ ഈ ഷോപ്പ് നടത്താന്‍ തുടങ്ങിയിട്ട് ??" "ഏതാണ്ടിപ്പോൾ രണ്ട് വര്‍ഷത്തിലധികമായി കാണും. എന്താ കാര്യം? ഷോപ്പിന്‍റെ ലൈസന്‍സും ഫിറ്റ്നസുമൊക്കെ ക്ലിയറാണല്ലോ.." നെടുതായി സംശയിച്ച് അയാൾ കരണിനെ ഒന്നു നോക്കി. "അതല്ല സര്‍. എനിക്കറിയേണ്ടത് അവിടെ ജോലി ചെയ്തിരുന്ന ഒരു അശ്വിനിയെ കുറിച്ചാണ്..." കരൺ വ്യക്തമാക്കി. "അശ്വിനി..??!! അതാരാ...??" "സറിന്‍റെ ഷോപ്പില്‍ ജോലി ചെയ്തിരുന്നതാ . അവള്‍ കഴിഞ്ഞ കുറച്ചു ദിവസമായി മിസ്സിംഗാണ് . അവളെ കുറിച്ച് സറിന് എന്തേലും അറിയാമോ എന്നറിയാന്‍ വന്നതാണ് ഞാന്‍.." "ഓ സോറി.. എന്‍റെ മകളാണിപ്പോൾ ഷോപ്പിലെ നിയമനവും മറ്റു കാര്യങ്ങളുമെല്ലാം നോക്കുന്നത്. ചിലപ്പോള്‍ അവളുടെ തീരുമാനത്തിലുള്ള ന്യൂ അപ്പോയിന്‍റ്മെന്‍റായിരിക്കാം താങ്കള്‍ പറയുന്ന ഈ അശ്വിനി." "പുതിയ അപ്പോയിന്‍റ്മെന്‍റ് നടത്തുമ്പോള്‍ സറിനോട് സറിന്‍റെ മകള്‍ ചര്‍ച്ച ചെയ്യാറില്ലേ..?!" പ്രതീക്ഷയോടെ കരൺ അയാളെ നോക്കി. "ഉണ്ട് , തീര്‍ച്ചയായും ഉണ്ട്. പക്ഷേ ഈ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഈ പേര് മാത്രമല്ല ഒട്ടുമിക്ക ന്യൂ അപ്പോയിന്‍റ്മെന്‍റിന്‍റെ പേര് എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഇനി താങ്കൾക്ക് അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ എന്‍റെ മകളോട് നേരിൽ ചോദിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം." 'ഉം തന്റെ മകളോട് ചോദിച്ചിട്ട് ഒന്നും കിട്ടാത്തത് കൊണ്ടല്ലേടോ ഞാന്‍ ഇങ്ങോട്ട് എഴുന്നള്ളിയത്..' കരണ്‍ പതിയെ പിറുപിറുത്തത് അയാൾ കേട്ടില്ല. "ങ്ഹാ ദേ വരുന്നു എന്‍റെ മകള്‍ . എന്താന്ന് വെച്ചാ നേരിട്ട് ചോദിച്ചോളൂ." ഗേറ്റ് തുറന്നു വരുന്ന രേണുകയെ കണ്ടതും കരണ്‍ പതിയെ കസേരയില്‍ നിന്നെഴുന്നേറ്റു നിന്നു. "ശ്ശോ ഇയാളെ കൊണ്ട് വല്ലാത്ത പൊല്ലാപ്പായല്ലോ. എടോ തനിക്ക് മലയാളം പറഞ്ഞാല്‍ മനസിലാവില്ലേ...??" വന്ന് കേറിയതും അവള്‍ കരണിനോട് തട്ടി കയറാൻ തുടങ്ങി. "എന്താ മോളേ , എന്താ കാര്യം ?? ഇതൊരു പോലീസ് ഓഫീസറാണ്...!!" കരണിനെയും മകളെയും മാറി മാറി നോക്കി അയാൾ പറഞ്ഞു. "മണ്ണാങ്കട്ട!!! അച്ഛന് വല്ല വട്ടുണ്ടോ ?? ഇയാള്‍ പോലീസൊന്നുമല്ല. എടോ മര്യാദക്ക് താന്‍ ഇറങ്ങി പോകുന്നുണ്ടോ അതോ ഞാന്‍ ശരിക്കുമുള്ള പോലീസിനെ വിളിക്കണോ...??" കോപത്തോടെ രേണുകയെ നോക്കുകയായിരുന്നു കരണ്‍ അപ്പോൾ. അവൻ മുഷ്ടി ചുരുട്ടി തന്റെ കോപത്തെ പാടുപെട്ട് നിയന്ത്രിച്ചു. "എടോ തന്നോടാണ് ഇറങ്ങി പോകാനാ പറഞ്ഞത്..." രേണുകയുടെ ശബ്ദം ഉയർന്നു വന്നു. "ആട്ടണ്ട.. ഒച്ച വെക്കണ്ട.. ഞാന്‍ പോകാം..." അത്രയും പറഞ്ഞ് കരണ്‍ പടിയിറങ്ങി രേണുകയുടെ അടുത്തെത്തിയതും അവൻ അവളെയൊന്നു നോക്കി : "രേണുക , ഒരു കാര്യം താന്‍ മനസ്സിലാക്കണം . ഈ അശ്വിനി എന്ന് പറയുന്നവള്‍ എന്‍റെ ആരുമല്ല . എന്‍റെ പെങ്ങളോ കാമുകിയോ എന്തിന് പറയുന്നു നേരില്‍ കണ്ട് പരിചയം പോലുമില്ല എനിക്കവളെ . എന്നിട്ടും ഞാനവളുടെ പുറകേ പിന്‍തുടരുന്നത് മനുഷ്യത്വം എന്നൊന്ന് എനിക്കുള്ളത് കൊണ്ടാണ്.." അത്രയും പറഞ്ഞ് കരണ്‍ തിരിഞ്ഞ് നടന്നതും ഒന്നു നിന്ന് അവളെ വീണ്ടും നോക്കി : "അശ്വിനി എന്ന തന്‍റെ കൂട്ടുകാരിക്ക് ഇനി എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ , അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമായിരിക്കും.. അതോർത്തു വെച്ചോ..." അല്‍പ്പം നിസ്സാഹതയോടെ കരണ്‍ അവിടെ നിന്നും ഇറങ്ങി. ആകെ കിട്ടിയ തുമ്പും നഷ്ടപ്പെട്ട് അവിടെ നിന്നിറങ്ങുമ്പോള്‍ കരണിന് തന്നോട് തന്നെ സ്വയം പുച്ഛം പോലും തോന്നി. ********************************************************************************** അന്നു രാത്രി കുടിച്ച് ലക്കില്ലാതെ ക്വീന്‍ ലോഡ്ജിലെ തന്‍റെ മുറിയില്‍ കരണ്‍ ആടിയാടി പ്രവേശിച്ചു. കക്ഷത്തിൽ മദ്യത്തിന്‍റെ കുപ്പിയുമായി ഉറക്കാത്ത കാലുകളോടെ അവൻ മുറിക്ക് ചുറ്റും ഒന്നു നടന്ന് നോക്കി. "ആഹ ഇപ്പോൾ കാ . . കാണുന്നില്ലല്ലോ നിങ്ങളെ . . എ . . എന്തൊക്കെ ആയിരുന്നു ബഹളം , അവള്‍ സു . . സുനൈനയല്ല അശ്വിനിയാണ് . അവളെ രക്ഷിക്കണം . . മണ്ണാങ്കട്ട...!! ഈ രച്ചിക്കണം രച്ചിക്കണം എന്നു പറയുമ്പോള്‍ രക്ഷപ്പെടണമെന്ന് അവള്‍ക്കും കൂടെ ആഗ്രഹം വേണം . . അല്ലാതെ ഞാന്‍ എന്ത് മാങ്ങാത്തൊലി ചെയ്തിട്ടും കാര്യമില്ല . . " കരണ്‍ തനിക്ക് ചുറ്റും നോക്കി അലറുകയായിരുന്നു . . ആ അലര്‍ച്ച കേട്ടതു കൊണ്ടോ എന്തോ ജനലിന്‍റെ വാതിലുകള്‍ കാറ്റിലാടാന്‍ തുടങ്ങി. "ഇത് പോലെ എന്റെയടുത്ത് വന്ന് ആകാശഗംഗ കാണിക്കാനല്ലാതെ തന്നെയൊക്കെ എന്തിനു കൊള്ളാം?! ജനലിന്‍റെ വാതിലടച്ച് ഒണ്ടാക്കാന്‍ വന്നേക്കുന്നു . . I need a clue . . അല്ലാതെ ആകാശഗംഗയല്ല.. You Got It..?" മറുപടിക്കായി അല്‍പ്പ നേരം കരണ്‍ കാത്തു നിന്നു. "ഇല്ല മറുപടിയില്ല അല്ലേ . . ശരി , ഇനി എന്‍റെ തീരുമാനം ഞാ . . ഞാന്‍ പറയാം . ഈ അശ്വിനി എന്നു പറയുന്നവള്‍ എനിക്കാരുമല്ല .. ഞാ . . ഞാനെന്തിന് അവളുടെ പു . . പുറകേ അലയണം ?? അവളുടെ പുറകേ നടന്ന് മറ്റുള്ള അവളുമാരുടെ ആട്ട് കേള്‍ക്കാന്‍ എന്‍റെ തലയ്ക്ക് ഓട്ടയൊന്നുമില്ല . I'm a superiour officer of My department . . You know that ?? ആ അങ്ങനെയുള്ള എനിക്ക് ഒ . . ഒരു നരുന്ത് പെ . . പെണ്ണിന്‍റെ പുറകേ നടക്കാന്‍ തീർത്തും താല്‍പ്പര്യമില്ല . ." അത്രയും കേട്ടപ്പോള്‍ ജനലിന്‍റെ വാതിലുകള്‍ ശക്തിമായി അടയാന്‍ തുടങ്ങി . . "ഓ പിന്നേ ഇതൊക്കെ കണ്ടാല്‍ ഞാന്‍ ഇവിടെയൊക്കെ പേടിച്ചു തൂറുമെന്ന് കരുതിയെങ്കില്‍ തനിക്ക് തെറ്റി . . കരൺ ആണെടോ ഞാൻ.. ഇമ്മാതിരി ഉമ്മാക്കി കണ്ടാൽ ഭയപ്പെടുന്നവൻ അല്ല.. ഞാന്‍ ദാ ഒരിക്കല്‍ കൂടി പറയുന്നു , പട്ടേല്‍ സാബ് എനിക്കു തന്ന സമയം നാളെ രാത്രി പത്തുമണിയോടെ അവസാനിക്കും . . അത് കഴിഞ്ഞാല്‍ എനിക്കവളെ ഒരിക്കല്‍ പോലും കാണാന്‍ സാധിക്കില്ല.. ഇനി നമ്മള്‍ തമ്മിലാണ് ഡീല് . നാളെ രാത്രി പത്തുമണിക്ക് മുമ്പായി എനിക്കെന്തേലും ക്ലൂ നിങ്ങള്‍ കൊണ്ടു തരണം . . പത്തുമണി കഴിഞ്ഞാല്‍ എനിക്കതിന്‍റെ ആവശ്യമില്ല . . അപ്പോള്‍ മേലില്‍ അശ്വിനിയെ എന്‍റെ സ്വപ്നങ്ങളില്‍ നിങ്ങള്‍ വിടരുത് . . ഞാന്‍ എന്‍റെ പാടും നോക്കി ഡല്‍ഹിയിലേക്ക് പറന്നോളാം . . Thats Our Deal . . " ജനലിന്‍റെ വാതിലുകള്‍ ഒന്നൂടെ ശക്തിയായി ആടാന്‍ തുടങ്ങി. "സൈലന്‍റായി വാതിലടക്കൂ . . ഇ . . ഇവിടെ മനുഷ്യന് കിടന്നുറങ്ങണം . . ഇനി ഈ ഡീല് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉറക്കത്തില്‍ വന്ന് നിങ്ങള്‍ക്കെന്നെ കൊല്ലാവുന്നതാണ് . . അതിനുള്ള പെര്‍മിഷന്‍ ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു . . വോക്കെ...??!" കട്ടിലിലേക്ക് കരണ്‍ അലച്ച് വീണു . . "അ . . അപ്പോള്‍ ഡീലിന്‍റെ കാര്യം മ . . മറ . . മറക്കണ്ട.." പതിയെ ലക്ക് കെട്ട് അവന്റെ ബോധം മറഞ്ഞു . . അപ്പോഴും ജനല്‍ വാതില്‍ ശക്തിയായി ആടുന്നുണ്ടായിരുന്നു. ********************************************************************************** അടുത്ത ദിവസം രാവിലെ ഏറെ വൈകിയാണ് കരണ്‍ ഉറക്കമുണര്‍ന്നത് . എഴുന്നേറ്റപ്പോള്‍ തന്നെ ഇന്നലെ വീശിയ തുടരും കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ *
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Bpr0lG?d=n&ui=v64j8rk&e1=cMISSION ((7)) ഒരു പുതിയ അങ്കത്തിന് കരണ്‍ മനസ്സുകൊണ്ട് തയ്യാറായി. തന്‍റെ ബൂട്ട് ലേസ് മുറുക്കി കെട്ടി കരണ്‍ അടുത്ത ദിവസം തന്നെ പുറപ്പെട്ടു. എവിടെക്കാണെന്ന് ഒരു കൃത്യവുമില്ലാതെ. കടവന്ത്രയിലെ രേണുകയുടെ വീടിന് മുന്നിൽ കരൺ ക്ഷമയോടെ കാത്തു നിന്നു. ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി വരുന്ന അവൾ കരണിനെ കാണാനിടയായി : "ഹ താന്‍ വീണ്ടും വന്നോ?? എടോ തന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ എനിക്കൊന്നും തന്നോട് പറയാനില്ലയെന്ന്. പിന്നെന്താ...??" "രേണുക പ്ലീസ്.. ഒരു തര്‍ക്കത്തിന് വന്നതല്ല ഞാന്‍. ഒരുപാട് ചോദ്യങ്ങള്‍ എനിക്കു ചുറ്റും പാറി പറക്കുന്നുണ്ട് . അതിനൊക്കെയുള്ള ഉത്തരം അറിയാവുന്ന ഒരേയൊരാള്‍ അശ്വിനി മാത്രമാണ് . എനിക്കവളെ കണ്ടെത്തിയേ തീരൂ." കരൺ തന്റെ നിസ്സഹായത പറഞ്ഞു. "എടോ ഞാന്‍ പറഞ്ഞല്ലോ , അവള്‍ എവിടെയാണെന്ന് എനിക്കറിയില്ല. അന്ന് ഷോപ്പ് വിട്ട് പോയിട്ട് അവളെ ഞാന്‍ കണ്ടിട്ട് പോലുമില്ല. താന്‍ ചെല്ല്.." അത്രയും പറഞ്ഞ് രേണുക പോകാന്‍ തുനിഞ്ഞതും കരണ്‍ അവളെ തടഞ്ഞു : "നില്‍ക്ക് . ഇതും കൂടി കണ്ടിട്ടു പോയാല്‍ മതി താന്‍.." അശ്വിനി എഴുതിയ ആ കുറിപ്പ് കരണ്‍ രേണുകയ്ക്ക് കാണിച്ചു കൊടുത്തു. സംശയത്തോടെ അവളത് വായിച്ചു നോക്കി. "ഇപ്പോൾ താനെന്ത് പറയുന്നു രേണുക . ഞാന്‍ അശ്വിനിയുടെ ശത്രുവല്ലായെന്ന് അവള്‍ പോലും പറയുന്നുണ്ട് . ഇത് അവളുടെ കൈയ്യക്ഷരമല്ലേ. ഇത് അവളെനിക്കെഴുതിയ കുറിപ്പാണ് . പക്ഷേ അവള്‍ വീണ്ടും എന്നില്‍ നിന്നും അകന്ന് എങ്ങോ പോയി . . ഇനിയെങ്കിലും പറയൂ രേണുക . അശ്വിനി എവിടെയാണെന്ന് ??" "എടോ ഞാന്‍ പറയുന്നത് നേര് തന്നെയാ . അവളിപ്പോൾ എവിടെയാണെന്ന് സത്യമായും എനിക്കറിയില്ല. അവള്‍ ഈ കുറിപ്പിൽ പറഞ്ഞതുപോലെ താന്‍ അവളുടെ പുറകേ ഇങ്ങനെ അലയരുത് . അത് തനിക്കും കൂടി വലിയ അപകടമാണ്. ദയവ് ചെയ്ത് താന്‍ പോ. പ്ലീസ് ഇതെന്‍റെ അപേക്ഷയാണ്..." കരണിനെ നോക്കി കൈ കൂപ്പി അത്രയും പറഞ്ഞ് ആ കുറിപ്പ് തിരികെ കൊടുത്ത് രേണുക വണ്ടി സ്റ്റാർട്ട് ചെയ്തു പോയി. നിരാശയോടെ കരണ്‍ തിരിഞ്ഞു നടന്നു. ********************************************************************************** കരൺ വീണ്ടും മാർജിൻ ഫ്രീ മാർക്കറ്റിൽ ചെന്നു. അവിടെയുള്ള ഒരു സ്റ്റാഫിന് കൈ കൂലി കൊടുത്ത് ഏതാനും സിസിടിവി ക്ലിപ്പുകൾ കരൺ ആവശ്യപ്പെട്ടു. "ഉം.. കുറച്ച് പ്രയാസ്സമാണ് എന്നാലും ഞാനൊന്ന് ശ്രമിക്കാം..." കരണിന് ഉറപ്പ് കൊടുത്ത് അയാള്‍ പോയി. അന്നു വൈകീട്ട്.., അതായത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫൂട്ടേജ് കോപ്പി അയാള്‍ കരണിന് കൈമാറി . താമസിച്ചില്ല , അടുത്തുള്ള ഇന്‍റര്‍നെറ്റ് കഫേയിലേക്ക് കരണ്‍ ചെന്നു . അശ്വിനിയെ അന്ന് അയാള്‍ ബന്ദിയാക്കുന്ന വീഡിയോ റീപീറ്റ് പ്ലേ ചെയ്ത് കരണ്‍ കാണുകയായിരുന്നു . ഒരുപാട് നേരത്തെ നീരീക്ഷണം വെറുതേയായി . പ്രത്യേകിച്ചൊന്നും അവന് ലഭിച്ചില്ല! ബാക്കിയുള്ള വീഡിയോകള്‍ , അതായത് അശ്വിനി അബദ്ധത്തില്‍ ക്യാമറയില്‍ പതിയുന്ന ക്ലിപ്പുകളും കരണ്‍ പരിശോധിച്ചു. നോ രക്ഷ...!! നിരാശയോടെ അവൻ അവിടെ നിന്നും ഇറങ്ങി. അശ്വിനിയെ കുറിച്ചറിയാവുന്നയാള്‍ രേണുകയാണ് . അവളാണേല്‍ എന്തേലും ചോദിച്ചാല്‍ പട്ടി ചാടും പോലെയാ കേറുന്നത്. ഇനിയെന്തു ചെയ്യും...?? കരണ്‍ ആലോചനയില്‍ പൂണ്ട് ഓരോ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. താന്‍ എന്തോ എവിടെയോ മിസ്സ് ചെയ്തിരിക്കുന്നു . അതെന്താണെന്ന് കണ്ടെത്തിയാല്‍ ഒരുപക്ഷേ അശ്വിനിയിലേക്ക് അത് വഴിയൊരുക്കും . എന്തായിരിക്കും അത്...?? വീണ്ടും വീണ്ടും കരണ്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. എന്‍റെ സ്വപ്നങ്ങളില്‍ സ്ഥിരമായി വരാറുള്ള അശ്വിനി . മിയാമിയില്‍ വെച്ചാണ് എനിക്കീ അനുഭവങ്ങള്‍ ഉണ്ടായത് . ഏകദേശം ഒരു വര്‍ഷത്തോളമായി അവളെന്നെ സ്വപ്നങ്ങളില്‍ വന്ന് വേട്ടയാടാന്‍ തുടങ്ങിയിട്ട് . ആ ഒരു വര്‍ഷത്തിന് മുമ്പ് എനിക്ക് ഈ അവസ്ഥ ഉണ്ടായിട്ടേ ഇല്ല . അതായത് അശ്വിനിക്ക് എന്തോ ഒരു ആപത്ത് സംഭവിക്കുന്നത് അല്ലെങ്കില്‍ അശ്വിനി വീടും നാടും വിട്ട് ഈ ഒളിച്ചു കളി നടത്തുന്നത് ഈ ഒരു വര്‍ഷം മുമ്പാണ് . ആ സമയം എനിക്ക് ബന്ധമുള്ള ഏതോ ഒരു പുരുഷന്‍ മരിക്കുന്നുണ്ട് . അയാളാണ് ഒരു അദൃശ്യ ശക്തിയായി എനിക്ക് ചില സൂചനകൾ തരുന്നത് . ഇതിനു ശേഷമായിരിക്കാം അശ്വിനി എന്‍റെ സ്വപ്നങ്ങളില്‍ വരുന്നത് . അപ്പോള്‍ ഈ അദൃശ്യ ശക്തി എനിക്ക് ബന്ധമുള്ളതു പോലെതന്നെ അശ്വിനിക്കും വളരെ ബന്ധപ്പെട്ടതാണ് . അതാണ് അശ്വിനിയെ ഞാന്‍ രക്ഷിക്കണമെന്ന് അദൃശ്യ ശക്തി ആവശ്യപ്പെടുന്നതും.... അശ്വിനിക്ക് എന്നെ അറിയില്ല . എനിക്ക് അശ്വിനിയേയും അറിയില്ല . പക്ഷേ ഞങ്ങള്‍ രണ്ടു പേരേയും അറിയാവുന്നയാളാണ് അദൃശ്യ ശക്തി.. ഈ അദൃശ്യ ശക്തി ആരാണെന്ന് അശ്വിനിക്കറിയാം . പക്ഷേ എനിക്കറിയില്ല. എന്‍റെ ദൈവമേ ഇതൊരുമാതിരി തലയിലെ മുടി പൊങ്ങുന്ന കണക്കേയുള്ള കേസാണല്ലോ..!! സ്വയം അമര്‍ഷം കൊണ്ട് കരണ്‍ വീണ്ടും തല പുകഞ്ഞ് ചിന്തിക്കാൻ തുടങ്ങി. """മിയാമിയില്‍ നിന്ന് ഞാന്‍ ഡല്‍ഹിയിലേക്ക് വരുന്നു . തുടര്‍ന്ന് സാവൂദിന്‍റെ മിഷന്‍ ഏറ്റെടുക്കുന്നു . അത് സക്സസ് ആവുന്നു.. ശേഷം എന്നെ ഒരു പെണ്‍കുട്ടി വേട്ടയാടുന്ന കാര്യം പട്ടേല്‍ സാബിനോട് ഞാന്‍ അവതരിപ്പിക്കുന്നു . സര്‍ എന്നെ കൊച്ചിയിലേക്ക് അതായത് ഇങ്ങോട്ട് അയക്കുന്നു.... വന്ന അന്നു തന്നെ അശ്വിനിയെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വെച്ച് തികച്ചും യാദൃശ്ചികമായി കാണുന്നു . അതും ബന്ദിയാക്കപ്പെട്ട അവസ്ഥയില്‍. അവളെ ഞാന്‍ രക്ഷിക്കുന്നു . പോലീസ് വരുന്നു . ഞങ്ങളോട് സ്റ്റേഷനിലേക്ക് വരാന്‍ എസ് ഐ ആവശ്യപ്പെടുന്നു . പിറ്റേന്ന് ഞാന്‍ സ്റ്റേഷനില്‍ ചെല്ലുന്നു . പക്ഷേ അശ്വിനി വന്നില്ല . എന്താ കാര്യമെന്ന് തിരക്കി മാര്‍ജിന്‍ ഫ്രീയില്‍ ചെന്നപ്പോള്‍ അവള്‍ ജോലി നിര്‍ത്തിയെന്ന് അറിയാന്‍ സാധിച്ചു. അന്ന് രാത്രി എന്‍റെ മുറിയില്‍ അദൃശ്യ ശക്തി വീണ്ടും വരുന്നു . അവള്‍ സുനൈനയല്ലെന്നും അശ്വിനിയാണെന്നും അദൃശ്യ ശക്തി മുഖേനെ എനിക്കറിയാന്‍ സാധിക്കുന്നു . അവളെ രക്ഷിക്കണമെന്ന് അത് എന്നോട് അപേക്ഷിക്കുന്നു. വീണ്ടും ഞാന്‍ മാര്‍ജിന്‍ ഫ്രീയില്‍ ചെന്ന് അശ്വിനിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നു. സ്റ്റാഫുകളുടെ മൊഴിയില്‍ നിന്നും രേണുകയാണ് മാര്‍ജിന്‍ ഫ്രീയില്‍ അശ്വിനിക്ക് ജോബ് വാങ്ങി കൊടുത്തതെന്ന് അറിയാന്‍ കഴിഞ്ഞു... """ ആ രംഗം കരണ്‍ തന്‍റെ തലച്ചോറിൽ റിപ്പീറ്റടിച്ചു. ""രേണുകയാണ് ഇവിടെ അവള്‍ക്ക് ജോബ് വാങ്ങി കൊടുത്തത്..."" കരണ്‍ കണ്ണുകളടച്ച് വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു. ""ഷോപ്പിലെ മുതലാളിയുടെ മകള്‍ രേണുകയാണ് ഇവിടെ അവള്‍ക്ക് ജോബ് വാങ്ങി കൊടുത്തത് ."" പെട്ടെന്ന് അവൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു. "യെസ് ഇറ്റ്സ് ഹിം...!! രേണുകയുടെ അച്ഛന്‍...!!" കരൺ വിരൽ ഞൊടിച്ചു. "അയാള്‍ക്ക് എന്തേലും അശ്വിനിയെ കുറിച്ചറിയാന്‍ സാധിക്കും . ഇതാണോ എന്‍റെ കൈയ്യീന്ന് മിസ്സായ ആ തുമ്പ്...??!! ചിലപ്പോള്‍ ഇത് തന്നെ ആയിരിക്കും..." സമയം കളയാതെ കരണ്‍ മാര്‍ജിന്‍ ഫ്രീയിലേക്ക് പാഞ്ഞു. അത് പൂട്ടി കിടക്കുന്നു!! ശ്ശേ...!!! അവൻ സ്വയം തുടയിലിടിച്ച് അവിടെ നിന്നും പിൻവാങ്ങി. അന്ന് മറ്റൊരു ഹോട്ടലില്‍ തങ്ങി പിറ്റേന്ന് ബുധനാഴ്ച കരണ്‍ രേണുകയുടെ വീട് വീണ്ടും ലക്ഷ്യമാക്കി. രേണുക പോയി എന്നറിഞ്ഞപ്പോള്‍ പതിയെ ഗേറ്റ് തുറന്ന് അവൻ അകത്തേക്ക് പ്രവേശിച്ചു. കോളിംഗ് ബെല്ലമര്‍ത്തി കതകിനു മുന്നിൽ അക്ഷമനായി കാത്ത് നിന്നു. അകത്തു നിന്നും കണ്ണട ധരിച്ച ഒരാള്‍ ഇറങ്ങി വന്ന് കരണിനെ സംശയത്തോടെ ഒന്നു നോക്കി : "ആരാ ?! മനസ്സിലായില്ല..!" "സര്‍ , എന്നെ സറിനറിയാന്‍ സാധ്യതയില്ല . ഞാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും വരുന്നു. ഇപ്പോൾ മഫ്തി ഡ്യൂട്ടിയാലാണ് . എനിക്ക് സറില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട് . അതിനു വന്നതാ.." കരൺ അടുത്ത പ്രയോഗം നടത്തി. സംശയത്തോടെ അയാള്‍ കരണിനെ അടിമുടി ഒന്നു നോക്കി. "പേടിക്കണ്ട സര്‍.. സറിന് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലയത്.." "ഉം ഇരിക്കൂ..." മുന്‍വശത്തെ കസേരയില്‍ ചൂണ്ടി അയാള്‍ പറഞ്ഞു. കരണ്‍ ആ കസേരയിലിരുന്നു , തൊട്ടുള്ള കസേരയില്‍ അയാളും. "ഉം ചോദിക്കൂ , താങ്കള്‍ക്കെന്താ അറിയേണ്ടത് ?? " "സര്‍ , പാലാരിവട്ടത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് സറിന്‍റെ ഉടമസ്ഥതയിലുള്ളതല്ലേ...??" "അതെ.. അത് എന്‍റെ ഉടമസ്ഥതയിലുള്ളത് തന്നെയാണ്.. പക്ഷേ ഇപ്പോൾ അവിടെ കാര്യങ്ങളൊക്കെ നോക്കുന്നത് എന്‍റെ മകളാണ്.." "എത്ര കാലമായി സര്‍ മകള്‍ ഈ ഷോപ്പ് നടത്താന്‍ തുടങ്ങിയിട്ട് ??" "ഏതാണ്ടിപ്പോൾ രണ്ട് വര്‍ഷത്തിലധികമായി കാണും. എന്താ കാര്യം? ഷോപ്പിന്‍റെ ലൈസന്‍സും ഫിറ്റ്നസുമൊക്കെ ക്ലിയറാണല്ലോ.." നെടുതായി സംശയിച്ച് അയാൾ കരണിനെ ഒന്നു നോക്കി. "അതല്ല സര്‍. എനിക്കറിയേണ്ടത് അവിടെ ജോലി ചെയ്തിരുന്ന ഒരു അശ്വിനിയെ കുറിച്ചാണ്..." കരൺ വ്യക്തമാക്കി. "അശ്വിനി..??!! അതാരാ...??" "സറിന്‍റെ ഷോപ്പില്‍ ജോലി ചെയ്തിരുന്നതാ . അവള്‍ കഴിഞ്ഞ കുറച്ചു ദിവസമായി മിസ്സിംഗാണ് . അവളെ കുറിച്ച് സറിന് എന്തേലും അറിയാമോ എന്നറിയാന്‍ വന്നതാണ് ഞാന്‍.." "ഓ സോറി.. എന്‍റെ മകളാണിപ്പോൾ ഷോപ്പിലെ നിയമനവും മറ്റു കാര്യങ്ങളുമെല്ലാം നോക്കുന്നത്. ചിലപ്പോള്‍ അവളുടെ തീരുമാനത്തിലുള്ള ന്യൂ അപ്പോയിന്‍റ്മെന്‍റായിരിക്കാം താങ്കള്‍ പറയുന്ന ഈ അശ്വിനി." "പുതിയ അപ്പോയിന്‍റ്മെന്‍റ് നടത്തുമ്പോള്‍ സറിനോട് സറിന്‍റെ മകള്‍ ചര്‍ച്ച ചെയ്യാറില്ലേ..?!" പ്രതീക്ഷയോടെ കരൺ അയാളെ നോക്കി. "ഉണ്ട് , തീര്‍ച്ചയായും ഉണ്ട്. പക്ഷേ ഈ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഈ പേര് മാത്രമല്ല ഒട്ടുമിക്ക ന്യൂ അപ്പോയിന്‍റ്മെന്‍റിന്‍റെ പേര് എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഇനി താങ്കൾക്ക് അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ എന്‍റെ മകളോട് നേരിൽ ചോദിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം." 