
𝐌𝐚𝐫𝐲 𝐏𝐡𝐢𝐥𝐨𝐦𝐞𝐧𝐚
@maryphilomena2002
Don't Trest Anyone...!!
ആത്മാനുതാപം
ചാവറ കുര്യാക്കോസച്ചൻ
അഗ്നിക്കായ് വെട്ടപ്പെടും വൃക്ഷശാഖകൾതന്നെ ഭഗ്നകന്മാർക്കു തണൽ കൊടുക്കും പത്രങ്ങളാൽ അന്നപാനവും തേനും പാലാദിപാനങ്ങളും പന്നഗം കൈപ്പിച്ചീടും തന്നുടെ വിഷത്തിനാൽ എന്നപോൽ നരശ്രേഷ്‌ഠരാകുന്ന പുണ്യന്മാരെ ഇന്നവർ വേഷിച്ചതും സ്മരിച്ചീടാതെ കണ്ടു പരമദേവൻ പൈതൽ ദുരിതമിച്ചിച്ചത്രെ പരരായ നമുക്കിവരെന്നോർത്തു തോഷിച്ചവർ താമസിരാത്രൗ അവർ പുറപ്പെട്ടതുനേരം തമിസ്രം നീക്കി രശ്‌മ്യാൽ സഹസ്രദൈവദൂതർ ചെന്നവർ ഗോഷ്‌ഠാനത്തിൽ പൂക്കതുനേരമുടൻ മന്ദിരം സ്വർഗ്ഗപുരിയെന്നപോൽ പ്രകാശിച്ചു സൂര്യാടെ സോമൻ പാദേ ഋഷമകുടധാരി വീര്യവാൻ ഭർത്താവിനെ സൂക്ഷിച്ചു ചൊന്നാളപ്പോൾ രാത്രിയുമകാലമായി. ഗാത്രവും ബഹുക്ഷീണം നേത്രമെങ്കിലുമടച്ചീടണമിനി ഭവാൻ എന്നതുകേട്ടു പുണ്യൻ മാറിയങ്ങൊരു സ്ഥലേ മരുത്തിന്നായത്തമായ് സ്തുതിച്ചു സർവ്വേശനെ വന്നൊരു ദുഃഖമൊക്കെ മറന്നെന്നതുപോലെ ഖിന്നമൊക്കെയും പോയി തെളിഞ്ഞു തന്റെ ചിത്തം സന്തോഷപ്പെരുപ്പത്തിൽ സംഗതി തിരിയാതെ സലിലം വാർത്തു കൺകൾ മീദിയെന്നതുപോലെ അത്തെളിവോടെ സർവ്വനാനനെ പാർത്തുകൊണ്ടു ഉൾക്കുരുന്നലിഞ്ഞുള്ള ജപത്തെ കാഴ്‌ചവച്ചു. #📋 കവിതകള്‍ #🖋 എൻ്റെ കവിതകൾ🧾
#✝ ബൈബിള്‍ #📝 ഞാൻ എഴുതിയ വരികൾ
പുത്തൻപാന (പന്ത്രണ്ടാം പാദം)
അർണോസ് പാതിരി
അമ്മകന്യാമണി തൻ്റെ. നിർമ്മലദുഃഖങ്ങളിപ്പോൾ നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും ദുഃഖമൊക്കെപ്പറവാനോ. വാക്കു പോരാ മാനുഷർക്കൂ ഉൾക്കനെ പിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ എന്മനോവാക്കിൻ വശംപോൽ പറഞ്ഞാലൊക്കയുമില്ല *അമ്മകുന്നി തുണയെങ്കിൽ പറയാമല്പം സർവ്വമാനുഷർക്കു വന്ന. സർവ്വദോഷോത്തരത്തിന്നായ് സർവ്വനാഥൻ മിശിഹായും മരിച്ചശേഷം സർവ്വനന്മക്കടലോൻ്റെ. സർവ്വപങ്കപ്പാടു കണ്ടു സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനെ നോക്കി കുന്ത,മമ്പു. വെടി ചങ്കിൽ കൊണ്ടപോലെ മനം വാടി തൻതിരുകാൽകരങ്ങളും തളർന്നു പാരം ചിന്തവെന്തു കണ്ണിൽനിന്നു. ചിന്തിവീഴും കണ്ണുനീരാൽ എന്തു ചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ അന്തമറ്റ സർവ്വനാഥൻ തൻതിരുകല്പനയോർത്തു ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം “എന്മകനെ! നിർമ്മലനെ! നന്മയെങ്ങും നിറഞ്ഞോനെ! ജന്മദോഷത്തിൻ്റെ ഭാരമൊഴിച്ചോ പുത്ര!
