❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6alvmn4b?d=n&ui=v64j8rk&e1=cദേവനന്ദിനി... Part 81 ഹരിയണ്ണയുടെ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിയ രുദ്രൻ ഗൗരിയെയും കൂട്ടി ബൈക്കിൽ സിന്നർ പാട്ടയിലെ ഉഡുപ്പി റെസ്റ്റോറന്റിൽ എത്തിച്ചേർന്നു. അവിടെയൊരു സീറ്റിലിരുന്നു കഴിക്കുവാനുള്ളത് ഓർഡർ ചെയ്തു ഇരുവരും മുഖത്തോട് മുഖം നോക്കിയിരുന്നു... "ദേവേട്ടാ".... പ്രണയാതുരയായ ഗൗരി രുദ്രനെ വിളിച്ചു.. രുദ്രനൊരു മന്ദഹാസത്തോടെ വിളി കേട്ടു... "ദേവേട്ടാ... ഏതെങ്കിലും രജിസ്റ്റർ ഓഫീസിൽ വച്ചു നടക്കുമെന്ന് കരുതി പിന്നെയൊരിക്കലും നടക്കില്ലെന്നു വിചാരിച്ച നമ്മുടെ വിവാഹം തീരുമാനമായല്ലേ"..? ഗൗരിയൊരു പുഞ്ചിരിയോടെ രുദ്രനോട് തിരക്കി... "അതെ നന്ദൂ... നമ്മൾ പോലുമറിയാതെ നമ്മുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു"... രുദ്രൻ മറുപടി നൽകി.. "ദേവേട്ടാ...പാജിയും ബേബേയും നമ്മുടെ വിവാഹം തീരുമാനിക്കുവാനായി ഇവിടെയെത്തിച്ചേരുമെന്ന് ഞാനൊരിക്കലും കരുതിയില്ല. ബന്ധുക്കളാരുമില്ലാത്ത നമ്മുടെ വിവാഹം നടത്തുവാൻ എല്ലാവരുടെയും സ്ഥാനത്ത് നിന്ന് അത് നടത്തിത്തരുവാനും ആളുകൾ. എല്ലാം ഒരത്ഭുതമായിരിക്കുന്നു"...നയനങ്ങളിൽ നിറഞ്ഞു തുളുമ്പിയ അത്ഭുതത്തോടെ ഗൗരി മൊഴിഞ്ഞു... "എനിക്കും അത്ഭുതമാണ് നന്ദൂ...മൊയ്തൂട്ടിക്കയോ ആയിയോ പാജിയോ ബേബേയോ ആരുമൊരു സൂചന പോലും തന്നില്ല അവരുടെ വാക്കുകളിൽ ഇതിനെ കുറിച്ച് "....രുദ്രന്റെ മുഖത്തും അത്ഭുതം പ്രകടമായിരുന്നു.... "അത് ശരിയാ.... ഉറ്റബന്ധുക്കൾ പോലും മടിക്കുന്നിടത്താ നമ്മൾ രണ്ട് പേരുടെയും അച്ഛനമ്മമാരുടെയും മറ്റു ബന്ധുക്കളുടെയും സ്ഥാനത്ത് നിന്ന് കൊണ്ട് വിവാഹം നടത്തിത്തരുവാൻ എല്ലാവരും മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇവരെയൊക്കെ കിട്ടിയത് ഏതോ മുജ്ജന്മ സുകൃതമായിട്ടാണെനിക്ക് തോന്നിയിട്ടുള്ളത്"...ഗൗരിയുടെ സരോരുഹനയനങ്ങളിൽ ആനന്ദനിർവൃതിയുടെ മകരാങ്കവീചികൾ അലയടിച്ചു കൊണ്ടിരുന്നു... "അങ്ങനെ തന്നെ കരുതിയാൽ മതിയെടോ...ഒരിക്കലും നടക്കില്ലെന്നു കരുതിയിടത്ത് നിന്നും ഇത് വരെയെത്തിയില്ലേ.. എല്ലാം താൻ പറഞ്ഞ മുജ്ജന്മസുകൃതമാടോ"... രുദ്രൻ ആഹ്ലാദത്തിന്റെ പാലാഴിയിലാറാടിക്കൊണ്ട് ഗൗരിയോട് മൊഴിഞ്ഞു.... അപ്പോഴേക്കും അവർ ഓർഡർ ചെയ്തത് വന്നു. ആ റെസ്റ്റോറന്റിലെ പ്രധാന ഐറ്റം ദോശയും ഉഴുന്ന് വടയുമായിരുന്നു. ഉഴുന്ന് വടയായിരുന്നു ഇരുവരും ഓർഡർ ചെയ്തത്. രണ്ട് പ്ളേറ്റുകളിലായി വന്ന ഉഴുന്ന് വട ഇരുവരും കഴിച്ചു തുടങ്ങി.... ഉഴുന്ന് വട കഴിക്കുമ്പോൾ രുദ്രൻ ഗൗരിയെ ഒന്നിടംകണ്ണിട്ട് നോക്കി. അവളുടെ കുസുമവദനമാകെ തങ്ങളുടെ ജീവിതത്തിൽ നടക്കുവാൻ പോകുന്ന സുപ്രധാന ചടങ്ങിനെ കുറിച്ചുള്ള ചിന്തകളുടെ പ്രതിഫലനം നിറഞ്ഞു നന്നിരുന്നു.... രുദ്രന്റെ മനസ്സിലേക്ക് ഗൗരി തന്നെ കാണുവാനായി വന്ന ദിവസമോർമ്മ വന്നു.... അന്നൊരിക്കലും കരുതിയില്ല തന്റെ നന്ദു ഇവിടെ എത്തിച്ചേർന്നത് തന്റെ ജീവിതത്തിലേക്ക് എന്നെന്നേക്കുമായി കൂടൊരുക്കാനായിരുന്നുവെന്ന്. ഇപ്പോൾ ഇവിടെ വരെയെത്തി ചേർന്നിരിക്കുന്നു...രുദ്രൻ ഉള്ളിലൂറി വന്നൊരു ചിരിയോടെ ചിന്തിച്ചു.... "ദേവേട്ടാ... ആചാരപരമായി സ്വന്തമാകുവാൻ പോകുവാണെന്നു ഉറപ്പിച്ചിട്ടും എന്റെ കലിപ്പന് ഇത് വരെ നിർത്തുവാനായിട്ടില്ലേ ഈ ഒളിഞ്ഞു നോട്ടം"....? പവിഴാധരങ്ങളിൽ കേസരപുഷ്പങ്ങൾ വിരിയിച്ചു കൊണ്ട് ഗൗരി രുദ്രനോട് തിരക്കി... "നന്ദൂ... നീയറിയാതെ നിന്നെയും നോക്കികൊണ്ടിരിക്കുമ്പോൾ അനിർവചനീയ മായൊരനുഭൂതിയെപ്പോഴും മനസ്സിൽ നിറയുന്നു"... രുദ്രൻ ഗൗരിയെ നോക്കിയൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി... "കൊള്ളാം.. കൊള്ളാം... എപ്പോഴും ഒളിഞ്ഞു നോക്കിയിട്ട് ഇത് പോലത്തെ സാഹിത്യം കൂട്ടിയെന്തെങ്കിലും പറഞ്ഞാൽ മതിയല്ലോ"...ഗൗരി ഉറക്കെച്ചിരിച്ചു കൊണ്ട് രുദ്രനോട് മൊഴിഞ്ഞു.... "ഹ ഹ.... എന്നാൽ വേറെയൊരു കാര്യം പറയാം"... (രുദ്രൻ) "എന്താണാവോ എന്റെ കലിപ്പന് പറയാനുള്ളത് "....? ഗൗരിയൊന്ന് ചിരിച്ചു കൊണ്ട് തിരക്കി... "എനിക്ക് പറയാനുള്ളത് നമ്മുടെ ആദ്യരാത്രി അജ്മീറിലെ രാത്രി പോലെ കപ്പിൾ ഡാൻസ് വേണമെന്നാണ് ".... രുദ്രാനത് മൊഴിയുമ്പോൾ ചിരിച്ചു പോയി... "കൊള്ളാമല്ലോ... എന്റെ പഞ്ചാരകവിയ്ക്ക് അത്രക്കങ്ങട് പിടിച്ചു പോയോ അത്"...? ഗൗരിയൊരു കള്ളച്ചിരിയോടെ രുദ്രനോട് തിരക്കി... "പിന്നില്ലാതെ... പിന്നെ കപ്പിൾ ഡാൻസ് നമ്മൾ മൈഥുനവേളകൾക്ക് മുമ്പ് നടത്തണോ അതോ ശേഷം മതിയോ എന്നൊരു ചിന്താകുഴപ്പം മാത്രമാണ് ഇപ്പോഴുള്ളത്"...രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് ഗൗരിയ്ക്ക് മറുപടി നൽകി... "പോടാ കൊരങ്ങാ"... വദനത്തിലാകെ അഭ്യുത്ഗമയാദിത്യന്റെ ലോഹിതചന്ദനഛവിയണിഞ്ഞു കൊണ്ട് മൊഴിഞ്ഞു.... രുദ്രൻ മറുപടിയായുറക്കെ ചിരിച്ചു... അവളുടെ വിടർന്ന നയനങ്ങളിൽ തൈജസകീടങ്ങൾ തിളക്കത്തോടെ പ്രവഹിക്കുന്നത് പോലെയുളവായി രുദ്രന്... ഇരുവരും കുറച്ച് ദിവസങ്ങൾക്കകം തങ്ങളുടെ ജീവിതത്തിൽ നടക്കുവാൻ പോകുന്ന ശുഭമുഹൂർത്തത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് റെസ്റ്റോറന്റിൽ ചെലവിട്ടു അൽപനേരം.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രുദ്രനും ഗൗരിയും തിരിച്ചു വരുമ്പോൾ എല്ലാവരും അവരെ കാത്തെന്നവണ്ണം ഇരിപ്പുണ്ടായിരുന്നു. ബേബേ ഗൗരിയെ തന്റെയരികിൽ പിടിച്ചിരുത്തി. മറ്റൊരു സെറ്റിയിൽ രുദ്രനെ ആയിയും തന്റെ അരികിലായിരുത്തി.... രുദ്രനും ഗൗരിയും അമ്പരപ്പോടെ എല്ലാവരെയും നോക്കി. എല്ലാവരുടെയും മുഖത്ത് കുടുംബത്തിൽ ഒരു വിവാഹലോചന നടത്തുന്നതിന്റെ പ്രതീതി നിറഞ്ഞിരിക്കുന്നത് രുദ്രനും ഗൗരിയും ശ്രദ്ധിച്ചു. ഇരുവരും ഒന്നും മനസ്സിലാക്കാതെ പരസ്പരമൊന്ന് നോട്ടമയച്ചു..... ഇരുവരും ഏതാണെന്നു മിഴികളാൽ തിരക്കുന്നതിനിടെ പാജി സംഭാഷണങ്ങൾക്ക് തുടക്കമിട്ടു.... "നിങ്ങളുടെ ചെറുക്കന്റെ ജോലിസംബന്ധമായ കാര്യങ്ങളും മറ്റും കണക്കിലെടുത്ത് അധികം നീട്ടാതെ അടുത്ത ആഴ്ച തന്നെ നല്ലൊരു മുഹൂർത്തത്തിൽ ഞങ്ങളുടെ മകളെ അവന്റെ കൈയിൽ പിടിച്ചേൽപ്പിക്കുവാനാണ് ഞങ്ങൾ ആലോചിക്കുന്നത്".... പാജിയൊരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കിക്കൊണ്ട് മൊഴിഞ്ഞു... മുതിർന്ന ഒരു കാരണവരെ പോലെയുള്ള പാജിയുടെ സംഭാഷണം രുദ്രനെയും ഗൗരിയേയും ഒരുപോലെ അത്ഭുതപ്പെടുത്തി.... "ഞങ്ങളും എത്രയും പെട്ടെന്ന് നടത്തുവാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. എന്റെ മോനും നിങ്ങളുടെ മകളും നേരത്തെ തന്നെ ഇഷ്ടമായ സ്ഥിതിയ്ക്ക് ഇനിയങ്ങ് വച്ചു താമസിപ്പിക്കേണ്ട എന്നാണ് ഞങ്ങളുടെയും തീരുമാനം".... ആയി രുദ്രനെ തഴുകിക്കൊണ്ടൊരു ചിരിയോടെ അല്പം അധികാരമനോഭാവത്തോടെ പാജിയ്ക്ക് മറുപടി നൽകി... ആയിയുടെ മറുപടി കൂടി കേട്ടപ്പോൾ രുദ്രനൊന്ന് കൂടി അമ്പരന്നു... എല്ലാവരും കൂടി കുടുംബത്തിൽ സാധാരണ നടത്തുന്നത് പോലെ വിവാഹാലോചനരംഗം ആവിഷ്‌കരിക്കുകയാണോ എന്ന് രുദ്രൻ ചിന്തിച്ചു. ഞങ്ങളുടെ മകൾ, എന്റെ മകൻ എന്നൊക്കെ അഭിസംബോധന ചെയ്തത് രുദ്രനിൽ അമ്പരപ്പുളവാക്കി. ഗൗരിയുടെ മനസ്ഥിതിയും സമാനമായിരുന്നു.... "വിവാഹച്ചടങ്ങ് രാവിലെയും വൈകീട്ട് റിസപ്ഷനുമാണ് ഞങ്ങളുടെ മനസ്സിലുള്ളത്. ഇഘത്പുരിയിലെ പ്രധാനപ്പെട്ട ഹാൾ അന്നത്തേക്ക് പറഞ്ഞു വച്ചിട്ടുണ്ട്. അവിടെ വച്ചു കേരളീയ രീതിയിൽ വിവാഹവും വൈകീട്ട് മഹാരാഷ്ട്ര രീതിയിൽ സൽക്കാരവും. അതാണ് ഞങ്ങളുടെ തീരുമാനം".... മൊയ്‌തൂട്ടിക്ക പാജിയോടും ബേബേയോടുമായി പറഞ്ഞു.... തങ്ങൾ പുറത്ത് പോയപ്പോഴേക്കും ഹാൾ വരെ ബുക്ക്‌ ചെയ്തു കഴിഞ്ഞിരിക്കുന്നു...അമ്പരപ്പോടെ രുദ്രനും ഗൗരിയും ചിന്തിച്ചു... "മൊയ്‌തൂട്ടിക്ക.... ഞാനും നന്ദുവും ഒന്ന് പുറത്ത് പോയി വന്നപ്പോഴേക്കും നിങ്ങളെല്ലാവരും കൂടി കല്യാണത്തിയ്യതിയും ഹാളും വരെ ബുക്ക് ചെയ്ത് കഴിഞ്ഞോ"...എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ രുദ്രൻ അമ്പരപ്പോടെ തിരക്കി... "സാബ് ... ഞങ്ങളെല്ലാം തീരുമാനിച്ചു കഴിഞ്ഞു. അടുത്ത ആഴ്ച സാബ് നന്ദുമോളുടെ കഴുത്തിൽ താലിയണിയിച്ചാൽ മാത്രം മതി"... രുദ്രന്റെ ചോദ്യം മൊയ്‌തൂട്ടിക്കയോടായിരുന്നെങ്കിലും ഒരു ചിരിയോടെ ഹരിയാണ് മറുപടി നൽകിയത്... "ഹരിയണ്ണ... അടുത്തയാഴ്ച്ചയെന്ന് പറയുമ്പോൾ ഇനി ദിവസമധികമില്ലല്ലോ. എന്നാലും വിവാഹമെന്നൊക്കെ പറയുമ്പോൾ അതിന് തിയ്യതി കണ്ടാൽ മാത്രം പോരല്ലോ. വേറെയും ചില സംഗതികൾ ഏർപ്പാടാക്കേണ്ടേ"...? രുദ്രൻ തന്റെ സംശയം നിരത്തുമ്പോഴും അവനിലെ അമ്പരപ്പ് വിട്ട് മാറിയിരുന്നില്ല... "രുദ്രാ... നീ പറഞ്ഞ സംഗതികളെന്നു പറഞ്ഞാൽ താലിയും കല്യാണപ്പുടവയും പിന്നെ റിസപ്ഷന് വേണ്ട വസ്ത്രങ്ങളുമൊക്കെ എടുക്കുന്ന കാര്യമല്ലേ. അതൊക്കെ നാളെ നമുക്ക് മുംബൈയിൽ പോയെടുക്കാം. അതിന് മാത്രം ദൂരമൊന്നുമില്ലല്ലോ അവിടേക്ക്. പിന്നെ ഏത് സമയത്താണെങ്കിലും അവിടെ കിട്ടാത്തത് ഒന്നുമില്ലല്ലോ".... രുദ്രന്റെ സംശയത്തിന് മൊയ്‌തൂട്ടിക്ക മറുപടി നൽകി... രുദ്രന് പിന്നെയൊന്നും പറയാനില്ലായിരുന്നു.... "രുദ്രാ... നാളെ വണ്ടി വിളിച്ചു നീയും നന്ദുമോളും ഹരിയും മൊയ്‌തുവും കൂടി മുംബൈക്ക് പോകുന്നു. എല്ലാം വാങ്ങി തിരിച്ചു വരുന്നു...കേട്ടല്ലോ"....അത് വരെ നിശബ്ദനായിരുന്നു എല്ലാമൊരു പുഞ്ചിരിയോടെ ശ്രവിച്ചു കൊണ്ടിരുന്ന മാമു രുദ്രനോടായി മൊഴിഞ്ഞു... രുദ്രന്റെയും ഗൗരിയുടെയും ഒഴിച്ചുള്ളവരുടെ മുഖത്ത് ഒരു സമ്മതഭാവമായിരുന്നു... രുദ്രനപ്പോഴുമൊരു സംശയഭാവത്തോടെ എല്ലാവരുടെയും നേരെ തന്റെ ചക്ഷുസുകളെറിഞ്ഞു കൊണ്ടിരുന്നു.... "സാബ്.... സാബിനു സംശയം വണ്ടിയുടെ കാര്യത്തിലല്ലേ. അതെനിക്ക് വിട്ടേക്ക്. ഈ ഹരി നിനച്ചാൽ ഘോട്ടിയിൽ കിട്ടാത്ത ഒരു വണ്ടിയുമില്ല"... ഹരിയണ്ണ ഒരു ചെറു ചിരിയോടെ രുദ്രനെ നോക്കിക്കൊണ്ട് മൊഴിഞ്ഞു... "ഞാനും ഗുർമീതും ഇന്ന് രാത്രി തിരിച്ചു പോകും. പിന്നെ കല്യാണത്തിന് രണ്ട് ദിവസം മുമ്പ് എത്തും അവിടെ ചെന്നിട്ട് കുറച്ച് കാര്യങ്ങൾ ഏർപ്പാടാക്കാനുണ്ട്" .... പാജി ചിരിയോടെ എല്ലാവരോടുമായി മൊഴിഞ്ഞു.... എല്ലാവരുടെയും മുഖത്ത് സമ്മതം നിറഞ്ഞ ഭാവങ്ങൾ നിറഞ്ഞു തുളുമ്പി... കുറച്ച് മുമ്പ് നടന്ന സംഭവങ്ങളെല്ലാമൊരു സ്വപ്നമാണോയെന്ന സംശയമായിരുന്നു അപ്പോൾ രുദ്രനും ഗൗരിയ്ക്കും.... തുടർന്ന് വിവാഹത്തെ കുറിച്ചുള്ള മറ്റ് ചർച്ചകളിലേക്ക് ആ സദസ്സ് നീങ്ങി..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. പിറ്റേ ദിവസം തന്നെ രുദ്രനും ഗൗരിയ്ക്കും പർച്ചേസിനും മറ്റും പോകുവാനായി തലേന്ന് തന്നെ ഏർപ്പാടാക്കിയ കാറുമായി വന്നു. ഘോട്ടിയിൽ നിന്നും നൂറ് കിലോമീറ്റർ അപ്പുറമുള്ള കല്യാണിലെ പ്രശസ്തമായൊരു ജ്വല്ലറിയിലേക്കാണ് ഇരുവരും പോയത്. രുദ്രനെയും ഗൗരിയെയും ഹരിയണ്ണയേയും കൂടാതെ മൊയ്‌തൂട്ടിക്കയും കൂടെയുണ്ടായിരുന്നു.... ജ്വല്ലറിയിൽ നിന്നും മംഗല്യസൂത്രം നോക്കിക്കൊണ്ടിരിക്കുമ്പോൾ ഗൗരി രുദ്രനോട് പല ഡിസൈനുകളെ പറ്റി പറയുമ്പോഴും രുദ്രൻ ആലിലത്താലിയിലെ പല വെറൈറ്റികളും നോക്കിക്കൊണ്ടിരുന്നു.... "ദേവേട്ടാ... ആലിലത്താലി അല്ലാതെ വേറെ ഏതെങ്കിലും ഡിസൈനും നോക്കിക്കൂടെ ഇനിയതല്ല ആലിലത്താലി തന്നെ തെരെഞ്ഞെടുക്കുന്നതിന്റെ പിന്നിൽ എന്തെങ്കിലും സംഗതി ഉണ്ടോ"....? "ആചാരപരമായെന്തെങ്കിലും"....? ഗൗരി തനിക്ക് തോന്നിയ സംശയങ്ങൾ രുദ്രന്റെ മുമ്പിൽ ഉണർത്തിച്ചു... "നന്ദൂ...ഞാൻ വായിച്ചറിഞ്ഞ ചില കാര്യങ്ങളുണ്ട് നമ്മുടെ ഹൈന്ദവ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടത്. അത് കൊണ്ടാണ് ആലിലത്താലി തെരെഞ്ഞെടുക്കാമെന്ന് ഞാൻ വിചാരിക്കുന്നത് "....രുദ്രനൊരു മന്ദഹാസത്തോടെ ഗൗരിയ്ക്ക് മറുപടി നൽകി... "കൊള്ളാമല്ലോ.... അങ്ങനെയും ചിലതുണ്ടോ..? ദേവേട്ടൻ പറ... ഞാൻ കേൾക്കട്ടെ"...രുദ്രന്റെ മറുപടി കേട്ട് ജിജ്ഞാസുവായ ഗൗരി അതിനെ കുറിച്ച് അറിയുവാൻ ഉത്സാഹത്തോടെ രുദ്രനോട് തിടുക്കം കൂട്ടി... രുദ്രനവളെ നോക്കിയവൾക്കൊരു മന്ദഹാസം സമ്മാനിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി... "നന്ദൂ....ആലിലയുടെ ആകൃതിയില്‍ തയാറാക്കുന്ന സ്വര്‍ണത്താലിയില്‍ ത്രിമൂർത്തീകളായ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും സാന്നിധ്യമുണ്ടെന്നാണു പുരാണ ഹൈന്ദവസങ്കല്‍പം. ഇതു വ്യക്തമാക്കാനായി ആലിലത്താലിയില്‍ ഓംകാരം കൊത്തിവയ്ക്കുന്നു. ആലിലയാകുന്ന പ്രകൃതിയില്‍ ഓംകാരമാകുന്ന പരമാത്മാവ് അന്തര്‍ലീനമായിരിക്കുന്നു എന്നു സങ്കല്‍പം. അങ്ങനെ, സ്ത്രീയും പുരുഷനും ഒറ്റമനസ്സായി നിന്നാലേ കുടുംബബന്ധം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നു താലി എന്ന സങ്കല്‍പം നമ്മോടു പറയുന്നു. വലിയൊരു തത്ത്വശാസ്ത്രത്തിന്റെ ചെറിയൊരു പ്രതീകമാണ് താലി. താലിയുടെ തുമ്പിൽ ബ്രഹ്മാവും, താലിമദ്ധ്യത്തിൽ വിഷ്ണുവും, താലിമൂലത്തിൽ മഹേശ്വരനും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം"....രുദ്രൻ ഗൗരിയോട് വിവരിച്ചു.... "നന്ദൂ... പിന്നെ താലിയ്ക്ക് മംഗല്യസൂത്രം എന്നൊരു പേര് കൂടി താൻ കേട്ടിരിക്കുമല്ലോ അല്ലെ"....? രുദ്രൻ ഗൗരിയോട് ചോദിച്ചു.... ഗൗരി ഉണ്ടെന്ന് തലയാട്ടി.... "അതിനെ കുറിച്ചും ചെറിയൊരു വിവരണമുണ്ട്... തനിയ്ക്ക് അറിയണോ"....? രുദ്രൻ ഗൗരിയുടെ അംബോജിനിനയനങ്ങളിലേക്ക് പ്രണയപുരസരമുറ്റ് നോക്കിക്കൊണ്ട് തിരക്കി.... "അതെന്ത് ചോദ്യമാ ദേവേട്ടാ....ദേവേട്ടനറിയില്ലേ എനിക്ക് അത്തരം കാര്യങ്ങളെപ്പറ്റിയറിയുവാനൊക്കെ ഒരുപാടിഷ്ടമാണെന്ന്. ദേവേട്ടൻ പറ"... ഗൗരി രുദ്രന്റെ കൈയിൽ പിടിച്ചു കൊണ്ടൊരു മന്ദഹാസത്തോടെ അവനെ പ്രോത്സാഹിപ്പിച്ചു.... "നന്ദൂ....മംഗളം എന്ന വാക്കില്‍ നിന്നാണ് മാംഗല്യം എന്ന വാക്കുണ്ടായത്. സൂത്രമെന്നാല്‍ ചരട് എന്നാണ് അര്‍ത്ഥം. നേരത്തെ ഞാൻ പറഞ്ഞല്ലോ താലിയിൽ ത്രിമൂർത്തികൾ കുടികൊള്ളുന്നുവെന്ന കാര്യം അത് പോലെ ഇതിന്റെ ചരട് മൂന്നു ഗുണങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നിവയുടെ പ്രതീകമാണ്. താലിയുടെ കെട്ടില് അല്ലെങ്കിൽ കൊളുത്തിൽ സർവ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്.അപ്പോൾ പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങൾ ചരടിലൂടെയോ അല്ലെങ്കിൽ മാലയിലൂടെയോ വന്നു ചേരുന്നു. ത്രിമൂർത്തികൾ താലിയിലൂടെയും മായാശക്തി കെട്ട് അല്ലെങ്കിൽ കൊളുത്തിലൂടെ ഒന്നിച്ചു ചേരുമ്പോൾ താലിച്ചരട് അല്ലെങ്കിൽ താലി മാല പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. അങ്ങനെയാണ് നമ്മുടെ പുരാണഹൈന്ദവ സങ്കൽപ്പം".... രുദ്രൻ വിവരിച്ചു നിർത്തിക്കൊണ്ട് ഗൗരിയുടെ മിഴികളിലേക്ക് ഒന്ന് നോട്ടമയച്ചു... ഗൗരിയെല്ലാം ശ്രവിച്ചു അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു. രുദ്രന്റെ ഇത്തരം കാര്യങ്ങളിൽ ആഴത്തിലുള്ള അറിവിനോടുള്ള ബഹുമാനത്തിന്റെ അംബുരാശി വീചികൾ ഗൗരിയുടെ നയനങ്ങളിൽ നിറഞ്ഞു തുളുമ്പി..... "നന്ദൂ... അത് പോലെ താലികെട്ടിയ പുരുഷന്‍ പരമാത്മാവും സ്ത്രീ ജീവാത്മാവും ആണ്. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനിലാണെന്ന് പറയുന്നത്. പുരുഷനെന്ന ആ പരമാത്മാവിന്റെ ശക്തിയാണു പ്രകൃതി അഥവാ സ്ത്രീ. ഈ പ്രകൃതിയും പരമാത്മാവും തമ്മിലുള്ള സംഗമമാണു താലി കൊണ്ടു സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ നിലനില്‍പു തന്നെ പ്രകൃതിപുരുഷ സംഗമത്തിലാണ്. പ്രകൃതിയാകുന്ന സ്ത്രീയില്ലെങ്കില്‍ പുരുഷൻ അശക്തനാണെന്നാണ് സങ്കൽപ്പിക്കുന്നത്. അത് പോലെ തിരിച്ചും".... രുദ്രൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് നിർത്തി.... "ദേവേട്ടാ... അപ്പോൾ ഒരു താലി ചാർത്തലിന്റെ പിന്നിൽ ഇത്രയും സങ്കൽപ്പങ്ങൾ നിറഞ്ഞിട്ടുണ്ടല്ലേ"....? അത്ഭുതം നിറഞ്ഞ മിഴികളോടെ ഗൗരി തിരക്കി.... രുദ്രൻ ഉണ്ടെന്ന് പുഞ്ചിരിയോടെ തലയാട്ടി... "ദേവേട്ടാ....ഇത് പോലെ ഒരിക്കലും നടക്കില്ലെന്നു ചിന്തിക്കുക പോലും ചെയ്യാത്തിടത്ത് നിന്നും നമ്മൾ താലിയുടെ സങ്കൽപ്പം പറയുന്നത് വരെയെത്തി അല്ലെ"...