സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. മദ്യവർജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ, തുടക്കത്തിൽ ബാറുകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ പിന്നീട് വന്ന മദ്യനയങ്ങളിൽ ഇളവുകൾ അനുവദിക്കുകയും ത്രീസ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്ക് ഉൾപ്പെടെ ലൈസൻസ് നൽകാൻ തീരുമാനിക്കുകയും ചെയ്തു. യുഡിഎഫ് സർക്കാർ പൂട്ടിച്ച 462 ബാറുകൾ തുറന്നതിന് പുറമെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 200 പുതിയ ബാറുകളും രണ്ടാം സർക്കാരിന്റെ കാലത്ത് ഇതുവരെ 142 പുതിയ ബാറുകളും അനുവദിച്ചു.
#🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #💪🏻 സിപിഐഎം #🔵 കോൺഗ്രസ്സ്