പണ്ടു മൂന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാനായ് ആണ്ടവൻ നീ മകനായി പിറന്നോ പുത്രി
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ച ഹേതുവതിനുത്തരം നീ ചെയ്‌തിതോ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്രെ ചെയ്തതും നീ ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്ര!
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്‌തിവയെങ്കിൽ നന്നിതയ്യോ! മുന്നമേ നീ മരിച്ചോ പുത്ര!
#📋 കവിതകള്‍ #🖋 എൻ്റെ കവിതകൾ🧾 #✝ ബൈബിള്‍ #📝 ഞാൻ എഴുതിയ വരികൾ
അദ്ധ്യാത്മരാമായണം ആരണ്യകാണ്ഡം
എഴുത്തച്ഛൻ
രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു കാമരൂപിണം മാരിചാസൂരമെയ്‌തു കൊന്നു വേഗേന നടകൊണ്ടാനാശ്രമം നോക്കിച്ചുന രാഗമക്കാതലായ രാഘവൻതിരുവടി നാലഞ്ചു ശരപ്പാടു നടന്നോരനന്തരം ബാലകൻവരവീഷദൂരവേ കാണായ് വന്നു. ലക്ഷ്മണൻ വരുന്നതു കണ്ടു രാഘവൻതാനു മുൾക്കാമ്പിൽ നിരൂപിച്ചു കല്‌പിച്ചു കരണീയം "ലക്ഷ്‌മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ. രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ ലക്ഷ്മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു? അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ. ദുഃഖിച്ചുകൊള്ളൂ ഞാനും പ്രാകൃതനെന്നപോലെ മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽപ്പിന്നെ ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ കൈക്കൊണ്ടുപോകാമയോദ്ധ്യയ്ക്കു വൈകാതെ, പിന്നെ അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം. പുഷ്കരോത്ഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ് പിറന്നതും. മായാമാനുഷനാകുമെന്നുടെ ചരിതവും മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും
7ആദ്ധ്യാത്മരാമായണം ആരണ്യകാണ്ഡം
"ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ! ഹാ! ഹാ! ജാനകീ ദേവീ! ഹാ! ഹാ! മൽപ്രാണേശ്വരി! എന്നെ മോഹിപ്പിപ്പതിന്നായ് മറഞ്ഞിരിക്കയോ? ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ " ഇത്തരം പറകയും കാനനംതോറും നട-ന്നൽപൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്. "വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടു വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു മൃഗലോചനയായ ജനകപുത്രിതന്നേ? പക്ഷിസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു പക്ഷ്‌മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?" ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖംപൂണ്ടു.