ഗൗരി ആനന്ദഭരിതയായി കൊണ്ട് തിരക്കി... "അതേടോ... ആയിയും മൊയ്‌തൂട്ടിക്കയും പാജിയും ബേബേയുമൊക്കെ ബന്ധുക്കളുടെ സ്ഥാനത്ത് നിന്ന് കൊണ്ട് നമ്മുടെ കല്യാണം നടത്തുവാൻ ഇത് പോലെ മുൻകയ്യെടുക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല. ഇന്നലെ എല്ലാവരും കൂടി തീരുമാനിക്കുമ്പോൾ അത് സ്വപ്നമായിരുന്നോ യാഥാർഥ്യമായിരുന്നോ എന്ന് ഞാൻ ശങ്കിച്ചു പോയി"... രുദ്രൻ മറുപടി നൽകി... അല്പ സമയം ജ്വല്ലറിയിൽ ചെലവിട്ട് അവിടെ നിന്നും താലിയും മോതിരവും നോക്കിയതിന് ശേഷം വസ്ത്രങ്ങളെടുക്കുവാനായി എല്ലാവരുമിറങ്ങി.... കല്യാണിൽ തന്നെയുള്ള പ്രശസ്തമായൊരു ഷോപ്പിൽ അവർ വസ്ത്രങ്ങൾ നോക്കുവാനായി കയറി. വസ്ത്രങ്ങൾ നോക്കുമ്പോൾ രുദ്രന് വേണ്ട കേരളീയ രീതിയിലുള്ള മുണ്ട് കിട്ടുവാനില്ലായിരുന്നു. അതൊരു പ്രശ്നമായി എല്ലാവർക്കും തോന്നിയപ്പോൾ ഗൗരി ഇടപെട്ടു.... "ദേവേട്ടാ.... ദേവേട്ടനുള്ള മുണ്ട് എന്റെ കൈയിൽ ഉണ്ട് ".... ഗൗരിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു..... രുദ്രനമ്പരപ്പോടെ ഗൗരിയെ നോക്കി... "നന്ദൂ.... അതൊക്കെ എപ്പോൾ"....? അമ്പരപ്പ് വിട്ട് മാറാതെ രുദ്രൻ തിരക്കി... "അതൊക്കെയുണ്ട്... എല്ലാം ചടങ്ങ് കഴിഞ്ഞിട്ട് പറയാം"... ഗൗരി ശബ്ദം താഴ്ത്തിക്കൊണ്ട് മറുപടി നൽകി.... "രുദ്രാ... ഇനി അതിനെ കുറിച്ച് എന്തിനു ചിന്തിക്കണം. നന്ദു മോളിതിനൊരു പരിഹാരം കണ്ടിട്ടുണ്ടല്ലോ".... മൊയ്‌തൂട്ടിക്ക ഒരു വാത്സല്യത്തോടെ ഗൗരിയുടെ തലയിൽ ഒന്ന് തഴുകിക്കൊണ്ട് മൊഴിഞ്ഞു.... തുടർന്ന് റിസപ്ഷന് ധരിക്കുവാനും എല്ലാവർക്കും സമ്മാനിക്കുവാനുമുള്ള വസ്ത്രങ്ങൾ അവർ തിരഞ്ഞു തുടങ്ങി.... ഒരുപാട് സമയത്തെ തിരച്ചിലിന് ശേഷം അവർ എല്ലാം തെരെഞ്ഞെടുത്ത് പാക്ക് ചെയ്തു... സമയമൊരുപാട് എടുത്തെങ്കിലും രുദ്രനും ഗൗരിയും എല്ലാം നന്നായി ആസ്വദിച്ചു. ജീവിതത്തിൽ ഒരിക്കലും ഇത് പോലെയൊക്കെ നടക്കുന്നത് ഇരുവരും ചിന്തിച്ചിട്ടുണ്ടായിരുന്നില്ലല്ലോ... ഇറങ്ങാൻ നേരം രുദ്രൻ പേ ചെയ്യുവാൻ നോക്കിയപ്പോൾ മൊയ്‌തൂട്ടിക്ക അവനെ കൊണ്ട് മുഴുവനും പേ ചെയ്യുവാൻ സമ്മതിച്ചില്ല. പകുതി അദ്ദേഹം പേ ചെയ്തു. ഗൗരിയും രുദ്രനും തടഞ്ഞെങ്കിലും മൊയ്‌തൂട്ടിക്ക അതൊന്നും ചെവി കൊണ്ടില്ല.... "മൊയ്‌തൂട്ടിക്ക... രണ്ട് കല്യാണമൊക്കെ നടത്തുവാനുള്ളത് എന്റെയും ദേവേട്ടന്റെയും പക്കലുണ്ടായിരുന്നു. മൊയ്‌തൂട്ടിക്ക എന്തിനാ ബുദ്ധിമുട്ടിയത് ".... എല്ലാം വാങ്ങി തിരിച്ചു വണ്ടിയിൽ പോകുമ്പോൾ ഗൗരി അല്പം വിഷമത്തോടെ മൊയ്‌തൂട്ടിക്കയോട് തിരക്കി... "മക്കളെ.... നിങ്ങളെനിക്ക് മക്കൾ തന്നെയാണ്. പിന്നെ രുദ്രന് വേണ്ടി ഇതൊക്കെ ചെയ്യുവാനെനിക്ക് സന്തോഷമേ ഉള്ളൂ അതൊരു കടമയായിട്ടാണ് ഞാൻ കാണുന്നത്" ... മൊയ്‌തൂട്ടിക്ക വാത്സല്യപൂർവ്വം ഗൗരിയ്ക്ക് മറുപടി നൽകി... പിന്നെ രുദ്രനും ഗൗരിയും ഇതിനെ കുറിച്ചൊന്നും സംസാരിക്കുവാൻ നിന്നില്ല... അടുത്തയാഴ്ച്ച നടക്കുവാൻ പോകുന്ന സ്വപ്നമുഹൂർത്തത്തെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി രുദ്രനും ഗൗരിയും കണ്ണോട് കണ്ണിൽ നോക്കിക്കൊണ്ട് ഘോട്ടിയിലേക്കുള്ള മടക്കയാത്ര ആസ്വദിച്ചു കൊണ്ടിരുന്നു..... തുടരും NB : ഈ പാർട്ട്‌ പോസ്റ്റാൻ ഒരുപാട് സമയമെടുത്തെന്ന് അറിയാം. കാരണം സത്യത്തിൽ ഈ കഥ എഴുതാൻ എന്റെ മനസ്സ് മടുത്തു പോയിട്ടുണ്ട്. ഏറ്റവും കൂടുതൽ effort എടുത്തു എഴുതിയ കഥ ഇതാണ് പക്ഷെ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അങ്ങേയറ്റം നിരാശപ്പെടുത്തുന്നതും…. യാത്രകൾ തീരെ ചെയ്യാത്ത വലിയ വീട് വച്ചു പൊട്ടക്കിണറ്റിലെ തവളകളേ പോലെ ജീവിയ്ക്കുന്ന മലയാളികളുടെ ഇടയിലേക്ക് ഈ കഥയുമായി വരരുതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ കഥ ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതിയിരുന്നെങ്കിൽ ഇതിലും നന്നായി അവിടെ സ്വീകരിച്ചേനെ കാരണം മലയാളികൾ പുച്ഛം വാരി വിതറുന്ന നോർത്തിന്ത്യക്കാർ തീർത്ഥാടനം എന്ന് പറഞ്ഞെങ്കിലും വർഷത്തിലൊരിക്കൽ യാത്ര ചെയ്യുന്നവരാണ്…. ഈ കഥ രണ്ട് മൂന്ന് പാർട്ടിൽ തീരും. ഇത് പോലത്തെ കഥകൾ എഴുതാൻ അനുഭവങ്ങൾ ഉണ്ടെങ്കിലും ഇനിയിത് പോലൊരു genure ഇൽ ഞാൻ കഥ എഴുതിയേക്കില്ല. ഈ genure ഇൽ അവസാനത്തെ കഥയായിരിക്കും മിക്കവാറും ഇത്… കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ
✍ തുടർക്കഥ - 81 Part BBDImn3Im 81 Part BBDImn3Im - ShareChat
മിശ്വ 1 ആമുഖം കർണ്ണാടകത്തിൽ, മൈസൂർ ജില്ലയിലെ കല്ലഹള്ളി എന്നൊരു ഉൾഗ്രാമത്തിലാണ്‌ ഈ കഥയാരംഭിക്കുന്നത്. കർണ്ണാടകത്തിലെത്തന്നെ ഒരുപാടു സ്ഥലങ്ങളിലൂടെയും, ഒരു വേള കേരളത്തിലൂടെയും ഈ കഥ സഞ്ചരിക്കുന്നുണ്ട്. വളരെ അപൂർവ്വം ചിലരൊഴിച്ച് മിക്കവരും ഈ കഥയിൽ സംസാരിക്കുന്നത് കന്നഡ ഭാഷയിലാണെങ്കിലും വായനാ എളുപ്പമാക്കാനായി സംഭാഷണങ്ങളും വിവരണങ്ങളുമെല്ലാം പൂർണ്ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നു സങ്കൽപ്പിച്ചു വായിക്കാനഭ്യർത്ഥിക്കുന്നു. കാതടപ്പിക്കുന്ന ഒരു വിസ്‌ഫോടന ശബ്ദം ചെവിയിൽ വന്ന് പതിച്ചതും മിശ്വ നടുങ്ങിപ്പോയി! കണ്ണാടിയിൽ നോക്കി മുടിയൊതുക്കി നിന്നവൾ പരിഭ്രാന്തിയോടെ പുറത്തേക്കോടി. ഇരുകൈകളിലും ഒരോ തോക്ക് വീതം തന്റെ വീടിന്റെ നേർക്ക് നീട്ടിപ്പിടിച്ച് ബുള്ളറ്റിന്റെ പിറകിലിരുന്ന് അട്ടഹസിക്കുകയാണവൻ! തരുൺ ദിനകർ റെഡ്ഡി! മുന്നിലിരിക്കുന്ന ചോട്ടുവിന്റെ മുഖത്ത് തന്നോടൊരു പുച്ഛഭാവമാണ്. വരണ്ട മണ്ണിൽ ബുള്ളറ്റ് കൊണ്ട് വൃത്തം രചിക്കുമ്പോൾ ചുറ്റിലുമുയരുന്ന പൊടിപടലങ്ങൾ സാഹചര്യത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു. "നിനക്ക് പ്രാന്താണോഡാ പട്ടീ.!" മിശ്വയുടെ അലർച്ചയിൽ ചോട്ടു ബുള്ളറ്റിന് ബ്രേക്കിട്ടു. "പട്ടീന്നൊന്നും വിളിച്ചു കൂടാ." പിറകിലിരുന്ന തരുൺ ഒരു ചമ്മലോടെ ഇറങ്ങി വന്നു. "ഒരു തോക്കിന് ലൈസെൻസ് കിട്ടി. പിന്നെ കടുവയെ വെടി വെക്കാൻ പെർമിറ്റും. " കയ്യിലുള്ള ഒരെണ്ണം ചുണ്ടോട് ചേർത്ത് അതിന്റെ പുകക്കുഴലിലേക്ക് ഒന്ന് ഊതിക്കൊണ്ട് തരുൺ പറഞ്ഞു. "അതിന് എന്റെ വീട്ടു പടിക്കൽ കൊണ്ട് വന്ന് പൊട്ടിക്കുന്നെന്തിനാ ?" മിശ്വ കണ്ണ് മിഴിച്ചു. "ഒന്നൂല്ല. ചുമ്മാ.. നീ നാട് വിട്ട് പോകുകയാണെന്നൊക്കെ കേട്ടു. അപ്പൊ പേടിപ്പിച്ചോടിക്കാന്ന് കരുതി." വീടിന്റെ പൊട്ടിപ്പൊളിഞ്ഞ തിണ്ണയിലേക്ക് കയറിനിന്നു കൊണ്ട് അവൻ പല്ലിളിച്ചു കാണിച്ചു. "അച്ഛൻ വീട്ടിൽ ഇല്ലല്ലേ?" മിശ്വ കൈ മാറിൽ കെട്ടിക്കൊണ്ട് അവനെ ഒന്ന് ചെറഞ്ഞു നോക്കി. "എങ്ങനെ മനസ്സിലായി ?" "ധൈര്യം കണ്ടപ്പോൾ മനസ്സിലായി. പക്ഷേ ആ രണ്ടാമത്തെ വെടി ശബ്ദം അടുത്ത ഗ്രാമത്തിൽ വരേ എത്തിയിട്ടുണ്ടാകും എന്നാണ് എന്റെ ഒരു നിഗമനം." മിശ്വ ആലോചനയോടെ പറഞ്ഞതും തരുൺ പല്ല് കടിച്ചു. "ആ കരിനാക്ക് വളക്കാതെടി പുല്ലേ!" "ഹി ഹി.. എന്നാലേ. ഒരുപകാരം ചെയ്യുവോ ? നാളെ പുലർച്ചെ എന്നയൊന്ന് റെയിൽവേ സ്റ്റേഷൻ വരേ കൊണ്ട് വിട്ട് തരാവോ ?" മിശ്വ പ്രതീക്ഷയോടെ അവനെ നോക്കി കൊഞ്ചി. "ങ്‌ഹേ ? എന്നോട് തന്നെ പറയണം നീ. വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ ഞാനാ ട്രെയിനിന് ബോംബ് വെക്കും. അങ്ങനെ ഓർത്ത് നടക്കുവാ ഞാൻ. എങ്ങനാഡീ മരങ്ങോടീ നിനക്കീ നാട് വിട്ട് പോകാൻ പറ്റണേ. ? " മുഖം ചുളിച്ചു കൊണ്ട് അവനത് ചോദിച്ചതും മിശ്വ പൊട്ടിച്ചിരിച്ചു. "നീ വാ… തോക്കൊക്കെ പോക്കറ്റിൽ തന്നെ വച്ചേരെ." മിശ്വ ഇറങ്ങി പുറത്തേക്ക് നടന്നു. പുറകിലായി അവനും.. ഒന്നിച്ചു കളിച്ചു വളർന്ന വഴികളിലൂടെ നടക്കുമ്പോൾ അവനതൊരു ഓർമ്മ പുതുക്കലായാണ് അനുഭവപ്പെട്ടത്. ആ ഇടുങ്ങിയ വഴിയിൽ ഓടിക്കളിക്കുന്ന പിള്ളേർക്കിടയിലൂടെ അവർ നടന്നു. നിതംബം വരേ എത്തി നിൽക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പാറിയകലുന്നത് തരുൺ കണ്ണിമ വെട്ടാതെ നോക്കി നടന്നു. "എന്നാ പിന്നെ നിനക്ക് കേരളത്തിലേക്ക് പൊക്കൂടെ? വയനാട്ടിലേക്കോ മറ്റോ. അവിടെ എനിക്ക് ബന്ധുക്കാരുണ്ട്. പിന്നെ നിനക്കും മലയാളം നന്നായിട്ട് അറിയാമല്ലോ." പിറകിൽ നിന്നും അവന്റെ ചോദ്യം കേട്ടതും മിശ്വ തിരിഞ്ഞു. "കേരളം അതിന് സേഫ് ആണോ ? എന്നെ വല്ലോരും പിടിച്ചോണ്ട് പോയാൽപ്പോലും ഇവിടെ ആരുമറിയില്ല." മിശ്വ ഒരു നിശ്വാസത്തോടെ മുൻപോട്ട് തിരിഞ്ഞു. ഒരോ ഓർമ്മകളിലൂടെ സഞ്ചരിച്ച് അവളുടെ പിറകിലായി അവനും. അവരുടെ നടത്തം ചെന്നവസാനിച്ചത് ഒരു ചായക്കടയിലാണ്. മിശ്വ ചെന്ന് പതിവ് സ്ഥലത്ത് ഇടം പിടിച്ചു. "ഒരു പൊറോട്ട. രണ്ട് ചായ " തരുൺ ഉള്ളിലേക്ക് കയറുമ്പോൾ കടക്കാരനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. കടക്കാരൻ ബഹുമാനത്തോടെ തലയാട്ടി. "അപ്പൊ നിനക്ക് വേണ്ടേ? " തൊട്ട് മുൻപിലെ കസേരയിലേക്ക് വന്നിരുന്ന അവനെ നോക്കി മിശ്വ ചോദിച്ചു. "ഏയ്. എനിക്ക് ചായ മതി." അവൻ പറഞ്ഞപ്പോൾ അവളൊന്ന് അമർത്തി മൂളി. പൊറോട്ട ചായയിൽ മുക്കി സൂക്ഷ്മതയോടെ കഴിക്കുന്ന മിശ്വയെ സാകൂതം നോക്കി ഇരിക്കുകയാണ് തരുൺ. "എന്താടാ തെണ്ടീ നീ ഇങ്ങനെ നോക്കണെ ?" മിശ്വ പുരികം വളച്ചു. "നീ എന്തിനാഡീ ഇവിടുന്ന് പോണെ ?" തരുണിന്റെ മുഖം മങ്ങിയ പോലെ. "പിന്നെ പോവാതെ പറ്റുമോ ? ഞാനും എന്റമ്മേം പട്ടിണി കെടന്ന് ചത്തോട്ടേന്നാണോ ? ആ ചെട്ടിക്കണിയാൻ വന്ന് ഞങ്ങളെ വീട്ടീന്നിറക്കി വിടട്ടേന്നാണോ ?" മിശ്വയുടെ ശബ്ദത്തിൽ അരിശം കലർന്നു. അവനൊന്നും മിണ്ടിയില്ല.. അല്പനേരം ഇരുവരും മൗനം മാത്രം.. "ആ മുടിഞ്ഞ റെയിൽവേസ്‌റ്റേഷൻ വന്നതാ എല്ലാം നശിപ്പിച്ചത്. അതിൽ പിന്നെയാ എല്ലാരും ഈ നാടു വിടല്‌ തുടങ്ങിയത്… എന്നാ പോയിട്ടാരെങ്കിലും രക്ഷപ്പെട്ടോ? അതുമില്ല. ചുമ്മാ ഇക്കരെ നിൽക്കുമ്പൊ അക്കരെ പച്ചാന്ന് തോന്നും. അത്ര തന്നെ." തരുൺ കെറുവോടെ ചായ വലിച്ചു കുടിച്ചു. "നീ പോടാ… " മിശ്വ അവന് നേരെ ചിറി കോട്ടി. "അത് പോട്ടെ. ഞാൻ പോകുന്നതിന് നിനക്കെന്താ ഇത്ര സൂക്കേട്. ?" മിശ്വ അവനെ നോക്കി കണ്ണുകളിറുക്കി. തരുണിന് മറുപടിയില്ലായിരുന്നു. ഒരു വിഷാദ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ ചായഗ്ലാസ്സ് മേശയിലിട്ട് കറക്കി ഇരുന്നു. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴും തരുണിന്റെ മിഴികൾ നിരാശയോടെ ഇടക്കിടെ മിശ്വയിലേക്ക് പാളി. "അപ്പോ പോകാൻ തന്നെ തീരുമാനിച്ചു ല്ലേ ?" ദീർഘമായൊരു നിശ്വാസത്തോടെ തരുൺ മിശ്വയുടെ നേരേക്ക് തല ചെരിച്ചു. "എന്റെ പൊന്നോ.!! ഞാൻ ഇപ്പൊ ഇതൊരു ആയിരം പേരോട് പറഞ്ഞു. എനിക്ക് ജോലി കിട്ടീട്ടില്ല പൊട്ടാ..!! ഇന്റർവ്യൂ ആണ്‌. അതിൽ സെലക്റ്റാവണം. എങ്കിലേ പറ്റൂ. കിട്ടീല്ലെങ്കി ഞാൻ അടുത്ത വണ്ടിക്ക് തന്നെ തിരിച്ച് പോരും." മിശ്വ ചിരിച്ചു. "ഉം... പക്ഷേ നിനക്കു കിട്ടും. " വിഷണ്ണഭാവത്തോടെ തരുൺ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "ദ്രോഹീ.! പ്രാകുവാ.. അല്ലേടാ ?" മിശ്വ ചുണ്ട് കൂർപ്പിച്ചു. "അല്ലടീ. നിനക്ക് കിട്ടും ആ ജോലി. നിന്നെ ആർക്കെങ്കിലും ഇഷ്ടാവാണ്ടിരിക്കോ ?" "മ്മ്. കിട്ടിയാ മതിയായിരുന്നു." മിശ്വ നെടുവീർപ്പിട്ടു. "താമസമൊക്കെ എങ്ങനെയാ ?" "ഒന്നും എനിക്കറിയില്ല. ഒക്കെ അവിടെ ചെന്നിട്ട്." "ആ... ഒന്നും അറിയണ്ട. ചുമ്മാ അങ്ങ് കേറിച്ചെല്ല്! ഒരു പരിചയവുമില്ലാത്ത നാട്ടിൽ. മര്യാദയ്ക്ക് റോഡ് ക്രോസ് ചെയ്യാൻ പോലും അറിയില്ല നിനക്ക്." ആശങ്കയോടെ ഉള്ള അവന്റെ പറച്ചിലിൽ മിശ്വ അവനെ സ്നേഹത്തോടെ ഒന്ന് നോക്കി. "എന്നാ നിനക്ക് എന്നെ അവിടം വരെ ഒന്ന് കൊണ്ട് വിട്ടുകൂടെ ?" "പോടീ! എനിക്ക് വേറേ പണിയൊണ്ട്." തരുൺ പുച്ഛിച്ചു. "അതാണ്‌. വർത്താനം മാത്രേ ഒള്ളൂ. ഇത്ര ശുഷ്കാന്തിയുണ്ടെങ്കിൽ എന്നെ അവിടെ എത്തിച്ച്, ഇന്റർവ്യൂവിനു കൊണ്ട് പോയി, ജോലി വാങ്ങിച്ചു തന്ന്, അവിടെ ഒരു താമസമൊക്കെ സെറ്റാക്കി തന്ന് മാതൃക കാണിക്കണം. അതിനു പറ്റൂല്ലെങ്കി പിന്നെ ചുമ്മാ ഡയലോഗ് അടിക്കാൻ നിൽക്കരുത്!" മിശ്വ ചുണ്ടും കണ്ണും ഒരുപോൽ കൂർപ്പിച്ച് പുച്ഛമെറിഞ്ഞ് കൊണ്ട് ധൃതിയിൽ മുൻപോട്ട് നടന്നു. തരുൺ ചിരിച്ചു. വഴിയരികിൽ, വയറൊട്ടിയ നിലയിൽ ക്ഷീണിച്ചവശനായി പീടികത്തിണ്ണയിൽ കിടക്കുന്ന ഒരു പട്ടിയുടെ ചാരത്തേക്കാണ് മിശ്വ നടന്നത്. പോകും വഴി അതവിടെ കിടക്കുന്നത് തരുണിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. കയ്യിൽ കരുതിയ പൊറോട്ടക്കഷ്ണം അതിന്റെ മുൻപിലേക്ക് വെച്ചുകൊടുത്ത്, ആർത്തിയോടെ കഴിക്കുന്ന അതിന്റെ നെറുകിലൊന്ന് തടവിക്കൊണ്ട് മിശ്വ മുൻപോട്ട് നടന്നു. തരുണിന്റെ പുഞ്ചിരി നന്നായി വിടർന്നു. "ഞാനോർത്തത് വലുതാകുമ്പൊ നമ്മള്‌ ഭയങ്കര ഇഷ്ടത്തിലായി... കല്യാണം കഴിച്ച് ... ഒരു പത്ത് പന്ത്രണ്ട് പിള്ളേരൊക്കെയായി... " തരുൺ ശബ്ദമുയർത്തി പറഞ്ഞു. "പന്ത്രണ്ട് കൊറച്ച് കൊറഞ്ഞു പോയി. അതൊക്കെ പോട്ടെ… തമാശ പറഞ്ഞതല്ല. എന്നെ കൊണ്ടാക്കണം. പറ്റിക്കരുത്. പറ്റില്ലെങ്കി പറഞ്ഞോ. ഞാൻ ജീപ്പിന്‌ പൊക്കോളാം." "ഞാൻ വരില്ല മിശ്വാ.." അവനിൽ നിന്നുമുതിർന്ന പുഞ്ചിരിയിൽ ഒരു നോവ് അടങ്ങിയ പോലെ. അവളെ വീട്ടു പടിക്കൽ വരെ കൊണ്ടാക്കിക്കൊണ്ട് തരുൺ തിരിഞ്ഞ് നടന്നു. അവൻ നടന്നകലുന്നത് ഒരു നിശ്വാസത്തോടെ നോക്കിനിന്നു കൊണ്ട് മിശ്വ വീട്ടിലേക്ക് കയറി. "ആ… ഇതാപ്പോ നന്നായേ. ഈ വയ്യാത്ത കാലും വെച്ച് തുണി കഴുകാൻ പോകുവാണോ. ഞാൻ ചെയ്യില്ലേ അമ്മാ അത്." മിശ്വ മുഖം കൂർപ്പിച്ചു കൊണ്ട് അമ്മയുടെ കയ്യിൽ നിന്നും ബക്കറ്റ് വാങ്ങിച്ചു. ആ സ്ത്രീ ദയനീയമായൊന്ന് പുഞ്ചിരിച്ചു. "നാളെ മുതൽ അമ്മ തന്നെ ചെയ്യണ്ടേ മോളേ. " "അത് നാളെ മുതൽ അല്ലേ. ഇപ്പൊ ഞാനുണ്ടല്ലോ." മിശ്വ കെറുവോടെ പറഞ്ഞപ്പോൾ അവർ അവളെ വാത്സല്യത്തോടെ നോക്കി. മിശ്വ ചെന്ന് കഴുകിയെടുക്കാനുള്ള തുണികൾ വാരിക്കൂട്ടി ബക്കറ്റിലാക്കിക്കൊണ്ട് വീടിന്റെ പിറകിലൂടെയുള്ള വഴിയിലേക്കിറങ്ങി. ഇരുവശങ്ങളിലും മരങ്ങൾ തിങ്ങിയ ആ ഇടവഴിയിലൂടെ അല്പദൂരം മുൻപോട്ട് നടന്നപ്പോൾ തന്നെ മിശ്വയുടെ കാതുകളിലേക്ക് വെള്ളത്തിന്റെ കളകളാരവും കിളികളുടെ കൂക്ക് വിളികളും ഒരു കുളിർമയോടെ വന്ന് പതിച്ചു. "മിശ്വാ.. ഞാനൂണ്ട് " പിറകിൽ നിന്നുമൊരു വിളി കേട്ടതും മിശ്വ പുഞ്ചിരിയോടെ തിരിഞ്ഞു. അവളുടെ കൂട്ടുകാരി സാൻവി ആയിരുന്നു അത്. "നീ തരുണിന്റെ ഒപ്പം പോകുന്നത് കണ്ടപ്പോൾ കരുതി ഇന്നിനി അലക്കാൻ വരില്ലെന്ന് " സാൻവി അവളുടെ അടുത്തെത്തിയപ്പോൾ പറഞ്ഞു. "ഏയ്. അത് ചുമ്മാ അവൻ വന്നപ്പോ ഒന്നിറങ്ങിയതാ. ഇനിയിപ്പോ നാളെ പോയി കഴിഞ്ഞാൽ എന്നാ എപ്പോഴാ ഇങ്ങോട്ടെന്ന് അറിയില്ലല്ലോ" മിശ്വ പറഞ്ഞപ്പോൾ സാൻവി ഒന്ന് മൂളി. നടന്ന് നടന്ന് പുഴക്കരികിൽ എത്തിയ അവർ വെള്ളത്തിലേക്കിറങ്ങി നിന്ന് തുണിയെടുത്ത് കഴുകാൻ ആരംഭിച്ചു. "എന്നിട്ട് രാവിലത്തെ ജീപ്പിനാണോ നീ പോണേ? നിനക്ക് തീരെ പേടി തോന്നുന്നില്ലേ മിശ്വാ. ഒറ്റക്ക്… അറിയാത്ത നാട്ടിലേക്ക് പോകാൻ " സാൻവിയുടെ ശബ്ദത്തിൽ അതിശയം കലർന്നിരുന്നു. "പേടി വിചാരിച്ച് ഇരുന്നാൽ എങ്ങനാഡീ. നിനക്കറിയില്ലേ അമ്മയ്ക്കിപ്പോ പണ്ടത്തെ പോലെ ജോലിക്ക് പോകാൻ തീരെ വയ്യാതെയായി. ദിവസവും എങ്ങനെയോ ആണ് ഞങ്ങൾ കഴിഞ്ഞു കൂടുന്നത് തന്നെ. ഇനിയാ വീടും കൂടി ഇല്ലാതായാൽ ഞങ്ങൾ തെരുവിലേക്കിറങ്ങേണ്ടി വരും. " മിശ്വ വേദനയോടെ പറഞ്ഞപ്പോൾ സാൻവി അവളുടെ തോളിലൊന്ന് തട്ടി. "ഹാ പിന്നെ എടീ എന്റെ വീട്ടിലെ ആ പഴയ ഫോൺ ഞാൻ കൊണ്ടു പോകയാണ്. അവിടെ ചെന്നുകഴിഞ്ഞാൽ നിന്റെ വീട്ടിലേക്കായിരിക്കും ഞാൻ വിളിക്കുക കേട്ടോ " മിശ്വ പറഞ്ഞപ്പോൾ സാൻവി പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ട് കഴുകൽ തുടർന്നു. ******** നേരം പുലർന്നതെ ഒള്ളൂ . മിശ്വ ചെന്ന് കുളിച്ച് കഴിഞ്ഞതും കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നു. ഹാഫ് ബ്ലൗസും പാവാടയും ധരിച്ച തന്റെ പ്രതിബിംബത്തിലേക്കവൾ അല്പനേരം കണ്ണെടുക്കാതെ നോക്കി. ഓമനത്തം തുളുമ്പുന്ന വട്ടമുഖത്തെ കട്ടിയുള്ള പുരികത്തിന് ഒത്ത നടുക്കായി അവൾ ഒരു പൊട്ട് എടുത്ത് വെച്ചു. തിങ്ങിയ കാർകൂന്തൽ ഇരുവശത്തേക്കും വൃത്തിയായി കെട്ടിവെച്ച് കൊണ്ട് അവൾ മേശപ്പുറത്ത് മടക്കിവെച്ചിരുന്ന ഹാഫ് സാരി കയ്യിലെടുത്തു. അപ്പോൾ എന്തുകൊണ്ടോ, അവളുടെ നോട്ടം, ആ മേശക്കു മുകളിൽ, ഭിത്തിയിൽ പതിച്ചിരുന്ന അച്ഛന്റെ ചിത്രത്തിലേക്കു നീണ്ടു. കൺപീലികൾ കുതിർന്നു. ഗുണനാകൃതിയിൽ ഭിത്തിയിൽ പതിച്ചിരുന്ന രണ്ടു വാളുകളും, അതിനു മധ്യത്തിലായി പഞ്ചലോഹ നിർമ്മിതമായ ഒരു പരിചയുമുണ്ടായിരുന്നു ആ ഫോട്ടോയ്ക്കു താഴെ. സ്വയമറിയാതെയെന്നോണം, അവൾ ആ പരിചയിൽ തൊട്ട് നെറുകയിൽ വെച്ചു. അതിനുശേഷം, മിഴികളുയർത്തി നിശബ്ദമായി അച്ഛനോട് യാത്ര പറഞ്ഞു അവൾ. അപ്പോഴേക്കും ഒരു ഗ്ലാസ് ചായയുമായി തൊട്ട് പിറകിൽ അമ്മ വന്ന് നിന്നിരുന്നു. ചായ വാങ്ങിക്കുടിച്ചു കൊണ്ട് അധികമൊന്നും പറഞ്ഞ് സാഹചര്യം വിഷമകരമാക്കാതെ ബാഗുമെടുത്ത് മിശ്വ വേഗം ഇറങ്ങി. ജീപ്പിൽ കയറി റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോൾ മിശ്വയുടെ മനസ്സിനെ എന്തെന്നില്ലാത്ത ഒരു സങ്കടം വന്ന് പൊതിയുന്ന പോലെ തോന്നി. കണ്ണുനിറഞ്ഞപ്പോൾ അവൾ പുറത്തേക്ക് നോക്കികൊണ്ട് ആരും കാണാതെ അത് തുടച്ചു കളഞ്ഞു. ഒരു മണിക്കൂറോളം ജീപ്പിലിരുന്ന് അവൾ ആ നാട്ടിലെ പുതിയ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. അതിനുള്ളിൽ പോയി കാര്യങ്ങൾ അന്വേഷിച്ച് ടിക്കറ്റ് എടുക്കുമ്പോഴും അവളുടെ കണ്ണുകൾ ആർക്കോ വേണ്ടി അവിടെ പരതുന്നുണ്ടായിരുന്നു. അല്പനിമിഷത്തിനകം ഒരു ഹുങ്കാര ശബ്ദത്തോടെ അവിടെയൊന്നാകെ കിടുക്കിക്കൊണ്ട് ഒരു തീവണ്ടി, സ്റ്റേഷനിൽ വന്ന് നിന്നു. മിശ്വയുടെ ഉള്ളും കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. ധൈര്യം സംഭരിച്ചു കൊണ്ട് അവൾ അതിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് പരിചിതമായൊരു ബുള്ളറ്റിന്റെ ശബ്ദം സ്റ്റേഷന്റെ വലതു വശത്തു നിന്നും അവളുടെ കാതുകളിൽ വന്ന് പതിച്ചത്. ചുണ്ടിലൊളിപ്പിച്ച ചിരിയോടെ മിശ്വ തിരിഞ്ഞു നോക്കി. തരുൺ ബുള്ളറ്റിലിരുന്ന് കൊണ്ട് അവൾക്ക് നേരെ കൈ വീശി കാണിച്ചു. "രക്ഷപ്പെട്ട് പോയെന്ന് സമാധാനിക്കണ്ട നീ. വൈകാതെ ഞാൻ വരുന്നുണ്ട് നിനക്ക് പിറകേ." അവൻ അലറിയപ്പോൾ മിശ്വ കണ്ണിറുക്കി ചിരിച്ചു കൊണ്ട് ട്രെയിനുള്ളിലേക്ക് കയറി. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോഴും അവളുടെ ചൊടിയിൽ ആ പുഞ്ചിരി നിലനിന്നിരുന്നു. പെട്ടെന്ന് സ്വബോധം വന്ന പോൽ അവൾ സ്വയം തലക്കൊന്ന് കിറുക്കി. എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തങ്ങൾ ഉണ്ട് തനിക്ക്. അതിനിടയിൽ... വേണ്ട. അവൾ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ട് ആ യാത്ര ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു. ഏകദേശം രണ്ടു മണിക്കൂർ നീണ്ടു നിന്ന ആ തീവണ്ടി യാത്രക്ക് ശേഷം മിശ്വ ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടന്നു. തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #📔 കഥ #✍ തുടർക്കഥ