'ഉം തന്റെ മകളോട് ചോദിച്ചിട്ട് ഒന്നും കിട്ടാത്തത് കൊണ്ടല്ലേടോ ഞാന്‍ ഇങ്ങോട്ട് എഴുന്നള്ളിയത്..' കരണ്‍ പതിയെ പിറുപിറുത്തത് അയാൾ കേട്ടില്ല. "ങ്ഹാ ദേ വരുന്നു എന്‍റെ മകള്‍ . എന്താന്ന് വെച്ചാ നേരിട്ട് ചോദിച്ചോളൂ." ഗേറ്റ് തുറന്നു വരുന്ന രേണുകയെ കണ്ടതും കരണ്‍ പതിയെ കസേരയില്‍ നിന്നെഴുന്നേറ്റു നിന്നു. "ശ്ശോ ഇയാളെ കൊണ്ട് വല്ലാത്ത പൊല്ലാപ്പായല്ലോ. എടോ തനിക്ക് മലയാളം പറഞ്ഞാല്‍ മനസിലാവില്ലേ...??" വന്ന് കേറിയതും അവള്‍ കരണിനോട് തട്ടി കയറാൻ തുടങ്ങി. "എന്താ മോളേ , എന്താ കാര്യം ?? ഇതൊരു പോലീസ് ഓഫീസറാണ്...!!" കരണിനെയും മകളെയും മാറി മാറി നോക്കി അയാൾ പറഞ്ഞു. "മണ്ണാങ്കട്ട!!! അച്ഛന് വല്ല വട്ടുണ്ടോ ?? ഇയാള്‍ പോലീസൊന്നുമല്ല. എടോ മര്യാദക്ക് താന്‍ ഇറങ്ങി പോകുന്നുണ്ടോ അതോ ഞാന്‍ ശരിക്കുമുള്ള പോലീസിനെ വിളിക്കണോ...??" കോപത്തോടെ രേണുകയെ നോക്കുകയായിരുന്നു കരണ്‍ അപ്പോൾ. അവൻ മുഷ്ടി ചുരുട്ടി തന്റെ കോപത്തെ പാടുപെട്ട് നിയന്ത്രിച്ചു. "എടോ തന്നോടാണ് ഇറങ്ങി പോകാനാ പറഞ്ഞത്..." രേണുകയുടെ ശബ്ദം ഉയർന്നു വന്നു. "ആട്ടണ്ട.. ഒച്ച വെക്കണ്ട.. ഞാന്‍ പോകാം..." അത്രയും പറഞ്ഞ് കരണ്‍ പടിയിറങ്ങി രേണുകയുടെ അടുത്തെത്തിയതും അവൻ അവളെയൊന്നു നോക്കി : "രേണുക , ഒരു കാര്യം താന്‍ മനസ്സിലാക്കണം . ഈ അശ്വിനി എന്ന് പറയുന്നവള്‍ എന്‍റെ ആരുമല്ല . എന്‍റെ പെങ്ങളോ കാമുകിയോ എന്തിന് പറയുന്നു നേരില്‍ കണ്ട് പരിചയം പോലുമില്ല എനിക്കവളെ . എന്നിട്ടും ഞാനവളുടെ പുറകേ പിന്‍തുടരുന്നത് മനുഷ്യത്വം എന്നൊന്ന് എനിക്കുള്ളത് കൊണ്ടാണ്.." അത്രയും പറഞ്ഞ് കരണ്‍ തിരിഞ്ഞ് നടന്നതും ഒന്നു നിന്ന് അവളെ വീണ്ടും നോക്കി : "അശ്വിനി എന്ന തന്‍റെ കൂട്ടുകാരിക്ക് ഇനി എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ , അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമായിരിക്കും.. അതോർത്തു വെച്ചോ..." അല്‍പ്പം നിസ്സാഹതയോടെ കരണ്‍ അവിടെ നിന്നും ഇറങ്ങി. ആകെ കിട്ടിയ തുമ്പും നഷ്ടപ്പെട്ട് അവിടെ നിന്നിറങ്ങുമ്പോള്‍ കരണിന് തന്നോട് തന്നെ സ്വയം പുച്ഛം പോലും തോന്നി. ********************************************************************************** അന്നു രാത്രി കുടിച്ച് ലക്കില്ലാതെ ക്വീന്‍ ലോഡ്ജിലെ തന്‍റെ മുറിയില്‍ കരണ്‍ ആടിയാടി പ്രവേശിച്ചു. കക്ഷത്തിൽ മദ്യത്തിന്‍റെ കുപ്പിയുമായി ഉറക്കാത്ത കാലുകളോടെ അവൻ മുറിക്ക് ചുറ്റും ഒന്നു നടന്ന് നോക്കി. "ആഹ ഇപ്പോൾ കാ . . കാണുന്നില്ലല്ലോ നിങ്ങളെ . . എ . . എന്തൊക്കെ ആയിരുന്നു ബഹളം , അവള്‍ സു . . സുനൈനയല്ല അശ്വിനിയാണ് . അവളെ രക്ഷിക്കണം . . മണ്ണാങ്കട്ട...!! ഈ രച്ചിക്കണം രച്ചിക്കണം എന്നു പറയുമ്പോള്‍ രക്ഷപ്പെടണമെന്ന് അവള്‍ക്കും കൂടെ ആഗ്രഹം വേണം . . അല്ലാതെ ഞാന്‍ എന്ത് മാങ്ങാത്തൊലി ചെയ്തിട്ടും കാര്യമില്ല . . " കരണ്‍ തനിക്ക് ചുറ്റും നോക്കി അലറുകയായിരുന്നു . . ആ അലര്‍ച്ച കേട്ടതു കൊണ്ടോ എന്തോ ജനലിന്‍റെ വാതിലുകള്‍ കാറ്റിലാടാന്‍ തുടങ്ങി. "ഇത് പോലെ എന്റെയടുത്ത് വന്ന് ആകാശഗംഗ കാണിക്കാനല്ലാതെ തന്നെയൊക്കെ എന്തിനു കൊള്ളാം?! ജനലിന്‍റെ വാതിലടച്ച് ഒണ്ടാക്കാന്‍ വന്നേക്കുന്നു . . I need a clue . . അല്ലാതെ ആകാശഗംഗയല്ല.. You Got It..?" മറുപടിക്കായി അല്‍പ്പ നേരം കരണ്‍ കാത്തു നിന്നു. "ഇല്ല മറുപടിയില്ല അല്ലേ . . ശരി , ഇനി എന്‍റെ തീരുമാനം ഞാ . . ഞാന്‍ പറയാം . ഈ അശ്വിനി എന്നു പറയുന്നവള്‍ എനിക്കാരുമല്ല .. ഞാ . . ഞാനെന്തിന് അവളുടെ പു . . പുറകേ അലയണം ?? അവളുടെ പുറകേ നടന്ന് മറ്റുള്ള അവളുമാരുടെ ആട്ട് കേള്‍ക്കാന്‍ എന്‍റെ തലയ്ക്ക് ഓട്ടയൊന്നുമില്ല . I'm a superiour officer of My department . . You know that ?? ആ അങ്ങനെയുള്ള എനിക്ക് ഒ . . ഒരു നരുന്ത് പെ . . പെണ്ണിന്‍റെ പുറകേ നടക്കാന്‍ തീർത്തും താല്‍പ്പര്യമില്ല . ." അത്രയും കേട്ടപ്പോള്‍ ജനലിന്‍റെ വാതിലുകള്‍ ശക്തിമായി അടയാന്‍ തുടങ്ങി . . "ഓ പിന്നേ ഇതൊക്കെ കണ്ടാല്‍ ഞാന്‍ ഇവിടെയൊക്കെ പേടിച്ചു തൂറുമെന്ന് കരുതിയെങ്കില്‍ തനിക്ക് തെറ്റി . . കരൺ ആണെടോ ഞാൻ.. ഇമ്മാതിരി ഉമ്മാക്കി കണ്ടാൽ ഭയപ്പെടുന്നവൻ അല്ല.. ഞാന്‍ ദാ ഒരിക്കല്‍ കൂടി പറയുന്നു , പട്ടേല്‍ സാബ് എനിക്കു തന്ന സമയം നാളെ രാത്രി പത്തുമണിയോടെ അവസാനിക്കും . . അത് കഴിഞ്ഞാല്‍ എനിക്കവളെ ഒരിക്കല്‍ പോലും കാണാന്‍ സാധിക്കില്ല.. ഇനി നമ്മള്‍ തമ്മിലാണ് ഡീല് . നാളെ രാത്രി പത്തുമണിക്ക് മുമ്പായി എനിക്കെന്തേലും ക്ലൂ നിങ്ങള്‍ കൊണ്ടു തരണം . . പത്തുമണി കഴിഞ്ഞാല്‍ എനിക്കതിന്‍റെ ആവശ്യമില്ല . . അപ്പോള്‍ മേലില്‍ അശ്വിനിയെ എന്‍റെ സ്വപ്നങ്ങളില്‍ നിങ്ങള്‍ വിടരുത് . . ഞാന്‍ എന്‍റെ പാടും നോക്കി ഡല്‍ഹിയിലേക്ക് പറന്നോളാം . . Thats Our Deal . . " ജനലിന്‍റെ വാതിലുകള്‍ ഒന്നൂടെ ശക്തിയായി ആടാന്‍ തുടങ്ങി. "സൈലന്‍റായി വാതിലടക്കൂ . . ഇ . . ഇവിടെ മനുഷ്യന് കിടന്നുറങ്ങണം . . ഇനി ഈ ഡീല് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉറക്കത്തില്‍ വന്ന് നിങ്ങള്‍ക്കെന്നെ കൊല്ലാവുന്നതാണ് . . അതിനുള്ള പെര്‍മിഷന്‍ ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു . . വോക്കെ...??!" കട്ടിലിലേക്ക് കരണ്‍ അലച്ച് വീണു . . "അ . . അപ്പോള്‍ ഡീലിന്‍റെ കാര്യം മ . . മറ . . മറക്കണ്ട.." പതിയെ ലക്ക് കെട്ട് അവന്റെ ബോധം മറഞ്ഞു . . അപ്പോഴും ജനല്‍ വാതില്‍ ശക്തിയായി ആടുന്നുണ്ടായിരുന്നു. ********************************************************************************** അടുത്ത ദിവസം രാവിലെ ഏറെ വൈകിയാണ് കരണ്‍ ഉറക്കമുണര്‍ന്നത് . എഴുന്നേറ്റപ്പോള്‍ തന്നെ ഇന്നലെ വീശിയ * തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
✍ തുടർക്കഥ - 6 Part MZ227 @N 6 Part MZ227 @N - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6WlMed9?d=n&ui=v64j8rk&e1= part...17... സുറുമി പറയുന്നത് കേട്ടപ്പോൾ ആതിരയും..ഐശ്വര്യയും പരസ്പരം ഒന്ന് നോക്കി..പിന്നെ അവർ മുന്നോട്ട് കുറച്ചു കൂടി നീങ്ങി ഇരുന്നു.. സുറുമി അവരെ നോക്കി കൊണ്ടു മെല്ലെ പറഞ്ഞു..മറ്റൊരു കാര്യം കൂടി നിങ്ങൾക്ക് അറിയോ.. ആതിര ഭയത്തോടെ ഉമിനീർ ഇറക്കി കൊണ്ടു ചോദിച്ചു. ഇല്ല എന്താടി കാര്യം പറ.. ആ അച്ചൻ ഇല്ലേ ആൽബർട്ട് അദ്ദേഹം ആണ് നമ്മുടെ പ്രിൻസി..പിന്നെ ഇവിടെ വാർഡൻ ആയി നിൽക്കുന്ന മേഡം ആണ് സ്വപ്ന..?? സുറുമി മുഖത്ത് ഭയം നിറച്ചു കൊണ്ടു പറഞ്ഞു.. പെട്ടന്ന്കറണ്ട്പോയി.. .അതോടെ.ഐശ്വര്യയും ആതിരയും പരസ്പരം കെട്ടിപിടിച്ചു അറിയാതെ ഉറക്കെ കരഞ്ഞു പോയി.. സുറുമിഇരുട്ടിൽഇരുന്നു പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു. അപ്പോൾവാതിലിൽ ആരോതട്ടുന്നശബ്ദംഅവർകേട്ടു. എന്താ ഇത് .ഉറങ്ങാറായില്ലേനിങ്ങൾക്ക് വാതിലിനുപുറത്തു.മേട്രന്റെ ശബ്ദം അവർ കേട്ടു.. അതോടെസുറുമിചിരിനിർത്തി കൊണ്ടു പറഞ്ഞു.. ടി..ദേഅവർവന്നുമിണ്ടല്ലേഇനിഅത്.മതിചീത്തപറയാൻ.. സുറുമി എഴുനേറ്റുചെന്നുവാതിൽതുറന്നുകൊണ്ടുപറഞ്ഞു ഞങ്ങൾറീൽസ്നോക്കുക ആയിരുന്നു മാം..സോറി.. അപ്പോഴേക്കും ജനറേറ്റർ ഓൺ ചെയ്തു സെക്യൂരിറ്റി കറണ്ട് വന്നു.. ഒന്ന്മൂളികൊണ്ടുമേട്രൻ .തിരിച്ചു.പോയി.. സുറുമിവാതിൽഅടച്ചുകൊണ്ടുതിരിഞ്ഞുവന്നുബെഡിൽഇരുന്നുകൊണ്ടുപറഞ്ഞു. എന്തോന്ന് ഇത്. Lkg സ്റ്റുഡന്റ്സോ. ഇങ്ങനെ പേടിച്ചു നിലവിളിക്കാൻ.. അയ്യേ ഷെയിം... ആതിര സുറുമിയെ നോക്കി കൊണ്ടു പറഞ്ഞു. ഞങ്ങൾക്ക് കുറച്ചു പേടിഒക്കെ ഉണ്ട് നിന്റെ പോലെ ഒന്നും അല്ല.. നിന്റെ ഇക്കാക്ക വലിയ .മെന്റലിസ്റ്റും. പിന്നെ പാരാനോർമലിൽ വലിയ ഡിഗ്രി ഒക്കെ ഉള്ള ആൾ അല്ലേ.. സമദ് ഇബ്രാഹിം.. അത് കൊണ്ടു നിനക്ക് ഉള്ള അത്രയും ധൈര്യം ഞങ്ങൾക്ക് ഇല്ല.. സുറുമി ബെഡിലേക്ക് കിടന്നു കൊണ്ടു പറഞ്ഞു.. അതെ എന്റെ ഇക്കാക്ക കുറച്ചു കൂടിയ ആൾ തന്നെ ആണ്. അത് കൊണ്ടു മാത്രം അല്ല എനിക്ക് ധൈര്യം.. എന്റെ ഉപ്പാപ്പ ഇങ്ങനെ ബാധ കയറിയ ആളുകളെ സുഖപ്പെടുത്തുന്ന ആൾ കൂടി ആയിരുന്നു.. കുഞ്ഞിലേ തൊട്ടു ഇതൊക്കെ. കണ്ടു വളർന്ന എനിക്ക് എന്ത് പേടി ആണ്.. ആതിര സുറുമിയുടെ കാലിൽ നുള്ളി കൊണ്ടു പറഞ്ഞു.. നീ പറഞ്ഞത് നുണ ആയിരുന്നു അല്ലേ.. സത്യം പറഞ്ഞാൽ ഞാൻ ഭയന്ന് പോയി. സുറുമി അത് കേട്ടപ്പോൾ ചാടി എഴുനേറ്റു കൊണ്ടു പറഞ്ഞു.. കൊള്ളാലോ നിന്റെ ഭാവി വരൻ ആരാണ് മോളെ അത് കൂടി പറ.. സൂര്യ കാലടി മനയിലെ ഇളയ സന്തതി. വൈശാഖൻ.. അവളുടെ ഉണ്ണിയേട്ടൻ.. ആളും അത്ര മോശം ഒന്നും അല്ലല്ലോ ഈ കാര്യത്തിൽ. ജ്യോൽസ്യൻ.. മന്ത്രങ്ങൾ എല്ലാം പഠിച്ച തികഞ്ഞ ഒരു തിരുമേനി തന്നെ അല്ലേ. പുള്ളിയും. പിന്നെ നീ എന്തിന് പേടിക്കണം കൊച്ചേ.. ഐശ്വര്യഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ പറഞ്ഞു..മതി പറഞ്ഞത് ഇവിടെ ബാക്കിയുള്ളവരുടെ നല്ല ജീവൻ പോയി.. കിടക്കാൻ നോക്ക്.. സുറുമി എണീറ്റു ഇരുന്നു കൊണ്ടു പറഞ്ഞു.. എന്റെ പിള്ളേരെ ഞാൻ വെറുതെ പറഞ്ഞകഥ അല്ലേ എല്ലാം.. സത്യം പറഞ്ഞാൽ കരിമ്പന കുന്ന് എന്ന കഥ സത്യം പറഞ്ഞാൽ എനിക്കു ഭയങ്കര ഇഷ്ട്ടം ആയി.. അപ്പോൾ തോന്നിയ ഒരു തമാശ അല്ലേ ഇത്.. അല്ലാതെ ഇവിടെ അങ്ങനെ ഒരു പള്ളിയും ഇല്ല അപ്പുറംകരിമ്പന കുന്നും ഇല്ല.. അവർ മൂന്നുപേരും ബെഡിൽ കിടന്നു.. ആതിര ആയിരുന്നു നടുക്ക് കിടന്നത്.. സുറുമിയും ഐശ്വര്യയും അവളുടെ ഇരുവശത്തും കിടന്നു.. സുറുമി ലൈറ്റ് ഓഫ് ചെയ്തു.. ആതിര. കൈവിരലിലെ ഞൊട്ട. ഒടിച്ചു കൊണ്ടിരുന്നു. അവൾക്ക് ഉറക്കം വന്നതേ ഇല്ലായിരുന്നു. കരിമ്പനകുന്ന് എന്ന കഥ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു.. സുറുമി ആതിരയെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു. ടി. കൊച്ചേ ഉറങ്ങടി. ഓരോന്ന് ഓർത്തു സ്വപ്നം കണ്ടു കിടന്നു കരഞ്ഞാൽ വായിൽ പുതപ്പ് ഞാൻ ഉരുട്ടി വെക്കും അല്ലെങ്കിൽ തന്നെ കിളി പോയി ഇരിക്കുക ആണ് എല്ലാവരുടെയും ഇനി നീ സ്വപ്നം കൂടി കണ്ടത് പറയിപ്പിക്കല്ലേ. രാവിലെ നമ്മൾ പുറത്തു പോയി അടിച്ചു പൊളിക്കുന്നു.. ആതിര കണ്ണുകൾ അടച്ചു കൊണ്ടു ഹരിനാമ കീർത്തനം ചൊല്ലി.. ഹരനും വിരിഞ്ജനും അമരാതി നായകനും അറിയുന്നതല്ല. തൻ മറിമായതൻ മഹിമ..അറിവായി കരളിലോരുപോലെ നിന്നരുളും പര ജീവനിൽ തെളിക ഹരി നാരായണായ നമഃ... ആതിരയുടെ മനസ്സിൽ ഭഗവാൻ ശ്രീകൃഷ്ണ രൂപം മെല്ലെ തെളിഞ്ഞു വന്നു.. കൂടെ ഉണ്ണിയേട്ടന്റെ ശബ്ദവും ആതിര ഭയം തോന്നുന്ന സമയം ഹരിനാമ കീർത്തന ശ്ലോകം മനസ്സിൽ ജപിച്ചോ. ഭയം മാറി അവിടെ ഭക്തി നിറയും.. ഏകാഗ്രതക്കും ഈ കീർത്തനം നല്ലത് ആണ്.. ആതിരയുടെ മനസ്സ് ശാന്തമായി. മെല്ലെ അവളുടെ കണ്ണുകളിൽ ഉറക്കം കടന്നു വന്നു... ടി.. എഴുനേൽക്കാൻ നോക്ക് സമയം ആറുമണിആയി. വേഗം റെഡിയായി ടൗണിൽ ചെല്ലാൻ അല്ലേ പറഞ്ഞത്. ഏഴു മണിക്ക് ആണ് ജീപ്പ് പുറപ്പെടുന്നത്.. ഇപ്പോൾ പോയി സെറ്റ് ആയിനിൽക്കണം. അല്ലെങ്കിൽ ടൂറിസ്റ്റ് സീസൺ ആണ് എല്ലാം ബുക്ക് ആകും.. സുറുമി അവരെ കുലുക്കി വിളിച്ചു കൊണ്ടു പറഞ്ഞു.. ആതിരയും ഐശ്വര്യയും അത് കേട്ടപ്പോൾ എഴുനേറ്റു.. സുറുമി കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്ന തിരക്കിൽ ആയിരുന്നു.. മുക്കാൽ മണിക്കൂർ കൊണ്ടു എല്ലാവരും റെഡി ആയി റൂം പൂട്ടി കൊണ്ടുമേട്രന്റെ അടുത്ത് ചെന്നു.. മേട്രൻ. അവരെ ഒന്ന് നോക്കി കൊണ്ടു പറഞ്ഞു.. അപ്പോൾ ഇവിടെ കറങ്ങാൻ ആണ് വീട്ടിൽ പോകാതെ ഇരുന്നത് അല്ലേ.. ലാസ്റ്റ് ഇയർ അല്ലേ നിങ്ങൾ.അത് കൊണ്ടു ഞാൻ ഒന്നും പറയുന്നില്ല. പിന്നെ പുതിയ തലമുറയിലെ കുട്ടികൾ അല്ലെ നിങ്ങൾ. ഒന്നും പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. പക്ഷെ ഒരു കാര്യം ഉണ്ട്.. വൈകുന്നേരം ആറു മണിക്ക് മുൻപ് ഇവിടെ എത്തണം കേട്ടല്ലോ.. സുറുമി ചിരിച്ചു കൊണ്ടു പറഞ്ഞു.. Ok മാം. എത്തിയിരിക്കും അപ്പോൾ പോയി വരാം.. റ്റാറ്റ.. അവർ ഉത്സാഹത്തോടെ പോകുന്നത് മേട്രൻനോക്കി നിന്നു.. അവിടെ നിന്ന് നടക്കാൻ ഉള്ള ദൂരം ആയിരുന്നു കട്ടപ്പന സിറ്റിയിലേക്ക്.. സുറുമി തന്റെ ഫോൺ എടുത്തു വാട്സാപ്പ് വഴി വോയിസ് ഇട്ടു.... ഹലോ ഇക്കാക്ക.ഞങ്ങൾ ഇറങ്ങി. ഇനി ചിലപ്പോൾ നെറ്റ് ഉണ്ടാവില്ല ട്രക്കിങിന്. പോകുന്ന സ്ഥലത്ത്.. തിരിച്ചു എത്തി കഴിഞ്ഞു വിളിക്കാം കേട്ടോ.. അവൾ ഫോൺ ഓഫ് ചെയ്തു കൊണ്ടു പറഞ്ഞു.. ഇക്കാക്ക ആണ് സമ്മതിച്ചത് പൊക്കോളാൻ വീട്ടിൽ ഉമ്മയും വാപ്പയും അറിഞ്ഞിട്ടില്ല.. അവർ സമ്മതിക്കില്ല ഇതൊന്നും.. അത് കേട്ടപ്പോ ഐശ്വര്യപറഞ്ഞു.. എന്തായാലും ഇത് പോലെ ഒരു ഇക്കാക്ക ഉള്ളത് നന്നായി. പെങ്ങളെ ഇങ്ങനെ സപ്പോർട്ട് ചെയുന്ന ഒരു ആങ്ങള.. അവർ ഓരോന്ന് പറഞ്ഞു. കട്ടപ്പന സിറ്റിയിൽ എത്തി.. ചെറിയ കടകൾ തുറന്നു തുടങ്ങി.. അവിടെ റോഡ് സൈഡിൽ ചായയുംചെറു കടിയും വിൽക്കുന്ന. ഒരു പ്രായമുള്ള ചേട്ടന്റെ അടുത്ത് വന്നു കൊണ്ടു അവർ ഓരോ ചായ പറഞ്ഞു.. അയാൾ ചായ എടുത്തു കൊണ്ടു അവരെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.. അല്ല മക്കൾ ഈ അതി രാവിലെ എങ്ങോട്ട് ആണ്.. ട്രക്കിങ്ങിനുആണെന്ന് തോന്നുന്നല്ലോ.. സുറുമി ചായ കുടിച്ചു കൊണ്ടു പറഞ്ഞു. അതെ ചേട്ടാ.. ഇന്ന് നല്ല ക്ലൈമറ്റ്. അല്ലേ. അപ്പോൾ ഒന്ന് പോയി വരാം എന്ന് കരുതി. അയാൾ ആരൊക്കയോ കുടിച്ച കാലി ഗ്ലാസുകൾ കഴുകി കൊണ്ടു പറഞ്ഞു.. മക്കളെ കാലാവസ്ഥ ഒന്നും പറയാൻ ആവില്ല.. ചിലപ്പോൾ മഴ പെയ്യും അല്ലെങ്കിൽ കോടഇറങ്ങും.. സുറുമി ചായ ഗ്ലാസ്‌ തട്ടിൽ വെച്ചു കൊണ്ടു പറഞ്ഞു.. ഓ. എന്ത് ആയാലും കുഴപ്പമില്ല ചേട്ടാ.ജീപ്പ് ഒന്നും ഇവിടെ കാണുന്നില്ലല്ലോ.. അയാൾ അകലേക്ക്‌ നോക്കി കൊണ്ടു പറഞ്ഞു.. ഉടനെ എത്തും.. ഇന്ന് അവധി അല്ലേ അത് കൊണ്ടു കൂടുതൽ ആളുകൾ വരും.. അവർ ചായയുടെ ക്യാഷ് കൊടുത്തു കൊണ്ടു റോഡിലേക്ക് നോക്കി നിന്നു.. സുറുമി ചായ കടയിലെ. ചേട്ടനെ നോക്കി കൊണ്ടു ചോദിച്ചു.. ചേട്ടൻ ഇവിടെ ജനിച്ചു വളർന്ന ആൾ ആണോ.. എന്താ മോളെ അങ്ങനെ ചോദിച്ചത്.. ഞാൻ ഇവിടെ തന്നെ ഉള്ള ആൾ ആണ്. ഇവിടെ നിന്ന് അരകിലോമീറ്റർ പോയാൽ എന്റെ വീട് ആയി.. എന്താ അങ്ങനെ ചോദിച്ചത്.. സുറുമി അയാളുടെ അടുത്തക്ക് വന്നു കൊണ്ടു പറഞ്ഞു.. ഞങ്ങൾ ഇവിടെ ഉള്ള. എഞ്ജനീയർ കോളേജ് സ്റ്റുഡന്റ് ആണ്.. കുറച്ചു മാറി ആണ് ഞങ്ങളുടെ ഹോസ്റ്റൽ.. ആ ഹോസ്റ്റൽപണിതത് എത്ര വർഷം മുൻപ് ആണെന്ന് അറിയോ.. ഞങ്ങൾക്ക് അറിയുന്നത് ഏകദേശം പത്തു വർഷം ആയി എന്നത് ആണ്.. അതിനു മുൻപ് അവിടെ കാട് ആയിരുന്നോ.. സുറുമി ചോദിച്ചത് കേട്ടപ്പോൾ അയാൾ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു.. പത്തു വർഷം ആയതു ഒള്ളു അവിടെ ഹോസ്റ്റൽവന്നിട്ട്..എന്ന് ആര് പറഞ്ഞു.. ഇരുപതു വർഷം ആയി ആ ഹോസ്റ്റൽ. പണിതിട്ട്..2005.ൽ ആണെന്ന് തോന്നുന്നു അത് പണിതത്.. അതിനു മുൻപ് അവിടെ ഒരു പള്ളി ആയിരുന്നു.. അത് കേട്ടപ്പോ ഐശ്വര്യയും ആതിരയും ഒന്ന് ഞെട്ടി... അവർ സുറുമിയുടെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ടു അയാളെ നോക്കി.. ആ പള്ളിയുടെ നേരെ തന്നെ ഒരു കുന്നു കാണുന്നില്ലേ. വർഷങ്ങൾക്ക് മുൻപ് വലിയ ഒരു മഴയിൽഅവിടെ നിന്ന് ഉരുൾ പൊട്ടി വന്നു.. പള്ളി അപ്പാടെ ആ ഉരുൾ പൊട്ടലിൽ ഒലിച്ചു പോയി..?? പള്ളിയിൽ ഉണ്ടായിരുന്ന അച്ചൻ പിന്നെ ഒരു കപ്യാർ.. വേറെ ആരൊക്കയോ ഉണ്ടായിരുന്നു അന്ന് മരിച്ചവരിൽ.. എനിക്കു അന്ന് ഇവിടെ ചുമട് ആയിരുന്നു ജോലി.. അന്ന് രാത്രി ഭയങ്കര മഴ ആയിരുന്നു.. പാതിരാത്രി എങ്ങോആയിരുന്നു ഉരുൾ പൊട്ടി വന്നത്. അന്ന് രാവിലെ ആണ് എല്ലാവരും അറിഞ്ഞത് കാര്യങ്ങൾ.. കൃത്യമായി ഒന്നും അറിയില്ല.. അല്ലെങ്കിൽ തന്നെ ആ കുന്ന് ഒരു ശാപം പിടിച്ചത് ആണെന്നെ.. ഇവിടെ ഉള്ളവർ അങ്ങോട്ട് അധികം പോകാറില്ല.. നിങ്ങൾ ട്രക്കിങ്ങിനുപോകുന്ന സ്ഥലം ഇല്ലേ.. ആ കുന്നിന്റെ താഴെ കൂടി ആണ് പോകുന്നത്.. പെട്ടന്ന് ഒരു ജീപ്പിന്റെ ഹോൺ അവിടെ മുഴങ്ങി... ദേ മക്കളെ ജീപ്പ് വന്നു.. ചെല്ല് വേഗം.. സുറുമിയും ആതിരയും ഐശ്വര്യയും പരസ്പരം നോക്കി.. ആതിര അവരെ നോക്കി കൊണ്ടു പറഞ്ഞു.. അപ്പോൾ ആ കഥയിലെപള്ളി ആണോ ഹോസ്റ്റൽ.. സുറുമി എന്തോ ആലോചിച്ചു കൊണ്ടു പറഞ്ഞു.. നമ്മൾ വന്ന വർഷം നമ്മുടെ സീനിയർ ആയിരുന്ന ഒരു ചേച്ചി പറഞ്ഞത് ഓർക്കുന്നോ നിങ്ങൾ.. ഈ വർഷം കൂടി കഴിഞ്ഞു ഈ ചെകുത്താൻ കോട്ടയിൽ നിന്ന് രക്ഷപ്പെട്ടു പോകാം എന്ന്... ഐശ്വര്യഅവരെ നോക്കി കൊണ്ടു പറഞ്ഞു.. എന്താടി ഇതൊക്കെ.. പേടി ആകുന്നു. വീണ്ടും ജീപ്പിന്റെ ഹോൺ മുഴങ്ങി.. സുറുമി അവരെ നോക്കി കൊണ്ടു പറഞ്ഞു.. ആദ്യം ട്രക്കിങ്.. അത് കഴിഞ്ഞു മതി ആലോചന എല്ലാം.. വാ വേഗം. അവർ ജീപ്പിന്റെ അടുത്തേക്ക് നടന്നു.. അവരെ കൂടാതെ രണ്ട് ആളുകൾ കൂടി ഉണ്ടായിരുന്നു ജീപ്പിൽ.. അവർ ജീപ്പിലേക്ക് കയറി ഇരുന്നു.. ഡ്രൈവർ അവരെ നോക്കി കൊണ്ടു പറഞ്ഞു.. പറഞ്ഞആളുകൾ എല്ലാം കയറി എങ്കിൽ പോകാം.. അഞ്ചു പേരും ഉണ്ടല്ലോ അല്ലേ.. അയാൾ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു പോയി.. ചായ കടയോട് ചേർന്ന് ഉള്ള വരാന്തയിൽ കിടന്നു ഉറങ്ങി കൊണ്ടിരുന്ന ഒരാൾ തന്റെ പുതപ്പ് മാറ്റി എഴുനേറ്റു കൊണ്ടു മെല്ലെ പറഞ്ഞു.. ഒന്നും അവസാനിച്ചിട്ടില്ല.. അച്ചന്റെ ആത്മാവ് അങ്ങനെ വെറുതെ ഒന്നും പോവില്ല..ഇന്നേക്ക്.കൃത്യമായി ഇരുപത്തഞ്ചു വർഷം..അയാൾ ഒന്ന് ചുമച്ചു കൊണ്ടു ഒരു ബീഡി എടുത്തു കത്തിച്ചു വലിച്ചു കൊണ്ടു ജീപ്പ് പോകുന്ന സ്ഥലം നോക്കി ഇരുന്നു....???? തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ
📔 കഥ - 17 Part AHORROR THRILLER c@lmm.m 17 Part AHORROR THRILLER c@lmm.m - ShareChat
