mazhamizhi
ShareChat
click to see wallet page
@mizhie
mizhie
mazhamizhi
@mizhie
insta &fb-mazhamizhii prathilipi-mazhamizhi
Part-7 മഴ മിഴി ✍️.... അരുൺ അത്‌ സൂം ഇൻ ചെയ്തും സൂം ഔട്ട്‌ ചെയ്തും  ഒരു  ഡിക്ടറേറ്റിവിനെ പോലെ നോക്കി കൊണ്ട് ഇരുന്നു. എന്താടാ... വല്ലോം  കണ്ടെത്തിയോട ഡിക്ടറേറ്റിവേ.. എന്റെ സിക്സ് സെൻസ് പറയുന്നു ഇത് ആ പെണ്ണ് അല്ലെന്നു. പക്ഷെ സിക്സ് സെൻസ് ഇല്ലാതെ നോക്കുമ്പോൾ പറയുമ്പോൾ ഇത് ആ പെണ്ണ് തന്നെയാണെന്ന് തോന്നുന്നെന്ന.. ആകെ ഒരു കൺഫ്യൂഷൻ. പെട്ടന്ന് അമൻ തിരിഞ്ഞു രണ്ടിനെയും നോക്കി. പിന്നെ ദേഷ്യത്തിൽ അലറും പോലെ പറഞ്ഞു. ഗെറ്റ് ലോസ്റ്റ്‌ ****.. അവന്റെ ആ അലർച്ചയോടെ ഉള്ള പറച്ചിലിൽ അരുണും കൈലാസും ഞെട്ടി അവനെ നോക്കി. ഇറങ്ങി പോയിനെടാ.. നിന്നോടൊക്കെ അല്ലെ പറഞ്ഞത്. അവൻ ദേഷ്യത്തിൽ വീണ്ടും ഉറഞ്ഞു തുള്ളിയതും രണ്ടാളും ജീവനും കൊണ്ട് പുറത്തേക്ക് ഇറങ്ങി. അതിനു അടുത്ത നിമിഷം അമൻ കാറ്റുപോലെ പാഞ്ഞു വന്നു ഡോർ ശക്തിയിൽ വലിച്ചു അടച്ചു ലോക്ക് ചെയ്തു. ആ ശബ്ദത്തിൽ പരസ്പരം മിഴിച്ചു നോക്കി കൊണ്ട് അരുണും കൈലാസും അടഞ്ഞ ഡോറിലേക്ക് നോക്കി അന്തിച്ചു നിന്നു.. ഈ കോപ്പന് പ്രാന്തയോടാ. ആ പെണ്ണിന്റെ ഫോട്ടോ അവന്മാർക്ക് ഒപ്പം കണ്ടപ്പോൾ തുടങ്ങിയ സൂക്കേട അവനു... നമ്മൾ ഏതാണ്ട് ചെയ്ത പോലെയാ കോപം.. ഒന്നാമതെ അവനിതിരി കോപം കൂടുതലാണ്. ഇനിയിപ്പോ ആ പെങ്കൊച്ചിന്റെ പുറകെ ആവും ഇവൻ. എന്തായാലും  ഇനി  ഇവിടെ  എന്തേലുമൊക്കെ നടക്കും.. എന്തായാലും ഒരു അറ്റാക്ക് പ്രതീക്ഷിക്കാം.. നീ വാ ടാ  അരുണേ..നമുക്ക് താഴെ എന്താ പ്ലാനും പദ്ധതിയും എന്നറിഞ്ഞിട്ടും വരാം.. അവർ താഴേക്കു  പോകുമ്പോൾ അമൻ ദേഷ്യത്തിൽ മുന്നിൽ ഇരുന്ന  ഫ്ലവർ വെയിസ് എടുത്തു നിലത്തേക്ക് എറിഞ്ഞു. "എന്നെ അത്രേം ആളുകളുടെ മുന്നിൽ നാണം കെടുത്തിയിട്ട് മുങ്ങിയവൾ ഇന്ന് എന്റെ ചേച്ചിടെ വിവാഹം മുടക്കി കൊണ്ട് പൊങ്ങി ഇരിക്കുന്നു." അതും ആ കാളിയാട്ട് മനക്കാർക്ക് ഒപ്പം ചേർന്നു കൊണ്ട്. അപ്പോൾ അന്ന് എന്നെ അവൾ അത്രയും ആൾക്കാർക്ക് മുന്നിൽ വെച്ചു അപമാനിച്ചത്  മനപൂർവം അവന്മാരുടെ കൂടെ കൂടി കൊണ്ടായിരുന്നോ? അന്ന് ഞാൻ അനുഭവിച്ച മാനക്കേട്  നിന്നെയും ഞാൻ അനുഭവിപ്പിക്കും. അന്നേ നിന്നെ ഞാൻ ഉന്നം വെച്ചതാണ് സാഹചര്യം മോശം ആയതു കൊണ്ട് മാത്രമാണ് ഞാൻ അടങ്ങിയത്. ഇനി   നിന്നെ  ഞാൻ വെറുതെ വിടില്ലെടി. എന്നോടും എന്റെ കുടുംബത്തോടും നീ ചെയ്തതിനൊക്കെ ഞാൻ നിന്നെ കൊണ്ട് കണക്കു പറയിപ്പിക്കും.. എന്റെ മുന്നിൽ നീ അന്ന് വലിയ കേമി ആയതല്ലേ.. ആ നിന്നെ ഞാൻ വെറുതെ വിടില്ലെടി.. പകരം വീട്ടും ഞാൻ. നീ കാത്തിരുന്നോ.!!! നിന്റെ കാലനായി ഈ അമൻ വരുന്നതും കാത്തു.അതിനു ഇനി അധിക നേരം ഇല്ല.. അത്രയും  നേരം മാത്രമേ നിന്റെ മുഖത്ത് ഈ നിലാവ് ഉദിച്ച പോലെ ഉള്ള പുഞ്ചിരി കാണു.. പല്ലുകൾ കൂട്ടി പിടിച്ചു വർധിച്ച ദേഷ്യത്തിൽ പറഞ്ഞു കൊണ്ടവൻ തന്റെ ഫോൺ എടുത്തു ആരെയോ വിളിച്ചു. ടാ.. അമ... Dont worry.. അത്രേ ഉള്ളോ കാര്യം അവളുടെ ഡീറ്റൈയിൽസ് നീ പറയ് ഞാൻ ഇപ്പൊ തന്നെ   തപ്പി കണ്ടു പിടിച്ചു നിനക്ക് സെൻറ് ചെയ്യാം. നീ കൂൾ അവെട ചെക്കാ അമന്റെ ഫ്രണ്ട് ആയ ഹർഷൻ പറഞ്ഞു കൊണ്ട് ഫോൺ വെച്ചു. ഈ സമയം താഴെ ഹാളിൽ പെൺപടകൾ ഒത്തു കൂടിയിട്ടുണ്ട്. സോഫയിൽ വല്ലാത്ത  ഭാവത്തിൽ ഇരിക്കുന്ന ശ്രീ ബാലയെ നോക്കി കാവ്യ പറഞ്ഞു. ചേച്ചി ഒട്ടും സങ്കടപെടണ്ട. ആ കോന്തൻ ചേച്ചിക്ക് ഒട്ടും ചേർന്നത് അല്ലാരുന്നു. അയാളെ കേട്ടാഞ്ഞതും നന്നായി.. അല്ലെങ്കിലും എന്റെ സൗന്ദര്യത്തിന് ഒപ്പം കൂട്ടാനുള്ള സൗന്ദര്യം അവനു ഇല്ലെന്നു എനിക്ക് അറിയാം കാവ്യ മോളെ.. ശ്രീ ബാല അഹങ്കാരത്തിൽ ഒന്ന് പൊങ്ങി കൊണ്ട് പറഞ്ഞു.. പക്ഷെ ഞാൻ നോക്കിയത് അവന്റെ ആസ്തി ആയിരുന്നു.ആർഭാടം നിറഞ്ഞൊരു ജീവിതമായിരുന്നു.. എന്തായാലും അവൻ കാരണം ഞാൻ എല്ലാർക്കും മുന്നിൽ അപമാനിതയായി.. എന്നെ അപമാനിച്ച അവനെ അങ്ങനെ അത്ര എളുപ്പത്തിൽ ഞാൻ മാറ്റവൾക്ക് ഒപ്പം സുഗിച്ചു വാഴാൻ സമ്മതിക്കില്ല. അനുഭവിപ്പിക്കും ഞാൻ അവനെയും അവനെ സഹായിച്ച എല്ലാവരെയും. പകയാൽ എരിയുന്ന കണ്ണുകളോടെ ശ്രീബാല പറഞ്ഞു.. അവനെ സഹായിച്ചത് ആ കാളിയാട്ട് മനക്കാരാണ്. കാവ്യ എരിതീയിൽ എണ്ണ ഒഴിക്കും പോലെ  പറഞ്ഞതും ശ്രീ ബാലയുടെ മുഖത്ത് വീണ്ടും ദേഷ്യം നിറഞ്ഞു. ഇവൾ പറഞ്ഞത് സത്യമാ ചേച്ചി..അമൃതയും ഇടയ്ക്ക് കയറി പറഞ്ഞു കൊണ്ട് ശ്രീ ബാലയെ നോക്കി തുടർന്നു അവര് അന്ന് മിത്രയുടെ വിവാഹം മുടക്കിയതിനു പകരം വീട്ടിയതാ.. എല്ലാത്തിനെയും ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്.. എന്തായാലും ഞാൻ ആകെ നാറി. ഇനി ചീഞ്ഞു നാറിയാലും കുഴപ്പമില്ല. എല്ലാത്തിനെയും ഒരു പാഠം ഞാൻ പഠിപ്പിക്കും. അങ്ങനെ തന്നെയാ  വേണ്ടത്.. അവരെ അങ്ങനെ അങ്ങ് വിടരുത്.. മഹാദേവർമഠത്തിലെ പെൺകുട്ടികൾ സിംഹക്കൂട്ടികൾ ആണെന്ന് എല്ലാത്തിനെയും അറിയിക്കണം. എന്റെ ടാർഗറ്റ്  ആ ജാനകി ആണ്. നമ്മൾ ഒന്ന് നോക്കി പേടിപ്പിച്ചാൽ  പോലും അവൾ ഭയന്നു മുള്ളും. അവൾക്കുള്ള അടുത്ത പണി  ഞാൻ നോക്കി വെച്ചേക്കുന്നുണ്ട്. അവള് കോളേജിലേക്കു  ഒന്ന് വരട്ടെ.. അവളെ ഞാൻ അവിടെ ഇട്ടു നക്ഷത്രകണ്ണ് എണ്ണിക്കും. അവടെ കൂടെ വേറെ ഒരുത്തി കൂടി ഉണ്ടെന്നു നിനക്ക് അറിയില്ലേ കാവ്യാ. അറിയാം സാക്ഷാൽ ഭൂമിദേവി അല്ലെ അവള്.. എന്താ വിനയം എന്താ ക്ഷമ.. എത്രയൊക്കെ അപമാനിച്ചാലും ഒരു നാണവും ഇല്ലാതെ വന്നോളും അവളെ ഞാൻ പണ്ടേക്കു പണ്ടേ നോട്ടം ഇട്ടതാണ്. ഏതോ പട്ടികാട്ടുകാരി പെണ്ണ്..നമ്മുടെ മുന്നിൽ നിൽക്കാൻ പോലും യോഗ്യത ഇല്ലാത്തവൾ നമ്മുടെ ഒന്നും ഏഴയതു നിർത്താൻ പറ്റാത്ത ഏതോ പിച്ചക്കാരന്റെ മോള.പക്ഷെ അവൾ  ഇത്തിരി തന്റെടിയാണ്..ജാനകിയെ പോലെ അല്ല.. ക്ഷമയ്ക്ക് ഒപ്പം അവൾക്കു ലേശം തന്റേടം ഒക്കെ ഉണ്ട്.. ആകെ ഉള്ളത് മോന്തയിൽ ഉള്ള ചന്തം മാത്രമാണ്. അത്‌ പറയുമ്പോൾ കാവ്യയുടെ മുഖത്ത് ലേശം അസൂയ നിറഞ്ഞു.. ഒരിക്കൽ ഞാനും അവളുടി ഒന്ന് കൊമ്പ് കോർത്താത. കേട്ടോ ചേച്ചി.. അവളെ ഞാൻ അന്ന് നാണം കെടുത്തിയ വിട്ടേ.. അവൾ കളിക്കുന്നത് ഈ കാവ്യോട് ആണ്.. "ഏതോ  അഷ്ടിക്ക് വകയില്ലാക ഉൾഗ്രാമത്തിൽ വളർന്ന അമ്പലവാസിയായ അലവലാതി പെണ്ണ്.. " നെറ്റി ചുളുക്കി അവജ്ഞയോടെ പറയുന്ന കാവ്യെ ശ്രീ സുധ അത്ര രസിക്കാത്ത രീതിയിൽ നോക്കി. ഈ സമയം മാധവപുരത്തു... എല്ലാവരും മുന്നിൽ കാണുന്ന വലിയ ഇരുനില മാളികയിലേക്ക് നോക്കി നിന്നു എന്തൊക്കെയോ പറയുന്നുണ്ട്.. ന്നാലും... ന്റയെ സുലോചനക്കാ. കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെവരെ   വലിയ  കേമിയായി നടന്ന പെണ്ണ്    ഏതോ ഒരുത്തന്റെ  കൂടെ പോയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല.. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വിവാഹം ആണ്.. എന്തായാലും ഇളയന്നൂർ മനയിലെ പുതിയ  അധികാരികൾക്ക് ഇതിൽപരം അപമാനം  വേറെ എന്താ ഉള്ളെ ആ കൊണ്ട് പോയ പയ്യൻ ഏത് ജാതിയെന്നു ആരറിഞ്ഞു.. വല്ല കീഴ്‌ചളാണോ  മറ്റോ ആണെങ്കിൽ അതോടെ തീർന്നു ഈ തറവാടിന്റെ മഹിമ. ശാലിനിടെ ഒരേ ഒരു മോളാണ് രാജകുമാരിയെ പോലെ അവര് വളർത്തിയതാണ്.. ഇനിയിപ്പോ ഇവിടെ എന്തൊക്കെ സംഭവിക്കുമോ ആവോ.. കൊണ്ടു പോയ ചെക്കൻ ഏതാണോ എന്തോ?. എന്നാലും ന്റെ രാധേ ഈ പെൺകൊച്ചു എപ്പോൾ പോയി. ആരുടെയെങ്കിലും സഹായം ഇല്ലാതെ അവൾ എങ്ങനെ ഇവിടം കടന്നു  .ഏത് നേരാവും ആ പെണ്ണിന്റെ കൂടെ  ആളുകൾ ഉണ്ടല്ലോ.. പണ്ട് രാജ്യം ഭരിച്ച രാജാക്കന്മാർക്കു പോലും  ഇല്ല ഇത്രയും പാറാവുകാർ.. അത്‌ നേരാണ്. എന്തായാലും ആ പെണ്ണിനേയും പയ്യനെയും തേടി വന്നവരെ കണ്ടിട്ട് അത്ര  വെടിപ്പ് ഉള്ളവരാണെന്ന് തോന്നുന്നില്ല. കണ്ടിട്ട് തന്നെ ഒരു വശപിക്ഷക്. എന്നാ നോട്ടമാ  അവന്മാർ നോക്കിയേ. വന്നവർ അവരെ അന്വേഷിക്കുന്നതിനു ഒപ്പം എന്തിനാ ആ പാവം ഭൂമി കൊച്ചിനെ തിരക്കിയെ. അത്‌ ഞാനും ഓർത്തു.. സുലു... എന്തായാലും എന്തോ പൊല്ലാപ്പ് ഉണ്ട്.. ആർക്കറിയാം ആ പെണ്ണിനെ കൊണ്ടു പോയത് കാമുകൻ തന്നെയാണോ അതോ വേറെ വല്ലവന്മാരും ആണോ എന്ന്. ഇന്നത്തെ കാലം അല്ലെ  പെമ്പിള്ളേര് പ്രേമം എന്നും മണ്ണാങ്കട്ടയെന്നും പറഞ്ഞു ഏതെങ്കിലും അലവലാതികളുടെ കൂടെ അങ്ങ് പോകും.. പിന്നെ യാ അറിയുന്നേ   പീഡനം എന്നും കൊലപാതകമെന്നുമൊക്കെ. ഇനിയിപ്പോ ഇവിടുത്തെ ആളുകളുടെ കണ്ണ് വെട്ടിച്ചു സ്നേഹേ പുറത്തു എത്തിച്ചത് ഈ കൊച്ചു ആയിരിക്കുമോ?  എന്തൊക്കെ പറഞ്ഞാലും ഈ കൊച്ചും ആ തറവാട്ടിലെ അല്ലെ. ഈ കൊച്ചു അങ്ങനെ ചെയ്യുമോ? ഇതിനു അതിനെ ഭയമല്ലേ.. അതും നേരാ.. കണ്ണിനു മുന്നിൽ ഇതിനെ കിട്ടിയാൽ ഉപദ്രവിക്കാതെ ആ സ്നേഹ വിടില്ല.. അപ്പോൾ പിന്നെ ഈ കൊച്ചു സഹായിക്കുമോ? രണ്ടര ആഴ്ച കൂടി കഴിഞ്ഞാൽ ആ സ്നേഹെടെ വിവാഹം ആർഭാടം ആയി നടക്കേണ്ടതാണ്..28 കൂട്ടാം പായസം ഉണ്ടെന്ന അറിഞ്ഞേ..അതുപോലെ ബാക്കി സന്നഹങ്ങളും.. ഇനിയിപ്പോ അതും നടക്കില്ല.. ശെരിക്കും പറഞ്ഞാൽ ഈ കാണുന്ന ഇളയന്നൂർ മനയിലെ   വിശ്വനാഥൻ മൊയ്‌തലാളീടെ സ്വന്തം മോള് ഈ  ഭൂമി കൊച്ചു ആണ്.. അദ്ദേഹത്തിന്റെ ആദ്യത്തെ വകയിലെ കൊച്ചു.. പറഞ്ഞിട്ട് എന്താ കാര്യം.. അങ്ങേരു  രണ്ടാമത് ഈ കൊച്ചിനെ നോക്കാൻ വേണ്ടിയാണു  ഈ സ്ത്രീയെ കെട്ടിയത് അവർക്കും ആദ്യത്തെ വകയിൽ ഒരു പെൺകൊച്ചു ഉണ്ട് അതാണിപ്പോൾ ഈ ഒളിച്ചോടി പോയ സ്നേഹ. ആദ്യമൊക്കെ ആ കൊച്ചിനോട് ഇവർക്ക് സ്നേഹം ആയിരുന്നു. പതിയെ പതിയെ ആ സ്നേഹം കുറഞ്ഞു. അവസാനം   ഇവരു തന്നെ വിശ്വനാഥനെ  കള്ളകേസിൽ പെടുത്തി കുടുക്കി കളഞ്ഞു. ആ പാവം മനുഷ്യൻ എത്ര കൊല്ലമായി ജയിലിൽ കിടക്കുന്നു. ഇവരിവിടെ ആർഭാടമായി അങ്ങേരുണ്ടാക്കിയ മൊതലും അനുഭവിച്ചു ജീവിക്കുന്നു. ഈ സ്വത്തു എല്ലാം അനുഭവിക്കേണ്ട കൊച്ചിപ്പോൾ ഈ വീട്ടിലെ വേലക്കാരിയെ പോലെ കഴിയുന്നു. ഈ പാവം കൊച്ചിനെ ഒരു രാജകുമാരിയെ പോലെ വിശ്വനാഥൻ വളർത്തിയത് ആണ്. അതിന്റെ അവസ്ഥയാണിപ്പോൾ  പരിതാപകരം. ഈ പൂതനയ്ക്കും മോൾക്കും ഇടയിൽ പെട്ടു ഇതിനു എന്നും കണ്ണുനീർ മാത്രമേ ഉള്ളു. ഇപ്പോൾ ഈ കൊച്ചിനെ തീർത്തും ഈ വീട്ടിലെ ഒരു വീട്ടു ജോലിക്കാരി ആക്കി വെച്ചേക്കുവാ അവർ.. പുറത്തു പോലും പറയാൻ അതിനൊരു വീടോ വീട്ടുകാരോ ഇല്ല..