📙 നോവൽ - at Noval starting at Noval starting - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jbQk40?d=n&ui=v64j8rk&e1=cആരതി തെളിയിക്കുകയും ചെയ്തു . ദാറ്റ് മീന്‍, ഇപ്പോള്‍ അശ്വിനിക്ക് നേരെയുണ്ടായിരുന്ന ആക്രമണവും ആരതി മുഖേനെ ജിനി പ്ലാന്‍ ചെയ്തു വച്ചതാണ് .." "ശരി, എങ്കില്‍ കരണ്‍ ശിവയല്ലെന്ന് ആരതിക്ക് എങ്ങനെ മനസ്സിലായി ??" "അശ്വിനിയും ഞാനും തമ്മിലുള്ള സംഭാഷണം മറഞ്ഞു നിന്ന് കേള്‍ക്കുന്ന ആരതിയെ ഞാനറിയുന്നില്ലെന്ന് നീ കരുതിയെങ്കിലും എനിക്കത് കാണാതിരിക്കാന്‍ പറ്റുമോ ആരതി കൊച്ചേ.. ബിക്കോസ് ഞാനൊരു ഇന്‍റലിജന്‍റ് ഓഫീസറല്ലേ, എന്‍റെ കണ്ണുകള്‍ നിന്നെ കാണുന്നില്ലെങ്കിലും എന്നിലുള്ള അകകണ്ണ് നിന്നോടൊപ്പം തന്നെ ആയിരുന്നു...." എല്ലാം തുറന്നു പറഞ്ഞ ശേഷം തന്റെ പോക്കറ്റിൽ നിന്നും ഗരം സിഗരറ്റ് എടുത്ത് കത്തിച്ച് പുക തള്ളി അൽപ്പം പുറകോട്ട് നിന്ന് കൈ രണ്ടും വിടർത്തി എല്ലാവരെയും നോക്കി കരണ്‍ ഒന്നു മന്ദഹസിച്ചു കൊണ്ട് പറഞ്ഞു : "𝐒𝐎 𝐓𝐇𝐄 𝐂𝐀𝐒𝐄 𝐈𝐒 𝐒𝐎𝐋𝐕𝐄𝐃....." കരണ്‍ പറഞ്ഞു നിര്‍ത്തിയതും രാംദാസിന്‍റെ വക വിസിലടി ഉയര്‍ന്നു : "നീ പൊളിച്ചെടാ വിഷ്ണൂ..." ഒപ്പം കൈയ്യടിയോടെ അയാള്‍ കരണിനെ വന്ന് ചുറ്റിപ്പിടിച്ചു. കരണ്‍ പതിയെ മസൂദിനെ നോക്കി . ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ മസൂദ് ജഗനു നേരെ ചൂണ്ടിയ ഗണ്‍ താഴേക്ക് മാറ്റി . ഒന്നും മിണ്ടാതെ നില്‍ക്കുന്ന ജഗന്നാഥനെ കരണ്‍ നോക്കിയതും അയാള്‍ പുഞ്ചിരിച്ചു കൊണ്ട് കൈയ്യടിച്ച് കരണിനെ പ്രശംസിക്കുകയായിരുന്നു. "ഇവരെയെല്ലാം ഞാന്‍ താങ്കള്‍ക്ക് വിട്ട് നല്‍കുകയാണ് . ഇനി എന്തു വേണമെന്ന് ജഗന് തീരുമാനിക്കാം. ചന്ദ്രചൂഢന്‍റെ കേസ്സില്‍ എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ അതും ആവാം.. ഈ അന്വേഷണത്തിനിടയില്‍ അറിയാതെയാണെങ്കിലും അയാള്‍ ഇങ്ങനെ കിടക്കാന്‍ കാരണം ഞാനാണല്ലോ..." കരണിന്‍റെ ഏറ്റു പറച്ചില്‍ കേട്ട ജഗന്നാഥന്‍ പതിയെ അവനരികിലേക്ക് ചെന്നു . ആകാംക്ഷയോടെ രാംദാസ് ഇരുവരേയും നോക്കി. "ചന്ദ്രചൂഢന്‍ അര്‍ഹിച്ചത് തന്നെയാണ് അയാള്‍ക്ക് കിട്ടിയിരിക്കുന്നത് കരണ്‍ .. എന്തായാലും അയാള്‍ റിക്കവറി ആവട്ടെ എന്നിട്ട് ബാക്കിയൊക്കെ നമുക്ക് തീരുമാനിക്കാം.." ഒരു പുഞ്ചിരിയോടെ പറഞ്ഞ് ജഗന്‍ രാംദാസിനെ നോക്കി : "തനിക്കുള്ള ശിക്ഷയായി ഞാന്‍ കരുതിയിരിക്കുന്നത് ഒരു പ്രൊമോഷനാണ്..!!" "ങേ!! സത്യം ??!!" വിശ്വസിക്കാനാവാതെ രാംദാസ് ചോദിച്ചു . അതിനു മറുപടിയായി ജഗന്നാഥന്‍ ഒന്നു തലയാട്ടി . ആ നിമിഷം രാംദാസിന് ഓര്‍മ്മ വന്നത് കരണിന്‍റെ വാക്കുകളായിരുന്നു . ഈ കേസ് തെളിഞ്ഞു കഴിഞ്ഞാല്‍ തനിക്ക് ഒരു പ്രൊമോഷന്‍ ലഭിക്കുമെന്ന കരണിന്‍റെ ആ വാക്കുകള്‍.! "സര്‍??" ഉമ്മറത്തു നിന്നും ഉയര്‍ന്ന വിളികേട്ട് കരണ്‍ തിരിഞ്ഞു നോക്കി . അവിടെ സര്‍വര്‍ നില്‍പ്പുണ്ടായിരുന്നു .. പതിയെ കരണ്‍ സര്‍വറിനടുത്ത് ചെന്നു : "സോറി സര്‍വര്‍ .. ഇപ്പോൾ എല്ലാം കെട്ടിടങ്ങി .. ഇനി ഞാന്‍ നിനക്കു മുന്നില്‍ കീഴടങ്ങാം.." "നോ സര്‍, അങ്ങ് കീഴടങ്ങാനുള്ളതല്ല .. അങ്ങയുടെ വില മറ്റെന്തിനേക്കാളും ഞാനിപ്പോള്‍ മനസ്സിലാക്കുന്നു .." "ഏയ്...!!" കരണ്‍ സര്‍വറിന്‍റെ തോളില്‍ കൈവച്ചതും പെട്ടെന്ന് സര്‍വറിന്‍റെ മുബൈല്‍ ശബ്ദിച്ചു . സര്‍വര്‍ ആ ഫോണ്‍ കരണിനു നേരെ നീട്ടി : "സര്‍ ഈ കോള്‍ താങ്കള്‍ക്കായുള്ളതാണ് ." സംശയത്തോടെ കരണ്‍ ആ ഫോണ്‍ വാങ്ങി കോള്‍ അറ്റന്‍ഡ് ചെയ്തു : "ഹലോ??" "അങ്ങനെ നീ അവളെ രക്ഷിച്ചെടുത്തു.. അല്ലെടാ തെമ്മാടി .." "ഓഹ് !! സര്‍ !! പട്ടേല്‍ സര്‍ !!" വിടർന്ന കണ്ണുകളോടെ അവൻ വിളിച്ചു. "ഉം.. ഇനി നിനക്ക് അവിടെ ഒന്നും ചെയ്യാനില്ലല്ലോ ??" "ഉണ്ട് സര്‍ .." "എന്ത് ??!!" "അശ്വിനിയെ .. അവളെ എനിക്ക് കൂട്ടണം .." "ഓഹോ.... ശെരി ശെരി.. പെട്ടെന്ന് ആവട്ടെ .. അത് കഴിഞ്ഞ് ഉടന്‍ ഡല്‍ഹിയിലേക്ക് നീ തിരിക്കണം .." "തീര്‍ച്ചയായും സര്‍ .. ജയ് ഹിന്ദ്...!!" "ജയ്ഹിന്ദ്...!!!" ഫോണ്‍ സര്‍വറിന് തിരിച്ചേല്‍പ്പിച്ച് കരണ്‍ പതിയെ ആരതിയ്ക്കടുത്തേക്ക് ചെന്നു : "നിന്നെ ഒരുപാട് സ്നേഹിച്ച നിന്‍റെ ചേച്ചിക്ക് നേരേ തന്നെ ഇത് പാടില്ലായിരുന്നു മോളേ .. നിന്നെ അവള്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് എനിക്കറിയാം. എനിക്ക് മാത്രമേ അതറിയൂ.." അപ്പോള്‍ മാത്രമായിരുന്നു ആരതിയുടെ കണ്ണീര് എന്തിനോ പൊടിഞ്ഞത് .. ശേഷം കരണ്‍ അശ്വിനിക്കരികില്‍ ചെന്ന് കൈ കൂപ്പി : "എന്നോട് ക്ഷമിക്കൂ അശ്വി..." "അരുത്..." കരണ്‍ പറഞ്ഞു തീരും മുന്നേ അവള്‍ കരണിന്‍റെ ചുണ്ടുകളില്‍ കൈ വച്ചു . ശേഷം കരണിനെ അവള്‍ ഇറുകി പുണരുകയായിരുന്നു : "ഉപേക്ഷിക്കരുത് കരണ്‍, ഈ അനാഥ പെണ്ണിനെ ഉപേക്ഷിക്കരുത്.. എന്നെ തനിച്ചാക്കി കരൺ എങ്ങോട്ടും പോകരുത്.." അവളുടെ കണ്ണുനീർ കരണിന്‍റെ നെഞ്ചില്‍ നനവ് പടര്‍ത്തി . പതിയെ കരണ്‍ അവളുടെ മുഖം കൈ കുമ്പിളിലെടുത്തു : "ഉപേക്ഷിക്കാനോ??!! നിന്നെ തനിച്ചാക്കി ഞാൻ പോകുവാനോ..??!! എന്‍റെയച്ഛന്‍ എനിക്കായ് കരുതി വെച്ച നിധിയാണ് നീ .. ആ നിന്നെ വിട്ടു കളയാനോ ?! ഒ .. ഒരിക്കലുമില്ല അച്ചൂ..." അവന്റെ ശബ്ദമിടറി. ആ നിമിഷം ഒരിളം കാറ്റ് ഇരുവരേയും പുണര്‍ന്നു . അത് തങ്ങളുടെ അച്ഛന്‍മാരാണെന്ന് അശ്വിനിയും കരണും മനസ്സിലാക്കുകയായിരുന്നു. ശേഷം കരണ്‍ ആരതിയേയും ആദിത്യനേയും മാറി മാറി നോക്കി : "അനാഥാലയത്തില്‍ എത്താനുള്ള ആ ഫണ്ട് തീര്‍ച്ചയായും എത്തിയിരിക്കും .. പക ആവാം .. പക്ഷേ ഒന്നുമറിയാത്ത പാവം അനാഥ കുട്ടികളോട് ആവരുത്.. ഒരു നേരത്തെ വിശപ്പിന്‍റെ ഭീകരതയും കാഠിന്യവും ഒരിക്കലെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നീയൊക്ക ഇതൊന്നും ചെയ്യാന്‍ മുതിരില്ലായിരുന്നു. അശ്വിനി ഒരു അനാഥ പെണ്ണായതാണ് നിന്‍റെയൊക്കെ പ്രശ്നം.. ഓരോ വര്‍ഷവും ഈ രാജ്യത്തെ അനാഥ മക്കളുടെ പേരിലും പാവപ്പെട്ട കുട്ടികളുടെ പേരിലും ഒഴുകിയെത്തുന്ന ഫണ്ട് എടുത്തു നോക്കിയാല്‍ അത് കോടികളിലും നില്‍ക്കാതെ വരും . ആ ഫണ്ട് അവരിലേക്ക് കൃത്യമായി എത്തിയിരുന്നെങ്കില്‍ ഈ രാജ്യത്ത് ഒരു കുഞ്ഞു പോലും പട്ടിണി കിടക്കില്ല . ഒരു കുഞ്ഞു പോലും അമ്മയുടെ മുന്നില്‍ വെച്ച് മണ്ണ് വാരി തിന്നില്ല.. സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയും, സമൂഹത്തിലെ ഉന്നത പദവിക്ക് വേണ്ടിയും, പകയുടെ പേരിലും നിന്നെ പോലെയുള്ള കാട്ടാളന്മാര്‍ കൊച്ചു കുട്ടികളോട് കാണിക്കുന്ന ഈ കൈയ്യിട്ട് വാരല്‍ ക്രൂരത എന്ന് നിര്‍ത്തുന്നോ അന്ന് ഈ നാട് നന്നാവും.." അത്രയും പറഞ്ഞ് അല്‍പ്പ നേരം കരണ്‍ ശാന്തത കൈകൊണ്ടു . "ഒരാളുടെ വിശപ്പു ദാഹവും തീര്‍ക്കുന്നതിനേക്കാള്‍ വലിയ പുണ്യമില്ല.. അതേ വിശപ്പിനെ അവഗണിക്കുന്നതിനേക്കാള്‍ വലിയ പാപവുമില്ല.. ഇനിയെങ്കിലും നന്നായാല്‍ നിനക്കൊക്കെ കൊള്ളാം..." അപ്പോഴേക്കും ജഗന്നാഥന്‍ വിളിച്ചതനുസരിച്ച് പോലീസ് ജീപ്പുകള്‍ തറവാട്ടിലെത്തി . ഓരോരുത്തരെയായി ജഗന്നാഥന്‍ കൊണ്ടു പോയി . കൂട്ടത്തില്‍ കരണിന്‍റെ പക്കലുള്ള തെളിവുകളും. എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ കരണ്‍ അശ്വിനിയുടെ കൈകളില്‍ പിടിച്ചു : "നീ ഭയപ്പെടേണ്ട അശ്വിനി, മാനസിക വിഭ്രാന്തിയെന്ന പേരില്‍ ആരതിയെ അധികനാള്‍ അകത്തു കിടത്തില്ല . മാത്രമല്ല ഇനിയുള്ള വരവ് സ്ത്രീ സംരക്ഷകരുടേയും വനിതാ കമ്മീഷന്‍റേയുമൊക്കെയാ . കേസ് നീണ്ട് നീണ്ട് അവള്‍ പുറത്തു വരിക തന്നെ ചെയ്യും . അന്നേരം പുതിയൊരു ആരതിയെ നമുക്ക് പ്രതീക്ഷിക്കാം .." കരണിന്‍റെ നെഞ്ചിലേക്ക് അശ്വിനി പതിയെ തല ചായ്ച്ച് നിന്നു . അവളുടെ മുടിയികളില്‍ അവൻ മെല്ലെ തലോടി . "നമുക്ക് ആ കര്‍മ്മം ചെയ്യേണ്ടേ അച്ചൂ .. എന്‍റെയച്ഛനും നിന്‍റെയച്ഛനും തുടങ്ങി വച്ച ആ വലിയ കാര്യം .. ആ ഫണ്ട് ആ അമ്പത് അനാഥാലയങ്ങള്‍ക്കും നമ്മള്‍ എത്തിച്ചു കൊടുക്കണം .." ഉം.. ഒന്നു മൂളി അശ്വിനി അവനെ വീണ്ടും ഇറുകി പുണര്‍ന്ന് നിന്നു . തങ്ങളുടെ അടുത്ത ദൗത്യം ചെയ്തു തീര്‍ക്കാന്‍ അവര്‍ ഇരുവരും മനസ്സുകൊണ്ട് തയ്യാറെടുക്കുകയായിരുന്നു. 𝙰𝚗 𝙰𝚌𝚝𝚒𝚘𝚗 𝙵𝚕𝚒𝚌𝚔𝚎𝚍 𝚂𝚝𝚘𝚛𝚢 𝙱𝚢 𝗗𝗶𝗹𝘀𝗵𝗮𝗱🙏 ********************************************************************************** നാല് വര്‍ഷങ്ങള്‍ക്ക് ശേഷം. 𝗦𝗬𝗗𝗡𝗘𝗬.. PARADISO അപ്പാര്‍ട്ട്മെന്‍റ് .. ഫ്ളാറ്റ് നമ്പര്‍ C203 .. ഇര്‍ര്‍ര്‍....!! കടുവയ പോലെ കരണ്‍ ഗര്‍ജ്ജിച്ചു കാണിക്കുന്നു . ഇര്‍ര്‍ര്‍...!! വീണ്ടും കരണ്‍ അത് തന്നെ തുടര്‍ന്നു . കരണിന്‍റെ ചെയ്തി കണ്ട് ഒരു കുഞ്ഞു കൈ അയാളുടെ മൂക്കിന് ഒരു മാന്ത് കൊടുത്തു .. ആാാാ അമ്മേ.....!!! ഉച്ചത്തിൽ കരണ്‍ നിലവിളിച്ചു. "ങേ!! ഹെന്താ എന്തുപറ്റി...??" ഞെട്ടലോടെ അശ്വിനി അവിടെ ഓടിയെത്തിയപ്പോള്‍ കണ്ടത് തങ്ങളുടെ മകളെ കരണിന്‍റെ നെഞ്ചിലിരുത്തി ഡാഡിയും മകളും തമാശ കളിക്കുന്നതാണ് .. "ഓ ഡാഡിയും മോളും കൂടി ഇവിടെ കസര്‍ത്ത് കാണിക്കുകയാണോ ??" എളിയില്‍ കൈ വച്ച് അവള്‍ ചോദിച്ചു . "രണ്ട് വയസ്സേ ആയിട്ടുള്ളൂ അപ്പോഴേക്കും അമ്മയെ പോലെ ചൂടന്‍ ചെമ്പ് തന്നെ ഇവള്‍ . എന്‍റെ മൂക്ക് മാന്തി പറിച്ചെന്നേ..." മൂക്ക് തടവി കരണ്‍ പറഞ്ഞു. "ഉവ്വ .. നന്നായുള്ളൂ .. കോപത്തിന്‍റെ കാര്യത്തില്‍ ഈ ഡാഡിയും ഒട്ടും പുറകില്‍ അല്ലല്ലോ..." ഹി ഹി ഹി.... ഒരു അലന്ന ചിരി അശ്വിനിയെ നോക്കി കരണ്‍ പാസ്സാക്കി. അശ്വിനി അകത്തേക്ക് കയറി വിളിച്ചു : "മോളെ ശിവാനീ...??" മകളെ അശ്വിനി തന്‍റെ മടിയിലിരുത്തി : "വല്ലാത്ത കോപക്കാരനായ നിന്‍റെ പപ്പയെ ഇതുപോലെ മാന്തി പറിക്കണം ട്ടോ . അങ്ങനേങ്കിലും ആ ദേഷ്യത്തിന് ഒരു കുറവ് വരട്ടെ..." കരണിനെ നോക്കി അശ്വിനി കൊഞ്ഞനം കുത്തി. "ഉം .. അല്ലേല്‍ തന്നെ നിന്‍റെ മമ്മ എന്‍റപുറം മാന്തി പൊളിക്കുന്നുണ്ട് . ഇനി മകൾ ശിവാനിയുടെ വക മുഖം മാന്തി പൊളിക്കലും കൂടി ആവുമ്പോള്‍ എന്നെ ഉടലോടെ അങ്ങോട്ടെടുക്കും .." കരണ്‍ കളിയാക്കി ചിരിച്ചു. "ഛീ...!! മോളുടെ മുന്നില്‍ വച്ചാണോ ഇമ്മാതിരി വര്‍ത്തമാനം പറയുന്നേ ??" അശ്വിനി ചുണ്ടു കോട്ടി. "എന്തേയ് സത്യമല്ലേ ഞാന്‍ പറഞ്ഞേ .." അശ്വിനിയുടെ നെറ്റിയിൽ തന്‍റെ നെറ്റി ചേര്‍ത്ത് കരണ്‍ കൊഞ്ചവേ പെട്ടെന്നായിരുന്നു ആ ഫോണ്‍ ശബ്ദിച്ചത്. സംശയത്തോടെ ഇരുവരും പരസ്പരം നോക്കി. കരണ്‍ ആ കോള്‍ അറ്റന്‍ഡ് ചെയ്തു : "ഹലോ ??" "ഹലോ മിസ്റ്റര്‍ കരണ്‍ .." "പട്ടേല്‍ സര്‍...??!!" അതിശയത്തോടെ കരൺ വിളിച്ചു. "യെസ് .. എന്തായി സിഡ്നിയിലെ നിന്റെ വെക്കേഷന്‍ കരൺ..??!!" "𝐈'𝐦 𝐕𝐞𝐫𝐫𝐲 𝐇𝐚𝐩𝐩𝐲 𝐒𝐢𝐫..." "ഉം. ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാന്‍ നിന്നെ വിളിച്ചത് കരൺ.." "എന്താ സര്‍..??" കരൺ മുഖം ചുളിച്ചു. "സാവൂദിന്‍റെ കൈയ്യാളി റസാഖ് ഹസിയത്ത് ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയില്‍ തമ്പടിച്ചിരിക്കുന്നതായി സ്പൈ ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ട്.. So I Need Your Coming Back.. Its Your New Mission Karan..." കരണ്‍ അല്‍പ്പ നേരം മൗനം പൂണ്ടു . ശേഷം അശ്വിനിയെ തിരിഞ്ഞൊന്നു നോക്കി. കരണിന് അനുവാദം കൊടുത്തെന്നപോലെ അശ്വിനി കണ്ണുകളടച്ച് കാണിച്ചു. അതു മനസ്സിലാക്കിയ കരണ്‍ കണ്ണുകൾ ചുരുക്കി ഒന്നു പുഞ്ചിരിച്ചു പറഞ്ഞു : "𝐈'𝐥𝐥 𝐁𝐞 𝐁𝐚𝐜𝐤 𝐏𝐚𝐭𝐭𝐞𝐥 𝐒𝐚𝐚𝐛...." ((അവസാനിച്ചു)) മിഷൻ രണ്ടാം ഭാഗമായ ബൊമ്മലാട്ടം ഉടൻ തുടങ്ങുന്നു.. കാത്തിരിക്കുക 🙏 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ
✍ തുടർക്കഥ - part off End MZ227 @N part off End MZ227 @N - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aqgO8Qw?d=n&ui=v64j8rk&e1=c❤️മൊഞ്ചത്തി പെണ്ണിന്റെ സുൽത്താൻ❤️ Part:5 ****** ഞാൻ ഷാർജവരെ ഒന്ന് പോയി വന്നു അമ്മായി,അത്‌ പറഞ്ഞവൻ ചിരിച്ചു... കൂടെ അവർ കാണാതെ അപ്പുറം മറഞ്നിന്ന് അവരുടെ കൂടെ ഒരാളും കൂട ചിരിക്കുന്നുണ്ടായിരുന്നു... നമ്മുടെ ആയിശു... എടാ.. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കാതെ ചോർ ഇട്ട് കഴിക്ക്. "എനിക്ക് മതി വയർ നിറഞ്ഞു.സാധാരണ ഞാൻ ഇത്രയൊന്നും കഴിക്കാറില്ല... നല്ല സ്വാദുണ്ട് എല്ലാം അതുകൊണ്ട് തന്നെ അറിയാതെ അമിതമായി കഴിച്ചുപോയ്‌..." അമീർ എണീറ്റ് പാത്രവും എടുത്ത് അടുക്കളയിലേക്ക് നടന്നു. അമീറെ... പ്ലേറ്റ് അവിടെ വെക്ക് ഞങ്ങൾ കഴുകിക്കോളാം... "വേണ്ട... ഞാൻ ഗാന്ധിജി ആവാൻ നോക്കുമ്പോ..എന്നെ വഴിപിഴപ്പിക്കുന്നോ... 'ന്റെ അമ്മായി...'അവനവൻ തിന്നപാത്രം അവനവൻ കഴുകി വെക്കണം..." "എങ്കിൽ ചെല്ല്...ഒരു പാട് പാത്രം ഉണ്ടവിടെ..അത്‌ മുഴുവൻ കഴുകി വെക്ക്. ആയിശുവിന് അതൊരു ആശ്വാസവും ആവും..." "അമ്മായി..ആക്കല്ലേ... ഒന്നും അല്ലങ്കിലും ഞാനൊരു പാവം ഹോമിയോ dr..അല്ലെ..." "അതുകൊണ്ടാ... ഞാൻപറഞ്ഞത് അതെ‌വിടെ വെക്കെന്ന്... അമീർ കുട്ടാ..." "അയ്യോ... അത്‌ സ്നേഹം കുറച്ചു കൂടിപ്പോയല്ലൊ... അത്രക്ക് വേണ്ടായിരുന്നു.." അമീർ അടുക്കളയിൽ ചെന്ന്...അവിടെ ആകെ മൊത്തമൊന്ന് കണ്ണോടിച്ചു. സിങ്കിൽ കുറച്ച് പാത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നു ബാക്കി എല്ലായിടവും ശൂന്യം... ഇവൾ ഇതെവിടെപ്പോയി. അടുക്കളയുടെ വാതിലിലൂടെ പുറത്തേക്ക് പാളി നോക്കി... അമീർ... തൊടുവിൽ കുറച്ച് അകലയായി ആരോടോ..വർത്തമാനം പറഞ്ഞ് നിൽക്കുകുകയായിരുന്നു അവൾ...വായിൽ വെള്ളം നിറച്ച് കുപ്ലിക്കാൻ എന്നോണം അടുക്കള വാതിലിലൂടെ അവൻ ചെറുതായി ഒന്ന് പുറത്തേക്കിറങ്ങി.. അവളെ തന്നെ നോക്കികൊണ്ടിരുന്നു. ആരായിരിക്കും അത്. കാര്യമായി സംസാരത്തിലാണല്ലോ... മ്മ്ഹ് എനിക്കിവിടെ ശെരിക്കൊന്ന് കാണാനോ..മിണ്ടാനോ കിട്ടുന്നില്ല... വെറുതെ അങ്ങോട്ട് ചെന്ന് ശെരിക്കൊന്ന് പരിചയപെട്ടാലോ...? മ്മ്....നടക്കുമോ..? ആ...പാരവെപ്പ് കാരി അമാന... ഇവിടെ എവിടേലും ഉണ്ടോ നോക്കണം അല്ലങ്കിൽ എല്ലാം കുളമാക്കി കയ്യിൽ തരും ശവം. ഇവനിത് ആരെയാ... തിരിഞ്ഞും മറിഞ്ഞും കിണഞ്ഞു നോക്കുന്നുണ്ടല്ലോ...ജാസി അവന്റെ പിറകിൽ വന്ന് നിന്ന് നിരീക്ഷിച്ചു...കുറച്ചു കഴിഞ്ഞ് അവന്റെ പുറത്ത് കൈ വെച്ച് തോണ്ടി വിളിച്ച്...അവൻ ആ...കൈ തട്ടിമാറ്റി. "ഡാ....... എന്താ അവിടെ...? "ഹേയ്... ഒന്നുല്ല... ഞാൻ വെറുതെ തൊടിയിലേക്കൊന്ന് ഇറങ്ങിയാലോ..എന്ന് ചിന്തിക്കായിരുന്നു.. പണ്ട് കുറേ ഓടികളിച്ച സ്ഥലം അല്ലേ...." "ഗാന്ധിജി എന്താ പ്ലേറ്റ് കയ്യിൽ പിടിച്ച് നിൽക്കുന്നത്. കഴുകുന്നില്ലേ...." "ഉവ്വേ...കഴുകാം..." ശല്ല്യങ്ങൾ...എവിടെ ചെന്നാലും പാരകൾ മാത്രം ആണല്ലോ 'ന്റെ പടച്ചോനെ'.... ഇതുവരെ അമാനയെ പേടിച്ചാൽ മതിയായിരുന്നു. ഇപ്പൊ ദേ..അടുത്തതും ഇവരൊക്കെ എന്തിനാ എന്റെ പിന്നാലെ ഇങ്ങനെ... പ്ലേറ്റ് അമ്മായിയുടെ കയ്യിലേക്ക് നീട്ടി...അമീർ' "ഇന്നിനി ഗാന്ധിജി ആവുന്നില്ല. സമയം കഴിഞ്ഞു. നിങ്ങളെന്നെ കഴുകിക്കോ.." "ആഹാ... കള്ളാ.... ഇപ്പോ അങ്ങിനെയായോ...? "അതെ..." ഒരു പുഞ്ചിരിയും പാസ്സാക്കി അവൻ അകത്തേക്ക് കയറിപ്പോയി.. എന്നാലും ചാഞ്ഞു ചെരിഞ്ഞും ആരെയായിരിക്കും അവൻ നോക്കിയത് അവിടെയൊന്നും ആരെയും കാണുന്നില്ലല്ലോ.. ഹാ... എന്തേലും ആവട്ടെ മക്കൾ വരുമ്പോഴേക്കും പത്ത്മിനിറ്റ് കിടക്കട്ടെ... അല്ല... ആയിഷുവിന് ഇത് ആരെയാ കമ്പനിക്ക് കിട്ടിയിരിക്കുന്നത്...നല്ല വർത്താനത്തിലാണല്ലോ.. ഇനി അവളെയാണോ... അവൻ...അമ്പടാ... 'ഗാന്ധിജി' ഇങ്ങ് വരട്ടെ. ഞാൻ വെച്ചിട്ടുണ്ട് നിനക്ക്. ജാസു ഉറങ്ങാൻ ബെഡ്റൂമിലേക്ക് പോകും വഴിയാണ് അമാനയും അമീറും ഓരോ കുസൃതിയും പറഞ്ഞു ചിരിക്കുന്നത് കണ്ടത്... "ഡാ... ഗാന്ധിജി...എന്താണ് ഇവിടെ ഒരു പൊട്ടിച്ചിരി...യാത്ര ക്ഷീണം ഒന്നുല്ലേ....ആങ്ങൾക്കും പെങ്ങൾക്കും...." ഈ..അമ്മായി...അവൻ ചമ്മിയ ചിരിച്ചിരിച്ചുകൊണ്ട്. ജാസിയെ നോക്കി... "ആ....പേര് ഇങ്ങനെ എപ്പോഴും വിളിക്കണം എന്നില്ല...അമ്മായി.." ഇതുവരെ ഒരാളെ സഹിച്ചാൽ മതിയായിരുന്നു..ഇനിയിപ്പോ രണ്ടണ്ണത്തിനിം സഹിക്കണം. "എന്താടാ.. നീ ഒറ്റക്ക് പിറു പിറുക്കണെ.." "ഒന്നുല്ല അമ്മായി... ഞങ്ങൾ ഇങ്ങനെയാ. നിങ്ങൾക്ക് ഉറക്കുണ്ടേൽ പോയി കിടന്നോളു.." അമാനയുടെ കൈത്തണ്ടയിൽ പിച്ചികൊണ്ടവൻ പറഞ്ഞു. ആാാാാ....കാക്കുവിന് കുറച്ച് കൂടുന്നുണ്ട് കേട്ടോ.. എനിക്ക് നന്നായിട്ട് വേദനിച്ചു. "ആഹാ... വേദനിച്ചോ...അതിന് വേണ്ടി തന്ന്യാ പിച്ചിയത് കൊരങ്ങി..." അവൾ തിരിച്ചും അവന്റെ പുറത്തിട്ടൊരു കൊട്ട് കൊടുത്ത്... അകത്തേയ്ക്കോടി.... ഈ...പെണ്ണിനെ കെട്ടുന്നവനെ സമ്മതിക്കണം. അവൻ ഉമ്മറ കോലായിലെ പടിയിൽ കയറി ഇരുന്ന് പുറത്തെ കാഴ്ചകൾ നോക്കി ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇരുപത് വർഷം പുറകിലോട്ട് അവനെ ഓർമ്മകൾ കൂട്ടികൊണ്ട് പോയി.... ◾️◾️◾️◾️◾️◾️◾️◾️◾️ "ഇക്ക...ഇക്ക.....എനിക്ക് ആ..വെള്ളത്തിലെ മീനെ പിടിച്ച് തരാവോ...? "അതിനെന്താ എത്ര മീനിനെ വേണേലും ഇക്ക പിടിച്ച് തരാലോ." "ആയിശു വെള്ളത്തിലേക്കിറങ്ങണ്ട കേട്ടോ...ഞാൻ മീനിനെ പിടിക്കുന്നത് കണ്ട് ഈ...കുളപ്പടവിൽ ഇരുന്നാൽ മതി.." "ആയിശു... ഞാൻ ഉമ്മ കാണാതെ ഒരു തോർത്തെടുത്തു കൊണ്ട് വരട്ടെ അത്‌ വരെ ഇവിടെ ഇരിക്കണം..എവിടേക്കും പോയി കളയല്ലേ.. വെള്ളത്തിലോട്ട് ഇറങ്ങാനും പാടില്ല...." "ഇല്ല...