ശിക്ഷാർഹം - പാർട്ട് 17 മാർക്കറ്റ് ജന നിബിഡമായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ആളുകളുടെ തിക്കും തിരക്കും. വഴിയോരക്കച്ചവടമാണ് കൂടുതൽ. റോഡിനിരുവശവും നിര നിരയായി കൂട്ടിയിട്ടിരിക്കുന്ന പഴ-പച്ചക്കറികളുടെ വലിയ കൂമ്പാരങ്ങൾ കാണാമായിരുന്നു. അങ്ങനെ മൂന്നോ നാലോ, നിരകൾക്കു പുറകിലാണ് ഫെലിക്സ് പറഞ്ഞ ഷോപ്പിങ്ങ് സെന്റർ. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടം. തിക്കിലും തിരക്കിലും പെട്ട് ഫെലിക്സ് കൈ വിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് ജെയിംസ് പതിയെ അവനെ ആ കെട്ടിടത്തിനടുക്കലേക്ക് നടത്തി. “ഏറ്റവും അങ്ങേയറ്റത്തെ മുറിയാണ്.” ഫെലിക്സ് ചൂണ്ടിക്കാണിച്ചു കൊടുത്തു. അവന്റെ മുഖം ഭയത്താൽ വിവർണ്ണമായിരുന്നു. ആ കെട്ടിടത്തിൽ , മീൻ കച്ചവടമായിരുന്നു കൂടുതൽ. ഓരോ മുറികൾക്കു മുൻപിലൂടെയും കടന്നു പോകുമ്പോൾ കച്ചവടക്കാർ അവരെ മാടി മാടി വിളിച്ചു. ശബ്ദ മുഖരിതമായ അന്തരീക്ഷം. അങ്ങനെ നടന്ന് അകലേക്കു പോകും തോറും, പല കടകളും ഒഴിഞ്ഞു കിടക്കുന്നത് കാണാനായി. ചിലതിൽ വളരെ കുറച്ചു മാത്രമേ കച്ചവട സാധനങ്ങളുള്ളൂ. അങ്ങനെയുള്ള കടകളിൽ ഇരിക്കുന്നവർക്കെല്ലാം ഒരു ക്രിമിനൽ മുഖച്ഛായ ദൃശ്യമായിരുന്നു. ഫെലിക്സിനെ രൂക്ഷമായി നോക്കുന്നുണ്ട് പലരും. ഏറ്റവും അവസാനത്തെ പീടിക മുറിക്കു മുന്നിലെത്തിയതും ഫെലിക്സ് നിന്നു. മുറി നിരപ്പലകകൾ കൊണ്ട് പൂട്ടി ഭദ്രമാക്കിയിട്ടുണ്ട്. “പേടി കാണിക്കരുത്.” ജെയിംസ് അവന്റെ ചെവിയിൽ മന്ത്രിച്ചു. “നിന്റെ നില്പ്പു കണ്ടാൽ തന്നെ കള്ള ലക്ഷണം തോന്നുന്നുണ്ട്.” ഫെലിക്സ് മറുപടിയായി അയാളെ ദയനീയമായൊന്നു നോക്കി. “എന്നാ മക്കളേ ഇവിടെ ? ” ഒരു പരുക്കൻ ശബ്ദം കേട്ട് രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു നോക്കി. തൊട്ടപ്പുറത്തെ കടയിലിരുന്നയാളാണ്. നല്ല പ്രായമുണ്ട്. പക്ഷേ ക്രൗര്യം നിറഞ്ഞ മുഖം. ദേഹമാസകലം രോമാവൃതമാണ്. ഒരു കരടിയെപ്പോലെ തടിച്ചു വീർത്ത ശരീരം. അയാളെ കൂടാതെ മറ്റൊരു തടിയൻ കൂടി ആ കടക്കുള്ളിലിരിപ്പുണ്ട്. അയാളുടെ ചോരക്കണ്ണുകൾ ഫെലിക്സിന്റെ മുഖത്തു തന്നെ തറച്ചിരിക്കുന്നു. “എന്നോട്... ഇന്നു വൈകിട്ട്... ഇവിടെ വരാൻ... പറഞ്ഞാരുന്നു.” ഒരു വിധത്തിൽ ഫെലിക്സ് അത്രയും പറഞ്ഞൊപ്പിച്ചു. ആ മനുഷ്യന്റെ മുഖത്തു നോക്കാൻ കൂടി സാധാരണക്കാർ ഒന്നു ഭയക്കും. “ഇന്നലെ വന്നില്ലാരുന്നോ നീ ? ” അയാളുടെ കണ്ണുകൾ കുറുകി. “എനിക്ക് നല്ല ഓർമ്മയുണ്ട്. ഇന്നലെ വൈകിട്ട് നീ വന്നതല്ലേ, ആ മറ്റവന്റെ കൂടെ.” “അതെ സർ! ” ഫെലിക്സ് വിറച്ചു. “സാറോ ? ” ആ മനുഷ്യൻ പൊട്ടിച്ചിരിച്ചു. “എന്റെ കുഞ്ഞേ, ഞാൻ തങ്കച്ചായി. ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാ. എന്തു ബിസിനസായാലും, ഈ കെട്ടിടത്തിന്റെ ആ വരക്കിപ്പുറത്തേക്ക് കടക്കുന്നത് അത്ര പന്തിയല്ല കേട്ടോ.” അയാൾ ദൂരെ തറയിൽ നീളത്തിൽ ഒരു വിടവു ചൂണ്ടിക്കാണിച്ചു. “അതിനപ്പുറത്തേക്കുള്ള കച്ചവടമൊക്കെയാണ് നിനക്ക് നല്ലത്. മനസ്സിലായോ ? ഇവിടെ കച്ചവടം വേറെയാ കുഞ്ഞുങ്ങളേ. നിന്റെയൊക്കെ തന്തയാകാനുള്ള പ്രായമുണ്ട് . അതിന്റെ ഒരു സ്നേഹ നിലക്കു പറയുവാ.“ ”നമുക്കു പോകാം ? “ ഫെലിക്സ് ജെയിംസിനെ നോക്കി. ”ഞാൻ പറഞ്ഞില്ലേ, ഈ ഏരിയ അത്ര ശരിയല്ല.“ പോലീസുകാരൻ കണ്ണുകളിറുക്കി അടച്ചുകൊണ്ട് അവനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. ആൽബിയും ശിവകുമാറുമടങ്ങുന്ന പോലീസ് സംഘം മാർക്കറ്റിനോടു ചേർന്നു തന്നെയുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പുറകിൽ തമ്പടിച്ചിരുന്നു. ഫെലിക്സിന്റെ ഒരു സിഗ്നൽ കിട്ടിയാലുടൻ നാലു വശത്തു നിന്നും മാർക്കറ്റ് വളയാനുള്ള തയാറെടുപ്പിലാണ്. പോത്തൻ ആ സമയമായപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു. ആൽബി അന്വേഷിക്കാനും നിന്നില്ല. അഞ്ചരയായിട്ടും ആരെയും കണ്ടില്ല. പക്ഷേ, ചുറ്റുമുള്ള കടക്കാർക്ക് എന്തോ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. പലരും പതിയെ പുറത്തേക്കിറങ്ങി വന്ന് ഫെലിക്സിനെയും കൂടെയുള്ളവനെയും നിരീക്ഷിക്കുന്നുണ്ട്. ആകെ ഒരു സുഖമല്ലാത്ത അന്തരീക്ഷം. ജെയിംസിന്റെ മുഖത്തു പക്ഷേ യാതൊരു ഭയവുമില്ല. അയാൾ ഇതൊക്കെ തനിക്ക് ശീലമാണെന്ന ഭാവത്തിൽ ആ കടമുറിക്കു സമീപം എല്ലാം പരിശോധിച്ച് ചുറ്റി നടന്നു. നിരപ്പലകകൾക്കിടയിലൂടെ ഉള്ളിലേക്ക് നോക്കുമ്പോൾ ഇരുട്ടു മാത്രമാണ്. അങ്ങനെ ഒരു പത്തു മിനിട്ടു കൂടി കഴിഞ്ഞു കാണും, ആദ്യം കണ്ട ആ വൃദ്ധൻ അകത്തേക്ക് നോക്കി കണ്ണു കൊണ്ടൊരാംഗ്യം കാണിക്കുന്നതു കണ്ടു. ഉടൻ തന്നെ ആ കടക്കുള്ളിലിരുന്ന മറ്റേയാൾ ഇറങ്ങി വന്ന് ഫെലിക്സിനെ സമീപിച്ചു. "തങ്കച്ചായി പറഞ്ഞത് കേട്ടില്ലേഡാ ? വീട്ടിപ്പോകാൻ നോക്കഡ ചെറുക്കാ! " "ചേട്ടാ...ഈ കടേലെ ചേട്ടനെ ഒന്ന് കാണണ്ട കാര്യമുണ്ട്. അതാ. " "ആ കടേല് ചേട്ടനൊന്നുമില്ല. നീ പോകാൻ നോക്കിക്കേ. " "സുഹൃത്തേ! " പോലീസുകാരൻ ഇടപെട്ടു. "ഞങ്ങളിവിടെ ചുമ്മാ നിൽക്കുന്നല്ലേ ഉള്ളൂ ? നിങ്ങൾക്ക് യാതൊരു ശല്യോമുണ്ടാക്കുന്നില്ല. പിന്നെന്താ കുഴപ്പം ? " "എന്താഡാ നിന്റെ പേര്? " തടിയന്റെ നോട്ടം അയാളിലേക്കായി. "ചേട്ടാ, ഞങ്ങളു കൊഴപ്പക്കാരല്ല. " "നിന്നോട് ഞാൻ പേരെന്താന്നാ ചോദിച്ചത്! " ആ മനുഷ്യൻ ക്രുദ്ധനായി. "എന്റെ പേര് ജെയിംസ്. ഇത് ഫെലിക്സ്. ഈ കടയിലെ ചേട്ടൻ കുറച്ച് കാശു തരാനുണ്ട്. വാങ്ങാൻ വന്നതാണ്. അതേയുള്ളൂ സംഭവം. " "എന്തിടപാടാ അത്? അവനെന്തിനാ നിനക്ക് കാശു തരുന്നെ ? " "അത് ഞങ്ങളു തമ്മിലല്ലേ ചേട്ടാ." ജെയിംസ് പുഞ്ചിരിച്ചു. "ചേട്ടനറിയണ്ട കാര്യമാണെന്ന് തോന്നുന്നില്ല. " "നീ കാര്യം പറ. ഞാനറിയണ്ടാത്ത ഇടപാടൊന്നും ഈ ഏരിയായിൽ വേണ്ട." തടിയൻ പിന്തിരിയാൻ ഉദ്ദേശമില്ല. "അതെയോ. എന്നാ പിന്നെ നീ എന്താന്നു വെച്ചാ ചെയ്യ്. ഞങ്ങളു തൽക്കാലം പോകാൻ ഉദ്ദേശിച്ചിട്ടില്ല. " ജയിംസിന്റെ ടോൺ മാറിയത് പെട്ടെന്നായിരുന്നു. "കഴുവേർഡ മോനേ! ! ഇവിടെ വന്ന് ആളാകാൻ നോക്കുന്നോ ? " അയാൾ പല്ലിറുമ്മിക്കൊണ്ട് ജെയിംസിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് പുറകോട്ട് തള്ളിക്കൊണ്ടു പോയി പൂട്ടിക്കിടന്ന ആ നിരപ്പലകമേലേക്ക് ചാരി നിർത്തി. "പറയഡാ ! എന്താ നിനക്കിവിടെ പണി ? സത്യം പറഞ്ഞില്ലെങ്കിൽ കൊത്തി നുറുക്കി നാളെ കോർപ്പറേഷൻ വണ്ടിയേൽ കേറ്റിവിടും! " "വിടടാ പുല്ലേ! " ജെയിംസ് വളരെ നിസ്സാരമായി ആ മനുഷ്യന്റെ വിരലുകൾക്കിടയിലൂടെ തന്റെ തള്ള വിരൽ കയറ്റി ഒന്നു തിരിച്ചു. കഴുത്തിലെ പിടി വിട്ടതും, അയാളെ പുറകോട്ട് ആഞ്ഞു തള്ളി കൃത്യം കഴുത്തിനു തന്നെ തന്റെ കൈപ്പത്തി കൊണ്ട് ഒരു വെട്ടു കൊടുത്തു. ഒരു നിമിഷം ശ്വാസം പോലുമെടുക്കാനാകാതെ സ്തംഭിച്ചു നിന്ന അയാളെ തന്റെ വലതു കാലുയർത്തി ഒരൊറ്റ അടിയിലൂടെ ജെയിംസ് തറപറ്റിച്ചു കളഞ്ഞു. "ചുമ്മാ ഒരു പ്രശ്നോമുണ്ടാക്കാതെ നിന്ന ഞങ്ങടെ മെക്കട്ട് കേറാൻ വന്നാൽ, ഏതു പന്നനായാലും തല്ലി താഴെയിടും. അത്രേയുള്ളൂ. " ജെയിംസിന്റെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. താഴെ വീണു കിടന്നവൻ ചാടിയെഴുന്നേറ്റു. അവന്റെ വലതു കയ്യിൽ ഒരു ചെറിയ പിച്ചാത്തി പ്രത്യക്ഷപ്പെട്ടിരുന്നു. "ആരഡാ നീ ? ? ആരെയാ തല്ലിയേന്ന് നിനക്കറിയാവോ ? " കത്തി തന്റെ മുഖത്തിന് രണ്ടിഞ്ചകലത്തിലെത്തിയതും പുറകോട്ടൊരു ചുവടു വെച്ച ജെയിംസ് വീണ്ടും തന്റെ കാലുയർത്തി അയാളുടെ നെഞ്ചിൽ ചവിട്ടി നിന്നു. "പോലീസാഡാ !! ക്രൈം ബ്രാഞ്ച്!! കുത്തഡാ പന്ന (Bleep) മോനേ! ധൈര്യൊണ്ടെങ്കിൽ കുത്തഡാ! " തീപ്പൊള്ളലേറ്റതു പോലെ ആ മനുഷ്യൻ ഞെട്ടി പുറകോട്ടു മാറി. "എന്തേ മോനേ ? കുത്തണ്ടേ നിനക്ക് ? " ജെയിംസ് അയാൾക്കു നേരേ നടന്നടുത്തു. "ഞങ്ങളിവിടെ നിന്നാ, എന്താഡാ നിനക്ക് ഇത്ര വിഷമം ? എന്താ നിനക്കൊക്കെ ഇവിടെ ബിസിനസ് ? " "മോനേ! " ആദ്യം കണ്ടയാൾ -തങ്കച്ചായി- ഇറങ്ങി വന്ന് ജെയിംസിനു മുൻപിൽ നിന്നു. " മാനം മര്യാദയായിട്ട് തൊഴിലെടുത്ത് ജീവിക്കുന്നോരാ ഞങ്ങള്. പോലീസും പട്ടാളോമൊന്നും ഇടപെടണ്ട യാതൊരു കാര്യോമില്ല ഇവിടെ. " "ഡോ! എന്റെ തന്തയാകാനുള്ള പ്രായമുണ്ട്. ആ സ്നേഹ നിലക്ക് പറയുവാ. ഒരു കയ്യകലത്തില് നിന്നാ മതി. അതു പോലെ, മര്യാദക്ക് ഇനി ഞാൻ ചോദിക്കുന്നേനൊക്കെ സമാധാനം പറഞ്ഞില്ലെങ്കി ചവിട്ടി നിന്റെ എല്ലു ഞാൻ വെള്ളമാക്കും. ഒരു മയോം കാണില്ല ഇടിക്ക്. " തുടർന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്ത് ജെയിംസ് പോത്തനെ ഡയൽ ചെയ്തു. "സർ! പ്ലാൻ ബി ആണു കേട്ടോ. ഇവിടെങ്ങും ആരുമില്ല. പക്ഷേ ലക്ഷണം കണ്ടിട്ട് അയലോക്കത്തുള്ളവർക്ക് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു. ആൽബി സാറിനെ അറിയിച്ചേരെ. " കോൾ കട്ട് ചെയ്ത് പത്തെണ്ണുന്നതിനു മുൻപു തന്നെ നാനാ ദിശയിൽ നിന്നും പോലീസ് സംഘം ഇരച്ചു കയറി വന്നു. ഏറ്റവും മുൻപിൽ തന്നെ ശിവകുമാറുണ്ടായിരുന്നു. "എന്താഡാ ഇവിടെ ? " കത്തിയും പിടിച്ചു നിൽക്കുന്ന തടിയനോടാണ് ചോദ്യം. "കത്തി താഴെയിടഡാ! " ഞെട്ടിപ്പോയ തടിയൻ കുനിഞ്ഞ് കത്തി താഴെ തറയിൽ വെച്ചു. "എന്താ സംഭവം ? " "ഇതാണ് തങ്കച്ചായി! " ജെയിംസ് ആ വൃദ്ധനെ പിടിച്ച് ശിവകുമാറിനു മുന്നിൽ നിർത്തി. "ഇന്നലെ ഫെലിക്സിനെ ഇവിടെ കൊണ്ടു വരുമ്പൊ ഇയാളുണ്ടാരുന്നു ഇവിടെ. " "ആഹാ! "ശിവകുമാർ അയാളുടെ താടി പിടിച്ചുയർത്തി. "അപ്പൊ പറ. ആരാർന്നു ഇന്നലെ ഇവനെ ഇവിടെ കൊണ്ടുവന്നത് ? ഇതാരുടെയാ ഈ കട ? " "അറിയില്ല സർ. കുറേ കാലമായിട്ട് പൂട്ടിക്കിടക്കുവാ. ഓണർ ഇപ്പൊ ആർക്കും വാടകക്ക് കൊടുക്കാറില്ല. " തങ്കച്ചായിയുടെ മുഖം ദൈന്യമായിരുന്നു. "പക്ഷേ ഇന്നലെ തുറന്നല്ലേ കിടന്നത് ? " "അതേന്ന് തോന്നുന്നു സർ. ഞാൻ ശ്രദ്ധിച്ചില്ല. ചിലപ്പൊ ആരാണ്ടൊക്കെ വന്ന് പോകാറുണ്ട്. ചീട്ടുകളിയൊക്കെയുണ്ട്. നമ്മളതൊന്നും അന്വേഷിക്കാറില്ല സർ. " "ഇന്നലെ ഈ ചെറുക്കനെ കൂട്ടിക്കൊണ്ടു വന്നയാളെ നിനക്കറിയാമോ ? " "ഇല്ല സർ. ആദ്യായിട്ട് കാണുന്ന ഒരാളാരുന്നു. വന്ന പാടെ അവരു കട തുറന്ന് അകത്തു കേറിപ്പോയി. " "അല്ല സർ! " ഫെലിക്സ് നിഷേധിച്ചു. " കട തുറന്നാ കിടന്നത്. അകത്ത് വേറേം രണ്ടു പേരുണ്ടാരുന്നു. " "അപ്പൊളോ" ശിവൻ വീണ്ടും തങ്കച്ചായിക്കു നേരേ തിരിഞ്ഞു. "ഓർമ്മയില്ല സർ. " വൃദ്ധന്റെ മറുപടികൾ യാന്ത്രികമായിത്തുടങ്ങി. ഇനിയങ്ങോട്ട് അയാൾ സഹകരിക്കാൻ ഉദ്ദേശമില്ലെന്ന് ശിവനു മനസ്സിലായി. "അതു പോട്ടെ. നിനക്കിവിടെ എന്താ ബിസിനസ് ? " അയാൾ തട്ടിൽ നിരത്തി വെച്ചിരുന്ന ഉണക്കമീൻ ചൂണ്ടിക്കാണിച്ചു. "ഏത്? ഈ നാലും മൂന്നേഴു മീൻ വിൽക്കാനാണോ നീ ഈ കടേം തുറന്നിവിടെയിരിക്കുന്നെ ? " ശിവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. "വിറ്റു തീർന്നതാ സാറേ... ഇപ്പൊത്തന്നെ അടുത്ത ലോഡ് വരും. " "തന്നേ ? " ശിവകുമാർ തല ചെരിച്ച് അയാളെ ഒന്ന് സൂക്ഷിച്ച് നോക്കി. എന്നിട്ട് തിരിഞ്ഞ് പോലീസുകാരെ നോക്കി കണ്ണു കൊണ്ട് ആംഗ്യം കാട്ടി. "ഞങ്ങളേ, ഒന്നകത്തു കേറി നോക്കട്ടെ കേട്ടോ. ആകെയൊരു വശപ്പിശകുണ്ട് രണ്ടിനും. " നിമിഷങ്ങൾക്കുള്ളിൽ നാലഞ്ച് കോൺസ്റ്റബിൾമാർ ആ കടയിലാകെ പരിശോധന തുടങ്ങി. തങ്കച്ചായിയുടെ മുഖത്തെ പരിഭ്രമം വളരെ വ്യക്തമായി മനസ്സിലാക്കാമായിരുന്നു. അയാൾ ഇടക്കിടെ തിരിഞ്ഞ് ആ തടിയനെ നോക്കുന്നുമുണ്ട്. അധികം വൈകിയില്ല കടയുടെ പുറകിലെ ഭിത്തിയോട് ചേർന്ന് കുറേ ചാക്കു കെട്ടുകൾക്കുള്ളിലായി മറച്ചു വെച്ചിരുന്ന രണ്ട് വലിയ തകരപ്പെട്ടികൾ പോലീസുകാർ വലിച്ച് വരാന്തയിലേക്കിറക്കിക്കൊണ്ടുവന്നു. ചെറിയ വിലകുറഞ്ഞ തരം ലോക്കുകളിട്ട് പൂട്ടിയ നിലയിലായിരുന്നു അവ. "അതേ തങ്കച്ചാ... " ശിവകുമാർ വൃദ്ധനെ അങ്ങോട്ടു തിരിച്ചു നിർത്തി. "തുറക്കുന്നേനു മുന്നെ ഞാൻ ഒരു കാര്യം പറയാം. എന്താണീ പെട്ടീലെന്ന് ഇപ്പഴേ അങ്ങ് പറഞ്ഞു തന്നാ, നമുക്ക് രണ്ടാൾക്കും പണി എളുപ്പമായി. മനസ്സിലാകുന്നുണ്ടോ ? " "പൈസയാ സാറേ. " തങ്കച്ചായിക്ക് ഒരു നിമിഷം പോലും ആലോചിക്കാനുണ്ടായിരുന്നില്ല. ഒരു കോൺസ്റ്റബിൾ അവിടെ കിടന്ന ഒരു കമ്പിക്കഷണമെടുത്ത് ആ പെട്ടികളുടെ ലോക്കിനിടയിലൂടെ കയറ്റി അതിൽ ചവിട്ടിക്കയറി നിന്ന് രണ്ടു താഴുകളും പൊട്ടിച്ചു. വൃദ്ധൻ പറഞ്ഞത് സത്യമായിരുന്നു. രണ്ടു പെട്ടികൾക്കുള്ളിലും അട്ടിയട്ടിയായി വെച്ചിരുന്ന 500ന്റെ നോട്ടുകെട്ടുകൾ. "ഇതെത്രയുണ്ടെഡാ ? " ശിവകുമാർ വീണ്ടും വൃദ്ധനെ നോക്കി. " ഇരുപത് ലക്ഷം കാണും സർ. ചെലപ്പൊ ഇത്തിരി കൂടുതൽ. കൃത്യായിട്ട് അറിയില്ല സർ. " " ഒണക്ക മീൻ വിറ്റ കാശാരിക്കും അല്ല്യോ ? " ശിവകുമാറിന്റെ ചോദ്യംചുറ്റും നിന്ന പോലീസുകാരിൽ ചിരിയുളവാക്കി. "എനിക്ക് പൈസ പലിശക്കു കൊടുകുന്ന എടപാടുണ്ട് സർ. അങ്ങനെ കിട്ടിയ പൈസയാണ്. ഇന്നൊരുത്തൻ മുതലും പലിശേം കൂടി കൊണ്ടെ തിരിച്ചേൽപ്പിച്ചതാ. ചെല ദിവസം ഇതിലും കൂടുതലുണ്ടാകാറുണ്ട്. " കൃത്യമായി മുൻപേ പ്രാക്ടീസ് ചെയ്തു വെച്ച മറുപടി. “അതെയോ. അതു തന്നെയുണ്ടല്ലോ കുറച്ചു കാലം അഴിയെണ്ണാനുള്ള വകുപ്പ്. ഓക്കെ. എല്ലാം പൊതിഞ്ഞെടുത്തോ. നമുക്കു പോകാം. ബാക്കി സ്റ്റേഷനീ ചെന്നിട്ട്.” “ഇത് എന്ത് മര്യാദയാണ് സാറേ ? ഞങ്ങളെന്നാ ചെയ്തിട്ടാ ? ഇവന്മാരിവിടെ കിടന്നു കറങ്ങുന്ന കണ്ടപ്പൊ സംശയം തോന്നീതാ. ഇവിടെ നല്ല മോഷണ ശല്യമുണ്ട്. അതാ.” ആ തടിയനാണ് പറഞ്ഞത്. “വാന്നേ! സ്റ്റേഷനീ ചെന്നിട്ട് ബാക്കി സംസാരിക്കാം.” ശിവകുമാർ കഴുത്തിനു പുറകിൽ തള്ളിപ്പിടിച്ച് അയാളെ മുൻപോട്ട് നടത്തിച്ചു. അവരെ പ്രതീക്ഷിച്ച് വരാന്തയുടെ അങ്ങേയറ്റത്ത് ആൽബി നില്പ്പുണ്ടായിരുന്നു. തങ്കച്ചായിയേയും കൂട്ടാളിയേയും കയറ്റി പോലീസ് ജീപ്പ് മാർക്കറ്റ് വിട്ടു പോയതും, ആൽബിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. വാട്ട്സാപ്പ് മെസേജാണ്. ഒരു ഹായ് മാത്രം. പരിചയമില്ലാത്ത നമ്പർ. അയാൾ സംശയത്തോടെ തിരിച്ചൊരു ഹായ് അയച്ചു. അടുത്ത നിമിഷം തന്നെ മറുപടി വന്നു. ഒരു ഇമേജാണ്. ഒപ്പം ഒരു മെസേജും. "നന്നായിട്ടൊന്ന് വായിച്ചു നോക്ക് സർക്കിൾ സർ! ഞാനിപ്പൊ വിളിക്കാം. " സ്ക്രീനിൽ തെളിഞ്ഞ ആ ഇമേജ് ആൽബിയെ സ്തബ്ധനാക്കിക്കളഞ്ഞു. ഡ്രൈവർ സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ്! അയാൾ ചുറ്റും നോക്കി ആരും കാണുന്നില്ല എന്നുറപ്പു വരുത്തിയതും ഫോൺ ബെല്ലടിച്ചു. ആൽബി തിടുക്കത്തിൽ ആൾക്കൂട്ടത്തിൽ നിന്നും ദൂരെ മാറി നിന്ന് അറ്റൻഡ് ചെയ്തു. "സർക്കിളേമാനേ! " ഒരിക്കലും മറക്കാനാകാത്ത ആ സ്വരം! ഷാജി ഇടിക്കുള! ആൽബിക്ക് തിരിച്ചെന്താണ് പറയേണ്ടതെന്നു പോലും അറിയാതെ സ്തംഭിച്ചു നിൽക്കാനേ ആയുള്ളൂ. ഒരായിരം ചിന്തകൾ അയാളുടെ തലക്കുള്ളിൽ ഓളം വെട്ടി. ഈ ലെറ്റർ ഷാജിയുടെ കൈവശം വരണമെങ്കിൽ ? സന്തോഷിന്റെ മരണം ? ജയന്റെ മരണം ? "ഏമാൻ കണ്ടില്ലേ ആ ലെറ്റർ ? നമ്മടെ സന്തോഷ് അവസാനമായിട്ടെഴുതിയതാണ്. " "ഷാജി! " ആൽബിയുടെ സ്വരം വിറച്ചു. അപ്പുറത്തു നിന്നും ഒരു ചിരി മുഴങ്ങി. "നീയൊക്കെ കൂടി ആ ലെറ്ററങ്ങ് മുക്കിക്കളയാമെന്ന് കരുതി. അല്ലേ ? " "ഷാജി... എന്താ നിന്റെ ഉദ്ദേശം ? എനിക്ക് നിന്നെ യാതൊരു പരിചയവുമില്ല സുഹൃത്തേ. എന്റെ ഓർമ്മയിൽ പോലും ഷാജി ഇടിക്കുള എന്നൊരാൾ-" "ഉണ്ടാകില്ല. എനിക്കറിയാം. പക്ഷേ അതൊന്നുമല്ല ഇവിടത്തെ വിഷയം. ചരിത്രമൊക്കെ നമുക്ക് നന്നായൊന്നു പരിചയപ്പെട്ടിട്ട് ഞാൻ സാവധാനം പറഞ്ഞു തരാം. തൽക്കാലം ഇപ്പൊഴത്തെ ആവശ്യം പറയാം. ഇപ്പൊ നീയാ പൊക്കിയ രണ്ടു പേരില്ലേ ? തങ്കച്ചായീം പിന്നെ മാർക്കോസും. അവന്മാർ എന്റെ ആൾക്കാരാ. ഇന്ന് എന്റെ ആവശ്യം അതാണ്. അവന്മാരെ വിട്ടു കിട്ടണം. ഒരു പോറലു പോലും കൂടാതെ. പിടിച്ചേടത്തു തന്നെ തിരിച്ചു കൊണ്ടെ വിടണം. ഒപ്പം ആ പൈസ ഒരു രൂപ പോലും കുറയാതെ അവിടെ എത്തിക്കണം. ഇതൊക്കെ വരുന്ന 30 മിനിറ്റിൽ നടക്കണം. ഇല്ലെകിൽ..." "ഇല്ലെങ്കിൽ ? " ആൽബി പതിയെ മനസാന്നിധ്യം വീണ്ടെടുത്തു. "ഇല്ലെങ്കിൽ നീയെന്തു ചെയ്യും ? " "ഇല്ലെങ്കി പ്രത്യേകം പറഞ്ഞു തരണോ സാറേ ? നാളത്തെ പത്രം തുറന്നാ ഫ്രണ്ട് പേജിൽ തന്നെ ഈ ലെറ്ററുണ്ടാകും. നിന്റേം നിന്റെ എസ് ഐയുടേയും പേരു കൊത്തിയ നല്ല കലക്കൻ ആത്മഹത്യാ കുറിപ്പ്! ഒപ്പം അന്ന് പാലത്തിൽ വെച്ചു നടത്തിയ ഷൂട്ടിംഗ് നാടകത്തിന്റെ ഇതുവരെ കേൾക്കാത്ത പിന്നാമ്പുറ കഥകളും. " ആൽബി ചിന്തിക്കുകയായിരുന്നു. സാബുവിനെ ഷൂട്ട് ചെയ്ത അന്നു പ്രത്യക്ഷപ്പെട്ടതാണ് ഈ ഷാജി ഇടിക്കുള എന്ന കഥാപാത്രം. അതിനു ശേഷം താനിടപെട്ട എല്ലാ വിഷയങ്ങളിലും അപ്പോൾ ഇയാൾക്ക് പങ്കുണ്ട്. ജയന്റെ മരണത്തിലടക്കം! ! "ഷാജി..." കഴിവിന്റെ പരമാവധി സംയമനം പാലിച്ചുകൊണ്ടാണ് സംസാരം അയാൾ തുടർന്നത്. "എന്നെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നൊരു ഉദ്ദേശം മാത്രമാണോ നിനക്കുള്ളത് ? അതോ എന്തെങ്കിലും പഴയ വൈരാഗ്യം തീർക്കുന്നതാണോ ? ജയൻ നിന്നോടെന്തു ചെയ്തിട്ടാ അവനെ...? " "കൂടുതൽ ചോദ്യം വേണ്ട അങ്ങുന്നേ. ഇതങ്ങ് ചെയ്തേച്ച് വാ. എന്നിട്ട് ഞാൻ ഒന്നോടെ വിളിച്ച് അടുത്ത പണി തരാം. എന്തായാലും നീ മര്യാദ നിലക്കുള്ള എന്റെ ആദ്യത്തെ ഓഫർ തട്ടിക്കളഞ്ഞു. ഇനി നമുക്ക് ഇപ്പൊ പോകുന്ന ലെവലിലങ്ങ് പോയാ മതി. കൂടുതൽ ഫ്രണ്ട്ഷിപ്പിനൊന്നും നിക്കണ്ട. അതു പോലെ, ഈ ഫോൺ ഇതോടെ ഞാൻ കത്തിച്ചു കളയും. ചുമ്മാ വാട്ട്സാപ്പ് മെസേജിന്റെ പുറകേ പോയി സമയം കളയണ്ട. " "മോനേ ഷാജീ! " ആൽബിയുടെ സ്വരം കനത്തു. "ഇപ്പ്രാവശ്യം നിനക്കൊരു ചെറിയ തെറ്റു പറ്റി. ചെറുതായി നിന്റെ കണക്കുകൂട്ടലൊന്നു പിഴച്ചു.“ ആൽബിയുടെ സ്വരത്തിൽ ആത്മവിശ്വാസം നിഴലിച്ചിരുന്നു. ”. ഈ ആത്മഹത്യാക്കുറിപ്പ് ഞാൻ മുക്കും എന്നു കരുതിയല്ലേ നിന്റെ ഈ ഭീഷണി. എന്നാ കേട്ടോ, എഫ് ഐ ആർ മുതൽ ഈ കേസിന്റെ സകല രേഖകളിലും ഈ കത്ത് മെൻഷൻ ചെയ്തിട്ടുണ്ട്. ഫയലിൽ കേറ്റിയിട്ടുണ്ട്. ഒറിജിനൽ ഇപ്പൊ ഫോറൻസിക്ക് പരിശോധിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല കത്തിൽ പറഞ്ഞിരിക്കുന്നത് തികച്ചും വ്യാജമാണെന്ന് തെളിയിക്കുന്ന സീ സീ ടീ വീ ദൃശ്യങ്ങളും എന്റെ കയ്യിലുണ്ട്. സോ, ആ പേപ്പറു കഷണം കാണിച്ച് എന്നെയങ്ങ് ഒണ്ടാക്കാമെന്നുള്ള ആഗ്രഹമങ്ങ് കളഞ്ഞേരെ. " അപ്പുറം കുറച്ചു നേരം നിശബ്ദമായി. പക്ഷേ യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു ഷാജി തുടർന്നത്. "കൊള്ളാം... മിടുക്കനാണു കേട്ടോ. പക്ഷേ രക്ഷപ്പെട്ടെന്നു വിചാരിക്കല്ലേ സർക്കിളേ. ഇതൊന്നുമല്ലാത്ത നല്ലൊരു അടിപൊളി ഐറ്റം എന്റെ കയ്യി വേറേ ഉണ്ട് . സമയാകുമ്പൊ ഷാജി കാണിച്ചു തരാട്ടോ. വെയ്റ്റ് ആൻഡ് സീ! " “ശരി. ആയ്ക്കോട്ടെ. എന്തായാലും നീ വിളിച്ചത് നന്നായി ഷാജി.” ആൽബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. “ഇനി എന്തായാലും നിനക്ക് ഒളിച്ചിരുന്ന് കളിക്കാനൊക്കില്ലല്ലോ.” “ഓ... അവന്മാർക്കൊന്നും എന്നെ അറിയില്ലഡോ. ചുമ്മാ മെനക്കെടണ്ട. അങ്ങനെ ഓടിച്ചെന്ന് വല്ലവനേം പിടിച്ച് ഷാജിയാരാന്ന് ചോദിച്ചാൽ എന്നെ കിട്ടൂല്ല മോനേ. എന്തായാലും, നീ ട്രൈ ചെയ്യ്. നീ ആളു മിടുക്കനായി വരുന്നുണ്ട് കേട്ടോ.. ഗുഡ് ലക്ക്! ! ” ഫോൺ കട്ടായി. ആൽബിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നിയ നിമിഷമായിരുന്നു അത്. ആദ്യമായി ഷാജി തന്റെ മുൻപിൽ മുട്ടുമടക്കിയിരിക്കുന്നു! തന്റെ ഡയലോഗ് കേട്ടതും അപ്പുറത്തുണ്ടായ പതർച്ച അയാൾ വ്യക്തമായി മനസ്സിലാക്കിയിരുന്നു. എങ്കിലും അവൻ ഒടുവിൽ മുഴക്കിയ ഭീഷണി ആൽബിയുടെ മനസ്സിൽ ദഹിക്കാതെ കിടന്നു. തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനായി വേറെയെന്തോ അവന്റെ കയ്യിലുണ്ടെന്നു വ്യക്തം. എന്തായാലും തങ്കച്ചായി കയ്യിലുണ്ടല്ലോ. ആദ്യമായാണ് ഷാജിയുമായി ബന്ധപ്പെട്ട് ഒരു തുമ്പു കിട്ടുന്നത്. ഇത് വിട്ടുകളയരുത്. ആൽബി മനസ്സിൽ കണക്കു കൂട്ടിക്കൊണ്ട് തന്റെ ജീപ്പിനരികിലേക്ക് നടന്നു. മാർക്കറ്റിന്റെ പ്രവേശന കവാടത്തിൽ തന്നെ നിന്നിരുന്ന ഒരു കൂറ്റൻ ആൽ വൃക്ഷത്തിനു പിന്നിലായി കട്ടൻ ചായയും മൊത്തിക്കുടിച്ച് ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു. ആൽബിയുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്. നെറ്റിയിൽ നിറഞ്ഞ ചുളിവുകളുമായി ! ആൽബി ജീപ്പിലേക്ക് കയറാനൊരുങ്ങിയതും, പോത്തൻ സൈഡിലൂടെ കടന്നു വന്ന് അയാളുടെ തോളിൽ കൈ വെച്ചു. “ഒരു മിനിട്ട് ആൽബി. നമുക്ക് ഒരുമിച്ച് പോകാം. എനിക്ക് വണ്ടിയുണ്ട്. നമുക്കൊന്ന് സംസാരിക്കണം.” “എന്ത് സംസാരിക്കാൻ ? എനിക്ക് സമയമില്ല. അവന്മാരെ പ്രോസസ് ചെയ്യണ്ടേ ? ” ആൽബിയുടെ സ്വരം കടുത്തിരുന്നു. “അതൊക്കെ തന്റെ എസ്. ഐ. നോക്കിക്കോളും. ഇന്നൊരു ദിവസം അകത്തിടാനുള്ള വഴി നോക്കാൻ ഞാൻ ശിവകുമാറിനോട് പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യാൻ ഞാനും കൂടി വരാം. കണക്കിൽ പെടാത്ത പണം സൂക്ഷിച്ചതിന്റെ പേരിൽ നമുക്കൊന്നും ചെയ്യാനൊക്കില്ല. അത് എൻഫോഴ്സ്മെന്റ് കേസല്ലേ ? ഇന്നൊരു ദിവസം വല്ല സംശയത്തിന്റെ പേരിലോ മറ്റോ അകത്തിടാം. അത്രേ പറ്റൂ. എനിക്ക് തന്നോട് വേറേ ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് ആൽബി. താൻ അപകടത്തിലേക്കാണ് പോകുന്നത്. ഞാൻ പറയുന്നത് കേൾക്ക്.” ആൽബിക്ക് മറ്റു വഴിയുണ്ടായിരുന്നില്ല. പോത്തൻ അയാളെ പുറകോട്ട് വലിച്ചു മാറ്റിയിട്ട് ജീപ്പ് വിട്ടു പൊയ്ക്കോളാൻ നിർദ്ദേശിച്ചു. തുടർന്ന് മാർക്കറ്റിനു വെളിയിൽ പാർക്കു ചെയ്തിരുന്ന തന്റെ ‘ബൊലേറോ’ യിലേക്ക് നടന്ന പോത്തനെ ആൽബി പിൻതുടർന്നു. മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു. പോത്തന്റെ ഇടപെടലുകളൊന്നും തന്നെ അയാൾക്ക് യോജിക്കാനാകുന്ന വിധത്തിലല്ല. പക്ഷേ, അയാൾ പറഞ്ഞ ഒടുവിലത്തെ വാചകം ആൽബിയെ ചിന്താധീനനാക്കി. അപകടത്തിലേക്കുള്ള പോക്കെന്ന് അയാളുദ്ദേശിച്ചതെന്താണ് ? മുൻപൊരിക്കൽ, എല്ലാം കണക്റ്റഡാണെന്ന് അയാൾ പറഞ്ഞതിനർത്ഥം ? എന്തായാലും, തനിക്കറിയാത്ത എന്തോ ഒരു വലിയ രഹസ്യമുണ്ട് പോത്തന്. അയാൾക്ക് ഈ കേസിലെന്തോ വല്ലാത്ത താല്പ്പര്യമുണ്ട്. വാഹനത്തിനരികിലെത്തിയതും, പോത്തൻ പെട്ടെന്നു നിന്നു. ഒരു കൈ കൊണ്ട് ജീപ്പിൽ താങ്ങിയ അയാൾ ഒന്നു വേച്ചു വീഴാനാഞ്ഞു. ഓടിയെത്തിയ ആൽബി അയാളെ താങ്ങിപ്പിടിച്ച് പതിയെ ജീപ്പിലേക്ക് ചാരി നിർത്തി. മദ്യത്തിന്റെ രൂക്ഷ ഗന്ധം ആൽബിയുടെ മൂക്കിൽ തുളച്ചു കയറി. “അതു ശരി, അടിച്ചു ഫിറ്റായാണ് ഇറങ്ങിയേക്കുന്നെ. മനുഷ്യനെ മെനക്കെടുത്താൻ! ” ആൽബി പല്ലു ഞെരിച്ചുകൊണ്ട് പോത്തന്റെ കയ്യിൽ നിന്നും വണ്ടിയുടെ താക്കോൽ കൈവശപ്പെടുത്തി. “തന്റെയൊരു കോപ്പിലെ കേസന്വേഷണം! ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്! ” ഡോർ വലിച്ചു തുറന്ന ആൽബി പോത്തനെ അകത്തേക്ക് തള്ളിക്കയറ്റി ഇരുത്തി വാതിൽ വലിച്ചടച്ചു. വണ്ടിയിൽ കടന്നിരുന്നതും എന്തോ പന്തികേടു പോലെ തോന്നി ആൽബിക്ക്. പോത്തൻ സീറ്റിൽ ചാരിയിരിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നതു പോലെ. ഒരു കൈ കൊണ്ട് നെഞ്ചിനു താഴെ വലതു ഭാഗത്തായി അമർത്തിപ്പിടിച്ചിട്ടുമുണ്ട്. “എന്തു പറ്റി ? ഇതെന്നതാ ഈ വലിച്ചു കേറ്റിയത് ? ” ആൽബി അയാളെ പുറകിലേക്ക് ചായ്ച്ചു കിടത്തി. “ഇതുവരെ ഒരു പ്രശ്നോമുണ്ടായിരുന്നില്ലല്ലോ.” “ആൽ...ബി... വണ്ടി...മിഷൻ... ഹോസ്പിറ്റലിലേക്ക്... വിട്ടോ, പണി കിട്ടിയെന്നു തോന്നു...ന്നെഡോ.” വളരെ ബുദ്ധിമുട്ടി അത്രയും പറഞ്ഞവസാനിപ്പിച്ചതും, പോത്തന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ധാരധാരയായി രക്തമൊഴുകാനാരംഭിച്ചു. “ഷിറ്റ്! ! ” സെക്കൻഡുകൾക്കുള്ളിൽ സകല ബീക്കൺ ലൈറ്റുകളും സൈറണുകളും ഓണാക്കിയ ആൽബി ബൊലേറോ മുൻപോട്ടെടുത്തു. കണ്ണൂർകാരൻ ❤️❤️❤️ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aqPQx5w?d=n&ui=v64j8rk&e1=cശിക്ഷാർഹം - പാർട്ട് 17 മാർക്കറ്റ് ജന നിബിഡമായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ആളുകളുടെ തിക്കും തിരക്കും. വഴിയോരക്കച്ചവടമാണ് കൂടുതൽ. റോഡിനിരുവശവും നിര നിരയായി കൂട്ടിയിട്ടിരിക്കുന്ന പഴ-പച്ചക്കറികളുടെ വലിയ കൂമ്പാരങ്ങൾ കാണാമായിരുന്നു. അങ്ങനെ മൂന്നോ നാലോ, നിരകൾക്കു പുറകിലാണ് ഫെലിക്സ് പറഞ്ഞ ഷോപ്പിങ്ങ് സെന്റർ. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടം. തിക്കിലും തിരക്കിലും പെട്ട് ഫെലിക്സ് കൈ വിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് ജെയിംസ് പതിയെ അവനെ ആ കെട്ടിടത്തിനടുക്കലേക്ക് നടത്തി. “ഏറ്റവും അങ്ങേയറ്റത്തെ മുറിയാണ്.” ഫെലിക്സ് ചൂണ്ടിക്കാണിച്ചു കൊടുത്തു. അവന്റെ മുഖം ഭയത്താൽ വിവർണ്ണമായിരുന്നു. ആ കെട്ടിടത്തിൽ , മീൻ കച്ചവടമായിരുന്നു കൂടുതൽ. ഓരോ മുറികൾക്കു മുൻപിലൂടെയും കടന്നു പോകുമ്പോൾ കച്ചവടക്കാർ അവരെ മാടി മാടി വിളിച്ചു. ശബ്ദ മുഖരിതമായ അന്തരീക്ഷം. അങ്ങനെ നടന്ന് അകലേക്കു പോകും തോറും, പല കടകളും ഒഴിഞ്ഞു കിടക്കുന്നത് കാണാനായി. ചിലതിൽ വളരെ കുറച്ചു മാത്രമേ കച്ചവട സാധനങ്ങളുള്ളൂ. അങ്ങനെയുള്ള കടകളിൽ ഇരിക്കുന്നവർക്കെല്ലാം ഒരു ക്രിമിനൽ മുഖച്ഛായ ദൃശ്യമായിരുന്നു. ഫെലിക്സിനെ രൂക്ഷമായി നോക്കുന്നുണ്ട് പലരും. ഏറ്റവും അവസാനത്തെ പീടിക മുറിക്കു മുന്നിലെത്തിയതും ഫെലിക്സ് നിന്നു. മുറി നിരപ്പലകകൾ കൊണ്ട് പൂട്ടി ഭദ്രമാക്കിയിട്ടുണ്ട്. “പേടി കാണിക്കരുത്.” ജെയിംസ് അവന്റെ ചെവിയിൽ മന്ത്രിച്ചു. “നിന്റെ നില്പ്പു കണ്ടാൽ തന്നെ കള്ള ലക്ഷണം തോന്നുന്നുണ്ട്.” ഫെലിക്സ് മറുപടിയായി അയാളെ ദയനീയമായൊന്നു നോക്കി. “എന്നാ മക്കളേ ഇവിടെ ? ” ഒരു പരുക്കൻ ശബ്ദം കേട്ട് രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു നോക്കി. തൊട്ടപ്പുറത്തെ കടയിലിരുന്നയാളാണ്. നല്ല പ്രായമുണ്ട്. പക്ഷേ ക്രൗര്യം നിറഞ്ഞ മുഖം. ദേഹമാസകലം രോമാവൃതമാണ്. ഒരു കരടിയെപ്പോലെ തടിച്ചു വീർത്ത ശരീരം. അയാളെ കൂടാതെ മറ്റൊരു തടിയൻ കൂടി ആ കടക്കുള്ളിലിരിപ്പുണ്ട്. അയാളുടെ ചോരക്കണ്ണുകൾ ഫെലിക്സിന്റെ മുഖത്തു തന്നെ തറച്ചിരിക്കുന്നു. “എന്നോട്... ഇന്നു വൈകിട്ട്... ഇവിടെ വരാൻ... പറഞ്ഞാരുന്നു.” ഒരു വിധത്തിൽ ഫെലിക്സ് അത്രയും പറഞ്ഞൊപ്പിച്ചു. ആ മനുഷ്യന്റെ മുഖത്തു നോക്കാൻ കൂടി സാധാരണക്കാർ ഒന്നു ഭയക്കും. “ഇന്നലെ വന്നില്ലാരുന്നോ നീ ? ” അയാളുടെ കണ്ണുകൾ കുറുകി. “എനിക്ക് നല്ല ഓർമ്മയുണ്ട്. ഇന്നലെ വൈകിട്ട് നീ വന്നതല്ലേ, ആ മറ്റവന്റെ കൂടെ.” “അതെ സർ! ” ഫെലിക്സ് വിറച്ചു. “സാറോ ? ” ആ മനുഷ്യൻ പൊട്ടിച്ചിരിച്ചു. “എന്റെ കുഞ്ഞേ, ഞാൻ തങ്കച്ചായി. ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാ. എന്തു ബിസിനസായാലും, ഈ കെട്ടിടത്തിന്റെ ആ വരക്കിപ്പുറത്തേക്ക് കടക്കുന്നത് അത്ര പന്തിയല്ല കേട്ടോ.” അയാൾ ദൂരെ തറയിൽ നീളത്തിൽ ഒരു വിടവു ചൂണ്ടിക്കാണിച്ചു. “അതിനപ്പുറത്തേക്കുള്ള കച്ചവടമൊക്കെയാണ് നിനക്ക് നല്ലത്. മനസ്സിലായോ ? ഇവിടെ കച്ചവടം വേറെയാ കുഞ്ഞുങ്ങളേ. നിന്റെയൊക്കെ തന്തയാകാനുള്ള പ്രായമുണ്ട് . അതിന്റെ ഒരു സ്നേഹ നിലക്കു പറയുവാ.“ ”നമുക്കു പോകാം ? “ ഫെലിക്സ് ജെയിംസിനെ നോക്കി. ”ഞാൻ പറഞ്ഞില്ലേ, ഈ ഏരിയ അത്ര ശരിയല്ല.“ പോലീസുകാരൻ കണ്ണുകളിറുക്കി അടച്ചുകൊണ്ട് അവനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. ആൽബിയും ശിവകുമാറുമടങ്ങുന്ന പോലീസ് സംഘം മാർക്കറ്റിനോടു ചേർന്നു തന്നെയുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പുറകിൽ തമ്പടിച്ചിരുന്നു. ഫെലിക്സിന്റെ ഒരു സിഗ്നൽ കിട്ടിയാലുടൻ നാലു വശത്തു നിന്നും മാർക്കറ്റ് വളയാനുള്ള തയാറെടുപ്പിലാണ്. പോത്തൻ ആ സമയമായപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു. ആൽബി അന്വേഷിക്കാനും നിന്നില്ല. അഞ്ചരയായിട്ടും ആരെയും കണ്ടില്ല. പക്ഷേ, ചുറ്റുമുള്ള കടക്കാർക്ക് എന്തോ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. പലരും പതിയെ പുറത്തേക്കിറങ്ങി വന്ന് ഫെലിക്സിനെയും കൂടെയുള്ളവനെയും നിരീക്ഷിക്കുന്നുണ്ട്. ആകെ ഒരു സുഖമല്ലാത്ത അന്തരീക്ഷം. ജെയിംസിന്റെ മുഖത്തു പക്ഷേ യാതൊരു ഭയവുമില്ല. അയാൾ ഇതൊക്കെ തനിക്ക് ശീലമാണെന്ന ഭാവത്തിൽ ആ കടമുറിക്കു സമീപം എല്ലാം പരിശോധിച്ച് ചുറ്റി നടന്നു. നിരപ്പലകകൾക്കിടയിലൂടെ ഉള്ളിലേക്ക് നോക്കുമ്പോൾ ഇരുട്ടു മാത്രമാണ്. അങ്ങനെ ഒരു പത്തു മിനിട്ടു കൂടി കഴിഞ്ഞു കാണും, ആദ്യം കണ്ട ആ വൃദ്ധൻ അകത്തേക്ക് നോക്കി കണ്ണു കൊണ്ടൊരാംഗ്യം കാണിക്കുന്നതു കണ്ടു. ഉടൻ തന്നെ ആ കടക്കുള്ളിലിരുന്ന മറ്റേയാൾ ഇറങ്ങി വന്ന് ഫെലിക്സിനെ സമീപിച്ചു. "തങ്കച്ചായി പറഞ്ഞത് കേട്ടില്ലേഡാ ? വീട്ടിപ്പോകാൻ നോക്കഡ ചെറുക്കാ! " "ചേട്ടാ...ഈ കടേലെ ചേട്ടനെ ഒന്ന് കാണണ്ട കാര്യമുണ്ട്. അതാ. " "ആ കടേല് ചേട്ടനൊന്നുമില്ല. നീ പോകാൻ നോക്കിക്കേ. " "സുഹൃത്തേ! " പോലീസുകാരൻ ഇടപെട്ടു. "ഞങ്ങളിവിടെ ചുമ്മാ നിൽക്കുന്നല്ലേ ഉള്ളൂ ? നിങ്ങൾക്ക് യാതൊരു ശല്യോമുണ്ടാക്കുന്നില്ല. പിന്നെന്താ കുഴപ്പം ? " "എന്താഡാ നിന്റെ പേര്? " തടിയന്റെ നോട്ടം അയാളിലേക്കായി. "ചേട്ടാ, ഞങ്ങളു കൊഴപ്പക്കാരല്ല. " "നിന്നോട് ഞാൻ പേരെന്താന്നാ ചോദിച്ചത്! " ആ മനുഷ്യൻ ക്രുദ്ധനായി. "എന്റെ പേര് ജെയിംസ്. ഇത് ഫെലിക്സ്. ഈ കടയിലെ ചേട്ടൻ കുറച്ച് കാശു തരാനുണ്ട്. വാങ്ങാൻ വന്നതാണ്. അതേയുള്ളൂ സംഭവം. " "എന്തിടപാടാ അത്? അവനെന്തിനാ നിനക്ക് കാശു തരുന്നെ ? " "അത് ഞങ്ങളു തമ്മിലല്ലേ ചേട്ടാ." ജെയിംസ് പുഞ്ചിരിച്ചു. "ചേട്ടനറിയണ്ട കാര്യമാണെന്ന് തോന്നുന്നില്ല. " "നീ കാര്യം പറ. ഞാനറിയണ്ടാത്ത ഇടപാടൊന്നും ഈ ഏരിയായിൽ വേണ്ട." തടിയൻ പിന്തിരിയാൻ ഉദ്ദേശമില്ല. "അതെയോ. എന്നാ പിന്നെ നീ എന്താന്നു വെച്ചാ ചെയ്യ്. ഞങ്ങളു തൽക്കാലം പോകാൻ ഉദ്ദേശിച്ചിട്ടില്ല. " ജയിംസിന്റെ ടോൺ മാറിയത് പെട്ടെന്നായിരുന്നു. "കഴുവേർഡ മോനേ! ! ഇവിടെ വന്ന് ആളാകാൻ നോക്കുന്നോ ? " അയാൾ പല്ലിറുമ്മിക്കൊണ്ട് ജെയിംസിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് പുറകോട്ട് തള്ളിക്കൊണ്ടു പോയി പൂട്ടിക്കിടന്ന ആ നിരപ്പലകമേലേക്ക് ചാരി നിർത്തി. "പറയഡാ ! എന്താ നിനക്കിവിടെ പണി ? സത്യം പറഞ്ഞില്ലെങ്കിൽ കൊത്തി നുറുക്കി നാളെ കോർപ്പറേഷൻ വണ്ടിയേൽ കേറ്റിവിടും! " "വിടടാ പുല്ലേ! " ജെയിംസ് വളരെ നിസ്സാരമായി ആ മനുഷ്യന്റെ വിരലുകൾക്കിടയിലൂടെ തന്റെ തള്ള വിരൽ കയറ്റി ഒന്നു തിരിച്ചു. കഴുത്തിലെ പിടി വിട്ടതും, അയാളെ പുറകോട്ട് ആഞ്ഞു തള്ളി കൃത്യം കഴുത്തിനു തന്നെ തന്റെ കൈപ്പത്തി കൊണ്ട് ഒരു വെട്ടു കൊടുത്തു. ഒരു നിമിഷം ശ്വാസം പോലുമെടുക്കാനാകാതെ സ്തംഭിച്ചു നിന്ന അയാളെ തന്റെ വലതു കാലുയർത്തി ഒരൊറ്റ അടിയിലൂടെ ജെയിംസ് തറപറ്റിച്ചു കളഞ്ഞു. "ചുമ്മാ ഒരു പ്രശ്നോമുണ്ടാക്കാതെ നിന്ന ഞങ്ങടെ മെക്കട്ട് കേറാൻ വന്നാൽ, ഏതു പന്നനായാലും തല്ലി താഴെയിടും. അത്രേയുള്ളൂ. " ജെയിംസിന്റെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. താഴെ വീണു കിടന്നവൻ ചാടിയെഴുന്നേറ്റു. അവന്റെ വലതു കയ്യിൽ ഒരു ചെറിയ പിച്ചാത്തി പ്രത്യക്ഷപ്പെട്ടിരുന്നു. "ആരഡാ നീ ? ? ആരെയാ തല്ലിയേന്ന് നിനക്കറിയാവോ ? " കത്തി തന്റെ മുഖത്തിന് രണ്ടിഞ്ചകലത്തിലെത്തിയതും പുറകോട്ടൊരു ചുവടു വെച്ച ജെയിംസ് വീണ്ടും തന്റെ കാലുയർത്തി അയാളുടെ നെഞ്ചിൽ ചവിട്ടി നിന്നു. "പോലീസാഡാ !! ക്രൈം ബ്രാഞ്ച്!! കുത്തഡാ പന്ന (Bleep) മോനേ! ധൈര്യൊണ്ടെങ്കിൽ കുത്തഡാ! " തീപ്പൊള്ളലേറ്റതു പോലെ ആ മനുഷ്യൻ ഞെട്ടി പുറകോട്ടു മാറി. "എന്തേ മോനേ ? കുത്തണ്ടേ നിനക്ക് ? " ജെയിംസ് അയാൾക്കു നേരേ നടന്നടുത്തു. "ഞങ്ങളിവിടെ നിന്നാ, എന്താഡാ നിനക്ക് ഇത്ര വിഷമം ? എന്താ നിനക്കൊക്കെ ഇവിടെ ബിസിനസ് ? " "മോനേ! " ആദ്യം കണ്ടയാൾ -തങ്കച്ചായി- ഇറങ്ങി വന്ന് ജെയിംസിനു മുൻപിൽ നിന്നു. " മാനം മര്യാദയായിട്ട് തൊഴിലെടുത്ത് ജീവിക്കുന്നോരാ ഞങ്ങള്. പോലീസും പട്ടാളോമൊന്നും ഇടപെടണ്ട യാതൊരു കാര്യോമില്ല ഇവിടെ. " "ഡോ! എന്റെ തന്തയാകാനുള്ള പ്രായമുണ്ട്. ആ സ്നേഹ നിലക്ക് പറയുവാ. ഒരു കയ്യകലത്തില് നിന്നാ മതി. അതു പോലെ, മര്യാദക്ക് ഇനി ഞാൻ ചോദിക്കുന്നേനൊക്കെ സമാധാനം പറഞ്ഞില്ലെങ്കി ചവിട്ടി നിന്റെ എല്ലു ഞാൻ വെള്ളമാക്കും. ഒരു മയോം കാണില്ല ഇടിക്ക്. " തുടർന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്ത് ജെയിംസ് പോത്തനെ ഡയൽ ചെയ്തു. "സർ! പ്ലാൻ ബി ആണു കേട്ടോ. ഇവിടെങ്ങും ആരുമില്ല. പക്ഷേ ലക്ഷണം കണ്ടിട്ട് അയലോക്കത്തുള്ളവർക്ക് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു. ആൽബി സാറിനെ അറിയിച്ചേരെ. " കോൾ കട്ട് ചെയ്ത് പത്തെണ്ണുന്നതിനു മുൻപു തന്നെ നാനാ ദിശയിൽ നിന്നും പോലീസ് സംഘം ഇരച്ചു കയറി വന്നു. ഏറ്റവും മുൻപിൽ തന്നെ ശിവകുമാറുണ്ടായിരുന്നു. "എന്താഡാ ഇവിടെ ? " കത്തിയും പിടിച്ചു നിൽക്കുന്ന തടിയനോടാണ് ചോദ്യം. "കത്തി താഴെയിടഡാ! " ഞെട്ടിപ്പോയ തടിയൻ കുനിഞ്ഞ് കത്തി താഴെ തറയിൽ വെച്ചു. "എന്താ സംഭവം ? " "ഇതാണ് തങ്കച്ചായി! " ജെയിംസ് ആ വൃദ്ധനെ പിടിച്ച് ശിവകുമാറിനു മുന്നിൽ നിർത്തി. "ഇന്നലെ ഫെലിക്സിനെ ഇവിടെ കൊണ്ടു വരുമ്പൊ ഇയാളുണ്ടാരുന്നു ഇവിടെ. " "ആഹാ! "ശിവകുമാർ അയാളുടെ താടി പിടിച്ചുയർത്തി. "അപ്പൊ പറ. ആരാർന്നു ഇന്നലെ ഇവനെ ഇവിടെ കൊണ്ടുവന്നത് ? ഇതാരുടെയാ ഈ കട ? " "അറിയില്ല സർ. കുറേ കാലമായിട്ട് പൂട്ടിക്കിടക്കുവാ. ഓണർ ഇപ്പൊ ആർക്കും വാടകക്ക് കൊടുക്കാറില്ല. " തങ്കച്ചായിയുടെ മുഖം ദൈന്യമായിരുന്നു. "പക്ഷേ ഇന്നലെ തുറന്നല്ലേ കിടന്നത് ? " "അതേന്ന് തോന്നുന്നു സർ. ഞാൻ ശ്രദ്ധിച്ചില്ല. ചിലപ്പൊ ആരാണ്ടൊക്കെ വന്ന് പോകാറുണ്ട്. ചീട്ടുകളിയൊക്കെയുണ്ട്. നമ്മളതൊന്നും അന്വേഷിക്കാറില്ല സർ. " "ഇന്നലെ ഈ ചെറുക്കനെ കൂട്ടിക്കൊണ്ടു വന്നയാളെ നിനക്കറിയാമോ ? " "ഇല്ല സർ. ആദ്യായിട്ട് കാണുന്ന ഒരാളാരുന്നു. വന്ന പാടെ അവരു കട തുറന്ന് അകത്തു കേറിപ്പോയി. " "അല്ല സർ! " ഫെലിക്സ് നിഷേധിച്ചു. " കട തുറന്നാ കിടന്നത്. അകത്ത് വേറേം രണ്ടു പേരുണ്ടാരുന്നു. " "അപ്പൊളോ" ശിവൻ വീണ്ടും തങ്കച്ചായിക്കു നേരേ തിരിഞ്ഞു. "ഓർമ്മയില്ല സർ. " വൃദ്ധന്റെ മറുപടികൾ യാന്ത്രികമായിത്തുടങ്ങി. ഇനിയങ്ങോട്ട് അയാൾ സഹകരിക്കാൻ ഉദ്ദേശമില്ലെന്ന് ശിവനു മനസ്സിലായി. "അതു പോട്ടെ. നിനക്കിവിടെ എന്താ ബിസിനസ് ? " അയാൾ തട്ടിൽ നിരത്തി വെച്ചിരുന്ന ഉണക്കമീൻ ചൂണ്ടിക്കാണിച്ചു. "ഏത്? ഈ നാലും മൂന്നേഴു മീൻ വിൽക്കാനാണോ നീ ഈ കടേം തുറന്നിവിടെയിരിക്കുന്നെ ? " ശിവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. "വിറ്റു തീർന്നതാ സാറേ... ഇപ്പൊത്തന്നെ അടുത്ത ലോഡ് വരും. " "തന്നേ ? " ശിവകുമാർ തല ചെരിച്ച് അയാളെ ഒന്ന് സൂക്ഷിച്ച് നോക്കി. എന്നിട്ട് തിരിഞ്ഞ് പോലീസുകാരെ നോക്കി കണ്ണു കൊണ്ട് ആംഗ്യം കാട്ടി. "ഞങ്ങളേ, ഒന്നകത്തു കേറി നോക്കട്ടെ കേട്ടോ. ആകെയൊരു വശപ്പിശകുണ്ട് രണ്ടിനും. " നിമിഷങ്ങൾക്കുള്ളിൽ നാലഞ്ച് കോൺസ്റ്റബിൾമാർ ആ കടയിലാകെ പരിശോധന തുടങ്ങി. തങ്കച്ചായിയുടെ മുഖത്തെ പരിഭ്രമം വളരെ വ്യക്തമായി മനസ്സിലാക്കാമായിരുന്നു. അയാൾ ഇടക്കിടെ തിരിഞ്ഞ് ആ തടിയനെ നോക്കുന്നുമുണ്ട്. അധികം വൈകിയില്ല കടയുടെ പുറകിലെ ഭിത്തിയോട് ചേർന്ന് കുറേ ചാക്കു കെട്ടുകൾക്കുള്ളിലായി മറച്ചു വെച്ചിരുന്ന രണ്ട് വലിയ തകരപ്പെട്ടികൾ പോലീസുകാർ വലിച്ച് വരാന്തയിലേക്കിറക്കിക്കൊണ്ടുവന്നു. ചെറിയ വിലകുറഞ്ഞ തരം ലോക്കുകളിട്ട് പൂട്ടിയ നിലയിലായിരുന്നു അവ. "അതേ തങ്കച്ചാ... " ശിവകുമാർ വൃദ്ധനെ അങ്ങോട്ടു തിരിച്ചു നിർത്തി. "തുറക്കുന്നേനു മുന്നെ ഞാൻ ഒരു കാര്യം പറയാം. എന്താണീ പെട്ടീലെന്ന് ഇപ്പഴേ അങ്ങ് പറഞ്ഞു തന്നാ, നമുക്ക് രണ്ടാൾക്കും പണി എളുപ്പമായി. മനസ്സിലാകുന്നുണ്ടോ ? " "പൈസയാ സാറേ. " തങ്കച്ചായിക്ക് ഒരു നിമിഷം പോലും ആലോചിക്കാനുണ്ടായിരുന്നില്ല. ഒരു കോൺസ്റ്റബിൾ അവിടെ കിടന്ന ഒരു കമ്പിക്കഷണമെടുത്ത് ആ പെട്ടികളുടെ ലോക്കിനിടയിലൂടെ കയറ്റി അതിൽ ചവിട്ടിക്കയറി നിന്ന് രണ്ടു താഴുകളും പൊട്ടിച്ചു. വൃദ്ധൻ പറഞ്ഞത് സത്യമായിരുന്നു. രണ്ടു പെട്ടികൾക്കുള്ളിലും അട്ടിയട്ടിയായി വെച്ചിരുന്ന 500ന്റെ നോട്ടുകെട്ടുകൾ. "ഇതെത്രയുണ്ടെഡാ ? " ശിവകുമാർ വീണ്ടും വൃദ്ധനെ നോക്കി. " ഇരുപത് ലക്ഷം കാണും സർ. ചെലപ്പൊ ഇത്തിരി കൂടുതൽ. കൃത്യായിട്ട് അറിയില്ല സർ. " " ഒണക്ക മീൻ വിറ്റ കാശാരിക്കും അല്ല്യോ ? " ശിവകുമാറിന്റെ ചോദ്യംചുറ്റും നിന്ന പോലീസുകാരിൽ ചിരിയുളവാക്കി. "എനിക്ക് പൈസ പലിശക്കു കൊടുകുന്ന എടപാടുണ്ട് സർ. അങ്ങനെ കിട്ടിയ പൈസയാണ്. ഇന്നൊരുത്തൻ മുതലും പലിശേം കൂടി കൊണ്ടെ തിരിച്ചേൽപ്പിച്ചതാ. ചെല ദിവസം ഇതിലും കൂടുതലുണ്ടാകാറുണ്ട്. " കൃത്യമായി മുൻപേ പ്രാക്ടീസ് ചെയ്തു വെച്ച മറുപടി. “അതെയോ. അതു തന്നെയുണ്ടല്ലോ കുറച്ചു കാലം അഴിയെണ്ണാനുള്ള വകുപ്പ്. ഓക്കെ. എല്ലാം പൊതിഞ്ഞെടുത്തോ. നമുക്കു പോകാം. ബാക്കി സ്റ്റേഷനീ ചെന്നിട്ട്.” “ഇത് എന്ത് മര്യാദയാണ് സാറേ ? ഞങ്ങളെന്നാ ചെയ്തിട്ടാ ? ഇവന്മാരിവിടെ കിടന്നു കറങ്ങുന്ന കണ്ടപ്പൊ സംശയം തോന്നീതാ. ഇവിടെ നല്ല മോഷണ ശല്യമുണ്ട്. അതാ.” ആ തടിയനാണ് പറഞ്ഞത്. “വാന്നേ! സ്റ്റേഷനീ ചെന്നിട്ട് ബാക്കി സംസാരിക്കാം.” ശിവകുമാർ കഴുത്തിനു പുറകിൽ തള്ളിപ്പിടിച്ച് അയാളെ മുൻപോട്ട് നടത്തിച്ചു. അവരെ പ്രതീക്ഷിച്ച് വരാന്തയുടെ അങ്ങേയറ്റത്ത് ആൽബി നില്പ്പുണ്ടായിരുന്നു. തങ്കച്ചായിയേയും കൂട്ടാളിയേയും കയറ്റി പോലീസ് ജീപ്പ് മാർക്കറ്റ് വിട്ടു പോയതും, ആൽബിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. വാട്ട്സാപ്പ് മെസേജാണ്. ഒരു ഹായ് മാത്രം. പരിചയമില്ലാത്ത നമ്പർ. അയാൾ സംശയത്തോടെ തിരിച്ചൊരു ഹായ് അയച്ചു. അടുത്ത നിമിഷം തന്നെ മറുപടി വന്നു. ഒരു ഇമേജാണ്. ഒപ്പം ഒരു മെസേജും. "നന്നായിട്ടൊന്ന് വായിച്ചു നോക്ക് സർക്കിൾ സർ! ഞാനിപ്പൊ വിളിക്കാം. " സ്ക്രീനിൽ തെളിഞ്ഞ ആ ഇമേജ് ആൽബിയെ സ്തബ്ധനാക്കിക്കളഞ്ഞു. ഡ്രൈവർ സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ്! അയാൾ ചുറ്റും നോക്കി ആരും കാണുന്നില്ല എന്നുറപ്പു വരുത്തിയതും ഫോൺ ബെല്ലടിച്ചു. ആൽബി തിടുക്കത്തിൽ ആൾക്കൂട്ടത്തിൽ നിന്നും ദൂരെ മാറി നിന്ന് അറ്റൻഡ് ചെയ്തു. "സർക്കിളേമാനേ! " ഒരിക്കലും മറക്കാനാകാത്ത ആ സ്വരം! ഷാജി ഇടിക്കുള! ആൽബിക്ക് തിരിച്ചെന്താണ് പറയേണ്ടതെന്നു പോലും അറിയാതെ സ്തംഭിച്ചു നിൽക്കാനേ ആയുള്ളൂ. ഒരായിരം ചിന്തകൾ അയാളുടെ തലക്കുള്ളിൽ ഓളം വെട്ടി. ഈ ലെറ്റർ ഷാജിയുടെ കൈവശം വരണമെങ്കിൽ ? സന്തോഷിന്റെ മരണം ? ജയന്റെ മരണം ? "ഏമാൻ കണ്ടില്ലേ ആ ലെറ്റർ ? നമ്മടെ സന്തോഷ് അവസാനമായിട്ടെഴുതിയതാണ്. " "ഷാജി! " ആൽബിയുടെ സ്വരം വിറച്ചു. അപ്പുറത്തു നിന്നും ഒരു ചിരി മുഴങ്ങി. "നീയൊക്കെ കൂടി ആ ലെറ്ററങ്ങ് മുക്കിക്കളയാമെന്ന് കരുതി. അല്ലേ ? " "ഷാജി... എന്താ നിന്റെ ഉദ്ദേശം ? എനിക്ക് നിന്നെ യാതൊരു പരിചയവുമില്ല സുഹൃത്തേ. എന്റെ ഓർമ്മയിൽ പോലും ഷാജി ഇടിക്കുള എന്നൊരാൾ-" "ഉണ്ടാകില്ല. എനിക്കറിയാം. പക്ഷേ അതൊന്നുമല്ല ഇവിടത്തെ വിഷയം. ചരിത്രമൊക്കെ നമുക്ക് നന്നായൊന്നു പരിചയപ്പെട്ടിട്ട് ഞാൻ സാവധാനം പറഞ്ഞു തരാം. തൽക്കാലം ഇപ്പൊഴത്തെ ആവശ്യം പറയാം. ഇപ്പൊ നീയാ പൊക്കിയ രണ്ടു പേരില്ലേ ? തങ്കച്ചായീം പിന്നെ മാർക്കോസും. അവന്മാർ എന്റെ ആൾക്കാരാ. ഇന്ന് എന്റെ ആവശ്യം അതാണ്. അവന്മാരെ വിട്ടു കിട്ടണം. ഒരു പോറലു പോലും കൂടാതെ. പിടിച്ചേടത്തു തന്നെ തിരിച്ചു കൊണ്ടെ വിടണം. ഒപ്പം ആ പൈസ ഒരു രൂപ പോലും കുറയാതെ അവിടെ എത്തിക്കണം. ഇതൊക്കെ വരുന്ന 30 മിനിറ്റിൽ നടക്കണം. ഇല്ലെകിൽ..." "ഇല്ലെങ്കിൽ ? " ആൽബി പതിയെ മനസാന്നിധ്യം വീണ്ടെടുത്തു. "ഇല്ലെങ്കിൽ നീയെന്തു ചെയ്യും ? " "ഇല്ലെങ്കി പ്രത്യേകം പറഞ്ഞു തരണോ സാറേ ? നാളത്തെ പത്രം തുറന്നാ ഫ്രണ്ട് പേജിൽ തന്നെ ഈ ലെറ്ററുണ്ടാകും. നിന്റേം നിന്റെ എസ് ഐയുടേയും പേരു കൊത്തിയ നല്ല കലക്കൻ ആത്മഹത്യാ കുറിപ്പ്! ഒപ്പം അന്ന് പാലത്തിൽ വെച്ചു നടത്തിയ ഷൂട്ടിംഗ് നാടകത്തിന്റെ ഇതുവരെ കേൾക്കാത്ത പിന്നാമ്പുറ കഥകളും. " ആൽബി ചിന്തിക്കുകയായിരുന്നു. സാബുവിനെ ഷൂട്ട് ചെയ്ത അന്നു പ്രത്യക്ഷപ്പെട്ടതാണ് ഈ ഷാജി ഇടിക്കുള എന്ന കഥാപാത്രം. അതിനു ശേഷം താനിടപെട്ട എല്ലാ വിഷയങ്ങളിലും അപ്പോൾ ഇയാൾക്ക് പങ്കുണ്ട്. ജയന്റെ മരണത്തിലടക്കം! ! "ഷാജി..." കഴിവിന്റെ പരമാവധി സംയമനം പാലിച്ചുകൊണ്ടാണ് സംസാരം അയാൾ തുടർന്നത്. "എന്നെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നൊരു ഉദ്ദേശം മാത്രമാണോ നിനക്കുള്ളത് ? അതോ എന്തെങ്കിലും പഴയ വൈരാഗ്യം തീർക്കുന്നതാണോ ? ജയൻ നിന്നോടെന്തു ചെയ്തിട്ടാ അവനെ...? " "കൂടുതൽ ചോദ്യം വേണ്ട അങ്ങുന്നേ. ഇതങ്ങ് ചെയ്തേച്ച് വാ. എന്നിട്ട് ഞാൻ ഒന്നോടെ വിളിച്ച് അടുത്ത പണി തരാം. എന്തായാലും നീ മര്യാദ നിലക്കുള്ള എന്റെ ആദ്യത്തെ ഓഫർ തട്ടിക്കളഞ്ഞു. ഇനി നമുക്ക് ഇപ്പൊ പോകുന്ന ലെവലിലങ്ങ് പോയാ മതി. കൂടുതൽ ഫ്രണ്ട്ഷിപ്പിനൊന്നും നിക്കണ്ട. അതു പോലെ, ഈ ഫോൺ ഇതോടെ ഞാൻ കത്തിച്ചു കളയും. ചുമ്മാ വാട്ട്സാപ്പ് മെസേജിന്റെ പുറകേ പോയി സമയം കളയണ്ട. " "മോനേ ഷാജീ! " ആൽബിയുടെ സ്വരം കനത്തു. "ഇപ്പ്രാവശ്യം നിനക്കൊരു ചെറിയ തെറ്റു പറ്റി. ചെറുതായി നിന്റെ കണക്കുകൂട്ടലൊന്നു പിഴച്ചു.