ശെരിക്കും ഒരു അനാഥ.. ഇപ്പോഴത്തെ ഇവരുടെ പുതിയ കെട്ടിയോന്റെ ആണല്ലോ ഇവിടുത്തെ ഭരണം.. ആ വൃത്തികെട്ടവനെ കാണുന്നതേ ഭയമാണ് ആ കൊച്ചിന്.. നാട്ടുകാരായ നമ്മൾ എന്തു പറയാൻ ആണ്.. നേരത്തെ ഈ അനീതി ചോദിക്കാൻ പോയ ആൾക്കാരുടെ അവസ്ഥ അറിയാല്ലോ.. അത്രയ്ക്ക് വൃത്തികെട്ടതുങ്ങൾ ആണ് രണ്ടും.. അങ്ങനെ ആവിശ്യം ഇല്ലാത്തതൊന്നും പറഞ്ഞു ഉണ്ടാക്കല്ലേ സുലു.. അവിടെ അവരുടെ സംസാരം  കേട്ടു കൊണ്ട് നിന്ന അംബുജം പറഞ്ഞതും സുലോചന നീട്ടി ഒരു ആട്ടായിരുന്നു മറുപടി ആയി കൊടുത്തത്. നീ ആ ശീലാവാതിടെ അകത്തെ ആളാണെന്ന് കരുതി ഞാൻ പറഞ്ഞതൊന്നും നേരല്ലെന്നു മാത്രം പറയല്ലേടി.. നിന്നെ പോലെ അവരുടെ മടി താങ്ങി നടക്കുന്ന കുറെ ജന്തുക്കൾ ഒഴിച്ച് ഈ നാട്ടിലെ എല്ലാവർക്കും അറിയാം ഇവിടുത്തെ അകത്തമ്മേടെയും പുതിയ കെട്ടിയോൻ ആ വാറ്റുകാരൻ  സുണെഷിന്റെയും കൊണവതികരങ്ങൾ . അതുകൊണ്ട് നീ കൂടുതൽ എന്നോട് പറഞ്ഞു അവളെ അങ്ങ് മഹതി ആക്കാൻ വരല്ലേ. ഞങ്ങൾ നാട്ടുകാര് എല്ലാം കൂടി ഇടപെട്ടു പറഞ്ഞത് കൊണ്ട അകത്തുള്ള ആ തേ***  ആ പാവം കൊച്ചിനെ പഠിക്കാൻ എങ്കിലും വിടുന്നത്.അല്ലെങ്കിൽ അവളും അവടെ പുതിയ കെട്ടിയോനും കൂടി കാശിനു അതിനെ എന്നെ വിറ്റെനെ.. നമ്മൾ ഇവിടെ നിന്നു അടി കൂടിയിട്ട് ഒരു കാര്യവും ഇല്ല സുലു നമുക്ക് പോകാം ഈ നാട്ടുകാരിൽ പലരും അവൾക്കു ഒപ്പമാണ്. ഇവറ്റകൾക്കൊക്കെ കുറച്ചു ചാരായം വാറ്റി കൊടുത്താൽ മതിയല്ലോ.. അൽപനേരം കൂടി അവർ അവിടെ നിന്നു സംസാരിച്ചിട്ട് പതിയെ പിരിഞ്ഞു.. ഈ നേരം ആ മാളികളുടെ അകത്തളത്തിൽ  വലിയൊരു  കസേരയിൽ  കാലിന്മേൽ കാലും വെച്ചു ഒരു രഞ്ജിയെ പോലെ ഇരിക്കുകയാണ് ശാലുമ്മ. അവർ ദേഷ്യത്തിൽ തന്റെ മുന്നിൽ ഇരു സൈഡിലും അങ്ങിങ്ങായി ഭയന്നു വിറച്ചു നിൽക്കുന്ന   വേലക്കാരെ നോക്കി. എവിടെ അവൾ. അവർ ചോദിച്ചതും വേലക്കാരിൽ ഒരുവൾ കുറച്ചു പിന്നിലേക്ക് വിരൽ ചൂണ്ടി. ഓഹ്... തമ്പ്രാട്ടി അവിടെ നിൽക്കുവാണോ? ഇങ്ങോട്ട് വാടി അശ്രീകാരം പിടിച്ചവളെ. നീ എന്റെ മോളെ ആർക്കൊപ്പം ആണെടി പറഞ്ഞു വിട്ടേ. മര്യാദക്ക് സത്യം പറഞ്ഞോ. അല്ലെങ്കിൽ നിന്നെ ഇന്ന് ഈ രാത്രി തന്നെ കിട്ടുന്ന കാശിനു ആ സേട്ടിനു കൊടുക്കും. എന്റെ മോള് അനുഭവിക്കേണ്ട സ്വത്തുക്കൾ എല്ലാം എന്റെ മോളെ ഏതോ ഒരുത്തനു ഒപ്പം പറഞ്ഞു വിട്ടു നിനക്ക് അനുഭവിക്കാമെന്നു വെച്ചോ. അതിനു നീ ഈ തറവാട്ടിൽ ഇനി ഉണ്ടായാൽ അല്ലെ നടക്കു. എന്റെ മോള് എവിടെ പോയാലും തേടിപിടിച്ചു ഞാൻ കൊണ്ടു വരും. ഒരു കുഞ്ഞു അറിയാതെ ഈ ഉറപ്പിച്ച കെട്ടും ഞാൻ നടത്തും. മര്യധയ്ക്ക് പറഞ്ഞോ. നീ അവളെ ആരുടെ ഒപ്പമാ പറഞ്ഞു വിട്ടേ. പറയുന്നതിന് ഒപ്പം അവർ ഇരുന്നിടത്തു നിന്നും എണീറ്റു അവൾക്ക് അടുത്തേക്ക് ചുവടു വെച്ചു.. അവര് അരികിലേക്ക് വരുന്നത് കാണെ ഭൂമിയുടെ തൊണ്ട ഭയത്താൽ വറ്റി വരണ്ടു. തുടരും.💔 റിവ്യൂ തരണേ ഗയ്‌സ്...ഇനി റിവ്യൂ അറിഞ്ഞിട്ട് ബാക്കി സ്റ്റോറി തരാം. #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ
💞 പ്രണയകഥകൾ - @@ల@ ٤ 0191 09 Part 7 @@ల@ ٤ 0191 09 Part 7 - ShareChat
Part-6 മഴ മിഴി ✍️.... എന്നെ ചതിച്ച ഒരുത്തനും ഈ മഹാദേവപുരം വിട്ടു  തല ഉയർത്തി പുറത്തേക്കു പോകില്ല.അതിനു ഞാൻ അനുവദിക്കതുമില്ല.. ടാ മക്കളെ വിളിക്കെടാ ശൗരാക്കാരെ. ഇവന്റെ യൊക്കെ കൂടെ വന്ന സകല ആൾക്കാരുടെ തലയും മുണ്ഡനം ചെയ്തു ചുണ്ണാമ്പ് തേച്ചു ചെണ്ട കൊട്ടി നാട്ടാരെ അറിയിച്ചു ഈ മഹാദേവപുരത്തിന്  പുറത്തു ആക്കെട... ഇനി ഒരുത്തനും ഇങ്ങനെ ഒരു ചതി  ചെയ്യാൻ ധൈര്യമുണ്ടാകരുത് അയാളുടെ ആജ്ഞ കേൾക്കേണ്ട താമസം   എവിടെ നിന്നോക്കെയോ കുറെ ആളുകൾ ശൗരം ചെയ്യാനുള്ള കത്തികളുമായി ജഗന്നാഥനും കൂട്ടർക്കും ചുറ്റും  നിരന്നു. "വിടിനെടാ  എന്നെ." അയാൾ തനിക്ക് നേരെ വന്നവരെ നോക്കി അലറി. "ടാ.. പ്രതാപ... " നിനക്ക് എന്നെ അറിയാഞ്ഞിട്ടാണ്.... ""സ്നേഹിച്ചാൽ ഞാനും സ്നേഹിക്കും.. വെറുത്താൽ പിന്നെ എനിക്ക് പകയാണ്... " നീ ആത്മസുഹൃത്തായി ഇരുന്നു എന്നെയും എന്റെ കുടുംബത്തെയും അപമാനിച്ചതിനു പകരം ചോദിക്കുന്ന ഒരു ദിനം ഞങ്ങൾക്ക് വരുമെടാ.. ഇത് നിന്റെ നാട് ആയിട്ടല്ലേ നീ ഇത്ര തന്റേടം കാണിക്കുന്നത് നിനക്കൊക്കെ  ധൈര്യം ഉണ്ടെങ്കിൽ ഈ മഹാദേവപുരം വിട്ടു ഞങ്ങടെ നാടായ മഹാബലി പുരത്തേക്ക് ഒന്ന് വരിനെടാ. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാം ഈ ആലയ്ക്കൽ ജഗനാഥൻ ആരാണെന്നു. എന്നെ ഈ അപമാനിച്ചതിനു നീയും നിന്റെ കുടുംബവും അനുഭവിക്കും. നീയൊക്കെ എന്തിനാ ഞങ്ങൾക്ക് ശൗര്യം ചെയ്യുന്നേ ദാ ഞങ്ങൾ തന്നെ ചെയ്തോളാം. ആ കത്തി  ഇങ്ങു തരിനെടാ.. അയാൾ തന്റെ മുന്നിൽ നിന്നവന്റെ കയ്യിൽ നിന്നും ഷൗര്യ കത്തിപിടിച്ചു വാങ്ങി കൊണ്ട് പ്രതാപനെ നോക്കി. ജഗനാഥ്ന്റെ കണ്ണുകളിൽ കാണുന്ന പകയുടെ കനലുകൾ കാണെ പ്രതാപന്റെ മുഖം ചുവന്നു. വിട്ടേക്കിനെടാ ഈ നാറികളെ.. കിടന്നു കുരയ്ക്കാതെ കടന്നു പോകിനെടാ.. കൊറേ നാള് ഈ നിൽക്കുന്നവനെ ഞാൻ ഉറ്റ സുഹൃത്തായി കണ്ടതല്ലേ. അതിന്റെ ഒരു ഔദാര്യം ആയിട്ട്  കണ്ടാൽ മതി.. പോയിനെടാ എന്റെ തറവാട്ടിന്നു. ഇനി നിന്റെയൊക്കെ നാട്ടിന്നു ഏതേലും ഒരുത്തൻ ഈ മണ്ണിൽ കാലുകുത്തിയാൽ അന്ന് അവന്റെ അവസാനമായിരിക്കും.. ഇവന്മാരെ ഇറക്കി വിട്ടു ഗെറ്റ് അടച്ചു പൂട്ടിനെടാ. അയാൾ വാല്യക്കാരെ നോക്കി  ആക്രോശിച്ചതും ആകെ അപമാനത്താൽ നാണം കെട്ടു ജഗനാഥ്നും  കൂട്ടരും ആ മണി മാളികയ്ക്ക് പുറത്തേക്ക് ഇറങ്ങി. ആ നേരം അയാൾ ദേഷ്യത്താൽ  ഒരിക്കൽ കൂടി പ്രതാപനെ നോക്കി. പിന്നെ തിരിഞ്ഞു നിന്നു വിളിച്ചു പറഞ്ഞു. മഹാദേവർമഠത്തിലെ  കേമനായ  പ്രതാപ.. നീ ഓർത്തോ നിന്റെ ഈ ഭ്രാന്ത് തലയ്ക്കു പിടിച്ച അഹങ്കാരം ഒരിക്കൽ നിലയ്ക്കും. നീ ഇതുവരെ  കൊന്നും  കൊലവിളിച്ചും പേടിപ്പിച്ചു വെട്ടി പിടിച്ചതു സകലതും നിന്റെ കയ്യിന്നു ഒരിക്കൽ നഷ്ടപ്പെടും. നിന്നെ തകർക്കാൻ പറ്റിയ ഒരായുധം ഈ നാട് കാക്കും സാക്ഷാൽ ഭൈരവ മൂർത്തി തന്നെ കാത്തു വെച്ചിട്ട് ഉണ്ട്. ഇത് ഞാൻ വെറും വാക്ക് പറയുന്നതല്ല... എന്നെ കൊണ്ട് സാക്ഷാൽ ഭൈരവ മൂർത്തി തന്നെ പറയിപ്പിക്കുന്നതാണ്. നീ ഓർത്തോ നിന്റെ കാലനായിട്ട്  നീ തന്നെ വിതച്ച വിത്തിൽ നിന്നും മുള പൊട്ടിയ ഒന്ന് തന്നെ ആവും അവതരിക്കുക. അയാൾ പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി കാർ നിമിഷ നേരം കൊണ്ടു പൊടി പറത്തി ഒന്നിന് പിറകെ ഒന്നായി   മഹാദേവപുരം കടന്നു മുന്നോട്ട് പാഞ്ഞു. മോളെ... ശ്രീ ബാലെ.. മോളെ കതക് തുറക്ക് കുട്ടി. ആശങ്കയോടെ അവളുടെ റൂമിനു മുന്നിൽ നിന്നു എല്ലാവരും മാറി മാറി വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല. അവിടുത്തെ ബഹളം കേട്ടാണ് പ്രതാപനോട് സംസാരിച്ച് നിന്ന മക്കളും ചെറുമക്കളും  അവിടേക്ക് ഓടി വന്നത്. എന്താ.. ന്താ ഇവിടെ ഒരു ബഹളം. അത്‌ മോള് വാതിൽ തുറക്കുന്നുമില്ല. വിവാഹം മുടങ്ങിയതിൽ അവൾ നല്ല വിഷമത്തിലാണ്. അതിന്റെ പേരിൽ അവൾ എന്തെങ്കിലും അവിവേകം കാട്ടുമോ എന്നാണ് ഞങ്ങളുടെ പേടി. മോളെ  വാതിൽ തുറക്ക് അമിതേട്ടനാ വിളിക്കുന്നെ. വാതിൽ തുറക്ക് മോളെ. ആ ചെറ്റ പോയാൽ പോട്ടെ.. നിനക്ക് അതിലും കേമനായ ഒരുത്തനെ ഏട്ടന്മാര് കണ്ടെത്തി തരും. മോള് വാതിൽ തുറക്ക്.. അമനും കൈലാസും  അരുണും കൂടി വിളിച്ചതും അവൾ ദേഷ്യത്തിൽ വന്നു വാതിൽ മലർക്കേ തുറന്നു. വിവാഹ വേഷത്തിൽ തന്നെയാണ് നിൽപ്പ്. എനിക്ക് വിവാഹം മുടങ്ങിയതിൽ വിഷമം ഒന്നും. ഇല്ല പക്ഷെ. ഈ അപമാനം ഞാൻ മറക്കില്ല. എനിക്ക്  അറിയാം ഏട്ടാ.. ആരൊക്കെ ചേർന്നു ആണ് ഇങ്ങനെ ഒരു നാടകം കളിച്ചതെന്നും എന്നെ അപമാനിച്ചതെന്നും. എന്നെ അപമാനിച്ച ഒരുത്തരും സന്തോഷത്തോടെ ജീവിക്കരുത്. എന്നെ വിവാഹവാഗ്ദാനം തന്നു ചതിച്ച ആ രാഹുലിനെ ആ പെണ്ണിന്റെ കൂടെ സുഖമായി ജീവിക്കാൻ സമ്മതിക്കരുത്. എന്നെ അപമാനിച്ച എല്ലാവരും അനുഭവിക്കണം. പകയോടെ പറയുന്നവളെ നോക്കി ബന്ധുക്കളിൽ പലരും അന്തിച്ചു നോക്കി. മോള് വിഷമിക്കണ്ട... മോളെ  അപമാനിച്ച ഒരുത്തരെയും ഞങ്ങൾ വെറുതെ വിടില്ല. മോള് സമാധാനത്തെ സന്തോഷമായിട്ട് ഇരിക്ക്. അവളുടെ നെറുകയിൽ തലോടി അമിത് പറയുമ്പോൾ  എല്ലാവരെ അത്‌ അംഗീകരിക്കും പോലെ അവളെ നോക്കി. ***** കുടുംബ ക്ഷേത്രത്തിലെ പൂജ സമയത്തു ആണ് ശ്രീരാജും സംഘവും വന്നത്..അവർ എത്തുമ്പോഴേക്കും എല്ലാവരും തറവാടിന്റെ തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തിലേക്ക് പോയി കഴിഞ്ഞിരുന്നു. ടാ... വേഗം വാ.. കുളത്തിൽ പോയി കുളിച്ചു നമുക്ക് വേഗം ക്ഷേത്രത്തിലേക്ക് പോകാം അല്ലെങ്കിൽ അറിയാല്ലോ അമ്മ സ്വൈര്യം തരില്ല. അവന്മാർ തറവാടിനോട് ചേർന്നുള്ള കുളത്തിൽ കുളിയ്ക്കാനായി ഇറങ്ങി. എന്നാലും ഇന്ന് നമ്മളായിട്ട്  ഒരു പ്രശ്നത്തിന് പോകാതെ  എല്ലാം സുഗമമായി കഴിഞ്ഞു കിട്ടി അല്ലെ. അതെന്തായാലും നന്നായി അല്ലെ രാജേ.. മ്മ്ഹ്ഹ്.. എന്തോ ഭാഗ്യം അല്ലാതെ എന്താ പറയുക.. അവനു ഒരു  പ്രണയം ഉണ്ടായത് കാര്യം ആയി അതുകൊണ്ട് വലിയ പ്രേശ്നങ്ങൾ ഇല്ലാതെ എല്ലാം നടന്നു. അല്ലെങ്കിൽ ഇന്ന്  ഈ മഹാദേവ പുരത്തു   ആളുകൾ ഇരു ചേരിയിൽ തിരിഞ്ഞു  വഴക്ക് ആയേനെ. ആർക്കൊക്കെ പരിക്ക് പറ്റുമെന്നോ ഒന്നും അറിയില്ലായിരുന്നു. എന്തായാലും ഇവിടെ ഈ മഹാദേവപുരത്തു ഒരു അടി നടന്നാൽ അത്‌ ബാധിക്കുക ഇവിടുത്തെ പാവം പിടിച്ച ജനങ്ങളെ ആണ്. എന്തായാലും അതിന്നു ഉണ്ടാവാതെ ഭൈരവമൂർത്തി കാത്തു. മനു പറഞ്ഞു കൊണ്ട് മിഥുനെ നോക്കി. എല്ലാം നീയൊക്കെ പറഞ്ഞത് നേരാണ്. പക്ഷെ. എന്താടാ പക്ഷെ. ഇവിടം കൊണ്ടു പ്രേശ്നങ്ങൾ അവസാനിച്ചു എന്നാണോ നിങ്ങൾ കരുതുന്നെ. ഇനിയാണ് ശെരിക്ക് പ്രേശ്നങ്ങൾ തുടങ്ങാൻ പോകുന്നത്. മഹാദേവർമടക്കാരു ഇപ്പോൾ കിട്ടിയ അപമാനവും ഏറ്റു വാങ്ങി അടങ്ങി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അവര് അടങ്ങി ഇരിക്കാൻ..... അതിനു ആ മൂപ്പിന്നു മോളിലോട്ട് കെട്ടി എടുക്കണം. അങ്ങേരു ജീവനോടെ ഇരിക്കുന്നിടത്തോളാം കാലം ഒന്നും കെട്ടടങ്ങില്ല.. അങ്ങേരെ കാലന് പോലും വേണ്ടേ.. പണ്ട് കണ്ട അതെ പോലെ തന്നെ ഉണ്ട് ഇപ്പോഴും കാണാൻ. ടാ മതിയെടാ സംസാരിച്ചു ലേറ്റ് ആയി എല്ലാം വേഗം കുളിച്ചു കുളത്തിന്നു കേറിവാ. നേരം പോയ്കൊണ്ടിരിക്കുവാ.. പൂജ കഴിയും മുന്നേ അങ്ങ് ചെന്നില്ലെങ്കിൽ എല്ലാരും കൂടി നമ്മളെ നിർത്തി പൊരിക്കും. അല്പനേരത്തിനു ശേഷം. തറവാടിന് സൈഡിൽ കൂടി കാണുന്ന പറമ്പിൽ കൂടി കുടുംബ അമ്പലത്തിലേക്ക് നടക്കുമ്പോൾ ആണ് മിഥുന്റെ ഫോൺ റിങ് ചെയ്തത്. സംസാരിച്ചു കഴിഞ്ഞു അവൻ ആകെ ഡെസ്പ് ആയി. എന്താടാ... മിഥുനെ.. നീ എന്താ പെട്ടന്ന് സൈലന്റ് ആയെ. ടാ ചെറിയൊരു പ്രശ്നം ഉണ്ട്.. എന്താടാ.