സത്വരം നീളെത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ. സർവ്വദൃക് സർവ്വേശ്വരൻ സർവ്വജ്ഞൻ സർവ്വാത്മാവാം സർവ്വകാരണനേകനചലൻ പരിപൂർണ്ണൻ നിർമ്മലൻ നിരാകാരൻ നിരഹംകാരൻ നിത്യൻ ചിന്മയനഖണ്ഡാനന്ദാത്മകൻ ജഗന്മയൻ മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്. തത്ത്വജ്ഞന്മാർക്കു സുഖദുഃഖഭേദങ്ങളൊന്നും ചിത്തേ തോന്നുകയുമില്ലജ്ഞാനമില്ലായ്കയാൽആകയാലിവനെയും വഞ്ചിച്ചു ദുഖിച്ചു ഞാൻ പ്രാകൃത പുരുഷനെ പോലെ ' ഭയന്നഗതാരിൽ നിർണ്ണയിച്ചവർജനോടരുൾചെയ്തീടിനാൻ പർണ്ണശാലയിൽ സീതയ്ക്കക്കാരൊരു തുണയുള്ളും എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ ലത്തിനു വെടിഞ്ഞു നീ. രാക്ഷസരവളേയും കൊണ്ടുപോകറയോ കൊന്നു ഭക്ഷിച്ചുകളകയോ കണ്ടക ജാതികൾക്കെന്തോന്നരുതാത്തതോർത്താൽ ! അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണൻ താനു മഗ്ര നിന്നുടനുടൻ തൊഴുതു വിവശനായ് ഗർഗദാക്ഷരമുരചെയ്തിതു ദേവിയുടെ ദുർഗ്രഹവചനങ്ങൾ ബാഷ്‌പവും തൂകിത്തുകി "ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീലം ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോൾ ഇത്തരം നക്തഞ്ചരൻതൻ വിലാപങ്ങൾ കേട്ടു മുർദ്ധഗാത്രിയും തവ നാദമെന്നുറയ്ക്കയാൽ അത്യർത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുൾചെയ്തു. 'ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായവരാ ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും രാക്ഷസനുടെ മായാഭാഷിതമിതു നൂനം കാൽക്ഷണം പൊറുക്കെ'ന്നു ഞാൻ പലവുരു ചൊന്നേൻ എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്താ-ളെന്നോടു പലതരമിന്നവയെല്ലാമിപ്പോൾ നിന്തിരുമുമ്പിൽ നിന്നു ചൊല്ലുവാൻ പണിയെന്നാൽ സന്താപത്തോടു ഞാനും കർണ്ണങ്ങൾ പൊത്തിക്കൊണ്ടു ചിന്തിച്ചു ദേവകളെ പ്രാർത്ഥിച്ചു രക്ഷാർത്ഥമായ് നിന്തിരുമലരടി വന്ദിപ്പാൻ വിടകൊണ്ടേൻ." “എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ ശങ്കയുണ്ടായീടാമോ ദുർവ്വചനങ്ങൾ കേട്ടാൽ? യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ? രക്ഷസാം പരിഷകൾ കൊണ്ട് പൊയ്ക്കുളകയോ ഭക്ഷിച്ചുകളകയോ ചെയ്‌തതെന്നറിഞ്ഞില." ഇങ്ങനെ നിനച്ചുടജാന്തർഭാഗത്തിങ്കൽ ചെ ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമൻ നവഭാവവും കൈക്കൊണ്ടത്രയും വിലാപിച്ചാൻ നിഷകളനാത്മാരാമൻ നിർഗുണനാത്മാനന്ദൻ #🖋 എൻ്റെ കവിതകൾ🧾 #🎻 കുട്ടിക്കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #🕉 മഹാഭാരതം #📋 കവിതകള്‍