ക്കാ... ഇങ്ങള് വേഗം വരണം അല്ലേൽ ആയിശുന് പേടിയാ..." " പേടിക്കണ്ട ഇവിടെ ഇരിക്ക്" അവളുടെ കവിളിൽ ആരും കാണാതെ ഒരു മുത്തം നൽകികൊണ്ടവൻ തോർത്തെടുക്കാൻ പോയി. "ഹായ്.... മീൻ... നിന്തി കളിക്കുന്നു. നല്ല രസം...ഹായ്..."അവൾ കുഞ്ഞികല്ലുകൾ പെറുക്കി കുളത്തിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു.. മീനുകൾ വല്ലതും തിന്നാൻ ഇട്ടു കൊടുക്കാ.. എന്ന് കരുതി മുകളിലേക്ക് പൊന്തി വന്ന് കുമിളകൾ ഉണ്ടാക്കി...അടിയിലേക്ക് തന്നെ പോകും... ആയിശു അത്‌ ആസ്വദിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾക്കൊരു കുഞ്ഞി കുസൃതി തോന്നി... അവളുടെ കുഞ്ഞിക്കാലുകൾ വെള്ളത്തിലിട്ടൊന്ന് മുക്കി എടുക്കാൻ... അവൾ ഏന്തിവലിഞ്ഞു കുഞ്ഞിക്കാൽ വെള്ളത്തിലേക്ക് ഇട്ടും..വലിച്ചും കളിച്ചുകൊണ്ടിരുന്നു. അതിനിടയിൽ കാൽ വഴുതി അവൾ കുളത്തിലേക്ക് വീണു. അത് വഴി പോയ... തോട്ടക്കാരൻ അബ്‌ദു മുങ്ങി താണു കൊണ്ടിരിക്കുന്ന കുഞ്ഞായിശുവിനെ വെള്ളത്തിൽ നിന്നും കോരിയെടുത്ത്...അയാളുടെ മടിയിൽ കിടത്തി വയർ നല്ലോണം തടവി കുടിച്ച വെള്ളം പുറത്തേക്ക് തുപ്പിച്ചു. അമീർ ഉമ്മ കാണാതെ തോർത്തെടുത്തു വന്നപ്പോൾ കണ്ട കാഴ്ച്ച...അവനെ ഞെട്ടിച്ചു കളഞ്ഞു. "നീ... എങ്ങിനെയാ കൊച്ചേ.. ഈ വെള്ളത്തിൽ വീണത്. ആരാ..നിന്നെ ഇവിടെ കൊടുന്ന് ഇരുത്തിയത്.?" തോട്ടക്കാരന്റെ...ചോദ്യം കേട്ടവൻ ആകെ പേടിച്ച് വിറച്ചു...പിന്നെ അധിക സമയം അവിടെ നിന്നില്ല അവിടെ നിന്നും ഒറ്റ ഓട്ടമായിരുന്നു..വീടിന്റെ അകത്തേക്ക്... ഒരോ മുറിയും അവൻ ഒളിക്കാൻ ഇടമുണ്ടോ എന്ന് തിരഞ്ഞു.അവസാനം ഉപ്പാപ്പാടെ റൂമിന്റെ കട്ടിലിനിടയിൽ പോയി ഒളിച്ചിരുന്നു... **** "എന്നെയാരും കൊടുന്ന് ഇരുത്തിയതല്ല..ഞാൻ തനിയെ വന്നതാ...മീൻ കുഞ്ഞുങ്ങളെ നോക്കാൻ" "എന്നായിനി... ഈ..ഭാഗത്തേക്ക്‌ മോളെയിനി കണ്ട് പോകരുത്..! ഞാനിത് വഴി വന്നില്ലായിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി.. മീൻ കുഞുങ്ങളെ കാണാൻ കൊതിയുണ്ടേൽ ഉപ്പയോട് പറയണം... ഉപ്പ പിടിച്ച് തരില്ലേ." അയാൾ അവളെ എടുത്ത് അടുക്കളയുടെ വാതിൽ പടിയിൽ കൊണ്ട് പോയി ഇരുത്തി... മോളിവിടെ ഇരിക്ക്.ഞാൻ നിന്റെ ഉപ്പയെ വിളിച്ചിട്ട് വരാം വല്ലാതെ തണുത്തു വിറക്കുന്നുണ്ടേൽ അകത്തേക്ക് കയറി... തോർത്തെടുത്തു തരാൻ പറ ഇവിടുത്തെ ഉമ്മയോട്... അവൾ... പതിയെ തലയാട്ടി അവളുടെ ഉള്ളിൽ നിന്നും ഭയം വിട്ട് പോയിട്ടുണ്ടായിരുന്നില്ല.. ഉപ്പയെയും കാത്ത് കുഞായിഷു...അടുക്കളയുടെ തിണ്ണയിൽ ഇരുന്നു... (തുടരും) കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ
📚 ട്വിസ്റ്റ് കഥകൾ - Part 5 6006m1 orol 6~6mlong ஸுைஸ Part 5 6006m1 orol 6~6mlong ஸுைஸ - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aw9vwq4?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 44) മരിയയുമായി സ്റ്റെയർകേസിനരികിലെത്തിയ റെജിയാണ് ആദ്യമത് ശ്രദ്ധിച്ചത് അതിവേഗത്തിൽ തങ്ങളെ സമീപിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ ഒരിരമ്പം കാതിൽ! ഞെട്ടിത്തിരിഞ്ഞു നോക്കിയ അയാൾക്ക് ആദ്യം താൻ കാണുന്നതെന്താണെന്ന് മനസ്സിലായില്ല! തോട്ടത്തിലെ നൂറുകണക്കിന് പൈനാപ്പിൾ ചെടികൾ ഇടിച്ചു ഞെരിച്ചു ചുറ്റും ചിതറിച്ചു, പൊടി പറത്തിക്കൊണ്ട് വെടിയുണ്ട പോലെ പാഞ്ഞു വരുന്നൊരു വാഹനം! “ഷിറ്റ്!” ഉറക്കെ അലറിക്കൊണ്ട് അയാൾ മരിയയെ വിട്ട്, തോക്ക് അതിനുനേരേ തിരിച്ചു. പക്ഷേ ട്രിഗർ വലിച്ചതേ അയാൾക്കോർമ്മയുള്ളൂ, തലക്കു പുറകിലേറ്റ കനത്ത ആഘാതത്തിൽ ആ മനുഷ്യൻ മുൻപോട്ടാഞ്ഞു പോയി. ഉന്നം തെറ്റിയ വെടിയുണ്ട അവരുടെ തന്നെ BMW വിന്റെ സൈഡ് വിൻഡോ തകർത്തുകളഞ്ഞു. തിരിഞ്ഞു നോക്കിയ അയാൾ കണ്ടത് വായുവിലുയർന്നു ലംബമായ് നില്ക്കുന്ന മരിയയുടെ വലതുകാല്പ്പാദമായിരുന്നു! കാൽ താഴ്ത്താതെ തന്നെ മരിയ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചു. ഈ സമയം, പാഞ്ഞു വന്നുകൊണ്ടിരുന്ന ആ സുസുക്കി സ്വിഫ്റ്റിനുള്ളിൽ, ആക്സിലറേറ്ററിൽ ചവിട്ടിപ്പിടിച്ചിരുന്ന ജെയിംസ്, തന്റെ ഇടത്തേക്കാലുയർത്തി മുൻപിലെ, പൊട്ടിത്തകർന്ന വിൻഡ് ഷീൽഡ് ഒരൊറ്റച്ചവിട്ടിന് തെറിപ്പിച്ചു കളഞ്ഞു. പാസഞ്ചർ സീറ്റിലിരുന്ന പോത്തൻ ഇരു കൈകളും തന്റെ പിസ്റ്റളിൽ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു ഉന്നം നോക്കി. പക്ഷേ അതിവേഗതയിൽ, ആടിയുലഞ്ഞ് പൊയ്ക്കൊണ്ടിരുന്ന ആ കാറിലിരുന്ന് ലക്ഷ്യം കണ്ടു വെടിയുതിർക്കുന്നത് സുരക്ഷിതമായിരുന്നില്ല. ആൽബിയും രൂപേഷും പിസ്റ്റളുകൾ കോക്ക് ചെയ്ത് തയ്യാറായിരുന്നു. ഇനി ആ വാഹനം ഒന്നു നിന്നാൽ മാത്രം മതി. അപകടം തിരിച്ചറിഞ്ഞ ഡോ. റോബി ഒരൊറ്റക്കുതിപ്പിന് ശിവാനന്ദിനെ ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് BMW നു നേരേ കുതിച്ചു.ഒപ്പം റെജിയും, രണ്ടുപേരും ആ കാറിനടുത്തെത്തി,പക്ഷേ, റോബി പോക്കറ്റിൽ കൈയ്യിട്ട് ആ കാർ അൺലോക്ക് ചെയ്തതും, അന്തരീക്ഷത്തിലൂടെ മൂളിപ്പാഞ്ഞു വന്ന ഒരു കോൺക്രീറ്റ് ഇഷ്ടിക, അയാളുടെ ഇടതു താടിയെല്ലിൽ പതിച്ചതും ഒരുമിച്ചായിരുന്നു. ഒന്നലറാൻ പോലുമുള്ള സമയം കിട്ടിയില്ല റോബിക്ക്, അതിനു മുന്നേ പാഞ്ഞുവന്ന ശിവാനന്ദ്, താഴേക്കു കുനിഞ്ഞ്, തന്റെ തലകൊണ്ട് അയാളുടെ അടിവയറ്റിൽ ഒറ്റയിടിയായിരുന്നു. തല പിറകോട്ടു എടുത്ത നിമിഷം തന്നെ വലതു കാൽ കൊണ്ട് , അവന്റെ മുട്ടുചിരട്ടകളൊന്നിൽ ആഞ്ഞൊരു ചവിട്ടും.. ഇത്തവണ ഡോക്ടറിൽ നിന്നും ഉച്ചത്തിൽ ഒരാർത്തനാദമുയർന്നു.BMW വിൽ ചാരി മുട്ടുകുത്തിയിരുന്നുപോയ റോബിയുടെ മുഖം ചതച്ചു കൊണ്ട് അടുത്ത സെക്കന്റിൽ ശിവാനന്ദിന്റെ കനത്ത മുഷ്ടി, ഒരു പഞ്ചിങ് ബാഗിലെന്ന വണ്ണം തെരുതെരെ വന്നു പതിച്ചു ഒരു നിമിഷനേരത്തേക്കാണെങ്കിലും, കാഴ്ച്ച നഷ്ടപ്പെട്ടുപോയ ഡോക്ടർക്ക് കൂടുതലെന്തെങ്കിലും ചെയ്യാനാകുന്നതിനു മുൻപു തന്നെ ഒരൊറ്റച്ചവിട്ടിന് ശിവാനന്ദ് അയാളുടെ കീഴ്താടിയെല്ലിന്റെ ബന്ധം വേർപെടുത്തിക്കഴിഞ്ഞിരുന്നു. ഈ സമയം മരിയ റെജിയെ നേരിടാനാരംഭിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, ഉദ്ദേശിച്ചത്ര എളുപ്പമായിരുന്നില്ല അത്.മരിയയുടെ കിക്കുകളെല്ലാം റെജി നിസ്സാരമായി ബ്ലോക്ക് ചെയ്തുകളഞ്ഞു.അടവുകൾ ഉറച്ചൊരു പോരാളിയായിരുന്നു അയാൾ. എങ്കിലും ആദ്യം കിട്ടിയ അവസരത്തിൽത്തന്നെ വായുവിൽ കുതിച്ചുയർന്ന മരിയയുടെ ഇരുകാലുകളും റെജിയുടെ നെഞ്ചിൽ തന്നെ ഊക്കോടെ പതിച്ചു. പിറകോട്ടു വീണു പോയി അയാൾ! പക്ഷേ മുന്നോട്ടു കുതിച്ചു വന്ന മരിയയുടെ നേരെ, ആ കിടന്ന കിടപ്പിൽത്തന്നെ BMWവിന്റെ ഡോർ പെട്ടന്ന് വലിച്ചു തുറന്നു റെജി. ഇടുപ്പിൽ ഡോർ വന്നിടിച്ചു നില തെറ്റിപ്പോയ മരിയ, തിരിഞ്ഞു നോക്കുമ്പോളേക്കും നിലത്തു നിന്നുയർന്ന റെജിയുടെ ശക്തമായ ഒരു പഞ്ച് അവളുടെ തിരുനെറ്റിയിൽത്തന്നെ. ചുരിദാറിന്റെ പോക്കറ്റിൽ നിന്നും, മറ്റൊരു പിസ്റ്റൾ മരിയ വലിച്ചെടുത്തപ്പോഴേക്കും, വൈകിപ്പോയി. മുന്നോട്ട് ഒരു സ്റ്റെപ് കേറിയ റെജി തന്റെ ബലിഷ്ഠമായ വലതുകൈ കൊണ്ട് മരിയയുടെ കഴുത്തിൽ പിടിച്ച് ബോണറ്റിലേക്ക് തല ഒരിടിയിടിച്ചു.. കണ്ണുകളിൽ ഒരു വെളിച്ചം മിന്നിയണഞ്ഞ പോലെ തോന്നി മരിയക്ക്.സ്വിഫ്റ്റ് അടുത്തേക്ക് എത്തുകയായിരുന്നു അപ്പോൾ. അത് നോക്കിക്കൊണ്ട് അവൻ ഇടതു കൈ അവളുടെ കഴുത്തിനു താഴേക്കൂടി കടത്തി ചുറ്റിപ്പിടിച്ചുകൊണ്ട് അവളെ ബോണറ്റിൽ നിന്നുയർത്തി. അപ്പോഴേക്കും, സുസുക്കി സ്വിഫ്റ്റ് ആ കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് ഇരച്ചു കയറിക്കഴിഞ്ഞിരുന്നു. മൺറോഡിന്റെ സൈഡിലെ ഒന്നരയടി പൊക്കമുള്ള തിട്ടിലേക്ക് ഇടിച്ചു കയറിയ ആ വാഹനത്തിന്റെ മുൻ ചക്രങ്ങൾ രണ്ടും വായുവിലുയർന്നു പൊങ്ങി. അത്, താഴേക്കമർന്നതും, ഒരൊറ്റ കുതിപ്പായിരുന്നു ആ കാർ! ഒരു ചാട്ടുളി കണക്ക് നിലം തൊടാതെ പാഞ്ഞു വന്ന ആ വാഹനം, BMWവിന്റെ പുറകു വശം ഇടിച്ചു തകർത്തുകൊണ്ട് കിതച്ചു നിന്നു. അടുത്ത സെക്കൻഡിൽത്തന്നെ പുറകിലെ ഡോർ വലിച്ചു തുറന്ന ആൽബിയും, രൂപേഷും ചൂണ്ടിപ്പിടിച്ച തോക്കുകളുമായി പുറത്തിറങ്ങി. എല്ലാം നിശബ്ദമായി! ആരും അനങ്ങുന്നില്ല! ശിവാനന്ദിന്റെ കാൽക്കീഴിൽ, തല നിലത്തേക്ക് ചെരിച്ചുവെച്ച് തളർന്നു കിടക്കുന്ന തന്റെ സുഹൃത്തിന്റെ അവസ്ഥ നോക്കി അവിശ്വസനീയ ഭാവത്തിൽ നിൽക്കുകയാണ് റെജി. അവന്റെ ഉരുക്കു പോലുള്ള കൈത്തണ്ടയുടെ ബന്ധനത്തിൽ, മരിയ അപ്പോഴും ശ്വാസം കിട്ടാതെ പിടയുന്നുണ്ടായിരുന്നു. റെജി-റോബിമാരെ സംബന്ധിച്ച് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാക്രമണം! അവരുടെ അത്രയും കാലത്തെ ‘പ്രൊഫഷണൽ’ ജീവിതത്തിൽ ആദ്യത്തെ അനുഭവം! പോത്തൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതും, ആൽബി ആ കാറിനെ ചുറ്റി ഇപ്പുറം വന്നു. റെജിയുടെ രൂക്ഷമായ നോട്ടം അവനിൽ പതിച്ചത് ഒരു നിമിഷാർദ്ധത്തിലായിരുന്നു. റെജി അവനെ തിരിച്ചറിഞ്ഞു! അവിടെ നടന്നതൊന്നും ആൽബിയെ ബാധിക്കുന്നില്ല എന്നു തോന്നി. ഒരൊറ്റ കുതിപ്പായിരുന്നു അവൻ! ലക്ഷ്യം ആ കെട്ടിടത്തിന്റെ ഇടതു വശത്തുള്ള ഫയർ എസ്കേപ്പ് സ്റ്റെയറായിരുന്നു. ഉപഗ്രഹ ചിത്രത്തിൽ താൻ കണ്ട ആ ലോഹ ഗോവണി മനസ്സിൽ തെളിഞ്ഞതും, അവൻ ഓടാനാരംഭിച്ചു. പക്ഷേ... പത്തു ചുവടു തികച്ചു വെയ്ക്കാനായില്ല അവന്! നേരിയ ഒരു വെടിശബ്ദം കേട്ടു. തന്റെ പുറകിൽ വയറിനിടതു വശത്തായി എന്തോ വന്നു തറച്ചതുപോലെ തോന്നി ആൽബിക്ക്. ചെറിയൊരു വേദന... നിമിഷങ്ങൾക്കുള്ളിലാണ് അതൊരായിരമിരട്ടിയായി വളർന്നത്! സ്വയമറിയാതെയെന്നോണം, ഇടത്തേക്കു ചെരിഞ്ഞു വീണുപോയി ആൽബി... റെജി ഒരു വട്ടം കൂടി ഉന്നം നോക്കി ട്രിഗറിൽ തൊടാനാഞ്ഞതും, പുറകിൽ നിന്നും, നട്ടെല്ലിന്റെ നാലു ഡിസ്കുകളെയെങ്കിലും തകർത്തുകൊണ്ട് ഒരുഗ്രതാഢനം കിട്ടിയതും ഒരുമിച്ചായിരുന്നു!വായുവിൽ കുതിച്ചുയർന്ന ജെയിംസിന്റെ ഉരുക്കിനൊത്ത കാൽപ്പാദം ആയിരുന്നത്. ഒരു ട്രക്ക് വന്നിടിച്ചതുപോലെയാണയാൾക്ക് തോന്നിയത്. നിമിഷങ്ങൾക്കുള്ളിൽ ഒരു ചേമ്പില വാടി വീഴുന്നതുപോലെ ആ ‘മസിൽ മാൻ’ മുൻപോട്ടു വളഞ്ഞു വീണു. അരയ്ക്കു കീഴ്പ്പോട്ടുള്ള അയാളുടെ ചലനശേഷി നഷ്ടപ്പെട്ടു പോയത് സെക്കൻഡുകൾക്കുള്ളിലാണ്! അവന്റെ പിടിയിൽ നിന്നും മോചിതമായ മരിയയുടെ ചലനമറ്റ ശരീരം നിലത്തേക്കു പതിച്ചു. ശ്വാസമെടുക്കാനാകാതെ വായ് മലർക്കെ തുറക്കാൻ ശ്രമിച്ച അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നിരുന്നു! ഒടിഞ്ഞു മടങ്ങിപ്പോയ തന്റെ ‘ഇരയെ’ ഒരു പക്ഷിക്കുഞ്ഞിനെയെന്നവണ്ണം പൊക്കിയെടുത്ത് നിലത്തേക്ക് മലർത്തിയടിച്ചു ജെയിംസ്.ടയർ പാളി നിലത്തടിക്കും പോലൊരു ശബ്ദമുണ്ടായി. ഉയർന്നു പൊങ്ങിയ പൊടിയിൽ മൂടിപ്പോയി റെജിയുടെ ശരീരം! എന്നിട്ടും ആ കിടന്ന കിടപ്പിൽത്തന്നെ ഇഴഞ്ഞ് മുപോട്ടാഞ്ഞ അവൻ ജെയിംസിന്റെ കാലുകളിലൊന്നിൽ പിടുത്തമിട്ടു. നില തെറ്റി പുറകോട്ടു മറിഞ്ഞു വീഴാനാഞ്ഞ ജെയിംസ്, BMWവിന്റെ ഡോറിനു മുകളിൽ പിടിച്ച് ബാലൻസ് ചെയ്തു. പക്ഷേ അവൻ കാറിനുള്ളിലേക്ക് മലർന്നു വീണു പോയിരുന്നു. നിലത്തു കിടന്ന് ഒരുവട്ടം കൂടി ഉരുണ്ടു മലർന്ന റെജി, ആ കാറിന്റെ മുൻ ചക്രത്തോടു ചേർന്നു വീണു കിടന്ന പിസ്റ്റളിൽ പിടിമുറുക്കിക്കൊണ്ട് തിരിഞ്ഞതും...ഒരുക്കുപോലൊരു കാൽമുട്ട് അവന്റെ വാരിയെല്ലുകൾക്കടിയിലൂടെ ഇടതുവശത്തെ ശ്വാസകോശം തകർത്തുകൊണ്ട് അകത്തേക്കു പ്രവേശിച്ചതും ഒരുമിച്ചായിരുന്നു. ചുള്ളിക്കമ്പുകൾ ഒടിയുന്നതുപോലെ, വാരിയെല്ലുകൾ പൊട്ടിയടരുന്നത് പോത്തന് തന്റെ കാൽമുട്ടിൽ അനുഭവപ്പെട്ടു. ഒരു ഹിംസ്ര മൃഗത്തെപ്പോലെ മുരണ്ടുകൊ ണ്ട് അവന്റെ ശരീരത്തിൽനിന്നും നിവർന്ന പോത്തൻ, തന്റെ ബലിഷ്ഠമായ കൈമുഷ്ടി കൊണ്ട് റെജിയുടെ ഇരു കണ്ണുകൾക്കുമിടയിൽ, മൂക്കിന്റെ പാലത്തിനു മുകളിലായി ഒരൊറ്റയിടി! ഒരു ബൾബ് ഓഫാകുന്നതുപോലെ റെജി ബോധരഹിതനായി. ഒരു സെക്കൻഡ് പോലും പാഴാക്കാനില്ല. പോത്തനും രൂപേഷും ഒരുമിച്ചാണ് ആൽബിക്കരികിലേക്കോടിയെത്തിയത്. ആൽബിയാകട്ടെ, വീണയിടത്തു നിന്നും പിടഞ്ഞെഴുന്നേൽക്കാനുള്ള ശ്രമമാണ്. ടീഷർട്ടിനു പുറകിൽ വാരിയെല്ലിനു താഴെയായി പ്രത്യക്ഷപ്പെട്ടിരുന്ന ചെറിയ ദ്വാരത്തിൽ നിന്നും, ഒരു ടാപ്പ് തുറന്നുവിട്ടതുപോലെ രക്തം പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു. ഓടിയടുത്ത പോത്തൻ അവനെ ബലം പ്രയോഗിച്ച് നിലത്തേക്കു തന്നെ മലർത്തിക്കിടത്തി അവനരികിലേക്കിരുന്നു. “കെടന്നു പെടച്ചാ ആ ബുള്ളറ്റ് എതിലേയൊക്കെയാ കേറുവാന്ന് പറയാൻ പറ്റില്ല %^രേ! അനങ്ങാണ്ട് കെടക്ക്!” പോത്തൻ തന്റെ ഷർട്ട് ഊരിയെടുത്ത് ചുരുട്ടി ആ മുറിവിലേക്കമർത്തിപ്പിടിച്ചു. വീണിടത്തു നിന്നും എഴുന്നേറ്റ ജെയിംസ്, മരിയയുടെ അടുക്കലെത്തി അവരെ പിടിച്ചെഴുന്നേല്പ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അവർക്ക് ശ്വാസമെടുക്കാനാകുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. പെട്ടെന്നു തന്നെ അവൻ, മരിയയെ നിലത്തേക്ക് മലർത്തിക്കിടത്തി തല പുറകിലേക്ക് പരമാവധി ചെരിച്ച് തൊണ്ടയിലെ മസിലുകൾ മസാജ് ചെയ്തുകൊണ്ട് എയർ വേ ക്ലിയറാക്കിക്കൊടുത്തതും, അവർ ചെറുതായി ശ്വാസമെടുത്തുതുടങ്ങി. തുടർന്ന് ഇരു കൈകളും അവരുടെ മാറിൽ പിണച്ചുവെച്ച് തുടർച്ചയായി അമർത്തിക്കൊണ്ട് അവൻ അവരുടെ ശ്വസനപ്രക്രിയ ആയാസരഹിതമാക്കിക്കൊടുത്തു. രണ്ടു മൂന്നു പ്രാവശ്യമേ അങ്ങനെ ചെയ്യേണ്ടി വന്നുള്ളൂ. ഒരു വല്ലാത്ത ശബ്ദത്തോടെ ശ്വാസം ഉള്ളിലേക്കെടുത്ത മരിയ പിടഞ്ഞെഴുന്നേൽക്കാനാഞ്ഞു. പക്ഷേ- “മാഡം... അങ്ങനെ തന്നെ കിടക്ക്. റെസ്റ്റെടുക്ക്. ഞാനിപ്പൊ വരാം.” ജെയിംസ് അവരെ നിലത്തേക്കു തന്നെ താങ്ങിക്കിടത്തിയതിനുശേഷം ചാടിയെഴുന്നേറ്റ് തിരിഞ്ഞു. ആൽബി കിടന്ന പ്രദേശത്തെ പൊടിമണ്ണ് ചോരയിൽ കുതിർന്നിരുന്നു. പോത്തൻ നിലത്തിരുന്ന് അവനെ തന്റെ ശരീരത്തിലേക്ക് ചാരിയിരുത്തിയിരിക്കുകയാണ്. ജെയിംസ് അവിടെ കുനിഞ്ഞിരുന്ന് മുറിവ് പരിശോധിച്ചു. പക്ഷേ ആ മുറിവിനേക്കാളും ജെയിംസിനെ അലട്ടിയത് മറ്റൊന്നായിരുന്നു. ആൽബിയുടെ ചുണ്ടുകളിൽ കണ്ട ചോരയുടെ നനവ്! ഇന്റേണൽ ബ്ലീഡീങ്ങ്! രൂപേഷ് ഫോണിൽ തുടർച്ചയായി ആരെയൊക്കെയോ വിളിക്കുന്നത് കാണാമായിരുന്നു. ജെയിംസ് തിരിഞ്ഞു നോക്കിയപ്പോൾ, ശിവാനന്ദ്, ബദ്ധപ്പെട്ട് ഡോക്ടറെ വലിച്ചിഴച്ചുകൊണ്ടു വരുന്നത് കണ്ടു. റെജിയുടെ ശരീരത്തിനു മുകളിലേക്ക് റോബിയേയും കൂടി വലിച്ചിഴച്ചു കൊണ്ടെയെത്തിച്ചിട്ടേ ശിവാനന്ദ് നിർത്തിയുള്ളൂ. “ജെയിംസ്...” ഒരു തളർന്ന വിളി കേട്ടു. ആൽബിയാണ്. കെട്ടിടത്തിന്റെ ടെറസിലേക്ക് വിരൽ ചൂണ്ടി എന്തോ പറയാൻ ശ്രമിക്കുകയാണയാൾ. “ഓ സോറി! അതു മറന്നു!” ജെയിംസ് ചാടിയെഴുന്നേറ്റ് ആ കെട്ടിടത്തിനുള്ളിലേക്കോടിക്കയറി. ഓരോ കാൽ വെയ്പ്പിലും നാലു സ്റ്റെപ്പുകളെങ്കിലും പിന്നിട്ടുകൊണ്ട് മുകളിലേക്ക് കുതിച്ച അയാൾ, ഏതാനും നിമിഷങ്ങൾ കൊണ്ട് രണ്ടാം നിലയുടെ മുകളിലെ ടെറസിലെത്തിക്കഴിഞ്ഞിരുന്നു. ടെറസിൽ... കോൺക്രീറ്റ് തൂണുകളിലൊന്നിനു കീഴെ തളർന്നു തലകുനിച്ചിരുന്ന ആൻസി ജെയിംസിനെ കണ്ടതും ഞെട്ടി ചാടിയെഴുന്നേല്ക്കാനാഞ്ഞു. പക്ഷേ കൈകാലുകൾ ഒരു തരം മെറ്റാലിക്ക് ഡക്ട് ടേപ്പിനാൽ ബന്ധിച്ചിരുന്നതിനാൽ, മുൻപോട്ടാഞ്ഞ് വീണുപോയി ആ യുവതി. അവരുടെ മടിയിൽ തളർന്നുറങ്ങുകയായിരുന്ന മെലിൻഡ മോൾ ഞെട്ടിയെഴുന്നേറ്റ് ജെയിംസിനെ നോക്കി. “പേടിക്കണ്ട...” ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് കയറിച്ചെന്ന ജെയിംസ് ആശ്വാസത്തോടെ തന്റെ കിതപ്പടക്കി. “ഞാനാ... ജെയിംസാ... ആൽബീടെ കൂടെയൊള്ളതാ…” ആൻസി ആദ്യമായാണ് ജെയിംസിനെ കാണുന്നത്. പക്ഷേ എന്തുകൊണ്ടോ, ഒറ്റ നോട്ടത്തിൽത്തന്നെ അയാൾ അപകടകാരിയല്ലെന്ന് തിരിച്ചറിയാനായി അവൾക്ക്. “ആൽബിച്ചൻ ...?? ” മുഖത്തു നിന്നും ടേപ്പ് വലിച്ചൂരിയെടുത്തതും, ആൻസി ചോദിച്ചു. “അയാൾ ഓക്കെയാണ്. പേടിക്കണ്ട.” ജെയിംസ് ആശ്വസിപ്പിച്ചു. “ചേട്ടായീനെ കൊല്ലാൻ വന്നതാ അവര്...” “അറിയാം... ടെൻഷനടിക്കാതിരിക്ക്. എല്ലാം സോൾവായി. നിങ്ങൾ ഓക്കെയല്ലേ ?” തലയാട്ടിക്കൊണ്ട് ആൻസി, മെലിൻഡയുടെ കൈകാലുകൾ സ്വതന്ത്രമാക്കിക്കൊടുത്തു. ഭയന്നു വിറങ്ങലിച്ചു പോയിരുന്നു കുഞ്ഞ്. “ആൽബിച്ചനെന്താ കേറി വരാണ്ടിരുന്നേ ?” ആൻസിക്ക് എന്തോ അപായ സൂചന കിട്ടിക്കഴിഞ്ഞു. “ആൽബി താഴെ ഒരിച്ചിരി ബിസിയാ. ഇപ്പൊ ആംബുലൻസ് വരും. ആ ബഹളൊക്കെ ഒന്നു കഴിഞ്ഞിട്ട് മ്മക്ക് താഴോട്ട് പോകാം.” “ആംബുലൻസോ ?” “ഉം. അവന്മാരെ രണ്ടുപേരേം തല്ലിത്തവിടുപൊടിയാക്കി.” ജെയിംസ് ചിരിച്ചു. “ഇപ്പൊ എന്തായാലും മോളേം കൊണ്ട് താഴോട്ടു പോവണ്ട.” തലയാട്ടിയെങ്കിലും ആൻസിക്ക് ജെയിംസ് പറഞ്ഞത് മുഴുവൻ വിശ്വാസമായിട്ടില്ലെന്ന് മുഖഭാവത്തിൽനിന്നും വ്യക്തമായിരുന്നു. താഴെ... “പണി കിട്ടീല്ലേ സർ ?” ആൽബി പോത്തനെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവന്റെ പല്ലുകൾക്കിടയിലെല്ലാം ചോര കിനിഞ്ഞിറങ്ങുന്നത് കാണാമായിരുന്നു. “മിണ്ടാണ്ട് കെടക്കടാമൈരേ! ഇതിനേക്കാൾ വലുത് വന്നിട്ട് നീ ചത്തില്ലല്ലോ ? അല്ലെങ്കിത്തന്നെ, ഒരുണ്ടയെങ്കിലും പള്ളേൽ കേറാണ്ട് എങ്ങനെയാടാ ഒരു പൊലീസുകാരനാന്നു പറഞ്ഞ് നടക്കാൻ പറ്റണെ?” ഉള്ളിൽ നല്ല ടെൻഷനുണ്ടായിരുന്നിട്ടും, പോത്തൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവനെ ആശ്വസിപ്പിച്ചു. “ഇവിടെ തൊട്ടടുത്താ ‘നിംസ്’. നേരേ അങ്ങോട്ടു കൊണ്ടോവാം.” രൂപേഷ് അറിയിച്ചു. “നല്ല ഹോസ്പിറ്റലാ.” “എന്നട്ട് എവടെ [BLEEP]കള് ?” പോത്തൻ ക്രുദ്ധനായി. “കോതമംഗലത്തൂന്ന് ഓടിച്ചിങ്ങെത്തണ്ടേ സർ ?” രൂപേഷിന്റെ മുഖത്തും നല്ല ടെൻഷൻ പ്രകടമായിരുന്നു. പത്തു മിനിറ്റ് തികച്ചെടുത്തില്ല. ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് പാഞ്ഞു വരുന്ന രണ്ട് ആംബുലൻസുകൾ കാണാനായി. ഒപ്പം അവരെ പിൻതുടർന്നുകൊണ്ട് നിരവധി പൊലീസ് വാഹനങ്ങളും. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - 44 Part BLUE ICE 44 Part BLUE ICE - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6dMM0P4?d=n&ui=v64j8rk&e1=cCRITICAL MISSING PERSONS – PART 07 “ഇന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എന്റെ...” സ്റ്റേജിൽ, ഇടതു കൈ നെഞ്ചോടു ചേർത്ത്, വലതു കൈ നീട്ടിപ്പിടിച്ച്, ഉത്സാഹത്തോടെ ആ വരികൾ ഓരോന്നും ചൊല്ലിക്കൊടുക്കുമ്പോൾ ഡിവൈ എസ് പി ധിലീഷ് പോത്തന്റെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. കൂത്താട്ടുകുളം ഗവണ്മെന്റ് സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷമാണ്‌. എല്ലാ വർഷവും പോത്തന്‌ ക്ഷണമുണ്ടാകാറുള്ളതാണ്‌. പക്ഷേ അയാളതൊക്കെ സ്നേഹപൂർവ്വം ഒഴിവാക്കി വിടും. പക്ഷേ ഈ വർഷം മുതൽ അതിന്‌ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം, അല്ലി മോൾ ആ സ്കൂളിലാണ്‌. നാലാം ക്ലാസിലെ മാതൃകാ വിദ്യാർത്ഥിനി. സ്വന്തം വീട്ടിൽ ഡിവൈ എസ് പി റാങ്കുള്ള ഒരുദ്യോഗസ്ഥനുള്ളപ്പോൾ തന്റെ സ്കൂളിൽ ആര്‌ പതാകയുയർത്തണം, ആര്‌ പ്രതിജ്ഞ ചൊല്ലണം എന്നൊക്കെ ഇപ്പോൾ അവളാണ്‌ തീരുമാനിക്കുന്നത്. പോത്തനെ വിശിഷ്ടാതിഥിയായി ക്ഷണിക്കാൻ ഹെഡ്മാസ്റ്റർ വന്നപ്പോൾ അങ്ങേരെക്കൊണ്ട് പ്രതിജ്ഞ വായിപ്പിക്കാം എന്ന് ഉറപ്പു കൊടുത്തു വിട്ടു അവൾ. അതാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഖദർ ജുബ്ബയും, കസവ്‌ മുണ്ടുമൊക്കെയണിഞ്ഞ് മദ്യാരദരാമനായി, ഒരു ചെറുപുഞ്ചിരിയോടെ നിന്ന് പോത്തൻ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ, നൂറു കണക്കിനു വരുന്ന കുരുന്നുകൾ ആവേശത്തോടെ ഏറ്റു ചൊല്ലി. തുടർന്ന് ഏതാനും ചെറു വാക്കുകൾ. സന്തോഷം. പോത്തൻ സ്റ്റേജ് വിട്ടിറങ്ങി. എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കണം. ഇതിൽ കൂടുതൽ സമയം ഒരു ഫോർമൽ കപ്പാസിറ്റിയിൽ തുടരുന്നത് പോത്തനെ സംബന്ധിച്ചിടത്തോളം അചിന്തനീയമായിരുന്നു. പക്ഷേ സദസിലേക്കിറങ്ങിയതും, അല്ലി മോളും കൂട്ടുകാരും ചേർന്ന് അയാളെ വട്ടം പിടിച്ചു നിർത്തി. “എവ്ടെക്കണ്‌ ?” തൃശ്ശൂർ സ്ലാങ്ങിലുള്ള അവളുടെ സംസാരം കൂട്ടുകാരിൽ ചിരി പടർത്തി. “പായസ്ണ്ട്. അതൊക്കെ കുടിച്ചിട്ട് പയ്യെ പൂവാം.” പോത്തൻ നിസ്സഹായതയോടെ എൽസി മാഡത്തെ നോക്കി. “ഇപ്പൊ അടുപ്പത്തോട്ട് വെച്ചേയുള്ളൂ. വേവട്ടെ. നിങ്ങളവടെ ഇരി മനുഷ്യാ.” മാഡത്തിനു പറയാനുള്ളതും മറ്റൊന്നല്ല. ‘ഓപ്പറേഷൻ ബ്ലൂ ഐസ്’ ന്റെ ചീഫ് ഓഫീസർക്ക് വേറേ നിവൃത്തിയില്ലായിരുന്നു. തന്റെ ജീവിതം ഇപ്പോൾ ഈ രണ്ടു സ്ത്രീകളാണ്‌ നിയന്ത്രിക്കുന്നത് എന്ന ഒരു ബോധ്യത്തിലേക്ക് സാവധാനം എത്തിക്കൊണ്ടിരിക്കുകയാണ്‌ പോത്തൻ. “എന്നാ പരിപാടി ?” എൽസി മാഡം അയാളെ അടുത്തു പിടിച്ചിരുത്തിക്കൊണ്ട് ചോദിച്ചു. “ഞാൻ പറഞ്ഞില്ലാർന്നോ ? പിള്ളേരെല്ലാരും വരണുണ്ട്. ഒരു ഗെറ്റ് റ്റുഗതർ. നുമ്മടെ അനിലേടെ കയ്യി എന്തോ കൊളുത്തൊണ്ട്. കൊള്ളാവോന്ന് നോക്കട്ടെ. എത്ര കാലായി ആരെയേലും പിടിച്ച് രണ്ടെണ്ണം കൊടുത്തിട്ട്.” “ഇഞ്ഞോട്ട് വരാൻ പറയാമ്പാടില്ലാർന്നോ ?” മാഡം അത് പറഞ്ഞു തീർന്നില്ല. സൈറണില്ലാതെ, ബീക്കൺ ലൈറ്റുകൾ മാത്രം പ്രകാശിപ്പിച്ചുകൊണ്ട് ഒരു പൊലീസ് ബൊലേറോ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ചത് പെട്ടെന്നായിരുന്നു! സ്റ്റേജിലിരുന്നവരുടെയെല്ലാം അങ്കലാപ്പോടെയുള്ള നോട്ടം തന്നിലേക്കാണെന്നു തിരിച്ചറിഞ്ഞതും, പോത്തൻ ഒരു പുഞ്ചിരിയോടെ കൈയ്യുയർത്തിക്കാണിച്ചു. കുഴപ്പമൊന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണുകളൊന്നിറുക്കിക്കാണിക്കാനും മറന്നില്ല അയാൾ. “നമ്മടെ പിള്ളേരാ...” എന്തിനും പോന്ന ആ അഞ്ചംഗസംഘം വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങി തന്നെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടപ്പോൾ, ‘എക്സ്പാൻഡബിൾസ്’ എന്ന സിനിമയിലെ രംഗം പോലെ തോന്നി പോത്തന്‌. സ്ലോ മോഷനിൽ ക്യാമറയ്ക്കു നേരേ നടന്നടുക്കുന്ന ഒരു പറ്റം മെഴ്സിനറീസ്. ബാഡ് ബോയ്സ്! പക്ഷേ, പേരിന്‌ ഒരു പൊലീസ് യൂണിഫോം ധരിച്ചിട്ടുണ്ടെന്ന് മാത്രം. പോത്തന്റെ മുഖത്ത് അഭിമാനം സ്ഫുരിച്ചു. താൻ പാകിയ വിത്തുകളാണവർ. കൊല്ലാൻ മടിയില്ലാത്തവരാണ്‌. പക്ഷേ പോത്തൻ ഒരു വര വരച്ചാൽ അതിനപ്പുറത്തേക്ക് കടക്കില്ല ഒരൊറ്റയൊരുത്തനും. സംഘത്തിലെ പുതിയവരായ വർഗ്ഗീസിനെയും, അനിലയേയും എൽസി മാഡം കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽത്തന്നെ അവർക്ക് മാഡത്തെ തിരിച്ചറിയാനായിരിക്കുന്നു. പോത്തന്റെ വൈഫാണെന്ന് പ്രത്യേകം പറഞ്ഞറിയിക്കണ്ട കാര്യമില്ല. ആ ഒരു ഗെറ്റപ്പ് അവരുടെ ഒരു നോട്ടത്തില്പ്പോലും പ്രതിഫലിക്കുന്നുണ്ട്. “ഇതെപ്പൊത്തീരും സർ ?” ജെയിംസ് പോത്തന്റെ ചെവിയ്ക്കരികിൽ കുനിഞ്ഞു. “അതൊന്നും ഇവിടെ പ്രസക്തമല്ലെഡേ. പായസമൊണ്ട്. അത് കുടിച്ചേച്ചേ എന്നെ വിടുവൊള്ളൂ.” തന്റെ ഇടതു കൈ സ്വതന്ത്രമല്ല എന്ന് പോത്തൻ ചൂണ്ടിക്കാണിച്ചുകൊടുത്തു. ആഗതരെല്ലാവരും അല്ലി മോളെ വാത്സല്യത്തോടെ നോക്കി. തങ്ങളുടെ ‘മൂത്ത സാറിനെ’ മൂക്കു കയറിട്ടു നിർത്തിയിരിക്കുകയല്ലേ അവൾ. ഒടുവിൽ സ്കൂളിലെ പ്രോഗ്രാംസ് കഴിഞ്ഞ്, വീട്ടിലെത്തി ഉച്ചഭക്ഷണവും പൂർത്തിയാക്കിയിട്ടേ അവർക്ക് ‘ഒഫീഷ്യൽ’ മീറ്റിങ്ങിലേക്ക് കടക്കാനായുള്ളൂ. ഒരുപാടു കാലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ആ ആറംഗ സംഘം പോത്തന്റെ ബാൽക്കണിയിൽ ഒത്തുകൂടി. “പറ...” പോത്തൻ രസഗുളയുടെ ഒരു ടിൻ തുറന്ന് ടീപോയിൽ വെച്ചു. “ഓക്കെ...ഫസ്റ്റ് ഓഫ് ആൾ...” ജെയിംസാണ്‌ തുടങ്ങി വെച്ചത്. “സർ ഈ ഓവർ മധുരം കഴിക്കുന്നത് ഇമ്മീഡിയറ്റായിട്ട് നിർത്തണം. ആ രസഗുള രണ്ടുണ്ട തിന്നാ ഒരു 200-250 കാലറി അങ്ങ് കേറും. ഒന്നുകി കള്ളുകുടി, അല്ലെങ്കി ഇത്... എങ്ങനേലും ബോഡി നശിപ്പിച്ചെടുക്കാനുള്ള ഒരു ടെൻഡൻസിയുണ്ട് സാറിന്‌.“ പോത്തൻ ഒരു ചെറുചിരിയോടെ ചാരുകസേരയിലേക്കമർന്നു. ”മകളേ... നീ പറ. ഇതേതവനാ ഈ പുതിയ കഥാപാത്രം ?“ ”സർ!“ അനില ഫയൽ തുറന്ന് പോത്തനു കൈമാറിക്കൊണ്ട് തുടർന്നു. ”സുനിൽ ദാമോദരൻ എന്നാണ്‌ കക്ഷിയുടെ ഫുൾ നെയിം. ഞാൻ ആ യൂറ്റ്യൂബ് ചാനലിന്റെ ലിങ്ക് അയച്ചാർന്നില്ലേ ?“ ”ഉം...“ പോത്തൻ ഒരു ദീർഘനിശ്വാസത്തോടെ ആ ഫയൽ പരിശോധിക്കാനാരംഭിച്ചു. ഏതാണ്ട് അഞ്ചു മിനിറ്റുകൾ കടന്നുപോയിക്കാണും. ജെയിംസ് എഴുന്നേറ്റ് ബാൽക്കണിയുടെ മൂലയിൽ ചെന്നു നിന്ന് ഒരു സിഗരറ്റിന്‌ തീ കൊളുത്തി. പോത്തൻ മുഖമുയർത്തി. ”അതായത്... നമ്മൾ ഓവറായിട്ട് മധുരം കഴിക്കരുത്. പകരം ഒരു സിഗരറ്റ് വലിച്ചുകൂടേ ? എന്നാണ്‌ നേരത്തേ നമ്മുടെ സുഹൃത്ത് ജെയിംസ് ഉദ്ദേശിച്ചത്.“ എല്ലാവർക്കും ചിരി വന്നു. ”സർ... വല്ലപ്പളും ഒരെണ്ണം വലിക്കുന്നപോലല്ല-“ ജെയിംസ് ചമ്മലോടെ ന്യായീകരിക്കാൻ ശ്രമമാരംഭിച്ചു. ”മതി മതി. നീ ഇനി ഒന്നും പണയണ്ട.വല്ലോനേം ഉപദേശിക്കുമ്പൊ എല്ലാരും ഭയങ്കര മിടുക്കന്മാരാന്നേ! എനിക്കറിയാർന്നു. അതുകൊണ്ടാണല്ലോ ഞാൻ അപ്പൊ ഒന്നും മിണ്ടാണ്ടിരുന്നെ.“ പോത്തൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് ഫയൽ അടച്ചു. ”എല്ലാരും ഇത് നോക്കിയാർന്നോ ?“ പോത്തന്‌ അത് മുഴുവൻ വായിക്കാനുള്ള ക്ഷമയില്ല എന്നു വ്യക്തം. ”സംഭവം ജെനുവിനാണ്‌ സർ.“ രൂപേഷ് ഇടപെട്ടു. ”പക്ഷേ ഇതിലീ പറയുന്ന പോലെ, മാഫിയാ ഉണ്ടോ സിൻഡിക്കേറ്റ് ഉണ്ടോ എന്നൊന്നും മ്മക്കറിയില്ല. അതിന്‌ ഇതിലേക്കെറങ്ങിയാത്തന്നെയേ ഒക്കുവൊള്ളൂ.“ ”ഒരുപാട് പേര്‌ മെനക്കെട്ടതാടാവേ. എനിക്കതാ ഒരു താൽപ്പര്യക്കുറവ്. പണ്ട് എന്റെ ചെറുപ്പത്തി മംഗളത്തിലും മനോരമേലുമൊക്കെ ഫീച്ചറുകൾ വരുമായിരുന്നു. പിള്ളേരെപ്പിടുത്തക്കാരെപ്പറ്റി. ഓർമ്മയില്ലേ ?“ എല്ലാവരും തലയാട്ടി. ”അന്നു മുതൽ ഇതുപോലെ ഓരോരുത്തന്മാർ മെനക്കെട്ടിറങ്ങാറുള്ളതാ. എങ്ങുമെത്തീട്ടില്ല.“ “എനിക്ക് മനസിലാവാത്തതേ...” ആൽബി ഇടപെട്ടു. “ഈ സുനിൽന്നു പറയുന്നവന്റെ ഗേൾഫ്രണ്ട് മിസ്സിങ്ങായതും, ഈ ചൈൽഡ് അബ്ഡക്ഷൻസും തമ്മിൽ കണക്ഷനുണ്ടെന്ന് പറയുമ്പൊ-” “സുനിലിന്‌ നേരേ ഒരുപാട് ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഭീഷണികളുണ്ടായിട്ടുണ്ട്. ഒക്കെയും ഈ ടീം തന്നെയായിരുന്നു.” “എന്ന് അവൻ പറയുന്നതല്ലേ ? ഇതുപോലെ ഒരാൾക്കു നേരെ ഇത്രയധികം ടാർഗറ്റഡ് അറ്റാക്ക്സ് ഉണ്ടായിട്ടും ഇതുവരെ പൊലീസിന്‌ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല എന്നു പറയുമ്പൊ, എനിക്കെന്തോ വിശ്വസിക്കാൻ പറ്റണില്ല.” “ആൽബി പറയുന്നതിലും കാര്യമുണ്ട്.” രൂപേഷ് അവനെ പിന്താങ്ങി. “നമ്മൾ ഇതിലേക്കെറങ്ങുവാണെങ്കി ആദ്യം തന്നെ സുനിലിനെ വിശദമായിട്ടൊന്നു പരിചയപ്പെടണം.” “വർഗ്ഗീസിനൊന്നും പറയാനില്ലേടാ ?” പോത്തൻ ചോദിച്ചു. “നിങ്ങളൊക്കെ എന്തു പറയുന്നോ, എന്തു തീരുമാനിക്കുന്നോ... അതങ്ങ് പറഞ്ഞേച്ചാ മതി. ഞാൻ അച്ചനാവാനും പെണ്ണുകെട്ടാനും റെഡിയായിട്ട് നിക്കുവാ.” വർഗ്ഗീസ് പുഞ്ചിരിച്ചു. “സുനിലിനെ മൈൻഡ് ചെയ്യണ്ട സർ. അവൻ ഒരു നിമിത്തമായീന്നു കരുതിയാ മതി.” അനില അതീവ ഗൗരവത്തിലാണ്‌ തുടർന്നത്. “ക്രിട്ടിക്കൽ മിസ്സിങ്ങ് കേസുകൾ മാത്രം കണക്കിലെടുത്താ മതി മ്മക്ക്. അങ്ങനെ ഒരു പ്രശ്നം ഇവിടെ ഉണ്ട്. ആൻഡ് വീ നീഡ് റ്റു ഡു സംതിങ്ങ് എബൗട്ട് ഇറ്റ്! അത്രേം വിചാരിച്ചാ മതി സർ.” “യെസ്! അത്രേയുള്ളൂ. സുനിലും അവന്റെ ഗേൾഫ്രണ്ടുമൊക്കെ സെക്കൻഡറി.“ എല്ലാവരും അതിനോട് യോജിച്ചു. ”കുഞ്ഞുങ്ങൾ മിസ്സിങ്ങ് എന്നു പറയുന്നത് വല്ലാത്തൊരു ഭീകരാവസ്ഥയാണ്‌ സർ.“ അനിലയുടെ സ്വരം താഴ്ന്നു. ”ശരിയാ, കുഞ്ഞ് മരിച്ചുപോയി എന്നു കേട്ടാൽ ആദ്യം ഒരു ഞെട്ടലും ഷോക്കും ഒക്കെയുണ്ടായാൽത്തന്നെയും, അവസാനം നമുക്കൊരു ക്ലോഷർ കിട്ടും. ഇതതുപോലല്ല.“ പോത്തൻ അവൾ പറഞ്ഞത് അംഗീകരിക്കാൻ തയ്യാറായിരുന്നു. ”യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഒരു കുട്ടി അപ്രത്യക്ഷമാകുമ്പോൾ പിന്നെ ജീവിച്ചിരിക്കുന്ന കാലം മുഴുവനും ആ പാരന്റ്സ് നരകത്തിലായിരിക്കും. അവർക്ക് പിന്നൊരു നോർമൽ ലൈഫ് ചിന്തിക്കാൻ പോലുമാകില്ല.“ പോത്തൻ ‘ഓൺ ബോർഡ്’ ആണെന്ന് മനസ്സിലായതും ബാക്കി സംഘാംഗങ്ങൾ ഊർജ്ജസ്വലരായി. ”ഫോളോ അപ്പ് ചെയ്യാനായിട്ട് ഇഷ്ടം പോലെ ലീഡ്സ് ഉണ്ട്. സുനിലിന്റെ ഫയലിൽ തന്നെയുണ്ട് കുറേയെണ്ണം. ഇനി അതല്ലെങ്കിൽ...“ അനില പുഞ്ചിരിച്ചു. “എന്റെ സ്റ്റേഷനിൽ രണ്ടുദിവസം മുൻപ് ഒരുത്തിയെ പിടിച്ചിരുന്നു. ഒരു ചിന്നമ്മു.” “ആഹാ ?” “അവൾക്ക് പ്രിയർ ഉണ്ട്. സെയിം ടൈപ്പ് കേസ്. ഇപ്പൊ പത്തനംതിട്ട സബ് ജയിലിലാണ്‌ കക്ഷി. എന്റെ ഒരു ആഗ്രഹം, നമ്മൾ അവളെ എറക്കിക്കൊണ്ടു വന്ന് ഈ പരിപാടി ഉത്ഘാടനം ചെയ്യണമെന്നാണ്‌. എന്റെ കൈയ്യീന്ന് വഴുതിപ്പോയ ഐറ്റമാണ്‌.” “വണ്ടർഫുൾ!” പോത്തൻ ഒരു ചിരിയോടെ എഴുന്നേറ്റു. “സത്യം പറയാം. കേട്ടാ മക്കളേ... നിങ്ങൾ ഒരു അടക്കാ കള്ളനെ പിടിക്കാൻ പറഞ്ഞു വന്നാലും ഞാൻ എറങ്ങിയേനേ. ചുമ്മാ വീട്ടിലിരുന്ന് വേരെറങ്ങീന്ന് കേട്ടട്ടേയുള്ളൂ.” “അത് കേട്ടാ മതി സർ! കൈയ്യും കാലുമൊക്കെ ഒന്നനങ്ങട്ടെ.” ജെയിംസ് ശരീരം ഒന്നു സ്ട്രെച്ച് ചെയ്തു. “അപ്പ ശരി! എറങ്ങുവല്ലേ ?” പോത്തൻ ഒരു രസഗുള വായിലേക്കിട്ടുകൊണ്ട് ജെയിംസിനെ ഒന്നു പാളി നോക്കി. “സാറിന്റെ സസ്പെൻഷൻ ?” “അതൊന്നും മൈൻഡ് ചെയ്യണ്ട. ഞാൻ കൊറച്ച്പേരെയൊന്ന് വിളിക്കട്ടെ. നിങ്ങള്‌ നാളെ രാവിലെ എസ് പി ഓഫീസിലോട്ട് വന്നാ മതി. മ്മക്ക് അവിടുന്ന് തൊടങ്ങാം.” “ഓക്കെ സർ!” അഞ്ചുപേരും അറ്റൻഷനായി നിന്ന് പോത്തനെ സല്യൂട്ട് ചെയ്തു. പിറ്റേന്നു രാവിലെ 10:00 മണിക്കു തന്നെ സംഘാംഗങ്ങളെല്ലാം, ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് വേണുഗോപന്റെ ഓഫീസിലെത്തി. പോത്തൻ തലേന്നു തന്നെ അദ്ദേഹത്തെ വിളിച്ച് ഇന്റിമേറ്റ് ചെയ്തിരുന്നു. അങ്ങനെ... “പോത്താ...” ഒരു ചെറുചിരിയോടെ എസ് പി മുൻപോട്ടാഞ്ഞുകൊണ്ട് സംസാരമാരംഭിച്ചു. “സംഭവൊക്കെ ഞാൻ സമ്മതിച്ചു. പക്ഷേ, ഈ കേസിന്റെ പ്രത്യേകതയെന്താന്നറിയോ നിനക്ക് ?” “കേരളം മുഴുവൻ-” “അതന്നെ!” എസ് പി പോത്തനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. “ഇതുപോലുള്ള മിസ്സിങ്ങ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പൊ ഉള്ള ഏറ്റവും വലിയ തലവേദന അതാണ്‌. ഇന്നൊരു കേസ് ഇവിടെ റിപ്പോർട്ടായാൽ, അടുത്തത് കാസർകോഡായിരിക്കും. ഇതിനൊക്കെ ഒരു കോമൺ മാസ്റ്റർ ബ്രെയിൻ ഉണ്ടെന്നു ചിന്തിക്കുന്നതൊക്കെ രസമാണ്‌. പക്ഷേ, അറ്റ് ദ എൻഡ് ഓഫ് ദ ഡേ, യൂ ആർ ടോക്കിങ്ങ് എബൗട്ട് എ സ്റ്റേറ്റ് വൈഡ് മാൻ ഹണ്ട്. അതിന്റെ പ്രാക്ടിക്കാലിറ്റി ഞാൻ പറഞ്ഞിട്ടു വേണ്ടല്ലോ പോത്തന്‌ മനസിലാകാൻ.” “ഞാൻ എന്നാ പറഞ്ഞോണ്ടു വന്നാലും, സാറിന്റെ വായീന്ന് ആദ്യം വരുന്നത് ഇതാരിക്കും.” പോത്തന്റെ മുഖം കനത്തു. “സ്റ്റേറ്റ് വൈഡ്, നാഷൻ വൈഡ് ന്നൊള്ളതൊക്കെ അവടെ നിക്കട്ടെ. മാൻ ഹണ്ട് എന്ന് പറഞ്ഞില്ലേ സർ ? അതിനു മാത്രാണ്‌ ഞങ്ങൾ ഇമ്പോർട്ടൻസ് കൊടുക്കാറൊള്ളൂ. അവൻ ഏത് ജില്ലക്കാരനായാലും, ഇനിയിപ്പൊ അമേരിക്കനാന്നു പറഞ്ഞാലും, അവനെ ഹണ്ട് ചെയ്ത് പിടിക്കുക എന്നുള്ളതാണല്ലോ നമ്മടെ പണി.“ ”സർ... ഇപ്പ ഞങ്ങടെ കൈയ്യി കൊറച്ച് ലീഡുകളുണ്ട്.“ ജെയിംസ് ഇടപെട്ടു. ”എർണാകൊളത്ത് ഒരു ചെറുക്കൻ - പോത്തൻ സർ പറഞ്ഞല്ലോ - സുനിൽ ദാമോദരൻ. പിന്നെ, ദേ പത്തനംതിട്ട സബ് ജയിലിൽ ഒരു ചിന്നമ്മു . ഇങ്ങനെ ചെറിയ ബേബി സ്റ്റെപ്സ് വെച്ച് ഞങ്ങളൊന്ന് തുടങ്ങി നോക്കട്ടെ. നമുക്കിതൊരു ടാസ്ക്ക് ഫോഴ്സൊന്നുമാക്കണ്ട. ജസ്റ്റ് ഒരു എക്സ്ക്ലൂസീവ് ഇൻവെസ്റ്റിഗേഷൻ. ഞങ്ങളീ അഞ്ചാറു പേരടെ ഒരു കുത്തിക്കഴപ്പാന്നങ്ങ് വിചാരിക്ക്. അത്രേ വേണ്ടൂ തല്ക്കാലം. പിന്നെ... എങ്ങാൻ വല്ല പരിചയമില്ലാത്ത സ്ഥലത്തൊക്കെ ചെന്നു പെട്ടു പോയാ... വല്ലപ്പോഴും ഒരു കൈസഹായം. അത്രേ വേണ്ടൂ.“ എസ് പി ആലോചനയിലാണ്ടു. ”നല്ല കാശുചെലവുണ്ടാവും പോത്താ...“ പോത്തന്റെ മുഖം കറുത്തു. ”എന്തായാലും, ഞാൻ പണിക്കരു സാറുമായിട്ടൊക്കെ ഒന്നു ചർച്ച ചെയ്യട്ടെ. പരമാവധി നടത്താൻ നോക്കാം നമുക്ക്. തന്നെ അങ്ങേർക്ക് വല്യ കാര്യാണല്ലോ. നിങ്ങൾ ആറെണ്ണത്തിനെ ഇടയ്ക്കൊക്കെ ഒന്ന് കയറൂരി വിടണം എന്ന് മന്ത്രിസഭേലും ഒരു സംസാരമൊണ്ട്. എല്ലാർക്കും ഒരു സെൻസ് ഓഫ് സെക്യൂരിറ്റി ഉണ്ടാക്കാൻ...“ എസ് പി ചിരിച്ചു. ”എന്നാ കോപ്പാണേലും വേണ്ടില്ല. ഞങ്ങള്‌ ഇച്ചിരി കഴിയുമ്പൊ പത്തനംതിട്ടയ്ക്ക് പുറപ്പെടുവാ. ആ സാറത്തീനെ ഒന്ന് കസ്റ്റഡീൽ വാങ്ങണം. വിശദമായിട്ടൊന്ന് ചോദ്യം ചെയ്യണം. അതൊക്കെ തീരുമ്പഴത്തേനും, സാറ്‌ ഈ സംഭവം ഒന്ന് ചാലുവാക്കി താ.“ പോത്തൻ എഴുന്നേറ്റു. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ
📚 ട്വിസ്റ്റ് കഥകൾ - 7 Part CRIIECAL NISOEId P٥BS0N 7 Part CRIIECAL NISOEId P٥BS0N - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jPkznd?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.17 🎫🎫🎫🎫🎫🎫🎫🎫 രാവിലെ ആറു മണിയ്ക്ക് മുൻപേ വൃന്ദ അടുക്കളയിൽ നിൽക്കുമ്പോഴാണ് ഗേറ്റിന് പുറത്ത് നിന്നും ഒരു ഹോൺ ശബ്ദം കേൾക്കുന്നത്. നേരം പര പരാ വെളുത്തിട്ടില്ലെങ്കിലും അങ്ങോട്ട് നോക്കവേ പുറത്തൊരു വാഹനം കിടപ്പുണ്ടെന്ന് അവൾക്ക് മനസിലായി. ആരൊക്കെയോ കുറച്ചാൾക്കാർ ഗേറ്റിൽ പിടിച്ചു കൊണ്ട് വീട്ടിലേക്ക് നോക്കി നിൽക്കുന്നുണ്ട്. വൃന്ദ ചെന്ന് അശോകനെ വിളിച്ചുണർത്തി കൊണ്ട് വന്നു. അശോകൻ ഗേറ്റ് തുറന്നു കൊടുത്തപ്പോൾ ആദ്യം കോൺട്രാക്ടർ ജയസൂര്യന്റെ കാറും അതിന് പിന്നാലേ ഒരു ജെ സി ബി യും കാറിലും ജെ സി ബി യിലുമായി പത്തോളം തൊഴിലാളികളും മുറ്റത്തേയ്ക്ക് കയറി പോന്നു. "ഇത്ര രാവിലെ നിങ്ങൾ ഇങ്ങെത്തുമെന്ന് കരുതിയില്ല.. നമുക്ക് പണി തുടങ്ങാല്ലോ അല്ലേ." അശോകൻ ജയ സൂര്യനെ നോക്കി പറഞ്ഞു. വീട്ടിലെ ലൈറ്റുകൾ എല്ലാം തെളിച്ച ശേഷം തൊഴിലാളികൾ ലിവിങ് റൂമിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം മാറ്റി തുടങ്ങി..രണ്ടോ മൂന്നോ പേർ ചേർന്ന് പുറത്തെ ഷീറ്റ് ഇട്ട, കാർ പോർച്ച് ആയി ഉപയോഗിച്ചിരുന്ന ഷെഡ്‌ഡും പൊളിച്ച് മാറ്റി. ജയസൂര്യൻ തൊഴിലാളികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുത്ത ശേഷം ഇറങ്ങി വരുമ്പോൾ പുറത്ത് പകൽ വെളിച്ചം വീണുകഴിഞ്ഞിരുന്നു. ഭാനുമതിയമ്മ എല്ലാം കണ്ട് നിന്ന ശേഷം ഒരു നെടുവീർപ്പോടെ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു പോയി. "രണ്ടാഴ്ചയ്ക്കുള്ളിൽ എത്രത്തോളം പണി തീർക്കാൻ പറ്റുവോ അത്രയും ഞങ്ങൾ തീർത്തു തന്നിരിയ്ക്കും. രതീഷ് സാർ പറഞ്ഞിട്ടുണ്ട് കാര്യങ്ങളെല്ലാം. സഹോദരിയുടെ വിവാഹമാണ് അല്ലേ.." ജയസൂര്യൻ, അശോകനോട് ചോദിച്ചു. "അതേ.. എന്തായാലും രണ്ടാഴ്ച കൊണ്ട് നമുക്ക് ടോപ് കോൺക്രീറ്റ് ചെയ്യാൻ പറ്റുമായിരിയ്ക്കുമല്ലോ അല്ലേ.." "തീർച്ചയായും. ഇത് ഒരു വീട് ആദ്യം മുതൽ പണി തുടങ്ങുവല്ലല്ലോ. കുറച്ച് പണിയെല്ലാ വരുന്നൊള്ളല്ലോ.വാർപ്പും തേപ്പുമൊക്കെ തീർത്തു തന്നേക്കാം...".. ജയസൂര്യൻ അശോകന് ഉറപ്പുകൊടുത്തു. ♦️ അടുത്തുള്ള വീടുകളിലൊക്കെ ഭാനുമതിയമ്മ നേരിട്ട് പോയാണ് ആശാലതയുടെ കല്യാണം വിളിച്ചത്. അടുത്തുള്ള ബന്ധു വീടുകളിലുമൊക്കെ ആ കൂട്ടത്തിൽ തന്നെ കല്യാണം വിളിച്ചു പോന്നു. അശോകൻ ഇൻവിറ്റേഷൻ ലെറ്റർ കിട്ടിയപ്പോൾ അതിൽ നിന്ന് കുറെ എടുത്ത്‌ ആശാലതയെ ഏൽപ്പിച്ചു. മനസ്സിൽ സംഭ്രമമോ, മുഖത്ത്‌ എന്തെങ്കിലും ആശങ്കകളോ ഇല്ലാതെ തന്നെ ആശാലത അത് കയ്യിൽ വാങ്ങി. "നിനക്ക് പ്രത്യേകിച്ച് ആർക്കെങ്കിലും കൊടുക്കാനുണ്ടെങ്കിൽ കൊടുക്കുക. പിന്നെ ഓഫീസിലുള്ള സ്റ്റാഫുകളെയൊക്കെ ഫോണിൽ വിളിയ്ക്കുന്നതല്ലേ നല്ലത്.. അവരുടെയെല്ലാം നമ്പർ നിന്റെ കയ്യിൽ ഇല്ലേ ആശേ... അതാവുമ്പോ നിനക്ക് കൊല്ലത്ത്‌ വരെ യാത്ര ചെയ്തു പോകുന്ന ബുദ്ധിമുട്ട് ഒഴിവായി കിട്ടുമല്ലോ.." "എനിയ്ക്ക് ഓഫീസിൽ പോകണം അശോകേട്ടാ. അവരെയെല്ലാം നേരിട്ട് കണ്ട് ക്ഷണിയ്ക്കണം. കല്യാണ നിശ്ചയ ചടങ്ങിനുപോലും ആരെയും വിളിച്ചതല്ലല്ലോ.." ആശാലത പറഞ്ഞു. "ശരി പോയിട്ട് വാ.. ഒറ്റയ്ക്ക് പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വൃന്ദയെ കൂടി കൂട്ടിക്കൊണ്ട് പൊയ്ക്കോ. " "വേണ്ട. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം. ഏട്ടത്തിയ്ക്ക് ഇവിടെ ഒരു പാട് ജോലിയുള്ളതല്ലേ. അതിനിടയിൽ നിന്ന് മാറി നിൽക്കാൻപറ്റുവോ." "ശരി. പോയിട്ട് അധികം താമസിയ്‌ക്കാതെ ഇങ്ങ് തിരിച്ചെത്തിയേക്കണം. കേട്ടല്ലോ." അവളോട് പറഞ്ഞിട്ട് അശോകൻ നടന്ന് പുറത്തേയ്ക്ക് പോയി. വീടിന്റെ ഓരോഭാഗങ്ങൾ ഇടിച്ചിട്ടത്തിന്റെ അവശിഷ്ട്ടങ്ങൾ ജെ സി ബി ഉപയോഗിച്ച് കോരിമാറ്റി ദൂരെ കൊണ്ടിടുന്നതിന്റെ ഒച്ചഅപ്പുറത്ത്‌ നിന്നും ഉയർന്ന്കേൾക്കാമായിരുന്നു. അശോകൻ നടന്നു പോകുന്നത് നോക്കി നിന്ന ആശാലതയുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായി. ഇതുവരെ ആർക്കും ഒരു സംശയത്തിനും താൻ ഇട നൽകിയിട്ടില്ല. കൂട്ടുകാരിയെ കാണാനെന്നോ, മറ്റെന്തെങ്കിലും ആവശ്യത്തിനെന്നോ പറഞ്ഞാൽ താൻകൊല്ലത്തേയ്ക്ക് പോകാൻ ആരും സമ്മതിയ്ക്കാൻ പോകുന്നില്ല അപ്പോൾ ഇതേയുള്ളൂ തനിയ്ക്കൊരു ഉപായം. നാളെ കൊല്ലത്തേക്ക് പോയാൽ താനിനി ഒരിയ്ക്കലും തിരിച്ച് ഈ വീട്ടിലേക്ക് വരാനേ പോകുന്നില്ല.. ഇവിടെ നിന്നിറങ്ങുമ്പോൾ വെറും കയ്യോടെ ഒന്നും എടുക്കാതെ വേണം ഇറങ്ങിപ്പോകാൻ.ആർക്കും ഒരു സംശയത്തിനുംഇട നൽകരുത്. ഇത്രയും ദിവസം വിൻസന്റിനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിലും ഇപ്പോൾ ആശാലതയ്ക്ക് മനസ്സിൽ ഒരു ധൈര്യമൊക്കെ തോന്നി തുടങ്ങിയിരുന്നു. വിൻസന്റിനെ കാണാൻ പറ്റിയില്ലെങ്കിൽ നേരെ മയ്യനാട് വണ്ടിയിൽ കയറി അരിവാൾ മുക്കിൽ ഇറങ്ങി വിൻസന്റിന്റെ വീട് അന്വേഷിയ്ക്കുക.. ഗവൺമെന്റ് ഉദ്യോഗസ്ഥർ ആയതിനാൽ അവർക്കൊക്കെ സുപരിചിതമായിരിയ്ക്കുമല്ലോ വിൻസന്റിന്റെ വീട്.. ഇപ്പോൾ ആശാലതയ്ക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി തുടങ്ങി. വീട്ടിൽ തന്റെ കല്യാണ ഒരുക്കങ്ങൾ നടക്കുന്നതോ, ബന്ധു മിത്രാദികളെയൊക്കെ കല്യാണം വിളിയ്ക്കുന്നതോ ഒന്നും അവളുടെ മനസിനെ ബാധിയ്ക്കുന്നില്ല. അതൊക്കെ മാറ്റാർക്കോ വേണ്ടി നടക്കാൻ പോകുന്ന ചടങ്ങുകൾ ആണെന്ന് ആശാലതയ്ക്ക് തോന്നി. അവരെല്ലാം അവരുടേതായ വഴിയ്ക്കു നീങ്ങിക്കൊള്ളട്ടെ. തനിയ്ക്ക് തന്റെ വഴിയും.. ആശാലത ഫോണിന്റെ നെറ്റ് ഓഫ്‌ ചെയ്യാതെ എപ്പോഴെങ്കിലും വാട്സാപ്പിൽ വിൻസന്റിന്റെ വിളി വരും എന്ന പ്രതീക്ഷയിൽ കാത്തിരുന്നു. ♦️ "നീയിന്ന് കൊല്ലത്തിനു പോകുന്നോ മോളേ..നിന്റെ കൂടെജോലിചെയ്യുന്നവരെയൊക്കെ കല്യാണം വിളിയ്ക്കണ്ടേ.. പോകുന്നെങ്കിൽ നേരത്തെപോയിട്ട് വരാൻ നോക്ക്.. ആരെയും വിട്ടു പോകാതെ വിളിയ്ക്കാനുള്ളവരെയെല്ലാം കല്യാണം വിളിച്ചിട്ടും പോന്നേക്കണേ. ഇനി ഇതിന് വേണ്ടിയൊരു പോക്കുണ്ടാകരുത് കൊല്ലത്തേക്ക്." രാവിലെ ആശാലതയോട് അമ്മ പറഞ്ഞു. അവർ അത് പറയും മുമ്പേ തന്നെആശാലത പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരുന്നു. രാത്രിയിൽ ഉണ്ടായിരുന്ന ധൈര്യമെല്ലാം ഇപ്പോൾ തന്നിൽ നിന്നും ചോർന്നു പോയത് പോലെ ആശാലതയ്ക്ക് തോന്നി. കൈകാലുകൾക്കൊക്കെ ഒരു തളർച്ച പോലെയാണ് അനുഭവപ്പെടുന്നത്. ഈ വീടും, തന്നെ പൊന്നു പോലെ പോറ്റി വളർത്തിയവരെയുമൊക്കെ ഉപേക്ഷിച്ചാണ് താൻ ഇറങ്ങി പോകുന്നതെന്ന ചിന്ത അവളിൽ വല്ലാത്തൊരു അസ്വസ്ഥത പടർത്തുന്നുണ്ടായിരുന്നു. ആരോടൊക്കെയോ താൻ തെറ്റാണോ ചെയ്യാൻപോകുന്നത്... ഇല്ല.. ഇതിനെ തെറ്റെന്നൊന്നും വിളിയ്ക്കാൻ പാടില്ല.. തന്റെ ജീവിതമാണ്.. അത് തനിയ്ക്കിഷ്ടപ്പെട്ട ഒരു പാതയിലൂടെ താൻ ഓടിച്ചു പോകുന്നു.. അതിന്റെ വരും വരായ്കകളും, കഷ്ട നഷ്ടങ്ങളുമെല്ലാം താനൊറ്റയാൾ ചുമലിലേറ്റണം എന്ന് മാത്രം.. ആശാലതയ്ക്ക് ഏത് വിധേനയും വിൻസന്റിന്റെ അടുത്ത്‌ എത്തിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളതിനെ കുറിച്ചൊന്നും അവൾക്കറിയേണ്ട.. ഈ ഭൂമിയുടെ ചലനം തന്നെ നഷ്ടമായി പൊയ്ക്കോട്ടെ.. അതൊന്നും എന്നെ ബാധിയ്ക്കുന്ന ഒരു പ്രശ്നമേ അല്ല. എന്റെ ജീവിതത്തിനപ്പുറം എനിയ്ക്ക് എന്നെ വച്ചു സ്വപ്നം കാണുന്ന മറ്റുള്ളവരുടെ ആഗ്രഹ സഫലീ കരണം നടത്തി കൊടുക്കേണ്ട ഒരു ബാധ്യതയും ഇല്ല. ആശാലത ഡ്രസ്സ്‌ മാറി ക്കഴിഞ്ഞു ബാഗി ലേക്ക് ഇൻവിറ്റേഷൻ ലെറ്ററുകൾ എടുത്തു വച്ചു. ഒമ്പതു മണി കഴിഞ്ഞതിനാൽ ഇനി ബസിൽ മാത്രമേ കൊല്ലത്തേക്ക് പോകാൻപറ്റുകയുള്ളൂ. രാവിലെ എട്ടരയ്ക്ക് താൻ എന്നും പോകാറുള്ള മെമു കഴിഞ്ഞാൽ കൊല്ലത്തേക്ക് ഇനി വൈകിട്ട് നാലരയ്ക്കുള്ള മധുര മാത്രമേയുള്ളൂ. ആവണീശ്വരത്ത്‌ ചെന്നു നിന്നാൽ ചിലപ്പോൾ പത്തനാപുരത്ത്‌ നിന്നും വരുന്ന കൊല്ലം ബസ്കിട്ടിയാൽ ആയി. അല്ലെങ്കിൽ കൊട്ടാരക്കര ഇറങ്ങി കേറി പോകേണ്ടി വരും. ആശാലത മൊബൈൽ എടുത്ത്‌ സമയം നോക്കവേ ആണ് അതിൽ വാട്സാപ്പിലേക്ക് ഒരു മെസ്സേജ് വന്നു കിടക്കുന്നത് കാണുന്നത്. രാത്രിയിൽ എപ്പോഴോ വന്ന മെസ്സേജ് ആണ് അതെന്ന് തോന്നിയിട്ട് ആശാലത വാട്സാപ്പ് തുറന്ന് നോക്കി. പേരില്ലാതെ, സ്റ്റാറ്റസ് ഇല്ലാതെ ഏതോ ഒരു നമ്പർ മാത്രം തെളിഞ്ഞു കിടപ്പുണ്ട്. ആശാലത മെസ്സേജ് നോക്കി. "ചേച്ചീ.. വിന്നിച്ചന് ഒരു ആക്സിഡന്റ്' ഇത്രയേയുള്ളൂ മെസ്സേജ്. ആശാലതയെ അടിമുടി വിറഞ്ഞു പോയി ആ മെസ്സേജ് കണ്ടിട്ട്. ആരാണ് തനിയ്ക്ക് ഇങ്ങനെയൊരു മെസ്സേജ് അയച്ചത്.. അവൾവിശ്വാസം വരാത്ത പോലെ വീണ്ടും വീണ്ടും അത് വായിച്ചു നോക്കി. ആശാലത ആ നമ്പറിലേക്ക് വിളിയ്ക്കാൻ ശ്രമിച്ചെങ്കിലും കോൾ കട്ടായി പോകുന്നതല്ലാതെ ഒരു പ്രതികരണവും വന്നില്ല.. ആരെ വിളിച്ചാലാണ് ഈ മെസ്സേജിന്റെ യാഥാർഥ്യം അറിയാനാവുക ദൈവമേ... ഇനി അതുകൊണ്ടായിരിയ്ക്കുമോ താൻ വിളിച്ചപ്പോഴൊന്നും വിൻസന്റ് ഫോൺ എടുക്കാതിരുന്നത്.. ആശാലതയ്ക്ക് താനൊരു തീകൂനയ്ക്ക് മദ്ധ്യേയാണ് നിൽക്കുന്നതെന്ന് തോന്നി. തീ ചൂടിൽ അകവും പുറവും ഒരേ പോലെ വെന്തുരുകുകയാണ്.. ആശാലത ധൃതിയിൽ പുറത്തേക്കിറങ്ങുന്നത് കണ്ട് ഭാനുമതിയമ്മ അവളുടെ അടുത്തേയ്ക്ക് വന്നു. "സൂക്ഷിച്ച് നടക്കണേ മോളേ മുറ്റത്തൂടെ. അവിടെ പഴകിയ തുരുമ്പെടുത്ത ആണിയോ മറ്റോ കണ്ടെന്നിരിയ്ക്കും. അതിലൊന്നും ചവിട്ടല്ലേ.." ഭാനുമതിയമ്മ പിന്നിൽ നിന്ന് വിളിച്ചു പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. ആശാലതയുടെ മനസ്സ് പോലെ പത്തനം തിട്ട നിന്ന് വന്ന ഒരു കൊല്ലം പാസഞ്ചർ ആണ് അവൾക്ക് കിട്ടിയത്. ആശാലത ബസിൽ ഇരുന്നുകൊണ്ട് ആവണിയെ വിളിച്ചു നോക്കിയെങ്കിലും അത് ഔട്ട് ഓഫ്‌ കവറേജ് ഏരിയ എന്ന അറിയിപ്പാണ് തുടരെ തുടരെ കിട്ടിക്കൊണ്ടിരുന്നത്. ഇനി തനിയ്ക്ക് മെസ്സേജ് ഇട്ടത് അനീറ്റ എങ്ങാനും ആകുമോ.. വിൻസന്റിന്റെ മൊബൈലിൽ നിന്ന് തന്റെ നമ്പർ എടുത്ത്‌ സഹോദരി തന്നെ വിവരം അറിയിച്ചതാകുമോ.. അങ്ങിനെ വരാനേ വഴിയുള്ളൂ. അനീറ്റയ്ക്ക് അല്ലാതെ മറ്റാർക്കും തന്റെ നമ്പർ കിട്ടാൻ വഴിയുമില്ല. ഫാസ്റ്റ് പാസഞ്ചർ ബസ്സ് ആയിട്ടും അതിന് വേണ്ടത്ര വേഗതയില്ലെന്ന് അവൾക്ക് തോന്നി. ആശാലത സീറ്റിന്റെ പിന്നിലേക്ക് തല ചായ്ച്ചു വച്ചു കണ്ണുകൾ അടച്ചു. അവളുടെ മനക്കണ്ണിൽ താൻ ആദ്യം വിൻസന്റിനെ കണ്ടതും പരിചയപ്പെട്ടതും മുതൽ ഇന്നോളം വരെയുള്ള സംഭവങ്ങൾ ഒരു തിരശീലയിലൂടെ എന്ന വണ്ണം കടന്നു പൊയ്ക്കൊണ്ടിരുന്നു. ♦️ ചിന്നക്കടയിൽ ബസ് ഇറങ്ങിയ ശേഷം ആശാലത ഒരുഓട്ടോ വിളിച്ചു അതിൽ കയറി റെയിൽ വേ സ്റ്റേഷൻ സ്റ്റോപ്പിലേക്ക് പോയി. അവിടെ നിന്നാൽ ആദ്യം വരുന്ന ബസിൽക്കയറി മയ്യനാട്ടേക്ക് പോകാം. ആശാലത ഓട്ടോയിൽ നിന്നിറങ്ങി കൂലി കൊടുത്തുകൊണ്ട് നിൽക്കുമ്പോൾ ഒരു വാളത്തുങ്കൽ, മയ്യനാട് ബസ് വന്ന് അവളുടെ കുറച്ചപ്പുറത്തായി നിർത്തി ആള് കേറ്റി തുടങ്ങി. ആശാലത ഓടി ചെന്ന് ഇത് അരിവാൾ മുക്ക് വഴി പോകുന്ന ബസ് ആണോ എന്ന് ചോദിച്ചു മനസിലാക്കിയ ശേഷം ബസിലേക്ക് കയറി. ഒരു വിവരവും ശരിയ്ക്കറിയാതെ, അവളുടെ ആധി പിടിച്ച മനസിന്റെ മിടിപ്പ് ഒരു പെരുമ്പറ ക്കൊട്ടു പോലെ മുഴങ്ങുന്നുണ്ടായിരുന്നു. പതിനഞ്ചു മിനിറ്റ് യാത്രചെയ്തതോടെ ബസിന്റെ മുൻ വാതിലിൽ നിന്നനിന്ന കിളി തിരിഞ്ഞു ആശാലതയെ നോക്കി സ്ഥലമെത്തി എന്ന് അറിയിച്ചു. ഒന്നോ രണ്ടോപേരാണ് അവിടെ ഇറങ്ങാനുണ്ടായിരുന്നത്. അവർക്കൊപ്പം തന്നെ ആശാലതയും ആ സ്റ്റോപ്പിൽ ബസിറങ്ങി. റോഡിന്റെ ഇടതു ഭാഗത്താണ് നാലോ അഞ്ചോ കടകൾ ഉണ്ടായിരുന്നത്. വലത്‌ഭാഗത്ത്‌ ബസ് വന്ന് നിന്ന ഇടത്ത്‌ പടർന്നുപന്തലിച്ച ഒരാൽ മരവും അതിനു കീഴെ ചെറിയൊരു പെട്ടിക്കടയുമാണ് ഉണ്ടായിരുന്നത്.. ആശാലത ആ കടയിൽ ഇരുന്ന ചെറുപ്പക്കാരനോട് വിൻസന്റിന്റെ വീട്ടിലേക്ക് പോകുന്ന വഴി തിരക്കാം എന്നുകരുതി കടയ്ക്കടുത്തേക്ക് നടക്കവേ അവിചാരിതമായാണ് ആൽ മരത്തിൽ ഒട്ടിച്ചിരുന്ന ഒരു സ്റ്റിക്കർ പോസ്റ്റർ അവളുടെ ശ്രദ്ധയിൽ പെട്ടത്. പോസ്റ്ററിലെ വിൻസന്റിന്റെ ചിത്രത്തിന് താഴെ ആദരാഞ്ജലികൾ എന്ന് എഴുതിയിരിയ്ക്കുന്നത് കണ്ടതോടെ അവളുടെ കണ്ണുകൾ തള്ളിപ്പോയി. പെട്ടിക്കടയിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കർ പോസ്റ്ററിൽ പ്രിയ സ്നേഹിതന് ഹൃദയാഞ്ജലികൾ എന്നാണ് കുറിച്ചിരുന്നത്. ആകാശംപിളർന്നു വന്നൊരു തീമിന്നൽ തന്റെ തലയിൽ ഇടിച്ചു ചിതറിയത് പോലെ ആശാലതയ്ക്ക് തോന്നി. മറു വശത്തെകടയിലുണ്ടായിരുന്നവർ മയ്യനാട് ഭാഗത്തേയ്ക്ക് പോകാൻ ഒരു ബസ് വന്നു നിൽക്കുന്നതും, അതിൽ നിന്നൊരു പെൺകുട്ടി ഇറങ്ങി നാല് പാടും നോക്കുന്നതും, അവസാനം അവൾ കാലുകൾ കുഴഞ്ഞ് നിലത്തേയ്ക്ക് വീഴുന്നതും കണ്ട് അവളുടെ അടുത്തേയ്ക്ക് ഓടി ചെന്നു. (തുടരും) ആശാലത കണ്ടറിയുന്ന സത്യങ്ങൾ, അവയ്ക്കിടയിൽ ആശാലത കാണാതെ പോകുന്ന ചില യാഥാർഥ്യങ്ങൾ എല്ലാം ആശാലതയുടെ മിഴിയോരങ്ങളിലൂടെ... കണ്ണൂർകാരൻ ❤️❤️❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - ooooo 17 Kannorkaran லிண. 09@@ (ನ ooooo 17 Kannorkaran லிண. 09@@ (ನ - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6alvaZEw?d=n&ui=v64j8rk&e1=cPart 15താനീ ചെയ്യാൻ പോകുന്നത് വലിയൊരു മണ്ടത്തരമാണെന്ന് ശില്പക്ക് തോന്നി. പക്ഷേ, ഇനിയുള്ള പെൺകുട്ടികൾക്ക് വേണ്ടിയെങ്കിലും തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യണം. തൽക്കാലം ഡാനി പറഞ്ഞതുപോലെ അയാളെ പ്രണയത്തിൽ വീഴ്ത്തുക. അതാണ് ആദ്യം ചെയ്യേണ്ടത്. അവർ പറഞ്ഞു തന്ന വഴിയിലൂടെ അവൾ വണ്ടിയോടിച്ചു തനിക്ക് താമസിക്കാനായി ഒരു വീട് ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഡാനി പറഞ്ഞിരുന്നു. അത്രയും ദൂരം വണ്ടിയോടിച്ചപ്പോഴേക്കും അവൾ വല്ലാതെ മടുത്തിരുന്നു. ശില്പ കാർ നിർത്തി ഇറങ്ങി. ബിവറേജിന്റെ ഓപ്പോസിറ്റ് ഒരു ഫ്രൂട്ട്സ് കടയുണ്ട്, അവിടെ കയറി അവൾ കുറച്ചു പഴങ്ങളൊക്കെ വാങ്ങി. അപ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ബിവറേജിന് മുന്നിലേക്ക് പോകുന്നുണ്ടായിരുന്നു. അവർ എപ്പോഴായിരിക്കും വരിക?? അതോ ഇനി അവർ വന്നിട്ട് പോയിട്ടുണ്ടാകുമോ ഒന്നുമറിയില്ല. എന്തായാലും കുറച്ചു നേരം കൂടി നോക്കാം.. അല്പനേരം കഴിഞ്ഞപ്പോൾ ഒരു ബൈക്കിൽ രണ്ടു പേർ അവിടെയെത്തി. ഇത് അവരല്ലേ ?? അവൾ ഫോൺ എടുത്തു നോക്കി. അതെ ഇത് അവർ തന്നെയാണ്. പ്രണയത്തിൽ വീഴ്ത്തണം എന്ന് പറഞ്ഞ ആളാണ് പിന്നിലിരിക്കുന്നത്. ബൈക്ക് നിർത്തി അവർ രണ്ടാളും ഇറങ്ങി. ഒരാൾ നേരെ പോയി രണ്ട് കുപ്പി വാങ്ങി രണ്ടും കൂടെ ഒരു കവറിലാക്കി. രണ്ടാളും ബൈക്കിൽ കയറിയ നേരത്ത് ശില്പ അങ്ങോട്ട് ചെന്നു. ഒരു പെണ്ണ് ബിവറേജിന് അരികിലേക്ക് ചെന്നതുകൊണ്ടുതന്നെ ആളുകളുടെ നോട്ടം അവളുടെ നേർക്കായി. അവൾ നേരെ ചെന്ന് രണ്ടു ബോട്ടിൽ ബിയർ വാങ്ങി.നേരെ കാറിന് നേർക്ക് നടന്നു. ഡാനി പറഞ്ഞ ആളിനെ അലസമായി ഒന്ന് നോക്കിയിട്ട് അവിടെ വാഹനത്തിന്റെ ഡോർ തുറന്ന് കുപ്പി വെച്ചു.അവളും കയറി. അവൾ ഒളികണ്ണിട്ട് അവരെ നോക്കി. അവർ ബൈക്ക് തിരിച്ച്, തന്റെ കാറിനരികിലൂടെ പാസ് ചെയ്തു പോവുകയാണ്. പിന്നിലിരിക്കുന്നവൻ തന്റെ നേരെ നോക്കുന്നുണ്ട്. അത്രയധികം പുരോഗമനം കൈവരിച്ചിട്ടില്ലാത്ത ഈ നാട്ടിൽ സ്ത്രീകളിൽ ഇങ്ങനെ ബിവറേജിൽ വരുന്നതൊക്കെ ഒരു അത്ഭുതത്തോടെയാണ് ബാക്കിയുള്ളവർ നോക്കുന്നത്. ചിലരുടെ മുഖത്ത് ഒരു പുച്ഛഭാവം കാണുന്നുണ്ട്. എന്തായാലും അവന്മാരെ ഒന്ന് പരിചയപ്പെടണം.സംസാരം ഒന്നുമുണ്ടായിട്ടില്ലെങ്കിലും അവർ , തന്നെ കണ്ടാൽ തിരിച്ചറിയുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. അത് മതിയായിരുന്നു അവൾക്ക്. അവൾ അവർ പോയ വഴിയേ കാറോടിച്ചു എടാ... എന്താ?? അവളെ നമ്മൾ ഇതിനു മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോടാ, പിന്നിലിരുന്നവൻ ബൈക്ക് ഓടിക്കുന്നവനാണ് പറഞ്ഞു. അതിനിവിടെ വരുന്ന പെണ്ണുങ്ങളെയൊക്കെ നിനക്കറിയാമോ?? അങ്ങനെയല്ല. ഇവിടെയുള്ള മിക്കവാറും ആളുകളെയൊക്കെ നമ്മൾ അറിയുന്നതല്ലേ, ഈ പെണ്ണിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല,അതാ പറഞ്ഞത്. എന്തായാലും ഉഗ്രൻ പീസാണ്. പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം. ചിലയെണ്ണങ്ങൾ ഉണ്ട്, സാരിയും വലിച്ചുവാരിയുടുത്ത്. വലിയൊരു പൊട്ടും വച്ച് കണ്ണും എഴുതി, കുറെ എണ്ണ തലയിലും വാരി പൊത്തി നടക്കുന്നവർ. പെണ്ണെന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം. മതിയെടാ... നിർത്ത്. കുറെ നേരമായല്ലോ പറയാൻ തുടങ്ങിയിട്ട്. നിനക്കെന്താ ഒറ്റനോട്ടത്തിൽ ആ പെണ്ണിനോട് വല്ല പ്രേമവും തോന്നിയോ?? ഒന്ന് പോടാ...നമുക്ക് ഇങ്ങനത്തെ പെണ്ണിനെ കണി കാണാൻ പറ്റുമോ?? ഇവളെയൊക്കെ കെട്ടുന്നവന്റെ ഒരു ഭാഗ്യം. അത് നേരാ... ഒരുമിച്ചിരുന്ന് വീശാൻ ഒരു കമ്പനിക്കാരെയും കൂട്ടണ്ടല്ലോ, സ്വന്തം ഭാര്യയെ തന്നെ കൂട്ടിയാൽ മതി.അയാൾ ചിരിച്ചു. അവളുടെ കാർ ബൈക്കിനെ മറികടന്ന് മുന്നോട്ട് പോയി . കുറച്ചുകൂടി മുന്നോട്ടു പോയിട്ട് ശിൽപ കാർനിർത്തി. അവർ ഇടത്തേക്കുള്ള വഴിയിലൂടെ പോകുന്നത് അവൾ ശ്രദ്ധിച്ചിരുന്നു ഇനി തനിക്കുള്ള താമസസ്ഥലത്തേക്ക് പോകണം ഇവിടുന്ന് നാല് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ ഒരമ്പലം ഉണ്ടെന്നും അതിനടുത്തു നിന്നാൽ മതിയെന്നുമാണ് പറഞ്ഞത്. എന്തായാലും അങ്ങോട്ട് പോകാം. അവൾ വണ്ടി മുന്നോട്ട് എടുത്തു . ഡാനിയുടെ നമ്പർ അറിയാമെങ്കിലും അയാളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. ഡാനിയേയും നിതാരയേയും ഫോണിൽ ബന്ധപ്പെടാതിരിക്കുന്നത് തന്നെയാണ് നല്ലത്. അവൾ അങ്ങോട്ട് ചെന്നപ്പോഴേക്കും, തീരെ മെലിഞ്ഞ ഒരു മനുഷ്യൻ അവളുടെ അടുത്തേക്ക് ഓടി വന്നു. ഇവിടെ താമസിക്കാൻ വേണ്ടി വന്നയാളല്ലേ ??അയാൾ ചോദിച്ചു അതെ.അവൾ ഉത്തരം പറഞ്ഞു. അയാൾ ഡോർ തുറന്ന് അകത്തേക്ക് കയറി. അയാൾ പറഞ്ഞ വഴിയിലൂടെയവൾ വണ്ടിയോടിച്ചു. ഇത്തിരി മുന്നോട്ടു പോയപ്പോൾ അവിടെ പഴയ ഒരു രണ്ടു നില കെട്ടിടം കണ്ടു. കാലപ്പഴക്കം കൊണ്ടായിരിക്കണം ഒരുതരം പായൽ പടർന്നു പിടിച്ചിട്ടുണ്ട്. കുട്ടി മുകളിൽ താമസിച്ചോളൂ കേട്ടോ.. താഴെ താമസിക്കുന്നത് പ്രായമേറിയ ഒരു അച്ഛനുമമ്മയുമാണ്.അവർക്ക് കൃത്യമായി വാടക കൊടുക്കണം കേട്ടോ. ശില്പ തലയാട്ടി. തീരെ പഴയ വീട് ആയതുകൊണ്ടാവാം, മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ് പുറത്തുനിന്നാണ്. ശിൽപ്പ മുകളിലേക്ക് കയറി ചെന്നു. ഒരു മുറിയും ഹാളും ഒരു കിച്ചണും ഒരു ടോയ്ലറ്റും ഉണ്ട്. സൗകര്യം കുറവാണ്. എങ്കിലും സാരമില്ല. താൻ ഇവിടെ സ്ഥിരതാമസത്തിന് വന്നതൊന്നും അല്ലല്ലോ രണ്ടോ മൂന്നോ ദിവസം ഇവിടെ നിൽക്കണം.അവന്മാരെ എങ്ങനെയെങ്കിലും പരിചയപ്പെടണം. അതും അവർ ഇങ്ങോട്ട് വന്ന് പരിചയപ്പെടണം. പതിയെ തന്റെ നമ്പർ കൊടുക്കണം പിന്നെ താൻ നാട്ടിലേക്ക് മടങ്ങിപ്പോകും. ബാക്കിയുള്ള കാര്യങ്ങളൊക്കെ ഫോൺ വഴി നടത്തണം ഇതെല്ലാം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നടത്തേണ്ട കാര്യങ്ങളാണ്. എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് തീരുമാനം ആക്കണം. താമസിക്കുംതോറും ഏതെങ്കിലുമൊക്കെ പെ. ൺകുട്ടികൾ അ.പ.കട.ത്തിലായി കൊണ്ടിരിക്കും. എല്ലാം വളരെ വേഗത്തിലും കാര്യക്ഷമമായും നടക്കണം അന്ന് വൈകുന്നേരം,അവൾ വെറുതെ കുറച്ചുനേരം വഴിയിലൂടെ ഇറങ്ങി നടന്നു. ആ നടപ്പിനിടയിലാണ് ഒരാൾ തന്റെ അടുത്തേക്ക് വരുന്നത് അവൾ ശ്രദ്ധിച്ചത്. ക്ലീൻ ഷേവ് ചെയ്ത മുഖം ഡാനിയുടെ പോലെയുണ്ട്. അവൾ അയാളെ തുറിച്ചു നോക്കി. അയാൾ അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കണ്ട, ഞാൻ തന്നെയാണ് ഡാനി പറഞ്ഞു. പെട്ടന്ന് കണ്ടാൽ ആരും തിരിച്ചറിയാതിരിക്കാനാ മീശയും താടിയുമൊക്കെ കളഞ്ഞത്. ശില്പ പേടിക്കേണ്ട ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. രാവിലെ അവന്മാർ ആ സിറ്റിയിൽ ചായ കുടിക്കാൻ വരും. അന്നേരം ശില്പ അവിടെ ഉണ്ടാകണം. അവൾ സമ്മതിച്ചു. 