“ ആൽബിയുടെ സ്വരത്തിൽ ആത്മവിശ്വാസം നിഴലിച്ചിരുന്നു. ”. ഈ ആത്മഹത്യാക്കുറിപ്പ് ഞാൻ മുക്കും എന്നു കരുതിയല്ലേ നിന്റെ ഈ ഭീഷണി. എന്നാ കേട്ടോ, എഫ് ഐ ആർ മുതൽ ഈ കേസിന്റെ സകല രേഖകളിലും ഈ കത്ത് മെൻഷൻ ചെയ്തിട്ടുണ്ട്. ഫയലിൽ കേറ്റിയിട്ടുണ്ട്. ഒറിജിനൽ ഇപ്പൊ ഫോറൻസിക്ക് പരിശോധിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല കത്തിൽ പറഞ്ഞിരിക്കുന്നത് തികച്ചും വ്യാജമാണെന്ന് തെളിയിക്കുന്ന സീ സീ ടീ വീ ദൃശ്യങ്ങളും എന്റെ കയ്യിലുണ്ട്. സോ, ആ പേപ്പറു കഷണം കാണിച്ച് എന്നെയങ്ങ് ഒണ്ടാക്കാമെന്നുള്ള ആഗ്രഹമങ്ങ് കളഞ്ഞേരെ. " അപ്പുറം കുറച്ചു നേരം നിശബ്ദമായി. പക്ഷേ യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു ഷാജി തുടർന്നത്. "കൊള്ളാം... മിടുക്കനാണു കേട്ടോ. പക്ഷേ രക്ഷപ്പെട്ടെന്നു വിചാരിക്കല്ലേ സർക്കിളേ. ഇതൊന്നുമല്ലാത്ത നല്ലൊരു അടിപൊളി ഐറ്റം എന്റെ കയ്യി വേറേ ഉണ്ട് . സമയാകുമ്പൊ ഷാജി കാണിച്ചു തരാട്ടോ. വെയ്റ്റ് ആൻഡ് സീ! " “ശരി. ആയ്ക്കോട്ടെ. എന്തായാലും നീ വിളിച്ചത് നന്നായി ഷാജി.” ആൽബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. “ഇനി എന്തായാലും നിനക്ക് ഒളിച്ചിരുന്ന് കളിക്കാനൊക്കില്ലല്ലോ.” “ഓ... അവന്മാർക്കൊന്നും എന്നെ അറിയില്ലഡോ. ചുമ്മാ മെനക്കെടണ്ട. അങ്ങനെ ഓടിച്ചെന്ന് വല്ലവനേം പിടിച്ച് ഷാജിയാരാന്ന് ചോദിച്ചാൽ എന്നെ കിട്ടൂല്ല മോനേ. എന്തായാലും, നീ ട്രൈ ചെയ്യ്. നീ ആളു മിടുക്കനായി വരുന്നുണ്ട് കേട്ടോ.. ഗുഡ് ലക്ക്! ! ” ഫോൺ കട്ടായി. ആൽബിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നിയ നിമിഷമായിരുന്നു അത്. ആദ്യമായി ഷാജി തന്റെ മുൻപിൽ മുട്ടുമടക്കിയിരിക്കുന്നു! തന്റെ ഡയലോഗ് കേട്ടതും അപ്പുറത്തുണ്ടായ പതർച്ച അയാൾ വ്യക്തമായി മനസ്സിലാക്കിയിരുന്നു. എങ്കിലും അവൻ ഒടുവിൽ മുഴക്കിയ ഭീഷണി ആൽബിയുടെ മനസ്സിൽ ദഹിക്കാതെ കിടന്നു. തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനായി വേറെയെന്തോ അവന്റെ കയ്യിലുണ്ടെന്നു വ്യക്തം. എന്തായാലും തങ്കച്ചായി കയ്യിലുണ്ടല്ലോ. ആദ്യമായാണ് ഷാജിയുമായി ബന്ധപ്പെട്ട് ഒരു തുമ്പു കിട്ടുന്നത്. ഇത് വിട്ടുകളയരുത്. ആൽബി മനസ്സിൽ കണക്കു കൂട്ടിക്കൊണ്ട് തന്റെ ജീപ്പിനരികിലേക്ക് നടന്നു. മാർക്കറ്റിന്റെ പ്രവേശന കവാടത്തിൽ തന്നെ നിന്നിരുന്ന ഒരു കൂറ്റൻ ആൽ വൃക്ഷത്തിനു പിന്നിലായി കട്ടൻ ചായയും മൊത്തിക്കുടിച്ച് ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു. ആൽബിയുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്. നെറ്റിയിൽ നിറഞ്ഞ ചുളിവുകളുമായി ! ആൽബി ജീപ്പിലേക്ക് കയറാനൊരുങ്ങിയതും, പോത്തൻ സൈഡിലൂടെ കടന്നു വന്ന് അയാളുടെ തോളിൽ കൈ വെച്ചു. “ഒരു മിനിട്ട് ആൽബി. നമുക്ക് ഒരുമിച്ച് പോകാം. എനിക്ക് വണ്ടിയുണ്ട്. നമുക്കൊന്ന് സംസാരിക്കണം.” “എന്ത് സംസാരിക്കാൻ ? എനിക്ക് സമയമില്ല. അവന്മാരെ പ്രോസസ് ചെയ്യണ്ടേ ? ” ആൽബിയുടെ സ്വരം കടുത്തിരുന്നു. “അതൊക്കെ തന്റെ എസ്. ഐ. നോക്കിക്കോളും. ഇന്നൊരു ദിവസം അകത്തിടാനുള്ള വഴി നോക്കാൻ ഞാൻ ശിവകുമാറിനോട് പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യാൻ ഞാനും കൂടി വരാം. കണക്കിൽ പെടാത്ത പണം സൂക്ഷിച്ചതിന്റെ പേരിൽ നമുക്കൊന്നും ചെയ്യാനൊക്കില്ല. അത് എൻഫോഴ്സ്മെന്റ് കേസല്ലേ ? ഇന്നൊരു ദിവസം വല്ല സംശയത്തിന്റെ പേരിലോ മറ്റോ അകത്തിടാം. അത്രേ പറ്റൂ. എനിക്ക് തന്നോട് വേറേ ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് ആൽബി. താൻ അപകടത്തിലേക്കാണ് പോകുന്നത്. ഞാൻ പറയുന്നത് കേൾക്ക്.” ആൽബിക്ക് മറ്റു വഴിയുണ്ടായിരുന്നില്ല. പോത്തൻ അയാളെ പുറകോട്ട് വലിച്ചു മാറ്റിയിട്ട് ജീപ്പ് വിട്ടു പൊയ്ക്കോളാൻ നിർദ്ദേശിച്ചു. തുടർന്ന് മാർക്കറ്റിനു വെളിയിൽ പാർക്കു ചെയ്തിരുന്ന തന്റെ ‘ബൊലേറോ’ യിലേക്ക് നടന്ന പോത്തനെ ആൽബി പിൻതുടർന്നു. മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു. പോത്തന്റെ ഇടപെടലുകളൊന്നും തന്നെ അയാൾക്ക് യോജിക്കാനാകുന്ന വിധത്തിലല്ല. പക്ഷേ, അയാൾ പറഞ്ഞ ഒടുവിലത്തെ വാചകം ആൽബിയെ ചിന്താധീനനാക്കി. അപകടത്തിലേക്കുള്ള പോക്കെന്ന് അയാളുദ്ദേശിച്ചതെന്താണ് ? മുൻപൊരിക്കൽ, എല്ലാം കണക്റ്റഡാണെന്ന് അയാൾ പറഞ്ഞതിനർത്ഥം ? എന്തായാലും, തനിക്കറിയാത്ത എന്തോ ഒരു വലിയ രഹസ്യമുണ്ട് പോത്തന്. അയാൾക്ക് ഈ കേസിലെന്തോ വല്ലാത്ത താല്പ്പര്യമുണ്ട്. വാഹനത്തിനരികിലെത്തിയതും, പോത്തൻ പെട്ടെന്നു നിന്നു. ഒരു കൈ കൊണ്ട് ജീപ്പിൽ താങ്ങിയ അയാൾ ഒന്നു വേച്ചു വീഴാനാഞ്ഞു. ഓടിയെത്തിയ ആൽബി അയാളെ താങ്ങിപ്പിടിച്ച് പതിയെ ജീപ്പിലേക്ക് ചാരി നിർത്തി. മദ്യത്തിന്റെ രൂക്ഷ ഗന്ധം ആൽബിയുടെ മൂക്കിൽ തുളച്ചു കയറി. “അതു ശരി, അടിച്ചു ഫിറ്റായാണ് ഇറങ്ങിയേക്കുന്നെ. മനുഷ്യനെ മെനക്കെടുത്താൻ! ” ആൽബി പല്ലു ഞെരിച്ചുകൊണ്ട് പോത്തന്റെ കയ്യിൽ നിന്നും വണ്ടിയുടെ താക്കോൽ കൈവശപ്പെടുത്തി. “തന്റെയൊരു കോപ്പിലെ കേസന്വേഷണം! ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്! ” ഡോർ വലിച്ചു തുറന്ന ആൽബി പോത്തനെ അകത്തേക്ക് തള്ളിക്കയറ്റി ഇരുത്തി വാതിൽ വലിച്ചടച്ചു. വണ്ടിയിൽ കടന്നിരുന്നതും എന്തോ പന്തികേടു പോലെ തോന്നി ആൽബിക്ക്. പോത്തൻ സീറ്റിൽ ചാരിയിരിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നതു പോലെ. ഒരു കൈ കൊണ്ട് നെഞ്ചിനു താഴെ വലതു ഭാഗത്തായി അമർത്തിപ്പിടിച്ചിട്ടുമുണ്ട്. “എന്തു പറ്റി ? ഇതെന്നതാ ഈ വലിച്ചു കേറ്റിയത് ? ” ആൽബി അയാളെ പുറകിലേക്ക് ചായ്ച്ചു കിടത്തി. “ഇതുവരെ ഒരു പ്രശ്നോമുണ്ടായിരുന്നില്ലല്ലോ.” “ആൽ...ബി... വണ്ടി...മിഷൻ... ഹോസ്പിറ്റലിലേക്ക്... വിട്ടോ, പണി കിട്ടിയെന്നു തോന്നു...ന്നെഡോ.” വളരെ ബുദ്ധിമുട്ടി അത്രയും പറഞ്ഞവസാനിപ്പിച്ചതും, പോത്തന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ധാരധാരയായി രക്തമൊഴുകാനാരംഭിച്ചു. “ഷിറ്റ്! ! ” സെക്കൻഡുകൾക്കുള്ളിൽ സകല ബീക്കൺ ലൈറ്റുകളും സൈറണുകളും ഓണാക്കിയ ആൽബി ബൊലേറോ മുൻപോട്ടെടുത്തു. തുടരും കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
📔 കഥ - 17 Part 8 IELEIం 17 Part 8 IELEIం - ShareChat
മരുമകൾ 55 ഒത്തിരി സന്തോഷത്തോടെയാണ് വീട്ടിലേക്ക് ചെന്ന് കയറിയത്. എപ്പോഴും മുഖം കറുപ്പിച്ചു കണ്ടിട്ടുള്ള അച്ഛമ്മ പോലും സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു എന്നെ..... ഹരിയേട്ടൻ എന്നെ കൊണ്ട് വിട്ടിട്ട് കുറച്ചു കഴിഞ്ഞു മടങ്ങിപ്പോയി. സത്യം പറഞ്ഞാൽ പതിവില്ലാതെ വല്ലാത്ത വിഷമം തോന്നി എനിക്ക്. അമ്മ അടുത്ത് നിക്കാണെന്ന് പോലും നോക്കാതെ ആളിനെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ.... അമ്മ ചിരിയോടെ നോക്കി നിൽപ്പുണ്ട്. അമ്മ ആയോണ്ട് എനിക്ക് ജാള്യത ഒന്നും തോന്നിയില്ല എങ്കിലും ആളിന്റെ മുഖത്ത് നല്ലോണം ചമ്മൽ തെളിഞ്ഞു കണ്ടു. സാധാരണ എന്നെ കൊണ്ട് വിട്ടിട്ട് പോകുമ്പോ ചെറിയ വിഷമം ഒക്കെ വരാറുണ്ടെങ്കിലും ഇങ്ങനെ സഹിക്കാൻ പറ്റാത്ത സങ്കടം ഒന്നും തോന്നാറുണ്ടായിരുന്നില്ല. ഇതിപ്പോ " നാളെ കാലത്തെ ഞാനിങ്ങു വന്നേക്കാടി " എന്നും പറഞ്ഞു ആളെന്റെ കവിളിൽ തട്ടി പോയപ്പോ നെഞ്ചു വിങ്ങി പൊട്ടും പോലെ തോന്നി എനിക്ക്. സഹിക്കാൻ വയ്യാത്ത പോലെ സങ്കടം വന്നെന്നേ പൊതിഞ്ഞു. ഹോർമോണിന്റെ കളി അല്ലാതെന്താ? അമ്മേ കെട്ടിപ്പിടിച്ചിരുന്ന് കുറച്ചു കരഞ്ഞപ്പോ സങ്കടം കുറച്ചങ്ങു മാറിക്കിട്ടി. 🦋 മാമി വന്നപ്പോ കുറേ സ്വീറ്റ്സും പലഹാരങ്ങളും ഒക്കെയായിട്ടാണ് വന്നത്. എന്തിന് മധു പോലും കൊണ്ട് വന്നു സ്വീറ്റ്സ്.... " എന്തോന്നെടേയ്...? " എന്ന് ചോദിച്ചു ഞാൻ കൈ മലർത്തിയപ്പോ, " പിന്നെ ഗർഭിണിയെ കാണാൻ കയ്യും വീശി വരാൻ പറ്റോ " എന്ന് ഒരു ചോദ്യോം... ഇവൻ ഇങ്ങനെയൊക്കെ ചിന്തിക്കാറായോ എന്നാലോചിച്ചു പോയി ഞാൻ..... ഏതോ ബന്ധു വീട്ടിൽ പോയിരുന്നോണ്ട് മീനു പിറ്റേന്നാണ് വന്നത്. അതും രണ്ട് വലിയ ഡയറി മിൽക്കും ബേബി സെറ്റും കുഞ്ഞുടുപ്പുമായിട്ട്...! ഭൂലോക പിശുക്കി ആയവള്, മാമൻ അവൾക്ക് കൊടുക്കാറുള്ള പോക്കറ്റ് മണി ചിലവാക്കാതെ കൂട്ടി വച്ചിരുന്നതിൽ നിന്ന് എടുത്ത് വാങ്ങിയതാണത്രെ.... " ഇതെന്തോന്നാടി ഇതൊക്കെ? ഞാൻ പ്രസവിച്ചു കിടക്കുവല്ല... ഗർഭിണിയാ... " എന്നും പറഞ്ഞു ഞാൻ അന്തിച്ചിരുന്നപ്പോ അവള് പറഞ്ഞതെന്താണെന്ന് അറിയോ ....? " നീ പ്രസവിക്കാൻ എന്തായാലും എട്ട് ഒൻപത് മാസം എടുക്കൂല്ലേ? അതിനിടേൽ എന്റെ കല്യാണം വല്ലോം കഴിഞ്ഞാലോ? സപ്പോസ്... കല്യാണം കഴിക്കുന്ന ആളൊരു ഗൾഫ്കാരനാണെന്ന് ഇരിക്കട്ടെ... ഞാൻ അയാൾടെ കൂടി ഗൾഫിൽ പോവൂലെ? എനിക്കപ്പൊപിന്നെ നീ പ്രസവിച്ചു എന്നറിഞ്ഞു കുഞ്ഞാപ്പൂനെ കാണാൻ വരാൻ പറ്റോ? ഇല്ലല്ലോ? അപ്പൊ കുഞ്ഞ് പറയൂല്ലേ എന്നാലും മീനു ചേച്ചി എന്നെ കാണാൻ വന്നില്ലല്ലോ? എനിക്ക് സമ്മാനം ഒന്നും കൊണ്ട് വന്നില്ലല്ലോ? എന്നൊക്കെ.... ആ പരാതി ഒഴിവാക്കാനാ ഇപ്പഴേ കൊണ്ടന്നത്. " " ഈ ഫുത്തി ഒക്കെ നീയിത് എവിടെ കൊണ്ട് ഒളിപ്പിച്ചു വച്ചേക്കയാരുന്നു? " താടീൽ കയ്യും കൊടുത്ത് ഞാൻ നോക്കുമ്പോഴുണ്ട് മാമീം മാമനും മധുവും എന്തിന് എന്റെ അച്ഛൻ പോലും ഏതാണ്ട് അതേ ഭാവത്തിൽ അവളെ നോക്കുന്നു. ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നിൽപ്പുണ്ടവള്... " അല്ലേടി... നീയിപ്പോ ചേച്ചിന്നെങ്ങാണ്ടോ പറഞ്ഞല്ലോ? അതേത് വകേല്? " മധുവിന് അതാണ്‌ സംശയം. " പിന്നെ.... ഈ യുവ'കോമാളി'യായ എന്നെ മാമീന്നോ കുഞ്ഞമ്മാന്നോ ആന്റിന്നൊ ഒന്നും വിളിക്കാൻ ഞാൻ സമ്മതിക്കൂല്ല.... " യുവ കോമള എന്നാണ് ഉദ്ദേശിച്ചത്. പറഞ്ഞു വന്നപ്പോ കോമാളി ആയിപ്പോയി. പാവം അതൊട്ട് മനസ്സിലായതുമില്ല. എന്നാൽ ബാക്കി എല്ലാരും വെടിപ്പായിട്ട് കേൾക്കേം ചെയ്തു. " ഹാ.... ആ പറഞ്ഞത് കറക്റ്റ്. ഇപ്പോ ശെരിയായി.... " മധു അടക്കി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് അവൾക്ക് പറ്റിപ്പോയ നാക്ക് പിഴ മനസ്സിലായത്. മുഖം വീർപ്പിച്ചു കെട്ടി ഇറങ്ങി ഒറ്റ പോക്ക്.... ഞങ്ങൾ അതും നോക്കി കൂട്ടച്ചിരി ചിരിച്ചു. അത്രേം നേരം ഞാൻ എന്റെ അസ്വസ്ഥതകളൊക്കെ പാടേ മറന്ന് പോയിരുന്നു. എന്തിന് ശർദ്ദിൽ വരെ അതിന്റെ ഡ്യൂട്ടി മറന്ന് പോയെന്ന് തോന്നുന്നു. ഇല്ലേൽ ഈ നേരം കൊണ്ട് കുറഞ്ഞത് രണ്ട് വട്ടം എങ്കിലും ഹാജർ വയ്ക്കേണ്ടതാണ്. 🦋 ഏതാണ്ട് ഉച്ചയോട് അടുപ്പിച്ചാണ് ഹരിയേട്ടൻ വന്നത്. അമ്മേടെ അസുഖം ഒക്കെ കംപ്ലീറ്റ് മാറ്റിയത്രേ. അത് കൊണ്ട് എന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞാണ് വിട്ടതെന്ന്. സാധാരണ ഞാൻ എന്റെ വീട്ടിൽ വന്ന് നിക്കുമ്പോ എന്നെ അങ്ങോട്ട് വരുത്താനായിട്ട് അവർക്ക് അസുഖം വരികയാണ് ചെയ്യാറ്. ഇതിപ്പോ ഉണ്ടായിരുന്ന അസുഖം ഇത്ര വേഗം ഓടിപ്പോയോ? എന്തായാലും കൊള്ളാം....! വൈകിട്ട് തിരികെ പോകുമ്പോ ഹരിയേട്ടൻ എന്നോട് കൂടി ചെല്ലാൻ പറയുമെന്ന് കരുതി എങ്കിലും രണ്ട് മൂന്ന് ദിവസം കൂടി നിന്നിട്ട് വന്നാൽ മതി എന്ന് ആള് ഇങ്ങോട്ട് പറഞ്ഞപ്പോൾ ആശ്വാസം തോന്നി. 🦋 🦋 🦋 വീട്ടിൽ നിന്ന മൂന്ന് നാല് ദിവസം ഫുൾ റസ്റ്റ്‌ തന്നെ ആയിരുന്നു. കുടിക്കാനുള്ള വെള്ളം വരെ ഇരിക്കുന്നിടത്ത് കിട്ടും. ആഹാ പെണ്ണ് സുഖിക്കയാണല്ലോ എന്ന് കരുതാൻ വരട്ടെ... സുഖം തോന്നണമെങ്കിൽ ഈ പണ്ടാരം ശർദ്ദിൽ ഒന്ന് മാറിക്കിട്ടണ്ടേ? അറ്റ്ലീസ്റ്റ് രുചി അറിഞ്ഞു എന്തെങ്കിലും ഒന്ന് വായിൽ വയ്ക്കാനെങ്കിലും തോന്നണ്ടേ? രാവിലെ പല്ല് തേയ്ക്കാൻ ബ്രെഷ് എടുക്കുമ്പോ തുടങ്ങുന്ന ശർദ്ദിൽ ആണ്. ബ്രേക്ക്‌ ഫാസ്റ്റ് ആയിട്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു ദോശയോ ഇഡലിയോ കഴിച്ചാലോ? അത് വയറിൽ എത്തും മുന്നേ ഇങ്ങ് തിരികെ പോരും... ഉച്ചയ്ക്ക് ചോറിന്റെ 'ചോ' കേൾക്കുമ്പോഴേ തുടങ്ങും ഓക്കാനം. അത് കൊണ്ട് പൊടിയരി കഞ്ഞിയും അച്ചാറോ, രസമോ ഒക്കെയാണ് ഉച്ച ഭക്ഷണം. കഞ്ഞി എന്ന് കേൾക്കുമ്പോ കണ്ടം വഴി ഓടിക്കൊണ്ടിരുന്ന ഞാനാണിപ്പോ ഡെയിലി ഈ കഞ്ഞി കുടിക്കുന്നത് എന്നോർക്കണം. ഇപ്പോഴും ഇഷ്ടം ഉണ്ടായിട്ടൊന്നും അല്ല... ഗതികേട്. അല്ലാതെന്താ? ഈ കുടിക്കുന്ന കഞ്ഞി മാത്രേ എന്റെ വയറ്റിൽ കിടക്കാറുള്ളൂ... വേറെ എന്ത് കഴിച്ചാലും അത് ഇരട്ടി സ്പീഡിൽ തിരികെ വരും. പിന്നെ ഇടയ്ക്കിടെ അമ്മ വെള്ളവും എന്തെങ്കിലും ഫ്രൂട്ട് ജ്യൂസും ഒക്കെ കൊണ്ട് തരുന്നത് കൊണ്ട് ഉള്ള ഒരിത്തിരി ബോധം പോകുന്നില്ല എന്ന് മാത്രം..... ശർദ്ദിലിന്റെ ഗുളിക രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നുണ്ട്. എന്നിട്ടാണ് ഈ ബഹളം എന്നോർക്കണം. അമ്മ ആണെങ്കിലോ ഇതേ വരെ ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത സാധനങ്ങളാണ് ഉണ്ടാക്കി മുന്നിൽ നിരത്തുന്നത്. പലതും കാണുമ്പോഴേ ഞാൻ ശർദ്ദിക്കാൻ ഓടും എന്നുള്ളത് വേറെ കാര്യം. പണ്ട് അമ്മയ്ക്ക് ഒന്നും സ്വന്തം ഇഷ്ടത്തിന് ഉണ്ടാക്കാനുള്ള അധികാരം ഉണ്ടായിരുന്നില്ലല്ലോ? അച്ഛമ്മ കലിപ്പല്ലായിരുന്നോ? ഇപ്പൊ അതൊക്കെ മാറിയതിന്റെ അഹങ്കാരം ആണെന്ന് പറഞ്ഞു ഞാൻ അമ്മേ കളിയാക്കുകേം ചെയ്തു. എന്തായാലും എന്റെ വയ്യായ്ക കൊണ്ട് കോളടിച്ചത് മീനൂനും മധുവിനുമാണ്. അമ്മ ഉണ്ടാക്കുന്നതൊക്കെ എന്റെ മുന്നിലിരുന്ന് രണ്ടും കൂടി ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോ, ഒരിക്കെ ആ പലഹാരം പെറുക്കി തന്നെ രണ്ടിനേം എറിയുക വരെ ചെയ്തു ഞാൻ.... 🦋 " ദേവൂസേ... ഇടയ്ക്കിടെ ഇത് പോലെ വന്ന് നിക്കണേടി.... " നാല് ദിവസം കഴിഞ്ഞു ഞാൻ പോകാൻ ഇറങ്ങിയപ്പോ മീനു വന്നെന്റെ കയ്യിൽ പിടിച്ചു പറഞ്ഞു. " വരാടി... " എനിക്കും എന്തോ സങ്കടം വന്നു. " വരണം... ഇല്ലേൽ നീ വരുമ്പോ മാമി ഉണ്ടാക്കുന്ന പലഹാരങ്ങളെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യും.... " ഇല്ലാത്ത മൂക്കളേം പിഴിഞ്ഞ് കളഞ്ഞ് ചുണ്ടും പിളർത്തി നിന്ന് അവള് പറയുന്നത് കേട്ട് നടുംപുറം നോക്കി ഒന്ന് കൊടുത്തു ഞാൻ..... അല്ല പിന്നെ...! എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് കരുതിയപ്പോ അവള് പറയുന്നത് കേട്ടില്ലേ? 🦋 🦋 🦋 🦋 🦋 " മക്കക്ക് ഒന്നും തിന്നാൻ പറ്റാത്തോണ്ടാണ്. ഇല്ലെങ്കിൽ അമ്മ എന്തെങ്കിലും ഒക്കെ ഒണ്ടാക്കി തന്നേനെ.... പാവം കൊച്ച് ഒന്നും തിന്നാൻ പറ്റാതെ ക്ഷീണിച്ചു പോയി. " ഹരിയേട്ടന്റെ മുന്നില് വച്ചോ, അയൽക്കാരോ മറ്റോ ഉള്ളപ്പോഴൊ ഒക്കെ അമ്മായി ഇങ്ങനെ ഡയലോഗ് അടിക്കും. അല്ലാത്തപ്പോ പറയുന്നത് എന്താണെന്നോ? " എനിക്ക് ഇതിനേക്കാട്ടിലും ശർദ്ദിലായിരുന്ന്... എണീറ്റ് നടക്കാൻ കൂടി വയ്യാരുന്നു. അപ്പഴും ഒരു വീട്ടിലെ മുഴുവൻ ജോലീം ഞാൻ ഒറ്റയ്ക്ക് ചെയ്യും. അന്നീ മൂന്ന് മാസം റസ്റ്റ്‌ അങ്ങനെ ഒന്നും ഇല്ലാരുന്നല്ലോ? എല്ലാം നമ്മള് തന്നെ ചെയ്യണ്ടേ " എന്ന്.... അങ്ങനെ ബെഡ് റസ്റ്റ്‌ ഒന്നും പറഞ്ഞിട്ടില്ല എങ്കിലും മൂന്ന് മാസം ഒന്ന് ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞിരുന്നേ.... അത് പറഞ്ഞതിന് ശേഷം അമ്മായി ഇടയ്ക്കിടെ ഈ ഡയലോഗ് അടിക്കാറുണ്ട്. അമ്മായീടെ ആ പറച്ചിൽ നിന്നത് ഇടയ്ക്ക് വീട്ടിലേക്ക് വന്ന കുഞ്ഞമ്മേടെ ഒറ്റ വാചകത്തിലാണ്. " നിനക്ക് പിന്നെ ഇങ്ങനെ ശർദ്ദിൽ ഒന്നും ഇല്ലായിരുന്നല്ലോ? അതുവല്ല ജോലിയൊക്കെ അമ്മ ചെയ്യൂല്ലാരുന്നോ? കംപ്ലീറ്റ് റസ്റ്റ്‌ ആയിരുന്നുവല്ലോ? ഞാനൊക്കെ ആ സമയം എന്തോരം ബുദ്ധിമുട്ടിയിട്ടുണ്ടെന്നോ? ചേട്ടന്റെ അമ്മ ഒരല്പം പ്രശ്നക്കാരി ആയിരുന്നെ.... " എന്ന് കുഞ്ഞമ്മ പറഞ്ഞതും ഞാൻ നേരെ നോക്കിയത് അമ്മായീടെ മുഖത്താണ്. ആള് നല്ലോണം ചമ്മി നിൽപ്പുണ്ട്. എന്തൊക്കെ ആയിരുന്നു? അവശയായി എണീറ്റ് നിക്കാൻ വയ്യാതിരുന്നപ്പോ വടീം കുത്തി അടുക്കളയിൽ നിന്ന് പാചകം ചെയ്ത കഥ വരെ പറഞ്ഞിട്ടുണ്ടേ.... ആ കഥയൊക്കെ ഇപ്പൊ കുഞ്ഞമ്മേടെ ഒറ്റ ഡയലോഗിൽ കള്ളക്കഥ ആയില്ലേ? അതിന്റെ ഒരു നാണക്കേട് ആളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. അന്ന് കുഞ്ഞമ്മേടെ മുന്നിൽ വച്ച് ചിരിക്കാതിരിക്കാൻ, പൊട്ടി വന്ന ചിരി അടക്കി പിടിച്ച പാട് എനിക്കേ അറിയൂ.... 