മനുവും ശ്രീരാജും ഒരുപോലെ ചോദിച്ചു നടക്കു പറയാം. നമ്മൾ ഇന്ന് ആ രാഹുലിന്റെ ഫോട്ടോ ഗ്രുപ്പിൽ ഒക്കെ സെൻറ് ചെയ്തില്ലേ. അതെ അതിനിപ്പോ എന്താ.. അതുകൊണ്ട് അല്ലെ ഒരു വലിയ പ്രശ്നം ഒഴിവ് ആയത്. മ്മ്ഹ്ഹ്. അവന്മാരു   ഇപ്പൊ ആ ഫോട്ടോയ്ക്ക് പിന്നാലെ ആണ്. അവരെ തിരഞ്ഞു അവന്മാരുടെ ആൾക്കാരു മാധവപുരത്തു ചെന്നുന്നു. കൂട്ടത്തിൽ  ജാനിടെ ഫ്രണ്ട് ഭൂമി ഇല്ലേ അവളെയും തിരയുന്നു ന്നു.. നമ്മൾ കാരണം ആ കൊച്ചു പ്രേശ്നത്തിൽ ആകുമോ. മിഥുൻ ആശങ്കയോടെ പറഞ്ഞു കൊണ്ട് മറ്റുള്ളവരെ നോക്കി. അവന്മാരു എന്തിനാ അവളുടെ പിറകെ പോകുന്നത്. നമ്മുടെ പിന്നലെ അല്ലെ വരേണ്ടത്.. ഞാനും ആദ്യം ആലോചിച്ചത് അത്‌ തന്നെയാ.. പിന്നേയാ ഓർത്തെ സാക്ഷിടെ കോളത്തിൽ നീ അവളെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. ആ നേരം താൻ അറിയാതെ ചെയ്ത് പോയ അബദ്ധം ഓർത്തു ശ്രീരാജ്  ഞെട്ടി. ഇനിയിപ്പോ അവരുടെ ശത്രു പക്ഷത്തു ഒന്നും അറിയാത്ത ആ പാവം പെൺകൊച്ചു കൂടി വന്നു പെട്ടല്ലോ. ഇനി അതിനെ അവന്മാരു എങ്ങനെയൊക്കെ ഉപദ്രവിക്കും എന്ന് ഓർക്കുമ്പോഴാ ഒരു വിഷമം. പാവം കുട്ടി അല്ലെ അത്‌. എനിക്ക് എന്തോ അതിനെ കാണുമ്പോഴോ ക്കെ തോന്നുന്നത് നമ്മുടെ സ്വന്തം ആയിട്ട. എന്താ മോനെ മിഥുനെ.. വല്ല ലൈൻ വലിയും ആണോ. ച്ചേ.. പോടാ മനു. ഇത് അങ്ങനെ ഒന്നും അല്ല. അവളെ കാണുമ്പോൾ നിനക്കൊക്കെ എന്താ അങ്ങനെ ആണോ തോന്നുന്നേ. ഏയ്യ്.. അല്ല. എനിക്ക് അവളെ കാണുമ്പോൾ ജാനിയെ പോലെയാ തോന്നുന്നെ. അങ്ങനെയേ കണ്ടിട്ടും ഉള്ളു എന്നാൽ ഞങ്ങളും അങ്ങനെയേ കണ്ടിട്ടുള്ളു. മറ്റൊരു കണ്ണിലൂടി ഞങ്ങളും അവളെ കണ്ടിട്ടില്ല. അല്ലേടാ മിഥുനെ. ശ്രീരാജ് മിഥുന്റെ തോളിൽ തട്ടി പറയുമ്പോൾ അവൻ ഒന്ന് ചിരിച്ചു. നീ ഇനി ആ കാര്യം ഓർത്തു ബേജാറ് ആവണ്ട.. അവളിപ്പോ നമ്മുടെ പെങ്ങള്  തന്നെയാ.. നമ്മുടെ പെങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മൾക്ക് ആണ്. ഇപ്പോൾ വാ ക്ഷേത്രം എത്തി. ബാക്കി ലവന്മാരോട് കൂടി ആലോചിച്ചിട്ട് രാത്രി തീരുമാനിക്കാം.. **** ഈ സമയം അമൻ ദേഷ്യത്തിൽ തന്റെ ഫോണിൽ കാണുന്ന  ഭൂമിയുടെ ഫോട്ടോയിലേക്ക് നോക്കി കലിച്ചു നിൽക്കുകയാണ്.അവന്റെ ആ ദേഷ്യവും നോട്ടവും കാണെ അരുൺ അവനെ നോക്കി കൊണ്ട് അരികിൽ ഇരിക്കുന്ന കൈലാസിനെ നോക്കി. ടാ ഇവൻ ആ പെണ്ണിനെ കൊല്ലുമോ? ഇവന്റെ നിൽപ്പും ഭാവവും കണ്ടിട്ട് ഇന്ന് തന്നെ  അതിനെ തീർക്കും എന്ന്  തോന്നുന്നല്ലോ. ഞാൻ ഇപ്പോൾ അതൊന്നും അല്ല അരുണേ ആലോചിക്കുന്നേ.. നീ എന്തു കോപ്പ ഇപ്പോൾ ചിന്തിക്കുന്നേ.. ആ ജാനകിയെ കുറിച്ചാണോ? ആണെങ്കിൽ അത്‌ വിട്ടേക്ക്.. ഒരിക്കലും നടക്കില്ല. കാര്യം അവൾ നിന്റെ  മുറപ്പെണ്ണ് ഒക്കെ തന്നെയാ.. പക്ഷെ  ഒരിക്കലും നടക്കാത്ത നിന്റെ ഒടുക്കത്തെ ആഗ്രഹമാണതെന്നു മാത്രം. ഇത് അതല്ലെടാ. ഇന്ന് നമ്മൾ അവന്മാർക്ക് ഒപ്പം ഫോണിൽ ഒരു പെണ്ണിനെ കണ്ടില്ലേ. ഏത്... ആ രാഹുലിന്റെ കാമുകിയോ. ഏയ്യ് അവൾ അല്ല. അവൾക്ക് അരികിൽ നിന്ന  വേറെ ഒരു പെണ്ണ്. ആ ഹ്ഹ്ഹ്... ഞാൻ ഓർക്കുന്നില്ല.. ഒരു  രണ്ടു മൂന്ന് വർഷം മുന്നേ  പുറകിലേക്ക് ഒന്ന് പോയി നോക്കിയാൽ ആ പെണ്ണിനെ കിട്ടും. ടാ കോപ്പേ നീ ഇത് ഏത് പെണ്ണിന്റെ കാര്യമാ പറയുന്നേ. ദാ അവിടെ കലിച്ചു തുള്ളി നിൽക്കുന്ന ലവനെ  കൊറേ കാലം എയറിൽ കേറ്റിയ  പെണ്ണില്ലേ.. ആ പെണ്ണ്. നീ ഇപ്പൊ എന്തിനാ ആ പെണ്ണിന്റെ കാര്യം പറയുന്നേ. ടാ പൊട്ടാ  നമ്മൾ കണ്ട ഫോട്ടോയിലെ പെണ്ണും ഈ പെണ്ണും ഒരു പോലെ ഇല്ലേ.. ശെരിക്കും അന്നത്തെ അതെ പെങ്കൊച്ചിനെ പോലെ ഇല്ലേ കാണാൻ. ഏയ്യ് ആ പെങ്കൊച്ചിനെ പോലെ ഉണ്ടോ ഈ പെണ്ണിനെ കാണാൻ. എനിക്ക് അങ്ങനെ തോന്നിയില്ലേടാ കൈലാസേ.. നീ ആ പെണ്ണിന്റെ ഫോട്ടോ എടുത്തു ഒന്ന് സൂം ചെയ്തേ. നോക്കട്ടെ ഇത് അന്നത്തെ ആ പെണ്ണ് ആണോന്നു. കൈലാസ് തന്റെ ഫോണിൽ ഉള്ള  ഫോട്ടോ സൂം ചെയ്തു കൊണ്ട്  അരുണിന് നേരെ നീട്ടി. അരുൺ അത്‌ സൂം ഇൻ ചെയ്തും സൂം ഔട്ട്‌ ചെയ്തും  ഒരു  ഡിക്ടറേറ്റിവിനെ പോലെ നോക്കി കൊണ്ട് ഇരുന്നു. എന്താടാ... വല്ലോം  കണ്ടെത്തിയോട ഡിക്ടറേറ്റിവേ.. എന്റെ സിക്സ് സെൻസ് പറയുന്നു ഇത് ആ പെണ്ണ് അല്ലെന്നു. പക്ഷെ സിക്സ് സെൻസ് ഇല്ലാതെ നോക്കുമ്പോൾ പറയുമ്പോൾ ഇത് ആ പെണ്ണ് തന്നെയാണെന്ന് തോന്നുന്നെന്ന.. ആകെ ഒരു കൺഫ്യൂഷൻ. പെട്ടന്ന് അമൻ തിരിഞ്ഞു രണ്ടിനെയും നോക്കി. പിന്നെ ദേഷ്യത്തിൽ അലറും പോലെ പറഞ്ഞു. ഗെറ്റ് ലോസ്റ്റ്‌ ****.. തുടരും..💔 ഗയ്‌സ്.. എല്ലാർക്കും സ്റ്റോറി ഇഷ്ട്ടം ആയോ.. ഇന്നിതിരി ലേറ്റ് ആയി സ്റ്റോറി പോസ്റ്റാൻ #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ
🧟 പ്രേതകഥകൾ! - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat
Part-5 മഴ മിഴി ✍️.... അപ്പോഴാണ്  കസവു സെറ്റു സാരി ഉടുത്തു കണ്ണും തുടച്ചു മറ്റൊരു പെൺകുട്ടിയുടെ തോളിൽ ചാരി നിൽക്കുന്ന ഒരു പെൺകുട്ടിയെ അവൻ ചൂണ്ടി കാട്ടിയത്.. ആ നേരം എല്ലാവരും അവൻ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി.. ഒരേ നിമിഷം മൂവരും ഞെട്ടി ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു.അവരുടെ കണ്ണുകളിൽ ഒരേ നിമിഷം ഞെട്ടലും അമ്പരപ്പും നിറഞ്ഞു പെട്ടന്ന് ജീപ്പിൽ ഇരിക്കുന്നവരെ കണ്ടു അവളുടെ കണ്ണുകളിലും അങ്കലാപ്പ് നിറഞ്ഞു.അപ്പോഴേക്കും രാഹുലിന്റെ കയ്യിലെ കെട്ടുകൾ അരികിൽ ഇരുന്ന മിഥുൻ അഴിച്ചു മാറ്റി ഇരുന്നു. രാഹുൽ സ്നേഹേന്ന് വിളിക്കുബോൾ അവൾ തിരിഞ്ഞു അവനെ നോക്കി. അവനെ കണ്ട മാത്രയിൽ അവൾ ഓടി ചെന്ന് അവനെ കെട്ടി പിടിച്ചു. എവിടെ ആരുന്നെടാ നീയ്.. നിന്നെ തിരഞ്ഞു അവന്മാർ എല്ലാംപോയേക്കുവാ. നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ.. ഞാൻ കരുതി നീ വരില്ലായിരിക്കുമെന്ന്. അപ്പോഴും മറ്റു മൂവരുടെയും കണ്ണുകൾ ഞെട്ടി അമ്പരന്ന് നിൽക്കുന്നവളിൽ ആയിരുന്നു. നീ ജാനകിടെ  ഫ്രണ്ട് അല്ലെ. അവൾക്ക് അടുത്തേക്ക് ചെന്ന് ശ്രീരാജു ചോദിക്കുമ്പോൾ തല ഉയർത്താതെ അവൾ തല ആട്ടി. ഇത് നമ്മുടെ ഭൂമി.. അല്ലെ.. ഇത് എന്താടാ  ഇവൾ ഇവിടെ? മനു ചോദിച്ചതും   മിഥുൻ  പറഞ്ഞു ഹാ... ഞാനും  അതല്ലേ ചോദിക്കുന്നെ. അല്ല ഭൂമിക നീ എന്താ ഇവിടെ ഞാൻ.. ഞാൻ   സ്നേഹെച്ചിയ്ക്ക് ഒപ്പം. ഓഹ് അത്‌ തന്റെ ചേച്ചി ആണോ.? അല്ല. പിന്നെ? എനിക്ക് അറിയാവുന്ന ചേച്ചി ആണ്. ഓഹ് അങ്ങനെ...!! എന്നാൽ വരിനെടാ നമുക്ക് നേരം കളയാതെ   ഈ രജിസ്റ്റർ അങ്ങ് നടത്താം. ഡാ ചെറുക്കാ അവിടെ നിന്നു കൊഞ്ചാതെ വാടാ... അല്ലെങ്കിൽ നിന്റെ മാറ്റവന്മാര് ഇങ്ങു എത്തും.പിന്നെ പരലോകത്തു ചെന്ന് കൊഞ്ചാം.. രാഹുൽ അപ്പോഴേക്കും സ്നേഹയുടെ കൈയും പിടിച്ച് രജിസ്റ്റർ ഓഫീസ് അകത്തേക്ക് നടന്നു. ഹാ.. ഭൂമി  താൻ അവിടെ നിൽക്കാണ്ട് വാടോ.. ഞാൻ ഇവിടെ നിന്നോളാം.ചേട്ടായിമാരെ.. അതങ്ങനെ ശെരിയാവും..താൻ തന്റെ ചേച്ചിയുടെ വിവാഹം കൂടാൻ വന്നതല്ലേ. പിന്നെന്തിനാ പുറത്തു നിൽക്കുന്നത്. മിഥുൻ പറഞ്ഞു കൊണ്ട് അവളെ ഒപ്പം കൂട്ടി. ഞാൻ.. ഞാൻ ഇവിടെ നിന്നോളാം. താൻ എന്തിനാ പേടിക്കുന്നെ. ഞങ്ങൾ ഒക്കെ ല്ലേ.വാടോ ഭൂമി.. ഒന്നും അല്ലെങ്കിലും താൻ ഞങ്ങടെ  ജാനി മോടെ കൂട്ടുകാരി അല്ലെ. ഞങ്ങൾക്ക് നീ ഞങ്ങടെ ജാനീ മോളെ പോലെ തന്നെയാ... അത്‌ നേരാ...ട്ടോ...  ഭൂമി. താൻ പേടിക്കാതെ വാടോ. മനു കൂടി അവളെ വിളിച്ചതും അവൾ വേറെ വഴി ഇല്ലാതെ അവർക്ക് ഒപ്പം അകത്തേക്ക് കയറി. സ്നേഹെച്ചിയെ രാഹുലേട്ടനെ ഏൽപ്പിച്ചിട്ട് പോകാൻ നിന്ന തന്നെ ആണ് ഇവരു അകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നത്  അറിയാവുന്ന ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു..എല്ലാരും അറിയും സ്നേഹേച്ചിടെ ഒളിച്ചോട്ടതിന് സഹായിച്ചത് ഞാനാണെന്ന്. പിന്നത്തെ അവസ്ഥ ഓർത്തപ്പോൾ തന്നെ അവളുടെ കയ്യും കാലും വിറച്ചു.. ഈശ്വര.... ഈ ഗ്രാമത്തിൽ ഉള്ളവര് എന്നെ കൊല്ലും. അല്ലെങ്കിൽ  ശാലുമ്മ കൊല്ലിക്കും.. ടോ താനെന്താ ഒന്നും മിണ്ടാതെ. കഴിഞ്ഞ തവണ ക്ഷേത്രത്തിലെ കൊടിയേറ്റിന് താൻ കൂടി വരും എന്ന് പറഞ്ഞിട്ട്  താനെന്താ വരാഞ്ഞേ. തന്നെ ഒരുപാട്   ജാനി കാത്തിരുന്നു .അവൾ അന്ന് ഒരുപാട് സങ്കടപ്പെട്ടു... അത്‌ ഞാൻ.. എന്നെ അപ്പ വിട്ടില്ല.വായിൽ തോന്നിയ കള്ളം പറഞ്ഞു കൊണ്ട് അവൾ അവരെ നോക്കി. ഹ്മ്മ്.. സാരമില്ല എന്തായാലും താൻ ഇത്തവണ വരണം കേട്ടോ. തന്നെ കാണാൻ തറവാട്ടിൽ എല്ലാരും ആഗ്രഹിക്കുന്നുണ്ട്. വരാം ഏട്ടാ.. അപ്പോവോട് ചോദിച്ചിട്ട് വരാം. വേണമെങ്കിൽ ഞങ്ങൾ ചോദിക്കാം. അയ്യോ വേണ്ട.... താനും ജാനിയെ പോലേ ആണല്ലേ.. ഇത്രേം ഭയം ഉണ്ടോ? എന്നിട്ടാണോ ഈ ഒളിച്ചോട്ടത്തിന് കൂട്ട് നിന്നെ. അവൾ അത്‌ കേൾക്കെ സ്നെഹെ ഒന്ന് നോക്കി.. അവൾ ഒന്ന് കണ്ണിറുക്കി കാട്ടി.. രജിസ്റ്ററിൽ ഒപ്പ് വെച്ചു കൊണ്ട് പറഞ്ഞു ഭയമോ ആർക്കു ഇവൾക്കോ. ഇവൾ ഞങ്ങടെ ഗ്രാമത്തിലെ ഒരേ ഒരു ധൈര്യശാലി ആണ്. ഇവളോട് ഏറ്റു മുട്ടി ജയിക്കാൻ നല്ല പാടാണ്. അതുകൊണ്ട് നിങ്ങളാരും ഇവളെ അങ്ങനെ അങ്ങ് കളിയാക്കണ്ട. ആ നേരം ഭൂമി ദയനീയമായി അവളെ ഒന്ന് നോക്കി.. ആ നോട്ടം കണ്ടിട്ടും സ്നേഹ കാര്യം ആക്കാതെ നിന്നു. ഇനി സാക്ഷി ഒപ്പിടു. രാഹുൽ   ദയനീയമായി ശ്രീ രാജിനെ നോക്കി. നിന്റെ വിവാഹം നടക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യമായതുകൊണ്ട് ഞങ്ങളൊപ്പിട്ടെങ്കിൽ  അല്ലേ പറ്റൂ. പറഞ്ഞു കൊണ്ട് അവൻ വരന്റെ സാക്ഷിയുടെ കോളത്തിൽ ഒപ്പിട്ടുകൊണ്ട്  ഭൂമിയെ നോക്കി. ഭൂമി എന്തായാലും നല്ല ധൈര്യം ഉള്ള കുട്ടി അല്ലെ അപ്പോൾ ധൈര്യമായിട്ട് വധുവിന്റെ സാക്ഷിയുടെ കോളത്തിൽ ഒപ്പിട്ടോ... കിടക്കട്ടെ ആദ്യത്തെ ഒപ്പ്.. അവൾ അല്പം ഒന്നും മടിച്ച് നിന്നിട്ട്  സ്നേഹയെ നോക്കി. അവൾ കണ്ണുകൾ കൊണ്ട് ഒപ്പിടാൻ പറഞ്ഞതും  അവൾ ഒപ്പിട്ടു. അവളെ നോക്കി കൊണ്ട് രജിസ്റ്റാർ ചോദിച്ചു. ഒപ്പിടാൻ ഒക്കെ പ്രായപൂർത്തി ആയ കൊച്ചു ആണോ നീ. അവൾക്കു 18 വയസ്സ് കഴിഞ്ഞതാ. ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്. ഈ കൊച്ചിനെ കണ്ടാൽ പറയില്ല അതാ ഞാൻ ചോദിച്ചത് അല്ലെങ്കിൽ നാളെ പ്രോബ്ലം ആകും.. അതാട്ടോ...ഞാൻ ചോദിച്ചത്. ഒരു പൊല്ലാപ്പിന് വയ്യാഞ്ഞിട്ട തിരികെ രജിസ്റ്റർ ഓഫീസിനു പുറത്തേക്ക് ഇറങ്ങുമ്പോൾ ഭൂമി പോകാൻ തിരക്ക് കൂട്ടി. പോകല്ലേ ഭൂമി നമുക്ക് ഒന്നിച്ചു ഒരു സെൽഫി എടുത്തിട്ട് പോകാം. സ്നേഹ പറഞ്ഞു കൊണ്ട് ബലമായി അവളെ പിടിച്ചു നിർത്തി ഫോട്ടോ എടുത്തു. എന്നാൽ പിന്നെ രാഹുലെ നീയും നിന്റെ ഭാര്യയും കൂടി ഒന്ന് നിന്നെ ഞങ്ങളും എടുക്കട്ടെ ഒരു ഫോട്ടോ . അവരുടെ ഒന്ന് രണ്ട് ഫോട്ടോ എടുത്തതിനുശേഷം ഭൂമിയെ കൂടി പിടിച്ചു നിർത്തി കൊണ്ട് എല്ലാവരും ചേർന്ന്  നിന്നു ഫോട്ടോ എടുത്തു  മനു  നല്ലൊരു ക്യാപ്ഷനും വെച്ചു വാട്സാപ്പിൽ തുരു തുരെ അങ്ങ് സെൻറ് ചെയ്തു. ഡാ.. രാഹുലെ..