💛💛💛💛💛💛 പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ സുന്ദരിയായി അണിഞ്ഞൊരുങ്ങി അവരെ കാണാനായി പുറപ്പെട്ടു. സമയം ഏഴു മണിയായതേയുള്ളൂ. അവർ രാവിലെ ചായ കുടിക്കാൻ സ്ഥിരമായി ആ കടയിലാണ് വരാറുള്ളത് എന്നാണ് ഡാനി പറഞ്ഞത്. അവൾ അങ്ങോട്ട് വണ്ടിയോടിച്ചു ചെറിയ സിറ്റിയാണ്. അവൾ ചായക്കടയിലേക്ക് കയറി. ഒരു ചായ പറഞ്ഞിട്ട് അവൾ ഫോൺ എടുത്തലസമായി അതിൽ വീഡിയോ കണ്ടുകൊണ്ടിരുന്നു. അവൻ ഫോണിലേക്കാണ് നോക്കുന്നതെങ്കിലും, അവൾ ശ്രദ്ധയോടെ ഇടയ്ക്കിടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അവൾ ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഡാനി പറഞ്ഞ ആളുകളുടെ ബൈക്ക് മുൻവശത്ത് വന്ന് നിർത്തിയത്. ഇന്നലെ കണ്ടപ്പോൾ പിന്നിലിരുന്നവനാണ്, ഇന്ന് ബൈക്ക് ഓടിക്കുന്നത്. മറ്റേയാൾ പിറകിൽ ഇരിക്കുകയാണ്. അവർ അകത്തേക്ക് വരാൻ തുടങ്ങിയതും അവൾ നോട്ടം മാറ്റി. അലസമായിരുന്നവൾ ചായ കുടിച്ചു. അവർ അകത്തേക്ക് കയറി വന്ന് അവൾക്ക് എതിർവശം ഇരുന്നു. പെട്ടെന്നാണ് അവർ അവളെ ശ്രദ്ധിച്ചത്. ഇന്നലെ ബിവറേജിൽ വന്ന് യാതൊരു കൂസലുമില്ലാതെ ബിയർ വാങ്ങിക്കൊണ്ടുപോയ പെണ്ണാണെന്ന് അവർ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു ദാ... ഇന്നലെ നിന്റെ മനസ്സ് കവർന്ന പെണ്ണല്ലേ ഇരിക്കുന്നത് ഒരുവൻ ചോദിച്ചു. ഒന്നും മിണ്ടാതെ ഇരിക്കെടാ..ആ പെണ്ണ് കേൾക്കും. മറ്റേയാൾ പതിയെ പറഞ്ഞു. എന്താടാ...മനു നിനക്ക് പെണ്ണിനെ വളക്കണോ ?? എനിക്ക് വളക്കുവേംതിരിക്കുവേം ഒന്നും വേണ്ട. നീ കുറച്ചു നേരം ഒന്നു മിണ്ടാതിരുന്നാൽ മതി. ശരി ഞാൻ മിണ്ടുന്നില്ല. നീ അവളെ നോക്കി വെള്ളമിറക്കിയിരിക്ക്. മനു ഒളികണ്ണിട്ട് അവളെ നോക്കി. തുടുത്ത കവിളുകൾ കാണാൻ എന്ത് രസമാണ്. കണ്ണുകൾ മുന്തിരിപ്പഴം പോലെയാണ്. അയാൾക്ക് നോക്കുന്നതോറും ഇഷ്ടമേറി വന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇഷ്ടമൊക്കെ തോന്നുന്നത്. ഈ അ.ടി.യുമി. ടി.യും കു. ത്തുമായിട്ട് നടക്കുന്ന ഒരാളുടെ മനസ്സിൽ പ്രേമം പോലുള്ള മൃദുല വികാരങ്ങൾ ഇല്ലെന്നാണ് താൻ കരുതിയിരുന്നത്. പക്ഷേ തന്റെ ഉള്ളിലും അത്തരം വിചാരങ്ങളൊക്കെയുണ്ട്. ഈ തന്റേടി ആയ പെണ്ണിനെ തനിക്ക് ഇഷ്ടപ്പെട്ടു. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ഒന്നും തന്നെപോലെ ഒരു ഗുണ്ടയെ ഇഷ്ടപ്പെടില്ലെന്ന് അറിയാം. എങ്കിലും ഉള്ളിൽ എവിടെയോ ആ മോഹം വേര് പിടിക്കാൻ തുടങ്ങിയിരിക്കുന്നു. അയാൾ അവളെ നോക്കിക്കൊണ്ടിരുന്നു. ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാൽ ആ പെണ്ണ് നശിച്ചു പോകുമല്ലോ കൂട്ടുകാരനയാളെ കളിയാക്കി ഒരുവട്ടമെങ്കിലും അവൾ തന്നെ ഒന്നു നോക്കിയിരുന്നെങ്കിൽ... മനു ആഗ്രഹിച്ചു. ഇല്ല..അവൾ നോക്കുന്നില്ല. നീ ചായ കുടിക്ക്. അത് തണുത്ത് പോകും കൂട്ടുകാരൻ പറഞ്ഞു. അയാൾ ചായ ഗ്ലാസ് കയ്യിൽ എടുത്തു. ആ നിമിഷത്തിൽ അവൾ അയാളെ ഒന്ന് നോക്കി. അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അയാൾക്ക് തന്റെയുള്ളിലിരുന്ന് കൊളുത്തി വലിക്കുന്നതുപോലെ തോന്നി. പെട്ടെന്ന് അവൾ നോട്ടം മാറ്റി. ആ നിമിഷത്തിലാണ് അവളുടെ ഫോൺ ബെല്ലടിച്ചത്. അവൾ കാൾ എടുത്തു. അമ്മേ ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്. അവൾ പറയുന്നത് അയാൾ ശ്രദ്ധിച്ചു. അമ്മേ... ഞാൻ കുറച്ച് ദിവസം ഇവിടെ നിന്നിട്ട് വരാം. ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട് .നല്ല തണുപ്പും കുളിരും ഒക്കെയുള്ള സ്ഥലമാ ആ ചൂടത്തേക്ക് വരാൻ തന്നെ തോന്നുന്നില്ല. ഞാൻ ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയിട്ട് നിൽക്കുകയാണ്. രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ഞാൻ മടങ്ങി വരും. അപ്പുറത്തുനിന്ന് എന്തോ മറുപടി പറഞ്ഞതിന് അവൾ, ആം..എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ശരിയെന്നാ ഞാൻ വച്ചേക്കുവാഅമ്മേ.. അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നു. അപ്രതീക്ഷിതമായി അവൾ ഒരു തവണ കൂടി അയാളെ നോക്കി. ഇത്തവണ കണ്ണുകളിടഞ്ഞപ്പോൾ അവളോ അയാളോ നോട്ടം മാറ്റിയില്ല. അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി പടരുന്നത് അവൻ ശ്രദ്ധിച്ചു. അവൾ എഴുന്നേറ്റ് പോയപ്പോൾ ആമ്പൽ പൂക്കളുടെ സൗരഭ്യം അവിടെങ്ങും പടർന്നു. അവൾ ചെന്ന് കാറിൽ കയറുന്നതും, പോകുന്നതും അയാൾ നോക്കിയിരുന്നു. അവൾ പോയി കഴിഞ്ഞപ്പോൾ അയാൾക്ക് വല്ലാത്തൊരു ശൂന്യത തോന്നി അവർ ചായ കുടിച്ചു എഴുന്നേറ്റു. മറ്റ് കൂട്ടാളികൾക്കുള്ള ഭക്ഷണം തൊട്ടപ്പുറത്തെ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി. അവർ പോകാനായി ഇറങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോഴാണ് ചായക്കടയിൽ വച്ച് കണ്ട പെണ്ണിന്റെ വണ്ടി വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നത് മനു ശ്രദ്ധിച്ചത്. എടാ.. വണ്ടി നിർത്തിക്കെ. മനു എബിയുടെ ചുമലിൽ തട്ടി. എന്താടാ..?? ഡാ...ആ പെണ്ണിന്റെ വണ്ടിയല്ലേ സൈഡിൽ കിടക്കുന്നത്. എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു നമുക്ക് ചോദിച്ചിട്ട് പോകാം. ഓഹ്..ഇവനെ കൊണ്ട് തോറ്റു. അയാൾ വണ്ടി നിർത്തിയതും മനു ചാടിയിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു . എന്താ പറ്റിയത് ??അവൻ ശില്പയോട് ചോദിച്ചു എന്താ പറ്റിയതെന്നറിയില്ല വണ്ടി നിന്നുപോയി. സ്റ്റാർട്ട് ആവുന്നില്ല. ഇവിടെ എവിടെയെങ്കിലും വർക്ക്ഷോപ്പ് ഉണ്ടോ ?? ഇവിടെയില്ല അപ്പുറത്ത് സിറ്റിയുടെ അടുത്ത് ഒരു വർക്ക്ഷോപ്പ് ഉണ്ട് എന്നെ ഒന്ന് സഹായിക്കാമോ?? വർക്ക്ഷോപ്പിൽ നിന്ന് ആളെ ഒന്ന് വിളിച്ചു തരുമോ.. ഇവിടെ ആരെയും എനിക്കറിയില്ല. എന്റെ ഒരു കൂട്ടുകാരന്റെ വർഷോപ്പ് ഉണ്ട്.ഞാൻ അവനെ വിളിക്കാം. മനു പറഞ്ഞു. മനു അയാളെ വിളിച്ചു കാര്യം പറഞ്ഞു. അവനിപ്പോൾ വരും കേട്ടോ. ഒത്തിരി സന്തോഷം.. ഇവിടെ എന്തിനു വന്നതാ ?? മനു ചോദിച്ചു. ഞാൻ വെറുതെ ഒറ്റയ്ക്ക് ഒരു യാത്ര തുടങ്ങിയതാണ്.എട്ട് വിദേശരാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇനി കേരളത്തിലൂടെയൊക്കെ ഒരു യാത്ര വേണമെന്ന് തോന്നി ഈ തണുപ്പും,കുളിരും,പച്ചപ്പും, കിളികളുടെ പാട്ടും ഓക്കേ വേറെ എവിടെ കിട്ടാനാ?? അത് ശരിയാ... കാർ എടുക്കുന്നു, ഒരു ലക്ഷ്യവുമില്ലാതെ എങ്ങോട്ടെങ്കിലും പോകുന്നു, രാത്രിയാകും മുൻപ് വീടണയുന്നു, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു. ഇഷ്ടമുള്ള നേരം വരെ കിടന്നുറങ്ങുന്നു.അവൾ പുഞ്ചിരിയോടെ പറഞ്ഞു. നിങ്ങളെപ്പോലെയുള്ള പണക്കാർക്ക് എന്തുമാകാമല്ലോ മനു പറഞ്ഞു. പണം നമ്മൾ ഉണ്ടാക്കുന്നതല്ലേ?? ആണോ ?? പിന്നെ അല്ലാതെ. അവർ സംസാരിച്ചുകൊണ്ട് നിന്നപ്പോഴേക്കും വർക്ഷോപ്പിൽ നിന്നും ആളെത്തി. എന്നാൽ ശരി ഞാൻ പോയേക്കുവാ മനു പറഞ്ഞു. അയ്യോ പരിചയപ്പെടാൻ മറന്നു എന്താ പേര്? അവൾ ചോദിച്ചു. മനു. സഹായിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ,അവൾ പറഞ്ഞു. തന്റെ പേരെന്താ ??അയാൾ അവളോട് ചോദിച്ചു പല്ലവി. മ്മ്,.. തന്നോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക വൈബ് തോന്നുന്നു.അയാൾ പറഞ്ഞു അയ്യോ ഞാനും അത് പറയാൻ തുടങ്ങുമായിരുന്നു, ആദ്യമായിട്ടാ പരിചയമില്ലാത്ത ഒരാളോട് ഇത്രയും സംസാരിക്കുന്നത്. അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നിന്നപ്പോഴേക്കും മെക്കാനിക്ക് വണ്ടി ശരിയാക്കി. എത്രയായി..?? ശില്പ ബാഗിൽ നിന്നും പണം എടുക്കാൻ തുനിഞ്ഞു. ഹേയ്..പണം ഒന്നും കൊടുക്കണ്ട മനു പറഞ്ഞു എന്നാലും അത് ശരിയല്ലല്ലോ, അവൾ ഭാഗിൽ നിന്നും പണം എടുത്തു എടാ...മേടിക്കണ്ട. നമുക്ക് പിന്നെ കാണാം.നീ പൊയ്ക്കോ,മനു പറഞ്ഞു. അയാൾ പോയി പണം കൊടുക്കാമായിരുന്നു, ശില്പ പറഞ്ഞു. അതൊന്നും സാരമില്ല, ഞങ്ങളുടെ നാട് കാണാൻ വേണ്ടി വന്നതല്ലേ അപ്പോൾ പണം വേണ്ട. ഈ മനുവിന്റെ ഒരു കാര്യം,അവൾ കളിയായി അവന്റെ തോളിൽ അടിച്ചു. മനുവിനെ കാത്തു നിന്ന എബി അക്ഷമനായി ഹോണടിച്ചു കൊണ്ടിരുന്നു ഞാൻ പോട്ടെ??അയാൾ പറഞ്ഞു. അവൾ തലയാട്ടി അയാൾ ബൈക്കിനരികിലേക്ക് ചെന്നിട്ട് ഒരു നിമിഷം നിന്നു. പിന്നെ തിരിഞ്ഞ് അവളുടെ അടുത്തേക്ക് തിരിച്ചു ചെന്നു.. 💚💚💚💚💚 തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
📚 ട്വിസ്റ്റ് കഥകൾ - Quoof@3@o Part १५ Quoof@3@o Part १५ - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6gxBwxb?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -18🌺💚 മഹിയേട്ടൻ....... നന്ദന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.... കണ്ണുകൾ മറച്ച കൂളിംഗ്ലാസ് എടുത്ത് കൊണ്ട് മഹി തിരിഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് നോക്കി...... തന്നെ കണ്ടെന്നോണം പകച്ചു നിൽക്കുന്ന നന്ദനെയവനൊന്ന് നോക്കി....... ആ നിമിഷം തന്നെയാണ് നന്ദനോട് എന്തോ കാര്യം പറയുവാനായി ദേവകിയമ്മ ഉമ്മറത്തേക്ക് വന്നത് പിന്നാലെ ഫോണിൽ നോക്കി ഒരു കൈയിൽ ചായക്കപ്പും പിടിച്ച് പല്ലവിയുമുണ്ട്...... മഹി കാറിന്റെ ഡോർ അടച്ച ശേഷം പതിയെ മുന്നോട്ടു വന്നു...... മുറ്റത്തേക്ക് ഉറ്റുനോക്കി നിൽക്കുന്ന നന്ദനരികിലേക്കു വന്നുകൊണ്ട് അവൻ നോക്കുന്ന ഭാഗത്തേക്ക്‌ ദേവകിയമ്മ നോക്കിയതും അവരിലൊരു പകപ്പ് ദൃശ്യമായി. 💚 ആ നിമിഷം തന്നെയാണ് മഹി ദേവകിയമ്മയെ കാണുന്നത്....അമ്മയുടെ മിഴികൾ തന്റെ നേർക്കാണെന്നു കണ്ടതും ഒരു നിമിഷം മഹി മുഖം കുനിച്ചു. ദേവകിയമ്മ മഹിയിൽ നിന്നും കണ്ണുകൾ ചലിപ്പിച്ചില്ല...... ആദ്യമായ് തന്നോട് വഴക്കിട്ട് വീട്ടിൽ നിന്നവൻ ഇറങ്ങിപ്പോയത് അവളരുടെ മനസ്സിലേക്ക് പാഞ്ഞെത്തി..... നിമിഷ നേരം കൊണ്ട് അവരുടെ കണ്ണുകൾ നിറയാൻ വെമ്പി....... പക്ഷേ അവരാ കണ്ണുനീരിനെ പിടിച്ചു നിർത്തി കോപത്തോടെ അവനെ നോക്കി..... മഹി ഒന്നുകൂടി അമ്മയെ നോക്കിയശേഷം കാറിനരികിലേക്ക് ചെന്ന് കോഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു..... നന്ദനും അമ്മയും പല്ലവിയും ഒരുപോലെ അങ്ങോട്ടേക്ക് നോക്കി..... നിമിഷങ്ങൾക്കകം ഒരു പെൺകുട്ടി അതിൽ നിന്നിറങ്ങി..... മഹി ഒരു സൈഡിലേക്ക് നീങ്ങി നിന്നു.... ഉമ്മറത്ത് നിന്നവരുടെയെല്ലാം കണ്ണുകൾ അവളിലേക്ക്‌ നീങ്ങി...... വളരെ മോഡേൺ ആയിട്ടുള്ളൊരുവളാ ണെന്ന് അവളുടെ വേഷവിധാനങ്ങളിൽ നിന്നു തന്നെ തിരിച്ചറിയാം...... കളർ ചെയ്ത മുടിയിഴകൾ ചെവി മടക്കിലേക്ക് ഒതുക്കിവച്ചുകൊണ്ട് മഹിയോട് ചേർന്ന് നിന്നു അവൾ..... ശേഷം തന്നെ ഉറ്റുനോക്കുന്നവരെയൊന്ന് നോക്കി...... വാ..... മെറിന്റെ കൈ പിടിച്ച് മഹി മുന്നോട്ട് നടന്നു..... കോലായിലെ സ്റ്റെപ്പുകൾ പതിയെ കയറി ദേവകി യമ്മയ്ക്ക് മുന്നിൽ വന്ന് നിന്നു...... അമ്മയോട് എന്ത് പറഞ്ഞു തുടങ്ങണമെന്ന് അവന് അറിയില്ലായിരുന്നു അമ്മേ...... ഞാൻ........ അവൻ പറയാൻ തുടങ്ങുമ്പോഴേക്കും കോപം നിറഞ്ഞ മുഖത്തോടെ നിന്ന ദേവകിയമ്മയുടെ വലതുകരം മഹിയുടെ കവിളിൽ പതിഞ്ഞിരുന്നു...... അടിയുടെ ആക്കത്തിൽ അവന്റെ മുഖമൊന്നു ചരിഞ്ഞു പോയി..... അമ്മയുടെ ഭാഗത്ത്‌ നിന്നും ഇതു പ്രധീക്ഷിക്കാതിരുന്നതിനാൽ നോക്കി നിന്ന നന്ദനും പല്ലവിയും വരെ ഒരുപോലെ ഞെട്ടി..... നൂറാവർത്തി എന്റമ്മ പാവമാ എന്ന് പറയുന്ന മഹിയുടെ അമ്മയെ ക്കുറിച്ചുള്ള ധാരണ ഒരു നിമിഷം കൊണ്ട് മെറിൻ തിരുത്തി എഴുതി...... മിണ്ടരുത് നീ...... ചുവന്ന കണ്ണുകളോടെ ദേഷ്യം നിറഞ്ഞ മുഖത്തോടെ ദേവകിയമ്മ അവനു നേരെ ചീറി....... എന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് വന്നത്...... ആരെക്കാണാനാ വന്നത് ....... പറയെടാ...... മഹി ഒരു വാക്കുപോലും മിണ്ടിയില്ല...... മുഖം കുനിച്ച് നിന്നു....... മെറിന് അത് കണ്ടതും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു...... ഇവനെന്തിനാ ഈ തള്ള പറയുന്നതും കേട്ട് മുഖം താഴ്ത്തി നിൽക്കുന്നത്...... എന്തൊക്കെ യായിരുന്നു അമ്മയേ കുറിച്ച് പറയുമ്പോൾ..... അവളൊരു പുച്ഛത്തോടെ മുഖം കോട്ടി...... ദേവകിയമ്മ ദേഷ്യത്തിൽ തന്നെയാണ്....... എന്താ മഹി നിന്റെ നാവിറങ്ങി പോയോ? ഒരധ്യാപികയുടെ കാർക്കശ്യം നിമിഷനേരം കൊണ്ടവരുടെ ഭാവത്തിൽ നിറഞ്ഞൂ. ഒരു നാട് മുഴുവൻ ഞങ്ങളെ അപമാനിക്കാൻ ഇട്ടുകൊടുത്തിട്ട് പോയതല്ലേ നീ....... ഒരു പെൺകുട്ടിയുടെ താലി ഭാഗ്യം പുറം കാലുകൊണ്ട് തട്ടി എറിഞ്ഞ് അവളുടെ കണ്ണീര് വീഴ്ത്തിയവനല്ലേ നീ....... ആ നീ എന്തിനാ തിരിച്ചു വന്നത്? ദേവകിയമ്മ കുറ്റപ്പെടുത്തലുകളുടെ കെട്ടഴിച്ചു കൊണ്ട് ചോദിച്ചു..... തന്റെ ഭാഗത്ത്‌ നൂറ് ശതമാനം തെറ്റുണ്ട്..... അതിനെ ന്യായീകരിക്കാൻ ഒരിക്കലും കഴിയില്ല..... ആ ബോധം ഉള്ളതുകൊണ്ട് തന്നെ അമ്മയോടവൻ മറുത്ത് പറഞ്ഞില്ല.... നന്ദനും പല്ലവിയും പരസ്പരം നോക്കി..... അടുത്തൊന്നും അമ്മയെ ഇത്ര ദേഷ്യത്തിൽ അവർ കണ്ടിട്ടില്ല.... അമ്മയെ നോക്കി അത് ചിന്തിക്കുമ്പോഴായിരുന്നു അകത്തു നിന്നും ഭാമ ഇറങ്ങി വരുന്നത് നന്ദൻ കാണുന്നത്...... ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരവും ശബ്ദവും കേട്ടാണവൾ അങ്ങോട്ടേക്ക് എത്തിയത്....... പുറത്ത് ആരൊക്കെയോ വന്നിട്ടുണ്ടെന്നും അവൾക്ക് തോന്നിയിരുന്നു. ഭാമ മെല്ലെ നടന്ന് അമ്മയ്‌ക്കരികിലേക്ക് എത്തുമ്പോഴായിരുന്നു മുഖം കുനിച്ചു നിൽക്കുന്ന മഹിയെ കാണുന്നത്...... അവനെ കണ്ടതും ഒരു നിമിഷം പിടിച്ച് കെട്ടിയത് പോലെയവൾ നിന്നുപോയി....... നന്ദൻ പെട്ടന്നവളുടെ മുഖത്തേക്ക് നോക്കി....... മഹിയെ കണ്ട ഞെട്ടലിൽ ആണവൾ...... ആ നിമിഷം തന്നെയാണ് മഹി മുഖമുയർത്തിയത്...... അമ്മയ്ക്ക് പുറകിലായി തന്നെ നോക്കി നിൽക്കുന്ന പെൺകുട്ടിയിലേക്ക് അവന്റെ മുഖം ഒരു നിമിഷമൊന്ന് ഉടക്കി...... അവന്റെ നോട്ടം കണ്ടതും ദേവകിയമ്മ തനിക്ക് പുറകിൽ നിൽക്കുന്നവളെ ഒന്ന് നോക്കി...... ആ നിമിഷം തന്നെ അവർ കുറച്ച് സൈഡിലേക്ക് നീങ്ങിനിന്നു ....... ശേഷം അവളുടെ കൈയിൽ പിടിച്ച് മുന്നിലേക്ക്‌ നിർത്തി...... മാഹിക്ക് ഇതാരാണെന്ന് ഓർമ്മയുണ്ടോ? ഒരു ചോദ്യത്തോടെയവർ അവന്റെ മുഖത്തേക്ക് നോക്കി ഫോണിലൂടെ മാത്രം കണ്ടവളാണ് പക്ഷേ ആ മുഖം പെട്ടന്നൊന്നും മറക്കില്ല....... ആ ശബ്ദവും. അവൻ ഒന്നും മിണ്ടിയില്ല..... നീ കാരണം നാട്ടുകാർക്കും വീട്ടുകാർക്കും മുൻപിൽ ഏറ്റവും കൂടുതൽ നാണം കെടേണ്ടിയിരുന്നവൾ....... നീ കാരണം കുറച്ചു ദിവസത്തേക്ക് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചവൾ...... അമ്മയേയും സഹോദരനേയും വിവാഹമുറപ്പിച്ച പെണ്ണിനേയും ചദിച്ചിട്ട് നാടുകടന്നവന് അതൊന്നും ചിന്തിക്കാനുള്ള സമയം കാണില്ലന്നറിയാം........ മഹി ഭാമയെ തന്നെ ഉറ്റുനോക്കി....... അവന്റെ മനസ്സിൽ ഞെട്ടൽ മാറി നിരവധി ചോദ്യങ്ങൾ തെളിഞ്ഞു...... ആ നിമിഷം തന്നെ അവളുടെ നെറുകയിലെ ഒരു നുള്ള് കുംങ്കുമത്തിലും കഴുത്തിൽ കിടക്കുന്ന താലിയിലേക്കും അവന്റെ നോട്ടം എത്തി നിന്നുത് അവൻ അമ്മയേയും അടുത്ത് നിന്ന നന്ദനേയും നോക്കി...... ആ നോട്ടത്തിന്റെ അർഥം മനസ്സിലാക്കി തന്നെ ദേവകിയമ്മ അവന്റെ നേർക്ക് നോക്കിപറഞ്ഞു ഇവളിപ്പോൾ എന്റെ മരുമകളാണ്...... ഒരേ ഒരു മരുമകൾ മെറിനെ കൂടി നോക്കി അവർ പറഞ്ഞു.... എന്റെ ഇളയമകനായ നന്ദന്റെ ഭാര്യ......... അവനൊരു ഞെട്ടലോടെ നന്ദനേയും ഭാമയെയും നോക്കി....... ഒന്ന് ദീർഘനിശ്വാസമുതിർത്തു. കുറച്ചു നിമിഷങ്ങൾക്ക് ശേഷമവൻ അമ്മയെ നോക്കി...... അമ്മേ...... ഞാൻ ചെയ്തത് തെറ്റാണ്...... എനിക്കറിയാം.... ഞാൻ ചെയ്യാൻ പാടില്ലായിരുന്നു...... പക്ഷേ..... എനിക്ക്.... എനിക്ക് വേറെ വഴികൾ ഇല്ലായിരുന്നു..... നിന്റെ ന്യായീകരണങ്ങളൊന്നും എനിക്കറിയണ്ട മഹി ഒന്നും കേൾക്കുകയും വേണ്ട നീ പോകാൻ നോക്ക്..... അമ്മേ..... പ്ലീസ്..... പോകാൻ വേണ്ടി വന്നതല്ല ഞാൻ.... അടുത്തു നിന്ന മെറിനെ പെട്ടന്നവൻ ചേർത്തു പിടിച്ചു..... ഇവളെ കൊണ്ട് പോകാൻ എനിക്കൊരു സ്ഥലവുമില്ലയിപ്പോൾ...... പെട്ടന്നു ദേവകിയമ്മ അവളെ നോക്കി...... ഇത് മെറിൻ........ ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഇപ്പോ ഇവളെന്റെ ഭാര്യയാണ്..... ദേവകിയമ്മ ഒരു നിമിഷം അവളെ നോക്കി അവളെയും കൊണ്ടുള്ള വരവ് കണ്ടപ്പോൾ തന്നെ അവർക്ക് തോന്നിയിരുന്നു ഇതിങ്ങനെ വരൂള്ളൂ എന്ന്.... എന്നാൽ മഹിയും ഭാമയും പല്ലവിയും ഒന്ന് ഞെട്ടിയ മട്ടാണ്.... അമ്മയെ നോക്കി കൊണ്ടവൻ തുടർന്നു... ഇവളെ കൂട്ടാൻ വേണ്ടിയായിരുന്നു ഞാനന്ന് പോയത്..... എനിക്കറിയാം എല്ലാം ഞാൻ നേരത്തേ പറയേണ്ടതായിരുന്നു..... പക്ഷേ എന്റെ സാഹചര്യം അങ്ങനെയായിരുന്നു....... ഒന്നും ആരോടും പറയാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല..... അതുകൊണ്ടാണ് അന്ന് അമ്മയോട് വഴക്കിട്ടത്...... സ്വയം കുമ്പസരിക്കുന്നതുപോലെയവൻ പറഞ്ഞു നിർത്ത് മഹി...... ഇതൊന്നും നീ ചെയ്ത തെറ്റിനുള്ള ന്യായീകരണങ്ങളല്ല...... എല്ലാം നിസാരമായി കാണുന്ന നിനക്ക് ഞങ്ങൾ അനുഭവിച്ച ടെൻഷൻ പറഞ്ഞാൽ മനസ്സിലാകില്ല ......... നീ പോകാൻ നോക്ക്....... ഇനിയൊന്നും സംസാരിക്കാനില്ലന്നപോലെ അവർ അകത്തേക്ക് നടക്കാനൊരുങ്ങി....... അമ്മേ..... പ്ലീസ്..... ഞാൻ പറയുന്നത് മുഴുവനായൊന്നു കേൾക്ക്..... അകത്തേക്ക് നടക്കാനൊരുങ്ങിയ അമ്മയുടെ കൈ പിടിച്ച് കൊണ്ടവൻ പറഞ്ഞു.... എനിക്കിപ്പോ ഇറങ്ങി പോകാമായിരുന്നു പക്ഷേ ഇവളുടെ അവസ്ഥ ഇപ്പോൾ അങ്ങനെയല്ല....... ദേവകിയമ്മ തിരിഞ്ഞ് അവനെ ചോദ്യരൂപേണ നോക്കി...... മെറിൻ പ്രെഗ്നന്റ് ആണ്....... മഹി പറഞ്ഞു....... അത് കേട്ടതും അവരുടെ കണ്ണുകൾ വിടർന്നു... ആ നിമിഷം മനസ്സിൽ അറിയാത്തൊരു പിടിവലി വീണു എങ്കിലും മുഖത്തത് പ്രകടിപ്പിക്കാതെ അവനരികിൽ നിന്ന മെറിനെ ഒന്നു നോക്കി. ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞ് അകത്തേക്ക് തന്നെ നടന്നു. എന്നാൽ അവിടെ നിന്ന നന്ദനും ഭാമയും പല്ലവിയും ഇപ്പോൾ പറഞ്ഞുകേട്ട വാർത്തയിൽ ഞെട്ടി നിൽക്കുകയാണ്. നിമിഷങ്ങൾക്കകം മഹിയിലൊരു നിരാശ നിറഞ്ഞു അമ്മ ഒരിക്കലും ഇത്രയും പ്രതികരിക്കുമെന്ന് കരുതിയില്ല..... അഥവാ പ്രതികരിച്ചാലും തങ്ങളെ സ്വീകരിക്കുമെന്ന് വിചാരിച്ചിരുന്നു....... താൻ അത്രയേറെ നിർബന്ധിച്ചാണ് മെറിനെ കൊണ്ടുവന്നത്..... കുറച്ച് പ്രശ്നങ്ങൾ ഉണ്ടാകുമെന്നു നേരത്തേ അവളോട്‌ പറഞ്ഞിരുന്നു പക്ഷേ ഇത്രയും താൻ പ്രദീക്ഷിച്ചില്ല......... വല്ലാത്തൊരു വിഷമത്തോടെ മഹി തിരിഞ്ഞ് പുറത്തേക്ക് നോക്കി...... ആ നിമിഷമാണ് നന്ദന്റെ ശബ്ദമവിടെ കേട്ടത്... പല്ലവി......ഭാമേ......... ഏട്ടത്തിയെ കൂടി അകത്തേക്ക് കൂട്ടിക്കോ..... തുടരും....🌺💚 ലൈക് ചെയ്ത് അഭിപ്രായങ്ങൾ എഴുതണേ........ 💚 കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - 18 Part எுகேூி . 18 Part எுகேூி . - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aRX4MQG?d=n&ui=v64j8rk&e1=cMISSION ((29)) "അപ്രതീക്ഷിതമായി എന്‍റെയച്ഛന്‍ മുരളിയെ ആരതി കണ്ടു മുട്ടുകയായിരുന്നു . ആ ഫോട്ടോയില്‍ കണ്ട രണ്ടു വ്യക്തികളില്‍ ഒരാള്‍ !! അശ്വിനിയെ രാമേന്ദ്രന് സമ്മാനിച്ചത് മുരളിയാണെന്ന സത്യം ആദ്യമേ രവീന്ദ്രനില്‍ നിന്നും മനസ്സിലാക്കിയ ആരതി എന്‍റെയച്ഛന്‍ മുരളിയേയും വക വരുത്തണമെന്ന് ഉറപ്പിക്കുന്നു . അശ്വിനി ഇവിടെ ഇത്ര സുഖലോലുപയായി വളരാനുള്ള ഏക കാരണക്കാരനായ എന്‍റെയച്ഛനിലേക്കും ആരതിയുടെ പക നീളുകയായിരുന്നു . ഓരോ ഘട്ടം ഘട്ടങ്ങളിലായി അവസാനം കൊല ചെയ്യപ്പെടേണ്ടവരുടെ എണ്ണം അഞ്ചായി . ശ്യാം , രാമേന്ദ്രന്‍ , മുരളി , എഴുത്തച്ഛന്‍ ആന്‍ഡ് അശ്വിനി. 𝚃𝚑𝚎 𝙵𝚒𝚗𝚊𝚕 𝙿𝚕𝚊𝚗.. അഞ്ചുപേരെയും എങ്ങനെയൊക്കെ വക വരുത്തണമെന്ന് ആരതി കണക്കുകള്‍ കൂട്ടി വച്ചു . പക്ഷേ ഇനി ആവശ്യം ഈ കൊലകളൊക്കെ ആരുടെ നേരെ തിരിയണം എന്നുള്ളതായിരുന്നു . അതിനായി ആരതി കണ്ട മാര്‍ഗ്ഗം സ്വന്തം അച്ഛനെ ഇതില്‍ ഉള്‍പ്പെടുത്തണം എന്നായിരുന്നു .. കാരണം ഇത്ര വലിയ ഹോള്‍ഡുള്ള രവീന്ദ്രന്‍ ഇതില്‍ നിന്നൊക്കെ ഊരി പോരുമെന്നും ആരതി കണക്ക് കൂട്ടി .. ജിനിയെ വിളിച്ച് തന്‍റെ പദ്ധതികള്‍ അറിയിക്കുന്നു . ശ്യാമിന്‍റെ നീക്കങ്ങള്‍ സാജനിലൂടെ അവള്‍ മനസ്സിലാക്കുന്നു . അവസാനം ശ്യാം ടാര്‍ഗറ്റ് ചെയ്യപ്പെട്ട ദിവസമെത്തി . ജിനി ഏല്‍പ്പിച്ച ഗുണ്ടകള്‍ അന്ന് രാത്രി ശ്യാമിനെ വെടിവെച്ച് തകര്‍ക്കുകയായിരുന്നു... " അശ്വിനി ആ രംഗം ഓര്‍ത്തെടുത്തു . വെടികൊണ്ട് പിടയുന്ന ശ്യാമിനെ ഓര്‍ത്തപ്പോള്‍ വീണ്ടും അവളുടെ കണ്ണീര് പൊടിഞ്ഞു . കരണ്‍ തുടര്‍ന്നു : "കേസ് ഇന്‍ക്വസ്റ്റ് രവീന്ദ്രനിലേക്കെത്തി ചേരാന്‍ ജിനിയുടെ കൈയ്യില്‍ രവീന്ദ്രന്‍റെ രുദ്രാക്ഷം ആരതി കൊടുക്കുന്നു . തുടര്‍ന്ന് ജിനിയത് കൊലയാളിയിലേക്ക് കൈ മാറുന്നു. കൊലയാളി ആ രുദ്രാക്ഷം സംഭവ സ്ഥലത്ത് ഉപേക്ഷിക്കുന്നു .. പോലീസ് അത് കണ്ടെത്തുമെന്ന് കരുതിയ ആരതി പക്ഷേ അറിയുന്നത് ആ രുദ്രാക്ഷം ആരുടെ കൈകളിലും കിട്ടിയില്ല എന്നാണ് .. അത് എവിടെയും പോയിട്ടില്ല ആരതി, നിന്‍റെ ചേച്ചിക്ക് തന്നെയായിരുന്നു ആ രുദ്രാക്ഷം കിട്ടിയത്.." ആരതി അശ്വിനിയെ ഒന്നു നോക്കി .. "ശ്യാം മരിച്ചെന്നറിഞ്ഞ രവീന്ദ്രന്‍ തന്‍റെ മക്കളെ രക്ഷിക്കാനായി അന്ന് ശ്യാമിന്‍റെ കേസ് അന്വേഷിച്ച എസ്ഐ സെബാസ്റ്റിനെ കണ്ട് രക്ഷിക്കണമെന്ന് അപേക്ഷിച്ചതിന്‍റെ ഫലമായിരുന്നു ആ കേസ് നെക്സലേറ്റുകളിലേക്ക് നീണ്ടത് .. ശ്യാമിന്‍റെ മരണത്തോടെ ഇതെല്ലാം നിര്‍ത്തണമെന്ന് മക്കള്‍ രണ്ടു പേരോടും താക്കീത് കൊടുത്ത രവീന്ദ്രന്‍ അറിയുന്നില്ല, സ്വന്തം മക്കള്‍ തന്നെ കുടുക്കാന്‍ നോക്കുകയാണെന്നും തന്‍റെ ഏട്ടനാണ് അടുത്തതായി കൊല്ലപ്പെടാന്‍ പോകുന്നതെന്നും.. അപ്പോഴേക്കും ആദിത്യന്‍ ഫ്ലോറിഡയില്‍ കരുക്കള്‍ നീക്കിയിരുന്നു . ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലും മറ്റും നിരന്തരം പോകാറുള്ള ആദിത്യന്‍ അന്ന് ഫ്ലോറിഡയില്‍ എത്തിയത് റോബര്‍ട്ടോ എന്ന ഗുണ്ടയ്ക്ക് കൊട്ടേഷന്‍ കൊടുക്കാനും കൂടി ആയിരുന്നു . രവീന്ദ്രനെന്ന പേരില്‍ റോബര്‍ട്ടോയെ പരിചയപ്പെടുന്നു . രാമേന്ദ്രന്‍ ഏത് തിയ്യതിയില്‍ ഏത് സ്ഥലത്ത് എത്തുമെന്നും ആദിത്യന്‍ റോബര്‍ട്ടോയ്ക്ക് വിശദീകരിച്ചു കൊടുത്തു .. അങ്ങനെ ശ്യാം മരിച്ച കൃത്യം നാലാം നാള്‍ ഫ്ളോറിഡയിലെ ഗാങ് വാറില്‍ രാമേന്ദ്രന്‍ കൊല്ലപ്പെടുന്നു .." "ദൈവമേ...!!" അശ്വിനി അറിയാതെ നെഞ്ചിൽ കൈ വച്ചു. "കഴിഞ്ഞിട്ടില്ല അശ്വിനി . ഇനിയുമുണ്ട്.. ഫ്ളോറിഡയില്‍ നിന്‍റെയച്ഛന്‍ മരിച്ചത് ഏത് വിധത്തിലായിരിക്കുമെന്ന് മനസ്സിലാക്കിയ രവീന്ദ്രന്‍ അടുത്ത ഇര നീയാണെന്ന കാര്യവും മനസ്സിലാക്കിയെടുക്കുന്നു. എവിടെയൊക്കെയോ മക്കളെ ഭയപ്പെടുന്ന അല്ലെങ്കില്‍ അവരെ അമിതമായി സ്നേഹിക്കുന്ന രവീന്ദ്രന്‍ പിന്നീട് നിന്നെ സംരക്ഷിക്കാന്‍ നോക്കുകയായിരുന്നു. അന്ന് ഏതൊക്കെയോ അക്രമകാരികളില്‍ നിന്നും രക്ഷപ്പെട്ടോടിയ നീ കൊച്ചിയിലുണ്ടെന്ന് രവീന്ദ്രന് വ്യക്തമായി അറിയാമായിരുന്നു . നീ എങ്ങോ വഴുതി പോയി എന്നു മനസ്സിലാക്കിയ ആങ്ങളയും പെങ്ങളും തമിഴ് നാട്ടില്‍ വച്ച് എന്‍റെയച്ഛനെയും വക വരുത്തുന്നു.." അത്രയും പറഞ്ഞ് കരണ്‍ അല്പനേരം മിണ്ടാതെ നിന്നു . കഥകളൊക്കെ കേട്ട് ജഗന്നാഥന്‍ വായും പൊളിച്ച് നില്‍ക്കുകയാണ്. കരണ്‍ പതിയെ രവീന്ദ്രനടുത്തെത്തി : "എന്തിനായിരുന്നെടോ ഇതൊക്കെ ? ആദ്യമേ താന്‍ തന്‍റെ മക്കളെ ശാസിച്ച് നേരെയാക്കിയെങ്കില്‍ ഒരു പക്ഷേ .." ഇടറിയ ശബ്ദത്തോടെ കരണ്‍ പറഞ്ഞു. രവീന്ദ്രന്‍റെ കണ്ണീര് പൊടിയുകയായിരുന്നു : "അറിയാം സര്‍, ഞാന്‍ ചെയ്തു പോയത് വളരെ വലിയ തെറ്റ് തന്നെ ആയിരുന്നു . കുറ്റം ചെയ്യുന്നതിനേക്കാള്‍ പാപമാണ് കുറ്റവാളിയെ സംരക്ഷിക്കുന്നത് . പക്ഷേ സ്വന്തം മക്കളെ മാത്രമായിരുന്നില്ല ഞാന്‍ സംരക്ഷിച്ചത് . എന്റെ മക്കളില്‍ നിന്നും അച്ചുവിനേയും ഞാന്‍ സംരക്ഷിക്കുകയായിരുന്നു.. എവിടെയൊക്കെയോ എനിക്ക് പിഴച്ചു പോയി.." രവീന്ദ്രന്‍ കണ്ണീരോടെ ശിരസ്സ് താഴ്ത്തി നിന്നു . കരണ്‍ സുമതിയെ നോക്കി . കരഞ്ഞു തളര്‍ന്നിരിക്കുകയായിരുന്നു അവർ . ശേഷം കരണ്‍ ആരതിയെ നോക്കി . അല്‍പ്പം പോലും കുറ്റബോധം അവളില്‍ കാണുന്നില്ല . അശ്വിനിയാവട്ടെ എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു .. "ആരതിയാണ് ഇതിന്‍റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരണിന് എങ്ങനെ മനസ്സിലായി ??" ജഗന്നാഥന്‍ ചോദിച്ചു . കരണ്‍ നെടുവീര്‍പ്പിട്ട് എല്ലാവരേയും ഒന്നു വീക്ഷിച്ചു : "കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് അശ്വിനി പറഞ്ഞ കഥ കേട്ട് തീര്‍ത്തും ആശയ കുഴപ്പത്തിലാവുകയായിരുന്നു ഞാൻ . അപ്പോഴും എനിക്ക് സംശയം അവളുടെ ചെറിയച്ഛനെ തന്നെ ആയിരുന്നു . പക്ഷേ അവളോട് ഞാനത് പറഞ്ഞില്ല .. പിന്നീടാണ് അന്വേഷണത്തിന്‍റെ ഭാഗമായി ഞാനും അശ്വിനിയും ഇങ്ങോട്ട് പോന്നത് . അപ്പോഴേക്കും നിരഞ്ജനേയും മസൂദിനേയും അവരവരുടെ ജോലികള്‍ ഞാന്‍ ഏല്‍പ്പിച്ച് കഴിഞ്ഞിരുന്നു .. ഇവിടെ വന്ന് ഓരോരുത്തരെയായി ഞാന്‍ പഠിക്കവേയാണ് ദാ ഇയാളുമായി ഞാനൊന്നു കോര്‍ത്തത് .." തറവാട്ടിലേക്ക് കയറി വരുന്ന നെഗറ്റീവ് സതീഷനെ ചൂണ്ടി കരണ്‍ പറഞ്ഞു. സതീഷനൊപ്പം രാഘവനും ഉണ്ടായിരുന്നു . "ഏത് നിമിഷവും എന്തും സംഭവിക്കാമായിരുന്ന അശ്വിനിക്കൊപ്പം എന്നെ കണ്ട സതീഷന്‍ ഞാന്‍ അവളെ അപായപ്പെടുത്താന്‍ നടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത് . അശ്വിനിയോട് വളരെയധികം സ്നേഹമുള്ള സതീഷ് പക്ഷേ അത് മനസ്സിലിട്ടായിരുന്നു എന്നോട് കയര്‍ത്തു നിന്നത് . അശ്വിനി പോലും അറിയാതെ ചില കാര്യങ്ങള്‍ സതീഷില്‍ നിന്നും ഞാന്‍ മനസ്സിലാക്കി . അശ്വിനിയുടെ അച്ഛന്‍റെ മരണത്തില്‍ എന്തൊക്കെയോ ദുരൂഹതയുണ്ടെന്ന് സതീഷനും സംശയിക്കുന്നതായി എനിക്ക് തോന്നി . അങ്ങനെ സതീഷനോട് എന്നോട് ഇതുപോലെ തന്നെ പെരുമാറണമെന്നും നമ്മള്‍ തമ്മില്‍ നടന്ന ഈ സംഭാഷണം അശ്വിനി പോലും അറിയരുതെന്നും ഞാന്‍ സതീഷിനോട് പറഞ്ഞു ... ഇനി രാഘവന്‍റെ കാര്യം . രവീന്ദ്രന്‍റെ കൈയ്യാളാണ് രാഘവനെങ്കിലും രാമേന്ദ്രനെ വളരെയധികം ബഹുമാനിച്ച വ്യക്തിയാണ് രാഘവന്‍ . എനിക്കെതിരെ എന്തൊക്കെയോ ഒളിയമ്പുകള്‍ രവീന്ദ്രന്‍ മെനയുന്നുണ്ടെന്ന എന്‍റെ സംശയം രാഘവനിലൂടെ ഞാന്‍ ശരി വച്ചു . പക്ഷേ എന്തുകൊണ്ടോ എന്തോ എന്നെ ഒതുക്കാന്‍ രാഘവനും തയ്യാറല്ലായിരുന്നു . എന്നില്‍ എന്തൊക്കെയോ ഗുഢ നിഗൂഢതകളുണ്ടെന്ന് രാവീന്ദ്രനേക്കാള്‍ വേഗത്തില്‍ രാഘവനാണ് മനസ്സിലാക്കിയത് . ഞാന്‍ പറഞ്ഞല്ലോ ജഗന്‍ മരിച്ചു പോയ എന്‍റെയച്ഛന്‍ എന്നെ വിടാതെ പിന്തുടരുന്നു എന്ന്.. " ഉം... ജഗന്നാഥൻ ഗൗരവ്വത്തോടെ മൂളി. കരണ്‍ തുടര്‍ന്നു : "ഈ കേസില്‍ എനിക്ക് ഓരോ തുമ്പുകള്‍ തരാന്‍ അദ്ധേഹം ശ്രമിക്കുന്നുണ്ടായിരുന്നു .. ഇവിടെ വന്ന് ഓരോരുത്തരെയായി പഠിച്ച എനിക്ക് ഒരെത്തും പിടിയും കിട്ടാതെയിരിക്കുമ്പോഴായിരുന്നു അന്ന് രാത്രി ആരതിയുടെ അലര്‍ച്ച കേട്ട് ഞാനും അശ്വിനിയും ആരതിയുടെ മുറിയിലേക്ക് കുതിച്ചു പാഞ്ഞത് . എന്തോ ഒരു ദുരാത്മാവിനെ കണ്ട് അവള്‍ ഭയന്നിരിക്കുകയായിരുന്നു . ആ മുറിയില്‍ ഞാന്‍ കാലെടുത്ത് വെക്കുന്ന ആ നിമിഷത്തിലായിരുന്നു ഈ കേസിന്‍റെ പ്രധാന ടേണിംഗ് പോയിന്‍റ് !! അതുവരെ എനിക്ക് സംശയം തോന്നാത്ത ആരതിയിലേക്ക് എന്‍റെ കണ്ണും മനസ്സും തിരിഞ്ഞ നിമിഷം !! സ്ഥിരമായി ഹോറര്‍ സ്റ്റോറികളും ക്രൈം സ്റ്റോറികളും സോംബീ സ്റ്റോറികളുമൊക്കെ വായിക്കുന്ന ഒരാളാണ് ആരതിയെന്ന് അവളുടെ അടുക്കി വെച്ച പുസ്തകങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി . വീണ്ടും ആ മുറിയില്‍ ഒന്നു പരതിയപ്പോള്‍ എനിക്ക് കിട്ടിയ ഒരു കുഞ്ഞു തുമ്പായിരുന്നു ഇത് ." കരണ്‍ തന്‍റെ കൈയ്യിലുള്ള ഫോട്ടോ എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു . അശ്വിനിയും ആരതിയും മാത്രമുള്ള ആ ഫോട്ടോയില്‍ അശ്വിനിയുടെ നെറ്റിയില്‍ ചുവന്ന മഷി കൊണ്ട് ഒരു ചെറിയ വൃത്തം വരച്ചിരിക്കുന്നു. "ആദ്യം ഈ ഫോട്ടോ കണ്ട് എനിക്ക് അസാധാരണമായതൊന്നും തോന്നിയില്ല . പക്ഷേ ഈ ഫോട്ടോ എന്തൊക്കെയോ എന്നെ അലട്ടാന്‍ തുടങ്ങി . ഫോട്ടോ പോക്കറ്റിലിട്ട് മുറിക്ക് വെളിയില്‍ ഞാനിറങ്ങി. പിറ്റേന്ന് അശ്വിനി പഠിച്ച കോളേജിലേക്കെന്നും പറഞ്ഞ് ഞാന്‍ പോയത് ആരതി പഠിക്കുന്ന കോളേജിലേക്കായിരുന്നു. നന്നായി പഠിക്കുന്ന പെണ്‍കുട്ടി . പക്ഷേ എന്തോ ഒരു അസാധരണത്വം ആരതിയിലുണ്ടെന്ന് അവളുടെ ക്‌ളാസ്സ്‌മേറ്റ് ഹിമയിലൂടെ ഞാനറിഞ്ഞു . ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും നിയന്ത്രിക്കാനാവാത്ത കോപം വരുന്ന പെണ്‍കുട്ടിയാണ് ആരതി . ഒരാളെ വെറുത്തു കഴിഞ്ഞാല്‍ പിന്നെ ജീവിതാവസാനം വരെ അയാളോട് അവള്‍ക്ക് വെറുപ്പ് തന്നെ ആയിരിക്കും . എന്നാല്‍ മനസ്സിന്‍റെ മറുവശത്ത് സ്നേഹവുമുള്ള പെണ്‍കുട്ടി. അതായിരുന്നു ആരതി.. ഈ കാര്യം കേട്ട എനിക്ക് വല്ലാത്ത ഷോക്കായിരുന്നു അനുഭവപ്പെട്ടത്. എന്നാലും അശ്വിനിയെ വകവരുത്താനായി ആരതി നടക്കില്ല എന്നു തന്നെ ഞാന്‍ വിശ്വസിച്ചു . പക്ഷേ ആ വിശ്വാസം തകര്‍ത്തത് മറ്റൊരു സ്ഥലത്ത് വെച്ചായിരുന്നു.." "എവിടെ വച്ച് ?!" ജഗന്‍ ചോദിച്ചു. "അത് ശ്യാമിന്‍റെ വീട്ടില്‍ വച്ചായിരുന്നു . ശ്യാമിനെ കാണാന്‍ അന്ന് കാറിലെത്തിയത് ആദിത്യന്‍ മാത്രമായിരുന്നില്ല, കാറിന്‍റെ പിന്‍ സീറ്റില്‍ ആരതിയും ഉള്ളതായി ശ്യാമിന്‍റെയമ്മ റസിയ കാണുകയായിരുന്നു . പിന്നീട് ആരതിയാണ് ഇതിന്‍റെയൊക്കെ പിന്നിലെന്ന് ഞാന്‍ ഉറപ്പിച്ചു . തുടര്‍ന്ന് നിരഞ്ജനില്‍ നിന്നും കുറച്ചു സാധനങ്ങള്‍ ഈ തറവാട്ടിലേക്ക് ഞാന്‍ വരുത്തുകയുണ്ടായി . അത് മറ്റൊന്നുമല്ല, കുറച്ച് ഒളിക്യാമറകളും രണ്ട് പിസ്റ്റലുകളും ആയിരുന്നു അത് . ക്യാമറകള്‍ ഈ തറവാട്ടിലെ ഓരോ കോണിലും ഞാന്‍ ഘടിപ്പിച്ച് എന്‍റെ ഫോണില്‍ കണക്ട് ചെയ്തു . പിസ്റ്റലുകള്‍ അശ്വിനിയെ പ്രൊട്ടക്ട് ചെയ്യാന്‍ വേണ്ടി ഞാന്‍ കൈയ്യില്‍ കരുതി .. ചില ക്യാമറകളുടെ വിശ്വല്‍സ് രേണുകയുടെ ഫോണില്‍ ഞാന്‍ സെറ്റ് ചെയ്ത് കൊടുത്തു . ചിലത് എന്‍റെ ഫോണിലും . ആരതിക്ക് ഈ കേസില്‍ എന്തോ കൈകളുണ്ടെന്ന് ഞാന്‍ ആദ്യം പറയുന്നത് രേണുകയോടായിരുന്നു . അതുകൊണ്ടു തന്നെ രേണുകയെ തറവാട്ടില്‍ നിര്‍ത്തി ഞാനും അശ്വിനിയും അശ്വിനിയുടെ രണ്ട് കൂട്ടുകാരികളെ കാണാന്‍ ഇതേ ആര്‍പി മാളില്‍ തന്നെ ചെന്നു . അവിടെ ഒരു സീന്‍ ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ .. ആരതിയെ പോലെ തന്നെ ക്രൈം നോവലുകളും മറ്റും വായിക്കുന്ന ഒരാളായിരുന്നു അശ്വിനിയുടെ കൂട്ടുകാരി ദീപ്തി . പിന്നീട് മാളില്‍ ഇരിക്കുമ്പോഴായിരുന്നു രേണുകയുടെ ഫോര്‍വേര്‍ഡ് വീഡിയോ ക്ലിപ്പ് ഞാന്‍ കാണാന്‍ ഇടയായത് . ആ വീഡിയോയില്‍ ആരതി ഒരാളെ പതുങ്ങി നിന്ന് ഫോണ്‍ വിളിക്കുകയായിരുന്നു . അതിനു ശേഷം കൃത്യം രണ്ടാം മണിക്കൂറിലാണ് എനിക്ക് നേരെയും അശ്വിനിക്ക് നേരെയും ആ ആക്രമണം ഉണ്ടായതും അവിടെ വലിയൊരു ചേസിംഗ് നടന്നതും . ആ ചേസിംഗില്‍ എന്നെ ഫോക്കസ് ചെയ്ത് ഫോട്ടോകളെടുത്ത് ജഗന്നാഥന് അയച്ചു കൊടുത്തതാവട്ടെ ജിനിയും സാജനും കൂടി .. ചേസിംഗ് ഒക്കെ കഴിഞ്ഞ് എനിക്ക് അച്ഛന്‍റെ വക അന്നു തന്നെ ട്വിസ്റ്റ് കിട്ടുകയും തുടര്‍ന്ന് ഗോസ്റ്റ് ആരാണെന്ന് അശ്വിനിയോട് ഞാന്‍ വെളിപ്പെടുത്തുകയും ചെയ്തു . പക്ഷേ അനിയത്തിയെ വളരെയേറെ സ്നേഹിക്കുന്ന അശ്വിനിയോട് ആരതിയെ കുറിച്ച് ഞാന്‍ പറഞ്ഞില്ല . ആ പഴി പാവം ദീപ്തിയിലേക്ക് ഞാന്‍ വെച്ചു കെട്ടി . ദീപ്തി ഒരു സൈക്കോ ആണെന്നു വരെ ഞാന്‍ പറഞ്ഞു . പക്ഷേ യഥാര്‍ത്ഥ സൈക്കോ ഈ നില്‍ക്കുന്ന ആരതിയാണ്. ദി റിയല്‍ സൈക്കോ...!!! അതിനു ശേഷം ഞാന്‍ രാംദാസുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു . രാംദാസ് ഈ കേസില്‍ എനിക്കെന്താണ് ബന്ധം എന്നു ചോദിച്ചു . എന്‍റയച്ഛന്‍ മുരളിയിലൂടെയാണ് എനിക്ക് ബന്ധമെന്ന് ഞാന്‍ രാംദാസിനോട് പറയുന്നു . അതുമാത്രമാണോ എന്ന രാംദാസിന്‍റെ ചോദ്യത്തിന് ആരതിയും രവീന്ദ്രനും തമ്മില്‍ എന്തൊക്കെയോ പറഞ്ഞ് തമ്മില്‍ കലഹിക്കുന്ന വീഡിയോ പ്ലേ ചെയ്തു കൊടുത്തു . ആ വീഡിയോയില്‍ അശ്വിനി ദത്തുപുത്രിയാണെന്നും എന്‍റെയച്ഛന്‍ മുരളിയാണ് അശ്വിനിയെ ആശ്രയ അനാഥ മന്ദിരത്തിലാക്കിയതെന്നുമൊക്കെ പറയുന്നുമുണ്ട് . ഈ സത്യം കേട്ട് രാംദാസ് ഞെട്ടി നില്‍ക്കേയാണ് ഞാന്‍ ജഗന്‍റെ പിടിയില്‍ ആവുന്നത് .." അത്രയും പറഞ്ഞ് കരണ്‍ നിര്‍ത്തി . "അപ്പോള്‍ ജിനിയെ തനിക്ക് എങ്ങനെ മനസ്സിലായി ?? ആദിത്യനാണ് ഇതിന്‍റെയൊക്കെ പിന്നിലെന്നും താന്‍ എങ്ങനെ മനസ്സിലാക്കി ??" സംശയത്തോടെ ജഗന്‍ ചോദിച്ചു . "കൊച്ചിയില്‍ വച്ച് ചന്ദ്രചൂഢന്‍റെ ഫോണില്‍ നിരന്തരം കോള്‍ വന്നിരുന്നത് ജിനിയുടെ നമ്പറില്‍ നിന്നുമാണെന്ന് നിരഞ്ജന്‍റെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ജിനി വെളിവായത് . ജഗന്‍ എന്നെ കൊണ്ടു പോകുമ്പോള്‍ ഞാന്‍ രാംദാസിനോട് രഹസ്യമായി പറഞ്ഞ കാര്യം ജിനിയെ കണ്ടെത്തുക എന്നതായിരുന്നു . അപ്പോഴൊക്കെ മസൂദ് എനിക്കയച്ചു തന്ന ആ ജയില്‍ ഫൂട്ടേജ് എന്‍റെ ഫോണില്‍ തന്നെയുണ്ടായിരുന്നു . മസൂദിനോട് ഇവിടേക്ക് വരാന്‍ ആവശ്യപ്പെട്ടതും ഈ ഞാന്‍ തന്നെ .." "അപ്പോൾ സാജനെ എവിടുന്നു കിട്ടി ??" "ജഗന്‍റെ സങ്കേതത്തില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ സാജനെ തൈക്കുമ്പൽ കോളനിയിൽ നിന്നും പൊക്കണമെന്നും രാംദാസിനോട് ആവശ്യപ്പെടുകയായിരുന്നു .." "അല്ല കരണ്‍, ഇപ്പഴും വ്യക്തമാകാത്ത ചില കാര്യങ്ങളുണ്ട് . എന്തുകൊണ്ട് അശ്വിനിയെ ഇത്ര അടുത്തു കിട്ടിയിട്ടും ആരതി അത് ചെയ്തില്ല . എന്തിനാണ് അശ്വിനിയെ കൊല്ലാന്‍ ഈ ദിവസം അതായത് മഹോത്സവ ദിവസം തിരഞ്ഞെടുത്തത് ?? ആന്‍ഡ് ഫൈനലി, കരണ്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നുള്ള കാര്യം ആരതി എങ്ങനെ മനസ്സിലാക്കി ??" രാംദാസ് ഈ ചോദ്യങ്ങളൊക്കെ ചോദിച്ച് എഴുന്നേറ്റ് നിന്നു . ആരതിയെ നോക്കി കരണ്‍ ഒന്നു മന്ദഹസിച്ചു : "ഇതിനുത്തരം ഞാന്‍ തന്നെ പറയണോ അതോ നീ പറയോ ആരതി ??" "ഇത്രേം താന്‍ തന്നെ പറഞ്ഞില്ലേ, ഇതും കൂടിയങ്ങ് താന്‍ എഴുന്നള്ളിച്ചേക്ക് .." ആരതി കോപത്തോടെ പറഞ്ഞു . അവളുടെ വര്‍ത്തമാനം കേട്ട കരണിന് ചിരി പൊട്ടി : "രവീന്ദ്രന്‍ ഇവിടെയുള്ളിടത്തോളം കാലം അശ്വിനിക്ക് ഒന്നും സംഭവിക്കില്ലായിരുന്നു രാംദാസ് . പക്ഷേ അതും അശ്വിനിക്ക് ആശ്വാസകരമല്ല . അവള്‍ കൊല്ലപ്പെടുക തന്നെ ചെയ്യും . അതും ഇന്നത്തെ ദിവസത്തില്‍ .." "അതെങ്ങനെ ??" "കാരണം രാമേന്ദ്രനും ശ്യാമും മരിക്കുന്നത് മഹോത്സവത്തിന്‍റെ തൊട്ടുള്ള ദിവസങ്ങളിലായിരുന്നു .." ങേ...!!! "ഇതേ പാറ്റേണ്‍ അശ്വിനിയുടെ കാര്യത്തില്‍ തിരിഞ്ഞു വരുമെന്ന് ഞാന്‍ ഊഹിച്ചു . സോ ആ ഊഹം ശരിയാണെന്ന് ഇന്നത്തെ ഇന്‍സിഡന്‍റിലൂടെ 🥰 തുടരും അവസാനഭാഗം അഞ്ചു മിനിറ്റ് ഉള്ളിൽ ഇടും കണ്ണൂർകാരൻ ❤️❤️❤️❤️ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #🧟 പ്രേതകഥകൾ!
🕵️‍♀️ കുറ്റാന്വേഷണ കഥകൾ - 29 Part MZ227 @N 29 Part MZ227 @N - ShareChat