🦋 🦋 🦋 🦋 🦋 ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോ വിശപ്പൊക്കെ വരൂന്നോ, ശർദ്ദിൽ മാറൂന്നോ, ആഹാരമൊക്കെ നല്ലോണം കഴിക്കാൻ പറ്റൂന്നോ ഒക്കെയാണ് എല്ലാരും പറഞ്ഞത്. പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. മൂന്ന് മാസത്തിനു ശേഷവും, ദിവസം എട്ടും പത്തും തവണ വന്നിരുന്ന ശർദ്ദില്, ഗുളിക കഴിക്കുന്ന പോലെ ദിവസം മൂന്ന് നേരം എന്നതിലേക്ക് ചുരുങ്ങി എന്നതൊഴിച്ചാൽ മറ്റെല്ലാം പഴയത് പോലെ തന്നെ ആയിരുന്നു. വിശപ്പ് എന്താണെന്ന് മറന്ന മട്ടാണ് എന്റെ വയറ്.... ഇപ്പോഴും ഉച്ചയ്ക്ക് കഞ്ഞി അല്ലാതെ വേറൊന്നും കഴിക്കാൻ പറ്റൂല്ല. ആ കഞ്ഞി തന്നെ ഞാൻ ഉണ്ടാക്കി കഴിക്കണം. അല്ലാതെ ഇതേവരെ അമ്മായി എനിക്ക് ഉണ്ടാക്കിത്തന്നിട്ടില്ല. കഞ്ഞി എന്നല്ല ഒന്നും.... എന്തെങ്കിലും എനിക്ക് ഇഷ്ടമുള്ളതുണ്ടോ എന്ന് ചോദിച്ചിട്ടും ഇല്ല. ഞാൻ അത് പ്രതീക്ഷിച്ചിട്ടും ഇല്ല.... അക്കാര്യത്തിൽ എനിക്ക് വിഷമവും തോന്നിയിട്ടില്ല. ഉണ്ടാക്കിയാലും എനിക്ക് കഴിക്കാനൊന്നും പറ്റില്ലല്ലോ? ഈ സിനിമയിലും സീരിയലിലും ഒക്കെ ഗർഭിണികൾ പാതിരാത്രി പോലും ഭർത്താവിനെ മസാല ദോശ വാങ്ങാനും പച്ച മാങ്ങ വാങ്ങാനുമൊക്കെ പറഞ്ഞു വിടുന്നതൊക്കെ കണ്ടിട്ടുള്ളത് കൊണ്ട് എന്റെ ഗർഭകാലവും അങ്ങനെ ഒക്കെ ആകുമെന്ന് കരുതിയതാണേ... ഇപ്പൊ മാസം നാലായിട്ടും ഒരു ഗ്ലാസ്സ് കട്ടൻ ചായ എങ്കിലും നേരാവണ്ണം കുടിക്കാൻ പറ്റിയാൽ മതിയെന്ന് ചിന്തിച്ചിരുന്ന് വിഷമിക്കുമ്പോ ഞാൻ ഹരിയേട്ടനോട് പറയും.... " ഈ വയറ്റിൽ കിടക്കുന്നത് ഹരിയേട്ടന്റെ അമ്മേടെ ശിങ്കിടി ആണെന്നാ തോന്നണത്. ഇല്ലേൽ പിന്നെ എന്നോട് ഇത്രേം വിരോധം കാണോ? എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തോ " എന്ന്.... അത് കേക്കുമ്പോ " ആണോടാ? നീ അമ്മൂമ്മേടെ ശിങ്കിടിയാ? " എന്ന് ചോദിച്ചു എന്റെ വയറിൽ തടവി ഹരിയേട്ടൻ ഒരു ചിരിയുണ്ട്. അത് കാണുമ്പോ എന്റെ ദേഷ്യവും ഇരട്ടിക്കും.... അല്ലെങ്കിലും ഇപ്പൊ ഈ ദേഷ്യവും സങ്കടവും ഒക്കെ വളരെ കൂടുതൽ ആണെന്നെ.... കണ്ട്രോൾ ചെയ്യാനേ പറ്റാറില്ല.... വെറുതെ ദേഷ്യപ്പെട്ടു കളയും ഞാൻ.... അല്ലെങ്കിൽ അമ്മായി എന്നെ മുൻപ് പറഞ്ഞിട്ടുള്ളത് ഓരോന്നൊക്കെ ഓർത്തിട്ട് ചുമ്മാതിരുന്ന് കരയും. അമ്മായി ഓരോന്നൊക്കെ കുത്തി പറയുമ്പോ അവരുടെ മുന്നിൽ വച്ച് തന്നെ കരയുക, കുറച്ചു കഴിഞ്ഞു അമ്മായി ആ പറഞ്ഞതിന്റെ ദേഷ്യം കൂടി ഹരിയേട്ടന്റെ അടുത്ത് തീർക്കുക, അമ്മായി വെറുതെ ഇരിക്കുന്ന അവസരങ്ങളിൽ മുൻപ് എന്നെ ഇങ്ങനെ പറഞ്ഞില്ലേ എന്നൊക്കെ ചോദിച്ചു ദേഷ്യപ്പെടുക.... ഇതൊക്കെയാണ് ഈയിടെയായി എന്റെ ഹോബിസ്.... ഇങ്ങനെ പോയാൽ എന്നാണോ അമ്മായി എന്റെ ഭക്ഷണത്തിൽ വിഷം കലക്കി തരുന്നത്? അല്ലേല് സഹികെട്ട് ഹരിയേട്ടൻ തന്നെ എന്നെ എടുത്തു വല്ല തോട്ടിലും ഇടും.... ചിലപ്പോ എനിക്ക് വട്ടാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. ഹരിയേട്ടനോട് എന്റെ ഈ മൂഡ് സ്വിങ്സ്നെക്കുറിച്ച് പറയുമ്പോ " ഹോർമോൺ ചേഞ്ചസ് ആണെടോ... ഇതൊക്കെ ഈ പ്രെഗ്നൻസി ടൈമിൽ ഉണ്ടാവുന്നതാ.... മൈൻഡ് എപ്പോഴും കാം ആൻഡ് കൂൾ ആയിട്ട് വയ്ക്കണം. വെറുതെ ഇരുന്ന് ഓരോന്ന് ചിന്തിച്ചു ടെൻസ്ഡ് ആകാതെ ആ സമയം മറ്റെന്തെങ്കിലും ചെയ്യണം. ഇഷ്ടമുള്ള പാട്ട് കേൾക്കാം.... നിറയെ ബുക്സ് വായിക്കാം.... പുറത്തൊക്കെ ഇറങ്ങി നടക്കാം.... നല്ല കാറ്റൊക്കെ കൊള്ളുമ്പോ മനസ്സിന് സന്തോഷം കിട്ടും... " ഇങ്ങനെ ഒക്കെ പറയും ഹരിയേട്ടൻ. ഇതൊക്കെ ചെയ്തിട്ടും അമ്മായീടെ പലപ്പോഴുമുള്ള പെരുമാറ്റം എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. 🦋 ഏതാണ്ട് അഞ്ച് മാസമെടുത്തു ശർദ്ദിൽ ഒന്ന് കുറഞ്ഞു കിട്ടാൻ. കുറഞ്ഞു എന്നല്ലാതെ പൂർണമായും മാറുകയൊന്നും ഉണ്ടായില്ല. ഇടയ്ക്കൊക്കെ ഞാൻ ഇവിടെ തന്നെ ഉണ്ട് എന്നറിയിക്കാൻ ആശാൻ വന്ന് പോകാറുണ്ട്. അങ്ങനെയുള്ള ദിവസം ആകെ വശം കെട്ട് പോകും ഞാൻ.... അങ്ങനെ ഒരു ദിവസം.... രാത്രി ഹരിയേട്ടൻ വാങ്ങിക്കൊണ്ട് വന്ന മൈസൂർ പാവ് കഴിച്ചു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വീറ്റ് ഐറ്റം ആണ് മൈസൂർ പാവ്. ഇപ്പൊ പക്ഷെ ഇഷ്ടമോ താല്പര്യമോ തോന്നിയില്ല എങ്കിലും, സാധനം മൈസൂർ പാവല്ലേ, കണ്ടില്ലാന്നു നടിക്കാൻ ഒക്കില്ലല്ലോ എന്ന് കരുതി ഒരെണ്ണം കഴിച്ചു പോയി. പോരെ പൂരം....? അന്നേരം തുടങ്ങിയ ശർദ്ദിൽ ആണ്... രാവിലെ ആയിട്ടും മാറ്റമൊന്നും ഉണ്ടായില്ല. " വേണ്ടാത്തത് ആണേൽ തിന്നരുത്. ഇങ്ങനെ ഒണ്ടോ കടപ്പണ്ടത്തിന്റോടെ കൊതി? ഓരോന്നൊക്കെ വാങ്ങിപ്പിച്ചു എന്റെ ചെറുക്കനെ മുടിപ്പിക്കാനായിട്ട്. അല്ലാതെന്താ..? " അച്ഛനോടാണ് പറഞ്ഞത് എങ്കിലും ഞാൻ കേൾക്കാൻ വേണ്ടി തന്നെ ആണ് എന്ന് എനിക്ക് ഉറപ്പായിരുന്നു. അമ്മായി പറയുന്നത് കേട്ടിട്ടും മറുത്തു പറയാനുള്ള ശക്തി ഒന്നും അന്നേരം എനിക്ക് ഉണ്ടായില്ല. ഒടുവിൽ മനസ്സിൽ അവരെ പത്ത് ചീത്ത വിളിച്ച് ആശ്വാസം കണ്ടെത്തി. ഹരിയേട്ടന് കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ പ്രാക്ടിക്കൽ എക്സാമിന്റെ external എക്സാമിനർ ആയി പോകേണ്ടത് കൊണ്ട് ലീവ് എടുക്കാനൊന്നും പറ്റിയില്ല. " കുറവില്ലേൽ നമുക്ക് വൈകിട്ട് ഞാൻ വന്നിട്ട് ഹോസ്പിറ്റലിൽ പോകാം. തീരെ വയാന്ന് ആണേൽ നീ വീട്ടിൽ വിളിച്ച് അച്ഛനേം കൂട്ടി ഹോസ്പിറ്റലിൽ പൊയ്ക്കോ... " എന്നും പറഞ്ഞു ആള് രാവിലെ തന്നെ ഇറങ്ങി. എനിക്കിനി എത്ര വയ്യാതായാലും അമ്മായി എന്റെ കൂടെ ഹോസ്പിറ്റലിലേക്കൊന്നും വരാൻ പോണില്ല. ഈ അഞ്ച് മാസത്തിനിടയ്ക്ക് ഒരു തവണ പോലും വന്നിട്ടുമില്ല. ഇടയ്ക്ക് ഒരുതവണ ഇത് പോലെ ഹരിയേട്ടന് ലീവ് എടുക്കാൻ പറ്റാതിരുന്നപ്പോ എനിക്ക് വയ്യാതായി. അന്ന് ഞാൻ എന്റെ അമ്മേം അച്ഛനേം വിളിച്ചാണ് ഹോസ്പിറ്റലിലേക്ക് പോയത്. കുറേ നാള് കൂടീട്ട് അമ്മായിക്ക് അന്ന് തലചുറ്റൽ വന്നു. കൂടെ വരാൻ പറ്റാത്തത് തീരെ വയ്യാഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞു എന്റെ അമ്മേടേം അച്ഛന്റേം മുന്നില് അഭിനയിച്ചു തകർക്കുന്നുണ്ടായിരുന്നു. ഇന്നിപ്പോ ഏകാദശിയോ മറ്റോ ആണ്. രാവിലെ തന്നെ അമ്പലത്തിൽ പോകാൻ ഒരുങ്ങി ഇറങ്ങിയിട്ടുണ്ട് ആള്. ഏകാദശി ദിവസങ്ങളിൽ അമ്പലത്തിൽ നാരണീയ പാരായണം ഉണ്ട്. അമ്മ രാവിലെ പോയാൽ വൈകിട്ടേ വരൂ.... " കുമാരീ... നോക്ക്.... ആ കൊച്ചിന് വയ്യാതിരിക്കയല്ലേ? കുമാരി ഇന്ന് കോവിലിൽ പോയാ എങ്ങനെ ശെരിയാവും? അതിന് എങ്ങാനും വയ്യാതായാലോ? ഞാൻ എന്തോ ചെയ്യും? " പുറത്ത് നിന്നുള്ള അച്ഛന്റെ സംസാരം പകുതി ഉറക്കത്തിലാണ് കേട്ടത്. അമ്മയുടെ മറുപടി ഒന്നും കേട്ടില്ല. മിക്കവാറും മൈൻഡ് പോലും ചെയ്യാതെ ഇറങ്ങി പോയിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു. അങ്ങനെയേ കിടന്ന് ഞാൻ ഉറങ്ങിപ്പോയി. മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് പിന്നീട് ഉണർന്നത്. ഹരിയേട്ടനാണ്.... " ഇങ്ങനെ കിടന്നാൽ എങ്ങനെ ദേവൂ? മണി പതിനൊന്നായില്ലേ? എഴുന്നേറ്റു ഇത്തിരി വെള്ളം എങ്കിലും കുടിക്ക് നീ..... ചെറിയ ചൂട് വെള്ളം ഞാൻ അവിടെ മുറിയിൽ ഫ്ലാസ്കിൽ കൊണ്ട് വച്ചിട്ടുണ്ട്. " പറഞ്ഞതൊക്കെ മൂളിക്കേട്ടു. കാൾ കട്ടാക്കി പതിയെ എഴുന്നേറ്റു. ടേബിളിന് മുകളിൽ ഫ്ലാസ്ക് ഇരിക്കുന്നുണ്ട്. അത് വരെ എണീറ്റ് നടക്കാൻ വയ്യ. കട്ടിലിനു താഴേക്ക് നോക്കുമ്പോ രാവിലെ കുടിച്ച് ബാക്കി വച്ച വെള്ളം ഗ്ലാസിൽ ഇരിക്കുന്നു. മൂടി ഒന്നും വച്ചിട്ടില്ല. എപ്പോഴോ തുറന്ന് വച്ചതാണ്. ഒന്ന് അനങ്ങാൻ പോലും വയ്യാതിരിക്കുന്ന എനിക്കിപ്പോ തുറന്ന് വച്ചതായാലെന്ത് അടച്ചു വച്ചതായാലെന്ത്? അതിൽ ഉണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ചു... ശേഷം ഒന്ന് കിടന്നതേയുള്ളൂ വയറിൽ നിന്നെന്തോ എരിഞ്ഞു പുകഞ്ഞു മുകളിലേക്ക് കയറി വന്നു. എങ്ങനെയൊക്കെയോ ബാത്ത് റൂം വരെ എത്തിപ്പെട്ടു. കുടിച്ച വെള്ളം മുഴുവൻ ശർദ്ദിച്ചു കളഞ്ഞിട്ടും ഒക്കാനം നിൽക്കുന്നില്ല. കണ്ണിലാകെ ഇരുട്ട് കയറി ശർദ്ദിലിനു മുകളിലേക്ക് തന്നെ ചരിഞ്ഞു വീഴുമ്പോൾ, സ്വന്തം ശർദ്ദിലിന്റെ തന്നെ ദുഷിച്ച ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി അന്നേരവും എനിക്ക് ഒക്കാനം വരുന്നുണ്ടായിരുന്നു. ബോധം മറഞ്ഞു പോകുമ്പോ ആരോ എന്നെ വന്ന് തട്ടി വിളിക്കുന്നത് അറിഞ്ഞു... താങ്ങി എഴുന്നേൽപ്പിക്കാൻ നോക്കുന്നതും.... 🦋 പിന്നീട് കണ്ണ് തുറക്കുമ്പോ ഹോസ്പിറ്റലിൽ ആണ്. എന്റെ അമ്മയും അച്ഛനും അടുത്തുണ്ട്. " മക്കളേ..... " കണ്ണും നിറച്ച് അമ്മ എന്റെ അടുത്ത് വന്നിരുന്നതും ഞാൻ കുഴപ്പമൊന്നുമില്ല എന്ന് കണ്ണ് ചിമ്മി കാണിച്ചു. ആ മുഖം നിറയെ ആധിയാണ്. " ഹരി വിളിച്ച് പറഞ്ഞിട്ടാ ഞങ്ങള് വന്നത്. ഹരീടെ അച്ഛൻ നിനക്ക് വയ്യാന്ന് അവനെ വിളിച്ചു പറഞ്ഞുത്രേ... ഞങ്ങള് വന്നപ്പോ നീ ബാത്ത് റൂമിനകത്തു വിഴുന്ന് കിടക്കാരുന്നു. അങ്ങേരെക്കൊണ്ട് ഒറ്റയ്ക്ക് എടുത്ത് പൊക്കാൻ പറ്റോ? വയസ്സായതല്ലേ? അതാവും ഹരിയെ വിളിച്ചത്. " എന്റെ സംശയം മനസിലാക്കിയത് പോലെ അമ്മ പറഞ്ഞു. എന്നെ തട്ടി വിളിച്ചതും താങ്ങി പിടിക്കാൻ നോക്കിയതും ഹരിയേട്ടന്റെ അച്ഛൻ ആയിരിക്കണം.... അച്ഛന് എന്നോട് സ്നേഹം വന്നുവോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ജനിക്കാനിരിക്കുന്ന കുഞ്ഞിനോട് സ്നേഹം ഉണ്ടെന്ന് എന്തായാലും തീർച്ചയായി. അമ്മായി എങ്ങാനും ആയിരുന്നേൽ ഞാൻ ആ ബാത്ത് റൂമിനുള്ളിൽ കിടന്ന് ചത്തു പോട്ടേ എന്ന് കരുതുകേ ഉണ്ടായിരുന്നുള്ളൂ.... 🦋 പിറ്റേന്നാണ് ഡിസ്ചാർജ് കിട്ടിയത്. നേരെ എന്റെ വീട്ടിലേക്കാണ് പോയത്. അമ്മായി സുഖമായോ എന്നൊന്ന് വിളിച്ചു ചോദിച്ചത് കൂടിയില്ല. എത്രയൊക്കെ പറഞ്ഞാലും അവരുടെ മോന്റെ കുഞ്ഞല്ലേ എന്റെ വയറ്റിൽ....? ആ ഒരു സ്നേഹം എങ്കിലും അവരെന്നോട് കാണിക്കുന്നില്ലല്ലോ എന്നോർക്കുമ്പോ വല്ലാത്ത ദേഷ്യം തോന്നാറുണ്ട് എനിക്ക് അവരോട്. കുഞ്ഞ് വന്ന ശേഷമുള്ള അവസ്ഥ എങ്ങനെ ആകുമെന്ന് ഓർത്തുള്ള ആശങ്കയുമുണ്ട്. ഏതാണ്ട് രണ്ടാഴ്ചയോളം വീട്ടിൽ ഉണ്ടായിരുന്നു ഞാൻ. അതിനിടേൽ അമ്മമ്മേം മാമനും കൂടി എന്നെ കാണാൻ വന്നു. കയ്യിൽ കൊള്ളാത്തത്ര സാധനങ്ങളും കൊണ്ടാണ് വന്നത്. ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞിട്ട് ഇതേവരെ വരാൻ പറ്റാത്തതിലെ സങ്കടം പറയുന്നുണ്ടാള്. അപ്പൂപ്പനെ ഒളിച്ചു വേണ്ടേ വരാൻ? അമ്മമ്മയും മാമനും വല്ലപ്പോഴുമൊക്കെ വരാറുണ്ടെങ്കിലും അപ്പൂപ്പൻ ഇപ്പോഴും മൂശേട്ട തന്നെയാണ്. അമ്മേടെ കാര്യം പറയുമ്പോഴേ ദേഷ്യം വരുമത്രേ... പൊന്ന് പോലെ നോക്കി വളർത്തിയതല്ലേ? പ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതല്ലേ? ആ മകളല്ലേ ഒരു സുപ്രഭാതത്തിൽ തങ്ങൾ ആരുമല്ല എന്നും പറഞ്ഞു ഇറങ്ങിപ്പോയത്? സഹിക്കാൻ പറ്റോ? അച്ഛന്റേം അച്ഛമ്മേടേം സ്വഭാവം ഒക്കെ അന്വേഷിച്ചു അറിഞ്ഞത് കൊണ്ടാണ് അന്ന് അത് വേണ്ടാന്ന് പറഞ്ഞതെന്നൊക്കെ അപ്പൂപ്പൻ പിന്നെ ന്യായം പറഞ്ഞത്രേ... രണ്ടാളുടെയും ശെരിക്കുള്ള സ്വഭാവം അമ്മയ്ക്കും മനസ്സിലായത് ഇവിടെ വന്നിട്ടല്ലേ? പുറം തോട് നോക്കി ഒരു സാധനം നല്ലതാണെന്നു പറയാൻ പറ്റില്ല എന്ന് അമ്മയ്ക്കും ഇങ്ങ് വന്ന ശേഷമല്ലേ മനസ്സിലായത്? എന്റെ അമ്മായീടെ കാര്യത്തിൽ ഞാനും അത് മനസ്സിലാക്കിക്കൊണ്ടിരിക്കയാണല്ലോ? " എനിക്കിവളോട് ദേഷ്യം കാണിക്കാനൊന്നും പറ്റില്ല. അന്നും അതേ... പെറ്റ വയറിനെന്ത് ദേഷ്യവും വിദ്വെഷവും....? ഇവളുടെ അച്ഛൻ അങ്ങനെ അല്ല. വെട്ടൊന്ന് മുറി രണ്ട് എന്ന കണക്കാ... സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും. വെറുത്താല് പിന്നെ തിരിഞ്ഞ് നോക്കൂല... അതിനി മക്കളായാലും ഭാര്യയായാലും.... " അമ്മമ്മ എന്നോട് ഇതൊക്കെ പറയുമ്പോ അമ്മേടെ കണ്ണിലും നനവ് പടർന്നിരുന്നു. അപ്പൂപ്പന്റെ സ്വഭാവം നല്ലോണം അറിയുന്നോട് ഒളിച്ചും പാത്തും ഒക്കെയാ പുള്ളിക്കാരി ഇപ്പോഴും അമ്മേ കാണാൻ വരണത്. അപ്പൂപ്പൻ അറിഞ്ഞാൽ അമ്മമ്മയും പടിക്ക് പുറത്താകും എന്ന് ആളിന് നല്ല ഉറപ്പാണ്. മാമനും പഞ്ച പാവമാണ്. ഏതാണ്ട് അമ്മമ്മേ പോലെ. കാണാനും അങ്ങനെ ഒക്കെ തന്നെ.... എന്നോട് കുറേ നേരം സംസാരിച്ചിരുന്നു ആള്. അങ്ങനെ ഞങ്ങള് മൂന്നാളൂടെ കത്തി വച്ചിരിക്കുമ്പോഴാണ് മീനൂന്റെ വരവ്. " ആഹാ... അമ്മൂമ്മക്കിളി ഇതെപ്പോ ലാൻഡ് ചെയ്തു? " അമ്മമ്മേടെ അടുത്തേക്ക് കയറിയിരുന്നു തോളിൽ കയ്യിട്ട് കൊണ്ട് മീനു ചോദിക്കുന്നത് കേട്ട് മാമൻ കണ്ണും മിഴിച്ച് നോക്കി ഇരിപ്പുണ്ട്. 🦋 🦋 🦋 🦋 🦋 കണ്ണൂർകാരൻ ❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Qrevpx?d=n&ui=v64j8rk&e1=cമരുമകൾ 55 ഒത്തിരി സന്തോഷത്തോടെയാണ് വീട്ടിലേക്ക് ചെന്ന് കയറിയത്. എപ്പോഴും മുഖം കറുപ്പിച്ചു കണ്ടിട്ടുള്ള അച്ഛമ്മ പോലും സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു എന്നെ..... ഹരിയേട്ടൻ എന്നെ കൊണ്ട് വിട്ടിട്ട് കുറച്ചു കഴിഞ്ഞു മടങ്ങിപ്പോയി. സത്യം പറഞ്ഞാൽ പതിവില്ലാതെ വല്ലാത്ത വിഷമം തോന്നി എനിക്ക്. അമ്മ അടുത്ത് നിക്കാണെന്ന് പോലും നോക്കാതെ ആളിനെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ.... അമ്മ ചിരിയോടെ നോക്കി നിൽപ്പുണ്ട്. അമ്മ ആയോണ്ട് എനിക്ക് ജാള്യത ഒന്നും തോന്നിയില്ല എങ്കിലും ആളിന്റെ മുഖത്ത് നല്ലോണം ചമ്മൽ തെളിഞ്ഞു കണ്ടു. സാധാരണ എന്നെ കൊണ്ട് വിട്ടിട്ട് പോകുമ്പോ ചെറിയ വിഷമം ഒക്കെ വരാറുണ്ടെങ്കിലും ഇങ്ങനെ സഹിക്കാൻ പറ്റാത്ത സങ്കടം ഒന്നും തോന്നാറുണ്ടായിരുന്നില്ല. ഇതിപ്പോ " നാളെ കാലത്തെ ഞാനിങ്ങു വന്നേക്കാടി " എന്നും പറഞ്ഞു ആളെന്റെ കവിളിൽ തട്ടി പോയപ്പോ നെഞ്ചു വിങ്ങി പൊട്ടും പോലെ തോന്നി എനിക്ക്. സഹിക്കാൻ വയ്യാത്ത പോലെ സങ്കടം വന്നെന്നേ പൊതിഞ്ഞു. ഹോർമോണിന്റെ കളി അല്ലാതെന്താ? അമ്മേ കെട്ടിപ്പിടിച്ചിരുന്ന് കുറച്ചു കരഞ്ഞപ്പോ സങ്കടം കുറച്ചങ്ങു മാറിക്കിട്ടി. 🦋 മാമി വന്നപ്പോ കുറേ സ്വീറ്റ്സും പലഹാരങ്ങളും ഒക്കെയായിട്ടാണ് വന്നത്. എന്തിന് മധു പോലും കൊണ്ട് വന്നു സ്വീറ്റ്സ്.... " എന്തോന്നെടേയ്...? " എന്ന് ചോദിച്ചു ഞാൻ കൈ മലർത്തിയപ്പോ, " പിന്നെ ഗർഭിണിയെ കാണാൻ കയ്യും വീശി വരാൻ പറ്റോ " എന്ന് ഒരു ചോദ്യോം... ഇവൻ ഇങ്ങനെയൊക്കെ ചിന്തിക്കാറായോ എന്നാലോചിച്ചു പോയി ഞാൻ..... ഏതോ ബന്ധു വീട്ടിൽ പോയിരുന്നോണ്ട് മീനു പിറ്റേന്നാണ് വന്നത്. അതും രണ്ട് വലിയ ഡയറി മിൽക്കും ബേബി സെറ്റും കുഞ്ഞുടുപ്പുമായിട്ട്...! ഭൂലോക പിശുക്കി ആയവള്, മാമൻ അവൾക്ക് കൊടുക്കാറുള്ള പോക്കറ്റ് മണി ചിലവാക്കാതെ കൂട്ടി വച്ചിരുന്നതിൽ നിന്ന് എടുത്ത് വാങ്ങിയതാണത്രെ.... " ഇതെന്തോന്നാടി ഇതൊക്കെ? ഞാൻ പ്രസവിച്ചു കിടക്കുവല്ല... ഗർഭിണിയാ... " എന്നും പറഞ്ഞു ഞാൻ അന്തിച്ചിരുന്നപ്പോ അവള് പറഞ്ഞതെന്താണെന്ന് അറിയോ ....? " നീ പ്രസവിക്കാൻ എന്തായാലും എട്ട് ഒൻപത് മാസം എടുക്കൂല്ലേ? അതിനിടേൽ എന്റെ കല്യാണം വല്ലോം കഴിഞ്ഞാലോ? സപ്പോസ്... കല്യാണം കഴിക്കുന്ന ആളൊരു ഗൾഫ്കാരനാണെന്ന് ഇരിക്കട്ടെ... ഞാൻ അയാൾടെ കൂടി ഗൾഫിൽ പോവൂലെ? എനിക്കപ്പൊപിന്നെ നീ പ്രസവിച്ചു എന്നറിഞ്ഞു കുഞ്ഞാപ്പൂനെ കാണാൻ വരാൻ പറ്റോ? ഇല്ലല്ലോ? അപ്പൊ കുഞ്ഞ് പറയൂല്ലേ എന്നാലും മീനു ചേച്ചി എന്നെ കാണാൻ വന്നില്ലല്ലോ? എനിക്ക് സമ്മാനം ഒന്നും കൊണ്ട് വന്നില്ലല്ലോ? എന്നൊക്കെ.... ആ പരാതി ഒഴിവാക്കാനാ ഇപ്പഴേ കൊണ്ടന്നത്. " " ഈ ഫുത്തി ഒക്കെ നീയിത് എവിടെ കൊണ്ട് ഒളിപ്പിച്ചു വച്ചേക്കയാരുന്നു? " താടീൽ കയ്യും കൊടുത്ത് ഞാൻ നോക്കുമ്പോഴുണ്ട് മാമീം മാമനും മധുവും എന്തിന് എന്റെ അച്ഛൻ പോലും ഏതാണ്ട് അതേ ഭാവത്തിൽ അവളെ നോക്കുന്നു. ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നിൽപ്പുണ്ടവള്... " അല്ലേടി... നീയിപ്പോ ചേച്ചിന്നെങ്ങാണ്ടോ പറഞ്ഞല്ലോ? അതേത് വകേല്? " മധുവിന് അതാണ്‌ സംശയം. " പിന്നെ.... ഈ യുവ'കോമാളി'യായ എന്നെ മാമീന്നോ കുഞ്ഞമ്മാന്നോ ആന്റിന്നൊ ഒന്നും വിളിക്കാൻ ഞാൻ സമ്മതിക്കൂല്ല.... " യുവ കോമള എന്നാണ് ഉദ്ദേശിച്ചത്. പറഞ്ഞു വന്നപ്പോ കോമാളി ആയിപ്പോയി. പാവം അതൊട്ട് മനസ്സിലായതുമില്ല. എന്നാൽ ബാക്കി എല്ലാരും വെടിപ്പായിട്ട് കേൾക്കേം ചെയ്തു. " ഹാ.... ആ പറഞ്ഞത് കറക്റ്റ്. ഇപ്പോ ശെരിയായി.... " മധു അടക്കി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് അവൾക്ക് പറ്റിപ്പോയ നാക്ക് പിഴ മനസ്സിലായത്. മുഖം വീർപ്പിച്ചു കെട്ടി ഇറങ്ങി ഒറ്റ പോക്ക്.... ഞങ്ങൾ അതും നോക്കി കൂട്ടച്ചിരി ചിരിച്ചു. അത്രേം നേരം ഞാൻ എന്റെ അസ്വസ്ഥതകളൊക്കെ പാടേ മറന്ന് പോയിരുന്നു. എന്തിന് ശർദ്ദിൽ വരെ അതിന്റെ ഡ്യൂട്ടി മറന്ന് പോയെന്ന് തോന്നുന്നു. ഇല്ലേൽ ഈ നേരം കൊണ്ട് കുറഞ്ഞത് രണ്ട് വട്ടം എങ്കിലും ഹാജർ വയ്ക്കേണ്ടതാണ്. 🦋 ഏതാണ്ട് ഉച്ചയോട് അടുപ്പിച്ചാണ് ഹരിയേട്ടൻ വന്നത്. അമ്മേടെ അസുഖം ഒക്കെ കംപ്ലീറ്റ് മാറ്റിയത്രേ. അത് കൊണ്ട് എന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞാണ് വിട്ടതെന്ന്. സാധാരണ ഞാൻ എന്റെ വീട്ടിൽ വന്ന് നിക്കുമ്പോ എന്നെ അങ്ങോട്ട് വരുത്താനായിട്ട് അവർക്ക് അസുഖം വരികയാണ് ചെയ്യാറ്. ഇതിപ്പോ ഉണ്ടായിരുന്ന അസുഖം ഇത്ര വേഗം ഓടിപ്പോയോ? എന്തായാലും കൊള്ളാം....! വൈകിട്ട് തിരികെ പോകുമ്പോ ഹരിയേട്ടൻ എന്നോട് കൂടി ചെല്ലാൻ പറയുമെന്ന് കരുതി എങ്കിലും രണ്ട് മൂന്ന് ദിവസം കൂടി നിന്നിട്ട് വന്നാൽ മതി എന്ന് ആള് ഇങ്ങോട്ട് പറഞ്ഞപ്പോൾ ആശ്വാസം തോന്നി. 🦋 🦋 🦋 വീട്ടിൽ നിന്ന മൂന്ന് നാല് ദിവസം ഫുൾ റസ്റ്റ്‌ തന്നെ ആയിരുന്നു. കുടിക്കാനുള്ള വെള്ളം വരെ ഇരിക്കുന്നിടത്ത് കിട്ടും. ആഹാ പെണ്ണ് സുഖിക്കയാണല്ലോ എന്ന് കരുതാൻ വരട്ടെ... സുഖം തോന്നണമെങ്കിൽ ഈ പണ്ടാരം ശർദ്ദിൽ ഒന്ന് മാറിക്കിട്ടണ്ടേ? അറ്റ്ലീസ്റ്റ് രുചി അറിഞ്ഞു എന്തെങ്കിലും ഒന്ന് വായിൽ വയ്ക്കാനെങ്കിലും തോന്നണ്ടേ? രാവിലെ പല്ല് തേയ്ക്കാൻ ബ്രെഷ് എടുക്കുമ്പോ തുടങ്ങുന്ന ശർദ്ദിൽ ആണ്. ബ്രേക്ക്‌ ഫാസ്റ്റ് ആയിട്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു ദോശയോ ഇഡലിയോ കഴിച്ചാലോ? അത് വയറിൽ എത്തും മുന്നേ ഇങ്ങ് തിരികെ പോരും... ഉച്ചയ്ക്ക് ചോറിന്റെ 'ചോ' കേൾക്കുമ്പോഴേ തുടങ്ങും ഓക്കാനം. അത് കൊണ്ട് പൊടിയരി കഞ്ഞിയും അച്ചാറോ, രസമോ ഒക്കെയാണ് ഉച്ച ഭക്ഷണം. കഞ്ഞി എന്ന് കേൾക്കുമ്പോ കണ്ടം വഴി ഓടിക്കൊണ്ടിരുന്ന ഞാനാണിപ്പോ ഡെയിലി ഈ കഞ്ഞി കുടിക്കുന്നത് എന്നോർക്കണം. ഇപ്പോഴും ഇഷ്ടം ഉണ്ടായിട്ടൊന്നും അല്ല... ഗതികേട്. അല്ലാതെന്താ? ഈ കുടിക്കുന്ന കഞ്ഞി മാത്രേ എന്റെ വയറ്റിൽ കിടക്കാറുള്ളൂ... വേറെ എന്ത് കഴിച്ചാലും അത് ഇരട്ടി സ്പീഡിൽ തിരികെ വരും. പിന്നെ ഇടയ്ക്കിടെ അമ്മ വെള്ളവും എന്തെങ്കിലും ഫ്രൂട്ട് ജ്യൂസും ഒക്കെ കൊണ്ട് തരുന്നത് കൊണ്ട് ഉള്ള ഒരിത്തിരി ബോധം പോകുന്നില്ല എന്ന് മാത്രം..... ശർദ്ദിലിന്റെ ഗുളിക രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നുണ്ട്. എന്നിട്ടാണ് ഈ ബഹളം എന്നോർക്കണം. അമ്മ ആണെങ്കിലോ ഇതേ വരെ ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത സാധനങ്ങളാണ് ഉണ്ടാക്കി മുന്നിൽ നിരത്തുന്നത്. പലതും കാണുമ്പോഴേ ഞാൻ ശർദ്ദിക്കാൻ ഓടും എന്നുള്ളത് വേറെ കാര്യം. പണ്ട് അമ്മയ്ക്ക് ഒന്നും സ്വന്തം ഇഷ്ടത്തിന് ഉണ്ടാക്കാനുള്ള അധികാരം ഉണ്ടായിരുന്നില്ലല്ലോ? അച്ഛമ്മ കലിപ്പല്ലായിരുന്നോ? ഇപ്പൊ അതൊക്കെ മാറിയതിന്റെ അഹങ്കാരം ആണെന്ന് പറഞ്ഞു ഞാൻ അമ്മേ കളിയാക്കുകേം ചെയ്തു. എന്തായാലും എന്റെ വയ്യായ്ക കൊണ്ട് കോളടിച്ചത് മീനൂനും മധുവിനുമാണ്. അമ്മ ഉണ്ടാക്കുന്നതൊക്കെ എന്റെ മുന്നിലിരുന്ന് രണ്ടും കൂടി ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോ, ഒരിക്കെ ആ പലഹാരം പെറുക്കി തന്നെ രണ്ടിനേം എറിയുക വരെ ചെയ്തു ഞാൻ.... 