എന്നാലേ മോൻ  വേഗം  നാട് വിട്ടോ. അല്ലെങ്കിൽ മറ്റവന്മാർ മോന്റെ പപ്പുംപൂടയും ബാക്കി വെച്ചേക്കില്ല. നിന്നെ വേണമെങ്കിൽ ഞങ്ങൾ പോകും വഴി റെയിൽവേ ഇറക്കിയേക്കാം വളരെ സഹായമായി.. ഈ ഉപകാരം ഞാനും ഇവളും ഒരിക്കലും മറക്കില്ല. ഞങ്ങളും മറക്കില്ലടാ . ഭൂമിയെ കെട്ടി പിടിച്ചു  കൊണ്ട് സ്നേഹ അവളുടെ കാതോരം എന്തൊക്കെയോ രഹസ്യമായി പറയുമ്പോൾ അവളുടെ മിഴികൾ പിടയുന്നതും മുഖത്ത് സങ്കടം നിഴലിക്കുന്നതും കാണെ ശ്രീ രാജ് സ്റ്റിയറിങ്ങിൽ താളം അടിച്ചു അൽപനേരം നോക്കി നിന്നു. എന്നാൽ ഞാൻ പോട്ടെടി. പറഞ്ഞതൊന്നും മറക്കണ്ട.അവസാനം ഒരു താക്കീതോടെ പറഞ്ഞു കൊണ്ട് അവൾ ജീപ്പിലേക്ക് കയറി. ഭൂമി  ഭയത്താൽ മിടിക്കുന്ന കണ്ണുകളോടെ അവൾ കയറുന്നത് നോക്കി നിന്നു. എന്നാൽ ഒക്കെ. എല്ലാവരും അവൾക്ക് നേരെ കൈ വീശി. അവൾ പതിയെ തലയാട്ടി നിന്നു. അപ്പോഴും അവളുടെ ഉള്ളിൽ  എന്തൊക്കെയോ ഭയമായിരുന്നു.. ***- ഈ സമയം അമന്റെ ബുള്ളറ്റ് ചെന്ന് നിന്നത് ആറ്റിൻ കരയിൽ ആണ്. ആറിന് സൈഡിലെ  തുറസ്സായ കുറച്ചു സ്ഥലം  കാളിയാട്ട് മനക്കാരുടെയും മഹാദേവർമടക്കാരുടെയും   സ്ഥിരം തട്ടകയാണ്. ഇരു കൂട്ടരും പൊതുവായി കൂടുന്നത് ആ ഭാഗത്താണ്. ആറിന് സൈഡിലെ പാറകെട്ടി ഉയർത്തിയ കൈവരിയിൽ ഇരിക്കുന്ന ആദിയെയും ശ്രീരാഗിനെയും കാണെ അമൻ ദേഷ്യത്തിൽ വിളിച്ചു. ഡാ... മര്യാദയ്ക്ക് ഞങ്ങടെ പയ്യനെ ഇറക്കി വിടടാ. അതല്ല ഞാൻ അങ്ങോട്ട് വന്നാൽ നിന്നെയൊക്കെ പിന്നെ ആറ്റിന്നു മുങ്ങിത്തപ്പി എടുക്കേണ്ടിവരും. നിന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ ഞങ്ങൾ ആരാണ്ടെ പിടിച്ചു വച്ചിരിക്കുന്നെന്നു. നീ പറയുന്ന പയ്യൻ ഏതാ.. ഞങ്ങളിൽ ആരേലും ആണോ? കളിയാക്കി രാഗ് ചോദിച്ചതും അമന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി വന്നു. ടാ മോനെ കൂടുതൽ  ഷോ കാണിക്കാതെ  മര്യധയ്ക്ക് അവനെ വിട്ടോ. കൊറേ നേരമായി നിങ്ങൾ പറയുന്നല്ലോ.. ഏത് അവനെ വിടാൻ ആണ് താനി നിന്നു കൊരയ്ക്കുന്നെ. ശ്രീ രാഗിന്റെ വാക്കുകൾ കേൾക്കെ അമൻ ദേഷ്യത്തിൽ അലറി.. മോനെ  ശ്രീ രാഗേ.. നീ കളിക്കുന്നത് ആരോടാണെന്ന് ഓർത്തിട്ട് വേണം കളിക്കാൻ.. തിരിച്ചു അങ്ങനെ തന്നെ ഓർത്തിട്ട് വേണം വന്നു  നിന്ന് ചിലയ്ക്കാൻ. ഇരു കൂട്ടരും ഒരു അടിയ്ക്കുള്ള സ്കോപ്പ് കൂട്ടിയ നേരത്താണ് അമിതിന്റെ ഫോൺ റിങ് ചെയ്തത്. കോൾ എടുത്ത് മറുപുറത്ത് നിന്ന് അറിഞ്ഞ വാർത്തയാ കേട്ട ഉടനെ തന്നെ  അവൻ വാട്സ്ആപ്പ് ഓപ്പൺ ആക്കി നോക്കി. അതിൽ കണ്ട ചിത്രങ്ങൾ ആ നേരം അവനെ ചൊടിപ്പിച്ചു കളഞ്ഞു. ടാ... മതി..വരിനെടാ. ഈ നാറികൾ അല്ല നമുക്കിട്ട് പണിഞ്ഞത്. ഇവന്മാരുടെ കൂടെ വേറെ കുറെയെണ്ണം കൂടി ഉണ്ടല്ലോ. അവന്മാരു കളിച്ച കളിയാണ്. അമൻ തന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്ന  ശ്രീരാഗിനെ നോക്കി കൊണ്ട് തിരിഞ്ഞ അതെ നേരത്തു ക്ഷേത്രത്തിൽ കദിന പൊട്ടി. ആ ശബ്ദത്തിൽ അവര് ഞെട്ടി അവന്മാരെ നോക്കി... അപ്പോഴേക്കും അവർക്കു മുന്നേ പൊടി പറത്തി കൊണ്ട്  ഒന്നിന് പുറകെ ഒന്നായി ആറ്റിൻ കരയിൽ നിന്നും  ആധിയുടെയും കൂട്ടുകാരുടെയും വണ്ടികൾ  കടന്നു പോയി. ഛെ.... അമൻ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട്   ബുള്ളറ്റിന്റെ സീറ്റിൽ ആഞ്ഞിടിച്ചു കൊണ്ട് ഏട്ടനെ നോക്കി. എവിടെയാ അവന്മാർ.ഇന്ന് അവരുടെ അന്ത്യം ആണ്. രാഹുലിനെ പിടിച്ചു വെച്ചത് ഓർത്തു അവന്മാർ പശ്ചാത്തപിക്കും. അല്ലെങ്കിൽ കണ്ടോ അമനോടാ അവന്മാർ കളിക്കുന്നത്. ടാ ഇനിയിപ്പോൾ വഴക്കിനു ഒന്നും പോകണ്ട നമുക്ക് തിരികെ  വീട്ടിലേക്കു പോവാം.. നമ്മളെ അവന്മാരുടെ കൂടെ ചേർന്ന് ചതിച്ചത് രാഹുലും കൂടി ചേർന്നാണ്.. രാഹുലോ? അതെ.. അവൻ അങ്ങനെ ചതിക്കുമോ? ദാ നോക്കു.. അവൻ വേറെ വിവാഹം കഴിച്ചു. അപ്പോൾ നമ്മുടെ ശ്രീ ബാലയുടെ കാര്യമൊ.. അവളെ ഇനി നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. അല്ലാതെ ഇനി ഒരു വരനെ കണ്ടെത്താൻ ഒന്നും എളുപ്പമല്ലല്ലോ. എന്നാലും ഏട്ടാ . അവൾ എങ്ങനെ സഹിക്കും ഈ ചതി.. ഇനി ഇവിടെ നിന്ന് ഒരു ചർച്ച വേണ്ട. വരാൻ നോക്ക്.. അമിത് ബുള്ളെറ്റ് ഇരപ്പിച്ചു കൊണ്ട് പറഞ്ഞു.. മഹാദേവർ മഠത്തിനു മുറ്റത്ത് അവരുടെ  ബുള്ളറ്റ് വന്നു നിൽക്കുമ്പോൾ പ്രതാപൻ  ജിജ്ഞസയോടെ അവരെ നോക്കി.. എവിടെടാ മോനെ രാഹുൽ.. അവനെ കിട്ടിയില്ലേ. ആ കുട്ടിയ്ക്ക് എന്താ പറ്റിയെ. വല്ലതും അറിഞ്ഞോ? അവൻ ഇനി വരില്ല മുത്തശ്ശ. അവൻ  ആ കാളിയാട്ട് മനക്കാരോട് കൂടെ ചേർന്നു നമ്മളെ എല്ലാവരെയും ചതിച്ചേത്.. അവനിപ്പോൾ വേറെഏതോ ഒരുത്തിയെ  കെട്ടി  സന്തോഷത്തോടെ നിൽക്കുകയാണ്.. ഞെട്ടലോടെ ആണ് ചുറ്റും കൂടി നിന്നവർ ആ വാർത്ത കേട്ടത്. പെട്ടന്ന് പ്രതാപന്റെ കണ്ണുകളിൽ രോക്ഷം നിറഞ്ഞു. അയാൾ നിസ്സഹായനായി നിൽക്കുന്ന ജഗനാഥനെ നോക്കി. നീ എന്റെ കൂടെ നിന്ന് എന്നെ ചതിച്ചത്. അല്ലേടാ നാറി നിയ് എന്നെ ചതിച്ച ഒരുത്തനും ഈ മഹാദേവപുരം വിട്ടു  തല ഉയർത്തി പുറത്തേക്കു പോകില്ല. ടാ മക്കളെ വിളിക്കെടാ ശൗരാക്കാരെ. ഇവന്റെ യൊക്കെ കൂടെ വന്ന സകല ആൾക്കാരുടെ തലയും മുണ്ഡനം ചെയ്തു ചുണ്ണാമ്പ് തേച്ചു ചെണ്ട കൊട്ടി നാട്ടാരെ അറിയിച്ചു ഈ മഹാദേവപുരത്തിന്  പുറത്തു ആക്കെട... ഇനി ഒരുത്തനും ഇങ്ങനെ ഒരു ചതി  ചെയ്യാൻ ധൈര്യമുണ്ടാകരുത് അയാളുടെ ആജ്ഞ കേൾക്കേണ്ട താമസം   എവിടെ നിന്നോക്കെയോ കുറെ ആളുകൾ ശൗരം ചെയ്യാനുള്ള കത്തികളുമായി ജഗന്നാഥനും കൂട്ടർക്കും ചുറ്റും  നിരന്നു. തുടരും. ഇന്ന് കുറെ എഴുതാനും പഠിക്കാനും ഒക്കെയുണ്ട്.. ഇന്നലെ ആരോ ചോദിച്ചിരുന്നു character ഒന്ന് പരിചയ പെടുത്താൻ അത് ഇനി ഒരു ദിവസം ഇടാട്ടോ.. ഇന്ന് തീരെ ടൈം ഇല്ലാ എന്ന് കരുതി ആരും like കമന്റും ഒന്നും മുക്കി കളയല്ലേട്ടോ... അങ്ങനെ ആണേൽ ഞാനും സ്റ്റോറി മുക്കും #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #🧟 പ്രേതകഥകൾ!
📔 കഥ - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat
Part-4 മഴ മിഴി ✍️.... എന്താ ജാനികുട്ടി ഇത്. മോളു എന്താ ക്ഷേത്രത്തിൽ വരണില്ലെന്നു പറഞ്ഞെ.. മോളില്ലാണ്ട്  ഇവിടുന്നു ആരേലും അവിടേക്ക് പോവോ. നന്ദൻ അറിഞ്ഞാൽ അറിയാല്ലോ. എന്താ ഉണ്ടാവുകയേന്ന്.. പറഞ്ഞു കൊണ്ട് നോക്കിയത് ഉമ്മറത്ത് വന്നു നിന്ന കാറിലേക്ക് ആണ്. ആ നേരം  ജാനി ഞെട്ടി  വിറച്ചു പോയി. കാറിൽ നിന്നും ഇറങ്ങി വരുന്ന നന്ദനെ കാണെ ജാനി വേഗം  റൂമിലേക്ക് ഓടി.അവൾക്കു പിന്നാലെ ബാക്കി ഉള്ളോരും ഓടി.. അവളുടെ ആ ഓട്ടം കാണെ നന്ദന്റെ കണ്ണുകളിൽ വല്ലാത്ത വിശാദം നിറഞ്ഞു. "ഏട്ടത്തി." അവൾക്ക് എന്നോടുള്ള പേടി മാറിയില്ല അല്ലെ... ആ ഭയം ഇനിയൊരിക്കലും മാറില്ലേ ഏട്ടത്തി.ന്റെ മോളെന്നെ സ്നേഹിക്കില്ലേ? അങ്ങനെ ഒന്നും ഇല്ലെടാ നന്ദ.. ചെറുപ്പത്തിൽ  ഉണ്ടായ ആ ഭയം അവളെ വല്ലാതെ കീഴ്പ്പെടുത്തിയിട്ട് ഉണ്ട്. അതാ അവൾ നിന്നെ കാണുമ്പോൾ  ഈ ഓടി അകലുന്നത്. എത്ര ആയാലും അവൾ അന്ന് കുഞ്ഞു ആയിരുന്നില്ലേ... സ്വന്തം കണ്മുന്നിൽ ഒരാളെ വെട്ടുന്ന  അച്ഛനെ കണ്ടപ്പോൾ പെട്ടന്ന് ഉണ്ടായ ഷോക്കിൽ നിന്നും ഉണ്ടായ ഭയമാണ് അത്‌ ഒരിക്കൽ മാറുമെടാ. അന്ന് ഞാൻ അങ്ങനെ ചെയ്തത് കൊണ്ട് അല്ലെ ഏട്ടത്തി ഇന്നിങ്ങനെ നമ്മൾ എല്ലാരും ജീവനോടെ ഉള്ളത്... അന്ന് നമ്മളെ കൊല്ലാൻ വന്നവരെ വെറുതെ വീട്ടിരുന്നെങ്കിൽ  ഇന്ന് നമ്മൾ   ഇങ്ങനെ കാണുവാരുന്നോ.. അത് നമുക്ക് അല്ലെ അറിയൂ നന്ദ. അന്നത്തെ പ്രായത്തിൽ അതൊന്നും മനസ്സിലാക്കാനോ ചിന്തിക്കാൻ ഉള്ള പക്വത അവൾക്കില്ലായിരുന്നു. കുട്ടി ഭയന്നു പോയി.. ആ ഭയത്തിൽ അവൾ എത്ര നാള് പേടിച്ചു അലറി വിളിച്ചു കരഞ്ഞിട്ടുണ്ട്. എല്ലാം മാറുന്ന ഒരു കാലം വരും.. ഈ മഹദേവപുരം  കാക്കും ഭൈരവ മൂർത്തി അതിനും ഒരു നേരം നിശ്ചയിച്ചിട്ടുണ്ടാവും.. എനിക്ക് അങ്ങനെ തോന്നുന്നില്ല ഏട്ടത്തി. ഇനിയും എന്തൊക്കെയോ ദുരന്തങ്ങൾ  വരാനിരിക്കുന്നു എന്ന് മനസ്സ് പറയുന്നു. രണ്ടു ദിവസമായി ഞാൻ ദേവികയേയും അവളുടെ കുഞ്ഞിനേയും സ്വപ്നം കാണുന്നു... മനസ്സ് വല്ലാതെ ആസ്വസ്തമാണ്.. അത്‌ ഒന്നും ഇല്ലെടാ... അവളെ കുറിച്ച് നീ പതിവായി ചിന്തിക്കുന്നത് കൊണ്ടാവും.. അവൾക്ക് നമ്മളെ അറിയില്ലേ.നിന്നോട് ആരുന്നല്ലോ അവൾക്ക് സ്നേഹ കൂടുതൽ അതാവും നിന്നെ കാണാൻ ഇടയ്ക്കിടെ  വരുന്നത്.. ആവും അല്ലെ ഏട്ടത്തി.. അതേടാ...!! . അല്ലാതെ നമ്മൾ അവളെ ദ്രോഹിച്ചിട്ട്  ന്നും ഇല്ലല്ലോ...അവളെ ദ്രോഹിച്ചവർ  ആരായാലും ഇപ്പോഴും ഒന്നും ചെയ്തിട്ടില്ലാത്ത പോലെ നടക്കുവല്ലേ.. ഈശ്വരൻ  എന്നേലും ഒരിക്കൽ കൊടുക്കുമെടാ ഇതിനൊക്കെ ഉള്ള ശിക്ഷ. ആഹാ നന്ദേട്ടൻ നേരത്തെ എത്തിയോ...? നനഞ്ഞ തുണികൾ അയയിൽ വിരിച്ച ബക്കറ്റുമായി അകത്തേക്ക് വരുമ്പോൾ ആണ് ഉത്തര  ദേവനന്ദനെ കണ്ടത്.. ഇപ്പൊ എത്തിയതേയുള്ളു ഉത്തരേ.. ഇന്ന് എന്താ നേരത്തെ പോന്നത്.. എന്തേലും വയ്യായ്ക ഉണ്ടോ...? അതോ ക്ഷേത്രത്തിൽ  പൂജയ്ക്ക് പോകാൻ  വന്നതാണോ. സാധാരണ അങ്ങനെ ഒരു പതിവ് ഇല്ലല്ലോ... മനസ്സ് ഒട്ടും ശെരി ആയിരുന്നില്ലെടി... അതാ  ഓഫീസിൽ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല.. ന്തോ മനസ്സാകെ കലുഷിതമാണ്. അതെന്തു പറ്റി ഏട്ടാ.. അറിയില്ലെടി.. വല്ലാത്തൊരു ആധിയും ആസ്വസ്ഥതയും.. നീ എനിക്ക് ഇത്തിരി ചുക്ക് വെള്ളം കൊണ്ടുവാ.. ഞാൻ അൽപനേരം ഒന്ന് കിടക്കട്ടെ. നന്ദൻ പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു. ****** മഹാദേവർമടം അത്യാഡംബരമായി അണിയിച്ചൊരുക്കിയ   മണ്ഡപത്തിൽ സർവ അലങ്കാരങ്ങളോടെയും  ശ്രീ ബാല ഇരിക്കുകയാണ്..ആളുകൾ അവളെ ഉറ്റു നോക്കി ആട ആഭരണങ്ങളെ കുറിച്ച് പറയുന്നത് കേൾക്കെ രാജലക്ഷ്മി ഗാർവോടെ തല ഉയർത്തി നിന്നു. ഈ സ്വർണത്തിന്റെ ഡിസൈൻസ് എല്ലാം  ആലയ്ക്കലുകാരുടേതാണ്. എല്ലാം ടെമ്പിൾസ് ഡിസൈൻസ് ആണ്..അതും ന്യൂ മോഡൽ.. അവിടെ ഇതുപോലെ നൂറു കണക്കിന് ഡിസൈൻസ് ഉണ്ട്. തന്റെ അടുത്തായി ഇരുന്നു ചോദിച്ച സ്ത്രീയോട് വളരെ ഗാർവോടെ കൊച്ചു മകൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെ കുറിച്ച് വാചാല ആകുക ആയിരുന്നു രാജലക്ഷ്മി. മുഹൂർത്തം കഴിയാറായി...വരനെ വിളിക്കുക. കർമ്മി പറഞ്ഞതും  എല്ലാരും ഒന്ന് ഞെട്ടി. ആ സമയത്താണ് എല്ലാരും വരനെ കുറിച്ച് ചിന്തിച്ചത്. രാഹുൽ എവിടെ? പ്രതാപൻ തന്റെ അരികിൽ ഇരുന്ന ജഗനാഥനോട് ചോദിച്ചു. അയാൾ ചുറ്റും നോക്കി കൊണ്ട് ടെൻഷനിൽ നിൽക്കുന്ന മോനെ നോക്കി. എവിടെയാട    സുന്ദറേ  നിന്റെ മോൻ. അവനെ വിളിക്ക്.. ചടങ്ങിന് നേരമായി. അത്‌ അച്ഛാ അവൻ ഇതുവരെ എത്തിയിട്ടില്ല. അയാൾ അല്പം ഭയന്നു ഭയന്നു പറഞ്ഞതും ജഗനാഥൻ ദേഷ്യത്തിൽ അയാളെ നോക്കി. എത്തിയിട്ട് ഇല്ലെന്നോ..ന്ത്‌ അസംബന്ധമാണ് നീ ഈ പറയുന്നത്.. അവൻ നമ്മടെ കൂടെ വീട്ടിൽ നിന്നും ഇറങ്ങിയത് ആണല്ലോ.. ഇങ്ങു എത്തേണ്ട നേരാവും കടന്നു പോയല്ലോ.പിന്നെ അവനിത് എവിടെ പോയി.. എല്ലാം ശെരിയാണ്  അച്ഛാ.. പക്ഷെ അവൻ ഇതുവരെ ഇവിടെ എത്തിയിട്ട് ഇല്ല..