രാമപുരത്തു വാര്യർ
കെമിപോടെല്ലാ ജനങ്ങൾക്കും കേടുതീരത്തക്കവണ്ണ -മെദപ്പാഴുമന്നദാനവും ചെയ്‌തു ചെഞ്ചെമ്മെ, മുപ്പാരുമടക്കി വാഴും വൈക്കത്തു പെരുംതൃക്കോവി ലപ്പാ! ഭഗവാനെ പോറ്റി മറ്റില്ലാശ്രയം നിന്തിരുവടിയുടെ നിത്യാന്നദാനമില്ലെങ്കിലും, ചെന്തിരുപ്പാദം പണിയും വഞ്ചിവാസവൻ സന്തതവും ധർമ്മം ചെയ്യുന്നില്ലെങ്കിലുമാരും കലി-സന്താപംകൊണ്ടിപ്പോഴെരിപൊരികരുതും. മൂർത്തിമൂന്നും മുപ്പത്തുമുക്കോടി ദേവന്മാരുമൊരു മൂർത്തിയായി മുപ്പാരിന്നു വിളക്കുമായി, മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞീടുന്നു സർവ്വദേവതകളും പ്രസാദിച്ചിട്ടനുഗ്രഹിക്കും സന്തതമെന്നുള്ളിലുള്ള വികാരമോർപ്പൂ! ഗുർവിയായ ഭക്തിവേണ്ടുന്നേടത്തൊരേടത്തുറച്ചു ഗുരുവിന്റെ കടാക്ഷംകൊണ്ടിന്നു തോന്നുന്നു. വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന വഞ്ചിവലവൈരിയുടെ കൃപയ്ക്കിരിപ്പാൻ വഞ്ചികയായ്‌വന്നാവു ഞാനെന്നിച്ഛിച്ചു വാഴുംകാലം വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു. വേദശാസ്ത്രപുരാണേതിഹാസകാവ്യനാടകാദി-വേദികളായിരിക്കുന്ന കവികളുടെ മേദുരങ്ങളായ ഗദ്യപദ്യങ്ങളെ ശ്രവിക്കുന്ന മേദിനീന്ദ്രനജ്ഞനോടാജ്ഞാപിച്ചതോർപ്പൂ വാനവർക്കു നിറവോളമമൃതമർപ്പിച്ച ഭഗ-ബാനു കുചേലകുചിപിടകമെന്നോണം
വാണീഗുണംകൊണ്ടാരെയും പ്രീണിപ്പിക്കും വഞ്ചിവജ പാണിക്കെൻ പാട്ടിമ്പമാവാനടിതൊഴുന്നേൻ. ബന്ധംവന്ന കുചേലോദന്തത്തെത്തന്നെ പാട്ടായിട്ടു ബന്ധിപ്പേനതിന്നിനിയും സംഗതി വരും ബന്ധുരതിരുവനന്തപുരത്തെയും ഭക്തജന-ബന്ധുവായ പത്മനാഭനേയും തൊഴുന്നേൻ. യാനം ദൂരത്തിങ്കലെളുതല്ലെന്നിരിക്കിലും മമ സ്യാനന്ദൂരത്തിങ്കലോളം ചെന്നീടുവാനും, ആനന്ദരൂപിയാമനന്തശായിയെ ദർശിപ്പാനു-മാനന്ദഗോപകുമാരൻ കൃപചെയ്യേണം. #📋 കവിതകള്‍ #📋 കവിതകള്‍ #🕉 മഹാഭാരതം #🕉 മഹാഭാരതം #📝 ഞാൻ എഴുതിയ വരികൾ #📝 ഞാൻ എഴുതിയ വരികൾ #🎻 കുട്ടിക്കവിതകൾ #🎻 കുട്ടിക്കവിതകൾ #🖋 എൻ്റെ കവിതകൾ🧾
#പെണ്ണെഴുത്ത് ✍️ #✍️ വട്ടെഴുത്തുകൾ #💑 സ്നേഹം #✍️ ഇരുട്ടെഴുത്ത് #💌 പ്രണയം
#💌 പ്രണയം #✍️ ഇരുട്ടെഴുത്ത് #💑 സ്നേഹം #പെണ്ണെഴുത്ത് ✍️ #✍️ വട്ടെഴുത്തുകൾ
#💑 സ്നേഹം #പെണ്ണെഴുത്ത് ✍️ #✍️ ഇരുട്ടെഴുത്ത് #✍️ വട്ടെഴുത്തുകൾ #💌 പ്രണയം
#💑 സ്നേഹം #✍️ വട്ടെഴുത്തുകൾ #പെണ്ണെഴുത്ത് ✍️ #✍️ ഇരുട്ടെഴുത്ത്