🦋 " ദേവൂസേ... ഇടയ്ക്കിടെ ഇത് പോലെ വന്ന് നിക്കണേടി.... " നാല് ദിവസം കഴിഞ്ഞു ഞാൻ പോകാൻ ഇറങ്ങിയപ്പോ മീനു വന്നെന്റെ കയ്യിൽ പിടിച്ചു പറഞ്ഞു. " വരാടി... " എനിക്കും എന്തോ സങ്കടം വന്നു. " വരണം... ഇല്ലേൽ നീ വരുമ്പോ മാമി ഉണ്ടാക്കുന്ന പലഹാരങ്ങളെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യും.... " ഇല്ലാത്ത മൂക്കളേം പിഴിഞ്ഞ് കളഞ്ഞ് ചുണ്ടും പിളർത്തി നിന്ന് അവള് പറയുന്നത് കേട്ട് നടുംപുറം നോക്കി ഒന്ന് കൊടുത്തു ഞാൻ..... അല്ല പിന്നെ...! എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് കരുതിയപ്പോ അവള് പറയുന്നത് കേട്ടില്ലേ? 🦋 🦋 🦋 🦋 🦋 " മക്കക്ക് ഒന്നും തിന്നാൻ പറ്റാത്തോണ്ടാണ്. ഇല്ലെങ്കിൽ അമ്മ എന്തെങ്കിലും ഒക്കെ ഒണ്ടാക്കി തന്നേനെ.... പാവം കൊച്ച് ഒന്നും തിന്നാൻ പറ്റാതെ ക്ഷീണിച്ചു പോയി. " ഹരിയേട്ടന്റെ മുന്നില് വച്ചോ, അയൽക്കാരോ മറ്റോ ഉള്ളപ്പോഴൊ ഒക്കെ അമ്മായി ഇങ്ങനെ ഡയലോഗ് അടിക്കും. അല്ലാത്തപ്പോ പറയുന്നത് എന്താണെന്നോ? " എനിക്ക് ഇതിനേക്കാട്ടിലും ശർദ്ദിലായിരുന്ന്... എണീറ്റ് നടക്കാൻ കൂടി വയ്യാരുന്നു. അപ്പഴും ഒരു വീട്ടിലെ മുഴുവൻ ജോലീം ഞാൻ ഒറ്റയ്ക്ക് ചെയ്യും. അന്നീ മൂന്ന് മാസം റസ്റ്റ്‌ അങ്ങനെ ഒന്നും ഇല്ലാരുന്നല്ലോ? എല്ലാം നമ്മള് തന്നെ ചെയ്യണ്ടേ " എന്ന്.... അങ്ങനെ ബെഡ് റസ്റ്റ്‌ ഒന്നും പറഞ്ഞിട്ടില്ല എങ്കിലും മൂന്ന് മാസം ഒന്ന് ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞിരുന്നേ.... അത് പറഞ്ഞതിന് ശേഷം അമ്മായി ഇടയ്ക്കിടെ ഈ ഡയലോഗ് അടിക്കാറുണ്ട്. അമ്മായീടെ ആ പറച്ചിൽ നിന്നത് ഇടയ്ക്ക് വീട്ടിലേക്ക് വന്ന കുഞ്ഞമ്മേടെ ഒറ്റ വാചകത്തിലാണ്. " നിനക്ക് പിന്നെ ഇങ്ങനെ ശർദ്ദിൽ ഒന്നും ഇല്ലായിരുന്നല്ലോ? അതുവല്ല ജോലിയൊക്കെ അമ്മ ചെയ്യൂല്ലാരുന്നോ? കംപ്ലീറ്റ് റസ്റ്റ്‌ ആയിരുന്നുവല്ലോ? ഞാനൊക്കെ ആ സമയം എന്തോരം ബുദ്ധിമുട്ടിയിട്ടുണ്ടെന്നോ? ചേട്ടന്റെ അമ്മ ഒരല്പം പ്രശ്നക്കാരി ആയിരുന്നെ.... " എന്ന് കുഞ്ഞമ്മ പറഞ്ഞതും ഞാൻ നേരെ നോക്കിയത് അമ്മായീടെ മുഖത്താണ്. ആള് നല്ലോണം ചമ്മി നിൽപ്പുണ്ട്. എന്തൊക്കെ ആയിരുന്നു? അവശയായി എണീറ്റ് നിക്കാൻ വയ്യാതിരുന്നപ്പോ വടീം കുത്തി അടുക്കളയിൽ നിന്ന് പാചകം ചെയ്ത കഥ വരെ പറഞ്ഞിട്ടുണ്ടേ.... ആ കഥയൊക്കെ ഇപ്പൊ കുഞ്ഞമ്മേടെ ഒറ്റ ഡയലോഗിൽ കള്ളക്കഥ ആയില്ലേ? അതിന്റെ ഒരു നാണക്കേട് ആളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. അന്ന് കുഞ്ഞമ്മേടെ മുന്നിൽ വച്ച് ചിരിക്കാതിരിക്കാൻ, പൊട്ടി വന്ന ചിരി അടക്കി പിടിച്ച പാട് എനിക്കേ അറിയൂ.... 🦋 🦋 🦋 🦋 🦋 ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോ വിശപ്പൊക്കെ വരൂന്നോ, ശർദ്ദിൽ മാറൂന്നോ, ആഹാരമൊക്കെ നല്ലോണം കഴിക്കാൻ പറ്റൂന്നോ ഒക്കെയാണ് എല്ലാരും പറഞ്ഞത്. പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. മൂന്ന് മാസത്തിനു ശേഷവും, ദിവസം എട്ടും പത്തും തവണ വന്നിരുന്ന ശർദ്ദില്, ഗുളിക കഴിക്കുന്ന പോലെ ദിവസം മൂന്ന് നേരം എന്നതിലേക്ക് ചുരുങ്ങി എന്നതൊഴിച്ചാൽ മറ്റെല്ലാം പഴയത് പോലെ തന്നെ ആയിരുന്നു. വിശപ്പ് എന്താണെന്ന് മറന്ന മട്ടാണ് എന്റെ വയറ്.... ഇപ്പോഴും ഉച്ചയ്ക്ക് കഞ്ഞി അല്ലാതെ വേറൊന്നും കഴിക്കാൻ പറ്റൂല്ല. ആ കഞ്ഞി തന്നെ ഞാൻ ഉണ്ടാക്കി കഴിക്കണം. അല്ലാതെ ഇതേവരെ അമ്മായി എനിക്ക് ഉണ്ടാക്കിത്തന്നിട്ടില്ല. കഞ്ഞി എന്നല്ല ഒന്നും.... എന്തെങ്കിലും എനിക്ക് ഇഷ്ടമുള്ളതുണ്ടോ എന്ന് ചോദിച്ചിട്ടും ഇല്ല. ഞാൻ അത് പ്രതീക്ഷിച്ചിട്ടും ഇല്ല.... അക്കാര്യത്തിൽ എനിക്ക് വിഷമവും തോന്നിയിട്ടില്ല. ഉണ്ടാക്കിയാലും എനിക്ക് കഴിക്കാനൊന്നും പറ്റില്ലല്ലോ? ഈ സിനിമയിലും സീരിയലിലും ഒക്കെ ഗർഭിണികൾ പാതിരാത്രി പോലും ഭർത്താവിനെ മസാല ദോശ വാങ്ങാനും പച്ച മാങ്ങ വാങ്ങാനുമൊക്കെ പറഞ്ഞു വിടുന്നതൊക്കെ കണ്ടിട്ടുള്ളത് കൊണ്ട് എന്റെ ഗർഭകാലവും അങ്ങനെ ഒക്കെ ആകുമെന്ന് കരുതിയതാണേ... ഇപ്പൊ മാസം നാലായിട്ടും ഒരു ഗ്ലാസ്സ് കട്ടൻ ചായ എങ്കിലും നേരാവണ്ണം കുടിക്കാൻ പറ്റിയാൽ മതിയെന്ന് ചിന്തിച്ചിരുന്ന് വിഷമിക്കുമ്പോ ഞാൻ ഹരിയേട്ടനോട് പറയും.... " ഈ വയറ്റിൽ കിടക്കുന്നത് ഹരിയേട്ടന്റെ അമ്മേടെ ശിങ്കിടി ആണെന്നാ തോന്നണത്. ഇല്ലേൽ പിന്നെ എന്നോട് ഇത്രേം വിരോധം കാണോ? എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തോ " എന്ന്.... അത് കേക്കുമ്പോ " ആണോടാ? നീ അമ്മൂമ്മേടെ ശിങ്കിടിയാ? " എന്ന് ചോദിച്ചു എന്റെ വയറിൽ തടവി ഹരിയേട്ടൻ ഒരു ചിരിയുണ്ട്. അത് കാണുമ്പോ എന്റെ ദേഷ്യവും ഇരട്ടിക്കും.... അല്ലെങ്കിലും ഇപ്പൊ ഈ ദേഷ്യവും സങ്കടവും ഒക്കെ വളരെ കൂടുതൽ ആണെന്നെ.... കണ്ട്രോൾ ചെയ്യാനേ പറ്റാറില്ല.... വെറുതെ ദേഷ്യപ്പെട്ടു കളയും ഞാൻ.... അല്ലെങ്കിൽ അമ്മായി എന്നെ മുൻപ് പറഞ്ഞിട്ടുള്ളത് ഓരോന്നൊക്കെ ഓർത്തിട്ട് ചുമ്മാതിരുന്ന് കരയും. അമ്മായി ഓരോന്നൊക്കെ കുത്തി പറയുമ്പോ അവരുടെ മുന്നിൽ വച്ച് തന്നെ കരയുക, കുറച്ചു കഴിഞ്ഞു അമ്മായി ആ പറഞ്ഞതിന്റെ ദേഷ്യം കൂടി ഹരിയേട്ടന്റെ അടുത്ത് തീർക്കുക, അമ്മായി വെറുതെ ഇരിക്കുന്ന അവസരങ്ങളിൽ മുൻപ് എന്നെ ഇങ്ങനെ പറഞ്ഞില്ലേ എന്നൊക്കെ ചോദിച്ചു ദേഷ്യപ്പെടുക.... ഇതൊക്കെയാണ് ഈയിടെയായി എന്റെ ഹോബിസ്.... ഇങ്ങനെ പോയാൽ എന്നാണോ അമ്മായി എന്റെ ഭക്ഷണത്തിൽ വിഷം കലക്കി തരുന്നത്? അല്ലേല് സഹികെട്ട് ഹരിയേട്ടൻ തന്നെ എന്നെ എടുത്തു വല്ല തോട്ടിലും ഇടും.... ചിലപ്പോ എനിക്ക് വട്ടാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. ഹരിയേട്ടനോട് എന്റെ ഈ മൂഡ് സ്വിങ്സ്നെക്കുറിച്ച് പറയുമ്പോ " ഹോർമോൺ ചേഞ്ചസ് ആണെടോ... ഇതൊക്കെ ഈ പ്രെഗ്നൻസി ടൈമിൽ ഉണ്ടാവുന്നതാ.... മൈൻഡ് എപ്പോഴും കാം ആൻഡ് കൂൾ ആയിട്ട് വയ്ക്കണം. വെറുതെ ഇരുന്ന് ഓരോന്ന് ചിന്തിച്ചു ടെൻസ്ഡ് ആകാതെ ആ സമയം മറ്റെന്തെങ്കിലും ചെയ്യണം. ഇഷ്ടമുള്ള പാട്ട് കേൾക്കാം.... നിറയെ ബുക്സ് വായിക്കാം.... പുറത്തൊക്കെ ഇറങ്ങി നടക്കാം.... നല്ല കാറ്റൊക്കെ കൊള്ളുമ്പോ മനസ്സിന് സന്തോഷം കിട്ടും... " ഇങ്ങനെ ഒക്കെ പറയും ഹരിയേട്ടൻ. ഇതൊക്കെ ചെയ്തിട്ടും അമ്മായീടെ പലപ്പോഴുമുള്ള പെരുമാറ്റം എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. 🦋 ഏതാണ്ട് അഞ്ച് മാസമെടുത്തു ശർദ്ദിൽ ഒന്ന് കുറഞ്ഞു കിട്ടാൻ. കുറഞ്ഞു എന്നല്ലാതെ പൂർണമായും മാറുകയൊന്നും ഉണ്ടായില്ല. ഇടയ്ക്കൊക്കെ ഞാൻ ഇവിടെ തന്നെ ഉണ്ട് എന്നറിയിക്കാൻ ആശാൻ വന്ന് പോകാറുണ്ട്. അങ്ങനെയുള്ള ദിവസം ആകെ വശം കെട്ട് പോകും ഞാൻ.... അങ്ങനെ ഒരു ദിവസം.... രാത്രി ഹരിയേട്ടൻ വാങ്ങിക്കൊണ്ട് വന്ന മൈസൂർ പാവ് കഴിച്ചു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വീറ്റ് ഐറ്റം ആണ് മൈസൂർ പാവ്. ഇപ്പൊ പക്ഷെ ഇഷ്ടമോ താല്പര്യമോ തോന്നിയില്ല എങ്കിലും, സാധനം മൈസൂർ പാവല്ലേ, കണ്ടില്ലാന്നു നടിക്കാൻ ഒക്കില്ലല്ലോ എന്ന് കരുതി ഒരെണ്ണം കഴിച്ചു പോയി. പോരെ പൂരം....? അന്നേരം തുടങ്ങിയ ശർദ്ദിൽ ആണ്... രാവിലെ ആയിട്ടും മാറ്റമൊന്നും ഉണ്ടായില്ല. " വേണ്ടാത്തത് ആണേൽ തിന്നരുത്. ഇങ്ങനെ ഒണ്ടോ കടപ്പണ്ടത്തിന്റോടെ കൊതി? ഓരോന്നൊക്കെ വാങ്ങിപ്പിച്ചു എന്റെ ചെറുക്കനെ മുടിപ്പിക്കാനായിട്ട്. അല്ലാതെന്താ..? " അച്ഛനോടാണ് പറഞ്ഞത് എങ്കിലും ഞാൻ കേൾക്കാൻ വേണ്ടി തന്നെ ആണ് എന്ന് എനിക്ക് ഉറപ്പായിരുന്നു. അമ്മായി പറയുന്നത് കേട്ടിട്ടും മറുത്തു പറയാനുള്ള ശക്തി ഒന്നും അന്നേരം എനിക്ക് ഉണ്ടായില്ല. ഒടുവിൽ മനസ്സിൽ അവരെ പത്ത് ചീത്ത വിളിച്ച് ആശ്വാസം കണ്ടെത്തി. ഹരിയേട്ടന് കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ പ്രാക്ടിക്കൽ എക്സാമിന്റെ external എക്സാമിനർ ആയി പോകേണ്ടത് കൊണ്ട് ലീവ് എടുക്കാനൊന്നും പറ്റിയില്ല. " കുറവില്ലേൽ നമുക്ക് വൈകിട്ട് ഞാൻ വന്നിട്ട് ഹോസ്പിറ്റലിൽ പോകാം. തീരെ വയാന്ന് ആണേൽ നീ വീട്ടിൽ വിളിച്ച് അച്ഛനേം കൂട്ടി ഹോസ്പിറ്റലിൽ പൊയ്ക്കോ... " എന്നും പറഞ്ഞു ആള് രാവിലെ തന്നെ ഇറങ്ങി. എനിക്കിനി എത്ര വയ്യാതായാലും അമ്മായി എന്റെ കൂടെ ഹോസ്പിറ്റലിലേക്കൊന്നും വരാൻ പോണില്ല. ഈ അഞ്ച് മാസത്തിനിടയ്ക്ക് ഒരു തവണ പോലും വന്നിട്ടുമില്ല. ഇടയ്ക്ക് ഒരുതവണ ഇത് പോലെ ഹരിയേട്ടന് ലീവ് എടുക്കാൻ പറ്റാതിരുന്നപ്പോ എനിക്ക് വയ്യാതായി. അന്ന് ഞാൻ എന്റെ അമ്മേം അച്ഛനേം വിളിച്ചാണ് ഹോസ്പിറ്റലിലേക്ക് പോയത്. കുറേ നാള് കൂടീട്ട് അമ്മായിക്ക് അന്ന് തലചുറ്റൽ വന്നു. കൂടെ വരാൻ പറ്റാത്തത് തീരെ വയ്യാഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞു എന്റെ അമ്മേടേം അച്ഛന്റേം മുന്നില് അഭിനയിച്ചു തകർക്കുന്നുണ്ടായിരുന്നു. ഇന്നിപ്പോ ഏകാദശിയോ മറ്റോ ആണ്. രാവിലെ തന്നെ അമ്പലത്തിൽ പോകാൻ ഒരുങ്ങി ഇറങ്ങിയിട്ടുണ്ട് ആള്. ഏകാദശി ദിവസങ്ങളിൽ അമ്പലത്തിൽ നാരണീയ പാരായണം ഉണ്ട്. അമ്മ രാവിലെ പോയാൽ വൈകിട്ടേ വരൂ.... " കുമാരീ... നോക്ക്.... ആ കൊച്ചിന് വയ്യാതിരിക്കയല്ലേ? കുമാരി ഇന്ന് കോവിലിൽ പോയാ എങ്ങനെ ശെരിയാവും? അതിന് എങ്ങാനും വയ്യാതായാലോ? ഞാൻ എന്തോ ചെയ്യും? " പുറത്ത് നിന്നുള്ള അച്ഛന്റെ സംസാരം പകുതി ഉറക്കത്തിലാണ് കേട്ടത്. അമ്മയുടെ മറുപടി ഒന്നും കേട്ടില്ല. മിക്കവാറും മൈൻഡ് പോലും ചെയ്യാതെ ഇറങ്ങി പോയിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു. അങ്ങനെയേ കിടന്ന് ഞാൻ ഉറങ്ങിപ്പോയി. മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് പിന്നീട് ഉണർന്നത്. ഹരിയേട്ടനാണ്.... " ഇങ്ങനെ കിടന്നാൽ എങ്ങനെ ദേവൂ? മണി പതിനൊന്നായില്ലേ? എഴുന്നേറ്റു ഇത്തിരി വെള്ളം എങ്കിലും കുടിക്ക് നീ..... ചെറിയ ചൂട് വെള്ളം ഞാൻ അവിടെ മുറിയിൽ ഫ്ലാസ്കിൽ കൊണ്ട് വച്ചിട്ടുണ്ട്. " പറഞ്ഞതൊക്കെ മൂളിക്കേട്ടു. കാൾ കട്ടാക്കി പതിയെ എഴുന്നേറ്റു. ടേബിളിന് മുകളിൽ ഫ്ലാസ്ക് ഇരിക്കുന്നുണ്ട്. അത് വരെ എണീറ്റ് നടക്കാൻ വയ്യ. കട്ടിലിനു താഴേക്ക് നോക്കുമ്പോ രാവിലെ കുടിച്ച് ബാക്കി വച്ച വെള്ളം ഗ്ലാസിൽ ഇരിക്കുന്നു. മൂടി ഒന്നും വച്ചിട്ടില്ല. എപ്പോഴോ തുറന്ന് വച്ചതാണ്. ഒന്ന് അനങ്ങാൻ പോലും വയ്യാതിരിക്കുന്ന എനിക്കിപ്പോ തുറന്ന് വച്ചതായാലെന്ത് അടച്ചു വച്ചതായാലെന്ത്? അതിൽ ഉണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ചു... ശേഷം ഒന്ന് കിടന്നതേയുള്ളൂ വയറിൽ നിന്നെന്തോ എരിഞ്ഞു പുകഞ്ഞു മുകളിലേക്ക് കയറി വന്നു. എങ്ങനെയൊക്കെയോ ബാത്ത് റൂം വരെ എത്തിപ്പെട്ടു. കുടിച്ച വെള്ളം മുഴുവൻ ശർദ്ദിച്ചു കളഞ്ഞിട്ടും ഒക്കാനം നിൽക്കുന്നില്ല. കണ്ണിലാകെ ഇരുട്ട് കയറി ശർദ്ദിലിനു മുകളിലേക്ക് തന്നെ ചരിഞ്ഞു വീഴുമ്പോൾ, സ്വന്തം ശർദ്ദിലിന്റെ തന്നെ ദുഷിച്ച ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി അന്നേരവും എനിക്ക് ഒക്കാനം വരുന്നുണ്ടായിരുന്നു. ബോധം മറഞ്ഞു പോകുമ്പോ ആരോ എന്നെ വന്ന് തട്ടി വിളിക്കുന്നത് അറിഞ്ഞു... താങ്ങി എഴുന്നേൽപ്പിക്കാൻ നോക്കുന്നതും.... 🦋 പിന്നീട് കണ്ണ് തുറക്കുമ്പോ ഹോസ്പിറ്റലിൽ ആണ്. എന്റെ അമ്മയും അച്ഛനും അടുത്തുണ്ട്. " മക്കളേ..... " കണ്ണും നിറച്ച് അമ്മ എന്റെ അടുത്ത് വന്നിരുന്നതും ഞാൻ കുഴപ്പമൊന്നുമില്ല എന്ന് കണ്ണ് ചിമ്മി കാണിച്ചു. ആ മുഖം നിറയെ ആധിയാണ്. " ഹരി വിളിച്ച് പറഞ്ഞിട്ടാ ഞങ്ങള് വന്നത്. ഹരീടെ അച്ഛൻ നിനക്ക് വയ്യാന്ന് അവനെ വിളിച്ചു പറഞ്ഞുത്രേ... ഞങ്ങള് വന്നപ്പോ നീ ബാത്ത് റൂമിനകത്തു വിഴുന്ന് കിടക്കാരുന്നു. അങ്ങേരെക്കൊണ്ട് ഒറ്റയ്ക്ക് എടുത്ത് പൊക്കാൻ പറ്റോ? വയസ്സായതല്ലേ? അതാവും ഹരിയെ വിളിച്ചത്. " എന്റെ സംശയം മനസിലാക്കിയത് പോലെ അമ്മ പറഞ്ഞു. എന്നെ തട്ടി വിളിച്ചതും താങ്ങി പിടിക്കാൻ നോക്കിയതും ഹരിയേട്ടന്റെ അച്ഛൻ ആയിരിക്കണം.... അച്ഛന് എന്നോട് സ്നേഹം വന്നുവോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ജനിക്കാനിരിക്കുന്ന കുഞ്ഞിനോട് സ്നേഹം ഉണ്ടെന്ന് എന്തായാലും തീർച്ചയായി. അമ്മായി എങ്ങാനും ആയിരുന്നേൽ ഞാൻ ആ ബാത്ത് റൂമിനുള്ളിൽ കിടന്ന് ചത്തു പോട്ടേ എന്ന് കരുതുകേ ഉണ്ടായിരുന്നുള്ളൂ.... 🦋 പിറ്റേന്നാണ് ഡിസ്ചാർജ് കിട്ടിയത്. നേരെ എന്റെ വീട്ടിലേക്കാണ് പോയത്. അമ്മായി സുഖമായോ എന്നൊന്ന് വിളിച്ചു ചോദിച്ചത് കൂടിയില്ല. എത്രയൊക്കെ പറഞ്ഞാലും അവരുടെ മോന്റെ കുഞ്ഞല്ലേ എന്റെ വയറ്റിൽ....? ആ ഒരു സ്നേഹം എങ്കിലും അവരെന്നോട് കാണിക്കുന്നില്ലല്ലോ എന്നോർക്കുമ്പോ വല്ലാത്ത ദേഷ്യം തോന്നാറുണ്ട് എനിക്ക് അവരോട്. കുഞ്ഞ് വന്ന ശേഷമുള്ള അവസ്ഥ എങ്ങനെ ആകുമെന്ന് ഓർത്തുള്ള ആശങ്കയുമുണ്ട്. ഏതാണ്ട് രണ്ടാഴ്ചയോളം വീട്ടിൽ ഉണ്ടായിരുന്നു ഞാൻ. അതിനിടേൽ അമ്മമ്മേം മാമനും കൂടി എന്നെ കാണാൻ വന്നു. കയ്യിൽ കൊള്ളാത്തത്ര സാധനങ്ങളും കൊണ്ടാണ് വന്നത്. ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞിട്ട് ഇതേവരെ വരാൻ പറ്റാത്തതിലെ സങ്കടം പറയുന്നുണ്ടാള്. അപ്പൂപ്പനെ ഒളിച്ചു വേണ്ടേ വരാൻ? അമ്മമ്മയും മാമനും വല്ലപ്പോഴുമൊക്കെ വരാറുണ്ടെങ്കിലും അപ്പൂപ്പൻ ഇപ്പോഴും മൂശേട്ട തന്നെയാണ്. അമ്മേടെ കാര്യം പറയുമ്പോഴേ ദേഷ്യം വരുമത്രേ... പൊന്ന് പോലെ നോക്കി വളർത്തിയതല്ലേ? പ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതല്ലേ? ആ മകളല്ലേ ഒരു സുപ്രഭാതത്തിൽ തങ്ങൾ ആരുമല്ല എന്നും പറഞ്ഞു ഇറങ്ങിപ്പോയത്? സഹിക്കാൻ പറ്റോ? അച്ഛന്റേം അച്ഛമ്മേടേം സ്വഭാവം ഒക്കെ അന്വേഷിച്ചു അറിഞ്ഞത് കൊണ്ടാണ് അന്ന് അത് വേണ്ടാന്ന് പറഞ്ഞതെന്നൊക്കെ അപ്പൂപ്പൻ പിന്നെ ന്യായം പറഞ്ഞത്രേ... രണ്ടാളുടെയും ശെരിക്കുള്ള സ്വഭാവം അമ്മയ്ക്കും മനസ്സിലായത് ഇവിടെ വന്നിട്ടല്ലേ? പുറം തോട് നോക്കി ഒരു സാധനം നല്ലതാണെന്നു പറയാൻ പറ്റില്ല എന്ന് അമ്മയ്ക്കും ഇങ്ങ് വന്ന ശേഷമല്ലേ മനസ്സിലായത്? എന്റെ അമ്മായീടെ കാര്യത്തിൽ ഞാനും അത് മനസ്സിലാക്കിക്കൊണ്ടിരിക്കയാണല്ലോ? " എനിക്കിവളോട് ദേഷ്യം കാണിക്കാനൊന്നും പറ്റില്ല. അന്നും അതേ... പെറ്റ വയറിനെന്ത് ദേഷ്യവും വിദ്വെഷവും....? ഇവളുടെ അച്ഛൻ അങ്ങനെ അല്ല. വെട്ടൊന്ന് മുറി രണ്ട് എന്ന കണക്കാ... സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും. വെറുത്താല് പിന്നെ തിരിഞ്ഞ് നോക്കൂല... അതിനി മക്കളായാലും ഭാര്യയായാലും.... " അമ്മമ്മ എന്നോട് ഇതൊക്കെ പറയുമ്പോ അമ്മേടെ കണ്ണിലും നനവ് പടർന്നിരുന്നു. അപ്പൂപ്പന്റെ സ്വഭാവം നല്ലോണം അറിയുന്നോട് ഒളിച്ചും പാത്തും ഒക്കെയാ പുള്ളിക്കാരി ഇപ്പോഴും അമ്മേ കാണാൻ വരണത്. അപ്പൂപ്പൻ അറിഞ്ഞാൽ അമ്മമ്മയും പടിക്ക് പുറത്താകും എന്ന് ആളിന് നല്ല ഉറപ്പാണ്. മാമനും പഞ്ച പാവമാണ്. ഏതാണ്ട് അമ്മമ്മേ പോലെ. കാണാനും അങ്ങനെ ഒക്കെ തന്നെ.... എന്നോട് കുറേ നേരം സംസാരിച്ചിരുന്നു ആള്. അങ്ങനെ ഞങ്ങള് മൂന്നാളൂടെ കത്തി വച്ചിരിക്കുമ്പോഴാണ് മീനൂന്റെ വരവ്. " ആഹാ... അമ്മൂമ്മക്കിളി ഇതെപ്പോ ലാൻഡ് ചെയ്തു? " അമ്മമ്മേടെ അടുത്തേക്ക് കയറിയിരുന്നു തോളിൽ കയ്യിട്ട് കൊണ്ട് മീനു ചോദിക്കുന്നത് കേട്ട് മാമൻ കണ്ണും മിഴിച്ച് നോക്കി ഇരിപ്പുണ്ട്. 🦋 🦋 🦋 🦋 🦋 കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
📚 ട്വിസ്റ്റ് കഥകൾ - 0080ಡ @ 55 Part 0080ಡ @ 55 Part - ShareChat