കൂട്ടുകാർക്ക് ഒപ്പം വരാമെന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്.. ഇപ്പൊ  വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നുമില്ല.അയാൾ ഭയത്താൽ ആശങ്കയോടെ പറഞ്ഞു.. "ചതിച്ചോ  മഹാദേവ.." ഡാ മക്കളെ ... അയാൾ കുറച്ചു അപ്പുറത്ത് നിന്ന ചെറുമക്കളെ നോക്കി വിളിച്ചതും അവർ വേഗം അയാളുടെ അരികിലേക്ക് ഓടി വന്നു. എന്താ മുത്തശ്ശ.. എന്താ.... മുത്തശ്ശൻ ആകെ വിയർത്തു ഇരിക്കുന്നെ. ഡാ മക്കളെ   ശ്രീബാലയെ കെട്ടേണ്ട പയ്യൻ ഇതുവരെ എത്തിയിട്ടില്ല.. പ്രതാപൻ ഒരു നിമിഷം ഒന്നുച്ചതിൽ പറഞ്ഞു കൊണ്ട് ചെറു മക്കളെ നോക്കി. ആ നോട്ടത്തിന് അർത്ഥം മനസ്സിലായത് പോലെ  അടുത്ത നിമിഷം ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി രണ്ടു ബുള്ളെറ്റുകൾ മഹാദേവർമഠത്തിന്റെ കൂറ്റൻ ഗേറ്റ് കടന്നു പുറത്തേക്കു പാഞ്ഞു. അമൻ വല്ലാത്ത ദേഷ്യത്തിൽ ബുള്ളറ്റ്പറപ്പിച്ചു വിട്ടു.അവന്റെ പിന്നിൽ ഇരുന്ന കൈലാസ് അല്പം ഭയത്തോടെ തൊട്ടു പുറകെ വരുന്ന അരുണിനെയും  അമിത്തിനെയും നോക്കി.. ഈ സമയം മഹാദേവപുരത്തിന് പുറത്തു  ആളോഴിഞ്ഞ  ഒരു ബിൽഡിങ്ങിൽ കൈകൾ ബന്ധിച്ചു വായിൽ സ്റ്റിക്കർ ഒട്ടിച്ച നിലയിൽ ചെയറിൽ ബന്ധിച്ചു ഇരിക്കുന്ന  രാഹുലിനെ വല്ലാത്തൊരു ചിരിയോടെ ശ്രീരാജ് നോക്കി. കല്യാണപയ്യൻ അങ്ങ് ചുവന്നു തുടുത്തു ഇരിക്കുവാ അല്ലേടാ മിഥുനെ. കണ്ടിട്ട് ചോര ഒരുപാട് ഉണ്ടെന്നു തോന്നുന്നു. തന്റെ കയ്യിൽ ഇരുന്ന ഹോക്കി സ്റ്റിക്ക് സ്റ്റൈലിൽ കറക്കി കൊണ്ട്  അവൻ പറയുമ്പോൾ  അവന്റെ കയ്യിൽ ഇരിക്കുന്ന ഹോക്കി സ്റ്റിക്ക് കാണെ  രാഹുൽ ഭയന്നു  അവനെ നോക്കി. ഇവനെ ഇങ്ങനെ ഇവിടെ കെട്ടി ഇട്ടിട്ട് കാര്യമില്ലാട്ടോ ശ്രീരാജെ.. എത്രയും വേഗം നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നടത്തണം. ഇപ്പോൾ ത്തന്നെ ഇവനെ തിരഞ്ഞു   അവന്മാർ ഇറങ്ങി കാണും. അറിയാല്ലോ കൈലാസിന്റെ സ്വഭാവം.. അവൻ നമ്മുടെ അപ്പേടെ മോൻ ആണെങ്കിലും അവനു കൂറു അവന്റെ അച്ഛന്റെ ആൾക്കാരോട് ആണ്.. അതുകൊണ്ട് തന്നെ തറ വേലകളെ അവന്റെ കയ്യിൽ ഉള്ളു.. അവനു അപ്പ മരിച്ചതിൽ പോലും ഒരു വിഷമവും ഇല്ല. അവനു കൂറ് അവന്റെ രണ്ടാനമ്മയോടും മോളോടും ആണ്.. അവൻ മാത്രമേ  മഹാദേവർമഠത്തിൽ നിന്നും നമ്മുടെ കുടുംബത്തേക്ക് വരാറുള്ളൂ.. വേറെ ഒരുത്തനും നമ്മുടെ തറവാടിന്റെ പടി കടന്നു വരുല്ല. അവൻ നമ്മുടെ അപ്പേടെ മോൻ ആയതു കൊണ്ട് മാത്രമാണ് ആരും വിലക്കാത്തത്. അത്‌ അവൻ നല്ലത് പോലെ മുതൽ എടുക്കുന്നുണ്ട്. അതുകൊണ്ട് അവൻ ആദ്യം പോയിരിക്കുക  നമ്മുടെ തറവാട്ടിലേക്ക് ആവും. മ്മ്.. പക്ഷെ ഇത്തവണ അവൻ അവിടേക്ക് പോവില്ല. എനിക്ക് അത്‌ ഉറപ്പാട മിഥുനെ  മനു പറഞ്ഞു കൊണ്ട്  രാഹുലിനെ രൂക്ഷമായി ഒന്ന് നോക്കി.. അപ്പോൾ പിന്നെ അവൻ പോകുന്നത് ആദിടെയും രാഗിന്റെയും അടുത്തേക്ക് ആവും.. അവന്മാർ നമ്മൾ ഇല്ലാതെ തനിച്ചു ആയാൽ ആ അമന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പാടാണ്. അവന്മാരുടെ കാര്യം ഓർത്തു നീ പേടിക്കണ്ട. അവന്മാർക്ക് അറിയാം അവന്മാരുടെ സേഫ്റ്റി നോക്കാൻ. ഇപ്പോൾ തന്നെ അവന്മാർ വേണ്ടത് ചെയ്തിട്ട് ഉണ്ടാവും. ഇനിയിപ്പോ എന്തായാലും ഇവന്റെ കാര്യങ്ങൾ വേഗം നടത്തണം. എങ്ങനെയാ ..  ശ്രീ രാജേ.. മനു അവനെ നോക്കി ചോദിച്ചു. അത്‌ സിമ്പിൾ അല്ലെ. ഇവനെ നമുക്ക്  കയ്യും കാലും കെട്ടി ആ ആറ്റിൽ തട്ടാം.. മിഥുൻ രാഹുലിനെ നോക്കി കൊണ്ട് വല്ലാത്ത ഭാവത്തിൽ പറയുമ്പോൾ അവൻ ആകെ ഞെട്ടി  ഭയന്നു അവരെ നോക്കി. അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് കാണെ അവർ അവനെ അൽപനേരം കൂടി നോക്കി കൊണ്ട് അരികിലേക്ക് ചെന്ന് അവന്റെ വായിൽ ഒട്ടിച്ചിരുന്ന ടെപ്പ് വലിച്ചിളക്കി. അവൻ ജീവൻ തിരികെ കിട്ടിയ പോലേ അവരെ നോക്കി. എന്നെ കൊല്ലല്ലേ.... പ്ലീസ്... എനിക് ഈ വിവാഹത്തിന് ഒട്ടും താല്പര്യം ഇല്ല. ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട്.. ഇപ്പോൾ കൂടി മണ്ഡപത്തിലേക്ക്  പോകാതെ ഷോട്ട് കട്ട്‌ കയറി ഈ വഴി വന്നത് സബ് രജിസ്റ്റർ ഓഫീസിൽ പോകാൻ ആണ്.. അവിടെ എന്നെ  സ്നേഹ കാത്തിരിക്കും ഞാൻ ചതിച്ചുന്നു കണ്ടാൽ എന്റെ  സ്നേഹ പിന്നെ ജീവിച്ചിരിക്കില്ല. പ്ലീസ് എന്നെ വിടുവോ.. മൂവരും അവനെ വിശ്വാസം ഇല്ലാത്ത പോലെ ഒന്ന് നോക്കി. നീ ഞങ്ങടെ അടുത്തു നമ്പർ  ഇറക്കുവാ അല്ലേടാ. അമുൽ ബേബിടെ ഫേസ് ആണെന്ന് ഒന്നും ഞങ്ങൾ നോക്കില്ല വെച്ച് നല്ല ചാമ്പ് ചാമ്പി കളയും. അയ്യോ അല്ല.. ഞാൻ നേരാ പറഞ്ഞെ.. നിങ്ങടെ കയ്യിലിരിക്കുന്ന എന്റെ ഫോൺ ഇങ്ങു താ അല്ലെങ്കിൽ  ഞാൻ പറയുന്നത് നമ്പറിൽ ഒന്ന് വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു നോക്ക്. അയ്യടാ... എന്താ നിന്റെ ബുദ്ധി. നീ തരുന്ന നമ്പർ ഞങ്ങൾക്ക് ഉള്ള പണി ആണോ അല്ലയോ എന്ന് ഞങ്ങൾ എങ്ങനെ അറിയും. ഞാൻ നേരാ പറഞ്ഞെ.. പ്ലീസ് എന്നെ ഒന്ന് വിശ്വാസിക്ക്. എനിക്ക് ഈ വിവാഹത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു.. മുത്തശ്ശനെ ഭയന്ന് പറയാൻ പേടിച്ചിട്ടാണ് ഞാൻ   വിവാഹത്തിന്റെ അന്ന് ഒളിച്ചോടാൻ തീരുമാനിച്ചത്. ഞാൻ നേരു പറഞ്ഞാൽ  എന്റെ സ്നേഹയേ തേടിപ്പിടിച്ചവരു കൊല്ലും. എനിക്ക് അവളെ കൊല്ലണ്ട എനിക്ക് അവളുടെ കൂടെ ജീവിച്ചാൽ മതി. അവന്റെ കരച്ചിലോടെ ഉള്ള സംസാരം കേൾക്കെ മൂവരും ഒരല്പനേരം ഒന്ന് കൂടി ആലോചിച്ചു. എന്നാൽ ശെരിയെടാ. നീ പറയുന്നത് നേരാണെങ്കിൽ നിന്റെ വിവാഹം ഞങ്ങൾ നടത്തിത്തരും. അതല്ല ഉടായിപ്പ് വല്ലതും ആണെങ്കിൽ നിന്റെ അന്ത്യം രജിസ്റ്റർ ഓഫീസിൽ വെച്ചാവും. അവന്റെ കാലിലെ കെട്ടുകൾ അഴിച്ചു വിട്ടു അവനെ വണ്ടിയിലേക്ക് കയറ്റിക്കൊണ്ട്     അവനു ഇരു സൈഡിലുമായി മിഥുനും മനുവും ഇരുന്നു. വണ്ടി ശ്രീരാജ് മുന്നോട്ട് എടുത്തു. അല്പനേരത്തെ യാത്രക്ക് ഒടുവിൽ സബ് രജിസ്റ്റർ ഓഫീസ്   മാധവപുരം എന്നാ ബോർഡ്‌ കാണെ  ശ്രീ രാജ് പിന്നിൽ ഇരിക്കുന്ന രാഹുലിനെ ഒന്ന് പേടിപ്പിക്കും പോലെ ചരിഞ്ഞു നോക്കി. എന്നിട്ട് ബാക്കി ഉള്ളോരേ കണ്ണ് കാണിച്ചതും അവർ അവനെ നോക്കി പെണ്ണ് എവിടെ എന്ന് ചോദിച്ചു. അവൻ ജീപ്പിൽ ഇരുന്നു  ചുറ്റും നോക്കി. അപ്പോഴാണ്  കസവു സെറ്റു സാരി ഉടുത്തു കണ്ണും തുടച്ചു മറ്റൊരു പെൺകുട്ടിയുടെ തോളിൽ ചാരി നിൽക്കുന്ന ഒരു പെൺകുട്ടിയെ അവൻ ചൂണ്ടി കാട്ടിയത്.. ആ നേരം എല്ലാവരും അവൻ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി.. ഒരേ നിമിഷം മൂവരും ഞെട്ടി ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു.അവരുടെ കണ്ണുകളിൽ ഒരേ നിമിഷം ഞെട്ടലും അമ്പരപ്പും നിറഞ്ഞു തുടരും സ്റ്റോറി വായിക്കുന്നവർ കമന്റ്‌ കൂടി തരണേ.. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നിക്ക് ഒക്കെ ആണ്.. ആരും കമന്റ്‌ ഇടാതെ പോകല്ലേ പ്ലീസ് 🙏 #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
🧟 പ്രേതകഥകൾ! - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat
"𖥔 ݁˖ִ🛸 ˖ִ THE VANISHING POINT˖ִ🛸 ˖ִ 𖥔", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://pratilipi.app.link/Iub64QoGW0b #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #🧟 പ്രേതകഥകൾ!
📙 നോവൽ - 09 09 THE VANISHING P01N T AT THE EDGE O THE WORLD, THEY DISAPPEAR. PRESS 4 MISSING 09 09 THE VANISHING P01N T AT THE EDGE O THE WORLD, THEY DISAPPEAR. PRESS 4 MISSING - ShareChat
Part-3 മഴ മിഴി ✍️.... എനിക്ക് അവസാനമായി അവളെ ഒന്ന് കാണണം. എല്ലാരും കൂടി ആ പാവത്തെ കൊന്നുതിന്നു.. ല്ലേ. എന്റെ കുഞ്ഞിന് അമ്മ ഇല്ലാണ്ട് ആക്കിയില്ലേ.. പറഞ്ഞു കൊണ്ട് അയാൾ ഉമ്മറ പടിയിൽ നിൽക്കുന്ന  രാജലക്ഷ്മി അമ്മയെയും അവർക്ക് അരികിൽ ഇതൊന്നും അറിയാതെ നിൽക്കുന്ന നാലു വയസ്സുകാരനെയും ഒന്ന് നോക്കി. പിന്നെ വേഗത്തിൽ അയാൾ കാറിലേക്ക് കയറി. അയാളുടെ  വണ്ടി ആറിന് സൈഡിൽ നിർത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ   അയാളെ  കൊല്ലാനുള്ള പകയോടെ നോക്കുന്ന   നന്ദനെ കാണെ അയാളുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. ***** 20 വർഷത്തിന് ശേഷം.. മഹാദേവർമാടം.. അവിടെ ഇന്ന് ഒരു വിവാഹം നടക്കാൻ പോകുകയാണ്..മഹാദേവർമഠത്തിലെ ഇപ്പോഴത്തെ  കാർന്നൊരായ    പ്രതാപ വർമ്മയുടെ ആദ്യത്തെ പേര കുട്ടിയുടെ വിവാഹമാണ്..അതുകൊണ്ട് തന്നെ വലിയ ആഘോഷത്തിൽ ആണ് എല്ലാവരും.. ഇപ്പോൾ പ്രായധിക്യം മൂലം പ്രതാപ വർമ്മ തന്റെ ബിസിനെസ്സ് സാമ്രാജ്യം മക്കളെയും മരുമക്കളെയും ഏൽപ്പിച്ചു വിശ്രമ ജീവിതത്തിൽ ആണ്.പ്രതാപവർമ്മയുടെ   ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ശിവനെ സ്തുതിച്ചുകൊണ്ട് ആണ്.. ഇപ്പോഴത്തെ മഹാദേവപുരം രണ്ടു  കൂട്ടരുടെ  അധീനതയിൽ ആണ്..ആറിനു  വടക്കേ ഭാഗം    കാളിയാട്ട് മനക്കാരുടെ വരുതിയിലും തെക്കേ ഭാഗം  ദേവർമടക്കാരുടെ വരുതിയിലും ആണ്. മഹാദേവപുരത്തിനു മദ്ധ്യേ ഇപ്പോൾ വലിയൊരു മുള്ളുവേലി കേട്ടാണ് ഉള്ളത്.. ആ മുള്ളു വേലി കമ്പികൾ  കൊണ്ട് ആ ഗ്രാമത്തെ രണ്ടായി വിഭാജിച്ചിരിക്കുന്നു. മഹാദേവപുരം തെക്കേ ഭാഗവും മഹാദേവപുരം വടക്കേ ഭാഗവും.. ഇപ്പോഴും ആ   ക്ഷേത്രം കാളിയാട്ട് മനക്കാരുടെ വരുതിയിലാണ്.. ആ  ക്ഷേത്രത്തെയും ക്ഷേത്രത്തിന്റെ അധികാരത്തെയും ചൊല്ലി അവിടെ ഇടയ്ക്കിടെ   മുറു മുറുക്കൽ ഉയരുന്നത് പതിവാണ്.അതുകൊണ്ട് തന്നെ വർഷങ്ങൾ ആയി ആ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ മഹാദേവർടത്തു ഉള്ളത്    പ്രതാപവർമ്മയുടെ മക്കളും മരുമക്കളും ചെറു മക്കളും അടങ്ങുന്ന  വലിയൊരു കൂട്ടു കുടുംബം ആണ്. പ്രതാപ വർമ്മയ്ക്കും  ഭാര്യ രാജലക്ഷ്മിക്കും  മക്കൾ നാലു. രണ്ടു ആണും രണ്ടു പെണ്ണും. മൂത്തത്    രാജേഷ് പ്രതാപ്.. ഭാര്യ  ലളിത.. മക്കൾ രണ്ടു  ...ശ്രീബാലയും ശ്രീസുധയും. രണ്ടാമത്തേത്  ശ്രീരെഞ്ചിനി..ഭർത്താവ്  ബാലകൃഷ്ണൻ താമസം മഹാദേവർമടത്തു.. മക്കൾ രണ്ടു...   അരുൺ ബാലകൃഷ്ണനും അമൃതാ ബാല കൃഷ്ണനും. മൂന്നാമത്തെ മകൻ  രാജീവ്‌ പ്രതാപ്.ഇപ്പോഴത്തെ ഭാര്യ  ദിവ്യ.. മക്കൾ രണ്ടു...  കൈലാഷും  കാവ്യയും. ഏറ്റവും ഇളയ മകൾ ശ്രീകല ഭർത്താവ്  കൃഷ്ണ മൂർത്തി.. അയാൾ അഡ്വാകേറ്റ് ആണ്.. മക്കൾ  രണ്ടു. അമിത് കൃഷ്ണ മൂർത്തി, അമൻ  കൃഷ്ണ മൂർത്തി.. അമിത് പോലീസ് ഓഫീസർ ആണ്.. അതിന്റെ അഹങ്കാരം പ്രതാപ വർമ്മയ്ക്ക് നന്നായിട്ട് ഉണ്ട്.. അമൻ  സ്വന്തമായി ഒരു ഇന്നോവഷൻ കമ്പനി നോക്കി നടത്തുന്നു..അരുണും കൈലാഷും  അമന് ഒപ്പം സഹായി ആയി നിൽക്കുന്നു. .. പ്രതാപ വർമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ചെറുമക്കൾ ഇവർ മൂന്ന് പേരും ആണ്.. അയാളുടെ എന്തു അഭിപ്രായങ്ങളും  എതിർക്കാതെ അതുപോലെ അനുസരിക്കുന്നത് ഇവർ മൂന്നാളും ആണ്.. പൊതുവെ ഇവർ  മൂന്ന് പേരും ആ കുടുംബത്തു ത്രിമൂർത്തികൾ എന്ന് അറിയപെടുന്നത്.എന്ത് കാര്യത്തിനും ഇവർ മൂന്ന് പേരും ഒന്നിച്ചു ആവും ഉണ്ടാവുക.. അതിനി പ്രശ്നം ഉണ്ടാക്കാൻ ആയാലും പരിഹരിക്കാൻ ആയാലും ഇവർ മൂന്ന് പേരും ഒന്നിച്ചേ കാണു. ഇന്ന് ശ്രീബാലയുടെ  വിവാഹം ആണ്..പ്രശസ്തമായ ആലയ്ക്കൽ തറവാട്ടിൽ നിന്നാണ്  വരൻ.. ആലയ്ക്കൽ   തറവാടിനെ കുറച്ചു പറയാൻ ആണെങ്കിൽ  പാരമ്പര്യമായി സ്വർണവ്യാപാരികളാണ് അവർ.. സ്വന്തമായി ചെറുതും വലുതുമായ ജ്വാല്ലാറിക്കൾ ഒരുപാട് ഉണ്ട് അവർക്കു  .. കൂടാതെ പല തരത്തിൽ ഉള്ള ബിസ്സിനെസ്സ്കളും അവർക്കുണ്ട്.പോരാത്തതിന്  അവിടുത്തെ ജഗനാഥ വർമ്മ  പ്രതാപ് വർമ്മയുടെ ഉറ്റ സുഹൃത്തും ആണ്. ആ സുഹൃത്ത് ബന്ധത്തിൽ നിന്നാണ് ഈ വിവാഹം വരെ കാര്യങ്ങൾ എത്തി നിൽക്കുന്നത്... ***** അറിഞ്ഞോ.... മൊതലാളി... ഇന്ന് ആ മഹാദേവർമഠത്തിലെ  രാജേഷിന്റെ മൂത്ത മോളുടെ വിവാഹം ആണ്.. കവലയിലെ    സൂപ്പർ മാർക്കെറ്റിനു മുന്നിൽ കാർ ഒതുക്കി അകത്തേക്ക് കയറുമ്പോൾ ആണ്  ദേവരാജനു  മുന്നിൽ വന്നു നിന്നു   ബില്ലിങ് സെക്ഷനിൽ  വേണു അയാളെ നോക്കി വിനയത്തോടെ പറഞ്ഞത്. ഉടുത്തിരുന്ന സ്വർണ കരയുള്ള  വെള്ള മുണ്ട് ഒന്ന് മടക്കി കുത്തി കൊണ്ട്  ദേവരാജൻ വല്ലാത്തൊരു ചിരി അങ്ങ് പാസാക്കി. ആഹ്ഹ്.. ആ ചിരിയുടെ അർത്ഥം മനസ്സിലായി മൊതലാളി. അപ്പോൾ ഇന്നത്തെ ആ കല്യാണം നടന്നിട്ട് തന്നെ. അതിനു മറുപടി ആയി എല്ലാം ദൈവഹിതം എന്ന് പറഞ്ഞു അയാൾ കഴുത്തിൽ കിടന്ന രുദ്രാക്ഷത്തിൽ മുറുക്കി പിടിച്ചു കൊണ്ട് തന്റെ സീറ്റിൽ ചെന്നിരുന്നു. പിന്നെ പതിയെ ആ ചെയറിലേക്ക് ചാരി ഇരുന്നു കൊണ്ട് ഫോൺ എടുത്തു ആരെയോ വിളിച്ചു. എന്നാടാ മക്കളെ അപ്പോൾ എല്ലാം ഒക്കെ അല്ലേ. അത്‌ പിന്നെ പറയണോ വല്യച്ഛ.. എല്ലാം പെർഫെക്ട് ആണ്. നേരാണോ ? വല്ലോം നടക്കുവോ? അതോ ഞാൻ പുറത്തുന്നു ആളെ ഇറക്കണോ.. ഏയ്യ് അതിന്റെ ആവിശ്യം ഇല്ല. എല്ലാം ഞങ്ങൾ ഏറ്റു വല്യച്ച. മ്മ്മ്.. എന്നാൽ ശെരിയെടാ മക്കളെ.. ധൈര്യമായി ഫോൺ വെച്ചോ വല്യച്ച.. നമ്മുടെ കുടുംബ ക്ഷേത്രത്തിലെ കതിനാ പൊട്ടുമ്പോൾ വല്യച്ഛനുറപ്പിച്ചോ സംഗതി നടന്നുന്നു. ഫോൺ വെച്ചു ചിരിയോടെ കയ്യിൽ വെച്ചു കറക്കി കൊണ്ട് തന്റെ ബുള്ളറ്റിൽ ചാരി കിടന്നു  കൊണ്ട്  ശ്രീരാഗ്  തന്റെ അരികിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന  ആദിത്യനെ ഒന്ന് നോക്കി. അവൻ വീണ്ടും നഖവും കടിച്ചു തുപ്പി നടക്കുന്നത് കാണെ   ശ്രീരാഗ്  ബുള്ളറ്റിയിൽ നിന്നും എണീറ്റു അല്പം ദേഷ്യത്തിൽ വിളിച്ചു. ഡാ....കോപ്പേ.. നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. നാണം ഇല്ലെടാ നാറി  നീ കാളിയാട്ടു മനയിലെ ആൺ തരി ആണെന്നും പറഞ്ഞു ഈ മീശയും മുളപ്പിച്ചു നടക്കാൻ. വല്യച്ഛൻ പോലും നിന്നെ ഓർത്തു ഭയന്നാണ് വേറെ ആളെ നോക്കട്ടെ ന്നു പറഞ്ഞത്. വല്യച്ചനുള്ള ധൈര്യം പോലും നിനക്ക് ഇല്ലല്ലോടാ നാറി. നീ എങ്ങനെയാടാ വല്യച്ഛന്റെ മോനായിട്ട് ജനിച്ചത്.. വെറുതെ മൊത്തം കുടുംബത്തെ പറയിപ്പിക്കാനായിട്ട്.. എനിക്ക് ധൈര്യത്തിന് കുറവ് ഒന്നും ഇല്ലെടാ   ശ്രീ.. പിന്നെ നീ ഇവിടെ കുറെ നേരമായി കാണിക്കുന്ന ഈ സർക്കസ് എന്തിന്റെയാ. അത്‌ പിന്നെ... ഭയന്നിട്ട് ഒന്നും അല്ലേടാ. ടെൻഷൻ കൊണ്ടാണ്. മനസ്സിലായി.. നീ ആ മഹാദേവർമഠത്തിലെ ആ പോലീസ് ഏമാനെ കണ്ടു ഭയന്നു അല്ലെ.. എനിക്ക് ആ ചെറ്റേ ഒരു ഭയവും ഇല്ല. പിന്നെ? എനിക്ക് ആ മറ്റവൻ ഇല്ലേ ആ അമൻ അവനെയാണ് ഭയം. ഈ കല്യാണം മുടക്കുന്നത്  നമ്മൾ ആണെന്ന് അറിഞ്ഞാൽ അറിയാല്ലോ ആ തെണ്ടി നമ്മളോട് ചൊരുക്കാൻ വരില്ല.പകരം ആ നാറി ടർജറ്റ്‌ ചെയ്യുന്നത് നമ്മുടെ കുടുംബത്തെ പെൺകുട്ടിയോളെ ആയിരിക്കും.. എനിക്ക് മിത്രയുടെയും  അഞ്ചുവിന്റെയും മൃദുലയുടെയും ഒന്നും കാര്യത്തിൽ പേടിയില്ല.. അവളുമാര് കട്ടയ്ക്ക് പിടിച്ചു നിൽക്കും.. പക്ഷെ അതു പോലെ അല്ല  ജാനകി.. പേര് പോലെ തന്നെ അവൾ ഒരു സാധുവാണ്.. അവൾക്ക് ആണെങ്കിൽ ആരെങ്കിലും ഒന്ന് ഉറച്ചു  സംസാരിച്ചാൽ പോലും ഭയമാണ്. അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. നമുക്ക് അവളെ കുറ്റം പറയാനും പറ്റുമോ? കഴിഞ്ഞ തവണതെ കാര്യം നീ ഒന്ന് ആലോചിച്ചിട്ട് പറയ്   ആധി.. നമ്മൾ ഇപ്പോൾ ചെയ്യുന്നത് പകരത്തിനു പകരം മാത്രം ആണെന്ന്. രണ്ടു വർഷം മുന്നേ അവന്മാരു ചെയ്ത തന്തയില്ലായ്മ എന്താണെന്നു നിനക്ക് അറിയില്ലേ. അന്ന് ഈ അവസ്ഥയിൽ നിന്നത് നമ്മുടെ മിത്ര ആയിരുന്നു.. അവൾ അന്ന് അനുഭവിച്ച നോവ് സ്വന്തം കുടുംബത്തുള്ളതുങ്ങൾക്കും ഉണ്ടാകുമ്പോഴേ അവന്മാരൊക്കെ അറിയൂ ആ നോവിന്റെ വേദന.. പിന്നെ  ആ കുടുംബത്തെ പെൺതരികളും  അത്ര നല്ലത് അല്ല.. അഹന്ത തലയ്ക്കു പിടിച്ചതുങ്ങൾ ആണ്. പ്രേത്യേകിച്ചു ആ കാവ്യ. അവൾക്ക് ആണ് ജാനകിയെ കാണുമ്പോൾ വല്ലാത്ത ചൊരുക്ക്.. അവൾ ജാനകിയെ ഉപദ്രവിച്ചതൊക്കെ അറിയാല്ലോ. അവൾക്കു ഇട്ടു ഒന്ന് കൊടുക്കണമെന്ന് ഞാൻ പണ്ടേ ഓങ്ങി വെച്ചതാണ്. അത്‌ ഞാൻ താമസിയാതെ കൊടുക്കും. ശ്രീരാഗ് പറഞ്ഞു കൊണ്ട്  ദേഷ്യത്താൽ മുഷ്ടി ചുരുട്ടി പിടിച്ചു. എന്തായാലും ഞാൻ ശ്രീരാജ് ഏട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ എന്തായി ന്നു അറിയാല്ലോ. മ്മ്. ഇനിയിപ്പോ വരുന്നത് വരുന്നിടത്തു വെച്ചു കാണാം.. ആധി പറഞ്ഞു കൊണ്ട് ഫോൺ എടുത്തു തന്റെ ഫ്രണ്ട് ഗ്രൂപ്പിലേക്ക് മെസ്സേജ് ഇട്ടു. ആ നേരംശ്രീരാഗ് അല്പം മാറി നിന്നു   ഏട്ടനോട്‌ സംസാരിക്കുകയായിരുന്നു.. അല്പനേരത്തിനു ശേഷം  അവർ നിന്നതിനു ചുറ്റും പൊടി പറത്തിക്കൊണ്ട് ബൈക്കുകൾ നിരന്നു. കാളിയാട്ട് മന. വൈകിട്ട്  കുടുംബ ക്ഷേത്രത്തിലെ  പൂജയ്ക്ക് വേണ്ട  വിളക്കുകൾ തേച്ചു വെക്കുന്ന തിരക്കിൽ ആയിരുന്നു അവർ..കുടുംബ ക്ഷേത്രത്തിലെ വെച്ചാരാധന സാക്ഷാൽ മഹാകാളിയെ ആണ്.. മിത്ര തേച്ചിടുന്ന വിളക്കുകൾ  അഞ്ചു വെള്ളത്തിൽ കഴുകി  എടുത്തു മൃദുലയ്ക്ക് നേരെ നീട്ടി അവൾ അത്‌ വാങ്ങി ഉണങ്ങിയ തുണിയിൽ തുടച്ചു കൊണ്ട്  ജാനകിയ്ക്ക് നേരെ നീട്ടി.. അവൾ അത്‌ വാങ്ങി മുന്നിൽ വിരിച്ചിട്ട പായയിൽ നിരത്തി ഓരോന്നും അടുക്കും ചിട്ടയോടെയും  നിരത്തി കൊണ്ട് സൈഡിലെ ഓട്ടു പാത്രത്തിൽ നിന്നും തെറുതിട്ട  തിരികൾ ഇട്ടു വെച്ചു. കഴിഞ്ഞോ മക്കളെ.. അകത്തു നിന്നും പുറത്തേക്കു വന്ന  സുധയമ്മാൾ ചോദിക്കുമ്പോൾ ഒരു പോലെ നാലാളും തലയാട്ടി. അവർ ചിരിയോടെ അൽപനേരം അവരെ നോക്കി നിന്നു. എന്ത് നല്ല കുട്ടികൾ ആണ്. ചേട്ടന്റെയും അനിയന്റെയും മക്കൾ ആണ് പക്ഷെ ഒരുമയുടെ കാര്യത്തിൽ മുതിർന്നവർ ഈ കുട്ടിയോളെ കണ്ടു പഠിക്കണം.. ഒരു വഴക്കും ഇല്ല പരാതിയും പരിഭവും ആരോടും പിണക്കവും ഇല്ല. എന്ത് പ്രശ്നം വന്നാലും നാലും നാലു വഴിക്കു പോകില്ല. പിള്ളേര് കഴുകി കഴിഞ്ഞോ സുധയമ്മേ.. അകത്തു നിന്നും പുറത്തേക്കു വന്ന ലക്ഷ്മി ചോദിക്കുമ്പോൾ അവർ പുഞ്ചിരിയോടെ തലയാട്ടി. ദേവരാജന്റെ  ഭാര്യയാണ്  ധന ലക്ഷ്മി. അവരുടെ മക്കൾ ആണ്    ശ്രീരാജും ശ്രീരാഗും ദേവാനന്ദന്റെയും  ഉത്തരയുടെയും മകൾ ആണ്   ആദിത്യനും ജാനകിയും. മരിച്ച ബ്രാഹ്മദ്ധതന്റെ അനിയനായ  വാസുദത്തന്റെ മക്കൾ ആയ സുരേന്ദ്രന്റെയും  ജയെന്ദ്രന്റെയും ജയ ലക്ഷ്മിയുടെയും മക്കൾ ആണ് ബാക്കി ഉള്ളവർ. സുരേന്ദ്രന്റെയും   അംബികയുടെയും മക്കൾ ആണ്   മിത്രയും  മിഥുനും.. ജയെന്ദ്രന്റെയും  ഉമയുടെയും മക്കൾ ആണ്  അർജുനും അഞ്ചിതയും.. ജയ ലക്ഷ്മിയുടെയും  പ്രകാശാന്റെയും മക്കൾ ആണ്  മനുവും മൃദുലയും ബ്രഹ്മദാത്തനും ദേവികയും മരിച്ച ശേഷം  അദ്ദേഹത്തിന്റെ അനിയനെയും കുടുംബത്തെയും അവിടേക്കു കൂട്ടി കൊണ്ട് വന്നു താമസിപ്പിച്ചത് ദേവരാജൻ ആണ്..ബ്രഹ്മദതന്റെ ആഗ്രഹം കൂട്ടുകുടുംബം ആയിരുന്നു.. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി മാത്രമാണ്  വീണ്ടും ദേവരാജനും ദേവനന്ദനും  നഗരത്തിൽ നിന്നും കാളിയാട്ടു മനയിലേക്ക്  തുടർ താമസം ആക്കിയത്. പിന്നീട് വാസുദേവൻ  മരിച്ചു പോയെങ്കിലും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന് ഒരിക്കലും ഒരു കോട്ടവും തട്ടിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ എല്ലാവരും സന്തോഷത്തോടെ കാളിയാട്ട് മനയിൽ തന്നെ ആണ് കഴിയുന്നത്. മക്കളെ.. വിളക്ക് വൃത്തിയാക്കി കഴിഞ്ഞെങ്കിൽ എല്ലാരും ചെന്ന് കുളിച്ചു റെഡി ആയി വാ. ഇന്ന് ക്ഷേത്രത്തിൽ  ഉച്ച പൂജ ഉണ്ട്.. ലേറ്റ് ആയി ചെല്ലുന്നത് അച്ഛന്മാർക്ക് ഇഷ്ട്ടം അല്ല.. വേഗം പോയി ഒരുങ്ങിവ... വല്യമ്മേ  ജാനി ഇല്ലെന്ന പറയുന്നേ. അവൾ ഇല്ലെങ്കിൽ ഞങ്ങളും ഇല്ല. മിത്ര പറഞ്ഞു കൊണ്ട് ബാക്കി ഉള്ളോരേ നോക്കി. അതെ.. അതെ.. വല്യമ്മേ.. ജാനി വരണില്ലെങ്കിൽ ഞങ്ങളും ഇല്ല. എന്താ ജാനികുട്ടി ഇത്. മോളു എന്താ കുടുംബലത്തിൽ വരണില്ലെന്നു പറഞ്ഞെ.. മോളില്ലാണ്ട്  ഇവിടുന്നു ആരേലും അവിടേക്ക് പോവോ. നന്ദൻ അറിഞ്ഞാൽ അറിയാല്ലോ. എന്താ ഉണ്ടാവുകയേന്ന്.. പറഞ്ഞു കൊണ്ട് നോക്കിയത് ഉമ്മറത്ത് വന്നു നിന്ന കാറിലേക്ക് ആണ്. ആ നേരം  ജാനി ഞെട്ടി  വിറച്ചു പോയി. തുടരും വായിച്ചിട്ട് ഇഷ്ടയാൽ ഫോളോ കൂടി ചെയ്തു comment ചെയ്യാൻ മറക്കല്ലേ #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
🧟 പ്രേതകഥകൾ! - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat
⚜️ബ്രഹ്മകമലം⚜️ Part-2 മഴ മിഴി ✍️.... മഹാദേവപുരത്തെ അന്നത്തെ പ്രഭാതം വരവേറ്റതു ആശുഭ വാർത്തയോടെ ആയിരുന്നു. കാളിയാട്ട്  മനയിലെ   ബ്രഹ്മദത്തൻ തിരുമേനി അമ്പല കുളത്തിൽ ചത്തു കിടക്കുന്നുവെന്ന വാർത്ത കാട്ടു തീ പോലെ പടർന്നു. ഒപ്പം  കള്ളൻ രായപ്പനെ  കാണാൻ ഇല്ലെന്ന വാർത്തയും കൂടി പരന്നതോടെ ആളുകൾ പല കഥയും മെനഞ്ഞു. ഈ കഥകൾ എല്ലാം കേട്ടിട്ടും  അച്യുതൻ മാത്രം ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ ആരെയോ ഭയക്കും പോലെയായിരുന്നു അതുവരെ ക്ഷമിച്ചു നിന്നമഴ വീണ്ടും മഹാദേവപുരത്തിനു മീതെ കോരി ചൊരിയാൻ തുടങ്ങി. ആ മഴയത്തും ആളുകൾ സംഭവം അറിഞ്ഞു അമ്പലകുളത്തിനു ചുറ്റും  തടിച്ചു കൂടി കഴിഞ്ഞിരുന്നു. എന്നാലും എന്റെ  പപ്പുവേട്ട  ആരായിരിക്കും ബ്രഹ്മദത്തൻ  തിരുമേനിയെ കൊന്നിട്ട് ഉണ്ടാവുക. ഇനി കള്ളൻ രായപ്പൻ ആകുമോ? അവനു അതിനുള്ള ധൈര്യം ഉണ്ടോ? അടുത്ത   9 തീയതി ഉത്സവത്തിന് കൊടിയേറേണ്ട ക്ഷേത്രത്തിന്റെ അമ്പല കുളത്തിൽ ആണ് ഈ അനിഷ്ടങ്ങളോക്കെ സംഭവിച്ചിരിക്കുന്നത്.. ഇനി മഹാദേവർമടക്കാരൂ പറഞ്ഞത് നേരാണോ? ഭൈരമൂർത്തിയ്ക്കു ചാർത്താൻ വെച്ച  ആട ആഭരങ്ങൾ അടങ്ങിയ  ആ നിലവറയുടെ താക്കോൽ കൂട്ടാം ശെരിക്കും കളവ് പോയോ.? അതിൽ മനം നൊന്തു  തിരുമേനി അമ്പലകുളത്തിൽ  ചാടിയത് ആണോ? ഇനി എല്ലാരും പറയും പോലെ രായപ്പൻ ആവുമോ അത്‌ മോഷ്ടിച്ചിട്ട് ഉണ്ടാവുക.. നമുക്ക് ഇങ്ങാനെയൊക്കെ ഊഹിക്കാം എന്നല്ലാതെ നേര് അറിയില്ലല്ലോ പപ്പാ.. എന്തായാലും പോലീസ് എത്തിയിട്ട് ഉണ്ട്. ഇനി അവരൂ കണ്ടെത്തട്ടെ സത്യങ്ങൾ. ഈ സമയം കവലയിൽ... എന്തോ മഴയാ ഇത് രാമു. അനർതങ്ങൾ വരാൻ ഇരിക്കും പോലെ കലിച്ചു തുള്ളി അല്ലെ ഓരോ മഴത്തുള്ളിയും ഈ മണ്ണിലേക്ക് വീഴുന്നത്. പോരാത്തതിന് അന്തരീക്ഷം പോലും ഇരുട്ടി അടച്ചില്ലേ. ഈ ദുരിതപെയ്തു ഒന്ന് അവസാനിപ്പിക്കാറായില്ലേ  നിനക്കെന്റെ കാല ഭൈരവ.. തന്റെ കാലൻ കുട മടക്കി ചായക്കടയുടെ തിണ്ണയിൽ ചാരി കൊണ്ട് അകത്തേക്ക് കയറുന്നതിനു ഇടയിൽ പറഞ്ഞു കൊണ്ട് ചന്ദ്രൻ മാഷ്  തന്റെ നനഞ്ഞ കണ്ണട  ഊരി ഇട്ടിരുന്ന ഷർട്ടിൽ തുടച്ചു കൊണ്ട് ചായാ  നീട്ടി അടിക്കുന്ന  രാമുനെ നോക്കി  ഒഴിഞ്ഞ ബഞ്ചിൽ ചെന്നിരുന്നു. ഇന്ന് പത്രം വന്നില്ലേ രാമു. ബെഞ്ചിൽ ഇരുന്നു കൊണ്ട് തലേന്നത്തെ പത്ര താളുകൾ വിടർത്തി കൊണ്ട് അയാൾ ചോദിച്ചു. ഇല്ല... മാഷേ.. ഇതുവരെ.. വേലു പത്രവുമായി വന്നിട്ടില്ല. മഴ ആയിട്ട് ആവും ഓൻ താമസിക്കുന്നെ. ആയിരിക്കും അതുപോലെ അല്ലെ  മഴ പെയ്യുന്നത്.. രാമുവേട്ടാ..... രാമുവേട്ടാ.... സൈക്കിൾ ബെല്ല് നീട്ടി മുഴക്കി കൊണ്ട്  പത്രക്കാരൻ വേലു വിളിച്ചതും ചായ നീട്ടി അടിക്കുന്നതിനു ഇടയിൽ രാമു തല താഴ്ത്തി അവനെ നോക്കി. അറിഞ്ഞോ... രാമുവേട്ടാ    "അമ്പലകുളത്തിലെ "   കാര്യങ്ങൾ... ചായ നീട്ടി അടിച്ചു കൊണ്ടിരുന്ന രാമുവേട്ടൻ  അത് കേട്ടു തലയുയർത്തി വേലൂനേ നോക്കി. ഞാനും  രാവിലെ ഈ ശ്രുതി ഒന്ന് കേട്ടാരുന്നു വേലു... ഇവിടെ ഇപ്പൊ ഈ ജഡം പൊങ്ങണത് ഒന്നും വലിയ കാര്യം ഉള്ള കാര്യം അല്ലല്ലോ വേലു.. പിള്ളേര് വല്ലോം പുഴയിൽ കുളിക്കാൻ ഇറങ്ങി മുങ്ങി ചാത്തതാവും.. ഇപ്പോഴത്തെ പിള്ളേരോട് വല്ലോം പറയാൻ പറ്റുമോ. കഴിഞ്ഞ കൊല്ലം ഇതെ  നേരത്തു അല്ലെ  ആ കോളേജ് പിള്ളേര് അഞ്ചറെണ്ണം  പാറമടയിൽ വന്നു മുങ്ങി ഇവിടെ ആറ്റിൽ പൊങ്ങിയത്. ഇതിപ്പോ അതുപോലെ വല്ലതും ആവും. അപ്പോൾ രാമുവേട്ടൻ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലല്ലേ.. അമ്പലകുളത്തിൽ പൊങ്ങിയത് നമ്മുടെ ബ്രഹ്മദാത്താൻ തിരുമേനിടെ ജഡം ആണ്. വേലുന്റെ വാക്കുകൾ കേൾക്കെ ചന്ദ്രനും രാമുവും ഒരു പോലെ ഞെട്ടി. ഇന്നലെ കൂടി ഞാൻ കണ്ടതാണല്ലോ അദ്ദേഹത്തെ.. ചന്ദ്രൻ പറഞ്ഞു കൊണ്ട് ബഞ്ചിൽ നിന്നും എഴുന്നേറ്റു.. പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട്.. ഒരു മരണം അല്ല നടന്നേക്കുന്നത് കാളിയാട്ട് മനയിലെ   ദേവിക കുഞ്ഞിന്റെ ജഡം  ആറ്റിൽ അല്പം മുൻപ് പൊങ്ങിന്നു  പറഞ്ഞു എല്ലാരും അവിടേക്ക് പായണത് കണ്ടു.ഒപ്പം അവളുടെ ആറു മാസം പ്രായം ആയ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്.. ഇപ്പോൾ മഹാദേവപുരം നിറയെ പോലീസ് നെ കൊണ്ടു നിറഞ്ഞു. മഹാദേവർമടത്തിന്നു   പ്രതാപവർമ്മ   തമ്പുരാൻ   ക്ഷേത്രത്തിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് ഇവിടെ എന്തേലുമൊക്കെ നടക്കും. അറിയാല്ലോ കാളിയാട്ടു മനയും മഹാദേവർമടവും തമ്മിൽ കാലങ്ങൾ ആയുള്ള ഉള്ള വൈരാഗ്യം. വൈരാഗ്യത്തിന് പുറത്തു മഹാദേവർമടക്കാര്   ആ തിരുമേനിയെയും  ആ പെങ്കൊച്ചിനെയും കൊന്നതാണോ ന്നു ആരറിഞ്ഞു . നീ ഇനി അങ്ങനെ പറയ്.. ആരേലും കേട്ടിട്ട്  അവരുടെ കാതിൽ എത്തിച്ചാൽ പിന്നെ എന്നെ ഉയിരോടെ അവര് കൊളുത്തും. എന്തായാലും ഞാൻ ഒന്ന് പോയി അറിഞ്ഞേച്ചു വരാം.. നിങ്ങൾ വരുന്നുണ്ടോ? നീ പൊയ്ക്കോ  വേലു ഞങ്ങൾ അങ്ങ് എത്തിയേക്കാം... കാളിയാട്ടു മന പ്രതാപത്തോടെ ഉയർന്നു നിൽക്കുന്ന മനയുടെ   കൂറ്റൻ  ഇരുമ്പു ഗേറ്റ് കടന്നു നിര നിരയായി ആ മഴയിൽ വാഹനങ്ങൾ  ഒന്നിന് പിറകെ ഒന്നായി ആ മുറ്റത്തു വന്നു  നിന്നു. അതിൽ നിന്നും  ആളുകൾ പുറത്തേക്ക് ഇറങ്ങി. ചിലർ ആർത്തു  കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി.. മറ്റു ചിലർ ചുറ്റും കണ്ണുകൾ ഓടിച്ചു കൂടി നിൽക്കുന്നവരോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് മനയുടെ  അകത്തളത്തിലേക്ക് നടന്നു. സുഭദ്രേ..... ആരോ വിളിച്ചതും അകത്തു നിന്നും  കരഞ്ഞു കലങ്ങിയ മിഴികളോടെ  മുണ്ടും നേരിയതും ഉടുത്ത ഒരു സ്ത്രീ അവിടേക്ക് വന്നു. എന്താ സുഭദ്രേ... ഉണ്ടായേ.. അച്ഛനും   ഒടപെറാന്നോൾക്കും എന്താ സംഭവിച്ചേ.. എനിക്ക് ഒന്നും അറിയില്ല .. ദേവ... ഇന്നലെ രാത്രി ഞാൻ പാൽ കഞ്ഞി കൊടുത്തേച്ചു പോയതാണ്.. വെളുപ്പിനെ മഴ ആയത് കൊണ്ട് ഞാൻ അല്പം താമസിച്ച എത്തിയെ...വരുമ്പോൾ  ദേവിക കുഞ്ഞിന്റെ അനക്കം ഒന്നും കണ്ടില്ല.. സാധാരണ ഞാൻ വരുമ്പോൾ ദേവിക കുഞ്ഞു ഉമ്മറത്ത് കുഞ്ഞിനെ കളിപ്പിച്ചു ഇരിക്കുണ്ടാവും. ഞാൻ വിളിച്ചിട്ട് വാതിൽ തുറക്കാഞ്ഞപ്പോൾ ഞാൻ തള്ളി നോക്കിയപ്പോൾ ആണ്  അറിഞ്ഞത്  വാതിൽ ബന്ധിച്ചിട്ടില്ലെന്നു. അകത്തു എന്തൊക്കെയോ പിടി വലി നടന്ന ലക്ഷണം ഉണ്ട്. എന്താ സംഭവിച്ചതെന്നു  നിക്ക് അറിയില്ല. എല്ലാരും പറയുന്നു അച്ഛൻ തിരുമേനിടെ ജഡം അമ്പല കുളത്തിൽ പൊങ്ങിന്നു... ദേവിക കുഞ്ഞിന്റെ ജഡം  ആറ്റിലും പൊങ്ങിന്നു. എനിക്ക് ഒന്നും അറിയില്ല ..കുഞ്ഞേ അവര് വലിയ വായിൽ നില വിളിച്ചു കൊണ്ട് സൈഡിലെ തൂണിലേക്ക് ചാരി.ഇടക്കിടെ നേര്യത്തിന്റെ കൊന്തലയിൽ വായ പൊത്തി. ബ്രഹ്മദ്ധതന്റെ മൂത്ത മകൻ  ദേവരാജൻ എന്തോ ഓർത്ത പോലെ പുറത്തേക്ക് വന്നതും മുറ്റത്തിരച്ചു വന്ന പോലീസ് ജീപ്പു കാണെ  അയാൾ തല ഉയർത്തി ജീപ്പിൽ നിന്നും ഇറങ്ങുന്ന ആളെ നോക്കി. ടോ.. അച്ചുത.. അകത്തു കേറി നോക്കെടോ? എസ്‌. ഐ.. രാജേന്ദ്രൻ പറഞ്ഞു കൊണ്ട്  ദേവനെ നോക്കി. ആഹ്ഹ്... ദേവൻ എത്തിയാരുന്നോ? അല്പം മുൻപ് എത്തി.. എന്നിട്ട് തന്നെ സംഭവം നടന്നിടത്തു കണ്ടില്ലല്ലോ.. എന്താടോ ദേവ സ്വത്തു മോഹിച്ചു താൻ തന്നെ തീർത്തേതോ പെങ്ങളെയും അച്ഛനെയും. അനാവശ്യം പറയരുത് സാറേ.. സ്വത്തുക്കൾ വേണമായിരുന്നെങ്കിൽ എനിക്ക് പണ്ടേ അത്‌ ആവാം ആയിരുന്നു. സന്തോഷത്തോടെ തന്നെയാ ഞാനും  നന്ദനും   ഈ കണ്ട സ്വത്തുക്കൾ അവൾക്ക് കൊടുത്തത്.. അതൊക്ക ബാക്കി ഉള്ളോരുടെ കണ്ണിൽ പൊടി ഇടാൻ അല്ലാന്നു ആരറിഞ്ഞു.എന്തായാലും ഇൻവെസ്റ്റിഗാഷൻ നടക്കട്ടെ. സത്യം തെളിഞ്ഞാൽ ഞാൻ ഒരു വരക്കം കൂടി വരും ദേവ. അന്ന് നിന്റെയും മറ്റവന്റെയും കയ്യിൽ ഓരോ വിലങ്ങു ഞാൻ അങ്ങ് അണിയിക്കും. എന്നാലേ സാറ് ആ വിലങ്ങു മഹാദേവർമഠത്തിലെ രാജീവ്‌ പ്രതാപന്റെ കയ്യിൽ ആവും അണിയിക്കേണ്ടി വരിക. എന്റെ അച്ഛനെയും പെങ്ങളെയും അവളുടെ കുഞ്ഞിനേയും ഇല്ലാതാക്കിയത് അവൻ ആണെന്ന് അറിഞ്ഞാൽ പിന്നെ അവനെ സാറ് ജീവനോടെ നോക്കണ്ട. ഒരിക്കൽ എന്റെ പെങ്ങടെ ഭർത്താവ് ആയിരുന്നു എന്നൊന്നും ഞാൻ നോക്കില്ല..തീർത്തു കളയും ഞാൻ. കാളിയാട്ടു മനയിലെ  ബ്രഹ്മദ്ധതന്റെ  മൂത്ത മകൻ ദേവരാജൻ ആണ് പറയുന്നത്.. ഇതുവരെ ഉണ്ടായ സകല നഷ്ടങ്ങൾക്കും ഞാൻ കണക്കു പറയിപ്പിച്ചിരിക്കും. കണ്ണുകൾ കലങ്ങി ചുവന്നു  അച്ഛനും പെങ്ങളും നഷ്ടപ്പെട്ട വേദനയിൽ  പറയുന്നവനെ എസ്‌. ഐ. രാജേന്ദ്രൻ അല്പം ഭയന്നത് പോലെ  നോക്കി. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാതെ  അയാളുടെ ജീപ്പ് കാളിയാട്ടു മന കടന്നു പോയി കഴിഞ്ഞിരുന്നു. ഈ സമയം ബ്രഹ്മദ്ധതന്റെ ഇളയ മകൻ ദേവനന്ദൻ കണ്ണീരോടെ ആറ്റിൻ കരയിൽ  നിൽക്കുക ആയിരുന്നു.. പെങ്ങടെ ബോഡി വെള്ളത്തിൽ നിന്നും കരയിലേക്ക് എടുക്കുമ്പോൾ ആ വീർത്തു ഇരുന്ന ശരീരത്തിലേക്കു നോക്കാൻ കഴിയാത്ത പോലെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു. അപ്പോഴും ആ കണ്ണുകൾ പ്രതീക്ഷയോടെ വെള്ളത്തിൽ കുഞ്ഞിനെ തിരയുന്നവരിലേക്ക്  നീണ്ടു. ഡാ... നന്ദ... കരഞ്ഞിട്ടോ പരിതാപിച്ചിട്ടോ കാര്യം ഇല്ല .. അവനെ ചേർത്തു പിടിച്ചു കൊണ്ട് ആത്മമിത്രമായ  സതീഷ് പറഞ്ഞു. ഇനിയും തിരഞ്ഞിട്ട് കാര്യം ഇല്ലെന്ന അവര് പറയുന്നത്.. നമ്മുടെ   ശിവന്യ മോള്     ... ബാക്കി പറയാതെ അവൻ നന്ദനെ ചുറ്റി പിടിച്ചു പൊട്ടി കരഞ്ഞു പോയി. തന്നെ നോക്കി കുഞ്ഞു മോണ കാട്ടി ചിരിക്കുന്ന കുഞ്ഞിന്റെ മുഖം ഓർത്തതും നന്ദൻ പൊട്ടി കരച്ചിലോടെ   സതീഷിനെ വട്ടം ചുറ്റി പിടിച്ചു പൊട്ടി കരഞ്ഞു. ****** ഇതാണ് മഹാദേവപുരം എന്നാ ഗ്രാമം.. പുറമെ കാണാൻ ശാന്ത സുന്ദരം ആണെങ്കിലും  അവിടുത്തെ അവസ്ഥ അങ്ങനെ അല്ല.. . ആറും കൈത്തൊടുകളും മലഞ്ചെരുവുകളും   സമൃദ്ധമായ പച്ചപ്പും നിറഞ്ഞ അതി ലോല സുന്ദരമായ പ്രകൃതി ഭംഗിയോട് കൂടിയ ഒരു  ഗ്രാമം..ഗ്രാമത്തിന് കാവലായി സാക്ഷാൽ മഹാദേവൻ തന്നെ കാല ഭൈരവനായി നിന്നു  നാടു  കാക്കുന്ന  ഈ ഗ്രാമതിനു മറ്റൊരു മുഖം കൂടി ഉണ്ട്.. ആ ഗ്രാമം ഭരിക്കുന്നത് ഇപ്പോൾ  മഹാദേവർമടക്കാരാണ്..അവരെ എതിർക്കാൻ ആർക്കും ധൈര്യം ഇല്ല.. അവരെ എതിർക്കാറുള്ളത്  കാളിയാട്ട് മനക്കാരാണ്.. ഒരിക്കൽ  ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്നവർ ആയിരുന്നു  കാളിയാട്ട് മനക്കാരും മഹാദേവർമടക്കാരും..പക്ഷെ ഇന്നത് മാറി ഇരിക്കുന്നു. ഇരു കൂട്ടരും കടുത്ത ശത്രുതയിൽ ആണ്. ***** അങ്ങുന്നേ... അങ്ങുന്നേ... രാജീവൻ അങ്ങുന്നേ.. അങ്ങുന്നു കേട്ടത് നേരാണ്.. ദേവിക കുഞ്ഞു പോയി. അങ്ങുന്നിന്റെ കുഞ്ഞിനു വേണ്ടി ഉള്ള തിരച്ചിലാണ്  എല്ലാരും.. അങ്ങുന്നു അവിടേക്ക് വരണ്ട. മോനെയും കൊണ്ട് വരണ്ടാ... എന്നോട് അവിടേക്ക് വരരുതെന്നു പറഞ്ഞേൽപ്പിക്കാൻ നിന്നെയൊക്കെ അച്ഛൻ ഏർപ്പെടുത്തി അല്ലെ. എന്റെ മോനും എനിക്കും അവളെ കാണാൻ ഭ്രാഷ്ട് തന്നെ ആണോ? എന്നാൽ എനിക്ക് പോണം.!! എനിക്ക് അവസാനമായി അവളെ ഒന്ന് കാണണം. എല്ലാരും കൂടി ആ പാവത്തെ കൊന്നുതിന്നു.. ല്ലേ. എന്റെ കുഞ്ഞിന് അമ്മ ഇല്ലാണ്ട് ആക്കിയില്ലേ.. പറഞ്ഞു കൊണ്ട് അയാൾ ഉമ്മറ പടിയിൽ നിൽക്കുന്ന  രാജലക്ഷ്മി അമ്മയെയും അവർക്ക് അരികിൽ ഇതൊന്നും അറിയാതെ നിൽക്കുന്ന നാലു വയസ്സുകാരനെയും ഒന്ന് നോക്കി. പിന്നെ വേഗത്തിൽ അയാൾ കാറിലേക്ക് കയറി. അയാളുടെ  വണ്ടി ആറിന് സൈഡിൽ നിർത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ   അയാളെ  കൊല്ലാനുള്ള പകയോടെ നോക്കുന്ന   നന്ദനെ കാണെ അയാളുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. തുടരും.. പുതിയ സ്റ്റോറി ആട്ടോ... എത്ര ത്തോളം നന്നായിന്നു അറിയില്ല. വായിക്കുന്നവർക്ക് ഇഷ്ട്ടം ആയാൽ റിവ്യൂ തരണേ.. പിന്നെ  എന്നെയും സ്റ്റോറിയും ഇഷ്ടം ആയാൽ ഒന്ന് ഫോളോ കൂടി ചെയ്യണേ... സ്റ്റോറി പോസ്റ്റ്‌ ചെയ്യുന്ന ടൈം കറക്റ്റ് ആയി പറയില്ലാട്ടോ.. ഞാൻ ഫ്രീ ആകുന്ന ടൈം ആണ് പോസ്റ്റ്‌ ചെയ്യുന്നത്. . #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #🧟 പ്രേതകഥകൾ!