💞ദേവനന്ദിനി... Part 56💞 ഒരു മണിക്കൂറോളം സമയമെടുത്ത് രുദ്രനും ഗൗരിയും ആരവല്ലി മലനിരകളിലെ ഏറ്റവും ഉയരത്തിൽ ഉള്ള മനുഷ്യനിർമ്മിതമായ നക്കി ലേക്കിന്റെ പരിസരത്തെത്തി… വരുന്ന വഴിയ്ക്ക് മലമുകളിലൂടെയുള്ള യാത്രയിൽ പ്രകൃതിരമണീയമായ പല ദൃശ്യങ്ങളും കണ്ടപ്പോൾ ഗൗരി അവിടെയെല്ലാം രുദ്രനെ കൊണ്ട് വണ്ടി നിർത്തിച്ചിരുന്നു. ഗുരു ശിഖർ കാണാൻ പോയ ദിവസം അതൊക്കെ കണ്ടിരുന്നെങ്കിലും അവ പകർത്താൻ ആ തിരക്കിൽ തന്റെ ക്യാമറ എടുത്തിരുന്നില്ല. മൊബൈലിൽ പകർത്തിയത് അവൾക്ക് തൃപ്തി വന്നില്ല. അതിനാൽ ഇടയ്ക്ക് നല്ല വ്യൂ കിട്ടിയിടത്തൊക്കെ അവൾ വണ്ടി നിർത്തിച്ചു. രുദ്രനാകാട്ടെ അവളുടെ ആവശ്യങ്ങളെ ഒട്ടും എതിർക്കാൻ പോകാതെ അവളുടെ സന്തോഷനിമിഷങ്ങളെ ആസ്വദിച്ചുകൊണ്ടിരുന്നു…. നക്കി ലേക്ക് പരിസരത്തെത്തിയ ഗൗരി ചുറ്റുമൊന്ന് വീക്ഷിച്ചു. ടൂറിസ്റ്റുകൾ വരുന്ന സ്ഥലമായത് കൊണ്ടാവണം പല കടകളും ഭക്ഷണസാധനങ്ങളും കരകൗശല വസ്തുക്കളുമൊക്കെ വിൽക്കുന്ന ഒരു ചെറിയ ടൌണിന്റെ രൂപമാണ് ലേക്കിന്റെ പരിസരത്ത്… ലേക്കിന്റെ അടുത്ത് തന്നെ കുറച്ചു ഫോർ വീലറുകൾ പാർക്ക് ചെയ്തിടത്ത് രുദ്രനും തന്റെ മഹിന്ദ്ര താർ പാർക്ക്‌ ചെയ്തു. ബേബേ കൊടുത്ത ടിഫിൻ കിറ്റ് ഗൗരി സീറ്റിന്റെ മധ്യത്തിൽ ഒരുക്കിയ ചെറിയ സീറ്റോട് കൂടിയ ബോക്സിലേക്ക് വച്ചു… പുറത്തിറങ്ങിയ ഗൗരി രുദ്രനെ ഒരു സ്നാക്ക്സ് സെന്റർ കാണിച്ചു കൊടുത്തു. വണ്ടിയിൽ അവിടെ എത്തിയപ്പോൾ തന്നെ ഗൗരി അങ്ങോട്ട് നോട്ടമിട്ടിരുന്നു… പുറത്തു നിന്നു നോക്കുമ്പോൾ തന്നെ അവിടെ ഉണ്ടാക്കുന്ന ഫുഡ്‌ ഐറ്റം കാണാമായിരുന്നു. ഒരു കുസൃതി നിറഞ്ഞ ചിരിയോടെ ഗൗരി രുദ്രനോട് അങ്ങോട്ട് പോകാമെന്നു കണ്ണുകൾ കൊണ്ട് സംജ്ഞ കാണിച്ചു. രുദ്രനൊരു ചിരിയോടെ ഗൗരിയെയും ചേർത്തു പിടിച്ചു കൊണ്ട് അങ്ങോട്ട് നടന്നു… വലിയ ചീനച്ചട്ടിയിലെ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിൽ പൂരി പോലെ തയ്യാറാക്കിയെടുക്കുന്ന ക്രിസ്പ്പി ആയിട്ടുള്ള വിഭവത്തിന് മുകളിൽ ഒരു ചെറിയ തുള തുളച്ചു അതിൽ മധുരം നിറഞ്ഞ ചട്ട്ണി ഒഴിച്ചതിന് ശേഷം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു…. "ദേവേട്ടാ….എന്താ ഈ ഐറ്റത്തിന്റെ പേര്"…? "കച്ചോരി…അതാണ്‌ ഈ ഐറ്റത്തിന്റെ പേര്. രാജസ്ഥാനിലെ ഒരു പ്രധാന സ്നാക്ക്സ് ഐറ്റം ആണിത് "…രുദ്രൻ മറുപടി നൽകി.... "ഇത് മൈദയിൽ അല്ലെ ദേവേട്ടാ ഉണ്ടാക്കുന്നത് "…? കച്ചോരി ഓരോ കഷണമാക്കി മുറിച്ചു ആസ്വദിച്ചു കഴിച്ചു കൊണ്ട് ഗൗരി ചോദിച്ചു… രുദ്രൻ അതേയെന്നു തലയാട്ടി… ഗൗരി വീണ്ടും രണ്ട് മൂന്നെണ്ണത്തിന് കൂടി പറയുന്നത് കേട്ടപ്പോൾ രുദ്രന്റെയുള്ളിൽ കൗതുകവും ചിരിയും നിറഞ്ഞു… "നന്ദു മോൾക്ക് ഇത് വല്ലാതെയങ്ങ് പിടിച്ചെന്ന് തോന്നുന്നു "…രുദ്രൻ ചിരിച്ചു കൊണ്ട് ചോദിച്ചു… "എന്താണെന്നറിയില്ല ദേവേട്ടാ…ഇതു വീണ്ടും വീണ്ടും വാങ്ങി കഴിക്കാൻ തോന്നിപ്പോകുന്നു"….ഗൗരിയൊന്നു മന്ദഹസിച്ചു കൊണ്ട് മറുപടി നൽകി… സ്നാക്ക്സ് സെന്ററിൽ അൽപസമയം ചെലവിട്ട ശേഷം ഗൗരിയും രുദ്രനും നക്കി ലേക്കിലോട്ട് നടന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രുദ്രൻ ഗൗരിയെയും കൊണ്ട് ബോട്ടിങ് നടത്താനുള്ള ടിക്കറ്റ് കൗണ്ടറിൽ എത്തി. അവൻ ഒരു പെഡൽ ബോട്ടിനു ടിക്കറ്റ് എടുത്തു. ടിക്കറ്റ് എടുത്ത് രുദ്രൻ ഗൗരിയെയും കൊണ്ട് ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗത്തേക്ക്‌ പോയി. തങ്ങൾക്കു അനുവദിച്ചിരിക്കുന്ന പെഡൽ ബോട്ടിലേക്ക് കയറി. നിമിഷങ്ങൾക്കുള്ളിൽ രുദ്രനും ഗൗരിയും ആ ബോട്ട് തുഴഞ്ഞു കൊണ്ട് തടാകത്തിലൂടെ മുന്നോട്ട് നീങ്ങി… മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ രുദ്രൻ ഗൗരിയെ ഒന്ന് നോക്കി. അവളേതോ മായികലോകത്താണെന്ന് തോന്നി. അവളുടെ പനിമതി വദനത്തിൽ അലയടിക്കുന്ന ആമോദത്തിൻ കൃപീടപാല വീചികൾ അവൻ പ്രണയപുരസരം തന്റെ ചക്ഷുസുകളാൽ ഒപ്പിയെടുത്ത് ആസ്വദിച്ചു കൊണ്ടിരുന്നു…. ""പ്രണയപൂർത്തീകരണത്തിനായി ജന്മമെടുത്ത അചലനിരകൾക്ക് മധ്യത്തിൽ നിലകൊള്ളുമീ ജലാശയത്തിൻ വീചികളെ കണക്കെന്റെ മാനസസരസ്സിലെ വീചിയായി അനാരതം ഒഴുകിടുന്നു എന്നും എനിക്ക് നിന്നോടുള്ള പ്രണയം…."" എന്നന്നേക്കുമായി തനിയ്ക്കു നഷ്ടപ്പെട്ടു എന്ന് കരുതിയിടത്ത് നിന്നും തന്നെ തേടിയെത്തി തന്റെ മാത്രമായിരിക്കുന്നു ഇവൾ. തനിക്കു വേണ്ടി മാത്രം ജീവിതം മാറ്റി വച്ച ഇവളെ ദൈവം തന്റെ ദുഃഖങ്ങൾ എല്ലാം അറിഞ്ഞു കൊണ്ട് തന്നതാവും. ബേബേ പറഞ്ഞത് പോലെ മുജ്ജന്മപുണ്യമാണ് ഇവൾ….തടാകത്തിൽ ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് പെഡൽ ചവിട്ടുന്ന ഗൗരിയുടെ നേരെ പ്രണയാർദ്രമായ നോട്ടമയച്ചു കൊണ്ട് രുദ്രൻ ചിന്തിച്ചു… രുദ്രൻ ഗൗരിയുടെ കൈത്തലം തന്റെ കൈത്തലത്തിലെടുത്തു ചുണ്ടോട് ചേർത്തു… "ദേവേട്ടന് തടാകമധ്യത്തിൽ പ്രണയമൊഴുകാൻ തുടങ്ങിയോ"…? രുദ്രന്റെ പ്രവൃത്തി ആസ്വദിച്ചുകൊണ്ട് ഗൗരിയൊരു ചിരിയോടെ അവനോട് ചോദിച്ചു… "നന്ദു…എനിക്ക് എങ്ങനെ പറയണമെന്നറിയില്ല. ഈ രണ്ട് മൂന്ന് ദിവസമായി എനിക്ക് നഷ്ടപ്പെട്ട നിധി വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ ഒരാളുടെ മാനസികാവസ്ഥയാണ്. ഒരിക്കലും എന്റെ ജീവിതത്തിൽ ഇനിയുണ്ടാവില്ല എന്ന് കരുതിയതാണ് എന്റെ ജീവിതത്തിൽ അടുത്ത കാലത്തായി നടന്നിട്ടുള്ളത്. നീ തിരിച്ചു വന്നതിനു ശേഷം നമ്മുടെ പ്രണയത്തിനു പുനർജന്മം കിട്ടിയ നിമിഷങ്ങൾ മുതൽ എന്റെ അവസ്ഥ നേരത്തെ പറഞ്ഞതാണ്. ബേബേ പറഞ്ഞത് പോലെ എനിക്ക് കിട്ടിയ മുജ്ജന്മപുണ്യമാണ് താൻ "…. അവളുടെ കയ്യിൽ ചുംബനമർപ്പിച്ചു കൊണ്ട് പ്രണയാതുരനായി രുദ്രൻ ഗൗരിയോട് മൊഴിഞ്ഞു… രുദ്രൻ പറഞ്ഞത് കേട്ട ഗൗരിയുടെ മുഖവും പ്രണയാർദ്രമായി… "ദേവേട്ടാ… എന്റെയും പുണ്യമാണ് എന്റെ ദേവേട്ടൻ. ഇത്രയും കാലം എന്നെ ആ മനസ്സിൽ നിന്നും കളയാതെ കൊണ്ടു നടന്നില്ലേ. പിന്നെ ഞാനങ്ങനെ പറഞ്ഞതിന്റെ കാരണമൊന്നുമറിയാഞ്ഞിട്ടും എന്നെയീ നെഞ്ചോട് ചേർത്തു പിടിച്ചില്ലേ എപ്പോഴും. അതിൽ കൂടുതലെന്ത് വേണം ഒരു പെണ്ണിന്…" ഗൗരിയുടെ മിഴികളിൽ അവനോടുള്ള അടങ്ങാത്ത പ്രണയത്തിൻ വീചികൾ നിറഞ്ഞപ്പോൾ അവളുടെ മുഖത്ത് അതിന്റെ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു…. പരസ്പരം പ്രണയം പകർന്നു കൊണ്ട് കുറെയേറെ സമയം അവർ പ്രണയപൂർത്തീകരണത്തിനായി പണിത ആ ജലാശയത്തിൽ പാദോത്തോലനിയിൽ പ്രവർത്തിക്കുന്ന നൗകയുമോടിച്ചു കൊണ്ട് ചെലവിട്ടുകൊണ്ടിരുന്നു …. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഒന്ന് രണ്ട് മണിക്കൂറോളം നക്കി ലേക്കിൽ ബോട്ടിങ് നടതിയതിനു ശേഷം രുദ്രനും ഗൗരിയും ലേക്കിനോട് ചേർന്ന് തയ്യാറാക്കിയ ടൂറിസ്റ്റുകൾക്ക് സമയം ചെലവഴിക്കാനായി പണിത പാർക്കിലേക്ക് കയറി. പോകുമ്പോൾ ഗൗരി വണ്ടിയിൽ നിന്നും കഴിക്കാനുള്ളതും എടുത്തിരുന്നു… പാർക്കിനുള്ളിലേക്ക് കയറിയ ഗൗരിയ്ക്ക് അവിടമാകെ ഒരുപാട് ഇഷ്ടപ്പെട്ടു. കട്ടകൾ പാകിയ തറയിൽ ഇടയ്ക്കിടെയായി ചില മരങ്ങൾ നിറഞ്ഞു തണലേകുന്ന നിലത്തൊക്കെ പുല്ല് വച്ചു പിടിപ്പിച്ചിരിക്കുന്നു. ഇടയ്ക്ക് അവിടവിടെയായി ഇരിപ്പിടങ്ങളും സിമന്റ്‌ പടികളുമുണ്ട്. ചില ആൽമരങ്ങളും ഉണ്ട് അതിൽ. മരങ്ങൾ നിറഞ്ഞ സ്ഥലത്തെ സന്ദർശകരുടെ നിമിഷങ്ങൾ ഉല്ലാസഭരിതമാക്കുവാൻ വേണ്ടി മരങ്ങളുടെ തണൽ പ്രയോജനപ്പെടുത്തിക്കൊണ്ട് പണിതെടുത്തതാണ് ആ പാർക്കെന്ന് രുദ്രൻ ഗൗരിയോട് പറഞ്ഞു…. പാർക്കിനകത്ത് കൂടെ രുദ്രനും ഗൗരിയും കുറച്ചു നേരം കറങ്ങിയതിനു ശേഷം ഒരു ഒറ്റപ്പെട്ട മരത്തണലിനടിയിലെ ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ചു…. ആ ഇരിപ്പിടത്തിൽ രുദ്രന്റെ നെഞ്ചോട് ചേർന്നിരുന്നു കൊണ്ട് തങ്ങളുടെ പ്രണയഭരിതമായ നിമിഷങ്ങൾ ചെലവിടുമ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു.. "ദേവേട്ടാ…. ദേവേട്ടൻ ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടോ "…? രുദ്രൻ ഇല്ലെന്നു തലയാട്ടി… "നന്ദു…ഞാനിത്രയും കാലം യാത്ര നടത്താറുണ്ടായിരുന്നു എന്നത് ശരി തന്നെ. പക്ഷെ മനസ്സറിഞ്ഞു ഒന്നും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ തോന്നും ജീവിതം പോലെ ലക്ഷ്യബോധമില്ലാതെയാണ് എന്റെ യാത്രയെന്നും. എന്റെ മനസ്സ് നിറഞ്ഞുള്ള യാത്ര ഇതാണ്. നീ നിന്റെ കാര്യങ്ങളൊന്നും പറഞ്ഞില്ലെങ്കിൽ പോലും ഇത് തന്നെയാകുമായിരുന്നു എന്റെ ആസ്വാദനത്തോട് കൂടിയുള്ള യാത്ര..." രുദ്രൻ വിവരിച്ചു… "ദേവേട്ടാ…ദേവേട്ടനെന്താ വിവാഹത്തെ കുറിച്ചു ചിന്തിക്കാതിരുന്നത് "….? ഗൗരിയുടെ മുഖത്തൽപ്പം കുസൃതി പടർന്നു…. "നിന്നെ മറക്കാൻ കഴിയാത്തതും പിന്നെ നിന്നെ പോലെ വേറെയാരെയും എനിക്ക് സ്നേഹിക്കാൻ പറ്റില്ലെന്നുള്ളതും. പിന്നെ ഞാൻ വിവാഹം കഴിച്ചിരുന്നെങ്കിൽ ഇത് പോലെ നീ വരുമ്പോൾ ശോകമാവില്ലായിരുന്നോ "…. അവസാനത്തെ വാക്കുകൾ പറയുമ്പോഴേക്കും രുദ്രൻ ചിരിച്ചു പോയി… "പോടാ.. ഭരണീ "…. ഗൗരി രുദ്രന്റെ നെഞ്ചിലൊരു കടി കൊടുത്തു… "ഹാ…. എടീ കരിമ്പനയക്ഷി…ഇക്കണക്കിനു പോയാൽ നിന്റെ പല്ലിന്റെ അടയാളമാവുമല്ലോ എന്റെ നെഞ്ച് മുഴുവൻ"…? വേദന കൊണ്ട് ഒന്ന് പുളഞ്ഞ രുദ്രൻ ഗൗരിയോട് ചോദിച്ചു.. "നന്നായി പോയി… ഇപ്പോൾ ഇത്രയല്ലേ ഉള്ളൂ…ആദ്യരാത്രി മോന് ഞാൻ തരുന്നുണ്ട് ഇത് പോലത്തെ കുറച്ചെണ്ണം. കണക്കുകൾ ഒരുപാടുണ്ട് എനിക്ക് തീർക്കാൻ "…. രുദ്രന്റെ മുഖത്തേക്ക് ഒരു കുസൃതിച്ചിരിയോടെ നോക്കിക്കൊണ്ട് ഗൗരി മറുപടി നൽകി.. "അതെന്താണാവോ നന്ദു മോൾക്ക് ഈയുള്ളവനോട്‌ തീർക്കാനുള്ള കണക്കുകൾ"…? രുദ്രൻ അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു… "അത് അപ്പോൾ പറയാം…ഇപ്പോൾ പറയുമ്പോൾ ഒരു ത്രില്ലില്ല "…. ഗൗരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു… ആരും ആ ഭാഗത്തു കൂടെ പോകുന്നില്ലെന്നു മനസിലാക്കിയ രുദ്രൻ ഗൗരിയുടെ മുഖമുയർത്തി അവളുടെ അധരങ്ങളിൽ തന്റെ ദന്തങ്ങളമർത്തി… "ദേ…ദേവേട്ടാ എനിക്ക് വേദനിച്ചുട്ടോ…ഇതെന്താ പെട്ടെന്ന് ഇങ്ങനൊരു ഡ്രാക്കുള മോഡ് "…. ഗൗരിയൊന്നു അവന്റെ നേരെ നോക്കി പരിഭവിച്ചു… "ഇത് നിന്റെ ത്രില്ല് നോക്കിയുള്ള പറച്ചിലിന്. ത്രില്ല് നോക്കി പറയാനുള്ളത് ഇത്രയും വൈകിച്ചത് കൊണ്ട് കുറച്ചു ദിവസമെനിക്ക് നഷ്ടപ്പെട്ടത്. അതിനിത് കിടക്കട്ടെ…" രുദ്രനൊന്നു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു… "ദേവേട്ടൻ നോക്കിക്കോ… ഇതിനൊക്കെ ഞാൻ പകരം തരുന്നുണ്ട് "…. ഗൗരിയൊന്നു ചൊടിച്ചു കൊണ്ട് പറഞ്ഞു… "സന്തോഷം…എന്റെ നന്ദു മോള് തരുന്നതല്ലേ…ഞാൻ സന്തോഷത്തോടെ സ്വീകരിച്ചോളാം "…. രുദ്രൻ മന്ദസ്മേരവദനനായി മറുപടി നൽകി…. ഗൗരിയൊന്നു കൂടിയവന്റെ നെഞ്ചിലേക്ക് പുണർന്നു കൊണ്ട് ചാഞ്ഞു… കുറച്ചു സമയത്തിന് ശേഷം ബേബേ കൊടുത്ത ഉച്ചഭക്ഷണം പരസ്പരമൂട്ടിയതിനു ശേഷമവർ ഹണിമൂൺ പോയിന്റിലേക്ക് തിരിച്ചു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രുദ്രന്റെ വണ്ടി നക്കി ലേക്കിന്റെ അരിക് പറ്റിക്കൊണ്ട് ലേക്കിന്റെ എതിർവശത്തേക്ക് പോയിക്കൊണ്ടിരുന്നു. ലേക്കിൽ നിന്നും രണ്ട് കിലോമീറ്ററിനടുത്തു ദൂരമുണ്ട് ഹണിമൂൺ പോയിന്റിലേക്ക്…. ലേക്കിനെ ഒന്ന് വലം വച്ചെന്നവണ്ണം എതിർവശത്തെത്തിയ രുദ്രന്റെ മഹിന്ദ്ര താർ ഹണിമൂൺ പോയിന്റിലേക്കുള്ള വഴിയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു…. ഒരു പത്ത് മിനിട്ടോളാം സമയമെടുത്ത് രുദ്രനും ഗൗരിയും ഹണിമൂൺ പോയിന്റിൽ വണ്ടികൾ പാർക്ക്‌ ചെയ്യുന്ന സ്ഥലത്തു പാർക്ക്‌ ചെയ്തു. ഇനി കുറച്ചു ദൂരം മുന്നോട്ട് നടന്നു പോകണം. ഇരുവശങ്ങളും മരങ്ങൾ നിറഞ്ഞ റോഡിലൂടെ കയ്യും കോർത്ത് പിടിച്ചു കൊണ്ട് രുദ്രനും ഗൗരിയും നടന്നുകൊണ്ടിരുന്നു… അവരുടെ മനസ്സിൽ ആ സമയത്ത് ഇത് പോലെ പ്രണയജോഡികളായി തങ്ങളിരുവരും ഒരുപാട് സ്നേഹിക്കുന്നവരോടൊപ്പം നടക്കുന്നത് ഒരു കാലത്ത് യാഥാർഥ്യമാവില്ലെന്നു കരുതിയത് ഇന്ന് യാഥാർഥ്യമായതിന്റെ ആനന്ദമായിരുന്നു. അതിന്റെ പ്രതിഫലനങ്ങൾ അവരുടെ മുഖഭാവങ്ങളായി പടർന്നിറങ്ങിയത് പ്രണയപൂർവം ആസ്വദിച്ചു കൊണ്ട് നടന്നു ഇരുവരും…. അൽപസമയത്തിന് ശേഷമവർ ഹണിമൂൺ പോയിന്റിലേക്ക് നടന്നു കയറാനുള്ള പടികൾ നിറഞ്ഞ വഴിയിലെത്തി അവിടെ നിന്നും പടികൾ കയറാൻ തുടങ്ങി. ഒരുപാട് പടികൾ കയറിയതിനു ശേഷമൊരു ഉയർന്ന പ്രദേശത്താണ് ഹണിമൂൺ പോയിന്റ്. അതിന്റെയും മുകളിലായി ഒരു ഗണേശ ക്ഷേത്രവുമുണ്ട്…. പടികൾ കയറി ഹണി മൂൺ പോയിന്റിലെ കാഴ്ചകൾ കാണുന്നതിന് മുൻപായി ഗണേശക്ഷേത്രം ഒന്ന് കാണാമെന്നു രുദ്രൻ ഗൗരിയോട് നിർദേശിച്ചപ്പോൾ അവളും അത് ശരി വച്ചു. പടികൾ കയറി ഗണേശക്ഷേത്രം പുറത്തു നിന്നും ഒന്ന് ചുറ്റിക്കണ്ടതിനു ശേഷം രുദ്രനും ഗൗരിയും കൂടി ഹണി മൂൺ പോയിന്റിലെ കാഴ്ചകൾ കാണാനായി നീങ്ങി... ഗുരു ശിഖറിലെ ഉദയം പോലെ ഇവിടുത്തെ അസ്തമയം നല്ല ഒരു കാഴ്ചയായതിനാൽ ഇവിടെ സന്ദർശനത്തിന് വരുന്നവർ വൈകുന്നേരങ്ങളിലാണ് വരാറ്. അതിനാൽ ഈ സമയത്ത് ആളുകൾ ഒരുപാട് ഉണ്ടാകും സന്ദർശനത്തിനായി…. പടികൾ ഇറങ്ങി ഹണിമൂൺ പോയിന്റിലെ ഭാഗങ്ങളിലേക്ക് രുദ്രനും ഗൗരിയുമെത്തി ചേർന്നു. നിറയെ പല രൂപങ്ങളിലുള്ള പാറകൾ ഗുഹ പോലെയുള്ളതും അല്ലാത്തതുമായി നിറഞ്ഞു നിൽക്കുന്ന എങ്ങും ഹരിതാഭ നിറഞ്ഞ അവിടെ നിന്നു നോക്കിയാൽ ഉള്ള കാഴ്ചകൾ ഒരുപാട് നയനമനോഹരമായിരുന്നു. വെള്ളിമേഘങ്ങൾ തങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ കീഴിലൂടെ ഒഴുകി നടക്കുന്നതായൊരു പ്രതീതിയുളവായി ഗൗരിയ്ക്ക്. അവൾ രുദ്രനെ നോക്കുമ്പോൾ അവന്റെ മുഖത്ത് അവളെയും കൊണ്ടവിടെയെത്തി ചേർന്നതിന്റെ സംതൃപ്തി നിറഞ്ഞു നിന്നു… "ദേവേട്ടാ….ഈ പാറകൾ പ്രകൃതിജന്യമാണോ"….? പാറകളുടെ ആകൃതികൾ കണ്ട് കൗതുകം പൂണ്ട ഗൗരി രുദ്രനോട് ചോദിച്ചു.. "പ്രകൃതിജന്യവുമുണ്ട് മനുഷ്യനിർമ്മിതവുമുണ്ട്. ഇവിടെയുള്ള ഈ പാറകളെ ചേർത്ത് ഒരു ടൂറിസ്റ്റ് സ്പോട് തയ്യാറാക്കിയതാണിവിടെ "…. രുദ്രൻ മറുപടി കൊടുത്തു…. ഗൗരി അവിടെ നിന്നു കൊണ്ട് പല ആംഗിളുകളിലുമുള്ള ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്താൻ തുടങ്ങി. ആളുകൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും മലമുകളിൽ രണ്ട് മൂന്ന് തട്ടിലായി പാറകളും മറ്റും നിറഞ്ഞു ഒരു പ്രത്യേക സൗകര്യങ്ങൾ സന്ദർശകർക്ക് ഒരുക്കി കൊടുക്കുന്നത് കൊണ്ട് തിരക്ക് അറിയുന്നില്ല…. ഗുഹ പോലെയുള്ള ഇടങ്ങളിലേക്ക് ഒക്കെ ഗൗരി രുദ്രനെ കൊണ്ട് തന്റെ തനിച്ചുള്ള ചിത്രങ്ങളും രുദ്രന്റെ കൂടെയുള്ളതും അവനെ തനിച്ചു നിർത്തിയുമൊക്കെ എടുപ്പിച്ചു കൊണ്ടിരുന്നു. ചെറിയ വ്യാസത്തിലുള്ള ഗുഹയിലേക്ക് നൂണ്ടെന്ന പോലെ കയറുവാൻ ഗൗരിയെ പോലെ രുദ്രന് കഴിയുന്നുണ്ടായിരുന്നില്ല…. "നന്ദു…. നീയീ ഗുഹകൾക്കുള്ളിലേക്ക് എന്നെയും കൊണ്ട് പോകുന്നുണ്ടല്ലോ.നീ ഡാൻസ് ചെയ്യുന്നത് കൊണ്ട് നിനക്ക് ശരീരം അതിനു വഴങ്ങും. എനിക്ക് പറ്റില്ല. അത് കൊണ്ട് ഇത് നൂണ്ട് കയറാനൊന്നും എനിക്ക് വയ്യ "… തന്നെയും കൊണ്ട് പാറകൾക്കിടയിലേക്ക് നൂണ്ട് കയറുന്ന ഗൗരിയോട് രുദ്രൻ പറഞ്ഞു… "ദേവേട്ടാ…വല്ലപ്പോഴും മേലനങ്ങിയെന്തെങ്കിലുമൊക്കെ ചെയ്യണം. എന്റെയടുത്ത് നിന്നും പോന്നതിനു ശേഷം അതൊന്നുമില്ലല്ലോ. കള്ള് കുടി മാത്രമല്ലേ ഉള്ളൂ "….. ഗൗരി രുദ്രനെ കളിയാക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി… "കിട്ടുന്ന സമയത്തൊക്കെ മോളെനിക്കിട്ട് താങ്ങിക്കോ "… (രുദ്രൻ).. "എന്റെ സ്വന്തം പ്രോപ്പർട്ടി…ഞാനെനിക്കിഷ്ടമുള്ളത് ചെയ്യും. ഇങ്ങനെയൊന്നും കേൾക്കാതെ മോനിത്രയും കാലം സുഖിച്ചില്ലേ. ഇനിയിതൊക്കെ അനുഭവിച്ചോ "…. ഗൗരി ചിരിച്ചു കൊണ്ട് രുദ്രനെ കളിയാക്കിക്കൊണ്ടിരുന്നു… "ഏത് നേരത്താണാവോ ഇതിനെയൊക്കെ പ്രേമിക്കാൻ തോന്നിയത് "…രുദ്രൻ തമാശരൂപേണ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.. അത് കേട്ട ഗൗരി രുദ്രന്റെ അടുത്തേക്ക് വന്നു അവന്റെ വസ്ത്രത്തിൽ പിടിച്ചു… "ഞാനീ കലിപ്പന് വേണ്ടി ജനിച്ചതാ. ദേവേട്ടനെ വിടാതെ ഞാൻ പിടിച്ചിരിക്കും എപ്പോഴും "…. ഗൗരിയൊന്നു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു… "നിന്ന് ഡയലോഗ് അടിക്കാതെ ഇവിടുത്തെ വ്യൂസ് ഒക്കെ എനിക്ക് കാണിച്ചു തന്നേ ...."ഗൗരിയൊരു ശാസന കലർത്തിക്കൊണ്ട് തുടർന്നു….. "ഉത്തരവ് തമ്പുരാട്ടി "…. ചിരിയോടെ രുദ്രൻ മറുപടി നൽകി…. ചിരിയോടെ രണ്ട് പേരും പരസ്പരമിഴുകി ചേർന്നു കൊണ്ട് ഓരോ കാഴ്ചകൾ കാണാൻ തുടങ്ങി… പാറക്കെട്ടുകൾക്കിടയിൽ ഇരിക്കാനുള്ള പാറയുടെ ആകൃതിയിലുള്ള കോൺക്രീറ്റ് സ്ലാബുകളും എല്ലാമുള്ളതിന്റെ അവസാനം മുൻപോട്ട് മലയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാനായി ഒരു പ്ലാറ്റ്ഫോം പോലെ ഒരു ഹാൻഡ് റെയിലോട് കൂടി പണിത് വച്ചിട്ടുണ്ട്. അവിടേക്ക് ചെന്നു ഹാൻഡ് റെയിലിൽ പിടിച്ചു കൊണ്ട് ഗൗരിയും രുദ്രനും പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് താഴ്ചയിലെ കാഴ്ചളും മറ്റും കണ്ട് കൊണ്ടിരുന്നു… ഇടയ്ക്ക് ഗൗരി അതിന്റെ ഒക്കെ ചിത്രങ്ങളും പകർത്തിക്കൊണ്ടിരുന്നു… അവർ നിന്നിരുന്ന പ്ലാറ്റ് ഫോമിന് കീഴിലുള്ള തട്ടിൽ അതെ പോലെ വേറൊരു പ്ലാറ്റ്ഫോം കണ്ടപ്പോൾ രണ്ട് പേരും അങ്ങോട്ട് വശത്തു കൂടെയുള്ള ചെറിയ പടികളിറങ്ങി അങ്ങോട്ട് നീങ്ങി. പടികളിലൂടെ ഇറങ്ങുമ്പോൾ അപ്പുറത്ത് ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടുകൊണ്ടിരുന്നെങ്കിലും പെട്ടെന്ന് അത് കാണാൻ കഴിഞ്ഞില്ല. ഇരുവരും താഴത്തെ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി ഒന്ന് ചുറ്റി നടന്നു കണ്ടതിനു ശേഷം മുകളിൽ തന്നെ തിരിച്ചെത്തി. ചില ഹാൻഡ് റെയിൽ ഇല്ലാത്ത ഭാഗങ്ങളും ഉണ്ടെങ്കിലും അവിടേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. കാരണം പടികളിൽ നിന്നുമൊന്നു തെറ്റിയാൽ ഹാൻഡ് റെയിലില്ലാത്ത വശത്തെ അഗാധമായ താഴ്ചയിലേക്ക് വീണുപോകാനിടയുണ്ട്…. മുകളിൽ ഒരു പാറയിൽ അസ്തമയവും കാത്ത് രുദ്രനും ഗൗരിയും ചേർന്നിരുന്നു. രുദ്രൻ ഗൗരിയെ ചുമലിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചിട്ടുണ്ട്….. "ദേവേട്ടാ… നമ്മളിത് പോലെയിങ്ങനെ ഇരിക്കുന്നത് നടക്കില്ലെന്നു വിചാരിച്ചിടത്ത് നിന്നും ദൈവം ഇവിടെ വരെയെത്തിച്ചു അല്ലേ"…..? ഗൗരി രുദ്രന്റെ നെഞ്ചിൽ ചാഞ്ഞു അവനു നേരെ കണ്ണുകളുയർത്തിക്കൊണ്ട് ചോദിച്ചു…. രുദ്രനൊന്നു മന്ദഹസിച്ചു കൊണ്ട് അതേയെന്ന് തലയാട്ടി… "ദേവേട്ടന്റെ അടുത്ത് തിരിച്ചു വന്നതിനു എനിക്കേറ്റവും സന്തോഷം തോന്നിയ നിമിഷമേതാണെന്ന് ഞാൻ പറയട്ടെ "….? ഗൗരിയൊരു മന്ദഹാസത്തോടെ രുദ്രനോട് ചോദിച്ചു.. "നന്ദു പറ "…രുദ്രൻ അവളുടെ കണ്ണുകളിലേക്ക് അരുമയോടെ നോക്കിക്കൊണ്ട് മൊഴിഞ്ഞു… "അന്ന് മദ്യപിച്ചു ലക്ക് കെട്ട് വന്ന ദിവസം എന്റെ നന്ദുവിന് മാത്രമുള്ള അവകാശമാണെന്ന് പറഞ്ഞതും പിന്നെ ബോധമില്ലാതെയാണെങ്കിൽ കൂടി എന്റെ പേര് പറഞ്ഞു കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സിലുണർന്ന സന്തോഷത്തിന് അതിരുകളില്ല. ദേവേട്ടന്റെ മനസ്സിൽ അത്രയും ആഴത്തിൽ ഞാനെപ്പോഴും നിറഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഈ മുഖം മുഴുവൻ ദേവേട്ടന്റെ ഭാഷയിൽ ഞാൻ വിതറിയ ചുംബനപ്പൂക്കൾക്ക് കണക്കില്ല…." ഗൗരിയുടെ സരസീരുഹനയനങ്ങളിൽ അവളാ സമയമനുഭവിച്ച ആനന്ദത്തിൻ അലകൾ നിറഞ്ഞു തുളുമ്പി…. രുദ്രൻ അവളെ പ്രണയപുരസരം ഒന്ന് കൂടി അമർത്തിപ്പിടിച്ചു…. "പിന്നെ അന്ന് ദേവേട്ടനെന്നെ നെഞ്ചിലേക്ക് പിടിച്ചിതല്ല കേട്ടോ. ഞാൻ സ്വയം ഈ നെഞ്ചിൽ തല ചായ്ച്ചതായിരുന്നു ..."ഗൗരിയുടെ ചൊടികളിലൊരു കുസൃതി നിറഞ്ഞ ചിരി വിടർന്നു… "ഹ ഹ…നന്ദുമോള് നൈസായിട്ട് അതെന്റെ മേലെയിട്ടല്ലേ അന്ന് "….? രുദ്രൻ ചിരിച്ചു കൊണ്ട് ചോദിച്ചു… രുദ്രനെ നോക്കിയൊരു കള്ളച്ചിരിയായിരുന്നു ഗൗരിയുടെ മറുപടി… ഏകദേശം മുക്കാൽ മണിക്കൂറോളമടുത്തപ്പോൾ നീലവാനത്തിന്റെ പടിഞ്ഞാറൻ ചക്രവാളം പതിയെ കുങ്കുമശോണിമയണിയാൻ തുടങ്ങി. രുദ്രനും ഗൗരിയും നിന്നിടത്ത് നിന്നുമെഴുന്നേറ്റു. മിക്കവാറുമെല്ലാം സന്ദർശകരും ഹാൻഡ് റെയിലിന്റെ ഭാഗത്തേക്ക്‌ അസ്തമയത്തെ വരവേൽക്കാനായി നീങ്ങിയപ്പോൾ രുദ്രനും ഗൗരിയും അവിടെ തന്നെ നിന്നു. ഹാൻഡ് റെയിൽ പ്ലാറ്റ്ഫോമിൽ നിന്നും ഏകദേശം ചരിഞ്ഞു കൊണ്ട് മുകളിൽ എന്ന വണ്ണമായിരുന്നു രുദ്രനും ഗൗരിയും നിന്നിരുന്നത്. അതിനാൽ അസ്തമയം നന്നായി കാണാം താഴേക്ക് ഇറങ്ങാതെ തന്നെ…. ഗഗനനീലിമ കുങ്കുമ ശോണിമക്ക് വഴിമാറി പടിഞ്ഞാറൻ ദിക്കിൽ അകലത്തിൽ അസ്‌തമയാർക്കൻ ഒരു പൊട്ടായി മാറിമറയാൻ തുടങ്ങിയപ്പോൾ ഗൗരി രുദ്രനെ കെട്ടിപ്പിടിച്ചു കൊണ്ട് തന്റെ മൊബൈൽ സെൽഫി സ്റ്റിക്കിൽ വച്ചു സെറ്റ് ചെയ്ത് രുദ്രന്റെ മിഴികളിലേക്ക് പ്രണയഭരിതയായി നോട്ടമയച്ചു കൊണ്ട് മൊഴിഞ്ഞു…. "ദേവേട്ടാ…. കിസ്സ് മീ…." രുദ്രനവളുടെ ആവശ്യം കേട്ടൊന്നമ്പരന്നു… "പറഞ്ഞത് അനുസരിക്ക് കൊരങ്ങാ…." ഗൗരിയൊന്നു ചൊടിച്ചു… രുദ്രൻ ഒന്നു പകച്ചെങ്കിലും അസ്‌തമയാർക്കന്റെ ചാരുകാന്ത ശോണിമ ഗഗനനീലിമയെ കീഴടക്കിയപ്പോൾ അതെ ചെമപ്പു നിറം പടർന്ന പനിമതി വദനയായ തന്റെ പ്രണയിനിയുടെ സരസീരുഹനയനങ്ങളിൽ നിറഞ്ഞ പ്രണയത്തിൻ അപാംയോനി വീചികളിൽ പ്രണയഭരിതനായി… അവന്റെയധരങ്ങൾ തന്റെ പെണ്ണിന്റെ രത്നാധരങ്ങളിലെ അമൃതിൻ കണങ്ങളെ നുകർന്നുകൊണ്ടിരിക്കുബോൾ പതിയെ അസ്തമയാർക്കൻ അവരുടെ പ്രണയനിമിഷത്തിന് സാക്ഷ്യം വഹിച്ചു മറഞ്ഞു തുടങ്ങിയിരുന്നു…. തുടരും കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