📔 കഥ - ShareChat
©Copy right work- This work is protected in accordance with section 45 of the copy right act 1957. By. മഴ മിഴി.....✍️ ⚜️ബ്രഹ്മകമലം ⚜️ Part -1 മഴ മിഴി ✍️ "എടാ.. നിൽക്കെടാ അവിടെ.." നിന്നോടടാ രായപ്പാ ഞാൻ നിൽക്കാൻ പറഞ്ഞെ..!! നിന്റെ പുറകെ എത്ര ദിവസമായി ഞാൻ ഇങ്ങനെ ഓടുവാ...!! മഴ പൊടിഞ്ഞു  നനഞ്ഞ മണ്ണിൽ ചവിട്ടി ഇരുട്ടിൽ കൂടി മുന്നോട്ട് ഓടുന്നതിനിടയിൽ  അച്യുതൻ വിളിച്ചു പറഞ്ഞു... "ഒന്ന് നിൽക്കെടാ  രായപ്പാ.." നീ ഇങ്ങനെ ഓടിയാൽ ഞാൻ എങ്ങനെയാ നിന്നെ പിടിക്കുന്നെ...!! നിന്നെ പിടിച്ചു കൊടുത്തില്ലെങ്കിൽ എന്റെ സസ്പെൻഷൻ എങ്ങനെ മാറും.. "ഒന്ന് പിടി താടാ രായപ്പാ.." പിന്നെ....!!ഹ്ഹ... സാറിപ്പോ...ന്നെ...പിടിക്കും..!! ഞാനിപ്പോ സാറിന്റെ മുന്നിൽ  അങ്ങ് നിന്നും തരും ന്നാ പിടിച്ചൊന്നും പറഞ്ഞു....!! "ഒന്നു പോയെ സാറേ.." പോയി പണി നോക്കു സാറേ..!! സാറിന് എന്നെ ആ  മഹാദേവർമഠകാർക്ക് പിടിച്ചു കൊടുത്തേച്ചു ഉരുട്ടി കൊല്ലാൻ അല്ലെ. 'ആ പൂതി സാറിന്റെ ഉള്ളിൽ വെച്ചാൽ മതി...' സാറാണെ സത്യം മഹാദേവർമഠത്തിൽ നിന്നും ഈ രായപ്പൻ  ഒന്നും മോട്ടിച്ചിട്ടില്ല.....!! അപ്പോൾ പിന്നെ നീ  ആ കാളിയാട്ട് മനയിൽ നിന്നാണോടാ രായപ്പാ മോട്ടിച്ചേ..? ഞാൻ എവിടെ നിന്നും ഒന്നും മോട്ടിച്ചിട്ടില്ല സാറേ....! ജീവനിൽ കൊതിയുള്ള ആരേലും ആ രക്ഷസൻമാരുടെ  മുതല് കാക്കാൻ കേറുമോ..? "എന്നാൽ പിന്നെ നീ എന്തിനാടാ രായപ്പാ പേടിച്ചു ഓടണേ.." നിനക്ക് അവിടെ ഒന്ന് നിന്നൂടെ...! ഓടി അണച്ചു   ചെളിയിൽ തെന്നി വീഴാൻ പോയ  കോൺസ്റ്റബിൾ  അച്യുതൻ   ബാലൻസ് ചെയ്തു നിന്നു കൊണ്ട് കുട വയറും തടവി   പറയുമ്പോൾ മുന്നോട്ട് ഓടുന്നതിനു ഇടയിൽ   കള്ളൻ രായപ്പൻ വിളിച്ചു പറഞ്ഞു.. സാറ് പറയുമ്പോൾ ഞാനങ്ങു നിൽക്കാൻ പോവല്ലേ... ഒന്ന് പോയെ സാറേ..ഞാൻ എന്താ മണ്ടൻ ആണോ? മഴ പെയ്തു തെന്നി കിടക്കണ വഴിയാ....സാറിന് ഓടി തീരെ പരിചയം കാണില്ലാട്ടോ..വഴുക്കി വീഴുവെ.. സാറ്  വന്ന വഴിയേ പോകാൻ നോക്കു.! അങ്ങനെ പോകാൻ അല്ലല്ലോ രായപ്പ  ഞാൻ നിന്റെ പുറകെ ഓടിയെ? അപ്പോ സാറ് രണ്ടും കല്പിച്ച അല്ലെ ഈ ഓടുന്നെ... പിന്നെയല്ലാതെ.. നിന്റെ പുറകെ ചുമ്മ ഓടാൻ എനിക്ക് വട്ടുണ്ടോ? "ന്നാൽ... പിന്നെ... ന്നെ ... സാറ് ഇന്ന് പിടിച്ചിട്ട് തന്നെ..." കൊച്ചു വെളുപ്പാൻ കാലത്തു മനസമാധാനത്തെ  ഉള്ള പണിയും തീർത്തു ഒന്ന് ഉറങ്ങാൻ കിടന്ന എന്നെ ഓടിച്ചിട്ട് പിടിക്കാൻ സാറിന് നാണം ഇല്ലേ. ഇല്ലെടാ രായപ്പാ ഈ കാര്യത്തിൽ എനിക്ക് ഒട്ടും നാണം ഇല്ല... നീ ഒരുത്തൻ കാരണം ന്റെ ജോലിയും പോയി കൂടെ മാനവും പോയി.. നിന്നെ പിടിക്കാണ്ട്  ... ന്റെ...പോയ മാനം തിരികെ കിട്ടില്ല. നീ ഒന്ന് നിൽക്കെടാ രായപ്പ... ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നം ആണെടാ.. ന്റെ പൊന്നു സാറേ.. നിക്കും ഉണ്ട് ഈ പറയണ അഭിമാനം... അതുകൊണ്ട് ഞാൻ നിൽക്കൂല്ല.. "പിന്നെ സാറ് കരുതും പോലെ  ന്റെ കയ്യിൽ ഒന്നും ഇല്ല സാറേ." ഭവനിയമ്മേടെ വീട്ടീന്ന് കട്ടത് ആണെങ്കിൽ അത്‌ വെറും മുക്കുപണ്ടമാ സാറേ. ആ കള്ള കെളവി വെറുതെ നുണ പറഞ്ഞത സാറേ. പൊന്നു പോയിട്ട് പിച്ചള ഇല്ല അവരുടെ കയ്യിൽ. സാറിന് സംശയം ഉണ്ടെങ്കിൽ. ന്നാ പിടിച്ചോ അവരുടെ മുക്കുപണ്ടം. അരയിൽ പൊതിഞ്ഞു വെച്ച ഒരു പൊതി അയാൾക്ക് നേരെ വലിച്ചു എറിഞ്ഞു കൊണ്ട് രായപ്പൻ വിളിച്ചും പറഞ്ഞു... കൊണ്ടു ചെന്ന് സാറ് തന്നെ ഉരച്ചു നോക്കു ... അപ്പൊ മനസ്സിലാവും അത്‌ വെറും മുക്ക് പണ്ടം ആണെന്ന്.. എന്നാൽ പിന്നെ നിനക്ക് ഒന്ന് നിന്നൂടെ.? മനസ്സില്ല സാറേ..!! സാറിന് എന്നെ ആ മഹാദേവർമടക്കാരുടെ കൈ തരിപ്പ് മാറ്റാൻ ഇട്ടു കൊടുക്കാൻ അല്ലെ. അല്ലാതെ വെറുതെ വിടാൻ ഒന്നും അല്ലല്ലോ... അങ്ങനെ അവരുടെ കയ്യുടെ കഴപ്പ് മാറ്റാൻ ഞാൻ എന്തിനാ ബലിയാട് ആവുന്നേ.. ഞാൻ എന്തായാലും നാട് വിടാൻ തീരുമാനിച്ചു... "സാറിന് ന്നെ ഓടിച്ചിട്ടു പിടിക്കാൻ പറ്റിയാൽ പിടിച്ചോ.." അല്ലെങ്കിൽ നീന്തി വന്നു പിടിച്ചോ? ഞാൻ എന്തായാലും  തെക്കേക്കര   ആറ്റിൽ ചാടാൻ പോവാ. "ഡാ... രായപ്പാ.." "ചാടല്ലെടാ.." അടിയോഴുക്കു കൂടുതൽ ആണെടാ.പഹയാ.. ചാടി കളയല്ലേ.. മൂന്നാം പക്കം  ചുരുളിയിൽ പൊങ്ങു നീ.. മഴ പെയ്തു വെള്ളം പൊങ്ങി കിടക്കുവാ. പറഞ്ഞില്ലെന്നു വേണ്ട രായപ്പാ.. ഡാ ചാടല്ലേ... പിന്നെ ഈ രായപ്പൻ ഇതുപോലെ എത്ര മലവെള്ളപാച്ചിൽ കണ്ടിട്ടുള്ളതാ. "സറൊന്നു പോയെ സാറേ." ഡാ.. രായപ്പാ ഇത്‌ അതുപോലെ അല്ലേടാ . ഇത്തവണ വെള്ളം ഏറിയിട്ട് ഉണ്ട്..മഹാദേവപുരം ക്ഷേത്രത്തിലെ  അമ്പല കുളവും  നന്ദികേശ വിഗ്രഹവും വരെ  വെള്ളം മുങ്ങി..പണ്ടത്തെ പോലെ ഉള്ള ഒഴുക്ക് അല്ല ഇപ്പോൾ.അടി ഒഴുക്ക് കൂടുതൽ ആണ്. അതുകൊണ്ട് നീ   ചാടല്ലെടാ  രായപ്പാ.. അച്യുതൻ പറഞ്ഞു തീർന്നതും   രായപ്പൻ ചാടിയതും ഒരുമിച്ചു ആയിരുന്നു. അച്യുതൻ ഓടി വന്നു ആറ്റിൻ കരയിൽ മരക്കൊമ്പിൽ പിടിച്ചു താഴേക്കു   നോക്കുമ്പോൾ കണ്ടത്  പ്രഭാതത്തിന്റെ  നേർത്ത് വരുന്ന വെളിച്ചത്തിൽ ആറ്റിലെ വെള്ളത്തിൽ മുന്നോട്ട് ചുഴിയിൽ എന്നാ പോലെ നീന്തുന്ന രായപ്പനെ ആണ്. കുറച്ചു നേരം അവൻ നീന്തുന്നത് നോക്കി നിന്നിട്ട്  അച്യുതൻ തിരികെ പോയി. അപ്പോഴും നേരം വെളുത്തിട്ടില്ല.. ചാറ്റൽ മഴ ചന്നം പിന്നം പൊഴിഞ്ഞു കൊണ്ടിരുന്നു. രായപ്പൻ നീന്തി നീന്തി ക്ഷീണിച്ചു. ഇത്രയും നാളും താൻ കണ്ട ആറു അല്ല അതെന്നു അയാൾക്ക്‌ തോന്നി. അത്രയേറെ ഭയാനകമായിരുന്നു ആറ്റിലെ ജലത്തിലേ ഓളവും ഒഴുക്കും. ഒരു ആവേശത്തിന് എടുത്തു ചാടിയത് തന്റെ മരണത്തിലേക്ക് ആണെന്ന് പോലും അയാൾക്ക് ആ നേരം തോന്നി പോയി.. "ന്റെ... ഭൈരവ മൂർത്തി ചതിക്കല്ലേ എന്നെ നീ." ആറ്റിലെ അടി ഒഴിക്കിന് ഒത്തു നീന്തിക്കയറാൻ കഴിയാതെ വന്നതും രായപ്പൻ ചുറ്റും കണോടിച്ചു നോക്കി.. രക്ഷ പെടാൻ ഒരു കച്ചി തുരുമ്പു എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നയാൾ ആ നേരം കൊതിച്ചു. ഒപ്പം അയാളുടെ കഴുത്തിൽ കൊരുത്തിട്ടാ  സ്വർണതിന്റെ ബ്രഹ്‌മകമലത്തിന്റെ മൊട്ടു ആകൃതിയിൽ ഉള്ള ലോക്കറ്റ് ആ ഓളത്തിലും പ്രകാശിച്ചു കൊണ്ടിരുന്നു. ഒഴുക്കിന് എതിരെ നീന്താൻ കഴിയാതെ    രായപ്പൻ ഒഴുക്കിന് ഒപ്പം ദിശ അറിയാതെ ഒഴുകി കൊണ്ടിരുന്നു..ഒഴുകി ഒഴുകി രായപ്പന് ഒരൂ  വൃക്ഷത്തിന്റെ  ചാഞ്ഞ കൊമ്പ് കിട്ടി... അയാൾ അതിൽ പിടിച്ചു ഒരു വിധം കരയിലേക്ക്  കയറി കൊണ്ട് നോക്കിയത്   സാക്ഷാൽ മഹാദേവപുരം കാക്കും ഭൈരവമൂർത്തിയായ കാല ഭൈരവന്റെ  ക്ഷേത്ര വാതുക്കലേക്കു ആണ്. ആ നേരം എവിടെ നിന്നോ വീശിയ കാറ്റിൽ ക്ഷേത്ര വാതിൽ പാളി തുറന്നു.. തുറന്ന വാതിൽ പാളിയിൽ കൂടി കാണുന്ന കാല ഭൈരവന്റെ   ഉഗ്ര രൂപം കാണെ  അറിയാതെ കള്ളൻ രായപ്പൻ തൊഴുതു പോയി. പെട്ടന്ന് പിന്നിൽ നിന്നും കേട്ട ഒച്ചയിൽ  രായപ്പാൻ ഞെട്ടി  പിന്നിലേക്ക് നോക്കുമ്പോൾ കണ്ടത്  ചോരയിൽ കുളിച്ചു തനിക്കു പിന്നിൽ നിൽക്കുന്ന ഒരു മനുഷ്യ രൂപത്തെയാണ്.ഒപ്പം ആ മനുഷ്യന്റെ കയ്യിൽ ഇരിക്കുന്ന  കുഞ്ഞിന്റെ സ്വർണ  പാദസ്വരം അണിഞ്ഞ കുഞ്ഞി കാലുകളും ആണ്. പെട്ടന്ന് ആ മനുഷ്യൻ  കുഞ്ഞിനെ പൊതിഞ്ഞ ചുവന്ന പട്ടൊടെ  രായപ്പന്റെ കയ്യിലേക്ക് കൊടുത്തു.. രായപ്പൻ കുഞ്ഞിനെ വാങ്ങി കഴിഞ്ഞാണ് ഞെട്ടലോടെ മുന്നിൽ നിൽക്കുന്ന ആളെ നോക്കിയത്. അയാൾ മുഖം ഒരു ചെറു ഷോളാൽ മറച്ചിരുന്നു. പക്ഷെ ആ കണ്ണുകൾ താനെവിടെയോ കണ്ടു മറന്ന പോലേ അയാൾക്ക്‌ തോന്നി. പെട്ടന്ന് രായപ്പനെ നോക്കി ആ മനുഷ്യൻ  തൊഴുതു കൊണ്ട്  പറഞ്ഞു. എത്രയും വേഗം  പൊയ്ക്കോ.. ഒരിക്കലും  നീ ഈ മഹാദേവപുരത്തേക്ക് തിരികെ വരരുത്. ഇവളെ നിന്റെ മകളായി  ഒരു സാധാരണക്കാരിയായി വളർത്തണം. ആ നേരം രായപ്പൻ ഞെട്ടലോടെ മുന്നിൽ നിൽക്കുന്ന അയാളെ നോക്കി. ആ സ്വരം  തനിക്കു സുപരിചിതം പോലെ അയാൾക്ക് തോന്നി. ആ മനുഷ്യന്റെ നെറ്റിയിൽ നിന്നും ഒഴുകി ഇറങ്ങുന്ന  ചോര കാണെ രായപ്പൻ ഒന്ന് ഭയന്നു.. പെട്ടന്ന് അയാളുടെ  തലയിൽ കിടന്ന  ഷാൾ കാറ്റിൽ ആടി പറന്നതും അയാളുടെ  മുഖം ആ ചെറു വെളിച്ചത്തിൽ  രായപ്പൻ വ്യക്തമായി കണ്ടു. അയാളുടെ കണ്ണിൽ ഞെട്ടൽ ഉളവായി. "കാളിയാട്ട് മനയിലെ  ബ്രഹ്മദത്തൻ തിരുമേനി.." അയാൾ പതിയെ പറഞ്ഞതും ബ്രഹ്മദത്താൻ അയാൾക്ക്‌ നേരെ ശബ്ധിക്കരുതെന്നു പറഞ്ഞു കൊണ്ട്   അയാളുമായി അമ്പലത്തിന്റെ പിന്നിലേക്ക് നടന്നു. തിരുമേനി... അങ്ങ്... ഒന്നും ചോദിക്കാനും പറയാനും പറ്റിയ നേരമല്ല ഇത്... വേഗം പോകു.. ദൂരേക്ക് എവിടേക്ക് എങ്കിലും നേരം പുലരും മുന്നേ പോകു.. അല്ലെങ്കിൽ നമ്മോടൊപ്പം നീയും മരിക്കും.. അയാൾ  ആജ്ഞപിക്കും പോലെ പറഞ്ഞതും രായപ്പനും ആ നേരംഭയം  തോന്നി. അയാൾ മുന്നോട്ട് നടന്നതും ബ്രഹ്മദത്തൻ പെട്ടന്ന് അയാൾക്ക് അരികിലേക്ക് ഓടിച്ചെന്നു അയാളുടെ കയ്യിൽ ഇരുന്ന കുഞ്ഞിന്റെ കുഞ്ഞി കാലുകളിൽ കൊതി തീരെ ചുംബിച്ചു.. പിന്നെ തന്റെ കഴുത്തിൽ കിടന്ന  കാലഭൈരവന്റെ മുദ്ര പതിപ്പിച്ച ഒരു ലോക്കെറ്റ് ആ കുഞ്ഞിന്റെ കഴുത്തിലേക്ക് ഇട്ടു..ഒപ്പം അയാൾ കഴുത്തിൽ മറ്റെന്തോ ഒന്ന് കൂടി പരാതി.. അത്‌ കിട്ടാതെ വന്നതും അയാളിൽ ആശങ്ക നിറഞ്ഞു. ആ നേരം രായപ്പന്റെ ഹൃദയമിടിപ്പ് ഏറി.. അയാൾ വല്ലാത്ത  അങ്കലാപ്പോടെ അയാളെ നോക്കി. തിരുമേനി.. അയാൾ  എന്തോ ചോദിക്കാനായി വിളിച്ചു. രായപ്പാ.... നീ ഒരു കള്ളൻ ആണെന്ന് എനിക്ക് അറിയാം. ഇനി മുതൽ നീ ഒരിക്കലും കക്കരുത്.. കാല ഭൈരവന് മുന്നിൽ വെച്ചു നീ എനിക്ക് വാക്ക് താ..രായപ്പാ എന്റെ  കൊച്ചു മകളെ നീ പൊന്നു പോലെ നോക്കുമെന്നും  ഇനി ഒരിക്കലും മോഷ്ടിക്കില്ലെന്നും. ആ നേരം അയാൾക്ക് മുന്നിൽ നിൽക്കുന്ന ആ വൃദ്ധന്റെ വാക്കുകളെ ധിക്കരിക്കാൻ  കഴിയാതെ അയാൾ ആ വൃദ്ധനു  വാക്ക് കൊടുത്തു കൊണ്ട്  മുന്നോട്ട് നടക്കുമ്പോൾ പിന്നിൽ നിന്നും കേട്ട ആർത്ത നാദത്തിൽ പിന്തിരിഞ്ഞു നോക്കാൻ ഭയന്നു ആ കൈ കുഞ്ഞുമായി അയാൾ തന്നാൽ കഴിയും വിധം മുന്നോട്ട് ഓടി.. അപ്പോഴും ആ കുഞ്ഞു ഒന്ന് ഞരങ്ങുകയോ കരയുകയോ ചെയ്തതേയില്ല. മുന്നിൽ കണ്ട വഴിയിൽ കൂടി രായപ്പൻ മുന്നോട്ട് ഓടി. അയാൾ ഓടി ഓടി  മൊട്ട കുന്നും കടന്നു  ഏറെ ദൂരം ചെന്ന് കഴിഞ്ഞു പിന്നിലേക്ക് തിരിഞ്ഞു നോക്കി.അപ്പോഴേക്കും നേരം പുലർന്നിരുന്നു.. സൂര്യന്റെ ആദ്യ കിരണം   ആ കുഞ്ഞു മുഖത്തേക്ക് വീണു തിളങ്ങി കൊണ്ടിരുന്നു..അപ്പോഴും  ആ കുഞ്ഞു ശബ്ധിച്ചതേയില്ല പൊട്ടുപോലെ നേർത്തു കാണുന്ന ക്ഷേത്ര  നൂപുരം കാണെ ആയാൾ  അവിടേക്കു നോക്കി നിന്നു.അപ്പോഴും അയാളുടെ കൈകൾ ആ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിരുന്നു. എങ്കിലും അയാളിൽ ആശങ്കയും സംശയവുമപ്പൊഴും നില നിന്നു. കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ അയാൾ വാത്സല്യത്തോടെ ഒന്ന് നോക്കി. പിന്നെ പതിയെ ആ കുഞ്ഞി കവിളിൽ ഒന്ന് തൊട്ടതും അതുവരെ ശബ്ധിക്കാതെ ഇരുന്ന കുഞ്ഞു ചിണുങ്ങി ചിണുങ്ങി കരയാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ അടക്കാൻ കഴിയാതെ കുഞ്ഞിനെ തോളിൽ ഇട്ടു തട്ടി കൊണ്ട് അയാൾ മൊട്ട കുന്നിനു മറു ഭാഗത്തുള്ള ഗ്രാമത്തിലേക്കു നടന്നു. ****** മഹാദേവപുരത്തെ അന്നത്തെ പ്രഭാതം വരവേറ്റതു ആശുഭ വാർത്തയോടെ ആയിരുന്നു. കാളിയാട്ട്  മനയിലെ   ബ്രഹ്മദത്തൻ തിരുമേനി അമ്പല കുളത്തിൽ ചത്തു കിടക്കുന്നെന്ന വാർത്ത കാട്ടു തീ പോലെ പടർന്നു. ഒപ്പം  കള്ളൻ രായപ്പനെ  കാണാൻ ഇല്ലെന്ന വാർത്തയും കൂടി പരന്നതോടെ ആളുകൾ പല കഥയും മെനഞ്ഞു. ഈ കഥകൾ എല്ലാം കേട്ടിട്ടും  അച്യുതൻ മാത്രം ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ ആരെയോ ഭയക്കും പോലെയായിരുന്നു. തുടരും. ന്യൂ സ്റ്റോറിയാണ്.. വായിച്ചിട്ട് എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്തു കൂടെ നിന്നാൽ .. ഡെയിലി post ചെയ്യാൻ നോക്കാം.. #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #❣️ റൊമാന്റിക് മൂവീസ് 🥰
💞 പ്രണയകഥകൾ - @@ల@ స్త్రీ விழி 09 @@ల@ స్త్రీ விழி 09 - ShareChat
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Quotes
😔 ഇമോഷണൽ സ്റ്റാറ്റസ് 😍 - ShareChat
00:23
#❤ സ്നേഹം മാത്രം 🤗 #✍️ വട്ടെഴുത്തുകൾ #💘 Love Quotes #💔 നീയില്ലാതെ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
❤ സ്നേഹം മാത്രം 🤗 - ShareChat
00:26